Skip to main content

Posts

Showing posts from July, 2024

ഔലിയ എവിടെ-വഹാബീ മണ്ടത്തരങ്ങൾക്ക് ,വഹാബീ മൗലവി ബാലുശേരി മറുപടി പറയുന്നു

 *ഔലിയ എവിടെ-വഹാബീ മണ്ടത്തരങ്ങൾക്ക് ,വഹാബീ മൗലവി ബാലുശേരി  മറുപടി പറയുന്നു...* 👇👇👇👁️👁️👁️ https://www.facebook.com/share/v/o74fU8i9tfksiiwG/?mibextid=oFDknk ✍️ പിച്ച വെക്കുന്ന പിഞ്ചു പൈതലിന്റെ ഇളം മേനിയുമായി വിതുമ്പുന്നവർ...😥.കണ്ണടച്ച് തുറന്ന നേരം കൊണ്ട്  സകലതും ഒലിച്ചു പോയവർ... ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ ആർത്തലച്ച് കരയുന്ന പാവങ്ങൾ... ആ പേരിൽ,ഒന്നല്ല ഒമ്പതല്ല സകല നാടുകളും ഒന്നിച്ച് തേങ്ങുന്ന ദയനീയത...😥...😥...            പ്രകൃതി ദുരങ്ങളിൽ  നാട് ഒന്നാകെ  വിഷമിക്കുമ്പോൾ,അതിലൊന്നും സങ്കടം തോന്നാതെ, സഹജീവികളോട് യാതൊരു കാരുണ്യവുമില്ലാതെ-മോന്തായം കത്തുമ്പോൾ കഴുക്കോലൂരുന്ന,ഔലിയാക്കളെ ആക്ഷേപിച്ചും അവരിൽ പ്രകടമാകുന്ന കറാമത്തുകളെ ചോദ്യം ചെയ്തും മഅദനിലെ അനാഥ അഗതി മന്ദിര സ്ഥാപനങ്ങൾ നശിക്കാത്തതിൽ സങ്കടപ്പെട്ടും  മഴ ദുരന്തം ആഘോഷിച്ച ,മനുഷ്യത്വം മരവിച്ച മനസാക്ഷികളുടെ ഉടമകളായ സകല വഹാബീ ഇതര പുത്തൻ വാദികളും കേൾക്കുക...                      ആ ഔലിയാക്ക് അന്ന് കറാമത്തുണ്ടായത്രെ ... എന്ന...

നമ്മുടെ മാതാപിതാക്കൾ* ഖുർആൻ പറയുന്നു

  *നമ്മുടെ മാതാപിതാക്കൾ* ഖുർആൻ പറയുന്നു നിന്റെ റബ്ബ് തീരുമാനി(ച്ച് കല്‍പി)ച്ചിരിക്കുന്നു; അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന്; മാതാപിതാക്കളില്‍ നന്‍മ ചെയ്യണമെന്നും. അവര്‍ രണ്ടിലൊരാള്‍ അല്ലെങ്കില്‍ അവര്‍ രണ്ടാളും (തന്നെ) നിന്റെ അടുക്കല്‍വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചേക്കുന്ന പക്ഷം, അവരോടു 'പ്ഫെ!' (അഥവാ ച്ഛെ!) എന്നു നീ പറയരുത്; അവരോട് കയര്‍ക്കുകയും ചെയ്യരുത്; അവരോട് നീ മാന്യമായ വാക്കു പറയുകയും ചെയ്യുക. ഇസ്റാഅ്  - 17:23 കാരുണ്യം നിമിത്തം എളിമയുടെ ചിറകു അവര്‍ക്കു താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. നീ പറയുകയും ചെയ്യണം: "റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ [പരിപാലിച്ചു] വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ!" എന്ന്. ഇസ്റാഅ്  - 17:24 ۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى...

സ്ത്രീയും ചികിത്സയും*

 *സ്ത്രീയും ചികിത്സയും* ചികിത്സാവശ്യാർത്ഥം ദർശനവും സ്‌പർശനവും ആവശ്യത്തിന്റെ തോതനുസരിച്ച് ഇസ്ലാം അനുവദിച്ചിട്ടുണ്ട്.  എന്നാൽ ചില ഉപാധികൾക്ക് ( വിധേയമാണത്.  ഡോക്‌ടർ അന്യപുരുഷനാകുമ്പോൾ 1 ദർശനവും സ്പർശനവും വിവാഹ ബന്ധം നിഷിദ്ധമാക്കപ്പെട്ട പുരുഷൻ, ഭർത്താവ്, വിശ്വസ്തയായ സ്ത്രീ എന്നിവരിൽ ഒരാളുടെ സാന്നിധ്യത്തിൽ വെച്ചായിരി ക്കുക.  2ചികിത്സയിൽ നൈപുണ്യം നേടിയ ലേഡി ഡോക്‌ടർ ഇല്ലാതിരിക്കുക. 3 പരിശോധിക്കുന്ന ഡോക്‌ടർ വിശ്വസ്‌തനായിരിക്കുക  തുടങ്ങിയവ 3കർമശാസ്ത്ര പണ്ഡിതർ എടുത്തുപറഞ്ഞ ഉപാധികളിൽ സുപ്രധാനമാണ്  പണ്ഡിതൻമാർ പറഞ്ഞക്രമം ഇനി പറയുംപ്രകാരമാണ്.  1മുസ്ലിം സ്ത്രീ, പ്രായപൂർത്തിയോടടുക്കാത്ത .മുസ്ലിം കുട്ടി, പ്രായപൂർത്തിയോടടുത്ത മുസ്‌ലിം കുട്ടി,  പ്രായപൂർത്തി യോടടുക്കാത്ത അമുസ്‌ലിം കുട്ടി, പ്രായപൂർത്തിയോടടുത്ത അമുസ്‌ലിം കുട്ടി,  വിവാഹബന്ധം നിഷിദ്ധമായ അമുസ്ലിം,  അമുസ്ലിംസ്ത്രീ, മുസ്ലി മായ അന്യപുരുഷൻ, മുസ്‌ലിമല്ലാത്ത അന്യപുരുഷൻ.  ഇതേപോലെ ചികിത്സാരംഗത്ത് പ്രാവീണ്യവും നൈപുണ്യവും കൈവരിച്ച പ്രഗത്ഭർക്ക് പ്രാമുഖ്യം കൽപ്പിക്കേണ്ടതുണ്ട്. അവർ ഒരേ മതത്തിലോ ലിംഗത്ത...

ഇദ്ധയുടെ വിവരണം

 *ഇദ്ധയുടെ വിവരണം* ............................. ചോദ്യം :ഇദ്ധ എന്നാൽ എന്ത് ? ഉത്തരം: ഭർത്താവ് വേർ പിരിഞ്ഞ ഉടനെ സ്ത്രീ കാത്തു നിൽക്കുന്ന കാലത്തിനാണ് ഇദ്ധ എന്ന് പറയുന്നത്. എത്ര കാരണങ്ങളാൽ ഇദ്ധ നിർബന്ധമാണ് ഉ : മൂന്ന് കാരണങ്ങളാൽ ഇദ്ധ നിർബന്ധമാണ് 1 ത്വലാഖ് കൊണ്ടോ ഫസ്ഖ് കൊണ്ടോ സംയോഗത്തിന് ശേഷം ഭർത്താവ് വേർപിരിയൽ 2 ശുബ്ഹത്ത് കൊണ്ട് ബന്ധപ്പെടൽ (ഭാര്യ അല്ലാത്തവളെ ഭാര്യയാണന്ന് കരുതി ബന്ധപെടൽ ) അങ്ങനെ ഉണ്ടായാൽ ആ സ്ത്രീ ഇദ്ധ കഴിഞ്ഞ തിന്റെ  ശേഷമെ ഭർത്തവുമായി ലൈങ്കിക ബന്തം പാടുള്ളു. വിവാഹിത അല്ലങ്കിൽ ഇദ്ധ ക്ക് ശേഷമേ വിവാഹം പാടുള്ളു   3. ഭർത്താവ് മരണപ്പെടുക ഓരോന്നും വിവരിക്കാമോ   (1 - 2 രൂപത്തിൽ)  ത്വാലാഖ് പോലോത്തത് കൊണ്ട് ഭർത്താവ്   വേർപെട്ടാൽ ഇദ്ധ മൂന്ന് ശുദ്ധിയാവുന്നു. സ്ത്രീയുടെ ശുദ്ധിയിലാണ് ത്വലാഖ് നടക്കുന്നതെങ്കിൽ അടുത്ത് മെൻസസ് ഉണ്ടാവലോടെ ഒരു ശുദ്ധിയായി പരിഗണിക്കും ന്നതാണ്. മെൻസസ് ഉണ്ടാവാത്ത സ്ത്രീയുടേയുംപ്രായം കാരണം കൊണ്ടും മറ്റും മെൻസസ് നിലച്ച സ്ത്രീയുടേയും ഇദ്ധ മൂന്ന് ചന്ദ്ര മാസമാകുന്നു. ഭർത്താവിൽ നിന്ന് ഗർഭിണിയാണങ്കിൽ ആ ഭർത്താവ് ത്വലാഖ് കൊണ്ട് വേർപെട്...

#സ്വർണ്ണം #വാങ്ങിച്ച് #സ്വർഗം #കൊടുക്കുന്ന #മൗലവിമാർ ചൂശണം

 *#സ്വർണ്ണം #വാങ്ങിച്ച് #സ്വർഗം #കൊടുക്കുന്ന #മൗലവിമാർ...!* 👇👇👇👁️👁️👁️ https://www.facebook.com/share/p/LzShfj3bRtXEJHuV/?mibextid=oFDknk പണത്തിന്റെ വിഷയത്തിലാണല്ലോ പലരുടെയും സ്വഭാവമറിയുന്നത്... സാധു അതൊന്നെടുത്ത് പയറ്റിനോക്കിയതാ... ദാണ്ടെ കിടക്കണു എട്ട് നിലയിൽ പൊട്ടി, നിലത്തേക്ക്...ന്റുമ്മോ... എന്തൊരു തള്ളാ സാറൻമാരേ ങ്ങള് തള്ളണത്... ഞങ്ങളാരോടെങ്കിലും പൈസ ചോദിച്ചിട്ടുണ്ടോന്ന ചോദ്യമാണ് ഏറ്റവും രസാവഹം... സുന്നികളുടെ ഏതോ പരിപാടി മനസിലോർത്താണ് അത്തരമൊരു ചോദ്യമെറിഞ്ഞു നോക്കിയത്... ദേ വരുന്നു മലവെള്ളപ്പാച്ചിലുപോലെ തെളിവുകൾ....ഹുസൈൻ സലഫി ആയത്തോതുമ്പോൾ, ബക്കറ്റ് പിരിവ് ഒരു ഭാഗത്ത്... പൈസ കൊണ്ടുവന്നില്ലല്ലോന്നോർത്ത് ബേജാറായ ഇത്താത്തമാരെ സമാധാനിപ്പിക്കുന്ന ബാലുശേരി മറുഭാഗത്ത്... സമാധാനിപ്പിച്ച രീതി കേട്ട് ഫാതിമ പോലും ഞെട്ടിപ്പോയി...എന്തോന്നാ മൗലവീ ഇത്... ഒരു സുന്നിയും മൗലവിമാരുടെ ഒപ്പം നിൽക്കില്ല... വിരലിലെ മോതിരവും വളയും മാലയും അരയിൽ തൂക്കിയ അരഞ്ഞാണവും വരെ അഴിക്കാനാവശ്യപ്പെടുന്നു... 5 പവൻ ബക്കറ്റിലിട്ടോളാൻ... പകരം #മൗലവി #കൊടുക്കുന്നതോ #സ്വർഗവും... #സ്വർണം #വേണോ #സ്വർഗം #വേണോ... പെരുന്...

ഇദ്ധയുടെ വിവരണം* .

 *ഇദ്ധയുടെ വിവരണം* ............................. ചോദ്യം :ഇദ്ധ എന്നാൽ എന്ത് ? ഉത്തരം: ഭർത്താവ് വേർ പിരിഞ്ഞ ഉടനെ സ്ത്രീ കാത്തു നിൽക്കുന്ന കാലത്തിനാണ് ഇദ്ധ എന്ന് പറയുന്നത്. എത്ര കാരണങ്ങളാൽ ഇദ്ധ നിർബന്ധമാണ് ഉ : മൂന്ന് കാരണങ്ങളാൽ ഇദ്ധ നിർബന്ധമാണ് 1 ത്വലാഖ് കൊണ്ടോ ഫസ്ഖ് കൊണ്ടോ സംയോഗത്തിന് ശേഷം ഭർത്താവ് വേർപിരിയൽ 2 ശുബ്ഹത്ത് കൊണ്ട് ബന്ധപ്പെടൽ (ഭാര്യ അല്ലാത്തവളെ ഭാര്യയാണന്ന് കരുതി ബന്ധപെടൽ ) അതിന്റെ വിവരണം ശേഷം വരുന്നുണ്ട് 3. ഭർത്താവ് മരണപ്പെടുക ഓരോന്നും വിവരിക്കാമോ   (1 - 2 രൂപത്തിൽ)  ത്വാലാഖ് പോലോത്തത് കൊണ്ട് ഭർത്താവ്   വേർപെട്ടാൽ ഇദ്ധ മൂന്ന് ശുദ്ധിയാവുന്നു. സ്ത്രീയുടെ ശുദ്ധിയിലാണ് ത്വലാഖ് നടക്കുന്നതെങ്കിൽ അടുത്ത് മെൻസസ് ഉണ്ടാവലോടെ ഒരു ശുദ്ധിയായി പരിഗണിക്കും ന്നതാണ്. മെൻസസ് ഉണ്ടാവാത്ത സ്ത്രീയുടേയുംപ്രായം കാരണം കൊണ്ടും മറ്റും മെൻസസ് നിലച്ച സ്ത്രീയുടേയും ഇദ്ധ മൂന്ന് ചന്ദ്ര മാസമാകുന്നു. ഭർത്താവിൽ നിന്ന് ഗർഭിണിയാണങ്കിൽ ആ ഭർത്താവ് ത്വലാഖ് കൊണ്ട് വേർപെട്ടാലുള്ള ഇദ്ധ പ്രസവം കൊണ്ടാണ് . ഇരട്ടയാണങ്കിൽ  പൂർണമായും കുട്ടികൾ പുറത്ത് വരേണ്ടതാണ് ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധ...

قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ‌ عَنكُمْ وَلَا تَحْوِيلًاഇസ്തിഗാസ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ആയത്തുകൾقُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ‌ عَنكُمْ وَلَا تَحْوِيلًا

  --------------------------------------- ഇസ്തിഗാസ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ആയത്തുകൾ ---------------------------------------             ⛔ ഇസ്തിഗാസ ( അമ്പിയാ ഔലിയാക്കളോട് അമ്പിയാ ഔലിയാക്കളോട് അവരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം തേടൽ ) ശിർക്കാക്കാ ൻ വേണ്ടി പുത ്തൻ വാദികൾ ആയത്തുകൾ ദുർവ്യാഖ്യാനിക്കാറുണ്ട് അതിൽ പെട്ട ഒരു ആയത്താണ് താഴെ നൽകുന്നത്. قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ‌ عَنكُمْ وَلَا تَحْوِيلًا (നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല. 💢ഇബ്നു കസീർ എഴുതുന്നു: بين تعالى أنه الإله الواحد الأحد ، الفرد الصمد ، الذي لا نظير له ولا شريك له ، بل هو المستقل بالأمر وحده ، من غير مشارك ولا منازع ولا معارض ، فقال : ( قل ادعوا الذين زعمتم من دون الله ) أي : من الآلهة التي عبدت من دونه ( لا يملكون مثقال ذرة في السماوات ولا في ال...

അല്ലാഹു ആകാശത്തിൽ ആണെന്നയിലാണന്ന ഒഹാബിവാദം പിഴച്ച വാദമാണ്

  *അല്ലാഹു ആകാശത്തിൽ ആണെന്നയിലാണന്ന ഒഹാബിവാദം പിഴച്ച വാദമാണ് അഹ്ലുസ്സുന്നക്കു വിരുദ്ധമാണ്* സൂറത്തുൽ മുൽക്കിലെ പതിനാറാമത്തെ ആയത്ത് ദുർവ്യാഖ്യാനം ചെയ്തു അല്ലാഹു ആകാശത്തിലാണ് എന്നതിന് തെളിവാണ് എന്ന വഹാബി വാദം ഇമാം ഖുർതുബി പൊളിച്ചെഴുതുന്നത് കാണുക وقال المحققون : أمنتم من فوق السماء ; كقوله : فسيحوا في الأرض أي فوقها لا بالمماسة والتحيز لكن بالقهر والتدبير .تفسير القرطبي سورة الملك 16 തഫ്സീറിൽ ഇമാം ഖുർത്വുബി റ പറയുന്നു ആകാശത്തിൻമേൽ  അധികാരം കൊണ്ടും നിയന്ത്രണം കൊണ്ടുമുള്ളവൻ എന്നാണ് അർത്ഥം. അവിടെ സ്ഥലമുള്ളവൻ എന്നോ തൊട്ടുനിൽക്കുന്നവൻ തൊട്ടവൻ എന്ന അർത്ഥമില്ല സൂറത്തുൽ മുൽക് 16 തഫ്സീറുൽ ഖുർത്വുബി ഖുർആനിൽ അല്ലാഹു ആകാശത്തുള്ളവൻ എന്ന് പറഞ്ഞു എന്ന് അർത്ഥം പറഞ്ഞ ചില സാധുക്കൾ ഉദ്ദേശം ആകാശത്തിനേക്കാൾ അപ്പുറമാണ് എന്ന് ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്നതിൽ അത്ഭുതപ്പെടുന്നു അല്ലാഹു അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ എന്തിന് അപ്പുറം എന്ന ദുർവ്യാഖ്യാനം ചെയ്യുന്നു. ഇമാം ഖുർതുബി തുടരുന്നു ഇങ്ങനെയും അഭിപ്രായമുണ്ട് അതിൻറെ അർത്ഥം ആകാശത്തിന്റെ ഉടമസ്ഥനും അതിൻറെ നിയന്ത്രണമുള്ളവനും എന്നാണ്.ഇന്നയാൾ ഇറാഖിന് മേൽ ആണ...

തവസ്സുൽ മറുപടി

  * ഏറ്റവും * * അടുത്തവനിലേക്ക് * * അടുക്കാൻ ഇടയാളനോ? * ⚡⚡⚡⚡⚡⚡⚡⚡⚡ വഹാബി പുരോഹിതൻ അബ്ദുൽ മാലിക് സലഫി എഴുതുന്നു അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ ഇടയാളനെ ആവശ്യമില്ല എന്നതാണ് ഇസ്‌ലാമിൻ്റെ അടിത്തറ. മറുപടി ഇങ്ങനെ ഒരു അടിത്തറ ഇസ്ലാമിൽ ഇല്ല . അത് മൗലവിക്ക് തെളിയിക്കാൻ സാധ്യമല്ല. ഒഹാബിമൗലവി ആദം നബി(അ) മുതൽ മുത്ത് നബി(സ) വരെയുള്ള പ്രവാചകന്മാർ പഠിപ്പിച്ചതും ചെയ്തതും ഇക്കാര്യമാണ്. മറുപടി അല്ല .അവരല്ലാം തവസ്സുൽ അംഗികരിച്ചിട്ടുണ്ട്. ഒഹാബിമൗലവി വിശുദ്ധ കുർആനിലെ മുഴുവൻ പ്രാർത്ഥനകളും അല്ലാഹുവിനോട് നേരിട്ടാണ്. ഹദീസിൽ പഠിപ്പിക്കപ്പെട്ട മുഴുവൻ പ്രാർത്ഥനകളും റബ്ബിനോട് നേരിട്ടാണ്. മറുപടി ഇബാദത്താവുന്ന പ്രാർത്ഥന അല്ലാഹുവിനോടാണന്നതിൽ അർക്കും സംശയമില്ല. അത് കൊണ്ട് തന്നെ നിസ്കാര ശേഷമടക്കം സുന്നികൾ എപ്പോഴും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നവരാണ്. സുന്നികൾ പ്രാർത്ഥിക്കുമ്പോൾ മൂട് തട്ടി എഴുന്നേറ്റു പോവുന്നവരാണ് ഒാ ഹാബി കുഞ്ഞാടുകൾ: അതോട് കൂടെ അല്ലാഹുവും റസൂലും പഠിപ്പിച്ചത് പോലെ മഹാന്മാരെ കൊണ്ടും മറ്റു സൽകർമങ്ങൾ കൊണ്ടും തവസ്സുൽ ചെയ്യുകയും ചെയ്യും. ഒഹാബിമൗലവി അല്ലാഹു നമ്മുടെ സമീപസ്ഥനാണ്. അവനിലേ...

കര്‍ബലയും ഹുസൈന്‍(റ)ന്റെ കൊലപാതകവും അതിലുള്ള ദുഖവും വേദനയും പരാമര്‍ശിക്കുന്ന നശീദകളും പാട്ടുകളും

 *_ചോദ്യോത്തരം: ശാഫിഈ_*   ചെറുശോല അബ്ദുല്‍ ജലീല്‍ സഖാഫി 📕📕📕📕📕📕📕  _(സുന്നത്ത് മാസിക - ഒക്ടോബര്‍ 2023)_  📌 *ചോദ്യം:*  ഇക്കഴിഞ്ഞ മുഹര്‍റം മാസത്തില്‍ കര്‍ബലയും ഹുസൈന്‍(റ)ന്റെ കൊലപാതകവും അതിലുള്ള ദുഖവും വേദനയും പരാമര്‍ശിക്കുന്ന നശീദകളും പാട്ടുകളും നമ്മുടെ ചില സ്റ്റേജുകളിലും ആലപിക്കപ്പെട്ടിരുന്നു. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഇത് പാടില്ലെന്ന് ചിലര്‍ പറയുന്നു. എന്താണ് പ്രശ്‌നം? മറുപടി പ്രതീക്ഷിക്കുന്നു.   📍 *ഉത്തരം:*  ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ട പാട്ടുകളുടെയും നശീദകളുടെയും ഉള്ളടക്കം എന്താണെന്ന് ഞാന്‍ പരിശോധിച്ചിട്ടില്ല. പൊതുവെ കര്‍ബലയും ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യങ്ങളും അതുസംബന്ധമായി ഉദ്ധരിക്കപ്പെട്ട വിവരണങ്ങളും സദസ്സുകളില്‍ പറയുന്നത് ശരിയല്ല. അതൊഴിവാക്കപ്പെടേണ്ടതാണ്. ഇവ്വിഷയകമായി പ്രാമാണിക ഇമാമുകളുടെ വിശദീകരണം കാണുക: 'അല്ലാമ ഇസ്മാഈലുല്‍ ഹിഖി(റ) പറയുന്നു: 'മുഹര്‍റമിന്റെ ആദ്യദിവസങ്ങളിലും ആശൂറാഇലും ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യം പാരായണം ചെയ്യുന്നവര്‍ റാഫിളുകളോട് സാമ്യമാവുകയാണ്; ശ്രോതാക്കളില്‍ ദുഖമുണ്ടാക്കാനായി ആദരവിന് കോട്ടം തട...

فالمدبرات امرا* 🖋️മൗലാനാ നജീബ് മൗലവി

 *فالمدبرات امرا* 🖋️മൗലാനാ നജീബ് മൗലവി മനുഷ്യരടക്കമുള്ള ഈ അധോലോകത്തിന്റെ മേൽ കൈകാര്യാധികാരവും നിയന്ത്രണശേഷിയും അല്ലാഹു നല്കിയിട്ടുള്ളത് ഉപരിലോക സൈന്യത്തിനാണ്. ആകാശ ലോകത്തെ മലക്കുകൾക്ക്. അതിനു വേണ്ട പ്രകൃതിയിലും, ഉപരി ലോകത്തും ഭൂമിയിലുമെല്ലാം നിവസിക്കുവാനും സഞ്ചരിക്കുവാനുമുള്ള സിദ്ധിയിലുമാണ് അവരെ അല്ലാഹു ഒരുക്കിയിരിക്കുന്നത്. അല്ലാഹുവിന്റെ സൃഷ്ടികളെ ഇതനുസരിച്ച് രണ്ടു ഗണമായി തരംതിരിക്കപ്പെട്ടിട്ടുണ്ട്. ആലമുൽ ഖൽഖ്(عالم الخلق), ആലമുൽ അംറ്(عالم الامر). സൃഷ്ടിലോകം, അതിന്റെ മേൽ അധികാരമുള്ള നിയന്ത്രക ലോകം എന്നിങ്ങനെ ഇതിനെ മൊഴിമാറ്റാം. പദാർത്ഥലോകം-ആത്മീയലോകം എന്നും ഇന്ദ്രിയലോകം- ഇന്ദ്രിയാതീത ലോകം എന്നും ഭൗതിക ലോകം, അഭൗതിക ലോകം എന്നും വിശേഷിപ്പിക്കാം.  ( عالم الغيب عالم الشهادة ، عالم الملكوت عالم الملك) ഇതാണ് ألا له الخلق والأمر تبارك الله ربِّ العالمين- ഖൽഖിന്റെ ലോകവും അംറിന്റെ ലോകവും അല്ലാഹുവിന്നുടമപ്പെട്ടതാകുന്നു എന്ന ഖുർആൻ വാക്യം കൊണ്ടുദ്ദേശ്യം. ഭൗതിക-ജഢലോകത്തിന്റെ മേൽ നിയന്ത്രണാധികാരവും ആധിപത്യവും നല്കിക്കൊണ്ടാണ് ആത്മീയ ലോകത്തെ സംവിധാനിച്ചിട്ടുള്ളതെന്ന് അല്ലാഹുതന്നെ വ്യക്തമാക്കിയ...

ലോകത്തിലെ പലകാര്യങ്ങൾ നിയന്ത്രിക്കാൻ അല്ലാഹു മഹത്മാക്കളെ ഏൽപ്പിക്കുമെന്ന് ഇമാം റാസി പറഞ്ഞിട്ടുണ്ടോ ?

 📓📒📔📙📘📕📗📓 ചോദ്യം فالمدبرات امرا എന്ന ആയത്തിന്റെ തഫ്സീറിൽ ഇമാം റാസി ലോകത്തിലെ പലകാര്യങ്ങൾ നിയന്ത്രിക്കാൻ അല്ലാഹു മഹത്മാക്കളെ ഏൽപ്പിക്കുമെന്ന് ഇമാം റാസി പറഞ്ഞിട്ടുണ്ടോ ? മറുപടി ലോക പ്രശസ്ത മുഫസിര്‍ ഇമാം റാസി(റ), കാര്യങ്ങള്‍ നിയന്ത്രിക്കുന്നവര്‍ എന്ന ആയത്തിന് അങ്ങനെ അര്‍ഥം വിശദീകരിച്ചിട്ടുണ്ട്. കാര്യങ്ങള്‍ നിയന്തിര്‍ക്കുന്നവന്‍ തന്നെയാണ് സത്യം എന്ന ആയത്തിന്‍റെ തഫ്സീറില്‍ ഇമാം റാസി(റ) പറയുന്നു . ഇവിടെ മൂനാമത്തെ വിവരണം ഈ ആയതിന്‍റെ ഉദ്ദേശം മഹാത്മാക്കള്‍ എന്നാണ്. ശാരീരിക ബന്ധങ്ങളില്‍ നിന്നും ഒഴിവായ ഉന്നത സ്ഥാനങ്ങളിലേക്ക് എത്താന്‍  ആശിക്കുന്ന മനുഷ്യത്മാവ് ശാരീരിക ഇരുട്ടില്‍ നിന്നും പുറപ്പെട്ട ശേഷം  പരിശുദ്ധ സ്ഥാനങ്ങളിലെക്കും മലാഇകത്തിന്‍റെ ലോകത്തേക്കും ഏറ്റവും സന്തോഷത്തോടെയും വളരെ വേഗതയിലും പോവുന്നതാണ്. ആ അവസ്ഥയിലുള്ള പോക്കിനെ പറ്റിയാണ് നീന്തല്‍ എന്ന് ഖുറാനില്‍ പറഞ്ഞത്. പിന്നെ ദുനിയാവിനെ തൊട്ടുള്ള അകല്‍ച്ചയിലും  ഉന്നത ലോകവുമായി ചേരല്‍നെ ആഗ്രഹിക്കുന്നതിലും ആത്മാക്കള്‍ വ്യത്യസ്മായിരിക്കും എന്നതില്‍ സംശയമില്ല, മേല്‍ കാര്യത്തില്‍ പരിപൂര്‍ണത പ്രാപിച്ച ആത്മാവിന്‍റെ സഞ്ചാരം...

മുദബ്ബിറുൽ ആലം

  *മുദബ്ബിറുൽ ആലം* ചോദ്യം ഔലിയാക്കളിൽ ഉന്നത സ്ഥാനം ലഭിച്ചവർക്ക് മുദബ്ബറുൽ ആലം എന്ന് പറയാമോ ? മറുപടി അല്ലാഹു അല്ലാത്ത സർവലോകത്തിന്റെ എല്ലാ ഭാഗങ്ങളും ഒരു വലിയ്യ് എല്ലാ വിധ നിയന്ത്രണങ്ങളും ചെയ്യുമെന്ന നിലക്കും സ്വയം നിയന്ത്രിക്കുമെന്ന നിലക്കും ഒരാളെ പറ്റി മുദബ്ബിറുൽ ആലം എന്ന് പറയാൻ പാടില്ല. ഉണ്ട് എന്ന വാദം സുന്നികൾക്കില്ല .അതിൽ സംവാദത്തിന് വെല്ലുവിളിക്കേണ്ടതില്ല. ലോകത്ത് പല നിയന്ത്രണങ്ങൾ മലക്കുകൾക്കും ഔലിയാക്കൾക്കും അല്ലാഹു നൽകുന്നതാണ് എന്ന അർത്ഥത്തിൽ മുദബ്ബിറുൽ ആലം എന്ന് പറയുന്നത് തെറ്റാണന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ സാധാരണതെറ്റിദ്ധരിപ്പിക്കുന്ന നിലക്ക് പറയുന്നത് ശൂക്ഷിക്കണമെന്ന് മാത്രം  അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

ഖബറുകൾ തട്ടി* *നിരപ്പാക്കണം വിഗ്രഹങ്ങളെ തച്ചുടക്കണം എന്ന് പറഞ്ഞു കൊണ്ട്,ഇതിൽ നിന്നും* *ഖബറുകൾക് മുകളിൽ ബിൽഡിങ് നിർമിക്കുന്നത് പാടില്ല എന്ന് വരികയല്ലേ?*

 📕📗📘📙📔📒📕📗📘അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക. https://islamicglobalvoice.blogspot.in/?m=0 *സംശയ നിവാരണ ക്ലാസ് റൂം* ➖➖➖🔹🔸➖➖➖ *വഹാബികളുടെ തട്ടിപ്പ്* *⭕ചോദ്യം* 3⃣2⃣ *നബി (സ)അലി (റ) വിനെ പറഞ്ഞയച്ചു ഉയർന്നു നിൽക്കുന്ന ഖബറുകൾ തട്ടി* *നിരപ്പാക്കണം വിഗ്രഹങ്ങളെ തച്ചുടക്കണം എന്ന് പറഞ്ഞു കൊണ്ട്,ഇതിൽ നിന്നും*  *ഖബറുകൾക് മുകളിൽ ബിൽഡിങ് നിർമിക്കുന്നത് പാടില്ല എന്ന് വരികയല്ലേ?* *✅ഉത്തരം👇🏻*     *ഇത് ജൂത ക്രിസ്ത്യാനികൾ അവരുടെ മഹാന്മാരുടെ ഖബറുകൾക് മുകളിൽ ചർച്ചുകൾ ഉണ്ടാക്കുകയും വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ആ ഖബറുകൾക് സുജ്ജൂദ് ചെയ്യുകയും ചെയ്തു അവരെ ആരാധിച്ചിരുന്നു .അങ്ങനെയുള്ള ചർച്ചകളും വിഗ്രഹങ്ങളും തച്ചുടച്ചു നിരപ്പാക്കണം എന്നാണു നബി (സ) പറയുന്നത് എന്ന വിവരണം ഇബ്നു തയ്മിയ്യ അടക്കമുള്ള ധാരാളം ആളുകൾ പറഞ്ഞിട്ടുണ്ട്* . *ഇബ്നു തയ്മിയ്യ മജ്മൂഉ ഫതാവയിൽ24/150 പറയുന്നത് കാണുക,* മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുപാര്‍ശ തേടി.* *രാജാക്കാന്മാരിലേക്ക് അവര...

ഖബർ തട്ടിനിരപ്പാക്കുകയോ*

 *ഖബർ തട്ടിനിരപ്പാക്കുകയോ* ഖബർ തസ് വിയത്ത് ചെയ്യണം  എന്ന ഹദീസ് വിവരിച്ചു ചില വഹാബി പുരോഹിതന്മാർ ഖബറുകൾ തട്ടി നിരപ്പാക്കണംഎന്ന് അർത്ഥം പറയാറുണ്ട്.എന്നാൽ ഇത്തരം ഹദീസുകൾക്ക് പണ്ഡിതന്മാർ നൽകിയ അർത്ഥം ഖബർ  ഉയർത്തപ്പെട്ടതിനുശേഷം കൂർപ്പിക്കരുത് എന്നും അൽപം പരത്തണം എന്നുമാണ്. ഖബർ തസ് വിയത് ചെയ്യണം എന്ന ഹദീസ്  വിവരിച്ചു സ്വഹീഹുൽ ബുഖാരി യുടെ വിവരണത്തിൽ ഇർശാദു സ്സാരിയിൽ പറയുന്നു. ഇവിടെ ഭൂമിയോട് സമനിരപ്പാക്കണം എന്ന് അർത്ഥമില്ല മറിച്ച് ഖബർ (കൂർപ്പിക്കാതെ  ഉയർത്തിയതിന് ശേഷം ) പരത്തണം എന്നാണ് ഉദ്ദേശ്യം ഇമാം നവവി  റ മജ്മൂഇൽ ഇത് പറഞ്ഞു   (ഇർശാദുസ്സാരി ശറഹു സ്വഹീഹുൽ ബുഖാരി 477/2) ولا يخالف ذلك قول علي، رضي الله عنه: أمرني رسول الله -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- أن لا أدع قبرًا مشرفًا إلا سويته، لأنه لم يرد تسويته بالأرض، وإنما أراد تسطيحه جمعًا بين الأخبار. نقله في المجموع عن الأصحاب .ارشاد الساري شرح صحيح البخاري അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

بناء علي القبور

 وفي الفتاوي الكبري لابن حجر وسئل) - رضي الله عنه - بما صورته ما تقولون في مسألة وقع فيها جوابان مختلفان صورتها صحراء واسعة يسيل ماؤها إذا أتى المطر في بستان جماعة وفي الصحراء المذكورة مقبرة جرت العادة أن من أراد الدفن فيها فلا مانع له وليست موقوفة  فدفن فيها رجل من أهل العلم والصلاح فهل يجوز البناء عليه مدرسة أو قبة أو تربة ونحو ذلك لينتفع الحي والميت بالقراءة فيها وليتميز بها عن غيره ويكثر زواره والتبرك به أو لا؟ أجاب الأول فقال يكره البناء في المقبرة المسبلة بل لا يجوز لما فيه من التضييق على الناس وقد قال الإمام شهاب الدين الأذرعي الوجه في البناء على القبور ما اقتضاه إطلاق ابن كج من التحريم من غير فرق بين ملكه وغيره للنهي العام ولما فيه من الابتداع بالقبيح وإضاعة المال والسرف والمباهاة ومضاهاة الجبابرة والكفار والتحريم يثبت بدون ذلك اهـ جواب الأول؟ وأجاب الثاني فقال يجوز البناء في الصحراء المذكورة  لأمور  أحدها أن هذه الصحراء حكمها حكم الموات  وقد قال الإمام ابن العماد إن كانت أي المقبرة مواتا لم يحرم البناء فيها وإن كانت مملوكة جاز البناء فيها بإذن المالك ال...

മായാവിക്കഥകളുമായി വഹാബികൾ ഫണം വിടർത്തുമ്പോൾ...🤭*

 *മായാവിക്കഥകളുമായി വഹാബികൾ ഫണം വിടർത്തുമ്പോൾ...🤭* 👇👇👇👁️👁️👁️ https://www.facebook.com/share/p/vsBk7DKrGnRkZWm1/?mibextid=oFDknk ✍️മഹത്തുക്കളുടെ കറാമത്തുകളെ മായാവിക്കഥകളായി ആക്ഷേപിച്ച് മടുത്തപ്പോൾ, കൂടും കുടുക്കയും മാന്ത്രിക ദണ്ടുമായി വഹാബികൾ  കളത്തിലിറങ്ങി... മഴ നിർത്തിച്ച മായാവിക്കഥയുമായി കേരളാ വഹാബികളുടെ നേതാവ് എ പി അബ്ദുൽ ഖാദർ മൗലവി മാന്ത്രിക ദണ്ടെടുത്ത് വീശിയത് വഹാബികളുടെ കുട്ടിപ്പൊത്തകത്തിൽ വായിച്ചത് ഈ അടുത്ത്...😄[ഇസ്‌ലാഹി പ്രസ്ഥാനം പേജ് 141. KNM പ്രസിദ്ധീകരണം]           ഇപ്പോളിതാ അടുത്ത മായാവിക്കഥ...🤭 കഥ പറയുന്നത്  വഹാബികളുടെ  സ്വന്തം ആഗോള നേതാവ് സാക്ഷാൽ ഇബ്നു തൈമിയ്യ, അൽഫുർഖാൻ എന്ന സ്വന്തം പുസ്തകത്തിൻ്റെ 165 ആമത്തെ പേജിൽ ... ''രണ്ട് മാസം ഭക്ഷണം കഴിക്കാതെ ജീവിക്കുന്നയാൾ...മണ്ണ് വാരി സഞ്ചിയിലിട്ട് ചുവന്ന ധാന്യമാക്കി മാറ്റുന്ന ലോക പ്രസിദ്ധ മാന്ത്രികൻ''...🤭 ...നാളെ മുതൽ സഞ്ചിയുമായി നടക്കുന്ന വഹാബികളെക്കണ്ടാൽ ആർക്കും ഒന്നും തോന്നരുത്... പുതിയ മായാവിക്കഥകളുണ്ടാക്കാനുള്ള യാത്രയിലാണവർ... മാന്ത്രിക ദണ്ടും മുദ്രയും ആപ്പീസിൽ റെഡിയാക്കി ...

عبدك المسكين يرجو فضلك الجم الغفير “അങ്ങയുടെ അടിമ അങ്ങയുടെ വിശാലവും സുതാര്യവുമായ ഔദാര്യത്തെ പ്രത്യാശിക്കുന്നു

  http://islamicglobalvoice.blogspot.com/ വിമർശനം 7 ചോദ്യം: ശർറഫൽ അനാം മൗലിദിലെ മറ്റൊരു പരാമർശമാണ് പുത്തൻവാദികൾ വിമർ ശിക്കുന്ന മറ്റൊന്ന്. عبدك المسكين يرجو فضلك الجم الغفير “അങ്ങയുടെ അടിമ അങ്ങയുടെ വിശാലവും സുതാര്യവുമായ ഔദാര്യത്തെ പ്രത്യാശിക്കുന്നു". നബി സ്വ)യോട് അങ്ങയുടെ അടിമ എന്ന പ്രയോഗം ശിർക്കിലേക്ക് നയിക്കു മെന്നാണ് വിമർശകരുടെ ജൽപനം. ഇത് തികച്ചും അബദ്ധവും വസ്തുതകൾക്ക് നിരക്കാത്തതുമാണ്. പദത്തിന്റെ അർത്ഥ വും ഉദ്ദേശ്യവും അറിയുമ്പോൾ വിമർശ നത്തിൽ യാതൊരു കഴമ്പുമില്ലെന്ന് മന സ്സിലാക്കാം. “ഞാൻ നബി(സ്വ)യുടെ അടി മയും സേവകനുമായിരുന്നു” എന്ന് മഹാ നായ ഉമർ(റ) പറഞ്ഞത് ഹദീസിൽ വന്നി ട്ടുണ്ട്. (മുസ്തദ്റക്: 1/ 419, ഹ; ന: 398) لَمّا وَليَ عُمرُ بنُ الخَطّابِ خَطَبَ النّاسَ على مِنْبَرِ رسولِ اللهِ ﷺ، فَحَمِدَ اللهَ وأَثْنى عليه، ثُمَّ قالَ: أَيُّها النّاسُ، إنِّي قد عَلِمْتُ أَنَّكُمْ تُؤنِسونَ مِنِّي شِدَّةً وغِلْظَةً، وذلك أَنِّي كُنتُ مع رسولِ اللهِ ﷺ، فكُنتُ عَبْدَهُ وخادِمَهُ، وكان كما قالَ اللهُ بالمؤْمِنينَ رَؤوفًا رَحيمًا، فكُنْتُ بينَ يَدَيْهِ كالسَّيْفِ المسْلولِ إلّا أنْ يَغْمِدَني، أَو...

മരണപ്പെട്ടവരുടെ കേൾവി

  *മരണപ്പെട്ടവരുടെ കേൾവി* നീ മരിച്ചവരെ കേൾപ്പിക്കുകയില്ല എന്ന ആയത്ത് വിവരിച്ച് ഇബ്ൻ കസീർ എഴുതുന്നു. ജഡങ്ങളെ കേൾപ്പിൽ നിന്റെ കഴിവിൽ പെട്ടതല്ല. അതല്ലാം അല്ലാഹു വിലേക്കാണ് അല്ലാഹു ഉദ്ധേശിച്ചാൽ അല്ലാഹു വിന്റെ കഴിവ് കൊണ്ട് ജീവിച്ചിരിക്കുന്നവരുടെ ശബ്ദം മരിച്ചവരെ കേൾപ്പിക്കുന്നു. അല്ലാഹു ഉദ്ധേശിക്ഷ വരെ ഹിദായത്താക്കുകയും പിഴപ്പിക്കുകയും ചെയ്യന്നു ' ശരിയായ അഭിപ്രായം മരിച്ചവർ കേൾക്കു മെന്ന ഇബ്നു ഉമർ പറഞ്ഞ അഭിപ്രായമാണ് ' അത് ശരിയാണന്നതിന് ധാരാളം തെളിവുകൾ  പല വിധേനയുംഉണ്ട്. അതിൽ ഏറ്റവും പ്രശസ്തം ഇബ്ൻ അബ്ദുൽ ബറ് സ്വഹീഹാണന്ന് പറഞ്ഞ് റിപ്പോര്ട്ട് ചെയ്യുന്നു. ഇബ്ൻ അബ്ബാസ് റ വിൽ നിന്ന് നബി സ്വ പറയുന്നു. ദുൻയാവിൽ വെച്ച് പരിചയമുള്ള മുസ്ലിമായ തന്റെ സഹോദരന്റെ ഖബറിന്നരികിലൂടെ ഒരാൾ നടക്കുമ്പോൾ അവനു സലാം ചൊല്ലിയാൽ ഖബറാളി സലാം മടക്കുന്നതാണ് - മയ്യിത്തിനെ അനുകമിച്ചവർ പിരിഞ്ഞ് പോരുമ്പോൾ ചെരിപടിയാടെ ശബ്ദം ഖബറാളി കേൾക്കുന്നതാണ് ഖബറാളിക്ക് സലാം ചൊല്ലുമ്പോൾ നേരിട്ട് സംഭാഷണം നടത്തുന്നവർ സലാം ചൊല്ലുന്നത് പോലെ സലാം ചൊല്ലൽ നിയമമാക്കിയത് അത് കേൾക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നവരോടുള്ള സംഭാഷണമാണ്...

ഖബറിന്നരികിൽ ഖത്മ് ഓതണമെന്ന് ഇമാം ശാഫിഇ റ*

 *മയ്യത്ത് മറമാടിയതിന്ന് ശേഷം ഖബറിന്നരികിൽ  ഖത്മ് ഓതണമെന്ന് ഇമാം ശാഫിഇ റ* ഇമാം നവവി റ അദ്കാറിൽ പറയുന്നു. മയ്യത്തിനെ മറമാടിയതിന്ന് ശേഷം ഒട്ടകത്തെ അറുത്ത് മാംസ വിതരണം നടത്തുന്ന സമയം മയ്യിത്തിന്നരികെ ഇരിക്കൽ പുണ്യമാണ്. ഖുർആൻ പാരായണം മയ്യിത്തിനുള്ള പ്രാർഥന പ്രഭാഷണം (വഅള് ) സ്വാലിഹീങ്ങളുടെയും അവസ്ഥകളും മഹാന്മാരുടെ ചരിത്രങ്ങൾ പറയൽ (മൗലിദ് പാരായണം ) എന്നിവ കൊണ്ട് ജോലിയാവണം . ശാഫിഈ ഇമാമും റ അനുയായികളും പറഞ്ഞു. (മറമാടിയതിന് ശേഷം) ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതാണ്ടതാണ്. *ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖതം ആക്കിയാൽ ഏറ്റവും നല്ലതാണ്*. (അദ്കാർ ഇമാം നവവി 288 ) وقال في "الأذكار" (1/288، ط. دار ابن حزم): [ويُسْتَحَبُّ أن يقعد عنده بعد الفراغ ساعةً قدر ما يُنحر جزور ويقسم لحمها، ويشتغل القاعدون بتلاوة القرآن، والدعاء للميت، والوعظ، وحكايات أهل الخير، وأحوال الصالحين. قال الشافعي والأصحاب: يُستحب أن يقرؤوا عنده شيئًا من القرآن؛ قالوا: فإن ختموا القرآن كله كان حسنًا] اهـ. മറമാടൽ പൂർണമായതിന്ന് ശേഷം  ഖബറിൽ ചോദ്യം ചോദിക്കുന്ന സമയമാണ് ആ സമയത്ത് ഖബറിലുള്ളവർക്ക് നമ്മെ കൊണ്ട് നേരം ...