Showing posts with label സ്ത്രീകളെ_ജുമുഅ_ജമാഅത്തിന്_പള്ളിയിൽ_കൊണ്ടു_പോകാൻ_. Show all posts
Showing posts with label സ്ത്രീകളെ_ജുമുഅ_ജമാഅത്തിന്_പള്ളിയിൽ_കൊണ്ടു_പോകാൻ_. Show all posts

Saturday, October 27, 2018

സ്ത്രീകളെ_ജുമുഅ_ജമാഅത്തിന്_പള്ളിയിൽ_കൊണ്ടു_പോകാൻ_ സ്വഹാബികൾ പഠിപ്പിച്ചില്ല ആദ്യമായി പോയ വനിത കജ

#കേരളത്തിൽ_ഇസ്ലാം_പഠിപ്പിച്ച_സ്വഹാബികൾ,
#സ്ത്രീകളെ_ജുമുഅ_ജമാഅത്തിന്_പള്ളിയിൽ_കൊണ്ടു_പോകാൻ_പഠിപ്പിച്ചില്ല #അവർക്കും_മതം_തിരിഞ്ഞില്ലേ_വഹാബികളേ...?

കേരളത്തിൽ ഇസ്ലാം പഠിപ്പിച്ചത് #വഹാബികളല്ല.... മുത്തു നബിയിൽ നിന്ന് മതം പഠിച്ചവരാണ്. അവർ കേരളത്തിൽ പന്ത്രണ്ടോളം പള്ളി പണിതു. അതിലൊരൊറ്റപ്പള്ളിയിലും സ്ത്രീകൾ, വഹാബിപ്പള്ളിയിലേതുപോലെ- ജുമുഅ ജമാഅത്ത് നിസ്കരിക്കാനായിട്ട് വരുന്നില്ല. അമ്പലത്തിൽ പോയിരുന്ന സ്ത്രീകൾ ഇസ്ലാമിലേക്ക് വന്നപ്പോൾ ,#പുണ്യമായിരുന്നെങ്കിലവരെ വെള്ളിയാഴ്ച നിസ്കാരത്തിലേക്ക് ആ മഹത്തുക്കൾ ക്ഷണിക്കുമായിരുന്നില്ലേ... അവർ എന്തുകൊണ്ട് ക്ഷണിച്ചില്ല... അങ്ങിനെ വരൽ ഇസ്ലാമികമല്ലാത്തതു കൊണ്ടല്ലേ... അതോ, നബി പഠിപ്പിച്ചതവർ മനപൂർവം മറച്ചു വച്ചോ ... ഇതിനാണ് മറുപടി കിട്ടേണ്ടത്. യാത്രക്കാരായ സ്ത്രീകൾക്ക് നിസ്കരിക്കാനുള്ള സൗകര്യമുണ്ടെന്ന ബോർഡോ ,സ്ത്രീകൾ മഖ്ബറയിൽ വരുന്നതോ ,ഇമാമുമാരുടെ കിതാബിൽ നിന്ന് കട്ട് മുറിച്ച് വെട്ടി ഒട്ടിച്ചതോ ,ഹറമുകളിൽ സ്ത്രീകൾ വരുന്നതോ, ഒന്നും മറുപടി ആകില്ല.... ഇതൊന്നും മറുപടി അല്ലെന്ന് മൗലവിമാർക്കറിയാഞ്ഞിട്ടല്ല... എങ്ങിനെ എങ്കിലും പിടിച്ച് നിൽക്കാനുള്ള ഓരോ ശ്രമങ്ങൾ മാത്രം... കഷ്ടം തന്നെ....
ആയത്തുകൾ വെച്ചും ഹദീസുകൾ വെച്ചും,
പ്രമാണങ്ങൾ നിരത്തിയും,
പുറമെ ഇമാമീങ്ങളുടെ ഉദ്ധരണികൾ വെച്ചും കാലം കുറെ ആയി ഈ വിഷയത്തിൽ ചർച്ച നടക്കുന്നു.

സുന്നികൾ ഉദ്ധരിക്കുന്നത് മുജാഹിദുകളോ മുജായിദുകൾ ഉദ്ധരിക്കുന്നത് സുന്നികളോ ഇതുവരെ അംഗീകരിക്കാൻ തയ്യാറുമല്ല.

എന്നാൽ കേരളീയ മുസ്ലിം സമൂഹത്തിന് സത്യ സരണി പുൽകാൻ വഴി കാണിച്ചു തന്ന പ്രവാചകർ ( s) തങ്ങളുടെ അനുചരന്മാർ കേരളത്തിൽ സ്ഥാപിച്ച പള്ളികളിലൊന്നിലും അന്നുമുതൽക്കെ സ്ത്രീകളെ ജമാ-അത് നിസ്കാരങ്ങൾക്ക് പങ്കെടുപ്പിച്ചതായി കാണുന്നില്ല.

മാലിക് ബിനു ദീനാർ[റ] അടങ്ങുന്ന സ്വാഹാബാക്കൾക്കെന്തേ
തളങ്കരയിലെ പെണ്ണുങ്ങളെയും ,
കണ്ണൂരിലെ പെണ്ണുങ്ങളെയൊക്കെ
പള്ളിയിൽ വിളിച്ചാൽ...
എന്തേ അന്ന് വരെ അമ്പലങ്ങളിൽ പോയ പെണ്ണുങ്ങൾക്ക് പള്ളിയിൽ പോകുന്നതിന് കൊമ്പുണ്ടോ!

ഇന്ന് വരെ അവർ പണിത പള്ളികളിലൊന്നും ജുമുഅ ജമാഅത്തിന് സ്ത്രീ സാന്നിധ്യമില്ല.
സ്വഹാബാക്കൾ മതം പഠിപ്പിച്ച കൂട്ടത്തിൽ ഇത്തരം വിഷയങ്ങൾ അവരെ പഠിപ്പിച്ചില്ല-അവരെ നിസ്കരിക്കാൻ പള്ളിയിലേക്ക് വിളിച്ചില്ല- അവരെ പങ്കെടുപ്പിച്ചില്ല  എന്നത് തന്നെ കാരണം.
എന്ത്‌ കൊണ്ട് പങ്കെടുപ്പിച്ചി്‌ല്ല...?...
അവർ വന്ന മാതൃ പള്ളിയിലൊന്നും
റസൂലുല്ലാഹ്  വിളിച്ചില്ല എന്നത് തന്നെ കാരണം.

അല്ലെങ്കിൽ പറയണം ,കേരളത്തിൽ വന്നു ഇസ്ലാം പ്രചരിപ്പിച്ച്, പള്ളി കെട്ടി ആളെ കൂട്ടി നിസ്കാരത്തിന് വിളിച്ച സ്വാഹാബാക്കൾ ഇസ്ലാം മനസ്സിലാക്കാത്തവരായിട്ടാണോ
ഇവിടെത്തെ ,മഹിളാ മുല്ലപ്പൂ പള്ളി വിപ്ളവം നടത്തുന്ന നവോത്ഥാന മുറി മൗലവിമാർ കാണുന്നത്.

ചരിത്ര പരമായി പോലും സ്ത്രീകളുടെ പള്ളി പ്രവേശനത്തിന് തെളിവില്ല എന്നത്, കേരളത്തില്‍ ആദ്യമായി ജുമുഅക്ക് പങ്കെടുത്ത സ്ത്രീകള്‍ ഒതായി വെള്ളാംപാറ ഖദീജക്കുട്ടിയും, ആമിനത്താത്തയും ആണെന്ന് പുടവ മാസിക 1995 മാര്‍ച്ച് പുസ്തകം 4 ലക്കം 12 പേജ് 29ല്‍ എഴുതിയതില്‍ നിന്ന് വ്യക്തമാണ്

അന്ന് ജുമുഅക്കിറങ്ങിയ സ്ത്രീകള്‍ മുജാഹിദുകളുടെ അഭിമാനസ്തംഭങ്ങളും ഹൃദയാനന്ദങ്ങളുമായി പിന്നീട് മാറുകയാണുണ്ടായത്. അങ്ങനെയാണ് പൂര്‍വികരായ ഭക്തവിശ്വാസികള്‍ക്കൊന്നും പരിചയമില്ലാത്ത ഒരു അനാചാരം കേരളത്തില്‍ ആരംഭിച്ചത്. ഈ ബിദ്അത്ത് ആദ്യമായി ചെയ്ത വെള്ളാറംപാറ ഖദീജക്കുട്ടിയുടെ അനുഭവം ഇങ്ങനെ വായിക്കുക:

1940-കളിൽ സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുക എന്നത് പലർക്കും ഊഹിക്കാൻപോലും സാധ്യമാവാത്ത കാര്യമായിരുന്നു. അന്ന് ഞങ്ങൾ ഏതാനും സ്ത്രീകൾ അല്ലാഹുവിൻറെ അനുഗ്രഹത്താൽ ഒതായി പള്ളിയിൽ പോകാൻ തുടങ്ങി. തന്നിമിത്തം അതി ശക്തമായ എതിർപ്പുകളും ആക്ഷേപങ്ങളും ഉയർന്നുവരികയുണ്ടായി തുടക്കത്തിൽ ഞാൻ ഒറ്റക്കായിരുന്നു പോയിരുന്നത്. ശേഷം അഞ്ചു പേർ കൂടി വന്നു കുറെ കഴിഞ്ഞപ്പോൾ വീണ്ടും അഞ്ചു പേർ കൂടി സന്മനസ്സ് കാണിച്ചു രംഗത്തുവന്നു. ഇവരിൽ പികെ ആമിനയും ഞാനും മാത്രമാണ് ഇന്ന് ജീവിച്ചിരിപ്പുള്ളത്. ഇസ്ലാഹി തറവാട്ടിലെ പ്രമുഖ പണ്ഡിതന്മാർ ഇടക്കിടെ കദീജ കുട്ടിയെ സന്ദർശിക്കാറുണ്ട് ഇക്കൂട്ടത്തിൽ കെഎൻഎം സംസ്ഥാന സെക്രട്ടറി എ പി അബ്ദുൽഖാദിർ മൗലവിയെ അവർ പ്രത്യേകം പേരെടുത്തു പറഞ്ഞു. ഈയടുത്ത് ഏതാനും മാസങ്ങൾക്കുമുമ്പ് അദ്ദേഹം വന്നു കുശലാന്വേഷണം നടത്തിയിരുന്നു.
കദീജ കുട്ടിയോടൊപ്പം ആദ്യഘട്ടത്തിൽ പള്ളിയിൽ പോയവരിൽ ജീവിച്ചിരിക്കുന്ന ഏക സ്ത്രീ ഒതായിയിലെ പികെ ആമിനയാണ്."
   (പുടവ മാസിക, 1995 മാര്‍ച്ച് പു: 28). ഇതില്‍ നിന്നുതന്നെ സംഗതി വ്യക്തം. നബി(സ്വ)യുടെ കാലത്ത് ദീന്‍ വ്യാപിച്ച കേരളത്തില്‍ 1940-നു ശേഷം മാത്രമാണ് സ്ത്രീ പള്ളി പ്രവേശം ആലോചനയില്‍ പോലും വരുന്നത്. അന്നുതന്നെ അതിശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത് എന്തുകൊണ്ടായിരിക്കും? മുജാഹിദുകള്‍ക്ക് ചിന്തിക്കാവുന്നതാണ്.

ഇസ്ലാമിന്റെ ബാലപാഠങ്ങൾ മുതൽ ഇവിടെ പഠിപ്പിച്ചവരാണ് സഹാബികൾ. സ്ത്രീകളെ നിസ്കരിക്കാൻ പഠിപ്പിച്ചതും മറ്റ് ഇസ്ലാമിക അറിവുകൾ പഠിപ്പിച്ചതും അവർ തന്നെയാണ്.നിസ്കാരവും മറ്ററിവുകളും പ്രാക്ടിക്കലായി പഠിപ്പിക്കാൻ പറ്റിയ ഏറ്റവും എളുപ്പ വഴി ,പുരുഷൻമാരെ പോലെ തന്നെ സ്ത്രീകളെയും  പള്ളിയിലേക്ക് ക്ഷണിക്കലാണ്.പള്ളിയിൽ വച്ച് തന്നെ അവർക്ക് സൗകര്യം ചെയ്ത് കൊടുക്കലാണ്. മതം പഠിക്കാനായി ഇന്നത്തേതു പോലെയുള്ള മദ്റസ ,CD... മറ്റ് സംവിധാനങ്ങളൊന്നും അന്ന് ലഭ്യമായിരുന്നില്ല എന്നത് പ്രത്യേകമോർക്കേണ്ടതുണ്ട്. വളരെ പരിമിതമായ എന്തൊക്കെയോ മാത്രം...!...മതത്തിന്റെ പേരിൽ മുസ്ലിംകൾ ഒരുമിച്ച് കൂടുന്ന വെള്ളിയാഴ്ച തന്നെയാണല്ലോ പoനത്തിന്  കൂടുതൽ സൗകര്യം. ആണിനും പെണ്ണിനും നിസ്കാരമുൾപ്പെടെ പ്രാക്ടിക്കലായി പഠിക്കുകയും ചെയ്യാം.എന്നിട്ടുമെന്തു കൊണ്ട് സഹാബികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തി സ്ത്രീകളെ നിസ്കരിക്കാനായി പള്ളിയിലേക്ക് ക്ഷണിച്ചില്ല. ദീനിൽ ഇത്തരം കാര്യങ്ങൾക്കെന്തെങ്കിലും സാധ്യതകളുണ്ടെങ്കിലവരന്നത് ചെയ്യുമായിരുന്നില്ലേ... ഒരുപാട് തലമുറകളിലൂടെ കൈമാറി വന്ന പ്രമാണങ്ങൾ കേട്ടറിഞ്ഞ നമ്മെക്കാളും- ആ പ്രമാണങ്ങൾ ആധികാരികമായും ആത്മീയമായും കണ്ടും അനുഭവിച്ചും അറിഞ്ഞ അവർ തന്നെയല്ലേ ഉത്തമ മാതൃക... അതോ അവർക്കും മതം തിരിഞ്ഞില്ലേ.... അവർക്കാർക്കും തിരിയാത്ത മതനിയമങ്ങൾ ,ആയിരത്തിലധികം വർഷങ്ങൾക്കിപ്പുറം ജീവിക്കുന്ന, തൗഹീദിന്റെ പേരിൽ തല്ല് കൂടി ഒമ്പതോളം ഗ്രൂപ്പുകളായി തെറ്റിപ്പിരിഞ്ഞ മുറി മൗലവിമാർക്ക് മാത്രം തിരിഞ്ഞെന്ന് വിശ്വസിക്കാൻ മാത്രം മണ്ടൻമാരായി സമുദായം മാറണോ...

ഇനി ഇതിനെ ഖണ്ഡിക്കാൻ ഹദീസും ഉദ്ധരിണികളൊന്നും കൊണ്ട് വരണമെന്നില്ല...ഒറ്റവാക്കിൽ ചോദ്യം- ഉത്തരവും ഒറ്റ വാക്കിലാകട്ടെ...
കേരളത്തിൽ പള്ളികൾ നിർമിച്ച് പുരുഷൻമാരെ നിസ്കരിക്കാൻ പള്ളിയിലേക്ക് ക്ഷണിച്ചപ്പോൾ ,നിസ്കാരം പ്രാക്ടിക്കലായി പഠിക്കാൻ പോലും  സ്ത്രീകളെ ജമാ-അതിന് കൂട്ടാത്ത സ്വഹാബാക്കൾ ഇസ്ലാം തിരിയാത്തവരോ ?
തിരിഞ്ഞവരോ ?

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...