Showing posts with label അഹ് ലു ബൈത്ത്:നബികുടുംബം നിലനിന്നതെങ്ങനെ. Show all posts
Showing posts with label അഹ് ലു ബൈത്ത്:നബികുടുംബം നിലനിന്നതെങ്ങനെ. Show all posts

Friday, April 27, 2018

അഹ് ലു ബൈത്ത്:നബികുടുംബം നിലനിന്നതെങ്ങനെ?● 0 COMMENTS


നബികുടുംബം നിലനിന്നതെങ്ങനെ?● 0 COMMENTS

🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0
സയ്യിദ് ഇബ്റാഹിം ഖലീലുല്‍ബുഖാരി

ആര്‍ത്തലച്ച് ചീറിയടുക്കുന്ന ജല പ്രളയം. പര്‍വതങ്ങളും മാമലകളും അമ്പരചുംബികളായ ബഹുനില കെട്ടിടങ്ങളും നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമാവുന്നു. എവിടെ നോക്കിയാലും ആര്‍ത്തനാദങ്ങള്‍, രോദനങ്ങള്‍… മകന്‍നിന്ന സ്ഥലം ശൂന്യമാകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കുന്ന ഉമ്മക്ക് ഒന്ന് കരയാന്‍പോലും സമയം ലഭിച്ചില്ല, അപ്പോഴേക്കും ഉമ്മ നിന്ന സ്ഥലവും ശൂന്യമായിരുന്നു. കരയും കടലും ഒന്നായത് പോലെ..

പെട്ടന്നാണ്, ദൂരെ ഒരു പൊട്ട് പോലെ എന്തോ… ഒരു ചെറു നൗകയാണെന്ന് തോന്നുന്നു. അടുക്കുന്തോറും അത് വലുതായിക്കൊണ്ടിരുന്നു. അതേ, ഒരു വലിയ കപ്പലാണത്..!! നൂഹ് നബിയുടെ കപ്പല്‍പോലെ.. പക്ഷേ, അവര്‍എല്ലാവരെയും രക്ഷപ്പെടുത്തുന്നില്ല. ചിലരെ തിരഞ്ഞ് പിടിച്ച് കപ്പലില്‍കയറ്റുന്നു. അതില്‍നിന്നൊരു രക്ഷാ കവചം നമുക്ക് നേരെയും വെച്ചു നീട്ടുന്നു. നാമെന്ത് ചെയ്യും?

ഈ ജീവാസ്തമയ സമയത്ത് ഉദിച്ചുയരാനുള്ള അവസരം തള്ളിക്കളയുമോ? ഞാന്‍കയറില്ലെന്ന് വാശി പിടിക്കുമോ? ഇല്ല. കാരണം, ഈ അവസരം നഷ്ടപ്പെടുത്തിയാല്‍പാഴാകുന്നത് നമ്മുടെ ജീവനാണ്. എന്ത് വില കൊടുത്തും ആ കപ്പലില്‍കയറി പറ്റല്‍നമ്മുടെ നിലനില്‍പ്പിന്റെ അനിവാര്യതയാണ്. ഈ കപ്പല്‍പോലെയാണ് പ്രവാചക കുടുംബം.

പ്രവാചകര്‍(സ്വ) പറഞ്ഞു: “എന്റെ അഹ്ലുബൈത്ത് നൂഹ് നബിയുടെ കപ്പല്‍പോലെയാണ്. അതില്‍കയറിയവന്‍രക്ഷ പ്രാപിച്ചു. വിമുഖത കാണിച്ചാല്‍അവന്‍മുങ്ങി നശിച്ചു’ (ജാമിഅ സ്വഗീര്‍).

ഇത്തരമൊരു സാഹചര്യത്തില്‍ആ കപ്പലിലേക്ക് നമ്മളെത്രമാത്രം ആശ്രയിക്കുന്നുവോ അത് പോലെ അധാര്‍മികതയുടെയും ചൂഷണത്തിന്റെയും നിലയില്ലാ കയത്തില്‍മുങ്ങിത്താഴുന്ന നമ്മള്‍അഹ്ലുബൈത്തിലേക്കും ആശ്രയിച്ചിരിക്കുന്നു.

ഇനി നമുക്ക് ആ കപ്പലിനെ കുറിച്ചൊന്ന് ചര്‍ച്ച നടത്താം. തുര്‍ക്കിയിലെ ജൂദീ പര്‍വതത്തില്‍പ്രയാണമവസാനിപ്പിച്ച നൂഹ് നബിയുടെ കപ്പലിനെ കുറിച്ചല്ല. അഹ്ലുബൈത്ത് എന്ന കപ്പല്‍. ലോക രക്ഷയായ ആ കപ്പലിന് യാത്ര തുടങ്ങിയ ഉടനെ മുങ്ങി നശിക്കുന്ന ഒരു ടൈറ്റാനിക്കന്‍ദുരവസ്ഥ ഉണ്ടാവാന്‍പറ്റുമോ? ഇല്ല. അത് ലോകാവസാനം വരെ നിലനില്‍ക്കണം. കപ്പിത്താന്മാര്‍മാറിക്കൊണ്ടിരിക്കാം, കപ്പല്‍ഇവിടെ നിലനില്‍ക്കും.

സെയ്ദുബ്നു അര്‍ഖം(റ)വില്‍നിന്ന് നിവേദനം: നബി(സ്വ) ഒരിക്കല്‍പ്രസംഗിക്കവെ ഇങ്ങനെ പറഞ്ഞു: എന്റെ റബ്ബിന്റെ ദൂതന്‍എന്നെ വിളിച്ചാല്‍ഞാന്‍അതിന് ഉത്തരം നല്‍കും. എന്നാല്‍മഹത്തായ രണ്ട് കാര്യം ഞാന്‍നിങ്ങളില്‍ഉപേക്ഷിക്കുന്നു. ഒന്ന്, സന്മാര്‍ഗ ദീപമായ ഖുര്‍ആന്‍, അതിനെ നിങ്ങള്‍മുറുകെ പിടിക്കുക. മറ്റൊന്ന്, എന്റെ അഹ്ലുബൈത്താണ്. അവരുടെ കാര്യം ഞാന്‍നിങ്ങളെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നു ‘(മുസ്‌ലിം 15/170).

ഇതു പോലോത്ത നിരവധി ഹദീസുകള്‍കാണാം. അഹ്ലുബൈത്ത് എന്ന കപ്പല്‍ലോകവസാനം വരെ നശിക്കാതെ നിലനില്‍ക്കുമെന്ന് ഈ ഹദീസുകള്‍കൊണ്ട് സ്പഷ്ടമാണ്.

ഖിയാമത്ത് നാളിന്റെ അടയാളങ്ങളില്‍വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇമാം മഹ്ദി(റ)ന്റെ ആഗമനം. നബി(സ്വ) പറയുന്നു: “മഹ്ദിയെ കൊണ്ട് നിങ്ങള്‍സന്തോഷിക്കുക, അവസാന നാളില്‍അക്രമവും അനാശ്യാസ പ്രവണതയും വര്‍ധിക്കുന്പോള്‍എന്റെ അഹ്ലുബൈത്തില്‍പെട്ട മഹ്ദി പുറപ്പെടുന്നതും രാജ്യത്ത് നന്മയും നീതിയും നിറക്കുന്നതുമാണ്.’ തുര്‍മുദിയും അബൂദാവൂദും ഇബ്നുമാജയും അഹ്മദുമെല്ലാം റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് ഇത്. പ്രവാചക കുടുംബം ലോകാവസാനം വരെ നിലനില്‍ക്കുമെന്നതിന് ഇനിയെന്ത് തെളിവ് വേണം?

കര്‍ബലയില്‍നബി കുടുംബം മുഴുവന്‍വധിക്കപ്പെട്ടല്ലോ എന്നാണ് വാദമെങ്കില്‍അത് ചരിത്രാവബോധത്തിന്റെ അഭാവത്തില്‍നിന്ന് ഉത്ഭവിക്കുന്ന ബാലിശമായ സംശയമാണ്. 23 പുരുഷന്മാര്‍രക്തസാക്ഷികളായ കര്‍ബലയില്‍ഹുസൈന്‍(റ)ന്റെ മകന്‍സൈനുല്‍ ആബിദീന്‍(റ) രോഗം കാരണം പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിനെതിരെയുള്ള വധശ്രമം പരാജയപ്പെടുകയും ചെയ്തു. ഹിജ്റ 61 മുഹര്‍റം 10 നാണ് കര്‍ബല യുദ്ധം നടക്കുന്നത്. ഹിജ്റ 94ല്‍മുഹര്‍റം 12നാണ് മഹാനവര്‍കള്‍വഫാത്താകുന്നത്. കര്‍ബലയില്‍അദ്ദേഹം വഫാത്തായിട്ടില്ലെന്ന് വ്യക്തമാകാന്‍ഇത്രമാത്രം മതി. ഹുസൈന്‍(റ)ന്റെ പരമ്പര സൈനുല്‍ആബിദീന്‍(റ) മുഖേനെയാണ് നിലനില്‍ക്കുന്നതെന്ന് ഹാഫിള് ദഹബി, ഇബ്നു ഹജര്‍തുടങ്ങീ പണ്ഡിതന്മാര്‍രേഖപ്പെടുത്തിയിട്ടുണ്ട്. ഹസന്‍(റ)ന്റെ പരമ്പര മഹാനവര്‍കളുടെ ആറ് ആണ്‍മക്കളില്‍സെയ്ദ്(റ), ഹസനുല്‍മുസന്ന(റ) എന്നിവര്‍ മുഖേനെയാണ് നിലനില്‍ക്കുന്നത്.

തിരുനബിയുടെ വഫാത്തായപ്പോഴേക്കും ലോകഭൂപടത്തിലെ മുക്കാല്‍ഭാഗവും ഇസ്‌ലാമിലേക്ക് കടന്നു വരാന്‍വെമ്പല്‍കൊള്ളുകയായിരുന്നു. തിരുനബിയുടെ ജിവിതരിതിയാണിതിന് ഒരു നിദാനം. ലോകത്തെ സ്വാധീനിച്ച ഈ വ്യക്തിപ്രഭാവത്തില്‍നിന്ന് സന്താന പരമ്പരയും ഏറെ ഭിന്നമായില്ല. പക്ഷേ, തിരുനബിയുടെ നാടും വീടും പരിസരവും മരിച്ചാലും മരിക്കാത്ത സാന്നിധ്യവും കാരണം മദീന വിട്ട് പോകാന്‍അവര്‍ക്കായില്ല. മുസ്‌ലിം ലോകം അഹ്ലുബൈത്തിന്റെ സാമീപ്യം ആഗ്രഹിക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിലാണ് എല്ലാത്തിനും ഒരു നിദാനമെന്ന പോലെ ഉമവിയ്യ ഭരണകാലത്ത് പ്രവാചക കുടുംബം അക്രമിക്കപ്പെടുന്നത്. പീഡനങ്ങളും താഡനങ്ങളും സഹിക്ക വയ്യാതെ അവര്‍നാടുവിട്ടിറങ്ങി. ശത്രു വിഭാഗം ധന്യരായി. കാരണം, തിരുകുടുംബം വഴിയാധാരമായല്ലോ? പക്ഷേ, അത് ആഗോള നേതൃത്വത്തിലേക്കുള്ള അഹ്ലുബൈത്തിന്റെ കടന്നു വരവിന്റെ തുടക്കമായിരുന്നുവെന്ന് അവര്‍അറിഞ്ഞിരുന്നില്ല. മക്കയില്‍നിന്ന് നബിയെ ആട്ടി ഇറക്കിയപ്പോള്‍ഇതു തങ്ങളുടെ അധഃപതനത്തിന്റെ പ്രാരംഭമാണെന്ന് മക്കാ മുശ്രിക്കുകള്‍അറിയാത്തത് പോലെ.

തിരുനബിയുടെ ആറാമത്തെ പൗത്രന്‍മൂസല്‍കാളിം(റ) ഇറാഖിലേക്കാണ് പലായനം ചെയ്തത്. ഹിജ്റ 183ല്‍അവിടെ വെച്ച് വഫാത്തായി. അദ്ദേഹത്തിന്റെ മഖ്ബറ ഇന്നും ദിനംപ്രതി ആയിരങ്ങളുടെ അഭയ കേന്ദ്രമാണ്. മഹാന്റെ അനുജ സഹോദരനും നബി(സ്വ) തങ്ങളുടെ അഞ്ചാമത്തെ പേരമകനുമായ അലിയ്യുല്‍ഉറൈള്(റ) ഹിജ്റ 210ല്‍മദീനയില്‍തന്നെയാണ് മരണപ്പെട്ടെതെങ്കിലും അദ്ദേഹത്തിന്റെ മകന്‍അഹ്മദ്(റ)ഉം പൗത്രന്‍ഈസ(റ)യും ഇറാഖിലാണ് മരണപ്പെട്ടത്. ഇവരില്‍ഈസാ(റ)ന്റെ മകന്‍അഹ്മദുല്‍മുഹാജിര്‍(റ) ആണ് യമനില്‍എത്തുന്ന ആദ്യ അഹ്ലുബൈത്ത്. പ്രവാചകരുടെ എട്ടാമത്തെ പേരമകനായ ഇദ്ദേഹം ഹിജ്റ 345ലാണ് വഫാത്താകുന്നത്. അവിടന്നങ്ങോട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അഹ്ലബൈത്തിനെ പ്രസരണം ചെയ്യാന്‍ഭാഗ്യം ലഭിച്ച നാടുകളില്‍ഒന്നാണ് യമന്‍. കേരളത്തിലെ പ്രധാന ഖബീലകളായ ബാ അലവി, ബാ ഫഖീഅ്, ശിഹാബ്, ജമലുല്ലൈലി, സഖാഫ് തുടങ്ങിയ പരമ്പരകളെല്ലാം യമനിന്റെ ദാനങ്ങളാണ്.

മൂസല്‍കാളിം(റ)ന്റെ മകന്‍മൂസ രിളാ(റ) ഇറാഖില്‍നിന്നും തൂസിലെത്തി. അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന മകന്‍മഹ്മൂദ്(റ) ബുഖാറയിലാണ് ജീവിച്ചത്.

യമനില്‍നിന്നും നബി കുടുംബം കേരളത്തില്‍എത്തുന്നതിന്റെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ബുഖാറയില്‍നിന്ന് അഹ്ലുബൈത്ത് കേരളത്തിലെത്തിയിട്ടുണ്ട്. മഹ്മൂദ്(റ)ന്റെ 19ാംമത്തെ പേര മകന്‍ജലാലുദ്ദീന്‍ബുഖാരി(റ) ആണ് കേരളത്തിലെത്തുന്ന ആദ്യ ബുഖാരി സയ്യിദ്. കണ്ണൂരിലെ വളപ്പട്ടണമായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. രാജാക്കന്മാരും നാട്ടുകാരും ആ മഹാമനീഷിയെയും സന്താന പരമ്പരയെയും വളരെ ആദരവോടെയായിരുന്നു വീക്ഷിച്ചിരുന്നത്. ഹിജ്റ 875ല്‍വഫാത്തായ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത് വളപ്പട്ടണത്തെ കക്കുളങ്ങര മഖ്ബറയിലാണ്. ഇന്നും വളപ്പട്ടണം മഖാമിലെത്തിയാല്‍ചരിത്രം നമുക്ക് മുന്പില്‍പുനര്‍ജനിക്കുകയാണെന്ന് തോന്നും. മഖാമും പരിസരവും പഴമയുടെ സൗന്ദര്യത്തെ കൈവിടാതെ പ്രൗഢിയോടെ തലയെടുത്ത് നില്‍ക്കുന്നു. മഹാനവര്‍കള്‍കേരളത്തില്‍ശിലപാകിയ ബുഖാരി പരമ്പര ഒരു വടവൃക്ഷം പോലെ വളര്‍ന്നു പന്തലിച്ചു. മതസാമൂഹിക വൈജ്ഞാനിക മേഖലകളിലെല്ലാം അവരുടെ സ്വാധീനവും ഇടപെടലും ശക്തമായി. കേരള ചരിത്രത്തിലെ മതരാഷ്ട്രീയ മേഖലകളില്‍മാറ്റി നിറുത്തപ്പെടാന്‍പറ്റാത്ത മഖ്ദൂമുമാരുടെ ശൈഖുമാരില്‍പ്രമുഖരായിരുന്നു ജലാലുദ്ദീന്‍ബുഖാരി(റ)ന്റെ മകന്‍സയ്യിദ് ഇസ്മാഈല്‍ബുഖാരി(റ).

അഹ്ലുബൈത്ത് ഉടനീളം സഞ്ചരിച്ചു.. ഉപ്പാപ്പ ഏല്‍പ്പിച്ചതിനെ ഭദ്രമായി ലോകത്തിന് പകര്‍ന്നു നല്‍കി. ഇന്നും നല്‍കി കൊണ്ടിരിക്കുന്നു. അഹ്ലു ബൈത്ത് തിരുനബിയില്‍നിന്നാണ്. അവിടുത്തെ ശരീരത്തില്‍നിന്ന് വേര്‍പിരിഞ്ഞത്.. സ്നേഹിച്ചാല്‍തീര്‍ച്ചയായും അവിടുന്ന് കൈപിടിക്കും; കൈപിടിക്കാന്‍ആളില്ലാത്ത നാളില്‍.

കര്‍ബല ശീഇസം, ഇസ്‌ലാം

ഇസ്‌ലാമിന്റെ ലേബലില്‍അറിയപ്പെടുന്നുണ്ടെങ്കിലും മതവുമായി ഒരു ബന്ധവും ഇല്ലാത്ത വിഭാഗമാണ് ശിയാക്കള്‍. ഒട്ടേറെ ഐതിഹ്യങ്ങളും അതിലേറെ നിഗൂഢതകളും നിറഞ്ഞ ഒരു കൂട്ടം അബദ്ധങ്ങളുടെ സംഗമ സ്ഥലിയാണ് ശീഇസം. നബി(സ്വ)യുടെ കാലശേഷം ഖലീഫയാകേണ്ടത് സിദ്ദീഖ്(റ) വാണെന്ന സൂചനകളുള്ള നിരവധി ഹദീസുകളുണ്ടായിട്ടും അദ്ദേഹത്തെ ഖലീഫയാക്കുന്നതില്‍സ്വഹാബികളുടെ മുഴുവന്‍ഏകാഭിപ്രായമുണ്ടായിട്ടും, പ്രവാചകന് ശേഷം മുസ്‌ലിം സമുദായത്തിന് നേതൃത്വം നല്‍കേണ്ടത് അലി(റ) ആണെന്നും അദ്ദേഹത്തിനവകാശപ്പെട്ട ഖിലാഫത്തിനെ അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവര്‍തട്ടിയെടുത്തതാണെന്നുമുള്ള അബദ്ധ വാദഗതികളുമായിട്ടായിരുന്നു അബ്ദുല്ലാ ഹിബ്നു സബഇന്റെ നേതൃത്വത്തില്‍ശിയാവിഭാഗത്തിന്റെ ആഗമനം. അതിനു വേണ്ടി “ഖേദിച്ച് മടങ്ങുകയും നിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്തവര്‍ക്കു നീ പൊറുക്കണമേ’ (40/7) എന്ന ഖുര്‍ആനിക സൂക്തം കൊണ്ടുള്ള ഉദ്ദ്യേം “അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരുടെ നേതൃത്വത്തില്‍നിന്ന് ഖേദിച്ച് മടങ്ങുകയും അലി(റ)വിന്റെ മാര്‍ഗത്തെ അനുധാവനം ചെയ്യുകയും ചെയ്തവര്‍ക്കു നീ പൊറുക്കണമേ’ എന്നാണെന്നു പോലും അവര്‍ദുര്‍വ്യാഖ്യാനം ചെയ്യുകയുണ്ടായി (തഫ്സീറുസ്സ്വാഫി).

ലോകത്താകമാനമുള്ള ശിയാക്കളില്‍മുക്കാല്‍ഭാഗവും അധിവസിക്കുന്നത് ഇറാന്‍, ഇറാഖ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബഹ്റൈന്‍, സൗദി അറ്യേ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണെന്നാണ് കണക്ക്. അഹ്ലുബൈത്തിനോട് അദമ്യ സ്നേഹമുള്ളവരെന്ന പുറംമോടി പ്രഥമ ദൃഷ്ടിയില്‍ശിയാക്കള്‍ക്കുണ്ടെങ്കിലും കാപട്യവും കളങ്കവും ചേര്‍ന്നുള്ള സ്നേഹ പ്രകടനങ്ങളുടെ സങ്കലനം മാത്രമാണ് ശീഇസമെന്ന് തെളിയിക്കാന്‍കൂടുതല്‍പ്രമാണങ്ങളുടെ ആവശ്യമില്ല. അഹ്ലുബൈത്തില്‍പെട്ടവരും തിരുനബി(സ്വ)യുടെ പിതൃവ്യനുമായ അബ്ബാസ്(റ)വിനെയും അദ്ദേഹത്തിന്റെ പുത്രനെയും കുറിച്ച് ആക്ഷേപങ്ങള്‍ചൊരിയുകയും അവര്‍കാഫിറുകളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തതു തന്നെ ഉദാഹരണം. “ഇഹലോകത്ത് അന്ധനായവന്‍പരലോകത്തും അന്ധനും വഴിപിഴച്ചവനുമാകുമെന്ന’ (ഇസ്റാഅ് 72) ഖുര്‍ആനിക വചനം അവതീര്‍ണമായത് അബ്ബാസ്(റ)നെ കുറിച്ചാണെന്നും മഹാപണ്ഡിതനും വിശ്രുത ഖുര്‍ആന്‍വ്യാഖ്യാതാവുമായ ഇബ്നു അബ്ബാസ്(റ) ശപിക്കപ്പെട്ടവനും വിഡ്ഢിയുമാണെന്നു പോലും അവര്‍എഴുതി വിടുകയുണ്ടായി (ഉസ്വൂലുല്‍കാഫി).

എന്നാല്‍ഇതിലേറെ മാരകമായ വിശ്വാസങ്ങളും അപകടകരമായ നിലപാടുകളും ശീഇകള്‍വച്ചു പുലര്‍ത്തുന്നുണ്ടെന്നതാണു സത്യം. ലോകത്തെ മുഴുവന്‍സത്യവിശ്വാസികളുടെയും മാതാക്കളായ ആഇശാ ബീവി(റ)യും ഹഫ്സാ ബീവി(റ)യും കാഫിറുകളാണെന്ന് പറഞ്ഞവരും ശിയാക്കളിലുണ്ട്. അവരുമായി ശാരീരിക ബന്ധം പുലര്‍ത്തിയ തിരുനബി(സ്വ)യുടെ സ്വകാര്യാവയവത്തെ തീ സ്പര്‍ശി ക്കുമെന്നത് ഉറപ്പാണെന്നും(!) അതിനു കാരണം കാഫിറുകളുമായി സംഭോഗം നടത്തല്‍ഹറാമായതാണെന്നും പറഞ്ഞുണ്ടാക്കാന്‍അവര്‍ധാര്‍ഷ്ട്യം കാണിക്കുക പോലും ചെയ്തു (അലി മുഹമ്മദ് സ്വല്ലാബിയുടെ ഫിക്റുല്‍ഖവാരിജി വശ്ശീഅ ഫീ മീസാനി അഹ്ലുസ്സുന്നത്തി വല്‍ജമാഅ പേജ് 121 കാണുക). ഇങ്ങനെ തിരുനബി കുടുംബത്തെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍തന്നെ അഹ്ലുബൈത്തിന്റെ പ്രേമികളായി ചമയുന്നത് ചരിത്രപരമായ വൈരുധ്യം തന്നെ.

റുകൂഇനു മുമ്പുള്ള ഖുനൂത്ത്, ചെറിയ കല്ലുകളുടെ മേല്‍സുജൂദ് ചെയ്യല്‍, നിസ്കാര ശേഷം തുടയില്‍അടിക്കല്‍തുടങ്ങിയവയാണ് സുന്നികളും ശിയാക്കളും തമ്മിലുള്ള പ്രധാന അന്തരമെന്നാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍അതി മാരകവും ഭീകരവുമായ വിശ്വാസങ്ങളും ആദര്‍ശങ്ങളും വച്ചു പുലര്‍ത്തുന്നവരാണ് ശിയാക്കളെന്ന് അവരുടെ ഗ്രന്ഥങ്ങള്‍പരതിയാല്‍കൃത്യമായി മനസ്സിലാക്കാ വുന്നതാണ്. അബൂബക്കര്‍(റ)വും ഉമര്‍(റ)വും ബഹുഭൂരിഭാഗം മുഹാജിറുകളും അന്‍സ്വാറുകളും ആഇശാ(റ), ഹഫ്സ(റ) തുടങ്ങിയ നബി പത്നിമാരും മറ്റു ഇമാമുകളും അല്ലാഹുവില്‍അല്‍പം പോലും വിശ്വസിച്ചിട്ടില്ല, സഅദ്ബ്നു മുസയ്യിബ്(റ), അബൂഹനീഫ(റ), ഇമാം ശാഫിഈ(റ), മഅ്റൂഫുല്‍കര്‍ഖി(റ), സഹ്ലുബ്നു അബ്ദുല്ലാഹിത്തിസ്തരി(റ), സുഫ്യാനുസ്സൗരി(റ) തുടങ്ങിയ പ്രമുഖരെല്ലാം ജൂതന്‍മാരെക്കാളും ക്രിസ്ത്യാനികളെക്കാളും വലിയ കാഫിറുകളാണ്, ഖാളിമാരെല്ലാം പിശാചുക്കളായതു കൊണ്ട് അവരില്‍നിന്ന് മാറി നില്‍ക്കണമെന്ന കല്‍പന ഖുര്‍ആനിലുണ്ട്, ഈസാ നബി(അ) മടങ്ങി വരുമെന്നും മുഹമ്മദ് നബി(സ്വ) തിരിച്ച് വരില്ലെന്നുമുള്ള വാദം അതിശയകരമാണ്, ഈസാ നബിയേക്കാള്‍തിരിച്ചുവരാനര്‍ഹതയുള്ളത് മുഹമ്മദ് നബിക്കാണെന്നും അങ്ങനെയുണ്ടാവുമെന്നും ഖുര്‍ആനിലുണ്ട്, മരണപ്പെട്ട അലി(റ) ദുന്‍യാവിലേക്ക് തന്നെ തിരിച്ചെത്തും, അലി(റ) ഇപ്പോള്‍മേഘത്തിലാണുള്ളത്, ഇടിവെട്ട് അദ്ദേഹത്തിന്റെ ശബ്ദമാണ്, ഖുര്‍ആനില്‍പരിവര്‍ത്തനങ്ങള്‍നടന്നിട്ടുണ്ട്, അഹ്ലുബൈത്തിന്റെ ശ്രേഷഠതകള്‍ഉള്‍ക്കൊള്ളുന്ന അധ്യായങ്ങളും സൂക്തങ്ങളും ഖുര്‍ആനില്‍നിന്നു സ്വഹാബികള്‍നീക്കം ചെയ്തിട്ടുണ്ട്, സൂറത്തുല്‍വിലായ എന്ന സുദീര്‍ഘമായ അധ്യായവും സൂറത്തുശ്ശര്‍ഹിലെ “നാം അലിയ്യിനെ അങ്ങയുടെ മരുമകനാക്കിയിരിക്കുന്നു’ എന്ന സൂക്തവും ഇത്തരത്തില്‍നീക്കം ചെയ്യപ്പെട്ടവയാണ് തുടങ്ങിയ ഹിമാലയന്‍വങ്കത്തങ്ങളുടെ ആകെത്തുകയാണ് ശീഇസം.

തങ്ങളുടെ ശിഥില ചിന്തകളുടെ പ്രചാരണത്തിന് വേണ്ടി പലപ്പോഴും ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് ശിയാക്കള്‍കാര്യം സാധിച്ചത്. “സത്യം നിഷേധിക്കുവാന്‍വേണ്ടി മനുഷ്യനോട് പിശാച് പറയുന്നത് പോലെ'(59/16), “കാര്യം വിധിക്കപ്പെട്ടപ്പോള്‍പിശാച് പറയും'(14/22) എന്നീ ഖുര്‍ആനിക സൂക്തങ്ങളിലെ “പിശാച്’ ഉമറുബ്നുല്‍ഖത്വാബ്(റ)വാണെന്നാണ് ’ശീഈ പണ്ഡിതനായ മുഗീറത്തുബ്നു സഈദ് വ്യാഖ്യാനം നല്‍കിയത്. “സത്യനിഷേധി തന്റെ റബ്ബിനെതിരെ സഹായിക്കുന്നവനാണ്’ (25/55) എന്ന സൂക്തത്തിലെ “സത്യനിഷേധി’ ഉമറുബ്നുല്‍ഖത്താബ്(റ)വാണെന്നും “റബ്ബ്’ അമീറുല്‍മുഅ്മിനീന്‍അലി(റ)വാണെന്നുമാണ് മറ്റൊരു ദുര്‍വ്യാഖ്യാനം (തഫ്സീറുല്‍ഖുമ്മിയ്യ്).

സ്വഹാബികളില്‍പ്രമുഖരായ ഉമര്‍(റ) വിനെയാണ് ഇവിടെ പിശാചായി ശിയാക്കള്‍ചിത്രീ കരിക്കുന്നത്. “അന്‍സ്വാറുകളിലും മുഹാജിറുകളിലും നിന്ന് ഏറ്റവും ആദ്യമായി മുന്പോട്ട് വന്നവരും നന്മ ചെയ്തു കൊണ്ട് അവരെ പിന്തുടര്‍ന്നവരെയും സംബന്ധിച്ച് അല്ലാഹു തൃപ്തനായിരിക്കുന്നു. അവനെ കുറിച്ച് അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്തു കൂടി നദികള്‍ഒഴുകുന്ന സ്വര്‍ഗങ്ങള്‍അല്ലാഹു അവര്‍ക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നു. അവരതില്‍എന്നെന്നും സ്ഥിരവാസികളാണ്. അതെത്ര മഹത്തായ വിജയം’ (തൗബ/100) തുടങ്ങി നിരവധി സൂക്തങ്ങള്‍സ്വഹാബികളുടെ മാഹാത്മ്യം വരച്ചു കാണിച്ചിട്ടും സ്വഹാബികളെ ഒറ്റയായും കൂട്ടമായും കരിവാരിത്തേക്കുന്ന ശിയാക്കളുടെ കൗടില്യം അതി ക്രൂരം തന്നെ.

മഹാരഥന്മാരില്‍പെട്ട ഒരു വിഭാഗത്തെ ഇകഴ്ത്തിയും മറു വിഭാഗത്തെ പുകഴ്ത്തിയും ഇരട്ട മുഖം കാണിക്കുന്ന സ്വഭാവം ശീഈ ഗ്രന്ഥങ്ങളിലെല്ലാം കാണാവുന്നതാണ്. “ആരെങ്കിലും ഹുസൈന്‍(റ)വിന്റെ ഖബറിനെ സമീപിച്ചാല്‍മബ്റൂറായ ഒരു ഹജ്ജ് ചെയ്ത പ്രതിഫലം അവന് എഴുതപ്പെടുന്നതാണ്’ (ഇബ്നു ഖൂലവൈഹില്‍ഖുമ്മിയ്യ്/കാമിലുസ്സിയാറാത്/170). “വല്ലവനും പെരുന്നാളല്ലാത്ത ദിവസം ഹുസൈന്‍(റ)വിന്റെ മഹത്ത്വം മനസ്സിലാക്കി കൊണ്ട് അദ്ദേഹത്തിന്റെ ഖബറിനരികെ എത്തിയാല്‍സ്വീകാര്യമായ 20 ഹജ്ജുകളുടെയും 20 ഉംറകളുടെയും നബിയുടെയോ ഇമാമിന്റെയോ കൂടെ 20 ഹജ്ജ്ഉംറകള്‍നിര്‍വഹിച്ചതിന്റെയും പ്രതിഫലം അല്ലാഹു അവനു രേഖപ്പെടുത്തുന്നതാണ്’. “ആരെങ്കിലും പെരുന്നാള്‍സുദിനത്തില്‍ഹുസൈന്‍(റ)വിനെ സിയാറത്ത് ചെയ്താല്‍100 ഹജ്ജുകളുടെയും 100 ഉംറ കളുടെയും നബിയുടെയോ ഇമാമിന്റെയോ കൂടെ 100 യുദ്ധങ്ങളില്‍പങ്കെടുത്തതിന്റെയും പ്രതിഫലം അല്ലാഹു അവനു രേഖപ്പെടുത്തുന്നതാണ്’ (അല്‍കാഫി 4/580) തുടങ്ങിയവ ഇത്തരത്തിലുള്ള ചില ഉദാഹരണങ്ങള്‍മാത്രം.

ഹുസൈന്‍(റ)ന്റെ മഖ്ബറ സന്ദര്‍ശനം എപ്പോഴും പുണ്യകരമാണെങ്കിലും മുഹര്‍റം പത്തിനുള്ള സന്ദര്‍ശനം സ്വര്‍ഗ പ്രവേശനത്തിനു നിദാനമാകുമെന്നും ഒരു രാത്രി അവിടെ താമസിക്കുന്നത് കര്‍ബലയില്‍രക്തസാക്ഷിയായതിന്റെ പ്രതിഫലം ലഭിക്കുന്നതിനു കാരണമാകുമെന്നുമാണ് ശിയാക്കളുടെ നിലപാട്. “ആരെങ്കിലും ആശുറാഅ് ദിനത്തില്‍ഹുസൈന്‍(റ)വിന്റെ ഖബറിനരികെ രാത്രി താമസിച്ചാല്‍അദ്ദേഹത്തോടൊപ്പം വധിക്കപ്പെട്ടത് പോലെ ശരീരത്തില്‍രക്തം പുരണ്ടു കൊണ്ട് ഖിയാമത്ത് നാളില്‍അല്ലാഹുവിനെ ദര്‍ശിക്കുന്നതാണ്’, “വല്ലവനും ആശുറാഅ് ദിവസം ഹുസൈന്‍(റ)വിനെ സന്ദര്‍ശിച്ചാല്‍അവനു സ്വര്‍ഗം നിര്‍ബന്ധമാകുന്നതാണ്’, “ആരെങ്കിലും ആശുറാഅ് ദിവസത്തില്‍മഹത്ത്വം മനസ്സിലാക്കിക്കൊണ്ട് ഹുസൈന്‍(റ)വിന്റെ ഖബര്‍സന്ദര്‍ശിച്ചാല്‍അവന്‍അല്ലാഹുവിനെ അര്‍ശില്‍വെച്ച് സന്ദര്‍ശിച്ചത് പോലെയാണ്’, “വല്ലവനും ആശുറാഅ് ദിനം ഹുസൈന്‍(റ)വിന്റെ ഖബറിനരികില്‍വെച്ച് കുടിവെള്ളം നല്‍കിയാല്‍അവന്‍ഹുസൈന്‍(റ)വിന്റെ സൈന്യത്തിന് വെള്ളം നല്‍കുകയും അവരോടൊപ്പം രക്തസാക്ഷിയാവുകയും ചെയ്തവനെപ്പോലെ യാണ്’ (കാമിലുസ്സിയാറാത്/191,192). മറ്റെല്ലാ ആചാരങ്ങളിലും ആരാധനകളിലും ശിയാക്കള്‍കാണിക്കുന്ന പക്ഷപാതിത്വവും ഇരട്ടത്താപ്പും മുഹര്‍റമിലെ ആശൂറാഅ് ദിനകര്‍മങ്ങളിലും കാണാവുന്നതാണ്.

ഇസ്‌ലാമിക ചരിത്രത്തെ സംബന്ധിച്ചിടത്തോളം അതിവിശിഷ്ടവും അവിസ്മരണീയവും സന്തോഷദായകവുമായ നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ മാസമാണ് മുഹര്‍റം. അതേസമയം പാപ പങ്കിലവും നിഷ്ഠൂരവുമായ കര്‍ബല യുദ്ധത്തിന്റെ ഓര്‍മകള്‍അയവിറക്കുന്ന മാസവുമാണത്. തിരുനബി(സ്വ)യുടെ പേരമകനായ ഹുസൈന്‍(റ)വും മുആവിയ(റ)വിന്റെ മകന്‍യസീദും തമ്മില്‍കര്‍ബലയില്‍വെച്ച് ഹിജ്റ 61 മുഹറം പത്തിന് നടന്ന യുദ്ധം ഇസ്‌ലാമിക ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നുമാണ്. ഹുസൈന്‍(റ)വിന്റെ മകനായ സൈനുല്‍ആബിദീന്‍(റ)വും ഏതാനും സ്ത്രീകളുമൊഴികെ തിരുനബി കുടുംബം മുഴുവന്‍ശത്രുക്കളുടെ വാളിനിരയായ ദുരന്തങ്ങളുടെ കഥ പറയുന്ന ഭൂമി തന്നെയാണ് കര്‍ബല. എന്നാല്‍, അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍സന്തോഷിക്കുകയും വിപത്തുകളില്‍ക്ഷമ കൈക്കൊള്ളുകയും ചെയ്യണമെന്നതാണ് ഇസ്‌ലാമിക പാഠം. ആപത്തുകളുണ്ടാകുന്പോള്‍നെഞ്ചത്തടിച്ചും ആര്‍ത്തട്ടഹസിച്ചും നടത്തുന്ന ദുഖാ:ചരണങ്ങളെല്ലാം മത നിയമങ്ങള്‍ക്കു പുറത്തുള്ളതാണ്.

മതത്തിന്റെ സര്‍വസീമകളും ലംഘിച്ചു കൊണ്ട് ആശൂറാഅ് ദിനത്തില്‍ലോക വ്യാപകമായി ശിയാക്കള്‍നടത്തുന്ന രക്തം ചിന്തിയും ശരീരം മുറിപ്പെടുത്തിയുമുള്ള ഭീകരമായ ദുഖാചരണ രീതികള്‍ക്കു പ്രമാണങ്ങളുടെ പിന്‍ബലമില്ല. പരിസര പ്രദേശങ്ങളിലെ ഹോസ്പിറ്റലുകള്‍നേരത്തെ തന്നെ ബുക്ക് ചെയ്ത് കുത്തിയും കീറിയും ശാരീരിക പീഡകള്‍നടത്തിയും ചോരപ്പുഴ ഒഴുക്കിയുമാണ് മുഹര്‍റം പത്ത് അവര്‍കരിദിനമായി ആചരിക്കുന്നത്. അഹ്ലുബൈത്തിനോടുള്ള അടങ്ങാത്ത പ്രേമമാണത്രെ(?) പ്രസ്തുത ദിനത്തില്‍ശാരീരിക പീഡനങ്ങള്‍നടത്തി ദുഖത്തില്‍പങ്കുചേരാന്‍അവരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ഹുസൈന്‍(റ) കര്‍ബലയില്‍രക്തസാക്ഷിയായതിന്റെ പേരില്‍നടക്കുന്ന ദുഖാചരണങ്ങള്‍ക്കു യാതൊരു ന്യായീകരണവുമില്ലെന്നാണ് പണ്ഡിത മതം. ഇബ്നു റജബില്‍ഹമ്പലി(റ) എഴുതുന്നതു കാണുക: “ഹുസൈന്‍(റ) വധിക്കപ്പെട്ടതിന്റെ പേരില്‍ആശൂറാഅ് ദിനത്തില്‍അനുശോചിക്കുന്നത് വിശുദ്ധ ഖുര്‍ആനില്‍പ്രതിപാദിച്ച “ഐഹിക ജീവിതത്തില്‍പ്രവര്‍ത്തനങ്ങള്‍വഴി പിഴക്കുകയും തങ്ങള്‍പ്രവര്‍ത്തിക്കുന്നത് നല്ലതാണെന്ന് കരുതുകയും ചെയ്യുന്നവരുടെ’ (അല്‍കഹ്ഫ്/104).

നടപടികളില്‍പെട്ടതാണ്. അന്പിയാക്കള്‍ക്ക് വിപത്തുകളുണ്ടായ ദിവസങ്ങളേയോ അവരുടെ വഫാത്തു ദിനങ്ങളേയോ ദുഃഖ ദിനങ്ങളായി ആചരിക്കാന്‍അല്ലാഹുവോ അവന്റെ പ്രവാചകനോ കല്‍പിച്ചിട്ടില്ലെന്നിരിക്കെ, അവരേക്കാള്‍താഴ്ന്ന പദവിയിലുള്ളവരുടെ പേരിലെങ്ങനെ ദു:ഖാചരണം നടത്തും? (ലത്വാഇഫുല്‍മആരിഫ്). രേഖകളില്ലാത്ത ആചാരങ്ങളും പ്രമാണങ്ങളില്ലാത്ത വിശ്വാസങ്ങളുമാണ് ശിയാക്കളെ നിയന്ത്രിക്കുന്നതെന്ന് വ്യക്തം.

വിശുദ്ധ ഖുര്‍ആനിനെയും തിരുസുന്നത്തിനെയും ഭാഗികമായോ പൂര്‍ണമായോ തള്ളുകയും അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), ബദ്രീങ്ങള്‍, മുഹാജിറുകള്‍, അന്‍സ്വാറുകള്‍തുടങ്ങിയവരെല്ലാം തിരുനബി(സ്വ)യുടെ വഫാത്തിനു ശേഷം കാഫിറുകളായി മാറിയെന്നുമുള്ള അര്‍ത്ഥശൂന്യമായ വാദങ്ങളുടെയും കാപട്യങ്ങളുടെയും നിഗൂഢതകളുടെയും കൂടാരമാണ് ശിയാ വിശ്വാസങ്ങള്‍. അതിനപ്പുറം ന്യായവും പ്രമാണവും കൂട്ടുനില്‍ക്കുന്ന ഒരാദര്‍ശവും അവര്‍ക്കില്ല.

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...