Skip to main content

Posts

ആത്മാർത്ഥതالاخلاص والنية

 ദർസ് 452 ഹദീസ് പഠനം  ആത്മീയത رياض الصالحبن റിയാളു സ്സ്വാലിഹീൻ ഇമാം നവവി -ആത്മാർത്ഥത - * നിയ്യത്ത് നന്നാക്കിയാൽ വലിയ പ്രതിഫലം* വിശ്വാസികളുടെ മാതാവായ ആയിശ (റളിയല്ലാഹു അൻഹാ) പറയുന്നു: മുഹമ്മദ് (ﷺ) അരുളിച്ചെയ്തു: "ഒരു സൈന്യം കഅ്ബയെ ആക്രമിക്കാൻ പുറപ്പെടും. അവർ മരുഭൂമിയിലെ 'ബൈദാ' എന്ന സ്ഥലത്തെത്തുമ്പോൾ, അവരുടെ ആദ്യമുതൽ അവസാനവരെ എല്ലാവരെയും ഭൂമി വിഴുങ്ങും." ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരേ! അവരുടെ കൂട്ടത്തിൽ അവരുടെ കച്ചവടക്കാരും (യുദ്ധത്തിനല്ലാതെ വന്നവരും), അവരിൽ പെട്ടവരല്ലാത്തവരും ഉണ്ടാകുമല്ലോ. അപ്പോൾ എല്ലാവരെയും എങ്ങനെ ഭൂമി വിഴുങ്ങും?" അപ്പോൾ നബി (ﷺ) പറഞ്ഞു: "അവരുടെ ആദ്യമുതൽ അവസാനവരെ എല്ലാവരെയും ഭൂമി വിഴുങ്ങും. പിന്നീട് (പരലോകത്തിൽ) ഓരോരുത്തരെയും അവരുടെ നിയ്യത്ത് (ഉദ്ദേശ്യം) അനുസരിച്ചാണ് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക." (Sahih al-Bukhari, Sahih Muslim) ഈ ഹദീസിൽ നിന്നും ലഭിക്കുന്ന പാഠങ്ങൾ 1.നിയ്യത്ത് നന്നാക്കി സൽക്രമങ്ങൾ അനുഷ്ഠിച്ചാൽ അവനെ വലിയ പ്രതിഫലം ലഭിക്കും 2.ഖിയാമത്ത് നാളിന് മുമ്പ് കഅബ അക്രമിക്കാൻ സൈന്യങ്ങൾ വരും. 3.ആക്രമികളെയും ആ നാട്ടിലുള്ളവരെയും...
Recent posts

ആത്മാർത്ഥതالاخلاص

 ദർസ് 451 ഹദീസ് പഠനം  ആത്മീയത رياض الصالحبن റിയാളു സ്സ്വാലിഹീൻ ഇമാം നവവി -ആത്മാർത്ഥത - അധ്യായം: എല്ലാ പ്രവൃത്തികളിലും, വാക്കുകളിലും, അവസ്ഥകളിലും പ്രകടമായതിലും രഹസ്യമായതിലും ഇഖ്‌ലാസ് (ആത്മാർത്ഥത) പുലർത്തുകയും നിയ്യത്ത് (ഉദ്ദേശ്യം) നന്നാക്കുകയും ചെയ്യുക. അല്ലാഹു തഅാലാ പറയുന്നു: "അവർക്ക് കൽപ്പിക്കപ്പെട്ടത് അല്ലാഹുവിനെ മാത്രം *ആത്മാർത്ഥതയോടെ* ആരാധിക്കുവാനും, സത്യവിശ്വാസത്തിലേക്ക് ചരിഞ്ഞുനിൽക്കുന്നവരാകുവാനും, നമസ്കാരം നിലനിർത്തുവാനും, സകാത്ത് നൽകുവാനും മാത്രമാണ്. അതാണ് നേരായ മതം." (സൂറത്തുൽ ബയ്യിന: 5) ഹദീസ്  വിശ്വാസികളുടെ നേതാവായ അബൂ ഹഫ്സ്, ഉമർ ഇബ്നുൽ ഖത്താബ് (റ) പറഞ്ഞു: ഞാൻ മുഹമ്മദ് നബി (ﷺ) പറയുന്നത് കേട്ടു: "തീർച്ചയായും എല്ലാ പ്രവൃത്തികളും നിയ്യത്ത് (ഉദ്ദേശ്യം) അനുസരിച്ചാണ് സ്വീകരിക്കപ്പെടുന്നത് . ഓരോ വ്യക്തിക്കും അവൻ നിയ്യത്ത് വെച്ചതായിരിക്കും ലഭിക്കുക. അതിനാൽ ആരുടെ ഹിജ്റ (പലായനം) അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാണോ, അവന്റെ ഹിജ്റ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും തന്നെയായിരിക്കും.  എന്നാൽ ആരുടെ ഹിജ്റ ഈ ലോകത്തിലെ എന്തെങ്കിലും നേട്ടത്തിനുവേണ്ടിയോ, അല്ലെങ്കിൽ വിവാഹ...

അദ്കിയാഇലെ 'റുമൈഹ്' പ്രയോഗം* ________________________ حَتَّى إِذَا شَمْسٌ بَدَتْ كَرُمَيْحِنَا صَلَّى لِإِشْرَاقٍ وَقُرْأنًا تَلَا. اهـ

 📚 *അദ്കിയാഇലെ 'റുമൈഹ്' പ്രയോഗം* ________________________ حَتَّى إِذَا شَمْسٌ بَدَتْ كَرُمَيْحِنَا صَلَّى لِإِشْرَاقٍ وَقُرْأنًا تَلَا. اهـ മഖ്‌ദൂം(റ) ഓറുടെ പ്രസിദ്ധ അദ്കിയാഇലെ രണ്ടു വരികളാണിത്. സൂര്യോദയം വരെ ദിക്റിൽ മുഴുകി, ഉദയത്തിന് ശേഷം രണ്ട് റക്അത് നിസ്‌കരിക്കാനുണ്ട്. 'ഇശ്റാഖ്' എന്ന പേരിലുള്ള ഈ നിസ്‌കാരം, 'ളുഹാ' നിസ്‌കാരത്തിന് മുമ്പ് നിസ്‌കരിക്കാനുള്ളതാണ്. പക്ഷെ, ഉദയത്തിന് ഉടനെ നിസ്‌കരിക്കാൻ പാടില്ല. സൂര്യൻ അൽപം ഉയർന്നതിന് ശേഷമാണ് നിർവ്വഹിക്കേണ്ടത്. ഇതിൻ്റെ സമയം കണക്കാക്കുന്നതിൽ ഇമാമുകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. ഒരു കുന്തത്തിൻ്റെ അളവ് ഉയരണമെന്നാണ് ഒരുപക്ഷം. അഥവാ, നമ്മുടെ കാഴ്ചയിൽ ഏഴ് മുഴം.  (ഉദയം മുതൽ 18 മിനിറ്റും 48 സെക്കൻ്റും - കൃത്യമായ സമയം ഇങ്ങനെ കണക്കാക്കപ്പെട്ടിട്ടുണ്ട്. ഏകദേശം 20 മിനിറ്റെന്ന് പറയാം. وقدر الرمح بخمس درجات تقريبًا، وقيل تسع؛ لأن قدر الرمح بالتحقيق أربع درجات وسبعة أعشار درجة، فيجبر الكسر في الرمح الواحد؛ لزيادته عن النصف، وتُلقى في قدر الرمحين لأنه أقل منها، فيكون تسع درج. اهـ   (تعليقات المؤلف لباكورة الأجنية ص: ٣٤) ഇബ്‌നു ഹജർ(റ) പ...

ഇബ്ലീസ് ഇസ്ലാം സ്വീകരിക്കുമോ

  "ഇബ്ലീസ് ഇസ്ലാം സ്വീകരിക്കുമോ?" Aslam Kamil saquafi parappanangadi ഇമാം ശഅറാനി റ അൽ മൻഹജുൽ മുത്വഹ്ഹർ പേ 188 എന്ന ഗ്രന്തത്തിൽ പറയുന്നു. "ഇബ്ലീസ് ഇസ്ലാം സ്വീകരിക്കുമോ?" ഇബ്ലീസ് ഇസ്ലാം സ്വീകരിക്കുന്നത് സ്വഹീഹാകുമോ എന്ന വിഷയത്തിൽ പണ്ഡിതന്മാർ രണ്ട് അഭിപ്രായങ്ങളിലാണ്. ഹദീസ്-പരമ്പരയും കശ്ഫ് (ആത്മീയ അനുഭവം) ഉള്ളവരിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം: ഇബ്ലീസിന് ഇസ്ലാം സ്വീകരിക്കൽ സ്വഹീഹാവില്ല , കാരണം ലോകത്തിലെ എല്ലാ കുഫ്റിന്റെയും ശിർക്കിന്റെയും മൂലകാരണം അവനാണ്. എന്നാൽ അവന്റെ അനുയായികളായ ജിന്നുകളിലും മനുഷ്യരിലുമുള്ള അവിശ്വാസികൾക്ക് ഇസ്ലാം സ്വീകരിക്കാം. മനുഷ്യരിൽ അത് എല്ലാവർക്കും വ്യക്തമായി കാണാവുന്നതാണ്; ജിന്നുകളിൽ അത് കശ്ഫുള്ളവർക്ക് അറിയാം. ഇബ്ലീസ് ഇസ്ലാം സ്വീകരിക്കാൻ സാധിക്കുമായിരുന്നുവെങ്കിൽ, പരീക്ഷണത്തിന്റെ ഭാഗമായി ദുർമാർഗ്ഗത്തിലാകേണ്ടവരെ വഴിതെറ്റിക്കുന്ന പ്രധാന കാരണം ഇല്ലാതാകുമായിരുന്നു. പാപങ്ങളിലേക്ക് പ്രേരിപ്പിക്കാൻ ആരും ശേഷിക്കില്ലായിരുന്നു. ജിന്നോ മനുഷ്യനോ ചെയ്യുന്ന എല്ലാ പാപത്തിന്റെയും പിന്നിൽ അവന്റെ പ്രേരണയാണുള്ളത്. ഇബ്ലീസ് ഇസ്ലാം സ്വീകരിക്കുമെന്നത് ശരിയായിരുന്നുവെങ്കിൽ...

മുഅജിസത്ത് കറാമത്തും കഴിവുകളും المعجزات والكرامات مع الاختيار .........

 മുഅജിസത്ത് കറാമത്തും കഴിവുകളും المعجزات والكرامات مع الاختيار .............. Aslam Kamil saquafi parappanangadi സാധാരണയും  അസാധാരണയുമായ എല്ലാ കഴിവുകളും അല്ലാഹു അപ്പപ്പോൾ സൃഷ്ടിക്കുന്നതാണ്  ഒരു കാര്യത്തിനും ഒരാൾക്കും ഒരു കഴിവും മുൻകൂട്ടി സ്റ്റോറ്റാക്കാക്കി  തന്നതല്ല . എന്നാൽ സാധാരണക്കാർക്ക് സാധാരണ കാര്യങ്ങൾ ചെയ്യാനുള്ള പാകത ഉള്ളത് പോലെ അസാധാരണക്കാർക്ക് അസാധാരണകാര്യങ്ങൾ ചെയ്യാനും കാണാനും കേൾക്കാനുമുള്ള പാകതയുണ്ടാവുന്നതാണ്. തെളിവുകൾ കഴിവുകൾ അപ്പപ്പോൾ നൽകുന്നു. പ്രശസ്ത മുഫസറും പണ്ഡിതനുമായ ഇമാം നസഫി റ   അഹ്ലുസ്സുന്നയുടെ വിശ്വാസം വിവരിക്കുന്ന അൽ അഖാഇദ് എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നു والاستطاعة مع الفعل خلافاً للمعتزلة، وهي حقيقة القدرة التي يكون بها الفعل. العقاءد "ഇസ്തിതാഅത്ത് (കഴിവ്/ശേഷി) പ്രവൃത്തിയോടൊപ്പമാണ് ഉണ്ടായിരിക്കുന്നത്; ഇത് മുഅ്തസിലികളുടെ അഭിപ്രായത്തിന് വിരുദ്ധമാണ്.   ആ ഇസ്തിതാഅത്താണ് പ്രവൃത്തി സംഭവിക്കുന്ന യഥാർത്ഥ കഴിവ്." (അൽ അഖാഇദ്) ഇത് വിവരിച്ചു കൊണ്ട് ഇമാം സഅദുദ്ധീൻ തഫ്തസാനി റ വിവരിക്കുന്നു [2] قوله: [للمعتزلة] فهم يقولون: إنّ الاستطاعة ...

സ്വഹാബിമാർ ഇസ്‌ലാമിൽ ഇസ്രായേലി കള്ളകഥകൾ കടത്തിക്കൂട്ടിയവരാണെന്ന് വഹാബിമതانكار الصحابة منا الوهابية

 സ്വഹാബിമാർ ഇസ്‌ലാമിൽ ഇസ്രായേലി കള്ളകഥകൾ കടത്തിക്കൂട്ടിയവരാണെന്ന് വഹാബിമത മുജാഹിദ് പുരോഹിതൻ ആൽമനാറിൽ എഴുതി. ഫറോക്ക് റൗളതുൽഉലൂം കോളേജ് പ്രിൻസിപ്പലായ മുഹമ്മദ്‌ കുട്ടശ്ശേരിയെന്ന  വഹാബി പുരോഹിതൻ  "ഇസ്‌ലാമിൽ ഇസ്രായേൽ പുരാണേതിഹാസങ്ങൾ പ്രചരിച്ചതെങ്ങനെ," എന്ന തലക്കെട്ടിൽ അൽമാനാർ മാസികയിൽ എഴുതുന്നു. "മുസ്‌ലിംകളിൽ അന്ധവിശ്വാസം അരക്കിട്ടുറപ്പിക്കുകയും അവരുടെ പ്രവർത്തികളെ ദുഷിപ്പിക്കുകയും ചെയ്തതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ഇസ്രായേലി കഥകളാണ്. അഹ് ലുൽ കിതാബിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ചവർ മുഖേനയാണ് ഇവ മുസ്‌ലിംകളിൽ പ്രചരിച്ചത്. അവർ സന്ദർഭത്തിനനുസരിച്ച് തൗറാത്തിൽ നിന്നും ഇഞ്ചിലിൽ നിന്നും എടുത്തുദ്ധരിക്കുകയും ചെയ്തു. തമീമുദ്ധാരി, കഅബുൽ അഹ് ബാർ, വഹബ് ബ്നു മുനഹബ്, അബ്ദുല്ലാഹിബ്നു സലാം എന്നീ നാലുപേരിലാണ് ഇത്തരം റിപ്പോർട്ടുകളധികവും ചെന്നെത്തുക. ഇവർ നാലുപേരും യഹൂദി ക്രിസ്ത്യാനി നിവേദനങ്ങളിൽ പരിജ്ഞാനം ഉള്ളവർ ആയിരുന്നു." പുരോഹിതൻ തുടരുന്നു.                രണ്ടു കാരണങ്ങളാണ് ഇസ്രായേലി കഥകൾ മുസ്‌ലിംകളിൽ പ്രചരിക്കാൻ ഇടവരുത്തിയത്. ഇസ്‌ലാമിന്റെ ആരംഭദശയിൽ നബി...

സ്ത്രീകളുടെ ഖബര്‍ സിയാറത്ത്

 : സ്ത്രീകളുടെ ഖബര്‍ സിയാറത്ത് സ്ത്രീകൾ ജുമാ ജമാഅത്തിന് പള്ളിയിൽ പോകൽ നിരുത്സാഹപ്പെടുത്തുകയും  അല്ലാഹുവിന്റെ റസൂലിന്റെയും മറ്റു മഹാന്മാരുടെയും ഖബർ സിയാറത്തിനും മറ്റും പോകുന്നത് തടയാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട് ? മറുപടി സ്ത്രീ പള്ളിയിൽ പോയി നിസ്കരിക്കുന്നതിന് സംബന്ധിച്ച് തിരുനബി പഠിപ്പിച്ചത് അവളുടെ വീട്ടിന്റെ ഉള്ളിന്റെ ഉള്ളിലുള്ള നിസ്കാരം അവൾക്ക് ഉത്തമമാണെന്നാണ്. എന്നാൽ മഹാന്മാരുടെ ഖബർ സിയാറത്ത് ചെയ്യുന്നത് തിരുനബി സ്ത്രീകളെ ഒരു നിരുത്സാഹ പെടുത്തിയിട്ടില്ല . എന്നല്ല തിരുനബിയോട് ആയിഷ ബീവി തന്റെ സഹോദരൻ അബ്ദുറഹ്മാൻ എന്ന മഹാന്റെ മഖ്ബറ സിയാറത്ത് ചെയ്യുന്നതിന് സമ്മതം ചോദിച്ചപ്പോൾ അതിന്റെ രൂപങ്ങൾ പറഞ്ഞുകൊടുക്കുകയാണ് ചെയ്തത്. അതാണ് രണ്ടും തമ്മിലുള്ള വ്യത്യാസം.  ഇബ്നുഹജര്‍(റ)എഴുതുന്നു: നാശത്തെ ഭയപ്പെടുന്നതിനാലും സ്ത്രീകള്‍ അത്യുച്ചത്തില്‍ കരയുന്നതിനാലും സ്ത്രീകള്‍ക്കും നപുംസകര്‍ക്കും നിരുപാധികം ഖബ്ര്‍ സിയാറത്ത് കറാഹത്താണ്. എന്നാല്‍ നബി(സ്വ)യുടെ ഖബ്.ര്‍ സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്ക് സുന്നത്താണ്. മറ്റു *അമ്പിയാഔലിയാക്കളുടെ ഖബ്റുകള്‍ സന്ദര്‍ശിക്കുന്നതും അവര്‍ക്ക് സുന്നത്താണെന...