Wednesday, April 22, 2026

വിശ്വാസിയോടുള്ള സ്നേഹം

 


*വിശ്വാസിയോടുള്ള സ്നേഹം *

......................

ഇമാം ഗസാലി റ പറയുന്നു.


അബൂ ഇദ്രീസ് അൽഖൗലാനി (റ) മുആദ് റ യോട് പറഞ്ഞു:

“ഞാൻ നിന്നെ അല്ലാഹുവിനുവേണ്ടി സ്നേഹിക്കുന്നു” 


അപ്പോൾ അദ്ദേഹം പറഞ്ഞു:

“സന്തോഷിക്കൂ, സന്തോഷിക്കൂ (ഇത് വലിയ നേട്ടമാണ്).

ഞാൻ നബി (സ) യെ കേട്ടിട്ടുണ്ട്:

“ഖിയാമത്ത് ദിവസത്തിൽ ചില ആളുകൾക്ക് അല്ലാഹുവിന്റെ അർശിന് ചുറ്റും ഇരിക്കാൻ കസേരകൾ (മഹത്തായ സ്ഥാനങ്ങൾ) ഒരുക്കപ്പെടും.”

മറ്റൊരു ഹദീസിൽ:

“അല്ലാഹുവിനുവേണ്ടി പരസ്പരം സ്നേഹിക്കുന്നവർക്ക്

അല്ലാഹുവിന്റെ അർശിന്റെ നിഴലിൽ സ്ഥാനം ലഭിക്കും,

ആ ദിവസം അവന്റെ നിഴൽ ഒഴികെ മറ്റൊരു നിഴലുമില്ല.”

മറ്റൊരു റിവായത്തിൽ:

“അല്ലാഹുവിന്റെ മഹത്വത്തിനുവേണ്ടി സ്നേഹിക്കുന്നവർക്ക്

പ്രകാശം കൊണ്ടുള്ള മിമ്പറുകൾ (വേദികൾ) ഉണ്ടാകും.

അവരെ പ്രവാചകരും ഷഹീദുകളും പോലും അസൂയപ്പെടും (അവരുടെ ഉയർന്ന പദവി കാരണം).”


മറ്റൊരു ഹദീസ്:

“അല്ലാഹുവിന് ചില അടിയന്മാർ ഉണ്ടാകും.

അവർ പ്രവാചകരുമല്ല, ശഹീദുകളും അല്ല.

എങ്കിലും അവരുടെ പദവിയും അല്ലാഹുവിനോടുള്ള അടുപ്പവും കാരണം

പ്രവാചകരും ശഹീദുകളും അവരെ കണ്ടു വിസ്മയപ്പെടും.”

അതിന്റെ വിശദീകരണത്തിൽ:

“അവർ അല്ലാഹുവിനുവേണ്ടി പരസ്പരം സ്നേഹിക്കുന്നവരും,

അല്ലാഹുവിനുവേണ്ടി കൂടിച്ചേരുന്നവരുമാണ്.

ഖിയാമത്ത് ദിവസത്തിൽ

അവരുടെ മുഖവും വസ്ത്രവും പ്രകാശം നിറഞ്ഞതായിരിക്കും.

എല്ലാവരും പേടിക്കുന്ന ദിവസം അവർ പേടിക്കില്ല.

അവർ അല്ലാഹുവിന്റെ പ്രിയപ്പെട്ടവരാണ്.

അവർക്കു ഭയവും ദുഃഖവും ഇല്ല.”


മറ്റൊരു ഹദീസിൽ:

“അർശിന് ചുറ്റും പ്രകാശത്തിന്റെ മിമ്പറുകളിൽ ഇരിക്കുന്നവർ ഉണ്ടാകും.

അവരുടെ വസ്ത്രവും മുഖവും പ്രകാശമാണ്.

അവർ പ്രവാചകരോ ശഹീദുകളോ അല്ല.

പക്ഷേ അവരെ പ്രവാചകരും ശഹീദുകളും അസൂയപ്പെടും.”

സഹാബികൾ ചോദിച്ചു: “അവർ ആരാണ്?”

നബി (സ) പറഞ്ഞു:

“അവർ അല്ലാഹുവിനുവേണ്ടി പരസ്പരം സ്നേഹിക്കുന്നവരും,

അല്ലാഹുവിനുവേണ്ടി കൂടിച്ചേരുന്നവരുമാണ്.”


ഇഹ്യാ ഉലൂമുദ്ധീൻ


✅ സാരാംശം:

അല്ലാഹുവിനുവേണ്ടി മാത്രം (സ്വാർത്ഥമില്ലാതെ) ഒരാളെ സ്നേഹിക്കുന്നവർക്കു

ഖിയാമത്ത് ദിവസം വളരെ ഉയർന്ന സ്ഥാനം ലഭിക്കും —

അർശിന്റെ നിഴൽ, പ്രകാശമി മ്പറുകൾ, ഭയമില്ലാത്ത അവസ്ഥ എന്നിവ ലഭിക്കും


قال أبو إدريس الخولاني لمعاذ إني أحبك في الله فقال أبشر ثم أبشر فإني سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يقول تنصب لطائفة من الناس كراسي حول العرش يوم القيامة

 الحديث أخرجه أحمد والحاكم في حديث طويل أن أبا إدريس قال قلت والله إني لأحبك في الله قال فإني سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يقول أن المتحابين بجلال الله في ظل عرشه يوم لا ظل إلا ظله


 قال الحاكم صحيح على شرط الشيخين وهو عند الترمذي من رواية أبي مسلم الخولاني 


عن معاذ بلفظ المتحابون في جلالى لهم منابر من نور يغبطهم النبيون والشهداء قال حديث حسن صحيح


 ولأحمد من حديث أبي مالك ألاشعري أن لله عبادا ليسوا بأنبياء ولا شهداء يغبطهم الأنبياء والشهداء على منازلهم وقربهم من الله الحديث 


{وفيه} تحابوا في الله وتصافوا به يضع الله لهم يوم القيامة منابر من نور فتجعل وجوههم نورا وثيابهم نورا يفزع الناس يوم القيامة ولا يفزعون وهم أولياء الله الذين لا خوف عليهم ولا هم يحزنون وفيه شهر بن حوشب مختلف فيه //


ورواه أبو هريرة رضي الله عنه وقال فيه إن حول العرش منابر من نور عليها قوم لباسهم نور ووجوههم نورا ليسوا بأنبياء ولا شهداء يغبطهم النبيون والشهداء فقالوا يا رسول الله صفهم لنا فقال هم المتحابون في الله والمتجالسون في الله

احياء علوم الدين


Aslam Kamil saquafi parappanangadi

اسلم الثقافي الكاملي بربننغادي المليباري الهندي


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t


കുൻ എന്ന് പറഞ്ഞാൽ ഉണ്ടാവും

 കുൻ എന്ന് പറഞ്ഞാൽ ഉണ്ടാവും

………...........


*കെ എം മൗലവി എഴുതുന്നു:*


"അല്ലാഹുതആലയുടെ അനുവാദത്തോടുകൂടി ഒരു പ്രത്യേക കാര്യത്തിലുള്ള തസർറു ഫാ(കൈകാര്യം)കട്ടെ അത് ഉണ്ടാകാവുന്നതാണ്. അത് വിസ്വാലിൽ സ്ഥിരതയും നില ഉറപ്പും ആകുന്ന തംകീൻ എന്ന മർത്തബക്കാരായ കാമിലീങ്ങളായ ഔലിയാക്കൾക്കേ ഉണ്ടാകയുള്ളൂ. അത് അൽ കുത്തുബ് അൽ ഹൗസ് എന്ന സ്ഥാനപ്പേരുടയവരായ വലിയ്യിനല്ലാതെ മറ്റാർക്കും ഇല്ല. *അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെ അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിച്ചേക്കാം. അല്ലാഹുവിന്റെ അനുവാദത്തോടെ ഒരു വസ്തുവിനോട് ഉണ്ടാവണം എന്ന് അദ്ദേഹം പറഞ്ഞേക്കാം, അപ്പോൾ അല്ലാഹുവിന്റെ അനുവാദം കൊണ്ട് അത് ഉണ്ടാകും. "*


(അൽ വിലായതു വൽ കറാമ : പേ: 48 )


അൽമനാറിലെ  വരികൾ കൂടി മൗലവി ഇവിടെ ചേർത്ത് വായിക്കുക:


"ചുരുക്കത്തിൽ ആകാശങ്ങളിലെയും ഭൂമിയിലെയും എല്ലാ ചലനങ്ങളും മലക്കുകളിൽ നിന്ന് ഉണ്ടാകുന്നവയാണ്....പ്രപഞ്ചത്തിലെ ഓരോ കാര്യങ്ങളും പ്രവർത്തിക്കുവാൻ അല്ലാഹു അവരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് " 

(അൽമനാർ 2008 

സെപ്റ്റംബർ പേജ് 43 )




ഔലിയാക്കൾ ഒരു കാര്യത്തെപ്പറ്റി നീ ഉണ്ടാകൂ  എന്ന് പറഞ്ഞാൽ അത് ഉണ്ടാകുമോ?അല്ലാഹുവിൻറെ ഔലിയാക്കൾ ഒരു കാര്യത്തോട് ഉണ്ടാവണമെന്ന് പറഞ്ഞാൽ അത് ഉണ്ടാവുമോ



ഇബിനു തൈമിയ്യ പറയുന്നു'


ചില റിപ്പോർട്ടുകൾ ഇങ്ങനെ

  വന്നിട്ടുണ്ട്.

അല്ലാഹു അടിമയോട് പറയും ' ഞാൻ ഞാൻ ഒരു വസ്തുവിനോട് നീ ഉണ്ടാവു എന്ന് പറഞ്ഞാൽ ആ വസ്തു ഉണ്ടാകുന്നു '

" നീ എന്നെ വഴിപ്പെട്ടാൽ ഞാൻ നിനക്കും അത് നൽകും നീ ഒരു വസ്തുവിനോട് ഉണ്ടാവൂ എന്ന് പറഞ്ഞാൽ അത് ഉണ്ടാകും .


ഇത് അങ്ങേയറ്റത്തെ സ്ഥാനമാണ് അതിനപ്പുറത്ത് ഒരു സ്ഥാനമില്ല 'എങ്ങനെ അത് ഉണ്ടാവാതിരിക്കും' (വലിയായ )അടിമ അല്ലാഹുവിനെ കൊണ്ടാണ് കേൾക്കുന്നത് അല്ലാഹുവിനെ കൊണ്ടാണ് പിടിക്കുന്നത് അല്ലാഹുവിനെ കൊണ്ടാണ് നടക്കുന്നത് അതുകൊണ്ടുതന്നെ ശക്തിക്ക് പ്രത്യേക പരിധിയില്ല '

( . ഫതാവ

ഇബ്ന് തൈമി 4/ 377 )

 وقد جاء في الأثر : يا عبدي، أنا أقول للشيء كن فيكون أطمني أجعلك تقول للشيء كن فيكون ، يا عبدي أنا الحي الذي لا يموت ، أطعني أجملك حيا لا تموت

وفي أثر : " { إن المؤمن تأتيه التحف من الله : من الحي الذي لا يموت إلى الحي الذي لا يموت } " فهذه غاية ليس وراءها مرمى كيف لا وهو بالله يسمع وبه يبصر وبه يبطش وبه يمشي ؟ فلا يقوم لقوته 


ഔലിയാക്കൾ ഒരു കാര്യത്തോട് ഉണ്ടാവണമെന്ന് പറഞ്ഞാൽ അത് ഉണ്ടാവുന്നതാണ് എന്ന് പറഞ്ഞ കെ എം മൗലവിയും

ഇബ് തൈമിയ്യ മുശ്രികാണോ ?


Aslam Kamil saquafi parappanangadi


Sunday, April 19, 2026

​യാത്ര തുടങ്ങുമ്പോൾعند السفر

 ​യാത്ര തുടങ്ങുമ്പോൾ

………..



യാത്ര തുടങ്ങുമ്പോൾ താഴെപ്പറയുന്ന ആയത്ത് ഓതൽ പുണ്യമാണ്.

സുരക്ഷിതമായിട്ടും സന്തോഷത്തോടെയും തിരിച്ചുവരണമെന്ന് ആഗ്രഹിച്ചു കൊണ്ടാണ് ഓതേണ്ടത്.

ان الذي فرض عليك القرآن لرادك الي معاد


ഫളാഇലുൽ ഖുർആൻ നൈസാബൂരി 2/345



( فضل اية " ان الذي فرض عليك القرآن لرادك الي معاد " القصص ٨٥ )



أما بخصوص ذكرها في كتب

 التفسير والرقائق كدعاء للمسافر، فقد ذكرها الكثير من العلماء والمفسرين (مثل الإمام القرطبي وغيره) عند تفسير هذه الآية، موضحين أنها نزلت كبشارة للنبي ﷺ بالعودة إلى مكة، لذا استحب الناس تلاوتها عند السفر رجاء العودة الحميدة والآمنة.


( فضائل القرأن للنيسابوري رحمه الله  ٢/٣٤٥ )


Aslam Kamil saquafi parappanangadi 

اسلم الثقافي الكاملي بربننغادي المليباري الهندي

Wednesday, April 15, 2026

മാതാപിതാക്കളോട് എങ്ങനെ പെരുമാറണം.*

 *മാതാപിതാക്കളോട് എങ്ങനെ പെരുമാറണം.*

------------------


ഖുർആനിൽ അല്ലാഹു പറയുന്നു.

👇

وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا (23) وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

ഏഴ് കാര്യങ്ങളാണ് ഇതിൽ അല്ലാഹു പറയുന്നത്



📖 :

1 “നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു:

നിങ്ങൾ അവനെ (അല്ലാഹുവിനെ) മാത്രം ആരാധിക്കണം;


2.മാതാപിതാക്കളില്‍ നന്‍മ ചെയ്യണമെന്നും.

(മാതാപിതാക്കളോട് നല്ല രീതിയിൽ പെരുമാറണമെന്നും )

وَبِالْوَالِدَيْنِ إِحْسَانًا


3.അവരിൽ ഒരാൾക്കെങ്കിലും അല്ലെങ്കിൽ ഇരുവർക്കും

നിന്റെ സാന്നിധ്യത്തിൽ വൃദ്ധാവസ്ഥ എത്തുകയാണെങ്കിൽ,

അവരോട് *‘ഉഫ്’ (ഛെ )എന്നുപോലും പറയരുത്;*


فَلَا تَقُل لَّهُمَا أُفٍّ


4.*അവരോട് കയര്‍ക്കുകയും ചെയ്യരുത്*

 وَلَا تَنْهَرْهُمَا 

5.*അവരോട് മാന്യമായ വാക്കുകൾ പറയുക.*

وَقُل لَّهُمَا قَوْلًا كَرِيمًا 

6.*കാരുണ്യം നിമിത്തം എളിമയുടെ ചിറകു അവര്‍ക്കു താഴ്ത്തിക്കൊടുക്കുകയും ചെയ്യുക.*

وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ 


7.നീ പറയുകയും ചെയ്യണം: "റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ [പരിപാലിച്ചു] വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ!" എന്ന്.

رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

(ഖുർആൻ)


ഇവിടെ മാതാപിതാക്കൾ എന്ന് പറഞ്ഞതിൽ വലിയുപ്പമാരും വല്യമ്മമാരും  ഉൾപ്പെടുന്നതാണ്.

 അത് ഉപ്പയുടെ ഭാഗത്തിലൂടെയോ ഉമ്മയുടെ ഭാഗത്തിലൂടെയോ ആണെങ്കിലും ശരി.


നമ്മുടെ മാതാപിതാക്കൾ  നമ്മോട് കയർക്കുകയോ മറ്റോ ചെയ്താൽ പോലും തിരിച്ച്  "ഛെ "എന്ന വാക്കുപോലും പറയാൻ പാടില്ല -

അവരോട് കയർക്കാൻ പാടില്ല അവരോട് മാന്യമായുള്ള സംസാരം മാത്രമേ പാടുള്ളൂ. 

കഴിയുന്ന നന്മകൾ അവർക്ക് ചെയ്തു കൊടുക്കണം അവരെ പരിപാലിക്കണം ശുശ്രൂഷിക്കണം ,

അവർക്ക് വേണ്ടി പ്രാർത്ഥിക്കണം ,

അവർക്ക് വേണ്ടി ചിറകു വിരിച്ചു കൊടുക്കണം


അല്ലാഹുവിനെ ആരാദിക്കണം എന്ന് പറഞ്ഞ ഉടനെയാണ് മാതാപിതാക്കൾ കടമകൾ അല്ലാഹു ഇവിടെ പറയുന്നത്.

 നമ്മുടെ സൃഷ്ടാവ് അല്ലാഹു ആണെങ്കിൽ നാം ഉണ്ടാവാൻ കാരണക്കാരാണ് നമ്മുടെ മാതാപിതാക്കളും വല്യപ്പല്യമ്മാരും .

അവരോടുള്ള കടമകൾ ഇനിയും ധാരാളം വചനങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട് ആ കടമകൾ കൃത്യമായി നിർവഹിച്ചു ജീവിക്കാൻ നമുക്ക് കഴിയണം അല്ലാഹു തൗഫീഖ് നൽകട്ടെ .


Aslam Kamil saquafi parappanangadi



https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t

Monday, April 13, 2026

സന്താന പാരിപാലനം

 




തിരുനബി സ്വ പറയുന്നു.


“നിന്റെ കഴിവനുസരിച്ച് നിന്റെ കുടുംബത്തിന് ചെലവഴിക്കുക.


അച്ചടക്കത്തിനായി

അവരെ തൊട്ട് നീ വടി ഒഴിവാക്കരുത്


 അല്ലാഹുവിനെക്കുറിച്ച് അവർക്കു ഭയം (ദൈവഭക്തി) ഉണ്ടാക്കുക.”

(മിശ്കാത്ത് )


മേൽ ഹദീസിനെ വിവരിച്ച് മിർഖാത്തിൽ പറയുന്നു.


“അവർ ശിക്ഷയ്ക്ക് അർഹരായാൽ (അച്ചടക്കത്തിനായി അടിയ്ക്കേണ്ട സാഹചര്യം വന്നാൽ), അവർക്ക് വിട്ടുവീഴ്ച ചെയ്യേണ്ടതില്ല .” (മിർഖാത് )


أَنْفِقْ عَلَى عِيَالِكَ مِنْ طَوْلِكَ، وَلَا تَرْفَعْ عَنْهُمْ عَصَاكَ  أَدَبًا وَأَخِفْهُمْ فِي اللَّهِ» ". رَوَاهُ أَحْمَدُ.

(رقم الحديث: ٦١، مشكاة)


وَالْمَعْنَى إِذَا اسْتَحَقُّوا الْأَدَبَ بِالضَّرْبِ فَلَا تُسَامِحْهُمْ. اهـ

(مرقاة)


ഇതിൽ നിർദ്ദേശിക്കുന്ന പുണ്യകർമ്മങ്ങൾ

............


കുടുംബത്തിന് ആവശ്യമായ ചിലവ് നൽകൽ ഏറ്റവും വലിയ പ്രതിഫലം ലഭിക്കുന്ന കർമ്മമാണ്.


മക്കളെ വളർത്തുമ്പോൾ അദബ് പഠിപ്പിക്കണം.

അല്ലാഹുവിൻറെ ശിക്ഷയെയും പരലോകത്തെയും പറഞ്ഞുകൊണ്ട് അവരെ ഭയപ്പെടുത്തുകയും തിന്മയെ തൊട്ട് തടയുകയും ചെയ്യണം.


ഭൗതിക നന്മകൾ പറഞ്ഞുകൊണ്ടേ അപകടങ്ങൾ തര്യപ്പെടുത്തി കൊണ്ടോ ബോധവൽക്കരിക്കുന്നതിനേക്കാൾ നല്ലത് പരലോകത്തെയും അല്ലാഹുവിനെയും പറഞ്ഞുകൊണ്ട് ബോധവൽക്കരിക്കലാണ്



അവരെ സ്നേഹത്തോടെയും മയത്തോടെയും ഉപദേശവും നിർദ്ദേശവും പറയലോടെ കൂടെ

 അത്യാവശ്യഘട്ടത്തിൽ അടിക്കേണ്ടി വന്നാൽ പൊട്ടാത്ത മുറിവേൽപ്പിക്കാത്ത അടി നൽകാവുന്നതാണ്.


രക്ഷിതാവ് നിർദ്ദേശിക്കുന്ന നല്ല കാര്യങ്ങൾ ചെയ്തിട്ടില്ലെങ്കിൽ ശിക്ഷ ലഭിക്കാൻസാധ്യതയുണ്ട് എന്ന ഭയം  മക്കളിൽ ഉണ്ടാവുന്ന നിലക്ക് ഒരു വടി സൂക്ഷിച്ചുവെക്കുന്നത് നല്ലതാണ്.


Aslam Kamil saquafi parappanangadi


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t




Wednesday, April 8, 2026

വെള്ളി മൂതിരംخاتم فضة

 വെള്ളി മൂതിരം


1. ചോ:പുരുഷൻ സ്വർണ ആഭരണം ഇടുന്നതിന്റെ വിധി ?

ഉ : ഹറാം

സ്വർണ്ണ മോതിരം ധരിച്ച് വന്ന ഒരാളോട് തിരുനബി صلى الله عليه وسلم

 നരകത്തിന്റെ കഷ്ണമാണ് നീ ധരിച്ചിട്ടുള്ളത് എന്ന് പറയുകയും അത് ഊരി എറിയുകയും ചെയ്തു.


2. ചോ:പുരുഷൻ വെള്ളി ആഭരണം ഇടുന്നതിന്റെ വിധി ?

ഉ : ഹറാം

സ്വർണ്ണം വെള്ളി ആഭരണം എൻറെ ഉമ്മത്തിലെ പുരുഷന്മാർക്ക് ഹറാമും സ്ത്രീകൾക്ക് ഹലാലും ആണെന്ന് തിരുനബി صلى الله عليه وسلم

 പഠിപ്പിക്കുകയുണ്ടായി.


3. ചോ:പുരുഷൻ വെള്ളി മൂതിരം ധരിക്കുന്നതിന്റെ വിധി എന്ത് ?

ഉ : സുന്നത്ത്

തിരുനബി സ്വ വെള്ളി മൂതിരം നിർമിച്ചു ധരിച്ചിരുന്നു എന്ന് ഹദീസിൽ വന്നിട്ടുണ്ട്. അവിടെത്തെ ഇത്തിബാഅ് ചെയ്യാൻ വേണ്ടി പുരുഷൻ വെള്ളി മൂതിരം ധരിക്കൽ സുന്നത്താണ് .


4 : ചോ :വെള്ളി മൂതിരം ഏത് വിരലിലാണ് ധരിക്കൽ സുന്നത്തുള്ളത് ?

ഉ : വലതോ ഇടതോ കയ്യിന്റേയോ ചെറു വിരലിൽ ധരിക്കലാണ് സുന്നത്ത് -


5: ചോ :ഏറ്റവും ശ്രേഷ്ഠമായത് ഏത് കയ്യിൽ ധരിക്കലാണ് ?

ഉ :വലതു കയ്യിന്റെ ചെറുവിരൽ ആണ് ഏറ്റവും ശ്രേഷ്ഠമായത് -എല്ലാ നല്ല കാര്യത്തിലും വലതു ഭാഗത്തെ മുന്തിക്കൽ തിരുനബി സ്വ  ഇഷ്ടപ്പെട്ടിരുന്നു.


6 ചോ :പുരുഷൻ വെള്ളി മൂതിരം 2 എണ്ണം എടുന്നതിന്റെ വിധി എന്ത് ?

ഉ :ഒന്നിൽ കൂടുതൽ വെള്ളിമൂതിരം ധരിക്കൽ അനുവദനീയമല്ല. അത് ഹറാമാണ്.എന്നാൽ അമിതമല്ലാത്ത നിലക്ക് ആണെങ്കിൽ അങ്ങനെ ധരിക്കാമെന്ന് ചില പണ്ഡിതന്മാർ പറയുന്നു. (ഫത്ഹുൽ മുഈൻ)


എന്നാൽ ഒന്നിൽ കൂടുതൽ മോതിരം നിർമിക്കുകയും ഒന്ന് മാത്രം മാറിമാറി ധരിക്കുകയും ചെയ്യുന്നത് വിരോധമില്ല.

ولا يجوز تعدده، خلافا لجمع، حيث لم يعد إسرافا فتح المعين


5. ചോ:പുരുഷൻ ചെറു വിരൽ അല്ലാത്ത വിരലുകളിൽ

വെള്ളി മൂതിരം ധരിക്കുന്നതിന്റെ വിധി ?

ഉ :ചെറുവിരൽ അല്ലാത്ത മറ്റു വിരലുകൾ പുരുഷന്മാർ വെള്ളി മോതിരം ധരിക്കൽ കറാഹത്താണ് . ഹറാമാണെന്ന് അഭിപ്രായവും ഉണ്ട് .

ഇമാം അദറഈ റ അത് ഹറാമാണെന്ന് പറയുന്നു. -അതിൽ വിരോധം വന്നിട്ടുണ്ട് എന്നതാണ് കാരണം.അത് സ്ത്രീകളോട് സാദൃശ്യമുണ്ട് എന്നത് മറ്റൊരു കാരണം 


Aslam Kamil saquafi parappanangadi


وخرج بالخنصر: غيره، فيكره وضع الخاتم فيه.

وقيل يحرم.


فرع) يجوز للرجل تختم بخاتم فضة، بل يسن في خنصر يمينه أو يساره، للاتباع.

ولبسه في اليمين

أفضل.


وصوب الاذرعي ما اقتضاه كلام ابن الرفعة من وجوب نقصه عن مثقال للنهي عن اتخاذه مثقالا، وسنده حسن، لكن ضعفه النووي.


فالاوجه أنه لا يضبط بمثقال بل بما لا يعد إسرافا عرفا.


قال شيخنا: وعليه، فالعبرة بعرف أمثال اللابس.


ولا يجوز تعدده، خلافا لجمع، حيث لم يعد إسرافا

ــ

وخرج بالخنصر: غيره، فيكره وضع الخاتم فيه.

وقيل يحرم.


وعبارة شرح الروض بعد كلام: لو تختم في غير الخنصر - ففي حله وجهان قال الأذرعي قلت: أصحهما التحريم، للنهي عنه، ولما فيه من التشبيه بالنساء.


اه.


والذي في شرح مسلم عدم التحريم، فعنه: والسنة للرجل جعل خاتمه في الخنصر، لأنه أبعد من الامتهان فيما يتعاطى باليد، لكونه طرف، ولأنه لا يشغل اليد عما تتناوله من أشغالها، بخلاف غير الخنصر.


ويكره له جعله في الوسطى والسبابة، للحديث، وهي كراهة تنزيه.


اه.

(قوله: للاتباع) دليل لسنية التختم بخاتم الفضة، وهو أنه - صلى الله عليه وسلم - اتخذ خاتما من فضة.


(قوله: ولبسه في اليمين أفضل) أي ولبس الخاتم في خنصر اليمين أفضل من لبسه في خنصره اليسار.


(وسئل) ابن حجر: هل الأفضل لبس الخاتم باليمين أو اليسار؟ (فأجاب) بقوله: ورد في أحاديث إيثار اليمين، وفي أخرى إيثار اليسار، وقد بينتها وما يتعلق بها في شرح الشمايل للترمذي.


(قوله: ولا يجوز تعدده) أي الخاتم لبسا، أما اتخاذا ليلبس واحدا بعد واحد فجائز.

كما صرح به في التحفة، وعبارتها: وأل في الخاتم للجنس، فيصدق بقوله في الروضة وأصلها: لو اتخذ الرجل خواتيم كثيرة ليلبس الواحد منها بعد الواحد جاز.


وظاهره جواز الاتخاذ، لا اللبس.


واعتمده المحب الطبري، لكن صوب الأسنوي جواز اتخاذ خاتمين فأكثر ليلبسها كلها معا.

ونقله عن الدرامي وغيره، ومنع الصيدلاني أن يتخذ في كل يد زوجا.

وقضيته: حل زوج بيد، وفرد بأخرى.


وبه صرح


الخوارزمي.


والذي يتجه اعتماده كلام الروضة الظاهرة في حرمة التعدد مطلقا، لأن الأصل في الفضة التحريم على الرجل، إلا ما صح الإذن فيه، ولم يصح في الأكثر من الواحد.

ثم رأيت المحب علل بذلك، وهو ظاهر جلي، على أن التعدد صار شعارا للحمقاء والنساء، فليحرم من هذه الجهة، حتى عند الدارمي وغيره.

اه.


(وقوله: خلافا لجمع، حيث لم يعد إسرافا) أي خلافا لجمع جوزوا التعدد حيث لم يعد إسرافا.


فحيث: متعلقة بمحذوف، ويجوز تعلقها بخلافا.

وممن اعتمد جواز التعدد حينئذ: الخطيب في مغنيه، وعبارته: وتوحيد المصنف - رحمه الله - الخاتم وجمع ما بعده: قد يشعر بامتناع التعدد، اتخاذا ولبسا، وهو خلاف ما في المحرر.

والذي ينبغي اعتماده: ما أفاده شيخي من أنه جائز، ما لم يؤد إلى سرف.

اه.

بحذف.

ومثله في النهاية.

فتح المعين مع الحاشية اعانة الطالبين


Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي




വിശ്വാസിയോടുള്ള സ്നേഹം

  *വിശ്വാസിയോടുള്ള സ്നേഹം * ...................... ഇമാം ഗസാലി റ പറയുന്നു. അബൂ ഇദ്രീസ് അൽഖൗലാനി (റ) മുആദ് റ യോട് പറഞ്ഞു: “ഞാൻ നിന്നെ അല്ലാഹുവ...