Friday, April 3, 2026

ഭാര്യയെ കാണുമ്പോൾ മൃഗങ്ങൾ വാങ്ങുമ്പോൾ*

 *ഭാര്യയെ കാണുമ്പോൾ

മൃഗങ്ങൾ വാങ്ങുമ്പോൾ*

.................

بسم الله الرحمن الرحيم الحمدلله اللهم صل على محمد وعلى اله وصحبه اجمعين أما بعد


*വിവാഹ രാത്രിയിൽ ഭാര്യ വീട്ടിൽ പ്രവേശിക്കുമ്പോൾ ഭർത്താവ് പറയേണ്ടത്*


بابُ ما يقولُ الزوجُ إذا دخلت عليهِ امرأتهُ ليلة الزِّفاف:


– ഭാര്യയെ ആദ്യമായി കാണുമ്പോൾ:


👉 അല്ലാഹുവിന്റെ നാമം ചൊല്ലണം

بسم الله

👉 അവളുടെ തലയുടെ മുൻഭാഗം (നിറുന്തല ) (മുടിയുടെ ഭാഗം) പിടിച്ച് ദുആ ചെയ്യണം

പറയേണ്ടത്:

بارَك اللَّهَ لكلِّ واحدٍ منَّا في صاحبه، 

👉 “അല്ലാഹുവേ! ഞങ്ങൾ തമ്മിൽ ഓരോരുത്തരിലും അനുഗ്രഹം നൽകണമേ”


അതോടൊപ്പം നബി ﷺ പഠിപ്പിച്ച ദുആ:

اللَّهُمَّ إِني أسألُكَ خَيْرَها وَخَيْرَ ما جَبَلْتَها عَلَيْهِ، وأعُوذُ بِكَ مِنْ شَرّها وَشَرّ ما جَبَلْتَها عَلَيْهِ


👉 “അല്ലാഹുവേ! ഞാൻ അവളുടെ നന്മയും, അവൾ സൃഷ്ടിക്കപ്പെട്ട നന്മയും നിന്നോട് അപേക്ഷിക്കുന്നു. അവളുടെ ദോഷത്തിൽ നിന്നും, അവൾ സൃഷ്ടിക്കപ്പെട്ട ദോഷത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.”



പ്രവാചകൻ മുഹമ്മദ് ﷺ പറഞ്ഞു:

👉 “നിങ്ങളിൽ ഒരാൾ ഒരു സ്ത്രീയെ വിവാഹം കഴിക്കുമ്പോഴും, അല്ലെങ്കിൽ ഒരു സേവകനെ (ദാസനെ/ദാസിയെ) സ്വന്തമാക്കുമ്പോഴും ഇങ്ങനെ പറയട്ടെ:

اللَّهُمَّ إِني أسألُكَ خَيْرَها وَخَيْرَ ما جَبَلْتَها عَلَيْهِ، وأعُوذُ بِكَ مِنْ شَرّها وَشَرّ ما جَبَلْتَها عَلَيْهِ

‘അല്ലാഹുവേ! ഞാൻ അവളുടെ നന്മയും, അവൾ സൃഷ്ടിക്കപ്പെട്ട നന്മയും നിന്നോട് ചോദിക്കുന്നു.

അവളുടെ ദോഷത്തിൽ നിന്നും, അവൾ സൃഷ്ടിക്കപ്പെട്ട ദോഷത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.’



👉 ഒരു ഒട്ടകം വാങ്ങിയാൽ


 അതിന്റെ കൂമ്പാരത്തിന്റെ മുകളിലെ ഭാഗം

(📌 കൂമ്പാരം = ഒട്ടകത്തിന്റെ പുറത്ത് ഉള്ള പൊങ്ങിയ ഭാഗം (hump) )

 പിടിച്ച് ഇതേ ദുആ തന്നെ പറയട്ടെ.”

അബൂ ദാവൂദ് റിവായത്തിൽ (മറ്റൊരു റിപ്പോർട്ട്):


👉 “പിന്നീട് ഭാര്യയു/സേവകന്റെ ടെ മുൻവശത്തെ മുടി (നാസിയത്ത്) പിടിച്ച്, ഭാര്യയ്ക്കും സേവകനും വേണ്ടി അനുഗ്രഹം (ബറക്കത്ത്) ചോദിക്കട്ടെ.”

അൽ അദ്കാർ ജാം


മറ്റു മൃഗങ്ങൾ വാഹനങ്ങൾ മറ്റു വസ്തുക്കൾ വങ്ങിയാലും ഇപ്രകാരം ദുആ ചെയ്യുന്നത് നല്ലതാണ് -


بابُ ما يقولُ الزوجُ إذا دخلت عليهِ امرأتهُ ليلة الزِّفاف:


١٤٥٦- يُستحبّ أن يُسَمِّيَ اللَّهَ تعالى ويأخذَ بناصيتهَا أولَ ما يَلقاها، ويقول: بارَك اللَّهَ لكلِّ واحدٍ منَّا في صاحبه، ويقول معهُ ما رويناهُ بالأسانيد الصحيحة في "سنن أبي داود" [رقم: ٢١٦٠] ، وابن ماجه [رقم: ١٩١٨] ، وابن السني [رقم: ٦٠٥] ، وغيرها؛ عن عمرو بن شعيب، عن أبيه، عن جده رضي الله عنهُ، عن النبي صلى الله عليه وسلم، قال: "إِذَا تَزَوَّجَ أحدكمُ امْرأةً أوِ اشْتَرَى خَادماً فَلْيَقُلِ: اللَّهُمَّ إِني أسألُكَ خَيْرَها وَخَيْرَ ما جَبَلْتَها عَلَيْهِ، وأعُوذُ بِكَ مِنْ شَرّها وَشَرّ ما جَبَلْتَها عَلَيْهِ. وَإِذَا اشْتَرَى بَعِيراً فَلْيأْخُذْ بِذِرْوَةِ سِنَامِهِ وَلْيَقُلْ مِثْلَ ذلك" [وسيرد برقم: ١٦٤٥] .


وفي رواية أبي داود: "ثُمَّ ليأْخُذْ بِناصِيَتِها، وَلْيَدْعُ بالبَرَكَةِ في المرأة والخادم".

كتاب الاذكار النووي

Aslam Kamil saquafi parappanangadi

اسلم الثقافي الكاملي بربننغادي المليباري الهندي

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t


വിവാഹ ആശംസ

 *വിവാഹ ആശംസ*

..............


നികാഹ് കഴിഞ്ഞ ശേഷം ഭർത്താവിനോട് പറയേണ്ടത്


 വിവാഹം കഴിഞ്ഞ ഭർത്താവിനോട് ഇങ്ങനെ പറയൽ സുന്നത്താണ്

باركَ الله لك، أو باركَ الله عليك، وجمعَ بينكما في خير.


👉 “അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ  നിങ്ങളിരുവരെയും നല്ലതിൽ ഒന്നിപ്പിക്കട്ടെ.”



ശേഷമുള്ള പ്രാർത്ഥന ഭർത്താവിനും ഭാര്യയ്ക്കും ഓരോരുത്തരോടും പറയുന്നത് സുന്നത്താണ്

بارَك الله لكلّ واحدٍ منكُمَا في صاحبهِ، وجمعَ بينكما في خيرٍ.


👉 “അല്ലാഹു നിങ്ങളിൽ ഓരോരുത്തരെയും തമ്മിൽ അനുഗ്രഹിക്കട്ടെ, നിങ്ങളിറുവരെയും നല്ലതിൽ ഒന്നിപ്പിക്കട്ടെ.”



 -അനസ് ബിൻ മാലിക് (റ) روایت ചെയ്തതു


നബി ﷺ അബ്ദുറഹ്മാൻ ബിൻ ഔഫ് (റ) വിവാഹം ചെയ്തതായി പറഞ്ഞപ്പോൾ:

بارَكَ اللَّهُ لَكَ".

👉 “അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ” എന്ന് പറഞ്ഞു.

 -അതുപോലെ, നബി ﷺ ജാബിർ ബിൻ അബ്ദുള്ള (റ) വിവാഹം ചെയ്തതായി പറഞ്ഞപ്പോൾ:

بارَكَ اللَّهُ عَلَيْكَ".

👉 “അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ” എന്ന് പറഞ്ഞു.

– അബൂ ഹുറൈറ (റ) روایت ചെയ്യുന്നു:

നബി ﷺ ഒരാൾ വിവാഹം കഴിച്ചാൽ ഇങ്ങനെ ദുആ ചെയ്‌തിരുന്നു:

 "بَارَكَ اللَّهُ لك، وبارَكَ عَلَيْكَ، وَجَمَعَ بَيْنَكُما في خَيْرٍ"

👉 “അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ, നിന്നിൽ അനുഗ്രഹം വരുത്തട്ടെ, നിങ്ങളിറുവരെയും നല്ലതിൽ ഒന്നിപ്പിക്കട്ടെ.”

അൽ അദ്കാറ് ഇമാം നവവി


بابُ ما يقالُ للزوج بعدَ عقدِ النِّكاح:


١٤٥٠- السنّة أن يُقال لهُ: باركَ الله لك، أو باركَ الله عليك، وجمعَ بينكما في خير.


١٤٥١- ويُستحبُّ أن يُقال لكلّ واحدٍ من الزوجين: بارَك الله لكلّ واحدٍ منكُمَا في صاحبهِ، وجمعَ بينكما في خيرٍ.


١٤٥٢- رَوَيْنَا في صحيحي البخاري [رقم: ٥١٥٥] ، ومسلم [رقم: ١٤٢٧] ؛ عن أنسٍ رضي الله عنهُ، أن النبي صلى الله عليه وسلم قال لعبد الرحمن بن عوف رضي الله عنهُ، حين أخبرهُ أنه تزوّج: "بارَكَ اللَّهُ لَكَ".

١٤٥٣- وَرَوَيْنَا في الصحيح [البخاري، رقم: ٦٣٨٧؛ ومسلم، رقم: ٧١٥] أيضاً، أنه صلى الله عليه وسلم قال لجابر رضي الله عنه، حين أخبرهُ أنه تزوّج: "بارَكَ اللَّهُ عَلَيْكَ".


١٤٥٤- وَرَوَيْنَا بالأسانيد الصحيحة في "سنن أبي داود" [رقم: ٢١٣٠] ، والترمذي [رقم: ١٠٩١] ، وابن ماجه [رقم: ١٩٠٥] ، وغيرها؛ عن أبي هريرة رضي الله عنهُ، أن النبي صلى الله عليه وسلم كان إذا رَفَّأ الإنسان إذا تزوّج، قال: "بَارَكَ اللَّهُ لك، وبارَكَ عَلَيْكَ، وَجَمَعَ بَيْنَكُما في خَيْرٍ". قال الترمذي: حديثٌ حسنٌ صحيح.

كتاب اللذكار للووي


اسلم الثقافي الكاملي بربننغادي المليباري الهندي

Aslam Kamil saquafi parappanangadi


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t

Thursday, April 2, 2026

മോതിരം ധരിക്കാൻ പാടുണ്ടോ?

 📚📚🌹__*سألوني {19}*__🌹📚📚


*ചോദ്യം:* ചെറുവിരിലിൽ അല്ലാതെ മോതിരം ധരിക്കാൻ പാടുണ്ടോ?

*മറുപടി:* വലത്തെ കയ്യിലെ ചെറുവിരലിൽ ഒരു വെള്ളിമോതിരം ധരിക്കൽ പുരുഷന്മാർക്കു സുന്നതുണ്ട്. ഒന്നിലേറെ വെള്ളിമോതിരം ഒരേസമയം ധരിക്കുന്നത് കുറ്റകരമാണ്.

ചെറുവിരലിൽ അല്ലാതെ ഏതു വിരലിലും മോതിരം ധരിക്കുന്നത് പുരുഷൻമാർക്ക് കറാഹത്താണ്.

(തുഹ്ഫ: 3/276, അസ്നൽ മത്വാലിബ് 1/380, മുഗ്നി:2/98 കാണുക).


അതെ സമയം സ്തീകൾ ഏതു വിരലിൽ ധരിക്കുന്നതിനും തടസ്സമില്ല.


സ്വഹീഹു മുസ്ലിം ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ വായിക്കാം:


“അബൂ ബുർദ (റ) പറയുന്നു: അലി (റ) പറഞ്ഞു:

“ഈ വിരലിലോ അതിന്റെ അടുത്ത വിരലിലോ ഞാൻ മോതിരം ധരിക്കുന്നത് നിന്ന് അല്ലാഹുവിന്റെ ദൂതൻ ﷺ എന്നെ വിലക്കി.”

അദ്ദേഹം പറഞ്ഞു: (അലി റ) നടുവിരലിലേക്കും അതിന്റെ അടുത്ത വിരലിലേക്കും (ചൂണ്ടിക്കാണിച്ചു)”.


(സ്വഹീഹു മുസ്ലിം 6/153, ഹദീസ് ക്രമനമ്പർ 2078).


ഇതേ ഹദീസിന്റെ ചില നിവേദിത വചനങ്ങളിൽ  (സുനനു അബീ ദാവൂദ്: 4225, സുനനുന്നസാഈ 4807-4808) നടുവിരലിലും ചൂണ്ടുവിരലിലും മോതിരം ധരിക്കുന്നത് വിലക്കി എന്നു വ്യക്തമായി സ്ഥിരപ്പെട്ടിട്ടുണ്ട്.


ഈ ഹദീസിന്റെ വെളിച്ചത്തിലാണു നമ്മുടെ ഇമാമുകൾ ചെറുവിരൽ അല്ലാത്ത ഏതു വിരലിലും മോതിരം അണിയുന്നത് കറാഹത്താണെന്നു രേഖപ്പെടുത്തുന്നത്.


ചെറുവിരൽ അല്ലാത്ത ഏതു വിരലിലും മോതിരം അണിയുന്നതും പുരുഷന്മാർക്ക് നിഷിദ്ധമാണെന്നു തന്നെ നമ്മുടെ മദ്ഹബിൽ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹദീസിലെ നിരോധം തീവ്രമാണെന്ന നിരീക്ഷണവും ചെറുവിരൽ അല്ലാത്തതിൽ മോതിരം അണിയുന്നത് സ്ത്രീകൾ മാത്രം ആയതിനാൽ പുരുഷൻ ഇങ്ങനെ ധരിക്കുന്നതിലൂടെ സ്ത്രീകളോട് സാദൃശ്യപ്പെടൽ വരുന്നു എന്ന നിഗമനവുമാണ് അവരുടെ പക്ഷത്തിനു പ്രേരകം. 

പക്ഷേ ഇതു മദ്ഹബിലെ പ്രാമാണികർ തള്ളിക്കളഞ്ഞിട്ടുണ്ട്. (തുഹ്ഫ:3/276-377, അസ്നൽ മത്വാലിബ് 1/380 കാണുക).


മറ്റു മദ്ഹബുകാരും ചെറുവിരലിലല്ലാതെ പുരുഷന്മാർ മോതിരം അണിയുന്നത് നിരുത്സാഹപ്പെടുത്തുന്നതു കാണാം.


നടുവിരലിലും ചൂണ്ടുവിരലിലും മോതിരം അണിയുന്നത് മാത്രമാണ് കറാഹത്തെന്നാണ് മാലികീ(ഹാഷിയതുൽ അധവി അലാ ശർഹിൽ ഖിറഷീ ലിമുഖ്തസ്വർ 1/99) ഹമ്പലി (കശ്ശാഫുൽ ഖിനാഅ്: 2/236, ശർഹുൽ മുന്തഹാ 1/433) പക്ഷം.

ചെറു വിരൽ അല്ലാത്ത ഏതു വിരലിലും മോതിരം ധരിക്കുന്നത് ശക്തമായ കരാഹത്താണെന്ന് ഹനഫീ പണ്ഡിതനായ ഇമാം ബദ്രുദീനുൽഐനി (ഉംദതുൽ ഖാരീ 22/37) പറയുന്നത്. ഇമാം ഇബ്നു ആബിദീൻ, മോതിരം മറ്റു വിരലുകളിൽ ഒന്നും അണിയാതെ ചെറുവിരലിൽ തന്നെ ആവൽ അനിവാര്യമാണെന്നാണു (റദ്ദുൽ മുഹ്താർ 6/361)  രേഖപ്പെടുത്തുന്നത്.


ചുരുക്കത്തിൽ, പുരുഷന്റെ മോതിരം ചെറുവിരലിൽ ആകുന്നതാണ് നല്ലതെന്ന കാര്യത്തിൽ മദ്ഹബുകൾക്കിടയിൽ ഭിന്നതയേ ഇല്ല. ഇടത്തേതോ വലത്തേതോ വിരലാണോ അഭികാമ്യം എന്നകാര്യത്തിൽ തർക്കമുണ്ട്. നബി  ﷺ

വലത്തേ കൈവിരലിൽ മോതിരം ധരിച്ചിരുന്നതായി വ്യക്തമായി സുനനു അബീ ദാവൂദ്: (4226), നിവേദനം ചെയ്ത ഹദീസിലും വിലക്കു വരുന്നതിനു മുൻപ് സ്വർണ്ണ മോതിരം വലത്തെ കയ്യിൽ ധരിച്ചതായി സ്വഹീഹുൽ ബുഖാരി (5538) യിൽ തന്നെയും വന്നിട്ടുണ്ട്. ഇതിൽ സ്വർണ്ണ മോതിരം ധരിക്കുന്നതിലെ ആനുകൂല്യം എടുത്തു പോയിട്ടുണ്ടെങ്കിലും വലത്തേതിൽ ധരിക്കുന്നതിലെ സൂചന നിലനിൽക്കുമെന്ന് ഇമാം ഇബ്നു ദഖീഖുൽ ഈദ് (ഇഹ്കാമുൽ അഹ്കാം 2/298), ഇബ്നുൽ മുലഖിൻ (അൽ ഇഅ്ലാം ബി ഫവായിദി ഉംദതുൽ അഹ്കാം 10/259)  എന്നിവർ രേഖപ്പെടുത്തുന്നുണ്ട്.


തിരുനബി ﷺ ഇടത്തേ കയ്യിൽ മോതിരം ധരിച്ചതായും (സ്വഹീഹു മുസ്ലിം:2095) വ്യകത്മായ, ഹദീസുകൾ വന്നിട്ടുണ്ട്. ഇതാണു ഭിന്നതയ്ക്കു നിമിത്തം. 

നാം ശാഫിഈ പണ്ഡിതർ വലത്തേതാണ് നല്ലത് എന്നു അഭിപ്രായപ്പെടുന്നവരാണ്. മോതിരം അഴകിന്റെ പ്രതീകമാകയാൽ വലത്തേ കയ്യിനോടാണ് കൂടുതൽ ചേർച്ചയെന്നാണ് ഇമാം നവവി (ശർഹു മുസ്ലിം 14/73) വിശദീകരിക്കുന്നത്.


ഇടതു വിരലാണ് പുണ്യകരമെന്നാണ്

ഹനഫി (അൽ ബിനായ ശർഹുൽ ഹിദായ: 12/177, അദ്ദുർറുൽ മുഖ്താർ പു.654), മാലികീ (ശർഹുൽ ഹിറഷീ അലൽ മുഖ്തസ്വർ 1/99) ഹംബലി (കശാഫുൽ ഖിനാഅ്: 5/24, ശർഹുൽ മുൻതഹാ: 1/433),  എന്നീ 

മറ്റു മൂന്ന് മദ്ഹബുകാരും പ്രബലപ്പെടുത്തുന്നത്.


സ്വഹീഹു മുസ്ലിമിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി എഴുതുന്നു;

പുരുഷന്റെ മോതിരം ധരിക്കേണ്ടത് ചെറുവിരലിലാണെന്നു 

മുസ്ലിംകളിൽ എല്ലാവരും ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരിക്കുന്നു.

സ്ത്രീകൾക്കു ഏതു വിരലുകളിൽ മോതിരങ്ങൾ ധരിക്കുന്നതും അനുവദനീയമാണ്.


അവർ (പണ്ഡിതർ) പറയുന്നു: മോതിരം ചെറുവിരലിൽ ധരിക്കാനുള്ള ജ്ഞാനകാരണം ഇതാണ് —

ഏറ്റവും അകലെ നിൽക്കുന്ന വിരലായതിനാൽ; കൈ ഉപയോഗിച്ചു ചെയ്യുന്ന പ്രവർത്തനങ്ങൾക്കിടയിൽ മോതിരം അപമാനിക്കപ്പെടുന്നതിൽ നിന്ന് സംരക്ഷണം ലഭിക്കുന്നു അതുപോലെ 

അത് വിരലുകളുടെ അറ്റത്തായതിനാൽ;

മറ്റു വിരലുകളെ അപേക്ഷിച്ച് കൈ ചെയ്യുന്ന ജോലികളിൽ അത് തടസ്സം സൃഷ്ടിക്കാതിരിക്കും.  

ചെറുവിരലല്ലാത്ത വിരലുകളിൽ മോതിരം ധരിച്ചാൽ ഇതിന് വിപരീതമാണല്ലോ ഉണ്ടാവുക.

ഈ ഹദീസ് പ്രകാരം,

പുരുഷന് നടുവിരലിലും അതിനോട് ചേർന്ന വിരലിലും മോതിരം ധരിക്കുന്നത് ‘മക്റൂഹാ’ണ്.

ഇത് വീര്യം കുറഞ്ഞ മക്റൂഹ് (കുറ്റകരമല്ലാത്ത, ഒഴിവാക്കുന്നതു അനുപേക്ഷണീയമായ കാര്യം) ഗണത്തിൽ പെടുന്നതാണ്.

(ശർഹു മുസ്ലിം: 14/71).

✍️ *ഇസ്മാഈൽ അഹ്സനി പുളിഞ്ഞാൽ മക്കതുൽ മുകർറമ:* 🕋🌹

Tuesday, March 31, 2026

ഉമ്മുൽ മുഅ്മിനീൻ ആയിഷ (റ)യുടെ സവിശേഷതകൾ

 





ഉമ്മുൽ മുഅ്മിനീൻ ആയിഷ (റ)യുടെ സവിശേഷതകൾ:

..............................


1. നബി ﷺ വിവാഹം കഴിച്ച ഏക കന്യക ആയിരുന്നു.  

2. തിരഞ്ഞെടുപ്പിൽ അവർ ഉടൻ അല്ലാഹുവിനെയും ദൂതനെയും തിരഞ്ഞെടുത്തു.  

3. അവരുടെ കാരണത്താൽ തയമ്മും സംബന്ധിച്ച ആയത്ത് ഇറങ്ങി.  

4. അവരുടെ നിരപരാധിത്വം ആകാശത്തിൽ നിന്ന് വെളിപ്പെട്ടു.  

5. അത് ഖുർആനായി ഖിയാമത്ത് വരെ വായിക്കപ്പെടുന്നു.  

6. ആളുകൾ അവരുടെ ദിവസങ്ങളിൽ സമ്മാനങ്ങൾ കൊണ്ടുവരുമായിരുന്നു.  

7. നബി ﷺ അസുഖപ്പെട്ടപ്പോൾ അവരുടെ വീട്ടിൽ കഴിയാൻ തിരഞ്ഞെടുത്തു.  

8. നബി ﷺ അവരുടെ നെഞ്ചിനടുത്ത് വെച്ച് വിടവാങ്ങി.  

9. നബി ﷺ അവരുടെ ദിവസത്തിലാണ് മരണപ്പെട്ടത്.  

10. നബി ﷺ അവരുടെ വീട്ടിൽ തന്നെയാണ് മരിച്ചത്.  

11. നബി ﷺ അവരുടെ വീട്ടിൽ തന്നെ സംസ്കരിക്കപ്പെട്ടു.  

12. അവരുടെ വീട് ഏറ്റവും ശ്രേഷ്ഠമായ സ്ഥലമായി കണക്കാക്കപ്പെടുന്നു.  

13. അവർ ജിബ്രീൽ (അ)നെ കണ്ടിട്ടുണ്ട്.  

14. നബി ﷺക്ക് ഏറ്റവും പ്രിയപ്പെട്ട ഭാര്യയായിരുന്നു.  

15. അവസാന നിമിഷങ്ങളിൽ ഇരുവരുടെയും നനവ് (തുപ്പ് നീര് ) ഒന്നിച്ചു.  

16. അവർ ഏറ്റവും അറിവുള്ളവളായിരുന്നു.  

17. അവർ ഏറ്റവും വ്യക്തമായി സംസാരിക്കുന്നവളായിരുന്നു.  

18. അവരുടെ കൂടെയായിരുന്നു വഹ്‌യി വന്നത്.  

19. വിവാഹത്തിന് മുമ്പ് ജിബ്രീൽ (അ) അവരുടെ രൂപം കാണിച്ചു.  

20. മാതാപിതാക്കൾ രണ്ടുപേരും മുഹാജിർ ആയിരുന്ന ഏക ഭാര്യ.  

21. അവരുടെ പിതാവ് നബി ﷺക്ക് ഏറ്റവും പ്രിയപ്പെട്ട പുരുഷനായിരുന്നു.  

22. അവർക്ക് രണ്ടുദിവസവും രണ്ടുരാത്രിയും ലഭിച്ചിരുന്നു.  

23. അവർ കോപിച്ചാൽ നബി ﷺ അവളെ സന്തോഷിപ്പിക്കുമായിരുന്നു.  

24. അവർക്ക് സംഭവിച്ച കാര്യങ്ങളിൽ അല്ലാഹു വഴി തുറന്നു.  

25. ഏറ്റവും കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്ത സ്ത്രീ.  

26. നബി ﷺ അവരുടെ സന്തോഷം നിലനിർത്താൻ ശ്രദ്ധിച്ചിരുന്നു.


റമദാൻ 17  വഫാത്തായി

അൽ ഉദ്ധ ഫീ ശറഹിൽ ഉംദ 1/102

സി എം അൽ റാശിദ ഓൺലൈൻ ദർസ്


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t


#رمضان ١٧

| يوم ذكرى وفاة أم المؤمنين عائشة رضي الله عنها 



واختصت عائشة بفضائل لم يشركها أحد من أزواج النبي - ﷺ - فيها:

الأولى: أنه - ﷺ - تزوجها بكرا دون غيرها.

الثانية: أنها خيرت فاختارت الله ورسوله على الفور، وكن تبعا لها في ذلك.

الثالثة: نزول آية التيمم بسبب عقدها حين حبس رسول الله - ﷺ - الناس، وقال أسيد بن حضير: ما هي بأول بركتكم يا آل أبي بكر.

الرابعة: نزول براءتها من السماء.

الخامسة: جعلها قرآنا يتلى إلى يوم القيامة.

السادسة: تتبع الناس بهداياهم يومها؛ لما علموا من حبه - ﷺ - لها.

السابعة: اختياره - ﷺ - أن يمرض في بيتها.

الثامنة: وفاته - ﷺ - بين سحرها ونحرها.

التاسعة: وفاته في يومها.

العاشرة: وفاته - ﷺ - في بيتها.

الحادية عشرة: دفنه - ﷺ - في بيتها.

الثانية عشرة: بيتها بقعة هي أفضل بقاع الأرض مطلقا، وهي مدفنه - ﷺ -، وادعى القاضي عياض الإجماع عليه.

الثالثة عشرة: أنها رأت جبريل - ﷺ - في صورة دحية الكلبي، وسلم عليها.

الرابعة عشرة: كانت أحب نساء النبي - ﷺ - إليه.

الخامسة عشر: اجتماع ريق رسول الله - ﷺ - وريقها في آخر أنفاسه.

السادسة عشرة: كانت أكثرهن علما.

السابعة عشرة: كانت أفصحهن لسانا.

الثامنة عشرة: لم ينزل الوحي على رسول الله - ﷺ - في لحاف امرأة غيرها.

التاسعة عشرة: أن جبريل جاء إلى النبي - ﷺ - بصورتها قبل أن يتزوجها.

العشرون: لم ينكح النبي - ﷺ - امرأة أبواها مهاجران بلا خلاف سواها.

الحادية والعشرون: كان أبوها أحب الرجال إليه، وأعزهم عليه - ﷺ -.

الثانية والعشرون: كان لها يومان وليلتان في القسم دونهن لما وهبتها سودة بنت زمعة يومها وليلتها.

الثالثة والعشرون: أنها كانت تغضب، فيترضاها - ﷺ -، ولم يثبت ذلك لغيرها.

الرابعة والعشرون: لم ينزل بها أمر إلا جعل الله لها منه مخرجا، وللمسلمين بركة.

الخامسة والعشرون: لم يرو عن النبي - ﷺ - امرأة حديثا أكثر منها.

السادسة والعشرون: أنه - ﷺ - كان يتتبع رضاها في المباحات؛ كضرب الجواري إليها، وجعل ذقنها على عاتقه، ووقوفه لتنظر إلى الحبشة يلعبون.


[العدة في شرح العمدة للإمام ابن العطار: ١/ ١٠٢- ١٠٣]


Wednesday, March 25, 2026

വിൽക്കരുതെന്ന് വാഖിഫ് വ്യവസ്ഥ ചെയ്തിട്ടി ല്ലെങ്കിൽ വഖ്ഫ് വിൽക്കാമോ?

 ചോദ്യം: വിൽക്കരുതെന്ന് വാഖിഫ് വ്യവസ്ഥ ചെയ്തിട്ടി ല്ലെങ്കിൽ വഖ്ഫ് വിൽക്കാമോ?


ഉത്തരം: അത് പറ്റില്ല.വിൽപ്പന പറ്റില്ലെന്നത് വഖ്ഫിന്റെ പൊതു നിയമങ്ങളിൽ പെട്ടതാണ്. അത് വാഖിഫിന്റെ വ്യവസ്ഥയുടെ കാരണത്താലല്ല. അതിനാൽ വാഖിഫ് അങ്ങിനെ വ്യവസ്ഥ ചെയ്തതാലും ചെയ്‌തില്ലെങ്കിലും വഖ്ഫ് വിൽപ്പന പറ്റില്ല.


ഫതാവ 782

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല 


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

Saturday, March 21, 2026

സ്ത്രീകൾ മുടി കെട്ടിവെച്ചു കൊണ്ട് നിസ്കരിക്കുന്നത്

 സംശയം: സ്ത്രീകൾ മുടി കെട്ടിവെച്ചു കൊണ്ട് നിസ്കരിക്കുന്നത് കറാഹത്താണെന്ന് ഒരു പുസ്‌തകത്തിൽ വായിച്ചു. ശരിയാണോ? മുടി കെട്ടാതെ നിസ്കരിക്കുമ്പോൾ എത്ര ശ്രദ്ധിച്ചാലും കുറഞ്ഞ മുടികൾ മുഖമക്കനക്ക് പുറത്താവുന്നു. എന്തു ചെയ്യണം?


ഹഫ്സ തുവ്വക്കാട്


നിവാരണം: നിസ്‌കാരത്തിൽ വസ്ത്രവും മുടിയും മടക്കിയും ചുരുട്ടിയുമെല്ലാം വെക്കൽ കറാഹത്താണ്. അങ്ങിനെ ചെയ്യരുതെന്ന് എന്നോട് കൽപിക്കപ്പെട്ടിരിക്കുന്നുവെന്ന് റസൂൽകരീം(സ്വ) പറഞ്ഞത് ബുഖാരിയും മുസ്ല‌ിമും റിപ്പോർട്ട് ചെയ്ത ഹദീസിലുണ്ട്. ചുരുട്ടിയും മടക്കിയും വെക്കുന്നത് ഭക്തിക്കും വിനയത്തിനും ചേർന്നതല്ല. എന്നാൽ മുടി ചുരുട്ടി വെക്കൽ കറാഹത്താകുന്നത് പുരുഷന്മാർക്ക് മാത്രമാണെന്നും സ്ത്രീകൾക്ക് കറാഹത്തില്ലെന്നും പ്രമുഖനായ ഇമാം റംലി(റ) നിഹായ 2/58 ൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ മുടി കെട്ടി വെച്ചില്ലെങ്കിൽ നിസ്‌കാരം ബാത്വിലാകുന്ന അവസ്ഥയാണെങ്കിൽ മുടി ഒതുക്കി കെട്ടിവെക്കൽ നിർബന്ധമായിത്തീരുമെന്ന് ഹാശിയത്തുൽ ഖൽയുബി 1/193 ൽ വിശദീകരിച്ചിരിക്കുന്നു.



ഫതാവ നമ്പർ (104)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

ശവ്വാൽ മാസത്തിലെ ആറ് നോമ്പുകളുടെ (ഷവ്വാൽ 6 നോമ്പ്) ശ്രേഷ്ഠത

 ശവ്വാൽ മാസത്തിലെ ആറ് നോമ്പുകളുടെ (ഷവ്വാൽ 6 നോമ്പ്) ശ്രേഷ്ഠത ഇസ്ലാമിൽ വളരെ വലിയതാണ്.


ഇത് സംബന്ധിച്ച ഹദീസ് പ്രവാചകൻ മുഹമ്മദ് നബി (സല്ലല്ലാഹു അലൈഹി വസല്ലം) പറഞ്ഞത്:


“ആരും റമളാൻ നോമ്പ് നോമ്പ് നോറ്റ ശേഷം ശവ്വാലിൽ ആറ് നോമ്പ് കൂടി നോറ്റാൽ, അവൻ മുഴുവൻ വർഷം നോമ്പ് നോറ്റതുപോലെയാണ്.”

(മുസ്ലിം ഹദീസ്)


ഇതിന്റെ അർത്ഥം:

ഒരു നല്ല പ്രവൃത്തിക്ക് 10 ഗുണം പ്രതിഫലം ലഭിക്കും

റമളാൻ = 30 ദിവസം → 30 × 10 = 300

ശവ്വാൽ 6 ദിവസം → 6 × 10 = 60

➡️ മൊത്തം = 360 ദിവസം (ഒരു വർഷം പോലെ)

ശ്രേഷ്ഠതകൾ:

✅ ഒരു വർഷം മുഴുവൻ നോമ്പ് നോറ്റ പ്രതിഫലം

✅ റമളാനിലെ കുറവുകൾ പൂരിപ്പിക്കാൻ സഹായം

✅ അല്ലാഹുവിന് പ്രിയപ്പെട്ട സുന്നത്ത്

✅ സ്ഥിരമായി നന്മ ചെയ്യുന്നവരായി മാറാൻ സഹായിക്കുന്നു

എപ്പോൾ നോൽക്കാം?


ശവ്വാൽ മാസത്തിൽ ഏത് ദിവസങ്ങളിലും നോൽക്കാം

തുടർച്ചയായി നോറ്റാലും, വേർതിരിച്ചു നോറ്റാലും പ്രശ്നമില്ല



ശവ്വാൽ 6 നോമ്പ് എങ്ങനെ നോൽക്കണം, നിയ്യത്ത് എന്ത്, ഏത് ദിവസം നല്ലത് — എല്ലാം ലളിതമായി പറയാം:


🟢 നിയ്യത്ത് (ഉദ്ദേശം)

മനസ്സിൽ ഇങ്ങനെ ഉദ്ദേശിച്ചാൽ മതി:


👉 “ഞാൻ ശവ്വാൽ മാസത്തിലെ 6 നോമ്പ് അല്ലാഹുവിന് വേണ്ടി നോൽക്കുന്നു”



🟢 എപ്പോൾ നോൽക്കാം?

റമളാൻ കഴിഞ്ഞ് വരുന്ന ശവ്വാൽ മാസത്തിലാണ് നോൽക്കേണ്ടത്

ഈദുല്‍ ഫിത്വര്‍ (പെരുന്നാൾ ദിവസം) നോമ്പ് നോൽക്കാൻ പാടില്ല ❌

അതിനു ശേഷം ഏത് 6 ദിവസവും നോൽക്കാം ✅

🟢 തുടർച്ചയായോ വേർതിരിച്ചോ?

രണ്ട് രീതിയും ശരിയാണ്:

✔️ മികച്ചത്:

ഈദിനു പിന്നാലെ തുടർച്ചയായി 6 ദിവസം നോൽക്കുന്നത്

✔️ മറ്റൊരു വഴി:

മാസത്തിൽ ഇടവിട്ട് 6 ദിവസം (ഉദാ: തിങ്കൾ, വ്യാഴം)



🟢 പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്

റമളാനിലെ നഷ്ടപ്പെട്ട നോമ്പുകൾ (കഴിയാക്കാനുള്ളത്) ഉണ്ടെങ്കിൽ  അത് കൂടി നിയ്യത്തിൽ ഉൾപ്പെടുത്താം 

🟢 


സി എം അൽ റാശിദ ഓൺലൈൻ ദർസ്

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t


ഭാര്യയെ കാണുമ്പോൾ മൃഗങ്ങൾ വാങ്ങുമ്പോൾ*

 *ഭാര്യയെ കാണുമ്പോൾ മൃഗങ്ങൾ വാങ്ങുമ്പോൾ* ................. بسم الله الرحمن الرحيم الحمدلله اللهم صل على محمد وعلى اله وصحبه اجمعين أما بعد *...