Sunday, May 31, 2026

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം

باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى


الحمدلله اللهم صل على محمد وعلى اله وصحبه وسلم أما بعد

.............


നമ്മുടെ കൂടെയുള്ളവരോ കുടുംബങ്ങളോ മക്കളോ ഭാര്യമാരോ ബന്ധുക്കളോ അല്ലാഹുവിലക്കിയകാര്യങ്ങൾ ചെയ്യുകയോ ശരീഅത്തിന്റെ പവിത്രതകൾ ലംഘിക്കുകയോ ചെയ്യുമ്പോൾ അത് കണ്ടില്ല എന്ന് നടിക്കുന്നത് തിന്മയാണ്.

മറിച്ച് അതിനെതിരെ പ്രതികരിക്കുകയും കോപിക്കേണ്ടത് കോപിക്കുകയും മയത്തിൽ പറഞ്ഞു മനസ്സിലാക്കേണ്ടത് അങ്ങനെ ചെയ്യുകയും ചെയ്തു നാം പ്രതികരണശേഷിയുള്ളവരായി മാറേണ്ടതുണ്ട്.


ഇമാം നവവി رحمه الله പ്രശസ്ത ഗ്രന്ഥമായ റിയാളു സ്വാലിഹീൻ എന്ന ഗ്രന്തത്തിൽ ഇതുമായി ബന്ധപ്പെട്ട്  ഒരു ഹെഡിങ് ഇടുകയും ധാരാളം തിരുവചനങ്ങൾ ഇതിന് തെളിവായി കൊണ്ടുവരുകയും ചെയ്യുന്നു.


ഇമാം നവവി  റ പറയുന്നു.


ശരീഅത്തിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും അല്ലാഹുവിന്റെ മതത്തെ സഹായിക്കുകയും ചെയ്യുക എന്ന അധ്യായം


അല്ലാഹു تعالى പറയുന്നു:

"ആരെങ്കിലും അല്ലാഹുവിന്റെ പവിത്രതകളെ (ഹുറുമാത്ത്) ആദരിക്കുന്നുവെങ്കിൽ, അത് അവന്റെ രക്ഷിതാവിന്റെ അടുക്കൽ അവന് ഏറ്റവും നല്ലതാണ്." (സൂറത്ത് അൽ-ഹജ്ജ്: 30)


മറ്റൊരു സ്ഥലത്ത്:

"നിങ്ങൾ അല്ലാഹുവിന്റെ മതത്തെ സഹായിച്ചാൽ, അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ കാലുകൾ ഉറപ്പിച്ചു നിർത്തുകയും ചെയ്യും." (സൂറത്ത് മുഹമ്മദ്: 7)



1/

Abu Mas'ud Uqbah ibn Amr al-Badri 

അബൂ മസ്ഊദ് (റ) നിവേദനം:

ഒരു മനുഷ്യൻ നബി ﷺ യുടെ അടുത്ത് വന്നു പറഞ്ഞു:

"ഇന്നയാൾ (ഇമാം) ഞങ്ങളോട് നമസ്കാരം വളരെ ദീർഘമാക്കുന്നതിനാൽ ഞാൻ സുബ്ഹി നമസ്കാരത്തിൽ വൈകുന്നു."

അപ്പോൾ നബി ﷺ അന്നേദിവസം ഉപദേശിക്കുന്ന വേളയിൽ കോപിച്ചതുപോലെ മറ്റൊരു സമയത്തും കോപിച്ചതായി ഞാൻ കണ്ടിട്ടില്ല.

തിരുനബി  ﷺ

പറഞ്ഞു:

"ജനങ്ങളേ! നിങ്ങളിൽ ചിലർ ആളുകളെ (മതത്തിൽ നിന്ന്) അകറ്റുന്നവരാണ്. നിങ്ങളിൽ ആരെങ്കിലും ജനങ്ങൾക്ക് ഇമാമായി നിൽക്കുമ്പോൾ നമസ്കാരം ചുരുക്കണം. കാരണം അവരുടെ പിന്നിൽ വയോധികനും, കുട്ടിയും, ആവശ്യക്കാരനും ഉണ്ടാകും."

(ബുഖാരി, മുസ്ലിം)


ഇതിൽ നിന്നും മനസ്സിലാകുന്ന പാഠങ്ങൾ


1:ഇമാം നിൽക്കുന്നയാൾ മമ്മൂമീങ്ങളെ പരിഗണിച്ചുകൊണ്ട് ചുരുക്കി നിസ്കരിക്കേണ്ടതാണ്.


2:യാത്രക്കാർക്കും പ്രായമുള്ളവർക്കും കച്ചവടക്കാർക്കും മറ്റും പ്രയാസമുണ്ടാക്കുന്ന വിധത്തിൽ നീട്ടി നിസ്കരിക്കാൻ പാടില്ല.

അങ്ങനെ നീട്ടി നിസ്കരിച്ചാൽ അവർ പള്ളിയിൽ നിസ്കരിക്കാൻ വരുന്നതു തന്നെ മുടങ്ങിപ്പോകാൻ സാധ്യതയുണ്ട്.


3:ഇത്തരം വിഷയങ്ങൾ ജനങ്ങളെ ഓർമ്മപ്പെടുത്തുമ്പോൾ തിരുനബി ഗൗരവത്തോടെ ഓർമ്മപ്പെടുത്തിയിരുന്നു ദേഷ്യം പിടിച്ചു പറയാണ്ടിടത്ത് അങ്ങനെ തന്നെ പറഞ്ഞിരുന്നു.


4:ദീനിന്റെ കാര്യത്തിനു വേണ്ടി ദേഷ്യം പിടിക്കുന്നത് നല്ലതാണ്


5:ജനങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും നിസ്കരിക്കുന്ന ഘട്ടത്തിൽ വരെ പരിഗണിക്കുകയും അവരെ സഹായിക്കുകയും ചെയ്യേണ്ടതാണ്.


6:ദീർഘമായ ഇബാദത്തിനേക്കാളും ചിലപ്പോൾ പുണ്യകർമം സ്വാന്തന പ്രവർത്തനങ്ങൾക്കാണ്.


ഇനിയും ധാരാളം പാഠങ്ങൾ ഇതിൽ നിന്നും  ചിന്തിക്കുന്നവർക്ക് ഗ്രഹിക്കാവുന്നതാണ്

باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى


قَالَ الله تَعَالَى: {وَمَنْ يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَهُ عِنْدَ رَبِّهِ} [الحج: ٣٠] وقال تَعَالَى: {إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ} [محمد: ٧] . وفي الباب حديث عائشة السابق في باب العفو.


١/٦٤٩- وعن أَبي مسعود عقبة بن عمرو البدريِّ رضي اللَّه عنه قَالَ: جَاءَ رَجُلٌ إِلَى النبيِّ صَلّى اللهُ عَلَيْهِ وسَلَّم، فَقَالَ: إنِّي لأتَأَخَّر عَن صَلاةِ الصُّبْحِ مِن أجْلِ فلانٍ مِما يُطِيل بِنَا، فمَا رَأيْتُ النَّبيَّ صَلّى اللهُ عَلَيْهِ وسَلَّم غَضِبَ في موعِظَةٍ قَطُّ أَشدَّ ممَّا غَضِبَ يَومئذٍ، فَقَالَ: يَا أَيهَا النَّاس: إنَّ مِنكم مُنَفِّرين. فأَيُّكُمْ أَمَّ النَّاسَ فَليُوجِز، فإنَّ مِنْ ورائِهِ الكَبيرَ والصَّغيرَ وَذَا الحَاجَةِ" متفقٌ عَلَيهِ.

Aalam Kamil saquafi parappanangadi

 محمد اسلم الثقافي الكاملي بربننغادي


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t

Saturday, May 30, 2026

അല്ലാഹു അർശിന്മേൽ ഇസ്തിവാ ആയി എന്ന ആയത്തിൽ അവൻ ഇരിക്കുന്നു എന്ന് കണ്ടുപിടിച്ച വഹാബിക്ക് മറുപടി. .......... ليس الله جالسا على العرش كما يزعم الوهابيه المجسمه

 അല്ലാഹു അർശിന്മേൽ ഇസ്തിവാ ആയി എന്ന ആയത്തിൽ അവൻ ഇരിക്കുന്നു എന്ന് കണ്ടുപിടിച്ച വഹാബിക്ക് മറുപടി.

..........

ليس الله جالسا على العرش كما يزعم الوهابيه المجسمه


محمد اسلم الثقافي الكاملي بربننغادي المليباري الهندي


Part 4


ഇമാം റാസി റ

അദ്ദേഹം തഫ്സീറിൽ

  “الرَّحْمٰنُ عَلَى الْعَرْشِ اسْتَوَى”

 എന്ന ആയത്തിന്റെ വ്യാഖ്യാനത്തിൽ മുജസ്സിമകൾ (അല്ലാഹുവിനെ ശരീരമായി കണക്കാക്കുന്നവർ) ഉന്നയിച്ച വാദങ്ങൾ തള്ളിക്കൊണ്ട് പറയുന്നു:


“മുഷബ്ബിഹകൾ (അല്ലാഹുവിനെ സൃഷ്ടികളോട്   സാദൃശ്യമാക്കുന്നവർ )

 ഈ ആയത്ത് കൊണ്ട് അവരുടെ ആരാധ്യൻ അർശിന് മുകളിൽ ഇരിക്കുകയാണെന്ന് വാദിച്ചു. എന്നാൽ ഇത് ബുദ്ധിപരമായും മതപരമായും അസത്യമാണ്.”

 അതിന് പല തെളിവുകളും ഉണ്ട് .


1“അല്ലാഹു ഉണ്ടായിരുന്നപ്പോൾ അർശും സ്ഥലവും ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് സൃഷ്ടികളെ സൃഷ്ടിച്ചശേഷവും അവന് സ്ഥലത്തിന്റെ ആവശ്യമുണ്ടായില്ല; അവൻ അതിൽനിന്ന് സമ്പൂർണ്ണമായി നിർപേക്ഷനായിരുന്നു. അതിനാൽ അവൻ ആദ്യം ഉണ്ടായിരുന്ന അതേ സ്വഭാവത്തിലാണ് ഇപ്പോഴും ഉള്ളത് — 

അല്ലെങ്കിൽ  ‘അല്ലാഹുവിനൊപ്പം അർശും ശാശ്വതമായി ഉണ്ടായിരുന്നു’ എന്ന് പറയേണ്ടിവരും.”



2:“അർഷിൽ ഇരിക്കുന്നവന് വലതുഭാഗത്തുള്ള ഭാഗം ഇടതുഭാഗത്തുള്ള ഭാഗത്തിൽ നിന്ന് വ്യത്യസ്തമായിരിക്കണം. അങ്ങനെ ആയാൽ അവൻ സംയുക്തവും ഘടകങ്ങളാൽ നിർമ്മിതനുമായിരിക്കും. ഘടകങ്ങളാൽ നിർമ്മിതമായ എല്ലാറ്റിനും അവയെ ഘടിപ്പിച്ച ഒരാളുടെ ആവശ്യമുണ്ട്. അത് അല്ലാഹുവിന് അസാധ്യമാണ്.”


3:“അർശിൽ ഇരിക്കുന്നവന് ചലിക്കാനും മാറിപ്പോകാനും കഴിയും അല്ലെങ്കിൽ കഴിയില്ല. കഴിയുമെങ്കിൽ അവൻ ചലനത്തിന്റെയും നിശ്ചലതയുടെയും വിധേയനാകും; അങ്ങനെ അവൻ സൃഷ്ടിക്കപ്പെട്ടവനാകും. കഴിയില്ലെങ്കിൽ അവൻ കെട്ടിയിട്ടവനെപ്പോലെയാകും; അതിലും മോശം, പക്ഷാഘാതം വന്നവനെപ്പോലെയാകും. കാരണം പക്ഷാഘാതമുള്ളവന് പോലും ചില അവയവങ്ങൾ ചലിപ്പിക്കാൻ കഴിയും; എന്നാൽ അവരുടെ ആരാധ്യന് അതും കഴിയില്ലെന്നാവും.”


4:“അവരുടെ ആരാധ്യൻ എല്ലായിടത്തുമാണോ, അല്ലെങ്കിൽ ഒരു പ്രത്യേക സ്ഥലത്തിലാണോ? എല്ലായിടത്തുമാണെങ്കിൽ അഴുക്കും മലിനതയും ഉള്ള സ്ഥലങ്ങളിലും ഉണ്ടായിരിക്കണം; അത് ബുദ്ധിയുള്ള ഒരാളും പറയില്ല. ഒരു പ്രത്യേക സ്ഥലത്തിലാണെങ്കിൽ, ആ സ്ഥലം തന്നെ അവനു നിർണ്ണയിച്ച ഒരാളുടെ ആവശ്യം വരും. അങ്ങനെ അവൻ ആശ്രിതനാകും. അത് അല്ലാഹുവിന് അസാധ്യമാണ്.”

തഫ്സീറു റാസി 7/14


മുഫസ്സിറും  പണ്ഡിതനുമായ ഇമാം റാസി റ


  പറയുന്നു:

“അല്ലാഹുവിന്റെ ഉയർച്ച (ഉലൂവ്) സ്ഥലം മൂലമാണെന്ന് കരുതിയാൽ, ആ ഉയർച്ചയ്ക്ക് കാരണമായ സ്ഥലത്തിന്റെ ഉയർച്ച തന്നെയാകും യഥാർത്ഥ സ്വഭാവഗുണം. അങ്ങനെ അല്ലാഹുവിന്റെ ഉയർച്ച ആ സ്ഥലത്തെ ആശ്രയിച്ചായിരിക്കും ഉണ്ടായിരിക്കുന്നത്. അപ്പോൾ ആ സ്ഥലത്തിന്റെ ഉയർച്ച അല്ലാഹുവിന്റെ ഉയർച്ചയെക്കാൾ പൂർണ്ണവും ഉന്നതവും ആയിത്തീരും. അതോടെ അല്ലാഹുവിന്റെ ഉയർച്ച അപൂർണ്ണവും മറ്റൊന്നിന്റെ ഉയർച്ച പൂർണ്ണവും ആകും. ഇത് അസാധ്യമാണ്.”


وقال أيضا عند تفسير ءاية الرَّحْمَنُ عَلَى الْعَرْشِ اسْتَوَى {5} [سورة طه] ما نصه[24]:


 “المسألة الثانية: المشبهة تعلقت بهذه الآية في أن معبودهم جالس على العرش وهذا باطل بالعقل والنقل من وجوه:


أحدها: أنه سبحانه وتعالى كان ولا عرش ولا مكان، ولما خلق الخلق لم يحتج إلى مكان بل كان غنيا عنه، فهو بالصفة التي لم يزل عليها إلا أن يزعم  زاعم أنه لم يزل مع الله عرش.


وثانيها: أن الجالس على العرش لا بد وأن يكون الجزء الحاصل منه في يمين العرش غير الحاصل في يسار العرش، فيكون في نفسه مؤلفا مركبا، وكل ما كان كذلك احتاج إلى المؤلِف والـمركِب، وذلك محال.


وثالثها: أن الجالس على العرش إما أن يكون متمكنا من الانتقال والحركة أو لا يمكنه ذلك، فإن كان الأول فقد صار محل الحركة والسكون فيكون محدَثًا لا محالة، وإن كان الثاني كان كالمربوط بل كان كالزمن بل أسوأ منه فإن الزمن إذا شاء الحركة في رأسه وحدقته أمكنه ذلك وهو غير ممكن على معبودهم.


ورابعها: هو أن معبودهم إما أن يحصل في كل مكان أو في مكان دون مكان، فإن حصل في كل مكان لزمهم أن يحصل في مكان النجاسات والقاذورات وذلك لا يقوله عاقل، وإن حصل في مكان دون مكان افتقر إلى مخصص يخصصه بذلك المكان فيكون محتاجا وهو على الله محال” اهـ.التفسير الكبير (سورة البقرة/ءاية 255- مجلد4 / جزء 7 / ص14


وقال المفسر فخر الدين الرازي[23] [606هـ] ما نصه: “فلو كان علو الله تعالى بسبب المكان لكان علو المكان الذي بسببه حصل هذا العلو لله تعالى صفه ذاتية، ولكان حصول هذا العلو لله تعالى حصولا بتبعية حصوله في المكان، فكان علو المكان أتم وأكمل من علو ذات الله تعالى، فيكون علو الله ناقصا وعلو غيره كاملا وذلك محال” اهـ.


Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي


തുടരും ".........


https://www.facebook.com/share/p/18tjfYZF6J/

അല്ലാഹു ആകാശത്ത് ഇരിക്കുന്നുവോ PART 1



https://www.facebook.com/share/p/1Ckc9deof9/


അല്ലാഹു ആകാശത്ത് ഇരിക്കുന്നു എന്ന് അടിമസ്ത്രീ പറഞ്ഞത് തിരുനബി അംഗീകരിച്ചോ ?



https://www.facebook.com/share/p/1E7ug6Wy84/

ഇമാം അബു ഹനീഫയുടെ പേരിൽ വഹാബികൾ കളവു പറയുന്നു


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=gi_t


തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം

باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى


الحمدلله اللهم صل على محمد وعلى اله وصحبه وسلم أما بعد

.............


നമ്മുടെ കൂടെയുള്ളവരോ കുടുംബങ്ങളോ മക്കളോ ഭാര്യമാരോ ബന്ധുക്കളോ അല്ലാഹുവിലക്കിയകാര്യങ്ങൾ ചെയ്യുകയോ ശരീഅത്തിന്റെ പവിത്രതകൾ ലംഘിക്കുകയോ ചെയ്യുമ്പോൾ അത് കണ്ടില്ല എന്ന് നടിക്കുന്നത് തിന്മയാണ്.

മറിച്ച് അതിനെതിരെ പ്രതികരിക്കുകയും കോപിക്കേണ്ടത് കോപിക്കുകയും മയത്തിൽ പറഞ്ഞു മനസ്സിലാക്കേണ്ടത് അങ്ങനെ ചെയ്യുകയും ചെയ്തു നാം പ്രതികരണശേഷിയുള്ളവരായി മാറേണ്ടതുണ്ട്.


ഇമാം നവവി رحمه الله പ്രശസ്ത ഗ്രന്ഥമായ റിയാളു സ്വാലിഹീൻ എന്ന ഗ്രന്തത്തിൽ ഇതുമായി ബന്ധപ്പെട്ട്  ഒരു ഹെഡിങ് ഇടുകയും ധാരാളം തിരുവചനങ്ങൾ ഇതിന് തെളിവായി കൊണ്ടുവരുകയും ചെയ്യുന്നു.


ഇമാം നവവി  റ പറയുന്നു.


ശരീഅത്തിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും അല്ലാഹുവിന്റെ മതത്തെ സഹായിക്കുകയും ചെയ്യുക എന്ന അധ്യായം


അല്ലാഹു تعالى പറയുന്നു:

"ആരെങ്കിലും അല്ലാഹുവിന്റെ പവിത്രതകളെ (ഹുറുമാത്ത്) ആദരിക്കുന്നുവെങ്കിൽ, അത് അവന്റെ രക്ഷിതാവിന്റെ അടുക്കൽ അവന് ഏറ്റവും നല്ലതാണ്." (സൂറത്ത് അൽ-ഹജ്ജ്: 30)


മറ്റൊരു സ്ഥലത്ത്:

"നിങ്ങൾ അല്ലാഹുവിന്റെ മതത്തെ സഹായിച്ചാൽ, അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ കാലുകൾ ഉറപ്പിച്ചു നിർത്തുകയും ചെയ്യും." (സൂറത്ത് മുഹമ്മദ്: 7)



1/

Abu Mas'ud Uqbah ibn Amr al-Badri 

അബൂ മസ്ഊദ് (റ) നിവേദനം:

ഒരു മനുഷ്യൻ നബി ﷺ യുടെ അടുത്ത് വന്നു പറഞ്ഞു:

"ഇന്നയാൾ (ഇമാം) ഞങ്ങളോട് നമസ്കാരം വളരെ ദീർഘമാക്കുന്നതിനാൽ ഞാൻ സുബ്ഹി നമസ്കാരത്തിൽ വൈകുന്നു."

അപ്പോൾ നബി ﷺ അന്നേദിവസം ഉപദേശിക്കുന്ന വേളയിൽ കോപിച്ചതുപോലെ മറ്റൊരു സമയത്തും കോപിച്ചതായി ഞാൻ കണ്ടിട്ടില്ല.

തിരുനബി  ﷺ

പറഞ്ഞു:

"ജനങ്ങളേ! നിങ്ങളിൽ ചിലർ ആളുകളെ (മതത്തിൽ നിന്ന്) അകറ്റുന്നവരാണ്. നിങ്ങളിൽ ആരെങ്കിലും ജനങ്ങൾക്ക് ഇമാമായി നിൽക്കുമ്പോൾ നമസ്കാരം ചുരുക്കണം. കാരണം അവരുടെ പിന്നിൽ വയോധികനും, കുട്ടിയും, ആവശ്യക്കാരനും ഉണ്ടാകും."

(ബുഖാരി, മുസ്ലിം)


ഇതിൽ നിന്നും മനസ്സിലാകുന്ന പാഠങ്ങൾ


1:ഇമാം നിൽക്കുന്നയാൾ മമ്മൂമീങ്ങളെ പരിഗണിച്ചുകൊണ്ട് ചുരുക്കി നിസ്കരിക്കേണ്ടതാണ്.


2:യാത്രക്കാർക്കും പ്രായമുള്ളവർക്കും കച്ചവടക്കാർക്കും മറ്റും പ്രയാസമുണ്ടാക്കുന്ന വിധത്തിൽ നീട്ടി നിസ്കരിക്കാൻ പാടില്ല.

അങ്ങനെ നീട്ടി നിസ്കരിച്ചാൽ അവർ പള്ളിയിൽ നിസ്കരിക്കാൻ വരുന്നതു തന്നെ മുടങ്ങിപ്പോകാൻ സാധ്യതയുണ്ട്.


3:ഇത്തരം വിഷയങ്ങൾ ജനങ്ങളെ ഓർമ്മപ്പെടുത്തുമ്പോൾ തിരുനബി ഗൗരവത്തോടെ ഓർമ്മപ്പെടുത്തിയിരുന്നു ദേഷ്യം പിടിച്ചു പറയാണ്ടിടത്ത് അങ്ങനെ തന്നെ പറഞ്ഞിരുന്നു.


4:ദീനിന്റെ കാര്യത്തിനു വേണ്ടി ദേഷ്യം പിടിക്കുന്നത് നല്ലതാണ്


5:ജനങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും നിസ്കരിക്കുന്ന ഘട്ടത്തിൽ വരെ പരിഗണിക്കുകയും അവരെ സഹായിക്കുകയും ചെയ്യേണ്ടതാണ്.


6:ദീർഘമായ ഇബാദത്തിനേക്കാളും ചിലപ്പോൾ പുണ്യകർമം സ്വാന്തന പ്രവർത്തനങ്ങൾക്കാണ്.


ഇനിയും ധാരാളം പാഠങ്ങൾ ഇതിൽ നിന്നും  ചിന്തിക്കുന്നവർക്ക് ഗ്രഹിക്കാവുന്നതാണ്

باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى


قَالَ الله تَعَالَى: {وَمَنْ يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَهُ عِنْدَ رَبِّهِ} [الحج: ٣٠] وقال تَعَالَى: {إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ} [محمد: ٧] . وفي الباب حديث عائشة السابق في باب العفو.


١/٦٤٩- وعن أَبي مسعود عقبة بن عمرو البدريِّ رضي اللَّه عنه قَالَ: جَاءَ رَجُلٌ إِلَى النبيِّ صَلّى اللهُ عَلَيْهِ وسَلَّم، فَقَالَ: إنِّي لأتَأَخَّر عَن صَلاةِ الصُّبْحِ مِن أجْلِ فلانٍ مِما يُطِيل بِنَا، فمَا رَأيْتُ النَّبيَّ صَلّى اللهُ عَلَيْهِ وسَلَّم غَضِبَ في موعِظَةٍ قَطُّ أَشدَّ ممَّا غَضِبَ يَومئذٍ، فَقَالَ: يَا أَيهَا النَّاس: إنَّ مِنكم مُنَفِّرين. فأَيُّكُمْ أَمَّ النَّاسَ فَليُوجِز، فإنَّ مِنْ ورائِهِ الكَبيرَ والصَّغيرَ وَذَا الحَاجَةِ" متفقٌ عَلَيهِ.

Aalam Kamil saquafi parappanangadi

 محمد اسلم الثقافي الكاملي بربننغادي


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t

...................

*തിന്മ കാണുമ്പോൾ കോപിക്കണം*


*ഫോട്ടോകളും ഫോട്ടോയുള്ള വിരികളും വിധിയെന്ത് ?*

.........


PArt:2


ബീവി ആഇശ (റ) പറയുന്നു:

റസൂലുല്ലാഹ് ﷺ ഒരു യാത്രയിൽ നിന്ന് മടങ്ങിവന്നു. ഞാൻ എന്റെ മുറിയിലെ ഒരു ഭാഗം ചിത്രങ്ങളുള്ള (ജീവികളുടെ ഫോട്ടോ ഉള്ള ) ഒരു നേർത്ത തിരശ്ശീലകൊണ്ട് മറച്ചിരുന്നു.

അത് കണ്ടപ്പോൾ റസൂലുല്ലാഹ് ﷺ അതു കീറിക്കളഞ്ഞു. അദ്ദേഹത്തിന്റെ മുഖവർണ്ണം മാറി. ശേഷം പറഞ്ഞു:

"അല്ലാഹുവിന്റെ സൃഷ്ടികളുടെ ( ജീവനുള്ള )

രൂപം നിർമിക്കുന്ന വരാണ്  ഖിയാമത്ത് നാളിൽ ഏറ്റവും കഠിനമായ ശിക്ഷ അനുഭവിക്കുന്നവർ."

(ബുഖാരി, മുസ്ലിം)


ഇതിൽ നിന്ന് ലഭിക്കുന്ന പാഠങ്ങൾ


1. ജീവികളുടെ ഫോട്ടോ വരക്കലും നിർമിക്കലും ഹറാമാണ്.


2. അത്തരം ഫോട്ടോകൾ ഉള്ള വിരികളും മറ്റും തൂക്കലും 

ഫോട്ടോകൾ ചുമരിലും സെൽഫിലും വെക്കലും ഹറാമാണ്.


3.സെൽഫിലും വീട്ടിലും മറ്റുമുള്ള ആന കുതിര തുടങ്ങി മറ്റു ജീവികളുടെ രൂപങ്ങൾ നീക്കം ചെയ്യേണ്ടതാണ്.

അങ്ങനെ വെച്ചാൽ അത് നശിപ്പിക്കേണ്ടതാണ്


എന്നാൽ പത്രങ്ങളിലും മറ്റുമുള്ള ഫോട്ടോകൾ

പൂർണമായ ജീവൻ നിലനിൽക്കാൻ സാധിക്കാത്ത തല മാത്രമുള്ള ഫോട്ടോകളും അനുവദനീയമാണ്.

 

4. ചെറിയ പെൺകുട്ടികളുടെ കളി പാവ പെൺകുട്ടികക്ക് മാത്രം അനുവദനീയമാവും

ആൺകുട്ടികൾക്ക് പാടില്ല.


5 .ജീവികളല്ലാത്തതിന്റെ ഫോട്ടൊ അനുവദനീയമാണ്

6.അല്ലാഹു വിലക്കിയ കാര്യങ്ങൾ നമ്മുടെ വീട്ടിലോ കുടുംബത്തിലോ കണ്ടാൽ അതിൽ കോപിക്കേണ്ടതും താക്കീത് നൽകേണ്ടതും തിരുത്തേണ്ടതുമാണ്.


6.അല്ലാഹുവി തആലുടേ യും റസൂലിന്റെയും സ്വ ഏത് കൽപ്പനയും നാം സ്വീകരിക്കേണ്ടതാണ്


٢/٦٥٠- وعن عائشة رضي اللَّه عنها قَالَتْ: قدِمَ رَسُول اللَّه صَلّى اللهُ عَلَيْهِ وسَلَّم مِنْ سفَرٍ، وقَد سَتَرْتُ سَهْوةً لِي بقِرامٍ فَيهِ تَمَاثيلُ، فَلمَّا رآهُ رسول اللَّه صَلّى اللهُ عَلَيْهِ وسَلَّم هتكَهُ وتَلَوَّنَ وجهُهُ وقال: "يَا عائِشَةُ: أَشَدُّ النَّاسِ عَذَاباً عِند اللَّهِ يَوْمَ القيامةِ الَّذينَ يُضاهُونَ بِخَلقِ اللَّهِ "متفقٌ عَلَيْهِ.


Aslam Kamil Saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي

*തിന്മ കാണുമ്പോൾ കോപിക്കണം*


അല്ലാഹുവിൻറെ നിയമം ലഭിക്കപ്പെടുമ്പോൾ മൗനം പാലിക്കരുത്.


PART 3


ആഇശാ ബീവി (റ) നിവേദനം:


മഖ്സൂം ഗോത്രത്തിൽപ്പെട്ട ഒരു സ്ത്രീ മോഷണം നടത്തി. അവളുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്നത് ഖുറൈശികൾക്ക് വലിയ പ്രശ്നമായി.

അവർ പറഞ്ഞു:

"ഇക്കാര്യം റസൂലുല്ലാഹ് ﷺ യോട് ആരാണ് സംസാരിക്കുക?"

അവസാനം അവർ തീരുമാനിച്ചു:

"റസൂലുല്ലാഹ് ﷺ യുടെ പ്രിയപ്പെട്ടവനായ

ഉസാമ ഇബ്നു സിയാദ്

  അല്ലാതെ മറ്റാരും ധൈര്യപ്പെടില്ല."


ഉസാമ (റ) ശുപാർശ ചെയ്തപ്പോൾ നബി ﷺ പറഞ്ഞു:

"അല്ലാഹുവിന്റെ നിയമങ്ങളിൽപ്പെട്ട ഒരു ശിക്ഷയുടെ കാര്യത്തിൽ നീ ശുപാർശ ചെയ്യുന്നുവോ?"

ശേഷം അദ്ദേഹം പ്രസംഗിച്ചു:

"നിങ്ങൾക്കു മുമ്പുള്ള ജനതകൾ നശിച്ചത് ഇതുകൊണ്ടാണ്: അവരിൽ ഉന്നതൻ മോഷ്ടിച്ചാൽ അവനെ വിട്ടുകളയും; ദുർബലൻ മോഷ്ടിച്ചാൽ അവനു ശിക്ഷ നടപ്പാക്കും. അല്ലാഹുവാണെ സത്യം! മുഹമ്മദിന്റെ മകൾ ഫാത്തിമ പോലും മോഷ്ടിച്ചിരുന്നെങ്കിൽ ഞാൻ അവളുടെ കൈ വെട്ടുമായിരുന്നു."

(ബുഖാരി, മുസ്ലിം)


ഇതിൽ നിന്നും ലഭിക്കുന്ന പാഠങ്ങൾ


1:തിന്മക്ക് വേണ്ടി ആര് സുപാർശ ചെയ്താലും ശരീഅത്തിന്റെ നിയമങ്ങൾ കാറ്റിൽ പറത്തുന്നത് കണ്ടാലും അത് സ്വന്തം ഇഷ്ടക്കാരനാണെങ്കിലും കോപിക്കേണ്ടതും താക്കീത് നൽകേണ്ടതുമാണ്.


2:തിന്മ കാണുമ്പോൾ മൗനംപാലിച്ച് അതെല്ലാം അവർ നോക്കിക്കോളും എന്ന് പറഞ്ഞു മാറിനിൽക്കേണ്ടതല്ല അതിനെതിരെ പ്രതികരിക്കേണ്ടതാണ്.


3:തെറ്റ് ചെയ്തു എന്ന് കോടതിയിൽ സ്ഥിരപ്പെട്ടവനെ അല്ലാഹു നിശ്ചയിച്ച ശിക്ഷ നടപടികൾ

(ഹദ്ധുകൾ) നടപ്പിലാക്കുന്നതിൽ എത്ര വലിയവൻ ആണെങ്കിലും അമാന്തിച്ച് നിൽക്കാൻ പാടില്ല.


4:അല്ലാഹുവിൻറെ നിയമം നടപ്പിലാക്കുന്നവനിൽ വലിയവന് ചെറിയവനോ എന്ന് നോക്കാൻ പാടില്ല


5:കളവു നടത്തുക എന്നത് വൻ കുറ്റമാണ്


6.നിക്ഷിത അളവ് കളവ് നടത്തിയാൽ കൈ മുറിക്കപ്പെടുക എന്നതാണ് ശിക്ഷ.

അത് മുത്ത് നബി സ്വ യുടെ മകൾ ഫാത്തിമ റ ആണെങ്കിലും ശരി


وعن عاءشة أَنَّ قرَيشاً أَهَمَّهُم شَأْنُ المرأةِ المَخزُومِية الَّتي سَرقَت فقالوا: مَنْ يُكلِّمُ فِيهَا رسولَ اللَّه صَلّى اللهُ عَلَيْهِ وسَلَّم؟ فقالوا: مَن يجتَرِيءُ عليهِ إِلاَّ أُسامةُ بنُ زيدٍ حِبُّ رسول اللَّه صَلّى اللهُ عَلَيْهِ وسَلَّم؟ فَكَلًَّمهُ أُسامةُ، فقالِ رَسُول اللَّه صَلّى اللهُ عَلَيْهِ وسَلَّم: "أَتَشفعُ في حدٍّ مِن حُدُودِ اللَّهِ تَعَالَى؟،" ثُمَّ قامَ فَاخْتَطَبَ ثُمَّ قَالَ:"إنَّمَا أهْلَكَ مَنْ قبلكُم أنَّهُم


كانُوا إذَا سرقَ فِيهِم الشَّريفُ تَركُوهُ، وَإِذَا سَرَقَ فِيهمِ الضَّعِيفُ أَقامُوا عليهِ الحدَّ، وايْمُ اللَّه، لَوْ أنَّ فاطمَة بِنْتَ محمدٍ سرقَتْ لقَطَعْتُ يَدهَا" متفقٌ عَلَيْهِ.

محمد اسلم الثقافي الكاملي بربننغادي المليباري الهندي

Aslam Kamil saquafi parappanangadi




Part .4


അനസുബ്നു മാലിക്

Anas ibn Malik

 (റ) നിവേദനം:

നബി ﷺ ഖിബ്ലയുടെ ഭാഗത്ത് തുപ്പൽ കണ്ടു. അത് അവിടത്തെ വളരെ വിഷമിപ്പിച്ചു. അതിന്റെ അടയാളം മുഖത്ത് പ്രകടമായി.

അവിടന്ന് എഴുന്നേറ്റ് അത് സ്വന്തം കൈകൊണ്ട് തുടച്ചു നീക്കി. ശേഷം പറഞ്ഞു:

"നിങ്ങളിൽ ഒരാൾ നമസ്കാരത്തിൽ നിൽക്കുമ്പോൾ തന്റെ രക്ഷിതാവിനോട് രഹസ്യസംഭാഷണം നടത്തുകയാണ്. അവന്റെ രക്ഷിതാവ് (അല്ലാ വുവിന്റെ പൊരുത്തം) അവന്റെയും ഖിബ്ലയുടെയും ഇടയിലുണ്ട്. അതിനാൽ ആരും ഖിബ്ലയുടെ ഭാഗത്തേക്ക് തുപ്പരുത്. പകരം ഇടതുവശത്തേക്കോ കാലിനടിയിലേക്കോ തുപ്പട്ടെ."

പിന്നീട് തന്റെ വസ്ത്രത്തിന്റെ ഒരറ്റം എടുത്ത് അതിൽ തുപ്പുകയും അതിനെ മടക്കിക്കാണിച്ചുകൊണ്ട് പറഞ്ഞു:

"അല്ലെങ്കിൽ ഇങ്ങനെ ചെയ്യട്ടെ."

(ബുഖാരി, മുസ്ലിം)


ഇതിൽ നിന്നും ലഭിക്കുന്ന പാഠം

1: ഖിബ്ലയുടെ ഭാഗത്തേക്കോ വലതുഭാഗത്തേക്കോ തുപ്പാൻ പാടില്ല.

തുപ്പുകയാണെങ്കിൽ ഇടത് ഭാഗത്തേക്കോ കാലിനടിയിലോ തുപ്പേണ്ടതാണ്.


2.പള്ളിയും പള്ളിയുടെ ചുമരുകളും തുപ്പുകയോ വൃത്തികേടാക്കുകയോ ചെയ്യരുത്.


3:  പള്ളിയിൽ  തുപ്പലമോ മറ്റു വൃത്തികേടുകളോ കണ്ടാൽ അത് നീക്കം ചെയ്യേണ്ടതാണ്.

അതിന് പള്ളിയിലെ ആദ്യമേ ചെയ്യട്ടേ എന്നോ പള്ളിക്കമ്മറ്റിക്കാർ ചെയ്യട്ടേ എന്നോ കാത്തുനിൽക്കേണ്ടതില്ല.


4:ഇത്തരം തിന്മകളും അനാഥരവുകളും കണ്ടാൽ അതിൽ കോപിക്കുകയും തിരുത്തി കൊടുക്കുകയും ചെയ്യേണ്ടതാണ്.


5.എത്ര വലിയ നേതാവ് ആണെങ്കിലും ഇത്തരം കാര്യങ്ങൾ സ്വയം ചെയ്യാൻ ശ്രമിക്കേണ്ടതാണ് അതിലാണ് മുത്ത് നബിയുടെ മാതൃക.


6.ജനങ്ങൾക്ക് വിജ്ഞാനം പഠിപ്പിക്കുമ്പോൾ  പറഞ്ഞു മനസ്സിലാക്കലോട് കൂടെ ചെയ്തു കാണിച്ചു കൊടുത്തു പഠിപ്പിക്കുന്നത്  പറഞ്ഞു പഠിപ്പിക്കുന്നതിനേക്കാൾ

കൂടുതൽ ഉപകാരമുള്ളതാണ്.


7:ഇമാം നവവി  റ പറയുന്നു.

ഇടതുവശത്തേക്കോ കാലിനടിയിലേക്കോ തുപ്പാനുള്ള അനുവാദം പള്ളിക്ക് പുറത്തുള്ള സ്ഥലങ്ങളിലാണ്. പള്ളിക്കുള്ളിൽ ആണെങ്കിൽ സ്വന്തം വസ്ത്രത്തിലോ തുണിയിലോ തുപ്പി മറയ്ക്കണം.

(റിയാള് )


8: ഈ ഹദീസുകൾ പഠിപ്പിക്കുന്നത്, വ്യക്തിപരമായ കാരണങ്ങൾക്കല്ല, മറിച്ച് അല്ലാഹുവിന്റെ മതനിയമങ്ങൾ ലംഘിക്കപ്പെടുമ്പോഴും ശരീഅത്തിന്റെ പവിത്രതകൾ അവഹേളിക്കപ്പെടുമ്പോഴും കോപിക്കുന്നത് പ്രശംസനീയമാണ് എന്നതാണ്. നബി ﷺ യുടെ കോപം എല്ലായ്പ്പോഴും അല്ലാഹുവിന്റെ ദീനിനുവേണ്ടിയായിരുന്നു; വ്യക്തിപരമായ പ്രതികാരത്തിനുവേണ്ടിയല്ല.


٦٥٢- وعن أنس رضي اللَّه عنه أَنَّ النَّبيَّ صَلّى اللهُ عَلَيْهِ وسَلَّم رَأَى نُخامَةً في القِبلةِ. فشقَّ ذلكَ عَلَيهِ حتَّى رُؤِي في وجهِهِ، فَقَامَ فَحَكَّهُ بيَدِهِ فَقَالَ: "إن أحَدكم إِذَا قَام فِي صَلاتِه فَإنَّهُ يُنَاجِي ربَّه، وإنَّ ربَّهُ بَينَهُ وبَينَ القِبْلَةِ، فَلاَ يَبْزُقَنَّ أَحدُكُم قِبلَ القِبْلَةِ، ولكِن عَنْ يَسَارِهِ أوْ تحْتَ قدَمِهِ"ثُمَّ أخَذَ طرفَ رِدائِهِ فَبصقَ فِيهِ، ثُمَّ ردَّ بَعْضَهُ عَلَى بعْضٍ فَقَالَ:"أَو يَفْعَلُ هكذا" متفقٌ عَلَيْهِ.


والأمرُ بالبُصاقِ عنْ يسَارِهِ أَوْ تحتَ قَدمِهِ هُوَ فِيما إِذَا كانَ في غَيْرِ المَسجِدِ، فَأَمَّا في المسجِدِ فَلا يَبصُقْ إلاَّ في ثوبِهِ.

Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي

 ............

തിന്മ കാണുമ്പോൾ കോപിക്കണം .باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം

.............


നമ്മുടെ കൂടെയുള്ളവരോ കുടുംബങ്ങളോ മക്കളോ ഭാര്യമാരോ ബന്ധുക്കളോ അല്ലാഹുവിലക്കിയകാര്യങ്ങൾ ചെയ്യുകയോ ശരീഅത്തിന്റെ പവിത്രതകൾ ലംഘിക്കുകയോ ചെയ്യുമ്പോൾ അത് കണ്ടില്ല എന്ന് നടിക്കുന്നത് തിന്മയാണ്.

മറിച്ച് അതിനെതിരെ പ്രതികരിക്കുകയും കോപിക്കേണ്ടത് കോപിക്കുകയും മയത്തിൽ പറഞ്ഞു മനസ്സിലാക്കേണ്ടത് അങ്ങനെ ചെയ്യുകയും ചെയ്തു നാം പ്രതികരണശേഷിയുള്ളവരായി മാറേണ്ടതുണ്ട്.


ഇമാം നവവി رحمه الله പ്രശസ്ത ഗ്രന്ഥമായ റിയാളു സ്വാലിഹീൻ എന്ന ഗ്രന്തത്തിൽ ഇതുമായി ബന്ധപ്പെട്ട്  ഒരു ഹെഡിങ് ഇടുകയും ധാരാളം തിരുവചനങ്ങൾ ഇതിന് തെളിവായി കൊണ്ടുവരുകയും ചെയ്യുന്നു.


ഇമാം നവവി  റ പറയുന്നു.



ശരീഅത്തിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും അല്ലാഹുവിന്റെ മതത്തെ സഹായിക്കുകയും ചെയ്യുക എന്ന അധ്യായം



അല്ലാഹു تعالى പറയുന്നു:

"ആരെങ്കിലും അല്ലാഹുവിന്റെ പവിത്രതകളെ (ഹുറുമാത്ത്) ആദരിക്കുന്നുവെങ്കിൽ, അത് അവന്റെ രക്ഷിതാവിന്റെ അടുക്കൽ അവന് ഏറ്റവും നല്ലതാണ്." (സൂറത്ത് അൽ-ഹജ്ജ്: 30)


മറ്റൊരു സ്ഥലത്ത്:

"നിങ്ങൾ അല്ലാഹുവിന്റെ മതത്തെ സഹായിച്ചാൽ, അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ കാലുകൾ ഉറപ്പിച്ചു നിർത്തുകയും ചെയ്യും." (സൂറത്ത് മുഹമ്മദ്: 7)


1/

Abu Mas'ud Uqbah ibn Amr al-Badri 

അബൂ മസ്ഊദ് (റ) നിവേദനം:

ഒരു മനുഷ്യൻ നബി ﷺ യുടെ അടുത്ത് വന്നു പറഞ്ഞു:

"ഇന്നയാൾ (ഇമാം) ഞങ്ങളോട് നമസ്കാരം വളരെ ദീർഘമാക്കുന്നതിനാൽ ഞാൻ സുബ്ഹി നമസ്കാരത്തിൽ വൈകുന്നു."

അപ്പോൾ നബി ﷺ അന്നേദിവസം ഉപദേശിക്കുന്ന വേളയിൽ കോപിച്ചതുപോലെ മറ്റൊരു സമയത്തും കോപിച്ചതായി ഞാൻ കണ്ടിട്ടില്ല.

തിരുനബി  ﷺ

പറഞ്ഞു:

"ജനങ്ങളേ! നിങ്ങളിൽ ചിലർ ആളുകളെ (മതത്തിൽ നിന്ന്) അകറ്റുന്നവരാണ്. നിങ്ങളിൽ ആരെങ്കിലും ജനങ്ങൾക്ക് ഇമാമായി നിൽക്കുമ്പോൾ നമസ്കാരം ചുരുക്കണം. കാരണം അവരുടെ പിന്നിൽ വയോധികനും, കുട്ടിയും, ആവശ്യക്കാരനും ഉണ്ടാകും."

(ബുഖാരി, മുസ്ലിം)

റിയാളുസ്വാലിഹീൻ

ഇതിൽ നിന്നും മനസ്സിലാകുന്ന പാഠങ്ങൾ


1:ഇമാം നിൽക്കുന്നയാൾ മമ്മൂമീങ്ങളെ പരിഗണിച്ചുകൊണ്ട് ചുരുക്കി നിസ്കരിക്കേണ്ടതാണ്.


2:യാത്രക്കാർക്കും പ്രായമുള്ളവർക്കും കച്ചവടക്കാർക്കും മറ്റും പ്രയാസമുണ്ടാക്കുന്ന വിധത്തിൽ നീട്ടി നിസ്കരിക്കാൻ പാടില്ല.

അങ്ങനെ നീട്ടി നിസ്കരിച്ചാൽ അവർ പള്ളിയിൽ നിസ്കരിക്കാൻ വരുന്നതു തന്നെ മുടങ്ങിപ്പോകാൻ സാധ്യതയുണ്ട്.


3:ഇത്തരം വിഷയങ്ങൾ ജനങ്ങളെ ഓർമ്മപ്പെടുത്തുമ്പോൾ തിരുനബി ഗൗരവത്തോടെ ഓർമ്മപ്പെടുത്തിയിരുന്നു ദേഷ്യം പിടിച്ചു പറയാണ്ടിടത്ത് അങ്ങനെ തന്നെ പറഞ്ഞിരുന്നു.


4:ദീനിന്റെ കാര്യത്തിനു വേണ്ടി ദേഷ്യം പിടിക്കുന്നത് നല്ലതാണ്


5:ജനങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും നിസ്കരിക്കുന്ന ഘട്ടത്തിൽ വരെ പരിഗണിക്കുകയും അവരെ സഹായിക്കുകയും ചെയ്യേണ്ടതാണ്.


6:ദീർഘമായ ഇബാദത്തിനേക്കാളും ചിലപ്പോൾ പുണ്യകർമം സ്വാന്തന പ്രവർത്തനങ്ങൾക്കാണ്.


ഇനിയും ധാരാളം പാഠങ്ങൾ ഇതിൽ നിന്നും  ചിന്തിക്കുന്നവർക്ക് ഗ്രഹിക്കാവുന്നതാണ്

باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى


قَالَ الله تَعَالَى: {وَمَنْ يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَهُ عِنْدَ رَبِّهِ} [الحج: ٣٠] وقال تَعَالَى: {إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ} [محمد: ٧] . وفي الباب حديث عائشة السابق في باب العفو.


١/٦٤٩- وعن أَبي مسعود عقبة بن عمرو البدريِّ رضي اللَّه عنه قَالَ: جَاءَ رَجُلٌ إِلَى النبيِّ صَلّى اللهُ عَلَيْهِ وسَلَّم، فَقَالَ: إنِّي لأتَأَخَّر عَن صَلاةِ الصُّبْحِ مِن أجْلِ فلانٍ مِما يُطِيل بِنَا، فمَا رَأيْتُ النَّبيَّ صَلّى اللهُ عَلَيْهِ وسَلَّم غَضِبَ في موعِظَةٍ قَطُّ أَشدَّ ممَّا غَضِبَ يَومئذٍ، فَقَالَ: يَا أَيهَا النَّاس: إنَّ مِنكم مُنَفِّرين. فأَيُّكُمْ أَمَّ النَّاسَ فَليُوجِز، فإنَّ مِنْ ورائِهِ الكَبيرَ والصَّغيرَ وَذَا الحَاجَةِ" متفقٌ عَلَيهِ.

Aalam Kamil saquafi parappanangadi

 محمد اسلم الثقافي الكاملي بربننغادي


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t



Thursday, May 21, 2026

സകരിയ്യൽ അൻസ്വാരീ (റ)*

 *ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരീ (റ)*


ഖാതിമതുൽ മുഹഖിഖീൻ ഇമാം ഇബ്‌നു ഹജറുൽ ഹൈതമീ(റ), ഇമാം അബുൽ മവാഹിബ്‌ അബ്ദുൽ വഹ്ഹാബുശ്ശഅ്റാനീ(റ) തുടങ്ങിയ മഹാരഥന്മാരുടെ ഗുരുവര്യരും, ഫത്‌ഹുൽ മുഈനിൽ ശൈഖുൽ ഇസ്‌ലാം എന്ന് വാഴ്ത്തപ്പെട്ടവരും, 

ഫുഖഹാക്കളുടെയും സ്വൂഫികളുടെയും അവലംബവും, ഒരു നൂറ്റാണ്ട്‌ ജീവിക്കുവാനും വാർദ്ധക്യത്തിൽ പോലും സുന്നത്ത്‌ നിസ്കാരങ്ങളടക്കം നിന്ന് കൊണ്ട്‌ തന്നെ നിർവ്വഹിക്കുവാനും അല്ലാഹു തൗഫീഖ്‌ നൽകിയ മഹാനുമായ *ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരീ (റ)* തങ്ങളുടെ വഫാത്ത്‌ ഹി. 925 *ദുൽഹിജ്ജഃ 4* നായിരുന്നു.


ഇമാമവർകൾ മലബാറിന്റെ മഹാഗുരുവായ ശൈഖ്‌ സൈനുദ്ദീൻ മഖ്ദൂം(റ) ഒന്നാമന്റെയും ഗുരുവാണെന്ന് ചരിത്രത്തിൽ വന്നിട്ടുണ്ട്‌.


നുസ്രത്തുൽ അനാമിൽ 'നമ്മുടെ ഇമാമുകൾ' എന്ന പംക്തിയിൽ നാദാപുരം മുദർരിസ്‌ ബഹു: കെ. കെ. കുഞ്ഞാലി ഉസ്താദ്‌ അവർകൾ മഹാനെ പറ്റി എഴുതിയ ലേഖനം വായിക്കാം.

⬇️


*ശൈഖ് സകരിയ്യൽ അൻസ്വാരി(റ)*


       സൗഭാഗ്യം ലഭിച്ച മഹാ പണ്ഡിത ശ്രേഷ്ഠനാണ് ഖാളീ ഖുളാത് ഹാഫിള് ഇമാം സകരിയ്യൽ അൻസ്വാരി(റ). സകരിയ്യാ മകൻ അഹ്‌മദ് മകൻ മുഹമ്മദാണു പിതാവ്. അബൂ യഹ്‌യാ മറുനാമം. സൈനുദ്ദീൻ, ശൈഖുൽ ഇസ്ലാം എന്നിവ സ്ഥാനപ്പേര്. ഇമാം നവവി(റ)യുടെ സ്വന്തം നാമം യഹ്‌യാ എന്നും ഉപനാമം അബൂസകരിയ്യാ എന്നുമാണ്. ഹി: 826ൽ ഈജിപ്തിന്റെ കിഴക്കു പ്രദേശമായ സുനയ്കത് എന്ന ദേശത്താണു ജനനം.


       വിശുദ്ധ ഖുർആനും ചില ഗ്രന്ഥങ്ങളും അവിടെ വച്ച് ഹൃദിസ്ഥമാക്കി പഠിച്ചതിനു ശേഷം 41ൽ കൈറോവിലേക്കു വന്നു. അസ്ഹർ ജാമിഇൽ താമസമാക്കി. മിൻഹാജ്, അൽഫിയ്യ, ശാത്വബിയ്യ, ദാഇയ്യ തുടങ്ങിയ ചില കിതാബുകൾ മനപ്പാഠമാക്കി പഠിച്ചു. പിന്നീട് സ്വദേശത്തേക്കു മടങ്ങിപ്പോയി. തിരിച്ചുവന്ന ശേഷം ജാമിഇൽ സ്ഥിരതാമസമാക്കി. അവിടെ വച്ച് നിരവധി ഗുരുവര്യരിൽ നിന്നു പഠിച്ചു. തഫ്സീർ, ഹദീസ്, ഫിഖ്ഹ്, ഖിറാഅത്ത്, തജ്‌വീദ്, തസ്വവ്വുഫ്, സ്വർഫ്, നഹ്‌വ്‌, മൻത്വിഖ്, ജദൽ, അദബ്, ഉസ്വൂൽ, മഅ്ഖൂലാത്ത് തുടങ്ങിയ ഫന്നുകളെല്ലാം പഠിച്ചു. ഇമാമുമാരായ ഇബ്നുഹജർ അസ്ഖലാനി, ഇബ്നുൽഹുമാം, മഹല്ലി, ഖായാത്വീ, ബുൽഖീനിയുടെ മകൻ അലമുദ്ദീൻ സ്വാലിഹ്, സൈനുദ്ദീൻ രിള്‌വാൻ, തഖിയുദ്ദീൻ ഹിസ്വ്‌നീ, ശറഫുദ്ദീൻ മുനാവീ തുടങ്ങിയവർ ഉസ്താദുമാരിൽ പ്രതിഭാശാലികളാണ്.


       ശിഷ്യരും അവരുടെ ശിഷ്യരുമായി ഒട്ടനേകം ശൈഖുമാർ മഹാനർക്കുണ്ട്. നൂറുദ്ദീൻ മഹല്ലീ, മുജല്ലീ, ഉമൈറ, ശഅ്റാനീ, ഇബ്നുഹജർ ഹൈതമീ, ശിഹാബുദ്ദീൻ റംലീ, ശംസുദ്ദീൻ റംലീ, ഖതീബുശ്ശിർബീനീ, സുയൂഥി, ഇബ്നു അബീശരീഫ് തുടങ്ങിയവർ പ്രഗത്ഭമതികളായ തിൽമീദുമാരാണ്.

 

       ഇമാം ശഅ്റാനി ഗുരുവര്യരെ പ്രശംസിക്കുന്നതിങ്ങനെ: 20 വർഷം ഞാൻ ശൈഖിന്ന് ഖിദ്മത്തു ചെയ്തു. ആവശ്യമില്ലാത്തതോ അശ്രദ്ധമായതോ ആയ ഒരവസ്ഥയും ഞാൻ അവരിൽ കണ്ടില്ല. പ്രായാധിക്യത്തിലും സുന്നത്ത് നമസ്കാരങ്ങൾ നിന്നു കൊണ്ടാണ് ചെയ്യാറ്. ഇമാം ഖുശൈരിയുടെ ശർഹ് ഓതിക്കൊണ്ടിരിക്കെ ഫിഖ്ഹിലെ റൗള് ഹൃദിസ്ഥമാക്കണമെന്ന് എന്നോടു പറഞ്ഞു. ഞാൻ മിൻഹാജ് ഹിഫ്ളാക്കിയിരുന്നു. ജിഹാദ് അദ്ധ്യായം വരെ മനപ്പാഠമാക്കി. ചെറിയ ശബ്ദത്തിൽ അല്ലാഹ്.. അല്ലാഹ് എന്നിങ്ങനെ പറയുന്നുണ്ടായിരിക്കും. ഒരിക്കൽ ശൈഖ് ഇങ്ങനെ പറഞ്ഞു: ഞാൻ ചെറുപ്രായത്തിലേ സ്വൂഫിയാക്കളുടെ വഴി ഇഷ്ടപ്പെടുകയും അവരുടെ ഗ്രന്ഥങ്ങൾ നോക്കുകയും ചെയ്യാറുണ്ട്. ഇത് മനസ്സിലാക്കിയ ആളുകൾ പറയും, മതവിധി പറയാനൊന്നും ഇയാളെക്കൊണ്ട് ആവുകയില്ലെന്ന്. ഞാൻ ബഹ്ജയുടെ വ്യാഖ്യാനം എഴുതിയപ്പോൾ അവർ ആശ്ചര്യപ്പെട്ടുപോയി. ഞാൻ എന്തു ദുആ ചെയ്താലും അല്ലാഹു ഉത്തരം നല്കാറുണ്ട്. ആർക്ക് എതിരായും ദുആ ചെയ്യരുതെന്ന് എന്നോട് വലിയ്യുമാരിൽ ചിലർ പറയാറുണ്ട്. ശിഷ്യരോട് ഗുരുവര്യർ തുടർന്നു: ഞാൻ യുവാവായിരിക്കേ കൈറോവിലെ ജാമിഇൽ വന്നു. അവിടെ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഏറെനാൾ വിശന്നവശനായിട്ടുണ്ട്. രാത്രി സമയങ്ങളിൽ പുറത്തേക്ക് ഇറങ്ങി ജനങ്ങൾ തിന്നുപേക്ഷിച്ച ബത്തക്കത്തോടുകൾ പെറുക്കിയെടുത്ത് കഴുകിത്തിന്നും. അങ്ങനെയിരിക്കെ ഒരു ശൈഖ് എന്നെ കണ്ടു. എനിക്ക് ആവശ്യമുള്ളതെല്ലാം അദ്ദേഹം തരും. ഒരു രാത്രി എല്ലാവരും ഉറക്കത്തിലായിരിക്കേ അവിടെയുള്ള പടവുകൾ ഏറെയുള്ള കോണിയിൽ കയറാൻ പറഞ്ഞു. അവസാനത്തെ പടവും കയറിയ എന്നോട് ഒപ്പമുള്ള മഹാനർ പറഞ്ഞു, “നിങ്ങളുടെ സമപ്രായക്കാരെല്ലാം മരിച്ചാലും നിങ്ങൾ ജീവിച്ചിരിക്കും. മിസ്വ്‌റിലെ സർവ്വ പണ്ഡിതരേക്കാളും നിങ്ങൾ ഉയർന്നിരിക്കും. ശിഷ്യന്മാരെല്ലാം വലിയ മഹാന്മാരായ ശൈഖുമാരായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ തന്നെയാണിത്. അവസാനം നിങ്ങൾക്ക് കണ്ണിന് അന്ധത വരും." 'ഓ, അങ്ങനെ വരുമോ?' 'അതെ! തീർച്ച തന്നെ.' ഇത്രയും പറഞ്ഞ് അദ്ദേഹം പോയി. പിന്നീടൊരിക്കലും ഞാൻ മഹാനരെ കണ്ടിട്ടില്ല. ഞാൻ മിസ്വ്‌റിൽ സുൽത്വാൻ ഖായിതബായിയുടെ ഖാളിയായി. ഖുതുബയിൽ അദ്ദേഹത്തിന്റെ പോരായ്മകൾ ഞാൻ എടുത്തു പറയും. എന്നോട് വല്ലാതെ അദ്ദേഹത്തിന് ദേഷ്യം വന്നിട്ടുണ്ടാകുമെന്നു ഞാൻ വിചാരിക്കും. നിസ്കാരം കഴിഞ്ഞ് ഇറങ്ങുമ്പോൾ എന്നെ എതിരേറ്റ് കൈയും പിടിച്ചു കൊണ്ട് 'ജസാകല്ലാഹ്' എന്നു പറയും. എന്റെ സ്നേഹിതൻ ശൈഖ് അലിയ്യ് ഖള്റി(അ)നെ സന്ധിക്കാറുണ്ട്. ഓരോ ശൈഖുമാരെപ്പറ്റിയും ചോദിക്കും. കൂട്ടത്തിൽ എന്നെപ്പറ്റിയും. നല്ല ആൾ തന്നെയാണ് പക്ഷേ, അദ്ദേഹം ഇഷ്ടപ്പെടുന്ന മോശമായ ഒരു കാര്യം അവരിലുണ്ട്. ഇതാണ് സ്നേഹിതൻ എന്നെ അറിയിച്ചത്. ഞാൻ ആകെ വിഷമിച്ചു. നിങ്ങൾ ഇനി കണ്ടുമുട്ടിയാൽ അതെന്താണെന്ന് ചോദിച്ചു പറഞ്ഞു തരണമെന്ന് ഞാൻ പറഞ്ഞു. മാസങ്ങൾ കഴിഞ്ഞു. അവർ കണ്ടുമുട്ടി. എന്തായിരുന്നു അത്? സ്നേഹിതൻ ചോദിച്ചു. സകരിയ്യാ ശിഷ്യന്മാരെയോ മറ്റോ ഉദ്യോഗസ്ഥരിലേക്കയക്കുമ്പോൾ ശൈഖ് സകരിയ്യ ഇന്ന കാര്യം നിങ്ങളോട് പറയുന്നു എന്നാണു പറയാറ്. ഇതെന്നെ അറിയിച്ചപ്പോൾ എന്റെ മുതുകിൽ നിന്ന് ഒരു മലയെ ഇറക്കി വച്ചതു പോലെ എനിക്കനുഭവപ്പെട്ടു. ഫുഖറാഇന്റെ വേലക്കാരൻ സകരിയ്യാ നിങ്ങളോടിങ്ങനെ പറയുന്നുവെന്നാണ് പിന്നീട് ഞാൻ പറയാറുള്ളത്. ശൈഖ് ശഅ്റാനീ ഗുരുവര്യരുടെ കറാമതും മറ്റും പറയുന്നുണ്ട്.


       ശിഷ്യരിൽ പ്രമുഖരായ ഇമാം ഇബ്നുഹജർ പറയുന്നു. എന്റെ കണ്ണ് കണ്ടവരിൽ ഏറ്റവും ബഹുമാന്യർ ശൈഖ് സകരിയ്യയാണ്. ഞാൻ പഠിച്ചവരിൽ മഹോന്നതരാണ്. ശാഫിഈ മദ്ഹബിന്റെ കൊടിവാഹകരാണ്. ഏറ്റവും മുന്തിയ സനദ് കൊണ്ട് തന്റെ കാലക്കാരിൽ ഏകനാണ്. അവരിൽ നിന്നോ തലമുറയായി ഏഴാമത്തെ വാസിത്വയിൽ നിന്നോ പഠിച്ചവരല്ലാതെ തന്റെ കാലത്തില്ല.


       യോഗ്യനായ ഒരു ഫഖീഹ് ഉദ്ധരിക്കുന്നു. ഞാൻ മക്കയിലായിരിക്കേ അല്ലാഹുവിന്റെ ഇഷ്ടദാസനായ ഒരു വലിയ്യ് സ്നേഹിതനായി ഉണ്ടായിരുന്നു. ഒരു ഖുത്ബിനെ കാണിച്ചു തരണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. പിന്നീടൊരിക്കൽ ഞാൻ കണ്ടു. സ്വാഹിബു മിസ്വ്‌ർ നിങ്ങളിൽ പെട്ട ഫഖീഹാണെന്ന് മഹാനർ പറഞ്ഞു. ആരാണെന്ന് അന്നേരം ചോദിക്കാൻ വിട്ടു പോയി. പിന്നീടൊരിക്കൽ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു. ഇപ്പോൾ ബുർഹാനുദ്ദീൻ ഇബ്നു അബീശരീഫാണ്. അവർക്കു ശേഷം ശൈഖ് സകരിയ്യയാണ്.


       ഇമാം ഇബ്നുഹജർ പറയുന്നു. ഒരു ഖുത്ബിന്റെ ഈ രണ്ട് ഇമാമുമാരെപ്പറ്റിയുള്ള സാക്ഷ്യപ്പെടുത്തൽ നീ ആലോചിച്ചു നോക്കൂ. അവർ രണ്ടു പേരും ഈജിപ്തിന്റെ, അല്ല ലോകത്തിന്റെ തന്നെ അലങ്കാരങ്ങളാണ്. അല്ലാഹുവിന്റെ ദീൻ സംരക്ഷിച്ചു നിറുത്തുന്നതിൽ ഒരാളെയും അവർ ഭയക്കാറില്ല. മിസ്വ്‌റിലെ ഖാളിഖുളാത് ആയിരിക്കെ സുൽത്വാൻ ഖായിതബായിയെ കണക്കിനു പറയാറുണ്ട്. എങ്ങനെ അല്ലാതിരിക്കും. സ്വൂഫിയാക്കളുടെ തിരുനോട്ടം അവർക്കില്ലേ. അവരുടെ മആരിഫിന്റെ പാലുകളല്ലേ അവർ കുടിച്ചു വളർന്നത്. അവരുടെ ഇശാറത് കൊടിക്കീഴിലല്ലേ അവർ കടന്നത്. തുടർന്നും ഗുരുവര്യരുടെ അപദാനം ഇബ്നുഹജർ വിവരിക്കുന്നുണ്ട്.


       പല സ്ഥലങ്ങളിൽ തദ്‌രീസും 10 വർഷം മേൽ ഖാളിയായും സേവനം ചെയ്തു. അവസാനകാലം കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. അപ്പോഴാണ് ശിഷ്യരുടെ സഹായത്താൽ 10 ശർഹുകൾ സ്വാംശീകരിച്ച ബുഖാരിയുടെ ശർഹ് എഴുതിയത്. ഖാളിയായതിന്റെ ദൂഷ്യഫലമാണ് അന്ധത വന്നതെന്ന് ചിലർ പറഞ്ഞത് ശരിയല്ലെന്നും തന്നെപ്പോലെ മഹാരഥന്മാരിൽ നിന്നു പഠിച്ചു വളർന്ന മകൻ മുഹിബ്ബുദ്ദീൻ എന്നവർ നൈൽ നദിയിൽ വീണു മരിച്ചു പോയതിന്റെ സങ്കടമാണു കാരണമെന്നുമാണ് ഇമാം ശർഖാവീ പറയുന്നത്.


       സ്വൂഫി ശൈഖുമാരായ പലരിൽ നിന്നും ഖിർഖ ലഭിച്ചവരും ത്വരീഖത് സ്വീകരിച്ചവരും ചൊല്ലാൻ വാങ്ങിയവരും നല്കാൻ അനുവാദം ലഭിച്ചവരുമാണ്. ഇബ്നു അറബീ, ഇബ്നുഹാരിള് തുടങ്ങിയവരെ അംഗീകരിക്കുകയും അവരുടെ വാക്കുകളെല്ലാം ശരിയായ രീതിയിൽ സംശയം ദൂരീകരിക്കുന്ന സാരങ്ങൾ നല്കി വിശദീകരിച്ചവരുമാണ് ഇമാമവർകൾ.


       അതിമഹത്തായ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 41 ആണെന്നു പറയപ്പെടുന്നു. പല വിഷയങ്ങളിലുമാണ് ഇവകൾ. ഫത്ഹുർറഹ്മാൻ തഫ്സീറിലെ ഗ്രന്ഥമാണ്. ഇമാം ബൈളാവിയുടെ അൻവാറുത്തൻസീൽ എന്ന തഫ്സീർ കിതാബിന്ന് ഫത്ഹുൽ ജലീൽ എന്ന ഒരു ഹാശിയ, ബൈളാവിയുടെ ഉസ്വൂൽ ഗ്രന്ഥമായ മിൻഹാജുൽ വുസ്വൂൽ എന്നതിന്റെ ശർഹ്, ഫിഖ്ഹിൽ ഇമാം മുസ്നിയുടെ മുഖ്തസ്വറിന്റെ വ്യാഖ്യാനം, സ്വഹീഹുൽ ബുഖാരിയുടെ ശർഹ് തുഹ്ഫതുസ്സാരി, ഹദീസിന്റെ ഇസ്തിലാഹിൽ ഹാഫിള് ഇറാഖിയുടെ ആയിരം പദ്യത്തിന് ഫത്ഹുൽ ബാനീവീ, ഫത്ഹുൽ വഹ്ഹാബ് ശർഹുൽ ആദാബ്, ഇബ്നുൽ ഹാഇമിന്റെ(887) ഫറാഇളിലെ ഫുസ്വൂലിൽ  ഗായതുൽ വുസ്വൂൽ, അദ്ദേഹത്തിന്റെ ഫറാഇളിലെ പദ്യകിതാബായ തുഹ്ഫതു ഖുദ്സിയ്യയുടെ വ്യാഖ്യാനമായ ഫത്ഹുൽ അനീസ് തുടങ്ങിയവ ചില ഗ്രന്ഥങ്ങളാണ്. ഫിഖ്ഹിൽ പ്രസിദ്ധ കിതാബാണ് നജ്മുദ്ദീൻ ഖസീവീനിയുടെ അൽഹാവിസ്സഗീർ. ഇതിനെ പദ്യത്തിൽ ആക്കിയവരാണ് ഇബ്നുൽ വർദീ(794).  അതിന്റെ പേർ അൽബഹ്ജതുൽ വർദിയ്യ. ഇതിന്റെ വിശദീകരണമാണ് അൻസ്വാരിയുടെ അൽ ഗുററുൽ ബഹിയ്യ. 


       ഇമാം നവവിയുടെ റൗള ചുരുക്കി എഴുതിയതാണ് ഇബ്നുൽ മുഖ്‌രി(836)യുടെ റൗളുത്ത്വാലിബ്‌ ഇതിന്റെ ശർഹാണ് ഇമാമിന്റെ അസ്നൽ മത്വാലിബ്. ഇമാം അഹ്‌മദ് മഹാമിലിയുടെ കിതാബാണ് ലുബാബ്. ഇതിനെ വലിയ്യുദ്ദീൻ ഇറാഖീ ചുരുക്കി തൻഖീഹുല്ലുബാബ് എന്നു നാമകരണം ചെയ്തു. ഇതിനെ വീണ്ടും ശൈഖ് സകരിയ്യാ ഇഖ്തിസാർ ചെയ്തു. അതാണ്‌ തഹ്‌രീറു തൻഖീഹില്ലുബാബ്. ഇതിന്റെ ഹാശിയയാണ് ഇമാം ശർഖാവിയുടേത്. ഇമാം നവവിയുടെ മിൻഹാജ് ചുരുക്കിയതാണ് മൻഹജത്തുല്ലാബും അതിന്റെ ശർഹ് ഫത്ഹുൽ വഹ്ഹാബും. ഇത് രണ്ടിന്റെയും കൂടിയ വിശദീകരമാണ് ഫുതൂഹാതുൽ വഹ്ഹാബ് എന്നു പേരുള്ള ജമൽ എന്ന പേരിൽ അറിയപ്പെടുന്നത്. സുലൈമാനുൽ ബുജൈരിമീ(1221) എന്നവർക്കും ഹാശിയയുണ്ട്. ഇൽമുൽ അറൂളിൽ പ്രസിദ്ധ കാവ്യഗ്രന്ഥമാണ് റാമിസ എന്ന ഖസ്റജിയ്യ ഖസ്വീദ. ഇതിന്റെ വ്യാഖ്യാനങ്ങളിലൊന്ന് ഇമാമിന്റേതാണ്. ഫത്ഹുറബ്ബിൽ ബരിയ്യ എന്നാണു പേർ. ഇമാം സുബ്കിയുടെ ജംഉൽ ജവാമിഅ് എന്ന ഗ്രന്ഥത്തിന്റെ ഇഖ്തിസ്വാറായ ലുബ്ബുൽ ഉസ്സയും ശർഹ് ഗായതുൽ വുസൂലും ശൈഖ് ഖുശൈരിയുടെ രിസാലയുടെ ഒരു വാള്യം ശർഹാണ് അഹ്കാമുദ്ദലാലത്ത്. ഇമാം ബൂസ്വീരിയുടെ(694) ബുർദയുടെ ചെറു ശർഹ് സുബ്ദ, ഇബ്നുന്നഹ്‌വീ എന്നവരുടെ തസ്വവ്വുഫിലെ  ഖസ്വീദ മുൻഫരിജ എന്നതിന് അള്‌വാഉൽ ബഹ്ജ, തജ്‌വീദിൽ ഇമാം ജസരിയുടെ പദ്യമായ മുഖദ്ദിമയുടെ വിവരണമായ ദഖാഇഖ്, ഇമാം അസീറുദ്ദീൻ അബ്ഹരി (700) എന്നവരുടെ ചെറു ഗ്രന്ഥമായ ഈസാഗുജീ എന്നതിന് മത്വ്‌ലക് എന്നീ ഗ്രന്ഥങ്ങളും മറ്റു പല ഫന്നുകളിലും ഗ്രന്ഥങ്ങൾ മഹാനർ എഴുതിയിട്ടുണ്ട്.


       മദീനയിലെ ഖസ്റജീ വംശപരമ്പരയിലേക്കു സന്ധിക്കുന്നതു കൊണ്ടാണ് അൻസ്വാരീ എന്നു വിളിക്കപ്പെടുന്നത്. നൂറിലധികം പ്രായം ജീവിച്ചവർ ഇമാമുമാരിൽ വളരെക്കുറവാണ്. ശൈഖിന് 103 വയസ്സുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. ഹസൻ ബസ്വരീ എന്നവർക്ക് 110, ബഗ്‌വീ, ജുവൈനീ   എന്നിവർക്ക് 100 വയസ്സെന്ന് ചിലർ പറയുന്നുണ്ട്. ഖാളീ അബുത്ത്വയ്യിബ് എന്നവർക്ക് 160 വയസ്സെന്നും.


       ഹി: 925 ദുൽഹിജ്ജ 4 വെള്ളിയാഴ്ച മഹാനർ കൈറോവിൽ വഫാതായി. ഇമാമുനശ്ശാഫിഈ(റ)യുടെ സമീപത്ത് ഖറാഫയിൽ അടക്കപ്പെട്ടു. ശൈഖുൽ മശാഇഖിന്റെ ഹഖ് കൊണ്ട് അല്ലാഹു നമ്മെ സലാമത്താക്കട്ടെ. ജന്നത്ത് ആലിയയിൽ മഹാനരെയും നമ്മെയും അല്ലാഹു വസിപ്പിക്കുമാറാകട്ടെ ആമീൻ.


_✍️കെ. കെ. കുഞ്ഞാലി മുസ്ലിയാർ / നമ്മുടെ ഇമാമുകൾ / നുസ്രത്തുൽ അനാം)_


🪀 *അഹിബ്ബാഉ മൗലാനാ വാട്സാപ്പ് ഗ്രൂപ്പ്*


https://chat.whatsapp.com/GKE8Eu4jlvlKwtxtbPXvZC?mode=gi_t

Tuesday, May 19, 2026

ഹദാഫീറും അസ്റുംمعني حذافير

 📚

*ഹദാഫീറും അസ്റും*

_________________


ശറഹു തഹ്ദീബിൽ 'ഫസ്വ്‌ലി'ൻ്റെ ചർച്ചയിൽ യസ്ദിയുടെ ശറഹിൽ ഇങ്ങനെ ഒരു പരാമർശമുണ്ട്:

وحينئذ يندفع الإشكال بحذافيره. اهـ

സംശയം പൂർണ്ണമായും നീങ്ങിയെന്നാണർത്ഥം. ഇതിലെ 'ഹദാഫീർ' എന്ന പദത്തിന് 'ഭാഗങ്ങൾ', 'മുഗൾഭാഗം' എന്നൊക്കെയാണ് അർത്ഥം. 'ഹദ്ഫർ' -

حذفر

എന്ന് അതിൻ്റെ ഏകവചനം. അപ്പോൾ ഒരു വസ്തുവിൻ്റെ എല്ലാ ഭാഗങ്ങളോടു കൂടെയും - എന്നാണ്

الشيء بحذافيره 

എന്നതിൻ്റെ അടിസ്ഥാന സാരം. അത് 'മുഴുവനും' എന്ന ആശയത്തിന് തുല്യവുമാണ്.


حذفر: حَذافِيرُ الشَّيْءِ: أَعالِيهِ ونواحِيه...وأَخَذَهُ بِحَذافِيرِه أَي بِجَمِيعِهِ. وَيُقَالُ: أَعطاه الدُّنْيَا بِحَذافِيرها أَي بأَسْرِها. وَفِي الْحَدِيثِ: فكأَنما حِيزَتْ لَهُ الدُّنْيَا بِحَذَافِيرِهَا، هِيَ الْجَوَانِبُ، وَقِيلَ: الأَعالي، أَي فكأَنما أُعطي الدُّنْيَا بِحَذَافِيرِهَا أَي بأَسرها.. وَيُقَالُ: أَخَذَ الشيءَ بِحُذْفُورِه وحَذافِيرهِ أَي بِجَمِيعِهِ وَجَوَانِبِهِ؛ وَقَالَ فِي مَوْضِعٍ آخَرَ: إِذا لَمْ يَتْرُكْ مِنْهُ شَيْئًا. اهـ بحذف

(لسان العرب: ٤/١٧٧)


ഇതേ അർത്ഥത്തിൽ ഉപയോഗിക്കുന്നതാണ് 'അസ്‌റ്.

قَالَتْ مَلَائِكَةُ السَّمَاءِ بِأَسْرِهِمْ

وُلِدَ الْحَبِيبُ وَمِثْلُهُ لَا يُولَدُ


മൻഖൂസ് മൗലിദിലെ ഈ വരികൾ എല്ലാവർക്കും സുപരിചിതമായിരിക്കുമല്ലോ.


 "വാനലോകത്തെ മലക്കുകൾ ഒന്നടങ്കം പറഞ്ഞു, റബ്ബിൻ്റെ ഹബീബ് ജനിച്ചു, ഇതുപോലെ ഇനി ഒരു സൃഷ്ടി വരാനില്ല.." 


'അസ്‌റി'ൻ്റെ അർത്ഥം 'ചങ്ങല' എന്നാണ്. ചങ്ങലയിൽ ബന്ധിയാക്കിയവൻ, ചങ്ങലയോടു കൂടെ രക്ഷപ്പെട്ടു എന്ന പ്രയോഗത്തിൽ നിന്നും ഉരുത്തിരിഞ്ഞ് വന്നതാണ് ഇത്. 


(قوله بأسرها) أي بجميعها، والأسر في الأصل: القيد الذي يشدّ به الأسير، يقال: ذهب الأسير بأسره أي بقيده، ومن لوازم ذلك ذهابه بجميعه، وذلك اللازم مراد هنا فقد أطلق اسم الملزوم وهو الأسر وأريد اللازم وهو الجميع، وهذا تأكيد لما استفيد من (ال) الاستغراقية. اهـ

(حاشية الدسوقي على مختصر المعاني: ١/٤٢)

മശായിഖോ അതോ മശാഇഖോ

 📚

*മശായിഖോ അതോ മശാഇഖോ ?*

_____________________


മശായിഖാണ് ശരി.

شيخ 

എന്നതിൻ്റെ ബഹുവചനമാണ്

مشايخ 

ഇതിൽ 'യാഅ്‌' ആണ് വേണ്ടത്. ഏക വചനത്തിലെ യാഇനെ മാറ്റി

همزة 

ആക്കാൻ ചില കണ്ടീഷനുകളുണ്ട്. അത് ഇവിടെ ഇല്ല. 

ഏകവചനത്തിൽ മൂന്നാമതായി മദ്ദക്ഷരം അധികമായി വരണം. ഉദാ:

قلادة - قلائد، صحيفة - صحائف، عجوز - عجائز 


അല്ലെങ്കിൽ രണ്ട് അക്ഷരങ്ങൾ ഒരുമിച്ച്, ലീനിൻ്റെ ഹർഫുകളായാൽ, രണ്ടാമത്തേതിനെ 

همزة

യാക്കി മറിക്കും. അത്

مفاعِل 

വസ്നിൽ ബഹുവചനമാക്കുമ്പോഴാണ് ഉണ്ടാവുക. ഉദാ:

أوّل - أوائل ، نيّف - نيائف، صائد - صوائد، سيّد - سوائد 


'ശൈഖ്' എന്നതിൽ മേൽ പറഞ്ഞ രണ്ട് നിബന്ധനങ്ങളും ഒത്തിട്ടില്ല.


والمدُّ زِيدَ ثَالِثٍ في الوَاحِدِ

هَمْزًا يُرٰى في مِثْلِ كَالقَلائِدِ


كذاك ثَاني لَيّنَيْنِ اكْتَنَفَا 

مدَّ مَفَاعِلَ كَجَمْعِ نَيِّفـٰا

(باب الإبدال، من ألفية ابن مالك - رحمه الله)


ഫത്ഹുൽ മുഈനിൽ (പേ:4)

مشايخنا

എന്നിടത്ത്, യാഅ് കൊണ്ട് വായിക്കണമെന്ന് അല്ലാമഃ കരിങ്കപ്പാറ ഉസ്താദ്(ന:മ) എഴുതിക്കൊടുത്തത് കാണാം. ഇആനതിൽ ഇക്കാര്യം വ്യക്തമായി തന്നെയുണ്ട്:


وقوله (مشايخنا)  يقرأ بالياء  لا بالهمزة لأن ياء المفرد ليست مدا زائدا ثالثا، وإلى ذلك أشار ابن مالك بقوله:

 والمد زيد ثالثا في الواحد

 همزا يرى في مثل كالقلائد. اهـ

(إعانة الطالبين)

അല്ലാമഃ ബാജൂരീ(റ), യാഅ് വായിക്കരുതെന്ന് പറഞ്ഞ ശേഷം, ശൈഖിൻ്റെ ഭാഷാ - സാങ്കേതിക അർത്ഥങ്ങളും വ്യത്യസ്‌ത ബഹുവചനങ്ങളും വെച്ച് അൽപം വിസ്‌തരിച്ചു പറയുന്നു: 


"നാല്‌പത് തികഞ്ഞാൽ 'ശൈഖ്' എന്ന് ഭാഷയിൽ പ്രയോഗിക്കും. പെരുത്ത് ഫള്‌ല് ഉള്ളവർക്ക് സാങ്കേതികമായി ഇത് പ്രയോഗിക്കുന്നു. അപ്പോൾ നാൽപത് തികയും മുമ്പ് തന്നെ ഈ വിശേഷണമുണ്ടായാൽ 'ശൈഖ്' എന്ന് വിളിക്കാം." 

(ഹാശിയതുൽ ബാജൂരീ: 5)


ഭാഷാതെറ്റ് ഇത്രമേൽ ഗൗരവമായി കാണണോ ? എന്ന് ചിന്തിക്കുന്നുണ്ടാവും ചിലർ. ഒരു സംഭവം ഉദ്ധരിക്കാം. അതിലൂടെ മുൻഗാമികൾ ഇത് എത്രമേൽ ഗൗരവത്തോടെയാണ് കണ്ടത് എന്ന് മനസ്സിലാക്കാം:


ഖലീഫഃ ഉമർ(റ), അമ്പെയ്ത് പഠിച്ചു കൊണ്ടിരിക്കുന്ന ആളുകൾക്കരികിലൂടെ കടന്നു പോവുകയായിരുന്നു. ഉന്നം തെറ്റുന്നത് കണ്ട് ഖലീഫഃ നേരെ ചൊവ്വെ അമ്പെയ്യാൻ കൽപിച്ചു. അപ്പോൾ അവർ പ്രതികരിച്ചു:

نحن متعلمين

"ഞങ്ങൾ പഠിക്കുന്നവരല്ലേ..."

പക്ഷെ, ഇവിടെ

متعلمون 

എന്നായിരുന്നു പറയേണ്ടിയിരുന്നത്. ഇത്കേട്ട് മഹാൻ പറഞ്ഞു:

لحنكم أشد علي من سوء رميكم

"അമ്പെയ്തിലുള്ള തെറ്റിനേക്കാൾ വലിയ തെറ്റായി, നിങ്ങളുടെ ഭാഷയിലെ പിഴവിനെ ഞാൻ മനസ്സിലാക്കുന്നു..."

തുടർന്ന്, ഭാഷ നന്നാക്കുന്നവർക്ക് റഹ്‌മത് തേടിക്കൊണ്ടുള്ള തിരുനബി(സ്വ)യുടെ ഒരു ഹദീസ് കേട്ടതായി ഉദ്ധരിക്കുകയും ചെയ്തു. ബുദ്ധിയും മാന്യതയും വർദ്ധിക്കാൻ അറബിഭാഷ നന്നാക്കുന്നവർക്ക് സാധിക്കുമെന്നും ഉമർ(റ) പറയാറുണ്ടായിരുന്നു. ഇബ്‌നു ഉമർ(റ), ഇബ്നു അബ്ബാസ്(റ) അവരുടെ മക്കളെ ഭാഷാതെറ്റിൻ്റെ കാരണത്താൽ അടിക്കാറുണ്ടായിരുന്നുവത്രെ!


 وقال سيدنا عمر رضي الله عنه: تعلموا العربية فإنها تزيد في العقل والمروءة. وكان ابن عمر وابن عباس يضربان أولادهما على اللحن. ومر عمر على قوم أخطأوا في الرمي فقال: سوء رميكم، فقالوا: نحن متعلمين، فقال: لحنكم أشد علي من سوء رميكم، سمعت رسول الله ﷺ يقول: رحم الله امرأ أصلح من لسانه. اهـ

(حاشية ابن حمدون على المكودي على ألفية ابن مالك: ٢١)

Monday, May 18, 2026

ഇടിയും മിന്നലുംالرعد والبرق

 *ഇടിയും മിന്നലും* 


ഇടിനാദം കേൾക്കുമ്പോൾ താഴെ പറയുന്ന തസ്ബീഹ് മൂന്ന് പ്രാവശ്യം ചൊല്ലുന്നത് സുന്നത്താണ്:


سُبْحَانَ من يُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلَائِكَةُ مِنْ خِيفَتِهِ


(റഅ്ദ് എന്ന മലക്ക് അല്ലാഹുവിന് തസ്ബീഹും ഹംദും അർപ്പിക്കുന്നു. അതുപോലെ, മറ്റു മലക്കുകളും അവന്റെ ഭയത്താൽ തസ്ബീഹ് ചെയ്യുന്നു. ആ അല്ലാഹു പരിശുദ്ധനാകുന്നു.)


ഖുർആൻ പാരായണം ചെയ്തുകൊണ്ടിരിക്കുകയാണെങ്കിലും, അത് താൽക്കാലികമായി നിർത്തി ഈ ദിക്ർ ചൊല്ലുന്നതാണ് ഉചിതം (ബാങ്ക് കേൾക്കുമ്പോൾ പാരായണം നിർത്തുന്നതുപോലെ).


മിന്നൽ കാണുമ്പോൾ താഴെ പറയുന്ന തസ്ബീഹ് ചൊല്ലുന്നത് കൂടുതൽ അനുയോജ്യമാണ്:


سُبْحَانَ مَنْ يُرِيكُمُ الْبَرْقَ خَوْفًا وَطَمَعًا


(ഭയവും പ്രതീക്ഷയും ഉണ്ടാക്കിക്കൊണ്ട് നിങ്ങളെ മിന്നൽ കാണിക്കുന്നവൻ പരിശുദ്ധനാകുന്നു.)


ഇടിനാദവും മിന്നലും കഠിനമാകുമ്പോൾ നബി (സ്വ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:


اللَّهُمَّ لَا تَقْتُلْنَا بِغَضَبِكَ، وَلَا تُهْلِكْنَا بِعَذَابِكَ، وَعَافِنَا قَبْلَ ذَلِكَ


(അല്ലാഹുവേ, നിന്റെ കോപം കൊണ്ട് ഞങ്ങളെ കൊല്ലരുതേ; നിന്റെ ശിക്ഷ കൊണ്ട് ഞങ്ങളെ നശിപ്പിക്കരുതേ; അതിന് മുമ്പ് ഞങ്ങൾക്ക് സുരക്ഷ നല്കണമേ.)


ഇടിമിന്നൽ പോലുള്ള ഭയപ്പെടുത്തുന്ന പ്രകൃതി പ്രതിഭാസങ്ങൾ കാണുമ്പോൾ അല്ലാഹുവിനെ സ്മരിക്കുന്നത്, ആപത്തുകളിൽ നിന്ന് സംരക്ഷണം ലഭിക്കാൻ കാരണമാകുന്നു. അതുകൊണ്ടാണ് ഇത്തരം ദിക്റുകൾ ചൊല്ലാൻ നിർദ്ദേശിച്ചിരിക്കുന്നത്.


و) أن (يسبح عند الرعد) لما صح أن ابن الزبير - رضي الله عنهما - كان إذا سمعه ترك الحديث وقال سبحان من يسبح الرعد بحمده، والملائكة من خيفته 

(وعند البرق)

ولان الذكر عند الامور المخوفه يؤمن غائلتها

(تحفة المحتاج)


قوله: إذا سمعه) أي الرعد مغني (قوله: ترك الحديث) أي ما كان فيه وظاهره ولو قرآنا وهو ظاهر قياسا على إجابة المؤذن ع ش

(قوله: وقال سبحان من يسبح الرعد إلخ) أي ثلاثا 

 عبارة الأسنى والنهاية والمغني وقيس بالرعد البرق والمناسب أن يقول عنده سبحان من يريكم البرق خوفا وطمعا

(حاشية الشرواني ٣/٨١)

أن رسول الله صلى الله عليه وسلم كان إذا سمع صوت الرعد والصواعق قال: "اللهم لا تقتلنا بغضبك، ولا تهلكنا بعذابك، وعافنا قبل ذلك".

(كتاب الاذكار)

മിന്നലും നോട്ടവും

 *മിന്നലും നോട്ടവും* 

മിന്നൽ പിണരുകളിലേക്കും മഴയിലേക്കും ഇടിയിലേക്കും കണ്ണുകൊണ്ട് ഉറ്റുനോക്കാനോ (അമിത ശ്രദ്ധയോടെ നോക്കി നിന്ന് പിന്തുടരൽ)

കൈ കൊണ്ടോ മറ്റോ അതിലേക്ക് ആംഗ്യം കാണിക്കാനോ പാടില്ല. 

സലഫ് സ്വാലിഹീങ്ങൾ അതിനെ വെറുത്തിരുന്നു. മറിച്ച് അത്തരം സന്ദർഭങ്ങളിൽ അവർ ഇപ്രകാരം പറയുമായിരുന്നു:

لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ سُبُّوحٌ قُدُّوسٌ

(അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനില്ല, അവൻ ഏകനാണ്, അവന് പങ്കുകാരില്ല, അവൻ  പരിശുദ്ധനാണ്).

ഈ ദിക്ർ ഒരു തവണ ചൊല്ലിയാൽ തന്നെ അതിന്റെ സുന്നത്ത് ലഭിക്കുന്നതാണ്. എന്നാൽ ഒന്നിലധികം തവണ വർദ്ധിപ്പിക്കാം.

ولا يتبع بصره البرق) أو المطر أو الرعد قال الماوردي؛ لأن السلف الصالح كانوا يكرهون الإشارة إلى الرعد والبرق ويقولون عند ذلك لا إله إلا الله وحده لا شريك له سبوح قدوس فيختار الاقتداء بهم في ذلك

قوله: يكرهون الإشارة إلخ) أي ببصر وغيره ع ش (قوله: فيختار الاقتداء بهم إلخ) ويحصل سنة ذلك بمرة واحدة ولا بأس بالزيادة ع ش

(تحفة المحتاج ٣/٨٢)

Friday, May 15, 2026

സൂറതുന്നസ്വ്‌റും ഫത്‌ഹും

 📚

*സൂറതുന്നസ്വ്‌റും ഫത്‌ഹും*

______________________


അയൽപക്കത്ത് കല്യാണ ദിവസം. കൃത്യം പതിനൊന്നു മണിക്ക് കല്യാണം തുടങ്ങുമെന്ന് ക്ഷണക്കത്തിലുണ്ട്. പറഞ്ഞതു പോലെ,  പതിനൊന്ന് മണിയോടെ നീ പന്തലിലെത്തിയാലും, വീട്ടുടമക്ക് വലിയ സന്തോഷമൊന്നുമുണ്ടാവില്ല. അതേസമയം, അവൻ്റെ സുഹൃത്ത് കൃത്യസമയത്ത് എത്തിയാൽ വലിയ സന്തോഷമാവുകയും ചെയ്യും. എന്തേ? നീ അയൽപക്കത്തുള്ളവനാണ്. തലേ ദിവസങ്ങളിൽ തന്നെ പോകേണ്ടവനാണ്, തിരക്കുപിടിച്ച സമയത്ത് സഹകരിക്കേണ്ടവനാണ്. സുഹൃത്തിൽ നിന്നും ഇത്ര തന്നെ പ്രതീക്ഷിക്കാത്തതിനാൽ, വൈകി വന്നാലും അത് തെറ്റാവില്ല.


പറഞ്ഞു വന്നത്, അടുപ്പം കൂടുന്നതിനനുസരിച്ച്, നല്ല കാര്യങ്ങളാണെങ്കിൽ പോലും, അടുപ്പക്കാരിൽ അത് പോരായ്കയാവും. മുകളിൽ, കല്യാണത്തിന് രാവിലെത്തന്നെ എത്തിയിട്ടും മോശമായത് പോലെ. 

ഇതേ രീതിയിൽ, അല്ലാഹുവിൻ്റെ ഇഷ്ടക്കാരിലെ പരിപൂർണ്ണതയിൽ വരുന്ന നേരിയ കുറവ് പോലും, ചിലപ്പോൾ തെറ്റായി വിശേഷിപ്പിച്ചേക്കും. യഥാർത്ഥത്തിൽ അത് വലിയ നന്മയാണെങ്കിലും. ഈ ആശയം വിളിച്ചോതുന്ന പ്രസിദ്ധമായ വാക്യമുണ്ട്:


حَسَنَاتُ الْأَبْرَارِ سَيِّئَاتُ الْمُقَرَّبِينَ


ദിനേന ദറജഃകൾ ഉയർന്നു കൊണ്ടിരിക്കുന്ന തിരുനബി(സ്വ) തങ്ങൾക്ക്, തൊട്ടു മുമ്പത്തെ ദിവസത്തേക്ക് നോക്കിയാൽ അതൊരു കുറച്ചിലായി അനുഭവപ്പെടും. കാരണം, ഈ ദിവസത്തെ അത്ര ദറജഃ ഇന്നലെ ഉണ്ടായില്ലല്ലോ എന്നാണ് ചിന്തിച്ചു പോവുക. 


ദിവസവും എഴുപത് തവണ തങ്ങൾ ഇസ്തിഗ്ഫാർ ചൊല്ലിയതിന്, ന്യായമായി പറഞ്ഞവയിൽ രണ്ട് കാര്യങ്ങളാണ് മുകളിൽ കൊടുത്തത്. ഉമ്മതിനെ നെഞ്ചോട് ചേർത്തിയ നേതാവായതിനാൽ, അവരിൽ നിന്നുള്ള തെറ്റുകളെല്ലാം സ്വന്തത്തോട് ചേർത്ത്, അവർക്ക് വേണ്ടിയുള്ള പൊറുക്കലിനെ ചോദിക്കലാണെന്നും അഭിപ്രായമുണ്ട്. അല്ലെങ്കിലും ഇസ്തിഗ്ഫാർ ചൊല്ലാൻ, തെറ്റുകൾ ഒന്നും തന്നെ സംഭവിക്കേണ്ടതില്ല എന്നാണ് ഇമാമുകൾ പറഞ്ഞു വെച്ചത്. 


ചുരുക്കത്തിൽ, സർവ്വ തെറ്റുകളിൽ നിന്നും പൂർണ്ണ സുരക്ഷരരായവരാണ് നബിമാർ. അവരിലെ ഏറ്റവും ഉന്നതരാണ് തിരുനബി(സ്വ) തങ്ങൾ. എന്നിട്ടും 'തങ്ങളുടെ തെറ്റുകൾ' എന്ന പ്രയോഗം ഖുർആനിലുണ്ട്. ബാഹ്യാർത്ഥം ഒരിക്കലും ഉദ്ദേശമില്ലെന്ന് പകൽ കണക്കെ വ്യക്തമാണ്. മുകളിൽ പറഞ്ഞ പോലോത്ത വ്യാഖ്യാനങ്ങൾ അവിടെയുണ്ടെന്ന് ഇമാമുകൾ പഠിപ്പിച്ചിട്ടുമുണ്ട്. ഇനി നോക്കൂ, അല്ലാഹു പറയുന്നു:


{ إِنَّا فَتَحۡنَا لَكَ فَتۡحٗا مُّبِينٗا(١) لِّيَغۡفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعۡمَتَهُۥ عَلَيۡكَ وَيَهۡدِيَكَ صِرَٰطٗا مُّسۡتَقِيمٗا(٢) وَيَنصُرَكَ ٱللَّهُ نَصۡرًا عَزِيزًا(٣)  }[سورة الفتح]


"നബിയേ, ഇനി മുതൽ അങ്ങേക്ക് വിജയത്തിൻ്റെ നാളുകളാണ്.." 

ഫത്‌ഹു മക്കഃയുമായി ബന്ധപ്പെട്ട ആയതാണ് ഇത്. അതിന് വഴിയൊരുങ്ങിയ ഹുദൈബിയ്യാ സന്തിക്ക് തൊട്ടു മുമ്പ് ഹി: ആറാം വർഷത്തിലാണ് അവതരിച്ചത്. പൂർണ്ണമായും ശത്രുക്കളുടെ ആവശ്യങ്ങൾ സമ്മതിച്ചും, മുസ്‌ലിമുകൾക്ക് പലതും തടഞ്ഞുമുള്ള ഈ കരാർ സ്വാഭാവികമായും സ്വഹാബതിൽ പലർക്കും നീരസമുണ്ടാക്കി. ഉംറഃ നിർവ്വഹിക്കാൻ പോലും സമ്മതിക്കാതെ തിരിച്ചു പോകേണ്ട ഗതി വന്നപ്പോൾ,  അല്ലാഹു സഹായിക്കുമെന്ന വാഗ്ദാനം ഉണ്ടായില്ലല്ലോ എന്ന ആശങ്കയുണ്ടായി. അപ്പോൾ അബൂബക്ർ(റ) പറഞ്ഞു: 


"അത് ഈ വർഷം തന്നെ ഉണ്ടാകുമെന്ന് പറഞ്ഞിട്ടില്ലല്ലോ.."


അത് തിരുനബി(സ്വ) ശരിവെച്ചു കൊണ്ട് മറുപടി വ്യക്തമാക്കി. ശേഷം രണ്ട് വർഷം കഴിഞ്ഞ് ഹി: എട്ടാം വർഷത്തിൽ തന്നെ ഫത്ഹു മക്കഃ അരങ്ങേറുകയായിരുന്നു.


 ഇസ്‌ലാമിക സാമ്രാജ്യം എല്ലാം കീഴടക്കി മുന്നേറുമെന്ന സന്തോഷവാർത്തയാണ് ആയതിലൂടെ നൽകുന്നത്. അതിനു വേണ്ടി പരിശ്രമിക്കാനുള്ള കൽപനയും അതിലുണ്ട്.

അതുവഴി അല്ലാഹു മഗ്ഫിറത് നൽകുകയും അവൻ്റെ നിഅ്മതുകൾ പൂർത്തിയാക്കി തരികയും സൽപാന്താവിലേക്ക് ചേർത്തുമെന്നും പറയുന്നു. ഇത്, തിരുനബി(സ്വ) തങ്ങളുടെ ഉമ്മതിനോടുള്ള പ്രചോദനവും കൽപനയുമാണെന്ന് മുഫസ്സിറുകൾ വിശദീകരിക്കുന്നു. 

ഇവിടെ, 

ذَنۢبِكَ

'തങ്ങളിൽ നിന്ന് വരാവുന്ന മോശങ്ങൾ' - അഥവാ, അത് യഥാർത്ഥത്തിൽ മോശമായതല്ല, മറിച്ച് സൽകർമ്മം തന്നെയാണ്, തങ്ങളുടെ സ്ഥാനത്തേക്ക് നോക്കുമ്പോൾ ഇനിയും ഉയരാനുണ്ട് - എന്ന് മേൽ പറഞ്ഞ രീതിയിൽ വ്യാഖ്യാനിക്കണം. അത് കൊണ്ടാണല്ലോ

الذنب 

എന്ന് പറയാതെ,

ذنبك 

അങ്ങയുടെ 'ദൻബ്' എന്ന് പറഞ്ഞത്.


യഥാർത്ഥത്തിൽ, ഇത് സൂറതുന്നസ്വ്‌റിൻ്റെ പൂർത്തീകരണമാണ്.


{ إِذَا جَآءَ نَصۡرُ ٱللَّهِ وَٱلۡفَتۡحُ() وَرَأَيۡتَ ٱلنَّاسَ يَدۡخُلُونَ فِي دِينِ ٱللَّهِ أَفۡوَاجٗا() فَسَبِّحۡ بِحَمۡدِ رَبِّكَ وَٱسۡتَغۡفِرۡهُۚ إِنَّهُۥ كَانَ تَوَّابَۢا}[النصر]


ഇവിടെ പറഞ്ഞ, ശത്രുക്കൾക്കെതിരിൽ ലഭിക്കുന്ന റബ്ബിൻ്റെ സഹായവും വിജയവും, വരാനിരിക്കുന്ന ഫത്‌ഹു മക്കഃയാണ്. അന്ന് കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് ആളുകൾ കടന്ന് വരുന്ന സന്ദർഭം വരുമ്പോൾ, അങ്ങയുടെ റബ്ബിന് തസ്‌ബീഹ് - ഹംദ് - ഇസ്തിഗ്ഫാർ ചൊല്ലണമെന്ന് പറഞ്ഞു. ഈ കൽപന വന്നതു മുതൽ തന്നെ,

سُبْحَان اللَّه وَبِحَمْدِهِ أَسْتَغْفِر اللَّه وَأَتُوب إِلَيْهِ

എന്ന ദിക്റ് തങ്ങൾ അധികരിപ്പിച്ചിരുന്നു. 


അപ്പോൾ, അന്ന് സന്തോഷമറിയിച്ച കാര്യം സൂറതുൽ ഫത്ഹിലൂടെ പൂർത്തീകരിക്കുകയാണ് ചെയ്യുന്നത്. 

وَيَنصُرَكَ ٱللَّهُ نَصۡرًا عَزِيزًا

എന്ന ആയതും, മുമ്പ് അവതരിച്ച സൂറതിന്, അന്നസ്വ്‌ർ എന്ന പേരും,

نَصۡرُ ٱللَّهِ

എന്ന പരാമർശവുമെല്ലാം ചേർത്തു മനസ്സിലാക്കേണ്ടതാണ്. സൂറതുകൾ തമ്മിലുള്ള ഈ ബന്ധം ജലാലൈനിയിൽ നിന്നും വ്യക്തമാകുന്നതാണ്.


ഇങ്ങനെ, ഇസ്തിഗ്ഫാർ ചൊല്ലിച്ച് തിരുനബി(സ്വ) തങ്ങളെ പരിപൂർണ്ണതയിലെത്തിച്ച്, വഫാതിനുള്ള ഒരുക്കമായിരുന്നു ഇതെല്ലാമെന്നും ഗ്രഹിക്കാം. മറ്റൊന്ന്, എത്ര വലിയ നിഅ്മതുകൾ ലഭിക്കുമ്പോഴും, പൂർണ്ണമായ തവക്കുൽ - താനും തൻ്റെ പ്രവർത്തനങ്ങളും സർവ്വതും റബ്ബിൽ നിന്നാണ്, 'ഞാൻ' എന്ന ഒരു തോന്നൽ പോലും ഇല്ലാത്ത രിതി - ഉണ്ടായിത്തീരാൻ ഇങ്ങനെ ഇസ്തിഗ്ഫാർ ചൊല്ലിക്കുന്ന ശൈലികൂടി വായിച്ചെടുക്കാം. 


മുകളിൽ പറഞ്ഞ, കല്യാണത്തിൻ്റെ ഉദാഹരണം, വൈലിത്തറ ഉസ്താദിൽ നിന്നും കിട്ടിയതാണ്. കീഴന ഓറും ഇങ്ങനെ പറയാറുണ്ടായിരുന്നത്രെ.


അല്ലാഹു തആലാ പാപങ്ങൾ പൊറുത്ത് നമ്മെയെല്ലാവരെയും സ്വീകരിക്കട്ടെ - ആമീൻ.


💫

ഹദീസ് പഠനം ഉപകരിക്കുന്നത് ഫിഖ്ഹിലൂടെ..*

 📚

*ഹദീസ് പഠനം ഉപകരിക്കുന്നത് ഫിഖ്ഹിലൂടെ..*

______________________


ഇമാം മാലിക്(റ)വിൻ്റെ സഹോദരീപുത്രന്മാരായിരുന്നു ബക്റും ഇസ്‌മാഈലും. ഇരുവരും ഹദീസ് പഠനത്തിൽ കൂടുതൽ ഉത്സാഹം കാണിക്കുന്നത് കണ്ടപ്പോൾ ഇമാം അവരെ ഇങ്ങനെ ഉപദേശിച്ചു:


"ഹദീസ് പഠനം നിങ്ങൾക്ക് ഉപകരിക്കണമെങ്കിൽ, അതിനേക്കാൾ കൂടുതലായി ഫിഖ്ഹിൽ മുഴുകുക.."


ഫിഖ്ഹ് പഠിക്കാതെ, ഹദീസിൽ മാത്രം മുഴുകുന്നത് അപകടമാണെന്ന്, മുഹദ്ദിസുകളിൽ ഉന്നതരായ ഇമാം മാലിക്(റ)വിൻ്റെ ഉപദേശമാണ്.


ഇമാം ശാഫിഈ(റ)വിൻ്റെ ഗുരുവായ സുഫ്‌യാനുബ്നു ഉയൈന(റ) ൻ്റെ പ്രസിദ്ധമായ വാക്ക് ഇതിനോട് ചേർത്ത് വായിക്കാം:


اَلْحَدِيثُ مَضَلَّةٌ إِلَّا لِلْفُقَهَاءِ


ഫിഖ്ഹീ പണ്ഡിതന്മാർ അല്ലാത്തവർക്ക് ഹദീസ് പഠനം കാലിടറിപ്പോകുന്ന മേഖലയാണെന്ന് സാരം.

___________________


وَقَالَ مَالِكٌ رَضِيَ اللهُ عَنْهُ لِابْنَيْ أُخْتِهِ - بَكْرٍ وَإِسْمَاعِيلَ: "أَرَاكُمَا تُحِبَّانِ الْحَدِيثَ وَتَطْلُبَانِهِ، قَالَا: نَعَمْ. قَالَ: إِنْ أَحْبَبْتُمَا أَنْ تَنْتَفِعَا بِهِ وَيَنْفَعَ اللهُ بِكُمَا، فَأَقِلَّا مِنَ الْحَدِيثِ وَتَفَقَّهَا".

 أَشَارَ رَضِيَ اللهُ عَنْهُ إِلَى أَنَّهُ لَا بُدَّ مِنْ مَعْرِفَةِ الْحَدِيثِ، لَكِنَّ الْعُمْدَةَ إِنَّمَا هِيَ عَلَى التَّفَقُّهِ فِيهِ. اهـ

(الفتاوى الحديثية: ٢٠٢)

💫

Monday, May 11, 2026

അല്ലാഹു അകാശത്തിൽ ഇരിക്കുകയാലണന്ന ഒഹാബി വാദം പൊളിച്ചടക്കുന്നു - മുസ്ലിം ലോകപണ്ഡിതന്മാർ അവരുടെ വിശ്വാസം സമർത്ഥിക്കുന്നുب بدعة الوهابيه ان الله عن العرش جالس خلافا لائمه اهل السنه ഭാഗം 2

 അല്ലാഹു അകാശത്തിൽ ഇരിക്കുകയാലണന്ന ഒഹാബി വാദം പൊളിച്ചടക്കുന്നു -


മുസ്ലിം ലോകപണ്ഡിതന്മാർ അവരുടെ വിശ്വാസം സമർത്ഥിക്കുന്നുب

بدعة الوهابيه ان الله عن العرش جالس خلافا لائمه اهل السنه



ഭാഗം 2


Aalam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري


7: ഹൻബലി മധ്ഹബിലെ മഹാനായ മുഹദ്ദിസ്‌, ഹാഫിസ്‌, മുഫസ്സിർ ആയ

ഇബ്നുൽ ജവ്സിറ

 Ibn al-Jawzi 


അല്ലാഹുവിന് സ്ഥലം, ദിശ, ശരീരപരമായ ചേർച്ച-വേർപാട് എന്നിവ ഇല്ലെന്ന് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. 

തന്റെദഫ്ഉശുബ്ഹ

 എന്ന ഗ്രന്ഥത്തിൽ ദൈവത്തെ ശരീരസാദൃശ്യമാക്കുന്ന ഇബ്നു സാഗൂനിയെ അദ്ദേഹം ശക്തമായി ഖണ്ഡിക്കുന്നു.


ഇബ്നു സാഗൂനി “അല്ലാഹു അർഷിൽ ഇസ്തിവാ ആയത്കൊണ്ട് അവൻ ഒരു പ്രത്യേക ദിശയിൽ ഉള്ളവനാണെന്ന് നമുക്ക് മനസ്സിലാകും” എന്നും “അല്ലാഹുവിന്റെ സത്തയ്ക്ക് ഒരു പരിധിയും അവസാനവും ഉണ്ടാകണം” എന്നും പറഞ്ഞപ്പോൾ, അതിന് മറുപടിയായി ഇബ്നുൽ ജൗസി പറഞ്ഞു:


“ഇവൻ എന്താണ് പറയുന്നതെന്ന് അറിയാത്ത ആളാണ്. കാരണം, സൃഷ്ടാവിനും സൃഷ്ടികൾക്കും ഇടയിൽ ഒരു അതിരും പരിധിയും നിശ്ചയിച്ചാൽ, അതോടെ അവനെ പരിമിതനാക്കി; അങ്ങനെ അവനെ ഒരു ശരീരമെന്നു സമ്മതിച്ചുവെന്നതായിരിക്കും. എന്നാൽ തന്റെ പുസ്തകത്തിൽ ‘അല്ലാഹു ജൗഹർ (സ്ഥലം കൈവശപ്പെടുന്ന വസ്തു) അല്ല’ എന്ന് അവൻ പറയുന്നുണ്ട്; പിന്നെ അവന് ഒരു സ്ഥലം നിശ്ചയിക്കുന്നു!”

ശേഷം ഇബ്നുൽ ജൗസി പറയുന്നു:

“ഇത് പറഞ്ഞവന്റെ അജ്ഞതയും തുറന്ന ഉപമപ്പെടുത്തലുമാണ്. സൃഷ്ടാവിന് നിർബന്ധമായ ഗുണങ്ങളും അസാധ്യമാകുന്ന കാര്യങ്ങളും ഇയാൾ അറിയുന്നില്ല. അല്ലാഹുവിന്റെ സത്ത ജൗഹറുകളുടെയും ശരീരങ്ങളുടെയും സത്തപോലെയല്ല; 

 സ്ഥലം ആവശ്യമുണ്ട്. മുകളിലും താഴെയും എന്നത് തമ്മിൽ നേരിട്ട് നിലകൊള്ളുന്ന വസ്തുക്കൾക്കാണ് ബാധകമാകുന്നത്. അങ്ങനെ നേർക്കുനേർ നിലകൊള്ളുന്നവയിൽ ഒന്ന് മറ്റേതിനേക്കാൾ വലുതോ ചെറുതോ സമമോ ആയിരിക്കണം. ഇതൊക്കെ ശരീരങ്ങളിലേ ഉണ്ടാകൂ.

ശരീരങ്ങളോട് നേർക്കുനേർ നിലകൊള്ളുന്ന ഏതു വസ്തുവിനും അവയെ സ്പർശിക്കാനുള്ള സാധ്യത ഉണ്ടായിരിക്കും. ശരീരങ്ങളെ സ്പർശിക്കലും വേർപെടലും സാധ്യമാകുന്ന എല്ലാം സൃഷ്ടിക്കപ്പെട്ടവയാണ്. കാരണം ജൗഹറുകൾ സൃഷ്ടിക്കപ്പെട്ടവയാണെന്ന് തെളിയിക്കുന്ന തെളിവുകളിൽ ഒന്നാണ് അവയ്ക്ക് ചേർച്ചയും വേർപാടും സംഭവിക്കുന്നത്.

അല്ലാഹുവിന് ഇത് സാധ്യമാണെന്ന് പറഞ്ഞാൽ, അവൻ സൃഷ്ടിക്കപ്പെട്ടവനാകാനുള്ള സാധ്യതയും സമ്മതിക്കേണ്ടിവരും. അത് അസാധ്യമാണെന്ന് പറഞ്ഞാൽ, ജൗഹറുകൾ സൃഷ്ടിക്കപ്പെട്ടവയാണെന്ന് തെളിയിക്കാനുള്ള മാർഗം ഇല്ലാതാകും.

അല്ലാഹുവിനെ ‘സ്ഥലത്തോട് ആവശ്യമില്ലാത്തവൻ’ എന്നും ഒരേസമയം ‘ഒരു സ്ഥലം ആവശ്യമായവൻ’ എന്നും പറയുന്നത് അസാധ്യമാണ്. കാരണം അടുത്തിരിക്കുക, വേർതിരിഞ്ഞിരിക്കുക എന്നിവ എല്ലാം സ്ഥലം കൈവശപ്പെടുന്ന വസ്തുക്കളുടെ ഗുണങ്ങളാണ്.

കൂടാതെ, കൂടിച്ചേരലും വേർപാടും സ്ഥലം കൈവശപ്പെടുന്നവയുടെ പ്രത്യേകതകളാണ്. അല്ലാഹുവിനെ സ്ഥലം കൈവശപ്പെടുന്നവനായി വിശേഷിപ്പിക്കാനാവില്ല. കാരണം അങ്ങനെ പറഞ്ഞാൽ അവൻ ആ സ്ഥലത്ത് നിശ്ചലനായോ അതിൽ നിന്ന് സഞ്ചരിക്കുന്നവനായോ ആയിരിക്കണം. എന്നാൽ അല്ലാഹുവിന് ചലനം, നിശ്ചലത, ചേർച്ച, വേർപാട് എന്നിവ ഒന്നും വിശേഷിപ്പിക്കാനാവില്ല.

ഒരാളോടു ചേർന്നോ വേർപ്പെട്ടോ നിൽക്കുന്ന എല്ലാം സ്വഭാവത്തിൽ പരിമിതമാണ്. പരിമിതമായതൊക്കെയും ഒരു നിർണ്ണയകനെ ആവശ്യപ്പെടുന്നു.

അതുപോലെ ‘അല്ലാഹു ലോകത്തിനകത്താണ്’ എന്നും ‘ലോകത്തിനുപുറത്താണ്’ എന്നും പറയാനും പാടില്ല. കാരണം ‘അകത്ത്’ ‘പുറത്ത്’ എന്നീ ആശയങ്ങളും സ്ഥലം കൈവശപ്പെടുന്നവയ്ക്കു മാത്രമുള്ളതാണ്; ചലനവും നിശ്ചലതയും പോലെ ശരീരങ്ങളുടെ ഗുണങ്ങളാണ് അവയും.”

പിന്നീട് അദ്ദേഹം പറയുന്നു:

“അവരെ ഇന്ദ്രിയബോധം ഉപമപ്പെടുത്തലിലേക്കും കുഴപ്പത്തിലേക്കും നയിച്ചു. ചിലർ ‘അല്ലാഹു അർഷിനെപ്പറ്റി പ്രത്യേകം പരാമർശിച്ചത് അത് അവനോട് ഏറ്റവും അടുത്ത സൃഷ്ടിയായതിനാലാണ്’ എന്നു പറഞ്ഞു. ഇതും അജ്ഞതയാണ്. കാരണം ദൂരസമീപത്വം ശരീരങ്ങൾക്കിടയിലേ സങ്കൽപ്പിക്കാനാവൂ.”

പിന്നീട് ഖുർആനിലെ “അവന്റെ അടുക്കലേക്ക് നല്ല വാക്കുകൾ ഉയരുന്നു” എന്നും “അവൻ തന്റെ ദാസന്മാർക്കു മീതെ ആധിപത്യം പുലർത്തുന്നവൻ” എന്നും ഉള്ള ആയത്തുകൾ കൊണ്ട് ചിലർ ദിശാപരമായ മുകളിത്തം തെളിയിക്കാൻ ശ്രമിച്ചതിനെക്കുറിച്ച് അദ്ദേഹം പറയുന്നു:

“അവർ മറന്നുപോയത്, ഭൗതികമായ ‘മുകളിൽ’ എന്നത് ശരീരങ്ങൾക്കോ ജൗഹറുകൾക്കോ മാത്രമാണെന്നതാണ്. ‘മുകളിൽ’ എന്ന പദം പദവിയുടെ മഹത്വത്തിനും ഉപയോഗിക്കപ്പെടുന്നു; ‘അവൻ അവനെക്കാൾ ഉയർന്ന സ്ഥാനത്തുള്ളവൻ’ എന്ന് പറയുന്നതുപോലെ.

അല്ലാഹു ‘അവൻ ദാസന്മാർക്കു മീതെയാണ്’ എന്ന് പറഞ്ഞതുപോലെ തന്നെ ‘അവൻ നിങ്ങളോടൊപ്പം തന്നെയുണ്ട്’ എന്നും പറഞ്ഞിട്ടുണ്ട്. ഒരാൾ അതിനെ അറിവിന്റെ അർത്ഥത്തിൽ വ്യാഖ്യാനിക്കുന്നുവെങ്കിൽ, മറ്റൊരാൾക്ക് ‘ഇസ്തിവാ’യെ ആധിപത്യം എന്ന അർത്ഥത്തിൽ വ്യാഖ്യാനിക്കാനും അവകാശമുണ്ട്.”

അവസാനം, “അല്ലാഹു അർഷിനെ സ്പർശിച്ചിരിക്കുകയാണ്” എന്ന ആശയം പറഞ്ഞവരെക്കുറിച്ച് അദ്ദേഹം പറയുന്നു:

“സ്പർശം രണ്ട് ശരീരങ്ങൾക്കിടയിലേ ഉണ്ടാകൂ. ഇതോടെ അവർ ദൈവത്തെ ശരീരമാക്കുന്നതിൽ ഒന്നും ബാക്കിയാക്കിയില്ല.” ദഫ് ഉശുബഹ് 21 - 24


وقد نص الإمام المحدث الحافظ المفسر عبد الرحمن بن الجوزي الحنبلي [597هـ] على نفي التحيز في المكان والاتصال والانفصال والاجتماع والافتراق عن الله تعالى، وردَّ في كتابه ” دفع شبه التشبيه ” [22]على ابن الزاغوني المجسم الذي قال :” فلما قال – تعالى – ثُمَّ اسْتَوَى [سورة الأعراف] علمنا اختصاصه بتلك الجهة”، 


وقال ابن الزاغوني أيضا :”ولا بد أن يكون لذاته نهاية وغاية يعلمها”، قال ابن الجوزي في الرد عليه ما نصه:


 “قلت هذا رجل لا يدري ما يقول، لأنه إذا قَدَّر غاية وفصلا بين الخالق والمخلوق فقد حدده، وأقرَّ بأنه جسم وهو يقول في كتابه أنه ليس بجوهر لأن الجوهر ما يتحيز، ثم يثبت له مكانا يتحيز فيه .


قلت:- أي ابن الجوزي– وهذا كلام جهل من قائله وتشبيه محض، فما عرف هذا الشيخ ما يجب للخالق تعالى وما يستحيل عليه، فإن وجوده تعالى ليس كوجود الجواهر والأجسام التي لا بد لها من حيز، والتحت والفوق إنما يكون فيما يقابَل ويحاذَى، ومن ضرورة المحاذِي أن يكون أكبر من المحاذَى أو أصغر أو مثله، وأن هذا ومثله إنما يكون في الأجسام، وكل ما يحاذِي الأجسام يجوز أن يمسها، وما جاز عليه مماسة الأجسام ومباينتها فهو حادث إذ قد ثبت أن الدليل على حدوث الجواهر قبولها المماسةَ والمباينة، فإن أجازوا هذا عليه قالوا بجواز حدوثه، وإن منعوا هذا عليه لم يبق لنا طريق لإثبات حدوث الجواهر، ومتى قدَّرنا مستغنيا عن المحل ومحتاجا إلى الحيز ثم قلنا: إما أن يكونا متجاورين أو متباينين كان ذلك محالا، فإن التجاور والتباين من لوازم التحيز في المتحيزات. وقد ثبت أن الاجتماع والافتراق من لوازم التحيز، والحق سبحانه وتعالى لا يوصف بالتحيز لأنه لو كان متحيزا لم يخل إما أن يكون ساكنا في حيزه أو متحركا عنه، ولا يجوز أن يوصف بحركة ولا سكون ولا اجتماع ولا افتراق، ومن جاورَ أو باين فقد تناهى ذاتا والتناهي إذا اختص بمقدار استدعى مخصِصا، وكذا ينبغي أن يقال ليس بداخلٍ في العالم وليس بخارجٍ منه، لأن الدخول والخروج من لوازم المتحيزات فهما كالحركة والسكون وسائر الأعراض التي تختص بالأجرام .


وأما قولهم خلق الأماكن لا في ذاته فثبت انفصاله عنها، قلنا: ذاته المقدس لا يَقبل أن يـُخلَق فيه شئ ولا أن يحل فيه شئ، وقد حملهم الحس على التشبيه والتخليط، حتى قال بعضهم: إنما ذكَر الاستواء على العرش لأنه أقرب الموجودات إليه، وهذا جهل أيضا لأن قرب المسافة لا يتصور إلا في جسم، ويَعِزُّ علينا كيف يُنْسَبُ هذا القائل إلى مذهبنا.


واحتج بعضهم بأنه على العرش بقوله تعالى: إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُ [سورة فاطر] وبقوله: وَهُوَ الْقَاهِرُ فَوْقَ عِبَادِهِ [سورة الأنعام] وجعلوا ذلك فوقية حسية ونسوا أن الفوقية الحسية إنما تكون لجسم أو جوهر، وأن الفوقية قد تطلق لعلو المرتبة فيقال: فلان فوق فلان. ثم إنه كما قال- تعالى-: فَوْقَ عِبَادِهِ قال –تعالى وَهُوَ مَعَكُمْ، فمن حملها على العلم حمل خصمه الاستواء على القهر، وذهبت طائفة إلى أن الله تعالى على عرشه وقد ملأه والأشْبَه – أي على زعم هذه الطائفة المجسمة- أنه مماس للعرش والكرسي موضعُ قدميه. قلت: المماسة إنما تقع بين جسمين وما أبقى هذا في التجسيم بقية” انتهى كلام الحافظ ابن الجوزي ولقد أجاد وشفى وكفى.


  دفع شبه التشبيه (ص/21-24، المكتبة الأزهرية للتراث) 


محمد اسلم الثقافي الكاملي بربننغادي المليباري الهندي


https://www.facebook.com/share/p/1Ln6xdsJQb/


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=gi_t

മഹാന്മാരുടെ പേരിലുള്ള നേർച്ച വഹാബി തട്ടിപ്പ് ഇമാം അദ്റ ഈ മഹാന്മാരുടെ പേരിൽ നേർച്ച ചെയ്യുന്നത് വിലക്കിയോ ? كذب الوهابية على الأذرعي في النذر.. النذر الصحيحة والفاسدة الى مشاهيد الصالحين

 മഹാന്മാരുടെ പേരിലുള്ള നേർച്ച വഹാബി തട്ടിപ്പ്

ഇമാം അദ്റ ഈ മഹാന്മാരുടെ പേരിൽ നേർച്ച ചെയ്യുന്നത് വിലക്കിയോ ?

كذب الوهابية على الأذرعي في النذر..

النذر الصحيحة والفاسدة الى مشاهيد الصالحين


محمد اسلم الثقافي الكاملي بربننغادي المليباري الهندي

*ഒരു ഒഹാബി മൗലവി എഴുതുന്നു.*


 أَنَّ النَّاذِرَ إنْ قَصَدَ تَعْظِيمَ الْبُقْعَةِ أَوْ الْقَبْرِ أَوْ التَّقَرُّبَ إلَى مَنْ دُفِنَ فِيهَا أَوْ مَنْ تُنْسَبُ إلَيْهِ وَهُوَ الْغَالِبُ مِنْ الْعَامَّةِ لِأَنَّهُمْ يَعْتَقِدُونَ أَنَّ لِهَذِهِ الْأَمَاكِنِ خُصُوصِيَّاتٍ لِأَنْفُسِهِمْ وَيَرَوْنَ أَنَّ النَّذْرَ لَهَا مِمَّا يَنْدَفِعُ بِهِ الْبَلَاءُ فَلَا يَصِحُّ النَّذْرُ فِي صُورَةٍ مِنْ هَذِهِ الصُّوَرِ لِأَنَّهُ لَمْ يُقْصَدْ بِهِ التَّقَرُّبُ إلَى اللَّهِ سُبْحَانَهُ وَتَعَالَى 


الكتاب: الفتاوى الفقهية الكبرى (4/268)

ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)


നേര്‍ച്ച  ചെയ്യുന്നവന്‍ ഒരു സ്ഥലത്തെ ബഹുമാനിക്കുവാണോ, അല്ലെങ്കില്‍ ഖബറിന്‍റെയോ ഖബറാളിയുടെയോ ആ ഖബറിലേക്ക് ചെര്‍ക്കപ്പെടുന്നവരുടെയോ  സാമീപ്യം ലഭിക്കുവാനോ ആഗ്രഹിക്കുകയാണ്. സാധാരണക്കാരുടെ മിക്ക നേര്‍ച്ചയും ഇത് തന്നെയാണ്. ആ നേര്‍ച്ച സ്ഥലങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ ഉണ്ടെന്നും അവിടേക്കുള്ള നേര്‍ച്ച ആപത്തിനെ തടുക്കുമെന്നും അവര്‍ വിചാരിക്കുന്നു. ഈ രൂപത്തിലുള്ള ഒരു നേര്‍ച്ചയും സ്വഹീഹാവുകയില്ല. കാരണം ഈ നേര്‍ച്ചകള്‍കൊണ്ട് അല്ലാഹുവിന്‍റെ സാമീപ്യമല്ല അവരുദ്ധേഷിക്കുന്നത്.  




മറുപടി



ഇവിടെ ധാരാളം ഭാഗങ്ങൾ ഈ പുരോഹിതൻ കട്ടുവെച്ചിട്ടുണ്ട്


ഈ കട്ടുവെക്കൽ ജൂതന്മാരെ പോലും കടത്തിവെച്ചിരിക്കുന്നു


'ഇബ്നു ഹജർ ഫതാവയിൽ ധാരാളം പേജുകളിൽ മരണപെട്ട ഔലിയാക്കളുടെ പേരിൽ നേർച്ചയാക്കൽ അനുവദനീയമാണന്ന് പറഞ്ഞിട്ടുണ്ട് 'അതല്ലാം മൗലവീസ് കട്ടുവെച്ചച്ചതാണ്


ഇത് ഇബ്ലീസിനെ പോലും നാണിപ്പിക്കുന്നതാണ്



മൗലവി കട്ടുവെച്ച  ഭാഗം താഴെ നൽകുന്നു '


وسئل عن النذر لولي من الأولياء والوقف عليه هل يصح أو لا ؟ . فأجاب بقوله : إن النذر أو الوقف لمشاهد الأولياء والعلماء صحيح إن نوى الناذر أو الواقف أهل ذلك المحل أو صرفه في عمارته أو مصالحة أو غير ذلك من وجوه القرب ، وكذا إن لم يقصد شيئاً ويصرف في هذه الحالة لما ذكر من مصالح ذلك المحل بخلاف ما لو قصد بذلك التقرب إلى من دفن هناك أو ينسب إليه ذلك المحال ، فإن النذر حينئذ لا ينعقد ، 


وقد ذكر الأذرعي وغيره في نذر نحو الشمع ووقفه على ذلك ما يفيد ما ذكرته ، وحاصله أن من نذر أو وقف ما يشتري من غلته الأسراج للمسجد أو غيره صح إن كان قد يدخله ولو على نذور من ينتفع به من مصل أو نائم وإلا لم يصح ،



 وكذا إذا قصد بالنذر أو الموقوف من ذلك على المشاهد التنوير على من يسكن البقعة أو يرد إليها ، لأن هذا نوع فرية


 أما إذا قصد به الإيقاد على القبر ولو مع قصد التنوير فلا يصح ، 


وكذا إذا قصد به وهو الغالب من العامة تعظيم البقعة أو الغير أو التقرب إلى صاجيه فلا ينعقد لأنهم يعتقدون أن لهذه الأماكن خصوصيات ويرون أن النذر لها مما يندفع به البلاء الفتاوى الكبري 283


അല്ലാമാഇബ്നു ഹജർ റ യോട് ചോദ്യം 


ഔലിയാക്കളിൽ പെട്ട ഒരു വലിയ്യിന് നേർച്ചയാക്കാമോ?


ഉത്തരം.


ഔലിയാക്കളുടെയും ഉലമാ ഇന്റയും മഖ്ബറയിലേക്ക് നേർച്ചയും വഖ്ഫും സ്വഹീഹാണ് 'അവിടെയുള്ള' നിവാസികളെയോ ആ മഖ്ബറയുടെ പരിപാലനത്തിനോ   മറ്റു പുണ്യ കർമത്തിനോ  ചെലവഴിക്കൽ കരുതേണ്ടതാണ് .ഒന്നും കരുതിയില്ലങ്കിലും  അപ്പോഴും മേൽപ്പറഞ്ഞതിലേക്ക് തന്നെയാണ് അതിനെ ചെലവഴിക്കേണ്ടത് 


അവിടെ മറപെട്ടുകിടക്കുന്ന ആളുകളിലേക്ക് ഖുർബത് (ആരാധനാ കൊണ്ടുള്ള സാമീപ്യം )കരുതാൻ പാടില്ല അപ്പോൾ നേർച്ച സഹീഹ് വകയില്ല


ഇതെ ആശയം *ഇമാം അദ്റ ഈ റ യും മറ്റു പണ്ഡിതന്മാറും പറഞ്ഞിട്ടുണ്ട്.* ചുരുക്കം ഇങ്ങനെയാണ്


പള്ളിക്ക് വേണ്ടി യോ മറ്റോ വരുമാനത്തിൽ നിന്ന് വിളക്ക് കത്തിക്കാൻ നേർച്ചയാക്കുകയോ വഖ്ഫ് ചെയ്യുകയോ ചെയ്താൽ 

അവിടെ വരുന്നവർക്ക് അത് കൊണ്ട് ഉപകാരമുണ്ടങ്കിൽ

ആ നേർച്ച സഹിയാണ് അല്ലെങ്കിൽ സ്വഹീഹല്ല


ഇപ്രകാരമാണ് മഹാന്മാരുടെ മഖ്ബറുകളിലേക്കുള്ള നേർച്ചയും വഖ്ഫും

അവിടെ വരുന്നവർക്കോ താമസിക്കുന്നവർക്കോ

വിളക്ക് കത്തിക്കൽനേ ഉദ്ധേശിച്ചാൽ

 അത് സ്വഹീഹാവും

കാരണം അത് പുണ്യമാണ്.

വെറും കത്തിക്കൽ കരുതിയാൽ പാടില്ല.



നേര്‍ച്ച  ചെയ്യുന്നവന്‍ ഒരു സ്ഥലത്തെ ബഹുമാനിക്കുവാണോ, അല്ലെങ്കില്‍ ഖബറിന്‍റെയോ ഖബറാളിയുടെയോ ആ ഖബറിലേക്ക് ചെര്‍ക്കപ്പെടുന്നവരുടെയോ ആരാധന കൊണ്ട്ള്ള സാമീപ്യം ലഭിക്കുവാനോ ആഗ്രഹിക്കുകയാണ്. (വിവരമില്ലാത്ത ചില നാട്ടിലെ )സാധാരണക്കാരുടെ മിക്ക നേര്‍ച്ചയും ഇത് തന്നെയാണ്. ആ നേര്‍ച്ച സ്ഥലങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ ഉണ്ടെന്നും അവിടേക്കുള്ള നേര്‍ച്ച (അല്ലാഹു അല്ല ) ആപത്തിനെ തടുക്കുമെന്നും അവര്‍ വിചാരിക്കുന്നു. ഈ രൂപത്തിലുള്ള ഒരു നേര്‍ച്ചയും സ്വഹീഹാവുകയില്ല. (കാരണം ഈ നേര്‍ച്ചകള്‍കൊണ്ട് അല്ലാഹുവിന്‍റെ സാമീപ്യമല്ല അവരുദ്ധേഷിക്കുന്നത് ) (.ഫതാവൽ കുബ്റാ 282)


സുന്നികൾ ഔലിയാക്കളുടെ പേരിൽ സ്വദഖയായി ചെയ്യുന്ന നേർച്ച ഇബ്നു ഹജർ റ  ആദ്യം അങ്ങീകരിച്ചിട്ടുണ്ട് .ആ ഭാഗം ഒഹാബി പുരോഹിതൻ കട്ടുവെച്ചിരിക്കുകയാണ്.


നേർച്ച സ്വയം ആപത്തിനെ തടുക്കുമെന്ന വിശ്വാസത്തിൽ മഹാന്മാരിലേക് ആരാധന (ഖുർബത്ത്) അർപിച്ച് കൊണ്ട് ഏതോ രാജ്യത്ത് വിവരമില്ലാത്ത ചിലർ നടത്തുന്ന നേർച്ചയേയാണ് മഹാനവറുകൾ എത്രിക്കുന്നത് .മഹാന്മാരുടെ പേരിൽ സ്വദഖയായി നടത്തുന്ന നേർച്ചയേ അദ്ധേഹം ഈ ഫത് വയിലും അതിന്റെ തൊട്ടടുത്ത പേജുകളിലും വെക്തമായി ശരിവെച്ചിട്ടുണ്ട്. സ്വദഖ   ദുരിതങ്ങൾ നീക്കുമെന്ന് നബി صلى الله عليه وسلم പറഞ്ഞതുമാണല്ലോ



നേർച്ച നടത്തുന്നത് അല്ലാഹുവിലേക്ക് അടുപ്പിക്കാനും അവനുള്ള ആരാധനയായിട്ടുമാണ് . മഹാന്മാരിലേക്ക് അടുപ്പിക്കാനോ അവർക്കുള്ള ആരാധനയായിട്ടല്ല  .നേർച്ച സ്വയം ഒരു ദുരന്തവും തടുക്കുകയില്ല. സ്വദഖയും പുണ്യകർമവും പ്രാർഥനയും കാരണം അല്ലാഹുവാണ് എല്ലാം തടുക്കുന്നത് .


ഒഹാബികൾ കട്ടൂ വെക്കുന്ന ഇബ്നു ഹജർ റ വിന്റെ ഫതാവയുടെ മറ്റു ഭാഗങ്ങൾ കാണുക.


ചോദ്യം

ഔലിയാക്കളുടെ ഖബറിലേക്കോ വഫാത്തിന് ശേഷം മുത്ത് നബി صلى الله عليه وسلم

തങ്ങൾക്കോ നേർച്ചയാക്കുന്നതിന്റെ വിധി എന്ത്?


ഉത്തരം



വലിയ്യുന്നുള്ള നേർച്ച കൊണ്ട് അതികവും ഉദ്ധേശിക്കുന്നത്

അദ്ധേഹത്തിന്റെ ഖബറിന്റെ സേവകന്മാർക്കോ  കുടുംബത്തിനോ സാധുക്കൾക്കോ സ്വദഖ ചെയ്യൽനേയാണ് കരുതാറുള്ളത്.

വലിയ്യിന്റെ പേരിൽ നേർച്ച കൊണ്ട് ഇത്തരം കാര്യങ്ങൾ കരുതുകയോ നിരുപാധികം നേർച്ചയാക്കുകയോ ചെയ്താൽ അത് സ്വഹീഹാണ്


മയ്യത്തിന്റെ തടിയിലേക്ക് ഖുർബത്തിനെ (ഇബാദത്ത് ) കരുതിയാൽ സ്വഹീഹല്ല.

മയ്യത്തിന് നേർച്ച സ്വഹീഹല്ല എന്ന് അബുൽ ഹസനുൽ അർസഖ് പറഞ്ഞതിനേ ഇതിന്റെ മേൽ (മയ്യത്തിന്റെ തടിയിലേക്ക് ഖുർബത്തിനെ (ഇബാദത്ത് ) കരുതിയാൽ )ചുമത്തണം


ഇമാം റാഫി റ ഇ യുടെ അസീസ് എന്ന ഗ്രന്തത്തിലും മേൽ കാര്യം പറഞ്ഞിട്ടുണ്ട്.


മഖ്ബറ യുടെ ഖാദിമങ്ങൾക്കും അയൽവാസികൾക്കും സ്വദഖ കരുതൽ പതിവുള്ളപ്പോൾ ' അത് സ്വഹീഹാണന്നാണ് റാഫി ഈ റ ഇമാമിന്റെ ഉദ്ധേശം ഖാദിം എന്ന ഗ്രന്തത്തിലും ഇത് പറഞ്ഞിട്ടുണ്ട്


മുത്ത് നബിക്ക്صلي الله عليه وسلم നേർച്ചയാക്കലും മേൽ പ്രകാരം സ്വഹീഹാണ് അവിടത്തെ അയൽവാസികൾക്കൊ മഖ്ബറ യുടെ 

ഖാദി മുകളേയോ ഉദ്ധേശിച്ച് നേർച്ചയാക്കിയാൽ അങ്ങനെ ചെയ്യണം 'അല്ലങ്കിൽ പതിവ് പോലെ ചെയ്യണം ( ഫതാവ280)


. باب النذر وسئل رحمه الله تعالى بما لفظه ما حاصل أحكام النذر لقبور الأولياء وللمساجد وللنبي  بعد وفاته ، وما حاصل ما يجب في قسمة ذلك النذر هل هو على سكان مشهد المندور له مع التسوية بينهم ومن سبق منهم وأاخذ النذر يفوز به أو يشاركه فيه الباقون ؟ فأجاب نفعنا الله سبحانه وتعالى بعلومه بقوله : النذر للولي إنما يقصد به غالباً التصدق عنه الخدام قبره وأقاربه وفقرائه فإن قصد القادر شيئاً من ذلك أو أطلق صح وإن قصد التقرب لذات الميت كما يفعله أكثر الجهلة لم يصح وعلى هذا الأخير يحمل إطلاق أبي الحسن الأزرق عدم صحة النذر للميت . وفي العزيز في النذر لقبر جرجان ما هو صريح فيما ذكر وحذفه في الروضة لإيهامه صحة النذر للقبر مطلقاً لكن مراد الرافعي كما في الخادم أن العرف اقتضى أن يتصدق به على فقراء جبران مشهده أو خدمته والنذر للمسجد صحيح لأنه حر يملك وحينئذ يصرف لمصالحه كالوقف عليه فلا يعطي خدمته منه شيئاً إلا أن صرح الناذر بأنه قصدهم وحيث صح النذر للقبر عمل في قسمة المندور على الفقراء والخدام والأقارب وغيرهم بالعادة المطردة في ذلك وقت النذر إن علمها النادر أخذاً من كلامهم في باب الوقف من أنه يعمل فيه بالعادة بهذه الشروط ومن ثم قالوا في العادة الموجود فيها هذه الشروط أنها بمنزلة شرط الواقف فكذا نقول هنا العادة المذكورة بمنزلة شرط الناذر فيعمل بجميع ما حكمت به فلو اعتيد أن من خرج وسبق إلى الناذر وأخذ منه فاز به عمل بذلك على ما أفتى به بعضهم . قال السيد السمهوديي رحمة الله تبارك وتعالى بعد ذكره نحو ما قدمته


 وكذا القول فيمن نذر به للنبي فإن قصد النادر خدامه أو جيرانه و عمل به وإن لم يعلم قصده واطرد العرف بشيء من ذلك حمل الندر عليه اهـ ، ولم يقيد هو ولا غيره ذلك بما قدمته أن شرط العمل بالعادة أن يعرفها الناذر حين النذر ولا بد من ذلك لما علمته من كلامهم في الوقف فإن علم من حال الناذر أنه لا يعرف تلك العادة المطردة في وقت أو شك في ذلك فالذي يظهر في حالة الشك حمله على العادة ، لأن الظاهر أن الناذر أحاط بها ، وأما في حالة العلم بعدم معرفته بها فيتردد النظر فيه ولا يبعد أن يقال ينظر لعرف أهل بلد الناذر في نذرهم للقبور فإن لم يعرف بلده أو لم يكن لهم عرف في ذلك اعتبرت العادة التي يقصدها أغلب الناس فتاوى الكبرى 280 .


 ഇബ്നു ഹജർ റ നോട് ചോദ്യം


മുത്ത് നബിക്ക് നേർച്ചയാക്കിയാൽ എന്ത് ചെയ്യണം ?


മറുപടി


ഇമാം റാഫിഈ റ ഇമാംഇബ്നു അബ്ദുസ്സലാം  റ ഇമാംഅദ്റഈ റ

ഇമാംസർകശി റ മറ്റു മഹത്തുകളുടെ വാചകങ്ങളിൽ നിന്നും ഗ്രഹിക്കുന്നത് 


മുത്ത് നബി صلي الله عليه وسلم

യുടെ പേരിൽ  നേർച്ച കൊണ്ട് മുത്ത് നബി صلي الله عليه وسلم

യുടെ പള്ളിയിലേക്കോ അയൽവാസികൾക്കോ മറ്റു പുണ്യകർമത്തിനോ ചിലവയിക്കൽനെ കരുതിയാൽ ആ നേർച്ച സ്വഹീഹാവുന്നതാണ്. മേൽപ്രകാരം ചിലവയിക്കേണ്ടതാണ് .ഒന്നും കരുതാതെ നേർച്ചയാക്കിയാൽ പതിവ് പോലെ ചിലവയിക്കണം

ഒരു പതിവുമില്ലങ്കിൽ സ്വഹീഹല്ല (.ഫതാവ281)


 وسئل إذا نذر شخص نذراً للنبي  هل يملكه  ويرصد لمصالح حجرته أو لمصالح مسجده أو لأهله فإذا صرف فهل يصرف لبنى الحسنين أو لبني هاشم وبني المطلب أو لخدام حجرته أو لخدام مسجده أو لسكان بلده أم لا ؟ وإذا أخذ نذره أحد هؤلاء  المذكورين جاز له ذلك والتصرف فيه أم لا ؟ .


 فأجاب الذي يؤخذ من مجموع كلام الرافعي وأبن عبد السلام والأذرعي والزركشي وغيرهم أن من نذر شيئاً للنبي ؟ فإن قصد صرفه في قرية تتعلق بمسجده أو بجيرانه أو بغير هما صح تذره وعمل فيه بقصده وإن لم يقصد شيئاً فإن أطرد العرف بصرف ما ينذر له و لجهة مخصوصة وعلم الناذر بذلك العرف وقت النذر صح النذر أيضاً ووجب صرفه لتلك الجهة المذكورة وإن لم يطرد بشيء أو جهله الناذر ولا قصد له كما تقرر فالذي يتجه أنه لا يصح النذر لأنه لم يقصد به قربة ولم يوجد عرف ينزل عليه وإذا خرج النذر عن هذين ولم يكن لفظه موضوعاً للقرية كان باطلاًفتاوي280


ഇബ്ൻ ഹജർ റ നോട്  ചോദ്യം


ഔലിയാക്കൾക്ക്‌ നേർച്ച സ്വഹീഹാ ണോ?


മറുപടി 


ജീവിച്ചിരിക്കുന്ന വലിയ്യിന് സ്വഹീഹാണ്  അത് അദ്ധേഹത്തിന് തന്നെ നൽകണം


മരിച്ച വലിയ്യിന് നേർച്ചയിക്കൽ കൊണ്ട് അദ്ധേഹത്തിന്റെ ഖബറിന്നരികിലുള്ള സാധുക്കളെ ഭക്ഷിപ്പിക്കലോ അദ്ധേഹത്തിന്റെ ഖലീഫമാർക്കോ മക്കൾക്കോ നൽകലോ  ആ വലിയുമായി ബന്തപെട്ട മറ്റു പുണ്യകർമങ്ങളോ കരുതിയാൽ 

അത് സ്വഹീഹാണ്


ഒന്നും കരുതിയില്ലങ്കിൽ പതിവ് പോലെ ചിലവാക്കണം


വലിയിലേക്ക് നേരിട്ട് നൽകൽനേ കരുതിയാൽ സ്വഹീഹല്ല.

(ഫ്താവ280)

وسئل عن النذر للأولياء هل يصح ويجب تسليم المنذور إليهم إن كانوا أحياء أو لأي فقير أو مسكين كان وإذا كان الولي ميتاً فهل يصرف لمن في ذريته أو أقاربه أو لمن ينهج منهجه أو يجلس في حلقته أو لغيره أو كيف الحال  

. فأجاب بقوله : النذر الولي الحي صحيح ويجب صرفه إليه ولا يجوز صرف شيء منه لغيره ، وأما الندر لولي ميت فإن قصد النادر الميت بطل نذره وإن قصد قرية أخرى كاولاده وخلفائه أو إطعام الفقراء الذين عند قبره أو غير ذلك من القرب المتعلقة بذلك الولي صح النذر ووجب صرفه فيما قصد النادر وإن لم يقصد شيئاً لم يصح إلا أن اطردت عادة الناس في زمن النادر بأنهم يدرون الميت ويريدون جهة مخصوصة مما ذكرناه وعلم النادر بتلك العادة المطردة المستقرة فالظاهر تنزيل نذره علية أخذاً مما ذكروه في الوقت من أن العادة المستقرة المرادة في زمن الواقف تنزل منزلة شرط فتاوي الكبري280


ഇനിയും ധാരാളം ഉദ്ധരണികളും പണ്ഡിത

 വചനങ്ങളും നമുക്ക് കൊണ്ട് വരാൻ കഴിയും ധീർഘം ഭയന്നു ചുരുക്കുന്നു


Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


ടെലിഗ്രാംലിങ്ക്

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA