Saturday, May 30, 2026

തിന്മ കാണുമ്പോൾ കോപിക്കണം .باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം

.............


നമ്മുടെ കൂടെയുള്ളവരോ കുടുംബങ്ങളോ മക്കളോ ഭാര്യമാരോ ബന്ധുക്കളോ അല്ലാഹുവിലക്കിയകാര്യങ്ങൾ ചെയ്യുകയോ ശരീഅത്തിന്റെ പവിത്രതകൾ ലംഘിക്കുകയോ ചെയ്യുമ്പോൾ അത് കണ്ടില്ല എന്ന് നടിക്കുന്നത് തിന്മയാണ്.

മറിച്ച് അതിനെതിരെ പ്രതികരിക്കുകയും കോപിക്കേണ്ടത് കോപിക്കുകയും മയത്തിൽ പറഞ്ഞു മനസ്സിലാക്കേണ്ടത് അങ്ങനെ ചെയ്യുകയും ചെയ്തു നാം പ്രതികരണശേഷിയുള്ളവരായി മാറേണ്ടതുണ്ട്.


ഇമാം നവവി رحمه الله പ്രശസ്ത ഗ്രന്ഥമായ റിയാളു സ്വാലിഹീൻ എന്ന ഗ്രന്തത്തിൽ ഇതുമായി ബന്ധപ്പെട്ട്  ഒരു ഹെഡിങ് ഇടുകയും ധാരാളം തിരുവചനങ്ങൾ ഇതിന് തെളിവായി കൊണ്ടുവരുകയും ചെയ്യുന്നു.


ഇമാം നവവി  റ പറയുന്നു.



ശരീഅത്തിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും അല്ലാഹുവിന്റെ മതത്തെ സഹായിക്കുകയും ചെയ്യുക എന്ന അധ്യായം



അല്ലാഹു تعالى പറയുന്നു:

"ആരെങ്കിലും അല്ലാഹുവിന്റെ പവിത്രതകളെ (ഹുറുമാത്ത്) ആദരിക്കുന്നുവെങ്കിൽ, അത് അവന്റെ രക്ഷിതാവിന്റെ അടുക്കൽ അവന് ഏറ്റവും നല്ലതാണ്." (സൂറത്ത് അൽ-ഹജ്ജ്: 30)


മറ്റൊരു സ്ഥലത്ത്:

"നിങ്ങൾ അല്ലാഹുവിന്റെ മതത്തെ സഹായിച്ചാൽ, അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ കാലുകൾ ഉറപ്പിച്ചു നിർത്തുകയും ചെയ്യും." (സൂറത്ത് മുഹമ്മദ്: 7)


1/

Abu Mas'ud Uqbah ibn Amr al-Badri 

അബൂ മസ്ഊദ് (റ) നിവേദനം:

ഒരു മനുഷ്യൻ നബി ﷺ യുടെ അടുത്ത് വന്നു പറഞ്ഞു:

"ഇന്നയാൾ (ഇമാം) ഞങ്ങളോട് നമസ്കാരം വളരെ ദീർഘമാക്കുന്നതിനാൽ ഞാൻ സുബ്ഹി നമസ്കാരത്തിൽ വൈകുന്നു."

അപ്പോൾ നബി ﷺ അന്നേദിവസം ഉപദേശിക്കുന്ന വേളയിൽ കോപിച്ചതുപോലെ മറ്റൊരു സമയത്തും കോപിച്ചതായി ഞാൻ കണ്ടിട്ടില്ല.

തിരുനബി  ﷺ

പറഞ്ഞു:

"ജനങ്ങളേ! നിങ്ങളിൽ ചിലർ ആളുകളെ (മതത്തിൽ നിന്ന്) അകറ്റുന്നവരാണ്. നിങ്ങളിൽ ആരെങ്കിലും ജനങ്ങൾക്ക് ഇമാമായി നിൽക്കുമ്പോൾ നമസ്കാരം ചുരുക്കണം. കാരണം അവരുടെ പിന്നിൽ വയോധികനും, കുട്ടിയും, ആവശ്യക്കാരനും ഉണ്ടാകും."

(ബുഖാരി, മുസ്ലിം)

റിയാളുസ്വാലിഹീൻ

ഇതിൽ നിന്നും മനസ്സിലാകുന്ന പാഠങ്ങൾ


1:ഇമാം നിൽക്കുന്നയാൾ മമ്മൂമീങ്ങളെ പരിഗണിച്ചുകൊണ്ട് ചുരുക്കി നിസ്കരിക്കേണ്ടതാണ്.


2:യാത്രക്കാർക്കും പ്രായമുള്ളവർക്കും കച്ചവടക്കാർക്കും മറ്റും പ്രയാസമുണ്ടാക്കുന്ന വിധത്തിൽ നീട്ടി നിസ്കരിക്കാൻ പാടില്ല.

അങ്ങനെ നീട്ടി നിസ്കരിച്ചാൽ അവർ പള്ളിയിൽ നിസ്കരിക്കാൻ വരുന്നതു തന്നെ മുടങ്ങിപ്പോകാൻ സാധ്യതയുണ്ട്.


3:ഇത്തരം വിഷയങ്ങൾ ജനങ്ങളെ ഓർമ്മപ്പെടുത്തുമ്പോൾ തിരുനബി ഗൗരവത്തോടെ ഓർമ്മപ്പെടുത്തിയിരുന്നു ദേഷ്യം പിടിച്ചു പറയാണ്ടിടത്ത് അങ്ങനെ തന്നെ പറഞ്ഞിരുന്നു.


4:ദീനിന്റെ കാര്യത്തിനു വേണ്ടി ദേഷ്യം പിടിക്കുന്നത് നല്ലതാണ്


5:ജനങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും നിസ്കരിക്കുന്ന ഘട്ടത്തിൽ വരെ പരിഗണിക്കുകയും അവരെ സഹായിക്കുകയും ചെയ്യേണ്ടതാണ്.


6:ദീർഘമായ ഇബാദത്തിനേക്കാളും ചിലപ്പോൾ പുണ്യകർമം സ്വാന്തന പ്രവർത്തനങ്ങൾക്കാണ്.


ഇനിയും ധാരാളം പാഠങ്ങൾ ഇതിൽ നിന്നും  ചിന്തിക്കുന്നവർക്ക് ഗ്രഹിക്കാവുന്നതാണ്

باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى


قَالَ الله تَعَالَى: {وَمَنْ يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَهُ عِنْدَ رَبِّهِ} [الحج: ٣٠] وقال تَعَالَى: {إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ} [محمد: ٧] . وفي الباب حديث عائشة السابق في باب العفو.


١/٦٤٩- وعن أَبي مسعود عقبة بن عمرو البدريِّ رضي اللَّه عنه قَالَ: جَاءَ رَجُلٌ إِلَى النبيِّ صَلّى اللهُ عَلَيْهِ وسَلَّم، فَقَالَ: إنِّي لأتَأَخَّر عَن صَلاةِ الصُّبْحِ مِن أجْلِ فلانٍ مِما يُطِيل بِنَا، فمَا رَأيْتُ النَّبيَّ صَلّى اللهُ عَلَيْهِ وسَلَّم غَضِبَ في موعِظَةٍ قَطُّ أَشدَّ ممَّا غَضِبَ يَومئذٍ، فَقَالَ: يَا أَيهَا النَّاس: إنَّ مِنكم مُنَفِّرين. فأَيُّكُمْ أَمَّ النَّاسَ فَليُوجِز، فإنَّ مِنْ ورائِهِ الكَبيرَ والصَّغيرَ وَذَا الحَاجَةِ" متفقٌ عَلَيهِ.

Aalam Kamil saquafi parappanangadi

 محمد اسلم الثقافي الكاملي بربننغادي


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t



No comments:

Post a Comment

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...