Saturday, May 30, 2026

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം

باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى


الحمدلله اللهم صل على محمد وعلى اله وصحبه وسلم أما بعد

.............


നമ്മുടെ കൂടെയുള്ളവരോ കുടുംബങ്ങളോ മക്കളോ ഭാര്യമാരോ ബന്ധുക്കളോ അല്ലാഹുവിലക്കിയകാര്യങ്ങൾ ചെയ്യുകയോ ശരീഅത്തിന്റെ പവിത്രതകൾ ലംഘിക്കുകയോ ചെയ്യുമ്പോൾ അത് കണ്ടില്ല എന്ന് നടിക്കുന്നത് തിന്മയാണ്.

മറിച്ച് അതിനെതിരെ പ്രതികരിക്കുകയും കോപിക്കേണ്ടത് കോപിക്കുകയും മയത്തിൽ പറഞ്ഞു മനസ്സിലാക്കേണ്ടത് അങ്ങനെ ചെയ്യുകയും ചെയ്തു നാം പ്രതികരണശേഷിയുള്ളവരായി മാറേണ്ടതുണ്ട്.


ഇമാം നവവി رحمه الله പ്രശസ്ത ഗ്രന്ഥമായ റിയാളു സ്വാലിഹീൻ എന്ന ഗ്രന്തത്തിൽ ഇതുമായി ബന്ധപ്പെട്ട്  ഒരു ഹെഡിങ് ഇടുകയും ധാരാളം തിരുവചനങ്ങൾ ഇതിന് തെളിവായി കൊണ്ടുവരുകയും ചെയ്യുന്നു.


ഇമാം നവവി  റ പറയുന്നു.


ശരീഅത്തിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും അല്ലാഹുവിന്റെ മതത്തെ സഹായിക്കുകയും ചെയ്യുക എന്ന അധ്യായം


അല്ലാഹു تعالى പറയുന്നു:

"ആരെങ്കിലും അല്ലാഹുവിന്റെ പവിത്രതകളെ (ഹുറുമാത്ത്) ആദരിക്കുന്നുവെങ്കിൽ, അത് അവന്റെ രക്ഷിതാവിന്റെ അടുക്കൽ അവന് ഏറ്റവും നല്ലതാണ്." (സൂറത്ത് അൽ-ഹജ്ജ്: 30)


മറ്റൊരു സ്ഥലത്ത്:

"നിങ്ങൾ അല്ലാഹുവിന്റെ മതത്തെ സഹായിച്ചാൽ, അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ കാലുകൾ ഉറപ്പിച്ചു നിർത്തുകയും ചെയ്യും." (സൂറത്ത് മുഹമ്മദ്: 7)



1/

Abu Mas'ud Uqbah ibn Amr al-Badri 

അബൂ മസ്ഊദ് (റ) നിവേദനം:

ഒരു മനുഷ്യൻ നബി ﷺ യുടെ അടുത്ത് വന്നു പറഞ്ഞു:

"ഇന്നയാൾ (ഇമാം) ഞങ്ങളോട് നമസ്കാരം വളരെ ദീർഘമാക്കുന്നതിനാൽ ഞാൻ സുബ്ഹി നമസ്കാരത്തിൽ വൈകുന്നു."

അപ്പോൾ നബി ﷺ അന്നേദിവസം ഉപദേശിക്കുന്ന വേളയിൽ കോപിച്ചതുപോലെ മറ്റൊരു സമയത്തും കോപിച്ചതായി ഞാൻ കണ്ടിട്ടില്ല.

തിരുനബി  ﷺ

പറഞ്ഞു:

"ജനങ്ങളേ! നിങ്ങളിൽ ചിലർ ആളുകളെ (മതത്തിൽ നിന്ന്) അകറ്റുന്നവരാണ്. നിങ്ങളിൽ ആരെങ്കിലും ജനങ്ങൾക്ക് ഇമാമായി നിൽക്കുമ്പോൾ നമസ്കാരം ചുരുക്കണം. കാരണം അവരുടെ പിന്നിൽ വയോധികനും, കുട്ടിയും, ആവശ്യക്കാരനും ഉണ്ടാകും."

(ബുഖാരി, മുസ്ലിം)


ഇതിൽ നിന്നും മനസ്സിലാകുന്ന പാഠങ്ങൾ


1:ഇമാം നിൽക്കുന്നയാൾ മമ്മൂമീങ്ങളെ പരിഗണിച്ചുകൊണ്ട് ചുരുക്കി നിസ്കരിക്കേണ്ടതാണ്.


2:യാത്രക്കാർക്കും പ്രായമുള്ളവർക്കും കച്ചവടക്കാർക്കും മറ്റും പ്രയാസമുണ്ടാക്കുന്ന വിധത്തിൽ നീട്ടി നിസ്കരിക്കാൻ പാടില്ല.

അങ്ങനെ നീട്ടി നിസ്കരിച്ചാൽ അവർ പള്ളിയിൽ നിസ്കരിക്കാൻ വരുന്നതു തന്നെ മുടങ്ങിപ്പോകാൻ സാധ്യതയുണ്ട്.


3:ഇത്തരം വിഷയങ്ങൾ ജനങ്ങളെ ഓർമ്മപ്പെടുത്തുമ്പോൾ തിരുനബി ഗൗരവത്തോടെ ഓർമ്മപ്പെടുത്തിയിരുന്നു ദേഷ്യം പിടിച്ചു പറയാണ്ടിടത്ത് അങ്ങനെ തന്നെ പറഞ്ഞിരുന്നു.


4:ദീനിന്റെ കാര്യത്തിനു വേണ്ടി ദേഷ്യം പിടിക്കുന്നത് നല്ലതാണ്


5:ജനങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും നിസ്കരിക്കുന്ന ഘട്ടത്തിൽ വരെ പരിഗണിക്കുകയും അവരെ സഹായിക്കുകയും ചെയ്യേണ്ടതാണ്.


6:ദീർഘമായ ഇബാദത്തിനേക്കാളും ചിലപ്പോൾ പുണ്യകർമം സ്വാന്തന പ്രവർത്തനങ്ങൾക്കാണ്.


ഇനിയും ധാരാളം പാഠങ്ങൾ ഇതിൽ നിന്നും  ചിന്തിക്കുന്നവർക്ക് ഗ്രഹിക്കാവുന്നതാണ്

باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى


قَالَ الله تَعَالَى: {وَمَنْ يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَهُ عِنْدَ رَبِّهِ} [الحج: ٣٠] وقال تَعَالَى: {إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ} [محمد: ٧] . وفي الباب حديث عائشة السابق في باب العفو.


١/٦٤٩- وعن أَبي مسعود عقبة بن عمرو البدريِّ رضي اللَّه عنه قَالَ: جَاءَ رَجُلٌ إِلَى النبيِّ صَلّى اللهُ عَلَيْهِ وسَلَّم، فَقَالَ: إنِّي لأتَأَخَّر عَن صَلاةِ الصُّبْحِ مِن أجْلِ فلانٍ مِما يُطِيل بِنَا، فمَا رَأيْتُ النَّبيَّ صَلّى اللهُ عَلَيْهِ وسَلَّم غَضِبَ في موعِظَةٍ قَطُّ أَشدَّ ممَّا غَضِبَ يَومئذٍ، فَقَالَ: يَا أَيهَا النَّاس: إنَّ مِنكم مُنَفِّرين. فأَيُّكُمْ أَمَّ النَّاسَ فَليُوجِز، فإنَّ مِنْ ورائِهِ الكَبيرَ والصَّغيرَ وَذَا الحَاجَةِ" متفقٌ عَلَيهِ.

Aalam Kamil saquafi parappanangadi

 محمد اسلم الثقافي الكاملي بربننغادي


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t

...................

*തിന്മ കാണുമ്പോൾ കോപിക്കണം*


*ഫോട്ടോകളും ഫോട്ടോയുള്ള വിരികളും വിധിയെന്ത് ?*

.........


PArt:2


ബീവി ആഇശ (റ) പറയുന്നു:

റസൂലുല്ലാഹ് ﷺ ഒരു യാത്രയിൽ നിന്ന് മടങ്ങിവന്നു. ഞാൻ എന്റെ മുറിയിലെ ഒരു ഭാഗം ചിത്രങ്ങളുള്ള (ജീവികളുടെ ഫോട്ടോ ഉള്ള ) ഒരു നേർത്ത തിരശ്ശീലകൊണ്ട് മറച്ചിരുന്നു.

അത് കണ്ടപ്പോൾ റസൂലുല്ലാഹ് ﷺ അതു കീറിക്കളഞ്ഞു. അദ്ദേഹത്തിന്റെ മുഖവർണ്ണം മാറി. ശേഷം പറഞ്ഞു:

"അല്ലാഹുവിന്റെ സൃഷ്ടികളുടെ ( ജീവനുള്ള )

രൂപം നിർമിക്കുന്ന വരാണ്  ഖിയാമത്ത് നാളിൽ ഏറ്റവും കഠിനമായ ശിക്ഷ അനുഭവിക്കുന്നവർ."

(ബുഖാരി, മുസ്ലിം)


ഇതിൽ നിന്ന് ലഭിക്കുന്ന പാഠങ്ങൾ


1. ജീവികളുടെ ഫോട്ടോ വരക്കലും നിർമിക്കലും ഹറാമാണ്.


2. അത്തരം ഫോട്ടോകൾ ഉള്ള വിരികളും മറ്റും തൂക്കലും 

ഫോട്ടോകൾ ചുമരിലും സെൽഫിലും വെക്കലും ഹറാമാണ്.


3.സെൽഫിലും വീട്ടിലും മറ്റുമുള്ള ആന കുതിര തുടങ്ങി മറ്റു ജീവികളുടെ രൂപങ്ങൾ നീക്കം ചെയ്യേണ്ടതാണ്.

അങ്ങനെ വെച്ചാൽ അത് നശിപ്പിക്കേണ്ടതാണ്


എന്നാൽ പത്രങ്ങളിലും മറ്റുമുള്ള ഫോട്ടോകൾ

പൂർണമായ ജീവൻ നിലനിൽക്കാൻ സാധിക്കാത്ത തല മാത്രമുള്ള ഫോട്ടോകളും അനുവദനീയമാണ്.

 

4. ചെറിയ പെൺകുട്ടികളുടെ കളി പാവ പെൺകുട്ടികക്ക് മാത്രം അനുവദനീയമാവും

ആൺകുട്ടികൾക്ക് പാടില്ല.


5 .ജീവികളല്ലാത്തതിന്റെ ഫോട്ടൊ അനുവദനീയമാണ്

6.അല്ലാഹു വിലക്കിയ കാര്യങ്ങൾ നമ്മുടെ വീട്ടിലോ കുടുംബത്തിലോ കണ്ടാൽ അതിൽ കോപിക്കേണ്ടതും താക്കീത് നൽകേണ്ടതും തിരുത്തേണ്ടതുമാണ്.


6.അല്ലാഹുവി തആലുടേ യും റസൂലിന്റെയും സ്വ ഏത് കൽപ്പനയും നാം സ്വീകരിക്കേണ്ടതാണ്


٢/٦٥٠- وعن عائشة رضي اللَّه عنها قَالَتْ: قدِمَ رَسُول اللَّه صَلّى اللهُ عَلَيْهِ وسَلَّم مِنْ سفَرٍ، وقَد سَتَرْتُ سَهْوةً لِي بقِرامٍ فَيهِ تَمَاثيلُ، فَلمَّا رآهُ رسول اللَّه صَلّى اللهُ عَلَيْهِ وسَلَّم هتكَهُ وتَلَوَّنَ وجهُهُ وقال: "يَا عائِشَةُ: أَشَدُّ النَّاسِ عَذَاباً عِند اللَّهِ يَوْمَ القيامةِ الَّذينَ يُضاهُونَ بِخَلقِ اللَّهِ "متفقٌ عَلَيْهِ.


Aslam Kamil Saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي

*തിന്മ കാണുമ്പോൾ കോപിക്കണം*


അല്ലാഹുവിൻറെ നിയമം ലഭിക്കപ്പെടുമ്പോൾ മൗനം പാലിക്കരുത്.


PART 3


ആഇശാ ബീവി (റ) നിവേദനം:


മഖ്സൂം ഗോത്രത്തിൽപ്പെട്ട ഒരു സ്ത്രീ മോഷണം നടത്തി. അവളുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്നത് ഖുറൈശികൾക്ക് വലിയ പ്രശ്നമായി.

അവർ പറഞ്ഞു:

"ഇക്കാര്യം റസൂലുല്ലാഹ് ﷺ യോട് ആരാണ് സംസാരിക്കുക?"

അവസാനം അവർ തീരുമാനിച്ചു:

"റസൂലുല്ലാഹ് ﷺ യുടെ പ്രിയപ്പെട്ടവനായ

ഉസാമ ഇബ്നു സിയാദ്

  അല്ലാതെ മറ്റാരും ധൈര്യപ്പെടില്ല."


ഉസാമ (റ) ശുപാർശ ചെയ്തപ്പോൾ നബി ﷺ പറഞ്ഞു:

"അല്ലാഹുവിന്റെ നിയമങ്ങളിൽപ്പെട്ട ഒരു ശിക്ഷയുടെ കാര്യത്തിൽ നീ ശുപാർശ ചെയ്യുന്നുവോ?"

ശേഷം അദ്ദേഹം പ്രസംഗിച്ചു:

"നിങ്ങൾക്കു മുമ്പുള്ള ജനതകൾ നശിച്ചത് ഇതുകൊണ്ടാണ്: അവരിൽ ഉന്നതൻ മോഷ്ടിച്ചാൽ അവനെ വിട്ടുകളയും; ദുർബലൻ മോഷ്ടിച്ചാൽ അവനു ശിക്ഷ നടപ്പാക്കും. അല്ലാഹുവാണെ സത്യം! മുഹമ്മദിന്റെ മകൾ ഫാത്തിമ പോലും മോഷ്ടിച്ചിരുന്നെങ്കിൽ ഞാൻ അവളുടെ കൈ വെട്ടുമായിരുന്നു."

(ബുഖാരി, മുസ്ലിം)


ഇതിൽ നിന്നും ലഭിക്കുന്ന പാഠങ്ങൾ


1:തിന്മക്ക് വേണ്ടി ആര് സുപാർശ ചെയ്താലും ശരീഅത്തിന്റെ നിയമങ്ങൾ കാറ്റിൽ പറത്തുന്നത് കണ്ടാലും അത് സ്വന്തം ഇഷ്ടക്കാരനാണെങ്കിലും കോപിക്കേണ്ടതും താക്കീത് നൽകേണ്ടതുമാണ്.


2:തിന്മ കാണുമ്പോൾ മൗനംപാലിച്ച് അതെല്ലാം അവർ നോക്കിക്കോളും എന്ന് പറഞ്ഞു മാറിനിൽക്കേണ്ടതല്ല അതിനെതിരെ പ്രതികരിക്കേണ്ടതാണ്.


3:തെറ്റ് ചെയ്തു എന്ന് കോടതിയിൽ സ്ഥിരപ്പെട്ടവനെ അല്ലാഹു നിശ്ചയിച്ച ശിക്ഷ നടപടികൾ

(ഹദ്ധുകൾ) നടപ്പിലാക്കുന്നതിൽ എത്ര വലിയവൻ ആണെങ്കിലും അമാന്തിച്ച് നിൽക്കാൻ പാടില്ല.


4:അല്ലാഹുവിൻറെ നിയമം നടപ്പിലാക്കുന്നവനിൽ വലിയവന് ചെറിയവനോ എന്ന് നോക്കാൻ പാടില്ല


5:കളവു നടത്തുക എന്നത് വൻ കുറ്റമാണ്


6.നിക്ഷിത അളവ് കളവ് നടത്തിയാൽ കൈ മുറിക്കപ്പെടുക എന്നതാണ് ശിക്ഷ.

അത് മുത്ത് നബി സ്വ യുടെ മകൾ ഫാത്തിമ റ ആണെങ്കിലും ശരി


وعن عاءشة أَنَّ قرَيشاً أَهَمَّهُم شَأْنُ المرأةِ المَخزُومِية الَّتي سَرقَت فقالوا: مَنْ يُكلِّمُ فِيهَا رسولَ اللَّه صَلّى اللهُ عَلَيْهِ وسَلَّم؟ فقالوا: مَن يجتَرِيءُ عليهِ إِلاَّ أُسامةُ بنُ زيدٍ حِبُّ رسول اللَّه صَلّى اللهُ عَلَيْهِ وسَلَّم؟ فَكَلًَّمهُ أُسامةُ، فقالِ رَسُول اللَّه صَلّى اللهُ عَلَيْهِ وسَلَّم: "أَتَشفعُ في حدٍّ مِن حُدُودِ اللَّهِ تَعَالَى؟،" ثُمَّ قامَ فَاخْتَطَبَ ثُمَّ قَالَ:"إنَّمَا أهْلَكَ مَنْ قبلكُم أنَّهُم


كانُوا إذَا سرقَ فِيهِم الشَّريفُ تَركُوهُ، وَإِذَا سَرَقَ فِيهمِ الضَّعِيفُ أَقامُوا عليهِ الحدَّ، وايْمُ اللَّه، لَوْ أنَّ فاطمَة بِنْتَ محمدٍ سرقَتْ لقَطَعْتُ يَدهَا" متفقٌ عَلَيْهِ.

محمد اسلم الثقافي الكاملي بربننغادي المليباري الهندي

Aslam Kamil saquafi parappanangadi




Part .4


അനസുബ്നു മാലിക്

Anas ibn Malik

 (റ) നിവേദനം:

നബി ﷺ ഖിബ്ലയുടെ ഭാഗത്ത് തുപ്പൽ കണ്ടു. അത് അവിടത്തെ വളരെ വിഷമിപ്പിച്ചു. അതിന്റെ അടയാളം മുഖത്ത് പ്രകടമായി.

അവിടന്ന് എഴുന്നേറ്റ് അത് സ്വന്തം കൈകൊണ്ട് തുടച്ചു നീക്കി. ശേഷം പറഞ്ഞു:

"നിങ്ങളിൽ ഒരാൾ നമസ്കാരത്തിൽ നിൽക്കുമ്പോൾ തന്റെ രക്ഷിതാവിനോട് രഹസ്യസംഭാഷണം നടത്തുകയാണ്. അവന്റെ രക്ഷിതാവ് (അല്ലാ വുവിന്റെ പൊരുത്തം) അവന്റെയും ഖിബ്ലയുടെയും ഇടയിലുണ്ട്. അതിനാൽ ആരും ഖിബ്ലയുടെ ഭാഗത്തേക്ക് തുപ്പരുത്. പകരം ഇടതുവശത്തേക്കോ കാലിനടിയിലേക്കോ തുപ്പട്ടെ."

പിന്നീട് തന്റെ വസ്ത്രത്തിന്റെ ഒരറ്റം എടുത്ത് അതിൽ തുപ്പുകയും അതിനെ മടക്കിക്കാണിച്ചുകൊണ്ട് പറഞ്ഞു:

"അല്ലെങ്കിൽ ഇങ്ങനെ ചെയ്യട്ടെ."

(ബുഖാരി, മുസ്ലിം)


ഇതിൽ നിന്നും ലഭിക്കുന്ന പാഠം

1: ഖിബ്ലയുടെ ഭാഗത്തേക്കോ വലതുഭാഗത്തേക്കോ തുപ്പാൻ പാടില്ല.

തുപ്പുകയാണെങ്കിൽ ഇടത് ഭാഗത്തേക്കോ കാലിനടിയിലോ തുപ്പേണ്ടതാണ്.


2.പള്ളിയും പള്ളിയുടെ ചുമരുകളും തുപ്പുകയോ വൃത്തികേടാക്കുകയോ ചെയ്യരുത്.


3:  പള്ളിയിൽ  തുപ്പലമോ മറ്റു വൃത്തികേടുകളോ കണ്ടാൽ അത് നീക്കം ചെയ്യേണ്ടതാണ്.

അതിന് പള്ളിയിലെ ആദ്യമേ ചെയ്യട്ടേ എന്നോ പള്ളിക്കമ്മറ്റിക്കാർ ചെയ്യട്ടേ എന്നോ കാത്തുനിൽക്കേണ്ടതില്ല.


4:ഇത്തരം തിന്മകളും അനാഥരവുകളും കണ്ടാൽ അതിൽ കോപിക്കുകയും തിരുത്തി കൊടുക്കുകയും ചെയ്യേണ്ടതാണ്.


5.എത്ര വലിയ നേതാവ് ആണെങ്കിലും ഇത്തരം കാര്യങ്ങൾ സ്വയം ചെയ്യാൻ ശ്രമിക്കേണ്ടതാണ് അതിലാണ് മുത്ത് നബിയുടെ മാതൃക.


6.ജനങ്ങൾക്ക് വിജ്ഞാനം പഠിപ്പിക്കുമ്പോൾ  പറഞ്ഞു മനസ്സിലാക്കലോട് കൂടെ ചെയ്തു കാണിച്ചു കൊടുത്തു പഠിപ്പിക്കുന്നത്  പറഞ്ഞു പഠിപ്പിക്കുന്നതിനേക്കാൾ

കൂടുതൽ ഉപകാരമുള്ളതാണ്.


7:ഇമാം നവവി  റ പറയുന്നു.

ഇടതുവശത്തേക്കോ കാലിനടിയിലേക്കോ തുപ്പാനുള്ള അനുവാദം പള്ളിക്ക് പുറത്തുള്ള സ്ഥലങ്ങളിലാണ്. പള്ളിക്കുള്ളിൽ ആണെങ്കിൽ സ്വന്തം വസ്ത്രത്തിലോ തുണിയിലോ തുപ്പി മറയ്ക്കണം.

(റിയാള് )


8: ഈ ഹദീസുകൾ പഠിപ്പിക്കുന്നത്, വ്യക്തിപരമായ കാരണങ്ങൾക്കല്ല, മറിച്ച് അല്ലാഹുവിന്റെ മതനിയമങ്ങൾ ലംഘിക്കപ്പെടുമ്പോഴും ശരീഅത്തിന്റെ പവിത്രതകൾ അവഹേളിക്കപ്പെടുമ്പോഴും കോപിക്കുന്നത് പ്രശംസനീയമാണ് എന്നതാണ്. നബി ﷺ യുടെ കോപം എല്ലായ്പ്പോഴും അല്ലാഹുവിന്റെ ദീനിനുവേണ്ടിയായിരുന്നു; വ്യക്തിപരമായ പ്രതികാരത്തിനുവേണ്ടിയല്ല.


٦٥٢- وعن أنس رضي اللَّه عنه أَنَّ النَّبيَّ صَلّى اللهُ عَلَيْهِ وسَلَّم رَأَى نُخامَةً في القِبلةِ. فشقَّ ذلكَ عَلَيهِ حتَّى رُؤِي في وجهِهِ، فَقَامَ فَحَكَّهُ بيَدِهِ فَقَالَ: "إن أحَدكم إِذَا قَام فِي صَلاتِه فَإنَّهُ يُنَاجِي ربَّه، وإنَّ ربَّهُ بَينَهُ وبَينَ القِبْلَةِ، فَلاَ يَبْزُقَنَّ أَحدُكُم قِبلَ القِبْلَةِ، ولكِن عَنْ يَسَارِهِ أوْ تحْتَ قدَمِهِ"ثُمَّ أخَذَ طرفَ رِدائِهِ فَبصقَ فِيهِ، ثُمَّ ردَّ بَعْضَهُ عَلَى بعْضٍ فَقَالَ:"أَو يَفْعَلُ هكذا" متفقٌ عَلَيْهِ.


والأمرُ بالبُصاقِ عنْ يسَارِهِ أَوْ تحتَ قَدمِهِ هُوَ فِيما إِذَا كانَ في غَيْرِ المَسجِدِ، فَأَمَّا في المسجِدِ فَلا يَبصُقْ إلاَّ في ثوبِهِ.

Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي

 ............

No comments:

Post a Comment

അല്ലാഹു അർശിന്മേൽ ഇസ്തിവാ ആയി എന്ന ആയത്തിൽ അവൻ ഇരിക്കുന്നു എന്ന് കണ്ടുപിടിച്ച വഹാബിക്ക് മറുപടി. .......... ليس الله جالسا على العرش كما يزعم الوهابيه المجسمه

 അല്ലാഹു അർശിന്മേൽ ഇസ്തിവാ ആയി എന്ന ആയത്തിൽ അവൻ ഇരിക്കുന്നു എന്ന് കണ്ടുപിടിച്ച വഹാബിക്ക് മറുപടി. .......... ليس الله جالسا على العرش كما يزع...