Friday, June 27, 2025

പലിശ മഹാ പാതകം

 📚

*പലിശ മഹാ പാതകം*


_അഷ്റഫ് സഖാഫി, പള്ളിപ്പുറം_ 

_______________________________



'പോത്ത്' ഭക്ഷ്യയോഗ്യമാണ് - എന്നത് കൊണ്ട് 'ചെമ്പോത്ത്' തിന്നാൻ പറ്റുമെന്ന് പറയാൻ പാടില്ല. രണ്ടും ഒരേ വർഗ്ഗമാണെന്ന്, കേട്ടാൽ തോന്നുമെങ്കിലും ചേർത്ത് പറയാനാവാത്ത വിധം വ്യത്യാസമുണ്ട്. ഈ രണ്ടിനെയും വേർതിരിച്ച് അറിഞ്ഞിട്ട് മാത്രമേ നിയമം പറയാവൂ. ഇസ്‌ലാമിൻ്റെ നിയമങ്ങൾ അല്ലാഹുവിൻ്റെ നിയമങ്ങളാണ്. അവ തെറ്റിച്ച് പറഞ്ഞാൽ അത് അല്ലാഹുവിൻ്റെ മേൽ കളവ് പറഞ്ഞ അപരാധമാണുണ്ടാവുക. ഇങ്ങനെ കർമ്മ കാര്യങ്ങളിലെ വിധി പ്രസ്താവ്യം അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയും വേണമെന്ന് ഖുർആൻ അധ്യാപനത്തിൽ നിന്ന് തന്നെ വായിക്കാം:


{  وَلا تَقولوا لِما تَصِفُ أَلسِنَتُكُمُ الكَذِبَ هذا حَلالٌ وَهذا حَرامٌ لِتَفتَروا عَلَى اللَّهِ الكَذِبَ إِنَّ الَّذينَ يَفتَرونَ عَلَى اللَّهِ الكَذِبَ لا يُفلِحونَ }[ النحل:  ١١٦ ]


പറഞ്ഞു വരുന്നത്, പലിശ എന്ന മഹാപാപത്തെ സംബന്ധിച്ചാണ്. ജനങ്ങൾ പറഞ്ഞു വരുന്നതെല്ലാം ഇസ്‌ലാമിലെ പലിശയാവില്ലെന്നും, പൊതുവെ മിക്കപേരും അശ്രദ്ധരായ, ഇസ്‌ലാമിലെ പലിശയുടെ ഇനങ്ങളെക്കുറിച്ചും കൃത്യമായി ബോധവൽക്കരണം അത്യാവശ്യമാണ്. വിശ്വാസികൾ, പേരിലും കാര്യത്തിൻ്റെ കൃത്യതയിലും ശ്രദ്ധിച്ചേ മതിയാവൂ എന്നതിനാണ് 'പോത്തും' 'ചെമ്പോത്തും' ഉദാഹരിച്ചത്. ഇസ്‌ലാമിൽ പലിശയാവാത്തത് പലിശയാണെന്ന് തെറ്റിദ്ധരിക്കുന്നതിലെ അപകടവുമാണ് ഉണർത്തിയത്. അതിനാൽ രിബാ ഹറാമാണ് എന്ന് പഠിക്കുന്ന പോലെ, എന്താണ് രിബാ, ഏതൊക്കെയാണ് ഇവയിൽ ഉൾപെടുക എന്നും കൃത്യമാക്കേണ്ടതുണ്ട്.


ഉമർ(റ) പറയാറുണ്ടായിരുന്നു:


  لَا يَتَّجِرْ فِي سُوقِنَا إلَّا مَنْ فَقِهَ أَكْلَ الرِّبَا. اهـ


"പലിശയുടെ നിയമങ്ങൾ അറിഞ്ഞിട്ടല്ലാതെ  കച്ചവടത്തിനിറങ്ങരുത്."


അലി (റ) പറഞ്ഞതിങ്ങനെ:


 مَنْ اتَّجَرَ قَبْلَ أَنْ يَتَفَقَّهَ ارْتَطَمَ فِي الرِّبَا ثُمَّ ارْتَطَمَ ثُمَّ ارْتَطَمَ أَيْ وَقَعَ وَارْتَبَكَ وَنَشَبَ. اهـ


" ഇസ്‌ലാമിലെ ഇടപാടു സംബന്ധിച്ച നിയമങ്ങൾ അറിയാതിരുന്നാൽ പലിശയിൽ ചെന്ന് വീഴും. അത് ആവർത്തിച്ച് ഗൗരവമേറിയ തെറ്റുകളിൽ പെട്ടുപോകാൻ കാരണമാകും "


*പലിശയുടെ ഗൗരവം*


വിശുദ്ധ ഖുർആനിൽ, അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിച്ച ഒരേയൊരു വിഭാഗം പലിശക്കാരാണ്.


{ فَإِن لَم تَفعَلوا فَأذَنوا بِحَربٍ مِنَ اللَّهِ وَرَسولِهِ وَإِن تُبتُم فَلَكُم رُءوسُ أَموالِكُم لا تَظلِمونَ وَلا تُظلَمونَ(٢٧٨)  فَإِن لَم تَفعَلوا فَأذَنوا بِحَربٍ مِنَ اللَّهِ وَرَسولِهِ وَإِن تُبتُم فَلَكُم رُءوسُ أَموالِكُم لا تَظلِمونَ وَلا تُظلَمونَ }[البقرة:  ٢٧٨ - ٢٧٩ ]


അല്ലാഹുവിൻ്റെ ഔലിയാക്കളെ വേദനിപ്പിച്ചും മറ്റും ബുദ്ധിമുട്ടാക്കുന്നവരോടും യുദ്ധം ചെയ്യുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. വഫാതായ മഹാന്മാരെ പ്രയാസപ്പെടുത്തുന്നതും ഈ ശിക്ഷയർഹിക്കുമെന്ന് ഇമാമുകൾ പറയുന്നു. ഇതിന്റെ ഭവിഷത്ത് മരണസമയത്തെ അപകടാവസ്ഥയാണെന്നും, അത് പലിശക്കാരുടെ മേൽ കൂടുതൽ സാധ്യതയുണ്ടെന്നും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മുൻ കഴിഞ്ഞ ഒരു സമുദായത്തിലും പലിശ അനുവദിച്ചു നൽകിയിട്ടില്ല. മാനവ കുലത്തിൽ തന്നെ തെറ്റായ കാര്യമാണിതെന്ന് സാരം.

( തുഹ്ഫഃ, ശർവാനി സഹിതം - 4/272 )


ഇമാം മാലിക്(റ) പറഞ്ഞു: കള്ള് അകത്താകുന്നതിനേക്കാൾ അപകടമാണ് പലിശ മുഖേന തിന്നുന്നത്. (മുഗ്‌നി - 2/ 364)


*ഇസ്‌ലാമിലെ പലിശ*


ഖുത്വുബഃ ഒരു പ്രസംഗമാണെങ്കിലും എല്ലാ പ്രസംഗവും ഖുത്വുബഃയാവുന്നില്ല. നോമ്പ്, ഭക്ഷണം കഴിക്കാതിരിക്കലാണെങ്കിലും എല്ലാ പട്ടിണിയും നോമ്പാവുന്നില്ല. ഇനി, എല്ലാവരും ഉപയോഗിക്കുന്ന 'കളക്ടർ' എന്ന വാക്കിനർത്ഥം, ശേഖരിക്കുന്നവൻ, സ്വരൂപിക്കുന്നവൻ എന്നാണ്. ഇത് ആക്രി പെറുക്കുന്നവന് വെച്ച് കൊടുത്താലോ ?  അഥവാ, പദത്തിന് ഭാഷാർത്ഥമുണ്ടെങ്കിലും സാങ്കേതികമായി ഉപയോഗിക്കുമ്പോൾ അതിന് പ്രത്യേകമായ നിർവ്വചനവും കണ്ടീഷനുകളും വരുന്നു. തൽഫലം ഭാഷാർത്ഥത്തേക്കാൾ സങ്കുചിതമായ പ്രത്യേക അർത്ഥം ലഭിക്കുന്നു. ഇത് സാങ്കേതിക നാമങ്ങളുടെ പ്രത്യേകതയാണെന്ന് ഇബ്നു ഹജർ(റ) പറഞ്ഞിട്ടുണ്ട്: 


شَأْنُ الْمُصْطَلَحَاتِ الْعُرْفِيَّةِ مُخَالَفَتُهَا لِلْحَقَائِقِ اللُّغَوِيَّةِ  وَكَوْنُهَا أَخَصَّ مِنْهَا كَالْحَمْدِ وَالصَّلَاةِ عُرْفًا. اه‍ـ (تحفة: ١/١٨)


വളരെ വ്യക്തമായ ഇക്കാര്യം, പലിശയുടെ കാര്യത്തിലുമുണ്ട്. ഇതിനെ ശരീഅതിലെ ഒരു സാങ്കേതിക പദമായിട്ട് തന്നെ കാണണം.


കടം നൽകിയ വ്യക്തി, സ്വത്ത് തിരിച്ചു തരുന്നതിന് പുറമെ, തനിക്ക് എന്തെങ്കിലും ഒരു ഉപകാരം നിബന്ധന വെക്കുന്നത് പലിശയാണ്. ആ ഇടപാട് നിഷിദ്ധവും, ആ ഉപകാരം സ്വീകരിക്കുന്നത് പലിശ വാങ്ങലുമാണ്. 'കടപ്പലിശ' എന്ന പേരിലുള്ള ഈ ഒരെണ്ണം മാത്രമേ പലരും മനസ്സിലാക്കിയിട്ടുള്ളൂ. പലിശയെക്കുറിച്ച് പ്രത്യേകം ഹെഡ്ഡിംഗ് നൽകി വിവരിച്ചത് വേറെയുണ്ട്. നോക്കാം:


*പലിശകൾ മൂന്ന് തരം*


രിബാ നസാഅ്‌

രിബാ യദ്

രിബാ ഫള്ല്


സ്വർണ്ണം - വെള്ളി - ഭക്ഷ്യവസ്തുക്കൾ; ഈ മൂന്ന് കാര്യങ്ങളിൽ ഇടപാട് നടത്തുമ്പോൾ നിർബന്ധമായും പാലിച്ചിരിക്കേണ്ട കണ്ടീഷനുകളുണ്ട്. അവ പാലിക്കാതെ ഇടപാട് നടത്തുമ്പോൾ വരുന്നതാണ് മേൽ പറഞ്ഞ പലിശകൾ. 


സ്വർണ്ണം, വെള്ളി, ഭക്ഷ്യ വസ്തുക്കളായ അരി, ഗോതമ്പ്, ഈത്തപ്പഴം, മുന്തിരി, ഉപ്പ്, മാംസം, വെള്ളം, മരുന്ന് തുടങ്ങിയവ പരസ്പരം കൈമാറ്റം ചെയ്യുന്നു, ഇരു ഭാഗത്തും ഒരേ ഇനങ്ങളുമാണ് (ഉദാ: സ്വർണ്ണം സ്വർണ്ണത്തിന് പകരം, അരി അരിക്ക് പകരം) എങ്കിൽ

 നിർബന്ധമായും പാലിക്കേണ്ട ശർത്വുകൾ മൂന്നെണ്ണമാണ്:


حلول 

അവധി നിശ്ചയിക്കാതിരിക്കുക

مماثلة 

അളവിൽ തുല്യമായിരിക്കുക

تقابض 

ഇടപാട് നടത്തിയ സ്ഥലത്ത് വെച്ച് തന്നെ കൈമാറ്റം നടത്തുക.

ഇവ ഇടപാടിൻ്റെ നേരത്ത് (സ്വുൽബുൽ അഖ്ദിൽ) പാലിക്കാനാണ് നിർദേശം. തത്സമയത്ത് ഇവ വ്യത്യാസപ്പെടുത്തിയാൽ പലിശയായി. അഥവാ, അവധി പറഞ്ഞാൽ 'രിബാ നസാഅ്‌', അളവിൽ വ്യത്യാസം വന്നാൽ 'രിബാ ഫള്ല്', സ്ഥലത്ത് നിന്ന് വസ്തു കൈപറ്റാതെ പോയാൽ 'രിബാ യദ്‌'. 

'കടപ്പലിശ' യഥാർത്ഥത്തിൽ അളവിൽ വ്യത്യാസം വരുത്തുന്നു എന്നതിനാൽ അവയെ 'രിബാ ഫള്ലി'ൽ ചേർത്തിയാണ് പറയുക. 


ഇനി മേൽ പറഞ്ഞവയിൽ, ഇനം വ്യത്യാസപ്പെട്ട് കൈമാറ്റം ചെയ്യുമ്പോൾ ( ഉദാ: സ്വർണ്ണം വെള്ളിക്ക് പകരം, അരി ഗോതമ്പിന് പകരം ) മേൽ പറഞ്ഞ രണ്ട് നിബന്ധനകളേ ഇടപാടിൻ്റെ നേരത്ത് പാലിക്കേണ്ടതുള്ളൂ:


حلول 

അവധി നിശ്ചയിക്കാതിരിക്കുക

تقابض 

ഇടപാട് നടത്തിയ സ്ഥലത്ത് വെച്ച് തന്നെ കൈമാറ്റം നടത്തുക.


ഇവയിൽ വ്യത്യാസപ്പെടുത്തിയാൽ മേൽ പറഞ്ഞ പലിശ വരികയും ഇടപാട് നിഷിദ്ധമാവുകയും ചെയ്യും. എന്നാൽ, സ്വർണ്ണം / വെള്ളി ഇവയും, മറ്റു ഭക്ഷ്യ വസ്തുക്കളും തമ്മിൽ കൈമാറ്റം ചെയ്യുമ്പോൾ ഈ മൂന്ന് കണ്ടീഷനുകളും ബാധകമല്ല. പലിശ വരുന്നതുമല്ല. ഇടപാടുകൾ ഹറാമാകുന്ന ചതി, വഞ്ചന, സ്വന്തം ഉടമസ്ഥയിലില്ലാത്തത് വിൽക്കുക, അളവും തൂക്കവും നിർണ്ണയിക്കാതിരിക്കുക തുടങ്ങിയ എല്ലാ കച്ചവടങ്ങൾക്കുമുള്ള കണ്ടീഷനുകൾ ശ്രദ്ധിക്കണമെന്ന് മാത്രം.


_അവധി നിശ്ചയിക്കൽ_


ഇടപാടിൻ്റെ നേരത്ത് കുറഞ്ഞ സമയത്തിനാണെങ്കിൽ പോലും അവധി പറയാൻ പറ്റില്ല. ഇരുവരും സദസ്സ് പിരിയും മുമ്പ് കൈമാറ്റം നടത്തിയിട്ടുണ്ടെങ്കിലും അതിന് മുമ്പ് അവധി നിശ്ചയിച്ചത് പ്രശ്നമാകും.

ഉദാ: A സ്വർണ്ണം B ക്ക് വിൽക്കുന്നു, B പകരം നൽകുന്ന സ്വർണ്ണം / വെള്ളി അഞ്ച് മിനിറ്റ് കഴിഞ്ഞേ തരികയുള്ളൂ എന്ന് പറയുന്നു. ഈ സമയം നിശ്ചയിക്കൽ പ്രശ്നമാണ്. അത് പരിഗണിക്കാതെ, ഉടനെ തന്നെ B തരാമെന്നേറ്റ സ്വർണ്ണം / വെള്ളി നൽകിയാലും, 

حلول

എന്ന കണ്ടീഷൻ തെറ്റിച്ചതിനാൽ പലിശ വരുന്നു.


_അളവിൽ തുല്യമാവൽ_


സ്വർണ്ണവും വെള്ളിയും തൂക്കത്തിലും, ഭക്ഷ്യവസ്തുക്കൾ ലിറ്റർ അളവിലുമാണ് ഇസ്‌ലാം പരിഗണിക്കുന്നത്. ഇക്കാലത്ത് ഭക്ഷണ സാധനങ്ങളെല്ലാം തൂക്കം അടിസ്ഥാനമാക്കി കച്ചവടം ചെയ്യുന്നുവെങ്കിലും അത് തെറ്റല്ല. പലിശ വരുമോ ഇല്ലേ എന്നതിലെ അടിസ്ഥാനം നിർണ്ണയിക്കപ്പെട്ട അളവുകളായിരിക്കണം. മൂല്യം, പണിക്കൂലി എന്നിവ മേൽ അളവിനോടൊപ്പം പരിഗണിക്കുകയില്ല. സ്വർണത്തിലും വെള്ളിയിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണിത് (തുഹ്ഫഃ - 4/279)


ചെറു വിവരണമേ ഉദ്ദേശിച്ചുള്ളൂ. വിശദീകരണം വേണ്ടവർ അറിവുള്ളവരെ സമീപിച്ച് പഠിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


അല്ലാഹു അവന്റെ ഇഷ്ടക്കാരിൽ നമ്മെ ചേർക്കട്ടെ - ആമീൻ.

 

💫

Wednesday, June 25, 2025

തൽഖീൻ ചൊല്ലിക്കൊടുക്കൽ

 തൽഖീൻ ചൊല്ലിക്കൊടുക്കൽ 🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0 സുന്നത്താണ്.

ഇമാം നവവി(റ) ശറഹുൽ മുഹദ്ദബിൽ പറയുന്നു

മയ്യത്ത് മറമാടിയ ഉടനെ

തൽ ഖീൻ ചൊല്ലൽ 

നമ്മുടെ പണ്ഡിതന്മാരിൽ പെട്ടവർ സുന്നത്താണെന്ന് പറഞ്ഞു. ::::

അപ്പോൾ ഈ തൽ ഖീൻ സുന്നത്താണ് .


 

(الرَّابِعَةُ) قَالَ جَمَاعَاتٌ مِنْ أَصْحَابِنَا يُسْتَحَبُّ تَلْقِينُ

الْمَيِّتِ عَقِبَ دَفْنِهِ فَيَجْلِسُ عِنْدَ رَأْسِهِ إنْسَانٌ وَيَقُولُ يَا فُلَانَ ابْنَ فُلَانٍ وَيَا عَبْدَ اللَّهِ ابن أَمَةِ اللَّهِ اُذْكُرْ الْعَهْدَ الَّذِي خَرَجْت عَلَيْهِ مِنْ الدُّنْيَا شَهَادَةَ أَنْ لا اله وَحْدَهُ لَا شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّ الْجَنَّةَ حَقٌّ وَأَنَّ النَّارَ حَقٌّ وأن البعث حق وأن الساعة آتية لاريب فِيهَا وَأَنَّ اللَّهَ يَبْعَثُ مَنْ فِي الْقُبُورِ وَأَنَّك رَضِيت بِاَللَّهِ رَبًّا وَبِالْإِسْلَامِ دِينًا وَبِمُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَبِيًّا وَبِالْقُرْآنِ إمَامًا وَبِالْكَعْبَةِ قِبْلَةً وَبِالْمُؤْمِنِينَ إخْوَانًا زَادَ الشَّيْخُ نَصْرٌ ربي الله لا إله الا هو عله تَوَكَّلْت وَهُوَ رَبُّ الْعَرْشِ الْعَظِيمِ فَهَذَا التَّلْقِينُ عندهم مستحب 

അത് സുന്നത്താണെന്ന് ഇമാം ഖാളി ഹുസൈൻ ഇമാം മുതവല്ലി ഇമാം ശൈഖ് നസ്വര് ഇമാം റാഫിഇ എന്നിവരും മറ്റും رضي الله عنهم

വെക്തമായി പറഞ്ഞിട്ടുണ്ട് -

ശൈഖ് ഇമാം ഇബ്നു സ്വലാഹ്رَحِمَهُ اللَّهُ عَنْهُ

എന്നവരോട് തൽഖീനിനെ പറ്റിചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ചെല്ലണമെന്ന് തന്നെയാണ് നാം പ്രബലപ്പെടുത്തുന്നതും പ്രവർത്തിക്കുന്നതും.

ആ വിഷയത്തിൽ അബൂ ജമാമ എന്നവരുടെ ഹദീസ് ഉണ്ട് ആ ഹദീസിന് വിവിധ സാക്ഷികളെ കൊണ്ട് ശക്തിയാക്കപ്പെട്ടിട്ടുണ്ട് പഴയ കാലം മുതൽ ശ്യാമ കാരുടെ പ്രവർത്തനവും അതിന് ശക്തി നൽകുന്നുണ്ട്.അതുകൊണ്ട് ഹദീസിന്റെ ന്യൂനത പരിഹരിക്കുന്നതാണ് ഇതല്ലാംഇമാം ഇബ്നു സലാഹ് റ പറഞ്ഞതാണ് .



ممن نَصَّ عَلَى اسْتِحْبَابِهِ الْقَاضِي حُسَيْنٌ وَالْمُتَوَلِّي وَالشَّيْخُ نَصْرٌ الْمَقْدِسِيُّ وَالرَّافِعِيُّ وَغَيْرُهُمْ وَنَقَلَهُ الْقَاضِي حُسَيْنٌ عَنْ أَصْحَابِنَا مُطْلَقًا وَسُئِلَ الشَّيْخُ أَبُو عَمْرِو بْنُ الصَّلَاحِ رَحِمَهُ اللَّهُ عَنْهُ فَقَالَ التَّلْقِينُ هُوَ الَّذِي نَخْتَارُهُ وَنَعْمَلُ بِهِ قَالَ وَرَوَيْنَا فِيهِ حَدِيثًا مِنْ حَدِيثِ أَبِي أُمَامَةَ لَيْسَ إسْنَادُهُ بِالْقَائِمِ لَكِنْ اُعْتُضِدَ بِشَوَاهِدَ وَبِعَمَلِ أَهْلِ الشَّامِ قَدِيمًا هَذَا كَلَامُ أَبِي عَمْرٍو

ഞാൻ (ഇമാം നവവി )

പറയുന്നു അബുമാമയുടെ ഹദീസ് ഇമാം ത്വബ്റാനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ ഹദീസ് ചെറിയ ന്യൂനത ഉണ്ടെങ്കിലും തെളിവിന് അവലംബിക്കാവുന്നതാണ്.പുണ്യ കർമ്മങ്ങളിലും നന്മയെ പ്രേരിപ്പിക്കുന്നതിലും തിന്മയെ തടയുന്നതിലും ഉള്ള ഹദീസുകളിൽ (നൂന്യത ഉണ്ടങ്കിലും)വിട്ടുവീഴ്ച ഉണ്ട് എന്ന് മുഹദ്ദിസുകളും മറ്റുമായ എല്ലാ പണ്ഡിതന്മാരും ഏകോപിച്ചിട്ടുണ്ട്.

പ്രത്യേകിച്ച് ഈ ഹദീസിൽ വിവിധ സാക്ഷികളെ കൊണ്ട് ശക്തിയാക്കപ്പെട്ടിട്ടുണ്ട്.



 قُلْت حَدِيثُ أَبِي أُمَامَةَ رَوَاهُ أَبُو الْقَاسِمِ الطَّبَرَانِيُّ فِي مُعْجَمِهِ بِإِسْنَادٍ ضَعِيفٍ وَلَفْظُهُ عَنْ سَعِيدِ بْنِ عَبْدِ اللَّهِ الْأَزْدِيِّ قَالَ " شَهِدْتُ أَبَا أُمَامَةَ رَضِيَ اللَّهُ عَنْهُ وَهُوَ فِي النَّزْعِ فَقَالَ إذَا مِتُّ فَاصْنَعُوا بِي كَمَا أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ إذَا مَاتَ أَحَدٌ مِنْ إخْوَانِكُمْ فَسَوَّيْتُمْ التُّرَابَ عَلَى قَبْرِهِ فَلْيَقُمْ أَحَدُكُمْ عَلَى رَأْسِ قَبْرِهِ ثُمَّ لِيَقُلْ يَا فُلَانَ ابْنَ فُلَانَةَ فَإِنَّهُ يَسْمَعُهُ وَلَا يُجِيبُ ثُمَّ يَقُولُ يَا فُلَانَ ابْنَ فُلَانَةَ فَإِنَّهُ يَسْتَوِي قَاعِدًا ثُمَّ يَقُولُ يا فلان ابن فُلَانَةَ فَإِنَّهُ يَقُولُ أَرْشِدْنَا رَحِمَك اللَّهُ وَلَكِنْ لا تشعرون فَلْيَقُلْ اُذْكُرْ مَا خَرَجْت عَلَيْهِ مِنْ الدُّنْيَا شَهَادَةِ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّك رَضِيت بِاَللَّهِ رَبًّا وَبِالْإِسْلَامِ دِينًا وَبِمُحَمَّدٍ نَبِيًّا وَبِالْقُرْآنِ إمَامًا فَإِنَّ مُنْكَرًا وَنَكِيرًا يَأْخُذُ كُلُّ وَاحِدٍ مِنْهُمَا بِيَدِ صَاحِبِهِ وَيَقُولُ انْطَلِقْ بِنَا مَا نَقْعُدُ عِنْدَ مَنْ لُقِّنَ حُجَّتَهُ فَقَالَ رَجُلٌ يَا رَسُولَ اللَّهِ فَإِنْ لَمْ نَعْرِفْ أُمَّهُ قَالَ فَيَنْسُبُهُ إلَى أُمِّهِ حَوَّاءَ يَا فُلَانَ ابْنَ حَوَّاءَ " قُلْتُ فَهَذَا الْحَدِيثُ وَإِنْ كَانَ ضَعِيفًا فَيُسْتَأْنَسُ بِهِ وَقَدْ اتَّفَقَ عُلَمَاءُ الْمُحَدِّثِينَ وَغَيْرُهُمْ عَلَى الْمُسَامَحَةِ فِي أَحَادِيثِ الْفَضَائِلِ وَالتَّرْغِيبِ وَالتَّرْهِيبِ وَقَدْ اُعْتُضِدَ بِشَوَاهِدَ مِنْ الْأَحَادِيثِ 

Aslam Kamil Saquafi parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

തൽഖീൻ ചൊല്ലൽ: പുത്തൻ വാദികൾക്ക് വായടപ്പൻ മറുപടി

 തൽഖീൻ ചൊല്ലൽ: പുത്തൻ വാദികൾക്ക് വായടപ്പൻ മറുപടി

ഒരാള്‍ മരിച്ചാല്‍ അയാളെ മറമാടിയതിന് ശേഷം തല്‍ഖീന്‍ ചൊല്ലാനായി നബി(സ) പറയുന്നതായി ത്വബ്‌റാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

عَنْ سَعِيدِ بن عَبْدِ اللَّهِ الأَوْدِيِّ، قَالَ: شَهِدْتُ أَبَا أُمَامَةَ وَهُوَ فِي النَّزْعِ، فَقَالَ: إِذَا أَنَا مُتُّ، فَاصْنَعُوا بِي كَمَا أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ نصْنَعَ بِمَوْتَانَا، أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ:"إِذَا مَاتَ أَحَدٌ مِنْ إِخْوَانِكُمْ، فَسَوَّيْتُمِ التُّرَابَ عَلَى قَبْرِهِ، فَلْيَقُمْ أَحَدُكُمْ عَلَى رَأْسِ قَبْرِهِ، ثُمَّ لِيَقُلْ: يَا فُلانَ بن فُلانَةَ، فَإِنَّهُ يَسْمَعُهُ وَلا يُجِيبُ، ثُمَّ يَقُولُ: يَا فُلانَ بن فُلانَةَ، فَإِنَّهُ يَسْتَوِي قَاعِدًا، ثُمَّ يَقُولُ: يَا فُلانَ بن فُلانَةَ، فَإِنَّهُ يَقُولُ: أَرْشِدْنَا رَحِمَكَ اللَّهُ، وَلَكِنْ لا تَشْعُرُونَ، فَلْيَقُلْ: اذْكُرْ مَا خَرَجْتَ عَلَيْهِ مِنَ الدُّنْيَا شَهَادَةَ أَنْ لا إِلَهَ إِلا اللَّهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَأَنَّكَ رَضِيتَ بِاللَّهِ رَبًّا، وَبِالإِسْلامِ دِينًا، وَبِمُحَمَّدٍ نَبِيًّا، وَبِالْقُرْآنِ إِمَامًا، فَإِنَّ مُنْكَرًا وَنَكِيرًا يَأْخُذُ وَاحِدٌ مِنْهُمْا بِيَدِ صَاحِبِهِ، وَيَقُولُ: انْطَلِقْ بنا مَا نَقْعُدُ عِنْدَ مَنْ قَدْ لُقِّنَ حُجَّتَهُ، فَيَكُونُ اللَّهُ حَجِيجَهُ دُونَهُمَا"، فَقَالَ رَجُلٌ: يَا رَسُولَ اللَّهِ، فَإِنْ لَمْ يَعْرِفْ أُمَّهُ؟ قَالَ:"فَيَنْسُبُهُ إِلَى حَوَّاءَ، يَا فُلانَ بن حَوَّاءَ". (المعجم الكبير للطبراني)

സഅ്ദുബിന്‍ അബ്ദുല്ല (റ)വിനെത്തൊട്ട് അബൂഉമാമ (റ) മരണവേദനയിലായ സമയം ഞാന്‍ അദ്ദേഹത്തെ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ മരണപ്പെട്ടാല്‍ മരണപ്പെട്ടവരെക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ നബി (സ) ഞങ്ങളോട് കല്‍പിച്ചത് പ്രകാരം എന്നെക്കൊണ്ട് നിങ്ങള്‍ പ്രവര്‍ത്തിക്കുക. നബി (സ) ഞങ്ങളോട് കല്‍പിച്ചത്: നിങ്ങളില്‍ ഒരാള്‍ മരിക്കുകയും അവന്റെ മേല്‍ മണ്ണിനെ നിങ്ങള്‍ നിരത്തുകയും ചെയ്താല്‍ ഉടനെ നിങ്ങളില്‍ ഒരാള്‍ അവന്റെ ഖബറിന്റെ തലഭാഗത്ത് നിന്ന് ഇങ്ങനെ പറയട്ടെ.... (ത്വബ്‌റാനി) ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഇബ്‌നുല്‍ ഖയ്യിം(റ) പറയുന്നു:

فصل ويدل على هذا أيضا ما جرى عليه عمل الناس قديما وإلى الآن......... فهذا الحديث وإن لم يثبت فإتصال العمل به في سائر الأمصار والأعصار من غير انكار كاف في العمل به (الروح - ابن قيم الجوزية)

ഈ ഹദീസ് കുറ്റമറ്റതല്ലെങ്കിലും ഇതിനോട് എല്ലാ കാലത്തും എല്ലാ സ്ഥലത്തുമുള്ളവരുടെ പ്രവര്‍ത്തനം ചേര്‍ന്നുവരിക എന്നുള്ളത് ഈ ഹദീസുകൊണ്ട് പ്രവര്‍ത്തിക്കാമെന്നതിന് മതിയായ തെളിവാണ്. (റൂഹ് : 22)

وفيه إيماء إلى تلقين الميت بعد تمام دفنه وكيفيته مشهورة ، وهو سنة على المعتمد من مذهبنا خلافا لمن زعم أنه بدعة ، كيف وفيه حديث صريح يعمل به في الفضائل اتفاقا بل اعتضد بشواهد يرتقي بها إلى درجة الحسن (مرقاة المفاتيح)

മയ്യത്തിനെ മറമാടിയതിന് ശേഷമുള്ള തല്‍ഖീനിലേക്ക് ഇതില്‍ സൂചനയുണ്ടെന്ന് ഇബ്‌നു ഹജര്‍(റ) പറഞ്ഞിരിക്കുന്നു. തല്‍ഖീനിന്റെ രൂപം പ്രസിദ്ധിയാര്‍ജിച്ചതാണ്. നമ്മുടെ മദ്ഹബില്‍ പ്രബലമായ അഭിപ്രായം അത് സുന്നത്താണെന്നുള്ളതാണ്. അത് ബിദ്അത്താണെന്ന വാദിച്ചവരോട് എതിരായ നിലക്കാണത്. പണ്ഡിതന്മാരുടെ ഏകോപനമുള്ള നിലയില്‍ ഇബാദത്തുകളുടെ ശ്രേഷ്ഠതയില്‍ പ്രവര്‍ത്തിക്കപ്പെടാന്‍ പറ്റുന്ന രൂപത്തിലുള്ള വ്യക്തമായ ഹദീസുകള്‍ ആ വിഷയത്തിലുണ്ടായിരിക്കെ അതെങ്ങനെ ബിദ്അത്താകും. (മിര്‍ഖാത് 1/173) ചുരുക്കത്തില്‍ ഇവര്‍ സമ്മതിക്കുന്ന ഇബ്‌നുഖയ്യിം, മുല്ല അലിയ്യുല്‍ ഖാരി പോലെയുള്ള പണ്ഡിതന്മാര്‍ തന്നെ ഹദീസുകള്‍ ഉദ്ധരിച്ച് തല്‍ഖീന്‍ ചൊല്ലല്‍ സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ട്. കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ നോക്കിയാല്‍ തെളിവുകള്‍ ധാരാളം കാണാന്‍ കഴിയും.

Tuesday, June 24, 2025

പെരുന്നാൾ മസ്അലകൾ

 🌷 *പെരുന്നാൾ മസ്അലകൾ*🌷  


👉🏼പെരുന്നാൾ ഖുതുബകൾക്ക് മുമ്പ് ഖത്തീബ് മിമ്പറിൽ ഇരിക്കൽ സുന്നത്ത് (നിഹായ 2/392)ഈ ഇരുത്തം ഒരു ബാങ്കിനവശ്യമായ സമയമാണ് (മുഗ് നി 1/423)


👉🏼മിമ്പറിൽ കയറുമ്പോൾ ഇഷ്ട്ടമുള്ള കാൽ മുന്തിക്കാവുന്നതാണ്.  (തുഹ്ഫ 1/159)


👉🏼മിമ്പറിൽ കയറുമ്പോൾ ഓരോ പടിയിലും നിൽക്കേണ്ടതില്ല. സാധാരണ നടക്കും പോലെ ഓരോ കാൽ വെച്ചാണു കയറേണ്ടത് (ശർവാനി 2/462)


👉🏼ഒന്നാം ഖുതുബയുടെ  തുടക്കത്തിൽ ഒമ്പതുo രണ്ടിൽ ഏഴുo തക്ബീർ സുന്നത്ത് .ഈ തക്ബീറുകൾ ഓരോന്നും മുറിച്ചു മുറിച്ചാണ് ഉത്തമം ..

(അല്ലാഹു അക്ബ൪, അല്ലാഹു അക്ബ൪...എന്നിങ്ങനെ )(തുഹ്ഫ,ശ൪വാനി 3/46) അപ്പോൾ അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു എന്നിങ്ങനെ ചേർത്തല്ല ചൊല്ലേണ്ടത് എന്നു മനസ്സിലായി


👉🏼ഖുതുബക്കിടയിൽ ഖത്തീബിനു തക്ബീറുകൾ ധാരാളം സുന്നത്ത്..എന്നാൽ ഈ തക്ബീർ  സദസ്യർക്ക് സുന്നത്തില്ല (ഫത്ഹുൽ മുഈ൯) 



👉🏼പെരുന്നാൾ നിസ്കാരത്തിലെ ആദ്യത്തെ ഏഴു൦ അഞ്ചും  തക്ബീറുകൾ  ഉറക്കയാക്കൽ മഅമൂമിനുo സുന്നത്തുണ്ട് (തുഹ്ഫ,ശ൪വാനി3/41 )



👉🏼പെരുന്നാൾ നിസ്കാരം നഷ്ട്ടപ്പെട്ടവർക്ക് ഖളാ വീട്ടൽ സുന്നത്ത് (തുഹ്ഫ 2/237)


👉🏼 "അസ്സലാതു ജാമിഅ" എന്നു കേൾക്കുമ്പോൾ, ലാ ഹൌല വലാ ഖുവ്വത......എന്ന ദിക്ർ  ചൊല്ലൽ സുന്നത്ത് (ശർവാനി1/461)


👉🏼പെരുന്നാൾ നിസ്കാരം എന്നുമാത്രം നിയ്യത്ത് ചെയ്താൽ മതിയാവില്ല..മറിച്ച് വലിയ പെരുന്നാൾ എന്നോ ചെറിയ പെരുന്നാൾ എന്നോ നിർണ്ണയിക്കണം (ഫത്ഹുൽ മുഈ൯)


👉🏼ബലിപെരുന്നാൾ നിസ്കാരത്തിനു മുമ്പ് *വല്ലതും കഴിക്കലും കുടിക്കലും കറാഹത്.* ചെറുപെരുന്നാളിനു സുന്നത്ത്.വിശിഷ്യാ ഈത്തപ്പഴം (തുഹ്ഫ3/50, നിഹായ 2/396 കാണുക )


👉🏼ദുൽഹിജ്ജ 9 സുബ്‌ഹ്‌ മുതൽ 13 അസ്ർ ഉൾപ്പെടെ എല്ലാ നിസ്കാര ശേഷവും,( *പെരുന്നാൾ നിസ്ക്കാരം, റവാതിബ്*  പോലുള്ള മുഴുവൻ സുന്നത്തു നിസ്കാരങ്ങൾ ഉൾപ്പെടെ ) സലാം വീട്ടിയ ഉടനെ നിസ്കാരത്തിന്റെ ദിക്റുകൾക്ക് മുമ്പ്, തക്ബീർ സുന്നത്ത്.. 

(തുഹ്ഫ 3/53, ശർവാനി 3/51) 


ഈ തക്ബീറുകൾ നിസ്കരിച്ച ഉടനെ വിട്ടുപോയാൽ പിന്നീട്, -അയ്യാമുതശ്‌രീഖ്‌ അവസാനിക്കും വരെ- വീണ്ടെടുക്കാവുന്നതാണ് (തുഹ്ഫ 3/54, ബുശ്റൽ കരീം )


====================


👉🏼നിർണ്ണിത മൃഗത്തെ നേർച്ചയാക്കിയവരല്ലാത്തവർ ഉള്ഹിയത്തിനു നിയ്യത്ത് ചെയ്യണം. നിയ്യത്ത് ഇല്ലെങ്കിൽ ഉള്ഹിയത്തായി പരിഗണിക്കുകയില്ല *(ഷെയർ ചേർന്ന് ഉള്ഹിയ നിർവഹിക്കുന്ന പലരും നിയ്യത്തിന്റ കാര്യം ശ്രദ്ധിക്കാറില്ല )*

സുന്നത്തായ ഉള്ഹിയത്തിന്റെ നിയ്യത്ത് 

ﻧﻮﻳﺖ اﻷﺿﺤﻴﺔ اﻟﻤﺴﻨﻮﻧﺔ، ﺃﻭ ﺃﺩاء ﺳﻨﺔ اﻟﺘﻀﺤﻴﺔ.

(സുന്നത്തായ ഉള്ഹിയതിനെ ഞാൻ കരുതി /സുന്നത്തായ ഉള്ഹിയതിനെ നിർവഹിക്കാൻ ഞാൻ കരുതി) പോലുള്ളവയാണ്  (ഇആനത് കാണുക )


മൃഗത്തെ നിർണ്ണയിച്ചതു മുതൽ അറവ് നടക്കും വരെയാണ്  നിയ്യത്തിന്റെ സമയം . 

നിയ്യത്ത് ചെയ്യാൻ മറ്റൊരാളെ ഏൽപ്പിക്കാവുന്നതുമാണ് (ജർഹസി, തുഹ്ഫ കാണുക )


👉🏼ഒരു ജീവിയെ അറുത്ത കത്തി കഴുകാതെ മറ്റൊന്നിനെ അറവുനടത്തൽ  അനുവദനീയം (തുഹ്ഫ 1/176)


===================


👉🏼പെരുന്നാൾ ആശംസ അറിയിക്കൽ സുന്നത്ത്.. (تقبل الله منا ومنكمഎന്നോ *തുല്യമായ മറ്റു വാചകങ്ങളോ പറയാം* 

(ശർവാനി 3/56)  


*عيد مبارك*

 എന്നു പറയുന്ന പതിവ് പഴയ കാലത്തു തന്നെ ഉണ്ട് (റദ്ദുൽ മുഹ്താർ(ഹനഫി) 2/169 കാണുക )   

ദുൽ ഹിജ്ജ,ഒന്നു മുതൽ പത്തുവരെ *എല്ലാ ദിവസവും സൂറതുൽ ഫജ്ർ* പാരായണം ചെയ്യൽ

 🔹ദുൽ ഹിജ്ജ,ഒന്നു മുതൽ പത്തുവരെ *എല്ലാ ദിവസവും സൂറതുൽ ഫജ്ർ*  പാരായണം ചെയ്യൽ സുന്നതാണ്.(ഫത്ഹുൽ മുഈൻ)


🔹പ്രസ്തുത ദിനങ്ങളിൽ ആടു മാടുകളെ കാണുമ്പോൾ/ അവയുടെ ശബ്ദം കേൾക്കുമ്പോൾ തക്ബീർ സുന്നതാണ്.. *_അല്ലാഹു അക്ബർ എന്ന് ഒരു തവണ_* യാണ് ചൊല്ലേണ്ടത് (ശർവാനി)


🔹ദുൽ ഹിജ്ജ 1 മുതൽ 9 വരെ നോമമ്പെടുക്കൽ ശക്തമായ സുന്നതുണ്ട്. ഒൻപതു കൂടുതൽ ശക്തമാണ്. (തുഹ്ഫ)


➖️➖️➖️➖️


 *_വൽ ഫജ്ർ ഓതാം.._*


بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

وَالْفَجْرِ ﴿١﴾ وَلَيَالٍ عَشْرٍ ﴿٢﴾ وَالشَّفْعِ وَالْوَتْرِ ﴿٣﴾ وَاللَّيْلِ إِذَا يَسْرِ ﴿٤﴾ هَلْ فِي ذَٰلِكَ قَسَمٌ لِّذِي حِجْرٍ ﴿٥﴾ أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ ﴿٦﴾ إِرَمَ ذَاتِ الْعِمَادِ ﴿٧﴾ الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ ﴿٨﴾ وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ ﴿٩﴾ وَفِرْعَوْنَ ذِي الْأَوْتَادِ ﴿١٠﴾ الَّذِينَ طَغَوْا فِي الْبِلَادِ ﴿١١﴾ فَأَكْثَرُوا فِيهَا الْفَسَادَ ﴿١٢﴾ فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ ﴿١٣﴾ إِنَّ رَبَّكَ لَبِالْمِرْصَادِ ﴿١٤﴾ فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ ﴿١٥﴾ وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ ﴿١٦﴾ كَلَّا ۖ بَل لَّا تُكْرِمُونَ الْيَتِيمَ ﴿١٧﴾ وَلَا تَحَاضُّونَ عَلَىٰ طَعَامِ الْمِسْكِينِ ﴿١٨﴾ وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا ﴿١٩﴾ وَتُحِبُّونَ الْمَالَ حُبًّا جَمًّا ﴿٢٠﴾كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا ﴿٢١﴾ وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا ﴿٢٢﴾ وَجِيءَ يَوْمَئِذٍ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ الْإِنسَانُ وَأَنَّىٰ لَهُ الذِّكْرَىٰ ﴿٢٣﴾ يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي ﴿٢٤﴾ فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُ أَحَدٌ ﴿٢٥﴾ وَلَا يُوثِقُ وَثَاقَهُ أَحَدٌ ﴿٢٦﴾ يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ ﴿٢٧﴾ ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً ﴿٢٨﴾ فَادْخُلِي فِي عِبَادِي ﴿٢٩﴾ وَادْخُلِي جَنَّتِي ﴿٣٠﴾


➖➖➖➖➖➖

🔹........ﻭﺃﻥ ﻳﻮاﻇﺐ ﻛﻞ ﻳﻮﻡ ﻋﻠﻰ ﻗﺮاءﺓ ﺁﻟﻢ، اﻟﺴﺠﺪﺓ، ﻭﻳﺲ، ﻭاﻟﺪﺧﺎﻥ، ﻭاﻟﻮاﻗﻌﺔ، ﻭﺗﺒﺎﺭﻙ، ﻭاﻟﺰﻟﺰﻟﺔ، ﻭاﻟﺘﻜﺎﺛﺮ ﻭﻋﻠﻰ اﻻﺧﻼﺹ ﻣﺎﺋﺘﻲ ﻣﺮﺓ، *ﻭاﻟﻔﺠﺮ ﻓﻲ ﻋﺸﺮ ﺫﻱ اﻟﺤﺠﺔ* الخ....

(فتح المعين)

🔹(ﻭﻳﺴﺘﺤﺐ ﺇﻟﺦ) ، ﻭﺇﺫا ﺭﺃﻯ ﺷﻴﺌﺎ ﻣﻦ اﻟﻨﻌﻢ ﻭﻫﻲ اﻹﺑﻞ ﻭاﻟﺒﻘﺮ ﻭاﻟﻐﻨﻢ ﻓﻲ ﻋﺸﺮ ﺫﻱ اﻟﺤﺠﺔ ﻛﺒﺮ ﻧﺪﺑﺎ ﻣﻐﻨﻲ ﻭﺷﺮﺡ ﺑﺎﻓﻀﻞ ﺯاﺩ اﻟﻨﻬﺎﻳﺔ ﻭﻇﺎﻫﺮ ﺃﻥ ﻣﻦ ﻋﻠﻢ ﻛﻤﻦ ﺭﺃﻯ اﻩـ ﻗﺎﻝ ﻋ ﺷ ﻗﻮﻟﻪ مر ﻛﺒﺮ *ﺃﻱ ﻳﻘﻮﻝ اﻟﻠﻪ ﺃﻛﺒﺮ ﻓﻘﻂ ﻣﺮﺓ* ﻋﻠﻰ اﻟﻤﻌﺘﻤﺪ اﻩـ

(شرواني ٣/٥٤)


🔹(ﻭ) ﻳﺴﻦ ﺑﻞ ﻳﺘﺄﻛﺪ ﺻﻮﻡ ﺗﺴﻊ اﻟﺤﺠﺔ......ﻭﺁﻛﺪﻫﺎ ﺗﺎﺳﻌﻬﺎ ...(تحفة المحتاج ٣/٤٥٤)



ഇ കെ ഹസൻ മുസ്‌ലിയാർ (ന:മ

 *സൈഫുൽ ഇസ്‌ലാം*

*ഇ കെ ഹസൻ മുസ്‌ലിയാർ (ന:മ)*

====================


*പുഴ നീന്തിക്കടന്ന് ഒരു പ്രസംഗയാത്ര*


✍️

മിഖ്ദാദ് ബാഖവി ചുങ്കത്തറ



1969-70 കളിലാണെന്നാണ് ഓർമ്മ. ഞാൻ മരുതയിൽ (നിലമ്പൂരിൻ്റെ മലമടക്കുകളിൽ വിദൂരമായ ഒരു സ്ഥലം) മുതഅല്ലിമായി ജീവിച്ചു കൊണ്ടി‌രിക്കുന്ന കാലം. അവിടെ വഹാബികൾ പ്രസംഗ പരമ്പര നടത്തി.


നാട്ടിലെ കാരണവന്മാർ അവർക്ക് മറുപടി പറയാൻ മറ്റു 

പലരുടേയും കൂട്ടത്തിൽ മർഹൂം ഹസൻ മുസ്‌ലിയാരെ (ന:മ) യും ക്ഷണിക്കാൻ തീരുമാനിച്ചു. ക്ഷണിക്കാൻ പോകാൻ മുതഅല്ലിമായ എന്നെയും നാട്ടിലെ പച്ചപ്പാവമായ ഒരു സാധാരണക്കാര നെയും ആണ് നിശ്ചയിച്ചത്.


ഞങ്ങൾ ഉസ്താദിൻ്റെ അടുക്കലെത്തി. നേരത്തേ ഉണ്ടായിരുന്ന എന്റെ ധാരണയെല്ലാം തിരുത്തപ്പെട്ടു. ഗൗരവം സ്‌ഫുരിക്കുന്ന മുഖഭാവമാണെങ്കിലും സ്നേഹനിധിയായ പിതാവിനെ പോലെയാണ് ഞങ്ങളോട് സംസാരിച്ചത്.


അന്നൊക്കെ പ്രസംഗത്തിന് ബസിലാണല്ലോ വരാറുണ്ടായിരുന്നത്. പരിപാടി നിശ്ചയിക്കപ്പെട്ട ദിവസം ബസ് പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടു. അതിനാൽ തലേദിവസം തന്നെ എന്റെ ഉസ്താദ് (വണ്ടൂർ ഖാസിയായി വഫാത്തായ അന്ന് മരുതയിൽ മുദരിസായിരുന്ന മർഹൂം അലവി മുസ്‌ലിയാർ) ഒരു മുതഅല്ലിമിനെ അങ്ങോട്ട് പറഞ്ഞയച്ചു. പക്ഷെ ആ വ്യക്തി രാത്രി അവിടെ എത്തുന്നതിന് മുമ്പ് തന്നെ പിറ്റേന്നത്തെ പ്രസംഗത്തിന് തടസം നേരിടരുതെന്ന് കരുതി വൈകുന്നേരം തന്നെ അവർ അവിടെ നിന്ന് പുറപ്പെട്ടിരുന്നു. മരുത എന്ന പേരല്ലാതെ എവിടെയാണ് ഈ സ്ഥലമെന്നോ മറ്റോ അവർക്കറിയുമായിരുന്നില്ല. പക്ഷെ, മർഹൂം സ്വദഖത്തുല്ലാഹ് മുസ്‌ലിയാരുടെ ഖാസി സ്ഥാനമുള്ള സ്ഥലമാണെന്ന് അവർ എങ്ങനെയോ അറിഞ്ഞിരുന്നു. അങ്ങനെ ജീപ്പിലും മറ്റും തൂങ്ങിപ്പിടിച്ച് ഉച്ചയാകുമ്പോഴേക്ക് അവർ സ്വാഖതുല്ലാഹ് ഉസ്‌താദിൻ്റെ അടുത്തെത്തി അവരോട് കാര്യം പറഞ്ഞപ്പോൾ അതെന്റെ മഹല്ലാണ്. വഴി കാട്ടാൻ ഞാൻ കുട്ടികളെ വിട്ടു തരാം എന്ന് അവർ പറഞ്ഞു. കുട്ടികളെയൊന്നും പറഞ്ഞയക്കേണ്ട ഉസ്‌താദ് പ്രതികരിച്ചു. എനിക്ക് വഴി പറഞ്ഞു തന്നാൽ മതി ഞാൻ തനിയെ പോയിക്കോള്ളാം.


വാഹനങ്ങളൊന്നും സുലഭമല്ലാതിരുന്ന ആ കാലത്ത് ആളുകളെ കുത്തി നിറച്ച് പോകുന്ന ജീപ്പിൽ തൂങ്ങിപിടിച്ചുകൊണ്ട് നാലുമണി ആകുമ്പോഴേക്ക് മണിമൂളി പഞ്ചായത്ത് സ്റ്റോപ്പിലെത്തി ഇനി അവിടെ നിന്ന് മരുതയിലെത്തണമെങ്കിൽ ഏകദേശം ആറുകിലോമീറ്റർ മഴപെയ്‌താൽ മുട്ടുവരെ ചെളിയും ഇല്ലെങ്കിൽ അതുപോലെ പൊടിയുമുള്ള ചെമ്മൺ പാതയിലൂടെ നടക്കുക തന്നെ ചെയ്യണം. രണ്ട് പുഴയും കടക്കണം.


മഹാനവർകൾ അവിടെ വന്നിറങ്ങിയതോടു കൂടി അതിഘോരമായ വേനൽ മഴപെയ്‌തു. മലകളുടെ താഴ്‌വാരത്തുള്ള പുഴയാ കയാൽ മഴ പെയ്യുമ്പോൾ പെട്ടന്നു നിറഞ്ഞു കവിഞ്ഞ് വരും. ഏതാനും സമയം കൊണ്ട് അതങ്ങനെ ഒഴുകിപ്പോവുകയും ചെയ്യും. കുടയൊന്നും അവരുടെ കൈവശം ഉണ്ടായിരുന്നില്ല. മഴകൊണ്ട് പുഴ വക്കത്ത് വരുമ്പോൾ നിറഞ്ഞ് കവിഞ്ഞ പുഴയാണ് കാണുന്നത്. അവർ സ്‌തബ്‌ധരായിനിന്നു. പ്രസംഗം 

മുടങ്ങാതിരിക്കാൻ ഇത്രയെല്ലാം ത്യാഗം സഹിച്ച് ഇവിടെ എത്തിയപ്പോൾ ഇതാണല്ലോ സ്ഥിതി. ഇനി എന്തു ചെയ്യും എന്ന് ചിന്തിച്ചു കൊണ്ട് അക്കരെ കടക്കാൻ എന്താണ് വഴിയെന്ന് അവിടുണ്ടായി രുന്ന ആളുകളോട് അവർ അന്വേഷിച്ചു. അൽപ സമയം കൊണ്ട് വെള്ളം കുറയുമെന്ന് ആളുകൾ പറഞ്ഞപ്പോൾ കുറയുന്നത് വരെ അവിടെ കാത്തുനിന്നു.


മരുതയിലുള്ള ഞങ്ങളെല്ലാവരും പരിപാടി മുടങ്ങിയതിൽ നിരാശപ്പെട്ടുകൊണ്ട് നിൽക്കുകയാണ്. അതിനിടയിൽ അങ്ങകലെനിന്നതാ ഒരു വെളുത്തരൂപം നടന്നടുത്തുവരുന്നു. അടുത്തെത്തുമ്പോൾ ഞങ്ങൾക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. മഹാനായ ശൈഖുനയായിരുന്നു അത്. മഗ്‌രിമ്പിൻ്റെ ഏതാനും മിനിറ്റുകൾക്ക് മുമ്പ് കാളപൂട്ട് കണ്ടത്തിൽ നിന്ന് കയറിവരുന്ന രൂപത്തിൽ ചെളി പുരണ്ട വസ്ത്രങ്ങളുമായി ആ മഹാവ്യക്തിത്വം അതാ പളളിയുടെ മുറ്റത്ത് വന്ന് നിൽക്കുന്നു. മുറ്റത്തു തന്നെ നിൽക്കാൻ കാരണം പള്ളിയിലേക്ക് കയറാൻ പറ്റാത്ത രൂപത്തിൽ ചെളിയിൽ പുതഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഉസ്‌താദിന്റെ ഡ്രസ് തൽകാലം വാങ്ങി അത് ധരിച്ചുകൊണ്ടാണ് അന്ന് പ്രസംഗിച്ചത്.


ആത്മാർത്ഥത എന്നോ ആദർശ പ്രതിബദ്ധത എന്നോ ഉള്ള വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാത്ത അസാധാരണത്വത്തിൻ്റെ കലവറയാണ് ഇ.കെ.ഹസൻ മുസ്‌ലിയാർ.


(ഇ കെ ഹസൻ മുസ്‌ലിയാർ ചരിത്ര ജീവിതം, ഹസനിയ്യ പാലക്കാട് )

====================


------------------------------

കുട്ടിയും പള്ളിയും



*കുട്ടിയും പള്ളിയും*


പെരുന്നാൾ പോലുള്ള സന്ദർഭങ്ങളിലും മറ്റും വകതിരിവ് ആവാത്ത കുട്ടികളെ പള്ളിയിലേക്ക് കൊണ്ടുവരുന്ന പ്രവണതയുണ്ട്.. അതു ശരിയല്ല..


_*വകതിരിവ് ആവാത്ത കുട്ടികൾ പള്ളിയിൽ നജസാക്കുമെന്ന മികച്ചധാരണയുണ്ടെങ്കിൽ ,അവരെ  പള്ളിയിൽപ്രവേശിപ്പിക്കൽ ഹറാമും അല്ലെങ്കിൽ കറാഹതുമാണ്*_(ശർവാനി)


ﺧﺎﺗﻤﺔ) ﻓﻲ ﺃﺣﻜﺎﻡ اﻟﻤﺴﺠﺪ ﻳﺤﺮﻡ ﺗﻤﻜﻴﻦ اﻟﺼﺒﻴﺎﻥ ﻏﻴﺮ اﻟﻤﻤﻴﺰﻳﻦ ﻭاﻟﻤﺠﺎﻧﻴﻦ ﻭاﻟﺒﻬﺎﺋﻢ ﻭاﻟﺤﻴﺾ ﻭﻧﺤﻮﻫﻦ ﻭاﻟﺴﻜﺮاﻥ ﻣﻦ ﺩﺧﻮﻟﻪ ﺇﻥ ﻏﻠﺐ ﺗﻨﺠﻴﺴﻬﻢ ﻭﺇﻻ ﻛﺮﻩ ﻛﻤﺎ ﻳﻌﻠﻢ ﻣﻤﺎ ﺳﻴﺄﺗﻲ ﻓﻲ اﻟﺸﻬﺎﺩاﺕ


شرواني ٢/١٦٨



▪️▪️▪️▪️▪️▪️



പെരുന്നാൾ മസ്അലകൾ


🌷 *പെരുന്നാൾ മസ്അലകൾ*🌷  


👉🏼പെരുന്നാൾ ഖുതുബകൾക്ക് മുമ്പ് ഖത്തീബ് മിമ്പറിൽ ഇരിക്കൽ സുന്നത്ത് (നിഹായ 2/392)

ഈ ഇരുത്തം ഒരു ബാങ്കിനവശ്യമായ സമയമാണ് (മുഗ് നി 1/423)


👉🏼മിമ്പറിൽ കയറുമ്പോൾ ഇഷ്ട്ടമുള്ള കാൽ മുന്തിക്കാവുന്നതാണ്.  (തുഹ്ഫ 1/159)


👉🏼മിമ്പറിൽ കയറുമ്പോൾ ഓരോ പടിയിലും നിൽക്കേണ്ടതില്ല. സാധാരണ നടക്കും പോലെ ഓരോ കാൽ വെച്ചാണു കയറേണ്ടത് (ശർവാനി 2/462)


👉🏼ഒന്നാം ഖുതുബയുടെ  തുടക്കത്തിൽ ഒമ്പതുo രണ്ടിൽ ഏഴുo തക്ബീർ സുന്നത്ത് .ഈ തക്ബീറുകൾ ഓരോന്നും മുറിച്ചു മുറിച്ചാണ് ഉത്തമം ..

(അല്ലാഹു അക്ബ൪ - അല്ലാഹു അക്ബ൪...എന്നിങ്ങനെ )(തുഹ്ഫ,ശ൪വാനി 3/46) അപ്പോൾ അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു എന്നിങ്ങനെ ചേർത്തല്ല ചൊല്ലേണ്ടത് എന്നു മനസ്സിലായി


👉🏼ഖുതുബക്കിടയിൽ ഖത്തീബിനു തക്ബീറുകൾ ധാരാളം സുന്നത്ത്..എന്നാൽ ഈ തക്ബീർ  സദസ്യർക്ക് സുന്നത്തില്ല (ഫത്ഹുൽ മുഈ൯) 



👉🏼പെരുന്നാൾ നിസ്കാരത്തിലെ ആദ്യത്തെ ഏഴു൦ അഞ്ചും  തക്ബീറുകൾ  ഉറക്കയാക്കൽ മഅമൂമിനുo സുന്നത്തുണ്ട് (തുഹ്ഫ,ശ൪വാനി3/41 )


👉🏻ഈ താക്ബീറുകൾ മറന്നു ഫാത്തിഹയിൽ പ്രവേശിച്ചാൽ അതിന്റെ ചാൻസ് നഷ്ടപ്പെട്ടു. പിന്നെ വീണ്ടെടുക്കരുത്  (തുഹ്ഫ  3/44)

തക്ബീർ മറന്നാൽ സഹ്‌വിന്റെ സുജൂദ് ഇല്ല.

താക്ബീറിലേക്ക് മടങ്ങിയാൽ നിസ്കാരം ബാഥ്വിലാവില്ല.


👉🏻പെരുന്നാൾ ദിവസം കുളിക്കൽ സ്ത്രീകൾക്കും സുന്നതാണ് (ശർവാനി 3/47) പെരുന്നാൾ ദിനത്തിലെ കുളി നിർവഹിക്കുന്നു എന്നു നിയ്യത്ത് ചെയ്താൽ മതി


👉🏼പെരുന്നാൾ നിസ്കാരം നഷ്ട്ടപ്പെട്ടവർക്ക് ഖളാ വീട്ടൽ സുന്നത്ത് (തുഹ്ഫ 2/237)


👉🏻പെരുന്നാൾ നിസ്കാരം ഒരുതവണ(തനിച്ചോ, ജമാഅതായോ) നിസ്കരിച്ച വ്യക്തിക്ക് വീണ്ടും *ജമാഅതായി* ആവർത്തിക്കാവുന്നതാണ് (തുഹ്ഫ2/263)


👉🏼 "അസ്സലാതു ജാമിഅ" എന്നു കേൾക്കുമ്പോൾ, ലാ ഹൌല വലാ ഖുവ്വത......എന്ന ദിക്ർ  ചൊല്ലൽ സുന്നത്ത് (ശർവാനി1/461)


👉🏼പെരുന്നാൾ നിസ്കാരം എന്നുമാത്രം നിയ്യത്ത് ചെയ്താൽ മതിയാവില്ല..മറിച്ച് വലിയ പെരുന്നാൾ എന്നോ *ചെറിയ പെരുന്നാൾ* എന്നോ നിർണ്ണയിക്കണം (ഫത്ഹുൽ മുഈ൯)


👉🏼ചെറിയ പെരുന്നാൾ നിസ്കാരത്തിനു മുമ്പ് വല്ലതും കഴിക്കൽ സുന്നത്ത്.വിശിഷ്യാ ഈത്തപ്പഴം (തുഹ്ഫ3/50)



===================


👉🏼പെരുന്നാൾ ആശംസ അറിയിക്കൽ സുന്നത്ത്.. (تقبل الله منا ومنكمഎന്നോ *തുല്യമായ മറ്റു വാചകങ്ങളോ പറയാം* 

(ശർവാനി 3/56)  


*عِيد مُبَارَك*

 എന്നു പറയുന്ന പതിവ് പഴയ കാലത്തു തന്നെ ഉണ്ട് (റദ്ദുൽ മുഹ്താർ(ഹനഫി) 2/169 കാണുക )   


✍🏼 9961303786

ഫർള് നഷ്ട്ടപ്പെട്ടവന്റെ തറാവീഹ്*

 *ഫർള് നഷ്ട്ടപ്പെട്ടവന്റെ തറാവീഹ്*


ഫർള് നിസ്കാരം അകാരണമായി നഷ്ടപ്പെട്ടവർ, തന്റെ ആശ്രിതരുടെ നിർബന്ധ ചിലവിന് വേണ്ടിയുള്ള അധ്വാനം പോലുള്ള  അനിവാര്യമായ കാര്യങ്ങൾ കഴിഞ്ഞു, ബാക്കി മുഴുവൻ സമയവും ഫർള് ഖളാ വീട്ടാൻ  ഉപയോഗിക്കൽ നിർബന്ധമാണ്. സുന്നത്ത് നിസ്കാരം പോലും പാടില്ല, എന്നാണ് നിയമം  ( ഫത്ഹുൽ മുഈൻ, ഇആനത് ).


 എന്നാൽ "എനിക്ക് ഫർള് വീട്ടാനുണ്ട്" എന്ന കാരണം പറഞ്ഞുകൊണ്ട് തറാവീഹ് പോലുള്ള സുന്നത്ത് നിസ്കാരങ്ങളിൽ നിന്നും, ചിലർ മാറി നിൽക്കാറുണ്ട്.എന്നിട്ട് പ്രസ്തുത സമയം ഖളാ വീട്ടാൻ വിനിയോഗിക്കുകയുമില്ല.അത്തരക്കാർ, -തറാവീഹ് പോലുള്ള സുന്നതുകൾ എടുക്കലോടെ, പരമാവധി ഫർള് ഖളാ വീട്ടലാണ്- *ഫർളും സുന്നത്തുമില്ലാതെ കൂടുതൽ മോശപ്പെട്ട അവസ്ഥയിൽ നിലനിൽക്കുന്നതിനേക്കാൾ നല്ലത്.*

➖➖➖➖➖➖➖➖

 .....فمن كان لا يتوجه الى تفريغ الذمة عن القضاء ويمتنع عن النوافل وفروض الكفاية مُعلِّلا بأنّ عليَّ فوائتَ فالأولى له أن لا يمتنعَ عن النوافل وفروض الكفايات بل يفعلها ويتوجه إلى قضاء الفوائت أيضا حسب ما أمكن فلأَنْ يكونَ عند المرإ حاصل  خير من أن يكون عنده لا حاصل  وخير الخير ما هو عاجل فليتق الله ولا يقنط عن رحمته وليبادر الى طاعته ولا يأمن عن نقمته، وإلى هذا ذهب جمع من العلماء واختاره غير واحد من الفضلاء اهل المذاهب والترجيح...الخ (الفتاوى الأزهرية للعلامة الشالياتي رحمه الله تعالى ٨٣)



നോമ്പും കുളിയും*

 *നോമ്പും കുളിയും*


⭕️കുളിക്കുന്ന സമയത്ത്, ചെവിയിലൂടെയോ മറ്റോ അനിയന്ത്രിതമായി, വെള്ളം  ഉള്ളിൽ പ്രവേശിക്കുമെന്ന് ഭയമുള്ള നോമ്പുകാരനു, സ്വപ്നസ്ഖലനം പോലുള്ള കാരണം കൊണ്ട് കുളി നിർബന്ധമായാലല്ലാതെ പകൽ സമയം കുളിക്കാൻ പാടില്ല.


മേൽ പറഞ്ഞ ഭയമുള്ളവന്ന് *ജുമുഅക്കു വേണ്ടിയോ മറ്റോ പകൽ സമയം കുളിക്കൽ സുന്നതില്ല.  കുളിക്കൽ തെറ്റാണ്. കുളിയിൽ,ഉള്ളിൽ വെള്ളം പ്രവേശിച്ചാൽ നോമ്പ് നഷ്ടപ്പെടുന്നതുമാണ്*


എന്നാൽ,മേൽ പറഞ്ഞ ഭയം ഇല്ലാത്തവൻ സുന്നതായ കുളി നിർവഹിക്കുമ്പോഴോ,സ്വപ്ന സ്ഖലനം പോലുള്ളതുകൊണ്ട് പകൽ സമയത്ത് കുളി നിർബന്ധമായവൻ കുളിക്കുമ്പോഴോ,അനിയന്ത്രിതമായി വെള്ളം ഉള്ളിൽ പ്രവേശിച്ചാൽ നോമ്പ് നഷ്ടപ്പെടുകയില്ല.


⭕️ റമളാനിൽ *എല്ലാ രാത്രിയിലും* കുളിക്കൽ പ്രത്യേകം സുന്നത്തുണ്ട് . ഈ കുളിയുടെ സമയം മഗ് രിബ് മുതൽ സുബ്ഹ് വരെയാണ്.



*ﻭﻳﻨﺒﻐﻲ ﻟﺼﺎﺋﻢ ﺧﺸﻲ ﻣﻨﻪ ﻣﻔﻄﺮا ﺗﺮﻛﻪ ﻭﻛﺬا ﺳﺎﺋﺮ اﻻﻏﺘﺴﺎﻝ اﻟﻤﺴﻨﻮﻧﺔ.*

(فتح المعين ، باب الجمعة)

➖➖➖➖➖➖➖


(ﻗﻮﻟﻪ: ﻭﻳﻨﺒﻐﻲ اﻟﺦ)..........

*ﻭاﻟﻈﺎﻫﺮ ﺃﻥ اﻟﻤﺮاﺩ ﺑﺎﻻﻧﺒﻐﺎء اﻟﻮﺟﻮﺏ.*

(ﻗﻮﻟﻪ: ﺧﺸﻲ ﻣﻨﻪ ﻣﻔﻄﺮا) ﺃﻱ ﺧﺎﻑ ﻣﻦ اﻟﻐﺴﻞ ﻣﻔﻄﺮا، ﺑﺄﻥ ﻳﺴﺒﻖ اﻟﻤﺎء ﺇﻟﻰ ﺟﻮﻓﻪ ﻓﻴﻔﻄﺮ ﺑﻪ.

(ﻭﻗﻮﻟﻪ: ﺗﺮﻛﻪ) ﺃﻱ اﻟﻐﺴﻞ، ﻭﻫﻮ ﻓﺎﻋﻞ ﻳﻨﺒﻐﻲ.

(ﻗﻮﻟﻪ: ﻭﻛﺬا ﺳﺎﺋﺮ اﻷﻏﺴﺎﻝ اﻟﻤﺴﻨﻮﻧﺔ) ﺃﻱ ﻭﻛﺬﻟﻚ ﻳﻨﺒﻐﻲ ﺗﺮﻛﻬﺎ ﻟﻠﺼﺎﺋﻢ ﺇﺫا ﺧﺸﻲ ﻣﻨﻬﺎ ﻣﻔﻄﺮا.

ﻭﺧﺮﺝ ﺑﺎﻷﻏﺴﺎﻝ اﻟﻤﺴﻨﻮﻧﺔ اﻷﻏﺴﺎﻝ اﻟﻮاﺟﺒﺔ، ﻓﻼ ﻳﺘﺮﻛﻬﺎ ﺇﺫا ﺧﺸﻲ ﻣﻨﻬﺎ ﺫﻟﻚ.

ﻓﻠﻮ اﻏﺘﺴﻞ ﻭﺳﺒﻘﻪ اﻟﻤﺎء ﺇﻟﻰ ﺟﻮﻓﻪ، ﻻ ﻳﻔﻄﺮ، ﺑﺨﻼﻓﻪ ﻓﻲ اﻷﻏﺴﺎﻝ اﻟﻤﺴﻨﻮﻧﺔ، ﻓﺈﻧﻪ ﻳﻔﻄﺮ، ﻛﻤﺎ ﺳﻴﺼﺮﺡ ﺑﻪ ﻓﻲ ﺑﺎﺏ اﻟﺼﻮﻡ.

(إعانة الطالبين)

➖➖➖➖➖➖➖

  ......ﻭﻟﻜﻞ ﻟﻴﻠﺔ ﻣﻦ ﺭﻣﻀﺎﻥ

(نهاية المحتاج)


(ﻗﻮﻟﻪ: ﻭﻟﻜﻞ ﻟﻴﻠﺔ ﻣﻦ ﺭﻣﻀﺎﻥ) ﺃﻱ ﻳﺪﺧﻞ ﻭﻗﺘﻪ ﺑﺎﻟﻐﺮﻭﺏ ﻭﻳﺨﺮﺝ ﺑﻄﻠﻮﻉ اﻟﻔﺠﺮ.

(شبرا ملسي ٢/٣٣٢)



യാസീനും ആർത്തവകാരിയും

 *യാസീനും ആർത്തവകാരിയും*


വലിയ അശുദ്ധിയുള്ളവർക്ക് ഖുർആനാണെന്ന ഉദ്ദേശ്യമില്ലാതെ വിശുദ്ധ ഖുർആനിലെ ഏത് ഭാഗവും ഓതാമെന്ന് നമ്മുടെ ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (ഉദാ:ശർവാനി1/272)


  വാഹനത്തിൽ കയറുമ്പോൾ 

 سُبْحَانَ الَّذِي سَخَّرَ لَنَا....

വിപത്തു വരുമ്പോൾ ഇന്നാ ലില്ലാഹി.... 

പോലുള്ള ആയത്തുകൾ ചൊല്ലാവുന്നതാണ്.. കാരണം ഇതെല്ലാം പ്രസ്തുത വേളകളിൽ ദിക്റായിട്ടാണ് നിർവഹിക്കപ്പെടുന്നത്..


*അതേസമയം സൂറതുൽ ഇഖ്ലാസ് പോലുള്ളവ, വിശുദ്ധ ഖുർആനാണെന്ന ഉദ്ദേശ്യമില്ലാതെ ഓതിയാലും ഹറാമാണെന്ന് ചില ഇമാമുകൾക്ക് അഭിപ്രായമുണ്ട്.* ഹറാമാണോ എന്നതിൽ,അഭിപ്രായവ്യത്യാസമുള്ളത് ചെയ്യൽ *കറാഹത്ത് വരുമെന്ന്* ഇമാമുകൾ വിവരിച്ചിട്ടുണ്ട്..(തുഹ്ഫ)

അങ്ങിനെ വരുമ്പോൾ "ഖുർആൻ ഒതുക" എന്ന കരുത്തില്ലാതെ യാസീൻ പോലുള്ളവ പാരായണം ചെയ്താൽ പ്രബല വീക്ഷണമനുസരിച്ച് ഹറാമില്ലെങ്കിലും *കറാഹത്ത് വരുമെന്ന്* മനസ്സിലാക്കാവുന്നതാണ്. കറാഹത്ത്   ചെയ്യരുത് എന്നാണല്ലോ മത കല്പന.ചെയ്യാതിരിക്കൽ പ്രതിഫലാർഹവുമാണ്.


 അങ്ങനെ വരുമ്പോൾ ആർത്തവകാരിയും മറ്റു വലിയ അശുദ്ധിയുള്ള വരും ഖുർആനാണെന്ന കരുത്തില്ലാതെ  യാസീൻ പോലുള്ളവ ഓതാതിരിക്കുകയും ഓതുന്നതിനെ നിരുത്സാഹപ്പെടുത്തുകയുമാണ് വേണ്ടത്.


 *വലിയ ശുദ്ധിയുള്ളവർ "ഖുർആനെന്ന കരുത്തില്ലാതെ" വെള്ളിയാഴ്ച ദിവസം സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യാമോ... എന്ന ചോദ്യത്തിനു* മറുപടിയായി,സൂറതു ൽ കഹ്ഫ് പോലുള്ളത് ഓതുമ്പോൾ "ഖുർആൻ ഓതുകയാണ്" എന്ന കരുത്ത് മനസ്സിൽ വരാതെ ഓതാൻ സാധിക്കില്ല എന്ന് ഇമാം സുയൂത്വി (റ) ഫത് വ നൽകിയിട്ടുണ്ട്..


 എങ്കിലും അപാരമായ മനക്കരുത്തുള്ള ഒരു വ്യക്തിക്ക്,തീരെ ത്തന്നെ ഖുർആനാണെന്ന് ഉദ്ദേശ്യമില്ലാതെ യാസീനോ മറ്റോ ഓതാൻ സാധിക്കുമെങ്കിൽ അവിടെ ഹറാമില്ലെങ്കിലും മേൽപ്പറഞ്ഞതനുസരിച്ചു കറാഹത്ത് വരുമെന്ന് മനസ്സിലാക്കാം..


 കൂടാതെ ഖുർആൻ ഓതുക എന്ന ഉദ്ദേശ്യം ഇല്ലെങ്കിലും *സൂറതുൽ ഇഖ്ലാസ് പോലുള്ളവ  കറാഹത്താണെന്ന് ബുശ്റർ കരീമിലും തർശീഹിലും വ്യക്തമായിത്തന്നെ പറഞ്ഞിട്ടുമുണ്ട്..*


 ഇഖ്ലാസും യാസീനും വാഖിഅയും തബാറകയും മറ്റും പതിവാക്കിയവർക്ക് മെൻസസ് സമയത്ത് പ്രസ്തുത സൂറത്തുകൾ ഓതാൻ സാധിക്കാത്തതിൽ അസ്വസ്ഥത ആവശ്യമില്ല.  നിസ്കാരം പോലും ആ സമയത്ത് വേണ്ടെന്നാണല്ലോ റബ്ബിന്റെ തീരുമാനം. 


 എന്നാൽ അശുദ്ധി സമയത്ത്,വിശുദ്ധ ഖുർആനിലെ സൂറത്തുകളല്ലാത്ത മറ്റു ദിക്റുകൾ  സ്വലാതുകൾ ദുആകൾ  എന്നിവകൊണ്ട് ധന്യമാക്കി റബ്ബിലേക്ക് അടുക്കാമല്ലോ...


🔷 (وَتَحِلُّ) لِجُنُبٍ وَحَائِضٍ وَنُفَسَاءَ (أَذْكَارُهُ) وَمَوَاعِظُهُ وَقَصَصُهُ وَأَحْكَامُهُ (لَا بِقَصْدِ قُرْآنٍ) سَوَاءٌ أَقَصَدَ الذِّكْرَ وَحْدَهُ أَمْ أَطْلَقَ؛ لِأَنَّهُ أَيْ عِنْدَ وُجُودِ قَرِينَةٍ تَقْتَضِي صَرْفَهُ عَنْ مَوْضُوعِهِ كَالْجَنَابَةِ هُنَا لَا يَكُونُ قُرْآنًا إلَّا بِالْقَصْدِ *وَذَهَبَ جَمْعٌ مُتَقَدِّمُونَ إلَى أَنَّ مَا لَا يُوجَدُ نَظْمُهُ إلَّا فِي الْقُرْآنِ كَالْإِخْلَاصِ يَحْرُمُ مُطْلَقًا وَهُوَ مُتَّجَهٌ مُدْرَكًا* وَمِنْ ثَمَّ اخْتَارَ جَمْعٌ الْحُرْمَةَ فِي حَالَةِ الْإِطْلَاقِ مُطْلَقًا لَكِنْ تَسْوِيَةُ الْمُصَنِّفِ بَيْنَ أَذْكَارِهِ وَغَيْرِهَا مِمَّا ذُكِرَ صَرِيحٌ فِي جَوَازِ كُلِّهِ بِلَا قَصْدٍ وَاعْتَمَدَهُ غَيْرُ وَاحِدٍ (تحفة المحتاج ١/٢٧١,٢٧٢)


🔷 وَيُسَنُّ أَنْ) تُخْرَجَ يَوْمَ الْعِيدِ لَا قَبْلَهُ وَأَنْ يَكُونَ إخْرَاجُهَا قَبْلَ صَلَاتِهِ وَهُوَ قَبْلَ الْخُرُوجِ إلَيْهَا مِنْ بَيْتِهِ أَفْضَلُ لِلْأَمْرِ الصَّحِيحِ بِهِ وَأَنْ (لَا تُؤَخَّرَ عَنْ صَلَاتِهِ) بَلْ يُكْرَهُ ذَلِكَ لِلْخِلَافِ الْقَوِيِّ فِي الْحُرْمَةِ حِينَئِذٍ *وَقَدْ صَرَّحُوا بِأَنَّ الْخِلَافَ فِي الْوُجُوبِ يَقْتَضِي كَرَاهَةَ التَّرْكِ فَهُوَ فِي الْحُرْمَةِ يَقْتَضِي كَرَاهَةَ الْفِعْلِ* ( تحفة المحتاج ٣/٣٠٨)


🔷 مسألة: هل يجوز للجنب قراءة سورة الكهف لا بقصد القرآن؟ .

الجواب: يجوز للجنب إيراد شيء من القرآن إذا لم يقصد القرآن، بل قصد الذكر، أو الوعظ، أو الإخبار مثل ﴿يايحيى خذ الكتاب﴾ ونحو ذلك، أما قراءة سورة الكهف لا بقصده فإن ذلك لا يتصور إيراده بلا قصد القرآن ; لأنه إنما يظهر الخلو عن قصد القرآن في آية، أو نحوها، أما مثل سورة كاملة ; فإنها لا يتصور فيها ذلك ; لأنها لا يقصد منها كلها شيء مما ذكر، واللفظ موضوع للتلاوة. (الحاوي  للفتاوى ١/١٠)


 🔷 وإنما تحرم القراءة بشروط منها: كونها (بقصد القراءة) وحدها أو مع غيرها؛ لخبر: «لا يقرأ الجنب ولا الحائض شيئًا من القرآن»، فإن لم يقصدها، بأن قصد نحو ذكره أو مواعظه أو قصصه أو التحفظ أو التحصن، ولم يقصد معها القراءة .. لم يحرم، وكذا إن أطلق؛ لأنه عند وجود قرينة تقتضي صرفه عن موضوعه كالجنابة لا يكون قرآنًا إلاَّ بقصد، *ولو بما لا يوجد نظمه في غير القرآن كسورة الإخلاص، لكن تكره به،* وفي حالة الإطلاق

( بشرى الكريم و ترشيح المستفيدين)


സ്ത്രീയുടെ മുഖം മറക്കൽ

 *സ്ത്രീയുടെ മുഖം മറക്കൽ*



അന്യപുരുഷന് മുന്നിൽ സ്ത്രീയുടെ മുഖം മറക്കണോ ?


മറുപടി


ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇമാം ഇബ്നു ഹജർ റ

പറയുന്നു 

പ്രായപൂർത്തിയായ ബുദ്ധിയുള്ള പുരുഷൻ ഇഷ്ടപ്രകാരം അന്യ സ്ത്രീയുടെ ഔറത്തിലേക്ക് നോക്കൽ ഹറാമാണ്.

നബിയെ സത്യവിശ്വാസികളായ പുരുഷൻമാരോട്  പറയൂ 

അവരുടെ കണ്ണുകൾ താഴ്ത്തി ഇടുക - എന്ന ആശയമുള്ള ആയത്താണ് അതിന്റെ തെളിവ് -

ഫിത്ന ഭയപ്പെടുമ്പോൾ സ്ത്രീയുടെ മുഖവും മുൻ കൈയ്യും ഇപ്രകാരമാണ് -

നോക്കൽ ഹറാമാണ് അതിൽ ഇജ്മാഉണ്ട്.

ഫിത്ന നിർഭയമാണങ്കിലും ആനന്ദത്തോടെ വൈകാരികമായ നോട്ടവും ഹറാമാണ്.

സ്വഹീഹായ അഭിപ്രായപ്രകരം വികാരത്തോടെ അല്ലങ്കിലും ഫിത്ന നിർഭയമായാലും ഹറാമാണ്


 ( وَيَحْرُمُ نَظَرُ فَحْلٍ ) وَخَصِيٍّ وَمَجْبُوبٍ وَخُنْثَى  إذْ هُوَ مَعَ النِّسَاءِ كَرَجُلٍ وَعَكْسُهُ فَيَحْرُمُ ....... ( بَالِغٍ ) وَلَوْ شَيْخَاهُمَا وَمُخَنَّثًا ، وَهُوَ الْمُتَشَبِّهُ بِالنِّسَاءِ عَاقِلٍ مُخْتَارٍ ( إلَى عَوْرَةِ حُرَّةٍ ) خَرَجَ مِثَالُهَا فَلَا يَحْرُمُ نَظَرُهُ فِي نَحْوِ مِرْآةٍ كَمَا أَفْتَى بِهِ غَيْرُ وَاحِدٍ وَيُؤَيِّدُهُ قَوْلُهُمْ لَوْ عَلَّقَ الطَّلَاقَ بِرُؤْيَتِهَا لَمْ يَحْنَثْ بِرُؤْيَةِ خَيَالِهَا فِي نَحْوِ مِرْآةٍ ؛ لِأَنَّهُ لَمْ يَرَهَا وَمَحَلُّ ذَلِكَ كَمَا هُوَ ظَاهِرٌ حَيْثُ لَمْ يَخْشَ فِتْنَةً وَلَا شَهْوَةً وَلَيْسَ مِنْهَا الصَّوْتُ فَلَا يَحْرُمُ سَمَاعُهُ إلَّا إنْ خَشِيَ مِنْهُ فِتْنَةٌ وَكَذَا إنْ الْتَذَّ بِهِ كَمَا بَحَثَهُ الزَّرْكَشِيُّ وَمِثْلُهَا فِي ذَلِكَ الْأَمْرَدُ ( كَبِيرَةٍ ) وَلَوْ شَوْهَاءَ بِأَنْ بَلَغَتْ حَدًّا تُشْتَهَى فِيهِ لِذَوِي الطِّبَاعِ السَّلِيمَةِ لَوْ سَلِمَتْ مِنْ مُشَوَّهٍ بِهَا كَمَا يَأْتِي ( أَجْنَبِيَّةٍ ) ، وَهِيَ مَا عَدَا وَجْهَهَا وَكَفَّيْهَا بِلَا خِلَافٍ لِقَوْلِهِ تَعَالَى { قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ } ؛ وَلِأَنَّهُ إذَا حَرُمَ نَظَرُ الْمَرْأَةِ إلَى عَوْرَةِ مِثْلِهَا  كَمَا فِي الْحَدِيثِ الصَّحِيحِ فَأَوْلَى الرَّجُلُ .


( وَكَذَا وَجْهُهَا ) أَوْ بَعْضُهُ وَلَوْ بَعْضَ عَيْنِهَا ، أَوْ مِنْ وَرَاءِ نَحْوِ ثَوْبٍ يُحْكَى مَا وَرَاءَهُ ( وَكَفُّهَا ) ، أَوْ بَعْضُهُ أَيْضًا ، وَهُوَ مِنْ رَأْسِ الْأَصَابِعِ إلَى الْكُوعِ ( عِنْدَ خَوْفِ الْفِتْنَةِ ) إجْمَاعًا مِنْ دَاعِيَةٍ نَحْوَ مَسٍّ لَهَا ، أَوْ خَلْوَةٍ بِهَا وَكَذَا عِنْدَ النَّظَرِ بِشَهْوَةٍ بِأَنْ يَلْتَذَّ بِهِ ، وَإِنْ أَمِنَ الْفِتْنَةَ قَطْعًا ( وَكَذَا عِنْدَ الْأَمْنِ ) مِنْ الْفِتْنَةِ [ ص: 193 ] فِيمَا يَظُنُّهُ مِنْ نَفْسِهِ وَبِلَا شَهْوَةٍ ( عَلَى الصَّحِيحِ )


അതിന് ഇമാമുൽ ഹറമൈനി കാരണം പറഞ്ഞത് മുഖം തുറന്നിട്ട് സ്ത്രീകൾ പുറത്ത് പോകുന്നത്ത് തടയേണ്ടതാണന്നതിൽ മുസ്ലിമീങ്ങൾ ഏകോപിച്ചിരിക്കുന്നു എന്നതതും

നോട്ടം ഫിത്നയുടെ ഭാവനാ സ്ഥലമാണ് എന്നതും വികാരത്തെ ഇളക്കുമെന്നതുമാണ് - അത് കൊണ്ട് ശരീഅത്തിന്റെ നന്മയോട് അനുയോജ്യമായത് നോട്ടത്തിന്റെ കവാടം തന്നെ അടക്കലാണ് .


 وَوَجَّهَهُ الْإِمَامُ بِاتِّفَاقِ الْمُسْلِمِينَ عَلَى مَنْعِ النِّسَاءِ أَنْ يَخْرُجْنَ سَافِرَاتِ الْوُجُوهِ وَلَوْ جُلَّ النَّظَرُ لَكِنَّ كَالْمُرْدِ وَبِأَنَّ النَّظَرَ مَظِنَّةٌ لِلْفِتْنَةِ وَمُحَرِّكٌ لِلشَّهْوَةِ فَاللَّائِقُ بِمَحَاسِنِ الشَّرِيعَةِ سَدُّ الْبَابِ وَالْإِعْرَاضُ عَنْ تَفَاصِيلِ الْأَحْوَالِ كَالْخَلْوَةِ بِالْأَجْنَبِيَّةِ


 وَبِهِ انْدَفَعَ مَا يُقَالُ هُوَ غَيْرُ عَوْرَةٍ فَكَيْفَ حَرُمَ نَظَرُهُ وَوَجْهُ انْدِفَاعِهِ أَنَّهُ مَعَ كَوْنِهِ غَيْرَ عَوْرَةٍ نَظَرُهُ مَظِنَّةٌ لِلْفِتْنَةِ ، أَوْ الشَّهْوَةِ فَفَطَمَ النَّاسَ عَنْهُ احْتِيَاطًا عَلَى أَنَّ السُّبْكِيَّ قَالَ الْأَقْرَبُ إلَى صَنِيعِ الْأَصْحَابِ أَنَّ وَجْهَهَا وَكَفَّيْهَا عَوْرَةٌ فِي النَّظَرِ

ഇമാമുൽ ഹറമൈനി റ സ്ത്രീകൾ തുറന്നിട്ട് യാത്ര ചെയ്യൽ തടയണമെന്ന് ഏകോപനമുണ്ടന്ന് പറഞ്ഞതും ഖാളി ഇയാള് റ മുഖം മറക്കൽ നിർബന്ധമില്ല എന്ന് ഇജ്മാഉണ്ട് എന്ന് പറഞ്ഞതും എതിരില്ല.

സ്ത്രീ മുഖം തുറക്കൽ കറാഹത്താണന്ന് വെച്ചാലും ഭരണാധികാരി തടയേണ്ടിവരും പൊതുനന്മക്ക് വേണ്ടി കറാഹത്തിനെ തൊട്ടു ഭരണാധികാരി തടയുന്നതാണ്. ഇതിനാൽ (അന്യപുരുഷൻ നോക്കുന്നില്ലങ്കിൽ ) മറക്കൽ നിർബന്ധമാണന്ന് വരുന്നില്ല.


എന്നാൽ അന്യപുരുഷൻ അവളെ നോക്കൽ  ഉറപ്പുണ്ടങ്കിൽ അവനെ തൊട്ട് അവളുടെ മുഖം മറക്കൽ നിർബന്ധമാണ് - മുഖം മറച്ചില്ലങ്കിൽ അവൾ ഹറാമിന്റെ മേൽ സഹായിക്കുന്നവളാവും. അപ്പോൾ അവൾ കുറ്റക്കാരിയാവും

(തുഹ്ഫതുൽ മുഹ്താജ്)



 وَلَا يُنَافِي مَا حَكَاهُ الْإِمَامُ مِنْ الِاتِّفَاقِ نَقْلُ الْمُصَنِّفِ عَنْ عِيَاضٍ الْإِجْمَاعَ عَلَى أَنَّهُ لَا يَلْزَمُهَا فِي طَرِيقِهَا سَتْرُ وَجْهِهَا  وَإِنَّمَا هُوَ سُنَّةٌ وَعَلَى الرِّجَالِ غَضُّ الْبَصَرِ عَنْهُنَّ لِلْآيَةِ ؛ لِأَنَّهُ لَا يَلْزَمُ مِنْ مَنْعِ الْإِمَامِ لَهُنَّ مِنْ الْكَشْفِ لِكَوْنِهِ مَكْرُوهًا وَلِلْإِمَامِ الْمَنْعُ مِنْ الْمَكْرُوهِ لِمَا فِيهِ مِنْ الْمَصْلَحَةِ الْعَامَّةِ وُجُوبُ السَّتْرِ عَلَيْهِنَّ بِدُونِ مَنْعٍ مَعَ كَوْنِهِ غَيْرَ عَوْرَةٍ وَرِعَايَةُ الْمَصَالِحِ الْعَامَّةِ مُخْتَصَّةٌ بِالْإِمَامِ وَنُوَّابِهِ


نَعَمْ مَنْ تَحَقَّقَتْ نَظَرَ أَجْنَبِيٍّ لَهَا يَلْزَمُهَا سَتْرُ وَجْهِهَا عَنْهُ وَإِلَّا كَانَتْ مُعِينَةً لَهُ عَلَى حَرَامٍ فَتَأْثَمُ . تحفة المحتاج

ചുരുക്കത്തിൽ ശാഫിഈ മദ്ഹബിൽ ഇമാം ഇബ്ൻ ഹജറ് റ യുടെ അഭിപ്രായത്തിൽ


സ്വഹാബി സ്ത്രീകൾ മുഖം മറച്ചിരുന്നു എന്ന് വ്യക്തമാണ്

ഇമാം ബുഖാരി  റ റിപ്പോർട്ട് ചെയ്യുന്നു

ആഇശ ബീവി പറയുന്ന ഹദീസിൽ ഇങ്ങനെ കാണാം


(പുരുഷൻ എൻറെ മുന്നിൽ ഉണ്ട് എന്നറിഞ്ഞപ്പോൾ ) എൻറെ മുഖംമൂടി കൊണ്ട് ഞാൻ മുഖം മറച്ചു (സ്വഹീഹുൽ ബുഖാരി)

അബൂദാവൂദ് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം

ആഇശാബീവി പറയുന്നു.

ഞങ്ങൾ ഹജ്ജിന് പോകുമ്പോൾ പുരുഷന്മാർ ഞങ്ങളിൽ ഒരു സ്ത്രീയുടെ അരികിലൂടെ നടക്കുമ്പോൾ അവൾ അവളുടെ  മൂട് വസ്ത്രം  അവളുടെ  മുഖത്തിന് മേൽ താഴ്ത്തി ഇടുമായിരുന്നു -പുരുഷന്മാർ അകന്നു കഴിഞ്ഞാൽ തുറക്കുകയും ചെയ്യും.


قالت: "فكانت إحدانا إذا دنا منها الرجال؛ سدلت جلبابها على وجهها، فإذا بعد الرجال؛ كشفن"


Aslam Kamil Saquafi parappanangadi

Saturday, June 21, 2025

നബി തങ്ങൾക്ക് പിഴവ് പറ്റിയിട്ടുണ്ടെന്ന് വഹാബീമതം!

 


നബി തങ്ങൾക്ക് പിഴവ് പറ്റിയിട്ടുണ്ടെന്ന് വഹാബീമതം!


പുണ്യ റബീഇലും അല്ലാത്തപ്പോഴും മുസ്ലിംകൾ മുത്തു നബിയുടെ മദ്ഹ് പാടുകയും പറയുകയും അത്തരം സദസുകൾ സംഘടിപ്പിക്കുകയും ചെയ്യും.ഇത് ശിർക്കും ബിദ്അത്തുമാക്കുന്ന വഹാബീ മുന്നണി ചെയ്യുന്ന കർമ്മങ്ങൾ എന്താണെന്ന് കണ്ടോളൂ.... നബി തങ്ങളുടെ വീക്ഷണങ്ങളിൽ പിഴവ് പറ്റി, ഉമർ [റ] നബിയുടെ സുന്നത്തിനെതിര് വിധിച്ചു, സഹാബികൾ ദീനിൽ തെളിവല്ല......... ഇല്ല.... ഈ ലിസ്റ്റ് അവസാനിക്കുന്നില്ല!.ഇത്തരം കാര്യങ്ങൾ ഉള്ളിൽ കിടക്കുമ്പോൾ ഇവർക്കെങ്ങിനെ തിരുനബിയുടെ മദ്ഹ് പറയാൻ മനസുവരും? ശെരിക്കും മുത്തു നബിയുടെ ശത്രുക്കളല്ലേ എന്ന് ആരായാലും സംശയിച്ച് പോകും. അത്തരത്തിലാണിവരുടെ പ്രവൃത്തികൾ!


നബി(സ) യുടെ ചില വീക്ഷണങ്ങളില്‍ പിഴവ് സംഭവിച്ചിട്ടുണ്ട് (അല്‍മനാർ ജൂലൈ 1 /2010)


പ്രാവചകന്മാർ പ്രാവാചകശ്രേഷ്ഠനായ മുഹമ്മദ് നബിപോലും അളളാഹുവിന് കീഴ്പ്പെടുന്ന വിഷയത്തില്‍ വളരെ വീഴ്ച്ച വരുത്തിയവരാണന്ന് കുറ്റബോധപൂർവ്വം സമ്മതിക്കുകയും അല്ലാഹുവിനോട് മാപ്പിരക്കുകയും ചെയ്യുന്നവരായിരിന്നു

അത് അവരുടെ പ്രധാന ഇബാദത്തുമായിരിന്നു .

മുഹമ്മദ് നബി ദിവസേനെ എഴുപതു പ്രവിശ്യം ഒരു റിപ്പോർട്ട് പ്രകാരം 100 പ്രവിശ്യം അല്ലാഹുവിനെ കൊള്ളെ തൗബചൈതു മടങ്ങുകയും മാപ്പിരക്കുകയും ചെയ്യുക പതിവായിരുന്നു ( സല്‍സബീല്‍ 1971 ഒാഗസ്റ്റ് .പുസ്തകം 1 , ലക്കം 3 , പേജ് 33 )



" മുഹമ്മദ് നബിക്ക് പോലും ഭൂമി മുഴുവൻ നീതി കൊണ്ട് നിറക്കുവാൻ സാധിച്ചിട്ടില്ല."

[ ഇസ് ലാമിൽ സ്ഥിരപ്പെട്ട സുന്നത്തു നമസ്കാരങ്ങൾ  , പേജ് :18

എ . അബ്ദു സലാം സുല്ലമി ]

ഇങ്ങനെ കരുതുന്ന,

അത് എഴുതി വിടുന്ന

 പ്രസ്ഥാനമാണ്

മുജാഹിദ് .


സഹാബികളെയും വഹാബികൾ വെറുതെ വിടുന്നില്ല!


നബി(സ)യുടെ സുന്നത്തിനെതിരെ ഉമർ(റ) വിധിച്ചത്രെ ...

--------------------

വഹാബികളാണത്രെ അത് കണ്ട് പിടിച്ചത്.😜 അക്കാലത്തുള്ള സ്വഹാബികൾക്കും പിന്നെ വന്ന താബിഉകൾക്കു മൊന്നും ഉമർ (റ) നബി(സ)യുടെ സുന്നത്തിനെതിര് വിധിച്ചത് മനസിലായില്ല പോൽ! 

ഇവരേതാ ജാതി


മൗലവി

മങ്കട അബ്ദുൽ അസീസ്

മുസ്ലിം ചിന്താ



സഹാബികൾ ദീനിൽ തെളിവല്ലെന്ന് വഹാബികൾ


സഹാബികൾ ദീനിൽ തെളിവല്ല- പുസ്തകം - ജുമുഅ ഖുതുബ ,രചന -എം ടി അബ്ദുല്ല മൗലവി ,പേജ് 84



സഹാബത്തിന്റെ വാക്കും പ്രവൃത്തനങ്ങളും ദീനിൽ തെളിവല്ല- ഇസ് ലാഹ് മാസിക-ഡിസംബർ-5


ജമാഅത്ത് കാരണന്റെ പ്രബോധനത്തിന്റെ വക വേറെയും !

പ്രവാചക-തിരുശരീരം ജീർണ്ണിക്കുമത്രെ!


“പ്രവാചകന്മാര്‍ക്ക് മരിക്കാമെങ്കില്‍, അവരുടെ മൃതദേഹങ്ങള്‍ മണ്ണില്‍ മറമാടുകയും ചെയ്യാമെങ്കില്‍ പിന്നെ ആ ജഡങ്ങള്‍ മണ്ണില്‍ ചേരാതെയിരിക്കുന്നതില്‍ എന്തെങ്കിലും പ്രത്യേക ഗുണുമുണ്ടെന്ന് തോന്നുന്നില്ല. മൃതശരീരം വെ ളിയിലിരുന്ന് ജീര്‍ണിച്ച് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് ബുദ്ധിമുട്ടണ്ടാവാതിരിക്കാനാണല്ലോ മറമാടപ്പെടുന്നത്. അതായത് ജീവിച്ചിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ മൃതദേഹം ജീര്‍ണിക്കുന്നതിന് സൌകര്യം ചെയ്യുകയാണ് മറമാടലിന്റെ ഉദ്ദേശ്യം. പ്രവാചകന്റെ ശരീരം ജീര്‍ണിക്കുകയില്ലെങ്കില്‍ അവ മറമാടേണ്ട ആവശ്യമെന്താണ്? പുറത്ത് തന്നെ സൂക്ഷിച്ചാല്‍ പോരേ?” (പ്രബോധനം 1987 ജനു).


പ്രവാചക ശരീരങ്ങള്‍ ഭൂമിക്ക് അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെന്നും അവ ഭൂമിയില്‍ ദ്ര വിക്കുകയില്ലെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്). മൂസാനബി ഖബ്റില്‍ നി സ്കരിക്കുന്നത് കണ്ടതായും ഹദീസിലുണ്ട്. മരണപ്പെട്ടു പോയ പ്രവാചകന്മാര്‍ക്ക് ഇമാമായി ആകാശലോകത്ത് വച്ച് നബി(സ്വ) നിസ്കരിച്ചതായും വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ജീര്‍ണിച്ച ശരീരങ്ങളോടെയായിരിക്കുമോ ഇതെല്ലാം? 


നബി തങ്ങൾ ,സാധാരണ മനുഷ്യരെപ്പോലെ ജനിച്ച് - സാധാരണ മനുഷ്യരെപ്പോലെ ജീവിച്ച് - സാധാരണ മനുഷ്യർ മരണപ്പെടുന്നത് പോലെ മരിച്ചത്രെ!


“മുഹമ്മദ് നബി(സ്വ) അബ്ദുല്ല എന്ന പുരുഷന്റേയും ആമിന എന്ന സ്ത്രീയുടെയും മ കനായിട്ടാണ് ജനിച്ചത്. (അബ്ദുല്ല പുരുഷനും ആമിന സ്ത്രീയുമാണെന്ന് ‘ഇസ്ലാമിക പ്രസ്ഥാനം’(?) കണ്ടെത്തിയിരിക്കുന്നു.) സാധാരണ മനുഷ്യരെപ്പോലെ തന്നെയാണ് അ ദ്ദേഹവും ജനിച്ചത്. വളര്‍ന്ന് വലുതായതും അങ്ങനെ തന്നെ. മുന്‍ പ്രവാചകന്മാരെപ്പോലെ അദ്ദേഹവും പ്രവാചകനായി നിയോഗിക്കപ്പെട്ടു. അല്ലാഹുവിന്റെ അവധിയെത്തി യപ്പോള്‍ സാധാരണ മനുഷ്യര്‍ മരണപ്പെടുന്നത് പോലെ അദ്ദേഹവും മരണപ്പെട്ടു. ഇ തൊക്കെ അവിതര്‍ക്കിതമായ ചരിത്ര യാഥാര്‍ഥ്യങ്ങളാണ്.” (പ്രബോധനം 1981 ഡിസം.).


https://visionofahlussunna.blogspot.com/2017/12/1971.html?m=1

.