Tuesday, November 26, 2019

ശി൪ക്കിന്റെ തുടക്കം എങ്ങനെയായിരുന്നു❓


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

'*🌏 ലോകത്ത് ശി൪ക്കിന്റെ തുടക്കം എങ്ങനെയായിരുന്നു❓ഖബറുകൾ മുഖേനയായിരുന്നോ❓*

*📖ഖുർആൻ പറയുന്നത് കാണാം*

ആദ്യ മനുഷ്യനായ ആദം നബിക്ക്(അ) ശേഷമുള്ള പത്ത് തലമുറ തൌഹീദിലായി നിലനിന്നിരുന്നു.

كَانَ ٱلنَّاسُ أُمَّةً وَٰحِدَة
മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു............. (ഖു൪ആന്‍ : 2/213)


ആദം നബിക്ക്(അ) ശേഷമുള്ള പത്ത് തലമുറകള്‍ കഴിഞ്ഞാണ് ശി൪ക്ക് ലോകത്തേക്ക് ആദ്യമായി കടന്നു വരുന്നത്.
وَمَا كَانَ ٱلنَّاسُ إِلَّآ أُمَّةً وَٰحِدَةً

മനുഷ്യര്‍ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവര്‍ ഭിന്നിച്ചിരിക്കുകയാണ്‌. …...(ഖു൪ആന്‍ : 10/19)

ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട്   ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ആദമിനും നൂഹിനും ഇടയില്‍  പത്ത് തലമുറകള്‍ ഉണ്ടായിരുന്നു. അവരെല്ലാം ശുദ്ധപ്രകൃതിയിലായിരുന്നു (തൌഹീദിലായിരുന്നു). പിന്നീടവ൪ ഭിന്നിച്ചു. അപ്പോള്‍ അല്ലാഹു അവരിലേക്ക് സന്തോഷ വാ൪ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായികൊണ്ട് നബിമാരെ നിയോഗിച്ചു. (ഹാകിം)


എങ്ങനെയാണ് അവിടെ ശി൪ക്ക് സംഭവിച്ചതെന്നുകൂടി നാം അറിഞ്ഞിരിക്കണം. 

മഹാന്മാർ അവരുടെ മുഅജിസത്തിന്റെയും കറാമത്ത്ന്റെ അടിസ്ഥാനത്തിൽ സഹായിക്കും എന്ന വിശ്വാസത്തോടെ സഹായം തേടിയത് കൊേണ്ടാ അഭൗതികമായ നിലക്ക് സഹായിക്കുമെന്ന് വിശ്വാസത്തിൽ സഹായം ചോദിച്ചത് കൊണ്ടോ അല്ല  അവരിൽ ശിർക്ക് സംഭവിച്ചത് '

 അങ്ങനെ വിശുദ്ധ ഖുർആനിൽ ഒരിടത്തും പഠിപ്പിച്ചിട്ടില്ല . ഒരു ഹദീസും കാണുവാൻ സാധ്യമല്ല 'ഒരു പണ്ഡിതനും രേഖപ്പെടുത്തിയിട്ടുമില്ല. ഉണ്ടെന്ന് തെളിയിക്കാൻ ഒരു വഹാബിക്കും സാധ്യവുമല്ല

 ഒരിക്കലുമല്ല അല്ല മറിച്ച് അവയെ  ആരാധിച്ചത് കൊണ്ടായിരുന്നു'

   വിശുദ്ധ ഖുർആനിലെ ഒരു ആയത്ത് ഇങ്ങനെ കാണാം

وَقَالُوا۟ لَا تَذَرُنَّ ءَالِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا
അവര്‍ പറഞ്ഞു: (ജനങ്ങളേ,) നിങ്ങള്‍ നിങ്ങളുടെ ഇലാഹുകളെ ഉപേക്ഷിക്കരുത്‌. വദ്ദ്‌, സുവാഅ്‌, യഗൂഥ്‌, യഊഖ്‌, നസ്‌റ് എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്‌. (ഖു൪ആന്‍ : 71/23)

ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട്   ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ... ഇവരെല്ലാം നൂഹ്‌നബിയുടെ(അ) സമുദായത്തില്‍ ജീവിച്ചിരുന്ന നല്ല മനുഷ്യന്‍മാരായിരുന്നു. അവര്‍ മരണപ്പെട്ടപ്പോള്‍ പിശാച്‌ ആ ജനതക്ക്‌ ദുര്‍ബോധനം നല്‍കി. ആ പുണ്യ പുരുഷന്‍മാര്‍- ഇരിക്കാറുണ്ടായിരുന്ന ഇരിപ്പിടങ്ങളില്‍ അവരുടെ പേര്‌ നല്‍കിക്കൊണ്ട്‌ ചില പ്രതിഷ്‌ഠകള്‍ സ്ഥാപിക്കണമെന്ന്‌ പിശാച്‌ മന്ത്രിച്ചു. അവര്‍ അപ്രകാരം ചെയ്‌തു. അവര്‍ ആദ്യം അവരെ ആരാധിച്ചിരുന്നില്ല.’ ആ തലമുറ മരണെപ്പട്ടുപോയി. അത്‌ സംബന്ധിച്ചുള്ള അറിവ്‌ ഇല്ലാതാവുകയും ചെയ്‌തു. തുടര്‍ന്ന്‌ അവര്‍ ആരാധിക്കപ്പെട്ടു.(ബുഖാരി)

*മുഅജിസത്തിന്റെയും കറാമത്ത്ന്റെ അടിസ്ഥാനത്തിൽ സഹായിക്കും എന്ന വിശ്വാസത്തോടെ സഹായം തേടിയത് കൊേണ്ടാ അഭൗതികമായ നിലക്ക് സഹായിക്കുമെന്ന് വിശ്വാസത്തിൽ സഹായം ചോദിച്ചത് കൊണ്ടോ അല്ല  അവരിൽ ശിർക്ക് സംഭവിച്ചത്
എന്ന് ഇബ്നു അബ്ബാസ് റ വിവരിക്കുന്നില്ല'*
 *മറിച്ച് അവയെ അവർ ആരാധന ചെയ്യുകയായിരുന്നു എന്നാണ് വിചാരിച്ചത് '*

*അല്ലാഹു അല്ലാത്തവർക്ക് ആരാധന ചെയ്യാൻ പാടില്ല എന്നത് ഇവിടെ ആർക്കും തർക്കവുമില്ല  ഇതോടെ വഹാബിസത്തിന്റെ ദുർവ്യാഖ്യാനം പൊളിഞ്ഞു തരിപ്പണമായി*

.*ഇബ്‌നുകസീര്‍ (റ) നല്‍കുന്ന റിപ്പോര്‍ട്ട്‌ ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കുന്നു:*


“ആദമിന്റെയും നൂഹിന്റെയും ഇടക്കുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സജ്ജനങ്ങളായിരുന്നു ഇവര്‍. (വദ്ദ്‌, സുവാഅ്‌, യഗൂസ്‌, യഊക്വ്‌, നസ്‌ര്‍) അവരെ അംഗീകരിക്കുകയും ചെയ്യുന്ന ചില അനുയായികള്‍ അവര്‍ക്ക്‌ ഉണ്ടായിരുന്നു. ആ മഹാത്മാക്കള്‍ മരിച്ചപ്പോള്‍ പ്രസ്‌തുത അനുയായികള്‍ പറഞ്ഞു. ആ മഹാത്മാക്കളുടെ പ്രതിഷ്‌ഠകള്‍ നിര്‍മിച്ചുവെക്കാം. അവരെ അനുസ്‌മരിക്കുമ്പോള്‍ അത്‌ നമുക്ക്‌ അല്ലാഹുവെ ആരാധിക്കുന്നതിനു കൂടുതല്‍ പ്രചോദനം നല്‍കും. അങ്ങനെ കേവലം അനുസ്‌മരണത്തിനായി സ്ഥാപിക്കപ്പെട്ട പ്രതിമകള്‍- നിര്‍മിച്ച തലമുറ മരണപ്പെട്ടു. തുടര്‍ന്ന്‌ ഇബ്‌ലീസ്‌ പിന്‍തലമുറക്ക്‌ ദുര്‍ബോധനം നല്‍കി. നിങ്ങളുടെ പൂര്‍വീകര്‍ ഈ പ്രതിമകളെ ആരാധിച്ചിരുന്നു. അതുമുഖേന അവര്‍ക്ക്‌ മഴ ലഭിച്ചു. അങ്ങനെ അവര്‍ ആ വിഗ്രഹങ്ങളെ ആരാധിച്ചുതുടങ്ങി. (ഇബ്‌നുകസീര്‍: 8/305)
 
ഇവിടെയും ഇബ്ന് കസീർ

*മുഅജിസത്തിന്റെയും കറാമത്ത്ന്റെ അടിസ്ഥാനത്തിൽ സഹായിക്കും എന്ന വിശ്വാസത്തോടെ സഹായം തേടിയത് കൊേണ്ടാ അഭൗതികമായ നിലക്ക് സഹായിക്കുമെന്ന് വിശ്വാസത്തിൽ സഹായം ചോദിച്ചത് കൊണ്ടോ അല്ല  അവരിൽ ശിർക്ക് സംഭവിച്ചത് എന്ന് വിവരിക്കുന്നില്ല .
മറിച്ച് അവരെ ആരാധിച്ചത് കൊണ്ടാണെന്നാണ് വിവരിക്കുന്നത് ' ഇതോടെ വഹാബിസത്തെ ദുർവ്യാഖ്യാനം വീണ്ടും വ്യക്തമാക്കുന്നു

ഇമാം റാസി റ തഫ്സീറിലും ഇതേ വിവരണം നടത്തിയിട്ടുണ്ട്
الخامس : أنه ربما مات ملك عظيم ، أو شخص عظيم ، فكانوا يتخذون تمثالاً على صورته وينظرون إليه ، فالذين جاؤا بعد ذلك ظنوا أن آباءهم كانوا يعبدونها فاشتغلوا بعبادتها لتقليد الآباء ، أو لعل هذه الأسماء الخمسة وهي : ود ، وسواع ، ويغوث ، ويعوق ، ونسر ، أسماء خمسة من أولاد آدم ، فلما ماتوا قال إبليس لمن بعدهم : لو صورتم صورهم ، فكنتم تنظرون إليهم ، ففعلوا فلما مات أولئك قال لمن بعدهم : إنهم كانوا يعبدونهم فعبدوهم ،ത ഫ്സീർ റാസി



അസ്ലം പരപ്പനങ്ങാടി

.

Saturday, November 23, 2019

നബിദിനം:മൗലിദ് പരിപാടി പുണ്യമാണന്ന് ലോക പണ്ഡിതൻമാരിൽ പെട്ട ഇമാം ശർവാനി റ عمل المولد


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=


*നബിദിനാഘോഷം ഇസ്ലാമികം*

*അമലുൽ മൗലിദ്*
*മൗലിദ് പരിപാടി പുണ്യമാണന്ന്
ലോക പണ്ഡിതൻമാരിൽ പെട്ട ഇമാം ശർവാനി റ തുഹ്ഫ യുടെ ഹാശിയയിൽ വിവരിക്കുന്നു '*



فائدة ) في فتاوى الحافظ السيوطي في باب الوليمة سئل عن عمل المولد النبوي في شهر ربيع الأول ما حكمه من حيث الشرع وهل هو محمود أو مذموم وهل يثاب فاعله أو لا قال والجواب عندي أن أصل عمل المولد الذي هو اجتماع الناس وقراءة ما تيسر من القرآن ورواية الأخبار الواردة في مبدأ أمر النبي صلى الله عليه وسلم وما وقع في مولده من الآيات ثم يمد لهم سماط يأكلونه وينصرفون من غير زيادة على ذلك من البدع الحسنة التي يثاب عليها صاحبها لما فيه من تعظيم قدر النبي صلى الله عليه وسلم وإظهار
الفرح والاستبشار بمولده الشريف ثم ذكر أن أول من أحدث فعل ذلك الملك المظفر صاحب أربيل وأنه كان يحضر عنده في المولد أعيان العلماء والصوفية وأن الحافظ أبا الخطاب بن دحية صنف له مجلدا في المولد النبوي سماه التنوير في مولد البشير النذير ثم حكي أن الشيخ تاج الدين عمر بن علي اللخمي السكندري المشهور بالفاكهاني من متأخري المالكية ادعى أن عمل المولد بدعة مذمومة وألف في ذلك كتابا سماه المورد في الكلام على عمل المولد ثم سرده برمته ثم نقده أحسن نقد ورده أبلغ رد فلله دره من حافظ إمام .


ثم ذكر أنه سئل شيخ الإسلام حافظ العصر أبو الفضل أحمد بن حجر عن عمل المولد فأجاب بما نصه أصل عمل المولد بدعة لم ينقل عن أحد من السلف الصالح من القرون الثلاثة ولكنها مع ذلك قد اشتملت على محاسن وضدها فمن تحرى في عملها المحاسن وتجنب ضدها كان بدعة حسنة ومن لا فلا قال وقد ظهر لي تخريجها على أصل ثابت وهو ما ثبت في الصحيحين من أن النبي صلى الله عليه وسلم { قدم المدينة فوجد اليهود يصومون يوم عاشوراء فسألهم فقالوا هذا يوم أغرق الله فيه فرعون ونجى فيه موسى فنحن نصومه شكرا لله تعالى } فيستفاد منه فعل الشكر لله على ما من به في يوم معين من إسداء نعمة ودفع نقمة ويعاد ذلك في نظير ذلك اليوم من كل سنة والشكر لله يحصل بأنواع العبادة كالسجود والصيام والصدقة والتلاوة وأي نعمة أعظم من النعمة ببروز هذا
النبي الذي هو نبي الرحمة في ذلك اليوم وعلى هذا فينبغي أن يتحرى اليوم بعينه حتى يطابق قصة موسى في يوم عاشوراء ومن لم يلاحظ ذلك لا يبالي بعمل المولد في أي يوم من الشهر بل توسع قوم فنقلوه إلى يوم من السنة وفيه ما فيه هذا ما يتعلق بأصل عمله .
وأما ما يعمل فيه فينبغي أن يقتصر فيه على ما يفهم الشكر لله تعالى من نحو ما تقدم ذكره من التلاوة والإطعام والصدقة وإنشاد شيء من المدائح النبوية والزهدية المحركة للقلوب إلى فعل الخير والعمل للآخرة وأما ما يتبع ذلك من السماع واللهو وغير ذلك فينبغي أن يقال ما كان من ذلك مباحا بحيث يتعين للسرور بذلك اليوم لا بأس بإلحاقه به ومهما كان حراما أو مكروها فيمتنع وكذا ما كان خلاف الأولى ا هـ ا هـ ثم ذكر أن الحافظ بن ناصر الدين في كتابه المسمى بورد الصادي في مولد الهادي قد صح أن أبا لهب يخفف عنه عذاب النار في مثل يوم الاثنين لإعتاقه ثويبة سرورا بميلاد النبي صلى الله عليه وسلم ثم أنشد إذا كان هذا كافرا جاء ذمه وتبت يداه في الجحيم مخلدا أتى أنه في يوم الاثنين دائما يخفف عنه للسرور لأحمدا فما الظن بالعبد الذي كان عمره بأحمد مسرورا ومات موحدا انتهى وقد أطال في إيضاح الاحتجاج لكون المولد محمودا مثابا عليه بشرطه مع إيضاح الرد على من خالف في ذلك بما ينبغي استفادته وجعل ذلك كله مؤلفا سماه حسن المقصد في عمل المولد فجزاه الله تعالى ما هو أهله وكرر في ذلك المؤلف بيان انقسام البدعة إلى الأحكام كلها حتى لا ينافي كون عمل المولد بدعة كونه محمودا مثابا عليه (.حاشية الشرواني علي تحفة المحتاج 378)

دلاءل أهل السنة
اسلم الكاملي

*മൗലിദ് ലോക പണ്ഡിതൻമാർاعانة الطالبين


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=


*നബിദിനാഘോഷം ഇസ്ലാമികം*

*മൗലിദ്  ലോക പണ്ഡിതൻമാർ*
''''',,,,,,,,,,,,,,,,,,,,

*മൗലിദ് സഘടിപ്പിക്കുന്നതിന്റെ മഹത്വം
ഫത്ഹുൽ മുഈനിന്റെ പ്രശസ്തമായ ഹാശിയ വിവരണം
ഇആനത്തു ത്വാലിബീനിൽ ശൈഖ്  അസ്സയിദ്ൽ ബക്രി മക്ക വിവരിക്കുന്നു*

*താബിഉകളുടെ നേതാവ് ഹസനുൽ ബസ്വരി റ പറയുന്നു.*
قال الحسن البصري، قدس الله سره: وددت لو كان لي مثل جبل أحد ذهبا لانفقته على قراءة مولد الرسول.
*എനിക്ക് ഉഹ്ദ് മലയോളം സ്വർണമുണ്ടാവുകയാണങ്കിൽ ഞാൻ അത് മൗലിദ് പാരായണത്തിന് വേണ്ടി ചിലവയിക്കുന്നതാണ് '*

قال الجنيدي البغدادي رحمه الله: من حضر مولد الرسول وعظم قدره فقد فاز بالايمان.
/ജുനൈദുൽ ബഗ്ദാദി رحمه الله:
പറയുന്നു. വല്ലവനും റസൂൽ صلى الله عليه وسلم
യുടെ മൗലിദിൽ പങ്കടുക്കുകയും
അതിനെ മഹത്വപെടുത്തുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചവനായി*
قال معروف الكرخي قدس الله سره:
من هيأ لأجل قراءة مولد الرسول طعاما، وجمع إخوانا، وأوقد سراجا، ولبس جديدا، وتعطر وتجمل تعظيما لمولده حشره الله تعالى يوم القيامة مع الفرقة الأولى من النبيين، وكان في أعلى عليين. ومن قرأ مولد الرسول (ص) على دراهم مسكوكة فضة كانت أو ذهبا وخلط تلك الدراهم مع دراهم أخر وقعت فيها البركة ولا يفتقر صاحبها ولا تفرغ يده ببركة مولد الرسول (ص).

*മഅറൂഫുൽ ഖർഖി قدس الله سره:
പറയുന്നു.
വല്ലവനും റസൂൽصلي الله عليه وسلم
യുടെ മൗലിദ് പാരായണത്തിന് വേണ്ടി ഭക്ഷണം ഒരുക്കുകയും കൂട്ടുകാരെ സങ്കടിപ്പിക്കുകയും വിളക്ക് കത്തിക്കുകയും പുതുവസ്ത്രം ധരിക്കുകയും സുഗന്ധം പൂശുകയും
ഭംഗിയാവുകയും , ഇതല്ലാം ചെയ്യുന്നത് അവിടത്തെ മൗലിദിനെ ബഹുമാനിച്ചതിന്ന് വേണ്ടിയാണങ്കിൽ
അല്ലാഹു അവനെ ഖിയാമത്ത് നാളിൽ
ഒന്നാം വിഭാഗക്കാരായ അമ്പിയാക്കളോട് കൂടെ  ഒരുമിച്ച് കൂട്ടുന്നതാണ് 'അവൻ ഇല്ലിയീനിൽ ഉന്നത സ്ഥാനത്താവുകയും ചെയ്യുന്നതാണ്.*

 وقال الامام اليافعي اليمنى: من جمع لمولد النبي (ص) إخوانا وهيأ طعاما وأخلى مكانا وعمل إحسانا وصار سببا لقراءة مولد الرسول بعثه الله يوم القيامة مع الصديقين والشهداءوالصالحين ويكون في جنات النعيم.
*ഇമാം യാ ഫിഈ رحمه الله
പറയുന്നു. ഒരാൾ നബി صلى الله عليه وسلم
യുടെ മൗലിദിന്ന് വേണ്ടി കൂട്ടുകാരെ സഘടിപ്പിക്കുകയും ഭക്ഷണം തയ്യാറാക്കുകയും പ്രത്യേക സ്ഥലം ഒരുക്കുകയും നന്മ പ്രവർത്തിക്കുകയും
റസൂൽ (സ്വ) യുടെ മൗലിദ് പാരായണത്തിന്ന് കാരണമാവുകയും ചെയ്താൽ അവനെ ഖിയാമത്ത് നാളിൽ സ്വിദ്ധീഖീങ്ങളുടേയും ശുഹദാക്കളുടെയും
 സ്വാലിഹീങ്ങളുടെയും കൂടെ അവനെ ഒരുമിച്ചുകൂട്ടുകയും  അവൻ ജന്നാത്തു ന ഈമിൽ ആവുകയും ചെയ്യുന്നതാണ് '*


 وقال السري السقطي: من قصد موضعا يقرأ فيه مولد النبي (ص) فقد قصد روضة من رياض الجنة لأنه ما قصد ذلك الموضع إلا لمحبة الرسول. وقدقال عليه السلام: من أحبني كان معي في الجنة

*ഇമാം സിര്ര് സിഖ്ത്വി റ പറയുന്നു.*

*നബി സ്വ യുടെ മൗലിദ് ഓതുന്ന സ്ഥലം ഒരാൾ കരുതി പോയാൽ അവൻ സ്വർഗത്തിന്റെ തോട്ടങ്ങളിൽ ഒരു തോട്ടമാണ് കരുതുന്നത്
കാരണം അവൻ റസൂൽصلي الله عليه وسلم
യുടെ മഹബ്ബത്തിന് വേണ്ടിയല്ലാതെ ആ സ്ഥലത്തെ കരുതുന്നില്ല' അല്ലാഹു വിന്റെ റസൂൽ صلى الله عليه وسلم
പറഞ്ഞത് വല്ലവനും എന്നെ സനേഹിച്ചാൽ അവൻ എന്റെ കൂടെ സ്വർഗത്തിലാണ് '*

 قال سلطان العارفين جلال الدين السيوطي في كتابه الوسائل في شرح الشمائل: ما من بيت أو مسجد أو محلة قرئ فيه مولد النبي (ص) هلا حفت الملائكة بأهل ذلك المكان وعمهم الله بالرحمة والمطوقون بالنور - يعني جبريل وميكائل وإسرافيل وقربائيل وعينائيل والصافون والحافون والكروبيون - فإنهم يصلون على ما كان سببا لقراءة مولد النبي (ص) قال: وما من مسلم قرئ في بيته مولدالنبي (ص) إلا رفع الله تعالى القحط والوباء والحرق. والآفات والبليات والنكبات والبغض والحسد وعين السوء واللصوص عن أهل ذلك البيت، فإذا مات هون الله تعالى عليه جواب منكر ونكير، وكان في مقعد صدق عند مليك مقتدر.

إعانة الطالبين
3/415


*സുൽത്വാനുൽ ആരിഫീൻ ജലാലുദ്ധീൻസുയൂത്വി ( റ) അൽ വ സാ ഇലിൽ ൽ പറയുന്നു.
ഒരു വീടോ, പള്ളിയോ, മഹല്ലോ അവിടെ നബി സ്വ യുടെ മൗലിദ് ഓതപ്പെട്ടാൽ ആ സ്ഥലം മലാക്കമാർ പൊതിയുകയും അല്ലാഹു അവിടെ റഹ്മത്ത് വ്യാപകമാക്കുകയും ചെയ്തിട്ടല്ലാതെ ഇല്ല.
കാരണം നബി സ്വ യുടെ മൗലിദിന്ന് കാരണക്കാരനായവന് വേണ്ടി മലക്കുകൾ പ്രാർഥിക്കുന്നതാണ്.*

*ഏതൊരു മുസ്ലിമും അവന്റെ വീട്ടിൽ നബി സ്വയുടെ മൗലിദ് പാരായണം ചെയ്താൽ
വരൾച്ച ,വബാഅ ,തീപിടുത്തം, ആഫത്ത്, ബലിയ്യത്ത്, പക, അസൂയ, കണ്ണേറ്, കള്ളന്മാർ, അപകടങ്ങൾ എന്നിവയെ തൊട്ട് ആ നാട്ടുകാരെ അള്ളാഹു ഉയർത്തുന്നതാണ്.
 മരണപ്പെട്ടാൽ മുൻകർ നഖീറിന്റെ ജവാബിനെ അവന് എളുപ്പമാകുന്ന താണ്, കഴിവുള്ള രാജാവായി അള്ളാഹുവിന്റെ അടുക്കൽ എത്തുന്നതാണ്, (ഇആനത്തു ത്വാലിബീൻ
3/415)


أسلم الثقافي الكاملي

ഖുത്വുബയും ഇബ്നു നബാത്തത്തുൽ മിസ്രിയും റ

ഖുത്വുബയും ഇബ്നു നബാത്തത്തുൽ മിസ്രിയും റ
'...............

ഇബ്ന് നുബാത്തത്തുൽ മിസ്രി വെള്ളിയാഴച്ച മിമ്പറയിൽ ഓതാൻ വേണ്ടി രജിച്ച  ദീവാനു ഖുതബി ഇബ്ന് നബാത്ത എന്ന ഖുത്വുബ സമാഹാരത്തിൽ റബി ഉൽ അവ്വലിലെ ഒന്നാം ഖുത്വുബയിൽ പറയുന്നു.

ഈ ശോഭയുള്ള പരിശുദ്ധ മാസത്തിൽ നബി സ്വ യുടെ പ്രസവം കണക്കാക്കുകയും മനുഷ്യനേതോ വിനെ വെളിവാക്കൽ കൊണ്ട് നമ്മുടെ മേൽ അനുഗ്രഹം ചെയ്യുകയും ചെയത അല്ലാഹു വിനാണ് സർവ്വ സ്തുതിയും

നബി സ്വ ജനിച്ച രാത്രിയിൽ ചന്ദ്ര നേക്കാളും നക്ഷതൃത്തേക്കാൾ അവിടെ ത്തെ പ്രകാശങ്ങൾ ഉയർന്നു മേലെയായി

കിസ്രാ കൊട്ടാരം തകർന്നു തരിപ്പണമാവുകയും തകരുകയും ചെയ്തു.
(ദീവാനു ഖുത ബു ഇബ്നു നബാത്ത)

വീണ്ടും ഖുത്വുബയുടെ നീളം നബി സ്വ യുടെ മഹത്ത്വങ്ങൾ പറയുന്നത് 
അറബി അറിയു മെങ്കിൽ വായിക്കുക


അദ്ധേഹത്തിന്റെ ചില ഖുത്വുബകളിൽ 
നബി സ്വ യുടെ വഫാത്തിനെ പറ്റി ചർച്ച ചെയ്തിട്ടുണ്ട് കാരണം അവിടത്തെ വഫാത്തും റബിഉൽ അവ്വലിൽ തന്നെയാണ് 
നാം റബി ഉൽ അവ്വലിൽ അവിടത്തെ മദ്ഹ് കിർത്തന സദസ് സങ്കടിപ്പിക്കുമ്പോൾ അവിടത്തെ ജനനവും ജീവിതവും വഫാത്തും അനുസ്മരിക്കാറുണ്ട്

 അദ്ധേഹം വഫാത്ത് അനുസ്മരിച്ചത് കൊണ്ട് റബി ഉൽ അവ്വലിൽ ജന്മദിനത്തിൽ ജനത്തിലെ അൽഭുതങ്ങളും ജീവിതവും അനുസ്മരിക്കാൻ പാടില്ല എന്ന് വരികയില്ല.

അത് അദ്ധേഹം അവിടത്തെ ഖുത്വുബയിൽ തന്നെ അനുസ്മരിച്ചട്ടുണ്ട്.
'

أسلم كاملي
دلاءل أهل السنة
https://docs.google.com/document/d/1WsYSB3baJ9iDSpsplWd7c8ikCwgE1J3m0tTviVzdVCU/edit?usp=drivesdk

Tuesday, November 12, 2019

നബിദിനം 'നബി സ്വ യുടെ ജൻമദിനം കൊണ്ട് ഖുർആനിൽ സത്യം ചെയിതിട്ടുണ്ടോ ﻭاﻟﻠﻴﻞ اذ سجي

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

നബി സ്വ യുടെ മഹത്വം പറയുന്നത് അസഹിഷ്ണുതയായി കാണുന്ന ഇസ്ലാമിക ശത്രുക്കൾ 

ﻭاﻟﻠﻴﻞ اذ سجي 

എന്ന ആയത്തിൽ നബി സ്വയുടെ ജനന രാവിനെ തന്നെ സത്യം എന്ന വ്യാഖ്യാനം എത്രിക്കുന്നു

ഇങ്ങനെ ഒരു വ്യാഖ്യാനം ആരാണ് പറഞ്ഞ്

ഈ ആയത്തിന് വിവിധ വ്യാ ഖ്യാനം
പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട് അതിൽ ഒരിവ്യാഖ്യാനം അസ്വീറത്തുൽ ഹലബി യിൽ പറയുന്നു.

ﻭﻗﺪ ﺃﻗﺴﻢ اﻟﻠﻪ ﺑﻠﻴﻠﺔ ﻣﻮﻟﺪﻩ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﻮﻟﻪ ﺗﻌﺎﻟﻰ ﻭاﻟﻀﺤﻰ (1) ﻭاﻟﻠﻴﻞ 
[ اﻟﻀﺤﻰ
:السيرة الحلبية


ﻭاﻟﻠﻴﻞ

എന്ന വാക്ക് കൊണ്ട് നബി സ്വ ജനിച്ച (മൗലിദിന്റെ ) രാവിനെ കൊണ്ട്  അല്ലാഹു തആല സത്യം
 ചെയ്യുകയാണ് (അസ്സീറത്തുൽ ഹല ബിയ്യ)

ﻭﻗﺪ ﺃﻗﺴﻢ اﻟﻠﻪ ﺑﻠﻴﻠﺔ ﻣﻮﻟﺪﻩ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﻮﻟﻪ ﺗﻌﺎﻟﻰ ﻭاﻟﻀﺤﻰ (1) ﻭاﻟﻠﻴﻞ 
[ اﻟﻀﺤﻰ
:السيرة الحلبية

ഈ ആയത്തിന് വിവിധ  വ്യാഖ്യാനം പറഞ്ഞിട്ടുണ്ടങ്കിലും ഇങ്ങനെ ഒരു വ്യാഖ്യാനവും വു പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം വിവിധ വ്യാഖ്യാനങ്ങൾ പറയപ്പെട്ടാൽ ഏത് വ്യാഖ്യാനവും സ്വീകരിക്കാവുന്നതാണ് 


അസ്ലം 
പരപ്പനങ്ങാടി

Monday, November 11, 2019

നബി ദിനംമുളഫ്‌ഫർ രാജാവും 👑* *🌹മൗലിദാഘോഷവും

*👑 മുളഫ്‌ഫർ രാജാവും 👑*
  *🌹മൗലിദാഘോഷവും🌹*
          *☘നേരിൻ വഴി ☘*



     ✍🏼സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി(റ)വിന്റെ കീഴില്‍ ഇര്‍ബല്‍ പ്രവിശ്യയിലെ ഗവര്‍ണറായിരുന്നു അല്‍ മലികുല്‍ മുളഫ്ഫര്‍ എന്നറിയപ്പെടുന്ന അബൂസഈദ് മുളഫ്ഫറുദ്ദീന്‍ കബൂരി...

 തന്റെ പിതാവില്‍ നിന്നും ഇര്‍ബലിന്റെ ഭരണച്ചുമതലയേറ്റിരുന്നുവെങ്കിലും ഇടക്കാലത്ത് അദ്ദേഹത്തിന് അത് ത്യജിക്കേണ്ടിവന്നു. പിന്നീട് സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ജൈത്രയാത്രയില്‍ സഹകാരിയും സൈനികനുമായപ്പോള്‍ അര്‍റഹാ, ഹര്‍റാന്‍ എന്നീ പ്രദേശങ്ങളുടെ ചുമതല നല്‍കി. തന്റെ സഹോദരി റബീഅ ഖാത്തൂനിനെ സുല്‍ത്വാനു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു.

 സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കൂടെ അടിയുറച്ചുനിന്ന മുളഫ്ഫര്‍ അദ്ദേഹത്തിന്റെ മുന്നേറ്റത്തിലും ചാലകശക്തിയായി. പ്രസിദ്ധമായ ഹിത്വീന്‍ പോരാട്ടത്തില്‍ സ്വലാഹുദ്ദീന്‍ അയ്യൂബിക്ക് അദ്ദേഹം നല്‍കിയ പിന്തുണയും സഹായവും അനിതര സാധാരണമായിരുന്നു. അവരുടെ ജൈത്രയാത്രയില്‍ പാശ്ചാത്യന്‍ കോളനികള്‍ ഒന്നൊന്നായി കീഴൊതുങ്ങിക്കൊണ്ടിരുന്നു. പരിസര പ്രദേശങ്ങളില്‍ അവശേഷിച്ച മുസ്‌ലിം പ്രവിശ്യകളും ഭരണാധികാരികളും സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നായകത്വം അംഗീകരിച്ച് കീഴ്പ്പെട്ടു. അക്കൂട്ടത്തില്‍ നേരത്തെ മുളഫ്ഫറുദ്ദീന് നഷ്ടപ്പെട്ടതും തന്റെ പിതാവിന്റെ അധികാര കേന്ദ്രവുമായിരുന്ന ഇര്‍ബലും ഉള്‍പ്പെടുന്നു.

 ഇര്‍ബലിനെ ഒരു പ്രധാന പട്ടണമാക്കി വികസിപ്പിച്ചത് മുളഫ്ഫറിന്റെ പിതാവും പോരാളിയുമായ സൈനുദ്ദീന്‍ അലി കൂജക് ആണ്. അദ്ദേഹത്തിന്റെ മരണശേഷം പുത്രന്‍ ഭരണമേറ്റെടുത്തു. അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയാണ് മുളഫ്ഫറിന്റെ സഹോദരനെ മുജാഹിദുദ്ദീന്‍ ഖൈമാസ് പ്രസ്തുത പദവിയില്‍ വാഴിച്ചത്. അദ്ദേഹം മരണപ്പെട്ടപ്പോള്‍ തന്നെ അര്‍റഹാ, ഹര്‍റാന്‍തു തുടങ്ങിയ പ്രദേശങ്ങളുടെ അധികാരത്തില്‍നിന്നു മാറ്റി ഇര്‍ബലില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട മുളഫ്ഫറിനെ സുല്‍ത്വാന്‍ ഇര്‍ബലിനോട് ശഹ്റസൂര്‍ കൂടി ചേര്‍ത്ത് ഭരണച്ചുമതലയേല്‍പ്പിച്ചു. സ്വലാഹുദ്ദീന്‍ അയ്യൂബി സ്ഥാപിച്ച അയ്യൂബിയ്യ സല്‍ത്വനത്തിന്റെ ഭാഗമായി അതോടെ മുളഫ്ഫറുദ്ദീന്‍.

 മുളഫ്ഫിന് 14 വയസ്സുള്ളപ്പോഴാണ് പിതാവ് മരണപ്പെടുന്നത്. അതോടെ പരീക്ഷണങ്ങളുടെ തീച്ചൂളയിലായി ആ കൗമാര ജീവിതം. ധാരാളം പ്രദേശങ്ങളില്‍ ആധിപത്യം നേടാനായെങ്കിലും അതെല്ലാം മൗസ്വിലിലെ ഖുതുബുദ്ദീന്റെ പിന്‍ഗാമികളായ ഭരണാധികാരികള്‍ക്കു നല്‍കുകയും ഇര്‍ബല്‍ മാത്രം സ്വന്തം അധീനതയില്‍ നിര്‍ത്തുകയും ചെയ്തു. മദ്റസകളും മറ്റു സ്ഥാപനങ്ങളുമടക്കം ധാരാളം വഖ്ഫുകള്‍ അദ്ദേഹത്തിന്‍റേതായുണ്ടായിരുന്നു. ഇങ്ങനെ നന്മ ആദര്‍ശമാക്കിയ സൗഹൃദ കുടുംബ ബന്ധങ്ങളും പശ്ചാത്തലവുമാണ് മുളഫ്ഫര്‍ രാജാവിനെ രൂപപ്പെടുത്തിയത്.

 പ്രാമാണികരും പ്രശസ്തരുമായ ചരിത്രകാരന്മാരെല്ലാം മുളഫ്ഫര്‍ രാജാവിനെ കുറിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗുണങ്ങളും സേവനങ്ങളും അയ്യൂബി പാരമ്പര്യത്തിന്റെ നിര്‍വഹണ രീതിയുമെല്ലാം ചരിത്രമാണ്. അദ്ദേഹത്തിന്റെ ആത്മീയ രാഷ്ട്രീയ ജീവിതവും സാമൂഹിക സേവനങ്ങളും ചരിത്രകാരന്മാര്‍ വാഴ്ത്തിക്കാണാം. നബിദിനാഘോഷവുമായി ബന്ധപ്പെട്ട വിപുലമായ മദ്ഹ് സദസ്സുകള്‍ ഇതില്‍ ഏറെ ശ്രദ്ധേയമാണ്. മുളഫ്ഫര്‍ ഇദംപ്രഥമമായി ആരംഭിച്ച ഒരപരാധമാണത് എന്ന നിലയില്‍ പണ്ഡിതരാരും പരാമര്‍ശിച്ചിട്ടില്ല. പില്‍ക്കാലത്ത് പ്രത്യക്ഷപ്പെട്ട പുത്തന്‍വാദികള്‍ മാത്രമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചത്.

 ഇബ്നുഖല്ലിഖാന്‍ എഴുതുന്നു: “അദ്ദേഹം ചെയ്തത് പോലെ നല്ല കാര്യങ്ങള്‍ ചെയ്ത മറ്റൊരു രാജാവിനെയും എനിക്കറിയില്ല. അത്രയേറെ സല്‍പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ സേവനങ്ങളുമാണദ്ദേഹം നിര്‍വഹിച്ചത്. ദാനം ചെയ്യുക എന്നതിനേക്കാള്‍ ഇഷ്ടകരമായ മറ്റൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. നാടിന്റെ വിവിധ ഭാഗങ്ങളില്‍ ദിനേന റൊട്ടി കൂമ്പാരങ്ങള്‍ വിതരണം ചെയ്യുമായിരുന്നു. സഹായം തേടിയെത്തുന്ന ദരിദ്രരെ എപ്പോഴും വീടിന്റെ പരിസരത്തു കാണാം. വസ്ത്രങ്ങളും നല്‍കുമായിരുന്നു. വിവിധ ഭാഗങ്ങളില്‍ ഇതിന് പ്രത്യേക വിതരണ കേന്ദ്രങ്ങളൊരുക്കി. ശരീരം തളര്‍ന്നവര്‍ക്കും അന്ധന്മാര്‍ക്കും താമസിക്കാന്‍ മന്ദിരങ്ങളുണ്ടാക്കി. അഭയാര്‍ത്ഥികളെക്കൊണ്ട് അവിടെയെല്ലാം നിറഞ്ഞു. തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും അവരെ അദ്ദേഹം സന്ദര്‍ശിക്കും. ഓരോരുത്തരെയും നേരില്‍ക്കണ്ട് കുശലാന്വേഷണം നടത്തുകയും തമാശകള്‍ പങ്കുവെക്കുകയും ചെയ്യും. അങ്ങനെ ഒറ്റപ്പെടലിന്റെയും നിരാലംബതയുടെയും വേദന അവരില്‍ നിന്നകറ്റി.

 വിധവകള്‍ക്കും അനാഥകള്‍ക്കും തെരുവാധാരമായവര്‍ക്കും വെവ്വേറെ ആലയങ്ങള്‍ സ്ഥാപിച്ചു. മുലകുടി പ്രായത്തിലുള്ള ശിശുക്കള്‍ക്ക് മുലയൂട്ടുന്ന വളര്‍ത്തു മാതാക്കളെയും പരിചരിക്കാന്‍ ആയമാരെയും നിശ്ചയിച്ചു. ഇത്തരം ആലയങ്ങളില്‍ ആവശ്യമായ ഭക്ഷ്യവിഭവങ്ങളെത്തിച്ചു. നടത്തിപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ അവിടങ്ങളില്‍ ചെന്ന് ഇടക്കു പരിശോധിച്ചു.

 ആശുപത്രികളില്‍ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളേര്‍പ്പെടുത്തി. രോഗികളെ സന്ദര്‍ശിച്ച് സുഖവിവരം അന്വേഷിക്കുകയും ആവശ്യങ്ങളാരായുകയും ചെയ്തു. അവ പൂര്‍ത്തീകരിച്ചുനല്‍കി. തന്റെ ഭരണപ്രദേശത്ത് വരുന്ന അന്യദേശക്കാര്‍ക്ക് താമസിക്കാന്‍ അതിഥി മന്ദിരങ്ങള്‍ പണികഴിപ്പിച്ചു. അവരുടെ അഭിരുചിക്കനുസൃതമായ ഭക്ഷ്യവസ്തുക്കളൊരുക്കി. തിരിച്ച് യാത്രയാവുമ്പോള്‍ ആവശ്യക്കാര്‍ക്ക് യാത്രാബത്തയും നല്‍കി.

 ശാഫിഈ, ഹനഫി സരണികളിലെ മതാധ്യാപനത്തിന് മദ്റസകള്‍ സ്ഥാപിച്ച് അധ്യാപകരെ നിയമിച്ചു. അവിടങ്ങളില്‍ സന്ദര്‍ശിച്ച് സദ്യകളുണ്ടാക്കുകയും പ്രകീര്‍ത്തന സദസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. കീര്‍ത്തന കാവ്യങ്ങള്‍ പാടിക്കേള്‍ക്കുക മാത്രമായിരുന്നു തന്റെ ജീവിതത്തിലെ ആസ്വാദനം. പക്ഷേ, മതം വിരോധിച്ച ഒന്നും ഇതിനായി ഉപയോഗപ്പെടുത്തുകയോ അത്തരം വിനോദങ്ങള്‍ നാട്ടിലേക്ക് കടത്താനനുവദിക്കുകയോ ചെയ്തില്ല.

 സൂഫികള്‍ക്കായി രാജ്യത്ത് രണ്ടു കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. സ്ഥിരതാമസക്കാരും വന്നുപോവുന്നവരുമായി ധാരാളം സൂഫികള്‍ അവിടെ എപ്പോഴും കാണും. സ്ഥാപനത്തിന്റെയും അന്തേവാസികളുടെയും പരിചരണത്തിന് ധാരാളം വഖ്ഫുകള്‍ നടത്തി. അവിടെനിന്ന് മടങ്ങുന്നവര്‍ യാത്രാചെലവ് വാങ്ങണമെന്ന് വ്യവസ്ഥ ചെയ്തു. രാജാവ് പലപ്പോഴും അവരുടെ കൂടെ കഴിഞ്ഞു.

 വര്‍ഷത്തില്‍ രണ്ടു സന്ദര്‍ഭങ്ങളില്‍ ഉന്നത വ്യക്തിത്വങ്ങളടങ്ങുന്ന സൗഹൃദ സംഘങ്ങളെ പരിസര രാജ്യങ്ങളിലയക്കുകയും അവിടെ അവിശ്വാസികളായ ആളുകളുടെ പിടിയില്‍ പെട്ട മുസ്‌ലിംകളെ രക്ഷപ്പെടുത്തുന്നതില്‍ ബദ്ധശ്രദ്ധനായി. ഹാജിമാര്‍ക്ക് സേവനത്തിനു സന്നദ്ധപ്രവര്‍ത്തകരെ നിയമിച്ചു. ഹറമൈനിയിലെത്തുന്നവരുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനായി ആയിരക്കണക്കിന് സ്വര്‍ണനാണയങ്ങളുമായി ആളയച്ചു. അറഫയിലും മറ്റു സ്ഥലങ്ങളിലും ജലസേചന സൗകര്യങ്ങളുമേര്‍പ്പെടുത്തി...
  (വഫയാതുല്‍ അഅ്യാന്‍)

 ഇബ്നുഖല്ലിഖാന്‍ മുളഫ്ഫര്‍ രാജാവ് നടത്തിയ മൗലിദ് സദസ്സിന്റെ പ്രൗഢിയും വൈവിധ്യവും വിവരിക്കുന്നുണ്ട്. രാജാവിനെക്കുറിച്ച് താന്‍ നല്‍കുന്ന വിവരണം അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ നിന്നും വളരെ പരിമിതമാണെന്ന് വ്യക്തമാക്കി അദ്ദേഹം പറയുന്നു: “മുളഫ്ഫര്‍ രാജാവിന്റെ ഗുണങ്ങള്‍ വിശദമായി വിവരിക്കാനൊരുങ്ങിയാല്‍ ഗ്രന്ഥം വളരെ നീണ്ടുപോവും. മുളഫ്ഫറിന്റെ ചരിത്രപ്രസിദ്ധി തന്നെ മതി അദ്ദേഹത്തെ മനസ്സിലാക്കാന്‍. അതിശയോക്തിപരമായി അദ്ദേഹത്തെക്കുറിച്ച് ഞാനൊന്നും പറഞ്ഞിട്ടില്ല. മാത്രമല്ല, ഞാനീ പറഞ്ഞതത്രയും എനിക്ക് നേരിട്ടനുഭവമുള്ളതും ഞാന്‍ കാണുകയും ചെയ്ത സംഗതികളാണ്. സംക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ അതില്‍നിന്ന് ഏറെ ഒഴിവാക്കിയിട്ടുമുണ്ട് "
  (വഫയാതുല്‍ അഅ്യാന്‍)

 ഹിജ്റ 608ല്‍ ജനിച്ച് 681ല്‍ വഫാത്തായ ചരിത്രകാരനാണ് ഖാളില്‍ ഖുളാത്ത് ശംസുദ്ദീന്‍ ഇബ്നു ഖല്ലിഖാന്‍. ഇര്‍ബല്‍ സ്വദേശിയായതിനാല്‍ തന്നെ മുളഫ്ഫര്‍ രാജാവിനെ നേരിട്ടറിയാനദ്ദേഹത്തിന് അവസരമുണ്ടായി. 586 മുതല്‍ ആരംഭിച്ച മുളഫ്ഫറിന്റെ ഭരണകാലത്താണ് അദ്ദേഹം ജനിക്കുന്നത്.

 മുളഫ്ഫര്‍ രാജാവ് വര്‍ഷാവര്‍ഷം നടത്തിവരുന്ന മൗലിദാഘോഷത്തെ അക്കാലത്ത് ജീവിച്ചിരുന്ന പണ്ഡിതരാരെങ്കിലും എതിര്‍ത്തിരുന്നുവെങ്കില്‍ അതുകൂടി ഇബ്നുഖല്ലിഖാന്‍ പരാമര്‍ശിക്കുമായിരുന്നു. അദ്ദേഹം അറിവുനുകര്‍ന്ന സമകാലിക പണ്ഡിതരില്‍ നിന്ന് രാജാവിന്റെ മൗലിദാഘോഷത്തിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നുവെങ്കില്‍ ഇബ്നു ഖല്ലിഖാന്‍ അത് രേഖപ്പെടുത്താതിരിക്കുമായിരുന്നില്ല.

 ഇബ്നുഖല്ലിഖാന്‍ രേഖപ്പെടുത്തിയ ഭാഗം മാത്രം ഇവിടെ ഉദ്ധരിച്ചത് മറ്റു പല ഗ്രന്ഥങ്ങളിലും പരാമര്‍ശിച്ച ഭാഗങ്ങള്‍ ഇതിലുള്‍പ്പെട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മഹദ്ഗുണങ്ങള്‍ മനസ്സിലാക്കാന്‍ ഇത് തന്നെ മതിയാകും എന്ന നിലക്കാണ്. മുളഫ്ഫര്‍ രാജാവിന്റെ ആദര്‍ശപരമായ നിലപാട് തുടര്‍ന്നദ്ദേഹം എഴുതുന്നു: “അദ്ദേഹം വളരെ മാന്യനും വിനയാന്വിതനും ആദര്‍ശവ്യതിയാനം സംഭവിക്കാത്തയാളുമായിരുന്നു. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ കണിശത പുലര്‍ത്തി. ഹദീസ് പണ്ഡിതരും കര്‍മശാസ്ത്ര പണ്ഡിതരും രാജ്യത്ത് ഏറെ ആദരിക്കപ്പെട്ടു. സ്തുതിപാടുന്ന കവികളെ അടുപ്പിച്ചതുപോലുമില്ല"
  (വഫയാത്)

 മുളഫ്ഫറിന്റെ പ്രവാചക സ്നേഹവും മൗലിദാഘോഷവും സുന്നീ അഖീദക്ക് പുറത്തുനിന്നുള്ള സ്വാധീനത്തിന്റെ ഫലമായിരുന്നില്ല. അദ്ദേഹത്തിനു മുമ്പ് മൗലിദ് നടത്തിയവരില്‍ ഫാത്വിമി ഭരണാധികാരികളായ റാഫിളികളുണ്ടായിരുന്നു എന്നതിനാല്‍ അതിന്റെ തുടര്‍ച്ചയായിരുന്നു മുളഫ്ഫറിന്‍റേതെന്ന ആരോപണം ബാലിശമാണ്. കാരണം സുന്നീ അഖീദയെയും ആചാര രീതികളെയും നിലനിര്‍ത്തുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്ന കൂട്ടത്തിലായിരുന്നു അദ്ദേഹം. ഫാത്വിമികളുടെ ദുരാചാരങ്ങളെല്ലാം നിര്‍ത്തലാക്കിയിട്ടും സുല്‍ത്വാന്‍ അയ്യൂബിയും മുളഫ്ഫറും മൗലിദാഘോഷം പൂര്‍വോപരി വിപുലമാക്കിയത് അത് ബിദ്അത്തല്ലെന്നത് കൊണ്ടാണ്.

 ഹിജ്റ 588ല്‍ ജനിച്ച് 660ല്‍ വഫാത്തായ പ്രസിദ്ധ ചരിത്രകാരന്‍ കമാലുദ്ദീനുബ്നുല്‍ അദീര്‍(റ) എഴുതുന്നു: “ശൈഖ് അബുശ്ശുക്റ് ഹമ്മാദുബ്നുല്‍ ബവാസിജീ(റ) എന്ന പുണ്യപുരുഷനെക്കുറിച്ച് അറിയാനിടവന്നപ്പോള്‍ അദ്ദേഹത്തെ കാണാനും ബറകത്തെടുക്കാനും മുളഫ്ഫര്‍ രാജാവ് അതിയായി ആഗ്രഹിച്ചു. ഹമ്മാദിയുടെ അടുത്തേക്ക് ഇങ്ങനെ സന്ദേശമയച്ചു: "എനിക്ക് സൗകര്യപ്പെടുമായിരുന്നെങ്കില്‍ അങ്ങയെ സന്ദര്‍ശിക്കാന്‍ ഞാന്‍ വരുമായിരുന്നു. അതിനാല്‍ ഇര്‍ബലിലേക്ക് അങ്ങയെ ക്ഷണിക്കുകയാണ്..."

 സന്ദേശം ലഭിച്ച ശൈഖ് ഹമ്മാദ് (റ) ഇര്‍ബലിലേക്ക് പുറപ്പെട്ടു. ഇര്‍ബലിലെത്തായാറപ്പോള്‍ മുളഫ്ഫര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ അങ്ങോട്ടുചെന്നു. പിരിയാന്‍ നേരം ശൈഖില്‍ നിന്നും ബറകത്തിനായി വല്ലതും നല്‍കാന്‍ ആവശ്യപ്പെട്ടു. തന്റെ വസ്ത്രം അദ്ദേഹം മുളഫ്ഫര്‍ രാജാവിന് നല്‍കി. ഈ സംഭവം വിവരിച്ച ഖാളി അബുല്‍ മുഹ്സിന്‍ പറയുന്നു: 'ആ തുണി മുളഫ്ഫര്‍ രാജാവ് സദാസമയവും തലയില്‍ അണിഞ്ഞിരുന്നു’
  (ബിഗ്യത്തുത്വലബ് ഫീ താരീഖ് ഹലബ്)

 ഹിജ്റ 549 മുഹര്‍റം 27ന് ചൊവ്വാഴ്ച മൗസ്വിലില്‍ ജനിച്ച അദ്ദേഹം പതിനാലാം വയസ്സില്‍ അധികാരത്തിലെത്തി. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയില്‍ ആത്മീയതയും ആദര്‍ശവും കെട്ടുപോകാതെ സൂക്ഷിച്ചു. അദ്ദേഹത്തെ കണ്ടവരും അറിഞ്ഞവരും ഭരണ പ്രവര്‍ത്തനങ്ങള്‍ ചരിത്രമായി രേഖപ്പെടുത്തി. അവര്‍ക്കൊന്നും അദ്ദേഹത്തെക്കുറിച്ച് അവമതിപ്പുണ്ടായിരുന്നില്ല. പില്‍ക്കാലത്ത് രംഗത്തുവന്ന ചില മതപരിഷ്കരണ വാദികളാണ് ബിദ്അത്ത് സംബന്ധമായി ആരോപണമുന്നയിച്ചത്. അതിന് ഹേതുകം മൗലിദാഘോഷമാണെന്നതിനാല്‍ അന്നും പില്‍ക്കാലത്തും അവര്‍ക്ക് പണ്ഡിത പിന്തുണയുണ്ടായില്ലതാനും.

 ആത്മീയ സദസ്സുകളുടെയും ചടങ്ങുകളുടെയും സൗന്ദര്യവും ചൈതന്യവും മനസ്സിലാക്കാന്‍ സാധിക്കാതെ പോയവരാണ് ഈ വിമര്‍ശകര്‍. മുളഫ്ഫര്‍ രാജാവിനെയും മൗലിദ് പരിപാടികളെയും അപമാനിക്കാന്‍ വിവരമില്ലായ്മയാണ് അവര്‍ക്ക് തെളിവ്.

 മൗലിദിന്റെ പേരില്‍ അഹിതമായ കാര്യങ്ങള്‍ നടത്തുന്നതിനെ വിമര്‍ശിച്ചവരാരും മൗലിദാഘോഷത്തിന്റെ അടിസ്ഥാനത്തെ ലക്ഷ്യമിട്ടില്ല എന്ന് വ്യക്തമാണ്. എന്തിന്റെ പേരിലും അനുവദനീയതയുടെ പരിധി കടക്കാന്‍ ഒരു പണ്ഡിതന്നും അനുവദിക്കാനാവില്ലെന്ന നിലക്കുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിച്ച് മൗലിദ് അനാചാരമാണെന്ന് വരുത്താന്‍ ശ്രമിക്കുന്നത് പൊടിക്കൈ മാത്രമായിരുന്നു.

 ഒരു രാജാവ് വിപുലമാക്കി നടത്തിയ ഒരു ചടങ്ങ് എന്ന നിലയില്‍ മൗലിദാഘോഷം അബദ്ധമാണെന്നും മുളഫ്ഫര്‍ തുടങ്ങിയ അനാചാരമാണെന്നും ഇന്നു പറയുന്നവര്‍ ബിദഇകളുടെ കുഴലൂത്തുകാരാണ്. പണ്ഡിതന്മാരുടെ സാന്നിധ്യവും പിന്തുണയും അന്നുണ്ടായിരുന്നു എന്നതുതന്നെ മൗലിദാഘോഷത്തിന് ലഭ്യമായ അംഗീകാരവും ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത കാര്യമാണതെന്നതിനു തെളിവുമാണ്.

 ഹിജ്റ 630 റമളാന്‍ 14ന് വെള്ളിയാഴ്ച രാവില്‍ അദ്ദേഹം സ്വവസതിയില്‍ വെച്ച് വഫാത്തായി. പ്രിയതമ റബീഅ ഖാത്തൂന്‍ ഹിജ്റ 643ലും വഫാത്തായി. മുളഫ്ഫര്‍ രാജാവിന്റെ ഖബറിടം കൂഫയിലും റബീഅയുടേത് ഖാസിയൂണിലുമാണ്.

*_✍🏼അലവിക്കുട്ടി ഫൈസി എടക്കര_*

         *☝🏼അല്ലാഹു അഅ്ലം☝🏼*

               
                       
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹


               
📮[ഇത്‌ ഷെയർ ചെയ്‌ത്‌ നമ്മുടെ സുഹൃത്തുക്കളില്‍ എത്തിക്കാന്‍ ശ്രമിക്കുക]
ADMIN DESK 
☘നേരിൻ വഴി ☘
📲  +966596835423
《ഒരു നന്‍മ ഒരാളെ ചെയ്യാന്‍ പ്രേരിപിച്‌ അദ്ധേഹം അത്‌ ചെയ്‌താല്‍ അവർക്ക്‌ ലഭിക്കുന്നത്‌ പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്.,ആരെങ്കിലുമൊരു സ്വലാത്ത് ചെല്ലിയാൽ അല്ലാഹു അവന്റെ മേൽ പത്ത്‌ സ്വലാത്തുകൾ വർഷിക്കും. അവന്റെ പത്ത്‌ പാപങ്ങൾ പൊറുത്തു കൊടുക്കും. പത്ത്‌ പദവികളവന് ഉയർത്തിക്കൊടുക്കും (അഹ്
മദ് ), അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുനഹീമില്‍ ഒരുമിച്‌ ക്കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ..
امين يارب العالمين

നബി സ്വ യുടെ ജനനം റബി ഉൽ അവ്വലിൽ ഒഹാബി പാഠപുസ്തകം

മഹാനായ നബി(സ്വ) യുടെ ജന്മദിനം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനു തന്നെയാണെന്നും, നബി(സ്വ)യുടെ ജനനത്തില്‍ സന്തോഷിച്ച് അബൂ ലഹബ് തന്റെ അടിമയായ "സുവൈബ" എന്ന സ്ത്രീയെ മോചിപ്പിച്ചെന്നും ഒഹാബികളുടെ മദ്റസകളില്‍ പഠിപ്പിച്ചിരുന്ന കേരള ഒഹാബികളുടെ മുന്‍കാല നേതാവായ ഇ.കെ മൗലവിയും മറ്റും അവതാരിക എഴുതി അലങ്കരിച്ച മുജാഹിദുകളുടെ പുളിക്കലുള്ള മദ്റസയുടെ സ്വദ്,ര്‍ മുര്‍,രിസായ പി.പി. ഉണ്ണി മൊയ്തീന്‍ കുട്ടി മൗലവിയും, പി.എന്‍. മുഹമ്മദ് മൗലവിയും കൂടി രചിച്ച (ഖുലാസ്വത്തുത്താരീഖില്‍ ഇസ്,ലാമി) എന്ന പുസ്തകത്തിന്റെ (എട്ടാം പേജിലും)(പത്താം പേജിലു)മായി പഠിപ്പിച്ചതായി കാണാം.
പുസ്തകത്തിന്റെ കോപ്പി താഴെ ചേര്‍ക്കുന്നു
<<<<<<<<<<<<<<<<<<<<<<
അബൂ യാസീന്‍ അഹ്സനി-ചെറുശോല
Posted: 12-11-2019 (Tuesday)

https://www.facebook.com/777959305671074/posts/1702382559895406?d=n&sfns=mo




https://www.facebook.com/777959305671074/posts/1702382559895406?d=n&sfns=moء

നബിദിനം അൽമനാർ പിന്നെ ഹുൈസൻ മടവൂർ

: 👆ഹുസൈൻ മടവൂർ
മീലാദ് പ്രഭാഷണം നടത്തുന്നു.
[11/11, 2:51 PM] +91 75580 23130: 👆റബീഉൽ അവ്വലിൽ തന്നെ

അൽമനാർ



നബിദിനം :ദു:ഖിക്കണമോ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

*നബിദിനം ഇസ്ലാമികം*
-----------------------------
*ഒരു ഒഹാബി പുരോഹിതൻ തെറ്റിദ്ധരിപ്പിക്കുന്നത് കാണുക*

*_നീയും.._*
*_പിന്നെ.._*
*_നബിദിനവും.._*

മദീന മുഴുവൻ  ഇരുട്ടിലായ ആ ദിവസം..
*_നീ വർണ്ണ ലൈറ്റുകൾ കത്തിച്ചു സന്തോഷിക്കുന്നു.. !!_*

മരണത്തിനു വല്ലാത്ത വേദനയാണ് ആയിഷ എന്ന് അള്ളാഹുവിന്റെ റസൂൽ വിലപിച്ച ദിവസം..
*_നീ  കൊടി തോരണങ്ങൾ കെട്ടി ആഘോഷിക്കുന്നു.. !!_*


മറുപടി


*ദു:ഖമുണ്ടായ വാർഷികമാഘോശിക്കണമെന്നത് ഇസ്ലാം വിലക്കിയതാണ്*

*നബി സ്വ വഫാത്തായ സമയത്ത് സ്വഹാബത്ത് കരഞ്ഞിട്ടുണ്ടങ്കിൽ
അവർ ഒരിക്കലും അതിന്റെ വാർശിക ദു:ഖം ആജ രി ച്ചിട്ടില്ല.
എന്നാൽ അനുഗ്രഹത്തിൽ സന്തോശിക്കണമെന്നും അതിന്ന് നന്നി രേഘപെടുത്തണമെന്നും ഇസ്ലാമിൽ സ്ഥിരപെട്ടതാണ്*


 . *നബി ( സ ) വഫാത്താവുക നിമിത്തം ദുഖമുണ്ടായ മാസം കൂടി യാണല്ലോ റബീഉൽ അവ്വൽ ? ഈ ചോദ്യത്തിന് ഇമാം സുയൂഥി ( 0 ) മറുപടി പറയുന്നു . “ നിശ്ചയം നബി ( സ ) യുടെ ജനനം ലഭ്യമായ ഏറ്റവം വലിയ അനുഗ്രഹമാണ് . നബി ( സ ) യുടെ വഫാത്ത് നമുക്കു സംഭവിച്ച ഏറ്റവും വലിയ മുസീബത്തുമാകുന്നു . അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപിക്കാനും മുസീബത്തുകളുടെ മേൽ ക്ഷമിക്കാനുമാണ് ശരീഅത്ത് കൽപ്പിക്കുന്നത് , " ( അൽ ഹാവീലിൽ ഫതാവ , വാ : 1 , പേ 24 )*

അസ്ലം പരപ്പനങ്ങാടി
دلاءل اهل السنة-

നബിദിനം മൗലവിയോട് കുട്ടിയുടെ ചോദ്യം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

ഒഹാബികുട്ടി:

മൗലവി സാഹിബോ'
നബി ജനിച്ചതിന്റെ പേരിൽ സന്തോശിക്കാമോ ?

മൗലവി :
അത് പിന്നെ ::: ആ സന്തോശിക്കാം

ഒഹാബികുട്ടി:
നബി സ്വ യുടെ മദ്ഹ് പറയാമോ?

മൗലവി :
മദ്ഹ് പറയുന്നത് ഖുർആൻ അങ്ങീകരിച്ചിട്ടുണ്ട്

ഒഹാബികുട്ടി:
മദ്ഹ് പാടാമോ?

മൗലവി :
ഓ സ്വഹാബികൾ പാടിയിട്ടുണ്ട്.


ഒഹാബികുട്ടി:
സ്വലാത്ത് ചൊല്ലാമോ ?

മൗലവി ::
ഓ അത് വലിയ പുണ്യമാണ്

ഒഹാബികുട്ടി:
നബി സ്വ യുടെ പേരിൽ ഭക്ഷണം സ്വദഖ ചെയ്യാമോ?

മൗലവി :
വിട പറഞ്ഞവർക്ക് വേണ്ടി സ്വദഖ ചെയ്താൽ അവർക്ക് ഉപകരിക്കുമെന്ന്
ഇബ്ന് തൈമിയ്യ പറഞ്ഞിട്ടുണ്ട്

ഒഹാബികുട്ടി:
പള്ളിയിൽ പാടുന്നതിന്ന് കുഴപ്പമുണ്ടാ?

മൗലവി :
അത് - .. അത് ആ ഹസാന് ബ്നു് സാബിത് റ പാടിയത് മുസ് ലിം റിപ്പോർട്ട് ചെയിതിട്ടുണ്ട്

ഒഹാബികുട്ടി:
ഈ പുണ്യങ്ങൾ എല്ലാം ഒരുമിച്ചു ചെയ്യുന്നതിന് കുഴപ്പമുണ്ടോ?

മൗലവി :
അത് '... അത് :.. വിരോധിച്ചതായി എവിടെയും കണ്ടിട്ടില്ല.

ഒഹാബികുട്ടി:
ഈ പുണ്യങ്ങൾ ഏത് ദിവസവും ചെയ്യാമോ?

മൗലവി :
ഓ ചെയ്യാമല്ലോ


ഒഹാബികുട്ടി:
റബി ഉൽ അവ്വൽ 12 ന് പറ്റുമോ?

മൗലവി :
അത് അത് പിന്നെ

ഒഹാബികുട്ടി:
13 ന് പറ്റുമോ?

മൗലവി :
അത് അത് ഊ

ഒഹാബികുട്ടി:
11 ന് ആവാമല്ലെ

മൗലവി :
റബി ഉൽ അവ്വൽ മാസത്തിൽ തന്നെ പറ്റില്ല എന്നാണ് വലിയ മൗലവിമാർ നമ്മളെ പഠിപ്പിച്ചത്

ഒഹാബികുട്ടി:
റബി ഉൽ ആഖിറിൽ പറ്റുമോ?

മൗലവി :
അത് പിന്നെ
ഒഹാബികുട്ടി:
പിന്നെ ഏത് മാസമാ പറ്റുന്നത്?

മൗലവി :
ഏത് മാസവും ദിവസവും പറ്റും

ഒഹാബികുട്ടി:
റബി ഉൽ അവ്വലിൽ പറ്റില്ല അല്ലേ.

മൗലവി :
ആ അതെ  അന്ന് നമ്മൾ ദു:ഖിക്കണം

കാരണം സ്വഹാബത്ത് ദു:ഖിച്ച ദിവസമാണ്


ഒഹാബികുട്ടി:
അത് ശരി


 داءل أهل السنة

Saturday, November 9, 2019

നബിദിനം കഴിക്കൽ" സംശയ നിവാരണം

നബിദിനം കഴിക്കൽ സംശയ നിവാരണം


                             നബിദിനം കഴിക്കൽ" സംശയ നിവാരണം
_______________________
🔹
എന്താണ് നബിദിനം  ?????

നബി സ്വ ജനിച്ച ദിവസം അതന്നെ  !!!
🔹
അല്ല ഈ നബിദിനം കഴിക്കലെന്താ ?????
🔹
കഴിക്കൽ എന്ന് പറഞ്ഞാൽ വിഴുങ്ങലല്ല
      ലോകത്തിനാകെ‌
കാരുണ്യത്തിൻ റ്റെ ‌ദൂതനായ മുത്ത് നബി (സ്വ) യെ തന്ന് അനുഗ്രഹിച്ച ദിവസത്തിലുള്ള   സന്തോഷവും , ഈ റഹ്മത്തിൽ നന്ദിപ്രകടനത്തോടുള്ള സ്മരണയുമാണ്  !!!  " അല്ലാഹു നമുക്ക് ചെയ്ത് തന്ന അനുഗ്രഹദിവസങ്ങളെ  എപ്പോഴും സ്മരിച്ച് കൊണ്ടേയിരിക്കാനാണല്ലോ  ഖുർ ആൻ റ്റെ കൽപ്പന , അത് പോലെ നബി സ്വ യുടെ
  മദ് ഹ് (മൗലൂദ്)  കൂട്ടമായി പാടും പറയും, ശേഷം അന്നദാനം നൽകുകയും ചെയ്യുന്നു. ഇത്രയേ ഉള്ളൂ നബിദിനം കഴിക്കലെന്നാൽ.
🔹
അല്ല ഈ ബർത്ത്ഡേ ആഘോഷം ഇസ്ലാം അനുവദിച്ചിട്ടുണ്ടോ ???

ബർത്ത്ഡേ ആഘോഷമെന്ന വെസ്റ്റേൺ കൾച്ചറൽ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല , പക്ഷേ ജന്മം കൊണ്ട് നമുക്ക് സന്തോഷിക്കാം , ഇത് അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹം എന്ന നിലക്കാണ് . അല്ലാഹു നമുക്ക് നൽകുന്ന  അനുഗ്രഹങ്ങളെക്കൊണ്ട്  സന്തോഷിക്കുകയും, എപ്പോഴും സ്മരിക്കുകയും‌ , സൽക്കർമ്മങ്ങൾ കൊണ്ട് അല്ലാഹുവിൽ ശുക്റ് ചെയ്യുകയും വേണം , നമ്മുടെ എല്ലാ സ്വന്തത്തേക്കാളും സ്നേഹിക്കേണ്ട നമ്മുടെ നേതാവും,  ലോകത്തിന്ന് തന്നെ അനുഗ്രഹമായ നബി സ്വ യുടെ ജന്മദിനത്തിൽ  സന്തോഷിക്കുന്നതും ഈ അനുഗ്രഹത്തിന്ന് ശുക്റ് ചെയ്യുന്നതുമെല്ലാം പുണ്യമുള്ള കാര്യമാണ്.
🔹
അപ്പോൾ നബിദിനം കഴിക്കൽ ബർത്ത്ഡേ ആഘോഷമല്ലേ ???

നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ  ഒരിക്കലുമല്ല !!  അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹത്തിൽ സന്തോഷിക്കുകയും അതിന്ന് നന്ദി രേഖപ്പെടുത്തുകയുമാണ്.
അല്ലാഹു നമുക്ക് ചെയ്ത് തന്ന നിഹ്മത്തുകൾ ധാരാളം ഉണ്ട് അത് നമ്മിലേക്ക് തന്നിട്ടുള്ള ദിനങ്ങളെ‌ നാം എപ്പോഴും ഓർത്ത് കൊണ്ടേയിരിക്കണം.

നബി‌‌‌ സ്വ യാകുന്ന ലോകത്തിൻ റ്റെ അനുഗ്രഹം  വന്നത് റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാണ് , അത് കൊണ്ടാണ് ആദിവസത്തിൽ തന്നെ പ്രത്യേകമായി സ്മരിക്കണം എന്ന് പറയുന്നത് , അത് കൊണ്ടല്ലേ എല്ലാ തിങ്കളാഴ്ചയും നബിയും സ്വഹാബത്തും നബിദിനം കഴിച്ചത്.
🔹
ആദ്യമായി ആരാണ് നബിദിനം കഴിച്ചത്???

പ്രപഞ്ചംതന്നെ!  , നബി സ്വ യുടെ ജനന ദിവസത്തിൽ തന്നെ പ്രത്യേകമായി അൽഭുത സംഭവങ്ങൾ കാട്ടിക്കൊണ്ട് ആഘോഷപൂർവ്വം നബിദിനത്തെ വരവേറ്റു
🔹
നബി സ്വ മറ്റേതെങ്കിലും നബിമാരുടെ നബിദിനം കഴിച്ചിട്ടുണ്ടോ ???

قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ، فِيهِ خُلِقَ آدَمُ، وَفِيهِ أُدْخِلَ الْجَنَّةَ، وَفِيهِ أُخْرِجَ مِنْهَا»
(സ്വഹീഹ് മുസ്ലിം)

വെള്ളിയാഴ്ച ദിവസത്തിൻ റ്റെ പ്രത്യേകത സ്വഹാബത്ത് ചോദിച്ചപ്പോൾ അന്ന്  ആദം നബി അസ മിൻ റ്റെ ജന്മദിനം  ആണെന്ന് നബി(സ്വ) പടിപ്പിച്ചിട്ടുണ്ട്.  ഈ ദിവസം നബി സ്വ മുതൽ ഇന്ന് വരെ മുഹ്മിനീങ്ങൾ ആദം നബിയുടെ ജന്മ ദിവസമായി അനുസ്മരിക്കുന്നു. നബിദിനമെന്നാൽ ഈ സ്മരണ തന്നെയാകുന്നു.

വീണ്ടും നബി സ്വ പടിപ്പിക്കുന്നു.

يَا مَعْشَرَ الْمُسْلِمِينَ، إِنَّ هَذَا يَوْمٌ جَعَلَهُ اللَّهُ عِيدًا لِلْمُسْلِمِينَ فَاغْتَسِلُوا فِيهِ مِنَ الْمَاءِ، وَمَنْ كَانَ عِنْدَهُ طِيبٌ فَلَا يَضُرُّهُ أَنْ يَمَسَّ مِنْهُ، وَعَلَيْكُمْ بِهَذَا السِّوَاكِ»

‌"  ഓ മുസ്ലിം സമൂഹമേ നിശ്ചയം ഇതൊരു ദിവസമാണ്  അല്ലാഹു ഇതിനെ മുസ്ലിമീങ്ങൾക്ക് "ഈദ്" (ആഘോഷം)  ആക്കിയിരിക്കുന്നു. അതിനാൽ കുളിക്കുക സുഗന്ധം ഉള്ളവർ പൂശുന്നത് കൊണ്ട് വിരോധമില്ല , മിസ് വാക്ക് ചെയ്യുക

ഇമാം മാലികി (റ) വിൻ റ്റെ മുവത്വയിലും , ഇമാം ശാഫിഈ റ വിൻ റ്റെ മുസ്നദിലും മറ്റു ധാരാളം ഹദീസ് ഗ്രന്ഥങ്ങളിലും പ്രസ്തുത ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

അപ്പോൾ എല്ലാവെള്ളിയാഴ്ചയും മുഹ്മിനീങ്ങളായ നമുക്ക്ആഘോഷമാണ്  , വെള്ളിയാഴ്ച ദിവസം മഹത്വമാകാനുള്ള പ്രധാന കാരണം  അബൂനാ അബുൽ ബശർ ആദം നബി( അസ) ജനിച്ചു എന്നത് തന്നെയാണ്. വെള്ളിയാഴ്ച ദിവസമാകട്ടെ നമുക്ക് ആഘോഷ ദിവസമാക്കി അല്ലാഹു ആക്കിത്തരുകയും ചെയ്തു. വെള്ളിയാഴ്ച ആദം (അസ) ജന്മദിനവും , തിങ്കളാഴ്ച സയ്യിദുനാ ത്വാഹാ റസൂലുള്ളാഹീ (സ്വ) യുടെ ജന്മദിനവും  നമുക്ക് കഴിക്കാം. അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ
🔹
നബി സ്വ സ്വന്തം നബിദിനം കഴിച്ചിട്ടുണ്ടോ???

എല്ലാ തിങ്കളാഴ്ചയും നബി സ്വ നബിദിനം കഴിച്ചു !
🔹
അതെങ്ങനെ ശരിയാകും തിങ്കളാഴ്ച ദിവസം അന്ന് നോമ്പ് നോക്കാനല്ലേ പറഞ്ഞത്????

നോമ്പ് സുന്നത്താകാനുള്ള കാരണം സ്വഹാബത്ത് തിരക്കിയപ്പോൾ നബി സ്വ പറഞ്ഞത് അന്ന് ഞാൻ ജനിച്ചു എന്നാണ് , അപ്പോൾ നബിദിനം എല്ലാ ആഴ്ചയിലും കഴിക്കണം , റബീഉൽ അവ്വൽ 12 എന്നത് വാർഷികമാണ്, വാർഷികമായി വരുന്ന തിങ്കളാഴ്ച നബിയും സ്വഹാബത്തും നബിദിനം കഴിക്കൽ ഒഴിവാക്കി എന്ന് മുജായിദുകൾക്ക് എവിടെന്ന് കിട്ടി....????
🔹
പക്ഷേ നിങ്ങൾ ഇന്ന് നോമ്പ് നോക്കാതെ പോത്ത് ബിരിയാണിയും , കോഴി ബിരിയാണിയുമല്ലേ അടിച്ച് മാറുന്നത്??????

കണ്ണടച്ച് ഇരുട്ടാക്കല്ലേ , മുഹ്മിനീങ്ങൾ ച്ചെയ്യുന്ന ഇബാദത്തുകൾ , രേഖപ്പെടുത്തിവെക്കുന്ന മലക്കുകളാണോ മുജായിദുകളേ നിങ്ങൾ , ഇത്ര കരക്ടായി നോമ്പെടുക്കുന്നില്ല എന്ന് പറയാൻ ????!!! കഷ്ടം തന്നെ മുജായിദീങ്ങളേ !!!!!!

തിങ്കളാഴ്ച ദിവസം നോമ്പ് നോക്കുന്നവർ നോമ്പ്
നോക്കുന്നു, എനി നോമ്പ് നോക്കുന്നതോടൊപ്പം തന്നെ കോഴി & പോത്ത് ബിരിയാണി പാവപ്പെട്ട ജനങ്ങൾക്ക് നബി സ്വ ക്ക് പ്രതിഫലം കിട്ടട്ടെ എന്ന ഉദ്ദേശത്തിൽ സ്വദഖ ചെയ്യുന്നത് ഇസ്ലാമിൽ സ്രേഷ്ടമായ അമലുകളിൽ പെട്ടതാണ് , നോമ്പ് നോക്കുന്നത്  മുത്ത് നബി സ്വ യാകുന്ന ലോകത്തിൻ റ്റെ അനുഗ്രഹം അല്ലാഹു നമുക്ക് നൽകി എന്ന നന്ദി സൂചകമായിട്ടാണ് , സുന്നത്തായ നോമ്പ് നോക്കാൻ കഴിയാത്തവർ അതിൻ റ്റെ പ്രതിഫലം നഷ്ടപ്പെടുത്തിയെന്നേ ഉള്ളൂ,  അല്ലാതെ അന്ന് നബി സ്വ യുടെ മേൽ മദ് ഹ് പാടിയോ , ദാനധർമ്മങ്ങൾ നടത്തിയോ മറ്റും ചെയ്തത് കൊണ്ട് ഒരു കുഴപ്പവുമില്ല ഇതൊക്കെ എല്ലാ സമയങ്ങളിലും ചെയ്യുന്നതാണ് , നബിദിനത്തിലായി ഒരു പ്രത്യേക നഹ് യ് ( വിരോധം ) ഖുർ ആനിലോ , സുന്നത്തിലോ ഇല്ല....
🔹
നബിയും സ്വഹാബത്തും നബിദിനം കഴിച്ചിട്ടുണ്ടെങ്കിൽ പിന്നെന്ത് കൊണ്ട് ഇത്  ബിദ് അത്ത് എന്ന് പറയപ്പെടുന്നു????

" മതത്തിൽ ഇല്ലാത്തതിനെ പുതുതായി കൊണ്ട് വന്നാൽ അത് തള്ളപ്പെടേണ്ടതും എന്നാൽ മതത്തിൽ ഉള്ളത് കൊണ്ട് പുതുക്കാമെന്ന" നബിവചനത്തിൻ റ്റെ അർഥം മനസ്സിലാക്കാത്തത് കൊണ്ടാണ് ഇത് മനസ്സിലാകാതെ പോകുന്നത്

തറാവീഹ് എന്ന നിസ്ക്കാരം നബി സ്വ രണ്ടോ മൂന്നോ ദിവസം മാത്രമായി  കാണിച്ച് തന്നതാണ് എന്നാൽ ഈ തറാവീഹിൻ റ്റെ ജമാ അത്ത് റമളാൻ മുഴുവനും ഒറ്റ ഇമാമിൻ റ്റെ കീഴിലാക്കി പരിഷ്കരിച്ച് തന്നത് ഉമർ (റ) ആകുന്നു. ഈ പരിഷ്കാരത്തെ " നല്ല ബിദ് അത്താണെന്നാണ് ഉമർ റ പടിപ്പിച്ചത് അപ്പോൾ തറാവീഹ് എന്നത് സുന്നത്തല്ല എന്നഭിപ്രായമില്ലല്ലോ പക്ഷേ റമളാൻ മുഴുവനും ഒറ്റ ജമാ അത്ത് എന്നത് ഉമർ പുതുക്കിയ ഒരു നല്ല ബിദ് അത്താണ് , അത് പോലെ‌ നബിദിനം കഴിക്കൽ എന്നതിൻ റ്റെ അടിസ്ഥാനം  തിരുസുന്നത്തിൽ നിന്നുള്ളതാണ് , ഇതിൻ റ്റെ ഇന്ന് കാണുന്ന രൂപവും ശൈലിയുമാണ് ഉമർ റ പടിപ്പിച്ചത് പോലെ നല്ല  ബിദ് അത്തെന്ന് പറയപ്പെടുന്നത്.  അല്ലാതെ മതത്തിൽ പുതുതായി ഉണ്ടാക്കിയ ഒന്നല്ല നബിദിനം കഴിക്കൽ ,✒ ഇങ്ങനെ  ആദ്യമായി വലിയൊരു മൗലിദ് സദസ്സ് സംഘടിപ്പിച്ചത് നീതിമാനായ ഭരണാധികാരിയായിരുന്ന മുളഫർ രാജാവായിരുന്നു. അത് കൊണ്ടാണ് ഇങ്ങനെ വലിയ രീതിയിലുള്ള പ്രത്യേകമായി മൗലിദ്  ഹിജ് റ 300 ന്ന് ശേഷം ഉണ്ടായതെന്ന് പറയപ്പെടുന്നത്  അല്ലാതെ നബി സ്വ യുടെയോ , സ്വഹാബത്തിൻ റ്റെയോ , കാലത്ത് ഉണ്ടായിട്ടില്ല എന്നല്ല ഏത് പോലെയെന്നാൽ ഉമർ റ ചെയ്ത് കാണിച്ച് പടിപ്പിച്ച് തന്നത് തന്നെ ഉദാഹരണമായി  ധാരാളം മതി ....___📚📚📚........

അല്ലാഹുവിൻ റ്റെ ഹബീബ് സ്വ യെ സ്നേഹിക്കാനും അവിടം കൊണ്ട് സന്തോഷിക്കാനും, അവിടമാകുന്ന റഹ്മത്തിൽ നന്ദി ചെയ്യാനും മരണം വരെ നമുക്കെല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ മീൻ.


 Written By : Siddeequl Misbah Padnekad 
 +91 94962 10086

*നബിദിനാഘോഷം ഇസ്ലാമികം* നബിദിനം സംശയങ്ങൾക്ക് മറുപടി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=


*നബിദിനാഘോഷം ഇസ്ലാമികം*
നബിദിനം സംശയങ്ങൾക്ക് മറുപടി

*സംശയം* 1

 തിരു ദൂദർ (സ്വ) കാലത്തില്ലായിരുന്നു എന്ന കാരണത്താൽ ഒരു കാര്യം ബിദ്‌ അത്താകുമോ?

*മൗലിദിന്റെ അടിസ്ഥാനം ഖുർആൻ സുന്നത്ത് ഖിയാസ് മുസ് ലിം ലോകത്തിന്റെ പ്രവർത്തനം കൊണ്ട് സ്ഥിരപ്പെട്ടതാണ്.*

എന്നാൽ
*ഇന്ന് വ്യാപകമായി കണ്ട് വരുന്ന രീതിയിൽ മൌലിദും മൌലിദാഘോഷവും അതുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന മറ്റുപരിപാടികളും മുഹമ്മദ് നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല എന്നതിനാല്‍ ഭാഷാര്‍ത്ഥത്തില്‍ അവ ബിദ്അത്ത് ആണ്. മൌലിദും നബിദിനാഘോഷവും ഒരു നിലക്കും മതപ്രമാണങ്ങളോട് എതിരാകുന്നില്ല എന്നതിനാല്‍ അവ ശാഫഈ വീക്ഷണത്തില്‍ ചീത്തയായ ബിദ്അത്ത് ആകുന്നില്ല. പ്രസ്തുത പരിപാടികളില്‍ പ്രധാനമായി നടത്തപ്പെടുന്ന ചടങ്ങ് പ്രവാചക പ്രകീര്‍ത്തനം, മൌലിദ് പാരയണം, അന്നദാനം തുടങ്ങി ശറഅ് അംഗീകരിക്കുന്ന കാര്യങ്ങളാണ്.

*സംശയം*2

ബിദ്അത്തിന്റെ അപാകതയും ഭീകരതയും വരച്ചുകാട്ടാന്‍ സാധാരണ ഉപയോഗിക്കപ്പെടുന്ന ഹദീസ് ഇതാണ്. ജാബിര്‍ ബിന്‍ അബ്ദുല്ലാ(റ)യില്‍ നിന്ന് നിവേദനം, തിരുദൂതര്‍ (സ്വ) പറയുന്നു: .... ഏറ്റവും മോശപ്പെട്ട കാര്യങ്ങള്‍ പുതുതായി ഉണ്ടാക്കപ്പെട്ടതാണ്. എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും പിഴച്ചതാണ്. (മുസ്ലിം)

*തിരുദൂതര്‍ (സ്വ)യുടെ കാലത്തില്ലാത്ത പുതുതായി ഉണ്ടായവയും വൈജ്ഞാനികവും കര്‍മ്മശാസ്ത്രപരവുമായ എല്ലാ പുതുതായി ഉണ്ടായവയും ശറഇന്റെ വീക്ഷണത്തില്‍ ചീത്തയായ ബിദ്അത്ത് ആണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പറയുന്നത് യുക്തിയല്ല. കാരണം, അങ്ങനെയാണെങ്കില്‍ നാമിന്ന് കാണുന്ന പഠന രീതിയും സര്‍ട്ടിഫിക്കറ്റ് വിതരണവും സനദ്ദാനവും സാങ്കേതിക വിദ്യ ഉപയോഗിച്ച് രമ്യഹര്‍മ്മങ്ങള്‍ നിര്‍മിക്കുന്നതും ചീത്തയായ ബിദ്അത്ത് ആവേണ്ടതല്ലേ?. ഒരിക്കലും അവ അങ്ങനെയല്ലല്ലോ. എന്നാല്‍ ഉപര്യുക്ത ഹദീസ് സൂചിപ്പിക്കുന്ന പുതുതായി നിര്‍മ്മിക്കപ്പെട്ട കാര്യങ്ങള്‍ ശറഇല്‍ അടിസ്ഥാനമില്ലാത്തവയാണെന്നും വ്യക്തമാണ്.*

*സംശയം*3

*എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും കുല്ലു ബിദ്അതിന്‍ പിഴച്ചതാണ് എന്ന തിരുമേനി(സ്വ) വ്യക്തമാക്കിയതാണല്ലോ*

, അതിനാല്‍ കുല്ല് എന്ന സമഗ്ര വാചകത്തില്‍ നിന്ന് ചില ബിദ്അത്തുകളെ മാറ്റി നിര്‍ത്താമോ എന്ന് ചില മുബ്തദീഈങ്ങള്‍ (പുത്തനാശയക്കാര്‍) സംശയം ജനിപ്പിക്കാറുണ്ട്. അവര്‍ക്ക് അവരുടെ പ്രിയനേതാവായ ഇബ്നു തൈമിയ്യ നല്‍കുന്ന മറുപടി ഇങ്ങനെയാണ്.

*ഇബ്നു തൈമിയ്യ പറയുന്നു: *

*എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും പിഴച്ചതാണ് എന്ന സമഗ്ര വാചകത്തില്‍ നിന്നും ചില ബിദ്അത്തിനെ മാറ്റി നിര്‍ത്താമോ എന്നതിന് രണ്ട് രൂപത്തില്‍ മറുപടി പറയാം. ഒന്ന്, നല്ലതാണെന്ന് സ്ഥിരപ്പെട്ടവ ബിദ്അത്ത് അല്ല. അപ്പോള്‍ മേല്‍ ഹദീസിന്റെ സമഗ്രത സുരക്ഷിതമായിരിക്കുമല്ലോ. രണ്ട്, നല്ല ബിദ്അത്ത് മേല്‍ ഹദീസിലെ പൊതുനിയമത്തില്‍ നിന്ന് വിരുദ്ധമായി വേര്‍പെട്ടതാണ്. ഇത്തരും പൊതുനിയമം മാറ്റിനിര്‍ത്തിയവയില്ലാല്ലത്തതിലാണല്ലോ തെളിവാകുക. (ഇഖ്തിളാഅ്2/88)*

*സംശയംനിവാരണം*4
: "*നബിദിനം എന്ത് കൊണ്ട് ആഘോഷിക്കുന്നില്ല" *



" എന്ന പേരിൽ ഒരു
കുറിപ്പ് കണ്ടു - സ്വതന്ത്രമായ ഒരു
വിശകലനവും ഒപ്പം പടച്ചു
വിട്ടവരുടെ ഇരട്ടത്താപ്പ് തുറന്നു
കാട്ടലുമാണീ കുറിപ്പിന്റെ ലക്ഷ്യം:
ആദരവായ നബിതങ്ങൾ(സ്വ)
യുടെ തിരുജന്മപ്പിറവി ഇന്നു കാണുന്ന
രീതിയിൽ ആഘോഷിക്കപ്പെടാൻ
തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ പലത് കഴിഞ്ഞു
എന്നത് എല്ലാവരും സമ്മതിക്കുന്ന
പരമാർത്ഥമാണ്.ഇന്ന് കാണുന്ന രീതിയിൽ
മൗലിദ് കിത്താബുകൾ
നോക്കി ഹബീബായ
തങ്ങളുടെ തിരുജന്മത്തിലെ അൽഭുതങ്ങളും ചരിത്രങ്ങളും അവിടുത്തെ മഹത്വങ്ങളും പാടിപ്പുകഴ്ത്തു
കയും, ഖുർ ആൻ പാരായണം,
അന്നദാനം തുടങ്ങി വിപുലമായ
ആഘോഷരീതിയാണ് ഹിജ്ര മുന്നൂറിന്
ശേഷം തുടങ്ങി എന്നു പറയുന്നത്. ഈ
രീതിയിൽ ഉള്ള
ആഘോഷം മുമ്പില്ലായിരുന്നു എന്ന്
ഇമാമുകൾ പറഞ്ഞത് സുലഭമാണ്.
അപ്പറഞ്ഞതിൽ നിന്ന് തന്നെ ഈ
രീതിയിലല്ലാത്ത ആഘോഷം മുമ്പ്
നടന്നിരുന്നു എന്ന് വ്യക്തമാണ്.
സ്വകാര്യമായി ഓരോരുത്തരും ചെയ്ത്
വന്നിരുന്ന ഒരു കാര്യം ഒന്നിച്ച്
കൂടി ചെയ്യാൻ തുടങ്ങിയത്
പിൽക്കാലത്താണെന്നർഥം.
✅✅ ✅✅ ✅✅ ✅✅
*ഈ രീതിയിലുള്ള ആഘോഷം തുടങ്ങിയ
ശേഷം ലോകത്ത് വന്ന ആയിരക്കണക്കായ
ഇമാമീങ്ങളിൽ ഷാഫി ഈ,
ഹനഫീ മദ്ഹബുകളിലെ ഒരു
ഇമാം പോലും എതിർത്തിട്ടില്ലെന്ന്
മാത്രമല്ല വളരെ നല്ല പുണ്യമുള്ള പുതിയ
ആചാരം ആണെന്ന് പഠിപ്പിക്കുകയും
ചെയ്തു.*



ഹമ്പലീ മദ്ഹബിലേ ഒരേ ഒരു ഇമാമും ചില
മാലിക്കികളും മാത്രമാണ് എതിർത്തത് -
അദ്ദേഹവും മട്ടുള്ളവരും എതിർക്കാൻ
പറഞ്ഞ
ന്യായങ്ങളെ എല്ലാം പിൽക്കാല
ഇമാമീങ്ങൾ അക്കമിട്ട് ഘണ്ഡിച്ചിട്ടുണ്ട്.*

*സംശയംനിവാരണം*5

،*നബിതങ്ങളുടെ ജന്മദിനത്തിൽ
പ്രത്യേകമായി ഒന്നും ചെയ്യാനില്ല
എന്ന വാദം നബിതങ്ങൾ
തന്നെ പൊളിചിട്ടുണ്ട്.തിങ്കളാഴ്ച
നോമ്പെടുക്കാൻ അവിടുന്ന്
കൽപ്പിച്ചപ്പോ തന്നെ അതിന്റെ കാരണവും വ്യക്തമാക്കിയിട
്ടുണ്ട് - "ഞാൻ ജനിച്ച ദിവസമാണത്" എന്ന്.
ഈ ഹദീസ് സ്വഹീഹാണെന്നതിൽ
ഒരാൾക്കും തർക്കമില്ല - ഈ
നോമ്പെടുക്കൽ
നബിതങ്ങളുടെ ജന്മദിനത്തെ ആദരിക്കലാണ്
എന്നതിലും തർക്കമില്ല,
അപ്പോ നബിജന്മദിനത്തിന് പ്രത്യേകത
ഇല്ലെന്ന വാദം പ്രമാണവിരുദ്ധവു
ം ഇസ്ലാമിന് അന്യമായതുമാണ്*.

*എല്ലാ ആഴ്ച്ചയിലും ഒരുനാൾ
അവിടുത്തെ ജന്മദിനം കൊണ്ടാടാൻ
അവിടുന്ന് തന്നെ പഠിപ്പിച്ചു - അത്
നബി തങ്ങൾ
സ്വയവും സ്വഹാബത്തും ചെയ്തു എന്ന് ഈ
ഹദീസിൽ തെളിഞ്ഞു കഴിഞ്ഞു.
അനുഗ്രഹത്തിന് നന്ദിയായി നോമ്പ്
എടുക്കുക എന്ന അവിടുന്ന് പഠിപ്പിച്ച
രൂപമല്ലാതെ മറ്റുരീതികളിൽ
ആഘോഷിക്കുന്നു എന്നതാണ്
ഇവിടുത്തെ മറ്റൊരു പ്രശ്നം.*
✅ ✅ ✅
ആഴ്ച്ചയിൽ ജന്മദിനം ദിവസപ്പേര്
കൊണ്ടും മാസത്തിലേത്
തീയതി കൊണ്ടും വർഷത്തിലേത്
മാസവും തീയതിയും കൊണ്ടുമാണല്ലോ മനസ്സിലാക്കുക.എ
ല്ലാ ആഴ്ച്ചയിലെ തിങ്കളാഴ്ച്ചയും
നോമ്പെടുത്ത് തിരുജന്മദിനത്തെ
ആദരിക്കുക എന്നതും മാസത്തിൽ
പന്ത്രണ്ടാം തീയതി മൗലിദും മറ്റുമായി ചെയ്യുക
എന്നതും പൊതുസമൂഹത്തിൽ
നിന്നും കുറഞ്ഞു
വന്നുവെങ്കിലും വർഷത്തിൽ ഒരു
മാസവും പ്രത്യേകിച്ച് ആ
ദിവസവും തിരുപ്പിറവിയുടെ
ദിവസത്തെ ആദരിക്കുക എന്നത്
ഇന്നും കെങ്കേമമായി നടക്കുന്നു.
♻ ♻ ♻
*
❓ ❓ ❓

*സംശയംനിവാരണം*6

നോമ്പ് എടുത്ത് ജന്മദിനത്തെ സ്മരിക്കുന്നത് പോലെ നോമ്പ്
പോലെ തന്നെ സൽക്കർമ്മങ്ങളായ മറ്റുള്ള
കാര്യങ്ങൾ കൊണ്ട് സ്മരിക്കരുത് എന്ന്
ഇസ്ലാമികലോകത്ത്‌ എന്തെങ്കിലും ഒരു
വിലക്ക് ഉള്ളതായോ അങ്ങനെ ചെയ്താൽ
പുണ്യം കിട്ടില്ല
എന്നോ ആർക്കെങ്കിലും തെളിയിക്കാൻ
കഴിയുമോ?
❕❔ ❕❔ ❕❔

*സംശയംനിവാരണം*7

*ഖുർആനും ഹദീസും എന്താണെന്ന് നമുക്ക്
പഠിപ്പിച്ചു തന്ന ഇമാമീങ്ങളിൽ
അഗ്രഗണ്യരായ
ഇമാം നവവി തങ്ങളുടെ ഉതാദ്
ഇമാം അബൂശാമ (റ),
നബി തങ്ങളുടെ മൗലിദ്
പാരായണം ചെയ്യാൻ
വേണ്ടി എഴുതിക്കൊടുത്ത
ഇമാം സഖാവി, സ്വഹീഹുൽ
ബുഖാരി പഠിക്കാൻ അവലംബമായ ഫത്
ഹുൽബാരി എഴുതിയ ഇമാം ഇബ്ജുഹജർ
അസ്ഖലാനി (റ), ലോകപ്രശസ്ത
പണ്ഡിതസൂര്യൻ ഇമാം സുയൂഥി(റ),
ഇമാം ഇബ്നുൽ ഹാജ്(റ), ഷാഫിഈ
മദ്ഹബിലെ വിധികളിൽ
ഇക്കാലത്തെ അവസാനവാക്കായ
ഇമാം ഇബ്നുഹജർ ഹൈത്തമി(റ) മുതലായ
ഇമാമുകൾ ഒക്കെ ഇത് വളരെ പുണ്യമുള്ള
കർമ്മമാണ് എന്ന് വ്യക്തമാക്കിയവര
ും അത് ലക്ഷ്യസഹിതം കിത്താബ്
എഴുതി സമർത്ഥിച്ചവരുമാണ്.
ഇവരേക്കാൾ അറിവുള്ള
ആരെങ്കിലും ആണോ കുറിപ്പ്
എഴുതിവിട്ടത് എന്നത് വ്യക്തമായിട്ടില
്ല..!*
❗❗❗❗❗❗❗❗
*സംശയംനിവാരണം*

ഇനി എണ്ണിപ്പറഞ്ഞ
പോയിന്റുകളിലേക്ക് വരാം.
1⃣&2⃣ *ആമത്തെ പ്രശ്നങൾ*
: ➡
ശറഇൽ ഒരു
കാര്യം അനുവദനീയം ആകണം എങ്കിൽ
അത് നബിതങ്ങൾ(സ്വ)
ചെയ്തിരിക്കണം എന്ന് നിർബന്ധമില്ല
മറിച്ച് ഇസ്ലാമിലെ നാലിൽ ഒരു
പ്രമാണത്തിനും ആ
കർമ്മം എതിരാകാതിരുന്നാൽ മതി.
ലോകത്ത് കഴിഞ്ഞു പോയ
എല്ലാ ഇമാമീങ്ങളും ഇത്
പഠിപ്പിചിട്ടുണ്ട്. നബിതങ്ങൾ(സ്വ)
ചെയ്യാത്തതൊന്നും ചെയ്യാൻ
പാടില്ല എന്നും കുറ്റകരമാണ്
എന്നും പറയുകയാണെങ്കിൽ

1) മുസ്ഹഫ് നോക്കി ഖുർ ആൻ ഓതൽ
2) പിരിവെടുത്ത് പള്ളി ഉണ്ടാക്കൽ
3) സംഘടന ഉണ്ടാക്കൽ,പ്രവർത്തിക്കൽ
4) ദഅവത്തിനു വാട്സപ്പ്,ഫെയ്സ്ബുക്ക്
മുതലായവ ഉപയോഗിക്കൽ..
എന്നിങ്ങനെ എണ്ണിയാൽ തീരാത്ത
കാര്യങ്ങൾ തെറ്റാണ് എന്ന്
പറയേണ്ടി വരും കാരണം നബിതങ്ങൾ
ഇതൊന്നും ചെയ്റ്റ്യിട്ടോ ചെയ്യാൻ
പറഞ്ഞിട്ടോ ഇല്ല.
☑✔☑✔☑✔☑✔
*ഇനി നബിതങ്ങൾ
സ്വന്തം ജന്മദിനം ആചരിച്ചോ എന്നതിനു
മുകളിൽ മറുപടി പറഞ്ഞിട്ടുണ്ട്.
അബൂ ഖത്താദത്തൽ അൻസ്വാരി (റ)
തങ്ങളെ തൊട്ട്
ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസിൽ
തിങ്കളാഴ്ച്ച നോമ്പിനെ കുറിച്ച്
നബിതങ്ങളോട് ചോദിച്ചപ്പോ അവിടുന്ന്
പറഞ്ഞത്
ﻓِﻴﻪِ ﻭُﻟِﺪْﺕُ ﻭَﻓِﻴﻪِ ﺃُﻧْﺰِﻝَ ﻋَﻠَﻲَّ
അന്നാണ് ഞാൻ ജനിച്ചതും എന്റെ മേൽ
കിത്താബ് ഇറക്കപ്പെട്ടതും എന്നാണ് .
അപ്പോ തിങ്കളാഴ്ച്ച
തന്റെ തിരുജന്മം ഉണ്ടാത് കൊണ്ടാണ്
അന്ന് നോമ്പെടുക്കുന്നത് എന്ന് അവിടുന്ന്
തന്നെ സ്വന്തം ജന്മദിനം ആചരിക്കാൻ
പഠിപ്പിച്ചു - മാത്രമല്ല അവിടുന്ന്
തിങ്കളാഴ്ച്ച നോമ്പുകാരൻ ആയിരുന്നു
എന്ന് മറ്റൊരുപാട് ഹദീസുകൾ ഉണ്ട് താനും.*
✂ ✂ ✂
*സംശയംനിവാരണം*9

*മുൻ കഴിഞ്ഞു പോയ പ്രവാചകന്മാരുടെ
ജന്മദിനമോ മരണദിനമോ നബിതങ്ങൾ
ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ലെന
്നും അതിനാൽ അത് രണ്ടും തെറ്റാണ് എന്ന
അത്യുഗ്രൻ കണ്ടെത്തലും കൂടെയുണ്ട്.*

ആലോചിക്കേണ്ട മറ്റൊരു
കാര്യം ക്രിസ്തീയ മതവിശ്വാസികൾ
നബിതങ്ങൾ (സ്വ) വരുന്നതിനു
മുമ്പേ അവരുടെ യേശുവിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു
. അവർ പിഴച്ചതിന്റെ കാരണങ്ങൾ
എണ്ണിയെണ്ണി ഖണ്ഡിച്ച വിശുദ്ധ ഖുർ
ആനോ തിരുനബി തങ്ങളോ (സ്വ) ഒരിക്കൽ
പോലും ഈസാ നബിയുടെ ജന്മദിനം ആഘോഷിച്ചതിന്റെ പേരിൽ
അവർ പിഴച്ചു എന്ന് പറഞ്ഞിട്ടേയില്ല.
അവരുടെ സകല പിഴച്ച
വാദങ്ങളെയും എതിർത്ത
ഇസ്ലാം അവരിൽ ഉണ്ടായിരുന്ന
ജന്മദിനാഘോഷം അവർ പിഴക്കാൻ
കാരണമായി എന്നു പറയുന്ന വല്ല
തെളിവും ആർക്കെങ്കിലും ഉദ്ധരിക്കാൻ
കഴിയുമോ..?
❓ ❓ ❓ ❓ ❓
*സംശയംനിവാരണം*10


*ജനന മരണ ദിവസങ്ങൾക്ക് യാതൊരു
പ്രത്യേകതയുമില്ലെന്ന
വാദത്തിന്റെ കഴുത്തിൽ പിടിക്കുന്ന
മറ്റൊരു ഹദീസ്:
ആദരവായ നബി തങ്ങൾ (സ്വ)
വെള്ളിയാഴ്ച്ചയു
ടെ മഹത്വം പറയിന്നിടത്ത് ഇത്
രണ്ടും ഒന്നിച്ച് തന്നെ വ്യക്തമാക്കുന്നു:*
ﺇِﻥَّ ﻣِﻦْ ﺃَﻓْﻀَﻞِ ﺃَﻳَّﺎﻣِﻜُﻢْ ﻳَﻮْﻡَ ﺍﻟْﺠُﻤُﻌَﺔِ ، ﻓِﻴﻪِ ﺧُﻠِﻖَ ﺁﺩَﻡُ ﻋَﻠَﻴْﻪِ ﺍﻟﺴَّﻠَﺎﻡ ، ﻭَﻓِﻴﻪِ
ﻗُﺒِﺾَ ...
"നിങ്ങളുടെ ദിവദങ്ങളിൽ വെച്ച്
ഏറ്റവും ശ്രേഷ്ടമായ
ദിവസം വെള്ളിയാഴ്ച്ചയാകുന്നു -
അന്നാണ് ആദം നബി(അ)
നെ സൃഷ്ടിക്കപ്പെട്ടത്, അന്നാണ്
അദ്ദേഹം വഫാത്തായതും.."

നോക്കൂ ദിവസങ്ങളിൽ
ഏറ്റവും മഹത്തായതായ
വെള്ളിയാഴ്ച്ചയുടെ പല പ്രത്യേകതകൾ
എണ്ണുന്ന കൂട്ടത്തിൽ
ആദം നബിയുടെ ജനനവും മരണവും നബിതങ്ങൾ
എണ്ണിയിരിക്കുന്നു..
വെള്ളിയാഴ്ച്ചകളിലെ സൽക്കർമ്മങ്ങൾക്
ക് വളരെ അധികം പ്രതിഫലമുണ്ടെന്
നും അവിടുന്ന് പഠിപ്പിച്ചു.
അപ്പോൾ മഹാന്മാരുടെ ജനന മരണ
ദിവസങ്ങൾക്ക് ഇസ്ലാമിൽ
സ്ഥാനമുണ്ടെന്നും ആ
ദിവസം ഇബാദത്തുകൾ കൊണ്ട്
ധന്യമാക്കണമെന്നും വ്യക്തം..!
⭐⚡ ⭐⚡ ⭐⚡
*സംശയംനിവാരണം*11


3⃣ & 4⃣, പ്രശ്നങ്ങൾ:*

*നബി തിരുമേനി (സ്വ) യും ഖുലഫാ ഉ
റാഷിദീങ്ങളും സ്വഹാബത്തുമൊന്ന
ും ചെയ്തില്ലെങ്കിൽ തന്നെ ആ
ചെയ്യാതിരിക്കൽ ഒരു
കാര്യം ഹറാമാണ് എന്നതിനുള്ള
കാരണമാണെന്ന് വല്ല
ഇമാമും പഠിപ്പിച്ചെങ്കിൽ അതൊന്ന്
കാണിക്കണം..!*

ഇവരൊന്നും നിർവ്വഹിക്കാത്ത ഒരു
കാര്യമെങ്ങനെ പുണ്യകർമ്മമാകും എന്ന്
ചില അൽപ്പബുദ്ധികൾ
സംശയിച്ചേക്കാം. ആ
സംശയം തന്നെ അസ്ഥാനത്താണ്. എന്ത്
കൊണ്ടെന്നാൽ ഒരു കാര്യം ശറഇൽ
സുന്നത്താണ് (പ്രതിഫലാർഹമായ
പുണ്യകർമ്മം) എന്നു പറയുവാൻ ആ
കാര്യം നബി (സ്വ) പ്രവർത്തിച്ചതായ
ി തെളിയുകയൊന്നും വേണ്ട.

നോക്കുക -
പ്രത്യേകം വിലക്കപ്പെടാത്ത
സമയങ്ങളിൽ സുന്നത്ത് നിസ്ക്കാരം (നഫ്ൽ
മുത്ലഖ്) എത്രയും നിർവ്വഹിക്കുന്നത്
പുണ്യകർമ്മമാണ് - സുന്നത്താണ്. എന്നാൽ
നബി (സ്വ) അങ്ങനെ പ്രവർത്തിച്ചു
കാണിച്ചതാണെന്നോ
ഇക്കാര്യം പ്രത്യേകം കല്പ്പിചിട്ടുണ്
ടെന്നോ ആർക്കും തെളിയിക്കാനാകില
്ല. മറിച്ച് ശറഇന്റെ പൊതു
നിർദ്ദേശത്തിൽ ഉൾക്കൊണ്ടിരുന്ന
ാലും ഒരു കാര്യം സുന്നത്താണെന്ന്
വിധി കൽപ്പിക്കാവുന്നതാണ്.
✅✅✅✅✅✅✅✅✅
*മറ്റൊരുദാഹരണം കാണുക.*
*നമസ്ക്കാരത്തിന്റെ സമയമായ
ശേഷം ഒറ്റക്ക് നിസ്ക്കരിച്ച ആൾക്ക്
ശേഷം ജമാഅത്ത് ലഭിക്കുമ്പോൾ ആ
നിസ്ക്കാരം മടക്കി നിർവ്വഹിക്കൽ
സുന്നത്തുണ്ട്. ഇത് സംബന്ധിച്ച് ഫുഖഹാഅ്
പറയുന്നു.*
ﻭﻋﺪﻡ ﻧﻘﻞ ﺍﻻﻋﺎﺩﺓ ﻋﻨﻪ ﺻﻠﻌﻢ ﻻ ﻳﺴﺘﻠﺰﻡ ﻋﺪﻡ ﻧﺪﺑﻬﺎ - ﺗﺤﻔﺔ
(ഇങ്ങനെ നബി (സ്വ) തങ്ങളെ തൊട്ട്
മടക്കി നിസ്ക്കരിച്ചതായ
ി ഉദ്ധരിക്കപ്പെട്ടിരുന്നില്ലെന്ന് വെച്ച്
അക്കാര്യം സുന്നത്തല്ലെന്ന് വരുന്നില്ല -
തുഹ്ഫ 1-434). ആകയാൽ തിരുനബി (സ്വ)
പ്രവർത്തിച്ചതല്
ലെങ്കിലും ഇന്നത്തെ മൗലിദു
കർമ്മവും അതോടനുബന്ധിച്ച
സദാചാരങ്ങളുമെല്
ലാം സുന്നത്തും പ്രതിഫലാർഹവുമാണെന്ന്
ഫിഖ്ഹ് ഗ്രന്ഥങ്ങളിലൂടെ മനസ്സിലാക്കാൻ
പ്രയാസമില്ല.

*സംശയംനിവാരണം*12

5⃣ & 6⃣ *പ്രശ്നങ്ങൾ:*
ലോകം മുഴുക്കെ ഒരേ സ്വരത്തിൽ
അംഗീകരിക്കുന്ന നാലു മദ്
ഹബിന്റെ ഇമാമീങ്ങൾ
ആഘോഷിച്ചില്ല എന്നതാണടുത്ത
പ്രശ്നം.അവരാരും ചെയ്തില്ല എന്ന്
വന്നാൽ തന്നെ അത് "സുന്നത്ത്" ആകുന്ന
രീതി മുകളിൽ വിവരിച്ചല്ലോ.
✖✖✖✖✖✖✖✖✖
ചോദിക്കുന്നവരുടെ നിഫാഖ്
വ്യക്തമാകാൻ ഇതിലേറെ വേറൊരു
തെളിവ് ആവശ്യമില്ല - കാരണം അവർ
നാലുപേരും ആഘോഷിച്ചിരുന്നു എങ്കിൽ
ഇവർ ആഘോഷിക്കുമായിരുന്നോ?
ഇല്ലെന്നത് തീർച്ചയാണ് കാരണം നാലു
മദ് ഹബിന്റെ ഇമാമീങ്ങളും ഏകോപിച്ച്
പറഞ്ഞ വിഷയങ്ങൾ
പലതും തള്ളിപ്പറയുന്നവരാണിവർ.
❓❓❓❓
*നിസ്ക്കാരത്തിൽ കൈ കെട്ടുന്നെങ്കിൽ
കെട്ടേണ്ടത്
നെഞ്ചിന്റെ താഴെ ആണെന്നതിൽ നാലു
മദ് ഹബും ഇജ്മാ ആണ് - പക്ഷേ ഇവർ
അതിനെതിരു ചെയ്യുന്നു..
തറാവീഹ് നിസ്ക്കാരം 20 റക് അത്ത് ഉണ്ട്
എന്നതിൽ നാലു മദ് ഹബും ഇജ്മാ ആണ്* -
പക്ഷേ ഇവർ അതിനെതിരു ചെയ്യുന്നു..
ഇനിയുമുണ്ട് - ചുരുക്കുന്നു
അപ്പോ ഇവർ ചെയ്തിട്ടുണ്ടോ എന്ന
ചോദ്യം തന്നെ കാപട്യത്തിന്റെ അടയാളമാണ്.

*സംശയംനിവാരണം*13


ഇനി ബിദ് അത്ത് എന്നത്
നല്ലതും ചീത്തയും ഉണ്ടെന്നും പ്രമാണങ്ങൾക്ക്
വിരുദ്ധമല്ലാത്ത നല്ല ആചാരങ്ങൾ നല്ല
ബിദ്
അത്താണെന്നും ഇമാം ഷാഫിബീ തങ്ങൾ
പറഞ്ഞത് ഇവർ അംഗീകരിക്കുമോ?
ഇല്ലെങ്കിൽ പിന്നെ നിങ്ങൾക്ക്
അനുകൂലമാക്കി മുതലെടുക്കാൻ
സാധ്യതയുള്ളതിൽ
അവരുടെ പേരിനെ വലിച്ചു കൊണ്ട്
വരികയും നിങ്ങൾക്ക് എതിരാകുമ്പോൾ
തള്ളുകയും ചെയ്യുന്നത്
തനി കാപട്യമല്ലേ..??

*സംശയംനിവാരണം*14


دനബി(സ) ജനിച്ചതില്‍ സന്തോഷം* പ്രകടിപ്പിച്ചതിനാല്‍ സത്യ നിഷേധിയായ അബൂലഹബിന് നരക ശിക്ഷയില്‍ ലഘൂകരണം ലഭിക്കുന്നുവെന്ന്‍ പറയുന്ന സംഭവത്തിനു തെളിവില്ലെന്ന് ചിലര്‍ *പറയുന്നു?
ആ പറയുന്നത് ശരിയല്ല. സ്വഹീഹുല്‍ ബുഖാരിയില്‍ ഉദ്ധരിച്ച അസറിലാണ് ഈ സംഭവം പറയുന്നത്. അത് സംബന്ധിച്ച് വ്യക്തമായ ചിത്രം ബുഖാരി വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുല്‍ ബാരിയില്‍ പറയുന്നുണ്ട്.
*ഇമാം സുഹൈലി(റ) പറഞ്ഞു:* അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തില്‍ അദേഹത്തെ കണ്ടുവെന്നു അബ്ബാസ്‌(റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്. അബൂലഹബ് അബ്ബാസ്‌(റ)നോട് പറഞ്ഞു: നിങ്ങളുമായി വേര്‍പിരിഞ്ഞ ശേഷം എനിക്കൊരശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയില്‍ ലഘൂകരണം ലഭിക്കുന്നുണ്ട്. നബി(സ) തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തന്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താല്‍ തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു. (ഫത്ഹുല്‍ ബാരി 9/145

*സംശയംനിവാരണം*15

*നബി ദിനത്തിന് പല പ്രത്യേക പരിപാടികളും നാം നടത്തുന്നുണ്ടല്ലോ, ഇവയെല്ലാം പ്രത്യേക ആരാധന കര്മങ്ങളല്ലേ?*

*നബി ദിനത്തിന് പല പ്രത്യേക പരിപാടികളും നാം നടത്തുന്നുണ്ടല്ലോ, ഇവയെല്ലാം പ്രത്യേക ആരാധന കര്മങ്ങളല്ലേ? *

*ഉ: അല്ല, മറ്റെല്ലാ സമയങ്ങളിലും നാം ചെയ്യുന്ന ആരാധന കര്‍മങ്ങള്‍ മാത്രമാണ് ‍ നബി ദിനത്തോടനുബന്ധിച്ചും നാം ചെയ്യുന്നത്. ഉദാ: പെരുന്നാളിന് പ്രത്യേക നമസ്കാരമുണ്ട്, പ്രത്യേക തക്ബീര്‍ ഉണ്ട്, മറ്റു പ്രത്യേക ആരാധന കര്‍മങ്ങള്‍ വേറെയുമുണ്ട്. നബിദിനത്തിന് അങ്ങനെ പ്രത്യേക ആരാധന കര്മങ്ങളില്ല.*

*ഇസ്ലാമില്‍ രണ്ടാഘോഷങ്ങളല്ലേ ഉള്ളൂ, മൂന്നാമതൊരാഘോഷം അനുവദനീയമാണോ?*

*പ്രത്യേക ആരാധനാ കര്‍മങ്ങള്‍ നിശ്ചയിക്കപ്പെടുകയും നിരുപാധികമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ആഘോഷങ്ങള്‍ രണ്ടെണ്ണം മാത്രമാണ്. എന്നാല്‍ ചില സാഹചര്യങ്ങളിലും പ്രത്യേക കാരണങ്ങളുമായി ബന്ധപ്പെട്ടും നടത്തുന്ന ആഘോഷങ്ങള്‍ ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ ധാരാളമാണ്. അതിരറ്റ സന്തോഷവും ആഹ്ലാദവും ഉണ്ടാക്കുന്ന ചില സമയങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടകാറുണ്ട്. ഒരു പക്ഷെ, പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷം ആ ദിവസങ്ങളിലായിരിക്കും. അത്തരം മുഹൂര്‍ത്തങ്ങള്‍ നാം ആഘോഷിക്കാറുമുണ്ട്. പക്ഷെ, പ്രത്യേക ആരാധന കര്‍മങ്ങള്‍ ഒന്നും ഉണ്ടാകാറില്ലെന്ന്‍ മാത്രം.
നബി(സ) മദീനയില്‍ വന്ന ദിവസം സ്വഹാബിമാര്‍ക്ക് പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷമുള്ള ദിവസമായിരുന്നെന്ന്‍ സ്വഹീഹുല്‍ ബുഖാരിയുടെ പ്രമുഖ വ്യാഖ്യാതാവായ ഇബ്നു ഹജറില്‍ അസ്ഖലാനി(റ) രേഖപ്പെടുത്തിയിരിക്കുന്നു. (ഫത് ഹുല്‍ ബാരി 2/443)*

*സംശയംനിവാരണം*16


* നബി(സ)യുടെ ജനനത്തില്‍ സന്തോഷം രേഖപ്പെടുത്താന്‍ ജനിച്ച ദിവസമോ മാസമോ ഉപയോഗപ്പെടുത്തുന്നത് എന്തിനാണ്?*

*ബദര്‍ ദിനം അനുസ്മരിക്കുന്നത്‌ ബദര്‍ ദിനത്തിലാണ്. ജീലാനി ദിനം അനുസ്മരിക്കുന്നത്‌ ജീലാനി ദിനത്തിലാണ്. ചരിത്ര സംഭവങ്ങള്‍ ലോകമെമ്പാടും അനുസ്മരിക്കുന്നത്‌ ആ സംഭവങ്ങള്‍ നടന്ന ദിവസത്തോടനുബന്ധിച്ചാണ്. ആ ദിനത്തില്‍ അനുസ്മരിക്കുന്നത്‌ മനുഷ്യ മനസ്സുകളില്‍ കൂടുതല്‍ സ്വാദീനം ചെലുത്താന്‍ സഹായകമാണ്. നബി ദിനത്തോടനുബന്ധിച്ചു നാം നടത്തി വരുന്ന സല്‍കര്‍മങ്ങള്‍ ആ ദിവസമോ ആ മാസമോ മാത്രം പരിമിതപ്പെടുത്തണമെന്നു നാം പറയുന്നില്ല. പല വിശേഷ അവസരങ്ങളിലും റബീഉല്‍ അവ്വല്‍ അല്ലാത്ത മാസങ്ങളിലും നാം മൌലിദ് പാരായണം നടത്തുന്നതും പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ സംഘടിപ്പിക്കുന്നതും അത് കൊണ്ടാണ്.*

*സംശയംനിവാരണം*17

*: എന്താണ്‌ നബിദിനം*

മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ഥം ഇപ്രകാരം: ആളുകള്‍ ഒരുമിച്ച് കൂടുകയും ഖുര്‍ആന്‍ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങള്‍ അനുസ്മരിക്കുക. ധാനധർമ്മങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു. (അല്‍ഹാവി 1/252) *

*ആധുനിക കാലഘട്ടത്തില്‍ നബിദിന പരിപാടികള്‍ക്ക് കൂടുതല്‍ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങള്‍, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങള്‍ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാന്‍ പ്രേരിപ്പിക്കുക, നബി(സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദ് കള്‍ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളില്‍ പങ്കെടുത്തവര്‍ക്ക് നല്ല ഭക്ഷണവും കാശും നല്‍കുക തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു.*


: *ഇനിയും ധാരാളം തരാം തെളിവുകൾ....*
*ഓ എന്റെ വഹ്ഹാബികളേ നിങ്ങൾ ശെരിക്കും ചിന്തിക്കൂ...നിങ്ങൾ ഒരു നന്മയെ തടയുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന ഭവിഷത്ത്*.
*വൈകിയിട്ടില്ല ഇനിയും...നന്നാകാൻ സമയമുണ്ട്...*
*ഫെയ്സ് റ്റു ഫെയ്സ് ഗ്രൂപ്പ് നിങ്ങൾക്കതിനൊരു ചാലകം ആകട്ടെ*