Friday, March 28, 2025

തസ്ബീഹ് നിസ്കാരം തെളിവുകൾ

 തസ്ബീഹ് നിസ്കാരം തെളിവുകൾ


മുസ്നദുൽ ഫിർദൗസ് എന്ന ഗ്രന്ഥത്തിൽ ദൈലമി(റ) എഴുതുന്നു: 


قال الديلمي في مسند الفردوس : صلاة التسبيح أشهر الصلوات وأصحها إسنادا .(عون المعبود: ٣/٢٤٧)


തസ്ബീഹ് നിസ്കാരം പ്രസിദ്ദവും പ്രബലമായ പരമ്പരയോടുകൂടി സ്ഥിരപ്പെട്ടതുമാണ്. (ഔനുൽ മഅബൂദ് 3/247) 


وروى البيهقي وغيره عن أبي حامد الشرفي قال كنت عند مسلم بن الحجاج ومعنا هذا الحديث فسمعت مسلما يقول لا يروى فيها إسناد أحسن من هذا . (عين المعبود: ٣/٢٤٧)


          അബൂഹാമിദ്(റ) പറയുന്നു: ഞാൻ മുസ്‌ലിമുബ്നുഹജ്ജാജ്(റ) ന്റെ സന്നിധിയിലായിരുന്നപ്പോൾ ഞങ്ങൾ തസ്ബീഹ് നിസ്കാരത്തിന്റെ ഈ ഹദീസ് ചർച്ചക്കെടുത്തു. അപ്പോൾ ഇമാം മുസ്ലിം(റ) ഇപ്രകാരം പറഞ്ഞു: "ഇതിനേക്കാൾ നല്ല പരമ്പരയുള്ള മറ്റൊരു ഹദീസ് തദ്വിഷയകമായി ഉദ്ദരിക്കപ്പെടുന്നില്ല". (ഔനുൽ മഅബൂദ്: 3/247) .


ഇബ്നു അബ്ബാസ്(റ) വിന്റെ ഹദീസ് വിവിധ പരമ്പരകളിലൂടെ നിവേദിതമാണ്. സുനനു അബൂദാവൂദിന്റെ വിശദീകരണ ഗ്രന്ഥമായ ഔനുൽ മഅബൂദിൽ പറയുന്നു: 


ولحديث ابن عباس هذا طرق فتابع موسى بن عبد العزيز عن الحكم بن أبان إبراهيم بن الحكم ، ومن طريقه أخرجه ابن راهويه وابن خزيمة والحاكم وتابع عكرمة عن ابن عباس عطاء وأبو الجوزاء ومجاهد .(عون لمعبود: ٣/٢٤٧)


ഇബ്നു അബ്ബാസ്(റ) ന്റെ ഈ ഹദീസിന് വിവിധ പരമ്പരകളുണ്ട്. ഹകമുബ്നു അബാനിൽ നിന്ന് മൂസബ്നുഅബ്ദിൽ അസീസിന് പുറമേ ഇബ്റാഹീമുബ്നുൽ ഹകമും അതുദ്ദരിച്ചിട്ടുണ്ട്. ഈ പരമ്പരയിലൂടെ ഇബ്നുറാഹവൈഹി(റ) യും ഇബ്നു ഖുസൈമ(റ)യും ഹകിമും(റ) അതുദ്ദരിച്ചിട്ടുണ്ട്. ഇബ്നുഅബ്ബാസ്(റ)ൽ നിന്ന് ഇക് രിമ(റ)ക്ക് പുറമേ അത്വാഉം(റ) അബുൽജൗസാഉം(റ) മുജാഹിദും(റ) അതുദ്ദരിച്ചിട്ടുണ്ട്.(ഔനുൽ മഅബൂദ് 3/247)   


നിരവദി സ്വഹാബിമാരിൽ നിന്ന് തസ്ബീഹ് നിസ്കാരം നിവേദിതമാണ്. 


وورد حديث صلاة التسبيح أيضا من حديث العباس بن عبد المطلب وابنه الفضل وأبي رافع وعبد الله بن عمرو وعبد الله بن عمر وعلي بن أبي طالب وجعفر بن أبي طالب وابنه عبد الله وأم سلمة رضي الله عنهم. (عون المعبود: ٣/٢٤٧)


അബ്ബാസുബ്നുഅബ്ദുൽമുത്ത്വലിബ്(റ), ഫള് ലുബ്നുഅബ്ബാസ്(റ), അബൂറാഫിഅ(റ),അബ്ദുല്ലാഹിബ്നു അംറ്(റ), അബ്ദുല്ലാഹിബ്നു ഉമർ(റ),അലിയ്യുബ്നുഅബീത്വാലിബ്‌(റ), ജഅഫറുബ്നു അബീത്ത്വാലിബ് (റ),അബ്ദുല്ലഹിബ്നു ജഅഫർ(റ),ഉമ്മു സലാം(റ), തുടങ്ങിയവരിൽ നിന്ന് തസ്ബീഹ് നിസ്കാരം നിവേദനം ചെയ്യപ്പെടുന്നു. ഔനുൽ മഅബൂദ് 3/247)


ഇമാം നവവി(റ) പറയുന്നു:


وأما صلاة التسبيح المعروفة: فسميت بذلك لكثرة التسبيح فيها على خلاف العادة في غيرها، وقد جاء فيها حديث حسن في كتاب الترمذي وغيره، وذكرها المحاملي وصاحب التتمة وغيرهما من أصحابنا، وهي سنة حسنة.(تهذيب الأسماء واللغات: ٤٥٧/٣)


അറിയപ്പെട്ട തസ്ബീഹ് നിസ്കാരത്തിന് പ്രസ്തുത പേർ നല്കപ്പെട്ടത് സാധാരണ നിസ്കാരങ്ങളിൽ പതിവുള്ളതിനേക്കാൾ തസ്ബീഹുകൾ അതുൾ കൊള്ളുന്നതിനാലാണ്. അതുമായി ബന്ധപ്പെട്ട് തുർമുദിയിലും മറ്റും ഹസനായ ഹദീസ് വന്നിട്ടുണ്ട്. നമ്മുടെ അസ്വഹാബിൽപെട്ട മഹാമിലി(റ)യും തത്തിമ്മത്തിന്റെ കർത്താവും മറ്റും അതിനെകുറിച്ച് പരമാര്ശിച്ചിട്ടുണ്ട്. അത് നല്ല സുന്നത്താണ്. (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത് 3/457)


   ഇബ്നുസ്സ്വലാഹ് (റ) നെ ഉദ്ദരിച്ച് ഇമാം സുയൂത്വി(റ) എഴുതുന്നു:      


وقال ابن الصلاح: إنها سنة، وإن حديثها حسنٌ، وله طرق يعضدُ بعضها بعضًا، فيعمل به سيما في العبادات.(تحفة الأبرار بنكت الأذكار للنووي: للسيوطي:١٧/١)


തസ്ബീഹ് നിസ്കാരം സുന്നത്താണ്. അതിനെ കുറിച്ച് പരമാർശിക്കുന്ന ഹദീസ് ഹസനാണ്. അതിനു ധാരാളം പരമ്പരകളുണ്ട്.ചിലത് ചിലതിനെ ശക്തിപ്പെടുത്തുന്നതിനാൽ അതനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്. ഇബാടത്തുകളിൽ വിശേഷിച്ചും. (തുഹ്ഫത്തുൽ അബ്റാർ ബിനുകതിൽ അദ്കാർ 1/17)


ഇബ്നുഹജർ ഹൈതമി(റ) എഴുതുന്നു:


وحديثها حسن لكثرة طرقه ووهم من زعم وضعه وفيها ثواب لا يتناهى ومن ثم قال بعض المحققين: لا يسمع بعظيم فضلها ويتركها إلا متهاون بالدين والطعن في ندبها بأن فيها تغييراً لنظم الصلاة إنما يأتي على ضعف حديثها فإذا ارتقى إلى درجة الحسن أثبتها وإن كان فيها ذلك.(تحفة المحتاج: ٢٣٩/٢)


തസ്ബീഹ് നിസ്കാരം പരമാർശിക്കുന്ന ഹദീസ് ധാരാളം പരമ്പരകളിലൂടെ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതായത്കൊണ്ട് അത് ഹസനാണ്. അത് നിർമ്മിതമാണെന്ന് വാദിക്കുന്നവർ ഊഹനയിൽ അകപ്പെട്ടിരിക്കുന്നു. അറ്റമില്ലാത്ത പ്രതിഫലം അതിനുണ്ട്. അക്കാരണത്താൽ മുഹഖ്ഖിഖീങ്ങളിൽ ചിലര് ഇപ്രകാരം പ്രസ്തപികുകയുണ്ടായി. "തസ്ബീഹ് നിസ്കാരത്തിന്റെ ശ്രേഷ്ടത മനസ്സിലാക്കിയ ശേഷം മതത്തെ നിസ്സാരമായി കാണുന്നവരല്ലാതെ അത് ഉപേക്ഷിക്കുന്നതല്ല". നിസ്കാരത്തിന്റെ രൂപ ഭാവത്തിൽ മാറ്റം വരുത്തൽ ഉള്ളതിനാൽ അത് സുന്നത്താണെന്നതിൽ ചിന്തിക്കാനുണ്ടെന്നു പറഞ്ഞ് അതിനെ വിമര്ശിക്കുന്നത് അതിന്റെ ഹദീസ് ദുർബ്ബലമാണെന്ന വീക്ഷണ പ്രകാരം മാത്രമേ ശരിയാകൂ. പ്രസ്തുത ഹദീസ് ഹസനിന്റെ സ്ഥാനത്തുയരുമ്പോൾ നിസ്കാരത്തിന്റെ രൂപ ഭാവത്തിൽ മാറ്റം വരുത്തലുണ്ടെങ്കിലും അത് സുന്നത്താണെന്ന് സ്ഥിരപ്പെടുന്നതാണ്.(തുഹ്ഫ 2/239)


ASLAM Kamil Saquafi parappanangadi


Sunday, March 23, 2025

ഖുർആൻ വലിച്ചെറിഞ്ഞ ചില 'ഈഗോ'കൾ*

 📚

*ഖുർആൻ വലിച്ചെറിഞ്ഞ ചില 'ഈഗോ'കൾ*


അഷ്റഫ് സഖാഫി പള്ളിപ്പുറം 

_____________________________



നമുക്ക് ഇഷ്ടപ്പെടാത്തവർ, താരതമ്യേന സമൂഹത്തിൽ നിലയും വിലയുമില്ലാത്തവരായി ഗണിക്കപ്പെടുന്നവർ - ഇവർക്ക് നേതൃത്വമോ മറ്റു സ്ഥാനമാനങ്ങളോ ലഭിച്ചെന്ന് വെക്കുക, അന്നേരം നിങ്ങളുടെ മനസ്സിൽ ഒരുതരം പുച്ഛഭാവം ഉടലെടുക്കുന്നുണ്ടോ ? എങ്കിൽ അത് മോശപ്പെട്ട സ്വഭാവമാണ്. അങ്ങനെ ഉണ്ടാകാൻ പാടില്ല.


നോക്കൂ, ഏറ്റവും ഉന്നതരായവർ ബനൂ ഇസ്റാഈൽ വംശജർ മാത്രമാണെന്ന് യഹൂദികൾ വിശ്വസിക്കുന്നു. അവരിൽ നിന്നേ നബിമാർ വരാവൂ എന്ന ധാരണയും അവർക്കുണ്ട്. ദീർഘ കാലമായി ഇസ്ഹാഖ് നബി(അ)യിലൂടെ നബിമാർ നിയോഗിക്കപ്പെട്ടത് അവരിലാണെങ്കിലും അങ്ങനെ ഉണ്ടാകാവൂ എന്നില്ലല്ലോ. പിന്നീട് ഇസ്മാഈൽ നബി(അ)യുടെ പരമ്പരയിൽ, അറബികളിൽ നിന്നും തിരുനബി(സ്വ)യെ നിയോഗിക്കപ്പെട്ടപ്പോൾ, യഹൂദികൾക്ക് അസൂയ പൂണ്ടു. ഭാവിയിൽ വരാനിരിക്കുന്നുവെന്ന് തൗറാതിൽ തിരുനബി(സ്വ) തങ്ങളെക്കുറിച്ച് സുവിശേഷമറിയിച്ചിട്ടുണ്ട്. ആ നബിയെ മുൻ നിർത്തി റബ്ബിനോട് ദുആ ചെയ്തിരുന്നു അവർ.

പക്ഷെ, നിയോഗിക്കപ്പെട്ടത് നമ്മുടെ വിഭാഗത്തിലായില്ല എന്ന കാരണം കൊണ്ട് മാത്രം വിസമ്മതിക്കുകയായിരുന്നു:


{  وَلَمّا جاءَهُم كِتابٌ مِن عِندِ اللَّهِ مُصَدِّقٌ لِما مَعَهُم وَكانوا مِن قَبلُ يَستَفتِحونَ عَلَى الَّذينَ كَفَروا فَلَمّا جاءَهُم ما عَرَفوا كَفَروا بِهِ فَلَعنَةُ اللَّهِ عَلَى الكافِرينَ }[ البقرة:  ٨٩ ]


തങ്ങൾക്കിഷ്ടപ്പെടാത്തവരെ അംഗീകരിക്കാനാവില്ല എന്ന ചീത്ത സ്വഭാവമാണത്.

സാമ്പത്തിക ശേഷി കുറഞ്ഞതിൻ്റെ പേരിൽ, നേതൃത്വം നൽകരുതെന്ന ചിന്തയും ഇവർക്കുണ്ടായിരുന്നു. അമാലിഖഃ വിഭാഗവുമായി പ്രശ്നത്തിലായപ്പോൾ, അവരെ തുരത്തിയോടിക്കാൻ യോഗ്യനായ നേതാവിനെ അവർ ആവശ്യപ്പെട്ടു. അന്നേരം, ഇൽമും ആരോഗ്യവുമുള്ള 'ത്വാലൂത്' എന്ന യുവാവിനെ അവർക്ക് നിർദ്ദേശിച്ചു നൽകി. പക്ഷേ, 'സമ്പന്നരായ ഞങ്ങൾ ദരിദ്രനായ ഒരു വ്യക്തിക്ക് കീഴിൽ അണിനിരക്കുകയോ ?'- എന്ന ആവലാതിയായിരുന്നു അവർക്ക്:


{  وَقالَ لَهُم نَبِيُّهُم إِنَّ اللَّهَ قَد بَعَثَ لَكُم طالوتَ مَلِكًا قالوا أَنّى يَكونُ لَهُ المُلكُ عَلَينا وَنَحنُ أَحَقُّ بِالمُلكِ مِنهُ وَلَم يُؤتَ سَعَةً مِنَ المالِ قالَ إِنَّ اللَّهَ اصطَفاهُ عَلَيكُم وَزادَهُ بَسطَةً فِي العِلمِ وَالجِسمِ وَاللَّهُ يُؤتي مُلكَهُ مَن يَشاءُ وَاللَّهُ واسِعٌ عَليمٌ }[ البقرة:  ٢٤٧ ]


യഅ്ഖൂബ് നബി(അ)യുടെ മക്കളിൽ നുബുവ്വതും അധികാരവും നൽകപ്പെട്ടിരുന്ന യഹൂദാ - ലാവീ എന്നിവരുടെ സന്താന പരമ്പരയിലായില്ല എന്ന കാരണവും ത്വാലൂതിനെതിരെ അവർക്കുണ്ടായിരുന്നു എന്ന് തഫ്സീറുകളിൽ കാണാം.


അപ്പോൾ, കുടുംബ മഹിമയുടെയും സമ്പത്തിൻ്റെയും അടിസ്ഥാനത്തിൽ വില കൽപിക്കാതിരിക്കുന്നതും അവരുടെ നേതൃത്വവും അറിവും വകവെക്കാതിരിക്കുന്നതും ജൂതസ്വഭാവമാണ്.

ഈ സ്വഭാവങ്ങൾ ഇല്ലാതിരിക്കാനാണല്ലോ ഫാതിഹഃയിൽ എല്ലായ്പ്പോഴും റബ്ബിനോട് തേടിക്കൊണ്ടിരിക്കുന്നതും.

അല്ലാഹു നമ്മെ നല്ല ഹൃദയത്തിനുടമകളാകട്ടെ - ആമീൻ. 

 

(തുടരും)


വൈലത്തൂർ ബാവ മുസ്‌ലിയാർ (ന:മ)**

 റമളാൻ 23

വഫാത്ത് ദിവസം


**വൈലത്തൂർ ബാവ മുസ്‌ലിയാർ (ന:മ)**


✍️

റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ

(പ്രസിഡന്റ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ)


പണ്ഡിതനും ഗ്രന്ഥകാരനും കവിയുമൊക്കെയായിരുന്ന വൈലത്തൂർ ബാവ ഉസ്‌താദ് സംശുദ്ധമായ ജീവിതത്തൻ്റെ 

ഉടമയായിരുന്നു. ദയൂബന്ദിൽ എൻ്റെ സതീർത്ഥ്യനും ഇഹ്‌യാഉസ്സുന്നയിൽ എൻ്റെ സഹപ്രവർത്തകനുമായിരുന്നു. ദീർഘമായ സഹവാസത്തിനിടയിൽ എന്തെങ്കിലും അനുചിതമായ കാര്യങ്ങൾ ബാവ ഉസ്താദിൽ നിന്ന് സംഭവിച്ചതായി ഞാനോർക്കുന്നില്ല. സമൂഹത്തിനും സമുദായത്തിനും പൊതുവെയും പണ്ഡിതർക്ക് വിശേഷിച്ചും ഉപകാരപ്പെടുന്ന ഒട്ടനവധി സേവനങ്ങൾ ചെയ്ത് ജീവിതം ധന്യമാക്കിയ മഹാനായിരുന്നു ബാവ ഉസ്താദ്.


ഉപരിപഠനത്തിനു വേണ്ടി ദയൂബന്ദിലേക്ക് പോകുമ്പോൾ തീവണ്ടിയിൽ വെച്ചാണ് ആദ്യമായി പരിചയപ്പെടുന്നത്. ചാലിയത്തു നിന്ന് ഞങ്ങൾ പത്ത് പേരുണ്ടായിരുന്നു. ബാവ ഉസ്താ ദിനോടൊപ്പം മറ്റു രണ്ടുപേരും. ചെലൂരിൽ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയായാരുടെ ദർസിൽ പഠിക്കുമ്പോഴാണ് അദ്ദേഹം ദയൂബന്ദിലേക്ക് പോകുന്നത്. നല്ല സാഹിത്യകാരനും കവിയും ആശി ഖുറസൂലുമായിരുന്നല്ലോ ബാപ്പു മുസ്‌ലിയാർ.. അദ്ദേഹത്തിൽ നിന്നാണ് ബാവ മുസ്‌ലിയാർക്ക് കവിത എഴുതാനുള്ള പ്രേരണയും കഴിവും സിദ്ധിച്ചത്.


ബദ്‌രീങ്ങളെ കുറിച്ചും ധാരാളം ബൈത്തുകൾ ഉണ്ടാക്കയിട്ടുണ്ട് ബാവ ഉസ്‌താദ്. അതിൽ സുപ്രധാനമാണ് മിഫ്താഹുളളഫ് രി വൽമജ്ദ് ഫീ ത്തവസ്സുലി ബി അസ്ഹാബി ബദ്‌രിൻ വഉഹുദ് എന്ന കൃതി. കൂടാതെ വലിയ വലിയ മഹാന്മാർ 

വഫാതാകുമ്പോഴൊക്കെയും അവരെക്കുറിച്ച് മർസിയ്യതുകളുണ്ടാക്കും. കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാർ, പാങ്ങിൽ അബ്‌ദുല്ല മുസ്‌ലിയാർ,കോട്ടുമല അബൂബക്കർ മുസ്‌ലിയാർ അബ്‌ദുൽ ഖാദിർ ഉസ്‌താദ് പൂല്ലൂക്കര, മലപ്പുറം ചെറുകോയ തങ്ങൾ,അബുൽ കമാൽ കാടേരി, പാനായിക്കുളം ബാപ്പു മുസ്‌ലിയാർ, കുണ്ടൂർ ഉസ്‌താദ്, ഒ.കെ ഉസ്‌താദ്‌, കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാർ എന്നിവരുടെ മർസിയ്യത്തുകൾ ഏറെ ശ്രദ്ധേയമാണ്. ഉവൈസുൽ ഖറനീ, ശാഫിഈ ഇമാം, മുഹ്‌യിദ്ദീൻ ശൈഖ്, ഖുത്ബുസ്സമാൻ, ദാവൂദുൽ ഹകീം, ശൈഖനാ ഒ.കെ ഉസ്‌താദ്, മുഹമ്മദ് ഖാസിം തങ്ങൾ എന്നിവരെക്കുറിച്ചൊക്കെ മൗലിദുകളും ഉണ്ടാക്കിയിട്ടുണ്ട്. അൽഫിയ്യ, നഫാഇസ്, ജംഅ്, ഫറാഇദുൽ മുഹമ്മദിയ്യ, ശറഹുൽ ജസരിയ്യ തുടങ്ങിയ പല ദർസീ കിതാബുകൾക്കും സഹായക ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. തർക്ക വിഷയങ്ങളിലും ധാരാളം എഴുതി. അതിൻ്റെയൊക്കെ പുറമെയാണ് 

അറബിയിലും മലയാളത്തിലുമായി രചിച്ച വ്യത്യസ്‌ത വിഷയങ്ങളിലുള്ള കനപ്പെട്ട കൃതികൾ.


പഠിക്കുന്ന കാലത്തു തന്നെ വെറുതെ സമയം കളയാറില്ല. പ്രത്യേകിച്ച് പണികളൊന്നുമില്ലെങ്കിലും എപ്പോഴും ഒരു ഖലം കയ്യിലുണ്ടാകും. അധിക സമയവും എന്തെങ്കിലും എഴുതിക്കൊ ണ്ടിരിക്കുകയായിരിക്കും. വാഹനത്തിൽ കയറിയാൽ ഒന്നുകിൽ ഖുർആൻ പാരായണം, അല്ലെങ്കിൽ സുന്നത് നിസ്‌കാരം. (യാത്ര ക്കാരൻ്റെ സുന്നത് നിസ്‌കാരത്തിൽ ഖിബ്‌ല ശർതില്ലല്ലോ) 


ജീവിതം മുഴുവൻ അല്ലാഹുവിൻ്റെ ത്വാഅത്തിൽ(വഴിപ്പെടൽ) ചെലവഴിച്ച മഹാനവർകൾ അവസാന കാലഘട്ടങ്ങളിൽ ഖുർആൻ ഹിഫ്ള്(മനഃപാഠം) ആക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനായി ധാരാളം ഓതിയിട്ടുണ്ട്.


ബാവ മുസ്‌ലിയരോടൊപ്പമുള്ള ജീവിതം ഏറെ സന്തോഷങ്ങൾ നിറഞ്ഞതായിരുന്നു. കിബ്റും(അഹങ്കാരം) ബുഖ്‌ലും( പിശുക്ക്) തീരെയില്ലാത്ത വ്യക്തിത്വം. നാട്ടിൽ നിന്നു പണം വന്നാൽ എല്ലാവർക്കും അതിൽ പങ്കുണ്ടായിരുന്നു. തൻ്റെ വസ്‌തുക്കൾ മറ്റെല്ലാവർക്കുമായി വിട്ടുകൊടുക്കും. അങ്ങനെയൊക്കെ യാണെങ്കിലും ശറഇന്(മതനിയമങ്ങൾക്ക്) എതിരായ കാര്യങ്ങൾ കണ്ടാൽ ദേഷ്യം പിടിക്കും. അത് മോശം സ്വഭാവമല്ലല്ലോ. മറിച്ച് ഏറെ നല്ല സ്വഭാവമത്രെ. സഹപാഠികളോടൊക്കെ ഏറെ സ്നേഹവും കൃപയുമായിരുന്നു. തൻ്റെ സഹപാഠിയായിരുന്ന ആദൃശ്ശേരി അഹ്‌മദ് മുസ്‌ലിയാർക്ക് വസൂരി പിടിപെട്ടപ്പോൾ ശുശ്രൂഷകനായി കൂടെ നിന്നത് ബാവ ഉസ്‌താദായിരുന്നു. ആദ്യം ശക്തമായ പനിയാണ് തുടങ്ങിയത്. പിന്നീട് അത് കലശലായ വസൂരിയായി. രാവും പകലും അദ്ദേഹത്തിന്റെ കൂടെയിരുന്ന് സഹായങ്ങൾ ചെയ്ത‌് ആ മനുഷ്യസ്നേഹി ഉറക്കമൊഴിച്ചു. 

ഏകാന്തതയെ മറികടക്കാൻ ഇമാം യാഫിഈയുടെ വിശ്രുതമായവരികൾ ചൊല്ലിക്കൊണ്ടിരിക്കുമായിരുന്നു.


 ഇദാ സ്വഹ്ഹ മിൻകൽ വുദ്ദു ഫൽ കുല്ലു ഹയ്യിനു


ഫകുല്ലുല്ലദീ ഫൗഖത്തുറാബി തുറാബു


(നിൻ്റെ സ്നേഹം യഥാർത്ഥമാണെങ്കിൽ സർവ്വവും ലളിതമെത്രെ.


മണ്ണിനു മുകളിലുള്ളത് മുഴുവൻ മണ്ണു തന്നെ.)


ദയൂബന്ദിലലെ ഉപരിപഠനത്തിനു ശേഷം തെയ്യാല, വളവന്നൂർ, തിരൂരങ്ങാടി, ഓമച്ചപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ മുദർരിസായി സേവനം ചെയ്തു. അക്കാലത്ത് ഇഹ്‌യാഉസ്സുന്നയിൽ പരീക്ഷ നടത്താൻ ഇടക്ക് കൊണ്ടുവരുമായിരുന്നു. പിന്നീട് ബിരുദം നൽകാൻ തുടങ്ങി രണ്ട് വർഷം കഴിഞ്ഞ ശേഷം ഇഹ്‌യാഉസ്സുന്നയിലെ മുദർരിസായി നിയമിതനായി. നിസ്വാർത്ഥനും കഠിനാധ്വാനിയുമായിരുന്ന മുദർരിസായിരുന്നു. വീട്ടിൽ ശുഗ് ലു‌കൾ(ജോലികൾ) ഉണ്ടെങ്കിലും ദർസ് മുടക്കാതിരിക്കാൻ ശ്രദ്ധിക്കും. മുത്വവ്വൽ, മുസ്‌ലിം, തുഹ്ഫ തുടങ്ങിയ കിതാബുകൾ കുട്ടികൾക്ക് ഓതിക്കൊടുത്തു. നല്ല പ്രതിഭാധനനായ

മുദർരിസായിരുന്നു അദ്ദേഹം.


   ചില മസ്അലകളുടെ (മതവിധികൾ) വിഷയങ്ങളിലും ചരിത്രപരമായ ചില കാര്യങ്ങളിലും അല്ലറ ചില്ലറ അഭിപ്രായ വ്യത്യാസങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടെങ്കിലും ഏറെ ഐക്യത്തിലും ഒരുമയിലും സ്നേഹത്തിലും സന്തോഷത്തിലുമായിരുന്നു ഞങ്ങളുടെ ജീവിതം. നന്മയുടെ ഒരു പ്രകാശശഗോപുരമായി ബാവ ഉസ്ത്താദ് നമുക്കിടയിൽ ജ്വലിച്ചു നിന്നു. വകതിരിഞ്ഞ കാലം മുതൽ ഉമ്മത്തിന് ഉപകാര പ്രദമായിരുന്നു അവരുടെ ജീവിതം. രചനകളാലും നസ്വീഹത്താലും ദർസാലും എല്ലാ ത്രാണിത്തങ്ങളും ഉണ്ടെങ്കിലും താഴ്‌മയുടെ ജീവിതം. അഹങ്കാരം അൽപ്പവും ഇല്ലാത്ത ജീവിതം. മുൻകറാത്ത് കണ്ടാൽ അപ്പോൾ എതിർക്കും. തുണിയൊക്കെ ഞെരിയാണിക്ക് താഴെ 

കണ്ടാൽ അപ്പോ എതിർക്കും.


അവരെ പറ്റിയും അവരുടെ തസ്‌നീഫാത്തുകളെപ്പറ്റിയും ശിഷ്യന്മാർ നല്ലോണം എഴുതും ഇൻഷാ അല്ലാഹ്.... അവരെയും നമ്മെയും സ്വർഗീയ ലോകത്ത് ഒരുമിച്ച് കൂട്ടി അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.


(**വൈലത്തൂർ ബാവ ഉസ്താദ്** സ്മരണികയിൽ നിന്ന് )

=====================

 പ്രമുഖ പണ്ഡിതനും  മുദർരിസും അറബി കവിയും സമസ്ത കേന്ദ്ര മുശാവറ അംഗവും ഒതുക്കുങ്ങൽ

ഇഹ്‌യാഉസുന്ന മുദർരിസുമായിരുന്ന

വൈലത്തൂർ ബാവ മുസ്‌ലിയാർ (ന:മ)

2015 ജൂലൈ 10

ഹി: 1436 റമളാൻ: 23ന് 

വഫാത്തായി.

വൈലത്തൂർ ചിലവിൽ ജുമാമസ്ജിദിനു ചാരെ അന്ത്യവിശ്രമം കൊള്ളുന്നു.

============

പകർത്തിയത് 

എം കെ പുത്തൂപ്പാടം

Saturday, March 22, 2025

വടിയും_ദേഷ്യവും_പാടില്ലെന്നോ

 📚

#വടിയും_ദേഷ്യവും_പാടില്ലെന്നോ?!


അഷ്റഫ് സഖാഫി പള്ളിപ്പുറം 

____________________________


വിദ്യാർത്ഥികളിൽ അധ്യാപകർ നടത്തേണ്ട സ്വഭാവ രൂപീകരണവും അച്ചടക്ക നടപടികളും സംബന്ധിച്ച് ഒട്ടേറെ ചർച്ചകൾ ഈയിടെയായി നടന്നു കൊണ്ടിരിക്കുന്നു.

 താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതക കേസിൽ പ്രതിയായ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതിനെതിരെ പ്രതിഷേധിച്ച ടീച്ചറുടെ വാക്കുകൾ ശിക്ഷണത്തിൽ വടിയുടെ പ്രധാന്യം വിളിച്ചോതുന്നതായിരുന്നു.

 ആറാം ക്ലാസുകാരനെ അധ്യാപകൻ തല്ലിയതിന്  വിഴിഞ്ഞം പോലീസ് അധ്യാപകനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയതിനോട് പ്രതികരിച്ച് ഹൈക്കോടതി നടത്തിയ പ്രതികരണവും അധ്യാപർ വടിയെടുക്കേണ്ടതിൻ്റെ പ്രാധാന്യം അറിയിക്കുന്നതായിരുന്നു.


ഈ സമയത്ത് ലോക ഗുരുവായ തിരുനബി ﷺ നമുക്ക് കാണിച്ചു തന്ന ശിക്ഷണ മുറകൾ നാം മനസ്സിലാക്കേണ്ടതുണ്ട്. എല്ലാത്തിനും മീതെ സത്യത്തെ ഉയർത്തിപ്പിടിച്ച തിരുനബി ﷺ ശാന്തമായി പ്രതികരിക്കേണ്ട സന്ദർഭങ്ങളിൽ ശാന്തമായും, ദേഷ്യപ്പെടേണ്ട സന്ദർഭങ്ങളിൽ ദേഷ്യപ്പെട്ട് കൊണ്ടും തന്നെയാണ് ശിക്ഷണ നടപടികൾ സ്വീകരിച്ചിരുന്നത്.


എന്നാൽ ഇന്ന് കാലത്തിനൊത്ത് കോലം കെട്ടുന്ന ചിലർ, ഇസ്‌ലാമിക ശിക്ഷണ - ശിക്ഷാ നടപടികളിലെ അടിയും ദേഷ്യവും ഗൗരവവും കലർന്ന ഭാഗങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു പ്രവണത കണ്ടുവരുന്നു. ഇത് തീർത്തും ഇസ്‌ലാമിക വിരുദ്ധമാണ്. കാരണം സ്രഷ്ടാവായ റബ്ബ് നമുക്ക് സംവിധാനിച്ച ജീവിതമാർഗരേഖയിൽ ശിക്ഷക്കും ശിക്ഷണത്തിനുമായി കൽപ്പിക്കുന്ന കാര്യങ്ങളിൽ ഗൗരവം നിറഞ്ഞ ഒട്ടനവധി സന്ദർഭങ്ങളുണ്ട്. 


ചാരിത്രശുദ്ധിയുള്ള സ്ത്രീകൾക്കെതിരെ നാലു സാക്ഷികളില്ലാതെ വ്യഭിചാരാരോപണമുന്നയിക്കുന്നവർക്ക് ശിക്ഷയായി എൺപത് അടി നൽകാൻ വിശുദ്ധ ഖുർആനിൽ തന്നെ കൽപ്പനയുണ്ട്.


{ وَٱلَّذِینَ یَرۡمُونَ ٱلۡمُحۡصَنَـٰتِ ثُمَّ لَمۡ یَأۡتُوا۟ بِأَرۡبَعَةِ شُهَدَاۤءَ فَٱجۡلِدُوهُمۡ ثَمَـٰنِینَ جَلۡدَةࣰ وَلَا تَقۡبَلُوا۟ لَهُمۡ شَهَـٰدَةً أَبَدࣰاۚ وَأُو۟لَـٰۤىِٕكَ هُمُ ٱلۡفَـٰسِقُونَ } [النور-٤]


പത്ത് വയസ് പ്രായമുള്ള കുട്ടിയോട് നിസ്കാരം പോലെ നിർബന്ധ ബാധ്യതയുള്ള കർമ്മങ്ങൾ കൊണ്ട് കൽപിച്ചിട്ടും ഉപേക്ഷിക്കുന്നുവെങ്കിൽ  ശിക്ഷണാർത്ഥം അതിവേദനയില്ലാത്ത അടി നൽകണമെന്ന് തിരുനബി ﷺ നമ്മോട് നിർദ്ദേശിക്കുന്നുണ്ട്.


قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " مُرُوا صِبْيَانَكُمْ بِالصَّلَاةِ، إِذَا بَلَغُوا سَبْعًا وَاضْرِبُوهُمْ عَلَيْهَا، إِذَا بَلَغُوا عَشْرًا، وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ " (مسند أحمد - ٦٦٨٩)


(وَيُضْرَبُ) ضَرْبًا غَيْرَ مُبَرِّحٍ وُجُوبًا مِمَّنْ ذُكِرَ (عَلَيْهَا) أَيْ عَلَى تَرْكِهَا وَلَوْ قَضَاءً، أَوْ تَرْكِ شَرْطٍ مِنْ شُرُوطِهَا، أَوْ شَيْءٍ مِنْ الشَّرَائِعِ الظَّاهِرَةِ. اه‍ (تحفة المحتاج ١/٤٥٠)


അനുസരണക്കേട് കാണിക്കുന്ന ഭാര്യയെ ചിട്ട പഠിപ്പിക്കാനും അടി അനുവദനീയമാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു:


{وَٱلَّـٰتِی تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهۡجُرُوهُنَّ فِی ٱلۡمَضَاجِعِ وَٱضۡرِبُوهُنَّۖ فَإِنۡ أَطَعۡنَكُمۡ فَلَا تَبۡغُوا۟ عَلَیۡهِنَّ سَبِیلًاۗ إِنَّ ٱللَّهَ كَانَ عَلِیࣰّا كَبِیرࣰا} [النساء-٣٤]


ഇങ്ങനെ ഇസ്‌ലാമിക കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ ആരാധനകൾ വിശദീകരിക്കുന്ന തുടക്കഭാഗം മുതൽ, ഭരണാധികാരിയുടെ കീഴിൽ നടപ്പിലാക്കേണ്ട ശിക്ഷാ നടപടി ക്രമങ്ങൾ വിശദീകരിക്കുന്ന അവസാനഭാഗം വരെ ഇത്തരത്തിലുള്ള ധാരാളം മസ്അലകൾ ചർച്ച ചെയ്യുന്നു. അല്ലാഹു ഗൗരവപൂർവം കൈകാര്യം ചെയ്യാൻ കൽപ്പിച്ച ഇത്തരം സന്ദർഭങ്ങളെയെല്ലാം നമ്മുടെ കേവല യുക്തിയനുസരിച്ച് വക്രീകരിക്കുന്നത് മൗഢ്യമാണ് . 

സാർവകാലികവും യുക്തിഭദ്രവുമായ ഈ മതത്തിന്റെ നിയമങ്ങൾക്കകത്ത് സത്യത്തോട്  യോജിച്ച സ്നേഹവും ദേഷ്യവും എല്ലാം ഉണ്ട്. 

തിരുനബി ﷺ തന്നെ ദേഷ്യപ്പെട്ട് തിന്മകളോട് പ്രതികരിച്ച ഒട്ടനവധി സംഭവങ്ങൾ ഹദീസുകളിൽ കാണാം:


 قَالَتْ عَائِشَة رَضِيَ اللَّهُ عَنْهَا، : دَخَلَ عَلَيَّ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَفِي البَيْتِ قِرَامٌ فِيهِ صُوَرٌ، فَتَلَوَّنَ وَجْهُهُ ثُمَّ تَنَاوَلَ السِّتْرَ فَهَتَكَهُ، وَقَالَتْ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ مِنْ أَشَدِّ النَّاسِ عَذَابًا يَوْمَ القِيَامَةِ الَّذِينَ يُصَوِّرُونَ هَذِهِ الصُّوَرَ»

 (رواه البخاري - ٦١٠٩)


 -  عَنْ أَبِي مَسْعُودٍ رَضِيَ اللَّهُ عَنْهُ، قَالَ: أَتَى رَجُلٌ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: إِنِّي لَأَتَأَخَّرُ عَنْ صَلاَةِ الغَدَاةِ، مِنْ أَجْلِ فُلاَنٍ مِمَّا يُطِيلُ بِنَا، قَالَ: فَمَا رَأَيْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَطُّ أَشَدَّ غَضَبًا فِي مَوْعِظَةٍ مِنْهُ يَوْمَئِذٍ، قَالَ: فَقَالَ: «يَا أَيُّهَا النَّاسُ، إِنَّ مِنْكُمْ مُنَفِّرِينَ، فَأَيُّكُمْ مَا صَلَّى بِالنَّاسِ فَلْيَتَجَوَّزْ، فَإِنَّ فِيهِمُ المَرِيضَ وَالكَبِيرَ وَذَا الحَاجَةِ»

(رواه البخاري - ٦١١٠)


ആവശ്യ ഘട്ടങ്ങളിൽ ദേഷ്യപ്പെടാതിരിക്കുന്നവനെ കഴുതയെ പോലെ വിഡ്ഢിയായിട്ടാണ് ഇമാം ശാഫിഈ (റ) പരിചയപ്പെടുത്തിയത്.


"مَن استغضِب فلم يغضب فهو حمار"

-مناقب الشافعي للإمام البيهقي 


വടിയുടെ ഗൗരവത്തെയും സ്നേഹമായി തിരിച്ചറിയാനുള്ള വിവേകമാണ് നമുക്ക് ഉണ്ടാകേണ്ടത്, ഇമാം ഖുർത്വുബി (റ) പറഞ്ഞത് പോലെ വടിയുടെ ഇടങ്ങളെന്നും പവിത്രമാണ്; വിഡ്ഢിയല്ലാതെ അതിന്റെ മഹത്വം നിഷേധിക്കുകയില്ല!


{ قَالَ هِیَ عَصَایَ أَتَوَكَّؤُا۟ عَلَیۡهَا وَأَهُشُّ بِهَا عَلَىٰ غَنَمِی وَلِیَ فِیهَا مَـَٔارِبُ أُخۡرَىٰ } [طه-١٨]


فَالْعَصَا مَأْخُوذَةٌ مِنْ أَصْلٍ كَرِيمٍ، وَمَعْدِنٍ شَرِيفٍ، وَلَا يُنْكِرُهَا إِلَّا جَاهِلٌ. اه‍

(تفسير القرطبي)

Thursday, March 20, 2025

വിത്റ് പൂർത്തീകരണം*

 


 *വിത്റ് പൂർത്തീകരണം*


 *മൂന്ന് റക്അത് വിത്റ് നിസ്കാരം നിർവ്വഹിച്ചു കഴിഞ്ഞവന്ന് ബാക്കി റക്അതുകൾ ശേഷം പൂർത്തീകരിക്കാമോ...❓* 


👉 ഇമാം ഇബ്നു ഹജറുൽ ഹൈതമീ അത് അനുവദനീയമാണെന്ന് ഫത്‌വ നൽകിയിരിക്കുന്നു. തൻ്റെ ഈആബ് എന്ന ഗ്രന്ഥത്തിലും മഹാനവർകൾ അപ്രകാരം പറഞ്ഞിരിക്കുന്നു.


👉 ഇമാം അഹ്മദുർറംലി ( വാലിദുർറംലി ) അത് പാടില്ലെന്ന് ഫത്‌വ നൽകിയിരിക്കുന്നു.


👉 ഇബ്നു ഹജർ തങ്ങൾ പറഞ്ഞതാണ് ശരിയോടടുത്തത് എന്ന് അലിശ്ശിബ്റാമല്ലസി (റ) വ്യക്തമാക്കിയിരിക്കുന്നു.


👉 പക്ഷെ ഇബ്നു ഹജർ തങ്ങളുടെ ഫത്‌വ, മഹാനവർകളുടെ തന്നെ തുഹ്ഫ, ഇമാം മുഹമ്മദുർറംലിയുടെ നിഹായ, ഇമാം ഖതീബുശ്ശർബീനിയുടെ മുഗ്‌നി എന്നീ മൂന്നു ശർഹുകൾക്കും വിരുദ്ധമാണെന്ന് അല്ലാമ ശർവാനി തൻ്റെ ഹാശിയതു തുഹ്ഫയിലും ശൈഖ് ഖറഹ്ദാഗീ തൻ്റെ " അൽമൻഹലുന്നള്ളാഹ് ഫിഖ്തിലാഫിൽ അശ്‌യാഖ് " എന്ന ഗ്രന്ഥത്തിൽ പറയുന്നു.


👉 എന്നാൽ ഇബ്നു ഹജർ തങ്ങളുടെ ഫത്‌വക്ക് വിരുദ്ധമായ ആശയം മഹാനവർകളുടെ തുഹ്ഫയിൽ നിന്ന് കിട്ടില്ലെന്നും, ശർവാനി ആ ഫത്‌വ തുഹ്ഫക്ക് എതിരാണെന്ന് പറഞ്ഞത് ശരിയല്ലെന്നും  അലവി അസ്സഖാഫ് തർശീഹിൽ രേഖപ്പെടുത്തുന്നു. മുഹമ്മദുർറംലി (റ) ഈ വിഷയത്തിൽ തൻ്റെ പിതാവിനോടൊപ്പം ഇബ്നു ഹജർ (റ) വിനെതിരിലാണെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.


👉 ഈ മസ്അല ഇബ്നു ഹജർ തങ്ങളും, നിഹായയുടെ മുസ്വന്നിഫായ മുഹമ്മദുർറംലിയും തമ്മിൽ അഭിപ്രായ വ്യത്യാസമുള്ള മസ്അലയാണെന്ന്, അവരിരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ വിവരിക്കുന്ന ഗ്രന്ഥങ്ങളായ അലി ബാസ്വബ്‌രീൻ എന്നവരുടെ ഇസ്മിദുൽ ഐനൈനിയിലും, ഉമർ ബാഫറജ് എന്നവരുടെ ഫത്ഹുൽ അലീ എന്ന ഗ്രന്ഥത്തിലും പറയുന്നു.


✍️𝐒𝐮𝐥𝐚𝐢𝐦𝐚𝐧 𝐬𝐡𝐚𝐦𝐢𝐥 𝐢𝐫𝐟𝐚𝐧𝐢


 *تكميل الوتر* 


 *من صلى الوتر ثلاثا فهل له أن يصلي الباقي منه بعد ذلك بنية الوتر ؟؟*


👈 أفتى ابن حجر الهيتمي رحمه الله بجوازه.وكذا قال بجوازه في إيعابه كما نقله علوي بن أحمد السقاف.


👈أفتى شهاب الدين أحمد الرملي رحمه الله بعدم جوازه 


👈قال نور الدين علي الشبراملسي إن الأقرب ما قاله ابن حجر رحمه الله. وكذا اعتمده البكري والعمودي كما قاله علوي بن أحمد السقاف.


👈 قال عبد الحميد الشرواني في حاشيته على التحفة والشيخ عمر ابن القره داغي في كتابه "المنهل النضاخ في اختلاف الأشياخ" إن ما أفتى به الإمام ابن حجر مخالف للشروح الثلاثة أي  التحفة والنهاية والمغني 


👈لكن قال علوي بن أحمد السقاف رحمه الله في ترشيح المستفيدين (حاشيته على فتح المعين) "لم أر في التحفة ما يخالف ذلك"أي ما يخالف فتوى ابن حجر.وقال أيضاً:- "فادعاء محشيها -الشرواني- أنها موافقة للنهاية والمغني في منع ذلك وهم عجيب وفهم غريب."اه‍ وبين أن ابن حجر في هذه المسألة مخالف لمحمد الرملي حيث تبع والده فيها..


👈ومِمَّن عَدَّ هذه المسألة من المسائل المختلف فيها الشيخان - ابن حجر ومحمد الرملي ـ الشيخ عمر با فرج في _كتابه فتح العلي بجمع الخلاف بين ابن حجر والرملي،_ والشيخ علي باصبرين في _كتابه إثمد العينين في بعض الاختلاف بين الشيخين_ 


✍️سليمن الشامل العرفاني




Tuesday, March 18, 2025

ബദരീങ്ങളെ* *അനുസ്മരിക്കൽ*

 ☘️☘️☘️    *ബദരീങ്ങളെ* *അനുസ്മരിക്കൽ* 

🌿🌿🌿🌿🌿

ബദരീങ്ങളെ ഓർക്കൽ ഒരു മുഅ്മിനിന് അനിവാര്യമാണ്.


والّذين جاءُو من بعدهم يقولون ربّنا اغفر لنا ولإخواننا الّذين سبقونا بالإيمان. (حشر :١٠)

(അവർക്ക് ശേഷം വരുന്ന ആളുകൾ പറയും 'ഈമാൻ കൊണ്ട് മുൻ കടന്ന ഞങ്ങളുടെ കൂട്ടുകാർക്കും ഞങ്ങൾക്കും നീ പൊറുത്തു നൽകണേ ..)....🌿

ഈ ആയത്ത് വിശദീകരിച്ച് ഇമാം റാസി എഴുതുന്നു........

ഈ ആയത്ത് മുഹാജിറുകളും അൻസാറുകളും ആയ എല്ലാ മുഅ്മിനീങ്ങളെയും ഉൾക്കൊള്ളിക്കുന്നുണ്ട്.........


واعلم ان هذه الأيات قد استوعبت جميع المؤمنين لأنهم اما المهاجرون أولأنصار أو الذين جاءوا من بعدهم 👆👆👆👆👆

അല്ലാഹു വ്യക്തമാക്കി പറയുന്നു. മുഹാജിറുകളും 'അൻസാറുകൾക്കും :     ശേഷം വരുന്നവരുടെ കാര്യത്തിൽ പെട്ടതാണ് '  ഈ മുഹാജിറുകളെയും അൻസാറുകളെയും പറയലും അവർക്ക് വേണ്ടി പ്രാർത്ഥിക്കലും 'കരുണ കാണിക്കലും.....

ഇങ്ങനെ ചെയ്യാത്തവരും അവരെ മോശമായി കാണുന്നവരും മുഅ്മിനുകളുടെ കൂട്ടത്തിൽ നിന്ന് തെറിച്ചവരാണ്. എന്ന് ഇമാം റാസി എഴുതുന്നു......👇👇

وبين ان من شأن من جاء من بعد المهاجرين والأنصار ان يذكر السابقين وهم المهاجرون والأنصار بالدعاء والرحمة فمن لم يكن كذلك بل ذكرهم بسوء كان  خارجا من جملة أقسام المؤمنين بحسب نص هذه الأية

👇👇👇👇

التفسير الكبير للامام رازي 



*2) ബദരീങ്ങളുടെ മദ്ഹ് പറയൽ*

*1*:ഉമർ  (റ)മദീനയിലെ പള്ളിയിൽ സ്വഹാബത്തിന്റെ ഇടയിൽ ഇരുന്ന് ബദർ ദിവസത്തെപറ്റിയും ബദരീങ്ങൾക്ക് അല്ലാഹു നൽകിയ ബഹുമതികളെയും സംബന്ധിച്ചും പറയുമായിരുന്നു.👇

فبينما عمر (ر) في نفر المسلمين في المسجد يتحدثون عن يوم بدر ويذكرون ما أكرمهم الله به 

👇👇👇

دلائل النبوة : لأبي نعيم 

١/٤٧٩


*2*: *സ്വഹാബിയായ* ' *حٓاطِب* . (റ) ൻ്റെ അവസ്ഥ സ്വഹാബത്തിനോട് മുത്ത് നബി (ص) പറയുമ്പോൾ '

ഉമർ (റ)പറഞ്ഞു' ഈ   മുനാഫിഖിൻ്റെ

തല ഞാൻ എടുക്കാം 'അപ്പോൾ മുത്ത് നബി(ص) പറഞ്ഞു: വേണ്ട.അദ്ദേഹം ബദറിൽ പങ്കെടുത്ത ആളാണ്.......പിന്നെ

 ബദരീങ്ങളെ പറ്റി മുത്ത് നബി (ص) പറഞ്ഞു:           ഓ ബദരീങ്ങളെ നിങ്ങൾ ചെയ്തോളൂ.......നിങ്ങൾക്ക് അല്ലാഹു പൊറുത്തു തന്നിരിക്കുന്നു.ഇത് കേട്ടപ്പോൾ ഉമർ (റ) ൻ്റെ രണ്ട് കണ്ണുകളും കണ്ണുനീരികളെ കൊണ്ട് ഒഴുകാൻ തുടങ്ങി......👇  

فقال اعملوا ما شئتم فقد غفرت لكم.    ففاضت علينا عمر رضي الله عنه

(امام رازي: ٣٢/١٥٤


*3*:::::::::::::: *മുത്ത്* *നബി*  *ബദരീങ്ങളെ* *ആദരിക്കുന്ന* *രംഗം* .🌿🌿🌿ഒരു വെള്ളിയാഴ്ച ദിവസം മുത്ത് നബി (ص) അഹ്ലുസ്സുഫയുടെ കൂടെ പള്ളിയിൽ ഇരിക്കുകയായിരുന്നു.(ഇടുങ്ങിയ ഒരു സ്ഥലമായിരുന്നു)

മുത്ത് നബി(ص) ബദരീങ്ങളിൽ പെട്ട മുഹാജിറുകൾ. അൻസാറുകളും ആയ സ്വഹാബത്തിനെ വല്ലാതെ ആദരിക്കുമായിരുന്നു 'ആ സമയം ബദരീങ്ങൾ പെട്ട ഒന്ന് രണ്ട് സ്വഹാബത്ത് പള്ളിയിലേക്ക് കയറി വന്നു. മുത്ത് നബിക്ക് നേരെ നിന്നു സലാം ചൊല്ലി തങ്ങൾ സലാം മടക്കി '     പിന്നെ അവിടെ ഇരിക്കുന്ന സ്വഹാബത്തിനോട് അവർ     സലാം പറഞ്ഞു 

എന്നിട്ട് അവർ നിന്ന് കൊണ്ട് നോക്കുകയാണ് ഇരിക്കാനുള്ള ക്യാപ്പ് 'അവരുടെ ആ നിൽപ്പ് മുത്ത് നബിക്ക് വല്ലാതെ വിഷമം ആയി.ആ സമയം മുത്ത് നബി. തങ്ങളുടെ സമീപത്ത് ഇരിക്കുന്ന ബദരീങ്ങൾ അല്ലാത്ത ഒന്ന് രണ്ട് സ്വഹാബത്തിനെ ഒന്ന് എണീക്കാൻ പറഞ്ഞു എന്നിട്ട് അവിടെ  ഇരിക്കാൻ പറഞ്ഞു.

ഇതാണ് മുത്ത് നബി ബദരീങ്ങളെ പരിഗണിച്ചത് 👇👇👇👇👇

كان النبي صلى الله عليه وسلم في الصُّفة  وفي المكان ضيق وذلك يوم الجمعة وكان رسول الله صلى الله عليه وسلم يكرم أهل بدر من المهاجرين والأنصار؛فجاء أُناس من أهل بدر    وفيهم ثابت بن قيس ابن شماس وقد سبقوا في المجلس فقاموا حيال النبي صلى الله عليه وسلم فقالوا السلام عليكم أيُّها النبي ورحمة الله: فردّ عليهم النبي صلى الله عليه وسلم

ثم سلموا على القوم بعد ذلك: فردوا عليهم فقاموا على أرجلهم ينتظرون أن يوسع لهم فعرف النبي صلى الله عليه وسلم ما يحملهم القيام فلم يفسحوا لهم فشق ذلك على النبي صلى الله عليه وسلم فقال لمن حوله من المهاجرين والانصار والتابعين من غير أهل بدر

قم يا فلان وأنت يا فلان فأقام من المجلس بقدر النفر الذين قاموا بين يديه من أهل بدر.     👇👇👇

👇 الكشف والبيان عن تفسير القران :٩/٢٥٨

٢: المدد يا أهل بدر:::

 الأُستاذ :عبد المجيد الثقافي 

4)::::::::

 *സ്വഹാബത്ത്* 

 *ബദരീങ്ങളെ* *പരിഗണിക്കുന്ന* *രംഗം* *👇* 👇👇

അബ്ദുറഹ്മാനുബ്നു عوف  (റ ) സ്വദക്ക ചെയ്യുമ്പോൾ ബദരീങ്ങളായ സ്വഹാബത്തിനെ പ്രത്യേകം പരിഗണിച്ച് അന്നുള്ള നൂറോളം ബദരീങ്ങൾക്ക് 400 ദീനാർ വിതം നൽകി ആദരിച്ചു.

ولمن بقي من أهل بدر لكل رجل أربعماىٔة دينار وكانوا 

ماىٔة:::::

أسد الغابة :١٣/٣٧٩

الإصابة في تميز الصحابة

٤/٢٩٣

      1;    ഉമർ (റ )ബദരീങ്ങൾക്ക് പ്രത്യേകം വസ്ത്രങ്ങൾ നെയ്ത് കൊടുത്തയക്കുമായിരുന്നു.👇👇👇

وكان عمر رضي الله عنه يأمر بحلل تنسج لأهل بدر يتنوق فيها ::::

صفة الصفوة :١/٢٠٣

  5::::::::

 *സ്വഹാബത്തിന്റെ* *കർമ്മങ്ങൾ* *ബദർ* *ദിനത്തിൽ* 👇👇👇👇👇👇

1: സ്വഹാബത്ത് റമളാൻ 17 പ്രത്യേകം പരിഗണിക്കുകയും

ആ ദിവസത്തെ പറയുകയും ചെയ്യും. ഈ ദിവസമാണ് ബദർ യുദ്ധം  നടന്ന ദിവസം....👇👇👇

عن طائفة من الصحابة

انها تطلب ليلة سبع عشرة وقالوا ان صبيحتها كان يوم بدر::::::👇

لطائف المعارف

2:

സൈദ് ബ്ന് സാബിത്ത് ' (റ )റമളാനിൽ ബദർ യുദ്ധം നടന്ന രാവിനെ : .....റമളാനിലെ മറ്റുള്ള രാത്രിയെക്കാളും പ്രത്യേകം പരിഗണിച്ച് ഹയാത്ത് ആക്കും.

എന്നിട്ട് പറയും:ഈ ദിവസമാണ് അള്ളാഹു സത്യവും അസത്യവും തമ്മിൽ വേർതിരിച്ചത്.     ഈ ദിവസത്തിലാണ് കാഫിരീങ്ങളെ നിസ്സാരമാക്കി കളഞ്ഞത്.🌿🌿🌿

وكان زيد بن ثابت لا يُحي ليلة من رمضان كما يحي ليلة سبع عشرة ويقول ان الله فرّق في صبيحتها بين الحق والباطل وأذل في صبيحتها أىٔمة الكفر 👇👇👇👇👇

 لطائف المعارف 

ابن رجب الحنبلى

3:

മക്കാ നിവാസികൾ

ബദർ രാവിനെ പരിഗണിച്ച് ഉറങ്ങാതിരിക്കുകയും ഉംറകൾ ചെയ്തു കഴിഞ്ഞു കൂടും.👇👇👇👇

عن أهل مكة أنهم كانوا لا ينامون فيها ويعتمرون👇👇👇

لطائف المعارف 

4:

സൈദ് ബിനു സാബിത്ത് (റ )റമളാൻ 17നെ

പ്രത്യേകം ആദരിക്കുകയും ' ഇങ്ങനെ പറയും

ഈ ദിവസമാണ് ബദർ യുദ്ധം നടന്നത്........👇👇 وكان زيد بن ثابت 

رضي الله عنه يعظم سابعة عشر ويقول هي وقعت بدر 

👇👇👇

دلائل النبوة:  للبيعقى

٣/١٢٦

٢: سيرة ابن اسحاق 

١/١٣٠

5:

സൈദ് ബിൻ സാബിത്ത് (റ )റമളാൻ 17 ൻ്റെ 

രാവിനെ പരിഗണിച്ച്

ആരാധനയിൽ കഴിയും .പിറ്റേ ദിവസം രാവിലെ അദ്ദേഹത്തിൻറെ മുഖത്ത് രാത്രി ഉറക്കം ഒഴിവാക്കിയതിന്റെ അടയാളം കാണുമായിരുന്നു.

👇👇👇

 عن زيد بن ثابت ؛انه كان يُحي ليلة سبع عشرة من شهر رمضان  وان كان ليُصبح وعلى وجهه أثر السهر   👇👇👇👇

تاريخ الطبري  ٢/٤٢٠

      6:::::;

 *ബദർ* *യുദ്ധത്തിൽ* *ധരിച്ച* *ഡ്രസ്സിനെ* *പരിഗണിക്കുന്നു* . *സ്വഹാബത്ത്* ....👇👇👇👇👇👇🌿സഹദ് ബ്ന് അബീ വക്കാസ് (റ )

തൻറെ മരണം അടുത്ത സമയത്ത് കുടുംബത്തിനോട് ഇങ്ങനെ വസിയ്യത്ത് ചെയ്തു.    ഞാൻ മരിച്ചാൽ എന്നെ കഫം  ചെയ്യേണ്ടത്

ബദർ    യുദ്ധം നടക്കുമ്പോൾ ഞാൻ ധരിച്ച ഡ്രസ്സ് എടുത്തു വച്ചിട്ടുണ്ട് അതിൽ തന്നെ നിങ്ങൾ എന്നെ കഫം ചെയ്യണം അതിനു വേണ്ടി ഞാൻ എടുത്തു വെച്ചതാണ്.👇👇👇

 ولما حضرته الوفاة دعا بخٓلٓق جُبّة له من صوف فقال لفّنوني فيها فإني كنتُ لقيتُ المشركين فيها يوم بدر وهي عليّ وانما كنتُ أٓخبؤها لهذا 👇👇👇👇

تهذيب الأسماء ::: للنووي

٢/٢٠٨

        7:::::::

 *ബദരീങ്ങളുടെ* *പേരിൽ* *അന്നദാനവും* ' *ബലികർമ്മവും* .

👇👇👇

പരിശുദ്ധ ഇസ്ലാമിൽ എല്ലാത്തിനും തെളിവ് ഉണ്ട്.

ഖദീജ ബീവി:::::: വഫാത്തായപ്പോൾ മുത്ത് നബി(സ) ബീവിയുടെ  മദ്ഹ്

പറയുകയും ശേഷം 

ആടിനെ അറക്കുകയും ബീവിയുടെ കൂട്ടുകാരികൾക്ക് കൊടുത്തയക്കാറുണ്ടായിരുന്നു......

ഇത് നടക്കുന്നത് ബീവിയുടെ വഫാത്തിന് ശേഷമാണ് എന്ന കാര്യം മറക്കണ്ട.

وكان صلى الله عليه وسلم يكثر ذكرها بعد وفاتها ورُبّما ذبح الشاة ثم يقطعها  أعضاء ثم يبعثها في صدائق

خديجة :::: بخاري 3818

 *ബീവിയുടെ* *മദ്ഹ്* മുത്ത് നബി പറയുമ്പോൾ മടി വരാറില്ല...

ഇതു കൊണ്ടാണ് എല്ലാ വർഷവും മഹാന്മാരുടെ മദ്ഹ് നമ്മൾ    പറഞ്ഞു കൊണ്ടിരിക്കുന്നത്. നമ്മൾക്ക് ഒരിക്കലും മടി   വരാറില്ല

وكان اذا ذكر خديجة لم يسأم من ثناء عليها👇👇

(فتح البارى )

........

 *ബദരീങ്ങളുടെ* *പേരിൽ* *നേർച്ചയാക്കി* *അറുക്കുമ്പോൾ* ......

👇👇👇

'മഹാന്മാരെ പേരിൽ നേർച്ചയാകൽ'

ഇസ്ലാമിൻറെ രീതിയിലാണെങ്കിൽ അത് പുണ്യകർമ്മമാണ്. 

ഇമാം ഇബ്നു ഹജർ

(റ )എഴുതുന്നു "ഒരു വലിയ്യ് ന് വല്ലതും നേർച്ചയാക്കുമ്പോൾ    അവൻ ലക്ഷ്യം വെക്കുന്നത്  ആ വലിയ്യ് നെ '    ന്തൊട്ട് സ്വദക്ക ചെയ്യലാണ്. :അല്ലെങ്കിൽ

ആ വലിയ്യ് ൻ്റെ കുടുംബത്തിന് സ്വദക്ക ചെയ്യുക. അല്ലെങ്കിൽ അവിടത്തെ ഖാദിമീങ്ങൾക്ക് ' അല്ലെങ്കിൽ പാവങ്ങൾക്ക് ' 'ഇങ്ങനെയാണ് നേർച്ചയാക്കുന്നവന്റെ ലക്ഷ്യമെങ്കിൽ ഒരു വിരോധവും ഇല്ല.

النذر للولي انما يقصد به غالبا التصدق عنه لخُدام قبره وأقاربه وفقراءه فان قصد الناذر شيئا من ذلك او أطلق صحّ ::::::

فتاوى الكبرى 


ഇമാം സാവി (റ )എഴുതുന്നു:

ഒരാൾ അറക്കുമ്പോൾ അറവ് അല്ലാഹുവിനും അതിന്റെ കൂലി വലിയ്യിന് ലഭിക്കണം എന്ന ലക്ഷ്യമാണെങ്കിൽ  ഒരു വിരോധവും ഇല്ല

واما ان قصد ان الذبح لله وثوابه للولي فلا بأس بذلك 

👇👇👇

صاوى :::::

        8:;;;;;;

 *ബദരീങ്ങളുടെ* *നാമങ്ങൾ* *എഴുതി* *വെക്കൽ* ......👇👇👇👇..

ഇമാം ഇബ്നു ഹജർ

എഴുതുന്നു:

സ്വാലിഹീങ്ങൾ പെട്ട ഒരു മഹാൻ ഹജ്ജിന്  പോകാൻ ഒരുങ്ങി.അദ്ദേഹം പറയുന്നു.എനിക്ക് ധാരാളം സമ്പത്ത് ഉണ്ട് കള്ളന്മാരെ ഞാൻ പേടിക്കുന്നു

അങ്ങനെ ഞാനൊരു കടലാസിൽ ബദരീങ്ങളുടെ പേര് എഴുതി എൻറെ വീടിൻറെ വാതിൽക്കൽ തൂക്കി വെച്ചു.  ദിവസങ്ങൾക്ക് ശേഷം കള്ളന്മാർ എൻറെ വീട്ടിലേക്ക് വന്നു മോഷ്ടിക്കാൻ വേണ്ടി '

അപ്പോൾ അവർക്ക് ആയുധങ്ങളുടെ ശബ്ദങ്ങൾ കേൾക്കാനിടയായി . മടങ്ങിപ്പോയി മൂന്നുദിവസം തുടരെ വന്നു. ഇതേ ശബ്ദം കേട്ടു. പേടിച്ചു   പോയി. അവർ അത്ഭുതപ്പെട്ടു.........

ഞാൻ ഹജ്ജ് കഴിഞ്ഞു തിരിച്ചു വന്നപ്പോൾ അവർ എന്നോട് ചോദിച്ചു നിങ്ങൾ ആരെയാണ് ഈ വീട്ടിൽ കാവൽക്കാരായി വെച്ചത്.ഞാൻ പറഞ്ഞു.   ഒരു കടലാസിൽ അസ്മാഉൽ ബദർ എഴുതി തൂക്കി വെച്ചു   .അതാണ് എൻറെ കാവൽ

👇👇👇

وعن بعض التجار الصلحاء قال أردتُ الحج الى بيت الله الحرام وكان لي مال كثير أخشى عليه من اللصوص فكتبتُ أسماء أهل بدر في قرطاس فجعلتُها في أُسكف الباب  وسافرتُ ففي أيام غيبتي جاءت اللصوص الى داري ليأخذوا ما فيها فلما صعدوا على السطع سمعوا في البيت حديثا وقعقعة سلاح  فرجعوا ثم أتوا في ليلة ثانية مثل ذلك فتحجبوا وانكفوا حتى جئتُ من الحج فجاءني رئيس اللصوص وقال لي هل تركتٓ احدا في بيتك؟ قلتُ لا قال :هل وضعتٓ شيئا  من التحفظات ؟؟؟ قلت كتبت في كاغد قوله تعالى ولا يؤده حفظهما وهو العلي العظيم 

: وكتبتُ معها أسماء أهل بدر  

بأسرهم ووضعتُ ذلك في أُسكف الباب فقال كفاني ذلك وكتبتُ مني تلك الاسماء.   👇👇👇👇👇👇👇

فتح الاله في شرح المشكات

: ابن حجر الهيتمي

🫵🫵🫵🫵🫵🫵 *ബദർ* *മൗലിദിൽ* *എഴുതിയ*  *എല്ലാ* *സംഭവങ്ങളും* ' *ഇമാം* *ഇബ്നു* *ഹജർ* (റ )

 *മിസ്ഖാത്തിൻ്റെ* 

 *സറഹ്* ...👇👇👇

 *فتح* *الاله* *بشرح* *المشكات* 

 *എന്ന* *ഗ്രന്ഥത്തിൽ* *എല്ലാം* *വിശദീകരിക്കുന്നുണ്ട്* .      (മൗലിദിലെ കഥകൾ വ്യാജമാണ് എന്ന് പറയേണ്ട)

2::::::👇👇👇👇

ഇബ്നു അബ്ബാസ്(റ ) നെ തൊട്ട് ഇമാം നൈസാപൂരി പറയുന്നു:  ........ അസഹാബുൽ കഹ്ഫിന്റെ

പേരുകൾ 'എഴുതി വെച്ചാൽ എല്ലാ പേടിയിൽ നിന്നും കാവൽ ലഭിക്കുന്നതാണ്.

ആളി ക്കത്തുന്ന തീയിലേക്ക് ഇവരുടെ പേരുകൾ എഴുതി എറിഞ്ഞാൽ ആ തീയ്യ്  അണഞ്ഞു പോകും.

തൊട്ടിലിൽ കിടക്കുന്ന കുട്ടി കരയുമ്പോൾ ഈ പേരുകൾ എഴുതി തലയുടെ ഭാഗത്ത് വെച്ചാൽ കരച്ചിൽ നിൽക്കുന്നതാണ്.

കൃഷി സ്ഥലത് ഒരു മരത്തിൻറെ മുകളിൽ എഴുതി വെച്ചാൽ കാവൽ ലഭിക്കും.........

അങ്ങനെ പല കാര്യങ്ങൾക്കും ഈ നാമങ്ങൾ കൊണ്ട് കാവലാണ്........👇

قال النيسابوري عن ابن عباس رضي الله عنهما أن أسماء أصحاب الكهف تصلح للطلب  والهرب واطفاء الحريق تكتب في خرقة ويرمي بها في وسط النار ولبكاء الطفل تكتب وتوضع تحت رأسه في المهد وللحرث تكتب على قرطاس وترفع على خشف منصوب في وسط الزرع '''''''''''''''"""""''

""""""""""""'''''''''''''''👇👇👇

روح البيان:::

٢: غرائب القران ورغائب الفرقان ٤/٤١٢

٣: المدد يا أهل بدر"""

 الأستاد ::::::عبد المجيد الثقافي : المركز الثقافة السنية

🫵🫵🫵🫵

 *അസ്ഹാബുൽ* *കഹ്ഫിന്റെ* *നാമങ്ങൾ* *എഴുതി* വെച്ചാൽ   ഇങ്ങനെ ഫലങ്ങൾ ലഭിക്കും

എങ്കിൽ മഹാന്മാരായ ബദരീങ്ങളുടെ നാമങ്ങൾ എഴുതി വെച്ചാൽ  ഇതിലേറെ ഫലം ലഭിക്കുന്നതാണ്........     9::::::::::::::

 *മഹത്തുക്കളുടെ* *മയ്യത്ത്* *നിസ്കാരത്തിന്* *ബദരീങ്ങൾ* *പങ്കെടുക്കുന്ന* *ചരിത്രം* *പറയട്ടെ* 👇👇👇👇

عُمٓير بن حبيب السلمي رضي الله عنه 

എന്ന സഹാബി  പറയുന്നു   ഞാനും എൻറെ കൂട്ടുകാരായ എട്ട് പേരെയും(( അവർ ബദരീങ്ങൾ ആണ്))

റോമിലെ രാജാവ് ചറ പിടിച്ചു (അറസ്റ്റ് ചെയ്തു)  എൻറെ കൂട്ടുകാരായ എട്ടു പേരെ രാജാവ് കൊന്നു കളഞ്ഞു

എൻറെ കാര്യത്തിൽ

ഒരാൾ റെക്കമെന്റ് ചെയ്തു.  എന്നെ അദ്ദേഹത്തിൻറെ വീട്ടിലേക്ക് കൊണ്ടുപോയി .അദ്ദേഹത്തിന് നല്ല ഭംഗിയുള്ള ഒരു മകൾ ഉണ്ടായിരുന്നു.അവളെ വെച്ച് എന്നെ വശീകരിക്കാൻ വേണ്ടിയാണ് പദ്ധതി

പക്ഷേ അവൾ എൻറെ മുമ്പിലേക്ക് എല്ലാ നിലയിലും വന്നു നോക്കി ഞാൻ അവൾക്ക് വഴങ്ങി കൊടുത്തില്ല.  അവസാനം അവൾ എന്നോട് ചോദിച്ചു നിങ്ങളെ   എന്നിൽ നിന്ന് മാറ്റി നിർത്തുന്ന    കാര്യം എന്താണ് '  ഞാൻ പറഞ്ഞു    എൻറെ മതമാണ്   എന്നെ വിലങ്ങുന്നത്. എന്നാൽ നിങ്ങൾക്ക് പോവാണോ???അതെ'എങ്കിൽ പോവാനുള്ള വഴികൾ ഞാൻ എളുപ്പമാക്കി തരാം രാത്രിയിൽ നിങ്ങൾ സഞ്ചരിക്കുക പകലിൽ ജനങ്ങളെ തൊട്ട് മറഞ്ഞു നിൽക്കുക.അങ്ങനെ അവൾ എന്നെ വിട്ടു.      ഞാൻ സഞ്ചാരം തുടങ്ങി.

നാലാം ദിവസമായപ്പോൾ ഒരു സംഘം വരുന്നത് ഞാൻ കണ്ടു എന്നെ പിടിക്കാൻ ആണോ എന്ന് ഞാൻ പേടിച്ചു.   അവർ എൻറെ    അടുത്ത് എത്തിയപ്പോൾ

അവർ ചോദിച്ചു ഉമൈർ അല്ലേ????

അതെ ഞാൻ ഉമൈറാണ് ' നിങ്ങൾ എൻറെ കൂട്ടുകാരല്ലേ???നിങ്ങൾ കൊലചെയ്യപ്പെട്ടവരല്ലേ???പിന്നെ എന്താ ഇവിടെ??അവര് പറഞ്ഞു ശരിയാണ് പക്ഷേ ഇന്ന് ഉമറുബിനു അബ്ദുൽ അസീസ് (റ )വഫാത്തായ ദിവസമാണ് അദ്ദേഹത്തിൻറെ ജനാസ നിസ്കാരത്തിന് ശുഹദാക്കളെ അല്ലാഹു ക്ഷണിച്ചിരിക്കുന്നു"

പിന്നെ എൻറെ കൂട്ടുകാർ എന്നോട് ചോദിച്ചു നിങ്ങൾക്ക് നാട്ടിലേക്ക് പോകണോ???അതെ!!!അവർ എന്നെ ഒരു തട്ട് തട്ടി ഞാൻ എൻറെ നാട്ടിലെത്തി ....🫵🫵🫵🫵🫵🫵ബദറിൽ പങ്കെടുത്ത മഹാന്മാരാണ് ഇവർ

👇👇👇👇

عن عمير بن حبيب السلمي:

قال؛أُسرتُ أنا وثمانية في زمن بني أُمية    فأمر ملك الروم بالضرب رقابنا.  فقتل أصحابي.  وشفع فيّ بطريق

من بطارقة الملك.    فأطلقنى له فأخذني إلى منزله واذا له ابنة مثل الشمس فعرضها علي على أن يقاسمني نعمته وأدخل معه في دينه فأبيتُ وخلت بي إبنته فعرضت نفسها علي فامتنعتُ فقالت ما يمنعك من ذلك فقلتُ يمنعني ديني فلا أترك ديني لإمرأة ولا لشيء فقالت تريد الذهاب الى بلادك قلت نعم فقالت سِر على هذا النجم بالليل واكمن بالنهار فانه يلقيك الى بلادك قال فسرتُ

كذلك قال فبينا أنا في اليوم الرابع مكمن اذا   بخيل مقبلة فخشيتُ ان تكون في طلبي فاذا أنا بأصحابي الذين قتلوا  ومعهم اخرون على دواب شعب ؛فقالوا عمير ؟؟؟ فقلت ُ:عمير'. فقلتُ لهم أوليس قد قتلتم ؟ قالوا بلى؛ ولكن الله عز وجل نشر الشهداء وأذن لهم ان يشهدوا جنازة عمر بن عبد العزيز قال ثم قال لي بعضهم: ناولني يدك يا عمير فأردفني فسرنا يسيرا ثم قذف بي قذفة وقعتُ قـُرب منزلي من  الجزيرة

من غير ان يكون لحقني شر

👇👇👇

البداية والنهاية

        10:::;;;;;

 *ഷഹീദായ* *ബദരീങ്ങളുടെ* *മദ്ഹ്* *പറയൽ* *മുത്ത്* *നബി* *അംഗീകരിക്കുന്നു* .👇👇👇

സഹാബി വനിതയായ  رُبٓيِّع ൻ്റെ

കല്യാണ ദിവസം ' പെൺകുട്ടികൾ ദഫ് മുട്ടി ക്കൊണ്ട് അവരുടെ പിതാക്കന്മാരുടെ കൂട്ടത്തിൽ നിന്ന് ബദറിൽ  ശഹീദായ സഹാബത്തിന്റെ നന്മകൾ പാടി ദഫ് മുട്ടി കൊണ്ടിരുന്നു .ആ വീട്ടിലേക്ക് മുത്ത് നബി വരുന്നു തങ്ങൾ അത് അംഗീകരിക്കുന്നു.

::::ഇതു തന്നെ നമുക്ക് തെളിവാണ് മഹത്തുക്കളുടെ മദ്ഹുകൾ പാടി ദഫ് കളിക്കൽ  👇👇👇

فجعلت جويريات لنا يضربن 

بالدُّف ويٓندُبن من قُتل من أبائي يوم بدر 'إذ قالت إحداهُن   وفينا نبيُّ  يعلم ما في غذ   فقال. دعي هذه وقولي بالذي كنت ِ تقولين:::

👇 بخاري ::(٥١٤٧)

💐💐💐

 *ശുഹദാക്കളെ* *സംബന്ധിച്ച്* .......

ولا تقولوا لمن يُقتل في سبيل الله أمواتُُ بل أحياء

ولكن لا تشعرون:::

البقرة :١٥٤

അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധം ചെയ്ത്  ഷഹീദ് ആയവരെ സംബന്ധിച്ച് മരിച്ചു എന്ന് പറയരുത് അവരൊക്കെ ജീവിച്ചിരിക്കുന്നവരാണ്..........👇👇👇

ഇമാം റാസി എഴുതുന്നു.ഈ ആയത്തിന്റെ തഫ്സീറിൽ '.......👇

ان الناس يزورون قبور الشهداء ويعظمونها

ജനങ്ങൾ ശുഹദാക്കളുടെ കബർ സിയാറത്ത് ചെയ്യുകയും ആദരിക്കുകയും ചെയ്യുമായിരുന്നു.

(ഇമാം റാസി)👇👇👇👇👇

ഇതു കൊണ്ട് തന്നെ

മുത്ത് നബി (സ)എല്ലാ വർഷത്തിന്റെയും തുടക്കത്തിൽ ശുഹദാക്കളെ കബർ സിയാറത്ത് ചെയ്യാറുണ്ടായിരുന്നു.  ഇതു പോലെ  സിദ്ധീഖ് തങ്ങളും 'ഉമർ (റ )ഉസ്മാൻ(റ )

ചെയ്യാറുണ്ടായിരുന്നു.........👇👇👇

وقد جاء في الحديث أن رسول الله صلى الله عليه وسلم   كان يزور قبور الشهداء في رأس كل حول

فيقول.   سلام عليكم بما صبرتم فنعم عقبى الدار.  

وكذلك أبو بكر وعمر وعثمان 

::::::::::::؛؛؛

تفسير ابن كثير 

٢ : قرطبي 

٣: الدّر المنصور 

٤: الطبري 

അവസാനിച്ചു.👇

പറ്റുമെങ്കിൽ എല്ലാവരിലേക്കും ഒന്ന് ഷെയർ ചെയ്യണേ?????🌹


മുസ്തഫ സൈനി

മൂന്നിയൂർ

9745495745

🌹🌹🌹🌹🌹🌹🌹

Saturday, March 15, 2025

തിരു നബി ഭാര്യയെ സംശയിച്ചോ?*

 *തിരു നബി ഭാര്യയെ സംശയിച്ചോ?*


*വിമർശകർക്ക് മറുപടി*


ഭാര്യയെ സംശയിച്ചു ഭാര്യയുടെ അരികിൽ ഒരാൾ വരുന്നുണ്ടന്ന സംശയത്തിന്റെ പേരിൽ തിരുനബി ഒരാളെ വധിക്കാൻ അലി റ യെ വിടുകയും അയാൾ ലംഗം മുറിഞ്ഞവനാണന്ന് അറിഞ്ഞപ്പോൾ വെറുതെ വിടുകയും ചെയ്ത സംഭവത്തിൽ പ്രവാചകൻ ഭാര്യയെ തെറ്റിദ്ധരിച്ചത് ശരിയാണോ ?


മറുപടി -


ഭാര്യയുടെ അരികിൽ സംസാരിക്കാൻ വേണ്ടി വിലക്ക് വന്നതിന് ശേഷം  പിതൃവ്യപുത്രൻ വന്നപ്പോൾ ചില കപടൻമാർ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ആരോപണങ്ങൾ പറഞ്ഞു പരത്തിയപ്പോൾ വരുന്നയാൾ ലിംഗം  മുറിക്കപ്പെട്ടവൻ ആണെന്നും ഇത്തരം ആവശ്യങ്ങൾ ഒന്നും അയാൾക്ക് ഇല്ല എന്ന് ബോധ്യപ്പെടുത്തൽ ആവശ്യമായി വന്നപ്പോൾ

തിന്മ ചെയ്യാൻ സാധ്യതയില്ലാത്തവൻ ആണെങ്കിൽ പോലും ഇനിമുതൽ ഇങ്ങനെ വരൽ ഇല്ലെന്ന് കരാർ ലംഘനം നടത്തിയതിന്റെ പേരിൽ അയാളെ ശിക്ഷിക്കാനും

ഭയപ്പെടുത്താനും അയാൾ ലിംഗം ഖേദിക്കപ്പെട്ടവൻ ആണെന്ന് തൻറെ

 അനുയായികളെ ബോധ്യപ്പെടുത്താനും

അലിയാരെ പറഞ്ഞയക്കുകയായിരുന്നു.

ഒരിക്കലും ഭാര്യയെ നബി തങ്ങൾ തെറ്റിദ്ധരിച്ചതല്ല. ഭാര്യയെ തെറ്റിദ്ധരിച്ചു എന്ന് ഹദീസിൽ ഇല്ല തന്നെ ഉണ്ട് എന്ന പ്രചരണം പച്ചക്കളമാണ് അനുയായികൾക്ക് കാര്യം മനസ്സിലാക്കി കൊടുക്കൽ മാത്രമായിരുന്നു ലക്ഷ്യം വരില്ലെന്ന് കരാർ ലംഘനം നടത്തി വീണ്ടും വരുന്നയാളെ തടയുകയും ചെയ്യുക എന്നതായിരുന്നു ഉദ്ദേശം ഇത് പണ്ഡിതന്മാർ നൂറ്റാണ്ടുകൾക്ക് മുമ്പ് വിവരിച്ചിട്ടുണ്ട്.


പ്രശസ്ത പണ്ഡിതൻ ഇമാം സ്വാലിഹി സുബുലുൽ ഹുദയിൽ പറയുന്നു.

ഇമാം ഹളറമി റ പറഞ്ഞു.


വ്യഭിചാരത്തിന് സാക്ഷികളോ മൊഴി പറയലോ ഇല്ലാതെ തിരുനബി കൊല്ലാൻ വേണ്ടി കൽപ്പിച്ചു എന്ന് ഭാവിക്കാൻ സാധ്യമല്ല.നേരിട്ട്  അയാളെ കണ്ടുകൊണ്ടു തന്നെ പാപം ചെയ്തിട്ടില്ല എന്ന് അനുയായികളെ അറിയിച്ചു കൊടുക്കലായിരുന്നു ലക്ഷ്യം. അങ്ങനെയാണ് അലിയാരെയും കൂടെയുള്ളവരെയും അയാളുടെ അരികിലേക്ക് പറഞ്ഞയച്ചത്.അപ്പോൾ അയാൾ ലിംഗം ചോദിക്കപ്പെട്ട ആളാണെന്ന് അവർ മനസ്സിലാക്കി.

അപ്പോൾ അയാളെ കൊല്ലാൻ അവർക്ക് സാധിച്ചില്ല. അതായിരുന്നു തിരുനബിയുടെ ലക്ഷ്യം.കുട്ടിയുടെ കാര്യത്തിൽ തർക്കിച്ച രണ്ട് സ്ത്രീയോട് കുട്ടിയെ പാതിയാക്കാൻ വേണ്ടി  കത്തി കൊണ്ടുവരാൻ സുലൈമാൻ നബി പറഞ്ഞപ്പോൾ  ആരാണ് കുട്ടിയുടെ ഉമ്മ എന്ന് വ്യക്തമായത് പോലെയാണ് ഈ സംഭവവും

അല്ലാതെ അവിടുത്തെ ഭാര്യയെ തിരു നബി തെറ്റിദ്ധരിച്ചതല്ല.


ചുരുക്കത്തിൽ ലിംഗം ചേദിക്കപ്പെട്ടയാളാണെങ്കിൽ വരെ തിരുനബിയുടെ ഭാര്യയുടെ അരികിലേക്ക്  സംസാരിക്കാൻ വരുന്നതും 

നിർത്തലാക്കാൻ വേണ്ടി തിരുനബി ആയാളുമായി കരാർ ചെയ്യുകയും ആ കരാർ ലംഘനം നടത്തി ക്കൊണ്ടു വീണ്ടുംവരുന്നത് തടയാനും അതിൻറെ പേരിൽ അയാളെ ഭയപ്പെടുത്താനും അയാൾ തിന്മ ചെയ്യുന്ന ആളല്ല അതിനയാൾ അസാധ്യമായവനാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തലും ആയിരുന്നു ഇങ്ങനെ പറഞ്ഞയച്ചതിന്റെ ലക്ഷ്യം

ഇമാം ത്വിബ്രി റ യെ പോലുള്ള പണ്ഡിതൻമാർ ഇത് വിവരിച്ചിട്ടുണ്ട്.


Aslam Kamil Saquafi parappanangadi



هناك شبهة يرددها كثيرا النصارى، فأرجو من فضيلتكم التفصيل في الرد عليها ليطمئن قلبي: وهي أمر رسول الله صلى الله عليه وسلم عليا أن يقتل رجلا كان يتهم بأم ولده دون أن يتبين رسول الله صلى الله عليه وسلم من الأمر، فذهب علي ـ رضي الله عنه ـ لينفذ ما قاله رسول الله صلى الله عليه وسلم في قتل هذا الرجل المظلوم البريء، فهل رسول الله صلى الله عليه وسلم أمر بقتله حقا كما هو واضح في الحديث؟ أم هو ـ كما قال بعض العلماء ـ تخويف فقط كما حدث في قصة عثمان، وإن كان كذلك فأين الدليل على أنه كان تخويفا فقط؟ لأنه لو كان رسول الله صلى الله عليه وسلم هو من ذهب إلى الرجل ليقتله لقلنا من الممكن أن يقصد من الأمر التخويف فقط ، لكن الحديث يقول إنه قال لعلي اذهب واقتله، ولو أن سترة الرجل لم تقع لكن من الممكن أن يقتل علي الرجل البريء من غير ذنب أليس كذلك؟ وجزاكم الله خيرا.


الإجابــة


الحمد لله، والصلاة والسلام على رسول الله، وعلى آله وصحبه، أما بعد:


فإن النبي صلى الله عليه وسلم أمر بقتل هذا الرجل كما في صحيح مسلم عن أنس أن رجلا كان يتهم بأم ولد رسول الله صلى الله عليه وسلم، فقال رسول الله صلى الله عليه وسلم لعلي اذهب فاضرب عنقه، فأتاه علي فإذا هو في ركي يتبرد فيها، فقال له علي اخرج، فناوله يده فأخرجه، فإذا هو مجبوب ليس له ذكر، فكف علي عنه، ثم أتى النبي صلى الله عليه وسلم فقال يا رسول الله إنه لمجبوب ما له ذكر، وقد تكلم عليه ابن القيم في الزاد فحمله على التخويف، وشبهه بقول  سليمان للمرأتين اللتين اختصمتا إليه في الولد ائتني بالسكين حتى أشق الولد بينهما  فقال: تأوله بعضهم على أنه لم يرد حقيقة القتل، إنما أراد تخويفه ليزدجر عن مجيئه إليها، قال: وهذا كما قال سليمان للمرأتين اللتين اختصمتا إليه في الولد بالسكين حتى أشق الولد بينهما ولم يرد أن يفعل ذلك، بل قصد استعلام الأمر من القول، ولذلك كان من تراجم الأئمة على هذا الحديث الحاكم يوهم خلاف الحق ليتوصل به إلى معرفة الحق، فأحب رسول الله أن يعرف براءته وبراءة مارية، وعلم أنه إذا عاين السيف كشف عن حقيقة حاله، فجاء كما قدره رسول الله، وأحسن من هذا أن يقال إن النبي صلى الله عليه وسلم أمر عليا ـ رضي الله عنه ـ بقتله تعزيرا لإقدامه على خلوته بأم ولده فلما تبين لعلي حقيقة الحال وأنه بريء من الريبة كف عنه واستغنى عن القتل بتبيين الحال، والتعزير بالقتل ليس بلازم كالحد، بل هو تابع دائر معها وجودا وعدما. انتهى.

 


وقال الإمام ابن تيمية ـ رحمه الله ـ في الصارم المسلول: ثم إن من نكح أزواجه أو سراريه فإن عقوبته القتل جزاء له بما انتهك من حرمته، فالشاتم له أولى، والدليل على ذلك ما روى مسلم في صحيحه عن زهير عن عفان عن حماد عن ثابت عن أنس: أن رجلا كان يتهم بأم ولد النبي فقال رسول الله صلى الله عليه وسلم لعلي اذهب فاضرب عنقه فأتاه علي فإذا هو ركي يتبرد فقال له علي اخرج فناوله يده فأخرجه فإذا هو مجبوب ليس له ذكر فكف علي ثم أتى النبي فقال يارسول الله إنه لمجبوب ماله ذكر ـ فهذا الرجل أمر النبي رسول الله صلى الله عليه وسلم بضرب عنقه لما قد استحل من حرمته ولم يأمر بإقامة حد الزنى، لأن حد الزنى ليس هو ضرب الرقبة، بل إن كان محصنا رجم وإن كان غير محصن جلد ولا يقام عليه الحد إلا بأربعة شهداء أو بالاقرار المعتبر، فلما أمر النبي رسول الله صلى الله عليه وسلم بضرب عنقه من غير تفصيل بين أن يكون محصنا أو غير محصن علم أن قتله لما انتهكه من حرمته. اهـ.


وقد حمله بعض أهل العلم على أنه كان معاهدا وانتقض عهده بدخوله على مارية أو على أنه كان منافقا ومستحقا للقتل بطريق آخر أو على أنه كان بريئا فأراد صلى الله عليه وسلم  إظهار براءته،  ففي شرح النووي على صحيح مسلم: ذكر في الباب حديث أنس أن رجلا كان يتهم بأم ولده فأمر عليا ـ رضى الله عنه ـ أن يذهب يضرب عنقه فذهب فوجده يغتسل في ركي وهو البئر فرآه مجبوبا فتركه، قيل لعله كان منافقا ومستحقا للقتل بطريق آخر وجعل هذا محركا لقتله بنفاقه وغيره لا بالزنى وكف عنه علي ـ رضى الله عنه ـ اعتمادا على أن القتل بالزنى وقد علم انتفاء الزنى والله أعلم. انتهى.

وقال الصالحي في سبل الهدى والرشاد: قال الحضيري: إن الحديث قد استشكله جماعة من العلماء، حتى قال ابن جرير: يجوز أن يكون المذكور من أهل العهد، وفي عهده أن لا يدخل على مارية، فقال: ودخل عليها، فأمر رسول الله صلى الله عليه وسلم بقتله لنقض عهده،


 وقال النووي تبعا للقاضي: قيل لعله كان منافقا ومستحقا للقتل بطريق آخر، وجعل هذا محركا لقتله بنفاقه وغيره لا بالزنا، وكف عنه علي اعتمادا على أن القتل بالزنا وقد علم انتفاء الزنا، وفيه نظر أيضا، لأنا نعتبر نفي ظن الزنا من مارية، فإنه لو أمر بقتله بذلك، لأمر بإقامة الحد عليها أيضا، ولم يقع ذلك معاذ الله أن يختلج ذلك في خاطره أو يتفوه به 


وأحسن ما يقال في الجواب عن هذا الحديث، ما أشار إليه أبو محمد بن حزم في الإيصال إلى فهم كتاب الخصال، فانه قال: من ظن أنه صلى الله عليه وسلم أمر بقتله حقيقة بغير بينة ولا إقرار فقد جهل، وإنما كان النبي صلى الله عليه وسلم يعلم أنه بريء مما نسب إليه ورمي به، وأن الذي ينسب إليه كذب، فأراد صلى الله عليه وسلم إظهار الناس على براءته يوقفهم على ذلك مشاهدة، فبعث عليا ومن معه فشاهدوه مجبوبا - أي مقطوع الذكر - فلم يمكنه قتله لبراءته مما نسب إليه، وجعل هذا نظير قصة سليمان في حكمه بين المرأتين المختلفتين في الولد، فطلب السكين ليشقه نصفين إلهاما، ولظهور الحق، وهذا حسن. انتهى كلام الحضيري.


والجدير بالملاحظة أن النبي صلى الله عليه وسلم يأتيه الوحي من السماء، ولا ينطق عن الهوى، وهو معصوم من الكبائر، ولا يقر على الخطأ، وبالتالي فلا يقاس قوله وفعله على قول أو فعل غيره.


والله أعلم.


Thursday, March 13, 2025

നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `4️⃣ ഇന്ദ്രിയസ്ഖലനം ഉണ്ടാക്കൽ

 *നോമ്പു മുറിയുന്ന കാര്യങ്ങൾ.!*



`4️⃣ ഇന്ദ്രിയസ്ഖലനം ഉണ്ടാക്കൽ`


   മേൽ പറഞ്ഞ സംയോഗം കൊണ്ടല്ലാതെ 'ഇസ്തിംനാഅ്' (മുഷ്ടി മൈഥുനം) പോലത്ത പ്രവർത്തനങ്ങൾ കൊണ്ട് സ്ഖലനമുണ്ടാക്കിയാൽ നോമ്പു മുറിയുന്നതാണ്. അതുപോലെത്തന്നെ വുളൂ മുറിയുന്ന വിധത്തിൽ മറയൊന്നുമില്ലാതെ സ്ത്രീകളെ ചുംബിച്ചതുകൊണ്ടോ തൊട്ടതുകൊണ്ടോ കൂട്ടിപ്പിടിച്ചതുകൊണ്ടോ സ്ഖലനമുണ്ടായാലും നോമ്പു മുറിയുന്നതാണ്. ഇത്തരത്തിലുള്ള യാതൊരു പ്രവർത്തനവുമില്ലാതെ വെറും ആലോചനകൊണ്ടോ അല്ലെങ്കിൽ വികാരവിജംഭിതനായിക്കൊണ്ട് ശരീരത്തിലെ മോഹനഭാഗങ്ങൾ നോക്കി രസിച്ചതുകൊണ്ടോ അതുമല്ലെങ്കിൽ വുളൂ മുറിയാത്ത വിധത്തിൽ മറയുടെ മീതെ ചുംബനസ്പർശനാദികൾ നടത്തിയതുകൊണ്ടോ സ്ഖലനമുണ്ടായാലും സ്വപ്നസ്ഖലനമുണ്ടായാലും നോമ്പു മുറിയുന്നതല്ല.


   വെറും ചുംബനം കൊണ്ട് നോമ്പു മുറിയുകയില്ലെങ്കിലും ചുംബനം കൊണ്ട് വികാരമിളകിമറിയുന്നവർ ഫർളുനോമ്പ് നോറ്റുകൊണ്ട് ചുംബനമർപ്പിക്കൽ കുറ്റകരമാണ്. വികാരമിളകാത്തവരും നോമ്പുള്ള സമയത്ത് അതൊഴിവാക്കലാണു ഏറ്റവും ഉത്തമം. കൊമ്പുവച്ചോ വരിഞ്ഞു കുത്തിയോ മറ്റോ രക്തമെടുത്താൽ നോമ്പു മുറിയുകയില്ലെങ്കിലും അതും നോമ്പുള്ളപ്പോൾ ഒഴിവാക്കലാണു നല്ലത്. നോമ്പ് നോറ്റവർ അതു ചെയ്താൽ കൂടുതൽ ക്ഷീണിക്കുമല്ലോ.


`ശൈഖുൽ ഉലമാഇ വതാജുഹും എൻ.കെ മുഹമ്മദ് മൗലവി(ഖു:സി)യുടെ "കർമ്മശാസ്ത്ര പാഠങ്ങൾ" പേ: 214`

എട്ടുകാലിയെ കൊല്ലാമോ?

 ............................................

*എട്ടുകാലിയെ കൊല്ലാമോ?*

➖➖➖➖➖➖➖➖➖


❓ എട്ടുകാലിയെ കൊല്ലാൻ പാടില്ലന്നൊരു നാട്ടുവർത്തമാനമുണ്ട്. വസ്തുതയെന്ത്?


✅ അടിസ്ഥാന രഹിതമായ നാട്ടുവർത്തമാനമാണത്.

     നബി(സ്വ) പറയുന്നു:العنكبوت شيطان فاقتلوه എട്ടുകാലി പിശാചാണ് , അതു കൊണ്ട് എട്ടുകാലിയെ നിങ്ങൾ കൊല്ലുക (ഫൈളുൽ ഖദീർ )

     അലി (റ) വിൽ നിന്നു സഅലബി(റ) റിപ്പോർട്ട് ചെയ്യുന്നു:طهروا بيوتكم من نسج العنكبوت فان تركه يورث الفقر എട്ടുകാലിയുടെ വലയിൽ നിന്നു നിങ്ങളുടെ ഭവനങ്ങളെ നിങ്ങൾ ശുദ്ധിയാക്കുക. കാരണം ,അവ നീക്കാതിരിക്കൽ ദാരിദ്ര്യത്തെ ഉണ്ടാക്കുന്നതാണ്. *കർമശാസ്ത്രം*

    എട്ടുകാലിയെ കൊല്ലൽ സുന്നത്താണെന്ന് കർമശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. 

    ഇമാം ശൈഖ് സകരിയ്യൽ അൻസാരി (റ) പ്രസ്താവിക്കുന്നു:

ومنه ما يسن قتله كحية وعقرب وكلب عقور وبق وبرغوث وكل موذ 

 '   പാമ്പ് , തേള് ,കടിക്കുന്ന പട്ടി ,അട്ട ,ചെള്ള് ,ബുദ്ധിമുട്ടാക്കുന്ന എല്ലാ ജീവികളും കൊല്ലൽ സുന്നത്തായതിൽ പെട്ടതാണ്.(അസ്നൽ മത്വാലിബ്: 1/514)* 

    ഇമാം ശിഹാബുദ്ദീൻ റംലി (റ) (ഇമാം ഇബ്നു ഹജറി നിൽ ഹൈതമി(റ) വിൻ്റെ ഗുരുനാഥൻ) വിശദീകരിക്കുന്നു:

(قوله وكل موذ) ومنه العناكب لأنها من ذوات السموم كما قاله بعض الأطباء وكثير من العوام يمتنع من قتلها لأنها عششت  في فم الغار على النبي صلى الله عليه وسلم وهذا يلزمه أن لا يذبح الحمام

     ബുദ്ധിമുട്ടാക്കുന്ന ജീവി എന്നതിൽ എട്ടു കാലികൾ ഉൾപ്പെടും. - അതിനെ കൊല്ലൽ സുന്നത്താണ് - കാരണം ,അതു വിശജീവിയാണന്നു ഡൊക്ടർമാർ  വ്യക്തമാക്കിയിട്ടുണ്ട്.

*തിരുത്തപ്പെടേണ്ട ധാരണ*

     പൊതു ജനങ്ങളിൽ കുറേ പേർ എട്ടുകാലിയെ കൊല്ലാൻ സമ്മതിക്കില്ല. അതു ഗുഹാമുഖത്ത് കൂടുകൂട്ടി നബി(സ്വ)ക്ക് സംരക്ഷണം നൽകിയ ജീവിയാണല്ലോ എന്നാണവർ ന്യായം (?) പറയുന്നത്.ഈ ന്യായപ്രകാരം പ്രാവിനെ അറുക്കാൻ പാടില്ലന്നു വരുമല്ലോ. - പ്രാവും ഗുഹാമുഖത്ത് നബി(സ്വ)ക്ക് സംരക്ഷണം നൽകിയ ജീവിയാണല്ലോ.എന്നാൽ പ്രാവിനെ അറുത്ത് തിന്നാമല്ലോ. ( ഹാശിയത്തു റംലി :1/514)

   *സംശയ നിവാരണം*   

    നബി(സ്വ) എട്ടുകാലിയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടല്ലോ. ഒരു ഹദീസ് ഇങ്ങനെ:جزى الله العنكبوت عنا فإنها نسجت علي في الغار എട്ടുകാലിക്ക് അല്ലാഹു പ്രതിഫലം നൽകട്ടെ. കാരണം ,അതു ഗുഹയിൽ എനിക്ക് വലക്കെട്ടി സംരക്ഷണം നൽകിയിട്ടുണ്ട്.

      ഈ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് മുഹദ്ദിസീങ്ങൾ രേഖപ്പെടുത്തുന്നു:

ذاك في معينة نسجت على باب  الغار

ഗുഹാമുഖത്ത് വലകെട്ടിയ എട്ടുകാലിയെ മാത്രം ഉദ്ദേശിച്ചാണ് നബി(സ്വ) പ്രസ്തുത ഹദീസ് പറഞ്ഞത്. فأما هذا ففي الجنس بأسره എട്ടുകാലിയെ കൊല്ലൽ സുന്നത്തന്നു പഠിപ്പിച്ചത് എട്ടുകാലി വർഗം മുഴുവനത്തിലുമാണ്.( ഫൈളുൽ ഖദീർ )


*മഹാ വൈറസിനെ സൂക്ഷിക്കുക*

   ഫുഖഹാക്കൾ ഒരു വിധി പറഞ്ഞാൽ അതു സ്വീകരിക്കുന്ന രീതിയാണ് അഹ്'ലു സ്സുന്നക്കുള്ളത്. അതിനു ഹദീസുണ്ടോ ഉണ്ടെങ്കിൽ തന്നെ അതു സ്വഹീഹാണോ എന്നൊന്നും മുഖല്ലിദീങ്ങൾ ( മദ്ഹബ് സ്വീകരിച്ച സുന്നികൾ ) നോക്കേണ്ടതില്ല. പക്ഷേ ഇന്നു അത്തരം ശബ്ദങ്ങൾ ഉയർന്നു വരുന്നുണ്ട്. അതു അപകടം പിടിച്ച വൈറസാണ്.

     നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ...

~~~~~~~~~~~~~~~~


പുരുഷൻ്റെ ഹജ്ജ്, ഉംറ സ്ത്രീ ചെയ്യൽ*⁉️

 *പുരുഷൻ്റെ ഹജ്ജ്, ഉംറ സ്ത്രീ ചെയ്യൽ*⁉️


❓ മരിച്ചവർക്കു വേണ്ടി ഹജ്ജ്, ഉംറ ചെയ്യുമ്പോൾ പുരുഷൻ്റെ ഹജ്ജ് സ്ത്രീ ചെയ്താൽ മതിയാകുമോ?


✅ മതിയാകും. ഒരാൾ മറ്റൊരാൾക്കു വേണ്ടി ഹജ്ജ് ചെയ്യുമ്പോൾ ലിംഗസമത്വം നിബന്ധനയല്ല.പുരുഷനു വേണ്ടി സ്ത്രീയും സ്ത്രീക്കു വേണ്ടി പുരുഷനും ഹജ്ജ് ചെയ്യാവുന്നതാണ്.[ ഉംറയുടെ വിധിയും ഇതുതന്നെയാണെന്ന് വ്യക്തം ]  

▫️ശർവാനി: 4/28 ▫️

ﻭﻻ ﻳﺸﺘﺮﻁ ﻓﻴﻤﻦ ﻳﺤﺞ ﻋﻦ ﻏﻴﺮﻩ ﻣﺴﺎﻭاﺗﻪ ﻟﻠﻤﺤﺠﻮﺝ ﻋﻨﻪ ﻓﻲ اﻟﺬﻛﻮﺭﺓ ﻭاﻷﻧﻮﺛﺔ ﻓﻴﻜﻔﻲ ﺣﺞ اﻟﻤﺮﺃﺓ ﻋﻦ اﻟﺮﺟﻞ ﻛﻌﻜﺴﻪ [ شرواني : ٤ / ٢٨ ]

കോപ്പി 

~~~~~~~~~~~~~~~~

വുളൂഇലെ ഓരോ അവയവവും പ്രത്യേക പ്രാർത്ഥനകളും*

 *വുളൂഇലെ ഓരോ അവയവവും പ്രത്യേക പ്രാർത്ഥനകളും*


❓വുളൂ ചെയ്യുന്ന വേളയിൽ ഓരോ അവയവം കഴുകുമ്പോളും പ്രത്യേക പ്രാർത്ഥന സുന്നത്തുണ്ടോ? ഉണ്ടെങ്കിൽ ഏതൊക്കെയാണ് ആ പ്രാർത്ഥനകൾ?


✅ അതേ, ഓരോ അവയവം കഴുകുമ്പോളും പ്രത്യേക പ്രാർത്ഥനകൾ സുന്നത്തുണ്ട്. അതിങ്ങനെ:

രണ്ടു മുൻകൈ കഴുകുമ്പോൾ

*اللهم احفظ يدي عن معاصيك كلها* 


വായിൽ വെള്ളം കൊപ്ലിക്കുമ്പോൾ

*اللهم أعني على ذكرك وشكرك* 


മൂക്കിൽ വെള്ളം കയറ്റി ചീറ്റുമ്പോൾ

*اللهم أرحني رائحة الجنة*

 

മുഖം കഴുകുമ്പോൾ

 *اﻟﻠﻬﻢ ﺑﻴﺾ ﻭﺟﻬﻲ ﻳﻮﻡ ﺗﺒﻴﺾ ﻭﺟﻮﻩ ﻭﺗﺴﻮﺩ ﻭﺟﻮﻩ،*

വലതു കൈ മുട്ടു ഉൾപ്പെടെ കഴുകുമ്പോൾ

 *اﻟﻠﻬﻢ ﺃﻋﻄﻨﻲ ﻛﺘﺎﺑﻲ ﺑﻴﻤﻴﻨﻲ ﻭﺣﺎﺳﺒﻨﻲ ﺣﺴﺎﺑﺎ ﻳﺴﻴﺮا،*

ഇടതു കൈ മുട്ടു ഉൾപ്പെടെ കഴുകുമ്പോൾ

 *اﻟﻠﻬﻢ ﻻ ﺗﻌﻄﻨﻲ ﻛﺘﺎﺑﻲ ﺑﺸﻤﺎﻟﻲ ﻭﻻ ﻣﻦ ﻭﺭاء ﻇﻬﺮﻱ.*


തല തടവുമ്പോൾ

*اﻟﻠﻬﻢ ﺣﺮﻡ ﺷﻌﺮﻱ ﻭﺑﺸﺮﻱ ﻋﻠﻰ اﻟﻨﺎﺭ.*

ഇരുചെവി തടവുമ്പോൾ

*اللهم اجعلني من اللذين يستمعون القول فيتبعون أحسنه* 


ഇരു കാലുകളും കഴുകുമ്പോൾ

 *اﻟﻠﻬﻢ ﺛﺒﺖ ﻗﺪﻣﻲ ﻋﻠﻰ اﻟﺼﺮاﻁ ﻳﻮﻡ ﺗﺰﻝ ﻓﻴﻪ اﻷﻗﺪاﻡ.*

    പ്രസ്തുത ദിക്റുകൾ ചൊല്ലൽ സുന്നത്താണെന്ന് ഇമാം റാഫിഈ (റ) (ശർഹുൽ കബീർ 1/135) ഇമാം അബൂ ഇസ്ഹാഖ ശ്ശീറാസി (റ) (മുഹദ്ദബ്: 1/34) ഇമാം ഗസാലി (റ) (ഇഹ്'യാ: 1/133, വജീസ് പേജ്: 29, ബിദായത്തുൽ ഹിദായ :പേജ്: 79) ഇമാം ശിഹാബുദ്ദീൻ റംലി (റ), ഇമാം മുഹമ്മദ് റംലി (റ) (നിഹായ :1/ 192) ഇമാം ഖത്വീബുശ്ശിർബീനി (മുഗ്'നി: 1/107) (റ), ഇമാം സകരിയ്യൽ അൻസാരി (റ) (അസ്നൽ മത്വാലിബ്: 1/44) ഇമാം ബാജൂരി (റ) ഇമാം കുർദി(റ) (ശർവാനി (1/240) തുടങ്ങി നിരവധി ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്

   ഇമാം ഇബ്നു ഹജർ ഹൈതമി(റ)വിൻ്റെ വീക്ഷണത്തിൽ പ്രസ്തുത പ്രാർത്ഥനകൾ സുന്നത്തില്ല എന്നാണ് (തുഹ്ഫ: 1/240)

   എന്നാൽ പ്രാർത്ഥിക്കൽ കൊണ്ട് വിരോധമില്ല എന്ന് ഇമാം ഇബ്നു ഹജർ(റ) തന്നെ തൻ്റെ മൻഹജുൽഖവീം (പേജ്: 91) ൽ [ولا بأس بالدعاء عند الأعضاء أي أنه 

مباح لا سنة ]

 പറഞ്ഞിട്ടുണ്ട്.

-------------------------------------

   .....h

വുളൂഇലെ പ്രാർത്ഥനകളും ഇമാം നവവി(റ)വിൻ്റെ പരാമർശവും*

 *വുളൂഇലെ പ്രാർത്ഥനകളും ഇമാം നവവി(റ)വിൻ്റെ പരാമർശവും*


❓ വുളൂഇൽ ഓരോ അവയവം കഴുകുമ്പോളും പ്രത്യേകം പ്രാർത്ഥനകൾ സുന്നത്താണെന്ന് നിരവധി ഇമാമുകൾ വ്യക്തമാക്കിയിട്ടും ഇമാം നവവി(റ) മിൻഹാജിൽ لا أصل له [ അതിനു അടിസ്ഥാനമില്ല ] എന്നു പറഞ്ഞത് എന്തുകൊണ്ട് .

= മിഖ്ദാദ് മുസ്'ലിയാർ ഗൂഡല്ലൂർ


✅ ശൈഖ് സകരിയ്യൽ അൻസ്വാരി (റ) വിവരിക്കുന്നു: അടിസ്ഥാനമില്ല എന്നു പറഞ്ഞത് സ്വഹീഹായ ഹദീസിൽ വന്നിട്ടില്ല എന്ന അർത്ഥത്തിലാണ്. അമൽ ചെയ്യാൻ പറ്റുന്ന നിലയിൽ ഇബ്നു ഹിബ്ബാൻ (റ) വിൻ്റെ താരീഖിലും മറ്റും നിരവധി പരമ്പരയിലൂടെ പ്രസ്തുത പ്രാർത്ഥനകൾ ഹദീസിൽ വന്നിട്ടുണ്ട്.[ അസ്നൽ മത്വാലിബ് 1/44 ]

    ഇമാം ശർവാനി (റ) വിവരിക്കുന്നു: സ്വഹീഹായ പരമ്പരയുള്ള ഹദീസിൽ വന്നിട്ടില്ല എന്ന നിലയ്ക്കാണ് ഇമാം നവവി(റ) അടിസ്ഥാനമില്ല എന്നു പറഞ്ഞത്. എന്നാൽ നിരവധി പരമ്പരയിലൂടെ പ്രസ്തുത പ്രാർത്ഥനകൾ വന്ന ഹദീസ് ഇമാം നവവി(റ)വിൻ്റെ അരികിൽ സ്ഥിരപ്പെടാത്തത് കൊണ്ടോ രചനാ സമയം മനസ്സിൽ ഉദിക്കാത്തത് കൊണ്ടോ ആവാം പ്രസ്തുത പ്രാർത്ഥന സുന്നത്താണ് എന്നത് നിഷേധിച്ചത്. [ ശർവാനി :1/240 ]

    താരീഖ് ഇബ്നു ഹിബ്ബാനിലും മറ്റും വന്ന ഹദീസുകൾ ഇമാം നവവി(റ)വിനും ഇമാം റാഫിഈ (റ) വിനും നഷ്ടപ്പെട്ടു - ലഭിച്ചില്ല - എന്നു ഇമാം ജലാലുദ്ദീൻ മഹല്ലി (റ) كنز الراغبين ൽ (1/ 64 ) വ്യക്തമാക്കിയിട്ടുണ്ട്

[ ഇമാം റാഫിഈ (റ)പ്രസ്തുത പ്രാർത്ഥനകൾ സുന്നത്താണ് എന്നു പറഞ്ഞ ഇമാമാണ്. എന്നാൽ അതു സലഫുസ്സാലിഹീങ്ങളിൽ നിന്നു സ്ഥിരപ്പെട്ടത് എന്ന നിലയ്ക്കാണ് എന്നാണ് അദ്ദേഹം സമർത്ഥിച്ചത് (ശർഹുൽ കബീർ 1/135, മഹല്ലി: 1/64


ﻻ ﺃﺻﻞ ﻟﻪ) ﺃﻱ ﻓﻲ اﻟﺼﺤﺔ، ﻭﺇﻻ ﻓﻘﺪ ﺭﻭﻱ ﻋﻨﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻣﻦ ﻃﺮﻕ ﺿﻌﻴﻔﺔ ﻓﻲ ﺗﺎﺭﻳﺦ اﺑﻦ ﺣﺒﺎﻥ، ﻭﻏﻴﺮﻩ، ﻭﻣﺜﻠﻪ ﻳﻌﻤﻞ ﺑﻪ ﻓﻲ ﻓﻀﺎﺋﻞ اﻷﻋﻤﺎﻝ ( أسنى المطالب: ١ / ٤٤)


 ﻭﻧﻔﻰ اﻟﻤﺼﻨﻒ ﺃﺻﻠﻪ ﺑﺎﻋﺘﺒﺎﺭ اﻟﺼﺤﺔ ﺃﻣﺎ ﺑﺎﻋﺘﺒﺎﺭ ﻭﺭﻭﺩﻩ ﻣﻦ اﻟﻄﺮﻕ اﻟﻤﺘﻘﺪﻣﺔ ﻓﻠﻌﻠﻪ ﻟﻢ ﻳﺜﺒﺖ ﻋﻨﺪﻩ ﺫﻟﻚ ﺃﻭ ﻟﻢ ﻳﺴﺘﺤﻀﺮﻩ ﺣﻴﻨﺌﺬ ( شرواني : ١ / ٢٤٠)


 ﻓﺎﺗﻬﻤﺎ [ النوويَّ والرافعيَّ ] ﺃﻧﻪ ﺭﻭﻱ ﻋﻦ اﻟﻨﺒﻲ  ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻣﻦ ﻃﺮﻕ ﻓﻲ ﺗﺎﺭﻳﺦ اﺑﻦ ﺣﺒﺎﻥ ﻭﻏﻴﺮﻩ ﻭﺇﻥ ﻛﺎﻧﺖ ﺿﻌﻴﻔﺔ ﻟﻠﻌﻤﻞ ﺑﺎﻟﺤﺪﻳﺚ اﻟﻀﻌﻴﻒ ﻓﻲ ﻓﻀﺎﺋﻞ اﻷﻋﻤﺎﻝ. [ كنز الراغبين: ١ / ٦٤ ]

കോപ്പി 

=====================

h

കല്യാണം മുടക്കൽ നിർബന്ധം / ഹറാം*

 *കല്യാണം മുടക്കൽ നിർബന്ധം / ഹറാം*


❓ ഒരാൾ തൻ്റെ മകളെ വിവാഹാലോചന നടത്തുന്ന വ്യക്തിയെക്കുറിച്ച് അന്വേഷിച്ചാൽ അവനിലുള്ള തെറ്റുകളെ പറഞ്ഞു കൊടുക്കാമോ? അതു അയാൾക്ക് ഇഷ്ടമാവില്ലല്ലോ .അതിനാൽ ഗീബത്താകുമോ?


✅ അവനിലുള്ള ന്യൂനതകളെ സത്യമായ നിലയിൽ പറയൽ നിർബന്ധമാണ് .

അതു തൻ്റെ നിർബന്ധമായ നസ്വീഹത്താണ്.- ഉപദേശമാണ്.  അതു കുറ്റമുള്ള ഗീബത്തല്ല, കുറ്റമില്ലാത്ത, പറയൽ അനുവദനീയമായ ഗീബത്താണ്.(തുഹ്ഫ: 7/212, 213 ) 

     പെണ്ണ് അന്വേഷിക്കുന്നവൻ കള്ള് കുടിയനാണെങ്കിൽ അതു തുറന്നു പറയണം, മയക്കുമരുന്നിന് അടിമയാണെങ്കിൽ അതു പറയണം. ജുമുഅക്ക് വരാത്തവനാണെന്ന് ബോധ്യമുണ്ടെങ്കിൽ അതു പറയണം . പുത്തൻ വാദിയാണെങ്കിൽ അതു പറയണം ... 

  *പ്രത്യേക ശ്രദ്ധയ്ക്ക്*

      ഇനി, ന്യൂനത പറയാതെ തന്നെ കല്യാണം മുടങ്ങുമെങ്കിൽ ആ രീതി സ്വീകരിക്കണം.അതു നിർബന്ധമാണ്. ഉദാ: അവൻ നല്ലവനല്ല. ഇനി ചില ന്യൂനതകൾ പറഞ്ഞാൽ തന്നെ കല്യാണം മുടങ്ങുമെങ്കിൽ അതു മാത്രമേ പറയാവൂ, കൂടുതൽ പറയാൻ പാടില്ല. പറയൽ ഹറാമാണ്.  ( ഇആനത്ത് : 3/311)

  ന്യൂനത പറഞ്ഞാലും ഒരു പ്രയോജനവും ഇല്ല എന്നു അറിയുമെങ്കിൽ പറയരുത് (തുഹ്ഫ: 7/213)

  *രണ്ടു ഹദീസുകൾ*

  ഒന്ന്: അബൂജഹ്'മ് (റ)വിനെക്കുറിച്ച് തിരുനബി(സ്വ)യോട് അന്വേഷിച്ചപ്പോൾ അവിടുന്നു പറഞ്ഞത് ഇങ്ങനെ: അദ്ദേഹം കൂടുതലായി അടിക്കുന്ന ആളാണ്. 

രണ്ട്: മുആവിയ(റ) വിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അവിടുന്നു പറഞ്ഞത് ഇങ്ങനെ: അദ്ദേഹം സമ്പത്ത് ഇല്ലാത്ത വ്യക്തിയാണ് (തുഹ്ഫ: 7/ 2 13 ) 

         ഈ പറഞ്ഞ മുആവിയ(റ) അബൂസുഫ്'യാൻ (റ) വിൻ്റെ മകനായ പ്രസിദ്ധനായ മുആവിയ (റ) അല്ല (ശർവാനി: 7/213)

    *കളവു പറഞ്ഞ് കല്യാണം മുടക്കൽ ഹറാമാണ് , വൻ കുറ്റമാണ്*


ﻭﻣﻦ اﺳﺘﺸﻴﺮ ﻓﻲ ﺧﺎﻃﺐ  ﺃﻭ ﻟﻢ ﻳﺴﺘﺸﺮ ﻓﻲ ﺫﻟﻚﺫﻛﺮ) ﻭﺟﻮﺑﺎ .. ﻣﺴﺎﻭﺋﻪ اﻟﺸﺮﻋﻴﺔ ﻭﻛﺬا اﻟﻌﺮﻓﻴﺔ ﻓﻴﻤﺎ ﻳﻈﻬﺮ..

 (ﺑﺼﺪﻕ) ﻟﻴﺤﺬﺭ ﺑﺬﻻ ﻟﻠﻨﺼﻴﺤﺔ اﻟﻮاﺟﺒﺔ ﻭﺻﺢ «ﺃﻧﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - اﺳﺘﺸﻴﺮ ﻓﻲ ﻣﻌﺎﻭﻳﺔ ﻭﺃﺑﻲ ﺟﻬﻢ ﻓﻘﺎﻝ ﺃﻣﺎ ﺃﺑﻮ ﺟﻬﻢ ﻓﻼ ﻳﻀﻊ ﻋﺼﺎﻩ ﻋﻦ ﻋﺎﺗﻘﻪ ﻛﻨﺎﻳﺔ ﻋﻦ ﻛﺜﺮﺓ اﻟﻀﺮﺏ ﻗﻴﻞ ﺃﻭ اﻟﺴﻔﺮ ﻭﺃﻣﺎ ﻣﻌﺎﻭﻳﺔ ﻓﺼﻌﻠﻮﻙ ﻻ ﻣﺎﻝ ﻟﻪ» ﻧﻌﻢ ﺇﻥ ﻋﻠﻢ ﺃﻥ اﻟﺬﻛﺮ ﻻ ﻳﻔﻴﺪ ﺃﻣﺴﻚ ﻛﺎﻟﻤﻀﻄﺮ ﻻ ﻳﺒﺎﺡ ﻟﻪ ﺇﻻ ﻣﺎ اﺿﻄﺮ ﺇﻟﻴﻪ ﻭﻗﺪ ﻳﺆﺧﺬ ﻣﻨﻪ ﺃﻧﻪ ﻳﺠﺐ ﺫﻛﺮ اﻷﺧﻒ ﻓﺎﻷﺧﻒ ﻣﻦ اﻟﻌﻴﻮﺏ ﻭﻫﺬا ﺃﺣﺪ ﺃﻧﻮاﻉ اﻟﻐﻴﺒﺔ اﻟﺠﺎﺋﺰﺓ، ( تحفة: ٧ / ٢١٢ - ٢١٣)


 ﺫﻛﺮ) ﺃﻱ اﻟﻤﺴﺘﺸﺎﺭ.

ﻭﻗﻮﻟﻪ ﻭﺟﻮﺑﺎ: ﻣﺤﻠﻪ ﺇﺫا ﻟﻢ ﻳﻨﺪﻓﻊ ﺇﻻ ﺑﺬﻛﺮ اﻟﻌﻴﻮﺏ، ﻓﺈﻥ اﻧﺪﻓﻊ ﺑﺪﻭﻧﻪ، ﺑﺄﻥ اﻛﺘﻔﻰ ﺑﻘﻮﻟﻪ ﻟﻪ ﻫﻮ ﻻ ﻳﺼﻠﺢ، ﺃﻭ اﺣﺘﻴﺞ ﻟﺬﻛﺮ اﻟﺒﻌﺾ ﺩﻭﻥ اﻟﺒﻌﺾ، ﺣﺮﻡ ﺫﻛﺮ ﺷﺊ ﻣﻨﻬﺎ ﻓﻲ اﻷﻭﻝ ﻭﺷﺊ ﻣﻦ اﻟﺒﻌﺾ اﻵﺧﺮ ﻓﻲ اﻟﺜﺎﻧﻲ. ( إعانة : ٣ / ٣١١) കോപ്പി 

----------------------------------------

h

ഖുനൂത്തിലെ رب اغفر* *❓

 *ഖുനൂത്തിലെ رب اغفر* 

*❓ ഖുനൂതിന്റെ അവസാനത്തിൽ رب اغفر وارحم وأنت خير الراحمين എന്നു പ്രാർത്ഥിക്കൽ സുന്നത്തുണ്ടോ?*


 ✅ ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണത്തിൽ സുന്നത്തില്ല. എന്നാൽ പ്രസ്തുത പ്രാർത്ഥനാ വാക്യം ഖുനൂതിൽ വർദ്ധിപ്പിച്ചാൽ നല്ലതാണെന്നു ഇമാം റൂയാനി *(روياني)* (റ) പ്രസ്താവിച്ചിട്ടുണ്ട് (ബിഗ്‌യ: 47).

    ഖുനൂതിൽ നബി(സ്വ)യുടെ കുടുംബത്തിന്റെയും മേൽ സ്വലാത്ത് ചൊല്ലിയ ശേഷം

 *رب اغفر وارحم وأنت خير الراحمين* 

എന്നു ചൊല്ലൽ നല്ലതാണെന്നു *(حسن)* ഇമാം റൂയാനി(റ)യും മറ്റു പലരും പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞത് ഇമാം സർകശി(റ)വും മറ്റു പലരും അംഗീകരിച്ചിട്ടുമുണ്ടെന്നും ഇമാം ഇബ്നു ഹജർ(റ) ഇംദാദിൽ വിവരിച്ചിട്ടുണ്ട്.

ഹസൻ [ حسن ] എന്നത് സുന്നത്ത് എന്നതിന്റെ പര്യായമാണ് (തുഹ്ഫ: 2/29).

    അപ്പോൾ ഇമാം റൂയാനി(റ)വിനെ തഖ്‌ലീദ് ചെയ്ത് പ്രസ്തുത പ്രാർത്ഥനാ വാക്യം ഖുനൂതിന്റെ അവസാനം കൊണ്ടു വരാം.

   ബിഗ് യ: യുടെ ഇബാറത്ത്:

*قال في البحر لو زاد في القنوت رب اغفر وارحم وأنت خير الراحمين فحسن*

        ഇമാം ഇബ്നു ഹജർ(റ)വിൻ്റെ ഇംദാദിൻ്റ ഇബാറത്ത്:

*قال الروياني وغيره ولو زاد بعد الصلاة على الآل رب اغفر وارحم وأنت خير  الراحمين كان حسنا وأقرهم الزركشي وغيره* 

*പ്രത്യേക ശ്രദ്ധയ്ക്ക്*

     ഇംദാദിൻ്റ ഇബാറത്തായി ബഹു , മൗലാനാ കരിങ്കപ്പാറ മുഹമ്മദ് മുസ് ലിയാർ (റ) ബഹു , സൈതാലി മുസ് ലിയാർ (റ) എന്നിവർ നന്നാക്കിയ ഫത്ഹുൽ മുഈനിൻ്റെ തഖ് രീരിലുള്ളത് 

رب اغفر وارحم وأنت أرحم الراحمين 

എന്നാണ് .

      എന്നാൽ ഇന്നു വിപണിയിലുള്ള ഇംദാദിൽ 

 خير الراحمين

 എന്നാണുള്ളത്. ارحم الراحمين എന്നല്ല . നന്നാക്കിയ ഫത്ഹുൽ മുഈനിൽ അതെങ്ങനെ സംഭവിച്ചുവെന്നറിയില്ല.


*❓ ഇമാം റൂയാനി(റ) അഭിപ്രായപ്പെട്ടത് ഒഴിവാക്കിയാൽ സഹ്‌വിന്റെ സുജൂദ് സുന്നത്തുണ്ടോ?*


✅  ഇല്ല. സുന്നത്തില്ല.


*❓ ഖുനൂതിൽ കൈ ചേർത്തി പിടിക്കലോ അകറ്റി പിടിക്കലോ എറ്റവും നല്ലത്?*


  ✅ രണ്ടു രീതിയിൽ പിടിച്ചാലും സുന്നത്തിന്റെ പ്രതിഫലം ലഭിക്കുമെങ്കിലും കൂട്ടി പിടിക്കലാണ് ഏറ്റവും നല്ലത് (ശർവാനി: 2/67).


❓ *ഇമാം   ഖുനൂതിൽ  رب اغفر എന്നോ ربنا اغفر എന്നോ പറയേണ്ടത് ?*


✅ വിവരിക്കാം.  ശാഫിഈ മദ്ഹബിൽ ആധികാരിക വീക്ഷണപ്രകാരം ഖുനൂത്തിൽ رب اغفر 

وارحم وأنت خير الراحمين

എന്നു പ്രാർത്ഥിക്കൽ സുന്നത്തില്ലന്നു പറഞ്ഞല്ലോ.  അതു ഖുനൂതായി തിരു നബി(സ്വ)യിൽ നിന്നു വന്നിട്ടില്ല. 

     തിരു നബി(സ്വ)യിൽ നിന്നു വന്ന പ്രസിദ്ധ ഖുനൂതിൽ നിന്നു ഒരു അക്ഷരം ഒഴിവാക്കിയാൽ പോലും സഹ് വിൻ്റെ സുജൂദ് സുന്നത്തുണ്ട്. എന്നാൽ رب اغفر എന്നത് ഒഴിവാക്കിയാൽ സഹ് വിൻ്റെ സുജൂദ് സുന്നത്തില്ല.

     رب اغفر وارحم وأنت خير الراحمين

എന്നത് ഒരു ആയത്താണ്. അതായത് مأثور ആണ്.

     = മഅ്സൂർ

കൊണ്ടുവരുമ്പോൾ ആ പദത്തിനോട് പിൻപറ്റണം എന്നതാണ് അഭികാമ്യമെന്ന് =  ഇമാം ഇബ്നു ഹജർ(റ) 

 തുഹ്ഫ: യിൽ പ്രസ്താവിക്കുന്നു: 

وحيث أتى بمأثور أتبع لفظه

(2/66)

   ഇമാം റംലി (റ) പറയുന്നത് പ്രാർത്ഥനാ വാക്യം ഖുനൂതിൽ ബഹുവചനമാക്കണമെന്നാണ്. (നിഹായ :ശർവാനി 2 / 66) 

    ഇമാം റംലി (റ)വിൻ്റെ വീക്ഷണത്തിൽ ربنا اغفر

എന്നു പറയണം. 

[ നിസ്കാര ശേഷമുള്ള പ്രാർത്ഥനകൾ ഏകവചനമായിട്ടാണ് ഹദീസിലുള്ളത്. അതു ബഹുവചനമാക്കിയാണല്ലോ ഇമാമത്ത നിൽക്കുന്നവർ പ്രാർത്ഥിക്കാറുള്ളത് ' അപ്പോൾ ഇമാം റംലി (റ) വിൻ്റെ വീക്ഷണപ്രകാരമാണ് ഇന്നു അമൽ ]

*പ്രത്യേക ശ്രദ്ധയ്ക്ക്*  

   നമ്മുടെ നാടുകളിലെ മത്റൂഖായ പള്ളികളിലെ ഇമാം ഖുനൂതിൽ പ്രസ്തുത വാക്യം കൊണ്ടുവരൽ സുന്നത്താകുമോ ഇല്ലയോ  എന്നു ആലോചിക്കേണ്ടതാണ്.

 الله اعلم.. കോപ്പി

------------------------------------------ 

പലിശ:വില കുറഞ്ഞ 40 കിലോ അരി കൊടുത്തു വില കൂടിയ 20 കിലോ അരി വാങ്ങുന്ന കച്ചവടം അനുവദനീയമാണോ

 *റേഷൻ കടയിലെ അരിയും സൂപ്പർ മാർക്കറ്റിലെ അരിയും പരസ്പരം കൈമാറൽ*


❓കുറഞ്ഞ വിലയിൽ റേഷൻ കടയിൽ നിന്നു കിട്ടുന്ന അരി [ ഉദാ: നാൽപ്പത് കിലോ അരി ] സൂപ്പർമാർക്കറ്റിൽ കൊടുത്തി പകരം അവിടെയുള്ള വില കൂടിയ അരി [ ഉദാ: ഇരുപത് കിലോ അരി ] പകരം വാങ്ങുന്ന കച്ചവടം പലയിടത്തും നടക്കുന്നുണ്ട്. 

    വില കുറഞ്ഞ 40 കിലോ അരി കൊടുത്തു വില കൂടിയ 20 കിലോ അരി വാങ്ങുന്ന കച്ചവടം അനുവദനീയമാണോ?


✅ അല്ല, അനുവദനീയമല്ല, ഹറാമാണ്, വൻദോഷമാണ്. പലിശ ഇടപാടാണത്. ആ ഇടപാട് ബാത്വിലുമാണ്. സ്വഹീഹല്ല.

   അരിയും അരിയും തമ്മിൽ കച്ചവടം നടത്തുമ്പോൾ മൂന്നു നിബന്ധന അനിവാര്യമാണ്. 

*ഒന്ന്:*

 രണ്ടു പേരുടെയും അരി തുല്യ തൂക്കമായിരിക്കണം ( ഒരാളുടെത് ഇരുപത് കിലോ ആണെങ്കിൽ മറ്റെയാളുടെതും ഇരുപത് കിലോ ആവണം

*രണ്ട്:*

രണ്ടു അരിയും റൊക്കമായിരിക്കണം .

*മൂന്ന്:*

സദസ്സ് വിട്ടുപിരിയും മുമ്പ് പരസ്പരം അരി കൈമാറണം.(ഫത്ഹുൽ മുഈൻ)

    ഈ മൂന്നു നിബന്ധനകളിൽ ഏതെങ്കിലും ഒന്നു നഷ്ടപ്പെട്ടാൽ തന്നെ കച്ചവടം ഹറാമാണ്, വൻദോഷമാണ്. പലിശ ഇടപാടാണ്. തിരു നബി(സ്വ) ശപിച്ച തെറ്റാണിത് ( ഫത്ഹുൽ മുഈൻ )

  സംഗ്രഹം

   ചോദ്യത്തിൽ പറഞ്ഞ അരിക്കച്ചവടം വൻകുറ്റമാണ്. 

   അരിക്കച്ചവടത്തിന് മാത്രമുള്ള നിയമമല്ല ഇത്. പലിശ വരാൻ സാധ്യതയുള്ള മറ്റു വസ്തുക്കളിലുമുണ്ട്

   രണ്ടു ഇനം വസ്തുക്കളിലാണ് പലിശ വരാൻ സാധ്യതയുള്ളത്. ഭക്ഷ്യവസ്തുക്കളും ഇരു നാണയങ്ങളുമാണത്. അതു അല്പം വിവരിക്കാനുണ്ട്. പിന്നീടാവാം

إن شاء الله

............

 ﻭﺷﺮﻁ ﻓﻲ ﺑﻴﻊ ﻣﻄﻌﻮﻡ ﻭﻧﻘﺪ ﺑﺠﻨﺴﻪ ﺣﻠﻮﻝ ﻭﺗﻘﺎﺑﺾ ﻗﺒﻞ ﺗﻔ ﻭﻣﻤﺎﺛﻠﺔ ﻭﺑﻐﻴﺮ ﺟﻨﺴﻪ ﺣﻠﻮﻝ ﻭﺗﻘﺎﺑﺾﻭﺷﺮﻁ ﻓﻲ ﺑﻴﻊ ﺭﺑﻮﻱ ﻭﻫﻮ ﻣﺤﺼﻮﺭ ﻓﻲ ﺷﻴﺌﻴﻦ:ﻣﻄﻌﻮﻡ ﻛﺎﻟﺒﺮ ﻭاﻟﺸﻌﻴﺮ ﻭاﻟﺘﻤﺮ ﻭاﻟﺰﺑﻴﺐ ﻭاﻟﻤﻠﺢ ﻭاﻷﺭﺯ ﻭاﻟﺬﺭﺓ ﻭاﻟﻔﻮﻝ.ﻭﻧﻘﺪ ﺃﻱ ﺫﻫﺐ ﻭﻓﻀﺔ ﻭﻟﻮ ﻏﻴﺮ ﻣﻀﺮﻭﺑﻴﻦ ﻛﺤﻠﻲ ﻭﺗﺒﺮ.

ﺑﺠﻨﺴﻪ ﻛﺒﺮ ﺑﺒﺮ ﻭﺫﻫﺐ ﺑﺬﻫﺐ.ﺣﻠﻮﻝ ﻟﻠﻌﻮﺿﻴﻦ ﻭﺗﻘﺎﺑﺾ ﻗﺒﻞ ﺗﻔﺮﻕ ﻭﻟﻮ ﺗﻘﺎﺑﺾا اﻟﺒﻌﺾ: ﺻﺢ ﻓﻴﻪ ﻓﻘﻂ ﻭﻣﻤﺎﺛﻠﺔ ﺑﻴﻦ اﻟﻌﻮﺿﻴﻦ ﻳﻘﻴﻨﺎ: ﺑﻜﻴﻞ ﻓﻲ ﻣﻜﻴﻞ ﻭﻭﺯﻥ ﻓﻲ ﻣﻮﺯﻭﻥ ﻭﺫﻟﻚ ﻟﻘﻮﻟﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: "ﻻ ﺗﺒﻴﻌﻮا اﻟﺬﻫﺐ ﺑﺎﻟﺬﻫﺐ ﻭﻻ اﻟﻮﺭﻕ ﺑﺎﻟﻮﺭﻕ ﻭﻻ اﻟﺒﺮ ﺑﺎﻟﺒﺮ ﻭﻻ اﻟﺸﻌﻴﺮ ﺑﺎﻟﺸﻌﻴﺮ ﻭﻻ اﻟﺘﻤﺮ ﺑﺎﻟﺘﻤﺮ ﻭﻻ اﻟﻤﻠﺢ ﺑﺎﻟﻤﻠﺢ ﺇﻻ ﺳﻮاء ﺑﺴﻮاء ﻋﻴﻨﺎ ﺑﻌﻴﻦ ﻳﺪا ﺑﻴﺪ ﻓﺈﺫا اﺧﺘﻠﻔﺖ ﻫﺬﻩ اﻷﺻﻨﺎﻑ ﻓﺒﻴﻌﻮا ﻛﻴﻒ ﺷﺌﺘﻢ ﺇﺫا ﻛﺎﻥ ﻳﺪا ﺑﻴﺪ"

ﺃﻱ:ﻣﻘﺎﺑﻀﺔ.ﻗﺎﻝ اﻟﺮاﻓﻌﻲ: ﻭﻣﻦ ﻻﺯﻣﻪ اﻟﺤﻠﻮﻝ ﺃﻱ ﻏﺎﻟﺒﺎ ﻓﻴﺒﻄﻞ ﺑﻴﻊ اﻟﺮﺑﻮﻱ ﺑﺠﻨﺴﻪ ﺟﺰاﻓﺎ ﺃﻭ ﻣﻊ ﻇﻦ ﻣﻤﺎﺛﻠﺔ ﻭﺇﻥ ﺧﺮﺟﺘﺎ ﺳﻮاء.ﻭﺷﺮﻁ ﻓﻲ ﺑﻴﻊ ﺃﺣﺪﻫﻤﺎ ﺑﻐﻴﺮ ﺟﻨﺴﻪ ﻭاﺗﺤﺪا ﻓﻲ ﻋﻠﺔ اﻟﺮﺑﺎ ﻛﺒﺮ ﺑﺸﻌﻴﺮ ﻭﺫﻫﺐ ﺑﻔﻀﺔ ﺣﻠﻮﻝ ﻭﺗﻘﺎﺑﺾ ﻗﺒﻞ ﺗﻔﺮﻕ ﻻ ﻣﻤﺎﺛﻠﺔ ﻓﻴﺒﻄﻞ ﺑﻴﻊ اﻟﺮﺑﻮﻱ ﺑﻐﻴﺮ ﺟﻨﺴﻪ ﺇﻥ ﻟﻢ ﻳﻘﺒﻀﺎ ﻓﻲ اﻟﻤﺠﻠﺲ ﺑﻞ ﻳﺤﺮﻡ اﻟﺒﻴﻊ ﻓﻲ اﻟﺼﻮﺭﺗﻴﻦ ﺇﻥ اﺧﺘﻞ ﺷﺮﻁ ﻣﻦ اﻟﺸﺮﻭﻁ.ﻭاﺗﻔﻘﻮا ﻋﻠﻰ ﺃﻧﻪ ﻣﻦ اﻟﻜﺒﺎﺋﺮ ﻟﻮﺭﻭﺩ اﻟﻠﻌﻦ ﻵﻛﻞ اﻟﺮﺑﺎ ﻭﻣﻮﻛﻠﻪ ﻭﻛﺎﺗﺒﻪ ( فتح المعين )

കോപ്പി 

~~~~~~~~~~~~~~~~~


നേർച്ചയിലൂടെ പലിശ ഇടപാടിൽ നിന്നു രക്ഷ നേടാം*

 *നേർച്ചയിലൂടെ പലിശ ഇടപാടിൽ നിന്നു രക്ഷ നേടാം*


❓ നല്ലയിനം അരിയും നിലവാരം കുറഞ്ഞ അരിയും തമ്മിൽ  പരസ്പരം കച്ചവടം നടത്തുകയാണെങ്കിൽ രണ്ടു അരിയും തുല്യ തൂക്കമാകണ മെന്നും വ്യത്യസ്ത തൂക്കമായാൽ പലിശ ഇടപാടാകുമെന്നും മസ്അല  കണ്ടു.

   എന്നാൽ വ്യത്യസ്ത തൂക്കത്തോടെ പലിശ വരാതെ പരസ്പരം അരി കൈപറ്റാൻ വല്ല മാർഗവുമുണ്ടോ?


✅ ഉണ്ട്. നേർച്ചാ ഇടപാടിലൂടെ ചരക്ക് പരസ്പരം സ്വന്തമാക്കി പലിശ ഇടപാടിൽ നിന്നു രക്ഷ നേടാം.

   അതിങ്ങനെ:

 പരസ്പരം കച്ചവടമിടവാട്  നടത്താനുദ്ദേശിച്ച രണ്ടാളുകൾ കച്ചവടം നടത്താതെ ഓരോരുത്തരും തൻ്റെ ചരക്ക് ( ഉദാ: അരി ) മറ്റൊരാൾക്ക് നേർച്ചയാക്കുക. 

ഉദാ: ഒരാൾ തൻ്റെ അടുത്തുള്ള നിലവാരം കുറഞ്ഞ 40 കിലോ  അരി മറ്റൊരാൾക്ക് നേർച്ചയാക്കുക, ആ മറ്റൊരാൾ തൻ്റെയടുത്തുള്ള മുന്തിയ ഇനം 20 കിലോ അരി  ഇവനും നേർച്ചയാക്കുക 

   കച്ചവടം സാധുവാകാത്തതും [ ഉദാ: പലിശ വരാൻ സാധ്യതയുള്ള കച്ചവടം, ഏറ്റ വിത്യാസത്തോടെ നേർച്ചയാക്കി കൈമാറൽ: ഇബ്നു ഖാസിം :10/ 78 ] എന്നാൽ നേർച്ച സാധുവാകുന്നതുമായ വസ്തുക്കളിൽ ഈ ഏർപ്പാട് ധാരാളം നടക്കാറുണ്ട് ( തുഹ്ഫ: തുഹ്ഫ: 10/78, ഫത്ഹുൽ മുഈൻ )

 *ﻭﺃﻓﺘﻰ ﺟﻤﻊ ﻓﻴﻤﻦ ﺃﺭاﺩ ﺃﻥ ﻳﺘﺒﺎﻳﻌﺎ ﻓﺎﺗﻔﻘﺎ ﻋﻠﻰ ﺃﻥ ﻳﻨﺬﺭ ﻛﻞ ﻟﻵﺧﺮﺑﻤﺘﺎﻋﻪ ﻓﻔﻌﻼ ﺻﺢ. ﻭﺇﻥ ﺯاﺩ اﻟﻤﺒﺘﺪﺉ: ﺇﻥ ﻧﺬﺭﺕ ﻟﻲ ﺑﻤﺘﺎعك ﻭﻛﺜﻴﺮا ﻣﺎ ﻳﻔﻌﻞ ﺫﻟﻚ ﻓﻴﻤﺎ ﻻ ﻳﺼﺢ ﺑﻴﻌﻪ ﻭﻳﺼﺢ ﻧﺬﺭﻩ*. (تحفة : ١٠ ٧٨, فتح المعين)

قوله فيما لا يصح بيعه :  كالربويات مع التفاضل: ابن قاسم , والشرواني , ١٠ / ٧٨)

കോപ്പി 

========================


ഫർളു നിസ്കാരത്തിൻ്റെ കൂടെ സുന്നത്തും കൂടി കരുതൽ*

 *ഫർളു നിസ്കാരത്തിൻ്റെ കൂടെ സുന്നത്തും കൂടി കരുതൽ*


❓ഫർളു നിസ്കാരത്തിൻ്റെ നിയ്യത്തിൻ്റെ കൂടെ തഹിയ്യത്തിൻ്റെ നിയ്യത്ത് ചെയ്യാമോ? 


✅ അതേ, ഫർളു നിസ്കാരത്തിൻ്റെ കൂടെയോ മറ്റു സുന്നത്തു നിസ്കാരത്തിൻ്റെ കൂടെയോ തഹിയ്യത്ത് കരുതാം. രണ്ടു നിസ്കാരവും സ്വഹീഹാവുകയും രണ്ടിൻ്റെയും പ്രതിഫലം ലഭിക്കുന്നതുമാണ്. (തുഹ്ഫ: 2/235)


❓തഹിയ്യത്തിൻ്റെ നിയ്യത്ത് ചെയ്യാതെ ഫർളു നിസ്കരിച്ചാൽ തഹിയ്യത്തിൻ്റെ പ്രതിഫലം ലഭിക്കുമെന്ന് ചിലർ പറയാറുണ്ട്. വസ്തുതയെന്ത്?


✅ നമ്മുടെ മദ്ഹബിൽ ഭിന്ന വീക്ഷണമുള്ള കാര്യമാണിത്. 

   ഇമാം റംലി (റ) , ഇമാം ഖത്വീബുശ്ശിർബീനി (റ), ഇമാം ബാജൂരി (റ) തുടങ്ങി നിരവധി ഇമാമുകളുടെ വീക്ഷണം

 '' തഹിയ്യത്ത് പോലെയുള്ള നിസ്കാരങ്ങളുടെ നിയ്യത്ത് ഇല്ലെങ്കിലും ഫർളിൻ്റെ കൂടെ പ്രസ്തുത നിസ്കാരങ്ങൾ ലഭിക്കുകയും പ്രതിഫലം കിട്ടുകയും ചെയ്യുമെന്നാണ് '' (ശർവാനി: 2/235)

   എന്നാൽ ഇമാം ഇബ്നു ഹജർ(റ) ഈ വീക്ഷണത്തോട് വിയോജിച്ചിട്ടുണ്ട്.

 '' നിയ്യത്തില്ലെങ്കിൽ പ്രതിഫലം കിട്ടുകയില്ല, നിസ്കാരത്തിൻ്റെ സുന്നത്തായ തേട്ടം ഒഴിവാകും'' എന്നാണ് ഇമാം ഇബ്നു ഹജർ(റ)വിൻ്റെ വീക്ഷണം. ശൈഖ് സകരിയ്യൽ അൻസ്വാരീ (റ)വിൻ്റെ വീക്ഷണവും ഇതുതന്നെയാണ് ' (തുഹ്ഫ:  ശർവാനി: 2/235)

   അഭിപ്രായ ഭിന്നത നമുക്കൊരു അനുഗ്രഹമാണ്. 

   ഒരാൾ പള്ളിയിലേക്ക് പ്രവേശിച്ചപ്പോൾ അവിടെ ജമാഅത്തു നിസ്കാരം നടക്കുകയാണ്. എന്നാൽ ആ ഫർളിൽ പങ്കെടുത്താൽ 

ആ ഫർളും തഹിയ്യത്തും വുളൂഇൻ്റ രണ്ടു റക്അത്തുമെല്ലാം ലഭിക്കും. ( ബിഗ്'യ: പേജ്: 27)

    അതേ സമയം ഫർളിൻ്റെ കൂടെ റവാത്തിബ് നിസ്കാരം കരുതിയാൽ ഫർളും റവാത്തിബും ലഭിക്കില്ല, അതിൻ്റെ കാരണം ഇനി വിവരിക്കാം 

إن شاء الله

----------     --------   -----

 (ﻭﺗﺤﺼﻞ ﺑﻔﺮﺽ ﺃﻭ ﻧﻔﻞ ﺁﺧﺮ) ، ﻭﺇﻥ ﻟﻢ ﻳﻨﻮﻫﺎ ﻣﻌﻪ؛ ﻷﻧﻪ ﻟﻢ ﻳﻬﺘﻚ ﺣﺮﻣﺔ اﻟﻤﺴﺠﺪ اﻟﻤﻘﺼﻮﺩﺓ ﺃﻱ ﻳﺴﻘﻂ ﻃﻠﺒﻬﺎ ﺑﺬﻟﻚ ﺃﻣﺎ ﺣﺼﻮﻝ ﺛﻮاﺑﻬﺎ ﻓﺎﻟﻮﺟﻪ ﺗﻮﻗﻔﻪ ﻋﻠﻰ اﻟﻨﻴﺔ ﻟﺤﺪﻳﺚ «ﺇﻧﻤﺎ اﻷﻋﻤﺎﻝ ﺑﺎﻟﻨﻴﺎﺕ» ( تحفة: ٢ / ٢٣٥)


 (ﻗﻮﻟﻪ: ﻓﺎﻟﻮﺟﻪ ﺗﻮﻗﻔﻪ ﺇﻟﺦ) ﻭﻓﺎﻗﺎ ﻟﺸﻴﺦ اﻹﺳﻼﻡ ﻭﺧﻼﻓﺎ ﻟﻠﻨﻬﺎﻳﺔ، ﻭاﻟﻤﻐﻨﻲ ﻭاﻟﺰﻳﺎﺩﻱ ﻭﻭاﻓﻘﻬﻢ ﺷﻴﺨﻨﺎ ( 2/235 ) കോപ്പി

××××××××××××××××××××× 

ഫർളു നിസ്കാരത്തിൻ്റെ കൂടെ റവാതിബ് കരുതാമോ?*

 *ഫർളു നിസ്കാരത്തിൻ്റെ കൂടെ  റവാതിബ് കരുതാമോ?*


❓ഫർളു നിസ്കാരത്തിൻ്റെ നിയ്യത്തിൻ്റെ കൂടെ തഹിയ്യത്ത് പോലെയുള്ളത് കരുതാമെന്ന്  വിവരിച്ചത് കണ്ടു. എന്നാൽ ഫർളിൻ്റെ കൂടെ റവാതിബ്  സുന്നത്തു നിസ്കാരം കരുതാമോ?


✅ കരുതാവതല്ല, കരുതിയാൽ ഫർളും  റവാത്തിബും ശരിയാവില്ല, രണ്ടും ലഭിക്കില്ല. 

    റവാത്തിബ് എന്നത് പ്രത്യേകം ഉദ്ദേശിക്കപ്പെട്ട നിസ്കാരമാണ്. അതു കൊണ്ട് തന്നെ ഫർളിൻ്റെ കൂടെ അതു കരുതാൻ പറ്റില്ല. (തുഹ്ഫ: 2/235, ജമൽ: 1/333)

   റവാത്തിബ് പോലെ തന്നെ വിത്റും. ഫർളിൻ്റെ കൂടെ വിത്ർ കരുതാവതല്ല .


 ﻭﺇﻧﻤﺎ ﺿﺮﺕ ﻧﻴﺔ ﻇﻬﺮ ﻭﺳﻨﺘﻪ ﻣﺜﻼ؛ ﻷﻧﻬﺎ ﻣﻘﺼﻮﺩﺓ ﻟﺬاﺗﻬﺎ ﺑﺨﻼﻑ اﻟﺘﺤﻴﺔ ( تحفة : ٢ / ٢٤٥) കോപ്പി 

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

h

മയ്യിത്തിൻ്റെ ബന്ധുക്കൾക്ക് ഒന്നാം സ്വഫ്ഫ്⁉️*

 *മയ്യിത്തിൻ്റെ ബന്ധുക്കൾക്ക് ഒന്നാം സ്വഫ്ഫ്⁉️*


❓ ഹാളിറായ മയ്യിത്ത് നിസ്കാരം നിർവഹിക്കപ്പെടുമ്പോൾ  മയ്യിത്തിന്റെ അടുത്ത കുടുംബക്കാർ മുന്നിലേക്ക് കടന്നുവരണമെന്ന് ചിലയിടത്ത് പറയാറുണ്ടല്ലോ. മറ്റുള്ളവർ ആദ്യം എത്തിയാലും ഒന്നാം സ്വഫ് മയ്യിത്തിൻ്റെ ബന്ധുക്കൾക്കായി  ഒഴിച്ചിടാറുണ്ട്. കൂടുതൽ ബന്ധുക്കൾ മുന്നിലേക്ക് വരുമ്പോൾ ആദ്യമേ സ്വഫ്ഫിൽ നിന്നവർ പിന്നിലെ സ്വഫ്ഫിലേക്ക് നിൽക്കാൻ നിർബന്ധിതരാകാറുമുണ്ട്. 

    ഈയടുത്ത കാലത്താണ് ഈ ഒരു ഏർപ്പാട് കണ്ടു തുടങ്ങിയത്. മുമ്പില്ല.

   മയ്യിത്തിൻ്റെ ബന്ധുക്കൾക്ക് ഒന്നാം സ്വഫ്ഫിൽ നിൽക്കാൻ പ്രത്യേക അധികാരം ഉണ്ടോ? ഉണ്ടെങ്കിൽ കഴിഞ്ഞ കാല ഉസ്താദുമാരൊന്നും അങ്ങനെ ഒരു അറിയിപ്പ് നൽകാതിരുന്നത് എന്തുകൊണ്ട്?

ഈ വിഷയത്തിൽ സംശയം തീർത്തു തന്നാലും.

കെ. ശറഫുദ്ദീൻ മുസ്'ലിയാർ കൽപറ്റ

 

✅ മയ്യിത്തിൻ്റെ അടുത്ത ബന്ധുക്കൾക്ക് ഒന്നാം സ്വഫ്ഫിൽ നിൽക്കാൻ പ്രത്യേകം അധികാരമൊന്നുമില്ല. സ്വഫ്ഫിൽ അണിനിരന്നവരെ - അവർ കൂട്ടികളാണെങ്കിൽ പോലും -  പിന്നിലേക്ക് ആക്കരുത് എന്നാണ് ഫുഖഹാക്കൾ പഠിപ്പിച്ചത്. 

*ولا يؤخر الصبيان للبالغين لاتحاد جنسهم* ( فتح المعين )

  സ്വഫ്ഫിൽ നിന്നവരെ അവിടെ നിന്നു മാറ്റി അവിടെ നിൽക്കൽ ഹറാമാണ്. ( നിഹായ :2/339)

*يحرم أن يقيم أحدا ليجلس مكانه* ( نهاية : ٢ / ٣٣٩ )

   ഇനി ഒരാൾ തൻ്റെ ഇഷ്ടപ്രകാരം താൻ നിന്നിരുന്ന സ്ഥലത്ത് മയ്യിത്തിൻ്റെ ബന്ധുവിനെ നിർത്തി പിന്നിലേക്ക് മാറി നിൽക്കലും ശരിയായ രീതിയല്ല . ആ രീതി കറാഹത്താണ്. 

ഒരാൾ മറ്റൊരാൾക്ക് വേണ്ടി സ്ഥലം മാറിക്കൊടുക്കുന്നത് അതേ പദവിയിലോ 

അതിനേക്കാൾ മുന്തിയ പദവിയിലോ നിൽക്കാൻ സാധിക്കുമ്പോൾ ആവണം .അല്ലാത്ത രീതി ശർഅ് അംഗീകരിച്ച കാരണം കൂടാതെ  കറാഹത്താണ്. 

അതേ സമയം ഇമാമിനു പിഴവു വന്നാൽ തീർക്കാൻ വേണ്ടി പണ്ഡിതൻ, ഖാരിഅ് എന്നിവരെ ഇമാമിൻ്റ അടുത്തേക്ക് തെരഞ്ഞെടുക്കൽ കറാഹത്തില്ല.( നിഹായ :2/339)


*പള്ളി ഇമാമിൻ്റെ പ്രഖ്യാപനം*


   ''ഒന്നാം സ്വഫ് അവിടെ ഒഴിച്ചിടണം. അവിടെ ആരും നിൽക്കരുത്. അതു മയ്യിത്തിൻ്റെ അടുത്ത ബന്ധുക്കൾക്ക് നിൽക്കാനുള്ളതാണ്. ആ സ്ഥലം അവർക്കു വേണ്ടി ഒഴിച്ചിടണം'' എന്ന മുന്നറിയിപ്പ് നൽകാൻ പള്ളി ഇമാമിന് അധികാരമില്ല. കമ്മിറ്റിക്കും മറ്റുള്ളവർക്കും അധികാരമില്ല പരിശുദ്ധ മതം പഠിപ്പിച്ചതിന് എതിരാണ് ആ അറിയിപ്പ് എന്നതാണ് അധികാരമില്ലാതിരിക്കാൻ കാരണം.


 ﻭﻳﺤﺮﻡ ﺃﻥ ﻳﻘﻴﻢ ﺃﺣﺪا ﻟﻴﺠﻠﺲ ﻣﻜﺎﻧﻪ ﺑﻞ ﻳﻘﻮﻝ ﺗﻔﺴﺤﻮا ﻟﻷﻣﺮ ﺑﻪ، ﻓﺈﻥ ﻗﺎﻡ اﻟﺠﺎﻟﺲ: ﺑﺎﺧﺘﻴﺎﺭﻩ ﻭﺃﺟﻠﺲ ﻏﻴﺮﻩ ﻓﻴﻪ ﻟﻢ ﻳﻜﺮﻩ ﻟﻠﺠﺎﻟﺲ ﻭﻻ ﻟﻤﻦ ﻗﺎﻡ ﻣﻨﻪ ﺇﻥ اﻧﺘﻘﻞ ﺇﻟﻰ ﻣﻜﺎﻥ ﺃﻗﺮﺏ ﺇﻟﻰ اﻹﻣﺎﻡ ﺃﻭ ﻣﺜﻠﻪ، ﻭﺇﻻ ﻛﺮﻩ ﺇﻥ ﻟﻢ ﻳﻜﻦ ﻋﺬﺭ ﻷﻥ اﻹﻳﺜﺎﺭ ﺑﺎﻟﻘﺮﺏ ﻣﻜﺮﻭﻩ... 

ﻭﻟﻮ ﺁﺛﺮ ﺷﺨﺼﺎ ﺃﺣﻖ ﺑﺬﻟﻚ اﻟﻤﺤﻞ ﻣﻨﻪ ﻟﻜﻮﻧﻪ ﻗﺎﺭﺋﺎ ﺃﻭ ﻋﺎﻟﻤﺎ ﻳﻠﻲ اﻹﻣﺎﻡ ﻟﻌﻠﻤﻪ ﺃﻭ ﻳﺮﺩ ﻋﻠﻴﻪ ﺇﺫا ﻏﻠﻂ ﻓﻬﻞ ﻳﻜﺮﻩ ﺃﻳﻀﺎ ﺃﻭ ﻻ ﻟﻜﻮﻧﻪ ﻣﺼﻠﺤﺔ ﻋﺎﻣﺔ؟ اﻷﻭﺟﻪ اﻟﺜﺎﻧﻲ ( نهاية : ٢ / ٣٣٩ )


ﻗﻮﻟﻪ: ﻭﻳﻜﺮﻩ ﺇﻳﺜﺎﺭ ﻏﻴﺮﻩ) ﺃﻱ ﻭﻳﻜﺮﻩ ﻟﻤﻦ ﺳﺒﻖ ﻓﻲ ﻣﻜﺎﻥ ﻣﻦ اﻟﺼﻒ اﻷﻭﻝ ﻣﺜﻼ ﺃﻥ ﻳﻘﻮﻡ ﻣﻨﻪ ﻭﻳﺠﻠﺲ ﻏﻴﺮﻩ ﻓﻴﻪ.

(ﻗﻮﻟﻪ: ﺇﻻ ﺇﻥ اﻧﺘﻘﻞ ﻟﻤﺜﻠﻪ) ﺃﻱ ﺇﻻ ﺇﻥ اﻧﺘﻘﻞ اﻟﻤﺆﺛﺮ ﻟﻤﻜﺎﻥ ﻣﺜﻞ اﻟﻤﻜﺎﻥ اﻟﺬﻱ ﺁﺛﺮ ﺑﻪ، ﻓﻼ ﻳﻜﺮﻩ اﻹﻳﺜﺎﺭ.

(ﻭﻗﻮﻟﻪ: ﺃﻭ ﺃﻗﺮﺏ ﻣﻨﻪ ﺇﻟﻰ اﻹﻣﺎﻡ) ﺃﻱ ﺃﻭ ﺇﻻ ﺃﻥ اﻧﺘﻘﻞ ﻟﻤﻜﺎﻥ ﺃﻗﺮﺏ ﺇﻟﻰ اﻹﻣﺎﻡ ﻣﻦ اﻟﻤﻜﺎﻥ اﻟﺬﻱ ﺁﺛﺮ ﺑﻪ، ﻓﻼ ﻳﻜﺮﻩ.

ﻓﺈﻥ اﻧﺘﻘﻞ ﻟﻤﻜﺎﻥ ﺃﺑﻌﺪ ﻣﻦ اﻟﺬﻱ ﺁﺛﺮ ﺑﻪ ﻛﺮﻩ ( اعانة : ٢ / ١٠٩ ) കോപ്പി 

-----------------------------------------

ഖതീബുമാരുടെ അശ്രദ്ധ ജുമുഅ നിശ്ഫലമാക്കും*

 *ഖതീബുമാരുടെ അശ്രദ്ധ ജുമുഅ നിശ്ഫലമാക്കും*


      ❓ ചില ഖത്വീബുമാർ വെള്ളിയാഴ്ച ജുമുഅ: യുടെ ഇഖാമത്തിനു ശേഷം പ്രാർത്ഥന നിർവ്വഹിക്കുകയും തുണി ഞെരിയാണിക്ക് മീതെ എടുക്കാനും മൊബൈൽ സ്വിച്ച് ഓഫ് ചെയ്യാനുമൊക്കെ ഉപദേശിച്ച് സമയം ദീർഘമാക്കുന്നു. അവരെക്കുറിച്ച് എന്തു പറയുന്നു.                                         = സ്വാലിഹ് പുത്തൻ പള്ളി                                              :                                                                        ✅   ജുമുഅ: നഷ്ടപ്പെടുത്തുന്ന ഖതീബുമാർ എന്നു പറയാം.                                    ജുമുഅ: ഖുത്ബയുടെ അവസാനത്തിന്റെയും ഇമാം ജുമുഅ:നിസ്കാരത്തിൽ പ്രവേശിക്കുന്നതിന്റെയും ഇടയിൽ മുവാലാത് (തുടർച്ച) നിർബന്ധമാണ്. അതായത്  ഏറ്റവും ചുരുങ്ങിയ രൂപത്തിൽ (ഫർളു മാത്രം എടുത്ത് ) രണ്ടു റക്അത് നിസ്കരിക്കാൻ ആവശ്യമായ ഇടവേള( ഏകദേശം ഒന്നര മിനിറ്റ് ) വരാൻ പാടില്ല .വന്നാൽ മുവാലാത്ത് നഷ്ടപ്പെടും. അപ്പോൾ ജുമുഅ: നഷ്ടപ്പെടും. അതിനുമുമ്പ് ഇമാം ജുമുഅ:  നിസ്കാരത്തിൽ പ്രവേശിക്കൽ നിർബന്ധമാണ്.                                      ഇഖാമത് അവസാനിക്കലോടു കൂടി ഖതീബ് മിഹ്റാബിൽ എത്തി ഉടനെ ജുമുഅ: നിസ്കാരത്തിൽ പ്രവേശിക്കണമെന്ന് ഇമാമുകൾ വ്യക്കമാക്കിയിട്ടുണ്ട്.

      ഇടവേള നഷ്ടപ്പെടരുതെന്നു കരുതി ജാഗ്രതയുടെ ഭാഗമായി  വെള്ളിയാഴ്ച ജുമുഅയുടെ ഇമാമിനു ഇഖാമതിനു ശേഷമുള്ള സ്വലാത്തും സലാമും പ്രാർത്ഥനയും സ്വഫ് നേരെയാക്കൽ കൊണ്ടുള്ള കൽപ്പനയും  സുന്നത്തില്ലന്നു ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.   (അധിക വായനക്ക് തുഹ്ഫ : 1/ 476 , ഖൽയൂബി : 1/ 148, നിഹായത്തു സൈൻ: 1/97.,അൽ ഫതാവൽ മുഅ്തമദ: പേജ് 89 - 97 നോക്കുക )

   

----- 

والحاصل أن الامام في الجمعة لا يسن له الدعاء المذكور وكذا الصلاة والسلام على النبي صلى الله تعالى عليه وسلم  عقب الإقامة *بل يشرع  فورا في الصلاةواما المؤموم فان كان يمكنه الاتيان بذلك مع تحرمه عقب تحرم الامام فيسن له ذلك وإلا فلا* (الفتاوى المعتمدة١/٩٤ للعلامة حبيب بن يوسف تلميذ الشرواني رحمهم الله تعالى )കോപ്പി 

~~~~~~~~~~~~~~~~~~~~


സ്ത്രീകൾക്കു ബാങ്ക് വിളിയുടെ ഇജാബത്ത് സുന്നത്തുണ്ടോ* ?

 *സ്ത്രീകൾക്കു ബാങ്ക് വിളിയുടെ ഇജാബത്ത് സുന്നത്തുണ്ടോ* ?


❓ നിസ്കാരത്തിനു വേണ്ടി സ്ത്രീകൾക്കു ബാങ്ക് വിളി സുന്നത്തില്ലല്ലോ . എന്നാൽ ബാങ്ക് കേൾക്കുമ്പോൾ ഇജാബത്ത് [ ഉത്തരം ] നൽകൽ സ്ത്രീകൾക്ക് സുന്നത്തുണ്ടോ?


✅ അതേ, ബാങ്കിന് ഇജാബത്ത് നൽകൽ സ്ത്രീകൾക്കും സുന്നത്തുണ്ട്. (തുഹ്ഫ: 1/422) 

   ബാങ്കിനു ഇജാബത്ത് നൽകൽ, ബാങ്കിനു ശേഷം നബി(സ്വായുടെ മേൽ സ്വലാത്തും സലാമും ചൊല്ലൽ , ശേഷമുള്ള പ്രാർത്ഥന , ബാങ്ക് ഇഖാമത്തിൻ്റെ ഇടയിൽ ആയത്തുൽ കുർസിയ്യ് ഓതൽ, ബാങ്കിൻ്റെ രണ്ടു റക്അത്ത് സുന്നത്തു നിസ്കാരം എന്നിവയെല്ലാം സ്ത്രീ പുരുഷഭേദമന്യേ എല്ലാവർക്കും സുന്നത്താണ്.

[ ബാങ്ക് വിളി എന്നു പറയും പോലെ വാങ്ക് വിളി എന്നും പറയാം - ശബ്ദതാരാവലി ]

يندب للمرأة إجابة المؤذن ( കോപ്പി )

••••••••••••••••••••••••••••••••••

വാച്ച് കെട്ടേണ്ടത് ഏതു കൈയ്യിൽ*⁉️ ❓

 *വാച്ച് കെട്ടേണ്ടത് ഏതു കൈയ്യിൽ*⁉️

❓ സാധാരണമായി പലരും ഇടതു കൈയ്യിലാണ് വാച്ച് കെട്ടാറുള്ളത് . വലതു കൈയ്യിൽ കെട്ടാമോ?

=


✅ ഇഷ്ടമുള്ള കൈയ്യിൽ കെട്ടാം. അതു അനുവദനീയമാണ്.

    ബഹുമാനിക്കപ്പെടുന്ന കാര്യങ്ങളിൽ വലതിനെ മുന്തിക്കണമെന്നും നിന്ദതയുള്ള കാര്യങ്ങളിൽ ഇടതിനെ മുന്തിക്കണമെന്നും സുന്നത്തായ നിയമമുണ്ട്. ഇതിന് എതിർ ചെയ്യൽ കറാഹത്താണ്. (തുഹ്ഫ: 1/235, നിഹായ :1/130)

    ബഹുമാനവും നിന്ദതയും ഇല്ലാത്ത കാര്യങ്ങളിൽ ഏതിനെ  മുന്തിക്കണമെന്നതിൽ ഫുഖഹാഇനു ഭിന്നതയുണ്ട്. 

    ഇമാം റംലി (റ) ഇമാം ഖത്വീബ്ശ്ശിർബീനി (റ) എന്നിവരടക്കം നിരവധി പണ്ഡിതരുടെ വീക്ഷണം ഇടതിനെ  മുന്തിക്കണമെന്നാണ്. ഈ വീക്ഷണമാണ് ഇമാം നവവീ (റ) ശർഹുൽ മുഹദ്ദബിൽ വിവരിച്ചത്.

    എന്നാൽ ഇമാം ഇബ്നു ഹജർ(റ)വിൻ്റെ വീക്ഷണം വലതിനെ മുന്തിക്കണമെന്നാണ്..( നിഹായ :1/131, തുഹ്ഫ: 1/235, ശർവാനി: 1/158, 235)

[ ബഹുമാനവും നിന്നതയും ഇല്ലാത്തതിന് ഉദാ: ഒരു ഭാഗത്ത് നിന്നു മറ്റൊരു ഭാഗത്തേക്ക് നീക്കിവെക്കാൻ വേണ്ടി ചരക്ക് പിടിക്കൽ ] (ശർവാനി : 1/ 158)

_സംഗ്രഹം_

1)  വാച്ച് കെട്ടൽ സുന്നത്തില്ല.

2) വാച്ച് കെട്ടുകയാണെങ്കിൽ  ഇടതു കൈയ്യിൽ കെട്ടണമെന്നാണ് [അതാണു സുന്നത്ത് എന്നാണ്] ഇമാം നവവി(റ) , ഇമാം റംലി (റ) , ഇമാം ഖത്വീബുശ്ശിർബീനി , ഇമാം സിയാദീ (റ) അടക്കമുള്ള നിരവധി ഇമാമുകളുടെ ഉദ്ധരണിയിൽ നിന്നു വ്യക്തമാകുന്നത്.

3) എന്നാൽ വാച്ച് വലതു കൈയ്യിൽ കെട്ടലാണ് സുന്നത്ത്, ഇടതു കൈയ്യിൽ കെട്ടൽ കറാഹത്താണ് എന്നാണ് ഇമാം ഇബ്നു ഹജർ(റ)വിൻ്റെ ഉദ്ധരണിയിൽ നിന്നു മനസ്സിലാകുന്നത്.

[ الله اعلم وعلمه أتم ]


`ويلحق به أي بباب التكريم ما لا تكرمة فيه ولا إهانة كما مر ويكره تركه` ( تحفة :  1/235) 


 ﻛﺎﻥ اﻷﻭﺟﻪ ﻓﻴﻤﺎ ﻻ ﺗﻜﺮﻣﺔ ﻓﻴﻪ ﻭﻻ اﺳﺘﻘﺬاﺭ ﺃﻧﻪ ﻳﻔﻌﻞ ﺑﺎﻟﻴﻤﻴﻦ ( تحفة 1/158)


 ﻗﻮﻟﻪ ﻛﺎﻥ اﻷﻭﺟﻪ ﺇﻟﺦ) ﺧﻻﻓﺎ ﻟﻠﻤﻐﻨﻲ ﻭاﻟﺰﻳﺎﺩﻱ ﻭاﻟﻨﻬﺎﻳﺔ (ﻗﻮﻟﻪ: ﻣﺎ ﻻ ﺗﻜﺮﻣﺔ ﻓﻴﻪ ﺇﻟﺦ) ﻛﺄﺧﺬ ﻣﺘﺎﻉ ﻟﺘﺤﻮﻳﻠﻪ ﻣﻦ ﻣﻜﺎﻥ ﺇﻟﻰ ﻣﻜﺎﻥ ﺁﺧﺮ ﻋ ﺷ (ﻗﻮﻟﻪ: ﺃﻧﻪ ﻳﻔﻌﻞ ﺑﺎﻟﻴﻤﻴﻦ) ﻟﻜﻦ ﻗﻀﻴﺔ ﻗﻮﻝ اﻟﻤﺠﻤﻮﻉ ﻣﺎ ﻛﺎﻥ ﻣﻦ ﺑﺎﺏ اﻟﺘﻜﺮﻳﻢ ﻳﺒﺪﺃ ﻓﻴﻪ ﺑﺎﻟﻴﻤﻴﻦ ﻭخلاﻓﻪ ﺑﺎﻟﻴﺴﺎﺭ ﻳﻘﺘﻀﻲ ﺃﻥ ﻳﻜﻮﻥ ﻓﻴﻬﺎ ﺑﺎﻟﻴﺴﺎﺭ ﻧﻬﺎﻳﺔ اﻩـ ﻭاﻋﺘﻤﺪﻩ اﻟﺰﻳﺎﺩﻱ ﻭاﻟﻤﻐﻨﻲ ﻛﻤﺎ ﻣﺮ ( شرواني : 1/158)


ﻗﻮﻟﻪ: ﻭﻳﻠﺤﻖ ﺑﻪ ﺇﻟﺦ) ﺧﻻﻓﺎ ﻟﻠﻨﻬﺎﻳﺔ ﻭاﻟﻤﻐﻨﻲ ( شرواني :  1/235 )

(കോപ്പി)

××××××××××××××××××××××××

h

ആ പ്രാർത്ഥന ഹറാം, നിസ്കാരം ബാത്വിൽ*

 *ആ പ്രാർത്ഥന ഹറാം, നിസ്കാരം ബാത്വിൽ*


❓ ''എല്ലാ മുസ്'ലിംകൾക്കും എല്ലാ തെറ്റുകളും പൊറുത്തു കൊടുക്കണേ '' എന്ന പ്രാർത്ഥന ഹറാമാണെന്നു കേട്ടു . ശരിയാണോ? എങ്കിൽ കാരണമെന്ത്? 


✅ അതേ, പ്രസ്തുത പ്രാർത്ഥന ഹറാമാണ്. (തുഹ്ഫ: 2/88, ഫതാവൽ ഹദീസിയ്യ: 1/34  ശർവാനി: 2/88, ഹാശിയത്തു നിഹായ :1/532, ജമൽ: 1/389)

  പ്രസ്തുത പ്രാർത്ഥന നിസ്കാരത്തിൽ പ്രാർത്ഥിച്ചാൽ നിസ്കാരം ബാത്വിലാകും.  (ബുശ്റൽ കരീം: 1/275)

  *ഹറാമാകാൻ കാരണമെന്ത്?*


❓ ''എല്ലാ മുസ്'ലിംകൾക്കും എല്ലാ തെറ്റുകളും പൊറുത്തു കൊടുക്കണേ '' എന്ന പ്രാർത്ഥന ഹറാമാകാൻ കാരണമെന്ത്?


✅ മുസ്'ലിംകളിൽ പെട്ട ഒരു വിഭാഗം നരകത്തിൽ പ്രവേശിക്കുമെന്ന് ഖണ്ഡിതമായി അറിയപ്പട്ടതാണ്.( എല്ലാ മുസ്'ലിംകൾക്കും എല്ലാ തെറ്റുകളും അല്ലാഹു പൊറുത്തു കൊടുക്കുകയില്ല) ഖണ്ഡിതമായി അറിയപ്പെട്ടതിനെതിരാണ് പ്രസ്തുത പ്രാർത്ഥന. അതാണ് ഹറാമാകാനുള്ള കാരണം .

   ഇമാം ഇബ്നു ഹജർ(റ) പ്രസ്താവിക്കുന്നു: പ്രസ്തുത പ്രാർത്ഥന കുഫ്'രിലേക്ക് എത്തിക്കും 

(..فإن نوى بعمومها هذا أيضا امتنع بل ربما يكون كفرا لمخالفته ما علم قطعا ضرورة أنه لا بد من دخول جمع منهم النارَ : تحفة : 2/88)

 (തുഹ്ഫ: 2/88)


ﻭﻻ ﺗﺒﻄﻞ) اﻟﺼﻼﺓ (ﺑﺎﻟﺬﻛﺮ ﻭاﻟﺪﻋﺎء) ﻭﻣﻦ ﺛﻢ ﻟﻮ ..ﻛﺎﻧﺎ ﻣﺤﺮﻣﻴﻦ ﻛﺎﻟﺬﻛﺮ ﺑﺄﻟﻔﺎﻅ ﻻ ﻳﻌﺮﻑ ﻣﻌﻨﺎﻫﺎ، *ﻭﻛﺎﻟﺪﻋﺎء ﻟﺟﻤﻴﻊ اﻟﻤﺴﻠﻤﻴﻦ ﺑﻤﻐﻔﺮﺓ ﺟﻤﻴﻊ ﺫﻧﻮﺑﻬﻢ  ﺑﻄﻠﺖ ﺻﻼﺗﻪ* ( بشرى الكريم : 1/275)


ﻭﻗﺪ ﻳﻜﻮﻥ اﻟﺪﻋﺎء ﺣﺮاﻣﺎ ﻭمنه.. ﻃﻠﺐ ﻧﻔﻲ ﻣﺎ ﺩﻝ اﻟﺸﺮﻉ ﻋﻠﻰ ﺛﺒﻮﺗﻪ ﺃﻭ ﺛﺒﻮﺕ ﻣﺎ ﺩﻝ ﻋﻠﻰ ﻧﻔﻴﻪ، *ﻭﻣﻦ ﺫﻟﻚ: اﻟﻠﻬﻢ اﻏﻔﺮ ﻟﺟﻤﻴﻊ اﻟﻤﺴﻠﻤﻴﻦ ﺟﻤﻴﻊ ﺫﻧﻮﺑﻬﻢ* ﻟﺪﻻﻟﺔ اﻷﺣﺎﺩﻳﺚ اﻟﺼﺤﻴﺤﺔ ﻋﻠﻰ ﺃﻧﻪ ﻻ ﺑﺪ ﻣﻦ ﺗﻌﺬﻳﺐ ﻃﺎﺋﻔﺔ ﻣﻨﻬﻢ ﺑﺨﻼﻑ ﻧﺤﻮ اﻟﻠﻬﻢ اﻏﻔﺮ ﻟﻠﻤﺴﻠﻤﻴﻦ ﺃﻭ ﻟﺟﻤﻴﻊ اﻟﻤﺴﻠﻤﻴﻦ ﺫﻧﻮﺑﻬﻢ ﻋﻠﻰ اﻷﻭﺟﻪ ﻟﺼﺪﻗﻪ ﺑﻐﻔﺮاﻥ ﺑﻌﺾ اﻟﺬﻧﻮﺏ ﻟﻠﻜﻞ ﻓﻼ ﻣﻨﺎﻓﺎﺓ ﻟﻠﻨﺼﻮﺹ 

( حاشية الشرواني : 2/88 )

( ഫതാവൽ ഹദീസിയ്യ:യിൽ مسلمين എന്ന സ്ഥാനത്ത് مؤمنين എന്നാണുള്ളത്)


  *''സർവ്വ മുഅ്മിനുകൾക്കും പൊറുക്കണേ''* എന്നു പ്രാർത്ഥിക്കാം

   _അനുവദനീയമായ ചില പ്രാർത്ഥനാ പദങ്ങൾ വിവരിക്കാം_


*ഒന്ന്:*

*اللهم اغفر للمؤمنين والمؤمنات*

   ഈ പ്രാർത്ഥന വളരെ നല്ലതാണ്. എല്ലാ വെള്ളിയാഴ്ച ഖുത്ബയിലൂടെ നാം ഈ പ്രാർത്ഥന കേൾക്കാറുണ്ടല്ലോ. 

    ഈ പ്രാർത്ഥനയിൽ

 '' എല്ലാ മുഅ്മിനിനും മുഅ്മിനാത്തിനും പൊറുക്കണേ '' എന്നാണുള്ളത് *എല്ലാ തെറ്റുകളും* ( جميع ذنوبهم) എന്നില്ല . അതു ചേർത്താൽ അപകടം വരും. അതു നേരെത്തെ ഉണർത്തിയതാണ്. 


*രണ്ട്:*

*اللهم اغفر للمسلمين والمسلمات*

   ഈ പ്രാർത്ഥനയും വളരെ നല്ലതാണ്. 

    ഇതിലും *എല്ലാ തെറ്റുകളും* ( جميع ذنوبهم) എന്നില്ല .അതുകൊണ്ടാണ് നല്ല പ്രാർത്ഥന ആയത്.


*മൂന്ന്:*

  *اللهم اغفر للمؤمنين والمؤمنات ذنوبهم*

    ഈ പ്രാർത്ഥന അനുവദനീയവും നല്ലതുമാണ്. കാരണം എല്ലാ തെറ്റുകളും എന്ന് ഇതിലില്ല. ذنوبهم എന്നത് ചില തെറ്റുകൾക്ക് പറയാമല്ലോ ( ശർവാനി 2 /88)


*നാല്:*

*اللهم اغفر للمسلمين والمسلمات ذنوبهم*

  ഈ പ്രാർത്ഥനയും നേരെ മുകളിൽ പറഞ്ഞ കാരണം കൊണ്ട് തന്നെ നല്ലതാണ്. 


*അഞ്ച്:*

*اللهم اغفر لجميع المؤمنين ذنوبهم*

  ഈ പ്രാർത്ഥന നല്ലതാണ്. കാരണം മുകളിൽ വിവരിച്ചല്ലോ.


*ആറ്:*

*اللهم اغفر لجميع المسلمين ذنوبهم*

    ഈ പ്രാർത്ഥനയിലും പ്രശ്നമില്ല.കാരണം മുമ്പ് വിവരിച്ചത് തന്നെ .


*ഏഴ്:* 

   *اللهم اغفر لي جميع ذنوبي*

( എൻ്റെ എല്ലാ തെറ്റുകളും നാഥാ, എനിക്ക് നീ പൊറുത്ത് തരണേ )

   ഈ പ്രാർത്ഥന നല്ലതാണ്. കാരണം മുൻ വിശദീകരണത്തിൽ നിന്നു വ്യക്തമാണല്ലോ.


*എട്ട്:*

   സ്വന്തത്തെയും സദസ്സിലുള്ളവരെയും ഉദ്ദേശിച്ച്


*اللهم اغفر لنا جميع ذنوبنا*

(ഞങ്ങളുടെ എല്ലാ തെറ്റും പൊറുക്കണേ,

   ഈ പ്രാർത്ഥനയും മുമ്പ് വിവരിച്ച കാരണം കൊണ്ട് തന്നെ നല്ലതാണ്.

    *ഹറാമായ, കുഫ്'രിലേക്ക് എത്തിച്ചേരുന്ന പ്രാർത്ഥന*

👇🏻   👇    👇

    *ഒന്ന്:*


اللهم اغفر لجميع المؤمنين جميع ذنوبهم

( എല്ലാ മുഅ്മിനീങ്ങൾക്കും എല്ലാ തെറ്റുകളും പൊറുക്കണേ )


     *രണ്ട് :*

اللهم اغفر لجميع المسلمين جميع ذنوبهم

( എല്ലാ മുസ്'ലിംകൾക്കും എല്ലാ തെറ്റുകളും പൊറുക്കണേ )

 *[ തുഹ്ഫ: ശർവാനി :2/88 ]* കോപ്പി 

------------------------------------------- ht

നിസ്കാരത്തിൽ ഏതു രീതിയിൽ ഇരിക്കണം ?

 ❓നിസ്കാരത്തിൽ  ഏതു രീതിയിൽ ഇരിക്കണം ?


 ✅ ആറു ഇരുത്തത്തിലും ഇഫ്തിറാശിൻ്റെ ഇരുത്തം ഇരിക്കണം. ആ ഇരുത്തമാണ്  സുന്നത്ത്.

`ആറു ഇരുത്തങ്ങൾ`


1) രണ്ടു സുജൂദിൻ്റെ ഇടയിലുള്ള ഇരുത്തം


2) ആദ്യത്തെ അത്തഹിയ്യാത്തിലെ ഇരുത്തം


3) ഇസ്തിറാഹ ത്തിൻ്റെ ഇരുത്തം


4) നിൽക്കാൻ സാധിക്കാത്തൻ്റെ ഇരുത്തം 


5) ഇമാമിൻ്റെ കൂടെ മസ്ബൂഖിൻ്റെ ഇരുത്തം


6) സഹ്'വിൻ്റ സുജൂദ് ചെയ്യാൻ ഉദ്ദേശിച്ചവൻ്റെ ഇരുത്തം .

   സലാം വീട്ടൽ ഉടനെ വരുന്ന അവസാനത്തെ അത്തഹിയ്യാത്തിൽ തവർറുകിൻ്റെ ഇരുത്തമാണ് സുന്നത്ത് . ഇതാണു ഏഴാമത്തെ ഇരുത്തം. 

`പ്രത്യേക ശ്രദ്ധയ്ക്ക്`

    ഇഫ്തിറാശിൻ്റ ഇരുത്തം സുന്നത്തുള്ള ആറു ഇരുത്തത്തിലും 'സുന്നത്തായ _ഇഖ്ആഅ്_ ഇരുത്തവും സുന്നത്തുണ്ട്. എന്നാൽ _ഇഖ്ആഅ്_ ഇരുത്തത്തിനേക്കാൾ അഫ്ളല് ഇഫ്തിറാശിൻ്റെ ഇരുത്തമാണ്. (തുഹ്ഫ: 2/25,ബുശ്റൽ കരീം: 1/200,  ബിഗ്'യ: പേജ്: 32 )


❓ഇഖ്ആഅ് ഇരുത്തം കറാഹത്തല്ലേ?


✅ ഇഖ്ആഅ് [ إقعاء ] രണ്ടു വിധത്തിലുണ്ട്. ഒന്ന്, സുന്നത്ത് . രണ്ട് , കറാഹത്ത്. 

   സുന്നത്തായ ഇഖ്ആഇൻ്റ രുപം ഇങ്ങനെ : ''രണ്ടു കാൽവിരലുകളുടെ പള്ള ഭൂമിയിൽ ചേർത്തിവെച്ച് രണ്ടു മടമ്പിൻ്റെ മേൽ ചന്തി വെക്കുക''

  കറാഹത്തുള്ള ഇഖ്ആഅ് ഇങ്ങനെ: ''രണ്ടു മുട്ടുംകാൽ നാട്ടിവെച്ച് രണ്ടു ചന്തിൻ്റെ മേൽ ഇരിക്കുക'' (ബുശ്റൽ കരീം 1/200 )

      ഈ ഇരുത്തം കറാഹത്താകുന്നതിലെ യുക്തി  നായ ഇരിക്കുന്ന ഒരു രീതിയായതുകൊണ്ടാണ് ( തുഹ്ഫ: 2/25)

   നായ ഇരുത്തം' എന്നു ഇതിനു സാധാരണ പറയാറുണ്ട്.


`ﻓاﻹﻗﻌﺎء اﻟﻤﺴﻨﻮﻥ؛ ﻷﻧﻪ ﻓﻲ ﻛﻞ ﺟﻠﻮﺱ ﺗﻌﻘﺒﻪ ﺣﺮﻛﺔ، ﻭﻫﻮ ﺃﻥ ﻳﻠﺼﻖ ﺑﻄﻮﻥ ﺃﺻﺎﺑﻊ ﺭﺟﻠﻴﻪ ﺑﺎﻷﺭﺽ، ﻭﻳﻀﻊ ﺃﻟﻴﻴﻪ ﻋﻠﻰ ﻋﻘﺒﻴﻪ، ﺑﺨﻼﻑ اﻹﻗﻌﺎء اﻵﺧﺮ ﻓﻤﻜﺮﻭﻩ ﻣﻄﻠﻘﺎ، ﻭﻫﻮ ﺃﻥ ﻳﺠﻠﺲ ﻋﻠﻰ ﻭﺭﻛﻴﻪ ﻧﺎﺻﺒﺎ ﺭﻛﺒﺘﻴﻪ`

 ( بشرى الكريم : ١ / ٢٠٠ )

കോപ്പി 

√√√√√√√√√√√√√√√√√√√√√

റജബ് മാസം പ്രഥമ രാവ്*

 *റജബ് മാസം പ്രഥമ രാവ്*


❓ റജബ് മാസത്തിലെ പ്രഥമ രാവിന് കൂടുതൽ മഹത്വമുണ്ടോ?


✅ അതേ, റജബ് മാസം പ്രഥമ രാവ് അതിപ്രധാനമാണ്. 


     ഇമാം ശാഫിഈ (റ) പറയുന്നു: അഞ്ചു രാവുകളിൽ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുമെന്നത് എനിക്കു ലഭിച്ചിട്ടുണ്ട്. റജബ് പ്രഥമ രാവ്, വെളളിയാഴ്ച രാവ് , രണ്ടു പെരുന്നാൾ രാവ്, ബറാഅത്ത് രാവ് എന്നിവയാണത്. [ ലത്വാഇഫുൽ മആരിഫ്: 137, ശർഹുൽ മുഹദ്ദബ്: 5/ 42,43 ]


     ഇമാം ഗസാലി (റ) പറയുന്നു: റജബ് പ്രഥമ രാവ് നന്മകളുടെ ഉത്സവ രാവാണ്. പ്രസ്തുത രാവിൽ ഇബാദത്തു കൊണ്ട് സജീവമാകൽ ശക്തമായ സുന്നത്താണ്. [ ഇഹ്'യാ: 1/361]

`أول ليلة من رجب موسم الخيرات`

     

     ഇമാം റംലി (റ) പറയുന്നു: റജബ് പ്രഥമ രാവ് ഇബാദത്ത് കൊണ്ട് സജീവമാക്കൽ സുന്നത്താണ് [ നിഹായ : 2/397 ]

`يستحب إحياء ليلة أول رجب`

    ഇമാം ഗസാലി (റ) പ്രസ്താവിക്കുന്നു: അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാൽ മഹത്വമുള്ള സമയങ്ങളിൽ ഇബാദത്ത് ചെയ്യാൻ അവനു അല്ലാഹു അവസരം നൽകും. അല്ലാഹു ഒരു അടിമയെ വെറുത്താൽ. മഹത്വ സമയങ്ങളിൽ മോശപ്പെട്ട കർമങ്ങളിൽ അവൻ സമയം ചെലവഴിക്കും. അതുമൂലം അവൻ്റെ ശിക്ഷ അല്ലാഹു ശക്തമാക്കും [ ഇഹ്'യാ: 1/ 188 ]

 

 `റജബ് ആദ്യ ദിനം നോമ്പ്`


   റജബ് മാസം മുഴുവനും നോമ്പ് സുന്നത്താണ്. [ അൽ മുഖദ്ദിമത്തുൽ  ഹള്റമിയ്യ: 1/ 263 , ഫതാവൽ കുബ്റ:  2/ 67 ]

    റജബ് ആദ്യ മൂന്നു ദിവസം നോമ്പ് സുന്നത്താണ് [ തുഹ്ഫ:2/ 456 ]

    ഫർളു നോമ്പ് ഖളാ വീട്ടാനുള്ളവർ അതിൻ്റെ നിയ്യത്തോടെ സുന്നത്തു നോമ്പിൻ്റെ നിയ്യത്ത് വെച്ചാൽ ഒന്നിലധികം നോമ്പ് ലഭിക്കും [ ഫത്ഹുൽ മുഈൻ ] 

   ഉദാ: 2025 ജനുവരി 2 വ്യാഴം റജബ് ഒന്നാണെങ്കിൽ 


1 )ഫർളു നോമ്പ് ഖളാ വീട്ടൽ

2) റജബിലെ നോമ്പ്

3) വ്യാഴാഴ്ച നോമ്പ്

4 ) റജബ്  പ്രഥമ ദിവസത്തെ നോമ്പ് ഇവയെല്ലാം കരുതാം.

(Copy)

••••••••••••••••••••••••••••••••••••


അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ' എന്ന പ്രാർത്ഥന?*

 *' അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ' എന്ന പ്രാർത്ഥന?*


  ❓ “അല്ലാഹുമ്മ ബാരിക് ലനാ 

ഫീ റജബിൻ

 വ ശഅ്ബാന 

വ ബല്ലിഗ്'നാ  റമളാന” എന്ന പ്രാർത്ഥന ഹദീസിൽ വന്നതാണോ?


☑️ അതേ, നിരവധി ഹദീസ് ഗ്രന്ഥങ്ങളിലും മറ്റു ഗ്രന്ഥങ്ങളിലും  പ്രസ്തുത ഹദീസ് കാണാം .

   റജബ് മാസം സമാഗതമായാൽ ആ പ്രാർത്ഥന  തിരുനബി(സ്വ) നിർവ്വഹിച്ചിരുന്നു എന്ന് നിരവധി ഗ്രന്ഥങ്ങളിലുണ്ട്.


❓ ചില ഗ്രന്ഥങ്ങൾ പറയാമോ?


☑️ പറയാം.

1) ഇമാം അഹ്'മദ് (റ) വിൻ്റെ മുസ്നദ് [ 4/ 180 ] 


2) ഇമാം ഇബ്നു സുന്നിയുടെ അമലുൽ യൗമി വല്ലയ്ല: [ 603 ]


 3) ഇമാം നവവി(റ)വിൻ്റെ അൽ അദ്കാർ [ 1/ 189 ] 


4) നൂറുദ്ദീൻ  ഹയ്സമിയുടെ  മജ്മഉസ്സവാഇദ് [ 2/ 165 ]


5) ഇമാം  ത്വബറാനി (റ) വിൻ്റെ അദ്ദുആഅ് [ 1/ 284 ] 


6) ഇമാം ത്വബറാനി (റ)വിൻ്റെ അൽ മുഅ്ജമുൽ ഔസത്ത് [ 4/ 189 ]


7 )  ഇമാം അബൂ നുഎയ്മ് (റ) വിൻ്റെ ഹിൽയത്തുൽ ഔലിയാ [ 6/ 269


8 ) ഇമാം സക്'യുദ്ദീൻ (റ) വിൻ്റെ  അത്തർഗീബു വത്തർഹീബ് [ 1285 ]


9 ) ഇമാം ഇസ്മാഈൽ അജ്ലൂനി(റ)വിൻ്റെ കശ്ഫുൽ കഫാ [ 1/ 213 ]


10 ) ഇമാം ഇബ്നു ഹജർ ഹൈതമി(റ)വിൻ്റെ ഇത്ഹാഫ് [ പേജ്: 109 , 356 ]



❓ പ്രസ്തുത ഹദീസ് സ്വഹീഹായ സനദ് [ പരമ്പര ] കൊണ്ട് സ്ഥിരപ്പെട്ടതാണോ?


☑️  അല്ല, ദുർബലമായ സനദ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഇക്കാര്യം ഇമാം നവവി(റ) അദ്കാറിൽ [ 1/ 189 ] വ്യക്തമാക്കിയിട്ടുണ്ട്. 


❓ വ്യത്യസ്ത പദങ്ങൾ കൊണ്ട് പ്രസ്തുത ഹദീസ് വന്നിട്ടുണ്ടോ ?


☑️ ഉണ്ട്. മൂന്നു രീതിയിൽ വന്നിട്ടുണ്ട്. അതു വിവരിക്കാം:

............

`ഒന്ന്`

 " اﻟﻠﻬﻢ ﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﺟﺐ ﻭﺷﻌﺒﺎﻥ ﻭﺑﻠﻐﻨﺎ ﺭﻣﻀﺎﻥ ".

[ അദ്കാർ ]


`രണ്ട്`

«اﻟﻠﻬﻢ ﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﺟﺐ ﻭﺷﻌﺒﺎﻥ، ﻭﺑﻠﻐﻨﺎ ﺷﻬﺮ ﺭﻣﻀﺎﻥ» 

[ അമലുൽ യൗമി വല്ലയ്ല ]


`മൂന്ന്`

 " اﻟﻠﻬﻢ ﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﺟﺐ ﻭﺷﻌﺒﺎﻥ، ﻭﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﻣﻀﺎﻥ


[ മുസ്നദ് ] കോപ്പി 

~~~~~~~~~~~~~~~~~~~~~

h

റജബ് ആദ്യ പത്തിൽ പ്രത്യേക ബലിദാനം*❓

 *റജബ് ആദ്യ പത്തിൽ പ്രത്യേക ബലിദാനം*❓ 


 ❓  റജബ് മാസത്തിൽ പ്രത്യേകമായി ഒരു ബലിയറക്കൽ സുന്നത്താണെന്ന് പറയപ്പെടുന്നു . വസ്തുതയെന്ത്?


✅ റജബു മാസം ആദ്യത്തെ പത്തിൽ അറക്കപ്പെടുന്ന സുന്നത്തായ ഒരറവുണ്ട്. ഇതിന് عتيرة എന്നു പേർ പറയും.  റജബിയ്യത്ത് എന്നും പറയപ്പെടും.മാംസം സ്വദഖ ചെയ്യുന്നതിനായി നടത്തപ്പെടുന്ന ഒരു ബലിയാണിത്. അതിനാൽ തന്നെ ഇതു സുന്നത്താണ്. എന്നാൽ ഇതിനു ഉള്ഹിയ്യത്തു പോലെ അറവു ശ്രേഷ്ടമായ സമയമോ മറ്റു നിയമങ്ങളോ ഇല്ല. ഇക്കാര്യം ഇമാം ഇബ്നു ഹജർ(റ)വും മറ്റു പലരും പ്രസ്താവിച്ചിട്ടുണ്ട്. (തുഹ്ഫ : ശർവാനി: 9/ 377, ശർഹുൽ മുഹദ്ദബ്: 8/ 446, അസ്നൽ മത്വാലിബ്: 1/ 550)


 *ﺃﻥ اﻟﻌﺘﻴﺮﺓ ﺑﻔﺘﺢ اﻟﻤﻬﻤﻠﺔ ﻭﻛﺴﺮ اﻟﻔﻮﻗﻴﺔ ﻭﻫﻲ ﻣﺎ ﻳﺬﺑﺢ ﻓﻲ اﻟﻌﺸﺮ اﻷﻭﻝ ﻣﻦ ﺭﺟﺐ ﻣﻨﺪﻭبة؛ ﻷﻥ اﻟﻘﺼﺪ بها  ﻟﻴﺲ ﺇﻻ اﻟﺘﻘﺮﺏ ﺇﻟﻰ اﻟﻠﻪ ﺑﺎﻟﺘﺼﺪﻕ ﺑﻠﺤمها  ﻋﻠﻰ اﻟﻤﺤﺘﺎﺟﻴﻦ ﻓﻼ ﺗﺜﺒﺖ لها ﺃﺣﻜﺎﻡ اﻷﺿﺤﻴﺔ ﻛﻤﺎ ﻫﻮ ﻇﺎﻫﺮ* (تحفة: ٩ / ٣٧٧)


 *ﻭاﻟﻌﺘﻴﺮﺓ ﺑﺎﻟﻌﻴﻦ اﻟﻤﻬﻤﻠﺔ ﺫﺑﻴﺤﺔ ﻛﺎﻧﻮا ﻳﺬﺑﺤﻮﻧﻬﺎ ﻓﻲ اﻟﻌﺸﺮ اﻷﻭﻝ ﻣﻦ ﺭﺟﺐ، ﻭﻳﺴﻤﻮﻧﻬﺎ اﻟﺮﺟﺒﻴﺔ ﺃﻳﻀﺎ* (مغني: ٦ / ١٤٣) കോപ്പി

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° 

തൊണ്ണൂറ്റി ആറ് നോമ്പോ?*

 *തൊണ്ണൂറ്റി ആറ് നോമ്പോ?*   

`അങ്ങനെയൊന്നുണ്ടോ?`    


❓ തൊണ്ണൂറ്റിയാറ് നോമ്പ് എന്നു പലരും പറയാറുണ്ട്. അങ്ങനെ ഒരു സുന്നത്തു നോമ്പുണ്ടോ?


✅ തൊണ്ണുറ്റി ആറ് ദിവസം സുന്നത്തു നോമ്പ് എന്ന പേരിൽ സുന്നത്തു നോമ്പില്ല.

    എന്നാൽ റജബ്, ശഅ്ബാൻ, റമളാൻ, ശവ്വാലിലെ ആറു നോമ്പ് എന്നിവ ഉദ്ദേശിച്ചു കൊണ്ട് തൊണ്ണൂറ്റി ആറ് അനുഷ്ഠിക്കുന്ന പതിവ് ചിലർക്കുണ്ട്.

  റജബ് മാസവും ശഅ്ബാൻ മാസവും പൂർണമായി നോമ്പ് അനുഷ്ഠിക്കൽ സുന്നത്താണ് [ അൽ മുഖദ്ദിമത്തുൽ ഹള്റമിയ്യ: 1/ 140 ]

    റമളാൻ മാസം നോമ്പ് നിർബന്ധമാണല്ലോ. ശവ്വാലിലെ ആറു നോമ്പ് പ്രസിദ്ധമായ സുന്നത്തു നോമ്പാണല്ലോ. അങ്ങനെയാണ് 96 നോമ്പ് എന്നു പറയുന്നത്  . 


ﻭﺳﻦ ﺻﻮﻡ اﻷﺷﻬﺮ اﻟﺤﺮﻡ ﺫﻭ اﻟﻘﻌﺪﺓ ﻭﺫﻭ اﻟﺤﺠﺔ ﻭاﻟﻤﺤﺮﻡ ﻭﺭﺟﺐ ﻭﻛﺬا ﺻﻮﻡ ﺷﻌﺒﺎﻥ 

(المقدمة الحضرمية: ١ / ١٤٠ ) കോപ്പി 

••••••••••••••••••••••••••••••••••••


ശവ്വാൽ മാസവും വീടുപണിയും* 🏠

*ശവ്വാൽ മാസവും വീടുപണിയും*  🏠🏠🏠🏠🏠🏠🏠🏠🏠🏠 *ചോദ്യം:* 2️⃣1️⃣8️⃣7️⃣ ശവ്വാൽ മാസത്തിൽ വീടു പണി ആരംഭിക്കുന്നത് നല്ലതാണോ?  *ഉത്തരം:*  അതെ, ശ...