*ഖതീബുമാരുടെ അശ്രദ്ധ ജുമുഅ നിശ്ഫലമാക്കും*
❓ ചില ഖത്വീബുമാർ വെള്ളിയാഴ്ച ജുമുഅ: യുടെ ഇഖാമത്തിനു ശേഷം പ്രാർത്ഥന നിർവ്വഹിക്കുകയും തുണി ഞെരിയാണിക്ക് മീതെ എടുക്കാനും മൊബൈൽ സ്വിച്ച് ഓഫ് ചെയ്യാനുമൊക്കെ ഉപദേശിച്ച് സമയം ദീർഘമാക്കുന്നു. അവരെക്കുറിച്ച് എന്തു പറയുന്നു. = സ്വാലിഹ് പുത്തൻ പള്ളി : ✅ ജുമുഅ: നഷ്ടപ്പെടുത്തുന്ന ഖതീബുമാർ എന്നു പറയാം. ജുമുഅ: ഖുത്ബയുടെ അവസാനത്തിന്റെയും ഇമാം ജുമുഅ:നിസ്കാരത്തിൽ പ്രവേശിക്കുന്നതിന്റെയും ഇടയിൽ മുവാലാത് (തുടർച്ച) നിർബന്ധമാണ്. അതായത് ഏറ്റവും ചുരുങ്ങിയ രൂപത്തിൽ (ഫർളു മാത്രം എടുത്ത് ) രണ്ടു റക്അത് നിസ്കരിക്കാൻ ആവശ്യമായ ഇടവേള( ഏകദേശം ഒന്നര മിനിറ്റ് ) വരാൻ പാടില്ല .വന്നാൽ മുവാലാത്ത് നഷ്ടപ്പെടും. അപ്പോൾ ജുമുഅ: നഷ്ടപ്പെടും. അതിനുമുമ്പ് ഇമാം ജുമുഅ: നിസ്കാരത്തിൽ പ്രവേശിക്കൽ നിർബന്ധമാണ്. ഇഖാമത് അവസാനിക്കലോടു കൂടി ഖതീബ് മിഹ്റാബിൽ എത്തി ഉടനെ ജുമുഅ: നിസ്കാരത്തിൽ പ്രവേശിക്കണമെന്ന് ഇമാമുകൾ വ്യക്കമാക്കിയിട്ടുണ്ട്.
ഇടവേള നഷ്ടപ്പെടരുതെന്നു കരുതി ജാഗ്രതയുടെ ഭാഗമായി വെള്ളിയാഴ്ച ജുമുഅയുടെ ഇമാമിനു ഇഖാമതിനു ശേഷമുള്ള സ്വലാത്തും സലാമും പ്രാർത്ഥനയും സ്വഫ് നേരെയാക്കൽ കൊണ്ടുള്ള കൽപ്പനയും സുന്നത്തില്ലന്നു ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (അധിക വായനക്ക് തുഹ്ഫ : 1/ 476 , ഖൽയൂബി : 1/ 148, നിഹായത്തു സൈൻ: 1/97.,അൽ ഫതാവൽ മുഅ്തമദ: പേജ് 89 - 97 നോക്കുക )
-----
والحاصل أن الامام في الجمعة لا يسن له الدعاء المذكور وكذا الصلاة والسلام على النبي صلى الله تعالى عليه وسلم عقب الإقامة *بل يشرع فورا في الصلاةواما المؤموم فان كان يمكنه الاتيان بذلك مع تحرمه عقب تحرم الامام فيسن له ذلك وإلا فلا* (الفتاوى المعتمدة١/٩٤ للعلامة حبيب بن يوسف تلميذ الشرواني رحمهم الله تعالى )കോപ്പി
~~~~~~~~~~~~~~~~~~~~
No comments:
Post a Comment