Sunday, June 8, 2025

അറഫ നോമ്പ് എന്നാണ് ?

 *ചോദ്യം:* 2️⃣2️⃣7️⃣1️⃣


അറഫ നോമ്പ് എന്നാണ് ?


ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസമാണ് അറഫ നോമ്പ് പിടിക്കേണ്ടതെന്ന് ചിലർ പറയുന്നു. വസ്തുത എന്ത്?


അറഫ ദിവസത്തിൻ്റെ പ്രത്യേകത എന്താണ്?


അറഫ നോമ്പിൻ്റെ പ്രത്യേകത എന്താണ്?


ഹജ്ജാജിമാർക്ക് അറഫാ നോമ്പ് സുന്നത്തുണ്ടോ?


അറഫ നോമ്പിൻ്റെ കൂടെ ഫർള് നോമ്പ് നഷ്ടപ്പെട്ടവർക്ക് അതും കരുതാമോ?


 *ഉത്തരം:* 


 ദിവസങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ടമായ ദിവസം അറഫ ദിവസമാണ്. 

(ശർവാനി: 3 - 454)


 ഹജ്ജാജിമാർക്കും രോഗികൾക്കും യാത്രക്കാർക്കും ഒഴികെ  അന്ന് നോമ്പ് പിടിക്കൽ ശക്തിയായ സുന്നത്താണ് .

(തുഹ്ഫ: 3/454)

(ഫത്ഹുൽ മുഈൻ പേജ്:109,)

(മുഗ്നി: 1/446 )


 ദുൽഹിജ്ജ ഒമ്പതിനാണ് അറഫാ നോമ്പ്

(തുഹ്ഫ: 3/454, )

(മുഗ് നി :1/446,) (ഫത്ഹുൽ മുഈൻ: പേജ്: 178


നമുക്ക് എന്നാണോ ദുൽഹിജ്ജ ഒമ്പത് അന്നാണ് അറഫ നോമ്പ് നമുക്ക് സുന്നത്തുള്ളത് ( ഹാജിമാർ അറഫയിൽ ഒരു മിച്ചു കൂടുന്ന ദിവസം അല്ല .അത് ചിലപ്പോൾ നമ്മുടെ നാട്ടിലെ ദുൽഹിജ്ജ എട്ടിനും ആകാം ചിലപ്പോൾ ഒമ്പതിനുമാകാം .ചില സ്ഥലത്ത് രാത്രിയാകാം. )


അറഫ ദിവസത്തെ നോമ്പ് നോറ്റവന് രണ്ട് വർഷത്തെ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കും (മുസ് ലിം)

(ഫത്ഹുൽ മുഈൻ: പേജ്: 178)

(മുഗ് നി :1-446)

(തുഹ്ഫ: 3 - 454)


അറഫ ദിവസത്തെ നോമ്പ് നോറ്റവന് അടുത്ത വർഷം കൂടി ആയുസ് ഉണ്ടാകും എന്ന ഒരു സന്തോഷ വാർത്ത ഇതിൽ നിന്നും മനസിലാക്കാം എന്ന് ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി അല്ലാമാ സയ്യിദുൽ ബക് രി (റ) ഇ ആനത്തിൽ വിശദീകരിച്ചിട്ടുണ്ട്. (ഇആനത്ത് : 2 / 414, 415 )

 


അറഫ ദിവസത്തേക്കാൾ നരകത്തിൽ നിന്നും അല്ലാഹു മോചിപ്പിക്കുന്ന വേറെ ദിവസമില്ല. 

(മുഗ്നി: 1/446 )


 *നിയ്യത്ത് കരുതുമ്പോൾ*

➖➖➖➖➖➖➖

ദുൽഹിജ്ജ ഒമ്പതിന് രണ്ട് രൂപത്തിൽ നോമ്പ് സുന്നത്തുണ്ട്. അറഫ ദിവസം എന്ന നിലക്കും ദുൽഹിജ്ജ പത്തിൽപെട്ടു എന്ന നിലക്കും

 (ഇആനത്ത് : 2 /415)

(ശർവാനി: 3/455)


അറഫ നോമ്പിന്റെ കൂടെ റമളാനിൽ നഷ്ടപ്പെട്ടു പോയ നോമ്പ് ഖളാഅ് വീട്ടുന്നു എന്നും ദുൽഹിജ്ജ ആദ്യത്തെ ഒമ്പത് ദിവസത്തിൽ പെട്ട ഒരു ദിവസം (ഒന്ന് മുതൽ ഒമ്പത് വരെ നോമ്പ് നോൽക്കൽ സുന്നത്തുണ്ടല്ലോ ) എന്ന നിലക്ക് അതും കരുതിയാൽ മൂന്നും ലഭിക്കും.



 *ان يوم عرفة أفضل الأيام* 

(حاشية الشرواني ٣/٤٥٤)


 *يسن متأكدا صوم يوم عرفة لغير  حاج لأنه يكفر السنة التي هو فيها والتي بعدها كما في خبر* *مسلم ،وهو تاسع ذي الحجة* 

(فتح المعين ص١٧٨)


 *صيام يوم عرفة احتسب علی الله أنه يكفر السنة التي قبله والسنة التي بعده* ،

 *وهو أفضل الأيام لخبر* *مسلم،مامن يوم أكثر من أن يعتق الله فيه من النار من يوم عرفة* 

 *هذا كله في غير المسافر* *والمريض،أما هما فيسن لهما فطره مطلقا كما نص* *عليه الشافعي في الإملاء* 

(مغني المحتاج ١/٤٤٦)


 *فائدة.قال ابن عباس رضي الله عنه،وهذه بشری بحياة سنة مستقبلة لمن صامه،إذ هو صلی الله عليه وسلم بشر بكفارتها،فدل لصائمه علی الحياة فيها،إذ هو* *صلی الله عليه وسلم لا ينطق عن الهوی،* *ان هو إلا وحي يوحی* 

(اعانة الطالبين ٢/٤١٤٬٤١٥)


 *أن صوم يوم عرفة مطلوب من جهتين كونه من عشر ذي الحجة وكونه يوم عرفة* 

(حاشية الشرواني ٣/٤٥٥)

(اعانة الطالبين ٢/٤١٥)



➖➖➖➖➖➖➖➖➖➖➖

 *ദുആ വസ്വിയ്യത്തോടെ* 

 *പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര* 

(മുദരിസ് മീനാർ കുഴി ജുമാ മസ്ജിദ്, മലപ്പുറം)

9846210736

ദുൽ ഹിജ്ജ:08 (വ്യാഴം)

എന്നാണ്‌ അറഫ നോമ്പ്‌?`

 `എന്നാണ്‌ അറഫ നോമ്പ്‌?`


> *❓ചോദ്യം:* അറഫയുടെ സുന്നത്ത്‌ നോമ്പ്‌ ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസം തന്നെയാവണമെന്നും കഴിഞ്ഞ ദുൽഹിജ്ജ മാസത്തിൽ നമ്മൾ അറഫ നോമ്പ്‌ ഹാജിമാർ പെരുന്നാൾ കൊണ്ടാടിയ ദിവസം അനുഷ്‌ടിച്ചത്‌ ശരിയല്ലെന്നും പത്രകോളങ്ങളിലും മറ്റും പരക്കെ വാദവിവാദമുയർന്നിരുന്നു. 'മാസം കാണേണ്ടത്‌ റമളാൻ നോമ്പിനെ പറ്റി മാത്രമാണ്‌ നബി അരുളിയതെന്നും അറഫാനോമ്പിനെ പറ്റി അറഫാ ദിനത്തിലെ നോമ്പ്‌' എന്നാണ്‌ ഹദീസിലെ പ്രയോഗമെന്ന് ചിലർ പ്രശ്‌നമുന്നയിക്കുന്നു. (ഉദാ: ചന്ദ്രിക മാർച്ച്‌ 17) ഒരു ചെറു വിശദീകരണം നൽകി ശറഇന്റെ യഥാർത്ഥ വീക്ഷണം വ്യക്തമാക്കിയാലും.


*✅ഉത്തരം:* ദുൽഹിജ്ജയുടെ ആദ്യത്തെ ഒമ്പത്‌ ദിവസവും നോമ്പനുഷ്‌ടിക്കൽ ബലപ്പെട്ട സുന്നത്താണ്‌. തുഹ്ഫ: 3-454. ഇത്‌ ശരിക്കും പാലിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഹാജിമാർ അറഫയിൽ നിൽക്കുമ്പോൾ നാം ഇവിടെ നോമ്പനുഷ്‌ടിക്കാതിരിക്കുന്നുവെന്ന വൈഷമ്യം മിക്കവാറും അനുഭവപ്പെടാനിടയില്ല. കാരണം, നമ്മുടെ നാട്ടിലെ ദുൽഹിജ്ജ എട്ടിനോ ഒമ്പതിനോ അധിക പക്ഷവും ഹാജിമാർക്ക്‌ അറഫ നാളാകുമല്ലോ. എന്നാൽ പ്രസ്‌തുത ഒമ്പത്‌ ദിവസങ്ങളിൽ ഏറ്റവും ബലപ്പെട്ടതും സുന്നത്ത്‌ നോമ്പുകളിൽ നിന്ന് തന്നെ ഏറ്റവും പുണ്യമുള്ളതുമായ നോമ്പ്‌ അറഫഃ നാളിലെ നോമ്പാണ്‌. തുഹ്ഫ: 3-454. 


അറഫ നാളെന്നാൽ ദുൽഹിജ്ജ ഒമ്പതാം നാൾ എന്നാണുദ്ദേശ്യം. അല്ലാതെ ഹാജിമാർ അറഫയിൽ നിന്ന നാൾ എന്നല്ല. കാരണം അങ്ങനെയാകുമ്പോൾ ഭൂമിയിലെ കുറേയധികം വിശ്വാസികൾക്ക്‌ അറഫ നാളിന്റെ സുന്നത്ത്‌ ശാശ്വതമായി നിഷേധിക്കപ്പെടുകയാവും ഫലം. കാരണം, ഹാജിമാർ അറഫയിൽ നിൽക്കുന്ന പകലിന്റെ നേരം മുഴുവൻ രാത്രിയായി അനുഭവപ്പെടുന്ന മേഖലകളും അവിടെയൊക്കെ വിശ്വാസികളുമുണ്ടല്ലോ. ഹാജിമാർ അറഫയിൽ സമ്മേളിക്കുമ്പോൾ അത്‌ ടി.വി.യിലോ മറ്റോ കണ്ട്‌ മനസിലാക്കുന്നവർ നോമ്പ്‌ നോറ്റ്‌ കൊണ്ട്‌ ഈ കാഴ്ച ആസ്വദിക്കണമെന്നാണ്‌ ആ നോമ്പിന്റെ ഉദ്ദേശ്യമെങ്കിൽ തൽസമയം മുഴുവൻ രാത്രി ആയതിനാൽ ഇതിന്‌ സാധിക്കാതെ വരുന്നവരോട്‌ ശറ'അ് അനീതി കാണിച്ചുവെന്നാണല്ലോ വരിക. ഭാഗ്യവശാൽ ഇത്തരം ഒരനീതിയുടെ പ്രശ്‌'നം ഇവിടെ ആരോപിക്കാനില്ല. 


ഏത്‌ കാലത്തേക്കും ഏത്‌ മണ്ണിലേക്കും ഏത്‌ സമൂഹത്തിനും ബാധകമായ ഇസ്‌'ലാമിക നിയമം എല്ലാവരോടും (ഹാജിമാരൊഴിച്ച്‌) ദുൽഹിജ്ജ ഒമ്പതിനു പകൽ നോമ്പനുഷ്ടിക്കണമെന്നാണ്‌ നിർദ്ദേശിച്ചിരിക്കുന്നത്‌. ദുൽഹിജ്ജ ഒമ്പതിന്റെ പകൽ അവർക്കെന്നാണോ അന്ന് നോമ്പനുഷ്‌ടിക്കാൻ. അതേസമയം, ഹാജിമാരോട്‌ അവർക്കെന്നാണോ ദുൽ ഹിജ്ജ ഒമ്പതെങ്കിൽ അന്ന് പകൽ നോമ്പനുഷ്‌ടിക്കാതെ അവർ അറഫയിലായിക്കൊള്ളാനും നിർദ്ദേശിച്ചു. ഒരിടത്ത്‌ പകലാവുമ്പോൾ മറുവശത്ത്‌ രാത്രിയാവുന്ന ഭൂമിയുടെ വ്യവസ്ഥ പ്രകാരം ഇങ്ങനെയുള്ള ഐക്യപ്പെടലേ സാധിക്കുകയുള്ളൂ. 


നമുക്ക്‌ തന്നെ നമസ്‌കാരങ്ങളിലും നോമ്പിലുമെല്ലാം മക്കയുമായി ഭൂമിശാസ്‌ത്രപരമായി ഈ ഭിന്നിപ്പ്‌ സാധരണ തന്നെ അനുഭവമാണല്ലോ. നമ്മൾ മഗ്‌രിബ്‌ നമസ്‌കരിക്കുന്നത്‌ ടി. വി. യിൽ കണ്ട്‌ അവിടെയുള്ളവർക്ക്‌ ആ സമയം നമസ്‌കരിക്കാനാവില്ലല്ലോ. ഏതാണ്ട്‌ രണ്ടര മണിക്കൂർ കഴിഞ്ഞ്‌ അവിടത്തെ അസ്‌തമയം ഉറപ്പാകുമ്പോളല്ലേ അവർക്ക്‌ നമസ്‌കരിക്കാനും നോമ്പ്‌ മുറിക്കാനും പറ്റുകയുള്ളൂ. ഈ കുറഞ്ഞ സമയത്തിന്റെ വ്യത്യാസമായത്‌ കൊണ്ട്‌ അത്‌ സാരമാക്കാതെ അവർ അറഫയിൽ സമ്മേളിക്കുന്ന പകൽ നമുക്കും പകലായി ലഭിക്കുന്നുവെന്ന കാര്യം മാത്രം പരിഗണിച്ചാൽ പോരല്ലോ. ആ പകൽ തീർത്തും അനുഭവിക്കാനാകാതെ രാത്രിയിൽ തന്നെ കഴിഞ്ഞുകൂടേണ്ട ഭൂമിയിലെ സഹജീവികളെയും പരിഗണിക്കേണ്ടയോ? 


സ്വാർത്ഥനായ മനുഷ്യൻ തന്റേത്‌ മാത്രം പരിഗണിക്കുമ്പോൽ, അല്ലാഹുവും ശർഉം അറഫ നോമ്പിന്റെ സുന്നത്തു കാര്യത്തിലും ഭൂമിയിലെ എല്ലായിടത്തെ ജനങ്ങളെയും പരിഗണിച്ചുവെന്ന് മനസിലാക്കിയാൽ മതി. അറഫയിലെ ഹാജിമാരുടെ നിറുത്തവും പ്രാർത്ഥനയുമെല്ലാം സ്വന്തം വീടിന്റകത്തിരുന്ന് ടി.വി. യിൽ കാണാനാകുമ്പോൾ തോന്നുന്ന ഒരുതരം വസ്‌വാസുകളാണ്‌ പ്രശ്‌നത്തിലുന്നയിച്ച വിതണ്ഡവാദങ്ങളെല്ലാം.

മാസം കാണെണ്ടത്‌ റമളാനിനു മാത്രമേയുള്ളൂവെന്ന് ധരിച്ചിരിക്കുന്നവർ, ദുൽഹിജ്ജ ഒമ്പതാം നാളും അന്ന് ഹാജിമാർ അറഫയിൽ സമ്മേളിക്കുന്നതും ദുൽഹിജ്ജയുടെ മാസപ്പിറവി കാണാതെ എങ്ങനെ കണക്കുവെക്കുമെന്നാണ്‌ ധരിച്ചു വെച്ചിരിക്കുക!? ഏത്‌ മാസവും മാസപ്പിറവി കാണുന്നതുമായാണ്‌ ശർഅ് ബന്ധപ്പെടുത്തിയിരിക്കുന്നത്‌.


 മൗലാനാ നജീബ് ഉസ്താദിൻ്റെ ഫത്‌വാ സമാഹാരമായ പ്രശ്നോത്തരം ഭാഗം: 2, പേജ്: 145 )_


ഞണ്ട് അനുവദനീയമോ?*السرطان حلال

 *ഞണ്ട് അനുവദനീയമോ?*


കടലിലും കരയിലും ജീവിക്കുന്ന ഞണ്ട് നിഷിദ്ധമാണോ അനുവദനീയമാണോ എന്നതിൽ ശാഫിഈ മദ്ഹബിൽ ഭിന്നതയുണ്ട്.


ഇമാം ഇബ്നു ഹജർ(റ) വിൻ്റെ വീക്ഷണം അനുവദനീയം എന്നാണ്.

 (തുഹ്ഫ: 9/378)


(وما يعيش في بر وبحر كضفدع وسرطان وحية حرام)..... *لكن تعقبه في المجموع فقال الصحيح المعتمد أن جميع ما في البحر تحل ميتته إلا الضفدع أي وما فيه سم* 

(تحفة المحتاج ٩/٣٧٨)


 ഖത്വീബു ശിർബീനി (റ)വും അനുവദനീയം എന്ന വീക്ഷണമുള്ളവരാണ്.(മുഗ്നി ,ശർവാനി: 9/378)


(وَمَا يَعِيشُ فِي بَرٍّ وَبَحْرٍ كَضِفْدَعٍ...وَسَرَطَانٍ) وَيُسَمَّى أَيْضًا عَقْرَبَ الْمَاءِ وَكُنْيَتُهُ أَبُو بَحْرٍ (وَحَيَّةٍ وَعَقْرَبٍ وَتِرْسَةٍ وَهِيَ اللَّجَأَةُ، وَسُلَحْفَاةٍ وَتِمْسَاحٍ (حَرَامٌ) لِلسُّمِّيَّةِ فِي الْحَيَّةِ وَالْعَقْرَبِ وَلِلِاسْتِخْبَاثِ فِي غَيْرِهِمَا....*قَالَ الْمُصَنِّفُ فِي مَجْمُوعِهِ قُلْت الصَّحِيحُ الْمُعْتَمَدُ أَنَّ جَمِيعَ مَا فِي الْبَحْرِ تَحِلُّ مَيْتَتُهُ إلَّا الضِّفْدَعَ*

(مغني المحتاج ٦/١٤٦)


ഇമാം നവവി(റ) മജ്മൂഇൽ പറഞ്ഞതാണ് ഇബ്നു ഹജർ(റ) ഖത്വീബുശ്ശിർബീനി (റ) എന്നിവർ പ്രബലമാക്കിയത്.

(ശർവാനി: 9/378)


(قَوْلُهُ فِي الرَّوْضَةِ وَأَصْلِهَا إلَخْ) اعْتَمَدَهُ النِّهَايَةُ عِبَارَتُهُ كَذَا فِي الرَّوْضَةِ كَأَصْلِهَا وَهُوَ الْمُعْتَمَدُ، وَإِنْ قَالَ فِي الْمَجْمُوعِ إنَّ الصَّحِيحَ الْمُعْتَمَدَ إلَخْ وَاعْتَمَدَ الْمُغْنِي مَا فِي الْمَجْمُوعِ كَمَا هُوَ ظَاهِرُ صَنِيعِ الشَّارِحِ

(حاشية الشرواني ٩\٣٧٨)


ഇമാം റംലി (റ)വിൻ്റെ വീക്ഷണം നിഷിദ്ധം എന്നാണ്.

(നിഹായ: 8/152)


 *وما يعيش في بر وبحر كضفدع وسرطان وحية حرام* 

(نهاية  المحتاج ٨/١٥١،١٥٢)


ഇമാം നവവി(റ) റൗള: യിലും ഇമാം റാഫിഈ (റ) അസല് റൗളയിലും പറഞ്ഞതാണ് ഇമാം റംലി (റ) പ്രബലമാക്കിയത്.


(وَمَا يَعِيشُ) دَائِمًا (فِي بَرٍّ وَبَحْرٍ كَضِفْدَعٍ وَسَرَطَانٍ وَنَسْنَاسٍ (وَحَيَّةٍ) وَسَائِرِ ذَوَاتِ السُّمُومِ وَسُلَحْفَاةٍ وَتِرْسَةٍ عَلَى الْأَصَحِّ قِيلَ هِيَ السُّلَحْفَاةُ، وَقِيلَ اللَّجَاةُ هِيَ السُّلَحْفَاةُ (حَرَامٌ) لِاسْتِخْبَاثِهِ وَضَرَرِهِ مَعَ صِحَّةِ النَّهْيِ عَنْ قَتْلِ الضِّفْدَعِ اللَّازِمِ مِنْهُ حُرْمَتُهُ *كَذَا فِي الرَّوْضَةِ كَأَصْلِهَا وَهُوَ الْمُعْتَمَدُ*

نهاية  المحتاج ٨/١٥١،١٥٢



ഇമാം ഇബ്നു ഹജറും (റ) ഇമാം റംലി (റ) യും തമ്മിൽ ഭിന്നതയുള്ള മസ്അലയാണിത് ( അൽ മൻഹലു നള്ളാഖ് ഫീ ഇഖ്തിലാഫിൽ  അശ് യാഖ്: പേജ്: 341)


مسألة: الحيوان البحري الذي يعيش في البر كسرطان وتمساح ونسناس حرام كما اعتمده (م ر). واعتمدا ما في المجموع» من أن جميع ما في البحر تحل ميتته إلا الضفدع، أي وما فيه سمّ 



എന്നാൽ ശൈഖ് മഖ്ദൂം (റ) ഫത്ഹുൽ മുഈനിൽ കടൽ ജീവികളിലെ ഞണ്ട് ഹറാമാണെന്ന് പറയുകയും അതിനു ശേഷം മജ്‌മൂഇൽ പറഞ്ഞ അഭിപ്രായം ഉദ്ധരിക്കുകയുമാണ് ചെയ്തിട്ടുള്ളത്


*ﻭﻳﺤﺮﻡ ﻣﻦ اﻟﺤﻴﻮاﻥ اﻟﺒﺤﺮﻱ: ﺿﻔﺪﻉ ﻭﺗﻤﺴﺎﺡ ﻭﺳﻠﺤﻔﺎﺓ ﻭﺳﺮﻃﺎﻥ* ( فتح المعين)


 സയ്യിദുൽ ബക് രി (റ) ഇങ്ങനെ വിവരിക്കുന്നു: കടൽ ജീവികൾ എന്നതുകൊണ്ടുദ്ദേശ്യം കടലിൽ മാത്രം ജീവിക്കുന്നതും കടലിലും കരയിലും ജീവിക്കുന്നതും ഉൾപ്പെടുന്നതാണ്. (ഇആനത്ത്: 2/551)

    

 *ﻭاﻟﻤﺮاﺩ ﻣﻦ اﻟﺤﻴﻮاﻥ اﻟﺒﺤﺮﻱ ﻓﻲ ﻛﻼﻣﻪ ﻛﻞ ﻣﺎ ﻳﻮﺟﺪ ﻓﻲ اﻟﺒﺤﺮ ﺳﻮاء ﻛﺎﻥ ﻻ ﻳﻌﻴﺶ ﺇﻻ ﻓﻴﻪ، ﺃﻭ ﻛﺎﻥ ﻳﻌﻴﺶ ﻓﻴﻪ ﻭﻓﻲ اﻟﺒﺮ ﻛﺎﻟﻀﻔﺪﻉ، ﻭﻣﺎ ﺫﻛﺮ ﺑﻌﺪﻩ.*

(إعانة الطالبين)


ഹനഫീ മദ്ഹബ് അനുസരിച്ച് ഞണ്ട് ഹറാം തന്നെയാണ്. ജലജീവികളിൽ ചത്ത് പൊങ്ങിയതല്ലാത്ത മത്സ്യം മാത്രമേ ഭക്ഷിക്കൽ അനുവദനീയമാകൂ. ഞണ്ട്, ആമ, തവള തുടങ്ങിയ കടൽ ജീവികൾ ഭക്ഷിക്കൽ അനുവദനീയമല്ല


 «فالحيوان في الأصل نوعان: نوع يعيش في البحر، ونوع يعيش في البر، أما الذي يعيش في البحر فجميع ما في البحر من الحيوان محرم الأكل إلا السمك خاصة، فإنه يحل أكله إلا ما طفا منه وهذا قول أصحابنا … الضفدع والسرطان والحية ونحوها من الخبائث».

بدائع الصنائع» للكاساني (٥/ ٣٥)،



മാലികി മദ്ഹബ് ഹലാലാണ് എന്നാണ്.


:«: قوله: [ويباح البحري]: أي لقوله تعالى: ﴿أُحِلَّ لَكُمْ صَيْدُ الْبَحْرِ وَطَعَامُهُ مَتَاعًا لَكُمْ وَلِلسَّيَّارَةِ﴾ قوله: [ويدخل في البري الضفدع] إلخ: أي فيحرم التعرض لما ذكر»

حاشية الصاوي (٢/ ٩٩)،


ഹമ്പലി മദ്ഹബും ഹലാലാണ് എന്നാണ്.


«(ويحل كل حيوان بحري) لقوله تعالى: ﴿أُحِلَّ لَكُمْ صَيْدُ الْبَحْرِ وَطَعَامُهُ مَتَاعًا لَكُمْ وَلِلسَّيَّارَةِ﴾ وقوله ﷺ لما سئل عن ماء البحر:»هو الطهور ماؤه الحل ميتته«. رواه مالك وغيره (غير ضفدع) فيحرم (نصًّا)، واحتج بالنهي عن قتله ولاستخباثها، فتدخل في قوله تعالى: ﴿وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ﴾».

«مطالب أولي النهى» للرحيباني (٦/ ٣١٥)،



ഇമാം മാലിക് (റ) ഇമാം അഹ്‌മദ് (റ) എന്നിവർ കടലിലെ ഞണ്ട് അനുവദനീയമാണെന്ന് പറയുന്നവരാണെന്നും ഞണ്ട് ഭക്ഷിക്കാനുദ്ദേശിക്കുന്നവർ അവരുടെ അഭിപ്രായം സ്വീകരിക്കലാണ് ഉത്തമമെന്നും ഇമാം ഇബ്നു‌ ഹജർ (റ) പറഞ്ഞത് ഫതാവൽ കുബ്റ 4-261 ൽ കാണാവുന്നതാണ്.


فَعَلَى كُلٍّ مِنْ قَوْلَيْ تَوَلُّدُ الضُّفْدَعِ وَالسَّرَطَانِ مِنْهُ هُوَ لَا يَتَوَلَّدُ مِنْهُ إلَّا خَبِيثٌ فَلْيَكُنْ خَبِيثًا وَإِذَا ثَبَتَ خُبْثُهُ حَرُمَ بِنَصِّ الْآيَةِ فَالْأَوْلَى لِمَنْ أَرَادَ أَكْلَهُ تَقْلِيدُ مَالِكٍ وَأَحْمَدَ - رَضِيَ اللَّهُ تبارك وتعالى عَنْهُمَا - فَإِنَّهُمَا يَرَيَانِ حِلَّ جَمِيعِ مَيْتَاتِ الْبَحْرِ

(فتاوى الكبرى ٤\٢٦١)


മുബ്‌തദിഉകൾ ഉള്ഹിയ്യത്തറുത്ത് മാംസ വിതരണം നടത്തിയാൽ സുന്നികൾക്ക് അത് സ്വീകരിക്കാമോ?

 മുബ്‌തദിഉകൾ ഉള്ഹിയ്യത്തറുത്ത് മാംസ വിതരണം നടത്തിയാൽ സുന്നികൾക്ക് അത് സ്വീകരിക്കാമോ? അത് സ്വീകരിക്കുന്നതിൽ പന്തികേടില്ലെന്ന് പറയുന്ന സുന്നിയെ സംബന്ധിച്ചുള്ള കാഴ്ച‌പ്പാട്?


ഉത്തരം: ബിദ്അത്ത് കൊണ്ട് കാഫിറുകളായ മുബ്‌തദിഉകൾ സ്വന്തമായി അറവ് നടത്തിയാൽ ആ വസ്‌തു ഹലാലാകില്ലെന്നതിൽ സംശയമില്ല. തുഹ്ഫ വാ: 9, പേ: 314)ൽ നിന്ന് ഇത് ഗ്രഹിക്കാനാകും.


അഹ്ലുസ്സുന്നത്തിനെ കാഫിറുകളും മുശ്‌രിക്കുകളുമാക്കുന്ന മുബ്‌തദിഉകൾ ഈ ഇനത്തിലാണ് പെടുകയെന്ന് ബഹു. ശൈഖ് അബൂ ഇസ്ഹാഖൽ ഇസ്‌ഫറാഇനി (റ) പ്രസ്‌താവിച്ചതായി തഖ്രീബുൽ മറാം വാ: 2, പേ: 313ൽ ഉദ്ധരിച്ചിട്ടുണ്ട്.


ഇനി ബിദ്അത് കൊണ്ട് കാഫിറാകാത്ത മുബ്‌തദിആണെങ്കിലും അവരറുത്തത് സുന്നികൾ സ്വീകരിക്കുന്നത് അവരുമായുള്ള സഹകരണത്തെ കുറിക്കുന്നതായതിനാൽ അവരുടെ മാംസം സ്വീകരിക്കൽ അനുവദിച്ച് കൂടാ. അവരെ തുടർന്ന് നിസ്കരിക്കുന്നതും അവരുടെ മേൽ മയ്യിത്ത് നിസ്കരിക്കുന്നതും അവരുമായി വിവാഹ ബന്ധത്തിലേർപെടുന്നതും അനുവദിച്ച് കൂടാത്തത് പോലെ തന്നെ. ഇവരെ സംബന്ധിച്ച് ശൈഖ് അബ്‌ദുൽ ഖാഹിർ (റ) തന്റെ അൽ ഫർഖ് പേ: 14 ൽ പറയുന്നു: “അവരുടെ മേൽ മയ്യിത്ത് നിസ്കരിക്കാതിരിക്കുക, അവരെ തുടർന്ന് നിസ്കരിക്കാതിരിക്കുക, അവരറുത്തത് ഭക്ഷിക്കുന്നതും അവരുമായി വിവാഹ ബന്ധത്തിലേർപെടുന്നതും അനുവദിക്കാതിരിക്കുക തുടങ്ങിയ കുറേ വിധികളിൽ യഥാർത്ഥ മുസ്‌ലിം ഉമ്മത്തുമായുള്ള സമീപനമല്ല അവരോടുള്ളത് .”


അത് കൊണ്ട് തന്നെ സ്വഹാബാക്കളിലുന്നതന്മാരായ അബ്ദുല്ലാഹിബ്നു ഉമർ (റ), ജാബിറുബ്‌നു അബ്‌ദില്ലാഹി (റ), അബുഹുറൈറ (റ), ഇബ്‌നു അബ്ബാസ് (റ), അനസുബ്‌നു മാലിക് (റ), അബ്ദുല്ലാഹിബ്നു അബീ ഔഫ (റ), ഉഖ്ബതുബ്‌നു ആമിർ (റ) തുടങ്ങിയവരും അവരെ പോലുള്ളവരും ഈ വിഭാഗക്കാരെ പൂർണ്ണമായും വെടിയുകയും പിൻഗാമികളോട് ഇങ്ങനെ അവർ വസ്വിയ്യത്ത് ചെയ്യുകയും ചെയ്തു. 'നിങ്ങൾ അവർക്ക് സലാം ചൊല്ലുകയോ അവരുടെ ജനാസകളുടെ മേൽ നിസ്‌കരിക്കുകയോ അവരിൽ നിന്നുള്ള രോഗികളെ സന്ദർശിക്കുകയോ ചെയ്യരുത്." (അൽ ഫർഖ് പേ: 19, 20)


ഈ അടിസ്ഥാനത്തിലാണ് കർമ്മശാസ്ത്ര പണ്ഡിതന്മാരൊക്കെ മുബ്‌തദിഉകളുമായി സഹകരണം കുറിക്കുന്ന യാതൊന്നും പാടില്ലെന്നതിന് ഇപ്രകാരം ന്യായം പറഞ്ഞത്. "നിശ്ചയം അവരുമായി വെടിഞ്ഞ് നിൽക്കൽ നമ്മോടാജ്ഞാപിക്കപ്പെട്ടിട്ടുണ്ട്.” (മുഗ്നി വാ: 1, പേ: 330, നിഹായ വാ: 2, പേ: 435 നോക്കുക)


നിഹായയുടെ വാക്ക് വ്യാഖ്യാനിച്ച് ഹാശിതുന്നിഹായയിൽ എഴുതുന്നു: "ഉപര്യുക്ത വിശദീകരണത്തിൻ്റെ താൽപര്യപ്രകാരം മുബ്‌തദിഉകളുടെ രോഗ സന്ദർശനം സുന്നത്തില്ലെന്നും പ്രത്യുത കറാഹത്താണെന്നും വരുന്നുണ്ട്.”


ഫുഖഹാഅ് പറഞ്ഞ ന്യായത്തിൻ്റെ താൽപര്യമനുസരിച്ച് രണ്ടിനത്തിൽ പെട്ട മുബ്‌തദിഉകളും ഒരു സുന്നിയെ കൊണ്ട് തന്നെ അറവ് നടത്തി മാംസ വിതരണം നടത്തിയാലും അത് സ്വീകരിച്ച് കൂടെന്ന് വ്യക്തമാണ്. സുന്നികൾ അസുന്നികളുമായി പൂർണ്ണമായും നിസ്സഹകരണത്തിലാകാൻ കർമ്മശാസ്ത്ര പണ്ഡിതന്മാർ പറയുമ്പോൾ അതിനെതിരിൽ പറയുന്നവനെ സുന്നിയായി കാണാൻ നിർവ്വാഹമില്ലാത്തതും അസുന്നിയെ സംബന്ധിച്ചുള്ള അതെ അളവിൽ തന്നെ ഈ വ്യക്തിയെയും കാണേണ്ടതുമാണ്.


ഉള്ഹിയ്യത്ത് ഇവ്വിഷയകമായി ബഹു. അബുസ്സആദാത് ശിഹാബുദ്ദീൻ അഹ്മദ് കോയശ്ശാലിയാതി(റ)യോട് ഉന്നയിക്കപ്പെട്ട ചോദ്യവും അവർ നൽകിയ ഫത്‌വയും കാണുക.


ചോദ്യം: അബുൽ അഅ്ലാ മൗദൂദിയാൽ സ്ഥാപിതമായ ജമാഅത്തെ ഇസ്ലാമിക്കാരുടെയും വഹാബികളുടെയും കല്യാണ അടിയന്തരങ്ങളിൽ കൂടുവാനും അവരുമായി നികാഹ് ബന്ധം നടത്തുവാനും അവർക്ക് സലാം ചൊല്ലുക, അവരുടെ സലാം മടക്കുക, അവരെ തുടർന്ന് നിസ്‌കരിക്കുക, തദ്‌രീസ്, ഇമാമത്ത് മുതലായവയിൽ അവരെ നിയമിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാനും പാടുണ്ടോ? അവരറുത്തത് ഹലാലാകുമോ? സുന്നികളിൽ നിന്ന് അവരോട് അനുഭാവം കാണിക്കുന്നവരോട് ഏത് ക്രമത്തിലാണ് പെരുമാറേണ്ടത്? മേൽ വിവരിച്ച സംഗതികളിൽ കിതാബിൻ്റെ ഇബാറത്തോടു കൂടി മറുപടി നൽകാൻ വിനീതമായി അപേക്ഷിക്കുന്നു.


എന്ന് : പറമ്പൂർ ചെറിയ ഉണ്ണീൻ (ഒപ്പ്) കെ. മൊയ്തുട്ടി കാരാട്ട് തൊടുവിൽ മൊയ്‌തുട്ടി മുസ്ലിയാർ


ഇത് സംബന്ധമായി ഇബാറത്തുകളുദ്ധരിച്ച ശേഷം മറുപടിയിൽ ഇപ്രകാരം പറയുന്നു: "മേൽ വിവരിച്ച ഹദീസിനാൽ തെളിയുന്നത് സുന്നീ സംഘക്കാരിൽ നിന്ന് അവരോട് അനുഭാവം കാണിക്കുന്നവരോടും പെരുമാറേണ്ടത് ഇപ്രകാരം തന്നെയാണ്. സുആലിൽ പറയപ്പെട്ടവർ അറുത്തത് തിന്നൽ, അവരുമായി നികാഹ് ബന്ധം നടത്തൽ, അവരെ തുടർന്ന് നിസ്‌കരിക്കൽ, ഖുതുബ, തദ്‌രീസ് മുതലായവയിൽ അവരെ നിയമിക്കൽ തുടങ്ങിയവ പാടില്ലാത്തതാണെന്ന് മേൽ വിവരിച്ചതിൽ നിന്ന് വെളിവായതാണ്."


എന്ന് : ശിഹാബുദ്ദീൻ അഹ്‌മദ് കോയശ്ശാലിയാതി


1317 റമളാൻ 12 വ്യാഴം (ശാലിയാതിയുടെ അൽ ഫതാവൽ അസ്ഹരിയ്യ പേ: 244, 245)

Friday, June 6, 2025

വെള്ളം ചേരാത്ത മൈലാഞ്ചി

 

മൈലാഞ്ചി -
Aslam Kamil Saquafi parappanangadi

വെള്ളം ചേരാത്ത മൈലാഞ്ചി

ഇന്ന് വിപണിയിൽ ലഭിക്കുന്ന മൈലാഞ്ചികളിൽ അധികവും തൊലിയിലേക്ക് വെള്ളം ചേരാത്ത മൈലാഞ്ചികളാണ് -
അപ്രകാരം നരച്ച മുടിയിൽ തേക്കുന്ന പല ചായങ്ങളും വെള്ളം ചേരാത്തവയാണ്.
അവകൊണ്ട് മൈലാഞ്ചി ഇട്ടാൽ ചായം തേച്ചാൽ വുളുഉം നിർബന്ധ കുളിയും സ്വഹീഹാവുകയില്ല -
കുളിയും വുളുഉം സ്വഹീഹായിട്ടില്ലങ്കിൽ നിസ്കാരം സ്വഹീഹല്ല -
ജനാബത്ത് കാരനായി പള്ളിയിൽ പ്രവേശിക്കൽ ഹറാമാണ് -
നാമും നമ്മുടെ മക്കളും ഇത്തരം ചായങ്ങൾ തേക്കുന്നത് വലിയ തെറ്റും കുറ്റവുമാണ് -
അല്ലാഹുവിനെ ഭയക്കുന്ന പരലോകത്ത് അല്ലാഹുവിന്റെ കോടതിയിൽ വിചാരണ ചെയ്യപ്പെടുമെന്ന ബോധമുള്ളവർ ഇത്തരം കാര്യങ്ങളിൽ നിന്നല്ലാം മാറി നിൽക്കുക

തൊലിയിലേക്ക് വെള്ളം തടയാത്ത മൈലാഞ്ചി മാത്രം ഉപയോഗിക്കുക

ചോ :വിവാഹിതരല്ലാത്ത സ്ത്രീകൾ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?

ഉ :കറാഹത്ത്

ﻳﺴﻦ ﻟﻐﻴﺮ اﻟﻤﺤﺮﻣﺔ ﺃﻳﻀﺎ ﺇﻥ ﻛﺎﻧﺖ ﺣﻠﻴﻠﺔ ﻭﺇﻻ ﻛﺮﻩ
ചോ : വിവാഹിതരായ സ്ത്രീകൾ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?

ഉ : സുന്നത്ത്

ചോ : പുരുഷൻമാൻ കയ്യിൽ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?

ഉ :  രോഗശമനം പോലെയുള്ള ആവശ്യമില്ലങ്കിൽ ഹറാം
ﻭﻛﺬا اﻟﺮﺟﻞ ﺇﻻ ﻟﻀﺮﻭﺭﺓ* ﻛﻤﺎ ﻧﺺ ﻋﻠﻴﻪ اﻟﺸﺎﻓﻌﻲ ﻭاﻷﺻﺤﺎﺏ

ചോ :  നരച്ച മുടി മൈലാഞ്ചി ഇട്ടു ചുവപ്പിക്കുന്നതിന്റെ വിധി എന്ത് ?

   ഉ :സുന്നത്ത്

ചോ :  വെള്ളം ചേരുന്നതിനെ തടയുന്ന മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?

ഉ : ഹറാം

ഭർത്താവ് മരിച്ച സ്ത്രീ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?

ഉ :  ഹറാം

ചോ :പ്രായപൂർത്തിയാവുന്നതിന് മുമ്പ് ആൺ പെൺ കുട്ടികൾ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?

ഉ :ഹലാൽ
ﺃﻣﺎ اﻟﺼﺒﻲ ﻭﻟﻮ ﻣﺮاﻫﻘﺎ ﻓﻼ ﻳﺤﺮﻡ ﻋﻠﻰ ﻭﻟﻴﻪ ﻓﻌﻞ ﺫﻟﻚ ﺑﻪ ﻭﻻ ﺗﻤﻜﻴﻨﻪ ﻣﻨﻪ ﻛﺈﻟﺒﺎﺱ اﻟﺤﺮﻳﺮ ﻧﻌﻢ ﺇﻥ ﺧﻴﻒ ﻣﻦ ﺫﻟﻚ ﺭﻳﺒﺔ ﻓﻲ ﺣﻖ اﻟﺼﺒﻲ ﻓﻼ ﺗﺒﻌﺪ اﻟﺤﺮﻣﺔ ﻋﻠﻰ اﻟﻮﻟﻲ

ചോ :  ഹജ്ജ് ഉംറക്ക് ഇഹ്റാം ചെയ്യുന്നതി മുമ്പ് സ്ത്രീകൾ മൈലാഞ്ചി പരത്തി ഇടുന്നതിന്റെ വിധി എന്ത് ?
ഉ :  സുന്നത്ത്

ചോ :ഇഹ്റാം ചെയ്തതിന് ശേഷം  സ്ത്രീകൾ മൈലാഞ്ചി  ഇടുന്നതിന്റെ വിധി എന്ത് ?

ഉ :കറാഹത്ത്

ചോ :ഭർത്താവ് മരിച്ചു. ഇദ്ധ ഇരിക്കുന്ന സ്ത്രീ
മൈലാഞ്ചി  ഇടുന്നതിന്റെ വിധി എന്ത് ?

ഉ : ഹറാം
ﻭﺃﻣﺎ اﻟﻤﺤﺪﺓ ﻓﻴﺤﺮﻡ ﻋﻠﻴﻬﺎ

ചോ :ത്വലാഖ് ചൊല്ലപ്പെട്ടവൾ
മൈലാഞ്ചി
ഇടുന്നതിന്റെ വിധി എന്ത് ?

ഉ :മൂന്ന് ത്വലാഖ് ,ഫസ്ഖ്, പ്രതിഫലത്തിന് പകരമായ ത്വലാഖ് (ഖുൽഉ), ഇവയിലേതെങ്കിലുമൊന്നിന്റെ കാരണത്താൽ ഇദ്ധയിലുള്ളവൾ മൈലാഞ്ചി ഉപേക്ഷിക്കൽ സുന്നത്താണ്.

ﻭ) ﻳﺴﻦ (ﺃﻥ ﺗﺨﻀﺐ) اﻟﻤﺮﺃﺓ ﻏﻴﺮ اﻟﻤﺤﺪﺓ (ﻟﻹﺣﺮاﻡ ﻳﺪﻫﺎ) ﺃﻱ ﻛﻞ ﻳﺪ ﻣﻨﻬﺎ ﺇﻟﻰ ﻛﻮﻋﻬﺎ ﺑاﻟﺤﻨﺎء *ﺗﻌﻤﻴﻤﺎ* ﻭﻛﺬﻟﻚ ﻭﺟﻬﻬﺎ ﻭﻟﻮ ﺧﻠﻴﺔ ﺷﺎﺑﺔ؛ ﻷﻧﻬﺎ ﺗﺤﺘﺎﺝ ﻟﻜﺸﻔﻬﻤﺎ ﻭﺫﻟﻚ ﻳﺴﺘﺮ ﻟﻮﻧﻬﻤﺎ ﻭﻳﻜﺮﻩ ﻟﻬﺎ ﺑﻪ ﺑﻌﺪ اﻹﺣﺮاﻡ؛ ﻷﻧﻪ ﺯﻳﻨﺔ ﻭﻻ ﻓﺪﻳﺔ ﻓﻴﻪ؛ ﻷﻧﻪ ﻟﻴﺲ ﺑﻄﻴﺐ ﻧﻌﻢ ﺇﻥ ﺗﺮﻛﺘﻪ ﻗﺒﻞ ﻋﻤﺪا ﺃﻭ ﻧﺴﻴﺎﻧﺎ اﺣﺘﻤﻞ ﺃﻥ ﺗﻔﻌﻠﻪ ﺑﻌﺪﻩ ﺧﺸﻴﺔ اﻟﻤﻔﺴﺪﺓ ﻻ ﻟﻠﺰﻳﻨﺔ

*ﻭﺃﻣﺎ اﻟﻤﺤﺪﺓ ﻓﻴﺤﺮﻡ ﻋﻠﻴﻬﺎ

ﻭﻛﺬا اﻟﺮﺟﻞ ﺇﻻ ﻟﻀﺮﻭﺭﺓ* ﻛﻤﺎ ﻧﺺ ﻋﻠﻴﻪ اﻟﺸﺎﻓﻌﻲ ﻭاﻷﺻﺤﺎﺏ

ﻳﺴﻦ ﻟﻐﻴﺮ اﻟﻤﺤﺮﻣﺔ ﺃﻳﻀﺎ ﺇﻥ ﻛﺎﻧﺖ ﺣﻠﻴﻠﺔ ﻭﺇﻻ ﻛﺮﻩ ﻭﻻ ﻳﺴﻦ ﻟﻬﺎ ﻧﻘﺶ ﻭﺗﺴﻮﻳﺪ ﻭﺗﻄﺮﻳﻒ ﻭﺗﺤﻤﻴﺮ ﻭﺟﻨﺔ ﺑﻞ ﻳﺤﺮﻡ ﻭاﺣﺪ ﻣﻦ ﻫﺬﻩ ﻋﻠﻰ ﺧﻠﻴﺔ ﻭﻣﻦ ﻟﻢ ﻳﺄﺫﻥ ﻟﻬﺎ ﺣﻠﻴﻠﻬﺎ*
تحفة المحتاج ٤/ ٥٩
(
فِي فَتَاوَى السُّيُوطِيّ فِي بَابِ اللِّبَاسِ خِضَابُ الشَّعْرِ مِنْ الرَّأْسِ وَاللِّحْيَةِ بِالْحِنَّاءِ جَائِزٌ لِلرَّجُلِ بَلْ سُنَّةٌ صَرَّحَ بِهِ النَّوَوِيُّ فِي شَرْحِ الْمُهَذَّبِ نَقْلًا عَنْ اتِّفَاقِ أَصْحَابِنَا قَالَ السُّيُوطِيّ وَأَمَّا خِضَابُ الْيَدَيْنِ وَالرِّجْلَيْنِ بِالْحِنَّاءِ فَمُسْتَحَبٌّ لِلْمَرْأَةِ الْمُتَزَوِّجَةِ وَحَرَامٌ عَلَى الرِّجَالِ ا هـ شرواني

( قَوْلُهُ : وَتَطْرِيفٌ ) قَالَ ابْنُ الرِّفْعَةِ وَالْمُرَادُ بِالتَّطْرِيفِ الْمُحَرَّمِ تَطْرِيفُ الْأَصَابِعِ بِالْحِنَّاءِ مَعَ السَّوَادِ أَمَّا الْحِنَّاءُ وَحْدَهُ فَلَا شَكَّ فِي جَوَازِهِ [ ص: 60 ] ا هـ هَكَذَا فِي شَرْحِ الْعُبَابِ وَكَذَا يَنْبَغِي أَنْ يُقَالَ فِي النَّقْشِ ابن قاسم

അസ്‌ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

പെരുന്നാളിന് സ്ത്രീകൾ മൈലാഞ്ചി ഇടുന്നതിന്റെ വിധി..?

 പെരുന്നാളിന് സ്ത്രീകൾ മൈലാഞ്ചി ഇടുന്നതിന്റെ വിധി..?


(ﻭ) ﻳﺴﻦ (ﺃﻥ ﺗﺨﻀﺐ) اﻟﻤﺮﺃﺓ ﻏﻴﺮ اﻟﻤﺤﺪﺓ (ﻟﻹﺣﺮاﻡ ﻳﺪﻫﺎ) ﺃﻱ ﻛﻞ ﻳﺪ ﻣﻨﻬﺎ ﺇﻟﻰ ﻛﻮﻋﻬﺎ ﺑاﻟﺤﻨﺎء *ﺗﻌﻤﻴﻤﺎ* ﻭﻛﺬﻟﻚ ﻭﺟﻬﻬﺎ ﻭﻟﻮ ﺧﻠﻴﺔ ﺷﺎﺑﺔ؛ ﻷﻧﻬﺎ ﺗﺤﺘﺎﺝ ﻟﻜﺸﻔﻬﻤﺎ ﻭﺫﻟﻚ ﻳﺴﺘﺮ ﻟﻮﻧﻬﻤﺎ ﻭﻳﻜﺮﻩ ﻟﻬﺎ ﺑﻪ ﺑﻌﺪ اﻹﺣﺮاﻡ؛ ﻷﻧﻪ ﺯﻳﻨﺔ ﻭﻻ ﻓﺪﻳﺔ ﻓﻴﻪ؛ ﻷﻧﻪ ﻟﻴﺲ ﺑﻄﻴﺐ ﻧﻌﻢ ﺇﻥ ﺗﺮﻛﺘﻪ ﻗﺒﻞ ﻋﻤﺪا ﺃﻭ ﻧﺴﻴﺎﻧﺎ اﺣﺘﻤﻞ ﺃﻥ ﺗﻔﻌﻠﻪ ﺑﻌﺪﻩ ﺧﺸﻴﺔ اﻟﻤﻔﺴﺪﺓ ﻻ ﻟﻠﺰﻳﻨﺔ *ﻭﺃﻣﺎ اﻟﻤﺤﺪﺓ ﻓﻴﺤﺮﻡ ﻋﻠﻴﻬﺎ ﻭﻛﺬا اﻟﺮﺟﻞ ﺇﻻ ﻟﻀﺮﻭﺭﺓ* ﻛﻤﺎ ﻧﺺ ﻋﻠﻴﻪ اﻟﺸﺎﻓﻌﻲ ﻭاﻷﺻﺤﺎﺏ ﻭﺑﻪ ﺭﺩﺩﺕ ﻓﻲ ﻣﺆﻟﻒ ﻣﺒﺴﻮﻁ ﻋﻠﻰ ﺟﻤﻊ ﻳﻤﻨﻴﻴﻦ ﺃﻃﺎﻟﻮا اﻻﻋﺘﺮاﺽ ﻋﻠﻰ اﻟﻤﺼﻨﻒ ﻭاﻻﺳﺘﺪﻻﻝ ﻟﻠﺤﻞ ﻓﻲ ﻣﺆﻟﻔﺎﺕ ﺣﺘﻰ اﺩﻋﻰ ﺑﻌﻀﻬﻢ ﻓﻴﻬﺎ اﻻﺟﺘﻬﺎﺩ ﻭﻟﺬا ﺳﻤﻴﺘﻪ ﺷﻦ اﻟﻐﺎﺭﺓ ﻋﻠﻰ ﻣﻦ ﺃﻇﻬﺮ ﻣﻌﺮﺓ ﺗﻘﻮﻟﻪ ﻓﻲ اﻟﺤﻨﺎء ﻭﻋﻮاﺭﻩ *ﻭاﻟﺨﻨﺜﻰ ﻛﺎﻟﺮﺟﻞ ﻭﻳﺴﻦ ﻟﻐﻴﺮ اﻟﻤﺤﺮﻣﺔ ﺃﻳﻀﺎ ﺇﻥ ﻛﺎﻧﺖ ﺣﻠﻴﻠﺔ ﻭﺇﻻ ﻛﺮﻩ ﻭﻻ ﻳﺴﻦ ﻟﻬﺎ ﻧﻘﺶ ﻭﺗﺴﻮﻳﺪ ﻭﺗﻄﺮﻳﻒ ﻭﺗﺤﻤﻴﺮ ﻭﺟﻨﺔ ﺑﻞ ﻳﺤﺮﻡ ﻭاﺣﺪ ﻣﻦ ﻫﺬﻩ ﻋﻠﻰ ﺧﻠﻴﺔ ﻭﻣﻦ ﻟﻢ ﻳﺄﺫﻥ ﻟﻬﺎ ﺣﻠﻴﻠﻬﺎ*

تحفة المحتاج ٤/ ٥٩

(ﻗﻮﻟﻪ: ﻭﻻ ﻳﺴﻦ ﻟﻬﺎ ﻧﻘﺶ ﺇﻟﺦ) ﻋﺒﺎﺭﺓ اﻟﻜﺮﺩﻱ ﻋﻠﻰ ﺑﺎﻓﻀﻞ ﻭﺃﻣﺎ اﻟﻨﻘﺶ ﻭاﻟﺘﺴﻮﻳﺪ ﻭﺧﻀﺐ ﺃﻃﺮاﻑ اﻷﺻﺎﺑﻊ ﻓﻤﻜﺮﻭﻩ ﺣﻴﺚ ﻛﺎﻥ ﻟﻬﺎ ﺣﻠﻴﻞ ﻭﺃﺫﻥ ﻟﻬﺎ ﻓﻴﻪ ﻭﺇﻻ ﺣﺮﻡ ﺣﻴﺚ ﻟﻢ ﺗﻌﻠﻢ ﺭﺿﺎﻩ ﻭﻳﺠﺮﻱ ﺫﻟﻚ ﻓﻲ اﻟﺘﻨﻤﻴﺺ ﻛﻤﺎ ﻓﻲ اﻷﺳﻨﻰ ﻭﻛﻼﻡ اﻟﺸﺎﺭﺡ ﺣﺞ ﻓﻲ اﻟﺰﻭاﺟﺮ ﻳﻔﻴﺪ ﻛﺮاﻫﺘﻪ ﻣﻄﻠﻘﺎ ﻭﻳﺠﺮﻱ اﻟﺘﻔﺼﻴﻞ اﻟﻤﺬﻛﻮﺭ ﻓﻲ ﻭﺷﺮ اﻷﺳﻨﺎﻥ ﺃﻱ ﺗﺤﺪﻳﺪﻫﺎ ﻭﻓﻲ اﻟﻮﺻﻞ اﻩـ.

(ﻗﻮﻟﻪ: ﻭﺗﻄﺮﻳﻒ) ﻗﺎﻝ اﺑﻦ اﻟﺮﻓﻌﺔ ﻭاﻟﻤﺮاﺩ ﺑﺎﻟﺘﻄﺮﻳﻒ اﻟﻤﺤﺮﻡ ﺗﻄﺮﻳﻒ اﻷﺻﺎﺑﻊ ﺑاﻟﺤﻨﺎء ﻣﻊ اﻟﺴﻮاﺩ ﺃﻣﺎ ﺑاﻟﺤﻨﺎء ﻭﺣﺪﻩ ﻓﻼ ﺷﻚ ﻓﻲ ﺟﻮاﺯﻩ ﺷﺮﺡ اﻟﻌﺒﺎﺏ ﻭﻛﺬا ﻳﻨﺒﻐﻲ ﺃﻥ ﻳﻘﺎﻝ ﻓﻲ اﻟﻨﻘﺶ

شرواني ٤/ ٥٩

 (ﻗﻮﻟﻪ: ﻭﺃﻥ ﻳﻠﺒﺪ اﻟﺮﺟﻞ ﺇﻟﺦ) ﺃﻱ ﻭﻣﺴﺢ ﺑاﻟﺤﻨﺎء ﻟﻮﺟﻪ ﻣﺰﻭﺟﺔ ﻭﺧﻠﻴﺔ ﻏﻴﺮ ﻣﺤﺪﺓ ﻋﻠﻰ ﻣﻴﺖ ﻭﻟﻮ ﻋﺠﻮﺯا ﺃﻭ ﺧﻀﺐ ﻛﻔﻴﻬﻤﺎ ﺑاﻟﺤﻨﺎء ﺗﻌﻤﻴﻤﺎ ﺃﻣﺎ ﺑﻌﺪ اﻹﺣﺮاﻡ ﻓﻤﻜﺮﻭﻩ ﻭﻛﺬا اﻹﺣﺮاﻡ ﺇﻻ اﻟﺤﻠﻴﻠﺔ ﻓﻴﺴﻦ ﻭﺃﻣﺎ اﻟﻨﻘﺶ ﻭاﻟﺘﺴﻮﻳﺪ ﻭاﻟﺘﻄﺮﻳﻒ ﻓﻴﺤﺮﻡ ﻛﻞ ﻣﻨﻬﺎ ﻛﺘﺤﻤﻴﺮ اﻟﻮﺟﻨﺔ ﻋﻠﻰ ﺧﻠﻴﺔ ﻭﻣﻦ ﻟﻢ ﻳﺄﺫﻥ ﻟﻬﺎ ﺣﻠﻴﻠﻬﺎ ﻭﻻ ﻋﻠﻤﺖ ﺭﺿﺎﻩ ﻭﺣﺮﻡ ﺧﻀﺐ اﻟﻴﺪﻳﻦ ﻭاﻟﺮﺟﻠﻴﻦ ﺑﺤﻨﺎء ﻭﻧﺤﻮﻫﺎ ﻋﻠﻰ ﺧﻨﺜﻰ ﻭﺭﺟﻞ ﺑﻼ ﻋﺬﺭ ﻭﻣﺤﺪﺓ ﻻ ﺑﺎﺋﻦ ﻭﻧﺎﺋﻲ ﺃﻱ ﻓﻴﻜﺮﻩ ﻟﻬﺎ ﺑﺎﻋﺸﻦ


شرواني ٤/ ٥٦


ﻭﻳﺴﻦ ﻟﻠﻤﺮﺃﺓ اﻟﻤﺰﻭﺟﺔ ﻭاﻟﻤﻤﻠﻮﻛﺔ ﺧﻀﺐ ﻛﻔﻬﺎ ﻭﻗﺪﻣﻬﺎ ﺑﺬﻟﻚ ﺗﻌﻤﻴﻤﺎ؛ ﻷﻧﻪ ﺯﻳﻨﺔ ﻭﻫﻲ ﻣﻄﻠﻮﺑﺔ ﻣﻨﻬﺎ ﻟﺤﻠﻴﻠﻬﺎ ﺃﻣﺎ اﻟﻨﻘﺶ ﻭاﻟﺘﻄﺮﻳﻒ ﻓﻼ ﻳﺴﻦ ﻭﺧﺮﺝ ﺑﺎﻟﻤﺰﻭﺟﺔ ﻭاﻟﻤﻤﻠﻮﻛﺔ ﻏﻴﺮﻫﻤﺎ ﻓﻴﻜﺮﻩ ﻟﻪ ﻭﺑﺎﻟﻤﺮﺃﺓ اﻟﺮﺟﻞ ﻭاﻟﺨﻨﺜﻰ ﻓﻴﺤﺮﻡ اﻟﺨﻀﺎﺏ ﻋﻠﻴﻬﻤﺎ ﺇﻻ ﻟﻌﺬﺭ ﻧﻬﺎﻳﺔ ﻭﻣﻐﻨﻲ ﻗﺎﻝ ﻋ ﺷ ﻗﻮﻟﻪ ﻣ ﺭ ﻭﻳﺤﺮﻡ ﻋﻠﻰ اﻟﻤﺮﺃﺓ ﺧﺮﺝ ﺑﺎﻟﻤﺮﺃﺓ ﻏﻴﺮﻫﺎ ﻣﻦ ﺫﻛﺮ ﻭﺃﻧﺜﻰ ﺻﻐﻴﺮﻳﻦ ﻓﻴﺠﻮﺯ ﺣﻴﺚ ﻛﺎﻥ ﻣﻦ ﻃﺎﻫﺮ ﻏﻴﺮ ﺁﺩﻣﻲ ﺃﻣﺎ ﺇﺫا ﻛﺎﻥ ﻣﻦ ﻧﺠﺲ ﺃﻭ ﺁﺩﻣﻲ ﻓﻴﺤﺮﻡ ﻣﻄﻠﻘﺎ ﻭﻗﻮﻟﻪ ﻣ ﺭ ﺑﺸﻌﺮ ﻃﺎﻫﺮ ﺇﻟﺦ ﻇﺎﻫﺮﻩ ﻭﻟﻮ ﻛﺎﻥ ﻣﻦ ﺷﻌﺮ ﻧﻔﺴﻬﺎ اﻟﺬﻱ اﻧﻔﺼﻞ ﻣﻨﻬﺎ ﺃﻭ ﻻ، ﻭﻧﻘﻞ ﻋﻦ اﻟﺸﺎﺭﺡ ﻣ ﺭ ﺃﻧﻪ ﻳﺤﺮﻡ ﺫﻟﻚ ﻭﻟﻮ ﻣﻦ ﻧﻔﺴﻪ ﻟﻨﻔﺴﻪ ﻭﻟﻌﻞ ﻭﺟﻬﻪ ﺃﻧﻪ ﺻﺎﺭ ﻣﺤﺘﺮﻣﺎ ﻭﺗﻄﻠﺐ ﻣﻮاﺭاﺗﻪ ﺑﺎﻧﻔﺼﺎﻟﻪ ﻭﻋﻠﻴﻪ ﻓﻼ ﻳﺼﺢ ﺑﻴﻌﻪ ﻛﺒﻘﻴﺔ ﺷﻌﻮﺭ اﻟﺒﺪﻥ.

ﻭﻗﻮﻟﻪ ﻣ ﺭ ﻭﻟﻢ ﻳﺄﺫﻧﻬﺎ ﻓﻴﻪ ﺯﻭﺝ ﺇﻟﺦ ﺃﻱ ﻭﻟﻢ ﺗﺪﻝ ﻗﺮﻳﻨﺔ ﻋﻠﻰ اﻹﺫﻥ ﻭﻗﻮﻟﻪ ﻣﻤﺎ ﻳﺸﺒﻪ اﻟﺸﻌﺮ ﻣﻔﻬﻮﻣﻪ ﺃﻧﻪ ﺇﺫا ﺃﺷﺒﻪ اﻟﺸﻌﺮ ﻻ ﻳﺠﻮﺯ ﺇﻻ ﺑﺎﻹﺫﻥ ﻭﻗﻮﻟﻪ اﻟﺴﻮاﺩ ﻇﺎﻫﺮﻩ ﺃﻥ اﻟﺘﻄﺮﻳﻒ ﺑﻨﺤﻮ اﻟﺤﻨﺎء ﻻ ﻳﺘﻮﻗﻒ ﻋﻠﻰ اﻹﺫﻥ ﻭﻗﻮﻟﻪ ﻣ ﺭ ﻓﻲ ﺫﻟﻚ ﺃﻱ ﻣﺎ ﺗﻘﺪﻡ ﻣﻦ ﻗﻮﻟﻪ ﻭﻳﺤﺮﻡ ﺗﺠﻌﻴﺪ ﺷﻌﺮﻫﺎ ﻭﻭﺷﺮ ﺇﻟﺦ ﻭﻗﻮﻟﻪ ﻭﻳﺴﻦ ﻟﻠﻤﺮﺃﺓ اﻟﻤﺰﻭﺟﺔ ﺇﻟﺦ ﺃﻱ ﺑﻐﻴﺮ اﻹﺫﻥ ﻭﻗﻮﻟﻪ ﻓﻴﻜﺮﻩ ﻟﻪ ﺃﻱ ﺧﻀﺐ ﻛﻔﻬﺎ ﻭﻗﺪﻣﻬﺎ ﻭﺑﻘﻲ ﻣﺎ ﺗﻘﺪﻡ ﻣﻦ اﻟﻮﺻﻞ ﻭاﻟﺘﺠﻌﻴﺪ ﻭﻏﻴﺮﻫﻤﺎ ﻫﻞ ﻳﻜﺮﻩ ﻓﻲ ﻏﻴﺮ اﻟﻤﺰﻭﺟﺔ ﺃﻭ ﻳﺤﺮﻡ ﻓﻴﻪ ﻧﻈﺮ ﻭﻗﻀﻴﺔ ﻗﻮﻝ اﻟﺸﺎﺭﺡ ﻣ ﺭ ﻓﺈﻥ ﺃﺫﻥ ﻟﻬﺎ ﺯﻭﺟﻬﺎ ﺃﻭ ﺳﻴﺪﻫﺎ ﻓﻲ ﺫﻟﻚ ﺟﺎﺯ اﻟﺜﺎﻧﻲ ﻭﻳﺆﻳﺪﻩ ﺃﻧﻬﺎ ﺗﺠﺮ ﺑﻪ اﻟﺮﻳﺒﺔ ﻋﻠﻰ ﻧﻔﺴﻬﺎ ﻭﻗﻮﻟﻪ ﻣ ﺭ ﻭﺑﺎﻟﻤﺮﺃﺓ اﻟﺮﺟﻞ ﺇﻟﺦ ﺃﻱ اﻟﺒﺎﻟﻎ ﺃﻣﺎ اﻟﺼﺒﻲ ﻭﻟﻮ ﻣﺮاﻫﻘﺎ ﻓﻼ ﻳﺤﺮﻡ ﻋﻠﻰ ﻭﻟﻴﻪ ﻓﻌﻞ ﺫﻟﻚ ﺑﻪ ﻭﻻ ﺗﻤﻜﻴﻨﻪ ﻣﻨﻪ ﻛﺈﻟﺒﺎﺱ اﻟﺤﺮﻳﺮ ﻧﻌﻢ ﺇﻥ ﺧﻴﻒ ﻣﻦ ﺫﻟﻚ ﺭﻳﺒﺔ ﻓﻲ ﺣﻖ اﻟﺼﺒﻲ ﻓﻼ ﺗﺒﻌﺪ اﻟﺤﺮﻣﺔ ﻋﻠﻰ اﻟﻮﻟﻲ ﻭﻗﻮﻟﻪ ﻓﻴﺤﺮﻡ اﻟﺨﻀﺎﺏ ﻋﻠﻴﻬﻤﺎ ﺃﻱ ﺑاﻟﺤﻨﺎء ﺗﻌﻤﻴﻤﺎ ﻭﻗﻮﻟﻪ ﻣ ﺭ ﻟﻌﺬﺭ ﺃﻱ ﻭﺇﻥ ﻟﻢ ﻳﺒﺢ اﻟﺘﻴﻤﻢ اﻩـ. ﻋ ﺷ.

شرواني ٢/ ١٢٨


ﻭﻳﺴﻦ ﺧﻀﺐ اﻟﺸﻴﺐ ﺑاﻟﺤﻨﺎء ﻭﻧﺤﻮﻩ ﻟﻻﺗﺒﺎﻉ، ﻭﻳﺴﻦ ﻟﻠﻤﺮﺃﺓ اﻟﻤﺰﻭﺟﺔ ﺃﻭ اﻟﻤﻤﻠﻮﻛﺔ ﺧﻀﺐ ﻛﻔﻴﻬﺎ ﻭﻗﺪﻣﻴﻬﺎ ﺑﺬﻟﻚ ﺗﻌﻤﻴﻤﺎ ﻷﻧﻪ ﺯﻳﻨﺔ ﻭﻫﻲ ﻣﻄﻠﻮﺑﺔ ﻣﻨﻬﺎ ﻟﺰﻭﺟﻬﺎ ﺃﻭ ﺳﻴﺪﻫﺎ. ﺃﻣﺎ اﻟﺘﻄﺮﻳﻒ ﺃﻭ اﻟﺘﻨﻘﻴﺶ ﻓﻼ ﻳﺴﺘﺤﺐ، ﻭﺧﺮﺝ ﺑﺎﻟﻤﺰﻭﺟﺔ ﺃﻭ اﻟﻤﻤﻠﻮﻛﺔ ﻏﻴﺮﻫﻤﺎ ﻓﻴﻜﺮﻩ ﻟﻬﺎ، ﻭﺑﺎﻟﻤﺮﺃﺓ اﻟﺮﺟﻞ ﻭاﻟﺨﻨﺜﻰ ﻓﻴﺤﺮﻡ ﻋﻠﻴﻬﻤﺎ اﻟﺨﻀﺎﺏ ﺇﻻ ﻟﻌﺬﺭ، ﻭﺳﻴﺄﺗﻲ ﺇﻥ ﺷﺎء اﻟﻠﻪ ﺗﻌﺎﻟﻰ ﻓﻲ اﻟﻌﻘﻴﻘﺔ ﺯﻳﺎﺩﺓ ﻋﻠﻰ ﺫﻟﻚ

مغني المحتاج ، ١/ ٤٠٧

(ﻭ) ﻳﺴﻦ (ﺃﻥ ﺗﺨﻀﺐ اﻟﻤﺮﺃﺓ) ﻏﻴﺮ اﻟﻤﺤﺪﺓ (ﻟﻹﺣﺮاﻡ ﻳﺪﻳﻬﺎ) ﺃﻱ ﻛﻞ ﻳﺪ ﻣﻨﻬﺎ ﺇﻟﻰ اﻟﻜﻮﻉ ﻓﻘﻂ ﺑاﻟﺤﻨﺎء ﺧﻠﻴﺔ ﻛﺎﻧﺖ ﺃﻭ ﻣﺰﻭﺟﺔ، ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯا؛ ﻟﻤﺎ ﺭﻭﻱ ﻋﻦ اﺑﻦ ﻋﻤﺮ - ﺭﺿﻲ اﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ - ﺃﻥ ﺫﻟﻚ ﻣﻦ اﻟﺴﻨﺔ، ﻭﻷﻧﻬﻤﺎ ﻗﺪ ﻳﻨﻜﺸﻔﺎﻥ ﻭﺗﻤﺴﺢ ﻭﺟﻬﻬﺎ ﺑﺸﻲء ﻣﻨﻪ ﻷﻧﻬﺎ ﺗﺆﻣﺮ ﺑﻜﺸﻔﻪ ﻓﺘﺴﺘﺘﺮ ﺑﺸﺮﺗﻪ ﺑﻠﻮﻥ اﻟﺤﻨﺎء، ﻭﺇﻧﻤﺎ ﻳﺴﺘﺤﺐ ﺑاﻟﺤﻨﺎء ﺗﻌﻤﻴﻤﺎ ﺩﻭﻥ اﻟﺘﻄﺮﻳﻒ ﻭاﻟﺘﻨﻘﻴﺶ ﻭاﻟﺘﺴﻮﻳﺪ. 

ﺃﻣﺎ ﺑﻌﺪ اﻹﺣﺮاﻡ ﻓﻴﻜﺮﻩ ﻟﻬﺎ ﺫﻟﻚ ﻣﺎ ﻓﻴﻪ ﻣﻦ اﻟﺰﻳﻨﺔ ﻭﺇﺯاﻟﺔ اﻟﺸﻌﺚ

مغني ٢/ ٢٣٦

ﻭﻳﻜﺮﻩ ﺃﻥ ﻳﻨﺘﻒ اﻟﺸﻴﺐ ﻣﻦ اﻟﻤﺤﻞ اﻟﺬﻱ ﻻ ﻳﻄﻠﺐ ﻣﻨﻪ ﺇﺯاﻟﺔ ﺷﻌﺮﻩ، ﻭﻳﺴﻦ ﺧﻀﺒﻪ ﺑاﻟﺤﻨﺎء ﻭﻧﺤﻮﻩ. ﻭﻳﺴﻦ ﻟﻠﻤﺮﺃﺓ اﻟﻤﺰﻭﺟﺔ ﺃﻭ اﻟﻤﻤﻠﻮﻛﺔ ﺧﻀﺐ ﻛﻔﻬﺎ ﻭﻗﺪﻣﻬﺎ ﺑﺬﻟﻚ ﺗﻌﻤﻴﻤﺎ؛ ﻷﻧﻪ ﺯﻳﻨﺔ، ﻭﻫﻲ ﻣﻄﻠﻮﺑﺔ ﻣﻨﻬﺎ ﻟﺤﻠﻴﻠﻬﺎ، ﺃﻣﺎ اﻟﻨﻘﺶ ﻭاﻟﺘﻄﺮﻳﻒ ﻓﻼ، ﻭﺧﺮﺝ ﺑﺎﻟﻤﺰﻭﺟﺔ ﻭاﻟﻤﻤﻠﻮﻛﺔ ﻏﻴﺮﻫﻤﺎ ﻓﻴﻜﺮﻩ ﻟﻪ، ﻭﺑﺎﻟﻤﺮﺃﺓ اﻟﺮﺟﻞ ﻭاﻟﺨﻨﺜﻰ ﻓﻴﺤﺮﻡ اﻟﺨﻀﺎﺏ ﻋﻠﻴﻬﻤﺎ ﺇﻻ ﻟﻌﺬﺭ.

نهاية المحتاج ، ٢/ ٢٥

(ﻗﻮﻟﻪ: ﻭﺃﻣﺎ اﻟﻨﻘﺶ ﻭاﻟﺘﻄﺮﻳﻒ ﻓﻼ) ﺃﻱ ﻓﻼ ﻳﺴﻦ ﺑﻞ ﻳﺤﺮﻡ ﺑﺪﻭﻥ اﻹﺫﻥ ﺇﻥ ﻛﺎﻥ ﺑﺴﻮاﺩ ﻛﻤﺎ ﻣﺮ

ع ش ،٢/ ٢٥



(ﻭ) ﻳﺴﻦ (ﺃﻥ) (ﺗﺨﻀﺐ اﻟﻤﺮﺃﺓ) ﻏﻴﺮ اﻟﻤﺤﺪﺓ (ﻟﻹﺣﺮاﻡ) ﺃﻱ ﻹﺭاﺩﺗﻪ (ﻳﺪﻫﺎ) ﺃﻱ ﻛﻞ ﻳﺪ ﻣﻨﻬﺎ ﺇﻟﻰ اﻟﻜﻮﻉ ﻓﻘﻂ ﺑاﻟﺤﻨﺎء ﻭﻟﻮ ﺧﻠﻴﺔ ﻭﺷﺎﺑﺔ ﻟﻘﻮﻝ اﺑﻦ ﻋﻤﺮ - ﺭﺿﻲ اﻟﻠﻪ ﻋﻨﻬﻤﺎ -: ﺇﻥ ﺫﻟﻚ ﻣﻦ اﻟﺴﻨﺔ، ﻭﻷﻧﻬﻤﺎ ﻗﺪ ﻳﻨﻜﺸﻔﺎﻥ، ﻭﺗﻤﺴﺢ ﻭﺟﻬﻬﺎ ﺑﺸﻲء ﻣﻨﻪ؛ ﻷﻧﻬﺎ ﻣﺄﻣﻮﺭﺓ ﺑﻜﺸﻔﻪ ﻓﺘﺴﺘﺮ ﺑﺸﺮﺗﻪ ﺑﻠﻮﻥ اﻟﺤﻨﺎء، ﻭﻣﺤﻞ اﻻﺳﺘﺤﺒﺎﺏ ﺑاﻟﺤﻨﺎء ﺇﺫا ﻛﺎﻥ ﺗﻌﻤﻴﻤﺎ ﺩﻭﻥ اﻟﺘﻄﺮﻳﻒ ﻭاﻟﻨﻘﺶ ﻭاﻟﺘﺴﻮﻳﺪ ﺃﻣﺎ ﺑﻌﺪ اﻹﺣﺮاﻡ ﻓﻴﻜﺮﻩ ﻟﻬﺎ ﺫﻟﻚ ﻟﻤﺎ ﻓﻴﻪ ﻣﻦ اﻟﺰﻳﻨﺔ ﻭﺇﺯاﻟﺔ اﻟﺸﻌﺚ، ﻟﻜﻦ ﻻ ﻓﺪﻳﺔ ﻓﻴﻪ؛ ﻷﻧﻪ ﻟﻴﺲ ﺑﻄﻴﺐ ﻭﺧﺮﺝ اﻟﺮﺟﻞ ﻭاﻟﺨﻨﺜﻰ ﻓﻴﺤﺮﻡ ﻋﻠﻴﻬﻤﺎ ﺫﻟﻚ ﺇﻻ ﻟﻀﺮﻭﺭﺓ ﻭاﻟﻤﺤﺪﺓ ﻓﻴﺤﺮﻡ ﻋﻠﻴﻬﺎ ﺃﻳﻀﺎ. ﻭﻳﺴﻦ ﻟﻐﻴﺮ اﻟﻤﺤﺮﻣﺔ ﺃﻳﻀﺎ ﻟﻜﻨﻪ ﻟﻠﻤﺤﺮﻣﺔ ﺁﻛﺪ. ﻧﻌﻢ ﻳﻜﺮﻩ ﻟﻠﺨﻠﻴﺔ ﻣﻦ ﺯﻭﺝ ﺃﻭ ﺳﻴﺪ.

نهاية المحتاج ، ٣/ ٢٧١


(ﻓﺮﻉ ﻳﺴﺘﺤﺐ ﻟﻠﻤﺰﻭﺟﺔ ﻭﻏﻴﺮﻫﺎ) ﻋﺠﻮﺯا ﺃﻭ ﺷﺎﺑﺔ (ﻣﺴﺢ ﻭﺟﻬﻬﺎ ﺑاﻟﺤﻨﺎء) ﺑﺎﻟﻤﺪ (ﻟﻹﺣﺮاﻡ ﻭﺧﻀﺐ ﻛﻔﻴﻬﻤﺎ ﺑﻪ) ﻟﻪ ﻟﺘﺴﺘﺮ ﺑﻪ ﻣﺎ ﻳﺒﺮﺯ ﻣﻨﻬﺎ؛ ﻷﻧﻬﺎ ﺗﺆﻣﺮ ﺑﻜﺸﻒ اﻟﻮﺟﻪ، ﻭﻗﺪ ﻳﻨﻜﺸﻒ اﻟﻜﻔﺎﻥ؛ ﻭﻷﻥ اﻟﺤﻨﺎء ﻣﻦ ﺯﻳﻨﺘﻬﺎ ﻓﻨﺪﺏ ﻗﺒﻞ اﻹﺣﺮاﻡ ﻛﺎﻟﻄﻴﺐ ﻭﺭﻭﻯ اﻟﺪاﺭﻗﻄﻨﻲ ﻋﻦ اﺑﻦ ﻋﻤﺮ ﺃﻥ ﺫﻟﻚ ﻣﻦ اﻟﺴﻨﺔ (ﺗﻌﻤﻴﻤﺎ) ﻟﻠﻜﻔﻴﻦ *(ﻻ ﻧﻘﺸﺎ ﻭﺗﺴﻮﻳﺪا ﺃﻭ ﺗﻄﺮﻳﻔﺎ)* ﻓﻼ ﻳﺴﺘﺤﺐ ﺷﻲء ﻣﻨﻬﺎ ﻟﻤﺎ ﻓﻴﻪ ﻣﻦ اﻟﺰﻳﻨﺔ ﻭﺇﺯاﻟﺔ اﻟﺸﻌﺚ اﻟﻤﺄﻣﻮﺭ ﺑﻪ ﻓﻲ اﻹﺣﺮاﻡ ﺑﻞ ﺇﻥ ﻛﺎﻧﺖ ﺧﻠﻴﺔ، ﺃﻭ ﻟﻢ ﻳﺄﺫﻥ ﺣﻠﻴﻠﻬﺎ ﺣﺮﻡ ﻭﺇﻻ ﻓﻼ ﻛﻤﺎ ﻣﺮ ﻓﻲ ﺷﺮﻭﻁ اﻟﺼﻼﺓ

أسنى المطالب ١/ ٤٧٢

(ﻭ) ﻳﺤﺮﻡ (ﺗﺠﻌﻴﺪﻩ) ﺃﻱ اﻟﺸﻌﺮ (ﻭﻭﺷﺮ اﻷﺳﻨﺎﻥ) ﺃﻱ ﺗﺤﺪﻳﺪﻫﺎ ﻭﺗﺮﻗﻴﻘﻬﺎ ﻟﻠﺘﻐﺮﻳﺮ ﻭﻟﻠﺘﻌﺮﺽ ﻟﻠﺘﻬﻤﺔ ﻓﻴﻬﻤﺎ ﻭﻟﻠﺨﺒﺮ اﻟﺴﺎﺑﻖ ﻓﻲ اﻟﺜﺎﻧﻲ (، ﻭاﻟﺨﻀﺎﺏ ﺑﺎﻟﺴﻮاﺩ) ﻟﺨﺒﺮ «ﻳﻜﻮﻥ ﻗﻮﻡ ﻳﺨﻀﺒﻮﻥ ﻓﻲ ﺁﺧﺮ اﻟﺰﻣﺎﻥ ﺑﺎﻟﺴﻮاﺩ ﻛﺤﻮاﺻﻞ اﻟﺤﻤﺎﻡ ﻻ ﻳﺮﻳﺤﻮﻥ ﺭاﺋﺤﺔ اﻟﺠﻨﺔ» ﺭﻭاﻩ ﺃﺑﻮ ﺩاﻭﺩ ﻭﻏﻴﺮﻩ (ﻭﺗﺤﻤﻴﺮ اﻟﻮﺟﻨﺔ) ﺑاﻟﺤﻨﺎء، ﺃﻭ ﻧﺤﻮﻩ (ﻭﺗﻄﺮﻳﻒ اﻷﺻﺎﺑﻊ) ﺑﻪ ﻣﻊ اﻟﺴﻮاﺩ ﻟﻠﺘﻌﺮﺽ ﻟﻠﺘﻬﻤﺔ (ﺇﻻ ﺑﺈﺫﻥ ﺯﻭﺝ ﺃﻭ ﺳﻴﺪ) ﻟﻬﺎ ﻓﻲ ﺟﻤﻴﻊ ﻣﺎ ﺫﻛﺮ ﺑﻌﺪ ﻗﻮﻟﻪ ﺣﺮاﻡ ﻓﻴﺠﻮﺯ ﻟﻬﺎ ﺫﻟﻚ؛ ﻷﻥ ﻟﻪ ﻏﺮﺿﺎ ﻓﻲ ﺗﺰﻳﻨﻬﺎ ﻟﻪ، ﻭﻗﺪ ﺃﺫﻥ ﻟﻬﺎ ﻓﻴﻪ ﻭﺧﺎﻟﻒ ﻓﻲ اﻟﺘﺤﻘﻴﻖ ﻓﻲ اﻟﻮﺻﻞ، ﻭاﻟﻮﺷﺮ ﻓﺄﻟﺤﻘﻬﻤﺎ ﺑﺎﻟﻮﺷﻢ ﻓﻲ اﻟﻤﻨﻊ ﻣﻄﻠﻘﺎ

أسنى المطالب ١/ ١٧٣

(ﻗﻮﻟﻪ ﻭاﻟﺨﻀﺎﺏ ﺑﺎﻟﺴﻮاﺩ) ﺃﻣﺎ ﺑاﻟﺤﻨﺎء ﻭﺣﺪﻩ ﻓﺠﺎﺋﺰ.

حاشية  على أسنى المطالب 

أسنى المطالب ١/ ١٧٣

ﻭﻳﺴﻦ اﻟﺨﻀﺐ ﻟﻐﻴﺮ اﻟﻤﺤﺮﻣﺔ ﺃﻳﻀﺎ ﺇﻥ ﻛﺎﻧﺖ ﺧﻠﻴﺔ ﻭﺇﻻ ﻛﺮﻩ، ﻭﻻ ﻳﺴﻦ ﻟﻬﺎ ﻧﻘﺶ ﻭﺗﺴﻮﻳﺪ ﻭﺗﻄﺮﻳﻒ ﻭﺗﺤﻤﻴﺮ ﻭﺟﻨﺔ ﺑﻞ ﻳﺤﺮﻡ ﻭاﺣﺪ ﻣﻦ ﻫﺬﻩ ﻋﻠﻰ ﺧﻠﻴﺔ ﻭﻣﻦ ﻟﻢ ﻳﺄﺫﻥ ﻟﻬﺎ ﺣﻠﻴﻠﻬﺎ. ﻭﻗﻮﻟﻪ " ﻋﻠﻰ ﺧﻠﻴﺔ " ﺃﻱ ﻭﻟﻮ ﻏﻴﺮ ﺷﺎﺑﺔ، ﺷﺮﺡ ﺣﺞ. ﻭﺧﺮﺝ اﻟﺮﺟﻞ ﻭاﻟﺨﻨﺜﻰ، ﻓﻼ ﻳﺴﻦ ﻟﻬﻤﺎ اﻟﺨﻀﺐ ﺑﻞ ﻳﺤﺮﻡ ﻛﻤﺎ ﻓﻲ اﻟﻤﻨﻬﺞ

حاشية البجيرمي على الخطيب  ٢/ ٤٣٥

(ﻭ) ﺃﻥ تخضب (اﻟﻤﺰﻭﺟﺔ ﻳﺪﻳﻬﺎ، ﻭﺭﺟﻠﻴﻬﺎ ﺑاﻟﺤﻨﺎء) ﺇﻥ ﻛﺎﻥ ﺣﻠﻴﻠﻬﺎ ﻳﺤﺒﻪ، ﻭﺃﻥ ﺗﺒﺪﺃ ﻓﻲ ﻛﻞ ﺫﻟﻚ ﺑﺎﻟﻴﻤﻨﻰ، ﺃﻣﺎ ﻏﻴﺮﻫﺎ .. ﻓﻼ ﻳﺴﻦ ﻟﻬﺎ ﺫﻟﻚ، ﺑﻞ ﻳﺤﺮﻡ ﻋﻠﻴﻬﺎ اﻟﺨﻀﺐ ﺑﺴﻮاﺩ، ﻭﺗﻄﺮﻳﻒ اﻷﺻﺎﺑﻊ ﻭﺗﺤﻤﻴﺮ اﻟﻮﺟﻨﺔ ﻭاﻟﻨﻘﺶ ﺇﻥ ﻛﺎﻧﺖ ﻏﻴﺮ ﻣﻔﺘﺮﺷﺔ، ﺃﻭ ﻟﻢ ﻳﺄﺫﻥ ﻟﻬﺎ ﺣﻠﻴﻠﻬﺎ.

بشرى الكريم ، ١/ ٩٠


ﻭﻋﺒﺎﺭﺓ اﻟﻜﺮﺩﻱ: ﻗﻮﻟﻪ: ﻭﻳﺤﺮﻡ اﻟﺤﻨﺎء ﻟﻠﺮﺟﻞ. ﺧﺮﺝ ﺑﻪ اﻟﻤﺮﺃﺓ، ﻓﻔﻴﻬﺎ ﺗﻔﺼﻴﻞ، *ﻓﺈﻥ ﻛﺎﻥ ﻹﺣﺮاﻡ اﺳﺘﺤﺐ ﻟﻬﺎ ﺳﻮاء ﻛﺎﻧﺖ ﻣﺰﻭﺟﺔ.*

*ﺃﻭ ﻏﻴﺮ ﻣﺰﻭﺟﺔ، ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯا ﻭﺇﺫا اﺧﺘﻀﺒﺖ ﻋﻤﺖ اﻟﻴﺪﻳﻦ ﺑﺎﻟﺨﻀﺎﺏ. ﻭﺃﻣﺎ اﻟﻤﺤﺪﺓ: ﻓﻴﺤﺮﻡ ﻋﻠﻴﻬﺎ، ﻭاﻟﺨﻨﺜﻰ ﻛﺎﻟﺮﺟﻞ.*

*ﻭﻳﺴﻦ ﻟﻐﻴﺮ اﻟﻤﺤﺮﻣﺔ ﺇﻥ ﻛﺎﻧﺖ ﺣﻠﻴﻠﺔ ﻭﺇﻻ ﻛﺮﻩ. ﻭﻻ ﻳﺴﻦ ﻟﻬﺎ ﻧﻘﺶ ﻭﺗﺴﻮﻳﺪ ﻭﺗﻄﺮﻳﻒ ﻭﺗﺤﻤﻴﺮ ﻭﺟﻨﺔ، ﺑﻞ ﻳﺤﺮﻡ ﻭاﺣﺪ ﻣﻦ ﻫﺬﻩ ﻋﻠﻰ ﺧﻠﻴﺔ ﻭﻣﻦ ﻟﻢ ﻳﺄﺫﻥ ﻟﻬﺎ ﺣﻠﻴﻠﻬﺎ.*


إعانة الطالبين ، ٢/ ٣٨٧

Wednesday, June 4, 2025

കത്തി നടത്തിയോ ഇല്ലേ ?

 📚

*കത്തി നടത്തിയോ ഇല്ലേ ?*


ഇസ്മാഈൽ നബി(അ)ൻ്റെ കഴുത്തിൽ കത്തി നടത്തിയോ ഇല്ലേ എന്നതിൽ രണ്ടു വീക്ഷണങ്ങളുണ്ട്. ഇല്ലെന്നതാണ് നമ്മുടെ പക്ഷം എന്ന് ഇമാം മഹല്ലീ(റ)

 جمع الجوامع

 ൻ്റെ ശറഹിൽ പറയുന്നു:


وَعِنْدَنَا لَمْ يُمِرَّ الْخَلِيلُ آلَةَ الذَّبْحِ عَلَى مَحَلِّهِ مِنْ ابْنِهِ لِنَسْخِهِ قَبْلَ التَّمَكُّنِ مِنْهُ لِقَوْلِهِ تَعَالَى {وَفَدَيْنَاهُ بِذِبْحٍ عَظِيمٍ} [الصافات: ١٠٧]. اه‍ 

(شرح المحلي لجمع الجوامع) 


 ഇത് അഹ്‌ലുസ്സുന്നഃയിലെ ചെറിയൊരു പക്ഷത്തിൻ്റെ മാത്രം ന്യായമാണ്. മുഅ്തസിലുകളിലെ ഭൂരിപക്ഷത്തിൻ്റെയും. അഹ്‌ലുസ്സുന്നഃയിലെ ഭൂരിപക്ഷവും കത്തി നടത്തിയിട്ടുണ്ട് എന്നതിനെ ശരിവെക്കുന്നവരാണ്. ഇക്കാര്യം ഇമാം തന്നെ, അവരുടെ അവസാന കാലത്ത് രചിച്ച തഫ്സീർ ജലാലൈനിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്നു അബ്ബാസ്(رضي الله عنهما)നെ തൊട്ട് ഉദ്ധരിക്കപ്പെട്ടതും ഇതാണ്.


{فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ} - (الصافات - ١٠٣)

وَكَانَ ذَلِكَ بِمِنًى وَأَمَرَّ السِّكِّين عَلَى حَلْقه فَلَمْ تَعْمَل شَيْئًا بِمَانِعٍ مِنْ القدرة الإلهية. اه‍ 

(تفسير الجلالين)


 കത്തി നടത്തിയെന്നത് അഹ്‌ലുസ്സുന്നഃ യുടെ വീക്ഷണമായിട്ടാണ് പൊതുവെ അറിയപ്പെടുന്നത് എന്ന് അല്ലാമഃ സ്വാവി(റ) ഹാശിയഃയിൽ പറഞ്ഞതും ശ്രദ്ധിക്കേണ്ടതാണ്:


(قوله وَأَمَرَّ السِّكِّين)

 هذا أحد قولين مشهورين وهو ما تقدم عن ابن عباس والآخر أنه لم يمر السكين... وبالأول استدل به أهل السنة.. اه‍

 (حاشية الصاوي)


കത്തി നടത്തിയിട്ടില്ല എന്നത് അഹ്‌ലുസ്സുന്നഃയുടെ ഏകപക്ഷീയമായ വീക്ഷണമാണ് എന്ന രൂപത്തിൽ

 جمع الجوامع

 ൻ്റെ ശറഹിൽ ഇമാം പറഞ്ഞതിനെ നിരൂപിക്കുന്നുണ്ട് അല്ലാമഃ സുലൈമാനുൽ ജമൽ(റ):


(قوله وأمرّ السكين) قد جرى على هذا هنا ونقله الخازن عن ابن عباس، ونقله غيره من المفسرين. والأمر النقلي لا يعارض إلا بنقل أوضح منه، أو بالطعن في سنده. 

إذا علمت هذا علمت أن ما سلكه الشارح نفسه في شرح جمع الجوامع من أن هذا قول اعتزالي غير سديد، لانه لم يقيم عليه دليلا بل تمسك بأمر عقلي لا شاهد فيه. اه‍  

(حاشية الجمل)


  എന്തായാലും ഇതൊരു ചരിത്രപരമായ വീക്ഷണ വ്യത്യാസമാണ്. അല്ലാതെ അഹ്‌ലുസ്സുന്നഃ - ബിദ്അതു കക്ഷികൾക്കിടയിലെ വിശ്വാസ തർക്കമൊന്നുമല്ല.


💫

കൊടും ചതി!*

 📚 *കൊടും ചതി!* ____________________ തിരുനബി(സ്വ) തങ്ങൾ മദീനഃയിലെത്തിയിട്ട് ആറാമത്തെ വർഷം. ഉക്‌ല്, ഉറൈനഃ  ( عُكْل وعُرينة )  എന്നീ ഗോത്രങ്ങ...