Wednesday, May 29, 2024

മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും*

 https://www.facebook.com/share/p/uJ2DidVAW7WXhzXM/?mibextid=oFDknk

*മുജാഹിദ് പ്രസ്ഥാനം;*

*കുണ്ടുതോട് വ്യവസ്ഥക്ക്*

*മുമ്പും ശേഷവും*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം -1️⃣1️⃣5️⃣

✍️ Aslamsaquafi suraiji Payyoli

➖➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് സംവാദം നടന്നില്ലെങ്കിലും അതിൻ്റെ വ്യവസ്ഥകൊണ്ട്  ഗുണങ്ങളേറെയുണ്ടായിട്ടുണ്ട്. 


സുന്നികൾക്കില്ലാത്ത വിശ്വാസം വെച്ചുകെട്ടി അതിനു മറുപടി പറയുന്ന ഒരു ശൈലി പണ്ടുമുതലേ മൗലവിമാർക്കുണ്ടായിരുന്നല്ലോ. അത്തരം ശൈലികൾ മൗലവിമാർ സംവാദ വ്യവസ്ഥയിൽ പ്രയോഗിച്ചപ്പോൾ സുന്നിപണ്ഡിതർ അത്  തിരുത്തി വസ്തുതകൾ ബോധ്യപ്പെടുത്തി എന്നത് വ്യവസ്ഥ കൊണ്ടുളള എടുത്തു പറയാവുന്നൊരു നേട്ടം തന്നെയാണ്. 


ഉദാഹരണത്തിന്, മഹാന്മാരുടെ ഹഖ്, ജാഹ്, ബറകത് കൊണ്ടുള്ള തവസ്സുൽ. 

മഹാന്മാരെ തവസ്സുൽ ചെയ്ത് അല്ലാഹു തആലയോട് ഒരു കാര്യം  ചോദിക്കുമ്പോൾ അല്ലാഹു അത് ചെയ്തുതരാൻ നിർബന്ധിതനാകുമെന്നാണ് സുന്നികൾ വിശ്വസിക്കുന്നത് എന്ന  ഒരു ധാരണ പരത്തി ഹഖ്, ബറകത്ത് കൊണ്ടുള്ള തവസ്സുൽ ശിർക്കാണെന്ന് വാദിക്കാനായിരുന്നു മൗലവിമാർ ശ്രമിച്ചത്. സുന്നി ഉലമാക്കൾ അത് തിരുത്തി; തവസ്സുൽ ഘട്ടത്തിൽ അല്ലാഹു തആലാക്ക് അങ്ങനെ ഒരു "നിർബന്ധിതാവസ്ഥ" ഇല്ലെന്ന വസ്തുത അവർക്ക് പഠിപ്പിച്ചു കൊടുത്തു. അങ്ങനെ ആ വിഷയം വാദാപ്രതിവാദത്തിന് വിഷയമാക്കേണ്ടതില്ലെന്ന് രണ്ടു കൂട്ടരും തീരുമാനിക്കുകയും ചെയ്തു.


വ്യവസ്ഥ നമ്പർ 3 പരിശോധിക്കുക.

" തവസ്സുൽ, അഥവാ മരിച്ചുപോയ മഹാത്മാക്കളെ ഇടയാളരാക്കി അല്ലാഹുവിനോട് ദുആ ഇരക്കുന്നതിന്റെ അർത്ഥത്തിൽ അങ്ങനെ ചെയ്യുമ്പോൾ അല്ലാഹു നിർബന്ധിതനാകും എന്ന വിശ്വാസം സുന്നി- മുജാഹിദുകൾക്കിടയിൽ തർക്കമില്ലാത്തതിനാൽ ആ ഭാഗം വാദപ്രതിവാദ വിഷയമാക്കേണ്ടതില്ല. "

(ഒതായും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ: 131 )


ഈ സംവാദ വ്യവസ്ഥയെ മറ്റൊരു രൂപത്തിൽ കൂടി  നമുക്ക് വിശകലനം ചെയ്യാം. അതായത്, 

ഈ സംവാദ വ്യവസ്ഥ ഇപ്പോൾ മൗലവിമാർക്കിടയിൽ എത്രത്തോളം സ്വീകാര്യമാണ്.? 

ഇത്  പഠന വിധേയമാക്കുമ്പോൾ മൗലവിമാരുടെ ആദർശ അസ്ഥിരത നമുക്ക് വേഗം ബോധ്യപ്പെടും.


ഒന്നാമതായി തവസ്സുൽ തന്നെ ഉദാഹരണമായെടുക്കാം.

1- *തവസ്സുൽ* 

*അന്ന് ശിർക്കല്ല* 

*ഇന്ന് ശിർക്കാണ്*


മഹാന്മാരുടെ ബറകത് കൊണ്ട് / മുഖേനെ അല്ലാഹുതആലയോട് ഒരു കാര്യം ചോദിക്കുമ്പോൾ അത് സാധിപ്പിച്ചു തരൽ അല്ലാഹുവിന് നിർബന്ധ ബാധ്യതയാണെന്ന് വിശ്വസിച്ചു കൊണ്ട് തവസ്സുൽ ശിർക്കാണെന്നും അങ്ങനെയല്ലെങ്കിൽ ഹഖ്, ബറകത് കൊണ്ടുള്ള തവസ്സുൽ കറാഹത്താണെന്നു മായിരുന്നു കുണ്ടുതോട് സംവാദത്തിൽ മൂന്നാം നമ്പറായി എഴുതിയിട്ടുള്ളത്. 


അതായത്, നാം ചെയ്തു വരാറുള്ള മഹാന്മാരുടെ ഹഖ്, ജാഹ്, ബറകത്ത് കൊണ്ടുള്ള തവസ്സുൽ മുജാഹിദുകൾക്ക് അന്ന് കറാഹത്ത് മാത്രമായിരുന്നു.


"അല്ലാഹു നിർബന്ധിതനാകും എന്ന വിശ്വാസത്തോടെ (തവസ്സുൽ) ചെയ്താൽ ശിർക്കും അല്ലാത്തപക്ഷം കറാഹത്തുമാണെന്ന് മുജാഹിദുകൾ. "

(ഒതായിയും ഇസ്‌ലാഹി

പ്രസ്ഥാനവും - കുണ്ടു തോട് വ്യവസ്ഥ പേ: 131)


സുന്നികൾ ചെയ്യുന്ന  തവസ്സുൽ ശിർക്കല്ല എന്ന് അവരും സമ്മതിച്ചതു കൊണ്ടാണല്ലോ ആ സംവാദത്തിൽ നിന്നും ആ വിഷയം മാറ്റിവെച്ചത്.

എന്നാൽ വ്യവസ്ഥക്ക്  ശേഷം 

ഈ നിലപാട് മാറി മറിഞ്ഞു.


കെ എൻ എം പ്രസിദ്ധീകരിച്ച അല്ലാഹു എന്ന പുസ്തകത്തിൽ:

"ഒട്ടേറെ ന്യായീകരണങ്ങൾ തവസ്സുൽവാദക്കാർ ഉന്നയിക്കാറുണ്ടെങ്കിലും അതൊന്നും സ്വീകാര്യയോഗ്യമല്ല. ആയതിനാൽ മുഹിയിദ്ദീൻ ശൈഖേ രക്ഷിക്കണേ ബദരീങ്ങളെ കാക്കണേ എന്നിങ്ങനെയുള്ള തേട്ടവും ബദ് രീങ്ങളുടെ ബറകത്ത് കൊണ്ട് രോഗം ശിഫയാക്കണേ.. ഞങ്ങൾക്ക് അവർ മുഖേനെ തുണയാകണേ.. എന്നൊക്കെ പ്രാർത്ഥിക്കൽ മതവിരുദ്ധവും മാതൃകയില്ലാത്തവയുമാണ്. ഇപ്രകാരം തവസ്സുൽ ചെയ്തു പ്രാർത്ഥിക്കുന്നത് കടുത്ത ശിർക്കാണ്. "

(വിശ്വാസ കാര്യങ്ങൾ 

അല്ലാഹു - KNM പേ:329)


നോക്കൂ, കുണ്ടുതോട് വ്യവസ്ഥയിൽ ശിർക്കല്ല എന്ന് തുറന്നു പ്രഖ്യാപിച്ച ഒരു കാര്യത്തെ പിന്നീട് മൗലവിമാർ നിരുപാധികം ശിർക്കാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സംവാദ വ്യവസ്ഥ കൊണ്ട് നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം വഹാബിസത്തിന്റെ വിശ്വാസ മാറ്റങ്ങൾ സമൂഹത്തിന് ബോധ്യപ്പെടുത്താൻ സാധിക്കുന്നു എന്നതാണ്.

കുണ്ടുതോട്* *സംവാദം നടന്നില്ല.* ➖മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം - 1️⃣1️⃣4️⃣

 https://www.facebook.com/share/LWWB4cVn5qyFEJeG/?mibextid=oFDknk

*വഹാബി ഭീരുത്വം;*

*കുണ്ടുതോട്*

*സംവാദം നടന്നില്ല.*

➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം - 1️⃣1️⃣4️⃣

✍️ Aslamsaquafi suraiji payyoli

➖➖➖➖➖➖➖➖➖➖➖

മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് കുണ്ടുതോട്. 

ഒതായി, എടവണ്ണ പ്രദേശങ്ങളിലെ വഹാബി വൽക്കരണം പരിസരങ്ങളിലേക്ക് പടരാതിരിക്കാൻ സുന്നികൾ ജാഗ്രത പാലിച്ചിരുന്നു. കുണ്ടുതോട് പ്രദേശത്ത് നിരന്തരം വഅള് പരിപാടി സംഘടിപ്പിക്കുകയും വിശ്വാസികളെ ഉൽബുദ്ധരാക്കുകയും ചെയ്തു. സുന്നികളുടെ പ്രഭാഷണങ്ങളിൽ ഉദ്ധരിക്കുന്ന പ്രമാണങ്ങൾ മൗലവിമാർക്കും പരിശോധിക്കാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. നേരിട്ട് സംവദിക്കാനുള്ള അവസരങ്ങൾ നിരന്തരം നൽകിക്കൊണ്ടിരുന്നു. തത്ഫലമായി സംവാദത്തിന് വേദിയൊരുങ്ങി. എല്ലാ വിഷയത്തിലും സംവാദം നടത്തണമെന്നായിരുന്നു തീരുമാനം. 10 ദിവസങ്ങളിലായി 58 വിഷയങ്ങളിൽ രണ്ടു കൂട്ടരും വാദങ്ങൾ എഴുതി. അതിൽ എട്ടു വിഷയങ്ങളിൽ വലിയ അഭിപ്രായ ഭിന്നത ഇല്ലാത്തതിനാൽ സംവാദം വേണ്ടതില്ലെന്ന് തീരുമാനമായി. 


സുന്നി പക്ഷത്ത് ശൈഖുനാ ഇ കെ ഹസ്സൻ മുസ്‌ലിയാർ, സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ്, പി അബ്ദുറഹ്മാൻ മുസ്‌ലിയാർ, കെ എം മാത്തോട്ടം തുടങ്ങിയവരും മുജാഹിദ് പക്ഷത്തുനിന്ന് എ പി അബ്ദുൽ ഖാദർ മൗലവി, പികെ അലി അബ്ദുറസാഖ് മദനി, എം.കെ അലി അക്ബർ മൗലവി എന്നിവരുമായിരുന്നു വ്യവസ്ഥക്ക് നേതൃത്വം നൽകിയത്. 


1974 ജൂൺ 1, 9, 28, ജൂലൈ 26, സപ്തംബർ 8, ഒക്ടോബർ 25, 1975 ജനുവരി 17,31 ഫെബ്രുവരി 2, മാർച്ച് 4 തിയ്യതികളിലായിരുന്നു ഇരു വിഭാഗം പണ്ഡിതന്മാരും യോഗം ചേർന്ന് വാദപ്രതിവാദ വിഷയങ്ങളും നിബന്ധനകളും രീതികളും തീരുമാനിച്ചത്.


1975 ഏപ്രിൽ 10 മുതൽ 24 കൂടിയ തീയതികളിൽ 15 ദിവസവും മെയ് 10 മുതൽ 24 കൂടിയ ദിവസങ്ങളിൽ 15 ദിവസവുമായി 30 ദിവസമാണ് വാദപ്രതിവാദം നടത്താൻ നിശ്ചയിച്ചിരുന്നത്. പക്ഷേ, ഒരു വർഷത്തോളം എടുത്ത് വ്യവസ്ഥകളും തീരുമാനങ്ങളുമൊക്കെ എഴുതിയ ഈ സംവാദം നടക്കാതെ പോയി എന്നത് ഏറെ ഖേദകരമാണ്. 


നൂറുകണക്കിന് സംവാദ വ്യവസ്ഥകൾ കേരളത്തിൽ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും സംവാദം നിശ്ചയിച്ച രൂപത്തിൽ നടന്നത് വളരെ വിരളമാണ്. പലരുടെയും നിർബന്ധങ്ങൾക്ക് വഴങ്ങി സംവാദ വ്യവസ്ഥക്ക് വരുന്ന മൗലവിമാർ

എന്തെങ്കിലും ന്യായങ്ങൾ മുന്നിൽവെച്ച് പരിപാടിക്ക് തടസ്സം നിൽക്കുകയാണ് പതിവ്. കുണ്ടുതോട് വാദപ്രതിവാദത്തിനും തടസ്സം മൗലവിമാരുടെ ചില ദുർവാശികൾ മാത്രമായിരുന്നു.


നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത കാരണങ്ങളാലാണത്രേ കുണ്ടുതോട് വാദപ്രതിവാദം നടക്കാതെ പോയത്. അതായത് ഒരാഴച മുമ്പേ സുന്നികൾക്ക് ഉദ്ധരിക്കാനുള്ള തെളിവുകൾ എഴുതി കൈമാറണമത്രെ. ഇതൊരുതരം ഭീരുത്വം തന്നെയാണെന്ന് ആർക്കും ബോധ്യപ്പെടും. സ്വന്തം ആദർശത്തിനെതിരായി ഒരു പ്രമാണം ഖുർആനിലോ ഹദീസിലോ ഇല്ലെന്ന് ഉറപ്പിച്ചു പറയാൻ മൗലവിമാർക്ക് സാധ്യമല്ല എന്നതാണല്ലോ ഈ നിബന്ധനകളിൽ നിന്ന് ബോധ്യമാവുന്നത്. സുന്നികൾ ഉദ്ധരിക്കാൻ പോകുന്ന തെളിവുകൾ ആദ്യം ലഭിച്ചാൽ അതിനെ എങ്ങനെയൊക്കെ ദുർവ്യാഖ്യാനിക്കണമെന്ന് ആലോചിച്ച് മൗലവിമാർക്ക് സമാധാനിക്കാനാവും, മാത്രമല്ല എഴുതിത്തരുന്ന പ്രമാണങ്ങൾക്ക് അപ്പുറത്ത് എന്തു ഉദ്ധരിച്ചാലും അത് തള്ളിക്കളയാൻ മൗലവിമാർക്ക് നിഷ്പ്രയാസം സാധിക്കുകയും ചെയ്യും. 


സുന്നികൾക്കാവട്ടെ, സ്വന്തം ആദർശ ആശയങ്ങൾക്ക് വിരുദ്ധമായി ഒരു പ്രമാണവും ലോകത്തില്ലെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്നത് കൊണ്ട് മൗലവിമാർ എന്ത് തെളിവായി കൊണ്ടുവരും എന്ന ഒരു ആശങ്കയേ ഇല്ല. എന്തു കൊണ്ടു വന്നാലും അപ്പോൾ തന്നെ അതിനെ ഖണ്ഡിക്കാനുള്ള പാണ്ഡിത്യവും അവർക്കുണ്ട്. അത് വിശ്വാസവും കർമ്മവും പ്രമാണങ്ങളിൽ അധിഷ്ഠിതമായതുകൊണ്ട് മാത്രം ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ തെളിവുകൾ ആദ്യം ഹാജരാക്കണം എന്ന ഒരു നിബന്ധന സുന്നികൾ വെച്ചിട്ടുമില്ല. 


തെളിവുകൾ ആദ്യം ഹാജരാക്കണമെന്നത് പ്രായോഗികമല്ലെന്ന് അവർക്കും അറിയാത്തതല്ല. ഇങ്ങനെ സംവാദങ്ങൾക്ക് സാധാരണ ചെയ്യാറുമില്ല. മുജാഹിദുകൾ പരസ്പരം നടക്കുന്ന സംവാദങ്ങളിൽ പോലും ഇങ്ങനെ ഒരു നിയമം നാം കണ്ടിട്ടുമില്ല. ഈ സംവാദം നടക്കരുതെന്ന ദുരുദ്ദേശത്തോടുകൂടി പാലിക്കാൻ പറ്റാത്ത നിയമങ്ങൾ മുന്നിലിടുക മാത്രമാണ് മൗലവിമാർ ചെയ്തിരുന്നത്.

സയ്യിദന്മാരെ വഹാബികൾ* *ഉപയോഗപ്പെടുത്തിയ വിധം* മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 113

 https://www.facebook.com/share/p/v4g3cLM5ebsKGyby/?mibextid=oFDknk

*സയ്യിദന്മാരെ വഹാബികൾ* 

*ഉപയോഗപ്പെടുത്തിയ വിധം*

➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 113

✍️Aslamsaquafi payyoli

➖➖➖➖➖➖➖➖➖➖➖


സയ്യിദന്മാരെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണല്ലൊ സുന്നികൾ. 

വഹാബികളാവട്ടെ, സയ്യിദന്മാർ എന്നൊരു പ്രത്യേക വിഭാഗമില്ലെന്നും നബികുടുംബത്തിന് ഒരു പ്രത്യേകതയുമില്ലെന്നും പഠിപ്പിക്കുന്നു, അവരെ പ്രത്യേകം ബഹുമാനിക്കുന്നതും ആദരിക്കുന്നതും  ശിയാക്കളുടെ വിശ്വാസമാണെന്നും പ്രചരിപ്പിക്കുന്നു.


"മുഹമ്മദ് നബി(സ) 

പഠിപ്പിച്ച് പരിശീലിപ്പിച്ച്  വളർത്തിയെടുത്ത സമൂഹത്തിൽ തങ്ങന്മാരില്ല...ഈ ദുഷിച്ച സമ്പ്രദായം പിന്നെ ഉണ്ടായത് എങ്ങനെ? ശിയാക്കളിൽ നിന്നുത്ഭവിച്ച അന്ധവിശ്വാസത്തെ സുന്നികൾ മാലയിട്ട് സ്വീകരിച്ചത് തന്നെ. "

(സൽസബീൽ മാസിക

1997 സെപ്ത: പേ: 12)

"പ്രവാചകർ സംസ്കരിച്ചെടുത്ത സമൂഹമാണിത്. ഇതിൽ തങ്ങന്മാരെവിടെ? പിന്നെ ഇതെങ്ങനെ ഉണ്ടായി?ശിയാക്കളിൽ നിന്ന് ഉത്ഭവിച്ച അന്ധവിശ്വാസത്തെ സുന്നികൾ മാലയിട്ട് സ്വീകരിച്ചത് തന്നെ! "

(കെ. ഉമർ മൗലവി

ഓർമ്മകളുടെ തീരത്ത്

പേജ് : 6 )


എന്നാൽ സയ്യിദന്മാരെ ഉപയോഗപ്പെടുത്തി സുന്നി പള്ളികൾ പിടിച്ചെടുക്കാനും മഹല്ലുകളിൽ കയറി കൂടാനും മൗലവിമാർ മിടുക്കന്മാരായിരുന്നു. ആദ്യം സുന്നി പള്ളികളിൽ എന്തെങ്കിലും പ്രശ്നം സൃഷ്ടിക്കും. അധികവും ഖുതുബ പരിഭാഷയാവും. ഒടുവിൽ പള്ളി പൂട്ടിക്കും. പിന്നീട്, പരിഹാരം തേടി സയ്യിദന്മാരെ സമീപിക്കാം എന്ന് അവർ തന്നെ നിർദ്ദേശം വെക്കും. തങ്ങന്മാരെ സമീപിക്കണ്ട എന്ന് പറയാൻ സുന്നികൾ തയ്യാറാവില്ലല്ലോ. സുന്നികൾ അദബോടെ താഴ്മയോടെ സയ്യിദന്മാരുടെ സമീപത്തെത്തും. 

മൗലവിമാർ സയ്യിദന്മാരെ സ്വകാര്യമായി കണ്ടു അവർക്ക് അനുകൂലമായ തീരുമാനങ്ങൾ ഒപ്പിക്കുകയും ചെയ്യും. 

പാവം സുന്നികൾ, അവർ സയ്യിദന്മാർ എന്താണോ തീരുമാനിക്കുന്നത് അതനുസരിക്കും. പള്ളിയുമായി മൗലവിമാർ പോവുകയും നിരാശയോടെ സുന്നികൾ മടങ്ങിവരുകയും ചെയ്യും. 


മലപ്പുറം, കാരക്കുന്ന് പള്ളി ഇതിനുദാഹരണമായെടുക്കാം. 1966 ൻ്റെപകുതിയോടെ പള്ളിയിൽ ഖുത്തുബ പരിഭാഷ തർക്കം ആരംഭിച്ചു. 1967ൽ ആർ.ഡി.ഒ  പള്ളി പൂട്ടി. സുന്നികളും വഹാബികളും സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് ജുമാ നമസ്കാരം ആരംഭിച്ചു. 

പ്രശ്ന പരിഹാരത്തിന് സയ്യിദന്മാരെ തിരഞ്ഞെടുത്തു. അവസാനം പ്രശ്നം പരിഹരിച്ചു. പള്ളി വഹാബികൾക്കായി തുറന്നു കൊടുത്തു. 


കെ എൻ എം പുറത്തിറക്കിയ ഒതായിയും ഇസ്‌ലാഹി പ്രസ്ഥാനവും എന്ന കൃതിയിൽ നിന്ന് :


"കാരക്കുന്ന് പള്ളിയിൽ ഖുതുബ മലയാളത്തിൽ വേണമെന്നും അറബിയിൽ തന്നെ വേണമെന്നുമുള്ള കാര്യത്തിൽ നാട്ടുകാർക്കിടയിൽ തർക്കം ഉണ്ടായി...അല്പം കഴിഞ്ഞപ്പോഴേക്കും സബ് കലക്ടറും ഒരുവാൻ പോലീസും എസ്ഐയും സിഐയും എല്ലാം സ്ഥലത്തെത്തി. പോലീസ് രണ്ടുകൂട്ടരോടും പിരിഞ്ഞു പോകാൻ ആവശ്യപ്പെടുകയും പള്ളി പൂട്ടി സീൽ വെക്കുകയും ചെയ്തു...മുജാഹിദ് പക്ഷത്തുനിന്ന് ഉമ്മർകുട്ടി ഹാജി അധികാരിയുടെ നേതൃത്വത്തിൽ മൂന്നാളും സുന്നി പക്ഷത്തുനിന്ന് അത്തൻ മോയി അധികാരിയുടെ നേതൃത്വത്തിൽ മൂന്നാളും കൂടി പാണക്കാട് തങ്ങൾ മുഖേന കാര്യം പറഞ്ഞ് അവസാനിപ്പിക്കുവാൻ തീരുമാനിച്ചു. അടുത്ത ദിവസം പാണക്കാട് രണ്ടു വിഭാഗക്കാരും കൂടി. രണ്ടു ഭാഗത്തുനിന്നും മൂന്നു പേരെ വീതം വിളിച്ചു തങ്ങൾ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി...തങ്ങൾ വട്ടമേശയ്ക്ക് മുന്നിൽ കസേരയിലിരുന്ന് പ്രാർത്ഥന നടത്തി. തങ്ങൾ അതിനിടക്ക് അഹമ്മദ് ഹാജിയെ കണ്ടു എഴുതിച്ച തീരുമാനം വായിച്ചു. അതിൽ പറഞ്ഞത് വെള്ളിയാഴ്ച സമയമായാൽ ഇമാം മിമ്പറിന് താഴെ നിന്ന് കൊണ്ട് മലയാളത്തിൽ ഒരു പ്രസംഗം നടത്തുക. പിന്നെ മിമ്പറിൽ കയറി അറബിയിൽ രണ്ടു ഖുതുബയും നടത്തുക എന്നതായിരുന്നു. വായിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ അന്യോന്യം ഒന്നു നോക്കി. ഞാൻ കീശയിൽ നിന്ന് പേന എടുത്തു തീരുമാനത്തിന്റെ താഴെ ഒന്നാം നമ്പറായി ഒപ്പിട്ടു. ശേഷം എംടി അബ്ദുറഹ്മാൻ മൗലവിയോടും അലി അക്ബർ മൗലവിയോടും ഒപ്പിടാൻ പറഞ്ഞു. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നെ അവരും ഒപ്പിട്ടു. " 

(മൗലവിമാർക്ക് ദഹിക്കാത്ത ഈ തീരുമാനത്തെ  തങ്ങളെക്കൊണ്ട് അവർ തിരുത്തിച്ചത് പി.വി ഉമ്മർകുട്ടി ഹാജി തുടർന്നെഴുതുന്നു)

"പിന്നീട് ഞാൻ എഴുന്നേറ്റ് തങ്ങളുടെ അടുത്തേക്ക് ചെന്നു. എംടിയും അലി അക്ബർ മൗലവിയും കൂടെ ഉണ്ടായിരുന്നു. ഞാൻ അകത്തുനിന്ന് തങ്ങളോട് പറഞ്ഞു, തങ്ങൾ എന്തു തീരുമാനിച്ചാലും തീരുമാനത്തിന് താഴെ ഒപ്പിട്ടു തരാം എന്ന് കരാർ ഉണ്ടായിരുന്നു. ആ കരാർ പാലിച്ചുകൊണ്ടാണ് ഞങ്ങൾ ഈ തീരുമാനത്തിൽ ഒപ്പിട്ടത്. അല്ലാഹുവിന്റെ റസൂൽ (മക്കത്തെ തങ്ങൾ)വെള്ളിയാഴ്ച രണ്ടു ഖുതുബയാണ് നിശ്ചയിച്ചത്. പാണക്കാട്ടെ തങ്ങൾ മൂന്നാക്കി എന്നായിരിക്കും നാളെ ജനസംസാരം. അതുകൊണ്ട് ആ തീരുമാനം ഞങ്ങൾക്ക് ഒരിക്കലും സ്വീകരിക്കാൻ നിവൃത്തിയില്ല എന്ന് കണ്ണീരൊഴുക്കി കൊണ്ട് ഞാൻ തങ്ങളോട് പറഞ്ഞു...തങ്ങൾ പുറത്തേക്കിറങ്ങി ആദ്യത്തെ കസേരയിൽ തന്നെയിരുന്നു. ഞങ്ങൾ ഞങ്ങളുടെ സീറ്റിലും ഇരുന്നു. ഇന്നത്തെ തീരുമാനം പുനഃ പരിശോധിക്കേണ്ടതുണ്ട് അത് പണ്ഡിതന്മാരുടെ അഭിപ്രായം ആരാഞ്ഞ ശേഷമേ നടപ്പാക്കാൻ പറ്റുകയുള്ളൂ...മൂന്നാം ദിവസം വെള്ളിയാഴ്ച തങ്ങൾ കാരക്കുന്ന് പള്ളിയിൽ വന്നു. ആദ്യ ബാങ്ക് കഴിഞ്ഞശേഷം ഞങ്ങൾ എഴുന്നേറ്റ് നിന്ന് പറഞ്ഞു: ഇന്ന് ഇവിടെ പള്ളിയിൽ ഖുതുബ പരിഭാഷയോടു കൂടിയാണ് നടത്തുന്നത്. നാം എല്ലാവരും ശാഫിയാക്കളായ സുന്നികൾ ആണല്ലോ. ശാഫി ഇമാമിന്റെ മദ്ഹബ് ഖുതുബ മാതൃഭാഷയിൽ ആവണമെന്നാണ്. അതനുസരിച്ച് ഖുതുബ പരിഭാഷയോടു കൂടിയാണ് നടത്തുന്നത്. (വീണ്ടും പ്രശ്നമായി, സയ്യിദ് അവർകൾ തീരുമാനം മാറ്റി.പക്ഷേ അത് മൗലവിമാർ അംഗീകരിച്ചില്ല.) 

"അതിൽ പിന്നെ വീണ്ടും പാണക്കാട് കൂടിയ സന്ധി സംഭാഷണത്തിൽ തങ്ങൾ വിധി പറഞ്ഞത് പഴയ അടിസ്ഥാനത്തിൽ മൂന്ന് ഖുതുബ ആയിരുന്നു. രണ്ടാം ബാങ്കിന്റെ മുമ്പ് നടത്തുന്ന ഖുതുബ ജുമഅ ഖുതുബയിൽ പെടുകയില്ലെന്നതാണ് അതിനു തെളിവ് പറഞ്ഞത്. ഞങ്ങൾക്കത് സ്വീകരിക്കാൻ സാധ്യമല്ല എന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങി പോന്നു. ആർ ഡി ഒ പള്ളി പൂട്ടി. പിന്നീട് മലയാള ഖുതുബ നടക്കണമെന്ന് അഭിപ്രായക്കാരായവർക്ക് പള്ളി തുറന്നു കൊടുത്തു. "

(ഒതായിയും ഇസ്‌ലാഹി

 പ്രസ്ഥാനവും 77 -79)


ശൈഖുനാ സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ സുന്നികൾ സംഘടിച്ചതോടെയാണ് രാഷ്ട്രീയ മറവിൽ മൗലവിമാരുടെ പള്ളി പിടുത്തം അവസാനിച്ചത്. പാലപ്പറ്റ പള്ളി പാർട്ടി മറവിൽ പതിവുപോലെ പിടിച്ചെടുക്കാൻ വന്നവരെ എസ് എസ് എഫ് നേരിട്ടു പരാജയപ്പെടുത്തി. 1977ലാണ് സംഭവം. സുന്നികൾ പോരാടി നേടിയെടുത്തതാണ് പാലപ്പറ്റ പള്ളി. പതിവുപോലെ മധ്യസ്ഥൻമാരായി അവർ വന്നു.


 "തുടർന്ന് മധ്യസ്ഥ ശ്രമങ്ങൾ വീണ്ടും ഉണ്ടായി. പി സീതി ഹാജിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ സുന്നി നേതാക്കളും മുജാഹിദ് നേതാക്കളും ചർച്ചചെയ്ത് യോജിപ്പിലെത്തുകയും ചെയ്തു. വ്യവസ്ഥകൾ എഴുതി ഒപ്പിടാൻ മധ്യസ്ഥർ ആവശ്യപ്പെട്ടു. മുജാഹിദ് പക്ഷം ഒപ്പിടാൻ തയ്യാറായി. എന്നാൽ സുന്നി പക്ഷത്തെ ഇസ്മായിൽ വഫ എന്ന കുതന്ത്രശാലിയുടെ ചരട് വലി കാരണം സുന്നികൾ ഒപ്പിടാതെ പിന്മാറുകയാണ് ചെയ്തത്. കാന്തപുരം വിഭാഗം സുന്നി പക്ഷത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും വലിയ പ്രശ്നമാക്കി ഇതിനെ കൊണ്ടുവരികയും ചെയ്തു. "

(ഒതായിയും ഇസ്‌ലാഹി

 പ്രസ്ഥാനവും പേ:190)


എസ്സെസ്സെഫിൻ്റെ സമരങ്ങൾ ഫലം കണ്ടു. ഒടുവിൽ പാലപ്പറ്റ പള്ളി സുന്നികളുടെ കരങ്ങളിൽ തന്നെ ഭദ്രമായി നിലനിന്നു.

രാഷ്ട്രീയ തമ്പുരാക്കന്മാർക്ക് മുന്നിൽ ഓഛാനിച്ചു നിന്നിരുന്ന പാവം സുന്നികൾക്ക് ഒരു ഉജ്ജ്വല നേതൃത്വം വന്നതോടെ സീതി ഹാജി ചൂണ്ടുന്നിടത്ത് ഒപ്പിടാൻ ഞങ്ങൾ തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ സാധിച്ചു. അതോടെ പള്ളി പ്പിടുത്തവും അവസാനിച്ചു.

സുന്നി സമ്മേളനം മുടങ്ങി* മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 112

 https://www.facebook.com/share/p/P6VsaBBQQPgpn21W/?mibextid=oFDknk

*എം എൽ എ ഇടപെട്ടു;*

*സുന്നി സമ്മേളനം മുടങ്ങി*


മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 112

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖


അരീക്കോട്, ഒതായി, എടവണ്ണ പത്തപ്പിരിയം പോലുള്ള മലയോര പ്രദേശങ്ങളിൽ മൗലവിമാർ ദിവസങ്ങളോളം താമസിച്ചും അവിടങ്ങളിൽ വീട് വെച്ച് സ്ഥിരം താമസക്കാരായും വഹാബിസം പ്രചരിപ്പിച്ചിരുന്ന കാലം. 

എ അലവി മൗലവിയും രണ്ടത്താണി സൈതു മൗലവിയും എ പി അബ്ദുൽ ഖാദിർ മൗലവിയും അവിടങ്ങളിൽ സ്ഥിരം താമസമാക്കി വഹാബിസം പ്രചരിപ്പിച്ച വരായിരുന്നു. 

ഒതായിലെ പല വീടുകളിലും മാസങ്ങളോളം താമസിച്ചുകൊണ്ട് വഹാബിസം പ്രചരിപ്പിച്ച മൗലവിയാണ് വെട്ടം അബ്ദുള്ള ഹാജി എന്ന കൂട്ടായി ഹാജി. ഇയാൾ ഒരു മാസത്തോളം അവിടെ താമസിച്ചാലും ജംഉം ഖസ്റുമായിട്ടായിരുന്നത്രെ നിസ്കരിക്കാറുള്ളത്. 


"ഒരുമാസം ഇവിടെ താമസിച്ചാലും ജംഉം ഖസ്റുമായിട്ടാണ് നിസ്കരിക്കാറുണ്ടായിരുന്നത് " 

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേജ് 49)


തത്ഫലമായി അവിടങ്ങളിൽ പലരും വഹാബിസത്തിൽ അമർന്നു പോയിരുന്നു. 


പറവണ്ണ ഉസ്താദ്, ഇ കെ ഉസ്താദ്, പതി ഉസ്താദ് തുടങ്ങിയ പ്രഗൽഭരായ സുന്നി പണ്ഡിതർ എടവണ്ണ അരീക്കോട്, തൃപ്പനച്ചി പ്രദേശങ്ങളിൽ ഓടിനടന്ന് സുന്നി പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കുമ്പോൾ അക്രമത്തിലൂടെ ഒതുക്കാനും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്  തടയിടാനും അവർ ശ്രമിക്കുകയും അതേറെ കുറെ വിജയിക്കുകയും ചെയ്തു. സമുദായ പാർട്ടി എംഎൽഎയുടെ പിന്തുണ എല്ലാ നിലക്കും അവർക്കുണ്ടായിരുന്നു. ഒതായി എന്ന പ്രദേശത്തേക്ക് സുന്നികൾക്ക് കടന്നു ചെല്ലാൻ കഴിയാത്ത വിധം പ്രതിരോധം തീർത്ത് അവർ സത്യത്തെ തടഞ്ഞുവെച്ചിരുന്നു. ആ ഗ്രാമം പൂർണ്ണമായും ബിദ്അത്തിലമർന്നു. 


1986 ൽ ഒതായിയിൽ സുന്നി സമ്മേളനം പ്രഖ്യാപിച്ചപ്പോൾ അതിനെ തടയിട്ടതും  എംഎൽഎയുടെ സഹായത്തോടെയായിരുന്നു. 1986 മാർച്ച് 28ന് തീരുമാനിച്ച സമ്മേളനം പോലീസുകാരുടെ സഹായത്തോടെ മൗലവിമാർ തടഞ്ഞു. ഏപ്രിൽ 18ന് വീണ്ടും സമ്മേളനം നിശ്ചയിച്ചു. പരസ്യം ചെയ്തു. സുന്നികൾ കൂട്ടത്തോടെ ഒതായിയിലേക്ക്. മൗലവിമാർക്ക് വെപ്രാളമായി. അവർ എടവണ്ണ യതീംഖാനയിൽ മീറ്റിംഗ് ചേർന്നു. എം എൽ എ യെ കണ്ടു. കാര്യങ്ങൾ ധരിപ്പിച്ചു. എം എൽ എ, എസ് പി യോടും കലക്ടറോടും ഗൗരവത്തിൽ സംസാരിക്കുന്നു. 

"ഒരു നൂറു ആംബുലൻസ് ഒതായിയിലേക്ക് ഏർപ്പാട് ചെയ്യണം,ഞങ്ങൾ ഒന്നായി മരിക്കുകയാണ്. മരിക്കാൻ ആരുടെയും സഹായം ആവശ്യമില്ലല്ലോ...എന്നാണ് അവസാനം എംഎൽഎ പറഞ്ഞത് "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ: 52)


(ആദർശപരമായി തീർത്തും സുന്നികളോട് നേരിടാൻ മൗലവിമാർക്ക് ഭയമായിരുന്നു. അരീക്കോടും എടവണ്ണയും സുന്നികളുടെ പ്രസംഗങ്ങൾ മാറ്റം വരുത്തിയത് അവർക്ക് നന്നായി അറിയാമായിരുന്നു. ഇനി ഏകമാർഗ്ഗം രാഷ്ട്രീയ അധികാരം ഉപയോഗപ്പെടുത്തി സുന്നി പ്രഭാഷണങ്ങൾ തടയുക എന്നത് മാത്രമായിരുന്നു.)


പിന്നീടുണ്ടായ സംഭവങ്ങൾ ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം കൊടുത്ത പി.വി ഉമ്മർ കുട്ടി ഹാജിഎന്ന വഹാബി നേതാവ് തന്നെ വിശദീകരിക്കുന്നു:


"അല്പം കഴിഞ്ഞു, എസ്‌.പി  എം എൽ എ യെ വിളിച്ചു. മൈക്ക് അനൗൺസ്മെന്റ് ഉടനെ നിർത്തും. ഒതായിലേക്ക് ആരെയും കടത്തിവിടുകയില്ല എല്ലാം ഞങ്ങൾ സമാധാനപരമായി നേരിടും. 

എം എൽ എ അപ്പോൾ തന്നെ എന്നെ വിളിച്ചു. പേടിക്കണ്ട എല്ലാം ശരിയായിരിക്കുന്നു പോലീസ് തടയും. നമ്മൾ തടയേണ്ടതില്ല. അൽഹംദുലില്ലാഹ്, ഞാൻ സർവ്വശക്തനെ സ്തുതിച്ചു. എംഎൽഎ എന്നോട് പറഞ്ഞു: നിങ്ങളുടെ റിബലുകൾ ഒരു നാലഞ്ചു പേർ ഇവിടെ വന്നിരുന്നു. ഒതായിയിൽ സുന്നി വഅള് നടന്നോട്ടെ. അതിനെ എതിർക്കരുത്. അവരും നമ്മുടെ ആൾക്കാരല്ലേ എന്ന് പറഞ്ഞു. വയസ്സനും കൂട്ടത്തിലുണ്ടായിരുന്നു. ഞാനവരെ ആട്ടി പുറത്താക്കി പറഞ്ഞയച്ചിരിക്കുകയാണ്.."

(ഒരായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും ഉമ്മർകുട്ടി 

ഹാജിയുടെ ഓർമ്മകളിൾ

പേ :53)


ലീഗ് നേതൃത്വം ഇടപെട്ട് സുന്നി പരിപാടി ക്യാൻസൽ ചെയ്തെങ്കിലും അവർക്കിടയിൽ തന്നെ ചില അഭിപ്രായവ്യത്യാസങ്ങൾ തലപൊക്കി. സുന്നികളുടെ പരിപാടി തടഞ്ഞത് ശരിയായില്ല. ചർച്ചകൾക്കൊടുവിൽ പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു സുന്നി സമ്മേളനം നടത്താൻ അവർ അനുവദിച്ചു. 

അക്കാര്യം പി വി ഉമർ കുട്ടി ഹാജി വിശദീകരിക്കുന്നു:

"ഒരു നിബന്ധന മാത്രം ഞാൻ പറഞ്ഞു. ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടി, ഇസ്ഹാഖ് കുരുക്കൾ മുതലായ നേതാക്കളും സ്റ്റേജിൽ ഉണ്ടായിരിക്കണം. അതുപ്രകാരം മുസ്‌ലിം ലീഗ് നേതാക്കളും എം എൽ എമാരും കെ കെ അബൂബക്കർ മുസ്‌ലിയാരും വന്നു. ഒതായിൽ ഒരു ഗംഭീര യോഗം നടത്തി സമാധാനത്തോടെ പിരിഞ്ഞു. അത് ശരിക്കും ഒരു മുസ്‌ലിം ലീഗ് യോഗമായിരുന്നു."

(ഒതായിയും 

ഇസ്‌ലാഹി പ്രസ്ഥാനവും )


മുജാഹിദ് പ്രസ്ഥാനത്തെ ആദർശപരമായി നേരിടുന്ന ഒരു സുന്നി സമ്മേളനം അനുവദിക്കില്ലെന്നും മുജാഹിദ് പ്രസ്ഥാനത്തെ ആദർശപരമായി വിമർശിക്കാത്ത സമ്മേളനം മാത്രമേ സുന്നികൾ നടത്താവൂ എന്നും അതിന് മുസ്‌ലിം ലീഗ് നേതൃത്വം നൽകണമെന്നുമുള്ള ഈ സമ്മേളന സന്ദേശം സുന്നികളെ രണ്ട് ചേരികളാക്കി മാറ്റുകയാണുണ്ടായത്.

ഒരു സംവാദ വെല്ലുവിളിയിൽ* *19 പേർ തിരിച്ചു വന്നു*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം *111*

 https://www.facebook.com/share/p/AjnXLXGkbyNYcq6C/?mibextid=oFDknk

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം *111*

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖

*ഒരു സംവാദ വെല്ലുവിളിയിൽ*

*19 പേർ തിരിച്ചു വന്നു*


വഹാബിയായാൽ പിന്നെ സുന്നത്ത് ജമാഅത്തിലേക്ക് തിരിച്ചുവരൽ പ്രയാസമാണെന്ന് പറയാറുണ്ട്, അതൊരു വസ്തുതയാണ്. കാരണം ബിദ്അതിൽ അകപ്പെട്ട ഒരാളുടെ മിനിമം കോളിഫിക്കേഷൻ ഔലിയാക്കളെ നിന്ദിക്കലും നിസ്സാരപ്പെടുത്തലും പരിഹസിക്കലുമാണ്. എത്രത്തോളം ഹാസ്യമായി മാല മൗലിദുകളെ വിമർശിക്കുന്നുവോ അവർക്കായിരിക്കും മൗലവിമാർക്കിടയിൽ വലിയ സ്ഥാനം. എ അലവി മൗലവി, എൻ.പി അബ്ദുസ്സലാം മൗലവി, രണ്ടത്താണി സൈതു മൗലവി  തുടങ്ങിയ പൗരാണികരും സകരിയ സ്വലാഹി, ഹുസൈൻ സലഫി, ഹനീഫ മൗലവി, ലത്തീഫ് മൗലവി, മുജാഹിദ് ബാലുശ്ശേരി തുടങ്ങിയ ആധുനികരുടെയും പ്രഭാഷണങ്ങൾ ശ്രദ്ധിച്ചുനോക്കൂ, ഔലിയാക്കളെ നിസ്സാരപ്പെടുത്താത്ത വിമർശിക്കാത്ത ഒരു പ്രഭാഷണം അപൂർവമായിരിക്കും. ഇത് കേട്ട് വളരുന്ന മുജാഹിദ് പ്രവർത്തകരും സ്വാഭാവികമായും മഹാന്മാരെ നിന്ദിക്കുന്നവരും നിസ്സാരപ്പെടുത്തുന്നവരുമായി വളരും.


മുജാഹിദായി രംഗത്ത് വരുന്ന ഒരാൾ ആദ്യമായി ആക്ഷേപിക്കുന്നത് ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ:സി), ശൈഖ് അഹ്മദുൽ കബീർ രിഫാഈ (ഖ:സി) തുടങ്ങിയവരെയായിരിക്കും.  ഇത്തരം സാഹചര്യത്തിൽ ജീവിക്കുന്ന ഒരാളുടെ ആഖിബത്ത് ശരിയായി കിട്ടും എന്ന് വിചാരിക്കാൻ ഒരു വകുപ്പുമില്ല. ഔലിയാക്കളെ നിസ്സാരപ്പെടുത്തുന്നവരോട് അല്ലാഹു തആല യുദ്ധം പ്രഖ്യാപിച്ചു എന്ന ഹദീസ് നമുക്ക് നൽകുന്ന സന്ദേശം  അത്തരക്കാരുടെ  പര്യവസാനം ഈമാനില്ലാതെയാവും എന്നാണല്ലൊ.

അതുകൊണ്ടുതന്നെ പഴമക്കാർ പറയും വഹാബിസം മാരക രോഗമാണ്. ആത്മാവിന് പിടിപെടുന്ന ക്യാൻസറാണ്. അപൂർവ്വമേ രക്ഷപ്പെടുകയുള്ളൂ.  


എന്നാലും ചിലരുണ്ട്, അവർ ചില കാര്യങ്ങളിൽ തെറ്റിദ്ധരിച്ച് ബിദ്അത്തുകാരനായെങ്കിലും ഔലിയാക്കളെ നിസ്സാരപ്പെടുത്തുന്നതിൽ നിന്നും മാറി നിന്നവരായിരിക്കും. അത്തരക്കാർ സത്യം ബോധ്യപ്പെട്ടു തിരിച്ചുവരാറുണ്ട്. അവർക്ക് സുന്നി പണ്ഡിതരുടെ പ്രഭാഷണങ്ങളും എഴുത്തുകളും ഉപകരിക്കാറുമുണ്ട്.   


ശംസുൽ ഉലമ ഇ.കെ ഉസ്താദിന്റെ തൃപ്പനച്ചി പ്രസംഗം കേട്ട് നിരവധി ആളുകൾ സുന്നത്ത് ജമാഅത്തിലേക്ക് തിരികെ വന്നതങ്ങിനെയാണ്. 


1952 ജനുവരി 10 ന് ഇ കെ ഉസ്താദ് തൃപ്പനച്ചിയിൽ പ്രസംഗിക്കുന്ന വിവരം അറിഞ്ഞപ്പോൾ മൗലവിമാർ ഒരു നോട്ടീസിറക്കി. "ഇ കെ അബൂബക്കർ മുസ്‌ലിയാർ ശിർക്കിനെ പ്രചരിപ്പിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ ഒരു അംഗമാണെന്നും അദ്ദേഹത്തിൻ്റെ പ്രസംഗം ഖണ്ഡിക്കാൻ സ്റ്റേജ് അനുവദിച്ചു കൊടുക്കണമെന്നും " കാണിച്ചു കൊണ്ടുള്ള ഒരു നോട്ടീസായിരുന്നു അത്. 


നോട്ടീസുമായി ശംസുൽ ഉലമ സ്റ്റേജിൽ കയറി. സമസ്ത പ്രചരിപ്പിക്കുന്ന ശിർക്ക് എന്തെല്ലാമാണെന്നുള്ള ഒരു ലിസ്റ്റ് നാളെത്തന്നെ മൗലവിമാർ ഇവിടെ പ്രസിദ്ധീകരിക്കേണ്ടതാണെന്നും അതിനുശേഷം ഖണ്ഡനത്തിനും വാദപ്രതിവാദത്തിനും സ്റ്റേജ് അനുവദിക്കാം എന്നും പരസ്യമായി ഉസ്താദ് പ്രഖ്യാപിച്ചു. ആറു ദിവസമാണ് തൃപ്പനച്ചിയിൽ പ്രസംഗത്തിന് ഏറ്റത്.  എല്ലാദിവസവും മൗലവിമാരെ വെല്ലുവിളിക്കും. നാലാം ദിവസം പുതനാരി ഉണ്ണി മമ്മദ് സാഹിബും പൊട്ടൻചാലി ഉണ്ണി മൊയ്തീൻ ഹാജിയും അടങ്ങുന്ന ഒരു സംഘം ശംസുൽ ഉലമയെ കണ്ടു. ഇരുകക്ഷികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഒരു വാദപ്രതിവാദം മുഖേന തെളിയിക്കുന്നതിന് തയ്യാറാണോ എന്ന്  ചോദിച്ചു. അതിന് ഞങ്ങൾ എപ്പോഴും തയ്യാറാണെന്ന് ഇ.കെ ഉസ്താദ് സന്തോഷത്തോടെ മറുപടി കൊടുത്തു. മൗലവിമാരെ സമീപിച്ച് നാളെത്തന്നെ വിവരം തരാം എന്ന് പറഞ്ഞ് അവർ മടങ്ങി. പക്ഷേ ശംസുൽ ഉലമയെ നന്നായി അറിയുന്ന മൗലവിമാർ അതിന് സമ്മതിച്ചില്ല. ഇതിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കി അവിടെയുള്ള 9 പേര് സുന്നത്ത് ജമാഅത്തിലേക്ക് അപ്പോൾ തന്നെ മടങ്ങി വന്നു. അവരുടെ പേരും അഡ്രസ്സും അക്കാലത്ത് പുറത്തിറങ്ങിയ ഹിദായത്തുൽ മുഅ്മിനീൻ മാസിക പ്രസിദ്ധീകരിച്ചിരുന്നു.


" 1 - പൊട്ടൻ ചാലി ഉണ്ണി മൊയ്തിൻ ഹാജി.

 2- പുതനൂരി ഉണ്ണി മുഹമ്മദ് 

3- പുതനാരി വീരാൻകുട്ടി 

4- ചെമ്പറേരി വലിയ വീരാൻ 

5- ചെമ്പറേരി ഉണ്ണി മമ്മത് 

6-കള്ളി വളപ്പിൽ ഹസ്സൻകുട്ടി

 7 - മുള്ളൻ തുടിക ഇത്താലുട്ടി 

8 -  ഒ.പി കുഞ്ഞാലൻകുട്ടി 

9 -സി. ഉണ്ണിമമ്മത്. "

(ഹിദായത്തുൽ മുഅ്മിനീൻ 

1952 ഫെബ്രുവരി പേ: 14)

ഈ 9 പേർക്ക് പുറമേ അടുത്ത വെള്ളിയാഴ്ച 10 പേർ കൂടി സുന്നി യിലേക്ക് തിരിച്ചുവന്നു എന്ന് ഹിദായതുൽ മുഅ്മിനീൻ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇ.കെ ഉസ്താദിൻ്റെ* *പടയോട്ടവും മൂർഖൻ* *സെയ്തലവിയുടെ രാജിയും* ➖➖➖➖➖➖➖➖➖➖➖ മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 110

 https://www.facebook.com/share/p/mqK4SpQNuiUvFiWQ/?mibextid=oFDknk

*ഇ.കെ ഉസ്താദിൻ്റെ* 

*പടയോട്ടവും മൂർഖൻ* 

*സെയ്തലവിയുടെ രാജിയും*

➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 110


✍️ Aslam saquafi payyoli


അരീക്കോട് , എടവണ്ണ തുടങ്ങിയ വഹാബി കേന്ദ്രങ്ങളിൽ  ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഖണ്ഡന പ്രഭാഷണത്തിന് നേതൃത്വം കൊടുത്തവരാണ് ബഹു : ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്‌ലിയാർ. പ്രസംഗത്തിനിടയിൽ മൗലവിമാർക്ക് സംശയനിവാരണത്തിന് അവസരം കൊടുത്തു കൊണ്ടായിരുന്നു അന്നത്തെ പരിപാടികൾ സംവിധാനിച്ചിരുന്നത്. 


അക്കാലത്തെ ചില പരിപാടികളുടെ നോട്ടീസ് ഇവിടെ പകർത്തട്ടെ; അന്നത്തെ ആവേശവും സത്യം തുറന്നു പറയാനുള്ള തന്റേടവും ഇതിലൂടെ വായിച്ചെടുക്കാൻ നമുക്ക് സാധിക്കും.


" വമ്പിച്ച മതപ്രസംഗം എടവണ്ണ

1942 മാർച്ച് 9 മുതൽ എടവണ്ണയിൽ പ്രത്യേകമായി തയ്യാർ ചെയ്തിട്ടുള്ള സ്ഥലത്ത് വെച്ച് കുറച്ചുദിവസം ബഹുമാനപ്പെട്ട ഇ കെ അബൂബക്കർ മുസ്‌ലിയാർ അവർകൾ ഒരു പ്രസംഗം നടത്തുന്നതാണ്. തദവസരത്തിൽ സുന്നത്ത് ജമാഅത്തിന്റെ വിശ്വാസ ആചാരങ്ങളെ വിവരിക്കുന്നതും അതിനെതിരിലുള്ള പുത്തൻ പ്രസ്ഥാനക്കാരെ രേഖാ സഹിതം ഖണ്ഡിക്കുന്നതുമാണ്. ആകയാൽ കൂട്ടംകൂട്ടമായി യോഗത്തിന് എത്തിച്ചേരുവാൻ അപേക്ഷ. "

(ഹിദായത്തുൽ മുഅ്മിനീൻ 

1952 - മാർച്ച്)


"1952 ഫെബ്രുവരി 10ന് ഞായറാഴ്ച രാത്രി 8 മണി മുതൽ അരീക്കോട് മണപ്പുറത്ത് വെച്ച് അൽ ആലിമുൽ അല്ലാമാ ഇ കെ അബൂബക്കർ മുസ്ലിയാർ അവർകളുടെ മതപ്രസംഗം ഉണ്ടായിരിക്കുന്നതാണ്. പ്രസംഗത്തിൽ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ വിശ്വാസാചാരങ്ങൾ വിവരിക്കുന്നതും അതിനെതിരിൽ പ്രവർത്തിക്കുന്ന വഹാബി ഖാദിയാനി മൗദൂദി മുതലായ പുത്തൻ പ്രസ്ഥാനക്കാരുടെ വാദങ്ങളെ രേഖാ സഹിതം എണിക്കുന്നതുമാണ്. തദവസരത്തിൽ തവസ്സുൽ ഇസ്തിഗാസ ശിർക്കാണെന്ന് വാദിച്ച് സമുദായത്തിൽ കുഴപ്പം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മൗലവിമാർക്ക് അവരുടെ വാദം രേഖസഹിതം തെളിയിക്കുവാൻ തയ്യാറു ണ്ടെങ്കിൽ സമാധാനപരവും നിയമാനുസൃതവുമായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതാണ്. പ്രസംഗം കേൾക്കാൻ ആയിരക്കണക്കായി പങ്കുകൊള്ളുവാൻ അപേക്ഷ. "

(ഹിദായത്തിൽ മുഅ്മിനീൻ

1952 ഫെബ്രുവരി)


ഇ കെ ഉസ്താദിൻറെ പാണ്ഡിത്യവും ധൈര്യവും വഹാബി കോട്ടകളിൽ വലിയ വിള്ളലുകൾ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. നിരവധി വഹാബികൾ സുന്നത്ത് ജമാഅത്തിലേക്ക് മടങ്ങി വരാൻ അന്നത്തെ പ്രഭാഷണങ്ങൾ കാരണമായിട്ടുണ്ട്.


ഉസ്താദിന്റെ പ്രസംഗ കേട്ട് വഹാബിസം വിട്ട അരീക്കോട് മൂർഖൻ സൈതലവി എന്നയാൾ ഉസ്താദിൻ്റെപ്രസംഗവേദിയിൽ കയറിവന്ന് രാജിപ്രസ്താവന വായിച്ച ചരിത്രം ഹിദായത്തുൽ മുഅ്മിനീൻ രേഖപ്പെടുത്തിയിട്ടുണ്ട്.


മൂർഖൻ സൈതലവിയുടെ രാജിക്കത്ത് താഴെ ചേർക്കുന്നു.

"ഇന്നത്തെ ഈ മഹാസദസ്സിൽ മൂർഖൻ സൈതലവിഎന്ന ഞാൻ അറിയിക്കുന്നത്. എന്തെന്നാൽ രണ്ടര കൊല്ലത്തോളമായി ഇവിടുത്തെ മുജാഹിദുൽ ഇസ്‌ലാം സംഘത്തിൽ ഞാൻ മെമ്പറായി ചേർന്നിട്ട്. ഖുർആനും സുന്നത്തിനും യോജിച്ച വിധത്തിൽ ജീവിക്കുവാൻ ഉതകുന്ന ഒരു സംഘം ആണെന്നോ തെറ്റിദ്ധരിച്ചു കൊണ്ടാണ് ഞാൻ അവരുടെ പ്രതിജ്ഞയിൽ ഒപ്പു വെച്ചുചേർന്നത്. എന്നാൽ ഇവിടെ നടന്ന വയളിൽ വെച്ച് മുജാഹിദുൽ ഇസ്‌ലാം സംഘം ഇസ്‌ലാമിനെ നശിപ്പിക്കുന്ന ഒന്നാണെന്ന് എനിക്ക് ബോധ്യപ്പെട്ടതിനാൽ അതിൽനിന്ന് ഞാൻ പരിപൂർണ്ണമായും രാജിവച്ചു ഒപ്പിടുകയും സുന്നത്ത് ജമാഅത്തിന്റെ വിശ്വാസാചാരങ്ങൾ അനുസരിച്ചു ജീവിക്കുവാൻ പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. അല്ലാഹു നമ്മെ ഹിദായത്തിൽ ഒരുമിച്ചു കൂട്ടട്ടെ- ആമീൻ.

എന്ന്,

മൂർഖൻ സൈതലവി (ഒപ്പ്)

(ഹിദായതുൽ മുഅ്മിനീൻ മാസിക )

ചന്ദ്രികയുടെ പരസ്യം* *വഹാബി മാസികയിൽ* മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 109

 https://www.facebook.com/share/yguWrQvx5CcVyfEE/?mibextid=oFDknk

*ചന്ദ്രികയുടെ പരസ്യം*

*വഹാബി മാസികയിൽ*


മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 109

✍️ Aslam Saquafi Payyoli

➖➖➖➖➖➖➖➖➖➖➖

വക്കം മൗലവിയുടെ പത്രമാധ്യമങ്ങളിലൂടെയുള്ള ആശയ പ്രചരണം പിന്തുടർന്നു കൊണ്ടാണല്ലൊ കെ. എം മൗലവി ചന്ദ്രികക്ക് തുടക്കം കുറിച്ചത്. അതുകൊണ്ടുതന്നെ വഹാബി പണ്ഡിത സഭയുടെ പ്രസിദ്ധീകരണമായ അൽമുർശിദിന്റെ ആദ്യ പതിപ്പ് മുതൽ തന്നെ ചന്ദ്രികയുടെ പരസ്യം സ്ഥാനം പിടിച്ചത് കാണാം.

1935 ഫെബ്രുവരി മാസത്തെ അൽ മുർശിദ് (പുസ്തകം 1 ലക്കം 1) നൽകിയ പരസ്യവാചകം ഇങ്ങനെയാണ്:


" ചന്ദ്രിക :

മതം, സമുദായം, രാഷ്ട്രം, ശാസ്ത്രം, സാഹിത്യം എന്നീ വിഷയങ്ങളെ പ്രതിപാദിക്കുന്ന ഒരു ഉത്തമ മുസ്‌ലിം ദേശീയ പ്രതിവാര പത്രം. "


ഈ പത്രത്തിലെ മത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് വിശ്വാസികളിൽ ശിർക്കും കുഫ്റും ആരോപിച്ച് സമുദായത്തെ രണ്ടാക്കി പിളർത്തിയ കെ എം മൗലവിയും ടീമും ആണെന്നതിനാൽ ഇതിലെ മതം എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.


ഏതായാലും ഈ ബിദഈ പ്രചാരണ മുന്നേറ്റത്തെ തടയിടുന്നതിൽ അന്നത്തെ സുന്നി നേതൃത്വം നന്നായി ശ്രമം നടത്തിയിരുന്നു. ഹിദായതുൽ മുഅ്മിനീനിലെ ഒരു പ്രതിഷേധ കുറിപ്പ് കൂടി ഉദ്ദരിച്ച് ഈ ചർച്ച ഇവിടെ അവസാനിപ്പിക്കാം. 


"ചന്ദ്രിക പത്രത്തെ മുസ്‌ലിംകൾ സൂക്ഷിക്കണം:

ദീൻ നശിച്ചാലും മുസ്ലിം ലീഗിൽ ഉൾക്കൊള്ളുന്ന സമുദായത്തെ നിലനിർത്തി ലീഗിനെ രക്ഷിക്കുക എന്നുള്ളതാണ് ചന്ദ്രികയുടെ നില. ദീനുൽ ഇസ്ലാമിനും സുന്നത്ത് ജമാഅത്തിലെ വിശ്വാസത്തിനും ദോഷകരമായി പല സംഗതികളും ചന്ദ്രികയിൽ എഴുതിയതിനെപ്പറ്റി പത്രാധിപരെ അറിയിച്ചാൽ അത് തിരുത്തുകയോ മറുപടി പറയുകയോ ചെയ്യുന്നതിന് പത്രാധിപർ തയ്യാറില്ല. സമുദായം നശിച്ചാലും ദീൻ നിലനിൽക്കണം എന്ന് വിശ്വസിച്ച് പ്രവർത്തിക്കുന്ന ഞങ്ങൾക്ക് ഇത്തരം സംഗതികൾ എഴുതാതെ മറച്ചുവെക്കുക സാധ്യമല്ല. 1951 ഒക്ടോബർ 13ന് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ മുഹറം പത്താം ദിവസത്തെ മഹാത്മ്യം പറഞ്ഞ കൂട്ടത്തിൽ ഇരുപത്തിയൊന്നാം പേജ് രണ്ടാം കോളം ഇരുപതാമത്തെ വരിയിൽ ഈസാ അലൈഹി സലാം കുരിശിന്മേൽ തറക്കപ്പെട്ടത് ഈ ദിവസമായിരുന്നവത്രേ എന്ന് എഴുതിയിട്ടുണ്ട്. ആ സംഗതി അബദ്ധപ്പെട്ടു പോയതാണെങ്കിൽ തിരുത്തുകയും അല്ലാത്തപക്ഷം വിവരം അറിയിക്കുകയും വേണം എന്ന് കാണിച്ച് 19/ 10 / 51 ചന്ദ്രിക പത്രാധിപർക്ക് ഒരു കാർഡ് അയച്ചു. ഇന്നുവരെയും അതിന് മറുപടി തന്നില്ല...ചന്ദ്രികയേയോ മറ്റേതെങ്കിലും ഒരു വ്യക്തിയെയോ നിലക്കുനിർത്തുക ആരാലും സാധ്യമല്ല. അതുകൊണ്ട് പ്രിയപ്പെട്ട മുസ്‌ലിം സുഹൃത്തുക്കളെ നിങ്ങൾ ചന്ദ്രിക വായിക്കുന്നതാണെങ്കിൽ ദീനിയായ വല്ല സംഗതികളും അതിൽ എഴുതി കണ്ടാൽ വിശ്വാസയോഗ്യരായ പണ്ഡിതന്മാരെ സമീപിച്ച് സംശയം തീർത്ത് അല്ലാതെ നിങ്ങൾ വിശ്വസിക്കരുത് എന്ന് പ്രത്യേകം അപേക്ഷയുണ്ട്. സുന്നി മുസ്‌ലിംകളും ലീഗിൽ നിലകൊള്ളുന്നുണ്ടെന്ന് പത്രാധിപരുടെ ഓർമ്മയിൽ ഇരിക്കട്ടെ."

(ഹിദായത്തുൽ മുഅ്മിനീൻ 

1951 ഡിസം: പേജ് : 2 )

ചന്ദ്രികക്കെതിരെ* *ശക്തമായ പ്രതിഷേധം* *മുജാഹിദ് പ്രസ്ഥാനം* *ഒരു സമഗ്ര പഠനം 108*

 https://www.facebook.com/share/p/dxA21F7QazRwdX2d/?mibextid=oFDknk

*ചന്ദ്രികക്കെതിരെ* 

*ശക്തമായ പ്രതിഷേധം*


*മുജാഹിദ് പ്രസ്ഥാനം* 

*ഒരു സമഗ്ര പഠനം 108*

✍️Aslam saquafi payyoli

➖➖➖➖➖➖➖➖➖➖

സുന്നി വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ച ചന്ദ്രികക്കെതിരെ ശക്തമായ പ്രതിഷേധം അക്കാലങ്ങളിൽ തന്നെ ഉയർന്നിരുന്നു. പ്രതിഷേധങ്ങൾക്ക് എല്ലാം  'പത്രാധിപർ ഉത്തരവാദിയല്ല' എന്ന മറുപടിയായിരിക്കുമത്രെ ചന്ദ്രികയുടെ ഭാഗത്തുന്നുണ്ടാവുക. 


ചന്ദ്രികയിൽ വന്ന സുന്നി വിരുദ്ധ ഭാഗങ്ങൾ  ഉദ്ധരിച്ചു കൊണ്ട് അക്കാലത്തെ സുന്നി പ്രസിദ്ധീകരണമായ ഹിദായത്തുൽ മുഅ്മിനീനിൽ വന്ന ശക്തമായ പ്രതിഷേധത്തിന്റെ ചില ഭാഗങ്ങൾ നമുക്ക് ശ്രദ്ധിക്കാം.


"ചന്ദ്രിക - സുന്നത്ത് ജമാഅത്തിന്റെ ഒന്നാംതരം ശത്രു ! 

ഇസ്‌ലാമിക നിയമങ്ങൾ വീണ്ടും പരിശോധിച്ച് അഴിച്ചു കൂട്ടണം പോൽ!

(ഇതാണ് തലവാചകം)

നമ്മുടെ മലബാറിൽ മദ്ഹബുകളെ കൈവെടിഞ്ഞുകൊണ്ട്, സ്വന്തം ഗവേഷണത്തിന് ഒന്നാമതായി പ്രേരണ നൽകിയത് ഇന്നത്തെ ലീഗ് സെക്രട്ടറിയായ സീതിസാഹിബും കൂട്ടുകാരും രൂപീകരിച്ച ഐക്യ സംഘമായിരുന്നു. എന്നാൽ ഇന്ന് മുസ്‌ലിം ലീഗിന്റെ നാക്കായ ചന്ദ്രിക പത്രം അവരെക്കാൾ കൂടുതൽ "കട്ടിയുള്ള" നവീന വാദങ്ങളാണ് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്. അത് താഴെ നമ്പറിട്ട് കൊടുത്തിരിക്കുന്ന കുറിപ്പുകളിൽ നിന്ന് വിവരണം കൂടാതെ തന്നെ വ്യക്തമാകുന്നതാണ്. ചന്ദ്രിക ആഴ്ചപ്പതിപ്പിലെ ചില പുത്തൻ വാദങ്ങൾ :-


"ആധുനിക ചിന്തകന്മാർക്ക് പൂർവ്വ മുസ്‌ലിംകളോളം ചിന്തിക്കുവാനുള്ള സൗകര്യങ്ങൾ ഇല്ലെന്നുള്ള ചിലരുടെ വാദം വെറും അബദ്ധമാണ്. "

(ചന്ദ്രിക ആഴ്ചപതിപ്പ്

1951 മെയ് 26)


"ആധുനിക ലോകത്ത് സംജാതമായിരിക്കുന്ന നവ്യ സാഹചര്യങ്ങളിൽ ഇസ്‌ലാമിക നിയമങ്ങളെ പുന:പരിശോധന ചെയ്ത് പുന:സംവിധാനം ചെയ്യേണ്ട സമയം ആസന്നമായിരിക്കയല്ല , അതിക്രാന്തമായിരിക്കുന്നു എന്ന് വേണം പറയാൻ. "

(ചന്ദ്രിക ആഴ്ചപ്പതിപ്പ്

1951 മെയിൽ 26)


"കഴിഞ്ഞുപോയ തലമുറകൾ ഇസ്‌ലാമിനെ പറ്റി ചിന്തിച്ചു വച്ചിട്ടുള്ളതിനെ നാം ആശ്രയിച്ചു കഴിയുകയാണ്. തൽഫലമായി നമ്മുടെ ഇപ്പോഴത്തെ പ്രത്യയശാസ്ത്രവും ഫിഖ്ഹും  പഴകിയ വസ്ത്രങ്ങൾ വിൽക്കുന്ന ഒരു ഷാപ്പ് പോലെയായി തീർന്നിരിക്കുന്നു. മൂലമായ ഉദ്ദേശങ്ങൾ മനസ്സിലാക്കാൻ പോലും കഴിയാത്ത രീതിയിലുള്ള ചിന്താ വസ്ത്രങ്ങൾ അങ്ങനെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു ; ചിലപ്പോൾ കീറിപ്പറഞ്ഞതുതന്നെ തുന്നിക്കൂട്ടുകയും ചെയ്യുന്നു. വാങ്ങുന്നവർ പഴയ തയ്യൽക്കാരന്റെ വിരുത് പ്രശംസിക്കുന്നതിൽ ആനന്ദം കൊള്ളുന്നു. വരാനിരിക്കുന്ന നിരവധി നൂറ്റാണ്ടുകളിലേക്ക് ഇസ്‌ലാം ഒരു പ്രായോഗിക ജീവിത രീതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടുന്ന ഒരു പ്രസിദ്ധ ഘട്ടത്തിൽ ലോകം നിലകൊള്ളുമ്പോൾ നമുക്ക് ഇത്തരത്തിലുള്ള ഒരു മനോഭാവം അവലംബിക്കാൻ നിവൃത്തിയില്ല. "

(ചന്ദ്രിക ആഴ്ചപ്പതിപ്പ്

1953 ജൂൺ 27 )


ചന്ദ്രികയിലെ സുന്നിവിരുദ്ധ നിലപാടുകളുടെ ചില ഉദാഹരണങ്ങൾ എടുത്ത് ഉദ്ധരിച്ച ശേഷം ഹിദായത്തുൽ മുഅ്മിനീൻ തുടരുന്നു :


"ഇതിൽ നിന്നും മനസ്സിലാകുന്നത് ലീഗ് പത്രമായ ചന്ദ്രിക മുമ്പത്തെ നില മാറ്റി, ഇപ്പോൾ പച്ച പുതപ്പിനുള്ളിലിരുന്നു കൊണ്ട് ഖാദിയാനി, മൗദൂദി തുടങ്ങിയ കള്ളവാദികൾക്ക് ചൂട്ടു പിടിച്ചു കൊണ്ടിരിക്കുകയാണെന്നാണ്.  പഴയ തുന്നക്കാർ ദീനിൻ്റെ അഇമ്മത്തുകളായ ഇമാമുകൾ റസൂൽ (സ) കാട്ടിത്തന്ന മാർഗ്ഗം സ്വഹാബാക്കളിൽ നിന്നും ഗ്രഹിച്ചു നമ്മുടെ നന്മയെ ലാക്കാക്കി വിവരിച്ചു എഴുതി വെച്ചിട്ടുള്ള കിതാബുകളെയെല്ലാം പഴകിയ വസ്ത്രങ്ങളാണെന്ന് പറഞ്ഞു വലിച്ചെറിഞ്ഞുകൊണ്ട് പുതിയ തുന്നൽക്കാരായ ഖാദിയാനി, മൗദൂദി മുതലായവരുടെ മാർഗമാണ് മുസ്‌ലിംകൾ സ്വീകരിക്കേണ്ടത് എന്നാണ് ചന്ദ്രികയുടെ ലേഖനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്, എങ്കിൽ അത് ചന്ദ്രികയുടെ അതിരുകവിഞ്ഞ ധിക്കാരം തന്നെയാണ്. ആ മാതിരി ലേഖനങ്ങൾ സത്യദൂതനിലോ പ്രബോധനത്തിലോ അൽമനാറിലോ ആയിരുന്നെങ്കിൽ അതുകാരണം സുന്നികൾ വഞ്ചിതരാവാൻ അധികം അവകാശമില്ലായിരുന്നു. കാരണം സത്യദൂതൻ ഖാദിയാനികളുടെതും പ്രബോധനം മൗദൂദികളുടേതും അൽമനാർ ഖുറാഫി മൗലവിമാരുടേതാണെന്നും പരക്കെ അറിയുന്നതാണ്. എന്നാൽ ചന്ദ്രിക പത്രം പേരും പെരുമയുള്ള ചില സുന്നി നേതാക്കളുടെ ഉടമസ്ഥയിൽ നടത്തപ്പെടുന്നതും ഭൂരിപക്ഷം മുസ്‌ലിംകളും വായിച്ച് വളരുന്നതുമാണ്.

ഇത്തരം പിഴച്ച വാദങ്ങൾ ഉൾക്കൊള്ളുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ച മുസ്‌ലിം ബഹുജനങ്ങളെ വഴികേടിലാക്കുന്ന പുത്തൻ പ്രസ്ഥാനക്കാർക്ക് കളമൊരുക്കുകയും എന്നിട്ട് ഇതിലെ ലേഖനങ്ങൾക്ക് പത്രാധിപർ ഉത്തരവാദിയല്ല എന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തുവരുന്നത് പത്രാധിപർ അതിന്റെ രക്ഷിതാക്കളോടും സഹായികളോടും സമുദായത്തോടും ചെയ്തുവരുന്ന കടുത്ത വഞ്ചനയാണ്...ദീനിന്നെതിരായി എന്തു പ്രസിദ്ധീകരിച്ചാലും അതിന് ചോദിക്കാൻ ആളില്ല എന്ന ധാരണയാണ് പത്രാധിവരെ ഇത്രയധികം ധിക്കാരത്തിന് പ്രേരിപ്പിച്ചത്. ആ പത്രത്തിന്റെ നിലനിൽപ്പിനായി വീണു മരിക്കുന്ന കാര്യപ്പെട്ട ചില സുന്നി നേതാക്കളുടെ നില ആലോചിക്കുമ്പോൾ പരിതാപം തോന്നിപ്പോകും.


ഇന്നത്തെ ചുറ്റുപാടിൽ മുസ്‌ലിം ബഹുജനങ്ങളെ വഴികേടിൽ ആക്കുന്നതിൽ മൗദൂദികളുടെ പ്രബോധനത്തെക്കാളും ഖാദിയാനികളുടെ സത്യദൂതനേക്കാളും ഖുറാഫികളുടെ അൽമനാറിനെക്കാളും മുൻഗണന നൽകേണ്ടത് ലീഗുകാരുടെ "ചന്ദ്രിക "ക്കാണ് എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഏതായാലും ചന്ദ്രികയുടെ ഈ പുതിയ ഗതി മാറാത്ത കാലത്തോളം സുന്നി മുസ്‌ലിംകൾ അതിനെ സുന്നത്ത് ജമാഅത്തിന്റെ ഒന്നാം തരം ശത്രു എന്ന നിലയിൽ വീക്ഷിക്കേണ്ടതാണ്. "

(ഹിദായത്തുൽ മുഅ്മിനീൻ 

1953 ആഗസ്റ്റ് 5 പേജ്:17-19)

ചന്ദ്രികയുടെ ചരിത്രം*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം - 107

 https://www.facebook.com/share/p/HhFiZVkBjv8Ed9wG/?mibextid=oFDknk

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം - 107

✍️ Aslam saquafi payyoli


*ചന്ദ്രികയുടെ ചരിത്രം*


ഐക്യ സംഘത്തിന്റെ വഹാബി ചിന്തകൾ പുറത്തേക്ക് വന്നപ്പോൾ തന്നെ അഹ്മദ് കോയ ശാലിയാത്തി, ഖുതുബി തങ്ങൾ പോലുള്ള പണ്ഡിത വരേണ്യർ ജനങ്ങളെ ബോധവൽക്കരിക്കുകയും  പണ്ഡിതോചിതമായി ഇടപെട്ട് ആശയപരമായി അവരെ  തളർത്തിക്കളയുംകയും ചെയ്തിരുന്നു. അതോടെ കെ എം മൗലവി സമുദായത്തിനിടയിൽ വെറുക്കപ്പെട്ടവനാവുകയും ചെയ്തു. നാദാപുരം സംവാദത്തിനു ശേഷം

മൗലവിമാരെ കാണുമ്പോൾ ' ലാ ' കട്ടവരെന്ന് പറഞ്ഞ് ജനങ്ങൾ കൂകിവിളിച്ച സാഹചര്യം വരെയുണ്ടായി.


ഈ ജാള്യത മറച്ചുവെക്കാനും പൊതുസമൂഹത്തിൽ സ്വീകാര്യത നേടാനും കെഎം മൗലവി കണ്ടെത്തിയ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ നാം മുമ്പ് ചർച്ച ചെയ്തു. 


സമുദായത്തിന്റെ പേരിൽ ഒരു രാഷ്ട്രീയ പാർട്ടി കേരളത്തിൽ രൂപീകരിച്ച് അതിൻെറ നേതൃസ്ഥാനത്ത് സ്വയം അവരോധിക്കുകയും  അതോടൊപ്പം നവോത്ഥാന നായകനായി പ്രത്യക്ഷപ്പെടുക, അതിനു വേണ്ടി ഒരു പത്രം ആരംഭിക്കുകയും ചെയ്യുക എന്നതായിരുന്നു മൗലവിയുടെ തുളഞ്ഞ ബുദ്ധിയിൽ ഉദിച്ചിരുന്നത്. ഏറെക്കുറെ അത് ഫലം കണ്ടു. പാർട്ടി നേതൃസ്ഥാനത്ത് അവരോധിക്കപ്പെട്ടവരെല്ലാം മൗലവിയുടെ ശിങ്കിടികളായിരുന്നു. ഉമ്മത്തിന്റെ മനസ്സിലിടം പിടിക്കാൻ  പിന്നീട് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ ലീഗിൻ്റെ പ്രസിഡൻറ് സ്ഥാനത്ത് കൊണ്ടുവന്നതും കെ എം മൗലവിയുടെ തീരുമാനം തന്നെയായിരുന്നു.


വരികൾക്കിടയിലൂടെ പിഴച്ച ആശയങ്ങൾ ജനമനസ്സുകളിലേക്ക് കുത്തിവെക്കുക എന്ന ലക്ഷ്യത്തോടെ വക്കം മൗലവി ദീപിക പോലുള്ള പല പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. അതിന് ചുവടുപിടിച്ച് പൊതു വാർത്തകൾക്കിടയിലൂടെ ബിദഈ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ചിന്തയിൽ കെഎം മൗലവി തുടക്കം കുറിച്ച പ്രസിദ്ധീകരണമാണ് ചന്ദ്രിക.


"മലയാള പത്രലോകത്ത് ഇന്നും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനായ വക്കം മൗലവി 1932 ൽ മരണപ്പെട്ടപ്പോൾ തനിക്ക് ഗുരുതുല്യനായ അദ്ദേഹത്തിൻ്റെ പാത പിന്തുടർന്ന് മുസ്‌ലിം സമുദായം ഒരു പത്രം തുടങ്ങണമെന്ന ആഗ്രഹം കെ എം മൗലവി പലരോടും പ്രകടിപ്പിച്ചിരുന്നു. അതിനിടയിൽ 1933 ൽ തലശ്ശേരി മെയിൻ റോഡിലുള്ള ആലിഹാജി പള്ളിയിൽ കെ.എം മൗലവി സാഹിബിൻ്റെ ഒരു ഖുർആൻ ക്ലാസ്സ് നടന്നു. പ്രസംഗത്തിനിടയിൽ സമുദായം ഒരു പത്രം തുടങ്ങേണ്ട ആവശ്യകത നേതാക്കളുടെ മനസ്സിൽ അദ്ദേഹം എടുത്തിട്ടു. അങ്ങനെയാണ് സീതി സാഹിബിന്റെ നേതൃത്വത്തിൽ 1934 മാർച്ച് 26ന് തിങ്കളാഴ്ചതോറും പുറത്തിറങ്ങുന്ന പ്രതിവാര പത്രമായി ചന്ദ്രിക പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. തലശ്ശേരി മുൻസിപ്പൽ ചെയർമാൻ ആയിരുന്ന സിപി മമ്മുക്കേയി ആയിരുന്നു മാനേജിങ് ഡയറക്ടർ. ഇന്നത്തെപ്പോലെ മുസ്‌ലിംലീഗിന്റെ ജിഹ്വ ആയിട്ടായിരുന്നില്ല ചന്ദ്രിക പത്രം ആരംഭിച്ചത്. 1939ൽ അത് ദിനപത്രമായി. 1937 ൽ മലബാർ ജില്ലാ മുസ്‌ലിംലീഗിന്റെ രൂപീകരണത്തോടെയാണ്  ചന്ദ്രിക മുസ്‌ലിം ലീഗിൻെറ ജിഹ്വയായി മാറിയത്. (മലബാർ ജില്ലാ മുസ്‌ലിം ലീഗ് രൂപീകരണത്തിന് പിന്നിൽ കെ എം മൗലവി ആയിരുന്നു.) മുസ്‌ലിം നവോത്ഥാന പ്രസ്ഥാനവു(മുജാഹിദു)മായി ബന്ധമുള്ളവരായിരുന്നു ആദ്യകാലത്ത് പ്രധാനമായും ചന്ദ്രികയുടെ പത്രാധിപസമിതിയിലുണ്ടായിരുന്നത്. മലബാറിലെങ്ങും ദിനേന പത്രം എത്തിക്കാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ മലബാറിന്റെ മധ്യ കേന്ദ്രമായ കോഴിക്കോട്ടേക്ക് 1945- ൽ ചന്ദ്രിക പറിച്ചു നടുകയായിരുന്നു. അപ്പോഴെല്ലാം ഇസ്‌ലാഹി നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ പിൻതുണയും ശ്രമങ്ങളും ചന്ദ്രികക്ക് വലിയതോതിൽ ലഭിച്ചിരുന്നു. പത്രം പ്രചരിപ്പിക്കുന്നതിലും അത് പിടിച്ചു നിർത്തുന്നതിലും കെ മൗലവിയുടെ അനുയായികൾ വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാവില്ല. "

(മുജാഹിദ് പ്രസ്ഥാനം 

കേരളത്തിൽ - കെ എൻ എം പേ: 235)


ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമം പത്രം പോലെ ഇടയ്ക്കിടെ സുന്നി വിരുദ്ധ ലേഖനങ്ങൾ വാരാന്ത പതിപ്പിലൂടെയും മറ്റും പ്രചരിപ്പിച്ചപ്പോൾ ചന്ദ്രികക്കെതിരെ സുന്നി നേതാക്കൾ രംഗത്ത് വന്നിരുന്നു.


" ചന്ദ്രിക പത്രത്തെ മുസ്ലിംകൾ സൂക്ഷിക്കണം" എന്നതായിരുന്നു 1951 നവംമ്പറിൽ ഇറങ്ങിയ ഹിദായത്തുൽ മുഅ്മിനീൻ എന്ന സുന്നി പ്രസിദ്ധീകരണത്തിലെ ചന്ദ്രികക്കെതിരെയുള്ള തലവാചകം.


സമസ്തയുടെ സ്ഥാപക നേതാക്കളുടെ ആദർശ പടയോട്ടത്തിൽ നിലം പതിച്ചുപോയ വഹാബിസം പിന്നെ തലപൊക്കിയത് ചന്ദ്രികയിലൂടെയും സമുദായ പാർട്ടിയുടെ മറവിലുമായിരുന്നു എന്നത് ഒരു ചരിത്ര വസ്തുത തന്നെയാണ്. 


കെ. എം മൗലവിയെ മറന്ന് തുടങ്ങിയ പുതു തലമുറക്ക് മൗലവിയുടെ ജീവ ചരിത്രം  തയ്യാറാക്കുന്നത് ചന്ദ്രികയിലെ എഴുത്തുകാരനാണെന്നതും അതിനംഗീകാരം ലഭിക്കാൻ പാണക്കാട് കുടുംബത്തെ ഉപയോഗപ്പെടുത്തുന്നുവെന്നതും  ചരിത്രാവർത്തനമായി തന്നെ നമുക്ക്  മനസ്സിലാക്കാം.

സ്ത്രീ വിദ്യാഭ്യാസം* മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 106/313

 https://m.facebook.com/story.php?story_fbid=pfbid02mXtEzhBSNk57wdqB3yBqTibyoFS6sL98FhaUWrDirn61eMC4voJGFcCNPHV2iFGdl&id=100024345712315&mibextid=9R9pXO

*സ്ത്രീ വിദ്യാഭ്യാസം*

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 106/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


സുന്നികൾ സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ പ്രവർത്തിച്ചു എന്നതാണ് മുജാഹിദുകളുടെ മറ്റൊരു ആരോപണം. 


കെ എൻ എം പ്രസിദ്ധീകരിച്ച ഇസ്‌ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിൽ എഴുതുന്നു :

"സ്ത്രീ വിദ്യാഭ്യാസം മതപരമായി മക്റൂഹ് ആണെങ്കിലും സ്ത്രീകളെ വിദ്യ അഭ്യസിപ്പിക്കാൻ പ്രത്യേകം പാടില്ല എന്നാണ് സമസ്ത പ്രമേയം പാസാക്കിയത് "

(പേജ് : 61)


സ്ത്രീകൾക്ക് യാതൊരു വിദ്യാഭ്യാസവും നൽകാതെ തനി ജഹാലത്തിൽ തളച്ചിട്ടു എന്നാണ് ഇത് വായിക്കുമ്പോൾ മനസ്സിലാവുക. എന്നാൽ സുന്നികൾ ഒരിക്കലും സ്ത്രീ വിദ്യാഭ്യാസത്തിന് എതിരായിരുന്നില്ല. മലയാള ലിപി വരുന്നതിനുമുമ്പ് അറബി മലയാള ലിപി നിർമ്മിക്കുകയും അത് സ്ത്രീകൾക്ക് പഠിപ്പിക്കുകയും ചെയ്തവരാണ് കേരളത്തിലെ സുന്നി ഉലമാക്കൾ. അതുകൊണ്ടാണ് മുജാഹിദുകൾ അൽ മുർശിദ്, അൽ ഇർശാദ് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ  അറബി മലയാള ലിപിയിൽ പുറത്തിറക്കിയത്. 


അൽ മുർശിദിൽ എഴുതുന്നു:

"അൽമുർശിദ് മലയാള ഭാഷയിലും ലിബിയിലും പുറപ്പെടുവിക്കാതെ അറബി മലയാളത്തിൽ തന്നെ പുറപ്പെടുവിക്കാൻ പല കാരണങ്ങളുമുണ്ട്. ഒന്നാമതായി കേരള മുസ്‌ലിംകളിൽ മലയാളം എഴുതുവാനും വായിക്കുവാനും അറിയുന്നവരെ അപേക്ഷിച്ച് അറബി മലയാളം അറിയുന്നവരുടെ എണ്ണം വളരെ അധികമാണ്. വിശേഷിച്ച് പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾക്കും അറബി മലയാളം വായിക്കുവാൻ സാധിക്കും. "

(1935 ഫെബ്രുവരി പേജ് : 2)


മാത്രമല്ല, സമസ്തയുടെ ആദ്യകാല മുശാവറാംഗം പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ ഭാര്യ വെളിയങ്കോടും പരിസരത്തുമുള്ള സ്ത്രീകൾക്ക് ദർസ് നടത്തി കൊടുത്തിരുന്നു.(മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - 531)

സ്ത്രീകൾക്ക് വേണ്ടി മസ്അലകൾ വായിച്ചു പഠിക്കാൻ ആദ്യ കാലത്തിറക്കിയ പുസ്തകങ്ങളെ കുറിച്ച് സി എൻ പറയുന്നു:

"വെള്ളാട്ടി മസ്അല, നൂറുൽ ഈമാൻ, നൂറുൽ ഇസ്‌ലാം മുതലായ ചെറുഗ്രന്ഥങ്ങൾ പ്രാചീന കൃതികളിൽ പെടുന്നു... കഥാരൂപത്തിൽ വിവിധ വിഷയങ്ങൾ പഠിപ്പിക്കുകയാണ് ഈ കൃതി മുഖേന ചെയ്യുന്നത്. കൈഫിയത്ത് സ്വലാത്ത് പണ്ടുകാലങ്ങളിൽ എല്ലാ സ്ത്രീപുരുഷന്മാരും ശ്രദ്ധിച്ചു പഠിച്ചിരുന്നു. അതിൻെറ അവസാന പേജിലാണ് ഉമർ ഖാസിയുടെ അസർ നമസ്കാരത്തിന്റെ അടിക്കണുള്ളത്. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 271)


മതപരമായതും അത്യാവശ്യവുമായ വിദ്യാഭ്യാസം സ്ത്രീകൾക്ക് നൽകുന്നതിൽ ഒരിക്കലും ഒരു വീഴ്ചയും മുൻഗാമികൾ വരുത്തിയിട്ടില്ല.

 

മുസ്‌ലിം സ്ത്രീകളെ പൊതുരംഗത്തിറക്കാനും പരപുരുഷന്മാരോടൊപ്പം വേദിയിൽ പ്രത്യക്ഷപ്പെടുത്താനും അതിനാവശ്യമായ വിദ്യാഭ്യാസങ്ങൾ നൽകാനുമാണ് മുജാഹിദ് പ്രസ്ഥാനം പ്ലാൻ ചെയ്തിരുന്നത്. അവരുടെ ഫാമിലികളിലെ സ്ത്രീകളെ പൊതു രംഗത്തിറക്കിയും പൊതുവേദിയിൽ പ്രസംഗിപ്പിച്ചും അന്യസ്ത്രീ പുരുഷന്മാർക്കിടയിലുള്ള മറ വലിച്ചുകീറാൻ അവർക്ക് ഏറെക്കുറെ സാധിച്ചിട്ടുണ്ട്. യുവതികളായ സ്ത്രീകൾ പൂർണമായി ഔറത്ത് പോലും മറക്കാതെ സ്റ്റേജുകളിലും സമ്മേളന ഗ്രൗണ്ടുകളിലും ഈദ് ഗാഹുകളിലും പ്രത്യക്ഷപ്പെട്ടത് മുജാഹിദിന്റെ നവോത്ഥാന ഫലം തന്നെയാണ്. അവസാനം മൗലവിമാർക്ക് പോലും ഇതിനെതിരെ ശബ്ദിക്കേണ്ടി വന്നിട്ടുണ്ട്. 

1978 ലെ അൽമനാർ മാസികയിൽ നിന്ന്:

അവരെന്തിന് പള്ളിയിൽ വരുന്നു ? കോഴിക്കോട് നഗരത്തിലെ ഒരു പ്രധാനപ്പെട്ട പള്ളിയിൽ നിന്ന് ബലിപെരുന്നാൾ നമസ്കാരവും കഴിഞ്ഞ് പുറത്തിറങ്ങിയ സ്ത്രീകളുടെ ചിത്രം സ്ഥലത്തെ ഒരു പ്രമുഖ പത്രം പ്രസിദ്ധീകരിച്ചിരുന്നു. കണ്ടപ്പോൾ നടുങ്ങിപ്പോയി. മതബോധമുള്ള ഏതൊരു മുസ്ലിമിന്റെയും മനസ്സാക്ഷിയെ വ്രണപ്പെടുത്തുന്ന ചിത്രം. അണിഞ്ഞൊരുങ്ങി ഫാഷൻ പരേഡിന് ഇറങ്ങിയ അത്യാധുനിക മഹിളകളെന്നേ  ചിത്രം കാണുന്ന മാത്രയിൽ ആർക്കും തോന്നുകയുള്ളൂ. പള്ളിയിൽ കയറി ദൈവ പ്രാർത്ഥനയും നടത്തി, ഒരു സാരോപദേശ പ്രസംഗവും കേട്ട് പുറത്തിറങ്ങിയ ഭക്തകളുടെ കോലം! ഇങ്ങനെയാണെങ്കിൽ അവരെന്തിനു പള്ളിയിൽ വരുന്നു ?

(അൽമനാർ 1978 

ഡിസംബർ, പേജ് : 3)


ഇസ്‌ലാമിൽ പുരുഷനാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടേണ്ടതും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതും. പൊതുസമൂഹത്തിൽ പ്രകടമാക്കേണ്ട ആരാധനകളുടെ നേതൃത്വവും പുരുഷന്മാർക്ക് തന്നെയാണ്. പള്ളിയിൽ ബാങ്ക് വിളിക്കേണ്ടതും ഇമാമത്ത് നിൽക്കേണ്ടതും ഖാസി സ്ഥാനങ്ങൾ വഹിക്കേണ്ടതും പുരുഷന്മാർ തന്നെയാണ്. സ്ത്രീകളുടെ ഭരണം അവരവരുടെ വീടുകളിലും സന്താനങ്ങളിലുമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ വിദ്യാഭ്യാസം മതപരമായ വിഷയങ്ങളിലുള്ള വിദ്യയും അത്യാവശ്യം അവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമാണ്. 


കേരളത്തിലെ മുജാഹിദുകൾ അല്ലാത്ത എല്ലാവർക്കും ഈ കാര്യങ്ങൾ ബോധ്യപ്പെടുകയും മനസ്സിലാകുകയും ചെയ്തിട്ടുണ്ട്. കേരള വഹാബികൾ പോലും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇബ്നു ബാസിനെ പോലുള്ള പണ്ഡിതന്മാർ ഈ വിഷയത്തിൽ എടുത്ത നിലപാട് ഇവിടെ പകർത്തുന്നത് ഏറെ ഉപകാരപ്പെടും. 


മുജാഹിദ് പണ്ഡിതൻ എം.ഐ മുഹമ്മദലി സുല്ലമി സ്ത്രീ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗൾഫ് പണ്ഡിതന്മാരുടെ നിലപാട് വ്യക്തമാക്കുന്നു.


"ആൺകുട്ടികളും പെൺകുട്ടികളും ഒരേ സ്ഥാപനത്തിലോ ഒരേ ക്ലാസിലൊ പഠിക്കുന്നത് നിഷിദ്ധമാണെന്നാണ് ഗൾഫിലെ സലഫികൾ പറയുന്നത്. അപ്രകാരം ആൺകുട്ടികളെ വനിതകളും പെൺകുട്ടികളെ പുരുഷന്മാരും പഠിപ്പിക്കുന്നതും നിഷിദ്ധമാണത്രേ. പ്രൈമറി പാഠശാലകളിൽ പോലും ഇത്തരം മിശ്ര വിദ്യാഭ്യാസം ഹറാമാണെന്ന് അവർ പറയുന്നു. 

ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ്(റ) പറയുന്നു:

"പ്രൈമറി സ്കൂളുകളിൽ വനിതകൾ അധ്യാപനം നടത്തുന്നത് അവർ ആൺകുട്ടികളുമായി കൂടിക്കലരാൻ ഇടവരുന്നു. ചില കുട്ടികൾ പ്രായപൂർത്തിയാകാറാവുമ്പോഴും പ്രൈമറി സ്കൂളുകളിൽ ആയിരിക്കും പഠിക്കുന്നത്. ഒരാൺകുട്ടിക്ക് പത്ത് വയസ്സായാൽ അവൻ കൗമാരപ്രായത്തിലെത്തുന്നു സ്ത്രീകളിലേക്ക് അവൻ ആകൃഷ്ടനാവുകയും ചെയ്യുന്നു ആ പ്രായത്തിൽ അവന് വിവാഹം ചെയ്യാവുന്നതാണ്. 

മറ്റൊരു കാര്യം കൂടി എടുത്തു പറയേണ്ടതാണ്.  പ്രൈമറി തലത്തിലുള്ള മിശ്രവിദ്യാഭ്യാസം ക്രമേണ മറ്റു തലങ്ങളിലേക്കും വ്യാപിക്കാനിടയുണ്ട്. മിശ്രവിദ്യാഭ്യാസം മൂലമുള്ള നാശങ്ങൾക്കും ദുരന്തങ്ങൾക്കും കയ്യും കണക്കുമില്ല. ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ കുറിച്ചും സമുദായത്തിലെ ബാലികാ ബാലകരുടെ ഭാവിയെക്കുറിച്ചും ജ്ഞാനമുള്ള ഏതൊരാൾക്കും ഇക്കാര്യം സംശയലേശമന്യേ ഗ്രഹിക്കാവുന്നതാണ്. അതിനാൽ മിശ്ര വിദ്യാഭ്യാസത്തിൻറെ കവാടങ്ങൾ നാം ഭദ്രമായി അടച്ചുപൂട്ടുക തന്നെ വേണം. ആൺകുട്ടികളെ പ്രൈമറി തലം മുതൽ എല്ലായിടത്തും പുരുഷന്മാരായ അധ്യാപകരും പെൺകുട്ടികളെ വനിതകളും മാത്രമേ പഠിപ്പിക്കാവൂ. അതാണ് നിർബന്ധമായതെന്ന് എനിക്ക് ബോധ്യമുണ്ട്. (ഇബ്നു ബാസിന്റെ അത്തബർറുജ് വഖത്തുറുഹു (പുറത്തിറങ്ങലിന്റെ അപകടം) എന്ന കൃതി പേജ് 47 ) 


എം ഐ സുല്ലമി തുടർന്നെഴുതുന്നു:

" സ്ത്രീകളുടെ ഭൗതിക വിദ്യാഭ്യാസം : കെമിസ്ട്രി, ഫിസിക്സ്, ബയോളജി തുടങ്ങിയ ശാസ്ത്രീയ വിജ്ഞാനീയങ്ങളും മറ്റു ഭൗതിക വിജ്ഞാനങ്ങളും വിദ്യാർഥിനികളും അഭ്യസിക്കാൻ ഇസ്‌ലാഹി (മുജാഹിദ്) പ്രസ്ഥാനം പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഗൾഫ് സലഫികൾ ശാസ്ത്ര വിജ്ഞാനങ്ങൾ പെൺകുട്ടികൾ അഭ്യസിക്കേണ്ടതില്ലെന്ന് വീക്ഷണമാണ് വെച്ചുപുലർത്തുന്നത് ഗൾഫ് സലഫികൾ ശാസ്ത്ര വിജ്ഞാനങ്ങൾ പെൺകുട്ടികൾ അഭ്യസിക്കേണ്ടതില്ലെന്ന വീക്ഷണമാണ് വെച്ച് പുലർത്തുന്നത്. സലഫി പണ്ഡിതരുടെ ഫത്‌വകൾ ക്രോഡീകരിച്ച ഫതാവാ ഇസ്‌ലാമിയ്യയിൽ ശൈഖ് ഇബ്നു ബാസ് ഒരു ചോദ്യത്തിന് നൽകിയ മറുപടി ശ്രദ്ധിക്കുക: 

ചോദ്യം : കെമിസ്ട്രി, ഫിസിക്സ് തുടങ്ങിയ ഭൗതിക ശാസ്ത്രീയ വിഷയങ്ങൾ ഒരു യുവതി പഠിക്കുന്നത് അനുവദനീയമാണോ? ഉത്തരം: ഒരു സ്ത്രീ അവൾക്ക് അനാവശ്യമായ വിഷയങ്ങൾ പഠിക്കേണ്ട ആവശ്യമില്ല. അറബി ഭാഷ ഇസ്ലാമിക പാഠങ്ങൾ തുടങ്ങിയ അവരുടെ പ്രകൃതി കനിയോജ്യമായ വിഷയങ്ങൾ അവൾ പഠിക്കേണ്ടതാണ്. എൻജിനീയറിങ് രസതന്ത്രം ഭൗതികശാസ്ത്രം ഗോളശാസ്ത്രം ഭൂമിശാസ്ത്രം തുടങ്ങിയവയൊന്നും അവൾക്ക് അനുയോജ്യമായവയല്ല. (ഫതാവ ഇസ്‌ലാമിയ്യ: വാല്യം : 4 പേജ് : 235 )


ചുരുക്കത്തിൽ, ഗൾഫ് സലഫികളും സുന്നി പണ്ഡിതരും ഈ വിഷയത്തിൽ സൂക്ഷ്മ വശങ്ങൾ സ്വീകരിക്കുകയാണ് ചെയ്തത്. സ്ത്രീകളുടെ പൂർണ്ണ സുരക്ഷയ്ക്ക് വേണ്ടി എന്തൊക്കെ വിദ്യാഭ്യാസം അവർക്ക് നൽകണമെന്ന ചർച്ചയിൽ പണ്ഡിതന്മാർ എടുത്ത തീരുമാനങ്ങൾ അടർത്തിയെടുത്ത് അത് സ്ത്രീ വിദ്യാഭ്യാസത്തിനെതിരാണെന്ന് വരുത്തി തീർത്ത്  സുന്നികൾ പിന്തിരിപ്പന്മാരാണെന്ന് വരുത്തി തീർക്കാനാണ് മൗലവിമാരുടെ ശ്രമം. മൗലവിമാർ വിവാധമാക്കിയ സുന്നി പണ്ഡിതരുടെ ഫത്‌വ യുടെ പശ്ചാത്തലം ഇങ്ങനെ വായിക്കാം :


"ഇക്കാലത്തുള്ള സ്ത്രീ അക്ഷര വിദ്യ അധികവും ദീനിയായ വിഷയത്തിലോ ശറഹ് അനുസരിച്ച തോതിലോ കാര്യമായ ആവശ്യത്തിനോ അല്ലാത്തതോടുകൂടി ആയതിനാൽ കണക്കില്ലാത്ത പാപങ്ങൾ വന്നു വശാകുന്നതും അത് പല പാപങ്ങൾക്കുമുള്ള ഉപകരണം ആവുന്നതും ദൃഷ്ടിയാൽ അറിയപ്പെടുന്ന തായും വരുന്നതുകൊണ്ട്... " 

(ഇസ്‌ലാഹി പ്രസ്ഥാനം പേജ് 59)

ഈ സൂക്ഷ്മതയുടെ പാശ്ചാത്തലം മറച്ചുവെച്ചുകൊണ്ടാണ് മൗലവിമാർ തെറ്റിദ്ധരിപ്പിക്കാറുള്ളത്. പ്രമേയത്തിലെ അക്ഷരവിദ്യ എന്നത് മനപ്പൂർവ്വം  വിദ്യാഭ്യാസം എന്നാക്കി മാറ്റുകയും ചെയ്യും.

സുന്നികൾ* *ബ്രിട്ടീഷുകാർക്ക്* *അനുകൂലമോ ?

 https://www.facebook.com/100024345712315/posts/pfbid0fUZCYhTXQFzTgd7drcxyMEd9vaqCreTwyr6fvppo7JZne9ANBguxkS9bcaUNJ4G6l/?mibextid=9R9pXO

*സുന്നികൾ*

*ബ്രിട്ടീഷുകാർക്ക്* 

*അനുകൂലമോ ?*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 105/313


✍️ Aslam saquafi payyoli


"സമസ്തക്കാർ ബ്രിട്ടീഷ് അനുകൂലമായിരുന്നു, സമസ്തക്കാർക്ക് കോൺഗ്രസിൽ പ്രവർത്തിക്കുവാൻ അനുവാദം ഉണ്ടായിരുന്നില്ല." 

(ഇസ്‌ലാഹി പ്രസ്ഥാനം 

പേജ് 52 - കെ എൻ എം)

ഇതൊക്കെ പുതുതലമുറ വായിക്കുമ്പോൾ സുന്നികൾ സ്വാതന്ത്ര്യ സമര വിരോധികളും നേരം വെളുക്കാത്തവരുമായിരുന്നുവെന്ന് മനസ്സിലാക്കണം. അങ്ങനെയെങ്കിലും സുന്നി വിരോധം കുത്തിവെക്കാനാണ് മൗലവിമാർ ശ്രമിക്കുന്നത്. 


മമ്പുറം തങ്ങൾ, ഉമർ ഖാളി, ആലി മുസ്‌ലിയാർ, ചെറുശ്ശേരി അഹമ്മദ് മുസ്‌ലിയാർ, കിടങ്ങയം ഇബ്രാഹിം മുസ്‌ലിയാർ, പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ, പാനായിക്കുളം അബ്ദുറഹ്മാൻ മുസ്‌ലിയാർ തുടങ്ങിയവരുടെ ചരിത്രം വായിച്ചാൽ സുന്നികളുടെ ബ്രിട്ടീഷ് വിരോധം എത്രത്തോളമുണ്ടായിരുന്നെന്ന് നന്നായി ബോധ്യപ്പെടും. അതിവിടെ വിശദീകരിക്കുന്നില്ല. 


"അറബി മലയാളത്തിലുള്ള മുഹിമ്മാത്തുൽ മുസ്ലിമീൻ എന്ന ബ്രിട്ടീഷ് വിരുദ്ധ ഗ്രന്ഥത്തിന് ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ല്യാരുടെ അവതാരികയുണ്ട്. ഈ ഗ്രന്ഥമാണ് മുസ്ലിംകളെ കടുത്ത ബ്രിട്ടീഷ് വിരോധികളാക്കി തീർത്തത്. താനൂർ ആമിനുമ്മാന്റകത്തു ഫരീദ് കുട്ടി മുസ്‌ല്യാരാണ് ഗ്രന്ഥകർത്താവ്. "

(മലയാളത്തിലെ മഹാരഥന്മാർ 

പേജ്, 135)

ഈ ബ്രിട്ടീഷ് വിരുദ്ധ ഗ്രന്ഥം കൈവശം വെച്ചതിന്റെ പേരിലാണത്രേ ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാരും പാനായിക്കുളം അബ്ദുറഹ്മാൻ മുസ്‌ല്യാരും ശിക്ഷിക്കപ്പെട്ടിരുന്നത്.


സമസ്തയുടെ ഫറൂഖ് സമ്മേളനത്തിലെ പന്ത്രണ്ടാം പ്രമേയമാണ് സുന്നികൾക്കെതിരെ ഇപ്പോൾ  മൗലവിമാർ ഉയർത്തി കാട്ടാറുള്ളത്. 

ആ പ്രമേയത്തിൽ ആദ്യത്തിൽ തന്നെ കോൺഗ്രസിനെതിരെ അന്ന് അങ്ങനെയൊരു പ്രമേയം കൊണ്ടുവരാനുള്ള സാഹചര്യവും വിശദീകരിക്കുന്നുണ്ട്. സാഹചര്യവും പ്രമേയവും താഴെ ചേർക്കുന്നു :


"സാധുക്കളും നിരപരാധികളുമായ കേരള മുസ്‌ലിംകളെ കോൺഗ്രസ് കക്ഷിക്കാർ അവരുടെ ഉദ്ദേശ നിർവഹണത്തിനായി ഖിലാഫത്ത് കമ്മിറ്റി എന്ന പേരും പരസ്യം ചെയ്ത് അവരുടെ മായാവലയത്തിൽ പെടുത്തുകയും, അവിവേകികളും പാമരന്മാരുമായ മുസ്‌ലിംകളെ മുമ്പിലേക്ക് തള്ളി, കക്ഷിവഴക്കുകളും ബഹളവും ഉണ്ടാക്കി കേരളം മിക്കവാറും സ്ഥലങ്ങളിൽ വമ്പിച്ച ലഹള നടന്നതിന്റെ ഫലമായി എത്രയോ അനവധി മുസ്‌ലിം സഹോദരങ്ങൾ തോക്കിൻ ഇരയാവുകയും ജയിൽ ശിക്ഷക്ക് കാരണഭൂതരായി തീരുകയും ചെയ്തുവല്ലോ. ( ഈ കാരണം വ്യക്തമാക്കിയതിനുശേഷമാണ് പ്രമേയം അവതരിപ്പിക്കുന്നത്)

ഭരണകർത്താക്കളോട് എതിർക്കലും അവരുടെ കൽപ്പന അനാദരവ് ചെയ്യലും മതവിരോധമായിട്ടുള്ള കാര്യമായിരിക്കെ കോൺഗ്രസ് കക്ഷിക്കാരുമായി യോജിക്കലും അവരോട് സഹകരിക്കലും ഒരിക്കലും യഥാർത്ഥ മുസ്‌ലിംകൾക്ക് ചെയ്യുവാൻ പാടില്ലാത്തതും ആകുന്നു."

ഈ പ്രമേയം സമസ്തയുടെ ആറാം വാർഷിക സമ്മേളനമാണ് പാസാക്കിയത്.

(ഇസ്‌ലാഹി പ്രസ്ഥാനം

കെ എൻ എം പേ: 51)


ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ

പേരിൽ ഒപ്പം കൂടി സൗഹൃദം നടിച്ച് ക്രൂരമായി വഞ്ചിച്ച കോൺഗ്രസിന്റെ പ്രസ്തുത നിലപാട് മലബാർ കലാപാനന്തര ഘട്ടങ്ങളിൽ നിരവധി നഷ്ടങ്ങളാണ് മുസ്‌ലിംകൾക്ക് വരുത്തിവെച്ചത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സമസ്തയുടെ പ്രമേയം വരുന്നത്. ഇതൊരിക്കലും ബ്രിട്ടീഷ് അനുകൂലമായിരുന്നില്ല; മുസ്‌ലിംകളുടെ സംരക്ഷണം മാത്രമായിരുന്നുവെന്ന് പഴയകാല ചരിത്രം പരിശോധിച്ചാൽ നമുക്ക് ബോധ്യപ്പെടും. 


സാഹചര്യം മനസ്സിലാക്കാതെ ഈ പ്രമേയം ഉയർത്തിക്കാട്ടി സുന്നികളെ രാജ്യ വിരോധികൾ ആക്കുന്ന മൗലവിമാർ ഒരു കാര്യം ഓർക്കണം, ഇതേ സാഹചര്യത്തിൽ കോൺഗ്രസിനെതിരെ കടുത്ത തീരുമാനങ്ങൾ എടുത്തവരാണ് മുജാഹിദ് പണ്ഡിതന്മാർ. 


മുജാഹിദ് പണ്ഡിത സഭ പുറത്തിറക്കിയ അൽമുർശിദിലെ ചില വരികൾ താഴെ ചേർക്കാം. ഇതു വായിച്ച് മൗലവിമാർ കോൺഗ്രസ് വിരോധികൾ ആയിരുന്നോ ? അല്ലേ ? എന്ന് ആധുനിക മൗലവിമാർ വിശദീകരിക്കേണ്ടതുണ്ട്.


1) "കോൺഗ്രസിന് എതിരെ നമ്മുടെ സംഘടനയെ നാം ശക്തിപ്പെടുത്തി, നമ്മുടെ സമരം കൊണ്ട് ബ്രിട്ടീഷ് ഫിർഔന്റെ മടിയിലിരുന്ന് വളർന്ന് വരുന്ന ഈ കുട്ടി ഫിർഔന്റെ വളർച്ചയെ നാം ഇപ്പോൾ തന്നെ തടയണം. "

(അൽ മുർശിദ് മാസിക

1939 ജനുവരി പേജ് : 18)


2)...അതിനാൽ മുസ്‌ലിംകളോട് കൂടുതലായി കോൺഗ്രസിൽ ചേർന്ന് അതിനെ കരസ്ഥമാക്കുവാൻ ഉപദേശിക്കുന്നവരുടെ വാക്കിന് മുലപ്പാൽ കുടിക്കുന്ന കുട്ടികളുടെ വാക്കിന്റെ വില കൽപ്പിക്കുവാനേ സാധിക്കുകയുള്ളൂ."

(അൽ മുർശിദ് മാസിക

1939 ജനുവരി പേജ് : 24)


കോൺഗ്രസിനെതിരെയും ബ്രിട്ടീഷന് അനുകൂലവുമായുള്ള ഉദ്ധരണികൾ ഇതിലും കടുപ്പപ്പെട്ടത് ഇനിയും മുജാഹിദ് പണ്ഡിതസഭ ഇറക്കിയ അൽ മുർശിദിലുണ്ട്. തൽക്കാലം ഇതിൽ ഒതുക്കുന്നു. 


ഒരു കാര്യം കൂടി മൗലവിമാർ വിശദീകരിക്കേണ്ടതുണ്ട്. 1924 ൽ ഐക്യ സംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനത്തിൽ ബ്രിട്ടീഷിനെതിരെ അബ്ദുറഹ്മാൻ സാഹിബ് അവതരിപ്പിച്ച പ്രമേയത്തിനെതിരെ മൗലവിമാർ അന്ന് സംസാരിച്ചത് എന്തിനായിരുന്നു ?


ചരിത്രം ഇങ്ങനെ:

"1924-ൽ ഐക്യ സംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനം ആലുവായിൽ ചേർന്നപ്പോൾ ഖിലാഫത്ത് പ്രശ്നത്തിൽ മുസ്‌ലിംകളോട് വാഗ്ദാന ലംഘനം നടത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അപലപിക്കുന്ന ഒരു പ്രമേയം അവതരിപ്പിച്ചുകൊണ്ട് അബ്ദുറഹ്മാൻ സാഹിബ് ഉജ്ജ്വലമായി പ്രസംഗിച്ചു. സ്നേഹപൂർവ്വമായ സമ്മർദ്ദം വഴി തങ്ങളുടെ കുഞ്ഞുമുഹമ്മദിനെ കൊണ്ട് ഈ പ്രമേയം പിൻവലിപ്പിക്കാൻ കഴിയുമെന്ന് കുഞ്ഞു കൊച്ചു ഹാജിയും മണപ്പാടനും മറ്റും കരുതി. അത് നടക്കുകയില്ലെന്ന് ഉറപ്പായപ്പോൾ സാഹിബ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു എതിർപ്പുണ്ടായി. ഉറ്റ സുഹൃത്തും നിതാന്ത സഹചാരിയുമായ മൊയ്തു മൗലവി പ്രമേയത്തെ ശക്തിയായി എതിർത്തുകൊണ്ട് പ്രസംഗിച്ചു. അതിനുശേഷം പ്രമേയം വോട്ടിനിട്ടപ്പോൾ എതിരാളികൾക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചു. "

(മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പേജ് 70, 71 - എം റശീദ്)


ഇനി പറയൂ ,

മേലുദ്ധരണികൾ വെച്ചുകൊണ്ട് മൗലവിമാർ ബ്രിട്ടീഷുകാർക്ക് അനുകൂലമായിരുന്നു എന്നു പറയാൻ പറ്റുമോ ? രാജ്യ വിരോധികളാണെന്ന് പറയാമോ? ഇതിന് മൗലവിമാർ നടത്തുന്ന ന്യായീകരണങ്ങൾ എന്തൊക്കെയുണ്ടോ, അതെല്ലാം സമസ്തയുടെ പ്രമേയത്തിനും ബാധകമല്ലേ ?

പൂനൂർ സംവാദത്തിൽ നിന്നും* *മൗലവിമാർ പഠിച്ച പാഠം* ➖➖➖➖➖➖➖➖➖➖➖➖ മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 104/313

 https://m.facebook.com/story.php?story_fbid=pfbid02fyGytJmtTFxjZLAV2WazdTAgBoMu9xTJoUNfF6L1131FrZaUPGonjCUat1o3dimHl&id=100024345712315&mibextid=9R9pXO

*പൂനൂർ സംവാദത്തിൽ നിന്നും* 

*മൗലവിമാർ പഠിച്ച പാഠം*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 104/313

✍️ Aslam saquafi payyoli


അടിസ്ഥാന വിവരങ്ങൾ നഷ്ടപ്പെടുമ്പോഴാണ് ഒരാൾ വഹാബിയാകുന്നതെന്ന വസ്തുത പൂനൂർ  സംവാദത്തിലെ അലവി മൗലവിയുടെ ചോദ്യത്തിൽ നിന്നും നമുക്ക് ബോധ്യപ്പെടും. 


പുളിക്കൽ മുജാഹിദ് സ്ഥാപനമായ ജാമിഅ: സലഫിയ: പുറത്തിറക്കിയ പൂനൂർ സംവാദം എന്ന കൃതിയിൽ നിന്ന് അലവി മൗലവിയുടെ ചോദ്യം ഇങ്ങനെ വായിക്കാം : 


"മുഹിയുദ്ദീൻ ശൈഖേ രക്ഷിക്കണേ, ബദരീങ്ങളേ കാക്കണേ... എന്നിങ്ങനെ മരിച്ചുപോയ മഹാത്മാക്കളോട് സഹായത്തിന്നപേക്ഷിക്കുക എന്ന ഇസ്തിഗാസ അനുവദനീയമാണെന്നതിന് വല്ല ആയത്തുകളും തെളിയിക്കാമോ?"

(പേജ്: 33 )


അനുവദനീയമായ ഒരു കാര്യത്തിന് സാധാരണ കാര്യബോധമുള്ള ഒരാളും രേഖ ചോദിക്കാറില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വലിയ ഒരു ചോദ്യം എന്ന നിലക്ക് മൗലവി ഇത് ചോദിച്ചു. പതി ഉസ്താദ് ഉടൻ തന്നെ ഇങ്ങനെ മറുപടി നൽകി:


"മരിച്ചുപോയ മഹാത്മാക്കളോട് സഹായത്തിന്നപേക്ഷിക്കുക എന്ന ഇസ്തിഗാസയെ വിരോധിക്കുന്ന യാതൊരു ആയത്തും വന്നിട്ടില്ലാത്തതിനാൽ ഇസ്തിഗാസ പരിശുദ്ധ ഖുർആനിന്റെ ദൃഷ്ടിക്ക് അനുവദനീയം തന്നെ. ഇസ്തിഗാസ ശിർക്കാണെന്ന് ഖുർആനിൽ നിന്ന് വല്ല ആയത്തും തെളിവായി തരാമോ ?"

(പൂനൂരിലെ വാദപ്രതിവാദം

പുളിക്കൽ ജാമിഅ: സലഫിയ:

 പേജ് : 33 )


പതി ഉസ്താദിന്റെ ഈ മറുപടിക്ക് മറുത്തൊന്നും പറയാൻ അലവി മൗലവിക്ക് സാധിച്ചിട്ടില്ല. എന്നു മാത്രമല്ല പിന്നീട് വന്ന മൗലവിമാർ ഈ അടിസ്ഥാന തത്വം പല സ്ഥലത്തും അംഗീകരിച്ച് ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. 


1999ലെ തല മറക്കൽ വിവാദം.  മൗലവിമാർക്കിടയിൽ മുസ്‌ലിംകൾ തല മറക്കണോ വേണ്ടേ എന്ന വിഷയത്തിൽ തർക്കം  നടന്നിരുന്നു. തല മറക്കണം എന്ന് ഉമർ മൗലവിയും വേണ്ടെന്ന് സലാം സുല്ലമിയും.  അതുമായി ബന്ധപ്പെട്ട് കെ. ഉമർ മൗലവി കൊടുത്ത മറുപടി പൂനൂരിൽ പതി ഉസ്താദ് നൽകിയ മറുപടി തന്നെയായിരുന്നു :


"പിന്നൊരു ചോദ്യം; തല മറക്കുന്നതും തൊപ്പി ധരിക്കുന്നതും ഹലാലാണെന്നതിന് എന്താണ് രേഖ ?  അതിനു മറുപടി. ഒരു കാര്യം ഹലാലാണെന്നതിന് രേഖ ആവശ്യമില്ലെന്നാണ് ഇസ്‌ലാമിലെ സർവ്വാംഗീകൃത തത്വം. വിരോധിക്കാതിരുന്നാൽ മതി. അപ്പോൾ ഹലാൽ എന്ന് വന്നു. തല മറക്കുന്നത് എവിടെയും വിരോധിച്ചിട്ടില്ല. ഹജ്ജിൽ പ്രവേശിച്ചാൽ ഒഴികെ. അപ്പോൾ ഇതൊരു ഹലാലായ കാര്യമാണെന്ന് വന്നു. ഇനി അതിന് രേഖ ചോദിക്കേണ്ട ആവശ്യമില്ല. "

(സൽസബീൽ മാസിക

1999. മെയ് 20 പേജ് : 34)


നോക്കൂ , പതി ഉസ്താദിൽ നിന്നാണ് ഈ വിവരം മൗലവിമാർ മനസ്സിലാക്കുന്നത്. കഥയറിയാത്ത ചില ആളുകൾ ഇപ്പോഴും പറയും പൂനൂരിൽ അലവി മൗലവിയുടെ ചോദ്യത്തിന് സുന്നികൾ മറുപടി പറഞ്ഞില്ലെന്ന്! പാവം അവർക്കറിയില്ല, അന്ന് പതി ഉസ്താദ് കൊടുത്ത മറുപടിയാണ് മൗലവിമാർ പലയിടത്തും ഉപയോഗപ്പെടുത്തുന്നതെന്ന്. 


മറ്റൊരു രംഗം കൂടി പറയാം; 2012ൽ കെ എൻ എം ശിർക്ക് ആരോപിച്ച് ഒരു വിഭാഗത്തെ പുറത്താക്കി. 

അവർ തമ്മിൽ സംവാദങ്ങൾ നടന്നു. ഖണ്ഡനങ്ങൾ നടന്നു. അലവി മൗലവിയുടെ ആ പഴയ ചോദ്യം അവർക്കിടയിലും വന്നു.

പതി ഉസ്താദ് അന്ന് നൽകിയ മറുപടിയാണ് ശിർക്കാരോപിക്കപ്പെട്ടവർക്ക് സഹായകമായത്. 


ചോദ്യവും മറുപടിയും താഴെ ചേർക്കുന്നു :

"അനസ് മൗലവി (കെ എൻ എം) ഉന്നയിക്കുന്ന അവസാനത്തെ ഒരു ചോദ്യമുണ്ട്. അതായത് കെ ജെ യുവിന്റെ ഈ ഫത്‌വ (ജിന്നിനോട് സഹായം തേടൽ ശിർക്ക്) സ്വീകരിക്കുന്നില്ലെങ്കിൽ അതിനെതിരെ ഒരു ആയത്തോ സ്വഹീഹായ ഹദീസോ കൊണ്ടുവരാൻ ആർക്കെങ്കിലും സാധിക്കുമോ ? (ജിന്ന് സഹായ തേട്ടം ശിർക്കല്ല എന്നതിന് ആയത്ത് ഉണ്ടോ ? ഹദീസ് ഉണ്ടോ ?)

ഇവിടെ വലിയൊരു തെറ്റിദ്ധരിപ്പിക്കൽ മൗലവി നടത്തുന്നുണ്ട്. അതായത് ശിർക്കല്ല എന്ന് പറയുന്നവരാണ് ആയത്തും ഹദീസും കൊണ്ടുവരേണ്ടത് എന്നതാണാ തെറ്റിദ്ധരിപ്പിക്കൽ. വാസ്തവത്തിൽ ഹാളിറായ ജിന്നിനോട് അതിൻെറ കഴിവിൽ പെട്ടത് ചോദിച്ചാലും ശിർക്കാണെന്ന് പറയുന്നവരാണ് ആയത്തും ഹദീസും കൊണ്ടുവരേണ്ടത്. എന്നാൽ കെ ജെ യു ഫത്‌വയിൽ ഇക്കാര്യം തെളിയിക്കുന്ന ഒരൊറ്റ ആയതോ ഹദീസോ കൊണ്ടുവന്നിട്ടില്ല. 'ശിർക്കല്ല' എന്നതിനുള്ള തെളിവ് 'ശിർക്കല്ല' എന്നത് തന്നെയാണ്. "ശിർക്ക് ശിർക്ക് " എന്ന് വിളിച്ചു കൂവുന്നവരാണ് എന്തുകൊണ്ടത് ശിർക്കായി എന്ന് പ്രമാണങ്ങൾ ഉദ്ധരിച്ച് തെളിയിക്കേണ്ടത്. ഒരു കാര്യം സ്ഥാപിക്കുന്നവരാണ് തെളിവ് ഹാജരാക്കേണ്ടത്, നിഷേധിക്കുന്നവരല്ല. മുസ്‌ലിം പണ്ഡിത ലോകത്ത് ഏറെ അറിയപ്പെട്ട ഈ തത്വം പോലും ശിർക്കാരോപകർ കണ്ടില്ലെന്ന് നടിക്കുന്നത് അവരുടെ ഗതികേടിന്റെ ആയമാണ് വ്യക്തമാക്കുന്നത്. "

(അൽ ഇസ്‌ലാഹ് മാസിക 

2013 ജനുവരി പേജ് 67)


എത്ര മനോഹരമായ വിശദീകരണം ! മൗലവിമാരുടെ മേൽ ശിർക്കാരോപണങ്ങൾ വന്നപ്പോൾ പൂനൂര് സംവാദത്തിൽ പതി ഉസ്താദ് പറഞ്ഞ തത്വം സുന്ദരമായി മൗലവിമാർ ഉപയോഗിക്കുകയാണ്.

പൂനൂരിൽ അലവി മൗലവിയുടെ ചോദ്യം ഗതികേടിന്റെ അങ്ങേയറ്റമായിരുന്നെന്ന് മൗലവിമാർ പോലും സമ്മതിച്ചു കൊണ്ടിരിക്കുന്നു. 


പൂനൂരിൽ പതി ഉസ്താദ് പഠിപ്പിച്ച തത്വം മൗലവിമാരും ഉൾക്കൊണ്ടു. പക്ഷേ, ഹഖിന്റെ ഭാഗത്ത് ചേരാൻ അവർക്ക് തൗഫീഖുണ്ടായില്ല.

അലവി മൗലവിയുടെ ചോദ്യത്തിന് പതി ഉസ്താദ് അളന്നു മുറിച്ച മറുപടി നൽകി

 https://www.facebook.com/100024345712315/posts/pfbid03cDBm8xFXu6LXimPJk2tKpJQ7GPjF9VSaeCub8QtscLt21Q7sHh5RCNmkMUd7P15l/?mibextid=9R9pXO

*പൂനൂർ സംവാദം*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 103/313

✍️ Aslam saquafi payyoli


മലബാറിൽ 10 വർഷമാണ് പതി ഉസ്താദിന്റെ പടയോട്ടം നടന്നത്. 1949 ൽ തുടങ്ങി 1958ല്‍ വഫാത്താകുന്നത് വരെ എല്ലാ മൗലവിമാരെയും നിരായുധരാക്കുന്ന ഖണ്ഡനങ്ങളായിരുന്നു വിവിധ സ്ഥലങ്ങളിലായി നടന്നത്. 


1951 ഫെബ്രുവരിയിൽ കുന്ദമംഗലത്ത് നടന്ന പതി ഉസ്താദിന്റെ പ്രഭാഷണ പരമ്പരയാണ് പൂനൂർ ഒന്നാം സംവാദത്തിന് വഴിയൊരുക്കിയത്. മൗലവിമാരെ വെല്ലുവിളിച്ചു കൊണ്ടുള്ള തകർപ്പൻ പ്രഭാഷണ പരമ്പരയായിരുന്നു അത്. നന്മണ്ടയിൽ നിന്നും വഅള് കേൾക്കാൻ വന്ന മുജാഹിദ് പ്രവർത്തകരായ കൊല്ലങ്കണ്ടി മമ്മു സാഹിബും അനുജൻ കലന്തൻകുട്ടിയും പതി ഉസ്താദിന്റെ വെല്ലുവിളി ഏറ്റെടുത്തതോടെ സംവാദത്തിന് കളമൊരുങ്ങി. 


1951 ഫെബ്രുവരി പതിനാലാം തിയ്യതി പതി ഉസ്താദും കെ സി ഹുസൈൻ സാഹിബും മുജാഹിദ് പക്ഷത്തുനിന്ന് കൊല്ലംകണ്ടി മമ്മു സാഹിബും അനുജൻ കലന്തൻകുട്ടിയും സംവാദം നടത്താനുള്ള കരാറിലേർപ്പെട്ടു. പൂനൂരിലെ പൗരപ്രമുഖനായ മരക്കാർ ഹാജി വശം കരാർ സൂക്ഷിച്ചു. കുന്ദമംഗലത്തെ കെ സി ഹുസൈൻ സാഹിബിന്റെ വീട്ടിൽ വെച്ചായിരുന്നു വ്യവസ്ഥകൾ തയ്യാറാക്കിയിരുന്നത്. 


സാധാരണ സംവാദങ്ങളിൽ വ്യവസ്ഥ എഴുതുമ്പോൾ തന്നെ വിഷയങ്ങൾ നിർണ്ണയിക്കുകയും രണ്ടു കൂട്ടരുടെയും വാദങ്ങൾ സ്ഥിരപ്പെടുത്തുകയും സമയങ്ങൾ നിർണയിക്കുകയും ചെയ്യുക പതിവുണ്ട്. പക്ഷേ, ഈ സംവാദത്തിൽ അതുണ്ടായില്ല. അതിനും ചില കാരണങ്ങളുണ്ട്. 

സംവാദ വ്യവസ്ഥ എഴുതാൻ മുജാഹിദ് പണ്ഡിതന്മാർ ആരും വന്നിരുന്നില്ല. പതി ഉസ്താദിന്റെ വെല്ലുവിളി നേരിൽ കേട്ട നന്മണ്ടയിലെ സഹോദരങ്ങൾ നമ്മുടെ മൗലവിമാർക്ക് വിഷയങ്ങൾ സമർത്ഥിക്കാൻ കഴിയും എന്ന ധൈര്യത്തിൽ വെല്ലുവിളി ഏറ്റെടുത്തതാണ്. സത്യത്തിൽ ഇത് ഏറ്റെടുത്തതോടെ മൗലവിമാർ വെപ്രാളപ്പെട്ടിട്ടുണ്ടാവണം. 

അതുകൊണ്ടാണല്ലൊ വ്യവസ്ഥ എഴുതാൻ ഒരു മൗലവിയും പതി ഉസ്താദിന്റെ മുന്നിലേക്ക് വരാതിരുന്നത്. വ്യവസ്ഥക്ക് വന്നത്  നന്മണ്ടയിലെ ഈ രണ്ട് ഹാജിമാർ തന്നെയായിരുന്നു. വിഷയങ്ങൾ നിർണയിച്ചെഴുതാൻ മാത്രം വിവരം അവർക്കുണ്ടായിരുന്നില്ല. എങ്കിലും സുന്നികൾ സംവാദം നടക്കണം എന്ന ഉറച്ച തീരുമാനത്തിലായതിനാൽ വാദം എഴുതാൻ മൗലവിമാർ വരാത്തതുകൊണ്ട് സംവാദം മുടങ്ങരുത്; സംവാദത്തിന്റെ ദിവസം ആദ്യം വാദം എഴുതി നമുക്ക് സംവാദം തുടങ്ങാം എന്ന തീരുമാനത്തിൽ വ്യവസ്ഥയുടെ മീറ്റിംഗ് പിരിഞ്ഞു.


1951 മാർച്ച് 18 ന് രാത്രിയാണ് സംവാദം നടന്നത്. ഇരുകക്ഷികളിൽ നിന്നും 30 പേർ വീതം നേതാക്കൾ പങ്കെടുത്തു. 


സുന്നി പക്ഷത്തുനിന്ന് : പതി ഉസ്താദ്, പറവണ്ണ ഉസ്താദ്, സ്വദഖതുല്ല ഉസ്താദ്, ഇ കെ ഉസ്താദ് തുടങ്ങിയ പ്രമുഖരും മുജാഹിദ് പക്ഷത്തുനിന്ന് : അലവി മൗലവി, എം സി സി അഹമ്മദ് മൗലവി, കെ സി അബൂബക്കർ മൗലവി, സി പി കുഞ്ഞിമൊയ്തീൻ മൗലവി തുടങ്ങിയവരുമാണ് പങ്കെടുത്തത്.


പൂനൂരിലെ മരക്കാർ ഹാജിയുടെ പീടിക മുകളിലാണ് നേതാക്കളുടെ ഇരിപ്പിടം. 

സംവാദ ദിവസം ഉസ്താദുമാരും മൗലവിമാരും നേരത്തെ തന്നെ സ്ഥലത്തെത്തി. ഉസ്താദുമാർ പീടിക മുറിയുടെ പടിഞ്ഞാറ് ഭാഗത്തും മൗലവിമാർ കിഴക്ക് ഭാഗത്തുമായി സ്ഥാനം ഉറപ്പിച്ചു.


എന്നാൽ, ഈ സംവാദം വേണ്ടതുപോലെ വിജയിക്കാതിരിക്കാൻ മൗലവിമാർ ചില കുതന്ത്രങ്ങൾ ഒപ്പിച്ചിരുന്നു. സംവാദ വിഷയത്തിലുള്ള വാദം എഴുതുകയോ വിഷയാവതരണം നടത്തുകയോ ചെയ്യാതെ ആദ്യം തന്നെ എഴുന്നേറ്റ് ചോദ്യങ്ങൾ ചോദിക്കുക. സ്വാഭാവികമായും എതിർകക്ഷികൾ അത് പറ്റില്ലെന്ന് പറയും. അപ്പോൾ നമുക്ക് ചോദ്യങ്ങൾ ഇങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കാം.  ഇതായിരുന്നു മൗലവിമാരുടെ കുതന്ത്രം. സംവാദം തുടങ്ങുകയല്ലേ ? എന്ന് പതി ഉസ്താദ് ചോദിക്കുമ്പോഴേക്കും അലവി മൗലവി ചാടിഎഴുന്നേറ്റു ചോദ്യം ഉന്നയിച്ചത് ഈ കുതന്ത്രത്തിൻെറ ഭാഗമാണ്.


പുളിക്കൽ ജാമിഅ: സലഫിയ്യ: ഇറക്കിയ ' പൂനൂരിലെ വാദ പ്രതിവാദം ' എന്ന പുസ്തകത്തിൽ നിന്ന് :

"....അനന്തരം തുടങ്ങുകയല്ലേ ? എന്ന് പതി മുസ്‌ലിയാർ പറയുകയും അപ്പോൾ അലവി മൗലവി ചോദ്യം ഉന്നയിക്കുകയും ചെയ്തു "


വാദം എന്താണെന്ന് എഴുതാതെ, ചോദ്യം ആദ്യം ആര് ചോദിക്കണം എന്ന് തീരുമാനിക്കാതെ എടുത്തുചാടിയുള്ള ഈ ചോദ്യം തീർത്തും ദുരുദ്ദേശപരം തന്നെയായിരുന്നു.


വാദം എന്തെന്ന് പറയാതെ ചോദ്യം ചോദിക്കുന്നത് ശരിയല്ലെന്ന് പതി ഉസ്താദ് പലതവണ  ആവർത്തിച്ചു പറഞ്ഞു. അലവി മൗലവി മൈന്റ് ചെയ്തില്ല. അയാൾ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരുന്നു. അവസാനം പതി ഉസ്താദ് എഴുന്നേറ്റുനിന്ന് നടന്ന സംഭവങ്ങൾ തുറന്ന് പറഞ്ഞു:


"1951 ഫെബ്രുവരി മാസം 14ന് ഞങ്ങളും നിങ്ങളുമായി ഒപ്പുവെച്ച വ്യവസ്ഥ വാദപ്രതിവാദത്തിന്റെ കരാർ വ്യവസ്ഥയാണ്. ആ വ്യവസ്ഥയിൽ വാദ വിഷയം ഇന്നതാണെന്ന് നിശ്ചയിച്ചതല്ലാതെ ആ വിഷയങ്ങളെക്കുറിച്ചുള്ള വാദം ഇന്നതാണെന്ന് നിർണ്ണയിച്ചിട്ടില്ല. 

ആ ദിവസം പ്രസ്തുത കരാറിൽ ഒപ്പ് വെക്കുവാൻ നിങ്ങളുടെ ഭാഗത്തിനുവേണ്ടി ഹാജരായ കൊല്ലങ്കണ്ടി മമ്മുസാഹിബും അനുജൻ കലന്തൻകുട്ടി സാഹിബും മൗലവിമാരല്ലാത്ത സ്ഥിതിക്ക് അവരോട് വാദം എന്താണെന്ന് ചോദിക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്ന് കരുതി വാദപ്രതിവാദ സദസ്സിൽ രണ്ടു ഭാഗത്തെയും പണ്ഡിതന്മാർ ഹാജരാകുമ്പോൾ നേരിട്ട് വാദം നിർണയിച്ചുകൊണ്ട് ലക്ഷ്യത്തെപ്പറ്റി ചോദിക്കാമെന്നാണ് വെച്ചിരുന്നത്. അതുപ്രകാരം തർക്കത്തിലിരിക്കുന്ന ഇസ്തിഗാസയെ കുറിച്ചുള്ള ലക്ഷ്യത്തെപ്പറ്റി ചോദിക്കുന്നതിനു മുമ്പ് ഇസ്തിഗാസയെ സംബന്ധിച്ചുള്ള വാദം തീർച്ചപ്പെടുത്തുകയാണ് വേണ്ടത്. വാദം ഇന്നതാണെന്ന് തീർച്ചപ്പെടുത്തുന്നതിന് മുമ്പ് ലക്ഷ്യത്തെപ്പറ്റി ചോദ്യം ചെയ്യുവാൻ ഏത് നിയമമാണ് നിങ്ങളെ ഉപദേശിച്ചത് ? "

(പൂനൂരിലെ വാദപ്രതിവാദം

പേജ് : 28 - പുളിക്കൽ 

ജാമിഅ: സലഫിയ്യ:)


സംവാദ നിയമങ്ങൾ അറിയുന്ന ഏതൊരാൾക്കും പതി ഉസ്താദ് പറഞ്ഞ കാര്യങ്ങൾ വ്യക്തമായിരുന്നു. രാത്രി 9 : 15ന് തുടങ്ങിയ ചർച്ച രണ്ടുമണിവരെ നീണ്ടു. ശേഷം മധ്യസ്ഥന്മാർ ഇടപെട്ടു. അലവി മൗലവിയുടെ ചോദ്യത്തിന് പതി ഉസ്താദ് അളന്നു മുറിച്ച മറുപടി നൽകി. ചോദ്യവും മറുപടിയും തുടർന്ന് നമുക്ക് വായിക്കാം.

മുഹിയുദ്ദീൻ മാലക്കെതിരെ പ്രസംഗിച്ച അലവി മൗലവി

 https://www.facebook.com/100024345712315/posts/pfbid02kq37DV588VN6sTQSckoeJtp37EgD7cnnPxXi9DwWYh1Bky2SFrdGS17VeoyJsJ39l/?mibextid=9R9pXO

*തെക്ക്നിന്നൊരു* 

*കൊടുങ്കാറ്റ്*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 102/313

✍️ Aslam saquafi payyoli


1945 ലാണ് പാങ്ങിൽ ഉസ്താദ് വഫാത്താകുന്നത്. ആ വർഷം നടന്ന കാര്യവട്ടം സമ്മേളനത്തിൽ രോഗം കാരണം പാങ്ങിലോർ പങ്കെടുത്തിരുന്നില്ല. സമ്മേളനം നിയന്ത്രിച്ചത് റഷീദുദ്ദീൻ മൂസ മുസ്‌ലിയാർ ആയിരുന്നു. കാര്യവട്ടം സമ്മേളനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സമ്മേളനത്തിലേക്ക് വഹാബികളെ വാദപ്രതിവാദത്തിന് ക്ഷണിച്ചിരുന്നു. വഹാബികളുമായുള്ള സംവാദം കൂടി നടക്കേണ്ടുന്ന സമ്മേളനത്തിൽ പാങ്ങിൽ ഉസ്താദ്ന്റെ അസാന്നിധ്യം സുന്നികളെ തളർത്താതിരുന്നത് റശീദുദ്ദീൻ മൂസ മുസ്‌ലിയാരുടെ സാന്നിധ്യം തന്നെയായിരുന്നു. 


പാങ്ങിലോർ ഇല്ലെന്നറിഞ്ഞിട്ടും മൗലവിമാർ തൊണ്ടി ന്യായങ്ങൾ പറഞ്ഞ് സംവാദത്തിൽ നിന്ന് മാറിനിന്നു. അതിന് ചില കാരണങ്ങളുണ്ട്. പാങ്ങിലുസ്താദിനു പകരം  ഇനി വരാനുള്ളത് റശീദുദ്ദീൻ മൂസ മുസ്‌ല്യാരാണ്. അവരുടെ ആദർശ തീവ്രത മൗലവിമാർക്ക് നേരത്തേ അറിയാം. ഇബ്നു അബ്ദുൽ വഹാബിന്റെ അത്തൗഹീദ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു പി അബ്ദുൽ ഖാദിർ മൗലവി പ്രസിദ്ധീകരിച്ചപ്പോൾ ആ പുസ്തകത്തിന് ഖണ്ഡനം എഴുതിയത് റശീദുദ്ദീൻ മുസ്‌ല്യാരായിരുന്നു. 


പക്ഷേ മൂന്നുവർഷം കൊണ്ട് മഹാനറുകളും വഫാത്തായി. ഇനി ആരെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് തെക്കുനിന്നൊരു കൊടുങ്കാറ്റ്. അങ്ങനെയായിരുന്നത്രെ പതി ഉസ്താദിന്റെ വരവിനെ വിശേഷിപ്പിക്കപ്പെട്ടത്.


നല്ല ധൈര്യശാലിയും വിഷയങ്ങൾ സമർത്ഥിക്കാനുള്ള അസാധാരണകഴിവും  ഉസ്താദിനുണ്ടായിരുന്നു. മുഹിയുദ്ദീൻ മാല ഈണത്തിൽ ചൊല്ലി ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന കാലമായിരുന്നു അത്. അലവി മൗലവി അതിൽ അഗ്രഗണ്യനായിരുന്നു. കൊണ്ടോട്ടിക്കടുത്ത നെടിയിരുപ്പ് എന്ന സ്ഥലത്താണത്രേ ആദ്യമായി പതി ഉസ്താദെത്തുന്നത്. 1949 മാർച്ച് മാസം മുപ്പതിന്. മുഹിയുദ്ദീൻ മാലക്കെതിരെ പ്രസംഗിച്ച അലവി മൗലവിയെ നേരിടാനായിരുന്നു ആദ്യ വരവ്.


"മുഹിയുദ്ദീൻ മാല ക്കെതിരെ വഹാബി മൗലവിമാർ ശിർക്കാരോപണവും പരിഹാസവും അഴിച്ചുവിട്ടു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ മുഹിയുദ്ദീൻ മാല സത്യ സമ്പൂർണ്ണമാണെന്ന് ഖുർആൻ, ഹദീസ്, ഇജ്മാഅ് ഖിയാസ് എന്നീ ചതുർ ലക്ഷ്യങ്ങളിലൂടെ ഞാൻ തെളിയിക്കാം. എന്ന് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച നോട്ടീസുമായിട്ടായിരുന്നു പതിയുടെ നെടിയിരുപ്പിലെ അരങ്ങേറ്റം. അവിടെവച്ച് അലവി മൗലവി തന്റെ വാദം ഉന്നയിച്ചു. എന്നാൽ പതി നഖശികാന്തം ഖണ്ഡിച്ചു അദ്ദേഹത്തെ മുട്ടുകുത്തിക്കുകയുണ്ടായി. അവസാനം ഗത്യന്തരമില്ലാതെ അലവി മൗലവി പറഞ്ഞു: "മുസ്‌ലിയാർ പറയുന്നതുപോലെയാണ് മുഹിയുദ്ദീൻ മാലയുടെ അർത്ഥമെങ്കിൽ അതിൽ ശിർക്കില്ല."


മലപ്പുറം കുന്നിൽ ഖുതുബ പരിഭാഷക്കെതിരെ പ്രസംഗിക്കാൻ എത്തിയ ഉസ്താദിന്റെ പ്രസംഗം തടയാൻ മൗലവിമാർ ചിലരെ ചട്ടം കെട്ടിവിട്ടു. സ്ഥലം ഡിവൈഎസ്പിയെ സമീപിച്ച് ജുമുഅ പ്രസംഗം മലയാളത്തിൽ നടത്തുന്നതിനെതിരെ വിവരം ഇല്ലാത്ത ബഹുജനങ്ങളെ ഇളക്കിവിട്ട് നാട്ടിൽ കുഴപ്പമുണ്ടാക്കുകയാണ് പതി മുസ്‌ലിയാർ ചെയ്യുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചു. പതി ഉസ്താദ് സ്ഥലത്ത് എത്തിയപ്പോൾ ഡി വൈ എസ് പി വിളിച്ച് ഉപദേശിക്കുകയുണ്ടായി. അവർ തമ്മിലുള്ള സംസാരം ഇങ്ങനെ വായിക്കാം :

"ജുമുഅ: പ്രസംഗം ജനങ്ങൾക്ക് തിരിയുന്ന ഭാഷയിൽ അല്ലേ വേണ്ടത്,  എന്നാലല്ലേ അവർക്ക് മനസ്സിലാകൂ. അതിനെ എന്തുകൊണ്ടാണ് താങ്കൾ എതിർക്കുന്നത് ? 

പതി തിരിച്ചു ചോദിച്ചു: 144 പാസാക്കിയ സ്ഥലത്ത് ജനങ്ങൾ സംഘടിച്ച് ഒരു പ്രസംഗം നടത്താൻ നിങ്ങൾ സമ്മതിക്കുമോ ? "ഇല്ല "

"എന്തുകൊണ്ട് ? "

"അത് നിയമലംഘനമായതുകൊണ്ട് "

"എന്നാൽ 144 പാസാക്കിയ ഏതെങ്കിലും സ്ഥലങ്ങളിൽ ജുമുഅ: ഖുതുബയും നിരോധിച്ചിട്ടുണ്ടോ ? "

"ഇല്ല"

"അതെന്താ " 

"അത് ആരാധനയല്ലേ ?"

പതി ചിരിച്ചുകൊണ്ട് പറഞ്ഞു: " ഇപ്പോൾ ജുമുഅ ഖുതുബ സാധാരണ പ്രസംഗമല്ലെന്നും ആരാധനയാണെന്നും നിങ്ങൾക്ക് മനസ്സിലായോ ? "

അതോടെ ഉദ്യോഗസ്ഥൻ പതിയുടെ കൈപിടിച്ചു പറഞ്ഞു: ക്ഷമിക്കണം ഞാൻ അത്ര ചിന്തിച്ചില്ല. "

(സമസ്തയുടെ ചരിത്രം

എം എ ഉസ്താദ് പേജ് 201)

ബുദ്ധിപരമായും പ്രമാണബന്ധമായും വിഷയങ്ങൾ സമർത്ഥിക്കാനുള്ള പതി ഉസ്താദിന്റെ കഴിവ് അപാരമായിരുന്നു.

പാങ്ങിൽ ഉസ്താദിന്റെ തിരുവിതാംകൂറിലെ പരിപാടി മുടക്കാനായിരുന്നു മുജാഹിദ് മൗലവിമാരുടെ പ്ലാനിങ്.

 https://www.facebook.com/100024345712315/posts/pfbid02gxHJXvYjsBJCS2EPZqB9nSdhKEgmVSJAEDkXBXB2mKNbQTsxSKEtsZANfbrPWrpvl/?mibextid=9R9pXO


*കോടതിയിൽ തിളങ്ങി* 

*സമ്മേളനം വിജയിച്ചു*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 101/313

✍️ Aslam saquafi payyoli


പാങ്ങിൽ ഉസ്താദിന്റെ തിരുവിതാംകൂറിലെ പരിപാടി മുടക്കാനായിരുന്നു മുജാഹിദ് മൗലവിമാരുടെ പ്ലാനിങ്. ഓർക്കാപ്പുറത്താണ് ഇത് സംഭവിക്കുന്നത്.  സമ്മേളന ദിവസം പരിപാടിക്കെത്തിയ പാങ്ങിൽ ഉസ്താദ് വീട്ടുതടങ്കലിൽ, സമ്മേളന നഗരി പോലീസുകാർ വളഞ്ഞു. പക്ഷേ സുന്നികൾ പരാജയപ്പെട്ടില്ല.


തിരുവിതാംകൂർ രാജാവിന്റെ സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥനായിരുന്ന ഇബ്റാഹിം എന്ന സുന്നി പ്രവർത്തകന്റെ സഹായത്തോടു കൂടെ അന്ന് തന്നെ മൗലവിമാർ കൊടുത്ത ഹരജി വിചാരണക്കെടുക്കാൻ സാധിച്ചു. ഇബ്റാഹിം ആയിരുന്നു അന്നത്തെ പരിപാടിയുടെ സ്വാഗതസംഘം സെക്രട്ടറിയും.  


പാങ്ങിൽ ഉസ്താദിന്റെ സെക്രട്ടറി മാമുക്കോയയാണ് പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്. 

ചരിത്രം ഇങ്ങനെ വായിക്കാം :

"ഹരജി വായിച്ചശേഷം കൂട്ടിൽ കയറ്റിയ മാമുക്കോയയോട് താങ്കൾക്ക് വല്ലതും പറയാനുണ്ടോ എന്ന് ചോദിച്ചു. 

മാമുക്കോയ ഇംഗ്ലീഷിൽ മറുപടി പറഞ്ഞു: "ഞങ്ങൾ ഇവിടെ പ്രസംഗിക്കാൻ ഉദ്ദേശിച്ചത് കോഴിക്കോട്ട് നിന്ന് അച്ചടിച്ചു കൊണ്ടുവന്ന ഈ പ്രസംഗമാണ്. അത് ബഹുമാനപ്പെട്ട കോടതി വായിക്കണം. ഇതിൽ കവിഞ്ഞ് ഞങ്ങൾക്കൊന്നും പറയാനില്ല. "

കോടതി പ്രസ്തുത പ്രസംഗം ശ്രദ്ധാപൂർവ്വം വായിച്ചശേഷം മാമുക്കോയോട് ചോദിച്ചു ഈ പണ്ഡിതന്മാർ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ എതിർക്കുന്നവരാണോ ? 

മാമുക്കോയ ഇംഗ്ലീഷിൽ പ്രതിവചിച്ചു: ഇവിടെ പങ്കെടുത്ത പണ്ഡിതന്മാരിൽ പ്രധാനി എന്റെ നേതാവ് പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ല്യാരാണ്. ഒരു മുസൽമാൻ എന്ന നിലക്ക് അദ്ദേഹത്തിൻറെ ഏത് ആജ്ഞയും ശിരസ്സാവഹിക്കാൻ ഞാൻ സന്നദ്ധനും ആണ്. ഇംഗ്ലീഷ് പഠിക്കരുതെന്ന് ആജ്ഞാപിക്കുന്ന ആളാണ് അദ്ദേഹം എങ്കിൽ ഞാൻ ഇംഗ്ലീഷ് പഠിക്കുകയോ കോടതിയിൽ ഇംഗ്ലീഷ് സംസാരിക്കുകയോ ചെയ്യില്ലായിരുന്നു. ഞാൻ ഇവിടെ വച്ച് ഇംഗ്ലീഷ് സംസാരിക്കുന്നത് തന്നെ അദ്ദേഹം ഇംഗ്ലീഷ് വിരോധിയല്ലെന്നതിന് തെളിവാണ്. "

ഇത്രയും കേട്ടതോടെ ജഡ്ജി ആഹ്ലാദത്തോടെ മേശപ്പുറത്ത് അടിക്കുകയും വെരിഗുഡ് എന്ന് പറഞ്ഞുകൊണ്ട് ഇങ്ങനെ വിധി എഴുതുകയും ചെയ്തു.


"പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ല്യാരുടെയും കൂട്ടുകാരുടെയും പേരിൽ ഇവിടെ സമർപ്പിക്കപ്പെട്ട ആരോപണം കയമ്പില്ലാത്തതും തള്ളപ്പെടേണ്ടതുമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. അതിനാൽ ഹരജി തള്ളുകയും മുസ്ലിയാർക്കും പാർട്ടിക്കുമെതിരെ നടത്തിയ കൽപ്പന റദ്ദാക്കുകയും അവർക്ക് സമ്മേളനം നടത്താൻ അനുവാദം നൽകുകയും ചെയ്തിരിക്കുന്നു. കൂടാതെ മുസ്‌ല്യാർക്കും പാർട്ടിക്കും സമ്മേളനം നടത്താനുള്ള എല്ലാവിധ സംരക്ഷണവും നൽകണമെന്ന് കല്പിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഹർജിക്കാരായ 16 പേർ സമ്മേളന സ്ഥലത്ത് പ്രവേശിക്കാനോ സമ്മേളനം കഴിയുന്നതുവരെ പരസ്പരം സംസാരിക്കാനോ പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നു. "

(സമസ്തയുടെ ചരിത്രം 

എം എ ഉസ്താദ് - 176)


പാങ്ങിൽ ഉസ്താദിന്റെ പാണ്ഡിത്യവും പ്രഭാഷണത്തിന്റെ മികവും മൗലവിമാരുടെ ഇത്തരം പ്രവർത്തനങ്ങളിലൂടെ എല്ലാവർക്കും ബോധ്യപ്പെട്ടു.

ആദർശത്തിൽ തോൽപ്പിച്ചതിന്* *കള്ളക്കേസിലൊതുക്കാൻ ശ്രമം*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 100/313

 https://www.facebook.com/100024345712315/posts/pfbid0ZnQkr9n2DynpHo1NGJWSPMhf1tppoeHWzWsjyJyuEYfJSv5ijnASpwLkNq4XW2HGl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 100/313

➖➖➖➖➖➖➖➖➖➖➖

✍️ Aslamsaquafi payyoli


*ആദർശത്തിൽ തോൽപ്പിച്ചതിന്* 

*കള്ളക്കേസിലൊതുക്കാൻ ശ്രമം*


ഐക്യ സംഘം രൂപീകരിച്ച് ജനശ്രദ്ധ പിടിച്ചുപറ്റി പണ്ഡിതസഭ രൂപീകരിച്ച് പിഴച്ചആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമം തുടങ്ങുകയും ചെയ്തപ്പോൾ തന്നെ സുന്നി പണ്ഡിതന്മാർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്. ഐക്യ സംഘത്തിൻെറ ആശയങ്ങളിലെ പിഴവ്  ഉലമാഇന്ന്  ബോധ്യപ്പെടുത്തിയതിൽ മുൻപന്തിയിൽ നിന്നത് മഹാനായ അഹ്മദ് കോയ ശാലിയത്തി(റ) അവറുകളായിരുന്നു. 1925ലാണിത്.


ഐക്യ സംഘത്തിന്റെ പോക്ക് ശരിയല്ലെന്ന് ബോധ്യപ്പെട്ട സയ്യിദ് അബ്ദുറഹ്മാൻ ബാ അലവി(റ) എന്ന വരക്കൽ മുല്ലക്കോയ തങ്ങൾ  പാങ്ങിൽ എ പി അഹ്മദ് കുട്ടി മുസലിയാരടക്കമുളള പ്രശസ്തരായ ആലിമീങ്ങളെ പുതിയങ്ങാടിയിലേക്ക്  വിളിച്ചുവരുത്തി കൂടിയാലോചിച്ചു. സുന്നി പണ്ഡിതസഭയ്ക്ക് രൂപം നൽകാനും സുന്നി ആദർശം ശക്തിപ്പെടുത്താനും തീരുമാനിച്ചു. ഇതിൻെറ ഫലമായി വരക്കൽ മുല്ലക്കോയ തങ്ങൾ പ്രസിഡണ്ടും പി.വി മുഹമ്മദ് മുസ്‌ലിയാർ സെക്രട്ടറിയുമായി 1926ൽ സമസ്ത പണ്ഡിത സഭ  നിലവിൽ വന്നു. പാങ്ങിൽ ഉസ്താദ് അന്ന് വൈസ് പ്രസിഡണ്ടായിരുന്നു.


പിഴച്ച കക്ഷികൾക്ക് ഏതു രൂപത്തിലും മറുപടി നൽകാൻ കഴിവുള്ള പ്രഗത്ഭനായിരുന്നു അന്നത്തെ എ പി ഉസ്താദ്.  എഴുത്തിന് എഴുത്ത്, ഖണ്ഡനത്തിന് ഖണ്ഡനം. രണ്ടും പാങ്ങിലോർക്ക് വഴങ്ങുമായിരുന്നു. 

മാല, മൗലിദ്, റാത്തീബ് തുടങ്ങിയ കാര്യങ്ങളെ പരിഹസിച്ച് വഹാബികൾ 'മുസ്‌ല്യാന്മാരുടെ പള്ളക്കടി' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ഒരു ലഘുലേഖക്ക് 'രണ്ടക്ഷര മൗലവിമാരുടെ മണ്ടക്കടി' എന്ന ശീർഷകത്തിൽ പാങ്ങിൽ ഉസ്താദ് മറുപടി എഴുതിയിരുന്നു. 


അറിവ് കുറഞ്ഞ വരെ  രസിപ്പിച്ചും ഉലമാക്കളെ തരംതാഴ്ത്തിയും പ്രസംഗിക്കുന്ന തെക്കുഭാഗത്ത് നിന്ന് വന്ന യൂസഫ് ഇസ്സുദ്ദീൻ എന്ന വഹാബിയെ നേരിട്ടത് പാങ്ങിൽ ഉസ്താതായിരുന്നു.

മൗലവിയുടെ പ്രസംഗങ്ങൾ നടക്കുന്നിടത്തെല്ലാം പാങ്ങിൽ ഉസ്താദിന്റെ മറുപടിയുണ്ടാവും. സുന്നി ഭാഗത്തുനിന്നുള്ള ആദ്യ ഖണ്ഡന പ്രഭാഷകനായി പാങ്ങിൽ ഉസ്താദിനെ കണക്കാക്കാം.


ഖണ്ഡന പ്രസംഗങ്ങളിലൂടെയോ വാദപ്രതിവാദങ്ങളിലൂടെയോ പാങ്ങിലുസ്താദിനെ അതിജീവിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട വഹാബികൾക്ക് പ്രതികാരബുദ്ധി വർദ്ധിച്ചു. പാങ്ങിൽ ഉസ്താദ് സമസ്തയുടെ പ്രസിഡണ്ട് ആയതോടെ അത് മൂർച്ഛിച്ചു. ചതി പ്രയോഗം നടത്തി പരാജയപ്പെടുത്താനായിരുന്നു മൗലവിമാർ പിന്നീട് ശ്രമിച്ചിരുന്നത്. പക്ഷേ, അതിലും പാങ്ങിൽ ഉസ്താദ് വിജയിച്ചു.

ആ ചരിത്ര സംഭവം ഇങ്ങനെ വായിക്കാം :


"തിരൂരങ്ങാടിയിൽ വെച്ച് കോഴിക്കോട് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥന്മാർ ഒരിക്കൽ പാങ്ങുകാരനെ പിടികൂടി. തങ്ങളുടെ സമാദരണീയനും നേതാവും പണ്ഡിതനുമായ എപി അഹ്മദ് കുട്ടി മുസ്‌ലിയാരെ പോലീസ് സൈന്യം വളഞ്ഞിരിക്കുന്നു എന്ന് കേട്ടമാത്രയിൽ മുസ്‌ലിം ബഹുജനം അവിടെത്തടിച്ചുകൂടി ; കാര്യം വ്യക്തമാക്കണം എന്നവർ ഡെപ്യൂട്ടി കലക്ടറോട് ആവശ്യപ്പെട്ടു. അവരോട് കലക്ടർ പറഞ്ഞ മറുപടി കേട്ട് ജനം അന്തംവിട്ടു. പാങ്ങിൽ അഹ്മദ് കുട്ടി എന്നയാൾ മലബാർ ലഹളക്ക് ജനങ്ങളെ പ്രേരിപ്പിച്ച ആളാണെന്നും വീണ്ടും അങ്ങനെ ഒരു പ്രവർത്തനത്തിനുള്ള ഗൂഢശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും  അതിനുവേണ്ടി ഒരു പണ്ഡിത സംഘടനക്ക് രൂപം കൊടുത്തിട്ടുണ്ടെന്നും ഇദ്ദേഹത്തെ സ്വൈര വിഹാരത്തിന് അനുവദിച്ചാൽ വീണ്ടും ഒരു ഹിന്ദു മുസ്‌ലിം ലഹളക്ക് കാരണമായി തീരുമെന്നും ആയതിനാൽ എത്രയും വേഗം ഇദ്ദേഹത്തെ ജില്ല മാറ്റി അയക്കാൻ കൽപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടിക്കാരായ പലരും ഒപ്പിട്ടയച്ച മാസ് പെറ്റീഷൻ നേരിൽ അന്വേഷിക്കാനാണ്  താനും പാർട്ടിയും ഇവിടെ വന്നതെന്നും പെറ്റീഷനിൽ ഒപ്പുവെച്ച ആളുകളെ വിളിച്ചു നേരിൽ അന്വേഷിച്ച് വേണ്ടത് ചെയ്യലാണ് തൻ്റെ ഉദ്ദേശ്യമെന്നുമാണ് ഡെപ്യൂട്ടി കലക്ടർ തടിച്ചുകൂടിയ പൊതുജനങ്ങളോട് പറഞ്ഞത്. തതടിസ്ഥാനത്തിൽ ഹരജിയിൽ ഒപ്പിട്ട പലരെയും വിളിച്ചു ഡെപ്യൂട്ടി കലക്ടർ ചോദിച്ചപ്പോൾ അവരിൽ നിന്നുള്ള മറുപടി കേട്ട് കലക്ടറും അമ്പരന്നു. ബഹുമാനപ്പെട്ട ഖുതുബുസ്സമാൻ സയ്യിദ് അലവി ജിഫ്രി (റ) അന്ത്യവിശ്രമം കൊള്ളുന്ന മമ്പുറത്തേക്ക് ധാരാളം ആളുകൾ സിയാറത്തിന് വന്നുകൊണ്ടിരിക്കുന്നതിനാൽ അവിടെ ഒരു പാലം അടിയന്തരമായി കെട്ടി തരണമെന്ന ഒരു ഹരജിയിലാണ് ഞങ്ങളെല്ലാം ഒപ്പു വെച്ചുകൊടുത്തിട്ടുള്ളത് എന്നും ഞങ്ങളുടെ നേതാവായ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ പേരിൽ എന്തെങ്കിലും നടപടി എടുക്കുന്നതായാൽ ജീവൻ പോലും ബലിയർപ്പിക്കാൻ ഞങ്ങൾ സന്നദ്ധരാണെന്നായിരുന്നു ജനങ്ങളുടെ പ്രതികരണം. അതോടെ കളക്ടർ ജനങ്ങളോട് മാപ്പ് പറഞ്ഞു. മുസ്‌ലിയാർക്ക് വേണ്ടുന്ന എല്ലാ സഹായവും നൽകാൻ താൻ സന്നദ്ധനാണെന്നും ഏറ്റുപറഞ്ഞു. ജനങ്ങൾ ശാന്തരായി പിരിഞ്ഞു. "

(സമസ്ത അറുപതാം വാർഷിക സമ്മേളന സ്മരണിക പേജ് 86)


സമാനമായ മറ്റൊരു സംഭവം തിരുവനന്തപുരത്ത് നടന്നു. സുന്നി സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ പാങ്ങിൽ ഉസ്താദിനെ പോലീസുകാർ കൈയോടെ പിടികൂടിയ രംഗം. ചരിത്രം ഇങ്ങനെ: 


"സമ്മേളന ദിവസം അടുത്തു. പാങ്ങ്ക്കാരനും മറ്റു മുസ്‌ലിയാന്മാരും ഞാനും( കെ എം മാത്തോട്ടം) തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ഞങ്ങൾ വാഹനത്തിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ ഒരു ഉയർന്ന ഉദ്യോഗസ്ഥനും കുറെ പോലീസുകാരും ഞങ്ങളെ വളഞ്ഞു. നിങ്ങൾക്ക് അറസ്റ്റ് വാറണ്ടുണ്ട്, നിങ്ങളെ വിട്ടുതടങ്ങളിൽ പാർപ്പിക്കണമെന്ന് വിധിയുണ്ട് എന്ന് പറയുകയുണ്ടായി. ഞങ്ങൾ നിയമത്തെ ചോദ്യം ചെയ്തില്ല. ഞങ്ങളുടെ വീട്ടുപടിക്കൽ പോലീസുകാർ രാവും പകലും പാറാവു നിന്നു. 

തിരുവനന്തപുരത്തെ അഭ്യസ്തവിദ്യരും ഉദ്യോഗസ്ഥരുമായ ചില രാണ് ഈ പണി പറ്റിച്ചെടുത്തത്. അവർ 16 പേർ ചേർന്ന് ഒപ്പിട്ട് അന്നത്തെ ദിവാന്ന് ഒരു ഹരജി സമർപ്പിച്ചു. അതിൽ പറഞ്ഞ പ്രധാന ആക്ഷേപം ഇവർ രാജാവിനെയും ഭരണകർത്താക്കളെയും എതിർക്കുന്നവരും, മാപ്പിള ലഹളക്ക് നേതൃത്വം കൊടുത്തവരും ഹിന്ദു മുസ്‌ലിം സ്പർദ്ദ ഉണ്ടാക്കുന്നവരും വിദ്യാഭ്യാസത്തെ എതിർക്കുന്നവരും മറ്റുമാണെന്നും ഇവർ ഇവിടെ പ്രസംഗിച്ചാൽ നാട്ടിൽ ഹിന്ദു മുസ്‌ലിം ലഹള പൊട്ടിപ്പുറപ്പെടുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കയ്യേറ്റം നടത്തുമെന്നും ഇവരെ അറസ്റ്റ് ചെയ്യാതെ വിട്ടാൽ നിയമം ലംഘിച്ച് സമ്മേളനം നടത്തുമെന്നും  മറ്റുമായിരുന്നു. "

(സമസ്ത അറുപതാം വാർഷിക സമ്മേളന സ്മരണിക പേജ് : 87)


മൗലവിമാരുടെ ഈ ചതിയേയും സുന്നി പണ്ഡിതർ നേരിട്ടു പരാജയപ്പെടുത്തി.

തിരുവനന്തപുരം സമ്മേളനം ഭംഗിയായി നടന്നു. മാത്രമല്ല അന്ന് ഹരജിക്കൊടുത്ത 16 പേർക്ക് സമ്മേളനം കഴിയുന്നതുവരെ തമ്മിൽ തമ്മിൽ കൂടിച്ചേരുന്നതും സമ്മേളന സ്ഥലത്തേക്ക് പ്രവേശിക്കുന്നതും തടയപ്പെടുകയും ചെയ്തു.

അവരുമായി കൂടി* *പെരുമാറാതിരിക്കുക*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 99/313

 https://www.facebook.com/100024345712315/posts/pfbid02YdF2LssrooS5PWj5Sm8qhMiiCXNzjqzR6vWMiXQx5kJgsYuRckMoupGxrXbGiHe7l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 99/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*അവരുമായി കൂടി* 

*പെരുമാറാതിരിക്കുക*


വിശ്വാസികളിൽ സംശയങ്ങളുണ്ടാക്കി വഴിതെറ്റിക്കുന്ന വിഭാഗം എക്കാലത്തും ഉണ്ടാകുമെന്ന് ഖുർആൻ ഓർമ്മപ്പെടുത്തുന്നുണ്ട്. വിശ്വാസകർമ്മ കാര്യങ്ങളിൽ വിശ്വാസികളെ സംശയത്തിന്റെ നിഴലിൽ നിർത്തുക എന്നത് പിഴച്ച ചിന്താഗതിക്കാരുടെ സ്വഭാവമാണ്.

ഇമാമുകളെ തള്ളിപ്പറയുക, മഹാന്മാരെ നിന്ദിക്കുക, നിസ്കാരം ഖുത്ബ പോലുള്ള അമലുകൾ ബാത്വിലാക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മൗലവിമാർ ബിദ്അത്ത് പ്രചരിപ്പിച്ചപ്പോൾ ഇത്തരക്കാരോട് സുന്നികൾ എന്തു നിലപാട് സ്വീകരിക്കണമെന്ന് അന്നത്തെ ഉലമാക്കളോട്  വിശദീകരണം തേടപ്പെട്ടു. പണ്ഡിതന്മാർ അവരുടെ പുസ്തകങ്ങൾ സംഘടിപ്പിച്ച് വായിക്കുകയും ചർച്ച ചെയ്യുകയും കൂടുതൽ മനസ്സിലാക്കുകയും ചെയ്തപ്പോൾ അവർ പുത്തൻ വാദികൾ തന്നെയാണെന്ന് ബോധ്യപ്പെട്ടു. 


ഇതോടെ, ബിദ്അത്തുകാരുമായി വിശ്വാസികൾ കൂടി പെരുമാറാതിരിക്കുക എന്ന പൂർവ്വ കാല ഇമാമുമാർ പഠിപ്പിച്ചു തന്ന നിയമം സുന്നി പണ്ഡിതന്മാർ കർശനമാക്കി.


സമസ്തയുടെ  പ്രഗത്ഭരായ എട്ടു പണ്ഡിതന്മാർ ചർച്ചചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്ത കാര്യങ്ങൾ

 'പെരിന്തൽമണ്ണ സമ്മേളനത്തിൽ വെച്ച് ആലിമീങ്ങളുടെ സമുചിതമായ തീരുമാനം' എന്ന പേരിൽ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. 

അത് പൂർണ്ണമായി താഴെ ചേർക്കുന്നു.


" 1953 ഏപ്രിൽ 27ാം തിയ്യതി പെരിന്തൽമണ്ണയിൽ വെച്ച് കൂടിയ ഉലമാ സമ്മേളനത്തിലെ തീരുമാനം :-


20 - 3 - 1953ാം തീയതി കാര്യവട്ടത്ത് വെച്ച് സ്ഥലത്തെയും പരിസരപ്രദേശങ്ങളിലെയും പൗരപ്രധാനികളുടെ ഒരു യോഗത്തിൽ വെച്ച് സുന്നി മുസ്‌ലിംകൾ പുത്തൻ പ്രസ്ഥാനക്കാരുമായി ദീനിയായ വിഷയത്തിൽ വർത്തിക്കേണ്ട നിലയെപ്പറ്റി ആലോചനക്ക് വന്നപ്പോൾ അതിന്ന് കേരളത്തിലെ സുപ്രസിദ്ധ ആലിമീങ്ങളുടെ അഭിപ്രായം അറിയേണ്ടത് അത്യാവശ്യമാണെന്ന് യോഗത്തിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത് പ്രകാരം മേപ്പടി സംഗതിയെ കുറിച്ച് തീരുമാനിക്കാൻ കേരളത്തിലെ പ്രമുഖ ഒമ്പത് ആലിമീങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുകയും പെരിന്തൽമണ്ണയിൽ വെച്ച് മേപ്പടി ആലിമീങ്ങളുടെ ഒരു സമ്മേളനം വിളിച്ചു കൂട്ടുവാൻ തീരുമാനിക്കുകയും ചെയ്തു.

 

27 - 4 - 1953ാം തീയതി ഒമ്പത് ആലിമീങ്ങളിൽ സമ്മേളന ദിവസത്തിന് രണ്ടു ദിവസം മുമ്പ് മാത്രം മൗത്തായി പോയ ബഹുമാനപ്പെട്ട പാറക്കടവത്ത് ഖാളി പുതിയവീട്ടിൽ അബ്ദുല്ല മുസ്‌ലിയാർ തങ്ങൾ ഒഴികെ ബാക്കിയുള്ള എട്ട് ആലിമീങ്ങളും സമ്മേളനത്തിനു ഏർപ്പെടുത്തിയിരുന്ന സ്ഥലത്ത് സന്നിഹിതരാവുകയും മേപ്പടി ദിവസം രാവിലെ എട്ടുമണിക്ക് സമ്മേളനം ആരംഭിക്കുകയും ചെയ്തു. പത്രപ്രസ്താവന വഴിക്കും മറ്റും വിവരം അറിയിച്ച് ഒട്ടേറെ ആലിമീങ്ങളും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.


സമ്മേളനത്തിൽ വെച്ച് യോഗ ഭാരവാഹികളും സ്ഥലത്തെയും അടുത്ത മഹല്ലുകളിലെയും ഖാളി കാരണവന്മാരും ബഹുമാനപ്പെട്ട ആലിമീങ്ങളോട് വഹാബി, മൗദൂദി എന്നിവരോട് ദീനിയായ വിഷയത്തിൽ ഏത് നിലയിലാണ് കൈക്കൊള്ളേണ്ടതെന്ന് ചോദിച്ചപ്പോൾ ഇരുകക്ഷികളും പുറപ്പെടുവിച്ച പ്രസിദ്ധീകരണങ്ങളും മറ്റും രാവിലെ എട്ടുമണി മുതൽ വൈകുന്നേരം 6 മണി വരെ കൂലങ്കഷമായി പരിശോധിക്കുകയും താഴെപ്പറയുന്ന തീരുമാനം ജവാബ് ആയി വരികയും ചെയ്തു. ബഹുമാനപ്പെട്ട ഉലമാ ശിരോമണികളുടെ ജവാബ് : സുആലി (ചോദ്യത്തി)ല്‍ വിവരിച്ച ഇരുകക്ഷികളും ദീനിന്റെ അഇമ്മത്തിനെ(ഇമാമുകളെ) തെറ്റാക്കിയവരും ദീനിന്റെ അഇമ്മത്തിന്റെ കിതാബുകളിൽ സ്ഥിരപ്പെടുത്തിയ ഹുക്മുകളെ റദ്ദാക്കിയവരും അതിനെതിരായി പല വാദങ്ങളും വാദിച്ച് ജനങ്ങളെ വഴി പിഴപ്പിക്കുന്നവരും ആയതിനാൽ അവർ സംശയം തീർന്ന മുബ്തദീങ്ങളും മുഫ്സിദീങ്ങളും ആയതുകൊണ്ട് അവരുമായി മുബ്തദീങ്ങളുമായി പെരുമാറേണ്ട നിലയിൽ പെരുമാറൽ നിർബന്ധമാണെന്നതിൽ സംശയമില്ല. 


മുബ്തദിഈങ്ങളുമായി പെരുമാറേണ്ട ചുരുക്കം സംഗതികൾ :

(1)അവരുമായി കൂടി പെരുമാറാതിരിക്കുക.

(2) അവരുമായി കണ്ടുമുട്ടിയാൽ അവർക്ക് സലാം ചൊല്ലാതിരിക്കുക.

(3) അവർ സലാം ചൊല്ലിയാൽ മടക്കാതിരിക്കുക.

(4) അവരുമായി വിവാഹബന്ധം നടത്താതിരിക്കുക.

(5) അവരെ പിന്തുടർന്ന് നിസ്കരിക്കാതിരിക്കുക. ഇത്യാദികൾ ആകുന്നു.

എന്ന്,

1- അഹ്മദ് കോയ മുസ്‌ലിയാർ ചാലിയം(ഒപ്പ്)

2- ഖുതുബി മുഹമ്മദ് മുസ്‌ലിയാർ(ഒപ്പ്)

3- പാനായിക്കുളം അബ്ദുറഹ്മാൻ മുസ്‌ലിയാർ (പുതിയാപ്പിള) (ഒപ്പ് )

4- കെ കെ സ്വദഖതുള്ള മുസ്‌ലിയാർ (ഖാസി, മുദരിസ് വണ്ടൂർ) (ഒപ്പ്)

5- മൊയ്തീൻ ഹാജി മുസ്‌ലിയാർ (ഖാളി, മുദരിസ് കരുവാരക്കുണ്ട്) (ഒപ്പ്)

6- പി. കുഞ്ഞലവി മുസ്‌ലിയാർ (മുദരിസ് താഴെക്കോട്) (ഒപ്പ്)

7- കെ ഹൈദർ മുസ്‌ലിയാർ (മുദരിസ് കുന്നപ്പള്ളി) (ഒപ്പ്)

8- അമാനത്ത് ഹസൻകുട്ടി മുസ്‌ലിയാർ. (ഖാളി പട്ടിക്കാട്) (ഒപ്പ്)


ഇതിന്റെ പ്രസാധകൻ

മണ്ണാർമല ഖാളി കെ കുഞ്ഞമ്മദ് മുസ്‌ലിയാരാണ്. വാളക്കുളം പ്രസ്സിൽ നിന്നും 1953 ജൂൺ രണ്ടിന് ഇത് പ്രസിദ്ധീകരിച്ചു.


1963 ഡിസംബർ 21ന് കാസർകോട് ചേർന്ന സമസ്ത മുശാവറ തീരുമാനം ഇതിനോട് ചേർത്ത് വായിക്കുക. അന്നത്തെ ഉലമാക്കൾ ബിദ്അത്തുകാരോട് എത്രത്തോളം കണിശമായി പെരുമാറിയെന്ന് ഇതിൽനിന്നും മനസ്സിലാക്കാം


"താഴെ കൊടുക്കുന്ന പ്രമേയം അംഗീകരിക്കുകയും സമ്മേളനത്തിൽ പരസ്യപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. 

കേരളത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളികൾ, മദ്രസകൾ മുതലായ മതസ്ഥാപനങ്ങൾ സുന്നികളാൽ സ്ഥാപിക്കപ്പെട്ടതായിരിക്കയാൽ അത്തരം സ്ഥാപനങ്ങളുടെ കൈകാര്യങ്ങൾ നടത്തുവാനോ  ഖാസി സ്ഥാനം, ഖതീബ് സ്ഥാനം, ഇമാമത്ത് മുദരിസ് എന്നീ സ്ഥാനങ്ങളും പദവികളും വഹിക്കാനോ സുന്നത്ത് ജമാഅത്തിൽ യഥാർത്ഥത്തിൽ വിശ്വസിക്കുന്നവർക്കല്ലാതെ കൈ നെഞ്ചത്ത് വെക്കൽ, ഖുതുബ പരിഭാഷ ചെയ്യൽ, തറാവീഹ് എട്ട് റക്അത്താക്കൽ, നമസ്കാരാനന്തരം ദുആ കഴിയാതെ അനാവശ്യമായി സ്ഥലം വിടൽ മുതലായ അനാചാര പ്രവർത്തനങ്ങൾ ചെയ്യുന്ന വഹാബി മൗദൂദ്യാദി കക്ഷികൾക്ക് മത ദൃഷ്ട്യാ അവകാശവും അധികാരവും ഇല്ലെന്നും അങ്ങനെയുള്ളവരെ അധികാരത്തിൽ വെക്കാൻ പാടില്ലെന്നും ഈ യോഗം തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. "

(സമസ്ത അറുപതാം വാർഷിക സമ്മേളന സ്മരണിക. പേജ് 60 )


ബിദ്അത്ത് ഒരുതരം രോഗമാണ്. അതിൽ നിന്ന് അകന്നുനിൽക്കുക എന്നതാണ് രോഗം പടരാതിരിക്കാനുള്ള ഏകമാർഗ്ഗം.

മഖ്ബറകൾ തകർത്ത്* *കള്ളം പറയുക.*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 98/ 313

 https://www.facebook.com/100024345712315/posts/pfbid0JzfugzFVmiro5WxNrkk4vHEqTWdopg78zd2j4s4g16TULBxNnw7fts5u6S2uN6uql/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 98/ 313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മഖ്ബറകൾ തകർത്ത്*

*കള്ളം പറയുക.*


1940 കൾക്ക് ശേഷമാണ് സുന്നി മഹല്ലുകളിൽ വഹാബികൾ കയറിക്കൂടുകയും പിടിച്ചെടുക്കുകയും മഖ്ബറകൾ തകർക്കുകയും ചെയ്തിരുന്നത്. ഇതിന് വേണ്ടി മൗലവിമാർ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തു അണികളെ വഞ്ചിക്കുകയും ചെയ്തു. മഖ്ബറ തകർക്കൽ വലിയ പുണ്യമുള്ള കാര്യമാണെന്നു പഠിപ്പിച്ചു.  മഖ്ബറ തകർത്തു കള്ളം പറയാനുള്ള ഇജാസത്ത് വരെ നൽകി.


" ഇതിൻെറ അടിസ്ഥാനത്തിൽ നേർച്ച വഴിപാടുകളും പ്രാർത്ഥനയുമൊക്കെ നടത്തപ്പെടുന്ന ഒരു ജാറം ഒരാൾ പൊളിച്ചു, എന്നിട്ട് ആ ജാറത്തിലെ പൂജാരിയാണത് പൊളിച്ചതെന്ന് പറഞ്ഞാൽ തെറ്റില്ലെന്ന് മനസ്സിലാക്കാം "


(കെ. ഉമർ മൗലവി

സൽസബീൽ 1985 

ആഗസ്റ്റ് പേജ് 17)


സുന്നി മഹല്ലുകൾ കളവിലൂടെ തട്ടിയെടുക്കാൻ മുജാഹിദുകളെ പ്രേരിപ്പിച്ചത് മൗലവിമാരുടെ ഇത്തരം ഉദ്ബോധനങ്ങളായിരുന്നു. 


ഈ സമയത്താണ് സമസ്തയുടെ സമ്മേളനങ്ങളിൽ മുജാഹിദുകളുമായി അകന്നു നിൽക്കണമെന്നും  ഖുത്ബ അറബിയിൽ തന്നെ നിർവഹിക്കണമെന്നും അവരുടെ പ്രസിദ്ധീകരണങ്ങളിൽ വഞ്ചിതരാകരുതെന്നുമുള്ള നിർദ്ദേശങ്ങൾ നിരന്തരം നൽകിക്കൊണ്ടിരുന്നത്. 

മഖ്ബറ പൊളിക്കലും ഖുതുബ മാതൃഭാഷയിലാക്കലും പള്ളി പിടിച്ചടക്കലുമായിരുന്നല്ലൊ അക്കാലത്തെ മൗലവിമാരുടെ പ്രധാന സേവനങ്ങൾ.


1945 കാര്യവട്ടം സമസ്ത സമ്മേളന പ്രമേയങ്ങൾ:

4 - കേരള ജംഇയ്യത്തുൽ ഉലമ എന്ന വഹാബി സംഘടന പ്രസിദ്ധം ചെയ്യുന്ന അൽ മുർശിദ്, അദ്ദുആ വൽ ഇബാദ : തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ സുന്നത്ത് ജമാഅത്തിനെതിരിൽ പലതുമുണ്ടെന്നും മുസ്‌ലിം സഹോദരങ്ങൾ അതിൽ വഞ്ചിതരാകരുതെന്നും ഉദ്ബോധിപ്പിച്ചു.


6 - ഫറോക്കിൽ നടന്ന ആറാം വാർഷിക സമ്മേളനത്തിൽ ഐക്യകണ്ഠേന പാസാക്കിയ എട്ടാം പ്രമേയം (വഹാബികളുമായി ബന്ധം പാടില്ലെന്ന) വീണ്ടും പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു.

(സമസ്ത അറുപതാം 

വാർഷിക സമ്മേളന 

സ്മരണിക. പേ: 53)


സമസ്തയുടെ ആലിമീങ്ങൾ ബിദ്അത്തുകാരുടെ കടന്നുകയറ്റം തടയാനാവശ്യമായ കരുതലുകളുമായി മുന്നോട്ടുപോയി. അതോടൊപ്പം പ്രസിദ്ധീകരണങ്ങൾ വഴി ബോധവൽക്കരണം നടത്താനും ദർസ് സംവിധാനം വിപുലപ്പെടുത്താനും തീരുമാനിച്ചു.


1945 കാര്യവട്ടം സമ്മേളന തീരുമാനം :

"സമസ്തക്ക് വേണ്ടി അറബി മലയാളത്തിലും ശുദ്ധമലയാളത്തിലും ഒരു മാസിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. "

(സമസ്ത അറുപതാം വാർഷിക സമ്മേളന 

സ്മരണിക : 53)


1948 ഫെ: 8 കക്കാട് വെച്ച് നടന്ന മുശാവറ :

" സമസ്തക്ക് വേണ്ടി ഒരു പ്രസ്സ് വാങ്ങാനും അതിൻറെ നടത്തിപ്പിന്ന് ഒരു മാനേജിംഗ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. "


1951 മാർച്ച് 25 വടകര നടന്ന സമസ്ത സമ്മേളന പ്രമേയം:

" മദ്റസകളും ദർസുകളും അഭിവൃദ്ധിപ്പെടുത്തുകയും അവകളില്ലാത്ത മഹല്ലുകളിൽ രൂപീകരിക്കുകയും കേന്ദ്ര അടിസ്ഥാനത്തിൽ അവകളെ ഏകീകരിപ്പിക്കുന്നതിന് ആവശ്യമായ സിലബസും പാഠപുസ്തകങ്ങളും ഉണ്ടാക്കുന്നതിനായി കെ പി എ മുഹിയുദ്ദീൻ കുട്ടി മൗലവി കൺവീനറായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് എന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയും അതിന് സഹായസഹകരണങ്ങൾ നൽകുവാൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു. "

(സമസ്ത 60ാം വാർഷിക സ്മരണിക പേജ് :54 )


പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ ആശയ ആദർശങ്ങൾ സമൂഹത്തിൽ ഉറപ്പിച്ചു നിർത്താൻ ആദ്യകാല സമസ്ത നേതൃത്വത്തിന്റെ സേവനങ്ങൾ വിലമതിക്കാൻ പറ്റാത്തതാണ്.

വയനാട് കാണാൻ* *വന്നയാൾ നാട് നശിപ്പിച്ചു*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 97/313

 https://www.facebook.com/100024345712315/posts/pfbid0rXwUoCnJHUQbrnWYcsiJFWVRTETuTWcUrUNjWRr558Hkg2ggZivVEWcLBKBgEB4Zl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 97/313

✍️Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖➖

*വയനാട് കാണാൻ* 

*വന്നയാൾ നാട് നശിപ്പിച്ചു*


വയനാട് കാണാൻ വന്ന ഹൈദർ മൗലവി ഒരു നാടിൻെറ ആത്മീയത നശിപ്പിക്കുകയും പള്ളി പിടിച്ചെടുക്കാൻ നേതൃത്വം നൽകുകയും ചെയ്ത കഥ പറയാനുണ്ട് വയനാട്ടിലെ മുട്ടിൽ - കുട്ടമംഗലം പ്രദേശത്തുകാർക്ക്. 


ആത്മീയത നശിപ്പിക്കുക ബിദ്അത്തുകാരുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണല്ലോ. ദിക്റുകളും സ്വലാത്തുകളും ചൊല്ലി വിശ്വാസികൾക്ക് ആത്മീയ വളർച്ച നൽകുകയെന്നത് സുന്നി പള്ളികളുടെ അടയാളമാണ്. ഇത് നഷ്ടപ്പെടുമ്പോഴാണ് ഒരു നാട് ബിദ്അത്തിന്റെ കരങ്ങളിൽ ഒതുങ്ങി കിട്ടുകയുള്ളൂ. ഉള്ളിൽ ഈ ചിന്താഗതികൾ നിറഞ്ഞിരുന്ന താനാളൂരിലെ ഹൈദർ മൗലവി വയനാട് കാണാൻ വന്നു. കഷ്ടകാലത്തിന് മുട്ടിൽ പള്ളിയിൽ മൗലവി ജോലിക്ക് നിന്നു. ദിക്റും സ്വലാത്തും ചൊല്ലുന്നവരെ പരിഹസിച്ച് പിന്തിരിപ്പിക്കുകയായിരുന്നു മൗലവി ആദ്യം ചെയ്തത്. അല്ലാഹ്, അല്ലാഹ് എന്ന ഏറ്റവും വലിയ ദിക്ർ ചെല്ലുമ്പോഴാണ് ഇയാൾ കൂടുതൽ പരിഹസിക്കുക. വിവരം കുറഞ്ഞവരുടെ അടയാളങ്ങളിൽ പ്രധാനമാണല്ലോ പരിഹാസം. ആ നാട് ആത്മീയ ശോഷണം കൈവരിക്കാൻ ഇയാളുടെ പ്രവർത്തനം കാരണമായി. ചരിത്രം ഇങ്ങനെ വായിക്കാം :


"കുത്ത് റാത്തീബിൽ അല്ലാഹു അല്ലാഹു എന്ന് അത്യുച്ചത്തിൽ പ്രത്യേകം ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് പറയണം. മൗലവി അത് ഹാസ്യ രൂപത്തിൽ ഉച്ചരിക്കും. അപ്പോൾ കൂടെയുള്ളവർ ചിരിക്കും. ഇത് തുടർന്നപ്പോൾ റാത്തീബ് വിശ്വാസികൾ മൗലവിയോട് 'റാത്തീബിന്റെ അടുത്തിരുന്നാൽ മതി ഞങ്ങൾ ചൊല്ലി കൊള്ളാം  ' എന്നു പറഞ്ഞു. മൗലവി അതൊരു അനുഗ്രഹമായി കണ്ടു...ഇതുപോലെ തന്നെയായിരുന്നു വ്യാഴാഴ്ച രാത്രിയിലെ സ്വലാത്തും. കൃത്യം നിർവഹിക്കേണ്ട കുട്ടികൾ അത്യുച്ചത്തിൽ ചൊല്ലേണ്ടത് കാരണവർമാർക്ക് നിർബന്ധമായിരുന്നു. മൗലവി അവിടെയും ഇടപെട്ടു...ഇതിനെല്ലാം പുറമേ ജുമുഅ ഖുതുബ അറബിയിലും മലയാളത്തിലും കൂടിയായിരുന്നു മൗലവി നിർവഹിച്ചിരുന്നത്. ഒന്നാം ഖുതുബ അറബിയിലും രണ്ടാമത്തേത് മലയാളത്തിലും. "

(ഐ എസ് എം വയനാട് 

ജില്ല സമ്മേളന സുവനീർ 

2007 - പേജ് : 48 )


ചിലരുടെ എതിർപ്പുകൾ മൂലം മുട്ടിൽ പള്ളി  ബിദഇവൽക്കരിക്കാൻ മൗലവിക്ക് സാധിച്ചില്ല. 

പക്ഷേ, ഇയാൾ പിന്നീട് എത്തിപ്പെട്ടത് കുട്ടമംഗലത്താണ്. 


*കുട്ടമംഗലം പള്ളി*

കുട്ടമംഗലത്തും സുന്നി ആചാരങ്ങൾ നടക്കുന്ന പള്ളിയായിരുന്നു. ഖുത്തുബ പരിഭാഷപ്പെടുത്തിയും അധികാരങ്ങൾ ദുരുപയോഗം നടത്തിയും ആ പള്ളിയും വഹാബികൾ കയ്യടക്കിയതാണ്. 


1950 കളിലാണ് ഈ പള്ളിയിൽ ഖുതുബ പരിഭാഷ ആദ്യമായി നടക്കുന്നത്. സ്ഥിരം ഖതീബിന് പകരം വന്ന പോക്കർ ഫാറൂഖി എന്നയാളാണ് ആദ്യമായി അനറബി ഖുതുബ കുട്ടമംഗലം പള്ളിയിൽ നിർവഹിച്ചത്.  പിന്നീട് മുട്ടിൽ പള്ളിയിലെ ദിക്റും സ്വലാത്തും തടഞ്ഞുവെച്ച ഹൈദർ മൗലവി കുട്ടമംഗലം പള്ളിയിൽ സ്ഥിരം ഖതീബായി വരികയും മലയാളത്തിൽ ഖുത്തുബ തുടരുകയും മദ്റസയിൽ മുജാഹിദ് സിലബസ് ഏർപ്പെടുത്തുകയും ചെയ്തതോടെ മഹല്ല് പൂർണമായും അവരുടെ കൈവശത്തിലായി.


"ഹൈദർ മൗലവി മുട്ടിൽ പള്ളിയിൽ നിന്നും കുട്ടമംഗലം പള്ളിയിലെത്തി. മൗലവി ആസൂത്രിതമായി ഇസ്ലാഹി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. പ്രഥമ ഘട്ടത്തിൽ തന്നെ അദ്ദേഹം മദ്റസയിൽ സിലബസ് ഏർപ്പെടുത്തി. അതുപോലെതന്നെ വിവാദങ്ങൾക്കിടനൽകാതെ ആസൂത്രിതമായി ഖുതുബക്ക് വാളെടുക്കൽ പരിപാടിയും അവസാനിപ്പിച്ചു. "


(ഐ എസ് എം വയനാട് ജില്ല 

സമ്മേളനം 2007 പേജ് 58)

പാലത്തെ പള്ളിയും* *പിണങ്ങോട്ടെ പള്ളിയുംമുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 96/313

 https://www.facebook.com/100024345712315/posts/pfbid02VJA8g6E7mj5YSFyXak1RfVSrC52ntDTEMYi2Sz32eGwWshD7XBEGv9jaCmckTdd1l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 96/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*പാലത്തെ പള്ളിയും* 

*പിണങ്ങോട്ടെ പള്ളിയും*


1936 ലാണ് കോഴിക്കോട് ജില്ലയിലെ നന്മണ്ടയിൽ ഖുതുബ മാതൃഭാഷയിൽ നിർവഹിച്ചു തുടങ്ങിയത്. 1944 ലും 1962 ലും  കക്കോടിയിലും എരഞ്ഞിക്കലിലും ഖുതുബ മാതൃഭാഷയിൽ ആരംഭിച്ചു. ഈ കാലയളവിൽ തന്നെയാണ് സമീപ പ്രദേശമായ പാലത്ത് വാഴക്കാട്ടുകാരൻ എം ടി അബ്ദുറഹ്മാൻ മൗലവി മലയാള ഖുതുബ സ്ഥാപിക്കുന്നത്.

സുന്നികളുടെ പള്ളികൾ പിടിച്ചെടുത്തു കൊണ്ടുള്ള ഈ കടന്നുകയറ്റത്തെ ശബാബ് വാരിക രേഖപ്പെടുത്തിയത് കാണുക: 


"യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള പ്രസ്തുത മഹല്ലിൽ (പാലത്ത്) ഖതീബായി മൗലവി നിയമിതനായി. മലയാളത്തിൽ ഖുത്ബ നിർവഹിക്കുന്നത് മത നിഷിദ്ധമായി കണ്ടിരുന്ന മഹല്ലിൽ ആദ്യ വെള്ളിയാഴ്ച അറബിയിലുള്ള ഏട് വായിച്ച് മലയാളത്തിൽ പരിഭാഷപ്പെടുത്തി. അടുത്ത വെള്ളിയാഴ്ച കിതാബിൽ ഉള്ളത് തനിക്ക് ഹൃദിസ്ഥമാണെന്ന് പറഞ്ഞ് കിതാബ് മടക്കിപ്പിടിച്ച് മാതൃഭാഷയിൽ പ്രസംഗം നടത്തി. അതിനുശേഷം ഇന്നുവരെ അവിടെ മലയാള ഭാഷയിൽ ഖുതുബ നിർവഹിച്ചു പോരുന്നു. 


മദ്ഹബീ വീക്ഷണപ്രകാരം റമദാനിലെ തറാവീഹ് നമസ്കാരം 20 റക്അത്ത് നമസ്കരിക്കണമെന്നായിരുന്നു മഹല്ല് നിവാസികളുടെ അഭിപ്രായം. എന്നാൽ പ്രവാചക ചര്യ അനുസരിച്ച് സുദീർഘമായി ഖുർആൻ പാരായണം നടത്തി എട്ട് റക്അതാണ് നമസ്കരിക്കേണ്ടത് എന്ന് മൗലവിയും പറഞ്ഞു. ഇമാമായി നിൽക്കേണ്ടത് മൗലവി ആയിരുന്നു പ്രവാചകൻ ചെയ്തതുപോലെ സുദീർഘമായി ഖുർആൻ പാരായണം നടത്തി എട്ട് റക്അത്ത് നമസ്കരിച്ചു.(പിന്നീട്, തറാവീഹ് എട്ട് റക്അത്താണെന്ന വാദത്തെ മൗലവിമാർ തന്നെ മാറ്റിയിട്ടുണ്ട്)

(ശബാബ് വാരിക 

2009 മെയ് 1 പേജ് 34 )


വയനാട് ജില്ലയിലെ പിണങ്ങോട് സുന്നി പാരമ്പര്യം കാത്തുസൂക്ഷിച്ച പ്രദേശമായിരുന്നു. 1954 ലാണ് ഈ പ്രദേശത്ത് വഹാബി ചിന്തകൾ കടന്നുവരുന്നത്. സി കെ മമ്മൂ ഹാജിയാണ് ഈ പ്രദേശത്തെ ആദ്യ വഹാബി.  പട്ടാമ്പി പറളി സ്വദേശിയായ ടി പി മുഹമ്മദ് മൗലവിയെ പിണങ്ങോട് പള്ളിയിലെ ഖാസിയാക്കി നിശ്ചയിച്ചതിനു പിന്നാലെയാണ് ആ മഹല്ലിൽ ഭിന്നിപ്പും പിളർപ്പുമുണ്ടായത്. സി കെ മമ്മു ഹാജിയാണത്രെ പിഴച്ച ചിന്താഗതിക്കാരനായ ഈ മൗലവിയെ പിണങ്ങോട്ടെത്തിച്ചത്. 

പിന്നീട് സുന്നി മഹല്ല് വഹാബി മഹല്ലായി മാറിയ കഥ ഇങ്ങനെ വായിക്കാം :


"1954 സെപ്തംബർ മൂന്നിന് വ്യാഴാഴ്ച വൈകുന്നേരം പള്ളിയിലെത്തിയ അദ്ദേഹം(പുതിയ ഖാസി ടി പി മുഹമ്മദ് മൗലവി) മുക്രിയെ വിളിച്ചു. ഗൗരവതരത്തിൽ ചില ചോദ്യങ്ങൾ ചോദിച്ചു: "ഇവിടെ അറബിയിൽ ആണോ മലയാളത്തിലാണോ ഖുതുബ ഓതൽ ?" മുക്രി "അറബിയിൽ " ഉം... ഖുതുബക്ക് വാളെടുക്കൽ ഉണ്ടോ ? മുക്രി : "ഉണ്ട്." ആ വാളിങ്ങ് എടുത്തുകൊണ്ടു വാ. മുക്രി അതെടുത്തു കൊടുത്തു. എത്ര ബാങ്ക് കൊടുക്കാറുണ്ട് ? മുക്രി : രണ്ട്. "ഖുതുബ കിതാബ് എടുത്തുകൊണ്ടുവാ " മുക്രി അതും എടുത്തു കൊടുത്തു. ടിപി അതെല്ലാം വാങ്ങി ഖാസിയുടെ റൂമിൽ അലമാരയിൽ പൂട്ടി വെച്ചു. വെള്ളിയാഴ്ച രാവിലെ മുക്രിയോട് താക്കീതെന്നോണം പറഞ്ഞു: ഇന്ന് ജുമുഅക്ക് നീ മആശിറ വിളിച്ചു വാളെടുത്തു തരേണ്ടതില്ല. അതിനുമുമ്പ് ബാങ്കും വിളിക്കേണ്ടതില്ല. ഞാൻ മിമ്പറിൽ കയറി സലാം പറഞ്ഞാൽ നീ ബാങ്ക് കൊടുത്താൽ മതി. പുതിയ ഖാളിയുടെ ആജ്ഞ മുക്രി ഭയത്തോടെ അക്ഷരം പ്രതി പാലിച്ചു. കാരണം പുതിയ വേഷത്തിലും ഭാവത്തിലുമെത്തുന്ന ആദ്യത്തെ ഖാസിയാണിത്. ഖാസിയെ ധിക്കരിക്കാൻ പറ്റില്ലല്ലോ. ജുമുഅ സമയമായി. മആശിറ വിളിക്കേണ്ട സമയം കഴിഞ്ഞു. ജനങ്ങൾ സ്വഫിൽ ഇരുന്നു തിരിഞ്ഞും മറിഞ്ഞും നോക്കാൻ തുടങ്ങി. അവർ നിസ്കാര കുപ്പായമിട്ട, തലപ്പാവ് ധരിച്ച ഒരു മുസ്‌ലിയാരെയും കാണുന്നില്ല. കണ്ണോട് കണ്ണുകൾ അങ്കലാപ്പ് കൈമാറി കൊണ്ടിരുന്നു. തളംകെട്ടി നിന്ന മൗനത്തെ പിച്ചിച്ചീന്തി കൊണ്ട് പിസി അമ്മദ് സാഹിബ് ഉച്ചത്തിൽ ചോദിച്ചു: എന്താ ഇവിടെ ബാങ്കൊന്നുമില്ലെ. പിസിയുടെ അടുത്തിരുന്ന ടി പി പറഞ്ഞു:  ഹാജിയാരെ അതങ്ങ് കൊടുത്തുകൊള്ളും. സമയമേറെ കഴിഞ്ഞു. മുഖങ്ങളെല്ലാം ചൂടായി ചുവക്കാൻ തുടങ്ങി. പെട്ടെന്നതാ തുർക്കി തൊപ്പിക്കാരൻ മിമ്പറിൽ സലാം പറഞ്ഞിരിക്കുന്നു. ബാങ്ക് ഉയരുന്നു. മലയാളത്തിലൊരു ഗംഭീരൻ ഖുതുബയും. സ്വരസുന്ദരമായ ഖുർആൻ പാരായണവും പെട്ടെന്നെല്ലാം കഴിഞ്ഞു. ഒരു ഇടിയും മഴയും പെയ്തൊഴിഞ്ഞതുപോലെ. ജുമുഅക്ക് ശേഷം ജനം വീട്ടിലേക്ക് പോകുന്നില്ല. പള്ളിക്ക് പുറത്ത് അവിടെയും ഇവിടെയും സംഘം ചേർന്നുനിന്നുള്ള സംസാരം. ബഹളം ലഹള....

(നാൾവഴി -  ഐ എസ് എം വയനാട് ജില്ല സമ്മേളന സുനീർ 2007 പേ: 54)


ഇങ്ങനെ എത്രയെത്ര നാടുകൾ. സുന്നി ആചാരപ്രകാരം നടന്നുവന്ന പള്ളികൾ നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് മൗലവിമാർ കൈവശപ്പെടുത്തിയിട്ടുണ്ട്. മൗലവിമാരുടെ ഹുങ്കും പണക്കാരന്റെ സമ്പത്തും കൂടിച്ചേരുമ്പോൾ പാവങ്ങൾ തോറ്റു പോകുകയാണ്. പലയിടങ്ങളിലും സുന്നികൾ വേറെ പള്ളി നിർമ്മിച്ചു സുന്നി ആദർശങ്ങൾ നിലനിർത്തുകയാണ് ചെയ്തിട്ടുള്ളത്. പിണങ്ങോടും ഇതുതന്നെയായിരുന്നു അവസ്ഥ.

മുഹിയുദ്ധീൻ പള്ളിയുടെ* *റാത്തീബ് ഖാന*

 https://www.facebook.com/100024345712315/posts/pfbid0Rw7HastbTNwHnGT65zAdsb4dMHZfRM4pbvXag9kWEsk8nPoCXLeZrx5mHS843yJsl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 95/313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖➖

*മുഹിയുദ്ധീൻ പള്ളിയുടെ*

*റാത്തീബ് ഖാന*


കോഴിക്കോട്ടും പരിസരങ്ങളിലുമായി പത്തോളം സുന്നി പള്ളികൾ വഹാബികൾ പിടിച്ചെടുത്തിട്ടുണ്ട്. 

പട്ടാള പള്ളി , മൊയ്തീൻ പള്ളി, ഖലീഫ മസ്ജിദ്, ശാദുലി പള്ളി, എളയന്റെപള്ളി, കടപ്പുറം പള്ളി, കുണ്ടുങ്ങൽ മൊയ്തീൻ പള്ളി, നടക്കാവ് പള്ളി.


കോഴിക്കോട് ടൗണിനും പരിസരത്തുമുള്ള പള്ളികളൊക്കെയും സുന്നികൾ നിർമ്മിച്ചതാണ്.  അവിടങ്ങളിലൊക്കെ സുന്നി ആചാരങ്ങൾ കൃത്യമായി നടന്നു വരികയും ചെയ്തിരുന്നു. നിഷ്കളങ്കരായ വിശ്വാസികളെ വഞ്ചിച്ചും അധികാര ബലമുപയോഗിച്ചുകൊണ്ടുമാണ് മുഹിയുദ്ധീൻ ശൈഖിന്റെ പേരിലും ശാദുലി തങ്ങളുടെ പേരിലും നിർമ്മിക്കപ്പെട്ട പള്ളികൾ പോലും മൗലവിമാർ തട്ടിയെടുത്തത്. 


*പട്ടാള പള്ളി*

കോഴിക്കോട് ക്യാമ്പടിച്ചിരുന്ന മുസ്‌ലിംകളായ പട്ടാളക്കാർക്ക് വേണ്ടി നിർമ്മിക്കപ്പെട്ട പട്ടാള പള്ളി. അവിടെ മുതവല്ലിയെ കബളിപ്പിച്ച് പള്ളി പിടിച്ചെടുക്കുകയും അറബിയിൽ നടന്നുവരുന്ന ഖുതുബ മലയാളികരിക്കുകയും ചെയ്ത കഥ മൗലവിമാർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.


"1940 കളുടെ ആരംഭം. പട്ടാള പള്ളിയിലെ ഖത്തീബ് ഒരു മൊയ്തീൻ മുസ്‌ലിയാർ ആയിരുന്നു. ഡൽഹിയിൽ നിന്നും കോഴിക്കോട് വന്ന് താമസമാക്കിയ ഒരു പട്ടാണി കുടുംബത്തിലെ പിന്തുടർച്ച ക്കാരനായിരുന്നു അദ്ദേഹം. പാരമ്പര്യ പ്രകാരം അദ്ദേഹം തന്നെ പള്ളിയുടെ മുതവല്ലിയുമായി. പട്ടാള പള്ളിയുടെ അവസാനത്തെ മുതവല്ലിയാണ് മൊയ്തീൻ മുസ്‌ലിയാർ.(ഇദ്ദേഹത്തെ ചൂഷണം ചെയ്തു കൊണ്ടാണ് മുതവല്ലി സ്ഥാനം മൗലവിമാർ കൈവശപ്പെടുത്തിയത്. പിന്നീട് അവർ അറബി ഖുത്ബ മലയാളത്തിൽ ആക്കി മാറ്റി) സ്ഥാന മോഹത്തിൽ നിന്നും മുക്തനായ നല്ല മനസ്സിന്റെ ഉടമയായിരുന്നു മൊയ്തീൻ മുസ്‌ലിയാർ. തന്നിൽ നിലനിന്നിരുന്ന മുതവല്ലിയുടെ പാരമ്പര്യ അവകാശം അദ്ദേഹം പ്രഗൽഭരായ വ്യക്തികൾ അടങ്ങുന്ന ഒരു കമ്മിറ്റിക്ക് കൈമാറി.  പുതിയ കമ്മിറ്റിക്ക് ഒരാഗ്രഹം എഴുതി വായിക്കുന്ന സമ്പ്രദായത്തിൽ നിന്നും ഖുതുബക്ക് ഒരു മാറ്റം വേണം. സദസ്യരുടെ മുഖത്തുനോക്കി സ്വതന്ത്രമായി പ്രസംഗിക്കണം. അന്ന് മലബാറിലെ വിരലിൽ ഒതുങ്ങാൻ മാത്രം സ്ഥലങ്ങളിലെ ഇത്തരം (മലയാള) ഖുതുബകൾ നിലവിലുള്ളൂ. തങ്ങൾക്ക് (മൗലവിമാർക്ക്) സ്വാധീനമുള്ള പള്ളികളിൽ ഇത് നടപ്പിലാക്കാൻ തുടങ്ങി. തിരൂരങ്ങാടി, പുളിക്കൽ, എടവണ്ണ, ഒതായി തുടങ്ങിയ ചുരുക്കം സ്ഥലങ്ങളിൽ മലയാളത്തിൽ ഖുത്ബ നടക്കുന്നുണ്ടായിരുന്നു. പട്ടാളപള്ളി കമ്മിറ്റിക്കാർ അന്വേഷണം തുടങ്ങി. അപ്പോൾ അവർക്ക് ഒരു വിവരം കിട്ടി. കെഎം മൗലവിയുടെ ശിക്ഷണത്തിൽ പഠിച്ച് ഖുതുബ ശീലിച്ച് നടത്തിപ്പോരുന്ന ഒരു ചെറുപ്പക്കാരനുണ്ട്. വിനീതനായ എന്നെ (ഉമർ മൗലവി)ക്കുറിച്ചാണ് അവർ കേട്ടറിഞ്ഞത്. അങ്ങനെ ഈയുള്ളവൻ ഖത്തീബ് ആയി നിയോഗിക്കപ്പെട്ടു. 1944 ഒരു ശഅബാൻ മാസത്തിലാണ് ഞാൻ ചാർജെടുത്തത്. "

(മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനം.

2012 പേജ് : 326)


*മുഹിയുദ്ദീൻ പള്ളി*


പാളയം ബസ്സ്റ്റാന്റിന് സമീപം മുഹ് യുദ്ദീൻ ശൈഖിന്റെ പേരിലുള്ള പള്ളിയാണ് മുഹ്‌യുദ്ദീൻ പള്ളി.  സുന്നി ആചാരങ്ങൾ കൃത്യമായി ഈ പള്ളിയിൽ നടന്നു വന്നിരുന്നു. പള്ളിയോട് ചേർന്ന് റാത്തീബ് ഖാന വരെ നിർമ്മിക്കപ്പെട്ടിരുന്നു. അതെല്ലാം പിന്നീട് മൗലവിമാർ നശിപ്പിച്ചു കളയുകയാണ് ചെയ്തത്. 


"മാല മൗലിദ് റാത്തീബ് ദിക്റ് ഹൽഖ തുടങ്ങിയ ശിർക്ക് ബിദ്അത്തുകളുടെ കോലങ്ങൾ അവിടെ (മുഹിയുദ്ദീൻ പള്ളിയിൽ)നിലനിന്നിരുന്നു. പള്ളിയുടെ തെക്ക് ഭാഗത്ത് ഇന്ന് മസ്ജിദ് ബസാർ സ്ഥിതി ചെയ്യുന്നിടത്തായിരുന്നു റാത്തീബ്ഖാന ഉണ്ടായിരുന്നത്. പള്ളി പൊളിച്ച് ഇന്നത്തെ പ്രൗഢഗംഭീരമായ നിലയിൽ പുനർനിർമാണം ചെയ്യാൻ കമ്മിറ്റി തീരുമാനിച്ചു. അതിനുമുമ്പ് തന്നെ (പുതിയ)കമ്മിറ്റിയുടെ ഏക കണ്ഠമായ തീരുമാനപ്രകാരം നിയമപരമായി തന്നെ ശിർക്ക് പരമായ എല്ലാ അനാചാര കർമ്മങ്ങളും ഒഴിവാക്കി സലഫി ആദർശ പ്രകാരം കർമ്മങ്ങൾ നടപ്പിലാക്കുകയും ചെയ്തു അറുപതുകളുടെ ആരംഭത്തിലാണ് ഈ കാര്യങ്ങൾ നടന്നത്. "

(മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനം

2012 പേജ് : 327)


കെ. ഉമർ മൗലവി ഓർമ്മകളുടെ തീരത്ത് എന്ന പുസ്തകത്തിൽ ഈ ചരിത്രം സുന്നികളെ പരിഹസിച്ചുകൊണ്ട്  രേഖപ്പെടുത്തുന്നുണ്ട്.


"മുഹിയുദ്ധീൻ പള്ളിയുടെ കാര്യത്തിൽ സുന്നികൾ വളരെ അസംതൃപ്തരായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കോഴിക്കോടിന്റെ ഹൃദയഭാഗത്ത് പ്രവർത്തിച്ചിരുന്ന റാത്തീബ് ഖാന എന്ന ശിർക്കിന്റെ കൊത്തളം നശിച്ചു പോയതാണ് അവരുടെ ഏറ്റവും വലിയ ദുഃഖം. കഷ്ടം ! മുഹിയുദീൻ പള്ളി തങ്ങളുടെതാണെന്നും അത് തിരിച്ചു പിടിക്കണം എന്നും ആഘോഷിച്ചു കൊണ്ട് കാന്തപുരം ഗ്രൂപ്പുകൾ അടുത്തകാലത്ത് പോലും ചില ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നു. വെള്ളത്തിൽ വരച്ച വര തന്നെ.

(ഓർമ്മകളുടെ തീരത്ത് 108 )


പട്ടാള പള്ളിയിൽ ആദ്യമായി ഖുത്ബ മാതൃഭാഷയിൽ നിർവഹിച്ചത് എം അബ്ദുള്ളക്കുട്ടി മൗലവിയും മൊയ്തീൻ പള്ളിയിൽ ആദ്യമായി ഖുതുബ മാതൃഭാഷയിൽ നിർവഹിച്ചത് കെ ഉമർ മൗലവിയുമാണ്.

സുന്നി പള്ളികളിൽ അതിക്രമിച്ച് കയറിവന്ന് ഖുതുബ മാതൃഭാഷയിൽ നിർവഹിക്കുമ്പോൾ അത് തടയാൻ വരുന്ന സുന്നികളെ നേരിടാൻ മൗലവിമാർ  ഗുണ്ടകളെ ഏർപ്പാട് ചെയ്യുമായിരുന്നു. ഉണ്ട മൊയ്തീൻ എന്ന ഗുണ്ടയുടെ നേതൃത്വത്തിലാണത്രെ കോഴിക്കോട്ടെ ചില പള്ളികൾ അവർ പിടിച്ചെടുത്തത്. 


"കോഴിക്കോട് പ്രദേശത്തെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ മെയ്കരുത്തും ആവേശവും ആയിരുന്നു ഉണ്ടക്കാക്ക എന്ന പേരിൽ അറിയപ്പെട്ടിരുന്ന മൊയ്തീൻ കോയ സാഹിബ്. ഒരു ക്രിമിനൽ കേസിൽ പ്രതിയായിരുന്നതിനാൽ 23 കൊല്ലത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷുകാർ ജയിച്ചതിന്റെ ആഹ്ലാദത്തിൽ അവരുടെ ജയിലുകളിൽ കഴിഞ്ഞിരുന്ന നിരവധി തടവുകാരെ നിരുപാധികം വിട്ടേക്കുകയുണ്ടായി. അങ്ങനെ വിട്ടയക്കപ്പെട്ടവരിൽ മൊയ്തീൻ കോയ സാഹിബും ഉണ്ടായിരുന്നു. 


1940 ന്റെ ആദ്യ പാദത്തിൽ തന്നെ മുജാഹിദുകളുടെ അധീനത്തിലായിരുന്ന പട്ടാള പള്ളിയിൽ ജുമാ ഖുതുബ നടത്തുകയായിരുന്ന കുറ്റ്യാടി എം അബ്ദുള്ളക്കുട്ടി മൗലവിയെ ഒരു യാഥാസ്ഥിതിക ഗുണ്ട ഊരിപ്പിടിച്ച കഠാരയുമായി ആക്രമിക്കാൻ ശ്രമിച്ചു. പക്ഷേ ശത്രുവിന് അദ്ദേഹത്തിൻറെ അടുത്തെത്താൻ പോലും കഴിഞ്ഞില്ല. മൊയ്തീൻ കോയ സാഹിബിന്റെ നേതൃത്വത്തിലുള്ള മുജാഹിദ് വളണ്ടിയർമാർ അയാളെ തടയുകയായിരുന്നു."

(വെളിച്ചം പകർന്നവർ 

പേജ് 187 - കെ എൻ എം )


" കോഴിക്കോട് പട്ടാളപള്ളിയിൽ ആദ്യമായി മലയാളത്തിൽ സ്വതന്ത്ര ഖുതുബ നിർവഹിച്ചത് ഉമർ മൗലവി ആയിരുന്നു. 1944 ശഅബാനിലായിരുന്നു ഇത്. കേരളത്തിൽ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ അന്ന് മലയാളത്തിൽ ജുമാ ഖുതുബ നടന്നിരുന്നുള്ളൂ. "

(വെളിച്ചം പകർന്നവർ 

പേജ് : 91 കെ എൻ എം)

മുജാഹിദ് എന്ന പേര്* *അരീക്കോട്ട് നിന്ന്*

 https://m.facebook.com/story.php?story_fbid=pfbid0ZNA82viF1t2YGG81c5Gujin4jY2zN374CKksi4QdPVkjJZic7YuzMzA96q9pa53Pl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 94/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മുജാഹിദ് എന്ന പേര്*

*അരീക്കോട്ട് നിന്ന്*


1930 ൽ സുന്നികളിൽ നിന്നും പിടിച്ചെടുത്ത ഒരു നിസ്കാര പള്ളിയിലാണ് മൗലവിമാർ അരീക്കോട്ടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

പലയിടത്തും പല പേരുകളിലായിരുന്നു മുജാഹിദ് പ്രസ്ഥാനം പ്രവർത്തനം തുടങ്ങിയതെന്ന് പറഞ്ഞല്ലോ. അതിൽ മുജാഹിദ് എന്ന പേര് അരീക്കോട് നിന്നാണ് വന്നത്.


1944 ൽ ജംഇയ്യത്തുൽ മുജാഹിദീൻ എന്നൊരു സംഘടന അരീക്കോട് രൂപീകരിച്ചു. പിന്നീട് മുജാഹിദ് എന്ന ഈ പേര് അറിയപ്പെടുകയും,  പ്രസ്ഥാനത്തിന് ഔദ്യോഗിക സംഘടന രൂപീകരിക്കപ്പെട്ടപ്പോൾ ഈ നാമം  സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.


"ജംഇയ്യത്തുൽ മുജാഹിദീൻ സംഘത്തിൻെറ പ്രവർത്തനങ്ങൾ അരീക്കോടിന്റെ പരിസരത്തു മാത്രമല്ല കേരളത്തിലെ എല്ലാ മുക്കിലും മൂലയിലും എത്താൻ തുടങ്ങി. മുജാഹിദീൻ എന്ന പേരിൽ പല സ്ഥലങ്ങളിലും ഇസ്‌ലാഹി പ്രവർത്തനം ആരംഭിച്ചു. 1950ൽ രൂപം കൊണ്ട കേരള നദ് വതുൽ മുജാഹിദീൻ സംഘടനയുടെ മുജാഹിദ് എന്ന പദം അരീക്കോട് ജംഇയ്യത്തുൽ മുജാഹിദിന്റെ സംഭാവനയാണ്. "

(ജംഇയ്യത്തുൽ

മുജാഹിദീൻ അമ്പതാം വാർഷികം - പേ: 10)


1930 - 40 കാലയളവിലാണ് സുന്നികളുടെ പള്ളികൾ പിടിച്ചെടുത്തു കൊണ്ടാണ് വഹാബിസത്തിന്റെ വളർച്ചയുണ്ടായത്. ചതിയിലൂടെയും വഞ്ചനയിലൂടെയും അധികാര ബലം ഉപയോഗിച്ചും നിരവധി സ്ഥലങ്ങളിൽ പള്ളികൾ പിടിച്ചടക്കപ്പെട്ടിട്ടുണ്ട്.


*കടലുണ്ടി പള്ളി* *പിടിച്ചെടുത്ത കഥ*


കോഴിക്കോട് ജില്ലയിലെ കടലുണ്ടി സയ്യിദന്മാരുടെ നാട്. ഈ പ്രദേശത്തെ പഴയ പള്ളി വഹാബികൾ വഞ്ചനയിലൂടെയും ചതിയിലൂടെയും പിടിച്ചെടുത്തതാണ്.


അറബിയിൽ ഖുതുബ നിർവഹിക്കുന്ന സുന്നി ആചാരങ്ങൾ കൃത്യമായി നടന്നു വന്ന കടലുണ്ടി പള്ളി പിടിച്ചെടുത്ത കഥ മൗലവിമാർ വിശദീകരിക്കുന്നു :


"ഒരു വെള്ളിയാഴ്ച മഹല്ലിൽ വിശിഷ്യാ പള്ളിയിൽ എന്തും സംഭവിച്ചേക്കാവുന്ന ഭീകരാന്തരീക്ഷം! ഒരു കുറിയ മനുഷ്യൻ ശാന്ത ഗംഭീരനായി പള്ളിയിലെ മിമ്പറിൽ കയറുന്നു. മആശിറയുടെ വിളിയാളമില്ലാതെ വാളെടുക്കാതെ നബാതിയ ഖുതുബയുടെ പഴകി ദ്രവിച്ച ഏടില്ലാതെ ആ ഖത്തീബ് പ്രസംഗം ആരംഭിച്ചു. പള്ളിയിൽ ജനങ്ങൾ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്... രണ്ടാം ഖുതുബയിൽ നമസ്കാരാനന്തരമുള്ള കൂട്ടുപ്രാർത്ഥന ബിദ്അത്താണെന്ന് ആ ഖത്തീബ് സമർത്ഥിച്ചു. അന്ന് ആദ്യമായി ആ മഹല്ലിൽ  ഇമാം മിഹ്റാബിൽ നിന്ന് കൂട്ട പ്രാർത്ഥനക്ക് നേതൃത്വം നൽകാതെ സ്ഥലംവിട്ടു...ഈ മഹല്ല് കോഴിക്കോട് ജില്ലയിലെ കടലുണ്ടിയിൽ ആയിരുന്നു. മഹല്ലിലെ ശ്രദ്ധേയമായ മാറ്റപ്രക്രിയക്ക് വീര്യം പകർന്നുകൊണ്ട് അത്യാകർഷകമായ ഖുതുബ നിർവഹിച്ചതോ? പണ്ഡിതവര്യൻ മർഹൂം എം ശൈഖ് മുഹമ്മദ് മൗലവിയും. ഇതുപോലെ കേരളത്തിലെ ഖുറാഫാത്തിന്റെ തിമിരം ബാധിച്ച നിരവധി മഹല്ലുകളെ യാഥാസ്ഥിതികത്വത്തിന്റെ തടവറയിൽ നിന്നും മോചിപ്പിക്കുന്നതിൽ മൗലവി വഹിച്ച പങ്ക് കേരളത്തിന് നന്ദിയോടെ മാത്രമേ സ്മരിക്കാനാവൂ.

(ജംഇയ്യത്തുൽ

 മുജാഹിദീൻ 

അമ്പതാം വാർഷിക സുവനീർ പേ: 119)

എടവണ്ണയിലെ കറാമത്ത്*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 93/313

 https://www.facebook.com/100024345712315/posts/pfbid032Q5vcwGCWNS71dXM4oXSw6svfng59YhMEc4SSUwsB6QPfvdh7nk85GCzbj4ug3MPl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 93/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*എടവണ്ണയിലെ കറാമത്ത്*


പല നാടുകളിലും പഴയ പള്ളിപ്പറമ്പും ഖബർസ്ഥാനും  ആ പ്രദേശത്തെ ഒരു മഹാന്റെ കറാമതിലൂടെ ലഭിച്ചതായിരിക്കും. സ്വന്തം നാടും കുടുംബവും ഉപേക്ഷിച്ച് ഇസ്‌ലാമിക ദഅവത്തിനു വേണ്ടി ഇറങ്ങിപ്പുറപ്പെടുന്ന ശൈലി പഴയകാലത്ത് ധാരാളമുണ്ട്. അവരുടെ ജീവിതം സംശുദ്ധമായിരിക്കും. ജനങ്ങൾക്കിടയിൽ വിശ്വസ്തരായിരിക്കും അവർ. എഴുത്തോ പ്രസംഗമോ ഇല്ലാതെ അവരുടെ ജീവിത ക്രമീകരണത്തിലൂടെ വലിയ ഒരു ദഅവത് അവർ നടത്തും.  ദിക്റിലും ഖുർആൻ പാരായണത്തിലും ദുആയിലുമായി കഴിഞ്ഞുകൂടുന്ന ഇത്തരക്കാരുടെ ദുആ കൊണ്ടും മന്ത്രം കൊണ്ടും ആ നാട്ടുകാർക്ക് വലിയ സമാധാനം ലഭിക്കും. 


ചിലപ്പോൾ മാറാവ്യാധി രോഗങ്ങൾക്ക് ശമനം വരുന്ന അത്ഭുതങ്ങൾ സംഭവിക്കും. പാരിതോഷികമായി ഒന്നും സ്വീകരിക്കാത്ത അത്തരം മഹാന്മാർ മുതലാളിമാരുടെ നിർബന്ധ ആവശ്യത്തിന് വഴങ്ങി ചിലപ്പോൾ പൊതു ആവശ്യങ്ങൾക്ക് വേണ്ട കാര്യങ്ങൾ നിർദ്ദേശിക്കും.  വലിയ ഭൂസ്വത്തിന്റെ ഉടമകൾ അവരുടെ നിർദ്ദേശപ്രകാരം പള്ളിക്ക് വേണ്ടി അവരുടെ സ്വത്തിന്റെ വലിയ ഒരു ഭാഗം തന്നെ വിട്ടുകൊടുക്കും. ചരിത്രത്തിൽ എമ്പാടും സംഭവങ്ങൾ ഇതിന് ഉദാഹരണമായുണ്ട്.

എടവണ്ണ വലിയ ജുമാഅത്ത് പള്ളിയുടെ ചരിത്രം ഇതിനു സമാനമാണ്.


എടവണ്ണ കോവിലകത്തെ ചെറിയൊരു കുട്ടി പാമ്പുകടിയേറ്റ് ബോധം നഷ്ടപ്പെട്ടു. മരിച്ചു എന്ന് കരുതി അനന്തര കർമ്മങ്ങൾക്കുള്ള വിലാപയാത്രയിൽ എടവണ്ണയിലെ മുഴുവൻ ജനതയും പങ്കുകൊണ്ടു. ഈ സമയത്താണ് സൂഫിവര്യനായ കുഞ്ഞിരാനുപ്പാപ്പ എതിർ ദിശയിൽ നിന്നും നടന്നുവന്നത്. ഉപ്പാപ്പ തമ്പുരാട്ടി കുട്ടിയുടെ ശരീരം കോവിലകത്തേക്ക് തിരിച്ചുകൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഉപ്പാപ്പയിൽ നിന്നും പല കറാമത്തുകൾക്കും സാക്ഷിയായ എടവണ്ണക്കാർ ഉപ്പാപ്പ ആവശ്യപ്പെട്ടതല്ലേ എന്ന നിലക്ക് ദഹിപ്പിക്കാൻ കൊണ്ടുപോയ ആ ശരീരം കോവിലകം മുറ്റത്തേക്ക് മടക്കി. ഉപ്പാപ്പയുടെ മന്ത്രത്തിനുശേഷം കുട്ടി കണ്ണു തുറന്നു. 


കുറച്ച് കുറിയരി കഞ്ഞി ഉണ്ടാക്കാൻ ഉപ്പാപ്പ ആവശ്യപ്പെട്ടു. കഞ്ഞി കുടിച്ച് കുട്ടി പതുക്കെ പുറത്തേക്ക് പോയി. ഇത് കണ്ട ജനക്കൂട്ടം ഇളകി മറിഞ്ഞു. തമ്പുരാൻ സന്തോഷം കൊണ്ട് കരഞ്ഞു. ഞാനെന്തു തരണം ഇതിന് ? ഒന്നും വേണ്ടെന്ന് ഉപ്പാപ്പ പറഞ്ഞു. എന്റെ സന്തോഷത്തിന് അങ്ങേയ്ക്ക് ആവശ്യപ്പെടാം എന്തെങ്കിലും. ഒടുവിൽ ഉപ്പാപ്പ തമ്പുരാന്റെ നിർബന്ധത്തിനു വഴങ്ങി ഇങ്ങനെ ആവശ്യപ്പെട്ടു : ഒരു പള്ളിയും 40 ആളുകൾക്ക് താമസിക്കാനുള്ള വീടും നിർമ്മിക്കാൻ കുറച്ചു ഭൂമി. സ്വത്തു മുഴുവൻ കൊടുക്കാൻ ഒരുങ്ങിയ തമ്പുരാൻ സന്തോഷത്തോടെ ഉപ്പാപ്പാക്ക് തന്റെ അധീനതയിലുള്ള  എടവണ്ണ മേത്തലങ്ങാടിയിലെ സ്ഥലം നൽകി.

എടവണ്ണ വലിയ പള്ളിയും പരിസരപ്രദേശത്തുള്ള ഇടതിങ്ങിയുള്ള പാർപ്പിടരീതിയും വീക്ഷിക്കുന്നവർക്ക് ഇന്നും ഈ ചരിത്ര പശ്ചാത്തലം  ബോധ്യപ്പെടും.

എടവണ്ണയിലെ പഴമക്കാർക്കിടയിൽ മശ്ഹൂറായ ഈ സംഭവം എടവണ്ണയുടെ ചരിത്രം പറയുന്ന പല ഗ്രന്ഥങ്ങളിലും ഇടം പിടിച്ചിട്ടുണ്ട്.

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...