Wednesday, May 29, 2024

ഒരു സംവാദ വെല്ലുവിളിയിൽ* *19 പേർ തിരിച്ചു വന്നു*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം *111*

 https://www.facebook.com/share/p/AjnXLXGkbyNYcq6C/?mibextid=oFDknk

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം *111*

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖

*ഒരു സംവാദ വെല്ലുവിളിയിൽ*

*19 പേർ തിരിച്ചു വന്നു*


വഹാബിയായാൽ പിന്നെ സുന്നത്ത് ജമാഅത്തിലേക്ക് തിരിച്ചുവരൽ പ്രയാസമാണെന്ന് പറയാറുണ്ട്, അതൊരു വസ്തുതയാണ്. കാരണം ബിദ്അതിൽ അകപ്പെട്ട ഒരാളുടെ മിനിമം കോളിഫിക്കേഷൻ ഔലിയാക്കളെ നിന്ദിക്കലും നിസ്സാരപ്പെടുത്തലും പരിഹസിക്കലുമാണ്. എത്രത്തോളം ഹാസ്യമായി മാല മൗലിദുകളെ വിമർശിക്കുന്നുവോ അവർക്കായിരിക്കും മൗലവിമാർക്കിടയിൽ വലിയ സ്ഥാനം. എ അലവി മൗലവി, എൻ.പി അബ്ദുസ്സലാം മൗലവി, രണ്ടത്താണി സൈതു മൗലവി  തുടങ്ങിയ പൗരാണികരും സകരിയ സ്വലാഹി, ഹുസൈൻ സലഫി, ഹനീഫ മൗലവി, ലത്തീഫ് മൗലവി, മുജാഹിദ് ബാലുശ്ശേരി തുടങ്ങിയ ആധുനികരുടെയും പ്രഭാഷണങ്ങൾ ശ്രദ്ധിച്ചുനോക്കൂ, ഔലിയാക്കളെ നിസ്സാരപ്പെടുത്താത്ത വിമർശിക്കാത്ത ഒരു പ്രഭാഷണം അപൂർവമായിരിക്കും. ഇത് കേട്ട് വളരുന്ന മുജാഹിദ് പ്രവർത്തകരും സ്വാഭാവികമായും മഹാന്മാരെ നിന്ദിക്കുന്നവരും നിസ്സാരപ്പെടുത്തുന്നവരുമായി വളരും.


മുജാഹിദായി രംഗത്ത് വരുന്ന ഒരാൾ ആദ്യമായി ആക്ഷേപിക്കുന്നത് ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ:സി), ശൈഖ് അഹ്മദുൽ കബീർ രിഫാഈ (ഖ:സി) തുടങ്ങിയവരെയായിരിക്കും.  ഇത്തരം സാഹചര്യത്തിൽ ജീവിക്കുന്ന ഒരാളുടെ ആഖിബത്ത് ശരിയായി കിട്ടും എന്ന് വിചാരിക്കാൻ ഒരു വകുപ്പുമില്ല. ഔലിയാക്കളെ നിസ്സാരപ്പെടുത്തുന്നവരോട് അല്ലാഹു തആല യുദ്ധം പ്രഖ്യാപിച്ചു എന്ന ഹദീസ് നമുക്ക് നൽകുന്ന സന്ദേശം  അത്തരക്കാരുടെ  പര്യവസാനം ഈമാനില്ലാതെയാവും എന്നാണല്ലൊ.

അതുകൊണ്ടുതന്നെ പഴമക്കാർ പറയും വഹാബിസം മാരക രോഗമാണ്. ആത്മാവിന് പിടിപെടുന്ന ക്യാൻസറാണ്. അപൂർവ്വമേ രക്ഷപ്പെടുകയുള്ളൂ.  


എന്നാലും ചിലരുണ്ട്, അവർ ചില കാര്യങ്ങളിൽ തെറ്റിദ്ധരിച്ച് ബിദ്അത്തുകാരനായെങ്കിലും ഔലിയാക്കളെ നിസ്സാരപ്പെടുത്തുന്നതിൽ നിന്നും മാറി നിന്നവരായിരിക്കും. അത്തരക്കാർ സത്യം ബോധ്യപ്പെട്ടു തിരിച്ചുവരാറുണ്ട്. അവർക്ക് സുന്നി പണ്ഡിതരുടെ പ്രഭാഷണങ്ങളും എഴുത്തുകളും ഉപകരിക്കാറുമുണ്ട്.   


ശംസുൽ ഉലമ ഇ.കെ ഉസ്താദിന്റെ തൃപ്പനച്ചി പ്രസംഗം കേട്ട് നിരവധി ആളുകൾ സുന്നത്ത് ജമാഅത്തിലേക്ക് തിരികെ വന്നതങ്ങിനെയാണ്. 


1952 ജനുവരി 10 ന് ഇ കെ ഉസ്താദ് തൃപ്പനച്ചിയിൽ പ്രസംഗിക്കുന്ന വിവരം അറിഞ്ഞപ്പോൾ മൗലവിമാർ ഒരു നോട്ടീസിറക്കി. "ഇ കെ അബൂബക്കർ മുസ്‌ലിയാർ ശിർക്കിനെ പ്രചരിപ്പിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ ഒരു അംഗമാണെന്നും അദ്ദേഹത്തിൻ്റെ പ്രസംഗം ഖണ്ഡിക്കാൻ സ്റ്റേജ് അനുവദിച്ചു കൊടുക്കണമെന്നും " കാണിച്ചു കൊണ്ടുള്ള ഒരു നോട്ടീസായിരുന്നു അത്. 


നോട്ടീസുമായി ശംസുൽ ഉലമ സ്റ്റേജിൽ കയറി. സമസ്ത പ്രചരിപ്പിക്കുന്ന ശിർക്ക് എന്തെല്ലാമാണെന്നുള്ള ഒരു ലിസ്റ്റ് നാളെത്തന്നെ മൗലവിമാർ ഇവിടെ പ്രസിദ്ധീകരിക്കേണ്ടതാണെന്നും അതിനുശേഷം ഖണ്ഡനത്തിനും വാദപ്രതിവാദത്തിനും സ്റ്റേജ് അനുവദിക്കാം എന്നും പരസ്യമായി ഉസ്താദ് പ്രഖ്യാപിച്ചു. ആറു ദിവസമാണ് തൃപ്പനച്ചിയിൽ പ്രസംഗത്തിന് ഏറ്റത്.  എല്ലാദിവസവും മൗലവിമാരെ വെല്ലുവിളിക്കും. നാലാം ദിവസം പുതനാരി ഉണ്ണി മമ്മദ് സാഹിബും പൊട്ടൻചാലി ഉണ്ണി മൊയ്തീൻ ഹാജിയും അടങ്ങുന്ന ഒരു സംഘം ശംസുൽ ഉലമയെ കണ്ടു. ഇരുകക്ഷികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഒരു വാദപ്രതിവാദം മുഖേന തെളിയിക്കുന്നതിന് തയ്യാറാണോ എന്ന്  ചോദിച്ചു. അതിന് ഞങ്ങൾ എപ്പോഴും തയ്യാറാണെന്ന് ഇ.കെ ഉസ്താദ് സന്തോഷത്തോടെ മറുപടി കൊടുത്തു. മൗലവിമാരെ സമീപിച്ച് നാളെത്തന്നെ വിവരം തരാം എന്ന് പറഞ്ഞ് അവർ മടങ്ങി. പക്ഷേ ശംസുൽ ഉലമയെ നന്നായി അറിയുന്ന മൗലവിമാർ അതിന് സമ്മതിച്ചില്ല. ഇതിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കി അവിടെയുള്ള 9 പേര് സുന്നത്ത് ജമാഅത്തിലേക്ക് അപ്പോൾ തന്നെ മടങ്ങി വന്നു. അവരുടെ പേരും അഡ്രസ്സും അക്കാലത്ത് പുറത്തിറങ്ങിയ ഹിദായത്തുൽ മുഅ്മിനീൻ മാസിക പ്രസിദ്ധീകരിച്ചിരുന്നു.


" 1 - പൊട്ടൻ ചാലി ഉണ്ണി മൊയ്തിൻ ഹാജി.

 2- പുതനൂരി ഉണ്ണി മുഹമ്മദ് 

3- പുതനാരി വീരാൻകുട്ടി 

4- ചെമ്പറേരി വലിയ വീരാൻ 

5- ചെമ്പറേരി ഉണ്ണി മമ്മത് 

6-കള്ളി വളപ്പിൽ ഹസ്സൻകുട്ടി

 7 - മുള്ളൻ തുടിക ഇത്താലുട്ടി 

8 -  ഒ.പി കുഞ്ഞാലൻകുട്ടി 

9 -സി. ഉണ്ണിമമ്മത്. "

(ഹിദായത്തുൽ മുഅ്മിനീൻ 

1952 ഫെബ്രുവരി പേ: 14)

ഈ 9 പേർക്ക് പുറമേ അടുത്ത വെള്ളിയാഴ്ച 10 പേർ കൂടി സുന്നി യിലേക്ക് തിരിച്ചുവന്നു എന്ന് ഹിദായതുൽ മുഅ്മിനീൻ രേഖപ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...