Tuesday, October 28, 2025

സന്തുഷ്ട കുടുംബം എങ്ങിനെ ? *ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ*

 

സന്തുഷ്ട കുടുംബം എങ്ങിനെ ?

*ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ*

باب حق الزوج على المرأة
*വിരിപ്പിലേക്ക് ക്ഷണിച്ചാൽ*
* ഭർത്താവിനോട് പിണങ്ങരുത്*

1 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ
ഒരു മനുഷ്യൻ തന്റെ ഇണയെ വിരിപ്പിലേക്ക് ക്ഷണിച്ചു. അപ്പോൾ അവൾ വിസമ്മതം കാണിച്ചു. അങ്ങിനെ അവളോട് കോപിഷ്ടനായി കൊണ്ട് ആ രാത്രി അവൻ കഴിച്ച്കൂട്ടി. എങ്കിൽ പ്രഭാതം വരേക്കും മലക്കുകൾ അവളെ ശപിച്ച് കൊണ്ടേയിരിക്കും. (മുത്തഫഖുൻ അലൈഹി)

മറ്റൊരു റിപ്പോർട്ടിൽ, ഭർത്താവിൻ്റെ വിരിപ്പ് വെടിഞ്ഞ് ഉറങ്ങുന്ന ഭാര്യയെ പുലരും വരെ മലക്കുകൾ ശപിക്കും എന്നാണുള്ളത്.

റിപ്പോർട്ടിൽ ഇങ്ങനെ കാണാം അല്ലാഹുവിൻറെ റസൂൽ പറഞ്ഞു.
എൻറെ ശരീരം ഏതൊരുവന്റെ അതീനത്തിലാണ് അവൻ തന്നെയാണ് സത്യം.
ഒരു പുരുഷൻ അവന്റെ ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിക്കുകയും
അവൾ വിലങ്ങിനിൽക്കുകയും ചെയ്താൽ ആ ഭർത്താവ് അവളെ തൃപ്തിയാവുന്നത് വരെ ആകാശത്തിൻ അധിപൻ അവൻറെ മേൽ കോപിക്കുക തന്നെ ചെയ്യും.

وعن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: "إذا دعا الرجل امرأته إلى فراشه فلم تأته فبات غضبان عليها لعنتها الملائكة حتى تصبح" متفق عليه.

وفي رواية لهما: "إذا باتت المرأة هاجرة فراش زوجها لعنتها الملائكة حتى تصبح

وفي رواية قال رسول الله صلى الله عليه وسلم: "والذي نفسي بيده ما من رجل يدعو امرأته إلى فراشه فتأبى عليه إلا كان الذي في السماء ساخطا عليها حتى يرضى عنها

*ഭർത്താവിൻറെ സമ്മതമില്ലാതെ സുന്നത്ത് നോമ്പ് പാടില്ല*

2. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഭർത്താവ് ഹാജറുണ്ടായിരിക്കെ സമ്മതം കൂടാതെ നോമ്പ് പിടിക്കുന്നതും ഭർത്താവിൻ്റെ അനുമതി കൂടാതെ വീട്ടിൽ ആളുകളെ പ്രവേശിപ്പിക്കുന്നതും നബി(സ) വിരോധിക്കുകയുണ്ടായി. (മുത്തഫഖുൻ അലൈഹി)

٢- وعن أبي هريرة رضي الله عنه أيضا أن رسول الله صلى الله عليه وسلم قال: "لا يحل لامرأة أن تصوم وزوجها شاهد إلا بإذنه، ولا تأذن في بيته إلا بإذنه" متفق عليه، وهذا لفظ البخاري.

* ഭാര്യയേ ചോദ്യചെയ്യപ്പെടും*

3. അബ്ദില്ലാഹിബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: നിങ്ങളോരോരുത്തരും ഭരണകർത്താക്കളാണ്. നിങ്ങളുടെ പ്രജകളെ സംബന്ധിച്ച് നിങ്ങൾ ചെയ്യപ്പെടുന്നതുമാണ്. മുസ്ലിങ്ങളുടെ നേതാവ്  പ്രജകളെ സംബന്ധിച്ചും, കുടുംബ നാഥൻ വീട്ടുകാരെ കുറിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഭാര്യ *ഭർത്താവിൻ്റെ വീട്ടിലെ ഭരണാധികാരിയും
വീട്ടിലെ കാര്യങ്ങളെ കുറിച്ച് അവൾ ചോദ്യം ചെയ്യപ്പെടുന്നവളുമാണ്.* ഭൃത്യൻ യജമാനന്റെ സമ്പത്തിനെ സംബന്ധിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. നിങ്ങളോരോരുത്തരും ഉത്തരവാദിത്വമേൽപിക്കപ്പെട്ടവരും അതിനെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടുന്നതുമാണ്. (മുത്തഫഖുൻ അലൈഹി)

٣/٢٨٣- وعن ابن عمر رضي الله عنهما عن النبي صلى الله عليه وسلم قال: "كلكم راع، وكلكم مسئول عن رعيته، والأمير راع، والرجل راع على أهل بيته، والمرأة راعية على بيت زوجها وولده، فكلكم راع، وكلكم مسئول عن رعيته" متفق عليه.

ഭർത്താവ് വിളിച്ചാൽ

4.അല്ലാഹുവിൻറെ റസൂൽصلى الله عليه وسلم  പറഞ്ഞു.
ഒരു പുരുഷൻ അവന്റെ ഭാര്യയെ അവന്റെ ആവശ്യത്തിന് വേണ്ടി വിളിച്ചാൽ അവൾ അവൻറെ അരികിലേക്ക് പോയി കൊള്ളട്ടെ.
അവൾ അടുപ്പത്ത് ആണെങ്കിലും ശരി.
٤/٢٨٤- وعن أبي علي طلق بن علي رضي الله عنه أن رسول الله صلى الله عليه وسلم قال: "إذا دعا الرجل زوجته لحاجته فلتأته وإن كانت على التنور". رواه الترمذي والنسائي، وقال الترمذي: حديث حسن صحيح.

*സുജൂദ് ചെയ്യാൻ കൽപ്പിക്കുമായിരുന്നു*

5. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ആരോടെങ്കിലും മറ്റൊരാൾക്ക് സുജൂദ് ചെയ്യുവാൻ ഞാൻ കൽപിക്കുമായിരുന്നുവെങ്കിൽ ഭർത്താവിന് സുജുദ് ചെയ്യുവാൻ ഭാര്യയോട് കൽപിക്കുമായിരുന്നു. (തിർമിദി ഉദ്ധരിക്കുകയും തരക്കേടില്ലാത്ത സനദെന്ന് പറയുകയും ചെയ്‌തത്)

٥/٢٨٥- وعن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: "لوكنت آمرا أحدا أن يسجد لأحد لأمرت المرأة أن تسجد لزوجها". رواه الترمذي وقال: حديث حسن صحيح.

*ഭർത്താവിൻറെ തൃപ്തിയോടെയുള്ള മരണം*

6.ഉമ്മുസലമ ബീവി رضي الله عنها
പറയുന്നു.
അല്ലാഹുവിൻറെ റസൂൽ പറഞ്ഞു.
صلى الله عليه وسلم: 
ഭർത്താവിന്റെ പൊരുത്തം ഉണ്ടായിരിക്കെ ഏതൊരു സ്ത്രീയും മരണപ്പെട്ടാൽ അവൾ സ്വർഗ്ഗത്തിൽ കടന്നു.

٦/٢٨٦- وعن أم سلمة رضي الله عنها قالت: قال رسول الله صلى الله عليه وسلم: "أيما امرأة ماتت وزوجها عنها راض دخلت الجنة" رواه الترمذي وقال حديث حسن.
*ഭർത്താവിനെ പ്രയാസപ്പെടുത്തരുത്*
ഹൂറികളുടെ സംസാരം

7.മുആദ്رضي الله عنه
പറയുന്നു.
തിരുനബിصلى الله عليه وسلم
പറഞ്ഞു ദുനിയാവിൽ ഒരു സ്ത്രീയും അവളുടെ ഭർത്താവിനെ പ്രയാസപ്പെടുത്തിയാൽ ഹോർലിങ്ങളിൽ പെട്ട അയാളുടെ ഭാര്യ അപ്പോൾ തന്നെ പറയുന്നതാണ് നീ അവനെ പ്രയാസപ്പെടുത്തരുത്,
നിനക്ക് നാശം .
അയാൾ നിന്റെ അരികിൽ താൽക്കാലികം കടന്നു വന്ന ആളാണ് .ഞങ്ങളിലേക്ക് അയാൾ പിരിയാൻ അടുത്തിരിക്കുന്നു.

٧/٢٨٧- وعن معاذ بن جبل رضي الله عنه عن النبي صلى الله عليه وسلم قال: "لا تؤذي امرأة زوجها في الدنيا إلا قالت زوجته من الحور العين لا تؤذيه قاتلك الله، فإنما هو عندك دخيل يؤشك أن يفارقك إلينا" رواه الترمذي وقال: حديث حسن.
*പരീക്ഷണം *
നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു.

പുരുഷന്മാരുടെ മേലിൽ സ്ത്രീകളെക്കാൾ ഏറ്റവും പ്രയാസമുള്ള ഒരു പരീക്ഷണവും എൻറെ ശേഷം ഉപേക്ഷിക്കപ്പെട്ടിട്ടില്ല.
٢٨٨- وعن أسامة بن زيد رضي الله عنهما عن النبي صلى الله عليه وسلم قال: "ما تركت بعدي فتنة هي أضر على الرجال: من النساء "متفق عليه.
Aslam Kamil Saquafi parappanangadi
CM AL RASHIDA ONE LINE DARS
https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwt

മരണത്തെ ഓർക്കൽ (ذِكْرُ الْمَوْتِ)

 മരണം 

Part 1


🌿 മരണത്തെ ഓർക്കൽ

 (ذِكْرُ الْمَوْتِ)


മരണത്തെ ഓർക്കൽ എല്ലാവർക്കും എപ്പോഴും സുന്നത്താണ് .

തൗബ ചെയ്തു കൊണ്ട് മരണത്തിനുവേണ്ടി ഒരുങ്ങലും എല്ലാവർക്കും സുന്നത്താണ് .

ആരെയെങ്കിലും ആക്രമിക്കുകയോ പ്രയാസപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ നിന്നും പൊരുത്തം പെടീച്ചു കൊണ്ടും നൽകാനുള്ള അവകാശങ്ങൾ തിരിച്ചു നൽകിക്കൊണ്ടും

മരണത്തിനു വേണ്ടി ഒരുങ്ങൽ സുന്നത്താണ് .


രോഗിയാണെങ്കിൽ അത് പ്രത്യേകം സുന്നത്താണ് .

എന്നല്ല നിർബന്ധമാണ്.


നബി ﷺ പറഞ്ഞു:


> "أَكْثِرُوا ذِكْرَ هَادِمِ اللَّذَّاتِ"

"സുഖങ്ങളെ തകർക്കുന്ന (അഥവാ മരണത്തെ) കൂടുതലായി ഓർക്കുക."

(തിര്മിദി, ഇബ്ന് മാജ, അൽ-ഹാകിം)


അല്ലാഹ് തഅലാ പറയുന്നു:


> "الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا وَهُوَ الْعَزِيزُ الْغَفُورُ"

(സൂറത് അൽ-മുൽക് 2)

"അവൻ തന്നെയാണ് മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചത് — നിങ്ങളിൽ ആർ നല്ല പ്രവൃത്തികളുള്ളവരാണെന്ന് പരീക്ഷിക്കുന്നതിനായി. അവൻ അത്യശക്തനും, പൊറുക്കുന്നവനും ആകുന്നു."


മറ്റൊരു വചനത്തിൽ പറയുന്നു:


> "كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ"

(സൂറത് ആലു ഇംറാൻ 185)

"എല്ലാ ആത്മാവും മരണത്തെ അനുഭവിക്കും. നിങ്ങള്ക്ക് നിങ്ങളുടെ പ്രതിഫലം പൂർണ്ണമായി ലഭിക്കുക ഖിയാമത്തിന്റെ ദിവസം മാത്രമായിരിക്കും."

ആരെ നരകത്തെ തൊട്ട് അകറ്റപ്പെട്ടു ക്കപ്പെടുകയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തോ തീർച്ചയായും അവൻ വിജയിച്ചു.

ദുൻയാവിന്റെ  ജീവിതം വഞ്ചനയുടെ ആസ്വാദനം അല്ലാതെ അല്ല ,


🌿 

അല്ലാഹുവിൻറെ റസൂൽﷺ പറഞ്ഞു

قال رسول الله ﷺ:

> «استحيوا من الله حق الحياء»

“അല്ലാഹുവിൽ നിന്നു യഥാർത്ഥ ലജ്ജ കാണിക്കുവിൻ.”


 സഹാബികൾ 

> «نستحيي يا نبي الله، والحمد لله»

“ഞങ്ങൾ അല്ലാഹുവിൽ നിന്നു ലജ്ജിക്കുന്നു, അല്ലാഹുവിന് സ്തുതി,” എന്ന് പറഞ്ഞു.

അപ്പോൾ നബി ﷺ പറഞ്ഞു:


> «ليس كذلك»

“അത് അത്രമേൽ അർത്ഥമല്ല.”


നബി സ്വ  വിശദീകരിച്ചു:


> «ولكن من استحيا من الله حق الحياء فليحفظ الرأس وما وعى، وليحفظ البطن وما حوى، وليذكر الموت والبلى، ومن أراد الآخرة ترك زينة الدنيا، ومن فعل ذلك فقد استحيا من الله حق الحياء»


📘

“അല്ലാഹുവിൽ നിന്നു യഥാർത്ഥമായി ലജ്ജിക്കുന്നവൻ എന്നാൽ —

അവൻ തന്റെ തലയും അതിൽ ഉള്ളതും (ചിന്തകളും വാക്കുകളും ദൃഷ്ടിയും) സംരക്ഷിക്കട്ടെ,

തന്റെ വയറും അതിൽ ഉള്ളതും (ആഹാരം, ആഗ്രഹങ്ങൾ) സംരക്ഷിക്കട്ടെ,

മരണവും ശരീരത്തിന്റെ ചീഞ്ഞുപോകലും ഓർക്കട്ടെ,

ആര്ക്ക് പരലോകം വേണമെന്ന് ആഗ്രഹമുണ്ടോ,

അവൻ ലൗകിക ആഡംബരങ്ങൾ ഉപേക്ഷിക്കട്ടെ.


ഇതെല്ലാം ചെയ്യുന്നവനാണ് യഥാർത്ഥത്തിൽ

അല്ലാഹുവിൽ നിന്നു ലജ്ജിക്കുന്നവൻ.”


---


🌺 ചുരുക്ക വിശദീകരണം


ഈ ഹദീഥ്‌ “ഹയാ (ലജ്ജ)” എന്ന ഗുണത്തിന്റെ യഥാർത്ഥ അർത്ഥം വിശദീകരിക്കുന്നു.


ഹയാ എന്നത് വെറും ലജ്ജബോധമോ ശാന്തതയോ അല്ല.


അതിന്റെ യഥാർത്ഥ അർത്ഥം അല്ലാഹുവിന്റെ മേൽ അവബോധത്തോടെ ജീവിക്കുന്നത് ആണ്.


🔹 "തല സംരക്ഷിക്കുക" — പാപകരമായ ചിന്തകൾ, വാക്കുകൾ, കാഴ്ചകൾ എന്നിവയിൽ നിന്ന് തലയും മനസ്സും രക്ഷിക്കുക.

🔹 "വയർ സംരക്ഷിക്കുക" — ഹറാം (നിഷിദ്ധമായ) ആഹാരം, സമ്പാദ്യം, ലഹരി മുതലായവ ഒഴിവാക്കുക.

🔹 "മരണം ഓർക്കുക" — ജീവിതം നശ്വരമാണെന്ന് തിരിച്ചറിയുക.

🔹 "ലൗകിക ആഡംബരങ്ങൾ ഉപേക്ഷിക്കുക" — പരലോക നേട്ടത്തിന് മുൻതൂക്കം നൽകുക.


ഇതെല്ലാം ചെയ്തവനാണ് അല്ലാഹുവിൽ നിന്നുള്ള യഥാർത്ഥ ലജ്ജ (حَيَاءٌ حَقِّيقي) കാണിക്കുന്നവൻ.


🌿 :


ജാമിഉത്തിർമിദി, ബാബ്: صفۃ الحیاء


Aslam KamilSaqafi parappanangadi


CM AL RASHIDA ONE LINE DARS

---


Monday, October 27, 2025

സ്ത്രീകൾ മുഖം മറക്കണം*

 *സ്ത്രീകൾ മുഖം മറക്കണം*


ഇമാം ബുഖാരി  റ റിപ്പോർട്ട് ചെയ്യുന്നു


ആഇശ ബീവി പറയുന്നു 


(പുരുഷൻ എൻറെ മുന്നിൽ ഉണ്ട് എന്നറിഞ്ഞപ്പോൾ ) എൻറെ മുഖംമൂടി കൊണ്ട് ഞാൻ മുഖം മറച്ചു (സ്വഹീഹുൽ ബുഖാരി)


അബൂദാവൂദ് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം


ആഇശാബീവി പറയുന്നു.


ഞങ്ങൾ ഹജ്ജിന് പോകുമ്പോൾ പുരുഷന്മാർ ഞങ്ങളിൽ ഒരു സ്ത്രീയുടെ അരികിലൂടെ നടക്കുമ്പോൾ അവൾ അവളുടെ  മൂട് വസ്ത്രം  അവളുടെ  മുഖത്തിന് മേൽ താഴ്ത്തി ഇടുമായിരുന്നു -പുരുഷന്മാർ അകന്നു കഴിഞ്ഞാൽ തുറക്കുകയും ചെയ്യും.


قالت: "فكانت إحدانا إذا دنا منها الرجال؛ سدلت جلبابها على وجهها، فإذا بعد الرجال؛ كشفن"

ഈ മദ്ഹബിലെ ആധികാരിക പണ്ഡിതർ ഇമാം ഇബ്നു ഹജർ റ പറയുന്നു.

അന്യപുരുഷൻ അവളെ നോക്കൽ  ഉറപ്പുണ്ടങ്കിൽ അവനെ തൊട്ട് അവളുടെ മുഖം മറക്കൽ നിർബന്ധമാണ് - മുഖം മറച്ചില്ലങ്കിൽ അവൾ ഹറാമിന്റെ മേൽ സഹായിക്കുന്നവളാവും. അപ്പോൾ അവൾ കുറ്റക്കാരിയാവും

(തുഹ്ഫതുൽ മുഹ്താജ്)

نَعَمْ مَنْ تَحَقَّقَتْ نَظَرَ أَجْنَبِيٍّ لَهَا يَلْزَمُهَا سَتْرُ وَجْهِهَا عَنْهُ وَإِلَّا كَانَتْ مُعِينَةً لَهُ عَلَى حَرَامٍ فَتَأْثَمُ . تحفة المحتاج

Aslam Kamil Saquafi

parappanangadi

ഉറുക്ക്അനുവദനീയമാണെന്ന് ഫത്‌വ കൊടുത്ത കെ എം മൗലവിയെ

 *മുജാഹിദുകൾക്ക്*

*തൗഹീദാണോ പ്രധാനം* 

`✍️Aslamsaquafi payyoli`


കേരള വഹാബികൾക്ക് 

തൗഹീദാണ് പ്രധാനമെങ്കിൽ

താഴെപ്പറയുന്ന കാര്യങ്ങൾ

വ്യക്തത വരുത്തേണ്ടതുണ്ട്. 


1️⃣ വഹാബികളുടെ നിലവിലുള്ള ഫത്‌വ പ്രകാരം ശിർക്കായ കാര്യമാണ് ഉറുക്ക്. ഇത് ശിർക്കാണെന്നതിൽ വഹാബികളിലെ എല്ലാ ഗ്രൂപ്പും ഏകോപിച്ചിട്ടുമുണ്ട്. 

അതേ സമയം ഉറുക്ക് ഉപയോഗിക്കൽ അനുവദനീയമാണെന്ന് ഫത്‌വ കൊടുത്ത കെ എം മൗലവിയെ മുജാഹിദ് നേതാവായി എല്ലാ വിഭാഗം മുജാഹിദുകളും പരിചയപ്പെടുത്തുന്നു. (കെ എം മൗലവിയുടെ ഉറുക്ക് ഫത്‌വ ഇന്നും മുജാഹിദുകൾ വിറ്റഴിക്കുന്ന കെ എം മൗലവി ഫത്‌വകൾ എന്ന പുസ്തകത്തിലുണ്ട്. (പേജ് 16) യുവതയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.)


❓മുജാഹിദ് വിശ്വാസ പ്രകാരം ഉറുക്ക് അനുവദനീയമാണെന്ന് ഫത്‌വ കൊടുത്ത കെ എം മൗലവി ശിർക്ക് പ്രചാരകനല്ലേ..?

❓ ശിർക്ക് പ്രചരിപ്പിച്ചവനായി സ്ഥിരപ്പെട്ട ഒരാൾ തൗഹീദ് പ്രസ്ഥാനത്തിൻ്റെ നേതാവാകുന്നതെങ്ങിനെ?

❓ഈ ഫത്‌വ കെ എം മൗലവി പിൻവലിച്ച വല്ല രേഖയുമുണ്ടോ ?

❓ഉണ്ടെങ്കിൽ എവിടെ ? 

❓ മുജാഹിദുകൾക്ക് തൗഹീദാണ് പ്രധാനമെങ്കിൽ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട ബാധ്യതയില്ലേ..?!


(തുടരും)

അല്ലാഹു അർശിൽ ഇരുന്നു എന്നു പറയുന്നത് അല്ലാഹുവിനെ സൃഷ്ടികളോട് തുല്യപ്പെടുത്തലാണ്

 *മുജാഹിദുകൾക്ക്* 

*തൗഹീദാണോ പ്രധാനം ?* 2️⃣

`✍️Aslamsaquafi payyoli`


വഹാബികൾക്ക് തൗഹീദ് 

ഒരു പ്രധാന വിഷയമേ അല്ല.

തൗഹീദിനെ നിന്ദിക്കുന്നവരാണവർ.

ഒരു ഉദാഹരണം പറയാം. 


അല്ലാഹു അർശിൽ ഇരുന്നു എന്നു പറയുന്നത് അല്ലാഹുവിനെ സൃഷ്ടികളോട് തുല്യപ്പെടുത്തലാണ് അഥവാ തൗഹീദിന് വിരുദ്ധമാണ് എന്ന് KNM ഔദ്യോഗികമായി പുറത്തിറക്കിയ ഖുർആൻ പരിഭാഷയിൽ പഠിപ്പിക്കുന്നു.


"അർശിൽ അവൻ ആരോഹണം ചെയ്തു എന്ന വാക്യത്തിന്റെ ബാഹ്യാർത്ഥത്തെ മാത്രം അടിസ്ഥാനമാക്കി അല്ലാഹു അർശിന്മേൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ല തന്നെ. അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവൻ്റെ ഗുണ വിശേഷണങ്ങളെ നിരാകരിക്കലുമാണത്"

(വിശുദ്ധ ഖുർആൻ വിവരണം. പേജ്: 1102)


തൗഹീദിന് വിരുദ്ധമാണെന്ന് KNM പ്രസിദ്ധീകരിച്ച ഖുർആൻ പരിഭാഷയിൽ പറഞ്ഞ ഈ കാര്യം തൗഹീദായി KNM പ്രസിദ്ധീകരിച്ച ഫാതിഹയുടെ തീരത്ത് എന്ന മറ്റൊരു പുസ്തകത്തിൽ പഠിപ്പിക്കുന്നു. 

"അല്ലാഹു സിംഹാസനത്തിൽ ഇരുന്നു എന്ന് പറയാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട്. അതവരുടെ വിവരക്കേടാണ്. എന്തുകൊണ്ടെന്നാൽ ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാണ്." (ഫാത്തിഹയുടെ തീരത്ത് പേജ് 17)


അതായത് ഒരു കാര്യം തൗഹീദിന് വിരുദ്ധമാണെന്നും അത് തന്നെ തൗഹീദാണെന്നും ഒരേ ടീം പഠിപ്പിക്കുന്നു, വിശ്വസിക്കുന്നു, പ്രചരിപ്പിക്കുന്നു.!!


1987 മുതൽ ഈ പരസ്പര വിരുദ്ധ വിശ്വാസം KNM പഠിപ്പിച്ചു വരുന്നുണ്ട്. ഇന്നുവരെ ഒരു തിരുത്തും വന്നിട്ടില്ല. വഹാബികൾക്ക് ഒരു പരാതിയും ഇല്ല. ഇനി പറയൂ ഇവർക്ക് തൗഹീദ് ഒരു പ്രധാന വിഷയമാണോ...?!

🍃➖🍃

Wednesday, October 22, 2025

മയ്യിത്തിൻ്റെ താടി, മുടി, നഖം എന്നിവ മുറിക്കുന്നതിൻ്റെ വിധിയെന്ത്?

 ചോദ്യം: മയ്യിത്തിൻ്റെ താടി, മുടി, നഖം എന്നിവ മുറിക്കുന്നതിൻ്റെ വിധിയെന്ത്?


ഉത്തരം: കറാഹത്താണ്. ശറഈ നിയമങ്ങൾക്ക് വിധേയമല്ലാത്ത അനാചാരമാണത്. മയ്യിത്തിൻ്റെ നഖവും മുടിയും നീക്കുന്നത് വൃത്തിയാണെന്ന വാദം അംഗീകൃതമല്ല. മയ്യിത്തിന്റെ ശരീര ഭാഗങ്ങളെല്ലാം ആദരവർഹിക്കുന്നതും ആദരവോടെ ഇടപെടണമെന്നുമാണ് നിയമം. മുടിയും മറ്റും നീക്കം ചെയ്യുന്നത് ഇതിന് വിരുദ്ധമാണ്. (തുഹ്ഫ: 3/113).


എന്നാൽ കുളിപ്പിക്കുമ്പോൾ വെള്ളം ചേരാത്തവിധം മുടി കൾ ഒട്ടിപ്പിടിക്കുക മൂലം നീക്കൽ നിർബന്ധമായി വരുന്ന അപൂർവ്വ സാഹചര്യങ്ങളിൽ കറാഹത്തില്ലെന്ന് ഇമാം റംലി(റ) വിശദീകരിച്ചിട്ടുണ്ട്. (നിഹായ: 2/455).


ഫതാവാ നമ്പർ : 302

 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല

Sunday, October 19, 2025

പേരുകൾ കൊണ്ട് അപമാനിക്കൽ*

 *പേരുകൾ കൊണ്ട് അപമാനിക്കൽ*


ഇഷ്ടമില്ലാത്ത് പേരുകൾവിളിക്കൽ ഹറാമാണ്.


ഖുർആൻ പറയുന്നു.


لا تَنابَزوا بالألقاب" — ഖുര്‍ആനില്‍ നിന്നും (സൂറത് അൽ-ഹുജുറാത്ത് 4 9:11)

“ നിങ്ങൾ പേരുകൾകൊണ്ട് പരസ്പരം അപമാനിക്കരുത്.”

(അഥവാ: മറ്റുള്ളവരെ പരിഹസിക്കുന്ന, നിന്ദിക്കുന്ന പേരുകൾ വിളിക്കരുത്.)


ഇതിൽ നിന്ന് ഒരാൾക്ക് ഇഷ്ടമില്ലാത്ത പേരുകൾ വിളിക്കൽ ഹറാമാണന്ന് മനസ്സിലാക്കാം


Aslam Kamil parappanangadi


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwc

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi parappanangadi الحمد لله الصلاه والسلام على رسول الله وعلى ال...