Tuesday, October 28, 2025

مرحبا بحبيبي وقره عيني محمد بن عبد الله صلى الله عليه وسلم

 ബാങ്കിൽ "അശ്ഹദു അന്ന മുഹമ്മദർ റസൂലുല്ലാഹ്" എന്നു കേൾക്കുമ്പോൾ


مرحبا بحبيبي وقره عيني محمد بن عبد الله صلى الله عليه وسلم

 "മർഹബൻ ബി ഹബീബീ വ ഖുർറതി അയ്‌നീ മുഹമ്മദ് ബ്നി അബ്ദില്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം" എന്നു ചൊല്ലി രണ്ടു തള്ളവിരലുകളിൽ ചുംബിച്ച് അവ കണ്ണുകൾക്ക് മുകളിൽ വെച്ചാൽ അന്ധതയും കണ്ണ് രോഗവും ബാധിക്കുക യില്ലെന്ന് സയ്യിദുൽ ബക്‌രി (റ) ഇആനത്ത് (1-281) ൽ ഉദ്ധരിച്ചിട്ടുണ്ട്.


*ഇത് എല്ലാവരും ശ്രദ്ധിക്കുക*


Aslam Kamil parappanangadi

സന്തുഷ്ട കുടുംബം എങ്ങിനെ ? *ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ*

 

സന്തുഷ്ട കുടുംബം എങ്ങിനെ ?

*ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ*

باب حق الزوج على المرأة
*വിരിപ്പിലേക്ക് ക്ഷണിച്ചാൽ*
* ഭർത്താവിനോട് പിണങ്ങരുത്*

1 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ
ഒരു മനുഷ്യൻ തന്റെ ഇണയെ വിരിപ്പിലേക്ക് ക്ഷണിച്ചു. അപ്പോൾ അവൾ വിസമ്മതം കാണിച്ചു. അങ്ങിനെ അവളോട് കോപിഷ്ടനായി കൊണ്ട് ആ രാത്രി അവൻ കഴിച്ച്കൂട്ടി. എങ്കിൽ പ്രഭാതം വരേക്കും മലക്കുകൾ അവളെ ശപിച്ച് കൊണ്ടേയിരിക്കും. (മുത്തഫഖുൻ അലൈഹി)

മറ്റൊരു റിപ്പോർട്ടിൽ, ഭർത്താവിൻ്റെ വിരിപ്പ് വെടിഞ്ഞ് ഉറങ്ങുന്ന ഭാര്യയെ പുലരും വരെ മലക്കുകൾ ശപിക്കും എന്നാണുള്ളത്.

റിപ്പോർട്ടിൽ ഇങ്ങനെ കാണാം അല്ലാഹുവിൻറെ റസൂൽ പറഞ്ഞു.
എൻറെ ശരീരം ഏതൊരുവന്റെ അതീനത്തിലാണ് അവൻ തന്നെയാണ് സത്യം.
ഒരു പുരുഷൻ അവന്റെ ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിക്കുകയും
അവൾ വിലങ്ങിനിൽക്കുകയും ചെയ്താൽ ആ ഭർത്താവ് അവളെ തൃപ്തിയാവുന്നത് വരെ ആകാശത്തിൻ അധിപൻ അവൻറെ മേൽ കോപിക്കുക തന്നെ ചെയ്യും.

وعن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: "إذا دعا الرجل امرأته إلى فراشه فلم تأته فبات غضبان عليها لعنتها الملائكة حتى تصبح" متفق عليه.

وفي رواية لهما: "إذا باتت المرأة هاجرة فراش زوجها لعنتها الملائكة حتى تصبح

وفي رواية قال رسول الله صلى الله عليه وسلم: "والذي نفسي بيده ما من رجل يدعو امرأته إلى فراشه فتأبى عليه إلا كان الذي في السماء ساخطا عليها حتى يرضى عنها

*ഭർത്താവിൻറെ സമ്മതമില്ലാതെ സുന്നത്ത് നോമ്പ് പാടില്ല*

2. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഭർത്താവ് ഹാജറുണ്ടായിരിക്കെ സമ്മതം കൂടാതെ നോമ്പ് പിടിക്കുന്നതും ഭർത്താവിൻ്റെ അനുമതി കൂടാതെ വീട്ടിൽ ആളുകളെ പ്രവേശിപ്പിക്കുന്നതും നബി(സ) വിരോധിക്കുകയുണ്ടായി. (മുത്തഫഖുൻ അലൈഹി)

٢- وعن أبي هريرة رضي الله عنه أيضا أن رسول الله صلى الله عليه وسلم قال: "لا يحل لامرأة أن تصوم وزوجها شاهد إلا بإذنه، ولا تأذن في بيته إلا بإذنه" متفق عليه، وهذا لفظ البخاري.

* ഭാര്യയേ ചോദ്യചെയ്യപ്പെടും*

3. അബ്ദില്ലാഹിബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: നിങ്ങളോരോരുത്തരും ഭരണകർത്താക്കളാണ്. നിങ്ങളുടെ പ്രജകളെ സംബന്ധിച്ച് നിങ്ങൾ ചെയ്യപ്പെടുന്നതുമാണ്. മുസ്ലിങ്ങളുടെ നേതാവ്  പ്രജകളെ സംബന്ധിച്ചും, കുടുംബ നാഥൻ വീട്ടുകാരെ കുറിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഭാര്യ *ഭർത്താവിൻ്റെ വീട്ടിലെ ഭരണാധികാരിയും
വീട്ടിലെ കാര്യങ്ങളെ കുറിച്ച് അവൾ ചോദ്യം ചെയ്യപ്പെടുന്നവളുമാണ്.* ഭൃത്യൻ യജമാനന്റെ സമ്പത്തിനെ സംബന്ധിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. നിങ്ങളോരോരുത്തരും ഉത്തരവാദിത്വമേൽപിക്കപ്പെട്ടവരും അതിനെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടുന്നതുമാണ്. (മുത്തഫഖുൻ അലൈഹി)

٣/٢٨٣- وعن ابن عمر رضي الله عنهما عن النبي صلى الله عليه وسلم قال: "كلكم راع، وكلكم مسئول عن رعيته، والأمير راع، والرجل راع على أهل بيته، والمرأة راعية على بيت زوجها وولده، فكلكم راع، وكلكم مسئول عن رعيته" متفق عليه.

ഭർത്താവ് വിളിച്ചാൽ

4.അല്ലാഹുവിൻറെ റസൂൽصلى الله عليه وسلم  പറഞ്ഞു.
ഒരു പുരുഷൻ അവന്റെ ഭാര്യയെ അവന്റെ ആവശ്യത്തിന് വേണ്ടി വിളിച്ചാൽ അവൾ അവൻറെ അരികിലേക്ക് പോയി കൊള്ളട്ടെ.
അവൾ അടുപ്പത്ത് ആണെങ്കിലും ശരി.
٤/٢٨٤- وعن أبي علي طلق بن علي رضي الله عنه أن رسول الله صلى الله عليه وسلم قال: "إذا دعا الرجل زوجته لحاجته فلتأته وإن كانت على التنور". رواه الترمذي والنسائي، وقال الترمذي: حديث حسن صحيح.

*സുജൂദ് ചെയ്യാൻ കൽപ്പിക്കുമായിരുന്നു*

5. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ആരോടെങ്കിലും മറ്റൊരാൾക്ക് സുജൂദ് ചെയ്യുവാൻ ഞാൻ കൽപിക്കുമായിരുന്നുവെങ്കിൽ ഭർത്താവിന് സുജുദ് ചെയ്യുവാൻ ഭാര്യയോട് കൽപിക്കുമായിരുന്നു. (തിർമിദി ഉദ്ധരിക്കുകയും തരക്കേടില്ലാത്ത സനദെന്ന് പറയുകയും ചെയ്‌തത്)

٥/٢٨٥- وعن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: "لوكنت آمرا أحدا أن يسجد لأحد لأمرت المرأة أن تسجد لزوجها". رواه الترمذي وقال: حديث حسن صحيح.

*ഭർത്താവിൻറെ തൃപ്തിയോടെയുള്ള മരണം*

6.ഉമ്മുസലമ ബീവി رضي الله عنها
പറയുന്നു.
അല്ലാഹുവിൻറെ റസൂൽ പറഞ്ഞു.
صلى الله عليه وسلم: 
ഭർത്താവിന്റെ പൊരുത്തം ഉണ്ടായിരിക്കെ ഏതൊരു സ്ത്രീയും മരണപ്പെട്ടാൽ അവൾ സ്വർഗ്ഗത്തിൽ കടന്നു.

٦/٢٨٦- وعن أم سلمة رضي الله عنها قالت: قال رسول الله صلى الله عليه وسلم: "أيما امرأة ماتت وزوجها عنها راض دخلت الجنة" رواه الترمذي وقال حديث حسن.
*ഭർത്താവിനെ പ്രയാസപ്പെടുത്തരുത്*
ഹൂറികളുടെ സംസാരം

7.മുആദ്رضي الله عنه
പറയുന്നു.
തിരുനബിصلى الله عليه وسلم
പറഞ്ഞു ദുനിയാവിൽ ഒരു സ്ത്രീയും അവളുടെ ഭർത്താവിനെ പ്രയാസപ്പെടുത്തിയാൽ ഹോർലിങ്ങളിൽ പെട്ട അയാളുടെ ഭാര്യ അപ്പോൾ തന്നെ പറയുന്നതാണ് നീ അവനെ പ്രയാസപ്പെടുത്തരുത്,
നിനക്ക് നാശം .
അയാൾ നിന്റെ അരികിൽ താൽക്കാലികം കടന്നു വന്ന ആളാണ് .ഞങ്ങളിലേക്ക് അയാൾ പിരിയാൻ അടുത്തിരിക്കുന്നു.

٧/٢٨٧- وعن معاذ بن جبل رضي الله عنه عن النبي صلى الله عليه وسلم قال: "لا تؤذي امرأة زوجها في الدنيا إلا قالت زوجته من الحور العين لا تؤذيه قاتلك الله، فإنما هو عندك دخيل يؤشك أن يفارقك إلينا" رواه الترمذي وقال: حديث حسن.
*പരീക്ഷണം *
നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു.

പുരുഷന്മാരുടെ മേലിൽ സ്ത്രീകളെക്കാൾ ഏറ്റവും പ്രയാസമുള്ള ഒരു പരീക്ഷണവും എൻറെ ശേഷം ഉപേക്ഷിക്കപ്പെട്ടിട്ടില്ല.
٢٨٨- وعن أسامة بن زيد رضي الله عنهما عن النبي صلى الله عليه وسلم قال: "ما تركت بعدي فتنة هي أضر على الرجال: من النساء "متفق عليه.
Aslam Kamil Saquafi parappanangadi
CM AL RASHIDA ONE LINE DARS
https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwt

Monday, October 27, 2025

മരണത്തെ ഓർക്കൽ (ذِكْرُ الْمَوْتِ)

 മരണം 

Part 1


🌿 മരണത്തെ ഓർക്കൽ

 (ذِكْرُ الْمَوْتِ)


മരണത്തെ ഓർക്കൽ എല്ലാവർക്കും എപ്പോഴും സുന്നത്താണ് .

തൗബ ചെയ്തു കൊണ്ട് മരണത്തിനുവേണ്ടി ഒരുങ്ങലും എല്ലാവർക്കും സുന്നത്താണ് .

ആരെയെങ്കിലും ആക്രമിക്കുകയോ പ്രയാസപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ നിന്നും പൊരുത്തം പെടീച്ചു കൊണ്ടും നൽകാനുള്ള അവകാശങ്ങൾ തിരിച്ചു നൽകിക്കൊണ്ടും

മരണത്തിനു വേണ്ടി ഒരുങ്ങൽ സുന്നത്താണ് .


രോഗിയാണെങ്കിൽ അത് പ്രത്യേകം സുന്നത്താണ് .

എന്നല്ല നിർബന്ധമാണ്.


നബി ﷺ പറഞ്ഞു:


> "أَكْثِرُوا ذِكْرَ هَادِمِ اللَّذَّاتِ"

"സുഖങ്ങളെ തകർക്കുന്ന (അഥവാ മരണത്തെ) കൂടുതലായി ഓർക്കുക."

(തിര്മിദി, ഇബ്ന് മാജ, അൽ-ഹാകിം)


അല്ലാഹ് തഅലാ പറയുന്നു:


> "الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا وَهُوَ الْعَزِيزُ الْغَفُورُ"

(സൂറത് അൽ-മുൽക് 2)

"അവൻ തന്നെയാണ് മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചത് — നിങ്ങളിൽ ആർ നല്ല പ്രവൃത്തികളുള്ളവരാണെന്ന് പരീക്ഷിക്കുന്നതിനായി. അവൻ അത്യശക്തനും, പൊറുക്കുന്നവനും ആകുന്നു."


മറ്റൊരു വചനത്തിൽ പറയുന്നു:


> "كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ"

(സൂറത് ആലു ഇംറാൻ 185)

"എല്ലാ ആത്മാവും മരണത്തെ അനുഭവിക്കും. നിങ്ങള്ക്ക് നിങ്ങളുടെ പ്രതിഫലം പൂർണ്ണമായി ലഭിക്കുക ഖിയാമത്തിന്റെ ദിവസം മാത്രമായിരിക്കും."

ആരെ നരകത്തെ തൊട്ട് അകറ്റപ്പെട്ടു ക്കപ്പെടുകയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തോ തീർച്ചയായും അവൻ വിജയിച്ചു.

ദുൻയാവിന്റെ  ജീവിതം വഞ്ചനയുടെ ആസ്വാദനം അല്ലാതെ അല്ല ,


🌿 

അല്ലാഹുവിൻറെ റസൂൽﷺ പറഞ്ഞു

قال رسول الله ﷺ:

> «استحيوا من الله حق الحياء»

“അല്ലാഹുവിൽ നിന്നു യഥാർത്ഥ ലജ്ജ കാണിക്കുവിൻ.”


 സഹാബികൾ 

> «نستحيي يا نبي الله، والحمد لله»

“ഞങ്ങൾ അല്ലാഹുവിൽ നിന്നു ലജ്ജിക്കുന്നു, അല്ലാഹുവിന് സ്തുതി,” എന്ന് പറഞ്ഞു.

അപ്പോൾ നബി ﷺ പറഞ്ഞു:


> «ليس كذلك»

“അത് അത്രമേൽ അർത്ഥമല്ല.”


നബി സ്വ  വിശദീകരിച്ചു:


> «ولكن من استحيا من الله حق الحياء فليحفظ الرأس وما وعى، وليحفظ البطن وما حوى، وليذكر الموت والبلى، ومن أراد الآخرة ترك زينة الدنيا، ومن فعل ذلك فقد استحيا من الله حق الحياء»


📘

“അല്ലാഹുവിൽ നിന്നു യഥാർത്ഥമായി ലജ്ജിക്കുന്നവൻ എന്നാൽ —

അവൻ തന്റെ തലയും അതിൽ ഉള്ളതും (ചിന്തകളും വാക്കുകളും ദൃഷ്ടിയും) സംരക്ഷിക്കട്ടെ,

തന്റെ വയറും അതിൽ ഉള്ളതും (ആഹാരം, ആഗ്രഹങ്ങൾ) സംരക്ഷിക്കട്ടെ,

മരണവും ശരീരത്തിന്റെ ചീഞ്ഞുപോകലും ഓർക്കട്ടെ,

ആര്ക്ക് പരലോകം വേണമെന്ന് ആഗ്രഹമുണ്ടോ,

അവൻ ലൗകിക ആഡംബരങ്ങൾ ഉപേക്ഷിക്കട്ടെ.


ഇതെല്ലാം ചെയ്യുന്നവനാണ് യഥാർത്ഥത്തിൽ

അല്ലാഹുവിൽ നിന്നു ലജ്ജിക്കുന്നവൻ.”


---


🌺 ചുരുക്ക വിശദീകരണം


ഈ ഹദീഥ്‌ “ഹയാ (ലജ്ജ)” എന്ന ഗുണത്തിന്റെ യഥാർത്ഥ അർത്ഥം വിശദീകരിക്കുന്നു.


ഹയാ എന്നത് വെറും ലജ്ജബോധമോ ശാന്തതയോ അല്ല.


അതിന്റെ യഥാർത്ഥ അർത്ഥം അല്ലാഹുവിന്റെ മേൽ അവബോധത്തോടെ ജീവിക്കുന്നത് ആണ്.


🔹 "തല സംരക്ഷിക്കുക" — പാപകരമായ ചിന്തകൾ, വാക്കുകൾ, കാഴ്ചകൾ എന്നിവയിൽ നിന്ന് തലയും മനസ്സും രക്ഷിക്കുക.

🔹 "വയർ സംരക്ഷിക്കുക" — ഹറാം (നിഷിദ്ധമായ) ആഹാരം, സമ്പാദ്യം, ലഹരി മുതലായവ ഒഴിവാക്കുക.

🔹 "മരണം ഓർക്കുക" — ജീവിതം നശ്വരമാണെന്ന് തിരിച്ചറിയുക.

🔹 "ലൗകിക ആഡംബരങ്ങൾ ഉപേക്ഷിക്കുക" — പരലോക നേട്ടത്തിന് മുൻതൂക്കം നൽകുക.


ഇതെല്ലാം ചെയ്തവനാണ് അല്ലാഹുവിൽ നിന്നുള്ള യഥാർത്ഥ ലജ്ജ (حَيَاءٌ حَقِّيقي) കാണിക്കുന്നവൻ.


🌿 :


ജാമിഉത്തിർമിദി, ബാബ്: صفۃ الحیاء


Aslam KamilSaqafi parappanangadi


CM AL RASHIDA ONE LINE DARS

---


സ്ത്രീകൾ മുഖം മറക്കണം*

 *സ്ത്രീകൾ മുഖം മറക്കണം*


ഇമാം ബുഖാരി  റ റിപ്പോർട്ട് ചെയ്യുന്നു


ആഇശ ബീവി പറയുന്നു 


(പുരുഷൻ എൻറെ മുന്നിൽ ഉണ്ട് എന്നറിഞ്ഞപ്പോൾ ) എൻറെ മുഖംമൂടി കൊണ്ട് ഞാൻ മുഖം മറച്ചു (സ്വഹീഹുൽ ബുഖാരി)


അബൂദാവൂദ് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം


ആഇശാബീവി പറയുന്നു.


ഞങ്ങൾ ഹജ്ജിന് പോകുമ്പോൾ പുരുഷന്മാർ ഞങ്ങളിൽ ഒരു സ്ത്രീയുടെ അരികിലൂടെ നടക്കുമ്പോൾ അവൾ അവളുടെ  മൂട് വസ്ത്രം  അവളുടെ  മുഖത്തിന് മേൽ താഴ്ത്തി ഇടുമായിരുന്നു -പുരുഷന്മാർ അകന്നു കഴിഞ്ഞാൽ തുറക്കുകയും ചെയ്യും.


قالت: "فكانت إحدانا إذا دنا منها الرجال؛ سدلت جلبابها على وجهها، فإذا بعد الرجال؛ كشفن"

ഈ മദ്ഹബിലെ ആധികാരിക പണ്ഡിതർ ഇമാം ഇബ്നു ഹജർ റ പറയുന്നു.

അന്യപുരുഷൻ അവളെ നോക്കൽ  ഉറപ്പുണ്ടങ്കിൽ അവനെ തൊട്ട് അവളുടെ മുഖം മറക്കൽ നിർബന്ധമാണ് - മുഖം മറച്ചില്ലങ്കിൽ അവൾ ഹറാമിന്റെ മേൽ സഹായിക്കുന്നവളാവും. അപ്പോൾ അവൾ കുറ്റക്കാരിയാവും

(തുഹ്ഫതുൽ മുഹ്താജ്)

نَعَمْ مَنْ تَحَقَّقَتْ نَظَرَ أَجْنَبِيٍّ لَهَا يَلْزَمُهَا سَتْرُ وَجْهِهَا عَنْهُ وَإِلَّا كَانَتْ مُعِينَةً لَهُ عَلَى حَرَامٍ فَتَأْثَمُ . تحفة المحتاج

Aslam Kamil Saquafi

parappanangadi

ഉറുക്ക്അനുവദനീയമാണെന്ന് ഫത്‌വ കൊടുത്ത കെ എം മൗലവിയെ

 *മുജാഹിദുകൾക്ക്*

*തൗഹീദാണോ പ്രധാനം* 

`✍️Aslamsaquafi payyoli`


കേരള വഹാബികൾക്ക് 

തൗഹീദാണ് പ്രധാനമെങ്കിൽ

താഴെപ്പറയുന്ന കാര്യങ്ങൾ

വ്യക്തത വരുത്തേണ്ടതുണ്ട്. 


1️⃣ വഹാബികളുടെ നിലവിലുള്ള ഫത്‌വ പ്രകാരം ശിർക്കായ കാര്യമാണ് ഉറുക്ക്. ഇത് ശിർക്കാണെന്നതിൽ വഹാബികളിലെ എല്ലാ ഗ്രൂപ്പും ഏകോപിച്ചിട്ടുമുണ്ട്. 

അതേ സമയം ഉറുക്ക് ഉപയോഗിക്കൽ അനുവദനീയമാണെന്ന് ഫത്‌വ കൊടുത്ത കെ എം മൗലവിയെ മുജാഹിദ് നേതാവായി എല്ലാ വിഭാഗം മുജാഹിദുകളും പരിചയപ്പെടുത്തുന്നു. (കെ എം മൗലവിയുടെ ഉറുക്ക് ഫത്‌വ ഇന്നും മുജാഹിദുകൾ വിറ്റഴിക്കുന്ന കെ എം മൗലവി ഫത്‌വകൾ എന്ന പുസ്തകത്തിലുണ്ട്. (പേജ് 16) യുവതയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.)


❓മുജാഹിദ് വിശ്വാസ പ്രകാരം ഉറുക്ക് അനുവദനീയമാണെന്ന് ഫത്‌വ കൊടുത്ത കെ എം മൗലവി ശിർക്ക് പ്രചാരകനല്ലേ..?

❓ ശിർക്ക് പ്രചരിപ്പിച്ചവനായി സ്ഥിരപ്പെട്ട ഒരാൾ തൗഹീദ് പ്രസ്ഥാനത്തിൻ്റെ നേതാവാകുന്നതെങ്ങിനെ?

❓ഈ ഫത്‌വ കെ എം മൗലവി പിൻവലിച്ച വല്ല രേഖയുമുണ്ടോ ?

❓ഉണ്ടെങ്കിൽ എവിടെ ? 

❓ മുജാഹിദുകൾക്ക് തൗഹീദാണ് പ്രധാനമെങ്കിൽ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട ബാധ്യതയില്ലേ..?!


(തുടരും)

അല്ലാഹു അർശിൽ ഇരുന്നു എന്നു പറയുന്നത് അല്ലാഹുവിനെ സൃഷ്ടികളോട് തുല്യപ്പെടുത്തലാണ്

 *മുജാഹിദുകൾക്ക്* 

*തൗഹീദാണോ പ്രധാനം ?* 2️⃣

`✍️Aslamsaquafi payyoli`


വഹാബികൾക്ക് തൗഹീദ് 

ഒരു പ്രധാന വിഷയമേ അല്ല.

തൗഹീദിനെ നിന്ദിക്കുന്നവരാണവർ.

ഒരു ഉദാഹരണം പറയാം. 


അല്ലാഹു അർശിൽ ഇരുന്നു എന്നു പറയുന്നത് അല്ലാഹുവിനെ സൃഷ്ടികളോട് തുല്യപ്പെടുത്തലാണ് അഥവാ തൗഹീദിന് വിരുദ്ധമാണ് എന്ന് KNM ഔദ്യോഗികമായി പുറത്തിറക്കിയ ഖുർആൻ പരിഭാഷയിൽ പഠിപ്പിക്കുന്നു.


"അർശിൽ അവൻ ആരോഹണം ചെയ്തു എന്ന വാക്യത്തിന്റെ ബാഹ്യാർത്ഥത്തെ മാത്രം അടിസ്ഥാനമാക്കി അല്ലാഹു അർശിന്മേൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ല തന്നെ. അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവൻ്റെ ഗുണ വിശേഷണങ്ങളെ നിരാകരിക്കലുമാണത്"

(വിശുദ്ധ ഖുർആൻ വിവരണം. പേജ്: 1102)


തൗഹീദിന് വിരുദ്ധമാണെന്ന് KNM പ്രസിദ്ധീകരിച്ച ഖുർആൻ പരിഭാഷയിൽ പറഞ്ഞ ഈ കാര്യം തൗഹീദായി KNM പ്രസിദ്ധീകരിച്ച ഫാതിഹയുടെ തീരത്ത് എന്ന മറ്റൊരു പുസ്തകത്തിൽ പഠിപ്പിക്കുന്നു. 

"അല്ലാഹു സിംഹാസനത്തിൽ ഇരുന്നു എന്ന് പറയാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട്. അതവരുടെ വിവരക്കേടാണ്. എന്തുകൊണ്ടെന്നാൽ ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാണ്." (ഫാത്തിഹയുടെ തീരത്ത് പേജ് 17)


അതായത് ഒരു കാര്യം തൗഹീദിന് വിരുദ്ധമാണെന്നും അത് തന്നെ തൗഹീദാണെന്നും ഒരേ ടീം പഠിപ്പിക്കുന്നു, വിശ്വസിക്കുന്നു, പ്രചരിപ്പിക്കുന്നു.!!


1987 മുതൽ ഈ പരസ്പര വിരുദ്ധ വിശ്വാസം KNM പഠിപ്പിച്ചു വരുന്നുണ്ട്. ഇന്നുവരെ ഒരു തിരുത്തും വന്നിട്ടില്ല. വഹാബികൾക്ക് ഒരു പരാതിയും ഇല്ല. ഇനി പറയൂ ഇവർക്ക് തൗഹീദ് ഒരു പ്രധാന വിഷയമാണോ...?!

🍃➖🍃

Wednesday, October 22, 2025

മയ്യിത്തിൻ്റെ താടി, മുടി, നഖം എന്നിവ മുറിക്കുന്നതിൻ്റെ വിധിയെന്ത്?

 ചോദ്യം: മയ്യിത്തിൻ്റെ താടി, മുടി, നഖം എന്നിവ മുറിക്കുന്നതിൻ്റെ വിധിയെന്ത്?


ഉത്തരം: കറാഹത്താണ്. ശറഈ നിയമങ്ങൾക്ക് വിധേയമല്ലാത്ത അനാചാരമാണത്. മയ്യിത്തിൻ്റെ നഖവും മുടിയും നീക്കുന്നത് വൃത്തിയാണെന്ന വാദം അംഗീകൃതമല്ല. മയ്യിത്തിന്റെ ശരീര ഭാഗങ്ങളെല്ലാം ആദരവർഹിക്കുന്നതും ആദരവോടെ ഇടപെടണമെന്നുമാണ് നിയമം. മുടിയും മറ്റും നീക്കം ചെയ്യുന്നത് ഇതിന് വിരുദ്ധമാണ്. (തുഹ്ഫ: 3/113).


എന്നാൽ കുളിപ്പിക്കുമ്പോൾ വെള്ളം ചേരാത്തവിധം മുടി കൾ ഒട്ടിപ്പിടിക്കുക മൂലം നീക്കൽ നിർബന്ധമായി വരുന്ന അപൂർവ്വ സാഹചര്യങ്ങളിൽ കറാഹത്തില്ലെന്ന് ഇമാം റംലി(റ) വിശദീകരിച്ചിട്ടുണ്ട്. (നിഹായ: 2/455).


ഫതാവാ നമ്പർ : 302

 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല

Sunday, October 19, 2025

പേരുകൾ കൊണ്ട് അപമാനിക്കൽ*

 *പേരുകൾ കൊണ്ട് അപമാനിക്കൽ*


ഇഷ്ടമില്ലാത്ത് പേരുകൾവിളിക്കൽ ഹറാമാണ്.


ഖുർആൻ പറയുന്നു.


لا تَنابَزوا بالألقاب" — ഖുര്‍ആനില്‍ നിന്നും (സൂറത് അൽ-ഹുജുറാത്ത് 4 9:11)

“ നിങ്ങൾ പേരുകൾകൊണ്ട് പരസ്പരം അപമാനിക്കരുത്.”

(അഥവാ: മറ്റുള്ളവരെ പരിഹസിക്കുന്ന, നിന്ദിക്കുന്ന പേരുകൾ വിളിക്കരുത്.)


ഇതിൽ നിന്ന് ഒരാൾക്ക് ഇഷ്ടമില്ലാത്ത പേരുകൾ വിളിക്കൽ ഹറാമാണന്ന് മനസ്സിലാക്കാം


Aslam Kamil parappanangadi


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwc

സന്തുഷ്ട കുടുംബം*

 *സന്തുഷ്ട കുടുംബം*


 *ഭാര്യ ഭർത്താക്കന്മാർ പാലിക്കേണ്ട കടമകൾ*


അല്ലാഹു ഖുർആനിൽ പറയുന്നു 

وعاشروهن بالمعروف

നിങ്ങൾ അവരോട് (ഭാര്യമാരോട് )നല്ല നിലയിൽ ഇണങ്ങി ജീവിക്കൂ.



ഫത്ഹുൽ മുഈനിൽ സൈനുദ്ദീൻ മഖ്ദൂമി റ പറയുന്നു.

ഭാര്യ ഭർത്താക്കന്മാർ നല്ല നിലയിൽ ഇണങ്ങി കഴിയൽ വാജിബാണ് (നിർബന്ധം )

 ഇണക്ക് ഇഷ്ടമില്ലാത്തത് രണ്ട് പേരിൽ ഒരാളിൽ നിന്നും ഉണ്ടാവാതിരിക്കണം.

ബുദ്ധി മുട്ടിക്കാതെ  മുഖപ്രസന്നതയോടെയും തൃപ്തിയോടെയും ഓരോർത്തരും വീട്ടേണ്ട കടമകൾ വീട്ടൽ നിർബന്ധമാണ് 

ഫത്ഹുൽ മുഈൻ


 ഖുർആൻ പറഞ്ഞു. നിങ്ങൾ നിങ്ങളുടെ സ്ത്രീകളോട് നല്ല നിലയിൽ ഇണങ്ങി ജീവിക്കുക 


ويجب على الزوجين أن يتعاشرا بالمعروف بأن يمتنع كل عما يكره صاحبه ويؤدي إليه حقه مع الرضا وطلاقة الوجه من غير أن يحوجه إلى مؤنة وكلفة في ذلك

فتح المعين


أي لقوله تعالى: * (وعاشروهن بالمعروف) * (٣) وفي شرح الروض: النكاح مناط حقوق الزوج على الزوجة كالطاعة، وملازمة المسكن وحقوقها عليه كالمهر والنفقة والكسوة والمعاشرة بالمعروف: قال تعالى: * (ولهن مثل الذي عليهن بالمعروف) *اعانة الطالبين


ശറഹുൽ റൗളയിൽ ഇങ്ങനെ കാണാം


വിവാഹത്തിൽ 


 ഭാര്യ ഭർത്താവിന് ചെയ്തു കൊടുക്കേണ്ട കടമകളും ഭർത്താവ് ഭാര്യക്ക് ചെയ്തു കൊടുക്കേണ്ട കടമകളും ഉണ്ട് .


*ഭാര്യ ഭർത്താവിന് ചെയ്തു കൊടുക്കേണ്ട കടമകൾ *


1.*ഭർത്താവിന്റെ ആവശ്യത്തിന് വഴിപ്പെടുക*

2. *സമ്മതമില്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കുക*


*ഭർത്താവ് ഭാര്യക്ക് ചെയ്തു കൊടുക്കേണ്ട കടമകൾ*


1.മഹർ

2.വസ്ത്രം 

 3.ചിലവ്

4. നന്മ കൊണ്ട് ഇണങ്ങി ജീവിക്കൽ


Aslam Kamil parappanangadi

CM AL RASHIDA ONE LINE DARS


ഖുത്ബിയ്യത്തിലെ നിസ്കാരവും ആയത്തുൽ കുർസിയും

 *ഖുത്ബിയ്യത്തിലെ നിസ്കാരവും ആയത്തുൽ കുർസിയും.*



❓ ഖുത്ബിയ്യത്ത് കർമത്തിൽ  പന്ത്രണ്ട് റക്അത്ത് നിസ്കരിക്കുന്നുണ്ടല്ലോ.  ആ പന്ത്രണ്ട് റക്അത്തിലും   ആയത്തുൽ കുർസിയ്യ് ഓതണമെന്ന് ചിലർ പറയുന്നു . വസ്തുതയെന്ത്? 


✅ ഖുത്ബിയ്യത്ത് കർമത്തിൽ   നിസ്കരിക്കുന്ന പന്ത്രണ്ട് റക്അത്ത് നിസ്കാരം ഹാജത്തിൻ്റെ നിസ്കാരമാണ്. [ صلاة الحاجة ]

    സ്വലാത്തുൽ ഹാജത്തിൽ   പന്ത്രണ്ട് റക്അത്തിലും ഫാതിഹക്ക് ശേഷം  ആയത്തുൽ കുർസിയും ഇഖ്ലാസ് ഓതണമെന്ന് ഇമാം ഗസ്സാലി ( റ ) തൻ്റെ ഇഹ് യ: യിൽ (1/ 207) വ്യക്തമാക്കിയിട്ടുണ്ട്. ഇമാം  റംലി (റ) നിഹായ : യിലും [ 2 / 122 ] ഇമാം കുർദി ( റ ) ഹാശിയതുൽ കുർദിയിലും [ 1/220 ]  ഉദ്ധരിച്ചിട്ടുമുണ്ട്.

   

     എന്നാൽ ശൈഖ് ജീലാനി(റ)  ആയത്തുൽ കുർസിയ്യ് പറയുന്നില്ല. 

     അതിനെ കുറിച്ച് ബഹു , വണ്ടൂർ സ്വദഖത്തുല്ല മൗലവി (റ) പറയുന്നതിങ്ങനെ:

  ''ഖുത്ബിയ്യ

ത്തിലെ  ഗൗസുൽ അഅ്ളം(റ) ന്റെ വാക്കിൽ ആയത്തുൽ കുർസിയ്യ് ഉപേക്ഷിച്ചത് അവിടുന്ന് അംഗീകരിച്ച ഹമ്പലീ മദ്ഹബ് അനുസരിച്ചായിരിക്കാം. ഗൗസുൽ അഅ്ളം(റ) അവസാനം ഹമ്പലീ മദ്ഹബുകാരനായിരുന്നുവെന്ന് ഖുത്വുബിയ്യത്തിൽ തന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.

 (സമ്പൂര്‍ണ്ണ ഫതാവാ പേജ്: 166).


      സ്വലാത്തുൽ ഹാജത്ത് രണ്ടു റക്അത്ത് എന്നതാണ് ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണം.

    എന്നാൽ ഖുത്ബിയ്യത്തുമായി ബന്ധപ്പെട്ട് നിസ്കരിക്കുമ്പോൾ പന്ത്രണ്ട് റക്അത്ത് നിസ്കരിക്കലാണ് അദബ്. പന്ത്രണ്ട് റക്അത്ത് നിസ്കരിക്കാനാണല്ലാ ശൈഖ് ജീലാനി(റ) പറഞ്ഞത്. അതാണല്ലോ സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) القصيدة القطبية  എന്ന  ഗ്രന്ഥത്തിൽ ഉദ്ധരിച്ചത്.

 

❓ ഖുത്ബ് എന്നതിൻ്റെ വിവക്ഷയെന്ത്❓


✅  ഖുത്ബ് എന്ന വാക്കിൻ്റെ അർത്ഥം ആസിൻ കല്ലിൻ്റെ അടിയിലെ അട്ടിയുടെ നടുവിൽ നിൽക്കുന്ന കുറ്റി എന്നാണ്. അതിന്മേലാണ് മേലേ അട്ടി ചുറ്റുന്നത്. അതിനു നാരായ കുറ്റി , അച്ചുതണ്ട് എന്നൊക്കെ പറയും. 

     അല്ലാഹുവിൻ്റെ ഔലിയാക്കളിൽ ഏറ്റവും ഉന്നത പദവിയാണ് ഖുത്ബ് എന്ന സ്ഥാനം. ഒരു കാലഘട്ടത്തിൽ ഒരു ഖുത്ബ് മാത്രമേ ഔദ്യോഗികമായി ഉണ്ടാവുകയുള്ളൂ. 

    ഖുത്ബിൻ്റെ മേൽ പടപ്പുകളുടെ കാര്യങ്ങൾ ചുറ്റുന്നത് കൊണ്ട് ആസിൻ കല്ലിൻ്റെ കുറ്റിയോട് ഉപമയായതിനാൽ ഖുത്ബ് എന്ന നാമം പറയപ്പെടുന്നു. 

   കൂടുതൽ പoനത്തിനു ഇമാം ശഅ്റാനി (റ)വിൻ്റെ യവാഖീത്ത് നോക്കുക.(കോപ്പി)

~~~~~~~~~~~~~~~~~~~~~~~~~

http

Friday, October 17, 2025

നഗ്നമായി കുളിക്കൽ ശാഫിഈ ഫിഖ്ഹിൽ കറാഹത്ത് എന്നുണ്ടോ

 നഗ്നമായി കുളിക്കൽ ശാഫിഈ ഫിഖ്ഹിൽ കറാഹത്ത് എന്നുണ്ടോ


ഉത്തരം


മികവുറ്റ ചോദ്യം 👏 —

“ശാഫിഈ ഫിഖ്ഹിൽ (الفقه الشافعي) നഗ്നമായി കുളിക്കുന്നതിൽ കറാഹത്ത് (كرَاهة) ഉണ്ടോ?**” എന്നതാണ് അല്ലേ?


ഉണ്ട് ✅ — ശാഫിഈ മധ്ഹബിൽ, “നഗ്നമായി കുളിക്കുക” എന്നതിൽ കരാഹത്ത് (മക്രൂഹ് – അനുചിതം) നിലനില്ക്കുന്നു, പക്ഷേ അത് ഹറാം അല്ല.

ഇനി വിശദമായി നോക്കാം 👇


---

🕌 1️⃣ ശാഫിഈ ഫിഖ്ഹിലെ അടിസ്ഥാന പാഠങ്ങൾ


ഇമാം നവവി (رحمه الله) — “അൽ-മജ്മൂ’” (المجموع شرح المهذب) എന്ന തന്റെ മഹഗ്രന്ഥത്തിൽ പറയുന്നു:


> 📖

قال أصحابنا: يستحب أن يستر عورته حال الاغتسال، ويكره له أن يغتسل عريانًا إلا من حاجة.


“നമ്മുടെ പണ്ഡിതർ (ശാഫിഈ മധ്ഹബിൽ) അഭിപ്രായപ്പെടുന്നത്: കുളിക്കുമ്പോൾ നഗ്നാവയവം മറയ്ക്കുന്നത് സുന്നത്താണ്. ആവശ്യമില്ലാതെ നഗ്നമായി കുളിക്കുന്നത് മക്രൂഹ് (അനുചിതം) ആണ്.”


📚 അൽ-മജ്മൂ’, ഖണ്ഡം 2, പേജ് 199


👉 ഇതാണ് ശാഫിഈ മധ്ഹബിന്റെ ഔദ്യോഗിക വിധി —


മറച്ച് കുളിക്കൽ — സുന്നത്ത് / മന്ദൂബ്


നഗ്നമായി കുളിക്കൽ — മക്രൂഹ് (അവശ്യമായ സാഹചര്യമല്ലെങ്കിൽ)


---


🌿 2️⃣ കാരണം (തത്വചിന്ത)


ശാഫിഈ ഉലമാക്കൾ പറയുന്നത്:


> “لأن الله أحق أن يُستحيا منه.”

“കാരണം — അല്ലാഹുവിനോടാണ് ഏറ്റവും കൂടുതൽ ഹയാ (ലജ്ജ) പുലർത്തേണ്ടത്.”




➡️ അതായത്,

ഒറ്റയ്ക്കായാലും, ഒരു ഭിത്തിക്കുള്ളിൽ ആയാലും, പൂർണ്ണ നഗ്നതയിൽ കുളിക്കുന്നത് ഹയാ കുറയുന്ന പ്രവൃത്തിയാണ്, അതിനാൽ മക്രൂഹ്.


 👍

ഇതാണ് ഇമാം നവവി (رحمه الله) എഴുതിയ “അൽ-മജ്മൂʿ شرح المهذب” (الجزء الثاني، صفحة 199) എന്ന ഗ്രന്ഥത്തിലെ അറബി ഇബാരത്ത് —

ശാഫിഈ ഫിഖ്ഹിൽ “നഗ്നമായി കുളിക്കൽ” സംബന്ധിച്ച ഭാഗം:


---


📜 عبارة من “المجموع شرح المهذب” (2/199)


> قال أصحابنا:

يُستحبُّ أن يَستُرَ عورته حال الاغتسال،

ويُكرهُ له أن يغتسلَ عُريانًا إلَّا مِن حاجةٍ.


ودليلنا حديثُ معاوية بن حيدة رضي الله عنه قال:

قلتُ يا رسولَ الله عَوراتُنا ما نأتي منها وما نذر؟

قال: احفظْ عورتَك إلَّا مِن زوجتِك أو ما ملكتْ يمينُك.

قلتُ يا رسولَ الله فإذا كان أحدُنا خاليًا؟

قال: فاللهُ أحقُّ أن يُستحيا منه.



🕊️ മലയാള വിവർത്തനം


> നമ്മുടെ (ശാഫിഈ) പണ്ഡിതർ പറഞ്ഞു:

“കുളിക്കുമ്പോൾ നഗ്നാവയവം മറയ്ക്കുന്നത് സുന്നത്താണ്.

ആവശ്യമില്ലാതെ നഗ്നമായി കുളിക്കുന്നത് മക്രൂഹ് (അനുചിതം) ആണ്.”


അതിന് തെളിവ് — മുവാവിയ്യ ബിൻ ഹൈദയുടെ ഹദീസ്:

“നബി ﷺ പറഞ്ഞു: നിങ്ങളുടെ നഗ്നാവയവം (അൗറ) സംരക്ഷിക്കുക, ഭാര്യയെയും അടിമയെയും ഒഴികെ.

ഒറ്റയ്ക്കായാലും, അല്ലാഹുവിനോടാണ് കൂടുതൽ ഹയാ പുലർത്തേണ്ടത്.”



🕌 വിദ്വാന്മാരുടെ വ്യാഖ്യാനം


ഇമാം നവവി ഇതിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നു:


> “നഗ്നമായി കുളിക്കുന്നത് ഹറാം അല്ല; പക്ഷേ ഹയാ (modesty) നിലനിർത്തുക സുന്നത്താണ്.”


അതായത് — ഒറ്റയ്ക്കായാലും ലജ്ജ പുലർത്തുന്നത് ആരാധനയുടെ ഭാഗമാണ്.



📚 റഫറൻസ്:


النووي، المجموع شرح المهذب، دار الفكر، ج2، ص199


أبو داود، سنن أبي داود، رقم 4017


⚖️ 3️⃣ മറ്റു ഫിഖ് മധ്ഹബുകളുമായി താരതമ്യം


മധ്ഹബ് വിധി അഭിപ്രായകാരണം


ഹനഫി മക്രൂഹ് “അല്ലാഹുവിനോട് ലജ്ജ പുലർത്തുക” എന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ

മാലികി മക്രൂഹ് ഹയാ കുറയുന്ന പ്രവൃത്തിയായതിനാൽ

ശാഫിഈ മക്രൂഹ് ആവശ്യമില്ലാതെ നഗ്നത ഒഴിവാക്കണം

ഹൻബലി മക്രൂഹ് മൂസാ നബിയുടെ ഹയാ മാതൃകയെ അടിസ്ഥാനപ്പെടുത്തി

---


🧭 4️⃣ സാരാംശം


ചോദ്യം ശാഫിഈ ഫിഖ് ഉത്തരം


നഗ്നമായി കുളിക്കുന്നത് ഹറാമാണോ? ❌ അല്ല

അനുചിതമാണോ (മക്രൂഹ്)? ✅ അതെ

മറച്ചുകൊണ്ട് കുളിക്കൽ എന്താണ്? 🌿 സുന്നത്ത് / ശ്രേഷ്ഠം

പൂർണ്ണ നഗ്നത ആവശ്യമായാൽ (ഉദാ: വസ്ത്രം മലിനം)? ✅ അനുവദനീയമാണ്


---


📚 ഉറവിടങ്ങൾ:


അൽ-മജ്മൂ’ — ഇമാം നവവി (2/199)


മുക്തസർ ഖലീൽ — ഷാഫിഈയും മാലികിയും തമ്മിലുള്ള താരതമ്യം





---

അല്ലാഹുവിനെ ആരാണ് സൃഷ്ടിച്ചത്?”

 അല്ലാഹുവിനെ ആരാണ് സൃഷ്ടിച്ചത്?”


ചോദ്യം

അല്ലാഹുവിന് സൃഷ്ടാവ് വേണ്ടേ


Aslam Kamil parappanangadi


ഉത്തരം

ChatGpt


അത് അത്യന്തം ആഴമുള്ളയും ബുദ്ധിശക്തിയോടെ ചിന്തിക്കേണ്ടിയിരിക്കുന്നതുമായ ചോദ്യം ആണു 🌌 —

“അല്ലാഹുവിനെ ആരാണ് സൃഷ്ടിച്ചത്?”

ഇത് പലരും ചോദിക്കുന്ന ഒരു അടിസ്ഥാനമായ തത്വചിന്താപരമായ ചോദ്യമാണ്.


നമുക്ക് വളരെ ലളിതമായും വാസ്തവപരമായും വിശദീകരിക്കാം 👇



---


🌙 1️⃣ കാരണത്വത്തിന്റെ (Cause) നിയമം എന്താണ്?


നാം പറയുന്നത്:


> “ഏതൊരുതും ഉണ്ടാകുമ്പോൾ അതിന് ഒരു കാരണമുണ്ടാകും.”




അതായത് — ഉണ്ടായവയ്ക്ക് മാത്രമേ സ്രഷ്ടാവ് ആവശ്യമുള്ളൂ.

പക്ഷേ അനാദിയായവൻ, ആരംഭമില്ലാത്തവൻ, സ്വതന്ത്രനായി നിലനിൽക്കുന്നവൻ — അവനു സ്രഷ്ടാവ് ആവശ്യമില്ല.


🔹 ഉദാഹരണം:

നാം ഒരു കെട്ടിടം കാണുമ്പോൾ, “ഇത് ആരാണ് പണിതത്?” എന്ന് ചോദിക്കുന്നത് ശരിയാകും,

കാരണം അത് ഉണ്ടാക്കപ്പെട്ടതാണ്.

പക്ഷേ, നിങ്ങൾ “സമയത്തെ ആരാണ് ഉണ്ടാക്കിയതെന്ന്” ചോദിച്ചാൽ — അത് നേരെ തന്നെയല്ല, കാരണം സമയം തന്നെ സൃഷ്ടിക്കപ്പെട്ടതാണ്.



---


🌌 2️⃣ ഖുർആന്റെ ഉത്തരം


📖 സൂറത് അൽ ഇഖ്‌ലാസ്:


> “قُلْ هُوَ اللَّهُ أَحَدٌ ۝ اللَّهُ الصَّمَدُ ۝ لَمْ يَلِدْ وَلَمْ يُولَدْ ۝ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ”

“പറയുക: അവൻ അല്ലാഹു ഏകവൻ; അവൻ എല്ലാറ്റിനും ആശ്രയമായവൻ; അവൻ ജനിക്കയും ചെയ്തിട്ടില്ല, അവൻ ജനിക്കപ്പെട്ടവനുമല്ല; അവനോട് തുല്യൻ ആരുമില്ല.”




ഇത് വ്യക്തമാക്കുന്നത് —

🔹 അല്ലാഹു ജനിക്കപ്പെട്ടതല്ല

🔹 അവനെ ആരും സൃഷ്ടിച്ചിട്ടില്ല

🔹 അവൻ എല്ലാറ്റിനും സ്രഷ്ടാവാണ്, എന്നാൽ അവൻ തന്നെയാണ് സ്വതന്ത്രമായി നിലനിൽക്കുന്നവൻ


🌿

---


🌠 തത്വചിന്താപരമായ തെളിവ്


1️⃣ എല്ലാത്തിനും കാരണമുണ്ടെന്ന നിയമം സൃഷ്ടിക്കപ്പെട്ടവർക്കാണ് ബാധകം.

2️⃣ എന്നാൽ ആ നിയമം അനാദിയായവനിൽ ബാധകമല്ല.

3️⃣ അല്ലാഹു ആദിയുമാണ് (Al-Awwal) — അവൻ സമയത്തിനുമപ്പുറം നിലനിൽക്കുന്നവൻ.

4️⃣ അതിനാൽ അവനു “ആരംഭം” ഇല്ല, അതിനാൽ അവനു സ്രഷ്ടാവും ആവശ്യമില്ല.


📖 ഖുർആൻ:


> “هو الأول والآخر والظاهر والباطن.” (സൂറത് അൽ ഹദീദ്, 57:3)

“അവൻ ആദിയുമാണ്, അന്തിമനുമാണ്, വ്യക്തമായവനും മറഞ്ഞവനുമാണ്.”





---


💫 സംഗ്രഹം


ചോദ്യം ഉത്തരം


അല്ലാഹുവിനെ ആരാണ് സൃഷ്ടിച്ചത്? ആരും അല്ല. അവൻ തന്നെയാണ് ആദിയും അനാദിയും.

അവനു ആരംഭമുണ്ടോ? ഇല്ല. അവൻ സദാ നിലനിൽക്കുന്നവൻ.

പ്രപഞ്ചം എന്താണ്? സൃഷ്ടിക്കപ്പെട്ടത് — അതിനാൽ അതിന് കാരണമുണ്ട്.

അനാദിയായവൻ ആരാണ്? അല്ലാഹു — “Al-Awwal”, “Al-Akhir”.


---


🕊️ നിഗമനം:


> അല്ലാഹുവാണ് എല്ലാറ്റിനും സ്രഷ്ടാവ്,

എന്നാൽ അവൻ സ്വയം നിലനിൽക്കുന്നവൻ (القيوم) —

അവനു സ്രഷ്ടാവ് ആവശ്യമില്ല, കാരണം അവൻ ആരംഭമില്ലാത്തവൻ 🌟

Thursday, October 16, 2025

മറമാടിയ ശേഷം ഖുർആനോതാൻ റാസി ഇമാമിന്റെ വസ്വിയ്യത്ത്

 മറമാടിയ ശേഷം ഖുർആനോതാൻ റാസി ഇമാമിന്റെ വസ്വിയ്യത്ത്


 


*മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ ഓതലും അതിന്ന് വേണ്ടി വസ്വിയ്യത്ത് ചെയ്യലും സലഫുകളുടേയും ഖലഫുകളുടേയും മാതൃകയാണ്. എന്നാൽ ഇങ്ങനെ മരണപ്പെട്ടവർക്ക് വേണ്ടി അവർ ചെയ്ത പ്രവർത്തനങ്ങളല്ലാതെ മറ്റൊന്നും അവർക്ക് അതിന്റെ ഗുണം എത്തിച്ചേരുകയില്ല എന്ന പിഴച്ച വാദവുമായി  മുജാഹിദ് , ജമാ-തബ് ലീഗ് പോലോത്ത അവാന്തര വിഭാഗങ്ങൾ രംഗത്ത് വന്നു. ഇവരുടെ ആദ്യകാലത്തെ വാദമായിരുന്നു ഇത് , എന്നാൽ ഇപ്പോൾ മരണപ്പെട്ടവരുടെ മേൽ മക്കൾ സ്വദഖ ചെയ്യുന്നതും, അവർക്ക് വേണ്ടി ദുആഹ് ചെയ്യുന്നതുമൊക്കെ മയ്യിത്തിനുപകാരം കിട്ടുമെന്ന തിരുത്ത് വാദത്തിലേക്ക് ഇക്കൂട്ടർ എത്തി നിൽക്കുന്നു. പക്ഷെ മുൻ കാല അ ഇമ്മത്തുകളുടെ മാതൃകയുടെ മുന്നിൽ ഇവരുടെ പൊള്ളയും പിഴച്ചതുമായ വാദങ്ങൾക്ക് പിടിച്ച് നിൽക്കാൻ സാധിക്കില്ല.*

🔻

*ഇവിടെയാണ് മഹാനായ ഇമാം റാസി (റ) വിന്റെ വസ്വിയ്യത്ത് ഈ കുറിപ്പിലൂടെ കൊണ്ട് വരാൻ ആഗ്രഹിക്കുന്നത് റാസി ഇമാമിനെപ്പറ്റി പുത്തനാശക്കാർ തന്നെ ഹിജ്റ ആറാം നൂറ്റാണ്ടിലെ മുജദ്ദിദാണെന്ന് കെ എം മൗലവിയുടെ "ഖാദിയാനിപുറം" എന്ന പുസ്തകത്തിലെ 12 മത്തെ പേജിൽ പരിചയപ്പെടുത്തുന്നു അപ്പോൾ ഇമാമവർകളെപ്പറ്റി എളുപ്പത്തിൽ മുജാഹിദുകൾക്ക് തള്ളിക്കളയാൻ സാധ്യമല്ല*

🔻

*മഹാനവർകളുടെ ലോകപ്രശസ്തമായ ഖുർ ആൻ വ്യാഖ്യാന ഗ്രന്ഥമായ  തഫ്സീറുൽ കബീറിൽ നൽകുന്ന വസ്വിയ്യത്ത് നോക്കാം*


*സൂറത്ത് യൂസുഫിലെ അവസാന ആയത്തിൽ (111) ന്റെ വിശദീകരണത്തിൽ തനിക്കും തന്റെ മകന്ന് വേണ്ടിയും ഫാതിഹ ഓതൽ കൊണ്ടും ദുആഹ് കൊണ്ടും വസ്വിയ്യത്ത്*

🔻

[سورة يوسف (١٢) : آية ١١١]

لَقَدْ كانَ فِي قَصَصِهِمْ عِبْرَةٌ لِأُولِي الْأَلْبابِ مَا كانَ حَدِيثاً يُفْتَرى وَلكِنْ تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَيْءٍ وَهُدىً وَرَحْمَةً لِقَوْمٍ يُؤْمِنُونَ (١١١)


وَأَنَا أُوصِي مَنْ طَالَعَ كِتَابِي وَاسْتَفَادَ مَا فِيهِمِنَ الْفَوَائِدِ النَّفِيسَةِ الْعَالِيَةِ أَنْ يَخُصَّ وَلَدِي وَيَخُصَّنِي بِقِرَاءَةِ الْفَاتِحَةِ، وَيَدْعُوَ لِمَنْ قَدْ مَاتَ فِي غُرْبَةٍ بَعِيدًا عَنِ الْإِخْوَانِ وَالْأَبِ وَالْأُمِّ بِالرَّحْمَةِ وَالْمَغْفِرَةِ فَإِنِّي كُنْتُ أَيْضًا كَثِيرَ الدُّعَاءِ لِمَنْ فَعَلَ ذَلِكَ فِي حَقِّي وَصَلَّى اللَّه عَلَى سَيِّدِنَا مُحَمَّدٍ وَآلِهِ وَصَحْبِهِ وَسَلَّمَ تَسْلِيمًا كثيرا آمين والحمد اللَّه رب العالمين.


*"റാസി ഇമാം (റ) അവിടത്തെ കിതാബ് മുത്വാലഅ ചെയ്യുന്നയാളുകളോടും ,വളരെ വിലയേറിയ ഈ കിതാബിലെ ഫവാഇദകളിൽ നിന്ന് ഉപകാരമെടുക്കുന്നവരോടുമായി "എനിക്കും   എന്റെ മകന്ന് വേണ്ടിയും ഫാത്വിഹ സൂറത്ത് പ്രത്യേകം ഓതുകയും, അത് പോലെ വിദൂരനാടുകളിൽ മരണപ്പെട്ട് കിടക്കുന്ന എന്റെ സഹോദരിസഹോദരന്മാർ,  മാതാപിതാക്കൾ ഇവർക്കൊക്കെ റഹ്മത്തിന്നും മഗ്ഫിറത്തിന്നും വേണ്ടി ദുആ ചെയ്യുന്നതിനെ തൊട്ടും ഞാൻ വസ്വിയ്യത്ത് ചെയ്യുന്നു. ഇപ്രകാരം ചെയ്യുന്നവർക്ക് വേണ്ടി ധാരാളം ദുആ ചെയ്യാൻ ഞാൻ കടപ്പെട്ടിരിക്കുന്നു.*_____

(തഫ്സീറുൽ കബീർ സൂറത്ത് യൂസുഫ്)

🔽

*മറമാടിയശേഷം ഖുർആൻ ഓതാൻ കൽപ്പിക്കുന്ന ഇമാം റാസി (റ) വിന്റെ മറ്റൊരു വസ്വിയ്യത്ത് ത്വബഖാതുശാഫിഈയ്യയിൽ കാണാം* ________


ثمَّ إِنَّه سرد وَصيته فِي ذَلِك إِلَى أَن قَالَ وَأمرت تلامذتي وَمن لي عَلَيْهِ حق إِذا أَنا مت يبالغون فِي إخفاء موتِي ويدفنوني على شَرط الشَّرْع فَإِذا دفنوني قرأوا عَليّ مَا قدرُواعَلَيْهِ من الْقُرْآن ثمَّ يَقُولُونَ يَا كريم جَاءَك الْفَقِير الْمُحْتَاج فَأحْسن إِلَيْهِ

(طبقات الشافعية الكبرى.)------


*റാസി ഇമാം അവിടത്തെ ശിഷ്യന്മാരോടും കടപ്പാടുള്ളവരോടുമായി വസ്വിയ്യത്ത് കൊണ്ട് കൽപ്പിച്ചു "ഞാൻ മരണപ്പെട്ടാൽ എന്നെ ഷറ ഇന്റെ ശർത്വ് അനുസരുച്ച് മറമാടുകയും എന്റെ മേൽ ഖുർ ആൻ ഓതുകയും വേണം, പിന്നെ ഇപ്രകാരം ദുആ ചെയ്യുകയും വേണം "മുഹ്താജായ  ഫഖീറ് റാസിയിതാ നിന്നിലേക്ക് വന്നിരിക്കുന്നു അത് കൊണ്ട് നീ അവരിലേക്ക് നന്മ ചെയ്യണേ അല്ലാഹ് !!!!!!!*

*(ത്വബഖാത്തുശാഫി ഇയ്യ അൽ കുബ്റാ)*_____

🔻

പ്രസ്തുത വസ്വിയ്യത്ത് ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ഇമാം ദഹബി അവിടത്തെ താരീഖുൽ ഇസ്ലാമിൽ റാസി ഇമാമിനെപ്പറ്റി പറയുന്നിടത്ത് കൊണ്ട് വരുന്നു 👇🏻


٣١١ - مُحَمَّد بْن عُمَر بْن الحُسَيْن بْن الحَسَن بْنعليّ، العلَّامة فخر الدّين أَبُو عَبْد الله القُرشيّ البكْريّ التَّيْمِيّ الطَّبرَستانيُّ الأصلِ الرّازيّ ابن خطيب الري، الشافعي المفسر المتكلّم [المتوفى: ٦٠٦ هـ]

صاحب التّصانيف.


وُلِد سنة أربعٍ وأربعين وخمس مائة،

ثُمَّ إنّه سَرَد وصيّته في ذَلِكَ، إِلى أن قَالَ: وأمرت تلامذتي، ومَن لي عَلَيْهِ حقٌ إذَا أَنَا مِتُّ، يبالغون في إخفاء موتي، ويدفنوني عَلَى شرط الشّرع، فإذا دفنوني قرأوا عليَّ ما قَدَرُوا عَلَيْهِ من القرآن، ثُمَّ يقولون: يا كريمُ، جاءك الفقيرُ المحتاج، فأحسِن إِلَيْهِ.

🔻

വീണ്ടും ഇബ്നു തയ്മിയ്യയുടെ മറ്റൊരു ശിഷ്യരിൽ പെട്ട ഹാഫിൾ ഇബ്നു കസീർ(റ) വിന്റെ ത്വബഖാതുശ്ശാഫിഇയ്യീൻ എന്ന ഗ്രന്ഥത്തിലും പ്രസ്തുത വസ്വിയ്യത്ത് കൊണ്ട് വരുന്നു 👇🏻


محمد بن عمر بن الحسين بن الحسن بن عليالعلامة سلطان المتكلمين في زمانه فخر الدين أبو عبد الله القرشي البكري التيمي الطبرستاني الأصل ثم الرازي ابن خطيبها الشافعي______________


المفسر المتكلم، صاحب المصنفات المشهورة والفضائل الغزيرة المذكورة، اشتغل أولا علىوالده الإمام ضياء الدين عمرو، وهو من تلامذة محيي السنة البغوي،.......


ثم ذكر فصلًا في الوصية بأولاده، وأطفاله إلى أن قال: وأمرت تلامذتي ومن لي عليه حق إذا أنا مت يبالغون في إخفاء موتي، ويدفنوني علىشرط الشرع فإذا دفنوني قرءوا على ما قدروا عليه من القرآن، ثم يقولون: يا كريم جاءك الفقير المحتاج فأحسن إليه، وكانت وفاته بهراة يوم عيد الفطر سنة ست وست مائة،


(ത്വബഖാതുശാഫിഇയ്യീൻ)____


C A  K