Saturday, March 1, 2025

മാസം കാണൽ*

 അദ്ധ്യായം 2


* മാസം കാണൽ*


ചോദ്യം :  6

റമദാൻ നോമ്പ് നിർബന്ധമാൽ എപ്പോൾ?

ഉത്തരം:

ശഅ്ബാൻ മുപ്പത് പൂർത്തിയാവല്‍ കൊണ്ടും

റമദാൻ മാസപ്പിറവി കാണൽ കൊണ്ട് മാണ് റമസാൻ നോമ്പ് നിർബന്ധമവൽ

തിരുനബി صلي الله عليه وسلم

 പറഞ്ഞു. നിങ്ങൾ മാസം കണ്ടാൽ നോമ്പ് അനുഷ്ടിക്കുക  മാസം കണ്ടാൽ നോമ്പ് ഒഴിവാക്കുക

നിങ്ങളുടെ മേൽ മേഘം മൂടപ്പെട്ടാൽ നിങ്ങൾ മുപ്പത് പൂർത്തിയാക്കുക.


ചോദ്യം :  7

ഒരു വെക്തിയുടേ

മേലിൽ റമസൻ നോമ്പ് നിർബന്ധമാവൽ എപ്പോൾ?

ഉത്തരം:

ഒരാൾ മാസം നേരിട്ട് കാണുകയോ നേരിട്ട് കണ്ടവനെ വാസ്തവമാക്കുകയോ ചെയ്താൽ അവന്റെ മേലിൽ നോമ്പ് അനുഷ്ടിക്കൽ നിർബന്ധമാണ്. ഖാസിയുടെ അരികിൽ സ്ഥിരപ്പെട്ടിട്ടില്ലെങ്കിലും ശരി.


ചോദ്യം : 8

നാട്ടുകാർ എല്ലാവരുടെ മേലിലും എപ്പോഴാണ് നോമ്പ് നിർബന്ധമാവുക ?

ഉത്തരം:

സാക്ഷിക്ക് പറ്റുന്ന നീധിമാനായ ഒരു പുരുഷൻ  സാക്ഷി നിൽക്കൽ മുഖേന

മാസം കണ്ടു എന്ന് ഖാസിയുടെ അരികിൽ

സ്ഥിരപെടൽ കൊണ്ട്

ആ നാട്ടുകാർ

എല്ലാവരുടെ മേലിലും നോമ്പ് നിർബന്ധമാണ്.


മാസം കണ്ടു എന്ന പരസ്യമായ വാർത്ത പരക്കൽ കൊണ്ടും നാട്ടുകാർക്ക് നോമ്പ് നിർബന്ധമാകും.


ഉതിപ്പ് ഒത്ത

ഒരു നാട്ടിൽ മാസം ഉറപ്പിച്ചതായി തൊട്ടടുത്ത നാട്ടിലേ ഖാസിയുടെ അരികിൽ  രണ്ട് സാക്ഷി മുഖേന സ്ഥിരപ്പെട്ടാലും

നാട്ടുകാർ എല്ലാവരും നോമ്പ് അനുഷ്ഠിക്കേണ്ടതാണ്.


ചോദ്യം :9

സ്ത്രീ മാസം കണ്ടാൽ നോമനുഷ്ഠിക്കാമോ?

ഉത്തരം:

സ്ത്രീയും നീതിമാൻ അല്ലാത്തവനും അതായത് ഫാസിഖ് ( തൗബ ചെയ്യാതെചെറുദോഷം നിത്യമാക്കുന്നവൻ - മഹാപാപി - വൻ കുറ്റം ചെയ്യുന്നവൻ - ) അടിമ 

തുടങ്ങിയവർ ഖാസിയുടെ അരികിൽ മാസം കണ്ടതായി സാക്ഷി നിന്നാൽ സ്വീകരിക്കുകയില്ല.


എന്നാൽ സ്ത്രീയോ അടിമയോ ഫാസിഖോ മാസപ്പിറവി കണ്ടാൽ അവർ നോമ്പ് അനുഷ്ഠിക്കൽ അവർക്ക് നിർബന്ധമാണ്. അവരെ വിശ്വസിക്കുന്നവർക്കും സത്യമാക്കുന്നവർക്കും നോമ്പ് നിർബന്ധമാണ്.


*ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക്*


ചോദ്യം : 10

പിറവി കണ്ട നാട്ടിൽ നിന്നും പിറവി കാണാത്ത നാട്ടിലേക്ക് യാത്ര പോയാൽ എന്താണ്  വിധി ?

ഉത്തരം:

ശവ്വാൽ മാസപ്പിറവി കണ്ട നാട്ടിൽ നിന്നും  ഉതിപ്പ് വ്യത്യാസമുള്ള ശവ്വാൽ മാസപ്പിറവി കാണാത്ത മറ്റൊരു  നാട്ടിലേക്ക് ഒരാൾ പുറപ്പെട്ടപ്പോൾ ആ നാട്ടുകാർ റമസാൻ നോമ്പനുഷ്ഠിച്ചിട്ടുണ്ടെങ്കിൽ

അവരോടുകൂടെ ഇവനും നോമ്പ് അനുഷ്ഠിക്കേണ്ടതാണ്

ഇവൻ മുപ്പത് നോമ്പും പൂർത്തിയാക്കിയവനാണെങ്കിലും ഇപ്രകാരം തന്നെയാണ്.



എന്നാൽ റമദാനിന്റെ ആദ്യത്തിൽ മാസപ്പിറവി കണ്ടതിനു ശേഷം മറ്റൊരു രാജ്യത്തേക്ക് ഇവൻ യാത്രയാവുകയും അവിടെ മാസം കണ്ടിട്ടില്ല എന്ന് അറിയുകയും ചെയ്താൽ

അവൻ നോമ്പ് ഉപേക്ഷിക്കാൻ പാടില്ല .മറിച്ച് നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കേണ്ടതാണ്.


ചോദ്യം 11

റമദാൻ നോമ്പ് തുടങ്ങി മുപ്പത്  പൂർത്തിയായിട്ടും മാസം കാണുന്നില്ലെങ്കിൽ എന്താണ് വിധി ?

ഉത്തരം:

മുപ്പത് പൂർത്തിയാക്കൽ കൊണ്ടോ  നീതിമാനായ ഒരാൾ പിറവി  കണ്ടത് സ്ഥിരപ്പെട്ടത് കൊണ്ടോ റമദാൻ നോമ്പ് തുടങ്ങുകയും മുപ്പത് പൂർത്തിയായിട്ടും ശവ്വാൽ മാസപ്പിറവി കാണുന്നില്ലെങ്കിൽ നോമ്പ് ഉപേക്ഷിക്കേണ്ടതാണ്.


അവൻ വിശ്വസ്തനാണെന്ന് ധരിച്ച് നീതിമാൻ അല്ലാത്ത ഒരാളുടെ കാണൽ കൊണ്ടാണ് റമളാൻ നോമ്പ് തുടങ്ങിയതെങ്കിൽ മുപ്പത് പൂർത്തിയായിട്ടും ശവ്വാൽ മാസപ്പിറവി കാണുന്നില്ലെങ്കിൽ അവൻ ഒരു ദിവസം കൂടി നോമ്പനുഷ്ഠിക്കേണ്ടതാണ്.


ചോദ്യം :12

മാസം കാണുന്നതിൽ ജ്യോതി ശാസ്ത്രജ്ഞന്മാരുടെയും കണക്കന്മാരുടെയും വാക്ക് സ്വീകാര്യമാണോ?

ഉത്തരം:

മാസം സ്ഥിരപ്പെടാനുള്ള മാനദണ്ഡം പിറവി കാണലാണ് പിറവി മാനത്ത് ഉണ്ടാവലല്ല. അത് കൊണ്ട്

മാസം കാണുന്നതിൽ ജ്യോതി ശാസ്ത്രജ്ഞന്മാരുടെയും കണക്കന്മാരുടെയും വാക്ക് സ്വീകാര്യമല്ല. അവരെഅംഗീകരിക്കൽ അനുവദനീയവും അല്ല.



ചോദ്യം 13


മാസപിറവി നിരീക്ഷിക്കുന്നതിന്റെ വിധി എന്ത് ?

ഉത്തരം:

മാസപ്പിറവി നിരീക്ഷിക്കൽ ഫർള് കിഫായ ( സാമൂഹിക ബാധ്യത )


ചോദ്യം :14

മാസം കണ്ടാൽ ചൊല്ലേണ്ട ദിക്റ് എന്ത് ?

ഉത്തരം:

 പിറവി കണ്ടാൽ തിരുനബിصلي الله عليه وسلم

 താഴെയുള്ള ദിക്റ് ചൊല്ലാറുണ്ടായിരുന്നു.


اللَّهُمَّ أَهِلَّهُ علَيْنَا بِالأَمْنِ والإِيمَانِ، وَالسَّلامَةِ والإِسْلامِ، رَبِّي ورَبُّكَ اللَّه، هِلالُ رُشْدٍ وخَيْرٍ


Aslam Kamil Saquafi parappanangadi


റമസാൻ നോമ്പ് നിർബന്ധമുള്ളവർ*

 

വിശുദ്ധ റമദാൻ സംശയങ്ങളും മറുപടിയും

Aslam Kamil Saquafi parappanangadi

അദ്ധ്യായം 1

*റമസാൻ നോമ്പ് നിർബന്ധമുള്ളവർ*

ചോദ്യം : 1
റമദാൻ നോമ്പ് നിഷേധിക്കുന്നവന്റെ വിധി എന്ത് ?

ഉത്തരം:
റമദാൻ നോമ്പ് നിഷേധിക്കുന്നവൻ കാഫിർ ആവുന്നതാണ്.
കാരണം അത് ദീനിൽ പരസ്യമായി അറിയപ്പെട്ട കാര്യമാണ് ദീനിൽ പരസ്യമായി അറിയപ്പെട്ട കാര്യം ഏതിനെയും നിഷേധിച്ചവൻ കാഫിറാണ്.
വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞു ഈ പരിശുദ്ധമായ മാസത്തിൽ സാക്ഷിയായവൻ ആ മാസത്തിൽ നോമ്പ് അനുഷ്ഠിച്ചു കൊള്ളട്ടെ.

ചോദ്യം :2
ആരുടെ മേലിലാണ് റമസാൻ നോമ്പ് നിർബന്ധം ?
ഉത്തരം:
പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയും കഴിവുമുള്ള  മുസ്ലിമീങ്ങളുടെ മേലിലാണ് റമസാൻ നോമ്പ് നിർബന്ധം .

ആദ്യമേ അവിശ്വാസിയായ ആളുടെ മേലിൽ നോമ്പ് നിർബന്ധമില്ല .
അവൻ ഇസ്ലാമിലേക്ക് വന്നാൽ ഖളാ വീട്ടിലും നിർബന്ധമില്ല.

എന്നാൽ മുസ്ലിം ആയ ഒരാൾ മുർത്തദ്ധായാൽ അവൻ പിന്നീട് ഇസ്ലാമിലേക്ക് തിരിച്ചുവന്നാൽ നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടിൽ നിർബന്ധമാണ്.

ചോദ്യം :3
ഏഴ് വയസായ
കുട്ടികളുടെ മേലിൽ നോമ്പ് നിർബന്ധമുണ്ടോ ?
ഉത്തരം:
കുട്ടികളുടെ മേലിൽ പ്രായപൂർത്തിയാവുന്നത് വരെ നോമ്പ് നിർബന്ധമില്ല. അവർക്ക് ഖളാ വീട്ടലും നിർബന്ധമില്ല.
എങ്കിലും ഏഴ് വയസ്സ് എത്തിയാൽ കഴിയുന്നവർ ആണെങ്കിൽ നോമ്പു കൊണ്ട്
കൽപ്പിക്കൽ മാതാപിതാക്കളുടെ മേലിലും രക്ഷിതാക്കളുടെ മേലിലും നിർബന്ധമാണ്.
പത്ത് വയസ്സ് എത്തിയാൽ നോമ്പ് അനുഷ്ഠിക്കാൻ കഴിയുന്ന കുട്ടികൾ അനുഷ്ഠിക്കുന്നില്ലെങ്കിൽ ശിക്ഷിക്കേണ്ടി വന്നാൽ ശിക്ഷിക്കേണ്ടതാണ്
നോമ്പുപോലെ തന്നെയാണ് മറ്റു ഇസ്ലാമിൻറെ വിധികളും ഏഴ് വയസായി കഴിഞ്ഞാൽ അവരെ ചെയ്യിപ്പിക്കൽ മാതാപിതാക്കളുടെ മേലിലും കൈകാര്യകർത്താക്കളുടെ മേലും കടമയാണ്.

ചോദ്യം :4
രോഗം കാരണമായോ പ്രായാധിക്യം കൊണ്ടോ നോമ്പനുഷ്ഠിക്കാൻ കഴിയാത്തവന്റെയും  വിധി എന്ത് ?

ഉത്തരം.
മാറും എന്ന് പ്രതീക്ഷയില്ലാത്ത രോഗം കാരണമായോ
പ്രായാധിക്യം കാരണമായോ  നോമ്പനുഷ്ഠിക്കാൻ അശക്തനായവൻ നോമ്പ് അനുഷ്ടിക്കേണ്ടതില്ല.
അവൻ ഓരോ നോമ്പിനും
ഓരോ   മുദ്ദ് വീധം സാധുക്കൾക്ക് നൽകേണ്ടതാണ് .

ചോദ്യം :
മുദ്ദിന് പകരം ക്യാഷ് നൽകിയാൽ മതിയാവുമോ?
ഉത്തരം: മതിയാവില്ല.
അരി പോലെയുള്ള ധാന്യം തന്നെ നൽക്കണം.

ചോദ്യം :
ആർക്കാണ് നൽകേണ്ടത് ?
ഉത്തരം:
ഫഖീർ മിസ്കീനിന് നൽകണം

ചോദ്യം : 5
ആർത്തവ
നിഫാസ്കാരികൾ നോമ്പനുഷ്ഠിക്കുന്നതിന്റെ വിധി എന്ത് ?
ഉത്തരം:
ആർത്തവ
നിഫാസ്കാരികൾ നോമ്പ് അനുഷ്ടിക്കൽ നിർബന്ധമില്ല ഹറാമാവുന്നതാണ് .
അവർ അടുത്ത റമദാൻ വരുന്നതിനുമുമ്പ് ഖളാ വിട്ടൽ നിർബന്ധമാണ്.

കളാ വീട്ടാൻ സാധിച്ചിട്ടും റമദാൻ വരെ പിന്തിച്ചാൽ
ഓരോ നോമ്പിനും ഒരു മുദ്ദ് വീതം സാധുക്കൾക്ക് നൽകുകയും ഖളാ വീട്ടുകയും ചെയ്യേണ്ടതാണ്.

Aslam Kamil Saquafi parappanangadi

വിശുദ്ധ റമദാൻ സംശയങ്ങളും മറുപടിയുംംالصيام ورمضان

 


വിശുദ്ധ റമദാൻ സംശയങ്ങളും മറുപടിയും


Aslam Kamil Saquafi parappanangadi


അദ്ധ്യായം 1


*റമസാൻ നോമ്പ് നിർബന്ധമുള്ളവർ*


ചോദ്യം : 1

റമദാൻ നോമ്പ് നിഷേധിക്കുന്നവന്റെ വിധി എന്ത് ?


ഉത്തരം:

റമദാൻ നോമ്പ് നിഷേധിക്കുന്നവൻ കാഫിർ ആവുന്നതാണ്.

കാരണം അത് ദീനിൽ പരസ്യമായി അറിയപ്പെട്ട കാര്യമാണ് ദീനിൽ പരസ്യമായി അറിയപ്പെട്ട കാര്യം ഏതിനെയും നിഷേധിച്ചവൻ കാഫിറാണ്. 

വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞു ഈ പരിശുദ്ധമായ മാസത്തിൽ സാക്ഷിയായവൻ ആ മാസത്തിൽ നോമ്പ് അനുഷ്ഠിച്ചു കൊള്ളട്ടെ.


ചോദ്യം :2

ആരുടെ മേലിലാണ് റമസാൻ നോമ്പ് നിർബന്ധം ?

ഉത്തരം:

പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയും കഴിവുമുള്ള  മുസ്ലിമീങ്ങളുടെ മേലിലാണ് റമസാൻ നോമ്പ് നിർബന്ധം .


ആദ്യമേ അവിശ്വാസിയായ ആളുടെ മേലിൽ നോമ്പ് നിർബന്ധമില്ല .

അവൻ ഇസ്ലാമിലേക്ക് വന്നാൽ ഖളാ വീട്ടിലും നിർബന്ധമില്ല.


എന്നാൽ മുസ്ലിം ആയ ഒരാൾ മുർത്തദ്ധായാൽ അവൻ പിന്നീട് ഇസ്ലാമിലേക്ക് തിരിച്ചുവന്നാൽ നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടിൽ നിർബന്ധമാണ്.


ചോദ്യം :3

ഏഴ് വയസായ

കുട്ടികളുടെ മേലിൽ നോമ്പ് നിർബന്ധമുണ്ടോ ?

ഉത്തരം:

കുട്ടികളുടെ മേലിൽ പ്രായപൂർത്തിയാവുന്നത് വരെ നോമ്പ് നിർബന്ധമില്ല. അവർക്ക് ഖളാ വീട്ടിലും നിർബന്ധമില്ല.

എങ്കിലും ഏഴ് വയസ്സ് എത്തിയാൽ കഴിയുന്നവർ ആണെങ്കിൽ നോമ്പു കൊണ്ട്

കൽപ്പിക്കൽ മാതാപിതാക്കളുടെ മേലിലും രക്ഷിതാക്കളുടെ മേലിലും നിർബന്ധമാണ്.

പത്ത് വയസ്സ് എത്തിയാൽ നോമ്പ് അനുഷ്ഠിക്കാൻ കഴിയുന്ന കുട്ടികൾ അനുഷ്ഠിക്കുന്നില്ലെങ്കിൽ ശിക്ഷിക്കേണ്ടി വന്നാൽ ശിക്ഷിക്കേണ്ടതാണ്

നോമ്പുപോലെ തന്നെയാണ് മറ്റു ഇസ്ലാമിൻറെ വിധികളും ഏഴ് വയസായി കഴിഞ്ഞാൽ അവരെ ചെയ്യിപ്പിക്കൽ മാതാപിതാക്കളുടെ മേലിലും കൈകാര്യകർത്താക്കളുടെ മേലും കടമയാണ്.


ചോദ്യം :4

രോഗം കാരണമായോ പ്രായാധിക്യം കൊണ്ടോ നോമ്പനുഷ്ഠിക്കാൻ കഴിയാത്തവന്റെയും  വിധി എന്ത് ?


ഉത്തരം. 

മാറും എന്ന് പ്രതീക്ഷയില്ലാത്ത രോഗം കാരണമായോ

പ്രായാധിക്യം കാരണമായോ  നോമ്പനുഷ്ഠിക്കാൻ അശക്തനായവൻ നോമ്പ് അനുഷ്ടിക്കേണ്ടതില്ല.

അവൻ ഓരോ നോമ്പിനും

ഓരോ   മുദ്ദ് വീധം സാധുക്കൾക്ക് നൽകേണ്ടതാണ് .


ചോദ്യം :

മുദ്ദിന് പകരം ക്യാഷ് നൽകിയാൽ മതിയാവുമോ?

ഉത്തരം: മതിയാവില്ല.

അരി പോലെയുള്ള ധാന്യം തന്നെ നൽക്കണം.


ചോദ്യം :

ആർക്കാണ് നൽകേണ്ടത് ?

ഉത്തരം:

ഫഖീർ മിസ്കീനിന് നൽകണം




ചോദ്യം : 5

 ആർത്തവ

നിഫാസ്കാരികൾ നോമ്പനുഷ്ഠിക്കുന്നതിന്റെ വിധി എന്ത് ?

ഉത്തരം:

ആർത്തവ

നിഫാസ്കാരികൾ നോമ്പ് അനുഷ്ടിക്കൽ നിർബന്ധമില്ല ഹറാമാവുന്നതാണ് .

അവർ അടുത്ത റമദാൻ വരുന്നതിനുമുമ്പ് ഖളാ വിട്ടൽ നിർബന്ധമാണ്.


കളാ വീട്ടാൻ സാധിച്ചിട്ടും റമദാൻ വരെ പിന്തിച്ചാൽ

ഓരോ നോമ്പിനും ഒരു മുദ്ദ് വീതം സാധുക്കൾക്ക് നൽകുകയും ഖളാ വീട്ടുകയും ചെയ്യേണ്ടതാണ്.


Aslam Kamil Saquafi parappanangadi


അദ്ധ്യായം 2


* മാസം കാണൽ*


ചോദ്യം :  6

റമദാൻ നോമ്പ് നിർബന്ധമാൽ എപ്പോൾ?

ഉത്തരം:

ശഅ്ബാൻ മുപ്പത് പൂർത്തിയാവല്‍ കൊണ്ടും

റമദാൻ മാസപ്പിറവി കാണൽ കൊണ്ട് മാണ് റമസാൻ നോമ്പ് നിർബന്ധമവൽ

തിരുനബി صلي الله عليه وسلم

 പറഞ്ഞു. നിങ്ങൾ മാസം കണ്ടാൽ നോമ്പ് അനുഷ്ടിക്കുക  മാസം കണ്ടാൽ നോമ്പ് ഒഴിവാക്കുക

നിങ്ങളുടെ മേൽ മേഘം മൂടപ്പെട്ടാൽ നിങ്ങൾ മുപ്പത് പൂർത്തിയാക്കുക.


ചോദ്യം :  7

ഒരു വെക്തിയുടേ

മേലിൽ റമസൻ നോമ്പ് നിർബന്ധമാവൽ എപ്പോൾ?

ഉത്തരം:

ഒരാൾ മാസം നേരിട്ട് കാണുകയോ നേരിട്ട് കണ്ടവനെ വാസ്തവമാക്കുകയോ ചെയ്താൽ അവന്റെ മേലിൽ നോമ്പ് അനുഷ്ടിക്കൽ നിർബന്ധമാണ്. ഖാസിയുടെ അരികിൽ സ്ഥിരപ്പെട്ടിട്ടില്ലെങ്കിലും ശരി.


ചോദ്യം : 8

നാട്ടുകാർ എല്ലാവരുടെ മേലിലും എപ്പോഴാണ് നോമ്പ് നിർബന്ധമാവുക ?

ഉത്തരം:

സാക്ഷിക്ക് പറ്റുന്ന നീധിമാനായ ഒരു പുരുഷൻ  സാക്ഷി നിൽക്കൽ മുഖേന

മാസം കണ്ടു എന്ന് ഖാസിയുടെ അരികിൽ

സ്ഥിരപെടൽ കൊണ്ട്

ആ നാട്ടുകാർ

എല്ലാവരുടെ മേലിലും നോമ്പ് നിർബന്ധമാണ്.


മാസം കണ്ടു എന്ന പരസ്യമായ വാർത്ത പരക്കൽ കൊണ്ടും നാട്ടുകാർക്ക് നോമ്പ് നിർബന്ധമാകും.


ഉതിപ്പ് ഒത്ത

ഒരു നാട്ടിൽ മാസം ഉറപ്പിച്ചതായി തൊട്ടടുത്ത നാട്ടിലേ ഖാസിയുടെ അരികിൽ  രണ്ട് സാക്ഷി മുഖേന സ്ഥിരപ്പെട്ടാലും

നാട്ടുകാർ എല്ലാവരും നോമ്പ് അനുഷ്ഠിക്കേണ്ടതാണ്.


ചോദ്യം :9

സ്ത്രീ മാസം കണ്ടാൽ നോമനുഷ്ഠിക്കാമോ?

ഉത്തരം:

സ്ത്രീയും നീതിമാൻ അല്ലാത്തവനും അതായത് ഫാസിഖ് ( തൗബ ചെയ്യാതെചെറുദോഷം നിത്യമാക്കുന്നവൻ - മഹാപാപി - വൻ കുറ്റം ചെയ്യുന്നവൻ - ) അടിമ 

തുടങ്ങിയവർ ഖാസിയുടെ അരികിൽ മാസം കണ്ടതായി സാക്ഷി നിന്നാൽ സ്വീകരിക്കുകയില്ല.


എന്നാൽ സ്ത്രീയോ അടിമയോ ഫാസിഖോ മാസപ്പിറവി കണ്ടാൽ അവർ നോമ്പ് അനുഷ്ഠിക്കൽ അവർക്ക് നിർബന്ധമാണ്. അവരെ വിശ്വസിക്കുന്നവർക്കും സത്യമാക്കുന്നവർക്കും നോമ്പ് നിർബന്ധമാണ്.


*ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക്*


ചോദ്യം : 10

പിറവി കണ്ട നാട്ടിൽ നിന്നും പിറവി കാണാത്ത നാട്ടിലേക്ക് യാത്ര പോയാൽ എന്താണ്  വിധി ?

ഉത്തരം:

ശവ്വാൽ മാസപ്പിറവി കണ്ട നാട്ടിൽ നിന്നും  ഉതിപ്പ് വ്യത്യാസമുള്ള ശവ്വാൽ മാസപ്പിറവി കാണാത്ത മറ്റൊരു  നാട്ടിലേക്ക് ഒരാൾ പുറപ്പെട്ടപ്പോൾ ആ നാട്ടുകാർ റമസാൻ നോമ്പനുഷ്ഠിച്ചിട്ടുണ്ടെങ്കിൽ

അവരോടുകൂടെ ഇവനും നോമ്പ് അനുഷ്ഠിക്കേണ്ടതാണ്

ഇവൻ മുപ്പത് നോമ്പും പൂർത്തിയാക്കിയവനാണെങ്കിലും ഇപ്രകാരം തന്നെയാണ്.



എന്നാൽ റമദാനിന്റെ ആദ്യത്തിൽ മാസപ്പിറവി കണ്ടതിനു ശേഷം മറ്റൊരു രാജ്യത്തേക്ക് ഇവൻ യാത്രയാവുകയും അവിടെ മാസം കണ്ടിട്ടില്ല എന്ന് അറിയുകയും ചെയ്താൽ

അവൻ നോമ്പ് ഉപേക്ഷിക്കാൻ പാടില്ല .മറിച്ച് നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കേണ്ടതാണ്.


ചോദ്യം 11

റമദാൻ നോമ്പ് തുടങ്ങി മുപ്പത്  പൂർത്തിയായിട്ടും മാസം കാണുന്നില്ലെങ്കിൽ എന്താണ് വിധി ?

ഉത്തരം:

മുപ്പത് പൂർത്തിയാക്കൽ കൊണ്ടോ  നീതിമാനായ ഒരാൾ പിറവി  കണ്ടത് സ്ഥിരപ്പെട്ടത് കൊണ്ടോ റമദാൻ നോമ്പ് തുടങ്ങുകയും മുപ്പത് പൂർത്തിയായിട്ടും ശവ്വാൽ മാസപ്പിറവി കാണുന്നില്ലെങ്കിൽ നോമ്പ് ഉപേക്ഷിക്കേണ്ടതാണ്.


അവൻ വിശ്വസ്തനാണെന്ന് ധരിച്ച് നീതിമാൻ അല്ലാത്ത ഒരാളുടെ കാണൽ കൊണ്ടാണ് റമളാൻ നോമ്പ് തുടങ്ങിയതെങ്കിൽ മുപ്പത് പൂർത്തിയായിട്ടും ശവ്വാൽ മാസപ്പിറവി കാണുന്നില്ലെങ്കിൽ അവൻ ഒരു ദിവസം കൂടി നോമ്പനുഷ്ഠിക്കേണ്ടതാണ്.


ചോദ്യം :12

മാസം കാണുന്നതിൽ ജ്യോതി ശാസ്ത്രജ്ഞന്മാരുടെയും കണക്കന്മാരുടെയും വാക്ക് സ്വീകാര്യമാണോ?

ഉത്തരം:

മാസം സ്ഥിരപ്പെടാനുള്ള മാനദണ്ഡം പിറവി കാണലാണ് പിറവി മാനത്ത് ഉണ്ടാവലല്ല. അത് കൊണ്ട്

മാസം കാണുന്നതിൽ ജ്യോതി ശാസ്ത്രജ്ഞന്മാരുടെയും കണക്കന്മാരുടെയും വാക്ക് സ്വീകാര്യമല്ല. അവരെഅംഗീകരിക്കൽ അനുവദനീയവും അല്ല.

എന്നാൽ ഒന്നോ രണ്ടോ സാക്ഷികൾ കണ്ടു എന്ന് പറയുകയും

കണക്ക് കാണാൻ സാധ്യമല്ല എന്ന് തേടുകയും കണക്കന്മാരുടെ തെളിവുകൾ ഗണ്ണിതമാവുകയും    കണക്കന്മാർ  അനിഷേധ്യമായ എണ്ണം ഉണ്ടാവുകയും ചെയ്താൽ സാക്ഷിയെ സ്വീകരിക്കപ്പെടുകയില്ല.

ഈ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ സാക്ഷിയെ സ്വീകരിക്കേണ്ടതാണ്.


ചോദ്യം 13


മാസപിറവി നിരീക്ഷിക്കുന്നതിന്റെ വിധി എന്ത് ?

ഉത്തരം:

മാസപ്പിറവി നിരീക്ഷിക്കൽ ഫർള് കിഫായ ( സാമൂഹിക ബാധ്യത )


ചോദ്യം :14

മാസം കണ്ടാൽ ചൊല്ലേണ്ട ദിക്റ് എന്ത് ?

ഉത്തരം:

 പിറവി കണ്ടാൽ തിരുനബിصلي الله عليه وسلم

 താഴെയുള്ള ദിക്റ് ചൊല്ലാറുണ്ടായിരുന്നു.


اللَّهُمَّ أَهِلَّهُ علَيْنَا بِالأَمْنِ والإِيمَانِ، وَالسَّلامَةِ والإِسْلامِ، رَبِّي ورَبُّكَ اللَّه، هِلالُ رُشْدٍ وخَيْرٍ


Aslam Kamil Saquafi parappanangadi


*നോമ്പിന്റെ ശർത്വുകൾ *


അദ്ധ്യായം 3


ചോദ്യം :15

നോമ്പിന്റെ ശർത്വുകൾ  എത്ര ? ഏതല്ലാം ?


ഉത്തരം:

നോമ്പിന്റെ ശർത്വുകൾ നാലാകുന്നു.

1 ഇസ്ലാം

2 ശുദ്ധി

3  പകൽ മുഴുവനും ബുദ്ധി ഉണ്ടാവുക

4 സ്വീകരിക്കുന്ന സമയം ആവുക


ചോദ്യം :16

മേൽ നിബന്ധനപ്രകാരം ശർത്വ് ഒക്കാത്തവർ ആരെല്ലാം അവരുടെ വിധി എന്ത് ?


ഉത്തരം:

പകലിന്റെ അല്പസമയം ഒരാൾ മുർത്തദ് ആവുകയോ ഭ്രാന്താവുകയോ ചെയ്താൽ  അവൻറെ നോമ്പ് സ്വീകാര്യമല്ല.

അപ്രകാരമാണ് ആർത്തവകാരിയോ നിഫാസ്കാരിയോ ആയാലും  നോമ്പ് സ്വീകാര്യമല്ല.

ആദ്യത്തെ മൂന്ന് നിബന്ധനകളിൽ നിന്നും ഇത് മനസ്സിലാക്കാവുന്നതാണ്.


ചോദ്യം :17

ബോധക്ഷയം ഉണ്ടായാൽ നോമ്പ് ബാത്തിലാകുമോ ?


 ഉത്തരം:

 മദ്യപിച്ച് കൊണ്ടോ മറ്റോ കാരണം ബോധക്ഷയം ഉണ്ടായാൽ നോമ്പ് ബാത്വിലാകും.


അതിക്രമം കാരണം

ബോധംകെട്ടത് അല്ലെങ്കിലും

സുബ്ഹി മുതൽ മഗ്‌രിബ് വരെ ബോധം കെട്ട വനായാൽ നോമ്പ് ബാത്വിലാവും.

അതിക്രമം കൂടാതെ പകലിന്റെ അല്പസമയം ബോധം കേട്ടാൽ നോമ്പു ബാത്വിലാവുകയില്ല.


ചോദ്യം :18

പകൽ മുഴുവനും ഉറങ്ങിയാൽ നോമ്പ് ബാത്വിൽ ആകുമോ ?


ഉത്തരം:

സ്വുബ്ഹി മുതൽ മഗരിബ് വരെ പൂർണ്ണമായി ഉറങ്ങിയാൽ 

നോമ്പു ബാത്വിലാവുകയില്ല.


ചോദ്യം :19

നോമ്പ് സ്വീകാര്യമല്ലാത്ത സമയങ്ങൾ ഏത് ?


ഉത്തരം:

രണ്ട് പെരുന്നാൾ ദിവസവും അയ്യാമുത്തശ് രീഖിന്റെ ദിവസവും (ദുൽഹിജ്ജ 11 12 13 ) നോമ്പ് സ്വീകാര്യമല്ല.

ഈദിവസങ്ങളിൽ നോമ്പ് അനുഷ്ടിച്ചാൽ അത് ബാത്വിലാകും.ഹറാമാണ്


ചോദ്യം :20

ശഅബാൻ പകുതിക്ക് ശേഷം നോമ്പനുഷ്ടിക്കുന്നതിൻറെ വിധി എന്ത് ?

ഉത്തരം:

 കളാആയ നോമ്പ് തിങ്കൾ വ്യാഴം തുടങ്ങി വിർദ്കൾ (പതിവായ നോമ്പ് കൾ )നേർച്ച കഫാറത്ത് നോമ്പുകൾ എന്നിവ ശഅബാൻ പകുതിക്ക് ശേഷവും ശക്കിന്റെ ദിവസവും നോൽക്കാവുന്നതാണ്.

സുന്നത്ത് നോമ്പ് ഖളാഅ് വീട്ടുകയാണെങ്കിലും അനുവദനീയമാണ്.

മേൽ പറയപ്പെട്ടവയല്ലാത്ത നോമ്പുകൾ ശഅ്ബാൻ പകുതിക്ക് ശേഷം അനുവദനീയമല്ല.ശഅബാൻ ആദ്യപകുതിയോട് ചേർത്തി കൊണ്ടാണ് നോക്കുന്നതെങ്കിൽ അനുവദനീയമാണ്.


Aslam Kamil Saquafi parappanangadi


*നോമ്പിന്റെ ഫർളുകൾ* - .


അദ്ധ്യായം 4


ചോദ്യം : 21

നോമ്പിന്റെ ഫർളുകൾ എത്ര ? ഏവ ?


ഉത്തരം:

നോമ്പിന്റെ ഫർളുകൾ  രണ്ടാണ് -

1 എല്ലാ ദിവസവും നിയ്യത്ത് ചെയ്യുക

2 നോമ്പ് മുറിയുന്ന കാര്യങ്ങൾ ഉപേക്ഷിക്കുക


ചോദ്യം :22

ഫർള് നോമ്പാണെങ്കിൽ നിയ്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ത് ?


ഉത്തരം:

ഫർള് നോമ്പാണെങ്കിൽ

രണ്ട് ശർത്വുകൾ ഉണ്ട്


1 നിയ്യത്ത് രാത്രി ആക്കുക

 2 ഇന്ന നോമ്പാണെന്ന് നിചപ്പെടുത്തുക 


ഒന്നാമത്തെ ശർത്വ് പ്രകാരം ഫർള് നോമ്പിന്  സുബഹിക്ക് ശേഷം നിയ്യത്ത് ചെയ്താൽ സ്വഹീഹാവുകയില്ല.

ഒരാൾ നിയ്യത്ത് ചെയ്യുമ്പോൾ ഇപ്പോൾ സുബ്ഹി ആയോ ഇല്ലയോ എന്ന് സംശയിച്ചാൽ സ്വീകാര്യമല്ല.

എന്നാൽ നിയ്യത്ത് ചെയ്തതിനുശേഷം

സുബ്ഹി വെളിവായോ ഇല്ലേ എന്ന് സംശയിച്ചാൽ സുബഹിക്ക് ശേഷമാണ് നിയ്യത്ത് വെച്ചത് എന്ന് ഉറപ്പില്ലാത്ത കാലത്തോളം സ്വീകാര്യമാണ്.


ചോദ്യം : 23

ഇന്ന നോമ്പാണെന്ന് നിജപ്പെടുത്തൽ എന്ന ൾർത്വ് ഒന്ന് വിവരിക്കുമോ ?


ഉത്തരം:

ഫർള് നോമ്പ് അനുഷ്ഠിക്കുമ്പോൾ അത് റമദാനിനെ നോമ്പാണോ കഫാറത്ത് ആണോ നേർച്ച നോമ്പ് ആണോ എന്ന് കൃത്യമാക്കൽ നിയ്യത്തിൽ നിർബന്ധമാണ്.


ചോദ്യം : 24

വിവിധ വർഷത്തെ റമളാനും വിവിധ കഫാറത്തുകളും വിവിധ നേർച്ചകളും ഉണ്ടെങ്കിൽ

ഇന്ന വർഷത്തെ നോമ്പ് ഇന്ന കഫാറത്ത് ഇന്ന നേർച്ച എന്ന് നിജപ്പെടുത്തൽ നിർബന്ധമുണ്ടോ ?

  

ഉത്തരം:

നിർബന്ധമില്ല എങ്കിലും റമദാനിലെ നോമ്പാണ് , നേർച്ചയാണ് ,കഫാറത്താണ് , എന്ന് നിജപ്പെടുത്തൽ നിർബന്ധമാണ്.


ചോദ്യം : 25

സുന്നത്ത് നോമ്പ് പകലിൽ നിയ്യത്ത് വച്ചാൽ മതിയാകുമോ ?


ഉത്തരം:

സുന്നത്ത് നോമ്പ് ഉച്ചക്ക് മുമ്പ് നിയ്യത്ത് ചെയ്യൽ മതിയാവുന്നതാണ്.

അത് സമയം നിർണിതമായ സുന്നത്ത് നോമ്പാണെങ്കിലും അത് മതി.

പക്ഷേ സുബ്ഹി മുതൽ നോമ്പു മുറിക്കുന്ന കാര്യങ്ങളിൽ നിന്നും മാറി നിൽക്കേണ്ടതാണ്.

എങ്കിലും സുന്നത്ത് നോമ്പിലും രാത്രിയാക്കലും ഇന്ന നോമ്പാണെന്ന് നിജപ്പെടുത്തലും നല്ലതാണ്.


ചോദ്യം : 26

റമദാൻ നോമ്പിന്റെ

നിയ്യത്തിലെ ചുരുങ്ങിയ രൂപം എങ്ങനെ ?

ഉത്തരം:

نويت صوم رمضان

,റമദാൻ നോമ്പ് അനുഷ്ഠിക്കാൻ ഞാൻ കരുതി ,

എന്നതാണ് ചുരുങ്ങിയ രൂപം

ഇതിൽ ഇന്ന നോമ്പാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്.


ചോദ്യം :27

ഫർള് നോമ്പാണെങ്കിൽ ഫർള് നോമ്പ് എന്ന് പ്രത്യേകം കരുതൽ നിർബന്ധമുണ്ടോ ?


ഉത്തരം:

ഫർള് നോമ്പ് എന്ന് പ്രത്യേകം കരുതൽ നിർബന്ധമില്ല.എങ്കിലും സുന്നത്താണ് .


ചോദ്യം : 28

റമദാനിലെ നോമ്പിന്റെ നിയ്യത്തിന്റെ പൂർണ്ണരൂപം എങ്ങനെ ?

ഉത്തരം:

نويت صوم غد عن أداء فرض رمضان هذه السنة لله تعالي 


ഈ വർഷത്തെ റമദാനിലെ ഫർളായ അദാആയ നാളത്തെ നോമ്പിനെ അല്ലാഹുതആല വേണ്ടി നോൽക്കുവാൻ ഞാൻ കരുതി.


Aslam Kamil Saquafi parappanangadi


*നോമ്പിന്റെ സുന്നത്തുകൾ-

അദ്ധ്യായം 5


ചോദ്യം :29

നോമ്പിന്റെ സുന്നത്തുകൾ

ഏതല്ലാം ?


ഉത്തരം:

1 രാത്രിയുടെ അവസാന പകുതിയിൽ അത്തായം കഴിക്കുക.

അത് ഒരു മുറുക്ക് വെള്ളം കൊണ്ടായാലും ഒരു കാരക്ക കൊണ്ടയാലും മതി


തിരുനബി പറഞ്ഞു .നിങ്ങൾ അത്താഴം കഴിക്കുക. നിക്ഷയം അത്താഴത്തിൽ ബറക്കത്തുണ്ട്.


ചോദ്യം : 29

രാത്രിയുടെ ആദ്യ പകുതിയിൽ അത്താഴം കഴിച്ചാൽ മതിയോ ?


ഉത്തരം:

രാത്രിയുടെ ആദ്യ

 പകുതിയിൽ അത്തായം കഴിച്ചാൽ അത്താഴത്തിന്റെ സുന്നത്ത് ലഭിക്കുകയില്ല.


2  സുബഹിക്ക് മുമ്പ് അമ്പത് ആയത്ത് ഓതുന്ന സമയം വരെ അത്താഴം പിന്തിക്കൽ സുന്നത്താണ് .


3 സുബഹിക്ക് മുമ്പ് തന്നെ വലിയ അശുദ്ധിയുടെ കുളി നിർവഹിക്കുക


ചോദ്യം 30

സുബഹിക്ക് ശേഷം വലിയ അശുദ്ധിയുടെ കുളി കുളിച്ചാൽ നോമ്പ് സഹീഹ് ആകുമോ ?


ഉത്തരം:

നോമ്പ് സഹീഹ് ആകും എങ്കിലും സുബഹിക്ക് മുമ്പേ കുളിക്കൽ സുന്നത്താണ് .


ചോദ്യം :31

ജനാബത്തുകാരൻ അല്ലാത്തവനും റമദാനിൽ സുബ്ഹിക്ക് മുമ്പ്  കുളിക്കൽ സുന്നത്തുണ്ടോ ?


ഉത്തരം:

അതേ സുന്നത്തുണ്ട് റമദാനിലെ എല്ലാ രാത്രിയിലും സുബഹിക്ക് മുമ്പ് കുളിക്കൽ സുന്നത്താണ് .


4 നോമ്പ്അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവൻ അത്താസമയത്ത് സുഗന്ധം പൂശൽ സുന്നത്താണ് .


5 നോമ്പ് കാരൻ പകൽ സമയത്ത് സുഗന്ധം ഉപയോഗിക്കലും സുറുമ ഇടലും ഉപേക്ഷിക്കൽ സുന്നത്താണ് .


6  എല്ലാ ദോഷങ്ങളെ തൊട്ടും  ശരീരത്തെ മാറ്റി നിർത്തുക. തെറ്റിനെ തൊട്ട് മാറി നിൽക്കൽ പൊതുവേ ഹറാം ആണെങ്കിലും നോമ്പുകാരൻ എന്ന നിലക്ക് പ്രത്യേകം അത് സൂക്ഷിക്കേണ്ടതാണ്.


നോമ്പുകാരനെ ഒരാൾ ചീത്ത പറഞ്ഞാൽ മനസ്സിൽ ഞാൻ നോമ്പ് കാരനാണ് എന്ന് പറയൽ സുന്നത്താണ് .

ലോകമാന്യത്തെ തൊട്ട് നിർഭയമാണെങ്കിൽ നാക്കുകൊണ്ട് പറയലും സുന്നത്താണ് .


7 - ശുബ്ഹാത്തുകൾ ഹറാമാണോ ഹലാലാണോ എന്ന് തിരിച്ചറിയാത്തവ ഉപേക്ഷിക്കുക.


8 .ദേഹേച്ഛകൾ വെടിയുക.

ശരീരം ആനന്ദമായി കാണുന്ന ഇച്ഛിക്കുന്ന ആഗ്രഹിക്കുന്ന കാര്യങ്ങൾ

അത് ഹലാലായതാണങ്കിലും ഉപേക്ഷിക്കുക.


നേരമ്പോക്കിന് വേണ്ടി കളികൾ ഹലാലായ പാട്ടുകൾ മറ്റു കാഴ്ച വസ്തുക്കൾ എന്നിവ ഉപേക്ഷിക്കുക .

  

8 ഖുർആൻ പാരായണം  സ്വദഖകൾ 

ഇഅത്തികാഫുകൾ

മറ്റു എല്ലാ നന്മകളും വർദ്ധിപ്പിക്കുക

നോമ്പ് കാരനെ നോമ്പ് തുറപ്പിക്കുക 


ഈ കാര്യങ്ങളെല്ലാം റമദാനിൽ പ്രത്യേകം സുന്നത്താണ് അവസാനത്തെ പത്തിൽ ഏറ്റവും ഉത്തമമാണ്.


9.അസ്തമയം ഉറപ്പായാൽ വേഗത്തിൽ നോമ്പ് തുറക്കുക.


ജമാഅത്തിന്റെ ശ്രേഷ്ഠതയോ ഇമാമിനോട് കൂടെയുള്ള

തക്ബീറത്തുൽ ഇഹ്റാമിന്റെ ശ്രേഷ്ഠതയോ നഷ്ടപ്പെടുമെന്ന ഭയമില്ലെങ്കിൽ നിസ്കാരത്തേക്കാളും നോമ്പുതുറ മുന്തിക്കുക.


10 :നോമ്പ് തുറ ഈത്തപ്പഴം കൊണ്ട് പിന്നെ കാരക്കകൊണ്ട് പിന്നെ വെള്ളം കൊണ്ട് ആയിരിക്കുക.

മൂന്ന് ഈത്തപ്പഴം അല്ലങ്കിൽ മൂന്ന് കാരക്ക അല്ലങ്കിൽ മൂന്നു മുറുക്ക് വെള്ളം ഇതാണ് പരിപൂർണ്ണമായ രൂപം.


11 നോമ്പ് തുറന്ന ഉടനെ ശേഷമുള്ള ദുആ ചൊല്ലുക

اللهم لك صمت وعلى رزقك أفطرت".

ذهبَ الظَّمأُ وابتلَت العروقُ وثبُتَ الأجرُ إن شاءَ اللهُ".

അർത്ഥം =


അല്ലാഹുവേ നിനക്ക് വേണ്ടി ഞാൻ നോമ്പ് അനുഷ്ഠിച്ചു. നിൻറെ ഭക്ഷണത്തിന്റെ മേൽ ഞാൻ നോമ്പ് തുറക്കുന്നു.

ദാഹം പോയി .ഞരമ്പുകൾ നനഞ്ഞു . അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറച്ചു .


Aslam Kamil Saquafi parappanangadi



 *നോമ്പിന്റെ കറാഹത്തുകൾ*

അദ്ധ്യായം 6


 ചോദ്യം : 32

നോമ്പിന്റെ കറാഹത്തുകൾ

 വിവരിക്കുക

ഉത്തരം:

1.കാരണമില്ലാതെ ഉച്ചക്ക് ശേഷം മിസ് വാക്ക് ചെയ്യുക.

ഉറങ്ങിയത് കൊണ്ടോ മറ്റോ വായ പകർച്ചയായത് കാരണത്താൽ മിസ് വാക്ക് ചെയ്യൽ കറാഹത്തില്ല.

അല്ലാതെ മിസ് വാക്ക് ചെയ്യൽ ഉച്ചക്ക് മുമ്പായിരിക്കണം. ഉച്ചയ്ക്ക് ശേഷം അത് കറാഹത്താണ് .


2 വായയിൽ വെച്ച് വല്ലതും ചവക്കുക .അത് കറാഹത്താണ് .


3 ആവശ്യമില്ലാതെ ഭക്ഷണം രുചി നോക്കൽകറാഹത്ത് ആവുന്നതാണ്.

4 സുഗന്ധം ഉപയോഗിക്കൽ .

5 വെള്ളത്തിൽ മുങ്ങൽ.

6 വായിൽ വെള്ളം കൊപ്ളിക്കുമ്പോഴും  മൂക്കിൽ വെള്ളം കയറ്റി ചീറ്റുമ്പോഴും അമിതമാക്കൽ.


ചോദ്യം :33

നോമ്പനുഷ്ടിച്ചവൻ ഭാര്യയെ ചുമ്പിക്കുന്നതിന്റയും ഇണങ്ങിചേരുന്നതിന്റേയും വിധി എന്ത് ?


ഉത്തരം:

ഫർള് നോമ്പ് അനുഷ്ഠിച്ചവൻ

വികാരം ഇളക്കുന്ന നിലക്ക് ഭാര്യയുമായി ഇണങ്ങിചേരൽ

ഹറാമാവുന്നതാണ്.


സുന്നത്ത് നോമ്പ് അനുഷ്ഠിച്ചവൻ 

മേൽപ്രവർത്തി ചെയ്യൽ

കറാഹത്ത് ആവുന്നു.  


ചോദ്യം :34

നോമ്പുകാരൻ സുറുമ ഇടുന്നതിന്റെ വിധിയെന്ത് ?


ഉത്തരം:

നോമ്പ്കാരൻ സുറുമ ഇടലും

ഹിജാമ ചെയ്യലും കൊമ്പ് വെക്കലും നല്ലതല്ലാത്തതാണ് .


ASLAM KAMIL SAQUAFI 

PARAPPANANGADI


നോമ്പ് മുറിക്കുന്ന കാര്യങ്ങൾ 

അദ്ധ്യായം 7


ചോദ്യം : 37


നോമ്പ് മുറിക്കുന്ന കാര്യങ്ങൾ വിവരിക്കുമോ ?

ഉത്തരം:

നോമ്പ് മുറിക്കുന്ന കാര്യങ്ങൾ

നാലാണ്

1 സംയോഗം ചെയ്യുക

2 സ്കലിപ്പിക്കുക

3 ഉണ്ടാക്കി ചർദിക്കുക

4 തുറക്കപെട്ട ദ്വാരത്തിലൂടെ വല്ല വസ്തുവും പ്രവേശിക്കുക


ചോദ്യം : 38

ഈ കാര്യങ്ങൾ മറന്ന് കൊണ്ട് ചെയ്തൽ നോമ്പ് മുറ്റയുമാ ?

ഉത്തരം:

അറിഞ്ഞ് കൊണ്ടും മനപ്പൂർവവും ഇഷ്ടപ്രകാരവും മേൽ കാര്യങ്ങൾ ഉണ്ടായാൽ മാത്രമേ നോമ്പ് മുറിയുകയുള്ളു.


നോമ്പ് കാരനാണന്ന് മറന്ന് കൊണ്ട് ഈ കാര്യങ്ങൾ ഉണ്ടായാൽ നോമ്പ് മുറിയില്ല.


ചോദ്യം : 39

ഇവ നോമ്പ് മുറിക്കുമെന്ന് അറിവില്ലാത്തവൻ ചെയ്താൽ നോമ്പ് മുറിയുമോ ?

ഉത്തരം:

അറിയാത്തവനെ രണ്ട് വിഭാഗമാക്കാം

ഒന്ന്:അടുത്ത് മുസ്ലിമായത് കൊണ്ടും അല്ലങ്കിൽ മുസ്ലിമീങ്ങളെ തൊട്ട് അകലെ താമസിക്കൽ കൊണ്ടും അറിയാതെയായി വിടുതി ഉള്ളവൻ


രണ്ട്:ഇങ്ങനെ വിടുതി ഇല്ലാത്തവൻ അതായത് മുസ്ലിമീങ്ങൾക്കിടയിൽ താമസിച്ചിട്ടും പഠിക്കാൻ സൗകര്യം ലഭിച്ചിട്ടും പഠിക്കത്തവൻ


ആദ്യ വിഭാഗത്തിൽ പെട്ടവനിൽ നിന്നും മേൽ കാര്യങ്ങൾ ഉണ്ടായാൽ 

അവന്റെ നോമ്പ് മുറിയുകയില്ല.


രണ്ടാം വിഭാഗത്തിൽ പെട്ടവനിൽ നിന്നും മേൽ കാര്യങ്ങൾ ഉണ്ടായാൽ 

അവന്റെ നോമ്പ് മുറിയുന്നതാണ് ,


ചോദ്യം 40

ഒരാളെ നിർബന്ധിപ്പിച്ചു വല്ലതും  ഉള്ളിലേക്ക് ചേർന്നാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

നോമ്പ് മുറിയില്ല.


ചോദ്യം :41

തുറക്കപെട്ട ദ്വാരത്തിന് ഉദാഹരണം പറയാമോ ?

ഉത്തരം:

ചെവി കുഴിയുടെ ഉൾഭാഗം

മുല കണ്ണിയുടെ ഉള്ള് 

പുരുഷന്റെ മൂത്രദ്വാരം

തരിമൂക്കിന്റെ അപ്പുറം

ഇവയിലൂടെ വല്ലതും ചേർന്നാൽ നോമ്പ് മുറിയുന്നതാണ്.


ചോദ്യം :42

മൂക്കിൽ മരുന്ന് ഉറ്റിച്ചാൽ നേമ്പ് മുറിയുമോ ?

ഉത്തരം:

തരിമൂക്കിന്റെ അങ്ങേ തല വിട്ട് കടന്നാൽ നോമ്പ് മുറിയുന്നതാണ്


ചോദ്യം :43

കണ്ണിൽ മരുന്ന് ഉറ്റിച്ചൽ നോമ്പ് മുറിയുമോ ?

ഉത്തരം:

നോമ്പ് മുറിയില്ല.


ചോദ്യം :44

സ്ത്രീയുടെ മുൻ ദ്വാരത്തിലൂടെ വല്ലതും പ്രവേശിച്ചാൽ നോമ്പ് മുറിയുമോ ?

ഉത്തരം: പാതത്തിന്മേൽ ഇരിക്കുന്ന സമയത്ത് വെളിവാക്കുന്നതിന്റെ അപ്പുറത്തേക്ക് വല്ലതും ചേർന്നാൽ നോമ്പ് മുറിയുന്നതാണ്.


ചോദ്യം :45

ഒരു വസ്തു തൊണ്ടയുടെ എവിടെ എത്തിയാലാണ് നോമ്പ് മുറിയൽ ?

ഉത്തരം:

തൊണ്ടയുടെ മധ്യഭാഗം അതായത് അറബിയിലെ ح എന്ന അക്ഷരം മൊഴിയുന്ന സ്ഥലം വിട്ട് കടന്നാൽ നോമ്പ് മുറിയുന്നതാണ് .


ചോദ്യം :46

നിർബന്ധിക്കപെട്ടാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

നോമ്പ് മുറിക്കുന്ന കാര്യത്തിന്റെ മേൽ

നിർബന്ധിക്കപെട്ടാൽ നോമ്പ് മുറിയില്ല.


ചോദ്യം :47

മനോഹരം ചെയ്യുമ്പോഴും മറ്റും വിരൽ ഉള്ളിലേക്ക് ചേർന്നാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

വിരൽ ഉള്ളിലേക്ക് ചേരൽ കൊണ്ട് നോമ്പ് മുറിയുന്നതാണ്.


ചോദ്യം :48

നോമ്പുകാരൻ രാത്രി വിസർജനം ചെയ്യലാണ് നല്ലതെന്ന് കേൾക്കുന്നു ശരിയാണോ ?

ഉത്തരം:

അതാണ് സൂക്ഷ്മത എന്ന് ഖാളി ഹുസൈൻ എന്നവർ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് അത് ഉത്തമമാണ്.

പ്രയാസമുള്ളവൻ രാത്രി വരെ പിന്തിക്കണം എന്നില്ല .


ചോദ്യം :49

കഫം ഇറക്കിയാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

മനപ്പൂർവം കഫം ഇറക്കിയാൽ നോമ്പ് മുറിയുന്നതാണ്.

കഫം ഇറങ്ങി വരുകയും ഉള്ളിലേക്ക് മുൻകടക്കുകയും ചെയ്താൽ നോമ്പ് മുറിയില്ല.


 ചോദ്യം : 50

ഊന് പൊട്ടിയ രക്തം ഇറക്കിയാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

ഊന് പൊട്ടിയ രക്തം ഇറക്കിയാൽ നോമ്പ് മുറിയുന്നതാണ്.


രക്തം വന്നതിന് ശേഷം രക്തം മുഴുവനും തുപ്പിക്കളയുകയും വായ കഴുകുന്നതിന് മുമ്പ് തെളിഞ്ഞ തുപ്പ് നീര് ഇറക്കിയാലും നോമ്പ് മുറിയുന്നതാണ്.

വായ കഴുകിയതിന് ശേഷമേ തുപ്പ് നീര് ഇറക്കാവു.

 

ചോദ്യം 51

പുകവലിച്ചാൽ നോമ്പ് മുറിയുമോ ?

ഉത്തരം

പുകവലിച്ചാൽ നോമ്പ് മുറിയുന്നതാണ് കാരണം പുക തടിയുള്ളതാണ്.


ചോദ്യം : 52

വെറ്റില തിന്നാൽ നോമ്പ് മുറിയുമോ ?

ഉത്തരം.

അതേ വെറ്റിലയുടെ അംശങ്ങൾ ഉള്ളിലേക്ക് ചേർന്നാൽ നോമ്പ് മുറിയുന്നതാണ്.


ചോദ്യം : 53

സ്കലിപ്പിച്ചാൽ എപ്പോഴല്ലാമാണ് നോമ്പ് മുറിയുക ?

ഉത്തരം:

നോമ്പ്കാരൻ സ്വന്തം കൈക കൊണ്ടോ ഭാര്യയുടെ കൈ കൊണ്ടോ തൊട്ടൽ വുളു മുറിയുന്നവരെ മറകൂടാതെ തൊട്ടത് കാരണം സ്കലനമുണ്ടായാലും നോമ്പ് മുറിയുന്നതാണ് (ഫത്ഹുൽ മുഈൻ. 190)


ചോദ്യം : 54

മറയോട് കൂടെ സ്ത്രീയെ ചുമ്പിക്കുകയോ ചേർക്കുകയോ ചെയ്തപ്പോൾ സ്കലനമുണ്ടായാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

മുറിയില്ല. 

പക്ഷെ മനിയ്യ് പുറപ്പെടണമെന്ന് ഉദ്ദേശിച്ചുകൊണ്ടാണ് മേൽ പ്രവർത്തി ചെയ്തപ്പോൾ മനിയ്യ് പുറപ്പെട്ടാൽ നോമ്പ് മുറിയുന്നതാണ് . (ശറഹു ഫത്ഹുൽ മുഈൻ 191 ബാജൂരി)


ചോദ്യം : 55

സ്വപ്നസ്കലനമുണ്ടായാൽ

നോമ്പ് മുറിയുമോ ?

ഉത്തരം:

സ്വപ്നസ്കലനമുണ്ടായാൽ നോമ്പ് മുറിയില്ല.

എന്നാൽ മനപ്പൂർവം സ്കലിപ്പിച്ചാൽ നോമ്പ് മുറിയും.


ചോദ്യം : 56

ചിന്തിക്കുകയോ നോക്കുകയോ ചെയ്തപ്പോൾ സ്കലിച്ചാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

സ്കലിപ്പിക്കണമെന്ന് ഉദ്ധേശമില്ലാതെ നോക്കുകയോ ചിന്തിക്കുകയോ ചെയ്തപ്പോൾ സ്കലിച്ചാൽ നോമ്പ് മുറിയില്ല.


എന്നാൽ

നേക്കുകയോ ചിന്തിക്കുകയോ ചെയ്യുമ്പോൾ

 സ്കലിപ്പിക്കണമെന്ന് ഉദ്ധേശത്തേടെ ചെയ്തതാണങ്കിൽ നോമ്പ് മുറിയുന്നതാണ്. (ഫത്ഹുൽ മുഈൻ വശ്ശറഹു 191 )


ചോദ്യം : 57

മഹ്റമിനേയോ സ്ത്രീയുടെ മുടിയോ തൊട്ടപ്പോൾ സ്കലനമുണ്ടായാൽ നോമ്പ് മുറിയുമോ . ?

ഉത്തരം:

സ്കലനം ഉണ്ടാകണമെന്ന് ഉദ്ദേശിക്കാതെയാണ് തൊട്ടപ്പോൾ സ്കലനമെങ്കിൽ നോമ്പ് മുറിയില്ല .ഉദ്ദേശിച്ചു തൊട്ടപ്പോൾ സ്കലിച്ചാൽ നോമ്പ് മുറിയും


ചോദ്യം : 58

നോമ്പുകാരൻ ഭാര്യയെ വികാരത്തോടു കൂടെ ഇണങ്ങിച്ചേരുന്നതിന്റെ വിധി എന്ത് ?

ഉത്തരം:

ഫർള് നോമ്പുകാരൻ ഭാര്യയെ വികാരത്തോടു കൂടെ ആ വർത്തിച്ചു ഇണങ്ങിച്ചേരൽ ഹറാമാണ്

വികാരത്തെ ഇളക്കുന്ന ചിന്തയും നോട്ടവും അതും ഹറാമാണ്.


ചോദ്യം : 59

മദജലം പുറപ്പെട്ടാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

മദജലം പുറപ്പെട്ടാൽ നോമ്പ് മുറിയില്ല. വികാരത്തിന്റെ തുടക്കത്തിൽ പുറപ്പെടുന്ന ദ്രാവകമാണ മദ് യ്


ചോദ്യം : 60

ചർദിച്ചാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

അവന്റെ പ്രവർത്തി കൂടാതെ ചർദ്ദിച്ചാൽ നോമ്പ് മുറിയില്ല.

ഉണ്ടാക്കി ചർദ്ദിച്ചാൽ നോമ്പ് മുറിയും.

എന്നാൽ ചർദ്ദി മികച്ചു വരികയുംചർദ്ദിച്ചതിൽ നിന്നോ അത് തട്ടിനജസായ തുപ്പ്നീരിൽ നിന്നോ അവൻറെ ഇഷ്ടപ്രകാരം ഉള്ളിലേക്ക് വല്ലതും ചേർന്നാൽ നോമ്പ് മുറിയും.


ചോദ്യം : 61

കഫം പറിച്ചെടുത്തിൽ നോമ്പ്

മുറിയുമോ ?

ഉത്തരം:

കഫംപറിച്ചെടുത്ത് തുപ്പിക്കളഞ്ഞാൽനോമ്പ് മുറിയില്ല.

എന്നാൽ  ഹൽക്കിന്റെ മദ്യം അതായത്  ح എന്ന അറബി അക്ഷരം മൊഴിയുന്ന എത്തിയ കഫം  തുപ്പാൻ സാധിച്ചിട്ടും വിഴുങ്ങി കളഞ്ഞാൽ നോമ്പ് മുറിയും .


ചോദ്യം : 62

ഉള്ളിലേക്ക് കടന്ന ഈച്ചയെ പുറത്തെടുത്താൽ നോമ്പ് മുറിയുമോ ?

ഉത്തരം: അറിയാതെ ഉള്ളിലേക്ക് കടന്ന് ഈച്ചയെ പുറത്തെടുത്താൽ നോമ്പ് മുറിയുന്നതാണ്.

നോമ്പ് മുറിഞ്ഞാലും പ്രയാസമാണെങ്കിൽ പുറത്തെടുക്കൽ അനുവദനീയമാണ്.നോമ്പ് ഖളാഅ് വീട്ടണം എന്ന് മാത്രം (ഫത്ഹുൽ മുഈൻ 191)


ചോദ്യം : 63

മൂലക്കുരു ഉള്ളിലേക്ക് തള്ളിയാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

പുറത്ത് വന്ന മൂലക്കുരു ഉള്ളിലേക്ക് തള്ളിയാൽ നോമ്പ് മുറിയില്ല.

ആവശ്യമെങ്കിൽ വിരൽ ഉപയോഗിച്ചു കൊണ്ടായാലും നോമ്പ് മുറിയില്ല.


ചോദ്യം : 64

തൊണ്ടയിലേക്ക് രുജി ചേർന്നാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

രുജി ചേർന്നാൽ നോമ്പ് മുറിയില്ല.


ചോദ്യം : 65

മൂക്കിലേക്ക് വല്ലതും ഇട്ടാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

തരിമൂക്കിന്റെ അങ്ങേ തല വിട്ട് കടന്നാൽ മാത്രമേ നോമ്പ് മുറിയുകയുള്ളൂ

ഇല്ലങ്കിൽ നോമ്പ് മുറിയില്ല.


ചോദ്യം : 66

തുപ്പ് നീര് ഉള്ളിലേക്ക് ചേർന്നാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

തുപ്പ് നീര് ഉള്ളിലേക്ക് ചേർന്നാൽ നോമ്പ് മുറിയില്ല.

 പക്ഷെ കഫത്തോടോ ഊന് പൊട്ടിയ രക്തത്തോടോ അന്യവസ്തുക്കളോടോ വെറ്റിലയുടെ നീരിനോടൊ ഭക്ഷണവിശിഷ്ടത്തോടോ കലർന്ന തുപ്പ് നീര് ഇറക്കിയാൽ നോമ്പ് മുറിയുന്നതാണ്.


ചോദ്യം : 67

നാവിലൂടെ അല്ലാതെ പുറത്ത്  വന്ന തുപ്പ് നീര് ഇറക്കിയാൽ നോമ്പ് മുറിയുമോ

ഉത്തരം:

നാവിലൂടെ പുറത്തേക്ക് വന്ന തുപ്പ് നീര് ഇറക്കിയാൽ നോമ്പ് മുറിയില്ല.

നാവിലൂടെ അല്ലാതെ പുറത്ത് വന്ന തുപ്പ് നീര്  ഇറക്കിയാൽ നോമ്പ് മുറിയുന്നതാണ്.


ചോദ്യം 68

ചുണ്ടിന്റെ പുറത്തേക്ക് വന്ന തുപ്പ് നീര് ഇറക്കിയാൽ നോമ്പ് മുറിയുമോ?

ഉത്തരം: നോമ്പ് മുറിയുന്നതാണ് :


ചോദ്യം: 69

തയ്യിൽ കാരന്റെയും മറ്റും നൂലിലൂടെ പുറത്ത് വന്ന തുപ്പ് നീര് ഇറക്കിയാൽ നോമ്പ് മുറിയുമോ ?


ഉത്തരം:

നൂൽ വായയിൽ ഇട്ട് തെറിക്കുന്ന തുപ്പ് നീരോടെ പുറത്തെടുത്ത് വീണ്ടും വായയിൽ ഇട്ടാൽ നോമ്പ് മുറിയുന്നതാണ്.

വിട്ട് പിരിയുന്നതുപ്പ് നീര് ഇല്ലങ്കിൽ നോമ്പ് മുറിയില്ല.


അപ്രകാരം നൂലിലെ ചായം ഇറക്കിയാലും നോമ്പ് മുറിയുന്നതാണ്.


ചോദ്യം : 70

പല്ലിനിടയിൽ കുടുങ്ങിയ ഭക്ഷണാവശിഷ്ടം ഇറക്കിയാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

മനപ്പൂർവം ഇറക്കിയാൽ നോമ്പ് മുറിയുന്നതാണ് .


എന്നാൽ വേർതിരിച്ച് തുപ്പാൻ അശക്തമായ നിലക്ക് അവശിഷ്ടത്തേടെ തുപ്പ് നീര് ഇറങ്ങി പോയാൽ നോമ്പ് മുറിയില്ല.


ചോദ്യം : 71

വായിൽ വെള്ളം കൊപ്ളിച്ചതിന് ശേഷമുള്ള  അവശിഷ്ടം ഇറക്കിയാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

അത് തുപ്പിക്കളയാൻ സാധിക്കുമെങ്കിലും

നോമ്പ് മുറിയില്ല.


ചോദ്യം : 72

കുളിക്കുമ്പോൾ ഉള്ളിലേക്ക് വെള്ളം മുൻ കടന്നാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

സുന്നത്തോ ഫർളോ കുളിക്കുമ്പോൾ ഉള്ളിലേക്ക് വെള്ളം മുൻ കടന്നാൽ

നോമ്പ് മുറിയില്ല.

 ജുമുഅയുടെയും പെരുന്നാളിന്റെയും കുളികൾ സുന്നത്ത് കുളിക്ക് ഉദാഹരണമാണ് . 


എന്നാൽ സുന്നത്തും ഫർളും അല്ലാത്ത കുളിയിൽ ഉദാഹരണത്തിന് തണുപ്പിനു വേണ്ടിയോ  വൃത്തിക്ക് വേണ്ടി യോ ഉള്ള കുളിയിൽ ഉള്ളിലേക്ക് വെള്ളം ചേർന്നാൽ നോമ്പ് ബാത്തിലാകുന്നതാണ്.


ചോദ്യം : 73

മുങ്ങി കുളിച്ചാൽ നോമ്പ് നഷ്ടപ്പെടുമോ?

ഉത്തരം:

 മുങ്ങി കുളിക്കുമ്പോൾ ഉള്ളിലേക്ക് വെള്ളം ചേർന്നാലും നോമ്പ് നഷ്ടപ്പെടും.


ചോദ്യം : 74

വായിൽ വെള്ളം കുപ്പിളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറ്റുമ്പോഴും ഉള്ളിലേക്ക് വെള്ളം മുൻകടന്നു പോയാൽ നോമ്പു മുറിയുമോ ?


ഉത്തരം:

വുളു എടുക്കുമ്പോൾ 

വായിൽ വെള്ളം കുപ്പിളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറ്റുമ്പോഴും ഉള്ളിലേക്ക് വെള്ളം മുൻകടന്നു പോയാൽ

നോമ്പ് മുറിയുകയില്ല.

എന്നാൽ നോമ്പ് കാരൻ വായിൽ വെള്ളം കുപ്പിളിക്കുമ്പോഴും മൂക്കിൽ വെള്ളം കയറ്റുമ്പോഴും അമിതമാക്കൽ സുന്നത്തില്ല കറാഹത്താണ് . അമിതമാക്കിയത് കാരണമായിട്ട് ഉള്ളിലേക്ക് വെള്ളം കടന്നുപോയാൽ  നോമ്പ് മുറിയുന്നതാണ്.

 മൂന്ന് തവണയേക്കാൾ കൂടുതൽ -അതായത് നാലാം തവണ - കുപ്പിളിച്ചപ്പോൾ വെള്ളം ചേർന്നാൽ നോമ്പ് മുറിയും.


ചോദ്യം : 75

 ഈച്ച പൊടി പുക

എന്നിവ ഉള്ളിൽ ചേർന്നാൽ നോമ്പ് മുറിയുമോ ?


ഉത്തരം:

ഉദ്ദേശപ്രകാരം അല്ലാതെ ഈച്ചയോ പൊടിയോ പുകയോ ഉള്ളിലേക്ക് ചേർന്നാൽ നോമ്പ് മുറിയില്ല.

എന്നാൽ ചേരണമെന്ന് ഉദ്ദേശത്തോടുകൂടിയാണെങ്കിൽ നോമ്പു മുറിയുന്നതാണ്.


ചോദ്യം : 76

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സുബ്ഹി വെളിവായാൽ എന്ത് ചെയ്യണം

ഉത്തരം:

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സുബ്ഹി വെളിവായാൽ വായിൽ ഉള്ള ഭക്ഷണം വേഗത്തിൽ തുപ്പിക്കളയേണ്ടതാണ് എങ്കിൽ നോമ്പ് സഹീഹ് ആകും 


അപ്രകാരമാണ് ഭാര്യയുമായി സംയോഗത്തിൽ ഏർപ്പെട്ട സമയത്ത് സുബ്ഹി വെളിവായാൽ വേഗം ഊരി കളയണം എങ്കിൽ ആ നോമ്പ് സഹീഹ് ആകുന്നതാണ്.


ചോദ്യം : 77

സ്വുബ്ഹി ആയോ അസ്തമിച്ചോ എന്നതിൽ എന്താണ് അവലംഭിക്കേണ്ടത്


ഉത്തരം:

ഈ വിശയത്തിൽ അവലംഭിക്കേണ്ടത് അവന്റെ ഉറപ്പിന്റെയോ ഭാവനയുടെ മേലിലുമാണ്.

സ്വുബ്ഹി ആയിട്ടില്ല എന്ന ഭാവനയുണ്ടങ്കിൽ ഭക്ഷണം കഴിക്കാവുന്നതാണ്.

അസ്തമിച്ചു എന്ന ഭാവനയുണ്ടങ്കിൽ നോമ്പ് തുറക്കാവുന്നതാണ്.


ചോദ്യം : 78

ഒരാൾ പ്രഭാതത്തിൽ രാത്രിയാണന്ന ഭാവനയിയോ വൈകുന്നേരം അസ്തമിച്ചു എന്ന ഭാവനയിൽ ഭക്ഷിക്കുകയും പിന്നീട് ഭക്ഷിച്ചത് പകലായിരുന്നു എന്ന് ഭോധ്യപ്പെടുകയും ചെയ്താൽ അവന്റെ നോമ്പ് സ്വീകാര്യമാണോ?


ഉത്തരം:

 നോമ്പ് നഷ്ടപ്പെടുന്നതാണ് .

അവൻ അത് ഖളാ വീട്ടൽ നിർബന്ധമാണ് -


ചോദ്യം : 79

പകലാണോ രാത്രിയാണോ എന്ന സംശയത്തോടെ ഭക്ഷിക്കുന്നതിന്റെ വിധി എന്ത് ?

ഉത്തരം:

പകലിന്റെ അവസാനം 

പകലാണോ രാത്രിയാണോ എന്ന സംശയത്തോടെ ഭക്ഷിക്കുന്നത് ഹറാമാണ്.

പകലിന്റെ ആദ്യമാണങ്കിൽ കറാഹത്താണ് .


ചേദ്യം : 80

ഇഞ്ചിക്ഷൻ അടിച്ചാൽ നേമ്പ് മുറിയുമോ ?


ഉത്തരം:

രക്തം എടുക്കാൻ വേണ്ടി യോ മരുേന്നാ രക്തമോ കയറ്റാൻ വേണ്ടിയോ

ഞരമ്പിലേക്ക് ഇഞ്ചിക്ഷൻ അടിച്ചാൽ നേമ്പ് മുറിയുന്നതാണ്.

മാംസത്തിലേക്ക് ഇഞ്ചിക്ഷൻ അടിച്ചാൽ നോമ്പ് മുറിയില്ല.


ചോദ്യം : 81

വയറ്റിലേക്ക് കമ്പിയോ കത്തിയോ കയറ്റിയാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

ഉള്ളിലേക്ക് ഇറങ്ങിയാൽ നോമ്പ് മുറിയുന്നതാണ്.


Aslam Kamil Saquafi parappanangadi




*നോമ്പ് ഒഴിവാക്കൽ നിർബന്ധമുള്ള സ്ഥലങ്ങൾ*

അദ്ധ്യായം :7

 

ചോദ്യം :82

നോമ്പ് ഒഴിവാക്കൽ നിർബന്ധമുള്ള സ്ഥലങ്ങൾ ഏതല്ലാം ?


ഉത്തരം:

1നോമ്പനുഷ്ടിച്ചാൽ

രോഗം കാരണമോ വിശപ്പ് കാരണമോ ദാഹം കാരണമോ സ്വന്തം ശരീരം മരണം സംഭവിക്കുമോ എന്ന് ഭയക്കുക .


2 സ്വന്തം അവയവം നശിക്കുമോ എന്ന് ഭയക്കുക .


3 അവയവത്തിന്റെ ഉപകാരം നശിക്കുമോ എന്ന് ഭയക്കുക .


4 ഭഹുമാനമുള്ള ജീവിയെ രക്ഷപ്പെടുത്തുക.


5 ഗർഭിണിയും മുലയൂട്ടുന്നവളും കുട്ടിയുടെ മേൽ ഭയക്കുക .


ചോദ്യം : 83

മുസ്ലിമായനിസ്കരിക്കാത്ത വന്ന് അപകടം വരുമെന്ന് ഭയന്നാൽ നോമ്പ് ഉപേക്ഷിക്കാമോ?


ഉത്തരം:

ഇല്ല .അവൻ  ബഹുമാനിക്കപെടേണ്ടവനല്ല.


ചോദ്യം : 84

നായക്ക് അപകടം വരുമെന്ന് ഭയന്നാൽ നോമ്പ് ഉപേക്ഷിക്കാമോ?

ഉത്തരം:

ഉപദ്രവിക്കാത്ത നായക്ക്

അപകടം വരുമെന്ന് ഭയന്നാൽ രക്ഷപെടുത്താൻ വേണ്ടി നോമ്പ് ഉപേക്ഷിക്കേണ്ടി വന്നാൽ  

നോമ്പ് ഉപേക്ഷിക്കേണ്ടതാണ്.


ചോദ്യം : 85

നോമ്പ് ഉപേക്ഷിക്കൽ അനുവദനീയമായ സ്ഥലങ്ങൾ ഏതല്ലാം ?


ഉത്തരം:

മരണം ഭയപ്പെടാത്ത അപകടമുണ്ടാക്കുന്ന രോഗം.


ഹലാലായ ദീർഘമായ യാത്ര .

സമ്പത്തിനെരക്ഷപെടുത്താൻ വേണ്ടി .


ചോദ്യം : 86

യാത്രക്കാർക്ക് നോമ്പ് അനുഷ്ടിക്കലാണോ ഉപേക്ഷിക്കലാണോ നല്ലത്?

ഉത്തരം:

യാത്രക്കാർക്ക് നോമ്പ് ഉപേക്ഷിക്കൽ അനുവദനീയമാണങ്കിലും

ബുദ്ധിമുട്ടില്ലങ്കിൽ യാത്രക്കാർക്ക് നോമ്പ് അനുഷ്ടിക്കലാണ് ഉത്തമം


എന്നാൽ ബുദ്ധിമുട്ടിനെ ഭയന്നാൽ നോമ്പ് ഉപേക്ഷിക്കലാണ് നല്ലത്.


ചോദ്യം : 87

രോഗി രാത്രി നിയ്യത്ത് വെക്കേണ്ടതുണ്ടോ ?

ഉത്തരം:

മുഴുസമയവും ഉൾകൊള്ളിക്കുന്ന രോഗമാണങ്കിൽ  രാത്രി നിയ്യത്ത് വെക്കേണ്ടതില്ല :


ചോദ്യം : 88

സ്വുബ്ഹിക്ക് മുമ്പ് രോഗമില്ല

ശേഷം രോഗം വരുന്നു എങ്കിൽ രാത്രി നിയ്യത്ത്   ഉപേക്ഷിക്കാമോ?

ഉത്തരം:

ഇല്ല . രാത്രി നിയ്യത്ത് വെച്ച് നോമ്പനുഷ്ടിച്ച് രോഗം വരുമ്പോൾ നോമ്പ് ഉപേക്ഷിക്കാവുന്നതാണ്.


ചോദ്യം : 89

ജോലിക്ക് പോവുന്നവർ നോമ്പ് ഉപേക്ഷിക്കാമോ?

ഉത്തരം:

ജോലിക്ക് പോവുന്നവർ രാത്രി നിയ്യത്ത് വെച്ച് നോമ്പനുഷ്ടിക്കേണ്ടതാണ്

ജോലി ചെയ്തു നോമ്പ് പൂർത്തിയാക്കാൻ കഴിയാത്ത പ്രയാസം വന്നാൽ നോമ്പ് മുറിക്കാവുന്നതാണ്

പിന്നീട് അടുത്ത റമളാനിന് മുമ്പ് ഖളാഅ് വീട്ടുകയും ചെയ്യൽ നിർബന്ധമാണ്.


ഇങ്ങനെ തൊഴിലാളിക്ക് നോമ്പ് മുറിക്കൽ അനുവദനീയമാവുന്നത് 

പകലിൽ ജോലിക്ക് പോയിട്ടില്ലങ്കിൽ അവന്റെ സമ്പത്ത് നശിക്കുമെന്നോ കുറയുമെന്നോ ഭയക്കുകയോ അവനും അവന്റെ ആശ്രിതർക്കും ചിലവിന്ന് അത്യാവശ്യമാവുകയും ചെയ്താലാണ്.


Aslam Kamil Saquafi parappanangadi



*നോമ്പ് നഷ്ടപെടുത്തിയാൽ കഫ്ഫാറത്ത് *

അദ്ധ്യായം :8


ചോദ്യം : 90

ആരുടെ മേലിലാണ് കഫ്ഫാറത്ത് ?

ഉത്തരം:

നോമ്പിന്റെ കാരണത്തിന് വേണ്ടി കുറ്റ കൃത്യം ചെയ്തു സംയോഗം ചെയ്ത് കൊണ്ട് റമദാൻ നോമ്പ് ഇഷ്ടപ്രകാരവും അറിഞ്ഞു കൊണ്ടും മനപ്പൂർവവും നഷ്ടപ്പെടുത്തിയവനാണ് കഫ്ഫാറത്ത് നിർബന്ധമാവുക.


ചോദ്യം : 91

എന്താണ് കഫ്ഫാറത്ത് ?

ഉത്തരം:

കഫ്ഫാറത്ത് എന്നാൽ പ്രാശ്ചിത്തമായി ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുക അശക്തനായാൽ രണ്ട് മാസം തുടർച്ചയായി നോമ്പനുഷ്ടിക്കുക

അശക്തനായാൽ അറുപത് മിസ്കീൻമാർക്ക് ഒരു മുദ്ദ് (800 മില്ലി ലിറ്റർ) വിതം ഭക്ഷണം നൽകുക


ചോദ്യം : 92

റമളാൻ  അല്ലാത്ത നോമ്പ് നഷ്ടപെടുത്തിയാൽ കഫ്ഫാറത്ത് ഉണ്ടോ ?

ഉത്തരം:

ഇല്ല .റമളാൻ   നോമ്പ് നഷ്ടപെടുത്തിയാൽ മാത്രമേ കഫ്ഫാറത്ത്  ഉള്ളു .


ചോദ്യം : 93

നോമ്പ് ഉപേക്ഷിക്കാൻ പറ്റുന്ന രോഗിയും യാത്രക്കാരനും സംയോഗം കൊണ്ട് നോമ്പ് മുറിച്ചാൽ കഫ്ഫാറത്തുണ്ടോ ?

ഉത്തരം:  

ഇല്ല കഫ്ഫാറത്തില്ല. അവൻ സംയോഗം കൊണ്ട് കുറ്റം ചെയ്യുന്നില്ല.


ചോദ്യം : 94

വെഭിചാരം കൊണ്ട് നോമ്പ് മുറിച്ചവന്ന് കഫ്ഫാറത്തുണ്ടോ ?

ഉത്തരം:

ഇല്ല കഫ്ഫാറത്തില്ല.


ചോദ്യം : 95

സംയോഗം ചെയ്തതിന് ശേഷം ബ്രാന്താവുകയോ മരണപ്പെടുകയോ ചെയ്താൽ കഫ്ഫാറത്തുണ്ടോ ?


ഉത്തരം:

ഇല്ല . കഫ്ഫാറത്തില്ല. 

കാരണം  കഫ്ഫാറത്ത് നിർബന്ധമാൻ പകൽ മുഴുവനും നോമ്പിന്ന് അർഹതയുള്ളവനാവണം എന്ന നിബന്ധനയുണ്ട് .

മരണം കൊണ്ടും ബ്രാന്ത് കൊണ്ടും നോമ്പിനുള്ള അർഹത നഷ്ടപ്പെട്ടു.


ചോദ്യം : 96

ഒന്നിൽ കൂടുതൽ നോമ്പുകൾ

ഇങ്ങനെ നഷ്ടപ്പെടുത്തിയാലുള്ള വിധി എന്ത്?


ഉത്തരം:

കഫ്ഫാറത്തുകളുടെ എണ്ണം വർധിക്കുന്നതാണ്.

ചോദ്യം :

അറുപത് മിസ്കീൻ മാർക്ക് എന്താണ് നൽകേണ്ടത് ?

ഉത്തരം

നാട്ടിലെ മികച്ച ധാന്യം ഒരോ മിസ്കീനിനും ഒരു മുദ്ദ് വീതം നൽകണം


ചോദ്യം : 97

ഒരാൾക്ക് അറുപത് മുദ്ദ് നൽകിയാൽ മതിയാവുമോ?

ഉത്തരം

മതിയാവില്ല.

ഒരോ മിസ്കീനിനും ഒരു മുദ്ദ് വീതം നൽകണം

ചോദ്യം : 98

സംയോഗം ചെയ്യപ്പെട്ട സ്ത്രീക്ക് കഫ്ഫാറത്തുണ്ടോ ?


ഉത്തരം:

സ്ത്രീക്ക് കഫ്ഫാറത്ത് ഇല്ല . പുരുഷന് മാത്രമേ കഫ്ഫാറത്ത് നിർബന്ധമുള്ളു.


ചോദ്യം : 99

കഫ്ഫാറത്തിന് നിയ്യത്ത് വേണ്ടതുണ്ടോ ?

ഉത്തരം:

അതെ . അടിമയെ മോചിപ്പിക്കുമ്പോഴും നോമ്പനുഷ്ടിക്കുമ്പോഴും മുദ്ദ് കൾ നൽകുമ്പോഴും നിയ്യത്ത് വെച്ച് നൽകേണ്ടേതാണ്. നിയ്യത്ത് വെച്ചില്ലങ്കിൽ കഫ്ഫാറത്ത് സ്വഹീഹാവില്ല.


ASLAM Kamil Saquafi parappanangadi


*നോമ്പ് നഷ്ടപ്പെടുത്തൽ*


ചോദ്യം 100


*കാരണമില്ലാതെ റമളാനിലെ നോമ്പ് നഷ്ടപ്പെടുത്തിയാൽ വിധി എന്ത് ?*


ഉത്തരം.

റമളാനിലെ നോമ്പ്

രോഗം പോലെ യുള്ള കാരണമില്ലാതെ  നഷ്ടപ്പെടുത്തൽ  കടുത്ത ഹറാമാണ്.


അങ്ങനെ കാരണമില്ലാതെ നഷ്ടപ്പെടുത്തിയാൽ  വേകം ഖളാ വീട്ടൽ നിർബന്ധമാണ്.

അടുത്ത റമളാൻ വരെ പിന്തിക്കാൻ പാടില്ല.

ശവ്വാൽ ആദ്യത്തിൽ തന്നെ ( പെരുന്നാൾ കഴിഞ്ഞാൽ )

 ഖളാ വീട്ടൽ നിർബന്തമാണ് - ഓരോ ദിവസവും പിന്തിക്കുന്നത് ഹറാമാണ്.


ചോദ്യം : 101

*കാരണത്താൽ നോമ്പ് നഷ്ടപെടുത്തിയതെങ്കിൽ വിധി എന്ത് ?*


ഉത്തരം:

രോഗം പോലെയുള്ള കാരണത്തിന് വേണ്ടിയാണ് 

റമളാൻ നോമ്പ് നഷ്ടപെടുത്തിയതെങ്കിൽ അടുത്ത റമളാനിന് മുമ്പായി ഖളാ വീട്ടൽ നിർബന്ധമാണ്.


നോമ്പ് നോൽക്കാൻ സാധിക്കാത്ത കാരണമില്ലാതെ അടുത്ത റമളാനിനേക്കാൾ പിന്തിക്കൽ ഹറാമാണ്.

അങ്ങനെ പിന്തിച്ചാൽ ഒരു നോമ്പിന് ഒരു മുദ്ധ് (800 മില്ലി ലിറ്റർ ) അരിയോ ഗോതമ്പോ  സാധുക്കൾക്ക് നിയ്യത്ത് ചെയ്ത് നൽകണം

നോമ്പിന്റെ എണ്ണം അനുസരിച്ച് മുദ്ദ്കളുടെ എണ്ണവും വർദ്ധിക്കും

വർഷങ്ങളോളം കഴിഞ്ഞിട്ടുണ്ടെങ്കിൽ ഓരോ വർഷത്തിനും ഓരോ നോമ്പിന് ഓരോ മുദ്ദ് വീതം വർദ്ധിപ്പിക്കണം

 നോമ്പ് ഖളാ വീട്ടുകയും ചെയ്യണം.


ചോദ്യം 102

*ഖളാഅ് വീട്ടാതെ മരണപ്പെട്ടാൽ എന്താണ് ചെയ്യുക ?*


 റമസാൻ നേമ്പ് ഖളാഅ് വീട്ടാനുള്ളവൻ പിന്തിക്കാനുള്ള കാരണമാ ന്നുമില്ലാതെ പിന്തിച്ചവൻ അടുത്ത റമസാൻ വരെ പിന്തിക്കുകയും നോമ്പ് ഖളാഅ് വീട്ടാതെ മരണപ്പെടുകയും ചെയ്താൽ അവൻ കുറ്റക്കാരൻ ആകുന്നതാണ്. അവൻറെ അനന്തര സ്വത്തിൽ നിന്നും അനന്തരവകാശികൾ ഓരോ നോമ്പിനും രണ്ടു മുദ്ദ് വീതം നൽകേണ്ടിവരും.

 ഒന്ന് നോമ്പ് നഷ്ടപ്പെടുത്തിയതിന്ന് മറ്റൊന്ന് റമസാൻ വരെ പിന്തിച്ചതിനും .


ഇനി നോമ്പ് നോൽക്കാൻ കഴിയാത്ത കാരണത്തിനു വേണ്ടിയാണ് പിന്തിച്ചെതെങ്കിൽ അപ്പോൾ കുറ്റമില്ല നഷ്ടപ്പെടുത്തിയതിന് ഒരു മുദ്ദ് മാത്രമേ നിർബന്ധമാകൂ


കാരണം എന്നാൽ നോമ്പ് അനുഷ്ഠിക്കാൻ സാധിക്കാത്ത  വിധത്തിലുള്ള രോഗങ്ങൾ പോലെയാണ്


ചോദ്യം. 103


*നേർച്ച നോമ്പും കഫ്ഫാറത്തും നഷ്ടപെടുത്തിയാൽ എന്താണ് വിധി ?*


റമദാനിലെ നോമ്പ് പോലെ തന്നെയാണ് നേർച്ച നോമ്പുകളും കഫാറത്തിൻറെ നോമ്പുകളും . കാരണമില്ലാതെ

 നഷ്ടപ്പെട്ടാൽ വേഗം ഖളാ വീട്ടണം . കാരണത്തോടെ നഷ്ടപ്പെട്ടാൽ സാവകാശം കളാ വീട്ടിയാൽ മതി.

ഇവ രണ്ടിലും പിന്തിച്ചതിന് മുദ്ദ് നൽകേണ്ടതില്ല.


ചോദ്യം : 104

*നോമ്പ് കാരണത്തോടെ നഷ്ടപ്പെടുകയും  വീട്ടാൻ സാധിക്കാതിരിക്കുകയും ചെയ്താൽ എന്താണ് വിധി ?*

ഉത്തരം:

റമദാനിലേയോ അല്ലാത്തതോ ആയ നിർബന്ധ നോമ്പ് രോഗം പോലെയുള്ള കാരണത്തോട് നഷ്ടപ്പെടുകയും

രോഗമോ മറ്റോ കാരണമായി

ഖളാ വീട്ടാൻ സാധിക്കാതെ

മരണപ്പെടുകയും ചെയ്താൽ കുറ്റവും ഇല്ല മുദ്ദും വേണ്ട.


ചോദ്യം : 105

രോഗം കാരണമായോ പ്രായാധിക്യം കൊണ്ടോ നോമ്പനുഷ്ഠിക്കാൻ കഴിയാത്തവന്റെയും  വിധി എന്ത് ?


ഉത്തരം. 

മാറും എന്ന് പ്രതീക്ഷയില്ലാത്ത രോഗം കാരണമായോ

പ്രായാധിക്യം കാരണമായോ  നോമ്പനുഷ്ഠിക്കാൻ അശക്തനായവൻ നോമ്പ് അനുഷ്ടിക്കേണ്ടതില്ല.

അവൻ ഓരോ നോമ്പിനും

ഓരോ   മുദ്ദ് വീധം സാധുക്കൾക്ക് നൽകേണ്ടതാണ് .


ചോദ്യം : 106

മുദ്ദിന് പകരം ക്യാഷ് നൽകിയാൽ മതിയാവുമോ?

ഉത്തരം: മതിയാവില്ല.

അരി പോലെയുള്ള ധാന്യം തന്നെ നൽക്കണം.


ചോദ്യം : 107

ആർക്കാണ് നൽകേണ്ടത് ?

ഉത്തരം:

ഫഖീർ മിസ്കീനിന് നൽകണം


ചോദ്യം : 108


ഗർഭിണി നോമ്പ് ഉപേക്ഷിച്ചാൽ വിധി ? 


ഉത്തരം: 109

ഗർഭിണിയോ മുല കൊടുക്കുന്ന സ്ത്രീയോ കുട്ടിയുടെ മേൽ ഭയം ക്കാരണമായി നോമ്പ് ഒഴിവാക്കിയാൽ ഓരോ നോമ്പിനും ഓരോ മുദ്ദ് നൽകുകയും ഖളാ വീട്ടുകയും ചെയ്യണം


സ്വന്തം ശരീരത്തിന് മേൽ ഭയം കാരണമായിട്ടാണ് നോമ്പ് ഒഴിവാക്കിയതെങ്കിൽ  മുദ്ദ് നൽകേണ്ടതില്ല. ഖളാ വീട്ടൽ  നിർബന്ധമാണ്.


കുട്ടിയുടെ മേലിലും സ്വന്തത്തിന്റെ മേലിലും രണ്ടും കൂടിയുള്ള ഭയം കാരണമായിട്ടാണ് നോമ്പ് ഉപേക്ഷിക്കുന്നതെങ്കിലും ഖളാ വീട്ടിയാൽ മതി മുദ്ദ് നിർബന്ധമില്ല.


ചേദ്യം : 110

മുദ്ദ് കൊടുക്കേണ്ട സ്ഥലത്ത് മുദ്ദ് ന് പകരം ക്യാഷ് കൊടുത്താൽ മതിയാവുമോ?


ഉത്തരം:

മതിയാവുകയോ വീടുകയോ ഇല്ല. മുദ്ദ് തന്നെ നൽകണം


ചോദ്യം : 111


ഏഴ് വയസായ

കുട്ടികളുടെ മേലിൽ നോമ്പ് നിർബന്ധമുണ്ടോ ?

ഉത്തരം:

കുട്ടികളുടെ മേലിൽ പ്രായപൂർത്തിയാവുന്നത് വരെ നോമ്പ് നിർബന്ധമില്ല. അവർക്ക് ഖളാ വീട്ടിലും നിർബന്ധമില്ല.

എങ്കിലും ഏഴ് വയസ്സ് എത്തിയാൽ കഴിയുന്നവർ ആണെങ്കിൽ നോമ്പു കൊണ്ട്

കൽപ്പിക്കൽ മാതാപിതാക്കളുടെ മേലിലും രക്ഷിതാക്കളുടെ മേലിലും നിർബന്ധമാണ്.

പത്ത് വയസ്സ് എത്തിയാൽ നോമ്പ് അനുഷ്ഠിക്കാൻ കഴിയുന്ന കുട്ടികൾ അനുഷ്ഠിക്കുന്നില്ലെങ്കിൽ ശിക്ഷിക്കേണ്ടി വന്നാൽ ശിക്ഷിക്കേണ്ടതാണ്

നോമ്പുപോലെ തന്നെയാണ് മറ്റു ഇസ്ലാമിൻറെ വിധികളും ഏഴ് വയസായി കഴിഞ്ഞാൽ അവരെ ചെയ്യിപ്പിക്കൽ മാതാപിതാക്കളുടെ മേലിലും കൈകാര്യകർത്താക്കളുടെ മേലും കടമയാണ്.


Aslam Kamil Saquafi parappanangadi


*നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ*


ചോദ്യം 112


*നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ ആരല്ലാം ?


1.ഒരു കാരണവുമില്ലാതെ നോമ്പ് ഉപേക്ഷിച്ചവൻ . അവൻ എനിക്ക് നോമ്പില്ലല്ലോ എന്ന് കരുതി  നോമ്പ് മുറിയുന്ന കാര്യങ്ങൾ ചെയ്യലും ഭക്ഷണം കഴിക്കലും എല്ലാം ഹറാമാകുന്നതാണ്.  നോമ്പുകാരനെ പോലെ പിടിച്ചു നിൽക്കൽ നിർബന്ധമാണ്. ആ നോമ്പ് ഖളാ വീട്ടുകയും ചെയ്യണം.


2: പിഴച്ചുകൊണ്ട് നോമ്പ് ഒഴിവാക്കിയവനും ഇപ്രകാരമാണ്.


A. അതായത് നോമ്പിന്റെ നിയ്യത്ത് മറന്നു നേരം പുലർന്നവൻ

B.രാത്രിയാണെന്ന് കരുതി പകലിൽ ഭക്ഷണം കഴിച്ചവൻ

c.മഗ്രിബിന് സമയമായി എന്ന് കരുതി പകലിൽ ഭക്ഷണം കഴിച്ചവൻ

C.സംശയദിവസം അതായത് റംസാൻ 29ന് നോമ്പ് ഉപേക്ഷിച്ചു പിന്നീട് റംസാൻ ആയിരുന്നു എന്ന് ബോധ്യപ്പെട്ടവൻ


ഇങ്ങനെയുള്ള ഘട്ടങ്ങളിലെല്ലാം നോമ്പുകാരനെ പോലെ പിടിച്ചു നിൽക്കൽ നിർബന്ധമാണ് നോമ്പുകാരൻ ഉപേക്ഷിക്കുന്നതെല്ലാം അവനും ഉപേക്ഷിക്കേണ്ടതാണ് .ഭക്ഷണം കഴിക്കാനോ ഒരു കഫം പോലും ഇറക്കാനോ പാടില്ല അതെല്ലാം ഹറാമാകുന്നതാണ്.


ചോദ്യം 113


നോമ്പില്ലങ്കിലും നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കാൻ സുന്നത്തുള്ളവർ ആരല്ലാം ?


1. റമദാൻ മാസം പകലിൽ  ഇസ്ലാമിലേക്ക് വന്നവൻ

2. ബോധക്ഷയം ആയവൻ റമദാനിലെ പകലിൽ ബോധം തെളിഞ്ഞാൽ

3. രോഗം കാരണമോ യാത്ര കാരണമോ ആർത്തവം കാരണമോ നോമ്പ് ഉപേക്ഷിക്കുകയും റമദാനിലെ പകലിൽ യാത്ര അവസാനിക്കുകയോ രോഗം സുഖപ്പെടുയോ ആർത്തവം നിൽക്കുകയോ ചെയ്തവൻ 


ഉത്തരം ഘട്ടങ്ങളിലെല്ലാം നോമ്പുകാരനെ പോലെ റമദാനിൽ നോമ്പ് അനുഷ്ഠിച്ചവനെ പോലെ നോമ്പു മുറിയുന്ന എല്ലാ  കാര്യങ്ങളും ഉപേക്ഷിച്ചുകൊണ്ട് പിടിച്ചു നിൽക്കൽ സുന്നത്താണ് .


ചോദ്യം 1 14

*രോഗമുള്ളവർ നോമ്പനുഷ്ഠിച്ചു പിന്നീട് പകലിൽ രോഗം മാറിയാൽ നോമ്പ് ഉപേക്ഷിക്കാമോ?*


ഉത്തരം:

ഒരാൾ കാരണമുണ്ടെങ്കിലും റമളാൻ നോമ്പ് അനുഷ്ഠിക്കുകയും നോമ്പ് കാരനായിരിക്കെ ആ കാരണം നീങ്ങുകയും ചെയ്താൽ നോമ്പ് പൂർത്തിയക്കൽ നിർബന്ധമാണ്.


ഉദാഹരണത്തിന് രോഗമുണ്ടങ്കിലും നോമ്പ് അനുഷ്ടിച്ചു ഉച്ചയായപ്പോൾ രോഗം മാറി എന്നാൽ നോമ്പ് പൂർത്തിയാക്കൽ നിർബന്ധമാണ്


Aslam Kamil Saquafi parappanangadi


Friday, February 21, 2025

ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ.

 ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ.


ജമാഅത്തിന് സകാത്തിൻ്റെ ധനം അവകാശികൾക്ക് നൽകുന്നതിന് പകരം ഓട്ടോറിക്ഷ പോലുള്ള വസ്തുക്കൾ വാങ്ങി നൽകുന്ന പതിവുണ്ട്.


അവകാശികൾക്ക് അർഹതപ്പെട്ട ധനം നൽകുന്നതിന് പകരം സംഘടന തീരുമാനിക്കുന്ന രൂപത്തിൽ സക്കാത്ത് വിതരണം ചെയ്യുന്നു. 

ഇതിനു മതപരമായ അനുമതിയുണ്ടോ എന്ന് പരിശോധിക്കാം.

പാവപ്പെട്ടവന് അവകാശപ്പെട്ട സമ്പത്തിൽ ഇവർ എങ്ങനെയാണ് ഇടപാട് നടത്തുക എന്ന് ചിന്തിച്ചാൽ തന്നെ ഇതിൻ്റെ ഉത്തരം ലഭിക്കും.


ഈ ലക്കം പ്രബോധനത്തിൽ ഇമാം നവവി (റ) യെ ഉദ്ധരിച്ച് സകാത്തിൻ്റെ അവകാശികൾക്ക് അവശ്യവസ്തുക്കൾ(വാഹനം നൽകൽ, വീടുണ്ടാക്കി നൽകൽ പോലെ) നൽകുകയാണ് നല്ലത് എന്ന് വരുത്തുന്ന രൂപത്തിൽ ഇല്യാസ് മൗലവി ലേഖനം എഴുതിയിട്ടുണ്ട്.

അവർ ചെയ്യുന്ന രീതിയും അതാണ്.


ഷാഫി മദ്ഹബിലെ ഗ്രന്ഥങ്ങൾ തെളിവിനു കൊണ്ടുവന്ന ഇല്യാസ് മൗലവിയോട് ഷാഫിഈ മദ്ഹബ് തന്നെ ചർച്ച ചെയ്യാം.


സകാത്തിന്റെ അർഹർക്ക് പണം നൽകുന്നതിന് പകരം കമ്മിറ്റി നിശ്ചയിക്കുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുന്നത് ഏത് പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ്?


പാവപ്പെട്ടവന്റെ അവകാശമാണ് സക്കാത്ത്. 

അത് അവർക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടത്. 

അത് ഏതു രൂപത്തിൽ ചിലവഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സകാത്ത് സ്വീകരിക്കുന്നവർക്കാണ് ഉള്ളത്.


വസ്തുക്കൾ വാങ്ങി നൽകാമെന്ന അഭിപ്രായം മദ്ഹബിൽ ഉണ്ട്,

അത് ഭരണാധികാരി വിതരണം ചെയ്യുന്ന സന്ദർഭത്തിൽ മാത്രമാണ്.


സക്കാത്ത് വിതരണം ഞങ്ങൾ നടത്തുന്നത് വക്കാലത്ത് മുഖേനയാണ് എന്നാണല്ലോ ജമാഅത്തിന്റെ "പുതിയ" വാദം, 

അതായത് ഉടമസ്ഥന്റെ പകരക്കാർ ആണ് അവർ, സകാത്തിൻ്റെ ധനത്തിൽ 

ഉടമസ്ഥന് അനുവദനീയമാകുന്ന രീതി മാത്രമേ വക്കീലിനും അനുവദനീയമാകു.

 

ഭരണകൂടം ഇല്ലാത്ത സ്ഥലങ്ങളിൽ സംഘം ചേർന്ന് ആ കാര്യങ്ങൾ ചെയ്യുക എന്നായിരുന്നു ജമാഅത്തുകാർ പൊതുവിൽ പറഞ്ഞിരുന്നത് , ആ വാദത്തിന് പിടിച്ചുനിൽക്കാൻ കഴിയില്ല, ഒരു കൂട്ടം ആളുകൾ ഒരു സംഘടന ഉണ്ടാക്കിയാൽ അവർക്ക് എങ്ങനെയാണ് ഭരണകൂടത്തിന്റെ അവകാശങ്ങൾ ലഭിക്കുക എന്ന സുന്നികളുടെ ചോദ്യം വന്നതോടെ അവർ വാദം മാറ്റി. 

വക്കാലത്താണ് ഞങ്ങളുടെ രീതി എന്നതാണ് അവർ ഇപ്പോൾ പറയുന്നത്, 

ഈ ലക്കം പ്രബോധനത്തിൽ ഇല്യാസ് മൗലവി അത് എഴുതിയിട്ടുമുണ്ട്. 


കർമശാസ്ത്രത്തിൽ പറയപ്പെട്ട മൂന്ന് രൂപത്തിൽ മാത്രമേ സക്കാത്ത് വിതരണം അനുവദനീയമാകൂ എന്നില്ല എന്ന് ഇതേ ഇല്ല്യാസ് മൗലവി അൽപ്പ ദിവസം പോഡ് കാസ്റ്റ് ചർച്ചയിൽ പറഞ്ഞിരുന്നു പറഞ്ഞിരുന്നു.

എങ്കിലും ഈ മൂന്ന് രൂപത്തിലേക്ക് തന്നെ വെച്ചു കെട്ടാനുള്ള ശ്രമം പ്രബോധനത്തിൽ അദ്ദേഹം നടത്തുന്നു.

  

വ്യക്തികൾക്കോ, വ്യക്തികളുടെ പകരക്കാരനായി വക്കീൽ വിതരണം ചെയ്യുന്ന സന്ദർഭത്തിലോ സകാത്ത് നൽകുന്നവന് ഇഷ്ടമുള്ളത് വാങ്ങി നൽകിക്കൂടാ. 

അർഹർക്ക് അവരുടെ ധനം നൽകുക, 

അത് ഏത് രൂപത്തിൽ ചെലവഴിക്കണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്.

ഒരാളുടെ ആവശ്യത്തെ എങ്ങനെയാണ് മറ്റുള്ളവർ തീരുമാനിക്കുക!?


സക്കാത്ത് വിതരണം നടത്തേണ്ട രൂപം ഇമാം നവവി വിശദീകരിക്കുന്നത് കാണുക: 

فَصْلٌ:

مَنْ طَلَبَ زَكَاةً وَعَلِمَ الْإِمَامُ اسْتِحْقَاقَهُ، أَوْ عَدَمَهُ، عَمِلَ بِعِلْمِهِ، وَإِلَّا، فَإِنْ ادَّعَى فَقْرًا أَوْ مَسْكَنَةً لَمْ يُكَلَّفْ بَيِّنَةً.....


وَيُعْطَى الْفَقِيرُ، وَالْمِسْكِينُ كِفَايَةَ سَنَةٍ.


قُلْتُ: الْأَصَحُّ الْمَنْصُوصُ، وَقَوْلُ الْجُمْهُورِ: كِفَايَةَ الْعُمْرِ الْغَالِبِ، فَيَشْتَرِي بِهِ عَقَارًا يَسْتَغِلُّهُ، وَاَللَّهُ أَعْلَمُ.


وَالْمُكَاتَبُ وَالْغَارِمُ قَدْرَ دَيْنِهِ، وَابْنِ السَّبِيلِ مَا يُوصِلُهُ مَقْصِدَهُ، أَوْ مَوْضِعَ مَالِهِ، وَالْغَازِي قَدْرَ حَاجَتِهِ نَفَقَةً، وَكِسْوَةً ذَاهِبًا وَرَاجِعًا وَمُقِيمًا هُنَاكَ، وَفَرَسًا وَسِلَاحًا.


ആശയം:


ഫക്കീർ, മിസ്കീൻ എന്നീ വിഭാഗത്തിൽ പെട്ടവർക്ക് ശരാശരി ആയുഷ്കാലത്തേക്ക് ആവശ്യമായ പണം നൽകണം.(ആയുഷ്കാലത്തേക്ക് ആവശ്യമായ പണം നൽകുക എന്നാൽ അവന് ജീവിക്കാൻ ആവശ്യമായ വരുമാനത്തിനുള്ള വസ്തുവിന്റെ വില നൽകുക എന്നതാണ്).

നൽകപ്പെട്ട പണം ഉപയോഗിച്ച് അയാൾ വരുമാനത്തിനാവശ്യമായ കാര്യങ്ങൾ ചെയ്യണം.

 

കടമുള്ളവന് കടം വീട്ടാൻ ആവശ്യമായ തുക നൽകണം.


യാത്രക്കാരന് അവന്റെ ലക്ഷ്യത്തിലെത്താൻ ആവശ്യമായ ധനം നൽകണം.


യോദ്ധാവിന് അവന് ആവശ്യമായ ചിലവ്, വസ്ത്രം, കുതിര, യുദ്ധായുധങ്ങൾ എന്നിവ നൽകണം.

(ഇവിടെയെല്ലാം വിശദീകരണങ്ങൾ ഉണ്ട്)


ഒരു കാര്യം ശ്രദ്ധിക്കു,

ഈ അധ്യായം തുടങ്ങുന്നത്

 مَنْ طَلَبَ زَكَاةً، وَعَلِمَ الْإِمَامُ اسْتِحْقَاقًا

എന്നിങ്ങനെയാണ്. 


അതായത് ഒരാൾ സകാത്ത് ഭരണാധികാരിയിൽ നിന്ന് ആവശ്യപ്പെടുകയും ഭരണാധികാരി അവൻ അർഹനാണ് എന്ന് മനസ്സിലാക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ ഉള്ള വിശദീകരണം ആണിത്.

വ്യക്തികൾ നൽകുന്ന സന്ദർഭത്തെയല്ല ഇവിടെ വിശദീകരിക്കുന്നത്.


ഭരണാധികാരി നൽകുന്ന സന്ദർഭത്തിൽ പോലും ആവശ്യമായ ധനം നൽകുകയാണ് വേണ്ടത് എന്നതാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. 

വസ്തുക്കൾ നൽകുന്ന രീതി അല്ല.


فَإِنْ كَانَ الَّذِي يُفَرِّقُ الزَّكَاةَ هُوَ الْإِمَامُ قَسَّمَهَا عَلَى ثَمَانِيَةِ أَسْهُمٍ. [شرح المهذب]

പ്രബോധനത്തിലെ ലേഖനത്തിൽ ഇല്യാസ് മൗലവി കൊണ്ടുവന്ന ഇബാറത്തുകളുടെ തുടക്കം ആണിത്.


"സക്കാത്ത് വിതരണം ചെയ്യുന്നത് ഭരണാധികാരി ആണെങ്കിൽ" എന്ന് പറഞ്ഞു കൊണ്ടാണ് തുടക്കം.

തുടർന്ന് അദ്ദേഹം ലേഖനത്തിൽ കൊണ്ടുവന്ന ഭാഗം ഇതാണ്: 


 قال أصحابنا: فان كانَ عَادَتُهُ الِاحْتِرَافَ أُعْطِيَ مَا يَشْتَرِي بِهِ حِرْفَتَهُ، أَوْ آلَاتِ حِرْفَتِهِ، قَلَّتْ قِيمَةُ ذَلِكَ، أَمْ كَثُرَتْ، وَيَكُونُ قَدْرُهُ بِحَيْثُ يَحْصُلُ لَهُ مِنْ ربحِه ما يفى بكفايته غالبا تَقْرِيبًا، وَيَخْتَلِفُ ذَلِكَ بِاخْتِلَافِ الْحِرَفِ، وَالْبِلَادِ، وَالْأَزْمَانِ، وَالْأَشْخَاصِ.


وَقَرَّبَ جَمَاعَةٌ مِنْ أَصْحَابِنَا ذَلِكَ، فَقَالُوا: مَنْ يَبِيعُ الْبَقْلَ يُعْطَى خَمْسَةَ دَرَاهِمَ، أَوْ عَشْرَة، وَمَنْ حِرْفَتُهُ بَيْعُ الْجَوْهَرِ يُعْطَى عَشْرَةَ آلَافِ دِرْهَمٍ مَثَلًا، إذَا لَمْ يَتَأَتَّ لَهُ الْكِفَايَةُ بِأَقَلَّ مِنْهَا، وَمَنْ كَانَ تَاجِرًا، أَوْ خَبَّازًا، أَوْ عَطَّارًا، أَوْ صَرَّافًا أُعْطِيَ بِنِسْبَةِ ذَلِكَ، وَمَنْ كَانَ خَيَّاطًا، أَوْ نَجَّارًا، أَوْ قَصَّارًا، أَوْ قَصَّابًا، أَوْ غَيْرَهُمْ مِنْ أَهْلِ الصَّنَائِعِ أُعْطِيَ مَا يَشْتَرِي بِهِ الْآلَاتِ الَّتِي تَصْلُحُ لِمِثْلِهِ، وَإِنْ كَانَ مِنْ أَهْلِ الضيَاعِ يُعْطَى مَا يَشْتَرِي بِهِ ضَيْعَةً، أَوْ حِصَّةً فِي ضَيْعَةٍ تَكْفِيهِ غَلَّتُهَا عَلَى الدَّوَامِ.


قَالَ أَصْحَابُنَا: فَإِنْ لَمْ يَكُنْ مُحْتَرِفًا وَلَا يُحْسِنُ صَنْعَةً أَصْلًا وَلَا تِجَارَةً وَلَا شَيْئًا مِنْ أَنْوَاعِ الْمَكَاسِبِ أُعْطِيَ كِفَايَةَ الْعُمْرِ الْغَالِبِ لِأَمْثَالِهِ فِي بِلَادِهِ، وَلَا يَتَقَدَّرُ بِكِفَايَةِ سَنَةٍ.

قَالَ الْمُتَوَلِّي، وَغَيْرُهُ: يُعْطَى مَا يَشْتَرِي بِهِ عَقَارًا يَسْتَغِلُّ مِنْهُ كِفَايَتَهُ.


قَالَ الرَّافِعِيُّ: وَمِنْهُمْ مَنْ يُشْعِرُ كَلَامُهُ بِأَنَّهُ يُعْطَى مَا يُنْفِقُ عَيْنَهُ فِي مُدَّةِ حَيَاتِهِ، وَالصَّحِيحُ بَلِ الصَّوَابُ هُوَ الْأَوَّلُ.


ഇതിൽ പറയുന്നതിൻ്റെ ചുരുക്കം അവകാശികൾക്ക് അവശ്യമായ ധനം നൽകണമെന്നാണ്. 

അല്ലാതെ വസ്തുക്കൾ വാങ്ങി നൽകണം എന്നല്ല.

വസ്തു തന്നെ വാങ്ങി നൽകണമെന്ന് പറയുന്നതെല്ലാം ഇമാം വിതരണം നടത്തുന്ന സന്ദർഭത്തിൽ ഉള്ള രീതിയാണ്.


വസ്തുക്കൾ ഒരു നിലയിലും വാങ്ങി നൽകരുത് എന്ന വാദം നമുക്കില്ല, 

യോദ്ധാവിന് ആയുധങ്ങൾ നൽകണം എന്ന് പറഞ്ഞ ഇമാം നവവിയുടെ മിന്ഹാജിലെ ഇബാറത്തിനെ ഇമാം മഹല്ലി വിശദീകരിക്കുന്നത് കാണുക.


(وَفَرَسًا) إنْ كَانَ يُقَاتِلُ فَارِسًا، (وَسِلَاحًا).

وَعِبَارَةُ الْمُحَرِّرِ: وَيَشْتَرِي لَهُ الْفَرَسَ وَالسِّلَاحَ، وَفِي الرَّوْضَةِ، كَأَصْلِهَا: يُعْطَى مَا يَشْتَرِيهِمَا بِهِ.


ആശയം: ഭരണാധികാരി പണം നൽകുന്നതിന് പകരം ആയുധങ്ങൾ തന്നെ വാങ്ങി നൽകാവുന്നതാണ്.


എന്നാൽ റൗളയിലും അതിൻ്റെ അസ്ലിലും പറയുന്നത് വാങ്ങാൻ ആവശ്യമായ ധനം അയാൾക്ക് നൽകണം എന്നതാണ്.


മഹല്ലിയുടെ വിശദീകരണ ഗ്രന്ഥമായ ആസിയത്തു സുമ്പാത്തി ഇവിടെ വിശദീകരിക്കുന്നത് കാണുക. 


قوله: وفرسا( أي : يعطى ذلك، أو ثمنه.

فقوله: (وعبارة «المحرر» ...) فيه إشارة إلى حسن عبارة المصنف عليها من حيث إفادتها تعين الشراء له، وعلى عبارة الروضة كأصلها من حيث إفادتها تعين الثمن، لا يقال: عبارة «المنهاج» كالمحرر تقتضي بعمومها جواز ذلك #للمالك؛ كالإمام، وليس كذلك، #بل إذا فرق #المالك يتعين #إعطاء #ما يشتريهما به؛ لأنا نقول: كلامهما في هذا الفصل مفروض

فيما إذا فرق الإمام؛ كما يفيده قولهما أولا : #من طلب زكاة وعلم...


ഒറ്റവാക്കിൽ പറഞ്ഞാൽ ഈ അധ്യായത്തിൽ ഉള്ള സംസാരം ഇമാം നേരിട്ട് വിതരണം ചെയ്യുന്ന സന്ദർഭത്തലുള്ള രീതിയാണ്.

 

ഉടമസ്ഥൻ നൽകുന്ന സന്ദർഭങ്ങളിൽ വസ്തുക്കൾ വാങ്ങി നൽകാൻ പറ്റില്ല എന്ന് കൃത്യമായി പറയുന്നു..


ഇതേ വിഷയം 

തുഹ്ഫ വിശദീകരിക്കുന്നത് കാണുക: 


وَيُعْطِيهِ الْإِمَامُ لَا #الْمَالِكُ لِامْتِنَاعِ الْإِبْدَالِ فِي الزَّكَاةِ عَلَيْهِ، فَرَسًا، إنْ كَانَ مِمَّنْ يُقَاتِلُ فَارِسًا، وَسِلَاحًا، وَلَوْ بِغَيْرِ شِرَاءٍ لِمَا يَأْتِي.

تحفة المحتاج: ٧/ ١٦٧


യോദ്ധാവിന് ഇമാം വിതരണം ചെയ്യുന്ന സന്ദർഭത്തിൽ കുതിരയും ആയുധവും നൽകണം.

ഇത് ഇമാം നൽകുമ്പോൾ മാത്രമാണ് എന്ന് ഇബ്നു ഹജർ തങ്ങൾപ്രത്യേകം ഉണർത്തുന്നു.

തുടർന്നു പറയുന്നു:

 لا المالك

ഉടമസ്ഥൻ നൽകുമ്പോൾ ഇത് അനുവദനീയമല്ല. 


ഉടമസ്ഥൻ സക്കാത്തിന്റെ ധനം അവകാശികൾക്ക് നൽകുകയാണ് വേണ്ടത്.

സക്കാത്തിന്റെ ധനത്തിൽ ഉടമസ്ഥന് ക്രിയവിക്രയാധികാരം ഇല്ല.


തങ്ങൾക്ക് ഇഷ്ടമുള്ള വസ്തുക്കൾ വാങ്ങി നൽകുക, വീടുണ്ടാക്കി നൽകുക എന്നിവ പോലെയുള്ള ചാരിറ്റി ഓർഗനൈസേഷനുകളുടെ പ്രവർത്തനരീതി സക്കാത്തിൽ അനുവദനീയമല്ല. 


സക്കാത്ത് എന്ന ഇബാദത്തിനെ കേവലം ചാരിറ്റി മാത്രമാക്കുന്നത് ഇബാദത്തുകളെ അതിൻ്റെ മർമ്മത്തിൽ നിന്ന് അടർത്തി മാറ്റലാണ്.


ഇല്യാസ് മൗലവിയേ പോലുള്ളവർ ഈ രൂപത്തിൽ ഫത്വ കൊടുക്കുന്നതിനുള്ള അപകടം എത്ര വലുതാണ്! 


ഈ മൗലവി ഒക്കെയാണ് ഇവർക്ക് മതപരമായ വിഷയങ്ങളിൽ ദിശ നിർണയിക്കുന്നത്!!


മറ്റു ചില ഉദ്ധരണികളും താഴെ ചേർക്കാം.


تَنْبِيهٌ لَمْ يُعْلَمْ مِنْ كَلَامِ الْمُصَنِّفِ مَنْ يَشْتَرِي الْعَقَارَ.

قَالَ الزَّرْكَشِيُّ: وَيَنْبَغِي أَنْ يَكُونَ الْإِمَامَ، ثُمَّ قَالَ: وَيُشْبِهُ أَنْ يَكُونَ كَالْغَازِي إنْ شَاءَ اشْتَرَى لَهُ، وَإِنْ شَاءَ دَفَعَ لَهُ، وَأَذِنَ لَهُ فِي الشِّرَاءِ. اهـ.

وَهَذَا هُوَ الظَّاهِرُ

[الخطيب الشربيني، مغني المحتاج إلى معرفة معاني ألفاظ المنهاج، ١٨٦/٤]


وَالْأَقْرَبُ -كَمَا بَحَثَهُ الزَّرْكَشِيُّ- أَنَّ لِلْإِمَامِ *دُونَ الْمَالِكِ* شِرَاءَهُ لَهُ، نَظِيرَ مَا يَأْتِي فِي الْغَازِي، وَلَهُ إلْزَامُهُ بِالشِّرَاءِ، وَعَدَمُ إخْرَاجِهِ عَنْ مِلْكِهِ، وَحِينَئِذٍ لَيْسَ لَهُ إخْرَاجُهُ، فَلَا يَحِلُّ، وَلَا يَصِحُّ فِيمَا يَظْهَرُ، وَلَوْ مَلَكَ هَذَا دُونَ كِفَايَةِ الْعُمْرِ الْغَالِبِ كُمِّلَ لَهُ مِنْ الزَّكَاةِ كِفَايَتُهُ، كَمَا بَحَثَهُ السُّبْكِيُّ.


نهاية المحتاج: ٦/ ١٦٢


تَنْبِيهٌ: قَدْ عُلِمَ مِمَّا تَقَرَّرَ: أَنَّهُ لَيْسَ لِلْمَالِكِ أَنْ يُعْطِيَهُ الْفَرَسَ، وَالسِّلَاحَ، لِامْتِنَاعِ الْإِبْدَالِ فِي الزَّكَاةِ.


وَأَمَّا الْإِمَامُ فَلَهُ أَنْ يَشْتَرِيَ لَهُ ذَلِكَ، وَيُعْطِيَهُ لَهُ، وَلَهُ أَنْ يَشْتَرِيَ مِنْ هَذَا السَّهْمِ خَيْلًا، وَسِلَاحًا، وَيُوقِفَهَا فِي سَبِيلِ اللَّهِ - تَعَالَى - وَلَهُ أَنْ يَسْتَأْجِرَ لَهُ، وَأَنْ يُعِيرَهُ مِمَّا اشْتَرَاهُ، وَوَقَفَهُ، وَيَتَعَيَّنُ أَحَدُهُمَا إنْ قَلَّ الْمَالُ، وَإِذَا انْقَضَتْ الْمُدَّةُ اُسْتُرِدَّ مِنْهُ الْمَوْقُوفُ، وَالْمُسْتَأْجَرُ، وَالْمُعَارُ.


مغني المحتاج: ٤/ ١٨٧


 

وَعِبَارَةُ الْعُبَابِ كَغَيْرِهِ، وَلِلْإِمَامِ بِالْمَصْلَحَةِ، لَا لِلْمَالِكِ اشْتِرَاءُ خَيْلٍ، وَسِلَاحٍ، وَحُمُولَةٍ مِنْ هَذَا السَّهْمِ، وَوَقْفُهَا لِجِهَةٍ، وَيُعْطِيهِ إيَّاهَا عِنْدَ الْحَاجَةِ إلَخْ.


وَفِي شَرْحِهِ قَبْلَ هَذَا: وَلَيْسَ لِلْمَالِكِ أَنْ يُعْطِيَهُ الْفَرَسَ، وَالْآلَةَ، وَإِنْ اشْتَرَاهُمَا بِمَالِ الزَّكَاةِ، وَلَوْ بِإِذْنِهِ فِيمَا يَظْهَرُ؛ إذْ لَا مِلْكَ لَهُ قَبْلَ الْقَبْضِ، وَذَلِكَ لِامْتِنَاعِ الْإِبْدَالِ فِي الزَّكَاةِ، وَلِلْإِمَامِ ذَلِكَ؛ لِأَنَّ لَهُ وِلَايَةً عَلَيْهِ، فَيَشْتَرِيَ لَهُ ذَلِكَ، وَلَوْ بِغَيْرِ إذْنِهِ.


حاشية ابن قاسم : ٧ / ١٦٧.

Thursday, February 20, 2025

സംഘടിത സകാത്ത് ;` `മുജ-ജമകൾചെയ്യുന്ന തെറ്റ് -2` *സകാത്ത് ഫണ്ട്* *സംഘടനക്ക് നൽകുന്നു.*

 `സംഘടിത സകാത്ത് ;`

`മുജ-ജമകൾചെയ്യുന്ന തെറ്റ് -2`


*സകാത്ത് ഫണ്ട്* 

*സംഘടനക്ക് നൽകുന്നു.*

✍️

_*Aslam Saqafi Payyoli*_


പാവങ്ങളുടെ അവകാശമായ സകാത്ത് പൂർണ്ണമായും അവകാശികൾക്ക് നൽകാതെ ജമാഅതെ ഇസ്‌ലാമി അവരുടെ  സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നൽകിവരുന്നുണ്ട്.


വിശുദ്ധ ഖുർആൻ പറഞ്ഞ എട്ടു വിഭാഗങ്ങൾക്ക് പുറമേ സ്വന്തം സംഘടനകളെയും സ്ഥാപനങ്ങളെയും സകാത്തിന്റെ അവകാശികളായി ചേർത്തുകൊണ്ടാണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.


വിശുദ്ധ റമദാനിൽ സകാത്ത് ആവശ്യപ്പെട്ടുകൊണ്ട് സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പരസ്യങ്ങൾ  ജമാഅത് ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിൽ തന്നെ നൽകാറുമുണ്ട്.


ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർത്ഥി സംഘടനയാണ് എസ് ഐ ഒ. ഈ സംഘടനക്ക് സകാത്ത് ആവശ്യപ്പെട്ടുകൊണ്ട് പ്രബോധനത്തിൽ എഴുതുന്നു: 


''ഇന്ത്യയിൽ ഒന്നര പതിറ്റാണ്ടു കാലമായി വിദ്യാർത്ഥി യുവജനങ്ങൾക്കിടയിൽ ഇസ്‌ലാമിക പ്രവർത്തനം നിർവഹിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സ്റ്റുഡൻസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ് ഐ ഒ) ...നിങ്ങളുടെ സകാത്ത് സ്വദകളിൽ നിന്ന് നല്ലൊരു വിഹിതം നൽകി ഈ വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.  പ്രസിഡണ്ട്, എസ് ഐ ഒ കേരള സോൺ (പ്രബോധനം വാരിക 1999 ജനുവരി 9)


ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥിനികളുടെ സംഘടനയാണ് ജി ഐ ഒ.

ഈ സംഘടനക്ക് സകാത്ത് ആവശ്യപ്പെട്ടുകൊണ്ട് പ്രബോധനത്തിൽ എഴുതുന്നു:


" 1984 രൂപീകൃതമായ ഇസ്‌ലാമിക വിദ്യാർഥിനി സംഘടനയാണ് ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (ജി ഐ ഒ) ..... ഈ പരിശുദ്ധ റമദാനിൽ നിങ്ങളുടെ സകാത്ത് സ്വദക്കളിൽ നിന്നും സംഭാവനകൾ അയച്ചുതന്നു ജി ഐ ഓ വിനെ സഹായിക്കണമെന്ന് ദീനുൽ ഇസ്‌ലാമിന്റെ പേരിൽ അഭ്യർത്ഥിക്കുന്നു.

സെക്രട്ടറി ജി ഐ ഓ കേരള

ഐ എസ് ടി ബിൽഡിംഗ്

സിൽവർ ഹിൽസ് കാലിക്കറ്റ്

(പ്രബോധനം വരിക)


സ്ഥാപനങ്ങളും പള്ളികളും സകാത്തിന്റെ അവകാശികളിൽ പെടില്ലെന്ന് ഐ.പി.എച്ച് ഇറക്കിയ പ്രസിദ്ധീകരണങ്ങളിൽ അവർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.


(തുടരും )

ആർത്തവകാരി വുളൂഅ് ചെയ്യുന്നതിന്റെ വിധി എന്ത് ?وضع ء الحاءض

 ചോദ്യം


ആർത്തവകാരി വുളൂഅ് ചെയ്യുന്നതിന്റെ വിധി എന്ത് ?

ഉറങ്ങാനും മറ്റും വുളുഅ് ചെയ്യുന്നത് സുന്നത്തുണ്ടോ ?


ഉത്തരം

ആർത്തവം പുറപ്പെട്ടു കൊണ്ടിരിക്കുന്ന സമയത്ത് ഹറാമാണ് അത് സുന്നത്തില്ല

തുഹ്ഫ 1/386

നിഹായ 1/330

ബുജൈരിമി 1/134



എന്നാൽ ആർത്തവരക്തം നിന്നതിനു ശേഷം ആർത്തവം മുഖേനയുള്ള കുളിക്ക് മുമ്പ് ഉറങ്ങുക ഭക്ഷണം കഴിക്കുക തുടങ്ങിയവർക്ക് വേണ്ടി ഗുഹ്യഭാഗം കഴുകലും വുളുഅ് ചെയ്യലും സുന്നത്താണ്

തുഹ്ഫ 1/284 ഫത്ഹുൽ മുഈൻ 31

( ويحرم به ) أي الحيض ( ما حرم بالجنابة ) ؛ لأنه 

أغلظ ( و ) زيادة هي الطهارة بنية التعبد لغير نحو النسك والعيد

تحفة المحتاج ١/

٣٨٦

فالذي يحرم بالحيض أكثر من ذلك، فمن ذلك طلاقها، وطهرها بالماء أو بالتيمم قبل انقطاع الدم إلا في أغسال الحج، فقد قال العلامة م ر: ومما يحرم عليها أي الحائض الطهارة عن الحدث بقصد التعبد مع علمها بالحرمة لتلاعبها، فإن كان المقصود النظافة كأغسال الحج لم يمتنع حاشية البجيرمي

.......

( فإذا انقطع ) دم الحيض لزمن إمكانه ومثله النفاس ( لم يحل قبل الغسل ) أو التيمم ( غير ) الطهر بنية التعبد والصلاة لفاقد الطهورين بل تجب تحفة المحتاج ١/٢٧٤


Aslam Kamil Saquafi parappanangadi


Wednesday, February 19, 2025

സംഘടിത സകാത്ത് ;` *ജമാ - മുജകൾ* *ചെയ്യുന്ന തെറ്റുകൾ

 `സംഘടിത സകാത്ത് ;`

*ജമാ - മുജകൾ* 

*ചെയ്യുന്ന തെറ്റുകൾ* 1️⃣

✍️aslam saquafi payyoli 

➖➖➖➖➖➖➖➖➖➖➖➖

ഇപ്പോഴും സംഘടിത സകാത്തിന്റെ തെറ്റുകൾ ബോധ്യപ്പെടാത്ത ചിലരെങ്കിലുമുണ്ട്. അവരുടെ ശ്രദ്ധയിലേക്ക് ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്നു.


1) പുത്തൻവാദി സംഘടനകൾ പിരിച്ചെടുക്കുന്ന സകാത്ത് സ്വർണ്ണം, വെള്ളി തുടങ്ങിയ പരോക്ഷ ധനങ്ങളുടെ  സകാത്താണ്. ഇത് ഇസ്‌ലാമിക ഭരണാധികാരിക്ക് പോലും പിടിച്ചെടുക്കാൻ പാടില്ലാത്ത സകാത്താകുന്നു. 


2012 ന് ശേഷം സംഘടന (കമ്മറ്റി)യുടെ സകാത്ത് കിട്ടാതെപോയ മുജാഹിദിലെ എട്ടാം ഗ്രൂപ്പ്‌ ഈ വസ്തുത തുറന്നെഴുതിയിട്ടുണ്ട്. 


" ശൈഖ് അൽബാനി പറയുന്നത് കാണുക : നബി(സ)യുടെ കാലത്തും സലഫുസ്വാലിഹിന്റെ കാലത്തും കാലിസമ്പത്ത്, കൃഷി എന്നിവയുടെ സകാത്ത് പോലുള്ളവ ശേഖരിക്കപ്പെട്ടിരുന്നു. അപ്രകാരം ഇരുനാണയങ്ങളുടെ സകാത്ത് ശേഖരിക്കപ്പെടാറുണ്ടായിരുന്നില്ല. സകാത്ത് ബാധ്യതയുള്ള ധനികനെ തന്നെ ഏൽപ്പിക്കുകയും അങ്ങനെ അയാൾ തന്നെ തന്റെ നാണയത്തിൽ നിർബന്ധമായ സകാത്ത് വിതരണം ചെയ്യുകയുമായിരുന്നു ഉണ്ടായിരുന്നത്. (ദുറൂസു ശൈഖ് അൽബാനി26/10) 


കാലി സമ്പത്ത് നാമ മാത്രമാകുകയും വിളകൾ നാണ്യവിളകളാവുകയും ചെയ്തിരിക്കെ ജനങ്ങളുടെ കയ്യിലുള്ള ധനത്തിന്റെ ഏറിയ പങ്കും നാണയങ്ങൾ, വാടക, ശമ്പളം, കണക്കാക്കാൻ പറ്റാത്ത കച്ചവടം, സ്വർണ്ണം, വെള്ളി തുടങ്ങിയ പരോക്ഷ ധനമാണ് ഇക്കാലത്തുള്ളത്. ഇവിടെ ഒരു ഇസ്‌ലാമിക ഭരണമുണ്ടെങ്കിൽ തന്നെ അധികാരസ്ഥൻ ആവശ്യപ്പെട്ടിട്ടില്ലെങ്കിൽ സ്വന്തം വിതരണം ചെയ്യാൻ അവകാശമുള്ള പരോക്ഷ ധനത്തിന്റെ സകാത്ത് പിരിച്ചെടുക്കാനാണോ ഇത്തരം ദുർന്യായങ്ങളും അട്ടിമറിയും നടത്തുന്നത്. "

(അൽ ഇസ്‌ലാഹ് മാസിക 

2015 ജൂലൈ പേജ് : 10, 11)


നമ്മുടെ നാട്ടിൽ ഇസ്‌ലാമിക ഭരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ മുജാഹിദും ജമാഅത്തും ചെയ്തുകൊണ്ടിരിക്കുന്നത്.

(തുടരും)

സ്ത്രീകളുടെ പ്രവർത്തനമേഖല വീടാണ് അബുൽ അഅ്ലാ മൗദൂദി

 ജമാഅത്തേ ഇസ്ലാമിക്കാർ മൗദൂദിയെ തള്ളുമോ ?



സ്ത്രീകളുടെ പ്രവർത്തനമേഖല വീടാണ്


അബുൽ അഅ്ലാ മൗദൂദി


മൗദൂദി എഴുതുന്നു.


സ്ത്രീയുടെ പ്രവർത്തനമേഖല


ഇസ്‌ലാമിക നിയമത്തിൽ സ്ത്രീയെ വീട്ടിലെ രാജ്ഞിയാക്കിയിരി ക്കുകയാണ്. സമ്പാദനത്തിൻ്റെ ഉത്തരവാദിത്തം പുരുഷന്റെ മേലിലും ഈ കാശുകൊണ്ടു വീടു നിയന്ത്രിക്കേണ്ടതു സ്ത്രീയുടെ കടമയാണ്. “സ്ത്രീ, ഭർത്താവിൻ്റെ വീടു സൂക്ഷിപ്പുകാരിയാണ്. അതിനെ കുറിച്ച അവൾ (അന്ത്യനാളിൽ) ചോദിക്കപ്പെടുകയും ചെയ്യും. (ബുഖാരി) പുറം ലോകത്തെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്ന മുഴുവൻ കാര്യങ്ങളും സ്ത്രീകളുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവാണ്. "സ്ത്രീക്കു ജുമുഅ നിസ്ക്കാരം നിർബന്ധമില്ല.” (അബൂദാവൂദ്) യുദ്ധവും നിർബ ന്ധമില്ല. അത്യാവശ്യഘട്ടങ്ങളിൽ, യോദ്ധാക്കളെപരിചരിക്കാൻ വേണ്ടി സ്ത്രീകളെ കൊണ്ടുപോകാമെന്നു സവിസ്‌തരം ശേഷം വിവരിക്കുന്നുണ്ട്. മരണസംബന്ധമായ കാര്യങ്ങളിൽ ഇവൾക്കു പങ്കുകൊള്ളേണ്ടതില്ല. എന്നല്ല, അതിൽ നിന്നവളെ തടയുകയാണു ചെയ്യുന്നത്. (ബുഖാരി)


സ്ത്രീക്കു ജമാഅത്തുനിസ്ക്കാരമോ പള്ളികളിൽ സംബന്ധിക്കലോ ചെയ്യേണ്ടതില്ല. വിശ്വാസയോഗ്യകളായ സദ്‌വൃത്തകളായ സ്ത്രീകളോ ടൊപ്പം മസ്‌ജിദിൽ പോവാനുള്ള സമ്മതം നൽകിയിട്ടുണ്ടെങ്കിലും അതിനെ പ്രോൽസാഹിപ്പിക്കുന്നില്ല. ഉറ്റബന്ധുവിൻറെ കൂടെയല്ലാതെ യാത്രചെയ്യാനുള്ള അനുമതിയുമില്ല. (തിർമിദി)


ചുരുക്കത്തിൽ ഒരു വിധേനയും സ്ത്രീകൾക്കു വീട്ടിൽ നിന്നു പുറ ത്തിറങ്ങാൻ അനുമതിയില്ല. മതം ഇതു ഇഷ്‌ടപ്പെടുന്നില്ല. ഇസ്ലാം സ്ത്രീയോടു കൽപിക്കുന്നതു വീട്ടിലടങ്ങിയൊതുങ്ങിയിരിക്കാനാണ്. "സ്ത്രീകൾ അവരുടെ വീടുകളിൽ അടങ്ങിയൊതുങ്ങിയിരിക്കട്ടെ.”(6)


സ്ത്രീകൾ അവരുടെ വീടുകളിൽ അടങ്ങിയൊതുങ്ങി ഇരിക്കട്ടെ." എന്ന ആയത്തിൻ്റെ യഥാർത്ഥ അർത്ഥവും ഇതു തന്നെ. എങ്കിലും, വളരെ അത്യാവശ്യഘട്ടങ്ങളിൽ വീട്ടിൽ നിന്നിറങ്ങേണ്ടി വരുമെന്നുള്ളതു കൊണ്ടു അധികം കർക്കശമാക്കിയിട്ടില്ല.


ചില സ്ത്രീകൾക്കു സംരക്ഷകനായി ആരും തന്നെയില്ലാതിരിക്കുക. ഉറ്റ ബന്ധുവിൻ്റെ മരണം, കൊടിയ ദാരിദ്ര്യം, രോഗം, ഇതു പോലത്ത മറ്റു കാരണങ്ങളും സ്ത്രീകളെ പുറത്തിറക്കാൻ നിർബന്ധിതമാക്കുന്നു. ഇത്തരം രംഗങ്ങളിൽ നിയമം വിട്ടുവീഴ്‌ച ചെയ്യുന്നുണ്ട്. ഒരു ഹദീസിലി


പർദ അബുൽ അഅ്ലാ മൗദൂദി

172


Aslam Kamil Saquafi parappanangadi


https://m.facebook.com/story.php?story_fbid=pfbid02W5iaTbp6FHLZwm1SnsaQViKRn5fJYYYVtJnuDrzVJxC9UCw2FcQ42o9nVfRNRJKLl&id=100016744417795&mibextid=Nif5oz

Tuesday, February 18, 2025

സകാത്ത് കമ്മറ്റി` *ജമാഅത്തുകാർക്ക്* *പറ്റിയ പണി ഇതാണ്*

 `സകാത്ത് കമ്മറ്റി`

*ജമാഅത്തുകാർക്ക്* 

*പറ്റിയ പണി ഇതാണ്*

✍️aboohabeeb payyoli 

➖➖➖➖➖➖➖➖➖➖➖➖

 പാവങ്ങളുടെ അവകാശങ്ങൾ പിരിച്ചെടുത്ത് പൊതു ഫണ്ടായി മാധ്യമം പത്രത്തിനും മീഡിയ വണ്ണിനും പ്രബോധനം വാരികക്കും ഓഫീസ് സ്റ്റാഫുകൾക്കുള്ള ശമ്പളത്തിനും സംഘടനാ പ്രവർത്തനത്തിനും പള്ളി, മദ്റസ, ഓഫീസ് നിർമ്മാണത്തിനും മറ്റു പലതിനും ഉപയോഗപ്പെടുത്തുന്ന ജമാഅത്തുകാർക്കും വഹാബികൾക്കും ഫണ്ട് വികസിപ്പിക്കാൻ ചെയ്യാവുന്ന ഒരു കാര്യം പറഞ്ഞു തരാം. 


നിങ്ങളുടെ കൂട്ടത്തിലുള്ളവരുടെ  ശമ്പളവും മറ്റു വരുമാനങ്ങളും ശേഖരിക്കാൻ ഒരു കമ്മിറ്റിയുണ്ടാക്കുക. അവർ ഓരോ മാസവും അവ കൃത്യമായി ശേഖരിക്കട്ടെ. എന്നിട്ടവ ബൈത്തുൽമാലിൽ സൂക്ഷിക്കട്ടെ. മുതലാളിമാരുടെ  ചെലവുകൾ ക്കാവശ്യമായ കിറ്റുകൾ മാസാമാസം അവരുടെ വീടുകളിൽ എത്തിച്ചു കൊടുക്കുക. ഹോസ്പിറ്റൽ ചെലവുകളും ഇതിൽ നിന്ന് തന്നെ കൊടുക്കുക. ബാക്കി തുകകൾ നിങ്ങളുടെ പത്ര മാധ്യമ പ്രവർത്തനങ്ങൾക്കും  ഓഫീസ് വർക്കുകൾക്കും ഉപയോഗപ്പെടുത്താം. 


എങ്കിൽ, പാവങ്ങൾക്ക് അവരുടെ അവകാശങ്ങൾ ലഭിക്കുകയും സമ്പന്നന്മാരുടെ സകാത്ത് വീടുകയും അവർ കുറ്റത്തിൽ നിന്ന് ഒഴിവാകുകയും ചെയ്യുമല്ലോ.


ജമാഅത്കാരാ...

നിങ്ങൾ മുതലാളിമാരുടെ വരുമാനങ്ങൾ ശേഖരിക്കാൻ കമ്മിറ്റിയുണ്ടാക്കൂ.. 

പാവങ്ങളെ വെറുതെ വിടൂ. അവരുടെ അവകാശങ്ങൾ പൂർണ്ണമായും അവർക്ക് തന്നെ ലഭിക്കട്ടെ.

➖🌹➖

ജനാബത്ത് കാരിക്ക് ദിക്റാണെന്ന് കരുതി ഖുർആൻ ഓതാമോ

 ചോദ്യം: പതിവായി ഓതുന്ന സൂറത്തുകൾ ആർത്തവ

സമയത്ത് മുസ്ഹഫ് തൊടാതെയും നോക്കാതെയും ഓതാമോ? അതിന് പ്രത്യേക നിയ്യത്ത് ചെയ്യേണ്ടതുണ്ടോ?



ഉത്തരം: ആർത്തവസമയം മുസഹഫ് സ്പർശനം മാത്ര

മല്ല, ഖുർആൻ പാരായണവും ഹറാമാണ്. അതിനാൽ മുസ്ഹഫ് സ്‌പർശിക്കാതെയും നോക്കാതെയുമാണെങ്കിലും ആർത്തവമുള്ളപ്പോൾ ഖുർആൻ പാരായണം പാടില്ല. എന്നാൽ ഖുർആൻ പാരായണം എന്ന ഉദ്ദേശ്യ ത്തോടെയാകുമ്പോഴേ നിഷിദ്ധമാകുന്നുള്ളൂ. ആ ഉദ്ദേശ്യ മില്ലാതെ- ദിക്റ് ചൊല്ലുന്നുവെന്ന ഉദ്ദേശ്യത്തോടെയോ ഒന്നും ഉദ്ദേശ്യമില്ലാതെയോ ഖുർആനിലെ വചനങ്ങൾ ചൊല്ലുന്നതിന് വിരോധമില്ല.


ആർത്തവം ഖുർആൻ പാരായണത്തിന് തടസ്സമായ തിനാൽ ആർത്തവ മുണ്ടായിരിക്കെ ഖുർആൻ വചനങ്ങൾ ഉരുവിടുമ്പോൾ ഖുർആൻ എന്ന ഉദ്ദേശ്യമുണ്ടെങ്കിലേ അത് ഖുർആനായി പരിഗണിക്കപ്പെടുകയുള്ളു എന്നാണ് നിയമം. ഇതിൽ പതിവായി ഓതുന്നത്, അല്ലാത്തത് എന്ന് വ്യത്യാസമില്ല. പതിവായി ഓതുന്നതാണെങ്കിലും ഖുർആൻ പാരായണം എന്ന ഉദ്ദേശ്യത്തോടെയാണെങ്കിൽ ആർത്തവ സമയം ഹറാം തന്നെയാണ്. ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതെ ചൊല്ലൽ അനുവദനീയവുമാണ്

ഇങ്ങനെ ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതെ ആർത്ത സമയത്ത് ഖുർആൻ സൂക്തങ്ങൾ, വചനങ്ങൾ ചൊല്ലി യാൽ അത് ഖുർആനായി പരിഗണിക്കപ്പെടുകയില്ല. ഖുർആൻ പാരായണത്തിൻറെ പ്രതിഫലം അതിനില്ല. ദിക്ർ എന്ന നിലയിൽ പ്രതിഫലാർഹവുമാണ്.


ഇമാം ഇബ്‌നു ഹജർ (റ) എഴുതുന്നു : ഖുർആൻ

പാരായണം എന്ന ഉദ്ദേശ്യമുണ്ടാകുമ്പോൾ മാത്രമാണ് ഹറാമുള്ളത്. അത് മാത്രമായാലും മറ്റെന്തെങ്കിലും ഉദ്ദേശ്യ ത്തോടെയായാലും ഖുർആൻ പാരായണം എന്ന ഉദ്ദേശ്യ മുണ്ടെങ്കിൽ ഹറാമാണ്. അതേ സമയം ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതെ ഖുർആനിലെ ദിക്റുകളും ദുആകളും വഅ്ളുകളും ഖിസ്സകളും ഹുക്‌മുകളുമെല്ലാം ജനാബത്, ഹൈള്, നിഫാസ് എന്നീ അശുദ്ധികളുള്ളവർക്ക് അനുവദനീയമാണ്.


ദിക്ർ എന്ന് മാത്രം ഉദ്ദേശിച്ചു കൊണ്ടായാലും 

ഒരുദ്ദേശ്യവുമില്ലാതെയായാലും അനുവദനീയമാണ്. കാരണം ജനാബത് പോലെയുള്ള തടസ്സമുണ്ടാകുമ്പോൾ ഖുർആൻ എന്ന ഉദ്ദേശ്യമുണ്ടെങ്കിലേ ഖുർആൻ ആവുകയുള്ളു. (തുഹ്ഫ 1- 271) പതിവായി ഓതാറുള്ള സൂറതുകൾ ഖുർആൻ എന്ന ഉദ്ദേശ്യത്തിലല്ലാതെ ആർത്തവ സമയം ചൊല്ലുന്നതിന് വിരോധമില്ലെന്നും ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതിരിക്കുകയെന്നതാണ് നിബന്ധനയെന്നും മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്.


CM Al RASHIDA ONLINE DARS

Copy alfathava abdulJaleel Saquafi

Saturday, February 15, 2025

ഫിഖ്‌ഹിൽ പറഞ്ഞ നിബന്ധനകൾ പാലിക്കാതെ കച്ചവടം പോലെയുള്ള ഇടപാടുകൾ നടത്തുന്നതിന്റെ വിധി എന്ത് ?

 േചാദ്യം

ഫിഖ്‌ഹിൽ പറഞ്ഞ നിബന്ധനകൾ പാലിക്കാതെ കച്ചവടം പോലെയുള്ള ഇടപാടുകൾ നടത്തുന്നതിന്റെ വിധി എന്ത് ?

മറുപടി

അത് ഹറാമാണന്ന് എല്ലാ കിതാബിലും പറഞ്ഞിട്ടുണ്ട്
(നിഹായ - തുഹ്ഫ - സവാജിറ്
മുഗ്നി)

ﺗﻌﺎﻃﻲ اﻟﻌﻘﻮﺩ اﻟﻔﺎﺳﺪﺓ ﺣﺮاﻡ / نهاية

ﻗﺎﻝ ﻋ ﺷ ﻧﻘﻞ ﻋﻦ ﺯﻭاﺟﺮ اﺑﻦ ﺣﺞ ﺃﻥ ﺗﻌﺎﻃﻲ اﻟﻌﻘﻮﺩ اﻟﻔﺎﺳﺪﺓ ﻛﺒﻴﺮﺓ ﻓﻠﻴﺮاﺟﻊ. اﻩـ شرواني
അത് കൊണ്ട് കച്ചവടം നടത്തുന്നവർ അതിന്റെ ശർത്വുകൾ പഠിച്ചിരിക്കൽ നിർബന്ധമാണ്.
ശർത്തുകൾ പാലിക്കാതെ  ഇടപാടുകൾ നടത്തുമ്പോൾ ഇടപാട് ഹറാമാവുന്നതാണ്. ഇടപാടുകൾ ഹറാമായി കഴിഞ്ഞാൽ പരലോകത്ത് ശിക്ഷക്ക് കാരണമാകും.
അതുകൊണ്ടാണ് ഫിഖ്ഹിന്റെ  ഗ്രന്ഥങ്ങളിൽ ഇബാദത്തുകൾ (ആരാധന മുറകൾ) കഴിഞ്ഞാൽ തൊട്ടടുത്ത അധ്യായങ്ങൾ കച്ചവടം തുടങ്ങി ഇടപാടുകള മായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നത്. അതിൽ പാലിക്കേണ്ട നിയമങ്ങളും നിബബന്ധനകളും മറ്റു കാര്യങ്ങളും കൃത്യമായി ധാരാളം വാല്യങ്ങളിലായി ചർച്ചകൾ നടത്തിയിട്ടുണ്ട് ,

Aslam Kamil parappanangadi

ബറാഅത്ത് രാവ് മഹത്വങ്ങൾ

 *ബറാഅത്ത് രാവ് മഹത്വങ്ങൾ*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


ഇബ്നു ഹജർ(റ) പറയുന്നു"


ബറാഅത്ത് രാവിനെ പറ്റി എണ്ണമറ്റ ഹദീസുകൾ വന്നിറ്റുണ്ട്. അതിൽ സ്വഹീഹും ളഈഫുമുണ്ട്.

അതിൽ പെട്ടതാണ് ആഇശാ ബീവി റ യുടെ ഹദീസ് .

 ആഇശ ഉമ്മ റ പറയുന്നു. 

തിരുനബി صلي الله عليه وسلم

ആഇശ ബീവിയോട് പറയുന്നു.

അല്ലാഹുവിന്റെ റഹ്മത്ത് ശഅബാൻ പകുതിയിലെ രാത്രി ഒന്നാനാകാശത്തേക്ക് ഇറങ്ങും. കൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങളുടെ എണ്ണത്തേക്കാൾ അതികം അല്ലാഹു പൊറുത്ത് കൊടുക്കും. (അഹമ്മദ് തിർമിദി ഇബ്നുമാജഹ്)


നബി صلي الله عليه وسلم

പറയുന്നു. ശഅബാൻപകുതിയുടെ  രാത്രിയിൽ അല്ലാഹു എല്ലാ സൃഷ്ടികൾക്കും പൊറുത്ത് കൊടുക്കും. മുശ് രിക്കുകൾക്കും വൈരാഗ്യമുള്ളവർക്കു മൊഴികെ (ഇബ്നുമാജഹ്)

ഇമാം അഹമ്മദ് റ ഇമാം ഇബ്നുഹിബ്ബാൻ റ റിപ്പോർട്ട് ചെയ്ത ഹദീസിലും ഇപ്രകാരം കാണാം.

ചുരുക്കത്തിൽ ശഅബാൻ പകുതിയിലെ രാത്രിക്ക് 

വലിയ ശ്രേഷ്ടതയുണ്ട് അന്ന് പ്രത്തേകമായ മഗ്ഫിറത്തും 

പ്രത്തേകമായ ഇജാബത്തും ലഭിക്കുന്നു.

അത് കൊണ്ടാണ് ഇമാം ശാഫിഈ പറഞ്ഞത് അന്നത്തെ രാത്രി ദുആക്ക് ഇജാബത്തുണ്ട്

അൽ ഫതാവൽ കുബ്റാ 2/81

ﻭﺟﺎء ﻓﻲ ﻫﺬﻩ اﻟﻠﻴﻠﺔ ﺃﺣﺎﺩﻳﺚ ﻣﺘﻌﺪﺩﺓ ﻭﻗﺪ اﺧﺘﻠﻒ ﻓﻴﻬﺎ ﻓﻀﻌﻔﻬﺎ اﻷﻛﺜﺮﻭﻥ ﻭﺻﺤﺢ اﺑﻦ ﻣﺎﺟﻪ ﺑﻌﻀﻬﺎ ﻭﺧﺮﺟﻪ ﻓﻲ ﺻﺤﻴﺤﻪ ﻭﻣﻦ ﺃﻣﺜﻠﺘﻬﺎ ﺣﺪﻳﺚ ﻋﺎﺋﺸﺔ ﻗﺎﻟﺖ: «ﻓﻘﺪﺕ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﺨﺮﺟﺖ ﻓﺈﺫا ﻫﻮ ﺑﺎﻟﺒﻘﻴﻊ ﺭاﻓﻊ ﺭﺃﺳﻪ ﺇﻟﻰ اﻟﺴﻤﺎء ﻓﻘﺎﻝ ﺃﻛﻨﺖ ﺗﺨﺎﻓﻴﻦ ﺃﻥ ﻳﺤﻴﻒ اﻟﻠﻪ ﻋﻠﻴﻚ ﻭﺭﺳﻮﻟﻪ ﻓﻘﻠﺖ ﻳﺎ ﺭﺳﻮﻝ اﻟﻠﻪ ﻇﻨﻨﺖ ﺃﻧﻚ ﺃﺗﻴﺖ ﺑﻌﺾ ﻧﺴﺎﺋﻚ ﻓﻘﺎﻝ ﺇﻥ اﻟﻠﻪ ﺗﺒﺎﺭﻙ ﻭﺗﻌﺎﻟﻰ ﻳﻨﺰﻝ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﺇﻟﻰ اﻟﺴﻤﺎء اﻟﺪﻧﻴﺎ ﻓﻴﻐﻔﺮ ﻷﻛﺜﺮ ﻣﻦ ﻋﺪﺩ ﺷﻌﺮ ﻏﻨﻢ ﻛﻠﺐ» ﺧﺮﺟﻪ ﺃﺣﻤﺪ ﻭاﻟﺘﺮﻣﺬﻱ ﻭاﺑﻦ ﻣﺎﺟﻪ ﻟﻜﻦ ﺫﻛﺮ اﻟﺘﺮﻣﺬﻱ ﻋﻦ اﻟﺒﺨﺎﺭﻱ ﺃﻧﻪ ﺿﻌﻔﻪ

 ﻭﻓﻲ ﺣﺪﻳﺚ ﻻﺑﻦ ﻣﺎﺟﻪ «ﺇﻥ اﻟﻠﻪ ﻟﻴﻄﻠﻊ ﺇﻟﻰ ﺧﻠﻘﻪ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻓﻴﻐﻔﺮ ﻟﺠﻤﻴﻊ ﺧﻠﻘﻪ ﺇﻻ ﻟﻤﺸﺮﻙ ﺃﻭ ﻣﺸﺎﺣﻦ»

 ﻭﻓﻲ ﺣﺪﻳﺚ ﻋﻨﺪ ﺃﺣﻤﺪ ﻭﺧﺮﺟﻪ اﺑﻦ ﺣﺒﺎﻥ ﻓﻲ ﺻﺤﻴﺤﻪ «ﺇﻥ اﻟﻠﻪ ﻟﻴﻄﻠﻊ ﺇﻟﻰ ﺧﻠﻘﻪ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻓﻴﻐﻔﺮ ﻟﻌﺒﺎﺩﻩ ﺇﻻ اﺛﻨﻴﻦ ﻣﺸﺎﺣﻦ ﺃﻭ ﻗﺎﺗﻞ ﻧﻔﺲ» ﻭﺑﻘﻴﺖ ﺃﺣﺎﺩﻳﺚ ﺃﺧﺮ ﻛﻠﻬﺎ ﺿﻌﻴﻔﺔ.

*واﻟﺤﺎﺻﻞ ﺃﻥ ﻟﻬﺬﻩ اﻟﻠﻴﻠﺔ ﻓﻀﻼ ﻭﺃﻧﻪ ﻳﻘﻊ ﻓﻴﻬﺎ ﻣﻐﻔﺮﺓ ﻣﺨﺼﻮﺻﺔ ﻭاﺳﺘﺠﺎﺑﺔ ﻣﺨﺼﻮﺻﺔ ﻭﻣﻦ ﺛﻢ ﻗﺎﻝ اﻟﺸﺎﻓﻌﻲ - ﺭﺿﻲ اﻟﻠﻪ ﻋﻨﻪ - ﺇﻥ اﻟﺪﻋﺎء ﻳﺴﺘﺠﺎﺏ ﻓﻴﻬﺎ* 

الفتاوى الفقهية الكبرى-2/81


*സജീവമാക്കേണ്ട രാവ്*

മഹല്ലിയുടെ ഹാശിയ ഖൽയൂബിയിൽ പറയുന്നു.

രണ്ട് പെരുന്നാൾ രാവ് ശഅബാൻ പകുതിയുടെ രാത്രി റജബ് ആദ്യ രാത്രി വെള്ളിയാഴച്ച രാത്രി എന്നിവ ദിക്റ് നിസ്കാരം തസ്ബീഹ് നിസ്കാരം എന്നിവ കൊണ്ട് സജീവമാക്കൽ സുന്നത്താണ് .

കാരണം ഈ രാവുകൾ ദുആക്ക് ഇജാബത്ത് ലഭിക്കുന്നതാണ്. (ഹാശിയത്തുൽ ഖൽയൂബ് 1/359)


ﺗﺘﻤﺔ) ﻳﻨﺪﺏ ﺇﺣﻴﺎء ﻟﻴﻠﺘﻲ اﻟﻌﻴﺪﻳﻦ ﺑﺬﻛﺮ ﺃﻭ ﺻﻼﺓ ﻭﺃﻭﻻﻫﺎ ﺻﻼﺓ اﻟﺘﺴﺒﻴﺢ. ﻭﻳﻜﻔﻲ ﻣﻌﻈﻤﻬﺎ ﻭﺃﻗﻠﻪ ﺻﻼﺓ اﻟﻌﺸﺎء ﻓﻲ ﺟﻤﺎﻋﺔ ﻭاﻟﻌﺰﻡ ﻋﻠﻰ ﺻﻼﺓ اﻟﺼﺒﺢ ﻛﺬﻟﻚ. ﻭﻣﺜﻠﻬﻤﺎ ﻟﻴﻠﺔ ﻧﺼﻒ ﺷﻌﺒﺎﻥ ﻭﺃﻭﻝ ﻟﻴﻠﺔ ﻣﻦ ﺭﺟﺐ ﻭﻟﻴﻠﺔ اﻟﺠﻤﻌﺔ ﻷﻧﻬﺎ ﻣﺤﺎﻝ ﺇﺟﺎﺑﺔ اﻟﺪﻋﺎء

حاشية القليوبي- 1/359

മുർത്തള സബീദി റ പറയുന്നു.

ഇമാം സുബ്കി തഫ്സീറിൽ പറഞ്ഞു.

ശഅ്ബാൻ പകുതിയുടെ രാത്രി സജീവമാക്കൽ ഒരു വർഷത്തെ ദോശം പൊറുപ്പിക്കും

വെള്ളിയാഴ്ച രാത്രി ഹയാത്താക്കൽ ഒരാഴ്ചയിലെ ദേഷം പൊറുപ്പിക്കും ലൈലത്തുൽ ഖദ്റ് ഹയാത്താക്കൽ അവന്റെ ആയുസിലെ ദോഷം പൊറുപ്പിക്കും.

ഇത്ഹാഫ് 427


قلت: وقد ذكر التقي السبكي في تفسيره أن إحياء ليلة النصف من شعبان يكفر ذنوب السنة، وليلة الجمعة تكفر ذنوب الأسبوع، وليلة القدر تكفر ذنوب العمر. اهـ .

إتحاف السادة المتقين-427


*നാലു മദ്ഹബിലും*


ഹനഫി മദ്ഹബ്


ഇമാം ഇബ്നു നു െജെമ് ൽ മിസ്രി റ പറയുന്നു.


1-من أقوال الحنفيَّة:

قال في البحر الرَّائق شرحِ كنزِ الدَّقائق للمؤلفِ: زينِ الدِّينِ بنِ إبراهيمَ بنِ محمدٍ ، المعروف بابنِ نُجَيْم المِصْرِيِّ (المُتَوَفَّى: 970هـ)(2/56): 


റമളാൻ പത്ത് രാത്രികൾ

രണ്ടു പെരുന്നാൾ രാത്രികൾ ദുൽഹിജ്ജ 10 രാത്രികൾ ശഹബാൻ പകുതിയിലെ രാത്രി എന്നിവ ഹയാത്താക്കൽ സുന്നത്താണ് അതിൽ ധാരാളം ഹദീസുകൾ വന്നിട്ടുണ്ട് അത്തർ ഗീബ് അത്തർഹീബ് എന്ന ഗ്രന്ഥത്തിൽ അത് വിശദമായി പറഞ്ഞിട്ടുണ്ട്.

(അൽ ബഹ്റു റാഇഖ് 2 / 56 )

(ومنَ المندوباتِ: إحياءُ ليالي العشرِ من رمضانَ وليلتَيْ العيديْنِ وليالي عشرِ ذي الحجَّة وليلةِ النِّصفِ من شعبانَ كما وردتْ به الأحاديثُ وذكرَها في التَّرغيبِ والتَّرهيبِ مُفَصَّلةً، والمُرادُ بإحياءِ الَّليلِ:  قيامُه وظاهرُه الاستيعابُ ويجوز أن يُرادَ غالبُه، ويُكرَهُ الاجتماعُ على إحياءِ ليلةٍ من هذه الليالي في المساجدِ. 


ഇമാം ജമാലുദ്ദീൻ ഗസ്നവി റ 593 പറയുന്നു.

പുണ്യമായ ടൈമുകളിൽ പെട്ടതാണ് ലൈലത്തുൽ ഖദർ ശഅ്ബാൻ പകുതിയുടെ രാവ്  രണ്ട് പെരുന്നാൾ രാത്രി അറഫാ രാത്രി വെള്ളിയാഴ്ച രാത്രി അവയിൽ നിസ്കാരം നിർവഹിക്കൽ പുണ്യമാണ്.

(അൽ ഹാവി അൽ ഖുദ്സി)

 قال في الحَاوي القُدْسيِّ 

في فروع الفِقهِ الحَنَفِيِّ  للإمام جمالِ الدِّينُ الغَزْنَوِي المُتَوَفَّى سنةَ (593هـ ):


 ولا يصلِّي تَطَوُعاً بجماعةٍ غيرَ التَّراويح وما رُوِيَ من الصَّلواتِ في الأوقاتِ الشَّريفةِ كَلَيْلةِ القَدْر وليلةِ النِّصف من شعبانَ وليلتَيْ العيدِ وعرفةَ والجمعةِ وغيرِها تُصَلَّى فُرَادى.  انتهى).


മുഹമ്മദ് ബ്‌നു ഫറാമറസ് 885

പറയുന്നു.


റമളാൻ പത്ത് രാത്രികൾ

രണ്ടു പെരുന്നാൾ രാത്രികൾ ദുൽഹിജ്ജ 10 രാത്രികൾ ശഹബാൻ പകുതിയിലെ രാത്രി എന്നിവ ഹയാത്താക്കൽ സുന്നത്താണ് ( ദുററുൽ ഹുക്കാം 1/117)

جاء في كتابِ دُرَرِ الحُكَّامِ للمؤلِّفِ محمدِ بنِ فرامرز بن عليٍّ الشَّهير بملَّا - أو مَنْلا أو المَوْلى - خُسْرُو (المُتَوَفَّى: 885هـ). (1/117):


( ومن المندوباتِ إحياءُ ليالِ العشرِ الأخيرِ من رمضانَ وليلتَيْ العيديْنِ وليالي عشرِ ذي الحجَّةِ وليلةِ النِّصفِ من شعبانَ، والمُرادُ بإحياءِ الَّليلِ قيامُه وظاهرُه الاستيعابُ ويجوز أنْ يُرادَ غالبُه ويُكْرَهُ الاجتماعُ على إحياءِ ليلةٍ من هذه اللَّيالي في المساجد)


മാലികി മദ്ഹബി


മഹമ്മദ് അറു 

ഐനി അൽ മാലിക്കി റ

പറയുന്നു

ശഅ്ബാൻ പകുതിയുടെ രാത്രി ഹയാത്ത് സുന്നത്താണ് ഇമാം സുയൂത്തിത് ജംഉൽ ജവാമി ഇൽ പറയുന്നു.

രണ്ട് പെരുന്നാൾ രാവും ശഅബാൻ പകുതിയുടെ രാത്രിയും ഒരാൾ ഹയാത്താക്കിയാൽ ഹൃദയങ്ങൾ മരിക്കുന്ന ദിനം അവന്റെ ഹൃദയം  മരിക്കുകയില്ല (മവാഹിബുൽ ജലീൽ 2/193)


2-من أقوال المالكيَّة:

جاء في كتابِ مَواهبِ الجليلِ للمُؤلِّفِ: محمَّدِ بنِ محمدِ بنِ عبد الرَّحمنِ الطَّرابلسيِّ المَغربيِّ، المعروفِ بالحطَّابِ الرُّعيْنيِّ المالِكيِّ (المُتَوَفَّى: 954هـ) ،(2/193): 

(ونُدِبَ إحياءُ ليلتِه) أي: النِّصفِ من شعبانَ. قال في جمْعِ الجَوامع للشَّيخ جلالِ الدِّينِ السِّيوطيِّ: مَنْ أحْيَا ليلتَيْ العيديْنِ، وليلةَ النِّصفِ من شعبانَ لم يَمُتْ قلبُه يومَ تموتُ القلوبُ. 


ഇമാം ദസൂഖി റ അൽ മാലികി റ  പറയുന്നു.

പകുതിയുടെ രാത്രി ഹയാത്താക്കൾ സുന്നത്താണ് കാരണം തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞു ഒരാൾ രണ്ട് പെരുന്നാൾ രാത്രിയും ശഅബാൻ പകുതിയുടെ രാത്രിയും ഹയാത്താക്കിയാൽ ഹൃദയങ്ങൾ മരിക്കുന്ന ദിനം അവൻറെ ഹൃദയം മരിക്കുകയില്ല. (ഹാശിയത്തു ദസൂഖി അലാ ശറഹുൽ കബീർ 1/399]


جاء في كتاب حاشيةِ الدُّسوقيِّ على الشَّرْحِ الكبيرِ للمُؤلِّفِ: محمَّدِ بنِ أحمَدَ بنِ عرَفَةَ الدُّسوقيِّ المالكيِّ ( المُتَوَفَّى: 1230هـ) (1/399) : 

(قوله:  ونُدِبَ إحياءُ ليلتِه) أيْ: لقوله عليه الصَّلاةُ والسَّلامُ { مَنْ أحيا ليلتَيْ العيديْنِ وليلةَ النِّصف من شعبانَ لم يَمُتْ قلبُه يومَ تموتُ القلوبُ}. قال في جمع الجوامع للشَّيخ جلالِ الدِّينِ السِّيوطيِّ: رواه الحسنُ بنُ سفيانَ عن ابنِ كُرْدوسٍ عن أبيه 

ومعنى عدمُ موتِ قلبِه:  عدمُ تحَيُّرِه عند النَّزعِ والقيامةِ; بل يكون قلبُه عند النَّزعِ مُطْمئِّناً، وكذا في القيامةِ. والمُرادُ باليومِ: الزَّمنُ الشَّاملُ لوقت النَّزعِ ووقتِ القيامةِ. الحاصلُ فيهما التَّحيُّرُ.


ശാഫിഈ മദ്ഹബ്


*പ്രാർത്ഥനക്കുത്തരമുള്ള രാവ്*


ഇമാം ഷാഫി ഇ റ പറയുന്നു . അഞ്ച് രാത്രിയിൽ ദുആക്ക് ഇജാബത്ത് ഉണ്ട് എന്ന് നമുക്ക് ലഭിച്ചിട്ടുണ്ട് വെള്ളിയാഴ്ച രാവ് ബലി പെരുന്നാൾ ചെറി പെരുന്നാൾ

രാത്രികൾ റജബിലെ ആദ്യ രാത്രി ശഅബാൻ പകുതിയുടെ രാത്രി കിതാബുൽ ഉമ്മ് 2 / 264)

3-من أقوالِ الشَّافعيَّةِ:


جاء في كتابِ الأمِّ للإمام الشَّافعيِّ: (2/264) قال الشَّافعيُّ: وبلغَنَا أنَّه كان يُقالُ: إنَّ الدُّعاءَ يُستَجابُ في خمسِ ليالٍ في ليلةِ الجمعةِ وليلةِ الأضحى وليلةِ الفِطرِ وأوَّلِ ليلةٍ من رجبَ، وليلةِ النِّصفِ من شعبانَ)


അബു ശാമ  റ പറയുന്നു '

ഇമാം

ഇബ്നു സ്വലാഹ് റ അദ്ദേഹത്തിൻറെ ഫത്വയിൽ പറഞ്ഞു ശഅബാൻ പകുതിയുടെ രാത്രിക്ക് വലിയ ശ്രേഷ്ഠതയുണ്ട്. അതിൽ ഇബാദത്ത് കൊണ്ട് ഹയാത്താക്കൽ സുന്നത്താണ് (അൽ ബാഇസ് 44 )

جاء في كتابِ الباعثِ على إنكارِ البِدعَ والحوادثِ للمؤلِّفِ: عبدِ الرَّحمنِ بنِ إسماعيلَ بنِ إبراهيمَ المَقْدِسيِّ الدِّمَشقِيِّ المعروفِ بأبي شامةَ

 (المُتَوَفَّى: 665هـ) ص(44):


( قال الإمامُ ابنُ الصَّلاحِ في فتوى له: ... وأمَّا ليلةُ النِّصفِ من شعبانَ فلها فضيلةٌ وإحياؤُها بالعبادةِ مُستَحَبٌّ ولكنْ على الانفرادِ من غيرِ جماعةٍ).


ഹമ്പലി മദ്ഹബ്

ശഅബാൻ പകുതിയുടെ രാവിൽ ശാമിലെ താബിഉകൾ ഇബാദത്തിൽ പരിശ്രമിക്കുകയും ആ രാവിനെ ബഹുമാനിക്കുകയും ചെയ്യുമായിരുന്നു.

ലത്വാഇഫ് 263


4-من أقوالِ الحَنابلةِ:

قال ابنُ رجبٍ الحنبليِّ في لطائفِ المَعارفِ ص(263):

( وليلةُ النِّصفِ من شعبانَ كان التَّابعونَ من أهل الشَّامِ كخالدِ بنِ مَعْدانَ ومكحولٍ ولقمانَ بنِ عامرٍ وغيرِهم يُعَظِّمونَها ويجتهدونَ فيها في العبادة، وعنهم أخذَ النَّاسُ فضلَها وتعظيمَها).


ഒഹാബി നേതാവ് ഇബ്നു തൈമിയ്യ പറയുന്നു.

ശഅബാൻ പകുതിയുടെ രാവിലുള്ള ശ്രേഷ്ടതയിൽ ധാരാളം ഹദീസുകളും അസറുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അന്നത്തെ ദിവസത്തിൽ സലഫുകൾ പ്രത്തേ ക നിസ്കാരം നിർവഹിച്ചിരുന്നു. 

ഒറ്റക്കുള്ള ഇത്തരം നിസ്കാരങ്ങൾ മുമ്പേ സലഫുകൾ നിർവഹിച്ചിരുന്നു.

അതിൽ അവർക്ക് പ്രമാണവുമുണ്ട് ,

ഇതൊന്നും എത്രിക്കപെടേണ്ടത്. (മജ്മൂ ഫതാവ 23/132)

جاء في كتاب مجموع الفتاوى لابنِ تَيْميَّةَ (23/132): (وأمَّا ليلةُ النِّصفِ فقد رُوِيَ في فضلِها أحاديثٌ وآثارٌ ونُقِلَ عن طائفةٍ من السَّلفِ أنَّهم كانوا يُصلُّونَ فيها، فصلاةُ الرَّجلِ فيها وحدَه قد تقدَّمَه فيه سلفٌ، وله فيه حجَّةٌ، فلا يُنْكَرُ مثلُ هذا وأمَّا الصَّلاةُ فيها جماعةً فهذا مَبنِيٌّ على قاعدةٍ عامَّةٍ في الاجتماعِ على الطَّاعاتِ والعباداتِ)

*നബി(സ്വ)തങ്ങളുടെ മാതൃക*

മഗ്ഫിറത്തിൻ്റെ രാവ്👆


തിരുനബി صلي الله عليه وسلم

ആഇശ ബീവിയോട് പറയുന്നു.

അല്ലാഹുവിന്റെ റഹ്മത്ത് ശഅബാൻ പകുതിയിലെ രാത്രി ഒന്നാനാകാശത്തേക്ക് ഇറങ്ങും. കൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങളുടെ എണ്ണത്തേക്കാൾ അതികം അല്ലാഹു പൊറുത്ത് കൊടുക്കും. (ഇബ്നുമാജഹ്)


ﻋﻦ ﻋﺎﺋﺸﺔ ﻗﺎﻟﺖ: ﻓﻘﺪﺕ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺫاﺕ ﻟﻴﻠﺔ ﻓﺨﺮﺟﺖ ﺃﻃﻠﺒﻪ ﻓﺈﺫا ﻫﻮ ﺑﺎﻟﺒﻘﻴﻊ ﺭاﻓﻊ ﺭﺃﺳﻪ ﺇﻟﻰ اﻟﺴﻤﺎء. ﻓﻘﺎﻝ: ﻳﺎ ﻋﺎﺋﺸﺔ ﺃﻛﻨﺖ ﺗﺨﺎﻓﻴﻦ ﺃﻥ ﻳﺤﻴﻒ اﻟﻠﻪ ﻋﻠﻴﻚ ﻭﺭﺳﻮﻟﻪ؟» ﻗﺎﻟﺖ ﻗﺪ ﻗﻠﺖ: ﻭﻣﺎ ﺑﻲ ﺫﻟﻚ ﻭﻟﻜﻨﻲ ﻇﻨﻨﺖ ﺃﻧﻚ ﺃﺗﻴﺖ ﺑﻌﺾ ﻧﺴﺎﺋﻚ ﻓﻘﺎﻝ: ﺇﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﻳﻨﺰﻝ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﺇﻟﻰ اﻟﺴﻤﺎء اﻟﺪﻧﻴﺎ ﻓﻴﻐﻔﺮ ﻷﻛﺜﺮ ﻣﻦ ﻋﺪﺩ ﺷﻌﺮ ﻏﻨﻢ ﻛﻠﺐ

سنن ابن ماجه-1389


അബൂ മൂസൽ അശ്അരി റ പറയുന്നു.

നബി صلي الله عليه وسلم

പറയുന്നു. ശഅബാൻപകുതിയുടെ  രാത്രിയിൽ അല്ലാഹു എല്ലാ സൃഷ്ടികൾക്കും പൊറുത്ത് കൊടുക്കും. മുശ് രിക്കുകൾക്കും വൈരാഗ്യമുള്ളവർക്കു മൊഴികെ (ഇബ്നുമാജഹ്)

ﻋﻦ ﺃﺑﻲ ﻣﻮﺳﻰ اﻷﺷﻌﺮﻱ ﻋﻦ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ: ﺇﻥ اﻟﻠﻪ ﻟﻴﻄﻠﻊ ﻓﻲ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻓﻴﻐﻔﺮ ﻟﺠﻤﻴﻊ ﺧﻠﻘﻪ ﺇﻻ ﻟﻤﺸﺮﻙ ﺃﻭ ﻣﺸﺎﺣﻦ

ابن ماجه-١٣٩٠


*പ്രാർത്ഥനക്കുത്തരമുള്ള രാവ്*

ഇമാം റംലി റ പറയുന്നു.

രണ്ട് പെരുന്നാൾ രാവിലും വെള്ളിയാഴ്ച രാവിലും റജബ് ആദ്യ രാവിലും ശഅബാൻ പകുതിയിലെ രാവിലും ദുആക്ക് ഇജാബത്തുണ്ട്. അത് കൊണ്ട് ദുആ ചെയ്യൽ സുന്നത്താണ് നിഹായ 2/397

ﻭاﻟﺪﻋﺎء ﻓﻴﻬﻤﺎ -ليلتي العيد- ﻭﻓﻲ ﻟﻴﻠﺔ اﻟﺠﻤﻌﺔ ﻭﻟﻴﻠﺘﻲ ﺃﻭﻝ ﺭﺟﺐ ﻭﻧﺼﻒ ﺷﻌﺒﺎﻥ ﻣﺴﺘﺠﺎﺏ ﻓﻴﺴﺘﺤﺐ

نهاية المحتاج-2/397


ഇമാം മുനാവി ﵀ പറയുന്നു:


അഞ്ച് രാത്രികളിലെ ദുആ തള്ളപ്പെടുകയില്ല.

രണ്ട് പെരുന്നാൾ രാവ് വെള്ളിയാഴ്ച രാവ് റജബ് ആദ്യ രാവ് ശഅബാൻ പകുതിയിലെ രാവ് എന്നിവയാണ്.

ഈരാവുകളിൽ നിസ്കരിക്കലും സൽക്കർമങ്ങൾ കൊണ്ട് ധന്യമാക്കലും അല്ലാഹുവിനോട് താഴ്മയോടെ പ്രാർത്ഥിക്കലും സുന്നത്താണ്

"സലഫുകൾ അത്  പതിവാക്കുന്നവരായിരുന്നു." ഫൈളുൽ ഖദീർ 1/454


قال الإمام المناوي:  

(ﺧﻤﺲ ﻟﻴﺎﻝ ﻻ ﺗﺮﺩ ﻓﻴﻬﻦ اﻟﺪﻋﻮﺓ) ﻣﻦ ﺃﺣﺪ ﺩﻋﻰ ﺑﺪﻋﺎء ﺳﺎﺋﻎ ﻣﺘﻮﻓﺮ اﻟﺸﺮﻭﻁ ﻭاﻷﺭﻛﺎﻥ ﻭاﻵﺩاﺏ (ﺃﻭﻝ ﻟﻴﻠﺔ ﻣﻦ ﺭﺟﺐ ﻭﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻭﻟﻴﻠﺔ اﻟﺠﻤﻌﺔ ﻭﻟﻴﻠﺔ اﻟﻔﻄﺮ) ﺃﻱ ﻟﻴﻠﺔ ﻋﻴﺪ اﻟﻔﻄﺮ (ﻭﻟﻴﻠﺔ اﻟﻨﺤﺮ) ﺃﻱ ﻋﻴﺪ اﻷﺿﺤﻰ ﻓﻴﺴﻦ ﻗﻴﺎﻡ ﻫﺆﻻء اﻟﻠﻴﺎﻟﻲ ﻭاﻟﺘﻀﺮﻉ ﻭاﻻﺑﺘﻬﺎﻝ ﻓﻴﻬﺎ *ﻭﻗﺪ ﻛﺎﻥ اﻟﺴﻠﻒ ﻳﻮاﻇﺒﻮﻥ عليه* ﺭﻭﻯ اﻟﺨﻄﻴﺐ ﻓﻲ ﻏﻨﻴﺔ اﻟﻤﻠﺘﻤﺲ ﺃﻥ ﻋﻤﺮ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ ﻛﺘﺐ ﺇﻟﻰ ﻋﺪﻱ ﺑﻦ ﺃﺭﻃﺎﺓ ﻋﻠﻴﻚ ﺑﺄﺭﺑﻊ ﻟﻴﺎﻝ ﻓﻲ اﻟﺴﻨﺔ ﻓﺈﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﻳﻔﺮﻍ ﻓﻴﻬﻦ اﻟﺮﺣﻤﺔ ﺛﻢ ﺳﺮﺩﻫﺎ (اﺑﻦ ﻋﺴﺎﻛﺮ) ﻓﻲ ﺗﺎﺭﻳﺨﻪ


فيض القدير- 1/454


*ഇബാദത്തുകൾക്കായി ഒഴിഞ്ഞിരിക്കേണ്ട രാവ്*


ﻭﺭﻭﻯ ﺳﻌﻴﺪ ﺑﻦ ﻣﻨﺼﻮﺭ ﺣﺪﺛﻨﺎ ﺃﺑﻮ ﻣﻌﺸﺮ ﻋﻦ ﺃﺑﻲ ﺣﺎﺯﻡ ﻭﻣﺤﻤﺪ ﺑﻦ ﻗﻴﺲ ﻋﻦ ﻋﻄﺎء ﺑﻦ ﻳﺴﺎﺭ ﻗﺎﻝ: ﻣﺎ ﻣﻦ ﻟﻴﻠﺔ ﺑﻌﺪ ﻟﻴﻠﺔ اﻟﻘﺪﺭ ﺃﻓﻀﻞ ﻣﻦ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻳﻨﺰﻝ اﻟﻠﻪ ﺗﺒﺎﺭﻙ ﻭﺗﻌﺎﻟﻰ ﺇﻟﻰ اﻟﺴﻤﺎء اﻟﺪﻧﻴﺎ ﻓﻴﻐﻔﺮ ﻟﻌﺒﺎﺩﻩ ﻛﻠﻬﻢ ﺇﻻ ﻟﻤﺸﺮﻙ ﺃﻭ ﻣﺸﺎﺣﻦ اﻭ ﻗﺎﻃﻊ ﺭﺣﻢ 


ﻓﻴﺎ ﻣﻦ ﺃﻋﺘﻖ ﻓﻴﻬﺎ ﻣﻦ اﻟﻨﺎﺭ ﻫﻨﻴﺌﺎ ﻟﻚ اﻟﻤﻨﺤﺔ اﻟﺠﺴﻴﻤﺔ ﻭﻳﺎ ﺃﻳﻬﺎ اﻟﻤﺮﺩﻭﺩ ﻓﻴﻬﺎ ﺟﺒﺮ اﻟﻠﻪ ﻣﺼﻴﺒﺘﻚ ﻫﺬﻩ ﻓﺈﻧﻬﺎ ﻣﺼﻴﺒﺔ ﻋﻈﻴﻤﺔ.


ﺑﻜﻴﺖ ﻋﻠﻰ ﻧﻔﺴﻲ ﻭﺣﻖ ﻟﻲ اﻟﺒﻜﺎ

 ﻭﻣﺎ اﻧﺎ ﻣﻦ ﺗﻀﻴﻴﻊ ﻓﻲ ﺷﻚ


ﻟﺌﻦ ﻗﻠﺖ ﺃﻧﻲ ﻓﻲ ﺻﻨﻴﻌﻲ ﻣﺤﺴﻦ

 ﻓﺈﻧﻲ ﻓﻲ ﻗﻮﻟﻲ ﻟﺬﻟﻚ ﺫﻭ ﺇﻓﻚ


ﻟﻴﺎﻟﻲ ﺷﻌﺒﺎﻥ ﻭﻟﻴﻠﺔ ﻧﺼﻔﻪ

 ﺑﺄﻳﺔ ﺣﺎﻝ ﻗﺪ ﺗﻨﺰﻝ ﻟﻲ ﺻﻜﻲ


ﻭﺣﻖ ﻟﻌﻤﺮﻱ ﺃﻥ ﺃﺩﻳﻢ ﺗﻀﺮﻋﻲ

ﻟﻌﻞ ﺇﻟﻪ اﻟﺨﻠﻖ ﻳﺴﻤﺢ ﺑﺎﻟﻔﻚ


ﻓﻴﻨﺒﻐﻲ ﻟﻠﻤﺆﻣﻦ ﺃﻥ ﻳﺘﻔﺮﻍ ﻓﻲ ﺗﻠﻚ اﻟﻠﻴﻠﺔ ﻟﺬﻛﺮ اﻟﻠﻪ ﺗﻌﺎﻟﻰ ﻭﺩﻋﺎﺋﻪ ﺑﻐﻔﺮاﻥ اﻟﺬﻧﻮﺏ ﻭﺳﺘﺮ اﻟﻌﻴﻮﺏ ﻭﺗﻔﺮﻳﺞ اﻟﻜﺮﻭﺏ ﻭﺃﻥ ﻳﻘﺪﻡ ﻋﻠﻰ ﺫﻟﻚ اﻟﺘﻮﺑﺔ ﻓﺈﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﻳﺘﻮﺏ ﻓﻴﻬﺎ ﻋﻠﻰ ﻣﻦ ﻳﺘﻮﺏ


لطائف المعارف- ١/١٣٨


*മൂന്ന് യാസീൻ*

സൂറത്ത് യാസീൻ പാരായണം


ശഅ്ബാൻ പതിനഞ്ചിന് കൊണ്ട് വരേണ്ട പല ദിക്റുകളും പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും മഹത്തുക്കളായ പ ണ്ഡിതന്മാരിൽ നിന്നും ആരിഫീങ്ങളിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 

ബറാഅത്ത് രാവിൽ മൂന്ന് യാസീൻ പാരായണം ചെയ്യൽ ഇതിൽ പ്രധാനപ്പെട്ടതാണ്. കാലങ്ങളായി മുസ്‌ലിം സമൂഹം ബറാഅത്ത് രാവിലെ ഇശാ മഗ്‌രിബിനിടയിൽ യാസീൻ സൂറത്ത് മൂന്ന് തവണ പാരായണം ചെയ്യുക പതിവാണ്. 

وقد توارث الخلف عن السلف في إحياء هذه الليلة بصلاة ست ركعات بعد صلاة المغرب؛ كل ركعتين بتسليمة يقرأ في كل ركعة منها بالفاتحة مرة والإخلاص ست مرات وبعد الفراغ من كل ركعتين يقرأ سورة يس مرة، ويدعو الدعاء المشهور بدعاء ليلة النصف من شعبان، ويسأل الله تعالى البركة في العمر، ثم في الثانية البركة في الرزق، ثم في الثالثة حسن الخاتمة، وذكروا أن من صلى هكذا بهذه الكيفية أعطي جميع ما طلب وهذه الصلاة مشهورة في كتب المتأخرين من السادة الصوفية ولم أر لها ولا لدعائها مستندا صحيحا في السنة إلا أنه من عمل المشايخ

إتحاف السادة المتقين-427


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Tuesday, February 11, 2025

സക്കാത്ത് കമ്മിറ്റി ശറഹുൽ മുഹദ്ദബിൽ അംഗീകരിച്ചോ? അൽബയാനിൽ സക്കാത്ത് കമ്മറ്റിയോ ?

 സക്കാത്ത് കമ്മിറ്റി 

ശറഹുൽ മുഹദ്ദബിൽ

അംഗീകരിച്ചോ?

അൽബയാനിൽ

സക്കാത്ത് കമ്മറ്റിയോ ?


Aslam Kamil Saquafi parappanangadi


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


https://youtu.be/abc3K7QeDEg?si=oUpjbwOOjPlKmQMZ


സക്കാത്ത് കമ്മിറ്റി 

ശറഹുൽ മുഹദ്ദബിൽ

അംഗീകരിച്ചോ

റഫീഖ് സലഫി കാന്തപുരം ഉസ്താദിനെ  പഠിപ്പിക്കുന്നു.


സകാത്ത് വിതരണത്തിന്  മൂന്ന് രീതി ഉണ്ടന്നും അതിൽ കമ്മറ്റിക്ക് നൽകുന്നത് ഒരു രീതിയാണന്ന് ഇമാം നവവി റ

ശറഹു മുഹദ്ധബിലും ഹാശിയത്തുൽ ജമലിലും പറഞ്ഞു എന്ന് ഒരു വഹാബി പുരോഹിതൻ പ്രസംഗിക്കുന്നത് കേട്ടു ?

 

മറുപടി


പച്ചക്കളവാണ്.

മൂന്ന് രീതിയിൽ സകാത്ത് വിതരണം ചെയ്യാവുന്നതാണ്

അത് വിവരിച്ച്  ഇമാ ശീറാസി പറയുന്ന വാചകമാണ് മൗലവി ദുർവ്യാഖ്യാനം ചെയ്തിരിക്കുന്നത്


ഇമാം നവവി റ ശറഹുൽ മുഹദ്ധബിൽ പറയുന്ന വാജകം നമുക്ക് പരിശോധിക്കാം

ഇമാം ശീറാസി റ പറയുന്നു.

പ്രത്യക്ഷമല്ലാത്ത സമ്പത്ത് - അതായത് സ്വർണം - വെള്ളി കച്ചവട ചരക്ക്- നിധി എന്നിവ - സമ്പത്തുള്ളവൻ സ്വന്തമായി വിതരണം ചെയ്യൽ അനുവധനീയമാണ്

(ഇതാണ് വിതരണത്തിന്റെ ഒരു രീതി)

( രണ്ടാമത്തെ രീതി)

വിതരണം ചെയ്യുന്ന ഒരാളെ വകാലത്താക്കുക -

മായുള്ള മറ്റു ബാധ്യതകൾ മറ്റൊരാളെ വക്കാലത്താക്കും പോലെ ഇതും വക്കാലത്താക്കാവുന്നതാണ് കാരണം ഇതെല്ലാം ധനപരമായ ബാധ്യതകൾ ആണല്ലോ

(മൂന്നാമത്തെ രീതി) ഭരണാധികാരികളിലേക്ക് ഏൽപ്പിക്കുക കാരണം അവർ ദരിദ്രന്മാരുടെ പകരക്കാരാണ് അവരിലേക്ക് നൽകലും അനുവദനീയമാണ് -

(അൽ മജ്മൂഅ്)


قال المصنف رحمه الله تعالى: يجوز لرب المال أن يفرق زكاة الأموال الباطنة بنفسه ...

وهي الذهب والفضة وعروض التجارة والركاز؛ 

ويجوز أن يوكل من يفرق؛ لأنه حق مال فجاز أن يوكل في أدائه كديون الأدميين.

ويجوز أن يدفع إلى الإمام؛ لأنه نائب عن الفقراء، فجاز الدفع إليه كولى اليتيم.


ഇവിടെ രണ്ടാമത് പറഞ്ഞ രൂപത്തെയാണ് ഒഹാബി പുരോഹിതൻമാർ ദുർവ്യാഖ്യാനം ചെയ്തത്

സകാത്ത് വിതരണം ചെയ്യുന്ന യോഗ്യനായ വെക്തിയെ വകാലത്താക്കാമെന്ന് പറഞ്ഞാൽ കമ്മറ്റിയെ ഏൽപിക്കാമെന്നല്ല -

കൃത്യമായ ഒരു വെക്തിയെ വിതരണം ചെയ്യാൻ ഏൽപ്പിക്കാമെന്നാണ്.

വിതരണം ചെയ്യുന്ന ഒരാളെ വകാലത്താക്കണം എന്ന് പറഞ്ഞ കിതാബിലെ വാചകത്ത 

ويجوز أن يوكل من يفرق؛

സംവിദാനത്തെ എന്നും കമ്മറ്റി എന്നുമാക്കി ദുർവ്യാഖ്യാനിക്കുകയാണ് ദുർവ്യാഖ്യാനവീരന്മാരായ ഒഹാബി പുരോഹിതന്മാർ ചെയ്തിരിക്കുന്നത്.

വകാലത്താക്കപ്പെടുന്ന വകീൽ കൃത്യമായിക്കണമെന്നും പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്.

ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്തമായ തുഹ്ഫയിൽ പറയുന്നു.

(وشرط الوكيل) تعيينه تحفة المحتاج 5/298

വകീലിന്റെ നിബന്ധന അവൻ നിശ്ചിത വ്യക്തിയായിരിക്കണം എന്നതാണ് തുഹ്ഫ 5/398

ശാഫിഈ മദ്ഹബിലെ പ്രശസ്ത ഗ്രന്തമായ മുഗ്നിയി പറയുന്നു.

تنبيه: يشترط في الوكيل أيضا تعيينه، فلو قال لاثنين: وكلت أحدكما في بيع داري مثلا، أو قال: أذنت لكل من أراد أن يبيع داري، أن يبيعها لم يصح مغني المحتاج

വകീൽ  അവൻ നിശ്ചിത വ്യക്തിയായിരിക്കൽ നിബന്ധനയാണ്.

അപ്പോൾ നിങ്ങളിൽ രണ്ട് പേരിൽ ഒരാളേ ഞാൻ വകാലത്താക്കി എന്നോ ഉദേശിക്കുന്ന എല്ലാ ഓരോർത്തരേയും ഞാൻ വകാലത്താക്കി എന്നോ പറഞ്ഞാൽ സ്വഹീഹാവില്ല. (മുഗ്നി) 


ഇതിൽ നിന്നും ഷാഫി മദ്ഹബ് അനുസരിച്ച് കമ്മറ്റിയെ ഏൽപ്പിക്കുന്നത് ശരിയല്ല എന്ന് മനസ്സിലാക്കാം


ഇനി ഏറ്റവും ശ്രേഷ്ഠമായത് സ്വന്തമായി വിതരണം ചെയ്യലാണോ ഒരു വ്യക്തിയെ വക്കാലത്താക്കൽ ആണോ എന്ന് ചോദിച്ചാൽ അതേ സ ശറഹുൽ മുഹദ്ധ ബിൽ മൗലവിമാർ ഉദ്ധരിച്ച ബാക്കി ഭാഗത്ത് തന്നെ പറയുന്നു.


 ഏറ്റവും ശ്രേഷ്ഠമായത് സ്വന്തമായി വിതരണം ചെയ്യലാണ് .ഇമാം ഷാഫി അത് വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. കാരണം വിശ്വസ്തത അതിനാണല്ലോ ഉള്ളത് ,

ഏൽപ്പിക്കപ്പെട്ട വ്യക്തി  വീട്ടി എന്ന് ഉറപ്പ് ലഭിക്കണമെന്നില്ല.

പ്രത്യേകിച്ച് ഒരാളെ വക്കാലത്ത് ആക്കുമ്പോൾ

വക്കീല് കൃത്യമായി ഏൽപ്പിച്ച കാര്യം ചെയ്യാതെ അതിന് അവകാശികൾക്ക് എത്തിച്ചു കൊടുക്കാതെ ചതി ചെയ്താൽ സമ്പത്തിന്റെ ഉടമസ്ഥൻ ഒരിക്കലും ബാധ്യതയിൽ നിന്നും ഒഴിവകുകയില്ല.അപ്പോൾ അവകാശികളിലേക്ക് സമ്പത്ത് എത്തിയിട്ടില്ലെങ്കിൽ ഒരിക്കലും തന്നെ ഉടമസ്ഥൻ ബാധ്യത വീട്ടിയവൻ ആവുകയില്ല. (ശറഹുൽ മുഹദ്ധബ് )


الرابعة) في بيان الأفضل قال أصحابنا تفريقه بنفسه أفضل من التوكيل بلا خلاف لأنه على ثقة من تفريقه بخلاف الوكيل وعلى تقدير خيانة الوكيل لا يسقط الفرض عن المالك لأن يده كيده فما لم يصل المال إلى المستحقين لا تبرأ ذمة المالك بخلاف دفعها إلى الإمام فإنه بمجرد قبضه تسقط الزكاة عن المالك قال الماوردي وغيره وكذا الدفع إلى الإمام أفضل من التوكيل لما ذكرناه شرح المهذب-

അതോടുകൂടി ഇന്ന് വഹാബി മൗദൂദികൾ നടത്തുന്ന സക്കാത്ത് കമ്മിറ്റി ധാരാളം തട്ടിപ്പുകൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. അവകാശികളിലേക്ക് സക്കാത്ത് എത്തിക്കാതെ  അവരുടെ ശിർക്കാരോപിച്ചു കൊണ്ടുള്ള മഹാന്മാരായ ഔലിയാക്കളെയും മഹാന്മാരെയും ഇകഴ്ത്തുന്ന അവരുടെ  പത്രങ്ങൾക്കും മാസികകൾക്കും വേണ്ടി വരെ സക്കാത്ത് വിഹിതം മാറ്റിക്കൊണ്ടിരിക്കുന്നു.  അവകാശികളിൽ ഒരിക്കലും തന്നെ പത്രം മാസികകൾ ഉൾപ്പെടുകയില്ല ,

അപ്രകാരം അവരുടെ സ്ഥാപനങ്ങൾ നടത്താനും കമ്മിറ്റി അംഗങ്ങൾ എന്ന പേരിൽ സ്വന്തം കീശയിലേക്കും സക്കാത്ത് ഫണ്ട് അടിച്ചു മാറ്റുകയാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്.


  അപ്രകാരം സുന്നികളെ ശിർക്കാരോപിക്കുന്ന അവരുടെ കവല പ്രസംഗത്തിനും ഓഫീസ് വർക്കിനും മറ്റു സ്വന്തം വ്യക്തി താൽപര്യങ്ങൾക്കും വേണ്ടി സക്കാത്ത് സ്വത്തിനെ ദുർ വിനിയോഗം ചെയ്തുകൊണ്ടിരിക്കുന്നു.

അതോടുകൂടി അവകാശികൾക്ക് എത്തിക്കേണ്ട സമ്പത്ത് ബാങ്കിലിട്ട് പലിശ വാങ്ങി അതിൻറെ കണക്കുകൾ വരെപ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു.

അവകാശികൾക്ക് എത്തിക്കേണ്ട സമ്പത്തിന്റെ ബാലൻസ് എന്ന് പറഞ്ഞ് അടുത്ത വർഷത്തേക്കും അത് ശരിയായ അവകാശികൾക്ക് എത്തിക്കാതെ നീട്ടിവെച്ച രേഖയും നമുക്ക് കാണാം


സക്കാത്ത് നൽകിയ വ്യക്തിയുടെ അതേപണം അവർക്ക് വല്ല പ്രയാസങ്ങളും രോഗങ്ങളും വന്നാൽ അവനിലേക്ക് തന്നെ തിരിച്ചു മടങ്ങപ്പെടുക എന്ന അവസ്ഥയും ഉണ്ടാകുന്നു ഇതൊന്നും സക്കാത്ത് വീട്ടിയതായി കണക്കാക്കപ്പെടുകയില്ല.


ധാരാളം അപകടങ്ങൾ ഇവരുടെ സക്കാത്ത് കമ്മിറ്റിയിൽ ഉണ്ട് എന്നത് വ്യക്തമാണ്


ഇനി സക്കാത്തിന്റെ അവകാശികൾ ആരെല്ലാം നാട്ടിലുണ്ട് എന്നും കൊടുക്കേണ്ടവർ ആരെല്ലാം  എന്നും അറിയാനും സക്കാത്ത് നൽകേണ്ടവരെ ബോധവൽക്കരിക്കാൻ വേണ്ടി ഒരു കമ്മറ്റി രൂപീകരിക്കുകയും

വകാലത്തിന്റെ ശർതുകൾ പ്രകാരം കൃത്യമായ ഒരു വ്യക്തിയെ ഏൽപ്പിക്കാൻ വേണ്ടി അവർക്ക് അറിവ് നൽകുകയും ചെയ്താൽ അതനുസരിച്ച് നിബന്ധനകൾ പാലിച്ച ഒരു വക്കീലിനെ സക്കാത്ത് നൽകേണ്ടവർ ഏൽപ്പിക്കുകയാണെങ്കിൽ അതിൽ തെറ്റുണ്ടാവുകയില്ല.

ഇങ്ങനെ പറഞ്ഞ നിബന്ധനകൾ പാലിച്ചഅവസ്ഥയെ വിവരിച്ചുകൊണ്ട്അൽബയാൻ പത്രത്തിൽ വന്ന ഒരു ലേഖനം ഉദ്ധരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി കാണാൻ സാധിച്ചു


അതിലൊരിക്കലും ഇന്ന് നടക്കുന്നതുപോലെ കമ്മിറ്റിയെ സക്കാത്ത് ഏൽപിക്കാമെന്ന്  പറഞ്ഞിട്ടേയില്ല .


 ഇസ്ലാം നിർദ്ദേശിക്കുന്ന അതേ രൂപത്തിൽ അവകാശികൾക്ക് വിതരണം ചെയ്യണമെന്ന് മാത്രമാണ് പറഞ്ഞത് അല്ലാതെ കമ്മിറ്റിക്ക് നൽകി കമ്മറ്റിയ വക്കാലത്താക്കണം എന്ന് പറഞ്ഞിട്ട് ഇല്ല .


ഇനി  വകാലത്ത് ആക്കിയവന്റെ സമ്മതത്തോടെ മറ്റൊരാളെ വകാലത്ത് ആക്കാം എന്ന് ന്യായപ്രകാരവും ഇന്ന് ഇവർ നടത്തുന്ന സക്കാത്ത് കമ്മിറ്റിയെ വെള്ളപൂശാൻ സാധ്യമല്ല .കാരണം നിലവിലുള്ള സകാത്ത് കമ്മിറ്റി ഒരിക്കലും വകീലിന്റെ വകീൽ ആവാനുള്ള നിബന്ധനകൾ പാലിക്കുകയോ അതിൻറെ നിയമങ്ങൾക്ക് അനുസരിച്ചോ അല്ല നടക്കുന്നത്

അതോടുകൂടെ മേൽപ്പറഞ്ഞ ധാരാളം തട്ടിപ്പുകൾ അതിലുണ്ട് താനും


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh