Sunday, June 23, 2024

ല"കട്ട സംവാദം

 *"ല"കട്ട സംവാദം.*

*95 വർഷം മുമ്പ് നടന്ന വാദ പ്രതിവാദം.*


 *AP ഉസ്താദിന്റെ ഓർമ്മയിലേക്ക്...* 


*നടന്ന സംഭവത്തിന്റെ നേർ കാഴ്ച്ച വരച്ചു കാട്ടുന്ന ചരിത്ര കുറിപ്പുകളോടെ  നമ്മുക്ക് ഇതിൽ വായിക്കാം.*

👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻

*https://www.facebook.com/share/v/FEvq1XXNadTbjquy/?mibextid=qi2Omg*


*👆🏻ഷെയർ.👆🏻*

അല്ലാഹുവിന് വിരൽ എന്ന അവയവമില്ല*

 *അല്ലാഹുവിന് വിരൽ എന്ന അവയവമില്ല*

ﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി



അല്ലാഹുവിന്റെ ഇസ്ബഉ

മായി ബന്ധപെട്ട ഹദീസ് വിവരിച്ചു .


ഇബ്ൻ ഹജറുൽ അസ്ഖലാനി റ സ്വഹീഹുൽ ബുഖാരിയുടെ ശറഹ് ഫത്ഹുൽ ബാരിയിൽ വിവരിക്കുന്നു.


ഇമാം ഇബ്നു ബത്വാൽ റ പറഞ്ഞു.

ഇവിടെ ഇസ്വ് ബഈനെ വിരൽ എന്ന അവയവം എന്ന അർത്ഥമല്ല.മറിച്ചു അല്ലാഹുവിന്റെ ദാത്തിന്റെ സ്വിഫതിൽ ഒരു സ്വിഫതാണ്. അതിന് രൂപമോ അതിർത്തിയോ ഇല്ല . ഇത് ഇമാം അശ്അരി റ യിലേക്ക് ചേർത്തപ്പെട്ട അഭിപ്രായമാണ്.

" وقال ابن بطال لا يحمل ذكر الإصبع على الجارحة بل يحمل على أنه صفة من صفات الذات لا تكيف ولا تحدد " وهذا ينسب للأشعري ،

ഇബ്നു ഫൂറക്  റ യെ തൊട്ട് ഇങ്ങനെയുണ്ട്.

ഇസ്വ് ബഅ് എന്നാൽ അല്ലാഹുവിന്റെ ഖുദ്റത്ത് എന്ന അർത്ഥത്തിന് സാധ്യതയുണ്ട്.


 وعن ابن فورك يجوز أن يكون الإصبع خلقا يخلقه الله فيحمله الله ما يحمل الإصبع ، ويحتمل أن يراد به القدرة والسلطان ، كقول القائل ما فلان إلا بين إصبعي إذا أراد الإخبار عن قدرته عليه ،


 وأيد ابن التين الأول بأنه قال على إصبع ولم يقل على إصبعيه ، 


قال ابن بطال : وحاصل الخبر أنه ذكر المخلوقات وأخبر عن قدرة الله على جميعها فضحك النبي صلى الله عليه وسلم تصديقا له وتعجبا من كونه يستعظم ذلك في قدرة الله تعالى ، وأن ذلك ليس في جنب ما يقدر عليه بعظيم ، ولذلك قرأ قوله تعالى وما قدروا الله حق قدره الآية أي ليس قدره في القدرة على ما يخلق على الحد الذي ينتهي إليه الوهم ، ويحيط به الحصر ؛ لأنه تعالى يقدر على إمساك مخلوقاته على غير شيء كما هي اليوم ، قال تعالى إن الله يمسك السماوات والأرض أن تزولا وقال رفع السماوات بغير عمد ترونها

ഖത്വാബി റ പറയുന്നു.

യദ് എന്നാൽ അവയവ മാകുന്ന കൈ അല്ല എന്നത് സ്ഥിരപെട്ടതാണ്

അങ്ങനെയാണങ്കിലാണ് കൈ സ്ഥിരപെടുത്തുമ്പോൾ വിരൽ സ്ഥിരപ്പെടുമെന്ന തെറ്റിദ്ധാരണ വരികയുള്ളു,

മറിച്ച് അതിന്റെ അറിവ് അല്ലാഹുവിൽ നിക്ഷിപ്തമാണ്. അതിന്ന് രൂപമില്ല സാദൃശ്യവുമില്ല.

ഇനി ഇവിടെ അസ്വാബി ഇനെ പറഞ്ഞത് ജൂതന്മാരുടെ വിശ്വാസമനുസരിച്ചാവാൻ സാധ്യതയുണ്ട്. ജൂതന്മാർ അല്ലാഹുവിനെ സാദൃശ്യമാക്കുന്നവരാണ്. സാദൃശ്യമാക്കുന്ന പല പദങ്ങളും ഇന്നത്തെ തോറാത്തിൽ കടന്നിട്ടുണ്ട് അത് മുസ്‌ലിമീങ്ങളുടെ വിശ്വാസമല്ല.


 وقال الخطابي لم يقع ذكر الإصبع في القرآن ولا في حديث مقطوع به ، وقد تقرر أن اليد ليست بجارحة حتى يتوهم من ثبوتها ثبوت [ ص: 410 ] الأصابع بل هو توقيف أطلقه الشارع فلا يكيف ولا يشبه ، ولعل ذكر الأصابع من تخليط اليهودي ، فإن اليهود مشبهة وفيما يدعونه من التوراة ألفاظ تدخل في باب التشبيه ولا تدخل في مذاهب المسلمين ، وأما ضحكه صلى الله عليه وسلم من قول الحبر فيحتمل الرضا والإنكار ، وأما قول الراوي " تصديقا " له فظن منه وحسبان ، وقد جاء الحديث من عدة طرق ليس فيها هذه الزيادة ، وعلى تقدير صحتها فقد يستدل بحمرة الوجه على الخجل ، وبصفرته على الوجل ، ويكون الأمر بخلاف ذلك ، فقد تكون الحمرة لأمر حدث في البدن كثوران الدم ، والصفرة لثوران خلط من مرار وغيره ، وعلى تقدير أن يكون ذلك محفوظا فهو محمول على تأويل قوله تعالى والسماوات مطويات بيمينه أي قدرته على طيها ، وسهولة الأمر عليه في جمعها بمنزلة من جمع شيئا في كفه واستقل بحمله من غير أن يجمع كفه عليه بل يقله ببعض أصابعه ، وقد جرى في أمثالهم فلان يقل - كذا - بإصبعه ويعمله بخنصره انتهى . ملخصا ، وقد تعقب بعضهم إنكار ورود الأصابع لوروده في عدة أحاديث كالحديث الذي أخرجه مسلم إن قلب ابن آدم بين إصبعين من أصابع الرحمن ولا يرد عليه ؛ لأنه إنما نفى القطع ، 


ഇമാം ഖുർത്വുബി റ പറയുന്നു. മേൽ ഹദീസിൽ ജൂതന്മാരുടെ അഭിപ്രയമാണ് അവർ അല്ലാഹു ജിസ്മുള്ള അവയവമുള്ള ഒരു വെക്തി യാണന്നാണ് വാദം . ഈ ഉമ്മത്തിലെ മുശബ്ബിഹ ത്തിനും അതെ വാദമുണ്ട്.


قال القرطبي في المفهم قوله " إن الله يمسك " إلى آخر الحديث ، هذا كله قول اليهودي وهم يعتقدون التجسيم وأن الله شخص ذو جوارح كما يعتقده غلاة المشبهة من هذه الأمة ، وضحك النبي صلى الله عليه وسلم إنما هو للتعجب من جهل اليهودي ، ولهذا قرأ عند ذلك وما قدروا الله حق قدره أي ما عرفوه حق معرفته ولا عظموه حق تعظيمه فهذه الرواية هي الصحيحة المحققة ، وأما من زاد " وتصديقا له " فليست بشيء فإنها من قول الراوي وهي باطلة ؛ لأن النبي صلى الله عليه وسلم لا يصدق المحال

അല്ലാഹുവിന് അവയവമുണ്ടന്ന വാദം അസംഭവ്യമാണ്.കാരണം അവൻ കൈ വിരലുകൾ അവയവങ്ങൾ എന്നിവ ഉള്ളവനാണെങ്കിൽ നമ്മിൽ ഒരുത്തനെ പോലെയാവും അപ്പോൾ അവൻ മറ്റൊരാളിലേക്ക് ആവശ്യമുള്ളതും പുതുതായവനും ന്യൂനതയുള്ളവനും അശക്തനും ആയി മാറും  നമുക്ക് ഇത്തരം വിശേഷങ്ങൾ ഉള്ളതുപോലെ .

ഇങ്ങനെയായാൽ അവൻ ഇലാഹാവുകയില്ല ഇത്തരം വിശേഷങ്ങൾഉള്ളവൻ ഇലാഹവുകയാണ്ദജ്ജാലും ഇലാഹ ആണെന്ന് പറയേണ്ടിവരും അത് ഒരിക്കലും അല്ലല്ലോ.അപ്പോൾ ഇത്തരം കളവുകളിലേക്ക് ചേർക്കുന്നത് കള്ളത്തരമാണ് അതുകൊണ്ട് ജൂതവാദം കളവും അസംഭവ്യവും ആണ് .അതുകൊണ്ടാണ് അള്ളാഹു ജൂതന്മാരെ പറ്റി പറഞ്ഞത് അല്ലാഹുവിനെ അവർ അറിയേണ്ട ക്രമത്തിൽ അറിഞ്ഞിട്ടില്ല.


 وهذه الأوصاف في حق الله محال ؛ إذ لو كان ذا يد وأصابع وجوارح كان كواحد منا فكان يجب له من الافتقار والحدوث والنقص والعجز ما يجب لنا ، ولو كان كذلك لاستحال أن يكون إلها إذ لو جازت الإلهية لمن هذه صفته لصحت للدجال وهو محال ، فالمفضي إليه كذب فقول اليهودي كذب ومحال ، ولذلك أنزل الله في الرد عليه وما قدروا الله حق قدره وإنما تعجب النبي صلى الله عليه وسلم من جهله فظن الراوي أن ذلك التعجب تصديق وليس كذلك ،

മനുഷ്യരുടെ ഹൃദയങ്ങൾ റഹ്മാനായ അല്ലാഹുവിൻറെ ഇസ്വബഅയ്നിന്റെ ഇടയിലാണന്ന് ബാഹ്യർത്ഥം വരുന്ന ഹദീസ് സ്വഹീഹല്ലെ എന്ന് നീ ചോദിച്ചാൽ

ഇത്തരം വചനങ്ങൾ സത്യ സംസാരങ്ങളിൽ വന്നാൽ  നാം അതിനെ വ്യാഖ്യാനിക്കുകയോ അതിൻറെ ന്യായം അറിയുന്നത് വരെ മൗനം പാലിക്കുകയോ ചെയ്യുന്നതാണ്.അതിൻറെ പ്രത്യക്ഷ അർഥം അല്ലാഹുവിനെ അസംഭവ്യമാണ് എന്ന് നാം ഉറപ്പിക്കുകയും ചെയ്യും.മുഅജിസത്ത് കൊണ്ട് സത്യസന്ധത സ്ഥിരപ്പെട്ടവരുടെ വാക്കിൽ അത് വന്നിട്ടുണ്ട് എന്നത് അനിഷേധ്യമായതാണ് കാരണം .

കളവ് പറയാൻ സാധ്യതയുള്ളവരിൽ നിന്നും ഇത്തരം വാക്കുകൾ ഉണ്ടായാൽ അയാളെ നാം കളവാക്കുന്നതാണ്.

ഫത്ഹുൽ ബാരി 13/410

 فإن قيل قد صح حديث إن قلوب بني آدم بين إصبعين من أصابع الرحمن فالجواب أنه إذا جاءنا مثل هذا في الكلام الصادق تأولناه أو توقفنا فيه إلى أن يتبين وجهه مع القطع باستحالة ظاهره لضرورة صدق من دلت المعجزة على صدقه ، وأما إذا جاء على لسان من يجوز عليه الكذب بل على لسان من أخبر الصادق عن نوعه بالكذب والتحريف كذبناه وقبحناه ، ثم لو سلمنا أن النبي صلى الله عليه وسلم صرح بتصديقه لم يكن ذلك تصديقا له في المعنى بل في اللفظ الذي نقله من كتابه عن نبيه ، ونقطع بأن ظاهره غير مراد انتهى .


 ملخصا . وهذا الذي نحا إليه أخيرا أولى مما ابتدأ به لما فيه من الطعن على ثقات الرواة ورد الأخبار الثابتة ، ولو كان الأمر على خلاف ما فهمه الراوي بالظن للزم منه تقرير النبي صلى الله عليه وسلم على الباطل وسكوته عن الإنكار وحاشا لله من ذلك ، وقد اشتد إنكار ابن خزيمة على من ادعى أن الضحك المذكور كان على سبيل الإنكار ، فقال بعد أن أورد هذا الحديث في " كتاب التوحيد " من صحيحه بطريقه قد أجل الله تعالى نبيه صلى الله عليه وسلم عن أن يوصف ربه بحضرته بما ليس هو من صفاته فيجعل بدل الإنكار والغضب على الواصف ضحكا ، بل لا يوصف النبي صلى الله عليه وسلم بهذا الوصف من يؤمن بنبوته ، وقد وقع الحديث الماضي في الرقاق عن أبي سعيد - رفعه تكون الأرض يوم القيامة خبزة واحدة يتكفؤها الجبار بيده كما يتكفؤ أحدكم خبزته الحديث ، وفيه أن يهوديا دخل فأخبر بمثل ذلك فنظر النبي صلى الله عليه وسلم إلى أصحابه ثم ضحك .

فتح الباري13/410

 


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

Saturday, June 15, 2024

കെ എം മൗലവിയെ* *വെളുപ്പിച്ചാൽ വെളുക്കുമോ

 https://www.facebook.com/share/p/WveLsKAwB3rvx7re/?mibextid=oFDknk

*കെ എം മൗലവിയെ* 

*വെളുപ്പിച്ചാൽ വെളുക്കുമോ?*

✍️ Aslamsaquafi suraiji payyoli

➖➖➖➖➖➖➖➖➖➖➖➖

കെ.എം  മൗലവിയുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിൽ ഞെട്ടലോടെ മാത്രം ഓർത്ത ഒന്നായിരിക്കണം ഐക്യ സംഘത്തിന്റെ അന്ത്യം. ഐക്യസംഘം ഒരു ബാങ്ക് സ്ഥാപിക്കുകയും ബാങ്ക് പലിശ ഹലാലാക്കി ജനങ്ങളെ അതിലേക്ക് ആകർഷിക്കാൻ ഒരുങ്ങുകയും ചെയ്തതോടെയാണ് അതിന്റെ അന്ത്യമുണ്ടായത്. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബുമായി തെറ്റിപ്പിരിയാനും പലിശ ഹലാലാക്കൽ ഒരു കാരണമായി. 


ഇങ്ങനെ ദയനീയമായ അന്ത്യം കുറിച്ച ഐക്യ സംഘത്തെ അത് മറ്റൊരു സംഘടനയിലേക്ക് ലയിക്കുകയാണുണ്ടായത് എന്ന ശുദ്ധ നുണയാണ് 'കെ എം മൗലവി ഒരു പാഠപുസ്തകം' എന്ന പുസ്തകത്തിൽ അഹ്മദ് കുട്ടി ഉണ്ണികുളം എഴുതിയിട്ടുള്ളത്. 


"ഐക്യ സംഘത്തിൻ്റെ മഹത്തായ വാർഷികങ്ങൾക്ക് ശേഷം സംഘടന കേരള മുസ്ലിം മജ്ലിസിൽ ലയിച്ചു. "

(കെ.എം മൗലവി ഒരു 

പാഠപുസ്തകം - പേജ് : 65)


പലിശ ഹലാലാക്കാനുള്ള കെഎം മൗലവിയുടെ ശ്രമത്തെ ജനങ്ങൾ നേരിട്ടതിൻ്റെ ചിത്രം മറച്ചുവെക്കാനാണ് ഇതിലൂടെ അദ്ദേഹം ശ്രമിക്കുന്നത്.


കെ.എം മൗലവിയുടെ സഹപാഠിയും ഉറ്റമിത്രവുമായിരുന്ന 

ഇ. മൊയ്തു മൗലവി ഐക്യ സംഘം പരാജയപ്പെട്ടതിൻ്റെ ശരിയായ ചരിത്രം പറയുന്നുണ്ട്, 'എൻ്റെ കൂട്ടുകാരൻ' എന്ന പേരിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഓർമ്മകൾ അയവിറക്കുന്ന പുസ്തകത്തിൽ. 


ഇ. മൊയ്തു മൗലവിയുടെ വരികൾ താഴെ ചേർക്കുന്നു:

"അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തീരെ നിഷ്കാസനം ചെയ്യാനും വിദ്യാഭ്യാസം പ്രചരിപ്പിക്കാനും ആണെന്ന പാവനമായ ആദർശത്തെ മുൻനിർത്തിക്കൊണ്ട് വെളിക്ക് വന്നിട്ടുള്ള പ്രസ്തുത സംഘടന കാലാന്തരത്തിൽ നിരവധി വഴക്കിനും വയ്യാവേലക്കും ഹേതുമായി പരിണമിച്ചു. ആദ്യം നല്ല ജനകാര്യങ്ങളിൽ ഏർപ്പെട്ടുവെങ്കിലും ഒടുവിൽ ബാങ്ക് സ്ഥാപിക്കാനും പലിശ മേടിക്കാനുള്ള ശ്രമത്തിലാണ് ഐക്യ സംഘക്കാർ എത്തിച്ചേർന്നത് "

(എൻ്റെ കൂട്ടുകാരൻ 198)


എം റഷീദ് എഴുതിയ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്ന പുസ്തകത്തിൽ ഈ ചരിത്രം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്:


"പലിശ മുസ്ലിംകൾക്ക് നിഷിദ്ധമാണല്ലോ അതിനാൽ ബാങ്കിംഗ് പലിശയിൽ ഉൾപ്പെടില്ലെന്ന ഒരു മത വ്യാഖ്യാനം കണ്ടുപിടിച്ചു. ഇത് ചെയ്തത് കെ എം മൗലവി ആയിരുന്നു. ഇതിന് ഹീലത്തുരിബ എന്ന് പേരിടുകയും ചെയ്തു. ഇതോടെ അബ്ദുറഹ്മാനും സംഘവും തമ്മിൽ അഭിപ്രായ ഭേദം ഉണ്ടായി. അതൊരു രൂക്ഷരൂപം പ്രാപിച്ചു. അൽ അമീനിൽ ഹീലതുരിബയെ വിമർശിച്ചുകൊണ്ട് നിരവധി ലേഖനങ്ങളും മുഖക്കുറിപ്പുകളും വന്നു. എം സി സി അബ്ദുറഹ്മാൻ മൗലവിയുടെ നിരൂപണം വളരെ പ്രശസ്തമായിരുന്നു. ഇതിൻറെ ഫലമായി മുസ്‌ലിം ബഹുജനങ്ങൾ ഐക്യ സംഘത്തിന് എതിരായി. ബാങ്ക് പ്രവർത്തനം നിർത്താൻ അവർ നിർബന്ധിതരായി. ബാങ്ക് പ്രവർത്തനം മാത്രമല്ല നിർത്തേണ്ടി വന്നത് ഐക്യസംഘം തന്നെ നിർത്തേണ്ടി വന്നു. "

(മുഹമ്മദ് അബ്ദുറഹ്മാൻ 

സാഹിബ് പേജ്: 71)


ഈ ചരിത്ര യാഥാർത്ഥ്യങ്ങളെല്ലാം 

മൂടി വെച്ചിട്ട് വേണം കെ എം മൗലവിയെ വെളുപ്പിച്ചെടുക്കാൻ, അത് സാധ്യമാകുമോ..?

മുജാഹിദ് സംസ്കാരവും* *ഖുബൂരി പ്രയോഗവും*

 https://www.facebook.com/share/88suGVG4E9ycNnq4/?mibextid=oFDknk

1️⃣2️⃣3️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️ Aslamsaquafi suraiji Payyoli

➖➖➖➖➖➖➖➖➖➖➖➖

*മുജാഹിദ് സംസ്കാരവും*

*ഖുബൂരി പ്രയോഗവും*

➖➖➖➖➖➖➖➖➖➖➖➖


സുന്നി ഉലമാക്കളെയും പ്രവർത്തകരെയും ജനങ്ങൾക്കിടയിൽ മോശമായി ചിത്രീകരിക്കുകയും പരിഹസിക്കുകയും ഗൗരവതരമായ ശിർക്ക് കുഫ്റ് ആരോപണങ്ങൾ നടത്തി മുഅ്മിനീങ്ങളുടെ മനസ്സിൽ നിന്നും അകറ്റി നിർത്തുക മൗലവിമാരുടെ പ്രധാന അജണ്ടയാണ്. അതിനുവേണ്ടി എന്തു നുണയും പടച്ചുണ്ടാക്കാൻ അവർക്ക് ഒരു മടിയുമുണ്ടാവില്ല. 


ഇസ്‌ലാമിക പ്രവർത്തനത്തിന്റെ പേരിൽ നുണ മത്സരം നടത്തിയ ഒരേയൊരു സംഘടന കേരള നദ്‌വതുൽ മുജാഹിദീൻ മാത്രമാണ്. സുന്നികളെ പരിഹസിക്കാൻ ആവശ്യമായ എല്ലാ കോച്ചിംഗും ഇവരുടെ രഹസ്യ കേന്ദ്രങ്ങളിൽ നടക്കാറുണ്ടത്രെ! മുജാഹിദ് പഠനക്യാമ്പുളിലാണത്രെ ഇത്തരം പരിപാടികളുണ്ടാവുക.


"1996 ഡിസംബറിൽ മേപ്പയ്യൂർ സ്കൂളിൽ അസ്ഗറലി, പി.ടി ബീരാൻകുട്ടി, അലി പത്തനാപുരം എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട നൂറോളം വി സി (മുജാഹിദ് രഹസ്യ സംഘടന) പ്രവർത്തകൻമാരുടെ രഹസ്യയോഗം നടന്നു. അതിൽ എടത്തനാട്ടുകര മഹല്ലിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലിലൊരാളായിരുന്നു ഞാൻ(അബ്ദുറഹ്മാൻ മൗലവി). പ്രച്ഛന്നവേഷം, മിമിക്രി, കയറിൽ തൂങ്ങിയുള്ള കയറ്റം, നുണ പറയൽ മത്സരം , മുതലായവ ആ ക്യാമ്പിൽ വെച്ച് നടന്നു."

(ഇസ്‌ലാഹ് - സമ്മേളന പതിപ്പ് 

2003 ജനുവരി )


ഖബർ സിയാറത്ത് ചെയ്യുന്നതിനാൽ സുന്നികളെ ഖുബൂരികൾ എന്ന് വിളിച്ച് ആക്ഷേപിക്കുന്നതും സിയാറത്തിനെ ഖബർ പൂജയെന്ന് പരിചയപ്പെടുത്തുന്നതും സുന്നി വിശ്വാസത്തോട് ജനങ്ങൾക്ക് വെറുപ്പും അറപ്പുണ്ടാക്കാൻ വേണ്ടിയാണത്രെ.

ഒരു മൗലവി എഴുതുന്നു:


"നാം സുന്നി എന്ന് എങ്ങനെ വിളിക്കും? അവരെ ഖുബൂരി, അഹ്‌ലുൽ ബിദ്അതി വൽ ഖുറാഫാത്ത് എന്നോ വിളിക്കുന്നത് ന്യായം മാത്രമാണ്. അഥവാ ഖബറുകളെ പൂജിക്കുന്നവർ എന്നോ പുത്തൻ വാദങ്ങളുടെയും കെട്ടുകഥകളുടെയും ആളുകൾ എന്നോ പറയുന്നതിൽ യാതൊരു അന്യായവും ഇല്ല. അർഹിക്കുന്ന നാമങ്ങളിൽ മാത്രം എല്ലാവരെയും പരിചയപ്പെടുത്തുന്നത് അവർക്ക് പൊതുജനമനസ്സുകളിൽ മതിപ്പും ബഹുമാനവും ഇല്ലാതാക്കാനുദ്ദേശിച്ചു തന്നെയാണ് "

(ഇസ്‌ലാഹ് മാസിക 2018 

നവംബർ പേജ് 12)


ഹജ്ജിനു പോകുന്നവർ ബദ്ർ,ഉഹ്ദ് ശുഹദാക്കളെയും സ്വഹാബികളെയും നബി (സ) തങ്ങളുടെ റൗളാ ശരീഫിനെയും സിയാറത്ത് ചെയ്യുന്നു എന്ന കാരണത്താൽ അത്തരം ഹാജിമാരുടെ ഹജ്ജ് പലർക്കുമുള്ള പൂജയാണെന്നുവരെ മൗലവിമാർ വിശേഷിപ്പിച്ചു കളഞ്ഞു.


"അവരുടെ ഹജ്ജ് ആർക്കെല്ലാമോ പൂജ"

(അൽമനാർ 2024 ജൂൺ 40)


പ്രഭാഷണത്തിൽ സുന്നികളെ ചീത്ത വിളിക്കുന്ന വെട്ടത്തുകാരൻ ഒരു മൗലവിയുണ്ടായിരുന്നു. വെട്ടം അബ്ദുല്ല ഹാജി. കൂട്ടായി ഹാജി എന്നും പറയാറുണ്ട്. ഒരിക്കൽ തെറികൾ കേട്ട് സഹിക്കവയ്യാതായപ്പോൾ അണികളിൽ പെട്ടയൊരാൾ പറഞ്ഞത്രേ മൗലവീ... നിങ്ങൾ ശൈലിയിൽ ഒന്ന് മാറ്റം വരുത്തണമെന്ന്. അപ്പോൾ മൗലവി കൊടുത്ത മറുപടി രസാവഹമാണ്.


"ഹാജി പ്രസംഗിക്കുമ്പോൾ ദേഷ്യം വന്നാൽ പലിശമായി സംസാരിക്കാറുണ്ടായിരുന്നു. 'മരമണ്ടത്തലയാ' എന്നിത്യാദി പ്രയോഗങ്ങൾ നടത്തും. ഒരിക്കൽ ഉമർകുട്ടി ഹാജി അദ്ദേഹത്തോട് പറഞ്ഞു: ഹാജി പലിശമായ ഭാഷ സംസാരിക്കാതെ പ്രസംഗിച്ചിരുന്നു എങ്കിൽ കുറെ കൂടി നന്നാകുമായിരുന്നു. പ്രസംഗത്തിൻ്റെ മഹത്വം വർദ്ധിക്കും. ഹാജി അത് കേട്ട് പറഞ്ഞു: ശരി, ചീത്ത പറയില്ലെങ്കിൽ നീ എന്ത് തരും? ഉമർകുട്ടി ഹാജി ; ഹാജിക്ക് എന്താണ് വേണ്ടത്?. പൂളയും ഇറച്ചി കൂട്ടാനും തന്നാൽ ഞാൻ ഇന്ന് അപ്രകാരം പറയില്ല. അങ്ങനെ അന്നത്തെ പ്രസംഗം നടക്കുകയായിരുന്നു. സംസാരിച്ച് ഒരു വിഷയമെത്തിയപ്പോൾ ഹാജി കയ്യിൽ രണ്ടുതവണ ശക്തിയായി തട്ടിക്കൊണ്ടു പറഞ്ഞു. ഇപ്പോൾ അല്ലേ ഇവരെ ചീത്ത പറയേണ്ടത് പക്ഷേ ഇന്ന് ഞാൻ ഒരാളോട് ചീത്ത പറയില്ലെന്ന് ഏറ്റിട്ടുണ്ട്. അതുകൊണ്ട് പറയുന്നില്ല. ആ നിലക്കുള്ള സംസാരം അന്ന് മാത്രമേ ഉണ്ടായുള്ളൂ. പിറ്റേന്ന് മുതൽ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ തന്നെ തുടരുകയും ചെയ്തു. "

(വെട്ടം അബ്ദുല്ല ഹാജി

പേജ് 76, 77)


സുന്നികൾ നടത്തുന്ന ആത്മാർത്ഥമായ ദുആഇനെപോലും പരിഹസിച്ചുകൊണ്ട് മൗലവിമാർ പുസ്തകം രചിച്ചിട്ടുണ്ട്. 

ഐഎസ്എം രണ്ടത്താണി ശാഖ ഇറക്കിയ ആധുനിക മൗലിദിന്റെ ദുആ ഇങ്ങനെയാണ്.


"കൊള്ളാവുന്ന പുള്ളികളാണ് മമ്മദും വയലാചാലിക്കയ്യടിയൻ കുഞ്ഞമ്മദും. അവരുടെ അടിയന്തരത്തിന് വരട്ടിയതും പൊരിച്ചതുമായ - ഹാമീൻ. എന്ത് രസമുണ്ടായിരുന്നു. അപ്രകാരം തന്നെ ചക്കപ്പറമ്പൻ കോയിസൻ ആജ്യാരെ മൗലൂദിന്ന് മാംസം മുതലായ കറികൾക്കും പുറമേ വറവിട്ടിരുന്ന - ഹാമീൻ. എത്ര വലുതും നെയ്പശയുള്ളതുമായിരുന്നു. ആ മാതിരി നല്ല നല്ല എണ്ണങ്ങൾ ഇടയ്ക്കിടക്കു വീഴുകയും അടിയന്തരം ജോറായി നടത്തുകയും ചെയ്യാതിരുന്നാൽ നൊമ്പരാണേ -ഹാമീൻ. ഇമ്മാതിരി പുണ്യകർമ്മങ്ങൾ ചെയ്യുന്നവർക്കുള്ള കൂലി സവാബ് പറഞ്ഞാൽ അവസാനിക്കാത്തതാണേ -ഹാമീൻ. "

(തൗഹീദിന് വേണ്ടി

ഒരു ധന്യ ജീവിതം - 97)


നോക്കൂ, ആത്മീയത തൊട്ടു തീണ്ടിയിട്ടില്ലാത്ത വർഗ്ഗം. ദുആ പോലും പരിഹസിച്ചു കളയുന്ന ഒരു വല്ലാത്ത വൃത്തികെട്ട സംസ്കാരമാണ് കേരള മുജാഹിദുകൾ സ്വീകരിച്ചിരിക്കുന്നത്.

കെഎം മൗലവിയെ* *വെളുപ്പിക്കുന്നവരോട്*

 https://www.facebook.com/share/p/iYiCzdBu38M3cv3b/?mibextid=oFDknk

*കെഎം മൗലവിയെ* 

*വെളുപ്പിക്കുന്നവരോട്*

✍️ Aslamsaquafi suraiji Payyoli

➖➖➖➖➖➖➖➖➖➖➖➖

അഹ്മദ് കുട്ടി ഉണ്ണികുളം 

എഴുതിയ 'കെ എം മൗലവി ഒരു പാഠപുസ്തകം' കണ്ടു. 

ഒരാവർത്തി ഓടിച്ചു നോക്കി. കെ എം മൗലവിയെ വെളുപ്പിച്ചെടുക്കൽ തന്നെയാണ് ലക്ഷ്യം. അതിനാവുന്നത്ര ശ്രമിച്ചിട്ടുണ്ട്. വസ്തുതക്ക് നിരക്കാത്ത പലതും ഉണ്ട്. എല്ലാവരാലും ആദരിക്കപ്പെടുന്ന ഒരു വ്യക്തിയാണെന്നാണ് സമർത്ഥിക്കാൻ ശ്രമിക്കുന്നത്. അതിനുവേണ്ടി കെഎം മൗലവിയുടെ മുഖ്യ ശത്രുവായിരുന്ന ഖുതുബീതങ്ങളെയും പറവണ്ണ ഉസ്താദിനെയും ഉപയോഗപ്പെടുത്തി എന്നതാണ് ഏറെ സങ്കടകരം. 

സത്യത്തിൽ, കെ.എം മൗലവിയെ വിമർശിക്കുകയും നാദാപുരത്ത് ആദർശ സംവാദത്തിന് നേതൃത്വം കൊടുത്തവരുമാണ് മഹാനായ ഖുതുബി തങ്ങൾ. അത്പോലെ  കെ എം മൗലവിയോട് ശക്തമായ വിയോജിപ്പുണ്ടാവുകയും അത് പ്രകടിപ്പിക്കുകയും ചെയ്തവരാണ് മഹാനായ പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ല്യാർ. 


കെഎം മൗലവിയുടെ മകൻെറ കല്യാണത്തിന് ക്ഷണിച്ചപ്പോൾ 'നജിദിയൻ തൗഹീദിന്റെ വക്താക്കൾ തമ്മിലുള്ള വിവാഹത്തിന് ഞാനില്ല' എന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ് പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാർ.


മുജാഹിദ് പണ്ഡിതനായ ഇസ്ഹാഖ് മൗലവി എഴുതുന്നു:

"കെഎം മൗലവിയുടെ മകനും എൻ്റെ മകളും തമ്മിലുള്ള വിവാഹത്തിലേക്ക് പറവണ്ണ മൊയ്തീൻകുട്ടി മൗലവിയെ ക്ഷണിച്ചപ്പോൾ ക്ഷണം നിരസിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു : "നജ്ദിയൻ തൗഹീദിന്റെ വക്താക്കൾ തമ്മിലുള്ള വിവാഹത്തിന് ഞാനില്ല"

(വിചാരം - എം എസ് എം 

സുവനീർ 2007 പേജ് 163)

ഈ സുന്നി ആദർശ പടവാളുകളെ ഉപയോഗപ്പെടുത്തി കെഎം മൗലവിയുടെ ഇരുണ്ട മുഖം വെളുപ്പിക്കാനുള്ള ശ്രമം മഹത്തുക്കളോടുള്ള വലിയ അനാദരവായിപ്പോയി. 

മൗലാന ചാലകത്തിന്റെ ശിഷ്യരായിരുന്നു പറവണ്ണ ഉസ്താദും ഖുതുബിതങ്ങളും.


കെ.എം മൗലവിയെയോ ഏതെങ്കിലും വഹാബി പണ്ഡിതനെയോ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത ഒരു സുന്നി പണ്ഡിതനും കഴിഞ്ഞു പോയിട്ടില്ല. പുതിയ പ്രസിദ്ധീകരണങ്ങളിലെ ചതിപ്രയോഗങ്ങളിൽ വായനക്കാർ വഞ്ചിതരാവാതിരിക്കുക.

മദ്റസ; സുന്നികൾ* *ചാണിന് ചാണായി* *പിന്തുടരുകയോ?മുജാഹിദ് പ്രസ്ഥാനം

 https://www.facebook.com/share/uin9wycNu2xCbK56/?mibextid=oFDknk

1️⃣2️⃣2️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️ Aslamsaquafi suraiji Payyoli

➖➖➖➖➖➖➖➖➖➖➖➖

*മദ്റസ; സുന്നികൾ* 

*ചാണിന് ചാണായി* 

*പിന്തുടരുകയോ?*

➖➖➖➖➖➖➖➖➖➖➖➖

നാട്ടിലുണ്ടാകുന്ന എല്ലാ നന്മകളുടെയും പിതൃത്വം അവകാശപ്പെടാൻ എന്തു നുണയും പടച്ചുവിടുന്നവരാണ് മുജാഹിദ് മൗലവിമാർ. സ്വന്തം ചെലവിൽ നേരാംവണ്ണം ഒരു സ്ഥാപനം പോലും നടത്താൻ സാധിക്കാത്തവരാണ് വലിയ അവകാശവാദങ്ങളുമായി അണികളെ വഞ്ചിക്കുന്നത്. മലയാള അക്ഷര ലിപി വ്യാപിക്കുന്നതിന് മുമ്പേ അറബി മലയാള ലിപി രൂപപ്പെടുത്തിയെടുക്കുകയും അതിലൂടെ മലയാളികളിൽ വിജ്ഞാന ദാഹം തീർക്കുകയും ചെയ്തവരായിരുന്നു സുന്നി ഉലമാക്കൾ. ഓത്തു പള്ളികൾക്കും മദ്റസ സംവിധാനങ്ങൾക്കും നേതൃത്വം നൽകിയതും സുന്നി പണ്ഡിതർ തന്നെയായിരുന്നു. ഇത് എല്ലാവർക്കും അറിയുന്ന ഒരു വസ്തുതയാണ്. എന്നാൽ ഇതിൻ്റെ പിതൃത്വവും മൗലവിമാർ അവകാശപ്പെട്ടു കൊണ്ടിരിക്കുകയാണ്. മദ്റസയുടെ വിഷയത്തിൽ സുന്നികൾ മുജാഹിദ് മൗലവിമാരെ ചാണിന് ചാണായി പിന്തുടർന്നുവെന്ന കരിനുണ കെ എൻ എം പുറത്തിറക്കിയ ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ അച്ചടിച്ച് വന്നത് നോക്കൂ:


" ഭാവി തലമുറയെ ദീനി ചുറ്റുപാടിലൂടെ നയിക്കാനുള്ള ഈ ബൃഹത് പദ്ധതിയെ കുഫ്ർ ഫത്‌വകൾ നൽകി അപഹസിച്ചവർ ഇസ്‌ലാഹി പ്രസ്ഥാനത്തെ ചാണിന് ചാണായി പിൻതുടരുന്നു എന്നതിനുള്ള തെളിവാണ് ഈ സമസ്തക്കാർ നടത്തുന്ന അവരുടെ ആയിരക്കണക്കിന് മദ്റസകൾ. പൗരോഹിത്യത്തിന്റെ ജല്പനങ്ങൾ മറികടന്ന് സ്ഥാപിതമായ കേരളത്തിലെ മദ്റസ സമ്പ്രദായത്തിന്റെ മാതൃത്വം ഇസ്‌ലാഹികൾക്ക് മാത്രമാണെന്ന യാഥാർത്ഥ്യം മുസ്‌ലിം കേരളത്തിന് വിസ്മരിക്കാനാവില്ല. "

(മുജാഹിദ് പ്രസ്ഥാനം 

കേരളത്തിൽ പേജ് :134)


മേലുദ്ധരണിയിൽ മൗലവിമാർ പറഞ്ഞുവെച്ച കളവുകളും വിശദീകരണങ്ങളും താഴെ ചേർക്കുന്നു:-


1- മദ്റസ സംവിധാനത്തിനെതിരെ സുന്നികൾ കുഫ്ർ ഫത്‌വ ഇറക്കി. (ഇത് ശുദ്ധ നുണയാകുന്നു. വസ്തുതാപരമെങ്കിൽ തെളിവുകൾ ഉദ്ധരിക്കേണ്ടത് മൗലവിമാരുടെ ചുമതലയാണ്.)

മൗലാനാ ചാലിലകത്ത് മദ്റസ സംവിധാനവുമായി വന്നപ്പോൾ ചിലയാളുകൾ എതിർത്തു എന്നത് ശരിയാണ്. ആ എതിർപ്പിനെ നേരിടാൻ തന്റെ ശിഷ്യരിൽ നിന്ന് മുൻപന്തിയിൽ ഉണ്ടായിരുന്നത് ചെറുശ്ശേരി അഹ്മദ് മുസ്‌ലിയാരും ഖുതുബി മുഹമ്മദ് മുസ്‌ലിയാരുമായിരുന്നു എന്ന യാഥാർത്ഥ്യം നാം മറന്നുപോകരുത്. (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - 69 നോക്കുക) ചാലിലകത്തിനൊപ്പം മദ്റസാ എല്ലാ ഘട്ടത്തിലും ഉറച്ച് നിന്ന ശഷ്യരായ ചെറുശ്ശേരി അഹ്മദ് മുസ്‌ല്യാരുടെയും ശംസുൽ ഉലമാ ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെയും നേതൃത്വത്തിലുള്ള സമസ്ത പണ്ഡിതന്മാർ മൗലാനാ ചാലിലകത്തിൻ്റെ മദ്റസക്കെതിരെ തിരിഞ്ഞു എന്നത് തീർത്തും വസ്തുതാ വിരുദ്ധം തന്നെയാണ്.


2- "സുന്നികൾ മുജാഹിദുകളെ ചാണിനു ചാണായി  പിൻതുടർന്നതിന്റെ തെളിവാണ് സമസ്തക്കാരുടെ മദ്റസകൾ. " ഇതും ശുദ്ധ കളവാണെന്നതിന് മുജാഹിദ് പ്രസിദ്ധീകരണങ്ങൾ സാക്ഷിയാണ്. സുന്നികളെ മൗലവിമാർ പിൻതുടർന്നു എന്നതാണ് വസ്തുത. 


വിശദീകരണം : സുന്നികൾ മുജാഹിദുകളെ പിൻതുടരണമെങ്കിൽ ആദ്യം മുജാഹിദുകൾക്ക് മദ്റസയും സിലബസും വേണമല്ലോ. എങ്കിൽ ആദ്യം സിലബസ് രൂപീകരിച്ചത് ആര്? എപ്പോൾ ? ഇത് ചരിത്രപരമായി അന്വേഷിക്കുമ്പോൾ ആർക്കും യാഥാർത്ഥ്യം ബോധ്യപ്പെടും.

സുന്നികളുടെ മദ്റസ വിദ്യാഭ്യാസ ബോർഡ്ൻ്റെ ആദ്യ ആലോചന നടക്കുന്നത് കാര്യവട്ടത്ത് നടന്ന സമസ്തയുടെ പതിനാറാം വാർഷിക സമ്മേളനത്തിലും, പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാർ പ്രസിഡൻ്റും കെ പി ഉസ്മാൻ സാഹിബ് സെക്രട്ടറിയുമായി 33 അംഗ വിദ്യാഭ്യാസ ബോർഡ് നിലവിൽ വന്നത് 1951ൽ വടകര നടന്ന സമസ്തയുടെ പത്തൊമ്പതാം വാർഷിക സമ്മേളത്തിലുമാണ്. 


എന്നാൽ മുജാഹിദ് മൗലവിമാർ വിദ്യാഭ്യാസ ബോർഡ്നെ കുറിച്ചാലോചിക്കുന്നത് തന്നെ 1955 ലാണ്. 1956 മാർച്ച് 31നാണ്  കെ എൻ എം വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കപ്പെട്ടത്. 


" 1956 ആഗസ്റ്റ് രണ്ടിന് ചേർന്ന വിദ്യാഭ്യാസ ബോർഡിന്റെയും ആലോചന സഭയുടെയും സംയുക്ത യോഗത്തിൽ വെച്ച് ബോർഡിന്റെ നിയമങ്ങളും ചട്ടങ്ങളും നിർണയിച്ചു. 26 മദ്രസകൾ ആണ് തുടക്കത്തിൽ അംഗീകാരം വാങ്ങിയത്. 1957 ജനുവരി 31ന് വാണിയമ്പലത്ത് അധ്യാപക പരിശീലന ക്ലാസും സംഘടിപ്പിച്ചു. "

(മുജാഹിദ് പ്രസ്ഥാനം 

കേരളത്തിൽ - പേജ് 130)


1951ൽ നിലവിൽ വന്ന സമസ്തയുടെ വിദ്യാഭ്യാസ ബോർഡ് 1956 മാർച്ച് 31ന് നിലവിൽ വന്ന കെ എൻ എം വിദ്യാഭ്യാസ ബോർഡിനെ ചാണിനു ചാണായി പിന്തുടർന്നു എന്ന മഹാത്ഭുതം ഉൾക്കൊള്ളാൻ  മുജാഹിദുകൾക്കല്ലാതെ സാധ്യമല്ല.


ഒരു കാര്യം കൂടി ഓർക്കുക.

പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാരെ മദ്റസ വിദ്യാഭ്യാസ ബോർഡിന് നേതൃത്വം വഹിക്കാൻ ചുമതലപ്പെടുത്തിയതിന്റെ പിന്നിൽ മറ്റൊരു ചരിത്രം കൂടിയുണ്ട്. അതായത് ഇന്നു കാണുന്ന മദ്റസാ സംവിധാനത്തിന് ആരംഭം കുറിച്ചത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ആയിരുന്നല്ലോ. മഹാനവർകൾ ഒരു കറകളഞ്ഞ സുന്നി യായിരുന്നു. 


"ശാസ്ത്രീയ രീതിയിലുള്ള പാഠ്യ പദ്ധതികളും, പാഠ പുസ്തകങ്ങളും, ചോക്ക്, ബോർഡ്, ബെഞ്ച്, മേശ തുടങ്ങിയ സാമഗ്രികളും ഉപയോഗിച്ചുകൊണ്ടുള്ള ആധുനിക മദ്റസകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ആരംഭിച്ച മദ്റസ പ്രസ്ഥാനം കേരളത്തിലെ മത വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു മഹൽ സംഭവമായിരുന്നു. 1909ൽ വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജിൽ അധ്യാപകനായി ചേർന്നശേഷം അവിടെയാണ് അദ്ദേഹം ആദ്യമായി ഈ വിദ്യാഭ്യാസ പരിഷ്കരണം നടപ്പാക്കിയത്. കേരളത്തിലെ ആധുനിക മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മഹാപരിഷ്കർത്താവിനോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. എന്നാൽ അദ്ദേഹത്തെ പ്രഗത്ഭനായ ഒരു മത വിദ്യാഭ്യാസ പരിഷ്കർത്താവ് എന്നല്ലാതെ ഒരു മതപരിഷ്കർത്താവ് ഇസ്‌ലാഹി നേതാവ് എന്ന് വിശേഷിപ്പിക്കുന്നത് തെറ്റായിരിക്കും. "

(ഇസ്‌ലാമും കേരളത്തിലെ 

സാമൂഹ്യ പരിവർത്തന 

പ്രസ്ഥാനങ്ങളും - 

പേ: 11, 12 കെ എൻ എം )


ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന മഹാപണ്ഡിതൻ 1909 ലാണ് മദ്രസ സംവിധാനത്തെ കുറിച്ച് ആലോചിച്ചത്. അന്ന് മഹാനവർകൾക്ക് എല്ലാവിധ പിന്തുണയും നൽകിയിരുന്നത് ശിഷ്യരായ ഖുതുബി മുഹമ്മദ് മുസ്‌ലിയാരും പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാരുമായിരുന്നു.  

ആ പിൻതുടർച്ചക്കാവണം  പിന്നീട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വിദ്യാഭ്യാസ ബോർഡിൻ്റെ പ്രസിഡൻ്റായി പറവണ്ണയെ തിരഞ്ഞെടുത്തത്. ഏതായാലും ചാലിലകത്തിന്റെ പിന്തുടർച്ച മദ്രസ പ്രസ്ഥാനത്തിലുണ്ടായത് ശിഷ്യനായ പറവണ്ണയിലൂടെയാണ്. 

ജമാഅത്ത് നേതാവായിരുന്ന കെ മൊയ്തു മൗലവി ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.


"അബുൽ ബഷീർ കെ പി എ മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാർ പറവണ്ണ. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനായിരുന്നു. മൗലാനാ ചാലിലകത്ത് കേരളക്കരയിൽ വരുത്താൻ ഉദ്ദേശിച്ചിരുന്ന പരിഷ്കൃത വിദ്യാഭ്യാസ പദ്ധതി, 1951ൽ സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുകയും പാഠപുസ്തകങ്ങൾ രചിക്കുകയും വഴി നടപ്പിൽ വരുത്താൻ ഭാഗ്യം ലഭിച്ചത് ഈ ശിഷ്യന്നാണ്. അതുവഴി കേരളത്തിൽ അദ്ദേഹം വരുത്തിയ പരിഷ്കാരം എടുത്തു പറയത്തക്കതാണ്. "

(കെ. മൊയ്തു മൗലവി 

ഓർമ്മക്കുറിപ്പുകൾ - 183)


ഇത്രയും വ്യക്തമായി ഏവരാലും അംഗീകരിക്കപ്പെടുന്ന ഒരു ചരിത്ര യാഥാർത്ഥ്യത്തെയാണ്  മൗലവിമാർ നിഷേധിക്കുന്നതും സ്വന്തം അക്കൗണ്ടിലേക്ക് വരവ് വെക്കുന്നതും.

ചരിത്രബോധം അല്പം പോലുമില്ലാത്ത ഒരു മൗലവി കെ എൻ എം മുഖപത്രത്തിൽ എഴുതുന്നത് നോക്കൂ:


"ഇസ്‌ലാഹി പണ്ഡിതൻ പഴിയും തൊഴിയുമേറ്റ് തുടക്കം കുറിച്ച മത വിദ്യാഭ്യാസ മേഖലകളിലേക്ക് സമസ്ത ഇന്ന് കിതച്ചോടിയെത്തുന്നുവെന്നത്  മുജാഹിദ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാൻ ഏറെ വകയുണ്ട്. "

(വിചിന്തനം വാരിക 

2024 മെയ് 17 പേജ് : 24)


മൗലവിമാർ പറയുന്നത് ഇടവും വലവും നോക്കാതെ തഖ്ലീദ് ചെയ്യുന്ന ഒരു ഖൗമുണ്ടെന്നതാണ് മൗലവിമാർക്ക് ഏറെ ആശ്വാസകരം.

സിഹ്റും ശിർക്കും* ➖➖➖➖➖➖➖➖➖➖➖ കുണ്ടുതോട് വ്യവസ്ഥക്ക് മുമ്പും ശേഷവും - 7

 https://www.facebook.com/share/T9CLoz3Cfmb5qcmF/?mibextid=oFDknk

1️⃣2️⃣1️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️ Aslamsaquafi suraiji Payyoli


*സിഹ്റും ശിർക്കും*

➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് വ്യവസ്ഥക്ക് 

മുമ്പും ശേഷവും - 7

➖➖➖➖➖➖➖➖➖➖➖


മുജാഹിദുകൾ പരസ്പരം ശിർക്കാരോപിക്കുന്നതിന് കാരണമായ സിഹ്റ് കുണ്ടുതോട് വ്യവസ്ഥയിലെ ചർച്ചാവിഷയമായിരുന്നു. അത് ഫലിക്കുമെന്ന് വിശ്വസിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു അന്നത്തെ മൗലവിമാരുടെ വാദം. 


"സിഹ്റും അതിനു തുല്യമായ ഇസ്മിന്റെ പണികളും ചെയ്യുന്നതും ചെയ്യിക്കുന്നതും ഹറാമാകുന്നു. അത് ഫലിച്ചേക്കുമെന്ന് വിശ്വസിക്കൽ തെറ്റില്ല. "

(ഒതായിയും ഇസ്‌ലാഹി

പ്രസ്ഥാനവും പേജ് 153)


വർഷങ്ങൾ കഴിഞ്ഞ് കുണ്ടുതോട് വ്യവസ്ഥയിൽ എഴുതിയ ഈ വാദത്തിൽ നിന്നും മൗലവിമാർ വ്യതിചലിച്ചുവെന്ന് മാത്രമല്ല സിഹ്റിന് ഫലം ഉണ്ടെന്നു വിശ്വസിക്കൽ ശിർക്കാണെന്ന് വരെ വാദിച്ചുകൊണ്ടിരിക്കുന്നു. അഥവാ കുണ്ടുതോട് വ്യവസ്ഥയിൽ സിഹ്റ് ഫലിക്കും എന്ന് എഴുതിയ മൗലവിമാർ മുശ്‌രിക്കുകളും ശിർക്ക് പ്രചാരകരുമാകുന്നുവെന്ന് !!


2018 നവംബർ 9ന് ഇറങ്ങിയ ശബാബ് വാരികയിൽ നിന്ന്:


"സിഹ്റ് ശിർക്കാണ്. ഒരു കാര്യം ശിർക്കാണെങ്കിൽ അതിന് ഫലമുണ്ടെന്ന് വിശ്വസിക്കലും ശിർക്കു തന്നെയാണെന്ന് തൗഹീദ് മനസ്സിലാക്കിയ മദ്രസ വിദ്യാർത്ഥികൾക്ക് വരെ അറിയാവുന്ന കാര്യമാണ്."

(പേജ്: 25)


ചെറിയ കുട്ടിമുജകൾക്ക് പോലും അറിയാവുന്ന സിഹ്ർ ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്കാണെന്ന കാര്യം മുജാഹിദ് നേതൃത്വത്തിന് എങ്ങനെ തിരിയാതെ പോയി എന്നത് മുജാഹിദുകൾ തലപുകഞ്ഞാലോചിക്കേണ്ട ഒരു കാര്യം തന്നെയാണ്. 


അബ്ദുസ്സലാം സുല്ലമി സിഹ്റിലൂടെ ശിർക്ക് വന്നു ചേരുന്ന രൂപം വിശദീകരിച്ചുകൊണ്ടെഴുതുന്നു:


"സിഹ്റിന് യാഥാർത്ഥ്യമുണ്ടെന്ന് പറയൽ അദൃശ്യ മാർഗത്തിലൂടെ അല്ലാഹുവിന് പുറമേ മറ്റുള്ളവരും ഉപദ്രവിക്കുമെന്ന് പറയുന്നതിൽ യാഥാർത്ഥ്യമുണ്ടെന്ന് പ്രഖ്യാപിക്കലായി തീരുന്നുണ്ട്. അങ്ങനെ വിശ്വാസത്തിൽ ശിർക്ക് സംഭവിക്കുന്നു. "

(തൗഹീദും

നവജാസ്ഥിതികരുടെ 

വ്യതിയാനവും - 129)


1975 ജനുവരി 17ന് എഴുതിയ കുണ്ടുതോട് വ്യവസ്ഥയിലെ സിഹ്റ് ഫലിക്കുമെന്ന വിശ്വാസം ശിർക്കല്ലെന്ന വാദത്തിൽ നിന്നു മൗലവിമാർ വ്യതിചലിക്കുന്നത് 1986ലാണ്. 

അക്കാലത്തെ അൽമനാറിൽ വന്ന ലേഖനത്തിന്റെ ഒരു ഭാഗം ശ്രദ്ധിക്കുക:


"തലമുറകളിലൂടെ കൈമാറ്റം നടത്തപ്പെടുകയും, കെട്ടുകഥകളിലൂടെ ഭീകരത സ്ഥാപിക്കപ്പെടുകയും അതു കൊണ്ടുതന്നെ ആളുകൾ ഭയത്തോടെ നോക്കി കാണുകയും ചെയ്യുന്ന കേവല മിഥ്യായാണ് വാസ്തവത്തിൽ സിഹ്റ്. സ്വന്തമായ ഒരു സത്തയോ നിലനിൽപ്പ് പ്രതിഫലനമോ അതുൾക്കൊള്ളുന്നില്ല. "

(അൽമനാർ 

1982 നവംബർ)


പിന്നീട് ഈ വിഷയത്തിൽ മുജാഹിദ് പ്രസ്ഥാനം രണ്ടായി പിളർന്നിട്ടുണ്ട്. സിഹ്റിന് ഫലം ഉണ്ടെന്ന് വിശ്വസിക്കുന്നവരും സിഹ്റിന് ഫലമുണ്ടെന്ന് വിശ്വസിച്ചാൽ ശിർക്കാണെന്ന് വിശ്വസിക്കുന്നവരും. ഈ രണ്ടു വിശ്വാസക്കാരൻ ഒരേ പള്ളിയിൽ ജമാഅത്തായി നിസ്കരിച്ചുകളയുന്നു എന്നതാണ് ഏറെ കൗതുകകരം. മുജാഹിദ് വിശ്വാസം അത്രമേൽ 'ഭദ്ര'മാണ് !!


കുണ്ടുതോട് വ്യവസ്ഥ എഴുതിയിട്ട് 49 വർഷം പിന്നിട്ടു. ഇതിനിടയിൽ ഈ വ്യവസ്ഥയിലെ പ്രധാനമായും ഏഴ്  വിഷയങ്ങളിൽ ആധുനിക മൗലവിമാർ വ്യതിചലിച്ചതാണ് ഇവിടെ ചൂണ്ടിക്കാണിച്ചത്.

മരണശേഷം* *കറാമത്ത്* *നിലക്കുമോ?* ➖➖➖➖➖➖➖➖➖➖➖ കുണ്ടുതോട് വ്യവസ്ഥക്ക് മുമ്പും ശേഷവും - 6

 https://www.facebook.com/share/jE92f6VLErkeptDc/?mibextid=oFDknk

1️⃣2️⃣0️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️Aslamsaquafi suraiji payyoli

*മരണശേഷം* 

*കറാമത്ത്*

*നിലക്കുമോ?*

➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് 

വ്യവസ്ഥക്ക് 

മുമ്പും ശേഷവും - 6

➖➖➖➖➖➖➖➖➖➖➖

മരണാനന്തരം കറാമത്ത് ഉണ്ടാകുമോ എന്ന വിഷയം കുണ്ടുതോട് വ്യവസ്ഥയിൽ ചർച്ചയ്ക്ക് വന്നിരുന്നു. മൗലവിമാർ വ്യവസ്ഥയ്ക്കുശേഷം വ്യതിചലിച്ച ആറാമത്തെ വിഷയമാണിത്.


നാദാപുരം സംവാദത്തിൽ ഖുതുബി തങ്ങളുടെയും തറക്കണ്ടി ഉസ്താദിന്റെയും മുന്നിൽ ഔലിയാക്കൾക്ക് മരണശേഷം കറാമത്ത് ഉണ്ടാവില്ല എന്നു വരുത്തി തീർക്കാൻ മൗലവിമാർ കിത്താബിന്റെ ഉദ്ദരണിയിൽ തിരിമറി നടത്തി പിടിക്കപ്പെട്ട സംഭവം "ലാ കട്ട സംവാദം" എന്ന പേരിൽ ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ആ സംവാദത്തോടെ ഔലിയാക്കൾക്ക് മരണശേഷവും കറാമത്ത് ഉണ്ടാകും എന്ന് മൗലവിമാർക്ക് സമ്മതിക്കേണ്ടി വന്നിരുന്നു. 

കെ എം മൗലവിയുടെ അൽവിലായത്തോൽ കറാമ എന്ന പുസ്തകത്തിൽ നിന്ന് :


"ഒരു വലിയ്യ് മരണപ്പെടുന്നത് കൊണ്ട് അദ്ദേഹത്തിന്ന് അല്ലാഹു തആല കൊടുത്തിട്ടുള്ള ഖാസ്സായ - പ്രത്യേകമായ - വിലായത്ത് എന്ന പദവി നീങ്ങി പോകയില്ല. അപ്പോൾ അദ്ദേഹത്തിൻ്റെ ഹയാത് കാലത്ത് കറാമത്തുകൾ കൊണ്ട് അല്ലാഹു തആല അദ്ദേഹത്തെ ബഹുമാനിച്ച പോലെ തന്നെ മൗതിന്റെ - മരണത്തിൻ്റെ - പുറകെയും അദ്ദേഹത്തെ ബഹുമാനിക്കുവാൻ വേണ്ടി അദ്ദേഹത്തിൻ്റെ പേരിൽ ചില കറാമത്തുകളെ അല്ലാഹു തആലാ വെളിപ്പെടുത്തുന്നത് ജാഇസ് (അനുവദനീയം) തന്നെ. മാത്രമല്ല ചില വലിയ്യുകൾക്ക് കറാമതുകൾ അവരുടെ മൗത്തിന്റെ (മരണത്തിൻ്റെ) പുറകെയും കൂടി വെളിപ്പെട്ടതായി ഇമാം ഖുശൈരി(റ) തന്നെ രിസാലത്തിൽ എഴുതിട്ടുണ്ട്. "

(അൽ വിലായതു: 

വൽ കറാമ: പേജ്: 24)


കുണ്ടുതോട് സംവാദ വ്യവസ്ഥയിലും ഇതേ വാദം തന്നെ രേഖപ്പെടുത്തിയത് കാണാം.

" പ്രവാചകന്മാരുടെ പ്രവാചകത്വത്തിന് തെളിവായും ഔലിയാക്കളുടെ ബഹുമാനാർത്ഥവും അല്ലാഹു വെളിപ്പെടുത്തുന്ന അസാധാരണ കൃത്യങ്ങളാണവ(മുഅജിസത്തുകളും കറാമത്തുകളും). അത് അവരുടെ ജീവിതകാലത്തും അതിനുശേഷവും അല്ലാഹു വെളിപ്പെടുത്താം. "

(ഒതായിയും ഇസ്‌ലാഹി

പ്രസ്ഥാനവും പേ: 152)


ഈ സംവാദ വ്യവസ്ഥക്ക് ശേഷം മുജാഹിദ്  മൗലവിമാർ ഈ ആശയത്തിൽ നിന്നും വ്യതിചലിച്ചു. നാദാപുരത്തെ 'ലാ കട്ട'  സംവാദത്തിൽ സമർത്ഥിക്കാൻ ശ്രമിച്ചിരുന്ന ആശയമാണ് ഇപ്പോൾ അവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അഥവാ ഔലിയാക്കൾക്ക് മരണശേഷം കറാമത്ത് ഉണ്ടാകുന്നതല്ല.

2019 മാർച്ച് മാസത്തിലെ ശബാബ് വാരികയിൽ എഴുതുന്നു:


"പ്രവാചകന്റെ മരണശേഷം പ്രവാചകന്റെ മുഅ്ജിസത്തിൽ നിന്നും ചോദിക്കൽ ശിർക്കും കുഫ്റുമാണ്. കാരണം മരണത്തോടെ മുഅ്ജിസത്തുകളും കറാമത്തുകളും നിലക്കുന്നു. മരണശേഷം ഒരു പ്രവാചകനിലൂടെ മുഅ്ജിസത്തോ ഒരു വലിയ്യിലൂടെ കറാമത്തോ വെളിപ്പെടുന്നതല്ല. "

(ശബാബ് വാരിക

2019 മാർച്ച് 22 പേജ് :26)


സുന്നി ഉലമാക്കളുടെ മുന്നിൽ പറയാൻ ധൈര്യപ്പെടാത്ത പല വാദങ്ങളും  ഇപ്പോൾ അണികൾക്ക് പഠിപ്പിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണങ്ങൾ കൂടിയാണിത്. 

മരണശേഷം കറാമത്തുണ്ടാകുമെന്ന് ഖുർആൻ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ്. അതിനെയാണ് ഇവിടെ പച്ചയായി നിഷേധിച്ചിരിക്കുന്നത്.

ഉദ്ദേശിക്കുമ്പോഴും* *കാറാമത് ലഭിക്കുംമുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/p/62J3sBy3ccaLkaCh/?mibextid=ഓഡ്കങ്ക്

1️⃣1️⃣9️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 

✍️ Aslamsaquafi Suraiji Payyoli


*ഉദ്ദേശിക്കുമ്പോഴും*

*കാറാമത് ലഭിക്കും*

➖➖➖➖➖➖➖➖➖➖➖

കുണ്ട്തോട് വ്യവസ്ഥക്ക്

മുമ്പും ശേഷവും - 5

➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് വ്യവസ്ഥയിൽ എഴുതിയ തീരുമാനങ്ങളിൽ നിന്നും മൗലവിമാർ പിന്തിരിഞ്ഞതിന്റെ അഞ്ചാമത്തെ ഉദാഹരണം ഔലിയാക്കളുടെ കറാമതുമായി ബന്ധപ്പെട്ടതാണ്.


ഔലിയാക്കൾക്ക് അവർ ഉദ്ദേശിക്കുമ്പോൾ കറാമത്ത് വെളിപ്പെടുകയില്ലെന്നായിരുന്നു കുണ്ടുതോട് വ്യവസ്ഥയിൽ മുജാഹിദുകൾ രേഖപ്പെടുത്തിയത്. 

"മുഅ്ജിസത്തുകളും കറാമത്തുകളും അമ്പിയാക്കൾക്കോ മറ്റു ഭക്തന്മാർക്കോ ഇഷ്ടാനുസരണം കൈകാര്യം ചെയ്തു കാണിച്ചു കൊടുക്കാൻ കഴിയുന്ന കാര്യങ്ങളല്ല. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ:136)


എന്നാൽ ഇതിൽ നിന്നും ഇപ്പോൾ അവർ വ്യതിചലിച്ചിരിക്കുന്നു. ഔലിയാക്കൾ ഉദ്ദേശിക്കുമ്പോഴും ചിലപ്പോൾ കറാമത്തുകൾ ഉണ്ടാകും എന്ന് മൗലവിമാരും സമ്മതിച്ചിരിക്കുന്നു.

വിസ്ഡം ഗ്രൂപ്പിന്റെ മദ്രസാ പാഠപുസ്തകം കാണുക:


"ഇത്തരം അമാനുഷിക കാര്യങ്ങൾ (മുഅ്ജിസത്, കറാമത്)ആരിലൂടെ പ്രകടമായോ അവർ തന്നെയും ചിലപ്പോൾ അക്കാര്യം അറിയണമെന്ന് പോലുമില്ല.ചിലപ്പോൾ അല്ലാഹു അവരെ അറിയിച്ചെന്നും വരാം. ചിലതാവട്ടെ അവരുടെ താൽപര്യവും പ്രാർത്ഥനയും മൂലം അല്ലാഹു വെളിപ്പെടുത്തുകയും ചെയ്യും."

(പടവുകൾ 

അഞ്ചാം ക്ലാസ്, പേജ്: 17 )


ഈ വിഷയത്തിൽ സുന്നികൾ പറയുന്നിടത്തേക്ക് മൗലവിമാർ ഇപ്പോൾ എത്തിനിൽക്കുന്നു. 

ഒരു വലിയ്യിനും അവർ ഉദ്ദേശിക്കുമ്പോൾ കറാമത്ത് പ്രകടിപ്പിക്കാൻ സാധിക്കില്ല എന്ന വഹാബിനേതാക്കളുടെ വാദത്തെയാണ് പുതിയ തലമുറ തിരുത്തി കൊണ്ടിരിക്കുന്നത്. 


എ അലവി മൗലവിയുടെ മകനും മുജാഹിദ് നേതാവും എഴുത്തുകാരനുമായിരുന്ന അബ്ദുസ്സലാം സുല്ലമി ഇവ്വിഷയകമായി എഴുതിയത് വായിക്കുക:


"കാര്യകാരണ ബന്ധങ്ങളുടെ പരിധിയിൽപ്പെടുന്ന സംഗതികൾ ഒരു മനുഷ്യൻ ഉദ്ദേശിക്കുമ്പോൾ ചെയ്യാൻ സാധിക്കുന്നതുപോലെ ഔലിയാക്കൾക്ക് കറാമത്ത് ചെയ്യാൻ സാധിക്കുന്നതല്ല. അല്ലാഹു ഉദ്ദേശിക്കുമ്പോൾ അവൻ നേരിട്ട് ചെയ്യുന്ന പ്രവൃത്തിയാണിത്. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും കഴിവിനും ഉദ്ദേശ്യത്തിനും ഇതിൽ സ്ഥാനമില്ല."

(തൗഹീദ് സമഗ്ര

 വിശകലനം പേജ് 113)


മുജാഹിദിലെ എല്ലാ ഗ്രൂപ്പുകളും അംഗീകരിക്കുന്ന കെ. കുഞ്ഞീതു മദനി എഴുതിയ

അല്ലാഹുവിന്റെ ഔലിയാക്കൾ എന്ന കൃതിയിൽ നിന്ന് :


"മുഅ്ജിസത്ത് വെളിപ്പെടുത്തുന്നതിൽ പ്രവാചകന്മാരുടെ കഴിവിനോ ഇംഗിതത്തിനോ സ്വാതന്ത്ര്യത്തിനോ യാതൊരു സ്വാധീനവുമില്ലെന്ന് നാം ഗ്രഹിച്ചുവല്ലോ. അപ്രകാരം തന്നെ കറാമത്ത് വെളിപ്പെടുന്നതിൽ സത്യവിശ്വാസിയുടെ ഇംഗികത്തിനോ കഴിവിനോ യാതൊരു സ്വാധീനവുമില്ല; എന്ന് നാം പ്രത്യേകം ഗ്രഹിച്ചിരിക്കേണ്ടതാണ്. അല്ലാഹു ഇച്ഛിക്കുന്ന കറാമത്ത് അവൻ ആഗ്രഹിക്കുന്ന സമയത്ത് വെളിപ്പെടുത്തിക്കൊണ്ട് അവൻ ഉദ്ദേശിക്കുന്ന സത്യവിശ്വാസിയെ അവൻ ആദരിക്കുന്നു എന്ന് മാത്രം. "

(പേജ്: 46,47)


ഔലിയാക്കൾ ഉദ്ദേശിക്കുമ്പോൾ ഒരിക്കലും കറാമത്ത് പ്രകടിപ്പിക്കാൻ സാധിക്കുകയില്ല എന്ന വിശ്വാസത്തെ തിരുത്തി ചിലപ്പോൾ അങ്ങനെയും സംഭവിക്കും എന്ന പുതിയ നിലപാട് കുണ്ടത്തോട് വ്യവസ്ഥക്ക് ശേഷമുള്ള ആശാ വഹമായ ഒരു മാറ്റം തന്നെയാണ്.

കുണ്ട്തോട് വ്യവസ്ഥക്ക്*മുജാഹിദ് പ്രസ്ഥാനം *മുമ്പും ശേഷവും - 4*

 https://www.facebook.com/share/p/bhbiKSeEqkFXm2Ph/?mibextid=oFDknk

1️⃣1️⃣8️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️ Aslamsaquafi suraiji Payyoli

➖➖➖➖➖➖➖➖➖➖➖➖

*കുണ്ട്തോട് വ്യവസ്ഥക്ക്*

*മുമ്പും ശേഷവും - 4*

➖➖➖➖➖➖➖➖➖➖➖➖

കുണ്ട്തോട് വ്യവസ്ഥയിൽ മൗലവിമാർ രേഖപ്പെടുത്തിയ വാദങ്ങളിൽ നിന്നും പിൽക്കാലത്ത് മാറ്റം വന്ന കാര്യങ്ങളിൽ നാലാമത്തേത് തറാവീഹ് നിസ്കാരത്തിൻ്റെ റക്അത്താണ്. 

തറാവീഹ് നിസ്കാരം 11 റക്അതാണ്. അതിൽ കൂടുതൽ നബി(സ) നിസ്കരിച്ചിട്ടില്ല. ഇതായിരുന്നു കുണ്ടുതോടിലെ വഹാബി വാദം.


"തറാവീഹ് അഥവാ ഖിയാമു റമദാൻ 11 റക്അത്താണ്. നബിയുടെ സുന്നത്ത് അതിലധികമില്ല -മുജാഹിദുകൾ. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ: 137)


1975ൽ എഴുതിയ ഈ വാദം ഇപ്പോൾ മൗലവിമാർക്ക് സുന്നത്തിന് വിരുദ്ധമാണ്. തറാവീഹ് എത്രയും നിസ്കരിക്കാം എന്ന വാദത്തിലേക്ക് അവർ എത്തിനിൽക്കുന്നു. മുമ്പ് പറഞ്ഞതെല്ലാം തെറ്റാണെന്ന് അവർ തുറന്നു പ്രഖ്യാപിച്ചിരിക്കുന്നു. നബി (സ) 11 ലധികം നിസ്കരിച്ചതിന്റെ രേഖകൾ ഇപ്പോൾ അവർക്ക് ലഭ്യമായിരിക്കുന്നു.


"നമസ്കരിക്കുന്നവരുടെ അവസ്ഥകളുടെ വ്യത്യാസത്തിനനുസരിച്ച് ശ്രേഷ്ഠതയുടെ കാര്യത്തിലും വ്യത്യാസം വരുന്നതാണ്. ദീർഘമായി  നിൽക്കാൻ കഴിയുമെങ്കിൽ നബി(സ) റമദാനിലും അല്ലാത്തപ്പോഴും നിസ്കരിച്ചതുപോലെ പത്തും മൂന്നും 13 നിസ്കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. അതിന് സാധിക്കാത്തവരാണെങ്കിൽ 20 നിസ്കരിക്കുന്നതാണ് ശ്രേഷ്ഠം. മുസ്ലിംകളിൽ ഭൂരിഭാഗവും നിർവഹിച്ചുകൊണ്ടിരിക്കുന്നത് അതാണ്. പത്തിനും നാൽപ്പതിനും മധ്യേയുള്ളതും അതാണ്...രാത്രി നിസ്കാരം ഈരണ്ട് ഈരണ്ടാകുന്നു എന്ന ഹദീസിൽ നിന്നും തറാവീഹിന്റെ എണ്ണം ക്ലിപ്തമല്ലെന്നും പതിനൊന്നിലധികം നിസ്കരിക്കുന്നതും അനുവദനീയമാണ് എന്നുമാണ് മുൻഗാമികളും പിൻഗാമികളും മനസ്സിലാക്കിയിട്ടുള്ളത്...ഇനി ഒരാൾ ഉമർ(റ)വും മറ്റ് സഹാബികളും ചില റമദാൻ രാത്രികളിൽ ചെയ്തതുപോലെ 23 റക്അത്ത് നിസ്കരിക്കുകയാണെങ്കിൽ അങ്ങനെ ചെയ്യുന്നതും തെറ്റല്ല."

(അൽ ഇസ്‌ലാഹ് മാസിക

2018 മെയ് പേജ്: 31 - 34)


1938 മുതലാണ് തറാവീഹിന്റെ റക്അത്ത് വിവാദം മൗലവിമാർ കേരളത്തിൽ ആരംഭിച്ചത്. ഇപ്പോൾ തറാവീഹ് റമദാനിൽ മാത്രമുള്ള നിസ്കാരമല്ലെന്നും അത് എത്രയും നിസ്കരിക്കാമെന്നും വാദിച്ചുകൊണ്ടിരിക്കുന്നു.

മാത്രമല്ല, കഴിഞ്ഞ വർഷങ്ങളിൽ വാദിച്ചതെല്ലാം തെറ്റായിരുന്നു. അതെല്ലാം പിൻവലിക്കുന്നു എന്ന കുമ്പസാരവും മൗലവിമാർ നടത്തിക്കഴിഞ്ഞു.


"മുജാഹിദ് സുഹൃത്തുക്കളോട് വിനയപൂർവ്വം !

മുജാഹിദ് സംഘടനയിൽ പ്രവർത്തിച്ച 30 വർഷങ്ങൾക്കിടയിൽ പലപ്പോഴും തറാവീഹിൻ്റെ വിഷയത്തിൽ എട്ടും മൂന്നും പതിനൊന്നാണ് നബിചര്യയെന്നും അതിലപ്പുറമുള്ളത് നബിചര്യക്ക് വിരുദ്ധമാണെന്നും എഴുതുകയും പ്രസംഗിക്കുകയും ചെയ്തയാളാണ് ഈ ലേഖകൻ. മുജാഹിദ് കുടുംബത്തിൽ ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ പതിനൊന്നിലധികം തറാവീഹിനെ കുറിച്ച് വളരെ വൈകിയാണ് കേൾക്കാൻ തുടങ്ങിയത് തന്നെ... 

എന്നാൽ തറാവീഹിന്റെ വിഷയത്തിൽ മുജാഹിദ് സംഘടനകൾ തുടർന്നു വരുന്ന കടുംപിടുത്ത നിലപാട് പൂർണ്ണമായും സലഫി നിലപാടിനൊപ്പമല്ലെന്ന തിരിച്ചറിവുണ്ടാവുകയും ഒരു വർഷം മുമ്പ് വാട്സാപ്പിലൂടെ ആറ് ക്ലിപ്പുകൾ ഇറക്കി ഞാൻ എനിക്ക് മനസ്സിലായ കാര്യം ജനങ്ങളോട് തുറന്നു പറയുകയാണ് ചെയ്തിട്ടുള്ളത്. അതിനാൽ തറാവീഹ് വിഷയത്തിൽ ഈ ലേഖകൻ മുമ്പെഴുതിയ ലേഖനങ്ങളിലോ സംസാരങ്ങളിലോ സലഫുകളുടെയും ലോകസലഫി ഉലമാക്കളുടെയും നിലപാടിന് വിരുദ്ധമായി വന്ന എൻ്റെ അഭിപ്രായങ്ങൾ ഇതോടെ ദുർബലപ്പെടുത്തുകയാണ്"

(അൽ ഇസ്‌ലാഹ് മാസിക

2018 ജൂൺ പേജ് 36)


എ.പി അബ്ദുൽ ഖാദിർ മൗലവിക്ക് ശേഷം ഖണ്ഡന സംവാദ മേഖലയിൽ മുജാഹിദുകൾക്കിടയിൽ സർവ്വാംഗീകൃതനായ സകരിയ്യ സ്വലാഹിയാണ് ഈ തുറന്നു പറച്ചിൽ നടത്തുന്നത്. 


ഏതായാലും തറാവീഹ് വിഷയത്തിൽ കുണ്ടുതോട് വ്യവസ്ഥയിൽ വാദമായി എഴുതിയത് വാസ്തവ വിരുദ്ധമാണെന്ന് ഇപ്പോൾ മൗലവിമാർക്ക് തന്നെ ബോധ്യപ്പെട്ട് കഴിഞ്ഞു.


 (തറാവീഹ് വിശദമായ ചർച്ച പിന്നീട് വരും)

കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും - 3*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 117

 https://www.facebook.com/share/XUCkHZL9mfjNACdu/?mibextid=oFDknk

1️⃣1️⃣7️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 

✍️ Aslamsaquafisuraiji payyoli

➖➖➖➖➖➖➖➖➖➖➖➖

*കുണ്ടുതോട് വ്യവസ്ഥക്ക്*

*മുമ്പും ശേഷവും - 3*


കൊണ്ടുതോട് വ്യവസ്ഥയിലെ പതിനൊന്നാമത്തെ തീരുമാനം സ്ത്രീകൾ ജുമുഅ ജമാഅത്തിൽ പങ്കെടുക്കൽ പുണ്യകരമാണെന്നായിരുന്നു. 

"അന്യ പുരുഷന്മാർ പങ്കെടുക്കുന്ന ജമാഅത്ത് ജുമുഅകളിൽ പള്ളിയിൽ ആയിരുന്നാലും അല്ലാതിരുന്നാലും സ്ത്രീകൾ പങ്കെടുക്കൽ അനുവദനീയവും പുണ്യകർമ്മവുമാണ് - മുജാഹിദുകൾ "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ: 134)


സ്ത്രീകൾ പള്ളിയിൽ പോകണമെന്നു പറഞ്ഞു സംവാദങ്ങൾ വരെ നടത്തിയ ഇക്കൂട്ടർക്ക്

ഇപ്പോൾ ഇത് പുണ്യകർമ്മമല്ലാതായി തീർന്നിരിക്കുന്നു. 


"സ്ത്രീകൾ പള്ളിയിൽ പോവുകയോ പോകാതിരിക്കുകയോ ചെയ്യാം " 

(വിചിന്തനം വാരിക

2009 മാർച്ച് 20 പേ: 9)


"ജുമുഅ  ജമാഅത്തുകൾക്കായി സാഹചര്യങ്ങളും സന്ദർഭങ്ങളും സുരക്ഷിതത്വവും അനുകൂലമെങ്കിൽ സ്ത്രീകൾ ചെന്നെത്തുന്നതിന് ഇസ്‌ലാം എതിരല്ലെന്നതാണ് വസ്തുത. "

(വിചിന്തനം വാരിക

2007 ഫെ: 23 പേ: 3)


പുതിയ പ്രസിദ്ധീകരണങ്ങളിൽ ജമാഅത്ത് നിസ്കാരവുമായി ബന്ധപ്പെട്ട് സ്ത്രീകളെ പരാമർശിക്കുന്നേയില്ല.

"പുരുഷന്മാർ കഴിവതും അഞ്ചുനേരത്തെ നിസ്കാരങ്ങളും പള്ളിയിൽ പോയി സംഘടിതമായി (ജമാഅത്തായി) നിസ്കരിക്കുവാനാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്. "

(ഇസ്‌ലാം അടിസ്ഥാന പാഠങ്ങൾ - വിസ്ഡം പേ:119 )


"ഫർള് നിസ്കാരങ്ങൾ പുരുഷന്മാർ കഴിവതും ജമാഅത്തായിട്ടാണ് നിർവഹിക്കേണ്ടത്. ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ ഇരുപത്തിയേഴ് ഇരട്ടി പ്രതിഫലമാണ് ജമാഅത്തായി നിസ്കരിക്കുന്നതിനുള്ളത്. "

(ഇസ്‌ലാം അടിസ്ഥാന 

പാഠങ്ങൾ വിസ്ഡം പേജ് 130 )


പുതിയ തലമുറ സ്ത്രീകളെ പള്ളിയിലേക്ക് പറഞ്ഞയക്കുന്നതിൽ നിന്നും പിന്തിരിയുകയും ഒരു പ്രതിഫലം ഇല്ലാത്ത കാര്യമാണെന്ന് പഠിപ്പിക്കുകയും ചെയ്യുമ്പോൾ മുതിർന്ന മൗലവിമാരിൽ ചിലർ ഇതിൻെറ പ്രയാസങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. 


"ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന ചില സലഫി പണ്ഡിതർ സ്ത്രീകൾ ജുമുഅ ജമാഅത്തിൽ പങ്കെടുക്കൽ സുന്നത്തില്ല, ജാഇസാണ്, വീടാണ് ഉത്തമം എന്ന് പറയുന്നവരുണ്ടല്ലോ? എന്ന് ചോദിക്കുന്നവരുമുണ്ടാകാം. അത്തരക്കാരോട് നമുക്ക് പറയാനുള്ളത് ഇതാണ്. ജാഇസ് എന്നാൽ ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. രണ്ടിലും പുണ്യമില്ലെന്നർത്ഥം. അപ്പോൾ സ്ത്രീകൾ പള്ളിയിൽ നമസ്കരിച്ചാൽ പുണ്യമില്ലാത്തത് കൊണ്ട് അതിന് പോകുന്നതും പുണ്യമില്ല എന്ന് വരുന്നു...ജാഇസ് എന്നത് ഒരു വർഗ്ഗ നാമമാണ്. കറാഹത്ത് , സുന്നത്ത് എന്നീ രണ്ട് നിയമങ്ങളുടെ കൂടെയും അത് വരുന്നതാണ്. നിങ്ങൾ പറയുന്ന ജാഇസ് സുന്നത്തിന്റെ കൂടെയുള്ളതാണോ? അതോ , കറാഹത്തിന്റെ കൂടെയുള്ളതോ?. കറാഹത്തിന്റെ കൂടെയുള്ള ജാഇസാണെങ്കിൽ നിങ്ങളും ആധുനിക ഖുറാഫികളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാക്കണം. പഴയ വീഞ്ഞ് പുതിയ പാത്രത്തിൽ അടയ്ക്കേണ്ട ആവശ്യമില്ല. നിങ്ങൾ പറയുന്ന ജാഇസ് സുന്നത്തിന്റെ കൂടെയുള്ളതാണെങ്കിൽ ആ കാര്യം മുസ്‌ലിം സമൂഹത്തോട് തുറന്നു പറയാൻ എന്തിനു മടി കാണിക്കണം? "

(ജാമിഅ: നദ്‌വിയ്യ: എടവണ്ണ, 

40ാം വാർഷിക സുവനീർ - 66, 67)


1975 ൽ മൗലവിമാർ കുണ്ടു തോട് വ്യവസ്ഥയിൽ എഴുതിവെച്ച വാദങ്ങൾ ഏറ്റെടുക്കാൻ ആധുനിക മൗലവിമാർ വിമുഖത കാണിക്കുന്നുവെന്നത്  പൗരാണിക മൗലവിമാരുടെ പല വാദങ്ങൾക്കും പ്രമാണങ്ങളില്ലെന്ന പുതു തലമുറയുടെ തിരിച്ചറിവിനെയാണ് അടയാളപ്പെടുത്തുന്നത്.

പിഞ്ഞാണമെഴുത്ത് ചികിത്സ* *ശിർക്കാണെന്നും അല്ലെന്നും* ➖➖➖➖➖➖➖➖➖➖➖➖ മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം -1️⃣1️⃣6️⃣

 https://www.facebook.com/share/p/3rfJLqmof5Pph7tk/?mibextid=oFDknk

*പിഞ്ഞാണമെഴുത്ത് ചികിത്സ*

*ശിർക്കാണെന്നും അല്ലെന്നും*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം -1️⃣1️⃣6️⃣

✍️ Aslamsaquafi payyoli

➖➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് വ്യവസ്ഥയിൽ നിന്നും മൗലവിമാർ വ്യതിചലിച്ചതിൻ്റെ രണ്ടാമത്തെ ഉദാഹരണമാണ് ആത്മീയ ചികിത്സയിലെ പിഞ്ഞാണമെഴുത്ത്. ഇത്തരം ചികിത്സകൾ ശിർക്കാണെന്നായിരുന്നു വ്യവസ്ഥയിൽ അഞ്ചാം നമ്പറായി രേഖപ്പെടുത്തിയത്.

"ഇന്ന് നമ്മുടെ നാട്ടിൽ മുസ്‌ലിംകൾക്കിടയിൽ നടപ്പുള്ള ഉറുക്ക്, ഏലസ്സ്, ഹോമം, പിഞ്ഞാണമെഴുത്ത് എന്നിവ ശിർക്ക് പരമായ കാര്യങ്ങളാണ്. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും - പേ 132)


മുജാഹിദ് നേതാക്കൾ ശിർക്കാണെന്ന് പഠിപ്പിച്ച പിഞ്ഞാണമെഴുത്ത് ചികിത്സ പിന്നീട് തൗഹീദായി മാറുന്നു.

മുജാഹിദ് പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹ് മാസിക ശ്രദ്ധിക്കുക :

"വിശുദ്ധ ഖുർആനിലെ ചില സൂക്തങ്ങൾഏതെങ്കിലും പാത്രത്തിലോ മറ്റോ എഴുതി അത് വെള്ളം കൊണ്ട് മായ്ച്ചശേഷം ആ വെള്ളം കുടിക്കുകയോ അതുകൊണ്ട് ശരീരം കഴുകുകയോ ചെയ്യൽ.

ഇബ്നു അബ്ബാസ്(റ) പ്രമുഖ താബിഈ പണ്ഡിതനായ മുജാഹിദ്, അബൂഖിലാബ, അഹ്മദ് ബിൻ ഹമ്പൽ,അൽ ഖാളി ഇയാള്, ഇബ്നു തൈമിയ്യ, ഇബ്നുൽ ഖയ്യും തുടങ്ങിയവരൊക്കെ ഇത് അനുവദനീയമാണെന്ന് വീക്ഷണക്കാരാണ്... 


ഇബ്നു അബീ ശൈബ  തൻ്റെ മുസന്നഫിൽ രിവായത്ത് ചെയ്തു: ഖുർആനിൽ നിന്നുള്ള സൂക്തങ്ങൾ എഴുതി അത് ഭയമുള്ള ആളിന് കുടിക്കാൻ കൊടുക്കുന്നതിൽ മുജാഹിദ് , ലൈസ് എന്നിവർ യാതൊരു തെറ്റും കണ്ടില്ല.

ഇബ്നു തൈമിയ്യ പറഞ്ഞു: ഖുർആനിൽ നിന്നോ മറ്റു ദിക്റുകളിൽ നിന്നോ വല്ലതും പാത്രത്തിലോ പലകയിലോ മറ്റോ എഴുതി അത് വെള്ളം കൊണ്ട് മായ്ച്ചശേഷം കുടിക്കുന്നത് കൊണ്ട് തെറ്റില്ലെന്ന് ഇമാം അഹ്മദും മറ്റും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. "

(അൽ ഇസ്‌ലാഹ് മാസിക 

2015 മാർച്ച് പേജ് 37 )


ശിർക്ക് തൗഹീദും തൗഹീദ് ശിർക്കുമായി മാറിമറിയുന്നത് മുജാഹിദുകൾക്ക് ഒരു പുതുമയുള്ള കാര്യമല്ല. എന്നാൽ സുന്നികൾക്ക് ഇത്തരം കാര്യങ്ങൾ സങ്കൽപ്പിക്കാൻ പോലും സാധ്യമല്ല. ഒരു കാര്യം ശിർക്കാണെങ്കിൽ അത് എല്ലാ കാലത്തും ശിർക്കു തന്നെയായിരിക്കണം. തൗഹീദും തഥൈവ. പക്ഷേ ഈയൊരു സ്ഥിരത സുന്നത്ത് ജമാഅത്തിന് മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ കുണ്ടുതോട് സംവാദത്തിൽ സുന്നികൾ എഴുതിയ വാദങ്ങൾ ഒന്നും തന്നെ ഇന്നുവരെ തിരുത്തി എഴുതേണ്ടി വന്നിട്ടില്ല. 

വിശ്വാസകാര്യങ്ങളിൽ വൈരുദ്ധ്യങ്ങൾ സംഭവിക്കുന്നു എന്നതാണ് മുജാഹിദ് പ്രസ്ഥാനം പിഴച്ചതാണെന്നതിനുള്ള ഏറ്റവും വലിയ തെളിവ്. ശരിയായ അഖീദയിൽ ഒരിക്കലും പരസ്പര വിരുദ്ധ ആശയം വരില്ല. 

തെറ്റായ അഖീദയിലാവട്ടെ വൈരുദ്ധ്യങ്ങൾ സുലഭമായിരിക്കും.

ഇത് മൗലവിമാർക്കും അറിയാവുന്ന ഒരു വസ്തുതയാണ്.


"ജനങ്ങൾ ഉൾക്കൊണ്ട അഖീദയെ നമുക്ക് രണ്ടായി വിഭജിക്കാം. 

ഒന്ന് - ശരിയായ അഖീദ : ഓരോ കാലഘട്ടങ്ങളിൽ ഓരോ പ്രദേശങ്ങളിൽ നിയുക്തരായ പ്രവാചകന്മാർ കൊണ്ടുവന്നിട്ടുള്ള വിശ്വാസകാര്യങ്ങളാണവ. അവയൊക്കെ സൂക്ഷ്മ ജ്ഞാനിയും സർവ്വജ്ഞനുമായ അല്ലാഹുവിൻ്റെ പക്കലിൽ നിന്നുള്ളവയാണെന്നതിനാൽ ഒരേ കാര്യങ്ങൾ ആയി നാം കാണുന്നു. അവ തമ്മിൽ വൈരുദ്ധ്യമോ വ്യത്യാസമോ നാം കാണുന്നില്ല..

രണ്ട് - തെറ്റായ അഖീദ : അല്ലാഹുവിന്റെ പക്കലിൽ നിന്ന് പ്രവാചകന്മാർ കൊണ്ടുവന്നതല്ലാത്ത മനുഷ്യ ചിന്തകളിൽ നിന്ന് രൂപം കൊണ്ട അഖീദകളാണിവ. മനുഷ്യൻ അറിവുകൊണ്ടും അനുഭവം കൊണ്ടും എത്ര വലുതായാലും അവൻ്റെ എല്ലാ കാര്യങ്ങളും പരിമിതമാണ്. അവൻെറ അനുഭവത്തിലും പരിജ്ഞാനത്തിലും പരിസ്ഥിതിക്കും വിധേയമായവയെ അവ ആവുകയുള്ളൂ. അതിനാൽ മനുഷ്യമനസ്സുകളിൽ ഉരുത്തിരിഞ്ഞ് അവൻ മിനഞ്ഞുണ്ടാക്കുന്ന അഖീദകൾ പരസ്പര വിരുദ്ധങ്ങളും വ്യത്യസ്തങ്ങളുമാവുക തന്നെ ചെയ്യും. 

ഇനി ദൈവീകമായി സിദ്ധിച്ച അഖീദകൾ തന്നെ മനുഷ്യന്റെ കൈകടത്തലുകൾക്ക് വിധേയമാകുമ്പോൾ അവയിൽ വ്യത്യാസവും വ്യതിയാനവും സംഭവിക്കുന്നു. "

(വിശ്വാസ കാര്യങ്ങൾ

കെ എൻ എം പേ: 11)


മുജാഹിദ് മൗലവിമാർ

ഇത്തരം വസ്തുതാപരമായ കാര്യങ്ങൾ എഴുതുന്നതോടൊപ്പം തന്നെ വിശ്വാസകാര്യങ്ങളിൽ പരസ്പര വിരുദ്ധങ്ങളായ ആശയങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നതെങ്ങിനെയെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നേയില്ല.

മുത്തശാബിഹായ ആയത്തുകൾക്ക് നേരെ അർത്ഥം പറയാമോ ? വഹാബികൾക്ക് മറുപടി അസ്‌ലം കാമിൽ സഖാഫി

 മുത്തശാബിഹായ ആയത്തുകൾക്ക് നേരെ അർത്ഥം പറയാമോ ? വഹാബികൾക്ക് മറുപടി


അസ്‌ലം കാമിൽ സഖാഫി


മുത്തശബിഹായ ആയത്തുകളിൽ വിവരിച്ച അല്ലാഹുവിന്റെ  സിഫത്തുകൾക്ക് നേരെ അർത്ഥം പറഞ്ഞു അല്ലാഹു അർഷിന്മേൽ ഇരിക്കുകയാണെന്നും മുഖവും കൈകളും തണ്ടംകാലു മല്ലാം  അല്ലാഹുവിനു ഉണ്ടെന്നും

പറയുന്ന വഹാബി പുരോഹിതന്മാർ സലഫുകളുടെ അഭിപ്രായത്തിന് വിരുദ്ധമാണ്.



അല്ലാഹുവിന്റെ സ്വിഫത്ത് വിവരിക്കുന്ന ആയത്തുകൾ വിവരിച്ചു ഇമാം സുയൂത്വി റ ഇത്ഖാനിൽ എഴുതുന്നു.



من المتشابه : آيات الصفات ، ولابن اللبان فيها تصنيف مفرد ، نحو : الرحمن على العرش استوى [ ص: 602 ] [ طه : 5 ] كل شيء هالك إلا وجهه [ القصص : 88 ] ويبقى وجه ربك [ الرحمن : 27 ] . ولتصنع على عيني [ طه : 39 ] . يد الله فوق أيديهم [ الفتح : 10 ] . والسماوات مطويات بيمينه [ الزمر : 67 ] .


അഹ്ലുസ്സുന്നയുടെ ഭൂരിപക്ഷവും പറയുന്നു സലഫുകളും ഹദീസ് പണ്ഡിതന്മാരും ആ പക്ഷത്താണ് ഉള്ളത്

മേൽ വചനങ്ങൾ വിശ്വസിക്കൽ നിർബന്ധമാണ്.അതിനാൽ ഉദ്ദേശിക്കപ്പെടുന്ന അർത്ഥം അല്ലാഹുവിലേക്ക് ഏൽപ്പിക്കേണ്ടതാണ് നാം അതിനെ വിവരിക്കുകയില്ല അതിൻറെ  ഹഖീഖത്തായ അർത്ഥത്തെ തൊട്ട് അല്ലാഹു പരിശുദ്ധനാണ്.


ഉമ്മുസലമ റ നിന്നും ഇങ്ങനെ റിപ്പോർട്ട് ഉണ്ട് .

الرحمن على العرش استوى 

അവർ പറഞ്ഞു: കൈഫ് - എങ്ങനെ എന്നത് ബുദ്ധിപരമല്ല . ഇസ്തിവാ അറിയപ്പെടാത്തതല്ല.അതുകൊണ്ട്  അംഗീകരിക്കൽ ഈമാനിൽ പെട്ടതാണ്.നിഷേധിക്കൽ അവിശ്വാസമാണ്


وجمهور أهل السنة - منهم السلف وأهل الحديث - على الإيمان بها ، وتفويض معناها المراد منها إلى الله تعالى ، ولا نفسرها مع تنزيهنا له عن حقيقتها .


أخرج أبو القاسم اللالكائي في " السنة " عن طريق قرة بن خالد ، عن الحسن ، عن أمه ، عن أم سلمة في قوله تعالى : الرحمن على العرش استوى قالت : الكيف غير [ ص: 603 ] معقول ، والاستواء غير مجهول ، والإقرار به من الإيمان ، والجحود به كفر .

റബീഅ എന്നവരിൽ നിന്നും ഇപ്രകാരം തന്നെയുണ്ട് 


وأخرج - أيضا - عن ربيعة بن أبي عبد الرحمن أنه سئل عن قوله الرحمن على العرش استوى فقال : الاستواء غير مجهول ، والكيف غير معقول ، ومن الله الرسالة ، وعلى الرسول البلاغ المبين ، وعلينا التصديق .


ഇമാം .മാലിക്കിൽ നിന്നും ഇതേ റിപ്പോർട്ട് കാണാം.

وأخرج - أيضا - عن مالك : أنه سئل عن الآية ؟ فقال : الكيف غير معقول والاستواء غير مجهول ، والإيمان به واجب ، والسؤال عنه بدعة .


ഇമാം ബൈഹഖി മാലിക്കിൽ നിന്നും ഇങ്ങനെ കാണാം

അത് അല്ലാഹു അവൻറെ വിശേഷിപ്പിച്ചത് പോലെ തന്നെയാണ് എങ്ങനെയെന്ന് ചോദിക പെടരുത് .എങ്ങനെ എന്നത് അവനെ തൊട്ട് ഒരിക്കലും ഇല്ല.

وأخرج البيهقي عنه أنه قال : هو كما وصف نفسه ، ولا يقال : كيف ، وكيف عنه مرفوع .


മുഹമ്മദ് ബിൻ ഹസൻ പറയുന്നു

മഷ്റിക്ക് മുതൽ മഗ്‌രിബ് വരെയുള്ള പണ്ഡിതന്മാർ ഏകോപിച്ച കാര്യം ഇത്തരം സിഫാത്തുകളെ കൊണ്ട് വിശ്വസിക്കേണ്ടതാണ്  വിവരിക്കുകയോ തുല്യപ്പെടുത്തുകയോ ചെയ്യരുത്.

وأخرج اللالكائي عن محمد بن الحسن ، قال : اتفق الفقهاء كلهم من المشرق إلى المغرب على الإيمان بالصفات من غير تفسير ولا تشبيه .

അല്ലാഹുവിനെ കാണുന്നതിനെപ്പറ്റി പറയുന്ന ഹദീസ് വിവരിച്ചപ്പോൾ ഇമാം തീർമുദി പറയുന്നു

സുഫിയാൻ സൗരി മാലിക്ക് ഇബ്നുൽ മുബാറക്ക് ഇബ്ൻ ഉയൈന വകീഉ  رضي الله عنهم

തുടങ്ങി പണ്ഡിതൻമാരുടെ ഇതിലുള്ള മദ്ഹബ് .അവർ പറയുന്നു വന്നതുപോലെ മേൽ ഹദീസുകളെ നമ്മൾ റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ട് വിശ്വസിക്കുന്നു. എങ്ങനെ എന്ന് ചോദിക്കാൻ പാടില്ല നാം വിവരിക്കുകയില്ല നമ്മൾ ഊഹിക്കുകയും ഇല്ല .

وقال الترمذي : في الكلام على حديث الرؤية : المذهب في هذا عند أهل العلم من الأئمة - مثل سفيان الثوري ، ومالك ، وابن المبارك ، وابن عيينة ، ووكيع ، وغيرهم - أنهم قالوا : نروي هذه الأحاديث كما جاءت ، ونؤمن بها . ولا يقال : كيف ، ولا نفسر ولا نتوهم .


അഹ്ലുസ്സുന്നയിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടത് അല്ലാഹുവിൻറെ മഹത്വത്തിനോട് യോജിച്ച നിലക്ക് നാം അതിനെ വ്യാഖ്യാനിക്കണം എന്നതാണ്

ഇത് പിൻഗാമികളുടെ മദ്ഹബാണ്.

وذهبت طائفة من أهل السنة : على أننا نؤولها على ما يليق بجلاله تعالى ; وهذا مذهب الخلف .

ഇമാമുൽ ഹറമിന് അതിലേക്ക് പോയിരുന്നു പിന്നെ അതിനെ തൊട്ട് മടങ്ങി. അദ്ദേഹത്തിൻറെ രിസാലത്തുൽ നിളാമിയ്യ

എന്ന ഗ്രന്ഥത്തിൽ അദ്ദേഹം പറയുന്നു നമ്മൾ ദീനായി തൃപ്തിയാകുന്നതും വിശ്വസിക്കുന്നതും സലഫുൽ  ഉമ്മയെ പിൻപറ്റലാണ്.ഇതിൻറെ അർത്ഥങ്ങളിലേക്ക് വെളിവാകലിനെ ഉപേക്ഷിക്കലിലേക്കാണ് അവർ പോയത് .


وكان إمام الحرمين يذهب إليه ، ثم رجع عنه ، فقال في الرسالة النظامية : الذي نرتضيه دينا وندين لله به عقدا ، اتباع سلف الأمة ، فإنهم درجوا على ترك التعرض لمعانيها .

ഇബ്നു സലാഹ് പറയുന്നു. ഇതേ വഴിയുടെ മേലാണ് ഉമ്മത്തിലെ മുൻഗാമികളും നേതാക്കളും ഉള്ളത്  മറ്റു മഹാന്മാരും ഫുഖഹാക്കളും മറ്റു  മഹാന്മാരും അതിനെ തെരഞ്ഞെടുത്തു.

ഹദീസ് പണ്ഡിതന്മാരും അതിലേക്ക് ക്ഷണിച്ചു. മുതകല്ലിമീങ്ങൾ ആയ പണ്ഡിതന്മാർ അതിനെ തൊട്ട് തെറ്റിയിട്ടില്ല.

ഇബ്നു ബുർഹാൻ വ്യാഖ്യാന അഭിപ്രായം തെരഞ്ഞെടുത്തു.


[ ص: 604 ] وقال ابن الصلاح : على هذه الطريقة مضى صدر الأمة وساداتها ، وإياها اختار أئمة الفقهاء وقاداتها ، وإليها دعا أئمة الحديث وأعلامه ، ولا أحد من المتكلمين من أصحابنا يصدف عنها ويأباها .


واختار ابن برهان مذهب التأويل ، قال : ومنشأ الخلاف بين الفريقين : هل يجوز أن يكون في القرآن شيء لم نعلم معناه ، أو لا ، بل يعلمه الراسخون في العلم ؟

ഇമാം ഇബ്നു ദഖീഖുൽ ഈദ് പറഞ്ഞു.

 വ്യാഖ്യാനം അറബി ഭാഷയോട് അടുത്തതാണെങ്കിൽ എതിർക്കപ്പെടേണ്ടതില്ല വിദൂരം ആണെങ്കിൽ നാം സ്റ്റോപ്പ് ചെയ്യും അല്ലാഹുവിനെ പരിശുദ്ധനാക്കളോടുകൂടെ അല്ലാഹു ഉദ്ദേശിച്ച അർത്ഥം ഞാൻ വിശ്വസിക്കുന്നു.

അദ്ദേഹം പറയുന്നു.അറബി സംസാരത്തിൽ നിന്നും പ്രത്യക്ഷത്തിൽ ഗ്രഹിക്കപ്പെടുന്ന (അല്ലാഹുവിൽ പരിശുദ്ധമാക്കപെട്ട )ഒരു അർത്ഥം നാം  അത് പറയും

ഉദാഹരണത്തിന്

ياحسرتا على ما فرطت في جنب الله [ الزمر : 56 ] 



ഈ ആയത്തിന് അല്ലാഹുവിൻറെ ഹഖിൽ അവന് നിർബന്ധമായ ഒന്നിൽ ഞാൻ അതിക്രമം ചെയ്തു എന്ന് അർത്ഥം പറയൂ (ഭാഗത്തുനിന്ന് അർത്ഥം പറയില്ല)

وتوسط ابن دقيق العيد فقال : إذا كان التأويل قريبا من لسان العرب لم ينكر ، أو بعيدا توقفنا عنه ، وآمنا بمعناه على الوجه الذي أريد به مع التنزيه ، قال : وما كان معناه من هذه الألفاظ ظاهرا مفهوما من تخاطب العرب قلنا به من غير توقيف ، كما في قوله تعالى : ياحسرتا على ما فرطت في جنب الله [ الزمر : 56 ] فنحمله على حق الله وما يجب له


ശേഷം ഇസ്തിവാഇനെ പറ്റി പറയുന്നു.


ഇസ്തിവക്ക് ഇസ്തഖറ് റ സ്ഥിരമായി എന്ന അർത്ഥം നൽകുന്നത് അല്ലാഹുവിന്ന് ജിസ്മ് ഉണ്ട് എന്ന് അറിയിക്കുന്നതിനാൽ

അതിനെ വ്യാഖ്യാനിക്കേണ്ടതാണ്.

من ذلك صفة ( الاستواء ) وحاصل ما رأيت فيها سبعة أجوبة :


أحدها : حكى مقاتل والكلبي ، عن ابن عباس : أن ( استوى ) بمعنى استقر ، وهذا إن صح يحتاج إلى تأويل ، فإن الاستقرار يشعر بالتجسيم .

 .

അൽ ഇത്ഖാൻ 1/602



ശേഷം അഹല് സുന്നയുടെ പണ്ഡിതന്മാർ ഓരോ സിഫാത്തിനെയും വ്യാഖ്യാനിച്ച രീതികൾ തുടർന്ന് ഇമാം സുയൂത്വി റ പറയുന്നുണ്ട്. 


ഇവിടെ ഇമാം സുയൂത്വി തുടക്കത്തിൽ പറഞ്ഞത് ഇങ്ങനെയാണ്


അഹ്ലുസ്സുന്നയുടെ ഭൂരിപക്ഷവും പറയുന്നു സലഫുകളും ഹദീസ് പണ്ഡിതന്മാരും ആ പക്ഷത്താണ് ഉള്ളത്

മേൽ വചനങ്ങൾ വിശ്വസിക്കൽ നിർബന്ധമാണ്.അതിനാൽ ഉദ്ദേശിക്കപ്പെടുന്ന അർത്ഥം അല്ലാഹുവിലേക്ക് ഏൽപ്പിക്കേണ്ടതാണ് നാം അതിനെ വിവരിക്കുകയില്ല അതിൻറെ  ഹഖീഖത്തായ അർത്ഥത്തെ തൊട്ട് അല്ലാഹു പരിശുദ്ധനാണ്.


ഇതിന് തെളിവായി കൊണ്ടാണ് ഇമാം മാലിക്കിന്റെയും മറ്റു പണ്ഡിതന്മാരുടെയും ഉദ്ധരണികൾ മഹാനവർകൾ കൊണ്ടുവന്നത്


ഇതിൽ നിന്നും സ്വിഫാതുകൾ വിവരിക്കുന്ന വചനങ്ങൾക്ക് നേരെ അർത്ഥം പറയുകയും എന്നിട്ട്


അല്ലാഹു അർശിൻമേൽ ഇരിക്കുകയാണെന്നും അല്ലാഹുവിന് കൈമുഖം തുടങ്ങിയവഉണ്ടെന്നുമുള്ള

 വഹാബിവാദം തെറ്റാണെന്നും അഹ്ലുസ്സുന്നത്തിനും സലഫുകൾക്കും വിരുദ്ധമാണെന്നും അവിടെ ഉദ്ദേശിക്കപ്പെടുന്ന അർത്ഥം അല്ലാഹുവിനെ ഏൽപ്പിക്കുക എന്നതാണ് ഭൂരിപക്ഷ സലഫിന്റെ അഭിപ്രായമെന്നും

മനസ്സിലാക്കാം.എന്നാൽ വഹാബി പുരോഹിതന്മാർ അതിൻറെ അർത്ഥം ഞങ്ങൾക്കറിയാം എന്ന് പറഞ്ഞ് നേരെ അർത്ഥം പറയുകയും അല്ലാഹുവിനെ കൈകാലുകൾ സ്ഥിരപ്പെടുത്തുകയും അല്ലാഹു അർശിന് മേഖലകളിൽ ഇരിക്കുകയാണെന്ന് വാദിക്കുകയും ആണ് ചെയ്യുന്നത് ഇത് സലഫുകളുടെ മദ്ഹബ് അല്ല .


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama