*സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം*
التَّحْذِيرُ عَنِ الْمُبْتَدِعَةِ
ഭാഗം : 2
Aslam Kamil saquafi parappanangadi
______________________
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.
https://islamicglobalvoice.blogspot.in/?m=0
______________________
ഒഹാബീ മൗദൂദി തുടങ്ങി സുന്നി അല്ലാത്ത പുത്തൻ വാദികളുമായി നിസ്സഹകരണ സമീപനത്തിൽ ധാരാളം പ്രമാണങ്ങൾ കാണുന്നതാണ്
പുത്തൻ വാദികളായ വഹാബി പുരോഹിതന്മാർ അഹല് സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതന്മാരെയും പ്രവർത്തകരെയും കാഫിറും ആയി മുദ്രകുത്തുന്നത് നാം ധാരാളം കേട്ടതാണ്
എന്നാൽ മുൻഗാമികളായ മഹാപണ്ഡിതന്മാർ
ഇബ്നു അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ വഹാബി പ്രസ്ഥാനം നജിദിൽ പ്രത്യക്ഷമായ ആ കാലഘട്ടത്തിൽ തന്നെ ലോക മുസ്ലിമീങ്ങളെ കാഫിറാക്കിയ ഇബ്നു അബ്ദുൽ വഹാബിനെയും അനുയായികളെയും അവർ പുത്തൻ വാദികളും വഴിപിഴച്ച വിഭാഗവുമാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്
സത്യവിശ്വാസിയെ കാഫിർ എന്ന് വിളിക്കുന്നതിന്റെ വിധി
നബി (സ) അരുളി:
> "
തിരുനബി അരുൾ ചെയ്ത തിരുവചനം
ഒരാൾ തന്റെ സഹോദരനെ 'ഓ, കാഫിറേ' എന്ന് വിളിച്ചാൽ, അത് (ആ കുഫ്ര്) അവരിൽ ഒരാളിലേക്ക് മടങ്ങുന്നതാണ്." (ബുഖാരി 2/901).
ഹനഫി മദ്ഹബിലെ പ്രശസ്ത ഗ്രന്ഥമായ റദ്ധുൽ മുഹ്താറിന്റെ ഹാശിയയിൽ
ഇബ്നു ആബിദീൻ (റ)തന്റെ ഗ്രന്ഥമായ 'ഹാശിയത്തു റദ്ദിൽ മുഖ്താറിൽ' (3/428),
ബഗ്‌യാത്തുകളെ' (ലഹളക്കാർ) വിവരിക്കുന്ന ഭാഗത്ത്
>
' ഇപ്രകാരം രേഖപ്പെടുത്തുന്നു:
> "നമ്മുടെ കാലഘട്ടത്തിൽ നജ്ദിൽ നിന്ന് പുറപ്പെടുകയും പുണ്യനഗരങ്ങളായ ഹറമൈനുകളിൽ (മക്ക, മദീന) അധികാരം സ്ഥാപിക്കുകയും ചെയ്ത ഇബ്നു അബ്ദുൽ വഹാബിന്റെ അനുയായികളുടെ കാര്യത്തിൽ സംഭവിച്ചത് ഇതിന് ഉദാഹരണമാണ്. അവർ ഹനബലി മദ്ഹബുകാരെപ്പോലെ ചമഞ്ഞിരുന്നു. എങ്കിലും, തങ്ങൾ മാത്രമാണ് മുസ്‌ലിംകളെന്നും തങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായവർ മുശ്രിക്കുകളാണെന്നും അവർ വിശ്വസിച്ചു. ഇതുമൂലം അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വധവും അവരുടെ പണ്ഡിതന്മാരുടെ വധവും അവർ അനുവദനീയമാക്കി (ഹലാലാക്കി). പിന്നീട് അല്ലാഹു തആല അവരുടെ ശക്തിയെ തകർക്കുകയുണ്ടായി."
>
وقال إِذَا قَالَ الرَّجُلُ لِأَخِيهِ يَا كَافِرُ فَقَدْ بَاءَ بِهِ أَحَدُهُمَا (بخاري ۹۰۱/۲) قال ابن عابدين في حاشية رد المحتار على الدر المختار في بيان البغاة بعد ما قال عن الخوارج ما نصه كما وقع في زماننا في اتباع ابن عبد الوهاب الذين خرجوا من نجد وتغلبوا على الحرمين وكانوا ينتحلون مذهب الحنابلة لكنهم اعتقدوا انهم هم المسلمون وان من خالف اعتقادهم مشركون واستباحوا بذلك قتل اهل السنة وقتل علمائهم حتى كثر الله تعالى شوكتهم حاشية رد المحتار على الدر المختار (٤٢٨/٣)
ഇത്തരം സുന്നികൾ അല്ലാത്ത പുത്തൻ വാദികളെ പറ്റി പുത്തനാശയക്കാരെ പറ്റി വിശുദ്ധ ഖുർആനും പണ്ഡിതന്മാരും എന്തു പഠിപ്പിച്ചു എന്നു പരിശോധിക്കാം.
ആയത്ത് :3
. സൂറത്തുൽ അൻആമിലെ 153-ാം ആയത്ത്
അല്ലാഹു തആല പറയുന്നു:
وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا النُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَطَيكُمْ بِهِ لَعَلَّكُمْ تَتَّقُونَ (الأنعام .(١٥٣
وفي القرطبي : هذه
> "ഇതാകുന്നു എന്റെ നേരായ പാത. അതിനാൽ നിങ്ങൾ അത് പിന്തുടരുക. മറ്റ് പാതകളെ നിങ്ങൾ പിന്തുടരരുത്; അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) പാതയിൽ നിന്ന് നിങ്ങളെ ഭിന്നപ്പിച്ചു കളയും. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടി അല്ലാഹു നിങ്ങളോട് ഉപദേശിച്ച കാര്യമാണിത്."
>
ഇമാം ഖുർത്വുബിയുടെ വിശദീകരണം:
السبل تعم اليهودية والنصرانية والمجوسية وسائر أهل الملل وأهل البدع والضلالات من أهل الأهواء قاله ابن عطية وهو الصحيح. وقال مجاهد في قوله "ولا تتبعوا السبل قال : البدع :
قرطبي ۱۳۸/۷
* 'മറ്റു പാതകൾ' (അസ്സുബുൽ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് യഹൂദിയ്യത്ത്, നസ്രാനിയ്യത്ത്, മജൂസിയ്യത്ത് എന്നിവയും, അതുപോലെ ഇച്ഛാനുസൃതമായി ജീവിക്കുന്ന പുത്തൻ ആശയക്കാരും (അഹ്‌ലുൽ അഹ്‌വാഅ്), വഴിപിഴച്ചവരുമായ എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്. ഇതാണ് ശരിയായ അഭിപ്രായം.
* മുജാഹിദ് (റ) പറയുന്നു: "ഈ പാതകൾ എന്നാൽ പുത്തനാശയങ്ങൾ എന്നാണ് അർത്ഥം."
തഫ്സീറുൽ ഖുർത്വുബി 138 / 7
സുന്നികളല്ലാത്തപുത്തൻ വാദികളുടെ കൂടെ ഇരിക്കുന്നതിന്റെ ശിക്ഷ
ഇമാം ഖുർത്വുബി തുടരുന്നു:
> "സുന്നികൾ അല്ലാത്ത പുത്തനാശയക്കാരുടെയും തന്നിഷ്ടക്കാരുടെയും കൂടെ ഇരിക്കുന്നത് വിലക്കിക്കൊണ്ടും, അങ്ങനെ ഇരിക്കുന്നവരുടെ വിധി അവരുടേതിന് തുല്യമാണെന്നും സൂറത്തുന്നിസാഇലും സൂറത്തുൽ അൻആമിലും മുമ്പ് പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ കൽപ്പന ലംഘിച്ച് അവരോടൊപ്പം ഇരിക്കുന്നവരുടെ ശിക്ഷയെക്കുറിച്ച് ഖുർആൻ മുന്നറിയിപ്പ് നൽകുന്നു."
>
ഇമാമുകളുടെ നിലപാട്:
ഇമാം അഹ്‌മദ് ബിൻ ഹൻബൽ, ഇമാം ഔസാഈ, ഇബ്നുൽ മുബാറക് തുടങ്ങിയ മഹത്തുക്കളായ പണ്ഡിതന്മാർ സുന്നികൾ അല്ലാത്തവരുമായി സഹവസിക്കുന്നവരെക്കുറിച്ച് ഇപ്രകാരം വിധിച്ചു:
> "ഒരാൾ പുത്തൻ വാദികളുടെ കൂടെ സ്ഥിരമായി ഇരിക്കുന്നവനാണെങ്കിൽ അവനെ അത് വിലക്കണം. അവൻ അത് അവസാനിപ്പിക്കുന്നില്ലെങ്കിൽ അവനെയും ആ ബിദഅത്തുകാരുടെ കൂട്ടത്തിൽ തന്നെ (വിധിയിൽ) ഉൾപ്പെടുത്തണം." (ഖുർത്വുബി 7/142).
ومضى في "النساء" وهذه السورة النهي عن مجالسة أهل البدع والأهواء وان من جالسهم حكمه حكمهم فقال: وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا "الآية ثم بين في سورة النساء وهي مدنية عقوبة من فعل ذلك وخالف ما امر الله به فقال "وقد نزل عليكم في الكتاب " الآية فألحق من جالسهم بهم وقد ذهب الى هذا جماعة من أئمة هذه الأمة وحكم بموجب هذه الآيات في مجالس أهل البدع على المعاشرة والمخالطة منهم أحمد بن حنبل والأوزاعي وابن المبارك فإنهم قالوا في رجل شأنه مجالسة أهل البدع قالوا : ينهى عن مجالستهم فان انتهى والا الحق بهم يعنون في الحكم (قرطبي ١٤٢/٧).
ആയത്ത് 4
...............
സൂറത്ത് ഹൂദിലെ 113-ാം ആയത്ത്
അല്ലാഹു തആല പറയുന്നു:
> "അക്രമം പ്രവർത്തിച്ചവരിലേക്ക് നിങ്ങൾ ചായരുത് (അവരോട് ബന്ധം പുലർത്തരുത്). എങ്കിൽ നരകം നിങ്ങളെ സ്പർശിക്കും. അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സഹായികളായി ആരുമില്ല. പിന്നീട് നിങ്ങൾക്ക് സഹായം ലഭിക്കുകയുമില്ല."
> قال الله تعالى : وَلَا تَرْكَنُوا إِلَى الَّذِينَ ظَلَمُوا فَتَمَتَكُمُ النَّارُ وَمَالَكُمْ مِنْ دُونِ اللَّهِ أَوْلِيَاءَ ثُمَّ لَا تُنْصَرُونَ (هود (۱۱۳).
ഇമാം ഖുർത്വുബിയുടെ വിശദീകരണം:
* 'അക്രമം ചെയ്തവർ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മുശ്രിക്കുകളാണെന്നും അതല്ല എല്ലാ തെറ്റുകാരും ഉൾപ്പെടുമെന്നും അഭിപ്രായമുണ്ട്. ഇതിൽ ശരിയായ അഭിപ്രായം ഇതാണ്:
* "സത്യനിഷേധത്തെയും സർവ്വ തെറ്റുകളെയും വെടിയണമെന്നാണ് ഈ ആയത്ത് അർത്ഥമാക്കുന്നത്.
സുന്നികൾ അല്ലാത്ത പുത്തനാശയക്കാരുമായും
തെറ്റുകാരുമായും സുന്നി അല്ലാത്തവരോടും അടുപ്പം പുലർത്തുന്നതിനെ ഇത് വിലക്കുന്നു."
"സുന്നികൾ അല്ലാത്ത പുത്തൻ വാദികളോടുള്ള സഹവാസം സത്യനിഷേധമോ അല്ലാഹുവിനോടുള്ള അനുസരണക്കേടോ ആയി മാറും. കാരണം, സ്നേഹമില്ലാതെ ഒരാളുമായി സൗഹൃദം ഉണ്ടാവുകയില്ല. ഒരു കവി പറഞ്ഞതുപോലെ:
> 'ഒരാളെക്കുറിച്ച് നീ ചോദിക്കേണ്ടതില്ല, പകരം അയാളുടെ കൂട്ടുകാരൻ ആരെന്നു നോക്കുക. കാരണം, ഓരോ കൂട്ടുകാരനും തന്റെ സുഹൃത്തിനെയാണ് പിന്തുടരുക.'" (ഖുർത്വുബി 9/108).
>
الى الذين ظلموا قيل أهل الشرك قيل عامة فيهم وفي العصاة على نحو قوله تعالى وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ في آياتنا (الآية) وهذا هو الصحيح في معنى الآية وانها دالة على هجران الكفر والمعاصي من أهل البدع وغيرهم فإن صحبتهم كفراومعصية اذ الصحبة لا تكون الا عن مودة وقد قال حكيم
عَنِ الْمَرْءِ لَا تَسْتَلْ وَسَلْ عَنْ قَرِينِهِ فَكُلُّ قَرِينٍ بِالْمُقَارِنِ يَقْتَدِي
(تفسير قرطبي (۱۰۸/۹)
ആയത്ത് : 4
അല്ലാഹു തആല പറയുന്നു:
> "നമ്മുടെ ദൃഷ്ടാന്തങ്ങളെ പരിഹസിക്കുന്നവരിൽ (അനാവശ്യമായി ചർച്ച ചെയ്യുന്നവരിൽ) നീ ഏർപ്പെട്ടതായി കണ്ടാൽ, അവർ അത് മാറ്റി മറ്റേതെങ്കിലും സംസാരത്തിൽ ഏർപ്പെടുന്നത് വരെ നീ അവരിൽ നിന്ന് തിരിഞ്ഞു കളയുക. ഇനി പിശാച് നിന്നെ ഇത് മറപ്പിച്ചു കളഞ്ഞാൽ, ഓർമ്മ വന്നതിനുശേഷം അക്രമികളായ ആ ജനതയോടൊപ്പം നീ ഇരിക്കരുത്." (സൂറത്തുൽ അൻആം: 68).
>
ഇമാം ഖുർത്വുബി വിശദീകരിക്കുന്നു:
* "പ്രാമാണികളായ ഇമാമുമാർക്കും അവരുടെ അനുയായികൾക്കും തെമ്മാടികളുമായി അവരുടെ തെറ്റായ അഭിപ്രായങ്ങൾ അംഗീകരിച്ചുകൊണ്ട് ഇടകലരുന്നത് 'തഖിയ്യത്തിന്റെ' (സ്വയം രക്ഷാമാർഗ്ഗം) ഭാഗമാണെന്ന് വാദിക്കുന്നവർക്കുള്ള മറുപടിയാണ് ഈ ആയത്ത്." (ഖുർത്വുബി 7/12).
സലഫുസ്സാലിഹീങ്ങളുടെ നിലപാടുകൾ
ഇമാം ഖുർത്വുബി റ തഫ്സീറിൽ പറയുന്നു.
* ഒരു ബിദഅത്തുകാരൻ അബൂ ഇംറാൻ അൽ-നഖഈയോട് "സുന്നി അല്ലാത്ത ഒരു പുത്തൻ വാദി ഞാൻ നിന്നോട് ഒരു വാക്ക് പറയട്ടെ" എന്ന് ചോദിച്ചപ്പോൾ അദ്ദേഹം അത് കേൾക്കാൻ തയ്യാറാകാതെ മുഖം തിരിച്ചു. "അരവാക്ക് പോലും കേൾക്കാൻ എനിക്ക് താല്പര്യമില്ല" എന്നാണ് അദ്ദേഹം മറുപടി നൽകിയത്.
ഇമാം അയ്യൂബ് അൽ-സഖ്തിയാനിയും ഇതേപോലെ പ്രവർത്തിച്ചിട്ടുണ്ട്.
* ഫുളൈൽ ബിൻ ഇയ്യാള് (റ) പറഞ്ഞു: "ആരെങ്കിലും സുന്നി അല്ലാത്ത ഒരു പുത്തനാശയക്കാരനെ സ്നേഹിച്ചാൽ അല്ലാഹു അവന്റെ കർമ്മങ്ങളെ നിഷ്ഫലമാക്കുകയും അവന്റെ ഹൃദയത്തിൽ നിന്ന് ഇസ്‌ലാമിന്റെ പ്രകാശം പുറത്തെടുക്കുകയും ചെയ്യും. തന്റെ പ്രിയപ്പെട്ട മകളെ ഒരു സുന്നി അല്ലാത്ത ഒരാൾക്ക് വിവാഹം ചെയ്തു കൊടുക്കുന്നവൻ ആ മകളുമായുള്ള കുടുംബബന്ധം മുറിച്ചവനാണ്. സുന്നി അല്ലാത്ത പുത്തൻ വാദിക്കൊപ്പം ഇരിക്കുന്നവന് ജ്ഞാനം (ഹിക്മത്ത്) നൽകപ്പെടുകയില്ല."
* നബി (സ) പറഞ്ഞു: "ആരെങ്കിലും ഒരു സുന്നി അല്ലാത്ത ഒരു പുത്തൻ വാദിയെ ആദരിച്ചാൽ അവൻ ഇസ്‌ലാമിനെ തകർക്കാൻ സഹായിച്ചവനായി." (ബൈഹഖി, ഹാകിം).
ഇവയെല്ലാം വ്യക്തമാക്കുന്നത്, ബിദഅത്തുകാരുടെ സംസാരം കേൾക്കില്ലെന്ന നിബന്ധനയിൽ അവരോടൊപ്പം ഇരിക്കാമെന്ന വാദം തെറ്റാണെന്നാണ്.
*ഹദീസുകളിലെ മുന്നറിയിപ്പ്.*
ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്ന ഹദീസ്:
> "അന്ത്യകാലത്ത് വലിയ കള്ളന്മാരായ 'ദജ്ജാലുകൾ' (വഞ്ചകർ) ഉണ്ടാകും. നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേട്ടിട്ടില്ലാത്ത വർത്തമാനങ്ങളുമായി (പുത്തൻ ആശയങ്ങളുമായി) അവർ നിങ്ങളുടെ അടുക്കൽ വരും. അതിനാൽ നിങ്ങൾ അവരെ സൂക്ഷിക്കുക. അവർ നിങ്ങളെ വഴിപിഴപ്പിക്കാനോ ഫിത്‌നയിൽ (കുഴപ്പത്തിൽ) അകപ്പെടുത്താനോ ഇടയാകരുത്." (സ്വഹീഹ് മുസ്‌ലിം 1/10).
>
* ഇബ്നു ഉമർ (റ) ന്റെ നിലപാട്:*
ഖദരിയ്യാക്കളെ (വിധിയിൽ വിശ്വസിക്കാത്തവർ) കുറിച്ച് പരാമർശിക്കുന്ന സുദീർഘമായ ഹദീസിൽ ഇബ്നു ഉമർ (റ) പറയുന്നു:
> "നീ അവരെ കണ്ടുമുട്ടിയാൽ അവരോട് പറയുക: ഞാൻ അവരിൽ നിന്ന് മുക്തനാണ്, അവർ എന്നിൽ നിന്നും മുക്തരാണ്.
ഇബ്നു ഉമർ (റ) സത്യം ചെയ്ത് ഇപ്രകാരം പറഞ്ഞു:
> "അവരിൽ ഒരാൾ ഉഹുദ് മലയോളം സ്വർണം അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിച്ചാൽ പോലും, വിധിയിൽ (ഖദ്ർ) വിശ്വസിക്കുന്നത് വരെ അല്ലാഹു അത് അവനിൽ നിന്ന് സ്വീകരിക്കുകയില്ല." (സ്വഹീഹ് മുസ്‌ലിം 1/27).
>
*ബിദഅത്തുകാരെ വെറുക്കൽ*
- - - - - - - - - - - - - - -
(ഇബ്നു അബ്ബാസ് - റ)
നജ്ദത്ത് എന്ന വ്യക്തി ഇബ്നു അബ്ബാസ് (റ) വിന് അഞ്ച് കാര്യങ്ങൾ ചോദിച്ചുകൊണ്ട് കത്തയച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു:
> "വിദ്യ ഒളിച്ചുവെക്കരുത് എന്ന കൽപ്പന ഇല്ലായിരുന്നെങ്കിൽ ഞാൻ അയാൾക്ക് മറുപടി എഴുതുമായിരുന്നില്ല."
> ഇതിനെക്കുറിച്ച് ഇമാം നവവി (റ) വിശദീകരിക്കുന്നു: "നജ്ദത്ത് ഒരു ഖവാരിജ് (ബിദഅത്തുകാരൻ) ആയതുകൊണ്ടാണ് അദ്ദേഹത്തോട് ഇബ്നു അബ്ബാസ് (റ) വിരക്തി കാണിച്ചത്." (ശർഹു മുസ്‌ലിം 2/116).
>
وقال تعالى: وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّى يَخُوضُوا فِي حَدِيثٍ غَيْرِهِ وَإِمَّا يُنْسِيَنَكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِكْرَى مَعَ القَوْمِ الظالمين (الأنعام (٦٨) قال القرطبي في هذه الآية رد من كتاب الله عز وجل على من زعم أن الأئمة الذين هم حجج واتباعهم لهم ان يخالطوا الفاسقين ويصوّبوا آرائهم تقية (قرطبي (۱۲/۷) وفيه أيضا : وقد قال بعض أهل البدع لأبي عمران النخعي: اسمع منى كلمة فأعرض عنه وقال ولا نصف كلمة ومثله عن أيوب السختياني وقال الفضيل بن عياض من أحب صاحب بدعة أحبط الله عمله وأخرج نور الإسلام من قلبه ومن زوج كريمته من مبتدع فقد قطع رحمها ومن جلس مع صاحب بدعة لم يعط الحكمة واذا علم الله عز وجل من رجل انه مبغض لصاحب بدعة رجوت ان يغفر الله له وروي ابو عبد الله الحاكم عن عائشة رضي الله عنها قالت قال رسول الله مَنْ وَقَرَ صَاحِبَ بِدْعَةٍ فَقَدْ أَعَانَ عَلَى هَدْم الإسلام فبطل هذا كله قول من زعم ان مجالستهم جائزة اذا صانوا اسماعهم (قرطبي (۱۳/۷).
وقال النبي صلى الله عليه وسلم يكون في آخِرِ الزَّمانِ دَجَالُونَ كَذا بُونَ يَأْتُونَكُمْ مِنَ الْأَحَادِيثِ بِمَا لَمْ تَسْمَعُوا أَنْتُمْ وَلَا آبَانُكُمْ فَإِيَّاكُمْ وَإِيَّاهُمْ لَا يُضِلُّونَكُمْ وَلَا يَفْتِنُونَكُمْ (مسلم) ۱۰/۱) باب النهي عن الرواية عن الضعفاء).
روي مسلم في صحيحه عن يحي بن يعمر في حديث طويل عن القدرية قَالَ ابْنُ عُمَرَ فَإِذَا لَقِيتَ أُولَئِكَ فَأَخْبَرْهُمْ أَبِي بَرَبِي مِنْهُمْ وَأَنَّهُمْ بُرَاءُ
مني وَالَّذِي يَحْلِفُ بِهِ عَبْدُ اللَّهِ بْنُ عُمَرَ لَوْ أَنَّ لِأَحَدِهِمْ مِثْلَ أَحْدٍ ذَهَبًا فَأَنْفَقَهُ مَا قَبْلَ اللَّهُ مِنْهُ حَتَّى يُؤْمِنَ بِالْقَدَرِ (مسلم) ۲۷/۱ كتاب الإيمان.
وفيه أيضا: ان نجدة كتب إلى ابن عباس يسئله عن خمس خلال فقال ابن عباس لَوْلَا أَنْ أَكْتُمَ عِلْمًا مَا كَتَبْتُ إِلَيْهِ الخ (مسلم ١١٦/٢ باب النساء الغازيات يرضخ لهن. قال النووي رح: معناه ان ابن عباس يكره نجدة لبدعته وهي كونه من الخوارج (شرح مسلم للنووي ١١٦/٢).
അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
ഭാഗം 3 തുടരും
..........
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh
https://t.me/ahlussnnavaljama