Wednesday, August 19, 2026

ഭാര്യയുടെ സ്വത്ത് ഭർത്താവ് അനുവാദമില്ലാതെ വിൽക്കൽ (بيع الزوج ممتلكات الزوجة بغير إذنها)**

 ഭാര്യയുടെ സ്വത്ത് ഭർത്താവ് അനുവാദമില്ലാതെ വിൽക്കൽ (بيع الزوج ممتلكات الزوجة بغير إذنها)**


ജീവിതച്ചെലവുകളിൽ ഭാര്യ ഭർത്താവിനെ സഹായിക്കുന്നത് പ്രശംസനീയമായ കാര്യവും ഇസ്ലാമിക ശരിഅത്തിൽ പ്രോത്സാഹിപ്പിക്കപ്പെട്ടതുമാണ്. ആദ്യകാല ഇസ്ലാമിലെ സ്ത്രീകൾ സ്വന്തം ഇഷ്ടപ്രകാരവും ഉദാരമനസ്കതയോടെയുമാണ് ഭർത്താക്കന്മാരെ സഹായിച്ചിരുന്നത്; അല്ലാതെ അത് അവരുടെ മേൽ നിർബന്ധമായ ഒന്നായിരുന്നില്ല.


 * **അസ്മാ ബިންത് അബീബക്കർ (റ) നിവേദനം ചെയ്യുന്നു:**


   > "സുബൈർ (റ) എന്നെ വിവാഹം കഴിക്കുമ്പോൾ അദ്ദേഹത്തിന് ഒരു കുതിരയും വെള്ളം കോരുന്ന ഒട്ടകവുമല്ലാതെ ഭൂമിയോ മറ്റ് സ്വത്തുക്കളോ അടിമകളോ ഒന്നുമുണ്ടായിരുന്നില്ല. ഞാൻ അദ്ദേഹത്തിന്റെ കുതിരയ്ക്ക് തീറ്റ കൊടുക്കുകയും, വെള്ളം കോരുകയും, തുകൽപാത്രം തുന്നുകയും, മാവ് കുഴയ്ക്കുകയും ചെയ്തിരുന്നു. പ്രവാചകൻ (സ) സുബൈർ (റ) വിന് നൽകിയ ഭൂമിയിൽ നിന്ന് ഞാൻ കാൽനടയായി അല്പം അകലെയുള്ള സ്ഥലത്തുനിന്നും ധാന്യമണികൾ തലയിൽ ചുമന്നുകൊണ്ടു വരുമായിരുന്നു..." *(ഹദീസ് - ബുഖാരി, മുസ്ലിം)*.


   > 


 * **സൈനബ് അഥഖഫിയ്യ (റ) വും ഭർത്താവ് അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വും:**


   > സൈനബ് (റ) തന്റെ ഭർത്താവിനും അനാഥരായ കുട്ടികൾക്കും വേണ്ടി സ്വന്തം ധനത്തിൽ നിന്ന് ചെലവഴിക്കാറുണ്ടായിരുന്നു. അവർ നബി (സ) യോട് ഇതിന്റെ പ്രതിഫലത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അതിന് വലിയ പ്രതിഫലമുണ്ടെന്ന് പ്രവാചകൻ (സ) വ്യക്തമാക്കി നൽകുകയുണ്ടായി.

ഞങ്ങൾ (ബിലാലിനോട്) പറഞ്ഞു: "നീ നബി (സ) യോട് ചോദിക്കുക, എന്റെ ഭർത്താവിനും എന്റെ സംരക്ഷണയിലുള്ള അനാഥക്കുട്ടികൾക്കും ഞാൻ ചെലവഴിച്ചാൽ അത് എനിക്ക് (ദാനമായി) മതിയോ?" ഞങ്ങൾ (ബി ലാലിനോട്) തുടർന്നു: "ചോദിക്കുന്നത് ഞങ്ങളാണെന്ന് നബിയോട് പറയരുത്." അങ്ങനെ ബിലാൽ (റ) അകത്തു കയറി പ്രവാചകനോട് ചോദിച്ചു. അപ്പോൾ നബി (സ) ചോദിച്ചു: "ആരാണ് ആ രണ്ട് സ്ത്രീകൾ?" അവിടുന്ന് പറഞ്ഞു: "സൈനബ്." അപ്പോൾ പ്രവാചകൻ ചോദിച്ചു: "ഏത് സൈനബമാർ?" ബിലാൽ പറഞ്ഞു: "അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ ഭാര്യ." അപ്പോൾ നബി (സ) അരുളി: "അതെ, അവർക്ക് രണ്ട് പ്രതിഫലമുണ്ട്: ബന്ധം ചേർത്തതിനുള്ള പ്രതിഫലവും ദാനധർമ്മത്തിന്റെ (സ്വദഖഃ) പ്രതിഫലവും."

എന്നാൽ ഇതെല്ലാം തികഞ്ഞ തൃപ്തിയോടും ഔദാര്യത്തോടും കൂടിയായിരിക്കണം. കാരണം, വിശുദ്ധ ശരീഅത്ത് ഭാര്യാഭർത്താക്കന്മാർക്ക് അവരവരുടെ സ്വത്തിൽ മറ്റേയാളുടെ യാതൊരു നിർബന്ധവുമില്ലാതെ ഇഷ്ടമുള്ള രീതിയിൽ വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഹബ്ബാൻ ബിൻ അബീ ഹബ്ബല (റ) വിൽ നിന്ന് മർസലായി നിവേദനം ചെയ്ത ഹദീസിൽ പ്രവാചകൻ (സ) പറഞ്ഞു: *"ഓരോരുത്തർക്കും തങ്ങളുടെ സ്വത്തിൽ സ്വന്തം പിതാവിനേക്കാളും മക്കളെക്കാളും മറ്റു മനുഷ്യരേക്കാളും കൂടുതൽ അവകാശമുണ്ട്."*

അതുകൊണ്ട്, ഭാര്യക്ക് ഭർത്താവിൽ നിന്ന് സ്വതന്ത്രമായ സാമ്പത്തിക അവകാശവും ഉടമസ്ഥതയുമുണ്ട്. അതുപോലെ ഭർത്താവിന് ഭാര്യയിൽ നിന്നും സ്വതന്ത്രമായ സാമ്പത്തിക അവകാശമുണ്ട്. അതിനാൽ, ഭർത്താവിന് ഭാര്യയുടെ സ്വത്തിൽ യാതൊരുവിധ അധികാരാവകാശവുമില്ല  ഭാര്യയുടെ അനുവാദമില്ലാതെ അവളുടെ സ്വത്തുക്കളിൽ നിന്ന് എന്തെങ്കിലും ഭർത്താവ് വിറ്റാൽ ആ വിൽപ്പന ബാത്വിലാണ് (അസാധുവാണ്).


Aalam Kamil saquafi parappanangadi


അവലംബം

حلول المشاكل من نقود النوازل

https://t.me/ahlussunnahva


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?s=cl&p=a&ilr=4


No comments:

Post a Comment