Tuesday, June 24, 2025

ഇ കെ ഹസൻ മുസ്‌ലിയാർ (ന:മ

 *സൈഫുൽ ഇസ്‌ലാം*

*ഇ കെ ഹസൻ മുസ്‌ലിയാർ (ന:മ)*

====================


*പുഴ നീന്തിക്കടന്ന് ഒരു പ്രസംഗയാത്ര*


✍️

മിഖ്ദാദ് ബാഖവി ചുങ്കത്തറ



1969-70 കളിലാണെന്നാണ് ഓർമ്മ. ഞാൻ മരുതയിൽ (നിലമ്പൂരിൻ്റെ മലമടക്കുകളിൽ വിദൂരമായ ഒരു സ്ഥലം) മുതഅല്ലിമായി ജീവിച്ചു കൊണ്ടി‌രിക്കുന്ന കാലം. അവിടെ വഹാബികൾ പ്രസംഗ പരമ്പര നടത്തി.


നാട്ടിലെ കാരണവന്മാർ അവർക്ക് മറുപടി പറയാൻ മറ്റു 

പലരുടേയും കൂട്ടത്തിൽ മർഹൂം ഹസൻ മുസ്‌ലിയാരെ (ന:മ) യും ക്ഷണിക്കാൻ തീരുമാനിച്ചു. ക്ഷണിക്കാൻ പോകാൻ മുതഅല്ലിമായ എന്നെയും നാട്ടിലെ പച്ചപ്പാവമായ ഒരു സാധാരണക്കാര നെയും ആണ് നിശ്ചയിച്ചത്.


ഞങ്ങൾ ഉസ്താദിൻ്റെ അടുക്കലെത്തി. നേരത്തേ ഉണ്ടായിരുന്ന എന്റെ ധാരണയെല്ലാം തിരുത്തപ്പെട്ടു. ഗൗരവം സ്‌ഫുരിക്കുന്ന മുഖഭാവമാണെങ്കിലും സ്നേഹനിധിയായ പിതാവിനെ പോലെയാണ് ഞങ്ങളോട് സംസാരിച്ചത്.


അന്നൊക്കെ പ്രസംഗത്തിന് ബസിലാണല്ലോ വരാറുണ്ടായിരുന്നത്. പരിപാടി നിശ്ചയിക്കപ്പെട്ട ദിവസം ബസ് പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടു. അതിനാൽ തലേദിവസം തന്നെ എന്റെ ഉസ്താദ് (വണ്ടൂർ ഖാസിയായി വഫാത്തായ അന്ന് മരുതയിൽ മുദരിസായിരുന്ന മർഹൂം അലവി മുസ്‌ലിയാർ) ഒരു മുതഅല്ലിമിനെ അങ്ങോട്ട് പറഞ്ഞയച്ചു. പക്ഷെ ആ വ്യക്തി രാത്രി അവിടെ എത്തുന്നതിന് മുമ്പ് തന്നെ പിറ്റേന്നത്തെ പ്രസംഗത്തിന് തടസം നേരിടരുതെന്ന് കരുതി വൈകുന്നേരം തന്നെ അവർ അവിടെ നിന്ന് പുറപ്പെട്ടിരുന്നു. മരുത എന്ന പേരല്ലാതെ എവിടെയാണ് ഈ സ്ഥലമെന്നോ മറ്റോ അവർക്കറിയുമായിരുന്നില്ല. പക്ഷെ, മർഹൂം സ്വദഖത്തുല്ലാഹ് മുസ്‌ലിയാരുടെ ഖാസി സ്ഥാനമുള്ള സ്ഥലമാണെന്ന് അവർ എങ്ങനെയോ അറിഞ്ഞിരുന്നു. അങ്ങനെ ജീപ്പിലും മറ്റും തൂങ്ങിപ്പിടിച്ച് ഉച്ചയാകുമ്പോഴേക്ക് അവർ സ്വാഖതുല്ലാഹ് ഉസ്‌താദിൻ്റെ അടുത്തെത്തി അവരോട് കാര്യം പറഞ്ഞപ്പോൾ അതെന്റെ മഹല്ലാണ്. വഴി കാട്ടാൻ ഞാൻ കുട്ടികളെ വിട്ടു തരാം എന്ന് അവർ പറഞ്ഞു. കുട്ടികളെയൊന്നും പറഞ്ഞയക്കേണ്ട ഉസ്‌താദ് പ്രതികരിച്ചു. എനിക്ക് വഴി പറഞ്ഞു തന്നാൽ മതി ഞാൻ തനിയെ പോയിക്കോള്ളാം.


വാഹനങ്ങളൊന്നും സുലഭമല്ലാതിരുന്ന ആ കാലത്ത് ആളുകളെ കുത്തി നിറച്ച് പോകുന്ന ജീപ്പിൽ തൂങ്ങിപിടിച്ചുകൊണ്ട് നാലുമണി ആകുമ്പോഴേക്ക് മണിമൂളി പഞ്ചായത്ത് സ്റ്റോപ്പിലെത്തി ഇനി അവിടെ നിന്ന് മരുതയിലെത്തണമെങ്കിൽ ഏകദേശം ആറുകിലോമീറ്റർ മഴപെയ്‌താൽ മുട്ടുവരെ ചെളിയും ഇല്ലെങ്കിൽ അതുപോലെ പൊടിയുമുള്ള ചെമ്മൺ പാതയിലൂടെ നടക്കുക തന്നെ ചെയ്യണം. രണ്ട് പുഴയും കടക്കണം.


മഹാനവർകൾ അവിടെ വന്നിറങ്ങിയതോടു കൂടി അതിഘോരമായ വേനൽ മഴപെയ്‌തു. മലകളുടെ താഴ്‌വാരത്തുള്ള പുഴയാ കയാൽ മഴ പെയ്യുമ്പോൾ പെട്ടന്നു നിറഞ്ഞു കവിഞ്ഞ് വരും. ഏതാനും സമയം കൊണ്ട് അതങ്ങനെ ഒഴുകിപ്പോവുകയും ചെയ്യും. കുടയൊന്നും അവരുടെ കൈവശം ഉണ്ടായിരുന്നില്ല. മഴകൊണ്ട് പുഴ വക്കത്ത് വരുമ്പോൾ നിറഞ്ഞ് കവിഞ്ഞ പുഴയാണ് കാണുന്നത്. അവർ സ്‌തബ്‌ധരായിനിന്നു. പ്രസംഗം 

മുടങ്ങാതിരിക്കാൻ ഇത്രയെല്ലാം ത്യാഗം സഹിച്ച് ഇവിടെ എത്തിയപ്പോൾ ഇതാണല്ലോ സ്ഥിതി. ഇനി എന്തു ചെയ്യും എന്ന് ചിന്തിച്ചു കൊണ്ട് അക്കരെ കടക്കാൻ എന്താണ് വഴിയെന്ന് അവിടുണ്ടായി രുന്ന ആളുകളോട് അവർ അന്വേഷിച്ചു. അൽപ സമയം കൊണ്ട് വെള്ളം കുറയുമെന്ന് ആളുകൾ പറഞ്ഞപ്പോൾ കുറയുന്നത് വരെ അവിടെ കാത്തുനിന്നു.


മരുതയിലുള്ള ഞങ്ങളെല്ലാവരും പരിപാടി മുടങ്ങിയതിൽ നിരാശപ്പെട്ടുകൊണ്ട് നിൽക്കുകയാണ്. അതിനിടയിൽ അങ്ങകലെനിന്നതാ ഒരു വെളുത്തരൂപം നടന്നടുത്തുവരുന്നു. അടുത്തെത്തുമ്പോൾ ഞങ്ങൾക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. മഹാനായ ശൈഖുനയായിരുന്നു അത്. മഗ്‌രിമ്പിൻ്റെ ഏതാനും മിനിറ്റുകൾക്ക് മുമ്പ് കാളപൂട്ട് കണ്ടത്തിൽ നിന്ന് കയറിവരുന്ന രൂപത്തിൽ ചെളി പുരണ്ട വസ്ത്രങ്ങളുമായി ആ മഹാവ്യക്തിത്വം അതാ പളളിയുടെ മുറ്റത്ത് വന്ന് നിൽക്കുന്നു. മുറ്റത്തു തന്നെ നിൽക്കാൻ കാരണം പള്ളിയിലേക്ക് കയറാൻ പറ്റാത്ത രൂപത്തിൽ ചെളിയിൽ പുതഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഉസ്‌താദിന്റെ ഡ്രസ് തൽകാലം വാങ്ങി അത് ധരിച്ചുകൊണ്ടാണ് അന്ന് പ്രസംഗിച്ചത്.


ആത്മാർത്ഥത എന്നോ ആദർശ പ്രതിബദ്ധത എന്നോ ഉള്ള വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാത്ത അസാധാരണത്വത്തിൻ്റെ കലവറയാണ് ഇ.കെ.ഹസൻ മുസ്‌ലിയാർ.


(ഇ കെ ഹസൻ മുസ്‌ലിയാർ ചരിത്ര ജീവിതം, ഹസനിയ്യ പാലക്കാട് )

====================


------------------------------

കുട്ടിയും പള്ളിയും



*കുട്ടിയും പള്ളിയും*


പെരുന്നാൾ പോലുള്ള സന്ദർഭങ്ങളിലും മറ്റും വകതിരിവ് ആവാത്ത കുട്ടികളെ പള്ളിയിലേക്ക് കൊണ്ടുവരുന്ന പ്രവണതയുണ്ട്.. അതു ശരിയല്ല..


_*വകതിരിവ് ആവാത്ത കുട്ടികൾ പള്ളിയിൽ നജസാക്കുമെന്ന മികച്ചധാരണയുണ്ടെങ്കിൽ ,അവരെ  പള്ളിയിൽപ്രവേശിപ്പിക്കൽ ഹറാമും അല്ലെങ്കിൽ കറാഹതുമാണ്*_(ശർവാനി)


ﺧﺎﺗﻤﺔ) ﻓﻲ ﺃﺣﻜﺎﻡ اﻟﻤﺴﺠﺪ ﻳﺤﺮﻡ ﺗﻤﻜﻴﻦ اﻟﺼﺒﻴﺎﻥ ﻏﻴﺮ اﻟﻤﻤﻴﺰﻳﻦ ﻭاﻟﻤﺠﺎﻧﻴﻦ ﻭاﻟﺒﻬﺎﺋﻢ ﻭاﻟﺤﻴﺾ ﻭﻧﺤﻮﻫﻦ ﻭاﻟﺴﻜﺮاﻥ ﻣﻦ ﺩﺧﻮﻟﻪ ﺇﻥ ﻏﻠﺐ ﺗﻨﺠﻴﺴﻬﻢ ﻭﺇﻻ ﻛﺮﻩ ﻛﻤﺎ ﻳﻌﻠﻢ ﻣﻤﺎ ﺳﻴﺄﺗﻲ ﻓﻲ اﻟﺸﻬﺎﺩاﺕ


شرواني ٢/١٦٨



▪️▪️▪️▪️▪️▪️



പെരുന്നാൾ മസ്അലകൾ


🌷 *പെരുന്നാൾ മസ്അലകൾ*🌷  


👉🏼പെരുന്നാൾ ഖുതുബകൾക്ക് മുമ്പ് ഖത്തീബ് മിമ്പറിൽ ഇരിക്കൽ സുന്നത്ത് (നിഹായ 2/392)

ഈ ഇരുത്തം ഒരു ബാങ്കിനവശ്യമായ സമയമാണ് (മുഗ് നി 1/423)


👉🏼മിമ്പറിൽ കയറുമ്പോൾ ഇഷ്ട്ടമുള്ള കാൽ മുന്തിക്കാവുന്നതാണ്.  (തുഹ്ഫ 1/159)


👉🏼മിമ്പറിൽ കയറുമ്പോൾ ഓരോ പടിയിലും നിൽക്കേണ്ടതില്ല. സാധാരണ നടക്കും പോലെ ഓരോ കാൽ വെച്ചാണു കയറേണ്ടത് (ശർവാനി 2/462)


👉🏼ഒന്നാം ഖുതുബയുടെ  തുടക്കത്തിൽ ഒമ്പതുo രണ്ടിൽ ഏഴുo തക്ബീർ സുന്നത്ത് .ഈ തക്ബീറുകൾ ഓരോന്നും മുറിച്ചു മുറിച്ചാണ് ഉത്തമം ..

(അല്ലാഹു അക്ബ൪ - അല്ലാഹു അക്ബ൪...എന്നിങ്ങനെ )(തുഹ്ഫ,ശ൪വാനി 3/46) അപ്പോൾ അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു എന്നിങ്ങനെ ചേർത്തല്ല ചൊല്ലേണ്ടത് എന്നു മനസ്സിലായി


👉🏼ഖുതുബക്കിടയിൽ ഖത്തീബിനു തക്ബീറുകൾ ധാരാളം സുന്നത്ത്..എന്നാൽ ഈ തക്ബീർ  സദസ്യർക്ക് സുന്നത്തില്ല (ഫത്ഹുൽ മുഈ൯) 



👉🏼പെരുന്നാൾ നിസ്കാരത്തിലെ ആദ്യത്തെ ഏഴു൦ അഞ്ചും  തക്ബീറുകൾ  ഉറക്കയാക്കൽ മഅമൂമിനുo സുന്നത്തുണ്ട് (തുഹ്ഫ,ശ൪വാനി3/41 )


👉🏻ഈ താക്ബീറുകൾ മറന്നു ഫാത്തിഹയിൽ പ്രവേശിച്ചാൽ അതിന്റെ ചാൻസ് നഷ്ടപ്പെട്ടു. പിന്നെ വീണ്ടെടുക്കരുത്  (തുഹ്ഫ  3/44)

തക്ബീർ മറന്നാൽ സഹ്‌വിന്റെ സുജൂദ് ഇല്ല.

താക്ബീറിലേക്ക് മടങ്ങിയാൽ നിസ്കാരം ബാഥ്വിലാവില്ല.


👉🏻പെരുന്നാൾ ദിവസം കുളിക്കൽ സ്ത്രീകൾക്കും സുന്നതാണ് (ശർവാനി 3/47) പെരുന്നാൾ ദിനത്തിലെ കുളി നിർവഹിക്കുന്നു എന്നു നിയ്യത്ത് ചെയ്താൽ മതി


👉🏼പെരുന്നാൾ നിസ്കാരം നഷ്ട്ടപ്പെട്ടവർക്ക് ഖളാ വീട്ടൽ സുന്നത്ത് (തുഹ്ഫ 2/237)


👉🏻പെരുന്നാൾ നിസ്കാരം ഒരുതവണ(തനിച്ചോ, ജമാഅതായോ) നിസ്കരിച്ച വ്യക്തിക്ക് വീണ്ടും *ജമാഅതായി* ആവർത്തിക്കാവുന്നതാണ് (തുഹ്ഫ2/263)


👉🏼 "അസ്സലാതു ജാമിഅ" എന്നു കേൾക്കുമ്പോൾ, ലാ ഹൌല വലാ ഖുവ്വത......എന്ന ദിക്ർ  ചൊല്ലൽ സുന്നത്ത് (ശർവാനി1/461)


👉🏼പെരുന്നാൾ നിസ്കാരം എന്നുമാത്രം നിയ്യത്ത് ചെയ്താൽ മതിയാവില്ല..മറിച്ച് വലിയ പെരുന്നാൾ എന്നോ *ചെറിയ പെരുന്നാൾ* എന്നോ നിർണ്ണയിക്കണം (ഫത്ഹുൽ മുഈ൯)


👉🏼ചെറിയ പെരുന്നാൾ നിസ്കാരത്തിനു മുമ്പ് വല്ലതും കഴിക്കൽ സുന്നത്ത്.വിശിഷ്യാ ഈത്തപ്പഴം (തുഹ്ഫ3/50)



===================


👉🏼പെരുന്നാൾ ആശംസ അറിയിക്കൽ സുന്നത്ത്.. (تقبل الله منا ومنكمഎന്നോ *തുല്യമായ മറ്റു വാചകങ്ങളോ പറയാം* 

(ശർവാനി 3/56)  


*عِيد مُبَارَك*

 എന്നു പറയുന്ന പതിവ് പഴയ കാലത്തു തന്നെ ഉണ്ട് (റദ്ദുൽ മുഹ്താർ(ഹനഫി) 2/169 കാണുക )   


✍🏼 9961303786

ഫർള് നഷ്ട്ടപ്പെട്ടവന്റെ തറാവീഹ്*

 *ഫർള് നഷ്ട്ടപ്പെട്ടവന്റെ തറാവീഹ്*


ഫർള് നിസ്കാരം അകാരണമായി നഷ്ടപ്പെട്ടവർ, തന്റെ ആശ്രിതരുടെ നിർബന്ധ ചിലവിന് വേണ്ടിയുള്ള അധ്വാനം പോലുള്ള  അനിവാര്യമായ കാര്യങ്ങൾ കഴിഞ്ഞു, ബാക്കി മുഴുവൻ സമയവും ഫർള് ഖളാ വീട്ടാൻ  ഉപയോഗിക്കൽ നിർബന്ധമാണ്. സുന്നത്ത് നിസ്കാരം പോലും പാടില്ല, എന്നാണ് നിയമം  ( ഫത്ഹുൽ മുഈൻ, ഇആനത് ).


 എന്നാൽ "എനിക്ക് ഫർള് വീട്ടാനുണ്ട്" എന്ന കാരണം പറഞ്ഞുകൊണ്ട് തറാവീഹ് പോലുള്ള സുന്നത്ത് നിസ്കാരങ്ങളിൽ നിന്നും, ചിലർ മാറി നിൽക്കാറുണ്ട്.എന്നിട്ട് പ്രസ്തുത സമയം ഖളാ വീട്ടാൻ വിനിയോഗിക്കുകയുമില്ല.അത്തരക്കാർ, -തറാവീഹ് പോലുള്ള സുന്നതുകൾ എടുക്കലോടെ, പരമാവധി ഫർള് ഖളാ വീട്ടലാണ്- *ഫർളും സുന്നത്തുമില്ലാതെ കൂടുതൽ മോശപ്പെട്ട അവസ്ഥയിൽ നിലനിൽക്കുന്നതിനേക്കാൾ നല്ലത്.*

➖➖➖➖➖➖➖➖

 .....فمن كان لا يتوجه الى تفريغ الذمة عن القضاء ويمتنع عن النوافل وفروض الكفاية مُعلِّلا بأنّ عليَّ فوائتَ فالأولى له أن لا يمتنعَ عن النوافل وفروض الكفايات بل يفعلها ويتوجه إلى قضاء الفوائت أيضا حسب ما أمكن فلأَنْ يكونَ عند المرإ حاصل  خير من أن يكون عنده لا حاصل  وخير الخير ما هو عاجل فليتق الله ولا يقنط عن رحمته وليبادر الى طاعته ولا يأمن عن نقمته، وإلى هذا ذهب جمع من العلماء واختاره غير واحد من الفضلاء اهل المذاهب والترجيح...الخ (الفتاوى الأزهرية للعلامة الشالياتي رحمه الله تعالى ٨٣)



നോമ്പും കുളിയും*

 *നോമ്പും കുളിയും*


⭕️കുളിക്കുന്ന സമയത്ത്, ചെവിയിലൂടെയോ മറ്റോ അനിയന്ത്രിതമായി, വെള്ളം  ഉള്ളിൽ പ്രവേശിക്കുമെന്ന് ഭയമുള്ള നോമ്പുകാരനു, സ്വപ്നസ്ഖലനം പോലുള്ള കാരണം കൊണ്ട് കുളി നിർബന്ധമായാലല്ലാതെ പകൽ സമയം കുളിക്കാൻ പാടില്ല.


മേൽ പറഞ്ഞ ഭയമുള്ളവന്ന് *ജുമുഅക്കു വേണ്ടിയോ മറ്റോ പകൽ സമയം കുളിക്കൽ സുന്നതില്ല.  കുളിക്കൽ തെറ്റാണ്. കുളിയിൽ,ഉള്ളിൽ വെള്ളം പ്രവേശിച്ചാൽ നോമ്പ് നഷ്ടപ്പെടുന്നതുമാണ്*


എന്നാൽ,മേൽ പറഞ്ഞ ഭയം ഇല്ലാത്തവൻ സുന്നതായ കുളി നിർവഹിക്കുമ്പോഴോ,സ്വപ്ന സ്ഖലനം പോലുള്ളതുകൊണ്ട് പകൽ സമയത്ത് കുളി നിർബന്ധമായവൻ കുളിക്കുമ്പോഴോ,അനിയന്ത്രിതമായി വെള്ളം ഉള്ളിൽ പ്രവേശിച്ചാൽ നോമ്പ് നഷ്ടപ്പെടുകയില്ല.


⭕️ റമളാനിൽ *എല്ലാ രാത്രിയിലും* കുളിക്കൽ പ്രത്യേകം സുന്നത്തുണ്ട് . ഈ കുളിയുടെ സമയം മഗ് രിബ് മുതൽ സുബ്ഹ് വരെയാണ്.



*ﻭﻳﻨﺒﻐﻲ ﻟﺼﺎﺋﻢ ﺧﺸﻲ ﻣﻨﻪ ﻣﻔﻄﺮا ﺗﺮﻛﻪ ﻭﻛﺬا ﺳﺎﺋﺮ اﻻﻏﺘﺴﺎﻝ اﻟﻤﺴﻨﻮﻧﺔ.*

(فتح المعين ، باب الجمعة)

➖➖➖➖➖➖➖


(ﻗﻮﻟﻪ: ﻭﻳﻨﺒﻐﻲ اﻟﺦ)..........

*ﻭاﻟﻈﺎﻫﺮ ﺃﻥ اﻟﻤﺮاﺩ ﺑﺎﻻﻧﺒﻐﺎء اﻟﻮﺟﻮﺏ.*

(ﻗﻮﻟﻪ: ﺧﺸﻲ ﻣﻨﻪ ﻣﻔﻄﺮا) ﺃﻱ ﺧﺎﻑ ﻣﻦ اﻟﻐﺴﻞ ﻣﻔﻄﺮا، ﺑﺄﻥ ﻳﺴﺒﻖ اﻟﻤﺎء ﺇﻟﻰ ﺟﻮﻓﻪ ﻓﻴﻔﻄﺮ ﺑﻪ.

(ﻭﻗﻮﻟﻪ: ﺗﺮﻛﻪ) ﺃﻱ اﻟﻐﺴﻞ، ﻭﻫﻮ ﻓﺎﻋﻞ ﻳﻨﺒﻐﻲ.

(ﻗﻮﻟﻪ: ﻭﻛﺬا ﺳﺎﺋﺮ اﻷﻏﺴﺎﻝ اﻟﻤﺴﻨﻮﻧﺔ) ﺃﻱ ﻭﻛﺬﻟﻚ ﻳﻨﺒﻐﻲ ﺗﺮﻛﻬﺎ ﻟﻠﺼﺎﺋﻢ ﺇﺫا ﺧﺸﻲ ﻣﻨﻬﺎ ﻣﻔﻄﺮا.

ﻭﺧﺮﺝ ﺑﺎﻷﻏﺴﺎﻝ اﻟﻤﺴﻨﻮﻧﺔ اﻷﻏﺴﺎﻝ اﻟﻮاﺟﺒﺔ، ﻓﻼ ﻳﺘﺮﻛﻬﺎ ﺇﺫا ﺧﺸﻲ ﻣﻨﻬﺎ ﺫﻟﻚ.

ﻓﻠﻮ اﻏﺘﺴﻞ ﻭﺳﺒﻘﻪ اﻟﻤﺎء ﺇﻟﻰ ﺟﻮﻓﻪ، ﻻ ﻳﻔﻄﺮ، ﺑﺨﻼﻓﻪ ﻓﻲ اﻷﻏﺴﺎﻝ اﻟﻤﺴﻨﻮﻧﺔ، ﻓﺈﻧﻪ ﻳﻔﻄﺮ، ﻛﻤﺎ ﺳﻴﺼﺮﺡ ﺑﻪ ﻓﻲ ﺑﺎﺏ اﻟﺼﻮﻡ.

(إعانة الطالبين)

➖➖➖➖➖➖➖

  ......ﻭﻟﻜﻞ ﻟﻴﻠﺔ ﻣﻦ ﺭﻣﻀﺎﻥ

(نهاية المحتاج)


(ﻗﻮﻟﻪ: ﻭﻟﻜﻞ ﻟﻴﻠﺔ ﻣﻦ ﺭﻣﻀﺎﻥ) ﺃﻱ ﻳﺪﺧﻞ ﻭﻗﺘﻪ ﺑﺎﻟﻐﺮﻭﺏ ﻭﻳﺨﺮﺝ ﺑﻄﻠﻮﻉ اﻟﻔﺠﺮ.

(شبرا ملسي ٢/٣٣٢)



യാസീനും ആർത്തവകാരിയും

 *യാസീനും ആർത്തവകാരിയും*


വലിയ അശുദ്ധിയുള്ളവർക്ക് ഖുർആനാണെന്ന ഉദ്ദേശ്യമില്ലാതെ വിശുദ്ധ ഖുർആനിലെ ഏത് ഭാഗവും ഓതാമെന്ന് നമ്മുടെ ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (ഉദാ:ശർവാനി1/272)


  വാഹനത്തിൽ കയറുമ്പോൾ 

 سُبْحَانَ الَّذِي سَخَّرَ لَنَا....

വിപത്തു വരുമ്പോൾ ഇന്നാ ലില്ലാഹി.... 

പോലുള്ള ആയത്തുകൾ ചൊല്ലാവുന്നതാണ്.. കാരണം ഇതെല്ലാം പ്രസ്തുത വേളകളിൽ ദിക്റായിട്ടാണ് നിർവഹിക്കപ്പെടുന്നത്..


*അതേസമയം സൂറതുൽ ഇഖ്ലാസ് പോലുള്ളവ, വിശുദ്ധ ഖുർആനാണെന്ന ഉദ്ദേശ്യമില്ലാതെ ഓതിയാലും ഹറാമാണെന്ന് ചില ഇമാമുകൾക്ക് അഭിപ്രായമുണ്ട്.* ഹറാമാണോ എന്നതിൽ,അഭിപ്രായവ്യത്യാസമുള്ളത് ചെയ്യൽ *കറാഹത്ത് വരുമെന്ന്* ഇമാമുകൾ വിവരിച്ചിട്ടുണ്ട്..(തുഹ്ഫ)

അങ്ങിനെ വരുമ്പോൾ "ഖുർആൻ ഒതുക" എന്ന കരുത്തില്ലാതെ യാസീൻ പോലുള്ളവ പാരായണം ചെയ്താൽ പ്രബല വീക്ഷണമനുസരിച്ച് ഹറാമില്ലെങ്കിലും *കറാഹത്ത് വരുമെന്ന്* മനസ്സിലാക്കാവുന്നതാണ്. കറാഹത്ത്   ചെയ്യരുത് എന്നാണല്ലോ മത കല്പന.ചെയ്യാതിരിക്കൽ പ്രതിഫലാർഹവുമാണ്.


 അങ്ങനെ വരുമ്പോൾ ആർത്തവകാരിയും മറ്റു വലിയ അശുദ്ധിയുള്ള വരും ഖുർആനാണെന്ന കരുത്തില്ലാതെ  യാസീൻ പോലുള്ളവ ഓതാതിരിക്കുകയും ഓതുന്നതിനെ നിരുത്സാഹപ്പെടുത്തുകയുമാണ് വേണ്ടത്.


 *വലിയ ശുദ്ധിയുള്ളവർ "ഖുർആനെന്ന കരുത്തില്ലാതെ" വെള്ളിയാഴ്ച ദിവസം സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യാമോ... എന്ന ചോദ്യത്തിനു* മറുപടിയായി,സൂറതു ൽ കഹ്ഫ് പോലുള്ളത് ഓതുമ്പോൾ "ഖുർആൻ ഓതുകയാണ്" എന്ന കരുത്ത് മനസ്സിൽ വരാതെ ഓതാൻ സാധിക്കില്ല എന്ന് ഇമാം സുയൂത്വി (റ) ഫത് വ നൽകിയിട്ടുണ്ട്..


 എങ്കിലും അപാരമായ മനക്കരുത്തുള്ള ഒരു വ്യക്തിക്ക്,തീരെ ത്തന്നെ ഖുർആനാണെന്ന് ഉദ്ദേശ്യമില്ലാതെ യാസീനോ മറ്റോ ഓതാൻ സാധിക്കുമെങ്കിൽ അവിടെ ഹറാമില്ലെങ്കിലും മേൽപ്പറഞ്ഞതനുസരിച്ചു കറാഹത്ത് വരുമെന്ന് മനസ്സിലാക്കാം..


 കൂടാതെ ഖുർആൻ ഓതുക എന്ന ഉദ്ദേശ്യം ഇല്ലെങ്കിലും *സൂറതുൽ ഇഖ്ലാസ് പോലുള്ളവ  കറാഹത്താണെന്ന് ബുശ്റർ കരീമിലും തർശീഹിലും വ്യക്തമായിത്തന്നെ പറഞ്ഞിട്ടുമുണ്ട്..*


 ഇഖ്ലാസും യാസീനും വാഖിഅയും തബാറകയും മറ്റും പതിവാക്കിയവർക്ക് മെൻസസ് സമയത്ത് പ്രസ്തുത സൂറത്തുകൾ ഓതാൻ സാധിക്കാത്തതിൽ അസ്വസ്ഥത ആവശ്യമില്ല.  നിസ്കാരം പോലും ആ സമയത്ത് വേണ്ടെന്നാണല്ലോ റബ്ബിന്റെ തീരുമാനം. 


 എന്നാൽ അശുദ്ധി സമയത്ത്,വിശുദ്ധ ഖുർആനിലെ സൂറത്തുകളല്ലാത്ത മറ്റു ദിക്റുകൾ  സ്വലാതുകൾ ദുആകൾ  എന്നിവകൊണ്ട് ധന്യമാക്കി റബ്ബിലേക്ക് അടുക്കാമല്ലോ...


🔷 (وَتَحِلُّ) لِجُنُبٍ وَحَائِضٍ وَنُفَسَاءَ (أَذْكَارُهُ) وَمَوَاعِظُهُ وَقَصَصُهُ وَأَحْكَامُهُ (لَا بِقَصْدِ قُرْآنٍ) سَوَاءٌ أَقَصَدَ الذِّكْرَ وَحْدَهُ أَمْ أَطْلَقَ؛ لِأَنَّهُ أَيْ عِنْدَ وُجُودِ قَرِينَةٍ تَقْتَضِي صَرْفَهُ عَنْ مَوْضُوعِهِ كَالْجَنَابَةِ هُنَا لَا يَكُونُ قُرْآنًا إلَّا بِالْقَصْدِ *وَذَهَبَ جَمْعٌ مُتَقَدِّمُونَ إلَى أَنَّ مَا لَا يُوجَدُ نَظْمُهُ إلَّا فِي الْقُرْآنِ كَالْإِخْلَاصِ يَحْرُمُ مُطْلَقًا وَهُوَ مُتَّجَهٌ مُدْرَكًا* وَمِنْ ثَمَّ اخْتَارَ جَمْعٌ الْحُرْمَةَ فِي حَالَةِ الْإِطْلَاقِ مُطْلَقًا لَكِنْ تَسْوِيَةُ الْمُصَنِّفِ بَيْنَ أَذْكَارِهِ وَغَيْرِهَا مِمَّا ذُكِرَ صَرِيحٌ فِي جَوَازِ كُلِّهِ بِلَا قَصْدٍ وَاعْتَمَدَهُ غَيْرُ وَاحِدٍ (تحفة المحتاج ١/٢٧١,٢٧٢)


🔷 وَيُسَنُّ أَنْ) تُخْرَجَ يَوْمَ الْعِيدِ لَا قَبْلَهُ وَأَنْ يَكُونَ إخْرَاجُهَا قَبْلَ صَلَاتِهِ وَهُوَ قَبْلَ الْخُرُوجِ إلَيْهَا مِنْ بَيْتِهِ أَفْضَلُ لِلْأَمْرِ الصَّحِيحِ بِهِ وَأَنْ (لَا تُؤَخَّرَ عَنْ صَلَاتِهِ) بَلْ يُكْرَهُ ذَلِكَ لِلْخِلَافِ الْقَوِيِّ فِي الْحُرْمَةِ حِينَئِذٍ *وَقَدْ صَرَّحُوا بِأَنَّ الْخِلَافَ فِي الْوُجُوبِ يَقْتَضِي كَرَاهَةَ التَّرْكِ فَهُوَ فِي الْحُرْمَةِ يَقْتَضِي كَرَاهَةَ الْفِعْلِ* ( تحفة المحتاج ٣/٣٠٨)


🔷 مسألة: هل يجوز للجنب قراءة سورة الكهف لا بقصد القرآن؟ .

الجواب: يجوز للجنب إيراد شيء من القرآن إذا لم يقصد القرآن، بل قصد الذكر، أو الوعظ، أو الإخبار مثل ﴿يايحيى خذ الكتاب﴾ ونحو ذلك، أما قراءة سورة الكهف لا بقصده فإن ذلك لا يتصور إيراده بلا قصد القرآن ; لأنه إنما يظهر الخلو عن قصد القرآن في آية، أو نحوها، أما مثل سورة كاملة ; فإنها لا يتصور فيها ذلك ; لأنها لا يقصد منها كلها شيء مما ذكر، واللفظ موضوع للتلاوة. (الحاوي  للفتاوى ١/١٠)


 🔷 وإنما تحرم القراءة بشروط منها: كونها (بقصد القراءة) وحدها أو مع غيرها؛ لخبر: «لا يقرأ الجنب ولا الحائض شيئًا من القرآن»، فإن لم يقصدها، بأن قصد نحو ذكره أو مواعظه أو قصصه أو التحفظ أو التحصن، ولم يقصد معها القراءة .. لم يحرم، وكذا إن أطلق؛ لأنه عند وجود قرينة تقتضي صرفه عن موضوعه كالجنابة لا يكون قرآنًا إلاَّ بقصد، *ولو بما لا يوجد نظمه في غير القرآن كسورة الإخلاص، لكن تكره به،* وفي حالة الإطلاق

( بشرى الكريم و ترشيح المستفيدين)


സ്ത്രീയുടെ മുഖം മറക്കൽ

 *സ്ത്രീയുടെ മുഖം മറക്കൽ*



അന്യപുരുഷന് മുന്നിൽ സ്ത്രീയുടെ മുഖം മറക്കണോ ?


മറുപടി


ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇമാം ഇബ്നു ഹജർ റ

പറയുന്നു 

പ്രായപൂർത്തിയായ ബുദ്ധിയുള്ള പുരുഷൻ ഇഷ്ടപ്രകാരം അന്യ സ്ത്രീയുടെ ഔറത്തിലേക്ക് നോക്കൽ ഹറാമാണ്.

നബിയെ സത്യവിശ്വാസികളായ പുരുഷൻമാരോട്  പറയൂ 

അവരുടെ കണ്ണുകൾ താഴ്ത്തി ഇടുക - എന്ന ആശയമുള്ള ആയത്താണ് അതിന്റെ തെളിവ് -

ഫിത്ന ഭയപ്പെടുമ്പോൾ സ്ത്രീയുടെ മുഖവും മുൻ കൈയ്യും ഇപ്രകാരമാണ് -

നോക്കൽ ഹറാമാണ് അതിൽ ഇജ്മാഉണ്ട്.

ഫിത്ന നിർഭയമാണങ്കിലും ആനന്ദത്തോടെ വൈകാരികമായ നോട്ടവും ഹറാമാണ്.

സ്വഹീഹായ അഭിപ്രായപ്രകരം വികാരത്തോടെ അല്ലങ്കിലും ഫിത്ന നിർഭയമായാലും ഹറാമാണ്


 ( وَيَحْرُمُ نَظَرُ فَحْلٍ ) وَخَصِيٍّ وَمَجْبُوبٍ وَخُنْثَى  إذْ هُوَ مَعَ النِّسَاءِ كَرَجُلٍ وَعَكْسُهُ فَيَحْرُمُ ....... ( بَالِغٍ ) وَلَوْ شَيْخَاهُمَا وَمُخَنَّثًا ، وَهُوَ الْمُتَشَبِّهُ بِالنِّسَاءِ عَاقِلٍ مُخْتَارٍ ( إلَى عَوْرَةِ حُرَّةٍ ) خَرَجَ مِثَالُهَا فَلَا يَحْرُمُ نَظَرُهُ فِي نَحْوِ مِرْآةٍ كَمَا أَفْتَى بِهِ غَيْرُ وَاحِدٍ وَيُؤَيِّدُهُ قَوْلُهُمْ لَوْ عَلَّقَ الطَّلَاقَ بِرُؤْيَتِهَا لَمْ يَحْنَثْ بِرُؤْيَةِ خَيَالِهَا فِي نَحْوِ مِرْآةٍ ؛ لِأَنَّهُ لَمْ يَرَهَا وَمَحَلُّ ذَلِكَ كَمَا هُوَ ظَاهِرٌ حَيْثُ لَمْ يَخْشَ فِتْنَةً وَلَا شَهْوَةً وَلَيْسَ مِنْهَا الصَّوْتُ فَلَا يَحْرُمُ سَمَاعُهُ إلَّا إنْ خَشِيَ مِنْهُ فِتْنَةٌ وَكَذَا إنْ الْتَذَّ بِهِ كَمَا بَحَثَهُ الزَّرْكَشِيُّ وَمِثْلُهَا فِي ذَلِكَ الْأَمْرَدُ ( كَبِيرَةٍ ) وَلَوْ شَوْهَاءَ بِأَنْ بَلَغَتْ حَدًّا تُشْتَهَى فِيهِ لِذَوِي الطِّبَاعِ السَّلِيمَةِ لَوْ سَلِمَتْ مِنْ مُشَوَّهٍ بِهَا كَمَا يَأْتِي ( أَجْنَبِيَّةٍ ) ، وَهِيَ مَا عَدَا وَجْهَهَا وَكَفَّيْهَا بِلَا خِلَافٍ لِقَوْلِهِ تَعَالَى { قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ } ؛ وَلِأَنَّهُ إذَا حَرُمَ نَظَرُ الْمَرْأَةِ إلَى عَوْرَةِ مِثْلِهَا  كَمَا فِي الْحَدِيثِ الصَّحِيحِ فَأَوْلَى الرَّجُلُ .


( وَكَذَا وَجْهُهَا ) أَوْ بَعْضُهُ وَلَوْ بَعْضَ عَيْنِهَا ، أَوْ مِنْ وَرَاءِ نَحْوِ ثَوْبٍ يُحْكَى مَا وَرَاءَهُ ( وَكَفُّهَا ) ، أَوْ بَعْضُهُ أَيْضًا ، وَهُوَ مِنْ رَأْسِ الْأَصَابِعِ إلَى الْكُوعِ ( عِنْدَ خَوْفِ الْفِتْنَةِ ) إجْمَاعًا مِنْ دَاعِيَةٍ نَحْوَ مَسٍّ لَهَا ، أَوْ خَلْوَةٍ بِهَا وَكَذَا عِنْدَ النَّظَرِ بِشَهْوَةٍ بِأَنْ يَلْتَذَّ بِهِ ، وَإِنْ أَمِنَ الْفِتْنَةَ قَطْعًا ( وَكَذَا عِنْدَ الْأَمْنِ ) مِنْ الْفِتْنَةِ [ ص: 193 ] فِيمَا يَظُنُّهُ مِنْ نَفْسِهِ وَبِلَا شَهْوَةٍ ( عَلَى الصَّحِيحِ )


അതിന് ഇമാമുൽ ഹറമൈനി കാരണം പറഞ്ഞത് മുഖം തുറന്നിട്ട് സ്ത്രീകൾ പുറത്ത് പോകുന്നത്ത് തടയേണ്ടതാണന്നതിൽ മുസ്ലിമീങ്ങൾ ഏകോപിച്ചിരിക്കുന്നു എന്നതതും

നോട്ടം ഫിത്നയുടെ ഭാവനാ സ്ഥലമാണ് എന്നതും വികാരത്തെ ഇളക്കുമെന്നതുമാണ് - അത് കൊണ്ട് ശരീഅത്തിന്റെ നന്മയോട് അനുയോജ്യമായത് നോട്ടത്തിന്റെ കവാടം തന്നെ അടക്കലാണ് .


 وَوَجَّهَهُ الْإِمَامُ بِاتِّفَاقِ الْمُسْلِمِينَ عَلَى مَنْعِ النِّسَاءِ أَنْ يَخْرُجْنَ سَافِرَاتِ الْوُجُوهِ وَلَوْ جُلَّ النَّظَرُ لَكِنَّ كَالْمُرْدِ وَبِأَنَّ النَّظَرَ مَظِنَّةٌ لِلْفِتْنَةِ وَمُحَرِّكٌ لِلشَّهْوَةِ فَاللَّائِقُ بِمَحَاسِنِ الشَّرِيعَةِ سَدُّ الْبَابِ وَالْإِعْرَاضُ عَنْ تَفَاصِيلِ الْأَحْوَالِ كَالْخَلْوَةِ بِالْأَجْنَبِيَّةِ


 وَبِهِ انْدَفَعَ مَا يُقَالُ هُوَ غَيْرُ عَوْرَةٍ فَكَيْفَ حَرُمَ نَظَرُهُ وَوَجْهُ انْدِفَاعِهِ أَنَّهُ مَعَ كَوْنِهِ غَيْرَ عَوْرَةٍ نَظَرُهُ مَظِنَّةٌ لِلْفِتْنَةِ ، أَوْ الشَّهْوَةِ فَفَطَمَ النَّاسَ عَنْهُ احْتِيَاطًا عَلَى أَنَّ السُّبْكِيَّ قَالَ الْأَقْرَبُ إلَى صَنِيعِ الْأَصْحَابِ أَنَّ وَجْهَهَا وَكَفَّيْهَا عَوْرَةٌ فِي النَّظَرِ

ഇമാമുൽ ഹറമൈനി റ സ്ത്രീകൾ തുറന്നിട്ട് യാത്ര ചെയ്യൽ തടയണമെന്ന് ഏകോപനമുണ്ടന്ന് പറഞ്ഞതും ഖാളി ഇയാള് റ മുഖം മറക്കൽ നിർബന്ധമില്ല എന്ന് ഇജ്മാഉണ്ട് എന്ന് പറഞ്ഞതും എതിരില്ല.

സ്ത്രീ മുഖം തുറക്കൽ കറാഹത്താണന്ന് വെച്ചാലും ഭരണാധികാരി തടയേണ്ടിവരും പൊതുനന്മക്ക് വേണ്ടി കറാഹത്തിനെ തൊട്ടു ഭരണാധികാരി തടയുന്നതാണ്. ഇതിനാൽ (അന്യപുരുഷൻ നോക്കുന്നില്ലങ്കിൽ ) മറക്കൽ നിർബന്ധമാണന്ന് വരുന്നില്ല.


എന്നാൽ അന്യപുരുഷൻ അവളെ നോക്കൽ  ഉറപ്പുണ്ടങ്കിൽ അവനെ തൊട്ട് അവളുടെ മുഖം മറക്കൽ നിർബന്ധമാണ് - മുഖം മറച്ചില്ലങ്കിൽ അവൾ ഹറാമിന്റെ മേൽ സഹായിക്കുന്നവളാവും. അപ്പോൾ അവൾ കുറ്റക്കാരിയാവും

(തുഹ്ഫതുൽ മുഹ്താജ്)



 وَلَا يُنَافِي مَا حَكَاهُ الْإِمَامُ مِنْ الِاتِّفَاقِ نَقْلُ الْمُصَنِّفِ عَنْ عِيَاضٍ الْإِجْمَاعَ عَلَى أَنَّهُ لَا يَلْزَمُهَا فِي طَرِيقِهَا سَتْرُ وَجْهِهَا  وَإِنَّمَا هُوَ سُنَّةٌ وَعَلَى الرِّجَالِ غَضُّ الْبَصَرِ عَنْهُنَّ لِلْآيَةِ ؛ لِأَنَّهُ لَا يَلْزَمُ مِنْ مَنْعِ الْإِمَامِ لَهُنَّ مِنْ الْكَشْفِ لِكَوْنِهِ مَكْرُوهًا وَلِلْإِمَامِ الْمَنْعُ مِنْ الْمَكْرُوهِ لِمَا فِيهِ مِنْ الْمَصْلَحَةِ الْعَامَّةِ وُجُوبُ السَّتْرِ عَلَيْهِنَّ بِدُونِ مَنْعٍ مَعَ كَوْنِهِ غَيْرَ عَوْرَةٍ وَرِعَايَةُ الْمَصَالِحِ الْعَامَّةِ مُخْتَصَّةٌ بِالْإِمَامِ وَنُوَّابِهِ


نَعَمْ مَنْ تَحَقَّقَتْ نَظَرَ أَجْنَبِيٍّ لَهَا يَلْزَمُهَا سَتْرُ وَجْهِهَا عَنْهُ وَإِلَّا كَانَتْ مُعِينَةً لَهُ عَلَى حَرَامٍ فَتَأْثَمُ . تحفة المحتاج

ചുരുക്കത്തിൽ ശാഫിഈ മദ്ഹബിൽ ഇമാം ഇബ്ൻ ഹജറ് റ യുടെ അഭിപ്രായത്തിൽ


സ്വഹാബി സ്ത്രീകൾ മുഖം മറച്ചിരുന്നു എന്ന് വ്യക്തമാണ്

ഇമാം ബുഖാരി  റ റിപ്പോർട്ട് ചെയ്യുന്നു

ആഇശ ബീവി പറയുന്ന ഹദീസിൽ ഇങ്ങനെ കാണാം


(പുരുഷൻ എൻറെ മുന്നിൽ ഉണ്ട് എന്നറിഞ്ഞപ്പോൾ ) എൻറെ മുഖംമൂടി കൊണ്ട് ഞാൻ മുഖം മറച്ചു (സ്വഹീഹുൽ ബുഖാരി)

അബൂദാവൂദ് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം

ആഇശാബീവി പറയുന്നു.

ഞങ്ങൾ ഹജ്ജിന് പോകുമ്പോൾ പുരുഷന്മാർ ഞങ്ങളിൽ ഒരു സ്ത്രീയുടെ അരികിലൂടെ നടക്കുമ്പോൾ അവൾ അവളുടെ  മൂട് വസ്ത്രം  അവളുടെ  മുഖത്തിന് മേൽ താഴ്ത്തി ഇടുമായിരുന്നു -പുരുഷന്മാർ അകന്നു കഴിഞ്ഞാൽ തുറക്കുകയും ചെയ്യും.


قالت: "فكانت إحدانا إذا دنا منها الرجال؛ سدلت جلبابها على وجهها، فإذا بعد الرجال؛ كشفن"


Aslam Kamil Saquafi parappanangadi

യേശു ദൈവത്തിന്റെ ദൂതനാണ് അദ്ദേഹം ദൈവമല്ല എന്നതിന്റെ തെളിവുകൾ

 *യേശു ദൈവത്തിന്റെ ദൂതനാണ് അദ്ദേഹം ദൈവമല്ല എന്നതിന്റെ തെളിവുകൾ* ..........,,,........ ചുരുക്കത്തിൽ പറയുകയാണെങ്കിൽ: ➡️ ബൈബിള്‍ പ്രകാരം യേശു (...