Friday, June 6, 2025

വെള്ളം ചേരാത്ത മൈലാഞ്ചി

 

മൈലാഞ്ചി -
Aslam Kamil Saquafi parappanangadi

വെള്ളം ചേരാത്ത മൈലാഞ്ചി

ഇന്ന് വിപണിയിൽ ലഭിക്കുന്ന മൈലാഞ്ചികളിൽ അധികവും തൊലിയിലേക്ക് വെള്ളം ചേരാത്ത മൈലാഞ്ചികളാണ് -
അപ്രകാരം നരച്ച മുടിയിൽ തേക്കുന്ന പല ചായങ്ങളും വെള്ളം ചേരാത്തവയാണ്.
അവകൊണ്ട് മൈലാഞ്ചി ഇട്ടാൽ ചായം തേച്ചാൽ വുളുഉം നിർബന്ധ കുളിയും സ്വഹീഹാവുകയില്ല -
കുളിയും വുളുഉം സ്വഹീഹായിട്ടില്ലങ്കിൽ നിസ്കാരം സ്വഹീഹല്ല -
ജനാബത്ത് കാരനായി പള്ളിയിൽ പ്രവേശിക്കൽ ഹറാമാണ് -
നാമും നമ്മുടെ മക്കളും ഇത്തരം ചായങ്ങൾ തേക്കുന്നത് വലിയ തെറ്റും കുറ്റവുമാണ് -
അല്ലാഹുവിനെ ഭയക്കുന്ന പരലോകത്ത് അല്ലാഹുവിന്റെ കോടതിയിൽ വിചാരണ ചെയ്യപ്പെടുമെന്ന ബോധമുള്ളവർ ഇത്തരം കാര്യങ്ങളിൽ നിന്നല്ലാം മാറി നിൽക്കുക

തൊലിയിലേക്ക് വെള്ളം തടയാത്ത മൈലാഞ്ചി മാത്രം ഉപയോഗിക്കുക

ചോ :വിവാഹിതരല്ലാത്ത സ്ത്രീകൾ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?

ഉ :കറാഹത്ത്

ﻳﺴﻦ ﻟﻐﻴﺮ اﻟﻤﺤﺮﻣﺔ ﺃﻳﻀﺎ ﺇﻥ ﻛﺎﻧﺖ ﺣﻠﻴﻠﺔ ﻭﺇﻻ ﻛﺮﻩ
ചോ : വിവാഹിതരായ സ്ത്രീകൾ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?

ഉ : സുന്നത്ത്

ചോ : പുരുഷൻമാൻ കയ്യിൽ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?

ഉ :  രോഗശമനം പോലെയുള്ള ആവശ്യമില്ലങ്കിൽ ഹറാം
ﻭﻛﺬا اﻟﺮﺟﻞ ﺇﻻ ﻟﻀﺮﻭﺭﺓ* ﻛﻤﺎ ﻧﺺ ﻋﻠﻴﻪ اﻟﺸﺎﻓﻌﻲ ﻭاﻷﺻﺤﺎﺏ

ചോ :  നരച്ച മുടി മൈലാഞ്ചി ഇട്ടു ചുവപ്പിക്കുന്നതിന്റെ വിധി എന്ത് ?

   ഉ :സുന്നത്ത്

ചോ :  വെള്ളം ചേരുന്നതിനെ തടയുന്ന മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?

ഉ : ഹറാം

ഭർത്താവ് മരിച്ച സ്ത്രീ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?

ഉ :  ഹറാം

ചോ :പ്രായപൂർത്തിയാവുന്നതിന് മുമ്പ് ആൺ പെൺ കുട്ടികൾ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?

ഉ :ഹലാൽ
ﺃﻣﺎ اﻟﺼﺒﻲ ﻭﻟﻮ ﻣﺮاﻫﻘﺎ ﻓﻼ ﻳﺤﺮﻡ ﻋﻠﻰ ﻭﻟﻴﻪ ﻓﻌﻞ ﺫﻟﻚ ﺑﻪ ﻭﻻ ﺗﻤﻜﻴﻨﻪ ﻣﻨﻪ ﻛﺈﻟﺒﺎﺱ اﻟﺤﺮﻳﺮ ﻧﻌﻢ ﺇﻥ ﺧﻴﻒ ﻣﻦ ﺫﻟﻚ ﺭﻳﺒﺔ ﻓﻲ ﺣﻖ اﻟﺼﺒﻲ ﻓﻼ ﺗﺒﻌﺪ اﻟﺤﺮﻣﺔ ﻋﻠﻰ اﻟﻮﻟﻲ

ചോ :  ഹജ്ജ് ഉംറക്ക് ഇഹ്റാം ചെയ്യുന്നതി മുമ്പ് സ്ത്രീകൾ മൈലാഞ്ചി പരത്തി ഇടുന്നതിന്റെ വിധി എന്ത് ?
ഉ :  സുന്നത്ത്

ചോ :ഇഹ്റാം ചെയ്തതിന് ശേഷം  സ്ത്രീകൾ മൈലാഞ്ചി  ഇടുന്നതിന്റെ വിധി എന്ത് ?

ഉ :കറാഹത്ത്

ചോ :ഭർത്താവ് മരിച്ചു. ഇദ്ധ ഇരിക്കുന്ന സ്ത്രീ
മൈലാഞ്ചി  ഇടുന്നതിന്റെ വിധി എന്ത് ?

ഉ : ഹറാം
ﻭﺃﻣﺎ اﻟﻤﺤﺪﺓ ﻓﻴﺤﺮﻡ ﻋﻠﻴﻬﺎ

ചോ :ത്വലാഖ് ചൊല്ലപ്പെട്ടവൾ
മൈലാഞ്ചി
ഇടുന്നതിന്റെ വിധി എന്ത് ?

ഉ :മൂന്ന് ത്വലാഖ് ,ഫസ്ഖ്, പ്രതിഫലത്തിന് പകരമായ ത്വലാഖ് (ഖുൽഉ), ഇവയിലേതെങ്കിലുമൊന്നിന്റെ കാരണത്താൽ ഇദ്ധയിലുള്ളവൾ മൈലാഞ്ചി ഉപേക്ഷിക്കൽ സുന്നത്താണ്.

ﻭ) ﻳﺴﻦ (ﺃﻥ ﺗﺨﻀﺐ) اﻟﻤﺮﺃﺓ ﻏﻴﺮ اﻟﻤﺤﺪﺓ (ﻟﻹﺣﺮاﻡ ﻳﺪﻫﺎ) ﺃﻱ ﻛﻞ ﻳﺪ ﻣﻨﻬﺎ ﺇﻟﻰ ﻛﻮﻋﻬﺎ ﺑاﻟﺤﻨﺎء *ﺗﻌﻤﻴﻤﺎ* ﻭﻛﺬﻟﻚ ﻭﺟﻬﻬﺎ ﻭﻟﻮ ﺧﻠﻴﺔ ﺷﺎﺑﺔ؛ ﻷﻧﻬﺎ ﺗﺤﺘﺎﺝ ﻟﻜﺸﻔﻬﻤﺎ ﻭﺫﻟﻚ ﻳﺴﺘﺮ ﻟﻮﻧﻬﻤﺎ ﻭﻳﻜﺮﻩ ﻟﻬﺎ ﺑﻪ ﺑﻌﺪ اﻹﺣﺮاﻡ؛ ﻷﻧﻪ ﺯﻳﻨﺔ ﻭﻻ ﻓﺪﻳﺔ ﻓﻴﻪ؛ ﻷﻧﻪ ﻟﻴﺲ ﺑﻄﻴﺐ ﻧﻌﻢ ﺇﻥ ﺗﺮﻛﺘﻪ ﻗﺒﻞ ﻋﻤﺪا ﺃﻭ ﻧﺴﻴﺎﻧﺎ اﺣﺘﻤﻞ ﺃﻥ ﺗﻔﻌﻠﻪ ﺑﻌﺪﻩ ﺧﺸﻴﺔ اﻟﻤﻔﺴﺪﺓ ﻻ ﻟﻠﺰﻳﻨﺔ

*ﻭﺃﻣﺎ اﻟﻤﺤﺪﺓ ﻓﻴﺤﺮﻡ ﻋﻠﻴﻬﺎ

ﻭﻛﺬا اﻟﺮﺟﻞ ﺇﻻ ﻟﻀﺮﻭﺭﺓ* ﻛﻤﺎ ﻧﺺ ﻋﻠﻴﻪ اﻟﺸﺎﻓﻌﻲ ﻭاﻷﺻﺤﺎﺏ

ﻳﺴﻦ ﻟﻐﻴﺮ اﻟﻤﺤﺮﻣﺔ ﺃﻳﻀﺎ ﺇﻥ ﻛﺎﻧﺖ ﺣﻠﻴﻠﺔ ﻭﺇﻻ ﻛﺮﻩ ﻭﻻ ﻳﺴﻦ ﻟﻬﺎ ﻧﻘﺶ ﻭﺗﺴﻮﻳﺪ ﻭﺗﻄﺮﻳﻒ ﻭﺗﺤﻤﻴﺮ ﻭﺟﻨﺔ ﺑﻞ ﻳﺤﺮﻡ ﻭاﺣﺪ ﻣﻦ ﻫﺬﻩ ﻋﻠﻰ ﺧﻠﻴﺔ ﻭﻣﻦ ﻟﻢ ﻳﺄﺫﻥ ﻟﻬﺎ ﺣﻠﻴﻠﻬﺎ*
تحفة المحتاج ٤/ ٥٩
(
فِي فَتَاوَى السُّيُوطِيّ فِي بَابِ اللِّبَاسِ خِضَابُ الشَّعْرِ مِنْ الرَّأْسِ وَاللِّحْيَةِ بِالْحِنَّاءِ جَائِزٌ لِلرَّجُلِ بَلْ سُنَّةٌ صَرَّحَ بِهِ النَّوَوِيُّ فِي شَرْحِ الْمُهَذَّبِ نَقْلًا عَنْ اتِّفَاقِ أَصْحَابِنَا قَالَ السُّيُوطِيّ وَأَمَّا خِضَابُ الْيَدَيْنِ وَالرِّجْلَيْنِ بِالْحِنَّاءِ فَمُسْتَحَبٌّ لِلْمَرْأَةِ الْمُتَزَوِّجَةِ وَحَرَامٌ عَلَى الرِّجَالِ ا هـ شرواني

( قَوْلُهُ : وَتَطْرِيفٌ ) قَالَ ابْنُ الرِّفْعَةِ وَالْمُرَادُ بِالتَّطْرِيفِ الْمُحَرَّمِ تَطْرِيفُ الْأَصَابِعِ بِالْحِنَّاءِ مَعَ السَّوَادِ أَمَّا الْحِنَّاءُ وَحْدَهُ فَلَا شَكَّ فِي جَوَازِهِ [ ص: 60 ] ا هـ هَكَذَا فِي شَرْحِ الْعُبَابِ وَكَذَا يَنْبَغِي أَنْ يُقَالَ فِي النَّقْشِ ابن قاسم

അസ്‌ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

പെരുന്നാളിന് സ്ത്രീകൾ മൈലാഞ്ചി ഇടുന്നതിന്റെ വിധി..?

 പെരുന്നാളിന് സ്ത്രീകൾ മൈലാഞ്ചി ഇടുന്നതിന്റെ വിധി..?


(ﻭ) ﻳﺴﻦ (ﺃﻥ ﺗﺨﻀﺐ) اﻟﻤﺮﺃﺓ ﻏﻴﺮ اﻟﻤﺤﺪﺓ (ﻟﻹﺣﺮاﻡ ﻳﺪﻫﺎ) ﺃﻱ ﻛﻞ ﻳﺪ ﻣﻨﻬﺎ ﺇﻟﻰ ﻛﻮﻋﻬﺎ ﺑاﻟﺤﻨﺎء *ﺗﻌﻤﻴﻤﺎ* ﻭﻛﺬﻟﻚ ﻭﺟﻬﻬﺎ ﻭﻟﻮ ﺧﻠﻴﺔ ﺷﺎﺑﺔ؛ ﻷﻧﻬﺎ ﺗﺤﺘﺎﺝ ﻟﻜﺸﻔﻬﻤﺎ ﻭﺫﻟﻚ ﻳﺴﺘﺮ ﻟﻮﻧﻬﻤﺎ ﻭﻳﻜﺮﻩ ﻟﻬﺎ ﺑﻪ ﺑﻌﺪ اﻹﺣﺮاﻡ؛ ﻷﻧﻪ ﺯﻳﻨﺔ ﻭﻻ ﻓﺪﻳﺔ ﻓﻴﻪ؛ ﻷﻧﻪ ﻟﻴﺲ ﺑﻄﻴﺐ ﻧﻌﻢ ﺇﻥ ﺗﺮﻛﺘﻪ ﻗﺒﻞ ﻋﻤﺪا ﺃﻭ ﻧﺴﻴﺎﻧﺎ اﺣﺘﻤﻞ ﺃﻥ ﺗﻔﻌﻠﻪ ﺑﻌﺪﻩ ﺧﺸﻴﺔ اﻟﻤﻔﺴﺪﺓ ﻻ ﻟﻠﺰﻳﻨﺔ *ﻭﺃﻣﺎ اﻟﻤﺤﺪﺓ ﻓﻴﺤﺮﻡ ﻋﻠﻴﻬﺎ ﻭﻛﺬا اﻟﺮﺟﻞ ﺇﻻ ﻟﻀﺮﻭﺭﺓ* ﻛﻤﺎ ﻧﺺ ﻋﻠﻴﻪ اﻟﺸﺎﻓﻌﻲ ﻭاﻷﺻﺤﺎﺏ ﻭﺑﻪ ﺭﺩﺩﺕ ﻓﻲ ﻣﺆﻟﻒ ﻣﺒﺴﻮﻁ ﻋﻠﻰ ﺟﻤﻊ ﻳﻤﻨﻴﻴﻦ ﺃﻃﺎﻟﻮا اﻻﻋﺘﺮاﺽ ﻋﻠﻰ اﻟﻤﺼﻨﻒ ﻭاﻻﺳﺘﺪﻻﻝ ﻟﻠﺤﻞ ﻓﻲ ﻣﺆﻟﻔﺎﺕ ﺣﺘﻰ اﺩﻋﻰ ﺑﻌﻀﻬﻢ ﻓﻴﻬﺎ اﻻﺟﺘﻬﺎﺩ ﻭﻟﺬا ﺳﻤﻴﺘﻪ ﺷﻦ اﻟﻐﺎﺭﺓ ﻋﻠﻰ ﻣﻦ ﺃﻇﻬﺮ ﻣﻌﺮﺓ ﺗﻘﻮﻟﻪ ﻓﻲ اﻟﺤﻨﺎء ﻭﻋﻮاﺭﻩ *ﻭاﻟﺨﻨﺜﻰ ﻛﺎﻟﺮﺟﻞ ﻭﻳﺴﻦ ﻟﻐﻴﺮ اﻟﻤﺤﺮﻣﺔ ﺃﻳﻀﺎ ﺇﻥ ﻛﺎﻧﺖ ﺣﻠﻴﻠﺔ ﻭﺇﻻ ﻛﺮﻩ ﻭﻻ ﻳﺴﻦ ﻟﻬﺎ ﻧﻘﺶ ﻭﺗﺴﻮﻳﺪ ﻭﺗﻄﺮﻳﻒ ﻭﺗﺤﻤﻴﺮ ﻭﺟﻨﺔ ﺑﻞ ﻳﺤﺮﻡ ﻭاﺣﺪ ﻣﻦ ﻫﺬﻩ ﻋﻠﻰ ﺧﻠﻴﺔ ﻭﻣﻦ ﻟﻢ ﻳﺄﺫﻥ ﻟﻬﺎ ﺣﻠﻴﻠﻬﺎ*

تحفة المحتاج ٤/ ٥٩

(ﻗﻮﻟﻪ: ﻭﻻ ﻳﺴﻦ ﻟﻬﺎ ﻧﻘﺶ ﺇﻟﺦ) ﻋﺒﺎﺭﺓ اﻟﻜﺮﺩﻱ ﻋﻠﻰ ﺑﺎﻓﻀﻞ ﻭﺃﻣﺎ اﻟﻨﻘﺶ ﻭاﻟﺘﺴﻮﻳﺪ ﻭﺧﻀﺐ ﺃﻃﺮاﻑ اﻷﺻﺎﺑﻊ ﻓﻤﻜﺮﻭﻩ ﺣﻴﺚ ﻛﺎﻥ ﻟﻬﺎ ﺣﻠﻴﻞ ﻭﺃﺫﻥ ﻟﻬﺎ ﻓﻴﻪ ﻭﺇﻻ ﺣﺮﻡ ﺣﻴﺚ ﻟﻢ ﺗﻌﻠﻢ ﺭﺿﺎﻩ ﻭﻳﺠﺮﻱ ﺫﻟﻚ ﻓﻲ اﻟﺘﻨﻤﻴﺺ ﻛﻤﺎ ﻓﻲ اﻷﺳﻨﻰ ﻭﻛﻼﻡ اﻟﺸﺎﺭﺡ ﺣﺞ ﻓﻲ اﻟﺰﻭاﺟﺮ ﻳﻔﻴﺪ ﻛﺮاﻫﺘﻪ ﻣﻄﻠﻘﺎ ﻭﻳﺠﺮﻱ اﻟﺘﻔﺼﻴﻞ اﻟﻤﺬﻛﻮﺭ ﻓﻲ ﻭﺷﺮ اﻷﺳﻨﺎﻥ ﺃﻱ ﺗﺤﺪﻳﺪﻫﺎ ﻭﻓﻲ اﻟﻮﺻﻞ اﻩـ.

(ﻗﻮﻟﻪ: ﻭﺗﻄﺮﻳﻒ) ﻗﺎﻝ اﺑﻦ اﻟﺮﻓﻌﺔ ﻭاﻟﻤﺮاﺩ ﺑﺎﻟﺘﻄﺮﻳﻒ اﻟﻤﺤﺮﻡ ﺗﻄﺮﻳﻒ اﻷﺻﺎﺑﻊ ﺑاﻟﺤﻨﺎء ﻣﻊ اﻟﺴﻮاﺩ ﺃﻣﺎ ﺑاﻟﺤﻨﺎء ﻭﺣﺪﻩ ﻓﻼ ﺷﻚ ﻓﻲ ﺟﻮاﺯﻩ ﺷﺮﺡ اﻟﻌﺒﺎﺏ ﻭﻛﺬا ﻳﻨﺒﻐﻲ ﺃﻥ ﻳﻘﺎﻝ ﻓﻲ اﻟﻨﻘﺶ

شرواني ٤/ ٥٩

 (ﻗﻮﻟﻪ: ﻭﺃﻥ ﻳﻠﺒﺪ اﻟﺮﺟﻞ ﺇﻟﺦ) ﺃﻱ ﻭﻣﺴﺢ ﺑاﻟﺤﻨﺎء ﻟﻮﺟﻪ ﻣﺰﻭﺟﺔ ﻭﺧﻠﻴﺔ ﻏﻴﺮ ﻣﺤﺪﺓ ﻋﻠﻰ ﻣﻴﺖ ﻭﻟﻮ ﻋﺠﻮﺯا ﺃﻭ ﺧﻀﺐ ﻛﻔﻴﻬﻤﺎ ﺑاﻟﺤﻨﺎء ﺗﻌﻤﻴﻤﺎ ﺃﻣﺎ ﺑﻌﺪ اﻹﺣﺮاﻡ ﻓﻤﻜﺮﻭﻩ ﻭﻛﺬا اﻹﺣﺮاﻡ ﺇﻻ اﻟﺤﻠﻴﻠﺔ ﻓﻴﺴﻦ ﻭﺃﻣﺎ اﻟﻨﻘﺶ ﻭاﻟﺘﺴﻮﻳﺪ ﻭاﻟﺘﻄﺮﻳﻒ ﻓﻴﺤﺮﻡ ﻛﻞ ﻣﻨﻬﺎ ﻛﺘﺤﻤﻴﺮ اﻟﻮﺟﻨﺔ ﻋﻠﻰ ﺧﻠﻴﺔ ﻭﻣﻦ ﻟﻢ ﻳﺄﺫﻥ ﻟﻬﺎ ﺣﻠﻴﻠﻬﺎ ﻭﻻ ﻋﻠﻤﺖ ﺭﺿﺎﻩ ﻭﺣﺮﻡ ﺧﻀﺐ اﻟﻴﺪﻳﻦ ﻭاﻟﺮﺟﻠﻴﻦ ﺑﺤﻨﺎء ﻭﻧﺤﻮﻫﺎ ﻋﻠﻰ ﺧﻨﺜﻰ ﻭﺭﺟﻞ ﺑﻼ ﻋﺬﺭ ﻭﻣﺤﺪﺓ ﻻ ﺑﺎﺋﻦ ﻭﻧﺎﺋﻲ ﺃﻱ ﻓﻴﻜﺮﻩ ﻟﻬﺎ ﺑﺎﻋﺸﻦ


شرواني ٤/ ٥٦


ﻭﻳﺴﻦ ﻟﻠﻤﺮﺃﺓ اﻟﻤﺰﻭﺟﺔ ﻭاﻟﻤﻤﻠﻮﻛﺔ ﺧﻀﺐ ﻛﻔﻬﺎ ﻭﻗﺪﻣﻬﺎ ﺑﺬﻟﻚ ﺗﻌﻤﻴﻤﺎ؛ ﻷﻧﻪ ﺯﻳﻨﺔ ﻭﻫﻲ ﻣﻄﻠﻮﺑﺔ ﻣﻨﻬﺎ ﻟﺤﻠﻴﻠﻬﺎ ﺃﻣﺎ اﻟﻨﻘﺶ ﻭاﻟﺘﻄﺮﻳﻒ ﻓﻼ ﻳﺴﻦ ﻭﺧﺮﺝ ﺑﺎﻟﻤﺰﻭﺟﺔ ﻭاﻟﻤﻤﻠﻮﻛﺔ ﻏﻴﺮﻫﻤﺎ ﻓﻴﻜﺮﻩ ﻟﻪ ﻭﺑﺎﻟﻤﺮﺃﺓ اﻟﺮﺟﻞ ﻭاﻟﺨﻨﺜﻰ ﻓﻴﺤﺮﻡ اﻟﺨﻀﺎﺏ ﻋﻠﻴﻬﻤﺎ ﺇﻻ ﻟﻌﺬﺭ ﻧﻬﺎﻳﺔ ﻭﻣﻐﻨﻲ ﻗﺎﻝ ﻋ ﺷ ﻗﻮﻟﻪ ﻣ ﺭ ﻭﻳﺤﺮﻡ ﻋﻠﻰ اﻟﻤﺮﺃﺓ ﺧﺮﺝ ﺑﺎﻟﻤﺮﺃﺓ ﻏﻴﺮﻫﺎ ﻣﻦ ﺫﻛﺮ ﻭﺃﻧﺜﻰ ﺻﻐﻴﺮﻳﻦ ﻓﻴﺠﻮﺯ ﺣﻴﺚ ﻛﺎﻥ ﻣﻦ ﻃﺎﻫﺮ ﻏﻴﺮ ﺁﺩﻣﻲ ﺃﻣﺎ ﺇﺫا ﻛﺎﻥ ﻣﻦ ﻧﺠﺲ ﺃﻭ ﺁﺩﻣﻲ ﻓﻴﺤﺮﻡ ﻣﻄﻠﻘﺎ ﻭﻗﻮﻟﻪ ﻣ ﺭ ﺑﺸﻌﺮ ﻃﺎﻫﺮ ﺇﻟﺦ ﻇﺎﻫﺮﻩ ﻭﻟﻮ ﻛﺎﻥ ﻣﻦ ﺷﻌﺮ ﻧﻔﺴﻬﺎ اﻟﺬﻱ اﻧﻔﺼﻞ ﻣﻨﻬﺎ ﺃﻭ ﻻ، ﻭﻧﻘﻞ ﻋﻦ اﻟﺸﺎﺭﺡ ﻣ ﺭ ﺃﻧﻪ ﻳﺤﺮﻡ ﺫﻟﻚ ﻭﻟﻮ ﻣﻦ ﻧﻔﺴﻪ ﻟﻨﻔﺴﻪ ﻭﻟﻌﻞ ﻭﺟﻬﻪ ﺃﻧﻪ ﺻﺎﺭ ﻣﺤﺘﺮﻣﺎ ﻭﺗﻄﻠﺐ ﻣﻮاﺭاﺗﻪ ﺑﺎﻧﻔﺼﺎﻟﻪ ﻭﻋﻠﻴﻪ ﻓﻼ ﻳﺼﺢ ﺑﻴﻌﻪ ﻛﺒﻘﻴﺔ ﺷﻌﻮﺭ اﻟﺒﺪﻥ.

ﻭﻗﻮﻟﻪ ﻣ ﺭ ﻭﻟﻢ ﻳﺄﺫﻧﻬﺎ ﻓﻴﻪ ﺯﻭﺝ ﺇﻟﺦ ﺃﻱ ﻭﻟﻢ ﺗﺪﻝ ﻗﺮﻳﻨﺔ ﻋﻠﻰ اﻹﺫﻥ ﻭﻗﻮﻟﻪ ﻣﻤﺎ ﻳﺸﺒﻪ اﻟﺸﻌﺮ ﻣﻔﻬﻮﻣﻪ ﺃﻧﻪ ﺇﺫا ﺃﺷﺒﻪ اﻟﺸﻌﺮ ﻻ ﻳﺠﻮﺯ ﺇﻻ ﺑﺎﻹﺫﻥ ﻭﻗﻮﻟﻪ اﻟﺴﻮاﺩ ﻇﺎﻫﺮﻩ ﺃﻥ اﻟﺘﻄﺮﻳﻒ ﺑﻨﺤﻮ اﻟﺤﻨﺎء ﻻ ﻳﺘﻮﻗﻒ ﻋﻠﻰ اﻹﺫﻥ ﻭﻗﻮﻟﻪ ﻣ ﺭ ﻓﻲ ﺫﻟﻚ ﺃﻱ ﻣﺎ ﺗﻘﺪﻡ ﻣﻦ ﻗﻮﻟﻪ ﻭﻳﺤﺮﻡ ﺗﺠﻌﻴﺪ ﺷﻌﺮﻫﺎ ﻭﻭﺷﺮ ﺇﻟﺦ ﻭﻗﻮﻟﻪ ﻭﻳﺴﻦ ﻟﻠﻤﺮﺃﺓ اﻟﻤﺰﻭﺟﺔ ﺇﻟﺦ ﺃﻱ ﺑﻐﻴﺮ اﻹﺫﻥ ﻭﻗﻮﻟﻪ ﻓﻴﻜﺮﻩ ﻟﻪ ﺃﻱ ﺧﻀﺐ ﻛﻔﻬﺎ ﻭﻗﺪﻣﻬﺎ ﻭﺑﻘﻲ ﻣﺎ ﺗﻘﺪﻡ ﻣﻦ اﻟﻮﺻﻞ ﻭاﻟﺘﺠﻌﻴﺪ ﻭﻏﻴﺮﻫﻤﺎ ﻫﻞ ﻳﻜﺮﻩ ﻓﻲ ﻏﻴﺮ اﻟﻤﺰﻭﺟﺔ ﺃﻭ ﻳﺤﺮﻡ ﻓﻴﻪ ﻧﻈﺮ ﻭﻗﻀﻴﺔ ﻗﻮﻝ اﻟﺸﺎﺭﺡ ﻣ ﺭ ﻓﺈﻥ ﺃﺫﻥ ﻟﻬﺎ ﺯﻭﺟﻬﺎ ﺃﻭ ﺳﻴﺪﻫﺎ ﻓﻲ ﺫﻟﻚ ﺟﺎﺯ اﻟﺜﺎﻧﻲ ﻭﻳﺆﻳﺪﻩ ﺃﻧﻬﺎ ﺗﺠﺮ ﺑﻪ اﻟﺮﻳﺒﺔ ﻋﻠﻰ ﻧﻔﺴﻬﺎ ﻭﻗﻮﻟﻪ ﻣ ﺭ ﻭﺑﺎﻟﻤﺮﺃﺓ اﻟﺮﺟﻞ ﺇﻟﺦ ﺃﻱ اﻟﺒﺎﻟﻎ ﺃﻣﺎ اﻟﺼﺒﻲ ﻭﻟﻮ ﻣﺮاﻫﻘﺎ ﻓﻼ ﻳﺤﺮﻡ ﻋﻠﻰ ﻭﻟﻴﻪ ﻓﻌﻞ ﺫﻟﻚ ﺑﻪ ﻭﻻ ﺗﻤﻜﻴﻨﻪ ﻣﻨﻪ ﻛﺈﻟﺒﺎﺱ اﻟﺤﺮﻳﺮ ﻧﻌﻢ ﺇﻥ ﺧﻴﻒ ﻣﻦ ﺫﻟﻚ ﺭﻳﺒﺔ ﻓﻲ ﺣﻖ اﻟﺼﺒﻲ ﻓﻼ ﺗﺒﻌﺪ اﻟﺤﺮﻣﺔ ﻋﻠﻰ اﻟﻮﻟﻲ ﻭﻗﻮﻟﻪ ﻓﻴﺤﺮﻡ اﻟﺨﻀﺎﺏ ﻋﻠﻴﻬﻤﺎ ﺃﻱ ﺑاﻟﺤﻨﺎء ﺗﻌﻤﻴﻤﺎ ﻭﻗﻮﻟﻪ ﻣ ﺭ ﻟﻌﺬﺭ ﺃﻱ ﻭﺇﻥ ﻟﻢ ﻳﺒﺢ اﻟﺘﻴﻤﻢ اﻩـ. ﻋ ﺷ.

شرواني ٢/ ١٢٨


ﻭﻳﺴﻦ ﺧﻀﺐ اﻟﺸﻴﺐ ﺑاﻟﺤﻨﺎء ﻭﻧﺤﻮﻩ ﻟﻻﺗﺒﺎﻉ، ﻭﻳﺴﻦ ﻟﻠﻤﺮﺃﺓ اﻟﻤﺰﻭﺟﺔ ﺃﻭ اﻟﻤﻤﻠﻮﻛﺔ ﺧﻀﺐ ﻛﻔﻴﻬﺎ ﻭﻗﺪﻣﻴﻬﺎ ﺑﺬﻟﻚ ﺗﻌﻤﻴﻤﺎ ﻷﻧﻪ ﺯﻳﻨﺔ ﻭﻫﻲ ﻣﻄﻠﻮﺑﺔ ﻣﻨﻬﺎ ﻟﺰﻭﺟﻬﺎ ﺃﻭ ﺳﻴﺪﻫﺎ. ﺃﻣﺎ اﻟﺘﻄﺮﻳﻒ ﺃﻭ اﻟﺘﻨﻘﻴﺶ ﻓﻼ ﻳﺴﺘﺤﺐ، ﻭﺧﺮﺝ ﺑﺎﻟﻤﺰﻭﺟﺔ ﺃﻭ اﻟﻤﻤﻠﻮﻛﺔ ﻏﻴﺮﻫﻤﺎ ﻓﻴﻜﺮﻩ ﻟﻬﺎ، ﻭﺑﺎﻟﻤﺮﺃﺓ اﻟﺮﺟﻞ ﻭاﻟﺨﻨﺜﻰ ﻓﻴﺤﺮﻡ ﻋﻠﻴﻬﻤﺎ اﻟﺨﻀﺎﺏ ﺇﻻ ﻟﻌﺬﺭ، ﻭﺳﻴﺄﺗﻲ ﺇﻥ ﺷﺎء اﻟﻠﻪ ﺗﻌﺎﻟﻰ ﻓﻲ اﻟﻌﻘﻴﻘﺔ ﺯﻳﺎﺩﺓ ﻋﻠﻰ ﺫﻟﻚ

مغني المحتاج ، ١/ ٤٠٧

(ﻭ) ﻳﺴﻦ (ﺃﻥ ﺗﺨﻀﺐ اﻟﻤﺮﺃﺓ) ﻏﻴﺮ اﻟﻤﺤﺪﺓ (ﻟﻹﺣﺮاﻡ ﻳﺪﻳﻬﺎ) ﺃﻱ ﻛﻞ ﻳﺪ ﻣﻨﻬﺎ ﺇﻟﻰ اﻟﻜﻮﻉ ﻓﻘﻂ ﺑاﻟﺤﻨﺎء ﺧﻠﻴﺔ ﻛﺎﻧﺖ ﺃﻭ ﻣﺰﻭﺟﺔ، ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯا؛ ﻟﻤﺎ ﺭﻭﻱ ﻋﻦ اﺑﻦ ﻋﻤﺮ - ﺭﺿﻲ اﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ - ﺃﻥ ﺫﻟﻚ ﻣﻦ اﻟﺴﻨﺔ، ﻭﻷﻧﻬﻤﺎ ﻗﺪ ﻳﻨﻜﺸﻔﺎﻥ ﻭﺗﻤﺴﺢ ﻭﺟﻬﻬﺎ ﺑﺸﻲء ﻣﻨﻪ ﻷﻧﻬﺎ ﺗﺆﻣﺮ ﺑﻜﺸﻔﻪ ﻓﺘﺴﺘﺘﺮ ﺑﺸﺮﺗﻪ ﺑﻠﻮﻥ اﻟﺤﻨﺎء، ﻭﺇﻧﻤﺎ ﻳﺴﺘﺤﺐ ﺑاﻟﺤﻨﺎء ﺗﻌﻤﻴﻤﺎ ﺩﻭﻥ اﻟﺘﻄﺮﻳﻒ ﻭاﻟﺘﻨﻘﻴﺶ ﻭاﻟﺘﺴﻮﻳﺪ. 

ﺃﻣﺎ ﺑﻌﺪ اﻹﺣﺮاﻡ ﻓﻴﻜﺮﻩ ﻟﻬﺎ ﺫﻟﻚ ﻣﺎ ﻓﻴﻪ ﻣﻦ اﻟﺰﻳﻨﺔ ﻭﺇﺯاﻟﺔ اﻟﺸﻌﺚ

مغني ٢/ ٢٣٦

ﻭﻳﻜﺮﻩ ﺃﻥ ﻳﻨﺘﻒ اﻟﺸﻴﺐ ﻣﻦ اﻟﻤﺤﻞ اﻟﺬﻱ ﻻ ﻳﻄﻠﺐ ﻣﻨﻪ ﺇﺯاﻟﺔ ﺷﻌﺮﻩ، ﻭﻳﺴﻦ ﺧﻀﺒﻪ ﺑاﻟﺤﻨﺎء ﻭﻧﺤﻮﻩ. ﻭﻳﺴﻦ ﻟﻠﻤﺮﺃﺓ اﻟﻤﺰﻭﺟﺔ ﺃﻭ اﻟﻤﻤﻠﻮﻛﺔ ﺧﻀﺐ ﻛﻔﻬﺎ ﻭﻗﺪﻣﻬﺎ ﺑﺬﻟﻚ ﺗﻌﻤﻴﻤﺎ؛ ﻷﻧﻪ ﺯﻳﻨﺔ، ﻭﻫﻲ ﻣﻄﻠﻮﺑﺔ ﻣﻨﻬﺎ ﻟﺤﻠﻴﻠﻬﺎ، ﺃﻣﺎ اﻟﻨﻘﺶ ﻭاﻟﺘﻄﺮﻳﻒ ﻓﻼ، ﻭﺧﺮﺝ ﺑﺎﻟﻤﺰﻭﺟﺔ ﻭاﻟﻤﻤﻠﻮﻛﺔ ﻏﻴﺮﻫﻤﺎ ﻓﻴﻜﺮﻩ ﻟﻪ، ﻭﺑﺎﻟﻤﺮﺃﺓ اﻟﺮﺟﻞ ﻭاﻟﺨﻨﺜﻰ ﻓﻴﺤﺮﻡ اﻟﺨﻀﺎﺏ ﻋﻠﻴﻬﻤﺎ ﺇﻻ ﻟﻌﺬﺭ.

نهاية المحتاج ، ٢/ ٢٥

(ﻗﻮﻟﻪ: ﻭﺃﻣﺎ اﻟﻨﻘﺶ ﻭاﻟﺘﻄﺮﻳﻒ ﻓﻼ) ﺃﻱ ﻓﻼ ﻳﺴﻦ ﺑﻞ ﻳﺤﺮﻡ ﺑﺪﻭﻥ اﻹﺫﻥ ﺇﻥ ﻛﺎﻥ ﺑﺴﻮاﺩ ﻛﻤﺎ ﻣﺮ

ع ش ،٢/ ٢٥



(ﻭ) ﻳﺴﻦ (ﺃﻥ) (ﺗﺨﻀﺐ اﻟﻤﺮﺃﺓ) ﻏﻴﺮ اﻟﻤﺤﺪﺓ (ﻟﻹﺣﺮاﻡ) ﺃﻱ ﻹﺭاﺩﺗﻪ (ﻳﺪﻫﺎ) ﺃﻱ ﻛﻞ ﻳﺪ ﻣﻨﻬﺎ ﺇﻟﻰ اﻟﻜﻮﻉ ﻓﻘﻂ ﺑاﻟﺤﻨﺎء ﻭﻟﻮ ﺧﻠﻴﺔ ﻭﺷﺎﺑﺔ ﻟﻘﻮﻝ اﺑﻦ ﻋﻤﺮ - ﺭﺿﻲ اﻟﻠﻪ ﻋﻨﻬﻤﺎ -: ﺇﻥ ﺫﻟﻚ ﻣﻦ اﻟﺴﻨﺔ، ﻭﻷﻧﻬﻤﺎ ﻗﺪ ﻳﻨﻜﺸﻔﺎﻥ، ﻭﺗﻤﺴﺢ ﻭﺟﻬﻬﺎ ﺑﺸﻲء ﻣﻨﻪ؛ ﻷﻧﻬﺎ ﻣﺄﻣﻮﺭﺓ ﺑﻜﺸﻔﻪ ﻓﺘﺴﺘﺮ ﺑﺸﺮﺗﻪ ﺑﻠﻮﻥ اﻟﺤﻨﺎء، ﻭﻣﺤﻞ اﻻﺳﺘﺤﺒﺎﺏ ﺑاﻟﺤﻨﺎء ﺇﺫا ﻛﺎﻥ ﺗﻌﻤﻴﻤﺎ ﺩﻭﻥ اﻟﺘﻄﺮﻳﻒ ﻭاﻟﻨﻘﺶ ﻭاﻟﺘﺴﻮﻳﺪ ﺃﻣﺎ ﺑﻌﺪ اﻹﺣﺮاﻡ ﻓﻴﻜﺮﻩ ﻟﻬﺎ ﺫﻟﻚ ﻟﻤﺎ ﻓﻴﻪ ﻣﻦ اﻟﺰﻳﻨﺔ ﻭﺇﺯاﻟﺔ اﻟﺸﻌﺚ، ﻟﻜﻦ ﻻ ﻓﺪﻳﺔ ﻓﻴﻪ؛ ﻷﻧﻪ ﻟﻴﺲ ﺑﻄﻴﺐ ﻭﺧﺮﺝ اﻟﺮﺟﻞ ﻭاﻟﺨﻨﺜﻰ ﻓﻴﺤﺮﻡ ﻋﻠﻴﻬﻤﺎ ﺫﻟﻚ ﺇﻻ ﻟﻀﺮﻭﺭﺓ ﻭاﻟﻤﺤﺪﺓ ﻓﻴﺤﺮﻡ ﻋﻠﻴﻬﺎ ﺃﻳﻀﺎ. ﻭﻳﺴﻦ ﻟﻐﻴﺮ اﻟﻤﺤﺮﻣﺔ ﺃﻳﻀﺎ ﻟﻜﻨﻪ ﻟﻠﻤﺤﺮﻣﺔ ﺁﻛﺪ. ﻧﻌﻢ ﻳﻜﺮﻩ ﻟﻠﺨﻠﻴﺔ ﻣﻦ ﺯﻭﺝ ﺃﻭ ﺳﻴﺪ.

نهاية المحتاج ، ٣/ ٢٧١


(ﻓﺮﻉ ﻳﺴﺘﺤﺐ ﻟﻠﻤﺰﻭﺟﺔ ﻭﻏﻴﺮﻫﺎ) ﻋﺠﻮﺯا ﺃﻭ ﺷﺎﺑﺔ (ﻣﺴﺢ ﻭﺟﻬﻬﺎ ﺑاﻟﺤﻨﺎء) ﺑﺎﻟﻤﺪ (ﻟﻹﺣﺮاﻡ ﻭﺧﻀﺐ ﻛﻔﻴﻬﻤﺎ ﺑﻪ) ﻟﻪ ﻟﺘﺴﺘﺮ ﺑﻪ ﻣﺎ ﻳﺒﺮﺯ ﻣﻨﻬﺎ؛ ﻷﻧﻬﺎ ﺗﺆﻣﺮ ﺑﻜﺸﻒ اﻟﻮﺟﻪ، ﻭﻗﺪ ﻳﻨﻜﺸﻒ اﻟﻜﻔﺎﻥ؛ ﻭﻷﻥ اﻟﺤﻨﺎء ﻣﻦ ﺯﻳﻨﺘﻬﺎ ﻓﻨﺪﺏ ﻗﺒﻞ اﻹﺣﺮاﻡ ﻛﺎﻟﻄﻴﺐ ﻭﺭﻭﻯ اﻟﺪاﺭﻗﻄﻨﻲ ﻋﻦ اﺑﻦ ﻋﻤﺮ ﺃﻥ ﺫﻟﻚ ﻣﻦ اﻟﺴﻨﺔ (ﺗﻌﻤﻴﻤﺎ) ﻟﻠﻜﻔﻴﻦ *(ﻻ ﻧﻘﺸﺎ ﻭﺗﺴﻮﻳﺪا ﺃﻭ ﺗﻄﺮﻳﻔﺎ)* ﻓﻼ ﻳﺴﺘﺤﺐ ﺷﻲء ﻣﻨﻬﺎ ﻟﻤﺎ ﻓﻴﻪ ﻣﻦ اﻟﺰﻳﻨﺔ ﻭﺇﺯاﻟﺔ اﻟﺸﻌﺚ اﻟﻤﺄﻣﻮﺭ ﺑﻪ ﻓﻲ اﻹﺣﺮاﻡ ﺑﻞ ﺇﻥ ﻛﺎﻧﺖ ﺧﻠﻴﺔ، ﺃﻭ ﻟﻢ ﻳﺄﺫﻥ ﺣﻠﻴﻠﻬﺎ ﺣﺮﻡ ﻭﺇﻻ ﻓﻼ ﻛﻤﺎ ﻣﺮ ﻓﻲ ﺷﺮﻭﻁ اﻟﺼﻼﺓ

أسنى المطالب ١/ ٤٧٢

(ﻭ) ﻳﺤﺮﻡ (ﺗﺠﻌﻴﺪﻩ) ﺃﻱ اﻟﺸﻌﺮ (ﻭﻭﺷﺮ اﻷﺳﻨﺎﻥ) ﺃﻱ ﺗﺤﺪﻳﺪﻫﺎ ﻭﺗﺮﻗﻴﻘﻬﺎ ﻟﻠﺘﻐﺮﻳﺮ ﻭﻟﻠﺘﻌﺮﺽ ﻟﻠﺘﻬﻤﺔ ﻓﻴﻬﻤﺎ ﻭﻟﻠﺨﺒﺮ اﻟﺴﺎﺑﻖ ﻓﻲ اﻟﺜﺎﻧﻲ (، ﻭاﻟﺨﻀﺎﺏ ﺑﺎﻟﺴﻮاﺩ) ﻟﺨﺒﺮ «ﻳﻜﻮﻥ ﻗﻮﻡ ﻳﺨﻀﺒﻮﻥ ﻓﻲ ﺁﺧﺮ اﻟﺰﻣﺎﻥ ﺑﺎﻟﺴﻮاﺩ ﻛﺤﻮاﺻﻞ اﻟﺤﻤﺎﻡ ﻻ ﻳﺮﻳﺤﻮﻥ ﺭاﺋﺤﺔ اﻟﺠﻨﺔ» ﺭﻭاﻩ ﺃﺑﻮ ﺩاﻭﺩ ﻭﻏﻴﺮﻩ (ﻭﺗﺤﻤﻴﺮ اﻟﻮﺟﻨﺔ) ﺑاﻟﺤﻨﺎء، ﺃﻭ ﻧﺤﻮﻩ (ﻭﺗﻄﺮﻳﻒ اﻷﺻﺎﺑﻊ) ﺑﻪ ﻣﻊ اﻟﺴﻮاﺩ ﻟﻠﺘﻌﺮﺽ ﻟﻠﺘﻬﻤﺔ (ﺇﻻ ﺑﺈﺫﻥ ﺯﻭﺝ ﺃﻭ ﺳﻴﺪ) ﻟﻬﺎ ﻓﻲ ﺟﻤﻴﻊ ﻣﺎ ﺫﻛﺮ ﺑﻌﺪ ﻗﻮﻟﻪ ﺣﺮاﻡ ﻓﻴﺠﻮﺯ ﻟﻬﺎ ﺫﻟﻚ؛ ﻷﻥ ﻟﻪ ﻏﺮﺿﺎ ﻓﻲ ﺗﺰﻳﻨﻬﺎ ﻟﻪ، ﻭﻗﺪ ﺃﺫﻥ ﻟﻬﺎ ﻓﻴﻪ ﻭﺧﺎﻟﻒ ﻓﻲ اﻟﺘﺤﻘﻴﻖ ﻓﻲ اﻟﻮﺻﻞ، ﻭاﻟﻮﺷﺮ ﻓﺄﻟﺤﻘﻬﻤﺎ ﺑﺎﻟﻮﺷﻢ ﻓﻲ اﻟﻤﻨﻊ ﻣﻄﻠﻘﺎ

أسنى المطالب ١/ ١٧٣

(ﻗﻮﻟﻪ ﻭاﻟﺨﻀﺎﺏ ﺑﺎﻟﺴﻮاﺩ) ﺃﻣﺎ ﺑاﻟﺤﻨﺎء ﻭﺣﺪﻩ ﻓﺠﺎﺋﺰ.

حاشية  على أسنى المطالب 

أسنى المطالب ١/ ١٧٣

ﻭﻳﺴﻦ اﻟﺨﻀﺐ ﻟﻐﻴﺮ اﻟﻤﺤﺮﻣﺔ ﺃﻳﻀﺎ ﺇﻥ ﻛﺎﻧﺖ ﺧﻠﻴﺔ ﻭﺇﻻ ﻛﺮﻩ، ﻭﻻ ﻳﺴﻦ ﻟﻬﺎ ﻧﻘﺶ ﻭﺗﺴﻮﻳﺪ ﻭﺗﻄﺮﻳﻒ ﻭﺗﺤﻤﻴﺮ ﻭﺟﻨﺔ ﺑﻞ ﻳﺤﺮﻡ ﻭاﺣﺪ ﻣﻦ ﻫﺬﻩ ﻋﻠﻰ ﺧﻠﻴﺔ ﻭﻣﻦ ﻟﻢ ﻳﺄﺫﻥ ﻟﻬﺎ ﺣﻠﻴﻠﻬﺎ. ﻭﻗﻮﻟﻪ " ﻋﻠﻰ ﺧﻠﻴﺔ " ﺃﻱ ﻭﻟﻮ ﻏﻴﺮ ﺷﺎﺑﺔ، ﺷﺮﺡ ﺣﺞ. ﻭﺧﺮﺝ اﻟﺮﺟﻞ ﻭاﻟﺨﻨﺜﻰ، ﻓﻼ ﻳﺴﻦ ﻟﻬﻤﺎ اﻟﺨﻀﺐ ﺑﻞ ﻳﺤﺮﻡ ﻛﻤﺎ ﻓﻲ اﻟﻤﻨﻬﺞ

حاشية البجيرمي على الخطيب  ٢/ ٤٣٥

(ﻭ) ﺃﻥ تخضب (اﻟﻤﺰﻭﺟﺔ ﻳﺪﻳﻬﺎ، ﻭﺭﺟﻠﻴﻬﺎ ﺑاﻟﺤﻨﺎء) ﺇﻥ ﻛﺎﻥ ﺣﻠﻴﻠﻬﺎ ﻳﺤﺒﻪ، ﻭﺃﻥ ﺗﺒﺪﺃ ﻓﻲ ﻛﻞ ﺫﻟﻚ ﺑﺎﻟﻴﻤﻨﻰ، ﺃﻣﺎ ﻏﻴﺮﻫﺎ .. ﻓﻼ ﻳﺴﻦ ﻟﻬﺎ ﺫﻟﻚ، ﺑﻞ ﻳﺤﺮﻡ ﻋﻠﻴﻬﺎ اﻟﺨﻀﺐ ﺑﺴﻮاﺩ، ﻭﺗﻄﺮﻳﻒ اﻷﺻﺎﺑﻊ ﻭﺗﺤﻤﻴﺮ اﻟﻮﺟﻨﺔ ﻭاﻟﻨﻘﺶ ﺇﻥ ﻛﺎﻧﺖ ﻏﻴﺮ ﻣﻔﺘﺮﺷﺔ، ﺃﻭ ﻟﻢ ﻳﺄﺫﻥ ﻟﻬﺎ ﺣﻠﻴﻠﻬﺎ.

بشرى الكريم ، ١/ ٩٠


ﻭﻋﺒﺎﺭﺓ اﻟﻜﺮﺩﻱ: ﻗﻮﻟﻪ: ﻭﻳﺤﺮﻡ اﻟﺤﻨﺎء ﻟﻠﺮﺟﻞ. ﺧﺮﺝ ﺑﻪ اﻟﻤﺮﺃﺓ، ﻓﻔﻴﻬﺎ ﺗﻔﺼﻴﻞ، *ﻓﺈﻥ ﻛﺎﻥ ﻹﺣﺮاﻡ اﺳﺘﺤﺐ ﻟﻬﺎ ﺳﻮاء ﻛﺎﻧﺖ ﻣﺰﻭﺟﺔ.*

*ﺃﻭ ﻏﻴﺮ ﻣﺰﻭﺟﺔ، ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯا ﻭﺇﺫا اﺧﺘﻀﺒﺖ ﻋﻤﺖ اﻟﻴﺪﻳﻦ ﺑﺎﻟﺨﻀﺎﺏ. ﻭﺃﻣﺎ اﻟﻤﺤﺪﺓ: ﻓﻴﺤﺮﻡ ﻋﻠﻴﻬﺎ، ﻭاﻟﺨﻨﺜﻰ ﻛﺎﻟﺮﺟﻞ.*

*ﻭﻳﺴﻦ ﻟﻐﻴﺮ اﻟﻤﺤﺮﻣﺔ ﺇﻥ ﻛﺎﻧﺖ ﺣﻠﻴﻠﺔ ﻭﺇﻻ ﻛﺮﻩ. ﻭﻻ ﻳﺴﻦ ﻟﻬﺎ ﻧﻘﺶ ﻭﺗﺴﻮﻳﺪ ﻭﺗﻄﺮﻳﻒ ﻭﺗﺤﻤﻴﺮ ﻭﺟﻨﺔ، ﺑﻞ ﻳﺤﺮﻡ ﻭاﺣﺪ ﻣﻦ ﻫﺬﻩ ﻋﻠﻰ ﺧﻠﻴﺔ ﻭﻣﻦ ﻟﻢ ﻳﺄﺫﻥ ﻟﻬﺎ ﺣﻠﻴﻠﻬﺎ.*


إعانة الطالبين ، ٢/ ٣٨٧

Wednesday, June 4, 2025

കത്തി നടത്തിയോ ഇല്ലേ ?

 📚

*കത്തി നടത്തിയോ ഇല്ലേ ?*


ഇസ്മാഈൽ നബി(അ)ൻ്റെ കഴുത്തിൽ കത്തി നടത്തിയോ ഇല്ലേ എന്നതിൽ രണ്ടു വീക്ഷണങ്ങളുണ്ട്. ഇല്ലെന്നതാണ് നമ്മുടെ പക്ഷം എന്ന് ഇമാം മഹല്ലീ(റ)

 جمع الجوامع

 ൻ്റെ ശറഹിൽ പറയുന്നു:


وَعِنْدَنَا لَمْ يُمِرَّ الْخَلِيلُ آلَةَ الذَّبْحِ عَلَى مَحَلِّهِ مِنْ ابْنِهِ لِنَسْخِهِ قَبْلَ التَّمَكُّنِ مِنْهُ لِقَوْلِهِ تَعَالَى {وَفَدَيْنَاهُ بِذِبْحٍ عَظِيمٍ} [الصافات: ١٠٧]. اه‍ 

(شرح المحلي لجمع الجوامع) 


 ഇത് അഹ്‌ലുസ്സുന്നഃയിലെ ചെറിയൊരു പക്ഷത്തിൻ്റെ മാത്രം ന്യായമാണ്. മുഅ്തസിലുകളിലെ ഭൂരിപക്ഷത്തിൻ്റെയും. അഹ്‌ലുസ്സുന്നഃയിലെ ഭൂരിപക്ഷവും കത്തി നടത്തിയിട്ടുണ്ട് എന്നതിനെ ശരിവെക്കുന്നവരാണ്. ഇക്കാര്യം ഇമാം തന്നെ, അവരുടെ അവസാന കാലത്ത് രചിച്ച തഫ്സീർ ജലാലൈനിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്നു അബ്ബാസ്(رضي الله عنهما)നെ തൊട്ട് ഉദ്ധരിക്കപ്പെട്ടതും ഇതാണ്.


{فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ} - (الصافات - ١٠٣)

وَكَانَ ذَلِكَ بِمِنًى وَأَمَرَّ السِّكِّين عَلَى حَلْقه فَلَمْ تَعْمَل شَيْئًا بِمَانِعٍ مِنْ القدرة الإلهية. اه‍ 

(تفسير الجلالين)


 കത്തി നടത്തിയെന്നത് അഹ്‌ലുസ്സുന്നഃ യുടെ വീക്ഷണമായിട്ടാണ് പൊതുവെ അറിയപ്പെടുന്നത് എന്ന് അല്ലാമഃ സ്വാവി(റ) ഹാശിയഃയിൽ പറഞ്ഞതും ശ്രദ്ധിക്കേണ്ടതാണ്:


(قوله وَأَمَرَّ السِّكِّين)

 هذا أحد قولين مشهورين وهو ما تقدم عن ابن عباس والآخر أنه لم يمر السكين... وبالأول استدل به أهل السنة.. اه‍

 (حاشية الصاوي)


കത്തി നടത്തിയിട്ടില്ല എന്നത് അഹ്‌ലുസ്സുന്നഃയുടെ ഏകപക്ഷീയമായ വീക്ഷണമാണ് എന്ന രൂപത്തിൽ

 جمع الجوامع

 ൻ്റെ ശറഹിൽ ഇമാം പറഞ്ഞതിനെ നിരൂപിക്കുന്നുണ്ട് അല്ലാമഃ സുലൈമാനുൽ ജമൽ(റ):


(قوله وأمرّ السكين) قد جرى على هذا هنا ونقله الخازن عن ابن عباس، ونقله غيره من المفسرين. والأمر النقلي لا يعارض إلا بنقل أوضح منه، أو بالطعن في سنده. 

إذا علمت هذا علمت أن ما سلكه الشارح نفسه في شرح جمع الجوامع من أن هذا قول اعتزالي غير سديد، لانه لم يقيم عليه دليلا بل تمسك بأمر عقلي لا شاهد فيه. اه‍  

(حاشية الجمل)


  എന്തായാലും ഇതൊരു ചരിത്രപരമായ വീക്ഷണ വ്യത്യാസമാണ്. അല്ലാതെ അഹ്‌ലുസ്സുന്നഃ - ബിദ്അതു കക്ഷികൾക്കിടയിലെ വിശ്വാസ തർക്കമൊന്നുമല്ല.


💫

നല്ലവരോടൊത്ത്

 📚

*നല്ലവരോടൊത്ത്*

അഷ്റഫ് സഖാഫി പള്ളിപ്പുറം 

_______________________________


        ജീവിതകാലത്തെന്നത് പോലെ മരണ ശേഷവും സ്വാലിഹീങ്ങളുടെ സഹവാസം ഏറെ പുണ്യം നിറഞ്ഞതാണ്. നബിമാരും സച്ചരിതരായ മുൻഗാമികളും സ്വാലിഹീങ്ങളോടുള്ള സഹവാസത്തിന്റെ മഹത്വം മനസ്സിലാക്കി മരണാനന്തരവും അവരോട് ഓരം പറ്റി കഴിയാൻ കൊതിച്ചതായി കാണാം. 


പ്രവിശാലമായ രാജാധികാരവും സ്വപ്നവ്യാഖ്യാനപാടവവുമെല്ലാം ലഭിച്ചിട്ടും യൂസഫ് നബി (അ) പ്രാർത്ഥിച്ചത് 'എന്നെ സ്വാലിഹീങ്ങളോടൊത്ത് ചേർക്കണേ' എന്നാണ്.


{رَبِّ قَدۡ ءَاتَیۡتَنِی مِنَ ٱلۡمُلۡكِ وَعَلَّمۡتَنِی مِن تَأۡوِیلِ ٱلۡأَحَادِیثِۚ فَاطِرَ ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِ أَنتَ وَلِیِّۦ فِی ٱلدُّنۡیَا وَٱلۡـَٔاخِرَةِۖ تَوَفَّنِی مُسۡلِمࣰا وَأَلۡحِقۡنِی بِٱلصَّـٰلِحِینَ }

[Surah Yūsuf: 101]


മിസ്റിൽ വഫാത്തായ യൂസഫ് നബി (അ) ൻ്റെ സാന്നിധ്യത്തിൻ്റെ ബറക്കത്ത് ലഭിക്കാൻ ആ നാട്ടിലെ ജനങ്ങളെല്ലാം അവിടുത്തെ കബറിടം തങ്ങളുടെ അരികിലാകണമെന്ന് കൊതിച്ചിരുന്നു. എല്ലാർക്കും ഈ ബറകത്ത് ലഭിക്കണമെന്ന ഉദ്ദേശത്തോടെ അവസാനം അവർ നൈൽ നദിയിലാണ് യൂസഫ് നബി (അ) നെ കബറടക്കിയത്. 

എന്നാൽ മേൽപ്പറഞ്ഞ യൂസഫ് നബി (അ) ൻ്റെ പ്രാർത്ഥനയുടെ ഫലമായി വഫാത്തിന്റെ 400 വർഷങ്ങൾക്ക് ശേഷം മൂസാ നബി (അ) യൂസഫ് നബി (അ) നെ അടക്കം ചെയ്ത താബൂത്തെടുത്ത് ആ കബറിടം ബൈത്തുൽ മുഖദ്ദസിലേക്ക് മാറ്റിയ സംഭവം ഇമാം ഖുർതുബി (റ) അവിടുത്തെ തഫ്സീറിൽ ഉദ്ധരിച്ചത് കാണാം.


* (تَوَفَّنِي مُسْلِماً وَأَلْحِقْنِي بِالصَّالِحِينَ) يُرِيدُ آبَاءَهُ الثَّلَاثَةَ، إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ، فَتَوَفَّاهُ اللَّهُ- طَاهِرًا طَيِّبًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ- بِمِصْرَ، وَدُفِنَ فِي النِّيلِ فِي صُنْدُوقٍ مِنْ رُخَامٍ، وَذَلِكَ أَنَّهُ لَمَّا مَاتَ تَشَاحَّ النَّاسُ عَلَيْهِ، كُلٌّ يُحِبُّ أَنْ يُدْفَنَ فِي مَحَلَّتِهِمْ، لِمَا يَرْجُونَ مِنْ بَرَكَتِهِ، وَاجْتَمَعُوا عَلَى ذَلِكَ حَتَّى هَمُّوا بِالْقِتَالِ، فَرَأَوْا أَنْ يَدْفِنُوهُ فِي النِّيلَ مِنْ حَيْثُ مَفْرِقُ الْمَاءِ بِمِصْرَ، فَيَمُرُّ عَلَيْهِ الْمَاءُ، ثُمَّ يَتَفَرَّقُ فِي جَمِيعِ مِصْرَ، فَيَكُونُوا فِيهِ شَرَعًا فَفَعَلُوا، فَلَمَّا خَرَجَ مُوسَى بِبَنِي إِسْرَائِيلَ أَخْرَجَهُ مِنَ النِّيلِ: وَنَقَلَ تَابُوتَهُ بَعْدَ أَرْبَعِمِائَةِ سَنَةٍ إِلَى بَيْتِ الْمَقْدِسِ، فَدَفَنُوهُ مَعَ آبَائِهِ لِدَعْوَتِهِ:" وَأَلْحِقْنِي بِالصَّالِحِينَ"

_تفسير القرطبي


 അറഫാ മൈതാനയിൽ ഒരുമിച്ചു കൂടി നടത്തുന്ന പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്നതിനെക്കുറിച്ച് വിവരിക്കുമ്പോൾ, അതിനു നിദാനമായി ധാരാളം ഔലിയാക്കളും സ്വാലിഹീങ്ങളും ഒരുമിച്ചു കൂടിയ ഭൂമിയാണതെന്ന പ്രത്യേകത ഇമാം ഇബ്നു ഹജർ (റ) പ്രത്യേകം ഉണർത്തുന്നുണ്ട്.


* وَرَوَى الْبَيْهَقِيُّ عَنْ ابْنِ عَبَّاسٍ «رَأَيْت رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَدْعُو بِعَرَفَةَ يَدَاهُ إلَى صَدْرِهِ كَاسْتِطْعَامِ الْمِسْكِينِ» كَيْفَ، وَهُوَ أَعْظَمُ مَجَامِعِ الدُّنْيَا وَفِيهِ مِنْ الْأَوْلِيَاءِ وَالْخَوَاصِّ مَا لَا يُحْصَى 

_تحفة المحتاج لإبن حجر الهيتمي رحمه الله تعالى ٤/١٠٧


'മലക്കുകളെ കണ്ട് പൂവൻ കോഴി കൂകുമ്പോൾ പ്രാർത്ഥനക്ക് ഉത്തരം ഉണ്ട്' എന്ന ഹദീസ് വിശദീകരിക്കുമ്പോൾ സ്വാലിഹീങ്ങളുടെ സാന്നിധ്യത്തിലുള്ള പ്രാർത്ഥനക്ക് പ്രത്യേകം ഉത്തരമുണ്ടെന്ന് ഈ ഹദീസിൽ നിന്ന് ഗ്രഹിക്കാമെന്ന് ഇമാം ഹലീമി (റ) വിശദീകരിക്കുന്നുണ്ട്. 


3303- عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ، فَإِنَّهَا رَأَتْ مَلَكًا،

_صحيح البخاري


മറിയം ബീവി(റ) യുടെ കറാമത്ത് കണ്ട് ബഹുമാനപുരസരം അവിടെ വച്ച് ഒരു കുഞ്ഞിനെ ലഭിക്കാൻ സക്കരിയ്യ നബി (അ) പ്രാർത്ഥിച്ചതും ആ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചതും ഖുർആൻ പ്രത്യേകം പരാമർശിക്കുന്നുണ്ട്. 


{ هُنَالِكَ دَعَا زَكَرِیَّا رَبَّهُۥۖ قَالَ رَبِّ هَبۡ لِی مِن لَّدُنكَ ذُرِّیَّةࣰ طَیِّبَةًۖ إِنَّكَ سَمِیعُ ٱلدُّعَاۤءِ } { فَنَادَتۡهُ ٱلۡمَلَـٰۤىِٕكَةُ وَهُوَ قَاۤىِٕمࣱ یُصَلِّی فِی ٱلۡمِحۡرَابِ أَنَّ ٱللَّهَ یُبَشِّرُكَ بِیَحۡیَىٰ مُصَدِّقَۢا بِكَلِمَةࣲ مِّنَ ٱللَّهِ وَسَیِّدࣰا وَحَصُورࣰا وَنَبِیࣰّا مِّنَ ٱلصَّـٰلِحِینَ }


[Surah Āli-ʿImrān: 38,39]


സ്വാലിഹീങ്ങളുടെ ബറക്കത്ത് ലഭിക്കാൻ മരണശേഷം ഖബർ അവരുടെ അരികിലേക്ക് മാറ്റുന്നത്  സുന്നത്താണെന്ന് വരെ കർമ്മ ശാസ്ത്ര പണ്ഡിതരെ തൊട്ട് ഇമാം ഇബ്നു ഹജർ (റ) ഉദ്ധരിക്കുന്നുണ്ട്.


ഇതുപോലെ ജീവിതകാലത്തും സ്വാലിഹീങ്ങളുടെ സാന്നിധ്യം നാം പ്രത്യേകം പരിഗണിക്കണം. ജനനം, വിവാഹം, മരണം തുടങ്ങിയ മനുഷ്യ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ സ്വാലിഹീങ്ങളുടെ സാന്നിധ്യത്തിൻ്റെ മഹത്വം കർമശാസ്ത്ര പണ്ഡിതർ പ്രത്യേകം ഉണർത്തിയത് കാണാം.


ഒരു കുഞ്ഞു ജനിച്ച് ആദ്യാവസരം തഹ്നീക് (മധുരം നൽകൽ) നടത്തുമ്പോൾ സ്വാലിഹീങ്ങളുടെ ഉമിനീരിൻ്റെ ബറകത്ത് കുഞ്ഞിന് ജീവിതത്തിലുടനീളം ലഭിക്കാൻ തഹ്നീക് ചെയ്യുന്നവർ സ്വാലിഹീങ്ങളായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഫുഖഹാഅ് ഉണർത്തിയത് കാണാം.


* وَيَنْبَغِي أَنْ يَكُونَ الْمُحَنِّكُ مِنْ أَهْلِ الصَّلَاحِ لِيَحْصُلَ لِلْمَوْلُودِ بَرَكَةُ مُخَالَطَةِ رِيقِهِ لِجَوْفِهِ

_تحفة المحتاج لإبن حجر الهيتمي رحمه الله تعالى ٩/٣٧٦


 സ്വാലിഹീങ്ങളുടെയും പണ്ഡിതരുടെയും അധിക സാന്നിധ്യം ജുമുഅ നിസ്കാരാനന്തരമാണെന്ന് വന്നാൽ അവരുടെ സാന്നിധ്യത്തെ പരിഗണിച്ച് 'നിക്കാഹ് വെള്ളിയാഴ്ച രാവിലെയാവുക' എന്ന സുന്നത്തെടുക്കുന്നതിനെക്കാൾ നിക്കാഹ് ആ സമയത്തേക്ക് പിന്തിക്കുന്നതാണ് ഉത്തമമെന്ന് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാം.


* وَكَوْنُ الْعَقْدِ فِي الْمَسْجِدِ لِلْأَمْرِ بِهِ فِي خَبَرِ الطَّبَرَانِيِّ وَيَوْمَ الْجُمُعَةِ وَأَوَّلَ النَّهَارِ لِخَبَرِ «اللَّهُمَّ بَارِكْ لِأُمَّتِي فِي بُكُورِهَا» حَسَّنَهُ التِّرْمِذِيُّ وَبِهِ يُرَدُّ مَا اُعْتِيدَ مِنْ إيقَاعِهِ عَقِبَ صَلَاةِ الْجُمُعَةِ نَعَمْ إنْ قَصَدَ بِالتَّأْخِيرِ إلَيْهِ كَثْرَةَ حُضُورِ النَّاسِ لَا سِيَّمَا الْعُلَمَاءُ وَالصَّالِحُونَ لَهُ فِي هَذَا الْوَقْتِ دُونَ غَيْرِهِ كَانَ أَوْلَى 

_تحفة المحتاج ٧/٢١٦


ഇങ്ങനെ ജീവിതകാലത്തും മരണാനന്തരവും സ്വാലിഹീങ്ങളുടെ സാമീപ്യം വലിയ മഹത്വത്തോടെയാണ് പണ്ഡിതർ നമുക്ക് പരിചയപ്പെടുത്തിയത്.

ഫിഖ്ഹ് ഏതല്ലാം ഇനങ്ങൾ ഉണ്ട് ?

  *മനുഷ്യൻറെ ഓരോ കർമ്മങ്ങളിലും കച്ചവട ഇടപാടുകളിലും ഹറാമും ഹലാലും സൂക്ഷിക്കണം*


ചോ :എന്താണ് ഫിഖ്ഹ് ?


ഉ :മനുഷ്യൻ ചെയ്യുന്ന കർമങ്ങളൾ  ഹറാമാണോ ഹലാലാണോ സുന്നത്താണോ കറാഹത്താണോ തുടങ്ങിയ വിധികൾ അറിയുന്നതിനാണ് ഫിഖ്ഹ് എന്ന് പറയുന്നത്.


ചോ :ഫിഖ്ഹ് ഏതല്ലാം ഇനങ്ങൾ ഉണ്ട് ?


ഉ :നാല് ഇനങ്ങൾ ഉണ്ട് .

 ഒന്ന് : ആരാധന 

രണ്ട് : ഇടപാടുകൾ  മൂന്ന് :വൈവാഹികം 

നാല് :കുറ്റകൃത്യങ്ങൾ


അതായത്  നിസ്കാരം നോമ്പ് സക്കാത്ത് ഹജ്ജ് തുടങ്ങി ആരാധനകളിൽ വിധികൾ അറിയുക.


കച്ചവടം വായ്പ പണയം തുടങ്ങി ഇടപാടുകളിലെ വിധികൾ അറിയുക


വൈവിഹിക വിധികൾ അറിയുക


കുറ്റകൃത്ത്യങ്ങളുടെ വിധികൾ അറിയുക

 മനുഷ്യൻ 

ചെയ്യുന്ന ഓരോ പ്രവർത്തികൾക്കും അല്ലാഹുവിൻറെ വിധികൾ ഉണ്ട് .അതിൽ അനുവദനീയമായതും പാടില്ലാത്തതും നല്ലതുമായ കാര്യങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കൽ നിർബന്ധമാണ്.

അതിനനുസരിച്ചായിരിക്കും അവർക്ക് പരലോകത്തിൽ പ്രതിഫലം ലഭിക്കുക


ആരാധനാമുറകൾ മാത്രം അറിഞ്ഞാൽ പോരാ

അവൻ ചെയ്യുന്ന കച്ചവട ഇടപാടുകളുടെ വിധികളും വൈവാഹിക നിയമങ്ങളും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും കൃത്യമായി അവന്റെ കർമ്മത്തിൽ അല്ലാഹു പൊരുത്തപ്പെട്ട നിലക്ക് ആയിരിക്കണം

അല്ലങ്കിൽ അത് കാരണം പരലോകത്ത് ശിക്ഷിക്കപ്പെടും.

അത്തരം കാര്യങ്ങളുടെ വിധികൾ ആവശ്യമായ അളവിൽ പഠിക്കൽ  നിർബന്ധമാണ്.


പലരും പല കച്ചവടങ്ങളും ഇടപാടുകളും നടത്തുന്നുണ്ട് പക്ഷേ അതിൽ വരുന്ന ഹറാമുകളും ഹലാലുകളും മനസ്സിലാക്കുകയോ പഠിക്കുകയോ ചെയ്യുന്നില്ല.

ഷെയർ ബിസിനസ്സുകളിലും സ്വർണ്ണ ഇടപാടുകളിലും മറ്റും പലിശയും ധാരാളം തിന്മകളും ഉണ്ടാകുന്നു അത്തരം കാര്യങ്ങൾ പഠിക്കുകയോ അറിയുകയോ ചെയ്യാതെ നാം ഇടപാടുകൾ നടത്തുമ്പോൾ അതിൽ വരുന്ന ഹറാമുകൾ അല്ലാഹുവിൻറെ കോടതിയിൽ ചോദ്യം ചെയ്യപ്പെടും. അള്ളാഹു പൊറുത്തു തന്നില്ലെങ്കിൽ ശിക്ഷിക്കപ്പെടും ഇതൊന്നും ഞാൻ അറിയില്ലായിരുന്നു എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക.

ഇപ്രകാരം മനുഷ്യരുമായി നാം ചെയ്യുന്ന ഇടപാടുകൾ ബന്ധങ്ങൾ അയൽവാസികൾ കുടുംബക്കാർ കൂട്ടുകാർ ഇവരോടുള്ള ബന്ധങ്ങൾ ബാധ്യതകൾ നാം അറിഞ്ഞിരിക്കലും സൂക്ഷിക്കലും നിർബന്ധമാണ്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


Tuesday, June 3, 2025

വിശുദ്ധ ദുൽഹിജ്ജ ആദ്യ പത്തു ദിവസങ്ങളും

 (من دروس محمد الباقوي مندمفرمب):

🌹👇🌹👇🌹👇🌹👇🌹👇വിശുദ്ധ ദുൽഹിജ്ജ ആദ്യ പത്തു ദിവസങ്ങളും

1⃣0⃣സുന്നത്തുകളും ,🌹റംസാൻറെ അവസാന പത്തു കഴിഞ്ഞാൽ രണ്ടാം സ്ഥാനം ഈ 10 ദിനങ്ങൾക്കാണ് (തുഹ്‌ഫ ,3-454)

🌹🌹🌹👇🌹🌹🌹🌹👇 


🌹1⃣മാസം കണ്ടാൽ ഉടൻ

اللهم اهله علينا بالامن والأيمان والسلامة والأسلام ربي وربك الله

എന്ന് ചൊല്ലൽ,

മിശ്കാത് , ഹദീസ് No 2428

തുർമുദി ഹദീസ് No , 3515


🌹2⃣സൂറത്തുൽ മുൽക്ക് ഓതൽ (കൻസു ന്നജാഹ്  77)


🌹3⃣ആശംസകൾ നേരൽ, അതിന് മറുപടിയും

(ശർവാനി 3, 56,

തർശിഹ്  95 )


🌹4⃣നിത്യവും ദാനധർമ്മങ്ങൾ വല്ലതും നൽകൽ (റമളാൻ കഴിഞ്ഞാൽ ഏറ്റവും പുണ്യം ഈ ദിനങ്ങളിലാണ് )


🌹5⃣എല്ലാ ദിവസവും വൽ ഫജ്രി സൂറത്ത് ഓതൽ 

(ഫത്ഹുൽ മുഈൻ 145)


🌹6⃣ഒന്നു മുതൽ 10 ന്റെ സൂര്യാസ്തമയം വരെ ആട് ,മാട് , ഒട്ടകം എന്നിവയിൽ വല്ലതിനെയും കണ്ടാലും / അതിന്റെ ശബ്ദം കേട്ടാലും ഒരു പ്രാവശ്യം الله أكبر ചൊല്ലൽ

( ശർവാനി 3, 54 )

ഫത്ഹുൽ മുഈൻ

110 

(ഇത് 11, 12 ,13, കളിൽ സുന്നത്തില്ല )


🌹7⃣ഒമ്പതിന് അറഫ നോമ്പ് പിടിക്കൽ, ഒന്നു മുതൽ 9വരെയും നോമ്പ്സുന്നത്തുണ്ട് , (തുഹ്ഫ  3 ,404)


🌹8⃣ 9 ന്റെ സുബ്ഹ് മുതൽ 13ന്റെ അസ്വ്‌റ് വരെ എല്ലാ ഫർള് / സുന്നത്ത് / അദാഅ് / ഖളാഅ് / മയ്യിത്ത് ,നിസ്കാരങ്ങൾ സലാം വീട്ടിയ ഉടൻ തക്ബീർ ചൊല്ലൽ,

( تكبيرمقيد )

🌹9⃣ 9 അസ്തമിച്ചത് മുതൽ പെരുന്നാൾ നിസ്കാരം വരെ എപ്പോഴും എല്ലാവരും തക്ബീർ ചൊല്ലൽ

തുഹ്ഫ 3, 51 

(   تكبير مرسل / مطلق   )

🌹1⃣0⃣പെരുന്നാൾ സുദിനത്തിൽ പ്രധാന രണ്ട് ദിക്റുകൾ ചൊല്ലൽ

1)لااله الا الله وحده لاشريك له له الملك وله الحمد يحيي ويميت وهو حي لا يموت بيده الخير وهو علي كل شيء قدير.400

2 )  سبحان الله وبحمده. 300

(ذخاءر الاخوان 62 )

🌹🌹🌹🌹🌹🌹🌹🌹🌹مع الوصية بالدعاء اخوكم في الله في اي محمد بن علي الباقوي المندمفرمبي🌹 16, 6, 2023🌹🌹


🌹🌹🌹🌹🌹🌹🌹🌹🌹

അറഫാ നോമ്പ്


🌹❓ചോദ്യം 

ഏറ്റവും ശ്രേഷ്ഠമായ ദിവസം ഏതാണ് ?


🌹 മറുപടി👇👇👇

🌹 ദിവസങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ടമായ ദിവസം അറഫ ദിവസമാണ്. 

(ശർവാനി: 3 - 454)


🌹ചോദ്യം 

ഈ ദിവസം ഹാജിമാർക്ക് നോമ്പ് സുന്നത്തുണ്ടോ ❓

 

🌹 മറുപടി👇👇👇

അറഫാ നോമ്പ് ഏറ്റവും ശ്രേഷ്ഠമായ സുന്നത്താണ് .ഹജ്ജാജിമാർക്ക് ഈ നോമ്പ് പിടിക്കൽ  സുന്നത്തില്ല

(തുഹ്ഫ: 3/454)

(ഫത്ഹുൽ മുഈൻ പേജ്:109,)

(മുഗ്നി: 1/446 )


🌹ചോദ്യം❓❓

 എന്നാണ് അറഫാ ദിനം


🌹 മറുപടി👇👇👇ദുൽഹിജ് 9⃣ എന്നാണോ അന്നാണ്അറഫാ ദിനവും നോമ്പും

(തുഹ്ഫ: 3/454, )

(മുഗ് നി :1/446,) (ഫത്ഹുൽ മുഈൻ: പേജ്: 178


🌹ചോദ്യം❓❓

 പ്രത്യേക നേട്ടം വല്ലതും ഹദീസിൽ ഉണ്ടോ


🌹 മറുപടി👇👇👇അറഫ ദിവസത്തെ നോമ്പ് നോറ്റവന് രണ്ട് വർഷത്തെ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കും

 (മുസ് ലിം 1162)

(ഫത്ഹുൽ മുഈൻ: പേജ്: 178)

(മുഗ് നി :1-446)

(തുഹ്ഫ: 3 - 454


🌹ചോദ്യം❓❓ ദിവസത്തിൻറെ മഹത്വം ❓ 

🌹 മറുപടി👇👇👇അറഫ ദിവസത്തേക്കാൾ നരകത്തിൽ നിന്നും അല്ലാഹു മോചിപ്പിക്കുന്ന വേറെ ദിവസമില്ല. 

(മുഗ്നി: 1/446 )


🌹 ചോദ്യം❓

ഒന്നിലേറെ വിധത്തിൽ പുണ്യങ്ങൾ ഉണ്ടോ


മറുപടി👇👇  

🌹ദുൽഹിജ്ജ ഒമ്പതിന് രണ്ട് നിലക്ക്നോമ്പ് സുന്നത്തുണ്ട്.

 1,അറഫ ദിനംഎന്ന നിലയിൽ

2 ,ദുൽഹിജ്ജ പത്തിൽപെട്ടു എന്ന നിലയിൽ

(ഇആനത്ത് : 2 /415)

(ശർവാനി: 3/455)


ചോദ്യം❓❓❓

🌹 ഖളാഉകൂടി കരുതാമോ ❓


മറുപടി👇👇👇

🌹അറഫ നോമ്പും ഖളാഅ് വീട്ടുന്നു എന്നും ദുൽഹിജ്ജ ആദ്യത്തെ ഒമ്പത് ദിവസത്തിൽ പെട്ട ഒരു ദിവസം (ഒന്ന് മുതൽ ഒമ്പത് വരെ നോമ്പ് നോൽക്കൽ സുന്നത്തുണ്ടല്ലോ ) നോൽക്കുന്നു എന്നും  കരുതിയാൽ മൂന്നും ലഭിക്കും.


🌹അറഫാ ദിനം വ്യാഴമോ തിങ്കളോ ബുധനോ ആണെങ്കിൽ ആ ദിവസത്തിൻറെ സുന്നത്ത് നോമ്പും കരുതിയാൽ ലഭിക്കും.


 ان يوم عرفة أفضل الأيام 

(حاشية الشرواني ٣/٤٥٤)


 يسن متأكدا صوم يوم عرفة لغير  الحاج لأنه يكفر السنة التي هو فيها والتي بعدها كما في خبر مسلم ،وهو تاسع ذي الحجة 

(فتح المعين ص١٧٨)


 صيام يوم عرفة احتسب علی الله أنه يكفر السنة التي قبله والسنة التي بعده،

 وهو أفضل الأيام لخبر مسلم،مامن يوم أكثر من أن يعتق الله فيه من النار من يوم عرفة 

 هذا كله في غير المسافر والمريض،أما هما فيسن لهما فطره مطلقا كما نص عليه الشافعي في الإملاء

(مغني المحتاج ١/٤٤٦)


 فائدة.قال ابن عباس رضي الله عنه،وهذه بشری بحياة سنة مستقبلة لمن صامه،إذ هو صلی الله عليه وسلم بشر بكفارتها،فدل لصائمه علی الحياة فيها،إذ هو صلی الله عليه وسلم لا ينطق عن الهوی، ان هو إلا وحي يوحی 

(اعانة الطالبين ٢/٤١٤٬٤١٥)


 أن صوم يوم عرفة مطلوب من جهتين كونه من عشر ذي الحجة وكونه يوم عرفة 

(حاشية الشرواني ٣/٤٥٥)

(اعانة الطالبين ٢/٤١٥)


 ﻳﺴﺘﺤﺐ ﺻﻮﻡ ﻳﻮﻡ اﻷﺭﺑﻌﺎء ﺷﻜﺮا ﻟﻠﻪ ﺗﻌﺎﻟﻰ ﻋﻠﻰ ﻋﺪﻡ ﻫﻼﻙ ﻫﺬﻩ اﻷﻣﺔ ﻓﻴﻪ

(حاشية الجمل ٢/٣٤٩)

(اعانة الطالبين ٢/٣٠٦)

🌹🌹🌹NB അറഫാ നോമ്പും ആശൂറാഉം താസൂആഉംബറാഅത്ത് നോമ്പും പെരുന്നാളും നോമ്പും എല്ലാം കണക്ക് കൂട്ടേണ്ടത് അവനവൻറെ നാട്ടിലെ മാസപ്പിറവി അനുസരിച്ചാണ് , ലോകത്തെവിടെയെങ്കിലും മാസം കാണുന്നതോ കാണാതിരിക്കുന്ന തോ , അറഫയിൽ ഹാജിമാർ നിൽക്കുന്നതോ നിൽക്കാതിരിക്കുന്ന തോ അല്ല മാനദണ്ഡം, ഇതു മനസ്സിലാക്കാത്ത അല്പന്മാർ പലതും പ്രചരിപ്പിക്കുന്നുണ്ട് ,

مع الوصية بالدعاء

محمد الباقوى المندمفرمبي

🌹🌹🌹🌹🌹🌹🌹🌹

എന്തുകൊണ്ട് തബ്ലീഗ് ജമാഅത്ത്

 എന്തുകൊണ്ട് തബ്ലീഗ് ജമാഅത്ത് 


✒️ ബായിസ് അഹ്സനി അൽമശ്ഹൂദി 


 സുഹൃത്തേ ഒരു നിമിഷം…. അവർ നിങ്ങളെ സമീപിച്ചിരുന്നോ… വെള്ള വസ്ത്രവും തൊപ്പിയും ധരിച്ച അവർ ഇല്മിന്റെ മജ്‌ലിസ് ഉണ്ടെന്ന് പറഞ്ഞ് നിങ്ങളെ ക്ഷണിച്ചിരുന്നോ … അവർ എന്തു നല്ലവരാണെന്നും അവരെ എന്തിനാണ് ഈ ഉസ്താദുമാർ എതിർക്കുന്നതൊന്നും  നിങ്ങളെ മനസ്സിൽ തോന്നിയിരുന്നോ.. അവർ നിസ്കാരത്തിലേക്ക് ക്ഷണിക്കുന്ന നല്ലവരായ സജ്ജനങ്ങളാണെന്ന്  സുഹൃത്ത് വിചാരിച്ചെങ്കിൽ  നിങ്ങൾക്ക് തെറ്റിപ്പോയി… മുഖംമൂടിയണിഞ്ഞ തനി മുജാഹിദ് വിശ്വാസം പേറുന്നവരാണ് അവർ…



 പറഞ്ഞുവരുന്നത്  തബ്ലീഗ് ജമാഅത്തിനെ കുറിച്ച് തന്നെ… 1965 ആഗസ്റ്റ് 28ന്   അന്ന് ജീവിച്ചിരുന്ന…ഇന്ന് നാം കാണുന്ന ഏകദേശം ഉസ്താദുമാരുടെയും  ഉസ്താദിന്റെ ഉസ്താദായ  കുതുബി മുഹമ്മദ് മുസ്ലിയാർ സമസ്തയിലേക്ക്  ഒരു കത്ത യക്കുന്നു… തബ്ലീഗ് ജമാഅത്തിനെ കുറിച്ച് ചർച്ച ചെയ്യണമെന്നായിരുന്നു അതിലെ വിഷയം.. അങ്ങനെ സമസ്ത അവരെക്കുറിച്ച് പഠിക്കാൻ അഞ്ചെങ്ങ സമിതിയെ നിശ്ചയിക്കുകയും അടുത്ത കമ്മിറ്റിയിൽ അവരെക്കുറിച്ച് വിശദമായി പഠിച്ചതിനുശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു.. 1965 ഒക്ടോബർ 16ന് ഈ സമിതി അവരെക്കുറിച്ച് പഠിച്ച റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം ബഹുമാനപ്പെട്ട കണ്ണിയത്ത് ഉസ്താദിന്റെയും  ശംസുൽ ഉലമയുടെയും നേതൃത്വത്തിലുള്ള അന്നത്തെ സമസ്ത ഇവർ പിഴച്ച കക്ഷികൾ ആണെന്നും മുജാഹിദ് പോലോത്ത പ്രസ്ഥാനങ്ങൾ ഇവിടെ മുന്നോട്ടുവെച്ച ആശയങ്ങൾ തന്നെയാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത് എന്നും അതുകൊണ്ട് അവരെ തൊട്ട്  പൊതുജനങ്ങൾ മാറി നിൽക്കണമെന്നും  പ്രസ്താവന ഇറക്കുന്നു..


 നമ്മളെക്കാൾ അറിവുള്ള ശംസുൽ ഉലമയെ പോലോത്ത  40 പണ്ഡിതന്മാർ വളരെ സൂക്ഷ്മമായി  പഠിച്ചതിനുശേഷം അവർ ഒരു തീരുമാനം പുറപ്പെടുവിപ്പിച്ചിട്ടുണ്ടെങ്കിൽ അവരെ തുമ്പത്ത് പോലും അറിവില്ലാത്ത നമ്മൾ അത് അംഗീകരിക്കുക എന്നല്ലാതെ  എന്തുകൊണ്ട് സമസ്ത അവരെ എതിർക്കുന്നു എന്ന് ചോദ്യം ചെയ്യലിൽ ഒരു അർത്ഥവുമില്ല… അങ്ങനെ ചോദ്യം ചെയ്യണമെങ്കിൽ നമ്മൾ അവരെക്കാൾ അറിവുള്ളവർ ആകണം… അങ്ങനെ ഒരു വാദം സുഹൃത്തിനുണ്ടോ….


വടക്കേഇന്ത്യയിലെ കാന്തലായിക്കാരിയായ ബിസാ ഫി എന്ന സ്ത്രീയിൽ മുഹമ്മദ് ഇസ്‌മയിൽ എന്ന മനുഷ്യനു ഹി:1303 ജനിച്ച മുഹമ്മദ് ഇൽയാസ് എന്ന വ്യക്ത‌ി താൻ ഉറക്കത്തിൽ കണ്ട കേവലം ഒരു സ്വപ്നത്തിന്റെ അടിസ്ഥാനത്തിൽ  ഹിജ്റ 1345 ൽ (ഇംഗ്ലീഷ് വർഷം1920) സ്ഥാപിച്ച ഒരു ഒരു പ്രസ്ഥാനമാണ് തബ്ലിഗ് ജമാഅത്ത്.


 പലരും അവരിൽ ആകൃഷ്ടനാകുന്നത് അവർ നിസ്കാരത്തിലേക്ക് ക്ഷണിക്കുന്നുണ്ടല്ലോ എന്നാണ്… അങ്ങനെ നിങ്ങളെയെല്ലാം നിസ്കരിക്കുന്ന ഒരു പാർട്ടിയാണ് അത് എന്ന് നിങ്ങൾ വിചാരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി.. സ്ഥാപക നേതാവ് ഇല്യാസ് തന്നെ പറയുന്നു: “ജനങ്ങൾ മനസ്സിലാക്കിയിട്ടുള്ളത്  ഇത് നിസ് കരിപ്പിക്കാനുള്ള ഒരു പ്രസ്ഥാനം എന്നാണ്. ഞാൻ സത്യം ചെയ് തു പറയുന്നു..ഇത് ഒരിക്കലും നിസ്ക്കരിപ്പിക്കാൻ വേണ്ടിയുള്ള ഒരു സംഘമേ അല്ല.എന്റെ ലക്ഷ്യം ഒരു പുതിയ കക്ഷി  ഉണ്ടാക്കലത്രെ (ദീനി ദഅവത്ത് പേജ് 205)



 ഏതാണ് ഇല്യാസ് ഉണ്ടാക്കാൻ ആഗ്രഹിച്ച ആ കക്ഷി… അവർ മറ്റാരുമല്ല.. കേരളത്തിലെ എന്നല്ല  ലോകത്തിലെ മുഴുവൻ സുന്നികളെയും മുശ്രിക്കും കാഫിറും ആക്കി കളഞ്ഞ മുജാഹിദ് കക്ഷികൾ തന്നെയാണ് ഇവരും…


 മുജാഹിദിന്റെ സ്ഥാപകനായ  ഇബ്നു അബ്ദുൽ വഹാബിനെ കുറിച്ച് ഇവർ പറയുന്നത് ഇങ്ങനെയാണ്. അദ്ദേഹം ഒരു മുത്തഖി യ്യും ബിദ്അത്ത് നിർമ്മാർജ്ജനം ചെയ്യുന്നവനും സുന്നത്ത് നട പ്പാക്കുന്നവനും ഖുർആനും ഹ ദീസുമനുസരിച്ച് പ്രവർത്തിക്കുന്ന വനും ജനങ്ങളെ സന്മാർഗ്ഗത്തിലേ ക്കു നയിക്കുന്ന വ്യക്തിയുമാകുന്നു.” (ഫതാവാ റശീദിയ്യ പേ: 42).


 ഈ ഒരൊറ്റ പ്രസ്താവനയിൽ നിന്ന് തന്നെ ഇവരാരാണ് നമുക്ക് ബോധ്യപ്പെട്ടു.. ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊന്നൊടുക്കുകയും പരിശുദ്ധ ഹറമിൽ വെച്ച് പിഞ്ചുമക്കളെ പോലും ആരുംകൊലചെയ്യുകയും അവരുടെ ധനങ്ങൾ മോഷ്ടിച്ചെടുക്കുകയും ചെയ്ത(അല്‍ ഇത്തിഹാദ് മാസിക  1803 ഏപ്രില്‍ 30-ാം തിയ്യതി) കേരളത്തിലെ മുജാഹിദുകളുടെ നേതാവായ ഇബ്നു അബ്ദുൽ വഹാബ് നല്ല മനുഷ്യനാണെന്നും, അദ്ദേഹം സുന്നത്തും ഖുർആനും അനുസരിച്ച് ജീവിക്കുകയും പുത്തൻ വാദങ്ങളെ തകർത്തെറിഞ്ഞവനാണെന്നും  ഇവർ പറഞ്ഞുവെക്കൽ കൊണ്ട്തന്നെ മുജാഹിദുകൾക്കുള്ള എന്തൊക്കെ ആശയങ്ങൾ ഉണ്ടോ അതെല്ലാം ഇവർക്കുണ്ട് എന്നു വന്നു…. ഇനി പ്രത്യേകം ഓരോന്ന് എടുത്തു പറയേണ്ടതില്ല….


 മുജാഹിദുകൾ ഇവിടെ ഭൂരിപക്ഷ മുസ്ലിം സമുദായത്തിനെതിരെ ഉന്നയിക്കുന്ന കാര്യം എന്താണ്.. ഇവിടെയുള്ള മൗലിദും ഖുതുബിയത്തും ഓതുന്ന സുന്നികൾ ബഹുദൈവ ആരാധകരാണെന്നും  അവർ ഇസ്ലാമിൽ നിന്ന് പുറത്താണെന്നുമല്ലേ.. അതെ ആശയം തന്നെയാണ് തബ്ലീഗ് കാർ അവരുടെബുക്കുകളിൽ പഠിപ്പിക്കുന്നത്



 ചില ഉദാഹരണങ്ങൾ കാണാം



*വല്ലഒരാളും ഒരു നബിയെയോ, വലിയ്യിനേയോ ദൂരത്തു നിന്നു വിളിച്ചുവോ  അവൻ മുശ്‌രിക്കാണ്. അവരോട് ഹാജത്ത് തേടുന്നവനും മുശ്രിക്കാണ്. അവരുടെ മഖ്ബറ സിയാറത്തിനായി പുറപ്പെടുന്നവനും മുശ്ശിക്കാണ്.

മഖ്ബറ സ്ഥലത്ത് വിളക്ക് കത്തിക്കുന്നവനും, അടിച്ചുവാരി വൃത്തിയാക്കു ന്നവനും, മഖ്ബറ സ്ഥലത്ത് നിൽക്കുന്ന ദാഹിച്ചവന് വെള്ളം കൊടുക്കു ന്നവനും കാഫിറാണ് (തഖ്‌ വിയത്തുൽ ഈമാൻ പേജ് 8)  അവരുടെ മറ്റൊരു ഗ്രന്ഥമായ ഫത്താവ റശീദിയ്യ പേജ് :66 ൽ നബി (സ) യെ അവിടുത്തെ ഖബറിന്റെ അടുത്തുനിന്ന് യാ റസൂലുള്ളാ എന്ന് വിളിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകുമെന്ന് പറയുന്നു….


 ഇങ്ങനെ പറയൽ കൊണ്ട് ഇവർ ആരെല്ലാമാണ്  ഇസ്ലാമിൽ നിന്ന് പുറത്താക്കിയത്… അബൂബക്കർ തങ്ങളുടെ മയ്യത്തും പിടിച്ച് നബി (സ)യുടെ ഖബറിന്റെ അരികിൽ വെച്ചതിനുശേഷം “യാ റസൂലല്ലാഹ് അബൂബക്കർ ഇതാ തങ്ങളുടെ അരികിൽ (താഫ്സീറു റാസി )എന്ന് വിളിച്ച മുഴുവൻ സ്വഹാബത്തിനെയും ഇസ്ലാമിൽ നിന്ന് തട്ടിത്തെറിപ്പിച്ചു..


 പിന്നെ മമ്പുറം മഖാമിൽ സിയാറത്ത് ചെയ്ത നമ്മെയെല്ലാം ഇവിടുത്തെ ബാലനും രാമനും ആക്കി… നമ്മെ മുസ്ലിം ആയിട്ട് പോലും കാണാത്ത ഇവർ എന്തർത്ഥത്തിലാണ് നമ്മളെ ദീനി മജിലിസ് എന്നും പറഞ്ഞുകൊണ്ട് വിളിച്ചുകൊണ്ടുപോകുന്നത്… എന്തർത്ഥത്തിലാണ്  നമ്മളോട് ഇവർ സലാം പറയുന്നത്…  ഇവർ നമ്മുടെ നാട്ടിലെ രാമനെയും ബാലനെയും അങ്ങനെ ദീനി മജ്‌ലിസ് എന്നും പറഞ്ഞുകൊണ്ട് കൊണ്ടുപോകുമോ… അവരോട് സലാം പറയുമോ…അവരുടെ വിശ്വാസപ്രകാരം നമ്മൾ ബാലനും രാമനും അല്ലേ….



 അവരുടെ മറ്റൊരു വാദം നോക്കൂ…


*നിസ്ക്കാരത്തിൽ നബി (സ) യെ നന്നായി ഓർക്കുന്നത് സ്വന്തം കഴുതയെയോ, കാ ളയെയോ, ഓർക്കുന്നതിലും മോശമാണ് (സിറാത്തുൽ മുസ്തഖീം, പേജ് 97)

 

നഊസു ബില്ല….. റസൂലുള്ളാഹിയുടെ സ്ഥാനത്ത് കഴുതയെയും കാളയെയും ഉപമിച്ച ഇവരുടെ കൂടെ എന്ത് ദീൻ പഠിക്കാൻ വേണ്ടിയാണ് നമ്മൾ പോകുന്നത്.. 



*അല്ലാഹുവല്ലാതെ ആരെങ്കിലും ഗൈബ്  ( മറഞ്ഞ കാര്യങ്ങൾ)അറിയുമെന്ന് സ്ഥാപിക്കുന്നവർ നിസ്സംശയം കാഫിറാണ്. അവന്റെ പുറകിൽ നിസ്ക്കരിക്കലും, അവനോട് സ് നേഹബന്ധം പുലർത്തലും ഹറാമാണ് (ഫതാവാറശീദിയ്യ പേജ് 62)


 ഖുർആൻ സൂറത്തു ജിന്നിലെ 72 മത്തെ ആയത്തിൽ അല്ലാഹു അവന്റെ പ്രവാചകന്മാർക്  മറഞ്ഞ കാര്യങ്ങൾ അറിയിച്ചു കൊടുക്കും എന്ന് വ്യക്തമായി പറയുമ്പോൾ ഇവർ പറയുന്നു അങ്ങനെ വിശ്വാസിക്കൽ കുഫ്റാണ് എന്ന്.. ഇവർ ആരെയാണ് ഇപ്പോൾ കുഫ്റ് ആക്കിയത്… പടച്ചവനേയും   ഈ ആയത്ത് നമുക്ക് പറഞ്ഞു തന്ന അവന്റെ പ്രവാചകർ മുത്ത് നബിയെയും ആണോ( പടച്ചവൻ കാക്കട്ടെ)… ഇവരിൽ നിന്നാണോ നമ്മൾ ദീൻ പഠിക്കാൻ വേണ്ടി പോകുന്നത്


 നബി (സ)ക്ക് ഗൈബ് ( മറഞ്ഞ കാര്യം) അറിയുമെന്ന് വിശ്വസിക്കൽ വ്യക്ത‌മായ ശിർക്കാണ് (ഫതാവാറശീദിയ്യ, പേജ് 96)


 നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ മറഞ്ഞ കാര്യം അറിയുമെന്ന് തെളിയിക്കുന്ന എത്ര സ്വഹീഹായ ഹദീസുകൾ നമുക്കു മുന്നിലുണ്ട്… ഇവരുടെ വാദ  പ്രകാരം ആ ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബത്തും  ഇമാം ബുഖാരിയെ പോലോത്ത ഇസ്ലാമിന്റെ ആദ്യകാല ഇമാമീങ്ങളും ഇസ്ലാമിൽ നിന്ന് പുറത്തുപോയി എന്നല്ലേ…


 മറ്റു ഇവരുടെ അപകടം പിടിച്ച ചില വാദങ്ങൾ 


 സ്ഥാപകൻ ഇല്യാസ് പറയുന്നു: എനി ക്ക് സ്വപ്നത്തിൽ ഇപ്രകാരം വെളിപാടുണ്ടായി "താങ്കൾ പ്രാവചകൻമാരെ പോലെ ജനങ്ങൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നു" (മൽഫുളാത്തെ മുഹ മ്മദ് ഇൽയാസ്, പേജ് 50)

നബിക്കു ശേഷം മറ്റൊരു നബി വരുന്നതിന് വിരോധമില്ല. അങ്ങനെ വല്ല നബിയും വന്നാൽ തന്നെ നബിയുടെ അന്ത്യ പ്രവാചകത്വത്തിന് കോട്ടം തട്ടു കയില്ല (തഹ്ദീറുന്നാസ്, പേജ് 25, തബ്ലീഗ് ഗ്രന്ഥം)

അസ്സലാമു അലൈക്ക അയ്യൂഹന്നബിയ്യു. എന്ന് അത്തഹിയ്യാത്തിൽ നബി (സ) കേൾക്കുമെന്ന് വിശ്വാസത്തോടെ പറയൽ ശിർക്ക് തന്നെ(ബ്രറാ ഹീനെ ഖാത്വിഅ, പേജ് 28)

മൗലീദ് ഓതൽ മുശ്‌രിക്കുകളുടെ അടയാളമാണ് (ബറാഹിനെ ഖാത്വിഅ, പേജ് 27)

ശറഇനു വിരുദ്ധമായ യാതൊന്നുമില്ലാത്ത മൗലീദാണെങ്കിലും ആമൗലീദ് കഴിക്കുന്നതിൽ നബി (സ) യോട് ആഭിമുഖ്യവും, ആവേശവും ഉള്ളത് കൊ ണ്ട് പാടില്ലാത്തതാണ്. ഉറുസും ഇപ്രകാരം തന്നെ. (ഫതാവാ റശീദിയ്യ, പേജ് 105)

പിശാചിനും, മലക്കുൽ മൗത്തിനും വിശാലമായ അറിവുണ്ടെന്ന് സ്ഥിരപ്പെ ട്ടതാണ്.നബിക്ക് അങ്ങനെ ഉണ്ടെന്നതിന് തെളിവില്ല അതിനാൽ പിശാചിന്റെ യോ, മലക്കുൽമൗത്തിന്റെയോ അറിവ് നബിക്കുണ്ടെന്ന് വിശ്വസിക്കൽ ശിർ ക്കാവുന്നു (ബറാഹീനെഖാത്വിഅ, പേജ് 55)

യാ ഗൗസു യാ മുഹിയിദ്ദീൻ എന്ന് വിളിക്കൽ ബഹുദൈവ ആരാധനയാ *ണ് (ഫതാവ റശീദിയ്യ, പേജ് 51)

നബിമാർക്ക് ശ്രേഷ്‌ഠത വല്ലതും ഉണ്ടെങ്കിൽ അത് അറിവിന്റെ കാര്യത്തി ൽ മാത്രമാണ്. അമലിൻ്റെ വിഷയത്തിൽ ചിലപ്പോൾ ഉമ്മത്തികൾ നബിമാരെ കവച്ചു വെക്കും (ഥാനവി, തഹ്‌ദീറുന്നാസ്,പേജ് 5)

നബി (സ) ഗൈബ് അറിയുമെങ്കിൽ അത്തരം അറിവ് സൈദ്, ബക്കർ, ഭ്രാ ന്തൻമാർ, നാൽക്കാലി മൃഗങ്ങൾ എന്നിവർക്കെല്ലാം ഉള്ളതുകൊണ്ട് നബി (സ) ക്ക് എന്തു പ്രത്യേകതയാണ് ഉള്ളത്  (ഥാനവി, തഗ്‌യീറെ ഉൻവാൻ പേജ് 21)

നബി (സ)ഉറുദു പടിച്ചത് ദയൂബന്തിലെ ഉലമാക്കളുമായി ബന്ധപ്പെട്ടതി ന് ശേഷമാണ് (ബറാഹീനെ ഖാത്വിഅ, പേജ് 30)

 ഇങ്ങനെ നമ്മളെയെല്ലാം തനി ബാലനും രാമനും ആയി കാണുകയും നബി തങ്ങളെ വളരെ മോശമായി ചിത്രീകരിക്കുകയും ചെയ്ത ഇവർ അപകടകാരികൾ അല്ലേ.. ഇവർ പഠിപ്പിക്കുന്ന അറിവ് ഇനി നമുക്ക് കേൾക്കാൻ പോകേണ്ടതുണ്ടോ…

 

തങ്ങളുടെ ആളാകുന്നതുവരെ ഈ തർക്ക വിഷയങ്ങൾ ഒന്നും ചർച്ചചെയ്യാതെ അവസാനം ഇയാൾ ഞങ്ങളുടെ ആളായി കഴിഞ്ഞു എന്ന് ഉറപ്പായാൽ.. അവനിക്ക്  ഇതുപോലെത്തെ പിഴച്ച ആശയങ്ങൾ കുത്തിവെക്കുകയും അങ്ങനെ സ്വന്തം ഉമ്മയെയും ഉപ്പയെയും  വീട്ടുകാരെയും മുശ്രിക്കും  കാഫിറും ആയി വിധിക്കേണ്ടിവരുന്ന ഒരു ഗതി അതാണ് തബ്ലീഗ് ജമാഅത്ത്കാരനുള്ളത് … ഈ പ്രസ്ഥാനത്തിലേക്ക് പോയ ഉടനെ നമ്മുടെ നാട്ടിലെ സ്വലാത്ത് മജ്ലിസുകളിൽ നിറസാന്നിധ്യമായ പല ആളുകളും തികച്ചും ഇവരുടെ ആളായി കഴിഞ്ഞതിനുശേഷം ആ മജ്ലിസുകളെല്ലാം അലർജിയായി കാണുന്ന പലരെയും നമുക്ക് കാണാൻ കഴിയുന്നു…


 ഇവർ  പിഴച്ചവരാണെന്ന് നമ്മൾ പറയുന്നത് മൗലൂദിൽ പങ്കെടുക്കാത്തത് കൊണ്ടോ, നേർച്ചയിൽ പങ്കെടുക്കാത്തത് കൊണ്ടോ അല്ല… അതിൽ പങ്കെടുക്കണമെന്നത് നിർബന്ധമായ കാര്യവുമല്ല… മറിച്ച് അതെല്ലാം ചെയ്യുന്ന നമ്മൾ മുശ്രിക്കും  ബഹുദൈവ ആരാധകരും ഇസ്ലാമിൽ നിന്ന് പുറത്തു പോയവരും ആണ് എന്നവർ വിശ്വസിക്കുന്നത് കൊണ്ടാണ്… അങ്ങനെ അവർ വിശ്വസിക്കുകയും എന്നിട്ട് നമ്മളോട് കൂടെ നാടകം കളിക്കുകയും ചെയ്യുന്നതിനെയാണ് നമ്മൾ എതിർക്കുന്നത്…. 


ഓർക്കുക… നമ്മൾ അവരെ മുസ്ലിങ്ങൾ ആയിട്ട് കാണുന്നു… പക്ഷേ അവർ നമ്മെ  അവരുടെ ആശയപ്രകാരം മുശ്രിക്കുകൾ ആയിട്ടാണ് കാണുന്നത്. ഇത് ഞാൻ പറയാൻ കാരണം നമ്മുടെ നാട്ടിലെ പല തബ്ലീഗിന്റെ പ്രവർത്തകരും നാട്ടിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്… ഞങ്ങളെ നിങ്ങളെല്ലാം ഇസ്ലാമിൽ നിന്ന് പുറത്താക്കിയെന്ന്… അങ്ങനെ സമസ്ത ഒരിക്കലും ചെയ്തിട്ടില്ല.. നമ്മൾ പറയുന്നത് അവർ മുസ്ലീങ്ങൾ തന്നെയാണ്.. പക്ഷേ പിഴച്ചു പോയ കക്ഷികൾ ആണ്  എന്നാണ്… പിഴച്ചുപോയി എന്നു കരുതി ഒരാൾ മുസ്ലിം ആവാതിരിക്കില്ലല്ലോ…


 ഇവരുടെ ചക്കരെ…മാനേ… വിളി… നമ്മുടെ നാട്ടിൽ മാത്രമാണുള്ളത്… എന്നാൽ ഉത്തരേന്ത്യയിലെ അവരുടെ ആസ്ഥാന കേന്ദ്രങ്ങളിൽ ചെന്ന് ഞാൻ മൗലൂദ് ഓതുന്നവനാണെന്നും മഹാന്മാരുടെ ദർഗയിൽ പോകുന്നവനാണ് ഒന്നും പറഞ്ഞാൽ അപ്പോൾ കാണാം അവരുടെ യഥാർത്ഥ മുഖം….


 ചുരുക്കിപ്പറഞ്ഞാൽ എന്തുകൊണ്ട് തബ്ലീഗ് ജമാഅത്ത് ആകരുത് എന്നതിന് ഉത്തരം ഇതാണ്..


.തബ്ലീഗ് ജമാഅത്ത് കാരന്റെ മൗലൂദ് ഓതുന്ന ഉപ്പയും ഉമ്മയും അവരുടെ വിശ്വാസപ്രകാരം   മുസ്ലിമല്ല..


 കുത്തുബിയത്ത് കഴിക്കുന്ന മുശ്രിക്കായ  ഇസ്ലാമിൽ നിന്ന്  പുറത്തുപോയ ഇമാമിന്റെ പിന്നിൽ നിസ്കരിക്കുന്ന അവന്റെ നിസ്കാരങ്ങൾ ശരിയല്ല.


 ഖുതുബിയ്യത്ത് ഓതുന്ന സുന്നികൾ അറുത്ത ഭക്ഷണം അവൻക്ക് ഹലാൽ അല്ല.. കാരണം അത് ബഹുദൈവ വിശ്വാസികളുടെ ഭക്ഷണമാണ്


 നബി തങ്ങൾക്ക് മറഞ്ഞ കാര്യം അറിയുമെന്ന് വിശ്വസിക്കുന്ന ഉസ്താദ് ചെയ്തു കൊടുത്ത നിക്കാഹ്  സ്വഹീഹ് അല്ല.. നിക്കാഹ് ശരിയാകാത്തത് കൊണ്ട് തന്നെ  അവനും ഭാര്യയും നിലവിൽ വ്യഭിചാരത്തിൽ ആണെന്ന് പറയേണ്ടിവരും.


 ബഹുദൈവ വിശ്വാസികളായ നമ്മളോട് തബ്ലീഗ് ജമാഅത്ത്കാരൻ സലാം പറയൽ ഹറാമാക്കേണ്ടിവരും  



 അങ്ങനെ കൃഷ്ണൻ ആയിട്ടുള്ള ഒരു ഹൈന്ദവ സഹോദരൻ..അവനെ തുടർന്ന് നിസ്കരിച്ചാൽ നിസ്കാരം ശരിയാകാത്തത് പോലെയാണ്, അവൻ നിക്കാഹ് ചെയ്തു തന്നാൽ നിക്കാഹ് ശരിയാകാത്തത് പോലെയാണ് ,അവന്റെ മകളെ കെട്ടിയാൽ ഹറാമാകുന്നതുപോലെയാണ്, അവൻ അറുത്ത ഭക്ഷണം കഴിച്ചാൽ നിശി ദ്ധമാകുന്നതുപോലെയാണ്,... ഒരു തബ്ലീഗ് പ്രസ്ഥാനത്തിന്റെ വിശ്വാസം പേറുന്ന വ്യക്തിക്ക് കുതുബിയത്ത് കഴിക്കുന്ന  മൗലൂദ് ഓതുന്ന നമ്മളോട് ഉള്ള വിധികൾ 


 മാത്രവുമല്ല തബ്ലീഗ് ജമാഅത്തിന് മുമ്പ് അവൻ  സുന്നികളുടെ വിശ്വാസങ്ങൾ പിന്തുടർന്ന ആളായതുകൊണ്ടുതന്നെ ആ കാലഘട്ടത്തിൽ അവൻ മുസ്ലിം അല്ലായിരുന്നു.. അതുകൊണ്ട് അന്ന് നിസ്കരിച്ച നിസ്കാരങ്ങൾ, നോമ്പുകൾ ഇവയെല്ലാം ശഹാദത്ത് കലിമ ചൊല്ലി ഒരു മുസ്ലിമായിട്ട്  കളാഹ് വീട്ടേണ്ടി വരും…


 പിന്നെ നമ്മുടെ നാട്ടിലെ  ചില തബ്ലീഗ് കാർ ഉയർത്തുന്ന ആരോപണം...  ദയൂബെന്ദിൽ പഠിച്ച നിങ്ങളുടെ പല ഉസ്താദുമാരുടെയും ഉസ്താദുമാർ തബ്ലീഗുകാർ അല്ലേ...


 മറുപടി സിമ്പിൾ ആണ്... എന്നെ പഠിപ്പിച്ച ഉസ്താദിന് പുത്തൻവാദ ആശയം ഉണ്ടെങ്കിൽ തീർച്ചയായും ഉസ്താദിന്റെ ആശയത്തെ തള്ളിപ്പറയുക തന്നെ ചെയ്യും.. ബഹുമാനപ്പെട്ട കണ്ണിയത്ത് ഉസ്താദിന് ചേകന്നൂർ മൗലവി കിതാബ് ഓതി കൊടുത്തിട്ടുണ്ട്... ഇത് പറഞ്ഞുകൊണ്ട് നമ്മൾ കണ്ണിയത്ത് ഉസ്താദിനേ ആക്ഷേപിക്കുമോ... ഉസ്താദുമാർ ആണെന്ന് കരുതി  അവർ പാപ സുരക്ഷിതർ അല്ലല്ലോ...


 രണ്ടാമത്തെ മറുപടി ദയൂബെന്ദിലെ ഉലമാക്കളെ മുഴുവനും തബ്ലീഗുകാരായി പ്രഖ്യാപിക്കുക എന്ന ഒരു മുടന്തം നയം.. അതാണ് ഇവർ സ്വീകരിക്കുന്നത്... എന്റെ ഉസ്താദ് ആയ റഈസുൽ ഉലമ  സുലൈമാൻ ഉസ്താദ്  ഒതുക്കുങ്ങൽ... 1960 കാലഘട്ടങ്ങളിൽ അവിടെ പഠിച്ചവരാണ്... അന്ന് അവിടുത്തെ ഏറ്റവും വലിയ മൗലാന... 105 വയസ്സ് അന്ന് അവർക്കുണ്ട്... അന്ന് ദയൂബെന്ദ് ക്യാമ്പസിലേക്ക് വന്നിരുന്ന തബ്ലീഗിന്റെ പ്രവർത്തകരെ കുറിച്ച്  മൗലാന  പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു അത്ര... 'ഈ ജാഹിലുകളാണോ  ആലിമീങ്ങളെ പഠിപ്പിക്കാൻ വരുന്നത് എന്ന്..." ഇത് എന്റെ ഉസ്താദിൽ നിന്ന് ഞാൻ നേരിട്ട് കേട്ട വിഷയമാണ്... ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് എല്ലാ 

ദയൂബെന്ദ് പണ്ഡിതന്മാരും ഇവരുടെ ഈ പിഴച്ച ആശയം പേറുന്നവർ  ആയിരുന്നില്ല അന്ന് എന്നാണ്.. അന്ന് ഉസ്താദ് അടക്കമുള്ള കൂട്ടുകാരന്മാർ അവരുടെ റൂമുകളിൽ മൗലിദ് ഓതിയിരുന്നു എന്നും ഉസ്താദ് പറഞ്ഞിരുന്നു..


 അല്ലാഹു നമുക്ക് സുന്നത്ത് ജമാഅത്തിൽ അടിയുറച്ചു നിൽക്കാൻ തൗഫീഖ് നൽകുമാറാകട്ടെ... ആമീൻ

നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ?

 നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ? ഇമാം നവവി റ പറയുന്നു. പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ്  പാടില്ല - അത് ഹറാമാണ് لا الرقص ا...