Wednesday, May 29, 2024

വയനാട് കാണാൻ* *വന്നയാൾ നാട് നശിപ്പിച്ചു*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 97/313

 https://www.facebook.com/100024345712315/posts/pfbid0rXwUoCnJHUQbrnWYcsiJFWVRTETuTWcUrUNjWRr558Hkg2ggZivVEWcLBKBgEB4Zl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 97/313

✍️Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖➖

*വയനാട് കാണാൻ* 

*വന്നയാൾ നാട് നശിപ്പിച്ചു*


വയനാട് കാണാൻ വന്ന ഹൈദർ മൗലവി ഒരു നാടിൻെറ ആത്മീയത നശിപ്പിക്കുകയും പള്ളി പിടിച്ചെടുക്കാൻ നേതൃത്വം നൽകുകയും ചെയ്ത കഥ പറയാനുണ്ട് വയനാട്ടിലെ മുട്ടിൽ - കുട്ടമംഗലം പ്രദേശത്തുകാർക്ക്. 


ആത്മീയത നശിപ്പിക്കുക ബിദ്അത്തുകാരുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണല്ലോ. ദിക്റുകളും സ്വലാത്തുകളും ചൊല്ലി വിശ്വാസികൾക്ക് ആത്മീയ വളർച്ച നൽകുകയെന്നത് സുന്നി പള്ളികളുടെ അടയാളമാണ്. ഇത് നഷ്ടപ്പെടുമ്പോഴാണ് ഒരു നാട് ബിദ്അത്തിന്റെ കരങ്ങളിൽ ഒതുങ്ങി കിട്ടുകയുള്ളൂ. ഉള്ളിൽ ഈ ചിന്താഗതികൾ നിറഞ്ഞിരുന്ന താനാളൂരിലെ ഹൈദർ മൗലവി വയനാട് കാണാൻ വന്നു. കഷ്ടകാലത്തിന് മുട്ടിൽ പള്ളിയിൽ മൗലവി ജോലിക്ക് നിന്നു. ദിക്റും സ്വലാത്തും ചൊല്ലുന്നവരെ പരിഹസിച്ച് പിന്തിരിപ്പിക്കുകയായിരുന്നു മൗലവി ആദ്യം ചെയ്തത്. അല്ലാഹ്, അല്ലാഹ് എന്ന ഏറ്റവും വലിയ ദിക്ർ ചെല്ലുമ്പോഴാണ് ഇയാൾ കൂടുതൽ പരിഹസിക്കുക. വിവരം കുറഞ്ഞവരുടെ അടയാളങ്ങളിൽ പ്രധാനമാണല്ലോ പരിഹാസം. ആ നാട് ആത്മീയ ശോഷണം കൈവരിക്കാൻ ഇയാളുടെ പ്രവർത്തനം കാരണമായി. ചരിത്രം ഇങ്ങനെ വായിക്കാം :


"കുത്ത് റാത്തീബിൽ അല്ലാഹു അല്ലാഹു എന്ന് അത്യുച്ചത്തിൽ പ്രത്യേകം ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് പറയണം. മൗലവി അത് ഹാസ്യ രൂപത്തിൽ ഉച്ചരിക്കും. അപ്പോൾ കൂടെയുള്ളവർ ചിരിക്കും. ഇത് തുടർന്നപ്പോൾ റാത്തീബ് വിശ്വാസികൾ മൗലവിയോട് 'റാത്തീബിന്റെ അടുത്തിരുന്നാൽ മതി ഞങ്ങൾ ചൊല്ലി കൊള്ളാം  ' എന്നു പറഞ്ഞു. മൗലവി അതൊരു അനുഗ്രഹമായി കണ്ടു...ഇതുപോലെ തന്നെയായിരുന്നു വ്യാഴാഴ്ച രാത്രിയിലെ സ്വലാത്തും. കൃത്യം നിർവഹിക്കേണ്ട കുട്ടികൾ അത്യുച്ചത്തിൽ ചൊല്ലേണ്ടത് കാരണവർമാർക്ക് നിർബന്ധമായിരുന്നു. മൗലവി അവിടെയും ഇടപെട്ടു...ഇതിനെല്ലാം പുറമേ ജുമുഅ ഖുതുബ അറബിയിലും മലയാളത്തിലും കൂടിയായിരുന്നു മൗലവി നിർവഹിച്ചിരുന്നത്. ഒന്നാം ഖുതുബ അറബിയിലും രണ്ടാമത്തേത് മലയാളത്തിലും. "

(ഐ എസ് എം വയനാട് 

ജില്ല സമ്മേളന സുവനീർ 

2007 - പേജ് : 48 )


ചിലരുടെ എതിർപ്പുകൾ മൂലം മുട്ടിൽ പള്ളി  ബിദഇവൽക്കരിക്കാൻ മൗലവിക്ക് സാധിച്ചില്ല. 

പക്ഷേ, ഇയാൾ പിന്നീട് എത്തിപ്പെട്ടത് കുട്ടമംഗലത്താണ്. 


*കുട്ടമംഗലം പള്ളി*

കുട്ടമംഗലത്തും സുന്നി ആചാരങ്ങൾ നടക്കുന്ന പള്ളിയായിരുന്നു. ഖുത്തുബ പരിഭാഷപ്പെടുത്തിയും അധികാരങ്ങൾ ദുരുപയോഗം നടത്തിയും ആ പള്ളിയും വഹാബികൾ കയ്യടക്കിയതാണ്. 


1950 കളിലാണ് ഈ പള്ളിയിൽ ഖുതുബ പരിഭാഷ ആദ്യമായി നടക്കുന്നത്. സ്ഥിരം ഖതീബിന് പകരം വന്ന പോക്കർ ഫാറൂഖി എന്നയാളാണ് ആദ്യമായി അനറബി ഖുതുബ കുട്ടമംഗലം പള്ളിയിൽ നിർവഹിച്ചത്.  പിന്നീട് മുട്ടിൽ പള്ളിയിലെ ദിക്റും സ്വലാത്തും തടഞ്ഞുവെച്ച ഹൈദർ മൗലവി കുട്ടമംഗലം പള്ളിയിൽ സ്ഥിരം ഖതീബായി വരികയും മലയാളത്തിൽ ഖുത്തുബ തുടരുകയും മദ്റസയിൽ മുജാഹിദ് സിലബസ് ഏർപ്പെടുത്തുകയും ചെയ്തതോടെ മഹല്ല് പൂർണമായും അവരുടെ കൈവശത്തിലായി.


"ഹൈദർ മൗലവി മുട്ടിൽ പള്ളിയിൽ നിന്നും കുട്ടമംഗലം പള്ളിയിലെത്തി. മൗലവി ആസൂത്രിതമായി ഇസ്ലാഹി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. പ്രഥമ ഘട്ടത്തിൽ തന്നെ അദ്ദേഹം മദ്റസയിൽ സിലബസ് ഏർപ്പെടുത്തി. അതുപോലെതന്നെ വിവാദങ്ങൾക്കിടനൽകാതെ ആസൂത്രിതമായി ഖുതുബക്ക് വാളെടുക്കൽ പരിപാടിയും അവസാനിപ്പിച്ചു. "


(ഐ എസ് എം വയനാട് ജില്ല 

സമ്മേളനം 2007 പേജ് 58)

പാലത്തെ പള്ളിയും* *പിണങ്ങോട്ടെ പള്ളിയുംമുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 96/313

 https://www.facebook.com/100024345712315/posts/pfbid02VJA8g6E7mj5YSFyXak1RfVSrC52ntDTEMYi2Sz32eGwWshD7XBEGv9jaCmckTdd1l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 96/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*പാലത്തെ പള്ളിയും* 

*പിണങ്ങോട്ടെ പള്ളിയും*


1936 ലാണ് കോഴിക്കോട് ജില്ലയിലെ നന്മണ്ടയിൽ ഖുതുബ മാതൃഭാഷയിൽ നിർവഹിച്ചു തുടങ്ങിയത്. 1944 ലും 1962 ലും  കക്കോടിയിലും എരഞ്ഞിക്കലിലും ഖുതുബ മാതൃഭാഷയിൽ ആരംഭിച്ചു. ഈ കാലയളവിൽ തന്നെയാണ് സമീപ പ്രദേശമായ പാലത്ത് വാഴക്കാട്ടുകാരൻ എം ടി അബ്ദുറഹ്മാൻ മൗലവി മലയാള ഖുതുബ സ്ഥാപിക്കുന്നത്.

സുന്നികളുടെ പള്ളികൾ പിടിച്ചെടുത്തു കൊണ്ടുള്ള ഈ കടന്നുകയറ്റത്തെ ശബാബ് വാരിക രേഖപ്പെടുത്തിയത് കാണുക: 


"യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള പ്രസ്തുത മഹല്ലിൽ (പാലത്ത്) ഖതീബായി മൗലവി നിയമിതനായി. മലയാളത്തിൽ ഖുത്ബ നിർവഹിക്കുന്നത് മത നിഷിദ്ധമായി കണ്ടിരുന്ന മഹല്ലിൽ ആദ്യ വെള്ളിയാഴ്ച അറബിയിലുള്ള ഏട് വായിച്ച് മലയാളത്തിൽ പരിഭാഷപ്പെടുത്തി. അടുത്ത വെള്ളിയാഴ്ച കിതാബിൽ ഉള്ളത് തനിക്ക് ഹൃദിസ്ഥമാണെന്ന് പറഞ്ഞ് കിതാബ് മടക്കിപ്പിടിച്ച് മാതൃഭാഷയിൽ പ്രസംഗം നടത്തി. അതിനുശേഷം ഇന്നുവരെ അവിടെ മലയാള ഭാഷയിൽ ഖുതുബ നിർവഹിച്ചു പോരുന്നു. 


മദ്ഹബീ വീക്ഷണപ്രകാരം റമദാനിലെ തറാവീഹ് നമസ്കാരം 20 റക്അത്ത് നമസ്കരിക്കണമെന്നായിരുന്നു മഹല്ല് നിവാസികളുടെ അഭിപ്രായം. എന്നാൽ പ്രവാചക ചര്യ അനുസരിച്ച് സുദീർഘമായി ഖുർആൻ പാരായണം നടത്തി എട്ട് റക്അതാണ് നമസ്കരിക്കേണ്ടത് എന്ന് മൗലവിയും പറഞ്ഞു. ഇമാമായി നിൽക്കേണ്ടത് മൗലവി ആയിരുന്നു പ്രവാചകൻ ചെയ്തതുപോലെ സുദീർഘമായി ഖുർആൻ പാരായണം നടത്തി എട്ട് റക്അത്ത് നമസ്കരിച്ചു.(പിന്നീട്, തറാവീഹ് എട്ട് റക്അത്താണെന്ന വാദത്തെ മൗലവിമാർ തന്നെ മാറ്റിയിട്ടുണ്ട്)

(ശബാബ് വാരിക 

2009 മെയ് 1 പേജ് 34 )


വയനാട് ജില്ലയിലെ പിണങ്ങോട് സുന്നി പാരമ്പര്യം കാത്തുസൂക്ഷിച്ച പ്രദേശമായിരുന്നു. 1954 ലാണ് ഈ പ്രദേശത്ത് വഹാബി ചിന്തകൾ കടന്നുവരുന്നത്. സി കെ മമ്മൂ ഹാജിയാണ് ഈ പ്രദേശത്തെ ആദ്യ വഹാബി.  പട്ടാമ്പി പറളി സ്വദേശിയായ ടി പി മുഹമ്മദ് മൗലവിയെ പിണങ്ങോട് പള്ളിയിലെ ഖാസിയാക്കി നിശ്ചയിച്ചതിനു പിന്നാലെയാണ് ആ മഹല്ലിൽ ഭിന്നിപ്പും പിളർപ്പുമുണ്ടായത്. സി കെ മമ്മു ഹാജിയാണത്രെ പിഴച്ച ചിന്താഗതിക്കാരനായ ഈ മൗലവിയെ പിണങ്ങോട്ടെത്തിച്ചത്. 

പിന്നീട് സുന്നി മഹല്ല് വഹാബി മഹല്ലായി മാറിയ കഥ ഇങ്ങനെ വായിക്കാം :


"1954 സെപ്തംബർ മൂന്നിന് വ്യാഴാഴ്ച വൈകുന്നേരം പള്ളിയിലെത്തിയ അദ്ദേഹം(പുതിയ ഖാസി ടി പി മുഹമ്മദ് മൗലവി) മുക്രിയെ വിളിച്ചു. ഗൗരവതരത്തിൽ ചില ചോദ്യങ്ങൾ ചോദിച്ചു: "ഇവിടെ അറബിയിൽ ആണോ മലയാളത്തിലാണോ ഖുതുബ ഓതൽ ?" മുക്രി "അറബിയിൽ " ഉം... ഖുതുബക്ക് വാളെടുക്കൽ ഉണ്ടോ ? മുക്രി : "ഉണ്ട്." ആ വാളിങ്ങ് എടുത്തുകൊണ്ടു വാ. മുക്രി അതെടുത്തു കൊടുത്തു. എത്ര ബാങ്ക് കൊടുക്കാറുണ്ട് ? മുക്രി : രണ്ട്. "ഖുതുബ കിതാബ് എടുത്തുകൊണ്ടുവാ " മുക്രി അതും എടുത്തു കൊടുത്തു. ടിപി അതെല്ലാം വാങ്ങി ഖാസിയുടെ റൂമിൽ അലമാരയിൽ പൂട്ടി വെച്ചു. വെള്ളിയാഴ്ച രാവിലെ മുക്രിയോട് താക്കീതെന്നോണം പറഞ്ഞു: ഇന്ന് ജുമുഅക്ക് നീ മആശിറ വിളിച്ചു വാളെടുത്തു തരേണ്ടതില്ല. അതിനുമുമ്പ് ബാങ്കും വിളിക്കേണ്ടതില്ല. ഞാൻ മിമ്പറിൽ കയറി സലാം പറഞ്ഞാൽ നീ ബാങ്ക് കൊടുത്താൽ മതി. പുതിയ ഖാളിയുടെ ആജ്ഞ മുക്രി ഭയത്തോടെ അക്ഷരം പ്രതി പാലിച്ചു. കാരണം പുതിയ വേഷത്തിലും ഭാവത്തിലുമെത്തുന്ന ആദ്യത്തെ ഖാസിയാണിത്. ഖാസിയെ ധിക്കരിക്കാൻ പറ്റില്ലല്ലോ. ജുമുഅ സമയമായി. മആശിറ വിളിക്കേണ്ട സമയം കഴിഞ്ഞു. ജനങ്ങൾ സ്വഫിൽ ഇരുന്നു തിരിഞ്ഞും മറിഞ്ഞും നോക്കാൻ തുടങ്ങി. അവർ നിസ്കാര കുപ്പായമിട്ട, തലപ്പാവ് ധരിച്ച ഒരു മുസ്‌ലിയാരെയും കാണുന്നില്ല. കണ്ണോട് കണ്ണുകൾ അങ്കലാപ്പ് കൈമാറി കൊണ്ടിരുന്നു. തളംകെട്ടി നിന്ന മൗനത്തെ പിച്ചിച്ചീന്തി കൊണ്ട് പിസി അമ്മദ് സാഹിബ് ഉച്ചത്തിൽ ചോദിച്ചു: എന്താ ഇവിടെ ബാങ്കൊന്നുമില്ലെ. പിസിയുടെ അടുത്തിരുന്ന ടി പി പറഞ്ഞു:  ഹാജിയാരെ അതങ്ങ് കൊടുത്തുകൊള്ളും. സമയമേറെ കഴിഞ്ഞു. മുഖങ്ങളെല്ലാം ചൂടായി ചുവക്കാൻ തുടങ്ങി. പെട്ടെന്നതാ തുർക്കി തൊപ്പിക്കാരൻ മിമ്പറിൽ സലാം പറഞ്ഞിരിക്കുന്നു. ബാങ്ക് ഉയരുന്നു. മലയാളത്തിലൊരു ഗംഭീരൻ ഖുതുബയും. സ്വരസുന്ദരമായ ഖുർആൻ പാരായണവും പെട്ടെന്നെല്ലാം കഴിഞ്ഞു. ഒരു ഇടിയും മഴയും പെയ്തൊഴിഞ്ഞതുപോലെ. ജുമുഅക്ക് ശേഷം ജനം വീട്ടിലേക്ക് പോകുന്നില്ല. പള്ളിക്ക് പുറത്ത് അവിടെയും ഇവിടെയും സംഘം ചേർന്നുനിന്നുള്ള സംസാരം. ബഹളം ലഹള....

(നാൾവഴി -  ഐ എസ് എം വയനാട് ജില്ല സമ്മേളന സുനീർ 2007 പേ: 54)


ഇങ്ങനെ എത്രയെത്ര നാടുകൾ. സുന്നി ആചാരപ്രകാരം നടന്നുവന്ന പള്ളികൾ നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് മൗലവിമാർ കൈവശപ്പെടുത്തിയിട്ടുണ്ട്. മൗലവിമാരുടെ ഹുങ്കും പണക്കാരന്റെ സമ്പത്തും കൂടിച്ചേരുമ്പോൾ പാവങ്ങൾ തോറ്റു പോകുകയാണ്. പലയിടങ്ങളിലും സുന്നികൾ വേറെ പള്ളി നിർമ്മിച്ചു സുന്നി ആദർശങ്ങൾ നിലനിർത്തുകയാണ് ചെയ്തിട്ടുള്ളത്. പിണങ്ങോടും ഇതുതന്നെയായിരുന്നു അവസ്ഥ.

മുഹിയുദ്ധീൻ പള്ളിയുടെ* *റാത്തീബ് ഖാന*

 https://www.facebook.com/100024345712315/posts/pfbid0Rw7HastbTNwHnGT65zAdsb4dMHZfRM4pbvXag9kWEsk8nPoCXLeZrx5mHS843yJsl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 95/313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖➖

*മുഹിയുദ്ധീൻ പള്ളിയുടെ*

*റാത്തീബ് ഖാന*


കോഴിക്കോട്ടും പരിസരങ്ങളിലുമായി പത്തോളം സുന്നി പള്ളികൾ വഹാബികൾ പിടിച്ചെടുത്തിട്ടുണ്ട്. 

പട്ടാള പള്ളി , മൊയ്തീൻ പള്ളി, ഖലീഫ മസ്ജിദ്, ശാദുലി പള്ളി, എളയന്റെപള്ളി, കടപ്പുറം പള്ളി, കുണ്ടുങ്ങൽ മൊയ്തീൻ പള്ളി, നടക്കാവ് പള്ളി.


കോഴിക്കോട് ടൗണിനും പരിസരത്തുമുള്ള പള്ളികളൊക്കെയും സുന്നികൾ നിർമ്മിച്ചതാണ്.  അവിടങ്ങളിലൊക്കെ സുന്നി ആചാരങ്ങൾ കൃത്യമായി നടന്നു വരികയും ചെയ്തിരുന്നു. നിഷ്കളങ്കരായ വിശ്വാസികളെ വഞ്ചിച്ചും അധികാര ബലമുപയോഗിച്ചുകൊണ്ടുമാണ് മുഹിയുദ്ധീൻ ശൈഖിന്റെ പേരിലും ശാദുലി തങ്ങളുടെ പേരിലും നിർമ്മിക്കപ്പെട്ട പള്ളികൾ പോലും മൗലവിമാർ തട്ടിയെടുത്തത്. 


*പട്ടാള പള്ളി*

കോഴിക്കോട് ക്യാമ്പടിച്ചിരുന്ന മുസ്‌ലിംകളായ പട്ടാളക്കാർക്ക് വേണ്ടി നിർമ്മിക്കപ്പെട്ട പട്ടാള പള്ളി. അവിടെ മുതവല്ലിയെ കബളിപ്പിച്ച് പള്ളി പിടിച്ചെടുക്കുകയും അറബിയിൽ നടന്നുവരുന്ന ഖുതുബ മലയാളികരിക്കുകയും ചെയ്ത കഥ മൗലവിമാർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.


"1940 കളുടെ ആരംഭം. പട്ടാള പള്ളിയിലെ ഖത്തീബ് ഒരു മൊയ്തീൻ മുസ്‌ലിയാർ ആയിരുന്നു. ഡൽഹിയിൽ നിന്നും കോഴിക്കോട് വന്ന് താമസമാക്കിയ ഒരു പട്ടാണി കുടുംബത്തിലെ പിന്തുടർച്ച ക്കാരനായിരുന്നു അദ്ദേഹം. പാരമ്പര്യ പ്രകാരം അദ്ദേഹം തന്നെ പള്ളിയുടെ മുതവല്ലിയുമായി. പട്ടാള പള്ളിയുടെ അവസാനത്തെ മുതവല്ലിയാണ് മൊയ്തീൻ മുസ്‌ലിയാർ.(ഇദ്ദേഹത്തെ ചൂഷണം ചെയ്തു കൊണ്ടാണ് മുതവല്ലി സ്ഥാനം മൗലവിമാർ കൈവശപ്പെടുത്തിയത്. പിന്നീട് അവർ അറബി ഖുത്ബ മലയാളത്തിൽ ആക്കി മാറ്റി) സ്ഥാന മോഹത്തിൽ നിന്നും മുക്തനായ നല്ല മനസ്സിന്റെ ഉടമയായിരുന്നു മൊയ്തീൻ മുസ്‌ലിയാർ. തന്നിൽ നിലനിന്നിരുന്ന മുതവല്ലിയുടെ പാരമ്പര്യ അവകാശം അദ്ദേഹം പ്രഗൽഭരായ വ്യക്തികൾ അടങ്ങുന്ന ഒരു കമ്മിറ്റിക്ക് കൈമാറി.  പുതിയ കമ്മിറ്റിക്ക് ഒരാഗ്രഹം എഴുതി വായിക്കുന്ന സമ്പ്രദായത്തിൽ നിന്നും ഖുതുബക്ക് ഒരു മാറ്റം വേണം. സദസ്യരുടെ മുഖത്തുനോക്കി സ്വതന്ത്രമായി പ്രസംഗിക്കണം. അന്ന് മലബാറിലെ വിരലിൽ ഒതുങ്ങാൻ മാത്രം സ്ഥലങ്ങളിലെ ഇത്തരം (മലയാള) ഖുതുബകൾ നിലവിലുള്ളൂ. തങ്ങൾക്ക് (മൗലവിമാർക്ക്) സ്വാധീനമുള്ള പള്ളികളിൽ ഇത് നടപ്പിലാക്കാൻ തുടങ്ങി. തിരൂരങ്ങാടി, പുളിക്കൽ, എടവണ്ണ, ഒതായി തുടങ്ങിയ ചുരുക്കം സ്ഥലങ്ങളിൽ മലയാളത്തിൽ ഖുത്ബ നടക്കുന്നുണ്ടായിരുന്നു. പട്ടാളപള്ളി കമ്മിറ്റിക്കാർ അന്വേഷണം തുടങ്ങി. അപ്പോൾ അവർക്ക് ഒരു വിവരം കിട്ടി. കെഎം മൗലവിയുടെ ശിക്ഷണത്തിൽ പഠിച്ച് ഖുതുബ ശീലിച്ച് നടത്തിപ്പോരുന്ന ഒരു ചെറുപ്പക്കാരനുണ്ട്. വിനീതനായ എന്നെ (ഉമർ മൗലവി)ക്കുറിച്ചാണ് അവർ കേട്ടറിഞ്ഞത്. അങ്ങനെ ഈയുള്ളവൻ ഖത്തീബ് ആയി നിയോഗിക്കപ്പെട്ടു. 1944 ഒരു ശഅബാൻ മാസത്തിലാണ് ഞാൻ ചാർജെടുത്തത്. "

(മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനം.

2012 പേജ് : 326)


*മുഹിയുദ്ദീൻ പള്ളി*


പാളയം ബസ്സ്റ്റാന്റിന് സമീപം മുഹ് യുദ്ദീൻ ശൈഖിന്റെ പേരിലുള്ള പള്ളിയാണ് മുഹ്‌യുദ്ദീൻ പള്ളി.  സുന്നി ആചാരങ്ങൾ കൃത്യമായി ഈ പള്ളിയിൽ നടന്നു വന്നിരുന്നു. പള്ളിയോട് ചേർന്ന് റാത്തീബ് ഖാന വരെ നിർമ്മിക്കപ്പെട്ടിരുന്നു. അതെല്ലാം പിന്നീട് മൗലവിമാർ നശിപ്പിച്ചു കളയുകയാണ് ചെയ്തത്. 


"മാല മൗലിദ് റാത്തീബ് ദിക്റ് ഹൽഖ തുടങ്ങിയ ശിർക്ക് ബിദ്അത്തുകളുടെ കോലങ്ങൾ അവിടെ (മുഹിയുദ്ദീൻ പള്ളിയിൽ)നിലനിന്നിരുന്നു. പള്ളിയുടെ തെക്ക് ഭാഗത്ത് ഇന്ന് മസ്ജിദ് ബസാർ സ്ഥിതി ചെയ്യുന്നിടത്തായിരുന്നു റാത്തീബ്ഖാന ഉണ്ടായിരുന്നത്. പള്ളി പൊളിച്ച് ഇന്നത്തെ പ്രൗഢഗംഭീരമായ നിലയിൽ പുനർനിർമാണം ചെയ്യാൻ കമ്മിറ്റി തീരുമാനിച്ചു. അതിനുമുമ്പ് തന്നെ (പുതിയ)കമ്മിറ്റിയുടെ ഏക കണ്ഠമായ തീരുമാനപ്രകാരം നിയമപരമായി തന്നെ ശിർക്ക് പരമായ എല്ലാ അനാചാര കർമ്മങ്ങളും ഒഴിവാക്കി സലഫി ആദർശ പ്രകാരം കർമ്മങ്ങൾ നടപ്പിലാക്കുകയും ചെയ്തു അറുപതുകളുടെ ആരംഭത്തിലാണ് ഈ കാര്യങ്ങൾ നടന്നത്. "

(മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനം

2012 പേജ് : 327)


കെ. ഉമർ മൗലവി ഓർമ്മകളുടെ തീരത്ത് എന്ന പുസ്തകത്തിൽ ഈ ചരിത്രം സുന്നികളെ പരിഹസിച്ചുകൊണ്ട്  രേഖപ്പെടുത്തുന്നുണ്ട്.


"മുഹിയുദ്ധീൻ പള്ളിയുടെ കാര്യത്തിൽ സുന്നികൾ വളരെ അസംതൃപ്തരായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കോഴിക്കോടിന്റെ ഹൃദയഭാഗത്ത് പ്രവർത്തിച്ചിരുന്ന റാത്തീബ് ഖാന എന്ന ശിർക്കിന്റെ കൊത്തളം നശിച്ചു പോയതാണ് അവരുടെ ഏറ്റവും വലിയ ദുഃഖം. കഷ്ടം ! മുഹിയുദീൻ പള്ളി തങ്ങളുടെതാണെന്നും അത് തിരിച്ചു പിടിക്കണം എന്നും ആഘോഷിച്ചു കൊണ്ട് കാന്തപുരം ഗ്രൂപ്പുകൾ അടുത്തകാലത്ത് പോലും ചില ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നു. വെള്ളത്തിൽ വരച്ച വര തന്നെ.

(ഓർമ്മകളുടെ തീരത്ത് 108 )


പട്ടാള പള്ളിയിൽ ആദ്യമായി ഖുത്ബ മാതൃഭാഷയിൽ നിർവഹിച്ചത് എം അബ്ദുള്ളക്കുട്ടി മൗലവിയും മൊയ്തീൻ പള്ളിയിൽ ആദ്യമായി ഖുതുബ മാതൃഭാഷയിൽ നിർവഹിച്ചത് കെ ഉമർ മൗലവിയുമാണ്.

സുന്നി പള്ളികളിൽ അതിക്രമിച്ച് കയറിവന്ന് ഖുതുബ മാതൃഭാഷയിൽ നിർവഹിക്കുമ്പോൾ അത് തടയാൻ വരുന്ന സുന്നികളെ നേരിടാൻ മൗലവിമാർ  ഗുണ്ടകളെ ഏർപ്പാട് ചെയ്യുമായിരുന്നു. ഉണ്ട മൊയ്തീൻ എന്ന ഗുണ്ടയുടെ നേതൃത്വത്തിലാണത്രെ കോഴിക്കോട്ടെ ചില പള്ളികൾ അവർ പിടിച്ചെടുത്തത്. 


"കോഴിക്കോട് പ്രദേശത്തെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ മെയ്കരുത്തും ആവേശവും ആയിരുന്നു ഉണ്ടക്കാക്ക എന്ന പേരിൽ അറിയപ്പെട്ടിരുന്ന മൊയ്തീൻ കോയ സാഹിബ്. ഒരു ക്രിമിനൽ കേസിൽ പ്രതിയായിരുന്നതിനാൽ 23 കൊല്ലത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷുകാർ ജയിച്ചതിന്റെ ആഹ്ലാദത്തിൽ അവരുടെ ജയിലുകളിൽ കഴിഞ്ഞിരുന്ന നിരവധി തടവുകാരെ നിരുപാധികം വിട്ടേക്കുകയുണ്ടായി. അങ്ങനെ വിട്ടയക്കപ്പെട്ടവരിൽ മൊയ്തീൻ കോയ സാഹിബും ഉണ്ടായിരുന്നു. 


1940 ന്റെ ആദ്യ പാദത്തിൽ തന്നെ മുജാഹിദുകളുടെ അധീനത്തിലായിരുന്ന പട്ടാള പള്ളിയിൽ ജുമാ ഖുതുബ നടത്തുകയായിരുന്ന കുറ്റ്യാടി എം അബ്ദുള്ളക്കുട്ടി മൗലവിയെ ഒരു യാഥാസ്ഥിതിക ഗുണ്ട ഊരിപ്പിടിച്ച കഠാരയുമായി ആക്രമിക്കാൻ ശ്രമിച്ചു. പക്ഷേ ശത്രുവിന് അദ്ദേഹത്തിൻറെ അടുത്തെത്താൻ പോലും കഴിഞ്ഞില്ല. മൊയ്തീൻ കോയ സാഹിബിന്റെ നേതൃത്വത്തിലുള്ള മുജാഹിദ് വളണ്ടിയർമാർ അയാളെ തടയുകയായിരുന്നു."

(വെളിച്ചം പകർന്നവർ 

പേജ് 187 - കെ എൻ എം )


" കോഴിക്കോട് പട്ടാളപള്ളിയിൽ ആദ്യമായി മലയാളത്തിൽ സ്വതന്ത്ര ഖുതുബ നിർവഹിച്ചത് ഉമർ മൗലവി ആയിരുന്നു. 1944 ശഅബാനിലായിരുന്നു ഇത്. കേരളത്തിൽ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ അന്ന് മലയാളത്തിൽ ജുമാ ഖുതുബ നടന്നിരുന്നുള്ളൂ. "

(വെളിച്ചം പകർന്നവർ 

പേജ് : 91 കെ എൻ എം)

മുജാഹിദ് എന്ന പേര്* *അരീക്കോട്ട് നിന്ന്*

 https://m.facebook.com/story.php?story_fbid=pfbid0ZNA82viF1t2YGG81c5Gujin4jY2zN374CKksi4QdPVkjJZic7YuzMzA96q9pa53Pl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 94/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മുജാഹിദ് എന്ന പേര്*

*അരീക്കോട്ട് നിന്ന്*


1930 ൽ സുന്നികളിൽ നിന്നും പിടിച്ചെടുത്ത ഒരു നിസ്കാര പള്ളിയിലാണ് മൗലവിമാർ അരീക്കോട്ടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

പലയിടത്തും പല പേരുകളിലായിരുന്നു മുജാഹിദ് പ്രസ്ഥാനം പ്രവർത്തനം തുടങ്ങിയതെന്ന് പറഞ്ഞല്ലോ. അതിൽ മുജാഹിദ് എന്ന പേര് അരീക്കോട് നിന്നാണ് വന്നത്.


1944 ൽ ജംഇയ്യത്തുൽ മുജാഹിദീൻ എന്നൊരു സംഘടന അരീക്കോട് രൂപീകരിച്ചു. പിന്നീട് മുജാഹിദ് എന്ന ഈ പേര് അറിയപ്പെടുകയും,  പ്രസ്ഥാനത്തിന് ഔദ്യോഗിക സംഘടന രൂപീകരിക്കപ്പെട്ടപ്പോൾ ഈ നാമം  സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.


"ജംഇയ്യത്തുൽ മുജാഹിദീൻ സംഘത്തിൻെറ പ്രവർത്തനങ്ങൾ അരീക്കോടിന്റെ പരിസരത്തു മാത്രമല്ല കേരളത്തിലെ എല്ലാ മുക്കിലും മൂലയിലും എത്താൻ തുടങ്ങി. മുജാഹിദീൻ എന്ന പേരിൽ പല സ്ഥലങ്ങളിലും ഇസ്‌ലാഹി പ്രവർത്തനം ആരംഭിച്ചു. 1950ൽ രൂപം കൊണ്ട കേരള നദ് വതുൽ മുജാഹിദീൻ സംഘടനയുടെ മുജാഹിദ് എന്ന പദം അരീക്കോട് ജംഇയ്യത്തുൽ മുജാഹിദിന്റെ സംഭാവനയാണ്. "

(ജംഇയ്യത്തുൽ

മുജാഹിദീൻ അമ്പതാം വാർഷികം - പേ: 10)


1930 - 40 കാലയളവിലാണ് സുന്നികളുടെ പള്ളികൾ പിടിച്ചെടുത്തു കൊണ്ടാണ് വഹാബിസത്തിന്റെ വളർച്ചയുണ്ടായത്. ചതിയിലൂടെയും വഞ്ചനയിലൂടെയും അധികാര ബലം ഉപയോഗിച്ചും നിരവധി സ്ഥലങ്ങളിൽ പള്ളികൾ പിടിച്ചടക്കപ്പെട്ടിട്ടുണ്ട്.


*കടലുണ്ടി പള്ളി* *പിടിച്ചെടുത്ത കഥ*


കോഴിക്കോട് ജില്ലയിലെ കടലുണ്ടി സയ്യിദന്മാരുടെ നാട്. ഈ പ്രദേശത്തെ പഴയ പള്ളി വഹാബികൾ വഞ്ചനയിലൂടെയും ചതിയിലൂടെയും പിടിച്ചെടുത്തതാണ്.


അറബിയിൽ ഖുതുബ നിർവഹിക്കുന്ന സുന്നി ആചാരങ്ങൾ കൃത്യമായി നടന്നു വന്ന കടലുണ്ടി പള്ളി പിടിച്ചെടുത്ത കഥ മൗലവിമാർ വിശദീകരിക്കുന്നു :


"ഒരു വെള്ളിയാഴ്ച മഹല്ലിൽ വിശിഷ്യാ പള്ളിയിൽ എന്തും സംഭവിച്ചേക്കാവുന്ന ഭീകരാന്തരീക്ഷം! ഒരു കുറിയ മനുഷ്യൻ ശാന്ത ഗംഭീരനായി പള്ളിയിലെ മിമ്പറിൽ കയറുന്നു. മആശിറയുടെ വിളിയാളമില്ലാതെ വാളെടുക്കാതെ നബാതിയ ഖുതുബയുടെ പഴകി ദ്രവിച്ച ഏടില്ലാതെ ആ ഖത്തീബ് പ്രസംഗം ആരംഭിച്ചു. പള്ളിയിൽ ജനങ്ങൾ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്... രണ്ടാം ഖുതുബയിൽ നമസ്കാരാനന്തരമുള്ള കൂട്ടുപ്രാർത്ഥന ബിദ്അത്താണെന്ന് ആ ഖത്തീബ് സമർത്ഥിച്ചു. അന്ന് ആദ്യമായി ആ മഹല്ലിൽ  ഇമാം മിഹ്റാബിൽ നിന്ന് കൂട്ട പ്രാർത്ഥനക്ക് നേതൃത്വം നൽകാതെ സ്ഥലംവിട്ടു...ഈ മഹല്ല് കോഴിക്കോട് ജില്ലയിലെ കടലുണ്ടിയിൽ ആയിരുന്നു. മഹല്ലിലെ ശ്രദ്ധേയമായ മാറ്റപ്രക്രിയക്ക് വീര്യം പകർന്നുകൊണ്ട് അത്യാകർഷകമായ ഖുതുബ നിർവഹിച്ചതോ? പണ്ഡിതവര്യൻ മർഹൂം എം ശൈഖ് മുഹമ്മദ് മൗലവിയും. ഇതുപോലെ കേരളത്തിലെ ഖുറാഫാത്തിന്റെ തിമിരം ബാധിച്ച നിരവധി മഹല്ലുകളെ യാഥാസ്ഥിതികത്വത്തിന്റെ തടവറയിൽ നിന്നും മോചിപ്പിക്കുന്നതിൽ മൗലവി വഹിച്ച പങ്ക് കേരളത്തിന് നന്ദിയോടെ മാത്രമേ സ്മരിക്കാനാവൂ.

(ജംഇയ്യത്തുൽ

 മുജാഹിദീൻ 

അമ്പതാം വാർഷിക സുവനീർ പേ: 119)

എടവണ്ണയിലെ കറാമത്ത്*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 93/313

 https://www.facebook.com/100024345712315/posts/pfbid032Q5vcwGCWNS71dXM4oXSw6svfng59YhMEc4SSUwsB6QPfvdh7nk85GCzbj4ug3MPl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 93/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*എടവണ്ണയിലെ കറാമത്ത്*


പല നാടുകളിലും പഴയ പള്ളിപ്പറമ്പും ഖബർസ്ഥാനും  ആ പ്രദേശത്തെ ഒരു മഹാന്റെ കറാമതിലൂടെ ലഭിച്ചതായിരിക്കും. സ്വന്തം നാടും കുടുംബവും ഉപേക്ഷിച്ച് ഇസ്‌ലാമിക ദഅവത്തിനു വേണ്ടി ഇറങ്ങിപ്പുറപ്പെടുന്ന ശൈലി പഴയകാലത്ത് ധാരാളമുണ്ട്. അവരുടെ ജീവിതം സംശുദ്ധമായിരിക്കും. ജനങ്ങൾക്കിടയിൽ വിശ്വസ്തരായിരിക്കും അവർ. എഴുത്തോ പ്രസംഗമോ ഇല്ലാതെ അവരുടെ ജീവിത ക്രമീകരണത്തിലൂടെ വലിയ ഒരു ദഅവത് അവർ നടത്തും.  ദിക്റിലും ഖുർആൻ പാരായണത്തിലും ദുആയിലുമായി കഴിഞ്ഞുകൂടുന്ന ഇത്തരക്കാരുടെ ദുആ കൊണ്ടും മന്ത്രം കൊണ്ടും ആ നാട്ടുകാർക്ക് വലിയ സമാധാനം ലഭിക്കും. 


ചിലപ്പോൾ മാറാവ്യാധി രോഗങ്ങൾക്ക് ശമനം വരുന്ന അത്ഭുതങ്ങൾ സംഭവിക്കും. പാരിതോഷികമായി ഒന്നും സ്വീകരിക്കാത്ത അത്തരം മഹാന്മാർ മുതലാളിമാരുടെ നിർബന്ധ ആവശ്യത്തിന് വഴങ്ങി ചിലപ്പോൾ പൊതു ആവശ്യങ്ങൾക്ക് വേണ്ട കാര്യങ്ങൾ നിർദ്ദേശിക്കും.  വലിയ ഭൂസ്വത്തിന്റെ ഉടമകൾ അവരുടെ നിർദ്ദേശപ്രകാരം പള്ളിക്ക് വേണ്ടി അവരുടെ സ്വത്തിന്റെ വലിയ ഒരു ഭാഗം തന്നെ വിട്ടുകൊടുക്കും. ചരിത്രത്തിൽ എമ്പാടും സംഭവങ്ങൾ ഇതിന് ഉദാഹരണമായുണ്ട്.

എടവണ്ണ വലിയ ജുമാഅത്ത് പള്ളിയുടെ ചരിത്രം ഇതിനു സമാനമാണ്.


എടവണ്ണ കോവിലകത്തെ ചെറിയൊരു കുട്ടി പാമ്പുകടിയേറ്റ് ബോധം നഷ്ടപ്പെട്ടു. മരിച്ചു എന്ന് കരുതി അനന്തര കർമ്മങ്ങൾക്കുള്ള വിലാപയാത്രയിൽ എടവണ്ണയിലെ മുഴുവൻ ജനതയും പങ്കുകൊണ്ടു. ഈ സമയത്താണ് സൂഫിവര്യനായ കുഞ്ഞിരാനുപ്പാപ്പ എതിർ ദിശയിൽ നിന്നും നടന്നുവന്നത്. ഉപ്പാപ്പ തമ്പുരാട്ടി കുട്ടിയുടെ ശരീരം കോവിലകത്തേക്ക് തിരിച്ചുകൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഉപ്പാപ്പയിൽ നിന്നും പല കറാമത്തുകൾക്കും സാക്ഷിയായ എടവണ്ണക്കാർ ഉപ്പാപ്പ ആവശ്യപ്പെട്ടതല്ലേ എന്ന നിലക്ക് ദഹിപ്പിക്കാൻ കൊണ്ടുപോയ ആ ശരീരം കോവിലകം മുറ്റത്തേക്ക് മടക്കി. ഉപ്പാപ്പയുടെ മന്ത്രത്തിനുശേഷം കുട്ടി കണ്ണു തുറന്നു. 


കുറച്ച് കുറിയരി കഞ്ഞി ഉണ്ടാക്കാൻ ഉപ്പാപ്പ ആവശ്യപ്പെട്ടു. കഞ്ഞി കുടിച്ച് കുട്ടി പതുക്കെ പുറത്തേക്ക് പോയി. ഇത് കണ്ട ജനക്കൂട്ടം ഇളകി മറിഞ്ഞു. തമ്പുരാൻ സന്തോഷം കൊണ്ട് കരഞ്ഞു. ഞാനെന്തു തരണം ഇതിന് ? ഒന്നും വേണ്ടെന്ന് ഉപ്പാപ്പ പറഞ്ഞു. എന്റെ സന്തോഷത്തിന് അങ്ങേയ്ക്ക് ആവശ്യപ്പെടാം എന്തെങ്കിലും. ഒടുവിൽ ഉപ്പാപ്പ തമ്പുരാന്റെ നിർബന്ധത്തിനു വഴങ്ങി ഇങ്ങനെ ആവശ്യപ്പെട്ടു : ഒരു പള്ളിയും 40 ആളുകൾക്ക് താമസിക്കാനുള്ള വീടും നിർമ്മിക്കാൻ കുറച്ചു ഭൂമി. സ്വത്തു മുഴുവൻ കൊടുക്കാൻ ഒരുങ്ങിയ തമ്പുരാൻ സന്തോഷത്തോടെ ഉപ്പാപ്പാക്ക് തന്റെ അധീനതയിലുള്ള  എടവണ്ണ മേത്തലങ്ങാടിയിലെ സ്ഥലം നൽകി.

എടവണ്ണ വലിയ പള്ളിയും പരിസരപ്രദേശത്തുള്ള ഇടതിങ്ങിയുള്ള പാർപ്പിടരീതിയും വീക്ഷിക്കുന്നവർക്ക് ഇന്നും ഈ ചരിത്ര പശ്ചാത്തലം  ബോധ്യപ്പെടും.

എടവണ്ണയിലെ പഴമക്കാർക്കിടയിൽ മശ്ഹൂറായ ഈ സംഭവം എടവണ്ണയുടെ ചരിത്രം പറയുന്ന പല ഗ്രന്ഥങ്ങളിലും ഇടം പിടിച്ചിട്ടുണ്ട്.

എടവണ്ണ പള്ളിയിലെ* *ജാറം തകർത്തു*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 92/313

 https://www.facebook.com/100024345712315/posts/pfbid02DageG6ca1DkcsWZrUsjPArnrCNSWSe3PyDdtXmtxn6rWjsqDajVcbf1frido8DzCl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 92/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*എടവണ്ണ പള്ളിയിലെ*

*ജാറം തകർത്തു*


ഒതായി, എടവണ്ണ, പത്തപ്പിരിയം പ്രദേശങ്ങളിൽ വിവിധ പേരുകളിൽ സംഘടനയുണ്ടാക്കി അതിൻെറ പേരിൽ പള്ളികൾ രജിസ്റ്റർ ചെയ്തു കൊണ്ടാണ് മൗലവിമാർ മഹല്ലുകൾ പിടിച്ചടക്കിയത്. ജംഇയ്യത്തുൽ മുഖ്ലിസീൻ സംഘം (ഒതായി), ലജ്നത്തുൽ ഇസ്‌ലാഹ് (എടവണ്ണ),  ഇംദാദുൽ ഇസ്‌ലാം സംഘം (പത്തപ്പിരിയം) ഈ സംഘങ്ങൾക്ക് കീഴിലാണ് ഓരോ പ്രദേശത്തും പ്രവർത്തനങ്ങൾ ആരംഭിച്ചത്. 


എടവണ്ണ വിശാലമായ ഒരു സുന്നി മഹല്ലായിരുന്നു. എടവണ്ണയിലെ ഒരു വലിയ്യിന്റെ കറാമത്ത് തന്റെ മകളിലൂടെ പ്രകടമായപ്പോൾ ഒരമുസ്‌ലിം സഹോദരൻ സന്തോഷത്തോടെ നൽകിയതാണ്  എടവണ്ണ വലിയപള്ളി നിൽക്കുന്ന സ്ഥലവും അതിന്റെ പരിസരത്തായി നാല്പതോളം വീടുകൾ വെക്കാനുള്ള സ്ഥലവും. ആ മഹാന്റെ മഖ്ബറ ഇന്നും എടവണ്ണ വലിയ പള്ളിയിലുണ്ട്.


അറബിയിൽ ഖുതുബയും സുന്നി ആചാരങ്ങളും തുടർന്നുവന്ന പ്രദേശം. എടവണ്ണ ചെറുപള്ളിയിൽ മജ്നൂൻ തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഒരു മഹാന്റെ മഖ്ബറയും ഉണ്ടായിരുന്നു.  


എടവണ്ണ വലിയ പള്ളിയിലെ ഖത്തീബിന്റെ വാൾ മോഷ്ടിച്ചുകൊണ്ടാണ് മൗലവിമാർ വഹാബിപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.


"സുന്നി പാരമ്പര്യമനുസരിച്ച് നടന്നുവന്നിരുന്ന എടവണ്ണ വലിയ പള്ളിയിലും ഇതിൻെറ അലയൊലികൾ പ്രകടമായിരുന്നു. വെള്ളിയാഴ്ച ഖുതുബക്ക് ഉപയോഗിച്ചിരുന്ന വാൾ ഒരു ദിവസം അപ്രത്യക്ഷമായി. അന്ന് തിരുവാലി, പാഴേടം,പുലത്ത്, കാരക്കുന്ന്, പാണ്ടിയാട് പത്തപ്പിരിയം, അയിന്തൂർ, പാലപ്പറ്റ, പള്ളിമുക്ക് , പന്നിപ്പാറ, കുണ്ട്തോട് ചാത്തല്ലൂർ, ഒതായി, മുണ്ടേങ്ങര എന്നീ പ്രദേശങ്ങളിലുള്ളവരെല്ലാം എടവണ്ണ മഹല്ലിന്റെ കീഴിലായിരുന്നു. വാൾ നഷ്ടപ്പെട്ടത് 28 പള്ളികളുടെ മേൽ ഖാളിയായിരുന്ന മുസ്‌ലിയാരകത്ത് കുഞ്ഞമ്മദ് കുട്ടി മുസ്‌ലിയാരെ ക്ഷുഭിതനാക്കി. 

വാൾ ഇല്ലെങ്കിൽ ഈ പള്ളിക്കാട്ടിൽ തെച്ചിക്കമ്പുള്ള കാലത്തോളം തെച്ചിക്കമ്പ് പിടിച്ചു ഞാൻ ഖുതുബ നടത്തുമെന്ന് ഒരു വെള്ളിയാഴ്ച അദ്ദേഹം പ്രഖ്യാപിച്ചു. ഖുത്ബ മലയാളത്തിൽ നടത്തണമെന്നാവശ്യപ്പെട്ട്  എരഞ്ഞിക്കൽ വീരാൻകുട്ടി (മിഅറാനിയ) യുടെ നേതൃത്വത്തിൽ 151 പേർ ഒപ്പിട്ട ഒരു നിവേദനം 4 - 6 - 1947 ഖാസിക്കു നൽകി.  ആ വെള്ളിയാഴ്ച നമസ്കാരശേഷം പുറം പള്ളിയിലേക്ക് ഇറങ്ങി വന്ന് കുഞ്ഞമ്മദ് കുട്ടി മുസ്‌ലിയാർ പറഞ്ഞു: നബി(സ) എങ്ങനെ ഖുതുബ നടത്തിയോ അതുപോലെയാണ് ഞാൻ ഇതുവരെ ഖുത്ബ നടത്തിയിരുന്നത്. ഈ മാതൃക മാത്രമേ ഞാൻ പിന്തുടരൂ. യോജിക്കാൻ പറ്റാത്തവർക്ക് യുക്തം പോലെ പ്രവർത്തിക്കാം. "

(ഒതായിയും ഇസ്‌ലാഹി പ്രസ്ഥാനവും - പേ: 98) 


വലിയ പള്ളിയിൽ അവർ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാതെ പോയപ്പോൾ അന്ന് എല്ലാവരും പിരിഞ്ഞു പോയി. (തങ്ങളുടെ ഇംഗിതങ്ങൾക്ക് വിധേയനാകാത്ത മുസ്‌ലിയാരകത്ത് കുടുംബത്തിലെ പരമ്പരാഗത ഖാസിയായിരുന്ന വലിയ പള്ളിയിലെ ഖാസിയെ പിന്നീട് പെണ്ണാരോപണങ്ങൾക്ക് വിധേയനാക്കി പുറത്ത് ചാടിച്ചെന്നാണ് അറിവ്.)


വലിയ പള്ളിയിൽ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാതെ ആയപ്പോൾ അലവി മൗലവി ഖാസിയായി പ്രവർത്തിക്കുന്ന എടവണ്ണയിലെ ചെറുപള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായിരുന്നു അവരുടെ തീരുമാനം. അവിടെ തമ്പടിക്കുകയും ഒരു സംഘടനക്ക് രൂപം നൽകുകയും അവിടെയുണ്ടായിരുന്ന മഖ്ബറ തച്ചുടക്കുകയും ചെയ്തു.


"ചെറുപള്ളി ശുചിയാക്കുകയും മഗ്‌രിബ് നിസ്കാരാനന്തരം ഭാവി പ്രവർത്തനങ്ങൾക്കായി ലജ്നത്തുൽ ഇസ്‌ലാഹ് അസോസിയേഷൻ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. എ അലവി മൗലവി ആയിരുന്നു ചെറുപള്ളിയിലെ ഖാസി. മൂന്ന് ആഴ്ച അദ്ദേഹം ഖുതുബ നടത്തി. അദ്ദേഹത്തിൻ്റെ അസൗകര്യം കാരണം നാലാം വെള്ളിയാഴ്ച ഖുതുബ നടത്തിയത് പി മോയിൻകുട്ടി മൗലവി ആയിരുന്നു. അന്നാണ് നേർച്ചയും വഴിപാടു മെല്ലാം ഉണ്ടായിരുന്ന മജ്നൂൻ തങ്ങളുടെ ജാറം നീക്കിയത്. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേജ് : 98)


എടവണ്ണയിൽ നിന്ന് പുറത്തിറക്കിയ ജിഹാദ് എന്ന പ്രസിദ്ധീകരണത്തിൽ ഈ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ് :


"വിഗ്രഹധ്വംസനം അഥവാ ജാറം പൊളി : വലിയ പള്ളിയുടെ ചെരുവിൽ നിർമ്മിച്ചിരുന്ന ജാറം പൊളിച്ചു മാറ്റാൻ തൗഹീദിന്റെ ആളുകൾ തീരുമാനിച്ചു. അലവി മൗലവിയുടെ നേതൃത്വത്തിൽ ആയിരുന്നു ഈ തീരുമാനം. വെള്ളിയാഴ്ച ഖുതുബക്ക് ശേഷം പൊളിക്കുക. തീരുമാനം ഇവ്വിധമായിരുന്നു. എന്നാൽ ഈ വെള്ളിയാഴ്ച മറ്റൊരു പ്രധാന സംഭവത്തിന് കേരളക്കര ആദ്യമായി സാക്ഷ്യം വഹിക്കുകയായിരുന്നു. കേരളത്തിൽ സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് ആദ്യമായി ഒരു ജുമുഅ സംഘടിപ്പിക്കാൻ ഒതായിയിലെ പി വി മുഹമ്മദാജി തീരുമാനിച്ചു. ഈ ജുമുഅ ഉദ്ഘാടനം ചെയ്യാൻ അലവി മൗലവി പോയതുകൊണ്ട് ഒതായിയിലെ മോയിൻകുട്ടി മൗലവിയെ എടവണ്ണയിൽ ഖുതുബ നിർവഹിക്കാൻ നിയോഗിച്ചു. അദ്ദേഹത്തിൻറെ ജുമുഅ ഖുതുബക്ക് ശേഷം ധീര മുജാഹിദുകൾ ജാറം പൊളിക്കാൻ വേണ്ടി തയ്യാറെടുത്തു. മുഹമ്മദ് നബിയും സ്വഹാബി വര്യന്മാരും ഉയർത്തപ്പെട്ട ജാറങ്ങൾ പൊളിച്ചു മാറ്റിയിരുന്നത് ഭരണാധികാരം ലഭിച്ച ശേഷവും നാട് ഫത്ഹ് ആയതിനുശേഷവുമായിരുന്നു. എന്നാൽ എടവണ്ണ ഫത്ഹാവുന്നതിന് മുമ്പാണ് ഈ ധീരത എടവണ്ണയിലെ മുജാഹിദുകൾ പ്രകടിപ്പിച്ചതെന്ന് വായനക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. "

(ജിഹാദ് 89, പേജ് : 27)


തങ്ങളുടെ മഖ്ബറ പൊളിക്കുന്ന വെള്ളിയാഴ്ച ദിവസം ഖുത്ബക്ക് വരാതെ അലവി മൗലവി മാറിനിന്നതിന്റെ കാരണം വ്യക്തമല്ല. വല്ല മുസീബത്തും സംഭവിക്കുമെന്ന് ഭയപ്പെട്ടൊ കേസുകളെ ഓർത്ത് ഭയന്നത് കൊണ്ടോ ആവാം മൗലവി ചിത്രത്തിൽ നിന്ന് മാറിയത്. 


'ജിഹാദ് ' എന്ന പ്രസിദ്ധീകരണത്തിൽ പറയുന്ന കാരണം ചരിത്രപരമായി ശരിയല്ല. ഒതായിയിൽ സ്ത്രീകൾക്ക് കൂടിയുള്ള ജുമുഅ ആദ്യമായി ആരംഭിക്കുന്നതിനാൽ അലവി മൗലവി ഒതായിയിലേക്ക് പോയി എന്നാണ് ' ജിഹാദി 'ൽ പറയുന്നത്. എടവണ്ണ മഖ്ബറ തകർക്കുന്നത് 1947 ലും ഒതായിയിൽ സ്ത്രീകൾ ജുമുഅയിൽ ആദ്യമായി പങ്കെടുത്തത് 1946 ലുമാണ്. 1946 ൽ നടന്ന പരിപാടിക്കാണ് 1947 ൽ അലവി മൗലവി പോയത് എന്നു പറയുന്നത്  വഹാബികൾക്ക് മാത്രം ഉൾക്കൊള്ളാൻ പറ്റുന്ന ചരിത്രമാണ്.

മഹല്ലുകൾ പിടിച്ചെടുക്കുന്നു*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 91/ 313

 https://www.facebook.com/100024345712315/posts/pfbid05Gjqg1JuBmKuZEk1qwZewZYja6iP8UhTwgeuohbbi44wpeXivMbgH9vHZ7bFmTbCl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 91/ 313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മഹല്ലുകൾ പിടിച്ചെടുക്കുന്നു*


1924 ൽ മുജാഹിദ് പണ്ഡിതസഭ രൂപീകരിച്ചെങ്കിലും 1940കൾ വരെ കാര്യമായ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന് തന്നെ പറയാം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അതാത് സമയങ്ങളിലെ ഇടപെടലുകളും സമൂഹത്തെ ഉൽബുദ്ധരാക്കിയതും മുജാഹിദ് പ്രസ്ഥാനത്തിന്റെ വളർച്ചയെ മുരടിപ്പിച്ചിട്ടുണ്ട്. പിന്നീട് രാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കി സയ്യിദന്മാരെ പാർട്ടിയുടെ അധ്യക്ഷ പദവിയിൽ കൊണ്ടുവന്ന് പാർട്ടിയിലേക്ക് ജനങ്ങളെ ആകർഷിപ്പിക്കുകയും അവരുടെ സ്വാധീനം ഉപയോഗപ്പെടുത്തി മഹല്ലുകൾ പിടിച്ചടക്കുകയും മഖ്ബറകൾ തകർക്കുകയുമാണ് ചെയ്തിരുന്നത്. അത്തരം പള്ളികളിൽ മാതൃഭാഷാ ഖുതുബ നിർവഹിച്ചു സ്ത്രീകളെ പള്ളിയിലേക്കാനയിച്ചും പ്രവർത്തനങ്ങൾ തുടങ്ങി. സമ്പത്തും സ്വാധീനവും ഉപയോഗപ്പെടുത്തിയുള്ള വളർച്ചയാണ് ഈ കാലയളവിൽ നടന്നത്. 


മുജാഹിദിന്റെ ഈറ്റില്ലാമായി അറിയപ്പെടുന്ന ഒതായി, എടവണ്ണ പ്രദേശങ്ങളിലെ ചില മഹല്ലുകൾ സുന്നികളിൽ നിന്നും അധികാരത്തിന്റെ ഹുങ്കിൽ പിടിച്ചെടുത്തതാണ്. 


1973 എസ്എസ്എഫ് രൂപീകരിച്ച് ശക്തിപ്പെടുന്നത് വരെ ഒരു പള്ളി പോലും വഹാബികൾ നിർമ്മിച്ചിട്ടില്ല എന്നതാണ് വസ്തുത. സുന്നികളുടെ ദശകണക്കിന് പള്ളികൾ അവർ കവർന്നെടുക്കുകയായിരുന്നു. ഒതായി പള്ളിയുടെ ചരിത്രം മൗലവിമാർ തന്നെ രേഖപ്പെടുത്തുന്നത് കാണുക.


1904 ലാണ് ഒതായിപ്പള്ളി പുതുക്കിപ്പണിതത്. അക്കാലത്തും അതിനുമുമ്പും അവിടെ അറബിയിലായിരുന്നു ജുമുഅഖുതുബ നിർവഹിക്കപ്പെട്ടിരുന്നത്.


"കുഞ്ഞഹമ്മദ് മുസ്‌ലിയാർ ഖത്തീബും പികെ കുഞ്ഞാലൻ മൊല്ല മുഅദ്ദിനുമായിരുന്നു. മുസ്‌ലിയാർ നബാത്തിയ ഖുതുബ ആയിരുന്നു വെള്ളിയാഴ്ച ഓതിയിരുന്നത്. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ: 31)


 പിന്നീട് ഐക്യസംഘ രൂപീകരണത്തിൽ പങ്കെടുത്തിരുന്ന പി വി മുഹമ്മദ് ഹാജി ഒതായി പള്ളിയിലെ ഖത്തീബുമായി തർക്കിക്കുകയും, അദ്ദേഹത്തെ ശല്യപ്പെടുത്തുകയും അവസാനം ജുമുഅ ദിവസം ആളുകളെ കൂട്ടി ജുമുഅ ബഹിഷ്കരിപ്പിക്കുകയും ചെയ്തപ്പോൾ ഖത്തീബ്  രാജിവെച്ച് പോകേണ്ടി വന്നു. 


"പിറ്റേ വെള്ളിയാഴ്ച മുഹമ്മദ് ഹാജിയുടെ ജ്യേഷ്ഠൻ പി വി ഉസ്സൻ കുട്ടി വഴിയിൽ വച്ച് വിളിച്ചുപറഞ്ഞു. ഒരാളും ജുമുഅക്ക് പോകരുത് ഈ മുസ്‌ലിയാർ പോയിട്ട് മതി ഇനി ജുമുഅ. അന്ന് ഒരാളും ജുമുഅക്ക് പോയില്ല. ജുമാ നടന്നതുമില്ല. പള്ളി ശൂന്യമായി പിന്നീട് മുസ്‌ലിയാർ രാജി എഴുതികൊടുത്തയച്ചു.  രാജി സ്വീകരിച്ചു. ഇനി ഈ നാട്ടിൽ ഞാൻ താമസിക്കുന്നില്ല എന്ന് പറഞ്ഞ് മുസ്‌ലിയാർ പുര വിൽക്കാൻ ഏർപ്പാട് ചെയ്തു. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും - പേ 32 )


പിന്നീട് ഒതായി പള്ളിയിൽ വന്നത് കലന്തൻ മുസ്‌ലിയാർ ആയിരുന്നു. മുഹമ്മദാജിയാണ് ഇദ്ദേഹത്തെ കൊണ്ടുവന്നത്.

അല്പം സാമ്പത്തികശേഷിയുള്ളതുകൊണ്ട് എന്തും ചെയ്യാം എന്ന ധാർഷ്ട്യം അവർക്കൊക്കെയുണ്ടായിരുന്നു. പള്ളിയിലെ ഉസ്താദുമാരൊക്കെ അവരുടെ കീഴിൽ വളരണം എന്ന ദുഷിച്ച ചിന്തയും. 

ഒരു ദിവസം പി വി കുടുംബത്തിൽപ്പെട്ട ഒരാൾ മരണപ്പെട്ടു. അവർക്കുവേണ്ടി തൽഖീൻ ചെല്ലാൻ മുഹമ്മദാജിയുടെ ജ്യേഷ്ഠൻ പി വി ഉസ്സൻകുട്ടി ഉസ്താദിനോട് ആവശ്യപ്പെട്ടു. (അക്കാലത്ത് തൽഖീൻ ബിദ്അതായിരുന്നില്ല.) ഉസ്താദ് പറഞ്ഞു: മുഹമ്മദ് ഹാജി പറയട്ടെയെന്ന്. ഇത് ഉസ്സൻകുട്ടി സാഹിബിന് പിടിച്ചില്ല. അങ്ങനെ ആ ഉസ്താദും അവിടം വിട്ടു പോകേണ്ടി വന്നു.


"ആമിനക്കുട്ടിയുടെ മയ്യിത്ത് മറവ് ചെയ്തതിനു ശേഷം പി.വി ഉസ്സൻ കുട്ടി കലന്തൻ മുസ്‌ലിയാരോട് തൽഖീൻ ചൊല്ലിക്കൊടുക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം മടിച്ചു. നിർബന്ധിച്ചപ്പോൾ മുഹമ്മദ് ഹാജി പറയട്ടെ എന്ന് പറഞ്ഞു. അത് ഉസ്സൻകുട്ടി എന്നവർക്ക് രസിച്ചില്ല. അനുജൻ ജേഷ്ഠനെക്കാൾ വലുതായിപ്പോയോ എന്നായി. അക്കാരണത്താൽ ബഹളമായി കലന്തൻ മുസ്‌ലിയാരും പിരിഞ്ഞു പോയി."

(ഒതായിയും ഇസ്‌ലാഹി

 പ്രസ്ഥാനവും പേ: 32 )


പിന്നീട്, ഒതായിയിൽ വെട്ടം മൗലവി, കെ.കെ ജമാലുദ്ദീൻ മൗലവി, എൻ വി അബ്ദുസ്സലാം മൗലവി തുടങ്ങിയ വഹാബി നേതാക്കൾ തുടർ പ്രസംഗങ്ങൾ നടത്തുകയും ജംഇയ്യത്തുൽ മുഖ്ലിസീൻ എന്ന പേരിൽ കമ്മിറ്റി ഉണ്ടാക്കി പള്ളി പൂർണ്ണമായും അവരുടെ കീഴിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന ഇവർക്കെതിരെ ശബ്ദിക്കാൻ അവിടങ്ങളിൽ ആളുകൾ ഉണ്ടായില്ല.


"1944 ൽ പള്ളി പരിപാലന സംഘത്തിന്റെ ഒരു പ്രധാന വാർഷിക യോഗം നടന്നു. എൻ വി അബ്ദുസ്സലാം മൗലവി ആയിരുന്നു അധ്യക്ഷൻ. അന്ന് സ്വാഗത പ്രസംഗത്തിലാണ് പള്ളി കമ്മിറ്റിക്ക് ജംഇയ്യത്തുൽ മുഖ്ലിസീൻ എന്ന പേര് വിളിച്ചത്. 1948ല്‍ വാപ്പ പി വി മുഹമ്മദ് ഹാജിയും ഞാനും (ഉമർ കുട്ടി ഹാജി) ഉൾപ്പെട്ട 12 അംഗങ്ങൾ ഉൾക്കൊള്ളുന്ന കമ്മിറ്റി .രജിസ്റ്റർ ചെയ്തു.

(അതേ പുസ്തകം പേജ് 37 )


വെട്ടം അബ്ദുല്ല ഹാജിയുടെ പ്രഭാഷണം നടന്നുകൊണ്ടിരിക്കേയാണ് ഒതായി പള്ളിയിലെ ഖുതുബക്ക് ഉപയോഗിക്കുന്ന വാൾ മുറിച്ചു കളഞ്ഞത്.


"ഒതായയിൽ കൂട്ടായി (വെട്ടം)അബ്ദുള്ള ഹാജിയുടെ വയള് നടന്നുകൊണ്ടിരിക്കുമ്പോഴാണ് പള്ളിയിലെ വാൾ മുറിച്ചു കളഞ്ഞത്. മആശിറ വിളിയും വാളെടുക്കലും കുറെ മുമ്പ് തന്നെ നിർത്തിയിരുന്നു. "

(അതേ പുസ്തകം പേജ് 49 )

സ്ത്രീ പള്ളിപ്രവേശം :* *മൗലവിമാർ പിൻവലിയുന്നു

 https://m.facebook.com/story.php?story_fbid=pfbid0bizfCzH3Yh4GdXhnBMAWYJ4wE4PVgkoVAq9Cj8Z4VmwbNVp1zRx96M3rE8dibLXvl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 90/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സ്ത്രീ പള്ളിപ്രവേശം :*

*മൗലവിമാർ പിൻവലിയുന്നു*


സ്ത്രീകളെ പള്ളിയിലേക്കാനയിക്കുന്നതിൽ മുമ്പത്തെപ്പോലുളള ആവേശം ഇപ്പോൾ മൗലവിമാർക്കില്ല. പോകുകയാണെങ്കിൽ തടയണ്ട , അനുവദനീയമാണ്. എന്നൊരു ഒഴുക്കൻ മട്ട്.  ഇത് മൗലവിമാർക്കിടയിൽ വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. 


പ്രായംചെന്ന ഒരു മൗലവി എഴുതുന്നു:

"ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന ചില സലഫി പണ്ഡിതര സ്ത്രീകൾ ജുമുഅ ജമാഅത്തിൽ പങ്കെടുക്കൽ സുന്നത്തില്ല; ജാഇസാണ് , വീടാണ് ഉത്തമം എന്ന് പറയുന്നവരുണ്ടല്ലോ എന്ന് ചോദിക്കുന്നവരുമുണ്ടാകാം. അത്തരക്കാരോട് നമുക്ക് പറയാനുള്ളത് ഇതാണ്. ജാഇസ് എന്നാൽ ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. രണ്ടിലും പുണ്യമില്ലെന്നർത്ഥം. അപ്പോൾ സ്ത്രീകൾ പള്ളിയിൽ നിസ്കരിച്ചാൽ പുണ്യമില്ലാത്തത് കൊണ്ട് അതിന് പോകുന്നതും പുണ്യമില്ല എന്ന് വരുന്നു... ജാഇസ് എന്നത് ഒരു വർഗ്ഗ നാമമാണ്. കറാഹത്, സുന്നത്ത് എന്നീ രണ്ട് നിയമങ്ങളുടെ കൂടെയും അത് വരുന്നതാണ്. നിങ്ങൾ പറയുന്ന ജാഇസ് അത് സുന്നത്തിന്റെ കൂടെയുള്ളതാണോ ? അതോ കറാഹത്തിന്റെ കൂടെയുള്ളതോ? കറാഹത്തിന്റെ കൂടെയുള്ള ജാഇസാണെങ്കിൽ നിങ്ങളും ആധുനിക ഖുറാഫികളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാക്കണം. പഴയ വീഞ്ഞ് പുതിയ പാത്രത്തിൽ അടക്കേണ്ട ആവശ്യമില്ല. നിങ്ങൾ പറയുന്ന ജാഇസ് സുന്നത്തിന്റെ കൂടെയുള്ളതാണെങ്കിൽ ആ കാര്യം സമൂഹത്തോട് തുറന്ന് പറയാൻ എന്തിന് മടി കാണിക്കണം.?

(ജാമിഅ: നദ്‌വിയ്യ : 

40ാം വാർഷിക സുവനീർ

പേജ് : 66, 67) 


ഈ അടുത്തായി പുറത്തിറങ്ങുന്ന പുസ്തകങ്ങളിൽ സ്ത്രീകളുടെ ജമാഅത്ത് പരാമർശിക്കുന്നേയില്ല. ജിന്ന് വിഭാഗം അഥവാ വിസ്ഡം ഗ്രൂപ്പ്  ഇറക്കിയ പുസ്തകത്തിലെ വരികൾ കാണുക:

"പുരുഷന്മാർ കഴിവതും അഞ്ചു നേരത്തെ നമസ്കാരങ്ങളും പള്ളിയിൽ പോയി സംഘടിതമായി (ജമാഅത്തായി) നമസ്കരിക്കാനാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്. സാമൂഹിക ബോധം നിലനിർത്താനും സ്നേഹവും സാഹോദര്യവും സഹിഷ്ണുതയുമൊക്കെ ഊട്ടിയുറപ്പിക്കുവാൻ അത് സഹായകമാണ്. "

(ഇസ്‌ലാം അടിസ്ഥാന പാഠങ്ങൾ. പേജ് : 119)


"ഫർള് നിസ്കാരങ്ങൾ പുരുഷന്മാർ കഴിവതും ജമാഅത്തായി(സംഘടിതമായി)ട്ടാണ് നിർവ്വഹിക്കേണ്ടത്. "

(അതേ പുസ്തകം)


സ്ത്രീകൾ ജുമുഅ ജമാഅത്തിന് വീട്ടിൽ നിന്ന് പള്ളിയിലേക്ക് പുറപ്പെട്ടു പോകുന്നത് കേരള വഹാബികളിൽ മാത്രം കാണുന്ന ഏർപ്പാടാണെന്ന് മൗലവിമാർക്കു തന്നെ ബോധ്യപ്പെട്ടതാകാം ഇങ്ങനെ പിൻവലിയാനുള്ള കാരണമെന്ന് മനസ്സിലാക്കുന്നു. 


ഗൾഫ് സലഫികളുടെ നിലപാട് ഈ വിഷയത്തിൽ കേരള സലഫികളോട് ഒരു നിലക്കും യോജിക്കുന്നില്ല.


എം ഐ മുഹമ്മദലി സുല്ലമി എഴുതുന്നു :

"സ്ത്രീകളെ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കാൻ മുജാഹിദ് പ്രസ്ഥാനം പ്രോത്സാഹിപ്പിക്കുന്നു. അതൊരു പ്രധാന സുന്നത്താണെന്ന് പറയുകയും ചെയ്യുന്നു. അതിൻെറ പേരിൽ സ്ത്രീകൾ പള്ളിയിൽ പോകുന്നത് ഹറാമാണെന്ന് പറയുന്ന സമസ്തക്കാരുമായി നാം പോരാടുന്നു. സ്ത്രീകൾക്ക് പള്ളിയേക്കാൾ വീടാണ് ഉത്തമം എന്ന് വാദിക്കാറുള്ള സംസ്ഥാന സുന്നികളെയും നാം നേരിടുന്നു. എന്നാൽ സംസ്ഥാനക്കാരുടെ വാദം തന്നെയാണ് ഗൾഫിലെ സലഫികളുടെയും വാദം എന്ന വസ്തുത രസകരമാണ്....ദീർഘകാലമായി കേരളത്തിലെ മുജാഹിദുകൾ വളരെ പ്രാധാന്യപൂർവ്വം ആഹ്വാനം ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്ത സ്ത്രീകളുടെ പള്ളിപ്രവേശനത്തെ കുറിച്ച് ഗൾഫ് സലഫികളുടെ വീക്ഷണമാണ് നാം വിശദീകരിച്ചത്. മുജാഹിദ് പണ്ഡിതർ തെളിവുകൾ ശരിക്കും നിരത്തി (ഹുജ്ജത് പൂർത്തിയാക്കി ) എന്ന് അവകാശപ്പെടുന്ന വിഷയത്തിലെ അന്തരമാണ് ഇതിൽനിന്ന് പ്രത്യക്ഷമായത്. സംസ്ഥാന സുന്നികളോട് ഖണ്ഡന മണ്ഡനവും വാദ പ്രതിവാദവും നടത്താൻ നാം തയ്യാറാകുന്ന ഒരു വിഷയമാണിത്. പക്ഷേ ഗൾഫ് സലഫികളുടെ മുന്നിലെത്തുമ്പോൾ വാദപ്രതിവാദം നടത്താൻ നാം മറന്നു പോകുന്നു "


(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും 

പേജ് 128 , 130 )

സ്ത്രീ പള്ളിപ്രവേശം:* *മുജാഹിദ് പരിണാമങ്ങൾ

 https://www.facebook.com/100024345712315/posts/pfbid0y4fvE7mbEoLhLm9Qo6Z1h7oNAq3RA4QhbhtYufWnnUjshhabqCRwYhrj3Ka4Twwpl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 89 / 313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli

*സ്ത്രീ പള്ളിപ്രവേശം:*

*മുജാഹിദ് പരിണാമങ്ങൾ*


മുജാഹിദ് പ്രസ്ഥാനത്തിൽ  ആദർശപരമായ മാറ്റങ്ങൾ കൂടുതൽ പ്രകടമായത് 1940 കൾക്ക് ശേഷമാണ്. 

സ്ത്രീ പള്ളി പ്രവേശം, തറാവീഹിന്റെ റക്അത്ത് ചുരുക്കിയത്, ഖുനൂത് നിഷേധം, തല തുറന്നിട്ടുള്ള നിസ്കാരം, നെഞ്ചിൽ കൈ കെട്ടൽ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ മാറ്റം വന്നു തുടങ്ങി. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ മുജാഹിദ് സ്ഥാപകനായ വക്കം മൗലവി ഇത്യാദി വിവാദങ്ങളൊന്നും അറിഞ്ഞിരുന്നില്ല. അയാളുടെ കാലത്ത് സ്ത്രീകൾ ജുമുഅക്ക് പോകുന്ന സമ്പ്രദായമേ ഉണ്ടായിരുന്നില്ല.


1946 ൽ ഒതായിയിലെ പി വി മുഹമ്മദ് ഹാജി എന്ന വ്യക്തിയാണ് സ്ത്രീകളെ പങ്കെടുപ്പിച്ച് ഒരു ജുമുഅ സംഘടിപ്പിക്കാൻ ആദ്യമായി മുന്നോട്ടു വന്നത്. ഇവ്വിഷയകമായി എം സി സി അഹമ്മദ് മൗലവിയോട് ഫത്‌വ ചോദിച്ചപ്പോൾ പോകൽ നിർബന്ധമാണ് എന്നയാൾ മറുപടി കൊടുത്തു. ഈ മറുപടി മൗലവിമാരിൽ തന്നെ വലിയ വിവാദം സൃഷ്ടിച്ചു. 


*നിർബന്ധം*

എം സി സി അഹ്മദ്എഴുതുന്നു:

"വെള്ളിയാഴ്ചക്കും പെരുന്നാൾക്കും രണ്ടു കൂട്ടരും (ആണും പെണ്ണും ) ഹാജരാകകൾ വാജിബാണ്. "

(മുസ്‌ലിം സ്ത്രീകൾക്ക് അവകാശമുണ്ടോ ?

പേജ് : 111) 

എം സി സി യെപ്പോലെ മൗലവിമാരിൽ പലരും സ്ത്രീകൾ പള്ളിയിൽ പോകൽ നിർബന്ധമാണെന്ന പക്ഷക്കാരായിരുന്നു.


"മുജാഹിദ് പണ്ഡിതന്മാർക്കിടയിൽ സ്ത്രീകൾക്ക് ജുമുഅ നിർബന്ധമോ സുന്നത്തോ എന്നതിൽ വീക്ഷണ വ്യത്യാസമുണ്ട് അബ്ദുല്ല ഹാജി

(വെട്ടം മൗലവി)നിർബന്ധമാണ് എന്ന അഭിപ്രായക്കാരനായിരുന്നു. "

(ഒതായിയും ഇസ്‌ലാഹി പ്രസ്ഥാനവും 

ഉമർ കുട്ടി ഹാജിയുടെ ഓർമ്മകളിൽ 

കെ എൻ എം പേജ് : 34 )


*നിർബന്ധമില്ല സുന്നത്തുമില്ല*

എന്നാൽ അക്കാലത്ത് തന്നെ ഇതിനെതിരെ ശക്തമായി കെ ഉമർമൗലവി രംഗത്ത് വന്നു. നിർബന്ധമാണെന്നോ സുന്നത്താണെന്നോ പറയരുതെന്നായിരുന്നു 

മൗലവിയുടെ പക്ഷം.


കെ. ഉമർ മൗലവി എഴുതുന്നു. 

"ചില ഉലമാക്കളല്ല സകല ഉലമാക്കളും വുജൂബില്ലെന്ന് പറഞ്ഞവരാകുന്നു എന്ന് തെളിഞ്ഞു. സുന്നത്ത് ഉണ്ടെന്ന് ഉലമാക്കൾ പറഞ്ഞു എന്ന് (എം സി സി) മൗലവി സാഹിബ് വാദിക്കുന്നുണ്ട്. ഇമാമുകളുടെ കിതാബുകളിൽ നിന്ന് അത് ഉദ്ധരിച്ചു തരുവാൻ അദ്ദേഹത്തിന് സാധിക്കുമോ ?"

(അൽമനാർ 1953 

മാർച്ച് 20 പേജ് 13)


*അനുവദനീയം പുണ്യകർമ്മം*

കെ. ഉമർ മൗലവി കെ എൻ എമ്മിന്റെ ഔദ്യോഗിക മാസികയിലൂടെ സ്ത്രീ ജുമുഅ ജമാഅത്തിനെ എതിർത്തെങ്കിലും പിന്നീട് സുന്നത്താണെന്നും പുണ്യകർമ്മമാണെന്നും തന്നെയാണ് പ്രചരിപ്പിക്കപ്പെട്ടത്.


നേരത്തെ സുന്നത്താണെന്ന് തെളിയിക്കാൻ കഴിയുമോ എന്ന് ഉമർ മൗലവി വെല്ലുവിളിച്ച അൽമനാർ മാസികയിൽ തന്നെ എഴുതുന്നു :


"അന്യ പുരുഷന്മാർ പങ്കെടുക്കുന്ന സമൂഹങ്ങൾ നിസ്കാരങ്ങളായ ജമാഅത്തുകളിലും ജുമുഅകളിലും അവ പള്ളിയിൽ വെച്ച് നടക്കുന്നതായാലും പള്ളിക്ക് പുറത്ത് വെച്ച് നടക്കുന്നതായാലും സ്ത്രീകൾ പങ്കെടുക്കുന്നത് അനുവദനീയമാണ് പുണ്യകർമവുമാണ്, ഇതാണ് മുജാഹിദ് വാദം."

(അൽമനാർ 1997 

മാർച്ച് പേജ്: 11)


അന്യപുരുഷന്മാരോടൊപ്പം  ജമാഅത്തിന് പങ്കെടുക്കൽ സുന്നത്താണെന്ന് വ്യക്തമായി തന്നെ മുജാഹിദ് പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹ് മാസികയിൽ എഴുതുന്നു:


"ജമാഅത്ത് നമസ്കാരത്തിൽ പങ്കുകൊള്ളൽ സുന്നത്തും പ്രതിഫലാർഹവുമായതുകൊണ്ടാണല്ലോ നബി(സ)യുടെ കാലത്തെ മുസ്‌ലിം സ്ത്രീകൾ അന്യ പുരുഷന്മാരുള്ള ജമാഅത്ത് നമസ്കാരത്തിൽ പങ്കെടുത്തത്. "

(ഇസ്‌ലാഹ് മാസിക 

പുസ്തകം 2 ലക്കം1 പേ: 9)


ഇപ്പോൾ ഇതിൽ നിന്നെല്ലാം പിന്മാറി. സുന്നത്തുമില്ല, പ്രതിഫലവും ഇല്ല ; വേണമെങ്കിൽ പോകാം എന്നാക്കി മാറ്റിയിരിക്കുന്നു.


*വേണമെങ്കിൽ പോകാം*

നിർബന്ധവുമില്ല സുന്നത്തുമില്ല ഒരു കട്ടൻ അടിക്കുന്ന മട്ടിലാണ് ഇപ്പോൾ സ്ത്രീകളുടെ പള്ളി പ്രവേശം.

"സ്ത്രീകൾക്ക് പള്ളിയിൽ പോവുകയോ പോകാതിരിക്കുകയോ ചെയ്യാം. "

(വിചിന്തനം വാരിക 2009 

മാർച്ച് 20 പേജ് 9)


*ഇസ്‌ലാം എതിരല്ല*

"ജുമുഅജമാഅത്തുകൾ ക്കായി സാഹചര്യങ്ങളും സന്ദർഭങ്ങളും സുരക്ഷിതത്വവും അനുകൂലമെങ്കിൽ സ്ത്രീകൾ ചെന്നെത്തുന്നതിന് ഇസ്‌ലാം എതിരല്ല എന്നതാണ് വസ്തുത. "

(വിചിന്തനം 2007 

ഫെബ്രുവരി 23 പേജ് 3)

എന്നാൽ ഇതിലും മൗലവിമാർക്ക് യോജിപ്പില്ല. ഈ ആദർശത്തെ ശക്തമായി ചോദ്യം ചെയ്ത മൗലവിമാർ രംഗത്തുണ്ട്. സ്ത്രീകൾ ജുമുഅ ജമാഅത്തിന് പള്ളിയിലേക്ക് പോകുന്നത് കേരളത്തിൽ മാത്രമാണെന്നും ഗൾഫ് സലഫികളുടെ പിന്തുണ ഈ വിഷയത്തിൽ ഇല്ലെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

ആദ്യമായി സ്ത്രീകൾ* *ജുമുഅക്ക് പോയത്* *ഒതായി പള്ളിയിൽ*

 https://www.facebook.com/100024345712315/posts/pfbid0YPuhEVhzzN6We2saQdiDBhcxZT2PgADTf9aYyjQLx7rJxQsQBey6jG8kjfDo3zJCl/?mibextid=9R9pXO

ജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 88/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ആദ്യമായി സ്ത്രീകൾ*

*ജുമുഅക്ക് പോയത്* 

*ഒതായി പള്ളിയിൽ*


കേരളത്തിൽ പഴക്കം ചെന്ന 

ഒരു വഹാബി പ്രദേശമാണ് ഒതായി. 

ഈ പള്ളിയിലായിരുന്നത്രേ ആദ്യമായി സ്ത്രീകൾ പള്ളിയിൽ ജുമുഅക്ക് പോയിരുന്നത്. 1946 ലാണ് ഈ സംഭവം. 


"1946 മുതൽക്കാണ് പ്രവാചക മാതൃകയനുസരിച്ച് സ്ത്രീകൾ ജുമുഅ നിസ്കാരത്തിൽ പങ്കെടുക്കാൻ തുടങ്ങിയത്. ഇത് കാരണമാണ് ലോകത്ത് ആദ്യമായി സ്ത്രീകൾ ജുമുഅക്ക് പോയത് ഒതായിലാണ് എന്ന് സുന്നികൾ പറഞ്ഞു വരുന്നത്. "

( ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും ഉമർകുട്ടി 

ഹാജിയുടെ ഓർമ്മകളിൽ

പേ: 34 )


ഈ സംഭവത്തിലൂടെയാണ് ഒതായി എന്ന പ്രദേശം അറിയപ്പെടുന്നത്. കേരളത്തിൽ ആദ്യമായി പള്ളിയിൽ ജുമുഅക്ക് പോയ ആമിനകുട്ടിയെയും ഖദീജ കുട്ടിയെയും കേൾക്കാത്തവർ ഉണ്ടാവില്ല. വലിയ പ്രാധാന്യത്തോടെ ആ രണ്ടുപേരുടെയും ഫോട്ടോകൾ പതിച്ച് വഹാബി വനിതാ മാസികയായ പുടവയിൽ ഈ പ്രദേശത്തെയടക്കം പരിചയപ്പെടുത്തിയിരുന്നു.


"കേരളത്തിൽ ആദ്യമായി അല്ലാഹുവിന്റെ പള്ളിയിൽ പോയി ആരാധനാകർമങ്ങളിൽ പങ്കെടുത്ത രണ്ട് മുസ്‌ലിം വനിതകളെ ഇവിടെ പരിചയപ്പെടുക. മലപ്പുറം ജില്ലയിലെ ഒതായി വെള്ളാറം പാറ ഖദീജ കുട്ടിക്ക് ഇന്ന് 52 വയസ്സ്. കേരളത്തിൽ പള്ളിയിൽ പോയി ആരാധന നിർവഹിച്ച ആദ്യത്തെ സ്ത്രീ എന്ന വിശേഷണത്തിന് അർഹയാണ് ഖദീജ കുട്ടി. 1940 കളിൽ സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുക എന്നത് ഊഹിക്കാൻ പോലും സാധ്യമാവാത്ത കാര്യമായിരുന്നു. തുടക്കത്തിൽ ഞാൻ ഒറ്റക്കായിരുന്നു പോയിരുന്നത് ശേഷം അഞ്ച് പേർ കൂടി വന്നു. കുറെ കഴിഞ്ഞപ്പോൾ വീണ്ടും അഞ്ചുപേർ കൂടി സന്മനസ്സ് കാണിച്ചു രംഗത്ത് വന്നു. ഇസ്‌ലാഹി തറവാട്ടിലെ പ്രമുഖ പണ്ഡിതന്മാർ ഇടയ്ക്കിടെ ഖദീജ കുട്ടിയെ സന്ദർശിക്കാറുണ്ട്. ഇക്കൂട്ടത്തിൽ കെ എൻ എം സംസ്ഥാന സെക്രട്ടറി എ പി അബ്ദുൽഖാദർ മൗലവിയെ അദ്ദേഹം പ്രത്യേകം പേരെടുത്ത് പറഞ്ഞു. ഈയടുത്ത് ഏതാനും മാസങ്ങൾക്കു മുമ്പും അദ്ദേഹം വന്നു കുശലാന്വേഷണം നടത്തിയിരുന്നു. "

(പുടവ 1995 മാർച്ച് 

പേജ് 28, 29 )


ലോകത്ത് ഒരിടത്തും പതിവില്ലാത്ത ഈ സമ്പ്രദായം ആരംഭിച്ചപ്പോൾ ഒതായിയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. പഴയകാല സുന്നി മഹല്ലായിരുന്ന ഒതായിയിൽ വഹാബിസത്തിന്റെ വിത്തുപാകിയ പി.വി മുഹമ്മദ് ഹാജി എം സി സി അഹ്മദ് മൗലവിക്ക് ഒരു കത്തെഴുതി. അതിൽ ആവശ്യപ്പെടുന്നത് ഇങ്ങനെയാണ് :


" ഇവിടുത്തെ ഒതായി ജുമുഅത്ത് പള്ളിയിൽ ജമാഅത്തിനും ജുമുഅക്കും കുറച്ച് പെണ്ണുങ്ങളും ഹാജരാവാറുണ്ട്. അവരുടെ വരവിനെ പറ്റി പല സംശയങ്ങളും ഉളവായിരിക്കുന്നു. ജമാഅത്തിനും ജുമുഅക്കും പെരുന്നാൾക്കും ആണുങ്ങളോടൊപ്പം പെണ്ണുങ്ങളും ഹാജരാവുക എന്ന സമ്പ്രദായം മറ്റു ദിക്കുകളിലെങ്ങും ഇല്ല....

വിവരമായ ഒരു മറുപടി അയച്ചു തരുവാനപേക്ഷ.

പി.വി മുഹമ്മദ് ഹാജി 

ഒതായി എടവണ്ണ

1950  മാർച്ച് 30.


എം സി സി അഹമ്മദ് 

മൗലവിയുടെ 132 പേജുള്ള മറുപടിയുടെ ചില ഭാഗങ്ങൾ താഴെ ചേർക്കുന്നു :


"അടിച്ചു പെണ്ണുങ്ങളെ പുറത്തിറക്കേണ്ട ചുമതല ദീനറിയുന്ന ആണുങ്ങളുടെ മേലാണ്... ജുമുഅക്ക് പോകാൻ നിർബന്ധിച്ചു കൊണ്ടുള്ള ഖുർആനിന്റെ കൽപ്പന പെണ്ണുങ്ങളെ ബാധിക്കയില്ല, ആണുങ്ങളെ സംബന്ധിച്ചു മാത്രമാണത്. പെണ്ണുങ്ങളെ ആ കൽപ്പനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അതിനു പല തെളിവുകളുമുണ്ടെന്നും പറയുന്ന മൗലവിമാരുടെയും മുസ്‌ലിയാക്കന്മാരുടെയും ആ ജല്പനം തനിച്ച അസംബന്ധമാണ്...ഖുർആനിന്റെ ആ നസ്സിനെ തിരുത്തി കൊടുക്കാവുന്ന വല്ല സ്വഹീഹായ ഹദീസും ഉണ്ടെങ്കിൽ നമുക്ക് പറയാം പെണ്ണുങ്ങൾക്ക് ജുമുഅ വുജൂബില്ലെന്ന്. അതില്ലാത്ത കാലത്തോളം ആണുങ്ങളെപ്പോലെ തന്നെ പെണ്ണുങ്ങളും ജുമുഅക്ക് പോണം എന്നുതന്നെ പറയേണ്ടിയിരിക്കുന്നു... 

വെള്ളിയാഴ്ചക്കും പെരുന്നാൾക്കും രണ്ടുകൂട്ടരും ഹാജരാകൽ വാജിബാണ്. ഉദ്റുള്ളവർക്ക് മാപ്പ് ഉണ്ട്. ഉദ്റില്ലാത്തവർ ആണായാലും പെണ്ണായാലും ശരീഅത്ത് പ്രകാരം ഹാജരായെ തീരൂ. "

(മുസ്‌ലിം സ്ത്രീകൾക്ക് 

അവകാശമുണ്ടോ ?

പേജ് 94, 97, 111)


സ്ത്രീകൾ ജുമുഅക്ക് പോകണോ ? പോകണ്ടേ ? മൗലവിമാർക്കിടയിൽ ഇപ്പോഴും  തീരുമാനമാകാത്ത ഒരു വിഷയമാണിത്.

ആദ്യമായി നടന്ന* *അനറബി ഖുതുബ*

 https://m.facebook.com/story.php?story_fbid=pfbid0dsbpNpbHn9XcJP7KREtH3ngDGEpa4fz1z5rniZK1aZJxVdnBYdA9qndMZQ2iqkoPl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 87/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ആദ്യമായി നടന്ന*

*അനറബി ഖുതുബ*


ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ ഇസ്‌ലാമിക വിശ്വാസവും കർമ്മവും പ്രചരിപ്പിച്ചിരുന്നത് സ്വഹാബികളാണ്. നമ്മുടെ കൊച്ചു കേരളത്തിൽ സഹാബികൾ ഇസ്‌ലാം പ്രചരിപ്പിക്കുകയും പന്ത്രണ്ടോളം പള്ളികൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. അവരെല്ലാവരും ഖുതുബയും ജുമുഅയും നിർവഹിച്ചത് ഒരേ ഭാഷയിലായിരുന്നു. കെ എം മൗലവി പോലും ഈ യാഥാർത്ഥ്യം അംഗീകരിച്ചിട്ടുണ്ട്. 


എന്നാൽ ഇതിൽ നിന്നും വിഭിന്നമായി ഒരു പുതിയ ചിന്താഗതിക്ക് രൂപം നൽകിയത് 1865 കൊച്ചിയിലെ മട്ടാഞ്ചേരിയിലാണ്. ലോകത്ത് എവിടെയെങ്കിലും ഇതിനുമുമ്പ് അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നടന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. അനറബി ഖുത്ബക്ക് ആദ്യമായി സാക്ഷ്യം വഹിച്ചത് കേരളമാണെങ്കിലും ഉപയോഗിച്ച ഭാഷ മലയാളം ആയിരുന്നില്ല. ആദ്യമായി അനറബി ഭാഷയിൽ നടന്ന ഖുതുബ  ഉറുദു ഭാഷയിലാണ്. കേരളത്തിൽ ഉറുദു ഭാഷയിൽ എന്തിന് ഖുതുബ നടന്നു ? ഇതിനൊരു ചരിത്രപശ്ചാത്തലം കൂടിയുണ്ട്.


കൊച്ചി മട്ടാഞ്ചേരിയിലെ ഹനഫി പള്ളിയിലെ ഖത്തീബ് ആയിരുന്നു ഹൈദരാബാദ് കാരൻ അബ്ദുൽ കരീം മൗലവി. ഇദ്ദേഹം ഒരു വഹാബി ചിന്താഗതിക്കാരനായിരുന്നു. മഹാന്മാരുടെ പേരിൽ നേർച്ചയാക്കപ്പെടുന്നതിനെ എതിർക്കുകയും സുന്നി വാദങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തപ്പോൾ ആ പള്ളിയിൽ നിന്നും പുറത്താക്കപ്പെട്ടു. പിന്നീട് സേട്ടു കുടുംബത്തിലെ അബ്ദുല്ല ഹാജി ആദം സേട്ട് ഇയാൾക്ക് പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കാൻ പള്ളി സ്ഥാപിച്ചു കൊടുത്തു. ഖത്തീബും ഇമാമുമായി നിശ്ചയിച്ചു. ഇദ്ദേഹമാണ് ആദ്യമായി അനറബി ഖുത്തുബക്ക് നേതൃത്വം വഹിച്ചത്. മലയാളികൾ ബഹിഷ്കരിച്ചത് കൊണ്ടാണത്രേ ഉറുദു തൊഴിലാളികളെ വെച്ച് ഉറുദു ഖുതുബ നിർവഹിച്ചത്.


"അക്കാലത്ത് മട്ടാഞ്ചേരി ബസാറിലെ പേര് കേട്ട അരി വ്യാപാരിയും ഭക്തനും ധർമ്മിഷ്ഠനും ആയിരുന്നു അബ്ദുള്ള ഹാജി ആദം സേട്ട്. പള്ളിയിൽനിന്നും ബഹിഷ്കൃതനായ ഇമാം അബ്ദുൽ കരീം മൗലവിയെ അദ്ദേഹം പാണ്ഡിക ശാലയിൽ വിളിപ്പിച്ച് കാര്യകാരണങ്ങൾ തിരക്കി. തൗഹീദിന്റെ പ്രകാശം കൊണ്ട് പ്രശോഭിതമായ ആ ദത്ത ഹൃദയം താമസം വിന പ്രതികരിച്ചു. "ഈ സത്യം മനുഷ്യരെ ബോധ്യപ്പെടുത്താൻ നമുക്ക് ഒരു മസ്ജിദ് വേണം അത് ഞാൻ നിർമ്മിക്കും " അങ്ങനെ പുതിയ പള്ളി 1865ൽ നിർമ്മിക്കപ്പെട്ടു. ഒന്നാമത്തെ ഇമാമും ഖത്തീബുമായി മൗലവി മുഹമ്മദ് അബ്ദുൽ കരീം സാഹിബ് ചുമതലയിൽ ചെയ്തു. പ്രാരംഭത്തിൽ ഉറുദു ഭാഷയിൽ ആയിരുന്നു ഖുതുബ "

(മുജാഹിദ് സംസ്ഥാന 

സമ്മേളനം 2002 എറണാകുളം പേ: 57 )


അനിസ്‌ലാമികമായ ഈ അനാചാരത്തിന് കൂട്ടുനിൽക്കാതിരുന്ന മലയാളികളെ അബ്ദുല്ല ഹാജി സേട്ട് പണം കൊടുത്ത് ആകർഷിച്ച ചരിത്രം കെ ഉമർ മൗലവി ഓർമ്മകളുടെ തീരത്തിൽ എഴുതിയിട്ടുണ്ട്. 


"പള്ളി പണിത ശേഷം ജുമുഅ തുടങ്ങി. ഹൈദരാബാദുകാരൻ മൗലവി ഉറുദുവിൽ ഖുതുബ നടത്തി. ശ്രോതാക്കൾ അധികവും ഉറുദു അറിയുന്ന കച്ചിൻമേൽക്കാരും ആലിയികളും ആയിരുന്നു. അവർ തന്നെ അബ്ദുല്ല ഹാജി ആദം സേട്ടുവിന്റെ സ്വാധീനത്താൽ എത്തുന്നവരും. 50 താഴെ ആളുകൾ. മലയാളികൾ കയറുകയില്ല. വഹാബികളുടെ പള്ളിയിൽ പോയാൽ നമസ്കാരത്തിന് നാലോ അഞ്ചോ പേർ കാണും. പള്ളിയിൽ നമസ്കാരത്തിന് സ്ഥിരമായി ആളെ ഉണ്ടാക്കുവാൻ സേട്ടു സാഹിബ് വളരെ ത്യാഗം ചെയ്തിട്ടുണ്ട്. തൃഷ്നാപ്പിള്ളിയിൽ നിന്നും നെയ്ത്തുകാരായ റാവുത്തർ വിഭാഗത്തിലുള്ള മുസ്‌ലിം തൊഴിലാളി കുടുംബങ്ങളെ അദ്ദേഹം കൊച്ചിയിൽ കൊണ്ടുവന്നു. പള്ളിയുടെ പരിസരത്ത് അവർക്ക് താമസിക്കാൻ വീടു നൽകി. തങ്ങളുടെ നെയ്തു ജോലി ചെയ്യാൻ സേട്ടുവിന്റെ ചെലവിൽ നെയ്ത്തുപകരണമായ തറി കൊടുത്തു. വീടും ജോലിയും സൗജന്യം. ഒരു നിബന്ധന മാത്രം എല്ലാ വക്തിനും പള്ളിയിൽ ജമാഅത്തിന് ഹാജറുണ്ടാകണം. അങ്ങനെ സ്ഥിരമായി കുറച്ചുപേർ ഉണ്ടായി. സേട്ട് വലിയ ധർമ്മിഷ്ഠൻ ആയിരുന്നു. പാവങ്ങൾക്ക് ഉച്ചയൂണിന് ഹോട്ടലിലേക്ക് പാണ്ഡിക ശാലയിൽ നിന്നും ചീട്ടു കൊടുക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു. വൈകുന്നേരം ധാരാളം പേർ വരും ചായക്കാശിനായി. ഇതെല്ലാം പാണ്ടികശാലയിൽ നിന്നും മാറ്റി പള്ളിയിൽ നിന്നും നമസ്കാരശേഷം കൊടുക്കലാക്കി. അത് വാങ്ങാൻ വരുന്ന സാധുക്കൾ ളുഹറിനും അസറിനും പള്ളിയിലേക്ക് വരാൻ തുടങ്ങി. അങ്ങനെ പകൽ പള്ളി സജീവമായി...കുറേക്കാലത്തെ ഉറുദു ഖുതുബക്ക് ശേഷം പിന്നീടത് മലയാളത്തിലായി "


(ഓർമ്മകളുടെ തീരത്ത് 

പേജ് 236)


പാവപ്പെട്ട ജനങ്ങളെ സാമ്പത്തികമായി ആകർഷിപ്പിച്ച് ബിദ്അത്തിലേക്കടുപ്പിക്കുന്ന ശൈലി ഇപ്പോഴും പലയിടത്തും നടക്കുന്നുണ്ട്. ആദർശം മറച്ചുവെച്ച് സാമ്പത്തിക ലാഭത്തിനുവേണ്ടി ഇവരിലേക്കടുക്കന്നവർ ഇപ്പോഴും വിരളമല്ല. 


ഏതായാലും കുറെ കാലം ഉറുദുഭാഷയിൽ നടന്ന് പിന്നീടാണ് ഈ പള്ളിയിൽ മലയാളഭാഷയിൽ ഖുതുബ നിർവഹിക്കപ്പെട്ടത്. 


ജനങ്ങളെ വഴിതെറ്റിക്കുന്നതായി ബോധ്യപ്പെട്ടപ്പോൾ പുറത്താക്കപ്പെട്ട മൗലവിക്ക് അയാളുടെ പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കാനും പഴയ പള്ളിക്കാരോടുള്ള വാശി തീർക്കാനും എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ ഒരു വ്യക്തി മുന്നിൽ നിന്നതിന്റെ ഫലമാണ് ജുമുഅ ഖുതുബ എന്ന ഇബാദത് തന്നെ നിഷ്ഫലമാക്കുന്ന ഈയൊരു അനാചാരത്തിന് കേരളീയർ സാക്ഷിയാകേണ്ടിവന്നത്.

എന്നാൽ ഇതിനെ അനുകരിച്ച് കേരളത്തിൽ എവിടെയും അനറബി ഖുതുബ നടന്നതായി അറിവില്ല. 1936 ലെ  മൗലവിമാരുടെ പുണർപ്പ സമ്മേളന പ്രമേയത്തിന് ശേഷമാണ് വ്യാപകമായി അനറബി ഖുതുബ കേരളത്തിൽ നടന്നത്.

മീഞ്ചന്ത പ്രമേയവും* *മൗലവിമാരുടെ കുതന്ത്രവും

 https://www.facebook.com/100024345712315/posts/pfbid02nc1L6u7sWtGBLYxDPEdSaLva4HxnGeqZBinLZSuhVmBQGoYS3hU8HFMQ8PaFNa8hl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 86/ 313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മീഞ്ചന്ത പ്രമേയവും*

*മൗലവിമാരുടെ കുതന്ത്രവും*


മൗലവിമാർ കൊണ്ടുവരുന്ന എല്ലാ അനാചാരങ്ങളെയും തുറന്നെതിർക്കുക എന്നത് സമസ്തയുടെ ഒരു നയം തന്നെയായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അനറബി ഖുതുബ. 


1936 പുണർപ്പയിൽ നടന്ന വഹാബി പണ്ഡിത സംഘടനയുടെ പന്ത്രണ്ടാം വാർഷിക സമ്മേളനത്തിൽ ഖുത്ബ പരിഭാഷപ്പെടുത്തണമെന്ന് പ്രമേയം പാസാക്കിയിരുന്നു. 

അറബിയിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ വിവർത്തനം താഴെ ചേർക്കുന്നു :


"ഇന്നുവരെ നടന്നുവരുന്ന ജുമുഅ ഖുതുബ പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള അറബി ഭാഷയിലായതിനാൽ പള്ളിയിലെ ഖത്തീബുമാരോടും മുതവല്ലിമാരോടും ഖുതുബ ജനങ്ങൾ മനസ്സിലാക്കത്തക്ക നിലയിൽ പരിഭാഷപ്പെടുത്താൻ യോഗം ആവശ്യപ്പെടുന്നു.

(അൽ മുർശിദ് 1936 

ഏപ്രിൽ പേജ് 37)


ജനങ്ങൾക്ക് തിരിയുന്ന ഭാഷയിലായിരിക്കണം എന്ന ന്യായം പറഞ്ഞുകൊണ്ട് ഖുത്ബ പരിഭാഷപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അൽമുർശിദ് മാസികയിൽ അച്ചടിച്ചു വന്നത് അറബി ഭാഷയിലായിരുന്നു എന്നത് ഏറെ കൗതുകകരമാണ്.


ഈ പ്രമേയം അവതരിപ്പിച്ചതിനു ശേഷം ചിലയിടങ്ങളിൽ ഖുതുബ പരിഭാഷ നടപ്പിൽ വന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ 1947 മാർച്ച് 16 ന് മീഞ്ചന്തയിൽ നടന്ന സമസ്തയുടെ പതിനേഴാം വാർഷിക സമ്മേളനത്തിൽ ഈ തിന്മക്കെതിരെ പ്രമേയം അവതരിപ്പിച്ചു.


"ജുമുഅൻ്റെ ഖുതുബയിൽ അറബി ഭാഷ അല്ലാതെ ഭാഷ ഉപയോഗിക്കുന്നത് നല്ലതല്ലാത്തതും മുൻകറത്തായ ബിദ്അത്തും ആണെന്ന് ഈ യോഗം തീർച്ചപ്പെടുത്തുന്നു. ഇന്ന് ഖുതുബ പരിഭാഷ നടപ്പിലുള്ള ജുമാഅത്ത് പള്ളി ഭാരവാഹികളോടും ഖത്തീബന്മാരോടും അത് നിർത്തൽ ചെയ്യാൻ ഈ യോഗം ഉപദേശിക്കുകയും ചെയ്യുന്നു. "


ഇത് മൗലവിമാർക്ക് വലിയ തിരിച്ചടിയായി, എന്ന് മാത്രമല്ല തെറ്റിദ്ധരിച്ച് ഖുതുബ പരിഭാഷ ആരംഭിച്ച പലരും അതിൽ നിന്ന് പിന്മാറുകയും ചെയ്തു.


സ്വഹാബികൾ ഇസ്‌ലാം പ്രബോധനം ചെയ്ത കേരളത്തിൽ ഖുതുബ അറബി ഭാഷയിൽ ആയിരുന്നു എന്നും അത് പിന്നീട് മൗലവിമാർ പരിഭാഷപ്പെടുത്താൻ മീറ്റിംഗ് ചേർന്ന് തീരുമാനിച്ചതാണെന്നും അവരുടെ പ്രമേയത്തിൽ നിന്നും വ്യക്തമാണല്ലോ. ഇതു മറച്ചു വെക്കാൻ ചില കുതന്ത്രങ്ങൾ മൗലവിമാർ പയറ്റിയിട്ടുണ്ട്. അതായത് സുന്നികൾ ഖുതുബ പരിഭാഷ നിർത്തിവക്കണം എന്ന് മീഞ്ചന്തയിൽ പ്രമേയം പാസാക്കിയപ്പോൾ അതിനുള്ള മറുപടി പ്രമേയമാണ് പുണർപ്പയിൽ അവതരിപ്പിച്ചത്.


"1947 യിൽ മീഞ്ചന്തയിൽ വെച്ച് കുപ്രസിദ്ധമായ പ്രമേയം സമസ്ത പാസാക്കുന്നത് വരെ ഖുതുബയുടെ ഭാഷ ഒരു തർക്ക വിഷയമായിരുന്നില്ല. ഇന്നും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലോ ലോകത്തെ ഏതെങ്കിലും രാജ്യത്തോ അങ്ങനെ ഒരു തർക്കമൊട്ടില്ല താനും. ഓരോ രാജ്യത്തെയും പള്ളികളിൽ ജുമാ ഖുതുബകൾ അതാത് രാജ്യത്തെ ഭാഷകളിലാണ് നടത്തപ്പെടുന്നത് "

(ഇസ്‌ലാഹി പ്രസ്ഥാനം

 പേജ് 167 കെ എൻ എം )


ഈ ചരിത്രം എഴുതിയ ആൾ ശുദ്ധ നുണയാണ് പ്രചരിപ്പിക്കുന്നതെന്ന് എഴുത്തിൽ നിന്ന് തന്നെ മനസ്സിലാകും.

അതായത്, മീഞ്ചന്തയിൽ സുന്നികൾ പ്രമേയം പാസാക്കിയത് 1947 ലാണെന്നത് ഇതിൽ നിന്നും വ്യക്തമാണല്ലൊ. അപ്പോൾ പിന്നെ മൗലവിമാർ 1936 ൽ പുണർപ്പ മുജാഹിദ് സമ്മേളനത്തിൽ എല്ലാവരും മലയാളത്തിൽ ഓതണം എന്ന് നിർദ്ദേശിച്ചത് എന്തിനായിരുന്നു. ? 

1936 എന്നത് 1947 ന് ശേഷമാണോ?


ഈ ചരിത്രപരമായ വിഡ്ഢിത്തം മനസ്സിലാക്കിയത് കൊണ്ടാകണം കെ ഉമർ മൗലവി ഈ ചരിത്രം പറയുമ്പോൾ മീഞ്ചന്ത സമ്മേളനം 1930 നടന്നു എന്ന് ശുദ്ധ കളളം എഴുതിവിട്ടത്.

ഉമർ മൗലവി എഴുതുന്നു :


"1930 ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പാസാക്കിയ ഒരു പ്രമേയത്തിലൂടെ അറബിയല്ലാത്ത ഭാഷയിലുള്ള ഖുതുബ നിർത്തൽ ചെയ്തു. സലഫി പ്രവർത്തനത്തിലൂടെ വീണ്ടും ഇത് പുന:സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു. തങ്ങൾക്ക് സ്വാധീനമുള്ള പള്ളികളിൽ ഇത് നടപ്പിലാക്കാൻ തുടങ്ങി. "  

(ഓർമ്മകളുടെ തീരത്ത് 

പേജ് 82 )


കെ എൻ എം മർകസുദ്ദഅവ (സുല്ലമി വിഭാഗം) പുറത്തിറക്കിയ അഹ്‌ലുസ്സുന്ന: വൽ ജമാഅ സംശയവും മറുപടിയും എന്ന കൃതിയിൽ മീഞ്ചന്ത പ്രമേയം 1935 ൽ എന്നാണ് കൊടുത്തത്. 


"സമസ്ത എന്ന സംഘടന രൂപീകരിച്ച ശേഷമാണ് മാതൃഭാഷയിൽ ഖുതുബ നടത്തൽ ഹറാമാണെന്ന് ഫത്‌വ വന്നത്. മദ്ഹബുകൾക്ക് അത് പരിചയമില്ല. 1935ൽ കോഴിക്കോട് മീഞ്ചന്തയിൽ വെച്ച് പ്രമേയം പാസാക്കി നിർബന്ധപൂർവ്വം പള്ളിയിൽ നിന്ന് ഖുതുബ പരിഭാഷ നീക്കം ചെയ്യുകയായിരുന്നു. ഇതല്ല പൗരോഹിത്യം എങ്കിൽ പിന്നെ ഏതാണ് ? ആലോചിക്കുക. "

(പേജ് 11)


എന്തൊരു കഷ്ടം !

മൗലവിമാരുടെ തൊലിക്കട്ടിക്ക് മുന്നിൽ കണ്ടാമൃഗം പോലും തോറ്റുപോകും.


എന്നാൽ ലോകത്ത് ഒരിടത്തും അറബിയല്ലാത്ത ഭാഷയിൽ ഖുതുബ നിർവഹിച്ചിട്ടില്ല എന്നതാണ് ചരിത്രം. കെ എം മൗലവി ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുണ്ട്.

1926 ജൂലായ് ലക്കം അൽ ഇർഷാദ് മാസികയിൽ കെ.എം മൗലവി കൊടുത്ത അറബി ഫത്‌വ കെ എൻ എം വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.


"എങ്കിലും ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. സ്വഹാബികൾ, താബിഉകൾ, താബിഉ താബിഉകൾ എന്നീ സദ് വൃത്തരായ മുൻഗാമികൾ അനറബി നാടുകളിൽ മതപരമായ പ്രസംഗങ്ങൾ നിർവഹിക്കുമ്പോൾ അറബിയിൽ പറഞ്ഞ് വിവർത്തനം ചെയ്യുകയും തുടർന്നുള്ള ഭാഗങ്ങൾ നാട്ടുകാരുടെ ഭാഷയിൽ പറയുകയും ചെയ്തിരുന്നുവെന്ന് ഏതെങ്കിലും ഒരു ഗ്രന്ഥത്തിൽ നാം കണ്ടിട്ടില്ല. എന്നല്ല നബി (സ)യും പൂർവികരായ സദ്വൃത്തരും മതപരമായ പ്രസംഗങ്ങൾ റുക്നുകളും തുടർന്നുള്ള ഭാഗങ്ങളും മുഴുവൻ അറബിയിൽ ആയിരുന്നു ചെയ്തിരുന്നത് എന്നും നമുക്കറിയാം. "

(ജുമുഅ ഖുതുബ പേ: 23)


അനറബി ഖുത്ബ കേരളത്തിൽ 

വന്നതിന്റെ ചരിത്രപാശ്ചാത്തലം 

തുടർന്ന് നമുക്ക് വായിക്കാം.

പ്രശസ്തമായ* *എട്ടാം പ്രമേയം*മുജാഹിദ് പ്രസ്ഥാനംഒരു സമഗ്ര പഠനം 85/313

 https://www.facebook.com/100024345712315/posts/pfbid02gwijxSkEzvuVoJ3btAqGyfzN8SYdHCj1UCjYe6wx6CiegnJaVGo4o4LNFeMGJd7dl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 85/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*പ്രശസ്തമായ* 

*എട്ടാം പ്രമേയം*


സുന്നികളെ കുറിച്ച് മൗലവിമാർ പടച്ചുണ്ടാക്കിയ പ്രധാനപ്പെട്ട ആരോപണങ്ങളും വസ്തുതകളും ആണ് നാം വിവരിച്ചത്. മൗലവിമാരുടെ മതവിരുദ്ധ പ്രവർത്തനങ്ങളെ അതാതു കാലങ്ങളിൽ സുന്നി ഉലമാക്കൾ എതിർത്തു പോന്നിരുന്നു. സമ്മേളനങ്ങളും പ്രമേയാവതരണങ്ങളും ധാരാളം നടന്നിട്ടുണ്ട്. 1933 മാർച്ച് അഞ്ചിന്  ഫറോക്കിൽ വെച്ച് നടന്ന ആറാം സമ്മേളനവും അതിലെ പ്രമേയങ്ങളും ചരിത്രപ്രസിദ്ധമാണ്. 


റഷീദ് രിളയുടെ പ്രസിദ്ധീകരണം അവലംബിച്ച് കെ എം മൗലവി എഴുതിയ പലിശ ഹലാലാക്കുന്ന പുസ്തകത്തെയും അതിനു വേണ്ടി ബാങ്ക് സ്ഥാപിക്കുന്നതിനെയും  ശക്തമായി എതിർത്തു കൊണ്ടുള്ള പ്രമേയം പാസാക്കിയത് ഫറൂഖ് സമ്മേളനത്തിലായിരുന്നു.

തത്ഫലമായി അവരുടെ ബാങ്കും അവരുടെ സംഘടനയായ ഐക്യസംഘവും തകർന്നു തരിപ്പണമാവുകയാണുണ്ടായത്.


സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾ ഓരോന്നും ജനങ്ങളിൽ ഊന്നിപ്പിടിപ്പിക്കുന്നതും നാം ആവർത്തിച്ചു വായിക്കേണ്ടതും മൗലവിമാർക്കിടയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കിയതുമായ പ്രമേയമായിരുന്നു ആറാം സമ്മേളനത്തിലെ പ്രശസ്തമായ എട്ടാം പ്രമേയം.


"കേരളത്തിലെ മുസ്‌ലിമീങ്ങളിൽ അനേക കൊല്ലമായിട്ട് നിരാക്ഷേപം നടന്നുവരുന്നതായ താഴെ വിവരിക്കുന്ന കാര്യങ്ങൾ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ഉലമാക്കളാൽ മതാനുസരണങ്ങളാണെന്ന് സ്ഥിരപ്പെട്ടവയാണെന്നും ഇവ  മതവിരുദ്ധങ്ങളാണെന്നോ അഥവാ ശിർക്കാണെന്നോ പറയുന്നവർ സുന്നികളല്ലെന്നും  അവർ ഇമാമത്തിനും ഖത്തീബ് സ്ഥാനത്തിനും ഖാസി സ്ഥാനത്തിനും  കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു. 


സംഗതികൾ : (1 ) മരിച്ചുപോയ അമ്പിയ, ഔലിയ, സ്വാലിഹീൻ ഇവരുടെ ദാത്തുകൊണ്ടും ജാഹ് ഹഖ് ബർക്കത്ത് ഇത്യാദികൊണ്ടും തവസ്സുൽ(ഇടതേട്ടം) ചെയ്യുന്നതും അവരെ നേരിട്ട് വിളിക്കലും അവരെ വിളിച്ച് സഹായത്തിന് അപേക്ഷിക്കലും അവരുടെ ആസാറുകൾ കൊണ്ട് ബർക്കത്ത് മതിക്കലും.

(2) മരിച്ചുപോയ അമ്പിയാ ഔലിയാക്കൾ ഇവർക്കും മറ്റു മുസ്‌ലിമീങ്ങൾക്കും കൂലി കിട്ടാൻ വേണ്ടി ധർമ്മം ചെയ്യലും കോഴി ആട് മുതലായവ നേർച്ച ചെയ്യലും അവർക്ക് വേണ്ടി ഖുർആൻ ഓതലും ഓതിക്കലും മുസ്‌ലിം മയ്യത്തുകളെ മറവ് ചെയ്യുന്നതിനു ശേഷം ഖബറിൽ വച്ച് തൽഖീൻ ചൊല്ലി കൊടുക്കലും മയ്യത്തിന് വേണ്ടി ഖബറിങ്കൽ വെച്ചും മറ്റു സ്ഥലത്തുവച്ചും ഖുർആൻ ഓതലും ഓതിക്കലും. (3) ഖബർ സിയാറത്ത് ചെയ്യലും ഖബറാളികൾക്ക് സലാം പറയലും അവർക്കുവേണ്ടി ദുആ ഇരക്കലും ഖബർ സിയാറത്തിനു യാത്ര പോകലും. (4) ആയത്ത് ഹദീസ് മറ്റു മുഅള്ളമായ അസ്മാഉ ഇവകൊണ്ട് മന്ത്രം ചെയ്യലും ഉറുക്ക് എഴുതി കെട്ടലും പിഞ്ഞാണം എഴുതി കൊടുക്കലും വെള്ളം നൂല് മുതലായവ മന്ത്രിച്ച് കൊടുക്കലും ബുർദ ഓതി മന്ത്രിക്കലും. (5) ഖാദിരിയ്യ, ശാദുലിയ്യ, രിഫാഇയ്യ മുതലായ ശരിയായ ത്വരീഖത്തുകളിലെ ശരിയായ ശൈഖന്മാരുടെ കൈ തുടർച്ചയും ഒറ്റക്കും യോഗം ചേർന്നും നടപ്പുള്ള റാത്തീബും ത്വരീഖത്തിലെ ദിക്റുകൾ ചൊല്ലലും ദലാഇലുൽ ഖൈറാത്ത്, ഹിസ്ബുന്നവാവി, അസ്മാഉന്നബി, അസ്മാഉൽ ബദ് രിയ്യീൻ, ഹിസ്ബുൽ ബഹ്ർ മുതലായ വിർദ്കളെ ചട്ടമാക്കലും ദിക്റുകൾ കണക്കാക്കാൻ തസ്ബീഹ് മാല ഉപയോഗിക്കലും. (6) മൻഖൂസ് മുതലായ മൗലിദുകൾ, ബദരിയത്ത് ബൈത്ത്, ബദർ മാല, മുഹ് യുദ്ദീൻ മാല, രിഫാഇ മാല മുതലായ നേർച്ച പാട്ടുകൾ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുക.


അവതാരകൻ : ശിഹാബുദ്ദീൻ അഹ്മദ് കോയ മൗലവി (ചാലിയം)

അനുവാദകൻ :

പി കമ്മു മൗലവി (പരപ്പനങ്ങാടി 

ജുമാഅത്ത് പള്ളി മുദരിസ് )

(പണ്ഡിത കേരളം പേ: 140 )


വിശ്വാസികൾക്ക് ആത്മീയമായി വളരാവുന്ന എല്ലാ വഴികളും അടച്ചു കളയുന്ന പ്രവർത്തനങ്ങളുമായി മൗലവിമാർ രംഗത്ത് വന്നപ്പോഴാണ് സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾ തുറന്ന് പ്രഖ്യാപിക്കുന്ന പ്രമേയങ്ങൾ സമസ്ത അവതരിപ്പിച്ചത്.