Monday, May 20, 2024

ഖബറുകൾ ചുംബിക്കലും*

 


﷽​​

⛱️⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.


Aslam Kamil Saquafi parappanangadi


*മരണപ്പെട്ട സ്വാലിഹീങ്ങളെ ചുംബിക്കലും അവരുടെ ഖബറുകൾ ചുംബിക്കലും*

..............

മരണപ്പെട്ട മഹാന്മാരെയും അവരുടെ ഖബറുകളും ചുംബിക്കൽ ബർക്കത്ത് ഉദ്ദേശിച്ചു പുണ്യമാണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.


ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു ആയിഷ ബീവി  പറയുന്നു.

തിരുനബി ﷺ

 വഫാത്തായ സമയത്ത് അബൂബക്കർ رحمه الله تعالي

 കുതിരപ്പുറത്ത് വന്നുകൊണ്ട്

തിരുനബിﷺ

യുടെ അരികിൽ പോയി മുഖം തുറന്നു മുഖത്തിന്മേൽ കുത്തിവീണു മുഖം ചുംബിക്കുകയും പിന്നെ കരയുകയും ചെയ്തു എന്നിട്ട് അവിടുന്ന് പറഞ്ഞു. അങ്ങ് എന്റെ മാതാപിതാക്കൾക്ക് പകരമാണ് .അല്ലാഹു تعالي

വിൻറെ നബിയെ അങ്ങേക്ക് അല്ലാഹു രണ്ട് മരണം വെച്ചിട്ടില്ല അങ്ങേക്ക് കണക്കാക്കിയ മരണം സംഭവിച്ചിരിക്കുന്നു. (സ്വഹീഹുൽ ബുഖാരി

കിതാബുൽ ജനാഇസ് )


تقبييل الصالحين وقبورهم


روي البخاري في صحيحه (رقم ١٢٤١) عن عائشة قالت : أقبل أبو بكر رضي الله عنه علي فرسه من مسكنه بالسنح، حتي نزل فدخل المسجد، فلم يكلم الناس، حتى دخل على عائشة رضي الله عنها فتيمم النبي ﷺ ، وهو مسجي ببرد عبرة فكشف عن وجهه، ثم أكب عليه، فقبله، ثم بكي، فقال: بأبي أنت وأمي يانبي الله لا يجمع الله عليك موتتين، أما الموتة التي كتبت عليك فقد منها كتاب الجنائز)


സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇബ്നു ഹജർ റ പറയുന്നു..

ബർക്കത്ത് എടുക്കാൻ വേണ്ടിയും ബഹുമാനത്തിനു വേണ്ടിയും മയ്യത്തിനെ ചുംബിക്കൽ അനുവദനീയമാണെന്ന് ഈ ഹദീസിൽ നിന്നും ലഭിക്കുന്നു.

(ഫത്ഹുൽ ബാരി)


 قال الحافظ في الفتح» وفي هذه الأحاديث جواز تقبيل الميت تعظيما وتبركا اهـ 


സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇബ്നു ഹജർ റ പറയുന്നു..


കഅബാശരീഫിന്റെ മൂലകൾ ചുംബിക്കൽ അനുവദനീയമാണ് എന്ന് പറഞ്ഞതിൽ നിന്നും മനുഷ്യനാവട്ടെ മറ്റു വസ്തുക്കൾ ആവട്ടെ ബഹുമാനത്തിന് അർഹതയുള്ള ഏതൊന്നിനെയും ചുംബിക്കൽ അനുവദനീയമാണെന്ന് പണ്ഡിതന്മാർ ചിലർ ഗവേഷണം ചെയ്തിട്ടുണ്ട്.

മനുഷ്യനെ ചുംബിക്കലിന്റെ വിവരണം കിതാബുൽ അദബിൽ പിറകെ വരുന്നുണ്ട്.

മനുഷ്യനല്ലാത്തവരെ ചുംബിക്കൽ

ഇമാം അഹ്മദ് എന്നവരോട് തിരുനബിയുടെ മിമ്പർ ചുംബിക്കുന്നതിനെപ്പറ്റിയും ഖബർ ചുംബനത്തെ പറ്റിയും ചോദിച്ചപ്പോൾ അദ്ദേഹം അതിന് ഒരു വിരോധവും കണ്ടില്ല.



അബു സൈഫുൽയമാനി റ മക്കയിലെ ഷാഫി പണ്ഡിതന്മാരിൽ പ്രഗൽഭരാണ്. മുസ്ഹഫ് ചുംബിക്കലും ഹദീസിന്റെ ഭാഗങ്ങൾ ചുംബിക്കലും സ്വാലിഹീങ്ങളുടെ കബറുകൾ ചുംബിക്കലും അനുവദനീയമാണെന്ന് അദ്ദേഹത്തെ തൊട്ട് റിപ്പോർട്ട് ഉണ്ട് . ഫത്ഹുൽ ബാരി 3/485

قال الحافظ في الفتح استنبط بعضهم من مشروعية تقبيل الأركان جواز تقبيل كل من يستحق التعظيم من آدمي وغيره، فأما تقبيل في الآدمي فيأتي في كتاب الأدب ، وأما غيره فتنقل عن الإمام أحمد أنه سئل عن تقبيل منير النبي - وتقبيل قبره، فلم يربه بأسا، ونقل عن ابن أبي الصيف اليماني، أحد علماء مكة من الشافعية، جواز

تقبيل المصحف، وأجزاء الحديث، وقبور الصالحين اهـ «فتح الباري: ٣/٤٧٥»

സ്വാലിഹീങ്ങളുടെ ഖബറുകൾ ചുംബിക്കൽ കറാഹത്ത് ഉണ്ടോ ഇല്ലയോ എന്ന് ഇമാം റംലി റ യോട് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു.


ബർക്കത്ത് എടുക്കാൻ വേണ്ടി ചുംബിക്കൽ കറാഹത്തില്ല.കാരണം ഹജറുൽ അസ് വദ് തൊട്ടുമുത്താൻ അസാധ്യമായവന്ന് വരെ വടികൊണ്ട് ആംഗ്യം കാണിച്ച് ആ വടി ചുംബിക്കൽ പുണ്യമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബാശരീഫിന്റെ ഏത് ഭാഗം ചുംബിച്ചാലും അത് നല്ലതാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഫതാവ റംലി 4 /1 06

 وسئل الإمام الرملي عن تقبيل أضرحة الصالحين هل يكره أولا ؟ فأجاب) بأن فعل ذلك للتبرك لا يكره، فقد صرحوا بأنه إذا عجز عن استلام الحجر الأسود يسن له أن يشير بعصا، وأن يقبلها، وقالوا -

: أي أجزاء البيت قبل فحسن اهـ فتاوي الرملي : ٤/١٠٦ 

ഇമാം റംലി നിഹായയിൽ പറയുന്നു.

മഹാന്മാരുടെ ഖബറുകൾ ചുംബിക്കൽ കൊണ്ട് ബർക്കത്ത് ഉദ്ദേശിച്ചാൽഅത് കറാഹത്തില്ല


 പിതാവ് അത് ഫത് വ നൽകുകയും ചെയ്തിട്ടുണ്ട്.


.കാരണം ഹജറുൽ അസ് വദ് തൊട്ടുമുത്താൻ അസാധ്യമായവന്ന് വരെ വടികൊണ്ട് ആംഗ്യം കാണിച്ച് ആ വടി ചുംബിക്കൽ പുണ്യമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബാശരീഫിന്റെ ഏത് ഭാഗം ചുംബിച്ചാലും അത് നല്ലതാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. 

.

قال الرملي في «النهاية »: نعم إن قصد بتقبيل أضرحتهم التبرك لم يكره، كما أفتي به الوالد رحمه الله فقد صرحوا بأنه إذا عجز عن استلام الحجر يسن أن يشير بعصا وأن يقبلها، وقالوا أي أجزاء البيت قبل فحسن اهـ 


നിഹായുടെ മേൽ വാക്ക് അലിയ്യു ശിബാറാമുല്ലസി  റ വിവരിക്കുന്നത് കാണുക


മഹാന്മാരുടെ ഖബറുകൾ ചുംബിക്കാം എന്ന് പറഞ്ഞതിൽ നിന്നും ഖബറുകൾ അല്ലാത്ത മറ്റു വസ്തുക്കളും ചുംബിക്കാം എന്ന് വരും.ഉദാഹരണമായി മഹന്മാരുടെ  ഉമ്മരപടി പോലെ .


കഅ്ബ ശരീഫിന്റെ മറ്റു ഭാഗങ്ങൾ ചുംബിക്കാൻ പറ്റും എന്ന് പറഞ്ഞതിൽ നിന്നും

അതിനോട് തുലനം ചെയ്തു കൊണ്ട് തന്നെ മഹാന്മാരുടെ ഖബറുകൾ ചുംബിക്കാൻ പറ്റുമെന്നും വരുന്നതാണ്.


ഹാജറൽ അസ് വദ് തൊട്ടുമുത്താൻ അശക്തനായാൽ വടി കൊണ്ട് ആംഗ്യം കാണിച്ച് വടി ചുംബിക്കണം എന്ന് പറഞ്ഞു എന്ന വാക്കിനാൽ ഇമാം അഹ്മദുൽ ബദവി എന്നവരെ പോലെയുള്ള ഔലിയാക്കളുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ കാരണം ഖബർ ചുംബിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ സാധിക്കുന്ന ഒരു സ്ഥലത്ത് നിന്ന് ഖുർആൻ പാരായണം ചെയ്തു കൈ കൊണ്ടോ മറ്റു വസ്തുക്കളെ കൊണ്ടോ ഖബറിലേക്ക് ആംഗ്യം കാണിച്ച് ആ വസ്തുവിനെ ചുംബിക്കേണ്ടത്


(ഹാശിയത്തു അലിയ്യു ശിബാറാമുല്ലസി  )

قال ع ش: قوله م و « بتقبيل أضرحتهم ومثله غيرها، كالأعتاب وقوله « فقد صرحوا الخ أي فيقاس عليه ما ذكر، وقوله « بأنه إذا عجز الخ» يؤخذ من هذا أن محلات الأولياء ونحوها التي تقصد زيارتها، كسيدي أحمد البدوي رحمه الله، إذا حصل فيها زحام يمنع من الوصول إلى القبر، أو يؤدي إلى اختلاط النساء بالرجال، لا يقرب من القبر، بل يقف في محل، يتمكن من الوقوف فيه بلا مشقة، ويقرأ ما تيسر، ويشير بيده أو نحوها إلى الولي الذي قصد زيارته، أي ثم قبل ذلك اهـ ع ش


 ഇമാം ശർവാനി  റ പറയുന്നു.


നിഹായയിൽ മേൽപ്പറഞ്ഞതിന് നമ്മുടെ ഉസ്താദും പ്രബലപ്പെടുത്തിയിട്ടുണ്ട്.

നിഹായുടെ മേൽ വാചകം ഉദ്ധരിച്ചതിനുശേഷം ഇമാം ബസരി പറയുന്നു

ഇമാം സുയൂത്തി ജാമിയ വ്യാഖ്യാനത്തിൽ പറയുന്നു.

ഹജറുൽ അസ്വദിച്ചു ചുംബിക്കൽ അനുവദനീയമാണ് എന്നതിൽ നിന്നും ചില പണ്ഡിതന്മാർ കപ്പ് സ്വാലിഹീങ്ങളുടെ ഖബർ ചുംബിക്കലും അനുവദനീയമാണ് എന്ന് ഗവേഷണം ചെയ്തിട്ടുണ്ട്.

(ശർവാനി)

 قال الشرواني : واعتمد شيخنا ذلك، أي ما تقدم عن النهاية ، وعش، وقال البصري : بعد ذكر كلام النهاية المتقدم : وذكر السيوطي في التوشيح على الجامع الصغير» أنه استنبط بعض العلماء العارفين من تقبيل الحجر الأسود تقبيل قبور الصالحين انتهي اهـ 

ബിഗ് യയിൽ ഇങ്ങനെ കാണാം


മഹാന്മാരുടെ ഖബറുകൾ തൊട്ടുമുത്തൽ ഇമാം അഹ്മദ് കുഴപ്പമില്ല എന്ന് പറഞ്ഞിട്ടുണ്ട്.

ഇമാം പറയുന്നു .അത് അനുവദനീയമാണ്. പണ്ഡിതന്മാരും സ്വാലീഹങ്ങളൊക്കെ അത് പ്രവർത്തിച്ചു പോന്നിട്ടുണ്ട്.

 ഇബ്നു ഹജർ റ പറയുന്നു.

പ്രത്യേക അവസ്ഥയും അദബും മികച്ചാൽ കറാഹത്ത് ഉണ്ടാവുകയില്ല.

ബിലാൽ റളിയള്ളാഹു അന്ഹു മുത്ത് നബി  ﷺ

യെ സിയാറത്ത് ചെയ്തപ്പോൾ അവിടെവച്ച് കരയുകയും ഖബർ ശരീഫിന്റെ മേലിൽ മുഖം  ഒരതുകയും ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു

ബിഗ് യ 18


وفي بغية المسترشدين: (۱۸ (مسئلة (ك) التمسح بالقبور قال الإمام أحمد لا بأس به، وقال الطبري : يجوز، وعليه عمل العلماء والصالحين، 


قال ابن حجر : إلا إن غلبه أدب وحال، وروي أن بلا لارضي الله عنه لما زار المصطفي جعل يبكي ويمرغ وجهه على القبر الشريف اهـ 


ഖബർ ചുംബിക്കൽ കറാഹത്താണ് എന്ന് ഇമാം നവവി പറഞ്ഞതിനെപ്പറ്റി വ്യാഖ്യാനത്തിൽ ഇബ്നു ഹജർ പറയുന്നു.


പ്രത്യേക അവസ്ഥയും അദബും മികച്ചാൽ കറാഹത്ത് ഉണ്ടാവുകയില്ല.

ഹാശിയത്തുൽ ഈളാഹ് 719


قال ابن حجر الهيتمي : وعلم مما تقرر كراهة مس مشاهد الأولياء وتقبيلها، نعم إن غلبه أدب أو حال فلا كراهة اهـ «حاشية الإيضاح: ۷۱۹ 

സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥത്തിൽ ഉംദത്തുൽ ഖാ രിയിൽ ഇമാം അല്ലാമാ അൽ ഐനി  റ പറയുന്നു.


ബറക്കത്ത് ഉദ്ദേശിച്ച മഹത്തായ സ്ഥലങ്ങൾ ചുംബിക്കലും സ്വാലിഹീങ്ങളുടെ കരങ്ങളും കാലുകളും ചുംബിക്കലും ഉദ്ദേശവും നിയ്യത്തും പരിഗണിച്ചുകൊണ്ട് പുണ്യകർമമാണ്.

അബൂഹുറൈറ എന്നവർ ഹസൻ എന്നവരോട് 

  ശരീരത്തിൽ നിന്നും മുത്ത് നബി തങ്ങൾ ചുംബിച്ചിരുന്നതായ സ്ഥലം ഒന്ന് തുറന്നുതരുമോ അത് അവിടത്തെ പുക്കിളിനു മുകളിലുള്ള സ്ഥലമായിരുന്നു

 അത് തുറന്നു കൊടുത്തപ്പോൾ

അവിടത്തെ ആസാറിനെ കൊണ്ടും അവിടുത്തെ സന്താനങ്ങളെ കൊണ്ടും

ബറക്കത്ത് എടുക്കാൻ വേണ്ടിയും അബൂഹുറൈറ ചുംബിക്കുകയുണ്ടായി.


സാബിത്തുൽ ബുന്നാനി  റ എന്നവർ അനസ് എന്നവരുടെ കൈ ചുമ്പിക്കാതെ  വിടാറില്ല.

എന്നിട്ട് അദ്ദേഹം പറയും.

ഈ കൈ അല്ലാഹു വിന്റെ റസൂൽ തൊട്ട കയ്യാണ്.

.സാബിത്തുൽ ബുന്നാനി റ വീണ്ടും പറയുന്നു.അബൂ സഈദ് റ എന്നോട് പറഞ്ഞു. 

ഇമാം അഹ്മദിനോട് തിരുനബിയുടെ ഖബർ ചുംബിക്കുന്നതിനെ പറ്റി ചോദിച്ചപ്പോഴും അവിടത്തെ മെമ്പർ ചുംബിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോഴും അത് വിരോധമില്ലെന്ന് പറഞ്ഞു

ഉംദത്തുൽ ഖാരി 9/714

قال العلامة العيني : في عمدة القارى: ٩/٧١٤ وأما تقبيل الأماكن الشريفة على قصد التبرك، وكذلك تقبيل أيدي الصالحين وأرجلهم فهو حسن محمود، باعتبار القصد والنية، وقد سأل أبو هريرة الحسن، أن يكشف له المكان الذي قبله رسول الله ، وهو سرته، فقبله تبركا بآثاره وذريته ، وقد كان ثابت البناني لا يدع يد أنس رضي الله عنه يقبلها، ويقول : يد مست يد رسول الله 

، وقال أيضا : وأخبرني الحافظ أبو سعيد بن العلالي وقال : رأيت في كلام أحمد بن حنبل في جزء قديم، عليه خط ابن ناصر وغيره من الحفاظ ، أن الإمام أحمد سئل عن تقبيل قبر النبي ﷺ ، وتقبيل منيره، فقال لا بأس بذلك اهـ


ഇമാം ഇമാം സുംഹൂദി റ  പറയുന്നു.

ബിലാൽ തിരുനബിയെ സിയാറത്ത് ചെയ്യാൻ വേണ്ടി മുന്നിട്ടു വന്നപ്പോൾ അവിടത്തെ ഖബറിന്റെ അരികിൽ വന്ന് ഖബറിന്റെ അരികിൽ നിന്നുകൊണ്ട് കരയുകയും ആ ഖബറിന്റെ മുകളിൽ തന്റെ മുഖം  ഉരതു കയും ചെയ്തു .

ഇതിന്റെ പരമ്പര നല്ലതാണ്.

വഫാഉൽവഫ. 4/14 05


 قال السمهودي في وفاء الوفاء: ٤/١٤٠٥ إن بلالا رضي الله عنه لما قدم من الشام لزيارة النبي أتي القبر، فجعل يبكي عنده، ويمرغ وجهه عليه، وإسناده جيد اهـ


ഇമാം ബുജൈരി റ ഇമാം ബർമാവി റ യിൽ നിന്നും പറയുന്നു .


മഹാന്മാരുടെ ഖബറിനെയും അവരുടെ ഉമ്മരപ്പടിയും ചുംബിക്കൽ കൊണ്ട് ബറക്കത്ത് എടുക്കൽ ഉദ്ദേശിച്ചാൽ കറാഹത്തില്ല .

ബുജൈരിമി 1/496

 وفي البجيرمي عن البرماوي ما نصه : ١/٤٩٦ : نعم إن قصد بتقبيل أضرحتهم، أي وأعتابهم التبرك لم يكره، وهذا هو المحمد اهـ 


ഇബ്നു ഹജറുൽ ജവ്ഹറുൽ മുനള്ളിമിൽ പറയുന്നു -


ചില ജനങ്ങൾക്ക് സ്നേഹവും ശൗഖും വർദ്ധിക്കുകയും മികക്കുകയും  ചെയ്യും

അപ്പോൾ അവൻറെ കണ്ണിനെ തൊട്ട് മറ ഉയർത്തപ്പെടും.അവൻറെ പ്രിയപ്പെട്ടവരുടെ മുഖം നേരിൽ ദർശിക്കുന്നത് പോലെയാകും. ഇത് പതിവിന് അപ്പുറത്ത് ഉന്നതമായ യാഥാർത്ഥ്യങ്ങളിലേക്ക് പുറപ്പെടലാണ്

അല്ലാഹു നമുക്കും ഇത്തരം അവസ്ഥകൾ രുചിപ്പിക്കട്ടെ .

എന്നിട്ട് അവർപറയുന്നു.

ഞാൻ ഇമാം ഖത്തീബ് എന്നവരെ ഇങ്ങനെ പറഞ്ഞത് കണ്ടു.

ഖത്തീബ് എന്നവർ ഇബ്നു ഉമർ എന്നവരും ബിലാൽ എന്നവരും നബി 

യുടെ ഖബർ ചുംബിച്ച ചരിത്രം പറഞ്ഞപ്പോൾ അദ്ദേഹം പറയുകയുണ്ടായി. സ്നേഹം ആഴത്തിൽ ഇറങ്ങിയാൽ ഇത്തരം ചുംബനങ്ങൾ അനുവദനീയമാണ്.ഇതുകണ്ട് ഉദ്ദേശം അവരെ ആദരിക്കലും ബഹുമാനിക്കലുമാണ്. ഓരോ വ്യക്തികളും അവരുടെ പദവികൾ വ്യത്യാസമായിരിക്കും.അവരുടെ ജീവിതം വ്യത്യാസം ആയതുപോലെ . ചിലജനങ്ങൾ ഈ മഹാന്മാരെ കാണുമ്പോൾ അവരുടെ സ്വന്തം ശരീരത്തിന് നിയന്ത്രിക്കാൻ കഴിയാതെ വരികയും  ചുമ്പനത്തിലേക്ക് ഉളരുകയും ചെയ്യും. മറ്റു ചിലർക്ക് ചില സാവകാശങ്ങൾ ഉണ്ടാകും. അവരെ മാറിനിൽക്കും. എല്ലാവരും ഉത്തമന്മാർ തന്നെ.

(അൽ ജവ്ഹറുൽ മുനള്ളം 183)

الجوهر المنظم: 183


قال ابن حجر : في «الجوهر المنظم: ۱۸۳) وقد تغلب المحبة والشوق على بعض الناس ، فترفع الحجب عن نظره، ويصير كالمشاهد لوجه المكرم المماس لحبيبه، حتى يخرجه ذلك عن قياس العادات إلى حقائق المنازلات، أذاقنا الله سبحانه وتعالى ذلك، والمحسنين إلينا وذرارينا بمنه وجوده و کرمه ،آمین ثم قال : ثم رأيت الخطيب بن جملة ذكر ما قلته فانه لما ذكر عن ابن عمر وبلال رضي الله عنهم ما قلته مما مر قال: لا أشك أن الإستغراق في المحبة يحمل على الإذن في ذلك، والمقصود من ذلك كله الإحترام والتعظيم، والناس تختلف مراتبهم في ذلك، كما كانت تختلف في حيوته ، فأناس حين يرونهم لا يملكون أنفسهم، بل يبادرون إليه، وأناس فيهم أناة

يتأخرون، والكل على خير. اهـ



ഇമാം സുബികി റ ഷിഫാഉ സഖാമിൽ പറയുന്നു.


യഹ്യബുനു ഹസൻ അഖ്ബാറുൽ മദീനയിൽ ഉദ്ധരിക്കുന്നു.


മത് ലബ് റ  പറയുന്നു.

മർവാൻ എന്നവർ  മദീനയിലേക്ക് വന്നു. അപ്പോൾ മുത്ത്നബി ﷺ

യുടെ ഖബറിന്നെ ചുമ്പിക്കുന്ന ഒരാളെ കണ്ടു. മർവാൻ അദ്ധേഹത്തിന്റെ പിരടി പിടിച്ചു. ചോദിച്ചു.

നീ എന്താ ചെയ്യുന്നത് എന്ന് നിനക്ക് അറിയുമോ ?

അപ്പോൾ ചുംബിക്കുന്ന അയാൾ മർവാന് നേരെ തിരിഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു:അതെ ഞാൻ കല്ലിൻറെ അടുത്ത് അല്ല വന്നത് ഞാൻ ഇഷ്ടികയുടെ അടുത്തു മല്ല വന്നത് .റസൂൽ

യുടെ അരികിലാണ് വന്നത്.

അർഹതയുള്ളവർ ഭരണം ഏറ്റെടുത്താൽ നീ ദീനിന്റെ കാര്യത്തിൽ കരയേണ്ടതില്ല, അർഹത ഇല്ലാത്തവർ ഭരണം ഏറ്റെടുത്താൽ നീ കരയുക .


മത് ലബ് പറയുന്നു. ഖബർ ചുംബിച്ച വ്യക്തി അബു അയ്യൂബ് അൻസാരി റ ആയിരുന്നു.

(ശിഫാഉസ്സഖാം )

فقد روى أبو الحسين يحيى بن الحسن بن جعفر بن عبيد الله الحسيني في كتاب (أخبار المدينة) قال: حدثني عمر بن خالد، ثنا أبو نباتة، عن كثير بن زيد، عن المطلب بن عبد الله بن حنطب قال: أقبل مروان بن الحكم، فإذا رجل ملتزم القبر، فأخذ مروان برقبته، ثم قال: هل تدري ماذا تصنع؟!

فأقبل عليه فقال: نعم، إني لم آت الحجر، ولم آت اللبن، إنما جئت رسول الله صلى الله عليه وآله وسلم.

لا تبكوا على الدين إذا وليه أهله، ولكن ابكوا عليه إذا وليه غير أهله.


قال المطلب: وذلك الرجل أبو أيوب الأنصاري رضي الله عنه  شفاء السقام



Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Sunday, May 19, 2024

മയ്യത്ത് കുളിപ്പിക്കൽ

 മരണാനുബന്ധമുറകൾ


Aslam Kamil Saquafi parappanangadi


മയ്യത്ത് കുളിപ്പിക്കൽ


മരണാനുബന്ധ‌മുറകൾ


ചുരുങ്ങിയ രൂപം


നജസും മറ്റും പോവും വിധത്തിൽ ഒരു പ്രാവശ്യം ദേഹം മുഴുവനും കഴുകലാണ് മയ്യിത്ത് കുളിപ്പിക്കലിൻ്റെ ചുരുങ്ങിയ രൂപം: ജീവനുള്ള മനുഷ്യനു നിർബന്ധ കുളി നിർവ്വഹിക്കുമ്പോൾ വെള്ളമെത്തിക്കൽ നിർബന്ധമായ എല്ലാ സ്ഥലത്തേക്കും മയ്യിത്തിൻ്റെ മേലിലും എത്തിക്കൽ നിർബന്ധമാണ്. മയ്യിത്ത് കുളിപ്പിക്കുമ്പോൾ നിയ്യത്ത് നിർബന്ധമില്ല. നിയ്യത്ത് ചെയ്തി ല്ലെങ്കിൽ മയ്യിത്ത് കുളി ശരിയാവുകയില്ലെന്ന ചിലരുടെ ധാരണ ശരിയല്ല. മയ്യിത്ത് കുളിപ്പിക്കുന്നവർ മുസ്‌ലിമാവണമെന്നില്ല. അമുസ്‌ലിമായാലും മതി. (തുഹ്ഫ, നിഹായ) കുട്ടികളോ, ഭ്രാന്തന്മാരോ കുളിപ്പിച്ചാലും മതിയാവുന്ന താണ് (ബുജൈരിമി). മുങ്ങി മരിച്ചവനേയും കുളിപ്പിക്കൽ നിർബന്ധമാണ്. മരണം ഉറപ്പായില്ലെങ്കിൽ അത് ഉറപ്പാവുന്നതുവരെ പിന്തിക്കൽ അനിവാര്യമാണ്


ചേലാകർമ്മത്തിനു വിധേയമാവാത്ത ലിംഗാഗ്രത്തിൻ്റെ ഉള്ളിലേക്ക് വെള്ളം ചേർക്കൽ നിർബന്ധമാണെന്നാണ് പ്രബലപക്ഷം, മുറിപ്പെടു ത്താതെ ഉള്ളിലേക്ക് വെള്ളം ചേർക്കാൻ സാധ്യമല്ലെങ്കിൽ അതിനു വേണ്ടി തയമ്മം ചെയ്യുകയാണ് വേണ്ടത്.


 ലിംഗാഗ്ര ചർമ്മം മുറിച്ചു കളയാൻ പാടില്ല പോസ്റ്റ്മോർട്ടം ചെയ്ത് തുന്നികൂട്ടിയ മയ്യിത്തിൻ്റെ ബാഹ്യമായ ഭാഗ ത്തേക്ക് വെള്ളം ചേർക്കാൻ സാധ്യമല്ലെങ്കിൽ മുകളിൽ പറഞ്ഞ വിധി അതായത് തയമ്മം ഇതിനും ബാധകമാണ്.


കുളി മറ വേണം


മയ്യിത്ത് കുളിയുടെ പൂർണ്ണ രൂപം ഇതാണ്. ചുറ്റു ഭാഗത്തുനിന്നും മേൽഭാ ഗത്തുനിന്നും മറച്ച ഒരു ഒഴിഞ്ഞ സ്ഥലത്ത് വെച്ചായിരിക്കണം മയ്യിത്ത് കുളിപ്പിക്കുന്നത്. കുളിപ്പിക്കുന്നവനും അവനെ സഹായിക്കുന്നവനുമല്ലാതെ മറ്റാരും അവിടെ പ്രവേശിക്കരുത്. വീട്ടിലെ ഏതെങ്കിലും റൂമിലോ കുളിമുറിയിലോ വെച്ച് കുളിപ്പിക്കാൻ സൗകര്യപ്പെടുമെങ്കിൽ അതുമതി. കുളിപ്പിക്കുന്നതിനായി മയ്യിത്തിനെ കട്ടിലിലൊ മറ്റ് ഉയർന്ന സ്ഥലത്തോ മലർത്തി കിടത്തേണ്ടതാണ്.


*മയ്യത്തിന്റെ ഔറത്ത് മറച്ചിരിക്കണം അത് കാണുകയോ തൊടുകയോ ചെയ്യൽ ഹറാമാകുന്നതാണ്*. *ഇന്ന് പലരും ശ്രദ്ധിക്കാതെ പോകുന്നതാണ് ഇക്കാര്യം.*

*ഔറത്ത് എന്ന് പറഞ്ഞാൽ മുട്ടിന്റെയും പുക്കിളിന്റെയും ഇടയിലുള്ള സ്ഥലമാണ് അതിൽ തുടകളും ഉൾപ്പെടും*



പച്ചവെള്ളം ഉത്തമം


സാധാരണ ഗതിയിൽ പച്ചവെള്ളമാണ് മയ്യിത്ത് കുളിപ്പിക്കാൻ ഉപയോ ഗ്രീക്കേണ്ടത്. മാലിന്യങ്ങൾ കളയാൻ ചൂട്‌വെള്ളം വേണമെങ്കിൽ അതും ഉപയോഗിക്കാം. പച്ചവെള്ളം കൊണ്ട് കുളിപ്പിച്ചാൽ മയ്യിത്ത് കേടുവരാതെ നിന്നുകൊള്ളുമെന്നും മറിച്ചു ചൂടുവെള്ളമുപയോഗിച്ചാൽ അത് വേഗം അല കോലപ്പെടുമെന്നുമാണ് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നത്.




*വൃത്തിയാക്കണം*


മയ്യത്ത് കുളിപ്പിക്കുന്ന കട്ടിലിൽ മലർത്തി കിടത്തിയതിന് ശേഷം


കുളിപ്പിക്കുന്നവൻ അവൻ്റെ വലത്തെ കൈ മയ്യിത്തിൻ്റെ പിരടിയിൽ വെക്കു വലത്തെ മുട്ട് മയ്യിത്തിൻ്റെ മുതുകിനോട് ചേർക്കുകയും ചെയ്തു മയ്യിത്തിനെ അൽപം പിൻഭാഗത്തേക്ക് ചാരിയിരുത്തി ഇടത്തെകെ കൊണ്ട് മയ്യിത്തിൻ്റെ വയറ് അമർത്തി പിഴിയൽ സുന്നത്താണ്. 


ഉള്ളിൽ തങ്ങിനിൽക്കുന്ന മാലിന്യങ്ങൾ പുറത്തുവരാൻ വേണ്ടിയാണ് ഇങ്ങിനെ ചെയ്യു ന്നത്. അപ്പോൾ അടുത്തു നിൽക്കുന്ന ആൾ വെള്ളം ധാരാളമായി ഒഴിച്ചു കൊടുത്തു മാലിന്യങ്ങൾ നീക്കുകയും ദുർഗന്ധമകറ്റുകയും ചെയ്യണം. 


തുടർന്ന് ഇടത്‌കൈക്ക് ശീല ചുറ്റി ഗുഹ്യസ്ഥാനങ്ങൾ നന്നായി കഴുകണം. ശരിയായി കിടത്തിയിട്ടാവണം ഈ ശൗച്യം നടത്തൽ.


*പല്ലു തേക്കുക*


 അതിനുശേഷം കൈക്കുകെട്ടിയ ശീലമാറ്റികെട്ടി വിരൽ കൊണ്ട് പല്ലു തേച്ചുകൊടുക്കുകയും മൂക്കിലെ മാലിന്യങ്ങൾ നീക്കുകയും ചെയ്യണം. പല്ലുകൾ കൂടി നിൽക്കുക യാണെങ്കിൽ അവയെ തുറക്കേണ്ടതില്ല. 


*വുളു ചെയ്യുക*




തുടർന്ന് പൂർണ്ണമായൊരു 'വളു' ചെയ്‌തു കൊടുക്കണം.


കുളിയുടെ പൂർണ്ണ രൂപം


ഇനി കുളി ആരംഭിക്കാം. ആദ്യമായി തലയും താടിയും താളിയോ സോപ്പോ ഉപയോഗിച്ചു വൃത്തിയാക്കുക


 മുടിയുണ്ടെങ്കിൽ പല്ലുകൾ വിട്ടു നിൽക്കുന്ന ചീർപ്പുകൊണ്ട് അതു ചീവുകയും ചെയ്യണം.


 കൊഴിഞ്ഞുപോയ മുടിയുണ്ടെങ്കിൽ അത് മയ്യിത്തിൻ്റെ കഫനിൽ അകത്തുവെക്കേണ്ടതാണ്.


 പിന്നീട് കഴുത്തുമുതൽ പാദം വരെ ആദ്യം വലതുഭാഗവും തുടർന്നു ഇടതു ഭാഗവും കഴുകുക. പിന്നീടാണ് ചെരിച്ചു കിടത്തി കഴുകേണ്ടത്. ആദ്യം ഇടതു ഭാഗത്തേക്ക് ചരിച്ചു കിടത്തി വലതു ഭാഗവും പിന്നെ വലത്തോട്ട് ചരിച്ചു കിടത്തി ഇടതു ഭാഗവും പിരടി മുതൽ പാദം വരെ കഴുകണം. ഈ കഴുകലിൽ പുറം പ്രത്യേകം ശ്രദ്ധിക്കൽ ആവശ്യമാണ്. ഇപ്രകാരം ചെയ്യമ്പോഴൊപ്പം തന്നെ മുഖം കുത്തിയ നിലയിൽ മയ്യിത്തിനെ കമഴ്ത്തി കിടത്താതിരിക്കൽ നിർബന്ധമാണ്. (തുഹ്ഫ)


 അതെ നിലയിൽ രണ്ടുപ്രാവശ്യം കൂടി കഴുകൽ സുന്നത്താണ്. ഓരോ പ്രാവശ്യം കഴുകുമ്പോഴും ആദ്യം താളിയോ സോപ്പോ ഉപയോഗിച്ചു നീക്കി കളഞ്ഞ ശേഷം കർപ്പൂരം പോലുളളവ അൽപ്പം കലർത്തി തല മുതൽ കാൽവരെ ഒഴിക്കൽ സുന്നത്താണ്. സോപ്പും താളിയും കഴുകി കളയുന്നത് കുളിയായി പരിഗണിക്കുന്നതല്ല. കാരണം നല്ല വെള്ളം കൊണ്ടുള്ള കഴുകലാണ് ഇവയിൽ പരിഗണിക്കുന്നത്.


കർപ്പൂരം കലർത്തൽ അവസാനത്തെ പ്രാവശ്യം പ്രബലമായ സുന്നത്താണ് .


വെള്ളം  പകർച്ചയാവും വിധത്തിൽ കർപ്പൂരം അധികമാവാതിരിക്കൽ സുന്നത്താണ്. 


മൂന്ന് പ്രാവശ്യം കൊണ്ട് ശുദ്ധിയാവാത്ത പക്ഷം ശുദ്ധി യാവുന്നതു വരെ കഴുകണം

തവണകൾ ഒറ്റയിൽ അവസാനിപ്പിക്കൽസുന്ന ത്തുണ്ട്. കുളിപ്പിക്കുമ്പോഴും മയ്യിത്ത് നേരിയ വസ്ത്രമിട്ട് മൂടുന്നത് അത്യാവശ്യമാണ്.

 ഖമീസു (നിളക്കുപ്പായം) ഇട്ട് മുടിയാണ് നബിയുടെ മയ്യി കുളിപ്പിച്ചത്. (അബുദാവൂദ്), വസ്ത്രത്തിനു താഴെ കൈയിട്ടു വേണം ആവ ശ്യമായ ഭാഗങ്ങൾ തേച്ചുകഴുകൽ കുളിപ്പിക്കുന്ന ആൾ അവന്റെ കൈകളിൽ തുണിക്കഷ്‌ണം പോലുള്ളവ ചുറ്റൽ സുന്നത്താവുന്നു.

ഗുഹ്യസ്ഥലങ്ങൾ കാണാനും തൊടാനും പാട്ടില്ലാത്തതിനാൽ അവ കഴുകുമ്പോൾ അത് ചെയ്യൽ നിർബന്ധമാണ്. (കുർദി). ഭാര്യാ ഭർത്താക്കളായാൽ തൊടാമെന്ന് അഭിപ്രായമുണ്ട്. വികാരമിളകുമെങ്കിൽ ഹറാമു തന്നെയാവും

 മയ്യത്തിന്റെ നഖത്തിനടിയിൽ ചളിയുണ്ടെങ്കിൽ അത് നീക്കണം.


 കുളിപ്പിക്കുമ്പോൾ തെറിക്കാത്ത വിധം വലിയൊരു പാത്രത്തിൽ വെള്ളം അകലെ വെച്ചു അതിൽ നിന്നും ചെറിയൊരു പാത്രം കൊണ്ട് വെള്ളം മുക്കിയെടുത്ത് ഒരു നടുത്തരം പാത്രത്തിൽ വെള്ളം ഒഴിച്ചുകൊണ്ട് ഈ പാത്രം കൊണ്ട് കുളിപ്പിക്കലാണ് നല്ലത്. സംസം വെള്ളം കൊണ്ട് കുളിപ്പിക്കൽ ഉത്തമമല്ല.



 ആദ്യാവസാനം = മയ്യിത്തിൽ നിന്ന് വല്ല മണവും പുറത്തു വരാതിരിക്കാനായി സുഗന്ധമുള്ള കുന്ത്രിക്കം മുതലായവ പുകപ്പിക്കൽ നല്ലതാണ്. വയറിൽ നിന്ന് വല്ലതും = പുറപ്പെടുമ്പോൾ ധാരാളം വെള്ളം ഒഴുക്കി അതു മാറ്റാൻ ശ്രമിക്കണം.


പിന്നീട് നജസ് പുറത്ത് വന്നാൽ


കൂളി പൂർത്തിയായതിനു ശേഷം കഫൻ ചെയ്യുന്നതിന് മുമ്പോ പിമ്പോ ആ മയ്യിത്തിൽ നിന്ന് വല്ല നജസും പുറത്തുവന്നാൽ അത് കഴുകി ശുദ്ധിയാ =ക്കൽ നിർബന്ധമാണ്. കുളിയും വുളുവും മടക്കേണ്ടതില്ല. (തുഹ്‌ഫ) കുളി പൂർത്തിയാക്കി കഴിഞ്ഞതിന് ശേഷം മയ്യിത്തിൻ്റെ അവയവങ്ങൾ സാവധാനത്തിൽ മടക്കു  കയും നിവർത്തുകയും ചെയ്‌തു മയമാക്കി ഒരു തുണികൊണ്ട് നല്ലവണ്ണം

- തോർത്തേണ്ടതാണ്.


Aslam Saquafi parappanangadi

C M അൽ റാശിദ

- https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

Saturday, May 18, 2024

ഖുർആൻ പാരായണത്തിലും മറ്റും ചില

 


ഒരു റമളാൻ ഉറുദിക്കിടെ...

July 01, 2022

ഒരു റമളാൻ ഉറുദിക്കിടെ... 

☘️🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴

ദർസിൽ പഠിക്കുന്ന കാലത്ത് ഒരു റമളാനിൽ വയനാട്ടിലേക്ക് പോയി. ഉറുദി പറയാൻ. പണ്ട് കാലം മുതലേ ഇങ്ങനെ ഒരു നടപ്പ് നമ്മുടെ നാട്ടിലുണ്ട്. നുകർന്നെടുത്ത അറിവുകൾ ജനങ്ങളിലെത്തിക്കുന്നതിനുള്ള മാർഗമായിരുന്നല്ലോ അത്. സേവന രംഗത്തെത്തുമ്പഴേക്കും അഭ്യസിച്ചെടുക്കേണ്ടതുമാണ്. പരിശീലനം ആവശ്യമായത് കൊണ്ട് തന്നെ തുടക്കത്തിൽ പോരായ്മകളൊക്കെ കാണും. അത് സാധാരണവുമാണല്ലോ. അതിന്റെ പേരിൽ ആരും അതിനെ പഴിക്കാറുമില്ല. ഇത്തരം യാത്രക്കിടയിൽ ജീവിതത്തിലുപകരിക്കുന്ന പല അനുഭവജ്ഞാനങ്ങളും കിട്ടാറുണ്ട്. ഓരോരുത്തരുടെയും സാഹചര്യങ്ങളും മനോഭാവങ്ങളും വ്യത്യസ്തമാകുന്നതിനനുസരിച്ച് യാത്രക്കിടയിൽ ചെന്നെത്തുന്ന മേഖലകളും അനുഭവ പാഠങ്ങളും വ്യത്യസ്മായിരിക്കും. അതുപോലെ ഈ അനുഭവങ്ങൾ അവരുടെ ജീവിതത്തിൽ വ്യത്യസ്തവുമായാണ് പരിണമിക്കുക. അതിരിക്കട്ടെ, ഒരു മതപഠന രംഗത്തായതുകൊണ്ട് തന്നെ പൊതു ജീവിതത്തിലുപകരിക്കാവുന്ന അറിവിന് പുറമെ മതപരമായ അറിവുകൂടി ഇത്തരം യാത്രകൾക്കിടയിൽ എനിക്ക് ലഭിച്ചിട്ടുണ്ട്. 

പറഞ്ഞു വരുന്നത്, വയനാടൻ ഉൾപ്രദേശത്തുകൂടെ 'വഅളി'ന് ഒരിടം തേടി പള്ളി വാതിലുകളെ സമീപിക്കുന്നതിനിടയിൽ പ്രായം ചെന്ന ഒരു മൊല്ലാക്കയെ കണ്ടു മുട്ടിയ കഥയാണ്. വയനാട്ടിലെ 'പിണങ്ങോട്' എന്ന സ്ഥലത്ത് വെച്ചായിരുന്നു അത്. കുശലാന്വേഷണത്തിന് ശേഷം അദ്ദേഹം മുസ്വ് ഹഫെടുത്ത്

( بِئۡسَ ٱلِٱسۡمُ ٱلۡفُسُوقُ بَعۡدَ ٱلۡإِیمَـٰنِۚ )

എന്ന 'ഹുജുറാത്ത്' സൂറതിലെ പതിനൊന്നാം ആയതിന്റെ ഈ ഭാഗം ഒന്ന് ഓതാൻ പറഞ്ഞു. ഞാൻ ധൈര്യസമേതം ഓതിക്കേൾപ്പിച്ചു. (കുറച്ച് മുകളിൽ നിന്ന് തന്നെ ഓതിപ്പിച്ചിട്ടുണ്ട്. ഈ ഭാഗമെത്തിയപ്പോൾ നിർത്താൻ പറയുകയാണുണ്ടായത്)

അപ്പോൾ അദ്ദേഹം പറയാ: " ഞാൻ ഒരുപാട് പേരെ പരീക്ഷിച്ചു.. നിങ്ങൾ മാത്രമാ ഇവിടെ ശരിയാക്കി ഓതിയത്... നിങ്ങൾ വിജയിച്ചു... " 

അദ്ദേഹത്തിന്റെ പരീക്ഷണത്തിൽ ഞാൻ വിജയിച്ച കാര്യമിതാണ്: ٱلِٱسۡمُ എന്നതിൽ ال ലെ അലിഫും اسم എന്നതിലെ അലിഫും وصلي ആണ്. ചേർത്ത് ഓതുമ്പോൾ അതിന് ഉച്ഛാരണമില്ല. അത് ഖുർആൻ ഓത്തിൽ മാത്രമല്ല, അറബി ഇബാറതുകൾ വായിക്കുമ്പഴെല്ലാം ഇത് ശ്രദ്ധിക്കേണ്ടത് തന്നെ. എന്റെ പ്രിയ ഉസ്താദ് - മർഹൂം കടുങ്ങല്ലൂർ ഉസ്താദ് - (ഉസ്താദിന്റെ അനുസ്മരണക്കുറിപ്പ് മുമ്പ് എഴുതിയിട്ടുണ്ട്) 'അൽഫിയ്യഃ' ഓതിത്തരുമ്പോൾ ഇതൊക്കെ ശരിക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.

الاسم منه معرب ومبني # لشبه من الحروف مدني

എന്ന ബൈത് ഓതിത്തരുമ്പോൾ  اَلْإِسۡمُ (അൽ-ഇസ്മു... ) എന്ന് പാടരുതെന്നും അതിലെ അലിഫ് وصليّ ആയതോണ്ട് കൂട്ടിവായിക്കുമ്പോൾ إلتقاء الساكنين വരുന്നത് കൊണ്ട് ആ 'ലാമി'ന് تخلُّص ന്റെ أصل ആയ കസ്റ് കൊടുത്ത്  اَلِسْمُ എന്നുമാണ് പാടേണ്ടത് എന്നൊക്കെ അന്ന് ശരിക്കും പറഞ്ഞ് തന്നിരുന്നു. അത് കൊണ്ട് തന്നെ മൊല്ലാക്കയുടെ മുമ്പിൽ തോൽക്കേണ്ടി വന്നില്ല. എന്നിട്ട് അദ്ദേഹം പറയാണ് :

"....എന്ത് കൊണ്ടാണ് ഈ ഭാഗത്ത് അങ്ങനെ ഓതണമെന്ന് പറയുന്നത് എന്നൊന്നും എനിക്കറിയില്ല. എനിക്ക് എന്റെ ഉസ്താദ് ഇങ്ങനെയാണ് ഓതിത്തന്നത്... തെറ്റിയതിന് അഞ്ചെട്ട് അടിയും കിട്ടിയതോണ്ട് ശരിക്കും ഓർമ്മയുണ്ട്...."

ഉസ്താദുമാർ പറഞ്ഞു തന്നത് പോലെ പഠിക്കുക എന്നത് വളരെ വലിയ ബഹുമാനമർഹിക്കുന്ന കാര്യമണ്. ഗുരുമുഖത്ത് നിന്ന് കേട്ടതെന്തോ അത് പിൻ തലമുറക്ക് ഒരു വ്യത്യാസവുമില്ലാതെ കൈമാറിക്കൊടുക്കുന്നതിലൂടെയാണ് യഥാർത്ഥത്തിൽ പരിശുദ്ധമായ അറിവുകൾ നിലനിൽക്കുന്നത്. ഈയൊരു നിശ്കർഷത പുലർത്തിയത് കൊണ്ട് തന്നെയാണല്ലോ സ്വഹാബതും താബിഉകളും തിരുഹദീസുകൾ ഉദ്ധരിക്കുന്നിടത്ത് തങ്ങൾ കേട്ട വാക്ക് അതേപ്പടിയും കേൾക്കാനിടയുണ്ടായ സന്ദർഭവും ആ സമയത്ത് മുത്ത്നബി(സ്വ) തങ്ങളുടെ മുഖഭാവവും ഏതു തരം ചിരിയാണെന്നും ചിരിച്ചപ്പോൾ എത്ര പല്ലുകൾ വെളിവായി എന്നുമെല്ലാം ഒപ്പിയെടുത്ത് പറഞ്ഞുതന്നത്. 

ഇങ്ങനെ ഗുരുവര്യർ എങ്ങനെയാണോ 'ഇബാറഃ'കൾ വിശദീകരിച്ചത്, അത് അപ്രകാരം തന്നെ - ഉസ്താദ് പ്രയോഗിച്ച വാക്കുകളിലൂടെ - പറയുന്നവരിൽ ഒരാളായിരുന്നു വാളക്കുളം ബീരാൻ കുട്ടി മുസ്‌ലിയാർ(ന:മ). അവിടുത്തെ പ്രധാന ഗുരുവായിരുന്നല്ലോ കൈപറ്റ ഉസ്താദ് (ഖു:സി). " .... ഇവിടെ എനിക്ക് ഉസ്താദ് പറഞ്ഞു തന്നത് ഇങ്ങനെയാണ് ...." തുടങ്ങി വാളക്കുളം ഉസ്താദിന്റെ വാക്കുകൾ ഇന്നും ഓർക്കുന്നു. 

വിഷയത്തിലേക്കു വരാം, അന്ന് മൊല്ലാക്ക എന്നെ ഓതിച്ച ഭാഗം ശ്രദ്ധിക്കേണ്ടതു തന്നെയാണ്. بِئۡسَ لِسۡمُ എന്നാണ് ഓതേണ്ടത്. بِئۡسَ ٱلْإِسۡمُ എന്നായിപ്പോകാതെ നോക്കണം. ഖുർആനിൽ പല സ്ഥലങ്ങളിലും ഇങ്ങനെ ശ്രദ്ധിക്കേണ്ടതായുണ്ട്. അക്ഷരങ്ങൾ ഉണ്ടായിട്ട് ഉച്ഛരിക്കാതെയും അക്ഷരങ്ങൾ കൊടുക്കാതെ ഉച്ഛരിക്കേണ്ടതായും ഓതേണ്ട ഭാഗങ്ങളുണ്ട്. 

(ثُمَّ بَعَثۡنَا مِنۢ بَعۡدِهِم مُّوسَىٰ وَهَـٰرُونَ إِلَىٰ فِرۡعَوۡنَ وَمَلَإِی۟هِۦ بِـَٔایَـٰتِنَا فَٱسۡتَكۡبَرُوا۟ وَكَانُوا۟ قَوۡمࣰا مُّجۡرِمِینَ)

സൂറത് യൂനുസിലെ 75-ാം സൂക്തമാണിത്. ഇവിടെ وَمَلَإِی۟هِۦ എന്നതിൽ همزة ക്ക് ശേഷം ياء എഴുത്തിലുണ്ടെങ്കിലും അത് മൊഴിയാതെ وَمَلَإِهِۦ എന്നാണ് ഓതുക. 

അതുപോലെ സൂറതുൽ കഹ്ഫിലെ ഈ ഭാഗം ഓതുമ്പോഴും ശ്രദ്ധിക്കണം.

(لَّـٰكِنَّا۠ هُوَ ٱللَّهُ رَبِّی وَلَاۤ أُشۡرِكُ بِرَبِّیۤ أَحَدࣰا) 

لَّـٰكِنَّا۠ - ഇവിടെ നൂനിന് ശേഷം അലിഫുണ്ടെങ്കിലും ചേർത്ത് ഓതുമ്പോൾ ഉച്ചാരണമില്ല. لَّـٰكِنَّ هُوَ ٱللَّهُ 

എന്നാണ് ഓതുക. പക്ഷേ, അതിന്മേൽ വഖ്ഫ് ചെയ്യുമ്പോൾ അലിഫിനെ മൊഴിയണം. لَّـٰكِنَّا എന്ന് നൂനിനെ നീട്ടി അലിഫ് മൊഴിഞ്ഞ് കൊണ്ടാണ് വഖ്ഫ് ചെയ്യേണ്ടത്. ഈ അലിഫ് وصلي എന്ന പേരിലുള്ളതല്ല. അതറിയിക്കാനാണ് ഇത്തരം അലിഫിന്റെ മുകളിൽ ഒരു വൃത്തം കൊടുത്തിട്ടുള്ളത്. ഇതിന് സമാനമായി തോന്നുന്ന മറ്റൊരു അലിഫുമുണ്ട്. കൂട്ടിമൊഴിയുമ്പോഴും വഖ്ഫ് ചെയ്യുമ്പോഴും അതിനെ മൈന്റ് ചെയ്യേണ്ടതില്ല. സൂറതുൽ ഇൻസാനിലെ ഈ സൂക്തങ്ങൾ ശ്രദ്ധിക്കൂ:

(وَیُطَافُ عَلَیۡهِم بِـَٔانِیَةࣲ مِّن فِضَّةࣲ وَأَكۡوَابࣲ كَانَتۡ قَوَارِیرَا۠ ۝  قَوَارِیرَا۟ مِن فِضَّةࣲ قَدَّرُوهَا تَقۡدِیرࣰا۝)

ഇവിടെ ആദ്യത്തെ ആയതിന്റെ അവസാനത്തിലും തൊട്ടടുത്ത ആയതിന്റെ തുടക്കത്തിലും قَوَارِیرَا۟ എന്ന കലിമത് ഉണ്ട്. രണ്ടിലെയും 'റാഇ'ന്ന് ശേഷമുള്ള അലിഫ് വ്യത്യസ്തമാണ്. ആദ്യത്തേതിലെ അലിഫ് കൂട്ടിമൊഴിയുമ്പോൾ ഒഴിവാകുന്നതും വഖ്ഫ് ചെയ്യുമ്പോൾ മൊഴിയേണ്ടതുമാണ്. എന്നാൽ രണ്ടാമത്തേതിലെ قَوَارِیرَا۟ എന്ന കലിമതിൽ വഖ്ഫ് ചെയ്യുകയാണെങ്കിൽ അലിഫിന് ഉച്ഛാരണമില്ലാതെ 'റാഇ'ന്ന് സുകൂൻ ചെയ്യുകയും വേണം. ഇത് രണ്ടും തിരിച്ചറിയാൻ ആ രണ്ട് അലിഫുകളുടെയും മുകളിലുള്ള വൃത്തങ്ങൾ ചെറിയ വ്യത്യാസമുള്ളതായി കാണാം. ഇങ്ങനെ ഒത്തിരിയുണ്ട്. ഉദാഹരണത്തിന് ഒന്ന് രണ്ട് സ്ഥലങ്ങൾ പറഞ്ഞുവെന്ന് മാത്രം. ഇന്ന് കാണുന്ന മുസ്ഹഫ് നോക്കി ഓതാൻ തന്നെ ശരിക്ക് പഠിച്ചില്ലെങ്കിൽ വലിയ തെറ്റുകൾ വരാൻ സാധ്യതയുണ്ട്. അറബി അറിയുന്നവർക്ക് വരെ ഇത് അജ്ഞാതമാകുമ്പോൾ സാധാരണക്കാരുടെ അവസ്ഥ പറയണോ.

ഈയൊരു അവസ്ഥ ഖിറാഅതിൽ വരാതിരിക്കാൻ തന്നെയായിരിക്കും  വലിയ സൂക്ഷ്മാലുക്കളായ മുൻകാല പണ്ഡിതന്മാർ 'പൊന്നാനി മുസ്ഹഫ്' എന്ന പേരിലുള്ള ഖുർആനിൽ ഓതിയിരുന്നതും അതിനെ വിലക്കാതിരുന്നതും. 

ഇനി മൊല്ലാക്കയുടെ അടുത്തേക്ക് വരാം. അങ്ങനെ നോമ്പ് തുറക്കുന്നതിനിടെ, ഈത്തപ്പഴം കഴിക്കുന്നതിന് തൊട്ടുമുമ്പായി ഞാൻ 

اللهم لك صمت എന്ന ദിക്റ് ചൊല്ലി. അങ്ങനെ നോമ്പ് തുറക്കുന്നതിന് തൊട്ടു മുമ്പ് ചൊല്ലുന്ന രീതിയാണ് ഞങ്ങളുടെ നാട്ടിൽ പതിവുള്ളതും ഞാൻ കേട്ടിട്ടുള്ളതും. പക്ഷേ, ഇദ്ദേഹമെന്നെ തിരുത്തി. നോമ്പ് തുറന്നതിന് ശേഷമാണ് ഈ ദിക്റ് ചൊല്ലേണ്ടതെന്ന് നിർദ്ദേശിച്ചു. എനിക്കത് ഒരു പുതിയ അറിവായിരുന്നു. ചെറിയ വിദ്യാർത്ഥിയായ ഞാൻ പിന്നീട്

إرشاد العباد നോക്കിയപ്പോൾ, ശേഷമാണ് ചെല്ലേണ്ടത് എന്ന് കണ്ടു. പിന്നെ മറ്റു പല കിതാബുകളിലും അങ്ങനെ തന്നെ കാണാനിടയായി. ഏതായാലും, ദർസ് പഠനവും കോളേജ് പഠനവും കഴിഞ്ഞ് എന്റെ നാടിനടുത്തുള്ള വെള്ളിലയിൽ സേവനം തുടങ്ങി. മദ്രസയിൽ ഒരു മുഅല്ലിമായിട്ട്. ആയിടക്കാണ് റമളാനിൽ വെള്ളില ഹിദായഃയിൽ വെച്ച് ഒരു സമൂഹ നോമ്പ്തുറ സംഘടിപ്പിക്കപ്പെട്ടത്. അന്ന് ഭക്ഷണം കഴിക്കാൻ തൊട്ടടുത്തിരിക്കുന്ന പ്രായം ചെന്ന ആൾ നോമ്പ് തുറക്കുന്നതിന് മുമ്പായിട്ട് ഈ ദിക്റ് ചൊല്ലി. അപ്പോൾ ഞാൻ മെല്ലെ പറഞ്ഞു കൊടുത്തു. "ശേഷമാണ് ചൊല്ലേണ്ടത്...."

അപ്പോൾ അദ്ദേഹം:

" ഈ നോമ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പണ്ട് മുതലേ ഉള്ളതാണ്. അന്നെല്ലാം ഞങ്ങള് ചൊല്ലി വരുന്നത് ഇങ്ങനെയാണ്...."

അദ്ദേഹത്തോട് മറുത്തൊന്നും പറയാൻ നിന്നില്ല. പറഞ്ഞിട്ട് കാര്യവുമില്ലല്ലോ. കാരണം, അത്രക്ക് വലിയ തെളിവാണ് അദ്ദേഹത്തിന് ആ കാര്യത്തിലുള്ളത് - പാരമ്പര്യം.. അല്ലെങ്കിലും ജനങ്ങളുടെ പതിവിനെതിരിൽ വിമർശിക്കുമ്പോൾ നല്ലോണം ശ്രദ്ധിക്കണം. 

അങ്ങനെ സൈദാലി ഉസ്താദി(ന:മ)ന്റെ تعليقات കളിൽ (عمدة യുടേതാണെന്ന് ഓർക്കുന്നു) ഇഫ്താറിന്റെ മുമ്പും പ്രസ്തുത ദിക്റ് ചൊല്ലാം എന്ന പരാമർശം ബുശ്റൽ കരീമിൽ നിന്നും ഉദ്ധരിച്ചത് കണ്ടു.

(ﻭ) ﻳﺴﻦ (ﺃﻥ ﻳﻘﻮﻝ ﻋﻨﺪﻩ) ﺃﻱ: ﻋﻨﺪ ﺇﺭاﺩﺗﻪ، ﻭاﻷﻭﻟﻰ ﺑﻌﺪﻩ (اﻟﻠﻬﻢ ﻟﻚ ﺻﻤﺖ ﻭﻋﻠﻰ ﺭﺯﻗﻚ ﺃﻓﻄﺮﺕ) ﺣﻘﻴﻘﺔ ﻋﻠﻰ اﻟﺜﺎﻧﻲ، ﻭﺃﺭﺩﺕ اﻹﻓﻄﺎﺭ ﻋﻠﻰ اﻷﻭﻝ. اه‍ 

(بشرى الكريم- ص:٥٦٣) 

അപ്പോൾ ആ കാരണവർ പറഞ്ഞത് ശരിയാ. അങ്ങനെയാവാം എന്നുണ്ട്. വയനാട്ടിലെ മൊല്ലാക്ക പറഞ്ഞത് വളരെ ശരി. കാരണം അതാണ് أفضل. 

ഒരുറമളാൻ അനുഭവം മർഹൂം നെല്ലിക്കുത്ത് ഉസ്താദ് പങ്കുവെച്ചത് ഓർക്കുന്നുണ്ട്. അത് രസകരമാണ്. വയനാട്ടിൽ വെച്ച് തന്നെയാണ് സംഭവം. വഅളിന് ചാൻസ് അന്വേഷിച്ച് കുറേ നടന്ന് ഒരു പള്ളിയിലെത്തി. അവിടെ നിസ്കാര ശേഷം വഅള് പറയാമെന്നേറ്റ് പള്ളിയുടെ ഒരു മൂലയിൽ അൽപം വിശ്രമിച്ചു. നോമ്പ് നോറ്റ് നടന്ന ക്ഷീണം വല്ലാതങ്ങ് ശരീരത്തെ തളർത്തിയിരുന്നു. അപ്പഴാണ് ആജാനുബാഹുവായ ഒരു മുസ്‌ലിയാർ പള്ളിയിലേക്ക് കയറി വന്നത്. മുതഅല്ലിമായ നെല്ലിക്കുത്ത് ഉസ്താദ് അദ്ദേഹത്തെ കണ്ടപ്പോൾ എഴുന്നേറ്റില്ല. തന്നെ പഠിപ്പിച്ചയാളൊന്നുമല്ലല്ലോ. ഇനി തന്നേക്കാൾ പ്രായമുണ്ടെന്നതിനാലും ഒരു 'മുസ്‌ലിയാർ' എന്ന നിലക്കും ആദരിക്കേണ്ടതു തന്നെ. പക്ഷേ, ഭയങ്കര ക്ഷീണമുണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. അപ്പോൾ തൽക്കാലം ബഹുമാനം ഉള്ളിലൊതുക്കി. ഇത് പക്ഷേ, ആഗതന് അത്ര പിടിച്ചില്ല. അദ്ദേഹം പിറുപിറുത്തു:

" ഇപ്പോഴത്തെ മുതഅല്ലിമീങ്ങൾ ഇങ്ങന തന്നെ .. ഒരു ആദരവും ബഹുമാനവുമൊന്നുമില്ലാതായിരിക്കുന്നു ... "

ഉസ്താദ് മൗനം പൂണ്ടു. അങ്ങനെ നിസ്കാര ശേഷമുള്ള ദുആ കഴിഞ്ഞയുടനെ ഇയാളതാ ഉറുദി തുടങ്ങിയിരിക്കുന്നു.! ഹെന്ത് ! തന്റെ ചാൻസ് തട്ടിയെടുത്ത് ടിയാൻ മിഹ്റാബിൽ നിന്ന് കസർത്തുകയാണ്. ആകെ വല്ലാണ്ടായി. നോമ്പ് നോറ്റുള്ള ഒരു പാട് നേരത്തെ നടത്തത്തിനൊടുവിൽ കിട്ടിയ ചാൻസായിരുന്നു. അത് തട്ടിയെടുത്താൽ വെറുതെ വിടാനൊക്കുമോ.

ഉസ്താദ് തക്കം പാർത്തിരുന്നു. അപ്പഴതാ ഓതുന്നു.:

(یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ كُتِبَ عَلَیۡكُمُ ٱلصِّیَامَ كَمَا كُتِبَ عَلَى ٱلَّذِینَ مِن قَبۡلِكُمۡ...) 

ങേ, ٱلصِّیَامُ എന്നതിന് പകരം മീമിന് ഫതഹ്.! ഉസ്താദ് ഉടനെ ഇടപെട്ടു. അൽപം ശബ്ദത്തിൽ തന്നെ. " ٱلصِّیَامُ എന്നാണ് ഓതേണ്ടത്. അത് നാഇബ് ഫാഇലാണ് ... "

ഉടനെ അയാൾ : " ... കണ്ടില്ലേ, ഇതാണ് ഇപ്പഴത്തെ കുട്ടികൾ . ശരിക്ക് പഠിക്കില്ല. അത് നാഇബ് ഫാഇലാണ് പോലും ... അത് മുബ്തദഃയാണ് ... "

علة ഉം معلول ഉം ഒക്കാത്ത ജവാബ്. ഇനി മുബ്തദഃയാണെങ്കിൽ തന്നെ رفع അല്ലേ കൊടുക്കേണ്ടത്. ആള് അൽപം പിശകാ. തന്റെ വഅള് തട്ടിയെടുത്തതും പോരാ, ജനങ്ങൾക്കിടയിൽ വമ്പനാവുന്നു. വിടാൻ പറ്റില്ല. ഉസ്താദ് ജനങ്ങളോടായി പറഞ്ഞു: "നാഇബ് ഫാഇലും മുബ്തദഃയും അവിടെ നിക്കട്ടെ. നമുക്ക് മുസ്വ് ഹഫെടുക്കാം.. എന്നാ തീരുമാനമാവുമല്ലോ..."

വേഗം മുസ്വ് ഹഫെടുത്ത് സൂറതുൽ ബഖറഃയുടെ 183 -ാം ആയത് എടുത്ത് കാണിച്ചു. "കണ്ടോ .. ഖുർആനിൽ മീമിന് ളൊമ്മ് തന്നെ...."

അവിടെ إعراب റഫ്അ് - ആണെന്നൊന്നും തെളിയിക്കാൻ പറ്റില്ല. സാധാരണക്കാർക്ക് ഹർകതല്ലേ അറിയൂ. ഈ പ്രസംഗം തട്ടിയെടുത്തയാൾക്കും അറിയില്ലെന്നാ തോന്നുന്നത്. അല്ലാതെ മുബ്തദഃ യാണെന്ന് സമ്മതിച്ച് نصب ചെയ്ത് ഓതുമോ!

ഏതായാലും ജനങ്ങൾക്കിടയിൽ ഉസ്താദിന് സ്വീകാര്യത കിട്ടി. അങ്ങനെ ആ പരിസരങ്ങളിലെല്ലാം വഅളിന് ചാൻസ് കിട്ടുകയും ചെയ്തു.

ഇത് പറഞ്ഞുതന്നപ്പോ ഉസ്താദിനോട് ഞങ്ങൾ തമാശയിൽ ചോദിച്ചു: "ഈ കൊളത്തുന്ന പരിപാടി അന്നേ ഉണ്ടല്ലേ..."

ഉസ്താദ് : "ഹാ, പിന്നല്ലാതെ ... " 

✍️

അഷ്റഫ് സഖാഫി പള്ളിപ്പുറം 

( തയ്യാറാക്കിയത്: 

അബൂ ഹസനഃ, ഊരകം)

ഇസ്ലാമിലെ നിയമങ്ങൾ േദ്യം ചെയ്യുന്നവരോട് ഇത് നിയമമാണ്

 


ഇത് നിയമമാണ്...

July 01, 2022

📝

ഇത് നിയമമാണ്....

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀

മലപ്പുറം എം.എസ്.പി ക്യാമ്പിന് മുന്നിൽ സായുധനായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ കണ്ടിട്ടില്ലേ? 24 മണിക്കൂറും ഇതുപോലെ ഒരാൾ അവിടെ  നിൽക്കുന്നുണ്ടാകും. ഇന്നേവരെ ആ ഗേറ്റിന് പരിസരത്തോ ക്യാമ്പിനകത്തോ ഒരു ഓലപ്പടക്കം പോലും പൊട്ടിച്ച് അക്രമം ഉണ്ടാക്കിയതായി കേട്ടിട്ടില്ല. പിന്നെ എന്തിനാണ് - ആരെയാണ് അയാൾ തക്കം പാർത്തിരിക്കുന്നത്? 

കൊറോണ കാലത്ത് പല വിചിത്ര നിയമങ്ങളും സർക്കാർ നടത്തിയത് ഓർക്കുന്നില്ലേ നിങ്ങൾ? 'ഞായറാഴ്ച' മാത്രം പുറത്തിറങ്ങാൻ പാടില്ല - കൊറോണ പകരാതിരിക്കാൻ ! അപ്പോ ബാക്കിയുള്ള ദിവസങ്ങളിൽ കൊറോണ പകരില്ലേ? എന്താ 'ഞായറാഴ്ച' മാത്രം ഒരു കൊറോണപ്പേടി ? 

18 വയസ്സായ പെണ്ണിന് അവളുടെ ഇഷ്ടത്തോടെ ആരുടെ കൂടെയും കിടപ്പറ പങ്കിടാം. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാം. എന്നാൽ ഇത് 18 വയസ്സ് തികയാൻ ഒരു ദിവസം മുമ്പ് ചെയ്താലോ ? ഹേയ്, അത് പറ്റില്ല. കോടതി ശിക്ഷിക്കും. അതെന്താ അങ്ങനെ? തലേ ദിവസം ഇല്ലാത്ത ശാരീരികവും മാനസികവുമായ വികസനം ഒരു ദിവസം കൊണ്ട് ഉണ്ടാവുമോ? 

അപ്പോൾ , ഇങ്ങനെയൊന്നും ചോദിക്കാൻ പാടില്ല. കാരണം അതൊക്കെ നിയമങ്ങളാണ്. അതിനെതിരിൽ വരുന്ന യുക്തിക്കും ന്യായങ്ങൾക്കുമൊന്നും സ്കോപ്പില്ല. - ഇതായിരിക്കും നിയമപാലകരുടെയും ഉദ്യോഗസ്ഥരുടെയും മറുപടി. നിയമങ്ങൾക്ക് മുന്നിൽ വഴിപ്പെട്ട് കൊടുക്കുക തന്നെ. 

'നിയമങ്ങൾ അനുസരിക്കാനുള്ളതാണ്' - എന്ന പൊതുയുക്തി എല്ലായിടത്തുമുള്ളതും സർവ്വാംഗീകൃതവുമാണ്. ഇതു തന്നെയല്ലേ മത വിശ്വാസികൾക്കും പറയാനുള്ളത് ?.

ഇസ്‌ലാം കഠിനമായി നിരോധിച്ച കാര്യമാണ് വ്യഭിചാരം. അത് 18 തികഞ്ഞവളാണെങ്കിലും അല്ലെങ്കിലും, സമ്മതത്തോടെയാണെങ്കിലും അല്ലെങ്കിലും കഠിനമായ തെറ്റാണ്. പരലോകത്ത് അവരെ കത്തിയാളുന്ന നരകം കാത്തിരിക്കും. അതിന്റെ ഗൗരവം കണക്കിലെടുത്ത് അതിലേക്ക് വഴിയൊരുക്കുന്ന സർവ്വതും നിഷിദ്ധമാക്കി. അതിലേക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. 

അത് കൊണ്ടാണ് അന്യ സ്ത്രീ-പുരുഷന്മാർ തമ്മിലുള്ള നോട്ടം, സ്പർശനം എല്ലാം ഹറാമായത്. അത് വൈകാരിക ചിന്തകളോടെയാണെങ്കിലും അല്ലെങ്കിലും തെറ്റ് തന്നെ. വർത്തമാന കാലത്ത് 'ഫ്രണ്ട്സ്' എന്ന പേരിൽ ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം കാട്ടിക്കൂട്ടുന്നതെല്ലാം എത്ര വലിയ പാപമാണ് ! സ്നേഹം - പ്രേമം - പ്രണയം തുടങ്ങി എന്ത് പേരിലായാലും സംഗതി നിഷിദ്ധമാണ്. ഇതാണ് ഇസ്‌ലാമിന്റെ നിയമം. അത് കൊണ്ട് തന്നെ, പരസ്പരം സ്നേഹിച്ചാലെന്താ? പുരുഷന്മാർക്ക് മുന്നിൽ തന്റെ ഭംഗിയും ശരീരഭാഗങ്ങളും കാണിച്ചാലെന്താ? സ്റ്റേജിൽ കയറി ഞാൻ പ്രദർശനം നടത്തിയാലെന്താ? തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകേണ്ടതില്ല. കാരണം പറഞ്ഞല്ലോ - അത് ഞങ്ങളുടെ മതത്തിന്റെ നിയമമാണെടോ. ഇങ്ങനെ ചോദിക്കുന്നവർ പണ്ട് കോരു പറഞ്ഞപോലെയും ചോദിക്കും. തന്റെ ഭാര്യയെ മറ്റൊരാൾക്ക് അനുവദിച്ച് കൊടുത്ത് സമയത്തിനനുസരിച്ച് കാശും മേടിച്ചപ്പോ കൂടെയുള്ളവർ ചോദിച്ചു: 'ഉളുപ്പില്ലെടാ തനിക്കൊന്നും ഇമ്മാതിരി പണി ചെയ്യാൻ ... ?'

കോരു: " അതിനെന്താ, അത് തേഞ്ഞ് പോവുകയില്ലല്ലോ..." എന്ത് പറയാനാ അവനോട് !

സർക്കാരിന്റെ, ജോലി സ്ഥലത്തെ, മറ്റു സ്ഥലങ്ങളിലെ എല്ലാ നിയമങ്ങളും അംഗീകരിച്ച്, ഒരു എതിർപ്പുമില്ലാതെ, ന്യായങ്ങൾ ചോദിക്കാതെ ജീവിക്കുന്നവർക്കെല്ലാം മതത്തിന്റെ നിയമത്തിന് മാത്രം ന്യായാന്വേഷണങ്ങൾ വേണമത്രെ! 

എന്നാൽ മനസ്സിലാക്കിക്കോളൂ - ഞങ്ങൾ, മുസ്‌ലിംകൾ. ഏകനായ അല്ലാഹുവിൽ വിശ്വസിക്കുന്നവർ. ഈ പ്രപഞ്ചത്തെയും അതിലെ മനുഷ്യനടക്കമുള്ള സർവ്വതിനെയും സൃഷ്ടിക്കുകയും അവയെല്ലാം നിയന്ത്രിക്കുകയും ചെയ്യുന്നവന്റെ തീരുമാനങ്ങളിൽ തൃപ്തിപ്പെടുന്നവർ, ഇഹലോകത്തിന് പുറമെ പരലോകമുണ്ടെന്നും ഇവിടുത്തെ ജീവിതത്തിന് - ഇവിടെ ചെയ്ത് കൂട്ടിയതിന് വിചാരണ നേരിടേണ്ടതുണ്ടെന്നും വിശ്വസിക്കുന്നവർ. അവന്റെ നിയമങ്ങൾ അനുസരിക്കേണ്ടവർ. ഇസ്‌ലാം - മുസ്‌ലിം എന്ന വാക്കിന്റെ അർത്ഥം തന്നെ - സ്രഷ്ടാവിന്റെ നിയമങ്ങൾക്ക് വഴിപ്പെടുന്നവൻ എന്നാണ്. 

ആ റബ്ബിന്റെ നിയമങ്ങൾ അനുസരിച്ചാൽ സുഖലോലുപതയിൽ തിമിർത്താടാനുള്ള സ്വർഗ്ഗലോകമാണ് സമ്മാനം. ഇല്ലെങ്കിൽ കത്തിയാളുന്ന നരക ശിക്ഷ. ആ സ്വർഗ്ഗം ഇവിടുത്തെ സുഖങ്ങളെപ്പോലെയോ, നരകം ഇവിടുത്തെ ശിക്ഷാ മുറകളെപ്പോലെയോ അല്ല. അതിനേക്കാൾ എത്രയോ മടങ്ങ് കൂടുതലുള്ളതാണ്. നരകത്തെ അപേക്ഷിച്ച് വളരെ നേരിയ ശിക്ഷയെപ്പേടിച്ച് ഇവിടുത്തെ മറ്റു നിയമങ്ങൾ അനുസരിക്കാൻ തയ്യാറാകുന്നുണ്ടെങ്കിൽ, ഞങ്ങൾ വിശ്വസിക്കുന്ന നരകത്തെ ഭയന്ന് സ്രഷ്ടാവിന്റെ നിയമങ്ങൾക്ക് വഴിപ്പെടണമെന്നത് എന്ത് കൊണ്ടും ശരിയാണല്ലോ. മാത്രമല്ല, ഇവിടത്തേക്കാൾ മഹത്തരമേറിയ പ്രതിഫലം ലഭിക്കാൻ വേണ്ടിയുള്ളതാവുമ്പോൾ ആ നിയമം പാലിക്കാൻ ചില പ്രയാസങ്ങളുണ്ടാവുമെന്നത് സ്വാഭാവികം. അന്യ സ്ത്രീകളെ കാണുന്നതും സ്പർശിക്കുന്നതും അവരോട് ഇടകലരുന്നതും ഒഴിവാക്കണമെന്ന് പറയുന്നത് അലോസരമായിരിക്കാം. പക്ഷേ, മരണ ശേഷമുള്ള പരമസുഖം ആസ്വദിക്കണോ - ഇവിടെ അൽപം സഹിച്ചോളൂ. യു.എ.ഇ - യിലെ ഡ്രൈവിങ് ലൈസൻസിന് വാല്യു കൂടിയത് കൊണ്ട് തന്നെ അതിലെ ടെസ്റ്റ് പാസ്സാവുന്നതും ശ്രമകരമാണ്. എല്ലാ മൂല്യമേറിയ പരീക്ഷകളിലും സിമ്പിളായി ജയിക്കാറില്ല. എന്ന പോലെ അനിർവചനീയമായ സ്വർഗ്ഗലോകത്ത് കടക്കാനുളള ഇവിടുത്തെ ടെസ്റ്റുകളാണ് ഇസ്‌ലാമിക നിയമങ്ങൾ. അത് കൊണ്ട് തണുപ്പുള്ള രാത്രിയിൽ മൂടിപ്പുതച്ചുറങ്ങിയാലും സൂര്യനുദിക്കും മുമ്പ് എണീറ്റ് നിസ്കരിച്ചേ പറ്റൂ. അർദ്ധ നഗ്നയായി മൊഞ്ചുള്ള സുന്ദരിമാർ മുന്നിലൂടെ പോകുമ്പോൾ നോക്കാതിരുന്നേ മതിയാകൂ. 

ഇതിനർത്ഥം, മുസൽമാനായാൽ ഭൂമി ലോകത്ത് ആസ്വദിക്കാനാവില്ലെന്നാണോ ? അല്ല, അവന് ആസ്വദിക്കാം, പക്ഷെ, നിസ്കാരം, റമളാൻ നോമ്പ് തുടങ്ങിയ നിർബന്ധ കാര്യങ്ങൾ ഒഴിവാക്കരുത്. ലൈംഗികബന്ധത്തിലേർപ്പെടാം, പക്ഷെ, നിനക്ക് അനുവദിക്കപ്പെട്ടവരോട് മാത്രം. അവളെ നിനക്കിഷ്ടമുള്ള പോലെ അണിയിച്ചൊരുക്കിക്കോ, ഡാൻസ് കളിപ്പിച്ചോ, പാട്ട് പാടിപ്പിച്ചോ, അങ്ങനെ എല്ലാമായിക്കോട്ടെ, നിന്റെ മുന്നിൽ വെച്ച് മാത്രം. അല്ലാതെ നിന്റെ ഭാര്യ മറ്റുള്ളവരുടെ മുന്നിൽ കൊഞ്ചിക്കുഴയരുത്. നീ മറ്റുള്ളവരുടെ മുന്നിലും ചെല്ലരുത്. 

അത്കൊണ്ട് ചിന്താശേഷിയുള്ളവരോട് ഇതേ പറയാനുള്ളൂ: ഇത് നിയമമാണ്, നിയമം .....

✍️അഷ്റഫ് സഖാഫി പള്ളിപ്പുറം 

(കേട്ടെഴുത്ത് -

അബൂ ഹസന: ഊരകം)

💫  

സഹോദരിമാരോട് ഗ് മുമ്പ് െ സസ്ൻ മുറിഞ്ഞാൽ

 الفوائد الفضفرية


സഹോദരിമാരോട് ഒരു കാര്യം


-


☘️🌷🌾🌿🌻🌳🌸🌴🌷🍀🏵️🌳🌺🪴🥀



സഹോദരിമാർ ശ്രദ്ധിക്കണേ..



സഹോദരിമാർ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഈ കുറിപ്പിൽ. പുരുഷനില്ലാത്ത പല പ്രത്യേകതകളും സ്ത്രീകളിൽ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് ആർത്തവം. ഈ സമയത്തെ നിസ്കാരം ഒഴിവാക്കാനാണ് നിർദ്ദേശം. റമളാനിലാണെങ്കിൽ നഷ്ടപ്പെട്ട നോമ്പുകൾ ഖളാ വീട്ടണം. ഇവിടെ നിസ്കാരത്തിന്റെ കാര്യത്തിൽ ഒന്ന് ശ്രദ്ധിക്കാനുണ്ട്. പറയാം :



ആർത്തവം അവസാനിക്കുന്നത് അസ്വർ നിസ്കാരത്തിന്റെ സമയത്തായാൽ, കുളിച്ചതിന് ശേഷം അസ്വർ നിസ്കരിക്കണമല്ലോ. കൂട്ടത്തിൽ അന്നത്തെ ളുഹ്റും കൂടി നിസ്കരിക്കണം. ഇതുപോലെ ഇശാഇന്റെ സമയത്താണ് അവസാനിച്ചതെങ്കിൽ ഇശാ നിർവഹിക്കലോടെ അന്നത്തെ മഗ്‌രിബും കൂടെ നിസ്കരിക്കണം. അതായത് ജംആക്കി നിസ്കരിക്കുന്ന നിസ്കാരങ്ങൾ അതിലെ ഒന്ന് നിർബന്ധമാകുന്നതോടെ മറ്റേതും നിർവ്വഹിക്കൽ നിർബന്ധമാണ്. ഇവിടെ ആർത്തവം അവസാനിച്ചതിന് ശേഷം ഒരു തക്ബീറതുൽ ഇഹ്റാമിനുള്ള സമയം ഉണ്ടായാൽ ആ സമയത്തെ നിസ്കാരം ബാധ്യതയായിക്കഴിഞ്ഞു. ഒന്നു കൂടെ പറയാം, മഗ്‌രിബിന് തൊട്ട് മുമ്പ് - ഒരു തക്ബീറതുൽ ഇഹ്റാമിനുള്ള സമയം അവശേഷിച്ചിരിക്കെ ഹൈള് അവസാനിച്ചാൽ അവൾക്ക് അന്നത്തെ ളുഹ്റും അസ്വറും നിർബന്ധമായി. സ്വുബ്ഹിക്ക് തൊട്ടുമുമ്പായാൽ അന്നത്തെ മഗ്‌രിബും ഇശാഉം ഖളാ വീട്ടിയേ പറ്റൂ. ഇതാണ് പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞത്. ഈ വിശദീകരണത്തിൽ നിന്നും ളുഹ്റ്/ മഗ്‌രിബ് സമയങ്ങളിൽ നിന്നും ഒരു തക്ബീറതുൽ ഇഹ്റാമിനുള്ള സമയം ബാക്കി നിൽക്കേ ഹൈള് നിന്നാൽ ആ ളുഹ്റ്/ മഗ്‌രിബ് നിസ്കരിക്കൽ നിർബന്ധമാണെന്ന് വ്യക്തമായിക്കാണുമല്ലോ.



ഇനി ഹൈള് തുടങ്ങുന്നത് ഏത് നിസ്കാരത്തിന്റെ സമയത്തായാലും ചുരുങ്ങിയ രൂപത്തിൽ ആ നിസ്ക്കാരം നിർവഹിക്കാനുള്ള സമയം കഴിഞ്ഞതിന് ശേഷമാണെങ്കിൽ മാത്രം അത് പിന്നീട് ( ഹൈള് കഴിഞ്ഞ് കുളിച്ചതിന് ശേഷം ) ഖളാ വീട്ടിയാൽ മതി. തുടക്കത്തിൽ തക്ബീറതുൽ ഇഹ്റാമിനുള്ള സമയം മാത്രം ലഭിച്ചത് കൊണ്ട് ആ നിസ്കാരം നിർബന്ധമാവില്ല.


 


ഭാര്യമാരോട് ഉണർത്തിക്കൊടുക്കാൻ ഇമാം ഗസ്സാലി(റ), ഭർത്താക്കന്മാരോട് ചില കാര്യങ്ങൾ പറയുന്നുണ്ട്. കൂട്ടത്തിൽ മേൽപറഞ്ഞവ പ്രത്യേകം പറഞ്ഞു കൊടുക്കണമെന്ന് ആവശ്യപ്പെടുന്നത് കാണാം (ഇഹ്‌യാ: 2/48).



ഇങ്ങനെ രണ്ട് നിസ്കാരവും ഖളാ വീട്ടേണ്ടതുണ്ടോ എന്നൊരു ചോദ്യം ഇമാം ശാഫിഈ(റ) നോട് ചോദിക്കുകയും അത് വേണമെന്ന് ഇമാം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ആ ചോദ്യത്തിലെ പദപ്രയോഗങ്ങൾ രസകരമായിരുന്നു. വളരെ ഗരീബായ വാക്കുകൾ കൊണ്ടുള്ള ചോദ്യം. അതിങ്ങനെ:



"نسِي أبو دِرَاس درسه قبل غيبته الغزالة بلحظة ماذا يجب..؟"


മഗ്‌രിബിന് തൊട്ടുമുമ്പ് ഹൈള് അവസാനിച്ചാൽ എന്താണ് നിർബന്ധമാവുക - എന്നാണ് ചോദ്യം. ഇതിലെ പദങ്ങളെ ലളിതമാക്കി ഇങ്ങനെ വിശദീകരിക്കാം:


نسِيَ = ترك


أبو دراس = فرج المرأة


درس = حيض


غزالة = شمس


ഇത്തരം പദങ്ങളെ കേട്ടമാത്രയിൽ തന്നെ ശാഫിഈ ഇമാം ഗ്രഹിക്കുകയും അതിന് മറുപടിയായി "ളുഹ്‌റും അസ്വറും ഖളാ വീട്ടണം" എന്ന് പറയുകയും ചെയ്തു:


قال: "قضاء وظيفة العصرين.."



ഇമാം സുയൂത്വീ(റ)ന്റെ 'അൽ മുസ്ഹിർ' (പേ: 489) എന്ന ഗ്രന്ഥത്തിൽ നിന്നും ഉദ്ധരിച്ചതാണിത്. ഇമാം ശാഫിഈ(റ)വിന്റെ ഭാഷയിലെ കഴിവ് വ്യക്തമാക്കുന്ന ഒരുപാട് സംഭവങ്ങൾ വേറെയുമുണ്ട്.



ആർത്തവത്തിന് 'ഹൈള്' എന്നതിന് പുറമെ പത്തോളം പദങ്ങൾ പരിചയപ്പെടുത്തുന്ന ഒരു ബൈത് ഇമാം ഖൽയൂബി(റ) ഉദ്ധരിച്ചിട്ടുണ്ട്:



حيض نفاس دراس طمس أعصار #


ضحك عراك فراك طمث أكبار .


(حاشية القليوبي: ١/٩٨)



ഇബ്റാഹീം നബി(അ)ന് വാർദ്ധക്യ കാലത്ത് ഇസ്ഹാഖ് എന്നൊരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷ വാർത്ത മലക്കുകൾ മുഖേന അല്ലാഹു അറിയിച്ചു കൊടുത്ത സംഭവം ഖുർആനിൽ പറഞ്ഞിട്ടുണ്ടല്ലോ. ഇതുകേട്ട നബിയുടെ പത്‌നി ആശ്ചര്യപ്പെടുന്നതായും അല്ലാഹു പറയുന്നു.


{ وَٱمۡرَأَتُهُۥ قَاۤىِٕمَةࣱ فَضَحِكَتۡ فَبَشَّرۡنَـٰهَا بِإِسۡحَـٰقَ وَمِن وَرَاۤءِ إِسۡحَـٰقَ یَعۡقُوبَ }


[سورة هود-٧١]


ഇവിടെ (فَضَحِكَتۡ) എന്നതിന് ആർത്തവകാരിയായി എന്ന വ്യാഖ്യാനം ഇമാം ഖുർത്വുബി(റ) വിശദീകരിച്ചിട്ടുണ്ട്. വാർധക്യത്താൽ ആർത്തവം നിലച്ചതിന് ശേഷമാണ് ഇതുണ്ടായത്. 



✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം 


.


(കേട്ടെഴുത്ത് -


അബൂ ഹസന: ഊരകം)


💫  الفوائد الفضفرية


സഹോദരിമാരോട് ഒരു കാര്യം


-


☘️🌷🌾🌿🌻🌳🌸🌴🌷🍀🏵️🌳🌺🪴🥀



സഹോദരിമാർ ശ്രദ്ധിക്കണേ..



സഹോദരിമാർ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഈ കുറിപ്പിൽ. പുരുഷനില്ലാത്ത പല പ്രത്യേകതകളും സ്ത്രീകളിൽ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് ആർത്തവം. ഈ സമയത്തെ നിസ്കാരം ഒഴിവാക്കാനാണ് നിർദ്ദേശം. റമളാനിലാണെങ്കിൽ നഷ്ടപ്പെട്ട നോമ്പുകൾ ഖളാ വീട്ടണം. ഇവിടെ നിസ്കാരത്തിന്റെ കാര്യത്തിൽ ഒന്ന് ശ്രദ്ധിക്കാനുണ്ട്. പറയാം :



ആർത്തവം അവസാനിക്കുന്നത് അസ്വർ നിസ്കാരത്തിന്റെ സമയത്തായാൽ, കുളിച്ചതിന് ശേഷം അസ്വർ നിസ്കരിക്കണമല്ലോ. കൂട്ടത്തിൽ അന്നത്തെ ളുഹ്റും കൂടി നിസ്കരിക്കണം. ഇതുപോലെ ഇശാഇന്റെ സമയത്താണ് അവസാനിച്ചതെങ്കിൽ ഇശാ നിർവഹിക്കലോടെ അന്നത്തെ മഗ്‌രിബും കൂടെ നിസ്കരിക്കണം. അതായത് ജംആക്കി നിസ്കരിക്കുന്ന നിസ്കാരങ്ങൾ അതിലെ ഒന്ന് നിർബന്ധമാകുന്നതോടെ മറ്റേതും നിർവ്വഹിക്കൽ നിർബന്ധമാണ്. ഇവിടെ ആർത്തവം അവസാനിച്ചതിന് ശേഷം ഒരു തക്ബീറതുൽ ഇഹ്റാമിനുള്ള സമയം ഉണ്ടായാൽ ആ സമയത്തെ നിസ്കാരം ബാധ്യതയായിക്കഴിഞ്ഞു. ഒന്നു കൂടെ പറയാം, മഗ്‌രിബിന് തൊട്ട് മുമ്പ് - ഒരു തക്ബീറതുൽ ഇഹ്റാമിനുള്ള സമയം അവശേഷിച്ചിരിക്കെ ഹൈള് അവസാനിച്ചാൽ അവൾക്ക് അന്നത്തെ ളുഹ്റും അസ്വറും നിർബന്ധമായി. സ്വുബ്ഹിക്ക് തൊട്ടുമുമ്പായാൽ അന്നത്തെ മഗ്‌രിബും ഇശാഉം ഖളാ വീട്ടിയേ പറ്റൂ. ഇതാണ് പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞത്. ഈ വിശദീകരണത്തിൽ നിന്നും ളുഹ്റ്/ മഗ്‌രിബ് സമയങ്ങളിൽ നിന്നും ഒരു തക്ബീറതുൽ ഇഹ്റാമിനുള്ള സമയം ബാക്കി നിൽക്കേ ഹൈള് നിന്നാൽ ആ ളുഹ്റ്/ മഗ്‌രിബ് നിസ്കരിക്കൽ നിർബന്ധമാണെന്ന് വ്യക്തമായിക്കാണുമല്ലോ.



ഇനി ഹൈള് തുടങ്ങുന്നത് ഏത് നിസ്കാരത്തിന്റെ സമയത്തായാലും ചുരുങ്ങിയ രൂപത്തിൽ ആ നിസ്ക്കാരം നിർവഹിക്കാനുള്ള സമയം കഴിഞ്ഞതിന് ശേഷമാണെങ്കിൽ മാത്രം അത് പിന്നീട് ( ഹൈള് കഴിഞ്ഞ് കുളിച്ചതിന് ശേഷം ) ഖളാ വീട്ടിയാൽ മതി. തുടക്കത്തിൽ തക്ബീറതുൽ ഇഹ്റാമിനുള്ള സമയം മാത്രം ലഭിച്ചത് കൊണ്ട് ആ നിസ്കാരം നിർബന്ധമാവില്ല.


 


ഭാര്യമാരോട് ഉണർത്തിക്കൊടുക്കാൻ ഇമാം ഗസ്സാലി(റ), ഭർത്താക്കന്മാരോട് ചില കാര്യങ്ങൾ പറയുന്നുണ്ട്. കൂട്ടത്തിൽ മേൽപറഞ്ഞവ പ്രത്യേകം പറഞ്ഞു കൊടുക്കണമെന്ന് ആവശ്യപ്പെടുന്നത് കാണാം (ഇഹ്‌യാ: 2/48).



ഇങ്ങനെ രണ്ട് നിസ്കാരവും ഖളാ വീട്ടേണ്ടതുണ്ടോ എന്നൊരു ചോദ്യം ഇമാം ശാഫിഈ(റ) നോട് ചോദിക്കുകയും അത് വേണമെന്ന് ഇമാം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ആ ചോദ്യത്തിലെ പദപ്രയോഗങ്ങൾ രസകരമായിരുന്നു. വളരെ ഗരീബായ വാക്കുകൾ കൊണ്ടുള്ള ചോദ്യം. അതിങ്ങനെ:



"نسِي أبو دِرَاس درسه قبل غيبته الغزالة بلحظة ماذا يجب..؟"


മഗ്‌രിബിന് തൊട്ടുമുമ്പ് ഹൈള് അവസാനിച്ചാൽ എന്താണ് നിർബന്ധമാവുക - എന്നാണ് ചോദ്യം. ഇതിലെ പദങ്ങളെ ലളിതമാക്കി ഇങ്ങനെ വിശദീകരിക്കാം:


نسِيَ = ترك


أبو دراس = فرج المرأة


درس = حيض


غزالة = شمس


ഇത്തരം പദങ്ങളെ കേട്ടമാത്രയിൽ തന്നെ ശാഫിഈ ഇമാം ഗ്രഹിക്കുകയും അതിന് മറുപടിയായി "ളുഹ്‌റും അസ്വറും ഖളാ വീട്ടണം" എന്ന് പറയുകയും ചെയ്തു:


قال: "قضاء وظيفة العصرين.."



ഇമാം സുയൂത്വീ(റ)ന്റെ 'അൽ മുസ്ഹിർ' (പേ: 489) എന്ന ഗ്രന്ഥത്തിൽ നിന്നും ഉദ്ധരിച്ചതാണിത്. ഇമാം ശാഫിഈ(റ)വിന്റെ ഭാഷയിലെ കഴിവ് വ്യക്തമാക്കുന്ന ഒരുപാട് സംഭവങ്ങൾ വേറെയുമുണ്ട്.



ആർത്തവത്തിന് 'ഹൈള്' എന്നതിന് പുറമെ പത്തോളം പദങ്ങൾ പരിചയപ്പെടുത്തുന്ന ഒരു ബൈത് ഇമാം ഖൽയൂബി(റ) ഉദ്ധരിച്ചിട്ടുണ്ട്:



حيض نفاس دراس طمس أعصار #


ضحك عراك فراك طمث أكبار .


(حاشية القليوبي: ١/٩٨)



ഇബ്റാഹീം നബി(അ)ന് വാർദ്ധക്യ കാലത്ത് ഇസ്ഹാഖ് എന്നൊരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷ വാർത്ത മലക്കുകൾ മുഖേന അല്ലാഹു അറിയിച്ചു കൊടുത്ത സംഭവം ഖുർആനിൽ പറഞ്ഞിട്ടുണ്ടല്ലോ. ഇതുകേട്ട നബിയുടെ പത്‌നി ആശ്ചര്യപ്പെടുന്നതായും അല്ലാഹു പറയുന്നു.


{ وَٱمۡرَأَتُهُۥ قَاۤىِٕمَةࣱ فَضَحِكَتۡ فَبَشَّرۡنَـٰهَا بِإِسۡحَـٰقَ وَمِن وَرَاۤءِ إِسۡحَـٰقَ یَعۡقُوبَ }


[سورة هود-٧١]


ഇവിടെ (فَضَحِكَتۡ) എന്നതിന് ആർത്തവകാരിയായി എന്ന വ്യാഖ്യാനം ഇമാം ഖുർത്വുബി(റ) വിശദീകരിച്ചിട്ടുണ്ട്. വാർധക്യത്താൽ ആർത്തവം നിലച്ചതിന് ശേഷമാണ് ഇതുണ്ടായത്. 



✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം 


.


(കേട്ടെഴുത്ത് -


അബൂ ഹസന: ഊരകം)


💫  

ഉത്തരവാദിത്വം തിരിച്ചറിയുക !

 



ഉത്തരവാദിത്വം തിരിച്ചറിയുക !


- December 28, 2022


  🌻☘️🌺🌷🏵️🌾🌸🍃🌿🌱☘️🌺🌴 


ഉത്തരവാദിത്വം തിരിച്ചറിയുക !



അഭിവന്ദ്യ ഗുരു ടി.ടി ഉസ്താദി(ന:മ) ന്റെ,

കക്കാട് ദർസിൽ പഠിക്കുന്ന കാലം.  'ഖത്വറുന്നദാ' യാണ് പ്രധാന കിതാബ്. അന്നൊരു ചൊവ്വാഴ്ച, ഉസ്താദ് എന്തോ അത്യാവശ്യത്തിന് നാട്ടിൽ പോകുന്നു. കുറച്ചു നാളത്തെ ആഗ്രഹമായിരുന്നു ഉസ്താദുൽ അസാതീദ് ബഹ്റുൽ ഉലൂം ഒ.കെ ഉസ്താദിനെ ഒന്ന് കാണുക എന്നത്. അങ്ങനെ ഉസ്താദിനോട് അനുവാദം വാങ്ങി ഒതുക്കുങ്ങലിലേക്ക് ബസ് കയറി.


അസ്വറിനോടടുത്ത സമയം. വീടിനടുത്തെ നിസ്കാരപ്പള്ളിയിൽ ഒ.കെ ഉസ്താദ് ഇരുന്ന് ഖുർആനോതുന്നു. കണ്ണുകൾ നിറഞ്ഞൊഴുകി താടിരോമങ്ങളിലൂടെ ഇറ്റി വീഴുന്നു. മുൽക് സൂറതായിരുന്നു എന്നാണ് ഓർമ്മ. ഈമാനുള്ളവരുടെ കണ്ണുകൾ നിറക്കുന്ന കാര്യങ്ങളാണല്ലോ ആ സൂറതിലുള്ളത്. അർത്ഥം ചിന്തിക്കാതെയുളള നമ്മുടെ ഖുർആനോത്തും ഈമാനിന്റെ കുറവും കാരണം ഖുർആനോതി കരയുന്നവർ വളരെ അപൂർവ്വമായിരിക്കുന്നു. മുതഅല്ലിമായ എന്നെ കണ്ടപ്പോൾ ഉസ്താദ് ചോദിക്കാ: "ഇന്ന് ചൊവ്വാഴ്ചയല്ലേ ? ഓത്തുള്ള ദിവസം വന്നിരിക്കുകയാണോ ...?"

ഉസ്താദ് നാട്ടിൽ പോയതാണെന്നും അനുവാദം വാങ്ങി വന്നതാണെന്നും ഞാൻ പറഞ്ഞു. അപ്പോൾ വീണ്ടും ഓർ ചോദിച്ചു: "എന്നാലും കഴിഞ്ഞ ക്ലാസുകൾ ഓതിപ്പാഠമാക്കാനില്ലേ..?"


ഈ ഒരു വാക്ക് എന്നെ വല്ലാതെ ചിന്തിപ്പിച്ചു. ഇൽമ് പഠിക്കുന്നതിന് അവിടുന്ന് നൽകുന്ന പ്രധാന്യമെത്രയാണ് ! ചെറിയ ഉപദേശങ്ങൾ നൽകി അന്ന് അവിടെ പിരിഞ്ഞു.


ഉസ്താദ് ചാലിയത്ത് ദർസ് നടത്തിയിരുന്ന കാലം. ഒരു തബ്‌ലീഗ്കാരൻ പള്ളിയിൽ വന്നു. സ്വുബ്ഹി നിസ്കാരത്തോടെ തുടങ്ങുന്ന ദർസ്, രാത്രി ഒമ്പതു വരെ നീണ്ടു നിൽക്കുന്നത് കണ്ട് ടിയാൻ ചില വിദ്യാർത്ഥികളോട് പറഞ്ഞത്രെ: 'നിങ്ങളുടെ ഉസ്താദ് നല്ല മനുഷ്യനാ, പക്ഷെ, ഇബാദത് തീരെയില്ല ! ' (ഉസ്താദിനെതിരെ ആക്ഷേപം പറഞ്ഞ അയാളെ കുട്ടികൾ ചേർന്ന് ഘരാവൊ നടത്തി ഇറക്കിവിട്ടതായി കേട്ടിട്ടുണ്ട്.) ഇമാം നവവി(റ) ഏറ്റവും ഉത്തമമായ ഇബാദതുകളിൽ പെട്ടതാണെന്ന് പ്രഖ്യാപിച്ച ഇൽമിലായുള്ള മുഴുസമയ ജീവിതത്തെ ഇബാദത് അല്ലെന്നും മറിച്ച് നിസ്കരിക്കലും ദിക്റുകൾ ചൊല്ലലും മാത്രമാണ് ഇബാദത് എന്നും  ധരിച്ചതാണ് ആ പരമസാധു.


ഇമാം ഇബ്നു ദഖീഖ് അൽ ഈദി(റ)ന്, ഇമാം റാഫിഈ(റ)ന്റെ കിതാബ് കിട്ടിയപ്പോൾ സുന്നത്ത് നിസ്കാരങ്ങളെല്ലാം ഒഴിവാക്കി ആ കിതാബ് വായിച്ചു പഠിക്കുന്നതിൽ വ്യാപൃതനായി. റവാതിബ് പോലോത്ത സുന്നത്തുകൾ ഒഴിവാക്കിയവൻ  സാക്ഷി നിന്നാൽ അത് സ്വീകാര്യമല്ല എന്നുണ്ട്. എന്നാൽ അതിനേക്കാൾ ഉത്തമമായ കാര്യം ചെയ്യാൻ വേണ്ടിയാണ് ഒഴിവാക്കിയതെങ്കിൽ ഈ പ്രശ്നം വരില്ലെന്നും ഫവാഇദ് അൽ മക്കിയ്യ: (പേ:13 ) യിൽചേർത്തു കൊടുത്തത് കാണാം


ഫർളായ ഹജ്ജിനോടൊപ്പം മദീന: യിൽ പോയി മുത്ത്നബി(സ്വ) തങ്ങളെ സിയാറത് ചെയ്തവനാണെങ്കിലും പിന്നീട് ഹജ്ജ് ആവർത്തിക്കുമ്പോഴും അല്ലാതെയും ഇടക്കിടെ മദീന:യിൽ പോകണം എന്ന് പറഞ്ഞതിന് ശേഷം ഇമാം ഇബ്നു ഹജർ (റ) പറയുന്നു:  "ഇൽമ് പഠിക്കുക, പഠിപ്പിക്കുക പോലോത്ത കാര്യങ്ങളിൽ ജോലിയായവൻ മുത്ത്നബി(സ്വ) തങ്ങളെ സിയാറത് ചെയ്യുന്നത് ആവർത്തിക്കുന്നതിന് പകരം, അത്തരം കാര്യങ്ങളിൽ അവൻ വ്യാപൃതനാവുകയാണ് വേണ്ടത്." (അൽ ജൗഹർ അൽ മുനള്ള്വം - പേ: 61).


അപ്പോൾ, ഇൽമുമായി ബന്ധപ്പെട്ടുള്ള തിരക്കുകൾ ചില സന്ദർഭങ്ങളിൽ റവാതിബ് സുന്നത്ത് നിസ്കാരങ്ങളേക്കാളും, എന്നല്ല തിരുനബി (സ്വ) തങ്ങളെ സിയാറത് ചെയ്യുന്നതിനേക്കാളും മുഖ്യമായ കാര്യമായി മാറും. ഇതിനർത്ഥം പണ്ഡിതന്മാർ തീരേ സുന്നത്ത് നിസ്കരിക്കാത്തവരാണെന്നോ സിയാറത് ചെയ്യാത്തവരാണെന്നോ എന്നല്ല.


നമുക്ക് ഇങ്ങനെ മനസ്സിലാക്കാം:

പരിശുദ്ധ ഇസ്‌ലാമിൽ നന്മയിലായുള്ള ജീവിതത്തിന് വ്യത്യസ്ത മാർഗ്ഗങ്ങളുണ്ട്. ഒരു വിഭാഗം മതത്തിന്റെ ജീവനാഡിയായ ഇൽമിലായി ജീവിക്കണം. അത് പണ്ഡിതന്മാരും മുതഅല്ലിമുകളും നിറവേറ്റട്ടെ.

മറ്റൊരു വിഭാഗം, അവർക്ക് വേണ്ടപ്പെട്ട കാര്യങ്ങളുമായി ഓടി നടക്കണം. കിതാബ് വിൽപനയായും അതിന്റെ പ്രിന്റിംഗ് വർക്കുകളും പ്രഭാഷണ വേദികളുടെ സംഘാടകരും സഹകാരികളുമായി ഒരു പാട് പേർ വേണ്ടതുണ്ട്. ഇമാം മഹല്ലി(റ) പറയുന്നത് നോക്കൂ:



(ﻭﺃﺳﺄﻟﻪ اﻟﻨﻔﻊ ﺑﻪ ... ﻟﻲ) ﺑﺘﺄﻟﻴﻔﻪ (ﻭﻟﺴﺎﺋﺮ اﻟﻤﺴﻠﻤﻴﻦ) ﺃﻱ ﺑﺎﻗﻴﻬﻢ ﺑﺄﻥ ﻳﻠﻬﻤﻬﻢ اﻻﻋﺘﻨﺎء ﺑﻪ ﺑﻌﻀﻬﻢ ﺑﺎﻻﺷﺘﻐﺎﻝ ﺑﻪ ﻛﻜﺘﺎﺑﺔ ﻭﻗﺮاءﺓ ﻭﺗﻔﻬﻢ ﻭﺷﺮﺡ، ﻭﺑﻌﻀﻬﻢ ﺑﻐﻴﺮ ﺫﻟﻚ ﻛﺎﻹﻋﺎﻧﺔ ﻋﻠﻴﻪ ﺑﻮﻗﻒ ﺃﻭ ﻧﻘﻞ ﺇﻟﻰ اﻟﺒﻼﺩ ﺃﻭ ﻏﻴﺮ ﺫﻟﻚ ﻭﻧﻔﻌﻬﻢ ﻳﺴﺘﺘﺒﻊ ﻧﻔﻌﻪ ﺃﻳﻀﺎ ﻷﻧﻪ ﺳﺒﺐ ﻓﻴﻪ.


"ഇമാം നവവി (റ) വിന്റെ ദുആ, കിതാബുകളുമായി ബന്ധപ്പെട്ട എഴുത്ത്, പഠനം, വ്യാഖ്യാനം തയ്യാറാക്കൽ, ചുമക്കൽ, അതിന് വേണ്ടി സഹായിക്കൽ തുടങ്ങി എല്ലാവർക്കും ലഭിക്കുന്നതാണ് " (മഹല്ലി - 1/16).


പള്ളിയുമായി ബന്ധപ്പെട്ട് മുഅദ്ദിൻ, ഇമാം, മറ്റു ക്ലീനിംഗ് വർക്കുകൾ അങ്ങനെയങ്ങനെ. കരുത്തരായ യുവാക്കളും കാരണവരും, സംഘടനാ പ്രവർത്തകരായും നേതാക്കന്മാരുമായും നിലകൊളളണം.


തുടങ്ങി നന്മകൾ വാരിക്കൂട്ടാൻ ജോലിയായിട്ടും സേവനമായിട്ടും വ്യത്യസ്ത മേഖലകൾ നമുക്കുണ്ട്. എല്ലാം നന്മയാണെന്ന് കരുതി എല്ലാം കൂടി ചെയ്യുക ഒരിക്കലും സാധ്യമല്ല. ഇത് വ്യക്തമാക്കുന്ന ഒരു ഹദീസ് തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.


ﻋﻦ ﺃﺑﻲ ﻫﺮﻳﺮﺓ، ﻋﻦ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ: «ﺇﻥ اﻟﺪﻳﻦ ﻳﺴﺮ، ﻭﻟﻦ ﻳﺸﺎﺩ اﻟﺪﻳﻦ ﺃﺣﺪ ﺇﻻ ﻏﻠﺒﻪ، ﻓﺴﺪﺩﻭا ﻭﻗﺎﺭﺑﻮا، ﻭﺃﺑﺸﺮﻭا، ﻭاﺳﺘﻌﻴﻨﻮا ﺑﺎﻟﻐﺪﻭﺓ ﻭاﻟﺮﻭﺣﺔ ﻭﺷﻲء ﻣﻦ اﻟﺪﻟﺠﺔ» رواه البخاري( رقم الحديث- ٣٩).


ഈ 'ദീൻ' വളരെ സിമ്പിളായി ജീവിക്കാൻ പറ്റുന്ന വിധത്തിലാണുള്ളത്. അത് കൊണ്ട് ഇതിലെ എല്ലാ നന്മകളും ചെയ്യാൻ തുനിഞ്ഞ് സ്വയം കഷ്ടപ്പാട് ഏറ്റെടുക്കേണ്ടതില്ല - ഇബാദതുകളിൽ മധ്യമ നിലപാടെടുക്കുക. ഉത്തമമായ രൂപത്തിൽ ചെയ്യാൻ ശ്രമിക്കുക. രാവിലെ, ഉച്ചക്ക് ശേഷം, സ്വുബ്ഹിക്ക് തൊട്ടുമുമ്പുള്ള സമയം ഇത്തരം ഉന്മേഷമുള്ള സമയത്ത് പ്രത്യേകം കണക്കിലെടുത്ത് ചെയ്യുക - ബുഖാരി.


അത് കൊണ്ടാണല്ലോ രാത്രി തീരെ ഉറങ്ങാതെയുള്ള ഇബാദതും, രാത്രിയും പകലും ചേർത്ത് നോമ്പനുഷ്ഠിക്കുന്ന വിസ്വാലുമൊക്കെ നമുക്ക് വിലക്കപ്പെട്ടത്.


ബാങ്ക് വിളിക്കുന്നതിന്റെ മഹത്വം മനസ്സിലാക്കിയപ്പോൾ ഉമർ(റ) പറഞ്ഞു:

لولا الخليفى لأذنت

'ഖലീഫ സ്ഥാനം എനിക്കില്ലായിരുന്നെങ്കിൽ ഞാൻ മുക്രിയായി നിലകൊണ്ടേനെ..'


ഇമാം ശാഫിഈ (റ) പറഞ്ഞു:


لولا أصحاب الحديث، لكنا بياع الفول. اه .رواه البيهقي في مناقب الشافعي (ص: ٤٧٧)

"മുഹദ്ദിസുകളായവർ അവരുടെ ജോലി ചെയ്തില്ലായിരുന്നെങ്കിൽ നമ്മൾ 'ഫൂൽ' (ഒരു തരം ഭക്ഷ്യവസ്തു) വിറ്റ് നടക്കുന്നവർ ആയിരുന്നേനെ .."



اختلاف الأئمة رحمة للأمة

എന്നതിന് വ്യഖ്യാനമായി ഇബ്നുന്നള്ളാം പറയുന്നു: ഉലമാഇന്റെ അഭിരുചികൾ വ്യത്യാസപ്പെടുത്തി ഓരോരുത്തരും വ്യത്യസ്ത മേഖലകളിലായതും ഈ റഹ്‌മതിൽ പെട്ടതാണ് - (ഫവാതിഹ് അർറഹമൂത് )


അതായത്, ഓരോരുത്തർ ചെയ്യേണ്ട ജോലി അവർ തന്നെ ചെയ്യുക. എല്ലാം കൂടി ചെയ്യാനൊക്കില്ല.


ഉദാഹരണത്തിന് ഒരു മഹാസമ്മേളനം സങ്കൽപിച്ചോളൂ, ഒരു വിഭാഗം അതിന്റെ സംഘാടന സമിതിയായി ദിവസങ്ങൾ അധ്വാനിക്കുന്നവരുണ്ടാകും, നിസ്വാർത്ഥരായ പ്രവർത്തകർ റോഡ് വൃത്തിയാക്കിയും ലൈറ്റുകൾ വെച്ചും റോഡിലെ ട്രാഫിക് നിയന്ത്രിച്ചും സമ്മേളനത്തിൽ പങ്കെടുക്കാനേ കഴിയാത്തവരുണ്ടാകും. ഇതിനൊന്നും നിൽക്കാത്ത മന്ത്രിമാരും നേതാക്കളും ധന്യ മുഹൂർത്തം നോക്കി സ്റ്റേജിൽ ഉപവിഷ്ടരായി പ്രസംഗിച്ച് ഇറങ്ങിപ്പോകും. ഇവിടെ കഠിനാധ്വാനികളായ നിസ്വാർത്ഥരായ പ്രവർത്തകർ മന്ത്രിമാരെപ്പോലെ സ്റ്റേജിനടുത്ത് നോക്കി നിന്നിരുന്നെങ്കിൽ പരിപാടി നടക്കുമോ ? നേതാക്കന്മാർ പ്രവർത്തകരെപ്പോലെ ജോലിക്കാരായി ട്രാഫിക് നിയന്ത്രിച്ചിരുന്നെങ്കിലോ ?


അതാണ് പറഞ്ഞു വന്നത്, എല്ലാ വിഭാഗക്കാരും ഒത്തൊരുമിച്ച് അവരുടെ മേഖലകളിലും സ്ഥാനങ്ങളിലും നിന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കണം.


ദർസ് നടത്താൻ കഴിവുള്ളവർ ദർസ് പഠനം ഗംഭീരമായി നടത്തണം. യുവാക്കൾ നിസ്വാർത്ഥരായ പ്രവർത്തകരായി മാറണം. ഓരോന്നിനും അതിന്റേതായ പ്രതിഫലം റബ്ബിൽ നിന്ന് പ്രതീക്ഷിക്കുകയും വേണം. അല്ലാതെ, ദർസ് നടത്തുന്നവരും പ്രവർത്തകരായി മാറിയെങ്കിൽ മാത്രമേ ദീൻ നിലനിൽക്കൂ എന്നത് മിഥ്യാ ധാരണയാണ്. ഒരു പ്രവർത്തനത്തിനും മുതിരാതെ, ദർസിൽ മാത്രം ഒതുങ്ങിക്കൂടിയ ശൈഖുനാ ഒ.കെ ഉസ്താദ്, ഇന്ന് കാണുന്ന സുന്നീ കൈരളിയുടെ നേതാക്കന്മാരുടെയെല്ലാം ഗുരുവായി തിളങ്ങുന്നത് അന്ന് മറ്റെല്ലാം മാറ്റിവെച്ച് ദർസിൽ മുഴുകിയത് കൊണ്ടാണ് എന്നോർക്കണം.


പ്രവർത്തകർക്ക് ആവേശം പകർന്ന് ഓടി നടക്കുന്ന നേതാക്കൾ അത്യാവശ്യമായ പോലെ ദർസിൽ മാത്രം ഒതുങ്ങിക്കൂടുന്ന ഒരു വിഭാഗവും ഇവിടെ നിലനിൽക്കണം.

ഇമാം നവവി (റ) പറയുന്നു:

ﻭﻣﻦ ﻓﺮﻭﺽ اﻟﻜﻔﺎﻳﺔ اﻟﻘﻴﺎﻡ ﺑﺈﻗﺎﻣﺔ اﻟﺤﺠﺞ ﻭﺣﻞ اﻟﻤﺸﻜﻼﺕ ﻓﻲ اﻟﺪﻳﻦ ﻭﺑﻌﻠﻮﻡ اﻟﺸﺮﻉ ﻛﺘﻔﺴﻴﺮ ﻭﺣﺪﻳﺚ ﻭاﻟﻔﺮﻭﻉ ﺑﺤﻴﺚ ﻳﺼﻠﺢ ﻟﻠﻘﻀﺎء ﻭاﻷﻣﺮ ﺑﺎﻟﻤﻌﺮﻭﻑ ﻭاﻟﻨﻬﻲ ﻋﻦ اﻟﻤﻨﻜﺮ. اه منهاج الطالبين

"മത നിയമങ്ങളിലും മറ്റും ഉണ്ടാകുന്ന സംശയങ്ങൾക്ക് മറുപടിക്കും വിധി തീർപ്പുകൾക്കും ആവും വിധം ശറഇയ്യായ അറിവ് നിലനിർത്തുന്ന ഒരു വിഭാഗം ഉണ്ടാകൽ ഫർള് കിഫായ: യിൽ പെട്ടതാണ് ... "

അപ്പോൾ ഇങ്ങനെ ഒരു വിഭാഗം ഇല്ലെങ്കിൽ എല്ലാവരും കുറ്റക്കാരാകും. അത് കൊണ്ട് , 'പള്ളിയുടെ നാല് ചുമരുകൾക്കുള്ളിൽ ചുരുങ്ങിപ്പോയ ...' എന്നത് ഈ വിഭാഗത്തിനെ സംബന്ധിച്ച് മദ്ഹ് മാത്രമാണ്. അല്ലാതെ, അതൊരു പഴഞ്ചനായി കാണുന്നത് ഒരിക്കലും ശരിയല്ല.




ولكل واحدهم طريق من طرق #

يختاره فيكون من ذا واصلا



كجلوسه بين الأنام مربيا #


وككثرة الأوراد كالصوم الصلاة



 وكخدمة للناس والحمل الحطب #


لتصدق وبمحصل ومتمولا. اه



ഓരോരുത്തർക്കും വ്യത്യസ്ത വഴികളുണ്ട്, അവരിൽ ജനങ്ങൾക്ക് വേണ്ടി ഇരുന്ന് കൊടുക്കുന്നവരുണ്ട്, വേറെ ചിലർ വിറക് വെട്ടി വിറ്റ് ധർമ്മം ചെയ്തും നന്മകൾ ചെയ്യും. മറ്റു ചിലർ ദിക്റിലും സ്വലാത്തിലും മുഴുകിയിരിക്കും. ഇവയെല്ലാം ഓരോ മാർഗ്ഗങ്ങളാണ്. ഏതിലൂടെയും റബ്ബിലേക്ക് ചെന്നെത്താം എന്ന മഖ്ദൂം(റ) യുടെ വാക്ക് ഇവിടെ സ്മരിക്കാം.



✍️ അഷ്റഫ് സഖാഫി പളളിപ്പുറം . 





(കേട്ടെഴുത്ത്: 



അബൂ ഹസന: ഊരകം)



💫


Friday, May 17, 2024

മുസ്ലിമീങ്ങൾക്ക് നേരെയുള്ള പീഡനങ്ങൾക്കുള്ള സിക്ഷ എന്തുകൊണ്ട് വേഗത്തിൽ ലഭിക്കുന്നില്ല.*

 




*മുസ്ലിമീങ്ങൾക്ക് നേരെയുള്ള പീഡനങ്ങൾക്കുള്ള സിക്ഷ എന്തുകൊണ്ട് വേഗത്തിൽ ലഭിക്കുന്നില്ല.*


*അക്രമങ്ങളും അനീതികളും ചെയ്യുന്നവർക്കെതിരെ എന്തുകൊണ്ട് അല്ലാഹു ശിക്ഷ നടപ്പാക്കുന്നില്ല*



Aslam Kamil Saquafi parappanangadi


ഉ :കഴിഞ്ഞകാല ചരിത്രങ്ങൾ പഠിച്ചാൽ അല്ലാഹുവിൻറെ പതിവ് അക്രമികൾക്ക് തക്കതായ ശിക്ഷ നൽകിയിട്ടുണ്ട് എന്നതാണ്  ഒരു ആക്രമിയേയും ശിക്ഷ നൽകാതെ ഒഴിച്ചു വിട്ടിട്ടില്ല.


പക്ഷേ ആ ശിക്ഷക്ക് നിക്ഷിത അവധി അല്ലാഹു നിക്ഷയിച്ചിരിക്കും . ആ അവധി എത്തിയാൽ അക്രമികൾക്കുള്ള ശിക്ഷ ലഭിക്കുക തന്നെ ചെയ്യും.

അല്ലാഹുവിനെനിഷേധിക്കുകയും ആക്ഷേപങ്ങൾ ചൊരിയുകയും ചെയ്യുന്നവർക്കും അവൻറെ  പ്രവാചകന്മാരെയും ആക്ഷേപങ്ങൾ അഴിച്ചു വിടുന്നവരെയും മറ്റു കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കും നിശ്ചയിച്ച അവധിയെത്തുന്നത് വരെഅല്ലാഹു പിന്തിപ്പിച്ചു കൊടുക്കുന്നതാണ് .

 അക്രമങ്ങൾ അല്ലാഹു അറിയാത്തതുകൊണ്ട് കാണാത്തതു കൊണ്ടോ അല്ല. അവധിഎത്തിയാൽ ശിക്ഷ നടപ്പാക്കുക തന്നെ ചെയ്യും.


ഇത്തരം പ്രവർത്തനങ്ങളിൽ എല്ലാം അല്ലാഹുവിന് ധാരാളം തന്ത്രങ്ങളും യുക്തികളും ഹിക്മത്തുകളുമുണ്ട്.


ബനൂഇസ്രായേലേർക്കുനേരയുള്ള

ഫറോവയുടെ    പീഡനങ്ങൾ

മൂസാ നബി ജനിക്കുന്നതിന് മുമ്പ് ആരംഭിച്ചിരുന്നു.

മൂസാ നബി عليه السلام

യുടെ പ്രബോധനം തുടങ്ങിയതിന്ശേഷവും അതികഠിനമായ പീഡനങ്ങൾ തുടർന്നുകൊണ്ടിരുന്നു.

ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കൊന്നു കളഞ്ഞു.മറ്റു ധാരാളം പീഡനങ്ങളും അക്രമങ്ങളും നടത്തി.


മൂസാ നബി പ്രബോധനത്തിനുശേഷവും ഫറോവ 40 വർഷം വീണ്ടും ജീവിച്ചു എന്ന് ഇസ്ലാമിക ചരിത്രം പറയുന്നു.


അതിനുശേഷം ആണ് ഫിർഔനുള്ള ശിക്ഷ അല്ലാഹു നൽകിയത്.

അത് ഫറോവയേയും അനുയായികളെയും നൈൽ നദിയിൽ അത്ഭുതകരമായി മുക്കിക്കൊല്ലുകയായിരുന്നു.


നൂഹ് നബിക്കെതിരെ അക്രമങ്ങളും പീഡനങ്ങളും അഴിച്ചുവിടുകയും വിഗ്രഹാരാധന നടത്തുകയും ചെയ്തവർക്കെതിരെയുള്ള ശിക്ഷ 950 വർഷത്തിനു ശേഷമാണ് അല്ലാഹു നൽകിയത്

ധാരാളം ചരിത്രങ്ങൾ ഇനിയും കാണാം.

മക്കയിൽ വച്ച് മുഹമ്മദ് നബിയെയും അനുയായികളെയും ധാരാളം

 പീഡനങ്ങൾ നടത്തിയവർക്കെതിരെയുള്ള ശിക്ഷാനടപടി 13 വർഷത്തിന് ശേഷം ബദറിൽ വച്ച് ഉണ്ടായി . മക്കയിലെ പതിമൂന്ന് വർഷക്കാലത്തെ പീഡനങ്ങൾ ഏൽപ്പിച്ച മുഴുവൻ കിങ്കരന്മാരും ബദറിൽ കൊല്ലപ്പെടുകയുണ്ടായി.

അതിൽ തിരുനബി صلى الله عليه وسلم

സുജൂദിൽ കിടക്കുമ്പോൾ കുടൽമാല ചാർത്തിയവരും ചുട്ടുപഴുത്ത  മണലാരണ്യത്തിൽ ബിലാൽ എന്നവരെ മലർത്തി കിടത്തി പീഡനങ്ങൾ അഴിച്ചുവിട്ട വരും  ഉൾപ്പെടുന്നു .

ഈ ശിക്ഷ നടപ്പാക്കിയത് 13 വർഷത്തിന് ശേഷമാണ്.


ഇനിയും കഴിഞ്ഞ കാല ചരിത്രങ്ങൾ പരിശോധിച്ചാൽ അക്രമികൾക്ക് ശിക്ഷ ലഭിക്കാതിരുന്നിട്ടില്ല എന്ന് മനസ്സിലാക്കാൻ കഴിയും.


സത്യവിശ്വാസികൾക്ക് ചില പരീക്ഷണമായും പീഡന വിധേയമാകുന്ന ശുഹദാക്കൾക്ക് ഉന്നതസ്ഥാനം സ്വർഗ്ഗത്തിൽ ലഭിക്കാൻ വേണ്ടിയുംഅക്രമികൾക്ക് പുനർവിചിന്തനത്തിന് അവസരങ്ങൾ നൽകിക്കൊണ്ടും അല്ലാഹു അക്രമികളെ പിന്തിക്കുന്നതാണ്.


സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൗതിക ലോകം സ്വർഗ്ഗത്തിലെ ഉന്നതസ്ഥാനത്തേക്കുള്ള ചവിട്ടുപടിയാണ്.ദുനിയാവ് കൊതുകിന്റെ ചിറകിന്റെ അത്ര പോലും വിലകൽപ്പിക്കപ്പെടുകയില്ല.

യഥാർത്ഥ ജീവിതം പരലോകമാണ്.ഈ ജീവിതം ഓരോ വ്യക്തിയും എപ്പോഴും അവസാനിപ്പിക്കപ്പെടാം.അത് ചെറിയ കുഞ്ഞായിരിക്കുമ്പോഴും യുവാവ് ആയിരിക്കുമ്പോഴും പ്രായമായിരിക്കുമ്പോഴും അന്ത്യം സംഭവിക്കാം.

പരലോകം ആകുന്ന ശാശ്വത ജീവിതം രക്ഷപ്പെടുക എന്നതാണ് അവൻറെ ലക്ഷ്യം.അതുകൊണ്ടുതന്നെ ശത്രുക്കളുടെ പീഡനങ്ങൾ ഏറ്റു മരണപ്പെട്ടാലും മരണത്തോടെ അവൻ സ്വർഗീയ ലോകത്തേക്ക് പറക്കുകയായി. അപ്പോൾ ആ പീഡനം സ്വർഗത്തിന്റെ കവാടം മാത്രമാണ്.

അവൻറെ മരണത്തോടെ അവൻ സ്വർഗീയ ലോകത്തേക്ക് മാറി താമസിക്കുകയാണ്.

അതിനേക്കാൾ അനുഭൂതി മറ്റൊന്നും ഇല്ലല്ലോ.അവൻറെ ലക്ഷ്യം സ്വർഗ്ഗമാണല്ലോ

ഭൗതിക ലോകത്തിന് ഒരു വിലയും കൽപ്പിക്കാത്ത ഒരാൾ അക്രമിയുടെ ആക്രമങ്ങൾ കാരണം സ്വർഗ്ഗത്തിലേക്ക് എത്തുകയാണെങ്കിൽ പിന്നെയെന്തിന് ദുഃഖിക്കണം.


Aslam Kamil Saquafi parappanangadi


.

Thursday, May 16, 2024

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*


*ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പെട്ട 'കാറ്റ് ' കൊണ്ടോ 'നനവ്' കൊണ്ടോ ബറക്കത്തെടുക്കലാണ് ഊത്തിന്റെ ഫലം.ദിക്റ് എഴുതിയ വെള്ളം കുടിച്ച് ബർക്കത്ത് എടുക്കാറുണ്ടല്ലോ; പ്രസ്തുത വായു മന്ത്രിക്കുന്ന ആളിൽ നിന്ന് പിരിയുന്നതുപോലെ രോഗിയിൽ നിന്ന് വേദന പിരിയണമെന്ന ശുഭലക്ഷണം ആവാം അതിന്റെ ഫലം.📚 {ഫത്തഹുൽ ബാരി:16:259}*


*فائدةالنفث التبرك بتلك الرطوبة،بالهواء الذي ماسه الذكر،كما يتبرك بغسالةما يكتب من الذكر،وقد يكون على سبيل التفاؤل بزوال ذلك الألم عن المريض،كم في الغسالة ذلك عن الراقي انتهى📚{فتح الباري:١٦:٢٥٩}*


*فيه استحباب النفث في الرقية،وقد أجمعوا على جوازه،واستحبه الجمهور من الصحابة والتابعين ومن بعدهم.📚 {شرح مسلم ٢٣٢:٧}*


📊📊📊📊📊📊


Tuesday, May 14, 2024

അല്ലാഹുവിന്റെ മജീഉ (വരൽ എന്ന് ഭാഹ്യാർത്ഥം ) ഇളക്കമോ നീങ്ങലോ മറാ ലോ അല്ല.

 *അല്ലാഹുവിൻറെ വിശേഷണം*



ഇവന് അബ്ദുൽ ബറ് റ പറയുന്നു


قال الله عز وجل * (وجاء ربك والملك صفا صفا) * وليس مجيئه حركة ولا زوالا ولا انتقالا لأن ذلك إنما يكون إذا كان الجائي جسما أو جوهرا فلما ثبت أنه ليس بجسم ولا جوهر لم يجب أن يكون مجيئه حركة ولا نقلة ولو اعتبرت ذلك بقولهم جاءت فلانا قيامته وجاءه الموت وجاءه المرض وشبه ذلك مما هو موجود نازل به ولا مجيء لبان لك وبالله العصمة والتوفيق التمهيد 5/127



അല്ലാഹുവിന്റെ മജീഉ (വരൽ എന്ന് ഭാഹ്യാർത്ഥം ) ഇളക്കമോ നീങ്ങലോ മറാ ലോ അല്ല. കാരണം

വന്നവൻ ജിസ്മോ ജൗഹറോ ആയാൽ മാത്രമേ അതെല്ലാം ഉണ്ടാവുകയുള്ളൂ.അവൻ ജസ്മോ ജവഹർ അല്ലെന്ന് സ്ഥിരപ്പെടുമ്പോൾ അവൻറെ മജീഇ ഇളക്കമോ നീങ്ങലോ അല്ല

അത്തംഹീദ് 5/127


ഇതെല്ലാം വഹാബിസത്തിൽ പെപോയവർ ഒന്ന് ചിന്തിച്ചെങ്കിൽ എത്ര നന്നായിരുന്നു



അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

ചികിത്സ ഭൗതികം അഭൗതികം

 *ചികിത്സ ഭൗതികം അഭൗതികം*


*രോഗം ശാരീരികം, ആത്മീയം എന്നിങ്ങനെ രണ്ട് തരത്തിലുള്ളതുപോലെ ചികിത്സയും ഭൗതികം, അഭൗതികം, എന്നിങ്ങനെ രണ്ട് വിധമുണ്ട്. രോഗത്തിന്റെ കാരണങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കാൻ പര്യാപ്തമായവയെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പദാർത്ഥങ്ങളിൽ നിന്നും കണ്ടെത്തി ഉപയോഗിക്കുന്നതാണ് ഭൗതിക ചികിത്സ. പദാർത്ഥങ്ങളുടെ സഹായമില്ലാതെ ചില വാക്യങ്ങളുംദിക്റുകളും കൊണ്ടോ രോഗിയുമായി പ്രത്യക്ഷ ബന്ധമില്ലാത്ത മറ്റു വല്ലതും കൊണ്ടോ ചികിത്സിക്കുന്നതാണ് അഭൗതിക ചികിത്സ. ഭൗതിക ചികിത്സയിൽ എന്നപോലെ അഭൗതിക ചികിത്സയിലും അനുവദനീയമായതും അല്ലാത്തവയും ഉണ്ട്. ഇരു ചികിത്സാരീതികളും സ്വീകരിക്കാൻ ഇസ്ലാം നിർദ്ദേശിച്ചിട്ടുണ്ട് ദിക്റ് ഖുർആൻ പാരായണം തുടങ്ങിയവ കൊണ്ട് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം ചികിത്സിക്കുകയും ചികിത്സിക്കാൻ കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.*


*وننزل من القران ما هو شفاء ورحمه للمؤمنين*

 

*സത്യവിശ്വാസികൾക്ക് ശമനവും കാരുണ്യവും ആയിട്ടുള്ളത് ഖുർആനിലൂടെ നാം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.{ ഇസ്റാഉ: 82} ഈ സൂക്തം വിശദീകരിച്ച് ഇമാം റാസീ എഴുതുന്നു. അറിയുക നിശ്ചയം ഖുർആൻ ആത്മീയ രോഗങ്ങൾക്കും ശാരീരിക രോഗങ്ങൾക്കും ശമനം ആണ്. ഖുർആൻ ശാരീരിക രോഗങ്ങൾക്ക് ശമനം ആണെന്ന് പറഞ്ഞത് അത് പാരായണം ചെയ്ത് ബറക്കത്ത് എടുക്കുന്നത് ധാരാളം രോഗങ്ങളെ തട്ടിക്കളയുന്നത് കൊണ്ടാണ് {റാസ്വീ 21 34 } ഇമാം ഖുർതുബി പറയുന്നു: നിശ്ചയം ഖുർആൻ അജ്ഞതയും സംശയവും നീങ്ങുന്നതിലൂടെ ഹൃദയങ്ങൾക്ക് ശമനം ആണ്. മന്ത്രം ഏലസ്സ് പോലെയുള്ളതുകൊണ്ട് ബാഹ്യമായ രോഗങ്ങൾക്കും അതിശമനമാണ് (ഖുർത്തുബി 315)* 


*واعلم أن القران شفاء من الامراض الروحانية، وشفاء ايضا من الأمراض الجسمانية،..... وأما كونه شفاء من الامراض الجسمانية فلأن التبرك بقراءته يدفع كثيرا من الامراض.📚 تفسير الرازي:٣٤:٢١}* 


*إنه شفاء للقلوب، بزوال الجهل عنها، وإزالةالريب.... وشفاء من الأمراض الظاهرة بالرقى  والتعوذ ونحوه.📚تفسيرالقرطبب:٣١٥:١٠*


🏆🥇🥈🥉🏅🎖️🏆


മന്ത്രത്തിന്റെ വിധി അത് സുന്നത്താണ്*

 *മന്ത്രത്തിന്റെ വിധി അത് സുന്നത്താണ്*


*بل المدح في ترك الرقي المراد بها الرقى التي هي من كلام الكفار،والرقى المجهولة،والتي بغير العربية،وما لا يعرف معناها،فهذه مذمومة لاحتمال ان معناها كفر،او قريب منه،او مكروه،وأما الرقى بآيات القران،وبالاذكار المعروفة،فلا نهي فيه،بل هو سنة.📚شرح مسلم:٢٥:٧.*


*واما الرقى بايات القران،وبالأذكان المعروفة فلا نهي فيه،بل هو سنة.📚 شرح المسلم ٣٢٥:٧*


*وقد أجمع العلماء على جواز الرقى عند اجتماع ثلاثة شروط: أن يكون بكلام الله تعالى، أو بأسمائه وصفاته، وباللسان العربي، أو بما يعرف معناه من غيره، وأن يعتقد أن الرقية لا تؤثر بذاتها بل بذات الله تعالى.📚 فتح الباري: ٢٥٨:١٦*

⚜️⚜️⚜️⚜️⚜️


Sunday, May 12, 2024

ശുപാർശ പ്രതീക്ഷിച്ച് അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ഖബ്റുകളെ ആദരിക്കുന്നത് ശിർക്കാണ്‌ എന്നല്ലേ ഇമാം റാസി(റ) പറയുന്നത്?.

 🔷🔷🔷🔷🔷🔷🔷🔷 


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 

https://islamicglobalvoice.blogspot.in/?m=0



ശിർക്ക്, സംശയ നിവാരണം


മുശ്രിക്കുകളുടെ കാര്യത്തിൽ അവതരിച്ച ആയത്തുകൾ വിശദീകരിക്കുന്നിടത്ത് മുഫസ്സിറുകൾ  നടത്തുന്ന ചില പ്രയോഗങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി  തവസ്സുലും ഇസ്തിഗാസയും നടത്തുന്ന സുന്നികളുടെ കാര്യമാണ് മുഫസ്സിറുകൾ പറയുന്നതെന്ന് പുത്തനാഷയക്കാർ ജല്പിക്കാറുണ്ട്. അത്തരം ഉദ്ദരണികളുടെ ശരിയായ വിശദീകരണങ്ങൾ എന്താണെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ നമുക്ക് മനസ്സിലാക്കാം:

  വിഗ്രഹാരധനയിക്ക് മുശ്രിക്കുകൾ പറഞ്ഞിരുന്ന ന്യായം വിശദീകരിച്ച് ഇമാം റാസി(റ)  എഴുതുന്നു:


/                                           


ورابعها : أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله . (رازي: ٦٠/١٧)


ഈ പ്രതിമകളും വിഗ്രഹങ്ങളും അവർ സ്ഥാപിച്ചിരിക്കുന്നത് അവരുടെ അമ്ബിയാക്കളുടെയും നേതാക്കളുടെയും രൂപങ്ങളിലാണ്. ഈ പ്രതിമകൾക്ക് ആരാധിക്കുന്നതുകൊണ്ട്ജോലിയായാൽ ആ നേതാക്കന്മാർ അല്ലാഹുവിന്റെ അടുക്കൽ അവർക്ക് ശുപാർശ ചെയ്യുമെന്ന് അവർ വാദിച്ചിരുന്നു. ഇക്കാലത്ത് അതിനോട് തുല്യമായ കാര്യം ധാരാളം സൃഷ്ടികൾ നേതാക്കന്മാരുടെ ഖബറുകളെ ആദരിക്കുന്നതിൽ വ്യാപ്രതരാണ്.അവരുടെ ഖബറുകളെ ആധരിച്ചാൽ അവർ തങ്ങൾക്കു വേണ്ടി അല്ലാഹുവിന്റെ അടുക്കൽ ഷുപാർഷചെയ്യുമെന്ന വിശ്വാസത്തോടെയാണ് അവരങ്ങനെ ചെയ്യുന്നത്. (റാസി: 17/60)


ചോദ്യം ഒന്ന് :


ശുപാർശ പ്രതീക്ഷിച്ച് അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ഖബ്റുകളെ ആദരിക്കുന്നത് ശിർക്കാണ്‌ എന്നല്ലേ ഇമാം റാസി(റ) പറയുന്നത്?. 


മറുവടി: ഒരിക്കലുമല്ല. മറിച്ച് പ്രസ്തുത ഉദ്ദരണിയിൽ നിന്ന് ചോദ്യത്തിൽ പറഞ്ഞ ആശയം കണ്ടെത്തുന്നത് ഇനിപ്പറയുന്ന പ്രമാണങ്ങളുടെ വെളിച്ചത്തിൽ ശരിയല്ല.


1- മേൽ ഉദ്ദരണിയിൽ പറഞ്ഞ ശുപാർശയുടെ വിവക്ഷ അല്ലാഹുവിന്റെ അനുവാദമോ നിര്ദ്ദേശമോ വേണ്ടുകയോ കൂടാതെ നേതാക്കന്മാർ നടത്തുമെന്ന് മുശ്രിക്കുകൾ വിശ്വസിച്ചിരുന്ന ശുപാർശയാണ്. കാരണം മേൽ വിശദീകരണം ഇമാം റാസി(റ) നൽകുന്നത് യൂനുസ് സൂറത്തിലെ 18-ആം വചനത്തിനാണ്. അതിങ്ങനെ:

وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّ‌هُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ(يونس: ١٨)


അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. 


ഈ ആയത്തിൽ പറഞ്ഞ ശുപാര്ഷയുടെ വിവക്ഷ അല്ലാഹുവിന്റെ അനുവാദം കൂടാതെയുള്ള ശുപാർശയാണെന്ന്  ഇമാം റാസി(റ) തന്നെ വിശദീകരിച്ചതാണ്. അദ്ദേഹം പറയുന്നു: 

                                                           

( من ذا الذي ) استفهام معناه الإنكار والنفي ، أي لا يشفع عنده أحد إلا بأمره ، وذلك أن المشركين كانوا يزعمون أن الأصنام تشفع لهم ، وقد أخبر الله تعالى عنهم بأنهم يقولون : ( ما نعبدهم إلا ليقربونا إلى الله زلفى ) [الزمر : 3] وقولهم : ( هؤلاء شفعاؤنا عند الله ) [يونس : 18] ثم بين تعالى أنهم لا يجدون هذا المطلوب ، فقال : ( ويعبدون من دون الله ما لا يضرهم ولا ينفعهم ) [يونس : 18] فأخبر الله تعالى أنه لا شفاعة عنده لأحد إلا من استثناه الله تعالى بقوله : ( إلا بإذنه ) ونظيره قوله تعالى : ( يوم يقوم الروح والملائكة صفا لا يتكلمون إلا من أذن له الرحمن وقال صوابا ) [النبأ : 38] . (تفسير لكير: ٤٤٨/٣).


"ആരുണ്ട്" എന്ന ചോദ്യം നിഷേദത്തെ കാണിക്കാനുള്ളതാണ്‌. അല്ലാഹുവിന്റെ നിർദ്ദേശം കൂടാതെ അവന്റെ അടുക്കൽ ഒരാളും ശുപാർശ പറയുകയില്ലെന്നർത്ഥം. അങ്ങനെ അള്ളാഹു ചോദിക്കാൻ കാരണം തങ്ങളുടെ വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുത്ത് തങ്ങള്ക്കുവേണ്ടി ശുപാർശ പറയുമെന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നു. "വിഗ്രഹങ്ങള്ക്ക് ഞങ്ങൾ ആരാധിക്കുന്നത് അവ അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻ വേണ്ടി മാത്രമാണ്" എന്നും "ഇവർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർശക്കാരാണ്" എന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നതായി അള്ളാഹു തന്നെ പറയുന്നുണ്ട്. പിന്നീട് "അവർക്ക്  ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കൾക്ക് അവർ ആരാധിക്കുന്നു "  എന്ന പ്രസ്താവനയിലൂടെ ഈ ലക്‌ഷ്യം നേടാൻ അവർക്ക് സാധിക്കുകയില്ലെന്ന് അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുവാദം കൂടാതെ" എന്നത് കൊണ്ട് അല്ലാഹു മാറ്റി നിർത്തിയവരല്ലാതെ ഒരാളും അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയുകയില്ലെന്നു അല്ലാഹു പ്രഖ്യാപിക്കുന്നു. ഇതോടെ തതുല്യമായൊരു വചനം ഇനി പറയുന്നതാണ്: "റൂഹും മലക്കുകളും അണിയായിനില്ക്കുന്ന  ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്കിയിട്ടുള്ളവനും  സത്യം പറഞ്ഞിട്ടുള്ളവനുമാല്ലാതെ അന്ന് സംസാരിക്കുകയില്ല".(നബഅ: 38) (റാസി: 3/448).

 

അപ്പോൾ യൂനുസ് സൂറത്തിലെ പതിനെട്ടാം വചനത്തിൽ പറഞ്ഞ "ഇവര(ആരാധ്യർ) അല്ലാഹുവിന്റെ അടുക്കൽ ഞങ്ങള്ക്കുള്ള ശുപാര്ഷകരാണ്" എന്നാ മുശ്രിക്കുകളെ വാദത്തെയാണ് "അല്ലാഹുവിന്റെ അനുമതി കൂടാതെ അവന്റെയടുക്കൽ ശുപാർശ പറയാനാരുണ്ട്?" എന്നാ ചോദ്യത്തിലൂടെ അല്ലാഹു ഖണ്ഡിച്ചതെന്നാണ് ഇമാം റാസി(റ) വ്യക്തമാക്കിയത്. അതിനാൽ അതോടു തതുല്യമാണെന്ന് ഇമാം റാസി(റ) പറഞ്ഞ വിഷയത്തിലുള്ള ശുപാർശയുടെ വിവക്ഷയും അല്ലാഹുവിന്റെ അനുവാദം കൂടാതെയുള്ള ശുപാർശ തന്നേയാവണം. കാരണം അല്ലാഹുവിന്റെ അനുവാദത്തോടുകൂടിയുള്ള ശുപാർശയിലാണ് മുസ്ലിംകൾ വിശ്വസിക്കുന്നത്. അതിനെ മുശ്രിക്കുകൾ വിശ്വസിച്ചിരുന്ന, അല്ലാഹുവിന്റെ അനുവാദം കൂടാതെയുള്ള ശുപാർശയോടു തത്തുല്യമായ ഒന്നായി കാണാൻ പറ്റില്ലല്ലോ. അതിനാൽ "ധാരാളം പടപ്പുകൾ" എന്നാ ഇമാം റാസി(റ) യുടെ പരമാർഷത്തിന്റെ വിവക്ഷ സുന്നികളല്ല. പ്രത്യുത വിളക്കുക്കൾ കത്തിച്ചും പൂക്കള വിതറിയും അല്ലാഹുവിന്റെ അനുമതി കൂടാതെയുള്ള ശുപാർശ പ്രതീക്ഷിച്ച് നേതാക്കന്മാരുടെ ഖബറുകൾ ആദരിക്കുന്ന മുശ്രിക്കുകളാണ്. ഇത്തരം സംഗതികൾ കേരളത്തിലും കാണാമല്ലോ. 


2- ശുഹദാക്കളുടെ ഖബറുകൾ ജനങ്ങൾ സന്ദർശിക്കുന്നതും അവയെ അവർ ആദരിക്കുന്നതും  ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാണ് എന്നതിന്റെ പ്രമാണമായാണ്  ഇമാം റാസി(റ) അവതരിപ്പിക്കുന്നത്. അദ്ദേഹം പറയുന്നു. 


وسادسها: أن الناس يزورون قبور الشهداء ويعظمونها ، وذلك يدل من بعض الوجوه على ما ذكرناه(التفسير الكبير٤٤٣/٢)


ആറാമത്തെ തെളിവ്: നിശ്ചയം ജനങ്ങൾ ശുഹദാക്കളുടെ ഖബ്റുകൽ സന്ദർശിക്കുകയും അവയെ ആദരിക്കുകയും ചെയ്യുന്നു. അത് ചില രൂപത്തിലൂടെ നാം പറഞ്ഞതിന് രേഖയാണ്.(റാസി 2/443) . 


      അപ്പോൾ ശുഹദാക്കളുടെ ഖബറുകളെ ആദരിക്കുന്നത് വിഗ്രഹങ്ങളെ ആദരിക്കുന്നത് പോലെയല്ല ഇമാം റാസി(റ) കാണുന്നതെന്ന് മേല ഇബാറത്തിൽ നിന്ന് വ്യക്തമാണ്. ആയിരുന്നുവെങ്കിൽ ശുഹദാക്കൾ മരണശേഷം ജീവിച്ചിരിക്കുന്നവരാണ് എന്നതിന്റെ പ്രമാണമായി ഇമാം റാസി(റ) അതെടുത്ത് പറയുകയില്ലല്ലോ. അതിനാൽ നാം ഈ സുന്നി സോന്കാൽ ബി ലോഗ്സിലൂടെ ചര്ച്ച ചെയ്യുന്ന ഇബാറത്തിലും ഇമാം റാസി(റ) യുടെ പരമാർഷം മുസ്ലിംകൾ അമ്പിയാ-ഔലിയാക്കളുടെ ഖബറുകളെ ആദരിക്കുന്നതിനെകുറിച്ചാണെന്ന്  വെക്കാൻ തരമില്ല.


3- "താങ്കൾക്ക് താങ്കളുടെ കീർത്തി നാം ഉയർത്തിത്തരുകയും ചെയ്തിരിക്കുന്നു". എന്ന് നബി(സ) യോട് അല്ലാഹു പറഞ്ഞതിനെ വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു: 

                                                           

بل العلماء والسلاطين يصلون إلى خدمتك ، ويسلمون من وراء الباب عليك ، ويمسحون وجوههم بتراب روضتك ، ويرجون شفاعتك ، فشرفك باق إلى يوم القيامة . (رازي: ٦/٣٢)

                                                           

എന്നുമാത്രമല്ല പണ്ഡിതന്മാരും രാജാക്കന്മാരും അങ്ങയ്ക്കു സേവനം ചെയ്യാനായി എത്തിച്ചേരുന്നു.വാതിലിന്റെ പിന്നിൽ നിന്ന് അവർ അങ്ങയ്ക്കു സലാം ചൊല്ലുന്നു. അവരുടെ മുഖങ്ങൽ അങ്ങയുടെ റൗളയുടെ മണ്ണിൽ അവർ തടവുന്നു. അവർ അങ്ങയുടെ ശുപാർശ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ അങ്ങയുടെ ബഹുമാനം അന്ത്യനാൾ വരെ അവശേഷിക്കുന്നു. (റാസി: 32/6)


അപ്പോൾ മേൽ ഉദ്ദരണിയിൽ പരമാർഷിച്ച കാര്യം  വിഗ്രഹങ്ങളെ ആദരിക്കുന്നതിന്റെ വകുപ്പിൽപെട്ടതായാണ് ഇമാം റാസി(റ) കണ്ടിരുന്നതെങ്കിൽ അന്ത്യനാൾ വരെ നബി(സ)യുടെ ബഹുമാനം നില നില്ക്കുന്നുവെന്നതിനു അത് തെളിവാകുകയില്ലല്ലോ. കാരണം അങ്ങനെയായിരുന്നുവെങ്കിൽ നബി(സ) കൊണ്ടുവന്ന കാര്യങ്ങളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട തൗഹീദ് ജനങ്ങൾ സ്വീകരിച്ചില്ലെന്നും അവർ ശിർക്കിൽ തന്നെ നിലകൊള്ളുന്നവരാണ് എന്ന് മാണല്ലോ അത് കാണിക്കുക. അപ്പോൾ നബി(സ) യുടെ ബഹുമാനം അന്ത്യനാൾ വരെ നില നിൽക്കുമെന്നതിനു അതെങ്ങനെ പ്രമാണമാകും?.

                                                           

    ചുരുക്കത്തിൽ ശുപാർശ പ്രതീക്ഷിച്ച് അമ്പിയാ-ഔലിയാക്കളുടെ ഖബറുകൾ സന്ദർശിക്കുന്നതും അവയെ ആദരിക്കുന്നതും വിഗ്രഹങ്ങളെ ആദരിക്കുന്നതിന്റെ ഇനത്തിൽ പെട്ടതായി ഇമാം റാസി(റ) കാണുന്നില്ലെന്ന്  ഈ രണ്ട് ഉദ്ദരണികളിൽ നിന്ന്  സുതരാം വ്യക്തമാണ്. *അതിനാൽ അല്ലാഹുവിന്റെ അനുവാദം കൂടാതെ ശുപാർശ ചെയ്യുമെന്ന വിഷ്വാസമല്ലാതെ, ശിര്ക്കിന്റെ മാനദണ്ഡവും വിഗ്രഹാരധനയുടെയും നേതാക്കന്മാരുടെ ഖബറുകളെ ആദരിക്കുന്നതിന്റെയുമിടയിൽ ബന്ധിപ്പിക്കുന്ന ഘടകമായും മറ്റൊന്നും കണ്ടെത്താൻ സാധ്യമല്ലത്തന്നെ. എന്നിരിക്കെ ഇമാം റാസി(റ)യുടെ പ്രസ്തുത  ഉദ്ദരണി ഉയരത്തികാണിച്ച് ലോക മുസ്ലിംകൾ അമ്പിയാ-ഔലിയാക്കളെ സന്ദർശിക്കുന്നതും അവരുടെ ഖബറുകളെ അവരര്ഹിക്കുന്ന നിലയില ആദരിക്കുന്നതും ശിർക്കാണെന്ന് പറയുന്നത് ക്രൂരതയാണെന്നെ പറയാൻ കഴിയൂ.*

                                                           

4- മരിച്ചവരെയും അവരുടെ ഖബറുകളെയും  ചില രൂപത്തിലൊക്കെ ആദരിക്കാൻ ഇസ്ലാം നിർദ്ദേശിച്ചകാര്യമാണ്. ജനാസ കാണുമ്പോൾ എഴുനേറ്റു നില്ക്കുവാൻ നിർദ്ദേശിക്കുകയും ഖബറിനു മുകളിൽ ഇരിക്കുന്നതും ചവിട്ടുന്നതും മലമൂത്ര വിസർജ്ജനം നടത്തുന്നതുമെല്ലാം ഇസ്ലാം വിലക്കുകയും ചെയ്യുന്നു. 

  നബി(സ) യുടെ മിമ്പറും ഖബറും ചുമ്പിക്കുന്നതിനെ കുറിച്ച് 

അഹ് ല്സ്സുന്നയുടെ  ഇമാമായ ഇമാം അഹ്മദി(റ) നോട് ചോദിച്ചപ്പോൾ വിരോധമില്ലെന്നാണ് അവിടന്ന് മറുവടി നല്കിയത്. (ഫത്ഹുൽ ബാരി : 3/475)


മക്കയിലെ പ്രഗത്ഭ ശാഫിഈ പണ്ഡിതരിൽ  ഒരാളായിരുന്ന ഇബ്നുഅബിസ്സ്വൈഫ്  യമാനി(റ) മുസ്വ് ഹഫ്, ഹദീസ് ഗ്രന്ഥങ്ങൾ, സ്വാലിഹീങ്ങളുടെ ഖബറുകൾ തുടങ്ങിയവ ചുംബിക്കൽ അനുവദനീയമാണെന്ന് പ്രസ്ഥാപിച്ചതായി ഉദ്ദരിക്കപ്പെടുന്നു.(ഫത്ഹുൽ ബാരി: 3/475)

                                                           

ഇബ്നു ഹജർ(റ) എഴുതുന്നു:


أما تخيل بعض المحرومين ان منع الزيارة أو السفر إليها من باب المحافظة على التوحيد وأن فعلها مما يؤد إلى الشرك هو تخيل باطل،دال على غباوة متخيلته وخياله،لأن المؤدي لذلك هو اتخاذ القبور مساجد، والعكوف عليها، وتصوير الصور فيها، كم ورد فى الأحاديث الصحيحة، بخلاف الزيارة والسلام والدعاء، وكل عاقل يعلم الفرق بينهما، ويتحقق أن النوع الثاني إذا فعل على المحافظة على آداب الشريعة الغراء لا يؤدي إلى محذور البتة، وأن القائل بمنع ذالك سدا للذريعة متقول على الله سبحانه وتعالى وعلى رسوله صل الله عليه وصلم،

وهنا أمران، لا بد منهما، أحدهما: وجوب تعظيم النبي صل الله عليه وصلم ورفع رتبته عن سائر الخلق، والثاني: إفراد الربوبية واعتقاد أن لرب تبارك وتعالى منفرد بذاته وصفاته وأفعاله عن جميع خلقه، فمن اعتقد فى مخلوق مشاركة الباري سبحانه وتعالى فى شيئ من ذلك فقد أشرك، ومن قصر بالرسول صل الله عليه وصلم عن شيئ من مرتبته فقد عصى أو كفر، ومن بالغ في تعظيمه صل الله عليه وصلم بأنواع التعظيم، ولم يبلغ به ما يختص بالباري سبحانه وتعالى فقد أصاب الحق، وحافظ على جانب الربوبية والرسالة جميعا، وذالك هو القول لذي إفراط فيه ولا تفريط(الجوهر المنظم: ٥٨)

                                                           

സിയാറത്തിനും അതിനുള്ള യാത്രക്കും വിലക്കേർപ്പെടുത്തൽ തൗഹീദ് സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും അതെല്ലാം ശിർക്കിലേക്ക് ചെന്നെത്തിക്കുന്ന കാര്യമാണെന്നും അല്ലാഹുവിന്റെ അനുഗ്രഹം തടയപ്പെട്ടവരിൽ ചിലരുടെ ഊഹം ബാത്വിലാണ്. അവരുടെ വിഡ്ഢിത്തവും നാശവും അറിയിക്കുന്നതാണ് പ്രസ്തുത വാദം. കാരണം പ്രബലമായ ഹദീസുകൾ സംസാരിക്കുന്നത് പോലെ ഖബ്റുകൾ പള്ളികളാക്കുന്നതും അവയുടെ മേൽ ഭജനമിരിക്കുന്നതും അവയിൽl രൂപങ്ങൾ നിർമ്മിക്കുന്നതുമാണ്‌ ശിർക്കിലേക്ക് കൂട്ടുന്ന കാര്യങ്ങൾ. സിയാറത്തും സലാം പറയലും പ്രാർത്തിക്കലുമല്ല. അവ രണ്ടിനുമിടയ്ക്ക് അന്തരമുണ്ടെന്നു ഇതു ബുദ്ദിയുള്ളവനും മനസ്സിലാക്കുന്ന കാര്യമാണ്. മത നിയമങ്ങള പാലിച്ചു കൊണ്ട് സിയാറത്തും മറ്റും നിർവഹിക്കുന്നത് ഒരിക്കലും ശിർക്കിലേക്ക് ചെന്നിത്തിക്കുന്നതല്ല. ശിര്ക്കിലെക്കുള്ള വഴി അടച്ചു കളയുക എന്ന കാരണം പറഞ്ഞ് സിയാറത്തിനും മറ്റും വിലക്കെർപ്പെടുത്തുന്നവൻ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും പേരില് പച്ച കള്ളം നിർമ്മിക്കുന്നവനാണ്‌. ഇവിടെ രണ്ട കാര്യങ്ങൾ അറിഞ്ഞേ മതിയാവൂ.

                                                           

ഒന്ന്: നബി(സ) യെ ആദരിക്കലും മറ്റു സൃഷ്ടികളെക്കാൾ അവരുടെ സ്ഥാനം ഉയർത്തികാണിക്കലും  നിര്ബന്ധമാണ്.


രണ്ട്: റുബൂബിയ്യത്തിനെ തനിപ്പിക്കുക. അഥവാ അള്ളാഹു ദാത്തിലും സ്വിഫാത്തിലും അഫ്ആലിലും ഏകനാണെന്ന് വിശ്വസിക്കുക.അപ്പോൾ ഏതെങ്കിലും ഒരു സൃഷ്ട്ടി അവയിൽ നിന്നുള്ള ഒന്നിൽ അല്ലാഹുവിനോട് പങ്കാളിയാണെന്ന് വല്ലവനും വിശ്വസിച്ചാൽ അവൻ ശിർക്ക് ചെയ്തു. അതുപോലെ നബി(സ)യുടെ സ്ഥാനത്തെ വല്ലവനും ഇടിച്ചു താഴ്ത്തിയാൽ അവൻ കുറ്റക്കാരാണോ കാഫിറോ ആയി മാറി. ആദരവിന്റെ വിവിധ ഇനങ്ങളിലൂടെ ഒരാള് നബി(സ) ആദരിക്കുകയും റുബൂബിയ്യത്തിന്റെ പദവിയിലേക്ക് എത്താതിരിക്കുകയും ചെയ്താൽ അവൻ വാസ്തവം കണ്ടെത്തിക്കുകയും റുബൂബിയ്യത്തിന്റെയും രിസാലത്തിന്റെയും രണ്ട് വശങ്ങളും പരിഗണിക്കുകയും ചെയ്തു. പരിധി വിട്ടു പോകാലോ കുറച്ച് കാണിക്കാലോ ഇല്ലാത്ത മിതമായ സംസാരം ഇതാണ്. (അൽ ജൗഹറുൽ മുനള്വം: 58)

അപ്പോൾ വിലക്കപ്പെട്ട ആദരവ് അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങളിലൊന്ന് എതെങ്കിലുമൊരു സൃഷ്ടിക്ക് ചാർത്തികൊണ്ടുള്ള ആദരവാണ്. ഇത് ശിർക്കനെന്നതിൽ സംശയമില്ല. കാരണം ഉലൂഹിയത്തിന്റെ സവിശേഷ ഗുണങ്ങളിൽ ഒന്ന് അല്ലാഹു അല്ലാത്തവർക്ക് സ്ഥിരപ്പെടുന്നതിലൂടെ അല്ലാഹുവിന്റെ പങ്കാളിയെ സ്ഥാപിക്കൽ വന്നുവല്ലോ. അതെ സമയം അമ്പിയാക്കൾ, ഔലിയാക്കൾ, ശുഹദാക്കൾ, പണ്ഡിതന്മാർ, സ്വാലിഹീങ്ങൽ, മാതാ പിതാക്കൾ, ഗുരുവാര്യർ തുടങ്ങിയവരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ശിർക്കല്ലെന്നു മാത്രമല്ല ഇസ്ലാം നിർദ്ദേശിച്ചത് കൂടിയാണ്. 

                                                           

നബി(സ) യിൽ നിന്ന് തൗഹീദ് മനസ്സിലാക്കിയ സ്വഹാബാകിറാം(റ) എപ്രകാരമായിരുന്നു നബി(സ) ആദരിചിരുന്നതെന്ന് ഇമാം ബുഖാരി(റ) സ്വഹീഹിൽ നിവേദനം ചെയ്ത ഹദീസിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. 


قال عروة: والله لقد وفدت على الملوك ووفدت على قيصر وكسرى والنجاشي والله إن رأيت ملكا قط يعظمه أصحابه ما يعظم أصحاب محمد صلى الله عليه وسلم محمدا والله إن تنخم نخامة إلا وقعت في كف رجل منهم فدلك بها وجهه وجلده وإذا أمرهم ابتدروا أمره وإذا توضأ كادوا يقتتلون على وضوئه وإذا تكلم خفضوا أصواتهم عنده وما يحدون إليه النظر تعظيما له.(صحيح البخاري: ٢٥٢٩)


                                                          

ഉർവത്തുബ്നുമസ്ഊദ് പറയുന്നു: അല്ലാഹുവാണേ സത്യം. പല രാജാക്കന്മാരെയും ഞാൻ സന്ദർശിച്ചിട്ടുണ്ട്. കിസ്റയെയും ഖൈസറിനെയും നജാഷിയെയും ഞാൻ സന്ദർശിച്ചിട്ടുണ്ട്.അല്ലാഹുവാണേ സത്യം. മുഹമ്മദി(സ) ന്റെ അനുയായികൾ മുഹമ്മദി(സ) നെ ആദരിക്കുന്നതുപോലെ ഒരു രാജാവിന്റെയും അനുയായികൾ അദ്ദേഹത്തെ ആദരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. അല്ലാഹുവാണേ സത്യം. മുഹമ്മദി(സ) തുപ്പുകയാണെങ്കിൽ അനുയായികളിൽ ഒരാളുടെ കൈയ്യിൽ അത് വീണിരിക്കും. എന്നിട്ട് അത് അവർ മുഖത്തും ശരീരത്തിലും തേക്കുന്നു. മുഹമ്മദ്‌ നബി(സ) ഒരു കാര്യം കല്പിച്ചാൽ അത് നിർവഹിക്കാൻ അവർ ഉത്സായിക്കുന്നു. മുഹമ്മദ്‌ നബി(സ) അംഗഷുദ്ദി വരുത്തുമ്പോൾ ബാക്കി വെള്ളത്തിനായി അവർ ഒരു യുദ്ദത്തിന്റെ വക്കോളം എത്തുന്നു. മുഹമ്മദ്‌ നബി(സ) സംസാരിക്കുമ്പോൾ അവരെല്ലാം നിശബ്ദരായിരിക്കുന്നു.മുഹമ്മദി (സ) ആദരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിലേക്ക്‌ അവർ നേർക്കുനേരെ നോക്കുക പോലും ചെയ്യുന്നില്ല. (ബുഖാരി: 2529) 


ഈ ഹദീസ് വിശദീകരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:


وفي قصة عروة بن مسعود من الفوائد ما يدل على جودة عقله ويقظته، وما كان عليه الصحابة من المبالغة في تعظيم النبي صلى الله عليه وسلم وتوقيره، ومراعاة أموره، وردع من جفا عليه بقول أو فعل، والتبرك بآثاره.(فتح الباري: ٢٨٣/٨ )

                                                       

ഉർവത്തുബ്നുമസ്ഊദിന്റെ വിവരണത്തിൽ ധാരാളം പാഠങ്ങൾ ഉണ്ട്. അദ്ദേഹത്തിൻറെ ബുദ്ദിവൈഭവവും കാര്യബോധവും അത് വ്യക്തമാക്കുന്നു. നബി(സ) യെ ആദരിക്കുന്നതിലും ബഹുമാനിക്കുന്നതിലും നബി(സ) യുടെ കാര്യം പരിഗണിക്കുന്നതിലും വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ നബി(സ) യോട് ഗൌരവത്തിൽ പെരുമാറുന്നവരെ കൈകാര്യം ചെയ്യുന്നതിലും നബി(സ) യുടെ ആസാറുകൾ കൊണ്ട് ബറക്കത്തെടുക്കുന്നതിലും സ്വഹാബാ കിറാം(റ) കാണിച്ചിരുന്ന സമീപന രീതിയും അത് വ്യക്തമാക്കുന്നു.(ഫത്ഹുൽ ബാരി: 8/283) 


ശൈഖ് അബ്ദുൽഗനിയ്യ് അന്നാബൽസി(റ) 'കാശ്ഫുന്നൂർ അൻസ്വഹാബിൽ ഖുബൂർ' എന്ന ഗ്രന്ഥത്തിൽ പറയുന്നു:


إن البدعة الحسنة لمؤافقة لمقصود الشرع تسمى سنة، فبناء القباب على قبور لعلماء والأولياء والصلحاء ووضع الستور  والعمائم والثياب على قبورهم أمر جائز، إذا كان القصد بذلك التعظيم في أعن العامة، حتى لا يحتقروا صاحب هذا القبر، كذا إيقاد القناديل والشمع عند قبور الأولياء والصالحين وهو أيضا من باب التعظيم والاجلال للأولياء. فالمقصد فيها مقصد حسن.(روح البيان: ٦/٥)

                              

മതത്തിന്റെ ലക്ഷ്യത്തോട് യോജിച്ചു വരുന്ന നല്ല ബിദ്അത്തിനു സുന്നത്ത് എന്ന് പറയും. അപ്പോൾ പണ്ഡിതന്മാരുടെയും ഓലിയാകളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകൾക്ക് മുകളിൽ ഖുബ്ബകൾ നിർമ്മിക്കുന്നതും അവരുടെ ഖബറുകൾക്ക് മുകളിൽ വിരികളും തലപ്പാവുകളും വസ്ത്രങ്ങളും വെക്കുന്നതും സാധാരണക്കാർ ഖബ്റാളിയേ നിസ്സാരമായി കാണാത്തവിധം അവര്ക്ക് അവരോടുള്ള ആദരവുണ്ടാക്കലാണ്  അതിന്റെ ലക്ഷ്യമെങ്കിൽ അത് അനുവദനീയമാണ്. ഇത് പോലെ ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകൾക്ക് സമീപം വിളക്കുകളും മെഴുകുകളും കത്തിക്കുന്നതും അവരെ ആദരിക്കുന്നതിന്റെ ഭാഗമാണ്. അത് വിലക്കുന്നത് ശരിയല്ല. അതിലുള്ള ലക്‌ഷ്യം നല്ല ലക്ഷ്യമാണ്‌. (റൂഹുൽ ബയാൻ: 5/6) 


നബി(സ)യെ സന്ദർശിക്കുമ്പോൾ ആദരവോടെ സമീപിക്കാനും ശുപാർശ ആവശ്യപ്പെടാനും പണ്ഡിതന്മാർ പഠിപ്പിക്കുന്നുണ്ട്. ഇമാം നവവി (റ) എഴുതുന്നു: 


ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى(شرح المهذب: ٢٧٤/٨)

                                                          

പിന്നെ സന്ദർശകൻ റസൂലുല്ലാഹി(സ) യുടെ തിരുമുഖത്തിനുനേരെ വന്നു നിൽക്കണം. സ്വന്തം കാര്യത്തിൽ നബി(സ)യെ കൊണ്ട്  തവസ്സുൽ ചെയ്യുകയും അല്ലാഹു തആലയിലേക്ക്‌ ശുപാർശ പറയാൻ അവിടത്തോട് ആവശ്യപ്പെടുകയും വേണം.(ശർഹുൽ മുഹദ്ദബ്: 8/274)  


ഇതേ ആശയം നാലുമദ്ഹബിലെയും പണ്ഡിതന്മാർ പറയുന്നുണ്ട്.  


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh