Tuesday, October 27, 2020

നബിദിനം :* *ഓൺലൈൻ ക്വിസ് മത്സരം*

 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


*നബിദിനം :*

*ഓൺലൈൻ  ക്വിസ് മത്സരം*


_നബിദിന കൊണ്ടാട്ട സമിതി_

💠💠💠💠💠💠💠💠💠💠💠


*1️⃣"റബീഉൽ അവ്വൽ മാസം മുസ്‌ലിം ലോകം  ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവൻ കൊണ്ടാടേണ്ടതുമാണെന്ന് " പഴയ കാല വഹാബി പ്രസിദ്ധീകരണമായ അൽമുർശിദിൽ (പുസ്തകം2, പേജ് 23, 24, 1937 ൽ ) എഴുതിയ മുജാഹിദ് നേതാവ് ആരാണ്?*

( കെ എം മൗലവി, ഈ കെ മൗലവി, MCC മൗലവി )


*2️⃣മുജാഹിദുകളുടെ പഴയ കാല സംഘടനയായ മുസ്‌ലിം ഐക്യസംഘത്തിന്റെ കീഴിൽ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ട് വെച്ച് നബിദിനാഘോഷം നടത്തിയ വർഷം ?.*

(1922, 1924 ,1925.)



*3️⃣ആ വാർത്ത പ്രസിദ്ധീകരിച്ച വാഹാബീ പ്രാചീന മാസിക ഏത്?*

(അൽ മുർശിദ്, അൽ ഇർശാദ്, സൽസബീൽ )



*4️⃣മുസ് ലിം ഐക്യ സംഘത്തിന്റെ (പഴയ മുജാഹിദ് സംഘടന ) കീഴിൽ ഏറിയാട് വെച്ച് നടന്ന മൗലിദിൽ നൽകിയ ഭക്ഷണം.....?*

( തേങ്ങാചോറ്, നെയ്ചോറ് , കുഴിമന്തി )


 *5️⃣ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ നബിദിനത്തിൽ ചൊല്ലിയ  മൗലിദ്....?*


(മൻഖൂസ് മൗലിദ്, ശറഫൽ അനാം മൗലിദ്, സുബ്ഹാന മൗലിദ് )


*6️⃣"അശ്റഖ ബൈത്ത് ചൊല്ലുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നത് തെറ്റല്ല" എന്ന്  അൽ ഇർശാദ് മാസിക* *യിൽ എഴുതിയ മുജാഹിദ് മൗലവിയുടെ പേര്.....?*

(EK മൗലവി ,  ഉമർ മൗലവി , MCC മൗലവി, ഹുസൈൻ സലഫി. )


*7️⃣"റബീഉൽ അവ്വലിനെ സ്വീകരിക്കാൻ തയ്യാറാവുക" എന്ന തലവാചകത്തിൽ അൽ മുർശിദിൽ ലേഖനം എഴുതിയ മുജാഹിദ് മൗലവിയുടെ പേര്.....?*


(Ap അബ്ദുൽ ഖാദിർ മൗലവി , Ek മൗലവി , MCC മൗലവി , ഉമർ മൗലവി )


*8️⃣"1951 ലെ*  *നബിദിനത്തിൽ* *ആകാശവാണിയിൽ നബിദിന സന്ദേശ പ്രഭാഷണo നടത്തിയ മുജാഹിദ് മൗലവിയുടെ പേര്......?*

(എം. സി. സി.മൗലവി , അബ്ദുൽ ലത്വീഫ് മൗലവി,  ഉമർ മൗലവി , ഹുസൈൻ മടവൂർ , ഡോ: ഉസ്മാൻ,  കെഎം മൗലവി  )


*9️⃣ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ മൗലിദ് സദസ്സിൽ പുകയിപ്പിച്ചത്.....?*

(കുന്തിരിക്കം, ചന്ദനത്തിരി, ഊദ് )


*1️⃣0️⃣ മുസ് ലിം ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ മൗലിദ് സദസ്സിൽ _സമാപന കൂട്ടുപ്രാർത്ഥന_* *ക്ക് നേതൃത്വം നൽകിയ  മുജാഹിദ് പണ്ഡിതൻ.....?*

(കെ.എം മൗലവി, ഇ.കെ മൗലവി , എംസിസി അബ്ദുറഹ്മാൻ മൗലവി ,  എംസിസി അഹ്മദ് മൗലവി , അബ്ദുറഹ്മാൻ സലഫി. )


♻️♻️♻️♻️♻️♻️♻️♻️♻️♻️♻️


*നിർദ്ദേശങ്ങൾ :-*

👇👇👇👇👇👇👇👇👇👇👇

▪️മത്സരത്തിൽ പങ്കെടുക്കേണ്ടത് , കേരള മുജാഹിദുകൾ.


(KNM ഗ്രൂപ്പ്‌ ,  വിസ്ഡം ഗ്രൂപ്പ്‌ ,  മടവൂർ ഗ്രൂപ്പ്‌ , മർകസുദ്ദഅവ ഗ്രൂപ്പ്‌,  മടവൂരില്ലാത്ത മടവൂർ ഗ്രൂപ്പ്‌ , സക്കരിയ്യാ ഗ്രൂപ്പ് ,   ജിന്നൂരി ഗ്രൂപ്പ്‌ , ആട് മുജാഹിദ് ഗ്രൂപ്പ്............. എല്ലാവർക്കുമാവാം. )


NB :പുതുതായി രജിസ്റ്റർ ചെയ്യാനുള്ള ഗ്രൂപ്പുകൾക്ക് നിലവിലുള്ള ഗ്രൂപ്പിന്റെ അഡ്ഡ്രസിൽ  മത്സരിക്കാവുന്നതാണ് . 


🛑 *ഉത്തരങ്ങൾ കിട്ടേണ്ട അവസാന തീയതി : റബീഉൽ അവ്വൽ 30*


*സമ്മാന വിതരണം:*

 *ജീലാനി ദിനത്തിൽ.*

 *മുഹ് യിദ്ദീൻ മൗലിദിന് ശേഷം.*


🥇 *ഒന്നാം സമ്മാനം* 

        *5️⃣5️⃣5️⃣ വക മൗലിദ് കിതാബ്.*


🥈 *രണ്ടാം സമ്മാനം*

         *3️⃣3️⃣3️⃣വക മൗലിദ് കിതാബ്*


🥉 *മൂന്നാം സമ്മാനം*

        *1️⃣1️⃣1️⃣ വക മൗലിദ് കിതാബ്*


 *പ്രോത്സാഹന സമ്മാനം*: 

പത്ത് പേർക്ക് 

 *മഹ്ളറത്തുൽ ബദ് രിയ്യ യുടെ  കോപ്പി മൂന്നെണ്ണം വീതം.* 


📱📱📱📱📱📱📱📱📱📱📱

*പങ്കെടുക്കുന്നവർ അവരുടെ ഗ്രൂപ്പുകളുടെ മണ്ഡലം കമ്മിറ്റി സാക്ഷ്യപത്രം ഹാജറാക്കേണ്ടതാണ്.*

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

*© നബിദിന കൊണ്ടാട്ട സമിതി*


🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺ص

ഇസ്ലാം.ഖുർആനിൽ വൈരുദ്ധ്യമില്ല വിമർശകർക്ക് മറുപടി*വചനങ്ങൾക്ക് മാറ്റം ഉണ്ടോ

 

ക്രൈസ്തവത
പഠനം '

ഇസ് ലാം
വിമർശനത്തിന് മറുപടി

Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5

ടെലിഗ്രാം

https://t.me/joinchat/AAAAAFD_nOlhUIum3DwH8w

*ഖുർആനിൽ വൈരുദ്ധ്യമില്ല വിമർശകർക്ക് മറുപടി*

ഖുർആനിൽ വൈരുദ്ധ്യമുണ്ടന്ന്  അബ്ദുൽ ഫാദി ക്രസ്ത്യൻ പാതിരി എഴുതുന്നു.

വൈരുദ്ധ്യം 1

*ദൈവത്തിന്റെ വാക്കുകൾക്ക് മറ്റമുണ്ടാവുകയില്ല*

1 അല്ലഹുവിന്റെ വചനങ്ങൾ ഭേദഗതി ചെയ്യുക സാദ്ധ്യമല്ല.  (യൂന്‌സ് 10:64)

2.അതിലെ വചനങ്ങൾ ഭേദഗതി ചെയ്യുന്ന വന്നായി ഒരുത്തനുമില്ല.
(അൽ കഹ്ഫ് 18 . 27 )

3:നീ ഉദ്ബോധനം അത് നാം തന്നെ അവതരിപ്പിക്കുന്നത് ആകുന്നു നാം തന്നെ :: അതിൻറെ സൂക്ഷിപ്പുകാരൻ  ആകുന്നു അൽ ഹിജ് 15 .9

*ദൈവത്തിന്റെ വചനങ്ങൾ മാറ്റമുണ്ടാകും*

ഒരു സൂക്തത്തിന് സ്ഥാനത്ത്

ഖുർആൻ പറയുന്നു

1 “ ഒരു സൂക്തത്തിന്റെ സ്ഥാനത്ത് മറ്റൊരു  സൂക്തം നാം അവതരിപ്പിക്കുമ്പോൾ എന്താണവതരിപ്പിക്കുന്നതെന്ന് അല്ലാഹുവിന് ന ന്നായറിയാം . താങ്കൾ ഈ ഖുർആൻ സ്വയം  രചിക്കുകയാണെന്ന് ഈ ജനം പറയുന്നു .  എന്നാൽ അവരിലധികം പേരും യാഥാത്ഥ്യ ത്തെക്കുറിച്ച് അജ്ഞരാണ് എന്നത് വാസ് തവം " . ( സൂറ അന്നഹ്ൽ : 16 : 101 )

2: നാം ഒരു സൂക്തം മായ്ച്ചുകളയുന്നു വെങ്കിൽ അഥവാ മറപ്പിക്കുന്നുവെങ്കിൽ അതിലും മികച്ചതോ
തത്തുല്യമായതോ തൽസ്ഥാനത്ത് അവതരിപ്പിക്കുന്നതാകുന്നു . അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്ന് നിങ്ങൾ അറിഞ്ഞിട്ടില്ലയോ  ) ( സൂറ അൽബഖറ : 2 : 106 )

3: അല്ലാഹു ഇച്ഛിക്കുന്നത് അവൻ മായ്ച്ചു കളയുന്നു . അവൻ ഇച്ഛിക്കുന്നത് സ്ഥിരം പ്പെടുത്തുകയും ചെയ്യുന്നു . അവങ്കൽ മാത്രമാകുന്നു മൂലപ്രമാണം " ( സൂറഅർറഅ്ദ് : 13 : 39 )


മറുപടി :  പ്രസ്തുത വചനങ്ങൾ തമ്മിൽ യാതൊരു  വൈരുദ്ധ്യവുമില്ല . കാരണം അവയിൽ പറയുന്ന ആശയങ്ങൾ ഒരേ വിശയമല്ല.
. പ്രത്യുത പല വിശയമാണ് . ഇതുമനസ്സിലാക്കാൻ വിമർശകർ ഉന്നയിച്ച ഒരോ വചനങ്ങളും നമുക്ക് മനസ്സിലാക്കാം

" അറിയുക . നിശ്ചയം അല്ലാഹുവിന്റെ  ഒലിയാക്കൾക്കു യാതൊരു ഭയവുമില്ല . അവർ ദുഖിക്കേണ്ടിവരികയുമില്ല . വിശ്വസിക്കു കയും സൂക്ഷ്മത പാലിച്ചുകൊണ്ടേയിരിക്കുന്നവരുമാണവർ . ഇഹപര ജീവിതങ്ങളിൽ അവർക്കാണു സന്തോഷവാർത്തയുളളത് .   അല്ലാഹുവിന്റെ വചനങ്ങൾക്കു യാതൊരു  മാറ്റവുമില്ല . മഹത്തായ വിജയം അതാണ് ( യുനസ് : 10 : 42-44 ) ''

" അല്ലാഹുവിന്റെ വചനങ്ങൾക്കു യാതൊരു  മാറ്റവുമില്ല " എന്നതിന്റെ താല്പര്യം അല്ലാമ ഇബ്നു കസീർ വിവരിക്കുന്നതിങ്ങനെ :

ഈ വാഗ്ദാനം മാറ്റുകയോ ലംഘിക്കുകയോ പകര മാക്കുകയോ ഇല്ലെന്നർത്ഥം . പ്രത്യൂത  അത് സ്ഥിരീകരിച്ചതും നിസ്സംശയം  സംഭവിക്കുന്നതുമാണ് . ( ഇബ്നുകസീർ 4 /" 281 ) .

അപ്പോൾ വിശ്വസിക്കുകയും സൂക്ഷ്മത  പാലിച്ച് ജീവിക്കുകയും ചെയ്യുന്ന അല്ലാഹു  വിന്റെ മിത്രങ്ങൾക്ക് ഇഹപരജീവിതത്തിൽ  സന്തോഷമുണ്ടെന്ന് അല്ലാഹുവിന്റെ വാഗ്ദാനം പൂർത്തീകരിക്കപ്പെടുക തന്നെ ചെയ്യും എന്നാണ് , " അല്ലാഹുവിന്റെ വചനങ്ങൾ ക്കു യാതൊരു മാറ്റവുമില്ല " എന്ന് ശേഷം പറഞ്ഞതിനർത്ഥം . പ്രസ്തുത വാഗ്ദാനം പൂർത്തീകരിക്കപ്പെടുകയില്ലെന്ന് കാണിക്കുന്ന വചനം മാത്രമേ അതിനോട് വൈരുദ്ധ്യമായി  വരികയുള്ളൂ . അത്തരത്തിലുള്ള  യാതൊരുവചനവും ഖുർആനിലില്ല.
.. --------------------++++++++++++

2:
വിമർശകർ രണ്ടാമതായി ഉദ്ധരിച്ച വചനം.

“ താങ്കൾക്കു ബോധനം നൽകപ്പെട്ട  താങ്കളുടെ   രക്ഷിതാവിന്റെ ഗ്രന്ഥം
ഖുർആനെ  താങ്കൾ
പാരായണം ചെയ്യുക . അവന്റെ വചനങ്ങൾക്ക് ഭേതഗതി വരുത്താനാരുമില്ല . അവനു പുറമെ യാതൊരു അഭയസ്ഥാനവും താങ്കൾ ഒരിക്കലും  കണ്ടെത്തുകയുമില്ല " ( അൽകഹ്ഫ് : 18 : 27 )

  “ അവന്റെ വചനങ്ങൾക്ക് ഭേദഗതി വരുത്താനാരുമില്ല എന്നതിന്റെ വിവക്ഷ അല്ലാമ  ഇബ്നു കസീർ വിവരിക്കുന്നു :

അല്ലാഹുവിന്റെ വചനങ്ങൾ മാറ്റി മറിക്കുകകയോ ദുർവ്യാഖ്യാനം ചെയ്യുകയോ  ഖ്യാനിക്കുകയോ ചെയ്യുവാനധികാരമില്ല എന്നർത്ഥം . ( ഇബ്നു കസീർ : 5 / 151 )

  അല്ലാഹുവിന്റെ വചനങ്ങൾ മാറ്റിമറിക്കുവാനോ വ്യാഖ്യാനിക്കുവാനോ ദുർവ്യാഖ്യാനം ചെയ്യുവാനോ ആർക്കും അവകാശമില്ലെന്നർത്ഥം . അതിനുള്ള അവകാശം ആർക്കെങ്കിലും ഉണ്ടെന്ന് കാണിക്കുന്ന വചനം മാത്രമേ ഇതിനോട് വൈരുദ്ധ്യമാകൂ . അത്തര ത്തിലുള്ള ഒരു വചനവും ഖുർആനിലില്ല .
:::::::::::::::::::::::::::::::::::::::::::::

3
*സാഹിബ് എടുത്തു കാണിച്ച മൂന്നാമത്തെ വചനം കാണുക* :

" നിശ്ചയം നാം തന്നെയാണ് ആ ഉദ്ബോധനം അവതരിപ്പിച്ചത് . നിശ്ചയം നാം തന്നെ അതിനെ സംരക്ഷിക്കുന്നതുമാണ് . ( അൽഹിജ്ർ 15: 9)

നിശ്ചയം നാം തന്നെ അതിനെ സംരക്ഷിക്കുന്നതുമാണ് " എന്നതിന്റെ വിവക്ഷ ഇമാം ബൈളാവി ( റ ) വിവരിക്കുന്നു.

അതായത് മായം ചേർക്കുക കൂട്ടിച്ചേർക്കുക ഒഴിവഴിവാക്കുക തുടങ്ങിയവയിൽ നിന്ന് ഖുർആനെ നാം സംരക്ഷിക്കുന്നതാണ്.

മനുഷ്യസംസാരത്തിൽ നിന്ന് തികച്ചും വ്യത്യസ് തമായ അമാനുഷികമാക്കുന്നതിലൂടെയാണ് ഈ സംരക്ഷണം , അതിൽ വല്ല മായവും  ചേർക്കുന്നപക്ഷം അറബിഭാഷയറിയാവുന്ന വർക്ക് അത് മനസ്സിലാക്കാൻ സാധിക്കും .  ( ബൈളാവി : 3 / 282 )

  അപ്പോൾ മറ്റു വേദഗ്രന്ഥങ്ങളിൽ സംഭ വിച്ചതുപോലെ കൈകടത്തലുകളോ മായം ചേർക്കലോ ഖുർആനിൽ നടക്കില്ലെന്നു സാരം . നാളിതുവരെ അത് സംഭവിച്ചിട്ടില്ല . ഇനി സംഭവിക്കുകയുമില്ല . ഖുർആനിൽ കൈകട ത്തലുകളും മായം ചേർക്കലും നടക്കുമെന്ന്  കാണിക്കുന്ന വചനം മാത്രമേ ഇതിനോട് വൈരുദ്ധ്യമാകൂ . അത്തരത്തിലുള്ള യാതൊന്നും ഖുർആനിലില്ലതന്നെ .

. ::::::::::::::::::;:;;;;;;;::::::::::::::

*ഇനി മേൽപ്പറഞ്ഞ വചനങ്ങളോട് വൈരുദ്ധ്യമാണെന്ന് വാദിച്ച് വിവർ ശകർ ഉദ്ധരിച്ച  വചനങ്ങൾ നമുക്കു പരിശോധിക്കാം* .

1 “ ,ഒരു സൂക്തത്തിനു പകരം മറ്റൊരു നാം കൊണ്ടുവരുന്ന പക്ഷം*

- താനെന്താ ണ് അവതരിപ്പിക്കുന്നതെന്ന് അല്ലാഹുവിനു നന്നായറിയാം -

*താങ്കൾ കെട്ടിച്ചമച്ചു പറയുന്നവൻ മാത്രമാണെന്ന് അവർ പറയുന്നു എന്നാൽ അവർ അധിക അവരിൽ അധികപേരും കാര്യം അറിയുന്നില്ല.* അന്നഹ്ൽ16 101

ഈ സൂക്തത്തിന്റെ അർത്ഥതലം വിവരിച്ചു അബുസ്സഊദ് റ എഴുതുന്നു

“ ഒരു സൂക്തത്തിനു പകരം മറ്റൊരു സുക്തം നാം കൊണ്ടുവരുന്ന പക്ഷം ” എന്നു പറഞ്ഞതിനർത്ഥം ഒരു സൂക്തം ദുർബ്ബലപ്പെടുത്തി അതിനു പകരം മറ്റൊരു സൂക്തം അ വതരിപ്പിക്കുന്നപക്ഷം എന്നാണ് . ആദ്യവും അവസാനവും താനെന്താണ് അവതരിപ്പിക്കു ന്നതെന്ന് അല്ലാഹു തആല നന്നായറിയുന്ന് വനാണ് . ഓരോ വചനവും അവതരിച്ച സമയത്ത് അവതരിച്ചത് യുക്തിയും ഗുണവും തേടുന്നതിനനുസ്യതമായിട്ടാണെന്നും അല്ലാഹുവിന് തന്നായറിയാം . കാരണം ഓരോ സമയത്തിനും അനുയോജ്യമായത് വ്യത്യസ്ത മായിരിക്കും . ഒരു സമയത്ത് ഗുണമാകുന്നത്
മറ്റൊരു സമയത്ത് ദോഷമായും മറിച്ചും വരാം . അതിനു പ്രചോദകമായ കാര്യങ്ങളിൽ വരുന്ന മാറ്റമാണിതിനു കാരണം . ഐഹികവും പാരത്രികവുമായ ജീവിതത്തിൽ അടിമകളുടെ ഗുണങ്ങൾ അടിസ്ഥാനമാക്കിയുള്ള താണ് മതനിയമങ്ങൾ . ഗുണങ്ങൾ മാറുമ്പോൾ നിയമങ്ങളും മാറും . ( അബുസ്സുഊദ് 4 / 153 )

സമൂഹത്തിന്റെ വളർച്ചയും വികാസവും അടിസ്ഥാനമാക്കി അതതു കാലത്ത് മാറി
വരുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്   . നിയമങ്ങളിൽ അല്ലാഹു വരുത്തുന്ന സ്വാഭാവിക മാറ്റത്തെക്കുറിച്ചാണ് ഈ സൂക്തത്തിൽ
പരാമർശിക്കുന്നത് .

അപ്പോൾ യുക്തിയും ഗുണവും കണക്കിലെടുത്ത് അല്ലാഹു നിയമങ്ങളിൽ വരുത്തുന്ന ഭേദഗതിയെ കുറിച്ചാണ് ഈ സൂക്തത്തിലെ പരാമർശം . മുമ്പു പറഞ്ഞ മൂന്ന് സൂക്തങ്ങളിൽ ഒന്നുമായും ഒരു നിലയിലും ഇതിൽ വൈരുദ്ധ്യമാകുന്നില്ല .

*ഇതേ ആശയം തന്നെയാണ് വിമർശകർ  വൈരുദ്ധ്യമെന്ന് പറഞ്ഞ് ഉദ്ധരിച്ച മറ്റു വചനങ്ങളിലുമുള്ളത്* .

2
*വല്ല സൂക്തവും നാം ദുർബലപ്പെടുത്തുകയോ വിസ്മരിക്കുകയോ ചെയ്യുകയാണെങ്കിൽ അതിനേക്കാൾ ഉത്തമമായ തുല്യമായതോ നാം കൊണ്ടുവരുന്നതാണ് അള്ളാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ് എന്ന്  താങ്കൾക്ക് അറിഞ്ഞുകൂടെ* അൽബക്കറ 2.106

ഈ സൂക്തം കാണിക്കുന്ന  ആശയം അല്ലാമ അബുസ്സുഊദ് ( റ ) വിവരിക്കുന്നു . "

ദുർബ്ബലപ്പെടുത്തൽ എന്ന പ്രകിയ അനു വദനീയമാണെന്ന് ഈ വചനം അറിയിക്കുന്നു . അതില്ലാതെ പറ്റില്ല . കാരണം മതപരമായ വിധിവിക്കുകളുടെ അടിസ്ഥാന സൂക്തങ്ങൾ അവതരിക്കുന്നത് , ഹിക്മത്തുകളും  ഗുണങ്ങളും തേടുന്നതനുസരിച്ചുമാത്രമാണ് . സാഹചര്യങ്ങളിൽ വരുന്ന മാറ്റത്തിനനുസരിച്ച് അതിലും മാറ്റം വരും വ്യക്തികളും കാലങ്ങളും  വ്യത്യാസപ്പെടുന്നതിനനുസരിച്ച് അതിലും വ്യത്യാസം വരും ജീവിത ചുറ്റുപാടുകൾ മാറ്റങ്ങൾക്കു വിധേയമാകുമല്ലോ. ഒരു സന്ദർഭത്തിൽ ഹിക്മത്ത് തേടുന്ന  നിയമത്തിന്റെ മാറ്റത്തെയായിരിക്കും മറ്റൊരു സമയത്ത്
തേടുന്നത് . അതിനാൽ ദുർബ്ബലപ്പ് ടുത്തുകയെന്ന പ്രകിയ അനുവദനീയമായി ട്ടില്ലെങ്കിൽ യുക്തിക്കും മതനിയമങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന കോർവ താറുമാറാകും . ( അബൂ സഊദ്1 / 179 )

3
. *വിമർശകൻ ഉദ്ധരിച്ച അടുത്ത വചനം കൂടി കാണുക*

“ താനുദ്ദേശിക്കുന്നതിനെ അല്ലാഹു മായ്ച്ചുകളയുകയും സ്ഥിരപ്പെടുത്തുകയും ചെയ്യും അവൻറെ പക്കൽ ആകുന്നു മൂലഗ്രന്ഥം  13.  39 അർ റഅദ്

ഈ സൂക്തം പല ആശയങ്ങളും പഠിപ്പിക്കുന്നതാണ് ഇതിൻറെ അർത്ഥതലങ്ങൾ അല്ലാമ അബു സഊദ് റ   വിവരിക്കുന്നത് ഇങ്ങനെയാണ്.

സന്ദർഭോചിതമായി യുക്തിക്കനുസരിച്ച്
താനുദ്ദേശിക്കുന്ന നിയമങ്ങൾ അല്ലാഹുദുർബ്ബലപ്പെടുത്തുയും അതിനു പകരമായി ഗുണകരമായ നിയമം അല്ലാഹു സ്ഥിരപ്പെടുത്തുകയും ചെയ്യും . അല്ലെങ്കിൽ - ദുർബ്ബലപ്പെടുത്താത്ത നിലയിൽ എന്നെന്നും അതിനെ  നിലനിർത്തും അല്ലെങ്കിൽ മനുഷ്യരുടെ മുഴു
വൻ വാക്കുകളും പ്രവർത്തനങ്ങളും രേഖ ടുത്തുന്ന മലക്കുകളുടെ ഏടുകളിൽ നിന്ന്
പ്രതികാര നടപടിയുമായി ബന്ധമില്ലാത്തവ മായ്ച്ചുകളയുകയും അല്ലാത്തവ നിലനിർ ത്തുകയും ചെയ്യും . അല്ലെങ്കിൽ പശ്ചാത്തപിച്ചവന്റെ പാപങ്ങൾ മായ്ച്ചുകളയുകയും തൽസ്ഥാനത്ത് നന്മ രേഖപ്പെടുത്തുകയും ചെയ്യും  ( അബു സസഊദ്  4 | 10 )

ഇവിടെ ആദ്യം പറഞ്ഞ പ്രകാരം ഈ വചനത്തിൽ പറയുന്ന ആശയവുംസന്ദർഭോചിതമായി നിയമങ്ങളിൽ വരുത്തുന്ന മാറ്റം തന്നെയാണ് ഈ മൂന്ന് വചനങ്ങളും ആദ്യം പറഞ്ഞ മൂന്ന് വചനങ്ങളുമായി ഒരുതരത്തിലും വൈരുദ്ധ്യം ഇല്ലെന്ന് മേൽപ്പറഞ്ഞ വിവരണത്തിൽ നിന്ന് സുതരാം വ്യക്തമാണല്ലോ

ദൈവിക വചനങ്ങളെ മാറ്റി മറിക്കുവാൻ സൃഷ്ടികൾ കാൾ ആർക്കും അവകാശമില്ലെന്ന് കാണിക്കുന്ന വചനവും , അടിമകളുടെ ഗുണവും സാഹചര്യങ്ങളും അടിസ്ഥാനമാക്കി പ
നിയമങ്ങളിൽ ഭേദഗതി വരുത്താൻ അല്ലാഹുവിന് അവകാശമുണ്ടെന്ന് കാണിക്കുന്ന വചനവും എങ്ങനെ വൈരുദ്ധ്യമാകും .  രണ്ടിലുമുള്ള മൗളൂഅ് (വിഷയം )  ഒന്നല്ലല്ലോ . അവകാശമില്ലെന്ന് പറഞ്ഞത് സ്യഷ്ടികൾക്കും ഉണ്ടെന്ന് സൃഷ്ടാവായ അല്ലാഹുവിനുമാണ്   . ഖുർആൻ വിമർശകർ വൈരുദ്ധ്യമാണെന്ന് പറഞ്ഞ് ഉദ്ധരിക്കുന്ന വചനങ്ങളുടെ യെല്ലാം സ്വഭാവം അതുതന്നെയാണ് . വൈരു ദ്ധ്യം എന്താണെന്നുപോലും ഇക്കൂട്ടർ മനസ്സിലാക്കിയിട്ടില്ലെന്നാണ് ഇവരുടെ വിവരണ ക്യത്തിൽ നിന്ന് വ്യക്തമാകുന്നത്

അവലംഭം : വിശുദ്ധ ഖുർആൻ പഠനം ഭാഗം 1
അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ

പകർപ്പ് .. Aslam  parapanangadi

Monday, October 26, 2020

നബിദിനം :അമലുൽ_മൗലിദും_ഈദ്_മീലാദുന്നബിയും #ഫൈസൽ_മൗലവിയുടെ_ഉരുണ്ടു_കളിയും

 #അമലുൽ_മൗലിദും_ഈദ്_മീലാദുന്നബിയും #ഫൈസൽ_മൗലവിയുടെ_ഉരുണ്ടു_കളിയും


തൗഹീദ്, ശിർക്ക്, സുന്നത്ത്, ബിദ്അത്ത് തുടങ്ങിയവയിൽ നിരന്തരം അപ്ഡേഷനുകൾ നടത്തുന്നവരാണ് കേരള സലഫികൾ. ഒരു കാലത്ത് തൗഹീദായിരുന്നത് പിന്നീട് ശിർക്കും സുന്നത്തായത് ബിദ്അത്തും നേരെ തിരിച്ചും  സംഭവിക്കുന്ന തല തിരിഞ്ഞ അപ്ഡേഷനുകൾ സലഫി സെന്ററുകളിൽ നിന്ന് നാം സ്ഥിരം കേൾക്കുന്ന വാർത്തകളാണ്. 


'നബിദിനം' ഒരുകാലത്ത് ശിർക്കും പിന്നീട്  ബിദ്അത്തുമായി.

 സുന്നികളുടെ നിരന്തരമുള്ള ആദർശ പ്രചാരണത്തിന്റെ കനത്ത പ്രഹരത്താൽ  കഴിഞ്ഞ ആഴ്ച നടന്ന #വിസ്ഡം_മുജാഹിദ് (ജിന്ന് മുജാഹിദ്) ഓൺലൈൻ മുഖാമുഖത്തിൽ 'ഫൈസൽ മൗലവി' നബിദിനാഘോഷത്തിനെ വീണ്ടും അപ്ഡേഷന് വിധേയമാക്കിയിരിക്കുന്നു. 

 #ഈദ്_മീലാദുന്നബി_ബിദ്അത്തും #അമലുൽ_മൗലിദ്_സുന്നത്തുമാണന്നാണ്" പുതിയ വേർഷൻ. ഇനിയും പുതിയ അപ്ഡേഷനുകൾ സലഫീ ക്യാമ്പുകളിൽ പുരോഗമിക്കുകയാണ് എന്നതിൽ സംശയിക്കാനൊന്നുമില്ല. 


 സുന്നികളെ സംബന്ധിച്ചിടത്തോളം റബീഉൽഅവ്വലിലുള്ള 'സന്തോഷ പ്രകടനത്തിനെ'  അമൽ മൗലിദ്, ഈദ് മീലാദുന്നബി തുടങ്ങിയ  എന്ത് പേര് വിളിച്ചാലും അത് പുണ്യ കർമ്മം തന്നെയാണ്.


#ഈദ്_മീലാദുന്നബിയെ_കുറിച്ച്‌ #പൂർവസൂരികളായ_പണ്ഡിതർ_എന്ത്_പറഞ്ഞു ? 

നമുക്കൊന്ന് പരിശോധിക്കാം......

👇👇👇👇👇


1️⃣ ഹിജ്റ 930 ൽ വഫാത്തായ ഇമാം മുഹമ്മദ് ബഹ്റഖ് അൽ ഹള്റമി


*قال الإمام محمد بحرق الحضرمي:* فحقیق بیوم كان فیه وجود المصطفى -صلى الله علیه وسلم- أن یتخذ عیدا، 


❇️ حدائق الأنوار للإمام الحضرمي الشافعي 54


 തിരുനബിയുടെ ജന്മദിനം  'ഈദ് ' ആക്കപെടേണ്ട ദിനമാണ് 

(ഹദാഇഖുൽ അൻവാർ /ഇമാം ഹള്‌റമി 54)


2️⃣ ഹിജ്റ 792 വഫാത്തായ ഇമാം ഇബ്നുഅബ്ബാദ് അനഫ് രി

*وقال الإمام ابن عباد النفري:* ... أنه عید من أعیاد المسلمین، وموسمٌ من مواسمھم، وكل ما یقتضیه الفرح والسرور بذلك المولد المبارك، من إیقاد الشمع وإمتاع البصر، وتنزه السمع والنظر، والتزیُّن بما حسن من الثیاب...أمر يباح لا ينكر


❇️ نزهة النظر للإمام ابن عباد النفري 52


മൗലിദ് ആഘോഷം മുസ്ലിമീങ്ങളുടെ ഈദുകളിൽ പെട്ട ഒരു ഈദാണ്.കൺകുളിർമയേകുന്നതും സന്തോഷം പകരുന്നതുമായ കാര്യങ്ങളെ കൊണ്ട് നബിദിനാഘോഷം ധന്യമാക്കണം.

(നുസ്ഹത്തുനാളിൽ / ഇബ്നു അബ്ബാദ് അനഫ് രി 52)


3️⃣ ഹിജ്റ 914 വഫാത്തായ ഇമാം അഹ്മദ് അൽവൻശരീശി


ഇബിനു അബ്ബാദ് അനഫ് രി നബി ജന്മദിനം ഈദാക്കണം എന്ന് പറഞ്ഞതിനെ എടുത്ത് ഉദ്ധരിച്ച് അംഗീകരിക്കുന്നു.

*قال الإمام الونشریسي:* ... أنه عید من أعیاد المسلمین، وموسمٌ من مواسمھم، وكل ما یقتضیه الفرح والسرور بذلك المولد المبارك، من إیقاد الشمع وإمتاع البصر، وتنزه السمع والنظر، والتزیُّن بما حسن من الثیاب...أمر يباح لا ينكر


❇️المعیار المعرب للإمام الونشریسي 11 /278

മൗലിദ് ആഘോഷം മുസ്ലിമീങ്ങളുടെ ഈദുകളിൽ പെട്ട ഒരു ഈദാണ്.കൺകുളിർമയേകുന്നതും സന്തോഷം പകരുന്നതുമായ കാര്യങ്ങളെ കൊണ്ട് നബിദിനാഘോഷം ധന്യമാക്കണം.

(അൽ മിഅ് യാറുൽ മുഅ്റബ്/ അഹ്മദ് അൽവൻശരീശി 11/ 278)


4️⃣ ഹിജ്റ 923 ൽ വഫാത്തായ ഇമാം ഖസ്ഥലാനി


*قال الإمام القسطلاني:* فرحم الله امرأً اتخذ لیالي شھر 

مولده المبارك أعیادا


❇️ المواھب اللدنیة بالمنح المحمدیة للإمام القسطلاني 1 /99


തിരുനബിയുടെ ജന്മദിനം ഈദാക്കുന്നവർക്ക് അള്ളാഹു റഹ്മത്ത് ചൊരിയട്ടെ.

(അൽ മവാഹിബുലദുൻയ്യ / ഇമാം ഖസ്ഥലാനി 1/ 99)


'തിരുജന്മദിനം' ഈദാക്കുന്നവർക്ക് ദുആ ചെയ്ത്,  ഫൈസൽ മൗലവിയുടെ പുതിയ അപ്ഡേഷനെ വേരോടെ പിഴുതെറിയുകയാണ് സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവ് ഇമാം ഖസ്ഥലാനി. 


5️⃣ ഹിജ്റ 894 വഫാത്തായ ഇമാം അബുൽ കാസിം അറസാഅ്


قال الإمام أبو عبد الله الرصاع:* ویعتقد أنه عید، أعاد الله على العالمین لبروز حبیبه فیه سید المرسلین.


❇️ تذكرة المحبین في اسماء سید المرسلین للإمام أبي عبد الله الرصاع 153, 154


തിരുനബിയുടെ ജന്മദിനം ഈദാണ് എന്ന് വിശ്വസിക്കപെടണം

(തസ്കിറത്തുൽ മുഹിബ്ബീൻ / ഇമാം ഇബ്നു ഖാസിം അറസാഅ് 153)


6️⃣ ഹിജ്റ 764 വഫാത്തായ ഇമാം അഹമ്മദ് ബിനു ആശിർ


"തിരുജന്മദിനം സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനമാണ്. തീർച്ചയായും ഈദ് തന്നെയാണ്." എന്ന ഇമാം അഹമ്മദ് ബ്നു ആശിറിന്റെ വാക്കുകൾ ഇമാം റസാഅ് (റ) ഉദ്ധരിക്കുന്നു.


❇️ تذكرة المحبین في اسماء سید المرسلین للإمام أبي عبد الله الرصاع 154


(തസ്കിറത്തുൽ മുഹിബ്ബീൻ / ഇമാം അബുൽ ഖാസിം അറസാഅ് 154)


7️⃣ ഹിജ്റ 902 ൽ വഫാത്തായ ഇമാം ശംസുദ്ധീൻ അസഖാവി


❇️ التبر المسبوك للإمام شمس الدين السخاوي


ഈ മഹാരഥന്മാരെല്ലാം പഠിപ്പിച്ചതും പ്രചരിപ്പിച്ചതും തിരുജന്മദിനം ഈദാണെന്നാണ്.  'വിസ്ഡം മുജാഹിദ് നേതാവ് ഫൈസൽ മൗലവി' പറയുന്നത് തിരു ജന്മദിനം ഈദാക്കൽ ബിദ്അത്താണെന്നുമാണ്.


ഇങ്ങനെയുള്ള മൗലവിമാരുടെ ഉടായിപ്പുകൾ കയ്യോടെ പിടികൂടി  ദൂരേക്കെറിഞ്ഞ് മുസ്ലിം സമൂഹം എന്നും സച്ചരിതരായ മഹാന്മാരുടെ പാതയിൽ അടിയുറച്ച് വിശ്വസിക്കുക തന്നെ ചെയ്യും.


ഇനിയും ധാരാളം പണ്ഡിത മഹത്തുക്കൾ തിരു ജന്മദിനത്തിനെ ഈദാക്കണം എന്ന് പറഞ്ഞിട്ടുണ്ട്.


 വിശദവായനക്ക് വിനീതൻ ക്രോഡീകരിച്ച

#تعظيم_أهل_الصفا_لمولد_سيدنا_المصطفى

ഉപയോഗപെടുത്താം


ദുആ വസ്വിയത്തോടെ

പി.പി. ഉവൈസ് അദനി വെട്ടുപാറ

+919646424078


#Faisal_Moulavi #ഫൈസൽ_മൗലവി

#Nabidinagosham #നബി_ദിനാഘോഷം

Sunday, October 25, 2020

ഇസ്ലാം.സാലിമി(റ)ന്റെ മുലകുടിയും പ്രായപൂര്‍ത്തിയാവാത്ത യുക്തിവാദികളും

 



സാലിമി(റ)ന്റെ മുലകുടിയും പ്രായപൂര്‍ത്തിയാവാത്ത യുക്തിവാദികളും


“ഐ.പി.എച്ച് പുറത്തിറക്കിയ ‘സ്വഹീഹ് മുസ്ലിം’ പരിഭാഷയുടെ 371ആം പേജില്‍ (ഹദീസ് നമ്പര്‍ 880) ‘വലിയവര്‍ മുലപ്പാല്‍ കുടിച്ചാല്‍’ എന്ന തലക്കെട്ടില്‍ ഇങ്ങനെ കാണാം: “ആഇശയില്‍നിന്ന്‍: അബൂഹുദൈഫയുടെ വിമോചിത അടിമ സാലിം അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും കൂടെ അവരുടെ വീട്ടിലായിരുന്നു താമസം. ഒരിക്കല്‍ സഹ്‌ലാ ബിന്‍ത് സുഹൈല്‍ നബിയുടെ അടുത്തുവന്ന് പറഞ്ഞു: ‘സാലിം ഇതര പുരുഷന്മാരെപ്പോലെ പ്രായപൂര്‍ത്തിയും ബുദ്ധിവളര്‍ച്ചയും പ്രാപിച്ചിരിക്കുന്നു. അവന്‍ ഞങ്ങളുടെ അടുത്ത് കടന്നുവരാറുണ്ട്. അബൂ ഹുദൈഫക്ക് അതില്‍ മനപ്രായാസമുള്ളതായി ഞാന്‍ വിചാരിക്കുന്നു. അപ്പോള്‍ നബി അവരോട് പറഞ്ഞു: ‘നീ അവന് മുലപ്പാല്‍ കൊടുക്കുക, എന്നാല്‍ അവന്‍ നിനക്ക് വിവാഹം കഴിക്കാന്‍ നിഷിദ്ധമായവനാകും; അബൂഹുദൈഫയുടെ മനസ്സിലുള്ള പ്രയാസം നീങ്ങുകയും ചെയ്യും. അവള്‍ (പിന്നീടൊരു ദിവസം) നബിയുടെ അടുത്ത് വന്ന്‍ പറഞ്ഞു: ‘ഞാനവന് മുലപ്പാല്‍ കുടിപ്പിച്ചു. അങ്ങനെ അബൂ ഹുദൈഫയുടെ മനസ്സിലുണ്ടായിരുന്ന പ്രയാസം നീങ്ങി.”


“ഇത് സാലിമിന്റെ കാര്യം. ഇനി ആഇശയുടെ കാര്യം വന്നപ്പോള്‍ നബി നേരെ പ്ലെയ്റ്റ് തിരിച്ചിടുന്നത് കാണാം. സ്വഹീഹു മുസ്ലിം 372മത്തെ പേജ്, 882-)മത്തെ ഹദീസ്. ‘ബന്ധം സ്ഥാപിതമാകണമെങ്കില്‍ വിശപ്പടങ്ങുന്ന നിലയില്‍ മുലകുടിക്കണം’. “ആഇശയില്‍നിന്ന്‍: ഒരിക്കല്‍ പ്രവാചകന്‍ എന്നെ സന്ദര്‍ശിച്ചപ്പോള്‍ എന്റെ അടുത്ത് ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. പ്രവാചകന്‍ അതില്‍ നീരസപ്പെട്ടു. അവിടത്തെ മുഖത്ത് ഞാന്‍ കോപം ദര്‍ശിച്ചു. ഞാന്‍ പറഞ്ഞു: ‘ദൈവദൂതരേ, അയാള്‍ മുലകുടി ബന്ധത്തിലുള്ള എന്റെ സഹോദരനാണ്.’ പ്രവാചകന്‍ പ്രതിവചിച്ചു: ‘മുലകുടി ബന്ധത്തിലൂടെയുള്ള നിങ്ങളുടെ സഹോദരന്മാരെപ്പറ്റി നിങ്ങള്‍ ശരിക്കും നോക്കി മനസ്സിലാക്കണം. തീര്‍ച്ചയായും വിശപ്പടക്കുന്ന നിലയില്‍ മുലപ്പാല്‍ കുടിച്ചാല്‍ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാകുകയുള്ളൂ.” ആഇശക്ക് എങ്ങനെയാണ് മുലകുടി ബന്ധത്തിലൂടെ ഇങ്ങനെയൊരു സഹോദരനുണ്ടായത് എന്നും, ആഇശ പ്രസവിച്ചിട്ടുണ്ടോ എന്നൊന്നും ചോദിക്കരുത്. മറ്റു പല ഗ്രന്ഥങ്ങളിലും ആഇശയുടെ മുലകുടിച്ചതിലൂടെയുള്ള ധാരാളം സഹോദരങ്ങള്‍ ഉള്ളതായി കണ്ടിട്ടുണ്ട്. ഇതേ ഹദീസ് തന്നെ ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നതുകൂടി നോക്കാം. 1756 ആം നമ്പര്‍ ഹദീസ്. “ആഇശയില്‍നിന്ന്‍: ‘ഒരിക്കല്‍ റസൂല്‍ എന്‍റെയടുത്ത് വന്നപ്പോള്‍ എന്റെ വീട്ടില്‍ ഒരു പുരുഷനുണ്ടായിരുന്നു. അതിഷ്ടപ്പെടാത്തപോലെ നബിയുടെ മുഖഭാവം മാറിയതായി തോന്നി. ആഇശ പറഞ്ഞു: ‘ഇത് എന്റെ സഹോദരനാണ്.’ നബി പറഞ്ഞു: ‘ആരൊക്കെയാണ് നിങ്ങളുടെ സഹോദരന്മാരെന്ന് നന്നായി മനസ്സിലാക്കിക്കൊള്ളുക. പാല് മാത്രം കുടിക്കുന്ന ശിശുപ്രായത്തില്‍ മുലകുടിച്ചെങ്കില്‍ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാവുകയുള്ളൂ.”




“ആരാന്റെ വിഷയത്തില്‍ നബി പറഞ്ഞ അഭിപ്രായവും സ്വന്തം ഭാര്യയുടെ കാര്യത്തില്‍ പറഞ്ഞ അഭിപ്രായവും നിങ്ങള്‍ കണ്ടല്ലോ. ഒന്നുകില്‍ മുസ്ലിം ലോകം ഈ ഹദീസ് പ്രമാണമല്ല എന്ന്‍ അംഗീകരിക്കണം. അതല്ലെങ്കില്‍ ഇത് സത്യമാണെന്നും പ്രമാണമാണെന്നും അംഗീകരിച്ചുകൊണ്ട് വിമര്‍ശനങ്ങള്‍ക്ക് മാന്യമായ രൂപത്തില്‍ വസ്തുനിഷ്ഠമായി മറുപടി പറയണം.”


‘കുട്ടികള്‍ കണ്ടാല്‍ പ്രശ്നമാകുന്ന ഹദീസ്’ എന്ന തലക്കെട്ടില്‍ ജാമിത ടീച്ചര്‍ എന്ന യുക്തിവാദി പുറത്തിറക്കിയ വീഡിയോയില്‍നിന്നുള്ളതാണ് മേല്‍ വാചകങ്ങള്‍. ഇക്കിളിപ്പെടുത്തുന്ന ടൈറ്റിലുകള്‍ നല്‍കിക്കൊണ്ട് തന്റെ യൂടൂബ് ചാനല്‍ വഴി ഇസ്ലാം വിരോധം തിളച്ചുമറിയുന്ന വീഡിയോകള്‍ പുറത്തിറക്കി ആളുകളെ ആകര്‍ഷിക്കുക എന്ന കുതന്ത്രം പ്രയോഗിക്കുന്ന തിരക്കിനിടയില്‍ പക്ഷേ, താന്‍ പറയുന്നത് ഭീമാബദ്ധങ്ങളാണ് എന്ന കാര്യം തിരിച്ചറിയാന്‍ ഇവര്‍ക്ക് കഴിയാറില്ല എന്നതാണ് വാസ്തവം. അത്തരം വീഡിയോകള്‍ ആഘോഷമാക്കാറുള്ള യുക്തിവാദികളുടെ അവസ്ഥ പിന്നെ പറയേണ്ടതില്ലല്ലോ! “അബൂ ഹുദൈഫയുടെ ആശങ്കക്ക് നല്ല മരുന്നാണ് മുഹമ്മദ് നൽകിയത്. അഥവാ സ്വന്തം ഭാര്യയും ചെറുപ്പക്കാരനായ ഭൃത്യനുമുണ്ടായതുകൊണ്ട് ഭർത്താവിനുണ്ടായ വേവലാതിക്ക് പറ്റിയ മരുന്ന് തന്നെ ഈ മുല കുടി! ഇനി അവർക്ക് എന്താണോ പാടില്ലന്ന് മതം പറഞ്ഞത് അത് രഹസ്യമായി ചെയ്യാൻ അവസരം. പ്രായപൂർത്തി ആയവർക്കും മുലകുടിച്ച് രസിക്കാം” എന്ന രൂപത്തിലുള്ള വിമര്‍ശനങ്ങളും ഈ സംഭവത്തെ പ്രതി യുക്തിവാദികള്‍ തൊടുത്തുവിടാറുണ്ട്.


ലോകത്തുള്ള ഏത് സ്ത്രീക്കും തനിക്ക് തോന്നുന്ന ഏത് പുരുഷനുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും അതിലൂടെ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനുമുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നും അപ്പോള്‍ മാത്രമേ സ്ത്രീ സ്വാതന്ത്ര്യം പൂര്‍ണ്ണമാവുകയുള്ളു എന്നുമാണല്ലോ യുക്തിവാദ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടുള്ളവര്‍ സദാചാരത്തെക്കുറിച്ച് പ്രകടിപ്പിക്കുന്ന ഏതഭിപ്രായവും വേശ്യയുടെ ചാരിത്ര്യപ്രസംഗത്തേക്കാള്‍ അധമമായിരിക്കും. അമ്മ-പെങ്ങള്‍ ഭോഗത്തെയും മൃഗ-ശവരതികളെയും വരെ ന്യായീക്കരിക്കാറുള്ള യുക്തിവാദികള്‍ക്ക് ഏത് വീക്ഷണകോണിലൂടെ നോക്കിയാലും ഈ ഹദീസുകളില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റ് കണ്ടെത്താന്‍ കഴിയുകയില്ല. മുസ്ലിം ലോകം പണ്ടുകാലം മുതലേ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഹദീസുകളാണവ. അവയില്‍ എന്താണ് ‘കുട്ടികള്‍ കണ്ടാല്‍ പ്രശ്നമാകുന്നതെ’ന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല!


ചോദ്യത്തിലുദ്ധരിച്ച ഹദീസുകളെല്ലാം ശരിയും പ്രമാണവുമാണ്. പ്രവാചകന്‍ ഏതെങ്കിലും നിലക്ക് ഇരട്ടത്താപ്പ് കാണിക്കുകയോ ‘പ്ലെയ്റ്റ് മറിച്ചിടുക’യോ ചെയ്യുന്ന പ്രശ്നവും അവയിലില്ല. ഉള്ളത് ജാമിത ടീച്ചറുടെ കബളിപ്പിക്കലും വിഡ്ഡിത്തം നിറഞ്ഞ വാദങ്ങളുമാണ്! ഇക്കാര്യം തിരിച്ചറിയാന്‍ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് വിശദീകരണ സഹിതം ഈ ഹദീസുകള്‍ വായിച്ചാല്‍ മാത്രം മതിയാകും. അതിനാല്‍ തന്നെ ഇനിയും ഇത്തരം ഹദീസുകള്‍ പോക്കിപ്പിടിച്ചുകൊണ്ട് ഇസ്ലാമിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുവെങ്കില്‍ അത് ‘മാന്യമായ രൂപത്തിലുള്ളതും വസ്തുനിഷ്ഠവുമായിരിക്കണം എന്ന്‍ ആദ്യമേ ഓര്‍മപ്പെടുത്തട്ടെ. അതേസമയം, ഇസ്ലാമിക മര്യാദകളെ ആദരവോടെ കാണുന്നവരും എന്നാല്‍ ഈ ഹദീസുകളുടെ വിശദാംശങ്ങളെക്കുറിച്ച് അറിവില്ലാത്തവരുമായ ആളുകള്‍ക്ക് ഒരുപക്ഷേ, പ്രായപൂര്‍ത്തിയായ സാലിമിന് സഹ്‌ലാ ബിന്‍ത് സുഹൈല്‍ മുലപ്പാല്‍ കൊടുക്കുന്നതെങ്ങനെ എന്നൊരു സംശയം ഈ വിഷയത്തിലുണ്ടായേക്കാം.




മറുപടിയിതാണ്: അബൂ ഹുദൈഫയുടെ ഭാര്യയായിരുന്ന ഔസ് ഗോത്രക്കാരി സുബൈത ബിന്‍ത് യആര്‍ അല്‍അന്‍സ്വാരിയ്യയുടെ കീഴില്‍ അടിമയായി എത്തിപ്പെട്ട പേര്‍ഷ്യന്‍ വംശജനായിരുന്നു സാലിം. അവര്‍ അവനെ സ്വതന്ത്രനാക്കി. തുടര്‍ന്ന് അബൂ ഹുദൈഫ അവനെ സ്വന്തം മകനെന്നോണം പോറ്റിവളര്‍ത്തി. അവര്‍ക്കിടയിലെ സ്നേഹബന്ധം അത്യഗാധമായിരുന്നു. (പില്‍കാലത്ത് അബൂ ഹുദൈഫ തന്റെ സഹോദരിയുടെ മകളെ സാലിമിന് വിവാഹം ചെയ്തു കൊടുക്കുകപോലുമുണ്ടായി. സാലിം മൗലാ അബൂ ഹുദൈഫ എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്ന ഇദ്ദേഹം ആദ്യകാല സ്വഹാബികളില്‍ പ്രശസ്തനാണ്.) സാലിമിന് പ്രായപൂർത്തിയായ ശേഷവും അവൻ ഹുദൈഫ(റ)യുടെ വീട്ടിലെ ഒരംഗത്തെപ്പോലെ എല്ലാവരോടും അടുത്തിടപഴകിയിരുന്നു. ദത്തുപുത്ര സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടുള്ള ഇസ്ലാമിക നിയമം ഖുർആനിൽ അല്ലാഹു അവതരിപ്പിച്ചതോടെ അബൂ ഹുദൈഫക്കും സാലിമിനെ പോറ്റിവളര്‍ത്തിയിരുന്ന അബൂഹുദൈഫയുടെ മറ്റൊരു ഭാര്യയായിരുന്ന സഹ്‌ലാ ബിന്‍ത് സുഹൈലിനും വലിയ മനപ്രയാസമായി. അതുവരെ സ്വന്തം മകനായി വളർത്തിയിരുന്ന കുട്ടിയെ ഇനിമുതൽ അന്യനായി കാണേണ്ടിവരുമല്ലോ!


സാലിം തന്റെ ഭാര്യമാരോട് ഉമ്മയോടെന്നവണ്ണം അടുത്തിടപഴകുന്നതായിരുന്നു അബൂ ഹുദൈഫയുടെ വിഷമമെങ്കില്‍, തന്റെകൂടി സംരക്ഷണത്തില്‍ മകനെപ്പോലെ വളര്‍ന്ന സാലിമിന്റെ മുന്നില്‍ പര്‍ദ ധരിക്കാതെ പ്രത്യക്ഷപ്പെടുന്നത് ഖുര്‍ആനിലെ നിയമ പ്രകാരം തെറ്റാകുമോ എന്നതും, ഭര്‍ത്താവിന് അക്കാര്യത്തിലുള്ള ആശങ്കയുമായിരുന്നു സഹ്‌ലാ ബിന്‍ത് സുഹൈലിനെ അലട്ടിയത്. അവര്‍ തന്റെ ആശങ്ക മുഹമ്മദ് നബിക്ക് മുന്നിൽ അവതരിപ്പിച്ചു. സാലിമിന്റെ വിഷയത്തിൽ മാത്രം ഒരു പ്രത്യേക ഇളവ് മുഹമ്മദ് നബി അവര്‍ക്ക് അനുവദിച്ചുകൊടുത്തു. പ്രായപൂർത്തിയായിട്ടുണ്ടെങ്കിലും വളർത്തുപുത്രന് മുലപ്പാൽ കൊടുക്കുക.


ചെറിയ കുഞ്ഞുങ്ങള്‍ ചെയ്യുന്നപോലെ മുല ഊമ്പിക്കുടിക്കും വിധം സ്തന്യം നല്‍കാനല്ല, ഒരു പാത്രത്തിൽ മുലപ്പാൽ ശേഖരിച്ച് അഞ്ച് ദിവസം സാലിമിന് കൊടുക്കാനായിരുന്നു നബി(സ) കൽപ്പിച്ചത് എന്നാണ് ഈ ഹദീസിന്റെ വിശദീകരണമായി പല പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുള്ളത്. ഇബ്നു സഅദിന്റെ ത്വബഖാത്തിൽ (8/271) ഇങ്ങനെ കാണാം: ‘സഹ്‌ല തന്റെ മുലപ്പാൽ ഒരു പാത്രത്തിൽ പിഴിഞ്ഞെടുക്കുകയും അത് സാലിമിനെ കുടിപ്പിക്കുകയും ചെയ്യുമായിരുന്നു. അഞ്ച് പ്രാവശ്യം അവരങ്ങനെ ചെയ്യുകയുണ്ടായി’. ഖാളി ഇയാള് പറയുന്നു: ‘സാലിം തന്റെ സ്തനം സ്പർശിക്കുകയോ അവന്റെ ശരീരവുമായി തന്റെ ശരീരം ചേരുകയോ ചെയ്യാതിരിക്കാനായി സഹ്‌ല തന്റെ മുലപ്പാൽ പിഴിഞ്ഞെടുക്കുകയും എന്നിട്ട് അതവനെ കുടിപ്പിക്കുകയുമായിരിക്കും ചെയ്തിട്ടുണ്ടാവുക’. ഇമാം മാലിക്കിന്റെ മുവത്വയുടെ അടിക്കുറിപ്പിൽ നൽകപ്പെട്ടിട്ടുള്ള വിശദീകരണവും ഇതാണ്. ഇമാം നവവി പറഞ്ഞു: ‘ഈ രീതിയാണ് നല്ലത്. എന്നാൽ ഒരനിവാര്യത എന്ന നിലക്ക് സാലിമിന് സഹ്‌ലയുടെ സ്തനം സ്പർശിക്കുന്നതിൽ ഇളവ് നൽകപ്പെട്ടിട്ടുണ്ടാകാം എന്ന അർത്ഥത്തെയും ഇതുൾകൊള്ളുന്നുണ്ട്’. (അർറൗളുന്നദീർ 4/315) ഇബ്നു അബ്ദിൽ ബർറ്: ‘മുതിർന്നവർക്ക് മുലയൂട്ടുകയെന്നാൽ മുലപ്പാൽ പിഴിഞ്ഞെടുത്ത് അവരെ കുടിപ്പിക്കലാണ്. അതല്ലാതെ, ചെറിയ കുട്ടികൾക്ക് മുലയൂട്ടുമ്പോൾ ചെയ്യാറുള്ളപോലെ മുലക്കണ്ണ് വായിൽവെച്ച് കൊടുക്കുകയല്ല. പണ്ഡിതന്മാരുടെ അടുക്കൽ അതനുവദനീയമല്ല.’ (അത്തംഹീദ് 8/257)


Also read: മുഹര്‍റം; പുതിയ തീരുമാനങ്ങളുടേതാവണം


ഏത് നിലക്കാണെങ്കിലും, സഹ്‌ലാ ബിൻത് സുഹൈൽ സാലിമിന് മുലപ്പാല്‍ നല്‍കി. അതുവഴി സാലിം അവർക്ക് മഹ്റമായ –വിവാഹം നിഷിദ്ധമായ- പുത്രബന്ധമുള്ള കുട്ടിയായി മാറുകയും സ്വാഭാവികമായും സാലിം സഹ്‌ലയുമായി അടുത്തിടപഴകുന്നതിൽ അബൂഹുദൈഫക്കുള്ള മന:പ്രയാസം നീങ്ങുകയും ചെയ്തു. ഇങ്ങനെ, പ്രായപൂർത്തിയായ ഒരു കുട്ടിക്ക് മുലപ്പാൽ കൊടുക്കുക എന്നത് സാലിം എന്ന കൗമാര പ്രായത്തിലുള്ള വളർത്തുപുത്രന്റെ കാര്യത്തിൽ സഹ്‌ലക്ക് മാത്രം നൽകപ്പെട്ട ഒരു ഇളവായിരുന്നു. സാലിമും ഹുദൈഫയുടെ കുടുംബവും തമ്മിലുള്ള ബന്ധം ഒരു പ്രത്യേക രൂപത്തിലുള്ളതും സാധാരണ എവിടെയും കാണാത്ത വിധം സുദൃഢവും അഗാധവുമായിരുന്നതിനാൽ സാലിമിന് മാത്രമായി അന്നത്തെ പ്രത്യേക സാഹചര്യത്തിൽ അവരുടെ മാനസികാവസ്ഥ പരിഗണിച്ച് നൽകപ്പെട്ട ഇളവ്.


ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാല്‍, സാലിമിന്ന് പ്രായപൂര്‍ത്തിയാവുകയും, ദത്തുപുത്ര സമ്പ്രദായവുമായി ബന്ധപ്പെട്ട ഖുര്‍ആനിക നിയമം അവതരിക്കുകയും ചെയ്തപ്പോള്‍ സഹ്‌ല അവന് മുമ്പില്‍ പര്‍ദ്ദയണിയണമെന്നായിരുന്നു അബൂഹുദൈഫയുടെ ആഗ്രഹം. പക്ഷേ, സഹ്‌ലക്ക് അതുള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അവരുടെ സാഹചര്യം വെച്ചുനോക്കുമ്പോള്‍ അത് സ്വാഭാവികം മാത്രം. അവരുടെ ഈ വീക്ഷണത്തോട് പ്രവാചകനും യോജിച്ചു. അതോടൊപ്പം അവര്‍ക്കൊരു മനശ്ശാസ്ത്ര ചികില്‍സ വിധിക്കുകയും ചെയ്യുന്നു; അതാണ്‌ സാലിമിന്റെ മുലകുടി.


ഇമാം മാലിക് രേഖപ്പെടുത്തുന്നു: “പ്രവാചകന്റെ അനുചരനായ അബൂ ഹുദൈഫ, സാലിമിനെ തന്റെ മകനായി ദത്തെടുത്തു. പിന്നീട് തന്റെ സഹോദരിയുടെ മകളെ സാലിമിന് വിവാഹം ചെയ്തുകൊടുത്തു. അങ്ങനെയിരിക്കെയാണ്‌ ദത്തുപുത്രന്മാരെ മക്കളായി കണക്കാക്കാന്‍ പാടില്ലെന്ന ഖുര്‍ആനിക കല്‍പ്പന വരുന്നത്. അപ്പോള്‍ അബൂ ഹുദൈഫയുടെ ഭാര്യ സഹ്‌ല നബിയെ സമീപിച്ചു പറഞ്ഞു: ‘സാലിമിനെ ഞങ്ങള്‍ മകനായിട്ടാണ്‌ കണക്കാക്കി വന്നത്. ഞാന്‍ പര്‍ദ്ദ ധരിക്കാത്തപ്പോഴും അവന്‍ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഞങ്ങള്‍ക്കാകട്ടെ ഒരു വീടേയുള്ളു. അവന്റെ കാര്യത്തില്‍ താങ്കളുടെ അഭിപ്രായമെന്താണ്‌?’ നബി പറഞ്ഞു: ‘അവന് നീ അഞ്ച് തവണ മുലപ്പാല്‍ കൊടുക്കുക. നിന്റെ മുലപ്പാല്‍ മൂലം അവന്‍ നിനക്ക് (വിവാഹ ബന്ധം) നിഷിദ്ധമായവനാകും.’ (അടിക്കുറിപ്പ്: മുതിർന്നവർക്ക് മുലയൂട്ടുകയെന്നാൽ, മുലപ്പാല്‍ ഒരു പാത്രത്തില്‍ പിഴിഞ്ഞെടുക്കുകയും അത് അവരെ കുടിപ്പിക്കുകയും ചെയ്യുകയെന്നാണ്‌.) അതിന്‌ ശേഷം, മുലകുടി ബന്ധത്തിലുള്ള മകനായിട്ടാണ്‌ സഹ്‌ല അവനെ കണ്ടിരുന്നത്. (മുവത്വ: 1287)




രക്തബന്ധം, മുലകുടിബന്ധം ഇവ രണ്ടിനും ഇസ്‌ലാം വലിയ വില കല്‍പ്പിക്കുന്നുണ്ട്. ഒരു കുട്ടി ഒരു സ്ത്രീയുടെ മുലകുടിച്ചാല്‍ ആ സ്ത്രീക്ക് ജനിക്കുന്ന കുട്ടികളും മുലകുടിച്ച കുട്ടിയും സഹോദരീ – സഹോദരന്മാരാകും, മുലകൊടുത്ത സ്ത്രീ അവരുടെയെല്ലാം മാതാവും. ഇതാണ് ഇസ്ലാമിക നിയമം. മാത്രമല്ല, മറ്റേതെങ്കിലും കുട്ടികള്‍ അതേ സ്ത്രീയുടെ സ്തന്യം നുകര്‍ന്നിട്ടുണ്ടെങ്കില്‍ -അതുവരെ അവര്‍ കുടുംബപരമായി എത്ര അന്യരായിരുന്നെങ്കിലും- ആ കുട്ടികളുമായും ബന്ധം സ്ഥാപിതമാവും. സാധാരണഗതിയിൽ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മിനിമം അഞ്ച് പ്രാവശ്യം മുലയൂട്ടിയാൽ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാവൂ എന്നാണ് നിയമം. കാരണം മുലകുടിയുടെ പ്രായമായി ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത് അതാണ്. (അധ്യായം 2, സൂക്തം 233). കൂടാതെ, ഈ കാലയളവിലെ മുലകുടി മാത്രമേ ബന്ധത്തിന് കാരണമാവുകയുള്ളൂവെന്ന്‍ ‘മുലയൂട്ടിയ മാതാക്കളെ’ (അധ്യായം 4, സൂക്തം 23) എന്ന ഖുര്‍ആനിക പ്രയോഗത്തില്‍നിന്നും മനസ്സിലാക്കാവുന്നതാണ്. മറിച്ചാണെങ്കില്‍ ‘മുലകൊടുത്ത സ്ത്രീ’ എന്ന പ്രയോഗമാണല്ലോ കൂടുതല്‍ യോജിക്കുക.


കൂടാതെ പല നബിവചനങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. ‘കുടലിനെ വിടര്‍ത്തുന്നതും മുലകുടി പ്രായം കഴിയുന്നതിന് മുമ്പുള്ളതുമല്ലാത്ത മുലകുടി വിവാഹം നിഷിദ്ധമാക്കുകയില്ല’ (തിര്‍മിദി) ‘ഒന്നോ രണ്ടോ തവണത്തെ ലഘുവായ മുലകുടി വിവാഹം നിഷിദ്ധമാക്കുകയില്ല.’ (മുസ്ലിം, തിര്‍മിദി) ‘എല്ലിനെ ശക്തിപ്പെടുത്തുകയും മാംസം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നതല്ലാതെ മുലകുടിയില്ല.’ (അബൂദാവൂദ്) ഇബ്നു അബ്ബാസ്(റ) പറയുന്നു: ‘രണ്ട് വയസ്സിനിടക്കല്ലാതെ മുലകുടിയില്ല’ (ദാറഖുത്നി) ചുരുക്കത്തില്‍, ശിശുവിന്റെ ശരീര വളര്‍ച്ചയില്‍ എന്തെങ്കിലും പങ്കുവഹിക്കാന്‍ പറ്റുന്ന പ്രായത്തിലും തരത്തിലുമുള്ള മുലകുടി മാത്രമേ വിവാഹ ബന്ധം നിഷിദ്ധമാക്കുകയുള്ളൂ. ഇക്കാര്യം തന്നെയാണ് ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ട ‘പാല്‍ മാത്രം കുടിക്കുന്ന ശിശുപ്രായത്തില്‍ മുലകുടിച്ചെങ്കില്‍ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാവുകയുള്ളൂ’ എന്ന ബുഖാരിയിലെ ഹദീസില്‍ പറയുന്നതും.




എന്നാല്‍ ആഇശ(റ)ക്ക് ഈ വിഷയത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞ സാലിമിന് മുല കൊടുക്കാനും അതിലൂടെ അവനെ സന്താനമാക്കാനും നബി(സ) സഹ്‌ലക്ക് നല്‍കിയ അനുമതിയെ ആഇശ(റ) കണക്കാക്കുന്നത് ഒരു പൊതു വിധിയായിട്ടാണ്‌. എന്നാല്‍ പ്രവാചകന്റെ മറ്റ് പത്നിമാരും ഇസ്‌ലാമിക പണ്ഡിതന്മാരില്‍ മഹാ ഭൂരിപക്ഷവും ഇതൊരു പ്രത്യേക വിധിയായി കണക്കാക്കുന്നു. ഇമാം മാലിക് റിപ്പോര്‍ട്ട് ചെയ്യുന്നു: സാലിമിന് മുലപ്പാല്‍ കൊടുക്കാന്‍ പറഞ്ഞ ഈ സംഭവം തെളിവായി സ്വീകരിച്ചുകൊണ്ടാണ്‌ പ്രായപൂര്‍ത്തിയായവന് മുലപ്പാല്‍ കൊടുത്താലും മുലകുടിബന്ധം സ്ഥാപിതമാകുമെന്ന് ആഇശ(റ) പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ താന്‍ താല്‍പര്യപ്പെടുന്ന ചിലര്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തന്റെ സഹോദരി ഉമ്മു കുല്‍സൂമിനോടും സഹോദരന്റെ പെണ്‍മക്കളോടും ആഇശ നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു. മുലപ്പാല്‍ കുടിക്കുന്നതിലൂടെ തന്റെ ബന്ധുക്കളായി മാറുന്ന അവര്‍ക്ക് തന്റെ അടുക്കല്‍ വരാനുള്ള തടസ്സം നീങ്ങാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. എന്നാല്‍ ഇത്തരം മുലകുടി ബന്ധം പ്രവാചകന്റെ മറ്റ് പത്നിമാര്‍ അംഗീകരിച്ചിരുന്നില്ല. അവരുടെ വീക്ഷണത്തില്‍, പ്രവാചകന്റെ നിര്‍ദ്ദേശമനുസരിച്ച് സാലിമിന് സഹ്‌ല മുലപ്പാല്‍ കൊടുത്തതും അതിലൂടെ ബന്ധം സ്ഥാപിച്ചതും അവര്‍ക്ക് നല്‍കിയ ഒരു പ്രത്യേക ഇളവ് മാത്രമാണ്‌; അല്ലാതെ ഒരു പൊതു നിയമം ആയിരുന്നില്ല. (മുവത്വ: 1287)


ഇമാം നവവി എഴുതി: “(സാലിമിന്റെ) ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്രായപൂര്‍ത്തി വന്ന ആള്‍ മുലകുടിക്കുന്നത് മൂലം മുലകുടി ബന്ധം സ്ഥിരപ്പെടുമെന്ന് ആഇശ(റ) അഭിപ്രായപ്പെട്ടിട്ടുള്ളത്. ഈ അനുവാദം അബൂ ഹുദൈഫയുടെ ഭാര്യക്കും സാലിമിനും നബി(സ) പ്രത്യേകമായി നല്‍കിയതായിരുന്നുവെന്നും പൊതു വിധി അല്ലെന്നുമാണ്‌ മറ്റു നബിപത്നിമാരുടെ അഭിപ്രായം. മുജ്തഹിദുകളായ ഇമാമുകളില്‍ ദാവൂദ് ളാഹിരി ഒഴിച്ച് ഭൂരിപക്ഷം ഇമാമുകളും ഫുഖഹാക്കളും ഈ വിഷയത്തില്‍ മറ്റു നബിപത്നിമാരുടെ പക്ഷത്താണ്‌. ദാവൂദ് ളാഹിരി മാത്രമാണ്‌ മേല്‍ പറഞ്ഞ ഹദീസിന്റെ അടിസ്ഥാനത്തില്‍ ആഇശയുടെ അഭിപ്രായം സ്വീകരിച്ചിട്ടുള്ളത്. ശൈശവ കാലത്തെ മുലകുടികൊണ്ട് മാത്രമേ ബന്ധം സ്ഥിരപ്പെടുകയുള്ളുവെന്ന് സഹീഹായ മറ്റു ഹദീസുകളില്‍നിന്നും വ്യക്തമായിരിക്കുന്നു. പരിശുദ്ധ ഖുര്‍ആനിലും മുലകുടി കാലം രണ്ട് വര്‍ഷമായി കണക്കാക്കിയിട്ടുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ഫുഖഹാക്കള്‍ ആഇശ(റ)യുടെ അഭിപ്രായം സ്വീകരിക്കുകയുണ്ടായില്ല.” (ശറഹ് മുസ്‌ലിം)


ഈ വീക്ഷണ വ്യത്യാസങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ളതാണ് ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യയുടെ നിലപാട്. അതിന്റെ രത്നച്ചുരുക്കമിതാണ്: 1. ഈ നിയമം റദ്ദ് ചെയ്യപ്പെട്ടിട്ടില്ല. 2. ഇത് സാലിമിനും സഹ്‌ലക്കും മാത്രമുള്ള നിയമമല്ല. 3. എന്നാല്‍ സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും എപ്പോഴും ഉപയോഗിക്കാവുന്ന ഒരു പൊതു നിയമവുമല്ല. 4. സാലിമും സഹ്‌ലയും എത്തിപ്പെട്ടതുപോലുള്ള ഒരു ധര്‍മ്മസങ്കടത്തില്‍ അകപ്പെടുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണിത്. (മജ്മൂഉല്‍ ഫതാവാ 3/167)




ഇസ്‌ലാമിലെ ചില നിയമങ്ങള്‍ കാലികമാണ്‌; ചിലത് സാര്‍വ്വകാലികവും. ചിലത് സവിശേഷ സാഹചര്യവുമായി മാത്രം ബന്ധപ്പെട്ടവയാണ്‌; ചിലത് പൊതുവായുള്ളതും. ചില നിയമങ്ങള്‍ പരിവര്‍ത്തന ദശയില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ്‌. നിയമങ്ങള്‍ക്കെല്ലാം തന്നെ പ്രത്യേക സാഹചര്യങ്ങളില്‍, ആ സാഹചര്യത്തിന്റെ തേട്ടമനുസരിച്ച് ഇളവ് അനുവദിക്കപ്പെടുന്നുമുണ്ട്. സാഹചര്യം മാറുന്നതിനനുസരിച്ച് മാറുന്ന നിയമങ്ങളുമുണ്ട്. ഇതൊന്നുമറിയാത്തവര്‍ക്കേ, നബി(സ) സഹ്‌ലയോട് പ്രായപൂര്‍ത്തിയായ സാലിമിന് മുലയൂട്ടാന്‍ നിര്‍ദേശിച്ചതിനെ വിമര്‍ശിക്കാനും പരിഹസിക്കാനുമാകൂ. നബി(സ) ആ ചെയ്തതല്ലാതെ മറ്റെന്ത് എന്ത് പരിഹാരമായിരുന്നു നിര്‍ദേശിക്കേണ്ടിയിരുന്നത് എന്ന്‍ വിശദീകരിക്കേണ്ട ബാധ്യതകൂടി കഥയറിയാതെ ആട്ടം കാണുന്ന വിമര്‍ശകര്‍ക്കുണ്ട്.


സാധാരണഗതിയിൽ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മിനിമം അഞ്ചു പ്രാവശ്യം മുലയൂട്ടിയാൽ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാവൂ എന്നാണ് ഇസ്‌ലാമിക നിയമമെന്ന്‍ നാം മനസ്സിലാക്കിയല്ലോ. ‘മുലകുടി ബന്ധത്തിലൂടെയുള്ള നിങ്ങളുടെ സഹോദരന്മാരെപ്പറ്റി നിങ്ങള്‍ ശരിക്കും നോക്കി മനസ്സിലാക്കണം. തീര്‍ച്ചയായും വിശപ്പടക്കുന്ന നിലയില്‍ മുലപ്പാല്‍ കുടിച്ചാല്‍ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാകുകയുള്ളൂ.” എന്ന്‍ ആയിശ(റ)യോട് നബി(സ) പറഞ്ഞതിന്നര്‍ഥം, ഹിജാബില്ലാത്ത അവസ്ഥയില്‍ അവരുടെ അടുക്കല്‍ കടന്നുവരുന്ന വ്യക്തികള്‍ അവ്വിധം മുലപ്പാൽ നുകർന്നവരും അങ്ങനെ വിവാഹബന്ധം നിഷിദ്ധമായവരും ആണെന്ന് ഉറപ്പുവരുത്തണം എന്നാണ്. അതല്ലാതെ മറ്റൊരു സ്വാർത്ഥതയും അതിലില്ല. ഹിജാബിന്റെ കാര്യത്തില്‍ അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തിയിരുന്ന ആഇശ(റ) പ്രവാചകന്‍റെ അഭിപ്രായമറിയുന്നതുവരെ മുലകുടി ബന്ധത്തിലുള്ള തന്റെ ബന്ധുക്കള്‍ക്ക് പോലും പ്രവേശനാനുമതി നല്‍കാതിരുന്ന സംഭവങ്ങള്‍ സ്വഹീഹ് മുസ്ലിമില്‍ ഉണ്ട് താനും.


ആഇശ(റ) പറഞ്ഞതായി ഉര്‍വത് ബ്നു സുബൈര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: ഹിജാബിന്റെ വിധിയവതരിച്ചതിന് ശേഷമൊരിക്കല്‍ അബുല്‍ ഖുഐസിന്റെ സഹോദരന്‍ അഫ് ലഹ് ആഇശയുടെ അടുക്കല്‍ പ്രവേശിക്കാന്‍ അനുമതി ചോദിച്ചു. അദ്ദേഹം അവരുടെ മുലകുടി ബന്ധത്തിലുള്ള പിതൃസഹോദരനാണ്‌. ആഇശ പറഞ്ഞു: ‘അല്ലാഹുവാണ! ദൈവദൂതരോട് അനുമതി തേടുന്നതുവരെ ഞാന്‍ അഫ് ലഹിന് അനുവാദം നല്‍കുകയില്ല. അബുല്‍ ഖുഐസല്ല, അദ്ദേഹത്തിന്റെ ഭാര്യയാണല്ലോ എന്നെ മുലയൂട്ടിയിട്ടുള്ളത്. അങ്ങനെ നബി(സ) വന്നപ്പോള്‍ ഞാനീ വിവരം അദ്ദേഹത്തെ ധരിപ്പിച്ചു. അപ്പോള്‍ അവിടന്ന്‍ പറഞ്ഞു: ‘നീ അദ്ദേഹത്തിന് അനുമതി നല്‍കുക.’ ഇക്കാരണത്താല്‍ ആഇശ(റ) ഇങ്ങനെ പറയാറുണ്ടായിരുന്നു: ‘കുടുംബബന്ധത്തിലൂടെ പവിത്രമായിത്തീരുന്നതെല്ലാം മുലകുടിബന്ധത്തിലൂടെയും നിങ്ങള്‍ പവിത്രമാക്കുക.’ (മുസ്ലിം: 2710).


മുലകുടിയിലൂടെ ബന്ധുക്കളായവരെ തന്റെ അടുക്കല്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ആഇശ(റ)യാണ് നബി(സ)യേക്കാള്‍ കണിശത പുലര്‍ത്തിയതായി കാണുന്നത് എന്നിരിക്കെ ‘തന്റെ ഭാര്യയുടെ കാര്യം വന്നപ്പോള്‍ മുഹമ്മദ് സ്വാര്‍ഥത കാണിച്ചു, പ്ലെയ്റ്റ് മാറ്റി’ എന്ന യുക്തിവാദി ആരോപണം ഇവിടെ തകര്‍ന്നടിയുന്നു!


.


‘ആഇശക്ക് എങ്ങനെയാണ് മുലകുടി ബന്ധത്തിലൂടെ ഇങ്ങനെയൊരു സഹോദരനുണ്ടായത് എന്നും, ആഇശ പ്രസവിച്ചിട്ടുണ്ടോ എന്നൊന്നും ചോദിക്കരുത്. മറ്റു പല ഗ്രന്ഥങ്ങളിലും ആഇശയുടെ മുലകുടിച്ചതിലൂടെയുള്ള ധാരാളം സഹോദരങ്ങള്‍ ഉള്ളതായി കണ്ടിട്ടുണ്ട്’ എന്നിങ്ങനെയുള്ള ജാമിതയുടെ വാദങ്ങള്‍ അവരുടെ അജ്ഞതയുടെ ആഴം വ്യക്തമാക്കുന്നതാണ്. താന്‍ ആര്‍ക്കെങ്കിലും മുലകൊടുത്തു എന്ന്‍ ആഇശ(റ) പറഞ്ഞിട്ടില്ല. മുലകുടി ബന്ധത്തിലൂടെ അവര്‍ക്ക് സഹോദരന്മാര്‍ ഉണ്ടാകണമെങ്കില്‍, ആഇശ(റ) ചെറുപ്പത്തില്‍ ആരുടെ സ്തന്യമാണോ നുകര്‍ന്നിട്ടുള്ളത് ആ ഉമ്മയുടെയോ അവരുടെ സഹോദരിയുടെയോ സ്തന്യം നുകര്‍ന്നവരായാല്‍ മതി എന്നും, ആഇശയുടെ സഹോദരിയുടെയോ സഹോദരപുത്രിമാരുടെയോ മുല കുടിച്ചവരുണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് ആഇശ(റ) എളയുമ്മയോ വലിയുമ്മയോ ആയിരിക്കും എന്നുമുള്ള വസ്തുത ഹദീസ് നിഷേധത്തിലൂടെ യുക്തിവാദത്തിലെത്തിയ ഈ ഇസ്ലാം വിമര്‍ശക തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഇത്തരം അബദ്ധങ്ങള്‍ വിളിച്ചുകൂവി നാണംകെടുമായിരുന്നില്ല! നന്നേ ചുരുങ്ങിയത്, മുകളിലുദ്ധരിച്ച അഫ് ലഹിന്‍റെ സംഭവമെങ്കിലും വായിച്ചിരുന്നെങ്കില്‍ മുലകുടി ബന്ധത്തിലുള്ള പിതൃസഹോദരന്‍ ഉണ്ടാകുന്നത് എങ്ങനെയെന്നെങ്കിലും മനസ്സിലാക്കാമായിരുന്നു.


പ്രായപൂര്‍ത്തിയായവരുടെ മുലകുടി ബന്ധത്തിന്റെ വിഷയത്തില്‍ ഭൂരിപക്ഷത്തിനെതിരായ വീക്ഷണമായിരുന്നല്ലോ ആയിശ(റ)ക്ക് ഉണ്ടായിരുന്നത്. അതേസമയം, അതവര്‍ ഉപയോഗപ്പെടുത്തിയതാകട്ടെ എന്തെങ്കിലും സ്വാര്‍ഥ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനായിരുന്നില്ല, ഇളംതലമുറയില്‍പെട്ട പ്രവാചകശിഷ്യന്മാര്‍ക്കും അടുത്ത തലമുറയിലെ ഭക്തന്മാരായ ചിലര്‍ക്കും വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നതിന്ന് തടസ്സമില്ലാതിരിക്കാന്‍ വേണ്ടിയായിരുന്നു. അവരെ സമീപിച്ചിരുന്നവരെല്ലാം ആ തരത്തിലുള്ളവരായിരുന്നു താനും.


സയ്യിദ് സുലൈമാന്‍ നദ്‌വി എഴുതുന്നു: “പര്‍ദ്ദയുടെ കാര്യത്തില്‍ അവര്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു. പര്‍ദ്ദ സംബന്ധിച്ച ഖുര്‍ആന്‍ വാക്യം അവതരിച്ച ശേഷം നിര്‍ബന്ധപൂര്‍വ്വം അതാചരിച്ചിരുന്നു. ഭാവിയെപ്പറ്റി ശൂഭപ്രതീക്ഷയുള്ള കുട്ടികള്‍ക്ക് വിജ്ഞാനം സമ്പാദിക്കുന്നതിന്ന് തന്റെ അടുക്കലേക്ക് യഥേഷ്ടം കടന്നുവരാന്‍ സൗകര്യമുണ്ടാകണമെന്ന് അവര്‍ ആഗ്രഹിച്ചു. നബി തിരുമേനിയുടെ ഒരു ഹദീസിനെ ആസ്പദമാക്കി സ്വന്തം സഹോദരിയുടെയോ സഹോദരീപുത്രിമാരുടെയോ മുല കൊടുത്ത് മുലകുടി ബന്ധം സ്ഥാപിക്കുകയാണ്‌ അവര്‍ അതിന് സ്വീകരിച്ച മാര്‍ഗ്ഗം. അങ്ങനെ ആ കുട്ടികള്‍ക്ക് ആയിശ മുലകുടി ബന്ധത്തിലുള്ള എളയുമ്മയോ വലിയുമ്മയോ ആയിത്തീരുമല്ലോ. പിന്നീട് അവരുടെ മുമ്പില്‍ പര്‍ദ്ദ ആചരിക്കേണ്ടിവരികയില്ല. മറ്റു വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ക്കുമിടയില്‍ എപ്പോഴും തിരശ്ശീല തൂങ്ങിയിരുന്നു.” (ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ: 126)




ഇനി, ‘അബൂ ഹുദൈഫയുടെ ആശങ്കക്ക് നല്ല മരുന്നാണ് മുഹമ്മദ് നൽകിയത്. അഥവാ, സ്വന്തം ഭാര്യയും ചെറുപ്പക്കാരനായ ഭൃത്യനുമുണ്ടായതുകൊണ്ട് ഭർത്താവിനുണ്ടായ വേവലാതിക്ക് പറ്റിയ മരുന്ന് തന്നെ ഈ മുല കുടി! ഇനി അവർക്ക് എന്താണോ പാടില്ലന്ന് മതം പറഞ്ഞത് അത് രഹസ്യമായി ചെയ്യാൻ അവസരം. പ്രായപൂർത്തി ആയവർക്കും മുല കുടിച്ച് രസിക്കാം!’ എന്ന ആരോപണത്തെക്കുറിച്ചുകൂടി ചിലത് പറയാം.


അബൂഹുദൈഫയെ സംബന്ധിച്ചേടത്തോളം, നബി(സ) നല്‍കിയത് നല്ലൊരു ‘ചികില്‍സ’യായി യുക്തിവാദികള്‍ക്ക് തന്നെ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന്നര്‍ഥം, സാലിമിനും സഹ്‌ലക്കും എതിരില്‍ അവര്‍ ഉന്നയിക്കുന്ന ആരോപണം കള്ളമാണെന്നാണ്. ഈ ആരോപകര്‍ ദുസ്സൂചന നല്‍കും പ്രകാരം അബൂഹുദൈഫ ഒരു സംശയാലുവായിരുന്നുവെങ്കില്‍ നബിയുടെ ചികില്‍സ ഒട്ടും ഫലിക്കുമായിരുന്നില്ല; മാത്രമല്ല സംശയം വര്‍ദ്ധിക്കുകയും ചെയ്യുമായിരുന്നു. അതിനാല്‍ യുക്തിവാദികളുടെ ഈ പ്രസ്താവന തീര്‍ത്തും ദുരുദ്ദേശ്യപരവും വസ്തുതകളുമായി പുലബന്ധം പോലും ഇല്ലാത്തതുമാണ്. സാലിമും അബൂഹുദൈഫയുടെ കുടുംബവും തമ്മിലുള്ള ബന്ധം എന്താണെന്ന് ഇമാം മാലികിന്റെ മുവത്വയിലുള്ള ഹദീസ് വ്യക്തമാക്കിയത് നാം കണ്ടു. ആ കുടുംബത്തിലെ ഒരു ‘മകന്‍’ എന്നതായിരുന്നു സാലിമിന്റെ സ്ഥാനം. ദത്തെടുക്കുന്നതിന്റെ അര്‍ത്ഥം അതാണല്ലോ. അപ്പോള്‍, അബൂഹുദൈഫയുടെ ഭാര്യ സഹ്‌ല അവന് സ്വന്തം ‘ഉമ്മയെപ്പോലെ’യാണ്‌. അബൂഹുദൈഫക്ക്


സാലിമിനെക്കുറിച്ചോ സഹ്‌ലയെക്കുറിച്ചോ ഒരു പരാതിയുമില്ല. അവര്‍ അവിഹിതമായി എന്തെങ്കിലും ചെയ്തെന്നോ ചെയ്യുമെന്നോ അദ്ദേഹം സംശയിക്കുന്നുമില്ല. മറിച്ച്, അദ്ദേഹത്തിന്റെ ആശങ്കയിതായിരുന്നു: സാലിം ഇപ്പോള്‍ തങ്ങളുടെ അടിമയല്ല. അവന്‍ തങ്ങളുടെ ദത്തുപുത്രനാണെങ്കിലും, ദത്തുപുത്രനെ യഥാര്‍ത്ഥ പുത്രനായി കണക്കാക്കാന്‍ പാടില്ലെന്ന് ഖുര്‍ആന്‍ വിധിച്ചുകഴിഞ്ഞു. ഈയൊരു സാഹചര്യത്തില്‍ സാലിമിന് മുമ്പില്‍ പര്‍ദ്ദ ആചരിക്കാന്‍ സഹ്‌ല ബാധ്യസ്ഥയല്ലേ? അത് ചെയ്തില്ലെങ്കില്‍ സഹ്‌ലയും സാലിമും പിന്നെ താനും അതുമൂലം കുറ്റക്കരാകുമോ? ഈ ആശങ്ക അബൂ ഹുദൈഫ ഭാര്യയുടെ മുമ്പില്‍ അവതരിപ്പിച്ചു. അതിനെത്തുടര്‍ന്നാണ്‌ സഹ്‌ല പ്രവാചകനെ സമീപിക്കുന്നത്. അതിന്റെ പരിഹാരമായിട്ടാണ്‌ മുലകുടി ബന്ധം സ്ഥാപിക്കാന്‍ നബി(സ) ഉപദേശിച്ചത്.




ഇതാണ്‌ വസ്തുതയെന്നിരിക്കെ മുകളില്‍ കണ്ടതുപോലുള്ള യുക്തിവാദി ആരോപണങ്ങള്‍ മുഴുവന്‍ അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണ്‌. ‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്‌ കൗതുകം’ എന്ന ചൊല്ലാണ് അത് നമ്മെ ഓര്‍മിപ്പിക്കുന്നത്. അബൂഹുദൈഫയുടെയും സഹ്‌ലയുടെയും ജീവിതകാലത്ത് ഒരാളും ഉന്നയിച്ചിട്ടില്ലാത്തതും, ഒരു തെളിവുമില്ലാത്തതുമായ ആരോപണങ്ങളിലൂടെ 14 നൂറ്റാണ്ടുകള്‍ക്ക് ശേഷം കേരളത്തിലിരുന്ന് യുക്തിവാദികള്‍ അവരെ ചെളിവാരിയെറിയുന്നത് ഇസ്‌ലാമിനെ ആക്ഷേപിക്കാനുള്ള വ്യഗ്രത കൊണ്ടും, പ്രവാചക കാലത്തെ മുസ്ലിംകളും തങ്ങളെപ്പോലെ ധാര്‍മികമായി അധപ്പതിച്ചവരായിരുന്നു എന്ന്‍ വരുത്തിത്തീര്‍ക്കാനുള്ള എന്തെന്നില്ലാത്ത ആഗ്രഹംകൊണ്ടുമാണ്. ആശയപരമായോ ധാര്‍മികമോ ഇസ്ലാമിനോ നേരിടാന്‍ കഴിയാത്തവരില്‍നിന്ന്‍ ഇത്തരം കുതന്ത്രങ്ങളല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാന്‍?! ഏത് പുരുഷനും ഏത് സ്ത്രീക്കും തമ്മില്‍ എപ്പോഴും എന്തുമാകാം എന്ന്‍ ചിന്തിക്കുന്ന, ധാര്‍മികതക്കും സദാചാരത്തിനും സ്ഥായിയായി ഒരടിസ്ഥാനവുമില്ലാത്ത യുക്തിവാദികള്‍ക്ക് ഇസ്ലാം മുന്നോട്ടുവെക്കുന്ന ധാര്‍മിക-സദാചാര ബോധത്തിന്റെ മഹാത്മ്യം മനസ്സിലാകണമെങ്കില്‍ മിനിമം അവരുടെ മലിന മനസ്സില്‍നിന്നും അശ്ലീല ചിന്തയില്‍നിന്നും പുറത്തുകടന്ന്‍ മനുഷ്യരെപ്പോലെ ചിന്തിക്കാന്‍ തയ്യാറായേ മതിയാകൂ!


സാലിമി(റ)ന്റെ മുലകുടിയെക്കുറിച്ച് പറയുന്ന ഹദീസുകളില്‍ കുട്ടികൾ കണ്ടാൽ കുഴപ്പമായേക്കാവുന്ന ഒന്നുമില്ലെന്നും, കുഴപ്പമുള്ളത് അജ്ഞതയും ചിന്താ ശൂന്യതയും യുക്തിരാഹിത്യവും അലങ്കാരമാക്കിയ, ബുദ്ധിപരമായി ഇനിയും പ്രായപൂര്‍ത്തിയെത്തുകയോ, നന്മയെന്ത്, തിന്മയെന്ത് എന്ന്‍ തിരിച്ചറിയാനാവാവുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ ഈച്ചയെപ്പോലെ മാലിന്യം തെരയല്‍ സ്വഭാവമാക്കിയ നാസ്തികര്‍ക്കാണെന്നും ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ!

ط

Friday, October 23, 2020

നബിദിനം ഇബ്നു ഹജർ ഫത്ഹു ൽ മുബീനിൽ പറഞ്ഞത്

 Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpTء


اهل السنة

https://t.me/ahlussunnavaljama.


ആദർശ പഠനത്തിന്  . ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 


https://islamicglobalvoice.blogspot.in/?m=0


*നബിദിനം അനിസ്ലാമികമല്ല*


*അമലുൽ മൗലിദ്* *ലോകപണ്ഡിതൻ മാർ എന്ത് പറയുന്നു*


*ഇമാം നവവി റ യുടെ അർബ ഈനയുടെ ശറഹിൽ (ഫത്ഹുൽ മുബീൻ).

ഉമർ റ ഇത് നല്ല ബിദ്അത്ത് എന്ന ഹദീസ് വിവരിച്ചു

 ഇമാം ഇബ്നു ഹജർ റ പറയുന്നു*


شرح الحديث الخامس من الأحاديث الأربعين وقال أعني عمر- : نعمت البدعة هي ، أي لأنها وإن أحدثت ليس فيها رد لما مضى ، بل موافقة له ؛ لأنه صلى الله عليه وسلم  علل الترك تخشية الإفتراض ، وقد زال ذلك بوفاته ،


وقال الشافعي رضي الله تعالى عنه : ما أحدث وخالف كتابا أو سنة أو إجماعا أو أثرا فهو البدعة الضالة ، وما أحدث من الخير ولم يخالف شيئا من ذلك فهو البدعة المحمودة . والحاصل : أن البدعة الحسنة متفق على نديها ، وهي ما وافق شيئا مما مر ولم يلزم فعله محذور شرعي ، ومنها ما هو فرض كفاية كتصنيف العلوم ونحوها مما مر . قال الإمام أبو شامة ، شیخ المصنف رحمهما الله تعالى : ومن أحسن ما ابتدع في زماننا : ما يفعل كل عام في اليوم الموافق اليوم مولده  من الصدقات والمعروف ، وإظهار الزينة والسرور ، فإن ذلك مع ما فيه من الإحسان إلى الفقراء مشعر بمحبته وتعظيمه وجلالته في قلب فاعل ذلك ، وشكر الله تعالى على ما من به من إيجاد رسوله الذي أرسله رحمة للعالمين ، وإن البدعة السيئة وهي ما خالف شيئا . ذلك صريحا أو التزاما قد تنتهي إلى ما يوجب التحريم تارة والكراهة أخرى ، وإلى ما يظن أنه طاعة وقربة ،فتح المبين 262


ഉമർ റ ഇത് നല്ല ബിദ്അത്താണ് എന്ന് പറഞ്ഞു. കാരണം അത് പുതുതാക്കപെട്ടതാണങ്കിലും അതിൽ മുൻ കഴിഞ്ഞ തത്വങ്ങൾക്ക് വിരുദ്ധതയില്ല. അതി നോട് .മറിച്ച് അതിനോട് യോജിപ്പാണ്


ഇമാം ശാഫിഈ റ പറഞ്ഞു. 

പുതുതായ ഒന്ന് കിതാബ് സുന്നത്ത് ഇജ്മാഉ അസറ് എന്നിവക്ക് വിരുദ്ധമായാൽ പിഴച്ച ബിദ്അത്താണ് .


ഇവയിൽ ഒന്നിനോട് എതിരാവാതെ നന്മയാൽ പുതുതാക്കപെട്ടത് നല്ല ബിദ്അത്താണ്

ചുരുക്കം നല്ല ബിദ്അത്ത് പുണ്യ

മാണന്നതിൽ ഏകോപനമുണ്ട്

അത് മേൽ പറഞ്ഞ വയോട് യോജിക്കുകയും ശറഇയായ തിന്മകൾ അതിനാൽ ഉണ്ടാവാത്തതുമാണ്

ഗ്രന്ത കർത്താവിന്റെ (ഇമാം നവവി റ യുടെ )  ഉസ്താദ് ഇമാം അബൂശാമ റ പറയുന്നു.


*നബി സ്വയുടെ ജന്മദിനവുമായി യോജിച്ചു വരുന്ന ദിനത്തിൽ എല്ലാവർഷവും  ചെയ്യപെടുന്ന പ്രവർത്തനം നമ്മുടെ ഈ കാലഘട്ടത്തിൽ ഉണ്ടായ നല്ല ബിദ്അത്തിൽ പെട്ടതാണ് '

നബി സ്വ ടെ ജന്മദിനത്തിൽ പ്രവർത്തിക്കപ്പെടുന്ന സൽക്കർമ്മങ്ങൾ ദാനധർമങ്ങൾ സന്തോശ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളിൽ പെട്ടതാണ്* ,


  കാരണം അതിൽ പാവപ്പെട്ടവർക്ക് ഗുണം ചെയ്യൽ ഉള്ളതോടപ്പം  അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സിൽ നബി ( സ ) യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കു ന്നവയാണ് . ലോകത്തിനാകയും അനുഗ്രഹമായി അയക്കപ്പെട്ട നബി ( സ ) യുടെ ജന്മത്തിൽ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെയും ഇത്തരം പ്രവർത്തനങ്ങൾ അറിയിക്കുന്നു* .


ചീത്ത ബിദ്അത്ത് ഇവയിൽ ഒന്നിനോട് എതിരായതാണ്. അത് വെക്തമായും എതിരാവട്ടെ അല്ലാത്തതാവട്ടെ ( . അൽ ഫത്ഹുൽ മുബീൻ 262)


*അസ് ലം കാമിൽ സഖാഫി*

 ط

നബിദിനാഘോഷം 🎊* *📜പ്രമാണങ്ങൾക്കു മുമ്പിൽ📜* *💥പിടയുന്ന ബിദഇകൾ

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎   *01🎊 നബിദിനാഘോഷം 🎊*

*📜പ്രമാണങ്ങൾക്കു മുമ്പിൽ📜*

      *💥പിടയുന്ന ബിദഇകൾ💥*

*✪​〰️〰️〰️〰️〰️〰️〰️〰️〰️〰️✪​*


        *💧Part : 01💧* 


*📌 അഇമ്മത്തിന്റെ നിലപാട്...*

        【ഇമാമീങ്ങൾ പറഞ്ഞത്】


       ✍🏼നബിദിനാഘോഷം ആരംഭിച്ചതിനു ശേഷം ജീവിച്ച സാത്വികരും അഗാധ ജ്ഞാനികളുമായിരുന്ന പണ്ഡിതന്മാരുടെ ഇതു സംബന്ധമായ നിലപാട് വഹാബി വീക്ഷണത്തിനു വിരുദ്ധമായിരുന്നുവെന്നത് ഈ ആഘോഷത്തിന്റെ സാധുത കൂടുതല്‍ ബോധ്യപ്പെടുത്തുന്നു...


*1)* ഇമാം അബൂ ശാമ (റ) (ഹിജ്‌റ 7-ാം നൂറ്റാണ്ട്) പറയുന്നു: ഇവയെല്ലാം (മുമ്പ് പറയപ്പെട്ട നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍) ദരിദ്രര്‍ക്ക് ഗുണം ചെയ്യുകയെന്നതോടൊപ്പം  തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബിﷺയോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രകടനമാണ്. ലോകാനുഗ്രഹിയായി അല്ലാഹു ﷻ നിയോഗിച്ച റസൂല്‍ തിരുമേനിﷺയെ സൃഷ്ടിച്ചതിലൂടെ അല്ലാഹു ﷻ ചെയ്ത അനുഗ്രഹത്തിന് നന്ദി     പ്രകടിപ്പിക്കലുമാണത്... 

  (അല്‍ ബാഇസു അലാ ഇന്‍കാരില്‍ ബിദഇ വല്‍ ഹവാദിസ്)


*2)* ഹാഫിളുബ്‌നു നാസിറുദ്ദീന്‍ ദിമശ്ഖി (8-ാം നൂറ്റാണ്ട്) നബിദിനാഘോഷത്തെ കുറിച്ച് 3 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്...

 ഒന്ന്: ജാമിഉല്‍ ആസാര്‍ ഫീ മൗലിദിന്നബിയ്യില്‍ മുഖ്താര്‍. 

 രണ്ട്: അല്ലഫ്‌ളുര്‍റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്. 

 മൂന്ന്: മൗരിദുസ്സാദീ ഫീ മൗലിദില്‍ ഹാദീ.


*3)* ഇബ്‌നു ഹജര്‍ അസ്ഖലാനി (റ) 

(9-ാം നൂറ്റാണ്ട്) നബിദിനാഘോഷം സംബന്ധിച്ച ചോദ്യത്തിനു നല്‍കിയ മറുപടി ഇതായിരുന്നു.

ഭദ്രമായ ഒരു അടിസ്ഥാനത്തിന്‍മേലാണ് നബിദിനാഘോഷം സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് എനിക്ക്     ബോധ്യപ്പെട്ടിട്ടുണ്ട്... 

  (ഇമാം സുയൂത്വി: ഹുസ്‌നുല്‍ മഖ്‌സദ് ഫീ അമലില്‍ മൗലിദ്)


*4)* ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ) (10-ാം നൂറ്റാണ്ട്) പറയുന്നു: നമ്മുടെ സമീപത്ത് നടത്തപ്പെടുന്ന മൗലിദ് പരിപാടികളധികവും സ്വദഖ, ദിക്ര്‍, സ്വലാത്ത്, സലാം എന്നീ നന്മകള്‍ അടങ്ങിയതാണ്.


*5)* ഇമാം ശാഹ് അബ്ദുര്‍റഹീം അദ്ദഹ്‌ലവി (12-ാം നൂറ്റാണ്ട്) പറയുന്നു: ‘ഞാന്‍ നബിﷺയുടെ ജന്മദിനത്തോടനുബന്ധിച്ചു ഭക്ഷണമുണ്ടാക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം എനിക്ക് ഭക്ഷണമുണ്ടാക്കാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അല്‍പം കടല മാത്രമേ ലഭിച്ചുള്ളൂ. അത് ഞാന്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു.


ഇനിയും നിരവധി പണ്ഡിതന്മാര്‍ നബിദിനാഘോഷത്തെ അനുകൂലിക്കുകയും അതില്‍ പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി കാണാന്‍ കഴിയും.


*തുടരും.., ഇന്‍ ശാ അല്ലാഹ്...💫*


        *☝🏼അല്ലാഹു അഅ്ലം☝🏼*


••════════◄••❀••►════════••

Thursday, October 22, 2020

നബിദിനം േചോദ്യ പരമ്പര 1

 💗______⁉️ 2️⃣  ⁉️_________💗

           *തിരുജന്മ സന്തോഷ*

            *സുദിനം/ ആഹ്ലാദ*

                          *പ്രകടനം*


*വിമർഷകരോടായുള്ള*

   *ചോദ്യ പരമ്പര ط  2️⃣ ⤵️*


ഹബീബായ (സ്വ) യുടെ മീലാദുശ്ശരീഫ് വരവിനെയും കാത്താണ് മുജാഹിദ് വിസ്ഡം നേതാവ് ഫൈസൽ മൗലവിയും കൂട്ടരും കേരളത്തിൽ മുഖാമുഖവുമായി  നടക്കാറുള്ളത് മറ്റ് തർക്ക പരമായ ധാരാളം വിഷയങ്ങളൊക്കെ ഉണ്ടായിട്ടും പക്ഷെ അതിനൊന്നും ഇവന്മാരെ കാണലുമില്ല !!!  ഇരിക്കട്ടെ ഇയാൾ നടത്തുന്ന മുഖാമുഖം ശ്രവിച്ച ആർക്കും തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് മുമ്പേ പാടിയ പാട്ട് തന്നെ പാടിക്കൊണ്ടിരുക്കുക എന്ന ശൈലിയും ആരെങ്കിലും ചോദ്യം ചോദിച്ചാൽ അര മണിക്കൂർ മറുപടിയും , പിന്നെ നബിദിനാഘോഷത്തിന്റെ ഇമാമീങ്ങളുടെ ഉദ്ധരണി കൊടുത്താലോ ആദ്യം പാടെ അത് തള്ളിക്കളയും ശേഷം അത് തള്ളുന്നില്ലെങ്കിൽ തന്നെ ഇതിൽ മൗലിദാഘോഷവുമായി ബന്ധപ്പെട്ട് ഒന്നുമില്ലെന്ന് പറയും ഈയൊരു ശൈലിയാണ് മൗലവി നടത്തിക്കൊണ്ടിരിക്കുന്നത് -


എല്ലാ മുഖാമുഖങ്ങളിലും ഇക്കഴിഞ്ഞ ഓൺലൈൻ മുഖാമുഖത്തിൽ പോലും ആവർത്തിച്ച ദുരാരോപണമായിരുന്നു മൗലിദാഘോഷം ഷിയാക്കളിൽ നിന്ന് ഉടലെടുത്ത് മുളഫർ രാജാവിലൂടെ വിപുലമായി കടന്ന് വന്നതാണെന്ന് !!? എന്നാൽ  മൗലിദാഘോഷം ആഘോഷമായി കൊണ്ടാടുന്നവർക്ക് അതി മഹത്തായ പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുന്ന മൗലിദ് വിരോധികൾക്ക് പോലും സ്വീകാര്യനായ സാക്ഷാൽ  ഇബ്നു തയ്മിയ്യ  ഷിയാക്കൾ കൊണ്ട് വന്ന കാര്യം പ്രോൽസാഹിപ്പിച്ചയാളാണെന്ന് പറയാൻ  ധയ്ര്യം കാണിക്കുമോ മൗലവീ ???? ബഹുമാനപ്പെട്ട ഇമാം നവവി(റ) വിന്റെ ഉസ്താദായ അബൂ ശാമ (റ)   അനാചാരങ്ങൾ എന്തെന്ന് പഠിപ്പിക്കാൻ എഴുതിയ ഗ്രന്ഥമായ കിതാബുൽ ബാഇസിൽ വരെ മൗലിദാഘോഷം നല്ല കാര്യമായിട്ടാണ് പഠിപ്പിക്കുന്നത്  , അല്ലാതെ അനാചാരമെന്നല്ല,  നവവി ഇമാമിന്റെ ഉസ്താദായ ഇമാം അബൂ ശാമ (റ) ഷിയാഇസം പഠിപ്പിച്ച ഇമാമാണോ ????  മൗലിദാഘോഷത്തിന്റെ അസ് ല് ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസിൽ ഉണ്ടെന്ന് പഠിപ്പിച്ച ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ)  ഷിയാക്കളുടെ ആചാരത്തിന്ന് വേണ്ടി ബുഖാരി മുസ്ലിം ഉദ്ദരിച്ച ഹദീസ് തെളിവാക്കി സമുദായത്തിന്ന് പഠിപ്പിച്ചുവോ ? ഈ ആശയം തന്നെ അസ്ഖലാനി ഇമാമിന്റെ മരണം വരെ സന്ദത സഹചാരിയും ശിഷ്യനുമായിരുന്ന ബഹുമാനപ്പെട്ട ഇമാം സഖാവി (റ) എന്റെ ഉസ്താദായ അസ്ഖലാനി ഇമാം എന്നോട് നേരിട്ട് ഈ വിഷയം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞത് ഷിയാഇസത്തിന്റെ പ്രചാരണത്തിന്ന് വേണ്ടിയാണോ ?   ,

ഇമാം ബൈഹഖി (റ) രിവായത് ചെയ്ത "അഖ അന്നഫ്സിഹി" എന്ന ഹദീസിനെ അടിസ്ഥാനപ്പെടുത്തി മൗലിദാഘോഷം നമുക്ക് സുന്നത്താണെന്ന് പഠിപ്പിച്ച ഹാഫിള്  ഇമാം സുയൂതി (റ) ഷിയാ ആചാരം പഠിപ്പിച്ച ആളാണോ ???,  അത് പോലെ ഇക്കാലം വരെ മൗലിദാഘോഷിക്കണം എന്ന് പഠിപ്പിച്ച ധാരാളം ഇമാമീങ്ങൾ കടന്ന് പോയിട്ടുണ്ട് അവരൊക്കെ ഷിയാഇസം പ്രചരിപ്പിച്ചവരാണോ ???? അതോ ഷിയാക്കൾ കൊണ്ട് വന്നത് പ്രോൽസാഹിപ്പിച്ചവരാണോ ???? എന്തിലധികം പറയണം മുജാഹിദിസത്തിന്റെ നവോത്ഥാന നായകരെന്ന് പരിചയപ്പെടുത്തുന്നവർ പോലും മൗലിദാഘോഷിക്കണമെന്നും അത് നടത്തിയവരുമായതിനാൽ അവരൊക്കെ ഷിയാക്കളുടെ പരിപാടി ചെയ്തവരാണോ ??? മറുപടി ഉണ്ടോ മൗലവീ ?????

        *✍🏻Siddeequl Misbah*

              *8891 786 787*

⁉️_____________________✍🏻

നബിദിനാഘോഷം24

Wednesday, October 21, 2020

സ്ത്രീ പളളിയിൽ പോവാമെന്ന് . ഇബൻ മുൻദിർ പറഞ്ഞ

 .ആദർശ പഠനത്തിന്  . ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 


https://islamicglobalvoice.blogspot.in/?m=0




*സ്ത്രീ ജുമുഅ ജമാഅത്ത് ഒഹാബി തട്ടിപ്പ്*


ചോദ്യം


*സ്ത്രീകൾ  ജുമുഅക്കു പൊതു പള്ളിയിൽ വന്നു 

  നിസ്കരിചാൽ അനുവദനീയം എന്ന്  ഇബ്നു മുൻദിർ  റ പറഞ്ഞു എന്ന് ഇമാം നവവി ശറഹുൽ മുഹദ്ധ ബിൽ പറഞ്ഞിട്ടുണ്ടോ* ?



ഉത്തരം


സ്ത്രീകൾ  ജുമുഅക്കു പൊതു പള്ളിയിൽ വന്നു 

  നിസ്കരിക്കൽ പാടില്ല എന്ന് 

ഇമാം നവവി ശറഹുൽ മുഹദ്ധ ബിൽ പറഞ്ഞിട്ടുണ്ട്


ഇമാം നവവി റ പറയുന്നു.

(ജുമുഅയുടെ അദ്ധ്യായം )


ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ شرح المهذب باب الجمعة


ഒരുസ്ത്രീ. ജുമു അക്ക്  ഹാളിറാകാൻ ഉദ്ധേശിച്ചാൽ അത് മറ്റു ജമാ അത്തിന്  വരൽ പോലെയാണ്. ജമാഅത്തിന്റെ അദ്ധ്യായത്തിന്റെ ആദ്യത്തിൽ അത് പറഞ്ഞിട്ടുണ്ട്.


 അതിന്റെ ചുരുക്കം

യുവതികൾക്കും  കണ്ടാൽ ആശിക്കപെടുന്ന വാർധ്യക്യമുള്ളവർക്കും. [ഫിത്നയില്ലാത്തപ്പൊൾ-] കറഹത്താക്കുന്നു.

(ശറഹുൽ മുഹദ്ധബ് ജുമുഅയുടെ അദ്ധ്യായം )


ഇമാം നവവി റ .ജമാഅത്തിന്റെ അദ്ധ്യായംത്തിൽപറയുന്നു


ﻭﺃﻣﺎ ﺍﻟﻨﺴﺎﺀ ﻓﺠﻤﺎﻋﺘﻬﻦ ﻓﻲ ﺍﻟﺒﻴﻮﺕ ﺃﻓﻀﻞ ﻟﻤﺎ ﺭﻭﻯ ﺍﺑﻦ ﻋﻤﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ ﻗﺎﻝ : ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : } ﻻ ﺗﻤﻨﻌﻮﺍ ﻧﺴﺎﺀﻛﻢ ﺍﻟﻤﺴﺎﺟﺪ ﻭﺑﻴﻮﺗﻬﻦ ﺧﻴﺮ ﻟﻬﻦ { " ﻓﺈﻥ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﻤﺴﺎﺟﺪ ﻣﻊ ﺍﻟﺮﺟﺎﻝ ﻓﺈﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻛﺒﻴﺮﺓ ﺗﺸﺘﻬﻰ ﻛﺮﻩ ﻟﻬﺎ ﺍﻟﺤﻀﻮﺭ (شرح المهذب باب الجماعة)


അപ്പോൾ സ്ത്രീകൾ അവരുടെ ജമാഅത്ത് വീട്ടിൽ വെച്ചാണ് പുണ്യം .ഇബ്ൻ ഉമർ റിപ്പോർട്ട് ചെയ്ത ഹദീസാണ് അതിന് തെളിവ് നബി സ്വ പറഞ്ഞു.

സ്ത്രീകൾ.പള്ളിയേക്കാൾഅവരുടെ വീടാണ് ഉത്തമം  

ഇബൻ ഉമർ റ പറഞ്ഞ ഈ ഹദീസ് സ്വഹീഹാണ് 

ഈഹദീസ്‌ ബുഖരിയുടെ ശർത്വോട് കൂടെയുള്ള സ്വഹീഹാണ്

ﻭﺣﺪﻳﺚ ﺍﺑﻦ ﻋﻤﺮ ﺻﺤﻴﺢ ﺭﻭﺍﻩ

ﺃﺑﻮ ﺩﺍﻭﺩ ﺑﻠﻔﻈﻪ ﻫﺬﺍ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻋﻠﻰ ﺷﺮﻁ ﺍﻟﺒﺨﺎﺭﻱ


ഒരുസ്ത്രീ പുരുഷന്മാരെ കൂടെ പള്ളിയിൽ ഹാജരാവാൻ ഉദ്ദേശിച്ചാൽഅവൾ യുവതിയോ കണ്ടാൽ ആശങ്കപ്പെടുന്ന വാർദക്യമുള്ള

സ്ത്രീയോ ആണെങ്കിൽ

അവൾ ഹാജറാവൽ [ഫിത്നയില്ലാത്തപ്പൊൾ-] കറാഹത്താണ്


(ശറഹുൽ മുഹദ്ധബ് 

ജമാഅത്തിന്റെ അദ്ധ്യായം)


ഇമാം മുസ്ലിം സ്വഹീഹ് മുസ്ലിമിത റ പറയുന്നു

 

ﺑﺎﺏ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ :  ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ ﻭﺃﻧﻬﺎ ﻻ ﺗﺨﺮﺝ ﻣﺘﻄﻴﺒﺔ صحيح مسلم ٤/١٢٠ 


സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽ ഫിത്ന്ന ഇല്ലാത്തപ്പോഴാണ്  അവൾ സുഗന്ധം പൂശി പുറപ്പെടരുത്  എന്ന അദ്ധ്യായം

സ്വഹീഹ് മുസ്ലിം 4/120


ഇത് വിവരിച്ചു ഇമാം നവവി റ പറയുന്നു.


സ്ത്രീകളെതടയരുത്  എന്നെല്ലാം പറയുന്ന ഈ അധ്യായത്തിലെ ഹദീസുകൾ നിബന്ധനകൾ പാലിക്കുമ്പോൾ തടയരുത് എന്നാണ് ഉദ്ദേശം ഹദീസുകളിൽ നിന്നും  മനസ്സിലാക്കിക്കൊണ്ട് പണ്ഡിതന്മാർ ധാരാളം നിബന്ധനകൾ പറഞ്ഞിട്ടുണ്ട്.  സുഗന്ധം പൂശാതിരിക്കുക ഭംഗി ആവാതിരിക്കുക  ശബ്ദം കേൾക്കുന്ന പാദസരം ഇല്ലാതിരിക്കുക ആഡംബര വസ്ത്രം ധരിക്കാതിരിക്കുക പുരുഷന്മാരോട് കലരാതിരിക്കുക *യുവതി ആവാതിരിക്കുക ഫിത് ന  പെടാതിരിക്കുക  വഴിയിലോ സ

ഫസാദോ മറ്റോ ഭയപ്പെടാതിരിക്കുക  എന്നിവയാണ് നിബന്ധനകൾ* ശറഹു സ്വഹീഹ്മുസ്ലിം 

 4/120


 

هذا وشبهه من أحاديث الباب ظاهر في أنها لا تمنع المسجد لكن بشروط ذكرها العلماء مأخوذة من الأحاديث ، وهو ألا تكون متطيبة ، ولا متزينة ، ولا ذات خلاخل يسمع صوتها ، ولا ثياب فاخرة ، ولا مختلطة بالرجال ، ولا شابة ونحوها ممن يفتتن بها ، وأن لا يكون في الطريق ما يخاف به مفسدة ونحوهاشرح صحيح مسلم٤/١٢٠


അപ്പോൾ ഫിത്ന ഉണ്ടെങ്കിൽ പുറപ്പെടാൻ പാടില്ലെന്ന ഇമാം നവവി റ യും ഇമാം മുസ്ലിം റ യും  മറ്റു എല്ലാ പണ്ഡിതന്മാരും ഹദീസുകളിൽ നിന്നും മനസ്സിലാക്കി നമ്മെ പഠിപ്പിച്ചിട്ടുണ്ട് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. അതുകൊണ്ടാണ് നേരത്തെ 

ശറഹുൽ മുഹദ്ധബ്  ഉദ്ധരിച്ചപ്പോൾ  ഫിത്ന

 ഇല്ലാത്തപ്പോൾ കറാഹത്താണ് എന്ന് പറഞ്ഞത് 


ഫിത്നഉള്ളപ്പോൾ അവൾ പുറപ്പെടാൻ പാടില്ല എന്ന്  ലോകം ഏക ലകണ്ഡമായി അങ്ങീകരിച്ച ഇമാം മുസ്ലിം റ സ്വഹീഹ് മുസ്ലിമിൽ  ഹെഡ്ഡിംഗ് ൽ തന്നെ പറഞ്ഞത്.

ഇത് വിവരിച്ചു കൊണ്ടാണ് ഇമാം നവവി റ പറഞ്ഞത് ലോക പണ്ഡിതന്മാർ എല്ലാവരും ഹദീസുകളിൽ നിന്നും മനസ്സിലാക്കി കൊണ്ട് ഫിത്ന ഇല്ലാത്തപ്പോഴാണ് സ്ത്രീകൾ പുറപ്പെടാൻ പാടുള്ളൂ ഉണ്ടെങ്കിൽ പാടില്ല എന്ന് പറഞ്ഞു എന്ന് വിവരിക്കുന്നത് 


ഇമാം നവവി റ ശറഹു  മുസ്ലിമിൽ പറഞ്ഞതിനെ വിവരിച്ച ഇമാം ഇബ്നു ഹജറുൽ ഹൈതമി പറയുന്നു ഫതാവയിൽ പറയുന്നു.

...


ﻗﺎﻝ ﺍﻟﻨﻮﻭﻱ ﺭﺣﻤﻪ ﺍﻟﻠﻪ ﻭﺭﺿﻲ ﻋﻨﻪ ﻓﻲ ‏( ﺷﺮﺡ ﻣﺴﻠﻢ ‏) ﻓﻲ ﺑﺎﺏ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ : )) ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ ﻭﺃﻧﻬﺎ ﻻ ﺗﺨﺮﺝ ﻣﺘﻄﻴﺒﺔ 

ﻭﺍﻧﻈﺮ ﺇﻟﻰ ﻗﻮﻟﻪ " ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ " ﻣﺎ ﺃﺣﺴﻨﻪ ﻓﻴﻤﺎ ﻗﺪﻣﺘﻪ ﻣﻦ ﻭﺟﻮﺏ ﺍﻟﻤﻨﻊ ﺣﻴﺚ ﺗﺮﺗﺒﺖ ﺍﻟﻔﺘﻨﺔ ﻋﻠﻰ ﺧﺮﻭﺟﻬﻦ ﻓﺈﻥ ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ )) ﻻ ﺗﻤﻨﻌﻮﺍ ﺇﻣﺎﺀ ﺍﻟﻠﻪ ﻣﺴﺎﺟﺪ ﺍﻟﻠﻪ (( ﻫﺬﺍ ﻭﺷﺒﻬﻪ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺒﺎﺏ ﻇﺎﻫﺮ ﻓﻲ ﺃﻧﻬﺎ ﻻ ﺗﻤﻨﻊ ﻣﻦ ﺍﻟﻤﺴﺠﺪ ﻟﻜﻦ ﺑﺸﺮﻭﻁ ﺫﻛﺮﻫﺎ ﺍﻟﻌﻠﻤﺎﺀ ﻣﺄﺧﻮﺫﺓ ﻣﻦ ﺍﻷﺣﺎﺩﻳﺚ ﻭﻫﻲ :

ﺃﻥ ﻻ ﺗﻜﻮﻥ ﻣﺘﻄﻴﺒﺔ ، ﻭﻻ ﻣﺘﺰﻳﻨﺔ ﺫﺍﺕ ﺧﻼﺧﻞ ﻳﺴﻤﻊ ﺻﻮﺗﻬﺎ ، ﻭﻻ ﺛﻴﺎﺑﺎ ﻓﺎﺧﺮﺓ ، ﻭﻻ ﻣﺨﺘﻠﻄﺔ ﺑﺎﻟﺮﺟﺎﻝ ، ﻭﻻ ﺷﺎﺑﺔ ﻭﻧﺤﻮﻫﺎ ﻣﻤﻦ ﻳﻔﺘﺘﻦ ﺑﻬﺎ ، ﻭﺃﻥ ﻻ ﻳﻜﻮﻥ ﺑﺎﻟﻄﺮﻳﻖ ﻣﺎ ﻳﺨﺎﻑ ﺑﻪ ﻣﻔﺴﺪﺓ ﻭﻧﺤﻮﻫﺎ ,فتاوي الكبري


സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽ ഫിത്ന്ന ഇല്ലാത്തപ്പോഴാണ് 

എന്ന് ഇമാംനവവി . ശറഹു മുസ്ലിമിൽ   പറഞ്ഞു


*ഫിത്ന്ന ഇല്ലാത്തപ്പോഴാണ് സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽ* എന്ന

ഇമാം നവവിയുടെ  വാക്കിനെ പറ്റി നീ ഒന്ന് ചിന്തിച്ചു നോക്കൂ ഫിത്ന യുണ്ടങ്കിൽ  തടയണമെന്ന് ഞാൻ നേരത്തെ പറഞ്ഞതിന് തെളിവായ ഏറ്റവും നല്ല വാക്കാണിത് 


സ്ത്രീകളെതടയരുത്  എന്നെല്ലാം പറയുന്ന ഈ അധ്യായത്തിലെ ഹദീസുകൾ നിബന്ധനകൾ പാലിക്കുമ്പോൾ തടയരുത് എന്നാണ് ഉദ്ദേശം ഹദീസുകളിൽ നിന്നും  മനസ്സിലാക്കിക്കൊണ്ട് പണ്ഡിതന്മാർ ധാരാളം നിബന്ധനകൾ പറഞ്ഞിട്ടുണ്ട്.  സുഗന്ധം പൂശാതിരിക്കുക ഭംഗി ആവാതിരിക്കുക  ശബ്ദം കേൾക്കുന്ന പാദസരം ഇല്ലാതിരിക്കുക ആഡംബര വസ്ത്രം ധരിക്കാതിരിക്കുക പുരുഷന്മാരോട് കലരാതിരിക്കുക *യുവതി ആവാതിരിക്കുക ഫിത് ന  പെടാതിരിക്കുക  വഴിയിലോ സ

ഫസാദോ മറ്റോ ഭയപ്പെടാതിരിക്കുക  എന്നിവയാണ് നിബന്ധനകൾ*

എന്നും ഇമാം നവവി പറഞ്ഞിട്ടുണ്ട് (ഫതാവൽ കുബ്റാ )


ഇബ്ൻ ഹജർ റ പറയുന്നു.


وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة ، قد تمسك بظاهر دليل حمل على ظاهره دون فهم معناه ، مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوي به ( :فتاوي الكبري لابن حجر ()


"ശരീഅത്തിൻറെ രഹസ്യങ്ങളിൽഅറിവ് കുറഞ്ഞവരും ബുദ്ധിയില്ലാത്ത വരുമല്ലാതെസ്ത്രീകളെ തടയുന്നതിൽ ഈ കാലഘട്ടത്തിൽ സംശയിക്കുകയും ഇല്ല .


ചില തെളിവുകളുടെ ഭാഹ്യത്തിൽ പിടിച്ച് ശരിയായ ആശയം മനസ്സിലാക്കാതെ പ്രത്യക്ഷ്യ  അർത്ഥത്തിൻ മേൽ അവൻ (അറിവ് കുറഞ്ഞവരും )

ചുമത്തിയിരിക്കുന്നു.

ആയിഷ ബീവിയും  അവരെ പോലോത്ത വരും ഗ്രഹിച്ച ആശയത്തെ ഇവർ അവഗണിക്കുകയും ചെയ്തിരിക്കുന്നു.


കണ്ണ് പൂട്ടണമെന്നും ഭംഗി  പ്രദർശിപ്പിക്കരുതെന്ന് അറിയിക്കരുതെന്നും അറിയിക്കുന്ന പ്രമാണങ്ങളെ അവർ നിസ്സാര പെടുത്തിയിരിക്കുന്നു.


അതുകൊണ്ട് ശരിയായ അഭിപ്രായം ഹറാമാണെന്ന് ഉറപ്പിച്ചുപറയലും അതുകൊണ്ട് ഫത് വകൊടുക്കലുമാണ്. (ഫതാവൽ കുബ്റാ )

.

 

قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات ؛ لكثرة الفساد :كفاية الأخيار 829


ഇതെ ആശയം തന്നെ ഇമ്മം ഹിസ്വനി(റ)അദ്ദേഹത്തിന്‍റെ കിഫായത്തുല്‍ അഖ് യാറിലും പറയുന്നു.



ഇനി ഇബ്നു മുൻദിർ റ  സ്ത്രീകൾക്ക് പള്ളിയിൽ പുറപ്പെടൽ അനുവദനീയമാണെന്ന് ഇജ്മാഉണ്ട് എന്ന് പറഞ്ഞതായി ഇമാം നവവി റ  പറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കാം


ഇമാം നവവി റ പറയുന്നു.


‏( ﻓﺮﻉ ‏) ﺫﻛﺮﻧﺎ ﺃﻥ ﺍﻟﻤﻌﺬﻭﺭﻳﻦ ﻛﺎﻟﻌﺒﺪ ﻭﺍﻟﻤﺮﺃﺓ ﻭﺍﻟﻤﺴﺎﻓﺮ ﻭﻏﻴﺮﻫﻢ ﻓﺮﺿﻬﻢ ﺍﻟﻈﻬﺮ ، ﻓﺈﻥ ﺻﻠﻮﻫﺎ ﺻﺤﺖ ، ﻭﺇﻥ ﺗﺮﻛﻮﺍ ﺍﻟﻈﻬﺮ ﻭﺻﻠﻮﺍ ﺍﻟﺠﻤﻌﺔ ﺃجزﺃﺗﻬﻢ ﺑﺎﻹﺟﻤﺎﻉ ، ﻧﻘﻞ ﺍﻹﺟﻤﺎﻉ ﻓﻴﻪ

ﺍﺑﻦ ﺍﻟﻤﻨﺬﺭ ﻭﺇﻣﺎﻡ ﺍﻟﺤﺮﻣﻴﻦ ﻭﻏﻴﺮﻫﻤﺎ.... 


ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ شرح المهذب باب الجمعة شرح المهذب 4-468


നാം മുമ്പ് പറഞ്ഞു കഴിഞ്ഞതാണ്

സ്ത്രീകൾ അടിമകൾ  യാത്രക്കാർ തുടങ്ങി ജുമുഅക്ക് വരൽനെ  തൊട്ട് തടസ്സം ഉള്ളവർ അവർക്ക് നിർബന്ധം ളുഹ്റ് നിസ്കരിക്കലാണ് . അവർ  ളുഹ്റ്

നിസ്കരിച്ചാൽ അത് സ്വഹീഹാണ് -


 *ഇനി അവർ ളുഹ്റ്

 ഉപേക്ഷിക്കുകയും ജുമുഅ നിസ്കരിക്കുകയും ചെയ്താൽ അവർക്ക് അത് മതിയാകുന്നതാണ് (ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. ) .

 അത് ഇജ്മാഅ് ആണ്*  .

*അത് ഇജ്മാഅ് ആണ് എന്നത് ഇബ്ൻ മുൻദിർ ഇമാമുൽഹറമൈനി മറ്റു പണ്ഡിതന്മാർ എല്ലാം ഉദ്ധരിച്ചിട്ടുണ്ട്* ( ശറഹുൽ മുഹദ്ധബ് 4 /468)


ഇതിൽ നിന്ന് വളരെ വെക്തമാണ് ഇമാം നവവി റ ഇബ്നുൽ മുൻദിരി റ ൽ നിന്ന് ഉദ്ധരിക്കുന്നത് സ്ത്രീക്കൾ ജുമു അക്ക് പോകുന്നതിന്റെ വിധിയല്ല. ഒരു സ്ത്രീ പോയി ജുമുഅ നിസ്കരിച്ചാൽ ഇനി ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല എന്നാണ്. അതായത് ആ ളുഹ്റ് കൊണ്ട് മതിയാക്കാം എന്ന് .

 എന്നാൽഅതെ പേജിൽ തന്നെ പോവുന്നതിന്റെ വിധി ഇമാം നവവി തൊട്ട് ശേഷം പറഞ്ഞത് ഇവർ.മറച്ചുവെച്ചിരിക്കുകയാണ് .അത് ഇങ്ങനെയാണ്


ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ شرح المهذب باب الجمعة شرح المهذب 4-468


ഒരുസ്ത്രീ. ജുമു അക്ക്  ഹാളിറാകാൻ ഉദ്ധേശിച്ചാൽ അത് മറ്റു ജമാ അത്തിന്  വരൽ പോലെയാണ്. ജമാഅത്തിന്റെ അദ്ധ്യായത്തിന്റെ ആദ്യത്തിൽ അത് പറഞ്ഞിട്ടുണ്ട്.


 അതിന്റെ ചുരുക്കം

യുവതികൾക്കും  കണ്ടാൽ ആശിക്കപെടുന്ന വാർധ്യക്യമുള്ളവർക്കും. [ഫിത്നയില്ലാത്തപ്പൊൾ-] കറഹത്താക്കുന്നു.

(ശറഹുൽ മുഹദ്ധബ് ജുമുഅയുടെ അദ്ധ്യായം4-468 )


ചുരുക്കത്തിൽ ജുമുഅക്ക് പോവേണ്ടതില്ലാത്ത ഒരു സ്ത്രീ നിയമം പാലിക്കാതെ പോയി ജുമുഅ നിസ്കരിച്ചാൽ ഇനി ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല .. അതായത് ആ ളുഹ്റ് കൊണ്ട് മതിയാക്കാം എന്ന് പറഞ്ഞതിനെ പോവൽ അനുവദനീയമാണ് എന്ന് അർഥമാക്കി തെറ്റിദ്ധരിപ്പിക്കുകയും പോവാൻ പറ്റുമോ എന്ന വിധി ഇമാം നവവി അതെ കിതാബിൽ അതെ പേജിൽ പറഞ്ഞതും 

 ശറഹുൽ മുഹ ദ്ധബിൽ തന്നെ മറ്റു പല സ്ഥലങ്ങളിൽ പറഞ്ഞതും ഇവർ മറച്ച് വെച്ചിരിക്കുന്നു.

അപ്രകാരം സ്ത്രീ പുറപ്പെടൽ ഫിത്ന യില്ലാത്തപ്പോഴാണ് എന്ന് ശറഹു മുസ്ലിമിൽ ഇമാം നവവി റ പറഞ്ഞതും ഇവർ മറച്ചുവെച്ചിർക്കുകയാണ് .ആ ഉദ്ധരണികളിൽ ചിലത് മുകളിൽ നൽകിയിട്ടുണ്ട്.



ഒരു സ്ത്രീ ജുമുഅ നിസ്കരിച്ചാൽ ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല .. അതായത് ആ ളുഹ്റ് കൊണ്ട് മതിയാക്കാം എന്ന ഇബ്ന് മുൻദിർ റ യും മറ്റും പറഞ്ഞ ഇജ്മാഇനെ ഇമാം നവവി റ ആദ്യം  മറ്റൊരു സ്ഥലത്ത് ഇങ്ങനെയാണ് വിവരിക്കുന്നത്..



قَدْ نَقَلَ ابْنُ الْمُنْذِرِ وَغَيْرُهُ الْإِجْمَاعَ عَلَى أَنَّهَا لَوْ حَضَرَتْ وَصَلَّتْ الْجُمُعَةَ جَازَ ، 

 ( المجموع شرح المهذب (4/350) »  كتاب الصلاة  »  باب صلاة الجمعة )

النووي، أبو زكريا (631 - 676هـ، 1234- 1278م).vv

 

"തീര്‍ച്ചയായും സ്ത്രീകള്‍ ജുമുഅക്ക് പങ്കെടുക്കുകയും അവളത് നമസ്‌ക്കരിക്കുകയും ചെയ്താല്‍ അത് മതിയാവുന്നതാണ്

(ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല )


ഇവിടെ മതിയാവുന്നതാണ് അതായത് സ്വഹീഹാവുന്നതാണ് അതായത്  ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ലഎന്ന് അറിയിക്കാൻ ജാസ എന്ന പതം പറയുകയും 

പിന്നീട് അത് ഉദ്ധരിച്ചപ്പോൾ അജ് സഅ ( മതിയാവുന്നതാണ്)എന്ന പതം പറഞ്ഞ് കൊണ്ട് ഇത് മുമ്പ് നാം പറഞ്ഞിട്ടുണ്ട് എന്ന് വെക്തമാക്കുകയും ചെയ്തു. 

അതെ പേജിൽ അതിന്റെ വിധി ഫിത്ന യില്ലങ്കിൽ കറാഹത്താണന്നും അജ് സഅ എന്ന് പറഞ്ഞ അതെ പേജിൽ നവവി ഇമാം തന്നെ വെക്തമാക്കുകയും ചെയ്തു


 അത് ഒന്ന് കൂടി കാണുക


ﻓﺮﻉ ‏) ﺫﻛﺮﻧﺎ ﺃﻥ ﺍﻟﻤﻌﺬﻭﺭﻳﻦ ﻛﺎﻟﻌﺒﺪ ﻭﺍﻟﻤﺮﺃﺓ ﻭﺍﻟﻤﺴﺎﻓﺮ ﻭﻏﻴﺮﻫﻢ ﻓﺮﺿﻬﻢ ﺍﻟﻈﻬﺮ ، ﻓﺈﻥ ﺻﻠﻮﻫﺎ ﺻﺤﺖ ، ﻭﺇﻥ ﺗﺮﻛﻮﺍ ﺍﻟﻈﻬﺮ ﻭﺻﻠﻮﺍ ﺍﻟﺠﻤﻌﺔ ﺃجزﺃﺗﻬﻢ ﺑﺎﻹﺟﻤﺎﻉ ، ﻧﻘﻞ ﺍﻹﺟﻤﺎﻉ ﻓﻴﻪ

ﺍﺑﻦ ﺍﻟﻤﻨﺬﺭ ﻭﺇﻣﺎﻡ ﺍﻟﺤﺮﻣﻴﻦ ﻭﻏﻴﺮﻫﻤﺎ

ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ شرح المهذب باب الجمعة شرح المهذب 4-468


നാം മുമ്പ് പറഞ്ഞു കഴിഞ്ഞതാണ്

സ്ത്രീകൾ അടിമകൾ  യാത്രക്കാർ തുടങ്ങി ജുമുഅക്ക് വരൽനെ  തൊട്ട് തടസ്സം ഉള്ളവർ അവർക്ക് നിർബന്ധം ളുഹ്റ് നിസ്കരിക്കലാണ് . അവർ  ളുഹ്റ്

നിസ്കരിച്ചാൽ അത് സ്വഹീഹാണ് -


 *ഇനി അവർ ളുഹ്റ്

 ഉപേക്ഷിക്കുകയും ജുമുഅ നിസ്കരിക്കുകയും ചെയ്താൽ അവർക്ക് അത് മതിയാകുന്നതാണ് (ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. ) .

 അത് ഇജ്മാഅ് ആണ്*  .

*അത് ഇജ്മാഅ് ആണ് എന്നത് ഇബ്ൻ മുൻദിർ ഇമാമുൽഹറമൈനി മറ്റു പണ്ഡിതന്മാർ എല്ലാം ഉദ്ധരിച്ചിട്ടുണ്ട്*


ഒരുസ്ത്രീ. ജുമു അക്ക്  ഹാളിറാകാൻ ഉദ്ധേശിച്ചാൽ അത് മറ്റു ജമാ അത്തിന്  വരൽ പോലെയാണ്. ജമാഅത്തിന്റെ അദ്ധ്യായത്തിന്റെ ആദ്യത്തിൽ അത് പറഞ്ഞിട്ടുണ്ട്.

 

 അതിന്റെ ചുരുക്കം

യുവതികൾക്കും  കണ്ടാൽ ആശിക്കപെടുന്ന വാർധ്യക്യമുള്ളവർക്കും. [ഫിത്നയില്ലാത്തപ്പൊൾ-] കറഹത്താക്കുന്നു.

(ശറഹുൽ മുഹദ്ധബ് ജുമുഅയുടെ അദ്ധ്യായം4-468 )


ചുരുകത്തിൽ 

അവർ ളുഹ്റ്

 ഉപേക്ഷിക്കുകയും ജുമുഅ നിസ്കരിക്കുകയും ചെയ്താൽ അവർക്ക് അത് മതിയാകുന്നതാണ് (ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. ) .

 അത് ഇജ്മാഅ് ആണ്*  .

*അത് ഇജ്മാഅ് ആണ് എന്നത് ഇബ്ൻ മുൻദിർ ഇമാമുൽഹറമൈനി മറ്റു പണ്ഡിതന്മാർ എല്ലാം ഉദ്ധരിച്ചിട്ടുണ്ട് എന്ന് ഒരു സ്ഥത്ത് പറഞ്ഞപ്പോൾ അജ്സഅ എന്നും അതെ വിശഷം മറ്റൊരു സ്ഥലത്ത് പറഞ്ഞപ്പോൾ

ജാസ എന്നും പറഞ്ഞു. ആദ്യം പറഞ്ഞ അതെ വിശയം തന്നെയാണ് ഇവിടെയും പറയുന്നത് എന്ന് വെക്തമാക്കുകയും അവൾ ജമാഅത്തിനും ജുമുഅക്കും പോവുന്നതിന്റെ ഹുക്മ് അവിടെ തന്നെ വെക്തമാക്കുകയും ചെയ്തിട്ടും ഒഹാബി പുരോഹിതന്മാർ ഒരു സ്ഥലത്തുള്ളത് മാത്രം കൊണ്ട് വന്നു കിതാബ് നോക്കാൻ അറിയാത്ത ജനങ്ങളെ കബളിപ്പിക്കുകയാണ്


ജാസ എന്ന് പറയുന്ന അതെ പേജിൽ പുരുഷന്മാരോട് കൂടെ നിസ്കാരങ്ങൾക്ക്  ഹാജറാവൽ

 യുവതികൾക്ക് കറാഹത്താണ് ന്ന് പണ്ഡിതന്മാരിൽ നിന്നും ഇമാം നവവി വ്യക്തമായി ഉദ്ധരിച്ചിട്ടുണ്ട്

ശറഹുൽ മുഹദ്ധ ബ് 4/350



 അതും ഈ പുരോഹിതന്മാർ മറച്ചുവെച്ച് ചിരിക്കുന്നു 


ويكره للشابة حضور جميع الصلوات مع الرجال 

 المجموع شرح المهذب (4/350) »  كتاب الصلاة  »  باب صلاة الجمعة )

النووي، أبو زكريا (631 - 676هـ، 1234- 1278م).vv ശ



ഇവിടെ സ്ത്രീ ജുമുഅ നിസ് കരിച്ചാൽ ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. തൽകാലം ആ ജുമുഅ മതിയാവുന്നതാണ് എന്നതിന് തെളിവായി ഇമാം നവവി റ തെളിവായി പറഞ്ഞത് ആദ്യ കാലത്ത് ചില സ്ത്രീകൾ ജുമുഅക്ക് പോയ സംഭവങ്ങളാണ്  സ്ത്രീകളുടെ നിസ്കാരത്തിന് വീടാണ് ഉത്തമം എന്ന് പറയുന്ന തിരുവജനങ്ങൾ ഹദീസുകൾ കേട്ട സ്ത്രീകൾ ഉത്തമത്തെ ഒഴിവാക്കി വീണ്ടും അവിടത്തെ വാക്കിനെ തള്ളി കളഞ്ഞ് വീണ്ടും പള്ളിയിലേക് ജുമുഅ ജമാഅത്തിന് വേണ്ടി പോയി എന്ന് വിശ്വസിക്കാൻ സ്വഹാബത്തിനെ മനസ്സിലാക്കിയവർക്ക് സാധ്യമല്ല. ഈ നിർദേശം അറിയാതെ പോയ ഒറ്റപെട്ടവരുടെ പ്രവർത്തന

 തിരുവചനമുണ്ടായിരിക്കെ തെളിവുമല്ല



ആഇശ(റ) ബീവിയുടെ മേല്‍ ഹദീസ് വിവരിച്ചുകൊണ്ട് ഇമാം കാസാനി(റ) ബദാഇഉസ്വനാഇഅ' എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക.

സ്ത്രീകള്‍ ജമാത്തിനു ഹാജാറാവുന്ന തുടക്ക കാലഘട്ടത്തിലാണ് ഈസംഭവം. പിന്നീട് അവരോടു വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന്

കല്പ്പിക്കപ്പെട്ടപ്പോള്‍ ആ നിയമം ദുര്‍ബലമായി 📚(ബദാഇഉസ്വനാഇഅ ')


.]:ا أن النساء كن يصلين مع رسول الله صلى الله عليه وسلم ثم ينصرفن وما يعرفن من شدة الغلس .

:  فالصحيح من الروايات إسفار رسول الله صلى الله عليه وسلم بصلاة الفجر لما روينا من حديثابن مسعودرضي الله عنه فإن ثبت التغليس في وقت فلعذر الخروج إلى سفر ، أو كان ذلك في الابتداء حين كن النساء يحضرن الجماعات ثم أمرن بالقرار في البيوت ، انتسخ ذلك - والله أعلم - بداءع الصناءع ١ ٣٧٥

✅കാസാനി(റ) ഇമാം വീണ്ടും പറയുന്നത് കാണുക. സ്ത്രീകള്‍ പള്ളിയിലെ ജമാത്തിനു സംബന്ധിച്ച് ധാരാളം റിപ്പോര്‍ട്ടുകള്‍ ഉണ്ട്, അത് ഇസ്ലാമിന്‍റെ 

തുടക്കത്തില്‍ ആയിരുന്നു, അതിനു ശേഷം അത് ദുര്‍ബലപ്പെട്ടു.

ജമാത്തിലേക്ക് പുറപ്പെടല്‍ യുവതികള്‍ക്ക് ഒരിക്കലും ഹലാലല്ല.

ഉമര്‍(റ) തൊട്ടുള്ള ഒരു റിപ്പോര്‍ട്ടില്‍ പുറപ്പെടലിനെതൊട്ട് വിരോധിച്ചു എന്നുണ്ട്.

അവര്‍ ജമാത്തിനു പുറപ്പെടല്‍ ഫിതിനക്ക് കാരണമാണ്. ഫിതിന ഹറാമാണ്. ഹറാമിലേക്ക് കൂട്ടുന്നതും ഹറാമാണ്.  (ബദാ ഇഉ .1/ 135 )


، ويروى في ذلك أحاديث لكن تلك كانت في ابتداء الإسلام ثم نسخت بعدذلك .ولا يباح للشواب منهن الخروج إلى الجماعات ، بدليل ما روي عنعمررضي الله عنه أنه نهى الشواب عن الخروج ; ولأن خروجهن إلى الجماعة سبب الفتنة ، والفتنة حرام ، وما أدى إلى الحرام فهو حرام .

البداءع الصناءع1/375

✅ഇമാം ഇബ്നു ഹജര്‍ ഫതാവയില്‍ ഉദ്ധരിക്കുന്നു.


قال : الطحاوي كان الأمر بخروجهن .في ابتداء الإسلام ليكثر المسلمون في عين العدو اهـ ((وفي شرح ابن دقيق العيد : )) وقد كان ذلك الوقت أهل الإسلام في حيز القلة فاحتيج إلى المبالغة في إخراج العواتق وذوات الخدور ((الفتاوي الكبريl.()

ഇമാം ത്വഹാവി പറഞ്ഞു, സ്ത്രീകള്‍ പുറപ്പെടല്‍ കൊണ്ടുള്ള കല്പന ഇസ്ലാമിന്‍റെ തുടക്കത്തിലായിരുന്നു.

ശത്രുക്കളുടെ കണ്ണില്‍ മുസ്‌ലിംകള്‍ വര്‍ധിച്ചു കാണാന്‍ വേണ്ടി.

ഇബ്നു ദഖീഖുല്‍ ഈദ(റ)യുടെ ശറഹില്‍ പറയുന്നു, അക്കാലഘട്ടം ആളുകള്‍ കുറവുള്ള കാലമായിരുന്നു. 

അപ്പോള്‍ മറയില്‍ ഇരിക്കുന്ന സ്ത്രീകളെ വരെ പുറത്ത് കൊണ്ട് വരുന്നതില്‍ അമിതമാക്കുന്നതില്‍ ആവശ്യമായി. 📚(അല്‍ ഫതാവല്‍ കുബ്റ (1/204) )


، 



കറാഹത്തെന്ന് പറഞ്ഞത്? 


മേൽപറഞ്ഞ രൂപങ്ങളിൽ അടിസ്ഥാന നിയമം കറാഹത്താണെന്ന് പറഞ്ഞത് അവരുടെ പുറപ്പാടിനാൽ ഫിത്ന വരാനുള്ള സ്വഭാവം കണക്കിലെടുത്താണ്. ഫിത്നയുണ്ടാകുമെന്ന ഊഹമോ അനുമാനമോ ഉറപ്പോ ഉണ്ടാവുകയോ രക്ഷിതാവ്., ഭർത്താവ്, തുടങ്ങി സമ്മതം വാങ്ങേണ്ടവരുടെ സമ്മതം ഇവ ല്ലാതിരിക്കുകയോ ചെയ്യുന്ന ഘട്ടത്തിൽ പുറപ്പെടൽ നിഷിദ്ധവുമാണ്. 


ഇബ്നു ഹജർ(ർ) പറയുന്നു:


فإن قالت: فما الجواب عن إطلاق أهل المذهب غير من مر ؟

فالجواب أن محله حيث لم يريدوا كراهة التحريم ما إذا لم يترتب على خروجهن خشية فتنة .

وأما إذا ترتب ذلك فهو حرام بلا شك كما مر نقله عمن ذكر .

والمراد بالفتنة : الزنا ومقدماته من النظر ، والخلوة ، واللمس وغير ذلك .

ولذلك أطلقوا الحكم في هذه المسألة بدون ذكر محرم يقترن بالخروج ، وأما عند اقتران محرم به أو لزومه له فالصواب القطع بالتحريم ولا يتوقف في ذلك فقيه .(الفتاوي الكبري: ٢٠٣/١)


മുമ്പ് പറഞ്ഞവരല്ലാത്ത, മദ്ഹബിന്റെ വക്താക്കൾ നിരുപാധികം കറാഹത്താണെന്നല്ലോ പറഞ്ഞത്? എന്ന സംശയത്തിന് ഇപ്രകാരം മറുപടി പൂരിപ്പിക്കാൻ. കറാഹത്തുകൊണ്ട് തഹ്‌രീമിന്റെ കറാഹത്ത് എന്നല്ല അവരുദ്ദേശിക്കുന്നതെങ്കിൽ സ്ത്രീകൾ പുറപ്പെടുന്നതിനാൽ ഫിത്ന ഭയപ്പെടൽ വരാത്ത സ്ഥലത്തെ കുറിച്ചാണ്  അവരുടെ പരാമർശമെന്ന് വെക്കേണ്ടതുണ്ട്. അതെ സമയം അവർപുറപ്പെടുന്നതിനാൽ ഫിത്ന ഭയപ്പെടൽ വരുമെങ്കിൽ ആ പുറപ്പാട് നിഷിദ്ധമാണെന്നതിൽ സംശയത്തിന് വകയില്ല. മുമ്പ് പറഞ്ഞ പണ്ഡിതന്മാരെ ഉദ്ദരിച്ച് അക്കാര്യം പറഞ്ഞുവല്ലോ. 


ഫിതനയുടെ വിവക്ഷ വ്യഭിചാരവും അതിന്റെ മുന്നോടിയായ നോട്ടം, തനിച്ചാകൽ , സ്പർശനം തുടങ്ങിയവയുമാണ്. അതുകൊണ്ടാണ് ഈ വിഷയത്തിൽ പുറപ്പെടലുമായി ബന്ധപ്പെട്ടുവരുന്ന നിഷിദ്ധമായ കാര്യങ്ങൾ പരാമർശിക്കാതെ അവർ നിയമം നിരുപാധികം പറഞ്ഞത്. അതെ സമയം പുറപ്പെടലുമായി ബന്ധപ്പെട്ട് നിഷിദ്ധമായൊരു കാര്യം അന്വരിച്ച് വരികയോ പിന്നീട് വന്നു ചേരുകയോ ചെയ്യുന്ന ഘട്ടത്തിൽ പുറപ്പെടൽ നിഷിദ്ധമാണെന്ന് തറപ്പിച്ച് പറയുന്നതാണ് ശരി. ഈ വിഷയത്തിൽ കര്മശാസ്ത്ര പണ്ഡിതനും ശങ്കിളിച്ചു നിൽക്കുകയില്ല. (ഫതാവൽ കുബ്റാ: 1/203)


ഇബ്നു ഹജർ(ർ) എഴുതുന്നു:


 ويحرم عليهن بغير إذن ولي أو حليل أو سيد أو هما في أمة متزوجة ومع خشية فتنة منها أو عليها ، وللآذن لها في الخروج حكمه (تحفة: ٢٥٢/٢)


രക്ഷിതാവ്, ഭർത്താവ്, യജമാനൻ, വിവാഹിതയായ അടിമസ്ത്രീയാകുമ്പോൾ ഭർത്താവ് യജമാനൻ എന്നീ രണ്ടു പേരുടെയും അനുവാദമില്ലാതെയോ, സ്ത്രീയിൽ നിന്നോ അവളുടെ മേലിലോ നാശം ഭയക്കുന്നതോടപ്പമോ അവർ പള്ളിയിൽ പോകൽ നിഷിദ്ദമാണ്. അവൾക്ക് പോകാൻ അനുവാദം നൽകുന്നതിന് പോകുന്നതിന്റെ വിധി തന്നെയാണുള്ളത്. (തുഹ്ഫ: 2/252)


ഇബ്നു ഖാസിം(റ) വിശദീകരിക്കുന്നു: 





നാശത്തെ ഭയപ്പെടുന്നതോടപ്പം എന്ന പരമാർശം വ്യക്തമാക്കുന്നത് നാശമുണ്ടാകുമെന്ന അനുമാനം പോലും വേണമെന്നില്ലെന്നാണ്. (ഇബ്നു ഖാസിം: 2/253)



അസ് ലം കാമിൽസഖാഫി പരപ്പനങ്ങാടി .


സ്ത്രീകൾ ജുമുഅ.ഇബ്നു മുൻദിർ റ പറഞ്ഞു എന്ന് ഇമാം നവവി. ങ്

 .ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 


https://islamicglobalvoice.blogspot.in/?m=0




*സ്ത്രീ ജുമുഅ ജമാഅത്ത് ഒഹാബി തട്ടിപ്പ്*


 ചോദ്യം


*സ്ത്രീകൾ  ജുമുഅക്കു പൊതു പള്ളിയിൽ വന്നു 

  നിസ്കരിചാൽ അനുവദനീയം എന്ന്  ഇബ്നു മുൻദിർ  റ പറഞ്ഞു എന്ന് ഇമാം നവവി ശറഹുൽ മുഹദ്ധ ബിൽ പറഞ്ഞിട്ടുണ്ടോ* ?



ഉത്തരം


സ്ത്രീകൾ  ജുമുഅക്കു പൊതു പള്ളിയിൽ വന്നു 

  നിസ്കരിക്കൽ പാടില്ല എന്ന് 

ഇമാം നവവി ശറഹുൽ മുഹദ്ധ ബിൽ പറഞ്ഞിട്ടുണ്ട്


ഇമാം നവവി റ പറയുന്നു.

(ജുമുഅയുടെ അദ്ധ്യായം )


ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ شرح المهذب باب الجمعة


ഒരുസ്ത്രീ. ജുമു അക്ക്  ഹാളിറാകാൻ ഉദ്ധേശിച്ചാൽ അത് മറ്റു ജമാ അത്തിന്  വരൽ പോലെയാണ്. ജമാഅത്തിന്റെ അദ്ധ്യായത്തിന്റെ ആദ്യത്തിൽ അത് പറഞ്ഞിട്ടുണ്ട്.


 അതിന്റെ ചുരുക്കം

യുവതികൾക്കും  കണ്ടാൽ ആശിക്കപെടുന്ന വാർധ്യക്യമുള്ളവർക്കും. [ഫിത്നയില്ലാത്തപ്പൊൾ-] കറഹത്താക്കുന്നു.

(ശറഹുൽ മുഹദ്ധബ് ജുമുഅയുടെ അദ്ധ്യായം )


ഇമാം നവവി റ .ജമാഅത്തിന്റെ അദ്ധ്യായംത്തിൽപറയുന്നു


ﻭﺃﻣﺎ ﺍﻟﻨﺴﺎﺀ ﻓﺠﻤﺎﻋﺘﻬﻦ ﻓﻲ ﺍﻟﺒﻴﻮﺕ ﺃﻓﻀﻞ ﻟﻤﺎ ﺭﻭﻯ ﺍﺑﻦ ﻋﻤﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ ﻗﺎﻝ : ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : } ﻻ ﺗﻤﻨﻌﻮﺍ ﻧﺴﺎﺀﻛﻢ ﺍﻟﻤﺴﺎﺟﺪ ﻭﺑﻴﻮﺗﻬﻦ ﺧﻴﺮ ﻟﻬﻦ { " ﻓﺈﻥ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﻤﺴﺎﺟﺪ ﻣﻊ ﺍﻟﺮﺟﺎﻝ ﻓﺈﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻛﺒﻴﺮﺓ ﺗﺸﺘﻬﻰ ﻛﺮﻩ ﻟﻬﺎ ﺍﻟﺤﻀﻮﺭ (شرح المهذب باب الجماعة)


അപ്പോൾ സ്ത്രീകൾ അവരുടെ ജമാഅത്ത് വീട്ടിൽ വെച്ചാണ് പുണ്യം .ഇബ്ൻ ഉമർ റിപ്പോർട്ട് ചെയ്ത ഹദീസാണ് അതിന് തെളിവ് നബി സ്വ പറഞ്ഞു.

സ്ത്രീകൾ.പള്ളിയേക്കാൾഅവരുടെ വീടാണ് ഉത്തമം  

ഇബൻ ഉമർ റ പറഞ്ഞ ഈ ഹദീസ് സ്വഹീഹാണ് 

ഈഹദീസ്‌ ബുഖരിയുടെ ശർത്വോട് കൂടെയുള്ള സ്വഹീഹാണ്

ﻭﺣﺪﻳﺚ ﺍﺑﻦ ﻋﻤﺮ ﺻﺤﻴﺢ ﺭﻭﺍﻩ

ﺃﺑﻮ ﺩﺍﻭﺩ ﺑﻠﻔﻈﻪ ﻫﺬﺍ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻋﻠﻰ ﺷﺮﻁ ﺍﻟﺒﺨﺎﺭﻱ


ഒരുസ്ത്രീ പുരുഷന്മാരെ കൂടെ പള്ളിയിൽ ഹാജരാവാൻ ഉദ്ദേശിച്ചാൽഅവൾ യുവതിയോ കണ്ടാൽ ആശങ്കപ്പെടുന്ന വാർദക്യമുള്ള

സ്ത്രീയോ ആണെങ്കിൽ

അവൾ ഹാജറാവൽ [ഫിത്നയില്ലാത്തപ്പൊൾ-] കറാഹത്താണ്


(ശറഹുൽ മുഹദ്ധബ് 

ജമാഅത്തിന്റെ അദ്ധ്യായം)


ഇമാം മുസ്ലിം സ്വഹീഹ് മുസ്ലിമിത റ പറയുന്നു

 

ﺑﺎﺏ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ :  ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ ﻭﺃﻧﻬﺎ ﻻ ﺗﺨﺮﺝ ﻣﺘﻄﻴﺒﺔ صحيح مسلم ٤/١٢٠ 


സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽ ഫിത്ന്ന ഇല്ലാത്തപ്പോഴാണ്  അവൾ സുഗന്ധം പൂശി പുറപ്പെടരുത്  എന്ന അദ്ധ്യായം

സ്വഹീഹ് മുസ്ലിം 4/120


ഇത് വിവരിച്ചു ഇമാം നവവി റ പറയുന്നു.


സ്ത്രീകളെതടയരുത്  എന്നെല്ലാം പറയുന്ന ഈ അധ്യായത്തിലെ ഹദീസുകൾ നിബന്ധനകൾ പാലിക്കുമ്പോൾ തടയരുത് എന്നാണ് ഉദ്ദേശം ഹദീസുകളിൽ നിന്നും  മനസ്സിലാക്കിക്കൊണ്ട് പണ്ഡിതന്മാർ ധാരാളം നിബന്ധനകൾ പറഞ്ഞിട്ടുണ്ട്.  സുഗന്ധം പൂശാതിരിക്കുക ഭംഗി ആവാതിരിക്കുക  ശബ്ദം കേൾക്കുന്ന പാദസരം ഇല്ലാതിരിക്കുക ആഡംബര വസ്ത്രം ധരിക്കാതിരിക്കുക പുരുഷന്മാരോട് കലരാതിരിക്കുക *യുവതി ആവാതിരിക്കുക ഫിത് ന  പെടാതിരിക്കുക  വഴിയിലോ സ

ഫസാദോ മറ്റോ ഭയപ്പെടാതിരിക്കുക  എന്നിവയാണ് നിബന്ധനകൾ* ശറഹു സ്വഹീഹ്മുസ്ലിം 

 4/120


 

هذا وشبهه من أحاديث الباب ظاهر في أنها لا تمنع المسجد لكن بشروط ذكرها العلماء مأخوذة من الأحاديث ، وهو ألا تكون متطيبة ، ولا متزينة ، ولا ذات خلاخل يسمع صوتها ، ولا ثياب فاخرة ، ولا مختلطة بالرجال ، ولا شابة ونحوها ممن يفتتن بها ، وأن لا يكون في الطريق ما يخاف به مفسدة ونحوهاشرح صحيح مسلم٤/١٢٠


അപ്പോൾ ഫിത്ന ഉണ്ടെങ്കിൽ പുറപ്പെടാൻ പാടില്ലെന്ന ഇമാം നവവി റ യും ഇമാം മുസ്ലിം റ യും  മറ്റു എല്ലാ പണ്ഡിതന്മാരും ഹദീസുകളിൽ നിന്നും മനസ്സിലാക്കി നമ്മെ പഠിപ്പിച്ചിട്ടുണ്ട് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. അതുകൊണ്ടാണ് നേരത്തെ 

ശറഹുൽ മുഹദ്ധബ്  ഉദ്ധരിച്ചപ്പോൾ  ഫിത്ന

 ഇല്ലാത്തപ്പോൾ കറാഹത്താണ് എന്ന് പറഞ്ഞത് 


ഫിത്നഉള്ളപ്പോൾ അവൾ പുറപ്പെടാൻ പാടില്ല എന്ന്  ലോകം ഏക ലകണ്ഡമായി അങ്ങീകരിച്ച ഇമാം മുസ്ലിം റ സ്വഹീഹ് മുസ്ലിമിൽ  ഹെഡ്ഡിംഗ് ൽ തന്നെ പറഞ്ഞത്.

ഇത് വിവരിച്ചു കൊണ്ടാണ് ഇമാം നവവി റ പറഞ്ഞത് ലോക പണ്ഡിതന്മാർ എല്ലാവരും ഹദീസുകളിൽ നിന്നും മനസ്സിലാക്കി കൊണ്ട് ഫിത്ന ഇല്ലാത്തപ്പോഴാണ് സ്ത്രീകൾ പുറപ്പെടാൻ പാടുള്ളൂ ഉണ്ടെങ്കിൽ പാടില്ല എന്ന് പറഞ്ഞു എന്ന് വിവരിക്കുന്നത് 


ഇമാം നവവി റ ശറഹു  മുസ്ലിമിൽ പറഞ്ഞതിനെ വിവരിച്ച ഇമാം ഇബ്നു ഹജറുൽ ഹൈതമി പറയുന്നു ഫതാവയിൽ പറയുന്നു.

...


ﻗﺎﻝ ﺍﻟﻨﻮﻭﻱ ﺭﺣﻤﻪ ﺍﻟﻠﻪ ﻭﺭﺿﻲ ﻋﻨﻪ ﻓﻲ ‏( ﺷﺮﺡ ﻣﺴﻠﻢ ‏) ﻓﻲ ﺑﺎﺏ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ : )) ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ ﻭﺃﻧﻬﺎ ﻻ ﺗﺨﺮﺝ ﻣﺘﻄﻴﺒﺔ 

ﻭﺍﻧﻈﺮ ﺇﻟﻰ ﻗﻮﻟﻪ " ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ " ﻣﺎ ﺃﺣﺴﻨﻪ ﻓﻴﻤﺎ ﻗﺪﻣﺘﻪ ﻣﻦ ﻭﺟﻮﺏ ﺍﻟﻤﻨﻊ ﺣﻴﺚ ﺗﺮﺗﺒﺖ ﺍﻟﻔﺘﻨﺔ ﻋﻠﻰ ﺧﺮﻭﺟﻬﻦ ﻓﺈﻥ ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ )) ﻻ ﺗﻤﻨﻌﻮﺍ ﺇﻣﺎﺀ ﺍﻟﻠﻪ ﻣﺴﺎﺟﺪ ﺍﻟﻠﻪ (( ﻫﺬﺍ ﻭﺷﺒﻬﻪ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺒﺎﺏ ﻇﺎﻫﺮ ﻓﻲ ﺃﻧﻬﺎ ﻻ ﺗﻤﻨﻊ ﻣﻦ ﺍﻟﻤﺴﺠﺪ ﻟﻜﻦ ﺑﺸﺮﻭﻁ ﺫﻛﺮﻫﺎ ﺍﻟﻌﻠﻤﺎﺀ ﻣﺄﺧﻮﺫﺓ ﻣﻦ ﺍﻷﺣﺎﺩﻳﺚ ﻭﻫﻲ :

ﺃﻥ ﻻ ﺗﻜﻮﻥ ﻣﺘﻄﻴﺒﺔ ، ﻭﻻ ﻣﺘﺰﻳﻨﺔ ﺫﺍﺕ ﺧﻼﺧﻞ ﻳﺴﻤﻊ ﺻﻮﺗﻬﺎ ، ﻭﻻ ﺛﻴﺎﺑﺎ ﻓﺎﺧﺮﺓ ، ﻭﻻ ﻣﺨﺘﻠﻄﺔ ﺑﺎﻟﺮﺟﺎﻝ ، ﻭﻻ ﺷﺎﺑﺔ ﻭﻧﺤﻮﻫﺎ ﻣﻤﻦ ﻳﻔﺘﺘﻦ ﺑﻬﺎ ، ﻭﺃﻥ ﻻ ﻳﻜﻮﻥ ﺑﺎﻟﻄﺮﻳﻖ ﻣﺎ ﻳﺨﺎﻑ ﺑﻪ ﻣﻔﺴﺪﺓ ﻭﻧﺤﻮﻫﺎ ,فتاوي الكبري


സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽ ഫിത്ന്ന ഇല്ലാത്തപ്പോഴാണ് 

എന്ന് ഇമാംനവവി . ശറഹു മുസ്ലിമിൽ   പറഞ്ഞു


*ഫിത്ന്ന ഇല്ലാത്തപ്പോഴാണ് സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽ* എന്ന

ഇമാം നവവിയുടെ  വാക്കിനെ പറ്റി നീ ഒന്ന് ചിന്തിച്ചു നോക്കൂ ഫിത്ന യുണ്ടങ്കിൽ  തടയണമെന്ന് ഞാൻ നേരത്തെ പറഞ്ഞതിന് തെളിവായ ഏറ്റവും നല്ല വാക്കാണിത് 


സ്ത്രീകളെതടയരുത്  എന്നെല്ലാം പറയുന്ന ഈ അധ്യായത്തിലെ ഹദീസുകൾ നിബന്ധനകൾ പാലിക്കുമ്പോൾ തടയരുത് എന്നാണ് ഉദ്ദേശം ഹദീസുകളിൽ നിന്നും  മനസ്സിലാക്കിക്കൊണ്ട് പണ്ഡിതന്മാർ ധാരാളം നിബന്ധനകൾ പറഞ്ഞിട്ടുണ്ട്.  സുഗന്ധം പൂശാതിരിക്കുക ഭംഗി ആവാതിരിക്കുക  ശബ്ദം കേൾക്കുന്ന പാദസരം ഇല്ലാതിരിക്കുക ആഡംബര വസ്ത്രം ധരിക്കാതിരിക്കുക പുരുഷന്മാരോട് കലരാതിരിക്കുക *യുവതി ആവാതിരിക്കുക ഫിത് ന  പെടാതിരിക്കുക  വഴിയിലോ സ

ഫസാദോ മറ്റോ ഭയപ്പെടാതിരിക്കുക  എന്നിവയാണ് നിബന്ധനകൾ*

എന്നും ഇമാം നവവി പറഞ്ഞിട്ടുണ്ട് (ഫതാവൽ കുബ്റാ )


ഇബ്ൻ ഹജർ റ പറയുന്നു.


وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة ، قد تمسك بظاهر دليل حمل على ظاهره دون فهم معناه ، مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوي به ( :فتاوي الكبري لابن حجر ()


"ശരീഅത്തിൻറെ രഹസ്യങ്ങളിൽഅറിവ് കുറഞ്ഞവരും ബുദ്ധിയില്ലാത്ത വരുമല്ലാതെസ്ത്രീകളെ തടയുന്നതിൽ ഈ കാലഘട്ടത്തിൽ സംശയിക്കുകയും ഇല്ല .


ചില തെളിവുകളുടെ ഭാഹ്യത്തിൽ പിടിച്ച് ശരിയായ ആശയം മനസ്സിലാക്കാതെ പ്രത്യക്ഷ്യ  അർത്ഥത്തിൻ മേൽ അവൻ (അറിവ് കുറഞ്ഞവരും )

ചുമത്തിയിരിക്കുന്നു.

ആയിഷ ബീവിയും  അവരെ പോലോത്ത വരും ഗ്രഹിച്ച ആശയത്തെ ഇവർ അവഗണിക്കുകയും ചെയ്തിരിക്കുന്നു.


കണ്ണ് പൂട്ടണമെന്നും ഭംഗി  പ്രദർശിപ്പിക്കരുതെന്ന് അറിയിക്കരുതെന്നും അറിയിക്കുന്ന പ്രമാണങ്ങളെ അവർ നിസ്സാര പെടുത്തിയിരിക്കുന്നു.


അതുകൊണ്ട് ശരിയായ അഭിപ്രായം ഹറാമാണെന്ന് ഉറപ്പിച്ചുപറയലും അതുകൊണ്ട് ഫത് വകൊടുക്കലുമാണ്. (ഫതാവൽ കുബ്റാ )

.

 

قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات ؛ لكثرة الفساد :كفاية الأخيار 829


ഇതെ ആശയം തന്നെ ഇമ്മം ഹിസ്വനി(റ)അദ്ദേഹത്തിന്‍റെ കിഫായത്തുല്‍ അഖ് യാറിലും പറയുന്നു.



ഇനി ഇബ്നു മുൻദിർ റ  സ്ത്രീകൾക്ക് പള്ളിയിൽ പുറപ്പെടൽ അനുവദനീയമാണെന്ന് ഇജ്മാഉണ്ട് എന്ന് പറഞ്ഞതായി ഇമാം നവവി റ  പറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കാം


ഇമാം നവവി റ പറയുന്നു.


‏( ﻓﺮﻉ ‏) ﺫﻛﺮﻧﺎ ﺃﻥ ﺍﻟﻤﻌﺬﻭﺭﻳﻦ ﻛﺎﻟﻌﺒﺪ ﻭﺍﻟﻤﺮﺃﺓ ﻭﺍﻟﻤﺴﺎﻓﺮ ﻭﻏﻴﺮﻫﻢ ﻓﺮﺿﻬﻢ ﺍﻟﻈﻬﺮ ، ﻓﺈﻥ ﺻﻠﻮﻫﺎ ﺻﺤﺖ ، ﻭﺇﻥ ﺗﺮﻛﻮﺍ ﺍﻟﻈﻬﺮ ﻭﺻﻠﻮﺍ ﺍﻟﺠﻤﻌﺔ ﺃجزﺃﺗﻬﻢ ﺑﺎﻹﺟﻤﺎﻉ ، ﻧﻘﻞ ﺍﻹﺟﻤﺎﻉ ﻓﻴﻪ

ﺍﺑﻦ ﺍﻟﻤﻨﺬﺭ ﻭﺇﻣﺎﻡ ﺍﻟﺤﺮﻣﻴﻦ ﻭﻏﻴﺮﻫﻤﺎ.... 


ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ شرح المهذب باب الجمعة شرح المهذب 4-468


നാം മുമ്പ് പറഞ്ഞു കഴിഞ്ഞതാണ്

സ്ത്രീകൾ അടിമകൾ  യാത്രക്കാർ തുടങ്ങി ജുമുഅക്ക് വരൽനെ  തൊട്ട് തടസ്സം ഉള്ളവർ അവർക്ക് നിർബന്ധം ളുഹ്റ് നിസ്കരിക്കലാണ് . അവർ  ളുഹ്റ്

നിസ്കരിച്ചാൽ അത് സ്വഹീഹാണ് -


 *ഇനി അവർ ളുഹ്റ്

 ഉപേക്ഷിക്കുകയും ജുമുഅ നിസ്കരിക്കുകയും ചെയ്താൽ അവർക്ക് അത് മതിയാകുന്നതാണ് (ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. ) .

 അത് ഇജ്മാഅ് ആണ്*  .

*അത് ഇജ്മാഅ് ആണ് എന്നത് ഇബ്ൻ മുൻദിർ ഇമാമുൽഹറമൈനി മറ്റു പണ്ഡിതന്മാർ എല്ലാം ഉദ്ധരിച്ചിട്ടുണ്ട്* ( ശറഹുൽ മുഹദ്ധബ് 4 /468)


ഇതിൽ നിന്ന് വളരെ വെക്തമാണ് ഇമാം നവവി റ ഇബ്നുൽ മുൻദിരി റ ൽ നിന്ന് ഉദ്ധരിക്കുന്നത് സ്ത്രീക്കൾ ജുമു അക്ക് പോകുന്നതിന്റെ വിധിയല്ല. ഒരു സ്ത്രീ പോയി ജുമുഅ നിസ്കരിച്ചാൽ ഇനി ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല എന്നാണ്. അതായത് ആ ളുഹ്റ് കൊണ്ട് മതിയാക്കാം എന്ന് .

 എന്നാൽഅതെ പേജിൽ തന്നെ പോവുന്നതിന്റെ വിധി ഇമാം നവവി തൊട്ട് ശേഷം പറഞ്ഞത് ഇവർ.മറച്ചുവെച്ചിരിക്കുകയാണ് .അത് ഇങ്ങനെയാണ്


ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ شرح المهذب باب الجمعة شرح المهذب 4-468


ഒരുസ്ത്രീ. ജുമു അക്ക്  ഹാളിറാകാൻ ഉദ്ധേശിച്ചാൽ അത് മറ്റു ജമാ അത്തിന്  വരൽ പോലെയാണ്. ജമാഅത്തിന്റെ അദ്ധ്യായത്തിന്റെ ആദ്യത്തിൽ അത് പറഞ്ഞിട്ടുണ്ട്.


 അതിന്റെ ചുരുക്കം

യുവതികൾക്കും  കണ്ടാൽ ആശിക്കപെടുന്ന വാർധ്യക്യമുള്ളവർക്കും. [ഫിത്നയില്ലാത്തപ്പൊൾ-] കറഹത്താക്കുന്നു.

(ശറഹുൽ മുഹദ്ധബ് ജുമുഅയുടെ അദ്ധ്യായം4-468 )


ചുരുക്കത്തിൽ ജുമുഅക്ക് പോവേണ്ടതില്ലാത്ത ഒരു സ്ത്രീ നിയമം പാലിക്കാതെ പോയി ജുമുഅ നിസ്കരിച്ചാൽ ഇനി ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല .. അതായത് ആ ളുഹ്റ് കൊണ്ട് മതിയാക്കാം എന്ന് പറഞ്ഞതിനെ പോവൽ അനുവദനീയമാണ് എന്ന് അർഥമാക്കി തെറ്റിദ്ധരിപ്പിക്കുകയും പോവാൻ പറ്റുമോ എന്ന വിധി ഇമാം നവവി അതെ കിതാബിൽ അതെ പേജിൽ പറഞ്ഞതും 

 ശറഹുൽ മുഹ ദ്ധബിൽ തന്നെ മറ്റു പല സ്ഥലങ്ങളിൽ പറഞ്ഞതും ഇവർ മറച്ച് വെച്ചിരിക്കുന്നു.

അപ്രകാരം സ്ത്രീ പുറപ്പെടൽ ഫിത്ന യില്ലാത്തപ്പോഴാണ് എന്ന് ശറഹു മുസ്ലിമിൽ ഇമാം നവവി റ പറഞ്ഞതും ഇവർ മറച്ചുവെച്ചിർക്കുകയാണ് .ആ ഉദ്ധരണികളിൽ ചിലത് മുകളിൽ നൽകിയിട്ടുണ്ട്.



ഒരു സ്ത്രീ ജുമുഅ നിസ്കരിച്ചാൽ ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല .. അതായത് ആ ളുഹ്റ് കൊണ്ട് മതിയാക്കാം എന്ന ഇബ്ന് മുൻദിർ റ യും മറ്റും പറഞ്ഞ ഇജ്മാഇനെ ഇമാം നവവി റ ആദ്യം  മറ്റൊരു സ്ഥലത്ത് ഇങ്ങനെയാണ് വിവരിക്കുന്നത്..



قَدْ نَقَلَ ابْنُ الْمُنْذِرِ وَغَيْرُهُ الْإِجْمَاعَ عَلَى أَنَّهَا لَوْ حَضَرَتْ وَصَلَّتْ الْجُمُعَةَ جَازَ ، 

 ( المجموع شرح المهذب (4/350) »  كتاب الصلاة  »  باب صلاة الجمعة )

النووي، أبو زكريا (631 - 676هـ، 1234- 1278م).vv

 

"തീര്‍ച്ചയായും സ്ത്രീകള്‍ ജുമുഅക്ക് പങ്കെടുക്കുകയും അവളത് നമസ്‌ക്കരിക്കുകയും ചെയ്താല്‍ അത് മതിയാവുന്നതാണ്

(ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല )


ഇവിടെ മതിയാവുന്നതാണ് അതായത് സ്വഹീഹാവുന്നതാണ് അതായത്  ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ലഎന്ന് അറിയിക്കാൻ ജാസ എന്ന പതം പറയുകയും 

പിന്നീട് അത് ഉദ്ധരിച്ചപ്പോൾ അജ് സഅ ( മതിയാവുന്നതാണ്)എന്ന പതം പറഞ്ഞ് കൊണ്ട് ഇത് മുമ്പ് നാം പറഞ്ഞിട്ടുണ്ട് എന്ന് വെക്തമാക്കുകയും ചെയ്തു. 

അതെ പേജിൽ അതിന്റെ വിധി ഫിത്ന യില്ലങ്കിൽ കറാഹത്താണന്നും അജ് സഅ എന്ന് പറഞ്ഞ അതെ പേജിൽ നവവി ഇമാം തന്നെ വെക്തമാക്കുകയും ചെയ്തു


 അത് ഒന്ന് കൂടി കാണുക


ﻓﺮﻉ ‏) ﺫﻛﺮﻧﺎ ﺃﻥ ﺍﻟﻤﻌﺬﻭﺭﻳﻦ ﻛﺎﻟﻌﺒﺪ ﻭﺍﻟﻤﺮﺃﺓ ﻭﺍﻟﻤﺴﺎﻓﺮ ﻭﻏﻴﺮﻫﻢ ﻓﺮﺿﻬﻢ ﺍﻟﻈﻬﺮ ، ﻓﺈﻥ ﺻﻠﻮﻫﺎ ﺻﺤﺖ ، ﻭﺇﻥ ﺗﺮﻛﻮﺍ ﺍﻟﻈﻬﺮ ﻭﺻﻠﻮﺍ ﺍﻟﺠﻤﻌﺔ ﺃجزﺃﺗﻬﻢ ﺑﺎﻹﺟﻤﺎﻉ ، ﻧﻘﻞ ﺍﻹﺟﻤﺎﻉ ﻓﻴﻪ

ﺍﺑﻦ ﺍﻟﻤﻨﺬﺭ ﻭﺇﻣﺎﻡ ﺍﻟﺤﺮﻣﻴﻦ ﻭﻏﻴﺮﻫﻤﺎ

ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ شرح المهذب باب الجمعة شرح المهذب 4-468


നാം മുമ്പ് പറഞ്ഞു കഴിഞ്ഞതാണ്

സ്ത്രീകൾ അടിമകൾ  യാത്രക്കാർ തുടങ്ങി ജുമുഅക്ക് വരൽനെ  തൊട്ട് തടസ്സം ഉള്ളവർ അവർക്ക് നിർബന്ധം ളുഹ്റ് നിസ്കരിക്കലാണ് . അവർ  ളുഹ്റ്

നിസ്കരിച്ചാൽ അത് സ്വഹീഹാണ് -


 *ഇനി അവർ ളുഹ്റ്

 ഉപേക്ഷിക്കുകയും ജുമുഅ നിസ്കരിക്കുകയും ചെയ്താൽ അവർക്ക് അത് മതിയാകുന്നതാണ് (ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. ) .

 അത് ഇജ്മാഅ് ആണ്*  .

*അത് ഇജ്മാഅ് ആണ് എന്നത് ഇബ്ൻ മുൻദിർ ഇമാമുൽഹറമൈനി മറ്റു പണ്ഡിതന്മാർ എല്ലാം ഉദ്ധരിച്ചിട്ടുണ്ട്*


ഒരുസ്ത്രീ. ജുമു അക്ക്  ഹാളിറാകാൻ ഉദ്ധേശിച്ചാൽ അത് മറ്റു ജമാ അത്തിന്  വരൽ പോലെയാണ്. ജമാഅത്തിന്റെ അദ്ധ്യായത്തിന്റെ ആദ്യത്തിൽ അത് പറഞ്ഞിട്ടുണ്ട്.


 അതിന്റെ ചുരുക്കം

യുവതികൾക്കും  കണ്ടാൽ ആശിക്കപെടുന്ന വാർധ്യക്യമുള്ളവർക്കും. [ഫിത്നയില്ലാത്തപ്പൊൾ-] കറഹത്താക്കുന്നു.

(ശറഹുൽ മുഹദ്ധബ് ജുമുഅയുടെ അദ്ധ്യായം4-468 )


ചുരുകത്തിൽ 

അവർ ളുഹ്റ്

 ഉപേക്ഷിക്കുകയും ജുമുഅ നിസ്കരിക്കുകയും ചെയ്താൽ അവർക്ക് അത് മതിയാകുന്നതാണ് (ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. ) .

 അത് ഇജ്മാഅ് ആണ്*  .

*അത് ഇജ്മാഅ് ആണ് എന്നത് ഇബ്ൻ മുൻദിർ ഇമാമുൽഹറമൈനി മറ്റു പണ്ഡിതന്മാർ എല്ലാം ഉദ്ധരിച്ചിട്ടുണ്ട് എന്ന് ഒരു സ്ഥത്ത് പറഞ്ഞപ്പോൾ അജ്സഅ എന്നും അതെ വിശഷം മറ്റൊരു സ്ഥലത്ത് പറഞ്ഞപ്പോൾ

ജാസ എന്നും പറഞ്ഞു. ആദ്യം പറഞ്ഞ അതെ വിശയം തന്നെയാണ് ഇവിടെയും പറയുന്നത് എന്ന് വെക്തമാക്കുകയും അവൾ ജമാഅത്തിനും ജുമുഅക്കും പോവുന്നതിന്റെ ഹുക്മ് അവിടെ തന്നെ വെക്തമാക്കുകയും ചെയ്തിട്ടും ഒഹാബി പുരോഹിതന്മാർ ഒരു സ്ഥലത്തുള്ളത് മാത്രം കൊണ്ട് വന്നു കിതാബ് നോക്കാൻ അറിയാത്ത ജനങ്ങളെ കബളിപ്പിക്കുകയാണ്


ജാസ എന്ന് പറയുന്ന അതെ പേജിൽ 




പുരുഷന്മാരോട് കൂടെ നിസ്കാരങ്ങൾക്ക്  ഹാജറാവൽ

 യുവതികൾക്ക് കറാഹത്താണ് ന്ന് പണ്ഡിതന്മാരിൽ നിന്നും ഇമാം നവവി വ്യക്തമായി ഉദ്ധരിച്ചിട്ടുണ്ട്

ശറഹുൽ മുഹദ്ധ ബ് 4/350



 അതും ഈ പുരോഹിതന്മാർ മറച്ചുവെച്ച് ചിരിക്കുന്നു 


ويكره للشابة حضور جميع الصلوات مع الرجال 

 المجموع شرح المهذب (4/350) »  كتاب الصلاة  »  باب صلاة الجمعة )

النووي، أبو زكريا (631 - 676هـ، 1234- 1278م).vv ശ




കറാഹത്തെന്ന് പറഞ്ഞത്? 


മേൽപറഞ്ഞ രൂപങ്ങളിൽ അടിസ്ഥാന നിയമം കറാഹത്താണെന്ന് പറഞ്ഞത് അവരുടെ പുറപ്പാടിനാൽ ഫിത്ന വരാനുള്ള സ്വഭാവം കണക്കിലെടുത്താണ്. ഫിത്നയുണ്ടാകുമെന്ന ഊഹമോ അനുമാനമോ ഉറപ്പോ ഉണ്ടാവുകയോ രക്ഷിതാവ്., ഭർത്താവ്, തുടങ്ങി സമ്മതം വാങ്ങേണ്ടവരുടെ സമ്മതം ഇവ ല്ലാതിരിക്കുകയോ ചെയ്യുന്ന ഘട്ടത്തിൽ പുറപ്പെടൽ നിഷിദ്ധവുമാണ്. 


ഇബ്നു ഹജർ(ർ) പറയുന്നു:


فإن قالت: فما الجواب عن إطلاق أهل المذهب غير من مر ؟

فالجواب أن محله حيث لم يريدوا كراهة التحريم ما إذا لم يترتب على خروجهن خشية فتنة .

وأما إذا ترتب ذلك فهو حرام بلا شك كما مر نقله عمن ذكر .

والمراد بالفتنة : الزنا ومقدماته من النظر ، والخلوة ، واللمس وغير ذلك .

ولذلك أطلقوا الحكم في هذه المسألة بدون ذكر محرم يقترن بالخروج ، وأما عند اقتران محرم به أو لزومه له فالصواب القطع بالتحريم ولا يتوقف في ذلك فقيه .(الفتاوي الكبري: ٢٠٣/١)


മുമ്പ് പറഞ്ഞവരല്ലാത്ത, മദ്ഹബിന്റെ വക്താക്കൾ നിരുപാധികം കറാഹത്താണെന്നല്ലോ പറഞ്ഞത്? എന്ന സംശയത്തിന് ഇപ്രകാരം മറുപടി പൂരിപ്പിക്കാൻ. കറാഹത്തുകൊണ്ട് തഹ്‌രീമിന്റെ കറാഹത്ത് എന്നല്ല അവരുദ്ദേശിക്കുന്നതെങ്കിൽ സ്ത്രീകൾ പുറപ്പെടുന്നതിനാൽ ഫിത്ന ഭയപ്പെടൽ വരാത്ത സ്ഥലത്തെ കുറിച്ചാണ്  അവരുടെ പരാമർശമെന്ന് വെക്കേണ്ടതുണ്ട്. അതെ സമയം അവർപുറപ്പെടുന്നതിനാൽ ഫിത്ന ഭയപ്പെടൽ വരുമെങ്കിൽ ആ പുറപ്പാട് നിഷിദ്ധമാണെന്നതിൽ സംശയത്തിന് വകയില്ല. മുമ്പ് പറഞ്ഞ പണ്ഡിതന്മാരെ ഉദ്ദരിച്ച് അക്കാര്യം പറഞ്ഞുവല്ലോ. 


ഫിതനയുടെ വിവക്ഷ വ്യഭിചാരവും അതിന്റെ മുന്നോടിയായ നോട്ടം, തനിച്ചാകൽ , സ്പർശനം തുടങ്ങിയവയുമാണ്. അതുകൊണ്ടാണ് ഈ വിഷയത്തിൽ പുറപ്പെടലുമായി ബന്ധപ്പെട്ടുവരുന്ന നിഷിദ്ധമായ കാര്യങ്ങൾ പരാമർശിക്കാതെ അവർ നിയമം നിരുപാധികം പറഞ്ഞത്. അതെ സമയം പുറപ്പെടലുമായി ബന്ധപ്പെട്ട് നിഷിദ്ധമായൊരു കാര്യം അന്വരിച്ച് വരികയോ പിന്നീട് വന്നു ചേരുകയോ ചെയ്യുന്ന ഘട്ടത്തിൽ പുറപ്പെടൽ നിഷിദ്ധമാണെന്ന് തറപ്പിച്ച് പറയുന്നതാണ് ശരി. ഈ വിഷയത്തിൽ കര്മശാസ്ത്ര പണ്ഡിതനും ശങ്കിളിച്ചു നിൽക്കുകയില്ല. (ഫതാവൽ കുബ്റാ: 1/203)


ഇബ്നു ഹജർ(ർ) എഴുതുന്നു:


 ويحرم عليهن بغير إذن ولي أو حليل أو سيد أو هما في أمة متزوجة ومع خشية فتنة منها أو عليها ، وللآذن لها في الخروج حكمه (تحفة: ٢٥٢/٢)


രക്ഷിതാവ്, ഭർത്താവ്, യജമാനൻ, വിവാഹിതയായ അടിമസ്ത്രീയാകുമ്പോൾ ഭർത്താവ് യജമാനൻ എന്നീ രണ്ടു പേരുടെയും അനുവാദമില്ലാതെയോ, സ്ത്രീയിൽ നിന്നോ അവളുടെ മേലിലോ നാശം ഭയക്കുന്നതോടപ്പമോ അവർ പള്ളിയിൽ പോകൽ നിഷിദ്ദമാണ്. അവൾക്ക് പോകാൻ അനുവാദം നൽകുന്നതിന് പോകുന്നതിന്റെ വിധി തന്നെയാണുള്ളത്. (തുഹ്ഫ: 2/252)


ഇബ്നു ഖാസിം(റ) വിശദീകരിക്കുന്നു: 





നാശത്തെ ഭയപ്പെടുന്നതോടപ്പം എന്ന പരമാർശം വ്യക്തമാക്കുന്നത് നാശമുണ്ടാകുമെന്ന അനുമാനം പോലും വേണമെന്നില്ലെന്നാണ്. (ഇബ്നു ഖാസിം: 2/253)



അസ് ലം കാമിൽസഖാഫി പരപ്പനങ്ങാടി .


നബി ദിനാഘോഷം ചരിത്രത്താളുകളിൽ

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിൽ


ഭാഗം 2

 

*പരിശുദ്ധ ഖുർആനിലെ മറ്റൊരു ആയത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നത് കാണുക;*


*قل بفضل الله وبرحمته ، فبذلك فليفرحوا هو خير مما يجمعون* 

*سورة يونس* *(٥٧،٥٨)*


 *"നബിയെ തങ്ങൾ പറയുക: അല്ലാഹുവിൻറെ ഔദാര്യവും, അവൻറെ റഹ്മത്തും കൊണ്ട് അവർ സന്തോഷിക്കട്ടെ.*


 *"റഹ്മത്ത്" എന്നത് നബി ﷺ യെ പറ്റി തന്നെ ഖുർആൻ വ്യക്തമായി മറ്റൊരു ആയത്തിലൂടെ വിശേഷിപ്പിച്ചതാണ്. ആകയാൽ നബി ﷺ യെ കൊണ്ട് സന്തോഷിക്കണം എന്ന് ഖുർആൻ കൊണ്ടു തന്നെ സ്ഥിരപ്പെടുന്നു* .


*വല്ലവർക്കും ഇത് ദുർവ്യാഖ്യാനം ആയി തോന്നുന്നുവെങ്കിൽ ഖുർആൻ മുഫസ്സിറുകളുടെ നേതാവായ ബഹുമാനപ്പെട്ട ഇബ്നു അബ്ബാസ് (റ) ഈ ആയത്ത് വിശദീകരിക്കുന്നത്  എങ്ങനെയാണെന്ന് നമുക്ക് കാണാം*


*واخرج ابوا الشيخ عن ابن عباس رضي الله عنهما ان الفضل العلم والرحمة محمد صلي الله عليه وسلم ( روح المعاني ١٤١/٦*📚 )


 *"അല്ലാഹുവിൻറെ ഔദാര്യം കൊണ്ട്  ഉദ്ദേശിക്കുന്നത് വിജ്ഞാനവും, റഹ്മത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് മുഹമ്മദ് നബി ﷺ  തങ്ങളും ആകുന്നു*


{ *റൂഹുൽ മആനി* 📚}


*ബഹുമാനപ്പെട്ട  ഹാഫിള് ഇമാം സുയൂഥി (റ) യും, ഇമാം അബൂ ഹയ്യാനും (റ) ഇതേ കാര്യം തന്നെ പഠിപ്പിക്കുന്നു*


*قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ* *( سورة يونس 58)*


*وأخرج أبو الشيخ عن ابن عباس رضي الله عنهما في الآية قال : فضل الله العلم ، ورحمته محمد صلى الله عليه وسلم ، قال الله تعالى { وما أرسلناك إلا رحمة للعالمين } (📚 تفسير الدر المنثور للحافظ السيوطي رحمه الله – ج-7 / ص: 668)*



*وقال ابن عباس فيما روى الضحاك عنه: الفضل العلم والرحمة محمد صلى الله عليه وسلم.*


*تفسير البحر المحيط 📚( ج- 6 / ص: 75)*


*മറ്റൊരു ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ്സീറുൽ കബീറിൽ  ഇമാം റാസി (റ) പറയുന്നതും മേൽപറയപ്പെട്ട ആശയം തന്നെ അത് ഇങ്ങനെ കാണാം; "അല്ലാഹുവിന്റെ റഹ്മത്തിൽ അല്ലാതെ മറ്റൊന്നിലും സന്തോഷിക്കാതിരിക്കൽ അനിവാര്യമാണ് എന്നാണ് ഈ ആയത്തിൻറെ ഉദ്ദേശം*"

 

{ *തഫ്സീറുൽ കബീർ* *7-95*📚}


*ചുരുക്കത്തിൽ മുഹമ്മദ് നബി ﷺയെ  കൊണ്ട് നിങ്ങൾ സന്തോഷിച്ചു കൊള്ളുക എന്ന് വളരെ വ്യക്തമായി ഖുർആൻ പഠിപ്പിച്ച അധ്യാപനമാണ് അതിന് ഏറ്റവും അനിയോജ്യമായ ദിവസം  ദിവസം നബിﷺ  തങ്ങൾ ജനിച്ച റബീഉൽ അവ്വൽ1️⃣2️⃣ തന്നെ. ഇത് മുസ്‌ലിം ലോകം പിൽക്കാലത്ത് കാണിച്ചു തന്നതാണെന്നും തുടർന്ന് വരുന്ന ഭാഗങ്ങളിൽ നമുക്ക്  കാണാവുന്നതാണ്*.


✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻


*ദുആ വസിയത്തോടെ*

📗📖📗📖📗📖📗📖


*നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


            *ഭാഗം* 3⃣

📗📖📗📖📗📖📗📖


       *അബൂ നവവി*✍🏻 

====================

             *ഹദീസ്* 

             ========

*കഴിഞ്ഞ രണ്ടു ഭാഗങ്ങളിലും പരിശുദ്ധ ഖുർആനിൽ നിന്നുള്ള  ആയത് ആയിരുന്നു നബി ദിനാഘോഷത്തിന് പിൻബലമായി തെളിവ് ഉദ്ധരിച്ചത്* .


*നബി ﷺ തങ്ങൾ നുബുവ്വത്തിന് ശേഷം "അറവ്" നടത്തി  എന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് ചെയ്ത വ്യത്യസ്ത ഹദീസുകൾ കാണുക*


*عَنْ أَنَسٍ رَضِيَ اللهُ عَنْهُ , أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَقَّ عَنْ نَفْسِهِ بَعْدَ النُّبُوَّةِ.         السنن الكبرى*


*المؤلف: أحمد بن الحسين بن علي بن موسى الخُسْرَوْجِردي الخراساني، أبو بكر البيهقي (المتوفى: 458هـ)*

 

*عَنْ أَنَسٍ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ «عَقَّ عَنْ نَفْسِهِ بَعْدَ مَا بُعِثَ نَبِيًّا»*

*المعجم الأوسط*

*المؤلف: سليمان بن أحمد بن أيوب بن مطير اللخمي الشامي، أبو القاسم الطبراني* *(المتوفى: 360هـ)*


*وَعَنْ أَنَسٍ أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «عَقَّ عَنْ نَفْسِهِ بَعْدَمَا بُعِثَ نَبِيًّا* .

*رَوَاهُ الْبَزَّارُ، وَالطَّبَرَانِيُّ فِي الْأَوْسَطِ، وَرِجَالُ الطَّبَرَانِيِّ رِجَالُ الصَّحِيحِ خَلَا الْهَيْثَمَ بْنَ جَمِيلٍ*، *وَهُوَ ثِقَة*،

*مجمع الزوائد ومنبع الفوائد*

*المؤلف: أبو الحسن نور الدين علي بن أبي بكر بن سليمان* الهيثمي *(المتوفى: 807هـ)*


 *ഇമാം ബസ്സാറും(റ)  ,ഇമാം ത്വബ്റാനി (റ)യും വ്യത്യസ്ത റിപ്പോർട്ടുകൾ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ത്വബ്റാനി (റ) റിപ്പോർട്ട് ചെയ്ത നിവേദക പരമ്പരയിലുള്ള റാവിമാർ 'ബുഹാരി  മുസ്ലിമിൽ' ഉള്ളവരാണ് "ഹൈസം ബിൻ ജമീൽ" എന്ന മഹാൻ ഒഴികെ അദ്ദേഹം യോഗ്യനാണെന്ന്  വ്യക്തമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്*


{ *മജ്മഉ സവായ്ദ്*📚   

*ഇമാം ഹൈസമി (റ)*}


 *ആകയാൽ ഹദീസ് ദുർബലപ്പെടുത്തുക എന്ന വഹാബികളുടെ പരിപാടി ഇവിടെ നടക്കില്ല എന്ന് ചുരുക്കം. നബിﷺ തങ്ങൾ സ്വന്തം നിലക്ക് ജന്മദിനം ആഘോഷിച്ചോ എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് ഈ ഹദീസ്*


*നബി ﷺ അറവ് നടത്തിയ ഈ ഹദീസ് നബിയുടെﷺ  ജന്മദിനത്തിന് തെളിവാക്കാൻ ഇന്ന് കേരളത്തിലെ വല്ലവരും ദുർവ്യാക്ക്യാനിക്കുകയാണോ എന്ന തോന്നൽ ആർക്കും വേണ്ട*


*പത്താം നൂറ്റാണ്ടിലെ മുജദ്ദിദ് ആണെന്നു  കേരളത്തിലെ വഹാബികൾ പോലും പരിചയപ്പെടുത്തിയ ലോക പ്രശസ്തരായ പണ്ഡിതൻ ഇമാം സുയൂത്തി (റ) മുകളിൽ രേഖപ്പെടുത്തിയ ബഹു ഇമാം ബൈഹഖി(റ) റിപ്പോർട്ട് ചെയ്ത ഹദീസ് തെളിവ് ഉദ്ധരിച്ചുകൊണ്ട്  മഹാനവർകൾ പറയുന്നു*


*قُلْتُ: وَقَدْ ظَهَرَ لِي تَخْرِيجُهُ عَلَى أَصْلٍ آخَرَ، وَهُوَ مَا أَخْرَجَهُ الْبَيْهَقِيُّ عَنْ أَنَسٍ «أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَقَّ عَنْ نَفْسِهِ بَعْدَ النُّبُوَّةِ» مَعَ أَنَّهُ قَدْ وَرَدَ أَنَّ جَدَّهُ عبد المطلب عَقَّ عَنْهُ فِي سَابِعِ وِلَادَتِهِ، وَالْعَقِيقَةُ لَا تُعَادُ مَرَّةً ثَانِيَةً، فَيُحْمَلُ ذَلِكَ عَلَى أَنَّ الَّذِي فَعَلَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِظْهَارٌ لِلشُّكْرِ عَلَى إِيجَادِ اللَّهِ إِيَّاهُ رَحْمَةً لِلْعَالَمِينَ وَتَشْرِيعٌ لِأُمَّتِهِ كَمَا كَانَ يُصَلِّي عَلَى نَفْسِهِ لِذَلِكَ، فَيُسْتَحَبُّ لَنَا أَيْضًا إِظْهَارُ الشُّكْرِ بِمَوْلِدِهِ بِالِاجْتِمَاعِ وَإِطْعَامِ الطَّعَامِ وَنَحْوِ ذَلِكَ مِنْ وُجُوهِ الْقُرُبَاتِ وَإِظْهَارِ الْمَسَرَّاتِ*،


{ *الحاوي للفتاوي*📚 }


*മറ്റൊരു തെളിവിന്റെ മേലിലും നബിദിന ആഘോഷത്തെ സംബന്ധിച്ച് എനിക്ക് വ്യക്തമായിട്ടുണ്ട്. ഇമാം ബൈഹഖി(റ) ബഹുമാനപ്പെട്ട അനസ് തങ്ങളെ തൊട്ടു റിപ്പോർട്ട് ചെയ്ത ഹദീസാണ് അത്. "മഹാനായ നബിﷺ തങ്ങൾ സ്വന്തം ശരീരത്തിനു വേണ്ടി നുബുവ്വത്തിന് ശേഷം അറവ് നടത്തി നബിﷺ  തങ്ങൾ ജനിച്ച ശേഷം അബ്ദുൽ മുത്തലിബ് ഏഴാം ദിവസം നബിﷺ  തങ്ങൾക്ക് വേണ്ടി അഖീഖ അറുത്തത് അറിയപ്പെട്ടതാകുന്നു.*


*"അഖീഖ രണ്ടാമത് ആവർത്തിക്കപ്പെടുന്ന സുന്നത്തല്ല" അതു കൊണ്ടു തന്നെ ഇതിനെ ചുമത്തപ്പെടണം നബിﷺ തങ്ങളെ അല്ലാഹു സർവർക്കും അനുഗ്രഹമായി ഭൂമി ലോകത്തേക്ക് അയച്ചതിൽ ഉള്ള നന്ദി പ്രകടനമാണ്. മാത്രവുമല്ല അങ്ങനെ ഒരു നന്ദി പ്രകടനം ഈ ഉമ്മത്ത് 'ശറഅ്' ആക്കിയിട്ടുണ്ട് എന്നതിനുമാണ്.*


*നബി ﷺ സ്വന്തം നിലക്ക് തന്നെ സ്വലാത്ത് ചൊല്ലിയിട്ടുണ്ടല്ലോ അത് ദീനിൽ സ്ഥിരപ്പെടാൻ വേണ്ടിയാണ് അതു കൊണ്ടു തന്നെ സുന്നത്ത് ആക്കപ്പെടും നബിﷺ ചെയ്തതു പോലെ നന്ദി പ്രകടിപ്പിക്കലും, ഒരുമിച്ചു കൂടലും, ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യലും ഇതു പോലുള്ള സന്തോഷ പ്രകടനത്തിന്റെ മറ്റ് കാര്യങ്ങൾ ചെയ്യാം*. 


{ *അൽ ഹാവിലിൽ ഫതാവ*📚}


*ഇവിടെ നാം കാണുന്നത് ലോക പ്രശസ്തരായ മഹാനായ ഇമാം സുയൂത്തി (റ) നബിﷺ  തങ്ങളുടെ ഹദീസ് വിശദീകരിച്ചു കൊണ്ട് മൗലിദാഘോഷം സ്ഥിരപ്പെടുത്തുന്നതാണ്. അവരാരും തന്നെ ഇന്നുള്ള പുത്തൻ വാദികൾ പ്രചരിപ്പിക്കുന്നതു പോലെ കേവലം പുത്തൻവാദം ആയി മുദ്രകുത്തി ആളുകൾ ചെയ്യുന്ന നന്മ തടയാൻ നിന്നില്ല എന്നതാണ്*


*സഹീഹ് മുസ്ലിമിലെ മറ്റൊരു ഹദീസിൽ കാണാവുന്നതാണ് തിങ്കളാഴ്ച ദിവസത്തിന്റെ 3 പ്രത്യേകതകളിൽ ഒന്നാമതായി നബി ﷺ പറയുന്നത് അന്ന് എന്റെ ജന്മദിനം ആകുന്നുവെന്നാണ് ജന്മദിനത്തിൽ ഉള്ള സന്തോഷ് പ്രകടനമായാണ് തിങ്കളാഴ്ചയിലെ നോമ്പ് എന്ന പ്രസ്താവന ശ്രദ്ധേയമാണ്*.



*തുടരും...*

_________*📗📖📗📖📗📖📗📖


*നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


          *ഭാഗം* 4⃣ 

📗📖📗📖📗📖📗📖


      

====================


*നബി ദിനാഘോഷം തെളിവ് പ്രമാണമായ ഖിയാസ്* 

 ====================


*ലക്ഷക്കണക്കിന് ഹദീസ് മനപ്പാഠമാക്കിയ ലോക പ്രശസ്ത പണ്ഡിതൻ 'ഹാഫിള് ദുനിയ' എന്ന പേരിലറിയപ്പെടുന്ന ബഹുമാനപ്പെട്ട ഇബ്നു ഹജർ അസ്കലാനി (റ) നബി ദിന ആഘോഷവുമായി ബന്ധപ്പെട്ട് കൊണ്ട് സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് "ഖിയാസ്" ചെയ്തു തെളിവ് കൊണ്ടു വരുന്നത്  കാണുക*

 

*وقد ظهر لي تخريجها على أصل ثابت وهو ما ثبت في الصحيحين من أن النبي صلى الله عليه وسلم قدم المدينة     فوجد اليهود يصومون يوم عاشوراء فسألهم فقالوا: هو يوم أغرق الله فيه فرعون ونجّى موسى فنحن نصومه شكرا لله تعالى فقال صلى الله عليه وسلم فأنا أحق بموسى عليه السلام منكم فصامه وأمر بصيامه وقال إن عشت إلى قابل .... الحديث،  قال شيخنا " فيستفاد منه فعل الشكر لله تعالى على ما منّ به في يوم معين من إسداء نعمة أو دفع نقمة ويعاد ذلك في نظير ذلك اليوم من كل سنة والشكر لله تعالى يحصل بأنواع العبادات كالسجود والصيام والصدقة والتلاوة وأي نعمة أعظم النعمة من الله عليه ببروز هذا النبي صلى وسلم الذي هو نبي الرحمة في ذلك اليوم .*


*الأجوبة المرضية فيما سئل (فتاوى السخاوي📚) رحمه الله* 

*ص : 1118*



*الحاوي للفتاوي*📚

*المؤلف: عبد الرحمن بن أبي بكر، جلال الدين السيوطي (المتوفى: 911هـ)*



*മഹാനവർകൾ പറയുന്നു മറ്റൊരു സ്ഥിരപ്പെട്ട ഹദീസ് കൊണ്ട് നബി ദിനാഘോഷത്തെ ലക്ഷ്യം വയ്ക്കുന്നതിന് എനിക്ക് സ്ഥിരപ്പെട്ടിട്ടുണ്ട് അത് ബുഹാരി മുസ്ലിമിൽ റിപ്പോർട്ട് ചെയ്ത ഹദീസാണ് പുണ്യ നബി ﷺ മദീനയിലേക്ക് വന്ന  ആ സമയം മുഹറം 10ന് ജൂതന്മാർ നോമ്പ് നോക്കുന്നവർ ആയി കണ്ടു .*


*നോമ്പിന്റെ  കാരണത്തെപ്പറ്റി അവരോട് ചോദിച്ചപ്പോൾ ജൂതന്മാരുടെ മറുപടി ഫിർഔനിനെ മുക്കി കൊന്ന് മൂസാ നബിയെ അല്ലാഹു രക്ഷപ്പെടുത്തിയ ദിവസമാണ് ഇന്ന് .അത് കൊണ്ട് ഞങ്ങൾ ആ ദിവസത്തിനുള്ള ശുക്ർ ആയിട്ട് ഇന്നത്തെ ദിവസം നോമ്പ്  നോക്കും എന്ന് അവർ മറുപടി നൽകി* 


*ഇബ്നു ഹജർ അസ്കലാനി(റ) തുടർന്ന് രേഖപ്പെടുത്തി അപ്പോൾ ഇതിൽ നിന്ന് നമുക്ക് വ്യക്തമായി "അല്ലാഹുവിന് നന്ദി ചെയ്യുക എന്നത് ഏറ്റവും പ്രധാനപ്പെട്ട അമലായ പ്രവർത്തനമാണെന്ന് നമുക്ക് ബോധ്യപ്പെട്ടു നിർണിതമായ ഒരു ദിവസത്തിനു അല്ലാഹു നിഹ് മത്ത് ചെയ്തു എന്നതിന്.* 


*ചിലപ്പോൾ ഒരു നിഅ്മത്ത്  ലഭിക്കൽ ആവും അല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് നീക്കുക ആവും ഇത് രണ്ട് സംഭവിച്ചാലും ആ നിഅ്മത്തിന് ശുക്റ് ചെയ്യണം. അതു മാത്രം പോരാ അതേ ദിവസം അടുത്ത വർഷങ്ങളിൽ എത്തുമ്പോൾ ആ പറയപ്പെട്ട ദിവസങ്ങളിൽ നന്ദി ചെയ്യണം*... 


*തുടർന്ന് വീണ്ടും മഹാനായ ഇമാം അസ്കലാനി (റ) വീണ്ടും പറയുന്നത് കാണുക "റബീഉൽ അവ്വൽ 12ന് നബി ﷺ തങ്ങൾ ജന്മം കൊണ്ടു എന്നതിനേക്കാൾ വലിയ ഏത് അനുഗ്രഹമാണ് അല്ലാഹു നമുക്ക് നൽകിയിട്ടുള്ളത്"? (സത്യത്തിൽ ഈ ചോദ്യം ലോകത്തുള്ള ഓരോ വഹാബി യുടെയും നെഞ്ചിലേക്ക് ആണ് തറക്കുന്നത്) അതു കൊണ്ട് മഹാനായ നബിﷺ  തങ്ങളുടെ ജന്മം കൊണ്ട് ആ പ്രത്യേക ദിവസം തന്നെ എല്ലാ വർഷവും കൊണ്ടുവരിക എന്നത് സുന്നത്ത് ആക്കപ്പെടും*.


*കാര്യങ്ങൾ വളരെ വ്യക്തമാണ് സാധാരണ ഗതിയിൽ പ്രമാണങ്ങളായി "ഖുർആൻ ,സഹീഹായ ഹദീസ് ,ഇജ്മാഅ്, ഖിയാസ് "ഇവയാണ് ബാഹ്യമായെങ്കിലും മൗലിദ് വിരോധികളായ വഹാബികൾ പറയാറുള്ളത് .നമുക്ക് അവരോട് ചോദിക്കാനുള്ളത് അവർ അടക്കം ലോകം അംഗീകരിച്ച ഒരു മഹാനായ ഇമാം 'സ്വഹീഹുൽ ബുഖാരിയിൽ' നിന്ന് ഒരു ഹദീസ് ഖിയാസ്  ആക്കികൊണ്ട് മൗലിദ് ആഘോഷത്തിന് വ്യക്തമായി തെളിവ് ഉദ്ധരിക്കുന്നു.*


*എന്തു കൊണ്ട് ഇവർക്ക് ഇത് അംഗീകരിക്കാൻ കഴിയുന്നില്ല❓ ഖിയാസ് തെളിവാണെന്ന് പറയുന്നവർ മഹാനായ ഇമാം അസ്കലാനി (റ) വ്യക്തമായി  മുസ്‌ലിം ലോകത്തെ ബോധ്യപ്പെടുത്തിയ മൗലിദാഘോഷം ഇവർക്ക് എന്തുകൊണ്ട് സ്വീകാര്യമല്ല ❓കാരണം വ്യക്തം നബിﷺ തങ്ങളുടെ ജന്മത്തിൽ ഇവർക്ക് ഒട്ടും സന്തോഷിക്കാൻ കഴിയുന്നില്ല കാരണം അവർ പിൻപറ്റിയത് പിശാചിൻറെ കക്ഷികളെയാണ്*. 


*തുടരും.....*


_________________________


*ദുആ വസിയ്യത്തോടെ*

 



Tuesday, October 20, 2020

നബിദിനം .മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=



മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?


(1) ഇമാം ഇബ്നുല്‍ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അല്‍ മദ്ഖല്‍, വാ :2,പേജ്: 3).

(2) ഇമാം സുയൂഥി(റ)എഴുതുന്നു: “മൌലിദിന്റെ അടിസ്ഥാനം ജനങ്ങള്‍ ഒരുമിച്ചു കൂടുക, ഖുര്‍ആന്‍ പാരായണം നടത്തുക, നബി(സ്വ)യുടെ ജീവിതത്തിന്റെ ആരംഭത്തിലുായ സംഭവങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ പാരായണം ചെ യ്യുക, ജനനത്തില്‍ സംഭവിച്ച അല്‍ഭുതങ്ങളെടുത്തുപറയുക  എന്നിവയാണ്…. ഇത് പ്രതിഫലാര്‍ഹമായ സുന്നത്തായ ആചാരങ്ങളില്‍ പെട്ടതാകുന്നു. അതില്‍ നബി(സ്വ)യെ ആദരിക്കലും അവിടത്തെ ജനനം ക്െ സന്തോഷിക്കലുമുള്ള തുക്ൊ”(അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 181, ശര്‍വാനി വാ: 7, പേ:422).

(3) ഇബ്നു ഹജറുല്‍ അസ്ഖലാനി(റ)പറയുന്നു. “നബി ദിനത്തില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിനുള്ള നന്ദി പ്രകടനത്തെ ഗ്രഹിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണം, അന്നദാനം, ധാനധര്‍മ്മങ്ങള്‍, പ്രവാചകകീര്‍ത്തനങ്ങള്‍, മനസ്സുകള്‍ കോരിത്തരിപ്പിക്കുന്നതും പാരത്രിക ചിന്ത ഉണര്‍ത്തിവിടുന്നതുമായ ആത്മീയോപദേശങ്ങള്‍ തുടങ്ങിയവയില്‍ ചുരുക്കപ്പെടണം. നബിദിനത്തിലെ സന്തോഷം പ്രകടമാക്കുന്ന നിലക്കുള്ളതും അനുവദിക്കപ്പെട്ടതുമായ കാര്യങ്ങള്‍ ചെയ്യുന്നതിന് വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയവ തടയപ്പെടണം” (അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 196).

(4) ഇമാം സുയൂഥി(റ)യില്‍ നിന്ന് ഇസ്മാഈലുല്‍ ഹിഖ്വി(റ)പറയുന്നു.” നബി (സ്വ)യുടെ ജന്മ ദിനത്തില്‍ നന്ദി പ്രകാശനം നമുക്ക് സുന്നത്താക്കപ്പെടും” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).

(5) ഇസ്മാഈലുല്‍ ഹിഖ്വി(റ)തന്നെ ഇബ്നു ഹജറുല്‍ ഹൈതമി(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. നബി ദിനാഘോഷമവും അതിനു വിേ ജനങ്ങള്‍ സംഘടിക്കലും ഇപ്രകാരം നല്ല ആചാരമാണ്” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).

(6) ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമഃ (റ) പറയുന്നു.” നബി(സ്വ) യുടെ ജന്മദിനത്തില്‍ നടത്തപ്പെടുന്ന സല്‍കര്‍മ്മങ്ങള്‍, ദാനധര്‍മ്മങ്ങള്‍, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളില്‍ പെട്ടതാണ്. കാരണം അതില്‍ പാവപ്പെട്ടവര്‍ക്കു ഗുണം ചെയ്യല്‍ ഉള്ളതോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍  നബി(സ്വ)യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നവയാണ്. ലോകത്തിനാകെയും അനുഗ്രഹമായി അയ ക്കപ്പെട്ട നബി(സ്വ)യുടെ ജന്മത്തില്‍ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെ യും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നു” (അല്‍ ബാഇസ്, പേജ്: 23).

(7) ഇമാം ശൈബാനി(റ)പറയുന്നു. “നബി(സ്വ)ജനിച്ച ദിവസം ആഘോഷിക്കപ്പെടാന്‍ ഏറ്റവും അര്‍ഹമാണ്” (ഹദാഇഖുല്‍ അന്‍വാര്‍, വാ: 1,പേജ്: 19).

(8) നബി(സ്വ)വഫാത്താവുക നിമിത്തമായി ദുഃഖമുായ മാസം കൂടിയാണല്ലോ റബീഉല്‍ അവ്വല്‍ ?. ഈ ചോദ്യത്തിന് ഇമാം സുയൂഥി (റ) മറുപടി പറയുന്നു.  “നിശ്ചയം നബി(സ്വ)യുടെ ജനനം ലഭ്യമായ ഏറ്റവും വലിയ അനുഗ്രഹമാണ്. നബി(സ്വ)യുടെ വഫാത്ത് നമുക്ക് സംഭവിച്ച ഏറ്റവും വലിയ മുസ്വീബത്തുമാ കുന്നു. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാനും മുസ്വീബത്തുകളുടെ മേല്‍ ക്ഷമിക്കാനുമാണ് ശരീഅത്ത് കല്‍പ്പിക്കുന്നത്” (അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 256).