Tuesday, October 27, 2020

ഇസ്ലാം.ഖുർആനിൽ വൈരുദ്ധ്യമില്ല വിമർശകർക്ക് മറുപടി*വചനങ്ങൾക്ക് മാറ്റം ഉണ്ടോ

 

ക്രൈസ്തവത
പഠനം '

ഇസ് ലാം
വിമർശനത്തിന് മറുപടി

Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5

ടെലിഗ്രാം

https://t.me/joinchat/AAAAAFD_nOlhUIum3DwH8w

*ഖുർആനിൽ വൈരുദ്ധ്യമില്ല വിമർശകർക്ക് മറുപടി*

ഖുർആനിൽ വൈരുദ്ധ്യമുണ്ടന്ന്  അബ്ദുൽ ഫാദി ക്രസ്ത്യൻ പാതിരി എഴുതുന്നു.

വൈരുദ്ധ്യം 1

*ദൈവത്തിന്റെ വാക്കുകൾക്ക് മറ്റമുണ്ടാവുകയില്ല*

1 അല്ലഹുവിന്റെ വചനങ്ങൾ ഭേദഗതി ചെയ്യുക സാദ്ധ്യമല്ല.  (യൂന്‌സ് 10:64)

2.അതിലെ വചനങ്ങൾ ഭേദഗതി ചെയ്യുന്ന വന്നായി ഒരുത്തനുമില്ല.
(അൽ കഹ്ഫ് 18 . 27 )

3:നീ ഉദ്ബോധനം അത് നാം തന്നെ അവതരിപ്പിക്കുന്നത് ആകുന്നു നാം തന്നെ :: അതിൻറെ സൂക്ഷിപ്പുകാരൻ  ആകുന്നു അൽ ഹിജ് 15 .9

*ദൈവത്തിന്റെ വചനങ്ങൾ മാറ്റമുണ്ടാകും*

ഒരു സൂക്തത്തിന് സ്ഥാനത്ത്

ഖുർആൻ പറയുന്നു

1 “ ഒരു സൂക്തത്തിന്റെ സ്ഥാനത്ത് മറ്റൊരു  സൂക്തം നാം അവതരിപ്പിക്കുമ്പോൾ എന്താണവതരിപ്പിക്കുന്നതെന്ന് അല്ലാഹുവിന് ന ന്നായറിയാം . താങ്കൾ ഈ ഖുർആൻ സ്വയം  രചിക്കുകയാണെന്ന് ഈ ജനം പറയുന്നു .  എന്നാൽ അവരിലധികം പേരും യാഥാത്ഥ്യ ത്തെക്കുറിച്ച് അജ്ഞരാണ് എന്നത് വാസ് തവം " . ( സൂറ അന്നഹ്ൽ : 16 : 101 )

2: നാം ഒരു സൂക്തം മായ്ച്ചുകളയുന്നു വെങ്കിൽ അഥവാ മറപ്പിക്കുന്നുവെങ്കിൽ അതിലും മികച്ചതോ
തത്തുല്യമായതോ തൽസ്ഥാനത്ത് അവതരിപ്പിക്കുന്നതാകുന്നു . അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്ന് നിങ്ങൾ അറിഞ്ഞിട്ടില്ലയോ  ) ( സൂറ അൽബഖറ : 2 : 106 )

3: അല്ലാഹു ഇച്ഛിക്കുന്നത് അവൻ മായ്ച്ചു കളയുന്നു . അവൻ ഇച്ഛിക്കുന്നത് സ്ഥിരം പ്പെടുത്തുകയും ചെയ്യുന്നു . അവങ്കൽ മാത്രമാകുന്നു മൂലപ്രമാണം " ( സൂറഅർറഅ്ദ് : 13 : 39 )


മറുപടി :  പ്രസ്തുത വചനങ്ങൾ തമ്മിൽ യാതൊരു  വൈരുദ്ധ്യവുമില്ല . കാരണം അവയിൽ പറയുന്ന ആശയങ്ങൾ ഒരേ വിശയമല്ല.
. പ്രത്യുത പല വിശയമാണ് . ഇതുമനസ്സിലാക്കാൻ വിമർശകർ ഉന്നയിച്ച ഒരോ വചനങ്ങളും നമുക്ക് മനസ്സിലാക്കാം

" അറിയുക . നിശ്ചയം അല്ലാഹുവിന്റെ  ഒലിയാക്കൾക്കു യാതൊരു ഭയവുമില്ല . അവർ ദുഖിക്കേണ്ടിവരികയുമില്ല . വിശ്വസിക്കു കയും സൂക്ഷ്മത പാലിച്ചുകൊണ്ടേയിരിക്കുന്നവരുമാണവർ . ഇഹപര ജീവിതങ്ങളിൽ അവർക്കാണു സന്തോഷവാർത്തയുളളത് .   അല്ലാഹുവിന്റെ വചനങ്ങൾക്കു യാതൊരു  മാറ്റവുമില്ല . മഹത്തായ വിജയം അതാണ് ( യുനസ് : 10 : 42-44 ) ''

" അല്ലാഹുവിന്റെ വചനങ്ങൾക്കു യാതൊരു  മാറ്റവുമില്ല " എന്നതിന്റെ താല്പര്യം അല്ലാമ ഇബ്നു കസീർ വിവരിക്കുന്നതിങ്ങനെ :

ഈ വാഗ്ദാനം മാറ്റുകയോ ലംഘിക്കുകയോ പകര മാക്കുകയോ ഇല്ലെന്നർത്ഥം . പ്രത്യൂത  അത് സ്ഥിരീകരിച്ചതും നിസ്സംശയം  സംഭവിക്കുന്നതുമാണ് . ( ഇബ്നുകസീർ 4 /" 281 ) .

അപ്പോൾ വിശ്വസിക്കുകയും സൂക്ഷ്മത  പാലിച്ച് ജീവിക്കുകയും ചെയ്യുന്ന അല്ലാഹു  വിന്റെ മിത്രങ്ങൾക്ക് ഇഹപരജീവിതത്തിൽ  സന്തോഷമുണ്ടെന്ന് അല്ലാഹുവിന്റെ വാഗ്ദാനം പൂർത്തീകരിക്കപ്പെടുക തന്നെ ചെയ്യും എന്നാണ് , " അല്ലാഹുവിന്റെ വചനങ്ങൾ ക്കു യാതൊരു മാറ്റവുമില്ല " എന്ന് ശേഷം പറഞ്ഞതിനർത്ഥം . പ്രസ്തുത വാഗ്ദാനം പൂർത്തീകരിക്കപ്പെടുകയില്ലെന്ന് കാണിക്കുന്ന വചനം മാത്രമേ അതിനോട് വൈരുദ്ധ്യമായി  വരികയുള്ളൂ . അത്തരത്തിലുള്ള  യാതൊരുവചനവും ഖുർആനിലില്ല.
.. --------------------++++++++++++

2:
വിമർശകർ രണ്ടാമതായി ഉദ്ധരിച്ച വചനം.

“ താങ്കൾക്കു ബോധനം നൽകപ്പെട്ട  താങ്കളുടെ   രക്ഷിതാവിന്റെ ഗ്രന്ഥം
ഖുർആനെ  താങ്കൾ
പാരായണം ചെയ്യുക . അവന്റെ വചനങ്ങൾക്ക് ഭേതഗതി വരുത്താനാരുമില്ല . അവനു പുറമെ യാതൊരു അഭയസ്ഥാനവും താങ്കൾ ഒരിക്കലും  കണ്ടെത്തുകയുമില്ല " ( അൽകഹ്ഫ് : 18 : 27 )

  “ അവന്റെ വചനങ്ങൾക്ക് ഭേദഗതി വരുത്താനാരുമില്ല എന്നതിന്റെ വിവക്ഷ അല്ലാമ  ഇബ്നു കസീർ വിവരിക്കുന്നു :

അല്ലാഹുവിന്റെ വചനങ്ങൾ മാറ്റി മറിക്കുകകയോ ദുർവ്യാഖ്യാനം ചെയ്യുകയോ  ഖ്യാനിക്കുകയോ ചെയ്യുവാനധികാരമില്ല എന്നർത്ഥം . ( ഇബ്നു കസീർ : 5 / 151 )

  അല്ലാഹുവിന്റെ വചനങ്ങൾ മാറ്റിമറിക്കുവാനോ വ്യാഖ്യാനിക്കുവാനോ ദുർവ്യാഖ്യാനം ചെയ്യുവാനോ ആർക്കും അവകാശമില്ലെന്നർത്ഥം . അതിനുള്ള അവകാശം ആർക്കെങ്കിലും ഉണ്ടെന്ന് കാണിക്കുന്ന വചനം മാത്രമേ ഇതിനോട് വൈരുദ്ധ്യമാകൂ . അത്തര ത്തിലുള്ള ഒരു വചനവും ഖുർആനിലില്ല .
:::::::::::::::::::::::::::::::::::::::::::::

3
*സാഹിബ് എടുത്തു കാണിച്ച മൂന്നാമത്തെ വചനം കാണുക* :

" നിശ്ചയം നാം തന്നെയാണ് ആ ഉദ്ബോധനം അവതരിപ്പിച്ചത് . നിശ്ചയം നാം തന്നെ അതിനെ സംരക്ഷിക്കുന്നതുമാണ് . ( അൽഹിജ്ർ 15: 9)

നിശ്ചയം നാം തന്നെ അതിനെ സംരക്ഷിക്കുന്നതുമാണ് " എന്നതിന്റെ വിവക്ഷ ഇമാം ബൈളാവി ( റ ) വിവരിക്കുന്നു.

അതായത് മായം ചേർക്കുക കൂട്ടിച്ചേർക്കുക ഒഴിവഴിവാക്കുക തുടങ്ങിയവയിൽ നിന്ന് ഖുർആനെ നാം സംരക്ഷിക്കുന്നതാണ്.

മനുഷ്യസംസാരത്തിൽ നിന്ന് തികച്ചും വ്യത്യസ് തമായ അമാനുഷികമാക്കുന്നതിലൂടെയാണ് ഈ സംരക്ഷണം , അതിൽ വല്ല മായവും  ചേർക്കുന്നപക്ഷം അറബിഭാഷയറിയാവുന്ന വർക്ക് അത് മനസ്സിലാക്കാൻ സാധിക്കും .  ( ബൈളാവി : 3 / 282 )

  അപ്പോൾ മറ്റു വേദഗ്രന്ഥങ്ങളിൽ സംഭ വിച്ചതുപോലെ കൈകടത്തലുകളോ മായം ചേർക്കലോ ഖുർആനിൽ നടക്കില്ലെന്നു സാരം . നാളിതുവരെ അത് സംഭവിച്ചിട്ടില്ല . ഇനി സംഭവിക്കുകയുമില്ല . ഖുർആനിൽ കൈകട ത്തലുകളും മായം ചേർക്കലും നടക്കുമെന്ന്  കാണിക്കുന്ന വചനം മാത്രമേ ഇതിനോട് വൈരുദ്ധ്യമാകൂ . അത്തരത്തിലുള്ള യാതൊന്നും ഖുർആനിലില്ലതന്നെ .

. ::::::::::::::::::;:;;;;;;;::::::::::::::

*ഇനി മേൽപ്പറഞ്ഞ വചനങ്ങളോട് വൈരുദ്ധ്യമാണെന്ന് വാദിച്ച് വിവർ ശകർ ഉദ്ധരിച്ച  വചനങ്ങൾ നമുക്കു പരിശോധിക്കാം* .

1 “ ,ഒരു സൂക്തത്തിനു പകരം മറ്റൊരു നാം കൊണ്ടുവരുന്ന പക്ഷം*

- താനെന്താ ണ് അവതരിപ്പിക്കുന്നതെന്ന് അല്ലാഹുവിനു നന്നായറിയാം -

*താങ്കൾ കെട്ടിച്ചമച്ചു പറയുന്നവൻ മാത്രമാണെന്ന് അവർ പറയുന്നു എന്നാൽ അവർ അധിക അവരിൽ അധികപേരും കാര്യം അറിയുന്നില്ല.* അന്നഹ്ൽ16 101

ഈ സൂക്തത്തിന്റെ അർത്ഥതലം വിവരിച്ചു അബുസ്സഊദ് റ എഴുതുന്നു

“ ഒരു സൂക്തത്തിനു പകരം മറ്റൊരു സുക്തം നാം കൊണ്ടുവരുന്ന പക്ഷം ” എന്നു പറഞ്ഞതിനർത്ഥം ഒരു സൂക്തം ദുർബ്ബലപ്പെടുത്തി അതിനു പകരം മറ്റൊരു സൂക്തം അ വതരിപ്പിക്കുന്നപക്ഷം എന്നാണ് . ആദ്യവും അവസാനവും താനെന്താണ് അവതരിപ്പിക്കു ന്നതെന്ന് അല്ലാഹു തആല നന്നായറിയുന്ന് വനാണ് . ഓരോ വചനവും അവതരിച്ച സമയത്ത് അവതരിച്ചത് യുക്തിയും ഗുണവും തേടുന്നതിനനുസ്യതമായിട്ടാണെന്നും അല്ലാഹുവിന് തന്നായറിയാം . കാരണം ഓരോ സമയത്തിനും അനുയോജ്യമായത് വ്യത്യസ്ത മായിരിക്കും . ഒരു സമയത്ത് ഗുണമാകുന്നത്
മറ്റൊരു സമയത്ത് ദോഷമായും മറിച്ചും വരാം . അതിനു പ്രചോദകമായ കാര്യങ്ങളിൽ വരുന്ന മാറ്റമാണിതിനു കാരണം . ഐഹികവും പാരത്രികവുമായ ജീവിതത്തിൽ അടിമകളുടെ ഗുണങ്ങൾ അടിസ്ഥാനമാക്കിയുള്ള താണ് മതനിയമങ്ങൾ . ഗുണങ്ങൾ മാറുമ്പോൾ നിയമങ്ങളും മാറും . ( അബുസ്സുഊദ് 4 / 153 )

സമൂഹത്തിന്റെ വളർച്ചയും വികാസവും അടിസ്ഥാനമാക്കി അതതു കാലത്ത് മാറി
വരുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്   . നിയമങ്ങളിൽ അല്ലാഹു വരുത്തുന്ന സ്വാഭാവിക മാറ്റത്തെക്കുറിച്ചാണ് ഈ സൂക്തത്തിൽ
പരാമർശിക്കുന്നത് .

അപ്പോൾ യുക്തിയും ഗുണവും കണക്കിലെടുത്ത് അല്ലാഹു നിയമങ്ങളിൽ വരുത്തുന്ന ഭേദഗതിയെ കുറിച്ചാണ് ഈ സൂക്തത്തിലെ പരാമർശം . മുമ്പു പറഞ്ഞ മൂന്ന് സൂക്തങ്ങളിൽ ഒന്നുമായും ഒരു നിലയിലും ഇതിൽ വൈരുദ്ധ്യമാകുന്നില്ല .

*ഇതേ ആശയം തന്നെയാണ് വിമർശകർ  വൈരുദ്ധ്യമെന്ന് പറഞ്ഞ് ഉദ്ധരിച്ച മറ്റു വചനങ്ങളിലുമുള്ളത്* .

2
*വല്ല സൂക്തവും നാം ദുർബലപ്പെടുത്തുകയോ വിസ്മരിക്കുകയോ ചെയ്യുകയാണെങ്കിൽ അതിനേക്കാൾ ഉത്തമമായ തുല്യമായതോ നാം കൊണ്ടുവരുന്നതാണ് അള്ളാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ് എന്ന്  താങ്കൾക്ക് അറിഞ്ഞുകൂടെ* അൽബക്കറ 2.106

ഈ സൂക്തം കാണിക്കുന്ന  ആശയം അല്ലാമ അബുസ്സുഊദ് ( റ ) വിവരിക്കുന്നു . "

ദുർബ്ബലപ്പെടുത്തൽ എന്ന പ്രകിയ അനു വദനീയമാണെന്ന് ഈ വചനം അറിയിക്കുന്നു . അതില്ലാതെ പറ്റില്ല . കാരണം മതപരമായ വിധിവിക്കുകളുടെ അടിസ്ഥാന സൂക്തങ്ങൾ അവതരിക്കുന്നത് , ഹിക്മത്തുകളും  ഗുണങ്ങളും തേടുന്നതനുസരിച്ചുമാത്രമാണ് . സാഹചര്യങ്ങളിൽ വരുന്ന മാറ്റത്തിനനുസരിച്ച് അതിലും മാറ്റം വരും വ്യക്തികളും കാലങ്ങളും  വ്യത്യാസപ്പെടുന്നതിനനുസരിച്ച് അതിലും വ്യത്യാസം വരും ജീവിത ചുറ്റുപാടുകൾ മാറ്റങ്ങൾക്കു വിധേയമാകുമല്ലോ. ഒരു സന്ദർഭത്തിൽ ഹിക്മത്ത് തേടുന്ന  നിയമത്തിന്റെ മാറ്റത്തെയായിരിക്കും മറ്റൊരു സമയത്ത്
തേടുന്നത് . അതിനാൽ ദുർബ്ബലപ്പ് ടുത്തുകയെന്ന പ്രകിയ അനുവദനീയമായി ട്ടില്ലെങ്കിൽ യുക്തിക്കും മതനിയമങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന കോർവ താറുമാറാകും . ( അബൂ സഊദ്1 / 179 )

3
. *വിമർശകൻ ഉദ്ധരിച്ച അടുത്ത വചനം കൂടി കാണുക*

“ താനുദ്ദേശിക്കുന്നതിനെ അല്ലാഹു മായ്ച്ചുകളയുകയും സ്ഥിരപ്പെടുത്തുകയും ചെയ്യും അവൻറെ പക്കൽ ആകുന്നു മൂലഗ്രന്ഥം  13.  39 അർ റഅദ്

ഈ സൂക്തം പല ആശയങ്ങളും പഠിപ്പിക്കുന്നതാണ് ഇതിൻറെ അർത്ഥതലങ്ങൾ അല്ലാമ അബു സഊദ് റ   വിവരിക്കുന്നത് ഇങ്ങനെയാണ്.

സന്ദർഭോചിതമായി യുക്തിക്കനുസരിച്ച്
താനുദ്ദേശിക്കുന്ന നിയമങ്ങൾ അല്ലാഹുദുർബ്ബലപ്പെടുത്തുയും അതിനു പകരമായി ഗുണകരമായ നിയമം അല്ലാഹു സ്ഥിരപ്പെടുത്തുകയും ചെയ്യും . അല്ലെങ്കിൽ - ദുർബ്ബലപ്പെടുത്താത്ത നിലയിൽ എന്നെന്നും അതിനെ  നിലനിർത്തും അല്ലെങ്കിൽ മനുഷ്യരുടെ മുഴു
വൻ വാക്കുകളും പ്രവർത്തനങ്ങളും രേഖ ടുത്തുന്ന മലക്കുകളുടെ ഏടുകളിൽ നിന്ന്
പ്രതികാര നടപടിയുമായി ബന്ധമില്ലാത്തവ മായ്ച്ചുകളയുകയും അല്ലാത്തവ നിലനിർ ത്തുകയും ചെയ്യും . അല്ലെങ്കിൽ പശ്ചാത്തപിച്ചവന്റെ പാപങ്ങൾ മായ്ച്ചുകളയുകയും തൽസ്ഥാനത്ത് നന്മ രേഖപ്പെടുത്തുകയും ചെയ്യും  ( അബു സസഊദ്  4 | 10 )

ഇവിടെ ആദ്യം പറഞ്ഞ പ്രകാരം ഈ വചനത്തിൽ പറയുന്ന ആശയവുംസന്ദർഭോചിതമായി നിയമങ്ങളിൽ വരുത്തുന്ന മാറ്റം തന്നെയാണ് ഈ മൂന്ന് വചനങ്ങളും ആദ്യം പറഞ്ഞ മൂന്ന് വചനങ്ങളുമായി ഒരുതരത്തിലും വൈരുദ്ധ്യം ഇല്ലെന്ന് മേൽപ്പറഞ്ഞ വിവരണത്തിൽ നിന്ന് സുതരാം വ്യക്തമാണല്ലോ

ദൈവിക വചനങ്ങളെ മാറ്റി മറിക്കുവാൻ സൃഷ്ടികൾ കാൾ ആർക്കും അവകാശമില്ലെന്ന് കാണിക്കുന്ന വചനവും , അടിമകളുടെ ഗുണവും സാഹചര്യങ്ങളും അടിസ്ഥാനമാക്കി പ
നിയമങ്ങളിൽ ഭേദഗതി വരുത്താൻ അല്ലാഹുവിന് അവകാശമുണ്ടെന്ന് കാണിക്കുന്ന വചനവും എങ്ങനെ വൈരുദ്ധ്യമാകും .  രണ്ടിലുമുള്ള മൗളൂഅ് (വിഷയം )  ഒന്നല്ലല്ലോ . അവകാശമില്ലെന്ന് പറഞ്ഞത് സ്യഷ്ടികൾക്കും ഉണ്ടെന്ന് സൃഷ്ടാവായ അല്ലാഹുവിനുമാണ്   . ഖുർആൻ വിമർശകർ വൈരുദ്ധ്യമാണെന്ന് പറഞ്ഞ് ഉദ്ധരിക്കുന്ന വചനങ്ങളുടെ യെല്ലാം സ്വഭാവം അതുതന്നെയാണ് . വൈരു ദ്ധ്യം എന്താണെന്നുപോലും ഇക്കൂട്ടർ മനസ്സിലാക്കിയിട്ടില്ലെന്നാണ് ഇവരുടെ വിവരണ ക്യത്തിൽ നിന്ന് വ്യക്തമാകുന്നത്

അവലംഭം : വിശുദ്ധ ഖുർആൻ പഠനം ഭാഗം 1
അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ

പകർപ്പ് .. Aslam  parapanangadi

No comments:

Post a Comment

അല്ലാഹു ആകാശത്തിൽ ഇരിക്കുകയാണെന്ന അടിമസ്ത്രീയുടെ വാക്ക് തിരുനബി സ്വ അംഗീകരിച്ചോ? اقوال العلماء عن حديث اين الله

 അല്ലാഹു ആകാശത്തിൽ ഇരിക്കുകയാണെന്ന അടിമസ്ത്രീയുടെ വാക്ക് തിരുനബി സ്വ അംഗീകരിച്ചോ? اقوال العلماء عن حديث اين الله ....................... ......