Thursday, March 1, 2018

മുശ്രിക്കുകളുടെ തൽബിയത്ത്

*ചോദ്യം*
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*🔴അള്ളാഹു നൽകുന്ന കഴിവ് കൊണ്ട് മഹാന്മാർ ശുപാർശ ചെയ്യുമെന്ന സുന്നികളുടെ വിശ്വാസവും തൽബിയ്യത്ത് ചൊല്ലിയിരുന്ന മക്കാ മുശ്രിക്കുകളുടെ വിഷ്വവാസവും ഒന്ന് തന്നെയല്ലേ⁉⁉⁉*
🔻🔻🔻🔻🔻🔻🔻🔻🔻🔻

*✅ഉത്തരം👇🏻👇🏻✅*


*അനേകം ഇലാഹുകലുണ്ടെന്നു വിശ്വസിക്കുമ്പോൾ തന്നെ ആ ഇലാഹുകൾ അല്ലാഹുവിൽ പങ്കു കാരാണെന്നും അല്ലാഹുവിന്റെ പ്രവർത്തങ്ങളിൽ സഹായിക്കുകയും അധികാരം പങ്കിടുകയും ചെയ്യുന്നവരായിരുന്നു എന്നാണു മക്കാ മുശ്രിക്കുകൾ വിശ്വസിച്ചിരുന്നത്*


*അവർ അല്ലാഹുവിങ്കൽ പറ്റുകാരെ സ്ഥാപിച്ചു.അവരെ എല്ലാവരെയും നാം ഒരുമിച്ചു കൂട്ടും അനന്തരം അവരോട് അവരുടെ പറ്റുകാരെവിടെ എന്ന് നാം  ചോദിക്കും.മുശ്രിക്കുകൾ അല്ലാഹുവിന്നു പങ്കാളികളെ കണ്ടിരുന്നു എന്നാണു അള്ളാഹു പറയുന്നത്.*


*"ശിർക്"എന്ന അറബി പദത്തിന്റെ ഭാഷാർഥം "പങ്കാളിത്തം" എന്നാണ്.അല്ലാഹുവിനോട് മറ്റ് സാങ്കല്പിക ദൈവങ്ങളുണ്ടെന്നു പറയുന്ന പങ്കാളിത്തം എങ്ങനെയാണെന്ന് ഖുർആൻ നമുക്ക് ഉദാഹരണ സഹിതം വിവരിച്ചു തരുന്നു.മുശ്രിക്കുകകളെ,അല്ലാഹു നിങ്ങൾക് നിങ്ങളിൽ നിന്ന് തന്നെ ഒരു ഉപമ കാണിച്ചു തരുന്നു.*
*നിങ്ങൾക് നാം നൽകിയ ധനത്തിന് നിങ്ങൾക് അടിമകളിൽ പെട്ട വല്ല പങ്കാളികളുമുണ്ടോ?*?ഉണ്ടെങ്കിൽ
നിങ്ങളും അവരുംതുല്യ അവകാശികളാണ്തന്റെ ഉടമസ്ഥാവകാശത്തിൽ ഉള്ള സ്വത്തിൽ തന്റെ അടിമക്ക് പങ്കുണ്ടാവുകയില്ല.എന്നതുപോലെ അല്ലാഹുവിന്റെ ഉടമസ്ഥാവഅവകാശത്തിൽ  അടിമക്ക് പങ്കുണ്ടാവാൻ സാധ്യമല്ലല്ലോ?*

*യദാർത്ഥത്തിൽ അടിമക്ക് ഉടമ ഉടമസ്ഥാവകാശമില്ലെന്നു വിധിച്ചിരുന്നു അവിശ്വാസികൾ
അല്ലാഹുവിന്റെ ഉടമസ്ഥാവകാശത്തിൽ അവന്റെ അടിമകളായ മനുഷ്യരെ പങ്കാളികളാകുന്നതിനു പിന്നിലെ യുക്തി ഹീനത തുറന്നു കാട്ടുകയാണ് ഖുർആൻ ചെയ്യുന്നത്..ഇത്തരത്തിലുള്ള പങ്കാളിത്തത്തിലായിരുന്നു മക്കാ മുശ്രിക്കുകൾ വിശ്വസിച്ചിരുന്നത്.*

*ഒരു സ്ഥാപനത്തിനുള്ള മുതൽ മുടക്ക് മുഴുവനും ഒരാളുടേത് മാത്രമാണെന്ന് വന്നാൽ ആ സ്ഥാപനത്തിന് ഒരേയൊരു ഉടമയെ ഉള്ളു എന്ന് ആരും സമ്മതിക്കും
അതെ അവസരത്തിൽ ആ സ്ഥാപനത്തിന്റെ മൂലധനം ഒന്നിലധികം പേർക് ഒരേ വിധത്തിലോ ഭാഗികമായോ ഉടമപ്പെടുന്നതായാൽ അതിനു പങ്കാളികൾ ഉള്ളതായി ഏവരും അംഗീകരിക്കും.
അപ്രകാരം ഈ ലോകമാകുന്ന സ്ഥാപനത്തിന് സാക്ഷാൽ ഉടമസ്ഥൻ അല്ലാഹു മാത്രംആണെന്ന വിശ്വാസത്തിന് തൗഹീദെന്നും അതിൽ പങ്കുകാരുണ്ടെന്ന വിശ്വാസത്തിന് ശിർക് എന്നും പറയുന്നു.ഇങ്ങനെയുള്ള അധികാരം പങ്കിടലും ഉടമസ്ഥാവകാശവും അല്ലാഹുവോടൊപ്പം മറ്റുള്ളവർക്കും ഉണ്ടെന്ന വിശ്വാസമായിരുന്നു മക്കാമുശ്രിക്കുകൾ വെച്ച് പുലർത്തിയിരുന്നത്.
അനേകം ഖുർആൻ ആയതിലൂടെ സുവ്യകതമായതാണത്.അവർ അങ്ങനെ പങ്കുകാരെ ചേർത്തിരുന്നില്ലെന്നും ഇബാദത്തിൽ മാത്രമേ പങ്കുണ്ടായിരുന്നുള്ളു എന്ന വഹാബീ വാദം സുന്നികളെ മുശ്രിക്കാക്കാൻ ഇബ്‌ലീസിന്റെ സഹായത്തോടെ നടത്തിയ ദുർവ്യാഖ്യാനമാണ്.*


*അല്ലാഹുവിന്നു പങ്കുകാരുണ്ടെന്നു വിശ്വസിക്കുന്നതോടൊപ്പം ആ പങ്കാളികൾ അല്ലാഹുവിന്റെ മേലധികാരത്തിന് കീഴ്ഴിലുള്ളവരാണെന്നും കാര്യങ്ങൾ ഭംഗിയായി  നടത്തിപോരുന്നത് ഈ കീഴ് ദൈവങ്ങളാണെന്നും അവരെയാണ് ആരാധിക്കേണ്ടത് എന്നുമാണ് ചിലരുടെ വിശ്വാസം. ജാഹിലിയ്യാ കാലത്തെ ഹജ്ജിന്റെ തൽബിയ്യത്തിൽ നിന്നും ഈ വിശ്വാസo അവർക്കുണ്ടായിരുന്നു എന്ന് വ്യക്തമാകുന്നുണ്ട്.
കഅബം ത്വവാഫ് ചെയ്തപ്പോൾ അവർ ചൊല്ലിയിരുന്ന തല്ബിയ്യത്ത് ഇപ്രകാരമാണ്.*

*നിനക്ക് ഞങ്ങൾ ഉത്തരം ചെയ്യുന്നു.നിനക്ക് ഒരു പങ്കുകാരനല്ലാതെ മറ്റു പങ്കുകാരില്ല.ആ പങ്കുകാരനെയും അവർ ഉടമയാക്കിയതിനെയും നീ ഉടമയാകുന്നവനാണ്.(മുസ്ലിം).അല്ലാഹുവിന്നു പങ്കുകാരുണ്ടെന്നും അല്ലാഹുവിന്റെ മേലാധികാരത്തിന് കീഴിൽ ആണെന്നുമാണ് ആ മുശ്രിക്കുകളുടെ വിശ്വാസമെന്നു ഈ വാക്ക് വ്യ്കതമാകുന്നു.അല്ലാഹു മേലാധികാരിയാണെന്ന വിശ്വാസം വെച്ച് പുലർത്തുന്നത് കൊണ്ട് അവനു പങ്കു കാരില്ല എന്നാണു അവർ വിശ്വസിച്ചിരുന്നത് എന്ന് വരുന്നില്ല.നിനക്ക് ഒരു പങ്കാളി ഒഴികെ എന്നും ആ പങ്കാളി ഉടമയാക്കി എന്നും അവർ പറയുമ്പോൾ ശരീകുണ്ടെന്നും അവര്ക് ഉടമസ്ഥാവകാശം ഉണ്ടെന്നുമാണ് അവരുടെ വിശ്വാസമെന്ന് ഗ്രഹിക്കാൻ പ്രയാസമില്ല.*


ആ കീഴ് ദൈവങ്ങൾക് ആരാധിക്കാൻ അവർ പറഞ്ഞിരുന്ന കാരണം ഇമാം റാസി വിവരിക്കുന്നു.

*അള്ളാഹു ആകാശവും ഉപരിലോക വസ്തുക്കളും പടച്ചു.ഭൂമിയും ഭൂമിയിലെ വസ്തുക്കളും ആ കീഴ് ദൈവങ്ങളുടെ അധികാരത്തിൽ നിർത്തി.നാം ഭൂലോക  വസ്തുക്കളിൽ പെട്ടതാണ്.അത് കൊണ്ട് നാം ആകാശത്തിലെ മലക്കുകൾ,നക്ഷത്രങ്ങൾ എന്നിവയെ ആരാധിക്കുക.അവയാണ് നമ്മുടെ ഇലാഹുകൾ.അല്ലാഹു അവയുടെ ഇലാഹാണ്*

*ഈ വിശ്വാസം"റദ്ദ്"ചെയ്തു കൊണ്ട് അല്ലാഹു പറയുന്നു.നിങ്ങൾ സമ്മതിച്ച പോലെ അവർ ആകാശത്തിൽ ഒന്നിനെയും ഉടമപ്പെടുത്തുന്നില്ല.നിങ്ങൾ അവകാശപ്പെടുന്ന പോലെ ഭൂമിയിൽ ആ കീഴ്ദൈവങ്ങൾ ഉടമയാകുന്നില്ല.സ്വയം കഴിവുള്ള അല്ലാഹുവിന്റെ ശരീഖ്(പങ്കാളി)സ്വയം കഴിവുള്ളവനാകണമല്ലോ(റാസി:7/14)*

സ്വയം കഴിവും അധികാരവും ഇല്ലാത്ത ഒന്നിനെ പങ്കാളി എന്ന് പറയുന്നതിൽ എന്തര്ഥമാണുള്ളത്.അല്ലാഹുവിനോടൊപ്പം അധികാരവും,ഉടമസ്ഥാവകാശവും പങ്കിടുന്നവർ ആണ് കീഴ് ദൈവങ്ങൾ എന്ന്  തന്നെയായിരുന്നു മുശ്രിക്കുകൾ വിശ്വസിച്ചത്.അല്ലാഹു അല്ലാത്ത മറ്റാർക്കും സ്വയം കഴിവ് ഇല്ലെന്നും അവനു പങ്കുകാരില്ലെന്നും അവനൊഴികെ മാറ്റരു ഇലാഹില്ലെന്നും ആരാധനക്കര്ഹനില്ലെന്നും സുന്നികളെ പിന്നെ എങ്ങനെയാണ് മുശ്രിക്കുകളാക്കുന്നത്.



*ഹസ്രത് ഉമർ (റ) കഅബ ത്വവഫ് ചെയ്തപ്പോൾ ഹജറുൽ അസ്‌വതിനെ ചുംബിച്ചു കൊണ്ട് പറഞ്ഞു.നീ ഒരു കല്ലാണ് നിനക്കു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിവില്ല.നബി(സ)നിന്നെ ചുംബിക്കുന്നത് കണ്ടില്ലായിരുന്നെങ്കിൽ ഞാൻ നിന്നെ ചുംബിക്കില്ലായിരുന്നു.*

*പുണ്യ ഗേഹമായ കഅബയുടെ ഭിത്തിയിൽ സ്ഥിതി ചെയ്യുന്ന ഹജറുൽ അസ്വാദിനുപോലും സ്വയം ഉപകാരപദ്രവം ചെയ്യാൻ കഴിവില്ല.എല്ലാം നൽകുന്നവൻ അല്ലാഹുണ്.ഇതാണ് സുന്നികളുടെ വിശ്വാസം.ഇതിൽ എവിടെയാണ് ശിർക്?ഈ വിശ്വാസം വെച്ച് പുലർത്തി അല്ലാഹുവിലും, റസൂലിലും,അന്ത്യദിനത്തിലും വിശ്വസിക്കുന്ന സുന്നികളെ (സാക്ഷാൽ മുസ്ലിംകളെ )മുശ്രിക്കാക്കാൻ എന്ത് ന്യായമാണുള്ളത്.ഉമർ(റ)യുടെ ഈ പ്രഖ്യാപനം കേട്ട അലി(റ)യുടെ പ്രതികരണം ഇങ്ങനെയായിരുന്നു.അത് ഉപകാരവും ഉപദ്രവവും ചെയ്യും.ഇവരുടെ പ്രഖ്യാപനങ്ങളിൽ നിന്ന് ഇവിടെ  സ്പഷ്ടമായ ഒരു ചരിത്ര  യാഥാർഥ്യമുണ്ട്.അറബികൾ ജാഹിലിയ്യാ കാലത്ത് ഹജറുൽ അസ്‌വദിനു സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്നു.അങ്ങനെ ഒരു വിശ്വാസത്തെ ഇസ്ലാം തള്ളിക്കളഞ്ഞു.അല്ലാഹു അല്ലാത്ത ഒന്നിനും സ്വയം കഴിവില്ല എന്ന് പ്രഖ്യാപിച്ചു.ഹജറുൽ അസ്‌വദിന്ന് അപ്പോൾ സ്വാന്തo നിലക് എന്തെങ്കിലും ചെയ്യാൻ സാധ്യമല്ല.ജാഹിലിയ്യാ ജനത സ്വായം ഉപകാരങ്ങൾ കല്ലിൽ പ്രതീക്ഷിച്ചായിരുന്നു കല്ലിൽ തൊട്ട് കുത്തിയിരുന്നത്‌.അത് ശിർക്കാണ്‌.ആ നിലക്കല്ല ഞാൻ നിന്നെ ചുംബിക്കുന്നത്.തിരു നബി(സ)മുത്തിയത് കൊണ്ടാണ്.നബി(സ) സ്വയം കഴിവിൽ വിശ്വസിച്ചായിരുന്നില്ലലോ മുത്തിയിരുന്നു. ഇതാണ് ഇവരുടെ പ്രസ്താവനയുടെ സാരം.ഇതങ്ങീകരിച്ചു  കൊണ്ടും അള്ളാഹു അനുഗ്രഹിച്ച കല്ലാണ് ഹജറുൽ അസ്‌വദ് എന്ന നിലക്കും അല്ലാഹുവിന്റെ ഇങ്ങിത്ത പ്രകാരം ഉപകാര ഉപദ്രവങ്ങൾ ചെയ്യാൻ കഴിയും എന്നാണു അലി(റ)പറഞ്ഞതിന്റെ സാരം.*


*ഇത്രയും പറഞ്ഞതിൽ നിന്ന് ഹജറുൽ ആസ്വദിന്നു സ്വയം കഴിവില്ലെന്നും മറ്റേതു വസ്തുവിനെയും പോലെ അള്ളാഹുവിൽ നിന്ന് ലഭിക്കുന്ന പ്രത്യേക കഴിവുകളാൽ സാധിക്കുമെന്നുമാണ് വ്യക്തമാക്കുന്നത്.*

*ഈ ആശയം
വ്യക്തമാക്കിക്കൊണ്ട് അല്ലാമാ ത്വബ്രീ(റ)യുടെ വാക്കുകൾ തുഹ്ഫത്തുൽ അഹ്വദി തന്നെ ഉദ്ധരിക്കുന്നത് കാണുക

*ഉമർ(റ) തന്റെ ചുമ്പനം നബിയുടെ പ്രവർത്തിയോട് പിന്തുടർന്ന് കൊണ്ടാണെന്നും ജാഹിലിയ്യാ ജനത വിശ്വചിരുന്ന പോലെ കല്ലു സ്വയം ഉപാകാരോപദ്രവങ്ങൾ ചെയ്യുമെന്ന നിലക്കായിരുന്നില്ലെന്നും ജനങ്ങളെ അറിയിക്കലായിരുന്നു ഉദ്ദേശിച്ചിരുന്നത്.(തുഹഫ്തൽ അഹ് വദി :3;597).*

*സ്വയം ഉപകാരോപദ്രവങ്ങൾ
ചെയ്യുമെന്ന നിലക്ക് തന്നെയായിരുന്നു ജാഹിലിയ്യാ ജനത വിഗ്രഹങ്ങളെ പൂജിച്ചിരുന്നത് എന്നതിന്നു അനേകം തെളിവുകൾ മുമ്പ് വിവരിച്ചിട്ടുണ്ട്.മക്കാ മുശ്രിക്കുകളുടെ വിശ്വാസം അള്ളാഹു അല്ലാതെ ഇലാഹും ,റബ്ബും വേറെയും ഉണ്ടെന്നായിരുന്നുവെന്നും ചില പ്രത്യക അധികാരങ്ങൾ ഈ ഇലാഹുകൾക്കും റബ്ബറുകൾക്കും അള്ളാഹു വിട്ടു കൊടുത്തിട്ടുണ്ടെന്നു അവർ വിശ്വസിച്ചിരുന്നുo,പ്രസ്തുത ദൈവങ്ങളെ ആരാധിച്ചാൽ മാത്രമേ അവര്ക് വിട്ടു കൊടുത്ത കാര്യങ്ങൾ സാധ്യമാവുകയുള്ളു എന്ന വിശ്വാസത്തോടെയാണ് ആ കീഴ് ദൈവങ്ങളെ അവർ ആരാധിച്ചിരുന്നതെന്നും വഹാബീ നേതാക്കളായ pk.മൂസ മൗലവി,അലവി മൗലവി തുടങ്ങിയവർ രചിച്ച ഖുർആൻ പരിഭാഷയുടെ മുഖവുര 40-)o പേജിൽ ഉദാഹരണ സഹിതം സമര്ഥിച്ചിട്ടുണ്ട്.

മുശ്രിക്കകളുടെ ശിർക്ക് എന്ത്❓*

📙📘📓📒📔📕📗

*സംശയാ നിവാരണം ക്ലാസ്സ്റൂം*
➖➖➖➖➖➖➖➖
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*⛔ചോദ്യം*17

*മക്കാ മുശ്രിക്കകളുടെ ശിർക്ക് എന്ത്❓*

*സുന്നികൾ മഹാൻമാരെ ശുപാർഷക്കാരാക്കിയ പോലെയല്ലെ മുശ്രിക്കുകൾ ശുപാർഷ ക്കാരാക്കുന്നത്: ?ഇവ രണ്ടും എന്താണ് വ്യത്യാസം..❓*

*✅✍ഉത്തരം*
അല്ലാഹു വിന്റെ അനുവാദം കൂടാതെ ദൈവങ്ങൾ അവർക്ക് ശുപാർഷ ചെയ്യുമെന്ന മുശ്രിക്കുകളുടെ വാദത്തെ വിശുദ്ധ ഖുർആൻ പലയിടങ്ങളിലായി ശക്തിയുക്തം ഖണ്ഡിക്കുന്നുണ്ട്.
*📖 പറയുന്നു*: അല്ലാഹു - അവനല്ലാതെ ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ, മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശ ഭൂമികളിൽ ഉള്ളതെല്ലാം അവന്റെ താണ്. അവന്റെ അനുവാദ പ്രകാരമല്ലാതെ അവന്റെ അടുക്കൽ ശുപാർഷ നടത്താൻ ആരുണ്ട്.
*[അൽ ബഖറ: 225]*

പ്രസ്തുത സൂക്തത്തിലെ "അവന്റെ അനുവാദ പ്രകാരമല്ലാതെ അവന്റെ അടുക്കൽ ശുപാർഷ നടത്താൻ ആരുണ്ട് " എന്ന പരാമർഷം ദൈവങ്ങൾ തങ്ങൾക്ക് ശുപാർഷ ചെയ്യുമെന്ന മുശ്രിക്കുകളുടെ വാദത്തിനുള്ള ഖണ്ഡനമാണെന്ന് ഇമാം റാസി(റ)യും മറ്റുമുഫസ്സിറുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
'അല്ലാഹു വിന്റെ അനുവാദം കൂടാതെ അവന്റെ അടുത്ത് ശുപാർഷ നടത്താനാരുണ്ട് ' എന്ന അല്ലാഹു വിന്റെ ചോദ്യം തന്നെ പ്രശക്തമാവണമെങ്കിൽ അവർ അങ്ങിനെ വിശ്വസിക്കണമല്ലോ .ഇക്കാര്യം *ഇമാം റാസി(റ) വ്യക്തമാക്കുന്നത് കാണുക.*👇

*📚വിഗ്രഹങ്ങൾ അല്ലാഹു വിന്റെ അടുക്കൽ ഞങ്ങൾക്ക് വേണ്ടി ശുപാർഷ പറയുമെന്നും, ശുപാർഷ പറയാൻ അവർക്ക് അല്ലാഹു വിന്റെ ഉദ്ധേശം ആവശ്യമില്ലെന്നും മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു.*
*അത് കൊണ്ടാണ് അവന്റെ അനുവാദ പ്രകാരമല്ലാതെ അവന്റെ അടുക്കൽ ശുപാർഷപറയാനാരുണ്ട് എന്ന ചോദ്യത്തിലൂടെ അല്ലാഹു അവരെ ഖണ്ഡിച്ചത്. വിഗ്രഹങ്ങളുടെ ശുപാർഷ സ്വീക്കൽ അല്ലാഹു വിന്റെ മേൽ നിർബ്ബന്ധമാണെന്ന് മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു: എന്നാണ് ഇത് വ്യക്തമാക്കുന്നത്.*
*ഇതൊരു തരം വഴിപ്പെടലാണ്, അതിനാൽ അക്ക്രമകാരികൾക്ക് ഉറ്റ ബന്ധുവോ(അല്ലാഹുവിന് ) വഴിപ്പെടുന്ന ശുപാർഷകരോ ഇല്ല. എന്നർത്ഥം വരുന്ന വചനത്തിലൂടെ ആ അനുസരണത്തെ അല്ലാഹു നിഷേധിച്ചു.*
_*[തഫ്സീർ റാസി ]*_

*📖റാസി(റ) തന്നെ പറയട്ടെ:*👇

*മുശ്രിക്കുകൾക്ക് അന്ത്യദിനത്തിൽ അല്ലാഹു വഴിപ്പെടുന്ന ഒരു ശുപാർഷകരും ഇല്ല എന്നതിന് ഈ വ്ചനം രേഖയാണ്.കാരണം, അല്ലാഹു വിനേക്കാൾ സ്ഥാനമുള്ളവരാരും ഇല്ലല്ലോ. ഉണ്ടെങ്കിൽ  അല്ലാഹു അവന് വഴിപ്പെടുമെന്ന് പറയാമായിരുന്നു*.
_*[തഫ്സീർ റാസി ]*_
إن القوم كانوا يقولون في الأصنام إنها شفعاؤنا عند الله وكانوا يقولون إنها تشفع لنا عند الله من غير حاجة فيه إلى إذن الله ، ولهذا السبب رد الله تعالى عليهم ذلك بقوله { مَن ذَا الذى يَشْفَعُ عِندَهُ إِلاَّ بِإِذْنِهِ } [ البقرة : 255 ] فهذا يدل على أن القوم اعتقدوا أنه يجب على الله إجابة الأصنام في تلك الشفاعة ، وهذا نوع طاعة ، فالله تعالى نفى تلك الطاعة بقوله { مَا للظالمين مِنْ حَمِيمٍ وَلاَ شَفِيعٍ يُطَاعُ } تفسير الرازي – (ج 13 / ص 321
(റാസി : 13/321

ചുരുക്കത്തിൽ അല്ലാഹു വിന്റെ അനുവാദം കൂടാതെ ദൈങ്ങൾക്ക് അല്ലാഹു വിന്റെ അടുക്കൽ ശുപാർഷപറയാൻ കഴിയുമെന്നും, ദൈവങ്ങൾ ശുപാർഷ പറഞ്ഞാൽ അവർക്ക് വഴിപ്പെട്ട് അത് സ്വീകരിക്കൽ അല്ലാഹു വിന് നിർബന്ധമാണെന്നു മായിരുന്നു ദൈവങ്ങൾ ശുപാർഷപെയ്യുമെന്ന് വിശ്വസിച്ച് അവരെ ആരാധിച്ചിരുന്നവരുടെ വീക്ഷണമെന്ന് മേൽ വിവരണത്തിൽ നിന്നും വ്യക്തമാണല്ലോ. ഈ വിശ്വാസം നിമിത്തമാത്ത് അവർ മുശ്രിക്കുകൾ ആയത്, അഭൗതീക മാർഗ്ഗത്തിലൂടെ സഹായം ചോദിച്ചത് കൊണ്ടല്ല.മലക്കുകൾ അല്ലാഹു വിന്റെ പെൺമക്കൾ ആണെന്ന് വിശ്വസിച്ചവരായിരുന്നു ഈ വിക്ഷണം വെച്ചു പുലർത്തിരുന്നതെന്ന് ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. അപ്പോൾ അവർ ഉദ്ധേശിച്ചിരുന്ന ശുപാർഷ, പിതാവിന്റെ അടുത്ത് മക്കൾ നടത്തുന്ന ശൂപാർ ഷയാണെന്നും, അത് സ്വീകരിക്കാൻ പിതാവ് നിർബന്ധിതനാവുമെന്നും സ്വീകരിച്ചില്ലെങ്കിൽ മക്കൾ പിതാവിനെ കൈകാര്യം ചെയ്യുമെന്നും വ്യക്തമാകും.ഇതുകൊണ്ടാണ് അമ്പിയാക്കളും ഔലിയാക്കളും മലക്കുകളും ശുപാർഷ ചെയ്യുമെന്ന് പഠിപ്പിച്ച ഇസ്ലാം ഈ ശുപാർഷയെ ശക്തിയുക്തം ഖണ്ഡിച്ചത്.

*✅അദൗതിക മാർഗത്തിലൂടെ സഹായിക്കാൻ തങ്ങളുടെ ദൈവങ്ങൾക്ക് കഴിയൂമെന്ന വിശ്വാസം വെച്ച് പുലർത്തിയതിന്റെ പേരിലല്ലഅവർ മുശ്രിക്കുകൾ ആയതെന്ന് മേൽ വിവരിച്ചതിൽ നിന്നും മനസിലായല്ലോ.*

*📓മക്ക മുശ്രിക്കുകള്‍ ആരാധിച്ചിരുന്ന ദൈവങ്ങളെ അവര്‍ ശുപാര്‍ഷകര്‍ ആണെന്നു പറഞ്ഞു , വലിയ ദൈവത്തിന്‍റെ
ഉദ്ദേശമില്ലാതെ കുട്ടി ദൈവങ്ങള്‍ ശുപാര്‍ശ ചെയ്യുംമെന്ന വിശ്വാസത്തില്ലാണ്.*

*📖മക്ക മുശ്രിക്കുകളുടെ വിശ്വാസം എന്താണെന്ന് ഇബ്നു തൈമിയ്യ തന്നെ വിവരിച്ചിട്ടുണ്ട്.*
                                             
*അയാള്‍ പറയു്നു.           ,& മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ
രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുപാര്‍ശ തേടി.*
*രാജാക്കാന്മാരിലേക്ക് അവരുടെ  പ്രതെയ്കക്കാരെ (മന്ത്രിമാര്‍) കൊണ്ട് ഇടയാളന്‍മാരാകുമ്പോള്‍ (ആ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി) , എന്നിട്ട് അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ*
0
🔰രാജാവ് മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത്
കൊണ്ടും ശുപാര്‍ഷക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു
മുശ്രിക്കുകള്‍ കരുതിയിരുന്നത്.
ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.
അല്ലാഹു പറയുന്നു. ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.
അലാഹു വീണ്ടും പറയുന്നു , അല്ലാഹു ഉദ്ദേശിക്കുകയും ത്രിപ്തിയാവുകയും ചെയ്തവര്‍ക്ക്
അല്ലാഹുവിന്‍റെ ഉദ്ദേശമില്ലാതെ ശുപാര്‍ശ ഉപകരിക്കാത്ത എത്രയോ മലക്കുകള്‍ ഉണ്ട് ആകാശത്ത്.

*🔰അല്ലാഹുവിനെ ഭയന്ന്‌ പ്രതീക്ഷയര്‍പ്പിച്ച് അവന്‍ ത്രിപ്തിയുള്ളവര്‍ക്കല്ലാതെ  അവര്‍ ശുപാര്‍ശ ചെയ്യുകയില്ല.*
*അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ വാദിക്കുന്നവരെ നിങ്ങള്‍ വിളിക്കുക,*
*ആകാശത്തോ ഭൂമിയിലോ ഒരു അണുവിന്‍ തൂക്കവും അവര്‍ ഉടമപ്പെടുതുകയില്ല. അവര്‍ക്ക് ഇവയില്‍ ഒരു പങ്കുമില്ല.*

*📚അല്ലാഹുവിനെ കൂടാതെ അവര്‍ക്ക് ഉപകാരവും ഉപദ്രവമോ ചെയ്യാത്തവര്‍ക്ക് അവര്‍ ആരായിരുന്നു? ഇവര്‍ അല്ലാഹുവിന്‍റെ അടുത്ത് ശുപാര്‍ഷകര്‍ ആണെന്ന് അവര്‍ പറയുന്നു.(മജ്മൂഅ' ഫതാവ , ഇബ്നു തൈമിയ്യ)*
*(മജ്മൂഅ' ഫതാവ 24/155 , ഇബ്നു തൈമിയ്യ).                                            *م. فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة . فأنكر الله هذه الشفاعة فقال تعالى : } من ذا الذي يشفع عنده إلا بإذنه { وقال : } وكم من ملك في السماوات لا تغني شفاعتهم شيئا إلا من بعد أن يأذن الله لمن يشاء ويرضى { وقال عن الملائكة :} وقالوا اتخذ الرحمن ولدا سبحانه بل عباد مكرمون { } لا يسبقونه بالقول وهم بأمره يعملون { } يعلم ما بين أيديهم وما خلفهم ولا يشفعون إلا لمن ارتضى وهم من خشيته مشفقون { وقال : } قل ادعوا الذين زعمتم من دون الله لا يملكون مثقال ذرةفي السماوات ولا في الأرض وما لهم فيهما من شرك وما له منهم من ظهير { } ولا تنفع الشفاعة عنده إلا لمن أذن له { وقال تعالى : } ويعبدون من دون الله ما لا يضرهم ولا ينفعهم ويقولون هؤلاء شفعاؤنا عند الله قل أتنبئون الله بما لا يعلم في السماوات ولا في الأرض سبحانه وتعالى عما يشركون { وقال تعالى : } وأنذر به الذين يخافون أن يحشروا إلى ربهم ليس لهم من دونه ولي ولا شفيع لعلهم يتقون { وقال تعالى : } الله الذي خلق السماوات والأرض وما بينهما في ستة أيام ثم استوى على العرش ما لكم من دونه من ولي ولا شفيع أفلا تتذكرون { وقال تعالى : } ولا يملك الذين يدعون من دونه الشفاعة إلا من شهد بالحق وهم يعلمون { وقال تعالى : } ولقد جئتمونا فرادى كما خلقناكم أول مرة وتركتم ما خولناكم وراء ظهوركم وما نرى معكم شفعاءكم الذين زعمتم أنهم فيكم شركاء لقد تقطع بينكم وضل عنكم ما كنتمتزعمون { وقال تعالى : } أم اتخذوا من دون الله شفعاء قل أولو كانوا لا يملكون شيئا ولا يعقلون{ } قل لله الشفاعة جميعا له ملك السماوات والأرض ثم إليه ترجعون { } وإذا ذكر الله وحده اشمأزت قلوب الذين لا يؤمنون بالآخرة وإذا ذكر الذين من دونه إذا هم يستبشرون { وقال تعالى : } وخشعت الأصوات للرحمن فلا تسمع إلا همسا { }يومئذ لا تنفع الشفاعة إلا من أذن له الرحمن ورضي له قولا { وقال صاحب يس : } وما لي لا أعبد الذي فطرني وإليه ترجعون { } أأتخذ من دونه آلهة إن يردن الرحمن بضر لا تغن عني شفاعتهمشيئا ولا ينقذون { } إني إذا لفي ضلال مبين { } إني آمنت بربكم فاسمعون { .ഇങ്ങനെ തുടങ്ങി ധാരാളം ആയത്തുകള്‍ ഇബ്നു തീമിയ്യ ഉദ്ധരിച്ച് തെളിവ് നിരത്തുന്നു.
മുശ്രിക്കുകള്‍ വിശ്വസിച്ച വലിയ ദൈവം ഉദ്ദേശിക്കാത്ത വിഷയത്തില്‍ കുട്ടി ദൈവങ്ങള്‍ ശുപാര്‍ശ ചെയ്യുമെന്നു മക്കാ മുശ്രിക്കുകള്‍ക്ക് വിശ്വാസമുണ്ടായിരുന്നു.
അത് കൊണ്ടാണ് ശുപരഷ സ്വീകരിച്ചിരുന്നത് എന്നതിന് ഈ ആയത്ത് തെളിവാണ് എന്ന് ഇബ്നു തീമിയ്യ മജ്മൂഉല്‍  പറയുകയും ചെയ്യുന്നു
*🔹ചുരുക്കത്തില്‍  രാജാവ് ഉദ്ദേശിക്കാത്ത വിഷയത്തില്‍ മന്ത്രിമാര്‍ രാജാവിന്റെ അനുമതിയില്ലാതെ ശുപാര്‍ശ ചെയ്യുമ്പോള്‍ ,*
*രാജാവ് മന്ത്രിയെ പേടിച്ചു , മന്ത്രിയിലേക്ക് ആവശ്യമുള്ളതിനു വേണ്ടി ശുപാര്‍ശ സ്വീകരിക്കല്‍ രാജാവിന്‍റെ മേല്‍ കടമയാണ്*
*എന്നത് പോലെ വലിയ ദൈവത്തിന്‍റെ അടുത്ത് കുട്ടി ദൈവങ്ങള്‍ വലിയ ദൈവം ഉദേഷിക്കാത്ത വിഷയത്തില്‍ ശുപാര്‍ശ ചെയ്യുകയും ,*
*കുട്ടി ദൈവങ്ങളെ പേടിച്ചതിനു വേണ്ടിയും അവരിലേക്ക്‌ ആവശ്യമുള്ളതിനും വേണ്ടിയും വലിയ ദൈവം ശുപാര്‍ശ സ്വീകരിക്കലിലേക്ക് ആവശ്യമാവും എന്നാ വിശ്വാസമായിരുന്നു മക്ക മുശ്രിക്കുകള്‍ക്ക് ഉണ്ടായിരുന്നത് എന്ന്
ഇബ്നു തീമിയ്യയുടെ മേല്‍ ഉദ്ധരണിയില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയും.*

*ഇത്തരം ഒരു വിശ്വാസം മുസ്ലിമീങ്ങല്‍ക്കില്ല. അല്ലാഹുവിന്‍റെ ഉദ്ദേശം ഇല്ലാതെ ഭൗതികമോ അഭൌതികമോ ആയ ഒരു കാര്യവും മറ്റു ഒരു ശുപാര്‍ശയും മഹാന്മാരായ അല്ലാഹുവിന്‍റെ മഹത്തുക്കള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയില്ല എന്നതാണ് മുസ്ലിംങ്ങളുടെ വിശ്വസിക്കുന്നത്.
ഒരു കൈ വിരല്‍ പോലും ഇളക്കാന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ കഴിയു എന്നാണു മുസ്ലിമീങ്ങള്‍ വിശ്വസിക്കുന്നത്*.
         
*മുസ്ലിമീങ്ങളുടെ ഈ വിശ്വാസവും മുശ്രിക്കുകളുടെ വിശ്വാസവും തമ്മില്‍ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അന്തരത്തെക്കാള്‍ വലുതാണ്‌.
ഒന്ന് തൗഹീദും മറ്റൊന്ന് ശിര്‍ക്കുമാണ്.*

*ആകാശ ഭൂമി സൃഷ്ടിച്ചത് അല്ലാഹു ആണെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ പോലും , രാജാവ് മന്ത്രിമാര്‍ക്ക് എല്ലാ അധികാരം*
*നല്‍കി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങള്‍ വിട്ടു കൊടുത്തു മന്ത്രിയെ തന്നെ വളര്‍ത്തി വലുതാക്കി എല്ലാം നല്‍കിയതിനു ശേഷം
രാജാവ് ഉദ്ധേശിക്കാത വിഷയത്തില്‍ ഏതെങ്കിലും ഭൗതികമോ അഭൌതികമോ ആയ  ഒരു ചെറിയ കാര്യത്തില്‍ വരെ ഉപകാരമോ ഉപദ്രവമോ ചെയ്യുംമെന്ന് വിശ്വസിക്കും പോലെ , വലിയ ദൈവത്തിന്‍റെ ഉദ്ദേശമില്ലാതെ കുട്ടി ദൈവങ്ങള്‍ ഏതെങ്കിലും ഒരു ഉപകാരമോ , ഉപദ്രവമോ ശുപാര്‍ശയോ ചെയ്യുംമെന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്കാവുന്നതാണ്.*

🔹എല്ലാം സൃഷ്ട്ടിച്ചതും അധികാരം നല്കിയതും വലിയ ദൈവമാണ് എന്ന് സമ്മതിച്ചാല്‍ പോലും വലിയ
ദൈവത്തിന്‍റെ ഉദ്ദേശമില്ലാത്തതില്‍ കുട്ടി ദൈവങ്ങള്‍ ഉപകാര ഉപദ്രവ ശുപാര്‍ശ ചെയ്യും എന്നാ വിശ്വാസം ഉണ്ടായാല്‍ അതു ശിര്‍ക്ക് ആണ്.
അങ്ങനെയുള്ള വിശാസമായിരുന്നു മക്ക മുശ്രിക്കുകള്‍ക്ക് ഉണ്ടായിരുന്നത് എന്ന ഇബ്നു തൈമിയ്യ മജ്മൂഉല്‍ രേഖപ്പെടുത്തിയതാണ് നാം മുകളില്‍ വായിച്ചത്.

🔰എന്നാല്‍ സുന്നികളുടെ വിശ്വസം ഒരു ഉപകാരവും ഉപദ്രവവും ശുപാര്‍ശയും അല്ലാഹുവിന്‍റെ ഉദ്ദേശമില്ലാതത്തില്‍ ആര്‍ക്കും ചെയ്യാന്‍ സാധ്യമല്ല എന്നാണു.
അതുകൊണ്ട് അത് തൌഹീദ് ആണ്.

*മക്കാമുശ്രിക്കുകളുടെ വിവരിച്ചു ഇബ്നു കസീര്‍ പറയുന്നത് കാണുക*,
*രാജാക്കന്മാര്‍ ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും അവരെ ഉദ്ദേശം ഇല്ലാതെ ശുപാര്‍ശ ചെയ്യുന്ന മന്ത്രിമാരെ പോലെയല്ല മലക്കുകള്‍,*
*മറിച്ച് അവര്‍ അല്ലാഹുവിന്‍റെ അടിമകളും അല്ലാഹുവിന് കീഴോതിങ്ങിയവരുമാണ് എന്നാണ് അല്ലാഹു പറയുന്നത്.( തഫ്സീര്‍ ഇബ്നു കസീര്‍ 4/45)*.
             
🔸ചുരുക്കത്തില്‍ ഈ വിശ്വാസത്തിലുള്ള മുശ്രിക്കുകളുടെ ശുപാര്‍ശ തേടലിനെയാണ്  അല്ലാഹു ധാരാളം ആയത്തില്‍ ഖണ്ഡിക്കുന്നത്.
ഇങ്ങനെയുള്ള മുശ്രിക്കുകളെ പറ്റിയുള്ള ആയത്തുകള്‍,  മുശ്രിക്കുകളുടെ ഈ വിശ്വാസമില്ലാതെ അല്ലാഹുവിന്‍റെ ഉദ്ദേശം ഇല്ലാതെ ഒരു ശുപാര്‍ശയും
ഉപകാരവും ചെയ്യാന്‍ ഒരാള്‍ക്കും സാധ്യമല്ല എന്ന തൌഹീദില്‍ ഉറച്ചു നില്‍ക്കുന്ന മുസ്ലിമീങ്ങളുടെ മേല്‍ ഓതികൊണ്ടിരിക്കയാണ് ആധുനിക ഖവാരിജുകള്‍.
  ✳ *ലേക മുസ്ലീങ്ങളെ മുശ്രിക്കാക്കാൻ പുത്തൻ പ്രസ്ഥാനക്കാർ സ്ഥാപിച്ച അടിത്തറ പൊളിഞ്ഞ് തരിപ്പണമാവുന്നതാണ് ഇതിലൂടെ താം കാണുന്നത്. അതേ സമയം അഹ് ലു സുന്നയുടെ വീക്ഷണം, ഭൗധികമായും പ്രമാണ ബദ്ധമായും സ്ഥിരപ്പെട്ടതാണ് എന്നാണ്.*

🌴🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*
   🔹🔹🔹🔹🔹🔹🔹
*
SHARE MAX👬

-

സ്ത്രീകളും ഹിജാബും

*⭕സ്ത്രീകളും ഹിജാബും⭕*
---------------------------------------------------;

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
സ്ത്രീജുമുഅ-ജമാഅത്തും ഹിജാബിന്റെ ആയത്തും തമ്മിൽ ബന്ധമില്ലെന്ന പുത്തൻവാദികളുടെ വാദം ശരിയല്ല. കാരണം ഹിജാബിന്റെ മുമ്പുണ്ടായിരുന്ന നിയമം ഹിജാബിന്റെ ശേഷം ബാധകമല്ലല്ലോ. ഒരു ഉദാഹരണം പറയാം. ഇമാം ബുഖാരി(റ) സ്വഹീഹിൽ നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ വായിക്കാം:

عن عبد الله بن عمر أنه قال كان الرجال والنساء يتوضئون في زمان رسول الله صلى الله عليه وسلم جميعا (بخاري: ١٨٦)

അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് നിവേദനം: "റസൂലുല്ലാഹി(സ)യുടെ കാലത്ത് സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് വുളൂഅ് ചെയ്യുമായിരുന്നു". (ബുഖാരി: 186)

ഹിശാമുബ്നുഅമ്മാർ(റ) വഴി ഇബ്നുമാജ(റ) മാലികി(റ)ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ 'ഒരേപാത്രത്തിൽ നിന്ന്' എന്നുകൂടി കാണാം. ഇതിനെകുറിച്ച് ഇമാം അസ്ഖലാനി(റ) എഴുതുന്നു:

والأولى في الجواب أن يقال : لا مانع من الاجتماع قبل نزول الحجاب ، وأما بعده فيختص بالزوجات والمحارم . (فتح الباري شرح صحيح البخاري:٣٠٠/١)

ഹിജാബ് ഇറങ്ങുന്നതിന്റെ മുമ്പ് സ്ത്രീകളും പുരുഷന്മാരും സമ്മേളിക്കുന്നതിനു തടസ്സമില്ല. ഹിജാബ് ഇറങ്ങിയ ശേഷം ഭാര്യ ഭർത്താക്കളും വിവാഹബന്ധം നിഷിദ്ധമായവരും മാത്രമേ സമ്മേളിക്കാവൂ. ഇതാണ് ഏറ്റവും നല്ല മറുപടി. (ഫത്ഹുൽ ബാരി: 1/300)

ഇതേ വിവരണം ഇബ്നുൽഖയ്യിമിന്റെ ഔനുൽ മഅ്ബൂദ്:1/142-ലും കാണാം.

ഇമാം ബുഖാരി നിവേദനം ചെയ്ത ഒരു ഹദീസിൽ ഹിജാബ് സംബന്ധമായ പരാമർശം കാണാം:

ആയിഷ(റ)ൽ നിന്ന് നിവേദനം: നബി(സ്)യുടെ ഭാര്യമാർ മലമൂത്രവിസർജനത്തിനായി രാത്രി മരുഭൂമിയിലേക്ക് പുറപ്പെടുമായിരുന്നു. ഉമർ(റ) നബി(സ)യോട് താങ്കൾ ഭാര്യമാരെ തടയണമെന്ന് പറയുമായിരുന്നു. എന്നാൽ നബി(സ) അങ്ങനെ ചെയ്തിരുന്നില്ല. അങ്ങനെ നബി(സ) പത്നി സംഅത്തിന്റെ പുത്രി സൗദ(റ) ഒരു രാത്രി ഇശാക്ക് പുറപ്പെട്ടു. മഹതി നീളം കൂടിയവരായിരുന്നു. അപ്പോൾ ഉമർ(റ) അവരെ വിളിച്ചു പറഞ്ഞു: 'അറിയുക, നിശ്ചയം സൗദാ നിങ്ങളെ നാം അറിഞ്ഞിരിക്കുന്നു'. ഹിജാബ് ഇറങ്ങാനുള്ള അത്യാഗ്രഹം കൊണ്ടാണ് ഉമർ(റ) അപ്രകാരം പറഞ്ഞത്. അപ്പോൾ അല്ലാഹു ഹിജാബ് അവതരിപ്പിച്ചു. (ബുഖാരി: 143)

പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇമാം അസ്ഖലാനി(റ) എഴുതുന്നു:

قوله : ( احجب ) أي امنعهن من الخروج من بيوتهن ; بدليل أن عمر بعد نزول آية الحجاب قال لسودة ما قال كما سيأتي قريبا . ويحتمل أن يكون أراد أولا الأمر بستر وجوههن ، فلما وقع الأمر بوفق ما أراد أحب أيضا أن يحجب أشخاصهن مبالغة في التستر فلم يجب لأجل الضرورة ، وهذا أظهر الاحتمالين .

وقد كان عمر يعد نزول آية الحجاب من موافقاته كما سيأتي في تفسير سورة الأحزاب ، وعلى هذا فقد كان لهن في التستر عند قضاء الحاجة حالات : أولها بالظلمة لأنهن كن يخرجن بالليل دون النهار كما قالت عائشة في هذا الحديث " كن يخرجن بالليل " وسيأتي في حديث عائشة في قصة الإفك " فخرجت معي أم مسطح قبل المناصع ، وهو متبرزنا ، وكنا لا نخرج إلا ليلا إلى ليل " ، انتهى . ثم نزل الحجاب فتسترن بالثياب ، لكن كانت أشخاصهن ربما تتميز ; ولهذا قال عمر لسودة في المرة الثانية بعد نزول الحجاب : أما والله ما تخفين علينا ، ثم اتخذت الكنف في البيوت فتسترن بها كما في حديث عائشة في قصة الإفك أيضا فإن فيها " وذلك قبل أن تتخذ الكنف " ، وكان قصة الإفك قبل نزول آية الحجاب [1] كما سيأتي شرحه في موضعه إن شاء الله تعالى . (فتح الباري شرح صحيح البخاري:٤٦٦/١)

ഈ ഹദീസിൽ ഉമർ(റ) നബി(സ)യോട് ഭാര്യമാരെ തടയണമെന്ന് പറഞ്ഞതിന്റെ വിവക്ഷ അവർ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് തടയണമെന്നാണ്. ഹിജാബിന്റെ ആയത്ത് അവതരിച്ചതിനു ശേഷമാണ് ഉമർ(റ) സൗദാബീവി(റ)യോട് അപ്രകാരം പറഞ്ഞതെന്നത് ഇതിനു രേഖയാണ്. ഇനിപ്പറയുന്ന വിധമാകാനും സാധ്യത കാണുന്നു: ആദ്യമായി അവരുടെ മുഖം മറക്കാനുള്ള കല്പന വരണമെന്ന് ഉമർ(റ) ഉദ്ദേശിച്ചു. അദ്ദേഹം ഉദ്ദേശിച്ചത് പ്രകാരം ഹിജാബിന്റെ കല്പന വന്നപ്പോൾ കൂടുതൽ മറയ്ക്കുന്നതിന്റെ ഭാഗമായി അവരുടെ ശരീരങ്ങൾ തന്നെ മറയ്ക്കുവാൻ ഉമർ(റ) ഇഷ്ടപ്പെട്ടു. എന്നാൽ അനിവാര്യത കണക്കിലെടുത്ത് അതിനുത്തരം ലഭിച്ചില്ല. രണ്ട് സാധ്യതകളിൽ വെച്ച് ഏറ്റവും വ്യക്തമായ സാധ്യത ഇതാണ്. ഹിജാബിന്റെ ആയത്തിന്റെ അവതരണത്തെ തന്റെ അഭിപ്രായത്തോട് യോജിച്ച് അവതരിച്ച ആയത്തുകളുടെ കൂട്ടത്തിൽ പെട്ട ഒന്നായി ഉമർ(റ) എണ്ണിയിരുന്നതായി അഹ്സാബ് സൂറത്തിന്റെ തഫ്സീറിൽ വരുന്നുണ്ട്. ഇതനുസരിച്ച് മലമൂത്രവിസർജ്ജന സമയത്ത് മറയുന്നതിൽ അവർക്കു പല അവസ്ഥകളുമുണ്ടായിരുന്നു.
   1- ഇരുളിൽ നിർവ്വഹിക്കുക. അവർ രാത്രിയിലായിരുന്നു അതിനുവേണ്ടി പുറത്തിറങ്ങിയിരുന്നത്. പകൽ പോയിരുന്നില്ല. ഈ ഹദീസിൽ മഹതിയായ ആയിഷ(റ) അങ്ങനെ പറഞ്ഞുവല്ലോ. ആഇശാബീവി(റ)യെ കുറിച്ച് വ്യഭിചാരാരോപണം വന്നതിനെക്കുറിച്ച് പരാമർശിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം: "എന്റെ കൂടെ ഉമ്മുമിസ്ത്വാഹ്(റ) മനാസ്വിഇന്റെ ഭാഗത്തേക്ക് പുറപ്പെട്ടു. ഞങ്ങൾ മലമൂത്ര വിസർജനത്തിനായി പോകുന്ന സ്ഥലമാണത്. ഞങ്ങൾ രാത്രിയിലല്ലാതെ അവിടേക്കു പുറപ്പെടാറില്ലായിരുന്നു". പിന്നീട് ഹിജാബ് അവതരിച്ചു. തുടർന്ന് അവർ ഹിജാബ് ധരിച്ച മറച്ചു. എങ്കിലും അവരുടെ ശരീരം ചിലപ്പോൾ വ്യക്തമാകുമായിരുന്നു. ഇതുകൊണ്ടാണ് ഹിജാബ് അവതരിച്ചതിനു ശേഷം രണ്ടാം പ്രാവശ്യം ഉമർ(റ) സൗദാബീവി(റ)യോട് ഇപ്രകാരം പറഞ്ഞത്: 'അറിയുക, നിങ്ങൾ നമുക്ക് അവ്യക്തമല്ല'. പിന്നീട് വീടുകളിൽ മാള മൂത്രവിസർജനത്തിനുള്ള സൗകര്യം ഏർപ്പെടുത്തി. അപ്പോൾ അവയിൽപോയി അവർ മറഞ്ഞു. ആഇശാബീവി(റ)നെ കുറിച്ച്  വ്യഭിചാരാരോപണം വന്നതിനെക്കുറിച്ച് പരാമർശിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം: "അത് വീടുകൾ കക്കൂസുകൾ ഉണ്ടാക്കപ്പെടുന്നതിനു മുമ്പായിരുന്നു". ആ സംഭവം ഹിജാബിന്റെ ആയത്ത് അവതരിക്കുന്നതിനു മുമ്പായിരുന്നു. അതിന്റെ വിശദീകരണം അവിടെ വരുന്നുണ്ട്. (ഫത്ഹുൽബാരി: 1/466)

അല്ലാമാ ഐനി(റ) പറയുന്നു:

വീടുകളിൽ പിന്നെ കക്കൂസുകൾസ്ഥാപിക്കപ്പെട്ടപ്പോൾ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിൽനിന്ന് അവരെ തടയപ്പെട്ടു. മൂന്നാമത്തെ അവസ്ഥ അതാണ്. (ഉംദത്തുൽഖാരി: 2/284)

ഹിജാബ് മൂന്ന് വിധമുണ്ടെന്ന് അല്ലാമാ ഐനി(റ) വിശദീകരിച്ചിട്ടുണ്ട്.

'താങ്കളുടെ ഭാര്യമാരെ താങ്കൾ തടയുക' എന്ന് ഉമർ(റ) നബി(സ)യോട് പറഞ്ഞതിന്റെ വിവക്ഷ വീടുകളിൽ നിന്ന് അവർ പുറത്തിറങ്ങുന്നത് തടയുക എന്നാണു. തുടർന്നുള്ള സംസാരത്തിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്.... കാരണം ഹിജാബുകൾ മൂന്ന് വിധമുണ്ട്.

          1- മുഖം മറക്കാനുള്ള കൽപ്പന:
           "നബിയെ, താങ്കളുടെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെ മേൽ താഴ്ത്തിയിടാൻ പറയുക". (അഹ്സാബ്: 59) എന്ന ആയത്ത് ഇതിനു രേഖയാണ്.
           2- അവർക്കും ജനങ്ങൾക്കുമിടയിൽ മാറാ സ്ഥാപിക്കാനുള്ള നിർദ്ദേശം:
          "അവരോട് (നബി(സ്)യുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കിൽ നിങ്ങളവരോട് മറയുടെ പിന്നിൽ നിന്ന് ചോദിച്ചു കൊള്ളുക". എന്ന ആയത്ത് ഇതിനു രേഖയാണ്.
          3-മതപരമായ അനിവാര്യതക്കുവേണ്ടിയല്ലാതെ വീടുകളിൽനിന്ന് പുറത്തിറങ്ങുന്നത് തടയാനുള്ള നിർദ്ദേശം. (ഉംദത്തുൽഖാരി: 2/283)

ഇമാം ഖസ്തല്ലാനി(ർ) എഴുതുന്നു:

"നിശ്ചയം നിങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി പുറത്തിറങ്ങുന്നതിന് നിങ്ങള്ക്ക് അനുവാദം നൽകപ്പെട്ടിരിക്കുന്നു". അതായത് വീടുകളിൽ കക്കൂസുകൾ ഇല്ലാത്തതിന്റെ പേരിൽ അനിവാര്യതക്കുവേണ്ടി അനുവാദം നൽകപ്പെട്ടു. പിന്നീട് വീടുകളിൽ കക്കൂസുകൾ സ്ഥാപിക്കപ്പെട്ടപ്പോൾ മതപരമായ അനിവാര്യതക്കുവേണ്ടിയല്ലാതെ പുറത്തിറങ്ങുന്നതിൽ നിന്ന് അവരെ തടയപ്പെട്ടു. (ഖിയാസ്‌തള്ളാനി: 1/231)

സ്വഹീഹുൽ ബുഖാരി(റ)യുടെ വ്യാഖ്യാന ഗ്രൻഥമായ 'ലാമിഉദ്ദറാരി' എന്ന ഗ്രൻഥത്തിൽ പറയുന്നു:

         "അപ്പോൾ അല്ലാഹു ഹിജാബ് അവതരിപ്പിച്ചു". ഈ ഹദീസിൽ പരാമർശിച്ച ഹിജാബിന്റെ വിവക്ഷ എന്താണെന്നതിൽ പണ്ഡിതർ ഏകാഭിപ്രായക്കാരല്ല. ഹദീസ് വ്യാഖ്യാതാക്കൾ പലതാണ് പറയുന്നത്. കിർമാണി(റ) പറയുന്നു: ഇവിടെ ഹിജാബിന്റെ വിവക്ഷ വർഗ്ഗമാകാം. അപ്പോൾ ഇനിപ്പറയുന്ന മൂന്ന് ആയത്തുകളും അതിൽ ഉൾപ്പെടും.
          "നബിയേ, താങ്കളുടെ പത്നിമാരോടും സത്യ വിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെ മേൽ താഴ്ത്തിയിടാൻ പറയുക". (അഹ്സാബ്: 59)
         "അവരോട്(നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കിൽ നിങ്ങളവരോട് മറയുടെ പിന്നിൽ നിന്ന് ചോദിച്ചു കൊള്ളുക". (അഹ്സാബ്: 53)
         "സത്യവിശ്വാസിനികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാൻ പറയുക" (നൂർ: 31)

        ഇനി ഈ മൂന്ന് ആയത്തുകളിൽ അറിയപ്പെട്ട ഒന്നാണ് വിവക്ഷയെന്നതിനും സാധ്യത കാണുന്നു.

തൈമി(റ) പറയുന്നു: അവർ പുറത്തിറങ്ങുന്ന സമയത്ത് അവരിൽ നിന്ന് യാതൊന്നും കാണപ്പെടാത്ത വിധം വസ്ത്രം ധരിച്ച മറക്കലാണ് ഹിജാബിന്റെ വിവക്ഷ.

ഈ ഹദീസിന്റെ അവസാനം പരാമർശിച്ച ഹിജാബിന്റെ വിവക്ഷ "പ്രവാചകരുടെ വീട്ടിൽ നമ്മൾ പ്രവേശിക്കരുത്.." എന്ന് തുടങ്ങുന്ന ആയത്താണെന്നു ബുഖാരിയുടെ വ്യാഖ്യാതാവായ ശൈഖുൽ ഇസ്‌ലാമിന്റെ സംസാരത്തിൽ വരുന്നു.

എന്നാൽ ഞാൻ ന്യായമായി കാണുന്നത് ഈ ഹദീസിന്റെ അവസാന ഭാഗത്ത് പരാമർശിച്ച ഹിജാബിന്റെ വിവക്ഷ "നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിയൊതുങ്ങിക്കഴിയുകയും ചെയ്യുക" എന്ന് തുടങ്ങുന്ന ആയത്താണ് എന്നാണ്. ഹിശാം(റ) പിതാവ് വഴി ആയിഷ(റ) യിൽ നിന്ന് നിവേദനം ചെയ്ത ഹദീസ് സൂറത്തുൽ അഹ്സാബിന്റെ തഫ്സീറിൽ വരുന്നുണ്ട്. "ഹിജാബിന്റെ വിധി വന്നതിനുശേഷം സൗദാബീവി(റ) പുറപ്പെട്ടു" എന്ന് തുടങ്ങുന്ന ഹദീസാണത്. ആ ഹദീസിൽ പരാമർശിച്ച ഹിജാബിന്റെ വിവക്ഷ പർദ്ദ ധരിച്ച് ശരീരം മുഴുവൻ മറക്കലുമാണ്.

ഹാഫിള് പറയുന്നു: ഒന്നാം ഹിജാബിന്റെ വിവക്ഷ രണ്ടാം ഹിജാബ് അല്ല. അതിനാൽ ഞാൻ ഏറ്റവും പ്രബലമായി കാണുന്നത് ശൈഖ്‌ നേരത്തെ പറഞ്ഞ ആശയമാണ്. ഹാഫിളിന്റെ ചായ്‌വും അതിലേക്കാണ്. സൗദാബീവി(റ)യുടെ ഈ സംഭവം അറിയപ്പെട്ട പർദ്ദയുടെ വിധി വന്നതിനു ശേഷമായിരുന്നു. "ഓ സൗദാ നിങ്ങളെ നാം അറിഞ്ഞിരിക്കുന്നു" എന്ന് ഉമർ(റ) പറഞ്ഞുവല്ലോ. അറിയപ്പെട്ട പർദ്ദവിധി വന്നത് പ്രബലാഭിപ്രായപ്രകാരം ഹിജ്‌റ അഞ്ചിലായിരുന്നു. നാലിലാണെന്നും മൂന്നിലാണെന്നും അഭിപ്രായമുണ്ട്. ഇതിനുശേഷവും ഉമർ(റ) ആഗ്രഹിച്ചിരുന്ന ഹിജാബ് അവർ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് തടയുകയെന്ന ഹിജാബാണ്. 'അപ്പോൾഅല്ലാഹു ഹിജാബ് അവതരിപ്പിച്ചു' എന്ന ഈ ഹദീസിന്റെ അവസാന ഭാഗത്തുള്ള പരാമർശത്തിന്റെ വിവക്ഷ ഈ ഹിജാബാണ്. ഉമർ(റ) ആഗ്രഹിച്ചിരുന്ന ഈ ഹിജാബിന്റെ താല്പര്യം "നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിയൊതുങ്ങിക്കഴിയുകയും ചെയ്യുക" എന്നർത്ഥം വരുന്ന ആയത്താണെന്നാണ് എന്റെ വീക്ഷണപ്രകാരം പ്രബലം നേരത്തെപറഞ്ഞ ഹിജാബ് അവതരിച്ച് കുറേകഴിഞ്ഞതിനുശേഷമാണ് ഈ വചനം അവതരിച്ചത്. തഖ്‌യീറിന്റെ ആയത്തിനോടൊപ്പമായിരുന്നു അതിന്റെ അവതരണം. അത് ഹിജ്‌റ: ഒമ്പതിനുശേഷമായിരുന്നു. (ലാമിഉദ്ദറാരി: 1/72)

മറുപക്ഷം പറയുന്നത്

ഫിതനയും ഫസാദും വ്യാപകമായ ഇക്കാലത്തും സ്ത്രീകൾ ജുമുഅക്കും ജമാഅത്തിനും വേണ്ടി പള്ളിയിൽ വരണമെന്ന് വാദിക്കുന്ന പുത്തൻവാദികൾ അവരുടെ വാദത്തിന് പ്രമാണമായി ഉദ്ദരിക്കാറുള്ള ഏതാനും ഹദീസുകൾ നമുക്ക് പരിശോധിക്കാം:

عن ابن عمر أن رسول الله صلى الله عليه وسلم قال: ( لا تمنعوا إماء الله مساجد الله) (مسلم: ٦٦٨)

ഇബ്നു ഉമറി(റ)ൽ നിന്നു നിവേദനം: റസൂലുല്ലാഹി(സ്) പറഞ്ഞു: "അല്ലാഹുവിന്റെ അടിയാർത്ഥികൾക്ക് അല്ലാഹുവിന്റെ പള്ളികൾ നിങ്ങൾ തടയരുത്". (മുസ്ലിം: 668)

ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:

ഈ ഹദീസുകളും ഇതിനോട് തത്തുല്യമായ ഹദീസുകളും കാണിക്കുന്നത് സ്ത്രീക്ക് പള്ളി വിലക്കരുത് എന്നാണ്. എന്നാണ് ഈ  നിയമം ഹദീസുകളിൽ നിന്നെടുത്ത് പണ്ഡിതന്മാർ വിവരിച്ച ചില നിബന്ധനകൾക്ക് വിധേയമാണ്. സ്ത്രീ സുഗന്ധം ഉപയോഗിക്കാതിരിക്കുക, ഭംഗിയാവാതിരിക്കുക, ശബ്ദം കേൾക്കുന്ന പാദസരം ധരിക്കാതിരിക്കുക, മുന്തിയ തരാം വസ്ത്രം ധരിക്കാതിരിക്കുക, പുരുഷന്മാരുമായി കൂടിക്കലരാതിരിക്കുക, യുവതിയാവാതിരിക്കുക,നാശത്തിനുനിമിത്തമാകുന്ന യാതൊന്നും ഉണ്ടാവാതിരിക്കുക, നാശം ഭയപ്പെടുന്ന യാതൊന്നും പോകുന്ന വഴിയിൽ ഇല്ലാതിരിക്കുക തുടങ്ങിയവയാണ് പ്രസ്തുത നിബന്ധനകൾ. സ്ത്രീ ഭർതൃമതിയോ യജമാണുള്ളവളോ ആവുകയും മേൽപ്പറഞ്ഞ നിബന്ധനകൾ മേളിക്കുകയും ചെയ്യുമ്പോൾ പുറപ്പെടുന്നത് തടയരുതെന്ന വിലക്ക് 'തൻസീഹി'നല്ലതാണ്. (തടയൽ കുറ്റകരമല്ലെന്നർത്ഥം). (ശർഹുൽ മുസ്ലിം: 2/400

അല്ലാമാ ബാജി(റ) പറയുന്നു:

ഭാര്യ പള്ളിയിൽ പോകുന്നത് ഭർത്താവിന് തടയണമെന്നും ഭർത്താവിന്റെ അനുവാദം കൂടാതെ സ്ത്രീ പള്ളിയിൽ പോകാൻ പാടില്ലെന്നും ഹദീസ് വ്യക്തമാക്കുന്നു. (ഓജസുൽ മസാലിക്: 4/104)

"സ്ത്രീകൾക്ക് അവരുടെ വീടുകളാണ് കൂടുതൽ ഉത്തമം" എന്നൊരു പരാമർശം ഇതിന്റെ ബാക്കിയായി ഇമാം ബൈഹഖി(റ) യുടെയും അബൂദാവൂദിന്റെയും മറ്റും നിവേദനത്തിൽ വന്നിട്ടുണ്ട്. അതടിസ്ഥാനമാക്കിയുള്ള ഹദീസിന്റെ വിവക്ഷ മുമ്പ് വിശദീകരിച്ചതാണ്.

ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം:

നിങ്ങളുടെ സ്ത്രീ പള്ളികളിലേക്ക് നിങ്ങളോടു അനുവാദം ചോദിച്ചാൽ അവർക്കു നിങ്ങൾ അനുവാദം നൽകുക". (മുസ്ലിം: 669)

ഇമാം അസ്ഖലാനി(റ) എഴുതുന്നു:

 ولا يخفى أن محل ذلك إذا أمنت المفسدة منهن وعليهن(فتح الباري شرح صحيح البخاري:٣٥٢/٣)

സ്ത്രീകളിൽ നിന്നോ അവരുടെ മേലിലോ നാശം ഭയപ്പെടാത്തപ്പോൾ മാത്രമേ ഈ നിർദ്ദേശം ബാധകമാവൂ എന്ന കാര്യം വ്യക്തമാണ്. (ഫത്ഹുൽ ബാരി: 3/352)

ഇമാം അസ്ഖലാനി(റ) തുടരുന്നു: 

وفيه إشارة إلى أن الإذن المذكور لغير الوجوب، لأنه لو كان واجبا لانتفى معنى الاستئذان ، لأن ذلك إنما يتحقق إذا كان المستأذن مخيرا في الإجابة أو الرد (فتح الباري شرح صحيح البخاري: ٣٥٢/٣)

അനുവാദം നൽകണമെന്ന് പറഞ്ഞത് നിർബന്ധത്തിനല്ലെന്ന് ഹദീസ് സൂചിപ്പിക്കുന്നു. കാരണം അനുവാദം നൽകൽ നിർബന്ധമായിരുന്നുവെങ്കിൽ അനുവാദം ചോദിക്കുന്നതിന് അർത്ഥമുണ്ടാവുകയില്ല. കാരണം അനുവാദം ചോദിക്കപ്പെടുന്ന വ്യക്തിക്ക് അനുവാദം നൽകാനും നൽകാതിരിക്കാനും സ്വാതന്ത്ര്യം ഉണ്ടാകുമ്പോൾ മാത്രമേ അനുവാദം ചോദിക്കുന്നതിന് അർത്ഥമുണ്ടാവുകയുള്ളു. (ഫത്ഹുൽബാരി: 3/352)

"നിങ്ങൾ അവർക്കു അനുവാദം നൽകുക" എന്ന പരാമർശം വിശദീകരിച്ച് ഇമാം ഖസ്ത്വല്ലാനി(റ) എഴുതുന്നു:

സ്ത്രീകളിൽ നിന്നോ അവരുടെ മേലിലോ നാശം ഭയപ്പെടാത്തപ്പോഴാണ് അനുവാദം നൽകണമെന്ന് പറഞ്ഞത്. അക്കാലത്തു മികച്ചുനിന്നിരുന്ന സ്വഭാവം അതായിരുന്നു. എന്നാൽ നാശവും നാശകാരികളും വർദ്ദിച്ച നമ്മുടെ ഇക്കാലത്തെ സ്വഭാവം അതല്ല. അനുവാദം നൽകണം എന്ന ഭർത്താക്കന്മാരോടുള്ള ഈ നിർദ്ദേശം നിർബന്ധത്തിനോ സുന്നത്തിനോ? സുന്നത്തിനാണെന്നാണ് ഇമാം ബൈഹഖി(റ) പറയുന്നത്. "ജമാഅത്തിന്റെ പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ നിങ്ങൾക്കുത്തമം നിങ്ങളുടെ വീടുകളിൽ വെച്ച് നിസ്കരിക്കുന്നതാണ്" എന്ന ഹദീസാണ് ഇതിന്നാധാരം. രാത്രിയിൽ എന്ന് ഹദീസിൽ ഉപാധിവെക്കാൻ കാരണം കൂടുതൽമറ നൽകുന്നത് രാത്രിയായതിനാലാണ്. (ഖസ്ത്വല്ലാനി: 2/152)

അല്ലാമ ഐനി(റ) എഴുതുന്നു:

സ്ത്രീക്ക് പ്രയോജനമുള്ള കാര്യത്തെ തൊട്ട് ഭർത്താവ് അവളെ തടയരുതെന്നും അതിനു അവൾക്കു അനുവാദം നൽകൽ ഭർത്താവിന് അത്യാവശ്യമാണെന്നും ഹദീസ് വ്യക്തമാക്കുന്നു. എന്നാൽ അവൾ കാരണമായോ അവളുടെ മേലിലോ ഭർത്താവ് നാശം ഭയപ്പെടാത്തപ്പോൾ മാത്രമേ ഈ നിയമം ബാധകമുള്ളൂ. നബി(സ)യുടെ കാലത്ത് മികച്ചുനിന്നിരുന്ന സ്വഭാവം അതായിരുന്നു. എന്നാൽ നമ്മുടെ കാലത്തെ സ്വഭാവം അതല്ല. നാശവും നാശകാരികളും വർദ്ദിച്ചിരിക്കുന്നു. ശേഷം പറയുന്ന ആയിഷ(റ)യുടെ ഹദീസ് ഇതിനു രേഖയാണ്. ഇതുപോലുള്ള ഹദീസുകൾ കിഴവികൾക്കു മാത്രം ബാധകമാണെന്നാണ് ഇമാം മാലിക്(റ)ന്റെ വീക്ഷണം. കിഴവിയാണെങ്കിലും സ്ത്രീക്ക് അവളുടെ വീടിനേക്കാൾ ഉത്തമമായ മറ്റൊന്നുമില്ലെന്നാണ് ഇമാം നവവി(റ) യുടെ പ്രസ്താവം വ്യക്തമാക്കുന്നത്. (ഉംദത്തുൽ ഖാരി: 5/233)

ഇമാം അസ്ഖലാനി(r0 എഴുതുന്നു:

قال النووي : استدل به على أن المرأة لا تخرج من بيت زوجها إلا بإذنه لتوجه الأمر إلى الأزواج بالإذن اها(فتح الباري شرح صحيح البخاري: ٣٥٢/٣)

ഇമാം നവവി(റ) പറയുന്നു: ഭർത്താവിന്റെ വീട്ടിൽ നിന്ന് അവന്റെ അനുവാദമില്ലാതെ ഭാര്യ പുറത്തിറങ്ങരുതെന്നതിന് ഈ ഹദീസ് രേഖയാണ്. അനുവാദം നൽകണമെന്ന് ഭർത്താക്കന്മാർക്ക് നിർദ്ദേശം നൽകിയതിൽ നിന്ന് അതാണ് വ്യക്തമാകുന്നത്. (ഫത്ഹുൽ ബാരി: 3/352)

ഇമാം ബുഖാരി(റ) നിവേദനം: 

സത്യവിശ്വാസികളുടെ സ്ത്രീകൾ റസൂലുല്ലാഹി(സ) യുടെ കൂടെ വസ്ത്രം പുതച്ച് ഫജ്ർ നിസ്കാരത്തിന് പങ്കെടുക്കുമായിരുന്നു. പിന്നീട് നിസ്കാരം കഴിഞ്ഞു അവർ അവരുടെ വീടുകളിലേക്ക് തിരിച്ചു പോകും. രാത്രിയുടെ അവസാനത്തെ ഇരുട്ടിനാൽ അവരെ ഒരാളും അറിയുമായിരുന്നില്ല. (ബുഖാരി: 544)

ഈ ഹദീസ് വിശദീകരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:

സ്ത്രീകളുടെ മേലിലോ അവർ കാരണമോ നാശം ഭയപ്പെടാത്തപ്പോൾ മാത്രമേ ഈ നിയമം ബാധകമാകൂ. (ഫത്ഹുൽ ബാരി: 2/478)

ഇത് ഇസ്‌ലാമിന്റെ ആദ്യകാലത്തുള്ള സമീപനമായിരുന്നുവെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. അക്കാര്യം മുമ്പ് വിവരിച്ചതാണ്. സ്വഹീഹുൽ ബുഖാരിയിൽ നിന്ന് തന്നെ അക്കാര്യം വ്യക്തമാണ്. 

ആയിഷാ(റ) യിൽ നിന്ന് നിവേദനം: ഒരു രാത്രി ഇശാനിസ്‌കാരം പിന്തിപ്പിച്ചു. അത് ഇസ്‌ലാം വ്യാപിക്കുന്നതിനു മുമ്പായിരുന്നു. അങ്ങനെ 'സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി' എന്ന് ഉമർ(റ) വിളിച്ചു പറയുന്നവരെ നബി(സ) പുറപ്പെട്ടില്ല. തുടർന്ന് നബി(സ) വന്ന് പള്ളിയിലുള്ളവരോട് ഇപ്രകാരം പ്രസ്താവിച്ചു: "ഭൂലോകത്ത് ഇന്ന് നിങ്ങളല്ലാതെ ഒരാളും ഇതിനെ പ്രതീക്ഷിച്ചിരുന്നില്ല". (ബുഖാരി: 533)

മറ്റൊരു രിവായത്തിലുള്ള പരാമർശം ഇങ്ങനെയാണ്. 

ولم يكن أحد يومئذ يصلي  غير أهل المدينة (بخاري: ٨١٥)

"മദീനക്കാരല്ലാതെ അന്ന് മറ്റാരും തന്നെ നിസ്കരിച്ചിരുന്നില്ല". (ബുഖാരി: 815)

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജർ(റ) എഴുതുന്നു:

ഉറങ്ങിപ്പോയ സ്ത്രീകളും കുട്ടികളും പള്ളിയിൽ ഹാജരായവരാണെന്ന് ഇമാം ബുഖാരി(റ) ഹദീസിൽ നിന്ന് ഗ്രഹിച്ചിരിക്കുന്നു. എന്നാൽ ഹദീസ്  അതിൽ വ്യക്തമല്ല. കാരണം അവർ ഉറങ്ങിയത് വീടുകളിലാണെന്ന് വെക്കാനും സാധ്യതയുണ്ടല്ലോ. (ഫത്ഹുൽ ബാരി: 2/235)

ഇനി അവർ പള്ളിയിൽ തന്നെ ആയിരുന്നുവെന്ന് സ്ഥിരപ്പെട്ടാലും പ്രശ്നമൊന്നുമില്ല. കാരണം ഇത് ഇസ്‌ലാം വ്യാപിക്കുന്നതിനു മുമ്പുള്ള സംഭവമാണെന്ന് ഹദീസിൽ തന്നെ വ്യക്തമാക്കിയല്ലോ. 

അബൂബക്റി(റ)ന്റെ പുത്രി അസ്മാഅ്(റ)ൽ നിന്ന് നിവേദനം: സൂര്യഗ്രഹണമുണ്ടായ സന്ദർഭത്തിൽ മഹതി നബി(സ)യുടെ പ്രിയ പത്നി ആയിഷ(റ) യെ സമീപിച്ചു. നോക്കുമ്പോൾ ജനങ്ങളെല്ലാം നിസ്കരിക്കുകയായിരുന്നു. ആയിഷ(റ)യും നിസ്കരിക്കുന്നു...(ബുഖാരി:178)

ഈ ഹദീസിന്റെ വിവരണത്തിൽ ഫത്ഹുൽ ബാറിൽ എഴുതുന്നു:

അസ്മാഅ് ബീവി(റ) ആയിഷ(റ)യുടെ വീട്ടിൽ നിന്ന് പള്ളിയിലുള്ളവരിലേക്ക് തിരിഞ്ഞുനോക്കിയെന്ന് മനസ്സിലാക്കാം. അപ്പോൾ അവർ സൂര്യഗ്രഹണ നിസ്കാരം നിർവഹിക്കുന്നതായി മഹതി കൊണ്ടെത്തിച്ചു. (ഫത്ഹുൽ ബാരി: 2/183, 1/349)

സൈനുബ്‌നുൽ മുനീർ(റ) പറയുന്നു: ഗ്രഹണ നിസ്കാരം നിർവ്വഹിക്കാൻ വേണ്ടി പെണ്ണ് പള്ളിയിൽ പോകൽ അനുവദനീയമാണെന്നതിന് ഈ ഹദീസ് രേഖയാണെന്ന് ഇബ്നുബത്ത്വാൽ(റ) പറയുന്നു. അതിൽ ചിന്തിക്കാനുണ്ട്. കാരണം അസ്മാഅ് ബീവി(റ) നിസ്കരിച്ചാൽ ആയിഷ(റ)യുടെ വീട്ടിൽ വെച്ചുമാത്രമാണ്. (ഫത്ഹുൽ ബാരി: 3/656)

പാങ്ങിലിനെതിരെ മുജാഹിദ് ഭീകരത

സുന്നി പടനായകൻ മർഹൂം പാങ്ങിൽ ഉസ്താദിനെ കാരാഗ്രഹത്തിലടക്കാൻ വഹാബി ഒരുക്കിയ ഒരു കെണി കഥയുണ്ടിവിടെ: തിരുവനന്തപുരത്ത് വഹാബി വിഷം കയറിയ 16 പേരുണ്ടായിരുന്നു. അവരാണെങ്കിൽ ഗവൺമെന്റ് ഉദ്യോഗ സ്തരും എന്നാൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവിന്റെ സെക്രട്ടറിയേറ്റിൽ ഇബ്രാഹീം സാഹിബ് എന്ന ഒരു സുന്നി യുണ്ടായിരുന്നു വഹാബി പ്രചാരണത്തിനെതിരെ മലബാറിലെ സുന്നി ഉലമാക്കളെ ക്ഷണിച്ച് ഒരു സുന്നി സമ്മേളനം നടത്താൻ തീരുവനന്തപുരത്തെ സുന്നികൾ തീരുമാനിച്ചു സ്വാഗത സംഗം നായകത്വം വഹിച്ചത് മേൽ പറഞ്ഞ ഇബ്രാഹീം സാഹിബായിരുന്നു .പാങ്ങിൽ ഉസ്താദും ഇമിപ്പുറം അബ്ദുൽ ഖാദിർ മുസ്ലിയാരും ക്ഷണിക്കപെട്ടവരായിരുന്നു .തിരിവിതാം കൂറിലേക്ക് പ്രഭാഷണത്തിന് പോകുകയാണെങ്കിൽ അദ്യക്ഷ പ്രസംഗം എഴുതി തയ്യാറാക്കാമെന്ന് പാങ്ങിൽ ഉസ്താദിന്റെ പ്ര വൈറ്റ് സെക്രട്ടറിയായ ഒ.മാമു കോയ ശഠിച്ചു .അദ്ധേഹം പ്രസംഗം എഴുതി മൗലാനാ യെകേൾപ്പിച്ചു ശരിപ്പെടുത്തി അച്ചടപ്പിച്ചു .ഇതര സമുധായത്തോട് മുസ് ലിംകൾ വർത്തികേണ്ട മതസൗഹാർദത്തിന്റെ ആവശ്യകതയും മറ്റും രാജാക്കൻമാരോടും ഭരണകർത്താക്കളോടും അനുവർത്തികേണ്ട നയവും നിയമലംഘനത്തിന്റെ ഭ വിശ്യത്തുകളും പ്രത്യേഗം ഹെഡിങ്ങിൽ വിശദീകരിക്കുന്നതായിരുന്നു പ്രഭാഷണം .സമ്മേളന ദിവസം അടുത്തു നടന്ന സംഭവങ്ങൾ മാമുകോയ സാഹിബ് വിവരിക്കുന്നതിങ്ങനെ ,പാങ്ങിൽ ഉസ്താദും മറ്റു ഉസ്താദുമാരും ഞാനും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു ടൗണിനടുത്ത് എത്തിയപ്പോൾ സാധാരണ പോലീസിന് പുറമെ തൊപ്പിയിട്ട തോക്ക് പിടിച്ച പട്ടാളക്കാരെയും അങ്ങുമിങ്ങും കാണുന്നു ഞങ്ങൾ വാഹനത്തിൽ നിന്നുഇറങ്ങി ഉടനെ ഒരു ഉദ്യോഗസ്തനും പട്ടാളവും ഞങ്ങളെ വളഞ്ഞു ,നിങ്ങൾക്ക് അറസ്റ്റ് വാറണ്ട് ഉണ്ടെന്നും വീട്ടുതടങ്കലിൽ പാർപ്പിക്കുമെന്നും പറഞ്ഞു, ഞങ്ങൾ നിയമത്തെ ചോദ്യം ചൈതില്ല കീഴടങ്ങി കൊടുത്തു .ഞങ്ങൾ വീട്ടുതടങ്കലിൽ താമസം തുടങ്ങി മുൻകൂട്ടി പോലീസ് അനുമതിയില്ലാതെ ഞങ്ങളെ കാണാറനും പുറത്തിറങ്ങാനും പാടില്ലന്ന് അറിയിച്ചു.പാങ്ങിൽ ഉസ്താദ് പറയും ഒന്നും പേടിക്കേണ്ട ,നാം അല്ലാഹു വിന്റെ ദീൻ കാക്കാനാ വന്നത് ആ ദീനിന്റെ ഉടമ നമ്മളെ കാക്കും, ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്യും .നമ്മൾ നിയമം ലംഘിച്ച് സമ്മേളനം നടത്തുന്നവരാണെന്നാണ് ശത്രുപക്ഷം പരാതിപ്പെട്ടത് അതിനാൽ സമ്മേളനവേധിക്ക് ചുറ്റും പട്ടാളം വളഞ്ഞിരിക്കുന്നു .. ഇവർ (മുസ്ലിയാക്കർമാർ ) രാജാവിനെയും ഭരണകർത്താക്കളെയും എതിർക്കുന്നവരും ഹിന്ദു മുസ്ലിം സ്പർദ്ധ ഉണ്ടാക്കുന്നവരും ഇവർ പ്രസംഗിച്ചാൽ നാട്ടിൽ മതസ്പർദ്ധ ഉണ്ടാകുമെന്നൊക്കെയാണ് അന്നത്തെ ദിവാന് ശത്രുപക്ഷം ഹരജി സമർപ്പിച്ചത് .തിരുവിതാംകൂർ മഹാരാജാവ് ഇംഗ്ലണ്ടിൽ പോയ അവസരമായത് കൊണ്ട് ദിവാനായിരുന്നു ചുമതല .അദ്ദേഹം ഹരജി കിട്ടിയ ഉടനെ മുൻകരുതലന്ന നിലക്കാണ് അറസ്റ്റ് ചൈതത് .സമ്മേളന പന്തൽ പട്ടാളം വളഞ്ഞത്.. ഇങ്ങനെ എല്ലാം സംഭവിച്ചെങ്കിലും സ്വാഗത സംഘം സെക്രട്ടറി ഇബ്രാഹീം സാഹിബ് നിരാശനാവാതെ ആലിമിങ്ങൾക്കെതിരെ നൽകിയ ഹരജി ഉടൻ വിചാരണ ചെയ്യിപ്പിക്കാൻ ശ്രമിച്ചു.അത് ഫലം കാണുകകം ചൈതു ക്ഷണക്കപ്പെട്ടവരിൽ ഒരാളായ മാമുക്കോയ സാഹിബ് കോടതിയിൽ ഹാജരായി  ഹാജരായ ഉടനെ അന്യായം വായിച്ചു കേൾപ്പിച്ച ശേഷം വല്ലതും പറയുന്നുണ്ടോ എന്ന് കോടതി ചോദിച്ചു അതിന് മറുപടി ഒന്നും പറയാതെ  കാലെ കൂട്ടി തയ്യാറാക്കി കൊണ്ട് വന്ന അദ്ധ്യക്ഷപ്രസംഗം ( അച്ചടി കോപ്പി) കോടതിക്ക് കൊടുക്കുകയാണ് ചൈതത് .കോടതി കേൾപ്പിച്ച ആക്ഷേപങ്ങൾക്കുള്ള മറുപടി ആ പ്രസംഗത്തിലുള്ളത് കൊണ്ട് കൂടുതലൊന്നും എനിക്ക് പറയേണ്ടതില്ല കോടതി അതൊന്നു വായിച്ച് നോക്കണമെന്ന അപേക്ഷ മാത്രമാണുള്ളത്, ഇംഗ്ലീഷിലായിരുന്നു കോടതിയോട് ഇത്രയും കാര്യങ്ങൾ മാമുക്കോയ സാഹിബ് പറഞ്ഞത് .കോടതി ശ്രദ്ധാപൂർവം ആ പ്രസംഗം വേണ്ടത് പോലെ ഗ്രഹിച്ച ശേഷം മാമു കോയ സാഹിബി നോട് ചോദിച്ചു ഈ പണ്ടിതൻമാർ ഇംഗ്ലീഷ് വിദ്യഭ്യാസം എതിർക്കുന്നവരാണോ? ഇതിന് മാമുക്കോയ സാഹിബിന്റെ മറുപടി ഇവിടെ സംബന്ധിക്കുന്ന എന്റെ നേതാവ് പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ ഒരു മുസ്ലിം എന്ന നിലക്ക് അദ്ധേഹത്തിന്റെ ഏത് ആജ്ഞയും സ്വീകരിക്കാൻ ഞാൻ സന്നദ്ധമാണ് .ഇംഗ്ലീഷ് പഠിക്കരുതെന്ന് ആജ്ഞാപിക്കുന്ന ആളാണ് അദ്ധേഹമെങ്കിൽ ഞാൻ ഇംഗ്ലീഷ് പഠിക്കുകയോ .. ഇംഗ്ലീഷ് സംസാരിക്കുകയോ ചെയ്യുകില്ലായിരുന്നു .. ഞാൻ കോടതിയിൽ ഇംഗ്ലീഷ് സംസാരിച്ചത് തന്നെ അദ്ദേഹം അതിനെതിരല്ല എന്നതിന്റെ തെളിവാണ് .. ഇത്രയും കേട്ടപ്പോൾ ജഡ്ജി ,മേഷയിൽ അടിച്ചു പറഞ്ഞു വെരി ഗുഡ്. വെരി ഗുഡ്. ഉടനെ വിധി എഴുതാൻ തുടങ്ങി അത് ഇപ്രകാരമായിരുന്നു ,പാങ്ങിൽ അഹമദ്കുട്ടി മുസ്ലിയാർ തുടങ്ങിയവരുടെ പേരിൽ ഇവിടെ കൊണ്ടുവന്ന ആരോപണം കഴമ്പില്ലാത്തതും സത്യത്തിന് നിരക്കാത്തതും തള്ളപ്പടേണ്ടതുമാണന്ന് കോടതിക്ക് ബോധ്യപെട്ടിരിക്കുന്നതിനാൽ ഹരജി തള്ളിയെന്നും മുസ്ലിയാർക്കും പാർട്ടിക്കുമെതരെയുള്ള കൽപന റദ്ദാക്കുകയും അവർക്ക് സമ്മേളനം നടത്താൻ അനുവാദം നൽകുകയും ചെയ്യുന്നു എല്ലാ സംരക്ഷണവും നൽകണമെന്നും കൽപിക്കുന്നു.അതോടൊപ്പം 16 പേർക്ക് ( വഹാബികൾക്ക് ) സമ്മേളനം കഴിക്കുന്നത് വരെ തമിൽ കൂടി ചേരുന്നതും സമേളനത്തിൽ പ്രവേശിക്കുന്നത് തടയപ്പെക്ക ചൈതിരിക്കുന്നു... അല്ലാഹു അക്ബർ.. വിധി വായിച്ചു കേട്ട ശേഷം എല്ലാവരും സന്തോശ വാൻമാരായി സമ്മേളനം ഗംഭീരമായി നടത്തി വഹാബികളുടെ തനിനിറം തുറന്ന് കാട്ടി .. വാൽകഷ്ണം....വർത്തമാനകാല അറസ്റ്റുകൾ  പൗരാണിക വഹാബികൾ ചൈത തിട്ടൂരത്തിന്റെ പലിശ സഹിതമുള്ള വരവായി മാത്രമേ കാണേണ്ടതുള്ളു:...
    മുഹമ്മദ് ഇസ്മാഈൽ      മാഹിരി .26 ,2,2018,, അവലംബം .സമസ്ത 60 tha..വാർഷിക സുവനീർ

ഇസ്ലാം വിമർശനങ്ങൾക്ക് മറുപടി ബൈബിളിലെവൈരുദ്ധ്യങ്ങൾ

                    1⃣3⃣
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ബൈബിളിലെ വൈരുദ്ധ്യങ്ങൾ
ചരിത്രകാരന്മാരുടെ വചനങ്ങളും എണ്ണമറ്റ ശാസ്ത്രാബദ്ധങ്ങളും അശ്ലീലതയും ബൈബിലുണ്ട്. ആധുനിക ശാസ്ത്രത്തെ കുറിച്ചുള്ള ബൈബളിന്റെ വിവരണം.
ജോതിശാസ്ത്രം
പ്രപഞ്ച സൃഷ്ടിപ്പിനെപറ്റി ബൈബിള് ഉല്പത്തി പുസ്തകം ഒന്നാം അധ്യായത്തില് 3-5 ല് (പ്രകാശം ആദ്യദിനത്തില് സൃഷ്ടിക്കപ്പെട്ടു.) ഉല്പത്തി 1 -ാം അധ്യായത്തില് 14-19 (നക്ഷത്രങ്ങള്, സൂര്യന് തുടങ്ങിയവ നാലാം ദിവസത്തില് സൃഷ്ടിക്കപ്പെട്ടത്) പ്രകാശത്തിന്റെ ഉറവിടങ്ങളായ സൂര്യനും നക്ഷത്രങ്ങളും നാലാം ദിനത്തിലാണെങ്കില് പ്രകാശം എങ്ങനെ ഒന്നാം ദിനത്തില് സൃഷ്ടിക്കപ്പെട്ടു. - അബദ്ധം - അശാസ്ത്രീയം
ഉല്പത്തി ഒന്നാം അധ്യായത്തില് 9-13 ( ഭൂമി മൂന്നാമത്തെ ദിവസമാണ് സൃഷ്ടിക്കപ്പെട്ടത് ) ഭൂമിയുടെ കറക്കത്തെ ആശ്രിയച്ചാണല്ലോ രാവും പകലും രൂപം കൊള്ളുന്നത്. ഭൂമിയില്ലാതെ എങ്ങിനെ രാപ്പകലുകള് ഉണ്ടാകും, - അബദ്ധം - അശാസ്ത്രീയം
ഉല്പത്തി ഒന്നാം അധ്യായം 11-13 ( ചെടികള് , സസ്യലദാതികള്, മരങ്ങള് എന്നവയെല്ലാം സൃഷ്ടിക്കപ്പെട്ടത് മൂന്നാമത്തെ ദിവസമാണ്) ഉല്പത്തി 1 -ാം അധ്യായത്തില് 14-19 (നക്ഷത്രങ്ങള്, സൂര്യന് തുടങ്ങിയവ നാലാം ദിവസത്തില് സൃഷ്ടിക്കപ്പെട്ടത്) സൂര്യപ്രകാശമില്ലാതെ എങ്ങിനെയാണ് പച്ചക്കറികളുണ്ടാവുക. സൂര്യപ്രകാശമില്ലാതെ എങ്ങിനെ അവ അതിജീവിക്കും. - അബദ്ധം - അശാസ്ത്രീയം
ഉല്പത്തി ഒന്നാം അധ്യായത്തില് 16 (ദൈവം രണ്ട് വലിയ പ്രകാശത്തെ സൃഷ്ടിച്ചെന്ന്, വലിയ പ്രകാശം സൂര്യന് പകലിനെ ഭരിക്കുന്നു. കുറഞ്ഞ പ്രകാശമുള്ള ചന്ദ്രന് രാവിനെയും ഭരിക്കുന്നു. ) ഹിബ്രു പരിഭാഷയാണെങ്കില് ഇത് വിളിക്കെന്നാണ് സൂചിപ്പിക്കുന്നത്. സൂര്യനും ചന്ദ്രനും സ്വയം പ്രകാശമുണ്ടെന്ന് ഈ വാദം ശാസ്ത്ര യാഥാര്ഥ്യങ്ങള്ക്ക് വിരുദ്ധമാണ് - അബദ്ധം - അശാസ്ത്രീയം
ഭൂമിയെപറ്റി - ലോകാവസാനത്തെപറ്റിയുള്ള കാഴ്ചപ്പാടില് ലോകം നശിക്കും അല്ലെങ്കില് ലോകം നിലനില്ക്കും ഈ രണ്ടു വാദങ്ങളും വ്യക്തതയില്ലാതെ ഒരുപോലെ ബൈബിളില് വന്നിട്ടുണ്ട്. എബ്രായര് പുസ്തകം ഒന്നാം അധ്യായത്തില് 10,12 ലും സങ്കീര്ത്തനങ്ങള് 102 ല് 25,26 ലും സര്വ്വ ശക്തനായ ദൈവം ആകാശഭൂമികള് സൃഷ്ടിച്ചു, അവ നശിക്കും എന്നു കാണാം. ഇതിന് നേര് വിരുദ്ധമായി സഭാപ്രഭാഷകന് ഒന്നാം അധ്യായത്തില് 4 ലും സങ്കീര്ത്തനപുസ്തകത്തില് 78 അധ്യായത്തില് 69 ലും പറയുന്നത് ഭൂമി എല്ലാകാലവും നിലനില്ക്കും എന്നാണ്. - അബദ്ധം - അശാസ്ത്രീയം
ആകാശത്തെ പറ്റി - ആകാശത്തിന്റെ തൂണുകള് വിറക്കുന്നു (ഇയ്യോബ് 26-11) കൂടാതെ ശാമുവേല് 2-8, ഇയ്യോബ് 9-6, സങ്കീര്ത്തനങ്ങള് 75-3 ഭൂമിക്കും തൂണുകളുണ്ടെന്ന് പറയുന്നു. - അബദ്ധം - അശാസ്ത്രീയം
ആഹാര പോഷണ മേഖലയില് - ബൈബിള് പറയുന്നു. വിത്തുള്ള എല്ലായിനം ചെടികളും ഫളം കായ്ക്കുന്ന എല്ലായിനം വൃക്ഷങ്ങളും ഞാന് നിങ്ങള്ക്ക് തന്നിരിക്കുന്നു. അവ നിങ്ങള്ക്ക് ഭക്ഷണമായിരിക്കും. (ഉല്പത്തി 1-29) ഇത്തരത്തിലുള്ള ചെടികളിലും വൃക്ഷങ്ങളിലും ധാരാളം വിഷച്ചെടികളുണ്ടെന്ന് ഇന്നത്തെ ലോകത്ത് കണ്ടെത്തിയിട്ടുണ്ട്, പലതിലെയും ആല്ക്കലോയ്ഡ്, പോളിയാണ്ടര്, ബകായിപോയിഡ് എന്നിവ ഭക്ഷിച്ചാല് ദഹിച്ചിലെങ്കില് മരിക്കാന് വരെ സാധ്യതയുണ്ടെന്ന് ആരോഗ്യശാസ്ത്രം പറയുന്നു. പ്രപഞ്ച സൃഷ്ടാവിന് ഈ ചെടികളില് നിന്ന് ഭക്ഷിച്ചാല് മരിക്കുമെന്ന് അറിയാതിരിക്കുമോ.. - അബദ്ധം - അശാസ്ത്രീയം
വൈദ്യശാസ്ത്ര മേഖലയില് - പ്ലേഗില് നിന്നും, കുഷ്ഠരോഗത്തില് നിന്നും വീട് ശുദ്ധീകരിക്കാനുള്ലതായി ഒരു അസാധാരണ രീതി ബൈബിളില് പറയുന്നു. രണ്ടുപക്ഷികളെ എടുക്കുക, ഒന്നിനെ കൊല്ലുക, മര കഷണമെടുക്കുക, ജീവനുള്ള പക്ഷിയെ ഒഴുകുന്ന വെള്ളത്തില് മുക്കുക. അത് വീട്ടില് തളിക്കുക. (ലേവ്യര് 14 ല് 49 മുതല് 53 വരെ) - അബദ്ധം - അശാസ്ത്രീയം
ജന്തുശാസ്ത്ര മേഖലയില് - മുയല് അയവിറക്കുന്ന ജീവിയാണ് (ലേവ്യര് 11.6)
സര്പ്പം പൊടി തിന്നുന്നു (ഉല്പത്തി 3.41), (യെശയ്യ 65.25) ഏത് ജന്തുശാസത്ര ഗ്രന്ഥത്തിലും ഇത്തരത്തിലുള്ള ഒരു വിവരം രേഖപ്പെടുത്തപ്പെട്ടിട്ടില്ല !
നാല് കാലുള്ള പക്ഷികള് മ്ലേച്ചമാണെന്ന് (ലേവ്യര് 11.20) ലോകത്ത് ഇന്നുവരെ ഇത്തരത്തിലുള്ള ഒരു പക്ഷിയെ കണ്ടെത്തിയിട്ടില്ല !
വ്യഭിചാരിണിയെ തിരിച്ചറിയാനുള്ള മാര്ഗം - പുരോഹിതന് യാനപാത്രത്തില് വുശുദ്ധ ജലം കൊണ്ടുവരും, തറയില് നിന്നും പൊടി വാരി പാത്രത്തില് ഇടണം., അത് കയ്പ്പ് വെള്ളമായിരിക്കണം. അതില് ശാപവചനങ്ങള് ഉച്ചരിച്ച ശേഷം ആരോപിതയായ സ്ത്രീക്ക് നല്കുക. സ്ത്രീ വ്യഭിചരിച്ചിട്ടുണ്ടെങ്കില് അവള് അത് കുടിച്ചാല് ശാപം അവളുടെ ശരീരത്തില് പ്രവേശിക്കും. ഉദരം വീര്ക്കുകയും തുട ക്ഷയിക്കുകയുമുണ്ടാകും, ജനങ്ങളുടെ ഇടയില് അവള് ശപിക്കപ്പെട്ടവളായി തീരും. സ്ത്രീ വ്യഭിചരിച്ചിട്ടില്ലെങ്കില് അവള് ശുദ്ധയായിരിക്കുകയും അവള്ക്ക് സന്താനമുണ്ടാവുകയും ചെയ്യും. (സംഖ്യാപുസ്തകം 5 ല് 11 മുതല് 31 വരെ ) ഇത് എത്രമാത്രം പ്രയോജനപ്പെടുത്തുന്ന നീതിന്യായ വ്യവസ്ഥയാണ് ഇന്ന് ക്രൈസ്തവ ലോകത്തുള്ളത് - അബദ്ധം - അശാസ്ത്രീയം
യഥാര്ത്ഥ വിശ്വാസിയെ അറിയാനുള്ള മാര്ഗം - വിശ്വാസിക്കുന്നവരോട് കൂടെ അടയാളങ്ങള് കാണപ്പെടും. അവര് എന്റെ നാമത്തില് പിശാച്ചുക്കളെ ഒഴിപ്പിക്കും, അവര് അന്യഭാഷ സംസാരിക്കും, സര്പ്പങ്ങളെ കയ്യിലെടുക്കും, മരണകരമായത് കുടിച്ചാല് അവര്ക്ക്് ദോഷം ഭവിക്കില്ല. അവര് രോഗികളുടെ മേല് കൈവെച്ചാല് രോഗികള് സുഖം പ്രാപിക്കും (മാര്ക്കോസ് 16 - 17,18) സത്യവാനെ കണ്ടെത്താനുള്ള ഈ രീതി പക്ഷേ ഇതുവരെ ഒരു വിശ്വാസിയും അവലംബിച്ചിട്ടില്ല എന്നതാണ് പരിഹാസ്യമാകുന്നത് - അബദ്ധം - അശാസ്ത്രീയം
ഗണിതപരമായ വൈരുദ്ധ്യങ്ങള്
 ആയിരക്കണക്കിന് ഗണിത വൈരുദ്ധ്യങ്ങളാണ് ബൈബിളിലുള്ളത്. ചിലത് മാത്രം
ബാബിലോണിയയില് നിന്ന് ഇസ്രയേല് ജനതയെ നെബുക്കദ് നസര് ബന്ധനത്തില് നിന്നും മോചനം നല്കിയ പശ്ചാത്തലത്തില് ആളുകളുടെ പേരും എണ്ണവുമുള്ള പട്ടിക നല്കിയിരിക്കുന്നിടത്ത് (എസ്രാ 2 ല് 1 മുതല് 63 വരെയും നെഹ്മ്യ 7 ല് 7 മുതല് 65 വരെയുമുള്ള ഭാഗത്ത്) അറുപതോളം വചനങ്ങളില് പതിനെട്ടിലധികം വൈരുദ്ധ്യങ്ങള് 200 ഗായികാ ഗായകന്മാരുണ്ടായിരുന്നെന്ന് എസ്രാ 2-65 245 ഗായികാ ഗായകന്മാരാണെന്ന് നെഹ്മ്യ 7-67
2 രാജാക്കന്മാര് 24 ല് 8 പറയുന്നു. യോഹേയാക്കീസിന് ഭരണം നടത്തുമ്പോള് 18 വയസ്സായിരുന്നു. അദ്ദേഹം ജറൂസലം 3 മാസം അദ്ദേഹം ഭരിച്ചു.
ദിനവൃത്താന്തം 36.9 ല് യെഹേയാക്കീസിന് 8 വയസ്സായിരുന്നു. അദ്ദേഹം 3 മാസവും 10 ദിവസവും ഭരിച്ചു.
1 രാജാക്കന്മാര് 7.26 ല് പറയുന്നു. സോളമാന്റെ കൊട്ടാരത്തില്, അദ്ദേഹത്തിന്റെ കടലില് 2000 ബത്ത് വെള്ളം കൊള്ളും. 2 ദിനവൃത്താന്തം 4.5 ല് പറയുന്നു. 3000 ബത്ത് വെള്ളം കൊള്ളും.
1 രാജാക്കന്മാര് 15.13 ല് പറയുന്നു. ആശായുടെ വാഴ്ചയുടെ 26-ാം വത്സരം ബാശ മരിച്ചു.
2 ദിന വൃത്താന്തം 16.1 ല് പറയുന്നു. ആശായുടെ വാഴ്ചയുടെ 36-ാം വത്സരത്തില് ബാശ യഹൂദ അധീനപ്പെടുത്തി. (തന്റെ മരണത്തിന് 10 വര്ഷങ്ങള്ക്ക് ശേഷം ബാശ എങ്ങിനെ അധിനിവേശം നടത്തി !)
പൂര്ത്തീകരിക്കപ്പെടാതെ തെറ്റിപ്പോയ ബൈബിള് പ്രവചനങ്ങള്
നെബ്ക്കദനസര് ടൈര് നശിപ്പിക്കുമെന്ന് (എസക്കിയേല് 26 ല് പറയുന്നു.) അലക്സാണ്ടറാണ് ടൈര് നശിപ്പിച്ചത്. ദൈവം കയീനോട് പറഞ്ഞു. നീ പുറന്തള്ളപ്പെട്ടിരിക്കുന്നു. നീ അലഞ്ഞ് നടക്കും (ഉല്പത്തി 4.12) അതേ ഉല്പത്തിയില് ഏതാനും വചനങ്ങള്ക്ക് ശേഷം 17 ല് പറയുന്നു. കയീന് ഒരു നഗരം പണിതു. യെഹോയാക്കീന് ദാവീദിന്റെ സിംഹാസനത്തില് ഇരിക്കാന് കഴിയില്ല (യിരമ്യ 36.30). യോഹാക്കീന് ഭരണം നടത്തിയെന്ന് (2 രാജാക്കന്മാര്24.6)
കന്യക ഗര്ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവനെ ഇമ്മാനുവേല് എന്ന് വിളിക്കും. (യെശയ്യാ 7.14) ക്രിസത്യാനികള് ഇത് യേശുവിനെ കുറിച്ചാണെന്ന് പറയുന്നു. എന്നാല് അംല എന്ന പ്രയോഗമാണ് ഇവിടെ ഹിബ്രുവില് കാണാന് സാധിക്കുക. അംല എന്നു പറഞ്ഞാല് കന്യകയെന്നല്ല യുവതിയെന്നാണ് അര്ത്ഥം കന്യകക്ക് ഹിബ്രുവില് ബൈതുല എന്നാണ് പറയുക. ഇനി വാദത്തിന് സമ്മതിച്ചാല് പോലും യേശുവിനെ ബൈബിളിലെവിടെയും ഇമ്മാനുവേല് എന്ന് വിളിക്കപ്പെട്ടിട്ടില്ല.

Wednesday, February 28, 2018

ഇസ്തിഗാസ ശിർക്കല്ല

*⭕ഇസ്തിഗാസ ശിർക്കല്ല⭕*
➖➖➖➖➖➖

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
................................
*ജനങ്ങൾ അകപ്പെടുന്ന ഏറ്റവും വലിയ വിപല്ഘട്ടമാണല്ലോ മഹ്ഷറാ വൻസഭ. മലക്കുകളും അംബിയാക്കളും ഔലിയാക്കളും തുടങ്ങി എല്ലാ സ്രഷ്ടികളും ഭയപ്പെടുന്ന സമയം .നബി(സ) തങ്ങൾ പറയുന്നു..*

*إن الشمس تدنو يوم القيامة حتى يبلغ العرق نصف الأذن فبينا هم كذلك استغاثوا بآدم ثم بموسى ثم بمحمد صلى الله عليه وسلم(صحيح البخاري ١٣٨١)*


*ചെവിയുടെ പകുതിവരെ വിയർപ്പു എത്തും  വിധം അന്ത്യനാളിൽ സൂര്യൻ അടുത്തു വരും അതിനിടയിൽ ജനങ്ങൾ ആദം നബി(അ സ) യോടും പിന്നെ മൂസ നബി(അ സ ) യോടും  പിന്നെ മുഹമ്മദ്‌ നബി (സ) യോടും ഇസ്തിഗാസ നടത്തും(സ്വഹീഹുൽ ബുകാരി 1381)*

മഹ്ഷറാ വാൻ സഭയിൽ ജനങ്ങൾ പ്രവാചകന്മാരോട് ശുപാർശ തേടിപോകുമെന്നു പറയുന്ന ഹദീസ് വിശദീകരിച്ച് ഹാഫിള്  ഇബ്നുഹജറുൽ  അസ്ഖലാനി (റ)  എഴുതുന്നു.

*ولذلك قال الحافظ ابن حجر معلقا على نحو هذا الحديث في الفتح ( 11 / 441 ) وفية أن الناس يوم القيامة يستصحبون حالهم في الدنيا من التوسل إلى الله في حوائجهم بأنبيائهم اه‍ .*


*ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അല്ലാഹുവിലേക്ക് അംബിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുക എന്നതാണല്ലോ ഐഹികലോകത്ത് ജനങ്ങൾ സ്വീകരിച്ചിരുന്ന സമീപനം.അതെ സമയം അന്ത്യദിനത്തിലും ജനങ്ങൾ സ്വീകരിക്കുമെന്ന് ഹദീസ് വ്യക്തമാക്കുന്നു.(ഫത്ഹുൽ ബാരി 11/441)*
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM

https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT


മഹ്ഷറാ വൻസഭയിലെത്തിയാലും സുന്നികൾ ശുപാർശ ആവശ്യപ്പെടാൻ  അമ്ബിയാക്കളെയും തെരെഞ്ഞുനടക്കുമ്പോൾ അബുജഹ്ലോ മറ്റു മക്കാമുഷ്രിക്കുകളോ അവിടെ വെച്ച് അവരുടെ ദൈവങ്ങളായ ലാത്തയോടോ ഉസ്സയോടോ സഹായം ചോദിക്കുന്നില്ല. പ്രത്യുത അള്ളാഹു വിശുദ്ദ ഖുർആനിൽ വവരിച്ച പോലെ തല താഴ്ത്തി നില്ക്കുകയാണ് അവർ ചെയ്യുന്നത്. കാരണം ദുൻയാവിൽ  വെച്ച് അവർ നടത്തിയിരുന്ന പരിപാടികളെല്ലാം തെറ്റായിപോയെന്ന് ഖബറിൽ നിന്നും മറ്റും അവർക്ക് നന്നായി മനസ്സിലായിടുണ്ട്. അതെ സമയം സുന്നികൾ നടത്തിയിരുന്ന ഇസ്തിഗാസ തെറ്റാണെന്നോ ശിർക്കാനെന്നോ മഹ്ഷറയിൽ എത്തിയിട്ടും മനസ്സിലായിട്ടില്ല. അതുകൊണ്ടാണല്ലോ ആ പ്രതിസന്ദിഘട്ടത്തിലും അവർ അമ്ബിയാക്കളെയും തെരഞ്ഞു പോകുന്നത്.അങ്ങനെ സുന്നികൾ മഹാനായ ഈസാനബി (അ) യെ സമീപിക്കുമ്പോൾ അദ്ദേഹത്തിൻറെ മറുവടി ശ്രദ്ദേഹമാണ്.



*فَيَأْتُونَ عِيسَى فَيُكَلِّمُونَهُ فَيَقُولُ : إِنِّي عُبِدْتُ مِنْ دُونِ اللَّهِ وَلَكِنِ ائْتُوا مُحَمَّدًاصَلَّى اللَّهُ عَلَيْهِ وَسَلَّمَ فَيَأْتُونِي فَأَنْطَلِقُمعهم (سنن لترمذي:٣٠٧٣) * 



*അവർ ഈസാ നബി(അ) യെ സമീപിക്കുമ്പോൾ അദ്ദേഹം പറയും: " നിശ്ചയം ഞാൻ അല്ലാഹുവിനുപുറമേ ആരാധിക്കപെട്ടവനാണ് .അതിനാല നിങ്ങൾ മുഹമ്മദ്‌ നബി(സ) യെ സമീപിക്കുക."  നബി(സ) പറയുന്നു : "അപ്പോൾ ജനങ്ങൾ എന്നെ സമീപിക്കുന്നതും അവരോട് ഒന്നിച്ച് ഞാൻ പുരപ്പെടുന്നതുമാണ്." (തുർമുദി: 3073)*

ദൈവ പുത്രനാണെന്ന വിശ്വാസത്തോടെ ക്രിസ്ത്യാനികൾ ഈസാ നബി (അ) യെ വിളിക്കുന്നതും മുഹ്ജിസത് കൊണ്ട് സഹക്കുമെന്ന  വിശ്വാസത്തോടെ സുന്നികൾ മുഹമ്മദ്‌ നബി(സ) യോട്  സഹായം തേടുന്നതും തുല്ല്യമാനെന്നല്ലോ പുത്തൻവാദികൾ ജല്പിക്കുന്നത്. അവരുടെ ഈ ജല്പനത്തിന്റെ അടിവേരറുക്കുന്നതാണ് പ്രസ്തുത ഹദീസ്. കാരണം സുന്നികൾ മുഹമ്മദ്‌ നബി(സ) യോട് നടത്തുന്ന ഇസ്തിഗാസ മുഹമ്മദ്‌ നബി(സ) യെ ദൈവമാകലാകുമെങ്കിൽ ഈസാ നബി (അ) പോലെ തന്നെ മുഹമ്മദ്‌ നബി(അ) യും അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെട്ടവരായല്ലോ. " ഞാൻ അല്ലാഹുവിനെ കൂടാതെ ആരധിക്കപെട്ടവനായത് കൊണ്ട് നിങ്ങൾ മുഹമ്മദ്‌ നബി(സ) യെ സമീപിക്കുക" എന്നാ ഈസാ നബി (അ) യുടെ പരാമർശത്തിന് എന്ത് പ്രസക്തിയാനുല്ലത്?!!!

***********                            *******************                     ****************        *******

 മുഹമ്മദുബ്നുല്‍ മുന്‍കദിര്‍ (റ) [വഫാത്ത് 130] ___________________ ഹദീസു പണ്ടിതര്‍ക്കിടയിലെ വെള്ളിനക്ഷത്രമാണ് പ്യമുഖ താബിഈ പണ്ഡിതന്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) എന്ന മുഹമ്മദ് ഇബ്നുല്‍ മുന്‍കദിര്‍ അത്താബിഇയ്യ് (റ). ആയിരക്കണക്കായ ഹദീസുകള്‍ മനഃപാഠം. ഹിജ്റ മുപ്പതുകളില്‍ ജനിച്ച മഹാനവര്‍കള്‍ സ്വഹാബി പ്രമുഖരായ ബീവി ആയിശ (റ) , അബൂ ഹുറൈറ (റ), ഇബ്നു ഉമര്‍ (റ) , ഇബ്നു അബ്ബാസ് (റ), ജാബിര്‍ (റ), തുടങ്ങിയ പരശ്ശതം സ്വഹാബികളില്‍ നിന്ന് നേരിട്ട് പഠിക്കുകയും അവ തന്‍റെ കാലത്തിനും പിന്‍കാലത്തിനും വേണ്ടി പകര്‍ത്തിയിട്ടുള്ള പണ്ടിതനുമാണ്. ഇമാം അബൂഹനീഫ (റ), ഇമാം മാലിക്ക് (റ), ഇബ്നു ജുറൈജ് (റ), സുഫ്യാനുബ്നു ഉയയ്ന(റ), സുഫ്യാനുസ്സൗരി (റ) ഉള്‍പ്പെടെ താബിഉകളും താബിഉത്താബിഉകളുമായ വലിയൊരു കൂട്ടം പണ്ഡിതന്മാരുടെ ഗുരുകൂടിയാണദ്ദേഹം. ഇമാം മാലിക് (റ) പറയുന്നു : 'ഇമാം ഇബ്നുല്‍ മുന്‍കദിര്‍ (റ) ഖുര്‍ആന്‍ പണ്ഡിതന്മാരുടെ നേതാവായിരുന്നു.' (സിയറു അഅ്ലാമിന്നുബലാഅ് വാള്യം 3 പേജ് 3722) ഇബ്നുല്‍ മുന്‍കദിര്‍ (റ) യില്‍ നിന്ന് ഇമാം ബുഖാരി (റ) സ്വഹീഹില്‍ പതിനെട്ടും ഇമാം മുസ്ലിം (റ) സ്വഹീഹില്‍ മുപ്പത്തിരണ്ട് തവണയും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് . ഇത്രക്ക് പ്രധാനിയായ ഇബ്നുല്‍ മുന്‍കദിര്‍ (റ) നബി (സ്വ) യുടെ ഖബറിന്നരികില്‍ ചെന്നു സഹായം ചോദിക്കുന്നത് ഹാഫിളുദ്ദഹബി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

* كان ابن المنكدر (التابعي) يجلس مع اصحابه فكان يصيبه صمات فكان يقوم كماهو حتى يضع خده على قبر النبي صلى الله عليه وسلم ثم يرجع فعوتب فى ذلك: إنه ليصيبني خطر فإذا وجدت ذلك إستعنت بقبر النبي صلى الله عليه وسلم (سير أعلام النبلاء للذهبي :3/3724)، إشتشفيت بقبر النبي صلى الله عليه وسلم (وفاء الوفا للحافظ السمهودي :2/444)*


* കൂട്ടുകാരോടൊപ്പം ഇരിക്കുബോള്‍ മനസ്സിലെന്തെങ്കിലും പ്രയാസം കടന്നുവന്നാല്‍. അദ്ദേഹം മൗനിയാവും. അതൊക്കെ ഇറക്കിവയ്ക്കാന്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) കാണുന്ന അത്താണി തിരുറസൂലി (സ്വ) ന്‍റെ ഖബ്റാണ്. അതിന്മേല്‍ കവിള്‍ത്തടം വച്ച് അല്‍പസമയം അവിടെ ചിലവഴിച്ച് തിരിച്ചുപോരും. കൂട്ടുകാര്‍ ഒരിക്കല്‍ ഇതേകുറിച്ച് ആക്ഷേപം പറഞ്ഞു. അപ്പോള്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു: എനിക്കങ്ങനെയാണ്. വിഷമം വരുബോള്‍ ഞാന്‍ റസൂല്‍ (സ്വ) ഖബറില്‍ നിന്ന് ശമനവും, സഹായവും തേടുന്നു. അതിലെന്താണിത്ര അത്ഭുതം? എന്ന രീതിയിലാണ് അവിടുത്തെ മറുപടി . സയ്യിദുസ്സുംഹൂദിയുടെ വഫാഉല്‍ വഫാ (2/444)* അല്‍ഗ്വദീര്‍ (5/151) എന്നീ ഗ്രന്ഥത്തില്‍ ഇക്കാര്യം ചേര്‍ത്തിയിട്ടുണ്ട്. ഞാന്‍ സഹായം തേടുന്നു എന്നു തന്നെയാണ് ഇബ്നുല്‍ മുന്‍കദിര്‍ (റ) ന്‍റെ ഉദ്ദേശ്യമെന്ന് വ്യക്തമാക്കുന്നത് ഹാഫിളുദ്ദഹബിയാണ്; സിയറു അഅ്ലാമിന്നുബുലാഇല്‍ (വാള്യം 3, പെജ് 213 താരിഖു ദിമശ്ഖ ) ഇത്തരത്തില്‍ ഒരാളില്‍ നിന്നാണോ ബുഖാരിയും മുസ്ലിമും ഹദീസുകള്‍ ഉദ്ധരിച്ചിട്ടുള്ളത് എന്നവഴിക്കെങ്കിലും ചെന്ന് നോക്കിയിരുന്നുവെങ്കില്‍ സത്യമറിയാതുഴലുന്ന വഹ്ഹാബികള്‍ക്കെങ്കിലും സംശയ നിവൃത്തിവരുമായിരുന്നു. പക്ഷേ, ആ വഴിക്ക് ചിന്തിക്കാന്‍ അവരുടെ പുരോഹിതന്മാര്‍ സമ്മതിക്കില്ല എന്നിടത്താണ് പ്രസ്താനത്തിന്‍റെ വിജയം? അണികളുടെ ബുദ്ധി ശൂന്യത. നവീനവാദികളുടെ കാര്യം എത്രമല്‍ പ്രതിലോമപരം എന്നാലോചിക്കുക

🌹🌹🌹🌹🌹

Tuesday, February 27, 2018

സ്ത്രീ പള്ളി പ്രവേശനം ഖുർആനിലോ?

*"അല്ലദീന"യിൽ സ്ത്രീകൾ പെടുമൊ❓*
                    1⃣3⃣
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*❓ചോദ്യം:* നിങ്ങളുടെ മുമ്പുള്ളവരിൽ നിർബന്ധമാക്കപ്പെട്ടതുപോലെ നിങ്ങളുടെ മേലിലും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നുവെന്നും വെള്ളിയാഴ്ചദിവസം നമസ്കാരത്തിനു വേണ്ടി വിളിക്കപ്പെട്ടാൽ നിങ്ങൾ അല്ലാഹുവിനെസ്മരിക്കുന്നതിലേക്കായി ധൃതിപ്പെട്ടുപോവുക എന്നും വിശുദ്ധഖുർആനിലുണ്ട്.
ഇവരണ്ടിലും ജനങ്ങളെ അഭിസംബോധന ചെയ്ത രീതി "അല്ലദീന" എന്ന പദം പ്രയോഗിച്ചുകൊണ്ടാണ്.പക്ഷെ ആദ്യത്തേതിൽ ആണിനെയും പെണ്ണിനെയും ഉൾപ്പെടുത്തിയാണെന്നത് അവിതർക്കിതം.രണ്ടാമത്തേതിലും അതേ അറബിപദങ്ങൾ തന്നെ ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് അതും ആണിനെയും പെണ്ണിനെയും ഒരു പോലെ ബാധകമാക്കേണ്ടതല്ലെ?അങ്ങനെയാണെങ്കിൽ സ്ത്രീകൾ പള്ളിയിൽ പോകുന്നതിൽ തെറ്റുണ്ടൊ?നുസ്രത്ത് എന്ത് പറയുന്നു?

*📍ഉത്തരം:* "അല്ലദീന"എന്ന പദം ആണിനും പെണ്ണിനും ഒരു പോലെ ബാധകമാകുകയാണെങ്കിൽ സ്ത്രീകൾപള്ളിയിൽ പോകുന്നതിന്റെ പുറമെ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകൾക്കും ജുമുഅ നിർബന്ധമാണെന്നു പറയേണ്ടിവരുമല്ലൊ.എന്നാൽ പഴകി ജീർണിച്ച ഒരു വാദമാണിത്.കേരളത്തിലെ ചില മൗലവിമാർ ഈ വാദവുമായി അവർ അതിനു തെളിവായി പൊക്കിപ്പിടിച്ചിരുന്ന കഥയാണ് "അല്ലദീന" എന്ന അറബിശബ്ദം ആണിനും പെണ്ണിനും ഒരു പോലെ ബാധകമാണെന്ന സിദ്ധാന്തം.നുസ്രത്തുൽ അനാമിൽ തന്നെ ഇതിനു പലവുരു മറുപടി പറഞ്ഞിട്ടുണ്ട്.മുമ്പൊരിക്കൽ നുസ്രത്ത്(1974 ഒക്ടോബർ ലക്കത്തിൽ)പറഞ്ഞത് ഇവിടെ പകർത്തിക്കൊള്ളട്ടെ.

    "അറബിഭാഷയിൽ പുരുഷന്മാരോട് സംബോധന ചെയ്യാൻ നിശ്ചയിച്ച "അല്ലദീന"എന്ന പദം പ്രയോഗിച്ചുകൊണ്ട് ,ജുമുഅ ദിവസം ബാങ്ക് വിളിക്കപ്പെട്ടാൽ ജുമുഅക്കുപോകാൻ ഖുർ ആൻ നിർദേശിച്ചിട്ടുണ്ട്. ഭാഷാപരമായി ആ നിർദേശം പുരുഷന്മാരെ മാത്രമെ ബാധിക്കുന്നുള്ളൂ.പക്ഷെ പുരുഷന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് അവതീർണമായ പലവിഷയങ്ങളിലും സ്ത്രീകളും ഭാഗഭാക്കുകളാണെന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ആ പദത്തിന്റെ വ്യാപ്തിയിൽ സ്ത്രീകളും ഉൾപ്പെടുമെന്നും ജുമുഅ സ്ത്രീകൾക്കും നിർബന്ധമാണെന്നും ഉല്പതിഷ്ണുക്കൾ കണ്ടുപിടിച്ചിട്ടുണ്ട്.കേവലം ബാലിശമാണിത്.കാരൺസ്ം സ്ത്രീകൾ,കുട്ടികൾ,അടിമകൾ,രോഗികൾ എന്നീ നാലുവിഭാഗങ്ങൾക്കു ജുമുഅ നിർബന്ധമില്ലെന്ന് റസൂൽ(സ്വ)പ്രസ്താവിച്ചത് സ്വഹീഹായ ഹദീസിലുണ്ട്.അതിനാൽ ജുമുഅ സംബന്ധമായി പുരുഷന്മാരെ സംബോധന ചെയ്ത അല്ലദീനയുടെ വ്യാപ്തിയിൽ സ്ത്രീകൾ പെടുന്നതല്ലെന്നും ആ നിർദേശം സ്ത്രീകൾക്ക് ബാധകമല്ലെന്നും റസൂൽ(സ്വ)തീരുമാനിച്ചതാണെന്നു വ്യക്തമായി."



*✍🏻മുഫ്തി താജുൽ ഉലമാ ഖുദ് വത്തുൽ മുഹഖ്ഖിഖീൻ ശൈഖുനാ കെ.കെ.സ്വദഖത്തുല്ലാ മൗലവി (റ)💥*

*📚നുസ്രത്തുൽ അനാം മാസിക 1985 ജനുവരി ലക്കം📖*

*📩അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്💌*

സ്ത്രീയുടെ ഔറത്ത


മുസ്ലിം സ്ത്രീയുടെ രക്ഷയ്ക്ക്
➖➖➖➖➖➖➖➖
ഭാഗം-33➖
➖➖➖➖➖➖➖➖ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
.....
നഗ്നതാ പ്രദർശനം അരുത്
➖➖➖➖➖➖➖➖

Woman is beauty and beauty is to the exposed (സ്ത്രീ എന്നാൽ സൗന്ദര്യമാണ് സൗന്ദര്യമാണെങ്കിൽ പ്രദർശിപ്പിക്കാനുള്ളതാണ്) എന്നാണ് പുതിയ ലോകത്തെ തത്വം പ്രദർശന പരത വല്ലാതെ ആധുനിക ലോകത്തെ സ്ത്രീകളെ പിടികൂടിയിരിക്കുന്നു  എന്നാൽ സ്ത്രീയുടെ ഈ നഗ്നതാ പ്രദർശനം അപകടത്തിലേക്കാണ് ചെന്നെത്തുക എന്നതിൽ യാതൊരു സംശയവുമില്ല ശരീരം പ്രദർശിപ്പിക്കുന്ന സ്ത്രീകൾക്ക് ഇസ്ലാം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

നബി(സ) പറഞ്ഞു : ' സ്ത്രീ അന്യരിൽ നിന്ന് തന്റെ ശരീരം മുഴുവൻ മറച്ചിരിക്കണം അവൾ ശരീര ലാവണ്യം വെളിവാക്കി നടന്നാൽ പിശാച് അവളെ എത്തിനോക്കും' (തുർമുദി)

മറ്റൊരു ഹദീസ് കാണുക:' എന്റെ കാലത്തു കാണാനിടവരാത്ത രണ്ടു വിഭാഗക്കാർ നരകത്തിൽ പ്രവേശിക്കും പശുക്കളുടെ പാൽ പോലുള്ള ചാട്ടവാറുമായി ജനങ്ങളെ പ്രഹരിച്ചു നടക്കുന്ന പുരുഷന്മാരും ,വസ്ത്രം ധരിച്ചാലും ധരിച്ചില്ലെന്ന് തോന്നിക്കുന്ന വിധം സൗന്ദര്യപ്രദർശനം നടത്തുന്ന സ്ത്രീകളും ഇത്തരം സ്ത്രീകൾ സ്വയം തെറ്റ് ചെയ്യും മറ്റുള്ളവരെ തെറ്റിൽ വീഴ്ത്തുകയും ചെയ്യുന്നു ഇരുഭാഗത്തേക്കും ചായുന്ന കൂറ്റൻ ഒട്ടകപ്പൂഞ്ഞ പോലെ അവരുടെ തല അവർ അണിയിച്ചിരിക്കുന്നു ഇത്തരം സ്ത്രീകൾ സ്വർഗത്തിൽ കടക്കുകയില്ലെന്ന് മാത്രമല്ല ; വളരെ അകലെ നിന്ന് നുകരാൻ കഴിയുന്ന സ്വർഗീയ വാസന പോലും അവർക്കു ലഭിക്കുകയില്ല '(മുസ്ലിം)

സ്ത്രീയുടെ നഗ്നത അന്യർ കാണാൻ ഒരിക്കലും ഇടവരരുത് സ്ത്രീ അവളുടെ ശരീരത്തിൽ നിന്ന് ഏതെങ്കിലും ജോലി ചെയ്യുമ്പോൾ സാധാരണ വളിവാകുന്ന ഭാഗങ്ങളൊഴികെ അന്യർ കാണാൻ ഇടയാകരുത് അതുപോലെ തന്നെ അമുസ്ലിം സ്ത്രീകൾക്കു മുന്നിലും പ്രദർശിപ്പിക്കാൻ പാടില്ല മുസ്ലിംസ്ത്രീ അവളുടെ ശരീരം തന്നെപ്പോലെ സജ്ജനങ്ങളിൽ പെട്ട സ്ത്രീകൾക്കു മാത്രമേ കാണിക്കാവൂ കാണികളിൽ വേശ്യകളും അമുസ്ലിം സ്ത്രീകളുമുള്ള യാതൊരു ഘട്ടത്തിലും മുസ്ലിം സഹോദരിമാർ തങ്ങളുടെ സൗന്ദര്യം അവർക്കു മുമ്പിൽ പ്രദർശിപ്പിക്കാൻ പാടില്ല അന്യമതസ്ഥകളായ സ്ത്രീകൾ അവരുടെ ഭർത്താക്കന്മാർക്ക് മുസ്ലിം സ്ത്രീകളുടെ ശരീര പ്രകൃതി വിവരിച്ച് കൊടുക്കാൻ ഇത് കാരണമാകുമെന്നത് കൊണ്ടാണ് അന്യമതക്കാരികൾക്കു മുമ്പിൽ മുസ്ലിം സ്ത്രീകൾ സൗന്ദര്യം കാണിക്കരുതെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നത് (ഹാശിയത്തുദ്ദുസൂഖി)

ലജ്ജ തീരെയില്ലാതെ നടക്കുന്ന സ്ത്രീകൾക്കു മുന്നിലും മുസ്ലിംകളും സ്വാലിഹത്തുകളുമായ സ്ത്രീകൾ ഔറത്ത് കാണിക്കാതിരിക്കുകയാണ് വേണ്ടത് (തഫ്സീർ ,സൂറത്തുന്നൂർ)

പൂർവകാല മുസ്ലിം വനിതകൾ തങ്ങളുടെ ശരീരം അന്യർ കാണാതിരിക്കാൻ ഏറെ ശ്രദ്ധ വെക്കുന്നവരും ജാഗരൂകരുമായിരുന്നു ആഇശ(റ) ഉദ്ധരിക്കുന്നു : 'കുതിര  സവാരിക്കാരായ പുരുഷന്മാർ ഞങ്ങൾ (ഉമ്മഹാത്തുൽ മുഹ്മിനീൻ -മറ്റുള്ളവർക്ക് വിവാഹം നിഷിദ്ധമായവർ) നിൽക്കുന്ന ഭാഗത്തിലൂടെ സഞ്ചരിക്കുമ്പോൾ ഞങ്ങൾ ശരീരം മുഴുവൻ മറക്കാറുണ്ടായിരുന്നു അവർ നടന്നു നീങ്ങിക്കഴിഞ്ഞാൽ മുഖം മൂടി ഉയർത്തുമായിരുന്നു (അഹ്മദ് ,അബൂദാവൂദ്, ഇബ്നുമാജ)നബി(സ) യുടെ പത്നിമാരും സത്യവിശ്വാസിനികളുമായ  മുഴുവൻ സ്ത്രീകളും അന്യർ ദർശിക്കുന്നത് മഹാപാപമായി കരുതിയവരാണ് 

ഉമ്മുൽ മുഹ്മിനീൻ ആഇശ(റ) പറയുന്നു : 'നബി(സ) യും എന്റെ പിതാവ് അബൂബക്കർ (റ)വും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തേക്ക് സാധാരണ വസ്ത്രം ധരിച്ചു ഞാൻ പോകാറുണ്ടായിരുന്നു  ഞാൻ ചിന്തിക്കും എന്തിന് മറക്കണം ?  ഒന്ന് പിതാവും മറ്റേത് ഭർത്താവുമാണല്ലോ പിന്നീട് ഉമർ(റ) വിനെ അതേ സ്ഥലത്ത് മറവ് ചെയ്തു ശേഷം പൂർണ പർദാ ധാരിണിയായി മാത്രമേ ഞാൻ അവിടെ പ്രവേശിച്ചിട്ടുള്ളൂ

മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ്

*നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?*
➖➖➖➖➖➖
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ചോദ്യം: മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?
ഉത്തരം: അനസി(റ)ല്‍നിന്ന് ഇമാം ദൈലമി(റ)* *തന്റെ മുസ്നദുല്‍* *ഫിര്‍ദൌസില്‍ നിവേദനം: നബി(സ്വ)* *പറഞ്ഞു: ‘ജനാസയില്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് നിങ്ങള്‍* *വര്‍ധിപ്പിക്കുക.’ ഇമാം സുയൂഥി(റ)യുടെ അല്‍ജാമിഉസ്സഗീര്‍ 1/54 നോക്കുക.*
*മയ്യിത്ത് കട്ടിലില്‍ വെച്ചതിനുശേഷമേ ജനാസ എന്ന്* *പറയപ്പെടുകയുള്ളൂവെന്ന് സര്‍വ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാം. അപ്പോള്‍ ജനാസയില്‍ എന്നുപറഞ്ഞതിന്റെ വിവക്ഷ മയ്യിത്ത് കൊണ്ടുപോകുമ്പോഴാണെന്നു തീര്‍ച്ച. മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് നിങ്ങള്‍ അധികരിപ്പിക്കണമെന്ന നബി(സ്വ)യുടെ നിര്‍ദ്ദേശം സ്വഹാബത്ത് പാലിക്കുന്നവരായതുകൊണ്ട് അവര്‍ അങ്ങനെ ചെയ്തിരുന്നുവെന്നാണ് വെക്കേണ്ടത്. അവരെ സംബന്ധിച്ച് തെറ്റായ ധാരണ ഉണ്ടാകാന്‍ പാടില്ലെന്നതാണ് കാരണം. അതുപോലെ തന്നെ നിര്‍ദേശിച്ച കാര്യം നബി(സ്വ) സ്വയം ചെയ്യാറുമുണ്ടായിരുന്നില്ലെന്നുവെക്കാനും നിവൃത്തിയില്ല. ഖുര്‍ആന്‍ തന്നെ വ്യക്തമായി വിമര്‍ ശിച്ച കാര്യമാണ്, പ്രവര്‍ത്തിക്കാത്തത് നിര്‍ദേശിക്കല്‍. മഹാനായ നബി(സ്വ)യെ സംബന്ധിച്ച് ഇതെങ്ങനെ ഊഹിക്കാനാകും? നബി(സ്വ)യെ സാധാരണ മനുഷ്യനായും സ്വഹാബത്തിനെ മാതൃകായോഗ്യരല്ലാതെയും കാണുന്ന നവീന ആശയക്കാര്‍ നബി(സ്വ) സ്വയം ചെയ്യാത്തത് നിര്‍ദേശിക്കുന്നവരും സ്വഹാബത്ത് നബി(സ്വ)യുടെ നിര്‍ദേശം പൂര്‍ണമായും പാലിക്കാത്തവരുമാണെന്നു പറഞ്ഞേക്കും. പക്ഷേ, ഇതൊരു വിശ്വാസിക്ക് എങ്ങനെ ഊഹിക്കാനാകും.*

അയൽവാസിക്ക് ദാനം നൽകുക

*❤💖🍃ദാമ്പത്യ ജീവിതം🍃💖❤*
🔳 *WHATSAPP GROUP*🔳
🌩🥀🌩🥀🌩🥀🌩🥀🌩🥀
                   1⃣3⃣
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
മുസ്ലിം സ്ത്രീയുടെ രക്ഷയ്ക്ക്
➖➖➖➖➖➖➖➖
ഭാഗം-  02
➖➖➖➖➖➖➖➖
അയൽവാസിക്ക് ദാനം നൽകുക
➖➖➖➖➖➖➖➖
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ എപ്പോഴും താങ്ങും രക്ഷയുമാകുന്നത് പലപ്പോഴും അയൽവാസികളായിരിക്കും ഒരു അപ്രതീക്ഷിത ദുരന്തം ഉണ്ടായെന്ന് വെക്കുക അപ്പോൾ ആദ്യം ഓടിയെത്തുന്നത് അയൽവാസിയായിരിക്കും അയൽപക്ക ബന്ധം സുദൃഢമായി നിലനിർത്തുന്നതും അതിൽ വിള്ളൽ വീഴ്ത്തുന്നതും മിക്കപ്പോഴും അയൽവാസിനിയായിരിക്കും അതുകൊണ്ട് തന്നെ അയൽവാസിനികൾ തമ്മിൽ പ്രത്യേക ബന്ധവും പരസ്പര സഹായവും അത്യന്താപേക്ഷിതമാണ് എന്തുണുള്ളത് എങ്കിൽ അതുകൊണ്ട് അയൽവാസിനിക്ക് ദാനം നൽകാൻ തിരുമേനി  (സ) കൽപിച്ചിട്ടുണ്ട്

അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം: നബി  (സ) പറഞ്ഞു:
മുസ്ലിം സ്ത്രീകളേ ഒരു അയൽവാസിനിയും തന്റെ അയൽവാസിനിക്ക് (കൊടുക്കുന്നതും വാങ്ങുന്നതും) അത് ആട്ടിൻ കുളമ്പാണെങ്കിൽ പോലും നിസ്സാരമായിക്കാണരുത്  (കിതാബുൽ ഹിബ -ബുഖാരി,കിതാബുസ്സകാത്ത് -മുസ്ലിം 

നല്ല അയൽവാസിനിയാവാൻ സ്ത്രീകൾക്ക് കഴിയണം ഒരിക്കൽ നബി  ( സ) പ്രസ്താവിച്ചു :നാലുകാര്യം വിജയത്തിൽ പെട്ടതാണ് നല്ല അയൽവാസിയാണ് അതിലൊന്ന് പരാജയത്തിൽപെട്ട ഒന്നാമത്തേത് ചീത്ത അയൽക്കാരും (അബൂനഈം 8/382)

അല്ലാഹുവേ സ്ഥിര താമസ വീടിനരികെ വസിക്കുന്ന ചീത്ത അയൽക്കാരെ തൊട്ട് നിന്നോട് ഞാൻ കാവലിനെ തേടുന്നു  എന്ന് നബി (സ) പ്രാർത്ഥിച്ചിരുന്നു (ബുഖാരി- അദബുൽ മുഫ്റദ് 1/553)

ഇബ്നു മസ്ഊദ് (റ) ഒരിക്കൽ നബിയോട് ചോദിച്ചു:  റസൂലൈ ഞാൻ നല്ല മനുഷ്യനാണോ എന്ന് എങ്ങനെയാണ് തീരുമാനിക്കുക ? റസൂൽ (സ) പറഞ്ഞു:  നിന്റെ അയൽവാസി നിന്നെ സംബന്ധിച്ച് നല്ലവനാണെന്ന് പറഞ്ഞാൽ നീ നല്ലവനായിരിക്കും

ഒരിക്കൽ ഒരു അനുയായി നബി തങ്ങളോട് ചോദിച്ചു: 

ഒരു സ്ത്രീ അവൾ കൃത്യമായി നിസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ധാരാളം ദാനാധർമ്മങ്ങൾ നൽകുകയും ചെയ്തു  എന്നാൽ അവളുടെ അയൽവാസിയെ അവൾ നാവുകൊണ്ട് ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു ഈ സ്ത്രീയെക്കുറിച്ച് തങ്ങൾ എന്തു പറയുന്നു?  പ്രവാചകന്റെ മറുപടി:  അവൾ നരകാഗ്നിയിലാണ് എന്നായിരുന്നു അനുയായി മറ്റൊരു സ്ത്രീയെക്കുറിച്ച് വീണ്ടും ആരാഞ്ഞു  ഒരുവൾ കൂടുതലായി നിസ്കരിക്കുകയോ നോമ്പനുഷ്ഠിക്കുകയോ ചെയ്യാറില്ല തുച്ഛമായ വെണ്ണ മാത്രമാണ് അവൾ ധർമ്മം ചെയ്യാറുള്ളത് എന്നാൽ അവളുടെ അയൽവാസിയെ അവൾ ദ്രോഹിക്കാറില്ല ഇവളെക്കുറിച്ച് തങ്ങൾ എന്തു പറയുന്നു?  നബി  (സ) പറഞ്ഞു:  അവൾ സ്വർഗത്തിലാണ് (അഹ്മദ്)

*❤💖🍃ദാമ്പത്യ ജീവിതം🍃💖❤*

തറാവീഹ്

👉🏼മുജ്ജൂസിന്റെ 
                 കുസൃതികൾ🦁
തറാവീഹ്

  *ഇനിയും   ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0* '
------------------------------------------
തൗഹീദ് വിഭജനമുൾപ്പെടെയുള്ള ✂ വിഷയങ്ങൾ നിരന്തരം മാറ്റിപ്പറഞ്ഞു കൊണ്ടിരിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് 😏 മുജാഹിദ്
ഔദ്യോഗിക വിഭാഗം
എഴുതുന്നത് നോക്കൂ:

"അപ്പപ്പോൾ ലഭ്യമായ തെളിവുകളുടെ വെളിച്ചത്തിൽ 💡നമ്മുടെ തെറ്റായ ധാരണകളെ നാം യഥാസമയം തിരുത്തിയിട്ടുണ്ട്.😎 പിന്നീട് കൂടുതൽ പ്രബലമായ തെളിവുകൾ ലഭിച്ചപ്പോൾ നമ്മുടെ ധാരണകളെ വീണ്ടും തിരുത്തേണ്ടിവന്നു.💪
അന്ന് നമുക്ക് തെളിവ് കിട്ടാത്തതുകൊണ്ട് സംഭവിച്ച അബദ്ധമായിരുന്നു."😬
(വിചിന്തനം 2003 ജനു.10)

■ തറാവീഹിന്റെ റക്അത്തുകളുടെ കാര്യത്തിൽ KM മൗലവി മുതൽ ഇബ്നുഅബ്ബാസ് വരെയുളള മുൻഗാമികളായ പണ്ഡിതമ്മാർക്ക് തെറ്റ് പറ്റിയെന്ന KNM നേതാക്കളുടെ വിശദീകരണത്തെ ചോദ്യം ചെയ്തുകൊണ്ട് ⁉ മറുവിഭാഗം മുജാഹിദുകൾ എഴുതുന്നത് ✍🏻ഇവിടെ ചേർത്ത് വായിക്കുക.👉🏼

" ഇവർക്കെല്ലാം മസ്അലയിൽ പിഴച്ചുവെന്ന് വിധി പറയാൻ ഇവരാരാണ്?.😡
അവരേക്കാളും വലിയ പണ്ഡിത സാദാത്തുക്കളോ..? " 😜
(Knm പുലർത്തിപ്പോന്ന ആശയാദർശങ്ങൾ
 പേ.68)

🔎ഏതായാലും,
     2001 ജൂൺ4
ഒരു 'കട്ട് ഓഫ് ഡേറ്റാ'യി കാണാൻ കഴിയുമോ..?
ഇതോടെ തിരുത്തലും മാറ്റിപ്പറയലുമൊക്കെ അവസാനിച്ചു;ഇനി മേൽ തിരുത്തൊന്നും ഉണ്ടാകില്ലെന്ന്? ഇല്ല, ഒരിക്കലും ഇല്ല.
തൗഹീദിലെ തിരുത്തും ഭേദഗതിയും മുജാഹിദ് പിളർന്നതോടെ ⚔ കൂടുതൽ രൂക്ഷമാവുകയാണ്.
തൗഹീദിൽ വ്യതിയാനം വന്നവരും മുശ്രിക്കുകളുമാണെന്ന് ഇരു വിഭാഗവും ആരോപിക്കുന്നു...

മുജ്ജൂസ് : "പടച്ചോനെ..! എന്റെ പൊന്ന് മൗലവിമാർക്ക് ഇതിന്റെ വല്ല കാര്യമുണ്ടോ..?
ആകെ എട്ടില് പൊട്ടിച്ചതും  പോരാ, ഉള്ളത് പൂട്ടിക്കുകയും ചെയ്യും...!!
വെറുതെ മനുഷ്യമ്മാരെ പറയിപ്പിക്കാൻ വേണ്ടി..."
_________________________
                          ^ 📸 !

സ്ത്രീ യുടെ മഹത്വം

🌹
സ്ത്രീ യുടെ മഹത്വം
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
നബി(സ്വ) പറയുന്നു: ​"ആദ്യത്തെ കുഞ്ഞ് പെൺകുഞ്ഞാവുക എന്നത് വിവാഹം കഴിഞ്ഞ സ്ത്രീകളുടെ ബറകത്തിൽ പെട്ടതാണ്..."

💢 നീ കേൾക്കുന്നില്ലെയോ? അല്ലാഹു തആല പറയുന്നു: "അവൻ ഉദ്ദേശിച്ചവർക്ക് പെൺമക്കളെ പ്രദാനം ചെയ്യും. അവൻ ഉദ്ദേശിച്ചവർക്ക് ആൺമക്കളെയും നൽകും." ഇവിടെ ആദ്യം പെൺമക്കളെ കൊണ്ടാണ് അല്ലാഹു തആല തുങ്ങിയത്.(അതുകൊണ്ടാണ് ആദ്യം പെൺമക്കളുണ്ടാകുന്നത് ബറകത്താണെന്ന് പറയുന്നത്)

🍃 നബി(സ്വ) പറയുന്നു: "ആരെങ്കിലും പെൺമക്കളെ കൊണ്ടു പരീക്ഷിക്കപ്പെട്ടാൽ അതായത് ആർക്കെങ്കിലും പെൺമക്കളെ നൽകുകയും അവർക്ക് വേണ്ടതൊക്ക നൽകി പരിപാലിക്കുകയും ചെയ്താൽ അവർ(പെൺമക്കൾ) നരകത്തെ തൊട്ട് കാവലാകും"

✅ നബി തങ്ങൾ പറയുന്നു:​ " ആരെങ്കിലും തന്റെ കുടുംബത്തിലുള്ള പെൺങ്കുട്ടിയുടെ ഖൽബ് സന്തോഷിക്കുന്ന ഒരു വസ്തു കൊണ്ട് സന്തോഷിപ്പിച്ചാൽ അവന്റെ ശരീരത്തിനെ തൊട്ട് നരകത്തെ അല്ലാഹു ഹറാമാക്കിയിരുന്നു". ഇതിനെ വിശദീകരിച്ച് ​ഇമാമീങ്ങൾ പറയുന്നു:​ "എന്തെങ്കിലും സാധനങ്ങളൊക്ക അങ്ങാടിയിൽ നിന്ന് വാങ്ങികൊടുക്കുമ്പോൾ ആദ്യം പെൺമക്കൾക്ക് കൊടുക്കണം"

🌾 നബി(സ്വ) പറയുന്നു:​" ആരെങ്കിലും പെൺമക്കളെ സന്തോഷിപ്പിച്ചാൽ നാളെ ഖിയാമത്ത് നാളിൽ അവനെയും സന്തോഷിപ്പിക്കും"

🌿 നബി (സ്വ) പറയുന്നു:​ "ആരെങ്കിലും സ്ത്രീകളോട് ദയ കാണിച്ചാൽ അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവനെ പോലെയാണ്",

✅ "നീ നിന്റെ മകളെ ഒരു നോട്ടം നോക്കുക എന്നത് നിന്റെ നന്മയായി എഴുതപ്പെടും"

🌴 ​ഇമാമീങ്ങൾ പറയുന്നു:​ "പെൺകുഞ്ഞ് ഉണ്ടാകുമ്പോൾ സന്തോഷിക്കണം. നബിയുടെ കാലത്തുണ്ടായിരുന്ന പെൺകുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന നീചകൃത്യത്തിനോട് എതിരാകാനാണിത്. അതു കൊണ്ട് പെൺകുഞ്ഞ് ഉണ്ടായാൽ ദു:ഖം ഉണ്ടാകുന്ന അവസ്ഥയുണ്ടാകരുത്". ഈയൊരു സന്തോഷം നബിയോടുള്ള മഹബ്ബത്തിന്റെ ഭാഗമാണെന്ന് കൂടി നാം മനസ്സിലാക്കുക

🌱 പെണ്‍കുഞ്ഞിനെ ഒട്ടകപ്പുറത്തിരുത്തി വേഗതയില്‍ നീങ്ങുന്ന സ്വഹാബിയോട്‌ "പതുക്കെപ്പോവുക, ഒട്ടകപ്പുറത്തിരിക്കുന്നത്‌ ഒരു പളുങ്കാണ്‌ '' എന്നുപദേശിച്ച തിരുനബി (സ) സ്‌ത്രീ സമൂഹത്തിന്റെ എക്കാലത്തെയും വിമോചകനാണ്‌.

✅ "ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുകയും അവളെ ജീവിക്കാനനുവദിക്കുകയും, അപമാനിക്കാതിരിക്കുകയും, ആണ്‍മക്കള്‍ക്ക്‌ അവളെക്കാള്‍ പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്‌താല്‍ അല്ലാഹു ആ പിതാവിനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും.'' (അബൂദാവൂദ്‌).

☘ ഒരാള്‍ മൂന്ന്‌ പെണ്‍മക്കളെയോ സഹോദരിമാരെയോ സംരക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുകയും സ്വാശ്രയരാകുന്നതു വരെ അവരോട്‌ കാരുണ്യം പുലര്‍ത്തുകയും ചെയ്‌താല്‍ അയാള്‍ക്ക്‌ സ്വര്‍ഗമാണ്‌ ലഭിക്കുക. ഒരാള്‍ ചോദിച്ചു: പ്രവാചകരേ, രണ്ടു പെണ്‍കുട്ടികളെയാണെങ്കിലോ ? അവിടുന്ന്‌ പറഞ്ഞു: രണ്ടു പെണ്‍കുട്ടികളാണെങ്കിലും.''
(മിശ്‌കാത്ത്‌)

🍁" പെണ്‍കുഞ്ഞുങ്ങള്‍ മുഖേന ഒരാള്‍ പരീക്ഷിക്കപ്പെടുകയും എന്നിട്ട്‌ ആ പെണ്‍കുട്ടികളോട്‌ നല്ല നിലയില്‍ പെരുമാറുകയുമാണെങ്കില്‍ ആ മക്കള്‍ പിതാവിന്‌ നരകത്തിലേക്കുള്ള തടസ്സമായിത്തീരുന്നതാണ്‌.''
(ബുഖാരി, മുസ്‌ലിം)

🌻 "നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കിടയില്‍ ദാനത്തില്‍ തുല്യത പുലര്‍ത്തുക. ഞാന്‍ ആര്‍ക്കെങ്കിലും പ്രത്യേകത കല്‍പിക്കുന്നവനായിരുന്നുവെങ്കില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമായിരുന്നു'' (ത്വബ്‌റാനി).

❗ചുരുക്കത്തിൽ,​ പെൺകുഞ്ഞ് ഉണ്ടായാൽ നീരസം തോന്നാറുള്ള കുടുംബങ്ങൾ പെൺകുട്ടികളുടെ മഹത്വത്തെ കുറിച്ച് ബോധവാമന്മാരാകേണ്ടതുണ്ട്. ഭാര്യമാരോട് പരുഷമായി ഇടപഴകുന്നവർ ഒന്നോർക്കണം, അല്ലാഹുവും അവന്റെ റസൂലും സവിസ്തരം സ്ത്രീകളുടെ ഔന്നിത്യത്തെ കുറിച്ച് പറയുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നത് മഹാപാതകമാണ്...

പെൺമഹാത്മ്യത്തെ ഉൾക്കൊള്ളാനും അതനുസരിച്ച് പ്രവർത്തിക്കാനും നാഥൻ നമുക്ക് തൗഫീഖ് ചെയ്യട്ടേ-
ആമീൻ യാ റബ്ബൽ ആലമീൻ


*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*

പലിശ

*
പലിശ "
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ഹറാമിലൂടെ വളർന്നു വരുന്ന ശരീരം നരകമല്ലാതെ അർഹിക്കുന്നില്ല.*
*_(ഹദീസ്)_*

_🔹NRI ലോൺ..._
_🔸ഗാർഹിക ലോൺ..._
_🔹വിദ്യാഭ്യാസ ലോൺ..._
_🔸വാഹന ലോൺ..._
_🔹വിവാഹ ലോൺ..._
_🔸ബൈക്ക് ലോൺ..._
_🔹സ്വർണ്ണം പണയപ്പലിശ..._
_🔸കൂട്ടു പലിശ..._

*❓❓❓ഫലമോ...*
_✈ബറക്കത്തില്ലാ പ്രവാസം..._
_🏡ബറക്കത്തില്ലാ വീട്..._
_🚗ബറക്കത്തില്ലാ വാഹനം..._
_(കാർ, ഓട്ടോ, ബൈക്ക് etc...)_
_🍚ബറക്കത്തില്ലാ ഭക്ഷണം..._
_⚙ബറകത്തില്ലാത്ത ജോലി..._
_💞ബറക്കത്തില്ലാ ദാമ്പത്യം..._
_👨‍👨‍👧‍👧ബറക്കത്തില്ലാ മക്കൾ..._

*😰പലിശയുടെ ചെറിയ ശിക്ഷയുടെ കാഠിന്യം പോലും എത്ര ഭയാനകം...*

_ഇനിയും ബേങ്ക് ലോണുകളുടെയും വാഹന, കൃഷി, ഹോം ലോണുകളുടെയും മറ്റും പലിശയോട്‌ ബന്ധപെട്ട കാര്യങ്ങളില്‍ അശ്രദ്ധരായാല്‍....._

*🔥പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം..!*

*❓ഒരാള്‍ വ്യഭിചരിച്ചു എന്ന് പുറത്തറിഞ്ഞാല്‍ സമൂഹം ഒന്നടങ്കം അവനെ നിന്ദ്യനായി കാണില്ലേ..?*
*അയാളുടെ വീട്ടില്‍ അയാള്‍ അനാശാസ്യം നടത്തുന്നു എന്നറിഞ്ഞാല്‍ അയാളുടെ വീട് ആളുകള്‍ തകര്‍ക്കില്ലേ...*
*❓പക്ഷെ അതിനേക്കാള്‍ വലിയ പാപമായ പലിശയെ ലാഘവത്തോടെ ആളുകള്‍ നോക്കിക്കാണുന്നത് എന്തുകൊണ്ട്...*

*🔥36 തവണ വ്യഭിചരിക്കുന്നതിനെക്കാള്‍ വലിയ പാപമാണ് ചെറിയ രൂപത്തില്‍ പലിശയുമായി ഇടപെടുന്നത് പോലും...*

*عن عبد الله بن حنظلة رضي الله عنه قال : قال رسول الله صلى الله عليه وسلم : درهم ربا يأكله الرجل وهو يعلمه أشد من ستة وثلاثين زنية*
_അബ്ദുല്ലാഹി ബ്നു ഹന്‍ള്വല(റ) പറയുന്നു:_
*മുത്ത്നബിﷺ പറഞ്ഞു:*
അറിഞ്ഞു കൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും മുപ്പത്തി ആറ് വ്യഭിചാരങ്ങളെക്കാള്‍ കഠിനമായ പാപമാണ്.
(📗അഹ്‘മദ്)

*ഇനി വ്യഭിചാരങ്ങളില്‍ ഏറ്റവും മോശമായ ഏറ്റവും വൃത്തിഹീനമായ ഒന്നാണല്ലോ ഒരാള്‍ തന്റെ മാതാവുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നുള്ളത്...*
*പലിശയെ എഴുപത് ഇനങ്ങളാക്കി തിരിച്ചാല്‍ അതിലെ ഏറ്റവും നിസാരമായ പലിശ പോലും സ്വന്തം മാതാവിനെ വ്യഭിച്ചരിക്കുന്നതിനെക്കാള്‍ കഠിനമാണ് എന്ന് പ്രവാചക വചനങ്ങളില്‍ കാണാം...*

*عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : الربا سبعون بابا أدناها كالذي يقع على أمه*
_അബൂഹുറയ്റ(റ) നിവേദനം:_
*മുത്ത്നബിﷺ പറഞ്ഞു:*
പലിശക്ക് എഴുപതില്‍ പരം ഇനങ്ങളുണ്ട്. അതില്‍ ഏറ്റവും ചെറിയ ഇനം ഒരാള്‍ തന്റെ മാതാവുമായി ശയിക്കുക എന്നതു പോലെയാണ്.
(📘ബയ്ഹഖി)

*❓പക്ഷേ എന്തുകൊണ്ട് പലിശയുമായി ഇടപെടുന്നവര്‍ സമൂഹത്തില്‍ മാന്യന്മാരായിത്തന്നെ വിലയിരുത്തപ്പെടുന്നു...*

നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ പലിശയുമായി ഇടപെടുന്നതോടൊപ്പം അയാള്‍ പള്ളി സെക്രട്ടറി വരെ ആയേക്കാം...

 അല്ലേ..!

❓ഒരുപാട് അനുഭവങ്ങള്‍ നമുക്കുണ്ട് താനും. എന്തുകൊണ്ട്...
❓വ്യഭിചാരത്തെ അതൊരു വന്‍പാപമാണെന്ന് മനസ്സിലാക്കി വിട്ടു നില്‍ക്കുന്ന പലരും പലിശയെ ലാഘവത്തോടെ കാണുന്നത് എന്തുകൊണ്ട്...

❓തെറ്റുകളെയും അവയുടെ ഗൗരവത്തെയും മനസ്സിലാക്കുന്നിടത്ത് നമുക്ക് പാളിച്ച സംഭവിച്ചോ...

*ഇമാം മാലിക്(റ) പറയുന്നു:*
_അല്ലാഹുവിന്റെ ഗ്രന്ഥം ഞാന്‍ പരിശോധിച്ചു. കുഫ്ര്‍ കഴിഞ്ഞാല്‍ പിന്നെ പലിശയെക്കാള്‍ വലിയ മറ്റൊരു പാപമുള്ളതായി എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല._

കാരണം മറ്റൊരു പാപത്തിനും അല്ലാഹുവും അവന്റെ പ്രവാചകരും അത് ചെയ്യുന്നവനോട് യുദ്ധം പ്രഖ്യാപിച്ചതായി കാണുന്നില്ല. എന്നാല്‍ പലിശയുമായി ഇടപെടുന്നവരോട് അല്ലാഹുവും അവന്റെ പ്രവാചകനും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു...

*അല്ലാഹു പറയുന്നു:*

*يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ۞*
*فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْب مِنَ اللَّهِ وَرَسُولِهِ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لا تَظْلِمُونَ وَلا تُظْلَمُونَ۞*
_സത്യവിശ്വാസികളെ.., നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവശേഷിക്കുന്ന പലിശയില്‍ നിന്നും പൂര്‍ണമായും വിട്ടുകളയുകയും ചെയ്യുക. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആണെങ്കില്‍. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്._
(📖അല്‍ബഖറ: 278, 279)

*പലിശയുമായി ഇടപെടുന്നവരെല്ലാം പാപത്തില്‍ തുല്യരാണ് എന്ന് മുത്ത്നബിﷺയുടെ ഹദീസില്‍ കാണാം...*

*عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ*
_ജാബിര്‍ ബിന്‍ അബ്ദുല്ലാഹ്(റ) നിവേദനം:_
 മഹാൻ പറഞ്ഞു:
പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും (അടക്കുന്നവനെയും) അത് എഴുതി വെക്കുന്നവനെയും അതിന് സാക്ഷി നില്‍ക്കുന്നവരെയും മുത്ത്നബിﷺ ശപിച്ചിരിക്കുന്നു. അവരെല്ലാം ഒരുപോലെയാണ്.
(📗മുസ്‘ലിം)

*നിറുത്താം ഈ ഏർപ്പാട്...*
*ഉള്ളതുകൊണ്ട് റബ്ബിന്റെ തൃപ്തിയോടെ ജീവിക്കാം...*

*❓താത്കാലിക ആയുസ്സല്ലെയുള്ളൂ...*
*❓പിന്നെന്തിനീ ആക്രാന്തം...*