Skip to main content

Posts

വിശുദ്ധ ഖുർആനും തിരുഹദീസും കേൾക്കുന്നതിലെ(تحمل) വ്യത്യാസം* -

 https://www.facebook.com/100051161541759/posts/pfbid0czAmBxVu5YFCgB8bL7U3dd3DM3HpdxZxbbUeBaELjpvhHA2bAmhQy18wjLPkfTy7l/?app=fbl *വിശുദ്ധ ഖുർആനും തിരുഹദീസും കേൾക്കുന്നതിലെ(تحمل) വ്യത്യാസം*  --------------------------- ഇമാം സുയൂത്വി(റ) പറയുന്നു: ഹദീസ് പണ്ഡിതന്മാരുടെ അടുക്കലുള്ള സമ്പാദന രീതികൾ (تحمل الحديث): ശൈഖിന്റെ വാക്കുകൾ കേൾക്കുക (السماع من لفظ الشيخ), ശൈഖിന്റെ മുന്നിൽ ഓതുക (القراءة عليه), മറ്റൊരാൾ ഓതുന്നത് കേൾക്കുക, മുനാവലഹ് (المناولة), ഇജാസഹ് (الإجازة), മുകാതിബഹ് (المكاتبة), വസ്വിയ്യത്ത് (الوصية), ഇഅ്‌ലാം (الإعلام), വിജാദഹ് (الوجادة) എന്നിവയാണ്. ഇതിൽ ആദ്യത്തെ രണ്ടും ഒഴികെയുള്ളവ ഇവിടെ (تحمل القرآن) ഖുർആൻ സമ്പാദനത്തിന് സ്വീകാര്യമല്ല. കാരണം പിന്നീട് വിവരിക്കും. ശൈഖിന്റെ മുന്നിൽ ഓതുക (القراءة على الشيخ) എന്നത് മാത്രമാണ് ഖുർആൻ സമ്പാദനത്തിന് സലഫും ഖലഫും ഉപയോഗിച്ചിരുന്ന രീതി. ശൈഖിന്റെ പാരായണം കേൾക്കുക (السماع من لفظ الشيخ) എന്നത് ഇവിടെ അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്. കാരണം, സഹാബത്ത് (റ) ഖുർആൻ നബി ﷺ-ൽ നിന്ന് കേൾക്കുക മാത്രമാണ് ചെയ്തത്. എന്നാൽ ഖുർആൻ പാരായണത്തിന്റെ ഇമാമീങ്ങൾ ആരും അ...

വിശുദ്ധ ഖുർആനും തിരുഹദീസും കേൾക്കുന്നതിലെ(تحمل) വ്യത്യാസം

 https://www.facebook.com/100051161541759/posts/pfbid0czAmBxVu5YFCgB8bL7U3dd3DM3HpdxZxbbUeBaELjpvhHA2bAmhQy18wjLPkfTy7l/?app=fbl *വിശുദ്ധ ഖുർആനും തിരുഹദീസും കേൾക്കുന്നതിലെ(تحمل) വ്യത്യാസം*  --------------------------- ഇമാം സുയൂത്വി(റ) പറയുന്നു: ഹദീസ് പണ്ഡിതന്മാരുടെ അടുക്കലുള്ള സമ്പാദന രീതികൾ (تحمل الحديث): ശൈഖിന്റെ വാക്കുകൾ കേൾക്കുക (السماع من لفظ الشيخ), ശൈഖിന്റെ മുന്നിൽ ഓതുക (القراءة عليه), മറ്റൊരാൾ ഓതുന്നത് കേൾക്കുക, മുനാവലഹ് (المناولة), ഇജാസഹ് (الإجازة), മുകാതിബഹ് (المكاتبة), വസ്വിയ്യത്ത് (الوصية), ഇഅ്‌ലാം (الإعلام), വിജാദഹ് (الوجادة) എന്നിവയാണ്. ഇതിൽ ആദ്യത്തെ രണ്ടും ഒഴികെയുള്ളവ ഇവിടെ (تحمل القرآن) ഖുർആൻ സമ്പാദനത്തിന് സ്വീകാര്യമല്ല. കാരണം പിന്നീട് വിവരിക്കും. ശൈഖിന്റെ മുന്നിൽ ഓതുക (القراءة على الشيخ) എന്നത് മാത്രമാണ് ഖുർആൻ സമ്പാദനത്തിന് സലഫും ഖലഫും ഉപയോഗിച്ചിരുന്ന രീതി. ശൈഖിന്റെ പാരായണം കേൾക്കുക (السماع من لفظ الشيخ) എന്നത് ഇവിടെ അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്. കാരണം, സഹാബത്ത് (റ) ഖുർആൻ നബി ﷺ-ൽ നിന്ന് കേൾക്കുക മാത്രമാണ് ചെയ്തത്. എന്നാൽ ഖുർആൻ പാരായണത്തിന്റെ ഇമാമീങ്ങൾ ആരും അ...

ഖസ്ർ ആയി നിസ്‌കരിക്കുന്നവൻ മറന്നു കൊണ്ട് മൂന്നാം റക്അത്തിലേക്ക് എഴുന്നേറ്റതിനുശേإذا قام لثالثة من قصر

 ചോദ്യം: ഖസ്ർ ആയി നിസ്‌കരിക്കുന്നവൻ മറന്നു കൊണ്ട് മൂന്നാം റക്അത്തിലേക്ക് എഴുന്നേറ്റതിനുശേഷം ഓർമ്മ വന്നാൽ എന്ത് ചെയ്യണം ? ഉത്തരം: ഇരുത്തത്തിലേക്ക് മടങ്ങണം. സഹ്‌വിൻ്റെ സുജൂദ് സുന്നത്തുണ്ട്. സലാം വീട്ടുകയും വേണം. ഇനി പൂർണ്ണമായി നിസ്കരിക്കാം എന്ന് കരുതിയാലും ഇരുത്തത്തിലേക്ക് മടങ്ങിയതിന് ശേഷം എഴുന്നേറ്റ് പൂർണ്ണമായി നിസ്കരിക്കണം. ഇരുത്തത്തിലേക്ക് മടങ്ങാതെ പറ്റില്ല. (തുഹ്‌ഫ 2-391) ഫതാവ നമ്പർ (608) ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല

ഖസ്റായി നിസ്‌കരിച്ചതിനു ശേഷം സമയം കഴിയുന്നതിന് മുമ്പ് നാട്ടിലെത്തിയാൽ

 ചോദ്യം : നിസ്‌കാരം പൂർത്തിയാകുന്നത് വരെ യാത്രക്കാരനായിരിക്കണം എന്നാണല്ലോ നിബന്ധനയിൽ പറഞ്ഞത്. എന്നാൽ ഖസ്റായി നിസ്‌കരിച്ചതിനു ശേഷം സമയം കഴിയുന്നതിന് മുമ്പ് നാട്ടിലെത്തിയാൽ രണ്ടാമത് നിസ്കകരിക്കേണ്ടതുണ്ടോ ? ഉത്തരം: നിസ്കാരത്തിനിടയിൽ യാത്ര അവസാനിച്ചാൽ ആ നിസ്കാരം നാല് റക്‌അത്ത് പൂർണ്ണമായി നിസ്കരിക്കണം. ഖസ്റായി നിസ്‌കരിച്ചു സലാം വീട്ടിയതിനു ശേഷം യാത്ര അവസാനിച്ചത് കൊണ്ട് പ്രശ്‌നമില്ല. ആ നിസ്കാരം രണ്ടാമത് നിർവ്വഹിക്കേണ്ടതില്ല. ഫതാവ നമ്പർ (609) ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല

ഏതെല്ലാം നിസ്കാരങ്ങളിലാണ് ഖസ്വറ് അനുവദനീയമാവുക ?

 ചോദ്യം: ഏതെല്ലാം നിസ്കാരങ്ങളിലാണ് ഖസ്വറ് അനുവദനീയമാവുക ? ഉത്തരം: നാല് റക്അത്തുള്ള നിസ്കാരം രണ്ട് റക്‌അത്തായി ചുരുക്കി നിർവ്വഹിക്കലാണല്ലോ ഖസ്വറ്.സുബ്ഹി, മഗ്രിബ് എന്നിവയിൽ ഖസ്വറ് അനുവദനീയമല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഹറാമല്ലാത്ത ദീർഘ യാത്രയിൽ അദാആയി നിർവ്വഹിക്കുന്ന ളുഹർ, അസ്വർ, ഇശാഅ് എന്നിവയിൽ ഖസ്വറ് അനുവദനീയമാണ്. നേർച്ചയിലൂടെ നിർബന്ധമായ നിസ്‌കാരങ്ങളിലോ സുന്നത്ത് നിസ്ക‌ാരങ്ങളിലോ ഖസ്വറ് ഇല്ല.നാല് റക്അത്ത് നിസ്കരിക്കാൻ നേർച്ചയാക്കിയിട്ടുണ്ടെങ്കിൽ നാലു റക്അത്ത് തന്നെ നിർവ്വഹിക്കണം. രണ്ട് റക്അത്ത് നിസ്ക‌രിച്ച് മതിയാക്കാൻ പറ്റില്ല. ളുഹാ നിസ്‌കാരം നാലു റകഅത്ത് നിസ്‌കരിക്കുന്നുവെങ്കിൽ നാല് തന്നെ നിസ്കരിക്കണം. ഖസ്റായി രണ്ട് റക്‌അത്ത് നിർവ്വഹിക്കാവു ന്നതല്ല. അഥവാ രണ്ട് റക്അത്ത് നിസ്കരിച്ചാൽ അത് നാലിന് പകരമാകുന്നതല്ല. ഖസ്‌റ് അനുവദനീയമായ യാത്രയിൽ (നിഷിദ്ധമല്ലാത്ത ദീർഘ യാത്ര) ഖളാആയ നിസ്കാരം അതേ യാത്രയിലോ മറ്റൊരു ദീർഘ യാത്രയിലോ ഖളാഅ് വീട്ടുമ്പോഴും ഖസ്‌റ് അനുവദനീയമാണ്. ആ നിസ്കാരങ്ങൾ യാത്ര അവസാനിച്ചതിന് ശേഷം നാട്ടിൽ വെച്ച് ഖളാഅ് വീട്ടുകയാണെങ്കിൽ ഖസ്റ് അനുവദനീയമല്ല. ദീർഘ യാത്രയിൽ ഖളാആയ നിസ്കാരം...

ഏതെല്ലാം നിസ്‌കാരങ്ങളാണ് ജംആയി നിസ്കരിക്കാവുന്നത്?جمع الصلواة

 ചോദ്യം : ഏതെല്ലാം നിസ്‌കാരങ്ങളാണ് ജംആയി നിസ്കരിക്കാവുന്നത്? ഉത്തരം: രണ്ട് സമയങ്ങളിലെ നിസ്കാരങ്ങൾ ഒന്നിന്റെ സമയം നിർവ്വഹിക്കലാണല്ലോ ജംഅ്. ളുഹ്റും അസറും പരസ്പ‌രം ജംആയി നിസ്‌കരിക്കാം. ളുഹറും അസ്‌റും ളുഹറിന്റെ സമയത്ത് നിസ്‌കരിക്കാവുന്നതാണ്. ഇത് അസ്വറിനെ മുന്തിച്ചു ജംആക്കലാവുന്നു. രണ്ടും അസ്വറിന്റെ സമയം നിസ്കരിക്കുന്നുവെങ്കിൽ അത് ളുഹറിനെ പിന്തിച്ചു ജംആക്കലാണ്. ഇപ്രകാരം തന്നെ മഗ്‌രിബും ഇശാഉം മുന്തിയും പിന്തിച്ചും ജംആക്കാവുന്നതാണ്. സുബ്ഹി നിസ്ക്കാരം മറ്റൊന്നിൻ്റെ കൂടെ ജംഅ് പറ്റില്ല. അസ്വറും മഗ്‌രിബും തമ്മിലും ജംഅ് അനുവദനീയമല്ല. ഫതാവ നമ്പർ (594) ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല

അമുസ്ലിമായ ഭരണാധികാരി മുസ്ലിംകൾക്ക് ഖാസിയായി ഒരു പണ്ഡിതനെ നിശ്ചയിച്ചു تولية الكافر القاضي

 ചോദ്യം: ഒരു നാട്ടിലെ അമുസ്ലിമായ ഭരണാധികാരി മുസ്ലിംകൾക്ക് ഖാസിയായി ഒരു പണ്ഡിതനെ നിശ്ചയിച്ചു തന്നാൽ അദ്ദേഹം ഖാസിയാകുമോ? അമുസ്ലിമായ അധികാരിയുടെ നിയമനം സാധുവാകുമോ? ഉത്തരം: ഭരണാധികാരി അമുസ്‌ലിമാണെങ്കിലും ഖാസി നിയമനം നടത്തിയാൽ ആ നിയമനം സാധുവാകുമെന്ന് ഫത്ഹുൽ മുഈൻ പേജ് 612 നിന്ന് വ്യക്തമാണ് ഫതാവാ നമ്പർ938 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല .

ജുമുഅയും അസറും തമ്മിൽ ജംഅ് അനുവദനീയമാണോ ?

 ചോദ്യം: ജുമുഅയും അസറും തമ്മിൽ ജംഅ് അനുവദനീയമാണോ ? ഉത്തരം: ജുമുഅയെ അസ്റിലേക്ക് പിന്തിച്ചു കൊണ്ട് ജംഅ് പറ്റില്ല. അസ്റിനെ ജുമുഅയിലേക്ക് മുന്തിച്ചു കൊണ്ട് ജംഅ് അനുവദനീയമാണ്. അതിനാൽ ജംഅ് -ഖസ്റിനുള്ള നിബന്ധനകൾ പൂർണ്ണമായ യാത്രക്കാരൻ ജുമുഅയിൽ പങ്കെടുത്ത് കൊണ്ട് ജുമുഅ നിർവ്വഹിച്ചാൽ ഉടനെ അതിൻ്റെ കൂടെ മുന്തിച്ചു ജംആക്കി കൊണ്ട് അസ്വർ  നിസ്കരിക്കാവുന്നതാണ്. മുന്തിച്ചു ജംഅ് ചെയ്യുന്നതിനുള്ള നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഇങ്ങനെ ജുമുഅയിലേക്ക് മുന്തിച്ചു കൊണ്ട് അസ്വർ നിസ്കരിക്കുമ്പോൾ പ്രസ്‌തുത അസ്വർ ഖസ്റായി രണ്ട് റക്അത്തും പൂർണ്ണമായി നാലു റക്അത്തും നിസ്‌കരിക്കാവുന്നതാണ്. ജുമുഅയിൽ ഖസ്റ് ഇല്ലെന്ന് വ്യക്തമാണല്ലോ.(നിഹായ: 2-273, തുഹ്ഫ: 2-394 കാണുക) ഫതാവ നമ്പർ (599) ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല

സ്വലാത്ത് -അഥവാ - നിസ്കാരം

 സ്വലാത്ത് -അഥവാ - നിസ്കാരം  കർമ്മശാസ്ത്രത്തെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: 1: ആരാധനാ കർമ്മങ്ങൾ, 2:ഇടപാടുകൾ,  3:വിവാഹം,  4:കുറ്റകൃത്യങ്ങൾ.  ഈ വിഭാഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ആരാധനാ കർമ്മങ്ങളാണ്.  ശാരീരിക ആരാധനകളിൽ ഏറ്റവും മികച്ചത് നിസ്കാരമാണ് ' ഭാഷാപരമായി സ്വലാത്ത് എന്നാൽ പ്രാർത്ഥന എന്നാണ് അർത്ഥമാക്കുന്നത്,  ശറഇൽ  സ്വലാത്ത് എന്നാൽ  തക്ബീറിൽ ("അല്ലാഹു അക്ബർ" എന്ന് പറയുന്നത്) ആരംഭിച്ച് തസ്ലീമിൽ ("അസ്സലാമു അലൈക്കും" എന്ന് പറയുന്നത് )കൊണ്ട് അവസാനിക്കുന്ന നിർദ്ദിഷ്ട വാക്കുകളും പ്രവൃത്തികളുമാണ്. നിർബന്ധിത പ്രാർത്ഥനകൾ ഓരോ ദിവസവും  പകലും രാത്രിയും അഞ്ച് ആണ്.  പ്രവാചകത്വത്തിന് ശേഷം പത്ത് വർഷവും മൂന്ന് മാസവും കഴിഞ്ഞ്, റജബ് ഇരുപത്തിയേഴ്  ഇസ്രാഅ് രാത്രി  യാണ് ഫർള്നിസ്കാരം നിർദ്ദേശിക്കപ്പെട്ടത്. അങ്ങനെ ആ ദിവസം ളുഹ്റ് മുതൽ അത് നിർവ്വഹിക്കപ്പെട്ടു. Aslam Kamil saquafi parappanangadi اسلم الثقافي الكاملي بربننغادي المليباري الصَّلاة الْفِقْهُ يَنْقَسِمُ إِلَى أَرْبَعَةِ أَقْسَامِ الْعِبَادَاتُ وَالْمُعَامَلَاتُ وَالْمُنَا كَحَ...

മിഅ്റാജ് നോമ്പ് നാല് മദ്ഹബിലും*

 https://www.facebook.com/100051161541759/posts/pfbid0MCKjRDDfJXmdiafu4rYELucdYc9mANYZU4X7NJrs7Mi5ijCByrhjszhaLUp6Mnqpl/?app=fbl  *മിഅ്റാജ് നോമ്പ് നാല് മദ്ഹബിലും*  ----------------------------------------- റജബ് മാസം 27 മിഅ്റാജ് ദിനത്തിൽ നോമ്പ് പുണ്യകരമാണെന്ന് പറഞ്ഞ ഇമാമീങ്ങൾ നാല് മദ്ഹബിലും ഉണ്ട്. തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമക്ക് നൽകപ്പെട്ട മിഅ്റാജ് എന്ന അനുഗ്രഹത്തിന് നന്ദി ആയിട്ടാണ് അന്നേദിവസം നോമ്പ് അനുഷ്ഠിക്കൽ പുണ്യകരമായത്. ഇമാം അബൂഹനീഫ(റ) മിഅ്റാജ് ദിനത്തിൽ നോമ്പ് മുസ്തഹബ് ആണെന്ന് പറഞ്ഞതായി ഇമാം ഖറാഫി(റ) അൽ ദഖീറഃ 2/532 ൽ പറഞ്ഞിട്ടുണ്ട്. മാലികി മദ്ഹബിലെ മവാഹിബുൽ ജലീൽ പേജ് 2/406 ലും ഹമ്പലി മദ്ഹബിലെ അത്തൗളീഹ് പേജ് 2/461ലും ശാഫിഈ മദ്ഹബിൽ സുലൈമാനുൽ ജമൽ(റ) ഹാശിയത്തു ശറഹിൽ മൻഹജ് പേജ്  2/249 ലും ഈ നോമ്പ് സുന്നത്താണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ഗസാലി(റ)  ഇഹ് യാ ഉലൂമിദ്ദീൻ പേജ് (1/361)ലും ഈ നോമ്പിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

സുന്നത്തുകളാണെങ്കിലും* *നടപ്പിലാക്കുമ്പോൾ ശ്രദ്ധിക്കാനുണ്ട്.*

 📚 *സുന്നത്തുകളാണെങ്കിലും* *നടപ്പിലാക്കുമ്പോൾ ശ്രദ്ധിക്കാനുണ്ട്.* ___________________________ ഹജ്ജിനിടയിൽ നാല് ഖുത്വുബഃകൾ നിർവ്വഹിക്കാനുണ്ട്.  ഒന്ന്: ദുൽഹിജ്ജഃ ഏഴിന് മക്കഃയിൽ വെച്ച്. രണ്ട്: അറഫാ ദിവസം. മൂന്ന്: പെരുന്നാൾ ദിവസം നാല്: അയ്യാമുത്തശ്‌രീഖിൻ്റെ രണ്ടാം നാൾ. ഇതിലെ രണ്ടാം ഖുത്വുബഃ ഒഴികെ ബാക്കിയെല്ലാം ളുഹ്റ് നിസ്കാര ശേഷമാണ്. രണ്ടാമത്തേതാകട്ടെ, ളുഹ്റിന് മുമ്പ്, രണ്ട് ഖുത്വുബഃയായിട്ട്, ജുമുഅഃയിലുള്ളത് പോലെ നിർവ്വഹിക്കുക. ഇവയെല്ലാം നിർവ്വഹിക്കേണ്ടത് ഇമാമോ, ഹജ്ജ് കർമ്മങ്ങളുടെ മുഖ്യ രക്ഷാധികാരിയായി ഇമാം ഏൽപിക്കുന്ന അമീറോ ആയിരിക്കണം. എന്നാൽ, മൂന്ന് - നാല് ഖുത്വുബഃകൾ പക്ഷെ, സുന്നതാണെങ്കിലും കാലങ്ങളായി ഇവ നടപ്പില്ലെന്ന് ഇബ്നു ഹജർ(റ) പറയുന്നു. ശേഷം, മഹാൻ ഒരു കാര്യം ഉണർത്തുന്നുണ്ട്. അഥവാ, ഭരണാധികാരിയുടെ കൽപന പ്രകാരമല്ലാതെ ഈ സുന്നതുകൾ വീണ്ടും നടപ്പിൽ വരുത്താതിരിക്കുകയാണ് വേണ്ടത്. കാരണം ഫിത്‌നഃകൾ ഉണ്ടാവാനിടയുണ്ട്.  وَتُرِكَتَا مِنْ أَزْمِنَةٍ عَدِيدَةٍ وَمِنْ ثَمَّ لَا يَنْبَغِي فِعْلُهَا الْآنَ إلَّا بِأَمْرِ الْإِمَامِ أَوْ نَائِبِهِ لِمَا يُخْشَى مِنْ الْفِتْنَةِ. اهـ (تحفة:...