അടിമ
യുദ്ധത്തിൽ അകാരണമായി സ്ത്രീകളെയും കുട്ടികളെയും കൊല്ലാൻ പാടില്ലെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
ഇങ്ങോട്ട് യുദ്ധം ചെയ്യാൻ വരുകയോ മുസ്ലിമീങ്ങളിൽ പെട്ട ആരെയെങ്കിലും കൊല്ലുകയോ ചെയ്താൽ അതിന്റെ പ്രതികാരം ആയി സ്ത്രീ കൊല്ലപ്പെടുന്നതാണ്.
അപ്രകാരം ശത്രുക്കൾ സ്ത്രീകളെ പരിചയമാക്കുകയും ഇങ്ങോട്ട് ആക്രമിക്കുകയും ചെയ്യുമ്പോൾ അങ്ങോട്ട് ആക്രമണം ചെയ്യണമെങ്കിൽ സ്ത്രീകൾക്ക് പരിക്ക് പറ്റുമെങ്കിൽ ഈ നിർബന്ധിത സാഹചര്യത്തിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടാൽ അതിലും കുറ്റമില്ല.
അല്ലാത്ത ഘട്ടത്തിൽ പ്രായപൂർത്തിയായ പുരുഷന്മാരായ അക്രമികളെ മാത്രമേ യുദ്ധത്തിൽ കൊലചെയ്യപ്പെടുകയുള്ളൂ.
സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്നതാണ്.അങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ടാൽ
അങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ടാൽ അവരെ അടിമയാക്കപ്പെടുകയോ മോചിപ്പിച്ചു വിട്ടയക്കപ്പെടുകയോ ചെയ്യുന്നതാണ്.
അടിമയാക്കപ്പെട്ടവൻ
യജമാനന്റെ വീട്ടിലെ ജോലികൾ നിർവഹിക്കേണ്ടതാണ്.
യജമാനൻ ധരിക്കുന്ന വസ്ത്രം അടിമക്കും ധരിപ്പിക്കണം യജമാനൻ ഭക്ഷിക്കുന്ന ഭക്ഷണം അടിമക്കും നൽകണം പ്രയാസകരമായ ജോലി ഏൽപ്പിക്കപ്പെടാൻ പാടില്ല. ജോലിയിൽ അടിമയെ സഹായിക്കണം.
അക്രമമായി അടിമകളെ അടിക്കാനോ പ്രയാസപ്പെടുത്താനോ പാടില്ല.ഇതെല്ലാം തിരുവചനങ്ങളിൽ കാണാവുന്നതാണ്.
യജമാനന് അടിമയെ മോചിപ്പിക്കാവുന്നതും വിവാഹം ചെയ്യിപ്പിക്കാവുന്നതുമാണ്.
*സ്ത്രീകളെ അടിമയാക്കപ്പെട്ടാൽ*
അടിമയാക്കപ്പെട്ടവൻ സ്ത്രീയാണെങ്കിൽ അവളുടെ
ലൈംഗിക ആവശ്യങ്ങൾ വിട്ടാൻ വേണ്ടി
അവളെ മറ്റൊരുത്തൻക്ക് വിവാഹം ചെയ്തു കൊടുക്കാവുന്നതാണ്. യജമാനന്
വിവാഹം ചെയ്യുന്നില്ലങ്കിൽ മിൽക്കുൽ യമീൻ എന്ന അധികാരം ഉപയോഗിച്ച് യജമാനന് മാത്രം അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാവുന്നതാണ്.
യജമാനൻ അല്ലാത്ത മറ്റാരുമായും വ്യഭിചാരം നടത്താനോ? അതിനുവേണ്ടി പ്രേരിപ്പിക്കാനോ പാടില്ല അത് കടുത്ത തിന്മയാണ് ഖുർആനിൽ തന്നെ അത് വിരോധിച്ചിട്ടുണ്ട്.
യജമാനൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് സന്താനം ഉണ്ടായാൽ ആ സന്താനം സ്വതന്ത്രൻ ആയിരിക്കും.യജമാനന്റെ മരണത്തോടെ അടിമസ്ത്രീ സ്വതന്ത്ര ആവുകയും ചെയ്യും.
തിരുനബിയുടെ അടിമ സ്ത്രീയായിരുന്നു മാരിയത്തുൽ ഖിബ്ത്വിയ്യ
അവരെ തിരുനബി صلي الله عليه وسلم
മിൽ കുൽ യമീൻ എന്ന അധികാരത്തിൽ ബന്ധപ്പെടൽ അനുവദനീയമായതുകൊണ്ട് ബന്ധപ്പെടാറുണ്ടായിരുന്നു.
അത് വ്യഭിചാരമായി എണ്ണേണ്ടതില്ല. ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടൽ അനുവദനീയമായതുപോലെ
യജമാനന് മാത്രം അടിമ സ്ത്രീയുമായും ബന്ധം അനുവദനീയമാണ് .
ഒരിക്കൽ തിരുനബി സ്വ അവിടുത്തെ ഭാര്യ ഹഫ്സ ബീവിയുടെ റൂമിൽ വച്ച് മാരിയത്തുമായി ബന്ധപ്പെട്ട ഒരു സംഭവം ചില ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം
അത് സ്വഹീഹാണോ അല്ലേ എന്നതിൽ പണ്ഡിതന്മാർക്ക് തർക്കമുണ്ട് .
ഈസംബവം സ്വഹീഹാണെന്ന് സങ്കൽപ്പിച്ചാൽ പോലും .ഇതൊരിക്കലും വ്യഭിചാരമോ തിന്മയോ അല്ല.
താൻ മറ്റൊരു സ്ഥലത്തേക്ക് പോയ സമയത്ത് തൻറെ വീട്ടിൽ വച്ച് ബന്ധപ്പെട്ടത് അറിഞ്ഞപ്പോൾ
ഹഫ്സ ബീവിക്ക് വിഷമം വന്നു.
ഹഫ്സ ബീവി അതിൽ തിരുനബിയോട് നീരസം പ്രകടിപ്പിച്ചു.
തൻറെ ഭാര്യയുടെ നീരസത്തിന്റെ പേരിൽ തിരുനബി ഇനിമുതൽ ബാ മാരിയത്തുമായി ബന്ധപ്പെടില്ലെന്ന് പറഞ്ഞു.
അപ്പോൾ ഖുർആനിൽ അല്ലാഹു പറഞ്ഞു.അല്ലാഹു ആക്കിയത് അങ്ങയുടെ ഭാര്യമാരുടെ തൃപ്തികാംക്ഷിച്ചതിനുവേണ്ടി അങ്ങ് എന്തിന് ഹറാമാക്കണം
ഈ സംഭവം സ്വഹീഹാണെന്ന്
സങ്കൽപ്പിച്ചാൽ പോലും ഇതിൽ പ്രവാചകത്വത്തോട് യോജിക്കാത്ത ഒന്നും തന്നെ അവിടുന്ന് ചെയ്തിട്ടില്ല.
എന്നാൽ മേൽ ഖുർആൻ വചനം ഇറങ്ങിയത് തേനുമായുള്ള കാര്യത്തിലാണ് എന്ന് പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്.
മാരിയത്തിന്റെ സംഭവം വ്യഭിചാരമായി ചിത്രീകരിക്കാൻ പല വിമർശകരും ശ്രമിക്കാറുണ്ട് ഒരിക്കലും ഇത് വ്യഭിചാരമല്ല
യജമാനന്ക്ക് അടിമ സ്ത്രീയുമായി ബന്ധപ്പെടൽ ഇസ്ലാം അനുവദിച്ചതാണ്.
അതുമായി ബന്ധം സ്ഥാപിക്കാൻ ഹഫ്സയെ തന്റെ വീട്ടിലേക്ക് തിരുനബി പറഞ്ഞുവിട്ടത് ആയിരുന്നു എന്ന് ചിലർ തട്ടി വിടാറുണ്ട്. അങ്ങനെ ഹദീസിൽ തെളിയിക്കാൻ സാധ്യമല്ല. സംഭവത്തെ പൊലിപ്പിക്കാനും തിരുനബിയെ ഇകഴ്ത്താനും ചില പിശാചുക്കൾ തട്ടി വിടുന്ന കാര്യമാണത്.
*തിരുനബിയുടെ വിവാഹത്തെ വിമർശിക്കുന്നവരോട്*
സമ്മതമുണ്ടെങ്കിൽ ഏത് അന്യന്റെ ഭാര്യയുമായും സ്ത്രീകളുമായും എത്രയും ലൈംഗിക ബന്ധം പറ്റും എന്ന് പറയുന്ന പിശാച് വലയത്തിൽപ്പെട്ട വിമർശകർ
തിരുനബി ഒന്നിൽ കൂടുതൽ ഭാര്യമാരെ വിവാഹം കഴിച്ചതിന് വിമർശിക്കുന്നതായി കാണാം.ഇത്ര ഭാര്യമാരെ മാത്രമേ വിവാഹം കഴിക്കാൻ പാടുള്ളൂ അതിൽ കൂടുതൽ പാടില്ല എന്നതിന് ഈ ഡിങ്കൻ മാർക്ക് എന്ത് യുക്തിയാണുള്ളത് എന്ന് പറഞ്ഞാൽ നന്നായിരുന്നു.
സമ്മതമുണ്ടെങ്കിൽ അന്യന്റെ ഭാര്യമാരെയും കണ്ട സ്ത്രീകളെയും എത്രയും ബന്ധപ്പെടാം എന്ന് പറയുന്നവർ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നതിന് വിമർശിക്കുന്നതിന് എന്ത് അർത്ഥമാണുള്ളത് ?
ഒരാൾക്ക് ഒരു ഭാര്യ ഉണ്ടാവുകയും എത്രയും സ്ത്രീകളുമായി തോന്നിയതുപോലെ ബന്ധസ്ഥാപിക്കുകയും ചെയ്യാം എന്നതിന് എന്ത് യുക്തിയാണുള്ളത് ?
അസ് ലം കാമിൽ പരപ്പനങ്ങാട
No comments:
Post a Comment