Monday, March 3, 2025

കുട്ടിയുടെ നോമ്പ്

 വിശുദ്ധ റമദാൻ സംശയങ്ങളും മറുപടിയും

കുട്ടിയുടെ നോമ്പ്

Aslam Kamil Saquafi parappanangadi


ചോദ്യം :3

ഏഴ് വയസായ

കുട്ടികളുടെ മേലിൽ നോമ്പ് നിർബന്ധമുണ്ടോ ?

ഉത്തരം:

കുട്ടികളുടെ മേലിൽ പ്രായപൂർത്തിയാവുന്നത് വരെ നോമ്പ് നിർബന്ധമില്ല. അവർക്ക് ഖളാ വീട്ടലും നിർബന്ധമില്ല.

എങ്കിലും ഏഴ് വയസ്സ് എത്തിയാൽ കഴിയുന്നവർ ആണെങ്കിൽ നോമ്പു കൊണ്ട്

കൽപ്പിക്കൽ മാതാപിതാക്കളുടെ മേലിലും രക്ഷിതാക്കളുടെ മേലിലും നിർബന്ധമാണ്.

പത്ത് വയസ്സ് എത്തിയാൽ നോമ്പ് അനുഷ്ഠിക്കാൻ കഴിയുന്ന കുട്ടികൾ അനുഷ്ഠിക്കുന്നില്ലെങ്കിൽ ശിക്ഷിക്കേണ്ടി വന്നാൽ ശിക്ഷിക്കേണ്ടതാണ്

നോമ്പുപോലെ തന്നെയാണ് മറ്റു ഇസ്ലാമിൻറെ വിധികളും ഏഴ് വയസായി കഴിഞ്ഞാൽ അവരെ ചെയ്യിപ്പിക്കൽ മാതാപിതാക്കളുടെ മേലിലും കൈകാര്യകർത്താക്കളുടെ മേലും കടമയാണ്.


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


Sunday, March 2, 2025

മാസപ്പിറവി: വലിപ്പവും ചെറുപ്പവും

 മാസപ്പിറവി: 

വലിപ്പവും ചെറുപ്പവും

===================

ഈ പ്രാവശ്യം വിശുദ്ധ റമളാനിൻ്റെ ചന്ദ്രപ്പിറവി ഒട്ടുമിക്ക സ്ഥലങ്ങളിൽ വെച്ചും എല്ലാവരും നേരിൽ കണ്ടു. ബാലചന്ദ്രൻ്റെ വലിപ്പവും ഉയർച്ചയും കണ്ട് കുറേയാളുകൾ ഇത് ഒന്നാം ദിവസമല്ല രണ്ടാം ദിവസമാണെന്ന് വിധിയെഴുതി. ചിലർ ഖാളിമാരെ കളിയാക്കുകയും ചീത്ത പറയുകയും ചെയ്തു. 


ഈ വലിപ്പത്തിലെ തർക്കം പുതിയ സംഭവമൊന്നുമല്ല എന്ന് ഇത്തരക്കാർ മനസ്സിലാക്കുന്നത് നന്നായിരിക്കും. മുൻകാലങ്ങളിലും ഇങ്ങനെ സംഭവിച്ചിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളിൽ തന്നെ കാണാം. 


ഒരു സംഘം സ്വഹാബികൾ ഉംറക്കായി പുറപ്പെടുകയും വഴിയിൽ വെച്ച് റമളാൻ മാസപിറവി ദർശിക്കുകയും ചെയ്തു. ബാലചന്ദ്രൻ്റെ വലിപ്പം കാരണം ചിലർ ഇത് രണ്ടാം ദിവസമാണ്, മറ്റു ചിലർ ഇത് മൂന്നാം ദിവസമാണ് എന്നു പറഞ്ഞു തർക്കത്തിലായി. വിഷയം മഹനായ ഇബ്നു അബ്ബാസ് (റ) ൻ്റെ അടുത്തെത്തി. അദ്ദേഹം നബി(സ)യിൽ നിന്നുദ്ധരിച്ചു കൊണ്ട് അത് ഒന്നാം ദിവസം തന്നെയാണെന്ന് പ്രഖ്യാപിച്ചു. 


ഇമാം മുസ്ലിം തൻ്റെ സ്വഹീഹിൽ ഉദ്ധരിച്ച ഈ ഹദീസ് അടിസ്ഥാനമാക്കി ഇമാം നവവി(റ) 

باب: بيان أنه لا اعتبار بكبر الهلال وصغره

(ബാലചന്ദ്രൻ്റെ വലിപ്പച്ചെറുപ്പം പരിഗണനീയമല്ല എന്നു വിശദീകരിക്കുന്ന അധ്യായം) എന്ന പേരിൽ ഒരു അധ്യായം തന്നെ ശറഹ് മുസ്ലിമിൽ കൊണ്ടു വരികയും ചെയ്തു.


عَنْ أَبِي الْبَخْتَرِيِّ. قَالَ: خَرَجْنَا لِلْعُمْرَةِ. فَلَمَّا نَزَلْنَا بِبَطْنِ نَخْلَةَ قَالَ: تَرَاءَيْنَا الْهِلَالَ. فَقَالَ بَعْضُ الْقَوْمِ: هُوَ ابْنُ ثَلَاثٍ. وَقَالَ بَعْضُ الْقَوْمِ: هُوَ ابْنُ لَيْلَتَيْنِ. قَالَ: فَلَقِينَا ابْنَ عَبَّاسٍ. فَقُلْنَا: إِنَّا رَأَيْنَا الْهِلَالَ. فَقَالَ بَعْضُ الْقَوْمِ: هُوَ ابْنُ ثَلَاثٍ. وَقَالَ بَعْضُ الْقَوْمِ: هُوَ ابْنُ لَيْلَتَيْنِ. فَقَالَ: أَيَّ لَيْلَةٍ رَأَيْتُمُوهُ؟ قَالَ فَقُلْنَا: لَيْلَةَ كَذَا وَكَذَا. فَقَالَ: إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: إِنَّ اللَّهَ مَدَّهُ  لِلرُّؤْيَةِ. فَهُوَ لِلَيلةِ رأيتموه (صحيح مسلم)

Saturday, March 1, 2025

മുർതദ്ധിന്റെ േേേേനാമ്പ്صم المرتدو

 *വിശുദ്ധ റമളാൻ സംശയവും മറുപടിയും*


*നോമ്പ് നിർബന്ധമുള്ളവർ*


ചോദ്യം :2

ആരുടെ മേലിലാണ് റമസാൻ നോമ്പ് നിർബന്ധം ?

ഉത്തരം:

പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയും കഴിവുമുള്ള  മുസ്ലിമീങ്ങളുടെ മേലിലാണ് റമസാൻ നോമ്പ് നിർബന്ധം .


ചോദ്യം 3


ഇസ്ലമിൽ നിന്നും പുറത്ത് പോയവന്ന് തിരിച്ചു വന്നാൽ നോമ്പ് ഖളാ വീട്ടണോ ?


ഉത്തരം:

ആദ്യമേ അവിശ്വാസിയായ ആളുടെ മേലിൽ നോമ്പ് നിർബന്ധമില്ല .

അവൻ ഇസ്ലാമിലേക്ക് വന്നാൽ ഖളാ വീട്ടിലും നിർബന്ധമില്ല.


എന്നാൽ മുസ്ലിം ആയ ഒരാൾ മുർത്തദ്ധായാൽ അവൻ പിന്നീട് ഇസ്ലാമിലേക്ക് തിരിച്ചുവന്നാൽ നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടിൽ നിർബന്ധമാണ്.


Aslam Kamil Saquafi

Parappanangadi

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

മഹാന്മാരുടെ ദുആ*

 📚

*മഹാന്മാരുടെ ദുആ*


✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

______________________


ഇമാം അബൂദാവൂദ്(റ) - അതെ, സ്വിഹാഹുസ്സിത്തഃയിലെ 'സുനനി'ൻ്റെ സ്വാഹിബ്‌, ഒരു കപ്പലിൽ യാത്ര ചെയ്യുകയായിരിന്നു. കരയോടടുത്ത് നിൽക്കെ, ഒരാൾ തുമ്മുന്നതും ഉടനെ ഹംദ് ചൊല്ലുന്നതും മഹാൻ കേൾക്കാനിടയായി. ഉടനെ, ഒരു ചെറുതോണി വാടകക്ക് വിളിച്ചു, കരയിലെത്തി, അദ്ദേഹത്തിന് 'തശ്മീത്' ( يرحمك الله ) ചൊല്ലി, തിരിച്ചു പോന്നു. തോണിക്കാരൻ്റെ വാടക ഒരു ദിർഹം നൽകുകയും ചെയ്തു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മഹാൻ പ്രതികരിച്ചത് ഇങ്ങനെ: 

"ആ തുമ്മിയ വ്യക്തി ദുആക്ക് ഉത്തരം ലഭിക്കുന്നവരിൽ പെട്ടവനായേക്കാം."

തശ്മീത് ചെയ്തവന് 

يهديكم الله ويصلح بالكم

എന്ന് തിരിച്ച് ദുആ ചെയ്ത് കൊടുക്കണമല്ലോ. ആ ദുആ സ്വീകരിക്കപ്പെട്ടാൽ താൻ രക്ഷപ്പെടാൻ അതുമതിയെന്ന് ആഗ്രഹിച്ചു കൊണ്ടാണ് ഇമാം ഇങ്ങനെ പ്രതികരിച്ചത്. തിരിച്ച് കപ്പലിൽ കയറിയപ്പോൾ ഒരശരീരി കേട്ടു: "കപ്പലിലുള്ളവരേ, നിശ്ചയം, ഇതാ, അബൂദാവൂദ് ഒരു ദിർഹമിന് പകരം സ്വർഗ്ഗം മേടിച്ചിരിക്കുന്നു.."

ഇമാം ഇബ്നു ഹജർ അസ്ഖലാനി(റ), ഇബ്നു അബ്ദിൽ ബർറി(റ)ൽ നിന്നും നിവേദനം ചെയ്ത സംഭവമാണിത്:


 وَقَدْ أَخْرَجَ ابْنُ عَبْدِ الْبَرِّ بِسَنَدٍ جَيِّدٍ عَنْ أَبِي دَاوُدَ صَاحِبِ السُّنَنِ أنه كَانَ فِي سَفِينَةٍ فَسَمِعَ عَاطِسًا عَلَى الشَّطِّ حَمِدَ فَاكْتَرَى قَارِبًا بِدِرْهَمٍ حَتَّى جَاءَ إِلَى الْعَاطِسِ فَشَمَّتَهُ ثُمَّ رَجَعَ، فَسُئِلَ عَنْ ذَلِكَ فَقَالَ: لَعَلَّهُ يَكُونُ مُجَابَ الدَّعْوَةِ، فَلَمَّا رَقَدُوا سَمِعُوا قَائِلًا يَقُولُ: يَا أَهْل السَّفِينَةِ إِنَّ أَبَا دَاوُدَ اشْتَرَى الْجَنَّةَ  مِنَ اللَّهِ بِدِرْهَمٍ. اه‍ (فتح الباري: ١٠/٦٣)


നോക്കൂ, ഒരു മഹാൻ്റെ ദുആക്കുള്ള സ്ഥാനവും പ്രസക്തിയും എത്രത്തോളമുണ്ടെന്ന് ഇമാം അബൂ ദാവൂദ്(റ) പഠിപ്പിക്കുകയാണിവിടെ. 

ഈ സംഭവം വിവരിച്ചു തന്ന ഇമാം അസ്ഖലാനി(റ) മറ്റൊരു കാര്യവും കൂടെ ചെയ്തു കാണിക്കുന്നുണ്ട്. അതായത്, ഫത്ഹുൽ ബാരി എന്ന വിശ്വപ്രസിദ്ധ ഹദീസ് വ്യാഖ്യാന ഗ്രന്ഥം അവസാനിപ്പിക്കുന്നത്, അബ്ദുൽ അസീസ് അദീരീനീ(റ)യുടെ ദുആ ചേർത്തുവെച്ചാണ്. അങ്ങനെ ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു എന്നും മഹാൻ പറയുന്നു:


وقد أحببت أن أختم هذه الكتابة بدعاء شريف نقلته من طهارة القلوب لسيدي الولي العارف بالله عبد العزيز الديريني نفعنا الله ببركته وبركة علومه: " إلهي لو أردت إهانتنا لم تهدنا، ولو أردت فضيحتنا لم تسترنا، فتمم اللهم ما به بدأتنا الخ.." اه‍ (فتح الباري: ١٣/٥٦٤)

ഹദീസ് വ്യാഖ്യാതാവും ഒരു ലക്ഷം ഹദീസ് മനപ്പാഠവുമുള്ള തനിക്ക്, മഅ്സൂറായ ദുആകൾ ലഭിക്കാഞ്ഞിട്ടോ, സ്വന്തമായി ദുആ ചെയ്യാനും എഴുതിച്ചേർക്കാനും അറിയാഞ്ഞിട്ടോ അല്ല. പകരം, ഉന്നതന്മാരുടെ നാവിലൂടെ വന്ന ദുആക്ക് പ്രത്യേകമായ സ്ഥാനവും ബറകതും ഉണ്ടെന്ന് അറിഞ്ഞത് കൊണ്ടാണ്. അതിലൂടെ റബ്ബിലേക്ക് തവസ്സുലാക്കുകയാണ് ചെയ്യുന്നത്. 

എന്ന് വെച്ച്, മഅ്സൂറിനേക്കാൾ ഈ ദുആക്ക് ഉത്തമം സ്ഥാപിച്ചുവെന്ന് പറയുന്നില്ല. അവയുടെ മഹത്വം അംഗീകരിച്ചു കൊണ്ട് തന്നെ മഹാന്മാരുടെ ദുആകളെ അവലംബിക്കുന്ന ഒരു രീതിയും വഴക്കവും നിലവിലുണ്ടെന്ന് ചുരുക്കം. പണ്ടുകാലങ്ങളിൽ ഉമ്മമാർ ചൊല്ലിയിരുന്ന, ഏടുകളിലുള്ള പല മഹാന്മാരുടെയും പ്രത്യേക ദുആകൾക്ക് അതിൻ്റേതായ ബറകതുകളൊക്കെ നമുക്ക് പ്രതീക്ഷിക്കാം.  അല്ലാഹു തആലാ നമ്മെ അനുഗ്രഹിക്കട്ടെ - ആമീൻ



(കേട്ടെഴുത്ത്:

 അബൂ ഹസനഃ, ഊരകം)


💫

നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ*

 *നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ*


ചോദ്യം 112


*നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ ആരല്ലാം ?


1.ഒരു കാരണവുമില്ലാതെ നോമ്പ് ഉപേക്ഷിച്ചവൻ . അവൻ എനിക്ക് നോമ്പില്ലല്ലോ എന്ന് കരുതി  നോമ്പ് മുറിയുന്ന കാര്യങ്ങൾ ചെയ്യലും ഭക്ഷണം കഴിക്കലും എല്ലാം ഹറാമാകുന്നതാണ്.  നോമ്പുകാരനെ പോലെ പിടിച്ചു നിൽക്കൽ നിർബന്ധമാണ്. ആ നോമ്പ് ഖളാ വീട്ടുകയും ചെയ്യണം.


2: പിഴച്ചുകൊണ്ട് നോമ്പ് ഒഴിവാക്കിയവനും ഇപ്രകാരമാണ്.


A. അതായത് നോമ്പിന്റെ നിയ്യത്ത് മറന്നു നേരം പുലർന്നവൻ

B.രാത്രിയാണെന്ന് കരുതി പകലിൽ ഭക്ഷണം കഴിച്ചവൻ

c.മഗ്രിബിന് സമയമായി എന്ന് കരുതി പകലിൽ ഭക്ഷണം കഴിച്ചവൻ

C.സംശയദിവസം അതായത് റംസാൻ 29ന് നോമ്പ് ഉപേക്ഷിച്ചു പിന്നീട് റംസാൻ ആയിരുന്നു എന്ന് ബോധ്യപ്പെട്ടവൻ


ഇങ്ങനെയുള്ള ഘട്ടങ്ങളിലെല്ലാം നോമ്പുകാരനെ പോലെ പിടിച്ചു നിൽക്കൽ നിർബന്ധമാണ് നോമ്പുകാരൻ ഉപേക്ഷിക്കുന്നതെല്ലാം അവനും ഉപേക്ഷിക്കേണ്ടതാണ് .ഭക്ഷണം കഴിക്കാനോ ഒരു കഫം പോലും ഇറക്കാനോ പാടില്ല അതെല്ലാം ഹറാമാകുന്നതാണ്.


ചോദ്യം 113


നോമ്പില്ലങ്കിലും നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കാൻ സുന്നത്തുള്ളവർ ആരല്ലാം ?


1. റമദാൻ മാസം പകലിൽ  ഇസ്ലാമിലേക്ക് വന്നവൻ

2. ബോധക്ഷയം ആയവൻ റമദാനിലെ പകലിൽ ബോധം തെളിഞ്ഞാൽ

3. രോഗം കാരണമോ യാത്ര കാരണമോ ആർത്തവം കാരണമോ നോമ്പ് ഉപേക്ഷിക്കുകയും റമദാനിലെ പകലിൽ യാത്ര അവസാനിക്കുകയോ രോഗം സുഖപ്പെടുയോ ആർത്തവം നിൽക്കുകയോ ചെയ്തവൻ 


ഉത്തരം ഘട്ടങ്ങളിലെല്ലാം നോമ്പുകാരനെ പോലെ റമദാനിൽ നോമ്പ് അനുഷ്ഠിച്ചവനെ പോലെ നോമ്പു മുറിയുന്ന എല്ലാ  കാര്യങ്ങളും ഉപേക്ഷിച്ചുകൊണ്ട് പിടിച്ചു നിൽക്കൽ സുന്നത്താണ് .


ചോദ്യം 1 14

*രോഗമുള്ളവർ നോമ്പനുഷ്ഠിച്ചു പിന്നീട് പകലിൽ രോഗം മാറിയാൽ നോമ്പ് ഉപേക്ഷിക്കാമോ?*


ഉത്തരം:

ഒരാൾ കാരണമുണ്ടെങ്കിലും റമളാൻ നോമ്പ് അനുഷ്ഠിക്കുകയും നോമ്പ് കാരനായിരിക്കെ ആ കാരണം നീങ്ങുകയും ചെയ്താൽ നോമ്പ് പൂർത്തിയക്കൽ നിർബന്ധമാണ്.


ഉദാഹരണത്തിന് രോഗമുണ്ടങ്കിലും നോമ്പ് അനുഷ്ടിച്ചു ഉച്ചയായപ്പോൾ രോഗം മാറി എന്നാൽ നോമ്പ് പൂർത്തിയാക്കൽ നിർബന്ധമാണ്


Aslam Kamil Saquafi parappanangadi

നോമ്പിന്റെ ഫിദ്യയ

 *നോമ്പ് നഷ്ടപ്പെടുത്തൽ*


ചോദ്യം 100


*കാരണമില്ലാതെ റമളാനിലെ നോമ്പ് നഷ്ടപ്പെടുത്തിയാൽ വിധി എന്ത് ?*


ഉത്തരം.

റമളാനിലെ നോമ്പ്

രോഗം പോലെ യുള്ള കാരണമില്ലാതെ  നഷ്ടപ്പെടുത്തൽ  കടുത്ത ഹറാമാണ്.


അങ്ങനെ കാരണമില്ലാതെ നഷ്ടപ്പെടുത്തിയാൽ  വേകം ഖളാ വീട്ടൽ നിർബന്ധമാണ്.

അടുത്ത റമളാൻ വരെ പിന്തിക്കാൻ പാടില്ല.

ശവ്വാൽ ആദ്യത്തിൽ തന്നെ ( പെരുന്നാൾ കഴിഞ്ഞാൽ )

 ഖളാ വീട്ടൽ നിർബന്തമാണ് - ഓരോ ദിവസവും പിന്തിക്കുന്നത് ഹറാമാണ്.


ചോദ്യം : 101

*കാരണത്താൽ നോമ്പ് നഷ്ടപെടുത്തിയതെങ്കിൽ വിധി എന്ത് ?*


ഉത്തരം:

രോഗം പോലെയുള്ള കാരണത്തിന് വേണ്ടിയാണ് 

റമളാൻ നോമ്പ് നഷ്ടപെടുത്തിയതെങ്കിൽ അടുത്ത റമളാനിന് മുമ്പായി ഖളാ വീട്ടൽ നിർബന്ധമാണ്.


നോമ്പ് നോൽക്കാൻ സാധിക്കാത്ത കാരണമില്ലാതെ അടുത്ത റമളാനിനേക്കാൾ പിന്തിക്കൽ ഹറാമാണ്.

അങ്ങനെ പിന്തിച്ചാൽ ഒരു നോമ്പിന് ഒരു മുദ്ധ് (800 മില്ലി ലിറ്റർ ) അരിയോ ഗോതമ്പോ  സാധുക്കൾക്ക് നിയ്യത്ത് ചെയ്ത് നൽകണം

നോമ്പിന്റെ എണ്ണം അനുസരിച്ച് മുദ്ദ്കളുടെ എണ്ണവും വർദ്ധിക്കും

വർഷങ്ങളോളം കഴിഞ്ഞിട്ടുണ്ടെങ്കിൽ ഓരോ വർഷത്തിനും ഓരോ നോമ്പിന് ഓരോ മുദ്ദ് വീതം വർദ്ധിപ്പിക്കണം

 നോമ്പ് ഖളാ വീട്ടുകയും ചെയ്യണം.


ചോദ്യം 102

*ഖളാഅ് വീട്ടാതെ മരണപ്പെട്ടാൽ എന്താണ് ചെയ്യുക ?*


 റമസാൻ നേമ്പ് ഖളാഅ് വീട്ടാനുള്ളവൻ പിന്തിക്കാനുള്ള കാരണമാ ന്നുമില്ലാതെ പിന്തിച്ചവൻ അടുത്ത റമസാൻ വരെ പിന്തിക്കുകയും നോമ്പ് ഖളാഅ് വീട്ടാതെ മരണപ്പെടുകയും ചെയ്താൽ അവൻ കുറ്റക്കാരൻ ആകുന്നതാണ്. അവൻറെ അനന്തര സ്വത്തിൽ നിന്നും അനന്തരവകാശികൾ ഓരോ നോമ്പിനും രണ്ടു മുദ്ദ് വീതം നൽകേണ്ടിവരും.

 ഒന്ന് നോമ്പ് നഷ്ടപ്പെടുത്തിയതിന്ന് മറ്റൊന്ന് റമസാൻ വരെ പിന്തിച്ചതിനും .


ഇനി നോമ്പ് നോൽക്കാൻ കഴിയാത്ത കാരണത്തിനു വേണ്ടിയാണ് പിന്തിച്ചെതെങ്കിൽ അപ്പോൾ കുറ്റമില്ല നഷ്ടപ്പെടുത്തിയതിന് ഒരു മുദ്ദ് മാത്രമേ നിർബന്ധമാകൂ


കാരണം എന്നാൽ നോമ്പ് അനുഷ്ഠിക്കാൻ സാധിക്കാത്ത  വിധത്തിലുള്ള രോഗങ്ങൾ പോലെയാണ്


ചോദ്യം. 103


*നേർച്ച നോമ്പും കഫ്ഫാറത്തും നഷ്ടപെടുത്തിയാൽ എന്താണ് വിധി ?*


റമദാനിലെ നോമ്പ് പോലെ തന്നെയാണ് നേർച്ച നോമ്പുകളും കഫാറത്തിൻറെ നോമ്പുകളും . കാരണമില്ലാതെ

 നഷ്ടപ്പെട്ടാൽ വേഗം ഖളാ വീട്ടണം . കാരണത്തോടെ നഷ്ടപ്പെട്ടാൽ സാവകാശം കളാ വീട്ടിയാൽ മതി.

ഇവ രണ്ടിലും പിന്തിച്ചതിന് മുദ്ദ് നൽകേണ്ടതില്ല.


ചോദ്യം : 104

*നോമ്പ് കാരണത്തോടെ നഷ്ടപ്പെടുകയും  വീട്ടാൻ സാധിക്കാതിരിക്കുകയും ചെയ്താൽ എന്താണ് വിധി ?*

ഉത്തരം:

റമദാനിലേയോ അല്ലാത്തതോ ആയ നിർബന്ധ നോമ്പ് രോഗം പോലെയുള്ള കാരണത്തോട് നഷ്ടപ്പെടുകയും

രോഗമോ മറ്റോ കാരണമായി

ഖളാ വീട്ടാൻ സാധിക്കാതെ

മരണപ്പെടുകയും ചെയ്താൽ കുറ്റവും ഇല്ല മുദ്ദും വേണ്ട.


ചോദ്യം : 105

രോഗം കാരണമായോ പ്രായാധിക്യം കൊണ്ടോ നോമ്പനുഷ്ഠിക്കാൻ കഴിയാത്തവന്റെയും  വിധി എന്ത് ?


ഉത്തരം. 

മാറും എന്ന് പ്രതീക്ഷയില്ലാത്ത രോഗം കാരണമായോ

പ്രായാധിക്യം കാരണമായോ  നോമ്പനുഷ്ഠിക്കാൻ അശക്തനായവൻ നോമ്പ് അനുഷ്ടിക്കേണ്ടതില്ല.

അവൻ ഓരോ നോമ്പിനും

ഓരോ   മുദ്ദ് വീധം സാധുക്കൾക്ക് നൽകേണ്ടതാണ് .


ചോദ്യം : 106

മുദ്ദിന് പകരം ക്യാഷ് നൽകിയാൽ മതിയാവുമോ?

ഉത്തരം: മതിയാവില്ല.

അരി പോലെയുള്ള ധാന്യം തന്നെ നൽക്കണം.


ചോദ്യം : 107

ആർക്കാണ് നൽകേണ്ടത് ?

ഉത്തരം:

ഫഖീർ മിസ്കീനിന് നൽകണം


ചോദ്യം : 108


ഗർഭിണി നോമ്പ് ഉപേക്ഷിച്ചാൽ വിധി ? 


ഉത്തരം: 109

ഗർഭിണിയോ മുല കൊടുക്കുന്ന സ്ത്രീയോ കുട്ടിയുടെ മേൽ ഭയം ക്കാരണമായി നോമ്പ് ഒഴിവാക്കിയാൽ ഓരോ നോമ്പിനും ഓരോ മുദ്ദ് നൽകുകയും ഖളാ വീട്ടുകയും ചെയ്യണം


സ്വന്തം ശരീരത്തിന് മേൽ ഭയം കാരണമായിട്ടാണ് നോമ്പ് ഒഴിവാക്കിയതെങ്കിൽ  മുദ്ദ് നൽകേണ്ടതില്ല. ഖളാ വീട്ടൽ  നിർബന്ധമാണ്.


കുട്ടിയുടെ മേലിലും സ്വന്തത്തിന്റെ മേലിലും രണ്ടും കൂടിയുള്ള ഭയം കാരണമായിട്ടാണ് നോമ്പ് ഉപേക്ഷിക്കുന്നതെങ്കിലും ഖളാ വീട്ടിയാൽ മതി മുദ്ദ് നിർബന്ധമില്ല.


ചേദ്യം : 110

മുദ്ദ് കൊടുക്കേണ്ട സ്ഥലത്ത് മുദ്ദ് ന് പകരം ക്യാഷ് കൊടുത്താൽ മതിയാവുമോ?


ഉത്തരം:

മതിയാവുകയോ വീടുകയോ ഇല്ല. മുദ്ദ് തന്നെ നൽകണം


ചോദ്യം : 111


ഏഴ് വയസായ

കുട്ടികളുടെ മേലിൽ നോമ്പ് നിർബന്ധമുണ്ടോ ?

ഉത്തരം:

കുട്ടികളുടെ മേലിൽ പ്രായപൂർത്തിയാവുന്നത് വരെ നോമ്പ് നിർബന്ധമില്ല. അവർക്ക് ഖളാ വീട്ടിലും നിർബന്ധമില്ല.

എങ്കിലും ഏഴ് വയസ്സ് എത്തിയാൽ കഴിയുന്നവർ ആണെങ്കിൽ നോമ്പു കൊണ്ട്

കൽപ്പിക്കൽ മാതാപിതാക്കളുടെ മേലിലും രക്ഷിതാക്കളുടെ മേലിലും നിർബന്ധമാണ്.

പത്ത് വയസ്സ് എത്തിയാൽ നോമ്പ് അനുഷ്ഠിക്കാൻ കഴിയുന്ന കുട്ടികൾ അനുഷ്ഠിക്കുന്നില്ലെങ്കിൽ ശിക്ഷിക്കേണ്ടി വന്നാൽ ശിക്ഷിക്കേണ്ടതാണ്

നോമ്പുപോലെ തന്നെയാണ് മറ്റു ഇസ്ലാമിൻറെ വിധികളും ഏഴ് വയസായി കഴിഞ്ഞാൽ അവരെ ചെയ്യിപ്പിക്കൽ മാതാപിതാക്കളുടെ മേലിലും കൈകാര്യകർത്താക്കളുടെ മേലും കടമയാണ്.


Aslam Kamil Saquafi parappanangadi


നോമ്പ് നഷ്ടപെടുത്തിയാൽ കഫ്ഫാറത്ത് *

 


*നോമ്പ് നഷ്ടപെടുത്തിയാൽ കഫ്ഫാറത്ത് *

അദ്ധ്യായം :8


ചോദ്യം : 90

ആരുടെ മേലിലാണ് കഫ്ഫാറത്ത് ?

ഉത്തരം:

നോമ്പിന്റെ കാരണത്തിന് വേണ്ടി കുറ്റ കൃത്യം ചെയ്തു സംയോഗം ചെയ്ത് കൊണ്ട് റമദാൻ നോമ്പ് ഇഷ്ടപ്രകാരവും അറിഞ്ഞു കൊണ്ടും മനപ്പൂർവവും നഷ്ടപ്പെടുത്തിയവനാണ് കഫ്ഫാറത്ത് നിർബന്ധമാവുക.


ചോദ്യം : 91

എന്താണ് കഫ്ഫാറത്ത് ?

ഉത്തരം:

കഫ്ഫാറത്ത് എന്നാൽ പ്രാശ്ചിത്തമായി ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുക അശക്തനായാൽ രണ്ട് മാസം തുടർച്ചയായി നോമ്പനുഷ്ടിക്കുക

അശക്തനായാൽ അറുപത് മിസ്കീൻമാർക്ക് ഒരു മുദ്ദ് (800 മില്ലി ലിറ്റർ) വിതം ഭക്ഷണം നൽകുക


ചോദ്യം : 92

റമളാൻ  അല്ലാത്ത നോമ്പ് നഷ്ടപെടുത്തിയാൽ കഫ്ഫാറത്ത് ഉണ്ടോ ?

ഉത്തരം:

ഇല്ല .റമളാൻ   നോമ്പ് നഷ്ടപെടുത്തിയാൽ മാത്രമേ കഫ്ഫാറത്ത്  ഉള്ളു .


ചോദ്യം : 93

നോമ്പ് ഉപേക്ഷിക്കാൻ പറ്റുന്ന രോഗിയും യാത്രക്കാരനും സംയോഗം കൊണ്ട് നോമ്പ് മുറിച്ചാൽ കഫ്ഫാറത്തുണ്ടോ ?

ഉത്തരം:  

ഇല്ല കഫ്ഫാറത്തില്ല. അവൻ സംയോഗം കൊണ്ട് കുറ്റം ചെയ്യുന്നില്ല.


ചോദ്യം : 94

വെഭിചാരം കൊണ്ട് നോമ്പ് മുറിച്ചവന്ന് കഫ്ഫാറത്തുണ്ടോ ?

ഉത്തരം:

ഇല്ല കഫ്ഫാറത്തില്ല.


ചോദ്യം : 95

സംയോഗം ചെയ്തതിന് ശേഷം ബ്രാന്താവുകയോ മരണപ്പെടുകയോ ചെയ്താൽ കഫ്ഫാറത്തുണ്ടോ ?


ഉത്തരം:

ഇല്ല . കഫ്ഫാറത്തില്ല. 

കാരണം  കഫ്ഫാറത്ത് നിർബന്ധമാൻ പകൽ മുഴുവനും നോമ്പിന്ന് അർഹതയുള്ളവനാവണം എന്ന നിബന്ധനയുണ്ട് .

മരണം കൊണ്ടും ബ്രാന്ത് കൊണ്ടും നോമ്പിനുള്ള അർഹത നഷ്ടപ്പെട്ടു.


ചോദ്യം : 96

ഒന്നിൽ കൂടുതൽ നോമ്പുകൾ

ഇങ്ങനെ നഷ്ടപ്പെടുത്തിയാലുള്ള വിധി എന്ത്?


ഉത്തരം:

കഫ്ഫാറത്തുകളുടെ എണ്ണം വർധിക്കുന്നതാണ്.

ചോദ്യം :

അറുപത് മിസ്കീൻ മാർക്ക് എന്താണ് നൽകേണ്ടത് ?

ഉത്തരം

നാട്ടിലെ മികച്ച ധാന്യം ഒരോ മിസ്കീനിനും ഒരു മുദ്ദ് വീതം നൽകണം


ചോദ്യം : 97

ഒരാൾക്ക് അറുപത് മുദ്ദ് നൽകിയാൽ മതിയാവുമോ?

ഉത്തരം

മതിയാവില്ല.

ഒരോ മിസ്കീനിനും ഒരു മുദ്ദ് വീതം നൽകണം

ചോദ്യം : 98

സംയോഗം ചെയ്യപ്പെട്ട സ്ത്രീക്ക് കഫ്ഫാറത്തുണ്ടോ ?


ഉത്തരം:

സ്ത്രീക്ക് കഫ്ഫാറത്ത് ഇല്ല . പുരുഷന് മാത്രമേ കഫ്ഫാറത്ത് നിർബന്ധമുള്ളു.


ചോദ്യം : 99

കഫ്ഫാറത്തിന് നിയ്യത്ത് വേണ്ടതുണ്ടോ ?

ഉത്തരം:

അതെ . അടിമയെ മോചിപ്പിക്കുമ്പോഴും നോമ്പനുഷ്ടിക്കുമ്പോഴും മുദ്ദ് കൾ നൽകുമ്പോഴും നിയ്യത്ത് വെച്ച് നൽകേണ്ടേതാണ്. നിയ്യത്ത് വെച്ചില്ലങ്കിൽ കഫ്ഫാറത്ത് സ്വഹീഹാവില്ല.


ASLAM Kamil Saquafi parappanangadi

ഈസാനബി മരണപ്പെട്ടതായി ഖുർആനിൽ ഉണ്ട്

  ഈസാനബി മരണപ്പെട്ടതായി ഖുർആനിൽ ഉണ്ട് എന്ന് വരുത്താനായി ചില വിവരം കെട്ട ആളുകൾ ഖുർആനിലെ فلما توفيتني" എന്ന വചനത്തെ ദുർവ്യാഖ്യാനം ചെയ്തതാ...