Tuesday, February 18, 2025

ജനാബത്ത് കാരിക്ക് ദിക്റാണെന്ന് കരുതി ഖുർആൻ ഓതാമോ

 ചോദ്യം: പതിവായി ഓതുന്ന സൂറത്തുകൾ ആർത്തവ

സമയത്ത് മുസ്ഹഫ് തൊടാതെയും നോക്കാതെയും ഓതാമോ? അതിന് പ്രത്യേക നിയ്യത്ത് ചെയ്യേണ്ടതുണ്ടോ?



ഉത്തരം: ആർത്തവസമയം മുസഹഫ് സ്പർശനം മാത്ര

മല്ല, ഖുർആൻ പാരായണവും ഹറാമാണ്. അതിനാൽ മുസ്ഹഫ് സ്‌പർശിക്കാതെയും നോക്കാതെയുമാണെങ്കിലും ആർത്തവമുള്ളപ്പോൾ ഖുർആൻ പാരായണം പാടില്ല. എന്നാൽ ഖുർആൻ പാരായണം എന്ന ഉദ്ദേശ്യ ത്തോടെയാകുമ്പോഴേ നിഷിദ്ധമാകുന്നുള്ളൂ. ആ ഉദ്ദേശ്യ മില്ലാതെ- ദിക്റ് ചൊല്ലുന്നുവെന്ന ഉദ്ദേശ്യത്തോടെയോ ഒന്നും ഉദ്ദേശ്യമില്ലാതെയോ ഖുർആനിലെ വചനങ്ങൾ ചൊല്ലുന്നതിന് വിരോധമില്ല.


ആർത്തവം ഖുർആൻ പാരായണത്തിന് തടസ്സമായ തിനാൽ ആർത്തവ മുണ്ടായിരിക്കെ ഖുർആൻ വചനങ്ങൾ ഉരുവിടുമ്പോൾ ഖുർആൻ എന്ന ഉദ്ദേശ്യമുണ്ടെങ്കിലേ അത് ഖുർആനായി പരിഗണിക്കപ്പെടുകയുള്ളു എന്നാണ് നിയമം. ഇതിൽ പതിവായി ഓതുന്നത്, അല്ലാത്തത് എന്ന് വ്യത്യാസമില്ല. പതിവായി ഓതുന്നതാണെങ്കിലും ഖുർആൻ പാരായണം എന്ന ഉദ്ദേശ്യത്തോടെയാണെങ്കിൽ ആർത്തവ സമയം ഹറാം തന്നെയാണ്. ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതെ ചൊല്ലൽ അനുവദനീയവുമാണ്

ഇങ്ങനെ ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതെ ആർത്ത സമയത്ത് ഖുർആൻ സൂക്തങ്ങൾ, വചനങ്ങൾ ചൊല്ലി യാൽ അത് ഖുർആനായി പരിഗണിക്കപ്പെടുകയില്ല. ഖുർആൻ പാരായണത്തിൻറെ പ്രതിഫലം അതിനില്ല. ദിക്ർ എന്ന നിലയിൽ പ്രതിഫലാർഹവുമാണ്.


ഇമാം ഇബ്‌നു ഹജർ (റ) എഴുതുന്നു : ഖുർആൻ

പാരായണം എന്ന ഉദ്ദേശ്യമുണ്ടാകുമ്പോൾ മാത്രമാണ് ഹറാമുള്ളത്. അത് മാത്രമായാലും മറ്റെന്തെങ്കിലും ഉദ്ദേശ്യ ത്തോടെയായാലും ഖുർആൻ പാരായണം എന്ന ഉദ്ദേശ്യ മുണ്ടെങ്കിൽ ഹറാമാണ്. അതേ സമയം ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതെ ഖുർആനിലെ ദിക്റുകളും ദുആകളും വഅ്ളുകളും ഖിസ്സകളും ഹുക്‌മുകളുമെല്ലാം ജനാബത്, ഹൈള്, നിഫാസ് എന്നീ അശുദ്ധികളുള്ളവർക്ക് അനുവദനീയമാണ്.


ദിക്ർ എന്ന് മാത്രം ഉദ്ദേശിച്ചു കൊണ്ടായാലും 

ഒരുദ്ദേശ്യവുമില്ലാതെയായാലും അനുവദനീയമാണ്. കാരണം ജനാബത് പോലെയുള്ള തടസ്സമുണ്ടാകുമ്പോൾ ഖുർആൻ എന്ന ഉദ്ദേശ്യമുണ്ടെങ്കിലേ ഖുർആൻ ആവുകയുള്ളു. (തുഹ്ഫ 1- 271) പതിവായി ഓതാറുള്ള സൂറതുകൾ ഖുർആൻ എന്ന ഉദ്ദേശ്യത്തിലല്ലാതെ ആർത്തവ സമയം ചൊല്ലുന്നതിന് വിരോധമില്ലെന്നും ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതിരിക്കുകയെന്നതാണ് നിബന്ധനയെന്നും മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്.


CM Al RASHIDA ONLINE DARS

Copy alfathava abdulJaleel Saquafi

Saturday, February 15, 2025

ഫിഖ്‌ഹിൽ പറഞ്ഞ നിബന്ധനകൾ പാലിക്കാതെ കച്ചവടം പോലെയുള്ള ഇടപാടുകൾ നടത്തുന്നതിന്റെ വിധി എന്ത് ?

 േചാദ്യം

ഫിഖ്‌ഹിൽ പറഞ്ഞ നിബന്ധനകൾ പാലിക്കാതെ കച്ചവടം പോലെയുള്ള ഇടപാടുകൾ നടത്തുന്നതിന്റെ വിധി എന്ത് ?

മറുപടി

അത് ഹറാമാണന്ന് എല്ലാ കിതാബിലും പറഞ്ഞിട്ടുണ്ട്
(നിഹായ - തുഹ്ഫ - സവാജിറ്
മുഗ്നി)

ﺗﻌﺎﻃﻲ اﻟﻌﻘﻮﺩ اﻟﻔﺎﺳﺪﺓ ﺣﺮاﻡ / نهاية

ﻗﺎﻝ ﻋ ﺷ ﻧﻘﻞ ﻋﻦ ﺯﻭاﺟﺮ اﺑﻦ ﺣﺞ ﺃﻥ ﺗﻌﺎﻃﻲ اﻟﻌﻘﻮﺩ اﻟﻔﺎﺳﺪﺓ ﻛﺒﻴﺮﺓ ﻓﻠﻴﺮاﺟﻊ. اﻩـ شرواني
അത് കൊണ്ട് കച്ചവടം നടത്തുന്നവർ അതിന്റെ ശർത്വുകൾ പഠിച്ചിരിക്കൽ നിർബന്ധമാണ്.
ശർത്തുകൾ പാലിക്കാതെ  ഇടപാടുകൾ നടത്തുമ്പോൾ ഇടപാട് ഹറാമാവുന്നതാണ്. ഇടപാടുകൾ ഹറാമായി കഴിഞ്ഞാൽ പരലോകത്ത് ശിക്ഷക്ക് കാരണമാകും.
അതുകൊണ്ടാണ് ഫിഖ്ഹിന്റെ  ഗ്രന്ഥങ്ങളിൽ ഇബാദത്തുകൾ (ആരാധന മുറകൾ) കഴിഞ്ഞാൽ തൊട്ടടുത്ത അധ്യായങ്ങൾ കച്ചവടം തുടങ്ങി ഇടപാടുകള മായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നത്. അതിൽ പാലിക്കേണ്ട നിയമങ്ങളും നിബബന്ധനകളും മറ്റു കാര്യങ്ങളും കൃത്യമായി ധാരാളം വാല്യങ്ങളിലായി ചർച്ചകൾ നടത്തിയിട്ടുണ്ട് ,

Aslam Kamil parappanangadi

ബറാഅത്ത് രാവ് മഹത്വങ്ങൾ

 *ബറാഅത്ത് രാവ് മഹത്വങ്ങൾ*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


ഇബ്നു ഹജർ(റ) പറയുന്നു"


ബറാഅത്ത് രാവിനെ പറ്റി എണ്ണമറ്റ ഹദീസുകൾ വന്നിറ്റുണ്ട്. അതിൽ സ്വഹീഹും ളഈഫുമുണ്ട്.

അതിൽ പെട്ടതാണ് ആഇശാ ബീവി റ യുടെ ഹദീസ് .

 ആഇശ ഉമ്മ റ പറയുന്നു. 

തിരുനബി صلي الله عليه وسلم

ആഇശ ബീവിയോട് പറയുന്നു.

അല്ലാഹുവിന്റെ റഹ്മത്ത് ശഅബാൻ പകുതിയിലെ രാത്രി ഒന്നാനാകാശത്തേക്ക് ഇറങ്ങും. കൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങളുടെ എണ്ണത്തേക്കാൾ അതികം അല്ലാഹു പൊറുത്ത് കൊടുക്കും. (അഹമ്മദ് തിർമിദി ഇബ്നുമാജഹ്)


നബി صلي الله عليه وسلم

പറയുന്നു. ശഅബാൻപകുതിയുടെ  രാത്രിയിൽ അല്ലാഹു എല്ലാ സൃഷ്ടികൾക്കും പൊറുത്ത് കൊടുക്കും. മുശ് രിക്കുകൾക്കും വൈരാഗ്യമുള്ളവർക്കു മൊഴികെ (ഇബ്നുമാജഹ്)

ഇമാം അഹമ്മദ് റ ഇമാം ഇബ്നുഹിബ്ബാൻ റ റിപ്പോർട്ട് ചെയ്ത ഹദീസിലും ഇപ്രകാരം കാണാം.

ചുരുക്കത്തിൽ ശഅബാൻ പകുതിയിലെ രാത്രിക്ക് 

വലിയ ശ്രേഷ്ടതയുണ്ട് അന്ന് പ്രത്തേകമായ മഗ്ഫിറത്തും 

പ്രത്തേകമായ ഇജാബത്തും ലഭിക്കുന്നു.

അത് കൊണ്ടാണ് ഇമാം ശാഫിഈ പറഞ്ഞത് അന്നത്തെ രാത്രി ദുആക്ക് ഇജാബത്തുണ്ട്

അൽ ഫതാവൽ കുബ്റാ 2/81

ﻭﺟﺎء ﻓﻲ ﻫﺬﻩ اﻟﻠﻴﻠﺔ ﺃﺣﺎﺩﻳﺚ ﻣﺘﻌﺪﺩﺓ ﻭﻗﺪ اﺧﺘﻠﻒ ﻓﻴﻬﺎ ﻓﻀﻌﻔﻬﺎ اﻷﻛﺜﺮﻭﻥ ﻭﺻﺤﺢ اﺑﻦ ﻣﺎﺟﻪ ﺑﻌﻀﻬﺎ ﻭﺧﺮﺟﻪ ﻓﻲ ﺻﺤﻴﺤﻪ ﻭﻣﻦ ﺃﻣﺜﻠﺘﻬﺎ ﺣﺪﻳﺚ ﻋﺎﺋﺸﺔ ﻗﺎﻟﺖ: «ﻓﻘﺪﺕ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﺨﺮﺟﺖ ﻓﺈﺫا ﻫﻮ ﺑﺎﻟﺒﻘﻴﻊ ﺭاﻓﻊ ﺭﺃﺳﻪ ﺇﻟﻰ اﻟﺴﻤﺎء ﻓﻘﺎﻝ ﺃﻛﻨﺖ ﺗﺨﺎﻓﻴﻦ ﺃﻥ ﻳﺤﻴﻒ اﻟﻠﻪ ﻋﻠﻴﻚ ﻭﺭﺳﻮﻟﻪ ﻓﻘﻠﺖ ﻳﺎ ﺭﺳﻮﻝ اﻟﻠﻪ ﻇﻨﻨﺖ ﺃﻧﻚ ﺃﺗﻴﺖ ﺑﻌﺾ ﻧﺴﺎﺋﻚ ﻓﻘﺎﻝ ﺇﻥ اﻟﻠﻪ ﺗﺒﺎﺭﻙ ﻭﺗﻌﺎﻟﻰ ﻳﻨﺰﻝ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﺇﻟﻰ اﻟﺴﻤﺎء اﻟﺪﻧﻴﺎ ﻓﻴﻐﻔﺮ ﻷﻛﺜﺮ ﻣﻦ ﻋﺪﺩ ﺷﻌﺮ ﻏﻨﻢ ﻛﻠﺐ» ﺧﺮﺟﻪ ﺃﺣﻤﺪ ﻭاﻟﺘﺮﻣﺬﻱ ﻭاﺑﻦ ﻣﺎﺟﻪ ﻟﻜﻦ ﺫﻛﺮ اﻟﺘﺮﻣﺬﻱ ﻋﻦ اﻟﺒﺨﺎﺭﻱ ﺃﻧﻪ ﺿﻌﻔﻪ

 ﻭﻓﻲ ﺣﺪﻳﺚ ﻻﺑﻦ ﻣﺎﺟﻪ «ﺇﻥ اﻟﻠﻪ ﻟﻴﻄﻠﻊ ﺇﻟﻰ ﺧﻠﻘﻪ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻓﻴﻐﻔﺮ ﻟﺠﻤﻴﻊ ﺧﻠﻘﻪ ﺇﻻ ﻟﻤﺸﺮﻙ ﺃﻭ ﻣﺸﺎﺣﻦ»

 ﻭﻓﻲ ﺣﺪﻳﺚ ﻋﻨﺪ ﺃﺣﻤﺪ ﻭﺧﺮﺟﻪ اﺑﻦ ﺣﺒﺎﻥ ﻓﻲ ﺻﺤﻴﺤﻪ «ﺇﻥ اﻟﻠﻪ ﻟﻴﻄﻠﻊ ﺇﻟﻰ ﺧﻠﻘﻪ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻓﻴﻐﻔﺮ ﻟﻌﺒﺎﺩﻩ ﺇﻻ اﺛﻨﻴﻦ ﻣﺸﺎﺣﻦ ﺃﻭ ﻗﺎﺗﻞ ﻧﻔﺲ» ﻭﺑﻘﻴﺖ ﺃﺣﺎﺩﻳﺚ ﺃﺧﺮ ﻛﻠﻬﺎ ﺿﻌﻴﻔﺔ.

*واﻟﺤﺎﺻﻞ ﺃﻥ ﻟﻬﺬﻩ اﻟﻠﻴﻠﺔ ﻓﻀﻼ ﻭﺃﻧﻪ ﻳﻘﻊ ﻓﻴﻬﺎ ﻣﻐﻔﺮﺓ ﻣﺨﺼﻮﺻﺔ ﻭاﺳﺘﺠﺎﺑﺔ ﻣﺨﺼﻮﺻﺔ ﻭﻣﻦ ﺛﻢ ﻗﺎﻝ اﻟﺸﺎﻓﻌﻲ - ﺭﺿﻲ اﻟﻠﻪ ﻋﻨﻪ - ﺇﻥ اﻟﺪﻋﺎء ﻳﺴﺘﺠﺎﺏ ﻓﻴﻬﺎ* 

الفتاوى الفقهية الكبرى-2/81


*സജീവമാക്കേണ്ട രാവ്*

മഹല്ലിയുടെ ഹാശിയ ഖൽയൂബിയിൽ പറയുന്നു.

രണ്ട് പെരുന്നാൾ രാവ് ശഅബാൻ പകുതിയുടെ രാത്രി റജബ് ആദ്യ രാത്രി വെള്ളിയാഴച്ച രാത്രി എന്നിവ ദിക്റ് നിസ്കാരം തസ്ബീഹ് നിസ്കാരം എന്നിവ കൊണ്ട് സജീവമാക്കൽ സുന്നത്താണ് .

കാരണം ഈ രാവുകൾ ദുആക്ക് ഇജാബത്ത് ലഭിക്കുന്നതാണ്. (ഹാശിയത്തുൽ ഖൽയൂബ് 1/359)


ﺗﺘﻤﺔ) ﻳﻨﺪﺏ ﺇﺣﻴﺎء ﻟﻴﻠﺘﻲ اﻟﻌﻴﺪﻳﻦ ﺑﺬﻛﺮ ﺃﻭ ﺻﻼﺓ ﻭﺃﻭﻻﻫﺎ ﺻﻼﺓ اﻟﺘﺴﺒﻴﺢ. ﻭﻳﻜﻔﻲ ﻣﻌﻈﻤﻬﺎ ﻭﺃﻗﻠﻪ ﺻﻼﺓ اﻟﻌﺸﺎء ﻓﻲ ﺟﻤﺎﻋﺔ ﻭاﻟﻌﺰﻡ ﻋﻠﻰ ﺻﻼﺓ اﻟﺼﺒﺢ ﻛﺬﻟﻚ. ﻭﻣﺜﻠﻬﻤﺎ ﻟﻴﻠﺔ ﻧﺼﻒ ﺷﻌﺒﺎﻥ ﻭﺃﻭﻝ ﻟﻴﻠﺔ ﻣﻦ ﺭﺟﺐ ﻭﻟﻴﻠﺔ اﻟﺠﻤﻌﺔ ﻷﻧﻬﺎ ﻣﺤﺎﻝ ﺇﺟﺎﺑﺔ اﻟﺪﻋﺎء

حاشية القليوبي- 1/359

മുർത്തള സബീദി റ പറയുന്നു.

ഇമാം സുബ്കി തഫ്സീറിൽ പറഞ്ഞു.

ശഅ്ബാൻ പകുതിയുടെ രാത്രി സജീവമാക്കൽ ഒരു വർഷത്തെ ദോശം പൊറുപ്പിക്കും

വെള്ളിയാഴ്ച രാത്രി ഹയാത്താക്കൽ ഒരാഴ്ചയിലെ ദേഷം പൊറുപ്പിക്കും ലൈലത്തുൽ ഖദ്റ് ഹയാത്താക്കൽ അവന്റെ ആയുസിലെ ദോഷം പൊറുപ്പിക്കും.

ഇത്ഹാഫ് 427


قلت: وقد ذكر التقي السبكي في تفسيره أن إحياء ليلة النصف من شعبان يكفر ذنوب السنة، وليلة الجمعة تكفر ذنوب الأسبوع، وليلة القدر تكفر ذنوب العمر. اهـ .

إتحاف السادة المتقين-427


*നാലു മദ്ഹബിലും*


ഹനഫി മദ്ഹബ്


ഇമാം ഇബ്നു നു െജെമ് ൽ മിസ്രി റ പറയുന്നു.


1-من أقوال الحنفيَّة:

قال في البحر الرَّائق شرحِ كنزِ الدَّقائق للمؤلفِ: زينِ الدِّينِ بنِ إبراهيمَ بنِ محمدٍ ، المعروف بابنِ نُجَيْم المِصْرِيِّ (المُتَوَفَّى: 970هـ)(2/56): 


റമളാൻ പത്ത് രാത്രികൾ

രണ്ടു പെരുന്നാൾ രാത്രികൾ ദുൽഹിജ്ജ 10 രാത്രികൾ ശഹബാൻ പകുതിയിലെ രാത്രി എന്നിവ ഹയാത്താക്കൽ സുന്നത്താണ് അതിൽ ധാരാളം ഹദീസുകൾ വന്നിട്ടുണ്ട് അത്തർ ഗീബ് അത്തർഹീബ് എന്ന ഗ്രന്ഥത്തിൽ അത് വിശദമായി പറഞ്ഞിട്ടുണ്ട്.

(അൽ ബഹ്റു റാഇഖ് 2 / 56 )

(ومنَ المندوباتِ: إحياءُ ليالي العشرِ من رمضانَ وليلتَيْ العيديْنِ وليالي عشرِ ذي الحجَّة وليلةِ النِّصفِ من شعبانَ كما وردتْ به الأحاديثُ وذكرَها في التَّرغيبِ والتَّرهيبِ مُفَصَّلةً، والمُرادُ بإحياءِ الَّليلِ:  قيامُه وظاهرُه الاستيعابُ ويجوز أن يُرادَ غالبُه، ويُكرَهُ الاجتماعُ على إحياءِ ليلةٍ من هذه الليالي في المساجدِ. 


ഇമാം ജമാലുദ്ദീൻ ഗസ്നവി റ 593 പറയുന്നു.

പുണ്യമായ ടൈമുകളിൽ പെട്ടതാണ് ലൈലത്തുൽ ഖദർ ശഅ്ബാൻ പകുതിയുടെ രാവ്  രണ്ട് പെരുന്നാൾ രാത്രി അറഫാ രാത്രി വെള്ളിയാഴ്ച രാത്രി അവയിൽ നിസ്കാരം നിർവഹിക്കൽ പുണ്യമാണ്.

(അൽ ഹാവി അൽ ഖുദ്സി)

 قال في الحَاوي القُدْسيِّ 

في فروع الفِقهِ الحَنَفِيِّ  للإمام جمالِ الدِّينُ الغَزْنَوِي المُتَوَفَّى سنةَ (593هـ ):


 ولا يصلِّي تَطَوُعاً بجماعةٍ غيرَ التَّراويح وما رُوِيَ من الصَّلواتِ في الأوقاتِ الشَّريفةِ كَلَيْلةِ القَدْر وليلةِ النِّصف من شعبانَ وليلتَيْ العيدِ وعرفةَ والجمعةِ وغيرِها تُصَلَّى فُرَادى.  انتهى).


മുഹമ്മദ് ബ്‌നു ഫറാമറസ് 885

പറയുന്നു.


റമളാൻ പത്ത് രാത്രികൾ

രണ്ടു പെരുന്നാൾ രാത്രികൾ ദുൽഹിജ്ജ 10 രാത്രികൾ ശഹബാൻ പകുതിയിലെ രാത്രി എന്നിവ ഹയാത്താക്കൽ സുന്നത്താണ് ( ദുററുൽ ഹുക്കാം 1/117)

جاء في كتابِ دُرَرِ الحُكَّامِ للمؤلِّفِ محمدِ بنِ فرامرز بن عليٍّ الشَّهير بملَّا - أو مَنْلا أو المَوْلى - خُسْرُو (المُتَوَفَّى: 885هـ). (1/117):


( ومن المندوباتِ إحياءُ ليالِ العشرِ الأخيرِ من رمضانَ وليلتَيْ العيديْنِ وليالي عشرِ ذي الحجَّةِ وليلةِ النِّصفِ من شعبانَ، والمُرادُ بإحياءِ الَّليلِ قيامُه وظاهرُه الاستيعابُ ويجوز أنْ يُرادَ غالبُه ويُكْرَهُ الاجتماعُ على إحياءِ ليلةٍ من هذه اللَّيالي في المساجد)


മാലികി മദ്ഹബി


മഹമ്മദ് അറു 

ഐനി അൽ മാലിക്കി റ

പറയുന്നു

ശഅ്ബാൻ പകുതിയുടെ രാത്രി ഹയാത്ത് സുന്നത്താണ് ഇമാം സുയൂത്തിത് ജംഉൽ ജവാമി ഇൽ പറയുന്നു.

രണ്ട് പെരുന്നാൾ രാവും ശഅബാൻ പകുതിയുടെ രാത്രിയും ഒരാൾ ഹയാത്താക്കിയാൽ ഹൃദയങ്ങൾ മരിക്കുന്ന ദിനം അവന്റെ ഹൃദയം  മരിക്കുകയില്ല (മവാഹിബുൽ ജലീൽ 2/193)


2-من أقوال المالكيَّة:

جاء في كتابِ مَواهبِ الجليلِ للمُؤلِّفِ: محمَّدِ بنِ محمدِ بنِ عبد الرَّحمنِ الطَّرابلسيِّ المَغربيِّ، المعروفِ بالحطَّابِ الرُّعيْنيِّ المالِكيِّ (المُتَوَفَّى: 954هـ) ،(2/193): 

(ونُدِبَ إحياءُ ليلتِه) أي: النِّصفِ من شعبانَ. قال في جمْعِ الجَوامع للشَّيخ جلالِ الدِّينِ السِّيوطيِّ: مَنْ أحْيَا ليلتَيْ العيديْنِ، وليلةَ النِّصفِ من شعبانَ لم يَمُتْ قلبُه يومَ تموتُ القلوبُ. 


ഇമാം ദസൂഖി റ അൽ മാലികി റ  പറയുന്നു.

പകുതിയുടെ രാത്രി ഹയാത്താക്കൾ സുന്നത്താണ് കാരണം തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞു ഒരാൾ രണ്ട് പെരുന്നാൾ രാത്രിയും ശഅബാൻ പകുതിയുടെ രാത്രിയും ഹയാത്താക്കിയാൽ ഹൃദയങ്ങൾ മരിക്കുന്ന ദിനം അവൻറെ ഹൃദയം മരിക്കുകയില്ല. (ഹാശിയത്തു ദസൂഖി അലാ ശറഹുൽ കബീർ 1/399]


جاء في كتاب حاشيةِ الدُّسوقيِّ على الشَّرْحِ الكبيرِ للمُؤلِّفِ: محمَّدِ بنِ أحمَدَ بنِ عرَفَةَ الدُّسوقيِّ المالكيِّ ( المُتَوَفَّى: 1230هـ) (1/399) : 

(قوله:  ونُدِبَ إحياءُ ليلتِه) أيْ: لقوله عليه الصَّلاةُ والسَّلامُ { مَنْ أحيا ليلتَيْ العيديْنِ وليلةَ النِّصف من شعبانَ لم يَمُتْ قلبُه يومَ تموتُ القلوبُ}. قال في جمع الجوامع للشَّيخ جلالِ الدِّينِ السِّيوطيِّ: رواه الحسنُ بنُ سفيانَ عن ابنِ كُرْدوسٍ عن أبيه 

ومعنى عدمُ موتِ قلبِه:  عدمُ تحَيُّرِه عند النَّزعِ والقيامةِ; بل يكون قلبُه عند النَّزعِ مُطْمئِّناً، وكذا في القيامةِ. والمُرادُ باليومِ: الزَّمنُ الشَّاملُ لوقت النَّزعِ ووقتِ القيامةِ. الحاصلُ فيهما التَّحيُّرُ.


ശാഫിഈ മദ്ഹബ്


*പ്രാർത്ഥനക്കുത്തരമുള്ള രാവ്*


ഇമാം ഷാഫി ഇ റ പറയുന്നു . അഞ്ച് രാത്രിയിൽ ദുആക്ക് ഇജാബത്ത് ഉണ്ട് എന്ന് നമുക്ക് ലഭിച്ചിട്ടുണ്ട് വെള്ളിയാഴ്ച രാവ് ബലി പെരുന്നാൾ ചെറി പെരുന്നാൾ

രാത്രികൾ റജബിലെ ആദ്യ രാത്രി ശഅബാൻ പകുതിയുടെ രാത്രി കിതാബുൽ ഉമ്മ് 2 / 264)

3-من أقوالِ الشَّافعيَّةِ:


جاء في كتابِ الأمِّ للإمام الشَّافعيِّ: (2/264) قال الشَّافعيُّ: وبلغَنَا أنَّه كان يُقالُ: إنَّ الدُّعاءَ يُستَجابُ في خمسِ ليالٍ في ليلةِ الجمعةِ وليلةِ الأضحى وليلةِ الفِطرِ وأوَّلِ ليلةٍ من رجبَ، وليلةِ النِّصفِ من شعبانَ)


അബു ശാമ  റ പറയുന്നു '

ഇമാം

ഇബ്നു സ്വലാഹ് റ അദ്ദേഹത്തിൻറെ ഫത്വയിൽ പറഞ്ഞു ശഅബാൻ പകുതിയുടെ രാത്രിക്ക് വലിയ ശ്രേഷ്ഠതയുണ്ട്. അതിൽ ഇബാദത്ത് കൊണ്ട് ഹയാത്താക്കൽ സുന്നത്താണ് (അൽ ബാഇസ് 44 )

جاء في كتابِ الباعثِ على إنكارِ البِدعَ والحوادثِ للمؤلِّفِ: عبدِ الرَّحمنِ بنِ إسماعيلَ بنِ إبراهيمَ المَقْدِسيِّ الدِّمَشقِيِّ المعروفِ بأبي شامةَ

 (المُتَوَفَّى: 665هـ) ص(44):


( قال الإمامُ ابنُ الصَّلاحِ في فتوى له: ... وأمَّا ليلةُ النِّصفِ من شعبانَ فلها فضيلةٌ وإحياؤُها بالعبادةِ مُستَحَبٌّ ولكنْ على الانفرادِ من غيرِ جماعةٍ).


ഹമ്പലി മദ്ഹബ്

ശഅബാൻ പകുതിയുടെ രാവിൽ ശാമിലെ താബിഉകൾ ഇബാദത്തിൽ പരിശ്രമിക്കുകയും ആ രാവിനെ ബഹുമാനിക്കുകയും ചെയ്യുമായിരുന്നു.

ലത്വാഇഫ് 263


4-من أقوالِ الحَنابلةِ:

قال ابنُ رجبٍ الحنبليِّ في لطائفِ المَعارفِ ص(263):

( وليلةُ النِّصفِ من شعبانَ كان التَّابعونَ من أهل الشَّامِ كخالدِ بنِ مَعْدانَ ومكحولٍ ولقمانَ بنِ عامرٍ وغيرِهم يُعَظِّمونَها ويجتهدونَ فيها في العبادة، وعنهم أخذَ النَّاسُ فضلَها وتعظيمَها).


ഒഹാബി നേതാവ് ഇബ്നു തൈമിയ്യ പറയുന്നു.

ശഅബാൻ പകുതിയുടെ രാവിലുള്ള ശ്രേഷ്ടതയിൽ ധാരാളം ഹദീസുകളും അസറുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അന്നത്തെ ദിവസത്തിൽ സലഫുകൾ പ്രത്തേ ക നിസ്കാരം നിർവഹിച്ചിരുന്നു. 

ഒറ്റക്കുള്ള ഇത്തരം നിസ്കാരങ്ങൾ മുമ്പേ സലഫുകൾ നിർവഹിച്ചിരുന്നു.

അതിൽ അവർക്ക് പ്രമാണവുമുണ്ട് ,

ഇതൊന്നും എത്രിക്കപെടേണ്ടത്. (മജ്മൂ ഫതാവ 23/132)

جاء في كتاب مجموع الفتاوى لابنِ تَيْميَّةَ (23/132): (وأمَّا ليلةُ النِّصفِ فقد رُوِيَ في فضلِها أحاديثٌ وآثارٌ ونُقِلَ عن طائفةٍ من السَّلفِ أنَّهم كانوا يُصلُّونَ فيها، فصلاةُ الرَّجلِ فيها وحدَه قد تقدَّمَه فيه سلفٌ، وله فيه حجَّةٌ، فلا يُنْكَرُ مثلُ هذا وأمَّا الصَّلاةُ فيها جماعةً فهذا مَبنِيٌّ على قاعدةٍ عامَّةٍ في الاجتماعِ على الطَّاعاتِ والعباداتِ)

*നബി(സ്വ)തങ്ങളുടെ മാതൃക*

മഗ്ഫിറത്തിൻ്റെ രാവ്👆


തിരുനബി صلي الله عليه وسلم

ആഇശ ബീവിയോട് പറയുന്നു.

അല്ലാഹുവിന്റെ റഹ്മത്ത് ശഅബാൻ പകുതിയിലെ രാത്രി ഒന്നാനാകാശത്തേക്ക് ഇറങ്ങും. കൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങളുടെ എണ്ണത്തേക്കാൾ അതികം അല്ലാഹു പൊറുത്ത് കൊടുക്കും. (ഇബ്നുമാജഹ്)


ﻋﻦ ﻋﺎﺋﺸﺔ ﻗﺎﻟﺖ: ﻓﻘﺪﺕ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺫاﺕ ﻟﻴﻠﺔ ﻓﺨﺮﺟﺖ ﺃﻃﻠﺒﻪ ﻓﺈﺫا ﻫﻮ ﺑﺎﻟﺒﻘﻴﻊ ﺭاﻓﻊ ﺭﺃﺳﻪ ﺇﻟﻰ اﻟﺴﻤﺎء. ﻓﻘﺎﻝ: ﻳﺎ ﻋﺎﺋﺸﺔ ﺃﻛﻨﺖ ﺗﺨﺎﻓﻴﻦ ﺃﻥ ﻳﺤﻴﻒ اﻟﻠﻪ ﻋﻠﻴﻚ ﻭﺭﺳﻮﻟﻪ؟» ﻗﺎﻟﺖ ﻗﺪ ﻗﻠﺖ: ﻭﻣﺎ ﺑﻲ ﺫﻟﻚ ﻭﻟﻜﻨﻲ ﻇﻨﻨﺖ ﺃﻧﻚ ﺃﺗﻴﺖ ﺑﻌﺾ ﻧﺴﺎﺋﻚ ﻓﻘﺎﻝ: ﺇﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﻳﻨﺰﻝ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﺇﻟﻰ اﻟﺴﻤﺎء اﻟﺪﻧﻴﺎ ﻓﻴﻐﻔﺮ ﻷﻛﺜﺮ ﻣﻦ ﻋﺪﺩ ﺷﻌﺮ ﻏﻨﻢ ﻛﻠﺐ

سنن ابن ماجه-1389


അബൂ മൂസൽ അശ്അരി റ പറയുന്നു.

നബി صلي الله عليه وسلم

പറയുന്നു. ശഅബാൻപകുതിയുടെ  രാത്രിയിൽ അല്ലാഹു എല്ലാ സൃഷ്ടികൾക്കും പൊറുത്ത് കൊടുക്കും. മുശ് രിക്കുകൾക്കും വൈരാഗ്യമുള്ളവർക്കു മൊഴികെ (ഇബ്നുമാജഹ്)

ﻋﻦ ﺃﺑﻲ ﻣﻮﺳﻰ اﻷﺷﻌﺮﻱ ﻋﻦ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ: ﺇﻥ اﻟﻠﻪ ﻟﻴﻄﻠﻊ ﻓﻲ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻓﻴﻐﻔﺮ ﻟﺠﻤﻴﻊ ﺧﻠﻘﻪ ﺇﻻ ﻟﻤﺸﺮﻙ ﺃﻭ ﻣﺸﺎﺣﻦ

ابن ماجه-١٣٩٠


*പ്രാർത്ഥനക്കുത്തരമുള്ള രാവ്*

ഇമാം റംലി റ പറയുന്നു.

രണ്ട് പെരുന്നാൾ രാവിലും വെള്ളിയാഴ്ച രാവിലും റജബ് ആദ്യ രാവിലും ശഅബാൻ പകുതിയിലെ രാവിലും ദുആക്ക് ഇജാബത്തുണ്ട്. അത് കൊണ്ട് ദുആ ചെയ്യൽ സുന്നത്താണ് നിഹായ 2/397

ﻭاﻟﺪﻋﺎء ﻓﻴﻬﻤﺎ -ليلتي العيد- ﻭﻓﻲ ﻟﻴﻠﺔ اﻟﺠﻤﻌﺔ ﻭﻟﻴﻠﺘﻲ ﺃﻭﻝ ﺭﺟﺐ ﻭﻧﺼﻒ ﺷﻌﺒﺎﻥ ﻣﺴﺘﺠﺎﺏ ﻓﻴﺴﺘﺤﺐ

نهاية المحتاج-2/397


ഇമാം മുനാവി ﵀ പറയുന്നു:


അഞ്ച് രാത്രികളിലെ ദുആ തള്ളപ്പെടുകയില്ല.

രണ്ട് പെരുന്നാൾ രാവ് വെള്ളിയാഴ്ച രാവ് റജബ് ആദ്യ രാവ് ശഅബാൻ പകുതിയിലെ രാവ് എന്നിവയാണ്.

ഈരാവുകളിൽ നിസ്കരിക്കലും സൽക്കർമങ്ങൾ കൊണ്ട് ധന്യമാക്കലും അല്ലാഹുവിനോട് താഴ്മയോടെ പ്രാർത്ഥിക്കലും സുന്നത്താണ്

"സലഫുകൾ അത്  പതിവാക്കുന്നവരായിരുന്നു." ഫൈളുൽ ഖദീർ 1/454


قال الإمام المناوي:  

(ﺧﻤﺲ ﻟﻴﺎﻝ ﻻ ﺗﺮﺩ ﻓﻴﻬﻦ اﻟﺪﻋﻮﺓ) ﻣﻦ ﺃﺣﺪ ﺩﻋﻰ ﺑﺪﻋﺎء ﺳﺎﺋﻎ ﻣﺘﻮﻓﺮ اﻟﺸﺮﻭﻁ ﻭاﻷﺭﻛﺎﻥ ﻭاﻵﺩاﺏ (ﺃﻭﻝ ﻟﻴﻠﺔ ﻣﻦ ﺭﺟﺐ ﻭﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻭﻟﻴﻠﺔ اﻟﺠﻤﻌﺔ ﻭﻟﻴﻠﺔ اﻟﻔﻄﺮ) ﺃﻱ ﻟﻴﻠﺔ ﻋﻴﺪ اﻟﻔﻄﺮ (ﻭﻟﻴﻠﺔ اﻟﻨﺤﺮ) ﺃﻱ ﻋﻴﺪ اﻷﺿﺤﻰ ﻓﻴﺴﻦ ﻗﻴﺎﻡ ﻫﺆﻻء اﻟﻠﻴﺎﻟﻲ ﻭاﻟﺘﻀﺮﻉ ﻭاﻻﺑﺘﻬﺎﻝ ﻓﻴﻬﺎ *ﻭﻗﺪ ﻛﺎﻥ اﻟﺴﻠﻒ ﻳﻮاﻇﺒﻮﻥ عليه* ﺭﻭﻯ اﻟﺨﻄﻴﺐ ﻓﻲ ﻏﻨﻴﺔ اﻟﻤﻠﺘﻤﺲ ﺃﻥ ﻋﻤﺮ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ ﻛﺘﺐ ﺇﻟﻰ ﻋﺪﻱ ﺑﻦ ﺃﺭﻃﺎﺓ ﻋﻠﻴﻚ ﺑﺄﺭﺑﻊ ﻟﻴﺎﻝ ﻓﻲ اﻟﺴﻨﺔ ﻓﺈﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﻳﻔﺮﻍ ﻓﻴﻬﻦ اﻟﺮﺣﻤﺔ ﺛﻢ ﺳﺮﺩﻫﺎ (اﺑﻦ ﻋﺴﺎﻛﺮ) ﻓﻲ ﺗﺎﺭﻳﺨﻪ


فيض القدير- 1/454


*ഇബാദത്തുകൾക്കായി ഒഴിഞ്ഞിരിക്കേണ്ട രാവ്*


ﻭﺭﻭﻯ ﺳﻌﻴﺪ ﺑﻦ ﻣﻨﺼﻮﺭ ﺣﺪﺛﻨﺎ ﺃﺑﻮ ﻣﻌﺸﺮ ﻋﻦ ﺃﺑﻲ ﺣﺎﺯﻡ ﻭﻣﺤﻤﺪ ﺑﻦ ﻗﻴﺲ ﻋﻦ ﻋﻄﺎء ﺑﻦ ﻳﺴﺎﺭ ﻗﺎﻝ: ﻣﺎ ﻣﻦ ﻟﻴﻠﺔ ﺑﻌﺪ ﻟﻴﻠﺔ اﻟﻘﺪﺭ ﺃﻓﻀﻞ ﻣﻦ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻳﻨﺰﻝ اﻟﻠﻪ ﺗﺒﺎﺭﻙ ﻭﺗﻌﺎﻟﻰ ﺇﻟﻰ اﻟﺴﻤﺎء اﻟﺪﻧﻴﺎ ﻓﻴﻐﻔﺮ ﻟﻌﺒﺎﺩﻩ ﻛﻠﻬﻢ ﺇﻻ ﻟﻤﺸﺮﻙ ﺃﻭ ﻣﺸﺎﺣﻦ اﻭ ﻗﺎﻃﻊ ﺭﺣﻢ 


ﻓﻴﺎ ﻣﻦ ﺃﻋﺘﻖ ﻓﻴﻬﺎ ﻣﻦ اﻟﻨﺎﺭ ﻫﻨﻴﺌﺎ ﻟﻚ اﻟﻤﻨﺤﺔ اﻟﺠﺴﻴﻤﺔ ﻭﻳﺎ ﺃﻳﻬﺎ اﻟﻤﺮﺩﻭﺩ ﻓﻴﻬﺎ ﺟﺒﺮ اﻟﻠﻪ ﻣﺼﻴﺒﺘﻚ ﻫﺬﻩ ﻓﺈﻧﻬﺎ ﻣﺼﻴﺒﺔ ﻋﻈﻴﻤﺔ.


ﺑﻜﻴﺖ ﻋﻠﻰ ﻧﻔﺴﻲ ﻭﺣﻖ ﻟﻲ اﻟﺒﻜﺎ

 ﻭﻣﺎ اﻧﺎ ﻣﻦ ﺗﻀﻴﻴﻊ ﻓﻲ ﺷﻚ


ﻟﺌﻦ ﻗﻠﺖ ﺃﻧﻲ ﻓﻲ ﺻﻨﻴﻌﻲ ﻣﺤﺴﻦ

 ﻓﺈﻧﻲ ﻓﻲ ﻗﻮﻟﻲ ﻟﺬﻟﻚ ﺫﻭ ﺇﻓﻚ


ﻟﻴﺎﻟﻲ ﺷﻌﺒﺎﻥ ﻭﻟﻴﻠﺔ ﻧﺼﻔﻪ

 ﺑﺄﻳﺔ ﺣﺎﻝ ﻗﺪ ﺗﻨﺰﻝ ﻟﻲ ﺻﻜﻲ


ﻭﺣﻖ ﻟﻌﻤﺮﻱ ﺃﻥ ﺃﺩﻳﻢ ﺗﻀﺮﻋﻲ

ﻟﻌﻞ ﺇﻟﻪ اﻟﺨﻠﻖ ﻳﺴﻤﺢ ﺑﺎﻟﻔﻚ


ﻓﻴﻨﺒﻐﻲ ﻟﻠﻤﺆﻣﻦ ﺃﻥ ﻳﺘﻔﺮﻍ ﻓﻲ ﺗﻠﻚ اﻟﻠﻴﻠﺔ ﻟﺬﻛﺮ اﻟﻠﻪ ﺗﻌﺎﻟﻰ ﻭﺩﻋﺎﺋﻪ ﺑﻐﻔﺮاﻥ اﻟﺬﻧﻮﺏ ﻭﺳﺘﺮ اﻟﻌﻴﻮﺏ ﻭﺗﻔﺮﻳﺞ اﻟﻜﺮﻭﺏ ﻭﺃﻥ ﻳﻘﺪﻡ ﻋﻠﻰ ﺫﻟﻚ اﻟﺘﻮﺑﺔ ﻓﺈﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﻳﺘﻮﺏ ﻓﻴﻬﺎ ﻋﻠﻰ ﻣﻦ ﻳﺘﻮﺏ


لطائف المعارف- ١/١٣٨


*മൂന്ന് യാസീൻ*

സൂറത്ത് യാസീൻ പാരായണം


ശഅ്ബാൻ പതിനഞ്ചിന് കൊണ്ട് വരേണ്ട പല ദിക്റുകളും പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും മഹത്തുക്കളായ പ ണ്ഡിതന്മാരിൽ നിന്നും ആരിഫീങ്ങളിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 

ബറാഅത്ത് രാവിൽ മൂന്ന് യാസീൻ പാരായണം ചെയ്യൽ ഇതിൽ പ്രധാനപ്പെട്ടതാണ്. കാലങ്ങളായി മുസ്‌ലിം സമൂഹം ബറാഅത്ത് രാവിലെ ഇശാ മഗ്‌രിബിനിടയിൽ യാസീൻ സൂറത്ത് മൂന്ന് തവണ പാരായണം ചെയ്യുക പതിവാണ്. 

وقد توارث الخلف عن السلف في إحياء هذه الليلة بصلاة ست ركعات بعد صلاة المغرب؛ كل ركعتين بتسليمة يقرأ في كل ركعة منها بالفاتحة مرة والإخلاص ست مرات وبعد الفراغ من كل ركعتين يقرأ سورة يس مرة، ويدعو الدعاء المشهور بدعاء ليلة النصف من شعبان، ويسأل الله تعالى البركة في العمر، ثم في الثانية البركة في الرزق، ثم في الثالثة حسن الخاتمة، وذكروا أن من صلى هكذا بهذه الكيفية أعطي جميع ما طلب وهذه الصلاة مشهورة في كتب المتأخرين من السادة الصوفية ولم أر لها ولا لدعائها مستندا صحيحا في السنة إلا أنه من عمل المشايخ

إتحاف السادة المتقين-427


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Tuesday, February 11, 2025

സക്കാത്ത് കമ്മിറ്റി ശറഹുൽ മുഹദ്ദബിൽ അംഗീകരിച്ചോ? അൽബയാനിൽ സക്കാത്ത് കമ്മറ്റിയോ ?

 സക്കാത്ത് കമ്മിറ്റി 

ശറഹുൽ മുഹദ്ദബിൽ

അംഗീകരിച്ചോ?

അൽബയാനിൽ

സക്കാത്ത് കമ്മറ്റിയോ ?


Aslam Kamil Saquafi parappanangadi


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


https://youtu.be/abc3K7QeDEg?si=oUpjbwOOjPlKmQMZ


സക്കാത്ത് കമ്മിറ്റി 

ശറഹുൽ മുഹദ്ദബിൽ

അംഗീകരിച്ചോ

റഫീഖ് സലഫി കാന്തപുരം ഉസ്താദിനെ  പഠിപ്പിക്കുന്നു.


സകാത്ത് വിതരണത്തിന്  മൂന്ന് രീതി ഉണ്ടന്നും അതിൽ കമ്മറ്റിക്ക് നൽകുന്നത് ഒരു രീതിയാണന്ന് ഇമാം നവവി റ

ശറഹു മുഹദ്ധബിലും ഹാശിയത്തുൽ ജമലിലും പറഞ്ഞു എന്ന് ഒരു വഹാബി പുരോഹിതൻ പ്രസംഗിക്കുന്നത് കേട്ടു ?

 

മറുപടി


പച്ചക്കളവാണ്.

മൂന്ന് രീതിയിൽ സകാത്ത് വിതരണം ചെയ്യാവുന്നതാണ്

അത് വിവരിച്ച്  ഇമാ ശീറാസി പറയുന്ന വാചകമാണ് മൗലവി ദുർവ്യാഖ്യാനം ചെയ്തിരിക്കുന്നത്


ഇമാം നവവി റ ശറഹുൽ മുഹദ്ധബിൽ പറയുന്ന വാജകം നമുക്ക് പരിശോധിക്കാം

ഇമാം ശീറാസി റ പറയുന്നു.

പ്രത്യക്ഷമല്ലാത്ത സമ്പത്ത് - അതായത് സ്വർണം - വെള്ളി കച്ചവട ചരക്ക്- നിധി എന്നിവ - സമ്പത്തുള്ളവൻ സ്വന്തമായി വിതരണം ചെയ്യൽ അനുവധനീയമാണ്

(ഇതാണ് വിതരണത്തിന്റെ ഒരു രീതി)

( രണ്ടാമത്തെ രീതി)

വിതരണം ചെയ്യുന്ന ഒരാളെ വകാലത്താക്കുക -

മായുള്ള മറ്റു ബാധ്യതകൾ മറ്റൊരാളെ വക്കാലത്താക്കും പോലെ ഇതും വക്കാലത്താക്കാവുന്നതാണ് കാരണം ഇതെല്ലാം ധനപരമായ ബാധ്യതകൾ ആണല്ലോ

(മൂന്നാമത്തെ രീതി) ഭരണാധികാരികളിലേക്ക് ഏൽപ്പിക്കുക കാരണം അവർ ദരിദ്രന്മാരുടെ പകരക്കാരാണ് അവരിലേക്ക് നൽകലും അനുവദനീയമാണ് -

(അൽ മജ്മൂഅ്)


قال المصنف رحمه الله تعالى: يجوز لرب المال أن يفرق زكاة الأموال الباطنة بنفسه ...

وهي الذهب والفضة وعروض التجارة والركاز؛ 

ويجوز أن يوكل من يفرق؛ لأنه حق مال فجاز أن يوكل في أدائه كديون الأدميين.

ويجوز أن يدفع إلى الإمام؛ لأنه نائب عن الفقراء، فجاز الدفع إليه كولى اليتيم.


ഇവിടെ രണ്ടാമത് പറഞ്ഞ രൂപത്തെയാണ് ഒഹാബി പുരോഹിതൻമാർ ദുർവ്യാഖ്യാനം ചെയ്തത്

സകാത്ത് വിതരണം ചെയ്യുന്ന യോഗ്യനായ വെക്തിയെ വകാലത്താക്കാമെന്ന് പറഞ്ഞാൽ കമ്മറ്റിയെ ഏൽപിക്കാമെന്നല്ല -

കൃത്യമായ ഒരു വെക്തിയെ വിതരണം ചെയ്യാൻ ഏൽപ്പിക്കാമെന്നാണ്.

വിതരണം ചെയ്യുന്ന ഒരാളെ വകാലത്താക്കണം എന്ന് പറഞ്ഞ കിതാബിലെ വാചകത്ത 

ويجوز أن يوكل من يفرق؛

സംവിദാനത്തെ എന്നും കമ്മറ്റി എന്നുമാക്കി ദുർവ്യാഖ്യാനിക്കുകയാണ് ദുർവ്യാഖ്യാനവീരന്മാരായ ഒഹാബി പുരോഹിതന്മാർ ചെയ്തിരിക്കുന്നത്.

വകാലത്താക്കപ്പെടുന്ന വകീൽ കൃത്യമായിക്കണമെന്നും പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്.

ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്തമായ തുഹ്ഫയിൽ പറയുന്നു.

(وشرط الوكيل) تعيينه تحفة المحتاج 5/298

വകീലിന്റെ നിബന്ധന അവൻ നിശ്ചിത വ്യക്തിയായിരിക്കണം എന്നതാണ് തുഹ്ഫ 5/398

ശാഫിഈ മദ്ഹബിലെ പ്രശസ്ത ഗ്രന്തമായ മുഗ്നിയി പറയുന്നു.

تنبيه: يشترط في الوكيل أيضا تعيينه، فلو قال لاثنين: وكلت أحدكما في بيع داري مثلا، أو قال: أذنت لكل من أراد أن يبيع داري، أن يبيعها لم يصح مغني المحتاج

വകീൽ  അവൻ നിശ്ചിത വ്യക്തിയായിരിക്കൽ നിബന്ധനയാണ്.

അപ്പോൾ നിങ്ങളിൽ രണ്ട് പേരിൽ ഒരാളേ ഞാൻ വകാലത്താക്കി എന്നോ ഉദേശിക്കുന്ന എല്ലാ ഓരോർത്തരേയും ഞാൻ വകാലത്താക്കി എന്നോ പറഞ്ഞാൽ സ്വഹീഹാവില്ല. (മുഗ്നി) 


ഇതിൽ നിന്നും ഷാഫി മദ്ഹബ് അനുസരിച്ച് കമ്മറ്റിയെ ഏൽപ്പിക്കുന്നത് ശരിയല്ല എന്ന് മനസ്സിലാക്കാം


ഇനി ഏറ്റവും ശ്രേഷ്ഠമായത് സ്വന്തമായി വിതരണം ചെയ്യലാണോ ഒരു വ്യക്തിയെ വക്കാലത്താക്കൽ ആണോ എന്ന് ചോദിച്ചാൽ അതേ സ ശറഹുൽ മുഹദ്ധ ബിൽ മൗലവിമാർ ഉദ്ധരിച്ച ബാക്കി ഭാഗത്ത് തന്നെ പറയുന്നു.


 ഏറ്റവും ശ്രേഷ്ഠമായത് സ്വന്തമായി വിതരണം ചെയ്യലാണ് .ഇമാം ഷാഫി അത് വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. കാരണം വിശ്വസ്തത അതിനാണല്ലോ ഉള്ളത് ,

ഏൽപ്പിക്കപ്പെട്ട വ്യക്തി  വീട്ടി എന്ന് ഉറപ്പ് ലഭിക്കണമെന്നില്ല.

പ്രത്യേകിച്ച് ഒരാളെ വക്കാലത്ത് ആക്കുമ്പോൾ

വക്കീല് കൃത്യമായി ഏൽപ്പിച്ച കാര്യം ചെയ്യാതെ അതിന് അവകാശികൾക്ക് എത്തിച്ചു കൊടുക്കാതെ ചതി ചെയ്താൽ സമ്പത്തിന്റെ ഉടമസ്ഥൻ ഒരിക്കലും ബാധ്യതയിൽ നിന്നും ഒഴിവകുകയില്ല.അപ്പോൾ അവകാശികളിലേക്ക് സമ്പത്ത് എത്തിയിട്ടില്ലെങ്കിൽ ഒരിക്കലും തന്നെ ഉടമസ്ഥൻ ബാധ്യത വീട്ടിയവൻ ആവുകയില്ല. (ശറഹുൽ മുഹദ്ധബ് )


الرابعة) في بيان الأفضل قال أصحابنا تفريقه بنفسه أفضل من التوكيل بلا خلاف لأنه على ثقة من تفريقه بخلاف الوكيل وعلى تقدير خيانة الوكيل لا يسقط الفرض عن المالك لأن يده كيده فما لم يصل المال إلى المستحقين لا تبرأ ذمة المالك بخلاف دفعها إلى الإمام فإنه بمجرد قبضه تسقط الزكاة عن المالك قال الماوردي وغيره وكذا الدفع إلى الإمام أفضل من التوكيل لما ذكرناه شرح المهذب-

അതോടുകൂടി ഇന്ന് വഹാബി മൗദൂദികൾ നടത്തുന്ന സക്കാത്ത് കമ്മിറ്റി ധാരാളം തട്ടിപ്പുകൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. അവകാശികളിലേക്ക് സക്കാത്ത് എത്തിക്കാതെ  അവരുടെ ശിർക്കാരോപിച്ചു കൊണ്ടുള്ള മഹാന്മാരായ ഔലിയാക്കളെയും മഹാന്മാരെയും ഇകഴ്ത്തുന്ന അവരുടെ  പത്രങ്ങൾക്കും മാസികകൾക്കും വേണ്ടി വരെ സക്കാത്ത് വിഹിതം മാറ്റിക്കൊണ്ടിരിക്കുന്നു.  അവകാശികളിൽ ഒരിക്കലും തന്നെ പത്രം മാസികകൾ ഉൾപ്പെടുകയില്ല ,

അപ്രകാരം അവരുടെ സ്ഥാപനങ്ങൾ നടത്താനും കമ്മിറ്റി അംഗങ്ങൾ എന്ന പേരിൽ സ്വന്തം കീശയിലേക്കും സക്കാത്ത് ഫണ്ട് അടിച്ചു മാറ്റുകയാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്.


  അപ്രകാരം സുന്നികളെ ശിർക്കാരോപിക്കുന്ന അവരുടെ കവല പ്രസംഗത്തിനും ഓഫീസ് വർക്കിനും മറ്റു സ്വന്തം വ്യക്തി താൽപര്യങ്ങൾക്കും വേണ്ടി സക്കാത്ത് സ്വത്തിനെ ദുർ വിനിയോഗം ചെയ്തുകൊണ്ടിരിക്കുന്നു.

അതോടുകൂടി അവകാശികൾക്ക് എത്തിക്കേണ്ട സമ്പത്ത് ബാങ്കിലിട്ട് പലിശ വാങ്ങി അതിൻറെ കണക്കുകൾ വരെപ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു.

അവകാശികൾക്ക് എത്തിക്കേണ്ട സമ്പത്തിന്റെ ബാലൻസ് എന്ന് പറഞ്ഞ് അടുത്ത വർഷത്തേക്കും അത് ശരിയായ അവകാശികൾക്ക് എത്തിക്കാതെ നീട്ടിവെച്ച രേഖയും നമുക്ക് കാണാം


സക്കാത്ത് നൽകിയ വ്യക്തിയുടെ അതേപണം അവർക്ക് വല്ല പ്രയാസങ്ങളും രോഗങ്ങളും വന്നാൽ അവനിലേക്ക് തന്നെ തിരിച്ചു മടങ്ങപ്പെടുക എന്ന അവസ്ഥയും ഉണ്ടാകുന്നു ഇതൊന്നും സക്കാത്ത് വീട്ടിയതായി കണക്കാക്കപ്പെടുകയില്ല.


ധാരാളം അപകടങ്ങൾ ഇവരുടെ സക്കാത്ത് കമ്മിറ്റിയിൽ ഉണ്ട് എന്നത് വ്യക്തമാണ്


ഇനി സക്കാത്തിന്റെ അവകാശികൾ ആരെല്ലാം നാട്ടിലുണ്ട് എന്നും കൊടുക്കേണ്ടവർ ആരെല്ലാം  എന്നും അറിയാനും സക്കാത്ത് നൽകേണ്ടവരെ ബോധവൽക്കരിക്കാൻ വേണ്ടി ഒരു കമ്മറ്റി രൂപീകരിക്കുകയും

വകാലത്തിന്റെ ശർതുകൾ പ്രകാരം കൃത്യമായ ഒരു വ്യക്തിയെ ഏൽപ്പിക്കാൻ വേണ്ടി അവർക്ക് അറിവ് നൽകുകയും ചെയ്താൽ അതനുസരിച്ച് നിബന്ധനകൾ പാലിച്ച ഒരു വക്കീലിനെ സക്കാത്ത് നൽകേണ്ടവർ ഏൽപ്പിക്കുകയാണെങ്കിൽ അതിൽ തെറ്റുണ്ടാവുകയില്ല.

ഇങ്ങനെ പറഞ്ഞ നിബന്ധനകൾ പാലിച്ചഅവസ്ഥയെ വിവരിച്ചുകൊണ്ട്അൽബയാൻ പത്രത്തിൽ വന്ന ഒരു ലേഖനം ഉദ്ധരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി കാണാൻ സാധിച്ചു


അതിലൊരിക്കലും ഇന്ന് നടക്കുന്നതുപോലെ കമ്മിറ്റിയെ സക്കാത്ത് ഏൽപിക്കാമെന്ന്  പറഞ്ഞിട്ടേയില്ല .


 ഇസ്ലാം നിർദ്ദേശിക്കുന്ന അതേ രൂപത്തിൽ അവകാശികൾക്ക് വിതരണം ചെയ്യണമെന്ന് മാത്രമാണ് പറഞ്ഞത് അല്ലാതെ കമ്മിറ്റിക്ക് നൽകി കമ്മറ്റിയ വക്കാലത്താക്കണം എന്ന് പറഞ്ഞിട്ട് ഇല്ല .


ഇനി  വകാലത്ത് ആക്കിയവന്റെ സമ്മതത്തോടെ മറ്റൊരാളെ വകാലത്ത് ആക്കാം എന്ന് ന്യായപ്രകാരവും ഇന്ന് ഇവർ നടത്തുന്ന സക്കാത്ത് കമ്മിറ്റിയെ വെള്ളപൂശാൻ സാധ്യമല്ല .കാരണം നിലവിലുള്ള സകാത്ത് കമ്മിറ്റി ഒരിക്കലും വകീലിന്റെ വകീൽ ആവാനുള്ള നിബന്ധനകൾ പാലിക്കുകയോ അതിൻറെ നിയമങ്ങൾക്ക് അനുസരിച്ചോ അല്ല നടക്കുന്നത്

അതോടുകൂടെ മേൽപ്പറഞ്ഞ ധാരാളം തട്ടിപ്പുകൾ അതിലുണ്ട് താനും


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

ബറാഅത്ത് ദിനം: അനുഷ്ഠാനങ്ങളും കർമ്മങ്ങളും

 



ബറാഅത്ത് ദിനം: അനുഷ്ഠാനങ്ങളും കർമ്മങ്ങളും

സയ്യിദ് ലുത്ഫി ബാഹസ്സൻ ചീനിക്കൽ

13 Dec 2024

അനുഷ്ഠാനങ്ങളും കർമ്മങ്ങളും

കാലങ്ങളായി മുസ്‌ലിം സമൂഹം ആദരിച്ചു പോരുന്ന ദിനമാ ണ് ശഅ്ബാൻ പതിനഞ്ച് അഥവാ ബറാഅത്ത് ദിനം. ഈ ദിനത്തെ ബഹുമാനിക്കുകയും  ആദരിക്കുകയും സൽക ർമ്മങ്ങൾ കൊണ്ട് ധന്യമാക്കാറുമുണ്ട്. ഈ ദിനത്തിൽ പ്രത്യേ കമായി ബറാഅത്ത് നോമ്പ് അനുഷ്ഠിക്കാറുമുണ്ട്. എന്നാൽ ഈ ദിനത്തിലെ പ്രത്യേക അനുഷ്ഠാനങ്ങളെ  ബിദ്അത്തും അനാചാരവുമായിട്ടാണ് ചില പുത്തൻ വാദികൾ പരിചയപ്പെ ടുത്തുന്ന ത്. 
ബറാഅത്ത് ദിനത്തിലെ  നോമ്പിന്റെയും മറ്റു അനുഷ്ഠാന ങ്ങളുടെയും പ്രമാണ വശങ്ങൾ നമുക്കൊന്ന് പരിശോധിക്കാം
ബറാഅത്ത് ദിനത്തിന്റെ പവിത്രത
ബറാഅത്ത് ദിനത്തെ വലിയ ശ്രേഷ്ഠതയുള്ള ദിനമായാ ണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്.
അതുകൊണ്ടാണ് മുൻഗാമികളായ മഹത്തുക്കൾ ഈ ദി നത്തിന് വലിയ പരിഗണന നൽകിയിരുന്നത്.

ഇമാം മുനാവി ﵀ പറയുന്നു:

"സലഫുകൾ(മുൻഗാമികൾ) ശഅ്ബാൻ പതിനഞ്ചാം രാവിനെ സൽക്കർമങ്ങൾ കൊണ്ട് ധന്യമാക്കലും അല്ലാഹുവിനോട് താഴ്മയോടെ പ്രാർത്ഥിക്കലും പതിവാക്കുന്നവരായിരുന്നു."

قال الإمام المناوي:  وقد كان السلف يواظبون عليه. (فيض القدير: ٤٥٤/٣)


 

ഹാഫിള് ഇബ്ൻ റജബിൽ ഹമ്പലി പറയുന്നത് കാണുക

" ഖാലിദ്ബിൻ മഅ്ദാൻ(റ)വും, മക്ഹൂൽ(റ)വും, ലുഖ്മാൻ ബിൻ ആമിർ(റ) വും ഉൾപ്പെടുന്ന ശാമിലെ താബിഈങ്ങ ൾ ശഅ്ബാൻ പതിനഞ്ചിനെ ആദരിക്കുകയും ആരാധനകൾ കൊണ്ട് ധന്യമാക്കുന്നവരും ആയിരുന്നു." (ലത്വാഇഫുൽ മആ രിഫ്:137)

‌قال الإمام ابن رجب الحنبلي: وليلةُ ‌النِّصفِ ‌مِن ‌شعبانَ ‌كانَ ‌التَّابعونَ مِن أهلِ الشَّامِ كخالِدِ بن مَعْدانَ ومَكْحولٍ ولُقْمانَ بن عامِرٍ وغيرِهِم يُعَظِّمونَها ويَجْتَهِدونَ فيها في العبادةِ، وعنهُم أخَذَ النَّاسُ فضلَها وتعظيمَها (لطائف المعارف للإمام ابن رجب الحنلي 327)


 

“സലഫുസ്വാലിഹീങ്ങൾ ഈ ദിനത്തിൽ ആരാധനകളെ കൊണ്ട് ധന്യമാക്കാറുണ്ടെന്ന് ഇബ്നു തൈമിയ്യ പോലും രേഖപ്പെടുത്തിയിട്ടുണ്ട്”. (മജ്മൂഅൽ ഫതാവാ:23/ 132)  

‌قال ابن تيمية: وَأَمَّا ‌لَيْلَةُ ‌النِّصْفِ ‌فَقَدْ ‌رُوِيَ ‌فِي ‌فَضْلِهَا أَحَادِيثُ وَآثَارٌ وَنُقِلَ عَنْ طَائِفَةٍ مِنْ السَّلَفِ أَنَّهُمْ كَانُوا يُصَلُّونَ فِيهَا فَصَلَاةُ الرَّجُلِ فِيهَا وَحْدَهُ قَدْ تَقَدَّمَهُ فِيهِ سَلَفٌ وَلَهُ فِيهِ حُجَّةٌ فَلَا يُنْكَرُ مِثْلُ هَذَا (مجموع الفتاوى لابن تيمية 23/ 131).

അടുത്ത ഒരു വർഷം നടക്കാനിരിക്കുന്ന കാര്യങ്ങൾ ഈ ദിനത്തിലാണ് കണക്കാക്കപ്പെടുക. ജനങ്ങളുടെ കർമ്മങ്ങൾ ഉയർത്തപ്പെടുകയും രിസ്ഖ് ഇറക്കപ്പെടുകയും ചെയ്യുന്ന ദി നം കൂടിയാണിത്.  ഈ ദിനത്തിൽ അല്ലാഹു നിരവധി പേർ ക്ക് പൊറുത്ത് കൊടുക്കുന്നതും പ്രാർത്ഥന ധാരളമായി സ്വീക രിക്കുന്നതുമാണ്. 

തിരു നബി ﷺ പറയുന്നു: 

"കൽബ് ഗോത്രത്തിലെ ആടുകളുടെ രോമത്തിന്റെ എണ്ണത്തിലധികം ആളുകളുടെ ദോഷങ്ങൾ ശഅ്ബാൻ പതിനഞ്ചിന് അല്ലാഹു പൊറുക്കുന്നതാണ്." (തിർമിദി: 739)

وعَنْ عائِشَةَ قالَتْ: فَقدْتُ رَسُول اللَّهِ ﷺ لَيْلَةً فَإذا هُوَ بِالبَقِيعِ فَقالَ «أكُنْتِ تَخافِين أنْ يَحِيفَ اللَّه عَلَيْكِ ورَسُولهُ؟ قُلْتُ: يا رَسُولَ اللَّهِ إنِّي ظَنَنْتُ أنَّكَ أتَيْتَ بَعْضَ نِسائِكَ فَقالَ: إنَّ اللَّهَ تَعالى يَنْزِلُ لَيْلَةَ النِّصْفِ مِن شَعْبانَ إلى السَّماءِ الدُّنْيا فَيَغْفِرُ لِأكْثَرَ مِن عَدَدِ شَعْرِ غَنَمِ كَلْب.  (سنن الترمذي ٧٣٩)


 

ഈ ദിനത്തിലെ പ്രാർത്ഥനക്ക് വലിയ ഇജാബത്തുണ്ടെ ന്ന് ഇമാം ശാഫിഈ ﵀ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. (അൽ ഉമ്മ്: 1/ 264)

ഈ ദിനത്തിന്റെ പവിത്രതയെ കുറിച്ച് ഇമാം ഇബ്നു ഹജറുൽ ഹൈതമി ﵀ പറയുന്നു.

“ബറാഅത്ത് രാവിന് വലിയ പവിത്രതയുണ്ട്.  അല്ലാഹുവിന്റെ പ്രത്യേക മഗ്ഫിറത്തും ഇജാബത്തുമുള്ള രാവാണ് ബറാഅത്ത് രാവ്.”

قال الإمام ابن حجر الهيتمي: إنَّ .لِهَذِهِ اللَّيْلَةِ فَضْلًا وأنَّهُ يَقَعُ فِيها مَغْفِرَةٌ مَخْصُوصَةٌ واسْتِجابَةٌ مَخْصُوصَةٌ ومِن ثَمَّ قالَ الشّافِعِيُّ إنّ الدُّعاءَ يُسْتَجابُ فِيها. (الفتاوى الكبرى: ٨٠/٢)


 

ഇമാം ശംസുദ്ധീൻ റംലി ﵀ പറയുന്നത് കാണൂ:

“ശഅ്ബാൻ പതിനഞ്ചിലെ ദുആക്ക് വലിയ ഇജാബത്തുണ്ട് അത് കൊണ്ട് തന്നെ ആ ദിനത്തിൽ ദുആ പ്രത്യേകം സുന്നത്താക്കപ്പെടും”

قال الإمام الرملي: والدعاء فيهما وفي ليلة الجمعة وليلتي أول رجب ونصف شعبان مستجاب فيستحب. (نهاية المحتاج: ٣٩٧/٢)


 

ഇത് ഇമാം ഖത്വീബു ഷിർബീനി ﵀ മുഗ്‌നിയിലും (592/2) ഉദ്ദരിക്കുന്നുണ്ട്.
 

ഇമാം ഖൽയൂബി (റ) പറയുന്നത് കാണുക:

“ശഅ്ബാൻ പതിനഞ്ചിന്റെ രാവിനെ ആരാധനകൾ കൊണ്ട് ജീവിപ്പിക്കണം. തസ്ബീഹ് നിസ്കാരം നിർവഹിക്കലാണ് ഏറ്റവും നല്ലത്. അത് പ്രാർത്ഥനക്ക് പെട്ടെന്ന് ഉത്തരം ലഭിക്കുന്ന സമയാണ്”.

وقال الإمام القليوبي: (تَتِمَّةٌ) يُنْدَبُ إِحْيَاءُ لَيْلَتي الْعِيدَيْنِ بِذِكْر أَوْ صَلَاةٍ، وَأَوْلَاهَا صَلَاةُ التَّسْبِيحِ وَيَكْفِي مُعْظَمُهَا، وَأَقَلُهُ صَلَاةُ الْعِشَاءِ فِي جَمَاعَةٍ، وَالْعَزْمُ عَلَى صَلَاةِ الصُّبْح كَذَلِكَ. وَمِثْلُهُمَا لَيْلَةُ نِصْفِ شَعْبَانَ وَأَوَّلُ لَيْلَةٍ مِنْ رَجَبٍ وَلَيْلَةُ الجُمُعَةِ ؛ لِأَنَّهَا محَال إِجَابَةِ الدُّعَاءِ. (حاشية القليوبي على المحلي: ٣٥٩/١)


 

ഇമാം മുർതളാ അസ്സബീദി(റ) പറയുന്നു:

“ഇമാം തഖിയ്യു സുബ്കി ﵀ തന്റെ തഫ്സീറിൽ പറയുന്നു: ശഅ്ബാൻ പതിനഞ്ചാം രാവിനെ ആരാധനകൾ നിർവഹിച്ച് ജീവിപ്പിക്കൽ ഒരു വർഷത്തെ ദോഷം പൊറുപ്പിക്കും”

قال الإمام مرتضى الزبيدي: قلتُ: وقد ذكر التقي السبكي في تفسيره أنّ إحياء ليلة النصف من شعبان يكفّر ذنوب السنة(اتحاف السادة المتقين: ٤٢٧/٣)
 

മുന്നൊരുക്കം

അല്ലാമഃ ദമൻഹൂരീ (റ) പറയുന്നു: 

ബറാഅത്ത് ദിനം ജനങ്ങൾ ആരാധനകളെ കൊണ്ട് ധന്യമാക്കാൻ ബറാഅത്ത് ദിനത്തിൻ്റെ മഹത്വം നേരത്തെ തന്നെ ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കണം, പലപ്പോഴും പതിവ് പ്രകാരം പ്രസ്തുത ദിനത്തിൻ്റെ മഹത്വം പറയൽ ആ ദിനത്തിൽ ഒതുങ്ങുമ്പോൾ ജനങ്ങൾക്ക് ആരാധനയിൽ വ്യാപൃതനാകാൻ സാധിക്കില്ല.

قال العلامة الدمنهوري: واعلم أن عقد الدروس والتكلم على فضائل هذه الليلة [أي: ليلة النصف من شعبان] إنما ينبغي أن يكون قبل دخولها؛ ليتأهب الناس لقيامها والعمل فيها إذا سمعوا ما ورد فيها. وأما ما جرت العادة من التكلم على ذلك في تلك الليلة فلا يُعوّل عليه لتفويته العمل فيها غالبًا (حسن الإنابة بإحياء ليلة الإجابة للعلامة الدمنهوري ١٣٦)


 

ബറാഅത്ത് നോമ്പ്

ശഅ്ബാൻ പതിനഞ്ച് അയ്യാമുൽ ബീളിൽ (വെളുത്തവാവ്) ഉൾപ്പെടുന്നത് കൊണ്ട് നോമ്പ് സുന്നത്താ കുന്നതിനു പുറമേ ബറാഅത്ത് ദിനം എന്ന പരിഗണനയിലും നോമ്പ് സുന്നത്താകുന്നുണ്ട്. ഇബ്നുമാജ ഉദ്ധരിക്കുന്ന ഹദീ സിൽ കാണാം:
തിരുനബി ﷺ പറയുന്നു:

“ശഅ്ബാൻ പതിനഞ്ച് ആഗതമായാൽ നിങ്ങൾ രാത്രിയെ നിസ്കാരം കൊണ്ട് ധന്യമാക്കുകയും, പകൽ നോ മ്പനുഷ്ഠിക്കുക യും ചെയ്യുക.” (ഇബ്നു മാജഃ- 1388)

وعَنْ عَلِيٍّ رضي الله عنه قالَ: قالَ رَسُولُ اللَّهِ ﷺ: «إذا كانَتْ لَيْلَةُ النِّصْفِ مِن شَعْبانَ فَقُومُوا لَيْلَها وصُومُوا يَوْمَها. (سنن ابن ماجه ١٣٨٨، مشكاة المصابيح ١٣٠٨، شعب الإيمان ٣٥٤٢)


 

ഈ ഹദീസിനെ മുൻനിർത്തി കൊണ്ടാണ് മഹത്തുക്ക ളായ പണ്ഡിതന്മാർ ബറാഅത്ത് നോമ്പ് സുന്നത്താണെന്ന് രേഖപ്പെടുത്തിയത്.

ശാഫിഈ മദ്ഹബ്

01. ഇമാം ശിഹാബുദ്ദീൻ റംലി ﵀
ഇബ്നുമാജയുടെ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ശ അ്ബാൻ പതിനഞ്ചിന്റെ നോമ്പ് സുന്നത്താക്കപ്പെടുമോ എന്നും പ്രസ്തുത ഹദീസ് സ്വീകാര്യയോഗ്യമാണോ എന്നും ഇമാം റംലിയോട് ചോദിച്ചപ്പോൾ മഹാൻ പറഞ്ഞ മറുപടി:

“അതെ, ശഅ്ബാൻ പതിനഞ്ചിന് നോമ്പ് സുന്നത്താണ്. ശഅ്ബാൻ 13, 14 ദിനങ്ങളിലും നോമ്പ് സുന്നത്താണ്. ശഅ്ബാൻ 15ന് നോമ്പ് സുന്നത്താണെന്നതിന് ഇബ്നു മാജ യുടെ ഹദീസ്  കൊണ്ട് തെളിവ് പിടിക്കപ്പെടാവുന്നതാണ്”.

(سُئِلَ) عَنْ صَوْمِ مُنْتَصَفِ شَعْبانَ كَما رَواهُ ابْنُ ماجَهْ عَنْ النَّبِيِّ ﷺ أنَّهُ قالَ «إذا كانَتْ لَيْلَةُ النِّصْفِ مِن شَعْبانَ فَقُومُوا لَيْلَها وصُومُوا نَهارَها» هَلْ هُوَ مُسْتَحَبٌّ أوْ لا وهَلْ الحَدِيثُ صَحِيحٌ أوْ لا وإنْ كانَ ضَعِيفًا فَمَن ضَعَّفَهُ؟ 
(فَأجابَ) بِأنَّهُ يُسَنُّ صَوْمُ نِصْفِ شَعْبانَ بَلْ يُسَنُّ صَوْمُ ثالِثَ عَشَرِهِ ورابِعَ عَشَرِهِ وخامِسَ عَشَرِهِ والحَدِيثُ المَذْكُورُ يُحْتَجُّ بِهِ. (فتاوى الرملي: ٧٩/٢)
 

02. ഇമാം ശംസുദ്ദീൻ റംലി ﵀
ഉപ്പയായ ശിഹാബുദ്ദീൻ റംലിയുടെ ഫത്‌വ  ക്രോഡീകരി ച്ചത് മകൻ ശംസുദ്ദീൻ റംലി ﵀ വാണ്. ശംസുദ്ദീൻ റംലി ﵀ വിന്റെ അംഗീകാരവും ഇതിൽ നിന്ന് വ്യക്തമാണ്.

03. ഇമാം ഇബ്നു ഹജർ അൽ ഹൈതമി ﵀

قال الإمام ابن حجر الهيتمي: (وصوموا يومها) لخصوصها، وأن يسن صومه من حيث كونه من البيض. (فتح الإله في شرح المشكاة : ١٤٨/٥) 
“ശഅ്ബാൻ 15 ന് ശഅ്ബാൻ പതിനഞ്ച് എന്ന പ്രത്യേകത ഉണ്ടായതിന് വേണ്ടി നിങ്ങൾ നോമ്പനുഷ്ഠിക്കണം. അയ്യാമുൽ ബീളിൽ ഉൾപ്പെടുന്നു എന്നത് കൊണ്ടും ഈ ദിവ സം നോമ്പ് സുന്നത്താക്കപ്പെടും."(ഫത്ഹുൽ ഇലാഹ്:5/148)


 

04. ഇമാം മുനാവി ﵀


قال الإمام المناوي: عن النبي ﷺ (إذا كان ليلة النصف من شعبان، فقوموا ليلها وصوموا نهارها) استحبابا فيهما. «شرح نبذة في فضائل النصف من شعبان للإمام المناوي: (١٥) (مخطوط)»


“ഇബ്നുമാജയുടെ മേലുദ്ധരിച്ച ഹദീസിന്റെ അടിസ്ഥാന ത്തിൽ ശഅ്ബാൻ പതിനഞ്ചിന് നോമ്പ് സുന്നത്താകുന്നതാണ്”


 

05. ഇമാം അജ്ലൂനി ﵀

قال الإمام العجلوني: ودخل في استحباب صيامه صوم يوم نصفه, بل ورد فيه حديث بخصوصه، وهو ما رواه ابن ماجه عن علي بن أبي طالب قال قال رسول الله صلى الله عليه وسلم : (إذا كانت ليلة النصف من شعبان، فقوموا ليلها وصوموا نهارها الخ
وهذا الحديث ونحوه وإن كان ضعيفاً يعمل به في فضائل الأعمال. (الفيض الجاري بشرح البخاري  للإمام العجلوني: ٩٣٢/٣)

“ശഅ്ബാൻ മാസം മുഴുവൻ നോമ്പ് സുന്നത്താണെന്ന തിൽ പതിനഞ്ചിന്റെ നോമ്പും ഉൾപ്പെട്ടുവല്ലോ. മാത്രവുമല്ല, ശഅ്ബാൻ പതിനഞ്ചിന്റെ നോമ്പ് സുന്നത്താണെന്നതിൽ  പ്ര ത്യേകമായി ഹദീസും വന്നിട്ടുണ്ട്. അലി(റ) വിൽ നിന്ന് ഇ ബ്നുമാജ ഉദ്ധരിക്കുന്ന ഹദീസാണത്. പ്രസ്തുത ഹദീസ് ളഈ ഫാണെങ്കിലും ഫളാഇലുൽ അഅ്മാ ലിൽ ളഈഫായ ഹദീ സ്കൊണ്ട് അമല് ചെയ്യപ്പെടുമല്ലോ” (ഫൈളുൽ ജാരി:3/923)

06. ഇമാം ത്വീബി ﵀

قال الإمام الطيبي: ما ورد فيما يعتمد عليه من هذا المعنى في الأصول سوى ما رواه ابن ماجه عن علي . (حاشية الطيبي على الكشاف: ١٩٠/١٤)

“അലി (റ) വിൽ നിന്ന് ഇബ്നുമാജ ഉദ്ധരിച്ച ഹദീസല്ലാതെ അവലംബയോഗ്യമായ മറ്റൊരു ഹദീസും ഈ വിഷയത്തിൽ വന്നിട്ടില്ല”.


 

ഹനഫി മദ്ഹബ്
 

07. ഇമാം മുല്ലാ അലിയ്യുൽ ഖാരി ﵀

قال الإمام ملا علي القاري: ففي الحديث دلالة على استحباب زيارة القبور في ليلة النصف من شعبان ... وصيام نهارها. (التبيان في بيان ما في ليلة النصف من شعبان وليلة القدر من رمضان: ٤٩)

“ശഅ്ബാൻ പതിനഞ്ചിന്റെ പകലിൽ നോമ്പ് നോൽക്കൽ സുന്നത്താണെന്ന് ഈ ഹദീസ് അറിയിക്കുന്നു.”


 

08. അല്ലാമ: അബ്ദുൽ ഹയ്യ് അൽ ലക്നവി ﵀


قال العلامة عبد الحي اللكنوي: ألا قد جاءتكم ليلة مباركة فضلها مشهور، وقدرها مأثورٌ هي ليلة النصف من شعبان، فتلقوها بالقيام والصيام ... لعل الله يرحمنا ويُعطينا الثواب الجزيل، وقد أخرج ابن ماجه والبيهقي عن علي، قَالَ: قَالَ رَسولُ الله صلى الله عليه وعلى آله وسلم: (إذا كان ليلة النّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نهارَهَا. (اللطائف المستحسنة للإمام عبد الحي الكنوي: ١١١)

"തീർച്ചയായും ബറകത്താക്കപ്പെട്ട ഒരു രാവ് നിങ്ങളിലേ ക്കെത്തിയിരിക്കുന്നു. അതിന്റെ പവിത്രത വളരെ പ്രസിദ്ധമാ ണ്, ശഅ്ബാൻ പതിനഞ്ചിന്റെ രാവാണത്. അതിനെ നിസ്കാ രം കൊണ്ടും നോമ്പ് കൊണ്ടും നിങ്ങൾ വരവേൽക്കുക.
ഇമാം ഇബ്നുമാജയും ബൈഹഖിയും അലി(റ) വിൽ നിന്ന് ഉദ്ധരിക്കുന്നു: തിരു നബി ﷺപറയുന്നു: “ശഅ്ബാൻ പതിനഞ്ച് ആഗതമായാൽ അതിന്റെ രാവിൽ നിങ്ങൾ നിസ്ക രിക്കുകയും പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുക.”


 

ഹനഫി മദ്ഹബിലെ പ്രമുഖ പണ്ഡിതന്മാരാണ് ഇമാം മുല്ലാ അലിയ്യുൽ ഖാരി ﵀ യും അല്ലാമ അബ്ദുൽ ഹയ്യ് അല്ലഖ്നവി ﵀ യും
 

മാലികി മദ്ഹബ്

09. ഇമാം സർഖാനി ﵀

قال الإمام الزرقاني: ...عن النبي ﷺ (إذا كان ليلة النصف من شعبان، فقوموا ليلها وصوموا نهارها) استحبابا فيهما. (شرح الزرقاني على مواهب اللدنية: ٥٦١/١٠)

“ഇബ്നുമാജയുടെ ഹദീസിന്റെ അടിസ്ഥാനത്തിൽ ശ അ്ബാൻ പതിനഞ്ചിന് നോമ്പ് സുന്നത്താകുന്നതാണ്” എന്ന് മാലികി മദ്ഹബിലെ പ്രമുഖ പണ്ഡിതൻ ഇമാം സർഖാനിയും പ്രസ്താവിക്കുന്നു . (അൽ മവാഹിബുല്ലദുൻയ:10/561)


 

ഹമ്പലി മദ്ഹബ് 

10. ഇമാം ഇബ്നു റജബിൽ ഹമ്പലി

“അയ്യാമുൽ ബീള് എന്ന അടിസ്ഥാനത്തിലും ഇബ്നുമാജയുടെ ഹദീസിന്റെ അടിസ്ഥാനത്തിൽ ശഅ്ബാൻ 15 എന്ന പ്രത്യേകതയിലും ആ ദിനം നോമ്പ് നോൽക്കാൻ കൽപ്പനയുണ്ടെന്ന് ഹമ്പലി മദ്ഹബ് കാരനായ ഇബ്നു റജബുൽ ഹമ്പലിയും പ്രസ്താവിക്കുന്നു().

‌قال الإمام ابن رجب الحنبلي: فأمَّا ‌صيامُ ‌يوم ‌النِّصفِ ‌منه ‌فغيرُ منهِيٌّ عنه، فإنَّه من جُملة أيَّام البيضِ الغُرِّ المندُوب إلى صِيامِها مِن كُلِّ شهرٍ. وقد وَرَدَ الأمرُ بصيامِهِ مِن شعبانَ بخصُوصِهِ، ففي سنن ابنَ ماجه بإسنادٍ ضعيفٍ عن علي عن النبي صلى الله عليه وسلم: "إذا كانَ ليلةُ نِصْفِ شعبانَ فقُومُوا ليلَها، وصُومُوا نهارَها. (لطائف المعارف للإمام ابن رجب الحنبلي (361)


 

മുൻഗാമികൾ പതിവാക്കിയ സൽകർമ്മങ്ങൾ എതിർക്കുക വിഡ്ഢികളും മടിയന്മാരും

11. അഹ്‌മദ് കോയ ശാലിയാത്തി ﵀

قال  أبو السعادات أحمد كويا الشالياتي: وأما صوم البرائة فعبارة عن صوم خامس عشر شعبان روى ابن ماجه في سننه والبيهقي في شعب الإيمان عن أمير المؤمنين علي بن أبي طالب كرم الله وجهه (قال قال رسول الله صلى الله عليه وسلم إذا كان ليلة النصف من شعبان فقوموا ليلها وصوموا نهارها...انتهى وذكره العلامة العارف بالله الشيخ عبد الوهاب الشعراني في كشف الغمة والعلامة الشيخ شهاب الدين أحمد بن حجر الهيتمي في الباب الأول من كتابه الإيضاح والبيان لما جاء في ليلتي الرغائب والنصف من شعبان والعلامة الشيخ عبد الحق في كتابه ما ثبت بالسنة في أيام السنة إذا فهمت ذلك فاعلم أن الأسلاف كانوا على هدي وعلم في أمور الدين وكانوا أتقياء صلحاء مجدّين في التزود للآخرة فنعم القوم هم ولبئس من خلفهم من قوم متكاسلين متشدقين تهوروا في طعن عبادات الأخيار وعادات الأبرار أعاذنا الله من فتن الأشرار وحماقة الفجار وبطالة الأدوار آناء الليل وأطراف النهار هذا والله أعلم وعلمه أتم. (الفتاوى الأزهرية: ١٣٥)

"ശഅ്ബാൻ പതിനഞ്ചിന്റെ നോമ്പിനെയാണ് ബറാഅത്തിന്റെ നോമ്പ് എന്ന് പറയപ്പെടുന്നത്. അലി(റ) വിൽ നിന്ന്  ഇമാം ഇബ്നു മാജ ﵀സുനനിലും ഇമാം ബൈഹഖി ﵀ശുഅ്ബുൽ ഈമാനിലും ഉദ്ധരിക്കുന്ന ഹദീസിൽ പറയുന്നു: 
“തിരു നബി(സ) പറഞ്ഞു: ശഅ്ബാൻ പതിനഞ്ച് ആഗതമായാൽ അതിന്റെ രാവിനെ നിസ്കാരം കൊണ്ട് ധന്യമാക്കുകയും പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുക”
ഈ ഹദീസ് ഇമാം ശഅ്റാനി  ﵀ കശ്ഫുൽ ഗുമ്മയിലും ഇമാം ഇബ്നു ഹജർ അൽ ഹൈതമി ﵀ അൽ ഈളാഹു വൽ ബയാൻ എന്ന ഗ്രന്ഥത്തിന്റെ ഒന്നാം അദ്ധ്യായത്തിലും ഇമാം അബ്ദുൽ ഹഖ് അദ്ദഹ്‌ലവി ﵀ ‘മാ സബത ബിസ്സുന്ന ഫീ അയ്യാമി സ്സന’ എന്ന ഗ്രന്ഥത്തിലും പറയുന്നു. അതു കൊ ണ്ടു തന്നെ, ഇവർ ഉൾപ്പെടുന്ന മുൻഗാമികളായ പണ്ഡിത ന്മാർ സന്മാർഗം സിദ്ധിച്ചവരും മതകാര്യങ്ങളിൽ വലിയ വി ജ്ഞാനം ഉള്ളവരും സജ്ജനങ്ങളും  ആഖിറത്തിന്റെ കാര്യ ത്തിൽ വലിയ ശ്രദ്ധയുള്ളവരുമായിരുന്നു. അവരെത്ര നല്ല ജ നങ്ങളാണ്. ഈ മഹത്തുക്കളുടെ പതിവിനെയും അവരുടെ ആരാധനകളെയും അശ്രദ്ധരായി ആക്ഷേപിക്കുകയും മടിയന്മാരായി ജീവിക്കുകയും ചെയ്യുന്നവർ മോഷപ്പെട്ട വരാണ്.” (ഫതാവൽ അസ്ഹരിയ്യ:135)


 

ഇബ്നുമാജയുടെ ഹദീസ് വാറോലയോ?

ഇബ്നു മാജ ഉദ്ധരിച്ച പ്രസ്തുത ഹദീസ് ദുർബലമാണെ ന്നും തള്ളപ്പെടേണ്ടതാണെന്നും പറഞ്ഞ് വഹാബികൾ സംശയപ്പിക്കാറുണ്ട്.  എന്നാൽ ഈ ഹദീസ് കള്ളകഥയോ മൗളൂഓ അല്ലെന്ന് നിരവധി പണ്ഡിതർ കൃത്യമായി തന്നെ രേഖപ്പെടു ത്തിയിട്ടുണ്ട്

1.    ഇമാം റംലി ﵀

قال الإمام الرملي: والحَدِيثُ المَذْكُورُ يُحْتَجُّ بِهِ. (فتاوى الرملي :٨٩/٢)

ഈ ഹദീസ് കൊണ്ട് തെളിവ് പിടിക്കപ്പെടാവുന്നതാണ്."


 

2.    ഇമാം ത്വീബി ﵀

"അലി(റ) വിൽ നിന്ന് ഇബ്നുമാജ ഉദ്ധരിച്ച ഹദീസല്ലാതെ അവലംബയോഗ്യമായ മറ്റൊരു ഹദീസും ഈ വിഷയത്തിൽ വന്നിട്ടില്ല".

قال الإمام الطيبي: ما ورد فيما يعتمد عليه من هذا المعنى في الأصول سوى ما رواه ابن ماجه عن علي . (حاشية الطيبي على الكشاف: ١٩٠/١٤)


 

3.    ഇമാം സർഖാനി ﵀

قال الإمام الزرقاني: (وفي سنن ابن ماجه بإسناد ضعيف)كما جزم به المنذري والعراقي مبينا وجه ضعفه، لكن ليس فيه كذاب ولا وضاع وله شواهد تدل على ثبوت أصله. (شرح الزرقاني على مواهب اللدنية :٥٦١/١٠)

ഈ ഹദീസ് ളഈഫിന്റെ ഗണത്തിൽ ഉൾപ്പെടുമെന്ന് ഇമാം മുൻദിരി(റ) വും ഇമാം ഇറാഖി (റ) വും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റെ സനദിൽ കള്ളന്മാരോ ഹദീസ് പടച്ചുണ്ടാക്കുന്നവരോ ഇല്ല. ഇതിന് അടിസ്ഥാന മുണ്ടെന്നതിന്ന് തെളിവുകളുമുണ്ട്."


 

4.    ഇമാം അജ്ലൂനി ﵀

وهذا الحديث ونحوه وإن كان ضعيفاً يعمل به في فضائل الأعمال. (الفيض الجاري بشرح البخاري  للإمام العجلوني: ٩٣٢/٣)

"ഇബ്നു മാജയുടെ ഈ ഹദീസ് ളഈഫാണെങ്കിലും ഫളാഇലുൽ അഅ്മാലിൽ ഇത് കൊണ്ട് പ്രവർത്തിക്കപ്പെടാവുന്നതാണ്."


 

ചുരുക്കത്തിൽ മുൻഗാമികളായ പണ്ഡിതർ ഈ ഹദീസിനെ കള്ളക്കഥയായി പരിചയപ്പെടുത്തിയിട്ടില്ല. ളഈഫിന്റെ ഗണത്തിൽ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ
5.     ഇമാം ഇബ്നു ഹജർ അൽ ഹൈതമി ﵀

“ഇബ്നുമാജ ഉദ്ധരിക്കുന്ന പ്രസ്തുത ഹദീസ് ളഈഫ് ആകുന്നു.”

قال الإمام ابن حجر الهيتمي: والحَدِيثُ المَذْكُورُ عَنْ ابْنِ ماجَهْ ضَعِيف (الفتاوى الكبرى: ٨٠/٢)


 

ഇമാം ഇബ്നു ഹജർ അൽ ഹൈതമി ﵀ തന്റെ അൽ ഈളാഹു വൽ ബയാൻ എന്ന ഗ്രന്ഥത്തിൽ "ശഅ്ബാൻ പതി നഞ്ചിന്റെ ഫളാഇലിൽ വന്ന ഹദീസുകൾ "എന്ന ഒരദ്ധ്യായം തന്നെ നൽകുകയും അതിൽ ഈ ഹദീസ് ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. 

الباب الأول في فضائل جاءت في ليلة النصف من شعبان
أخرج ابن ماجه بسند ضعيف والبيهقي في شعب الإيمان عن علي بن أبي طالب قال: قال رسول الله صلى الله عليه وسلم: إذا كان ليلة النصف من شعبان .. فقوموا ليلها وصوموا يومها الخ (الإيضاح والبيان لما جاء في ليلتي الرغائب والنصف من شعبان: ٥)

ളഈഫിന്റെ ഗണത്തിലേ ഈ ഹദീസ് ഉൾപ്പെടുകയുള്ളൂ എന്ന് ഇബ്നു ഹജർ അൽ ഹൈതമി(റ) തന്റെ ഫതാവൽ കു ബ്റയിലും (2/80) ഇമാം ബദ്റുദ്ദീൻ അൽ അയ്നി ഉംദത്തുൽ ഖാരിയിലും (11/82) ഹാഫിളുൽ ഇറാഖി അൽ മുഗ്‌നിയിലും(240) ഇമാം ഫത്‌നി തദ്കിറയിലും(45) ശൗക്കാനി  അൽ ഫവാഇദുൽ മജ്മൂഅയിലും (51) രേഖപ്പെടുത്തിയിട്ടുണ്ട്.
ഫളാഇലുൽ അഅ്മാലിൽ ളഈഫായ ഹദീസ് പരിഗണിക്കപ്പെടുമെന്ന് നിരവധി പണ്ഡിതന്മാർ അവരുടെ  ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടല്ലോ…

ഇമാം നവവി ﵀ പറയുന്നത് കാണൂ..

قال الإمام النووي: قال العلماءُ من المحدّثين والفقهاء وغيرهم: يجوز ويُستحبّ العمل في الفضائل والترغيب والترهيب بالحديث الضعيف ما لم يكن موضوعاً (كتاب الأذكار للإمام النووي :٨)

ഇമാം ഇബ്നു ഹജർ അൽ ഹൈതമി ﵀ തന്നെ പറയുന്നത് കാണൂ:

قال الإمام ابن حجر الهيتمي: أن الضعيف في الفضائل والمناقب حجة اتفاقا. (المنح المكية في شرح الهمزية للإمام ابن حجر الهيتمي :١١٤)

ഇബ്നു തൈമിയ്യക്ക് ഇമാം മുനാവി  യുടെ ഘണ്ഡനം

ഇമാം മുനാവി ﵀ പറയുന്നു:

وقد جزم الحافظ عبد العظيم المنذري بضعف اسناده ولم يبين وقد بين ذلك الحافظ زين الدين العراقي، لكن ليس فيه كذاب ولا وضاع وقع ذلك له شواهد تدل على ثبوت أصله وفيه رد على المجتهد ابن تيمية في قوله ليلة نصف شعبان ورد في فضلها من الأخبار والآثار ما يقتضي أنها مفضلة ومن السلف من خصها بالصلاة فيها وصوم شعبان جاءت فيه الأخبار الصحيحة قال أما صوم يوم نصفه مفردا فلا أصل له بل يكره اهـ وقد علمت أنه له أصل غير قوي والحديث الضعيف يعمل به في الفضائل كما نص عليه جمع من الأئمة الأماثل منهم شيج الإسلام بلا نزاع ولي الله بلا دفاع النووي حيث قال ينبغي لمن بلغه شيئ في الفضائل أن يعمل به ثم قال قال العلماء من المحدثين والفقهاء وغيرهم يجوز ويستحب العمل في الفضائل اي فضائل الأعمال والترغيب والترهيب بالحديث الضعيف ما لم يكن موضوعا اهـ قال الكمال ابن أبي شريف فإذا ثبت لعمل فضل شرعا على الإطلاق كالصلاة والدعاء والذكر وورد حديث يتضمن فضل دعاء خاص أو ذكر خاص أو صلاة خاصة وذلك الحديث ضعيف استحب العمل بمقتضى ذلك الحديث لا اثبات الاستحباب الذي هو حكم شرعي بذلك الحديث بل لدخول ذلك العمل فيما ثبت فضله مطلقا مع احتمال صحة ذلك الحديث الضعيف إلى هنا كلامه وهذا توضيح لقول من تقدمه شرط العمل بالحديث الضعيف عدم شدة ضعفه ودخوله تحت أصل كلي وأن لا يعتقد سنّه الذي هو حكم شرعي بذلك الحديث.
«شرح نبذة في فضائل النصف من شعبان للإمام المناوي: (١٩) (مخطوط)»

"ശഅ്ബാൻ പതിനഞ്ചിന് പ്രത്യേകമായി നോമ്പ് അനുഷ്ഠി ക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല എന്ന് പറഞ്ഞ ഇ ബ്നു തൈമിയക്ക് ഇബ്നു മാജയുടെ ഹദീസിൽ ഖണ്ഡന മു ണ്ട്. കാരണം ഈ ഹദീസിന്  അടിസ്ഥാനം ഉണ്ടെന്നത് വ്യ ക്തമാണ്. ദുർബലമായ ഹദീസ് കൊണ്ട് ഫളാഇലുൽ അഅ് മാലിൽ പ്രവർത്തിക്കപ്പെടുമെന്ന് നിരവധി പണ്ഡിതന്മാർ പറ ഞ്ഞിട്ടുമുണ്ട്. ഫളാഇലുൽ അഅ്മാലിൽ ആർക്കെങ്കിലും ഒരു ഹദീസ് ലഭിച്ചാൽ അതുകൊണ്ട് അമൽ ചെയ്യണമെന്ന് ഇമാം നവവി ﵀ പറയുന്നുണ്ട്. ഇമാം അൽ കമാൽ ബിൻ അബീ ഷരീഫ്(റ) പറയുന്നു: ഫള്ൽ ഉണ്ടെന്ന് ശർഇൽ സ്ഥിരപ്പെട്ട നിസ്കാരം, പ്രാർത്ഥന, ദിക്റുകൾ പോലോത്ത ഒരു കർമ്മം, പ്രത്യേക സമയത്തോ മറ്റോ നിർവഹിക്കുന്നതിൽ പവിത്രത യുണ്ട് എന്ന് ളഈഫായ ഒരു ഹദീസിൽ വന്നാൽ ആ കർമ്മം ഹദീസിൽ പറഞ്ഞത് പ്രകാരം നിർവഹിക്കൽ  സുന്ന ത്താണ്" (ശറഹുനുബ്ദതുൻ ഫീ ഫളാഇലി നിസ്ഫിൻ മിൻ ശഅ്ബാൻ:19)


 

ദുർബലമായ ഹദീസ് വന്നാൽ എങ്ങനെയാണ് സുന്നത്ത് സ്ഥിരപ്പെടുന്നത് എന്ന് ഇമാം മുനാവി ﵀ ശേഷം വിശദീകരിക്കുന്നുണ്ട്.

ഇബ്നു ഹജറുൽ ഹൈഥമി ﵀ എന്തു പറഞ്ഞു

ഫതാവൽ കുബ്റയും ഇബ്നു ഹജർ അൽ ഹൈതമി ﵀ വും ഫതാവൽ കുബ്റയിലെ ഇബ്നു ഹജർ അൽ ഹൈതമി ﵀ ന്റെ ഇബാറത്ത് മുകളിലെ പരാമർശങ്ങളോട് എതിരാണെ ന്നും, ശഅ്ബാൻ പതിനഞ്ച് വെളുത്ത വാവിന്റെ ദിനമായത് കൊണ്ട് മാത്രമാണ് നോമ്പ് സുന്നത്താവുന്നതെന്നും ചിലർ പറയാറുണ്ട്.

قال الإمام ابن حجر الهيتمي: وأما صوم يومها فهو سنة من حيث كونه من جملة الأيام البيض لا من حيث خصوصه، والحديث المذكور عن ابن ماجه ضعيف. (الفتاوى الكبرى: ٨٠/٢)

എന്നാൽ, ഫത്ഹുൽ ഇലാഹിലെ ഇബ്നു ഹജർ അൽ ഹൈതമി ﵀ ന്റെ തന്നെ  (وصوموا يومها) لخصوصها എന്ന പരാമർ ശത്തിൽ നിന്നും, ഈ ദിവസം പ്രത്യേകം നോമ്പ് സുന്നത്തു ണ്ടെന്നും അതാണ് ഇമാമിന്റെ നിലപാട് എന്നും വ്യക്തമാകു ന്നുണ്ട്. 
അത് കൊണ്ട് തന്നെ ഫതാവൽ കുബ്റയിലെ പരാമർശം കൊണ്ടുള്ള ഉദ്ദേശം: "ഇബ്നു മാജയുടെ പ്രസ്തുത ഹദീസ് കൊണ്ട് നോമ്പ് സുന്നത്താവുന്നില്ല. മറിച്ച് ഫലാഇലുൽ അ അ്മാൽ എന്ന പരിഗണനയിലൂടെയാണ് നോമ്പ് സുന്നത്താകുന്നത്." എന്നായിരിക്കാം. ഇബ്നു ഹജർ അൽ ഹൈത മി (റ) വിന്റെ പ്രസ്തുത ഫത്‌വയുടെ ചോദ്യം പരിശോധിച്ചാൽ  ഇത് കൂടുതൽ വ്യക്തമാവും. 

"سئل نفع الله به عن صوم منتصف شعبان هل يستحب على ما رواه ابن ماجه (الفتاوى الكبرى: ٨٠/٢)

“ഇബ്നു മാജയുടെ ഹദീസ് കൊണ്ട് ഈ നോമ്പ് സുന്നത്താവുമോ?”

കണ്ണിയത്ത് ഉസ്താദിന്റെ ഫത്‌വ -  തെറ്റിദ്ധരിപ്പിക്കലുകൾക്ക് മറുപടി

ബഹുമാനപ്പെട്ട കണ്ണിയത്ത് ഉസ്താദിന്റെ ഓർമ്മ കുറഞ്ഞ കാലത്ത് പുത്തനാശയക്കാർ ഫതാവൽ കുബ്റയുടെ ഇബാ റത്ത് ഉസ്താദിന് കാണിച്ച് കൊടുക്കുകയും, 'ബറാഅത്തിന്റെ പ്രത്യേക സുന്നത്തല്ല നോമ്പ് എന്ന് അല്ലാമ ഇബ്നു ഹജർ ത ങ്ങൾ ഫത്‌വ നൽകിയിട്ടുണ്ട് ' എന്നെഴുതിയ ഒരു കടലാസിൽ ഉസ്താദിനെ കൊണ്ട് ഒപ്പ് വെപ്പിക്കുകയുമുണ്ടായി. എന്നാൽ ഫതാവാ റംലിയുടെ ഇബാറത്ത് ബഹു കാന്തപുരം ഉസ്താദ് , കണ്ണിയത്ത് ഉസ്താദിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ബറാ അത്ത് നോമ്പ് സുന്നത്താണ് എന്ന് അംഗീകരിച്ച്  ഒപ്പിട്ട് നൽ കിയിട്ടുണ്ട്. (MA ഉസ്താദിന്റെ സംയുക്ത കൃതി)

സൂറത്ത് യാസീൻ പാരായണം

ശഅ്ബാൻ പതിനഞ്ചിന് കൊണ്ട് വരേണ്ട പല ദിക്റുകളും പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും മഹത്തുക്കളായ പ ണ്ഡിതന്മാരിൽ നിന്നും ആരിഫീങ്ങളിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 
ബറാഅത്ത് രാവിൽ മൂന്ന് യാസീൻ പാരായണം ചെയ്യൽ ഇതിൽ പ്രധാനപ്പെട്ടതാണ്. കാലങ്ങളായി മുസ്‌ലിം സമൂഹം ബറാഅത്ത് രാവിലെ ഇശാ മഗ്‌രിബിനിടയിൽ യാസീൻ സൂറത്ത് മൂന്ന് തവണ പാരായണം ചെയ്യുക പതിവാണ്. 
ഇമാം മുഹമ്മദ് ദിംയാത്വി ﵀ പറയുന്നത് കാണൂ..

وقال الشيخ محمد الدمياطي: وعن بعض العارفين أن مما ينبغي فعله ليلة النصف من الشعبان أن يقرأ الإنسان بين صلاتي المغرب والعشاء سورة يس بتمامها ثلاث مرات متواليات من غير كلام أجنبي في أثناء ذلك ، الأولى : بنية البركة في العمر له ولمن يحبّ ، والثانية : بنية التوسعة في الرزق مع البركة ، والثالثة : بنية أن يكتبه عنده من السعداء ثم يدعو بما ذكره بعض العارفين. (نهاية الامل لمن رغب في صحة العقيدة والعمل: ٢٨٠)
 

"മഹത്തുക്കളായ ചില ആരിഫീങ്ങൾ പറയുന്നു: ബറാ അത്ത് രാവിലെ മഗ്‌രിബിനും ഇശാഇനുമിടയിൽ യാസീൻ സൂറത്ത് മൂന്ന് പ്രാവിശ്യം പാരായണം ചെയ്യണം. അതിനിട യിൽ മറ്റ് സംസാരങ്ങളൊക്കെ ഉപേക്ഷിക്കണം. ആയുസ്സിൽ ബറകത്ത് ഉണ്ടാവാണമെന്ന നിയ്യത്തോടെയാണ് അതിൽ അദ്യത്തെ യാസീൻ പാരായണം ചെയ്യേണ്ടത്. രിസ്ഖിൽ വി ശാലതയും ബറകത്തും ഉണ്ടാവണമെന്ന നിയ്യത്തോടെ രണ്ടാമത്തേതും അന്തിമ വിജയം ലഭിക്കണമെന്ന നിയ്യത്തോടെ മൂന്നാമത്തേതും പാരായണം ചെയ്യുക. പിന്നെ മഹത്തുക്ക ളായ ആരിഫീങ്ങൾ പഠിപ്പിച്ച പ്രത്യേക പ്രാർത്ഥന നിർവഹി ക്കുക."


 

ഇത് ഇമാം ദൈറബി (റ) തന്റെ മുജർറബാത്തിലും (20) ഇമാം അബ്ദുൽ ഹമീദ് അശ്ശാഫിഈ (റ) 'കൻസുന്നജാഹി വസ്സുറൂറിലും (158) പറഞ്ഞിട്ടുണ്ട്.

പുണ്യ ദിനങ്ങൾബറാഅത്ത് രാവ്

കൂട്ടുപ്രാർത്ഥ

 കൂട്ടുപ്രാർത്ഥ


ഇമാമിൻറെ കൂട്ടുപ്രാർത്ഥനയും മഅമൂകൾ ആമീൻ പറയലും തിരുനബി പഠിപ്പിക്കുന്നു -


നബി 

صلي الله عليه وسلم

പറയുന്നു.

ഒരാൾ ഇമാമ് നിൽക്കുകയും എന്നിട്ട് സ്വന്തത്തെ മാത്രം പ്രത്യേകമാക്കി ദുആ ചെയ്യുകയും ചെയ്താൽ അവൻ അവരെ വഞ്ചിച്ചവനാണ് . ( ഇബ്നുമാജ ഹ്)


باب لا يخص الإمام نفسه بالدعاء


923 حدثنا محمد بن المصفى الحمصي حدثنا بقية بن الوليد عن حبيب بن صالح عن يزيد بن شريح عن أبي حي المؤذن عن ثوبان قال قال رسول الله صلى الله عليه وسلم لا يؤم عبد فيخص نفسه بدعوة دونهم فإن فعل فقد خانهم [ ص: 297 ]

അല്ലാമ സിന്ദി (റ) പറയുന്നു ഇമാം മഅമൂമിങ്ങളെ  വഞ്ചിച്ചു എന്ന് പറയാൻ കാരണം ഇമാമിൻറെ പ്രാർത്ഥനയിൽ ആസ്പദിച്ച് ഇമാം എല്ലാവർക്കും പ്രാർത്ഥിക്കുന്നു എന്ന നിലയിൽ മഅമൂമുകൾ എല്ലാവരും ആമീൻ പറയുന്നത് കൊണ്ടാണ് ഈ സാഹചര്യത്തിൽ ഇമാം സ്വന്തത്തിനു പ്രാർഥിത്തിക്കുന്നത് ശരിയല്ലല്ലോ (ഹാശിയത്തു സിന്ദി 2/297)

حاشية السندي على ابن ماجه

السندي - أبو الحسن نور الدين محمد بن عبد الهادي السندي

 صفحة 296  جزء 1

( فقد خانهم ) فإنهم يعتمدون على دعائه ويؤمنون جميعا إذا دعا اعتمادا على عمومه فكيف يخص بذلك الدعاء نفسه .


Aslam Kamil Saquafi parappanangadi

Saturday, February 8, 2025

റജബിൽ നോമ്പ് അനുഷ്ഠിച്ച ആളെ ഉമറ് റ ആക്ഷേപിച്ചതായി ഹദീസിൽ ഉണ്ടോ ?

 


റജബിൽ നോമ്പ് അനുഷ്ഠിച്ച ആളെ ഉമറ് റ ആക്ഷേപിച്ചതായി ഹദീസിൽ ഉണ്ടോ ?


ഹനഫി മദ്ഹബിലെ പണ്ഡിതന്മാർ ചിലർ റജബ് മുഴുവനും നോമ്പ് അനുഷ്ഠിക്കൽ കറാഹത്ത് ആണെന്ന് പറഞ്ഞിട്ടുണ്ടോ ?



ആ വിഷയത്തിൽ ഷാഫി മദ്ഹബിന്റെ വീക്ഷണം എന്ത് ?


മറുപടി


റജബ് മുഴുവനും നോമ്പ് അനുഷ്ഠിക്കുന്നതിന് യാതൊരു വിരോധവും ഇല്ലെന്നും അത് പുണ്യമാണെന്നുംധാരാളം പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട് അതിൻറെ വിശദവിവരണം പിന്നീട് പറയാം



എന്നാൽ ഹനഫി മദ്ഹബിലെ പണ്ഡിതന്മാർ റജബിൽ മുഴുവനും നോമ്പനുഷ്ഠിക്കുമ്പോൾ ചില നിബന്ധനകൾ പറയുന്നുണ്ട്  അത് ഇങ്ങനെയാണ് റജബ് മാസത്തിലെ ഏതെങ്കിലുമൊരു ദിവസം നോമ്പ് ഉപേക്ഷിക്കേണ്ടതാണ് ബാക്കി എല്ലാ ദിവസവും മാസം മുഴുവനും നോമ്പനുഷ്ടിക്കാവുന്നതാണ് ഇനി ഏതെങ്കിലും ഒരു ദിവസം നോമ്പ് ഉപേക്ഷിച്ചിട്ടില്ല എങ്കിൽ അവൻ റജബല്ലാത്ത മറ്റു ഏതെങ്കിലും ഒരു മാസം 

വർഷത്തിനുള്ളിൽ നോമ്പ്അനുഷ്ഠിക്കേണ്ടതാണ്


ഇവരും റജബിലെ നോമ്പ് ഒരിക്കലും സുന്നത്തില്ല എന്ന് പറയുന്നില്ല മറിച്ച് മറ്റു മാസങ്ങളിൽ നോമ്പനുഷ്ഠിക്കും എന്ന് പറഞ്ഞിട്ടുണ്ട് ഈ വാചകം ഉദ്ധരിച്ചുകൊണ്ട് 


റജബിൽ നോമ്പനുഷ്ടിക്കൽ കറാഹത്താണ് എന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട് എന്ന് വഹാബി മൗലവിമാർ തെറ്റിദ്ധരിപ്പിക്കുകയാണ്.


യഥാർത്ഥത്തിൽ ഇതിൽ പറഞ്ഞത് മറ്റു മാസങ്ങളിൽ ഏതെങ്കിലും ഒരു മാസമെങ്കിലും നോമ്പനുഷ്ഠിക്കാതെ റജബ് മുഴുവനും നോമ്പനുഷ്ഠിക്കുന്നു എന്നാൽ അത് കറാഹത് വരുന്നതാണ് മറ്റു മാസങ്ങളിൽ നിന്നും ഏതെങ്കിലും ഒരു മാസമെങ്കിലും ഇതുപോലെ നോമ്പനുഷ്ഠിക്കുകയോ അല്ലെങ്കിൽ റജബിലെ ഒരു ദിവസമെങ്കിലും നോമ്പ് ഉപേക്ഷിക്കുകയോ ചെയ്തു കൊണ്ടായിരിക്കണം റജബിൽ നോമ്പ് അനുഷ്ടിക്കുന്നത് എന്ന ആശയമാണ് 


ഇബ്ന് ഖുദാമ  (റ ) മുഗ്നിയിൽ പറയുന്നത് കാണുക


റജബിൽ മാത്രം (മറ്റു മാസങ്ങളിൽ തോൽക്കാതെ) നോമ്പനുഷ്ടിക്കൽ കറാഹത്താണ് 'നോമ്പനുഷ്ടിക്കുക യാണെങ്കിൽ റജബ് മുഴുവനും നോമ്പനുഷ്ടിക്കാത്ത വിധത്തിൽ ഒരു ദിവസമോ അതിൽ കൂടുതലോ ദിവസം നോമ്പ് ഉപേക്ഷിക്കേണ്ടതാണ് എന്ന് ഇമാം അഹ്മദ് പറഞ്ഞിട്ടുണ്ട്.


അപ്രകാരം 

ഇമാം അഹ്മദ്( റ)പറയുന്നു വർഷത്തിൽ ഏതങ്കിലും ഒരു മാസം  നോമ്പനുഷ്ടിക്കുകയാണങ്കിൽ റജബ് മുഴുവനും നോമ്പ്അനുഷ്ഠിക്കാവുന്നതാണ്.


വർഷത്തിൽ ഏതങ്കിലും ഒരു മാസം  

നോമ്പനുഷ്ടിച്ചിട്ടില്ലെങ്കിൽ റജബ് മുഴുവനും തുടർച്ചയായ നോക്കാതെ ഒരു ദിവസമെങ്കിലും നോമ്പ് മുറിക്കേണ്ടത്


മുഗ്നി ഇബ്ന് ഖുദാമ. 3/53


من أقوال الحنابلة :

قال ابن قدامة في المغني 3/53 فصل :


ويكره إفراد رجب بالصوم . قال أحمد : وإن صامه رجل , أفطر فيه يوما أو أياما , بقدر ما لا يصومه كله ... قال أحمد : من كان يصوم السنة صامه , وإلا فلا يصومه متواليا , يفطر فيه ولا يشبهه برمضان ) اهـ


ഈ വിഷയം ഇബ്ന് മുഫ്ലിഹിന്റെ ഫുറൂഇലും   3/118)പറഞ്ഞിട്ടുണ്ട് ഈ നിബന്ധനകൾ പാലിക്കാത്ത റജബിൽ നോമ്പനുഷ്ഠിക്കുന്ന വരെയാണ് ഉമർ (റ ) അടിക്കുകയുണ്ടായത് അൽഫുറൂഉ 3/118


وفي الفروع لابن مفلح 3/118 : فصل : يكره إفراد رجب بالصوم

نقل حنبل : يكره , ورواه عن عمر وابنه وأبي بكرة , قالأحمد : يروى فيه عن عمر أنه كان يضرب على صومه , وابن عباس قال : يصومه إلا يوما أو أياما ...

وتزول الكراهة بالفطر أو بصوم شهر آخر من السنة , قال صاحب المحرر : وإن لم يله . قال شيخنا : من نذر صومه كل سنة أفطر بعضه وقضاه . وفي الكفارة الخلاف , قال : ومن صامه معتقدا أنه أفضل من غيره من الأشهر أثم وعزر , وحمل عليه فعل عمر . وقال أيضا : في تحريم إفراده وجهان , ولعله أخذه من كراهة أحمد .وفي فتاوى ابن الصلاح الشافعي : لم يؤثمه أحد من العلماء فيما نعلمه .

ولا يكره إفراد شهر غير رجب , قال صاحب المحرر : لا نعلم فيه خلافا للأخبار , منها أنه { كان عليه السلاميصوم شعبان ورمضان } , وأن معناه : أحيانا . ولم يداوم كاملا على غير رمضان .

ولم يذكر الأكثر استحباب صومه رجب وشعبان , واستحبه في الإرشاد . وقال شيخنا : في مذهب أحمد وغيره نزاع , قيل : يستحب , وقيل : يكره , فيفطر ناذرهما بعض رجب .) اهـ


وفي الفروع أيضا 3/120 :


قال ابن الجوزي في كتاب أسباب الهداية :


( يستحب صوم الأشهر الحرم وشعبان كله , وهو ظاهر ما ذكره صاحب المحرر في الأشهر الحرم , وقد روى أحمد وأبو داود وغيرهما من رواية مجيبة الباهلي ولا يعرف { عن رجل من باهلة أنه عليه السلام أمره بصوم الأشهر الحرم  اهـ

.......


ഇതേ വിഷയം മർദാവി ( റ) ഇൻസാഫിലും346/3 പറഞ്ഞിട്ടുണ്ട്

وقال المرداوي في الإنصاف 3/346 :


(ويكره إفراد رجب بالصوم ) . هذا المذهب , وعليه الأصحاب , وقطع به كثير منهم . وهو من مفردات المذهب , وحكي الشيخ تقي الدين في تحريم إفراده وجهين . قال في الفروع : ولعله أخذه من كراهة أحمد .

تنبيه : مفهوم كلام المصنف : أنه لا يكره إفراد غير رجب بالصوم . وهو صحيح لا نزاع فيه . قال المجد : لا نعلم فيه خلافا .


فائدتان . إحداهما :


تزول الكراهة بالفطر من رجب , ولو يوما , أو بصوم شهر آخر من السنة . قال في المجد : وإن لم يله .

الثانية :


قال في الفروع : لم يذكر أكثر الأصحاب استحباب صوم رجب وشعبان . واستحسنه ابن أبي موسى في الإرشاد .

قال ابن الجوزي في كتاب أسباب الهداية : يستحب صوم الأشهر الحرم وشعبان كله , وهو ظاهر ما ذكره المجد في الأشهر الحرم , وجزم به في المستوعب ,


وقال : آكد شعبان يوم النصف , واستحب الآجري صوم شعبان , ولم يذكر غيره , وقال الشيخ تقي الدين : في مذهب أحمد وغيره نزاع . قيل : يستحب صوم رجب وشعبان , وقيل : يكره . يفطر ناذرهما بعض رجب .) اهـ

കിശാഫുൽഖിനാഇലും പറയുന്നു

وفي كشاف القناع 2/340 :


( ويكره إفراد رجب بالصوم ...( وتزول الكراهة بفطرهفيه ولو يوما أو بصومه شهرا آخر من السنة قال المجد : وإن لم يله ) أي : يلي الشهر الآخر رجب .


( ولا يكره إفراد شهر غيره ) أي : غير رجب بالصوم قال في المبدع : اتفاقا ; لأنه صلى الله عليه وسلم { كان يصوم شعبان ورمضان } والمراد أحيانا ولم يداوم كاملا على غير رمضان فدل على أنه لا يستحب صوم رجب وشعبان في قول الأكثر , واستحبه في الإرشاد ) اهـ


ഇബ്നു തൈമിയ്യയും പറയുന്നു റജബ് മാസം മാത്രം നോമ്പനുഷ്ടിക്കൽ അതിൽ ഒരു ദിവസമെങ്കിലും നോമ്പ് ഉപേക്ഷിച്ചാൽ കറാഹത്ത് വരുകയില്ല


മുസ്നദിലും മറ്റും നബിസല്ലല്ലാഹു അലൈഹിവസല്ലമയിൽനിന്ന്  വന്ന ഒരു ഹദീസുണ്ട്  യുദ്ധം ഹറാമായ മാസങ്ങൾ നോമ്പനുഷ്ടിക്കാൻ നബിസല്ലല്ലാഹു മതങ്ങൾ കല്പിച്ചു '

റജബ് ദുൽഹിജ്ജ മുഹറം ദുൽഖഅദ് എന്നിവയാണ് അതുകൊണ്ട് നാല് മാസവും നോമ്പിന്റെ മാസമാണ് റജബിൽ മാത്രമേ ഉള്ളൂ എന്ന വാദം ശരിയല്ല


അൽഫത്വാഇബ്ന് തൈമിയ്യ 479/2


وفي الفتاوى الكبرى لابن تيمية 2/479 :


( وأما صوم رجب بخصوصه , فأحاديثه كلها ضعيفة , بل موضوعة , لا يعتمد أهل العلم على شيء منها , وليست من الضعيف الذي يروى في الفضائل , بل عامتها من الموضوعات المكذوبات ...

فمتى أفطر بعضا لم يكره صوم البعض . وفي المسند وغيره : حديث { عن النبي صلى الله عليه وسلم أنه أمر بصوم الأشهر الحرم , وهي : رجب , وذو القعدة , وذو الحجة , والمحرم } . فهذا في صوم الأربعة جميعا , لا من يخصص رجبا ) اهـ

........




*റജബിൽ നോമ്പനുഷ്ടിക്കൽ  പുണ്യമില്ല എന്ന് പറഞ്ഞുകൊണ്ട് വഹാബിപുരോഹിതന്മാർ ഊരു ചുറ്റുന്നത് കാണാംഎന്താണ് യഥാർത്ഥ്യം?


Aslam Kamil Saquafi parappanangadi



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0


https://m.facebook.com/story.php?story_fbid=pfbid03JepMVprMeBSP14Q7P1eJQEwkKUaeCLQnjAabTSCD5MtD9Sev8xEtqhYZ5Tfwb67l&id=100016744417795&mibextid=Nif5oz





📚🔎___________________🔍📚

*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


*റജബിൽ നോമ്പനുഷ്ടിക്കൽ  പുണ്യമില്ല എന്ന് പറഞ്ഞുകൊണ്ട് വഹാബിപുരോഹിതന്മാർ ഊരു ചുറ്റുന്നത് കാണാംഎന്താണ് യഥാർത്ഥ്യം?


റജബിൽ നോമ്പനുഷ്ടിക്കൽ  പുണ്യമില്ലന്ന്

ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി ( റ ) അടക്കമുള്ള പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടെന്ന് ചില വഹാബി പുരോഹിതന്മാർ പ്രചരിപ്പിക്കുന്നു യഥാർത്ഥ്യം എന്ത്?


മറുപടി


ലോക പണ്ഡിത മഹത്തുക്കൾ എന്താണ് പറയുന്നത് എന്ന് പരിശോധിക്കാം 


ഇമാം നവവി( റ) ശറഹുൽ മുഹദ്ദബിൽ പറയുന്നു നോമ്പനുഷ്ടിക്കൽ പുണ്യമുള്ള മാസങ്ങളിൽ പെട്ടതാണ് യുദ്ധം ഹറാമായ മാസങ്ങൾ അവ ദുൽഖഅ്ദ് ദുൽഹിജ്ജ മുഹറം റജബ് ഇവയാണ് المجموع  6/439 :


من أقوال الشافعية:

قال الإمام النووي في المجموع 6/439 :


(قال أصحابنا : ومن الصوم المستحب صوم الأشهر الحرم , وهي ذو القعدة وذو الحجة والمحرم ورجب , وأفضلها المحرم , قال الروياني في البحر : أفضلها رجب , وهذا غلط ; لحديث أبي هريرة الذي سنذكره إن شاء الله تعالى { أفضل الصوم بعد رمضان شهر الله المحرم ) اهـ


ഷാഫിഈ മദ്ഹബിലെ ലോകപ്രശസ്ത പണ്ഡിതർ ശൈഖു ഇസ്ലാം സകരിയ്യൽ അൻസ്വാരി  (റ) പറയുന്നു റമളാനിന് ശേഷം നോമ്പനുഷ്ടിക്കാൻ ഏറ്റവും ഉത്തമ മാസം യുദ്ധം ഹറാമാക്കിയ മാസങ്ങളാണ് ദുൽഖഅ്ദ ദുൽഹിജ്ജ മുഹർറം റജബ് ഇവയിൽ ഏറ്റവും ശ്രേഷ്ഠം മുഹറം ആണ് അതിനുശേഷം  റജബ് ആണ് എന്നാണ് വ്യക്തമാകുന്നത്


(അസ്നൽ മത്വാലിബ് 433 :/1)


وقال شيخ الإسلام زكريا الأنصاري في أسنى المطالب 1/433 :


( وأفضل الأشهر للصوم ) بعد رمضان الأشهر ( الحرم ) ذو القعدة وذو الحجة والمحرم ورجب ...

( وأفضلها المحرم ) لخبر مسلم { أفضل الصوم بعد رمضان شهر الله المحرم } ( ثم باقيها ) وظاهره استواء البقية والظاهر تقديم رجب خروجا من خلاف من فضله على الأشهر الحرم ) اهـ

പഹാശിയത്തുറംലിയുടെ വാചകം കാണുക

وفي حاشية الرملي عليه :


( قوله وأفضلها المحرم ) وقع في الروضة نقلا عن البحر أن أفضل الحرم رجب واعترض بأن الذي في البحر أنه أفضلها بعد المحرم ( قوله ثم باقيها ) قال شيخنا والحاصل أنه يقدم المحرم ثم رجب ويتجه أن يقال ثم الحجة ثم القعدة وبعد ذلك شعبان كاتبه ( قوله والظاهر تقديم رجب ) أشار إلى تصحيحه ) اهـ



ഇബ്ന് ഹജർ( റ ) ഫതാവയിൽ  പറയുന്നു

وفي فتاوى ابن حجر 2/53 :


( ... وأما استمرار هذا الفقيه على نهي الناس عن صوم رجب فهو جهل منه وجزاف على هذه الشريعة المطهرة فإن لم يرجع عن ذلك وإلا وجب على حكام الشريعة المطهرة زجره وتعزيره التعزير البليغ المانع له ولأمثالهمن المجازفة في دين الله تعالى 


റജബ് നോമ്പ് അനുഷ്ഠിക്കൽ

ജനങ്ങളെ തൊട്ട് നിരോധിക്കുന്ന ഒരു പണ്ഡിതൻ ഉണ്ട് അയാളുടെ വിവരക്കേടാണത്

ഈ പരിശുദ്ധമായ ശരീഅത്തിനെ പേരിലുള്ള അതിക്രമവുമാണ് അതിൽനിന്നും അയാൾ മടങ്ങുന്നില്ലെങ്കിൽ ശരീരത്തിലെ ഭരണാധികാരികൾ അയാളെ അതിൽനിന്നും  തടയുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യേണ്ടതാണ്.


റിപ്പോർട്ട് ചെയ്യാൻ പാടില്ലാത്ത കള്ളമായ ഒരു ഹദീസ് കണ്ട്അയാൾ   വിവരമില്ലാതെ വഞ്ചിതനായതാണ്,


( യഥാർത്ഥത്തിൽ റജബ് നോമ്പിനെ മഹത്വപ്പെടുത്തുന്ന സ്വീകാര്യമായ ഹദീസ് തന്നെയുണ്ട്  അത് പിന്നീട് വരും ) 


ഇത് ഇമാം ഇബനു സ്വലാഹ് (റ )തന്നെ

വിവരണം നൽകിയിട്ടുണ്ട് 


റജബ് നോമ്പിനെ തടയുന്ന ചിലരുടെ റിപ്പോർട്ടുകളെപ്പറ്റിയും അതിൻറെ മഹത്വത്തെ പറ്റിയും  അതിലെ മുഴുവൻ ദിവസങ്ങളും നോമ്പനുഷ്ഠിക്കൽ നേർച്ചയാക്കുന്ന അതിനെപ്പറ്റിയും ഇമാം ഇബ്ന് അബ്ദുസ്സലാം (റ)  എന്നവരോട്  ചോദിച്ചപ്പോൾ അദ്ദേഹത്തിൻറെ ഫത്വവാ ഇതിനോട് യോജിച്ചു ട്ടുണ്ട് മറുപടിയിൽ അദ്ദേഹം പറഞ്ഞു റജബ് മുഴുവനും നോമ്പനുഷ്ടിക്കാൻ നേർച്ചയാക്കുന്നത് പുണ്യമാണ് നേർച്ചയാക്കിയാൽ അത് വീട്ടിൽ നിർബന്ധവും അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതുമാണ്


അതിനെ വിരോധിക്കുന്നത് ശരീഅത്തിന്റെ നിയമങ്ങളുടെ തെളിവ് അറിയാത്തവരാണ്


കറാഹത്ത് ആക്കപ്പെടുന്ന രൂപത്തിലേക്ക് ആ നോമ്പ് പ്രവേശിക്കുന്നതാണെന്ന്

ശരീഅത്തിന് ക്രോഡീകരിച്ച മഹത്തുക്കളായ പണ്ഡിതന്മാർ ഒരാളും പറഞ്ഞിട്ടില്ല.

മറിച്ച് റജബ് മുഴുവനും

നോമ്പ്   അനുഷ്ടിക്കൽ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന പുണ്യകർമ്മമാണ് 



وكأن هذا الجاهل يغتر بما روي من أن جهنم تسعر منالحول إلى الحول لصوام رجب وما درى هذا الجاهل المغرور أن هذا حديث باطل كذب لا تحل روايته كما ذكره الشيخ أبو عمرو بن الصلاح وناهيك به حفظا للسنة وجلالة في العلوم


ويوافقه إفتاء العز بن عبد السلام فإنه سئل عما نقل عن بعض المحدثين من منع صوم رجب وتعظيم حرمته وهل يصح نذر صوم جميعه فقال في جوابه :


نَذْرُ صومه صحيح لازم يتقرب إلى الله تعالى بمثله والذي نهى عن صومه جاهل بمأخذ أحكام الشرع وكيف يكون منهيا عنه مع أن العلماء الذين دونوا الشريعة لم يذكر أحد منهم اندراجه فيما يكره صومه بل يكون صومه قربة إلى الله تعالى ...


റജബ് നോമ്പിനെ തൊട്ട്  ജനങ്ങളെ തടയുന്നതിനെരെ

വിവരമില്ലാത്ത ആ വ്യക്തിയെ ഉൾകൊള്ളിക്കുന്ന  നിലക്കുള്ള ഇബ്ന് അബ്ദുസ്സലാം ഇമാമിൻറെ (റ ) വാചകത്തെ ഒന്നു നീ ചിന്തിച്ചുനോക്കൂ 


പറയപ്പെടാൻ മാത്രം ഒരു വിലയുമില്ലാത്ത വളരെ നിസ്സാരമായ ആ വ്യക്തി മഹാനായ ഇബ്അബ്ദുസ്സലാം (റ) യുടെ വാചകത്തിൽ കരുതപ്പെടാൻ പോലും അർഹതയില്ലാത്തവനാണ് '


മറിച്ച് ഇവരെ സ്ഥലം ഉദ്ദേശിച്ചത് വിജ്ഞാനത്തിലേക്ക് ചേർക്കപ്പെടുന്ന ചിലർ അവരുടെ ഗ്രാഹ്യം അശ്രദ്ധമാവുകയും പേന മുൻ കടക്കുകയും ചെയ്ത  ചിലരെയാണ്  അബ്ദുസ്സലാമും ( റ) വും മറ്റും ഉദ്ദേശിച്ചിട്ടുള്ളത്


فتأمل كلام هذا الإمام تجده مطابقا لهذا الجاهل الذي ينهى أهل ناحيتكم عن صوم رجب ومنطبقا عليه على أن هذا أحقر من أن يذكر فلا يقصد بمثل كلام ابن عبد السلام ; لأنه إنما عنى بذلك بعض المنسوبين إلى العلم ممن زل قلمه وطغى فهمه فقصد هو وابن الصلاح الرد عليه وأشار إلى أنه يكفي في فضل صوم رجب ما ورد من الأحاديث الدالة على فضل مطلق الصوم وخصوصه في الأشهر الحرم . (.. ഫതാവൽ കുബ്റാ)

اهـ 


മുഗ്നിയിൽ ഇമാം ശിർബിനിയും( റ )റജബ് അടക്കമുള്ള പരിശുദ്ധ മാസത്തിൽ നോമ്പനുഷ്ഠിക്കുന്നതിനെ മഹത്വങ്ങൾ വിവരിക്കുന്നു മുഗ്നി 2 /187


وفي مغني المحتاج 2/187 :


(أفضل الشهور للصوم بعد رمضان الأشهر الحرم , وأفضلها المحرم لخبر مسلم { أفضل الصوم بعد رمضان شهر الله المحرم ثم رجب } خروجا من خلاف من فضله على الأشهر الحرم ثم باقيها ثم شعبان ) اهـ


  ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ നിഹായയിൽ 

211/3

മുഹറം മാസത്തിൽ നോമ്പനുഷ്ടിക്കൽ പുണ്യമാണെന്ന് വിവരിക്കുന്നത് കാണുക


وفي نهاية المحتاج 3/211 :


( اعلم أن أفضل الشهور للصوم بعد رمضان الأشهر الحرم وأفضلها المحرم ثم رجب خروجا من خلاف من فضله على الأشهر الحرم ثم باقيها وظاهره الاستواء ثم شعبان ) اهـ


ഹനഫി മദ്ഹബിലെ ഗ്രന്ഥങ്ങൾ പറയുന്നത് കാണുക 


പുണ്യകർമ്മങ്ങളിൽ പെട്ടതാണ് പെട്ടതാണ് ഒന്ന് മുഹറം രണ്ട് റജബ് നോമ്പ് അൽ ഫതാവൽ ഹിന്ദിയ്യ 1/202


من أقوال الحنفية :

في الفتاوي الهندية 1/202 :


( المرغوبات من الصيام أنواع ) أولها صوم المحرم والثاني صوم رجب والثالث صوم شعبان وصوم عاشوراء ) اهـ


മാലികി മദ്ഹബിലെ ഗ്രന്ഥങ്ങൾ കാണുക ശറഹുൽ ഖർശി യിൽ  പറയുന്നു


സുന്നത്തുള്ള നോമ്പുകളിൽ പെട്ടതാണ് മുഹർറം റജബ് ശഅബാൻ


ശറഹുൽ ഖർശി241 / 2


من أقوال المالكية:

في شرح الخرشي على خليل 2/241 وهو يعدد الصوم المستحب :


(والمحرم ورجب وشعبان ) يعني : أنه يستحب صوم شهر المحرم وهو أول الشهور الحرم , ورجب وهو الشهر الفرد عن الأشهر الحرم ) اهـ


ഹാശിയത്തു അലൻഖലീൽ  പറയുന്നു റജബ് നോമ്പും മറ്റു മഹത്വമുള്ള നാല് മാസത്തെ നോമ്പും പുണ്യമുള്ളതാണ്

وفي الحاشية عليه : ( قوله : ورجب ) , بل يندب صوم بقية الحرم الأربعة وأفضلها المحرم فرجب فذو القعدة فالحجة ) اهـ


മുഖദ്ധിമ ഇബ്ന് അബീസൈദിൽ പറയുന്നു


ആശുറാഅ് റജബ് ശഅബാൻ അറഫാദിനം തുടങ്ങി നോമ്പുകൾ പുണ്യമുള്ളതാണ്

മുഖദ്ധിമ ഇബ്ന് അബീസൈദിൽ272/2


وفي مقدمة ابن أبي زيد مع اشرح لفواكه الدواني 2/ 272 :


( التنفل بالصوم مرغب فيه وكذلك , صوم يوم عاشوراء ورجب وشعبان ويوم عرفة والتروية وصوم يوم عرفة لغير الحاج أفضل منه للحاج .) اهـ


ശറഹുൽ ഫവാഖിഹിൽ പറയുന്നു. റജബ് മാസം നോമ്പ് പ്രേരണയുള്ള മാസത്തിൽ പെട്ടതാണ്

ശറഹുൽഫവാഖിഹ്


وفي شرح الفواكه عليه : ( من المرغب في صومه شهر ( رجب ) اهـ


കിഫായത്തു ത്വാലിബ് പറയുന്നു റജബ് മാസം നോമ്പ് അനുഷ്ഠിക്കൽ പുണ്യമുള്ളതാണ്


കിഫായത്തു ത്യാലിബ്

407 :/2

وفي كفاية الطالب الرباني 2/407 :


( و ) كذلك صوم شهر ( رجب ) مرغب فيه ) اهـ


ഹാശിയത്തുൽ അദ്വിയിലും പറയുന്നു


وفي حاشية العدوي عليه :


[ قوله : رجب ] سمي رجبا من الترجيب وهو التعظيم ... تنبيه : ظاهر كلامه أن ثواب صومه يفضل ثواب صوم غيره , ولو من باقي الحرم إذ لو لم يكن كذلك لم يكن لذكره دون باقيها وجه وليس كذلك كما أشار له الشيخ زروق بل ورد أن صوم المحرم أفضل من صوم رجب , أو غيره من الحرم عج ) اهـ


ഷറഹുദ്ദർദീറിലും 

513/1 പറയുന്നു -

وفي شرح الدردير على خليل 1/513 :


( و ) ندب صوم ( المحرم ورجب وشعبان ) وكذا بقية الحرم الأربعة وأفضلها المحرم فرجب فذو القعدةوالحجة ) اهـ


.... . 

വഹാബികളുടെ നേതാവ് ശൗക്കാനിതന്നെ പറയുന്നു'

റജബിലെ നോമ്പ് പുണ്യമാണെന്ന് അറിയിക്കുന്ന വ്യാപകമായ റിപ്പോർട്ടുകളും പ്രത്യേകമായ റിപ്പോർട്ടുകളും വന്നിട്ടുണ്ട് -


വ്യാപകമായ റിപ്പോർട്ടുകൾ യുദ്ധം ഹറാമായ മാസങ്ങൾ നോമ്പനുഷ്ഠിക്കൽ പ്രേരിപ്പിക്കുന്നത് ഹദീസുകളാണ് '

റജബ് മാസം പരിശുദ്ധമായ ആ മാസങ്ങളിൽ പെട്ടതാണെന്ന് ഏകോപിച്ചതാണ് 

ഇജ്മാഅ കൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ട്


നോമ്പനുഷ്ഠിക്കൽ

നിരുപാധികം

പുണ്യമാണെന്ന് അറിയിക്കുന്ന   ഹദീസും ഇതിന് തെളിവാണ്


നൈലുൽ ഔത്വാർ 291/4


وقال الشوكاني في نيل الأوطار 4/291 :


( وقد ورد ما يدل على مشروعية صومه على العموم والخصوص : أما العموم : فالأحاديث الواردة في الترغيب في صوم الأشهر الحرم وهو منها بالإجماع . وكذلك الأحاديث الواردة في مشروعية مطلق الصوم ... ) اهـ   



' സുനനു അബൂദാവൂദിൽ ഇങ്ങനെ കാണാം   ബാഹിലി എന്നവർ നബിസല്ലല്ലാഹു വസല്ലമയുടെ അരികിൽ വന്നപ്പോൾ അവർ  ക്ഷീണിതരായി കണ്ടു അപ്പോൾ നബി പറഞ്ഞു പരിശുദ്ധമായ മാസങ്ങൾ നിന്ന് നീ നോമ്പനുഷ്ഠിക്കുക നീ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുക നബിസല്ലല്ലാഹു ആവർത്തിച്ചു പറഞ്ഞു

  സുനനുഅബൂദാവൂദ് 

322/2

2-الأحاديث التي فيها الصوم في الأشهر الحرم :

ومنها حديث مجيبة الباهلية : ففي سنن أبي داود 2/322


عن مجيبة الباهلية عن أبيها أو عمها أنه : أتى رسول الله صلى الله عليه وسلم ثم انطلق فأتاه بعد سنة وقد تغيرت حالته وهيئته فقال يا رسول الله أما تعرفني

قال ومن أنت قال أنا الباهلي الذي جئتك عام الأول قال فما غيرك وقد كنت حسن الهيئة قال ما أكلت طعاما إلا بليل منذ فارقتك فقال رسول الله صلى الله عليه وسلم لم عذبت نفسك ثم قال صم شهر الصبر ويوما من كل شهر قال زدني فإن بي قوة قال صم يومين قال زدني قال صم ثلاثة أيام قال زدني قال صم من الحرم واترك صم من الحرم واترك صم من الحرم واترك وقال بأصابعه الثلاثة فضمها ثم أرسلها ) اهـ


ഇബ്നുമാജയുടെ റിപ്പോർട്ട് ഇങ്ങനെയാണ് പരിശുദ്ധമായ മാസങ്ങളിൽ നീ നോമ്പനുഷ്ഠിക്കുക


സുനനു ഇബ്നു മാജ 554 (1


ورواه ابن ماجه ولفظه 1/554 :


عن أبي مجيبة الباهلي عن أبيه أو عن عمه قال : أتيت النبي صلى الله عليه وسلم فقلت يا نبي الله أنا الرجل الذي أتيتك عام الأول قال فمالي أرى جسمك ناحلا قال يا رسول الله ما أكلت طعاما بالنهار ما أكلته إلا بالليل قال من أمرك أن تعذب نفسك قلت يا رسول الله إني أقوى قال صم شهر الصبر ويوما بعده قلت إني أقوى قال صم شهر الصبر ويومين بعده قلت إني أقوى قال صم شهر الصبر وثلاثة أيام بعده وصم أشهر الحرم ) اهـ


ഇത് വിവരിച്ച ഇമാം നവവി (റ) പറയുന്നു


പരിശുദ്ധമായ മാസങ്ങളിൽ നോമ്പനുഷ്ഠിക്കും ഉപേക്ഷിക്കാനും നബി സല്ലല്ലാഹു അലൈവസല്ലം  ആദ്യത്തെ ഹദീസിൽ കൽപ്പിച്ചത് അദ്ദേഹത്തിന് നോമ്പ് വർദ്ധിപ്പിക്കൽ പ്രയാസമായതുകൊണ്ടാണ് പ്രയാസം ഇല്ലാത്തവർ മാസം മുഴുവനും നോമ്പനുഷ്ടിക്കൽ പുണ്യമാണ്


ശറഹുൽ മുഹദ്ദബ് 6/ 439

قال الإمام النووي في المجموع 6/439 :


قوله صلى الله عليه وسلم :


(صم من الحرم واترك  إنما أمره بالترك ; لأنه كان يشق عليه إكثار الصوم كما ذكره في أول الحديث . فأما من لم يشق عليه فصوم جميعها فضيلة . ) اهـ


ശൈഖുൽ ഇസ്ലാം സകരിയൽ അൻസാരി (റ) പറയുന്നു അദ്ദേഹത്തോട് നോമ്പ് ഉപേക്ഷിക്കാൻ കൽപ്പിച്ചത് നോമ്പ് വർദ്ധിപ്പിക്കൽ അദ്ദേഹത്തിന് പ്രയാസമായതുകൊണ്ടാണ് അത് ഹദീസിൽ തന്നെ വ്യക്തമായി വന്നിട്ടുണ്ട് അപ്പോൾ പ്രയാസമില്ലാത്തവൻ മാസം മുഴുവനും നോമ്പനുഷ്ടിക്കാൻ പുണ്യമാണ് അസ്ന 433/1


وقال شيخ الإسلام زكريا الأنصاري في أسنى المطالب 1/433 :


( وإنما أمر المخاطب بالترك لأنه كان يشق عليه إكثار الصوم كما جاء التصريح به في الخبر أما من لا يشق عليه فصوم جميعها له فضيلة ) اهـ


ഇബ്ന് ഹജർ ( റ )ഫതാവയിൽ പറയുന്നു


ഇദ്ദേഹത്തോട് നബിമ തങ്ങൾ നോമ്പ് ഉപേക്ഷിക്കാൻ കല്പിച്ചത് ആദ്യത്തിൽ പറഞ്ഞതുപോലെ നോമ്പ് വർധിപ്പിക്കൽ അദ്ദേഹത്തിന് പ്രയാസമായതുകൊണ്ടാണ്

വർദ്ധിപ്പിക്കൽ പ്രയാസമില്ലാത്തവർ മാസം മുഴുവനും നോമ്പനുഷ്ടിക്കൽ പുണ്യമാണ്


പരിശുദ്ധ മാസങ്ങൾ മുഴുവൻ അനുഷ്ഠിക്കണമെന്നു ഒന്നാം  ഹദീസിലും പരിശുദ്ധ മാസത്തിൽ നിന്നും ചില നോമ്പ് അനുഷ്ഠിക്കണമെന്ന് രണ്ടാം ഹദീസിലും നബി(സ)കല്പിച്ചു


ഇത് നബിയിൽ നിന്നും റജബ് മുഴുവനും നോമ്പനുഷ്ടിക്കാൻ ഉള്ള വ്യക്തമായ കൽപ്പനയും റജബിൽ നിന്നും ചില നോമ്പുകൾ അനുഷ്ഠിക്കാനുള്ള വ്യക്തമായ കല്പനയായികാണാവുന്നതാണ് 


റജബ്  മാസം പരിശുദ്ധ മാസത്തിൽ പെട്ടതാണ്  എന്നല്ല അതിൽ  ഏറ്റവും ശ്രേഷ്ടമായ മാസമാണ്


ഫതാവൽ കുബ്റാ 2/53

وفي فتاوى ابن حجر 2/53 :


( قال العلماء : وإنما أمره بالترك ; لأنه كان يشق عليه إكثار الصوم كما ذكره في أول الحديث فأما من لا يشق عليه فصوم جميعها فضيلة . فتأمل أمره صلى الله عليه وسلم بصوم الأشهر الحرم في الرواية الأولى وبالصوم منها في الرواية الثانية تجده نصا في الأمر بصوم رجب أو بالصوم منه ; لأنه من الأشهر الحرم بل هو من أفضلها ) اهـ


റജബ് മാസത്തിലെ നോമ്പ് നൽകണമെന്ന് പറയുന്ന ഹദീസുകളെല്ലാം നിർമ്മിക്കപ്പെട്ടതും കള്ള ഹദീസുമാണ് എന്ന് ചില പുരോഹിതന്മാരുടെ വാദത്തെ ഇമാം ഇബ്നുഹജർ( റ )ഘണ്ഡിക്കുന്നത് കാണുക


വിവരമില്ലാത്ത ഒരാളുടെ വാദം  റജബ് നോമ്പിനെ പറ്റിയുള്ള എല്ലാ ഹദീസുകളും നിർമ്മിക്കപ്പെട്ടതാണ് എന്നാണ് എന്നാൽ നോമ്പിനെ പറ്റി പറയുന്ന വ്യാപകമായതും പ്രത്യേകമായ മുഴുവൻ ഹദീസുകളും ഉദ്ദേശിച്ചുകൊണ്ടാണ് അയാള് അത് പറയുന്നതെങ്കിൽ അയാൾ പറയുന്നത് പച്ച കളവാണ് തേരും കള്ളത്തരവും ആണ് '


അയാൾ അതിൽ നിന്നും തൗബ ചെയ്ത് മടങ്ങണം മടങ്ങുന്നില്ലെങ്കിൽ ശക്തമായ ശിക്ഷക്ക് അയാളെ വിധേയമാക്കണം'


യഥാർത്ഥത്തിൽ  ഈ വിഷയത്തിൽ നിർമ്മിക്കപ്പെട്ട ഹദീസുകൾ റിപ്പോർട്ട് ഉണ്ടെങ്കിലും നമ്മുടെ പണ്ഡിതന്മാരും മറ്റു പണ്ഡിതന്മാരും റജബ് നോമ്പ് പുണ്യമാണെന്ന്  അവലംബിച്ചത് ആ ഹദീസുകൾ എല്ല'

മറിച്ച് ഞാൻ മുമ്പ് പറഞ്ഞതും അല്ലാത്തതുമായ ധാരാളം ഹദീസുകളാണ് അവർ അവലംബിച്ചത് 


അതിൽ പെട്ടതാണ് ഇമാം ബൈഹഖി ( റ) ഉദ്ധരിച്ചത് അനസ്( റ)നിന്നും നബി(സ) പറഞ്ഞതായി അവർ പറയുന്നു നിശ്ചയം സ്വർഗ്ഗത്തിൽ ഒരു നദിയുണ്ട് 

സ്വർഗ്ഗത്തിൽ ഒരു നദിയുണ്ട് റജബ് എന്നാണ് അതിന്  പേര് പറയുക പാലിനേക്കാൾ ശക്തമായ വെളുപ്പും തേനിനെക്കാൾ മധുരമുള്ളതുമാണ്

റജബിൽ  ഒരുദിവസം വല്ലവനും നോമ്പനുഷ്ടിച്ചാൽ ആ നദിയിൽ നിന്നും അല്ലാഹു അവനെ കുടിപ്പിക്കുന്നതാണ്


ففي فتاوى ابن حجر 2/53 :


( فقول هذا الجاهل إن أحاديث صوم رجب موضوعة إن أراد به ما يشمل الأحاديث الدالة على صومه عموما وخصوصا فكذب منه وبهتان فليتب عن ذلك , وإلا عزر عليه التعزير البليغ ، نعم روي في فضل صومه أحاديث كثيرة موضوعة , وأئمتنا وغيرهم لم يعولوا في ندب صومه عليها حاشاهم من ذلك وإنما عولوا على ما قدمته وغيره ومنه :

ما رواه البيهقي في الشعب عن أنس يرفعه :


(أن في الجنة نهرا يقال له رجب أشد بياضا من اللبن وأحلى من العسل , من صام من رجب يوما سقاه الله من ذلك النهر )


ഇമാം ബൈഹഖി ( റ) 

  അബ്ദുല്ലാഹി ബിൻ സൈദ്( റ) പിതാവിൽ നിന്നും ഉദ്ധരിക്കുന്നു നബിസല്ലല്ലാഹു വസല്ലമയുടെ ഉയർത്തിക്കൊണ്ട് അവിടുന്ന് പറഞ്ഞു റജബിൽ ഒരുദിവസം വല്ലവനും നോമ്പനുഷ്ടിച്ചാൽ വർഷം മുഴുവനും നോമ്പ് അനുഷ്ഠിച്ചത് പോലെയാണ്


ഏഴ്ദിവസം നോമ്പനുഷ്ഠിച്ചാൽ നരകത്തിന്റെ ഏഴ് കവാടങ്ങൾ അവനെ തൊട്ട് അടക്കപ്പെടും 

എട്ട് ദിവസം നോമ്പനുഷ്ഠിച്ചാൽ സ്വർഗ്ഗകവാടം എട്ടും അവന്ന് തുറക്കപ്പെടും '

പത്തുദിവസം അനുഷ്ഠിച്ചാൽ അവന് എന്ത് ചോദിച്ചാലും അല്ലാഹു അവന് അത് നൽകും 

പതിനഞ്ച് ദിവസം നോമ്പനുഷ്ഠിച്ചാൽ കഴിഞ്ഞുപോയ ദോഷങ്ങൾ പൊറുക്കപ്പെടുന്നതായും അതുകൊണ്ട് നീ പ്രവർത്തനങ്ങൾ തുടങ നിൻറെ തിന്മകളെല്ലാം നന്മയായി മാറ്റിമറിക്കപ്പെട്ടിരിക്കുന്നു എന്ന് ആകാശത്തുനിന്ന് വിളിച്ചുപറയും 


ഇനിയും ധാരാളം നോമ്പനുഷ്ഠിച്ചാൽ അല്ലാഹു ഇനിയും വർദ്ധിപ്പിക്കും




وروي عن عبد الله بن سعيد عن أبيه يرفعه :


(من صام يوما من رجب كان كصيام سنة ومن صام سبعة أيام غلقت عنه أبواب جهنم , ومن صام ثمانية أيام فتحت له ثمانية أبواب الجنة , ومن صام عشرة أيام لم يسأل الله شيئا إلا أعطاه إياه , ومن صام خمسة عشريوما نادى مناد من السماء قد غفر لك ما سلف فاستأنف العمل وقد بدلت سيئاتك حسنات , ومن زاد زاده الله ) .


ഇമാം ബൈഹഖി( റ)അദ്ദേഹത്തിൻറെ ഉസ്താദ് ഹാകിം (റ) നിന്നും ഉദ്ധരിക്കുന്നു


ആദ്യത്തെ ഹദീസ് അബു ഖിലാബ (റ ) എന്നവരുടെ മേലിൽ മൗഖൂഫാണ് അദ്ദേഹം താബിഉകളിൽ പെട്ടവരാണ് അതുകൊണ്ടുതന്നെ അദ്ദേഹം

വഹിയ് വന്ന നബി(സ) പറഞ്ഞതല്ലാതെ പറയുകയില്ല


ثم نقل عن شيخه الحاكم أن الحديث الأول موقوف على أبي قلابة وهو من التابعين فمثله لا يقوله إلا عن بلاغ عمن قوله مما يأتيه الوحي


ഇമാം ബൈഹഖി (റ)അബൂഹുറൈറ(റ) യിൽ നിന്ന് ഉദ്ധരിക്കുന്നു നബിസല്ലല്ലാഹു അലൈഹിവസല്ലം  റമദാനിന് ശേഷം റജബിലും ശഅ്ബാനിലും അല്ലാതെ മാസം മുഴുവൻ നോമ്പനുഷ്ടിക്കൽ ഇല്ല


ഈ ഹദീസിനെ പരമ്പരയിൽ ദുർബലത ഉണ്ട്   എന്നാൽ ഇജ്മാഅ് കൊണ്ട് (പണ്ഡിതന്മാരുടെ ഏകോപനം കൊണ്ട് ) സ്ഥിരപ്പെട്ട ഒരു കാര്യമാണ് ദുർബലമായ ( ള ഈഫ്) 

  ഹദീസുകളും മുർസലായ ഹദീസുകളും


മുൻഖത്വിആയ ഹദീസുകളും 

(റിപ്പോർട്ടർ മുറിഞ്ഞുപോയ. നഷ്ടപെട്ടത് )

മുഅളലായഹദീസുകളും

  മൗക്കൂഫ് ആയ ഹദീസുകളും പുണ്യകർമ്മത്തിൽ അമൽ ചെയ്യപ്പെടുന്നതാണ് 

ഇത് ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ട്


' റജബ് നോമ്പ് പുണ്യകർമ്മത്തിൽ പെട്ടതാണ് എന്നതിൽ യാതൊരു സംശയവുമില്ല അതുകൊണ്ടുതന്നെ അതിൽ  ദുർബലതയുള്ളഹദീസുകളും അതുപോലെയുള്ളതും  മതിയാകുന്നതാണ് 

വഞ്ചനയിൽ പെട്ട് വിവരമില്ലാത്തവൻ അല്ലാതെ ഇതിന് നിഷേധിക്കുകയില്ല 


(അൽ ഫതാവൽ കുബ് റാ 2 / 4)


ثم روي عن أبي هريرة ( أن النبي صلى الله عليه وسلم لم يصم بعد رمضان إلا رجب وشعبان ) ثم قال إسناده ضعيف ا هـ

وقد تقرر أن الحديث الضعيف والمرسل والمنقطع والمعضل , والموقوف يعمل بها في فضائل الأعمال إجماعا ولا شك أن صوم رجب من فضائل الأعمالفيكتفي فيه بالأحاديث الضعيفة ونحوها ولا ينكر ذلك إلا جاهل مغرور، وروى الأزدي في الضعفاء من حديث السنن ( من صام ثلاثة أيام من شهر حرام الخميس والجمعة والسبت كتب الله له عبادة سبعمائة عام  ) اهـ


റജബ് നോമ്പ് പുണ്യമാണെന്ന് അറിയിക്കുന്ന

മേൽഹദീസുകളെ പറ്റി ഇബ്ന്  ഹജർ(റ ) വിനോടൊരു ചോദ്യം

മേൽ ഹദീസുകൾ നിർമ്മിക്കപ്പെട്ട കള്ള ഹദീസുകൾ ആണോ?                  ഉത്തരം അതൊരിക്കലും കള്ള ഹദീസുകൾ അല്ല മറിച്ച് റിപ്പോർട്ടുചെയ്യൽ അനുവദനീയമായ പുണ്യകർമ്മത്തിൽ അമൽ ചെയ്യാൻ പറ്റുന്ന അല്പം ദുർബലതയുള്ളവയാണത്


وفي فتاوى ابن حجر أيضا 2/86 :


( وسئل ) نفع الله به عن : حديث { إن في الجنة نهرا يقال له رجب ماؤه أشد بياضا من اللبن وأحلى من العسل من صام يوما من رجب سقاه الله من ذلك النهر } وحديث { من صام من كل شهر الخميس والجمعة والسبت كتب له عبادة سبعمائة سنة } وحديث { من صام يوما من رجبكان كصيام شهر , ومن صام منه سبعة أيام أغلقت عنه أبواب جهنم السبعة ومن صام منه ثمانية أيام فتحت له أبواب الجنة الثمانية , ومن صام منه عشرة أيام بدلت سيئاته حسنات }


هل هي موضوعة أم لا ؟

( فأجاب ) بقوله : ليست موضوعة بل ضعيفة فتجوزروايتها والعمل بها في الفضائل


വഹാബി പുരോഹിതൻമാർ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി കൊണ്ടു വരുന്ന തിനെക്കുറിച്ച്  ശൈഖുൽ ഇസ്ലാം ഹാഫിള്  ഹജറുൽ അസ്ഖലാനി ( റ)

പറയുന്നത് കാണുക

ആദ്യം പറഞ്ഞ (സ്വർഗത്തിൽ ഒരു നദിയുണ്ട് എന്ന റജബ് നോമ്പിനെ മഹത്വം പറയുന്ന )ഹദീസിനെ സംബന്ധിച്ച് 

പറയുന്നു അതിൽ സനദിൽ പരിശോധിക്കപ്പെടേണ്ട ഒരാളുമില്ല മൈസൂരിൽഅസദിഒഴികെ അദ്ദേഹം നീതിമാനാണ് എന്ന് ഞാൻ കണ്ടിട്ടില്ല ഈ ഹദീസ് കൊണ്ട് അദ്ദേഹത്തെ ദഹബി ളഈഫാക്കിയിട്ടുണ്ട്


രണ്ടാമത്തെ ഹദീസിനെ പറ്റി 

ഹാഫിള്  ഹജറുൽ അസ്ഖലാനി ( റ)

പറയുന്നു അതിനെ സനദുകൾ ധാരാളമുണ്ട് അതിൻറെ സനദ് ഏറ്റവും അനുയോജ്യവും ഏറ്റവും നല്ലതാണ്


മൂന്നാമത്തെ ഹദീസ് അതിനും ധാരാളം സനദുകളുണ്ട്

  ധാരാളം സാക്ഷികളുണ്ട് അതുകൊണ്ടുതന്നെ അത് നിർമ്മിതമായ ഹദീസ് എന്നതിനെ തൊട്ടു അത് ഉയർന്നിരിക്കുന്നു (അത് നിർമിത ഹദീസ് അല്ല ) (തബ്യീൻ )


قال الحافظ ابن حجر في الأول : ليس في إسناده منينظر في حاله سوى منصور الأسدي وقد روى عنه جماعة لكن لم أر فيه تعديلا وقد ذكره الذهبي وضعفه بهذا الحديث

وقال في الثاني : له طرق بلفظ عبادة ستين سنة وهو أشبه ومخرجه أحسن وإسناده أشد من الضعيف قريب من الحسن , والثالث له طرق وشواهد ضعيفة يرتقى بها عن كونه موضوعا , والله أعلم . ) اهـ


ചുരുക്കത്തിൽ ഇതൊ ന്നുംകള്ള നിർമ്മിതമായ ഹദീസ് അല്ല '

പുണ്യ കർമത്തിന് പ്രവർത്തിക്കാൻ പറ്റുന്ന സ്വീകരിക്കാൻ പറ്റുന്ന ഹദീസുകൾ തന്നെയാണ്


നസാഇയിൽ  സ്വഹാബിയായ ഉസാമയെ (റ)  തൊട്ട് ഇങ്ങനെ കാണാം 

ഉസാമയെ (റ)

നബിസല്ലല്ലാഹു അലയ്ഹിവസല്ലമ

ഉസാമയോട് ( റ) പറഞ്ഞു

റജബിന്റെയും

റമളാന്റെയും  ഇടയിലെ ശഅബാൻ മാസത്തിൽ  എനോമ്പനുഷ്ഠിക്കണം കാരണം ജനങ്ങൾ അശ്രദ്ധമായി പോകുന്ന മാസമാണത്


ഇത് വിവരിച്ച ശൗക്കാനി പറയുന്നു റജബ് നോമ്പ് സുന്നത്താണെന്ന് ഇതിൽനിന്നും ലഭിക്കുന്നതാണ് കാരണം റമദാനും റജബും ബഹുമാനിക്കുന്നത് പോലെ

ശഅബാൻ മാസത്തേയു

ബഹുമാനിക്കണം എന്നാണ് നബി  (സ്വ) പറയുന്നത് 

നൈലുൽ ഔത്വാർ 291/4

4-ومن أدلتهم حديث أسامة رضي الله عنه :

في سنن النسائي 4/201 :


( عن أسامة بن زيد قال قلت : يا رسول الله لم أرك تصوم شهرا من الشهور ما تصوم من شعبان قال ذلك شهر يغفل الناس عنه بين رجب ورمضان ) اهـ


قال الشوكاني في نيل الأوطار 4/291 :


(ظاهر قوله في حديث أسامة : " إن شعبان شهر يغفل عنه الناس بين رجب ورمضان أنه يستحب صوم رجب ; لأن الظاهر أن المراد أنهم يغفلون عن تعظيم شعبان بالصوم كما يعظمون رمضان ورجبا به . )اهـ


ഇബ്ന് അബീശൈബ(റ) മുസന്നഫിൽ റിപ്പോർട്ട് ചെയ്യുന്നു   ഹസൻ എന്നവർ പരിശുദ്ധമായ മാസങ്ങളിൽ നോമ്പനുഷ്ഠിക്കും ഉണ്ടായിരുന്നു


മുസന്നഫ്457/2


وإما الأثر فقد ورد صوم الأشهر الحرم عن الصحابة ومن ذلك :

ما في مصنف ابن أبي شيبة 2/457 :


(حدثنا ابن علية عن يونس عن الحسن أنه كان يصوم أشهر الحرام .


അബൂദാവൂദ് (റ )റിപ്പോർട്ട് ചെയ്യുന്നു ഇബ്ന് ഉമർ (റ ) മക്കയിൽവെച്ച് പരിശുദ്ധമായ മാസങ്ങളിൽ നോമ്പനുഷ്ഠിക്കുകയുണ്ടായിരുന്നു


حدثنا أبو داود عن خالد بن أبي عثمان عن أيوب بن عبد الله بن يسار وسليط أخيه قالا كان ابن عمر يصوم بمكة أشهر الحرام . ) اهـ



അബ്ദുറസാഖ് എന്നവരുടെ മുസ്ഹഫിൽ പറയുന്നു 

സാലിം ( റ )പറഞ്ഞു  ഇബ്ന് ഉമർ  (റ ) പരിശുദ്ധ മാസങ്ങളിൽ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു


മറ്റൊരു റിപ്പോർട്ടിൽ നാഫിഇ(റ)പറയുന്നു 


ഇബ്ന് ഉമർ( റ )

പരിശുദ്ധ മാസങ്ങളിൽ നോമ്പ് ഉപേക്ഷിക്കാറില്ല


മുസന്നഫ് അബ്ദുറസാഖ്   292 : (4

وفي مصنف عبد الرزاق 4/292 : (


عن معمر عن الزهري عن سالم أن ابن عمر كان يصوم أشهر الحرم

وعن معمر عن أيوب عن نافع أن ابن عمر كان لا يكاد أن يفطر في أشهر الحرم ولا غيرها ) اهـ


ثانيا : 


: റജബ് നോമ്പിനെ നിരുത്സാഹപ്പെടുത്തുന്ന ഹദീസുകൾ ഒന്ന് താഴെ യുള്ളഇബ്ന് അബീശൈബയുടെ മു സ്വന്നഫിലുള്ള ഹദീസ് അത് തെളിവിന് പറ്റാത്ത മുർസലായ ഹദീസാണ്


1- ما في مصنف ابن أبي شيبة 2/513 وعبد الرزاق 4/292:


( عن زيد بن أسلم قال { سئل رسول الله صلى الله عليه وسلم عن صوم رجب فقال : أين أنتم من شعبان } . ) اهـ ، وهو مرسل كما ترى


മറ്റൊന്ന് ഇബ്നുമാജയുടെ ഹദീസ് ബൂസൂരി പറയുന്നു ഹദീസ് അസ്വീകാര്യമാണ്

(  മിസ്ബാഹ് )


അൽബാനി അത് ദുർബലമാണെന്ന് പറഞ്ഞിട്ടുണ്ട്


(ളഈഫ്ഇബ്ന്മാജ)


2-ما رواه ابن ماجه 1/555 :


(عن محمد بن إبراهيم أن أسامة بن زيد كان يصوم أشهر الحرم فقال له رسول الله صلى الله عليه وسلم : صم شوالا فترك أشهر الحرم ثم لم يزل يصوم شوالا حتى مات ) اهـ

وهو ضعيف قال البوصيري في مصباح الزجاجة : فيه مقال


وضعفه الألباني في ضعيف ابن ماجه


റജബ് നോമ്പ് നബിസല്ലല്ലാഹു അലൈഹി വസല്ലമ വിരോധിച്ചു എന്ന ഇബ്നുഅബ്ബാസ് (റ) വിൻറെ  ഇബ്ന്മാജ  റിപ്പോർട്ട് ചെയ്ത ഹദീസിനെക്കുറിച്ച് ഇബ്നു തൈമിയ്യ പറയുന്നു

അത് ദുർബലമായ ഹദീസാണ്


( ഫതാവൽ കുബറ ഇബ്നു തൈമിയ്യ

479 :2)


3-ما رواه ابن ماجه 1/554 :


( عن ابن عباس : أن النبي صلى الله عليه وسلم نهى عن صيام رجب ) اهـ

ولكن الحديث ضعيف قال ابن تيمية كما في الفتاوى الكبرى 2/479 :


( وقد روى ابن ماجه في سننه عن ابن عباس عن النبي صلى الله عليه وسلم أنه نهى عن صوم رجب , وفي إسناده نظر ) اهـ


ഇബ്ന് മുഫ്ലിഹ്( റ )പറയുന്നു.


മേൽ ഹദീസ് ദാവൂദിന്റെ  റിപ്പോർട്ടിൽ അഹ്മദ് ഇമാമും മറ്റും ദുർബലമാണെന്ന് പറഞ്ഞിട്ടുണ്ട് 

ഫുറൂഉ. 3/118


പറയുന്നു ഇതിൽ ദാവൂദ് എന്നയാളുണ്ട് അദ്ദേഹം ദുർബലനാണ് എന്നതിൽ ഏകോപനം ഉണ്ട് 


وفي الفروع لابن مفلح 3/118 أن هذا الحديث : ( من رواية داود بن عطاء , ضعفه أحمد وغيره ) اه


ബൂസ്വീരി ( റ )പറയുന്നു ഇതിൽ ദാവൂദ് എന്നയാളുണ്ട് അദ്ദേഹം ദുർബലനാണ് എന്നതിൽ ഏകോപനം ഉണ്ട്


ഇബ്ന് ൽ ജൗസിയും  അവസ്ഥയും ഇത് പറഞ്ഞിട്ടുണ്ട്

മിസ് ബാഹ് 2/77


ـ

وقال البوصيري في مصباح الزجاجة 2/77 :


(فيه داود بن عطاء المدني وهو متفق على تضعيفه وأورده ابن الجوزي في العلل المتناهية من طريق داود وضعف الحديث به وهو ضعيف متفق على ضعفه ) اهـ


ശൗക്കാനി  തന്നെ പറയുന്നു


റജബ് നോമ്പ് നബിസല്ലല്ലാഹു അലൈഹി വസല്ലമ വിരോധിച്ചു എന്ന ഇബ്നുഅബ്ബാസ് (റ) വിൻറെ  ഇബ്നുമാജ  റിപ്പോർട്ട് ചെയ്ത ഹദീസ്  അതിൽ രണ്ടുപേർ ദുർബലരാണ് ഒന്ന്  സൈദ്രണ്ട് ദാവൂദ്  


നൈൽ ൽ ഔത്വാർ291/4

وقال الشوكاني في نيل الأوطار 4/291 :


( وأما حديث ابن عباس عند ابن ماجه بلفظ : إن النبي صلى الله عليه وسلم { نهى عن صيام رجب } ففيه ضعيفان : زيد بن عبد الحميد , وداود بن عطاء . )اهـ


റജബിനെ ബഹുമാനിക്കൽ ജാഹിലിയ്യാ കാലത്ത് ഉള്ള ബഹുമാനം പോലെയاല്ലാത്ത നിലക്ക് ആണെങ്കിൽ അവരോട് പിൻതുടരൽ അതിലില്ല

അവർ ചെയ്യുന്ന എല്ലാ പ്രവർത്തികളും നിരോധിക്കപ്പെട്ടതല്ല.


ശരീഅത്ത് അതിനെ വിരോധിക്കുകയും അത് ഉപേക്ഷിക്കണമെന്ന്  അറിയിക്കുകയും ചെയ്താലല്ലാതെ തടയേണ്ടതില്ല.


മറ്റു മതസ്ഥർ പ്രവർത്തിച്ചു എന്നതിനുവേണ്ടി സത്യം ഉപേക്ഷിക്കപ്പെടുകയില്ല.


റജബ് നോമ്പിന് നിഷേധിക്കുന്നവൻ  വിവരക്കേട് അറിയപ്പെട്ട പടുജാഹില് ആണ്

ദീനിൽ അവനെ തഖ്ലീദ് ചെയ്യൽ ഒരു മുസ്ലിമിനും ഹലാൽ അല്ല അല്ലാഹുവിൻറെ വിധികളും അതിനെ പ്രമാണങ്ങളും അറിഞ്ഞവരാണന്ന് പ്രശസ്തമായ വരെ അല്ലാതെ  തഖ്ലീദ്  ചെയ്യൽ അനുവദനീയമല്ല.


മേൽപറഞ്ഞ വിവരം ഇല്ലാത്തവൻ അല്ലാഹുവിന്റെ ദീൻഅറിയാത്തവൻ ആണ് 'അവനെ തഖ്ലീദ്

ചെയ്യാൻ പാടില്ല. അവനെ തഖ്ലീദ് ചെയ്താൽ ദീൻ മാറ്റിമറിച്ചനാകും

ഫതാവ 2/53


ففي فتاوى ابن حجر 2/53 حكاية عن الشيخ عز الدين بن عبد السلام :


( ومن عظم رجبا بجهة غير ما كانت الجاهلية يعظمونه به فليس مقتديا بهم وليس كل ما فعلوه منهيا عن فعله إلا إذا نهت الشريعة عنه أو دلت القواعد على تركه ولا يترك الحق لكون أهل الباطل فعلوه والذي ينهى عن صومه جاهل معروف بالجهل ولا يحل لمسلم أن يقلده في دينه إذ لا يجوز التقليد إلا لمن اشتهر بالمعرفة بأحكام الله تعالى وبمآخذها والذي يضاف إليه ذلك بعيد عن معرفة دين الله تعالى فلا يقلد فيه ومن قلده غر بدينه ) ا هـ




ശൗഖാനിയും റജബ് നോമ്പ് അംഗീകരിക്കുന്നു

:

ففي نيل الأوطار 4/291 :


( فائدة : ظاهر قوله في حديث أسامة : " إن شعبان شهر يغفل عنه الناس بين رجب ورمضان أنه يستحب صوم رجب ; لأن الظاهر أن المراد أنهم يغفلون عن تعظيم شعبان بالصوم كما يعظمون رمضان ورجبا به .

ويحتمل أن المراد غفلتهم عن تعظيم شعبان بصومه كما يعظمون رجبا بنحر النحائر فيه , فإنه كان يعظم ذلك عند الجاهلية وينحرون فيه العتيرة كما ثبت في الحديث , والظاهر الأول . والمراد بالناس : الصحابة , فإن الشارع قد كان إذ ذاك محا آثار الجاهلية , ولكن غايته التقرير لهم على صومه , وهو لا يفيد زيادة على الجواز .

وقد ورد ما يدل على مشروعية صومه على العموم والخصوص :

أما العموم


: فالأحاديث الواردة في الترغيب في صوم الأشهر الحرم وهو منها بالإجماع . وكذلك الأحاديث الواردة في مشروعية مطلق الصوم .


റജബ് നോമ്പിനെ പുണ്യം പറയുന്ന പ്രത്യേകമായ ഹദീസ് കാണുക


وأما على الخصوص :


فما أخرجه الطبراني عن سعيد بن أبي راشد مرفوعا بلفظ : { من صام يوما من رجب فكأنما صام سنة , ومن صام منه سبعة أيام غلقت عنه أبواب جهنم , ومن صام منه ثمانية أيام فتحت له ثمانية أبواب الجنة , ومن صام منه عشرة لم يسأل الله شيئا إلا أعطاه , ومن صام منه خمسة عشر يوما نادي مناد من السماء قد غفر لك ما مضى فاستأنف العمل , ومن زاد زاده الله } ثم ساقحديثا طويلا في فضله 


മറ്റൊരു ഹദീസ് ഇങ്ങനെയാണ്

وأخرج الخطيب عن أبي ذر { من صام يوما من رجب عدل صيام شهر } وذكر . نحو حديث سعيد بن أبي راشد .

മറ്റൊരു ഹദീസിൽ ഇങ്ങനെയും ഉണ്ട്

وأخرج نحوه أبو نعيم وابن عساكر من حديث ابن عمر مرفوعا .وأخرج أيضا نحوه البيهقي في شعب الإيمان عن أنس مرفوعا .

وأخرج الخلال عن أبي سعيد مرفوعا


( رجب من شهور الحرم , وأيامه مكتوبة على أبواب السماء السادسة فإذا صام الرجل منه يوما وجدد صومه بتقوى الله نطق الباب ونطق اليوم وقالا : يا رب اغفر له , وإذا لم يتم صومه بتقوى الله لم يستغفر له , وقيل : خدعتك نفسك )


മറ്റൊരു ഹദീസിൽ ഇങ്ങനെ


وأخرج أبو الفتوح بن أبي الفوارس في أماليه عن الحسن مرسلا أنه قال صلى الله عليه وسلم : (رجب شهر الله , وشعبان شهري , ورمضان شهر أمتي ) . 

.

മറ്റൊരു ഹദീസ് എങ്ങനെയുണ്ട്

( وعن رجل من باهلة ... قوله : ( وصم أشهر الحرم ) هي شهر القعدة والحجة ومحرم ورجب . وفيه دليل على مشروعية صومها . ) اهـ


എന്നാൽ ഹാഫിള് ഇബ്ന് ഹജ്ർ (റ )


റജബ് നോമ്പിന് വിമർശിച്ചിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് വഹാബി പുരോഹിതന്മാർ ഒരു ലേഖനം  എഴുതിയിട്ടുണ്ട് യഥാർത്ഥത്തിൽ നോമ്പ് നോൽക്കാൻ പാടില്ല എന്ന് 

ഇബ്ന് ഹജർ( റ )പറഞ്ഞിട്ടില്ല.

റജബ് നോമ്പിൽ വന്ന എല്ലാ ഹദീസുകളും നിർമിക്കപ്പെട്ട ഹദീസാണ് എന്നും പഠിപ്പിച്ചിട്ടില്ല 


റജബ് നോമ്പിന്റെ മഹത്വങ്ങൾ പറയുന്ന ഹദീസുകളിൽ അല്പം നൂന്യതയള്ള ( ളഈഫ്) ഹദീസുകളും  നിർമ്മിക്കപ്പെട്ട ഹദീസും ഉണ്ട് എന്ന് പറയുകയും 

അതിനു ശേഷം ധാരാളം  ആദ്യവിഭാഗത്തിൽ പെട്ട

ഹദീസുകൾ ഉദ്ധരിച്ച് പറയുകയും

പിന്നീട് നിർമ്മിക്കപ്പെട്ട നിലക്കുള്ള ഹദീസുകൾ ഉദ്ധരിക്കുന്നുണ്ട്


  പുണ്യകർമ്മങ്ങൾക്ക് ദുർബലമായ ഹദീസുകൾ കൊണ്ട് അമല ചെയ്യാവുന്നതാണ് എന്ന് ഇമാം അവർകൾ  തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട് അത് വഹാബി പുരോഹിതന്മാർ കട്ട് വെക്കുകയും അതിലുള്ള എല്ലാ ഹദീസുകളും നിർമ്മിക്കപ്പെട്ടതാണ് ജനങ്ങളെ തോന്നിപ്പിച്ചു അതെല്ലാം ഇബ്ന് ഹജർ.  തള്ളിക്കളഞ്ഞിട്ടുണ്ട് എന്ന വരുത്തുകയുമാണ് ഈ പുരോഹിതവർഗ്ഗം ചെയ്തിട്ടുള്ളത്


ഇബ്ന് ഹജർ (റ )പറഞ്ഞതായി ഇവർതന്നെ ഉദ്ധരിക്കുന്ന ഭാഗം ഇങ്ങനെയാണ്


واما الأحاديث الواردة في فضل رجب، او فضل صيامه، او صيام شيئ منه صريحة فهي على قسمين : ضعيفة و موضوعة 

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റഹി) പറയുന്നു: എന്നാൽ റജബിന്റെ പുണ്യത്തെ പറ്റിയൊ അതിലെ നോമ്പിനെ സംബന്ധിച്ചൊ അതിലെ നിശ്ചിത ദിവസത്തെ നോമ്പിനെ കുറിച്ചോ വന്ന ഹദീസുകളെല്ലാം ദുർബലമോ, നിർമ്മിതമോ ആണ്  (തബ് യീൻ 1/10 )

. تبيين العجب بما ورد في فضل رجب (1/10)


എന്നാൽ ഇതേ തബ്യീനിൽ തന്നെ


ഇബ്ന് ഹജർ( റ ) പറഞ്ഞത് ഇവർ മറച്ചു വെച്ചിരിക്കുന്നു അത് ഇങ്ങനെയാണ് 

വിജ്ഞാനമുള്ള പണ്ഡിതന്മാർ  പുണ്യകർമ്മങ്ങളിൽ  ന്യൂനത ഉള്ള ഹദീസാണങ്കിൽ പോലും അത് നിർമ്മിക്കപ്പെട്ടത് അല്ലെങ്കിൽ അതിനെ കൊണ്ടുവരുന്നതിൽ അവർ ഇളവ് നൽകിയിരിക്കുന്നു എന്നത് പ്രശസ്തമാണ്

(തബ് യീൻ 1/10 )

10- قال الحافظ ابن حجر العسقلاني في تبيين العجب بما ورد في فضل رجب :

" اشتهر أن أهل العلم يتسامحون في إيراد الأحاديث في الفضائل وإن كان فيها ضعف، ما لم تكن موضوعة"

(تبيين العجب بما ورد في فضل رجب (23-26 ))


ഇബ്ന് ഹജർ( റ ) നുകത്തിൽ പറയുന്നു


ഹദീസ് നിരൂപകനും ഹദീസ്ഹുഫാളുകളിൽ ഒരാളുമായ  അബുൽ ഹസൻ ( റ )അവരുടെ കിത്താബിൽ (  ഭയാനുൽ വഹ്ം) മിത വ്യക്തമായി പറഞ്ഞത്


ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിഉംആയഹദീകളും  ഹുജജത്തിന്ന് പറ്റില്ലെങ്കിലും പുണ്യകർമ്മങ്ങളിൽ അതുകൊണ്ട് പ്രവർത്തിക്കാവുന്നതാണ് '


ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിഉ ആയഹദീകളും

  തന്നെ (ഹറാം ഹലാൽ പോലെയുള്ള )വിധികളിലും പ്രവർത്തിക്കണമെങ്കിൽ ധാരാളം റിപ്പോർട്ടുകളിലൂടെ വരുകയോ സ്വഹീഹായ മറ്റു സാക്ഷികളോടും ഖുർആനിലെ പ്രത്യക്ഷ അർഥത്തോട്  യോജിക്കുകയോ കർമ്മം കൊണ്ട് ശക്തി ആവുകയോ ചെയ്യേണ്ടതാണ്


(ഈ  കാര്യങ്ങളിൽ ഒന്ന് ഉണ്ടായാൽ

ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിആയഹദീകളും 

ഹറാം ഹലാൽ പോലെയുള്ള )വിധികളിലും

തെളിവാക്കാവുന്നതാണ്)


അബുൽ ഹസൻ ( റ )പറഞ്ഞമേൽകാര്യം

വളരെ നല്ലതും വളരെ ശക്തിയുള്ളതുമായ അഭിപ്രായമാണ് ആരുംതന്നെ അതിനെ എതിർക്കുകയില്ല

(അന്നുകത് 243/1)


11- قال الحافظ ابن حجر العسقلاني رحمه الله تعالى في

( النكت على مقدمة ابن الصلاح ) ما نصه:


(( وقد صرَّح أبو الحسن ابن القطان أحد الحفاظ النقاد من أهل المغرب في كتابه (بيان الوهم والإيهام) بأن هذا القسم - أي الضعيف أو المنقطع ... - لا يحتج به كله بل يعمل به في فضائل الأعمال ويتوقف عن العمل به في الأحكام إلا إذا كثرت طرقه أو عضده اتصال عمل أو موافقة شاهد صحيح ، أو ظاهر قرآن. - ثم قال الحافظ ابن حجر مباشرة - : وهذا حسن قوي رايق ما أظن منصفاً يأباه والله الموفق )). انتهى

( النكت على مقدمة ابن الصلاح ج1ص243)


ഹാഫിൽ ഇബനു റജബിൽ ഹമ്പലീ പറയുന്നു


ഉള്ളവരിൽ നിന്നും

പുണ്യങ്ങൾ പറയുന്ന ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഇമാമുമാർ ഇളവ് നൽകിയിരിക്കുന്നു  ഇമാം അഹമ്മദ് ഇബ്ന് ഹമ്പൽ(  റ) ഇബ്ന് മഹ്ദി (  റ) എന്നിവർ മേൽപ്പറഞ്ഞവരിൽ പെട്ടവരാണ് (ശറഹു ഇലലിതുർമുദി72/1)

12- ذكر الحافظ ابن رجب الحنبلي في كتابه

" قد رخَّص كثير من الأئمة في رواية أحاديث الرقاق ونحوها عن الضعفاء ، منهم ابن مهدي ، وأحمد بن حنبل ".

( شرح علل الترمذي م1 ص 72 طبعة دار الفلاح)


അൽ ഹാഫിള് ഇബ്നു സ്വലാഹ് (റ)

പറയുന്നു


  ഹദീസ് പണ്ഡിതന്മാരുടെ അടുക്കലും മറ്റു പണ്ഡിതന്മാരുടെ അടുക്കലും നൂന്യതയുള്ള ഹദീസുകളുടെ എല്ലാ ഇനങ്ങളെയും അവയുടെ ന്യൂനത വിവരിക്കാതെതന്നെ അത് റിപ്പോർട്ട് ചെയ്യുന്നതിലും ഗൗരവം കാണിക്കാതിരിക്കുന്നതിലും അനുവദനീയ ആക്കിയിട്ടുണ്ട്


ഹറാം ഹലാല് പോലെയുള്ള ശരീഅത്തിന്റെ  വിധികളിലും അല്ലാഹുവിൻറെ സിഫാത്തുകളിലും അല്ലാത്തതിൽ ആണ് ഈ പറഞ്ഞത്


മേൽപ്പറഞ്ഞ ഇളവ് നൽകിയത് ഉപദേശങ്ങൾ ചരിത്രങ്ങൾ പുണ്യകർമ്മങ്ങൾ നന്മയെ പ്രേരിപ്പിക്കുകയോ തിന്മയെ തടയുകയും ചെയ്യുന്ന മറ്റു വിഷയങ്ങൾ ( ഹറാം ഹലാൽ പോലെയുള്ള ) വിധികളുമായി ബന്ധപ്പെട്ടതും വിശ്വാസവുമായി ബന്തപെട്ടതു മല്ലാത്ത വിഷയങ്ങളിലാണ് '


ഇങ്ങനെ ഇളവുണ്ട് എന്ന് വ്യക്തമായി പറഞ്ഞവരിൽ  ഇമാംഅഹ്മദ് ബ്നുഹമ്പൽ.  |റ ) അബ്ദുറഹ്മാൻ ഇബ്ന് മഹ്ദി (റ| എന്നിവർ ഉണ്ട് 

' (മുഖദ്ധിമ 60)

13- قال الحافظ ابن الصلاح في مقدمته:

" الثاني : يجوز عند أهل الحديث وغيرهم التساهل في الأسانيد ورواية ما سوى الموضوع من أنواع الأحاديث الضعيفة من غير اهتمام ببيان ضعفها فيما سوى صفات الله تعالى وأحكام الشريعة من الحلال والحرام وغيرهما . وذلك كالمواعظ والقصص وفضائل الأعمال وسائر فنون الترغيب والترهيب وسائر ما لا تعلق له بالأحكام والعقائد وممن روينا عنه التنصيص على التساهل في نحو ذلك : ( عبد الرحمن بن مهدي ) و ( أحمد بن حنبل ) رضي الله عنهما ."اهـ

(مقدمة ابن الصلاح ص 60 طبعة مكتبة الفارابي الطبعة الأولى 1984 م )


ഇമാം നവവി( റ) പറയുന്നു 


നന്മ പ്രേരിപ്പിക്കുകയോ തിന്മയെ ഭയപ്പെടുത്തുകയോ ചെയ്യുന്നവ പുണ്യകർമ്മങ്ങൾ ചരിത്രങ്ങൾ ഭൗതിക ത്യാഗത്തെ പറ്റിയുള്ള ഹദീസുകൾ സൽ സ്വഭാവങ്ങൾ പോലെയുള്ള ഹലാൽ ഹറാം തുടങ്ങി ഹുക്മുകളുമായി ബന്ധമില്ലാത്ത ഹദീസുകൾ അവർ റിപ്പോർട്ട് ചെയ്യുമ്പോൾ ളഈഫയ  ന്യൂനത യുള്ള  റിപ്പോർട്ടർമാരെ   തൊട്ടുള്ള ഹദീസുകൾ  റിപ്പോർട്ട് ചെയ്യുന്നതിൽ   ഹദീസ് പണ്ഡിതന്മാരുടെ അടുക്കലും മറ്റ് പണ്ഡിതന്മാരുടെ അടുക്കലും അതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്


നിർമ്മിക്കപ്പെട്ടതല്ലാത്ത ഹദീസ് റിപ്പോർട്ട് ചെയ്യലും അതുകൊണ്ട് അമൽ ചെയ്യലും അവർ ഇളവ് നൽകിയിട്ടുണ്ട് കാരണം അടിസ്ഥാനതത്വങ്ങൾ സ്ഥിരപ്പെട്ടതും അറിയപ്പെട്ടതാണ് ശറഹുമുസ്ലിം 1 / 125

14- قال الإمام النووي في شرح مسلم : 

"الرابع : أنهم قد يروون عنهم أحاديث الترغيب والترهيب ، وفضائل الأعمال ، والقصص ، وأحاديث الزهد ، ومكارم الأخلاق ، ونحو ذلك مما لا يتعلق بالحلال والحرام وسائر الأحكام ، وهذا الضرب من الحديث يجوز عند أهل الحديث وغيرهم التساهل فيه .

ورواية ما سوى الموضوع منه والعمل به ، لأن أصول ذلك صحيحة مقررة في الشرع معروفة عند أهله ." اهـ

(شرح صحيح مسلم للنووي ( 1 / 125 طبعة دار إحياء التراث العربي – بيروت الطبعة الطبعة الثانية ، 139))


ഇമാം നവവി (റ) തന്നെ മറ്റൊരു ഗ്രന്ഥത്തിൽ പറയുന്നു 


ഹദീസ് പണ്ഡിതന്മാരുടെ അടുക്കലും മറ്റു പണ്ഡിതന്മാരുടെ അടുക്കലും നിർമ്മിക്കപ്പെട്ടതല്ലാത്ത  ളഈ ഫായ( ന്യൂനത യുള്ള )ഹദീസ് റിപ്പോർട്ട് ചെയ്യുന്നതിലും അതിൻറെ സനദിലും അതിൻറെ ദുർബലത വിവരിക്കാതെതന്നെ അതുകൊണ്ട് പ്രവർത്തനം ചെയ്യുന്നതിലും  ഇളവ് നൽകിയിട്ടുണ്ട്


(അത്തഖ് രീബ് 1/502)


15- وقال الامام النووي في كتابه التقريب

"ويجوز عند أهل الحديث وغيرهم التساهل في الأسانيد ، ورواية ما سوى الموضوع من الضعيف ، والعمل به من غير بيان ضعفه في غير صفات الله تعالى ، والأحكام كالحلال والحرام ، ومما لا تعلق له بالعقائد والأحكام ". اهـ

((التقريب) ج1ص502 )

لاحظ قوله (( والعمل به من غير بيان ضعفه ))


ഇത് വിവരിച്ചുകൊണ്ട്  അൽ ഹാഫിളു സുയൂത്വി ( റ ) പറയുന്നു 


ഇത് അനുവദനീയമാണെന്ന് പറഞ്ഞ പണ്ഡിതന്മാരിൽ അഹമ്മദ് ബൻ ഹമ്പൽ (റ) ഇബ്ന് മഹ്ദി റ ഇബ്നുൽ മുബാറക് റഎന്നിവർ ഉൾപ്പെടുന്നതാണ്

അവരെല്ലാം പറയുന്നത് 

ഹലാലിലും ഹറാമിലും നാം റിപ്പോർട്ട് ചെയ്താൽ നാം ശക്തിയായ നിലപാട് സ്വീകരിക്കും പുണ്യ കർമ്മങ്ങളിൽ നാം റിപ്പോർട്ട് ചെയ്താൽ നാം ഇളവ് നൽകും


തദ്രീബ് 1/503


16- قال الحافظ السيوطي رحمه الله تعالى في (التدريب)

معلقاً على هذا الكلام ما نصه:" وممن نُقل عنه ذلك: ابن حنبل ، وابن مهدي ، وابن المبارك ،

قالوا: إذا روينا في الحلال والحرام شدَّدنا ، وإذا روينا في الفضائل ونحوها تساهلنا"

((التدريب) ج1ص503)


ഇമാം നവവി( റ) തന്നെ മറ്റൊരു ഗ്രന്ഥത്തിൽ പറയുന്നു 


നിർമ്മിക്കപ്പെട്ടതല്ലങ്കിൽ

ന്യൂനതയുള്ള എല്ലായിനം ഹദീസുകളും അതിന്റെ  ന്യൂനത വിവരിക്കാതെതന്നെ  റിപ്പോർട്ട് ചെയ്യുന്നതിലും അതിൻറെ സനദുകൾ ഗൗരവം കാണിക്കുന്നതിലും ഹദീസ് പണ്ഡിതന്മാരും മറ്റു പണ്ഡിതന്മാരും അനുവദിച്ചിട്ടുണ്ട്


  ന്യൂനതയുളളഹദീസുകളെ കൊണ്ട് ഹറം ഹലാൽ പോലെയുള്ള  വിധികളും അല്ലാഹുവിൻറെ സിഫാത്തുകളും അല്ലാത്തതിൽ  അമൽ ( കർമ്മം) ചെയ്യാവുന്നതാണ്

ഉപദേശം  പറയുക, ചരിത്രം 

പുണ്യകർമ്മങ്ങൾ ,  നന്മപ്രേരിപ്പിക്കുനനത് തിന്മ തടയുന്നത് മറ്റുവിഷയങ്ങൾ 

വിധികളുമായോ വിശ്വാസവുമായോ ബന്ധപ്പെട്ടതല്ലാത്തവ ഇവക്കെല്ലാം 

ന്യൂനതയുളള ഹദീസുകൾ പറ്റുന്നതാണ്

അൽ ഇർശാദ് 1/270


17- وقال الإمام النووي رحمه الله في كتابه الإرشاد 

" يجوز عند أهل الحديث وغيرهم التساهل في الأسانيد ورواية ما سوى الموضوع من أنواع الضعيف من غير اهتمام ببيان ضعفها ، ويجوز العمل بها فيما سوى صفات الله وأحكام الشرع من الحلال والحرام وغيرها ، وذلك كالمواعظ والقصص وفضائل الأعمال وسائر فنون الترغيب والترهيب وما لا تعلق له بالأحكام والعقائد"(الإرشاد م1 ص270 طبعة مكتبة الإيمان المدينة المنورة)


ഇമാം നവവി( റ)വീണ്ടും പറയുന്നു


നിർമ്മിക്കപ്പെട്ടത് അല്ലാത്തപ്പോൾ ന്യൂനതയുള്ള (ളഈഫ്) ഹദീസ് കൊണ്ട് പുണ്യകർമ്മത്തിൽ അമൽ ചെയ്യലും നന്മയെ പ്രേരിപ്പിക്കലും

തിന്മയെ തടയലും പുണ്യമാണെന്നും അനുവദനീയമാണെന്നും ഹദീസ് പണ്ഡിതന്മാരും ഫിഖ്ഹ്പണ്ഡിതന്മാരും മറ്റുള്ളവരും പറഞ്ഞിട്ടുണ്ട്


(അൽ അദ്കാർ 36 )


18- وقال الإمام النووي في كتابه الأذكار : 

(( وقال العلماء من المحدثين والفقهاء وغيرهم : يجوز ويستحب العمل في الفضائل والترغيب والترهيب بالحديث الضعيف مالم يكن موضوعاً ))

(الأذكار ص36طبعة دار المنهاج)


ഹമ്പലി മദ്ഹബ് കാരൻ ഇബ്നു ഖുദാമ (റ)  പറയുന്നു പുണ്യകർമ്മങ്ങൾക്കും നവാഫിലുകൾക്കും സ്വഹീഹായ ഹദീസ് തന്നെ വേണമെന്ന് നിബന്ധനയില്ല

(മുഗ്നി 1/437)

19-قال ابن قدامة المقدسي الحنبلي في المغني :

"النوافل والفضائل لا يشترط صحة الحديث لها".

المغني (1/437-438)


തസ്ബീഹ് നിസ്കാരവുമായി ബന്ധപ്പെട്ട്

ഇബ്നു ഖുദാമ (റ)

പറയുന്നു പുണ്യകർമ്മങ്ങൾ ഹദീസ് സ്വഹീഹാവണമെന്ന് നിബന്ധനയില്ല


മുഗ്നി 2 /98

20- قال ابن قدامة المقدسي الحنبلي في المغني 

" فِي صَلاةِ التَّسْبِيحِ: "الْفَضَائِلُ لا يُشْتَرَطُ لَهَا صِحَّةُ الْخَبَرِ"، وَاسْتَحَبَّهَا جَمَاعَةٌ لَيْلَةَ الْعِيدِ.

فَدَلَّ عَلَى التَّفْرِقَةِ بَيْنَ الشِّعَارِ وَغَيْرِهِ. . (المغني 2/ 98)

മാലികി മദ്ഹബ്കാരൻ

ഇബ്ന്അബ്ദിൽ ബർറ്( റ)  പറയുന്നു


പുണ്യകർമ്മങ്ങളുടെ ഹദീസുകൾ ഹു ജജതിന് പറ്റുന്നവരുടെ താവണമെന്നില്ല

അത്തംഹീദ് 6/39


21-وقال ابن عبد البر المالكي في التمهيد :

أما حديث علي فإنه يدور على دينار أبي عمرو عن ابن الحنفية وليس دينار ممن يحتج به وحديث عمرو بن شعيب ليس دون عمرو من يحتج به فيه ثم قال: وأحاديث الفضائل لا يحتاج فيها إلى من يحتج به .

"التمهيد" 6/39

ഖത്തീബുൽ ബഗ്ദാദി (റ)പറയുന്നു സ്വാലിഹീങ്ങളുടെ ചരിത്രങ്ങളും ഹികായത്തുകളും ചരിത്രങ്ങളും ആയത്തുകളും മഹാന്മാരുടെ ഉപദേശങ്ങളും പറയുന്നതിൽ അത് സ്വീകരിക്കാൻ സനദുണ്ടായിരിക്കൽ നിബന്ധനയില്ല 

അത് ഉണ്ടായിരിക്കൽ ഒരു ഭംഗി മാത്രമാണ്


ഇമാം അബ്ദു റഹ്മാനുബ്നു മഹദി (റ)പറയുന്നു 

പ്രതിഫലത്തിലോ ശിക്ഷയിലോ പുണ്യകർമ്മങ്ങളിലോ റിപ്പോർട്ട് ചെയ്യുമ്പോൾ നാം സനദ് ൽ നാം ഇളവ് നൽകുന്നതാണ്   ഹലാലോ ഹറാമോ അതുപോലെയുള്ള വിധികൾ റിപ്പോർട്ട് ചെയ്താൽ റിപ്പോർട്ടറെ കാര്യത്തിൽ നാം ശക്തമായ നിലപാട് സ്വീകരിക്കുന്നതാണ് 


അൽജാമിഉ 91/2


ഹമ്പലി കാരനായ ഇബ്നു മുഫ്ലിഹ് (റ)   പറയുന്നു ഹദീസ് വിജ്ഞാനത്തിൽ ഗ്രന്ഥരചന നടത്തിയ ധാരാളം പണ്ഡിതന്മാർ ഉറപ്പിച്ചുപറഞ്ഞത് പുണ്യകർമ്മത്തിൽ നൂന്യത (ളഈഫ് ) ഉള്ള ഹദീസുകൾ കൊണ്ട് അമൽ ചെയ്യാവുന്നതാണ് (അൽ അദാബ്)


8- وقال ابن مفلح الحنبلي في الآداب الشرعية: 

"والذي قطع به غير واحد ممن صنف في علوم الحديث حكاية عن العلماء أنه يعمل بالحديث الضعيف 


അസ് ലം സഖാഫി

പരപ്പനങ്ങാടി



ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ.

 ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ. ജമാഅത്തിന് സകാത്തിൻ്റെ ധനം അവകാശികൾക്ക് നൽകുന്നതിന് പകരം ഓട്ടോറിക്ഷ പോലുള്ള ...