Wednesday, May 29, 2024

മദ്റസയുടെ ആദ്യത്തെ മീം നരകമാകുന്ന ജഹന്നമിന്റെ അവസാനത്തെ മീം ആകുന്നു٠٠

 https://m.facebook.com/story.php?story_fbid=pfbid0PRr6qWYRNw2x3jGnsJuFvLGyX91fZSCVrE3UcGgCxwuYULHu2kQKYxoDEZNQKJnvl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 84/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ഒരു കാലത്തും ലാ തജ്അലുൽ ബനീനാ....* 

*മദ്റസ വഴിയിൽ യതഅല്ല മൂനാ ...*


സുന്നികൾ പിന്തിരിപ്പന്മാരാണെന്നതിന് മൗലവിമാർ എടുത്തുകാട്ടുന്ന ഒരു പദ്യമാണിത്. മദ്റസയുടെ ആദ്യത്തെ മീം നരകമാകുന്ന ജഹന്നമിന്റെ അവസാനത്തെ മീം ആകുന്നു. ഇത് മദ്രസകൾക്കെതിരെ സുന്നികൾ പാടിയ പാട്ടാകുന്നുവെന്നാണ് മൗലവിമാരുടെ പ്രചാരണം.

കേരളത്തിലെ മദ്റസ സംവിധാനത്തെ കുറിച്ചുള്ള ചരിത്രം പഠിക്കുമ്പോൾ സുന്നികളുടെ മേൽ മൗലവിമാർ വെച്ചു കെട്ടുന്ന ശുദ്ധ നുണയാണിതെന്ന് നമുക്ക് ബോധ്യപ്പെടും.


മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് മദ്രസ സംവിധാനത്തിന് തുടക്കം കുറിച്ചത്. അദ്ദേഹം സുന്നി പണ്ഡിതന്മാരുടെ പരമ്പരയിൽ പെട്ട പ്രധാന വ്യക്തിത്വമാണ്. മാത്രമല്ല അവരുടെയൊക്കെ കാലശേഷമാണ് പുത്തൻ വാദികൾ കേരളത്തിൽ സംഘടിത പ്രവർത്തനം ആരംഭിച്ചത് തന്നെ. 


എന്നാൽ മൗലാനാ ചാലിലകത്ത്(റ) മദ്രസ സംവിധാനം എന്ന പുതിയ ആശയം വാഴക്കാട് ദാറുൽ ഉലൂമിൽ കൊണ്ടുവന്നപ്പോൾ അതിൽ ചില പണ്ഡിതന്മാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പണ്ഡിതന്മാർ തന്നെ മദ്റസാ സിലബസ് പരിശോധിക്കുകയും  അംഗീകാരം കൊടുക്കുകയും ചെയ്തതായി ചരിത്രത്തിൽ കാണാം.

കട്ടിലശ്ശേരി  ആലി മുസ്‌ലിയാർ, പള്ളിപ്പുറം യൂസഫ് മുസ്‌ലിയാർ, പൊന്നാനി മഖ്ദൂം ചെറിയ ബാവ മുസ്‌ലിയാർ എന്നിവരായിരുന്നു മദ്രസ പാഠ പുസ്തകങ്ങൾ പരിശോധിച്ചത്. പരിശോധനയ്ക്ക് ശേഷം ആ പണ്ഡിതന്മാർ അതിന് അംഗീകാരം നൽകുകയായിരുന്നു ചെയ്തത്. 


" മൗലാനയുടെ പാഠപുസ്തകങ്ങളുടെ ഒരു സെറ്റ് വീതം നാല് മഹാന്മാരുടെ അഭിപ്രായത്തിന് നൽകി. ചെറിയ ബാവ മുസ്‌ലിയാർ ആ കൃതികൾ അനായാസം മറിച്ചു നോക്കി. അവരുടെ വദന മണ്ഡലങ്ങളിൽ തൂമന്ദഹാസ പ്രസൂനങ്ങൾ വിടർന്നു വിരിഞ്ഞു. " ഞങ്ങൾ ഈ ചെറുപുസ്തകങ്ങളിൽ വിരുദ്ധമായ യാതൊരു തെറ്റുകളും കാണുന്നില്ല " എന്ന് ചെറിയ ബാവ മുസ്‌ലിയാർ ആധികാരികമായി ഉദ്ഘോഷിച്ചു. "

(കെ എം മൗലവി 

ജീവചരിത്രം 49 )


ഒരു പ്രത്യേക സംവിധാനത്തിന് വേണ്ടി വഖഫ് ചെയ്യപ്പെട്ട സ്വത്ത് ഈ പുതിയ സംവിധാനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുമോ? ഇല്ലേ? എന്ന ചർച്ച നിലനിന്നതിനാൽ വാഴക്കാട് ദാറുൽ ഉലൂമിൽ നിന്നും മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി പിരിഞ്ഞു പോവുകയാണ് ചെയ്തത്. 


സി എൻ എഴുതുന്നു :

"വാഴക്കാട്ടെ വഖഫ്സ്വത്ത് ദറസിന് വേണ്ടി വഖഫ് ചെയ്തതാണെന്നും ഈ നടത്തുന്നത് ദർസ് അല്ലെന്നും അതുകൊണ്ട് ആ സ്വത്ത് ഇതിനുവേണ്ടി വിനിയോഗിക്കാൻ പാടില്ലെന്നും ഫത്‌വ വാങ്ങി അധികാരിയുടെ കയ്യിൽ കൊണ്ടുപോയി കൊടുത്തു. മതം വരച്ച വരയിൽ നിന്നുകൊണ്ട് ജീവിച്ചു ശീലിച്ചു പോന്ന അധികാരിവ്യാകല ചിത്തനായികൊണ്ട്  മൗലാനയുടെ മുമ്പിൽ ചെന്ന് ഫത്‌വ കാട്ടിക്കൊടുത്തു. മൗലാന അചഞ്ചല ഹൃദയനായി കൊണ്ട് ഉടനെ അവിടെ നിന്ന് ഇറങ്ങിപ്പോന്നു. തൻറെ ആ വലിയ വിദ്യാർത്ഥി സമൂഹവും. ചെറുശ്ശേരി, ഖുതുബി, കെഎം മൗലവി(കെ എം മൗലവി പിന്നീട് പിഴച്ചുപോയി. ചെറുശ്ശേരിയും ഖുതുബിയും സുന്നത്ത് ജമാഅത്തിലായി നിലകൊണ്ടു) മുതലായ കേരളത്തിലെ പ്രഗൽഭരായ പണ്ഡിതന്മാരാണ് ആ കേന്ദ്രത്തിൽ മൗലാനയുടെ ചുറ്റും തടിച്ചു കൂടിയിരുന്നത്. ഈ ഫത്‌വയെ നേരിടാൻ അവർ മൗലാനയോട് അനുവാദത്തിന് അപേക്ഷിച്ചു നോക്കി. സമ്മതിച്ചില്ല. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം - 69 )


എന്നാൽ മൗലവിമാർ ഈ ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടാണ് പ്രചരിപ്പിക്കുന്നത്. വാഴക്കാട് ദാറുൽ ഉലൂമിനെതിരെ സുന്നി പണ്ഡിതർ പാട്ടുപാടി പ്രതിഷേധിച്ചുവെന്നും അത് ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു എന്നുമാണ് ഔദ്യോഗിക സുവനീറിലടക്കം പ്രചരിപ്പിക്കുന്നത്.


കെ എൻ എം സമ്മേളന സുവനീറിൽ എഴുതുന്നു :

" ...പരിശോധന സംഘം ഈ വിദ്യാഭ്യാസ രീതിയിൽ തെറ്റില്ലെന്ന് പ്രഖ്യാപിച്ചു. ഇതിൽ കുണ്ഠിതരായ പുരോഹിതന്മാർ കൂടുതൽ ശക്തിയോടെ വീണ്ടും മദ്രസക്കെതിരെ വ്യാപക പ്രചാരണങ്ങളഴിച്ചുവിട്ടു.


"ഒരു കാലത്തും ലാ തജ് അലുൽ ബനീനാ

മദ്റസ വഴിയിൽ യത അല്ലമൂനാ

ജഹാന്നമിന്റെ ആഖിറിലെ മീമാ

മദ്റസയുടെ ആഖിറും ജഹന്നമാ "

എന്നവർ പാടുകയും ജനങ്ങളെക്കൊണ്ട് പാടിക്കുകയും ചെയ്തു. അവസാനം എതിർപ്പ് സഹിക്കാനാവാതെ ചാലിലകത്തും വിദ്യാർത്ഥികളും വാഴക്കാട് ദാറുൽ ഉലൂമിൽ നിന്ന് പടിയിറങ്ങി.

(മുജാഹിദ് എട്ടാം 

സംസ്ഥാന സമ്മേളനം -

കോഴിക്കോട് - പേ: 69 )


മൗലവിമാരുടെ തൊലിക്കട്ടി എത്രത്തോളം ഉണ്ടെന്ന് ഈ ചരിത്ര ദുർവ്യാഖ്യാനത്തിൽ നിന്ന് നമുക്ക് മനസ്സിലാകും. 

ഈ പാട്ട് രചിച്ചതും പാടിയതും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കാലത്തേ അല്ല. 


ചാലിലകത്ത് വാഴക്കാട് മദ്റസ സംവിധാനം ആരംഭിക്കാൻ ശ്രമിച്ചത് 1913ലാണ്. അവിടെ നിന്ന് പിരിഞ്ഞ് നല്ലളത്തേക്ക് മാറിയത് 1914 ലാണ്. 

എന്നാൽ ഈ പരാമർശിക്കപ്പെട്ട പാട്ട് പാടുന്നത് 1923ൽ അരീക്കൽ അഹ്മദ് മുസ്‌ലിയാരാണ്.


മൗലാനാ ചാലിലകത്ത് തുടങ്ങിവച്ച മദ്റസ സംവിധാനവുമായി ഈ പാട്ടിന് യാതൊരു ബന്ധവുമില്ല. ചാലിലകത്തിന്റെ മദ്രസ സംവിധാനം പിന്നീട് കേരളത്തിൽ തുടർന്നുവന്നത് തൻ്റെ അരുമ ശിഷ്യനായ പറവണ്ണ മുഹിയുദ്ധീൻകുട്ടി മുസ്‌ലിയാരിലൂടെയാണ്. മഹാനവർകൾ ഈ സംവിധാനം കൊണ്ടുവന്നത് സമസ്തയുടെ നേതൃത്വത്തിലുമാണ്. സമസ്ത ഒരിക്കലും മദ്റസ സംവിധാനത്തിന് എതിരായിരുന്നില്ല.


ജമാഅത്തെ ഇസ്‌ലാമി നേതാവായിരുന്ന ഈ മൊയ്തു മൗലവി എഴുതുന്നു :


"മൗലാനാ ചാലിലകത്ത് കേരളക്കരയിൽ വരുത്താൻ ഉദ്ദേശിച്ചിരുന്ന പരിഷ്കൃത വിദ്യാഭ്യാസ പദ്ധതി 1951ൽ സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുകയും പാഠപുസ്തകങ്ങൾ രചിക്കുകയും വഴി നടപ്പിൽ വരുത്താൻ ഭാഗ്യം ലഭിച്ചത് ഈ( പറവണ്ണ മുഹ് യിദ്ദീൻ മുസല്യാർ)ശിഷ്യനാണ്. അതുവഴി കേരളത്തിൽ അദ്ദേഹം വരുത്തിയ പരിഷ്കാരം എടുത്തു പറയത്തക്കതാണ്."

(ഓർമ്മക്കുറിപ്പുകൾ 

പേജ് 153)


അപ്പോൾ പിന്നെ, അരീക്കൽ അഹ്മദ് മുസ്‌ലിയാർ പാടിയ "ഒരു കാലത്തും ലാ തജ്അലിൽ ബനീനാ " എന്ന പാട്ട് ആർക്കെതിരെയായിരുന്നു ? 


1922 ൽ കൊടുങ്ങല്ലൂര് ഏറിയാട് ഐക്യ സംഘ രൂപീകരണ യോഗത്തിൽ ഏ വി അബ്ദുല്ലഹാജി (ഏ വി അബ്ദുറഹ്മാൻ ഹാജിയുടെ പിതാവ് ) പങ്കെടുത്തിരുന്നു. അതിൽ നിന്ന് ആവേശം കൊണ്ട് തന്റെ സ്വദേശമായ മേപ്പയൂരിൽ ഈ പിഴച്ച ആശയങ്ങൾ പഠിപ്പിക്കാൻ വേണ്ടി മദ്റസ സ്ഥാപിച്ചു. ഐക്യ സംഘത്തിൻെറ പിഴച്ച ചിന്താഗതിയിൽ കുട്ടികൾ പെട്ടുപോകരുതെന്ന് മനസ്സിലാക്കി മേപ്പയൂരിലെ ഖാസിയായിരുന്ന അരീക്കൽ പണ്ഡിത കുടുംബത്തിലെ പ്രധാനിയായ അഹ്മദ് മുസ്‌ലിയാരാണ് ഈ മദ്റസക്കെതിരെ പാട്ട് പാടി ജനങ്ങളെ ഉദ്ബോധിപ്പിച്ചത്. 


കെ എൻ എം പുറത്തിറക്കിയ വെളിച്ചം പകർന്നവർ എന്ന പുസ്തകത്തിൽ നിന്ന്  ഈ ചരിത്രം നമുക്ക് വായിക്കാം :


"1923 എളമ്പിലാട്ട് അദ്ദേഹം(കുഞ്ഞിമൂസ മൗലവി) ഒരു മദ്രസ തുടങ്ങി. പ്രദേശത്തുള്ള മുഴുവൻ മുസ്‌ലിം കുട്ടികൾക്കും ദീനി വിജ്ഞാനം നൽകുകയായിരുന്നു ലക്ഷ്യം. ഐക്യ സംഘത്തിന്റെ രൂപീകരണത്തിന് മുമ്പാണ് മൗലവി എളമ്പിലാട് വന്നതും അവിടെ പരിവർത്തനത്തിന്റെ ജ്വാല പരത്തിയതും. 1922 കൊടുങ്ങല്ലൂർ എറിയാട്ട് നടന്ന ഐക്യസംഘം രൂപീകരണ യോഗത്തിൽ എടവത്തേരി അബ്ദുല്ല ഹാജിക്കൊപ്പം കുഞ്ഞു മൂസ മൗലവിയും പങ്കെടുക്കുകയുണ്ടായി. എളമ്പിലാട് മദ്റസയുടെ പ്രവർത്തനം തുടങ്ങിയതോടെ നാട്ടു കാരണവന്മാർക്കും യാഥാസ്ഥിതിക പണ്ഡിതന്മാർക്കും അത് തീരെ രസിച്ചില്ല. നാട്ടിലെയും പരിസരപ്രദേശങ്ങളിലെയും ഖാളിയും ബഹുമാന്യനുമായിരുന്ന മുയിപ്പോത്ത് അരീക്കൽ അമ്മദ് മുസ്‌ലിയാർ മദ്രസ പ്രസ്ഥാനത്തിന് എതിരെ മലയാളത്തിലും അറബിയിലും പാട്ടുണ്ടാക്കി ജനങ്ങളെ ഇളക്കി വിട്ടു.


"ഒരു കാലത്തും ലാ തജ് അലുൽ ബനീന...

മദ്റസ വയിഴിൽ യതഅല്ലമൂന....

മദ്റസക്കുള്ള അവ്വലായ മീമാ...

ജഹന്നമിന്റെ ഒടുവിലത്തെ മീമാ....


കുഞ്ഞി മൂസ മൗലവിക്കും  മദ്റസക്കും എതിരിലുണ്ടാക്കിയ ഈ പാട്ട് അക്കാലത്ത് വളരെ പ്രസിദ്ധമായിരുന്നു."

(വെളിച്ചം പകർന്നവർ 

പേജ് 204 - കെ എൻ എം )


1923 ൽ വഹാബി മദ്റസക്കെതിരെയുണ്ടാക്കിയ ഈ പാട്ടും 1913 ലെ ചാലിലകത്തിന്റെ മദ്റസയും തമ്മിലെന്ത് ബന്ധം ?!


വിശ്വാസവും കർമ്മവും നശിപ്പിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ മദ്റസകളെ തൊട്ട് ജനങ്ങളെ ഉദ്ബുദ്ധരാക്കാൻ അരീക്കൽ അമ്മത് മുസ്‌ല്യാർ പാടി എന്ന് പറയപ്പെടുന്ന ഈ പാട്ട് ഇന്നും പ്രസക്തം തന്നെയാണ്.

ബ്രിട്ടീഷുകാർ കൽപ്പിച്ചതും മൗലവിമാർ ഇച്ഛിച്ചതും ഒന്ന് തന്നെ*ജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 83/313

 https://m.facebook.com/story.php?story_fbid=pfbid0f7EsT8Djupu9CWT8FV2i8kxjcendGB99aDkyKmiWhbvuBWQKjaoyAcqF1MH94n4Kl&id=100024345712315&mibextid=9R9pXO

ജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 83/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ബ്രിട്ടീഷുകാർ കൽപ്പിച്ചതും 

മൗലവിമാർ ഇച്ഛിച്ചതും ഒന്ന് തന്നെ*


മുസ്‌ലിംകളുടെ ആത്മീയ ശോഷണം മാത്രം ലക്ഷ്യം വെച്ച് ബ്രിട്ടീഷുകാരെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു മുസ്‌ലിംകളുടെ മതപഠന സംവിധാനം സ്കൂളുകളിലേക്ക് മാറ്റുക എന്നത്. ഇതിലൂടെ അവർ പ്രത്യേകം പരിശീലനം നൽകിയ അധ്യാപകന്മാരെ കൊണ്ട് മാപ്പിളമാർക്ക് 'ശരിയായ ഇസ്‌ലാം' പഠിപ്പിക്കാമെന്നതായിരുന്നു പ്ലാനിംഗ്.


മുസ്‌ലിം ഹൈസ്കൂളിൽ അവർ നടപ്പിലാക്കാൻ ഉദ്ദേശിച്ച മതപഠന പദ്ധതിയിൽ പ്രധാനപ്പെട്ടത് താഴെ ചേർക്കുന്നു :


"ആധുനിക മുസ്‌ലിംകളുടെ മതാന്തരീക്ഷത്തിന്റെ സാമാന്യജ്ഞാനം, മുസ്‌ലിം സമുദായത്തിൽ അടിയുറച്ചിട്ടുള്ള ദുരാചാരങ്ങൾ, തദ്പരിഹാരങ്ങൾ. ഇജ്തിഹാദ് , മദ്ഹബ് ഇവക്ക് ഇസ്‌ലാമിലുള്ള സ്ഥാനങ്ങൾ.

(അൽ മുർഷിദ് 1937

ജൂൺ പേജ് 29 )


മഹാന്മാരെ അനുസ്മരിക്കൽ, അവരെ സിയാറത്ത് ചെയ്യൽ, മരണപ്പെട്ടവർക്ക് വേണ്ടി സ്വദഖ ചെയ്യൽ ഇത്തരം നന്മകളെ കുറിച്ചാണ് സമുദായത്തിൽ അടിയുറച്ച ദുരാചാരങ്ങൾ എന്ന് ഇവർ പറയുന്നത്. മദ്ഹബിന്റെ ഇമാമുകളെ തള്ളി (അനർഹരായ)ഓരോരുത്തരും പ്രമാണങ്ങൾ പരിശോധിച്ചു ഇസ്‌ലാമിന്റെ കെട്ടുറപ്പ് നഷ്ടപ്പെടുത്തുക എന്നതാണ്  ഇജ്തിഹാദ് കൊണ്ട് ഇവർ ലക്ഷ്യം വെക്കുന്നത്.

ഇതിലൂടെ മാത്രമേ മാപ്പിളമാരുടെ ആത്മീയ ശക്തി തകർക്കാൻ സാധിക്കുകയുള്ളൂ എന്ന് ബ്രിട്ടീഷുകാർ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. 

ഈ തീരുമാനത്തെ വലിയ ആവേശത്തിൽ മുജാഹിദ് മൗലവിമാർ  സ്വീകരിച്ചു.


ബ്രിട്ടീഷുകാരുടെ ഈ തീരുമാനം സ്വാഗതം ചെയ്തുകൊണ്ട് മുജാഹിദ് പ്രസിദ്ധീകരണമായ അൽമുർശിദിന്റെ പ്രസാധക കുറിപ്പിൽ എഴുതുന്നു:


"പഠന പദ്ധതി നന്നായിട്ടുണ്ടെന്ന് തന്നെയാണ് ഞങ്ങളുടെ അഭിപ്രായം. ഈ പദ്ധതി അനുസരിച്ച് പഠിപ്പിക്കുന്ന പക്ഷം സ്കൂൾ ഫൈനൽ ക്ലാസിൽ പാസ്സാവുന്ന ഒരു കുട്ടിക്ക് മതസംബന്ധമായ സാമാന്യജ്ഞാനം ലഭിക്കുന്നതാണ്. മാത്രമല്ല മതത്തെ ഉള്ള പോലെ ഗ്രഹിക്കുവാനും ഇസ്‌ലാമിക ചരിത്രവും സാമുദായികവും സാമ്പത്തികവുമായി ഇസ്‌ലാം നിർദ്ദേശിച്ചിട്ടുള്ള ചട്ടങ്ങളും മനസ്സിലാക്കുവാനും കഴിയുന്നതോടൊപ്പം മതപരമായ അന്ധവിശ്വാസങ്ങളിൽ നിന്നും വിദ്യാർത്ഥികൾ മോചിതരാവുകയും ചെയ്യും. "

(അൽമുർശിദ് 1937

ജൂൺ പേജ് : 84)


ബ്രിട്ടീഷുകാർ കൽപ്പിച്ചതും മൗലവിമാർ ഇഛിച്ചതും ഒന്നുതന്നെ. ഈ പാഠ്യ പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ പുസ്തകങ്ങൾ മൗലവിമാർ തന്നെ തയ്യാറാക്കാമെന്ന് ഏറ്റെടുക്കുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി.


"ഈ പഠന പദ്ധതി അനുസരിച്ച് പാഠപുസ്തകങ്ങൾ നമ്മുടെ ഇടയിൽ ഇല്ലാത്ത സ്ഥിതിക്ക് വിദ്യാർത്ഥികൾക്ക് നോട്ടുകൾ കൊടുത്തു പഠിപ്പിക്കുവാനേ സാധിക്കുകയുള്ളൂ. അതിനാൽ അധ്യാപകന്മാർ നോട്ടുകൾ തയ്യാറാക്കുന്നത് എത്രയും ബുദ്ധിപൂർവ്വം ആയിരിക്കേണ്ടതാണ്. അതിന് വളരെ ശ്രമം വേണ്ടിവരും എന്നുള്ളതിനെ ഞങ്ങൾ വിസ്മരിക്കുന്നില്ല. അതിനായി ഗ്രന്ഥങ്ങൾ തിരഞ്ഞെടുക്കുന്നതിലും കൂടുതൽ ശ്രദ്ധ പതിക്കേണ്ടിയിരിക്കുന്നു. "

(അൽമുർശിദ് 1937

ജൂൺ പേജ് 84 )https://m.facebook.com/story.php?story_fbid=pfbid0f7EsT8Djupu9CWT8FV2i8kxjcendGB99aDkyKmiWhbvuBWQKjaoyAcqF1MH94n4Kl&id=100024345712315&mibextid=9R9pXO

ജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 83/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ബ്രിട്ടീഷുകാർ കൽപ്പിച്ചതും 

മൗലവിമാർ ഇച്ഛിച്ചതും ഒന്ന് തന്നെ*


മുസ്‌ലിംകളുടെ ആത്മീയ ശോഷണം മാത്രം ലക്ഷ്യം വെച്ച് ബ്രിട്ടീഷുകാരെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു മുസ്‌ലിംകളുടെ മതപഠന സംവിധാനം സ്കൂളുകളിലേക്ക് മാറ്റുക എന്നത്. ഇതിലൂടെ അവർ പ്രത്യേകം പരിശീലനം നൽകിയ അധ്യാപകന്മാരെ കൊണ്ട് മാപ്പിളമാർക്ക് 'ശരിയായ ഇസ്‌ലാം' പഠിപ്പിക്കാമെന്നതായിരുന്നു പ്ലാനിംഗ്.


മുസ്‌ലിം ഹൈസ്കൂളിൽ അവർ നടപ്പിലാക്കാൻ ഉദ്ദേശിച്ച മതപഠന പദ്ധതിയിൽ പ്രധാനപ്പെട്ടത് താഴെ ചേർക്കുന്നു :


"ആധുനിക മുസ്‌ലിംകളുടെ മതാന്തരീക്ഷത്തിന്റെ സാമാന്യജ്ഞാനം, മുസ്‌ലിം സമുദായത്തിൽ അടിയുറച്ചിട്ടുള്ള ദുരാചാരങ്ങൾ, തദ്പരിഹാരങ്ങൾ. ഇജ്തിഹാദ് , മദ്ഹബ് ഇവക്ക് ഇസ്‌ലാമിലുള്ള സ്ഥാനങ്ങൾ.

(അൽ മുർഷിദ് 1937

ജൂൺ പേജ് 29 )


മഹാന്മാരെ അനുസ്മരിക്കൽ, അവരെ സിയാറത്ത് ചെയ്യൽ, മരണപ്പെട്ടവർക്ക് വേണ്ടി സ്വദഖ ചെയ്യൽ ഇത്തരം നന്മകളെ കുറിച്ചാണ് സമുദായത്തിൽ അടിയുറച്ച ദുരാചാരങ്ങൾ എന്ന് ഇവർ പറയുന്നത്. മദ്ഹബിന്റെ ഇമാമുകളെ തള്ളി (അനർഹരായ)ഓരോരുത്തരും പ്രമാണങ്ങൾ പരിശോധിച്ചു ഇസ്‌ലാമിന്റെ കെട്ടുറപ്പ് നഷ്ടപ്പെടുത്തുക എന്നതാണ്  ഇജ്തിഹാദ് കൊണ്ട് ഇവർ ലക്ഷ്യം വെക്കുന്നത്.

ഇതിലൂടെ മാത്രമേ മാപ്പിളമാരുടെ ആത്മീയ ശക്തി തകർക്കാൻ സാധിക്കുകയുള്ളൂ എന്ന് ബ്രിട്ടീഷുകാർ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. 

ഈ തീരുമാനത്തെ വലിയ ആവേശത്തിൽ മുജാഹിദ് മൗലവിമാർ  സ്വീകരിച്ചു.


ബ്രിട്ടീഷുകാരുടെ ഈ തീരുമാനം സ്വാഗതം ചെയ്തുകൊണ്ട് മുജാഹിദ് പ്രസിദ്ധീകരണമായ അൽമുർശിദിന്റെ പ്രസാധക കുറിപ്പിൽ എഴുതുന്നു:


"പഠന പദ്ധതി നന്നായിട്ടുണ്ടെന്ന് തന്നെയാണ് ഞങ്ങളുടെ അഭിപ്രായം. ഈ പദ്ധതി അനുസരിച്ച് പഠിപ്പിക്കുന്ന പക്ഷം സ്കൂൾ ഫൈനൽ ക്ലാസിൽ പാസ്സാവുന്ന ഒരു കുട്ടിക്ക് മതസംബന്ധമായ സാമാന്യജ്ഞാനം ലഭിക്കുന്നതാണ്. മാത്രമല്ല മതത്തെ ഉള്ള പോലെ ഗ്രഹിക്കുവാനും ഇസ്‌ലാമിക ചരിത്രവും സാമുദായികവും സാമ്പത്തികവുമായി ഇസ്‌ലാം നിർദ്ദേശിച്ചിട്ടുള്ള ചട്ടങ്ങളും മനസ്സിലാക്കുവാനും കഴിയുന്നതോടൊപ്പം മതപരമായ അന്ധവിശ്വാസങ്ങളിൽ നിന്നും വിദ്യാർത്ഥികൾ മോചിതരാവുകയും ചെയ്യും. "

(അൽമുർശിദ് 1937

ജൂൺ പേജ് : 84)


ബ്രിട്ടീഷുകാർ കൽപ്പിച്ചതും മൗലവിമാർ ഇഛിച്ചതും ഒന്നുതന്നെ. ഈ പാഠ്യ പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ പുസ്തകങ്ങൾ മൗലവിമാർ തന്നെ തയ്യാറാക്കാമെന്ന് ഏറ്റെടുക്കുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി.


"ഈ പഠന പദ്ധതി അനുസരിച്ച് പാഠപുസ്തകങ്ങൾ നമ്മുടെ ഇടയിൽ ഇല്ലാത്ത സ്ഥിതിക്ക് വിദ്യാർത്ഥികൾക്ക് നോട്ടുകൾ കൊടുത്തു പഠിപ്പിക്കുവാനേ സാധിക്കുകയുള്ളൂ. അതിനാൽ അധ്യാപകന്മാർ നോട്ടുകൾ തയ്യാറാക്കുന്നത് എത്രയും ബുദ്ധിപൂർവ്വം ആയിരിക്കേണ്ടതാണ്. അതിന് വളരെ ശ്രമം വേണ്ടിവരും എന്നുള്ളതിനെ ഞങ്ങൾ വിസ്മരിക്കുന്നില്ല. അതിനായി ഗ്രന്ഥങ്ങൾ തിരഞ്ഞെടുക്കുന്നതിലും കൂടുതൽ ശ്രദ്ധ പതിക്കേണ്ടിയിരിക്കുന്നു. "

(അൽമുർശിദ് 1937

ജൂൺ പേജ് 84 )

ബ്രിട്ടീഷുകാരുടെ* *ആ തീരുമാനങ്ങൾ* *ഇതായിരുന്നു*

 https://www.facebook.com/100024345712315/posts/pfbid02KECRTfYs5KS5fLYJv8sJSJL5Lz4ohm1KzX8yuSHmks2zWTRLaGkXo2QLA1PVcLfzl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 82/313

✍️ Aslam saquafi payyoli


*ബ്രിട്ടീഷുകാരുടെ*

*ആ തീരുമാനങ്ങൾ* 

*ഇതായിരുന്നു*


ബ്രിട്ടീഷുകാർക്ക് വലിയ തലവേദന തന്നെയായിരുന്നു  മുസ്‌ലിംകളും മുസ്‌ലിം പണ്ഡിതന്മാരും.


മാപ്പിളമാരുമായി മാത്രം മുന്നൂറോളം സംഘട്ടനങ്ങൾ ബ്രിട്ടീഷുകാർ നടത്തിയിരുന്നത്രെ. 


"മാപ്പിളമാർക്കും ബ്രിട്ടീഷുകാർക്കും ഇടയിൽ 300 ഓളം സംഘട്ടനങ്ങൾ നടന്നിട്ടുണ്ടെന്നാണ് ചില ചരിത്ര രേഖകളിൽ നിന്ന് മനസ്സിലാകുന്നത്. മറ്റു സമുദായങ്ങളൊന്നും ജന്മ വൈരികളായിക്കൊണ്ട് ഇത്രയും ദീർഘകാലം ബ്രിട്ടീഷുകാരെ നഖശികാന്തം എതിർക്കാൻ കച്ചകെട്ടി ഇറങ്ങിയിരുന്നില്ല. തന്നിമിത്തം  ബ്രിട്ടീഷുകാർക്ക് മാപ്പിളമാർ ഒരു പ്രത്യേക ചിന്താവിഷയമായി. ഒടുവിൽ ബ്രിട്ടീഷുകാർ വിധി കൽപ്പിച്ചു മാപ്പിളമാർ മതഭ്രാന്തന്മാരാണെന്ന്. "

(മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം

പേജ് : 74)


മാപ്പിളമാരെ ഒതുക്കാൻ പ്രധാനമായും രണ്ടു തീരുമാനങ്ങളാണ് അവർ എടുത്തിരുന്നത്. 

ഒന്ന് : അറബി മലയാള ലിപി ഒഴിവാക്കുക. 

രണ്ട് : ഇസ്‌ലാമിനെ പരിഷ്കരിച്ച് ശരിയായ മതം പഠിപ്പിക്കുക


സി എൻ അഹ്മദ് മൗലവി 

എഴുതുന്നു :


1) മാപ്പിളമാർക്ക് സ്കൂളിൽ വെച്ച് മതം പഠിപ്പിക്കുക. അത് മലയാള ലിപിയിലൂടെ ആയിരിക്കുക. അതിനുവേണ്ടി പുസ്തകങ്ങൾ വിദഗ്ദന്മാരെ കൊണ്ട് തയ്യാർ ചെയ്യിക്കുക. 

2) ഈ പുസ്തകങ്ങൾ തയ്യാർ ചെയ്ത് പ്രസിദ്ധീകരിച്ച ഇതേ കൊല്ലം മറ്റൊരു പ്ലാൻ കൂടി ഗവർമെന്റ് തയ്യാറാക്കി. ശരിയായ മതം മലയാള ലിപിയിലൂടെ പഠിക്കുവാൻ കഴിവുള്ള ഒരു മുസ്ലിം പണ്ഡിതനെ കണ്ടുപിടിക്കുക. മുസ്‌ലിം അധ്യാപകന്മാരെ ശരിയായ മതം പഠിപ്പിച്ചു വിട്ടാൽ അവർ പിന്നീട് ജോലിക്ക് ചെല്ലുന്ന ഗ്രാമങ്ങളിലെ മുസ്‌ലിംകളിൽ ഹൃദയ പരിവർത്തനം വരുത്താൻ കഴിയുമല്ലോ അതായിരുന്നു ലക്ഷ്യം. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 76)


മുസ്‌ലിംകൾക്കുള്ള ആത്മീയ ശക്തി ക്ഷയിപ്പിക്കുക എന്നതാണ് 'ശരിയായ മതം പഠിപ്പിക്കുക' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ അന്നുള്ള മുസ്‌ലിംകൾക്ക് മതപരമായ കാര്യങ്ങൾ അറിയാത്തതു കൊണ്ട് മതത്തിന്റെ ബാലപാഠം പഠിപ്പിക്കുക എന്നതല്ല. ആ കാലത്തുള്ള ഇസ്‌ലാമിക പഠനങ്ങളെ കുറിച്ച് മുമ്പ് നാം ചർച്ച ചെയ്തല്ലോ. 


ബ്രിട്ടീഷുകാർക്ക് ഏറ്റവും തലവേദന സൃഷ്ടിച്ചത് മുസ്‌ലിം സമൂഹത്തിലെ ആത്മീയ നേതൃത്വമായിരുന്നു. മഹത്തുക്കളുമായുള്ള ബന്ധം, മഖാം സിയാറത്തുകൾ, നേർച്ചകൾ, ത്വരീഖത്ത്, മഹാന്മാരെ അനുസ്മരിക്കുന്ന ആണ്ട് അനുസ്മരണ പരിപാടികൾ, മാല മൗലിദുകൾ, ദിക്റ് , സ്വലാത്ത് മജ്ലിസുകൾ, ദുആ സദസ്സുകൾ,... ഇതാണ് ശരിയല്ലാത്ത മതമായി ബ്രിട്ടീഷുകാർ കണ്ടത്. ഇതിൽനിന്ന് മുസ്‌ലിംകൾക്ക് കിട്ടുന്ന ആത്മീയ ഊർജ്ജം പൂർണ്ണമായും ഇല്ലാതാക്കാൻ ഈ നന്മകളൊക്കെ മുടങ്ങണം. അതിന് വഹാബിസം എന്ന വരണ്ട ഇസ്‌ലാം പ്രചരിപ്പിക്കപ്പെടണം. അതിൽ ആത്മീയതയില്ല, ആണ്ടനുസ്മരണങ്ങളില്ല, മാല മൗലിദുകളില്ല, ദിക്ർ, സ്വലാത്ത് മജ്ലിസുകളില്ല, സിയാറത്തില്ല, നേർച്ചയില്ല... ഈ ലക്ഷ്യം മുന്നോട്ടു വച്ചപ്പോൾ ഇതിനെ സ്വാഗതം ചെയ്തത് പലിശ കാരണത്താൽ പിരിച്ചുവിടപ്പെട്ട ഐക്യ സംഘത്തിന്റെ ആളുകളായിരുന്നു.


അന്നത്തെ മദ്രസ ഉസ്താദുമാർക്ക് ശരിയായ ഇസ്ലാം പഠിപ്പിക്കാൻ ഉത്തരവാദിപ്പെടുത്തിയത് കറാമത്ത് നിഷേധിയായിരുന്ന സി എൻ അഹമ്മദ് മൗലവിയെയായിരുന്നു. ഉസ്താദ് മാർക്കും മുദരിസന്മാർക്കും ശരിയായ ഇസ്‌ലാം പഠിപ്പിക്കാൻ വന്ന സിഎൻ മൗലവിയെ ഉസ്താദുമാർ വെള്ളം കുടിപ്പിച്ച കഥ സി എൻ തന്നെ അവതരിപ്പിക്കുന്നുണ്ട്.


" മലബാറിലെ മുസ്‌ലിയാന്മാരെ സംഘടിപ്പിച്ചുകൊണ്ട് മലപ്പുറം ട്രെയിനിങ് സ്കൂളിൽ ഒരു പ്രത്യേക ക്ലാസ് നടത്തുക എന്നിട്ട് അവർക്ക് ശരിയായ മതം പഠിപ്പിക്കുക  അതിന് പറ്റിയ ഒരാളെ അധ്യാപകനായി നിയമിക്കുക. ചുരുക്കത്തിൽ എന്നെയാണ്(സി എന്നിനെ) ആ പോസ്റ്റിൽ നിയമിച്ചത്. 1931ൽ ക്ലാസ് സംഘടിപ്പിച്ചു നോക്കുമ്പോൾ 25 വയസ്സുള്ള എൻ്റെ ഇരട്ടി പ്രായമുള്ള ശിഷ്യന്മാർ പോലും അക്കൂട്ടത്തിലുണ്ട്. മുദരിസുകളും ഖാസികളും മറ്റും മറ്റുമായി ജോലി ചെയ്തവർ. അവരോട് മല്ലിടേണ്ടിവന്ന കഥ എനിക്കിന്നും ഓർത്തു കൂടാ. ഈ ശിക്ഷ ലഭിക്കാൻ തക്കവണ്ണം ദൈവമേ എന്തു കുറ്റമാണ് ഞാൻ ചെയ്തത് എന്ന് പലപ്പോഴും ഞാൻ ഓർത്തു പോയിട്ടുണ്ട്. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം - 76)


അന്നത്തെ ആലിമീങ്ങൾ ബ്രിട്ടീഷുകാർ ആസൂത്രണം ചെയ്ത ഈ 'ശരിയായ മതത്തെ ' അവജ്ഞയോടെ തള്ളിക്കളയുകയാണ് ചെയ്തത്.

സി എൻ എഴുതുന്നു:


"പിന്നീട് എങ്ങനെയൊക്കെയോ 14 വർഷം കഴിച്ചുകൂട്ടി. കേരളത്തിലെ ഏക മുസ്‌ലിം ട്രെയിനിങ് സ്കൂൾ ആയിരുന്നു അത്.  അവരെ ശരിക്കും ബോധവാന്മാരാക്കി ഓരോ കൊല്ലവും വിട്ടയച്ചു കൊണ്ടിരുന്നപ്പോൾ ഞങ്ങൾക്കൊരു വലിയ അഭിമാനവും പ്രതീക്ഷയും ഉണ്ടായിരുന്നു. ഞങ്ങൾ വാർത്തുവിട്ട ആ യുവസമൂഹങ്ങൾ നാട്ടിൽ സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിൽ വമ്പിച്ച ഉണർവും പരിവർത്തനങ്ങളും ഉണ്ടായിക്കിരിക്കുമെന്ന്. പക്ഷേ,1949-ൽ പ്രസിദ്ധീകരിച്ച അൻസാരി മാസികയുടെ പ്രചരണത്തിന് കേരളമാകെ സഞ്ചരിച്ചപ്പോഴാണ് യാഥാർത്ഥ്യം ഗ്രഹിക്കാൻ എനിക്ക് കഴിഞ്ഞത്. മിക്ക ഗ്രാമങ്ങളിലും ഞങ്ങൾ കൊടുത്ത പാഠക്കുറിപ്പുകളും ഞങ്ങൾ നൽകിയ പരിശീലനങ്ങളും 95 ശതമാനവും കെട്ടിപ്പൂട്ടി വെച്ചിരിക്കുകയാണ്. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം-77)


ബ്രിട്ടീഷുകാർ കൊണ്ടുവന്ന ശരിയായ ഇസ്‌ലാം അവജ്ഞയോടെ നമ്മുടെ മുൻഗാമികൾ തള്ളിക്കളഞ്ഞു. മദ്രസയിൽ ഇന്നും അറബി മലയാളം പഠിപ്പിക്കുന്നു. അതുവഴി മാലയും മൗലിദും ഓതാൻ പഠിക്കുന്നു. ആത്മീയ ഊർജ്ജം ലഭിക്കുന്നു ഇന്നും സുന്നത്ത് ജമാഅത്ത് അതിൻെറ വിശ്വാസവും കർമ്മവുമായി  കേരളത്തിൽ നിലനിൽക്കുന്നു. ചുരുക്കം ആളുകൾ അഥവാ മുജാഹിദുകൾ അറബി മലയാളത്തിൽ രചിച്ചിരുന്ന മദ്രസാ പാഠപുസ്തകം 1940 ന് ശേഷം ബ്രിട്ടീഷുകാരുടെ നിർദ്ദേശപ്രകാരം മലയാളത്തിലേക്ക് മാറ്റി.  ബ്രിട്ടീഷുകാർ കൊണ്ടുവന്ന 'ശരിയായ ഇസ്‌ലാ'മും വഹാബികൾ ആഗ്രഹിച്ച അർദ്ധ യുക്തിവാദികളുടെ (അഫ്ഗാനി,അബ്ദു, റശീദ് രിള) ഇസ്‌ലാമും ഒന്നാകയാൽ  ആവേശത്തോടെ  അവർക്ക് അത് പിന്തുടരാനും സാധിച്ചു. അങ്ങനെ ബ്രിട്ടീഷുകാരുടെ രണ്ടു തീരുമാനങ്ങളും പൂർണ്ണമായി സ്വീകരിച്ച് വരണ്ട ഇസ്‌ലാമുമായി അവർ കേരളത്തിൽ തുടരുന്നു. അതോടൊപ്പം, മദ്രസ പാഠപുസ്തകത്തിന് ബ്രിട്ടീഷുകാർ നിർദ്ദേശിച്ച മലയാള ലിപി സ്വീകരിക്കാത്തതിനാൽ സുന്നികളെ മലയാള ഭാഷാ വിരോധികളാക്കി ചിത്രീകരിക്കുകയും ചെയ്യുന്നു.

മലയാളഭാഷയും ബ്രിട്ടീഷ്* *വിരോധവും തമ്മിലെന്ത്?!*

 https://www.facebook.com/100024345712315/posts/pfbid0RbDeZERHnmWoxgd9sXivcGyEY3jDv5wLXVDTC6Wo5mkhDRyP9sn5NG2ZosMCabftl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 81/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മലയാളഭാഷയും ബ്രിട്ടീഷ്*

*വിരോധവും തമ്മിലെന്ത്?!*


മലയാളഭാഷക്കെതിരെ മാപ്പിളമാർ രംഗത്ത് വന്നു എന്ന് പറയപ്പെടുന്നതിന് രണ്ട് സാധ്യതകളാണ് നാം സൂചിപ്പിച്ചത്. അതിലൊന്ന് ബ്രിട്ടീഷുകാരോടുള്ള വിരോധം തന്നെ. 


മുജാഹിദ് പ്രസിദ്ധീകരണമായ 

ശബാബ് വാരിക എഴുതുന്നു:


"കേരളത്തിലെ മുസ്‌ലിം സമൂഹത്തിൻെറ പാരമ്പര്യത്തിന് എന്തെല്ലാം പരിമിതികൾ ഉണ്ടെങ്കിലും അത് അഭിമാനകരമായ പാരമ്പര്യമാണ്. സാമ്രാജ്യത്വത്തിനെതിരെ ഒരു ജനത നടത്തിയ രാഷ്ട്രീയവും സാംസ്കാരികവുമായ സമരത്തിന്റെ ചരിത്ര ശേഖരമാണത്. അതിനിടയിൽ ഭൗതികമായ പല നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടാകും. ആധുനിക വിദ്യാഭ്യാസവും ആര്യൻ മലയാളവും പാശ്ചാത്യ ഭാഷയും മുസ്‌ലിം സമൂഹം കുറെക്കാലം അഭ്യസിക്കാതെ പോയിട്ടുണ്ടാകാം. പക്ഷേ അത്തരം നേട്ടത്തേക്കാൾ  അഭിമാനപൂർവ്വം വിലമതിക്കുന്നത് ഈ പോരാട്ടത്തെയാണ്. "

(ശബാബ് വാരിക 2019 

ജനുവരി പേജ് 22)


ബ്രിട്ടീഷുകാരോടുള്ള വിദ്വേഷം കൊണ്ട് മലയാളഭാഷക്കെതിരെ നിൽക്കാൻ എന്താണ് കാരണം ? ചരിത്രപരമായ ഒരു കാരണം ഇതിലുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ രചനാ വിപ്ലവം മുസ്‌ലിം പണ്ഡിതന്മാർ നിർവഹിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് മുഹിമ്മാത്തുൽ മുഅമിനീൻ, ചേറൂർ പടപ്പാട്ട്, മണ്ണാർക്കാട് പട, മഞ്ചേരി പടപ്പാട്ട് തുടങ്ങിയവ. ഇവ വായിച്ചാണത്രേ മാപ്പിളമാർക്ക് ബ്രിട്ടീഷ് വിരോധം വർദ്ധിച്ചതും അവർക്കെതിരെ പോരാടിയതും.

 

ബ്രിട്ടീഷുകാർക്കെതിരെ മാപ്പിളമാരെ ഇളക്കിവിടുന്ന ഈ രചനാ വിപ്ലവത്തെ തടയിടാൻ ബ്രിട്ടീഷുകാർ ചില തീരുമാനമാനങ്ങളെടുത്തു.

1) ഈ ഗ്രന്ഥങ്ങൾ കണ്ടു കെട്ടുക.

2) മദ്റസകളിൽ അറബി മലയാള ലിപി പൂർണ്ണമായും ഒഴിവാക്കുക; പകരം മലയാള ലിപി മദ്രസ തലങ്ങളിൽ കൊണ്ടുവരികയും ചെയ്യുക. 


ഇതിലൂടെ അറബി മലയാള ലിപിയെ ഇല്ലായ്മ ചെയ്യുകയാണ് അവരുടെ ലക്ഷ്യം. മദ്രസയിൽ നിന്ന് അറബി മലയാള ലിപി എടുത്തു മാറ്റിയാൽ പുതിയ തലമുറക്ക്  അറബി മലാള വായന തന്നെ അന്യമാവും. അപ്പോൾ, സ്വാഭാവികമായും ഇത്തരം പ്രസിദ്ധീകരണങ്ങൾ ലഭിച്ചാൽ തന്നെ അവ അവഗണിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. അതു വഴി ബ്രിട്ടീഷുകാരോടുള്ള വിദ്വേഷം പുതിയ തലമുറയിൽ പകരാതിരിക്കും. ഈ പ്ലാനിംഗിനെ അന്നത്തെ പണ്ഡിതന്മാർ ശക്തമായി എതിർത്തു തോൽപ്പിച്ചു. മലയാള ലിപി അവർ പരികണിച്ചതേയില്ല. മറിച്ച് മദ്രസ തലങ്ങളിൽ അറബി മലയാളം പഠിപ്പിക്കുകയും ആ ചരിത്രം  നിലനിർത്തുകയും ചെയ്തു. ഇതാണ് മലയാളത്തിനെതിരെ പണ്ഡിതന്മാർ രംഗത്തുവന്നു എന്നു പറയുന്നതിന്റെ വസ്തുത. 


സത്യത്തിൽ, ഇവിടെ വിരോധം മലയാളഭാഷയോടല്ല ; ബ്രിട്ടീഷുകാരോടാണെന്ന് ആർക്കും ബോധ്യപ്പെടും


സി.എൻ അഹമ്മദ് മൗലവി ഈ കഥകളൊക്കെ വിവരിക്കുന്നുണ്ട് തൻ്റെ മഹത്തായ മാപ്പിള പാരമ്പര്യം എന്ന ഗ്രന്ഥത്തിൽ :


" ഒരു സാഹിത്യകൃതി കണ്ടു കെട്ടുന്നതിന്റെ അർത്ഥം ആ നാട്ടിലെ ജനഹൃദയങ്ങളിൽ വിപ്ലവം ആളിക്കത്തിക്കുകയും അവിടുത്തെ ഭരണകൂടത്തിനെതിരിൽ വെല്ലുവിളി ഉയർത്തുകയും ചെയ്തു എന്നാണല്ലോ. ഇന്ത്യ അന്യായമായി വെട്ടിപ്പിടിച്ച് കീഴടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടീഷ് ഭരണത്തിനെതിരിൽ മാപ്പിള സാഹിത്യകാരന്മാർ രചിച്ച കൃതികളിൽ ഏഴെണ്ണം ഗവൺമെൻറ് കണ്ടുകെട്ടിയത് ഞങ്ങൾക്ക് കണ്ടു കിട്ടിയിട്ടുണ്ട്. 


1) മുഹിമ്മാത്തുൽ മുഅ്മിനീൻ. ബ്രിട്ടീഷുകാരെ എല്ലാ നിലക്കും എതിർക്കുകയും ഒരു നിലക്കും അവരുമായി സഹകരിക്കുവാൻ പാടില്ലെന്ന് ഇസ്‌ലാമിക പ്രമാണങ്ങളെ നിരത്തിവെച്ച്കൊണ്ട് ശക്തിയായി ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന ഒരു ഗ്രന്ഥം. പ്രസിദ്ധീകരിച്ചത് താനൂർ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാർ. 1921 ലെ മദ്രാസ് ഗസറ്റിൽ ഈ ലഘുലേഖ കൈവശം വയ്ക്കുന്നവരെ വിചാരണ കൂടാതെ അഞ്ചുവർഷം ശിക്ഷിക്കുന്നതാണെന്ന് വിളംബരം ചെയ്തു. അങ്ങനെ ഇത് കണ്ടു കെട്ടുക മാത്രമല്ല ചെയ്തത്. കേരളത്തിലെ ഏറ്റവും പ്രഗൽഭരായ രണ്ട് പണ്ഡിതന്മാരെ - ചെറുശ്ശേരി അഹ്മദ് കുട്ടി മൗലവി, പാനായിക്കുളം പുതിയാപ്പിള അബ്ദുറഹ്മാൻ മൗലവി - പോലീസ് ഗൗരവപൂർവ്വം താക്കീത് ചെയ്തു വിട്ടു. അങ്ങനെ അനേകകാലം ഗ്രന്ഥകർത്താവ് അണ്ടർ ഗ്രൗണ്ടിൽ ജീവിച്ചു. അവസാനം 1930 ൽ വേഷപ്രച്ഛന്നനായി മക്കയിലേക്ക് പോയി. അവിടെ താമസിച്ചിട്ട് ഉമ്മുൽഖുറാ പത്രത്തിൽ ബ്രിട്ടനെതിരിൽ ലേഖനം എഴുതിക്കൊണ്ടിരുന്നു. അവസാനം 1942-ൽ മക്കയിൽ വെച്ച് തന്നെ അന്തരിച്ചു. " 

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം

പേജ് 71 , 72 )


ഈ പ്രസിദ്ധീകരണങ്ങളെല്ലാം അച്ചടിച്ചത് അറബി മലയാള ലിപിയിലാണ്. ഈ ലിപി എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും അറിയാവുന്നതുകൊണ്ടുതന്നെ അതിനു വായനക്കാരും വർദ്ധിച്ചു.  അപ്പോൾ പിന്നെ, ആ ലിപിയോട് ബ്രിട്ടീഷുകാർക്ക് ദേഷ്യം ഉണ്ടാവുക സ്വാഭാവികമാണല്ലോ. ആ ലിപിക്കെതിരെ പരസ്യമായി രംഗത്ത് വരാതെ അവർ ബുദ്ധിപരമായി അതിനെ നേരിട്ട ചരിത്രം സി എൻ വിശദീകരിക്കുന്നു :


"ബ്രിട്ടീഷുകാർക്ക് എന്തൊക്കെ ദോഷമുണ്ടെങ്കിലും അവർ മികച്ച ഭരണ തന്ത്രജ്ഞന്മാരായിരുന്നു. അവർ സംഗതികളുടെ മർമ്മ സ്ഥാനം സൂക്ഷിച്ചു മനസ്സിലാക്കി. ഈ അറബി ഗ്രന്ഥങ്ങളും അറബി ലിപിയിൽ എഴുതിയ ഗ്രന്ഥങ്ങളുമാണ് മാപ്പിളന്മാരെ ഇത്രയധികം ആവേശം കൊള്ളിക്കുന്നതെന്ന് അവർ ഗ്രഹിച്ചു. പക്ഷേ അത് തടയാനോ അതിനെതിരിൽ ശബ്ദമുയർത്താനോ അവർ നിന്നില്ല. അത് കൂടുതൽ അപകടകരമാണെന്ന് ആ ഭരണ തന്ത്രജ്ഞന്മാർക്കറിയാമായിരുന്നു. അവർ സൂത്രത്തിൽ മറ്റൊരു വഴിക്ക് പ്ലാനിട്ടു പ്രവർത്തിക്കാൻ ഗൂഡമായി തീരുമാനിച്ചു. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 

പേജ് 75 )


തീരുമാനങ്ങൾ തുടർന്ന് 

വായിക്കാം.

സമസ്ത: മലയാള* *ഭാഷക്കെതിരൊ?*

 https://m.facebook.com/story.php?story_fbid=pfbid0V8XqvYQHbyFC76rwpTfoyLgPTewQN65ZeJrnLcSsVS7J2Vz38eP8wz1wtGVMnAjal&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 80/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സമസ്ത: മലയാള*

*ഭാഷക്കെതിരൊ?*


മുസ്‌ലിംകൾ ഏതെങ്കിലും ഒരു ഭാഷയുടെ വിരോധികളല്ല. മലയാള ഭാഷക്ക് ലിപി സംവിധാനിക്കും മുമ്പ് അറബി അക്ഷരങ്ങൾ ഉപയോഗിച്ച് എഴുത്തും വായനയും പഠിപ്പിച്ചവരാണ് കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാർ. എന്നാൽ ഇസ്‌ലാമിന്റെ പേരിൽ പ്രവർത്തിക്കുന്ന പിഴച്ച കക്ഷികൾ ബ്രിട്ടീഷുകാർ മുസ്‌ലിംകൾക്കെതിരെ പറഞ്ഞു പരത്തിയ ആരോപണം ഏറ്റുപിടിക്കുകയും അത് സമൂഹത്തിൽ പ്രചരിപ്പിച്ച് വഹാബിപ്രസ്ഥാനം വളർത്തിയെടുക്കാനുമാണ് ശ്രമിച്ചിരുന്നത്. ഈ ചരിത്ര യാഥാർത്ഥ്യങ്ങളാണ് മുമ്പ് നാം വിശദീകരിച്ചത്. മലയാളഭാഷയുമായി മുസ്‌ലിംകൾക്ക് ബന്ധമുണ്ടായിരുന്നില്ല എന്ന മൗലവിമാരുടെ ആരോപണങ്ങളുടെ നിജസ്ഥിതി നമുക്ക് പരിശോധിക്കാം. 


"ഇംഗ്ലീഷിനെ പോലെ മലയാളവും മാപ്പിളമാർക്ക് നിഷിദ്ധമാണെന്നും എഴുത്തു കുത്തുകൾ അറബി മലയാളത്തിൽ മാത്രമേ പാടുള്ളൂ എന്നും അവർ നിഷ്കർഷിച്ചു. അതോടുകൂടി മാപ്പിളമാർക്ക് മലയാളി പൊതു സമൂഹവുമായി മാനകഭാഷയിൽ ആശയവിനിമയം അസാധ്യമാവുകയും സമൂഹ മുഖ്യധാരവുമായുള്ള ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ട ഒരു ദ്വീപ് സമുദായികതയായി അവർ പരിണമിക്കുകയും ചെയ്തു. "

(നവോത്ഥാനത്തിന്റെ 

ഒരു നൂറ്റാണ്ട് കെ എൻ എം 

പേജ് 15)

മുസ്‌ലിംകൾ മലയാളഭാഷക്കെ

തിരായിരുന്നത്രെ!

ഈ പറയുന്നതിനൊന്നും ഒരു ചരിത്രരേഖ മൗലവിമാർക്ക് തെളിവായി ഉദ്ധരിക്കാനില്ലങ്കിലും എല്ലാ സ്ഥലത്തും ഈ നുണ അവർ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കും. അവരുടെ ലക്ഷ്യം 1921 നു മുമ്പുള്ള കാലം ജാഹിലിയ്യാ കാലമാണെന്ന് പ്രചരിപ്പിക്കൽ മാത്രമാണ്. 


മാപ്പിളമാർ മലയാളഭാഷക്കെതിരായിരുന്നെങ്കിൽ അവർ ഏത് ഭാഷയിലായിരിക്കും കേരളത്തിൽ ആശയവിനിമയം നടത്തിയിരുന്നത് ? അന്നത്തെ പണ്ഡിതന്മാർ എന്നല്ല എല്ലാ മാപ്പിളമാരും സംസാരിച്ചിരുന്നത് മലയാളഭാഷ തന്നെയല്ലെ? 


മാത്രമല്ല, മുജാഹിദ് പണ്ഡിതസഭ പ്രസിഡണ്ടും എഴുത്തുകാരനുമായിരുന്ന കെ ഉമർ മൗലവി മലയാള ഭാഷ പഠിച്ചത് കുട്ടിക്കാലത്ത് (സുന്നി യായിരുന്ന കാലം) പള്ളി ദറസിലെ സഹപാഠിയിൽ നിന്നായിരുന്നു. 


സമസ്തയുടെ ആദ്യകാല നേതൃത്വമായിരുന്ന പാങ്ങിൽ എ പി അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ ദർസിൽ പഠിക്കുന്ന കാലം അനുസ്മരിച്ചുകൊണ്ട് കെ. ഉമർ മൗലവി എഴുതുന്നു:


"അറബി മലയാളം ഭംഗിയായി എഴുതാൻ ശീലിച്ചതിനാൽ പാങ്ങിൽ മുസ്‌ലിയാർ തന്റെ നോട്ടീസുകളും ലഘുലേഖകളും ഫത് വകളും തയ്യാറാക്കുന്ന എഴുത്തുകാരനായി എന്നെ സ്വീകരിച്ചു. ഈ ദർസ് വിദ്യാഭ്യാസ കാലഘട്ടത്തിലാണ് ഞാൻ മലയാളം പഠിച്ചത്. എൻെറ സഹപാഠി കായംകുളം കീരിക്കാട് ദേശത്ത് ഉമർകുട്ടി മുസ്‌ലിയാരാണ് എന്നെ മലയാളം പഠിപ്പിച്ച ഗുരുനാഥൻ."

(സൽസബീൽ മാസിക 

1997 സെപ്റ്റംബർ 20 )


പാങ്ങിൽ ഉസ്താദിൻറെ ദർസിൽ നിന്നാണ് ഉമർ മൗലവി മലയാളം പഠിച്ചതെങ്കിൽ സുന്നികൾക്ക് മലയാളഭാഷയോട് വെറുപ്പില്ലെന്ന കാര്യം ഉറപ്പാണ്.


പിന്നെ എവിടുന്നു വന്നു ഈ ആരോപണങ്ങൾ. രണ്ട് സാധ്യതകളാണ് ഇതിനുള്ളത്.


1) മത വിഷയങ്ങൾ പഠിപ്പിക്കാൻ മലയാളലിപിയേകാൾ ഏറ്റവും നല്ലത് അറബി മലയാള ലിപിയാണ്. കാരണം അറബിയിലെ പല അക്ഷരങ്ങളും മലയാള ലിപിയിൽ ലഭ്യമല്ല.  അല്ലാഹു, വുളു, തുടങ്ങിയ പദങ്ങളൊന്നും മലയാള ലിപിയിൽ എഴുതി പഠിപ്പിക്കുക പ്രയാസമാണ്. അതിനാൽ മത വിഷയങ്ങൾ പഠിപ്പിക്കാൻ ഏറ്റവും നല്ലത് അറബി മലയാള ലിപി തന്നെയാണ്. മലയാള ലിപി രൂപപ്പെടും മുമ്പേ അറബി മലയാള ലിപി നിലവിലുള്ളതിനാൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അറിയാവുന്ന ലിപി കൂടിയായിരുന്നു അറബി മലയാളം. അതിനാൽ മലയാള ലിപിയെക്കാൾ അറബി മലയാളത്തിന് മുൻഗണന നൽകി. മലയാള ലിപി മദ്രസ പഠനത്തിന് ഉപയോഗിച്ചിരുന്നില്ല. ഇത് എടുത്തു കാട്ടിയാവാം മാപ്പിളമാർ മലയാള ഭാഷക്കെതിരാണെന്ന  ആരോപണം വന്നത്.


2) ബ്രിട്ടീഷുകാർക്ക് ഏറ്റവും കൂടുതൽ വെറുപ്പ് ഉണ്ടായിരുന്നത് അറബി മലയാള ലിപിയോടായിരുന്നു. കാരണം അവർക്കെതിരെ  മുസ്‌ലിം സമൂഹത്തെ ഇളക്കി വിട്ടതിന് പിന്നിൽ അറബി മലയാള ഭാഷയിൽ ഇറങ്ങിയ ഗ്രന്ഥങ്ങളായിരുന്നു. ഇത് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ അറബി മലയാള ലിപിക്കെതിരെ രംഗത്ത് വരികയും മദ്രസകളിൽ അറബി മലയാളം ഒഴിവാക്കി മലയാള ലിപി ഉപയോഗിക്കണമെന്ന് തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതിനെ മാപ്പിളമാർ ശക്തമായി എതിർക്കുകയും അറബി മലയാള ലിപിയിൽ തന്നെ മദ്രസകൾ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. ഈ രണ്ട് സാഹചര്യങ്ങളും മറച്ചുവെച്ച്  മാപ്പിളമാർ മലയാള ഭാഷക്കെതിരാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയും അതിലൂടെ കാര്യം നേടാനുമാണ് ആധുനിക മുജാഹിദ് മൗലവിമാർ ശ്രമിച്ചിട്ടുള്ളത്. 

ഈ രണ്ട് സാധ്യതകൾക്കുമുള്ള ചരിത്ര രേഖകൾ തുടർന്ന് നമുക്ക് വായിക്കാം.

ഇംഗ്ലീഷ് ഭാഷാ വിരോധം ;* *വസ്തുത മൗലവിമാർക്കും* *അറിയാം*

 https://m.facebook.com/story.php?story_fbid=pfbid02yejgMtqJM4iEiRYXZSPR2Vc15BRNjuuwJXBz54CT5wDG6zqmkH6EdcnX39iMWDgDl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 79/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ഇംഗ്ലീഷ് ഭാഷാ വിരോധം ;*

*വസ്തുത മൗലവിമാർക്കും*

*അറിയാം*


ബ്രിട്ടീഷുകാരോടും ബ്രിട്ടീഷ് സംസ്കാരത്തോടുമുള്ള അമർഷം രേഖപ്പെടുത്തലാണ് അവരുടെ ഭാഷ പോലും മാറ്റിവെക്കാൻ ഇന്ത്യക്കാരെ പ്രേരിപ്പിച്ചത് എന്ന് മൗലവിമാർക്കും അറിയാവുന്ന വസ്തുത തന്നെയാണ്. 


"ഇന്ത്യയിൽ ഇംഗ്ലീഷുകാരുടെ ഗ്രന്ഥങ്ങൾ വായിക്കുക, ഇംഗ്ലീഷ് പഠിക്കുക, മലയാളം തന്നെ പഠിക്കുക എന്നതിൽ നിന്ന് നമ്മെ വിമുഖരാക്കിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു....

ബ്രിട്ടീഷുകാരോട് സ്വാഭാവികമായ വെറുപ്പും വിദ്വേഷവും മുസ്‌ലിം സമുദായത്തിൽ വേരൂന്നി വരാൻ തുടങ്ങി. ഒന്നാം സ്വാതന്ത്ര്യ സമരത്തോടെ വിദ്വേഷം വർദ്ധിച്ചു. അവരുടെ വിദ്യാഭ്യാസം ഭരണം എന്നിവയോടുള്ള വിദ്വേഷത്തിലാണ് പിൽക്കാലത്ത് വിദ്യാഭ്യാസത്തിൽ നിന്ന് വിമുഖരായി നമ്മൾ മാറി നിന്നു പോയത്. "

(ശബാബ് സെമിനാർ 

പതിപ്പ് 1997 പേ: 25 )


മുജാഹിദ് സ്ഥാപക നേതാക്കളോടൊപ്പം ചേർന്ന് അവരുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഒതായിലെ പി വി ഉമ്മർകുട്ടി ഹാജി രേഖപ്പെടുത്തുന്നത് കാണുക:


"വിദേശ വസ്തുക്കൾ ബഹിഷ്കരിക്കുക, സ്വദേശി വസ്ത്രങ്ങളോടും സ്വദേശത്തോടും കൂറുപുലർത്തുക, ബ്രിട്ടീഷുകാരോടും ബ്രിട്ടീഷ് സംസ്കാരത്തോടും വെറുപ്പ് പ്രകടിപ്പിക്കുക മുതലായ കാര്യങ്ങളായിരുന്നു നയമായി സ്വീകരിച്ചിരുന്നത്. ആ അടിസ്ഥാനത്തിലാണ് ചില മതപണ്ഡിതന്മാർ ഇംഗ്ലീഷ് പഠിക്കാനും പഠിപ്പിക്കാനും പാടില്ലെന്നും ഇംഗ്ലീഷ് ഭാഷ നരകത്തിലെ ഭാഷയാണെന്നും പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. തിരൂരങ്ങാടി പള്ളിക്ക് ബ്രിട്ടീഷ് പട്ടാളം വെടിവച്ച വാർത്ത കേട്ടപാടെ മുസ്‌ലിംകളിൽ ബ്രിട്ടീഷ് വിരോധം ആളിക്കത്തി. "

(ഒതായിയും ഇസ്‌ലാഹി

 പ്രസ്ഥാനവും ഉമ്മർകുട്ടി 

ഹാജിയുടെ ഓർമ്മകളിൽ

പേജ് : 57 കെ എൻ എം )


വടകര സി എം ഹോസ്പിറ്റൽ എംഡി ഡോക്ടർ സി എം കുഞ്ഞി മൂസ എഴുതുന്നു:


"1921ൽ തെക്കേ മലബാറിൽ നടന്ന കലാപവും മുസ്‌ലിംകളിൽ ബ്രിട്ടീഷ് വിരുദ്ധ മനോഭാവം വളർത്തിയെടുത്തു. ബ്രിട്ടീഷുകാരുടേതായവയെല്ലാം ബഹിഷ്കരിക്കുക എന്ന പ്രവണതയിൽ സ്വാഭാവികമായും ഇംഗ്ലീഷ് വിദ്യാഭ്യാസവും ഉൾപ്പെടുകയായിരുന്നു. "

(ഓർമ്മകളുടെ കയ്യൊപ്പ് പേജ് 32 )


ഇങ്ങനെ ചരിത്രപരമായി വിവരമുള്ളവരെല്ലാം സമ്മതിച്ച ഈ യാഥാർത്ഥ്യത്തെ സുന്നി പണ്ഡിതന്മാരോടുള്ള അന്ധമായ വിദ്വേഷത്താൽ ഒരു പുരുഷായുസ്സ് നഷ്ടപ്പെടുത്തിയ കെ ഉമർ മൗലവി ഈ ചരിത്ര വസ്തുതയെ തള്ളിക്കളഞ്ഞിട്ടുണ്ട്.


"ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള കടുത്ത വെറുപ്പും അമർഷവുമാണ് വിദ്യാഭ്യാസ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യാൻ മുസ്‌ലിയാക്കളെ പ്രേരിപ്പിച്ചത് എന്നാണ് ആധുനിക ഭാഷ്യം. സ്വരാജ്യ സ്നേഹത്തിന്റെ മകുടോദാഹരണം. പച്ചക്കള്ളമാണിത്.

(ഓർമ്മകളുടെ തീരത്ത് 

കെ. ഉമർ മൗലവി പേജ് 8)

സമസ്ത ഇംഗ്ലീഷ്* *ഭാഷക്കെതിരൊ

 https://www.facebook.com/100024345712315/posts/pfbid0bRqbfXS1e76KKp7vr2ismF8hkUzTC7a5HHv8Ty9TM7astxfYxR37EY428kcs2MXSl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 78/313

✍️ Aslam saquafi payyoli


*സമസ്ത ഇംഗ്ലീഷ്*

*ഭാഷക്കെതിരൊ?*


സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സുന്നി പണ്ഡിത സംഘടന വിദ്യാഭ്യാസത്തിനെതിരായിരുന്നു എന്നതിന് രേഖയായി മൗലവിമാർ പ്രചരിപ്പിക്കുന്ന ഒന്നാണ് സമസ്ത ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ എതിർത്തുവെന്നത്. കേട്ടാൽ തോന്നും സമസ്ത രൂപീകരിച്ച് ആദ്യമെടുത്ത തീരുമാനം ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കരുതെന്നാണെന്ന്. സമസ്തയുടെ സമ്മേളന പ്രമേയങ്ങളിലോ മറ്റോ  ഇത്തരം ഒരു തീരുമാനം ഉദ്ധരിക്കാൻ മൗലവിമാർക്ക് സാധിക്കുന്നുമില്ല. സമസ്തയെ പിന്തിരിപ്പൻ വിഭാഗമായി ചിത്രീകരിക്കാൻ ചരിത്രത്തെ വളച്ചൊടിക്കുകയാണ് മൗലവിമാർ ചെയ്യുന്നത്.


"ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ ഹറാമായി പ്രഖ്യാപിച്ചു മുസ്‌ലിം സമുദായത്തെ ലോകത്തിൽ നിന്ന് ഒറ്റപ്പെടുത്തി. "

(നവോത്ഥാനത്തിന്റെ 

ഒരു നൂറ്റാണ്ട് കെ എൻ എം

പേജ് : 15)


എന്നാൽ സമസ്ത രൂപീകരിക്കുന്നതിന്റെ വർഷങ്ങൾക്കു മുമ്പ് ബ്രിട്ടീഷുകാരോടുള്ള നിസ്സഹകരണത്തിന്റെ ഭാഗമായി തീരുമാനിക്കപ്പെട്ടതാണ് ബ്രിട്ടീഷുകാരുടെ ഭാഷാ വിരോധം. ഒരു നാടിന്റെ ഭരണാധികാരോടുള്ള അമർഷം അവരുടെ ഉൽപ്പന്നത്തെ ബഹിഷ്കരിച്ച് പ്രകടിപ്പിക്കുന്നത് പോലെ  ബ്രിട്ടീഷുകാരോടുള്ള വിരോധത്താൽ അവരുടെ ഉൽപന്നങ്ങൾ മാത്രമല്ല ഭാഷ പോലും ഉപയോഗിക്കരുതെന്ന്  അന്നത്തെ രാഷ്ട്രീയക്കാരടക്കം പലരും തീരുമാനിച്ചിട്ടുണ്ട്. 

നാടിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുന്ന മുസ്‌ലിം പണ്ഡിതന്മാർ ഈ ബഹിഷ്കരണ പരിപാടികൾക്കും മുന്നിൽ നിന്നു എന്നത് ശരിയാണ്. എന്നാൽ അത് പിന്തിരിപ്പൻ നയമായി ചരിത്രമറിയുന്ന ഒരാളും അഭിപ്രായപ്പെട്ടിട്ടില്ല.


ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുളള കാസർകോട് ആലിയ അറബി കോളേജ് സുവനീർ (1978) ഈ ചരിത്രം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.


"1885 ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപം കൊള്ളുന്നതിനു മുമ്പ് തന്നെ ഇവിടത്തെ മുസ്ലിം പണ്ഡിതന്മാർ നാട്ടിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. അതിനാവശ്യമായ പല കർമ്മ പരിപാടികളും ആസൂത്രണം ചെയ്തുവന്നു. അക്കാലത്താണ് ഇംഗ്ലീഷ് ഭാഷയും എല്ലാ ഇംഗ്ലീഷ് നിർമ്മിത വസ്തുക്കളും വർജിക്കണമെന്നുള്ള തീരുമാനമെടുത്തത്. അത് ഇംഗ്ലീഷ് ഭാഷയോടുള്ള വെറുപ്പു കൊണ്ടല്ല ദേശീയ വികാരത്താലുള്ള ആവേശം കൊണ്ട് മാത്രമായിരുന്നു. അത് തെറ്റാണെന്ന് ആരെങ്കിലും പറയുമോ ?


മുസ്‌ലിംകൾക്കെതിരായി അവർ ചെയ്തുകൂട്ടിയ വിക്രിയകൾ വിവരിക്കുക പ്രയാസമാണ്. ഒരു ദിവസം ഡൽഹിയിലെ ചെങ്കോട്ടക്കടുത്ത് ഒരു മുസ്‌ലിം യുവാവിനെ അവർ വെടിവെച്ചുകൊന്നു. അന്നു മുതൽ അവിടുത്തെ മുസ്‌ലിംകൾ ഇംഗ്ലീഷുകാരുടെ ജന്മ ശത്രുക്കളായി മാറി. 1763 ൽ ഇമാം ശാഹ് വലിയുല്ലാഹിദ്ദഹ് ലവി പുറപ്പെടുവിച്ച ഒരു ഫത്‌വയിലൂടെയായിരുന്നു ഇംഗ്ലീഷ് പഠിക്കൽ ഹറാമാണെന്നും ബ്രിട്ടീഷ് ആധിപത്യത്തിലുള്ള നാടുകൾ ദാറുൽ ഹർ ബാണെന്നും ലോകത്തെ അറിയിച്ചത്. ഇതിൻെറ പേരിൽ ഇംഗ്ലീഷുകാർ പണ്ഡിതന്മാരെയും അറസ്റ്റ് ചെയ്യുകയുണ്ടായി. 


എന്നാൽ ഈ ആഹ്വാനം ഉന്നയിച്ചത് മുസ്‌ലിംകൾ മാത്രമായിരുന്നില്ല. മറ്റു പല സംഘടനകളും ഇപ്രകാരം ചെയ്തു. മലബാർ, തെക്കൻ കർണാടക എന്നീ പ്രദേശങ്ങളിലെ കോൺഗ്രസുകാരും ഇങ്ങനെ ഒരു നിസ്സഹകരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിൻെറ പ്രചാരത്തിനായി മലയാളത്തിലും കന്നടയിലും പല കൃതികളും അവർ എഴുതി പരസ്യപ്പെടുത്തിയിട്ടുണ്ട്.  ഇംഗ്ലീഷ് ഭാഷയോടും വിദ്യാഭ്യാസ സമ്പ്രദായത്തോടും നിസ്സഹകരണം പ്രഖ്യാപിച്ചതിനാൽ ഇംഗ്ലീഷുകാർ മുസ്‌ലിംകളെ അവഗണിച്ചു പിന്നോക്ക സമുദായമാക്കി കണക്കാക്കി. "

(ആലിയ കോളേജ് 

സുവനീർ - 1978 പേ: 72, 73 )


1763 ൽ ശാഹ്  വലിയുല്ലാഹിദ്ദഹ് ലവിയാണ് ഇംഗ്ലീഷ് ഭാഷ വിരുദ്ധ ഫത്‌വ പുറപ്പെടീച്ചത് എന്നു വരുമ്പോൾ ഇംഗ്ലീഷ് ഭാഷ വിരോധം ലോകത്തിൽ നിന്ന് മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്തിയ പിന്തിരിപ്പൻ നയമാണ് എന്ന മൗലവിമാരുടെ കണ്ടെത്തൽ മൗലവിമാർക്ക് തന്നെയാണ് വിനയാവുന്നത്. ശാഹ് വലിയുല്ലാഹിയെ കുറിച്ച് മുജാഹിദ് മൗലവിമാരുടെ നിലപാടറിയുമ്പോൾ കാര്യം വ്യക്തമാകും.

*120 വർഷം മുമ്പ് ഹറമിലെ* *മുതഅല്ലിമും മുദരിസും* കോടഞ്ചേരി

 https://m.facebook.com/story.php?story_fbid=pfbid0Qs4TK7yUiqybopCdXx7GfY6H4538zsXFTzA4nGdq2uV3FPWtk8EXN9yXuoMVrME7l&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 77/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*120 വർഷം മുമ്പ് ഹറമിലെ* 

*മുതഅല്ലിമും മുദരിസും*

കോ

1921 നു മുമ്പ് വഫാത്തായിപ്പോയ കേരളീയ പണ്ഡിതരുടെ ചരിത്രം പരതി നോേക്കുമ്പോൾ ഉന്നത വിദ്യാഭ്യാസം നേടിയ വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ച ഒരുപാട് ആലിമീങ്ങളുടെ ചരിത്രം കാണാൻ സാധിച്ചു. അതിൽ പ്രധാനപ്പെട്ട വ്യക്തിത്വമാണ് പത്തുവർഷത്തോളം ഹറമിൽ പഠിക്കുകയും അവിടെ ദർസ് നടത്തുകയും ചെയ്ത കോടഞ്ചേരി അഹ്മദ് മുസ്‌ലിയാർ. ശാഫിഈ മദ്ഹബിലെ പ്രസിദ്ധ കർമശാസ്ത്ര ഗ്രന്ഥമായ തുഹ്ഫക്ക് വിശദീകരണമെഴുതിയ അബ്ദുൽ ഹമീദ് ശർവാനി, മക്കയിലെ മുഫ്തിയായിരുന്ന സയ്യിദ് അഹ്മദ് സൈനി ദഹ്‌ലാൻ എന്നിവർ കോടഞ്ചേരി ഉസ്താദിന്റെ മക്കയിലെ ഗുരുവര്യരാണ്. 


ഫത്ഹുൽ മുഈനിന് വിശദീകരണമെഴുതിയ സയ്യിദ് ബക് രി എന്നവർ കോടഞ്ചേരി ഉസ്താദിന്റെ മക്കയിലെ ശിഷ്യരിൽ പ്രധാനിയാണ്.


ചെറുപ്പത്തിൽ പിതാവ് മരണപ്പെട്ടു. ഉമ്മയുടെ സംരക്ഷണത്തിൽ വളർന്ന അഹ്മദ് മുസ്‌ലിയാർ വലിയ പുരോഗതി പ്രാപിക്കാനുള്ള കാരണം നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാർ മലയാളത്തിലെ മഹാരഥന്മാർ എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.

"മന്ദബുദ്ധിയായ കുട്ടിയെ ഓർത്ത് ദുഃഖിക്കുന്ന മാതാവ് ഒരു ദിവസം മകനെ കൂട്ടി ഉമർ ഖാളിയുടെ സമീപത്തെത്തി വേവലാതിപ്പെട്ടു. കുട്ടിയുടെ ബുദ്ധി വികാസത്തിനും പഠന പുരോഗതിക്കും വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. ഉമർ ഖാളി ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് മാതാവും കുട്ടിയും അവിടെ എത്തിയത്. മാതാവിന്റെ വേവലാതി കേട്ട ഉമർ ഖാളി തൻ്റെ ഭക്ഷണപാത്രത്തിൽ നിന്ന് ഒരു പിടിവാരി കുട്ടിയുടെ വായിലിട്ടു കൊടുത്തു. എന്നിട്ട് പറഞ്ഞു അവനെ ചൊല്ലി പരിഭവപ്പെടേണ്ട അവൻ ഭാവിയിൽ മഹാപണ്ഡിതനാകും. "


സൈനുദ്ദീൻ മഖ്ദൂം അഖീർ, ചാലിലകത്ത് കുസാഈ ഹാജി, നാദാപുരം മേനക്കോത്തോർ തുടങ്ങിയവർ കോടഞ്ചേരി ഉസ്താദിന്റെ പ്രധാന ഗുരുനാഥന്മാരാണ്.


ഗുരുനാഥന്മാരെല്ലാം വിപ്ലവം സൃഷ്ടിച്ചവർ തന്നെയാണ്. ഉമർ ഖാളിയുടെ ശിഷ്യനായ സൈനുദ്ദീൻ അഖീർ അഞ്ചുവർഷം ഹറമിൽ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറേബ്യൻ പണ്ഡിതർക്ക് വലിയ ആദരവും ബഹുമാനവും ആയിരുന്നു മഖ്ദും തങ്ങളോട്. 


ഉമർ ഖാളി(റ)യുടെ സഹപാഠിയും മമ്പുറം തങ്ങളുടെ ഉറ്റസുഹൃത്തുമായിരുന്നു ചാലിലകത്ത് കുസാഇ ഹാജി. 


ഉമർ ഖാളിയുടെ ശിഷ്യനും വടക്കേ മലബാറിലെ പൊന്നാനി എന്നറിയപ്പെടുന്ന നാദാപുരത്തിന് പേരും പ്രശസ്തിയും നേടിക്കൊടുത്ത അനേകം പണ്ഡിതരിൽ പ്രധാനിയുമാണ് മേനക്കോത്തോർ എന്നറിയപ്പെടുന്ന കുഞ്ഞഹമ്മദ് കുട്ടി മുസ്‌ലിയാർ.


ശിഷ്യരിൽ പ്രധാനിയാണ് 1918വഫാത്തായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. ഇവരുടെ ശിഷ്യരിൽ പ്രധാനിയാണ് ഖുതുബി മുഹമ്മദ് മുസ്‌ലിയാർ.

സി എൻ എഴുതുന്നു:

"കേരള മുസ്‌ലിം ചരിത്രത്തിലെ ഒരു നാഴികക്കല്ല് തന്നെയായിരുന്നു മൗലാന കുഞ്ഞഹമ്മദ് ഹാജി. ഇന്നിവിടെ കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ വിദ്യാഭ്യാസ വിഷയത്തിൽ കാണുന്ന ഉണർവും പുരോഗതിയും ആരംഭിച്ചത് അദ്ദേഹത്തിൻ്റെ ജീവിതകാലം മുതൽക്കാണ്. മറ്റു സംസ്ഥാനങ്ങളിൽ ചെന്നു നോക്കിയാൽ ആ യാഥാർത്ഥ്യം കൂടുതൽ വ്യക്തമായി കാണാം. അറബി ഭാഷയും മത വിഷയങ്ങളും ആധുനിക രീതിയിൽ പഠിപ്പിക്കുവാൻ വേണ്ടി മാതൃകാപരമായ പല പുസ്തകങ്ങളും അദ്ദേഹം തയ്യാർ ചെയ്തു നടപ്പിൽ വരുത്തിയിട്ടുണ്ട്. ഇംഗ്ലീഷും ആധുനിക ശാസ്ത്രവും പഠിക്കുവാൻ ശക്തിയായ പ്രേരണ നൽകിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. മാപ്പിള സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി ജീവിതം ബലിയർപ്പിച്ച ഈ മഹാ പുരുഷന്മാർക്ക് എല്ലാവർക്കും അല്ലാഹു നിത്യശാന്തി നൽകട്ടെ അതല്ലാതെ അവർക്കുവേണ്ടി നമുക്ക് എന്ത് ചെയ്യാൻ കഴിയും. "


(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 70)

മുഹിയുദ്ദീൻ മാല* *നൂൽ മാല, കപ്പപ്പാട്ട്* *ആദ്യ കാല രചനകൾ 76

 https://m.facebook.com/story.php?story_fbid=pfbid033tg9G8JFqcgrmWisPgTLFDZGQu7eSYputEGAcZvkw11jhNVfHon9BStV9UxhTb3Ul&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 76/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മുഹിയുദ്ദീൻ മാല* 

*നൂൽ മാല, കപ്പപ്പാട്ട്*

*ആദ്യ കാല രചനകൾ*


നമ്മുടെ മുൻഗാമികളിൽ പൂർവ്വസൂരികളിൽ കഴിവുറ്റ പണ്ഡിതരും സാഹിത്യകാരും ധാരാളം ഉണ്ടായിരുന്നു. അന്നത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ധാരാളം കവിതകളും ഗ്രന്ഥങ്ങളും അവർ രചിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും ഒരു കാലഘട്ടത്തിൽ മാത്രം പരിമിതമായിരുന്നില്ല. പക്ഷേ, ആദ്യകാലത്തെ ഗ്രന്ഥങ്ങളിൽ ചിലത് പിൽക്കാലത്ത് പല കാരണങ്ങളാൽ നഷ്ടപ്പെട്ടുപോയി എന്നതാണ് വസ്തുത.


നിലവിലുള്ള ഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കം ഉള്ളത് ഖാളി മുഹമ്മദ് എന്നവരുടെ മുഹിയുദ്ദീൻ മാലയാണ്.


സി എൻ അഹമ്മദ് മൗലവി എഴുതുന്നു:


"അച്ചടിക്കാൻ പണ്ടേ ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ട് മാപ്പിളമാരുടെ പുരാതന കൃതികളെല്ലാം നശിച്ചുപോയി. 371 കൊല്ലം മുമ്പ്( സി.എൻ ഇത് എഴുതുന്നത് 1978 ലാണ്) രചിച്ച മുഹിയുദ്ധീൻ മാലയാണ് ഇന്ന് നശിച്ചു പോകാതെ അവശേഷിച്ചതിൽ ഏറ്റവും പഴക്കമുള്ളത്. അത് രചിച്ചത് കൊല്ലം 782ൽ (മലയാള കൊല്ല വർഷം)ആണെന്ന് ആ പാട്ടിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

(മഹത്തായ മാപ്പിള

സാഹിത്യ പാരമ്പര്യം പേജ് 44 )


തുഞ്ചനെഴുത്തച്ഛൻ മലയാള ലിപി രൂപപ്പെടുത്തുന്നതിന് മുമ്പാണ് മുഹിയുദ്ദീൻ മാല രചന എന്നത് അറബി മലയാളത്തിന്റെ ചരിത്ര പാരമ്പര്യം കൂടി തെളിയിക്കുന്നുണ്ട്.


"ആധുനിക ഭാഷാ ലിപിയുടെ പ്രണേതാവായ സർവ്വശ്രീ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പ്രഖ്യാതമായ ആധ്യാത്മരാമായണം രചിക്കുന്നതിന് അഞ്ചുവർഷം മുമ്പാണ് മുഹിയുദ്ദീൻ മാല രചിച്ചത്. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 152)


കേരളത്തിൽ ഇസ്‌ലാം പ്രചരിപ്പിച്ച മാലിക് ബിനു ദീനാർ സംഘത്തിലുണ്ടായിരുന്ന മാലിക് ബിനു ഹബീബാണ് ഖാസികുടുംബത്തിൻെറ പിതാവ്. മാലിക് ബിൻ ഹബീബ് മദീനക്കാരനായ മുഹമ്മദ് അൻസാരി(റ) എന്ന സ്വഹാബിയുടെ പുത്രനാണ്. മുഹിയുദ്ധീൻ മാലയുടെ രചയിതാവായ ഖാളി മുഹമ്മദ്(റ) എന്നവരുടെ പത്താമത്തെ ഉപ്പാപ്പയാണ് സ്വഹാബിയായ മുഹമ്മദുൽ അൻസാരി(റ).


ഖാളി മുഹമ്മദ്(റ) ന്റെ പിതൃപരമ്പര താഴെപ്പറയും പ്രകാരമാകുന്നു :


1- പിതാവ് ഖാസി അബ്ദുൽ അസീസ്

2- അല്ലാമ ശിഹാബുദ്ദീൻ അഹ്മദ് ഖാസി

3 - ഖാസി അബൂബക്കർ ഫഖ്റുദ്ദീൻ (സൈനുദ്ദീൻ മഖ്ദൂമിന്റെ ഉസ്താദ്. ഇവർ രൂപപ്പെടുത്തിയ ദർസ് സിലബസാണ് പൊന്നാനി പണ്ഡിതന്മാർ സ്വീകരിച്ചുവരുന്നത് )

4- ഖാസി സൈനുദ്ദീൻ റമളാൻ ശാലിയാത്തി

5- ഖാസി മൂസ

6- ഖാസി ഇബ്റാഹിം

7- ഖാസി മുഹമ്മദ് ബിൻ മാലിക്

8 - മാലിക് ബിൻ ഹബീബ്

9 -ഹബീബ് ബിൻ മാലിക്

10-മുഹമ്മദുൽ അൻസാരി(റ)


ഹിജ്റ 980 ൽ കോഴിക്കോട്ടാണ് ഖാളി മുഹമ്മദ് (റ) ഭൂജാതനായത്. പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഹദീസ്, തഫ്സീർ, ഫിഖ്ഹ്, നിദാനശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങി അനേകം വിജ്ഞാന ശാഖകൾ അദ്ദേഹം സ്വായത്തമാക്കി. പ്രഗൽഭനായ ഒരു ചരിത്രകാരനും ബഹുഭാഷാ പണ്ഡിതനമായിരുന്നു. ഖിബ്‌ല നിർണ്ണയിക്കുന്നതിലും ഭൂമിശാസ്ത്രപരമായ മറ്റുകാര്യങ്ങളിലും സമകാലികരിൽ അദ്ദേഹത്തിന് തുല്യരെ കണ്ടെത്താൻ പ്രയാസമാണ്. കോഴിക്കോട് കുറ്റിച്ചിറയിൽ ഉള്ള വിശാലമായ ജുമാഅത്ത് പള്ളിയിൽ ദീർഘകാലം മുദരിസ് ആയിരുന്നു. നിരവധി അറബി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

(അവലബം: മലയാളത്തിലെ

മഹാരഥന്മാർ

മുഹമ്മദലി മുസ്‌ല്യാർ നെല്ലിക്കുത്ത്.)

*നൂൽ മാല*


മഖ്ദൂം തങ്ങളുടെ ശിഷ്യനും പ്രഗൽഭ പണ്ഡിതനുമായിരുന്ന തലശ്ശേരി കുഞ്ഞായി മുസ്‌ലിയാരാണ് നൂൽ മാലയുടെ രചയിതാവ്.


സി എൻ അഹമ്മദ് മൗലവി എഴുതുന്നു:

" മാപ്പിള സാഹിത്യ കളരിയിൽ ഫലിതപ്രിയന്മാരായി വിഹരിച്ചിരുന്ന മഹാ വ്യക്തികൾ ദുർബലമല്ല. അക്കൂട്ടത്തിൽ വിശ്രുതനാണ് കുഞ്ഞായിൻ മുസ്‌ലിയാർ.  മുഹിയുദ്ദീൻ മാല രചിച്ച് സുമാർ 130 വർഷങ്ങൾക്കുശേഷമാണ് കുഞ്ഞായി മുസ്‌ലിയാർ തൻ്റെ പ്രഥമ മാപ്പിള കാവ്യമായ നൂൽമദ്ഹ് എഴുതിയത്. ഈ കൃതി നൂൽമാല എന്ന പേരിൽ തലശ്ശേരിയിൽ നിന്ന് മുദ്രണം ചെയ്തിട്ടുണ്ട്. ഇത് രചിക്കപ്പെട്ടത് ഹിജ്റ: 1151ലാണ്. 


മുഹിയുദ്ദീൻ മാലക്കും നൂൽമദ്ഹിനുമിടയിൽ കഴിഞ്ഞുകടന്ന 130 വർഷത്തെ മാപ്പിളമാരുടെ സാഹിത്യങ്ങൾ അച്ചടിയില്ലാത്തതുമൂലം നശിച്ചതായിരിക്കണം. പോർത്തുഗീസുകാർ,ലന്തക്കാർ, ബ്രിട്ടീഷുകാർ മുതലായവർ നശിപ്പിച്ചതും തട്ടിയെടുത്തതുമായ മാപ്പിള ഗദ്യ - പദ്യകൃതികൾ എത്രയാണെന്ന് തിട്ടപ്പെടുത്തുക സാധ്യമല്ല. 253 വർഷത്തെ (ഇത് എഴുതുന്നത് 1978 ൽ) പഴക്കമുള്ള നൂൽമാലയുടെ കർത്താവ് ഉന്നതരായ ഭക്തകവികളിൽ ഒരാളാണ്. 16 ഇശലുകളിൽ എഴുതിയ ഈ കൃതിയിൽ 666 വരികളാണുള്ളത്. നബി(സ)യോടുള്ള അതിരറ്റ ഭക്തി പ്രകടമാക്കുന്ന ഈ കാവ്യം ഒരുകാലത്ത് മുസ്‌ലിംകൾ പാടി കഥാപ്രഭാഷണം നടത്താറുണ്ടായിരുന്നു. 


*കപ്പപാട്ട്*

കുഞ്ഞായിൻ മുസ്‌ലിയാരുടെ മികച്ച ദാർശനിക കാവ്യമാണ് കപ്പപ്പാട്ട്. മനുഷ്യ ശരീരത്തെ പായക്കപ്പലിനോടും ജീവിതത്തെ പായക്കപ്പലിന്റെ സഞ്ചാരത്തോടും സാദൃശ്യപ്പെടുത്തിയിട്ടുള്ള ഈ കാവ്യം ഒരേ ഇശലിൽ 600 വരി ഉൾക്കൊള്ളുന്നു.ശരീര ശാസ്ത്രത്തിന്റെ മൂലഘടകങ്ങൾ നന്നായി പഠിച്ചിരുന്ന കുഞ്ഞായി മുസ്‌ലിയാർ, അതിന് ആത്മീയ പരിവേഷം നൽകിയാണ് കപ്പപ്പാട്ടിൽ അവതരിപ്പിച്ചിട്ടുള്ളത്. ശാശ്വതമായ പാരത്രിക ജീവിതത്തിലേക്ക് ആത്മാവിനെ ആനയിക്കുന്ന കപ്പലാണ് മനുഷ്യശരീരമെന്ന് കവി സമർത്ഥിക്കുന്നു. "


(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം

162 - 165)

മൗലവിമാർക്ക്* *അറബിയിൽ* *എത്രഗ്രന്ഥങ്ങളുണ്ട്* 75

 https://m.facebook.com/story.php?story_fbid=pfbid02Q3zHYqs9eKHVkGKq89jr9hu3ZsfRa1xKkC77Q3qNcqpaFz6qvXw9zn2qBNV13A3gl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 75/313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖

*മൗലവിമാർക്ക്*

*അറബിയിൽ* 

*എത്രഗ്രന്ഥങ്ങളുണ്ട്*

 

1921ന് മുമ്പുള്ള കാലം ജാഹിലിയ്യ കാലമാണെന്ന് വിശേഷിപ്പിച്ച കേരളത്തിലെ മുജാഹിദുകൾക്ക് എടുത്തു പറയാൻ പറ്റുന്ന ഒരു രചന പോലും അറബിയിൽ ഇല്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. വിശ്വാസത്തിലും കർമ്മത്തിലും ചരിത്രത്തിലും കേരളത്തിലെ പൗരാണികരും ആധുനികരുമായ സുന്നി ഉലമാക്കളുടെ അറബി ഗ്രന്ഥങ്ങൾ നിരവധിയാണ്.

ഇതിൽ പ്രത്യേകം പരാമർശിക്കേണ്ടതാണ്

മഖ്ദൂമാരുടെ ഗ്രന്ഥങ്ങൾ. ഇന്നും പള്ളി ദർസുകളിലും വിദേശ സ്ഥാപനങ്ങളിലും  പാഠ്യ വിഷയത്തിൽ ഇവ ഉൾപ്പെടുത്തിയെന്നത് അവരുടെ ഗ്രന്ഥങ്ങൾക്കുള്ള വലിയ അംഗീകാരം തന്നെയാണ്. 


സൈനുദ്ദീൻ മഖ്ദൂം(റ) ഒന്നാമന്റെ ചില ഗ്രന്ഥങ്ങൾ നമുക്ക് പരിചയപ്പെടാം:


1 - മുർശിദു തുല്ലാബ്

2 - സിറാജുൽ ഖുലൂബ്

3 - ശംസുൽ ഹുദാ

4 - ശുഹബുൽ ഈമാൻ

5 - കിഫായതുൽ ഫറാഇള്

6 - ഇർഷാദുൽ ഖാസിദീൻ

7 - അദ്കിയാ


മഖ്ദൂം ഒന്നാമൻറെ പുത്രൻ അബ്ദുൽ അസീസ് മഖ്ദൂം മഹാപണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ ഉടമയുമാണ്.


1- മസ്‌ലകുൽ അദ്ഖിയ

2- മുതഫർരിദ്

3- മുരിഖാത്തുൽ ഖുലൂബ്

4- ശറഹു അൽഫിയതുബ്നു മാലിക് - (ഇളാഫത് അധ്യായം മുതൽ)

5 - അർക്കാനുൽ ഈമാൻ.


സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ  പ്രസിദ്ധമായ കർമ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈനിന് നിരവധി വ്യാഖ്യാനങ്ങൾ വിരചിതമായിട്ടുണ്ട്. നാലു വാല്യങ്ങളിലായി അല്ലാമാ സയ്യിദ് ബക്‌രി (മക്ക) വിശദമായ വ്യാഖ്യാനം രചിച്ചു. ഇആനതു ത്വാലിബീൻ എന്നാണ് പേര്. ഹിജ്റ 1300 ലാണ് രചന പൂർത്തിയായത്. ഇന്ത്യയിലും അറേബ്യയിലും ഇപ്പോഴും ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചുവരുന്നു. 


തർശീഹാണ് മറ്റൊരു വ്യാഖ്യാനം. യമൻ പണ്ഡിതനായ അല്ലാമാ സയ്യിദ് അലി ബിൻ സയ്യിദ് അഹ്മദ് അസ്സഖാഫ് എന്നവരാണ് രചന നിർവഹിച്ചത്. അറേബ്യൻ നാടുകളിൽ ഈ ഗ്രന്ഥത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.


കേരളീയ പണ്ഡിതനായ താനൂർ അബ്ദുറഹ്മാൻ ശൈഖ് തങ്ങളുടെ മകൻ കുഞ്ഞുട്ടി മുസ്‌ലിയാർ എഴുതിയതാണ് തൻശീതു ത്വാലിഈൻ എന്ന വ്യാഖ്യാന ഗ്രന്ഥം. 


വിദേശത്തും സ്വദേശത്തുമുള്ള നിരവധി പണ്ഡിതന്മാരുടെ അംഗീകാരം ലഭിച്ച ഈ  ഗ്രന്ഥം ശാഫിഈ മദ്ഹബിലെ സുപ്രധാന ഗ്രന്ഥമായി അറിയപ്പെടുന്നു. 

ഇർഷാദുൽ ഇബാദ് , അഹ്കാമുന്നികാഹ് തുടങ്ങി വേറെയും ഗ്രന്ഥങ്ങൾ മഹാനവറുകൾക്കുണ്ട്.


കേരള ചരിത്രത്തെക്കുറിച്ച് ലഭ്യമായ പ്രഥമ ഗ്രന്ഥം മഖ്ദൂം തങ്ങളുടെ തുഹ്‌ഫതുൽ മുജാഹിദീനാണ്. 


സ്പാനിഷ്, ലാറ്റിൻ , ചെക്ക്, ഫ്രഞ്ച്, പോർത്തുഗീസ് , കന്നട , തമിഴ്, ഇംഗ്ലീഷ് , മലയാളം, തുടങ്ങി അനേകം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥം  ലോക ചരിത്ര ഗ്രന്ഥങ്ങളിൽ ഉന്നതസ്ഥാനം പുലർത്തുന്നു.


സി എൻ അഹ്‌മദ് മൗലവി എഴുതുന്നു:

"ഈ ഒരൊറ്റ കൃതി മുഖേനെ ശ്രദ്ധേയനായ ഒരു ചരിത്രകാരൻ എന്ന സ്ഥാനം ശൈഖ് സൈനുദ്ദീൻ നേടി. പാശ്ചാത്യരിൽ ചിലർ തുഹ്ഫതിന്റെ കർത്താവ് ടുണീഷ്യക്കാരനാണോ ചൈനക്കാരനാണോ എന്ന് സംശയിച്ചിരുന്നുവത്രേ ! കേരളീയർക്ക് പൊതുവായും മാപ്പിള മുസ്‌ലിംകൾക്ക് പ്രത്യേകമായും ഒരു വിലപ്പെട്ട ചരിത്രം സംഭാവന ചെയ്ത സൈനുദ്ധീൻ മഖ്ദൂമിനെ നാം എന്നും കൃതജ്ഞത പൂർവ്വം സ്മരിക്കണം. "

(മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം 149)


മഖ്ദൂം കുടുംബത്തിലെ പ്രധാനികളുടെ ഗ്രന്ഥങ്ങളിലെ ചിലത് മാത്രമാണ് ഇവിടെ പരിചയപ്പെടുത്തിയത്. മറ്റു ആലിമീങ്ങളുടെ ഗ്രന്ഥങ്ങൾ ധാരാളമുണ്ട്. വിശദമായ പഠനത്തിന് മലയാളത്തിലെ മഹാരഥന്മാർ, മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം ഉപയോഗപ്പെടുത്തുക. 


1921 നു മുമ്പും ശേഷവുമായി കനപ്പെട്ട അറബി ഗ്രന്ഥങ്ങൾ രചിച്ച 53 കേരള സുന്നി പണ്ഡിതന്മാരുടെ പേരും സ്ഥലവും കിതാബുകളുടെ പേരും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട് സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാർഷികോപഹാരത്തിൽ (പേജ് - 237 - 285 ) 


ഒരു കാര്യം ഇവിടെ വ്യക്തമാണ്. 1921 നു മുമ്പുള്ള കാലത്തെ ജാഹിലിയ കാലമെന്ന് വിശേഷിപ്പിച്ച ആധുനിക മൗലവിമാർക്ക് എടുത്തു പറയാൻ പറ്റുന്ന ഒരു അറബി ഗ്രന്ഥം പോലും ഒരു വിഷയത്തിലും ഈയൊരു നൂറ്റാണ്ടിനിടയിൽ രചിക്കാൻ സാധിച്ചിട്ടില്ല എന്നതും സുന്നി പാരമ്പര്യത്തിൽ കഴിഞ്ഞ് വരുന്ന ഉലമാക്കൾക്ക് ഈ നൂറ്റാണ്ടിലും നിരവധി ഗ്രന്ഥങ്ങൾ രചിക്കാൻ സാധിച്ചു എന്നതും വിദ്യാഭ്യാസ വിപ്ലവ രംഗത്ത് പാരമ്പര്യ ഉലമാക്കൾ നിറഞ്ഞു നിൽക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്.

മുജാഹിദ് വരുന്നതിന്റെ* *500 വർഷം മുമ്പ്* *കേരളം പണ്ഡിതരാൽ* *ധന്യമാണ് !*74

 https://www.facebook.com/story.php?story_fbid=pfbid0227ufCw5C9wPLabSKV9QCiAWV7L8MXFnUFQyWx469U118og4Bjf6GJE5wE4Ab6nGfl&id=100024345712315&post_id=100024345712315_pfbid0227ufCw5C9wPLabSKV9QCiAWV7L8MXFnUFQyWx469U118og4Bjf6GJE5wE4Ab6nGfl&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 74/313

➖➖➖➖➖➖➖➖➖➖➖➖

✍️Aslam saquafi payyoli


*മുജാഹിദ് വരുന്നതിന്റെ*

*500 വർഷം മുമ്പ്*

*കേരളം പണ്ഡിതരാൽ*

*ധന്യമാണ് !*


മുജാഹിദ് പ്രസ്ഥാനം കേരളത്തിൽ വരുന്നതിന് 500 വർഷം മുമ്പ് യമനിലെ മഖ്ദൂം കുടുംബത്തിന്റെ സാന്നിധ്യം കേരളത്തിലുണ്ട്.


യമനിൽ നിന്നും തമിഴ്നാട്ടിലെ കീളക്കര കായൽപട്ടണം തുടങ്ങിയ പ്രദേശങ്ങളിൽ കുടിയേറി പാർക്കുകയും ഇസ്‌ലാമിക പ്രചരണം ശക്തിപ്പെടുത്തുകയും ചെയ്തവരാണ് മഖ്ദൂം കുടുംബം. മധുര, തഞ്ചാവൂർ, നാഗൂർ  പ്രദേശങ്ങളിൽ ഇസ്‌ലാം പ്രചരിച്ചതിൽ മഖ്ദൂം ഗോത്രക്കാർക്ക് വലിയ പങ്കുണ്ട്. 


ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്ത് തമിഴ്നാട്ടിലെ കായൽ പട്ടണത്തിന് തെക്കുവശം ശ്രീലങ്കക്ക് അഭിമുഖമായി കിടക്കുന്ന പ്രദേശമാണ് മഅബർ.  മഖ്ദൂമുമാർ താമസിച്ച മഅബര്‍ പിന്നീട് മഖ്ദൂമുമാരാൽ അറിയപ്പെട്ടു. 


സി എൻ അഹമ്മദ് മൗലവി എഴുതുന്നു:


"സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ: കേരളീയ മുഹദ്ദിസുകളിൽ അഗ്രേസരൻ; മത നേതാവ് ; സ്വാതന്ത്ര്യേഛുവും ഗ്രന്ഥകാരനും. മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും രാഷ്ട്രീയവും വൈജ്ഞാനികവുമായ നിലവാരം ഉയർത്താൻ ആ മഹാത്മാവ് നിഷ്കാമയത്നം നടത്തി. 


പൊന്നാനി മുസ്‌ലിംകളുടെ ഒരു കേന്ദ്രമായിരുന്നു. ഹിജ്റ ഒമ്പതാം ശതകം മുതൽ ഒരു പണ്ഡിതകുടുംബം പൊന്നാനിയിൽ സ്ഥിരതാമസം തുടങ്ങി. അവരാണ് പൊന്നാനി മഖ്ദൂം കുടുംബം. ഇവർ പൊന്നാനിയിൽ ഒരു മദ്രസ സ്ഥാപിച്ചു. കേരള മുസ്‌ലിംകളുടെ മക്കയായി പിൽകാലങ്ങളിൽ പൊന്നാനി അറിയപ്പെട്ടു. 

സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ ഹിജ്റ 873 (ഏ ഡി 1467) ൽ കൊച്ചിയിൽ ജനിച്ചു. (അതായത് കേരളത്തിൽ മുജാഹിദ് പ്രസ്ഥാനം പിറക്കുന്നതിന്റെ 470 വർഷങ്ങൾക്ക് മുമ്പ് ) 


മഖ്ദൂം തങ്ങളുടെ പിതാവ് അലിയ്യിബിന് അഹ്മദുൽ മഅബരി ; അക്കാലത്തെ കൊച്ചിയിലെ ഖാസിയായിരുന്നു. 


ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ ഉപരിപഠനത്തിനായി കോഴിക്കോട്ടേക്ക് പോയി. 

അക്കാലത്ത് പ്രാമാണിക പണ്ഡിതനും നല്ലൊരു അറബി സാഹിത്യകാരനുമായിരുന്ന ഫഖ്റുദ്ദീൻ അബൂബക്കർ ബിൻ ഖാളി റമളാൻ ശാലിയാത്തി (റ)യിൽ നിന്നും ഫിഖ്ഹ് പഠനം പൂർത്തിയാക്കി.

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 139)


സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ തൻറെ ദർസ് പഠനം ആരംഭിക്കുന്നതും ഫിഖ്ഹിലും ഉസൂലുൽ ഫിഖ്‌ഹിലും അവഗാഹം നേടുന്നതും പ്രമുഖ പണ്ഡിതനും ഖാളിയുമായിരുന്ന റമളാൻ ശാലിയാത്തി (റ)(ചാലിയം)യുടെ പുത്രനും കോഴിക്കോട് ഖാളിയുമായിരുന്ന അബൂബക്കർ ഫഖ്റുദ്ദീനി(റ)ൽ നിന്നാണെന്ന് വരുമ്പോൾ മഖ്ദൂമാരുടെ വരവിനു മുമ്പേ കേരളത്തിൽ പണ്ഡിത കുലപതികളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് നമുക്ക് വ്യക്തമാവുന്നു.


ശൈഖ് സകരിയ്യൽ അൻസ്വാരി (റ) മഖ്ദൂം തങ്ങളുടെ ഈജിപ്തിലെ പ്രധാന ഗുരുവര്യരാണ്. ശൈഖ് ജമാലുദ്ദീനു സുയൂത്തി, നൂറുദ്ദീൻ മഹല്ലി, കമാലുദ്ദീൻ ദിമശ്ഖി, ശിഹാബുദ്ദീൻ ഹിമ്മസി, ബദറുദ്ദീൻ സുയൂഥി (റ) എന്നീ ലോകപ്രശസ്ത പണ്ഡിതർ മഹാനവറുകളുടെ സഹപാഠികളായിരുന്നു. 


ഈജിപ്തിൽ നിന്നും തിരിച്ചു വന്നതിനുശേഷം പൊന്നാനിയിൽ മുസ്‌ലിംകളുടെ ഒരു മഹാ സമ്മേളനം വിളിച്ചുകൂട്ടി ആ യോഗത്തിൽ വെച്ച് പൊന്നാനിയിൽ ഒരു ജുമാഅത്ത് പള്ളി നിർമ്മിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞു. ജനങ്ങൾ അദ്ദേഹത്തിന് വെള്ളിയുണ്ടകൾ നൽകി. പൊന്നാനിയിലെ ചരിത്രപ്രസിദ്ധമായ ജുമാഅത്ത് പള്ളി നിർമ്മിച്ചു. പള്ളിയിൽ വെച്ച് അദ്ദേഹം മതാധ്യാപനവും നടത്തി ജനങ്ങൾ നാനാഭാഗങ്ങളിൽ നിന്നും മതപരമായ പ്രശ്ന പരിഹാങ്ങൾക്ക് അദ്ദേഹത്തെ സമീപിച്ചുകൊണ്ടിരുന്നു. ഇന്ത്യോനേഷ്യ, മലേഷ്യ, സിലോൺ, അറേബ്യ, ഈജിപ്ത്, സിറിയ, ശാം, ബഗ്ദാദ്, മക്ക, മദീന, യമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നൊക്കെ വിദ്യാർത്ഥികൾ പൊന്നാനിയിലെത്തിയിരുന്നു.

ഒട്ടേറെ കനപ്പെട്ട രചനകൾ മഹാനവർകൾ നിർവ്വഹിച്ചിട്ടുണ്ട്.


സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ:

സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ പുത്രൻ മുഹമ്മദ് ഗസ്സാലിയുടെ പുത്രനാണ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ. പൊന്നാനിയിലാണ് ജനനം. പ്രാഥമിക പഠനത്തിനുശേഷം ഈജിപ്തിൽ പോകുകയും ശാഫിഈ മദ്ഹബിലെ പ്രധാനപ്പെട്ട ഫിഖ്‌ഹ് ഗ്രന്ഥമായ തുഹ്ഫ യുടെ രചയിതാവും പ്രഗൽഭ പണ്ഡിതനുമായ ഇബ്നു ഹജർ ഹൈത്തമി (റ)യുടെ ശിഷ്യത്വം സ്വീകരിച്ചു. 


മഖ്ദൂമിന്റെ പ്രധാന ഗ്രന്ഥമാണ് ഫത്ഹുൽ മുഈൻ.

മഖ്ദൂം തന്റെ യൗവനകാലത്ത് എഴുതിയിരുന്ന ഖുർറതുൽ ഐൻ എന്ന ഫിഖ്ഹി ഗ്രന്ഥത്തിന് മഹാനവർകൾ തന്നെ എഴുതിയ വ്യാഖ്യാനമാണ് ഫത്ഹുൽ മുഈൻ.

ഹിജ്റ 983 ഈ ഗ്രന്ഥം എഴുതി പൂർത്തീകരിച്ചു. നിരവധി പണ്ഡിതർ ഇതിന് വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്. 


കേരളത്തിലും തമിഴ്നാട്ടിലും പൂർവ്വേഷ്യന്‍ ദ്വീപുകളിലും സാർവത്രികമായ പ്രചാരവും അംഗീകാരവും ഫത്ഹുൽ മുഈനിന് ലഭിച്ചിട്ടുണ്ട്.

മഖ്ദൂമുമാർക്ക് മുമ്പ്* *കേരളത്തിൽ മുഹദ്ദിസുകൾമുജാഹിദ് പ്രസ്ഥാനം 73

 https://www.facebook.com/100024345712315/posts/pfbid0MpgcudsxCvNDE2C1WutRePpqevLqE3DUmyNGjYFQUgU7L7fTHfufHzWULHGD4JEUl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 73/313

➖➖➖➖➖➖➖➖➖➖➖

✍️Aslam saquafi payyoli


*മഖ്ദൂമുമാർക്ക് മുമ്പ്*

*കേരളത്തിൽ മുഹദ്ദിസുകൾ*


മഖ്ദൂം കുടുംബം, മമ്പുറം തങ്ങൾ, ഉമര്‍ ഖാളി തുടങ്ങി ഒട്ടേറെ പണ്ഡിത കുലപതികൾ അവരുടെ വൈജ്ഞാനിക വിപ്ലവങ്ങൾക്ക് തിരി കൊളുത്തിയ മണ്ണാണ് കേരളം. ഇവരെല്ലാം 1921 നു മുമ്പ് നമ്മിൽ നിന്ന് വിടപറഞ്ഞു പോയവരാണ്. ഈ കാലഘട്ടത്തെക്കുറിച്ചാണ് ജാഹിലിയ്യാ കാലം എന്ന് മൗലവിമാർ വിശേഷിപ്പിച്ചത്. 


കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക രംഗം ഈ പംക്തിയിൽ എഴുതി പൂർത്തീകരിക്കുക ഒരിക്കലും സാധ്യമല്ല. എന്നിരുന്നാലും വിസ്മരിക്കാൻ പറ്റാത്ത ചില ചരിത്ര സത്യങ്ങൾ കൂടി സൂചിപ്പിക്കുന്നു. 


മഖ്ദൂം കുടുംബം കേരളത്തിൽ വരുന്നതിനുമുമ്പ് തന്നെ മുഹദ്ദിസുകൾ  (ഹദീസ് പണ്ഡിതന്മാർ ) കേരളത്തിലുണ്ടായിരുന്നുവെന്നാണ് ചരിത്രം.


സി എൻ അഹ്മദ് മൗലവി

എഴുതുന്നു:


"കേരളീയ മുഹദ്ദിസുകൾ :

നബി തിരുമേനി(സ)യുടെ കാലത്ത് തന്നെ ഇസ്‌ലാം പ്രചരിച്ചിരുന്ന കേരളത്തിൽ മുഹദ്ദിസുകളുടെ (ഹദീസ് പണ്ഡിതന്മാർ ) സംഖ്യ ദുർലഭമാകാൻ  വഴിയില്ല. പക്ഷേ അവരെ സംബന്ധിച്ച പൂർണ്ണമായ ചരിത്ര രേഖകൾ കണ്ടെത്തിയിട്ടില്ല. മുസ്‌ലിം ഭൂമിശാസ്ത്രജ്ഞന്മാരിൽ പ്രഖ്യാതനായ ഇമാം യാക്കൂത്ത് ഹമവി തൻ്റെ വിഖ്യാത ഗ്രന്ഥം മുജ്മഉൽ ബുൽദാനിൽ പ്രാചീനകാലത്തെ ചരിത്രവും ഭൂമിശാസ്ത്രവും വിവരിച്ചിട്ടുണ്ട്. രാഷ്ട്രങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു 'വിജ്ഞാന കോശമാണത്. മലബാറിലെ ഇഞ്ചി, കുരുമുളക് എന്നിവയെ സംബന്ധിച്ച വിശദീകരണങ്ങൾക്ക് ശേഷം അതിൽ ഇങ്ങനെ പ്രസ്താവിക്കുന്നു :

ഞാൻ താരീഖ് ദിമശ് ഖിൽ അബ്ദുല്ലാഹിബിന് അബ്ദുറഹ്മാനുൽ മലൈബാരി എന്നൊരാളുടെ ചരിത്രം എഴുതിക്കണ്ടിട്ടുണ്ട്. അദ്ദേഹം ഡമസ്കസ് കടലോരത്തിന്നു സമീപത്ത് സ്ഥിതി ചെയ്യുന്ന സൈദാ സംസ്ഥാനത്തിൽ അദ്നൂൻ എന്ന സ്ഥലത്ത് വെച്ച് അഹ്മദ് ബിൻ അബ്ദുൽ വാഹിദ് ഖശ്ശാബ് ശീറാസിയുടെ സന്നിധാനത്തിൽ നിന്നും ഹദീസ് അഭ്യസിച്ചിരുന്നു. മലൈബാരിയിൽ നിന്ന് അബു അബ്ദുല്ലാഹിസ്സൂരി ഹദീസ് രിവായത്ത് ചെയ്തിട്ടുമുണ്ട്. 


ശീറാസിലെ മുഹദ്ദിസായിരുന്ന അഹ്മദ് ബിനു അബ്ദുൽ വാഹിദ് ഖശ്ശാബ് (മരക്കച്ചവടക്കാരൻ)എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹം കേരളത്തിൽ നിന്നും വിലപ്പെട്ട മരങ്ങൾ അറേബ്യായിലേക്കും മറ്റും കയറ്റുമതി ചെയ്തിരുന്നു. കോഴിക്കോട്ടെ കല്ലായി തുറമുഖം പുരാതന കാലം മുതൽ തന്നെ അറബികളുടെ വ്യാപാര കേന്ദ്രമായിരുന്നു. അറബിയിൽ തുറമുഖത്തിന് കല്ലാഅ എന്ന് പറയുന്നു. കാലാന്തരത്തിൽ അത് കല്ലായി ആയിപ്പരിണമിച്ചതാണ്. 


യാക്കൂത്ത് ഹമവി ഹിജ്റ 526 ലാണ് അന്തരിച്ചത്. ഇതിൽ നിന്നും മുഹദ്ദിസ് അബ്ദുല്ലാഹിൽ മലൈബാരി അതിന്ന് എത്രയോ വർഷങ്ങൾക്ക് മുമ്പാണ് ഹദീസ് പഠനത്തിനായി ഡമസ്കസിൽ താമസിച്ചിരുന്നതെന്ന് ഗ്രഹിക്കാം.


താരീഖ് ദിമശ്ഖിന്റെ കർത്താവ് ഇബ്നു അസാക്കിർ ഹിജ്റ 571 ലാണ് അന്തരിച്ചത്. അദ്ദേഹം സിറിയയിലെ വലിയ മുഹദ്ദിസായിരുന്നു. ഹദീസ് പഠിപ്പിക്കുവാനായി ലോകത്ത് ഒന്നാമതായി സ്ഥാപിച്ച വിദ്യാലയമാണ് ദാറുൽ ഹദീസ് നൂരിയ്യാ (ദീമിശ്ഖ്). അതിൻെറ സ്ഥാപകൻ, വിഖ്യാതനായ മഹമൂദ് സങ്കി നൂറുദ്ദീൻ ഇത് ഇബ്നു അസാകീറിന്ന് ഹദീസ് പഠിപ്പിക്കുന്നതിനായി നിർമ്മിച്ചു കൊടുത്തതാണ്. 

വളരെ കാലത്തോളം അതിലെ പ്രധാന അധ്യാപകൻ ഇമാം ഇബ്നു അസാകീറായിരുന്നു. (ത്വബഖാത്ത് ഇമാം സുബ്ക്കി) 

ഇബ്നു അസാകീറിന്റെ ചരിത്രം സുബ്ക്കിയും ഇബ്നുഖല്ലിഖാനും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ധാരാളം വിദ്യാർത്ഥികൾ അദ്ദേഹത്തിൻ്റെ സ്ഥാപനത്തിൽ പഠിച്ചിരുന്നു. 


തദ്കിറതുൽ മുഹദ്ദിസീൻ ദാറുൽ ഹദീസ് നൂരിയക്ക് ശേഷമാണ് ബൈത്തുൽ മുഖദ്ദസിലെ വിശ്രുതമായ ദാറുൽ ഹദീസ് കമാലിയ സ്ഥാപിച്ചത്. അവിടെയും ഇന്ത്യക്കാരായ വിദ്യാർത്ഥികൾ ഹദീസ് പഠിച്ചിരുന്നു. താരീഖ് ദിമശ്ഖ് ബൃഹത്തായൊരു ഗ്രന്ഥമാണ്. ഇബ്നു അനുസാകിർ ഹിജ്റ 571 മരണപ്പെട്ടുവെന്ന്റിയുമ്പോൾ കേരളീയനായ അബ്ദുല്ല അതിനും എത്രയോ മുമ്പാണ് അവിടെ പഠിച്ചിരുന്നതെന്ന് വരുന്നു. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം - 137)

134 വർഷം മുമ്പ്* *തുഹ്ഫയുടെ വിവർത്തനം*മുജാഹിദ് പ്രസ്ഥാനം 72

 https://m.facebook.com/story.php?story_fbid=pfbid0hyzjANBnRQ41KGPpibyn5ru42EZNont8Z7MSPaBFNUXfjiT5gPfey4FtkYgPrKz6l&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 72 / 313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*134 വർഷം മുമ്പ്*

*തുഹ്ഫയുടെ വിവർത്തനം*


കേരളത്തിലെ ഉലമാക്കൾ ഗ്രന്ഥരചനയിലോ ഭാഷാ പാണ്ഡിത്യത്തിലോ ഒട്ടും പുറകിലായിരുന്നില്ലെന്നാണ് ചരിത്രം തെളിയിക്കുന്നത്. 


1921 ന് തൊട്ട് മുമ്പ് വഫാതായ മികവുറ്റ നൂറുകണക്കിന് പണ്ഡിതന്മാരുടെ ചരിത്രങ്ങൾ രണ്ട് വർഷത്തെ അധ്വാനത്തിന്റെ ഫലമായി സി എൻ അഹമ്മദ് മൗലവി ക്രോഡീകരിച്ചിട്ടുണ്ട്. അതിൽനിന്നും ചില സൂചനകൾ മാത്രം താഴെ ചേർക്കുകയാണ്.


താനൂർ അബ്ദുറഹ്മാൻ ശൈഖ് :  123 കൊല്ലം മുമ്പാണ് വഫാത്ത്. പ്രസിദ്ധമായ ആറു ഗ്രന്ഥങ്ങൾ അറബിയിലും അറബി മലയാളത്തിലുമായി രചിച്ചിട്ടുണ്ട്. (പേജ്: 335)


താനൂർ മുഹിയുദ്ദീൻ മുല്ല :

121 വർഷം മുമ്പാണ് വഫാത്ത്.താനൂര് വലിയ ജുമാഅത്ത് പള്ളി ദർസിൽ നിന്ന് പഠിച്ചുവളർന്ന മുഹിയുദ്ദീൻ മുല്ല തമിഴ്, ഹിന്ദുസ്ഥാനി, സംസ്കൃതം, അറബി എന്നീ ഭാഷകളിൽ ഏകദേശം പരിജ്ഞാനം നേടിയിരുന്ന കവിയാണ്.

(പേജ്: 379)


ചാലിലകത്ത് അലി ഹസൻ മൗലവി : കേരളത്തിലെ പ്രാമാണിക പണ്ഡിതനും ഉന്നത സാഹിത്യകാരനും ആയിരുന്നു ഇദ്ദേഹം. പ്രാഥമിക പഠനം തിരൂരങ്ങാടി നടുവിലപ്പള്ളി ദർസ്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഗുരു വര്യരാണ്. സയ്യിദ് അബ്ദുല്ല കോയ തങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന ഹിദായത്തുൽ ഇഖ്‌വാൻ അറബി മലയാള മാസികയുടെ പത്രാധിപൻ അലി ഹസൻ മൗലവിയായിരുന്നു. അതായത് കേരള മുസ്‌ലിംകളുടെ ഒന്നാമത്തെ മാസിക. അന്ന് ഇദ്ദേഹത്തെ കവച്ചുവെക്കുന്ന ഒരു സാഹിത്യകാരൻ കേരള മുസ്‌ലിംകളിൽ ഉണ്ടായിരുന്നില്ല. ഇബ്നു ഹജറുല്‍ ഹൈതമിയുടെ തുഹ്ഫ അറബി മലയാളത്തിൽ വിവർത്തന പരിഭാഷ ആരംഭിച്ചു. മൂന്ന് കനത്ത വാള്യങ്ങൾ എഴുതി തീർന്നു. 756 പേജ് വീതമുള്ള രണ്ട് ഭാഗങ്ങൾ പ്രസിദ്ധീകരിച്ചു. അത്തൽ ഹതുൽ ബഹിയ്യ: ഫിൽ അഹ്കാമിൽ ഫിഖ്ഹിയ്യ: എന്നാണ് ഗ്രന്ഥത്തിന്റെ പേര്. ഹിജ്റ: 1311 ൽ(134 വർഷം മുമ്പ് ) പ്രസിദ്ധപ്പെടുത്തി. (പേജ് 326)


കൊങ്ങണം വീട്ടിൽ ബാവ മുസ്‌ലിയാർ : 40 വയസ്സ് മാത്രമാണ് ജീവിതം. അഞ്ചു കനത്ത ഗ്രന്ഥങ്ങൾ അദ്ദേഹം അറബി ഭാഷയിൽ എഴുതിയിട്ടുണ്ട്. അറബി മലയാളത്തിൽ ധാരാളം ഉപകാരപ്രദങ്ങളായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 131 വർഷം മുമ്പാണ് വഫാത്ത്. (പേജ്: 449)


ഈ ഭാഗം ചുരുക്കുകയാണ്. നിരവധി പണ്ഡിതന്മാരുടെ കൃതികൾ, സേവനങ്ങൾ 1921 നു മുമ്പുള്ളത് തന്നെ എഴുതാനുണ്ട്. (കൂടുതൽ വായനക്ക് സിഎന്നിന്റെ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം ഉപയോഗപ്പെടുത്തുക.)


ആദ്യകാല ഗ്രന്ഥങ്ങളുടെ ബാഹുല്യം സി എൻ പ്രകടിപ്പിക്കുന്നത് ഇങ്ങനെയാണ് : 


" അറബി മലയാളത്തിലെ ആദ്യകാല ഗദ്യ കൃതികൾ  ഏതെല്ലാമാണെന്ന് ഖണ്ഡിതമായി പറയുക സാധ്യമല്ല. കൈഫിയത്ത് സ്വലാത്ത്, വെള്ളാട്ടി മസ്അല , നൂറുൽ ഈമാൻ, നൂറുൽ ഇസ്‌ലാം മുതലായ ചെറിയ ഗ്രന്ഥങ്ങൾ പ്രാചീന കൃതിയിൽപ്പെടുന്നു.  അവയിലൊന്നും തന്നെ രചനാ കാലവും കർത്താക്കളുടെ പേരും രേഖപ്പെടുത്തി കാണുന്നില്ല. പ്രസ്സ് വരുന്നതിനുമുമ്പ് കേരളത്തിലെ മതപണ്ഡിതന്മാരിൽ പലരും നിരവധി അറബി മലയാള കൃതികൾ സ്വതന്ത്രമായും പരിഭാഷയായും എഴുതിയിരുന്നു. അവയിൽ പലതും വിവിധ കാരണങ്ങളാൽ നശിച്ചുപോയി. ആദ്യഭാഗവും അവസാന പേജുകളും നഷ്ടപ്പെട്ട പല അറബി മലയാള കൃതികളും ഞങ്ങൾ വിവിധ മുസ്‌ലിം തറവാടുകളിൽ കണ്ടെത്തുകയുണ്ടായി."

(പേജ് : 269)