Wednesday, March 21, 2018

ക്രൈസ്തവാരോപണങ്ങൾപ്രവാചക വിവാഹങ്ങളിൽ


പ്രവാചക വിവാഹങ്ങളിലെ ക്രൈസ്തവാരോപണങ്ങൾ● ജുനൈദ് ഖലീൽ സഖാഫി


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ആധുനിക ജൂത ക്രൈസ്തവർ നബി(സ്വ)യുടെ വ്യക്തിത്വത്തെ വിമർശിക്കുമ്പോൾ ആയുധമാക്കാറുള്ള വിഷയമാണ് പ്രവാചകരുടെ വിവാഹങ്ങൾ. സാധാരണ ഒരു മുസ്‌ലിമിന് ഒരേ സമയം നാല് ഭാര്യമാരെ മാത്രമേ സ്വീകരിക്കാവൂ എന്ന നിയമം നിലനിൽക്കുകയും അതേസമയം മുഹമ്മദ് നബി(സ്വ) നാലിലധികം ഭാര്യമാരെ സ്വീകരിക്കുകയും ചെയ്തത് മഹാ അപരാധമാണെന്നാണ് വിമർശകരുടെ വാദം. ഇസ്‌ലാമിലെ വൈവാഹിക നിയമങ്ങളെക്കുറിച്ചും നബി(സ്വ)യുടെ വിവാഹങ്ങളെക്കുറിച്ചും വസ്തുനിഷ്ഠമായി പഠിക്കുന്ന ഏതൊരാൾക്കും ഈ വിമർശനം തീർത്തും ബാലിശമാണെന്നു മനസ്സിലാക്കാനാവും.

ഇസ്‌ലാമിനു മുമ്പ് യഥേഷ്ടം പെണ്ണ് കെട്ടുകയും തോന്നിയതുപോലെ പിരിച്ചയക്കുകയും ഭാര്യമാർക്കിടയിൽ നീതി പുലർത്താതിരിക്കുകയും ചെയ്തിരുന്ന സമ്പ്രദായം ഇസ്‌ലാം നിയന്ത്രിക്കുകയാണ് ചെയ്തത്. പരമാവധി നാലു മാത്രമെന്ന നിയമം ഇതിന്റെ ഭാഗമായുണ്ടായതാണ്.

ഖുർആൻ പറയുന്നു: ‘അനാഥകളുടെ കാര്യത്തിൽ നീതി പാലിക്കാനാവില്ലെന്നു നിങ്ങൾ ഭയപ്പെടുകയാണെങ്കിൽ മറ്റു സ്ത്രീകളിൽ നിന്ന് നിങ്ങളിഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക. എന്നാൽ അവർക്കിടയിൽ നീതി പുലർത്താനാവില്ലെന്ന് പേടിയുണ്ടെങ്കിൽ ഒരുവളെ മാത്രം വിവാഹം കഴിക്കുക’ (സൂറ: അന്നിസാഅ്: 3) ഈ വചനം അവതരിക്കുന്ന സമയത്ത് പ്രവാചകർ(സ്വ)യടക്കം പലർക്കും നാലിലധികം ഭാര്യമാരുണ്ടായിരുന്നു. ഇങ്ങനെയുള്ളവർ നാലു പേരെ

നിലനിർത്തി ബാക്കിയുള്ളവരെ വിവാഹമോചനം നടത്തി. എന്നാൽ, നബി(സ്വ) അപ്രകാരം നാലു പേരെ ഭാര്യയായി നിലനിർത്തുകയും ബാക്കിയുള്ളവരെ വിവാഹമോചനം നടത്തുകയും ചെയ്താൽ ഒഴിവാക്കപ്പെടുന്നവർക്ക് മറ്റൊരാളുമായി വൈവാഹിക ബന്ധത്തിലേർപ്പെടാൻ സാധിക്കുമായിരുന്നില്ല. കാരണം, തിരുനബി(സ്വ)യുടെ പത്‌നിമാരെ വിശ്വാസികളുടെ ആത്മീയ മാതാക്കളായാണ് ഖുർആൻ പഠിപ്പിക്കുന്നത്. ഉമ്മമാരെ മക്കൾക്ക് വിവാഹത്തിനു പറ്റില്ലല്ലോ?

അല്ലാഹു പറഞ്ഞു: ‘സത്യവിശ്വാസികൾക്ക് അവരുടെ ദേഹത്തെക്കാളും ബന്ധപ്പെട്ട ആളാണ് നബി. അവിടുത്തെ ഭാര്യമാർ അവരുടെ  മാതാക്കളുമാകുന്നു.'(സൂറത്തുൽ അഹ്‌സാബ്: 6).

നബി(സ്വ) നാലിലധികം വരുന്ന ഭാര്യമാരെ വിവാഹമോചനം നടത്തിയിരുന്നെങ്കിൽ അവർ നിത്യവൈധവ്യം അനുഭവിക്കേണ്ടി വരുമായിരുന്നു.

മറ്റു പ്രവാചകന്മാരെക്കാൾ ധാരാളം പ്രത്യേകതകൾ അല്ലാഹു തിരുനബി(സ്വ)ക്ക് നൽകിയിട്ടുണ്ട്. പ്രവാചകത്വ ശൃംഖല അവസാനിക്കൽ, നബി(സ്വ)യുടെ ശരീഅത്ത് അന്ത്യനാൾ വരെ നിലനിൽക്കൽ, ലോക ജനതക്ക് മുഴുവൻ പ്രവാചകനാവുക തുടങ്ങിയവ അതിൽ പെട്ടതാണ്. അനുചരന്മാർക്ക് നിർബന്ധമില്ലാത്ത തഹജ്ജുദ് നിസ്‌കാരം, വിത്‌റ് നിസ്‌കാരം തുടങ്ങിയവ റസൂൽ(സ്വ)ക്ക് നിർബന്ധമായിരുന്നു. അനുചരന്മാർക്ക് നിഷിദ്ധമല്ലാത്ത ഗ്രന്ഥരചന, കവിത രചന, സകാത്ത് വാങ്ങൽ തുടങ്ങിയവ നബി(സ്വ)ക്ക് പാടില്ല. അനുചരന്മാർക്ക് അനുവദനീയമല്ലാത്ത നാലിലധികം ഭാര്യമാരെ സ്വീകരിക്കുക എന്നതും ഇപ്രകാരം തന്നെയായിരുന്നു.

കുടുംബ ജീവിതം, ദാമ്പത്യം, സന്താന പരിചരണം പോലുള്ള രംഗങ്ങളിലെ നിരവധി മത നിയമങ്ങൾ ലോകത്തിനു പഠിപ്പിക്കാനും ഹദീസുകൾ നിവേദനം ചെയ്യുന്നതിനും സ്വിദ്ദീഖ്(റ), ഉമർ(റ) പോലുള്ള മഹാത്മാക്കളുമായുള്ള ദൃഢബന്ധം ഊട്ടിയുറപ്പിക്കാനുമൊക്കെ നബി(സ്വ)യുടെ വിവാഹങ്ങൾ സഹായകമായി. പരസ്പരം രക്തം ചിന്തിയിരുന്ന ഗോത്രങ്ങളെ സമാധാനത്തിന്റെ വഴിയിൽ ഒരുമിച്ചുകൂട്ടാൻ പോലും ഇവ കാരണങ്ങളായിട്ടുണ്ട്.



ഖദീജാ ബിൻത് ഖുവൈലിദ്(റ)

നബി(സ്വ) ആദ്യമായി വിവാഹം ചെയ്തത് തന്റെ ഇരുപത്തിയഞ്ചാം വയസ്സിലായിരുന്നു. യുവത്വത്തിന്റെ രക്തത്തിളപ്പുള്ള പ്രായം. പക്ഷേ, നാൽപത് വയസ്സുള്ള, മുമ്പ് രണ്ട് വിവാഹങ്ങൾ കഴിച്ചവരുമായ ഖദീജാ ബീവി(റ)യെയാണ് തന്റെ ആദ്യ പത്‌നിയായി പ്രവാചകർ തിരഞ്ഞെടുത്തത്. ഉന്നത കുടുംബമായ അസദ് ഗോത്രത്തിലെ ഖുവൈലിദിന്റെ മകളും സമ്പന്നയും കുലീനയുമായ പ്രമുഖ കച്ചവടക്കാരിയുമായിരുന്നു ഖദീജ(റ). സ്ത്രീകളിൽ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചതും മഹതി തന്നെ. പ്രവാചകരുടെ അമ്പതാം വയസ്സിൽ ഖദീജാ ബീവി മരണപ്പെടുന്നതു വരെ അവിടുന്ന് മറ്റൊരു വിവാഹം കഴിച്ചിരുന്നില്ല. സൗന്ദര്യവതികളായ കന്യകമാരെ വിവാഹം കഴിക്കാൻ അവസരമുണ്ടായിട്ടും, ശത്രുക്കൾ ഇക്കാര്യം പറഞ്ഞു പലപ്പോഴും പ്രലോഭിപ്പിച്ചിട്ടും വിധവയായിരുന്ന ഖദീജാ ബീവിയുമായി മാത്രം ദാമ്പത്യ ജീവിതം പങ്കിട്ട മുഹമ്മദ് നബി(സ്വ) എങ്ങനെയാണ് സ്ത്രീ മോഹിയാകുന്നത്?



സൗദ ബിൻത് സംഅ(റ)

ഖദീജാ(റ)വിന്റെ വഫാത്തിന് ശേഷം നബി(സ്വ) ആദ്യമായി വിവാഹം ചെയ്തത് സൗദ(റ)യെയാണ്. മക്കയിലെ ആമിർ ഗോത്രത്തിൽ പെട്ട സംഅയുടെ മകളാണ് ഇവർ. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ മക്കയിലെ മുസ്‌ലിംകൾക്ക് അവിശ്വാസികളിൽ നിന്നു നിരന്തരം പീഡനങ്ങൾ ഏൽക്കേണ്ടിവന്നപ്പോൾ വിശ്വാസികൾ അബ്‌സീനിയയിലേക്ക് പലായനം ചെയ്തു. അക്കൂട്ടത്തിൽ സക്‌റാനുബ്‌നു അംറ്(റ)യും അദ്ദേഹത്തിന്റെ പത്‌നി സൗദ(റ)യുമുണ്ടായിരുന്നു. ശത്രു പീഡനം അവസാനിച്ചുവെന്ന് ധരിച്ച് അവർ മക്കയിലേക്ക് തിരിച്ചുവന്നു. താമസിയാതെ സക്‌റാൻ മരണപ്പെട്ടു. സൗന്ദര്യം കുറഞ്ഞവളായ സൗദ തുണയില്ലാതെ വിധവയായി. പീഡനങ്ങൾ അവസാനിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ മുഹമ്മദ് നബി(സ്വ) അവരെ സ്വപത്‌നിയായി സ്വീകരിച്ചു സംരക്ഷണം നൽകി.



ആഇശാ ബിൻത് അബൂബക്കർ(റ)

നബി(സ്വ)യുടെ ഭാര്യമാരിൽ ഏക കന്യകയായിരുന്നു ആഇശാ ബീവി(റ). പുരുഷന്മാരിൽ ആദ്യമായി ഇസ്‌ലാം സ്വീകരിക്കുകയും തിരുനബി(സ്വ) തങ്ങളുടെ അടുത്ത കൂട്ടുകാരനും വിശ്വസ്തനുമായിരുന്ന അബൂബക്കർ സിദ്ദീഖ്(റ)വിന്റെ മകൾ. ഇസ്‌ലാമിക പ്രബോധനത്തിന് വേണ്ടി ധാരാളം സമ്പത്ത് ചെലവഴിക്കുകയും മദീനയിലേക്ക് പലായനം ചെയ്യുമ്പോൾ നബി(സ്വ)യുടെ കൂടെയുണ്ടാവുകയും പ്രവാചകരുടെ വിയോഗത്തിന് ശേഷം ഇസ്‌ലാമിന്റെ ഒന്നാം ഖലീഫയായി മാറുകയും ചെയ്ത അബൂബക്കർ സിദ്ദീഖ്(റ)നുള്ള ഒരംഗീകാരമായിരുന്നു ആഇശാ ബീവിയുമായുള്ള നബി(സ്വ)യുടെ വിവാഹം.

വിവാഹ സമയത്തുള്ള ആഇശാ ബീവിയുടെ പ്രായത്തെ ഉയർത്തിപ്പിടിച്ചു കൊണ്ട് ആധുനിക ക്രൈസ്തവ മിഷനറിമാർ തിരുനബി(സ്വ)യെ വിമർശിക്കാറുണ്ട്. പക്ഷേ, മറ്റുപലകാരണങ്ങളാലും നബി(സ്വ)യെ വിമർശിച്ച സമകാലികരാരും ഇതൊരു പ്രശ്‌നമാക്കി ഉന്നയിച്ചിരുന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്. ആഇശാ ബീവിയുടെ വിവാഹത്തെ അവർ വിമർശിക്കാതിരുന്നത് അക്കാലത്ത് അത്തരം വിവാഹങ്ങൾ സർവസാധാരണമായിരുന്നതുകൊണ്ടാണ്. പത്തൊമ്പതാം നൂറ്റാണ്ട് വരെയും പ്രായം കുറഞ്ഞ വിവാഹങ്ങൾ സാർവത്രികമായിരുന്നു. ആഇശ(റ) നബി(സ്വ)യിൽ നിന്നു രണ്ടായിരത്തി ഇരുന്നൂറ്റിപ്പത്ത് (2210) ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. ആ ഹദീസുകളിലെവിടെയും റസൂൽ(സ്വ)യുമായുള്ള ദാമ്പത്യ ജീവിതത്തിൽ അസംതൃപ്തി പ്രകടിപ്പിച്ചതായി കാണാൻ സാധിക്കുകയില്ല. പ്രവാചക ചരിത്രം രേഖപ്പെടുത്തിയ ആരും തന്നെ അങ്ങനെയൊന്ന് സൂചിപ്പിച്ചിട്ടുമില്ല. ചെറുപ്രായത്തിൽ തന്റെ മകളെ വിവാഹം ചെയ്തുകൊടുത്ത അബൂബക്കർ സിദ്ദീഖ്(റ)നും ഈ വിവാഹത്തിൽ ആത്മാഭിമാനവും സന്തോഷവുമല്ലാതെ ഒരു തരത്തിലുള്ള പ്രയാസങ്ങളുമുണ്ടായിട്ടില്ല.

നബി(സ്വ)യുടെ ഓരോ വിവാഹത്തിന്റെയും സന്ദർഭവും സാഹചര്യവും സൂക്ഷ്മമായി പഠിച്ചാൽ അവ കേവലം ലൈംഗിക താൽപര്യത്തിന് വേണ്ടിയായിരുന്നില്ലെന്ന് സുതരാം വ്യക്തമാകുന്നതാണ്.

വധുവിനോ വരനോ വധുവിന്റെ പിതാവിനോ സമകാലിക സമൂഹത്തിനോ ഈ വിവാഹം ഒരു വിഷയമേ ആയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ഇതൊരു പ്രശ്‌നമാകുന്നത്?

ഇത്തരം ആരോപണമുന്നയിക്കുന്ന ക്രൈസ്തവ സഹോദരന്മാർ തങ്ങളുടെ ദൈവ മാതാവിന്റെ വിവാഹം നിശ്ചയിച്ചപ്പോഴുള്ള  പ്രായവും വരൻ ജോസേഫിന്റെ

പ്രായവുമൊക്കെ അന്വേഷിക്കുന്നത് നന്നായിരിക്കും. വേദപണ്ഡിതനായ ബാബുപോൾ ജോസഫിനെക്കുറിച്ച് വിവരിക്കുന്നത് നോക്കൂ: സ്വദേശം ബേത്‌ലഹേം, 40-ാം വയസ്സിൽ ആദ്യ വിവാഹം. 49 കൊല്ലം നീണ്ടു നിന്ന ആ ദാമ്പത്യത്തിൽ ആറ് മക്കൾ; നാലാണും രണ്ട് പെണ്ണും. യാക്കോബാണ് ഏറ്റവും ഇളയത്. പെൺകുട്ടികൾ വിവാഹിതർ. ആൺമക്കളിൽ രണ്ട് പേർക്ക് ആശാരിപ്പണി. യാക്കോബിന്റെ കൂടെ ആയിരുന്നു താമസം. മൂന്ന് വയസ്സ് മുതൽ ദേവാലയത്തിൽ വളർന്ന മർയം എന്ന കന്യകയ്ക്ക് അവളുടെ 12-ാം വയസ്സിൽ (14 എന്ന് ചിലർ) യഹൂദരിൽ നിന്ന് പുരോഹിതന്മാർ വരനെ തേടി. യഹൂദ്യയിലെല്ലാം വിളംബരം ഉണ്ടായി. ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു (വേദ ശബ്ദ രത്‌നാകരം ബൈബിൾ നിഘണ്ടു, ഡി. ബാബുപോൾ പേ: 270).

ഉദ്ധൃത വിശദീകരണത്തിൽ നിന്ന് ചുരുങ്ങിയത് 89 വയസ്സെങ്കിലും പ്രായമുള്ള പടുവൃദ്ധനായ യോസേഫാണ് 12 വയസ്സുള്ള കന്യാമറിയത്തെ വിവാഹം കഴിച്ചതെന്ന് വ്യക്തമാകും.

അറേബ്യയിലെ അന്നത്തെ ഏറ്റവും ബുദ്ധിമതിയായിരുന്നു ആഇശാ(റ). സമൂഹത്തിന് ലഭിക്കേണ്ട വിജ്ഞാനങ്ങൾ കൃത്യമായി തന്നെ ലഭ്യമാകാനും നബി(സ്വ)യുടെ ദാമ്പത്യ ജീവിതവും മറ്റും നിവേദനം ചെയ്യാനും ഈ ബന്ധം ഏറെ സഹായിച്ചിട്ടുണ്ട്.



ഹഫ്‌സ ബിൻത് ഉമർ(റ)

ഇസ്‌ലാമിന്റെ രണ്ടാം ഖലീഫയായി മാറിയ ഉമർ(റ)യുടെ മകളാണ് ഹഫ്‌സ(റ). കുനൈസുബ്‌നു ഹുദാഫ(റ) ആയിരുന്നു ഹഫ്‌സ ബീവിയുടെ ആദ്യഭർത്താവ്. ബദ്ർ യുദ്ധത്തിലേറ്റ പരിക്കു മൂലം മദീനയിൽ വെച്ച് അദ്ദേഹം മരണപ്പെട്ടു. വിധവയായ തന്റെ മകളെ വിവാഹം ചെയ്യാൻ ഉമർ(റ) ആദ്യം ഉസ്മാൻ(റ)യെയും പിന്നീട് അബൂബക്കർ(റ)വിനെയും സമീപിച്ചിരുന്നു. പക്ഷേ, അവർ നിരസിച്ചു. ഇസ്‌ലാമിനു വേണ്ടി പടപൊരുതി ശഹീദായ ഒരാളുടെ ഭാര്യയെ പത്‌നിയായി സ്വീകരിച്ച് തിരുനബി(സ്വ) അഭയം നൽകുകയാണുണ്ടായത്. ഇത് ഉമർ(റ)നെ ഏറെ സന്തോഷിപ്പിക്കുകയും അദ്ദേഹത്തിനുള്ള ഒരംഗീകാരമാവുകയും ചെയ്തു. ഹഫ്‌സ ബീവിക്കായിരുന്നു വിശുദ്ധ ഖുർആനിന്റെ കയ്യെഴുത്തു പ്രതി സൂക്ഷിക്കാനുള്ള ഭാഗ്യം ലഭിച്ചത്.



സൈനബ ബിൻത് ഖുസൈമ

ഹിലാൽ ഗോത്രത്തിൽപ്പെട്ട ഖുസൈമയുടെ മകളാണ് സൈനബ. അബ്ദുല്ലാഹിബ്‌നു ജഹ്മ്(റ) ആയിരുന്നു മഹതിയുടെ ആദ്യഭർത്താവ്. ഉഹ്ദ് യുദ്ധത്തിൽ അദ്ദേഹം ശഹീദായി. വിധവയായ സൈനബ(റ)യെ വിവാഹം ചെയ്ത് നബി(സ്വ) തങ്ങൾ സംരക്ഷണം നൽകി.



സൈനബ ബിൻത് ജഹ്ശ്(റ)

നബി(സ്വ)യുടെ പിതൃസഹോദരിയുടെ പുത്രിയാണ് സൈനബ്(റ). തിരുനബി(സ്വ)യുടെ വളർത്തു മകനും മുൻ അടിമയുമായിരുന്ന സൈദുബ്‌നു ഹാരിസ(റ)യായിരുന്നു ആദ്യഭർത്താവ്. ഈ ബന്ധം മുൻനിർത്തി ക്രൈസ്തവ മിഷണറിമാർ നബി(സ്വ) മകന്റെ ഭാര്യയെ വിവാഹം കഴിച്ചുവെന്ന് വിമർശിക്കാറുണ്ട്. എന്നാൽ, നബി(സ്വ) സൈനബ ബീവിയെ കല്യാണം കഴിച്ച കാലഘട്ടത്തിലെ സംസ്‌കാരവും ആ വിവാഹത്തിന് പിന്നിലെ ലക്ഷ്യവും മനസ്സിലാക്കിയാൽ ഈ വിമർശനവും ബാലിശമാണെന്ന് ബോധ്യപ്പെടുന്നതാണ്. പരിശുദ്ധ ഖുർആൻ അക്കാലത്ത് നിലവിലുണ്ടായിരുന്ന രണ്ട് അനാചാരങ്ങളെ വിമർശിക്കുന്നതായി കാണാം. ‘നിങ്ങൾ ളിഹാർ ചെയ്യുന്ന നിങ്ങളുടെ ഭാര്യമാരെ അവൻ നിങ്ങളുടെ മാതാക്കളാക്കിയിട്ടില്ല. നിങ്ങളുടെ ദത്തുപുത്രന്മാരെ അവൻ നിങ്ങളുടെ (യഥാർത്ഥ) പുത്രന്മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ കൊണ്ടു പറയുന്ന വെറും വാക്കുകളാണ്. അല്ലാഹു യാഥാർത്ഥ്യം പറയുന്നു. അവൻ സന്മാർഗം കാട്ടിത്തരികയും ചെയ്യുന്നു (സൂറത്തുൽ അഹ്‌സാബ്: 4).

അറബികൾക്കിടയിൽ അന്ന് നിലവിലുണ്ടായിരുന്ന ഒരു അനാചാരമാണ് ളിഹാർ. ഒരാൾ തന്റെ ഭാര്യയോട് നീ എനിക്ക് എന്റെ മാതാവിന്റെ മുതുകുപോലെയാണ് എന്ന് പറയുന്നതിനെയാണ് ളിഹാറ് എന്ന് പറയുന്നത്. ഒരാൾ ഇപ്രകാരം തന്റെ ഭാര്യയോട് പറഞ്ഞാൽ അത് വിവാഹമോചനമായി കണക്കാക്കപ്പെടുകയും അന്ന് മുതൽ അവൾ അവന് നിഷിദ്ധമായി കരുതുകയും ചെയ്തിരുന്നു.

വളർത്തുമകനെ സ്വത്തവകാശം ഉൾപ്പെടെ എല്ലാ നിലക്കും സ്വന്തം മകനെപ്പോലെ കണക്കാക്കുന്നതായിരുന്നു രണ്ടാമത്തെ അനാചാരം. ഈ രണ്ട് അനാചാരങ്ങളും തിരുത്തുകയാണ് ഈ ഖുർആനിക വചനം.

വളർത്തുമകനെ സ്വന്തം മകനെപ്പോലെ കണക്കാക്കിയത് കൊണ്ട് വളർത്തു മകന്റെ ഭാര്യയെ വിവാഹം ചെയ്യുന്നതിനെ അറബികൾ വെറുത്തിരുന്നു. ഈ സമ്പ്രദായത്തെ തിരുത്തുക എന്നതായിരുന്നു വളർത്തുമകനായ സൈദ്(റ)ന്റെ ഭാര്യയായ സൈനബ ബീവിയെ വിവാഹം ചെയ്യുന്നതിലൂടെ നബി(സ്വ) ലക്ഷ്യമിട്ടത്.

തിരുനബി(സ്വ) തന്റെ വളർത്തുമകനു വേണ്ടി സൈനബ ബീവിയോടും കുടുംബത്തോടും വിവാഹാലോചന നടത്തിയപ്പോൾ സൗന്ദര്യം കുറഞ്ഞയാളും മുമ്പ് അടിമയുമായിരുന്ന സൈദ്(റ)വുമായുള്ള ഉന്നത തറവാട്ടുകാരിയും സൗന്ദര്യവതിയുമായ സൈനബ(റ)യുടെ വിവാഹത്തിന് അവർ വിസമ്മതിച്ചു. അപ്പോഴാണ് പരിശുദ്ധ ഖുർആനിലെ ഈ വചനം അവതരിച്ചത്: ‘അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാൽ, സത്യവിശ്വാസിയായ പുരുഷനോ സ്ത്രീക്കോ തങ്ങളുടെ കാര്യത്തിൽ മറ്റൊരഭിപ്രായമുണ്ടാകാൻ പാടുള്ളതല്ല. ആരെങ്കിലും അല്ലാഹുവിനെയും അവന്റെ റസൂലിനെയും ധിക്കരിക്കുകയാണെങ്കിൽ തീർച്ചയായും അവൻ വ്യക്തമായ ദുർമാർഗത്തിൽ അകപ്പെട്ടു കഴിഞ്ഞിരിക്കുന്നു’ (സൂറതുൽ അഹ്‌സാബ്: 36).

ഈ വചനം അവതരിച്ചപ്പോൾ സൈനബ ബീവി(റ) സൈദ്(റ)വുമായുള്ള വിവാഹത്തിന് സമ്മതിച്ചു. പക്ഷേ, ബീവിയുടെ സ്വഭാവവുമായി പൊരുത്തപ്പെടാതെ വന്നപ്പോൾ നബി(സ്വ)യോട് സൈദ്(റ) പരാതി പറഞ്ഞു. അപ്പോൾ നബി(സ്വ) അദ്ദേഹത്തോട് ക്ഷമിക്കാനും സൈനബ(റ)യെ ഭാര്യയായി നിലനിർത്താനും പലയാവർത്തി ഉപദേശിച്ചു. ഒരു നിലക്കും സൈനബ(റ)വുമായി പൊരുത്തപ്പെട്ട്

പോകാൻ സാധിക്കില്ലെന്നു ബോധ്യമായപ്പോൾ സൈദ്(റ) മഹതിയെ വിവാഹമോചനം ചെയ്തു. പിന്നീട് അല്ലാഹുവിന്റെ കൽപന പ്രകാരം മുഹമ്മദ് നബി(സ്വ) സൈനബ ബീവിയെ വിവാഹം ചെയ്തു. ഈ വിവാഹത്തിന്റെ ലക്ഷ്യമെന്താണെന്ന് അല്ലാഹു തന്നെ പരിശുദ്ധ ഖുർആനിലൂടെ പറയുന്നുണ്ട്.

അങ്ങനെ തന്റെ ദത്തുപുത്രനായ സൈദ്(റ)ന്റെ മുൻ ഭാര്യയെ വിവാഹം ചെയ്തതിലൂടെ മുഹമ്മദ് നബി(സ്വ) അറബികൾക്കിടയിലുള്ള ദുരാചാരത്തെ നിഷ്‌കാസനം ചെയ്തു.



ഉമ്മുസലമ ബിൻത് അബീഉമയ്യ(റ)

മഖ്‌സൂം ഗോത്രത്തിൽ പെട്ട അബൂഉമയ്യയുടെ മകളാണ് ഉമ്മുസലമ(റ). സ്വഹാബിയായ അബൂസലമ(റ)യായിരുന്നു ബീവിയുടെ ആദ്യഭർത്താവ്. അബ്‌സീനിയയിലേക്കും മദീനയിലേക്കും ഹിജ്‌റ പോയ അദ്ദേഹം ബദ്ർ, ഉഹ്ദ് എന്നീ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. യുദ്ധത്തിൽ സംഭവിച്ച മുറിവുകൾ കാരണം ഉമ്മുസലമയെയും നാല് മക്കളെയും വിട്ട് അബൂസലമ ഇഹലോകം വെടിഞ്ഞു. വൃദ്ധയായ ഉമ്മസലമ(റ)യെ ഭാര്യയായി സ്വീകരിച്ച് തിരുനബി(സ്വ) ആ കുടുംബത്തിന്റെ സംരക്ഷണമേറ്റെടുത്തു.



ജുവൈരിയ്യ ബിൻത് ഹാരിസ്(റ)

ബനൂമുസ്തലഖ് ഗോത്രത്തലവനായ ഹാരിസിന്റെ മകളാണ് ജുവൈരിയ്യ. മസാഫിഅ് എന്നയാളായിരുന്നു അവരുടെ ഭർത്താവ്. ബനൂ മുസ്തലഖ് ഗോത്രക്കാരുമായുള്ള യുദ്ധത്തിൽ മസാഫിഅ് കൊല്ലപ്പെടുകയും ജുവൈരിയ്യ ബന്ദിയാക്കപ്പെടുകയും ചെയ്തു. സാബിത് ബ്‌നു ഖൈസ്(റ)ന്റെ ഓഹരിയായിരുന്നു ജുവൈരിയ്യ(റ). ഒമ്പത് ഊഖിയ സ്വർണം മോചനമൂല്യം നൽകിയാൽ വിട്ടയക്കാൻ അദ്ദേഹം തീരുമാനിച്ചു. മോചനമൂല്യം നൽകി തന്നെ സഹായിക്കണമെന്ന് ജുവൈരിയ്യ നബി(സ്വ) തങ്ങളോടഭ്യർത്ഥിച്ചു. റസൂൽ(സ്വ) മഹതിയെ സഹായിക്കുകയും ശേഷം വിവാഹം നടത്തുകയും ചെയ്തു. ഇതോടെ നബി(സ്വ)യുടെ കുടുംബത്തിൽ പെട്ടവരെ ബന്ദിയാക്കാൻ ഇഷ്ടപ്പെടാതിരുന്ന സ്വഹാബികൾ ബനീ മുസ്തലഖ് ഗോത്രത്തിൽ നിന്ന് ബന്ദിയാക്കിയവരെയെല്ലാം വിട്ടയച്ചു.



ഉമ്മുഹബീബ ബിൻത് അബീസുഫ്‌യാൻ(റ)

ആദ്യകാലത്ത് ഇസ്‌ലാമിന്റെ കൊടിയ ശത്രുവും പിന്നീട് സത്യമതത്തിലേക്ക് കടന്നുവരികയും ചെയ്ത അബൂസുഫ്‌യാന്റെ മകളാണ് ഉമ്മുഹബീബ. യഥാർത്ഥ പേര് റംല. ഉബൈദുല്ലാഹിബ്‌നു ജഹ്ഷായിരുന്നു ആദ്യഭർത്താവ്. രണ്ട് പേരും ഇസ്‌ലാം സ്വീകരിക്കുകയും അബ്‌സീനിയയിലേക്ക് പലായനം നടത്തുകയും ചെയ്തു. എന്നാൽ അവിടെ വെച്ച് ഉബൈദുല്ല ക്രിസ്ത്യാനിയാവുകയും മദ്യത്തിനടിമപ്പെടുകയും ചെയ്തു. ക്രിസ്ത്യാനിയായി തന്നെയാണ് അയാൾ മരണമടഞ്ഞത്. അവർക്ക് ഹബീബ എന്ന ഒരു കുട്ടിയുണ്ടായിരുന്നു. ഉമ്മുഹബീബ(റ)യെ വിവാഹം ചെയ്തുകൊണ്ട് ആ കുടുംബത്തിനും നബി(സ്വ) സംരക്ഷണം നൽകി.



സ്വഫിയ്യ ബിൻത് ഹുയയ്യ് (റ)

മൂസാനബി(അ)ന്റെ സഹോദരൻ ഹാറൂൻ നബി(അ)ന്റെ സന്താന പരമ്പരയിൽ പെട്ട ഹുയയ്യ് ബ്‌നു അഖ്തഇന്റെ മകളാണ് സ്വഫിയ്യ(റ). ആദ്യഭർത്താവ് സല്ലാം ബ്‌നു വിക്ശമായിരുന്നു. അദ്ദേഹം വിവാഹമോചനം നടത്തിയ ശേഷം ബനൂന്നളീർ ഗോത്രത്തലവനായ കിനാനത്ബ്‌നു റബീഅ് അവരെ വിവാഹം ചെയ്തു. ഖൈബർ യുദ്ധവേളയിൽ കിനാന കൊല്ലപ്പെടുകയും സ്വഫിയ്യ ബന്ദിയാക്കപ്പെടുകയുമുണ്ടായി. പിന്നീട് മോചനം മഹറായി നിശ്ചയിച്ച് സ്വഫിയ്യാ ബീവിയെ വിവാഹം ചെയ്ത് നബി(സ്വ) സംരക്ഷണമേറ്റെടുത്തു. തത്ഫലമായി നളീർ ഗോത്രം സത്യമത്തിലേക്ക് കടന്നുവന്നു.



മൈമൂന ബിൻത് ഹാരിസ്(റ)

ഹിലാൽ ഗോത്രത്തിൽപെട്ട ഹാരിസ് ബ്‌നു ഹസനിന്റെ മകളാണ് മൈമൂന. ആദ്യഭർത്താവ് മസ്ഊദ് ബ്‌നു അംറായിരുന്നു. അദ്ദേഹം വിവാഹമോചനം നടത്തിയപ്പോൾ അബൂറുഹ്മ് വിവാഹം ചെയ്തു. അദ്ദേഹവും മരണപ്പെട്ടു. അങ്ങനെയാണ് 50 വയസ്സായ വിധവയായ മൈമൂന(റ)യെ പത്‌നിയായി സ്വീകരിച്ചു നബി(സ്വ) സംരക്ഷണം നൽകിയത്.

റസൂൽ(സ്വ)യുടെ 11 ഭാര്യമാരിൽ 9 പേർ മാത്രമേ പ്രവാചകരുടെ വഫാത്തിന്റെ സമയത്ത് ജീവിച്ചിരുന്നുള്ളൂ. ഖദീജാ ബീവിയും സൈനബ ബിൻത് ഖുസൈമ(റ)യും നബി(സ്വ)യുടെ ജീവിതകാലത്ത് തന്നെ വഫാത്തായവരാണ്.

തിരുനബി(സ്വ)യുടെ ഓരോ വിവാഹത്തെയും സൂക്ഷ്മമായി പരിശോധിച്ചുനോക്കിയാൽ നമുക്ക് മനസ്സിലാക്കാവുന്ന ചില യാഥാർത്ഥ്യങ്ങളുണ്ട്. അവിടുന്ന് ഒരു കന്യകയെ മാത്രമേ വിവാഹം ചെയ്തിട്ടുള്ളൂ. ബാക്കിയുള്ളവരെല്ലാം വിധവകളും ചിലർ വൃദ്ധകളുമായിരുന്നു. നിരാലംബരായ വിധവകൾക്ക് സംരക്ഷണം നൽകിയ തിരുനബി(സ്വ)യെ സ്ത്രീലമ്പടനായി ചിത്രീകരിക്കുന്നതിന്റെ വിരോധാഭാസം ഏവർക്കും ബോധ്യപ്പെടുന്നതാണ്.

പതിനൊന്ന് ഭാര്യമാരെ വിവാഹം ചെയ്ത നബി(സ്വ)യുടെ നടപടിയെ വിമർശിക്കുന്ന ക്രൈസ്തവ മിഷനറിക്കാർ ബൈബിൾ പഴയ നിയമം ഒരാവർത്തി വായിക്കുന്നത് നന്നാവും.

ദാവീദിന് ആറ് ഭാര്യമാരും ധാരാളം വെപ്പാട്ടികളുമുണ്ടായിരുന്നു (2 ശാവുവേൻ 5.13, 1 ദിനവൃത്താന്തം 3:1-9, 14:3) സോളമന് 700 ഭാര്യമാരും 300 വെപ്പാട്ടികളുമുണ്ടായിരുന്നു (2 ദിനവൃത്താന്തം 11:21).

സോളമന്റെ മകൻ രെഹബയാമിന് 18 ഭാര്യമാരും 60 വെപ്പാട്ടികളുമുണ്ടായിരുന്നു (2 ദിനവൃത്താന്തം 11:21).

വിവാഹക്കാര്യത്തിൽ മുഹമ്മദ് നബി(സ്വ)യെ വിമർശിക്കുന്ന ക്രൈസ്തവ സഹോദരന്മാർ ഈ വചനങ്ങൾ കണ്ടിട്ടും അന്ധത നടിക്കുകയാണോ?

സിഹ്റ് ഫലിക്കും ഫലികില്ല മുജാഹിദ് സകരിയാ സ്വലാഹി


●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


സിഹ്റ് ഫലിക്കും ഫലികില്ല മുജാഹിദ് സകരിയാ സ്വലാഹി

https://youtu.be/tARg8VbBkE4

നബിദിനാഘോഷം പണ്ഡിത വീക്ഷണത്തില്‍


നബിദിനാഘോഷം പണ്ഡിത വീക്ഷണത്തില്‍● അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


നബിദിനാഘോഷം ഇസ്‌ലാമികമാണെന്നും അത് പുണ്യകരമാണെന്നും പ്രബലമായ ഹദീസിന്റെ വെളിച്ചത്തില്‍ ഹാഫിള് ഇബ്‌നുഹജറുല്‍ അസ്ഖലാനി

(റ)യും ഹാഫിള് ജലാലുദ്ദീന്‍ സുയൂത്വി(റ)യും പ്രസ്താവിച്ചത് നേരത്തെ വായിച്ചുവല്ലോ. ഇമാം നവവി(റ)യുടെ ഉസ്താദും പ്രഗത്ഭ പണ്ഡിതനുമായ അബൂശാമ(റ) പറയുന്നു: നബി(സ്വ)യുടെ ജന്മദിനത്തോട് യോജിച്ചുവരുന്ന ദിവസത്തില്‍ വര്‍ഷാവര്‍ഷം ഇര്‍ബല്‍ നാട്ടുകാര്‍ നടത്തിവരുന്ന ദാനധര്‍മം, സല്‍കര്‍മം, സന്തോഷപ്രകടനം തുടങ്ങിയ വിപുലമായ വ്യവസ്ഥാപിതവുമായ പരിപാടികള്‍

നമ്മുടെ കാലത്ത് തുടങ്ങിയ നല്ല ആചാരമാണ്. കാരണം ഇത്തരം പരിപാടികളില്‍ സാധുക്കള്‍ക്ക് ഗുണം ചെയ്യല്‍ ഉള്ളതിനുപുറമെ അത് സംഘടിപ്പിക്കുന്നവന്റെ ഹൃദയത്തില്‍ തിരുനബി(സ്വ)യോടുള്ള സ്‌നേഹവും നബി(സ്വ)യെ ആദരിക്കലും അവിടുത്തെ മാഹാത്മ്യവും കുടിയിരിക്കുന്നുണ്ടെന്ന് അറിയിക്കുന്നുണ്ട്. ലോകാനുഗ്രഹിയായി മുഹമ്മദ് നബി(സ്വ)യെ അല്ലാഹു നിയോഗിച്ച അനുഗ്രഹത്തിന് നന്ദികാണിക്കലും അതുള്‍ക്കൊള്ളുന്നു. അതിനാല്‍ പുണ്യകരമായ നല്ല ആചാരമാണിത് (അല്‍ ബാഇസ് അലാ ഇന്‍കാരില്‍ ബിദഇ വല്‍ഹവാദിസ് 1/23).

ഫാകിഹാനി(റ)

എന്തുപറഞ്ഞു?

മാലികീ മദ്ഹബുകാരനാ

യ ഫാകിഹാനി(റ) നബിദിനാഘോഷത്തെ വിമര്‍ശിച്ച്  സംസാരിച്ചിട്ടുണ്ടെന്ന് നവീനവാദികള്‍ നിരന്തരമായി പ്രചരിപ്പിക്കാറുണ്ട്. എതിര്‍ത്തുവെന്ന് തോന്നിപ്പിക്കുന്ന അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് പൂ

ര്‍വിക പണ്ഡിതര്‍ ശക്തമായ മറുപടി നല്‍കിയ കാര്യം പക്ഷേ വിമര്‍ശകര്‍ മൂടിവെക്കുകയാണ് ചെയ്യുക. അദ്ദേഹത്തിന്റെ വാദങ്ങള്‍ ഇമാം സുയൂത്വി(റ) ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. ഫാകിഹാനി

(റ)യുടെ പരാമര്‍ശങ്ങളും ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനവും ചുവടെ വിവരിക്കാം: പ്രധാനമായും അഞ്ച് കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഫാകിഹാനി(റ)യുടെ വിശദീകരണം.

വാദം ഒന്ന്:

‘ഈ മൗലിദ് പരിപാടിക്ക് ഖുര്‍ആനിലോ സുന്നത്തിലോ ഒരടിസ്ഥാനമുള്ളതായി എനിക്കറിയില്ല.

ഇതിന് ഇമാം സുയൂത്വി(റ)

യുടെ ഖണ്ഡനം:  ‘തനിക്കറിയില്ല എന്നതിനാല്‍ അങ്ങനെയില്ലെന്ന് വരുന്നില്ല. ഹാഫിളുകളുടെ ഇമാം അബുല്‍ ഫള്ല്‍ അഹ്മദുബ്‌നു ഹജര്‍(റ) സുന്നത്തില്‍ നിന്ന് അതിനൊരടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമതൊരടിസ്ഥാനം ഞാനും കണ്ടെത്തിയി

രിക്കുന്നു’.(രണ്ട് സംഭവങ്ങളും നേരത്തെ വിവരിച്ചതിനാല്‍ ആവര്‍ത്തിക്കുന്നില്ല)

രണ്ട്: ‘മതത്തില്‍ അനുധാവനം ചെയ്യാവുന്നവരും പൂര്‍വികരുടെ കാലടികള്‍ പിന്തുടര്‍ന്ന് വരുന്നവരുമായ ഒരു പണ്ഡിത

നും അത് ചെയ്തതായി ഉദ്ധരിക്കപ്പെടുന്നുമില്ല’. അതിനാല്‍

അത് ബിദ്അത്താണ്. അസത്യത്തിന്റെ വക്താക്കളും ശരീരേച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും പുതുതായി നിര്‍മിച്ചുണ്ടാക്കിയതാണത്. ശാപ്പാട്ട് വീരന്മാരാണ് അത് കൊണ്ട് നടക്കുന്നത്.

ഇമാം സുയൂത്വി(റ) ഇതിനെ ഖണ്ഡിക്കുന്നതിങ്ങനെ:  അതിവിപുലമായി മൗലിദ് പരിപാ

ടി ആദ്യം സംഘടിപ്പിച്ചത് പണ്ഡിതനും നീതിമാനുമായ ഒരു ഭരണാധികാരിയാണെന്ന് നാം

നേരത്തെ പറഞ്ഞു. അല്ലാഹുവിന്റെ സാമീപ്യം ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹം അത് സംഘടിപ്പിച്ചിരുന്നത്. പ്രസ്തു

ത മൗലിദ് പരിപാടിയില്‍ പണ്ഡിതന്മാരും സ്വാലിഹീങ്ങളും സംബന്ധിച്ചിരുന്നു. അവരാരും തന്നെ അതിനെ വിമര്‍ശിച്ചിട്ടില്ല. ഇബ്‌നു ദിഹ്‌യ(റ) അത് തൃപ്

തിപ്പെടുകയും മൗലിദ് പരിപാ

ടിയുടെ പേരില്‍ രാജാവിന് ഒരു മൗലിദ് ഗ്രന്ഥം തന്നെ രചിച്ച് കൊടുക്കുകയുമുണ്ടായി.  അപ്പോള്‍ മതനിഷ്ഠയുള്ള പണ്ഡിതന്മാര്‍ അത് അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അതിനെ അവരാരും തന്നെ വിമര്‍ശിച്ചിട്ടില്ലെന്നും വ്യക്തം.

മൂന്ന്: മൗലിദ് പരിപാ

ടിയെ അഞ്ച് മതനിയമങ്ങളുമായി തട്ടിച്ചുനോക്കി നാ

മിങ്ങനെ പറയും; ഒന്നുകില്‍ അത് വാജിബോ അല്ലെങ്കില്‍ സുന്നത്തോ അല്ലെങ്കില്‍ മുബാഹോ അല്ലെങ്കില്‍ കറാഹത്തോ അല്ലെങ്കില്‍ ഹറാമോ ആകണം. അത് വാജിബല്ലെന്ന കാര്യം മുസ്‌ലിംകളുടെ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നാല്‍ അത് സുന്നത്തുമല്ല. കാരണം ഉപേക്ഷിക്കുന്നതിന്റെ മേല്‍ ആക്ഷേപിക്കാതെ മതം നിര്‍ദേശിക്കുന്ന കാര്യമാണ് സുന്നത്ത്. എന്റെ അറിവനുസരിച്ച് ഇതിന് മതം അനുവാദം നല്‍കുകയോ സ്വഹാബത്തോ താബിഉകളോ മത നിഷ്ഠയുള്ള പണ്ഡിതന്മാരോ അത് ചെയ്യുകയോ ഉണ്ടായിട്ടില്ല.

സുയൂത്വി(റ)യുടെ ഖണ്ഡനം: ‘മൗലിദാഘോഷം സുന്നത്താകാനും തരമില്ല. കാരണം മതം നിര്‍ദേശിച്ച കാര്യമാണ് സുന്നത്ത്’ എന്ന ഫാകിഹാനി(റ)യുടെ പരാമര്‍ശത്തോട് ഇങ്ങനെ പ്രതികരിക്കാം.  സുന്നത്തായ കാര്യത്തെ തേടുന്നത് ചിലപ്പോള്‍ വ്യക്തമായ പരാമര്‍ശത്തിലൂടെയും ചിലപ്പോള്‍ ഖിയാസിലൂടെയുമാവാം. മൗലിദാഘോഷത്തില്‍ വ്യക്തമായ പരാമര്‍ശത്തിലൂടെ തേട്ടം വന്നിട്ടില്ലെന്നുവന്നാലും ഇനിപറയാന്‍ പോകുന്ന രണ്ട് അടിസ്ഥാനങ്ങളുടെ മേല്‍ ഇതിനെ താരതമ്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തേട്ടമുണ്ട് (ഇതനുസരിച്ച് മൗലിദാഘോഷത്തിന്റെ പ്രമാണം ഖിയാസാണെന്നര്‍ത്ഥം).

നാല്: അത് മുബാഹാകാ

നും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന്  മുസ്‌ലിംകള്‍ ഏകോപിച്ച കാര്യമാണ്. അതിനാല്‍ അത് കറാഹത്തോ  ഹറാമോ ആവാനേ തരമുള്ളൂ. ഇത്തരുണത്തില്‍ രണ്ടായി വിഭജിച്ച് വേണം അതേക്കുറിച്ച് സംസാരിക്കാന്‍.

ഒന്ന്: ഒരാള്‍ തന്റെ സ്വത്തെടുത്ത് കുടുംബത്തിനും

കൂട്ടുകാര്‍ക്കും ബന്ധുമിത്രാദികള്‍ക്കും വേണ്ടി മൗലിദാഘോഷം സംഘടിപ്പിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ യാതൊന്നും ആ സമ്മേളനത്തില്‍ അവര്‍ ചെയ്യുന്നില്ല. അതിന്റെ ഭാഗമായി യാതൊരു കുറ്റവും അവര്‍ പ്രവര്‍ത്തിക്കുന്നുമില്ല. കറാഹത്തായ ബിദ്അത്താണെന്നും മോശമാണെന്നും നാം പറഞ്ഞത് ഇതിനാലാണ്.

ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം: ‘അത് മുബാഹാകാനും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന് മുസ്‌ലിംകള്‍ ഏകോപിച്ച കാര്യമാണ്’ എന്ന അദ്ദേഹത്തിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ല. കാരണം ബിദ്അത്ത് ഹറാമിലും കറാഹത്തിലും പരിമിതമല്ല. മറിച്ച് മുബാഹായും സുന്നത്തായും വാജിബായുമൊക്കെ അത് വരാം. ‘തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത്’ എന്ന ഗ്രന്ഥത്തില്‍ ഇമാം നവവി(റ) പറയുന്നു: ‘നബി(സ്വ)യുടെ കാലത്ത് അറിയപ്പെടാത്ത ഒരു കര്യം പു

തുതായി ഉണ്ടാക്കലാണ് ബിദ്അത്ത്. അത് നല്ലതായും മോശമായതായും വരും’. അല്‍കവാഇദ് എന്ന ഗ്രന്ഥത്തില്‍ ശൈഖ് ഇസ്സുദ്ദീനിബ്‌നു അബ്ദിസ്സലാം

(റ) പറയുന്നു: ‘ബിദ്അത്തി

നെ വാജിബ്, ഹറാമ്, കറാഹത്ത്, സുന്നത്ത്, മുബാഹ് എന്നിങ്ങനെ അഞ്ചായി ഓഹരിയാക്കാം. ഒരു ബിദ്അത്ത് അഞ്ചില്‍ ഏതില്‍പെട്ടതാണെന്ന് അറിയാനുള്ള മാര്‍ഗം ശരീഅത്തിന്റെ പൊതു

തത്ത്വങ്ങളുമായി അതിനെ തട്ടിച്ചുനോക്കലാണ്. നിര്‍ബന്ധമാകാനുള്ള നിയമങ്ങളില്‍ പെടുന്നുവെങ്കില്‍ അത് നിര്‍ബ

ന്ധവും ഹറാമിന്റെ നിയമങ്ങളില്‍ ഉള്‍പെടുന്നുവെങ്കില്‍ അത് ഹറാമും സുന്നത്താകാനു

ള്ള നിയമങ്ങളില്‍ പെടുന്നുവെങ്കില്‍ അത് സുന്നത്തും കറാഹത്തിന്റെ നിയമങ്ങളില്‍ കടന്നുവരുന്നുവെങ്കില്‍ അത് കറാഹത്തും മുബാഹിന്റെ നി

യമങ്ങളില്‍ കടന്നുവരുന്നതാണെങ്കില്‍ അത് മുബാഹും ആണെന്ന് മനസ്സിലാക്കാം’. ഇവയില്‍ ഓരോന്നിനും അദ്ദേഹം ഉദാഹരണങ്ങളും വിശദീകരിക്കുന്നുണ്ട്. സുന്നത്തായ ബിദ്അത്തിന് പല ഉദാഹരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം മദ്‌റസകളും അതിര്‍ത്തിയിലെ സൈന്യസങ്കേതങ്ങളും നിര്‍മിക്കുന്നതും തറാവീഹ് ജമാഅത്ത് നിസ്‌കാരവും തസ്വവ്വുഫിന്റെ അഗാധമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച് വാദപ്രതിവാദങ്ങള്‍ സംഘടിപ്പിക്കുന്നതും അതിന്റെ ഉദാഹരണങ്ങളായി വിശദീകരിച്ചിട്ടുണ്ട്.

ഇമാം സുയൂത്വി(റ) തുടരുന്നു: മനാഖിബുശ്ശാഫിഈ എന്ന ഗ്രന്ഥത്തില്‍ ഇമാം ശാഫിഈ(റ)യെ ഉദ്ധരിച്ച് ഇമാം ബൈഹഖി(റ) രേഖപ്പെടുത്തുന്നു: ‘പുതുതായുണ്ടായ കാര്യങ്ങള്‍ രണ്ടിനമാണ്. ഒന്ന്: ഖുര്‍ആനിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പു

തുതായി ഉണ്ടാക്കപ്പെട്ടത്. ഈ ബിദ്അത്ത് പിഴച്ചതാണ്. രണ്ട്: മേല്‍പറയപ്പെട്ട ഒന്നിനോടും എതിരല്ലാത്ത നിലയില്‍ പുതുതായി ഉണ്ടാക്കപ്പെട്ട നല്ല കാര്യങ്ങള്‍. ഇത് ആക്ഷേപാര്‍ഹമായ ബിദ്അത്തല്ല. റമളാനിലെ തറാവീഹിനെ കുറിച്ച് ഇത് നല്ല ബിദ്അത്താണെന്ന് ഉമര്‍(റ) പ്രസ്താവിച്ചുവല്ലോ. അത് മുമ്പുണ്ടായിരുന്നില്ലെന്നാണ് ഉമര്‍(റ) ഉദ്ദേശിക്കുന്നത്. അത് ഉണ്ടായപ്പോള്‍ മേല്‍പറഞ്ഞ ഒരു പ്രമാണത്തോടും വിയോജിക്കല്‍ അതിലില്ലതാനും’. ഇതുവരെയുള്ളത് ഇമാം ശാഫിഈ(റ)യുടെ സംസാരമാണ്.

അപ്പോള്‍ അത് മുബാഹാകാനും തരമില്ല എന്ന് തുടങ്ങുന്ന ശൈഖ് ഫാകിഹാനി(റ)യുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തം. കാരണം മൗലിദാഘോഷം ഖുര്‍ആനിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരല്ല. അതിനാല്‍ ഇമാം ശാഫിഈ(റ)യുടെ പ്രസ്താവനയില്‍ പറഞ്ഞതുപോലെ അത് ആക്ഷേപിക്കപ്പെടുന്ന ബിദ്അത്തല്ല. മറിച്ച് ആദ്യകാലത്ത് അറിയപ്പെട്ടിട്ടില്ലാത്ത നല്ലകാര്യത്തില്‍ പെട്ടതാണത്. കാരണം തെറ്റ് കുറ്റങ്ങളില്‍ നിന്നെല്ലാം മുക്തമായ അന്നദാനം നല്ലകാര്യമാണല്ലോ. അതിനാല്‍ ഇബ്‌നുഅബ്ദിസ്സലാമി(റ)ന്റെ പ്രസ്താവനയില്‍ പറഞ്ഞതുപോലെ സുന്നത്തായ ബിദ്അത്തുകളില്‍ പെട്ടതായി വേണം അതിനെ കാണാന്‍.

ഫാകിഹാനി(റ) തുടരുന്നു: അക്രമം പ്രവേശിച്ച മൗലിദാഘോഷമാണ് രണ്ടാമത്തേത്. ഒരാള്‍ അതിനുവേണ്ടി പണം നല്‍കുന്നത് മനഃസംതൃപ്തി

യോടെയല്ല. അക്രമത്തിന്റെ വേദനനിമിത്തം കൊടുക്കുന്നവന്റെ മനസ്സ് വേദനിക്കുന്നു. എങ്ങനെ കൊടുക്കാതിരിക്കുമെന്ന ലജ്ജകാരണം തരുന്നത് സ്വീകരിക്കുന്നത് വാളുചൂണ്ടി പണം വാങ്ങുന്നതിനു തുല്യമാണെന്ന് പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. വിനോദായുധങ്ങളുപയോഗിച്ചുള്ള പാട്ടുകളും യുവതികളുടെ സാന്നിദ്ധ്യവും പുരുഷന്മാര്‍ അംറദീങ്ങളു(ആകര്‍ഷണീയ കൗമാരക്കാര്‍)മായും നാശകാരികളായ സ്ത്രീകളുമായും ഒരുമിച്ച് കൂടലും കൂടിയുണ്ടായാല്‍ പറയാനുമില്ല. യുവതികള്‍ പു

രുഷന്മാരുമായി കൂടിക്കലര്‍ന്നോ അവരിലേക്ക് വെളിവായോ എങ്ങനെയായാലും തെറ്റു തന്നെ. ആടിക്കുഴഞ്ഞും ചാഞ്ഞും ചെരിഞ്ഞുമുള്ള നൃ

ത്തങ്ങളും വിനോദത്തില്‍ മുഴുകലും ആഖിറം മറന്നുപോ

കലും കൂടി  വരുമ്പോള്‍ പറയാനുമില്ല….

ഇതിന് ഇമാം സുയൂത്വി

(റ)യുടെ ഖണ്ഡനം: രണ്ടാമതായി ഫാകിഹാനി(റ) പറഞ്ഞ കാര്യം ശരിയാണ്. എന്നാല്‍ മൗലിദാഘോഷത്തിലേക്ക് വന്നുചേര്‍ന്ന നിഷിദ്ധമായ കാര്യങ്ങളുടെ പേരിലാണ് അത് നിഷിദ്ധമായത്. നബിദിനത്തില്‍ സന്തോഷപ്രകടനം നടത്താനായി സമ്മേളിക്കുക എന്ന നിലക്കല്ല. തന്നെയുമല്ല ഇത്തരം കാര്യങ്ങള്‍ ജുമുഅക്കുവേണ്ടി സമ്മേളിക്കുമ്പോള്‍ ഉണ്ടായാലും അവ മോശം തന്നെയാണ്. അതിന്റെ പേരില്‍ ജുമുഅക്കുവേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പറ്റില്ലെന്ന കാര്യം വ്യക്തമാണല്ലോ. റമളാന്‍ മാസത്തില്‍ ജനങ്ങള്‍ തറാവീഹ് നിസ്‌കാരത്തിനുവേണ്ടി സമ്മേളിക്കുമ്പോള്‍ ഇവയില്‍ ചിലത് ഉള്ളതായി നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അപ്പോള്‍ ഇത്തരം കാര്യങ്ങളുടെ പേരു പറഞ്ഞ് തറാവീഹിനുവേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പറ്റുമോ? ഒരിക്കലുമില്ല. അപ്പോള്‍ നമുക്ക് പറയാനുള്ളതിതാണ്; നബിദിനത്തില്‍ സന്തോഷപ്രകടനം നടത്തുന്നതിനായി സമ്മേളിക്കുന്നത് സുന്നത്തും ആരാധനയുമാണ്. അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തെറ്റായ കാര്യങ്ങള്‍  ആക്ഷേപാര്‍ഹവും തടയപ്പെടേണ്ടതുമാണ്.

അഞ്ച്: ‘നബി(സ്വ) ജനിച്ചമാസമായ റബീഉല്‍ അവ്വലില്‍ തന്നെയാണല്ലോ അവിടുന്ന് വഫാത്തായതും. അതിനാല്‍ ദുഃഖിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആ മാസത്തില്‍ സന്തോഷിക്കാന്‍ വക കാണുന്നില്ല’.

സുയൂത്വി(റ)യുടെ ഖണ്ഡനമിങ്ങനെ:  ഇതിനുള്ള മറുപടിയിതാണ്; നബി(സ്വ)യുടെ ജനനം നമുക്ക് വലിയ അനുഗ്രഹവും അവിടുത്തെ വഫാത്ത് നമുക്ക് വലിയ മുസ്വീബത്തുമാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദിപ്രകടനം നടത്താനും മുസ്വീബത്ത് വരുമ്പോള്‍ ആത്മസംയമനം പാലിക്കാനും ക്ഷമിക്കാനുമാണ് ഇസ്‌ലാമിക ശരീഅത്ത് നിര്‍ദേശിക്കുന്നത്. ഒരു കുഞ്ഞ് ജനിച്ചാല്‍ അതിന്റെ പേരില്‍ സന്തോഷിച്ചും നന്ദി പ്രകടിപ്പിച്ചും അഖീഖ അറുക്കാന്‍ ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം മരിക്കുമ്പോള്‍ പ്രത്യേകം അറവുനടത്താന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നില്ല. മറിച്ച് ശബ്ദമുയര്‍ത്തി കരയലും പൊറുതികേട് കാണിക്കുന്നതും ഇസ്‌ലാം വിലക്കുകയാണ് ചെയ്തത്. അപ്പോള്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ നബി(സ്വ)യുടെ ജന്മത്തില്‍ സന്തോഷിക്കലും അത് പ്രകടിപ്പിക്കലും നല്ല കാര്യമാണെന്നും പ്രവാചക വിയോഗത്തിന്റെ പേരില്‍ ദുഃഖാചരണം നടത്തുന്നത് ശരിയല്ലെന്നും ശരീഅത്തിന്റെ പൊതു നിയമങ്ങള്‍ വ്യക്തമാക്കുന്നു. ഹുസൈന്‍(റ)നെ വധിച്ച ദിവസം ദുഃഖാചരണമായി റാഫിളിയ്യത്ത് ആചരിക്കുന്നതിനെ ആക്ഷേപിച്ച് ഇബ്‌നു റജബ്(റ) ലത്വാഇഫ് എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറഞ്ഞതുകാണാം: ‘അമ്പിയാക്കള്‍ക്ക് മുസ്വീബത്തെത്തുകയും അവര്‍ മരണപ്പെടുകയും ചെയ്ത ദിവസത്തില്‍ പോ

ലും ദുഃഖാചരണം നടത്താന്‍ അല്ലാഹു കല്‍പിച്ചിട്ടില്ല. അപ്പോള്‍ അവരേക്കാള്‍ താഴെയുള്ളവരുടേത് ആചരിക്കുന്നത് എങ്ങനെ കല്‍പിക്കപ്പെടും?’ (അല്‍ഹാവീ ലില്‍ഫത്താവാ 1/190-193).

മൗലിദാഘോഷം സുന്നത്താണെന്ന് പ്രമാണ ബദ്ധമായി ഹാഫിള് ഇബ്‌നുഹജറുല്‍ അസ്ഖലാനി(റ), ഹാഫിള് ജലാലുദ്ദീന്‍ സുയൂഥി(റ), ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമ(റ) തുടങ്ങി നിരവധി പണ്ഡിതന്മാര്‍ സമര്‍ത്ഥിച്ചിട്ടുള്ളതാണ്. മാലികീ മദ്ഹബുകാരനായ ഫാകിഹാനി(റ)യുടെ ശ്രദ്ധയില്‍പെട്ട ഏതോ ചില പരിപാടികളുടെ പശ്ചാത്തലത്തിലാകാം അതിനെ അദ്ദേഹം വിമര്‍ശിച്ചത്. അദ്ദേഹം നല്‍കിയ ഒരു ഫത്‌വയിലാണ് അപ്രകാരമുള്ളത്. ഫത്‌വകള്‍ ചില സന്ദര്‍ഭങ്ങളും സാഹചര്യങ്ങളുമനുസരിച്ചാകുമല്ലോ.

എന്നാല്‍ പുതുതായി ഉണ്ടാകുന്ന കാര്യങ്ങള്‍ ഹറാമിലും കറാഹത്തിലും പരിമിതമാണെന്ന അദ്ദേഹത്തിന്റെ വാദം   ഇമാം സുയൂത്വി(റ) വിശദീകരിച്ചതുപോലെ പ്രമാണങ്ങള്‍ക്ക് നിരക്കാത്തതാണ്. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം. നബി(സ്വ) പറയുന്നു: ഇസ്‌ലാമില്‍ വല്ലവരും ഒരു നല്ല ചര്യ നടപ്പാക്കുകയും അവനുശേഷം അതനുസരിച്ച് പ്രവര്‍ത്തിക്കപ്പെടുകയും ചെയ്താല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനു തുല്യമായൊരു പ്രതിഫലം അത് നടപ്പില്‍ വരുത്തിയവനും

എഴുതപ്പെടുന്നതാണ്. അവരുടെ പ്രതിഫലത്തില്‍ നിന്ന് യാതൊന്നും ചുരുങ്ങുകയുമില്ല. ഇസ്‌ലാമില്‍ വല്ലവരും ഒരു മോശമായ ചര്യ നടപ്പാക്കുകയും അവനുശേഷം അതനുസരിച്ച് പ്രവര്‍ത്തിക്കപ്പെടുകയും ചെയ്

താല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനു തുല്യമായൊരു കുറ്റം അത് നടപ്പില്‍ വരുത്തിയവനും എഴുതപ്പെടുന്നതാണ്. അവരുടെ കുറ്റത്തില്‍ നിന്ന് യാതൊന്നും ചുരുങ്ങുകയില്ല’ (മുസ്‌ലിം 4830).

ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:  മറ്റൊരു ഹദീസില്‍ ‘വല്ലവരും സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍’, ‘വല്ലവരും ദുര്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍’ എന്നര്‍ത്ഥം വരുന്ന പരാമര്‍ശമാണുള്ളത്. ഈ രണ്ട് ഹദീസുകളും നല്ലകാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത് സുന്നത്താണെന്നും മോശമായ കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത് നിഷിദ്ധമാണെന്നും വ്യക്തമാക്കുന്നു. ഒരാള്‍ ഒരു നല്ല ചര്യ നടപ്പില്‍ വരുത്തിയാല്‍ അന്ത്യനാള്‍ വരെ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനോട് തത്തുല്യമായൊരു പ്രതിഫലം അവര്‍ക്ക് ലഭിക്കുമെന്നും തെറ്റായ ചര്യ നടപ്പില്‍ വരുത്തിയവര്‍ക്ക് അതനുസരിച്ച് അന്ത്യനാള്‍ വരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന കുറ്റത്തിന് തുല്യമായത് ലഭിക്കുമെന്നും ഹദീസ് വ്യക്തമാക്കുന്നു. സന്മാര്‍ഗത്തിലേക്ക് വഴി നടത്തുന്നവര്‍ക്ക് അവരോട് പിന്തുടരുന്നവരുടെ പ്രതിഫലത്തിന് തുല്യമായത് ലഭിക്കുമെന്നും ദുര്‍മാര്‍ഗത്തിലേക്ക് വഴി നടത്തുന്നവര്‍ക്ക് അവരോട് പിന്തുടരുന്നവരുടെ ശിക്ഷയോട് തുല്യമായത് ലഭിക്കുമെന്നും ഹദീസ് വ്യക്തമാക്കുന്നു. ആ സന്മാര്‍ഗവും ദുര്‍മാര്‍ഗവും അവന്‍ തുടങ്ങിയതാകട്ടെ, നേരത്തെയുള്ളതാകട്ടെ, അത് വിജ്ഞാനം പഠിപ്പിക്കലോ മര്യാദ പഠിപ്പിക്കലോ ആരാധനയോ മറ്റോ ആയാലും ശരി (ശര്‍ഹു മുസ്‌ലിം).

ആദ്യമായി ഒരുകാര്യത്തിന് മാതൃക കാണിക്കുന്നതിനും ‘സന്ന’ എന്ന് ഹദീസില്‍ പ്രയോഗിച്ചതുകാണാം. ഇമാം ബുഖാരി(റ) നിവേദനം: നബി(സ്വ) പ്രസ്താവിച്ചു: ‘അക്രമമായി കൊലചെയ്യപ്പെടുന്ന ഏതൊരു ശരീരത്തിന്റെ രക്തത്തില്‍ നിന്നും ആദമിന്റെ പുത്രന് ഒരു വിഹിതമുണ്ടായിരിക്കും. കാരണം ആദ്യമായി വധം നടപ്പിലാക്കിയത് അയാ

ളാണ്’ (ബുഖാരി 5/30).

ലോകത്ത് ആദ്യമായി കൊല നടത്തിയത് ആദം നബി(അ)യുടെ മകന്‍ ഖാബീലാണല്ലോ. അതിനാല്‍ മുമ്പുണ്ടായിരുന്ന ഒന്ന് തേഞ്ഞ് മാഞ്ഞ് പോയപ്പോള്‍ അത് നവീകരിച്ചു നടപ്പില്‍ വരുത്തിയെന്ന് ഇവിടെ അര്‍ത്ഥം വെക്കാന്‍ പറ്റില്ലല്ലോ.

ഖുബൈബി(റ)ന്റെ സംഭവത്തില്‍ ഇപ്രകാരം കാണാം: രക്തസാക്ഷിയാകാന്‍ പോകുന്ന ഏതു മുസ്‌ലിമിനും രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കാരം നടപ്പില്‍ വരുത്തിയത് ഖുബൈബാണ് (ബുഖാരി 2818).

ഇവിടെയും ആദ്യമായി തുടങ്ങിവെച്ചു എന്നു തന്നെയാണ് വിവക്ഷ. അപ്പോള്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരല്ലാത്തതും വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും പൊതുവായ നിര്‍ദേശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നതുമായ നല്ല കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത് സ്തുത്യര്‍ഹമായ കാര്യമാണെന്ന് മേല്‍ ഹദീസ് പഠിപ്പിക്കുന്നു. അതിനാല്‍ നബിദിനാഘോഷം ഒരാളും ചെയ്തിട്ടില്ലെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെ അതിനെ വിമര്‍ശിക്കാന്‍ ഇസ്‌ലാമിക ദൃഷ്ട്യാ തെളിവില്ല. അതുകൊണ്ടാണ് ഫാകിഹാനി(റ)യുടെ പ്രസ്താവനയെ ഇമാം സുയൂത്വി(റ) ശക്തിയുക്തം ഖണ്ഡിച്ചത്. മാലികീ മദ്ഹബിലെ മറ്റു പണ്ഡിതന്മാര്‍ പോലും ഫാകിഹാനി(റ)യുടെ ഈ നിലപാട്

അംഗീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനത്തെയാണ്  പില്‍ക്കാല പണ്ഡിതന്മാരെല്ലാം സ്വാഗതം ചെയ്തത്.

(അവസാനിച്ചു)

ക്രസ്തുമതം :.കല്യാണവിരുന്നും വീഞ്ഞുസല്‍ക്കാരവും


കല്യാണവിരുന്നും വീഞ്ഞുസല്‍ക്കാരവും● ജുനൈദ് ഖലീല്‍ സഖാഫി

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

യേശു ചെയ്ത ഒന്നാമത്തെ അത്ഭുത സംഭവമായി ബൈബിള്‍ പഠിപ്പിക്കുന്നത് കാനാവിലെ കല്യാണവിരുന്നില്‍വെച്ച് ആറു കല്‍ഭരണികളിലെ വെള്ളം വീഞ്ഞാക്കി മാറ്റിയ സംഭവമാണ്. യോഹന്നാന്‍ വിശദീകരിക്കുന്നതിങ്ങനെ: യേശു അവരോടു ഈ കല്‍പാത്രങ്ങളില്‍ വെള്ളം നിറെപ്പിന്‍ എന്നു പറഞ്ഞു. അവര്‍ വക്കോളവും നിറച്ചു.ഇപ്പോള്‍ കോരിവിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിന്‍ എന്ന് അവന്‍ പറഞ്ഞു. അവര്‍ കൊടുത്തു. വീഞ്ഞായിതീര്‍ന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു; എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരിപിടിച്ചശേഷം എളപ്പമായതും കൊടുക്കുമാറുണ്ട്; നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്ന് അവനോട് പറഞ്ഞു. (2:7-10)

ജൂതരുടെ പതിവു രീതിയനുസരിച്ച് വിതരണം ചെയ്യുന്ന വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍, അമ്മ മറിയത്തിന്റെ നിര്‍ദേശപ്രകാരമാണ് യേശു ഇത് ചെയ്തത്. ബൈബിളില്‍ തന്നെ പലയിടങ്ങളില്‍ ലഹരിയുപയോഗത്തെ തിന്മയായി പരിചയപ്പെടുത്തുമ്പോള്‍ യേശുതന്നെ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് അനുചിതമാണെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ യേശുവില്‍ ഒരു അത്ഭുതം കെട്ടിയേല്‍പിക്കുന്നതിനുവേണ്ടി ഈ സംഭവം യോഹന്നാന്‍ നിര്‍മിച്ചെടുത്തതോ അല്ലെങ്കില്‍ അബദ്ധവശാല്‍ ബൈബിളില്‍ കയറിപ്പറ്റിയതോ ആവാനേ സാധ്യതയുള്ളൂ. ഈ കഥ ബൈബിളിന്റെ അപ്രമാദിത്വത്തെ തന്നെയും പ്രതിസന്ധിയിലാക്കുന്നതിനാല്‍ ഇതു സംബന്ധമായി ക്രൈസ്തവ പ്രചാരകര്‍ നടത്തുന്ന ന്യായവാദങ്ങള്‍ പരിശോധിക്കാം.വീഞ്ഞ് രണ്ടു തരമുണ്ട്. മദ്യമായതും അല്ലാത്തതും. യേശു നിര്‍മിച്ചത് ലഹരിയുണ്ടാക്കാത്ത തനി ശീതളപാനീയമായിരുന്നുവെന്നാണ് പ്രധാന ന്യായീകരണം. യേശു ലഹരിയുള്ള വീഞ്ഞാണ് ഉണ്ടാക്കിയത് എന്ന അഭിപ്രായം നിരാകരിക്കേണ്ടതാണെന്നതിനുള്ള കാരണങ്ങള്‍ സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദ പുസ്തകത്തില്‍ പറയുന്നുണ്ട്. അതിങ്ങനെയാണ്:

(1) ഈ അടയാളത്തിന്റെ പ്രാഥമിക ലക്ഷ്യം ‘അവന്റെ മഹത്വം വെളിപ്പെടുത്തുക (യോഹ 2:11) എന്നതായിരുന്നു. ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു രക്ഷിക്കുവാന്‍ (2:11 മത്താ. 1:21) ഭൂമിയില്‍ വന്ന യേശു, ദൈവത്തിന്റെ നീതിമാനും പരിശുദ്ധനുമായ പുത്രന്‍ ആകുന്നു എന്നു അവര്‍ വിശ്വസിക്കണം. പിതാവായ ദൈവത്തിന്റെ ഏകജാതനായ പുത്രന്‍ എന്നു തെളിയിക്കുവാന്‍ ക്രിസ്തു (യോഹ. 1:4) ഒരു മദ്യപ സംഘത്തിനു ലഹരിവീഞ്ഞു അത്ഭുതകരമായി ഉണ്ടാക്കിക്കൊടുത്തു എന്നു പറയുന്നത് തന്നെ അവനോടുള്ള ബഹുമാനമില്ലായ്മ നിമിത്തമാണ്. ദൈവം വര്‍ഷംപ്രതി തന്റെ പ്രകൃതി ക്രമത്തില്‍ ഉളവാക്കുന്ന സ്വാഭാവിക മുന്തിരിച്ചാറു തന്നെയാണ്; പ്രകൃത്യതീതമായി അവന്‍ ഉണ്ടാക്കിയത് എന്നു അംഗീകരിക്കുന്നതാണ് ദൈവത്തിന്റെ മഹത്വത്തിനും ക്രിസ്തുവിന്റെ മഹത്വത്തിനും അനുയോജ്യമായിട്ടുള്ളത്. ഈ അടയാളം പ്രകൃതിലോകത്തിന്മേല്‍ ക്രിസ്തുവിനുള്ള പരമാധികാരത്തെ ചൂണ്ടിക്കാണിക്കുന്നു. പാപികളായ മനുഷ്യരെ ആത്മീയമായി ദൈവമക്കളാക്കിത്തീര്‍ക്കുവാനുള്ള ക്രിസ്തുവിന്റെ ശക്തിയുടെ ചിഹ്നമായും ഇതിനെ വീക്ഷിക്കാം. (യോഹ. 2:3, 3:1-15) (സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദപുസ്തകം പേജ്. 1575)

ഇത് ക്രൈസ്തവരുടെ വിശ്വാസപ്രകാരം ഏറെക്കുറെ ശരിയാവാം. പക്ഷേ, ഈ ബോധം ബൈബിളെഴുതിയ യോഹന്നാനുണ്ടായില്ലെന്നതാണ് പ്രശ്‌നം. വീഞ്ഞു രണ്ടുതരമുണ്ടെന്നും സന്ദര്‍ഭാനുസരണമാണ് അതിന്റെ ഗുണവും സ്വഭാവവും നിര്‍ണയിക്കേണ്ടതെന്നും സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം തന്നെ പറയുന്നുണ്ട്. ‘വീഞ്ഞിന്റെ ഗുണം അഥവാ സ്വഭാവം, സന്ദര്‍ഭാനുസരണമായും സാദ്ധ്യതാനുസരണമായും തീരുമാനിക്കേണ്ടതാണ്. (സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം. പേജ്. 1573)നമുക്ക് സന്ദര്‍ഭവും സാധ്യതയും പരിശോധിക്കാം. യോഹന്നാന്‍ 2:10-ല്‍ ഇപ്രകാരം വായിക്കാം: ‘എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരിപിടിച്ച ശേഷം ഇളപ്പവായതും കൊടുക്കാറുണ്ട്’. യോഹന്നാന്‍ രേഖപ്പെടുത്തിയ ലഹരിപിടിച്ച ശേഷം എന്ന വചനത്തിന്റെ സന്ദര്‍ഭവും സാധ്യതയും പരിഗണിച്ചാല്‍ യേശു ലഹരിയുള്ള വീഞ്ഞ് അഥവാ മദ്യമാണ് കാനായിലെ കല്യാണ വിരുന്നില്‍ നിര്‍മിച്ചതെന്ന് പകല്‍പോലെ വ്യക്തം.

‘ലഹരി പിടിച്ച ശേഷം’ എന്ന വചനം ക്രൈസ്തവരെ ഉറക്കം കെടുത്തുന്നതാണ്. ഇതു പരിഹരിക്കാന്‍ വേണ്ടി അവര്‍ ആ പദപ്രയോഗത്തെയും ന്യായീകരിക്കുന്നത് നോക്കൂ: ലഹരി പിടിച്ച ശേഷം, മെഥുസ്‌കൊ എന്ന് ഇവിടെ ഉപയോഗിച്ചിട്ടുള്ള ഗ്രീക്കു പദത്തിനു (1) ലഹരി പിടിക്കുക (2) നിറയുക, തൃപ്തരാവുക എന്നിങ്ങനെ രണ്ടു അര്‍ത്ഥമുണ്ട്. 2:10ലെ ലഹരിപിടിച്ച ശേഷം എന്നത് രണ്ടാമത്തെ അര്‍ത്ഥത്തിലാണു നാം സ്വീകരിക്കേണ്ടത്. (1) ഈ കല്യാണത്തില്‍ ലഹരിയുള്ള വീഞ്ഞ് കുടിച്ചു എന്ന അര്‍ത്ഥത്തില്‍ ഇത് വ്യാഖ്യാനിക്കുവാന്‍ പാടില്ല.

വിരുന്നു വാഴി അവരുടെ നാട്ടുനടപ്പാണ് പ്രസ്താവിച്ചത്. എന്തു പാനീയം കൊടുക്കുന്നു എന്നു കാണിക്കാതെ ഒരു പൊതുതത്വം വിരുന്നുവാഴി പ്രസ്താവിച്ചു എന്നേയുള്ളൂ. (2) യേശു ഒരു മദ്യവിരുന്നില്‍ പങ്കെടുത്തു എന്നോ അതിനുവേണ്ടി വീഞ്ഞു നില്‍കി എന്നോ യാതൊരു ധാരണയും ഉണ്ടാകാന്‍ പാടില്ല. (സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം പേജ്. 1573, 1576) ന്യായീകരണം കേട്ടാല്‍ ആരും മൂക്കത്ത് കൈ തന്നെ വെച്ചുപോകും. കാരണം ഗ്രീക്ക് പദമായ മെഥുസ്‌കൊ എന്നതിന് രണ്ടര്‍ത്ഥമുണ്ടെന്നാണ് പറഞ്ഞത്.

1) ലഹരി പിടിക്കുക.

2) നിറയുക, തൃപ്തരാകുക.

സത്യവേദ പുസ്തകത്തില്‍ ഈ പദത്തെ ലഹരി പിടിച്ച ശേഷം എന്നാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. അതിന് നിറയുക തൃപ്തരാകുക എന്ന് അര്‍ത്ഥം വെച്ച് യേശുവിനെ, അതുവഴി ബൈബിളിനെ രക്ഷിക്കണമെന്ന് അപേക്ഷിക്കുകയാണിവിടെ. മറ്റൊരു സുവിശേഷകന്‍ ഈ പദത്തെ ന്യാ

യീകരിക്കാന്‍ ശ്രമിക്കുന്നത് നോക്കൂ: ലഹരിയെന്നത് മലയാള പരിഭാഷയുടെ തെറ്റാണ്. ഓശാന ബൈബിള്‍ പരിഭാഷ ഇപ്രകാരമാണ്. ‘എല്ലാവരും നല്ല വീഞ്ഞ് ആദ്യം വിളമ്പുന്നു. ആളുകള്‍ യഥേഷ്ടം കുടിച്ചതിനു ശേഷം വീര്യം കുറഞ്ഞത് വീണ്ടും.’ ലഹരി പിടിച്ചുയെന്നല്ല, ണലഹഹ ഉൃൗിസ നന്നായി യഥേഷ്ടം കുടിച്ചുയെന്നര്‍ത്ഥം. നമ്മുടെ കല്യാണ വീടുകളില്‍ പുളിശ്ശേരിയും മറ്റും ആദ്യം നല്ലത് വിളമ്പുന്നു. തികയാതെ വന്നാല്‍ വെള്ളം ചേര്‍ത്ത് വിളമ്പുന്നതുപോലെ. (ഞങ്ങളോടു ചോദിച്ച ചോദ്യങ്ങളും ഞങ്ങളുടെ ചോദ്യങ്ങളും – വര്‍ഗീസ് എം. സാമുവേല്‍  – പേജ്. 28) കല്യാണവിരുന്നിലെ ദുശ്ശകുനം നന്നാക്കിയെടുക്കാനുള്ള വെപ്രാളത്തില്‍ സാമുവേല്‍ ആദര്‍ശം തന്നെ മറന്ന് പോയിരിക്കുകയാണ്. കാര

ണം താന്‍ ഉള്‍കൊള്ളുന്ന പ്രൊട്ടസ്റ്റന്റ് സഭ അംഗീകരിക്കുന്ന സത്യവേദ പുസ്തകത്തിലെ പരിഭാഷ തെറ്റാണെന്നു തുറന്നു സമ്മതിക്കുകയാണിവിടെ. അതോടൊപ്പം പ്രൊട്ടസ്റ്റന്റ് കാര്‍ ദൈവികമല്ല എന്ന് വിശ്വസിക്കുന്ന അപ്പോക്രിഫ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളിച്ച, കത്തോലിക്ക സഭ പ്രസിദ്ധീകരിക്കുന്ന ഒശാന ബൈബിള്‍ പരിഭാഷയാണ് സത്യമെന്നും ഉറക്കെ പ്രഖ്യാപിക്കുകയാണ്.

‘ലഹരി പിടിക്കുക’ എന്നുതന്നെ ഈ പദത്തിന് അര്‍ത്ഥം പറഞ്ഞ ഏതാനും ബൈബിള്‍ മലയാള പതിപ്പുകള്‍ നമുക്ക് പരിശോധിക്കാം.

‘എല്ലാവരും ആദ്യം അല്പ വീഞ്ഞും ലഹരി പിടിച്ച ശേഷം ഇളപ്പമായതും കൊടുക്കാറുണ്ട്. (സത്യവേദപുസ്തകം)ഇപ്രകാരം തന്നെയാണ് മാത്യുവര്‍ഗീസിന്റെ വിശുദ്ധ സത്യവേദ പുസ്തകത്തിലും സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദ പുസ്തകത്തിലും ബിലീവേഴ്‌സ് ചര്‍ച്ച് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പുതിയ നിയമത്തിലും യഹോവ സാക്ഷികള്‍ പ്രസിദ്ധീകരിക്കുന്ന പുതിയ ലോക ഭാഷാന്തരം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലും കത്തോലിക്ക സഭ പ്രസിദ്ധീകരിക്കുന്ന കെ.സി.ബി.സി. ബൈബിളിലും രേഖപ്പെടുത്തിയിരിക്കുന്നത്.

സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദ പുസ്തകം യേശു ലഹരിയുള്ള മദ്യംതന്നെയാണ് ഉണ്ടാക്കിയതെന്ന് സമ്മതിക്കേണ്ടിവരുമെന്ന് പറയുന്ന ഭാഗം കൂടി വിലയിരുത്താം.

‘2:3 അവര്‍ക്കു വീഞ്ഞു ഇല്ല. ഇവിടെ നാം എടുത്തിരിക്കുന്ന നിലപാടില്‍ നിന്നു വ്യത്യസ്തമായി, ആ ഭവനത്തില്‍ കല്യാണത്തിനു കരുതിയിരുന്ന വീഞ്ഞും യേശു നല്‍കിയ വീഞ്ഞും ലഹരിയുള്ളതായും അത് ധാരാളം കുടിക്കുന്നതായും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ വാദഗതി സ്വീകരിച്ചാല്‍, (1) അതിഥികള്‍ ലഹരിപിടിച്ചിരുന്നു (2) ലഹരിയുള്ള വീഞ്ഞു തീര്‍ന്നുപോയതില്‍ ദുഃഖിച്ചുകൊണ്ട്, ലഹരിയുള്ള വീഞ്ഞു കൂടുതല്‍ നല്‍കുവാന്‍ മറിയ യേശുവിനോടു ആവശ്യപ്പെട്ടു. (3) അമ്മയുടെ ആഗ്രഹപ്രകാരം യേശു അങ്ങനെ ചെയ്തു. എല്ലാ അതിഥികളെയും ലഹരിപിടിപ്പിക്കുന്നതിനു കൂടുതല്‍ വീഞ്ഞു നല്‍കപ്പെട്ടു. (4) യേശു തന്റെ മഹത്വം വെളിപ്പെടുത്തിയ ആദ്യ അടയാളമായി ലഹരിയുള്ള വീഞ്ഞു നല്‍കി, ദൈവത്തിന്റെ നീതിമാനും വിശുദ്ധനുമായ പുത്രനായി തന്നെ വിശ്വസിക്കുവാന്‍ ജനത്തെ പ്രേരിപ്പിച്ചു. മേല്‍പ്പറഞ്ഞ വസ്തുതകള്‍ നാം കണക്കിലെടുക്കേണ്ടിവരും’ (സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം പേജ് 1573).

യേശു വെള്ളത്തെ ലഹരിയുള്ള വീഞ്ഞാക്കി. എന്നാല്‍ മദ്യം വിളമ്പല്‍ വേദ പുസ്തകാധ്യാപനങ്ങള്‍ക്ക് വിരുദ്ധമായതുകൊണ്ട് ഈ അത്ഭുതം മറ്റു പ്രവാചകന്മാരാരും ചെയ്തില്ലെങ്കിലും തതുല്യമായ അത്ഭുതങ്ങള്‍ പഴയ നിയമ പ്രവാചകരും ചെയ്തിട്ടുണ്ട്.

– മോശ കയ്പുള്ള വെള്ളം മധുരമാക്കുന്നു. (പുറപ്പാട് 15:23-25)

– ഏലിശാ വെള്ളം ശുദ്ധമാക്കുന്നു. (2 രാജാ 2;19-22)

– ഏലീശാ വിഷം കലര്‍ന്ന പായസം ശുദ്ധമാക്കുന്നു. (2 രാജാക്കന്മാര്‍ – 4:38-41)

– ഏലീയാ വിധവയുടെ വീട്ടിലെ എണ്ണ വര്‍ധിപ്പിക്കുന്നു. (2 രാജാക്കന്മാര്‍ 4:2-6)

സത്യത്തില്‍, യശു മദ്യം നിര്‍മിച്ചിട്ടില്ല. അങ്ങനെ ജനങ്ങളെ ഉന്മത്തരാക്കിയിട്ടുമില്ല. മുമ്പു സൂചിപ്പിച്ചതുപോലെ വേദഗ്രന്ഥങ്ങള്‍ക്കും ധര്‍മദര്‍ശനങ്ങള്‍ക്കും വിരുദ്ധമായ ഈ സംഭവം ബൈബിളെഴുത്തുകാരുടെ വകയാണ്. കള്ളക്കണക്കെഴുത്തുകാരുടെ എഴുത്തുകോലുകള്‍ അതിനെ മലിനമാക്കിയിരുന്നുവെന്ന യിരമ്യയുടെ വാക്കുകള്‍ ഓര്‍മിക്കുക.

ത്രീവ്രവാദം സലഫിസം

ശിർക്കിൻ ബെള്ളം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മുജാഹിദായാലെന്താണ് കുഴപ്പം?
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
വർഷങ്ങൾക്ക് മുമ്പാണ് കോഴിക്കോട് ജില്ലയിൽ ഒരു സുന്നിയായ വൃദ്ധൻ മരിച്ചു .

മകൻ പക്കാ ഒഹാബി [ഇസ്ലാഹി പ്രവർത്തകൻ ]. പുളിക്കൽ പഠിക്കാനയച്ചതാണ്. സർവരേയും കാഫിറാക്കുന്ന ഒഹാബിയായാണ് [ഇസ്ലാഹി യായാണ്] മടങ്ങിയത്!. സലഫിസത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള എല്ലാ ശ്രമവും വിഫലമായി.

പിതാവ് തന്നെ മുസ്ലിമാണോ എന്നതിലായിരുന്നു മകൻ്റെ ആശങ്ക.

ആയിടക്ക് പിതാവ് മരണപ്പെട്ടു. കിലോമീറ്ററുകൾ നടന്നാണ് മയ്യിത്ത് ജുമുഅത്ത് പള്ളിയിൽ മുഅ° മിനുകൾ എത്തിച്ചത് . നിസ്കാരവും ഖബറടക്കലും കഴിഞ്ഞു. അതിനിടയിൽ കുടുംബക്കാർ വേനൽചൂടിൽ നടന്നെത്തിയ വിശ്വാസികൾക്ക് കുടിക്കാൻ കുറച്ച് നാരാങ്ങാ വെള്ളം കരുതിയിരുന്നു.

ഖബറിസ്ഥാനിൽ നിന്ന് പിരിയാൻ നേരം അത് വിതരണം ചെയ്യാനാരംഭിച്ചതും മകൻ്റെ ആക്രോശവും ഒന്നിച്ചായിരുന്നു. ശിർക്ക് , കുഫ്റ്, ബിദ്അത്ത്, ഖുറാഫാത്ത്, നബി(സ) തങ്ങൾ നാരാങ്ങാ വെള്ളം കൊടുത്തിട്ടുണ്ടോ എന്ന ചോദ്യവും; ഉള്ളിലെ സലഫി തൗഹീദ് ഉഛസ്ഥായിലായതും നാരാങ്ങാ വെള്ളം നിറച്ച ശിർക്കിൻ കുടം കമിഴ്ത്തിയതും ഒന്നിച്ചായിരുന്നു.

ശിർക്കിൻ വെള്ളം പരന്നൊഴുകിയപ്പോൾ മകനിലെ സലഫിസ്റ്റ് തൗഹീദിൻ്റെ മാറ്റ് കൂടി . വിശ്വാസികളായ മുത്ത് മുഅമിനുകളാകട്ടെ ഒരു നാരങ്ങാവെള്ളത്തിൻ്റെ പ്രതിഫലം പോലും മകനിൽ നിന്ന് പിതാവിന് കിട്ടില്ലല്ലോ ഭാവിയിൽ എന്നോർത്ത് സങ്കടപ്പെട്ടു.

ഇതാണ് സലഫിസം! വഹാബിസം!

.വഹാബി ,ഇസ്ലാഹി, മുജാഹിദ് ,സലഫി തുടങ്ങിയ പേരുകളിൽ ഇവർ അറിയപ്പെടുന്നു.

ജീവിതകാലത്ത് തന്നെ ഇത്തരം സാഹചര്യങ്ങൾക്കെതിരെ നാം ജാഗരൂകരാവുക.

വഹാബിസം തൗഹീദിൻ്റെ പേര് പറഞ്ഞുള്ള ഒരു ഭ്രാന്താണ്. കൺമുമ്പിലുളള സർവതും ശിർക്കാണെന്ന് പ്രഖ്യാപിക്കുന്ന മുഴുഭ്രാന്ത്. ചികിൽസിച്ചാലും ഏറെ ഫലം ചെയ്യാത്ത നിലക്കാത്ത ഭ്രാന്ത്. നിങ്ങൾ എന്തിനാണിങ്ങിനെ ഫിത്നയുണ്ടാക്കുന്നതെന്ന് ചോദിച്ചാൽ- അവർ പറയുന്ന മറുപടി ഖുർആൻ പറയുന്നുണ്ട്. അതിങ്ങിനെ >

.وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ)

[Surat Al-Baqarah 11]

‎“നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുതെ"ന്ന് ‎ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: "ഞങ്ങള്‍ ഇസ്ലാഹികൾ മാത്രമാകുന്നു''

നോക്കുക- എത്ര കൃത്യമാണ് വസ്തുതകൾ ! ഇവരുടെ ശർറിൽ നിന്ന് അല്ലാഹു കാക്കട്ടെ.

മുസ്ലിംകളെ മുശ്രിക്കാക്കുന്ന പ്രവർത്തനത്തിൽ മാത്രമൊതുങ്ങുന്നതല്ല ഇവരുടെ ഹോബി! തീവ്രവാദം ,സാമുദായിക ഭിന്നത തുടങ്ങിയവയിലൂടെ ഇവരുടെ സേവനം നീണ്ട് കിടക്കുന്നുണ്ടത്രെ! നാം എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്. പുരോഗമനമെന്ന തേൻ പൊതി കാട്ടി ഇത്തരക്കാർ മാടി വിളിക്കുമ്പോൾ ,മുസ്ലിമെന്ന നിലയിൽ, ഇത്തരക്കാരിൽ നിന്നകന്ന് നിൽക്കേണ്ടതും അകലം പാലിക്കേണ്ടതും ഓരോരുത്തരുടെയും ബാധ്യതയാണ്.

തീവ്രവാദം-സലഫിസം വിചാരണ ചെയ്യപ്പെടുന്നു- ഡോക്യൂമെന്ററി-1

https://youtu.be/Nd2dBZq3FLs

തീവ്രവാദം-സലഫിസം വിചാരണ ചെയ്യപ്പെടുന്നു- ഡോക്യൂമെന്ററി-2

https://youtu.be/nl8h_2ufQgw

തീവ്രവാദം -സലഫിസം വിചാരണ ചെയ്യപ്പെടുന്നു. ഡോക്യൂമെന്ററി - 3

കേരളം പത്ത് കൊല്ലം കൊണ്ട് ഇസ് ലാമിക രാജ്യമാക്കുമത്രെ❗മദ്റസയിലെ കുട്ടികളെ കഴുത്ത് ഞെരിച്ച് കൊല്ലണമത്രെ!.ഇവരാണു പോലും സമാധാനം പഠിപ്പിച്ച ഇസ്ലാമിന്റെ വക്താക്കൾ!

മറ്റ് മതക്കാരെ ആക്ഷേപിക്കാൻ ഇവരെ പഠിപ്പിച്ചത് ഏത് മതമാണാവോ❓

https://youtu.be/ouQH9oHumLY

സലഫിസം- തീവ്രവാദം❗ അറിയുക ഇവരെ- അകറ്റുക ഇവരെ❗ ഈ തീവ്രവാദം ആരും അറിയാതെ പോകരുത്❗

https://youtu.be/QZxPMMEH2KU

സലഫികളും [മുജാഹിദ്] പിടിക്കപ്പെടുന്ന തീവ്രവാദികളും!- 1 -ഏഷ്യാനെറ്റ് ന്യൂസ്

https://youtu.be/DOkRQEjzijs

സലഫികളും [മുജാഹിദ്] പിടിക്കപ്പെടുന്ന തീവ്രവാദികളും!- 2

https://youtu.be/cRn6ogtrB2Q

മുജാഹിദിന്റെ വൈരുദ്ധ്യങ്ങൾ

മുജാഹിദിന്റെ വൈരുദ്ധ്യങ്ങൾ
മുജാഹിദു ഐക്യവും ജിന്നൂരികളുടെ അനൈക്യവും● ഇബ്‌റാഹിം സഖാഫി പുഴക്കാട്ടിരി


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


‘ഇസ്‌ലാഹി പ്രസ്ഥാനം പ്രബോധനം ചെയ്തുപോന്ന അടിസ്ഥാന വിഷയങ്ങളിൽ വ്യതിയാനം വരുത്താനാണ് നവയാഥാസ്ഥിതികർ ശ്രമിക്കുന്നത്. തൗഹീദിനെ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങളാണിത്. അദൃശ്യവും അഭൗതികവുമായ കാര്യങ്ങൾ, കാര്യകാരണ ബന്ധങ്ങൾക്കതീതമായ വഴികൾ, പ്രാർത്ഥന, ആരാധന, സഹായതേട്ടം തുടങ്ങി തൗഹീദിന്റെ കാര്യത്തിൽ പരിഗണിക്കപ്പെടേണ്ട വിഷയങ്ങൾ ദുർവ്യാഖ്യാനിച്ച് വിശ്വാസികളിൽ ആശയക്കുഴപ്പമുണ്ടാക്കാ

നും മുവഹ്ഹിദുകളെ ശിർക്കിലേക്കു നയിക്കാനമുള്ള നീക്കങ്ങളാണിത്’ (തൗഹീദും നവയാഥാസ്ഥിതികരുടെ വ്യതിയാനവും).

കേരളത്തിലെ മുജാഹിദു പ്രസ്ഥാനം പൊട്ടിപ്പൊളിഞ്ഞ് പല കഷ്ണങ്ങളായത് കേവലം സംഘടനാ പരമായിരുന്നില്ലെന്നും തീർത്തും മൗലികമായ അടിസ്ഥാന വിഷയങ്ങളിലായിരുന്നുവെന്നും വ്യക്തമാക്കുന്നതാണ് മേൽ ഉദ്ധരണം. തൗഹീദിനെ അസ്ഥിരപ്പെടുത്തുക, ദുർവ്യാഖ്യാനിക്കുക, വിശ്വാസികളെ ശിർക്കിലെത്തിക്കുക പോലുള്ള കലാപരിപാടികൾ ലളിതമായി കാണേണ്ടതല്ലല്ലോ? ലോകമുസ്‌ലിംകൾക്കുനേരെ ഇത്തരം മാരകാബദ്ധങ്ങൾ സംയുക്ത മുജാഹിദുകൾ നേരത്തെ മുതൽ നടത്തിവരുന്നതാണ്. തൗഹീദിലും ശിർക്കിലും നി

രവധി വ്യതിയാനങ്ങൾ വരുത്തിയ അവർ കണക്കില്ലാത്തത്ര കാര്യങ്ങൾ തൗഹീദിൽനിന്ന് കവർന്നെടുത്ത് ശിർക്കിന്റെ അഴുക്കുചാലിൽ നിക്ഷേപിച്ചു. മന്ത്രിച്ചൂത്ത്, ഇസ്തിഗാസ, തവസ്സുൽ, സിയാറത്ത് തുടങ്ങിയവയൊക്കെയും ഈ ആരോപണമേറ്റവയാണ്. വാളെടുത്തവൻ വാളാലെ പോവുമെന്നതുപോ

ലെ ശിർക്കെടുത്തവൻ ഒടുവിൽ ശിർക്കാലെ തന്നെ പോയി; ചിതറി. മേൽപറഞ്ഞ പു
സ്തകം മടവൂരികൾ പ്രസിദ്ധീകരിച്ചതാണ് ഇതിലൂടെ നിരവധി വിമർശനങ്ങളേറ്റ ജിന്നുവിഭാഗം അടങ്ങിയിരിക്കുമോ? ശിർക്കിന്റെ ഉറുമിയെടുത്ത് മുജാഹിദ് പാളയത്തിൽ അവരും തകർത്താടി. അങ്ങനെ മറുപക്ഷം ആരോപിച്ച ശിർക്ക് തന്നെ കലാപരമായി തിരിച്ചിട്ട് അവരെ മൊത്തം ശിർക്കാഭിഷേകം ചെയ്യുന്ന കൗതുകം ഇങ്ങനെ വായിക്കാം: ‘… അഭൗതിക കഴിവുകൾ ഒരു സൃഷ്ടിക്കുമില്ല. അങ്ങനെയുണ്ടെന്ന് വിശ്വസിക്കുന്നതുതന്നെ ശിർക്ക് അഥവാ ബഹുദൈവാരാധന

യാണ്. മലക്ക്, ജിന്ന് തുടങ്ങിയവ അഭൗതിക സൃഷ്ടികളാണെന്ന് പറയുന്നതോടെ അവയുടെ പ്രവർത്തനങ്ങളും അഭൗതികമാണ് എന്നു പറയേണ്ടിവരും. അങ്ങനെ വരുമ്പോൾ ഹഫളത്തിന്റെ മലക്കുകളുടെ കാവൽ തനിക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നതും ജിന്നുവർഗത്തിലെ പിശാചുക്കൾ ദുർബോധനം ഉണ്ടാക്കുമെന്ന് അംഗീകരിക്കലുമൊക്കെ അവയുടെ അഭൗതിക സ്വാധീനമാണെന്ന് പറയേണ്ടിവരും. അങ്ങനെയാകുമ്പോൾ അഭൗതികമായി സ്വാധീനിക്കാനുള്ള ശക്തിയും അധികാരവും അല്ലാഹുവിന് മാത്രമേയുള്ളൂ എന്ന വിശ്വാസത്തിൽ മലക്കിനെയും ജിന്നിനെയും കൂട്ടിച്ചേർക്കലായി. അഥവാ ശിർക്ക് സംഭവിച്ചു. ജിന്നിനെയും മലക്കിനെയും അഭൗതികമാക്കി അവതരിപ്പിച്ച് പ്രതിയോഗികളെ തകർക്കാൻ തെളിവുണ്ടാക്കുന്നവർ അവസാനം ശിർക്കിൽചെന്ന് ചാടി സ്വയം നശിക്കുന്ന വിചിത്രാനുഭവമാണ് ഇവിടെ സംഭവിക്കുന്നത്. അവസാനം ഇവർ എത്തിപ്പെട്ടത് ശിർക്കിലും (ജിന്ന്, സിഹ്ർ, കണ്ണേറ്, റുക്വ്‌യ, ശറഇയ്യ ഒരു പ്രമാണിക പഠനം പേ. 149) ശിർക്കിന്റെ മണം പി
ടിച്ച് സർവ ലോക മുഅ്മിനീങ്ങളെ മൊത്തം നരകത്തിലേക്കയച്ചിരുന്നവരുടെ ദുരന്തപരിണാമമായിരുന്നു ഇത്.
പതിനാല് വർഷം മുമ്പ് രണ്ടുകഷ്ണങ്ങളായാണിവർ ആദ്യം ഭിന്നിച്ചത് – മൗലവി, മടവൂർ ഗ്രൂപ്പുകൾ. പിന്നെ കണക്കില്ലാത്ത ഗ്രൂപ്പുകൾ ജനിച്ചു. അതിൽനിന്ന് സംഘടനാ സംവിധാനങ്ങളും പ്രസിദ്ധീകരണങ്ങളുമൊക്കെയായി സ്വതന്ത്ര നിലനിൽപ്പു നേടിയത് ജിന്നൂരികൾ എന്നപേരിലറിയപ്പെട്ടവരാണ്. അവരും പക്ഷേ പിറന്നപടി നിലകൊണ്ടില്ല. അവരുടെ ഭൂലോക നേതാവ് സക്കരിയ്യയും അനുയായികളും മറ്റൊരു ഗ്രൂപ്പായി. സംഘടനയും പ്രസിഡന്റും മൊബൈലും ആധുനിക വാഹനങ്ങളുമൊക്കെ ബിദ്അത്തും അനാചാരവുമായി പുതിയ നിയമം
അവതരിച്ചപ്പോൾ, ചാടിച്ചുകൊണ്ടുവന്നവരെ വഴിയിൽ ഉപേക്ഷിച്ച് മൂപ്പര് പുസ്തകക്കച്ച
വടവുമായി നടക്കുകയാണിപ്പോൾ.

എന്തായാലും മരത്തേക്കാൾ ജിന്നു ഗ്രൂപ്പായ കൊമ്പ് വലുതായ പ്രതിസന്ധിയിലാണ് മൗലവി – മടവൂർ ഗ്രൂപ്പുകൾ ഒട്ടിച്ചേർന്നു നിൽക്കാൻ തീരുമാനിച്ചത്. തീവ്രവാദംപോലുള്ള മറ്റുചില അഴിയാകുരുക്കുകളും ഈ കെട്ടിപ്പിടുത്തത്തിനുകാരണമായി. അപ്പോഴൊക്കെയും വ്യതിരിക്തത പുലർത്തി നിലകൊള്ളുകയാണ് ജിന്നു ഗ്രൂപ്പ് ചെയ്തത്. മുജാഹിദ് ഐക്യത്തിന്റെ പൂരവും പെരുന്നാളുമൊന്നും അവരെ സ്വാധീനിച്ചുകാണുന്നില്ല. ആദർശപരമായി തന്നെ പരസ്പരം ശിർക്കും കുഫ്‌റും ആരോപിച്ചിരുന്നവർ ഒരു സമ്മേളനം കൊണ്ട് ഒന്നായി തീരുമോ എന്നാണ് ജിന്നൂരികൾ ചോദിക്കുന്നത്.
ജിന്നുകാരുടെചോദ്യങ്ങൾ
ഐക്യമുജാഹിദുകളോട് ജിന്നുവാദികൾ ഉന്നയിക്കുന്ന നിരവധി ചോദ്യങ്ങളിൽ
മൗലിക പ്രാധാന്യമുള്ള ചിലത് ഇവിടെ ചേർക്കാം. ഐക്യാഘോഷമെന്ന യാഥാർത്ഥ്യത്തിനുമപ്പുറത്താണ് ഒട്ടിച്ചേരാനാവാത്ത ആദർശവ്യതിയാനം പോലുള്ളസത്യങ്ങളെന്ന് തിരിച്ചറിയാൻ മുജാഹിദിലെ സർവഗ്രൂപ്പുകാർക്കും മറ്റു മുസ്‌ലിം മതസംഘടനകൾക്കും ഇവ ഉപകാരപ്പെടും.

തൗഹീദിൽ തെറ്റുപറ്റിയെന്നും ശിർക്കിൽ അകപ്പെട്ടുവെന്നും മൗലവി – മടവൂർ ഗ്രൂപ്പുകാർ പരസ്പരം ആരോ
പിച്ചിരുന്നു. ഈ വിഷയത്തിലുള്ള തീരുമാനമെന്താണ്?

സിഹ്‌റിന് യാഥാർത്ഥ്യമുണ്ടോ? അങ്ങനെ വിശ്വസിച്ചാൽ മുശ്‌രിക്കാവുമെന്ന മടവൂരുകാരുടെ വാദം ഇപ്പോൾ നിലനിൽക്കുന്നുണ്ടോ? ഉണ്ടെങ്കിൽ കെ.എൻ.എമ്മുകാർ ശിർക്കുകാരാണോ? ഇല്ലെങ്കിൽ, യാഥാർത്ഥ്യമുണ്ടെന്ന് പറഞ്ഞ പൂർവിക പണ്ഡിതരും മുൻകാല മുജാഹിദു നേതാക്കളും ശിർക്കുകാരാണോ?
സിഹ്‌റ് ഫലിക്കുമെന്ന വിശ്വാസം അഭൗതികമായ ഉപദ്രവത്തെ പ്രതീക്ഷിക്കലാണോ? അതോ ഭൗതികമോ?
പിശാച് ഉപദ്രവിക്കുമോ? രോഗമുണ്ടാക്കുമോ?
സംസം വെള്ളത്തിനു പു
ണ്യമുണ്ടോ? അതു കുടിച്ചാൽ രോഗം മാറുമെന്നത് ഭൗതികമോ അഭൗതികമോ?

ഹജറുൽ അസ്‌വദിന് ഹദീസിൽ പറഞ്ഞ പ്രത്യേകതകളുണ്ടോ?
ഇസ്‌ലാം അനുവദിച്ച ഏതെങ്കിലും തബർറുകുകൾ ഉണ്ടോ?
പിശാച് കട്ടുകേൾക്കുമെന്ന് വിശ്വസിക്കുന്നത് ശിർക്കാണോ?
മന്ത്രവും ഊത്തും അനുവദനീയമാണോ? അവകൊണ്ട് ഫലമുണ്ടാകുമോ? ഉണ്ടാകുമെന്ന ഹദീസുകൾ വിശ്വസിക്കണോ തള്ളണോ? ഫലം ഭൗതികമോ അഭൗതികമോ?
സ്വഹീഹുൽ ബുഖാരിയിൽ തള്ളേണ്ട ഹദീസുകൾ ഉണ്ടോ?
പ്രവാചകർക്ക് സിഹ്‌റ് ബാധിച്ചുവെന്ന ഹദീസ് സ്വീകാര്യമാണോ? ഇത് ഖുർആനിനെതിരാണോ?
കെ.എൻ.എം. വിഭാഗം മുശ്‌രിക്കുകളാണെന്ന് സലാം സുല്ലമി എഴുതിയതിനെക്കുറിച്ച് എന്തു തീരുമാനിച്ചു?
ഈ ചോദ്യങ്ങളിൽ ഓരോന്നും ഐക്യമുജാഹിദുകളുടെ കരളിൽ തറക്കുന്നവയാണ്. അംഗീകരിച്ചാലും എതിർത്താലും കുഴപ്പത്തിലാക്കുന്ന കാര്യങ്ങൾ. സത്യംപറഞ്ഞാൽ, പുതിയ മുജാഹിദുകളുടെ മാത്രം പ്രശ്‌നമല്ല ഇത്. മുസ്‌ലിംകളെ മുശ്‌രിക്കുകളാക്കാൻ പൂർവ മുജാഹിദുകൾ കെട്ടിച്ചമച്ച തൗഹീദ് – ശിർക്ക് നിർവചനങ്ങളുടെ തകരാറാണിത്. മനുഷ്യ കഴിവിനതീതമായ കാര്യങ്ങളിൽ മറഞ്ഞ വഴിയിലൂടെ, അഭൗതികമാർഗേണെയുള്ള സഹായമോ ഉപദ്രവമോ സൃഷ്ടികളിൽനിന്ന് പ്രതീക്ഷി

ക്കൽ എന്നവിധം വലിച്ചു നീട്ടിയാണ് ഇവർ ശിർക്ക് പഠിപ്പിച്ചത്. ഇതനുസരിച്ച് മുന്നോട്ടുപോയപ്പോൾ സിഹ്‌റിന്റെ യാഥാർത്ഥ്യവും ജിന്നുകളുടെ സഹായോപദ്രവങ്ങളും സംസം വെള്ളത്തിനും ഹജറുൽ അസ്‌വദിനും രോഗശമനം പോ

ലുള്ള ഗുണങ്ങളും വിശ്വസിക്കുന്നത് തനി ശിർക്കാണെന്നു പ്രചരിപ്പിക്കേണ്ടിവന്നു. അവയിലൊക്കെയും മേൽ നി

ർവചനത്തിൽ ശിർക്കിന്റെ വിശേഷണമായി പറഞ്ഞ കാര്യങ്ങളാണല്ലോ നിറഞ്ഞുനിൽക്കുന്നത്.

രണ്ടു പതിറ്റാണ്ടുമുമ്പുവരെയും അഥവാ ഈജിപ്ഷ്യ

ൻ യുക്തിവാദമുജാഹിദിസത്തിനു മേൽകോയ്മയുള്ള കാലത്ത് ഇത്യാദി സംഗതികളൊക്കെയും നിഷേധിച്ച് നടന്നത് സ്വയംകൃത തൗഹീദ് – ശിർക്ക് നിർവചനത്തിന്റെ സംരക്ഷണാർത്ഥമായിരുന്നു. പക്ഷേ, പ്രമാണങ്ങളുടെ മഹാപ്രവാഹത്തിനുമുന്നിൽ പി

ടിച്ചുനിൽക്കാനാവാതെ പലസമയത്തും മേൽസംഗതികൾ അംഗീകരിക്കേണ്ടതായിവന്നു. ഇതാണ് ഗ്രൂപ്പുകളികളുടെ യഥാർത്ഥ കാരണം. നി

ർവചനത്തിൽ തിരിഞ്ഞുകളിച്ച് കാലം കഴിച്ചപ്പോഴേക്കും ഇവയെല്ലാം കേറിമേഞ്ഞ് ചുഴലിക്കാറ്റടിച്ചവാഴതോട്ടത്തിന്റെ പരുവത്തിലായി ഇമ്മിണി ബല്യ നവോത്ഥാനക്കാർ!

ഇവിടെയാണ് വഴിയോരമാജിക്കുകാരന്റെ കൈതഴക്കത്തോടെ ജിന്നൂരികൾ നിർവചനം കൊണ്ട് പലവിധ കൗതുകങ്ങൾ പ്രകടിപ്പിച്ചത്. അങ്ങനെ മനുഷ്യകഴിവിൽ പെടാത്ത കാര്യങ്ങളിൽ സഹായം ചോദിക്കൽ ശിർക്കാണെന്ന പഴയവാദം, സൃഷ്ടികളുടെ കഴിവിൽ പെടാത്തത് ചോദിച്ചാലേ ശിർക്കുവരൂ എന്നു വിശദീകരിക്കപ്പെട്ടു. ജിന്നുകളോടും മലക്കുകളോടും സഹായം ചോദിക്കാമെന്ന് പ്രചരിപ്പിക്കുന്നതിനാൽ ഇങ്ങനെ വലിച്ചുനീട്ടേണ്ടിവന്നു എന്നതാണ് സത്യം. ലോഹ്യത്തിൽനിന്ന കാലത്ത് പഴയ മൗലവി കുഞ്ഞീതു മദനി പഠിപ്പിച്ച ശിർക്ക് ഇതോടെ കുഴിച്ചുമൂടേണ്ടിയും വന്നു. മനുഷ്യ കഴിവിനതീതമായ കാര്യത്തിൽ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയവരോട് സഹായം തേടുന്നത് ശിർക്കാണെന്നായിരുന്നുവല്ലോ അദ്ദേഹം എഴുതിയത് (അല്ലാഹുവിന്റെ ഔലിയാക്കൾ).

മലക്ക്, ജിന്ന് പോലുള്ള സൃഷ്ടികളുടെ കഴിവിനപ്പുറമുള്ളതിന്റെ പരിധി എത്രയാണെന്ന പ്രശ്‌നവും പ്രധാനമാണ്. ജിന്ന്, മലക്ക്, സിഹ്‌റിലെ ഉപദ്രവം ഇത്യാദികളൊക്കെയും മുജാഹിദു മതത്തിന്റെ പഴയനിയമത്തിനു വിരുദ്ധമായി ഭൗതിക സംഗതികളാണെന്ന വ്യാഖ്യാനവും ജിന്നൂരികൾ നടത്തി. അവരെഴുതിയത് കാണുക: ഭൗതിക വസ്തുക്കളാൽ സൃഷ്ടിക്കപ്പെട്ട ജിന്നുകളെയും മലക്കുകളെയും അഭൗതികജീവികളാക്കാൻ ശ്രമിക്കുന്നവർ പറയുന്ന ന്യായം ജിന്നും മലക്കും അദൃശ്യ സൃഷ്ടികളാണ്…’ (ജിന്ന്, സിഹ്‌റ് പേ. 146) ഇങ്ങനെ മനുഷ്യ കഴിവ്, ഭൗതിക കാര്യങ്ങൾ തുടങ്ങിയവയിലൊക്കെയും ചെരിപ്പിനൊപ്പിച്ച് കാൽ മുറിക്കുന്ന രീതിയിൽ പൊതുമുജാഹിദുകളിൽ നിന്ന് വ്യത്യസ്തമായി ശരിക്കും ഒരു സ്വതന്ത്രസംഘമായി ജിന്നുമുജാഹിദുകൾ നിലകൊണ്ടു. അതുകൊണ്ടൊക്കെയാണ് ഐക്യം എത്രതന്നെ ആകർഷണീയമായാലും ജിന്നു മുജാഹിദുകൾക്ക് അത് അസഹ്യമാകുന്നതും ആവേണ്ടതും.

വേറെയും പുതിയനിയമങ്ങൾമുജാഹിദ് പ്രസ്ഥാനം കേരളത്തിനു നൽകിയ വലിയ സംഭാവനയെന്താണ്? തൗഹീദ് ശിർക്കാക്കുക, സുന്നത്തിനെ ബിദ്അത്തായി ചിത്രീകരിക്കുക, ആദരിക്കേണ്ടത് മുഴുവൻ അനാദരിക്കുക പോലുള്ള നിരവധി ‘മഹാസംഭാവനകൾ’ ഇതിനുത്തരമായി പറയാനാവുമെങ്കിലും ഏറെ യോജിച്ച മറുപടി അനേകായിരം സ്വതന്ത്ര മുജ്തഹിദുകളെ അവർ വാർത്തെടുത്തു എന്നതാണ്. മദ്ഹബുകളും പൂർവിക നിലപാടുകൾ അംഗീകരിക്കലുമൊക്കെ തനി പോഴത്തമാണെന്നും ഖുർആനും സുന്നത്തും മുറുകെപിടിച്ച് ഓരോ പ്രശ്‌നത്തിനും പരിഹാരം കാണുകയാണ് വേണ്ടതെന്നും അവർ നിരന്തരമായി ഒച്ചവെച്ചു. സുന്നികൾ ഇജ്തിഹാദിന്റെ കവാടം അടച്ചുകളഞ്ഞതായി ആരോപിക്കുകയും ചെയ്തു. തദാവശ്യാർത്ഥം എത്രപ്രമാണശകലങ്ങളാണ് ദുർവ്യാഖ്യാനിച്ചത്? എത്രമാത്രം പ്രവാചക വചനങ്ങളാണ് ഇവരുടെ കണ്ഠ മർദനമേറ്റുപിടഞ്ഞത്? ഒടുവിൽ മുജാഹിദുകൾ എന്നാൽ മുജ്തഹിദുകൾ എന്ന സമവാക്യം രൂപപ്പെടുകപോലുമുണ്ടായി. വാളെടുത്തവരൊക്കെയും വെളിച്ചപ്പാടെന്ന വിധം, ഹർകത്തുകൾ ചേർക്കാത്ത അറബി വായിക്കാൻ പോലുമറിയാത്ത മൗലവിക്കോലങ്ങളൊക്കെയും ഇമാം ശാഫിഈ(റ)നെ പോലുള്ള സ്വതന്ത്രഗവേഷകരായി വിലസിനടന്നു. ‘അന ഫിസ്സ്വുബ്ഹിതിൽമീദുൻ….’ പോലുള്ള പൊളിപ്പൻ നെഹ്‌വുൽ വാളിഹിലെ ഗ്രാമർ പാഠങ്ങളായിരുന്നു ഇവരുടെ ഏക ആയുധം! ഗവേഷണം പൊടിപാറിയപ്പോൾ പഴയ ആദർശങ്ങൾ ഒന്നൊന്നായി കൈവെടിയേണ്ടിവന്നു എന്ന ക്ലൈമാക്‌സിലും നിൽക്കാതെ മുമ്പുവിശദീകരിച്ചതുപോലെ പരസ്പരം കുഫ്‌റും ശിർക്കുമാരോപിക്കുന്ന പലഗ്രൂപ്പുകളായി പ്രസ്ഥാനം വശംകെട്ടു എന്ന ആന്റി ക്ലൈമാക്‌സിലെത്തി ഇവരുടെ സങ്കുചിത നവോത്ഥാനമതം. അങ്ങനെയാണ് മൗലവി ഗ്രൂപ്പിൽനിന്ന് ജിന്നു വിഭാഗം ഉരുവം പ്രാപിച്ചത്. അവരിൽ നിന്നുതന്നെ ആടുമുജാഹിദും ദമ്മാജ് മുജാഹിദുമൊക്കെ ഉദ്ഭവിച്ചത്. ജിന്നു വിഭാഗത്തിലെ പ്രധാന നേതാവിന്റെ കീഴിൽ കാട്ടുജീവികളായ സക്കരിയ്യായികൾ ജനിച്ചുണ്ടായത്.

മുജാഹിദ് ഗ്രൂപ്പുകളിയും നയംമാറ്റങ്ങളും നിഷ്പക്ഷതയോടെ വിലയിരുത്തിയാൽ പഴയ നേതാക്കളുടെ ഈജിപ്ഷ്യൻ യുക്തിവാദങ്ങളിൽ  വിരുദ്ധ പ്രമാണങ്ങൾ കണ്ണടച്ചുകൊണ്ട് കുറെയൊക്കെ പിടിച്ചുനിന്നത് മടവൂർ ഗ്രൂപ്പാണെന്ന് കാണാൻ കഴിയും. അതുകൊണ്ടാണ് സിഹ്ർ അംഗീകരിച്ചാൽ ശിർക് വരും, ബുഖാരിയിലെ ഹദീസുകളും ബുദ്ധിക്ക് യോജിച്ചില്ലെങ്കിൽ തള്ളിക്കളയണം, സ്വിറാത്ത് പാലം, ഖബറിലെ ശിക്ഷ, മീസാൻ തുടങ്ങിയവ ബുദ്ധിക്ക് നിരക്കാത്തതിനാൽ കെട്ടുകഥകളാണ്, നബി(സ്വ)യുടെ മുഅ്ജിസത്തായി ചന്ദ്രൻ പിളർന്നിട്ടില്ല, സംസം വെള്ളത്തിന് കുടി, കുളി, ശൗചം ചെയ്യൽ പോലുള്ളതല്ലാത്ത ഒരു ഉപകാരവുമില്ല തുടങ്ങിയ മതവിരുദ്ധദർശനങ്ങൾ പലപ്പോഴായി അവർ പുറത്തിറക്കിയത്. പഴയവാദങ്ങൾ നിസ്സങ്കോചം വലിച്ചെറിയാൻ തന്റേടം കാണിച്ചത് എല്ലാ അർത്ഥത്തിലും ജിന്നു മുജാഹിദുകളാണെന്നതിൽ ഒരു തർക്കവുമില്ല. ജിന്നുകളോടും മലക്കുകളോടും സഹായമാവശ്യപ്പെടാമെന്നുവരെയും അവർ സിദ്ധാന്തിച്ചുകളഞ്ഞു. മുജാഹിദുകളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമോ അതിലേറെ അപകടകരമോ ആയിരുന്നു ഈ നയം മാറ്റം. മർഹൂം നെല്ലിക്കുത്ത് ഉസ്താദ് തൗഹീദ് സമഗ്രപഠനത്തിൽ ഉന്നയിച്ച ഒരു ചോദ്യമുണ്ട്. കാണാനാകാത്ത മലക്കിനോട് ഹാജറ(റ) സഹായം ചോദിച്ചത് ശിർക്കോ തൗഹീദോ? ശരിക്കും പറഞ്ഞാൽ ഈ പ്രശ്‌നത്തിനു നിർദ്ധാരണം കാണാനാകാതെ യുക്തിവാദ മുജാഹിദ് നേതാവ് സലാം സുല്ലമി എത്രയാണ് വിഷമിച്ചത്, വൃഥാ ശ്രമിച്ചത്. ഇതുപോലും നിഷ്പ്രയാസം തിരുത്താൻ ധൈര്യം കാണിച്ചത് മൂന്നാം ഗ്രൂപ്പായിരുന്നു.കുറെ തിരുത്തിയും പലതും വിഴുങ്ങിയും തിരുത്തിയത് പിന്നെയും വെട്ടിയും സ്ഥാപിച്ചുമൊക്കെ പാമ്പും കോണിയും കളിയിലാണ് മൗലവി ഗ്രൂപ്പ് അഭയം കണ്ടത്. അങ്ങനെ യാണ് ആത്മീയ ചികിത്സയാവാം, എന്നാൽ നമുക്ക് പറ്റില്ല. ജിന്ന് കയറും, പക്ഷേ കയറിയോ എന്നറിയാൻ നബിമാർക്കേ കഴിയൂ. ജിന്നുബാധയാണോ എന്നറിയില്ലെങ്കിലും ജിന്നുകയറിയ ആളെ ചികിത്സിക്കാവുന്നതാണ് പോലുള്ള തലതിരിയും ദർശനങ്ങളുമായി അവർ പ്രത്യക്ഷപ്പെട്ടത്. ജിന്നൂരികൾ എഴുതി: ജിന്ന് കയറിയതറിയാൻ നബിയാവുകതന്നെവേണമെന്ന് പറയുമ്പോഴും ജിന്നുകയറിയ ആളെ നമുക്ക് ചികിത്സിക്കാൻ പറ്റുമെന്നത് എത്ര വിചിത്രം! ഖാദിയാനികളെപ്പോലെ നബിവാദം പുറപ്പെടുവിക്കലാണിതെന്നുപോലും എതിർഗ്രൂപ്പുകൾ വിമർശിച്ചത് വെറുതെയല്ല.
ജിന്നുകാർ എഴുതി: ബാധ തിരിച്ചറിയലും ജിന്നിനെ പുറത്താക്കാനുള്ള റുക്വ്‌യ ചെയ്യലും നബിക്കു മാത്രം പ്രത്യേകമായ മുഅ്ജിസത്തിന്റെ ഭാഗമാണെങ്കിൽ നബിയല്ലാത്തവർ ബാധ തിരിച്ചറിയുകയും റുക്വ്‌യയിലൂടെ അതിന് ചികിത്സിക്കുകയും ജിന്നിനെ പുറത്താക്കുകയും ചെയ്താൽ അവർ മുഅ്ജിസത്ത് വാദിച്ചവരും നബിത്വം വാദിച്ചവരുമായി കണക്കാക്കേണ്ടിവരും. മാത്രമല്ല നബിയുടെ മുഅ്ജിസത്ത് പൊളിഞ്ഞു എന്ന് വാദിക്കുന്ന കുഫ്‌രിയ്യത്തിലേക്ക് നയിക്കുന്ന വാദത്തിലേക്കായിരിക്കും ഈ പുത്തൻവാദം

ചെന്നെത്തുക (ജിന്ന്, സിഹ്‌റ്. പേ. 177).

ഇനി ജിന്നു മുജാഹിദുകൾ തലയൂരിയ ഏതാനും പഴയവാദങ്ങളും അതു സംബന്ധമായി ഇവർ എത്തിച്ചേർന്ന പുതിയ തീരുമാനങ്ങളും ഹ്രസ്വമായി പരിചയപ്പെടാം:

1, മുജാഹിദ് പ്രസ്ഥാനം നിർവഹിച്ച നവോത്ഥാനത്തിന്റെ ഗണത്തിൽ അബ്ദുറഹ്മാൻ മൗലവി ഇരുവേറ്റി ആവേശപൂ

ർവം എടുത്തുചേർത്തതാണ് മന്ത്രവും മന്ത്രിച്ച് ഊതലുമൊക്കെ ഇല്ലാതാക്കി(?) എന്നത്. എല്ലാ ഗ്രൂപ്പും ഒട്ടിനിന്ന കാലത്ത് കെഎൻഎം പ്രസിദ്ധീകരിച്ച ഇസ്വ്‌ലാഹീ പ്രസ്ഥാനം എന്ന പുസ്തകത്തിൽ ഇത് കാണാം. മറ്റ് നിരവധി ഗ്രന്ഥങ്ങളിലും. എന്നാൽ ഇത് അപരാധമാണെന്ന് പറഞ്ഞ് വെട്ടിത്തിരുത്താൻ ജിന്നൂരികൾ തന്റേടം കാണിച്ചു. സക്കരിയ്യ സ്വലാഹി എഴുതിയതിങ്ങനെ: ഈ ചികിത്സ (മന്ത്രം, ഊത്ത്) അനുവദിക്കാത്ത അവസ്ഥയാണ് ഇന്ന് നമുക്കിടയിൽ നി
ലനിൽക്കുന്നത്. ഈ ചികിത്സ നമ്മുടെ പ്രവർത്തകരെ വേണ്ടവിധം നാം പഠിപ്പിക്കാത്തതിനാൽ നമ്മുടെ ആളുകൾ തന്നെ ശിർക്കൻ കേന്ദ്രങ്ങളിലേക്ക്പോകുന്ന അവസ്ഥവരെ കാര്യങ്ങൾ എത്തിനിൽക്കുന്നു. ഈ അധഃപതനത്തിന് ഉത്തരവാദികൾ നാം തന്നെയാണ്. എന്തുകൊണ്ടെന്നാൽ മതം അനുവദിച്ച ഒരു കാര്യത്തെ വിഷയം പഠിക്കാതെ ചിലർ ഖുറാഫാത്ത് എന്ന് മൊത്തത്തിൽ മുദ്രകുത്തി മാറ്റിവെച്ചത് കൊണ്ടാണ് ഈ ദുരവസ്ഥയിലേക്ക് നമ്മുടെ കുടുംബങ്ങൾ തന്നെ എത്തിപ്പെട്ടത് (ജിന്ന്, സിഹ്‌റ് പു. 34 സംഗ്രഹം). ഇതിനുമാത്രമല്ല, കേരള ഇസ്‌ലാമിലുണ്ടായ ആദർശ കലാപങ്ങൾക്കെല്ലാം ഉത്തരവാദികൾ ഈ മൗലവികൂട്ടങ്ങളായിരുന്നു.

2, ജിന്നുമായി ബന്ധപ്പെട്ട ഇവരുടെ പുതിയ നിയമങ്ങൾ ചിലത് സൂചിപ്പിക്കാം.

– ജിന്ന് ബാധ, സിഹ്‌റ് ബാധ എന്നിവയെ പരിഹസിച്ചവർ ഖുർആൻ നിഷേധിക്കുന്നതുകൊണ്ട് കാഫിറാകും (ജിന്ന്, ശാസ്ത്രം പരാജയപ്പെടുന്ന രോഗങ്ങൾക്ക് നബിചര്യയിലെ ചികിത്സാമുറകൾ. പു. 36)

സ്റ്റേജിലും പേജിലും ഇത് പരിഹസിച്ചുനടന്ന പഴയകാലമുജാഹിദു നേതാക്കളുടെ ദുരന്തപരിണാമം നോക്കണേ!

– ജിന്നിനെ പുറത്താക്കൽ സൽകർമം (ടി. പുസ്തകം 93)

– ചികിത്സിക്കുമ്പോൾ ജിന്നിനോട് പറയേണ്ടതും ചൊല്ലേണ്ടതും (ടി. പുസ്തകം 102).

– മന്ത്രിച്ചിട്ടും ജിന്ന് പുറത്തുപോയില്ലെങ്കിൽ എന്തുചെയ്യണം (ടി. പുസ്തകം. 102).

ഹൗ, എന്തൊക്കെ മാറ്റങ്ങൾ!

3, കുട്ടിച്ചാത്തനേറ് സംഭവിക്കും (ടി. പുസ്തകം. 106). എന്നുപോലും അവർ പ്രഖ്യാപി

ച്ചു.

4, പിഞ്ഞാണമെഴുത്ത്. മുമ്പു പറഞ്ഞ ഇസ്വ്‌ലാഹീ പ്രസ്ഥാനം എന്ന പുസ്തകത്തിൽ മുജാഹിദ് നവോത്ഥാനത്തിൽപെട്ട് ഈ ‘ശിർക്കൻ’ പരിപാടിയും ഇല്ലാതായെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇത് വിവിധ പണ്ഡിതോദ്ധരണങ്ങൾ നിരത്തി സമർത്ഥിക്കുകയാണ് ജിന്നൂരികൾ (മന്ത്രവും മന്ത്രവാദവും ഒരു പ്രാമാണിക വിശകലനം കാണുക)

5, ഡോക്ടറെ സമീപിക്കൽ. വസ്തുത എന്തായാലും മുജാഹിദുകളുടെ ആവിർഭാവത്തിനുമുമ്പ് സുന്നികൾ ഡോക്ടറെ കാണിക്കാതെ മന്ത്രത്തിലും പി

ഞ്ഞാണമെഴുത്തിലും കഴിയുകയായിരുന്നുവെന്നായിരുന്നു അവരുടെ മറ്റൊരു അവകാശവാദം. ജിന്നുവാദിയായ ഒരു മൗലവി സ്ത്രീകൾക്ക് അടിവസ്ത്രം ധരിപ്പിച്ചതുപോലും അവരാണെന്ന് പ്രസംഗിച്ചത് ഓർക്കുക. ഇവിടെയും ജിന്നുകാർക്ക് തിരുത്തുണ്ട്. (മന്ത്രവും മന്ത്രവാദവും പു. 64, 65 കാണുക)

6, ഖുത്ബയിലെ ദുആ. നിർബന്ധമായി മുജാഹിദുകളും നിർവഹിച്ചുവന്ന ഇത് റുക്‌ന് അല്ലെന്നും നബിചെയ്യാതിരുന്നതിനാൽ ഉപേക്ഷിക്കലാണ് നല്ലതെന്നും ഇവർ എഴുതി (അൽ ഇസ്വ്‌ലാഹ് 2016 മാർച്ച്)

7, ഖുത്ബയിലെ സ്വലാത്തിനെക്കുറിച്ചും ഇവർ പുതിയ ദർശനം പുറത്തുവിട്ടു. (അൽ ഇസ്വ്‌ലാഹ് 2016 ഫെബ്രു.)

തറാവീഹ്. റമളാനിലെ പ്രത്യേക നിസ്‌കാരത്തിന്റെ റക്അത്തുകളെത്രയെന്നതിൽ ഒരു തീരുമാനത്തിലെത്താൻ മുജാഹിദ് ഗവേഷകർക്കൊന്നും സാധിച്ചിട്ടില്ല. എട്ട്, പതിനൊന്ന് എന്നൊക്കെ പലകാലങ്ങളിൽ മാറ്റിപ്പറയുകയായിരുന്നുപതിവ്. എട്ടിലധികം നിസ്‌കരിക്കുന്നത് ബിദ്അത്തല്ലെന്നു തെളിയിച്ചാൽ ഒരുകോടി രൂപ ഇനാം പറഞ്ഞ അൽ ഇസ്വ്‌ലാഹ് തന്നെ വെളിവു വന്നപ്പോൾ അതും തിരുത്തുകയുണ്ടായി. (2015 ഓഗസ്റ്റ് പുറം. 50)
സംഘടിത സകാത്തിലും (അൽ ഇസ്വ്‌ലാഹ് 2015 ജൂലൈ) നികാഹിന്റെ ഖുത്വുബക്കുപകരം മലയാള പ്രഭാഷണം വെച്ചുകാച്ചുന്നതിലും (അൽ ഇസ്വ്‌ലാഹ് 2016 ജനു.) ഇവ്വിധം തിരുത്ത് വരുത്തുകയാണ് ജിന്നുവാദികൾ ചെയ്തത്. അതൊക്കെ പ്രമാണാധിഷ്ഠിതമാണെന്ന് തിരിച്ചറിയുന്നതിനാ

ൽ ഐക്യമാമാങ്കത്തിനെ ശക്തമായി എതിർക്കുകയാണ് ഇപ്പോൾ ഈ ഗ്രൂപ്പ്. ഇതുവരെയും ജിന്നുവാദങ്ങളുടെ പ്രചരണോപാധിയായ അൽഇസ്വ്‌ലാഹ് മാസിക ഉപഗ്രൂപ്പായ സകരിയ്യായികളിലേക്ക് അടുത്തുനിൽക്കാൻ ശ്രമിക്കുന്നകാഴ്ചയാണ് ഒടുവിൽ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ നേർപഥം എന്ന വാരിക ആരംഭിച്ച് മുന്നോട്ടു നീങ്ങാൻ തന്നെയാണ് ജിന്നുവാദികളുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഐക്യനാടകത്തെ പൊളിച്ചടക്കി ഹുസൈൻ സലഫിയുടെ പ്രഭാഷണം മംഗലാപുരത്ത് സംഘടിപ്പിച്ചത്. എന്തായാലും പിന്നീടുവന്ന പരിവർത്തനങ്ങളൊന്നും പണ്ടുപറയാൻ കഴിയാതിരുന്നത് സംഘടനാ സങ്കുചിതത്വം മൂലമാണെന്ന് തുറന്നുപറഞ്ഞ ജിന്നൂരികൾ (അൽ ഇസ്വ്‌ലാഹ് 2015 മാർച്ച്) സത്യംമൂടിവെച്ചുകൊണ്ടുള്ള ഐക്യനീക്കത്തിനുവിരുദ്ധമായി നിലകൊള്ളുന്നതിൽ അതിശയമൊന്നുമില്ല. മംഗലാപുരം പ്രസംഗത്തിൽ സലഫി ചോദിച്ചതുപോലെ ‘പരസ്പരം ആരോപിച്ച ശിർക്കും കുഫ്‌റും ഐക്യത്തിനുമുമ്പ് എന്തുചെയ്തു. ഈ ചോദ്യത്തിന് തൊള്ള പൊത്താൻ പറയുന്നത് മറുപടിയല്ലല്ലോ?’

മയ്യിത്ത് പ്രദര്‍ശനവും കടമേറ്റെടുക്കലും


മയ്യിത്ത് പ്രദര്‍ശനവും കടമേറ്റെടുക്കലും● മുഹ്‌യിദ്ദീന്‍ സഅദി അല്‍കാമിലി കൊട്ടുക്കര 0


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

മയ്യിത്ത് പൊതുദര്‍ശനത്തിനുവെക്കുന്നതും ഗള്‍ഫിലും മറ്റുമുള്ള ബന്ധുക്കള്‍ക്ക് കാണാനുള്ള അവസരമൊരുക്കാന്‍ ദിവസങ്ങളോളം മറവുചെയ്യാതെ കാത്തുവെക്കുന്നതും ഇപ്പോള്‍ കണ്ടുവരുന്നു. കുളിപ്പിച്ച് കഫന്‍ ചെയ്തതിനുശേഷവും പിന്നീട് വന്നു ചേര്‍ന്നവര്‍ക്ക് തുണിനീക്കി കാണിച്ചുകൊടുക്കുന്ന രീതിപോലുമുണ്ട്. മതപരമായി തീരെ പ്രോത്സാഹിപ്പിക്കേണ്ടതല്ല ഈ കാര്യങ്ങള്‍. വിശ്രുത കര്‍മശാസ്ത്ര വിശാരദനും മഹാപണ്ഡിതനുമായ ഇമാം നവവി(റ) മിന്‍ഹാജിലും ഇമാം ഇബ്‌നുഹജറില്‍ ഹൈതമി(റ) തുഹ്ഫത്തുല്‍ മുഹ്താജിലും എഴുതുന്നു: കഴുകിയ ഭാഗവും അല്ലാത്തവയും അറിയുക പോലുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ മയ്യിത്തിന്റെ ഔറത്ത് ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ ദര്‍ശിക്കലും മറകൂടാതെ സ്പര്‍ശിക്കലും കുളിപ്പിക്കുന്നവര്‍ക്ക് തന്നെ കറാഹത്താണ്.

നജസ് നീക്കല്‍ പോലുള്ള അനിവാര്യവും നിര്‍ബന്ധവുമായ കാര്യത്തിനല്ലാതെ മയ്യിത്തിന്റെ ഔറത്തിന്റെ ഭാഗം നോക്കലും മറകൂടാതെ സ്പര്‍ശിക്കലും ഹറാമാണ് (തുഹ്ഫ 3/201).

ഇമാം ഖത്വീബുശ്ശിര്‍ബീനി(റ) മുഗ്‌നില്‍ മുഹ്താജില്‍ എഴുതി: കുളിപ്പിക്കുന്ന കര്‍മവുമായി നേരെ ബന്ധമില്ലാത്ത സഹായികളെ പോലുള്ളവര്‍ പോലും നിര്‍ബന്ധ സാഹചര്യത്തിലല്ലാതെ ഔറത്തല്ലാത്ത ഭാഗങ്ങള്‍ ദര്‍ശിക്കല്‍ കറാഹത്താണ് (മുഗ്‌നില്‍ മുഹ്താജ് – ശര്‍വാനി 3/202). കുളിപ്പിക്കുന്നവരും സഹായികളും മയ്യിത്തിനെ ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട ഉദ്ധൃത വിശദീകരണ പ്രകാരം തന്നെ എല്ലാവര്‍ക്കും കാണാന്‍ സൗകര്യം ചെയ്ത് കൊണ്ട് മയ്യിത്തിനെ പൊതുദര്‍ശനത്തിന് വെക്കുന്ന പ്രവണത അഭിലഷണീയമല്ലെന്ന് വ്യക്തമാണല്ലോ.

പ്രമുഖ സ്വഹാബിയായ ഉസ്മാനുബ്‌നു മള്ഊന്‍(റ)വിന്റെ മയ്യിത്ത് നബി(സ്വ) ചുംബിച്ചതും തിരുനബി(സ്വ)യുടെ തിരുമുഖം വിയോഗാനന്തരം സിദ്ദീഖ്(റ) ചുംബിച്ചതും സ്വഹീഹുല്‍ ബുഖാരി പോലുള്ള ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്.

ഇതടിസ്ഥാനമാക്കി മയ്യിത്തിന്റെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൃപയുടേയും സ്‌നേഹത്തിന്റേയും ഭാഗമെന്ന നിലക്ക് മയ്യിത്തിനെ ചുംബിക്കാമെന്ന് ഇമാമുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബറകത്ത് ഉദ്ദേശിച്ചു കൊണ്ട് സജ്ജനങ്ങളുടേയും പണ്ഡിതരുടേയും മയ്യിത്ത് ചുംബിക്കുന്നതും ഇപ്രകാരം തന്നെയാണ് (ശറഹുല്‍ മന്‍ഹജ്, നിഹായ, തുഹ്ഫ 3/201).

ഇതേപ്രകാരം ശ്രദ്ധിക്കേണ്ടതാണ് മറവുചെയ്യുന്ന കാര്യവും. വൈകുന്നേരമോ രാത്രിയുടെ ആദ്യ സമയങ്ങളില്‍ തന്നെയോ മരണപ്പെട്ടാലും പുലര്‍ച്ചെ വരെ പിന്തിപ്പിച്ചാണ് മറമാടുന്നതായി കണ്ടുവരുന്നത്. മയ്യിത്തിനെ രാത്രി ഖബറടക്കം ചെയ്യുന്നതിന് ശറഇല്‍ ഒരു നിരോധനവും ഇല്ലെന്നതാണ് വസ്തുത.

ഒരു വ്യക്തിയുടെ മരണം ഉറപ്പിക്കപ്പെട്ടാല്‍ കുളിപ്പിക്കുക, കഫന്‍ ചെയ്യുക, നിസ്‌കരിക്കുക, മറമാടുക എന്നീ കര്‍മങ്ങള്‍ സാഹചര്യവും സന്ദര്‍ഭവുമനുസരിച്ച് സാധ്യമായ ഏറ്റവുമടുത്ത സമയത്ത് തന്നെ നിര്‍വഹിക്കണമെന്നാണ് മതനിയമം. രാത്രിയോ പകലോ നിസ്‌കാരം കറാഹത്തായ മറ്റു സമയങ്ങളിലോ മതപരമായി ഇതിന് തടസ്സമില്ല.

ഇമാം നവവി(റ) ഉദ്ധരിക്കുന്നു: രാത്രിയിലും മുന്‍ കാരണങ്ങളില്ലാത്ത നിസ്‌കാരങ്ങള്‍ കറാഹത്താക്കപ്പെട്ട സമയങ്ങളിലും ഖബറടക്കം അനുവദനീയമാണ് (മിന്‍ഹാജ്). ഇത് വിശദീകരിച്ച ഇമാം ഇബ്‌നുഹജര്‍(റ) എഴുതുന്നു: രാത്രി മറമാടല്‍ കറാഹത്ത് കൂടാതെ തന്നെ അനുവദനീയമാണ്. നബി(സ്വ)യും നാല് ഖലീഫമാരും ഇങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതു തന്നെയാണ് കാരണം (തുഹ്ഫ 3/214).

മാത്രമല്ല, നബി(സ്വ) തങ്ങള്‍, അബൂബക്കര്‍ സിദ്ദീഖ്(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരെയൊക്കെ സ്വഹാബത്ത് മറവ് ചെയ്തതും രാത്രിയിലാണ് (മുഗ്‌നി, നിഹായ, ശര്‍വാനി 3/214).

എന്നാല്‍ മയ്യിത്ത് പകര്‍ച്ചയാകുമെന്ന ഭയമില്ലെങ്കില്‍ പരിപാലന സൗകര്യത്തിന് സാധ്യമായ സമയത്തിനുമപ്പുറം അധികമാകാത്ത രൂപത്തില്‍ ആണെങ്കില്‍ ഖബറടക്കം പകലില്‍ ആകുന്നതും നിസ്‌കാരം കറാഹത്താക്കപ്പെടാത്ത സമയത്താകുന്നതും രാത്രിയേക്കാള്‍ ശ്രേഷ്ഠമാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട് (മിന്‍ഹാജ്, തുഹ്ഫ 3/216).

മരണപ്പെട്ട ആളുടെ കടങ്ങള്‍ മക്കളോ മറ്റു ബന്ധുക്കളോ ഏറ്റെടുത്തുവെന്നും ഇനി അവരുമായി ബന്ധപ്പെടണമെന്നും അറിയിപ്പുനല്‍കുന്ന രീതിയുണ്ട് നമ്മുടെ നാടുകളില്‍. മയ്യിത്തിന് ഉപകാരപ്രദമാകയാല്‍ ഈ ശൈലി പ്രോത്സാഹിപ്പിക്കേണ്ടതാണ്.ഇമാം ഇബ്‌നു ഹജര്‍(റ) എഴുതുന്നു: ഒരു വ്യക്തി മരണപ്പെട്ടാല്‍ സാധ്യമാകുമെങ്കില്‍ എത്രയും പെട്ടെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട കടമിടപാടുകള്‍ തീര്‍ക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യേണ്ടതാണ്. നല്ല ആത്മാക്കള്‍ക്ക് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളെ തൊട്ട് കടം കാരണം അവന്റെ ആത്മാവിനെ തടയപ്പെടുമെന്ന് നബി(സ്വ)യുടെ ഹദീസ് സ്വഹീഹായി വന്നിട്ടുണ്ട്.ഉടനെ വീട്ടാന്‍ സാധിച്ചില്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ കടങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന വിവരം കടക്കാരെ അറിയിക്കുകയും അവര്‍ അതില്‍ തൃപ്തിപ്പെടുകയും ചെയ്താല്‍ മയ്യിത്ത് ബാധ്യതയില്‍ നിന്ന് ഒഴിവാകുമെന്നും ഇമാം ശാഫിഈ(റ)വിനെ പോലുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫത്തുല്‍ മുഹ്താജ് 3/198).

രണ്ട് ദീനാര്‍ കടബാധ്യത ബാക്കി വെച്ച് മരണപ്പെട്ട മയ്യിത്തിന്റെ മേലില്‍ നിസ്‌കരിക്കാന്‍ തിരുനബി(സ്വ) വിസമ്മതിച്ചതും അബൂഖതാദ(റ) പ്രസ്തുത കടം ഏറ്റെടുക്കാന്‍ തയ്യാറായപ്പോള്‍ ആ രണ്ട് ദീനാര്‍ താങ്കളുടെ ബാധ്യതയിലായെന്നും മയ്യിത്ത് ബാധ്യതയില്‍ നിന്നൊഴിവായെന്നും പരസ്യമായി പ്രസ്താവിച്ച ശേഷം തിരുനബി(സ്വ) തന്നെ നിസ്‌കാരത്തിന് നേതൃത്വം കൊടുത്തതും ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. കടബാധ്യത ഏറ്റെടുക്കുന്നവര്‍ മയ്യിത്തിന്റെ ബന്ധുക്കള്‍ തന്നെയാകണമെന്നില്ല എന്ന് പ്രസ്തുത ഹദീസ് അടിസ്ഥാനമാക്കി സര്‍കശി(റ)വിനെ പോലുള്ള ഇമാമുമാര്‍ പറഞ്ഞിട്ടുണ്ട്.ഇത്രയും വിശദീകരിച്ചതില്‍ നിന്നും മയ്യിത്തിന് അത് വലിയ പ്രയോജനം ചെയ്യുന്നതാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.ശുദ്ധിയില്ലാത്ത സ്ത്രീകള്‍ക്കും മയ്യിത്ത് സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതാണ്. ശുദ്ധിയുള്ളവര്‍ ഹാജറുണ്ടെങ്കില്‍ പോലും ഹൈള്, ജനാബത്ത് പോലുള്ള വലിയ അശുദ്ധിയുള്ളവര്‍ക്ക് മയ്യിത്ത് കുളിപ്പിക്കല്‍ അനുവദനീയമാവുന്നതാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട് (ഹാശിയത്തു ശര്‍വാനി 3/202). പരിചയ സമ്പന്നരായ സ്ത്രീകള്‍ സന്നിഹിതരായിട്ടും അശുദ്ധിക്കാരായതുകൊണ്ട് ശുദ്ധിയുള്ളവരെ കാത്തിരിക്കേണ്ടതില്ലെന്ന് സാരം.