Friday, October 10, 2025

മൻഖൂസ് മൗലിദിലെ ഉസ്മാനുബ്നുൽ ഹുവൈരിസ് ആരാണ് ?*

 *മൻഖൂസ് മൗലിദിലെ ഉസ്മാനുബ്നുൽ ഹുവൈരിസ് ആരാണ് ?* 

➖➖➖➖➖➖➖➖➖➖


മൻഖൂസ് മൗലിദ് നമ്മുടെ നാട്ടിൽ വ്യാപകമായി പാരായണം ചെയ്യപ്പെടുന്ന ഒരു മൗലിദാണ്. ശിർകും കുറാഫാത്തും ആരോപിച്ച് ഈ മൗലിദിൽ നിന്ന് ജനങ്ങളെ അകറ്റാൻ പുത്തൻ വാദികൾ കാലങ്ങളായി ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ബിംബാരാധകൻ എന്നും മുശ്‌രികെന്നും പുത്തനാശയക്കാരാൽ ചാപ കുത്തപ്പെട്ടവരാണ് മൻഖൂസ് മൗലിദിൽ പരാമർശിക്കപ്പെട്ട ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന വ്യക്തി. ആരായിരുന്നു ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന്  ചരിത്ര ഗ്രന്ഥങ്ങൾ മുൻനിർത്തി നമുക്കൊന്ന് പരിശോധിക്കാം.


ഇമാം സർഖാനി (റ) പറയുന്നു: ഫതറത്തിന്റെ കാലഘട്ടത്തിലെ (പ്രവാചക നിയോഗമില്ലാത്ത കാലഘട്ടം) ജനങ്ങൾ മൂന്നു രൂപത്തിലാണ്. ഒന്നാം വിഭാഗം ഉൾക്കാഴ്ച്ച കൊണ്ട് തൗഹീദിനെ   മനസ്സിലാക്കി അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നതിൽ നിന്ന് മാറി നിന്നവരാണ്. ഖസ്സ് ബ്നു സാഅദ, സൈദ് ബ്നു അംറ് ബ്നു നുഫൈൽ എന്നിവർ ആ കൂട്ടത്തിൽ പെട്ടവരാണ്. തുബഅ്‌, വറഖത്ത് ബ്നു നൗഫൽ,  വറഖത്ത് ബ്നു നൗഫലിന്റെ എളാപ്പ ഉസ്മാനുബ്നുൽ ഹുവൈരിസ് എന്നിവർ ഈ വിഭാഗത്തിൽ നിന്ന് യഥാർത്ഥ ദീനിൽ പ്രവേശിച്ചവരാണ്, അഥവാ  മൻസൂഖ് (ദുർബലമാക്കപ്പെട്ടത്) ആകാത്ത യഥാർത്ഥ നസാറാക്കളിൽ പെട്ടവരാണ്. (ശർഹുസ്സർഖാനി അലൽ മവാഹിബുലദുനിയ്യ/ ഇമാം സർഖാനി 1/ 343)


قال الإمام الزرقاني: (فإن أهل الفترة ثلاثة أقسام، الأول: من أدرك التوحيد ببصيرته) أي: بعلمه وخبرته فمنعه هذا التبصر عن عبادة غير الله (ثم من هؤلاء من لم يدخل فى شريعة... كقس بن ساعدة...وزيد بن عمرو بن نفيل)....(ومنهم من دخل في شريعة حق قائمة الرسم) أي: الأثر، (كتبع وقومه من حمير وأهل نجران) بفتح النون وسكون الجيم: بلد قريب من اليمن. (وورقة بن نوفل وعمه ‌عثمان ‌بن ‌الحويرث) فإنهم تنصروا في الجاهلية قبل نسخ دين النصرانية.


◉ شرح الزرقاني على المواهب اللدنية بالمنح المحمدية (1/ 343)

◉ المواهب اللدنية بالمنح المحمدية  للإمام القسطلاني (1/ 108)


ഇമാം ഖസ്ഥല്ലാനിയും ഇമാം സർഖാനിയും ഉസ്മാനുബ്നുൽ ഹുവൈരിസിനെ മൂസാ നബിയുടെ ശരീഅത്ത് പ്രകാരം ജീവിക്കുന്ന ഒരു യഥാർത്ഥ വിശ്വാസിയായിട്ടാണിവിടെ പരിചയപ്പെടുത്തുന്നത്.


ഇമാം സൈനി ദഹ്‌ലാൻ (റ) യും ജാഹിലിയത്തിൽ തന്നെ ബിംബങ്ങൾക്ക് ആരാധന നിർവഹിക്കാതെ ദുർബലമാക്കപ്പെടാത്ത നസ്വാറ മതത്തിൽ വിശ്വസിച്ചവർ ആയിട്ടാണ് ഉസ്മാനുബിൻ ഹുവൈസിനെ പരിചയപ്പെടുത്തുന്നത്. 

السيرة النبوية للعلامة أحمد بن زيني دحلان (1/ 81)


ജാഹിലിയ്യ കാലഘട്ടത്തിൽ ബിംബാരാധനയിൽ നിന്ന് മാറി നിന്നവരുടെ പേരുകൾ എണ്ണുന്ന കൂട്ടത്തിൽ അബൂബക്കർ സിദ്ദീഖ് (റ) വിന്റെയും വറഖത്ത് ബ്നു നൗഫലിന്റെയും കൂടെ ഉസ്മാനുബ്നുൽ ഹുവൈരിസിനെയും  വലിയ മുഹദ്ദിസും ചരിത്രകാരനുമായ ഇമാം ഇബ്നുൽ ജൗസി (റ) എണ്ണുന്നുണ്ട്. 


قال الإمام الحافظ ابن الجوزي: تَسْمِيَةُ مَنْ رَفَضَ عِبَادَةَ الْأَصْنَامِ فِي الْجَاهِلِيَّةِ: أَبُو بَكْرٍ الصِّدِّيقُ، زيد بن عمرو بن نفيل، عبيد الله بن جحش، ‌عثمان ‌بن ‌الحويرث، ورقة بن نوفل، رباب بن البراء، أسعد أبو كريب الحميري، قس بن ساعدة الإيادي، أبو قيس بن صرمة، انْتَهَى


◉ تلقيح فهوم أهل الأثر للإمام ابن الجوزي (ص333)


ജാഹിലിയ്യ: കാലഘട്ടത്തിൽ  ശിർക്കൻ വിശ്വാസത്തിൽ ഉൾപ്പെടാതെ ഇബ്രാഹിം നബിയുടെ ദീൻ അനുസരിച്ച് ജീവിക്കുന്ന ഒരു സംഘം ആളുകൾ ഉണ്ടായിരുന്നു എന്നത് സ്ഥിരപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഇബ്നുൽ ജൗസി (റ) വിന്റെ മേൽ വിശദീകരണം ഇമാം സുയൂഥി (റ) അൽ ഹാവീ ലിൽ ഫതാവീയിൽ എടുത്ത് ഉദ്ധരിക്കുന്നുണ്ട്. 


قال الإمام السيوطي: الْأَمْرُ الرَّابِعُ: مِمَّا يُنْتَصَرُ بِهِ لِهَذَا الْمَسْلَكِ أَنَّهُ قَدْ ثَبَتَ عَنْ جَمَاعَةٍ كَانُوا فِي زَمَنِ الْجَاهِلِيَّةِ أَنَّهُمْ تَحَنَّفُوا وَتَدَيَّنُوا بِدِينِ إِبْرَاهِيمَ عليه السلام وَتَرَكُوا الشِّرْكَ، فَمَا الْمَانِعُ أَنْ يَكُونَ أَبَوَا النَّبِيِّ صلى الله عليه وسلم سَلَكُوا سَبِيلَهُمْ فِي ذَلِكَ؟ قال الإمام الحافظ ابن الجوزي: تَسْمِيَةُ مَنْ رَفَضَ عِبَادَةَ الْأَصْنَامِ فِي الْجَاهِلِيَّةِ: أَبُو بَكْرٍ الصِّدِّيقُ، زيد بن عمرو بن نفيل، عبيد الله بن جحش، ‌عثمان ‌بن ‌الحويرث، ورقة بن نوفل، ...انْتَهَى


◉ الحاوي للفتاوي للإمام السيوطي (2/272)


ഇമാം മുല്ലാ അലിയ്യുൽ ഖാരി (റ) വും ഇത് എടുത്തുദ്ധരിക്കുന്നുണ്ട്.


ഹി: 279 ൽ വഫാത്തായ ഇമാം അഹ്മദ് ബലാദുരി (റ) വും ഉസ്മാനുബ്നുൽ ഹുവൈരിസ് ബിംബങ്ങളിൽ നിന്ന് മാറി നിൽക്കുകയും നസ്‌റാണിയായി മരണപ്പെടുകയും ചെയ്തവരാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.


قَالُوا: وقدم ‌عُثْمَان ‌بْن ‌الحويرث بْن أسد بْن عَبْد العزى بْن قصي عَلَى قيصر، وَكَانَ قَدْ ‌رفض الأوثان وَمَاتَ عَلَى النَّصْرَانِيَّة

◉ أنساب الأشراف للإمام بلاذري (5/ 430)

◉ أنساب الأشراف للإمام بلاذري (9/ 464)


എന്നാൽ മക്കയിലെ ജനങ്ങൾ ബിംബങ്ങൾക്ക് ആരാധന അർപ്പിക്കുമ്പോൾ ഇവരും കൂടെയുണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ചില പരാമർശങ്ങൾ കാണാൻ സാധിക്കും, ഇമാം ഹലബി പ്രസ്തുത പരാമർശങ്ങളുടെ ബാഹ്യാർത്ഥം ഉസ്മാനുബ്നുൽ ഹുവൈരിസ് അടക്കമുള്ളവർ ബിംബങ്ങളെ ആരാധിച്ചിട്ടില്ല എന്ന ഇബ്നുൽ ജൗസിയുടെ പ്രസ്താവനയോട്  എതിരാകുന്നുണ്ട് എന്ന് സൂചിപ്പിക്കുന്നുണ്ട്.


وقال الإمام الحلبي: ظاهر هذا السياق أن تركهم للأوثان كان بعد عبادتهم لها، وسيأتي عن ابن الجوزي أنهم لم يعبدوها


السيرة الحلبية للإمام الحلبي (١/ ١٨١)

ഇമാം ഹലബി സീറത്തുൽ ഹലബിയ്യയുടെ 1/ 384 ൽ ഇമാം ഇബ്നുൽ ജൗസിയുടെ പ്രസ്താവന എടുത്തുദ്ധരിച്ച് ഉസ്മാനുബ്നുൽ  ഹുവൈരിസും കൂട്ടുകാരും ബിംബാരാധന നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്നുണ്ട്.


قال الإمام الحلبي: قد عد ابن الجوزي من ‌رفض عبادة الأصنام الجاهلية: أي لم يأت بها: أبا بكر الصديق، وزيد بن عمرو بن نفيل، وعبيد الله بن جحش، وعثمان بن الحويرث، وورقة بن نوفل، ورباب بن البراء، وأسعد بن كريب الحميري، وقس بن ساعدة الإيادي، وأبا قيس بن صرمة


السيرة الحلبية للإمام الحلبي (١ / ٣٨٤)


ഇമാം സുയൂഥ്വീയും ഇമാം മുല്ലാ അലിയ്യുൽ ഖാരിയും ഇമാം ഇബ്നുൽ ജൗസിയുടെ പ്രസ്താവന എടുത്തു ഉദ്ധരിച്ചത് ഉസ്മാനുബ്നുൽ ഹുവൈരിസും കൂട്ടുകാരും ബിംബാരാധകരായിരുന്നില്ല എന്നതിനെ പ്രബലപ്പെടുത്തുന്നുണ്ട്.


 *ബിംബാരാധകരെ ആക്ഷേപിക്കുന്നു.* 


ഹിജ്റ 991 ൽ വഫാത്തായ ഇമാം അഷ്ഖറുൽ യമനി (റ) പറയുന്നു: ഉസ്മാനുബ്നു ഹുവൈരിസും ബിംബാരാധനയിൽ നിന്ന് മാറിനിന്നിരുന്ന വറഖത്ത് ബ്നു നൗഫൽ അടക്കമുള്ള കൂട്ടുകാരും ഒരുമിച്ചു കൂടുകയും ബിംബാരാധകരെ ആക്ഷേപിക്കുകയും അവർ പിഴച്ചവരാണെന്ന് പറഞ്ഞ് യഥാർത്ഥ സത്യപാത അന്വേഷിച്ചു വ്യത്യസ്തങ്ങളായ നാടുകളിലേക്ക് യാത്ര പോവുകയും ചെയ്തവരായിരുന്നു.


قال الإمام الأشخر اليمني: وورقة بن نوفل وعثمان بن الحويرث وعبيد الله بن جحش اجتمعوا وتلاوموا بينهم وضللوا قومهم في عبادتهم الاوثان وتفرقوا في البلاد يطلبون الحنيفية.

◉ شرح بهجة المحافل للإمام الأشخر اليمني (1/53)


ഇമാം ശാമി (റ) പറയുന്നത് കാണൂ:

ഖുറൈശികൾ അവരുടെ ആഘോഷ ദിനങ്ങളിൽ ബിംബങ്ങൾക്ക് സമീപം ഒരുമിച്ചുകൂടി ബിംബങ്ങളെ ആദരിക്കുകയും അവകൾക്ക് വേണ്ടി അറവ് നടത്തുകയും അവിടെ ത്വവാഫ് ചെയ്യുകയും ചെയ്തിരുന്നു. ഉസ്മാനുബ്നുൽ ഹുവൈരിസ് അടക്കമുള്ള നാല് പേർ അതിൽ നിന്ന് മാറി നിന്ന് ഖുറൈശികളുടെ പരിതസ്ഥിതി സ്വകാര്യമായി പങ്കുവെച്ചിരുന്നു. ഖുറൈശികൾ അവരുടെ പിതാവ് ഇബ്‌റാഹീം നബിയുടെ മതത്തിൽ നിന്ന് ഒരുപാട് വ്യതിചലച്ചിരിക്കുന്നു എന്നും അവർ ത്വവാഫ്  ചെയ്യുന്നത് കാണാനോ കേൾക്കാനോ ഉപകാരം ചെയ്യാനോ സാധിക്കാത്ത വെറും കല്ലുകളെ മാത്രമാണെന്നും അവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ടായിരുന്നു. 

അങ്ങിനെ സത്യം അന്വേഷിച്ച് യാത്ര പുറപ്പെടാം എന്ന് തീരുമാനിച്ച് അവർ നാല് പേരും വ്യത്യസ്ത നാടുകളിലേക്ക് യാത്ര പോയി. 

വറഖത്ത് ബ്നു നൗഫൽ ഒരു യഥാർത്ഥ നസാറാ വിശ്വാസിയായി മാറുകയും,

ഉബൈദുല്ലാഹിബ്നു ജഹ്ശ് സത്യം അന്വേഷിച്ച് അവിടെ നിൽക്കുകയും പിന്നീട് മുസ്‌ലിമായി ഹബ്ശയിലേക്ക് ഹിജ്റ പോവുകയും ചെയ്തിരുന്നു, പിന്നീട്  മുർത്തദ്ദായി നസ്‌റാനിയായിട്ടാണ് മരണപ്പെടുന്നത്. 

ഉസ്മാനുബ്നു ഹുവൈരിസ് റോമിലെ കൈസർ രാജാവിന്റെ സമീപത്തേക്ക് പോവുകയും യഥാർത്ഥ നസാറാ മതത്തിൽ ചേരുകയും നല്ല രൂപത്തിൽ ജീവിക്കുകയും ചെയ്തു. 

സൈദ്ബ്നു അംറ് ബ്നു നുഫൈൽ യഹൂദ, നസാറാ മതങ്ങളിൽ ചേരാതെ തന്റെ സമൂഹത്തിൽ നിന്ന് മാറിനിന്ന് ബിംബങ്ങളെയും ബിംബങ്ങൾക്ക് വേണ്ടി അറുത്തതിനെയും വെടിഞ്ഞ് ഇബ്‌റാഹിം നബിയുടെ റബ്ബിനെ ഞാൻ ആരാധിക്കുന്നു എന്ന് പറഞ്ഞ് ജീവിക്കുകയായിരുന്നു.


وفي سبل الهدى والرشاد للإمام الشامي: واجتمعت قريش في عيد لهم عند صنم من أصنامهم. قال محمد بن عمر الأسلمي: وهو بوانة، كانوا يعظمونه وينحرون له ويعكفون عنده ويديرون به، وكان ذلك عيدا لهم في كل سنة يوما، فخلص منهم هؤلاء الأربعة نجيا، ثم قال بعضهم لبعض: تصادقوا وليكتم بعضكم على بعض. قالوا: أجل. فقال بعضهم لبعض: تعلموا واللَّه ما قومكم على شيء، لقد أخطئوا دين أبيهم إبراهيم، ما حجر نُطيف به لا يسمع ولا يبصر ولا ينفع؟! يا قوم التمسوا لأنفسكم فإنكم واللَّه ما أنتم على شيء.

فتفرقوا في البلدان يلتمسون الحنيفية دين إبراهيم.

فأما ورقة بن نوفل فاستحكم في النصرانية واتبع الكتب من أهلها حتى علم علما من أهل الكتاب.

وأما عبيد الله بن جحش فأقام على ما هو عليه من الالتباس. حتى أسلم ثم هاجر مع المسلمين إلى الحبشة ومعه امرأته أم حبيبة ابنة أبي سفيان مسلمة فلما قدمها تنصر وفارق الإسلام حتى هلك نصرانيا. وكان يمر بأصحاب النبي صلى الله عليه وسلم وهم بالحبشة فيقول: فقحنا وصأصأتم. أي أبصرنا وأنتم تلتمسون البصر لم تبصروا بعد. وذلك أن ولد الكلب إذا أراد أن يفتح عينيه للنظر صأصأ لينظر.

وأما عثمان بن الحويرث فقدم على قيصر ملك الروم فتنصر وحسنت منزلته عنده.

وأما زيد بن عمرو بن نفيل فوقف فلم يدخل في يهودية ولا نصرانية وفارق دين قومه فاعتزل الأوثان والميتة والدم والذبائح التي تذبح على الأوثان ونهى عن قتل الموءودة وقال: أعبد رب إبراهيم وبادى قومه بعيب ما هم عليه.

◉ سبل الهدى والرشاد للإمام الشامي (2/ 286)


ഈ സംഭവം നിരവധി പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം മഖ്‌രീസി പറയുന്നത് കാണൂ:


قال الإمام المقريزي :  وكانت قريش قد اجتمعت عند صنم لهم فقال ورقة وعبيد اللَّه بن جحش وعثمان بن الحويرث وزيد بن عمرو: لقد أخطأ قومنا دين إبراهيم، ما حجر نطيف به [لا يسمع ولا يبصر] ولا يضر ولا ينفع [يا قوم التمسوا لأنفسكم، فإنكم واللَّه ما أنتم على شيء] فتفرقوا في البلاد يلتمسون الحنيفية [دين إبراهيم] ، فأما ورقة ابن نوفل فاستحكم في النصرانية، واتبع الكتب من أهلها، وأقام عبيد اللَّه على الالتباس حتى أسلم وهاجر إلى الحبشة فتنصر بها، ومات نصرانيا، وقدم عثمان بن الحويرث على قيصر فتنصر، ووقف زيد بن عمرو فلم يدخل في يهودية ولا نصرانية.


( إمتاع الأسماع للإمام المقريزي (6/ 255)


 *ബിംബങ്ങളെ വിളിച്ച് പ്രാർത്ഥിച്ചുവോ ?* 


മൻഖൂസ് മൗലിദിൽ പരാമർശിക്കപ്പെടുന്ന


أيا صنم العيد الذي صفّ حوله … صناديد وفدٍ من بعيدٍ ومن قرب


എന്ന് തുടങ്ങുന്ന ബൈത്തുകൾ ബിംബങ്ങളോടുള്ള വിളിച്ചു പ്രാർഥനയല്ലേ ....? എന്നാണ് സാധാരണയിൽ പുത്തൻ വാദികൾ ചോദിക്കാറുള്ളത്.

മേൽ വിശദീകരണങ്ങളിൽ നിന്ന് ഉസ്മാനുബ്നു ഹുവൈരിസ് ഒരു ഏകദൈവ വിശ്വാസിയായിരുന്നു എന്നും ബിംബാരാധനയിൽ പങ്ക് കൊള്ളാത്തവരായിരുന്നു എന്നും ബോധ്യപ്പെട്ടല്ലോ, അങ്ങനെയുള്ള ഒരാൾ ഈ രൂപത്തിൽ ബിംബങ്ങളെ വിളിച്ചു പ്രാർത്ഥിക്കുമോ ?


യഥാർത്ഥത്തിൽ ഈ വരികൾ ബിംബങ്ങളോടുള്ള വിളിച്ചു പ്രാർഥനയല്ല, മറിച്ച് തിരുനബിയുടെ ജന്മത്തിൽ തല കീഴ്‌യായി മറിഞ്ഞ ബിംബങ്ങളെ പരിഹസിച്ചു കൊണ്ട് അവയുടെ അശക്തത അറിയിച്ചു കൊണ്ട് പാടിയ വരികളാണിത്. 


ചുരുക്കത്തിൽ മുശ്‌രികായ വ്യക്തി ബിംബങ്ങളെ വിളിച്ചുകൊണ്ട് പ്രാർത്ഥിക്കുന്ന വരികൾക്കെന്തിനാ ജവാബ് ചൊല്ലുന്നത് എന്ന് ആരും ആശങ്കപ്പെടേണ്ടതില്ല. ആ പേര് പറഞ്ഞ് ഇവിടുത്തെ സ്വലാത്ത് ആരും ഉപേക്ഷിക്കേണ്ടതുമില്ല.


അഹ്സനി ഊരകം

Thursday, October 9, 2025

വുളുഇന്റെ ഫർളുകൾ

 വുളുഇന്റെ ഫർളുകൾ


1 .നിയ്യത്ത്

2. മുഖം കഴുകുക

3.കൈ രണ്ടും മുട്ടോടു കൂടി കഴുകുക

4. തല തടവുക

5. കാല് ഞെരിയാണി ഉൾപ്പെടെ കഴുകുക

6. ക്രമം പാലിക്കുക


CM AL RASHIDA ONE LINE DARS

Tuesday, October 7, 2025

പള്ളികൾ_അലങ്കരിക്കുന്നത്_ഉത്തമമാണോ

 (#سألوني 14)

#പള്ളികൾ_അലങ്കരിക്കുന്നത്_ഉത്തമമാണോ?


#ചോദ്യം:  പള്ളികൾ അലങ്കരിക്കുന്നതു വ്യാപകമാകുന്നുണ്ട്. ഇന്റീരിയൽ വർക്കുകൾ കൊണ്ടു സമ്പന്നമാണു നിലവിലെ പള്ളികൾ. പള്ളിച്ചുമരുകളിൽ ഖുർആൻ സൂക്തങ്ങൾ എഴുതുന്നതുംവിരളമല്ല .എന്താണ് ഫിഖ്ഹിന്റെ പക്ഷം?


 #മറുപടി:മസ്ജിദുകൾ നിർമ്മിക്കുന്നതും അവ നിസ്കാരവും മറ്റു ആരാധനകൾ കൊണ്ടു പരിപാലിക്കുന്നതും പുണ്യകരമായി കാണുന്ന ഇസ്ലാം അലങ്കരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല.


ചുമരുകളിൽ ഖുർആൻ വചനങ്ങൾ ഉല്ലേഖനം ചെയ്യുന്ന നടപടിയെ ഇസ്ലാമിക കർമ്മശാസ്ത്രം നല്ലതല്ലാത്ത അത്യാചാരമായിട്ടാണ് കാണുന്നത്.  (അൽ ഫത്ഹുൽ മുബീൻ /477, അൽഫതാവൽ ഹദീസിയ്യ:പു.109 കാണുക)


പള്ളിച്ചുമരുകളിലും മറ്റും ഖുർആൻ വരികൾ കോരിയിടിന്നത് കറാഹത്താണെന്ന് ഇമാം ഖത്വീബു ശിർബീനി (മുഗ്നിൽ മുഹ്താജ് 1/152)  രേഖപ്പെടുത്തുന്നുണ്ട്. ഖുർആൻ വചനങ്ങൾ പോലെ തന്നെ അസ്മാഉൽ ഹുസ്നയും കോറിയിടുന്നത് കറാഹത്താണെന്ന് ഇമാം നവവി (ശർഹുൽ മുഹദബ്  2/70)  വ്യക്തമാക്കിയിട്ടുണ്ട്.


ഖുർആൻ ഉല്ലേഖനം ചെയ്യപ്പെട്ട ചുമരുകൾ തൂണുകൾ എന്നിവ പൊളിക്കുന്നത് കരാഹതാണ.

(അസ്നൽ മാത്വലിബ്  1/62, മുഗ്നി 1/152).


മസ്ജിദുകളിൽ  വരുത്തുന്ന അലങ്കാരപ്പണികൾ, കൊത്തുപണികൾ,  തുടങ്ങിയ ഏതു വിധത്തിലുമുള്ള മോഡി കൂട്ടലുകളും കറാഹത്താണെന്ന് ഇമാം നവവി (ശർഹുൽ മുഹദബ് 2/180) രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ നിസ്കരിക്കുന്നവരുടെ ശ്രദ്ധതിരിച്ചുവിടുന്ന തരത്തിലുള്ള മോഡിക്കൂട്ടലുകളാണ് മോശം കാര്യമെന്നും അല്ലാതെ ഭംഗി വരുത്തുന്നത് കറാഹത്തിന്റെ പരിധിയിൽ പെടില്ലെന്നും ഇമാം സുബ്കി (ഫതാവസുബ്കി, പു. 276-277)  നിരീക്ഷിക്കുന്നുണ്ട്.


സഹോദര മദ്ഹബുകളുടെ നിലപാടു കൂടെ പരിശോധിക്കാം;


കിബ്ലയുടെ ഭാഗത്ത് നടത്തുന്ന അലങ്കാര പണികൾ കറാഹത്തും അല്ലാത്തത് കറാഹത്ത് അല്ലെങ്കിലും അതിന് മുടക്കുന്ന പണം പാവങ്ങൾക്കു ദാനംചെയ്യുന്നതാണ് നല്ലതെന്നുമാണ് ഹനഫീ മദ്ഹബിൽ പ്രബലം (അദ്ദുർറുൽ മുഖ്താർ ഇബ്നു ആബിദീൻ സഹിതം 1/658 കാണുക).


പള്ളിയുടെ നിർമ്മാണം മനോഹരമാക്കുന്നത് പുണ്യകരമാണെന്നും എന്നാൽ നിസ്കരിക്കുന്നവരുടെ ശ്രദ്ധതെട്ടിക്കുമെന്നതിനാൽ ഖിബ്ലയുടെ ഭാഗത്ത് നടത്തുന്ന അലങ്കാര പണികളും ഖുർആൻ എഴുത്തുകളും കറാഹത്താണെന്നുമാണ് മാലികീ പണ്ഡിതരുടെ പക്ഷം (മവാഹിബുൽ ജലീൽ 1/551) .


സാധാരണ ഗതിയിൽ നിസ്കരിക്കുന്നവരുടെ ഭക്തിയെ ബാധിക്കുന്ന തരത്തിലുള്ള ഏതു തരം ചിത്രപ്പണികളും അലങ്കാരങ്ങളും എഴുത്തുകുത്തുകളും കറാഹത്താണെന്നും അത് വഖുഫു സ്വത്തിൽ നിന്നാണെങ്കിൽ ഹറാമാണെന്നുമാണ് ഹമ്പലീ മദ്ഹബ് (കശാഫുൽ കിനാഅ് 2/366).


✍️

#ഇസ്മാഈൽ_അഹ്സനി_പുളിഞ്ഞാൽ,#മക്കത്തുൽ_മുകർരമ 🕋🌹

Friday, October 3, 2025

മുഹമ്മദ് നബി ഉത്തമ മാതൃക *I love Muhammad* صلي الله عليه وسلم Part 2 https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW സൽസ്വഭാവിയായ പ്രവാചകൻ നബി ﷺ യുടെ സ്വഭാവഗുണം അങ്ങേയറ്റം ഉല്‍കൃഷ്ടവും മാതൃകാപരവുമായിരുന്നുവെന്ന് അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (ഖു൪ആന്‍:68/4) അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ യുടെ ജനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു. (ബുഖാരി: 6203- മുസ്‌ലിം: 2150 നബി ﷺ പറഞ്ഞു: എല്ലാ നല്ല സ്വഭാവങ്ങളുടെയും പൂ൪ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിതനായിട്ടുള്ളത്. (അഹ്മദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു) ആയിശ  رضي الله عنها യിൽ നിന്ന് നിവേദനം: സഅദ് ബ്നു ഹിഷാം അവരോട് ചോദിച്ചു : അല്ലയോ ഉമ്മുൽ മുഅമിനീൻ. നബി ﷺ യുടെ സ്വഭാവത്തെക്കുറിച്ച് എനിക്ക് അറിയിച്ചുതന്നാലും. അവർ പറഞ്ഞു : നീ ഖുർആൻ പാരായണം ചെയ്യാറില്ലേ? അദ്ദേഹം പറഞ്ഞു : ഉണ്ട്. അവർ പറഞ്ഞു: നിശ്ചയം നബി ﷺ യുടെ സ്വഭാവം ഖുർആനാകുന്നു. (മുസ്ലിം:746) അഭിമാനത്തിന് വിലകല്‍പിച്ച പ്രവാചകന്‍ ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി ﷺ മിനായില്‍വെച്ച് ചോദിച്ചു: ”ഇത് ഏതു ദിവസമാണെന്ന് നിങ്ങള്‍ക്കറിയാമോ?”’അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”ഇത് ഒരു പരിശുദ്ധ ദിനമാണ്. ഇത് ഏതു സ്ഥലമാണെന്നറിയാമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”പരിശുദ്ധമായ സ്ഥലം. ഇത് ഏതു മാസമാണെന്നറിയാമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”പരിശുദ്ധമായ മാസം.” പിന്നീട് അവിടുന്ന് പറഞ്ഞു: ”നിങ്ങളുടെ ഈ സ്ഥലം, നിങ്ങളുടെ ഈ മാസം, നിങ്ങളുടെ ഈ ദിവസം പരിശുദ്ധമായിരിക്കുന്നതുപോലെ നിശ്ചയമായും അല്ലാഹു നിങ്ങളുടെ രക്തവും നിങ്ങളുടെ സ്വത്തും നിങ്ങളുടെ അഭിമാനവും നിങ്ങള്‍ക്ക് പരിശുദ്ധമാക്കിയിരിക്കുന്നു”. (ബുഖാരി:1742) സഹിഷ്ണുവായ പ്രവാചകന്‍ നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക. (ഖു൪ആന്‍ : 7/199) അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ : 7/199) Aslam Kamil parappanangadi

 



മുഹമ്മദ് നബി ഉത്തമ മാതൃക


*I love Muhammad*

صلي الله عليه وسلم

Part 2


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW


സൽസ്വഭാവിയായ പ്രവാചകൻ


നബി ﷺ യുടെ സ്വഭാവഗുണം അങ്ങേയറ്റം ഉല്‍കൃഷ്ടവും മാതൃകാപരവുമായിരുന്നുവെന്ന് അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (ഖു൪ആന്‍:68/4)

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ യുടെ ജനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു. (ബുഖാരി: 6203- മുസ്‌ലിം: 2150


നബി ﷺ പറഞ്ഞു: എല്ലാ നല്ല സ്വഭാവങ്ങളുടെയും പൂ൪ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിതനായിട്ടുള്ളത്. (അഹ്മദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ആയിശ  رضي الله عنها യിൽ നിന്ന് നിവേദനം: സഅദ് ബ്നു ഹിഷാം അവരോട് ചോദിച്ചു : അല്ലയോ ഉമ്മുൽ മുഅമിനീൻ. നബി ﷺ യുടെ സ്വഭാവത്തെക്കുറിച്ച് എനിക്ക് അറിയിച്ചുതന്നാലും. അവർ പറഞ്ഞു : നീ ഖുർആൻ പാരായണം ചെയ്യാറില്ലേ? അദ്ദേഹം പറഞ്ഞു : ഉണ്ട്. അവർ പറഞ്ഞു: നിശ്ചയം നബി ﷺ യുടെ സ്വഭാവം ഖുർആനാകുന്നു. (മുസ്ലിം:746)

അഭിമാനത്തിന് വിലകല്‍പിച്ച പ്രവാചകന്‍

ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി ﷺ മിനായില്‍വെച്ച് ചോദിച്ചു: ”ഇത് ഏതു ദിവസമാണെന്ന് നിങ്ങള്‍ക്കറിയാമോ?”’അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”ഇത് ഒരു പരിശുദ്ധ ദിനമാണ്. ഇത് ഏതു സ്ഥലമാണെന്നറിയാമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”പരിശുദ്ധമായ സ്ഥലം. ഇത് ഏതു മാസമാണെന്നറിയാമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”പരിശുദ്ധമായ മാസം.” പിന്നീട് അവിടുന്ന് പറഞ്ഞു: ”നിങ്ങളുടെ ഈ സ്ഥലം, നിങ്ങളുടെ ഈ മാസം, നിങ്ങളുടെ ഈ ദിവസം പരിശുദ്ധമായിരിക്കുന്നതുപോലെ നിശ്ചയമായും അല്ലാഹു നിങ്ങളുടെ രക്തവും നിങ്ങളുടെ സ്വത്തും നിങ്ങളുടെ അഭിമാനവും നിങ്ങള്‍ക്ക് പരിശുദ്ധമാക്കിയിരിക്കുന്നു”. (ബുഖാരി:1742)

സഹിഷ്ണുവായ പ്രവാചകന്‍

നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക. (ഖു൪ആന്‍ : 7/199)

അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ : 7/199)


Aslam Kamil parappanangadi

https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW


സൽസ്വഭാവിയായ പ്രവാചകൻ


നബി ﷺ യുടെ സ്വഭാവഗുണം അങ്ങേയറ്റം ഉല്‍കൃഷ്ടവും മാതൃകാപരവുമായിരുന്നുവെന്ന് അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (ഖു൪ആന്‍:68/4)

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ യുടെ ജനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു. (ബുഖാരി: 6203- മുസ്‌ലിം: 2150


നബി ﷺ പറഞ്ഞു: എല്ലാ നല്ല സ്വഭാവങ്ങളുടെയും പൂ൪ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിതനായിട്ടുള്ളത്. (അഹ്മദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ആയിശ  رضي الله عنها യിൽ നിന്ന് നിവേദനം: സഅദ് ബ്നു ഹിഷാം അവരോട് ചോദിച്ചു : അല്ലയോ ഉമ്മുൽ മുഅമിനീൻ. നബി ﷺ യുടെ സ്വഭാവത്തെക്കുറിച്ച് എനിക്ക് അറിയിച്ചുതന്നാലും. അവർ പറഞ്ഞു : നീ ഖുർആൻ പാരായണം ചെയ്യാറില്ലേ? അദ്ദേഹം പറഞ്ഞു : ഉണ്ട്. അവർ പറഞ്ഞു: നിശ്ചയം നബി ﷺ യുടെ സ്വഭാവം ഖുർആനാകുന്നു. (മുസ്ലിം:746)

അഭിമാനത്തിന് വിലകല്‍പിച്ച പ്രവാചകന്‍

ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി ﷺ മിനായില്‍വെച്ച് ചോദിച്ചു: ”ഇത് ഏതു ദിവസമാണെന്ന് നിങ്ങള്‍ക്കറിയാമോ?”’അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”ഇത് ഒരു പരിശുദ്ധ ദിനമാണ്. ഇത് ഏതു സ്ഥലമാണെന്നറിയാമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”പരിശുദ്ധമായ സ്ഥലം. ഇത് ഏതു മാസമാണെന്നറിയാമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”പരിശുദ്ധമായ മാസം.” പിന്നീട് അവിടുന്ന് പറഞ്ഞു: ”നിങ്ങളുടെ ഈ സ്ഥലം, നിങ്ങളുടെ ഈ മാസം, നിങ്ങളുടെ ഈ ദിവസം പരിശുദ്ധമായിരിക്കുന്നതുപോലെ നിശ്ചയമായും അല്ലാഹു നിങ്ങളുടെ രക്തവും നിങ്ങളുടെ സ്വത്തും നിങ്ങളുടെ അഭിമാനവും നിങ്ങള്‍ക്ക് പരിശുദ്ധമാക്കിയിരിക്കുന്നു”. (ബുഖാരി:1742)

സഹിഷ്ണുവായ പ്രവാചകന്‍

നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക. (ഖു൪ആന്‍ : 7/199)

അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ : 7/199)


Aslam Kamil parappanangadi

മുഹമ്മദ് നബി ഉത്തമ മാതൃക Part 3

 


മുഹമ്മദ് നബി ഉത്തമ മാതൃക

Part 3

*I love Muhammad* 

صلي الله عليه وسلم


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW


വിനയവും വിവേകവുമുള്ള പ്രവാചകന്‍


ജൂത പണ്ഡിതനായ സെയ്ദ് ഇബ്‌നു സഅ്‌ന, മുഹമ്മദ് നബി ﷺ യില്‍ പ്രവാചകത്വത്തിന്റെ ലക്ഷണങ്ങള്‍ നിരീക്ഷിച്ചറിയാന്‍ വേണ്ടി പരിശ്രമിക്കുന്ന സമയം. ഒരുദിനം അദ്ദേഹം നബി ﷺ യോടൊത്ത് നില്‍ക്കവെ ഒരാള്‍ തന്റെ വാഹനപ്പുറത്ത് ആഗതനായി. ഒരു ഗ്രാമത്തിലെ മുസ്‌ലിംകള്‍ കാലക്കെടുതികളിലും കഷ്ടപ്പാടുകളിലുമാണെന്ന വിവരം അദ്ദേഹം നബി ﷺ യോട് പറഞ്ഞു. അവരെ സഹായിക്കാനുള്ള സമ്പത്ത് നബി ﷺ യുടെ കയ്യിലില്ലായിരുന്നു. അദ്ദേഹം തന്റെ കൂടെയുള്ള അലി(റ)യെ നോക്കി. അലി(റ) പറഞ്ഞു: ‘സമ്പാദ്യമായി ഒന്നും അവശേഷിക്കുന്നില്ല.’ ആ സമയം സെയ്ദ് ഇബ്‌നു സഅ്‌ന നബി ﷺ യുടെ അടുത്തുചെന്ന് പറഞ്ഞു: ‘ഇതാ എണ്‍പത് സ്വര്‍ണനാണയങ്ങള്‍. നിര്‍ണിത തീയതിയായാല്‍ പകരം ഈ സംഖ്യക്കൊത്ത കാരക്ക തന്ന് കടം വീട്ടിയാല്‍ മതി.’ നബി ﷺ അത് സ്വീകരിക്കുകയും വാഹനപ്പുറത്തെത്തിയ വ്യക്തിയെ ഏല്‍പിക്കുകയും ചെയ്തു. നബി ﷺ അയാളോട് പറഞ്ഞു: ‘ആ ഗ്രാമവാസികളിലേക്ക് മടങ്ങിച്ചെന്ന് അവരെ സഹായിക്കൂ.’

സെയ്ദ് ഇബ്‌നു സഅ്‌ന പറയുന്നു: ‘വ്യവസ്ഥ പ്രകാരം ബാധ്യത തീര്‍ക്കുവാന്‍ രണ്ടുമൂന്ന് നാളുകള്‍ ശേഷിക്കുന്നുണ്ട്. നബി ﷺ ഒരു ജനാസയെ അനുഗമിച്ച് ബക്വീഅ് ക്വബ്ര്‍സ്ഥാനിലേക്ക് പുറപ്പെട്ടതായിരുന്നു. അനുചരന്മാരില്‍ അബൂബക്കര്‍(റ), ഉമര്‍(റ), ഉഥ്മാന്‍(റ) എന്നിവരും മറ്റും അദ്ദേഹത്തോടൊപ്പമുണ്ട്. ജനാസ നമസ്‌കരിച്ച നബി ﷺ ചാരിയിരിക്കുവാന്‍ ഒരു ചുമരിനരികിലേക്ക് അടുത്തപ്പോള്‍ ഞാന്‍ അടുത്ത് ചെന്നു. അദ്ദേഹത്തിന്റെ കുപ്പായ മാറും ശിരോവസത്രവും കൂട്ടി അദ്ദേഹത്തെ കടന്നുപിടിച്ചു. പരുഷമായ മുഖഭാവത്തോടെ അദ്ദേഹത്തെ രൂക്ഷമായി നോക്കി. ഞാന്‍ പറഞ്ഞു: ‘മുഹമ്മദ്! എന്നോടുള്ള ബാധ്യത വീട്ടുന്നില്ലേ? നിങ്ങള്‍ അബ്ദുല്‍ മുത്വലിബിന്റെ മക്കള്‍ ബാധ്യത തീര്‍ക്കുന്നതില്‍ അമാന്തിക്കുന്നവരാണ്. നിങ്ങളോടുള്ള ഇടപഴകലില്‍ എനിക്ക് നിങ്ങളെയെല്ലാം നന്നായി അറിയാം. ഞാന്‍ ഉമര്‍(റ)വിനെ നോക്കി. കോപാകുലനായ അദ്ദേഹത്തിന്റെ ഇരുകണ്ണുകളും ഗോളങ്ങള്‍ക്ക് സമാനമായി അദ്ദേഹത്തിന്റെ മുഖത്ത് കറങ്ങുന്നു! എന്നെ നോക്കി ഉമര്‍(റ) പറഞ്ഞു: ‘ശത്രൂ, അല്ലാഹുവിന്റെ തിരുദൂതരോടാണോ നീ ഇതെല്ലാം പറയുന്നതും ചെയ്യുന്നതും? അല്ലാഹുവാണെ, ഞാന്‍ ചില കാര്യങ്ങള്‍ ഭയക്കുന്നില്ലായിരുന്നുവെങ്കില്‍ എന്റെ ഈ വാളുകൊണ്ട് നിന്റെ തല ഞാന്‍ കൊയ്യുമായിരുന്നു.’ എന്നാല്‍ നബി ﷺ യാകട്ടെ തീര്‍ത്തും ശാന്തനായി, തികഞ്ഞ അടക്കത്തോടെ എന്നെ നോക്കുന്നു.  അവിടുന്ന ഉമര്‍(റ)വിനെ വിളിച്ചു ഇപ്രകാരം പറഞ്ഞു:

‘ഉമര്‍! ഞാനും സെയ്ദ് ഇബ്‌നു സഅ്‌നയും നിങ്ങളുടെ കോപം മൂത്ത പെരുമാറ്റം ആവശ്യമുള്ളവരല്ല. പ്രത്യുത, നല്ല നിലയ്ക്ക് ബാധ്യത തീര്‍ക്കുവാന്‍ എന്നോടും നല്ല രീതിയില്‍ അത് സ്വീകരിക്കുവാന്‍ അദ്ദേഹത്തോടും ആവശ്യപ്പെടുകയായിരുന്നു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. ഉമര്‍! നിങ്ങള്‍ അദ്ദേഹത്തിന്റെകൂടെ പോയി അദ്ദേഹത്തിന്റെ ബാധ്യത തീര്‍ക്കുക. നിങ്ങള്‍ അദ്ദേഹത്തെ ഭയപ്പെടുത്തിയതിന് പകരമായി ഇരുപത് സ്വാഅ് ഈന്തപ്പഴം കൂടുതല്‍ നല്‍കുകയും ചെയ്യുക.’

സെയ്ദ് ഇബ്‌നു സഅ്‌ന പറയുകയാണ്: ‘ഉമര്‍(റ) എന്നെയുംകൂട്ടി നടന്നു. ശേഷം എന്റെ കടം വീട്ടി. ഇരുപത് സ്വാഅ് ഈന്തപ്പഴം കൂടുതല്‍ നല്‍കുകയും ചയ്തു.’ (സ്വഹീഹ് ഇബ്നു ഹിബ്ബാൻ)


Aslam Kamil parappanangadi

മുഹമ്മദ് നബി ഉത്തമ മാതൃക Part 4

 


മുഹമ്മദ് നബി ഉത്തമ മാതൃക

Part 4

*I love Muhammad* 

صلي الله عليه وسلم


I love Muhammad

صلي الله عليه وسلم


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW


നീതിയുടെ പ്രവാചകന്‍


സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്‌. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു. (ഖു൪ആന്‍ :4/135)

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖു൪ആന്‍ :5/8)


എന്നാല്‍ നീ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം തീര്‍പ്പുകല്‍പിക്കുക. നീതിപാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു സ്നേഹിക്കുന്നു. (ഖു൪ആന്‍ :4/135)


ആഇശ(റ) പറയുന്നു: ഒരു മഖ്‌സൂം ഗോത്രക്കാരിയുടെ മോഷണക്കേസ് ക്വുറൈശികള്‍ക്ക് വിഷമപ്രശ്‌നമായി. ”അല്ലാഹുവിന്റെ ദൂതനോട് അവളുടെ പ്രശ്‌നം സംബന്ധിച്ച് ആരാണ് സംസാരിക്കുക?” അവര്‍ തമ്മില്‍ തമ്മില്‍ അന്വേഷിച്ചു. ”തിരുമേനിയുടെ ഇഷ്ടനായ ഉസാമതുബ്‌നു സൈദിനല്ലാതെ മറ്റാര്‍ക്കാണ് അതിന് ധൈര്യം വരിക?”- ഇതായിരുന്നു അവരുടെയെല്ലാം അഭിപ്രായം. അങ്ങനെ ഉസാമ(റ) നബി ﷺ യോട് സംസാരിച്ചു. അപ്പോള്‍ തിരുമേനി ﷺ ചോദിച്ചു: ”അല്ലാഹുവിന്റെ ശിക്ഷാവിധിയില്‍ നീ ശുപാര്‍ശയുമായി വരികയോ?” തുടര്‍ന്ന് അവിടുന്ന് ചെയ്ത ഒരു പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു: ”ഉന്നതര്‍ മോഷ്ടിച്ചാല്‍ വെറുതെ വിടുകയും ദുര്‍ബലര്‍ മോഷ്ടിച്ചാല്‍ ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പതിവ് നിങ്ങളുടെ മുന്‍ഗാമികള്‍ക്കിടയില്‍ നിലനിന്നത് അവരുടെ നാശത്തിന് ഹേതുവായിട്ടുണ്ട്. അല്ലാഹുവിനെക്കൊണ്ട് സത്യം. മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിക്കുന്നതെങ്കില്‍ ഞാന്‍ അവളുടെ കൈ മുറിക്കുകതന്നെ ചെയ്യും!” (മുസ്‌ലിം:1688)

അനസ് ബ്നു മാലിക് (റ) വിൽ നിന്ന് നിവേദനം: നബി ﷺ യുടെ കൂടെയുണ്ടായിരുന്ന ഒരാളുടെ അടുത്തേക്ക് ആയാളുടെ ആണ്കുട്ടി വന്നപ്പോൾ അയാളവനെ ചുംബിക്കുകയും തന്റെ മടിയിൽ ഇരുത്തുകയും ചെയ്തു. പിന്നീട് അയാളുടെ പെണ്കുട്ടിവന്നപ്പോൾ അവളെ തന്റെ ഒരു സൈഡിലേക്ക് ഇരുത്തി.(അപ്പോൾ നബി ﷺ ) പറഞ്ഞു: നിനക്ക് അവർക്ക് രണ്ടുപേർക്കുമിടയിൽ നീതി കാണിച്ചുകൂടെ? (സിൽസിലത്തുസ്വഹീഹ)


ആയിശ(റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധംചെയ്യുന്ന സന്ദർഭത്തിലല്ലാതെ നബി ﷺ ഒരു സ്ത്രീയേയോ ഒരു മൃത്യനേയോ മറ്റോ തന്റെ വിശുദ്ധ കരംകൊണ്ട് പ്രഹരിച്ചിട്ടില്ല. നബി ﷺ യെ ആരെങ്കിലും ഉപദ്രവിച്ചാൽ, ഒരിക്കലും അയാൾക്ക് നേരെ പ്രതികാരം ചെയ്തിരുന്നില്ല. പ്രത്യുത, അല്ലാഹു പവിത്രത കൽപ്പിച്ചവ അനാദരിക്കപ്പെട്ടാൽ, അല്ലാഹുവിന് വേണ്ടി പ്രതികാര നടപടി സ്വീകരിച്ചിരുന്നു. (മുസ്‌ലിം: 2328)


അബൂഖത്താദയില്‍(റ) നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: നമസ്‌കാരം ദീർഘിപ്പിക്കണമെന്നു കരുതി ഞാൻ നമസ്‌കരിക്കാൻ നിൽക്കും. അപ്പോൾ കുട്ടിയുടെ കരച്ചിൽ ഞാൻ കേൾക്കും. അപ്പോൾ ആ കുട്ടിയുടെ ഉമ്മയ്ക്ക് പ്രയാസമുണ്ടാകുന്നത് ഇഷ്ടപ്പെടാത്തതിനാൽ നമസ്‌കാരം ഞാൻ ലഘൂകരിക്കും. (ബുഖാരി: 707)


അനസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ഒരിക്കൽ നബി(ﷺ)യോടപ്പം നടക്കുകയായിരുന്നു. നജ്‌റാനിൽ നെയ്തുണ്ടാക്കിയ പരുപരുത്ത വക്ക് കട്ടിയുള്ള ഒരു തട്ടം നബി(ﷺ)യുടെ കഴുത്തിലുണ്ട്. അപ്പോൾ ഒരു ഗ്രാമീണൻ നബി(ﷺ)യെ കണ്ടു. അങ്ങനെ അയാൾ നബിയുടെ തട്ടം പിടിച്ചു വലിച്ചു.ഞാൻ നബി(ﷺ)യുടെ കഴുത്തിലേക്ക് നോക്കുമ്പോൾ അയാളുടെ വലിയുടെ ശക്തിയിൽ ആ തട്ടത്തിന്റെ പരുപരുത്ത ഭാഗം നബി(ﷺ)യുടെ കഴുത്തിൽ അടയാളമുണ്ടാക്കിയിരിക്കുന്നു. പിന്നീട് അയാൾ പറഞ്ഞു: നിന്റെ കൈവശമുള്ള അല്ലാഹുവിന്റെ ധനത്തിൽ നിന്നും എനിക്ക് അല്പം തരാൻ കല്പിക്കുക. അപ്പോൾ നബി (ﷺ)അയാളുടെ നേരെ തിരിഞ്ഞ് ഒന്ന് പുഞ്ചിരിക്കുകയും ശേഷം അയാൾക്ക് വല്ലതും ദാനം നൽകാൻ കല്പിക്കുകയും ചെയ്തു. (ബുഖാരി: 6088)

അബൂഹുറൈറ(റ) പറയുന്നു:’ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പള്ളിയില്‍ മൂത്രമൊഴിച്ചു. അപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഉടനെ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ അയാളെ വിട്ടേക്കുക. അയാളുടെ മൂത്രത്തില്‍ ഒരു തൊട്ടി വെള്ളമൊഴിക്കുക. നിശ്ചയം എല്ലാം അനായാസകരമാക്കാനാണ് നിങ്ങള്‍ നിയോഗിതരായത്. പ്രയാസപൂര്‍ണമാക്കുന്നതിനല്ല”. (ബുഖാരി:220).


Aslam Kamil parappanangadi

മുഹമ്മദ് നബി ഉത്തമ മാതൃക Part 5

 മുഹമ്മദ് നബി ഉത്തമ മാതൃക

Part 5

*I love Muhammad* 

صلي الله عليه وسلم


I love Muhammad

صلي الله عليه وسلم


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW




ഹൃദയവിശാലതയുള്ള പ്രവാചകൻ


കപടവിശ്വാസിയായ അബ്ദുല്ലാഹിബ്‌നു ഉബയ്യ് നബി ﷺ യെ പലനിലയ്ക്കും ദ്രോഹിച്ചിട്ടും  അയാളുടെ അന്ത്യസമയത്ത് അയാളോട് നബി ﷺ പെരുമാറിയത് എങ്ങനെയെന്ന് കാണുക.

ഇബ്‌നു ഉമര്‍(റ) പറയുന്നു: ‘‘(കപടവിശ്വാസിയായ)അബ്ദുല്ലാഹിബ്‌നു ഉബയ്യ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്‍ അബ്ദുല്ലാഹ് അല്ലാഹുവിന്റെ റസൂലി ﷺ നെ സമീപിച്ചു. എന്നിട്ട് തന്റെ പിതാവിനെ കഫന്‍ ചെയ്യുന്നതിനായി നബി ﷺ യുടെ കുപ്പായം നല്‍കാനായി ചോദിച്ചു. അപ്പോള്‍ നബി ﷺ അത് നല്‍കി. പിന്നീട് അദ്ദേഹത്തിനായി നമസ്‌കരിക്കാന്‍ നബി ﷺ യോട് അവന്‍ ചോദിച്ചു. അപ്പോള്‍ അയാള്‍ക്കുവേണ്ടി നമസ്‌കരിക്കാന്‍ നബി ﷺ എഴുന്നേറ്റു. അപ്പോള്‍ ഉമര്‍(റ) എഴുന്നേല്‍ക്കുകയും അല്ലാഹുവിന്റെ റസൂലി ﷺ ന്റെ വസ്ത്രത്തില്‍ പിടിക്കുകയും എന്നിട്ട് (ഇപ്രകാരം) ചോദിക്കുകയും ചെയ്തു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ രക്ഷിതാവ് അയാള്‍ക്കുവേണ്ടി നമസ്‌കരിക്കുന്നത് അങ്ങയെ വിലക്കിയിട്ടില്ലയോ?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹു എനിക്ക് തെരഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടല്ലോ.’ എന്നിട്ട് അവിടുന്ന് പറഞ്ഞു: {നീ അവര്‍ക്കുവേണ്ടി പാപമോചനം തേടിക്കൊള്ളുക. അല്ലെങ്കില്‍ അവര്‍ക്കുവേണ്ടി പാപമോചനം തേടാതിരിക്കുക. നീ അവര്‍ക്കുവേണ്ടി എഴുപത് പ്രാവശ്യം പാപമോചനം തേടിയാലും … (9:80)’ (എന്ന് അല്ലാഹു പറഞ്ഞിട്ടില്ലേ?). ഞാന്‍ എഴൂപതില്‍ അധികരിപ്പിക്കുന്നതാണ്.’ അങ്ങനെ നബി ﷺ നമസ്‌കരിച്ചു. അപ്പോള്‍ അല്ലാഹു {അവരുടെ കൂട്ടത്തില്‍നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്‌കരിക്കരുത്. അവന്റെ ക്വബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്…’(9:84)} എന്ന സൂക്തം ഇറക്കുകയും ചെയ്തു’’ (ബുഖാരി:4672)

ഉമര്‍(റ) പറഞ്ഞു: ‘‘അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സലൂല്‍ മരണപ്പെട്ടപ്പോള്‍ അയാള്‍ക്ക് വേണ്ടി, അയാളുടെമേല്‍ (ജനാസ) നമസ്‌കരിക്കുന്നതിനായി അല്ലാഹുവിന്റെ റസൂല്‍ ﷺ ക്ഷണിക്കപ്പെടുകയുണ്ടായി. അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ നമസ്‌കാരത്തിന് നിന്നപ്പോള്‍ ഞാന്‍ നബിയിലേക്ക് ചാടി എഴുന്നേറ്റു നിന്നു. എന്നിട്ട് ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങ് ഇബ്‌നു ഉബയ്യിന്റെ മേല്‍ നമസ്‌കരിക്കുകയാണോ? അയാള്‍ (ഇന്ന) ദിവസം ഇങ്ങനെയും ഇങ്ങനെയുമെല്ലാം പറഞ്ഞിരുന്നില്ലേ?’ ഞാന്‍ അവിടുത്തോട് അയാളുടെ വാക്കുകള്‍ എണ്ണിപ്പറഞ്ഞുകൊടുത്തു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പുഞ്ചിരിക്കുകയും (ഇപ്രകാരം) പറയുകയും ചെയ്തു: ‘ഉമറേ, എന്നില്‍നിന്നും താങ്കള്‍ വിട്ടു നില്‍ക്കൂ.’ അപ്പോള്‍ ഞാന്‍ അവിടുത്തോട് ധാരാളം (അതിനെ സംബന്ധിച്ചു) പറഞ്ഞുകൊടുത്തു. നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും തെരഞ്ഞടുക്കാനുള്ള അനുവാദം നല്‍കപ്പെട്ടപ്പോള്‍ ഞാന്‍ (അദ്ദേഹത്തിനുവേണ്ടി നമസ്‌കരിക്കാന്‍) തെരഞ്ഞടുത്തു. എഴുപതിന് മുകളില്‍ ഞാന്‍ അധികരിപ്പിച്ചാല്‍ അദ്ദേഹത്തോട് പൊറുക്കപ്പെടുമെന്ന് ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അതിനെക്കാള്‍ അധികരിപ്പിക്കുമായിരുന്നു.’ അദ്ദേഹം (ഉമര്‍) പറഞ്ഞു: ‘അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ അദ്ദേഹത്തിനുവേണ്ടി നമസ്‌കരിക്കുകയും അതില്‍നിന്ന് പിരിയുകയും ചെയ്തു. അല്‍പസമയം കഴിഞ്ഞപ്പോഴേക്കും സൂറതുല്‍ ബറാഅയില്‍നിന്നുള്ള രണ്ട് സൂക്തങ്ങള്‍ ഇറങ്ങി: {അവരുടെ കൂട്ടത്തില്‍നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്‌കരിക്കരുത്. അവന്റെ ക്വബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിക്കുകയും ധിക്കാരികളായിക്കൊണ്ട് മരിക്കുകയും ചെയ്തിരിക്കുന്നു (തൗബ 84)} (ഉമര്‍(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലി ﷺ നോട് അന്നേദിവസം (സംസാരിച്ചതില്‍) എന്റെ ധൈര്യത്തെ സംബന്ധിച്ച് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.’’ (ബുഖാരി:1366)

Aslam Kamil parappanangadi

 

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...