Tuesday, August 6, 2024

സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും*part .1

 *✦🔅🔅●﷽●🔅🔅✦*

💎💎💎💎💎💎💎💎💎

Part.1

*സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും*


പുസ്തകം


*അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി*



*പ്രണയിക്കാം ഹബീബിനെ*


അഖില ലോക ചരാചരങ്ങൾക്കും കാരണക്കാരൻ, വിശ്വാസി

ഹൃദയത്തിന്റെ കനകക്കൊട്ടാരം, സ്നേഹഭാജനം, മദീനയിലെ

പൊന്നമ്പിളി, പുണ്യ പൂമേനി മുത്ത് മുഹമ്മദ് മുസ്തഫാﷺ

യെ സൃഷ്ടിച്ച നാഥന്ന് സർവ്വ സ്തുതിയും, പ്രവാചക പ്രേമിയുടെ ഹൃദയത്തിൽ സ്നേഹസാഗരം നില കൊള്ളുന്ന കാലത്തോളം പരകോടി സൃഷ്ടിജാലങ്ങളുടെ എണ്ണംകണ്ട് സ്വലാത്തിന്റേയും സലാമിന്റെ കുളിർകാറ്റ് തിരു ഹള്റത്തിലേക്ക്ﷺ

 അടിച്ചു വീശട്ടെ. അവിടത്തെ കുടംബത്തിലും സ്വഹാബികളിലും വിശ്വാസികളിലും സലാമിന്റെ നന്മകളത്തട്ടെ. പ്രവാചക പ്രേമിയുടെ ഹൃദയത്തിലെ സ്നേഹ ത്തിന്റെ അടയാളമാണ് സ്വലാത്ത്. അതൊരു വെളിച്ചമാണ്. രക്ഷാകവചമാണ്. വിസ്മയാവഹമായ ഫലവും സൗന്ദര്യവു മുണ്ടതിന്. അതിന്റെ പരിമളം കസ്തൂരിയാണ്.


അത് ചൊല്ലുന്നവന്റെ അടുത്ത് നിന്നു കസ്തൂരിയുടെ സുഗന്ധം ആകാശത്തേക്ക് അടിച്ചുവീശും ആകാശത്തിലെ മല ക്കുകൾ അതുകണ്ട് ആനന്ദിക്കും. അത് അർശ് വരെ മുട്ടും. ചൊല്ലുന്നവനെ കോടാനുകോടി മലക്കുകൾ സ്മരിക്കും. അവന്ന് വേണ്ടി പ്രാർത്ഥിക്കും.


അത് തിരുനബി ﷺ

യുടെ ഹള്റത്തിലേക്ക് കുതിക്കും. അവിടന്ന് സന്തോഷിക്കും. അവന്ന് വേണ്ടി പ്രാർത്ഥിക്കും. പുണ്യ

പൂമേനിയുടെ ﷺ

മേലിലുള്ള സ്വലാത്ത് പതിവാക്കിയ വന്ന്

അതൊരു മധുരമാണ്. മനസ്സിനൊരു കുളിർമയാണ്. ആനന്ദ

മാണ്. സ്നേഹമാണ്. സ്നേഹത്തിന്റെ അടയാളമാണ്. ജീവി

തവിജയത്തിന് കാരണമാണ്, മരണസമയം രക്ഷയാണ്. ഖ റിൽ ഒരു കൂട്ടുകാരനാണ്. തിരുസാന്നിദ്യത്തിന് കാരണമാണ് സ്വർഗത്തിലേക്ക് നയിക്കുന്നതാണ്. തിരു നബിയുടെ ശുപാർശക്ക് കാരണമാണ്. സ്വർഗത്തിൽ അവിടത്തെ പൂമുഖം കണ്ടാസ്വദിക്കാൻ ഉതകുന്നതാണ്.


ആ തിരുമുത്തിനെﷺ സ്വപ്നത്തിലും ഉണർച്ചയിലും സ്വർഗ് ത്തിലും കണ്ടാസ്വദിച്ചു ഹൃദയം കുളിരുവാൻ ആഗ്രഹിക്കാ വരില്ല. അതിലേക്ക് വഴി കാണിക്കുന്ന ഒരു ചെറുപുസ്ത കമാണ് നിങ്ങളുടെ കരങ്ങളിൽ ഇതൊരു മാർഗദർശിയാണ്. ഇതു വായിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു. മദീനാ മലർവാടിയുടെ സ്നേഹ നിധിയെ എപ്പോഴും ഓർത്ത് ജീവിക്കുക. അവിടത്തെ പ്രേമിക്കുക. നാവിൻ തുമ്പിലൂടെ സ്വലാത്തിന്റെയും സലാമിന്റെയും പുണ്യ വചനങ്ങൾ ഹൃദ യാന്തരത്തിൽനിന്നും മദീനയിലെ പച്ച ഖുബ്ബയിൽ നൽ കാത്തിരിക്കുന്ന തിരുനബിയെﷺ ഓർത്തുകൊണ്ട് ഒരു കാമു കനെ പോലെ ഉരുവിട്ടുകൊണ്ടിരിക്കുക.


നടത്തത്തിലും ഇരുത്തത്തിലും നിർത്തത്തിലും പോക്കിലും വരവിലും സ്വലാത്ത് ചൊല്ലുക. ഉറക്കിലും ഉണർച്ചയിലും അത് തുടരുക. ആ പൂമുത്ത് തിരുനബി(ﷺ

)യുടെ മദ്ഹ് കീർത്തന ങ്ങൾ പറയുക. കേൾക്കുക. അവിടത്തെ മൗലിദ് സദസ്സിൽ പങ്കെടുക്കുക. കുളിരേറ്റവരാകുക, അവിടത്തെ ചര്യ പിൻപറ്റു


സ്വലാത്തിനെ ഒരാനന്തമാക്കുക അതിന്റെ മാധുര്യം ആസ്വ

ദിക്കുക. അവിടത്തെ സ്മരണയും പ്രേമവും നിലനിർത്തുക


ഇനി വിശ്രമമില്ല. ആ തിരുഹള്റത്തിൽ സംഗമിക്കുന്നത് വരെ, ആ തിരു പൂമുഖം കാണുന്നത് വരെ. അവിടത്തെ പല തവണ സ്വപ്നത്തിൽ ദർശിക്കണം. അവിടത്തെ തിരുകരത്തിൽ നിന്ന് ഹൗളുൽ കൗസർ പാനം ചെയ്യണം.


അവിടത്തോട് കൂടിയിരുന്നൊന്ന് സംസാരിക്കണം. അല്ലാ ഹുവെ നീ ഭാഗ്യം നൽകാം. അല്ലാഹുവേ നീ സ്വീകരിക്കണേ 

* മുഹമ്മദ് അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടിയുടെ 

സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും

എന്ന പുസ്തകത്തിൽ നിന്നും*

💠💠💠💠💠💠


....................


Saturday, August 3, 2024

മഹാന്മാരുടെ ഖബറുകൾക്കു മേൽ ഖുബ്ബ നിർമിക്കൽ ഖബർ പരിപാലനം

 മഹാന്മാരുടെ ഖബറുകൾക്കു

മേൽ ഖുബ്ബ നിർമിക്കൽ

ഖബർ പരിപാലനം

Aslam Kamil Saquafi parappanangadi


ഷാഫി മദ്ഹബിലെ ആധികാരിക പണ്ഡിതന്മാർ എല്ലാവരും മഹാന്മാരുടെ ഖബറിനെ പരിപാലിക്കൽ (ഇമാറത്ത്) പുണ്യമാണെന്നും അനുവദനീയമാണെന്നും അതിനുവേണ്ടി മരണസമയത്ത് തന്റെ സ്വത്ത് വസിയ്യത്ത് ചെയ്യൽ പുണ്യമാണെന്നും സഹീഹ് ആണെന്നും അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് ഷാഫി മദ്ഹബിലെ രണ്ട് കുലപതികളായ ഇമാം നവവിയും ഇമാം റാഫിയും റ ഇത് വിവരിച്ചിട്ടുണ്ട്.


മേൽ ഇമാറത്തിൽ (പരിപാലനത്തിൽ )

മഹാന്മാരുടെ ഖബറിന്മേൽ ഖുബ്ബയും മറ്റു  ബിൽഡിങ്ങുകൾ നിർമിക്കൽഉൾപ്പെടുമെന്ന് പ്രശസ്തരായ പണ്ഡിതന്മാരുടെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം സർകശി ആണ് അതിനു വിരുദ്ധം പറഞ്ഞത്

മണ്ണ് സമമാക്കലാണ് അതിൻറെ ഉദ്ദേശം എന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്.

ഇമാം സർക്കസ് ന്യായത്തേക്കാൾ കുപ്പയും ബിൽഡിംഗ് നിർമ്മാണവും പെടുമെന്ന് അഭിപ്രായത്തെയാണ് പ്രബല പണ്ഡിതന്മാർ പ്രബലപ്പെടുത്തിയത്.

ഇത് മനസ്സിലാക്കാതെ സർകശി റ യുടെ അഭിപ്രായം മാത്രം ഉദ്ധരിച്ച് ചിലർ കബളിപ്പിക്കുന്നത് കാണാം




ഇമാം നവവി റൗളയിൽ പറയുന്നു.

പള്ളികൾ പരിപാലിക്കാനും അമ്പിയാക്കൾ ഉലമാക്കൾ സ്വാലിഹീങ്ങൾ ഇവരുടെകബറുകൾ പരിപാലിക്കാനും വസിയ്യത്ത് ചെയ്യൽ പുണ്യമാണ്

 അവരുടെ ഖബറുകൾ പരിപാലിക്കുന്നതിൽ അവരെ കൊണ്ടുള്ള ബറക്കത്തും സിയാറത്തും ജീവിപ്പിക്കൽ ഉണ്ട് . (റൗള നവവി )


بناء القبة علي قبور الصالحين


وفي روضة الطالبين

يجوز للمسلم والذمي الوصية لعمارة المسجد الأقصى وغيره من المساجد ، ولعمارة قبور الأنبياء ، والعلماء ، والصالحين ، لما فيها من إحياء الزيارة ، والتبرك بها 


മുഗ്നിയിൽ പറയുന്നു

തെറ്റല്ലാത്ത പുണ്യകർമ്മത്തിൽ പെട്ടതാണ് പള്ളി നിർമാണവും അമ്പിയാക്കൾ ഉലമാക്കൾ സ്വാലിഹീങ്ങൾ എന്നിവരുടെ ഖബർ പരിപാലനവും അത് പരിപാലിക്കുന്നത് കൊണ്ട് മഹത്തുക്കളെക്കൊണ്ട് ബർക്കത്ത് എടുക്കലും അവരുടെ സിയാറത്തിന് ജീവിപ്പിക്കലും ഉണ്ട് ( മുഗ്നിൽ മുഹ്താജ്)


وفي مغني المحتاج

وإذا انتفت المعصية فلا فرق بين أن يكون قربة كالفقراء أو بناء المساجد وعمارة قبور الأنبياء - عليهم الصلاة والسلام -، وألحق الشيخ أبو محمد بها قبور العلماء والصالحين لما فيه من إحياء الزيارة والتبرك بها

ഇമാം നവവിയുടെ മേൽ വാചകം വിവരിച്ചുകൊണ്ട്

ഷാഫിഈമദ്ഹബിലെ ആധികാരികപണ്ഡിതൻ

 ശൈഖുൽ ഇസ്ലാം സക്കറിയൽ അൻസാരി റ പറയുന്നു.

ദഖാഇറി ന്റെ കർത്താവ് പറഞ്ഞു.ഖബർ പരിപാലനം കൊണ്ട് ഉദ്ദേശം അവരുടെ കബറിന്റെ മുകളിൽ കുബ്ബകൾ നിർമ്മിക്കലും ബിൽഡിങ്ങുകൾ നിർമിക്കലും ഉൾപ്പെടുന്നതാണ്......

എന്നാൽ ഇമാം സർകശി അതിൽ സംശയം പ്രകടിപ്പിച്ചു.പരിപാലനം കൊണ്ട് മണ്ണ് നീക്കലുംഎപ്പോഴും സിയാറത്ത് ചെയ്യലും ഖുർആൻ പാരായണവും സിയാറത്തിനു വരുന്നവർക്ക് അറിയിച്ചു കൊടുക്കലും ആണ് .അത് ഖബർ നാമവശേഷം ആകാതിരിക്കാനാണ്

എന്ന് പറഞ്ഞു.എന്നാൽ ആദ്യം പറഞ്ഞത് തന്നെയാണ് ( ഖുബ്ബയും ബിൽഡിങ്ങും നിർമ്മിക്കൽ ഉൾപ്പെടുമെന്നത് ) അതിൻറെ പ്രത്യക്ഷ  ആശയം (അസ്നൽ മത്വാലിബ് ബാബുൽ വസ്വിയ്യ സകരിയൽ അൻസ്വാരി )


وفي اسني المطالب لزكريا الانصاري

(ﻭﻗﺒﻮﺭ اﻷﻧﺒﻴﺎء ﻭاﻟﻌﻠﻤﺎء ﻭاﻟﺼﺎﻟﺤﻴﻦ) ﻟﻤﺎ ﻓﻴﻬﺎ ﻣﻦ ﺇﺣﻴﺎء اﻟﺰﻳﺎﺭﺓ ﻭاﻟﺘﺒﺮﻙ ﺑﻬﺎ. ﻗﺎﻝ ﺻﺎﺣﺐ اﻟﺬﺧﺎﺋﺮ: ﻭﻟﻌﻞ اﻟﻤﺮاﺩ ﺃﻥ ﻳﺒﻨﻰ ﻋﻠﻰ ﻗﺒﻮﺭﻫﻢ اﻟﻘﺒﺎﺏ ﻭاﻟﻘﻨﺎﻃﺮ ﻛﻤﺎ ﻳﻔﻌﻞ ﻓﻲ اﻟﻤﺸﺎﻫﺪ ﺇﺫا ﻛﺎﻥ ﻓﻲ اﻟﺪﻓﻦ ﻓﻲ ﻣﻮاﺿﻊ ﻣﻤﻠﻮﻛﺔ ﻟﻬﻢ ﺃﻭ ﻟﻤﻦ ﺩﻓﻨﻬﻢ ﻓﻴﻬﺎ ﻻ ﺑﻨﺎء اﻟﻘﺒﻮﺭ ﻧﻔﺴﻬﺎ ﻟﻠﻨﻬﻲ ﻋﻨﻪ ﻭﻻ ﻓﻌﻠﻪ ﻓﻲ اﻟﻤﻘﺎﺑﺮ اﻟﻤﺴﺒﻠﺔ ﻓﺈﻥ ﻓﻴﻪ ﺗﻀﻴﻴﻘﺎ ﻋﻠﻰ اﻟﻤﺴﻠﻤﻴﻦ.

ﻗﺎﻝ اﻟﺰﺭﻛﺸﻲ ﻭﻓﻴﻪ ﻧﻈﺮ، ﻭاﻟﻤﺘﺠﻪ ﺃﻥ اﻟﻤﺮاﺩ ﺑﻌﻤﺎﺭﺗﻬﺎ ﺭﺩ اﻟﺘﺮاﺏ ﻓﻴﻬﺎ ﻭﻣﻼﺯﻣﺘﻬﺎ ﺧﻮﻓﺎ ﻣﻦ اﻟﻮﺣﺶ، ﻭاﻟﻘﺮاءﺓ ﻋﻨﺪﻫﺎ ﻭﺇﻋﻼﻡ اﻟﺰاﺋﺮﻳﻦ ﺑﻬﺎ ﻛﻲ ﻻ ﺗﻨﺪﺭﺱ اﻧﺘﻬﻰ.

*ﻭاﻷﻭﻝ ﻫﻮ اﻟﻤﺘﺒﺎﺩﺭ*

ഷാഫിഈമദ്ഹബിലെ ആധികാരിക ഗ്രന്ഥമായ നിഹായത്തുൽ മഹ്താജിൽ പറയുന്നു.

തെറ്റായ കാര്യങ്ങള്‍ക്ക് വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ലെന്ന്  പറഞ്ഞതില്‍ നിന്ന് പുണ്യകർമങ്ങള്‍ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം.പള്ളി പരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിര്‍വഹിക്കുന്നത് കാഫിറാണെങ്കില്‍ പോലും നിയമം മറ്റൊന്നല്ല.


അമ്പിയാക്കള്‍,സച്ഛരിതര്‍,

പണ്ഢിതന്‍മാര്‍,തുടങ്ങിയവരുടെ ഖബ്റുകള്‍ പരിപാലിക്കുന്നതും പുണ്യത്തിന്റെ ഭാഗമാണ്.

കാരണം,സിയാറത്ത് സജീവമാക്കാനും അത് കൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ....

ഇവിടെ ഖബറ് പരിപാലനം കൊണ്ട് ഉദ്ധേശം ഇന്ന് നമ്മുടെ മഹാന്മാരുടെ ഖബറിസ്ഥാനിൽ നടക്കുന്നത് പോലെ ഖബറിന്മേൽ ഖുബ്ബകൾ നിർമിക്കലും ബിൽഡിംഗുകൾ നിർമിക്കലുമാണ്. ഇത് ദഖാ ഇറ് എന്ന ഗ്രന്തത്തിന്റെ  രചയിതാവ് പറഞ്ഞിട്ടുണ്ട്.

കിതാബുൽ ഹജ്ജിന്റെ തുടക്കത്തിൽ ഇഹ് യാഉലൂമിന്റെ -ഗസ്സാലി ഇമാമിന്റെ - സംസാരവും അത് തന്നെ അറിയി ക്കുന്നുണ്ട്. ഇമാം ഗസാലി റ വസീത്ത് എന്ന ഗ്രന്തത്തിലും സൂജിപ്പിപ്പിച്ചുട്ടുണ്ട് - ഇതല്ലാം ഉടമസ്തതയിലാണങ്കിലാണ്

 നിഹായ 6/42)

وفي نهاية المحتاج

وشمل عدم المعصية القربة كعمارة المساجد ولو من كافر وقبور الأنبياء والعلماء والصالحين لما في ذلك من إحياء الزيارة والتبرك بها ، ولعل المراد به كما قاله صاحب الذخائر ، وأشعر به كلام الإحياء في أوائل كتاب الحج ، وكلامه في الوسيط في زكاة النقد يشير إليه أن تبنى على قبورهم القباب والقناطر كما يفعل في المشاهد إذا كان الدفن في مواضع مملوكة لهم أو لمن دفنهم فيها لا بناء القبور نفسها للنهي عنه ، ولا فعله في المقابر المسبلة فإن فيه تضييقا على المسلمين خلافا لما استوجهه الزركشي من كون المراد بعمارتها رد التراب فيها وملازمتها خوفا من الوحش والقراءة عندها ، وإعلام الزائرين بها لئلا تندرس .

نهاية المحتاج

ശാഫിഈ മദ്ഹബ് വിവരിക്കുന്ന ഗ്രന്തം ഹാശിയത്തുൽ ജമലിൽ ഇമാം സുലൈമാനുൽ ജമൽ റ പറയുന്നു. പള്ളി പരിപാലിക്കൽ സ്വഹീഹായത് പോലെ അമ്പിയാക്കൾ ഉലമാക്കൾ സ്വാലിഹുകൾ എന്നിവരുടെ ഖബറുകൾ പരിപാലിക്കൽ സ്വഹീഹാണ്. കാരണം ഖബറുകൾക്കൊണ്ട് ബറക്കത്ത് എടുക്കലും സിയാറത്തും ജീവൻ നൽകൽ അതിൽ ഉണ്ട് .ഇവിടെ ഖബറ് പരിപാലനം കൊണ്ട് ഉദ്ധേശം ഇന്ന് നമ്മുടെ മഹാന്മാരുടെ ഖബറിസ്ഥാനിൽ നടക്കുന്നത് പോലെ ഖബറിന്മേൽ ഖുബ്ബകൾ നിർമിക്കലും ബിൽഡിംഗുകൾ നിർമിക്കലുമാണ്. ഇത് ദഖാ ഇറ് എന്ന ഗ്രന്തത്തിന്റെ  രചയിതാവ് പറഞ്ഞിട്ടുണ്ട്.

കിതാബുൽ ഹജ്ജിന്റെ തുടക്കത്തിൽ ഇഹ് യാഉലൂമിന്റെ -ഗസ്സാലി ഇമാമിന്റെ - സംസാരവും അത് തന്നെ അറിയി ക്കുന്നുണ്ട്. ഇമാം ഗസാലി റ വസീത്ത് എന്ന ഗ്രന്തത്തിലും സൂജിപ്പിപ്പിച്ചുട്ടുണ്ട് - 

സർകശിയുടെ ന്യായം ഇതിന് വിരുദ്ധമാണ്. 

(ഹാശിയത്തുൽ ജമൽ)

وفي حاشية الجمل سليمان الجمل

 قوله : (وتصح العمارة مسجد أي ولو كانت الوصية من كافر ومثل المسجد قبور الأنبياء والعلماء والصالحين لما في ذلك من إحياء الزيارة والتبرك بها ولعل المراد به كما قاله صاحب الذخائر وأشعر به كلام الأحياء في أوائل كتاب الحج وكلامه في الوسيط في زكاة النقد يشير إليه أنه يبني على قبورهم القباب والقناطر كما يفعل في المشاهد إذا كان الدفن في مواضع مملوكة لهم أو لمن دقتهم فيها لأبناء القبور نفسها للنهي عنه ولا فعله في المقابر المسيلة فإن فيه تضييقاً على المسلمين خلافاً لما استوجهه الزركشي من كون المراد بعمارتها رد التراب فيها

عملاً بالعرف 

ചുരുക്കത്തിൽ സർകശിയുടെ ന്യായം ശാഫിഈ മദ്ഹബിലെ പ്രഭ ലരായ പണ്ഡിതന്മാർ അംഗീകരിക്കുന്നില്ല.


തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറയുന്നു

 وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج

പള്ളി നിർമിക്കൽ, പണ്ഡിതന്മാർപോലെയുള്ളവടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ എന്നിവ  പുണ്യമാണ് ഇത് 

പൊതുശ്‌മശാനത്തിലല്ലങ്കിൽ ആണ്

പണ്ഡിതൻപോലെയുള്ള മഹാന്മാരുടെ ഖബറിടം ശരിപ്പെടുത്തുന്നതും പുണ്യമാണ് . അത് പൊതുശ്‌മശാനത്തിലാണെങ്കിൽ പോലും. 

(തുഹ്ഫ)


ശർവാനിയിൽ പറയുന്നു

നിഹായയിൽ ഖുബ്ബയും ബിൽഡിംഗാം പെടുത്തിയിട്ടുണ്ട് (ശർവാനി)

وفي الشرواني

 ( قوله ونحو قبة ) عبارة النهاية القباب والقناطر ا هـ ( قوله قبر نحو عالم ) عبارة النهاية والمغني قبور الأنبياء والعلماء والصالحين ا هـ .

ഫതാവൽ കുബ്റയിൽ ഇബ്നു ഹജർ റ ഉദ്ധരിക്കുന്നു.

ഇമാം ഇബ്നുൽ ഇമാദ് റ പറയുന്നു. മഖ്ബറ ആർക്കും ഉടമയില്ലാത്ത മവാത്ത് ആണങ്കിൽ അതിൽ നിർമാണം ഹറാമില്ല. ഉടമയിലാണങ്കിൽ ഉടമസ്തന്റെ അനുമതിയോടെ പടുക്കൽ - ബിൽഡിംഗ് അനുവദനീയമാണ് (ഫതാവൽ കുബറാ )

وفي فتاوي الكبري عند السؤال


وقد قال الإمام ابن العماد إن كانت أي المقبرة مواتا لم يحرم البناء فيها وإن كانت مملوكة جاز البناء فيها بإذن المالك الأمر.

ഇമാം ഹാകിം മുസ്തദ്റകിൽ പറയുന്നു.

മുസ്ലിം ഇമാമുമാർ കിഴക്കും പടിഞ്ഞാറും -ലോകം മുഴുവൻ - മഹാന്മാരുടെ ഖബറുകൾക്ക് മേൽ കെട്ടിടം നിർമിക്കൽ ചെയ്തു വരുന്നു.

സലഫുകളിൽ നിന്നും പിൻ കാമികൾ തുടർന്നുവരുന്നതാണത്. 

ഇമാം ബർസലി റ പറയുന്നു അത് കൊണ്ട് ഇത് ഇജ്മാഉ - പണ്ഡിത ഏകോപനമാണ് - (ഫതാവൽ കുബ്റാ )

الثالث أن الحاكم قال في مستدركه إثر تصحيح أحاديث النهي عن البناء والكتب على القبور ليس العمل عليها فإن أئمة المسلمين شرقا وغربا البناء على قبورهم وهو أمر أخذه الخلف عن السلف قال البرزلي فيكون إجماعا الأمر

പിൻകാമികളായ പണ്ഡിതന്മാരുടെ കെട്ടിടം നിർമിക്കൽ അനുവദനീയമാണന്ന് അറിയിക്കു നല്ല സംസാരം ഉണ്ടുണ്ട്.

മസ്ജിദുൽ അഖ്സയും അമ്പിയാക്കളുടെ ഖബറുകളും കെട്ടിടം നിർമിക്കാൻ വസ്വിയ്യത്ത് ചെയ്യൽ സ്വഹീഹാവുമെന്ന് അവർ പറഞ്ഞിരിക്കുന്നു.

അമ്പിയാക്കളെ പോലെയാണ് ഉലമാക്കളും സ്വാലിഹീങ്ങളും എന്ന് ശൈഖ് അബൂ മുഹമ്മദ് റ എന്നവർ പറഞ്ഞിട്ടുണ്ട്. (ഫതാവൽ കുബ്റാ )

الخامس أن بعض علماء أئمتنا المتأخرين ذكر كلاما حسنا يؤيد جواز البناء فقال قلت ذكروا صحة الوصية لبناء المسجد الأقصى وقبور الأنبياء - عليهم الصلاة والسلام - وألحق الشيخ أبو محمد بها قبور العلماء والصالحين لما فيها من الإحياء بالزيارة.


ദീനിന്റെ പണ്ഡിതന്മാരുടേയും ഇസ്ലാമിന്റെ മശാഇഖന്മാരുടേയും സ്വാലിഹീങ്ങളുടേയും ഖബറുകളുടെ മേൽ കെട്ടിടം പണിയൽ

ഇമാം ഗസാലി റ വസീതിലും ഇഹ് യായിലും  അനുവദിച്ചിരിക്കുന്നു. അത് അനുവദനീയമാവുന്നത് ബഹുമാനത്തിന് വേണ്ടിയാണ്

ഇമാം ഇബ്നു റിഫ്അയുടെ തമ്പീഹ് എന്ന ഗ്രന്തത്തിലും കെട്ടിടം ഉണ്ടാക്കൽ അനുവദനീയമാണെന്ന് അറിയിക്കുന്നുണ്ട്. വസീതിലും ഇഹ്യായിലും ഉള്ളത് പോലെ തന്നെ .

എന്നല്ല അത് സുന്നത്താണെന്നാണ് അറിയിക്കുന്നത്.

അതിൽ യാതൊരു സംശയവുമില്ല.കാരണം പണ്ടും പിന്നീടും ഇസ്ലാമിക രാജ്യങ്ങൾ മുഴുവനും ഇത്തരം കെട്ടിടങ്ങൾ ഉണ്ടായിട്ടുണ്ട്.കൈകാര്യകർത്താക്കളായ ഭരണാധികാരികളോ സ്വാലിഹീങ്ങളോ പണ്ഡിതന്മാരോ വാക്കുകൊണ്ടോ പ്രവർത്തി കൊണ്ടോ

അതിനെ എതിർത്തതായി ഒരു റിപ്പോർട്ടും ഇല്ല . അവർ അതിന് സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു. (ഫതാവൽ കുബ്റാ )


وقد ذكر الغزالي - رضي الله عنه - في الوسيط والإحياء كلاما يدل على جواز البناء على قبور علماء الدين ومشايخ الإسلام وسائر الصلحاء ولا يبعد جواز ذلك حملا على الإكرام قال وفي شرح التنبيه للإمام ابن الرفعة ما يدل على جواز البناء كما في الوسيط والإحياء بل على استحبابه ولا شك في ذلك لوجوده في جميع أمصار الإسلام قديما وحديثا قال ولم ينقل عن أحد من العلماء والصلحاء ولاة أمور الدين إنكار فيه بقول ولا فعل مع عدم الشك في تمكنهم منه والله تعالى أعلم اهـ الفتاوي الكبري


وفي نهاية المطلب

أبو المعالي عبد الملك بن عبد الله بن يوسف بن محمد الجويني (المتوفى: 478هـ)

عبد الملك بن عبد الله بن يوسف بن محمد الجويني، أبو المعالي، ركن الدين، الملقب بإمام الحرمين: أعلم المتأخرين، من أصحاب الشافعي

 

، فإن لم يكن في مقبرة مشتركة، فلا بأس بالبناء.


ഹിജ്റ 478 ൽ വഫാതായ മഹാ പണ്ഡിതൻ ഇമാം ജുവൈനി റ  പറയുന്നു -

എല്ലാവർക്കും അവകാശമുള്ള പങ്കായ മഖ്ബറയാണങ്കിൽ ബിൽഡിംഗ് നിർമിക്കുന്നത് വിരോധമില്ല. (നിഹായത്തുൽ മത്ലബ് )



ഇമാം നവവി റ അടക്കമുള്ള പണ്ഡിതന്മാർ പറഞ്ഞ ഇമാറത്ത് - ( പരിപാലനം - ) കൊണ്ട് ഉദ്ധേശം പൊതു സ്മശാനമല്ലാത്തിടത്ത ബിൽഡിങ്ങ് നിരമാണ മാണന്ന് ഇബ്നു ഹജർ ഫതാവയിൽ പറഞ്ഞതിൽ നിന്നും മനസ്സിലാകുന്നതാണ്


ഇബ്നു ഹജർ റ ഫതാവൽ കുബ്റയിൽ പറയുന്നു.


പ്രഭല വീക്ഷണം

പൊതു സ്മശാനത്ത് നിർമാണം പാടില്ലന്നും അതിൽ മഹത്തുക്കളുടേതും അല്ലാത്തതും വിത്യാസമില്ലന്നും

അതിന്റെ കാരണം മറ്റുള്ള വർക്ക് കൂടി അവകാശ പെട്ട സ്ഥലം ഒരാൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് 

(ഖബറിന്റെ മേൽ നിർമാണം നടത്തി എന്നതല്ല )


ഇമാം നവവി റ ഇമാം റാഫിഇയും മയ്യത്ത് പരിപാലന അദ്ധ്യായത്തിൽ നിർമാണം കറാഹത്തും ഹാറാമുമാണന്ന് പറഞ്ഞതും മഹാന്മാരുടെ ഖബറ് പരിപാലിക്കൽ കൊണ്ട് വിസ്വിയ്യത്ത് ചെയ്യൽ അനുവദനീയമെന്ന് പറഞ്ഞതും വൈരുദ്ധ്യമില്ല

കറാഹത്ത് എന്ന് പറഞ്ഞത് സ്വന്തം ഉടമസ്തതയിൽ (സാദാ ) ഖബറാണ്

ഹറാമാണന്ന് പറഞ്ഞത് പൊതുസ്മശാനത്താണ്


മഹാന്മാരുടെ ഖബറ് പരിപാലിക്കൽ കൊണ്ട് വിസ്വിയ്യത്ത് ചെയ്യൽ അനുവദനീയമെന്ന് പറഞ്ഞത് പൊതുസ്മശാനത്തെ കെട്ടിടം  അല്ല. (പൊതു സ്മശാനത്തെ കെട്ടിടം അല്ല എന്നതിൽ നിന്ന് പൊതുസ്മശാനത്ത്  അല്ലാത്തിടത്ത് കെട്ടിടം പറ്റുമെന്ന് മനസ്സിലാക്കാം) 

(ഫതാവൽ കുബ്റ)

المنقول المعتمد ... حرمة البناء في المقبرة المسبلة...  ولا فرق في ذلك بين قبور الصالحين والعلماء وغيره

وإن لم يحصل به تضييق في الحال لأنه يحصل به ذلك في الاستقبال ولأن من شأن البناء أن يضيق


فالحاصل من اضطراب وقع للشيخين فيها أن قولهما في الجنائز يكره البناء على القبر مرادهما بناء في ملك الشخص أو غيره بإذنه فإن أراد المسبلة أو الموقوفة كان مرادهما كراهة التحريم وما ذكراه في الوصايا محمول على غير البناء في المسبلة لما تقرر لك أولا (الفتاوى الكبري)


ഇതിൽ നിന്നും അദ്ധേഹത്തിന്റെ ഫതാവയിൽ പാടില്ലന്ന് പറഞ്ഞത് പൊതുസ്മശാനത്തെ പറ്റിയാ ണന്ന്  മനസ്സിലാക്കാം


' എന്നാൽ തുഹ്ഫയിൽ വെക്തമായി തന്നെ അനതിക്രതമല്ലാത്ത സ്ഥലത്ത് 


മഹത്തുക്കളുടെ ഖബറിന്റെ മേൽ കുബ്ബയും കെട്ടിടവും നിർമിക്കൽ പുണ്യമാണന്നും അതിന്ന് വസ്വിയ്യത്ത് ചെയ്യൽ സ്വഹീഹാണന്നും വെക്തമായി പറഞ്ഞിട്ടുണ്ട്


തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറയുന്നു

 وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج


പള്ളി നിർമിക്കൽ, പണ്ഡിതന്മാർപോലെയുള്ളവടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ എന്നിവ  പുണ്യമാണ് ഇത് 

പൊതുശ്‌മശാനത്തിലല്ലങ്കിൽ ആണ്


പണ്ഡിതൻപോലെയുള്ള മഹാന്മാരുടെ ഖബറിടം ശരിപ്പെടുത്തുന്നതും പുണ്യമാണ് . അത് പൊതുശ്‌മശാനത്തിലാണെങ്കിൽ പോലും. 

(തുഹ്ഫ)



എന്നാൽ ഫതാവൽ കുബ്റയിലെ ഈ വാചകത്തെ വളച്ചൊടിച്ചും  തുഹ്ഫയുടെ വാചകം മറച്ചുവെച്ചും  ഒഹാബികൾ ജനങ്ങളെ കബളിപ്പിക്കുകയാണ് പതിവ്

പൊതു സ്മാശാനത്ത് അതികാരമില്ലാതെ അനതിക്രതമായി നിർമിക്കുന്നതിനെ പറ്റിയാണ് ഫതാവയിലും മറ്റും പറഞ്ഞത് എന്നത് ഇതിൽ നിന്നും വെക്തമാണ്

എന്നാൽ അതികാരമുള്ള സ്ഥലത്ത് യാതൊരു കുഴപ്പമില്ലന്ന് മാത്രമല്ല അത് പുണ്യം കൂടിയാണന്ന് അദ്ധേഹം വെക്തമാക്കുകയും ചെയ്തിരിക്കുന്നു 'അതല്ലാം ഈ പുരോഹിതന്മാർ മറച്ചു വെച്ചിരിക്കുകയാണ്


ഇത്രയും പറഞ്ഞതിൽ നിന്നും മഹാന്മാരുടെ ഖബറിന്മേൽ ഖുബ്ബയുണ്ടാക്കൽ പുണ്യമാണന്നും അനുവദനീയമാണന്നും ഇബ്നു ഹജർ  റ അടക്കമുള്ള എല്ലാ ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാരും അങ്ങീകരിച്ചതാണന്നും 

അത് പൊതുസ്മശാന മാവുമ്പോൾ അനതിക്രതമായ താണന്ന നിഗമനത്തിൽ മാത്രമാണ് ചിലർ വിരോധം പറഞ്ഞത് എന്നും അല്ലാതെ ഖബറിന്മേൽ നിർമാണം പാടില്ലാത്തത് കൊണ്ടല്ലന്നും മനസ്സിലാക്കാം.


എന്നാൽ ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാർ തന്നെ പൊതു സ്മാശാനത്താണങ്കിലും പണ്ഡിതന്മാരുടെ മഹത്വം പരിഗണിച്ച് ഖുബ്ബ നിർമിക്കൽ അനുവദനീയമാണന്ന് പറഞ്ഞിട്ടുണ്ട് 

അത് അനതിക്രത മാവുന്നില്ല ഹറാമല്ല  എന്നാണ് മറ്റു പണ്ഡിതന്മാർ പറയുന്നത്

അതിന്റെ തെളിവ് താഴെ വിവരിക്കുന്നു

................

പൊതു സ്ഥലമാണങ്കിലും മഹാന്മാരുടേത് പറ്റുമെന്ന് പറയുന്ന ഇബാറത്ത് കാണുക

 ✍🏻 *ഇമാം ബുജൈരിമി പറയുന്നു*


പൊതുസ്മശാനത്ത് നിർമാണം പാടില്ല എന്ന് പറയുന്നത് മയ്യത്ത് മഹാന്മാരിൽ പെടാതിരിക്കുമ്പോയാണ് . അത്കൊണ്ടാണ് സിയറത്ത് സജീവമാകാനും ബറകത്തെടുക്കാനും മഹാന്മാരുടെ ഖബർ പരിപ്പാലിക്കാൻ വസിയത്ത് ചെയ്യൽ അനുവദിനിയമാണെന്ന് പറയുന്നത് 

*(ബുജൈരിമി 1/496)*


ﻭﻓﻲ ﺣﻮﺍﺷﻲ ﺍﻟﺒﺤﻴﺮﻣﻲ ﻋﻠﻰ ﺷﺮﺡ ﺍﻟﺨﻄﻴﺐ ﻋﻠﻰ ﻣﺘﻦ ﺃﺑﻲ ﺷﺠﺎﻉ : ﻭﻟﻮ ﻭﺟﺪﻧﺎ ﺑﻨﺎﺀ ﻓﻲ ﺃﺭﺽ ﻣﺴﺒﻠﺔ ﻭﻟﻢ ﻳﻌﻠﻢ ﺃﺻﻠﻪ ﺗﺮﻙ ﻻﺣﺘﻤﺎﻝ ﺃﻧﻪ ﻭﻗﻊ ﺑﺤﻖ ﻗﻴﺎﺳﺎً ﻋﻠﻰ ﻣﺎ ﻗﺮﺭﻭﻩ ﻓﻲ ﺍﻟﻜﻨﺎﺋﺲ . ﻧﻌﻢ ﺍﺳﺘﺜﻨﻰ ﺑﻌﻀﻬﻢ ﻗﺒﻮﺭ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺸﻬﺪﺍﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻭﻧﺤﻮﻫﻢ ﻗﺎﻝ ﺍﻟﺒﺮﻣﺎﻭﻱ . ﻭﻋﺒﺎﺭﺓ ﺍﻟﺮﺣﻤﺎﻧﻲ : ﻧﻌﻢ ﻗﺒﻮﺭ ﺍﻟﺼﺎﻟﺤﻴﻦ ﻳﺠﻮﺯ ﺑﻨﺎﺅﻫﺎ ﻭﻟﻮ ﺑﻘﻴﺔ ﻹﺣﻴﺎﺀ ﺍﻟﺰﻳﺎﺭﺓ ﻭﺍﻟﺘﺒﺮﻙ ﻗﺎﻝ ﺍﻟﺤﻠﺒﻲ ﻭﻟﻮ ﻓﻲ ﻣﺴﺒﻠﺔ ﻭﺃﻓﺘﻰ ﺑﻪ ﻭﻗﺎﻝ ﺃﻣﺮ ﺑﻪ ﺍﻟﺸﻴﺦ ﺍﻟﺰﻳﺎﺩﻱ ﻣﻊ ﻭﻻﻳﺘﻪ ﺍﻫ


സാധാരണ ഖബറുകള്‍ പ്രതൃേകസാഹചരൃമൊന്നുമില്ലെങ്കില്‍ ഒരുചാണിലധികം ഉയര്‍ത്തുന്നതനുവദനീയമല്ല. പക്ഷേ സ്വാലീഹീങ്ങളുടെ ഖബറുകളുണ്‍ടെങ്കില്‍ മണ്ണിനെ ഉയര്‍ത്തുക,ഖബറിനുചുറ്റുംകെട്ടിടം(മഖാം)പണിയുക തുടങ്ങി പ്രസ്തുതഖബറുകള്‍നശിച്ചുപോവാതെ സൂക്ഷിക്കാനും അവയുടെ ബഹുമാനം നിലനിര്‍ത്താനും ആവശ്യമാണ് (ശര്‍വാനി3/206


ഇമാം ഖാരി റ പറയുന്നു.

أَبَاحَ السَّلَفُ الْبِنَاءَ عَلَى قَبْرِ الْمَشَايِخِ وَالْعُلَمَاءِ وَالْمَشْهُورِينَ لِيَزُورَهُمُ النَّاسُ، وَيَسْتَرِيحُوا بِالْجُلُوسِ فِيهِ اهـ.


ജനങ്ങൾക്ക് പണ്ഡിതന്മാരുടെ ഖബറുകൾ സന്ദർശിക്കാൻ വേണ്ടിയും,അവിടെ ഇരിന്ന് വിശ്രമിക്കാൻ വേണ്ടിയും ശൈഖൻമാരുടെയും,പണ്ഡിതന്മാരുടെയും,പ്രസിദ്ധിയാർജിച്ചവരുടെയും ഖബറിനു മേൽ കെട്ടിടം നിർമിക്കലിനെ സലഫുകൾ അനുവദനീയമാക്കിയിരിക്കുന്നു..!!

മിർഖാത്..മുല്ലാ അലിയ്യുൽ ഖാരി 👆👆


എന്നാൽ ചില പണ്ഡിതന്മാർ പൊതുസ്ഥലത്ത് പറ്റില്ലങ്കിലും സ്വന്തം സ്ഥലം പോലെ


അതികാരമുള്ള സ്ഥലത്ത് മഹാന്മാരുടേത്  പറ്റുമെന്ന് ആർക്കും തർക്കമില്ല

പൊതു സ്ഥലത്ത് പറ്റില്ലന്ന് പറയുന്നവർ അതിന്ന് കാരണം പറയുന്നവർ ഖബറിന്റെ മേൽ നിർമാണം പാടില്ലാത്തത് കൊണ്ടല്ല മറ്റുള്ളവർക്ക് കൂടി അതികാരമുള്ള സ്ഥലം ഒരാളുടെ ഖബറിന്ന് വേണ്ടി എടുക്കുന്നു എന്നതിനാലാണ്


മറ്റൊരാളുടെ അവകാശമുള്ള ടത്ത് പള്ളി നിർമിക്കലും വീട് മറ്റു എന്ത് നിർമിക്കലും പാടില്ലാത്തതാണ് 'അത് കൊണ്ട് പള്ളി വീട് തുടങ്ങിയവ നിർമിക്കൽ ഒരിക്കലും പാടില്ലന്ന് പറയില്ലല്ലോ


പൊതുസ്മശാനത്തിലെ നിയമം പറഞ്ഞ വാചകം കൊണ്ടുവന്നു 


ഖബറിൻമേൽ ഖുബ്ബയും നിർമാണവും ഒരിക്കലും പാടില്ലന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് ഈ പുരോഹിതന്മാർ ചെയ്യുന്നത്


ഇബ്നു ഹജർ റ യുടെ ഫതാവൽ കുബ്റ യുടെ ഒരു വാജകമാണ് ചിലർ കൊണ്ട് വരാറുള്ളത് 


അത് പൊതു സ്മശാനത്തിൽ അനതിക്രതമായി നിർമിക്കുന്നതിന്റെ നിയമം പറഞ്ഞതാണ് 

അദ്ധേഹം തന്നെ അനതി ക്രതമല്ലാത്ത നിർമാണം പുണ്യമാണന്ന് വെക്തമായി തുഹ്ഫയിലും മറ്റും രേഘ പ്പെടുത്തിയിട്ടുണ്ട് 


 തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറയുന്നു

 وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج

പള്ളി നിർമിക്കൽ, പണ്ഡിതന്മാർപോലെയുള്ളവടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ എന്നിവ  പുണ്യമാണ് ഇത് 

പൊതുശ്‌മശാനത്തിലല്ലങ്കിൽ ആണ്

പണ്ഡിതൻപോലെയുള്ള മഹാന്മാരുടെ ഖബറിടം ശരിപ്പെടുത്തുന്നതും പുണ്യമാണ് . അത് പൊതുശ്‌മശാനത്തിലാണെങ്കിൽ പോലും. 

(തുഹ്ഫ)



നിഹായയുടെ വാചകം താഴെ പറയുന്നു.


قوله قال بعضهم إلخ) عبارة النهاية والمغني ومحل ذلك كما قاله المؤلف ابن حمزة في مشكل الوسيط ما لم يكن المدفون صحابيا أو ممن اشتهرت ولايته وإلا امتنع نبشه عند الانمحاق وأيده ابن شهبة بجواز الوصية لعمارة قبور الأولياء والصالحين لما فيه من إحياء الزيارة والتبرك إذ قضيته جواز عمارة قبورهم مع الجزم هنا بما مر من حرمة تسوية القبر وعمارته في المسبلة اهـ.



ശർവാനി റ പറയുന്നു


മേൽ പറഞ്ഞ വാചകത്തിന്റെ തേട്ടം പൊതു സമശാനത്താണങ്കിലും മഹത്തുക്കളുടെ ഖബറിന്ന് മുകളിൽ ബിൽഡിംഗ് നിർമിക്കൽ അനുവദനീയമാണന്നാണ്


കാരണം നിർമാണം പാടില്ല എന്ന് പറയുന്നത്  നുരുമ്പിയതിന്ന് ശേഷവും മറ്റുള്ളവർക്ക് പ്രയാസവും സ്ഥലം ഇടുക്കലും ഉള്ളത് കൊണ്ടാണ് 'ഇത് മയ്യത്ത് നുരുമ്പിയതിന്  ശേഷവും

ആ സ്ഥലം കൊണ്ട് ഉപകാരവും കൈകാര്യവും സാധിക്കുന്നിടത്ത് മാത്രമേ ഭാതകമാവു. നാം ചർച്ച ചെയ്യുന്നതിൽ (മഹാന്മാരുടെ ഖബറിൽ )ഇത് ബാധകമല്ല. മുഹമ്മദ് റംലി ഇത് പറഞ്ഞു '


അപ്പോൾ പൊതു സ്മാശാനമല്ലാത്തിടത്ത്  എന്ന മേൽ അഭിപ്രായത്തിൽ ആശങ്കയുണ്ട് 'അത് കൊണ്ട് കിളച്ചു മാന്താൻ പാടില്ലാത്തതിൽ (മഹത്തുക്കളിൽ ) നിർമാണം അനുവദനീയം എന്ന് പറയൽ അത്യാവശ്യമാണ് ഇത് ഇബ്നു ഖാസിം റ പറഞ്ഞു

(قوله فلا يجوز إلخ) أي النبش قضية ذلك أن يجوز البناء عليه ولو في مسبلة لأنه إنما حرم البناء لأنه يضيق على الغير ويحجر المكان بعد انمحاق الميت وهذا إنما يتأتى فيما يجوز التصرف فيه والانتفاع به بعد انمحاق الميت وما نحن فيه لا يجوز فيه ذلك م ر فقول الشارح أي في غير المسبلة فيه نظر نعم ينبغي أن يتقيد جواز البناء بأن يكون فيما يمتنع النبش فيه سم.



ഫത്‌ഹുൽ മുഈന് പറയുന്നു


 പൊതുസ്മ ശാനം (അനതിക്രതമല്ലങ്കിൽ ) പള്ളിയും ഖുബ്ബയും പണ്ഡിതന്മാർ പോലോത്തവരുടെ ( മഹാൻമാരുടെ )ഖബറിന്ന് മുകളിൽ ഖുബ്ബ പോലെയുള്ളതും നിർമിക്കൽ അനുവദനീയമാണന്ന് (ഫത്ഹുൽ മുഈൻ)



وتصح وصية مكلف حر لجهة حل كعمارة مسجد

 وكعمارة نحو قبة على قبر نحو عالم في غير مسبلة . 


ഫത്ഹുൽ മുഈനിന്റെ മേൽ വാചകത്തെ അതിന്റെ ശറഹ് ഇആനത്തിൽ വിവരിക്കുന്നു


 ( وكعمارة ) عطف على كعمارة مسجد . وقوله نحو قبة ، أي كقنطرة . وقوله على قبر نحو عالم ، کنبي وولي ، وعبارة النهاية وشمل عدم المعصية القرية كعمارة المساجد ولو من کافر ، وقبور الأنبياء والعلماء والصالحين لما في ذلك من إحياء الزيارة والتبرك بها . ولعل المراد به ، أي بنعمير القبور ، أن تبنى على قبورهم القباب والقناطر ، كما يفعل في المشاهد ، لا بناء القبور نفسها ، للنهي عنه . آه . باختصار . وقوله في غير مسبلة ، متعلق بعمارة ، أي عمارة ذلك في غير مقبرة مسبلة ، بأن كانت مملوكة لنحو ذلك الولي او لمن دفنه فيها ، فإن كانت مسبلة أو موقوفة ، حرم ذلك لما فيه من التضييق 


പണ്ഡിതൻ പോലേയുള്ളവർ എന്നാൽ നബി മാർ ഔലിയാക്കൾ എന്നിവർ ഉൾപെടും

നിഹായായിൽ പറയുന്നു:

തെറ്റല്ലാത്തതിന്ന് വേണ്ടി വസ്വിയ്യത് അനുവദനീയമാവും എന്നതിൽ നിന്ന് പള്ളി നിർമിക്കൽ, അമ്പിയാക്കൾ പണ്ഡിതന്മാർ സ്വാലിഹീങ്ങൾ 

തുടങ്ങിയവരുടെ ഖബറിന് മുകളിൽ   ഇന്ന്  അവരുടെ മഖ്ബറയിൽ കാണും പോലെ

കെട്ടിടവും ഖുബ്ബ നിർമിക്കൽ പോലെയുള്ള പരിപാലനമെന്ന പുണ്യകർമത്തിനും വസ്വിയ്യത്ത് അനുവദനീയമാണ്

കാരണം സിയാറത്ത് സജീവമാക്കാനും അതുകൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ..

അവരെ മറവുചെയ്യുന്നത് അവരുടെയോ അവരെ മറവുചെയ്യുന്നവരുടെയോ ഉടമസ്ഥതയിലുള്ള സ്ഥലത്താകുമ്പോഴാണിത്. 

  കാരണം അതിൽ മുസ്ലിംകൾക്ക് സ്ഥലം

 കുടുസ്സാക്കലുണ്ടല്ലൊ.

(അനതിക്രതമാവൽ ) (ഇ ആനത് ഹാശിയത്ത് ഫത്ഹുൽ മുഈൻ ബാബുൽ വസ്വിയ്യത്ത്)


ഇതിൽ നിന്നും ഖബറിന്ന് മുകളിൽ കെട്ടിടമോഖുബ്ബയോ നിർമിക്കലല്ല തെറ്റായത് എന്നും 

അനതിക്രതമാവൽ ഉണ്ടായതാണ് എന്നും വെക്തമാണ്

എന്നാൽ ഫത്ഹുൽ മുഈനിന്റെ ശറഹ് ഇആനത്തിൽ തന്നെ ജനാസയുടെ അദ്ധ്യായത്തിൽ പറയുന്നു''


وقال البجيرمي: واستثنى بعضهم قبور الأنبياء والشهداء والصالحين ونحوهم.

برماوي.

وعبارة الرحماني.

نعم، قبور الصالحين يجوز بناؤها ولو بقية لإحياء الزيارة والتبرك.

قال الحلبي: ولو في مسبلة، وأفتى به، وقد أمر به الشيخ الزيادي مع ولايته، إعانة الطالبين

ബുജൈരിമി  റ പറയുന്നു.

അമ്പിയാക്കൾ, രക്തസാക്ഷികൾ പോലെയുള്ള സച്ചരിതരുടെ ഖബ്‌റുകൾ ഇതിൽ നിന്നൊഴിവാണ്.

ബർമാവി റ യുടെ വാക്ക് ഇങ്ങനെ


സച്ചരിതരുടെ ഖബ്‌റുകൾ കെട്ടൽ അനുവദനീയമാണ്

 സിയാറത്ത് സജീവമാക്കാനും ബറക്കത്തെടുക്കാനും അവ കെട്ടിപ്പടുക്കാവുന്നതാണ്. അത് ഖുബ്ബ നിർമ്മിച്ചതും ആകാവുന്നതാണ് 

 . ഹലബി(റ) അതനുസരിച്ച് ഫത്‌വ കൊടുക്കുകയും ശൈഖ് സിയാദി ഖുബ്ബ നിർമ്മിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

(ഇആനത്ത് )


 (ശർഖാവി. 1/354)


അസ് ലം കാമിൽ സഖാഫി 

പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


Friday, August 2, 2024

മുദബ്ബിറുൽ ആലം-ഇബ്നു തൈമിയ്യയുടെ പൊത്തകം മുക്കാനുറപ്പിച്ച് വഹാബികൾ

 *മുദബ്ബിറുൽ ആലം-ഇബ്നു തൈമിയ്യയുടെ പൊത്തകം മുക്കാനുറപ്പിച്ച് വഹാബികൾ...*😃

👇👇👇👁️👁️👁️

https://www.facebook.com/share/p/RPfaYJBW1pcG1dmj/?mibextid=oFDknk

✍️''ഹലോ... ---...---...ഇബ്നു തൈമിയ്യയുടെ മജ്മൂൽ ഫതാവ എവിടെ കിട്ടും  മൗലവീ ''..?... ''ഏ...തു ഫതാവ... അ... അത് നമ്മൾ കണ്ടിട്ടും കൂടിയില്ല. നമുക്ക് അറിയാനും പാടില്ല''- എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ച് പ്യാവം മൗലവി ഫോൺ കട്ടാക്കി...      


                   ഖുർആൻ തള്ളുന്നതിന് തുല്യമാണ് ഇബ്നു തൈമിയ്യയുടെ വാക്ക് തള്ളുന്നത് എന്ന് മലയാള പൊത്തകത്തിലടിച്ച് സകല വഹാബികളെയും പഠിപ്പിച്ച മൗലവിമാർക്കിപ്പോൾ ആ പേര് കേൾക്കുമ്പോളേക്കും മുട്ട് കൂട്ടിയിടിക്കുന്നു..!

       മുദബ്ബിറുൽ ആലം ആണ് വിഷയം. മലക്കുകൾക്കും ഔലിയാക്കൾക്കും ലോകത്ത് ചില നിയന്ത്രണങ്ങൾ അല്ലാഹു നൽകുന്നതാണ് പ്രശ്ന വിഷയം. അപ്പേരിൽ ലോക മുസ്ലിംകളെ വഹാബികൾ മുശ്രിക്കാക്കി. കാര്യത്തോടടുത്തപ്പോൾ വഹാബികളുടെ സ്വന്തം നേതാവ് സാക്ഷാൽ ഇബ്നു തൈമിയ്യ,ദാ - പൊത്തോന്ന് കിടക്കുന്നു വഹാബീ 

 നരകത്തിൽ...😀


                  ബാക്കി കാര്യം ഇബ്നു തൈമിയ്യ തന്നെ പറയട്ടെ...ല്ലേ...


              ''സൃഷ്ടികൾക്ക് മുഴുവനായി ലഭിക്കുന്ന ഉപകാരങ്ങൾ ,ലോകത്തിൻ്റെ നിയന്ത്രണങ്ങൾ[തദ്ബീറുൽ ആലം/ മുദബ്ബിറുൽ ആലം],അടിമകൾക്ക് ആവശ്യമായത് നൽകുക തുടങ്ങിയവയെല്ലാം മലക്കുകളുടെ കഴിവിൽ പെട്ടതല്ലേ...?''


മറുപടി :

''മനുഷ്യരിലുള്ള സ്വാലിഹീങ്ങൾക്ക് ഇതുപോലെയും ഇതിൽ അധികവും കഴിവുകളുണ്ട്.ഔലിയാക്കളിലെ വ്യത്യസ്ത വിഭാഗങ്ങളായ അക്താബ് ഔതാദ് അഗ്-വാസ് അബുദാല് നുജബഅ തുടങ്ങിയവയിലേക്ക് ചേർത്തി നോക്കുമ്പോൾ മലക്കുകളുടെ സ്ഥാനം എത്രയോ ചെറുതാണ്''.

                  ''ഇത്തരത്തിലുള്ള സ്വാലിഹീങ്ങളുടെ സ്ഥാനങ്ങളെ നിഷേധിക്കുന്നവർ വെറും പ്രത്യക്ഷജ്ഞാനത്തിന്റെ വക്താക്കളാണ്.അവർ അത് കാരണത്താൽ  ബിദ്അത്തുകളിലും അവ്യക്തതകളിലും പെട്ടുപോയിരിക്കുന്നു'' [മജ്‌മഉൽ ഫത്താവ 4 / 379 380]


               തത്ബീറുൽ ആലം നിഷേധിച്ച വഹാബികൾ ബിദ്അത്തുകാരാണെന്ന് ഇബ്നു തൈമിയ... ഒരു മാതിരി ഒന്നൊന്നര കുഞ്ഞായൻ കുടുക്കിലാണ് വഹാബിക്കോമരങ്ങൾ ചാടിയത്... കയ്ച്ചിട്ട് ഇറക്കാനും വയ്യ- മധുരിച്ചിട്ട് തുപ്പാനും വയ്യ...🤭

                  ആകെപ്പാടെ പെട്ടു പോയ മൗലവിമാരുടെ ആപ്പീസിലെ ചർച്ച ഇബ്നു തൈമിയ്യയുടെ പൊത്തകം ഉടലോടെ മുക്കി അ[ഭി]പമാനം രക്ഷിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് ... മുങ്ങലും മുക്കലും ജോറായിട്ട് നടക്കട്ടെ...ന്നാലും ഖുർആനിന് തത്തുല്യമാക്കി വഹാബികൾ തൂക്കമൊപ്പിച്ച പാവം ഇബ്നു തൈമിയ്യ... കവി ഭാഷയിൽ  വീണിതല്ലോ കിടക്കുന്നു... മുങ്ങാനും  മുക്കാനുമിറങിയ സകല മുറി മൗലവിമാർക്കും ഭാവുകങ്ങൾ നേരുന്നു...🤣

*ഖുദ്സി*

02-08-2024

Wednesday, July 31, 2024

ഔലിയ എവിടെ-വഹാബീ മണ്ടത്തരങ്ങൾക്ക് ,വഹാബീ മൗലവി ബാലുശേരി മറുപടി പറയുന്നു

 *ഔലിയ എവിടെ-വഹാബീ മണ്ടത്തരങ്ങൾക്ക് ,വഹാബീ മൗലവി ബാലുശേരി  മറുപടി പറയുന്നു...*

👇👇👇👁️👁️👁️

https://www.facebook.com/share/v/o74fU8i9tfksiiwG/?mibextid=oFDknk

✍️ പിച്ച വെക്കുന്ന പിഞ്ചു പൈതലിന്റെ ഇളം മേനിയുമായി വിതുമ്പുന്നവർ...😥.കണ്ണടച്ച് തുറന്ന നേരം കൊണ്ട്  സകലതും ഒലിച്ചു പോയവർ... ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ ആർത്തലച്ച് കരയുന്ന പാവങ്ങൾ... ആ പേരിൽ,ഒന്നല്ല ഒമ്പതല്ല സകല നാടുകളും ഒന്നിച്ച് തേങ്ങുന്ന ദയനീയത...😥...😥...


           പ്രകൃതി ദുരങ്ങളിൽ  നാട് ഒന്നാകെ  വിഷമിക്കുമ്പോൾ,അതിലൊന്നും സങ്കടം തോന്നാതെ, സഹജീവികളോട് യാതൊരു കാരുണ്യവുമില്ലാതെ-മോന്തായം കത്തുമ്പോൾ കഴുക്കോലൂരുന്ന,ഔലിയാക്കളെ ആക്ഷേപിച്ചും അവരിൽ പ്രകടമാകുന്ന കറാമത്തുകളെ ചോദ്യം ചെയ്തും മഅദനിലെ അനാഥ അഗതി മന്ദിര സ്ഥാപനങ്ങൾ നശിക്കാത്തതിൽ സങ്കടപ്പെട്ടും  മഴ ദുരന്തം ആഘോഷിച്ച ,മനുഷ്യത്വം മരവിച്ച മനസാക്ഷികളുടെ ഉടമകളായ സകല വഹാബീ ഇതര പുത്തൻ വാദികളും കേൾക്കുക... 


                    ആ ഔലിയാക്ക് അന്ന് കറാമത്തുണ്ടായത്രെ ... എന്നിട്ടെന്തേ ഇന്നത് പ്രകടിപ്പിക്കാത്തത്...❓... അന്ന് പ്രാർത്ഥിച്ച് മഴ മാറ്റിയത്രെ... ഇന്നെവിടെ അവർ...❓... അന്ന് വിമാന യാത്രികർക്ക് രക്ഷകരായത്രെ... ഇന്നെവിടെ അവർ...❓...

വഹാബീ കുഞ്ഞാടുകളുടെ, ISI മാർക്കും ഉശിരുമുള്ള ഒന്നാന്തരം ചോദ്യം... ശെരിക്ക് ശ്രദ്ധിക്കണേ വഹാബികളേ... മ്മടെ ആപ്പീസിലെ സ്വന്തം ബാലുശേരി മൗലവി  ഉദാഹരണ സഹിതം കൃത്യമായി പറഞ്ഞ് തരും...


''' ഒരു വിവരക്കേടാണത്... പോയിന്റുകൾ നിങ്ങൾ ശെരിക്ക് ശ്രദ്ധിച്ചോളീ... ഇനി ഇങ്ങനൊരു വിഷയം... ഹൃദയത്തില്...ഇജ്ജാതി ജാഹിലുകള്... എന്താ പറയുക... എല്ലാ മൂർഖൻ പാമ്പിനും വിഷമില്ലേ... എന്നു കരുതി എല്ലാ മൂർഖൻ പാമ്പും കടിക്കുമോ... പാമ്പുകൾ ഓടിച്ചിട്ട് കടിക്കലാണോ... പടച്ചോന്റെ ഇദ്നോട് കൂടെ[സമ്മതം] ലോകത്ത് നടക്കുന്ന കാര്യമാണത്...ഇജ്ജാതി ചോദ്യം ആരെങ്കിലും ചോദിക്കുമോ... വാഹനങ്ങളുണ്ടെന്ന് കരുതി എല്ലാ വാഹനവും അപകടത്തിൽ പെടുമോ...?... ജിന്നും സിഹ്റും ഉണ്ടെന്ന് വിചാരിച്ച്, എല്ലാരെയും അത് ബാധിക്കുമോ...?... അങ്ങിനെ ഉണ്ടാകുമോ... എന്തൊരു വിവരക്കേടാണത്...ഒരു സംഗതി ഉണ്ടായെന്നു കരുതി എല്ലാരുടെയും മേത്ത് പാഞ്ഞ് കയറുമോ...'''


ന്റെ സാറേ... അങ്ങട് പറഞ്ഞ് കൊടുക്ക്... കുഞ്ഞാടുകൾ ശെരിക്ക് കേൾക്കട്ടെ... അമ്പിയാക്കൾക്ക് മുഅജിസത്തുണ്ടാകുന്നതും ഔലിയാക്കൾക്ക് കറാമത്തുണ്ടാകുന്നതും സാധാരണക്കാർ സാധാരണ കാര്യങ്ങൾ ചെയ്യുന്നതുമെല്ലാം അല്ലാഹുവിന്റെ ഇദ്നോട് [സമ്മതത്തോടു] കൂടിയാണ്... അത്തരം കാര്യങ്ങൾ എപ്പോഴുമുണ്ടായില്ലെന്ന് കരുതി അത്തരം കാര്യങ്ങൾ ഇല്ലെന്നോ ഉണ്ടാകില്ലെന്നോ പറയരുത്... ഈസാ നബി [അ]പടച്ചോന്റെ ഇദ് നോട് [സമ്മതം]കൂടെ രോഗം മാറ്റിയതും മരിച്ചവരെ ജീവിപ്പിച്ചതുമൊക്കെ ഉദാഹരണങ്ങൾ.... ഇദ്ന്‌ എന്നതിൽ തൂങ്ങി ഒരു വഹാബിയും വട്ടം കറങ്ങണ്ട. നാം നടക്കുന്നതും ഇരിക്കുന്നതും സംസാരിക്കുന്നതുമുൾപ്പെടെ നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെല്ലാം അല്ലാഹുവിന്റെ ഇദ്നോട് കൂടെ മാത്രമാണ്... അതായത് സാധാരണക്കാർ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതും അമ്പിയാ ഔലിയാക്കളിൽ നിന്ന് മുഅജിസത്ത് കറാമത്തുണ്ടാകുന്നതും അല്ലാഹുവിന്റെ ഇദ്നോട്[സമ്മതം]കൂടെയാണ്.അല്ലാഹുവിന്റെ സമ്മതമില്ലെങ്കിൽ നമ്മുടെ ദൈനംദിന കാര്യങ്ങളോ[നിൽക്കൽ ഇരിക്കൽ ഭക്ഷണം കഴിക്കൽ എഴുതൽ വായിക്കൽ...etc] കറാമത്തോ മുഅജിസത്തോ ഉണ്ടാകില്ലെന്ന് ചുരുക്കം.അല്ലാഹു ഒരു നാടിനെ പരീക്ഷിക്കാൻ തീരുമാനിച്ചാൽ അവൻ ഉദ്ധേശിക്കുന്ന സമയം വരെ അതിനെ അതിജയിക്കാൻ കറാമത്തോ മുഅജിസത്തോ പ്രകടമാകാൻ അല്ലാഹുവിന്റെ ഇദ്ൻ[സമ്മതം] ഉണ്ടാകില്ലെന്ന് സാരം. പരീക്ഷണങ്ങളിറങ്ങുമ്പോൾ കറാമത്തോ മുഅജിസത്തോ പ്രകടമാകാത്തതിന്റെ പേരിൽ അല്ലാഹുവിന്റെ ദീനിനെ കൊഞ്ഞനം കുത്തുന്നവർ അറിവില്ലാത്തവരോ അറിവുണ്ടായിട്ടും അജ്ഞത  നടിക്കുന്നവരോ ആണ്...

ചിലർക്ക്, വഹാബി ആയാൽ നേരം വെളുക്കാനല്പം വൈകും... ചില വഹാബികൾക്ക് നേരം വെളുക്കണമെങ്കിൽ, ഇതുപോലെ ജിന്നിറങ്ങണം... അതു കൊണ്ട്, ഇനി ഒരപ്ഡേഷൻ വരുന്നതുവരെ-''എപ്പോഴുമുണ്ടായില്ല എന്നു കരുതി ,അത്തരം കാര്യങ്ങൾ ഇല്ല'' എന്നു പറയരുത്... പാമ്പുകടി തന്നെ വളരെ അപൂർവ്വമാണ്... ജിന്ന് കേറലോ അതിലും അപൂർവ്വമാണ്... വഹാബി ആയാൽ കാര്യം ഗ്രഹിക്കലോ പിന്നെയും അപൂർവ്വം... അതിനിനി എത് ബാലുശേരി പറഞ്ഞിട്ടും കാര്യമില്ല... ആ രൂപത്തിലുള്ള ട്രീറ്റ്മെന്റല്ലേ കിട്ടിയിരിക്കുന്നത്... അല്ലാഹുവിനെതിരെ സമാന്തര ഭരണം നടത്തുന്നവരാണ് ഔലിയാക്കൾ എന്നതാണ് മുസ്ലിം വിശ്വാസമെന്ന-വഹാബീ മൗലവിയുടെ തള്ള് കേട്ട് വഹാബീ പൊട്ടക്കിണറ്റിൽ ചാടിയ സാധുക്കളാണെന്നും സലഫിസത്തിന്റെ മൂലധനവും കച്ചിത്തുരുമ്പും...


         കറാമത്ത് മാത്രമല്ല നമ്മുടെ ദൈനംദിന കാര്യങ്ങൾ പോലും അല്ലാഹു ഉദ്ധേശിച്ചാലേ നടക്കൂ... ഏയ്... അത് പറ്റില്ല. ആ ഗണത്തിൽ കറാമത്ത് മാത്രം പെടുത്തിയാൽ മതി. എന്റെ ദൈനംദിന കാര്യങ്ങൾ ഞാൻ ഉദ്ധേശിക്കുമ്പോൾ നടക്കും... വഹാബികളോടാണ് പടച്ചോന്റെ കളി... അല്ല പിന്നെ... മുറി മൗലവിമാർ പിടിച്ച മുയലിന് 3 കൊമ്പാണ്... അതിനെതിരെ എന്ത് പ്രമാണം വന്നാലുമതങ്ങ് കണ്ണുംപൂട്ടി- തള്ളും...!... തള്ളിക്കോളൂ... പക്ഷേ , സ്വന്തം പ്രസ്ഥാനങ്ങൾ വളർത്താനായി ഇത്തരം മണ്ടത്തരങ്ങൾ പോസ്റ്റ് ചെയ്യുന്നവർ- അമ്പിയാക്കളെയും ഔലിയാക്കളെയുമെല്ലാം സംവിധാനിച്ച അല്ലാഹു, മഴക്ക് ശമനം കൊടുക്കാത്തതു കൊണ്ട് /അല്ലാഹുവിന്റെ ഭവനം വെള്ളത്തിൽ മുങ്ങിയതു കൊണ്ട്- അല്ലാഹുവിന് കഴിവില്ലെന്നോ അല്ലെങ്കിൽ അല്ലാഹു ഇല്ലെന്നോ പറയാൻ ധൈര്യം കാണിക്കുമോ ആവോ... യഥാർത്ഥത്തിൽ ഇത്തരം മണ്ടത്തരങ്ങളിലേക്കാണ്‌ അത്തരം വാദങ്ങളെത്തുന്നത്...എന്തു ചെയ്യാൻ... ആരോട് പറയാൻ...പുത്തൻ വാദ യുക്തിവാദികൾ മതത്തിനുള്ളിൽ ,കറാമത്ത് ചോദ്യം ചെയ്ത് ഔലിയാക്കൾക്കെതിരെ തിരിയുമ്പോൾ, മത യുക്തിവാദികൾ ഇതേ വാദവുമായി ദൈവത്തിനെതിരെ തിരിയുന്നു... ഇരുകൂട്ടരും തമ്മിൽ നല്ല ചേർച്ചയും മനപ്പൊരുത്തവും... ഈനാംപേച്ചിക്ക് മരപ്പട്ടിയുടെ കൂട്ട്... ''വഹാബിയാകരുത്- മനുഷ്യനാകുക'' എന്ന് നഴ്സറിക്കുട്ടികൾ പോലും പറഞ്ഞു തുടങ്ങി... ഭാവുകങ്ങൾ നേരുന്നു...

 *ഖുദ്സി*

31-07-2024

നമ്മുടെ മാതാപിതാക്കൾ* ഖുർആൻ പറയുന്നു

  *നമ്മുടെ മാതാപിതാക്കൾ*


ഖുർആൻ പറയുന്നു


നിന്റെ റബ്ബ് തീരുമാനി(ച്ച് കല്‍പി)ച്ചിരിക്കുന്നു; അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന്; മാതാപിതാക്കളില്‍ നന്‍മ ചെയ്യണമെന്നും.

അവര്‍ രണ്ടിലൊരാള്‍ അല്ലെങ്കില്‍ അവര്‍ രണ്ടാളും (തന്നെ) നിന്റെ അടുക്കല്‍വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചേക്കുന്ന പക്ഷം, അവരോടു 'പ്ഫെ!' (അഥവാ ച്ഛെ!) എന്നു നീ പറയരുത്; അവരോട് കയര്‍ക്കുകയും ചെയ്യരുത്; അവരോട് നീ മാന്യമായ വാക്കു പറയുകയും ചെയ്യുക.

ഇസ്റാഅ്  - 17:23


കാരുണ്യം നിമിത്തം എളിമയുടെ ചിറകു അവര്‍ക്കു താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. നീ പറയുകയും ചെയ്യണം: "റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ [പരിപാലിച്ചു] വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ!" എന്ന്.

ഇസ്റാഅ്  - 17:24

۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا

وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا

---

അല്ലാഹുവിനെ അല്ലാതെ ആരാധിക്കാൻ പാടില്ല എന്നതിനോട് ചേർത്തി കൊണ്ട് നമ്മുടെ മാതാപിതാക്കളോട് നാം ചെയ്യേണ്ട കടമകൾ  

ആറ് കാര്യമാണ് ഖുർആൻ പറയുന്നത്


1 *അവർക്ക് നന്മ ചെയ്യുക*

2 *ഛെ എന്ന് പോലും പറയരുത്*

3 *അവരോട് കയർക്കരുത്*

4 *മയമുള്ള സൗന്ദര്യം മുള്ള വാക്ക് പറയുക*

5 *കാരുണ്യം നിമിത്തം എളിമയുടെ ചിറകു അവര്‍ക്കു താഴ്ത്തിക്കൊടുക്കുക*

5 *റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ [പരിപാലിച്ചു] വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ!" എന്ന്. പ്രാർത്ഥിക്കുക*


മാതാപിതാക്കളിൽ വലിയുപ്പ മാരും വലിയുമ്മമാരും ഉൾപ്പെടുത്താണ്


അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ

വന്നു പോയ തിൻമകൾ അല്ലാഹു നമുക്ക് പൊറുത്ത് തരട്ടെ امين


Aslam Kamil Saquafi parappanangadi

സ്ത്രീയും ചികിത്സയും*

 *സ്ത്രീയും ചികിത്സയും*


ചികിത്സാവശ്യാർത്ഥം ദർശനവും സ്‌പർശനവും ആവശ്യത്തിന്റെ തോതനുസരിച്ച് ഇസ്ലാം അനുവദിച്ചിട്ടുണ്ട്. 


എന്നാൽ ചില ഉപാധികൾക്ക് ( വിധേയമാണത്. 


ഡോക്‌ടർ അന്യപുരുഷനാകുമ്പോൾ


1 ദർശനവും സ്പർശനവും വിവാഹ ബന്ധം നിഷിദ്ധമാക്കപ്പെട്ട പുരുഷൻ, ഭർത്താവ്, വിശ്വസ്തയായ സ്ത്രീ എന്നിവരിൽ ഒരാളുടെ സാന്നിധ്യത്തിൽ വെച്ചായിരി ക്കുക. 


2ചികിത്സയിൽ നൈപുണ്യം നേടിയ ലേഡി ഡോക്‌ടർ ഇല്ലാതിരിക്കുക.


3 പരിശോധിക്കുന്ന ഡോക്‌ടർ വിശ്വസ്‌തനായിരിക്കുക


 തുടങ്ങിയവ 3കർമശാസ്ത്ര പണ്ഡിതർ എടുത്തുപറഞ്ഞ ഉപാധികളിൽ സുപ്രധാനമാണ്


 പണ്ഡിതൻമാർ പറഞ്ഞക്രമം ഇനി പറയുംപ്രകാരമാണ്.


 1മുസ്ലിം സ്ത്രീ, പ്രായപൂർത്തിയോടടുക്കാത്ത .മുസ്ലിം കുട്ടി, പ്രായപൂർത്തിയോടടുത്ത മുസ്‌ലിം കുട്ടി, 

പ്രായപൂർത്തി യോടടുക്കാത്ത അമുസ്‌ലിം കുട്ടി, പ്രായപൂർത്തിയോടടുത്ത അമുസ്‌ലിം കുട്ടി,  വിവാഹബന്ധം നിഷിദ്ധമായ അമുസ്ലിം, 

അമുസ്ലിംസ്ത്രീ,

മുസ്ലി മായ അന്യപുരുഷൻ, മുസ്‌ലിമല്ലാത്ത അന്യപുരുഷൻ.


 ഇതേപോലെ ചികിത്സാരംഗത്ത് പ്രാവീണ്യവും നൈപുണ്യവും കൈവരിച്ച പ്രഗത്ഭർക്ക് പ്രാമുഖ്യം കൽപ്പിക്കേണ്ടതുണ്ട്. അവർ ഒരേ മതത്തിലോ ലിംഗത്തിലോ പെട്ടവർ അല്ലെങ്കിൽ തന്നെയും വിധി മറ്റൊന്നല്ല. ഇതനുസരിച്ച് അമുസ്ലിം ഡോക്ടർ ചികിത്സാരംഗത്ത് വിദഗ്‌ധനാകുമ്പോൾ മുസ്ലിം ഡോക്ടറേക്കാളും മുസ്‌ലിം ലേഡിഡോക്‌ടറേക്കാളും അവന് പ്രാമുഖ്യം കൽപ്പിക്കേണ്ടതാണ്. മുസ്‌ലിം ഡോക്‌ടർ സാധാരണയിലധികം ഫീസ് വാങ്ങുന്നവനാണെങ്കിൽ സാധാരണ ഫീസ് വാങ്ങുന്ന അമുസ്ലിം ഡോക്ടറെ സമീപിക്കാവുന്നതാണ്. (തുഹ്ഫഃ 7/202-203)


Aslam Kamil Saquafi parappanangadi

സി എം ഓൺലൈൻ ദർസ്

പുരുഷൻമാർ

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

..........

സ്ത്രീകൾ

https://chat.whatsapp.com/FbAkXsy8TJi8CulVI343Qv

Friday, July 26, 2024

ഇദ്ധയുടെ വിവരണം

 *ഇദ്ധയുടെ വിവരണം*

.............................


ചോദ്യം :ഇദ്ധ എന്നാൽ എന്ത് ?

ഉത്തരം:

ഭർത്താവ് വേർ പിരിഞ്ഞ ഉടനെ സ്ത്രീ കാത്തു നിൽക്കുന്ന കാലത്തിനാണ് ഇദ്ധ എന്ന് പറയുന്നത്.


എത്ര കാരണങ്ങളാൽ ഇദ്ധ നിർബന്ധമാണ്


ഉ : മൂന്ന് കാരണങ്ങളാൽ ഇദ്ധ നിർബന്ധമാണ്

1 ത്വലാഖ് കൊണ്ടോ ഫസ്ഖ് കൊണ്ടോ സംയോഗത്തിന് ശേഷം ഭർത്താവ് വേർപിരിയൽ

2 ശുബ്ഹത്ത് കൊണ്ട് ബന്ധപ്പെടൽ (ഭാര്യ അല്ലാത്തവളെ ഭാര്യയാണന്ന് കരുതി ബന്ധപെടൽ )

അങ്ങനെ ഉണ്ടായാൽ ആ സ്ത്രീ ഇദ്ധ കഴിഞ്ഞ തിന്റെ  ശേഷമെ ഭർത്തവുമായി ലൈങ്കിക ബന്തം പാടുള്ളു. വിവാഹിത അല്ലങ്കിൽ ഇദ്ധ ക്ക് ശേഷമേ വിവാഹം പാടുള്ളു

 


3. ഭർത്താവ് മരണപ്പെടുക


ഓരോന്നും വിവരിക്കാമോ 


 (1 - 2 രൂപത്തിൽ) 

ത്വാലാഖ് പോലോത്തത് കൊണ്ട് ഭർത്താവ്   വേർപെട്ടാൽ ഇദ്ധ മൂന്ന് ശുദ്ധിയാവുന്നു.


സ്ത്രീയുടെ ശുദ്ധിയിലാണ് ത്വലാഖ് നടക്കുന്നതെങ്കിൽ അടുത്ത് മെൻസസ് ഉണ്ടാവലോടെ ഒരു ശുദ്ധിയായി പരിഗണിക്കും ന്നതാണ്.


മെൻസസ് ഉണ്ടാവാത്ത സ്ത്രീയുടേയുംപ്രായം കാരണം കൊണ്ടും മറ്റും മെൻസസ് നിലച്ച സ്ത്രീയുടേയും ഇദ്ധ മൂന്ന് ചന്ദ്ര മാസമാകുന്നു.


ഭർത്താവിൽ നിന്ന് ഗർഭിണിയാണങ്കിൽ ആ ഭർത്താവ് ത്വലാഖ് കൊണ്ട് വേർപെട്ടാലുള്ള ഇദ്ധ പ്രസവം കൊണ്ടാണ് . ഇരട്ടയാണങ്കിൽ  പൂർണമായും കുട്ടികൾ പുറത്ത് വരേണ്ടതാണ്


ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധ എങ്ങനെ


ഗർഭിണിയാണങ്കിൽ പ്രസവിക്കൽ കൊണ്ടാണ്

ഗർഭിണി അല്ലങ്കിൽ നാല് മാസവും പത്ത് ദിവസവുമാണ്.


ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധയിൽ പാലിക്കൽ നിർബന്ധമുള്ള കാര്യങ്ങൾ എന്തല്ലാം .


ഉ :ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധയിൽ പാലിക്കൽ നിർബന്ധമുള്ള കാര്യങ്ങൾ

താഴെ പറയുന്നു.

അവക്ക് എതിര് ചെയ്യൽ കുറ്റകരമാണ്


1.ശരീരത്തിലോ വസ്ത്രത്തിലോ ഭക്ഷണത്തിലോ പാനീയത്തിലോ

 സുഗന്തം ഉപയോഗിക്കരുത്.

ഇത് രാത്രിയും പകലും പാടില്ല


 2. ചായം മുക്കിയ വസ്ത്രം കൊണ്ട് ഭംഗിയാവരുത്


3 പകലിൽ ആഭരണം ധരിക്കരുത്.  

വസ്ത്രത്തിന്റെ താഴെയാണങ്കിലും പാടില്ല.

മൂതിരം പാദസരം വള കമ്മൽ ഇതൊന്നും പാടില്ല. കമ്മൽ ധരിക്കാരിരുന്നാൽ ചെവിക്ക് പ്രയാസമാവുമെങ്കിൽ ധരിക്കാവുന്നതാണ്.

സ്വർണ്ണം െവള്ളി രഗ്നങ്ങൾ മുത്ത് കൾ ഒന്നു കൊണ്ടും ആഭരണം പാടില്ല.

രാത്രി ആഭരണംധരിക്കൽ കറാഹത്താണ്


4 രോഗം പോലെയുള്ളആവശ്യമില്ലാതെ സുറുമ ഇടരുത്

5. തലയിൽ എണ്ണ തേക്കരുത്

6. മുഖത്തും കൈകാലുകളിലും മൈലാഞ്ചി ഇടരുത്


ഇതല്ലാം ഭർത്താവ് മരിച്ച ഇദ്ധയിൽ നിർബന്ധമായ കാര്യങ്ങളാണ്.

ഭർത്താവിന്ന് സ്ത്രീയെ മടക്കി മൂന്ന് ത്വലാഖ് ചൊല്ലുകയോ ഫസ്ഖ്  ഖുൽഉ എന്നിവ കാരണം വേർപെട്ട പെണ്ണ് മേൽ പറഞ്ഞ കാര്യങ്ങൾ സുന്നത്താണ് നിർബന്ധമില്ല. 

ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലി ഭർത്താവ് മടക്കി എടുക്കുമെന്ന് പ്രതീക്ഷ ഇല്ലാത്ത സ്ത്രീ ആണങ്കിൽ അവർക്കും മേൽ പറഞ്ഞ കാര്യങ്ങൾ സുന്നത്താണ് .


ഇദ്ദ ഇരിക്കുമ്പോൾ അനുവധനീയമായവ താഴെ വിവരിക്കാം


തലയല്ലാത്ത ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ എണ്ണ തേക്കാം

കുളിച്ചു വൃത്തിയാക്കാം

മുടി ചീകാം

നഖം വെട്ടാം

വെറ്റില തിന്നാം

എന്നിവ അനുവദനീയമാണ്


ഭർത്താവിന്റെ മരണം കൊണ്ടോ മൂന്ന് ത്വലാഖ് കൊണ്ടോ മറ്റോ വേർപെട്ടാലും ഇദ്ധ ഇരിക്കുന്ന   ഭർത്താവ് വേർപിരിയുമ്പോൾ പെണ്ണ്

ഏത് വീട്ടിലാണോ അതിൽ തന്നെ ഇദ്ധ കഴിയുന്നത് വരെ താമസിക്കൽ വാജിബാണ്.

അത്യാവശ്യത്തിനോ ആവശ്യത്തിനോ അല്ലാതെ പുറപ്പെടൽ ഹറാമാണ്. 


എന്നാൽ ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലി മടക്കി എടുക്കപെടുക്കാൻ പറ്റുന്നവളാണങ്കിലും മൂന്ന് ത്വലാഖ് ചൊല്ലിയവൾ ഗർഭിണി ആണങ്കിലും അത്യാവശ്യത്തിനല്ലാതെ പുറത്ത് പോവൽ ഹറാമാണ്. ഇവർ രണ്ട് പേരും അത്യാവശ്യത്തിന് പുറത്ത് പോവുമ്പോൾ തന്നെ ഭർത്താവിന്റെ സമ്മതം വേണം ഇല്ലങ്കിൽ ഹറാമാണ്.

കാരണം ഇദ്ധയുടെ കാലത്ത് ഇവർ രണ്ട് പേരുടേയും ചിലവുകൾ ഭർത്താവ് വഹിക്കേണ്ടതാണ്.


ഇദ്ധ ഇരിക്കുന്ന സ്ത്രീ മേൽ പറഞ്ഞത് പോലെ  വീട്ടിൽ നിന്ന് പുറത്ത് പോവൽ പാടില്ല എന്ന് പറയാൻ കാരണം

വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞു. വേർപിരിഞ്ഞ സ്ത്രീയെ നിങ്ങൾ വീട്ടിൽ തന്നെ താമസിപ്പിക്കുക. നബി സ്വയുടെ കാലത്ത് സ്ത്രീയോട് തിരുനബി വീട്ടിൽ തന്നെ താമസിക്കാൻ കൽപ്പിക്കുകയും ചെയ്തിരുന്നു.

ഇദ്ധയിൽകഴിയുന്ന സ്ത്രീക്ക് താമസ സൗകര്യമുണ്ടാക്കി കൊടുക്കൽ ഭർത്താവിന്റെ മേൽ നിർബന്ധമാണ്.


ഇദ്ധ ഇരിക്കുന്ന സ്ത്രീകൾക്ക് താമസസ്ഥലത്ത് നിന്ന് പുറപ്പെടാൻ പറ്റുന്ന സ്ഥലങ്ങൾ താഴെ പറയുന്നു


ഭക്ഷണം പോലൊത്തത് വാങ്ങാൻ വേണ്ടി

നൂൽ നെയ്തത് വിൽക്കാൻ വേണ്ടി

വിറക് ശേകരിക്കാൻ വേണ്ടി

 പകലിൽ പുറപെടാം

അവളുടെ ചിലവ് നടത്താനും

ഈ കാര്യങ്ങൾ ചെയ്യാനും അവൾക്ക് മറ്റൊരാൾ ഇല്ലാത്തപ്പോഴാണ് ഈ അനുവാദമുള്ളത്


നൂൽ നെയ്യാനും സംസാരിക്കാനും തൊട്ടടുത്ത അയൽവാസിയുടെ വീട്ടിലേക്ക് രാത്രി പോവുന്നത് അനുവദനീയമാണ്. പക്ഷെ ആവശ്യത്തിന്റെ അളവ് ആയിരിക്കണമെന്നും നേരാക്കനും സംസാരത്തിനും വീട്ടിൽ മറ്റൊരാൾ ഇല്ലാതിരിക്കണമെന്നും നിബന്ധനയുണ്ട്.


താമസ സ്ഥലത്ത് നിന്നും പുറപ്പെടാൻ പറ്റുന്ന മറ്റു സ്ഥലങ്ങൾ

ശരീരത്തിന്റെ മേലിലോ

ധനത്തിന്റെ മേലിലോ

സന്താനത്തിന്റെ മേലിലേ പ്രയാസമുണ്ടാവുമെന്ന് ഭയക്കുക

പൊളിഞ്ഞ് വീഴൽ നേയോ

തീപ്പിടുത്തമോ കള്ളനേയും ഭയക്കുക

അയൽവാസികളെ കൊണ്ട് ശക്തമായ പ്രയാസം ഉണ്ടാവുക

തുടങ്ങി ഘട്ടങ്ങളിൽ അവൾക്ക് പുറത്ത് പോവാ വുന്നതാണ്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

#സ്വർണ്ണം #വാങ്ങിച്ച് #സ്വർഗം #കൊടുക്കുന്ന #മൗലവിമാർ ചൂശണം

 *#സ്വർണ്ണം #വാങ്ങിച്ച് #സ്വർഗം #കൊടുക്കുന്ന #മൗലവിമാർ...!*

👇👇👇👁️👁️👁️

https://www.facebook.com/share/p/LzShfj3bRtXEJHuV/?mibextid=oFDknk

പണത്തിന്റെ വിഷയത്തിലാണല്ലോ പലരുടെയും സ്വഭാവമറിയുന്നത്... സാധു അതൊന്നെടുത്ത് പയറ്റിനോക്കിയതാ... ദാണ്ടെ കിടക്കണു എട്ട് നിലയിൽ പൊട്ടി, നിലത്തേക്ക്...ന്റുമ്മോ... എന്തൊരു തള്ളാ സാറൻമാരേ ങ്ങള് തള്ളണത്... ഞങ്ങളാരോടെങ്കിലും പൈസ ചോദിച്ചിട്ടുണ്ടോന്ന ചോദ്യമാണ് ഏറ്റവും രസാവഹം... സുന്നികളുടെ ഏതോ പരിപാടി മനസിലോർത്താണ് അത്തരമൊരു ചോദ്യമെറിഞ്ഞു നോക്കിയത്... ദേ വരുന്നു മലവെള്ളപ്പാച്ചിലുപോലെ തെളിവുകൾ....ഹുസൈൻ സലഫി ആയത്തോതുമ്പോൾ, ബക്കറ്റ് പിരിവ് ഒരു ഭാഗത്ത്... പൈസ കൊണ്ടുവന്നില്ലല്ലോന്നോർത്ത് ബേജാറായ ഇത്താത്തമാരെ സമാധാനിപ്പിക്കുന്ന ബാലുശേരി മറുഭാഗത്ത്... സമാധാനിപ്പിച്ച രീതി കേട്ട് ഫാതിമ പോലും ഞെട്ടിപ്പോയി...എന്തോന്നാ മൗലവീ ഇത്... ഒരു സുന്നിയും മൗലവിമാരുടെ ഒപ്പം നിൽക്കില്ല... വിരലിലെ മോതിരവും വളയും മാലയും അരയിൽ തൂക്കിയ അരഞ്ഞാണവും വരെ അഴിക്കാനാവശ്യപ്പെടുന്നു... 5 പവൻ ബക്കറ്റിലിട്ടോളാൻ... പകരം #മൗലവി #കൊടുക്കുന്നതോ #സ്വർഗവും... #സ്വർണം #വേണോ #സ്വർഗം #വേണോ... പെരുന്നാൾ നിസ്കരിക്കാൻ വരുന്ന ഇത്താത്തമാരുടെ ആഭരണങ്ങൾ ബക്കറ്റിൽനിക്ഷേപിക്കാനാവശ്യപ്പെടുന്ന മൗലവി... പകരം കൊടുക്കുന്നതും സ്വർഗം തന്നെ ... 4 പ്രവർത്തകർക്ക് പള്ളിവേണമെന്നും ലക്ഷങ്ങൾ വേണമെന്നും ഇത്താത്തമാരുടെ സ്വർണം വേണമെന്നും, മരണം പറഞ്ഞ് പേടിപ്പിച്ച് വാങ്ങുന്ന മറ്റൊരു മൗലവി...ഹൊ.... #ആകെയൊരു #സ്വർണ #സ്വർഗ #പ്രതീതി... ഇവരാണ് സുന്നികളുടെ പിരിവിനെ പരിഹസിക്കുന്നത്... നല്ല ചേലായി... തുടക്കത്തിൽ പറഞ്ഞ- KNM എന്നാൽ gitt of god എന്നത് ബാലുശേരി തന്നെ പൊളിച്ചടുക്കി... ങ്ങളിങ്ങനെ ഓരോന്ന് തട്ടി വിടുമ്പോൾ- ഇതേ വിഷയങ്ങളിൽ നിങ്ങൾ തന്നെ, സുന്നികളെ പരിഹസിച്ചിറക്കിയ വീഡിയോകൾ നിങ്ങളെ തന്നെ  പ്രതീക്ഷിച്ച് നിങ്ങളുടെ ഷെൽഫുകളിൽ വിശ്രമിക്കുന്നുണ്ടെന്ന സത്യം നിങ്ങളിനി എന്നോർക്കാൻ...!... സംഗതി ബിദ്അത്തും നരകത്തിലുമാണെങ്കിലും-എതിർക്കാനുള്ള ലിസ്റ്റിറക്കുമ്പോൾ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെങ്കിലും തന്ത്രപൂർവം ലിസ്റ്റിൽ നിന്നൊഴിവാക്കാനുള്ള തന്ത്രങ്ങളാദ്യം പഠിക്കാൻ ശ്രമിക്കണേ... അല്ലെങ്കിൽ, ന്യായീകരിക്കാൻ കഴിയാതെ ഓടാനായി പത്ത് കണ്ടം പോലും മതിയാകില്ല... എന്തായിരുന്നു... ആ  സ്വലാത്ത് ...ഈ സ്വലാത്ത് ... പിരിവ്... പക്ഷേ സ്വർഗച്ചീട്ടിറക്കിക്കളിച്ച്, ഇമ്മാതിരി  സ്വർണം കൊയ്തവർ നിങ്ങൾ മാത്രം...സുന്നികളതിന്റെ പിറകിലേ നിൽക്കൂ... #മുട്ടിപ്പടിയിലെ #പിരിവിന്റെ #പേരിൽ #തങ്ങളെ #ചങ്ങലക്കിടണമെന്ന് #പ്രസംഗിച്ചയാളാണീ #ബാലുശേരി #മൗലവി... #മൗലവിക്ക് #ഇഷ്ടമുള്ള #ചങ്ങല #വാങ്ങി #വെച്ചോളൂ... #ഏതായാലുമിനി #സമയം #കിട്ടുമ്പോൾ #സ്വയമിടാമല്ലോ...!...

വഹാബീ പിരിവിന്റെ ദയനീയ കഥ ഇവിടംകൊണ്ട് തീരുന്നില്ല....പിരിച്ചെടുത്തു 70 ലക്ഷം രൂപയുടെ കണക്ക് ചോദിച്ച് നേതൃമൗലവിമാർക്കെതിരെ തിരിയുന്ന മറ്റൊരു മൗലവി...വൻ വിദേശ ഫണ്ടിംഗിന്റെ കണക്ക് പറയുന്ന ,ആസ്ഥി വെളിപ്പെടുത്താനാവശ്യപ്പെടുന്ന, പണം കാണിച്ചു പേടിപ്പിക്കുന്ന കാര്യം പറയുന്ന ,60 ലക്ഷത്തിന്റെ കഥ പറയുന്ന മറ്റൊരു മൗലവി..... ഇനിയുമൊരുപാടുണ്ട്...പിരിവ് നടത്തലും പ്രബോധനം ചെയ്യലും നല്ലതല്ലെന്ന അഭിപ്രായമാർക്കുമില്ല.പക്ഷേ, ആ പേരിൽ നൻമകൾ മാത്രം ചെയ്യുന്ന  ഉസ്താദുമാരേയും തങ്ങൻമാരെയും ആക്ഷേപിക്കുമ്പോൾ,ആയിരക്കണക്കിന് അനാഥ മക്കളുടെ അന്നം മുടക്കാൻ ശ്രമിക്കുമ്പോൾ... ഓർക്കുക...നിങ്ങൾക്കെതിരെ തന്നെയാണ് നിങ്ങളുടെ ആക്ഷേപം....നിങ്ങൾ തന്നെ വിളിച്ചുകൂകിയ ഡസൻ കണക്കിന് തെളിവുകൾ നിങ്ങളെക്കാത്തിരിക്കുന്നുണ്ടെന്ന് മറക്കരുത്...#ഖലീൽ #തങ്ങളെ #ചങ്ങലക്കിടാനോടിനടന്ന #ബാലുശേരി ,#ഇനി #എത്ര #ചങ്ങലകൾ #വാങ്ങേണ്ടി #വരുമെന്ന #കാര്യം #വായനക്കാർക്ക് #വിട്ടു #തരുന്നു... വിനാശകാലേ...വിപരീത...!...

       #ഫാതിമാ_റഷീദ്

ഇദ്ധയുടെ വിവരണം* .

 *ഇദ്ധയുടെ വിവരണം*

.............................


ചോദ്യം :ഇദ്ധ എന്നാൽ എന്ത് ?

ഉത്തരം:

ഭർത്താവ് വേർ പിരിഞ്ഞ ഉടനെ സ്ത്രീ കാത്തു നിൽക്കുന്ന കാലത്തിനാണ് ഇദ്ധ എന്ന് പറയുന്നത്.


എത്ര കാരണങ്ങളാൽ ഇദ്ധ നിർബന്ധമാണ്


ഉ : മൂന്ന് കാരണങ്ങളാൽ ഇദ്ധ നിർബന്ധമാണ്

1 ത്വലാഖ് കൊണ്ടോ ഫസ്ഖ് കൊണ്ടോ സംയോഗത്തിന് ശേഷം ഭർത്താവ് വേർപിരിയൽ

2 ശുബ്ഹത്ത് കൊണ്ട് ബന്ധപ്പെടൽ (ഭാര്യ അല്ലാത്തവളെ ഭാര്യയാണന്ന് കരുതി ബന്ധപെടൽ ) അതിന്റെ വിവരണം ശേഷം വരുന്നുണ്ട്


3. ഭർത്താവ് മരണപ്പെടുക

ഓരോന്നും വിവരിക്കാമോ 


 (1 - 2 രൂപത്തിൽ) 

ത്വാലാഖ് പോലോത്തത് കൊണ്ട് ഭർത്താവ്   വേർപെട്ടാൽ ഇദ്ധ മൂന്ന് ശുദ്ധിയാവുന്നു.


സ്ത്രീയുടെ ശുദ്ധിയിലാണ് ത്വലാഖ് നടക്കുന്നതെങ്കിൽ അടുത്ത് മെൻസസ് ഉണ്ടാവലോടെ ഒരു ശുദ്ധിയായി പരിഗണിക്കും ന്നതാണ്.


മെൻസസ് ഉണ്ടാവാത്ത സ്ത്രീയുടേയുംപ്രായം കാരണം കൊണ്ടും മറ്റും മെൻസസ് നിലച്ച സ്ത്രീയുടേയും ഇദ്ധ മൂന്ന് ചന്ദ്ര മാസമാകുന്നു.


ഭർത്താവിൽ നിന്ന് ഗർഭിണിയാണങ്കിൽ ആ ഭർത്താവ് ത്വലാഖ് കൊണ്ട് വേർപെട്ടാലുള്ള ഇദ്ധ പ്രസവം കൊണ്ടാണ് . ഇരട്ടയാണങ്കിൽ  പൂർണമായും കുട്ടികൾ പുറത്ത് വരേണ്ടതാണ്


ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധ എങ്ങനെ


ഗർഭിണിയാണങ്കിൽ പ്രസവിക്കൽ കൊണ്ടാണ്

ഗർഭിണി അല്ലങ്കിൽ നാല് മാസവും പത്ത് ദിവസവുമാണ്.


ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധയിൽ പാലിക്കൽ നിർബന്ധമുള്ള കാര്യങ്ങൾ എന്തല്ലാം .


ഉ :ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധയിൽ പാലിക്കൽ നിർബന്ധമുള്ള കാര്യങ്ങൾ

താഴെ പറയുന്നു.

അവക്ക് എതിര് ചെയ്യൽ കുറ്റകരമാണ്


1.ശരീരത്തിലോ വസ്ത്രത്തിലോ ഭക്ഷണത്തിലോ പാനീയത്തിലോ

 സുഗന്തം ഉപയോഗിക്കരുത്.

ഇത് രാത്രിയും പകലും പാടില്ല


 2. ചായം മുക്കിയ വസ്ത്രം കൊണ്ട് ഭംഗിയാവരുത്


3 പകലിൽ ആഭരണം ധരിക്കരുത്.  

വസ്ത്രത്തിന്റെ താഴെയാണങ്കിലും പാടില്ല.

മൂതിരം പാദസരം വള കമ്മൽ ഇതൊന്നും പാടില്ല. കമ്മൽ ധരിക്കാരിരുന്നാൽ ചെവിക്ക് പ്രയാസമാവുമെങ്കിൽ ധരിക്കാവുന്നതാണ്.

സ്വർണ്ണം െവള്ളി രഗ്നങ്ങൾ മുത്ത് കൾ ഒന്നു കൊണ്ടും ആഭരണം പാടില്ല.

രാത്രി ആഭരണംധരിക്കൽ കറാഹത്താണ്


4 രോഗം പോലെയുള്ളആവശ്യമില്ലാതെ സുറുമ ഇടരുത്

5. തലയിൽ എണ്ണ തേക്കരുത്

6. മുഖത്തും കൈകാലുകളിലും മൈലാഞ്ചി ഇടരുത്


ഇതല്ലാം ഭർത്താവ് മരിച്ച ഇദ്ധയിൽ നിർബന്ധമായ കാര്യങ്ങളാണ്.

ഭർത്താവിന്ന് സ്ത്രീയെ മടക്കി മൂന്ന് ത്വലാഖ് ചൊല്ലുകയോ ഫസ്ഖ്  ഖുൽഉ എന്നിവ കാരണം വേർപെട്ട പെണ്ണ് മേൽ പറഞ്ഞ കാര്യങ്ങൾ സുന്നത്താണ് നിർബന്ധമില്ല. 

ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലി ഭർത്താവ് മടക്കി എടുക്കുമെന്ന് പ്രതീക്ഷ ഇല്ലാത്ത സ്ത്രീ ആണങ്കിൽ അവർക്കും മേൽ പറഞ്ഞ കാര്യങ്ങൾ സുന്നത്താണ് .


ഇദ്ദ ഇരിക്കുമ്പോൾ അനുവധനീയമായവ താഴെ വിവരിക്കാം


തലയല്ലാത്ത ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ എണ്ണ തേക്കാം

കുളിച്ചു വൃത്തിയാക്കാം

മുടി ചീകാം

നഖം വെട്ടാം

വെറ്റില തിന്നാം

എന്നിവ അനുവദനീയമാണ്


ഭർത്താവിന്റെ മരണം കൊണ്ടോ മൂന്ന് ത്വലാഖ് കൊണ്ടോ മറ്റോ വേർപെട്ടാലും ഇദ്ധ ഇരിക്കുന്ന   ഭർത്താവ് വേർപിരിയുമ്പോൾ പെണ്ണ്

ഏത് വീട്ടിലാണോ അതിൽ തന്നെ ഇദ്ധ കഴിയുന്നത് വരെ താമസിക്കൽ വാജിബാണ്.

അത്യാവശ്യത്തിനോ ആവശ്യത്തിനോ അല്ലാതെ പുറപ്പെടൽ ഹറാമാണ്. 


എന്നാൽ ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലി മടക്കി എടുക്കപെടുക്കാൻ പറ്റുന്നവളാണങ്കിലും മൂന്ന് ത്വലാഖ് ചൊല്ലിയവൾ ഗർഭിണി ആണങ്കിലും അത്യാവശ്യത്തിനല്ലാതെ പുറത്ത് പോവൽ ഹറാമാണ്. ഇവർ രണ്ട് പേരും അത്യാവശ്യത്തിന് പുറത്ത് പോവുമ്പോൾ തന്നെ ഭർത്താവിന്റെ സമ്മതം വേണം ഇല്ലങ്കിൽ ഹറാമാണ്.

കാരണം ഇദ്ധയുടെ കാലത്ത് ഇവർ രണ്ട് പേരുടേയും ചിലവുകൾ ഭർത്താവ് വഹിക്കേണ്ടതാണ്.


ഇദ്ധ ഇരിക്കുന്ന സ്ത്രീ മേൽ പറഞ്ഞത് പോലെ  വീട്ടിൽ നിന്ന് പുറത്ത് പോവൽ പാടില്ല എന്ന് പറയാൻ കാരണം

വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞു. വേർപിരിഞ്ഞ സ്ത്രീയെ നിങ്ങൾ വീട്ടിൽ തന്നെ താമസിപ്പിക്കുക. നബി സ്വയുടെ കാലത്ത് സ്ത്രീയോട് തിരുനബി വീട്ടിൽ തന്നെ താമസിക്കാൻ കൽപ്പിക്കുകയും ചെയ്തിരുന്നു.

ഇദ്ധയിൽകഴിയുന്ന സ്ത്രീക്ക് താമസ സൗകര്യമുണ്ടാക്കി കൊടുക്കൽ ഭർത്താവിന്റെ മേൽ നിർബന്ധമാണ്.


ഇദ്ധ ഇരിക്കുന്ന സ്ത്രീകൾക്ക് താമസസ്ഥലത്ത് നിന്ന് പുറപ്പെടാൻ പറ്റുന്ന സ്ഥലങ്ങൾ താഴെ പറയുന്നു


ഭക്ഷണം പോലൊത്തത് വാങ്ങാൻ വേണ്ടി

നൂൽ നെയ്തത് വിൽക്കാൻ വേണ്ടി

വിറക് ശേകരിക്കാൻ വേണ്ടി

 പകലിൽ പുറപെടാം

അവളുടെ ചിലവ് നടത്താനും

ഈ കാര്യങ്ങൾ ചെയ്യാനും അവൾക്ക് മറ്റൊരാൾ ഇല്ലാത്തപ്പോഴാണ് ഈ അനുവാദമുള്ളത്


നൂൽ നെയ്യാനും സംസാരിക്കാനും തൊട്ടടുത്ത അയൽവാസിയുടെ വീട്ടിലേക്ക് രാത്രി പോവുന്നത് അനുവദനീയമാണ്. പക്ഷെ ആവശ്യത്തിന്റെ അളവ് ആയിരിക്കണമെന്നും നേരാക്കനും സംസാരത്തിനും വീട്ടിൽ മറ്റൊരാൾ ഇല്ലാതിരിക്കണമെന്നും നിബന്ധനയുണ്ട്.


താമസ സ്ഥലത്ത് നിന്നും പുറപ്പെടാൻ പറ്റുന്ന മറ്റു സ്ഥലങ്ങൾ

ശരീരത്തിന്റെ മേലിലോ

ധനത്തിന്റെ മേലിലോ

സന്താനത്തിന്റെ മേലിലേ പ്രയാസമുണ്ടാവുമെന്ന് ഭയക്കുക

പൊളിഞ്ഞ് വീഴൽ നേയോ

തീപ്പിടുത്തമോ കള്ളനേയും ഭയക്കുക

അയൽവാസികളെ കൊണ്ട് ശക്തമായ പ്രയാസം ഉണ്ടാവുക

തുടങ്ങി ഘട്ടങ്ങളിൽ അവൾക്ക് പുറത്ത് പോവാ വുന്നതാണ്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


Thursday, July 25, 2024

قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ‌ عَنكُمْ وَلَا تَحْوِيلًاഇസ്തിഗാസ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ആയത്തുകൾقُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ‌ عَنكُمْ وَلَا تَحْوِيلًا

 

---------------------------------------
ഇസ്തിഗാസ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ആയത്തുകൾ
---------------------------------------

            ⛔ ഇസ്തിഗാസ ( അമ്പിയാ ഔലിയാക്കളോട് അമ്പിയാ ഔലിയാക്കളോട് അവരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം തേടൽ ) ശിർക്കാക്കാൻ വേണ്ടി പുത്തൻ വാദികൾ ആയത്തുകൾ ദുർവ്യാഖ്യാനിക്കാറുണ്ട് അതിൽ പെട്ട ഒരു ആയത്താണ് താഴെ നൽകുന്നത്.

قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ‌ عَنكُمْ وَلَا تَحْوِيلًا
(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.

💢ഇബ്നു കസീർ എഴുതുന്നു:

بين تعالى أنه الإله الواحد الأحد ، الفرد الصمد ، الذي لا نظير له ولا شريك له ، بل هو المستقل بالأمر وحده ، من غير مشارك ولا منازع ولا معارض ، فقال : ( قل ادعوا الذين زعمتم من دون الله ) أي : من الآلهة التي عبدت من دونه ( لا يملكون مثقال ذرة في السماوات ولا في الأرض ) ، كما قال تبارك وتعالى : ( والذين تدعون من دونه ما يملكون من قطمير ) [ فاطر : 13 ] . وقوله : ( وما لهم فيهما من شرك ) أي : لا يملكون شيئا استقلالا ولا على سبيل الشركة ، ( وما له منهم من ظهير ) أي : وليس لله من هذه الأنداد من ظهير يستظهر به في الأمور ، بل الخلق كلهم فقراء إليه ، عبيد لديه .  (تفسير القرآن تفسير ابن كثير: ٥١٣/٦)

ഏകനും ഒരുവനും ഒറ്റയും നിരാശ്രയനുമായ  ഇലാഹ് അല്ലാഹു മാത്രമാണെന്നാണ് ഈ വചനത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്. അവന്നു തത്തുല്യനോ പങ്കാളിയോ ഇല്ല. പ്രത്യുത എല്ലാം അവന്റെ തീരുമാനം മാത്രമാണ്. പങ്കാളിയോ തർക്കിക്കുന്നവനോ  എതിർക്കുന്നനോ ഇല്ല. അങ്ങനെ അല്ലാഹു പറയുന്നു: "പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക".

*അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന ദൈവങ്ങളാണ് വിവക്ഷ*.

"ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല". "അല്ലാഹുവിനു പുറമേ ആരോട് നിങ്ങൾ പ്രാര്‍ത്ഥിക്കുന്നുവോ  അവർ ഒരു ഈത്തപ്പഴക്കുരു വിന്റെ പാടപോലും ഉടമപ്പെടുത്തുകയില്ല". (ഫാത്വിർ :13) എന്ന അല്ലാഹുവിന്റെ പ്രസ്താവനപോലെയാണിത്. "അവർ രണ്ടിലും അവര്ക്ക് യാതൊരു പങ്കുമില്ല".  അതായത് യാതൊന്നും സ്വന്തമായോ പങ്കായോ അവർ ഉടമപ്പെടുത്തുന്നില്ല. ഈ പങ്കാളികളുടെ കൂട്ടത്തിൽ   നിന്ന് കാര്യങ്ങൾ നിർവഹിക്കുന്നതിൽ അല്ലാഹു സഹായം തേടുന്ന ഒരു സഹായവുമില്ല. മറിച്ച് എല്ലാ സൃഷ്ടികളും അല്ലാഹുവിലേക്ക് ആവശ്യമുള്ളവരും അവന്റെ  ദാസന്മാരുമാണ്. (ഇബ്നു കസീർ: 6/513)

ദൈവമാണെന്ന് നിലക്ക് അല്ലാഹുവിന് പുറമേ പലരെയും മക്കയിലെ മുശ്രിക്കുകൾ ആരാധന ചെയ്തിരുന്നു. അതിനെ സംബന്ധിച്ച് ഇറങ്ങിയ ആയത്തുകളാണ് വഹാബി പുരോഹിതന്മാർ തെളിവായി കൊണ്ടുവരുന്നത്. മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരോട് സഹായം തേടുന്നതിന് എതിർക്കുന്ന ഒരു ആയത്ത് പോലും ഖുർആനിലില്ല .ഒരു മുഫസറും അങ്ങനെ വ്യാഖ്യാനിച്ചിട്ടില്ല ഉണ്ടെങ്കിൽ അതാണ് ഒഹാബി പുരോഹിതൻമാർ തെളിയിക്കേണ്ടത്

Aslam Kamil Saquafi parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Wednesday, July 24, 2024

അല്ലാഹു ആകാശത്തിൽ ആണെന്നയിലാണന്ന ഒഹാബിവാദം പിഴച്ച വാദമാണ്

 


*അല്ലാഹു ആകാശത്തിൽ ആണെന്നയിലാണന്ന ഒഹാബിവാദം പിഴച്ച വാദമാണ് അഹ്ലുസ്സുന്നക്കു വിരുദ്ധമാണ്*


സൂറത്തുൽ മുൽക്കിലെ പതിനാറാമത്തെ ആയത്ത് ദുർവ്യാഖ്യാനം ചെയ്തു അല്ലാഹു ആകാശത്തിലാണ് എന്നതിന് തെളിവാണ് എന്ന വഹാബി വാദം ഇമാം ഖുർതുബി പൊളിച്ചെഴുതുന്നത് കാണുക

وقال المحققون : أمنتم من فوق السماء ; كقوله : فسيحوا في الأرض أي فوقها لا بالمماسة والتحيز لكن بالقهر والتدبير .تفسير القرطبي سورة الملك 16

തഫ്സീറിൽ ഇമാം ഖുർത്വുബി റ പറയുന്നു

ആകാശത്തിൻമേൽ

 അധികാരം കൊണ്ടും നിയന്ത്രണം കൊണ്ടുമുള്ളവൻ എന്നാണ് അർത്ഥം. അവിടെ സ്ഥലമുള്ളവൻ എന്നോ തൊട്ടുനിൽക്കുന്നവൻ തൊട്ടവൻ എന്ന അർത്ഥമില്ല സൂറത്തുൽ മുൽക് 16 തഫ്സീറുൽ ഖുർത്വുബി


ഖുർആനിൽ അല്ലാഹു ആകാശത്തുള്ളവൻ എന്ന് പറഞ്ഞു എന്ന് അർത്ഥം പറഞ്ഞ ചില സാധുക്കൾ ഉദ്ദേശം ആകാശത്തിനേക്കാൾ അപ്പുറമാണ് എന്ന് ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്നതിൽ അത്ഭുതപ്പെടുന്നു

അല്ലാഹു അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ എന്തിന് അപ്പുറം എന്ന ദുർവ്യാഖ്യാനം ചെയ്യുന്നു.


ഇമാം ഖുർതുബി തുടരുന്നു

ഇങ്ങനെയും അഭിപ്രായമുണ്ട്


അതിൻറെ അർത്ഥം ആകാശത്തിന്റെ ഉടമസ്ഥനും അതിൻറെ നിയന്ത്രണമുള്ളവനും

എന്നാണ്.ഇന്നയാൾ ഇറാഖിന് മേൽ ആണ് അല്ലെങ്കിൽ ഹിജാസിന്മേൽ ആണ് എന്ന് പറഞ്ഞാൽ അതിൻറെ അധികാരിയാണ് എന്ന അർത്ഥത്തിന് പറയാറുണ്ട്.


അല്ലാഹുവിൻറെ മഹത്വത്തിലേക്ക് അറിയിക്കുന്ന ധാരാളം ഇത്തരം ഹദീസുകളും കാണാവുന്നതാണ് അതിന് ഒന്നും നിഷേധിക്കാൻ പാടില്ല


അതുകൊണ്ടുള്ള ഉദ്ദേശം അല്ലാഹുവിനെ മഹത്വപ്പെടുത്തലും താഴെയായി ഇരിക്കുന്നവനാണ് എന്നതിനെ തൊട്ട് പരിശുദ്ധൻ ആക്കലുമാണ് ,


അവൻ മേൽമയുള്ളവനാണ് മഹത്വമുള്ളവനാണ് എന്നത് കൊണ്ടുള്ള ഉദ്ദേശം സ്ഥലങ്ങളെ കൊണ്ടോ അതിർത്തി കൊണ്ടോ ഭാഗങ്ങളെ കൊണ്ടോ അല്ല


കാരണം അതെല്ലാം ജിസ്മുകളുടെ പ്രത്യേകതകളാണ്.



وقيل : معناه أمنتم من على السماء ; كقوله تعالى : ولأصلبنكم في جذوع النخل أي عليها .

ومعناه أنه مديرها ومالكها ; كما يقال : فلان على العراق والحجاز ; أي واليها وأميرها .

والأخبار في هذا الباب كثيرة صحيحة منتشرة ، مشيرة إلى العلو ; لا يدفعها إلا ملحد أو جاهل معاند .

والمراد بها توقيره وتنزيهه عن السفل والتحت .

ووصفه بالعلو والعظمة لا بالأماكن والجهات والحدود لأنها صفات الأجسام 


ദുആ ചെയ്യുമ്പോൾ ആകാശത്തിലേക്ക് കൈകൾ ഉയർത്തുന്നത് അത് വഹ് യ് ഇറങ്ങുന്ന സ്ഥലം ആയതുകൊണ്ട്  മഴയിറങ്ങുന്ന സ്ഥലം ആയതുകൊണ്ടുമാണ്.

പരിശുദ്ധതയുടെ സ്ഥാനവും സംശുദ്ധരായ മലക്കുകളുടെ സ്ഥാനവും ആണ് അടിമകളുടെ സൽക്രമങ്ങൾ ആകാശത്തിലേക്കാണ് ഉയർത്തപ്പെടുക അതിനുമുകളിലാണ് അർഷും സ്വർഗ്ഗവും ഉള്ളത് അതുകൊണ്ടാണ് കൈകൾ ഉയർത്തുന്നത് ആകാശത്തേക്ക് ഉയർത്തുന്നത് ,


ഇത് പ്രാർത്ഥനയുടെയും നിസ്കാരത്തിന്റെയും ഖിബ്ലയായി കഅബയെ അല്ലാഹു വച്ചത് പോലെയാണ് . (അല്ലാഹു അവിടെ ആയതുകൊണ്ട് അല്ലല്ലോ )കൂടാതെ അല്ലാഹുവാണ് എല്ലാ സ്ഥലങ്ങളിലും സൃഷ്ടിച്ചത് അവൻ സ്ഥലങ്ങളിലേക്ക് ആവശ്യമുള്ളവനല്ല സ്ഥലങ്ങളും സമയങ്ങളും സൃഷ്ടിക്കുന്നതിന് മുമ്പേ അവനുണ്ട് അപ്പോൾ  അവൻക്ക് സ്ഥലമോ സമയമോ ആവശ്യമില്ലായിരുന്നു അവൻ

 മാറ്റമില്ല (തഫ്സീറുൽ ഖുർത്വുബി സൂറത്തുൽ മുൽക് )

وإنما ترفع الأيدي بالدعاء إلى السماء لأن السماء مهبط الوحي ، ومنزل القطر ، ومحل القدس ، ومعدن المطهرين من الملائكة ، وإليها ترفع أعمال العباد ، وفوقها عرشه وجنته ; كما جعل الله الكعبة قبلة للدعاء والصلاة ، ولأنه خلق الأمكنة وهو غير محتاج إليها ، وكان في أزله قبل خلق المكان والزمان .

ولا مكان له ولا زمان .

وهو الآن على ما عليه كان  تفسير القرطبي سورة الملك.


https://m.facebook.com/story.php?story_fbid=pfbid02Y78fkVKxBcUbb3nzEEZnasGAg3YYv6ypzmvEUt6WHMQ75QayvGgygkGft8NzdSDHl&id=100016744417795&mibextid=Nif5oz


Aslam Kamil Saquafi parappanangadi

Tuesday, July 23, 2024

തവസ്സുൽ മറുപടി

 

*ഏറ്റവും*
*അടുത്തവനിലേക്ക്* *അടുക്കാൻ ഇടയാളനോ?*
⚡⚡⚡⚡⚡⚡⚡⚡⚡

വഹാബി പുരോഹിതൻ അബ്ദുൽ മാലിക് സലഫി എഴുതുന്നു

അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ ഇടയാളനെ ആവശ്യമില്ല
എന്നതാണ് ഇസ്‌ലാമിൻ്റെ അടിത്തറ.

മറുപടി

ഇങ്ങനെ ഒരു അടിത്തറ ഇസ്ലാമിൽ ഇല്ല . അത് മൗലവിക്ക് തെളിയിക്കാൻ സാധ്യമല്ല.

ഒഹാബിമൗലവി

ആദം നബി(അ) മുതൽ മുത്ത് നബി(സ) വരെയുള്ള പ്രവാചകന്മാർ പഠിപ്പിച്ചതും ചെയ്തതും ഇക്കാര്യമാണ്.

മറുപടി

അല്ല .അവരല്ലാം തവസ്സുൽ അംഗികരിച്ചിട്ടുണ്ട്.

ഒഹാബിമൗലവി

വിശുദ്ധ കുർആനിലെ മുഴുവൻ പ്രാർത്ഥനകളും അല്ലാഹുവിനോട് നേരിട്ടാണ്.
ഹദീസിൽ പഠിപ്പിക്കപ്പെട്ട മുഴുവൻ പ്രാർത്ഥനകളും
റബ്ബിനോട് നേരിട്ടാണ്.

മറുപടി

ഇബാദത്താവുന്ന പ്രാർത്ഥന അല്ലാഹുവിനോടാണന്നതിൽ അർക്കും സംശയമില്ല.
അത് കൊണ്ട് തന്നെ നിസ്കാര ശേഷമടക്കം സുന്നികൾ എപ്പോഴും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നവരാണ്.
സുന്നികൾ പ്രാർത്ഥിക്കുമ്പോൾ മൂട് തട്ടി എഴുന്നേറ്റു പോവുന്നവരാണ് ഒാ ഹാബി കുഞ്ഞാടുകൾ:
അതോട് കൂടെ അല്ലാഹുവും റസൂലും പഠിപ്പിച്ചത് പോലെ
മഹാന്മാരെ കൊണ്ടും മറ്റു സൽകർമങ്ങൾ കൊണ്ടും തവസ്സുൽ ചെയ്യുകയും ചെയ്യും.

ഒഹാബിമൗലവി

അല്ലാഹു നമ്മുടെ സമീപസ്ഥനാണ്. അവനിലേക്ക് എന്തിന് മറ്റൊരു ഇടയാളൻ?

മറുപടി

അല്ലാഹുനമ്മുടെ സമീപസ്ഥനാണ്. അവനിലേക്ക് എന്തിന് സൽകർമങ്ങൾ കൊണ്ട് മറ്റൊരു ഇടതേട്ടം.

സൽകർമങ്ങൾ ഒരു സൃഷ്ടിയായിരിക്കെ മഹാന്മാരും ഒരു സൃഷ്ടി തന്നെ . സൃഷ്ടിയായ സൽകർമം മുഖേനെ എന്റെ ആവശ്യം വീട്ടണേ എന്ന് ദുആ ചെയ്യാൻ പറ്റുമെങ്കിൽ ഇന്ന മഹാൻ നീ ഇഷ്ടപ്പെടുന്നവരാണ് ഞാൻ അദ്ധേഹത്തെയും ഇഷ്ടപ്പെടുന്നു അവരുടെ മഹത്വം കൊണ്ടും  ആ ഇഷ്ടം കൊണ്ടും എന്റെ ആവശ്യം വിടണേ എന്നും ദുആ ചെയ്യാവുന്നതാണ്.
ഇതുതന്നെയാണ് മഹാന്മാരെ കൊണ്ടുള്ള തവസ്സുലിന്റെ അർത്ഥവും .
സാധാരണ കാര്യങ്ങളിൽ അല്ലാഹുവിന്റെ  ഉദ്ധേശ പ്രകാരം സഹായം തേടൽ അനുവദനീയമായത് പോലെ അസാധാരണമായ മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ  സഹായം തേടുന്നതും അനുവദനീയമാണ് . അവയെ ശിർക്കാണന്ന് പറയുന്ന ഒരായത്തും ഒഹാബീ പുരോഹിതൻമാർക്ക്  കാണിക്കാൻ സാധ്യമല്ല.

ഒഹാബിമൗലവി

അല്ലാഹു പറയുന്നു:
{ وَإِذَا سَأَلَكَ عِبَادِی عَنِّی فَإِنِّی قَرِیبٌۖ أُجِیبُ دَعۡوَةَ ٱلدَّاعِ إِذَا دَعَانِۖ فَلۡیَسۡتَجِیبُوا۟ لِی وَلۡیُؤۡمِنُوا۟ بِی لَعَلَّهُمۡ یَرۡشُدُونَ }
[سُورَةُ البَقَرَةِ: ١٨٦]
"നിന്നോട് എൻ്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌.അതുകൊണ്ട് എൻ്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍: വേണ്ടിയാണിത്‌."

മറുപടി

ഇതിൽ എവിടെയാണ് മൗലവി തവസ്സുൽ ഇസ്തിഗാസ പാടില്ല എന്ന് .
അങ്ങനെ ഒരായത്തുണ്ടങ്കിൽ അതാണ് പുരോഹിതന്മാരെ നിങ്ങൾ കൊണ്ട് വരേണ്ടത്.
അല്ലാഹു അടുത്തവനായതിനാൽ സൃഷ്ടിയായ സൽകർമങ്ങൾകൊണ്ട് തവസ്സുലാക്കൽ വിരോധമില്ലാത്തത് പോലെ  അല്ലാഹു ഇഷ്ടപ്പെട്ട മഹാന്മാരെ കൊണ്ടും അവരോടുള്ള ഇഷ്ടം കൊണ്ടും തവസ്സുൽ മേൽ ആയത്തിന് വിരുദ്ധമല്ല.
ദുൻയാവിൽ ജീവിച്ചിരിക്കുന്ന മഹാന്മാരോട് ദുആ ചെയ്യാൻ ആവശ്യപെടലും (സുബാർശ തേടൽ )  അവരുടെ മുഅജിസത്ത് കറാമത്ത് ( അസാധാരണ കാര്യങ്ങൾ) കൊണ്ടു ആവശ്യപ്പെടലും ശിർക്കല്ലാതത് പോലെ ബർസഖി ലോകത്ത് ജീവിച്ചിരിക്കുന്ന മഹത്തുക്കളോടു ദുആ ചെയ്യാൻ ആവശ്യപ്പെടലും (സുബാർശതേടലും )അവരുടെ മുഅജിസത്ത് കറാമത്ത് ( അസാധാരണ കാര്യങ്ങൾ) കൊണ്ടു ആവശ്യപ്പെടലും ശിർക്കല്ലാത്തതാണ്
അത് ശിർക്കാണന്നതിന് വല്ല ആയത്തുമുണ്ടങ്കിൽ കൊണ്ടുവരു മൗലവീസ്

ഒഹാബിമൗലവി

റബ്ബിനോട് നേരിട്ട് ചോദിച്ചാൽ അവൻ  നമുക്ക് ഉത്തരം നൽകും എന്ന് അവൻ നമ്മോട് ഉറപ്പിച്ച് പറഞ്ഞിരിക്കുന്നു!
ഈ ആഹ്വാനം നിങ്ങൾ സ്വീകരിക്കണം എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു!
ഇത്രയും വ്യക്തമായി റബ്ബ് പറഞ്ഞിരിക്കെ പിന്നെ എവിടുന്നാണ് ഇടയാള വാദം കടന്നു വന്നത്?

മറുപടി

ഞങ്ങൾ ധാരാളം തവണ അല്ലാഹുവിനോട് എപ്പോഴും ദുആ ചെയ്യുന്നവർ തന്നെയാണ് മൗലവീസ്

റബ്ബിനോട് നേരിട്ട് ചോദിച്ചാൽ അവൻ  നമുക്ക് ഉത്തരം നൽകും എന്ന് അവൻ നമ്മോട് ഉറപ്പിച്ച് പറഞ്ഞിരിക്കെ എന്തിനാണ് ജീവിച്ചിരിക്കുന്ന പലരോടും ആവശ്യപെടുന്നത്. എന്തിനാണ് ജീവിച്ചിരിക്കുന്ന മഹാന്മാരോട് ദുആ ചെയ്യാൻ ആവശ്യപ്പെടുന്നത്. അതിനു നിങ്ങൾക്ക് എന്താണോ മറുപടി അതേ മറുപടി തന്നെയാണ് ആത്മീയമായ നിലക്ക് സഹായ തേട്ടത്തിനുമുള്ളത്.

ഒഹാബിമൗലവി

ഏറ്റവും
അടുത്തവനിലേക്ക് അടുക്കാൻ ഇടയാളനോ?
അതാവശ്യമില്ല.
ഇടയാളവാദം പുതിയതാണ്.അതിനാൽ തന്നെ അത് വഴികേടുമാണ്. വഴികേടുകൾ ചെന്നെത്തുക നരകത്തിലേക്കുമാണ്.

മറുപടി

ഏറ്റവും
അടുത്തവനിലേക്ക് അടുക്കാൻ
സാധാരണ കാര്യത്തിൽ എന്തിന് ഇടയാളൻ എന്ന ചോദ്യത്തിനുള്ള  എന്താണ് മൗലവീസിന്റെ ഉത്തരം അത്  തന്നെ ഇവിടയും പറഞ്ഞു കൊള്ളുക

ഒഹാബിമൗലവി

അപ്പോൾ ഉയരാവുന്ന ചോദ്യമിതാണ്:
{  وَٱبۡتَغُوۤا۟ إِلَیۡهِ ٱلۡوَسِیلَةَ  }
[سُورَةُ المَائـِدَةِ: ٣٥]
അല്ലാഹുവിലേക്ക് നിങ്ങൾ വസീലതേടുക എന്ന് പറഞ്ഞിട്ടില്ലേ?

ശരിയായ അർഥം എന്താണ്?
തഫ്സീർ ജലാലൈനി തന്നെ പറയട്ടെ:
ما يُقَرِّبكُمْ إلَيْهِ مِن طاعَته
അവനിലേക്കടുപ്പിക്കുന്ന നന്മകൾ ചെയ്യുക ഇതാണ്
ഉദ്ദേശ്യം!

മറുപടി

ഇവിടെ വസീലയിൽ പുണ്യങ്ങൾ ചെയ്യൽ ഉൾപെടുമെന്നതിൽ ഇവിടെ ആർക്കും തർക്കമില്ല.

മഹാന്മാരെ കൊണ്ടുള്ള തവസ്സുലും ഉൾപ്പെടുന്നതാണ് എന്ന് മുഫസ്സിറുകൾ വെക്തമാക്കിയിട്ടുണ്ട്

ഒഹാബിമൗലവി

മറ്റൊരു സംശയം:
اللهم  إنِّي أسألُكَ وأتوسَّلُ إليكَ بنبيِّكَ محمَّدٍ نبيِّ الرَّحمةِ،
അല്ലാഹുവേ നിൻ്റെ നബിയെ കൊണ്ട് ഞാൻ വസീലയാക്കുന്നു എന്ന് ഹദീസിൽ ഇല്ലേ എന്നാണ് .
ഉണ്ട്.ഇവിടെയും അല്ലാഹുവിനും അടിമക്കും ഇടയിൽ ഇടയാളനെ വേണം എന്നല്ല.
കാരണം ഹദീസിൻ്റെ ആദ്യഭാഗം അത് വ്യക്തമാക്കുന്നുണ്ട്.
ادعُ اللَّهَ أن يعافيَني قالَ : إن شئتَ دعوتُ ، وإن شِئتَ صبرتَ فَهوَ خيرٌ لَكَ . قالَ : فادعُهْ ،
അന്ധനായ സ്വഹാബി വന്ന് നബി(സ)യോട് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയാണ്.
നബി(സ) അദ്ദേഹത്തോട് പ്രാർത്ഥിക്കാം എന്നും പറയുന്നു.
ജീവിച്ചിരിക്കുന്നവരോട് തനിക്ക് വേണ്ടി താങ്കൾ പ്രാർത്ഥിക്കണം എന്ന് പറയുന്നതിൽ തെറ്റില്ല.
ഇതിൽ എവിടെയാണ് ഇടയാളവാദത്തിന് തെളിവ്?

മറുപടി

ഇവിടെ സ്വഹാബി നബി സ്വ യോട് ദുആ ചെയ്യാൻ ആവശ്യപ്പെടുക മാത്രമല്ല ചെയ്തത്. നബി സ്വ യെ കൊണ്ട് തവസ്സുൽ ചെയ്തു അല്ലാഹുവിനോടുള്ള  ദുആ നബി സ്വ പഠിപ്പിക്കുകയും ദുആ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അല്ലാഹുമ്മ എന്ന് പറഞ്ഞ് കൊണ്ടാണ് തവസ്സുൽ അടങ്ങിയ ദുആ തുടങ്ങുന്നത്

اللهم إني أسألك وأتوجه إليك بنبيك محمد نبي الرحمة، يا محمد إني توجهت بك إلى ربي في حاجتي هذه لتقضى لي، اللهم فشفعه
അല്ലാഹുവെ ഞാൻ നിന്നോട് ചോദിക്കുകയും അനുഗ്രഹത്തിന് നബിയായ മുഹമ്മദ് എന്ന നിന്റെ നബിയെ കൊണ്ട് നിന്നിലേക്ക് ഞാൻ തവസ്സുൽ ചെയ്യുകയും ചെയ്യുന്നു. മുഹമ്മദ് നബിയെ
എന്റെ ഈ ആവശ്യത്തിൽ അത് വീട്ടാൻ വേണ്ടി
അങ്ങയെ കൊണ്ട് എന്റെ റബ്ബിലേക്ക് ഞാൻ  മുന്നിടുന്നു
അല്ലാഹുവേ നബിയുടെ സുബാർഷ സ്വീകരിക്കണേ .
ഇതാണ് ആ ദുആയിൽ ഉള്ളത് ഇതിൽ തവസ്സുൽ ഇല്ല എന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കൽ മാത്രമാണ്.ആവശ്യ പൂർത്തീകരണത്തിന് വേണ്ടി ദുആ ചെയ്യുന്നതിനെ പറ്റിപ്പറയുന്ന അധ്യായം എന്ന അധ്യായത്തിൽ ഇമാം നവവി അദ്കാറിൽ അടക്കം ഈ ഹദീസ് കൊണ്ടുവന്നിട്ടുണ്ട്. അതിൽനിന്നും തിരുനബിയുടെ വഫാത്തിന് ശേഷവും ഈ ദുആ പുണ്യമാണെന്ന് മനസ്സിലാക്കാം.
ഈ ചരിത്രത്തിൻറെ ആദ്യഭാഗത്ത് നബിയോട് സ്വഹാബത്ത് ദുആ ചെയ്യാൻ വേണ്ടി ആവശ്യപ്പെട്ടു പരാതി പറഞ്ഞു എന്നതിനാൽ നബി തങ്ങൾ പഠിപ്പിച്ചതിൽ തവസ്സുലില്ല എന്ന വഹാബിവാദം കള്ളത്തരം മാത്രമാണ്.

ഒഹാബിമൗലവി

അബ്ബാസ്(റ)നെ മഴക്കുള്ള പ്രാർത്ഥനയിൽ ഇമാമാക്കിയതും ഇതിനു സമാനമാണ്.

മറുപടി


ഉമർ എന്നവർ അബ്ബാസ് എന്നവരൊട പ്രാർത്ഥിക്കാൻ ആവശ്യപ്പെടുക മാത്രമല്ല ചെയ്തത് .മുത്ത് നബിയുടെ എളാപ്പയെ കൊണ്ട് തവസ്സുൽ ചെയതു അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്
അപ്പോൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനിടയിൽ മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്തു കൊണ്ടുള്ള പ്രാർത്ഥനപുണ്യമാണെന്ന് അതിൽ നിന്നും മനസ്സിലാക്കാം

ഒഹാബിമൗലവി


നന്മകൾ കൊണ്ട് റബ്ബിലേക് അടുക്കുക,
നല്ലവരോട് പ്രാർത്ഥിക്കാൻ പറയുക എന്നതിനപ്പുറത്ത്
അല്ലാഹുവിനും അടിമക്കും ഇടയിൽ
ഇടയാളനെ വെച്ച് അവരോട് പ്രാർത്ഥിക്കുന്ന
രീതി പ്രമാണങ്ങൾക്കപരിചിതമാണ്.

മറുപടി

നല്ലവരോട് പ്രാർത്ഥിക്കാൻ പറയുക എന്നതിൽ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ട വരും ഉൾപ്പെടും. ഇല്ല എന്നതിന് യാതൊരു തെളിവുമില്ല അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ സൽക്രമങ്ങളെ കൊണ്ടും മഹാന്മാരെ കൊണ്ടും തപസ്വലാക്കി കൊണ്ടും പ്രാർത്ഥിക്കാവുന്നതാണ് അത് നിഷേധിക്കാൻ വഹാബിക്ക് യാതൊരു തെളിവുമില്ല

അസ് ലം കാമിൽ സഖാഫി
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Saturday, July 20, 2024

കര്‍ബലയും ഹുസൈന്‍(റ)ന്റെ കൊലപാതകവും അതിലുള്ള ദുഖവും വേദനയും പരാമര്‍ശിക്കുന്ന നശീദകളും പാട്ടുകളും

 *_ചോദ്യോത്തരം: ശാഫിഈ_*  

ചെറുശോല അബ്ദുല്‍ ജലീല്‍ സഖാഫി


📕📕📕📕📕📕📕

 _(സുന്നത്ത് മാസിക - ഒക്ടോബര്‍ 2023)_ 


📌 *ചോദ്യം:* 

ഇക്കഴിഞ്ഞ മുഹര്‍റം മാസത്തില്‍ കര്‍ബലയും ഹുസൈന്‍(റ)ന്റെ കൊലപാതകവും അതിലുള്ള ദുഖവും വേദനയും പരാമര്‍ശിക്കുന്ന നശീദകളും പാട്ടുകളും നമ്മുടെ ചില സ്റ്റേജുകളിലും ആലപിക്കപ്പെട്ടിരുന്നു. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഇത് പാടില്ലെന്ന് ചിലര്‍ പറയുന്നു. എന്താണ് പ്രശ്‌നം? മറുപടി പ്രതീക്ഷിക്കുന്നു. 


 📍 *ഉത്തരം:* 


ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ട പാട്ടുകളുടെയും നശീദകളുടെയും ഉള്ളടക്കം എന്താണെന്ന് ഞാന്‍ പരിശോധിച്ചിട്ടില്ല. പൊതുവെ കര്‍ബലയും ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യങ്ങളും അതുസംബന്ധമായി ഉദ്ധരിക്കപ്പെട്ട വിവരണങ്ങളും സദസ്സുകളില്‍ പറയുന്നത് ശരിയല്ല. അതൊഴിവാക്കപ്പെടേണ്ടതാണ്. ഇവ്വിഷയകമായി പ്രാമാണിക ഇമാമുകളുടെ വിശദീകരണം കാണുക: 'അല്ലാമ ഇസ്മാഈലുല്‍ ഹിഖി(റ) പറയുന്നു: 'മുഹര്‍റമിന്റെ ആദ്യദിവസങ്ങളിലും ആശൂറാഇലും ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യം പാരായണം ചെയ്യുന്നവര്‍ റാഫിളുകളോട് സാമ്യമാവുകയാണ്; ശ്രോതാക്കളില്‍ ദുഖമുണ്ടാക്കാനായി ആദരവിന് കോട്ടം തട്ടുന്ന വിധത്തിലാകുമ്പോള്‍ വിശേഷിച്ചും. ഹുസൈന്‍(റ) കൊല്ലപ്പെട്ടത് വിശദീകരിക്കുന്നുവെങ്കില്‍ മറ്റു പലസ്വഹാബികളും കൊലചെയ്യപ്പെട്ടതും വിശദീകരിക്കേണ്ടതല്ലേ? അതില്ലാതെ ഇതുമാത്രം പറയുന്നത് റവാഫിളുകളുടെ രീതിയാണ്. ഹുസൈന്‍(റ)വിന്റെ കൊലപാതകവും അതുസംബദ്ധമായ ഹികായതുകളും പറയല്‍ ഹറാമാണെന്ന് ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്.' (തഫ്‌സീര്‍ റൂഹുല്‍ബയാന്‍-4:143)


ഇമാം അര്‍ദബീലി(റ) എഴുതുന്നു: 'ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യവും അതുസംബദ്ധമായ റിപ്പോര്‍ട്ടുകളും സ്വഹാബികള്‍ക്കിടയില്‍ സംഭവിച്ചിട്ടുള്ള തര്‍ക്കങ്ങളും ജനങ്ങളോട് പറയല്‍ വഅള് പറയുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഹറാമാണെന്ന് ഇമാം ഗസ്സാലിയും മറ്റും പറഞ്ഞിരിക്കുന്നു.' (അന്‍വാര്‍-1:348) മുആവിയ(റ)നെ ആക്ഷേപിക്കലും അവരുടെ പുത്രന്‍ യസീദിനെ ലഅ്‌നത്ത് ചെയ്യലും ഹുസൈന്‍(റ) കൊല്ലപ്പെട്ട രംഗവും സ്വഹാബികള്‍ക്കിടയിലുണ്ടായ വിവാദങ്ങളും വിവരിക്കലും ഹറാമാണെന്ന് 'ഉബാബില്‍' പറഞ്ഞിട്ടുണ്ട്.(ഹാശിയതുല്‍ ജമല്‍-5:114, ഹാശിയതുന്നിഹായ-7:403) ഇമാം ഇബ്‌നുഹജര്‍(റ) എഴുതി: 'പ്രഭാഷകരും മറ്റും ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യവും അതുസംബദ്ധമായ ഹികായതുകളും സ്വഹാബത്തിനിടയില്‍ സംഭവിച്ചിട്ടുള്ള തര്‍ക്കങ്ങളും ജനങ്ങളോട് പറയല്‍ ഹറാമാണെന്ന് ഗസ്സാലി(റ)യും മറ്റും പറഞ്ഞിട്ടുണ്ട്. ദീനിന്റെ നേതൃത്വമായ സ്വഹാബത്തിനെ ആക്ഷേപിക്കാന്‍ അത് കാരണമായേക്കും. എന്നാല്‍ ഇമാം ഗസ്സാലിയുടെ പ്രസ്തുത പ്രസ്താവന എന്റെ ഈ ഗ്രന്ഥത്തിലുള്ള വിശദീകരണത്തിന് എതിരല്ല. കാരണം, സ്വഹാബത്തിന്റെ മഹ്വത്വവുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായി വിശ്വസിക്കേണ്ടതായ ശരിയായ നിലപാടാണ് ഈ ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുള്ളത്. എന്നാല്‍ ശരിയായ അറിവില്ലാത്ത പ്രഭാഷകര്‍ തെറ്റായ ചില വിവരണങ്ങള്‍ പറയുകയും ശരിയായ വ്യാഖ്യാനങ്ങള്‍ വിശദീകരിക്കാതിരിക്കുകയും നിര്‍ബന്ധമായും വിശ്വസിക്കേണ്ടതായ സത്യം വ്യക്തമാക്കാതിരിക്കുകയും ചെയ്യുമ്പോള്‍ സാധാരണക്കാര്‍ സ്വഹാബികളെ കുറ്റപ്പെടുത്താനും വിമര്‍ശിക്കാനും അത് കാരണമായേക്കും' (അസ്സവാഇഖുല്‍ മുഹ്‌രിഖ- 640) 


ഹുസൈന്‍(റ) ഉള്‍പ്പെടെയുള്ള മഹത്തുക്കളുടെ മദ്ഹ് പറയല്‍ പുണ്യകര്‍മ്മമാണ്. എങ്കിലും കര്‍ബലയും ഹുസൈന്‍(റ)വിന്റെ കൊലപാതകവും അതുസംബദ്ധമായ ഹികായത്തുകളും പാടുന്നതിലും പറയുന്നതിലും അപകടമുണ്ടെന്ന് മേല്‍ ഉദ്ധരണികളില്‍ നിന്ന് വ്യക്തമാണല്ലോ. അതിനാല്‍ അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. ആശൂറാഇനോടനുബദ്ധിച്ച് ശിയാക്കള്‍ നടത്തുന്ന ആചാരങ്ങളോട് അകലം പാലിക്കേണ്ടതുമുണ്ട്. ഇത്തരം കാര്യങ്ങളിലെല്ലാം സൂക്ഷ്മശാലികളായ പൂര്‍വ്വിക പണ്ഡിതരുടെ രീതികള്‍ തന്നെയാണ് അഭികാമ്യം.