Saturday, March 17, 2018

ഉതുബി (റ) " സ്വീകരിച്ച ഇമാമീങ്ങളും തള്ളുന്ന വഹാബികളും

*"മഹാനായ ഉതുബി (റ) " സ്വീകരിച്ച ഇമാമീങ്ങളും തള്ളുന്ന വഹാബികളും""""" part - 01*____________✍🏻

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*ഉതുബി (റ) വിൽ നിന്ന് ഇസ്തിഗാസ ഉദ്ധരിച്ചതിൽ ഇപ്പോൾ 32 കിതാബുകൾ 28 ഇമാമീങ്ങൾ ഇവിടെ കൊടുക്കുന്നു*

(ഇസ്തിഗാസ നടന്നതിന്ന് ശേഷം ഈ നൂറ്റാണ്ട് വരെ ഇതുദ്ധരിച്ച കാലഘട്ടം ക്രമമായി കൊടുത്തിട്ടുണ്ട്)

✍🏻തയ്യാറാക്കിയത് - സിദ്ധീഖുൽ മിസ്ബാഹ്  - 09496210086 - only wtsp
(90% കിതാബും "മക്തബതു ശാമില" ആൻഡ്രോയിഡ് മൊബൈൽ പ്ലേസ്റ്റോറിൽ ലഭിക്കുന്ന ആപ്പിൽ  നിന്നും കിതാബുകൾ ഡൗൺലോഡ് ചെയ്തും ഇതിൽ ഇല്ലാത്തത് PDF online കിതാബിൽ നിന്നും ഡൗൺലോഡ് ചെയ്ത് നേരിട്ട് കണ്ട്  ബോധ്യപ്പെട്ടിട്ടാണ് കിതാബിന്റെ ഉദ്ധരണികളുടെ  പേജ് നമ്പറുകൾ , ഇമാമീങ്ങൾ കാലഘട്ടം തുടങ്ങിയവ കൊടുത്തിട്ടുള്ളത് -  സംഷയമുള്ളവർക്ക് wtsp പിഎമ്മിൽ ബന്ധപ്പെടാവുന്നതാണ്)_________👍🏻

"മഹാനായ ഉതുബി (റ) (വഫാത്ത് ഹിജ്റ - 228) - വിൽ നിന്നും ഉദ്ധരിക്കപ്പെട്ട വളരെ പ്രസിദ്ധമായ ഇസ്തിഗാസയാണ് നബി (സ്വ) യുടെ ഖബറിങ്കൽ ഖുർ ആനിൽ പരിജ്ഞാനമുണ്ടായിരുന്ന (അഹ്റാബി) പാപമോചനത്തിനായി വന്ന് ഇസ്തിഗാസ നടത്തിയ സംഭവം. അത് കൊണ്ട് തന്നെ മഹാനായ ഉതുബി (റ) വിനെ പ്രതിസ്ഥാനത്ത് നിർത്തി ആരോപണവിധേയനാക്കാൻ ആധുനിക വഹാബികൾ കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുന്നു.""

*"""സ്വഹീഹ് ബുഖാരിയിലെ  ഒന്നാമത്തെ ഹദീസിലെ ബുഖാരി ഇമാമിന്റെ  രണ്ടാമത്തെ ഉസ്താദായ സുഫ്യാനുബ്നു ഉയയ്ന (റ) വിന്റെ ശിഷ്യനും , ചങ്ങാതിയും ഇമാം ശാഫിഈ (റ) വിന്റെ ഉസ്താദും കൂടിയായ,(ശവാഹിദുൽ ഹഖ്) ഉതുബി (റ) വിനെ സ്വീകരിച്ച് പ്രസ്തുത ഇസ്തിഗാസ സംഭവം ഉദ്ധരിച്ച ധാരാളം  ഇമാമീങ്ങൾ ഉണ്ട് അതിൽ പ്രധാനപ്പെട്ടത് മാത്രം ഇവിടെ കൊടുക്കുന്നു. നമുക്ക് ചിന്തിക്കാം !! നാലാം നൂറ്റാണ്ട് മുതലിങ്ങോട്ട് 14 നൂറ്റാണ്ട് വരെ ഉതുബി (റ) വിൽ നിന്ന് അംഗീകാര സ്വഭാവത്തോടെ ഇസ്തിഗാസ ഉദ്ധരിച്ച ഇമാമീങ്ങൾക്കൊന്നും ഷിർക്ക് തിരിഞ്ഞിട്ടില്ലേ ? ഇവർക്കാർക്കും ഉതുബി (റ) അസ്വീകാര്യനായിട്ടില്ല. നമുക്ക് ആരെ ഉൾക്കൊള്ളാം ഇമാമീങ്ങളേയോ അതോ ഈ ആധുനിക വഹാബികളേയോ ???""*
___________________✍🏻↕

*(01) - ഇബ്നുസ്സ്വബാഗ് (റ)*

 ശാഫിഈ പണ്ടിതൻ - (ജനനം ഹിജ്റ -400 , വഫാത്ത് ഹിജ്റ -477)
ഗ്രന്ഥം -  കിതാബുശ്ശാമിൽ

الشيخ أبو نصر بن الصباغ -  (400 - 477)

الإمام ، العلامة ، شيخ الشافعية أبو نصر ، عبد السيد بن محمد بن عبد الواحد بن أحمد بن جعفر البغدادي ، الفقيه المعروف بابن الصباغ ، مصنف كتاب " الشامل " ، وكتاب " الكامل " ، وكتاب " تذكرة العالم والطريق السالم " .
مولده سنة أربعمائة .
توفي الشيخ أبو نصر في يوم الثلاثاء ، ثالث عشر جمادى الأولى سنة سبع وسبعين وأربعمائة ودفن من الغد بداره بدرب السلولي .

ഇബ്നു സ്വബാഗ് (റ) വിന്റെ പ്രസ്തുത ഗ്രന്ഥത്തിൽ നിന്നാണ് ഇബ്നു കസീർ (റ) സ്വന്തം തഫ്സീറിൽ ഉതുബി (റ) വിൽ നിന്ന് ഉദ്ധരിക്കുന്നത്

*(02) - ഇമാം മാവർദ്ധി (റ)*

 ശാഫിഈ പണ്ഡിതൻ , വഫാത്ത് - ഹിജ്റ - 450

 കിതാബ് - 01 - ഹാവിൽ കബീർ - പേജ് നമ്പർ- 4/215

കിതാബ് - 02 - അഹ്കാമി സുൽത്വാനിയ - പേജ് നമ്പർ -  1/174

 (01) - الكتاب:الحاوي الكبير في فقه مذهب الإمام الشافعي وهو شرح مختصر المزني

 (02) - الكتاب:الأحكام السلطانية

 المؤلف:أبو الحسن علي بن محمد بن محمد بن حبيب البصري البغدادي، الشهير بالماوردي (المتوفى: ٤٥٠هـ)

*(03) - ഇമാം യഹ്യ ബിൻ അംറാനി (റ)*

  - വഫാത്ത് (ഹിജ്റ - 558)
കിതാബ് - അൽ ബയാൻ ഫീ മദ് ഹബി ഇമാം ശാഫി ഈ (റ) - പേജ് നമ്പർ -  4/379

الكتاب:البيان في مذهب الإمام الشافعي

المؤلف:أبو الحسين يحيى بن أبي الخير بن سالم العمراني اليمني الشافعي (المتوفى: ٥٥٨هـ)

*(04) - ഇബ്നു അസാകിർ (റ)*

വഫാത്ത് - (ഹിജ്റ 571)

കിതാബ് - മത്ന് ഹദീസ് ഗ്രന്ഥമായ മുഹ്ജം ഇബ്നു അസാകിർ  - പേജ് നമ്പർ - 1/599 ഹദീസ് - 738

الكتاب:معجم الشيوخ المؤلف:ثقة الدين، أبو القاسم علي بن الحسن بن هبة الله المعروف بابن عساكر (المتوفى: ٥٧١هـ)

*(05) - ഇമാം  അബ്ദുല്ലാഹിബ്നു അഹ്മദ്ബ്നു മുഹമ്മദ്ബ്നു ഖുദാമ (റ)*

  -  ഹംബലീ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 620)

 കിതാബ് - മുഗ്നീ ഇബ്നു ഖുദാമ - പേജ് നമ്പർ  3/478

 (01) - الكتاب:المغني لابن قدامة

المؤلف:أبو محمد موفق الدين عبد الله بن أحمد بن محمد بن قدامة الجماعيلي المقدسي ثم الدمشقي الحنبلي، الشهير بابن قدامة المقدسي (المتوفى: ٦٢٠هـ)

*(06) - ഇമാം (അബുൽ ഫറജ്) അബ്ദു റഹ്മാനുബ്നു ഖുദാമ (റ)*

 - വഫാത്ത് (ഹിജ്റ - 682)
കിതാബ് - ഷറഹുൽ കബീർ അലാ മത്നിൽ മുഖ്നിഹ് - പേജ് നമ്പർ - 3/494

الكتاب:الشرح الكبير على متن المقنع

المؤلف:عبد الرحمن بن محمد بن أحمد بن قدامة المقدسي الجماعيلي الحنبلي، أبو الفرج، شمس الدين (المتوفى: ٦٨٢هـ)

*(07) - ഇമാം നവവി (റ)*

 - രണ്ടാം ശാഫിഈ എന്ന പേരിൽ അറിയപ്പെടുന്നു. വഫാത്ത് - ( ഹിജ്റ - 676)

 - കിതാബ് - 01 - ഷറഹ് മുഹദ്ദബ് - പേജ് നമ്പർ -  8/274
 (01) - الكتاب:المجموع شرح المهذب

കിതാബ് - 02 - അദ്കാർ - പേജ് നമ്പർ - 1/335

 (02) - الكتاب:الأذكار النووية.
 ‎
കിതാബ് - 03 - ഈളാഹ് - പേജ് നമ്പർ - 1/454

المؤلف:أبو زكريا محيي الدين يحيى بن شرف النووي (المتوفى: ٦٧٦هـ)

>>مَا حَكَاهُ الْمَاوَرْدِيُّ وَالْقَاضِي أَبُو الطَّيِّبِ وَسَائِرُ أَصْحَابِنَا عَنْ الْعُتْبِيِّ مُسْتَحْسِنِينَ لَهُ<<

""നബി (സ്വ) യുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ""

""""ഇമാം മാവർദ്ധി (റ) , ഖാളീ അബുത്വയ്യിബ് (റ) , നമ്മുടെ മറ്റ് അസ്വ് ഹാബുമാരൊക്കെ വളരെ നല്ലതായി കണ്ട് കൊണ്ട്   ഉതുബി (റ) വിൽ നിന്നുദ്ധരിക്കുന്ന വാചകം‌ തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്"""""""

*(08) - ഇമാം ഷിഹാബുദ്ദീൻ അഹ്മദ്ബ്നു ഇദ്രീസുൽ  ഖറാഫീ*

വഫാത്ത് (ഹിജ്റ - 684)
കിതാബ് - അദഖീറ - പേജ് നമ്പർ - 3/375
الكتاب:الذخيرة

المؤلف:أبو العباس شهاب الدين أحمد بن إدريس بن عبد الرحمن المالكي الشهير بالقرافي (المتوفى: ٦٨٤هـ)

*(09) - ഇബ്നുൽ മുഞ്ചീ (റ)*

ഹമ്പലീ ഫിഖ്ഹീ പണ്ഡിതൻ - (ജനനം ഹിജ്റ 631, വഫാത്ത് ഹിജ്റ 695)
കിതാബ് - അൽ മുംതിഹ് ഫീ ഷറഇൽ മുഖ്നിഹ് - പേജ് നമ്പർ - 2/214
الممتع في شرح المقنع
زين الدين المنجى بن عثمان بن أسعد ابن المنجى
التنوخي الحنبلي
(٦٣١ - ٦٩٥ هـ)

*(10) - ഇമാം ഇബ്നുൽ ഹാജ് (റ)*

 - (മാലികി ഫിഖ്ഹീ പണ്ടിതൻ) വഫാത്ത് - (737)
 കിതാബ് - അൽ മദ്ഖൽ -  പേജ് നമ്പർ - 3/228

الكتاب:المدخل المؤلف:أبو عبد الله محمد بن محمد بن محمد العبدري الفاسي المالكي الشهير بابن الحاج (المتوفى: ٧٣٧هـ)

*(11) - ഇമാം സുബുകീ (റ)*

 ശാഫിഈ പണ്ഡിതൻ - ( ജനനം ഹിജ്റ - 683 വഫാത്ത് (ഹിജ്റ - 756)
കിതാബ് - ഷിഫാഉസ്സഖാം - പേജ് നമ്പർ - 65-66
الإمام المجتهد شيخ الإسلام تقي الدين السبكي  (المتوفى: ٧٧١هـ)

الكتاب: شفاء السقام

*(12) - ഇമാം ഇസ്സുദ്ദീൻ ഇബ്നു ജമാഅ (റ)*

(ജനനം - 694 , വഫാത്ത് - 767)
കിതാബ് - ഹിദായതു സ്സാലിക് ഇലാ മദാഹിബിൽ അർബഅ - പേജ് നമ്പർ -  1518

*ഉതുബി (റ) വിൽ നിന്ന് ഉദ്ധരിച്ച് മഹാനവർകൾ പഠിപ്പിക്കുന്നു*✒

>>>"ولله در هذا الأعرابي حيث استنبط من الآية الكريمة المجيء إلى زيارته (صلى الله عليه وسلم) بعد موته مستغفرا فإن ذلك أظهر في قصد التعظيم وصدق الإيمان."<<<
"""ഈ അഹ്റാബിയുടെ മമേന്മ അള്ളാഹുവിൽ നിന്നുള്ളതാണ് (എന്തൊരു കഴിവ് !!!) നബി (സ്വ) യുടെ വഫാത്തിന്ന്  ശേഷം പാപ മോചനം ആവശ്യപ്പെട്ട് നബി (സ്വ) യെ സന്ദർശിക്കാമെന്ന് ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ ! നബി (സ്വ) ആദരിക്കാനുള്ള ഉദ്ദേശവും  """" ശരിയായ ഈമാനുമാണ് അത് കാണിക്കുന്നത്""""' (ഹിദായതുസ്സാലികീൻ - പേജ് നമ്പർ - 1519)<<<<<<<<<<<<<<

>>>>ഷിർക്കാണെന്ന് ആരോപിക്കുന്ന വഹാബികളോട് ഇത് ശരിയായ ഈമാനാണെന്ന് 700 കൊല്ലങ്ങൾക്ക് മുമ്പ് തന്നെ മഹാനവർകൾ ഓർമ്മപ്പെടുത്തുന്നു. അൽഹംദുലില്ലാഹ് !!! അള്ളാഹു അക്ബർ !!!!!!<<<<<<<<<<

*(13) - ഹാഫിള് ഇബ്നു കസീർ (റ)*

ശാഫിഈ പണ്ടിതൻ, വഫാത്ത് (ഹിജ്റ - 774)
കിതാബ് - തഫ്സീർ ഇബ്നു കസീർ -  2/306 - (സൂറത്ത് നിസാഅ് 64 വ്യാഖ്യാനം)

الكتاب:تفسير القرآن العظيم (ابن كثير)المؤلف:أبو الفداء إسماعيل بن عمر بن كثير القرشي البصري ثم الدمشقي (المتوفى: ٧٧٤هـ)

*(14) - അബൂബക്കർ അൽ ഹിസ്നീ (റ)*

വഫാത്ത് (ഹിജ്റ - 829)
കിതാബ് - ദഫ്ഉ ശുബ്ബഹി മൻ ശബ്ബഹ മതമർറദ - പേജ് നമ്പർ - 113

*(15) - ഇമാം സആലിബീ (റ)*

 - വഫാത്ത് - ( ഹിജ്റ - 875)
കിതാബ് - ജവാഹിറുൽ ഹിസാൻ ഫീ തഫ്സീറിൽ ഖുർ ആൻ - പേജ് നമ്പർ -   2/257

الكتاب:الجواهر الحسان في تفسير القرآن

المؤلف:أبو زيد عبد الرحمن بن محمد بن مخلوف الثعالبي (المتوفى: ٨٧٥هـ)

*(16) - ഇമാം ഇബ്നു മുഫ്ലിഹ് (റ)*

-ഹംബലീ ഫിഖ്ഹീ പണ്ഡിതൻ - (ജനനം ഹിജ്റ - 816 -  വഫാത്ത് 884)
കിതാബ് - അൽ മുബ്ദിഹ് ഫീ ഷറഹിൽ മുഖ്നിഹ് 3/236 -
المبدع في شرح المقنع -

الكتاب:المبدع في شرح المقنع

المؤلف:إبراهيم بن محمد بن عبد الله بن محمد ابن مفلح، أبو إسحاق، برهان الدين (المتوفى: ٨٨٤هـ)

*(17)- ഇമാം സഖാവി (റ)*

  - വഫാത്ത് ( ഹിജ്റ - 902)
കിതാബ് - അൽ ഖൗലുൽ ബദീഹു  ഫീ സ്വലാതി അലൽ ഹബീബി ശഫീഹ് - പേജ് നമ്പർ - 1/167

الكتاب: القَولُ البَدِيعُ في الصَّلاةِ عَلَى الحَبِيبِ الشَّفِيعِ

المؤلف: شمس الدين أبو الخير محمد بن عبد الرحمن بن محمد السخاوي (المتوفى: ٩٠٢هـ)

*(18) - ഹാഫിള് സുംഹൂദി (റ)*

 ശാഫിഈ പണ്ഡിതൻ.  വഫാത്ത് (ഹിജ്റ - 911)
കിതാബുകൾ (02):-  ഖുലാസ്വതുൽ വഫാ -  1/449 ലും വഫാഉൽ വഫാ   4/185 ലും ഉദ്ധരിക്കുന്നു

 (01) الكتاب:خلاصة الوفا بأخبار دار المصطفى

 (02) الكتاب:وفاء الوفاء بأخبار دار المصطفى

المؤلف:علي بن عبد الله بن أحمد الحسني السمهودي (المتوفى: ٩١١هـ)

*(19) - ഇമാം ഖസ്ത്വല്ലാനി (റ)*

 ശാഫിഈ പണ്ഡിതൻ , പ്രസിദ്ധ ഗ്രന്ഥമായ സ്വഹീഹ് ബുഖാരി ഷറഹ്  ഇർശാദുസ്സാരിയുടെ മുസ്വന്നിഫ് , (വഫാത്ത് - 923)

കിതാബ് -  അൽ മവാഹിബുല്ലദുന്യാ - പേജ് നമ്പർ - 3/596

الكتاب:المواهب اللدنية بالمنح المحمدية

المؤلف:أحمد بن محمد بن أبى بكر بن عبد الملك القسطلاني القتيبي المصري، أبو العباس، شهاب الدين (المتوفى: ٩٢٣هـ)

*(20) - ഇമാം ഇബ്നു മുബാറകുൽ ഹുമൈരീ അൽ ഹൾറമീ*

 - ശാഫിഈ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 930)
കിതാബ്  - ഹദാഇഖിൽ അൻവാർ  - 1/494

الكتاب:حدائق الأنوار ومطالع الأسرار في سيرة النبي المختار

المؤلف:محمد بن عمر بن مبارك الحميري الحضرمي الشافعي، الشهير بـ «بَحْرَق» (المتوفى: ٩٣٠هـ)

*(21) - ഇമാം യൂസുഫു സ്വാലിഹി ശ്ശാമീ (റ)*

 - വഫാത്ത് (ഹിജ്റ - 942)
കിതാബ് - സുബുലുൽ ഹുദാ വറഷാദ്  - പേജ് നമ്പർ -  12/390

الكتاب:سبل الهدى والرشاد، في سيرة خير العباد، وذكر فضائله وأعلام نبوته وأفعاله وأحواله في المبدأ والمعاد

المؤلف:محمد بن يوسف الصالحي الشامي (المتوفى: ٩٤٢هـ)

*(22) - ഇമാം ഇബ്നു ഹജർ ഹൈതമി (റ)*

ശാഫിഈ ഫിഖ് ഹീ പണ്ഡിതൻ
- വഫാത്ത് (ഹിജ്റ - 974)
കിതാബ് - അൽജൗഹറുൽ മുനളം - പേജ് നമ്പർ - 18
الإمام ابن حجر الهيتمي في الجوهر المنظم ( 124 , 125)
 (المتوفى: ٩٧٤هـ)

*(23) - ഇമാം ഖതീബി ശ്ശർബീനീ (റ)*

 - ശാഫിഈ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 977)
കിതാബ് - മുഗ്നിൽ മുഹ്താജ് - പേജ് നമ്പർ -   2/284

الكتاب:مغني المحتاج إلى معرفة معاني ألفاظ المنهاجالمؤلف:شمس الدين، محمد بن أحمد الخطيب الشربيني الشافعي (المتوفى: ٩٧٧هـ)

*(24) - ഇമാം മൻസ്വൂറുബ്നു യൂനുസ് അൽ ബഹൂതി (റ)*

 - ഹമ്പലീ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് ( ഹിജ്റ - 1051)
കിതാബ് - കിശാഫുൽ ഖിനാഅ് പേജ് നമ്പർ - 2/516

الكتاب:كشاف القناع عن متن الإقناع

 المؤلف:منصور بن يونس بن صلاح الدين ابن حسن بن إدريس البهوتى الحنبلى (المتوفى: ١٠٥١هـ)

*(25) - ഇബ്നു അലിആൻ (റ)*

 - ശാഫിഈ പണ്ഡിതൻ -  വഫാത്ത് (ഹിജ്റ - 1057)
കിതാബ് - ഫുതൂഹാതു റബ്ബാനിയ (അദ്കാർ ഷറഹ്) - പേജ് നമ്പർ -  5/39

الكتاب:الفتوحات الربانية على الأذكار النواوية

المؤلف:محمد بن علان الصديقي الشافعي الأشعري المكي (المتوفى: ١٠٥٧ هـ)

*(26) - ഇമാം സുർഖാനി (റ)*

 - മാലികീ പണ്ഡിതൻ - വഫാത്ത് ( ഹിജ്റ - 1122)

കിതാബ് - ഷറഹ് സുർഖാനി അലൽ  മവാഹിബുല്ലദുന്യ - പേജ് നമ്പർ - 12/198

ـ[شرح العلامة الزرقاني على المواهب اللدنية بالمنح المحمدية]ـ

المؤلف: أبو عبد الله محمد بن عبد الباقي بن يوسف بن أحمد بن شهاب الدين بن محمد الزرقاني المالكي (المتوفى: ١١٢٢هـ)

*(27) - ശൈഖ് സുലൈമാനുൽ ജമൽ (റ)*

 ശാഫിഈ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 1204)
കിതാബ് - ഹാഷിയതു ജമൽ  - 2/485
الكتاب:فتوحات الوهاب بتوضيح شرح منهج الطلاب المعروف بحاشية الجمل (منهج الطلاب اختصره زكريا الأنصاري من منهاج الطالبين للنووي ثم شرحه في شرح منهج الطلاب)

المؤلف:سليمان بن عمر بن منصور العجيلي الأزهري، المعروف بالجمل (المتوفى: ١٢٠٤هـ)

*(28) - ഇമാം ബകരീ (റ)*

 - ശാഫിഈ ഫിഖ് ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 1310)
കിതാബ് - ഇആനതു ത്വാലിബീൻ  - പേജ് നമ്പർ -  2/357

الكتاب:إعانة الطالبين على حل ألفاظ فتح المعين (هو حاشية على فتح المعين بشرح قرة العين بمهمات الدين)

المؤلف:أبو بكر (المشهور بالبكري) عثمان بن محمد شطا الدمياطي الشافعي (المتوفى: ١٣١٠هـ)

*(29) - ഇമാം ത്വൻതാവി (റ)*

 വഫാത്ത് - (ഹിജ്റ - 1431)
 ‎കിതാബ് - തഫ്സീറുൽ വസീത്വ് പേജ് നമ്പർ - 3/201

الكتاب:التفسير الوسيط للقرآن الكريم
المؤلف:محمد سيد طنطاوي. __________________________✍🏻

ഉതുബി (റ) - ആരോപണങ്ങൾക്ക് മറുപടി രണ്ടാം ഭാഗത്ത് പ്രതീക്ഷിക്കുക

✍🏻സിദ്ധീഖുൽ മിസ്ബാഹ് (09496210086 - only wtsp)
അഭിപ്രായങ്ങൾ - siddeequlmisbah@gmail.com.com - ലും അയക്കാം.

കൂടുതൽ വായനക്കായി SUNNI KNOWLEDGE ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക blog ലിങ്കിനായി wtsp PM ബന്ധപ്പെടുക -__🌸💐👍🏻

പെരുന്നാളും ജുമുഅയും

_*🌹ജുമുഅയുംജുമുഅയും പെരുന്നാളും🌹*_
******************************
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


_ചോദ്യം:_ _സ്വിഹാഹുസ്സിത്തയില്‍ നിന്ന് തിര്‍മുദിയല്ലാത്ത മറ്റെല്ലാവരും സൈദുബ്നു അര്‍ഖമി(റ)ല്‍നിന്നും നിവേദനം ചെയ്തതും ഇബ്നു ഖുസൈമ(റ) സ്വഹീഹാക്കിയതുമായ ഹദീസില്‍ ഇങ്ങനെ കാണുന്നു: “നബി(സ്വ) ഒരു ദിവസം പെരുന്നാള്‍ നിസ്കരിക്കുകയും ജുമുഅയില്‍ ഇളവ് അനുവദിക്കുകയും ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: ജുമുഅ നിസ്കരിക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ നിസ്കരിച്ച് കൊള്ളട്ടെ” (ബുലൂഗുല്‍ മറാം, പേജ് 92). ഈ ഹദീസിനെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു?
ഉത്തരം: പെരുന്നാള്‍ ദിനം വെള്ളിയാഴ്ചയാകുമ്പോള്‍ ജുമുഅ സാധുതക്കാവശ്യമായ എണ്ണം ആളുകള്‍ തികയാത്ത ഒരു ഗ്രാമവാസികള്‍ ജുമുഅ നടക്കുന്ന നാട്ടിലെ പെരുന്നാള്‍ നിസ്കാരത്തില്‍ സംബന്ധിക്കാന്‍ എത്തിയാല്‍ അവര്‍ക്ക് ജുമുഅയില്‍ സംബന്ധിക്കാതെ പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് ഗ്രാമങ്ങളിലേക്ക് മടങ്ങാമെന്ന ഇളവ് കൊടുക്കുന്നത് പരാമര്‍ശിച്ചതാണ് പ്രസ്തുത ഹദീസ്.
പെരുന്നാള്‍ ദിവസം വെള്ളിയാഴ്ചയായിരുന്നില്ലെങ്കില്‍ ജുമുഅ നടക്കുന്ന നാട്ടില്‍ നിന്നുള്ള ബാങ്ക് നിയമാനുസൃതം ആ ഗ്രാമവാസികള്‍ കേള്‍ക്കുന്ന സാഹചര്യത്തില്‍ ജുമുഅക്കുവേണ്ടി വരല്‍ നിര്‍ബന്ധവും ഉപേക്ഷിക്കാന്‍ ഇളവ് അനുവദിക്കാത്തതുമാകുന്നു.
ചുരുക്കത്തില്‍ പെരുന്നാള്‍ ദിനം വെള്ളിയാഴ്ചയായതുകൊണ്ട് പെരുന്നാള്‍ നിസ്കാരത്തിനുവേണ്ടി വന്നവര്‍ ജുമുഅ കഴിയുന്നതുവരെ പ്രതീക്ഷിച്ചിരിക്കലും ഗ്രാമങ്ങളിലേക്ക് തന്നെ പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് മടങ്ങി ജുമുഅക്കു വേണ്ടി വീണ്ടും വരുന്നതും പ്രയാസമായതുകൊണ്ട് ജുമുഅ ഉപേക്ഷിക്കാന്‍ നബി(സ്വ) അവര്‍ക്ക് ഇളവ് അനുവദിച്ചു കൊടുത്തു. ഏതായിരുന്നാലും ജുമുഅ നടക്കുന്ന നാട്ടുകാര്‍ പെരുന്നാള്‍ നിസ്കരിച്ചത് കൊണ്ട് അവര്‍ ജുമുഅ ബാധ്യതയില്‍ നിന്നൊഴിവായി എന്ന് ഹദീസിനര്‍ഥമില്ലെന്ന് സംക്ഷിപ്തം. ഹദീസിന്റെ ആശയം ഇതാണെന്നതിന് വ്യക്തമായ രേഖയാണ് ഉസ്മാന്‍(റ) വില്‍ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഹദീസ്. അതിപ്രകാരമാണ്. “പെരുന്നാള്‍ നിസ്കാരാനന്തര ഖുത്വുബയില്‍ അവിടുന്നിപ്രകാരം പ്രസ്താവിച്ചു: ജനങ്ങളേ, നിങ്ങളുടെ ഈ സുദിനത്തില്‍ രണ്ട് പെരുന്നാള്‍ ഒരുമിച്ച് വന്നിരിക്കുന്നു. അതുകൊണ്ട് ഗ്രാമവാസികളില്‍ നിന്നാരെങ്കിലും ഞങ്ങളോടൊന്നിച്ച് ജുമുഅക്ക് പങ്കെടുക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ജുമുഅ നിസ്കരിച്ചുകൊള്ളട്ടെ. ഇനി പിരിഞ്ഞുപോകാനുദ്ദേശി ക്കുന്നുവെങ്കില്‍ പിരിഞ്ഞുപോവുകയും ചെയ്തുകൊള്ളട്ടെ.
ബഹു. ഇമാം അബൂഇസ്ഹാഖ ശ്ശീറാസി(റ) പറയുന്നു: “ജുമുഅയും പെരുന്നാളും ഒരുമിച്ച് വരികയും ഗ്രാമവാസികള്‍ പെരുന്നാള്‍ നിസ്കാരത്തിനുവേണ്ടി എത്തുകയും ചെയ്താല്‍ പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് അവര്‍ക്ക് പിരിഞ്ഞുപോകാവുന്നതും ജു മുഅ ഒഴിവാക്കാവുന്നതുമാണ്. കാരണം ഉസ്മാന്‍(റ) ഇങ്ങനെ പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: “ജനങ്ങളേ, നിങ്ങള്‍ക്ക് രണ്ട് പെരുന്നാള്‍ ഒരു ദിവസം ഒരുമിച്ച് കൂടിയിരിക്കുന്നു. ഗ്രാമവാസികളില്‍പ്പെട്ട ആരെങ്കിലും നമ്മുടെ കൂടെ ജുമുഅ നിസ്കരിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ നിസ്കരിച്ചുകൊള്ളട്ടെ. പിരിഞ്ഞുപോകാനുദ്ദേശിക്കുന്നുവെങ്കി ല്‍ പിരിഞ്ഞുപോയിക്കൊള്ളട്ടെ.” ഉസ്മാന്‍(റ) ഈ പറഞ്ഞതിനെ ആരും എതിര്‍ത്തിട്ടില്ല. മാത്രമല്ല, പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് ജുമുഅ പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയാണെങ്കില്‍ പെരുന്നാള്‍ ദിനത്തിലെ കാര്യങ്ങള്‍ക്ക് മുടക്ക് വരുന്നതും പിരിഞ്ഞുപോയി വീ ണ്ടും ഗ്രാമങ്ങളില്‍ നിന്ന് ജുമുഅക്ക് വരുന്നതില്‍ വലിയ വിഷമം സൃഷ്ടിക്കുന്നതുമാണ്” (മുഹദ്ദബ്).
മുഹദ്ദബിന്റെ ഈ വാക്കുകള്‍ വ്യാഖ്യാനിച്ച് കൊണ്ട് ഇമാം നവവി(റ) എഴുതുന്നു: “പെ രുന്നാളും ജുമുഅയും ഒരുമിച്ചുവന്നാല്‍ ജുമുഅ നിര്‍ത്തപ്പെട്ട നാട്ടുകാര്‍ക്ക് പെരുന്നാള്‍ നിസ്കരിച്ചതുകൊണ്ട് ജുമുഅയുടെ ബാധ്യത ഇല്ലാതെയാകുന്നതല്ല എന്നതില്‍ അഭിപ്രായഭിന്നതയില്ല. ഈ ജുമുഅയില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമായ ഗ്രാമവാസികള്‍ പെരുന്നാള്‍ നിസ്കാരത്തില്‍ സംബന്ധിച്ചാല്‍ അവര്‍ക്ക് ജുമുഅയുടെ ബാധ്യത ഇല്ലാതെയാകുന്നതില്‍ രണ്ടഭിപ്രായമുണ്ട്. പ്രബലമായതും ഇമാം ശാഫിഈ(റ) അല്‍ഉമ്മില്‍ വ്യക്തമാക്കിയിട്ടുള്ളതും അവര്‍ക്ക് ജുമുഅയുടെ ബാധ്യത ഇല്ലെന്നതാണ്. ഈ അഭിപ്രായക്കാര്‍ തന്നെയാണ് ബഹു. ഉസ്മാനുബ്നു അഫ്ഫാന്‍(റ), ഉമറുബ്നു അബ്ദില്‍ അസീസ്(റ) തുടങ്ങിയിട്ടുള്ള ബഹുഭൂരിപക്ഷം പണ്ഢിതന്മാരും, സൈദുബ്നുഅര്‍ഖമി(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട (ചോദ്യത്തില്‍ പറഞ്ഞ) ഹദീസ് പ്രസ്തുത ഗ്രാമവാസികളെ കുറിച്ചാണെന്ന് വ്യാഖ്യാനിക്കുകയും ഉസ്മാനുബ്നു അഫ്ഫാന്‍(റ)ന്റെ ഹദീസ് കൊണ്ട് ലക്ഷ്യം പിടിക്കുകയുമാണ് നമ്മുടെ അസ്വ്ഹാബ് ചെയ്തിട്ടുള്ളത” (ശര്‍ഹുല്‍ മുഹദ്ദബ് 4/491, 492).
ഇത്രയും വിശദീകരിച്ചതില്‍ നിന്ന് ചോദ്യത്തില്‍ പറഞ്ഞ ഹദീസില്‍ നബി(സ്വ) പറഞ്ഞ ഇളവ് അനുവദിച്ചതും, ഉദ്ദേശിക്കുന്ന പക്ഷം ജുമുഅ നിസ്കരിച്ചുകൊള്ളട്ടേയെന്ന് പറഞ്ഞതും പെരുന്നാള്‍ നിസ്കാരത്തിന് വേണ്ടി മദീനയുടെ ദൂരത്തു നിന്നും അയല്‍ ഗ്രാമങ്ങളില്‍ നിന്നും വന്നവരോടായിരുന്നുവെന്നും മദീനാ നിവാസികളോടായിരുന്നില്ലെന്നും വ്യക്തമായി.

ഇസ്തിഗാസയും ആഇശാബീവിയും

🌹🌹🌹🌹🌹
ഇസ്തിഗാസയും ആഇശാബീവിയും
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*حدثنا أبو النعمان حدثنا سعيد بن زيد حدثنا عمرو بن مالك النكري حدثنا أبو الجوزاء أوس بن عبد الله قال: قحط أهل المدينة قحطا شديدا فشكوا إلى عائشة فقالت: انظروا قبر النبي صلى الله عليه وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف، قال: ففعلوا. فمطرنا مطراً حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي عام الفتق سنن الدارمي ١ـ ٥٦*

*ഇമാം ദാരിമി തന്റെ സുനനിൽ ഉദ്ധരിക്കുന്നു. "അബുൽ ജൗസാഇനെ തൊട്ട് നിവേദനം: മദീനക്കാർ കടുത്ത ക്ഷാമം അഭിമുഖീകരിച്ചു. അവർ ആഇഷ(റ)ബീവിയെ സമീപിച്ചു. ബീവി അവരോടു നിർദ്ദേശിച്ചു. 'നബി(സ)യുടെ ഖബറിനെ സമീപിക്കുക.* *ആകാശത്തിനും ആ ഖബറിനും ഇടയിൽ മറ വരാത്ത വിധത്തിൽ അവിടുത്തെ മേലാപ്പ് നീക്കുക. അവർ അപ്രകാരം ചെയ്യുകയും സമൃദ്ധമായി മഴ വർഷിക്കുകയും ചെയ്തു. സസ്യങ്ങൾ മുളച്ചു പൊന്തുകയും ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു. അവകൾക്ക് കൊഴുപ്പ് കൂടി കുടലിറക്കം (ഫത്ഖ്) വരെയുണ്ടായി. അത് കൊണ്ട് ഈ വർഷം 'ആമുൽ ഫത്ഖ്' എന്ന പേരിൽ അറിയപ്പെട്ടു.'*
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT

https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT


ഇബ്നുൽ ജൗസി(റ) തന്റെ 'വഫാ'ഇൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഹാഫിള് ഇബ്നു ഹജർ(റ) തന്റെ 'ഹിദായത്തു റുവാത്തി ഇലാ തഖ്രീജി അഹാദീസിൽ മസാബീഹി വൽ മിശ്കാത്ത്' هداية الرواة إلى تخريج أحاديث المصابيح والمشكاة എന്ന ഗ്രന്ഥത്തിൽ അല്ലാഹുവിന്റെ റസൂലിന്റെ(സ) ഗുണഗണങ്ങളെ സംബന്ധിച്ച് الفضائل والشمائل വന്ന ഹദീസുകൾ ഉദ്ധരിക്കുന്ന ഭാഗത്ത് 'കറാമത്തുകൾ' എന്ന അധ്യായത്തിൽ ഈ റിപ്പോർട്ട് എണ്ണിയത് 'ഹസനു'കളുടെ കൂട്ടത്തിൽ ആണ്. അഹ്'ലുസ്സുന്നയുടെ ഒരു മുഹദ്ദിസും ഈ 'അസർ' ളഈഫാണെന്ന് പറഞ്ഞു തള്ളിയിട്ടില്ല.

ചുരുക്കത്തിൽ പ്രതിസന്ധി ഘട്ടത്തിൽ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ചു കൊണ്ട് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മഹത് നേതൃത്വത്തെ സമീപിക്കുക എന്നത് സ്വഹാബത്തിന്റെയും ഉത്തമ തലമുറയായ സലഫു സ്വാലിഹുകളുടെയും ചര്യ ആണെന്ന് ഈ സംഭവം നിസ്സംശയം തെളിയിക്കുന്നു ....

പരിശുദ്ധ ഖബർ ശരീഫിനു മുകളിൽ ഇന്നും തലയുയർത്തി നിൽക്കുന്ന പച്ച ഖുബ്ബയിൽ, അന്ന് സ്വഹാബത്ത് തുറന്ന ദ്വാരത്തിന്റെ സ്ഥാനത്ത് ഒരു ചെറിയ ജനൽ വെച്ചിട്ടുണ്ട്. ഉള്ളിലെ ഖുബ്ബയിലും അതുണ്ട്. പുറത്തെ ഖുബ്ബയിലും അതുണ്ട്. വരൾച്ച കൊണ്ട് വലയുമ്പോൾ മദീന നിവാസികൾ ആ ജനൽ തുറക്കാറുണ്ടായിരുന്നു എന്ന് മദീനയുടെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥങ്ങളിൽ കാണാം.

------------------------------------

القاري - مرقاة المفاتيح شرح مشكاة المصابيح شرح مشكاة المصابيح - كتاب الفضائل - باب الكرامات
الجزء : ( 9 ) - رقم الصفحة : ( 3839 )

‏5950 - وعن أبي الجوزاء ، قال : قحط أهل المدينة قحطا شديدا ، فشكوا إلى عائشة ، فقالت : انظروا قبر النبي (ص) فاجعلوا منه كوى إلى السماء ، حتى لا يكون بينه وبين السماء سقف ، ففعلوا ، فمطروا مطرا حتى نبت العشب ، وسمنت الابل ، حتى تفتقت من الشحم ، فسمي عام الفتق ، رواه الدارمي.

الحاشية رقم: 1 : قال : ( قحط أهل المدينة ) : علي بناء المفعول ( قحطا شديدا فشكوا ) ، أي : الناس ( إلى عائشة ، فقالت : انظروا قبر النبي ) : بالنصب على نزع الخافض ، وفي نسخة إلى قبر النبي (ص) ( فاجعلوا منه ) ، أي : من قبره ( كوى ) : بفتح الكاف ويضم ، ففي المغرب الكوة نقب البيت والجمع كوى ، وقد يضم الكاف في المفرد والجمع اه ، وقيل : يجمع على كوى بالكسر والقصر والمد أيضا ، والكوة بالضم ، ويجمع على كوى بالضم ، والمعنى اجعلوا من مقابلة قبره في سقف حجرته منافذ متعددة ( حتى لا يكون بينه ) ، أي : بين قبره ( وبين السماء سقف ) ، أي : حجاب ظاهري ( ففعلوا فمطروا ).

ഗൃഹപ്രവേശത്തിലെ പുതിയ പ്രവണതകള്‍🌹

*🌹ഗൃഹപ്രവേശത്തിലെ പുതിയ പ്രവണതകള്‍🌹*
➖➖➖➖➖➖➖

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*ഏതൊരു മനുഷ്യരുടെയും വലിയ അഭിലാഷമാണ് തനിക്കും ആശ്രിതര്‍ക്കും താമസിക്കാന്‍ സൗകര്യമുള്ള വീട് സ്വന്തമായി ഉണ്ടാവുക എന്നത്. ഈ മോഹം ആവശ്യവും അനിവാര്യവുമാണ്. സൗകര്യമുള്ള വാഹനം, വിശാലമായ വീട്, നല്ല അയല്‍ക്കാര്‍, ദീനീബോധമുള്ള ഭാര്യ എന്നിവ സമ്മേളിച്ചവന്‍ മഹാഭാഗ്യവാനാണെന്നു നബി(സ) പ്രസ്താവിച്ചിട്ടുണ്ട്.*
*വീട്‌നിര്‍മാണം മുതല്‍ പണി പൂര്‍ത്തിയാകും വരെയും തുടര്‍ന്ന് താമസം തുടങ്ങിയതു മുതല്‍ക്കും ബറക്കത്തും ഐശ്വര്യവും വര്‍ധിച്ച തോതിലുണ്ടാവാന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. *
*വീട്‌നിര്‍മാണം തുടങ്ങാന്‍ ഉത്തമം ഞായറാഴ്ചയാണ്. തഫ്‌സീര്‍ പണ്ഡിതരുടെ നായകനും പ്രസിദ്ധ സ്വഹാബി വര്യനുമായ ഇബ്‌നു അബ്ബാസ്(റ)ല്‍ നിന്ന് നിവേദനം: നബി(സ) തങ്ങള്‍ പറഞ്ഞു: ഞായറാഴ്ച കെട്ടിട നിര്‍മാണത്തിനുള്ള ദിനമാണ്. (അബൂയഅ്‌ലാ, ഇക്‌ലീല്‍).*


*വീട് നിര്‍മിക്കുമ്പോള്‍ അതിന്റെ ചുറ്റളവ് ശ്രദ്ധിക്കണം. ചില അളവുകള്‍ ഗുണകരവും ചിലത് ദോഷകരവുമാണെന്നാണ് പ്രസ്തുത മേഖലയില്‍ അവഗഹാമുള്ളവര്‍ പറയുന്നത്. ഇവ്വിഷയത്തില്‍ പരിചയമുള്ളവരെ അവലംബിക്കണം. .*
*വീട് നിര്‍മിക്കുമ്പോള്‍ വിശാലമായതുണ്ടാക്കാം. ഭംഗിക്കു വേണ്ടി കനത്ത വിലയുള്ള മാര്‍ബിള്‍ കല്ലുകളോ ടൈല്‍സുകളോ പതിക്കുക, നല്ലയിനം പെയ്ന്റ് അടിക്കുക എന്നിവയെല്ലാം അനുവദനീയമാണ്. വലിയ വീടുണ്ടാക്കലും അലങ്കാരം നടത്തലും ധൂര്‍ത്തോ, ധനം പാഴാക്കലോ അല്ല.* *അഹങ്കാരം നടിക്കരുതെന്നു മാത്രം. വലിയ വീടു നിര്‍മിക്കുന്നവര്‍ക്കെതിരെയുള്ള നബി(സ) തങ്ങളുടെ താക്കീത് അഹങ്കാരം നടിക്കുമ്പോഴാണെന്നു ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്*.
*ഈ ലോകത്തും പരലോകത്തും യാതൊരു ഉപകാരവുമില്ലാതെ ധനം നശിപ്പിക്കുന്നതാണ് ഇളാഅത്തുല്‍ മാല്‍ (സമ്പത്തു പാഴാക്കല്‍) തെറ്റായ കാര്യത്തില്‍ ധനം ചെലവഴിക്കുന്നതാണ് തബ്ദീര്‍ (ധൂര്‍ത്തടിക്കല്‍).* *ഭൗതികലോകത്ത് പ്രശംസയെയും പരലോകത്ത് പ്രതിഫലവും നല്‍കാത്ത ഒന്നാണു ഇസ്‌റാഫ്(അമിതമായി ചെലവഴിക്കല്‍). (തുഹ്ഫ 5/168, നിഹായ 4/351 നോക്കുക.)*
*ഒരു വീട് നിര്‍മിച്ചാല്‍ അതിന്റെ ഉദ്ഘാടനം ഏത് സമയത്താവലാണ് ഉത്തമമെന്ന് തെളിവിന്റെ വെളിച്ചത്തില്‍ അല്‍പം വിവരിക്കാം.*
*വീട് ഉദ്ഘാടനം പോലെത്തന്നെയാണ് ഏത് നല്ല കാര്യത്തിന്റെയും തുടക്കവും. ഇമാം നവവി(റ) പറയുന്നു: ദീനിയ്യും ദുന്‍ യവിയുമായ പ്രവൃത്തികള്‍ പ്രഭാതത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ താല്‍പര്യം കാണിക്കല്‍ അവര്‍ക്ക് സുന്നത്താണ്. സമുദായത്തിന്റെ പ്രഭാതത്തില്‍ അവര്‍ക്കു നീ ബറകത്തേകണമേ എന്നു നബി(സ) പ്രാര്‍ ത്ഥിച്ച ഹദീസാണ് ഇതിന് ആധാരം. (തുഹ് ഫ 10/131, മുഗ്നി 4/386, നിഹായ 8/250.)*
*നിക്കാഹ് കര്‍മം വെള്ളിയാഴ്ച പ്രഭാത സമയത്താവല്‍ പ്രത്യേകം സുന്നത്താണല്ലോ. മുകളില്‍ വിവരിച്ച ഹദീസിന്റെ അടിസ്ഥാനത്തില്‍ തന്നെയാണിത്. (തുഹ്ഫ 7/216, നിഹായ 6/185, മുഗ്‌നി 3/128)
പ്രധാനപ്പെട്ട ഒരു കാര്യത്തിന്റെ തുടക്കം കുറിക്കാന്‍ തിങ്കളാഴ്ച പുണ്യദിനമാണെന്നും എന്റെ സമൂദായത്തിന്റെ തിങ്കളാഴ്ച പ്രഭാതത്തില്‍ നീ ബറകത്തു ചൊരിയണമേയെന്ന ഹദീസുണ്ടെന്നും ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. (തുഹ്ഫ 10/130)
ഗൃഹപ്രവേശനത്തിനു പ്രഭാതം തെരഞ്ഞെടുക്കല്‍ പുണ്യമാണെന്നു സുതരാം വ്യക്തമായല്ലോ. എന്നാല്‍ പ്രഭാതത്തിന്റെ ളുഹാ നിസ്‌കാര സമയമാണു ഏറ്റവും ഉത്തമം. എന്തുകൊെണ്ടന്നാല്‍ തിങ്കളാഴ്ച പ്രഭാതത്തില്‍ നല്ല കാര്യത്തിനു തുടക്കം കുറിക്കല്‍ പുണ്യമാണെന്നു ഇമാമുകള്‍ വിവരിച്ചതിനു നിമിത്തമായി പറഞ്ഞത് നബി(സ) തങ്ങള്‍ മദീനാപട്ടണത്തില്‍ പ്രവേശിച്ചത് തിങ്കളാഴ്ച പ്രഭാതത്തിന്റെ ളുഹാ സമയത്തായിരുന്നുവെന്നാണ്. (തുഹ്ഫ 10/130, നിഹായ 8/250, മുഗ്‌നി 4/386)
സൂര്യന്റെ ചൂട് അല്‍പം ശക്തമായ സമയത്തായിരുന്നു നബി(സ) തങ്ങള്‍ മദീനയില്‍ പ്രവേശിച്ചത്. (സയ്യിദുല്‍ ബശര്‍ പേജ് 120)
വെള്ളിയാഴ്ച പ്രഭാതത്തില്‍ നിക്കാഹ് കര്‍മം നടത്തല്‍ സുന്നത്താണെന്ന് മനസ്സിലാക്കിയ അകക്കണ്ണുള്ള പലരും വെള്ളിയാഴ്ച ളുഹായുടെ സമയത്താണല്ലോ നിക്കാഹ് കര്‍മ്മം നടത്താറുള്ളത്. ഈയടുത്ത കാലം വരെ ഗൃഹപ്രവേശം ളുഹായുടെ സമയത്തായിരുന്നുവത്രെ നടത്തിയിരുന്നത്. ഏതാനും വര്‍ഷങ്ങളായി ചില നാടുകളില്‍ മാത്രമാണ് സുബ്ഹിന്റെ സമയത്തു ഗ്രഹപ്രവേശം നടത്തുന്നത്.
സുബ്ഹിന്റെ സമയത്ത് വീടുദ്ഘാടന ചടങ്ങ് നടത്തിയാലും പ്രഭാതത്തിലായി എന്ന ബറകത്ത് ലഭിക്കുമെങ്കിലും അതോടൊപ്പം ഒരു ബിദ്അത്തുണ്ടാകുമെന്നത് വസ്തുതയാണ്. അതായതു ഫര്‍ള് നിസ്‌കാരത്തിനു ഏറ്റവും പുണ്യം പള്ളിയാണല്ലോ. ആ മഹത്വം ഒഴിവാക്കി പള്ളിയില്‍ സ്ഥിരമായി സുബ്ഹി നിസ്‌കാരത്തിനു നേതൃത്വം നല്‍കുന്ന ഇമാം അന്ന് ക്ഷണിക്കപ്പെട്ട വീട്ടിലേക്ക് സുബ്ഹി നിസ്‌കരിക്കാന്‍ വരുന്നു. കൂടെ അതാണ് പുണ്യം എന്നു ധരിക്കുന്ന ഏതാനും പൊതുജനങ്ങളും. ഇതൊരിക്കലും പ്രോത്സാഹജനകമല്ല. ഈ ബിദ്അത്ത് ഒഴിവാക്കേണ്ടതും ഇതിനെതിരെ ബോധവത്ക്കരണം നടത്തേണ്ടതും അത്യാവശ്യമാണ്.
സയ്യിദുമാരും പ്രസിദ്ധ പണ്ഡിതരും നടത്തിപ്പോന്ന പതിവുചര്യയാണ് ഉദ്ഘാടനം നിര്‍വഹിക്കപ്പെടുന്ന വീട്ടില്‍ വെച്ച് സുബ്ഹി നിസ്‌കാരവും അതിന്റെ സുന്നത്ത് നിസ്‌കാരവും നടത്തപ്പെടുന്നതെന്ന് ആരെങ്കിലും വാദിച്ചാല്‍ അത് അബദ്ധമാണ്. എന്തുകൊണ്ടെന്നാല്‍, മുന്‍കാലങ്ങളിലൊന്നും ഇങ്ങനെ നടത്തിയതിനു ഇസ്‌ലാമിക പ്രമാണങ്ങളിലോ ചരിത്രത്തിലോ രേഖ കാണുന്നില്ല. ഇനി, വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ തെളിവിന്റെ വെളിച്ചത്തില്‍ സ്ഥിരപ്പെട്ടതിനു (പള്ളിയില്‍ വെച്ച് ഫര്‍ള് നിസ്‌കരിക്കുന്ന പുണ്യം) വിരുദ്ധമായിട്ടുള്ള പതിവ് (പള്ളിയില്‍ വെച്ചുള്ള ഫുര്‍ള് നിസ്‌കാരം ഒഴിവാക്കി ഉദ്ഘാടന വീട്ടില്‍ വെച്ച് നിസ്‌കരിക്കല്‍) തള്ളപ്പെടേണ്ടതാണെന്നു അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം ഇമാം ഇബ്‌നുഹജര്‍(റ) പ്രസ്താവിച്ചിട്ടുണ്ട്. (തുഹ് 7/216)
പള്ളിയിലെ ഇമാം ഗൃഹപ്രവേശന ചടങ്ങിന് പോയ കാരണത്താല്‍ പള്ളിയില്‍ സുബ്ഹി നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ ആളില്ലാതായതും അക്കാരണത്താല്‍ തന്നെ സുബ്ഹി നിസ്‌കാരം കഴിഞ്ഞ ശേഷമേ ‘കുറ്റൂസ’ പരിപാടിക്ക് ഉസ്താദ് പോകാവൂ എന്ന് കമ്മിറ്റി തീരുമാനിച്ച മഹല്ലുകളെ ഈ ലേഖകനറിയാം. ആ തീരുമാനം സ്വാഗതാര്‍ഹമാണ്.
നബി(സ)യും സ്വഹാബത്തും ഗൃഹപ്രവേശനം നടത്തിയതും പ്രസ്തുത വീട്ടില്‍ വെച്ച് നിസ്‌കരിച്ചതും എപ്പോഴാണെന്നും ഏത് നിസ്‌കാരമാണെന്നും നോക്കാം. പ്രമുഖ സ്വഹാബീവര്യന്‍ ഇത്ബാന്‍(റ) പറയുന്നു: നബി(സ) തങ്ങളെ ഞാന്‍ എന്റെ ഭവനത്തിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച പ്രവാചകര്‍ ളുഹാ സമയത്തു വന്നു. കൂടെ അബൂബക്കര്‍ സിദ്ദീഖും(റ) ഉണ്ട്. അങ്ങനെ ഇത്ബാന്‍(റ) കാണിച്ചു കൊടുത്ത സ്ഥലത്തു വെച്ച് നബി(സ)യും അവരും നിസ്‌കരിച്ചു. (മുസ്‌ലിം 1/233)
ഇമാം നവവി(റ) പറയുന്നു: വീടുണ്ടാക്കിയാല്‍ സ്വാലിഹീങ്ങളെ ക്ഷണിച്ചുവരുത്തിയും അവരോട് വീട്ടില്‍വെച്ച് സുന്നത്തു നിസ്‌കാരം നിര്‍വഹിക്കാന്‍ ആവശ്യപ്പെട്ടും അവരെ കൊണ്ട് ബറകത്തെടുക്കാമെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു. (ശര്‍ഹു മുസ്‌ലിം 1/233)
അനസ്(റ) പറയുന്നു: ഞങ്ങളുടെ വീട്ടിലേക്ക് നബി(സ) വന്നു. അത് ഫര്‍ളു നിസ്‌കാരത്തിന്റെ സമയത്തല്ലായിരുന്നു (ളുഹാ നിസ്‌കാര സമയം). അങ്ങനെ നബി(സ) വീട്ടില്‍ വെച്ച് സുന്നത്തു നിസ്‌കാരം നിര്‍വഹിക്കുകയും ദുന്‍യവിയും ഉഖ്‌റവിയുമായ എല്ലാ നന്മക്കും വേണ്ടി ഞങ്ങള്‍ക്ക് നബി(സ) പ്രാര്‍ത്ഥിച്ചുതരികയും ചെയ്തു. (മുസ്‌ലിം 1/234)
വീടുദ്ഘാടനം പോലെത്തന്നെ കച്ചവടം ഉദ്ഘാടനം നിര്‍വഹിക്കേണ്ടതും ളുഹാ സമയത്താണു ഉത്തമം. അടിസ്ഥാനരഹിതമായ നാട്ടാചാരങ്ങള്‍ക്കെതിരെയും ബിദ്അത്തിനെതിരെയും ഇമാമുകള്‍ എക്കാലത്തും പ്രതികരിച്ചിട്ടുണ്ട്.
ഒരുകാലത്ത് സമൂഹത്തില്‍ നിലനിന്നിരുന്ന റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാവില്‍ ഇശാ മഗ്‌രിബിനു ഇടയിലുള്ള 12 റക്അത്ത് നിസ്‌കാരം, ബറാഅത്ത് രാവില്‍ പ്രത്യേക രീതിയിലുള്ള 100 റക്അത്ത് നിസ്‌കാരം തുടങ്ങിയ ഒട്ടനവധി ബിദ്അത്തിനെതിരെ, ഇമാം അബൂശാമ(റ), ഇമാം ഇബ്‌നുഹാജ്(റ), ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ) തുടങ്ങിയ ഇമാമുകള്‍ പ്രതികരിക്കുകയും ജനങ്ങളെ ശക്കമായി ബോധവത്കരിക്കുകയും ചെയ്തതിന്റെ ഫലമായി ഇപ്പോള്‍ അത്തരം അനാചാരങ്ങള്‍ സമൂഹത്തില്‍ ആര്‍ക്കും പരിചിതമല്ലാത്തവിധം നിഷ്‌കാസിതമായിട്ടുണ്ട്.
ബിദ്അത്ത് ഉടലെടുക്കുമ്പോഴെല്ലാം പണ്ഡിതരോ അവരുടെ സേവകരോ ബിദ്അത്തിനെതിരെ ശബ്ദിക്കണം. അങ്ങനെ ഭാവിയില്‍ അത്തരം ബിദ്അത്തുകള്‍ കേട്ടുകേള്‍വി പോലും ഇല്ലാത്തവിധം നശിച്ചുപോകണം. സമൂഹത്തില്‍ നിലനിന്നിരുന്ന ബിദ്അത്തുകള്‍ മാത്രം വിവരിച്ച് ജനങ്ങളെ ബോധവല്‍കരിച്ച ഇമാം ഇബ്‌നു ഹജര്‍(റ) ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്- ‘അല്‍ഈളാഹു വല്‍ബയാന്‍’ എന്നാണിതിന്റെ പേര്. (തുഹ്ഫ 2/239 നോക്കുക.)
വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ വലതു കാല്‍ മുന്തിക്കണം. വീട്ടില്‍ നിന്നുപുറത്തിറങ്ങുമ്പോള്‍ ഇടതുകാല്‍വെച്ചിറങ്ങലാണ് സുന്നത്ത്. ഏത് യാത്രക്കിറങ്ങുകയാണെങ്കിലും ഇടതുകാല്‍ വെച്ചാണു ഇറങ്ങേണ്ടത്. വീടിന്റെ അകവും പുറവും പരിഗണിക്കുമ്പോള്‍ അകമാണല്ലോ നല്ലത്. അതുകൊണ്ടാണ് ഇങ്ങനെ നിയമം വന്നത്. (ഫതാവല്‍ കുബ്‌റാ: 1/61, ഇആനത്ത് 1/10, ഫതാവല്‍ ഹദീസിയ്യ 62)
മര്‍ഹൂം തഴവ മുഹമ്മദ് കുഞ്ഞി മൗലവി ‘അല്‍മവാഹിബ്’ എന്ന പുസ്തകത്തില്‍ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ വലതുകാല്‍ മുന്തിക്കണമെന്ന് പറഞ്ഞത് ശാഫിഈ മദ്ഹബിനോട് യോചിക്കില്ല. അദ്ദേഹം തെളിവ് നല്‍കിയത് ‘മദ്ഘല്‍’ എന്ന മാലികി മദ്ഹബിലെ ഗ്രന്ഥമാണ്.
🌹🌹🌹🌹🌹🌹🌹🌹

തൗഹീദും ദൂരവും

🕸🕸
ശ്ശ്.. ശ്..
കട്ടാക്ക്...കട്ടാക്ക്....
ഇപ്പം മുശ് രിക്കാവും.


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
➖➖🔸➖➖➖➖➖
ഒരു വഹാബി മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കേ ഹലോ.. ഹലോ.. റൈഞ്ച് ഇല്ലേ..എന്ന് ചോദിക്കുന്നത് കേട്ടപ്പോൾ അടുത്തുള്ള വഹാബി പറഞ്ഞു..കട്ടാക്ക്..കാട്ടാക്ക്...ഇപ്പം മുശ്‌രി ക്കാവുംന്ന്. അപ്പോൾ അവൻ ചോദിച്ചു അതെങ്ങനെ മുശ്‌രിക്കാവല്.അപ്പൊ ഞ്ജ് വിചിന്തനം വായിക്കലില്ലേ..അതിലുണ്ടല്ലോ വിഷയം കൃത്യമായി പഠിപ്പിക്കുന്നു:

" ഒരാളോട് സഹായം തേടണമെങ്കിൽ അയാൾ ജീവിച്ചിരുന്നാൽ പോരാ. തന്റെ വിളി കേൾക്കുന്ന ദൂരപരിധിക്കുള്ളിലായിരിക്കണം.
അല്ലെങ്കിൽ ആ സഹായാർത്ഥന ആരാധനയാവും "
     
       വിചിന്തനം 2006
       ഡിസംബർ 29,പേജ് 7

കണ്ടില്ലേ, കേൾവിയുടെ പരിധിക്കപ്പുറത്തുള്ളവരെ വിളിച്ചാൽ ആ വിളി ആരാധനയാണ്.അത് കൊണ്ടല്ലേ മരിച്ചവരെ വിളിക്ക്ണ സുന്നികൾ മുശ്രിക്കാണ് എന്ന് നമ്മുടെ മൗലവിമാർ പഠിപ്പിച്ചത്.

ആ.. അത് ശരി.ഇനി  ഞാനത്  ശ്രദ്ധിക്കാം.

അപ്പോ🤔 പൊട്ടനെ വിളിച്ചാലും  ശിർക്കാകുമല്ലോ? കാരണം അവൻ നമ്മുടെ വിളി കേൾക്ക്ണ പരിധിക്ക് അപ്പുറത്താണല്ലോ?  ഒരു മരിച്ച വ്യക്തിയെ അവന്റെ അടുത്ത് നിന്ന് വിളിച്ചാലും ശിർക്കാകുമല്ലോ? മരിച്ച വ്യക്തി അടുത്താണെങ്കിലും  കേൾവിയുടെ പരിധിയിൽ അല്ലല്ലോ?അതേ രൂപത്തിലല്ലേ പൊട്ടനും വരുന്നത്.?  ഇങ്ങനെയാകുമ്പോ എല്ലാം ശ്രദ്ധിക്കണം.

🕸🕸🕸🕸🕸🕸🕸🕸

അയലിന്മേൽ കയറിയ കോഴി യെപോലെയാ വഹാബികൾ. ഏതു സമയവും  ശിർക്കിലേക്ക് വീണേക്കും..🕸🕸

🔘🔘🔘🔘🔘🔘🔘🔘

നാവിനെ നീ സൂക്ഷിക്കുക🌹* ➖➖➖➖➖➖➖

*🌹നിന്റെ നാവിനെ നീ സൂക്ഷിക്കുക🌹*
➖➖➖➖➖➖➖
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


*മുഹമ്മദ് നബി(സ)അനുചരോടൊത്ത് ഇരിക്കുകയായിരുന്നു. സദസ്സിലേക്ക് ഒരാള് ‍കയറി വന്നു. നേരെ ഹസ്റത്ത് അബൂബക്കറിനെ ആക്ഷേപിക്കാന്‍ തുടങ്ങി. ഹസ്റത്ത് അബൂബക്കര്‍ തിരിച്ചൊന്നും പറയാതെ മിണ്ടാതിരുന്നു. കുറച്ച് കഴിഞ്ഞ് ആഗതന് ‍വീണ്ടും ആക്ഷേപവാക്കുകള് ചൊരിഞ്ഞു. ഹസ്റതത് അബൂബക്കര്‍ അപ്പോഴും തിരിച്ചൊന്നും പറഞ്ഞില്ല. മൂന്നാമതും ആക്ഷേപം തുടര്‍ന്നപ്പോള്‍ പിന്നെ അബൂബക്കറിന് പിടിച്ചു നില്‍ക്കാനായില്ല. അദ്ദേഹം തിരിച്ചും പറഞ്ഞു. *
*ഇതുകേട്ട് നബിതങ്ങള് ‍സദസ്സ് വിട്ട് എഴുന്നേറ്റുപോയി. ഹസ്റത്ത്* *അബൂബക്കറിന് കാര്യം പിടികിട്ടി. അദ്ദേഹം നബിയെ പിന്തുടര്‍ന്നു.*
*‘അല്ലാഹുവിന്‍റെ റസൂലേ, ഞാനയാളെ തരിച്ചാക്ഷേപിച്ചത് അങ്ങേക്ക് ഇഷ്ടപ്പെട്ടില്ല അല്ലേ?’*
*നബി പറഞ്ഞു: ‘അയാള്‍ ആക്ഷേപം നടത്തിക്കൊണ്ടിരുന്ന ഓരോ സമയത്തും ആകാശത്ത് നിന്ന് ഒരു മാലാഖ വന്ന്* *പറയുന്നുണ്ടായിരുന്നു, അയാള്‍ പറയുന്നത് കളവാണെന്ന്. പക്ഷേ താങ്കള്‍ അയാളെ തിരിച്ചു ആക്ഷേപിച്ചതോടെ പിന്നെ മലക്കിന് പകരം പിശാചാണ് സദസ്സിലേക്ക് വന്നത്. അതു കൊണ്ടാണ് ആ സദസ്സില്‍ നിന്ന് ഞാനെണീറ്റു പോന്നത്.’*
***                                 ***
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
മഹതി ആഇശ ബീവിയോടൊത്ത് ഇരിക്കുകയായിരുന്നു നബി. അപ്പോഴാണ് മറ്റൊരു പത്നിയായ സ്വഫിയ്യ അവിടേക്ക് വരുന്നത്. അതു കണ്ട ആഇശബീവി അവരുടെ വലിപ്പമില്ലായ്മയെ കളിയാക്കുന്ന രൂപത്തില്‍ നബിയോടൊന്ന് സംസാരിച്ചു. അതു കേട്ട നബിതങ്ങള്‍ പ്രതിവചിച്ചു:
‘ആഇശാ, നീ ഇപ്പോള്‍ പറഞ്ഞ ഈ വാക്ക് കടലില്‍ കൊണ്ടു പോയിട്ടാല്‍ കടല്‍ മൊത്തം അതു കാരണം അശുദ്ധമായി തീരും.’
***                                 ***
ജീവിതത്തില്‍ നമ്മള് സൂക്ഷിക്കേണ്ട പ്രധാന അവയവങ്ങളിലൊന്നാണ് നാവ്. വായിലെ ഈ അവയവം മനുഷ്യന് വരുത്തുന്ന അപകടങ്ങള്‍ കുറച്ചൊന്നുമല്ല. അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കാനായി വായില്‍ മുഴുസമയവും കല്ലിട്ടു നടന്നിരുന്ന ചില മഹത്തുക്കളുടെ ജീവിതകഥ ചരിത്രപുസ്തകങ്ങളില്‍ വായിക്കാവുന്നതാണ്. നാവിനെ സൂക്ഷിക്കുക എന്നത് തസവ്വുഫിന്റെ ഗ്രന്ഥങ്ങളിലെല്ലാം പ്രധാനപ്പെട്ട അധ്യായമായി തന്നെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്.
ഖുര്‍ആന്‍പറയുന്നു: .ما يلفظ من قول إلا لديه رقيب عتيد (സൂറത്തു ഖാഫ്). നാവ് പറയുന്ന ഓരോന്നും മലക്കുകള്‍ നിരീക്ഷിക്കുന്നുവെന്ന് അര്‍ഥം.
തുര്‍മുദി ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം.
നബിതങ്ങള്‍ പറയുന്നു: ഓരോ പ്രഭാതങ്ങളിലും ശരീരത്തിലെ ഓരോ അവയവങ്ങളും നാവിനോട് ഒരു ആവശ്യമുന്നയിക്കുന്നു: അല്ലാഹുവിനെ ഭയക്കുക. ഞങ്ങളെല്ലാവരും നിന്‍റെ ഗതിയനുസരിച്ചാണ്. നീ ഇന്ന് നല്ലത് പ്രവര്‍ത്തിച്ചാല്‍ ഞങ്ങളും നന്നാകം. നീ മോശമായാല്‍ ഞങ്ങളുടെ കാര്യവും അപകടകരം തന്നെ.
നാവിനെ സംരക്ഷിക്കാനായി തസവ്വുഫിന്റെ ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്ന ചില കുറുക്കുവഴികളാണ് താഴെ.
ഒന്ന്, സ്വന്തത്തിനോ അപരനോ ഉപകരിക്കുന്ന കാര്യത്തിനല്ലാതെ സംസാരിക്കരുത്. സ്വന്തത്തിനെ അപരനോ വരുന്ന ബുദ്ധിമുട്ടിനെ അകറ്റാനല്ലാതെയും സംസാരിക്കരുത്.
രണ്ട്, സംസാരിക്കേണ്ട് സന്ദര്‍ഭത്തെ കുറിച്ച് ബോധ്യമുണ്ടായിരിക്കണം.
മൂന്ന്, ലക്ഷ്യം കരഗതമാക്കുന്നതിന് പര്യപ്തമായ തോതില്‍ മാത്രം സംസാരിക്കുക. സാഹചര്യത്തിനോട് യോജിക്കുന്ന തരത്തിലും.
നാല്, സംസാരിക്കാനുപയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിച്ച് തെരഞ്ഞെടുക്കുക. സംസാരത്തിലെ വാക്കുകള്‍ മേല്‍വിലാസം പോലെയാണ്, അതുപയോഗിക്കുന്നവന്റെ ബുദ്ധിയെ കുറിച്ചും സാംസ്കാരിക ബോധത്തെ കുറിച്ചും കേട്ടുനില്‍ക്കുന്നവന് പെട്ടെന്ന് മനസ്സിലാക്കാനാകും.
അഞ്ച്, അപരനെ പുകഴ്ത്തുകയാണങ്കിലും തിരുത്തുകയാണെങ്കിലും ആവശ്യത്തിന് മാത്രം പറയുക. അധികമാക്കിയാല്‍ രണ്ടും അപകടം വിളിച്ചുവരുത്തും.
ആറ്, പെട്ടെന്ന് മനസ്സിലാക്കാനാകുന്നതിന് ആവശ്യമായ പദങ്ങള്‍ മാത്രം സംസാരിക്കുമ്പോള്‍ ഉപയോഗിക്കുക. അധികം നീട്ടിവലിച്ചുള്ള സംസാര രീതി അത്ര നന്നല്ല. നിങ്ങളിലെ സംസാരപ്രിയര്‍ അന്ത്യനാളില്‍ എന്നില്‍ നിന്ന് ഏറെ വിദൂരത്തായിരിക്കുമെന്ന് പ്രവാചകവചനമുണ്ട്.
ഏഴ്, ദിക്റുകള് ‍കൊണ്ട് സദാസമയവും ജോലിയാകുക. ദിക്റല്ലാത്ത ഇതര സംസാരങ്ങള്‍ ഹൃദയത്തെ കഠിനമാക്കുമെന്ന് ഹദീസ്. കഠിനഹൃദയനോട് അല്ലാഹു ദൂരം പാലിക്കുമെന്നും പ്രവാചകന്‍.
എട്ട്, ഇതിനു പുറമെ ഏഷണി, പരദൂഷണം, കളവ് തുടങ്ങിയ നാവിന്റെതായി പരിചയപ്പെടുത്തിയ നിരവധി കുറ്റങ്ങളുണ്ട്. അത്തരം കുറ്റങ്ങള്‍ ചെയ്യാതെ നാവിനെ സൂക്ഷിക്കുകയും ചെയ്യുക. നാവിന്റെ ഓരോ കുറിച്ച് കുറിച്ച് വിശദമായ പ്രതിപാദനം തന്നെ തസവ്വുഫിന്റെ ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. ‘ആഫാത്തുല്ലിസാന്‍’, അഥവാ നാവുവരുത്തുന്ന അപകടങ്ങള്‍ എന്നാണ് പല ഗ്രന്ഥങ്ങളും ആ അധ്യായങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത് തന്നെ.
രണ്ടു അവയവങ്ങള്‍ സൂക്ഷിക്കാമെന്ന് ഉറപ്പുനല്‍കിയാല്‍ അവന് ഞാന്‍ സ്വര്ഗം കൊണ്ട് ജാമ്യം നില്‍ക്കുമെന്ന ഒരു പ്രവാചകവചനമുണ്ട്. ആ ഹദീസില്‍ നബി സൂക്ഷിക്കാന് ആവശ്യപ്പെടുന്ന ഒരു അവയവം ഗുഹ്യഭാഗങ്ങളാണ്. രണ്ടാമത്തേത് നാവും. സ്വന്തം ഗുഹ്യഭാഗം സൂക്ഷിക്കുന്ന കാര്യത്തില്‍ നാം കാണിക്കേണ്ട ശ്രദ്ധ തന്നെയണ് നാവിനെ സൂക്ഷിക്കുന്ന കാര്യത്തിലും നാം കാണിക്കേണ്ടതെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നുണ്ടല്ലോ.
🌹🌹🌹🌹🌹🌹

പലിശ ഹറാം

"

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ഹറാമിലൂടെ വളർന്നു വരുന്ന തടി (ശരീരം) ക്ക് നരകമല്ലാതെ അർഹിക്കുന്നില്ല.."
ഹദീസ്..

■എൻ.ആർ.ഐ.ലോൺ...
■ഗാർഹിക ലോൺ....
■വിദ്യാഭ്യാസ ലോൺ....
■വാഹന ലോൺ....
■വിവാഹ ലോൺ..
■കാർ ലോൺ....
■ബൈക്ക് ലോൺ....
■പണ്ടം പണയപ്പലിശ...
■കൂട്ടു പലിശ....

#ഫലമോ.?
●ബറകത്തില്ലാ പ്രവാസം
●ബറകത്തില്ലാ  വീട്..
●ബറകത്തില്ലാ കാർ/ഓട്ടോ / ബൈക്ക്...
●ബറകത്തില്ലാ ഭക്ഷണം....
●ബറകത്തില്ലാത്ത ജോലി..
●ബറകത്തില്ലാ ദാമ്പത്യം..
●ബറകത്തില്ലാ മക്കൾ...

🔺പലിശയുടെ ചെറിയ ശിക്ഷയുടെ കാഠിന്യം പോലും എത്ര ഭയാനകം

ഇനിയും ബാങ്കു ലോണുകളുടേയും വാഹന,കൃഷി,ഹോം ലോണുകളുടേയും മറ്റും പലിശയോട്‌ ബന്ധപെട്ട കാര്യങ്ങളില്‍ അശ്രദ്ധരായാല്‍.......

🔺#പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം !

ഒരാള്‍ വ്യഭിചരിച്ചു എന്ന് പുറത്തറിഞ്ഞാല്‍ സമൂഹം ഒന്നടങ്കം അവനെ നിന്ദ്യനായി കാണില്ലേ ?!, അയാളുടെ വീട്ടില്‍ അയാള്‍ അനാശാസ്യം നടത്തുന്നു എന്നറിഞ്ഞാല്‍ അയാളുടെ വീട് ആളുകള്‍ തകര്‍ക്കില്ലേ ?!, പക്ഷെ അതിനേക്കാള്‍ വലിയ പാപമായ പലിശയെ ലാഘവത്തോടെ ആളുകള്‍ നോക്കിക്കാണുന്നത് എന്തുകൊണ്ട് ?_

36 തവണ വ്യഭിചരിക്കുന്നതിനേക്കാള്‍ വലിയ പാപമാണ് ചെറിയ രൂപത്തില്‍ പലിശയുമായി ഇടപെടുന്നത് പോലും:

عن عبد الله بن حنظلة رضي الله عنه قال : قال رسول الله صلى الله عليه وسلم : درهم ربا يأكله الرجل وهو يعلمه أشد من ستة وثلاثين زنية
അബ്ദുല്ലാഹ് ഇബ്നു ഹന്‍ദല (റ) പറയുന്നു: പ്രവാചകന്‍ (സ) പറഞ്ഞു: " അറിഞ്ഞു കൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും, മുപ്പത്തി ആറ് വ്യഭിചാരങ്ങളെക്കാള്‍ കഠിനമായ പാപമാണ് " (റവാഹു അഹ്മദ്)

ഇനി വ്യഭിചാരങ്ങളില്‍ ഏറ്റവും മോശമായ, ഏറ്റവും വൃത്തിഹീനമായ ഒന്നാണല്ലോ ഒരാള്‍ തന്റെ മാതാവുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നുള്ളത്.. പലിശയെ എഴുപത് ഇനങ്ങളാക്കി തിരിച്ചാല്‍ അതിലെ ഏറ്റവും നിസാരമായ പലിശ പോലും സ്വന്തം മാതാവിനെ വ്യഭിച്ചരിക്കുന്നതിനേക്കാള്‍ കഠിനമാണ് എന്ന് പ്രവാചക വചനങ്ങളില്‍ കാണാം ..

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : الربا سبعون بابا أدناها كالذي يقع على أمه
അബീ ഹുറൈറ (റ) വില്‍ നിന്നും നിവേദനം : പ്രവാചകന്‍ (സ) പറഞ്ഞു: "പലിശക്ക് എഴുപതില്‍ പരം ഇനങ്ങളുണ്ട്. അതില്‍ ഏറ്റവും ചെറിയ ഇനം ഒരാള്‍ തന്റെ മാതാവുമായി ശയിക്കുക എന്നതു പോലെയാണ് " - [റവാഹുല്‍ ബൈഹഖി]

പക്ഷേ എന്തുകൊണ്ട് പലിശയുമായി ഇടപെടുന്നവര്‍ സമൂഹത്തില്‍ മാന്യന്മാരായിത്തന്നെ വിലയിരുത്തപ്പെടുന്നു ?!

നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ പലിശയുമായി ഇടപെടുന്നതോടൊപ്പം അയാള്‍ പള്ളി സെക്രട്ടറി വരെ ആയേക്കാം ..

 അല്ലേ !... ഒരുപാട് അനുഭവങ്ങള്‍ നമുക്കുണ്ട് താനും .. എന്തുകൊണ്ട് ?! ..
വ്യഭിചാരത്തെ അതൊരു വന്‍പാപമാണെന്ന് മനസ്സിലാക്കി വിട്ടു നില്‍ക്കുന്ന പലരും പലിശയെ ലാഘവത്തോടെ കാണുന്നത് എന്തുകൊണ്ട് ?! ...

തെറ്റുകളെയും അവയുടെ ഗൌരവത്തെയും മനസ്സിലാക്കുന്നിടത്ത് നമുക്ക് പാളിച്ച സംഭവിച്ചോ ?!

ഇമാം മാലിക് (റ) പറയുന്നു : ' അല്ലാഹുവിന്റെ ഗ്രന്ഥം ഞാന്‍ പരിശോധിച്ചു, കുഫ്ര്‍ കഴിഞ്ഞാല്‍ പിന്നെ പലിശയേക്കാള്‍ വലിയ മറ്റൊരു പാപമുള്ളതായി എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല'

കാരണം മറ്റൊരു പാപത്തിനും അല്ലാഹുവും അവന്റെ പ്രവാചകനും അത് ചെയ്യുന്നവനോട് യുദ്ധം പ്രഖ്യാപിച്ചതായി കാണുന്നില്ല, എന്നാല്‍ പലിശയുമായി ഇടപെടുന്നവരോട് അല്ലാഹുവും അവന്റെ പ്രവാചകനും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു..

അല്ലാഹു പറയുന്നു :

يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ*فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْب مِنَ اللَّهِ وَرَسُولِهِ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لا تَظْلِمُونَ وَلا تُظْلَمُونَ

" സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവശേഷിക്കുന്ന പലിശയില്‍ നിന്നും പൂര്‍ണമായും വിട്ടുകളയുകയും ചെയ്യുക. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആണെങ്കില്‍ ,,, നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത് " [അല്‍ ബഖറ - 278,279]

പലിശയുമായി ഇടപെടുന്നവരെല്ലാം പാപത്തില്‍ തുല്യരാണ്
 എന്ന് പ്രവാചകന്റെ ഹദീസില്‍ കാണാം :

عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ

ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: "പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും (അടക്കുന്നവനെയും), അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവരെയും പ്രവാചകന്‍(സ) ശപിച്ചിരിക്കുന്നു" . എന്നിട്ടദ്ദേഹം പറഞ്ഞു : " അവരെല്ലാം ഒരുപോലെയാണ് " . [സ്വഹീഹ് മുസ്ലിം]

നിറുത്താം, ഈ ഏർപ്പാട്...
ഉള്ളതുകൊണ്ട് റബ്ബിന്റെ തൃപ്തിയോടെ ജീവിക്കാം..

താത്കാലിക ആയുസ്സല്ലെയുള്ളൂ.??പിന്നെന്തിനീ ആക്രാന്തം.??

സ്ത്രീകൾ ജുമുഅക്ക് വരുമ്പോൾ കുളിക്കണമെന്ന് ഇമാം ശാഫിഈ(റ) ഉമ്മിൽ പറഞ്ഞോ?

ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
--------------------------------------------


*വഹാബികളുടെ ചോദ്യം*
*✏ ചോദ്യം*❓❓10

സ്ത്രീകൾ ജുമുഅക്ക് വരുമ്പോൾ കുളിക്കണമെന്ന് ഇമാം ശാഫിഈ(റ) ഉമ്മിൽ പറഞ്ഞതായി നവവി ഇമാം പറഞ്ഞിട്ടുണ്ടോ

*📚✍🏻ഉത്തരം*

പച്ചക്കള്ളമാണ്. അപ്പുറവും ഇപ്പുറവും കട്ടുവെച്ചുകൊണ്ടും തിരിമറികൊണ്ടും അർത്ഥം മാറ്റികൊണ്ടും ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ് വഹാബി മൗലവിമാർ.
കിതാബിന്റെ പേജ് മുഴുവൻ ഇട്ടു വായിക്കാൻ വഹാബിമാർ തയ്യാറാവില്ല .ഇവർ മതഗ്രന്ഥങ്ങളിൽ എത്രമാത്രം ദുർവ്യാഖ്യാനം ചെയ്തു പോസ്റ്റ് ഇറക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ട് എന്നതിന് ഏറ്റവും വലിയ തെളിവാണിത്.
  ഇങ്ങനെ ഉള്ള ചില ദുർവ്യാഖ്യാന പോസ്റ്റ് കണ്ടു ധാരാളം സുഹൃത്തുക്കൾ വഹാബിസത്തിൽ പെട്ടു പോയിട്ടുണ്ട്. അവർ കിതാബിലെ പേജ് മുഴുവൻ ഭാഗവും അർത്ഥം വെക്കാൻ മൗലവിമാരോട് പറഞ്ഞാൽ മൗലവിമാർ ബദ്റിൽ ഇബ്‌ലീസ് ഓടിയത് പോലെ ഓടി ഒളിക്കുന്നതാണ്.

ഇതാണ് ,ഇവർ കൊണ്ട് വരുന്ന ഏത് പോസ്റ്റിന്റെയും സ്ഥിതി. ഇവരുടെ തിരിമറിയും ദുർവ്യാഖ്യാനവും കണ്ടാല്‍  ഇബ്‌ലീസ് പോലും അമ്പരന്ന് പോകും. എല്ലാവരും നിഷ്പക്ഷമായി ചിന്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

 *ഇമാം  നവവി (റ)പെരുന്നാൾ ആധ്യായത്തിൽ പറഞ്ഞതിനെയാണ് ഇവർ വെട്ടിമുറിച്ചിരിക്കുന്നത്.*
ഇമാം നവവി ശറഹുൽ  മുഹദബിൽ പറയുന്ന മുഴുവൻ ഭാഗങ്ങളും നമ്മുക്ക് ചർച്ച ചെയ്യാം

*നവവി ഇമാം എഴുതുന്നു*

പെരുന്നാൾ അധ്യായത്തിൽ
ഇമാം ശാഫിഈ (റ)യും മറ്റുപണ്ഡിതന്മാരും പറയുന്നു
 ഭംഗിക്കു വേണ്ടി കണ്ടാൽ ആശിക്കപ്പെടുന്ന കോലമുള്ള ഉള്ള എല്ലാ സ്ത്രീകളും നിസ്കാരത്തിനു വേണ്ടി പള്ളിയിൽ ഹാളിറാവൽ (ഫിത്ന ഭയ്ക്കുന്നില്ലെങ്കിൽ) കറാഹത്താണ് . ഇതാണ് ശാഫിഈ ഇമാം വ്യക്തമാക്കിയതും
മദ്ഹബും (ശാഫിഈ ഇമാമും മറ്റു പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്) .അത് തന്നെയാണ് ഭൂരിപക്ഷവും ഉറപ്പിച്ചുപറഞ്ഞത് . അവർക്ക് ഒരിക്കലും പുറപ്പെടൽ സുന്നത്തില്ല എന്ന് റാഫിഈ ഇമാം അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്.
📚  *ശറഹുൽ മുഹദബ്‌*
             ഇതിൽ നിന്ന് സ്ത്രികൾ നിസ്കാരത്തിനു വേണ്ടി പള്ളിയിൽ വരൽ ഫിത്നയില്ലെങ്കിൽ തന്നെ കറാഹത്താണെന്ന്‌ ഇമാം നവവി വ്യക്തമായി പറഞ്ഞത് നാം കണ്ടു. ഈ ഭാഗം വഹാബി ദജ്ജാലുകൾ കട്ട് മുറിച്ചാണു പോസ്റ്റ് ഉണ്ടാക്കിയത്.
ഇനി കണ്ടാൽ ആശിക്കപ്പെടാത്ത വളരെ പ്രായാധിക്യമുള്ള വിരൂപികളായ സ്ത്രീകളെ പറ്റി പറയുന്നത് കാണുക

    കണ്ടാൽ
ആശിക്കപ്പെടാത്ത പ്രായാധിക്യമുള്ള ഏതെങ്കിലും സ്ത്രീകൾ പുറപ്പെടുകയാണെങ്കിൽ പ്രശസ്തമല്ലാത്ത
ഭംഗിയില്ലാത്ത വസ്ത്രം ധരിക്കണം, വെള്ളം കൊണ്ട് വ്യത്തിയാകണം . സുഗന്ധം കറാഹത്താണ്.
   ഈ പറഞ്ഞത് കണ്ടാൽ ആശിക്കപ്പെടാത്ത വിധത്തിൽ ഉള്ള  പ്രായാധിക്യമുള്ള സ്‌ത്രീകളെ പറ്റിയാണ്.
അപ്പോൾ ഏതൊരു യുവതിയും അപ്രകാരം ഭംഗിയുള്ള സ്‌ത്രീയും അപ്രകാരം കണ്ടാൽ ആശിക്കപ്പെടുന്നവരും പള്ളിയിൽ നിസ്കാരത്തിനു വേണ്ടി ഹാജരാവല്‍ കറാഹത്താണ്. കാരണം, അവരെ കൊണ്ടോ അവരുടെ മേലിലോ ഫിത്നയുണ്ടവുമെന്ന് ഭയന്നതിന് വേണ്ടിയാണ്.
       ചുരുക്കത്തിൽ കണ്ടാൽ ആശിക്കപ്പെടാത്ത പ്രായാധിക്യമുള്ള വിരൂപികളായ വല്ല സ്‌ത്രീയും പള്ളിയിൽ വരികയാണെങ്കിൽ കുളിക്കണമെന്നും സുഗന്ധം പൂശരുതെന്നും നവവി ഇമാം പറഞ്ഞതിനെ ദുർവ്യാഖ്യാനം ചെയ്തു, അത് എല്ലാ സ്ത്രികൾകും ബാധകമാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ, സ്ത്രീകൾക്ക്‌ ഫിത്നയില്ലെങ്കിൽ കറാഹത്താണ് എന്ന ആദ്യഭാഗം കട്ടുമുറിച്ചു മറച്ചുവെച്ചു മുൻപും പിന്നും വെട്ടി മാറ്റികൊണ്ടാണ് ഇവർ പോസ്റ്റുണ്ടാക്കിയത്.
സ്ത്രീകൾ ഫിത്നയില്ലെങ്കിൽ നിസ്കാരത്തിന് പള്ളിയിൽ പുറപ്പെടൽ കാറഹത്താണെന്നു ശറഹുൽ മുഹദബിലും ഫിത്നയുണ്ടെങ്കിൽ ഹറാമാണെന്നു ശറഹ് മുസ്ലിമിലും ഇമാം നവവി തന്നെ പറഞ്ഞിട്ടുണ്ട്.
   *ഇവിടെ ഒരു ചോദ്യമുണ്ട്*
          ഈ പറഞ്ഞത് സ്ത്രികൾ പെരുന്നാളിന്
വന്നിരുന്നു എന്ന ഉമ്മു അത്ഇയ്യ (റ)യുടെ ബുഖാരിയിലെ ഹദീസിന് വിരുദ്ധമല്ലെ .
*മറുപടി ഞാൻ പറയാം.*
              ആയിഷ ബീവിയെ(റ) തൊട്ട് ബുഖാരി മുസ്ലിമിൽ സ്ഥിരമായ ഒരു ഹദീസിൽ ആയിഷ ബീവി പറയുന്നു
  സ്ത്രികൾ ഇന്ന് പുതുതാക്കിയ ഫിത്നകൾ നബി(സ)എത്തിക്കുകയാണെങ്കിൽ ബനൂ ഇസ്രാഈൽ സ്ത്രീകളെ തടഞ്ഞ പോലെ നിരുപാധികം (ഫിത്ന ഉണ്ടായാലും ഇല്ലെങ്കിലും) ഇവരെ നബി(സ) തടയുമായിരുന്നു.
📚 ( *ശറഹുൽ മുഹദബ്*)
       (നിരുപാധികം തടയുമെന്ന് നമ്മുടെ ഇമാമുമാർ പറയുന്നില്ല . ഫിത്നയുള്ള കാലത്ത് ഹറാമും ഫിത്ന ഇല്ലെങ്കിൽ കറാഹത്ത് എന്നുമാണ് പറയുന്നത്. ഈ കാലഘട്ടത്തിൽ ഫിത്നയുണ്ട് . ഈ കാലഘട്ടത്തിൽ നിരുപാധികം ഹറാമാണ് ഫത്താവൽ കുബ്റയിൽ നോക്കുക)
നവവി ഇമാം തുടരുന്നു
നാം ഈ വിധി ഇങ്ങനെ പറയാൻ കാരണം ഫിത്നയും ഷര്‍റിന്റെ കാരണങ്ങളും ഈ കാലത്ത് വർധിച്ചിട്ടുണ്ട്. ആദ്യ കാലത്തിനു മാറ്റം
[ശറഹുൽ മുഹദബ്]
(അപ്പോൾ ഉമ്മു അത്ഇയ്യുടെ സംഭവം ആദ്യ കാലത്താണ്)
   *പ്രായാധിക്യമുള്ള, കണ്ടാൽ ആശിക്കപ്പെടാത്ത അവസ്ഥയിൽ ഭംഗി നഷ്ടപെട്ട ചില സ്ത്രികൾ പെരുന്നാളിന്*
*വരികയാണെങ്കിൽ കുളിക്കണമെന്നും സുഗന്ധം പൂശരുത്. എന്നു ഇമാം നവവിയും ഇമാം ഷാഫിയും പറഞ്ഞ വാചകത്തെ മുന്നും പിന്നും കട്ടുമുറിച്ചു എല്ലാ സ്ത്രികൾക്കും എന്ന്‌ അർത്ഥം മാറ്റി അവർ കുളിക്കണമെന്ന് വരുത്തുകയാണ് വഹാബികൾ ചെയ്തിരിക്കുന്നത്.*
          തെറ്റിദ്ധരിച്ചു പെട്ടുപോയ ബിരുദധാരികളോ അല്ലാത്തവരോ ആയ സുഹൃത്തുക്കളോട് എനിക്ക് പറയാൻ ഉള്ളത് .നിങ്ങൾ മുറിയൻ പോസ്റ്റ് കിട്ടിയാൽ കിതാബിന്റെ മുഴുവൻ പേജും പരിശോധിക്കാൻ തയാറാവണമെന്നാണ്.
          ഇമാമുമാരെ പറ്റി അവർ ഉദ്ദേശിക്കാത്ത അർത്ഥം എഴുതി  പോസ്റ്റുണ്ടാകിയ ദജ്ജാലുകളും കള്ളന്മാരുമാണ് വഹാബിസത്തിൽ പെട്ടുപോയവർ എന്ന് നിഷ്പക്ഷമായി ചിന്തിച്ചാല്‍  മനസ്സിലാകും.
ശറഹുൽ മുഹദബിന്റെ ജുമുഅയുടെ അദ്ധ്യായത്തിലും ജമാഅത്തിന്റെ അദ്ധ്യായത്തിലും പറഞ്ഞത് കൂടി അടുത്ത ടെക്സ്റ്റിൽ വരുന്നതാണ്.ഇന്‍ശാഅല്ലാഹ്
         ഞാൻ ഒരു കാര്യം കൂടി പറയട്ടെ .
തീർച്ചയായും എനിക്ക് ഉറപ്പുണ്ട്. ഒരിക്കലും മുജാഹിദ് മതത്തിൽ പെട്ടുപോയ ഒരു ബിരുദധാരിയും സാധാരണകാരനും കിതാബ് മുഴുവനും ശരിയായ നിലക്ക് പരിശോധിച്ചിട്ടില്ല .

           സലഫികളായ ഗൾഫിലെ തട്ടിപ്പുകാരായ ചിലർ എഴുതിയ ലേഖനം നെറ്റിൽ കണ്ടു തെറ്റിദ്ധരിക്കുക മാത്രമാണ് ഇവർ ചെയ്തിരിക്കുന്നത്.
*അത് കൊണ്ട് ഏത് പോസ്റ്റ് കണ്ടാലും കിതാബ് പരിശോധിക്കാൻ തയാറാവണമെന്നാണ് എനിക്ക് പറയാനുള്ളത്*

ഇമാമുമാരെ പറ്റി അവരുടെ ഗ്രന്ഥത്തിൽ നിന്നവരുദ്ദേശിക്കാത്ത അർത്ഥം തിരിമറി നടത്തി ഈമാൻ നഷ്ടപ്പെടുത്താതിരിക്കുക. അള്ളാഹു അനുഗ്രഹിക്കട്ടെ.

                ـ
 🌴🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

സ്ത്രീ ജുമുഅ ജമാഅത്തിന്ഫിത്നയുണ്ടെങ്കിൽ തടയണമെന്നും, അവർക്ക് വീടാണ് ഉത്തമമെന്നും ഇബ്നു ഹജറുൽ അസ്ഖലാനി (റ)

സംശയ നിവാരണ ഗ്രൂപ്പ്
----------------------------------------
🚩വഹാബികളുടെ തട്ടിപ്പുകൾ
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
🔴ചോദ്യം:

സ്ത്രീ ജുമുഅ ജമാഅത്തിന് പൊതു പളളിയിൽ വരൽ ഫിത്നയുണ്ടെങ്കിൽ
തടയണമെന്നും, അവർക്ക് വീടാണ്
ഉത്തമമെന്നും
ഇബ്നു ഹജറുൽ അസ്ഖലാനി (റ)
ഫത്ഹുൽ ബാരിയിൽ
പറഞ്ഞിട്ടുണ്ടോ ❓

✅സ്ത്രീകൾ ആദ്യകാലത്ത് പള്ളിയിൽ പോയ ഹദീസ് വിവരിച്ച് ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (റ)
ഫത്ഹുൽ ബാരിയിൽ  വിവരിക്കുന്നത് കാണുക .

📚സ്ത്രീകൾ പള്ളിയിൽ പോവാൻ ചില നിബന്ധനകൾ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. അതിൽ പെട്ടതാണ്
മണവസ്തു പുരട്ടരുത് എന്നത് .അതിന്
ഹദീസുകൾ തെളിവാണ്. സുഗന്ധത്തിന്റെ അർത്ഥത്തിലുള്ളതെല്ലാം സുഗന്ധം പോലെ തന്നെയാണ് .

📚പുരുഷന്മാരോട് കലരൽ ,
ആഡംബരമുള്ള ഭംഗി വെളിവായ ആഭരണം ,ഭംഗിയുള്ള വസ്ത്രം പോലെയുള്ള വികാരത്തെ ഇളക്കുന്ന എല്ലാ കാര്യങ്ങളും സ്ത്രീകളെ തടയാനുള്ള കാരണങ്ങളാണ്.
ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﻣﺴﻜﻴﻦ ﻗﺎﻝ ﺣﺪﺛﻨﺎ ﺑﺸﺮ ﺑﻦ ﺑﻜﺮ ﺃﺧﺒﺮﻧﺎ
ﺍﻷﻭﺯﺍﻋﻲ ﺣﺪﺛﻨﻲ ﻳﺤﻴﻰ ﺑﻦ ﺃﺑﻲ ﻛﺜﻴﺮ ﻋﻦ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﺃﺑﻲ ﻗﺘﺎﺩﺓ ﺍﻷﻧﺼﺎﺭﻱ ﻋﻦ ﺃﺑﻴﻪ ﻗﺎﻝ ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺇﻧﻲ ﻷﻗﻮﻡ ﺇﻟﻰ ﺍﻟﺼﻼﺓ ﻭﺃﻧﺎ ﺃﺭﻳﺪ ﺃﻥ ﺃﻃﻮﻝ ﻓﻴﻬﺎ ﻓﺄﺳﻤﻊ ﺑﻜﺎﺀ ﺍﻟﺼﺒﻲ ﻓﺄﺗﺠﻮﺯ ﻓﻲ ﺻﻼﺗﻲ ﻛﺮﺍﻫﻴﺔ ﺃﻥ ﺃﺷﻖ ﻋﻠﻰ ﺃﻣﻪ
ﺍﻟﺤﺎﺷﻴﺔ ﺭﻗﻢ : 1
ﺣﺪﻳﺚ ﺃﺑﻲ ﻗﺘﺎﺩﺓ ﺭﻓﻌﻪ " ﺇﻧﻲ ﻷﻗﻮﻡ ﻓﻲ ﺍﻟﺼﻼﺓ " ﺍﻟﺤﺪﻳﺚ ﻭﻓﻴﻪ " ﻓﺄﺗﺠﻮﺯ ﻓﻲ ﺻﻼﺗﻲ ﻛﺮﺍﻫﻴﺔ ﺃﻥ ﺃﺷﻖ ﻋﻠﻰ ﺃﻣﻪ " ﻭﻗﺪ ﺗﻘﺪﻡ ﺷﺮﺣﻪ ﻓﻲ ﺃﺑﻮﺍﺏ ﺍﻹﻣﺎﻣﺔ ، ﻗﺎﻝ ﺍﺑﻦ ﺩﻗﻴﻖ ﺍﻟﻌﻴﺪ : ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻋﺎﻡ ﻓﻲ ﺍﻟﻨﺴﺎﺀ ، ﺇﻻ ﺃﻥ ﺍﻟﻔﻘﻬﺎﺀ ﺧﺼﻮﻩ ﺑﺸﺮﻭﻁ : ﻣﻨﻬﺎ ﺃﻥ ﻻ ﺗﺘﻄﻴﺐ ، ﻭﻫﻮ ﻓﻲ ﺑﻌﺾ ﺍﻟﺮﻭﺍﻳﺎﺕ ﻭﻟﻴﺨﺮﺟﻦ ﺗﻔﻼﺕ ﻗﻠﺖ : ﻫﻮ ﺑﻔﺘﺢ ﺍﻟﻤﺜﻨﺎﺓ ﻭﻛﺴﺮ ﺍﻟﻔﺎﺀ ﺃﻱ ﻏﻴﺮ ﻣﺘﻄﻴﺒﺎﺕ ، ﻭﻳﻘﺎﻝ ﺍﻣﺮﺃﺓ ﺗﻔﻠﺔ ﺇﺫﺍ ﻛﺎﻧﺖ ‏[ ﺹ : 407 ‏] ﻣﺘﻐﻴﺮﺓ ﺍﻟﺮﻳﺢ ، ﻭﻫﻮ ﻋﻨﺪ
ﺃﺑﻲ ﺩﺍﻭﺩ ﻭﺍﺑﻦ ﺧﺰﻳﻤﺔ ﻣﻦ ﺣﺪﻳﺚ ﺃﺑﻲ ﻫﺮﻳﺮﺓ ﻭﻋﻨﺪ ﺍﺑﻦ ﺣﺒﺎﻥ
ﻣﻦ ﺣﺪﻳﺚ ﺯﻳﺪ ﺑﻦ ﺧﺎﻟﺪ ﻭﺃﻭﻟﻪ ﻻ ﺗﻤﻨﻌﻮﺍ ﺇﻣﺎﺀ ﺍﻟﻠﻪ ﻣﺴﺎﺟﺪ ﺍﻟﻠﻪ
ﻭﻟﻤﺴﻠﻢ ﻣﻦ ﺣﺪﻳﺚ ﺯﻳﻨﺐ ﺍﻣﺮﺃﺓ ﺍﺑﻦ ﻣﺴﻌﻮﺩ " ﺇﺫﺍ ﺷﻬﺪﺕ ﺇﺣﺪﺍﻛﻦ ﺍﻟﻤﺴﺠﺪ ﻓﻼ ﺗﻤﺴﻦ ﻃﻴﺒﺎ " ﺍﻧﺘﻬﻰ .
ﻗﺎﻝ : ﻭﻳﻠﺤﻖ ﺑﺎﻟﻄﻴﺐ ﻣﺎ ﻓﻲ ﻣﻌﻨﺎﻩ ﻷﻥ ﺳﺒﺐ ﺍﻟﻤﻨﻊ ﻣﻨﻪ ﻣﺎ ﻓﻴﻪ ﻣﻦ ﺗﺤﺮﻳﻚ ﺩﺍﻋﻴﺔ ﺍﻟﺸﻬﻮﺓ ﻛﺤﺴﻦ ﺍﻟﻤﻠﺒﺲ ﻭﺍﻟﺤﻠﻲ ﺍﻟﺬﻱ ﻳﻈﻬﺮ ﻭﺍﻟﺰﻳﻨﺔ ﺍﻟﻔﺎﺧﺮﺓ ﻭﻛﺬﺍ ﺍﻻﺧﺘﻼﻁ ﺑﺎﻟﺮﺟﺎﻝ
[ഇത്തരം ഫിത്നകൾ ഉണ്ടായാൽ തടയണം]

📚വീണ്ടും ഇബ്നു ഹജറുൽ അസ്ഖലാനി (റ) പറയുന്നു.
സ്ത്രീകൾ പള്ളിയിൽ നിസ്ക്കരിക്കുന്നതിനേക്കാൾ വീടാണ് ഉത്തമം എന്നറിയിക്കുന്ന ഹദീസുകൾ വിവിധ വഴികളിൽ വന്നിട്ടുണ്ട്.

📚അത് , ഹബീബ് ബ്നു അബീ നാബിഅ
(റ) റിപ്പോർട്ടിൽ " നിങ്ങളുടെ സ്ത്രീകളെ ( ഫിത്നയില്ലാത്ത കാലത്ത് ) പള്ളി തടയരുത്. അവർക്ക് വീടാണ് ഉത്തമം
എന്ന ഹദീസുണ്ട് .അത് അബൂ ദാവൂദ് (റ) റിപ്പോർട്ട് ചെയ്യുകയും ഇബ്നു ഖുസൈമ സ്വഹീഹാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്.

📚മറ്റൊന്ന് ,
ഇമാം അഹ്മദ് - ത്വബ്റാനി റിപ്പോർട്ട്
ചെയ്യുന്നു.ഉമ്മു ഹുമൈദ്
സാഇദിയ്യ(റ)യിൽ നിന്നും അവർ പറയുന്നു.
അവർ റസൂൽ (സ) യുടെ അടുത്ത് വന്ന് പറഞ്ഞു.
അല്ലാഹുവിന്റെ റസൂലേ (സ)
തീർച്ചയായും ഞാൻ തങ്ങളെ  കൂടെ
നിസ്ക്കരിക്കാൻ ഇഷ്ടപ്പെടുന്നു.
നബി (സ) പറഞ്ഞു:
ഞാനത് അറിഞ്ഞിട്ടുണ്ട്.

✅നിങ്ങളുടെ ഉള്ളറയിൽ നിസ്കരിക്കൽ അറയിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്.

നിങ്ങളുടെ വീട്ടിൽ നിസ്കരിക്കുന്നതിനേക്കാൾ അറയിൽ നിസ്കരിക്കലാണ് ഉത്തമം .

നിങ്ങളുടെ  ( വീട്ട് വളപ്പിലെ ) പ്രൈവറ്റ്
പള്ളിയെക്കാൾ ഉത്തമം വീട്ടിൽ നിസ്കരിക്കലാണ്.
അതാണ് പൊതു ജമാഅത്തിൽ പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ
ഉത്തമം.✅

📚അഹ്മദ് ഇമാം (റ)ന്റെ പരമ്പരയിൽ
ഹദീസ് ഹസനാണ്.
ഇതിന് സാക്ഷി നിൽക്കുന്ന  വേറെയും
ഹദീസ് അബൂദാവൂദ് (റ)ന്റെ അരികിലുണ്ട്.

* * * * * * * * * * * * * * * * * * * * * * * * * * *
✅മറഞ്ഞിരുന്ന് കൊണ്ടുള്ള സ്ത്രീയുടെ നിസ്കാരം പുണ്യമാവാൻ കാരണം
ഫിത്നയെ തൊട്ട് നിർഭയമാണ് എന്നത്
ഉറപ്പാണ് എന്നാണ്.

✅ഭംഗി പ്രകടിപ്പിക്കലും ,മറ്റു സ്ത്രീകൾ പുതുതാക്കിയ മറ്റ് ഫിത്നകൾ ഉണ്ടായാൽ മറഞ്ഞിരുന്നു നിസ്കരിക്കൽ ശക്തമാവും .

✅അത് കൊണ്ടാണ് ആഇശ ബീവി (റ)
പറഞ്ഞ വാചകം
[ ഫിത്നയുണ്ടായാൽ തടയണം ]
അവർ പറഞ്ഞത്.
ﻣﺴﺘﺘﺮﺓ ﺣﺼﻞ ﺍﻷﻣﻦ ﻋﻠﻴﻬﺎ ﻭﻻ ﺳﻴﻤﺎ ﺇﺫﺍ ﻛﺎﻥ ﺫﻟﻚ ﺑﺎﻟﻠﻴﻞ . ﻭﻗﺪ ﻭﺭﺩ ﻓﻲ ﺑﻌﺾ ﻃﺮﻕ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻭﻏﻴﺮﻩ ﻣﺎ ﻳﺪﻝ ﻋﻠﻰ ﺃﻥ ﺻﻼﺓ ﺍﻟﻤﺮﺃﺓ ﻓﻲ ﺑﻴﺘﻬﺎ ﺃﻓﻀﻞ ﻣﻦ ﺻﻼﺗﻬﺎ ﻓﻲ ﺍﻟﻤﺴﺠﺪ ، ﻭﺫﻟﻚ ﻓﻲ ﺭﻭﺍﻳﺔ ﺣﺒﻴﺐ ﺑﻦ ﺃﺑﻲ ﺛﺎﺑﺖ ﻋﻦ ﺍﺑﻦ ﻋﻤﺮ ﺑﻠﻔﻆ ﻻ ﺗﻤﻨﻌﻮﺍ ﻧﺴﺎﺀﻛﻢ ﺍﻟﻤﺴﺎﺟﺪ ، ﻭﺑﻴﻮﺗﻬﻦ ﺧﻴﺮ ﻟﻬﻦ ﺃﺧﺮﺟﻪ ﺃﺑﻮ ﺩﺍﻭﺩ
ﻭﺻﺤﺤﻪ ﺍﺑﻦ ﺧﺰﻳﻤﺔ . ﻭﻷﺣﻤﺪ ﻭﺍﻟﻄﺒﺮﺍﻧﻲ ﻣﻦ ﺣﺪﻳﺚ ﺃﻡ ﺣﻤﻴﺪ ﺍﻟﺴﺎﻋﺪﻳﺔ ﺃﻧﻬﺎ ﺟﺎﺀﺕ ﺇﻟﻰ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻘﺎﻟﺖ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ، ﺇﻧﻲ ﺃﺣﺐ ﺍﻟﺼﻼﺓ ﻣﻌﻚ . ﻗﺎﻝ : ﻗﺪ ﻋﻠﻤﺖ ، ﻭﺻﻼﺗﻚ ﻓﻲ ﺑﻴﺘﻚ ﺧﻴﺮ ﻟﻚ ﻣﻦ ﺻﻼﺗﻚ ﻓﻲ ﺣﺠﺮﺗﻚ ، ﻭﺻﻼﺗﻚ ﻓﻲ ﺣﺠﺮﺗﻚ ﺧﻴﺮ ﻣﻦ ﺻﻼﺗﻚ ﻓﻲ ﺩﺍﺭﻙ ، ﻭﺻﻼﺗﻚ ﻓﻲ ﺩﺍﺭﻙ ﺧﻴﺮ ﻣﻦ ﺻﻼﺗﻚ ﻓﻲ ﻣﺴﺠﺪ ﻗﻮﻣﻚ ، ﻭﺻﻼﺗﻚ ﻓﻲ ﻣﺴﺠﺪ ﻗﻮﻣﻚ ﺧﻴﺮ ﻣﻦ ﺻﻼﺗﻚ ﻓﻲ ﻣﺴﺠﺪ ﺍﻟﺠﻤﺎﻋﺔ ﻭﺇﺳﻨﺎﺩ ﺃﺣﻤﺪ
ﺣﺴﻦ ، ﻭﻟﻪ ﺷﺎﻫﺪ ﻣﻦ ﺣﺪﻳﺚ ﺍﺑﻦ ﻣﺴﻌﻮﺩ ﻋﻨﺪ ﺃﺑﻲ ﺩﺍﻭﺩ . ﻭﻭﺟﻪ ﻛﻮﻥ ﺻﻼﺗﻬﺎ ﻓﻲ ﺍﻹﺧﻔﺎﺀ ﺃﻓﻀﻞ ﺗﺤﻘﻖ ﺍﻷﻣﻦ ﻓﻴﻪ ﻣﻦ ﺍﻟﻔﺘﻨﺔ ، ﻭﻳﺘﺄﻛﺪ ﺫﻟﻚ ﺑﻌﺪ ﻭﺟﻮﺩ ﻣﺎ ﺃﺣﺪﺙ ﺍﻟﻨﺴﺎﺀ ﻣﻦ ﺍﻟﺘﺒﺮﺝ ﻭﺍﻟﺰﻳﻨﺔ ، ﻭﻣﻦ ﺛﻢ ﻗﺎﻟﺖ ﻋﺎﺋﺸﺔ ﻣﺎ ﻗﺎﻟﺖ ،فتح الباري
📚പിന്നെ ,
ഇബ്നു ഹജർ (റ) വീണ്ടും പറയുന്നു.
ഏറ്റവും വേണ്ടത് , അതിനാൽ ഫസാദ്
വരുമോ എന്ന് നോക്കുക .
സുഗന്ധം പൂശൽ , ഭംഗിയാവൽ
തുടങ്ങിയവ വിലക്കി കൊണ്ട് ഫസാദ്
ഭയപ്പെടുന്നതിലേക്ക് നോക്കണമെന്ന്
നബി (സ) സൂചന നല്കിയതിന്ന് വേണ്ടി
ഫസാദ് ഉണ്ടായാൽ തടയപ്പെടേണ്ടതാണ്.

📚[ ഫത്ഹുൽ ബാരി 407/3 ]ﻭﺃﻳﻀﺎ ﻓﺎﻹﺣﺪﺍﺙ ﺇﻧﻤﺎ ﻭﻗﻊ ﻣﻦ ﺑﻌﺾ ﺍﻟﻨﺴﺎﺀ ﻻ ﻣﻦ ﺟﻤﻴﻌﻬﻦ ، ﻓﺈﻥ ﺗﻌﻴﻦ ﺍﻟﻤﻨﻊ ﻓﻠﻴﻜﻦ ﻟﻤﻦ ﺃﺣﺪﺛﺖ ، ﻭﺍﻷﻭﻟﻰ ﺃﻥ ﻳﻨﻈﺮ ﺇﻟﻰ ﻣﺎ ﻳﺨﺸﻰ ﻣﻨﻪ ﺍﻟﻔﺴﺎﺩ ﻓﻴﺠﺘﻨﺐ ﻹﺷﺎﺭﺗﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺇﻟﻰ ﺫﻟﻚ ﺑﻤﻨﻊ ﺍﻟﺘﻄﻴﺐ ﻭﺍﻟﺰﻳﻨﺔ ، ﻭﻛﺬﻟﻚ ﺍﻟﺘﻘﻴﺪ ﺑﺎﻟﻠﻴﻞ ﻛﻤﺎ ﺳﺒﻖفتح الباري ٣/407


* * * * * * * * * * * * * * * * * * * * * * * * * *
✅ഇത്രയും പറഞ്ഞതിൽ നിന്നും ,
സ്ത്രീകൾക്ക് വീടാണ് ഉത്തമമെന്നും ,
ഫിത്നയുണ്ടെങ്കിൽ അവരെ തടയണമെന്ന് തന്നെയാണ് ഇമാം
ഇബ്നു ഹജറുൽ അസ്ഖലാനി (റ)
സ്വഹീഹുൽ ബുഖാരി യുടെ ശറഹ്
ഫത്ഹുൽ ബാരിയിൽ പറഞ്ഞത് എന്ന് വ്യക്തമായി മനസ്സിലാക്കാം.

അനുവദനീയമാണെന്ന് അവർ പറഞ്ഞിട്ടുണ്ടെന്ന്  കിതാബിന്റെ
ചില ഭാഗങ്ങൾ മൂടിവെച്ച് കള്ളത്തരം പ്രചരിപ്പിക്കുകയാണ് എന്ന്
മനസ്സിലാക്കാവുന്നതാണ്.

ഇത്രയും പറഞ്ഞതിൽ നിന്നും ,
ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (റ) യുടെ പേരിൽ വഹാബികൾ നടത്തുന്ന എല്ലാ കള്ളത്തരങ്ങളും
തകർന്നു തരിപ്പണമായി.
🔶🔷🔶🔷🔶🔷🔶🔷🔶
ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

 🔹🔹🔹🔹🔹🔹🔹

ഇബ്നുതൈമിയ്യയെ മൗലവിമാർ പരിചയപ്പെടുത്തുന്നതിങ്ങിനെ!

ഇബ്നുതൈമിയ്യയെ മൗലവിമാർ പരിചയപ്പെടുത്തുന്നതിങ്ങിനെ!
ഇതിന് [ഇസ്ലാഹി പ്രസ്ഥാനത്തിന് ] തുടക്കം കുറിച്ചത് ഹി: 661 ൽ ഭൂജാതനായ പ്രശസ്ത പണ്ഡിതനും ചിന്താമണ്ഡലത്തിൽ വമ്പിച്ച കോലിളക്കം സൃഷ്ടിച്ച വിപ്ലവനായകനുമായ ഇബ്നുതൈമിയ്യ ആണ്.ഇമാം ശാഫിഇയേയും അബൂഹനീഫയേയും കവച്ചുവക്കുന്ന സ്ഥാനമാണ് ഇബ്നു തൈമിയ്യക്ക് പൂർവികരായ പണ്ഡിതൻമാർ കൽപ്പിക്കുന്നത് .പ്രഗത്ഭനായ ചിന്തകൻ ,നിപുണനായ ഗ്രന്ഥകാരൻ, ഉജ്വലനായ വാഗ്മി, അഗാതതയിലേക്കിറങ്ങിയ ഗവേഷകൻ, പൂർവീകരുടെ വിജ്ഞാനങ്ങൾ മുഴുവൻ സമാഹരിച്ച സർവവിജ്ഞാന കോശം എന്നീ നിലകളിലെല്ലാം പ്രസിദ്ധി നേടിയ ഇബ്നുതൈമിയ്യ പേന കൊണ്ടെന്ന പോലെ വാൾകൊണ്ടും ശത്രുക്കളുമായി പടപൊരുതിയ ധീര യോദ്ധാവായിരുന്നു. 17 വയസ് പൂർണമായപ്പോഴേക്കും മുഫ്തി ആയി അംഗീകരിക്കപ്പെടുകയും 30 ആം വയസിൽ അവസാനത്തെ മുജ്തഹിദ് എന്ന സ്ഥാനാഭി ഥാനത്തിന് അർഹനാകുകയും ചെയ്തു.





   മുജാഹിദ് പ്രസിദ്ധീകരണമായ വിചിന്തനത്തിലിങ്ങിനെ വായിക്കാം!
ഇബ്നു തൈമിയ്യയുടെയും ഇബ്നു അബ്ദുൽ വഹാബിന്റെയും ആശയങ്ങൾ വിഷലിപ്തമാണെന്ന് പറയുന്നതും ഖുർആൻ വിഷലിപ്തമാണെന്നു പറയുന്നതും തുല്യമാണ്.[വിചിന്തനം 2005 ഫെബ്രുവരി 25]👇

ഇസ്തിഗാസ തവസ്സുൽ എന്ത് ? വിധി എന്ത്?


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
തവസ്സുലിന് പല പേരുകളും പറയാറുണ്ട്. തശഫുഅ്, ഇസ്തിഗാസ, തജവ്‌വുഫ്, തവജ്ജുഹ് എന്നീ പേരുകളില്‍ തവസ്സുല്‍ പറയപ്പെടുമെന്ന് ഇമാം സുബ്കി ശിഫാഉല്‍ അസ്ഖാ
അഥവാ, തവസ്സുല്‍ എന്നതുകൊണ്ട് എന്ത് ഉദ്ദേശിക്കുന്നുവോ അതുതന്നെയാണ് ഇസ്തിഗാസ പോലോത്ത മുകളില്‍ പറഞ്ഞ വാക്കുകളെ കൊണ്ടും ഉദ്ദേശിക്കുന്നത്. തവസ്സുല്‍ സുന്നത്താന്നെ് ഇജ്മാഉണ്ടെങ്കില്‍ അതേ ആശയത്തിന്റെ മറ്റൊരു പദമായ ഇസ്തിഗാസയും സുന്നത്താണെന്നതിലെ ഇജ്മാഅ് ഉണ്ടാവുമല്ലോ. ഇജ്മാഇനെ നിഷേധിച്ചവന്റെ നിയമം ഇസ്തിഗാസ സുന്നത്താണെന്ന് നിഷേധിക്കുന്നവനും ബാധകമാകുന്നതാണ്.

ഇസ്തിഗാസ ചര്‍ച്ച ചെയ്യുന്ന വേദികളില്‍ പലപ്പോഴും ഉയര്‍ന്നുവരാറുള്ള ഒരു ചോദ്യമാണ് അതിന്റെ ഹുക്‌മെന്താണെന്ന്. ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ അന്വേഷിക്കുന്ന ഏതൊരാള്‍ക്കും അത് സുന്നത്താണെന്ന് പറയാന്‍ പ്രയാസമുണ്ടായിരിക്കില്ലെന്ന് ഇതുവരെയുള്ള ചര്‍ച്ചകളില്‍നിന്ന് ഗ്രഹിച്ചിട്ടുണ്ടാവും.

തശഫുഅ്, ഇസ്തിഗാസ, തവജ്ജുഹ് തുടങ്ങിയ പേര് പറയുന്ന മുകല്ലഫിന്റെ പ്രവര്‍ത്തനപരിധിയിലെ ഒരു പ്രവര്‍ത്തനമായ തവസ്സുലിനെ പണ്ഡിതന്മാര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ട്. ഇങ്ങനെ തവസ്സുലിന് മൂന്ന് ഇനങ്ങളുണ്ടെന്ന് ഇമാം സുബ്കി തന്നെ തന്റെ ശിഫാഉല്‍ അസ്ഖാം 124-ല്‍ പറയുന്നുണ്ട്.

ഇതില്‍നിന്ന് ഈ മൂന്ന് ഇനത്തിനും തവസ്സുല്‍ എന്ന പോലെ ഇസ്തിഗാസ എന്നും പറയാം എന്ന് ഗ്രഹിക്കാവുന്നതിന് മുന്‍കാല ഉലമാഅ് ആരും തന്നെ ഈ രണ്ട് വാക്കിനെയും രണ്ട് ആശയത്തിനായി വെച്ചിട്ടില്ല രണ്ടിനും രണ്ട് ഹുകുമും പറഞ്ഞിട്ടില്ല അതുകൊണ്ട് നമുക്കും തവസ്സുലില്‍നിന്ന് ഇസ്തിഗാസയെ വേര്‍തിരിച്ച് ഓരോന്നിനും ഓരോ ഹുകുമ് പറയാന്‍ പറ്റില്ല.

എന്നാല്‍ ഇത് രണ്ടും രണ്ടാണെന്നും മരണപ്പെട്ടവരോട് സഹായം തേടലാണ് ഇസ്തിഗാസ എന്നും അത് ശിര്‍ക്കാണെന്നും ലോകത്ത് ആദ്യം വാദിച്ചത് ഹിജ്‌റ 661-ല്‍ ജനിച്ച് 728-ല്‍ മരിച്ച ഇബ്‌നുതീമിയ്യയാണ്. അദ്ദേഹം തന്നെ തന്റെ ഗ്രന്ഥങ്ങളില്‍ ഈ ആശയത്തിന് എനിക്ക് മുന്‍ഗാമികള്‍ ഇല്ലാ എന്ന് പറയുന്നുണ്ട്.

ഇബ്‌നുതീമിയ്യയെ കുറിച്ച് സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതര്‍

"വളരെ മോശമായ പ്രയോഗങ്ങള്‍ പറഞ്ഞതു കൊണ്ട് അദ്ദേഹത്തെ നമുക്ക് അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ല. സുന്നത്തെന്ന്് ഇജ്മാഉള്ള ഒരു കാര്യത്തിന്റെ ഒരു ഇനത്തെ ശിര്‍ക്കാക്കുകവഴി അദ്ദേഹം മുബ്തദിഅ് ആയി എന്നുമാത്രം.

അദ്ദേഹത്തെ കുറിച്ച് ഇബ്‌നു ഹജര്‍ തന്റെ തുഹ്ഫയുടെ 4/144-ല്‍ പറയുന്നത് ഇബ്‌നുതീമിയ്യ ളാല്ലും മുളില്ലുമാണ് എന്നാണ്. സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനും എന്ന് സാരം.

ഫതാവല്‍ ഹദീസിയ്യയിലും ഇബ്‌നു ഹജര്‍ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്.
ഈ ലോകത്ത് നമ്മുടെ പണ്ഡിതരും ഇസ്തിഗാസക്ക് മരണപ്പെട്ടവരോട് സഹായം തേടല്‍ എന്ന് മാത്രം അര്‍ത്ഥം നല്‍കി ശിര്‍ക്കിന്റെ പട്ടികയില്‍നിന്ന് രക്ഷപ്പെടുന്ന വഴി അന്വേഷിക്കുന്നത് ഖേദകരമാണ്. മരണപ്പെട്ടവരോട് സഹായം തേടല്‍ ഇതില്‍ പെടുമോ ഇല്ലെയോ എന്ന് അതിന്റെ ഇനങ്ങള്‍ വിശദീകരിക്കുന്നതില്‍നിന്ന് നമുക്ക് മനസ്സിലാക്കാം.
(ഇ.അ.)

തവസ്സുലിനെ കുറിച്ച് വളരെ വ്യക്തമായി ശാഫിഈ മദ്ഹബിലെ ബിഗ്‌യത്തുല്‍ മുസ്തര്‍ശിദീനിന്റെ 297-ാമത്തെ പേജില്‍ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക:
സ്വഹീഹായ ഹദീസുകളില്‍ വന്നപോലെ അമ്പിയാക്കളെക്കൊണ്ടും ഔലിയാക്കളെക്കൊണ്ടും അവരുടെ ജീവിതകാലത്തും മരണാനന്തരവും തവസ്സുല്‍ ചെയ്യല്‍ ശറഇല്‍ അംഗീകരിക്കപ്പെട്ട കാര്യമാകുന്നു.

നമുക്ക് ശരീഅത്ത് പഠിപ്പിച്ചുതന്ന മുന്‍കാല ഉലമാഅ് കാലങ്ങളായി വിവിധ പ്രദേശങ്ങളിലായി ചെയ്തുപോരുന്ന ഒരു പ്രവര്‍ത്തനമാണ് തവസ്സുല്‍. ബുദ്ധിമുട്ട് വരുന്ന ഒരു സമയത്ത് യാ ഫുലാന്‍(മമ്പുറം തങ്ങളേ) എന്ന് വിളിച്ച് തവസ്സുല്‍ ചെയ്യുന്നവരുടെ ഈ പ്രയോഗം കുറ്റമറ്റതാണ്. കാരണം, ഇതിന്റെ ഉദ്ദേശ്യം ഏ ഫുലാനേ (തങ്ങളേ) എന്റെ രക്ഷിതാവിലേക്ക് നിങ്ങളെ കൊണ്ട് ഞാന്‍ തവസ്സുല്‍ ചെയ്യുന്നു എന്നാണ്.

യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനെ തന്നെയാണ് വിളിക്കുന്നത്.
ഇത്രയും ബിഗ്‌യ പറഞ്ഞിട്ട് ഖുര്‍ദിയുടെ ഉദ്ദരണിയും ഇതിനു വേണ്ടി ഉദ്ധരിക്കുന്നു. അത് ഇപ്രകാരം:
അമ്പിയാഇനെ കൊണ്ടും സ്വാലിഹീങ്ങളെ കൊണ്ടും തവസ്സുലാക്കല്‍ സ്വഹീഹായ ഹദീസുകളെ കൊണ്ടും സ്ഥിരപ്പെട്ട, അംഗീകരിക്കപ്പെട്ട ഒരു കാര്യമാണ്. സ്വാലിഹായ സല്‍കര്‍മ്മങ്ങളെ കൊണ്ട് തവല്ലുലാക്കല്‍ സുന്നത്താണെന്നതില്‍ പണ്ഡിതര്‍ ഏകോപിച്ചിട്ടുണ്ട്.

ഇത് ഗുണങ്ങളെ കൊണ്ടാണെങ്കില്‍ വ്യക്തികളെ കൊണ്ട് തവസ്സുലാക്കല്‍ ഏറ്റവും ബന്ധമായതാണ്.
ചുരുക്കത്തില്‍, തവസ്സുലെന്ന പ്രവര്‍ത്തനം എല്ലാ മദ്ഹബിലും അംഗീകരിച്ചതും അതിനു ഇസ്തിഗാസ, തവജ്ജുഹ്, തശഫുഅ്, തജവ്വഹ് എന്നീ പേരുകള്‍ പറയുമെന്നും അതിനെ പണ്ഡിതര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ടെന്നും നമുക്ക് മനസ്സിലായി. ഇനി നമുക്ക് അതിന്റെ ഇനങ്ങളെ കുറിച്ച് ആലോചിക്കാം.

ഇസ്തിഗാസയുടെ ഇനങ്ങള്‍
ഇസ്തിഗാസ ശറഇല്‍ സുന്നത്തായ ഒരു കര്‍മമാണെന്നും അതിനെ നിഷേധിക്കല്‍ മുബ്തദിഅ് ആവാന്‍ കാരണമാവുമെന്നും അതിനെ പണ്ഡിതര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ടെന്നും നാം മനസ്സിലാക്കി.

ഇബ്‌നുതീമിയ്യയുടെ 661-728 കാലം വരെ ഇസ്തിഗാസയുടെ വിഷയത്തിലും തര്‍ക്കമില്ലാത്തതുകൊണ്ട് പ്രസ്തുത വിഷയത്തില്‍ കാര്യമായ ചര്‍ച്ചകള്‍ മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ കുറവായി എന്നത് അന്നൊന്നും ഇസ്തിഗാസ നടന്നിരുന്നില്ല എന്നതിന് തെളിവല്ല.

ഹനഫി ഇമാമിനെപ്പോലോത്ത ധാരാളം പണ്ഡിതരുടെ ജീവിതചരിത്രം പരിശോധിക്കുമ്പോള്‍ ഇസ്തിഗാസയുടെ ആവശ്യകത ബോധ്യപ്പെടും.
പ്രസ്തുത വിഷയത്തില്‍ ഇബ്‌നുതീമിയ്യ പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ഇസ്തിഗാസ ചെയ്യുന്നവരെ ശിര്‍ക്ക് ആരോപിക്കുകയും ചെയ്‌പ്പോഴാണ് പിന്നീട് വന്ന പണ്ഡിതര്‍ അതിനെ ആഴത്തില്‍ ചര്‍ച്ച ചെയ്തത്.

അങ്ങനെ ഇബ്‌നു തീമിയ്യയുടെ കാലക്കാരനായ മഹാനായ തഖ്‌യുദ്ദീനു സുബ്കി (683-756 ഹി.) ഇസ്തിഗാസയുടെ മതവിധിയും അതിന്റെ ഇനങ്ങളും വ്യക്തമായി പഠിച്ച് ജനങ്ങളെ യഥാര്‍ത്ഥ രീതിയിലേക്ക് ബോധം തെളിയിച്ചു. മഹാന്മാരുടെ ജീവിതവും പ്രവാചകരുടെ ഹദീസും മനസ്സിലാക്കി ഇസ്തിഗാസ എന്ന തവസ്സുലിന് കുഴപ്പമില്ലെന്ന് അദ്ദേഹം സമര്‍ത്ഥിച്ചപ്പോള്‍ ഇബ്‌നുതീമിയ്യയുടെ വാദങ്ങള്‍ക്ക് ശക്തമായ മറുപടി ആയി.

പക്ഷേ, നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇന്നും ചിലയാളുകള്‍ ഇബ്‌നു തീമിയ്യയുടെ ആശയങ്ങളെ പൊടിതട്ടി പുറത്തെടുത്ത് ലോക മുസ്‌ലിംകളെ മുശ്‌രിക്കാക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. അന്ന് സുബ്കി ഇമാമിനെപ്പോലോത്ത പണ്ഡിതര്‍ ചെയ്തപോലെ നാം ശക്തമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അല്ലാഹുവിന്റെ ദീനിന്റെ നാശത്തിന് നാമും കാരണക്കാരാവും.

അല്ലാഹുവിലേക്ക് അടുക്കാന്‍ അവന്റെയും നമ്മുടെയും ഇടയില്‍ മധ്യവര്‍ത്തിയാക്കുന്നതില്‍ പ്രവാചകന്മാരായി അല്ലെങ്കില്‍ മഹാന്മാരോ മറ്റോ എന്നതിലല്ല തര്‍ക്കം നടക്കുന്നത്. മറിച്ച് അങ്ങനെ ഒന്നിനെ നിര്‍ത്താന്‍ പറ്റുമോ എന്നതിലാണ്. അതുകൊണ്ട് നബിയെ കൊണ്ട് തവസ്സുല്‍ പറ്റുമെങ്കില്‍ ഉന്നത വ്യക്തികളെ കൊണ്ട് പറ്റുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല.

ഖബറിൻ മേലുള്ള നിർമാണം പൊളിക്കണമെന്ന് ഇബ്ന് ഹജറുൽ ഹൈതമി റ പറഞ്ഞിട്ടുണ്ടോ?

ചോദ്യം


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

പണ്ഡിതന്മാരുടേതായാലും അല്ലങ്കിലും ഖബറിൻ മേലുള്ള നിർമാണം പൊളിക്കണമെന്ന് ഇബ്ന് ഹജറുൽ ഹൈതമി റ പറഞ്ഞിട്ടുണ്ടോ?

ഉത്തരം
നിരുപാരികം. ഖബറിൻമേൽ ഹറാമണന്ന് ഇബ്നു ഹജർ റ പറഞ്ഞതായി തെളിയിക്കാൻ ഒരാൾക്കും സാദ്യമല്ല.


📚✍🏻ഷാഫി ഇമാം(റ) പറയുന്നു*
      മരിച്ചവർ ജീവിത കാലത്തു അവരുടെ ഉടമസ്‌തദയിൽ ഉള്ളതോ അനന്തരവകാശികളുടെ ഉടമസ്ഥതയിൽ ഉള്ളതോ ആണെങ്കിൽ കബറിന് മേൽ നിര്മിക്കപ്പെട്ടത് പൊളിക്കപെടരുത് . അനധികൃതമായി അവകാശമില്ലാതെ നിർമിച്ചലാണ് പൊളിക്കപ്പെടേണ്ടത്
ജാനങ്ങളെ പ്രയാസപ്പെടുത്തുന്ന നിലക്ക് മറ്റുള്ളവരെ മറമാടപെടാൻ കഴിയാതെ ഖബറിന്റെ സ്ഥലം ജനങ്ങളെ  മേൽ തടയലുള്ളത് കൊണ്ടാണ് പൊളിയെ പറ്റി പറയുന്നത്
فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم ، لم يهدم شيء أن يبنى منها ، وإنّما يُهدم إن هدم ، مالا يملكه أحد ، فهدمه لئلاّ يحجر على النّاس موضع القبر ، فلا يُدفن فيه أحد ، فيضيق ذلك بالنّاس  )كتاب الأم للشافعي : ج 2 ص 631( .
*📚✍🏻ഇമാം ഇബ്നുഹജർ(റ) തന്നെ തുഹ്ഫയിൽ പറയുന്നത് കാണുക*


     പുണ്യകര്മങ്ങളെ കൊണ്ട് വാസിയത്ത് സ്വഹീഹാവുന്നതാണ് പുണികര്മങ്ങൾക്ക് ഉദാഹാരണം പള്ളിപരിലാനം , പണ്ഡിതന്മാർ പോലെത്തവരുടെ ഖബറിൻ മേൽ ഖുബ്ബ നിർമിക്കുക പോലെയുള്ളവ ചെയ്യലാണ് തുഹ്ഫ 6/43

 وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها  تحفة المحتاج 6/ 43

ഇതിൽ നിന്ന് മഹാന്മാരുടെ ഖബറിൽ മേൽ ഖുബ്ബ ആരും വിരോധിച്ചിട്ടില്ല അതിൽ തർക്കമില്ല എന്നും മാനസ്സിലാകാം

   അത് പൊതുസ്മശാനത്താവുമ്പോൾ മറ്റുള്ളവരുടെ അവകാശം അനധികൃതമായി എടുക്കൽ ഉണ്ട് എന്ന കാരണം പറഞ്ഞ് കൊണ്ട് ചിലർ പാടില്ല എന്ന് പറഞ്ഞിട്ടുണ്ട്:

ആ അഭിപ്രായമാണ്   ഫതാവയിൽ നിന്ന് ചോദ്യകർത്താവ് ഉദ്ധരിച്ചത്.

എന്നാൽ പൊതു സ്മശാനമല്ലാത്തിടത്ത് മഹത്തുക്കളുടെ ഖബറിൻമേൽ ഖുബയുണ്ടാക്കുന്നത് പുണ്യമാണന്ന് തുഹ്ഫയിൽ പറഞ്ഞത് നേരത്തേ ഉദ്ധരിച്ചു.

പൊതു സ്മശാനമല്ലാത്തിടത്ത് അനവദനീയമാണന്ന് ഫതാവയിൽ തന്നെ ഇബ്നു ഹജർ റ പറഞ്ഞിട്ടുണ്ട് -


പൊതു സ്മശാനം  അല്ലാത്തിടത്ത് അനുവദനീയവും പുണ്യവുമാണന്നും അത് പൊളിക്കപെടരുത് എന്നും
ഇബ്നു ഹജർ റ പറഞ്ഞതിനെ മറച്ചുവെച്ചു. പൊളിക്കപെടരുത് എന്ന് ഇമാം ശാഫിഈ റ തന്നെ ഉമ്മിൽ പറഞ്ഞത് മുമ്പ് വായിച്ചുവല്ലോ.
അതല്ലാം വഹാബികൾ മറച്ചുവെക്കാറാണ് പതിവ്.

ഇതിൽ നിന്നും മഹാന്മാരുടെ ഖബറിൻമേൽ ഖുബ്ബയുണ്ടാക്കി എന്ന കാരണം കൊണ്ടല്ല അത് പൊളിക്കണമെന്ന് ചില പണ്ഡിത്മാർ പറഞ്ഞത്.
പൊതുസ്മശാനത്താവുമ്പോൾ മറ്റു ജനങ്ങൾക്കും അവകാശപ്പെട്ടത് ഒരാൾ മാത്രം കൈവശ പെടുത്തലും അനതിക്രതമായ ഉപയോഗവും ഉള്ളത് കൊണ്ടാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.
മാഹാന്മാരുടെ ഖബറിൻമേൽ ഖുബ്ബയുണ്ടാക്കൽ പാടില്ലാത്തത് കൊണ്ടല്ല 'അത് പുണ്യമാണന്ന് തുഹ്ഫയിൽ വസ്വിയ്യത്തിന്റെ അദ്ധ്യായത്തിൽ മുമ്പ് വായിച്ചുവല്ലോ '

പൊതുസ്മശാനത്താവുമ്പോൾ മറ്റു ജനങ്ങൾക്കും അവകാശപ്പെട്ടത് ഒരാൾ മാത്രം കൈവശ പെടുത്തലും അനതിക്രതമായ ഉപയോഗവും ഉള്ളത് കൊണ്ടാണ് എന്ന് ഇമാം ശാഫിഈ റ യുടെ താഴെ ഉദ്ധരണിയിൽ നിന്നും മനസ്സിലാക്കാം

، فهدمه لئلاّ يحجر على النّاس موضع القبر ، فلا يُدفن فيه أحد ، فيضيق ذلك بالنّاس  )كتاب الأم للشافعي : ج 2 ص 631

(അനധികൃതമായി അവകാശമില്ലാതെ നിർമിച്ചലാണ് പൊളിക്കപ്പെടേണ്ടത്
ജാനങ്ങളെ പ്രയാസപ്പെടുത്തുന്ന നിലക്ക് മറ്റുള്ളവരെ മറമാടപെടാൻ കഴിയാതെ ഖബറിന്റെ സ്ഥലം ജനങ്ങളെ  മേൽ തടയലുള്ളത് കൊണ്ടാണ് പൊളിയെ പറ്റി പറയുന്നത്

ഉമ്മ് 2 / 631
പൊതു സ്മശാനത്ത് പാടില്ല എന്ന് പറയാൻ കാരണം ആവ്ശ്വമോ നമയോ ഇല്ലാതെ മുസ്മീങ്ങൾക്ക് പ്രയാസപ്പെടുത്തൽ ഉള്ളത് കൊണ്ടാണ് '
ഫതാവൽ കുബറാ 3/143
ജമൽ 2/207
തുഹ്ഫ 3/196
നിഹായ
وفيه تضييق على المسلمين بما لا مصلحة فيه ولا غرض
] الجمل،سليمان بن عمر بن منصور العجيلي الأزهري، المعروف بالجمل 2/207


"[12] ومثله في تحفة المحتاج 3/196

"[13]ونهاية المحتاج[

]لأن فيه تضييقا على المسلمين بما لامصلحة ولا غرض شرعي فيه  فتاوي الكبري١٤٣/٣


ഇതിൽ നിന്നും മഹാന്മാരുടെ ഖബറിന് മേൽ ഖുബ്ബ നിർമിച്ചു എന്നത് കൊണ്ടല്ല വിലക്കിന് കാരണമെന്നും
പൊതു സ്മശാനത്ത്  മറ്റുള്ളവരുടെ അവകാശം പിടിച്ചെടുക്കൽ ഉണ്ട് .അത് പാടില്ല എന്നത് കൊണ്ടാണ് 'ഖുബ്ബ പാടില്ലാത്തത് കൊണ്ടല്ല.

ഖുബ്ബ മാത്രമല്ല അനിതിക്രതമായി എന്ത് നിർമിച്ചാലും പാടില്ലാത്തതാണ് അത് പള്ളിയാണങ്കിലും
വീടാണകിലും ശരി

അത് കൊണ്ട് പള്ളി നിരമിക്കൽ വീട് നിർമിക്കൽ ഒരിക്കലും ഒരു സ്ഥലത്തുംപാടില്ല എന്ന് പറയാൻ സാദ്യമല്ല.

അതികമുള്ളിടത്ത് പൊളിക്കരുത് എന്ന് ശാഫിഈ റ പറഞ്ഞതും
മഹാന്മാരുടെ ഖബബിറിന്ന് മുകളിൽ പൊതു സ്മശാനമല്ലാത്തിടത്ത് ഖുബ്ബയും
പള്ളിയും നിർമിക്കൽ പുണ്യമാണന്ന്  ഫതാവയുടെ കർത്താവ് ഇബ്ൻ ഹജർ പറഞ്ഞത് മുകളിൽ ഒന്നു കൂടി വായിക്കുക '
അപ്പോൾ വഹാബിസത്തിന്റെ എല്ലാ വാദങ്ങളും കുമിളകളും കളവുകളും തെറ്റിദ്ധരിപ്പിക്കലും ണന്ന് മനസ്സിലാക്കാം.


ل وما قولكم فسح الله في مدتكم وأعاد علينا من بركتكم في قول الشيخين في الجنائز يكره البناء على القبر وقالا في الوصية تجوز الوصية لعمارة قبور العلماء والصالحين لما في ذلك من الإحياء بالزيارة والتبرك بها هل هذا تناقض مع علمكم أن الوصية لا تنفذ بالمكروه فإن قلتم هو تناقض فما الراجح وإن قلتم لا فما الجمع بين الكلامين ؟ ( فأجاب )
 وأما المسألة الثالثة فالحاصل من اضطراب وقع للشيخين فيها أن قولهما في الجنائز يكره البناء على القبر مرادهما بناء في ملك الشخص أو غيره بإذنه فإن أراد المسبلة أو الموقوفة كان مرادهما كراهة التحريم وما ذكراه في الوصايا محمول على غير البناء في المسبلة لما تقرر لك أولا وكراهة الكتابة وما بعدها للتنزيه لا للتحريم .
 فتاوي الكبري١٤٣/٣
 ഫതാവൽ കുബ്റയിൽ തന്നെ ഇന്നഹജർ റ നോട് ചോദ്യം

 ഖബര് കൊണ്ട് ബറകത്ത് എടുക്കാനും സിയാറത്തിനെ ജീവിപ്പിക്കാനും വേണ്ടി സ്വാലിഹീങ്ങളുടെയും ഉലമാഇന്റയും കബർ പരിപാലിക്കൽ കൊണ്ട്  വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണന്നു്  വസ്വിയ്യത്തിന്റെ അദ്യായത്തിൽ  ശൈഖാനി (രണ്ട് ശൈഖ് 1 ഇമാം നവവി റ 2 ഇമാം റാഫി ഇ.റ) പറയുകയും
മയ്യിത്ത് സംസ്കരണ അദ്യായത്തിൽ ഖബറിന് മേൽ നിർമാണം കറാഹത്ത് എന്നും പറയുന്നു.
ഇത് വൈരുധ്യമാണോ?
കറാഹത്ത് കൊണ്ട് വസ്വിയ്യത്ത് നടപ്പാവില്ലല്ലോ?

ഉത്തരം
നിർമാണം സാധാരണ ഖബറിൻമേൽ കറാഹത്ത് എന്ന് പറഞ്ഞ് ഒരു വെക്തിയുടെ അതികാരത്തിലുള്ളതോ അനുമതിയുളതോ ആയ സ്ഥലത്താണ് -

പൊതു സ്ഥലത്താണ് ഉദ്ദേശിച്ചതെങ്കിൽ തഹ് രീമിന്റെ കറാഹത്ത് എന്നാണ് ഉദ്ധേശ്യം:

മഹാമാരുടെ ഖബർ പരിപാലിക്കൽ കൊണ്ട് വസ്വിയ്യത്ത് അനുവദനീയം എന്നത് പൊതുസ്ഥലം അല്ലാത്തിടത്ത് നിർമാണം അനുവദനീയമാണന്ന് വെക്കേണ്ടതാണ്. ഫതാവൽ കുറബ്റാ 3/143

ചുരുക്കത്തിൽ ഫതാവയിൽ ഇവർ കൊണ്ട് വന്നു തെറ്റിദ്ധരിപ്പിച്ച അതെ ഫത് വ യുടെ അവസാന ഭാഗത്ത് മഹാന്മാരുടേത് പൊതു സ്മശാനമല്ലങ്കിൽ നിർമാണം അനുവദനീയമാണന്ന് വെക്തമായി പറഞ്ഞത് മറച്ചുവെച്ചു.

പൊതു സ്ഥലത്ത് മറ്റുള്ളവരുടെ അവകാശത്തിൽ പിടിച്ചെടുക്കൽ ഉള്ളത് കൊണ്ട് പാടില്ലാ എന്നാണ് ചോദ്യകർത്താവ് ചോദിച്ച ഫത്' വയുടെ ആദ്യ ഭാകത്ത് പറയുന്നത്
في المسبلة
ചോദ്യത്തിൽ പറഞ്ഞ ഉദ്ധരണിയിലേ പൊതുസ്മശാനത്തിൽ എന്ന വാചകത്തിൽ നിന്ന് തന്നെ   പൊതു സ്ഥലമല്ലെങ്കിൽ തെറ്റല്ല എന്ന് വെക്തമാണ്.

പൊതു സ്ഥലമല്ലെങ്കിൽ  മഹാന്മാരുടെ താണങ്കിൽ ഖബറിൻ മേൽ നിർമാണം അനുവദനീയമാണന്നാണ് ശൈഖാനി (ന വിവ റ റാഫിഈ റ ) പറഞ്ഞത് എന്നാണ് ഫതാവയുടെ അവസാന ഭാഗം സമാപ്പിക്കുന്നത്-

പൊതു സ്ഥലത്ത് മറ്റുള്ളവരുടെ അവകാശത്തിൽ പിടിച്ചെടുക്കൽ ഉള്ളത് കൊണ്ട് പാടില്ലാ എന്നാണ്  ഫത്' വയുടെ ആദ്യ ഭാകത്ത് പറയുന്നത്
ഫതാവയുടെ
അവസാന ഭാഗത്ത് പറഞ്ഞത് മറച്ച് വെച്ചും  തുഹ്ഫയിൽ മഹാമാരുടെ ഖബറിന്മേൽ ഖുബ്ബ നിർമിക്കൽ പുണ്യമാണന്നതുംമറച്ച് വെച്ചും
പൊതു സ്മശാനത്ത് നിർമിക്കുന്നതിനെ പറ്റി പറഞ്ഞ ആദ്യ ഭാഗത്തെ വാചകം
ഉദ്ധരിച്ച് മൊത്തം ഖബറിനമേൽ ഖുബ്ബ പാടില്ല പൊളിക്കണം എന്ന് ഇബ്ൻ ഹജർ പറഞ്ഞു എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്  മൗലവിമാർ



നബി സ്വ യുടെയും അബൂബക്കറ് റ വിന്റെയും ഉമർ റ വിന്റെയും ഖബറിന്ന് മുകളിൽ അതിന് ച്ചുറ്റും അവരെ മറമാടിയത് മുതൽ ഇന്ന് വരെ നിർമാണമുണ്ട്. അന്ന് മുതൽ ഇന്ന് വരെ പതിനായിരക്കണക്കിനു പണ്ഡിതന്മാർ കഴിഞ്ഞ് പോയിട്ടുണ്ട് അവരിൽ ഒരാൾ പോലും അതിനെ എതിർക്കുകയോ പൊളിക്കണമെന്ന് പറയുകയോ അത് ഹറാമാണന്ന് എഴുതുകയോ ചെയ്തിട്ടില്ല.

ഏറ്റവും വലിയ ഹറാമായ നിർമാണമായിരുന്നു അതങ്കിൽ മുഹമ്മദ് നബി സ്വ യുടെ ഉമ്മത്തിലെ  ദീനിന്റെ നിലനിൽപിന് വേണ്ടി ഗ്രന്തര ജനയിലൂടെയും മറ്റും കഷ്ടപെട്ട സ്വാതി കരായ എതങ്കിലും ഒരു പണ്ഡിതനെങ്കിലും അതിനെ ചോദ്യം ചെയ്യുമായിരുന്നു.
അങ്ങനെ തെളിയിക്കാൻ ഉമ്മ പെറ്റ ഒരു വഹാബിക്കും സാദ്യമല്ല.

ഭരണാതികാരിയെ പേടിച്ചത് കൊണ്ടോ മറ്റോ കാരണം കൊണ്ട് പറയേണ്ടത് വെക്തമായി പറയാത്തവരല്ല മഹാന്മാരായ പണ്ടിതന്മാർ.

ഒരു കറാഹത്ത് പോലും ആരെങ്കിലും മാറി പറഞ്ഞാൽ എത്ര വലിയവരാണങ്കിലും അതു തിരുത്തുന്നവരാണ് മഹാന്മാരായ പണ്ഡിതന്മാർ .
കാരണം അവരുടെ ഉദ്ധേശ്യം ദീൻ സംരക്ഷിക്കൽ മാത്രമാണ്.





    എന്നാൽ
   മഹാന്മാർക്ക് ചില അവകാശമുള്ളത് കൊണ്ട് അവരെ ബഹുമാനിക്കലും അവരെ സിയാറത്തിന് വരുന്നവർക് സൗകര്യപെടുത്താലും പരിഗണിച്ചു അത് അനാധികൃതമാവില്ല എന്നാണ് പണ്ഡിതന്മാർ ധാരാളം ആളുകളുടെ വീക്ഷണം .

📚 ✍🏻 *ഇമാം ബുജൈരിമി പറയുന്നു*
 പൊതുസ്മശാനത്ത് നിർമാണം പാടില്ല എന്ന് പറയുന്നത് മയ്യത്ത് മഹാന്മാരിൽ പെടാതിരിക്കുമ്പോയാണ് . അത്കൊണ്ടാണ് സിയറത്ത് സജീവമാകാനും ബറകത്തെടുക്കാനും മഹാന്മാരുടെ ഖബർ പരിപ്പാലിക്കാൻ വസിയത്ത് ചെയ്യൽ അനുവദിനിയമാണെന്ന് പറയുന്നത്
*(ബുജൈരിമി 1/496)* ശർവാനി
ﻭﻓﻲ ﺣﻮﺍﺷﻲ ﺍﻟﺒﺤﻴﺮﻣﻲ ﻋﻠﻰ ﺷﺮﺡ ﺍﻟﺨﻄﻴﺐ ﻋﻠﻰ ﻣﺘﻦ ﺃﺑﻲ ﺷﺠﺎﻉ : ﻭﻟﻮ ﻭﺟﺪﻧﺎ ﺑﻨﺎﺀ ﻓﻲ ﺃﺭﺽ ﻣﺴﺒﻠﺔ ﻭﻟﻢ ﻳﻌﻠﻢ ﺃﺻﻠﻪ ﺗﺮﻙ ﻻﺣﺘﻤﺎﻝ ﺃﻧﻪ ﻭﻗﻊ ﺑﺤﻖ ﻗﻴﺎﺳﺎً ﻋﻠﻰ ﻣﺎ ﻗﺮﺭﻭﻩ ﻓﻲ ﺍﻟﻜﻨﺎﺋﺲ . ﻧﻌﻢ ﺍﺳﺘﺜﻨﻰ ﺑﻌﻀﻬﻢ ﻗﺒﻮﺭ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺸﻬﺪﺍﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻭﻧﺤﻮﻫﻢ ﻗﺎﻝ ﺍﻟﺒﺮﻣﺎﻭﻱ . ﻭﻋﺒﺎﺭﺓ ﺍﻟﺮﺣﻤﺎﻧﻲ : ﻧﻌﻢ ﻗﺒﻮﺭ ﺍﻟﺼﺎﻟﺤﻴﻦ ﻳﺠﻮﺯ ﺑﻨﺎﺅﻫﺎ ﻭﻟﻮ ﺑﻘﻴﺔ ﻹﺣﻴﺎﺀ ﺍﻟﺰﻳﺎﺭﺓ ﻭﺍﻟﺘﺒﺮﻙ ﻗﺎﻝ ﺍﻟﺤﻠﺒﻲ ﻭﻟﻮ ﻓﻲ ﻣﺴﺒﻠﺔ ﻭﺃﻓﺘﻰ ﺑﻪ ﻭﻗﺎﻝ ﺃﻣﺮ ﺑﻪ ﺍﻟﺸﻴﺦ ﺍﻟﺰﻳﺎﺩﻱ ﻣﻊ ﻭﻻﻳﺘﻪ ﺍﻫـ

'' മുസബ്ബലായ ഭൂമിയില്‍ പോലും സ്വാളിഹീങ്ങളുടെ ഖബറുകള്‍ കെട്ടി പൊക്കാം എന്ന് ഇമാം ഹല്ബി (റ) ഫത്വ നല്‍കിയിട്ടുണ്ട്.ഷെയ്ഖ്‌ സിയാദ് (റ) അവര്‍കള്‍ക്ക് ഭരണാധികാരം ഉള്ള ഒരു സ്ഥലത്ത് ഖബര്‍ കെട്ടിപ്പൊക്കാന്‍ ഇമാം സിയാദ് (റ) കല്പിക്കുക കൂടി ചെയ്തിട്ടുണ്ട്.( ഹാശിയതുല്‍ ഇഖ്നാ 2 /297 )

സ്വാലിഹീങ്ങളുടെ ഖബ്റ് കെട്ടിപ്പൊക്കല്‍ അനുവദനീയമാണ്. അതു ഖുബ്ബയാണെങ്കിലും ശരി. സിയാറത്ത് സജീവമാക്കലും ബറകത്തെടുക്കലും ഉദ്ദേശിച്ചാണിത് (ഇആനത്ത് 1/120)
ഉലമാക്കളുടെയും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകള്‍ക്ക് മുകളില്‍ ഖുബ്ബ നിര്‌മിക്കലും അവരുടെ ഖബറുകള്‍ക്ക് മുകളില്‍ മറയും വിരിയും ഇടലും ജനദൃഷ്ടിയില്‍ ആദരവുണ്ടാക്കുക എന്നുള്ള നിലക്കാണെങ്കില്‍ അനുവദനീയമാണ്.. അവിടെ വിളക്കും മറ്റും കത്തിക്കലും അപ്രകാരം തന്നെ.. ആദരവുദ്ദേശിച്ചു കൊണ്ടാകുമ്പോള്‍ അത് നല്ല ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനം തന്നെയാണ്.. (രൂഹുല്‍ ബയാന്‍ 3/400)

6- സകരിയ്യല്‍ അന്‍സാരി (റ) പറയുന്നു '' പൊതു ശ്മശാനത്തില്‍ ഖബര്‍ കേട്ടിപ്പോക്കള്‍ നിഷിദ്ധമാണ് ( ശര്‍ഹുല്‍ മന്ഹജ് 1 /496 )
ഈ വാക്ക് വ്യാഖ്യാനിച്ചു കൊണ്ട് ബുജൈരിമി 1 /696 ഇല്‍ പറയുന്നു '' ഇപ്പറഞ്ഞത് മയ്യിത്ത് സ്വാളിഹീങ്ങളുടെ അല്ലെങ്കില്‍ ആണ്.അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ ഖബറുകള്‍ കെട്ടി പോക്കുന്നത് തബരുക്കും സിയാരത്തിന് പ്രചോദനവും ഉള്ളതിനാല്‍ ആണല്ലോ.അതിനു വേണ്ടി വസിയ്യത് ചെയ്യല്‍ അനുവദനീയം ആണ്.ഔലിയാ ഇന്റെ മഖ്‌ബരകള്‍ കെട്ടി പൊക്കാം എന്നും ജാറം ഉണ്ടാക്കാം എന്നും ഇബ്നു ഹജര്‍ (റ) തന്നെ തന്റെ 'ഈആബില്‍' പറഞ്ഞിട്ടുണ്ട്.(ശര്‍വാനി 3 /206 )

അല്ലാമ ശർഖാവി(റ) പറയുന്നതുകാണുക;





അർത്ഥം:
അമ്പിയാക്കൾ, രക്തസാക്ഷികൾ പോലെയുള്ള സച്ചരിതരുടെ ഖബ്‌റുകൾ ഇതിൽ നിന്നൊഴിവാണ്. സിയാറത്ത് സജീവമാക്കാനും ബറക്കത്തെടുക്കാനും അവ കെട്ടിപ്പടുക്കാവുന്നതാണ്. അത് ഖുബ്ബ നിർമ്മിച്ചതും ആകാമെന്ന് ചിലർ പ്രസ്താവിച്ചിട്ടുണ്ട്. ഹലബി(റ) അതനുസരിച്ച് ഫത്‌വ കൊടുക്കുകയും ശൈഖ് സിയാദി ഖുബ്ബ നിർമ്മിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. (ശർഖാവി. 1/354)

മുല്ലാ അലിയ്യുൽ ഖാരി മിശ്കാത്തിന്റെ വ്യാഖ്യാനത്തിൽ പറയുന്നത് കാണുക
ജനങ്ങൾ സിയാറത്ത് ചെയ്യാനും ഇരുന്ന് വിശ്രമിക്കാനും വേണ്ടി പ്രസിദ്ധരായ പണ്ഡിതന്മാരുടെയും മശാഇഖുമാരുടെയും ഖബറുകൾക്ക് മുകളിൽ കെട്ടിടം പണിയുന്നതിനെ സലഫുകൾ അനുവദിച്ചിരുന്നു  *(മിർഖാത്ത് 2/372)*
ﻭﻓﻲ ﺷﺮﺡ ﺍﻟﺘﻮﺑﺸﺘﻲ ﻋﻠﻰ ﺍﻟﻤﺼﺎﺑﻴﺢ : ﻭﻗﺪ ﺃﺑﺎﺡ ﺍﻟﺴﻠﻒ ﺍﻟﺒﻨﺎﺀ ﻋﻠﻰ ﻗﺒﻮﺭ ﺍﻟﻤﺸﺎﻳﺦ ﻭﺍﻟﻌﻠﻤﺎﺀ ﺍﻟﻤﺸﻬﻮﺭﻳﻦ ﻟﻴﺰﻭﺭﻫﻢ ﺍﻟﻨﺎﺱ ﻭﻟﻴﺴﺘﺮﻳﺤﻮﺍ ﺑﺎﻟﺠﻠﻮﺱ ﻓﻴﻬﺎ ﺍﻫـ

 🌴🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

ഇസ്തിഗാസ ചോദ്യങ്ങൾ ഏത് രൂപത്തിൽ

*ഇസ്തിഗാസ ചോദ്യങ്ങൾ ഏത് രൂപത്തിൽ* 👇👇✅✅✅✅✅
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*ഒന്നാമത്തെ ഇനം*

നാം ഒരുകാര്യം അല്ലാഹുവിനോട് നേരിട്ട് ചോദിക്കുമ്പോള്‍ നബിയെ പോലോത്ത ഒരു മഹാന്റെ ഹഖ്, ബര്‍കത്ത് കൊണ്ട് എന്ന പ്രയോഗത്തോടെ ചോദിക്കുക.

ഉദാഹരണം: ”അല്ലാഹുവേ നബിയുടെ ഹഖ്‌കൊണ്ട് എനിക്ക് നാഫിആയ ഇല്‍മ് നല്‍കേണമേ.”
ഇത്തരത്തിലുള്ള ഇസ്തിഗാസ അതിന്റെ ഒരിനമാണ്. ഇങ്ങനെ ഒരു തവസ്സുല്‍ നബിയെ സൃഷ്ടിക്കുന്നതിന് മുമ്പും നബിയുടെ ജീവിത കാലത്തും വഫാത്തിന് ശേഷവും സംഭവിച്ചതായി ഹദീസ് ഗ്രന്ഥങ്ങളും മറ്റും സാക്ഷിയാണ്.

ഹഖ് കൊണ്ട് എന്നതിന്റെ ഉദ്ദേശ്യം സ്ഥാനം കൊണ്ട് എന്നാണ്. അല്ലാതെ അല്ലാഹുവിന് നിര്‍ബന്ധമാണ് എന്ന അര്‍ത്ഥത്തിലല്ല.

ഉമറി(റ)ല്‍ നിന്ന്ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബിതങ്ങള്‍ പറഞ്ഞതായി കാണാം. ആദം നബിക്ക് ഒരു പിഴവ് സംഭവിച്ചപ്പോള്‍ ആദം അല്ലാഹുവിനോട് പറഞ്ഞത്, ‘എന്റെ രക്ഷിതാവെ മുഹമ്മദ്(സ)യുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു’ എന്നാണ്. ഇത് നബിയുടെ ജനനത്തിന് മുമ്പ് സംഭവിച്ച ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസയാണ്.

ഉസ്മാനുബ്‌നു ഹുനൈഫി(റ)യില്‍നിന്ന് ഉദ്ദരിച്ച ഒരു സംഭവം ശ്രദ്ധിക്കുക: കണ്ണ് കാണാത്ത ഒരു മനുഷ്യന്‍ നബിയുടെ അടുക്കല്‍ വന്ന് എന്നെ സഹായിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞപ്പോള്‍ നബി അദ്ദേഹത്തിന് ഒരു ദുആ പഠിപ്പിച്ച് കൊടുത്തു. അതിലുള്ളത് ഇപ്രകാരമായിരുന്നു: കാരുണ്യത്തിന്റെ നബിയായ മുഹമ്മദി(സ)നെ കൊണ്ട് ഞാന്‍ നിന്നിലേക്ക് ആവശ്യപ്പെടുന്നു.
ഈ സംഭവത്തില്‍ നിന്ന് നബിയുടെ ജീവിതകാലത്തും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസ ഉണ്ടായതായി മനസ്സിലാക്കാം.

ഉസ്മാനുബ്‌നു ഹുദൈഫി(റ)യില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവം ഇപ്രകാരമാണ്: ഉസ്മാനുബ്‌നു അഫ്ഫാന്റെ ഭരണകാലത്ത് ഒരു മനുഷ്യന്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ വന്നപ്പോള്‍ ഖലീഫ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല. പ്രശ്‌നം ഉസ്മാനുബ്‌നു ഹുദൈഫ്(റ) അറിഞ്ഞപ്പോള്‍ സ്വഹാബിയായ ഇദ്ദേഹം ആ മനുഷ്യനോട് പറഞ്ഞത് പള്ളിയില്‍പോയി വുളൂഅ് ചെയ്ത് തഹിയ്യത്ത് നിസ്‌കരിച്ച് നബിയുടെ ഖബറിന്റെ സാന്നിധ്യത്തില്‍ പോയി ഇപ്രകാരം പറയുക: കാരുണ്യത്തിന്റെ നബിയായ മുഹമ്മദ്(സ) നബിയെ കൊണ്ട് റബ്ബേ നിന്നിലേക്ക് ഞാന്‍ എന്റെ ആവശ്യം ബോധിപ്പിക്കുന്നു.
ഈ സംഭവം, നബിയുടെ വഫാത്തിന് ശേഷവും സ്വഹാബത്ത് ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസ ചെയ്തിരുന്നതയി അറിയിക്കുന്നു.


രണ്ടാമത്തെ ഇനം
നാം ഉദ്ദേശിക്കപ്പെടുന്ന കാര്യങ്ങള്‍ നമുക്ക് ലഭിക്കുവാന്‍ വേണ്ടി നബിതങ്ങളോടോ മഹാന്മാരോടോ അല്ലാഹുവിനോട് ദുആ ചെയ്യാന്‍ ആവശ്യപ്പെടുക. ഇതും ഒരു ഇനം ഇസ്തിഗാസയാണ്.

ഉദാഹരണം: നാം ഒരു മഹാനോടു പറയുക, നിങ്ങള്‍ എനിക്ക് നാഫിആയ ഇല്‍മ് ലഭിക്കാന്‍ അല്ലാഹുവിനോട് ദുആ ചെയ്യണമെന്ന്.
സ്വഹീഹായ ഹദീസിലും മറ്റും ഇത്തരം സംഭവങ്ങള്‍ക്ക് ധാരാളം ഉദാഹരണങ്ങളുണ്ട്.

നബിതങ്ങള്‍ ഖുതുബ നിര്‍വഹിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ വരികയും നബിയെ വിളിച്ചുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു: ”അല്ലാഹുവിന്റെ റസൂലേ, ഞങ്ങളുടെ സ്വത്തുക്കള്‍ നശിക്കുകയും വഴികള്‍ തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങ് ഞങ്ങള്‍ക്കു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം.”
അപ്പോള്‍ നബിതങ്ങള്‍ കൈ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. ഇത്തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ ഹദീസുകളില്‍ കാണാം.

ഈ ഇനത്തില്‍പ്പെട്ട ഇസ്തിഗാസ നബിയുടെ വഫാത്തിന് ശേഷവും സഭവിച്ചിട്ടുണ്ട്. ഒരു സംഭവം ശ്രദ്ധിക്കുക:

മാലിക്ക്ദ്ദാരിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉമറിന്റെ(റ) ഭരണകാലത്ത് ജനങ്ങള്‍ക്ക് ഒരു ക്ഷാമം നേരിട്ടപ്പോള്‍ ഒരു മനുഷ്യന്‍ നബിയുടെ ഖബ്‌റിന്റെ അടുക്കല്‍ വന്ന് നബിയോട് പറയുകയാണ്: ”നബിയെ നിങ്ങള്‍ നിങ്ങളുടെ ഉമ്മത്തിന് വേണ്ടി അല്ലാഹുവിനോട് മഴക്ക് വേണ്ടി പറയണം.”
ഇത് ഉമര്‍ അറിഞ്ഞപ്പോള്‍ അതിനെ എതിര്‍ത്തില്ല. ഇത് നബിയുടെ വഫാത്തിന് ശേഷമാണ്.

പരലോകത്ത് വെച്ച് നബിതങ്ങള്‍ നടത്തുന്ന ശഫാഅത്തും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസയുടെ കൂട്ടത്തിലാണ്. അവിടെ നബിതങ്ങള്‍ക്ക് ശഫാഅത്തുണ്ടെന്ന കാര്യം ഇജ്മാഅ് ആണെന്ന് റാസി 55/3-ല്‍ കാണാം.
അപ്രകാരം സൂറത്ത് നിസാഅ് 64-ാമത്തെ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി പറയുന്നത് ജനങ്ങള്‍ക്ക് വേണ്ടി അവരുടെ ആവശ്യപ്രകാരം അല്ലാഹുവിനോട് നബിതങ്ങള്‍ ദുആ ചെയ്യലും ഇതില്‍ പെടുമെന്നാണ്.

മൂന്നാമത്തെ ഇനം
നാം അല്ലാഹുവില്‍ നിന്ന് ലഭിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം നബിയില്‍ നിന്നോ മഹാന്മാരില്‍നിന്നോ നേരിട്ട് ചോദിക്കുക. ഉദാഹരണം:

”നബിയെ, എനിക്ക് നാഫിആയ ഇല്‍മ് നല്‍കേണമേ.”
ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസയിലൂടെ പരലോകത്ത് കിട്ടേണ്ട കാര്യം വരെ ചോദിക്കാവുന്നതാണ്. ഈ ചോദ്യംകൊണ്ട് ഉദ്ദേശിക്കുന്നത് ഈ മഹാന്മാര്‍ ശിപാര്‍ശ ചെയ്ത് അല്ലാഹു നമുക്ക് കാര്യങ്ങള്‍ സാധിപ്പിക്കുമെന്നടിസ്ഥാനത്തിലാണ്. ശിപാര്‍ശ അഥവാ ശഫാഅത്ത് വിശദമായി മനസ്സിലാക്കുമ്പോള്‍ സ്വാഭാവികമായും വരുന്ന സംശയങ്ങള്‍ ഉയര്‍ന്ന് പോവും. (ഇ.അ.)

ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസ നബിയുടെ ജീവിതകാലത്തും വഫാത്തിന് ശേഷവും ഉണ്ടായിട്ടുണ്ട്. ‘അസ് അലുക മുറാഫകത്ത ഫില്‍ജന്ന’ (സ്വര്‍ഗ്ഗത്തില്‍ നിങ്ങളോട് കൂടെയുള്ള സാമീപ്യം ഞാന്‍ നബിയെ അങ്ങയോട് ചോദിക്കുന്നു) എന്ന് ഒരു സ്വഹാബി പറഞ്ഞതും ഈ അടിസ്ഥാനത്തിലാണ്.

ഉസ്മാനുബ്‌നു അബില്‍ആസിയിലേക്ക് ചേര്‍ത്തി ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം നോക്കുക. അദ്ദേഹത്തിന് ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ പ്രയാസമായപ്പോള്‍ നബിയുടെ അടുക്കല്‍ വന്ന് നേരിട്ട് സങ്കടം പറയുകയും തന്നെ ഈ വിഷമത്തില്‍നിന്ന് മോചിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നബി പറഞ്ഞു: ”ഖിന്‍സബ് എന്ന പിശാചിന്റെ പണിയാണിത്. എന്നിലേക്ക് അടുത്ത് വരിക” എന്ന് പറഞ്ഞ് നബിയുടെ കൈ അദ്ദേഹത്തിന്റെ നെഞ്ചില്‍ വെച്ച് ‘പിശാചേ പുറത്ത് പോ’ എന്ന് പറഞ്ഞു. ഉസ്മാനുബ്‌നു ആസി പറയുന്നു: ”പിന്നീട് ഞാന്‍ ഒന്നും മറന്നിട്ടില്ല.”

അപ്രകാരം നിരവധി തഫ്‌സീറിന്റെയും എല്ലാ മദ്ഹബിയും ഫിഖ്ഹിന്റെയും ഗ്രന്ഥങ്ങളില്‍ അറിയപ്പെട്ട നിലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉതുബിയുടെ സംഭവം. അത് നബിയുടെ വഫാത്തിന് ശേഷവും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസ സ്വഹാബത്തിന്റെ കാലത്ത്ഉണ്ടായിരുന്നതായി അറിയിക്കുന്നു.

മുകളില്‍ പറയപ്പെട്ട ഇനങ്ങളിലായി ഇസ്തിഗാസ എന്ന തവസ്സുല്‍ ചെയ്യാമെന്നതിന്റെ തെളിവിന് വേണ്ടിയല്ല മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ ഉദ്ധരിച്ചത്. കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാക്കപ്പെട്ട സുന്നത്തായ ഇസ്തിഗാസ ചെയ്യുന്നവര്‍ക്ക് ആശ്വാസമാവാനാണ്. അതുകൊണ്ട് ഹദീസുകളുടെ സിഹ്ഹത്ത്, ജുഅ്ഫ് നമുക്ക് ചര്‍ച്ച ചെയ്യേണ്ടതായി വരുന്നില്ല. മഹാന്‍മാരായ ഇമാമുകള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ പറയുന്നത് നമുക്ക് ധാരാളമാണ്. മുകളില്‍ പറഞ്ഞ സംഭവങ്ങളും ഇനങ്ങളും ഇമാം സുബ്കി തന്റെ ശിഫാഉസ്സഖാം എന്ന ഗ്രന്ഥത്തിന്റെ 134-ാമത്തെ പേജു മുതല്‍ വിവരിക്കുന്നുണ്ട്.

തവസ്സുലും ഇസ്തിഗാസയും ഒന്നാണെന്നും അതിന് മൂന്ന് ഇനങ്ങള്‍ ഉണ്ടെന്നും സുന്നത്തെന്ന വിധിയാണ് കര്‍മ്മശാസ്ത്രം അതിന് നല്‍കിയിട്ടുള്ളതെന്നും നാം മനസ്സിലാക്കി. അതിനെ മൂന്ന് ഇനങ്ങളായി തിരിച്ച പണ്ഡിതര്‍ ഓരോ ഇനത്തിനും പ്രത്യേകം വിധി പറയാതിരിക്കുകയും മൊത്തത്തിന് ഒരു വിധി പറയുകയും ചെയ്താല്‍ ആ ഹുകുമ് എല്ലാ ഇനത്തിനും ബാധകമാവുമെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല...........