ദർസ് 451
ഹദീസ് പഠനം
ആത്മീയത
رياض الصالحبن
റിയാളു സ്സ്വാലിഹീൻ ഇമാം നവവി
-ആത്മാർത്ഥത -
അധ്യായം: എല്ലാ പ്രവൃത്തികളിലും, വാക്കുകളിലും, അവസ്ഥകളിലും പ്രകടമായതിലും രഹസ്യമായതിലും ഇഖ്‌ലാസ് (ആത്മാർത്ഥത) പുലർത്തുകയും നിയ്യത്ത് (ഉദ്ദേശ്യം) നന്നാക്കുകയും ചെയ്യുക.
അല്ലാഹു തഅാലാ പറയുന്നു:
"അവർക്ക് കൽപ്പിക്കപ്പെട്ടത് അല്ലാഹുവിനെ മാത്രം *ആത്മാർത്ഥതയോടെ* ആരാധിക്കുവാനും, സത്യവിശ്വാസത്തിലേക്ക് ചരിഞ്ഞുനിൽക്കുന്നവരാകുവാനും, നമസ്കാരം നിലനിർത്തുവാനും, സകാത്ത് നൽകുവാനും മാത്രമാണ്. അതാണ് നേരായ മതം."
(സൂറത്തുൽ ബയ്യിന: 5)
ഹദീസ്
വിശ്വാസികളുടെ നേതാവായ അബൂ ഹഫ്സ്, ഉമർ ഇബ്നുൽ ഖത്താബ് (റ) പറഞ്ഞു:
ഞാൻ മുഹമ്മദ് നബി (ﷺ) പറയുന്നത് കേട്ടു:
"തീർച്ചയായും എല്ലാ പ്രവൃത്തികളും നിയ്യത്ത് (ഉദ്ദേശ്യം) അനുസരിച്ചാണ് സ്വീകരിക്കപ്പെടുന്നത് . ഓരോ വ്യക്തിക്കും അവൻ നിയ്യത്ത് വെച്ചതായിരിക്കും ലഭിക്കുക. അതിനാൽ ആരുടെ ഹിജ്റ (പലായനം) അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാണോ, അവന്റെ ഹിജ്റ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും തന്നെയായിരിക്കും.
എന്നാൽ ആരുടെ ഹിജ്റ ഈ ലോകത്തിലെ എന്തെങ്കിലും നേട്ടത്തിനുവേണ്ടിയോ, അല്ലെങ്കിൽ വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു സ്ത്രീക്കുവേണ്ടിയോ ആണെങ്കിൽ, അവന്റെ ഹിജ്റ അവൻ ഉദ്ദേശിച്ച ആ കാര്യത്തിലേക്കായിരിക്കും."
ഈ ഹദീസ് സഹീഹുൽ ബുഖാരിയിലും സഹീഹ് മുസ്ലിംയിലും റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ അതിന്റെ പ്രാമാണികതയിൽ ഏകോപനമുണ്ട് (മുത്തഫഖുൻ അലൈഹി).
ഇതിൽ നിന്നും കിട്ടുന്ന പാഠങ്ങൾ
1.നമ്മുടെ ഓരോ പ്രവർത്തിയും ഇഖ്ലാസോടെ നിർവഹിക്കണം
2.രഹസ്യവും പരസ്യവുമായ ഓരോ പ്രവർത്തിയും നിയ്യത്ത് നന്നാക്കി ചെയ്താൽ വലിയ പ്രതിഫലം ലഭിക്കും.
3.ആത്മാർത്ഥത എന്നത് അല്ലാഹുവിൻറെ അടുക്കൽ സ്വീകാര്യത വലിയ അടിസ്ഥാനമാണ്.
4.ഭൗതിക താൽപര്യത്തിനുവേണ്ടി പുണ്യകർമങ്ങൾ ചെയ്താൽ അവൻ അത് ലഭിച്ചേക്കാം
പക്ഷേ പരലോകത്ത് അതിൻറെ പ്രതിഫലം ലഭിക്കുകയില്ല
5:അതുകൊണ്ട് നമ്മുടെ ഓരോ കർമ്മങ്ങളും സ്ഥാനമാനങ്ങൾക്ക് വേണ്ടിയോ സമ്പത്തിനു വേണ്ടിയോ കാര്യലാഭത്തിനു വേണ്ടിയോ ആവാതിരിക്കുകയും ആത്മാർത്ഥതയുണ്ടാവാൻ ശ്രമിക്കുകയും ചെയ്യണം
Aslam Kamil saquafi parappanangadi
وفي رياض الصالحين للامام النبوي
باب الإِخلاصِ وإحضار النيَّة في جميع الأعمال والأقوال والأحوال البارزة والخفيَّة
قَالَ اللهُ تَعَالَى: {وَمَا أُمِرُوا إِلاَّ لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ} [البينة: ٥]
١/١- وعَنْ أَميرِ الْمُؤْمِنِينَ أبي حفْصٍ عُمرَ بنِ الْخَطَّابِ بْن نُفَيْل بْنِ عَبْد الْعُزَّى بن رياحِ بْن عبدِ اللَّهِ بْن قُرْطِ بْنِ رَزاحِ بْنِ عَدِيِّ بْن كَعْبِ بْن لُؤَيِّ بنِ غالبٍ القُرَشِيِّ العدويِّ. رضي الله عنه، قالَ: سمعْتُ رسُولَ اللهِ صَلّى اللهُ عَلَيْهِ وسَلَّم يقُولُ:
"إنَّما الأَعمالُ بالنِّيَّات، وإِنَّمَا لِكُلِّ امرئٍ مَا نَوَى، فمنْ كانَتْ هجْرَتُهُ إِلَى الله ورَسُولِهِ فهجرتُه إلى الله ورسُولِهِ، ومنْ كاَنْت هجْرَتُه لدُنْيَا يُصيبُها، أَو امرَأَةٍ يَنْكحُها فهْجْرَتُهُ إِلى مَا هَاجَر إليْهِ" متَّفَقٌ عَلَى صحَّتِه.
محمد اسلم الثقافي الكاملي بربننغادي المليباري الهندي
Comments
Post a Comment