ദർസ് 452
ഹദീസ് പഠനം
ആത്മീയത
رياض الصالحبن
റിയാളു സ്സ്വാലിഹീൻ ഇമാം നവവി
-ആത്മാർത്ഥത -
* നിയ്യത്ത് നന്നാക്കിയാൽ
വലിയ പ്രതിഫലം*
വിശ്വാസികളുടെ മാതാവായ ആയിശ (റളിയല്ലാഹു അൻഹാ) പറയുന്നു:
മുഹമ്മദ് (ﷺ) അരുളിച്ചെയ്തു:
"ഒരു സൈന്യം കഅ്ബയെ ആക്രമിക്കാൻ പുറപ്പെടും. അവർ മരുഭൂമിയിലെ 'ബൈദാ' എന്ന സ്ഥലത്തെത്തുമ്പോൾ, അവരുടെ ആദ്യമുതൽ അവസാനവരെ എല്ലാവരെയും ഭൂമി വിഴുങ്ങും."
ഞാൻ ചോദിച്ചു:
"അല്ലാഹുവിന്റെ ദൂതരേ! അവരുടെ കൂട്ടത്തിൽ അവരുടെ കച്ചവടക്കാരും (യുദ്ധത്തിനല്ലാതെ വന്നവരും), അവരിൽ പെട്ടവരല്ലാത്തവരും ഉണ്ടാകുമല്ലോ. അപ്പോൾ എല്ലാവരെയും എങ്ങനെ ഭൂമി വിഴുങ്ങും?"
അപ്പോൾ നബി (ﷺ) പറഞ്ഞു:
"അവരുടെ ആദ്യമുതൽ അവസാനവരെ എല്ലാവരെയും ഭൂമി വിഴുങ്ങും. പിന്നീട് (പരലോകത്തിൽ) ഓരോരുത്തരെയും അവരുടെ നിയ്യത്ത് (ഉദ്ദേശ്യം) അനുസരിച്ചാണ് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക."
(Sahih al-Bukhari, Sahih Muslim)
ഈ ഹദീസിൽ നിന്നും ലഭിക്കുന്ന പാഠങ്ങൾ
1.നിയ്യത്ത് നന്നാക്കി സൽക്രമങ്ങൾ അനുഷ്ഠിച്ചാൽ അവനെ വലിയ പ്രതിഫലം ലഭിക്കും
2.ഖിയാമത്ത് നാളിന് മുമ്പ് കഅബ അക്രമിക്കാൻ സൈന്യങ്ങൾ വരും.
3.ആക്രമികളെയും ആ നാട്ടിലുള്ളവരെയും ഭൂമി വിഴുങ്ങും
4.ഒരു ശിക്ഷ വരുമ്പോൾ തെറ്റ് ചെയ്തവരും അല്ലാത്തവരും അതിൽ ഉൾപ്പെടും.
5:എങ്കിലും പരലോകത്ത് തെറ്റ് ചെയ്യാത്തവരെ നല്ലവരുടെ കൂട്ടത്തിൽ അല്ലാഹു പുനർജീവിപ്പിക്കും
باب الإِخلاصِ وإحضار النيَّة في جميع الأعمال والأقوال والأحوال البارزة والخفيَّة
وَعَنْ أُمِّ الْمُؤْمِنِينَ أُمِّ عَبْدِ اللَّهِ عَائشَةَ رَضيَ الله عنها قالت: قالَ رسول الله صَلّى اللهُ عَلَيْهِ وسَلَّم: "يَغْزُو
جَيْشٌ الْكَعْبَةَ فَإِذَا كَانُوا ببيْداءَ مِنَ الأَرْضِ يُخْسَفُ بأَوَّلِهِم وَآخِرِهِمْ". قَالَتْ: قُلْتُ يَا رَسُولَ اللَّهِ، كَيْفَ يُخْسَفُ بَأَوَّلِهِم وَآخِرِهِمْ وَفِيهِمْ أَسْوَاقُهُمْ وَمَنْ لَيْسَ مِنهُمْ،؟ قَالَ: " يُخْسَفُ بِأَوَّلِهِم وَآخِرِهِمْ، ثُمَّ يُبْعَثُون عَلَى نِيَّاتِهِمْ" مُتَّفَقٌ عَلَيْهِ: هذَا لَفْظُ الْبُخَارِيِّ
Aslam Kamil saquafi parappanangadi
محمد اسلم الثقافي الكاملي بربننغادي المليباري الهندي
ഹദീസ് പഠനം
ആത്മീയത
رياض الصالحبن
റിയാളു സ്സ്വാലിഹീൻ ഇമാം നവവി
-ആത്മാർത്ഥത -
നിയ്യത്ത് നന്നാക്കിയാൽ
സൽക്രമം ചെയ്തിട്ടില്ലെങ്കിലും പ്രതിഫലം ലഭിക്കുന്നു
ജാബിർ ഇബ്നു അബ്ദുല്ലാഹ് അൽ-അൻസാരി (റളിയല്ലാഹു അൻഹുമാ) പറയുന്നു:
ഞങ്ങൾ ഒരു യുദ്ധയാത്രയിൽ നബി (ﷺ)യുടെ കൂടെയായിരുന്നു. അപ്പോൾ നബി (ﷺ) പറഞ്ഞു:
"മദീനയിൽ ചില ആളുകളുണ്ട്. നിങ്ങൾ ഏതൊരു ദൂരവും സഞ്ചരിച്ചാലും, ഏതൊരു താഴ് വരയും മുറിച്ചുകടന്നാലും അവർ നിങ്ങളോടൊപ്പമുണ്ട്. രോഗമാണ് അവരെ തടഞ്ഞത്."
Sahih Muslimയിലെ മറ്റൊരു റിവായത്തിൽ:
"പ്രതിഫലത്തിൽ അവർ നിങ്ങളോടൊപ്പം പങ്കുചേർന്നവരാണ്."
ഇതിൽ നിന്നും ലഭിക്കുന്ന പാഠങ്ങൾ
1ഏതൊരു സൽക്രമവും ചെയ്യണമെന്ന് നിയ്യത്ത് ചെയ്യുകയും രോഗം പോലെയുള്ള കാരണങ്ങളാൽ അത് ചെയ്യാൻ അസാധ്യമാവുകയും ചെയ്താൽ ചെയ്ത പ്രതിഫലം അവൻ ലഭിക്കുന്നതാണ്
2.സൽക്രമങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടാകുന്നത് പുണ്യമാണ്.
3.സൽക്രമങ്ങൾ ചെയ്യണമെന്ന ആഗ്രഹമുണ്ടായിട്ടും ചെയ്യാൻ സാധിച്ചിട്ടില്ലെങ്കിൽ ചെയ്യുന്നവന്റെ പ്രതിഫലം ലഭിക്കുന്നതാണ്
- وعَنْ أبي عَبْدِ اللَّهِ جابِرِ بْنِ عَبْدِ اللَّهِ الأَنْصَارِيِّ رضِيَ اللهُ عنْهُمَا قَالَ: كُنَّا مَع النَّبِيِّ صَلّى اللهُ عَلَيْهِ وسَلَّم في غَزَاة فَقَالَ: "إِنَّ بِالْمَدِينَةِ لَرِجَالاً مَا سِرْتُمْ مَسِيراً، وَلاَ قَطَعْتُمْ وَادِياً إِلاَّ كانُوا مَعكُم حَبَسَهُمُ الْمَرَضُ" وَفِي روايَةِ: "إِلاَّ شَركُوكُمْ في الأَجْر" رَواهُ مُسْلِمٌ.
ورواهُ البُخَارِيُّ عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ قَالَ: رَجَعْنَا مِنْ غَزْوَةِ تَبُوكَ مَعَ النَّبِيِّ صَلّى اللهُ عَلَيْهِ وسَلَّم فَقَالَ: "إِنَّ أَقْوَامَاً خلْفَنَا بالمدِينةِ مَا سَلَكْنَا شِعْباً وَلاَ وَادِياً إِلاَّ وَهُمْ مَعَنَا، حَبَسَهُمْ الْعُذْرُ"
Aslam Kamil saquafi parappanangadi
محمد اسلم الثقافي الكاملي بربننغادي المليباري الهندي
Comments
Post a Comment