Friday, January 31, 2025

സംഘടിതസകാതും ബൈതുസ്സകാതും മതവിരുദ്ധം!*

 *ആധുനിക സംഘടിതസകാതും ബൈതുസ്സകാതും മതവിരുദ്ധം!*


✒️ *ഹുസൈൻ കാമിൽ ഒമച്ചപ്പുഴ*


ജമാഅത്തെ ഇസ്‌ ലാമിയുടെ കീഴിൽ മുസ്ലിം പൊതുജനങ്ങളിൽനിന്ന് സകാത് സംഭരിച്ചു പ്രസ്ഥാനപ്രവർത്തനങ്ങൾ (പത്രവും ചാനലും "മാധ്യമ ജിഹാദ്"എന്ന രീതിയിൽ വഖ്ഫിന്റെയും സകാത്തിന്റെയും പണം ഉപയോഗിച്ചു ആവിഷ്കരിക്കപ്പെട്ടതാണെന്നു അതിന്റെ ഒരു പ്രമുഖനേതാവ് തന്നെ  ഓഡിയോ ക്ലിപ്പ് വഴി പ്രചരിപ്പിച്ചത് എല്ലാവരും കേട്ടിട്ടുള്ളതാണല്ലോ)ഊർജ്ജിതമാക്കാൻ ലക്ഷ്യംവെച്ചു ആവിഷ്ക്കരിക്കപ്പെട്ട "ബൈത്തുസ്സകാത് ക്യാമ്പയിനി"ന്റെ സംസ്ഥാനതല ഉദ്ഘാടനം 31/01/2025 ന് കണ്ണൂരിൽ വെച്ചു മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ്‌ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ നിര്വഹിക്കുമെന്ന പരസ്യം കാണാനിടയായി,ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം നേരത്തെ തന്നെ മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുകയും ബൈതുസ്സകാത് എന്ന സംഘടിതസകാത് പദ്ധതിയെ എല്ലാവരും സഹായിക്കണമെന്ന് അഭ്യാർതിച്ചുകൊണ്ട് വീഡിയോ ഇറക്കുകയും ചെയ്തിട്ടുണ്ടായിരുന്നു,തികച്ചും ഇസ്‌ലാമിക വിരുദ്ധമായ ഈ സമീപനത്തിന്റെ മത കാഴ്ചപ്പാട് ചൂണ്ടിക്കാണിക്കുക എന്ന ധർമ്മ നിർവഹണാർത്ഥവും ലീഗിന്റെ സമുന്നത നേതാവും പാണക്കാട്ടെ കുട്ടിത്തങ്ങന്മാരും ഇതിന്റെ പ്രചാരകാരവുക വഴി ഇത് മതപരമായി സാധുതയുള്ളതാണെന്നു പാമരന്മാർ തെറ്റിദ്ധരിക്കാനും വഞ്ചിക്കപ്പെടാനും സാധ്യതയുള്ളതിനാലുമാണ് ഈ കുറിപ്പ് പബ്ലിഷ് ചെയ്യുന്നത്.



സുന്നിവിരുദ്ധർ അവരുടെ അഭിനവ മതത്തിൽ സൃഷ്ടിച്ചുണ്ടാക്കിയ അടിസ്ഥാനമില്ലാത്തതും നിയമവിരുദ്ധമായതുമായ ഒരു പുതിയ ആചാരമാണ് സകാത് വിതരണം കമ്മറ്റി മുഖേന നടത്തുകയെന്നത്. “സകാത് വാങ്ങാൻ അർഹരായവർക്ക് സകാത് വിഹിതം ശാസ്ത്രീയമായി എത്തിക്കാനുള്ള സംവിധാനം എന്നതാ ണിതിനു വേണ്ടി ഉന്നയിക്കപ്പെടുന്ന ദുർന്യായം,സകാത് ശേഖരി ക്കാൻ കമ്മറ്റി രൂപീകരിച്ച് അതിനു ഇസ്ലാമിക പാരമ്പര്യം ചാർത്തി“ബൈതുൽ മാലി'ൻ്റെ പവറിലേക്കുയർത്താനും ചിലപ്പോഴൊക്കെ അവർ ശ്രമിക്കാറുണ്ട്. ഈ കമ്മറ്റി മെമ്പർമാർക്ക് “ആമി ലീങ്ങൾ” (ഉദ്യോഗസ്ഥർ) എന്ന ഓമനപ്പേർ നല്കി അവകാശികൾക്ക് നൽകേണ്ട ഒരു വിഹിതം കമ്മറ്റി പ്രവർത്തകർ മുഖേന സ്വന്തം പ്രസ്ഥാന ഫണ്ടിലേക്ക് തിരിക്കുന്ന കുത്സിത ശ്രമം കൂടെ ഇതിനുള്ളിൽ നടക്കുന്നുണ്ട്. ഇങ്ങിനെ കൃത്രിമങ്ങൾ കാണിച്ചു സ്വർഗ്ഗം നേടാൻ ശ്രമിക്കുന്നതിലുപരി സകാതിന്റെ സമ്പത്ത് ലാഭിച്ചു നരകത്തിലേക്ക് പോവാൻ ഒരുങ്ങുന്നതാണ് കരണീയം. മതം പറയുന്ന ലക്ഷ്യവും മാർഗവും സ്വീകരിക്കാൻ മനസ്സില്ലാത്തവർ “മുസ്‌ലിം ഐഡന്റിറ്റി" ഒഴിവാക്കുന്നതാണുചിതം. മതശാസനകൾ ധിക്കരിച്ചു അനുഷ്ഠിക്കുന്ന കർമങ്ങളെല്ലാം നിഷ്‌ഫലമാണ്. എല്ലാം നിയമാനുസൃതമായിരിക്കണമെന്ന നിർബന്ധനിബന്ധനയുമുണ്ട്. ശരീഅത്ത് പാലിക്കാത്ത സകാത്ത് വിതരണം നഷ്‌ടം വരുത്തുന്ന ഏർപ്പാട് മാത്രമാണ്.


*കമ്മറ്റിയുടെ പോരായ്മ‌കൾ*


സകാത് വിതരണത്തിനു ഇസ്‌ലാമിൽ മൂന്ന് രീതി മാത്രമാണുള്ളത്. ഒന്ന് ഇസ്ലാമിക ഭരണമുള്ള രാജ്യത്ത് അവിടുത്തെ ഇമാമിനെ ഏല്പിക്കുക. രണ്ട്: സ്വയം വിതരണം ചെയ്യുക. മൂന്ന്: അർഹതയുള്ളവനെ “വകാലത്താ''ക്കുക എന്നിവയാണവ ,നമ്മുടെ രാജ്യത്ത് ഇസ്ലാമിക ഭരണ മില്ലാത്തതിനാൽ വിതരണത്തിനു രണ്ടു രീതി മാത്രമേയുള്ളൂ. എന്നാൽ: ഈ മൂന്ന് വകുപ്പിലും അഭിനവ കമ്മിറ്റികൾക്ക് ഒരു പ്രവേശനവുമില്ല. 


വിവിധ തസ്തികകളുള്ള ഒരു സംവിധാനത്തിനാണ് കമ്മറ്റിയെന്നു പറയുന്നത്. പ്രസിഡണ്ട്,സെക്രട്ടറി, ട്രഷറർ,മെമ്പർ തുടങ്ങിയ പോസ്റ്റുകളുള്ള കമ്മറ്റിയെ സകാത് ഏല്പ്‌പിച്ചാൽ മറ്റുള്ള എല്ലാവരെയും നിഷ്പ്രഭമാക്കാൻ പ്രസിഡന്റിനു കഴിയും. സെക്രട്ടറിയുടെ അധികാരം മെമ്പർമാർക്കില്ല. ഇങ്ങനെ വ്യത്യസ്ഥ തരത്തിലായി അധികാരങ്ങളുള്ള ഒരു "കൂട്ടുകമ്പനി'യെ വകാലത്താക്കാൻ പോലും വകുപ്പില്ല. വകാലത്തിൻ്റെ മറപിടിച്ചാണ് ചില കമ്മറ്റിക്കാർ രംഗപ്രവേശം ചെയ്യാറുള്ളത്. വ്യത്യസ്ത പവറുള്ള ഒരു കൂട്ടത്തെ വകാലത്താക്കപ്പെട്ട വസ്തുവിലും ഓരോരുത്തർക്കും വ്യത്യസ്ഥ അധികാരങ്ങളാണുണ്ടാവുക. അവിടെ അരി കൊടുക്കാൻ കമ്മറ്റിയോഗം ചേർന്നാൽ, ഒരു നിശ്ചിത ഫഖീറിനു അരി കൊടുക്കണമെന്ന് ഒരു മെമ്പർ അഭിപ്രായപ്പെടുമ്പോൾ മറ്റുള്ളവർ അതിനെ എതിർക്കാം.അയാളുടെ അഭിപ്രായത്തിനു ഭൂരിപക്ഷ പിന്തുണയില്ലാതിരുന്നാൽ അയാളുടെ വകാലത്ത് പവർ നഷ്ടപ്പട്ടു. ഇങ്ങനെ വിടവാങ്ങുന്നതല്ല "വകാലത്ത് അധികാരം' അതിനാൽ;കമ്മറ്റിക്ക് വകാലത്തിന്റെ പവർ നല്കാൻ ഇസ്ലാമിക ഫിഖ്ഹിൽ ഒരു പഴുതും കാണുന്നില്ല. ചിലപ്പോൾ ഫഖീറിന്റെ യോഗ്യത തീരുമാനിക്കാൻ കമ്മറ്റിയിലെ ഭൂരിഭാഗം പരിശോധിക്കേണ്ടതായും വരും. ഇത്തരുണത്തിലുള്ള പലതരം പ്രശ്‌ന-പ്രതിസന്ധികൾ കമ്മറ്റിയിലുണ്ടാവു ന്നതിനാൽ രൂപീകരിച്ച കമ്മറ്റിയിലെ ഒരംഗത്തെ കമ്മറ്റി മെമ്പർമാർ എന്ന നിലയ്ക്ക് വകാലത്താക്കുന്നതും ക്ഷന്തവ്യമല്ല.


*ആന്തരിക സ്വത്തും ബാഹ്യസ്വത്തും*


ഇസ്‌ലാമിക രാജ്യത്തെ ഇമാമിനു ചില ഘട്ടങ്ങളിൽ സകാത് പിരിച്ചെടുക്കാനുള്ള പവറുണ്ടായതിനാൽ അതിന്റെ മറപിടിച്ചും സകാത് കമ്മറ്റിക്ക് പരി ശുദ്ധി കല്പിക്കാൻ നൂതന വാദികൾ ശ്രമിക്കാറുണ്ട്. എന്നാൽ; ഫിത്വർ സകാത് പോലുള്ളവ ഇമാമിനു തന്നെ പൂർണ്ണാർത്ഥത്തിൽ പിരിച്ചെടുക്കാൻ അവകാശമില്ലെന്നതാണ് വസ്‌തുത. സകാതിനെ "ആന്തരികസ്വത്തിന്റെ സകാത്" "ബാഹ്യസ്വത്തിൻ്റെ സകാത്"എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. അവ ഏതൊക്കെയാണെന്നതു

സംബന്ധമായുള്ള വിവരണം കാണുക:


أن المال الباطن النقد وعرض التجارة والركاز وزكاة الفطر والمال الظاهر المواشى والزروع والثمار والمعادن (نهاية 3/136 ، شروانی3/ ٣٤٤)


“ഒന്ന് : ആന്തരികമായ സ്വത്തിൻ്റെ സകാത്. സ്വർണ - വെള്ളി നാണയങ്ങൾ, നിധി, കച്ചവട ചരക്കുകൾ തുടങ്ങിയവയുടെ സകാത്തും ഫിത്വർ സകാത്തുമാണവ. രണ്ട് : ബാഹ്യധനത്തിന്റെ സകാത്ത്. കൃഷികൾ, ആട്, മാട്, ഒട്ടകം, പഴവർഗ്ഗങ്ങൾ, ലോഹങ്ങൾ എന്നിവയുടെ സകാത്താണവ."(നിഹായ : 3/136) (ശർവാനി : 3/344).


ഇവയിൽ ആന്തരിക ഇനത്തിൽപെട്ട സകാത്ത് മുസ്ലീം ഭരണാധികാരിയിലേക്ക് തിരിക്കൽ കൊണ്ട് ബാധ്യത ഒഴിവായിക്കിട്ടു മെങ്കിലും പ്രത്യേക നിർദ്ദേശ മടിസ്ഥാനത്തിൽ ജനങ്ങളോടാവശ്യ പ്പെടാനോ പിരിച്ചെടുക്കാനോ അദ്ദേഹത്തിനു പോലും അവകാശമില്ലെന്നാണ് പണ്ഡിതർ വിവരിച്ചിട്ടുള്ളത്. തുഹ്ഫ: നിഹായ: മുഗ്നി എന്നീ ഗ്രന്ഥങ്ങൾ അവ വിവരിച്ചു രേഖപ്പെടുത്തിയ ലിഖിതം ഇങ്ങിനെ

വായിക്കാം: 


وله أن يؤدي بنفسه 

زكاة المال الباطن ) وليس للإمام أن يطلبها إجماعا ...... نعم يلزمه إذا علم أوظن أن المالك لا يزكي أن يقول له ما يأتي (تحفة3/ ٣٤٤) (نهاية3/ ١٣٦) (مغنى1/ ٤١٣)


ഇമാമിനു ഇതിന് അർഹതയില്ലെന്നതിനുള്ള ന്യായം പണ്ഡിതർ സമർത്ഥിക്കുന്നതിങ്ങനെ വായിക്കാം:


وأما الأموال الباطنة فقال الماوردي ليس للولاة نظر في زكاتها بل أصحاب الأموال أحق بتفرقتها فإن بذلوها طوعا قبلها الإمام منهم ( شرح المهذب ج 6/ ص ١٦٦)


“ആന്തരിക ധനത്തിൻ്റെ സകാത് ഭരണകർത്താക്കളുടെ നി യന്ത്രണ പരിധിയിൽ വരുന്നില്ലെന്ന് ഇമാം മാവറദി(റ) പ്രസ്താവി ച്ചിട്ടുണ്ട്. അതിനാൽ, അവ വിതരണം ചെയ്യേണ്ട ബാധ്യത മുതലുടമക്കാണ്. അഥവാ ഭരണാധികാരി ജനങ്ങളിൽ നിന്ന് സകാത് ആവശ്യപ്പെടാതെ മുതലുടമകൾ തന്നെ ഇഷ്ടാനുസൃതം ഇമാമിലേക്കു തിരിച്ചാൽ ബാധ്യത വീടുന്നതാണ്". (ശറഹുൽ മുഹദ്ദബ്: 6/166, അലിയ്യുശ്ശബ്‌റാമുല്ലസി: 3/136,ശർവാണി 3/344).


*ആരാണ് ഇമാം ?*


കമ്മറ്റിക്കാർ ഇമാമിൻ്റെ റോളിൽ അവതരിച്ചു സകാത്ത് നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. മതം വ്യക്തമായി പരിചയപ്പെടുത്തിയ എന്ത് യോഗ്യതയാണ് കമ്മറ്റിക്കുള്ളത്? ആരാണ് മേൽ അധികാരങ്ങൾ നിക്ഷിപ്തമായ ഇമാമെന്നു പരിചയപ്പെടുക:


يجوز دفع الزكاة للسلطان ..... إذا أخذها بنية الزكاة وقد صحت ولايته وقويت شوكته وانعقدت إمامته باستخلاف أو بيعة أو تغلب لكن التفريق بنفسه أو بوكيله أولى ( بغية ١٠٤

“പ്രാതിനിധ്യം, ഉടമ്പടി. ഭൂരിപക്ഷത്തിൻ്റെ പിന്തുണയാർജ്ജിക്കൽ എന്നിവ മുഖേന സ്ഥിരപ്പെട്ട ഇമാമത്തും ശക്തമായ അധികാരവും ഭരണ സാധുതയുമുള്ളവനാണ് ഇമാം." (ബിഗ് യ: 104)


രൂപീകരിക്കപ്പെടുന്നതും ആജീവാനന്തമായി നിയമിക്കപ്പെടുന്നതുമായ ഒരു കമ്മറ്റിക്കും ഇമാമിനു പറയപ്പെട്ട ഒരു യോഗ്യതയു മില്ലാത്തതിനാൽ കമ്മറ്റിയെ ഇമാമിനോടു താരതമ്യം ചെയ്യാൻ ശ്ര മിക്കുന്നത് തന്നെ അജ്ഞതയോ കടുത്ത ധിക്കാരമോ ആണ്. അതുകൊണ്ട് തന്നെ കമ്മറ്റിയോ സമിതികളോ ഇമാമല്ല എന്ന കാര്യം വ്യക്തമാണ്. മേൽ പവറുള്ള ഇമാമിനു പോലും ഫിത്വർസകാത് പോലുള്ളവ ചോദിച്ചു വാങ്ങാൻ അർഹതയില്ലെന്നിരിക്കെ ഇമാമിന്റെ സ്ഥാനത്തവതരിച്ചതാണെന്നവകാശപ്പെടുന്ന കമ്മ റ്റിക്ക് പിരിവുനടത്താൻ ഏത് മതമാണ് അധികാരം നൽകുന്നതെന്നറിയേണ്ടതുണ്ട്. ഇമാമിനു ഇത്തരുണത്തിൽ സകാത് ചോദിക്കൽ ഹറാമാണെന്നാണ് നിയമമെന്ന രേഖ നോക്കുക: 


قوله ليس للولاة ) أي يحرم عليهم ( قليوبي ج ٢ ص ٤٣) 


“ഭരണാധികാരികൾ ഉടമകളിൽ നിന്ന് സകാത് സംഭരിക്കൽ നിഷിദ്ധവുമാണ്' (ഖൽയൂബി: 2/43)


فإن بذلوها طوعا قبلها الوالى ( كنز الراغبين ج ٢ ص ٤٢ )


"ഫിത്വർ സകാത് ഉൾപ്പെടെയുള്ള ആന്തരിക സമ്പത്തുക്കളുടെ സകാത് സ്വാഷ്ടപ്രകാരം ഭരണാധികാരികളെ ഏൽപ്പിച്ചാൽ അവർക്കത് സ്വീകരിക്കാമെന്നു മാത്രം."( കൻസൂർ റാഗിബീൻ:2/42)


ഫിത്വർ സകാത് ഉൾപ്പെടെയുള്ള ആന്തരിക സമ്പത്തുക്കളുടെ സകാതിനെപറ്റി ഭരണാധികാരികൾ പോലും "വേവലാതിപ്പെടേണ്ടതില്ലെന്നും നിർബന്ധിച്ചു അടപിക്കാൻ വാളും പരിചയും എടുക്കേണ്ടതില്ലെന്നും വ്യക്തം.


നിസ്ക‌രിക്കുക, നോമ്പനുഷ്ഠിക്കുക, സകാത് നൽകുക തു ടങ്ങിയ മതനിർദ്ദേശങ്ങൾ വ്യക്തികളോട് സ്പെഷ്യലായിട്ടായതിനാലും പ്രസ്തുത നിർദ്ദേശം ഭരണകൂടങ്ങളോടല്ലാത്തതിനാലും വ്യക്തികൾ തന്നെ അതു നൽകുകയാണ് വേണ്ടത്. പക്ഷെ; വാ ങ്ങാൻ അർഹതയുള്ളവരെ സംബന്ധിച്ച് വ്യക്തികളെക്കാൾ ജ്ഞാനം ഗവൺമെന്റിനാകയാൽ ഉടമകൾക്ക് തങ്ങളുടെ സകാത്ത് ഇസ്ലാമിക ഗവൺമെന്റിനെ ഏല്പിക്കാമെന്നു മാത്രം. എന്നാൽ; ഇസ്ലാമിക ഗവൺമെന്റുകളില്ലാത്തതിനാൽ ഓരോ പ്രദേശത്തു മുള്ള മുസ്ലീംകൾ - ഗ്രാമം, താലൂക്ക്, ജില്ല, സംസ്ഥാനം, എന്നിവ അടിസ്ഥാനമാക്കി സകാത്ത് സംഘടിപ്പിച്ച് വിതരണം ചെയ്യാമെന്ന വാദം ശരിവെക്കാൻ ഒരു നിർവ്വാഹവുമില്ല. ഇത്തരുണത്തിൽ വിതരണം ചെയ്യപ്പെടുന്നവ സൗജന്യമായി നൽകപ്പെട്ടത് പോലെയായ തുകൊണ്ട് സകാതിന്റെ ബാധ്യത വീടണമെങ്കിൽ വേറെ നൽകുകയും കഴിഞ്ഞകാലങ്ങൾക്ക് വേണ്ടിയുള്ള സകാതുകൾ വേറെ തന്നെ കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാണ്.


*വിരുതന്മാരെ പിടികൂടണം*


ഇസ് ലാമിക ഭരണാധികാരിക്ക് സകാത് വിഹിതം ചോദിച്ചു വാങ്ങാൻ അവകാശമില്ലെങ്കിലും നിയമത്തിന്റെ മറവിൽ വല്ല വിരുതൻമാരും രക്ഷപ്പെടാൻ ശ്രമിക്കുന്നു വെങ്കിൽ അവരെ പിടികൂടാൻ ഇമാമിനു അവകാശം നൽകപ്പെടുന്നുണ്ട്. കുതന്ത്രം പ്രയോഗിച്ചു നിയമത്തിൽ നിന്ന് ഒളിച്ചോടുന്നവരെ പിടിച്ചു കെട്ടാനുള്ള സ്പെഷ്യൽ ഓർഡറാണത്. നിർദ്ദേശമിതാ


فيلزمه إذا ظن من إنسان عدم إخراجها أن يقول له أدها والآفادفعها لي لأفرقها لانه إزالة منكر (تحفة :3/345 ) (شرح المهذب: 6/166) (نهاية: 3/136) “


ഒരാൾ സകാത്

 നൽകിയിട്ടില്ലെന്ന് ഭരണാധികാരിക്ക് ബോ ധ്യമായാൽ സ്വന്തം നൽകണമെന്നോ അല്ലെങ്കിൽ, തന്നെ ഏല്പി ക്കണമെന്നോ നിർദ്ദേശിക്കാൻ ഭരണാധികാരിക്ക് അവകാശമുണ്ടെന്നു മാത്രമല്ല അത് നിർബന്ധവുമാണ്.” (ശറഹുൽ മുഹദ്ദബ് 6/166 , തുഹ്ഫ : 3/344, നിഹായ: 3/136)


പക്ഷേ, ഇങ്ങനെ ആവശ്യപ്പെടാൻ ഇമാമിനു മാത്രമേ അർഹതയുള്ളു. ഒറ്റപ്പെട്ട വ്യക്തികൾക്ക് അവകാശമില്ല. ഇക്കാര്യം വിവരിച്ച് പണ്ഡ‌ിതർ രേഖപ്പെടുത്തിയതിങ്ങനെ വായിക്കാം:


قوله نعم يلزمه ومثل الإمام فى ذلك الآحاد لكن في الأمر بالدفع لا فى الطلب ع ش ) شروانی ج ٣ ص ٣٤٤)


“പ്രസ്തുത വിഷയത്തിൽ മറ്റു വ്യക്തികളും ഇമാമിനു സമമാണ്. പക്ഷെ; ഇത് സകാത് നൽകാൻ നിർദ്ദേശിക്കുന്ന വിഷയ ത്തിൽ മാത്രമാണ്. വ്യക്തികളെ ഏല്പ‌ിക്കാൻ ആവശ്യപ്പെടുന്ന വി ഷയത്തിലല്ല”. (ശരവാനി: 3/344)


മേൽ ഉദ്ധരണിയടിസ്ഥാനത്തിൽ വ്യക്തികൾക്ക് ഒരു സാഹ ചര്യത്തിലും സകാത് ചോദിച്ചു വാങ്ങാൻ വകുപ്പില്ലെന്നാണ് വ്യ ക്തമാവുന്നത്. അതിനാൽ, ഫിത്വർ സകാത് സമാഹരിക്കുന്നതിനു വേണ്ടി കമ്മറ്റി രൂപീകരിക്കുന്നതിനും ആ കമ്മറ്റികൾ വഴി ജനങ്ങ ളിൽ നിന്ന് സകാതിന്റെ ഓഹരികൾ പിരിച്ചെടുക്കുന്നതിനും ഇസ്ലാമികമായി ഒരു മാനവും ന്യായവുമില്ലെന്നു സുതാരം വ്യക്തമായി.


*കമ്മറ്റി മെമ്പറെ വകീലാക്കിയാൽ .....?*


ഒരു പ്രദേശത്ത് രൂപം കൊണ്ട കമ്മറ്റിയിലെ ഒരംഗത്തെ വകാലത്താക്കിക്കൂടെ എന്ന ചോദ്യമുയരാറുണ്ട് അയാൾ കമ്മറ്റി മെമ്പറായി എന്ന പരിഗണന വെച്ചാണ് അയാളെ വകാലത്താക്കുന്നതെ ങ്കിൽ അത് ഗതകാല കീഴ് വഴക്കങ്ങൾക്കെതിരാണ്. അത്തരത്തിലുള്ള ഒരാൾ വകീലാവാനുള്ള സർവ്വ നിബന്ധനകളും യഥോചിതം പാലിച്ചിട്ടുണ്ടെന്ന് ഉടമക്ക് ബോധ്യമുണ്ടെങ്കിൽ മാത്രമേ വിതരണത്തിന് അദ്ദേഹത്തേ ഏൽപിച്ച ഉടമയുടെ ബാധ്യത വീടുകയുള്ളുവെന്നാണ് ഇമാം നവവി(റ)യുടെ ഭാഷ്യം. ശറഹുൽ മുഹദ്ദബിൽ അതിങ്ങനെ വായിക്കാവുന്നതാണ്:


. قال أصحابنا : تفريقه بنفسه أفضل من التوكيل بلاخلاف لأنه على ثقة من تفريقه بخلاف الوكيل وعلى تقديرخيانة الوكيل

لايسقط الفرض عن المالك لأن يده كيده فما لم يصل المال الى المستحقين لا يبرأ ذمة المالك بخلاف دفعها إلى الإمام فإنه بمجرد قبضه تسقط

الزكاة عن المالك ( شرح المهذب ج 6 ص ١٦٥) "


നമ്മുടെ അസ്ഹാബിമാർ പറഞ്ഞു: സകാത് വകാലത്താക്കുന്നതിനേക്കാൾ ശ്രേഷ്‌ഠം സ്വന്തം വിതരണമാണ്. കാരണം സ്വന്തം വിതരണത്തിൽ ഉറപ്പും വകീലിനെ ഏല്‌പിക്കുന്നതിൽ സംശയവുമാണുള്ളത്. വകീൽ വഞ്ചന കാണിക്കാൻ സാധ്യതയുണ്ടെങ്കിൽ ഉടമയുടെ ബാധ്യത വീടുകയില്ല. അവ അവകാശികൾക്കെ ത്തിയിട്ടില്ലെങ്കിലും വിധി ഇതു തന്നെ. എന്നാൽ, ഇമാമിലേക്ക് ഏല്പിക്കുന്ന തോടെ ഉടമയുടെ ബാധ്യത വീടുന്നതാണ്.” (ശറഹുൽ മുഹദ്ധബ് : 6/165)


നാട്ടിലെ ഭരണാധികാരിയെ ഏൽപ്പിക്കുന്നതിനേക്കാളും വകീലിനെ ഇറക്കി വിതരണം നടത്തുന്നതിനേക്കാളും അത്യുത്തമം സ്വയം വിതരണം ചെയ്യലാണ്. എനി, സ്വയം വിതരണത്തിനു സാ ധ്യമല്ലാത്തിടത്തെ ഇമാം അക്രമി കൂടിയാണെങ്കിൽ മാത്രമേ വകീലിനെ സമീപിക്കുന്നതിൽ ഔചത്യമുള്ളൂവെന്ന് വിവരിച്ചു ഇമാം റംലി(റ) രേഖപ്പെടുത്തുന്നു.


فتفريق المالك بنفسه أفضل من التسليم إليه كما أن ذلك أفضل من التسليم لوكيله . لأنه على يقين من فعل نفسه وفي شك من فعل غيره والتسليم للوكيل أفضل منه إلى الجائر لظهور خيانته (نهاية :3/136) 


ഇമാമിലേക്ക് ഏല്പിക്കുന്നതിനേക്കാളും വകീലിനെ ഏല്പി ക്കുന്നതിനേക്കാളും അത്യുത്തമം ഉടമ തന്നെ വിതരണം ചെയ്യലാണ്. സ്വന്തം വിതരണത്തിൽ ഉറപ്പും മറ്റുള്ളവരുടേതിൽ സംശയവുമുണ്ടെന്നതാണ് കാരണം. അക്രമിയായ ഭരണാധികാരിയിലേക്ക് ഏല്പിക്കുന്നതിലേറെ നല്ലത് വകീലിലേക്ക് ഏല്പിക്ക ലാണ്. (നിഹായ: 3/136)


ഒരു പ്രദേശത്ത് സകാത് സമാഹരിക്കാൻ വേണ്ടി രൂപം കൊണ്ട കമ്മറ്റി ജനങ്ങളിൽ നിന്ന് തീരെ സകാത് ആവശ്യപ്പെടാതെ കമ്മറ്റിയെ ഏല്പിക്കുന്നവ മാത്രം സ്വരൂപിക്കുക മാത്രമാണ് ചെയ്യുന്നതെങ്കിലും ആ കമ്മറ്റിയിലും അടക്കാൻ പാടില്ല. കാരണം കമ്മറ്റിക്ക് സകാതിൻ്റെ വകാലത്ത് വ്യവസ്ഥ പാലിക്കാനുള്ള ഒരർഹതയുമില്ലെന്നതു തന്നെ. പ്രത്യുത,“സംഘടിത സകാത് കമ്മറ്റി യുണ്ടാക്കുക" എന്ന നിഷിദ്ധമായ പ്രവർത്തനം ശരിവെക്കുന്നതും അതിനു പ്രോത്സാഹനം നൽകുന്നതുമാണിതെന്നതിനാൽ പരമാവധി ഈ കമ്മറ്റിയിൽപെട്ട അംഗങ്ങളെപ്പോലും വകാലത്ത് ഏൽപിക്കാ തിരിക്കുന്നതാണ് കൂടുതൽ ഗുണകരമെന്നുണർത്തുന്നു.


തോന്നുന്ന രീതിയിൽ സകാത് വിതരണം ചെയ്യാൻ ഉദ്യമിക്കുന്ന സുന്നി വിരുദ്ധരായ ശരീ അത്തിന്റെ ശത്രുക്കൾ ഇവ്വിഷയകമായും മതത്തിനു ഭീഷണിയാണ്. മതം പറഞ്ഞ ലക്ഷ്യവും മാ ർഗ്ഗവും അക്ഷരാർത്ഥത്തിൽ ഉൾക്കൊള്ളാൻ താത്പര്യമില്ലാത്തവർ ഇസ്ലാമിനു നേട്ടമുണ്ടക്കാൻ വേണ്ടി മതത്തിൽ അണിനിരന്നവരല്ല. ഇതര മതങ്ങളിൽ മതവിധികൾ തോന്നുന്നതു പോലെ വളച്ചൊടിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം മതത്തിനകത്തു തന്നെ യുണ്ടെന്നതിനാൽ വർഷത്തിനിടയിൽ ഒരു നിയമത്തെ തന്നെ പല തവണ പൊളിച്ചെഴുതാനുള്ള അവസരം ലഭിക്കുന്നതാണ്. മതം പൊളിച്ചെഴുതണമെന്നാ ഗ്രഹിക്കുന്നവർ ഇസ്ലാമിനെ വെറുതെ വിട്ട് അത്തരം സംരംഭങ്ങളിൽ സ്ഥാനം നേടുന്നതായിരിക്കും ഉചിതം? മആദല്ലാ.......


✒️ *ഹുസൈൻ കാമിൽ ഒമച്ചപ്പുഴ*

Wednesday, January 29, 2025

സൂക്ഷ്മതയും ഫിഖ്ഹിലെ ഹുക്മും*

 📚

*സൂക്ഷ്മതയും ഫിഖ്ഹിലെ ഹുക്മും*



✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

__________________________


ഇമാം നവവി(റ)യുടെ ജീവിതചരിത്രത്തിൽ നിന്നും വായിക്കാം:


മരണം വരെ ശാം പ്രവിശ്യയിലെ പഴങ്ങൾ ഒരെണ്ണം പോലും മഹാൻ കഴിച്ചിരുന്നില്ല. കാരണമറിയുമോ ? അന്നാട്ടിലെ ഏതോ ഒരാൾ, തന്നെ ഏൽപിക്കപ്പെട്ട യതീമിൻ്റെ തോട്ടത്തിൽ നിന്നും പഴങ്ങൾ അന്യായമായി വിൽപ്പന നടത്തിയെന്ന് വിവരം ലഭിച്ചു. അതിന് ശേഷം, താൻ തിന്നുന്നത് ആ പഴമാകുമോ എന്ന ഭയം കൊണ്ട് പഴങ്ങൾ തിന്നുന്നത് മഹാൻ നിർത്തി.


എന്നാൽ, ഇതിനിടെ ഒരു അടിമ കുറച്ച് ആപ്പിളുമായി മഹാനെ സമീപിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു: "ഇതിൽ നിന്ന് വല്ലതും താങ്കൾ സ്വീകരിച്ചാൽ സ്വതന്ത്രനാക്കാമെന്ന് എന്റെ യജമാനൻ പറഞ്ഞിരിക്കുന്നു.."

ഒരാളുടെ ജീവിതാഭിലാശം തകരരുതല്ലോ എന്ന് കരുതി, അതിലൊരെണ്ണം മാത്രം മഹാൻ സ്വീകരിച്ചു. പക്ഷെ, പിന്നീട് ഈ ആപ്പിൾ, മഹാനരുടെ വഫാതിന് ശേഷം കിതാബുകൾ വെക്കുന്ന അലമാരയിൽ നിന്നും കണ്ടുകിട്ടി. അത് ഉണങ്ങിയ പരുവത്തിലായിരുന്നു !


ومما بلغنا من ورعه أنه لم يأكل من فاكهة الشام حتى مات؛ لما بلغه أن بعض الأوصياء على الأيتام باع ثمرة بستان يتيم بغير الحظ والمصلحة، وقد علق شخص عتق عبده على قبول الشيخ تفاحة من تفاح أرسله مع العبد، وقال له سيده: إن قبل الشيخ شيئًا منه فأنت حر لوجه الله ، فقبل رحمه الله منه تفاحة واحدة لأجل صحة العتق ، فلما مات رحمه الله وجدوها يابسة وراء الكتب بعد موته. اه‍ ( الدرر واللمع للإمام للشعراني - ٤٦،٤٧)


കേൾക്കുമ്പോൾ ഉള്ളകം കോരിത്തരിക്കുന്ന ഇത്തരം അനേകം ചരിത്രങ്ങൾ ഉള്ളതോടൊപ്പം, മേൽ പറഞ്ഞ സംഭവത്തിലെ ഫിഖ്ഹിൻ്റെ ഹുക്മ്, മഹാൻ പറഞ്ഞത് കൂടി കേൾക്കണം. ഹറാമും ഹലാലും കലർത്തപ്പെട്ട സ്വത്തിൽ നിന്നും ഇടപാട് നടത്തുന്നതും ഭക്ഷിക്കുന്നതും അനുവദനീയമാണ്, അഥവാ, കറാഹതുണ്ടെങ്കിലും ഹറാമല്ല. ഇത് പറഞ്ഞെന്ന് മാത്രമല്ല, അത്തരം ശുബ്ഹഃ കലർന്ന സ്വത്തിൽ നിന്നും സ്വീകരിക്കുന്നത് ഹറാമാണെന്ന് പറഞ്ഞ ഇമാം ഗസ്സാലീ(റ)വിൻ്റെ വീക്ഷണത്തെ ശക്തിയുക്തം വിമർശിക്കുക കൂടി ചെയ്തിട്ടുണ്ട് (മജ്മൂഅ് - 9/349).


നോക്കൂ, ഇമാം ജീവിച്ചു കാണിച്ച സൂക്ഷ്മതയോട് ഏറ്റവും കൂടുതൽ യോജിക്കുന്നത് ഹറാമാണെന്ന നിയമമാണ്. ഇമാം ഗസ്സാലീ(റ)യുടെ ഈ വീക്ഷണത്തെ എതിർക്കുന്നതിന് പകരം, സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ജനങ്ങളെല്ലാം ഇത്തരം ശുബ്ഹഃ കലർന്ന സ്വത്തിൽ നിന്ന് അകന്ന് നിൽക്കുമായിരുന്നില്ലേ ? എന്നിട്ടും മഹാൻ, ആ വിധിയെ ലഘൂകരിച്ച് കറാഹതേയുള്ളൂ എന്നാണ് ജനതക്ക് മുമ്പിൽ വിളിച്ചു പറഞ്ഞത്.


തമ്മിൽ വിരോധാഭാസമൊന്നും ഇല്ല. ഒന്ന് വ്യക്തി ജീവിതത്തിലെ സൂക്ഷ്മതയും മറ്റൊന്ന് ഫിഖ്ഹുമാണ്. ഫിഖ്ഹിനെ വിവരിക്കുമ്പോൾ, അതിലെ ഉസ്വൂലുകളും നിയമവശങ്ങളും അനുസരിച്ചേ പറ്റൂ. സൂക്ഷ്മത കിട്ടട്ടേ എന്ന് കരുതി, ഫിഖ്ഹിലെ ഹുക്മിനെ, അഥവാ, അല്ലാഹുവിൻ്റെ നിയമങ്ങളെ മാറ്റിപ്പറയാൻ നമുക്ക് അവകാശമില്ല. ഈ തിരിച്ചറിവാണ് ഇമാം നവവി(റ)വിൻ്റെ ജീവിതത്തിൽ നിന്നും ഫിഖ്ഹിൽ നിന്നും നാം ശ്രദ്ധിക്കേണ്ടത്.


മറ്റൊരിക്കൽ, മഹാനരുടെ തലപ്പാവ് ഒരാൾ മോഷ്ടിച്ചു. കള്ളൻ്റെ പിന്നാലെ മഹാനും ഓടി. തിരിച്ചു വാങ്ങാനല്ല. ഇങ്ങനെ വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു: "താങ്കൾക്ക് ഞാനത് പൊരുത്തപ്പെട്ടു തന്നിരിക്കുന്നു. 'സ്വീകരിച്ചു' എന്ന് പറഞ്ഞേക്കൂ.." കാര്യം തിരിയാത്ത മോഷ്ടാവ് തന്നെ പിന്തുടരുന്നത് കണ്ട് ഓട്ടത്തിന്  വേഗത കൂട്ടുകയും ചെയ്യുന്നു!


وبلغني أن الشيخ الإمام النووي - رحمه الله تعالى - خطف سارق عمامته وهرب، فتبعه الشيخ يعدو خلفه ويقول له: "ملكتك إياها، قل قبلت". والسارق ما عنده خبر من ذلك. اه‍

(روض الرياحين للإمام اليافعي- رقم الحكاية: ٤٨٢)


ഇക്കാര്യത്തിലെ ഫിഖ്ഹ് നിയമം എന്താണെന്ന് നോക്കാം. മോഷ്ടാവ് കൈക്കലാക്കുന്ന സമയത്ത്, നിഷിദ്ധമായ സ്വത്തായിരുന്നുവെങ്കിലും, ഉടമസ്ഥൻ അത് പൊരുത്തപ്പെട്ട് നൽകലോടെ, അത് മോഷ്ടാവിന് അനുവദനീയമായി. ഇക്കാര്യം മോഷ്ടാവ് അറിയണമെന്നില്ല. പക്ഷെ, ഇത് നിഷിദ്ധമായ സ്വത്താണ് എന്ന ചിന്തയോടെ ഉപയോഗിക്കുന്നതിൽ നന്മയുടെ അംശം കുറവാണല്ലോ. അതെല്ലാം പാടേ നീക്കി, അനുവദനീയമാണെന്നെ നല്ല ചിന്തയോടെ ഉപയോഗിക്കട്ടെ എന്ന് കരുതിയായിരിക്കാം ഇമാം പിന്തുടർന്ന് ഓടിയത്. ഖബൂലിൻ്റെ വാചകവും ചൊല്ലി ഇടപാട് പരിപൂർണ്ണമാക്കാനുമായിരിക്കണം. الله أعلم 


ഉപയോഗിക്കും നേരം ചിന്ത നന്നാക്കുന്നത് കൂടുതൽ പ്രതിഫലാർഹമാണെന്ന് ഇമാം സുബ്കീ(റ)യുടെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം:


(وَزِيَادَةُ الْأَجْرِ  عِنْدَ قَصْدِ الِامْتِثَالِ لِأَجْلِهَا) لِزِيَادَةِ النَّشَاطِ فِيهِ حِينَئِذٍ بِقُوَّةِ الْإِذْعَانِ لِقَبُولِ مَعْلُولِهَا. اه‍ (جمع الجوامع: ٢/٢٤٢)


മനസ്സിനകത്തെ ചിന്തകൾക്ക് ആക്കം കൂട്ടിയുള്ള തിരുനബി(സ്വ) തങ്ങളുടെ ഹജ്ജ് യാത്രയെ കുറിച്ച് മുമ്പ് എഴുതിയിരുന്നു. തിരുനബി(സ്വ)യോടും മഹാന്മാരോടും മഹബ്ബതുള്ളവർക്ക് മാത്രം ബോധ്യപ്പെടുന്ന ചില ബോധ്യങ്ങളുണ്ട്. ഇതിനോട് ചേർത്ത് വായിക്കുന്നത് നന്നായിരിക്കും.


മുതഫർരിദിൽ, നിസ്കാരത്തിൽ തിരിഞ്ഞു നോക്കുന്നത് ഹറാമാണെന്ന ഇമാം ഹലീമീ(റ), ഇമാം മുതവല്ലീ(റ) എന്നിവരുടെ വീക്ഷണം പറഞ്ഞതും, ഇർശാദുൽ ഇബാദിലെ ഹീലതുർരിബാ ഹറാമാണെന്ന് ഇമാം മാലിക്(റ), ഇമാം അഹ്‌മദ്(റ) ഇവരെ ഉദ്ധരിച്ച് പറഞ്ഞതും അവകളനുസരിച്ച് സൂക്ഷ്മത നിറഞ്ഞ ജീവിതം നയിക്കാനാണ്. അവ രണ്ടും കറാഹതാണെന്ന് ഫത്ഹുൽ മുഈനിൽ വ്യക്തമാക്കിയത് മേൽ കിതാബുകളെ തിരുത്തുകയല്ല, മറിച്ച് മദ്ഹബിലെ തീരുമാനവും ഫിഖ്ഹിലെ നിയമവും പഠിപ്പിക്കുകയാണ്.  


സകാതിൽ നിന്നും രക്ഷപ്പെടാൻ, ഉടമസ്ഥാവകാശം ഭാര്യക്ക് കൈമാറി, തിരിച്ചു വാങ്ങുന്ന അറുവശളൻ ഏർപ്പാടിനെക്കുറിച്ച് കറാഹതാണെന്ന് നിയമം പറയുന്നു. അതോടൊപ്പം, നിഷിദ്ധമാണെന്ന ഉദ്ധരണികൾ വലിയ ഇമാമുകളിലേക്ക് ചേർത്തിപ്പറഞ്ഞ് അതനുസരിച്ച് ജീവിക്കാൻ പ്രോത്സാഹനവും നൽകുന്ന ഫത്ഹുൽ മുഈനിൻ്റെ ശൈലി ശ്രദ്ധേയമാണ്:


وكره أن يزيل ملكه ببيع أو مبادلة عما تجب فيه الزكاة لحيلة بأن يقصد به دفع وجوب  الزكاة لأنه فرار من القربة وفي الوجيز: يحرم. وزاد في الإحياء: ولا يبرئ الذمة باطنا وأن هذا من الفقه الضار. وقال ابن الصلاح: يأثم بقصده لا بفعله. اه‍

 (فتح المعين: ١٦٦)


ഇമാം മഹല്ലീ(റ)വിൻ്റെ ശറഹുൽ മിൻഹാജിലെ വീക്ഷണങ്ങളിലെല്ലാം സൂക്ഷ്മതയോടൊപ്പം നിലകൊള്ളണം. അതായത്, അസ്വഹ്ഹിനെ പ്രബലമായി മനസ്സിലാക്കുകയും മറ്റു വജ്ഹുകളയും കൂടി മാനിച്ചുള്ള അമലുകൾ പ്രാവർത്തികമാക്കുകയും ചെയ്യണം. അല്ലാഹു തൗഫീഖ് നൽകട്ടെ - ആമീൻ.


💫

Tuesday, January 28, 2025

വിവാഹം

 വിവാഹം -



വിവാഹം സുന്നത്തുള്ളവർ


വൈവാഹിക ജീവിതത്തിലൂടെ  ആസ്വദിക്കുവാൻ ആശ യുള്ള മഹ്റ് വസ്ത്രം മറ്റു ചിലവുകൾക്ക് കഴിവുള്ള പുരുഷനും


വൈവാഹിക ജീവിതത്തിലൂടെ  ആസ്വദിക്കുവാൻ ആശ യുള്ളവൾക്കും ഭർത്താവിൽ നിന്ന് ജീവിതോപാധി നേടിയെടുക്കേണ്ട വർക്കും ദുർവൃത്തരിൽ നിന്ന് അഹിതം ഭയക്കുന്ന സ്ത്രീക്കും വിവാഹം സുന്നത്താണ്. (തുഹ്‌ഫഃ 7/187)


വിവാഹം നിർബന്ധം -


*വ്യഭിചാരത്തിൽ നിന്ന് മാറി നിൽക്കുവാൻ വിവാഹം വഴിമാത്രമേ സാധ്യ മാകൂ എന്നുറപ്പായാൽ വിവാഹം നിർബന്ധമാണ്. (തുഹ്ഫ 7/188) 


കറാഹത്ത്


വിവാഹത്തിലേക്ക് ആവശ്യമില്ലാത്തതോടൊപ്പം ആരാധനയിൽ മുഴുകുന്നവൾക്ക് വിവാഹം കഴിക്കൽ കറാഹത്താണ്. (മുഗ്‌നീ)


ഹറാം


വിവാഹം നിമിത്തം നിർബന്ധ ആരാധന മുടങ്ങുമെന്നു ഭയന്നാൽ വിവാഹം ഹറാമാണ്. (നിഹായഃ)


ഭർത്താവിനു ചെയ്തുകൊടുക്കേണ്ട ബാധ്യതകൾ നിറവേറ്റുവാൻ തനിക്കാവില്ലെന്ന് ബോധ്യപ്പെട്ടവൾ വിവാഹം ആവശ്യമില്ലാത്ത ഘട്ടത്തിൽ അതിന് തുനിയുന്നത് ഹറാമാണ്. (തുഹ്ഫഃ 7/188)


ഭർത്താവിനു ചെയ്‌തുകൊടുക്കേണ്ട ബാധ്യത എന്നാൽ ഭർത്താവ് ആവശ്യപ്പെടുമ്പോൾ സുഗന്ധം ഉപയോഗിക്കുക, വ്യത്യസ്‌ത അലങ്കാര വസ്‌തുക്കൾ ഉപയോഗിച്ച് ഭംഗിയാവുക,  തുടങ്ങിയവയാണ്. 


എന്നാൽ ഭർത്താവിനുവേണ്ടി ഭക്ഷണം പോലെയുള്ളവ തയ്യാർ ചെയ്യൽ നമുക്കിടയിൽ പതിവുണ്ടെങ്കിലും അത് ഭാര്യയുടെ മേൽ നിർബന്ധബാ ധ്യതയായി ഇസ്ല‌ാം ഗണിക്കുന്നില്ല.


CM Al RASHIDA online dars

Aslam Kamil


Monday, January 27, 2025

സ്വഹാബത്തിനെതിരെ ഒഹാബി

 മുജാഹിദിനെന്താ കുഴപ്പം

Aslam Kamil Saquafi parappanangadi


*സ്വഹാബത്തിനെതിരെ ഒഹാബി*


നബി(സ)യുടെ ജീവിതത്തിന് ദൃക്‌സാക്ഷികളാണ് സ്വഹാബികൾ. മുസ്ല‌ിംകൾ ഇസ്ലാം പഠിച്ചത് ഇവരിൽ നിന്നാണ്. ഇസ്ലാമിന്റെ അടി സ്ഥാന ഗ്രന്ഥമാണ് ഖുർആൻ. ഈ മഹത് ഗ്രന്ഥവും അതിന്റെ വ്യാഖ്യാ നവും ലോകത്തിന് ലഭിച്ചത് സ്വഹാബത്ത് മുഖേനയാണ്. ഇവരെ ഇകഴ്ത്താനുള്ള ഏതു നീക്കവും ഇസ്ലാമിനെ ഇകഴ്ത്തലായിരിക്കും. ഇസ്ല‌ാ മിനെ മുഖം കെടുത്താൻ ആഗ്രഹിച്ചവരൊക്കെ ഈ വഴിക്കാണ് കരുക്കൾ നീക്കിയത്.


പ്രാമാണികരായ സ്വഹാബിമാരെ ആക്ഷേപിച്ചു കൊണ്ടായിരുന്നു ചേകന്നൂരിന്റെ അരങ്ങേറ്റം. മൗദൂദികളും ഈ വഴിയിൽ ഏറെ സഞ്ചരിച്ചു. ഇവരെയെല്ലാം നിഷ്പ്രഭമാക്കുന്ന നീക്കങ്ങളാണ് വഹാബികൾ ഈ രംഗത്ത് നടത്തിയത്.



മുജാഹിദുകൾ സ്വഹാബത്തിനെ ആദരിക്കുകയും ബഹുമാനിക്കു കയും ചെയ്യുന്നുവെന്നോ. സ്വന്തം ഇഛക്കെതിരാകുമ്പോൾ അവരെ തള്ളി പ്പറയുന്നവരല്ലേ വഹാബികൾ. ഏതാനും ഉദാഹരണങ്ങൾ:


1. കേരളത്തിൽ ഇസ്‌ലാം എത്തിച്ച സ്വഹാബത്താണ് ഇവിടെ ആദ്യമായി ജുമുഅ: സ്ഥാപിച്ചത്. ശ്രോതാക്കൾ അനറബികളായിട്ടും അറബി യിൽ തന്നെ ജുമുഅയും ഖുതുബയും നിർവ്വഹിക്കണമെന്ന സുന്നത്ത് നടപ്പാക്കിയതും അവർ തന്നെ. സ്വഹാബത്തിൻ്റെ ഈ നടപടി തങ്ങളുടെ വാദത്തിനെതിരാണെന്ന് വ്യക്തമായപ്പോൾ വഹാബി ആചാര്യൻ സ്വഹാബത്തിനെ തള്ളുന്നത് കാണുക.


“ചിന്തിക്കുന്ന ആർക്കും സ്വഹാബികൾ അറബി അറിയാത്തവരോട് അറബിയിൽ ഖുതുബ ഉപദേശം ചെയ്തിരുന്നുവെന്ന് സമ്മതിക്കാൻ നിർവ്വാഹമില്ല. ഇനി അങ്ങനെ ചെയ്‌തിരുന്നുവെന്ന് പറയുന്ന പക്ഷം വസ്തു‌ നിഷ്ഠമായ റിപ്പോർട്ട്തെളിയിക്കേണ്ടതാണ്. ഇനി തെളിഞ്ഞാൽ തന്നെ കേരളത്തിലെ മുസ്‌ലിയാക്കന്മാർ ചെയ്യുന്നത് ദീനിൽ തെളിവല്ലാ ത്തത് പോലെ അതും (സ്വഹാബത്ത് ചെയ്‌തതും) ദീനിൽ തെളിവാകു കയില്ല" (ജുമുഅ ഖുതുബ മദ്ഹബുകളിൽ പേ: 84)



2. മറ്റൊരു വഹാബി സ്വഹാബത്തിനെ കരിതേക്കുന്നത് കാണുക. "മുസ്‌ലിംകളിൽ അന്ധവിശ്വാസം അരക്കിട്ടുറപ്പിക്കുകയും അവരുടെ പ്രവത്തികളെ ദുഷിപ്പിക്കുകയും ചെയ്‌തതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ഇസ്റാഈലി കഥകളാണ്. അഹ്ലുൽ കിതാബിൽ നിന്ന് ഇസ്ലാം സ്വീകരിച്ചവർ മുഖേനയാണ് ഇവ മുസ്‌ലിംകളിൽ പ്രചരിപ്പിച്ചത്. അവർ സന്ദർഭത്തിനനുസരിച്ച് തൗറാത്തിൽ നിന്നും ഇഞ്ചീലിൽ നിന്നും 

എടുത്തുദ്ധരിക്കുകയും ചെയ്തു. തമീമുദ്ദാരി(റ) കഅ്ബുൽ അഹ്ബാർ(റ), വഹബുബ്‌നു മുനബ്ബിഹ്(റ),, അബ്‌ദുല്ലാഹിബ്നു സലാം(റ) എന്നീ നാല് . പേരിലാണ് ഇത്തരംറിപ്പോർട്ടുകളധികവും ചെന്നെത്തുക. ഇവർ നാലു പേരും യഹൂദി ക്രിസ്‌ത്യാനി വേദങ്ങളിൽ പരിജ്ഞാനമുള്ളവരായിരുന്നു." (അൽ മനാർ പു: 9, ല: 6) ('തർളിയത്ത്' ലേഖകന്റെ വക.)


3. ഉമറുൽ ഫാറൂഖി(റ)നെയും ഉസ്‌മാനുബ്നു അഫ്ഫാനി(റ)നെയും ഒരു വഹാബി ആക്ഷേപിക്കുന്നത് കാണുക: “രണ്ട് കാരണങ്ങളാണ് ഇസ്‌റാഈലീ കഥകൾ ഇസ്‌ലാമിൽ പ്രചരിപ്പിക്കാൻ ഇടവരുത്തിയത്. സ്‌ലാമിൻ്റെ ആരംഭ ദശയിൽ നബി(സ)യുടെ വിയോഗ ശേഷം പള്ളി ിൽ വെച്ച് കഥ പറയുന്ന ഒരു പുതിയ സമ്പ്രദായം ആരംഭിച്ചു. ഹ: ഉമറിൻ്റെ അവസാന കാലത്ത് തന്നെ ഇത് തുടങ്ങിവെച്ചിരുന്നു. എന്നാൽ സ്‌മാൻ(റ) അവർകളുടെ കാലം മുതൽക്കാണ് സർവ്വ പ്രചാരം സിദ്ധിച്ചത്" (അൽ മനാർ 1959 മെയ് പേ: 152)


4. ഇബ്നു അബ്ബാസ്(റ) അബൂഹുറൈറ(റ) എന്നിവരെ പ്രത്യേകം ഇകഴ്ത്തിക്കൊണ്ട് ഒരു വഹാബി എഴുതുന്നു: “വഹ്ബുബ്മുനബ്ബഹും  ഈ കൂട്ടത്തിൽ പെട്ട ഒരു കഥാകാരൻ തന്നെയാണ്. എന്നാൽ മൂന്നാത്തെ ദേഹമായ കഅ്ബുൽ അഹ്ബാറിൽ(റ)നിന്നാണ് ഇസ്‌റാഈലി കഥകൾ പ്രചരിക്കുന്നത്. ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവായ ഹ: ഇബ്‌നു അബ്ബാസ്(റ), മുഹദ്ദിസുകളിൽ ഒന്നാം സ്ഥാനമർഹിക്കുന്ന  അബൂഹുറൈറ(റ)യുമാണ് കഅ്ബി(റ)ൽ നിന്ന് ഏറ്റവുമധികം റിപ്പോർട്ട ചെയ്തതെന്ന് വരുമ്പോൾ ഇസ്റാഈലി പുരാണേതിഹാസങ്ങൾ ഇസ്ലാമിൽ എത്രമാത്രം പ്രചരിപ്പിച്ചിട്ടുണ്ടാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതാ ണ്. (അൽ മനാർ പു: 9, ലക്കം 1959) (തർളിയത് ലേഖകൻ്റെ വക) 


ഇതിൽ നിന്ന് നാല് കാര്യങ്ങൾ വ്യക്തമാകുന്നു.


1. വഹാബികൾ സ്വഹാബത്തിനെ അംഗീകരിക്കുന്നവരോ ബഹുമാ നിക്കുന്നവരോ അല്ല.



2. ഇസ്‌ലാമിലേക്ക് ജൂതായിസം കടത്തിക്കൊണ്ട് വന്നവരാണ് സ്വഹാബികളിൽ പലരുമെന്ന് വഹാബികൾ വിശ്വസിക്കുന്നു.


3. വഹാബി ചിന്തകൾക്കെതിരെയാണ് സ്വഹാബികളുടെ വീക്ഷണ മെങ്കിൽ അവരെ ആക്ഷേപിക്കാനും കേരള മുസ്ലിയാക്കളെ പോലെ തള്ളാനും വഹാബികൾ ഒരുക്കമാണ്.


4. ഉമർ(റ), ഉസ്‌മാൻ(റ) എന്നിവർ ഇസ്‌റാഈലി കഥകൾ കടത്തിക്കുട്ടാൻ അരു നിന്നവരാണെന്ന് വഹാബികൾ വിശ്വസിക്കുന്നു.


സ്വഹാബത്ത് ദീനിൽ ജൂതായിസം കലർത്തിയവരാണെന്നും അവരുടെഇജ്‌മാഅ് കേരള 'മുസ്‌ലിയാക്കളുടെ' ഇജ്‌മാഇന് തുല്യം തള്ളപ്പെ ണ്ടതാണെന്നും വഹാബികൾ എഴുതിയത് നാം കണ്ടു. ഇതുകൊണ്ടാണ് വഹാബികൾ സ്വഹാബി വിരുദ്ധമായി അറിയപ്പെടാൻ കാരണം. 


ലോകത്തിന് ഇസ്ലാമിന്റെ വെളിച്ചം പകർന്ന് കൊടുത്ത സ്വഹാബ ത്തിനെ ഇകഴ്ത്തുകയും തരം താഴ്ത്തുകയും ചെയ്‌തവരാണ് ഒഹാബികൾ എന്ന് ഇതോടെ വെക്തമായി


Aslam Kamil Saquafi parappanangadi


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


https://chat.whatsapp.com/25iXC28SbjWFoTZeUBXBo

 

ഒഹാബി മതത്തിൽ നബി(സ) സാധാരണക്കാരൻ?

 മുജാഹിദിനെന്താ കുഴപ്പം ?



ഒഹാബി മതത്തിൽ നബി(സ) സാധാരണക്കാരൻ?


ഒരു വഹാബി മൗലവി എഴുതുന്നു: 


1) “സാധാരണ മനുഷ്യർക്ക് മാതൃകയാകേണ്ട പ്രവാചകൻ സാധാ രണ മനുഷ്യൻ തന്നെയായിരിക്കണം. സാധാരണ മനുഷ്യ പ്രകൃതിയു ള്ളവരായിരുന്നു പ്രവാചകന്മാർ... അവർക്ക് സാധാരണ മനുഷ്യരെ പോലെ യുള്ള കേൾവിയും കാഴ്‌ചയും മാത്രമേ ഉണ്ടായിരുന്നുള്ളൂ" (ശബാബ് വാരിക 88 ഫെബ്രുവരി 12)


മുജാഹിദ് സംസ്ഥാന പ്രസിഡൻ്റ് ഡോ. ഉസ്‌മാൻ എഴുതിയ ഈ വരി കളിൽ മൂല്യവത്തായ' മൂന്ന് നുണകൾ പ്രവാചകരിൽ ആരോപിച്ചിട്ടുണ്ട്


1 സാധാരണ മനുഷ്യ പ്രകൃതിയുള്ളവരായിരുന്നു പ്രവാചകന്മാർ


2.സാധാരണ മനുഷ്യർക്കുള്ള കേൾവി മാത്രമേ പ്രവാചകന്മാർക്ക ണ്ടായിരുന്നുള്ളൂ.


3.സാധാരണ മനുഷ്യർക്കുള്ള കാഴ്ച്‌ചമാത്രമേപ്രവാചകന്മാർക്കുണ്ടായിരുന്നുള്ളൂ.


എന്നാൽ ഇസ്‌ലാമിക ശരീഅത്തിനു വിരുദ്ധമായ ഈ വാദങ്ങളെ പ്രാചീന വഹാബി ആചാര്യന്മാർ തന്നെ ഖണ്ഡിക്കുന്നത് കാണുക.


“എന്നാൽ നബി(സ)യുടെ ദേഹപ്രകൃതി അസാധാരണമാണ്. കൂർമ്മ ബുദ്ധിയും അല്ലാഹു നബി(സ)ക്ക് നൽകിയിട്ടുണ്ട്. സകല നബിമാരും ബുദ്ധിമാൻമാരേ ആയിരിക്കുകയുള്ളൂ. എന്നിരുന്നാലും തിരുമേനി അതിന്റെ ഉച്ചസ്ഥായിയെ പ്രാപിച്ചിട്ടുണ്ട്.


 നബി(സ)ക്ക് പിറകോട്ട് കാണുനുള്ള ഒരു പ്രത്യേക ദൃഷ്‌ടി അല്ലാഹു ജന്മനാൽ തന്നെ പ്രദാനം ചെയ്ത ട്ടുണ്ട്... നബി(സ) ചില അവസരങ്ങളിൽ ദൂരദർശനം നടത്താറുണ്ട് നജ്ജാശി രാജൻ മരിച്ചയുടനെ നബി(സ)യത് സ്വഹാബാക്കളോട് പറയുകയുണ്ടായി. അസാധാരണമായ ശരീരബലംനബി(സ)ക്കുണ്ടായിരുന്നു.. തങ്ങളുടെ ഉറക്കം ശ്രദ്ധ തീരെ മാറിക്കൊണ്ടുള്ളതായിരുന്നില്ല. 'ഒരാളുടെ മുഖത്തേക്ക് തങ്ങൾ നോക്കിയാൽ അയാളുടെ തല താഴ്ന്നു പോകുന്നു"(അൽമുർശിദ് പു:1, പേ: 151 മുതൽക്കുള്ള പേജുകൾ നോക്കുക)


ഇസ്‌ലാമിക പ്രമാണങ്ങൾ ഇക്കാര്യം സമഗ്രമായി ചർച്ച ചെയ്‌തിട്ടുണ്ട്. നബി(സ)യുടെ ശാരീരികമായ എല്ലാ കഴിവുകളും അസാധാരണ മായിരുന്നുവെന്ന് പ്രമാണങ്ങളിൽ നിന്ന് വ്യക്തമാകുന്നു. 


2) എന്നാൽ അഭിനവ വഹാബികൾ ഇതംഗീകരിക്കുന്നില്ല വഹാബി നേതാവ് എഴുതുന്നു: “ പ്രവാചകന്മാർ സാധാരണ മനുഷ്യ പ്രകൃതിയുള്ള മനുഷ്യരായിരുന്നുവെന്ന് പറയുന്നവരല്ല ഇസ്ലാമിൽ നിന്ന് പുറത്ത് പോവുക. നേരെ മറിച്ചാണ് സംഗതിയുടെ കിടപ്പ് മന്ത് മറ്റേക്കാലിലാണ്” (ശബാബ് വാരിക 88 ഫെബ്രുവരി 19)


Aslam Kamil Saquafi parappanangadi


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

മിഅ'റാ ജ് നോമ്പ്*

 *മിഅ'റാ ജ് നോമ്പ്*


_*തെറ്റിദ്ധരിപ്പിക്കപ്പെടുമ്പോൾ നാം അറിഞ്ഞിരിക്കേണ്ട ചിലത്*_

_بسم الله والحمد لله والصلاة والسلام على رسول الله وعلى اله وصحبه اجمعين اما بعد_


*ചോദ്യം*: റജബ് ഇരുപത്തിയേഴ് മിഅ'റാജ് ദിനത്തിൽ നോമ്പനുഷ്ട്ടിക്കുന്നതിന് വല്ല പുണ്യവുമുണ്ടോ?


*മറുപടി*:ഉണ്ട്. ആരെങ്കിലും റജബ് ഇരുപത്തിഏഴിനു നോമ്പനുഷ്ഠിച്ചാൽ അറുപത് മാസം നോമ്പനുഷ്ഠിച്ച പുണ്യം അവനു രേഖപ്പെടുത്തുമെന്ന ഹദീസ് ഇബ്നു അസാകിർ ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസ് ആ നോമ്പിന്റെ മഹത്വമായി ഇമാം ഗസ്സാലി (റ) ഇഹ്‌യാ 328/1 ലും ഗുന് യ 182/1 ലും കൊണ്ടുവന്നിട്ടുണ്ട്.


_*"ان رسول الله صلى الله عليه وسلم قال من صام يوم السابع والعشرين من رجب كتب له ثواب صيام ستين شهرا"*_ رواه ابن عساكر


_*وقال الامام الغزالي واما الايام الفاضلة فتسعة عشر يستحب مواصلة الاوراد فيها يوم عرفة ويوم عاشوراء ويوم سبعة وعشرين من رجب له شرف عظيم روى ابوهريرة ان رسول الله صلى الله عليه وسلم قال من صام يوم سبع وعشرين من رجب كتب الله له صيام ستين شهرا*_ 


_(احياء علوم الدين ١/٣٦١)_


_*شهاب الدين السعدي الفنينكندي*_


*ചോദ്യം*:ശാഫിഈ മദ്ഹബിലെ കർമ്മ ശാസ്ത്ര പണ്ഡിതന്മാർ ആരെങ്കിലും സുന്നത്ത് നോമ്പുകളുടെ കൂട്ടത്തിൽ മിഅ'റാജ് ദിനത്തിലെ നോമ്പിനെ എണ്ണിയിട്ടുണ്ടോ?


*മറുപടി*:എണ്ണിയിട്ടുണ്ട്. മിഅ'റാജ് ദിനത്തിലെ നോമ്പ് സുന്നത്താണെന്ന് സയ്യിദുൽ  ബക് രി (റ) ഇആനത്ത് 306/2ലും ബൈജൂരി (റ) ഇബ്നു ഖാസിമിന്റെ ശറഹ് 392/1ലും ജമൽ 349/2ലും അബ്ദുള്ളാഹിൽജർദാനി (റ) ഫത്ഹുൽ അല്ലാം 208/2ലും പ്രസ്താവിച്ചിട്ടുണ്ട്.

    മാത്രമല്ല, കറുത്ത രാവിന്റെ ദിനങ്ങളിൽ നോമ്പനുഷ്ട്ടിക്കൽ സുന്നത്താണെന്നും മാസം ഇരുപത്തേഴ്‌ ആ ദിവസങ്ങളിൽ പെടുമെന്നും തുഹ്ഫ 456/3ലും നിഹായ 314/3ലും പറഞ്ഞിട്ടുണ്ട്.


_*"ويستحب صوم يوم المعراج"(فتح العلام ٢/٢٠٨,اعانة الطالبين ٢/٣٠٦,حاشية البيجوري  ١/٣٩٢,فتاوى الشالياتي ص١٣٥)*_


_*"ويسن صوم ايام السود خوفا ورهبة من ظلمة الذنوب وهي السابع او الثامن والعشرون وتالياه"(تحفة ٣/٤٥٦)*_


_*"قال الماوردي: ويسن صوم ايام السود وهي الثامن والعشرون وتالياه وينبغي ان يصام معها السابع والعشرون احتياطا"(نهاية ٣/٣١٤)*_


*ചോദ്യം*:മുകളിൽ ഉദ്ധരിച്ച ഹദീസിന്റെ പരമ്പരയിൽ ദുർബലത ഉണ്ടെന്ന് ഇബ്നു ഹജരിനിൽ അസ്ഖലാനി (റ) തബ് യീനുൽ അജബ് പേജ് 38ൽ പറയുന്നുണ്ടല്ലോ. അപ്പോൾ ആ ഹദീസ് അടിസ്ഥാനമാക്കി പ്രവർത്തിക്കൽ അനുവദനീയമാണോ?


*മറുപടി*:സുന്നത്താണെന്ന ഭാവനയോടെ ഒരു കാര്യം ചെയ്യുന്നതിന് അവലംബമായി ബലഹീനമായ ഹദീസ് സ്വീകരിക്കാമെന്ന് പണ്ഡിതന്മാർ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരിക്കുന്നു. ഇമാം നവവി (റ )പറയുന്നു :


_*"ويجوز عند اهل الحديث وغيرهم التساهل في الاسانيد ورواية ما سوى الموضوع من الضعيف والعمل به من غير بيان ضعفه في غير صفات الله تعالى والاحكام.....(تقريب النواوي  ١/٢٢٣)*_


_*"ഇസ്‌ലാമിന്റെ മൗലിക തത്വങ്ങളോട് ബന്ധപ്പെടാത്തതും ഹറാം, ഹലാൽ പോലെയുള്ള വിധികളല്ലാത്തതുമായ കാര്യങ്ങളിൽ ബലഹീനമായ ഹദീസ് റിപ്പോർട്ട് ചെയ്യുന്നതിൽ അത്ര കർക്കശ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് ഹദീസ് പണ്ഡിതരുടെ നിലപാട് (തഖ്‌രീബ്‌ 223/1)*_


_*"وقد اتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال "(الأربعين ص٣٩)*_


_*"സുന്നത്തായ കാര്യങ്ങളിൽ ബലഹീനമായ ഹദീസ് സ്വീകരിക്കാമെന്ന് പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു "(അർബഈൻ പേജ് 39)*_


        ഇമാം നവവി(റ)യുടെ  മുകളിലെ വരികൾ വിശദീകരിച്ചു കൊണ്ട് ഇബ്നു ഹജർ (റ)പറയുന്നു :


_*"وأشار المصنف بحكايته الإجماع على ما ذكره الى الرد على من نازع فيه............(فتح المبين ص٤٠)*_


       _*"സുന്നത്തായ കാര്യങ്ങളിലും ബലഹീനമായ ഹദീസ് സ്വീകരിക്കാൻ പറ്റില്ലെന്ന് പറയുന്നവർക്കുള്ള ഗണ്ണനമാണ് പണ്ഡിതന്മാരുടെ ഇജ്മാഅ' ഉദ്ധരിക്കൽ കൊണ്ട് നവവി (റ)സൂചിപ്പിച്ചത് (ഫത്ഹുൽമുബീൻ പേജ് 40)*_


           ഇമാം റംലി (റ)പറയുന്നു :


_*"قد حكى النووي في عدة من تصانيفه إجماع اهل الحديث على العمل بالحديث الضعيف في الفضائل ونحوها خاصة ولفظ ابن مهدي فيما أخرجه البيهقي في المدخل إذا روينا عن النبي صلى الله عليه وسلم في الحلال والحرام والاحكام شددنا في الاسانيد وانتقدنا في الرجال واذا روينا في الفضائل والثواب والعقاب سهلنا في الاسانيد وسامحنا في الرجال(فتاوى الرملي ٣/٣٨٣)*_


           _*"സുന്നത്തായ അമലുകളിൽ ബലഹീനമായ ഹദീസ് സ്വീകരിക്കാമെന്ന് പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ടെന്ന് ഇമാം നവവിയുടെ നിരവധി ഗ്രൻഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ബൈഹഖി തന്റെ മദ്ഖലിൽ ഇബ്നു മഹ്‌ദിയിൽ നിന്നും ഉദ്ധരിക്കുന്നു. ഹറാം, ഹലാൽ തുടങ്ങിയ വിധികളിൽ നബിയിൽ നിന്നും ഹദീസ് ഉദ്ധരിക്കപ്പെട്ടാൽ അതിന്റെ നിവേദക പരമ്പരയിലും നിവേദകരുടെ മാറ്റ് പരിശോധിക്കുന്നതിലും നാം കണിശമായ നിലപാട് സ്വീകരിക്കുന്നതാണ്. അതേ സമയം ഒരു കാര്യത്തിന്റെ പാരത്രിക പ്രതിഫലം, പരിണിത ഫലം തുടങ്ങിയവയിലും സുന്നത്തായ കാര്യങ്ങളിലും ഹദീസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അതിന്റ നിവേദക പരമ്പരയിലും നിവേദകരിലും നാം വിട്ടു വീഴ്ച ചെയ്യുന്നതാണ് (ഫതാവ റംലി 383/4)*_


*ചോദ്യം*:ദുർബലമായ ഹദീസ് കൊണ്ട് ഒരു കാര്യത്തിന്റെ സുന്നത്ത് സ്ഥിരപ്പെടുമോ?


 *മറുപടി*: സ്ഥിരപ്പെടും 


_*"ذهب ابن الهمام الى انه يثبت به اي بالحديث الضعيف الإستحباب وأشار الى ذلك النووي وابن حجر المكي والجلال الدواني "(تقريب التدريب ١/٢٩٩)*_


        _*"ദുർബലമായ ഹദീസ് കൊണ്ട് ഒരു കാര്യത്തിന്റെ സുന്നത്ത് സ്ഥിരപ്പെടുമെന്നാണ് ഇബ്നുൽ ഹുമാം(ഹനഫീ മദ്ഹബിലെ പ്രബല ഗ്രൻഥമായ ഫത്ഹുൽ ഖദീറിന്റെ രജയിതാവ്) അഭിപ്രായപ്പെടുന്നത്. ഇതു തന്നെയാണ് ഇമാം നവവിയും ഇബ്നു ഹജറും ജലാലു ദവ്വാനിയും സൂചിപ്പിക്കുന്നതും "(തഖ്‌രീരു തദ്‌രീബ്‌ 299/1)*_


*ചോദ്യം*:ബലഹീനമായ ഹദീസ് കൊണ്ട് ശറഇന്റെ ഒരു വിധി സ്ഥിരപ്പെടില്ലെന്നാണല്ലോ ഇമാം നവവി (റ) തഖ്‌രീബ് 223/1ൽ പറഞ്ഞത്. ഒരു കാര്യം സുന്നത്താവുകയെന്നത് ശറഇന്റെ വിധികളിൽ പെട്ട ഒന്നാണ്താനും. അപ്പോൾ സുന്നത്തായ കാര്യങ്ങൾക്ക് ബലഹീനമായ ഹദീസായാലും മതിയെന്ന് പറയുന്നത് പ്രമാണത്തിന് എതിരാവുകയില്ലേ?


*മറുപടി*:ഇബ്നു അല്ലാൻ (റ) പറയുന്നു : _*"ഹറാമും കറാഹത്തുമാകാൻ സാധ്യതയില്ലാത്ത ഒരു കാര്യം പ്രവർത്തിക്കുന്നത് പരാമർശിച്ച് ബലഹീനമായൊരു ഹദീസ് ലഭിച്ചാൽ അതു അടിസ്ഥാനമാക്കി പ്രസ്തുത കാര്യം ചെയ്യൽ അനുവദനീയമോ സുന്നത്തോ ആകുന്നതാണ്. കാരണം വിലക്കപ്പെട്ടതാകാൻ സാധ്യത്തിയില്ലാത്ത ഒരു കാര്യം എടുക്കലും ഉപേക്ഷിക്കലും സമമായ മുബാഹോ, ചെയ്യൽ അഭികാമ്യമായ സുന്നത്തോ ആകണം. ഏതായാലും അതനുസരിച്ച് പ്രവർത്തിക്കുന്നത് വിലക്കാൻ ന്യായമില്ല. മുബാഹാണെന്ന ധാരണയോടെ ഉപേക്ഷിക്കാമെങ്കിലും സുന്നത്താണെന്ന ഭാവനയോടെ ളഈഫ് പര്യാപ്തമാണ്. അപ്പോൾ പിന്നെ അത് ചെയ്യുന്നതാണ് സൂക്ഷ്മത. അങ്ങിനെ ചെയ്യുന്നതിൽ പ്രതിഫലം കാംക്ഷിക്കാമെന്നതാണ് കാരണം. ചുരുക്കത്തിൽ കേവലം ബലഹീനമായ ഹദീസ് കൊണ്ട് മാത്രമല്ല, സൂക്ഷ്മത പാലിക്കൽ സുന്നത്താണെന്ന പൊതു തത്വത്തിന്റെ അടിസ്ഥാനത്തിലും കൂടിയാണ് അമലിന്റെ സുന്നത്ത് സ്ഥിരപ്പെടുന്നത്."*_


      _(അൽ ഫുത്തൂഹാത്തു റബ്ബാനിയ്യ 84,85/1)_


*_"قال الجلال الدواني في كتابه المسمى انموذج العلوم:اتفقوا على ان الحديث الضعيف لا تثبت به الاحكام الشرعية ثم ذكروا انه يجوز بل يستحب العمل بالحديث الضعيف في فضائل الاعمال وممن صرح به النووي سيما في كتاب الاذكار وفيه اشكال لان جواز العمل واستحبابه كلاهما من الاحكام الخمسة الشرعية فاذا استحب العمل بمقتضى الحديث كان فيه ثبوت الحكم بالحديث الضعيف وأجيب عنه بما احسنه انه إذا وجد حديث ضعيف في عمل من الاعمال ولم يكن العمل محتمل الحرمة والكراهة فإنه يجوز العمل به ويستحب رجاء النفع اذ هو دائر بين الاباحة والاستحباب فلا وجه لحظر العمل به .....وحاصل الجواب ان الجواز معلوم من خارج والاستحباب معلوم ايضا من القواعد الشرعية الدالة على استحباب الاحتياط في الدين فلم يثبت بالحديث الضعيف شيئ من الاحكام بل اوقع الضعيف شبهة الاستحباب فصار الاحتياط ان يعمل به واستحباب الاحتياط معلوم من القواعد الشرعية..."_*


         _(الفتوحات الربانية ١/٨٤،٨٥)_


*ചോദ്യം*:ഒരു കാര്യം സുന്നത്താണെന്ന് കുറിക്കുന്ന ഹദീസ് ലഭ്യമാവുകയും പക്ഷേ, അതിന്റെ നിവേദക പരമ്പരയിൽ (إسناد) ഒരു അയോഗ്യനുണ്ടാവുകയും ചെയ്താൽ നിരുപാധികം ആ ഹദീസ് ദുർബലമാണെന്ന് പറയാൻ പറ്റുമോ?


*മറുപടി*:പറ്റില്ല. ആ സനദിലൂടെ മാത്രം ആ ഹദീസ് ദുർബലമാണെന്നേ പറയാവൂ.കാരണം കുറ്റമറ്റ വേറെ സനദ് ഈ ഹദീസിന് ഉണ്ടാകാമല്ലോ. അതുകൊണ്ട് തന്നെ ആ ഹദീസ് നിശ്ചയമായും ദുർബലമാണെന്ന് ഖൺഡിതമായി പറയണമെങ്കിൽ ഹദീസ് പാണ്ഡിത്യത്തിൽ മുൻനിരയിൽ എത്തിയ ഒരു ഇമാം ഈ ഹദീസ് ശരിയായ സനദിലൂടെ തീരെ വന്നിട്ടില്ലെന്നോ അല്ലെങ്കിൽ കാരണം വ്യക്തമാക്കിക്കൊണ്ട് ഈ ഹദീസ് പാടെ ദുർബലമാണെന്നോ ഖൺഡിതമായി പറയണം.


    (തദ്‌രീബ്‌ 296/1)

_*"إذا رأيت حديثا بإسناد ضعيف فلك ان تقول هو ضعيف بهذا الاسناد ولا تقل ضعيف المتن لمجرد  ضعف ذلك الاسناد وقد يكون له إسناد آخر صحيح الا ان يقول امام انه لم يرو من وجه صحيح او ليس له إسناد يثبت به او انه حديث ضعيف مفسرا ضعفه"*_


      _(تدريب الراوي مع التقرير للسيوطي رض ١/٢٩٦)_

     


_*وصلى الله على نبينا محمد وعلى اله   وصحبه اجمعين*_

Wednesday, January 22, 2025

ബിദ്അതാരോപണം;* *ചിലത് ശ്രദ്ധിക്കാതെ പറ്റില്ല*

 📚

*ബിദ്അതാരോപണം;* 

 *ചിലത് ശ്രദ്ധിക്കാതെ പറ്റില്ല* 


(ഭാഗം - 7)


✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

__________________________


എല്ലാ പണ്ഡിതന്മാരുടെയും ഏകോപനമാണല്ലോ ഇജ്മാഅ്‌. മുജ്തഹിദുകളുടെ മാത്രം ഏകോപനമെന്ന് പറഞ്ഞത് ഉസ്വൂലുൽ ഫിഖ്ഹിലെ വിശദീകരിമാണ്. ഇജ്തിഹാദ് ചെയ്യേണ്ട കാര്യം അവർക്കല്ലേ അറിയൂ. എന്നാൽ ഗവേഷണാത്മകമല്ലാത്ത, വിശ്വാസകാര്യം രൂപപ്പെടുന്നതിലും നിഷേധിക്കാൻ പാടില്ലാത്ത വിഷയത്തിലും, എക്കാലത്തുമുള്ള പണ്ഡിതന്മാരുടെയെല്ലാം ഏകോപനം പരിഗണിക്കേണ്ടതുണ്ട്. ശുഹ്റത് ഇല്ലാത്ത പണ്ഡിതരുടെ വീക്ഷണങ്ങൾ വരെ മാനിക്കണമെന്ന് കഴിഞ്ഞ കുറിപ്പിൽ (ഭാഗം - 5 ) വ്യക്തമാക്കിയല്ലോ. പക്ഷേ, കിതാബുകളിൽ കാണുന്ന എല്ലാ ഖിലാഫുകളും പരിഗണനീയമാകണം എന്നില്ല. ചിലപ്പോൾ ഇജ്മാഅ്‌ സ്ഥിരപ്പെടും മുമ്പുള്ള ഖിലാഫുകൾ അതേപടി ഉദ്ധരിച്ചതാവാം. അല്ലെങ്കിൽ ഇജ്മാഅ് സ്ഥിരപ്പെട്ട വിവരം ലഭിക്കാതെ പറഞ്ഞതാവാം. അതുമല്ലെങ്കിൽ, ഇജ്മാഇൻ്റെ സ്ഥിരീകരണവുമായി ബന്ധപ്പെട്ട വീക്ഷണ വ്യത്യാസത്തിൻ്റെ പേരിലാകാം. അഥവാ, ഇജ്മാഇൽ പരിഗണിക്കപ്പെട്ടവരുടെയെല്ലാം വഫാത് വരെ കാത്തിരിക്കണമെന്നും അതിനു ശേഷമേ ആ ഏകോപനം സ്ഥിരീകരിക്കാവൂ എന്നും ചിലർ വാദിച്ചു. വഫാതിന് മുമ്പ് അതിൽ പെട്ട ആരെങ്കിലും തങ്ങളുടെ വീക്ഷണത്തിൽ നിന്ന് മാറാനുള്ള സാധ്യതയാണ് അവർ ഗൗനിച്ചത്. പക്ഷെ, അത് പ്രബലമല്ല. ഇജ്മാഅ് നിഷേധം ഏതൊരു കാരണം കൊണ്ടാണോ നിഷിദ്ധമായത്, അതേ ന്യായം ഏകോപന സമയത്ത് തന്നെ ഉണ്ടല്ലോ. പിന്നീട് വീക്ഷണം പറഞ്ഞവർക്ക് പോലും അവരുടെ അഭിപ്രായത്തിൽ നിന്ന് മാറാൻ പറ്റില്ല. ആ അപ്രബലമായ ന്യായത്തെ തുടർന്നുണ്ടായ ഖിലാഫുകളും ഉദ്ധരിക്കപ്പെട്ടേക്കാം.


അനന്തരാവകാശ നിയമത്തിലെ 'മസ്അലതുൽ ഔലു'മായി ബന്ധപ്പെട്ട കാര്യത്തിൽ, സ്വഹാബതിൻ്റെ ഇജ്മാഅ് വന്നതിന് ശേഷവും ഇബ്നു അബ്ബാസ്(റ) തങ്ങളുടെ വീക്ഷണത്തിൽ നിന്ന് മാറിയതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച്, ഇബ്നു ഹജർ(റ) ന്യായം പറഞ്ഞത്, വഫാത് വരെ കാത്തിരിക്കണമെന്ന സാധ്യതയെ കൂട്ടുപിടിച്ചാണ്:


ثُمَّ خَالَفَ فِيهِ ابْنُ  عَبَّاسٍ - رَضِيَ اللَّهُ عَنْهُمَا - وَكَأَنَّهُ مِمَّنْ يَرَى أَنَّ شَرْطَ انْعِقَادِ الْإِجْمَاعِ الَّذِي تَحْرُمُ مُخَالَفَتُهُ انْقِرَاضُ الْعَصْرِ. اه‍ 

(تحفة: ٦/٤٣١)


മറ്റൊരു വിഷയത്തിൽ അലീ(റ)വിൽ നിന്നും ഇത്തരത്തിൽ ഒരു വീക്ഷണം വന്നതും ഉബൈദതുസ്സൽമാനീ(റ) ഇതിനെതിരെ വിമർശനം പറഞ്ഞതും തുടർന്ന് ഇബ്നു ഹജർ(റ) ഉദ്ധരിക്കുന്നുണ്ട്. ഖിലാഫുകൾ വരുന്നതിൻ്റെ ഒരു ഉദാഹരണം പറഞ്ഞെന്ന് മാത്രം. ഇപ്രകാരം, ഇനി വിവരിക്കുന്ന അനുകരിക്കാൻ പറ്റാത്ത ഖിലാഫുകൾ പറഞ്ഞത് തെറ്റായിപ്പോയെന്ന് കരുതിക്കൂടാ. അവർക്ക് ന്യായമുണ്ടായേക്കാം. പക്ഷേ, നമുക്ക് അവകളെ അനുകരിക്കാൻ പറ്റില്ലെന്നത് വ്യക്തം.

അല്ലാഹുവിൻ്റെ റഹ്‌മത് എന്ന് പറയാം, എല്ലാം സൂക്ഷ്മ നിരീക്ഷണം നടത്തി ഇമാമുകൾ കതിരും പതിരും വേർതിരിച്ച് തന്നല്ലോ.  


*എല്ലാ ഖിലാഫുകളും പരിഗണനീയമല്ല*

________________________



ദീനിലെ അടിസ്ഥാന ഘടകവും പരക്കെ അംഗീകരിക്കപ്പെട്ടതുമായ കാര്യമാണ് സകാത്. അത് നിഷേധിച്ചാൽ കുഫ്റ് വരും. ഇപ്രകാരം തന്നെ, അടിസ്ഥാന കാര്യമല്ലാത്ത ചിലതിനെ നിഷേധിക്കുന്നതിലൂടെയും ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകേണ്ടി വരും. ഇബ്നു ഹജർ(റ) വിശദീകരിക്കുന്നു:


وَالْأَصْلُ فِي وُجُوبِهَا - اي الزكاة - الْكِتَابُ... وَالسُّنَّةُ وَالْإِجْمَاعُ بَلْ هُوَ مَعْلُومٌ مِنْ الدِّينِ بِالضَّرُورَةِ فَمَنْ أَنْكَرَ أَصْلَهَا كَفَرَ، وَكَذَا بَعْضُ جُزْئِيَّاتِهَا الضَّرُورِيَّةِ. اه‍ (تحفة: ٣/٢٠٩)


എന്നാൽ അത്തരം അടിസ്ഥാന കാര്യമല്ലാത്ത കാര്യങ്ങൾ, വീക്ഷണ വ്യത്യാസമുള്ളതാണെങ്കിൽ, നിഷേധിച്ചത് കൊണ്ട് 'കുഫ്റ്' വരുന്നില്ല. എന്ന് കരുതി എല്ലാ വീക്ഷണ വ്യത്യാസങ്ങളെയും പരിഗണിക്കാനാവുകയുമില്ല. ഇബ്നു ഹജർ(റ)യുടെ മേൽ വാക്യത്തെ ഇപ്രകാരം വിശദീകരിച്ചത് കാണാം:


(قَوْلُهُ، وَكَذَا بَعْضُ جُزْئِيَّاتِهَا الضَّرُورِيَّةِ) أَيْ: دُونَ الْمُخْتَلَفِ فِيهِ كَوُجُوبِهَا فِي مَالِ الصَّبِيِّ وَمَالِ التِّجَارَةِ نِهَايَةٌ زَادَ الْعُبَابُ وَفِطْرَةٍ اهـ قَالَ شَيْخُنَا وَلَيْسَ زَكَاةُ الْفِطْرِ مِنْهُ؛ لِأَنَّ خِلَافَ ابْنِ اللَّبَّانِ فِيهَا ضَعِيفٌ جِدًّا فَلَا عِبْرَةَ بِهِ. اه‍ (شرواني)


വീക്ഷണ വ്യത്യാസമുള്ളത് നിഷേധിച്ചാൽ കുഫ്റ് വരില്ലെന്ന് പറഞ്ഞതിന്, ഫിത്വ് ർ സകാതിനെ ഉദാഹരണമായി ചേർത്തിട്ടുണ്ട്. എന്നാൽ, ഫിത്വ് ർ സകാതിലുള്ള ഇബ്നു ലബ്ബാൻ എന്നവരുടെ വീക്ഷണ വ്യത്യാസം ഇവിടെ പരിഗണനീയമല്ല. അതിനാൽ അത് നിഷേധിച്ചാലും കുഫ്റ് വരുമെന്ന് തന്നെയാണ് ഗ്രഹിക്കേണ്ടത്. ഇത്രയും പറഞ്ഞ് ഒരു കവിതയും ഉദ്ധരിക്കുന്നു:


وَلَيْسَ كُلُّ خِلَافٍ  جَاءَ مُعْتَبَرًا

 إلَّا خِلَافًا لَهُ حَظٌّ مِنْ النَّظَرِ اهـ.


"യോഗ്യമായ ഖിലാഫുകളെ മാത്രമേ  പരിഗണിക്കേണ്ടതുള്ളൂ "


ഇജ്മാഇന് വിരുദ്ധമായി വന്ന ഖിലാഫുകളെ ഇവ്വിധം തള്ളപ്പെടേണ്ടതാണ്. അത് കൊണ്ടാണല്ലോ, മുജ്തഹിദിന്, അവരുടെ മുൻകാലത്തുള്ളവരുടെ എല്ലാ ഇജ്മാഉം അറിഞ്ഞിരിക്കമെന്ന് നിയമമുണ്ടായത് (തുഹ്ഫഃ 10/108). അത്തരം കാര്യങ്ങളിൽ പിന്നെ ഗവേഷണം തന്നെ നടത്താനില്ല. അതിനെതിരെ വീക്ഷണം പറയുന്നത് നിഷിദ്ധവുമാണല്ലോ.

ഇപ്രകാരം ഖിയാസ് - മറ്റൊന്നിനോട് തുലനം ചെയ്ത് കാര്യങ്ങൾ വിധിക്കുന്നിടത്തും, അവ ഇജ്മാഇന് വിരുദ്ധമാകരുതെന്ന് പറയുന്നുണ്ട്(ജംഉൽ ജവാമിഅ്‌: 2/226). യാത്രയിൽ നോമ്പ് ഒഴിവാക്കാമെന്ന്  കരുതി, നിസ്കാരം ഒഴിച്ചുകൂടാൻ പറ്റില്ലല്ലോ.


 ഹജ്ജിൻ്റെ പ്രതിഫലമായി ഒരുമ്മ പെറ്റ കുഞ്ഞിനെപ്പോലെ സകല ദോഷങ്ങളും പൊറുക്കപ്പെടുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. എന്നാൽ, മനുഷ്യരുടെ അവകാശങ്ങൾ ഇതിൽ നിന്ന് ഒഴിവാണ്. അത് കൊടുത്തു വീട്ടിയേ തീരൂ. ഇക്കാര്യത്തിൽ ഇജ്മാഅ് വരലോടെ, പ്രസ്തുത ഹദീസിൻ്റെ ബാഹ്യാർത്ഥം ഗ്രഹിച്ച്, ഹജ്ജ് ചെയ്യലോടെ എല്ലാ തെറ്റുകളും പൊറുക്കപ്പെടുമെന്ന് പറയാനാവില്ല:


قال شيخنا في حاشية الإيضاح: قوله: كيوم ولدته أمه يشمل التبعات، .... ثم رأيت بعض المحققين نقل الإجماع عليه وبه يندفع الإفتاء المذكور تمسكا بالظواهر. اه‍ بحذف 

(فتح المعين: ٢٠٥)


ഇജ്മാഇനെതിരായതിനാൽ തള്ളപ്പെടണമെന്ന നിയമത്തെ കുറിക്കാനാണ് ഇത് ഉദ്ധരിച്ചത്. വിഷയത്തിലെ മദ്ഹബിൻ്റെ തീരുമാനങ്ങളും മറ്റും അതാത് കിതാബുകൾ നോക്കി ഉറപ്പുവരുത്തുമല്ലോ. ഖിലാഫുകൾ തള്ളപ്പെടുന്ന ചില ഉദാഹരണങ്ങൾ സൂചിപ്പിക്കുക മാത്രമാണ് ഈ കുറിപ്പിൽ ഉദ്ദേശിക്കുന്നത്. വായനക്കാർ ശ്രദ്ധിക്കുമല്ലോ. തിരുത്തുകൾ അറിയിക്കണമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു.


മയ്യിത് നിസ്കാരത്തിന് ശുദ്ധി വേണ്ടതില്ല എന്നൊരു വീക്ഷണം ചിലരിൽ നിന്ന് വന്നിട്ടുണ്ടെങ്കിലും അത് സ്വീകാര്യമല്ല. ഇജ്മാഇന് വിരുദ്ധമാണത്:


وَقَوْلُ ابْنُ جَرِيرٍ  كَالشُّعَبِيِّ تَصِحُّ بِلَا طَهَارَةٍ رُدَّ بِأَنَّهُ خَارِقٌ لِلْإِجْمَاعِ وَابْنُ جَرِيرٍ وَإِنْ عُدَّ مِنْ الشَّافِعِيَّةِ لَا يُعَدُّ تَفَرُّدُهُ وَجْهًا لَهُمْ كَالْمُزَنِيِّ. اه‍ 

(تحفة: ٣/١٤٦)


സമയം നിശ്ചയിച്ചുള്ള നികാഹ് സ്വഹാബതിൻ്റെ കാലത്ത് അനുവദിക്കപ്പെട്ടിരുന്നു. പിന്നെ നിരോധിച്ചു. ഇടക്കാലത്ത് വീണ്ടും അനുവാദമുണ്ടായി. ശേഷം എന്നെന്നേക്കുമായി അത് നിഷിദ്ധമാക്കി. അത് പറ്റില്ലെന്ന് ഇജ്മാഅ്‌ സ്ഥിരപ്പെടുകയും ചെയ്തു. പക്ഷേ, ഇബ്നു അബ്ബാസ് (رضي الله عنهما) ഈ നികാഹ് അനുവദനീയമാണെന്ന് പറഞ്ഞത്, അതിനെ നിഷേധിച്ചു കൊണ്ടുള്ള നഹ്‌യിൻ്റെ വിവരം ലഭിക്കാത്തത് കൊണ്ടായിരിക്കാം എന്നാണ് ഇമാമുകൾ പറഞ്ഞിട്ടുള്ളത്. ആ വീക്ഷണത്തെ ഗൗനിക്കുകയില്ലെന്ന് സാരം:


وَجَازَ أَوَّلًا رُخْصَةً لِلْمُضْطَرِّ ثُمَّ حَرُمَ عَامَ خَيْبَرَ ثُمَّ جَازَ عَامَ الْفَتْحِ وَقِيلَ حَجَّةَ الْوَدَاعِ ثُمَّ حَرُمَ أَبَدًا بِالنَّصِّ الصَّرِيحِ الَّذِي لَوْ بَلَغَ ابْنَ عَبَّاسٍ لَمْ يَسْتَمِرَّ عَلَى حِلِّهَا مُخَالِفًا كَافَّةَ الْعُلَمَاءِ . اه‍ 

(تحفة: ٧/٢٢٤)


ഒരാൾക്ക് വിവരം ലഭിക്കാത്തത് ആക്ഷേപാർഹമല്ല. മഹാനുഭാവന് തന്നെ, ഖുർആനിലെ രണ്ട് പദത്തിൻ്റെ അർത്ഥം അവ്യക്തമായത് തുഹ്ഫഃയിൽ(1/8) തന്നെ ഉദ്ധരിക്കുന്നുണ്ട്. മേൽ പറഞ്ഞ വീക്ഷണത്തെ അനുകരിക്കാൻ പറ്റില്ലെങ്കിലും, സമയത്തെ നിബന്ധന വെച്ച നികാഹിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ വ്യഭിചാര ശിക്ഷ നടപ്പിലാക്കില്ല( തുഹ്ഫഃ 9/106). 


 «ادْرَءُوا الْحُدُودَ بِالشُّبُهَاتِ»


ശുബ്ഹകൾ കാരണം ശിക്ഷാമുറകൾ ഒഴിവാക്കപ്പെടുമെന്ന ഈ ഹദീസ് ആധാരമാക്കിയാണ് ഈ ഇളവ്. അല്ലാതെ അനുകരിക്കാൻ പറ്റിയത് കൊണ്ടല്ല. അതേ സമയം നാലിൽ കൂടുതൽ ഭാര്യമാരാവാം എന്ന ശിയാവിശ്വാസത്തെ അനുകരിച്ചവനെയും, വലിയ്യും സാക്ഷികളുമില്ലാതെ നികാഹ് നിഷിദ്ധമാണെന്ന് അറിഞ്ഞ് കൊണ്ട് അക്കാര്യം ചെയ്തവനെയും ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുകയില്ല( തുഹ്ഫഃ 9/106). ഈ വീക്ഷണത്തെ ശിക്ഷാ നിയമത്തിലെ ഇളവിൽ പോലും പരിഗണിക്കപ്പെടുന്നില്ല എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.


മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലിയാൽ ഒന്നേ സംഭവിക്കൂ എന്ന വീക്ഷണം ഇബ്നു തൈമിയ്യഃ പറഞ്ഞത് ഇജ്മാഇന് വിരുദ്ധമാണ്. അതി ശക്തമായ ഭാഷയിൽ ഇബ്നു ഹജർ(റ) ആ വാദത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്:


أَمَّا وُقُوعُهُنَّ مُعَلَّقَةً كَانَتْ أَوْ مُنَجَّزَةً فَلَا خِلَافَ فِيهِ يُعْتَدُّ بِهِ، وَقَدْ شَنَّعَ  أَئِمَّةُ الْمَذَاهِبِ عَلَى مَنْ خَالَفَ فِيهِ، وَقَالُوا: اخْتَارَهُ مِنْ الْمُتَأَخِّرِينَ مَنْ لَا يُعْبَأُ بِهِ فَأَفْتَى بِهِ وَاقْتَدَى بِهِ مَنْ أَضَلَّهُ اللَّهُ وَخَذَلَهُ. اه‍ (تحفة: ٨/٨٣)


വ്യത്യസ്ത മദ്ഹബിൽ നിന്നും അൽപ ഭാഗങ്ങളെടുത്ത് ഇബാദതുകൾ നിർവ്വഹിക്കാൻ പറ്റില്ല. അങ്ങനെയാവുമ്പോൾ ആരും പറയാത്ത ഒരു പ്രത്യേക ചെയ്തിയായി മാറുമല്ലോ. തൽഫീഖ് എന്നാണിതിന് പേര്. ഇങ്ങനെ ചെയ്യുന്നത് നിഷിദ്ധമാണെന്നും തത്ഫലമായി ഫാസിഖായി മാറുമെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. അത് ഇജ്മാഇനെതിരായ പ്രവർത്തനമാണെന്നും പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇബ്നുൽ ഹുമാം(റ) അനുവദനീയമാണെന്ന് പറഞ്ഞത് സ്വീകാര്യമല്ലെന്ന് ഇമാമുകൾ പഠിപ്പിക്കുന്നു:


وَهُوَ خِلَافُ الْإِجْمَاعِ أَيْضًا فَتَفَطَّنْ لَهُ وَلَا تَغْتَرَّ بِمَنْ أَخَذَ بِكَلَامِهِ هَذَا الْمُخَالِفِ لِلْإِجْمَاعِ كَمَا تَقَرَّرَ. اه‍ (تحفة: ١٠/١١٢)


സിയാറത് ലക്ഷ്യമാക്കി തന്നെ മദീനഃയിൽ പോകാൻ വിശ്വാസികൾ കൊതിക്കുമല്ലോ. ഇങ്ങനെ പോവുന്നത് ഇജ്മാഇനാൽ സ്ഥിരപ്പെട്ട മഹത്തായ പുണ്യകർമ്മമാണെന്നും മഹാന്മാർ പഠിപ്പിക്കുന്നു. തിരുനബി(സ്വ) തങ്ങളെ സിയാറത് ചെയ്യാതെ ഹജ്ജ് - ഉംറഃ നിർവ്വഹിക്കുന്നത് അവിടത്തോടുള്ള പിണക്കമായി കരുതപ്പെടുമെന്നാണ് ഹദീസുകളിൽ വന്നിട്ടുള്ളത്. എന്നാൽ, സിയാറത് എന്ന ലക്ഷ്യത്തിൽ മാത്രം പോകുന്നതിനെ ഇബ്നു തൈമിയ്യഃ വിമർശിച്ചത് ഒരു വിലയും കൽപിക്കപ്പെടാത്ത വിമർശനമാണെന്ന് ഇബ്നു ഹജർ(റ) പറയുന്നു:


فإن قلت: كيف تحكي الإجماع السابق على مشروعية الزيارة والسفر إليها وطلبها، وابن تيمية من متأخر الحنابلة منكر لمشروعية ذلك كله - كما رآه السبكي في خطه وأطال- أعني ابن تيمية في الاستدلال لذلك بما تمجه الأسماع وتنفر عنه الطباع، بل زعم حرمة السفر لها إجماعا، وأنه لا تقصر فيه الصلاة، وأن جميع الأحاديث الواردة فيها موضوعة، وتبعه بعض من تأخر عنه من أهل مذهبه. قلت: من ابن تيمية حتى ينظر إليه أو يعوّل في شيء من أمور الدين عليه ؟ وهل هو إلا كما قال جماعة من الأئمة الذين تعقبوا كلماته الفاسدة وحججه الكاسدة حتى أظهروا عوار سقطاته وقبائح أوهامه وغلطاته كالعز بن جماعة: عبد أضله الله تعالى وأغواه وألبسه رداء الخزي وأراد وبأه من قوة الافتراء والكذب، ما أعقبه الهوان وأوجب له الحرمان. اه‍ 

(الجوهر المنظم لابن حجر الهيتمي - ٢٩،٣٠)


'വാക്കുകളെ മുഖവിലക്കെടുക്കാൻ മാത്രം ആരാണ് ഇബ്നു തൈമിയ്യഃ ?' എന്ന മഹാനരുടെ ചോദ്യത്തിൻ്റെ ഗാംഭീര്യം തിരിച്ചറിയുമല്ലോ.


മേൽപ്പറഞ്ഞ ബലഹീനമായ ഖിലാഫുകളുടെ ഉൽഭവം, തുടക്കത്തിൽ പറഞ്ഞ പോലെ, ഇജ്മാഇനെക്കുറിച്ചുള്ള വിവരം ലഭിക്കാതിരിക്കുക പോലോത്തതാവാം. മറ്റു ചില കാരണങ്ങളാലും അനാവശ്യ ഖിലാഫുകൾ വന്നുപെട്ടിട്ടുണ്ട്. അനർഹരുടെ ഇടപെടലാണിതിൽ പ്രധാനം. ചില വാക്കുകൾ നോക്കൂ:


അവരവർ മികച്ചു നിൽക്കുന്ന ഫന്നിൽ മാത്രമേ അവരെ അവലംബിക്കാവൂ. മറ്റു വിഷയങ്ങളിൽ ഇടപെട്ട് പറഞ്ഞത് പരിഗണിക്കേണ്ടതില്ല -

 

وَمن غلب عَلَيْهِ فن يرجع إِلَيْهِ فِيهِ دون غَيره. اه‍ 

(فتاوى الحديثية لابن حجر الهيتمي - ١٧٦)


 ഇല്ലെങ്കിൽ പല അബദ്ധങ്ങളും സംഭവിക്കുമെന്ന് -


وَإِذَا تَكَلَّمَ الْمَرْءُ فِي غَيْرِ فَنِّهِ أَتَى بِهَذِهِ الْعَجَائِبِ. اه‍ 

(فتح الباري لابن حجر العسقلاني: ٣/٥٨٤)


അറിയാത്തവർ മിണ്ടാതിരുന്നാൽ തന്നെ ഒരുപാട് വിവാദങ്ങളും തർക്കങ്ങളും കുറഞ്ഞേനെ -


لو سكت من لا يعرف لقل الاختلاف.


കാലികപ്രസക്തിയുള്ള ഈ തത്വം ഇമാം ശാഫിഈ(റ)വിൽ നിന്നും ഇമാം ഗസ്സാലീ(റ)വിൽ നിന്നും ഉദ്ധരിക്കുന്നുണ്ട്. സമാന ആശയം ഇങ്ങനെയും കാണാം.


وقال ﺍﻟﺤﺎﻓﻆ ﺍﻟﻤﺰﻱ: ﻭﻟﻮ ﺳﻜﺖ ﻣﻦ ﻻ ﻳﺪﺭﻱ ﻻﺳﺘﺮﺍﺡ ﻭﺃﺭﺍﺡ ﻭﻗﻞ ﺍﻟﺨﻄﺄ ﻭﻛﺜﺮ ﺍﻟﺼﻮﺍﺏ. اه‍ (ﺗﻬﺬﻳﺐ ﺍﻟﻜﻤﺎﻝ: ٤/٣٦٢)


അത് കൊണ്ടാണല്ലോ, ഹദീസിലെ 

خبر واحد

ൻ്റെയും, ഇജ്മാഇൻ്റെയും ഖിയാസിൻ്റെയും പ്രാമാണികതയിൽ ഖിലാഫുകൾ ഉയർന്നെങ്കിലും ഇമാമുമാരെല്ലാം അവ തള്ളിക്കളഞ്ഞത്. ഖുർആൻ - ഹദീസ് - ഇജ്മാഅ് - ഖിയാസ് തുടങ്ങിയ ചതുർ പ്രമാണങ്ങൾ സർവ്വരാലും സ്വീകാര്യമായ പ്രമാണങ്ങളായി അനുവർത്തിച്ച് പോരുകയും ചെയ്തിട്ടുണ്ട്.



*ഖിലാഫുകളെ ഉദ്ധരിക്കുന്നതിലും വേണം ശ്രദ്ധ*

_______________________________


ജുമുഅഃ നിസ്കാരം ഓരോ വിശ്വാസിയുടെ മേലിലും ഫർളാണ്. എന്നാൽ ഇത് ഫർള് കിഫായഃ മാത്രമാണെന്ന ഒരു അഭിപ്രായം ചിലർക്കുണ്ടായിരുന്നു. എന്നാൽ അത് അനുകരിക്കാൻ പറ്റിയ വീക്ഷണമല്ല. അത് കൊണ്ട് തന്നെ അത്തരം വീക്ഷണങ്ങൾ, അമലുകൾ ചെയ്യുന്നതിന് അവലംബിക്കുന്ന പിൽക്കാലത്തെ കിതാബുകളിൽ ഉദ്ധരിക്കുക തന്നെ ചെയ്യരുതെന്നാണ് ഇമാമുകൾ പറയുന്നത്. എന്നാൽ ഇമാം മഹല്ലീ(റ)യുടെ ശറഹുൽ മിൻഹാജിൽ പല ഖിലാഫുകളും ഉദ്ധരിച്ചത് ഇതിനെതിരല്ല. കാരണം, അനുകരിക്കാൻ പറ്റുന്നതും പറ്റാത്തതുമായ  ഖിലാഫുകൾ ഉദ്ധരിക്കുന്ന കിതാബാണ് ശറഹുൽ മഹല്ലീയെന്ന കാര്യം പണ്ഡിതർക്കിടയിൽ വിശ്രുതമാണ്. ഇക്കാര്യം ഉണർത്തിക്കൊണ്ട് അല്ലാമഃ അസ്സയ്യിദ് അഹ്‌മദുസ്സഖാഫ്(റ) തർശീഹിൽ പറയുന്നുണ്ട്. ഇആനതുത്ത്വാലിബീനിൽ ജുമുഅഃ നിസ്കാരത്തിലെ പ്രസ്തുത ഖിലാഫ് ഉദ്ധരിച്ചതിനെതിരെയാണ് തർശീഹിൽ വിമർശിച്ചത്:


ومنه تعلم ما في حكاية المحشي كالبجيرمي القول بأنها فرض كفاية، فإن قلت: سبقهما إلى ذلك المحلي على المنهاج،  قلت: هو متصد في شرحه المذكور لحكاية الأقوال المعمول بها وغيرها كما يعلم من قواعد الاصطلاحي فلا تغفل. اه‍ 

(ترشيح المستفيدين: ١١٦)


അങ്ങനെയെങ്കിൽ മേൽ പറഞ്ഞ ഖിലാഫുകളെ ഉദ്ധരിച്ചത് പ്രശ്നമാക്കേണ്ട. അനുകരിക്കാൻ പറ്റില്ലെന്ന് പഠിപ്പിക്കാൻ ഉദ്ധരിച്ചതാണ്. ഇആനതിൽ വിമർശന വിധേയമാക്കാതെ ഉദ്ധരിച്ചതിനെതിരെയാണ് തർശീഹിൽ ഗൗരവം പൂണ്ടത്. അതേ സമയം, ആവശ്യമുള്ള ഖിലാഫുകളെ ഉദ്ധരിക്കാതെ, പക്ഷപാതിത്വം കാണിക്കരുതെന്ന മഹാനരുടെ കണിശത ഹീലതുർരിബായുമായി ബന്ധപ്പെട്ട ചർച്ചയിൽ കാണാം. അതേക്കുറിച്ച് മറ്റൊരു കുറിപ്പ് തയ്യാറാക്കണമെന്നുണ്ട് - إن شاء الله.


(തുടരും )


💫

سبحن الله والحمد لله ولا الله الا الله والله اكبر എന്ന് എല്ലാ ദിവസവും കഴിയുന്ന എണ്ണം ചൊല്ലുക .................

 ഹദീസ് പഠനം

PARt 3


سبحن الله والحمد لله ولا الله الا الله والله اكبر


എന്ന് എല്ലാ ദിവസവും കഴിയുന്ന എണ്ണം ചൊല്ലുക

.................

*അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ‘


സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍’ എന്ന് ഞാന്‍ പറയലാണ് ഏതിന്റെ മേലൊക്കെ സൂര്യന്‍ ഉദിക്കുന്നുവോ അതിനെക്കാളും (ദുന്‍യാവിനെക്കാളും അതിലുള്ളതിനേക്കാളും) എനിക്ക് ഇഷ്ടകരമായത്. (മുസ്‌ലിം: 2695).*

وروى مسلم في صحيحه من حديث أبي هريرة ـ رضي الله عنه ـ قال: قال رسول الله صلى الله عليه وسلم: لأن أقول: سبحان الله، والحمد لله، ولا إله إلا الله، والله أكبر: أحب إلي مما طلعت عليه الشمس.

CM Al RASHIDA online dars

Aslam Kamil parappanangadi


*അനസില്‍(റ)നിന്നും നിവേദനം :അല്ലാഹുവിന്റെ റസൂല്‍ ﷺ ഉണങ്ങിയ ഇലകളുള്ള ഒരു വൃക്ഷത്തിനരികിലൂടെ നടന്നു. അപ്പോള്‍ തന്റെ കയ്യിലുള്ള വടികൊണ്ട് അതില്‍ അടിച്ചു. ഉടന്‍ ഇലകള്‍ കൊഴിഞ്ഞുവീണു. അപ്പോള്‍ നബി ﷺ പറഞ്ഞു: നിശ്ചയം ‘അല്‍ഹംദുലില്ലാഹ്, വസുബ്ഹാനല്ലാഹ്, വലാഇലാഹഇല്ലല്ലാഹ്, വല്ലാഹു അക്ബര്‍'(എന്നീ കലിമകള്‍) ഒരു അടിമയുടെ പാപങ്ങളെ കൊഴിച്ചുകളയും, ഈ വൃക്ഷത്തിന്റെ ഇലകള്‍ പൊഴിയുന്നതുപോലെ. (സുനനുത്തുര്‍മുദി: 3533 – സ്വഹീഹുല്‍ ജാമിഅ് : 1601)*

عن أنس – رضي الله عنه -: أن رسول الله صلى الله عليه وآله وسلم، مر بشجرة يابسة الورق، فضربها بعصاه فتناثر الورق، فقال: ((إن الحمد لله وسبحان الله ولا إله إلا الله والله أكبر لتساقط من ذنوب العبد، كما تساقط ورق هذه الشجرة)).



*അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ഇസ്‌റാഇന്റെ രാവില്‍ ഞാന്‍ ഇബ്‌റാഹീമിനെ(അ) കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘മുഹമ്മദ്, താങ്കളുടെ സമുദായത്തോട് എന്റെ സലാം പറയുക. അവരോട് പറഞ്ഞേക്കുക. നിശ്ചയം സ്വര്‍ഗം നല്ല മണ്ണാണ്, സ്വഛമായ വെള്ളമാണ്. നിശ്ചയം അത് വിശാലമാണ്, അതിലെ കൃഷിയാകട്ടെ ‘സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാ ഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍ എന്നിവയാണ്.’ (തുര്‍മുദി: 3462 – സില്‍സിലത്തുസ്സ്വഹീഹ: 105)*

عن عبدالله بن مسعود – رضي الله عنه – قال: قال النبي صلى الله عليه وآله وسلم: ((لقيت إبراهيم ليلة أسري بي، فقال: يا محمد، أقرئ أمتك مني السلام، وأخبرهم أن الجنة طيبة التربة، عذبة الماء، وأنها قيعان، غِراسها: سبحان الله والحمد لله ولا إله إلا الله والله أكبر)).



*അബൂഹുറൈറയില്‍(റ) നിന്നും അബൂസഈദില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: വാക്കുകളില്‍ നാലെണ്ണത്തെ അല്ലാഹു തെരഞ്ഞെടുത്തു. സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍. ഒരാള്‍ സുബ്ഹാനല്ലാഹ് എന്നു പറഞ്ഞാല്‍ അയാള്‍ക്ക് ഇരുപത് നന്‍മകള്‍ രേഖപ്പെടുത്തും. അവനില്‍ നിന്ന് ഇരുപത് തിന്‍മകള്‍ മാക്കപ്പെടുകയും ചെയ്യും. ഒരാള്‍ അല്ലാഹുഅക്ബര്‍ എന്നു പറഞ്ഞാല്‍ ഇതുപോലെ തന്നയാണ്. ഒരാള്‍ ലാഇ ലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞാലും ഇതുപോലെ തന്നയാണ്. ഒരാള്‍ ആത്മാ൪ത്ഥമായി അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍ എന്നു പറഞ്ഞാല്‍ അവന് മുപ്പത് നന്‍മകള്‍ രേഖപ്പെടുത്തുകയും മുപ്പത് പാപങ്ങള്‍ അവനില്‍ നിന്ന് മാക്കപ്പെടുകയും ചെയ്യും. (അഹ്മദ് / മുസ്നദ് : 2/302 – ഹാകിം / അല്‍മുസ്തദ്റക് : 1/512 – അല്‍ബാനി / സ്വഹീഹ് ജാമിഅ് :1718)*


عن أبي سعيد الخدري – رضي الله عنه – وأبي هريرة – رضي الله عنه – عن النبي صلى الله عليه وآله وسلم قال: ((إن الله اصطفى من الكلام أربعا: سبحان الله والحمد لله ولا إله إلا الله والله أكبر، فمن قال: سبحان الله كتب له عشرون حسنة، وحط عنه عشرون سيئة، ومن قال: الله أكبر فمثل ذلك، ومن قال: لا إله إلا الله فمثل ذلك، ومن قال: الحمد لله رب العالمين من قبل نفسه كتب له بها ثلاثون حسنة، أو حط عنه ثلاثون سيئة)).

*നബി ﷺ പറഞ്ഞു:നിങ്ങള്‍ നിങ്ങളുടെ പരിച എടുക്കുക. ഞങ്ങള്‍ പറഞ്ഞു: വന്നണഞ്ഞ വല്ല ശത്രുവിനെ (തടുക്കുവാനാണോ?) നബി ﷺ പറഞ്ഞു: അല്ല, നരകത്തില്‍ നിന്നും നിങ്ങളെ കാക്കാനുള്ള പരിച. നിങ്ങള്‍ ‘സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍’ എന്ന് പറയുക. കാരണം അവകള്‍ അന്ത്യനാളില്‍ വരുന്നത് രക്ഷപ്പെടുത്തുന്നവയും മുന്നോട്ട് ആനയിക്കുന്നവയുമായിട്ടായിരിക്കും. അവയത്രെ, അല്‍ബാഖിയാത്തുസ്സ്വാലിഹാത്ത് അഥവാ പ്രതിഫലം അവശേഷിക്കുന്നതും കൂലി നിത്യമാകുന്നതുമായ നിലനില്‍ക്കുന്ന സല്‍പ്രവ൪ത്തനങ്ങള്‍.(ഹാകിം / മുസ്തദ്റക് :1/541 – നസാഇ / അസ്സുനനുല്‍ കുബ്റാ : 6/212 – അല്‍ബാനി / സ്വഹീഹ് ജാമിഅ്:3214)*

عن أبي هريرة – رضي الله عنه – قال: قال رسول الله صلى الله عليه وآله وسلم: ((خذوا جنتكم))، قلنا: يا رسول الله، من عدو قد حضر؟ قال: ((لا، جنتكم من النار، قولوا: سبحان الله والحمد لله ولا إله إلا الله والله أكبر؛ فإنها يأتين يوم القيامة منجيات ومقدمات، وهن الباقيات الصالحات)).


CM Al RASHIDA online dars

Aslam Kamil parappanangadi


Tuesday, January 21, 2025

ഗീബത്ത് പരദൂശണം

 ഗീബത്ത്

പരദൂശണം

..................



നബി 

صلى الله عليه وسلم 

പറയുന്നു.

ഗീബത്ത് (പരദൂശണം) ( മറ്റുള്ളവരുടെ കുറ്റം പറയൽ)

വ്യഭിചാരത്തേക്കാൾ ശക്തമാണ്.

സ്വഹാബികൾ ചോദിച്ചു.

എങ്ങനെയാണ് ഗീബത്ത് (പരദൂശണം) വ്യഭിചാരത്തിനേക്കാൾ വലിയ തിൻമയായത് ?

തിരുനബി صلى الله عليه وسلم 

പറഞ്ഞു. ഒരാൾ വ്യഭിചരിച്ചാൽ തൗബ ചെയ്താൽ തൗബ സ്വീകരിച്ചേക്കാം

എന്നാൽ പരദൂശണം പറഞ്ഞവൻ അതിന്റെ ഉടമസ്തൻ പൊറുക്കാതെ അല്ലാഹു പൊറുക്കുകയില്ല.

(മിശ്കാത്ത് )

وعن أبي سعيد ، وجابر - رضي الله عنهما - قالا : قال رسول الله - صلى الله عليه وسلم : " الغيبة أشد من الزنا " . قالوا : يا رسول الله وكيف الغيبة أشد من الزنا ؟ قال : " إن الرجل ليزني فيتوب ، فيتوب الله عليه " - وفي رواية : " فيتوب فيغفر الله له ، وإن صاحب الغيبة لا يغفر له حتى يغفرها له صاحبه " .

CM Al RASHIDA online dars

Aslam Kamil.Pgi


Saturday, January 18, 2025

ആർത്തവം (ഹയ്ള്)الحيض

 



സ്ത്രീയും പ്രായപൂർത്തിയും

Part 1


ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ്


മൂന്നിലൊരു ലക്ഷണത്തെ അടിസ്ഥാനമാക്കിയാണ് ഒരു സ്ത്രീയുടെ പ്രായപൂർത്തി വിലയിരുത്ത പ്പെടുന്നത്.


1 ജനിച്ചതുമുതൽ 15 ചന്ദ്രവർഷം പൂർത്തിയാവുക,

 2ഇന്ദ്രിയ സ്രാവമുണ്ടാവുക

3.ആർത്തവ സ്രാവമോ ഉണ്ടാവുക എന്നിവയാണവ.


9 ചന്ദ്രവർഷമാണ് ഒരു സ്ത്രീക്ക് ആർത്തവ രക്തവും ഇന്ദ്രിയവും പുറപ്പെടുവാൻ വേണ്ട ചുരുങ്ങിയ പ്രായം. 


എന്നാൽ കൃത്യമായും 9 വർഷം തികയണമെന്നില്ല. 9 വയസ്സ് തികയുവാൻ 16 ൽ കുറഞ്ഞ ദിവസം മാത്രം ശേഷിക്കുമ്പോൾ ഒരു സ്ത്രീക്ക് ആർത്തവ രക്തവും ഇന്ദ്രിയവും പുറപ്പെടാവുന്നതാണ്.


മേൽ വിവരിച്ച ഏതെങ്കിലുമൊന്നിൻ്റെ അടിസ്ഥാനത്തിൽ ഒരു സ്ത്രീക്ക് പ്രായപൂർത്തി എത്തുന്നതോടൊപ്പം നിസ്ക്‌കാരം, നോമ്പ്, തുടങ്ങിയ ആരാ ധനാ കർമങ്ങൾ (അവൾക്ക്) നിർബന്ധമായിത്തീരുന്നതും പ്രായപൂർത്തി വന്നശേഷം അത്തരം കർമ്മങ്ങൾ ഉപേക്ഷിക്കുന്നത് ശിക്ഷാർഹവും ഉപേ ക്ഷിച്ചു പോയെങ്കിൽ നിർബന്ധമായും അവ വീട്ടേണ്ടതുമാണ്.


പ്രായപൂർത്തി എത്തും മുമ്പ് നിസ്ക‌കാരാദികർമ്മങ്ങൾ നിർബന്ധികുന്നില്ലെങ്കിലും ഏഴു വയസ്സെത്തിയ കുട്ടികളോട് നിസ്‌കാരവും കഴിയു മെങ്കിൽ നോമ്പും നിർവഹിക്കുവാൻ മാതാപിതാക്കൾ നിർദ്ദേശിക്കേണ്ടതാണ്. പത്തുവയസ്സ് പൂർത്തിയായ ശേഷം അവ ഉപേക്ഷിച്ചാൽ മുറിവുണ്ടാകാത്ത വിധം അവരെ അടിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം മാതാപിതാക്കൾ കുറ്റക്കാരാവുന്നതുമാണ്. ആരാധനാ മേഖലകളിലേക്ക് കുട്ടിക ൾകാലെടുത്തു വെക്കുന്നതിനു മുമ്പു തന്നെ അതിലേക്ക് പരിശീലന നൽകുക എന്നതാണ് ഇസ്‌ലാം ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.


Aslam Kamil

Parappanangadi

Cm alrashida



ആർത്തവം (ഹയ്ള്)

Part 2


മനുഷ്യ പുത്രിമാർക്ക് അല്ലാഹു നിശ്ചയിച്ച ഒന്നാണ് 'ഹയ്ള് അഥവാ *ആർത്തവം (ബുഖാരി). ഒലിക്കുക എന്നാണ് 'ഹയ്ള്' എന്ന പദത്തിനർത്ഥം. രോഗം നിമിത്തമല്ലാതെ ചില പ്രത്യേക സമയങ്ങളിൽ സ്ത്രീയുടെ ഗർഭാ ശയത്തിന്റെ അറ്റത്തു നിന്ന് സ്രവിക്കുന്ന രക്തമാണ് സാങ്കേതിക തല ത്തിൽ 'ഹയ്ള്' കൊണ്ടുദ്ദേശിക്കുന്നത്.


ആദ്യ ആർത്തവകാരി


ആദ്യപിതാവ് ആദം നബി(അ) മിൻ്റെ വാരിയെല്ലിൽ നിന്ന് അല്ലാഹു സൃഷ്ടിച്ച ഹവ്വാഅ്(റ) ആണല്ലോ ലോകത്തെ ആദ്യ വനിത. മഹതി  ന്നെയാണ് ആദ്യമായി ആർത്തവമുണ്ടായ വനിതയെന്ന് പണ്ഡിതന്മാർ വിവരിക്കുന്നു.


*ആർത്തവം വ്യാപകമായത് ബനൂ ഇസ്റാഈലിൽ*


പ്രബലപരമ്പരയിലൂടെ ഇബ്നു‌ മസ്ഊദ്(റ)വിൽ നിന്ന് അബ്ദുറസാഖ്(റ) റിപ്പോർട്ടുചെയ്‌ത ഒരു ഹദീസിൽ ഇങ്ങനെ വായിക്കാം. "ബനൂ ഇസ്റാഈലിൽപെട്ട സ്ത്രീ പുരുഷന്മാർ ഒന്നിച്ച് പള്ളിയിൽ വന്ന് നിസ്ക രിക്കുമ്പോൾ പുരുഷന്മാരുടെ മുമ്പാകെ സ്ത്രീകൾ സൗന്ദര്യം പ്രകടിപ്പി ച്ചതിന്റെ പേരിൽ 'ഹയ്ള്' നൽകുകവഴി അല്ലാഹു അവർക്ക് പള്ളികൾ വിലക്കുകയുണ്ടായി. (ഫത്ഹുൽബാരി:2/70)



പ്രസ്തുത ഹദീസിൻ്റെ വെളിച്ചത്തിൽ ആദ്യമായി ഹയ്ളുണ്ടായത് ബനൂ ഇസ്‌റാഈലീ സ്ത്രീകളിലാണെന്ന് പണ്ഡിതരിൽ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രസ്‌തുത രണ്ട് ഹദീസുകൾ തമ്മിൽ ആശയപരമായി എതിരൊന്നുമില്ല. ആദ്യമായി ആർത്തവമുണ്ടായ വനിത ഹവ്വാഅ് (റ) ആണെന്നും ഒരു സമൂഹം എന്ന നിലക്ക് ആർത്തവത്തിനുവിധേയരായ സമൂഹം ബനൂഇസ്‌റാഈലി സ്ത്രീകളാണെന്നും വെച്ചാൽ ഇരു അഭിപ്രാ യങ്ങളേയും ഐക്യപ്പെടുത്താമല്ലോ. (ഹാശിയത്തു നിഹായ: 1/324)



ഇബ്നു ഹജരിൽ അസ്ഖലാനീ(റ) എഴുതുന്നു. ബനൂഇസ്റാഈലീ സ്ത്രീകളുടെ ചെയ്‌തികൾക്ക് ഒരു ശിക്ഷ എന്നോണം ആർത്തവത്തിന്റെ കാലയളവ് അവരിൽ അല്ലാഹു വർദ്ധിപ്പിച്ചു. ഇതുപരിഗണിച്ചു കൊണ്ടാണ് ആദ്യം ആർത്തവമുണ്ടായവർ ബനൂഇസ്റാഈലീ സ്ത്രീകളാണെന്നു പറ യുന്നത്. ആർത്തവത്തിൻ്റെ തുടക്കം അവരിലായിരുന്നു എന്ന അർത്ഥതലത്തെ ഉദ്ദേശിച്ചല്ല. (ഫത്ഹുൽബാരി).


Cm alrashida

Aslam Kamil parappanangadi



Part 3

അർത്തവമുണ്ടാകുന്ന മനുഷ്യേതര ജീവികൾ


മനുഷ്യേതര ജീവികളിലും ആർത്തവം ഉണ്ടാവാറുണ്ട്.

1മുയൽ

 2.വാവൽ

 3 പല്ലി 

4.പട്ടി 

5.ഒട്ടകം

 6.കുതിര 

7.കഴുതപ്പുലി

എന്നിവയാണവ


CM Al Rashida

Aslam Kamil parappanangadi


Part4

ഏറ്റവും കുറഞ്ഞ ആർത്തവം എത്ര ?


സ്രവിക്കുവാൻ തുടങ്ങിയ ആർത്തവ രക്തം നിലനിൽക്കുന്ന സമയപരിധിയിൽ നിന്ന് ഏറ്റവും കുറഞ്ഞത്

 ഒരു രാവും പകലുമാണ്. അഥവാ 24 മണിക്കൂർ ഉദാഹരണമായി  . . ഒന്നാം തിയ്യതി രാവിലെ 8 മണി മുതൽ  രണ്ടാം തിയതി 8 മണി വരെ ഇടയിൽ ശുദ്ധി വരാതെ നീണ്ടു നിന്നാൽ പ്രസ്‌തുത രക്തം ആർത്തവമായി വിലയിരുത്തപ്പെടുന്നതാണ് -


ഇനി രക്തവും ശുദ്ധിയും ഇടകലർന്നു വരുന്നവളാണങ്കിൽ  രക്തം മാത്രം 24 മണിക്കൂറിൽ കുറയാതിരിക്കണം

15 ദിവസത്തേക്കാൾ കൂടാതിരിക്കുകയും വേണം.

ഇങ്ങനെയായാൽ

 ഇടയിൽ കാണുന്ന ശുദ്ധി (നഖാഉ) കൂടി ആർത്തവമായി പരിഗണിക്കുന്നതാണ്.


അപ്പോൾ

ഒരു സ്ത്രീക്ക് 24 മണിക്കൂറിനുള്ളിൽ രക്തവും ശുദ്ധിയും ഇടവിട്ട് വരുകയും


24 മണിക്കൂറിനു ശേഷം ശുദ്ധി മാത്രമായി നിലനിൽക്കുകയും ചെയ്താൽ

അതിൻറെ വിധിയെന്ത് ?

അത് രോഗ രക്തമാണ് .

കാരണം രക്തം മാത്രം

24 മണിക്കൂർ ഉണ്ടായിട്ടില്ല.


CM Al RASHIDA

Aslam Kamil parappanangadi




Part.5


സാധരണനിലയിൽ എത്ര ദിവസം ആർത്തവം ഉണ്ടാവാം



ആർത്തവരക്തം നിലനിൽക്കുന്ന സമയ പരിധി സാധാരണ നിലയിൽ ആറോ ഏഴോ ദിവസമാണ്. ജഹ്ശിൻ്റെ പുത്രി ഹംന ബീവിയോട് നിസ്കാദി  കർമങ്ങൾ ഉപേക്ഷിക്കാൻ നബി (സ) നിർദ്ദേശിച്ച കാലപരിധി അതായിരുന്നു. (നിഹായ 1/327)


ആർത്തവംഅധികമായാൽ


പൂർണമായ 15 ദിവസം വരെ ആർത്തവരക്തം നിലനിൽക്കാവുന്നതാണ്



ശുദ്ധിയും സമയ പരിധികളും


രണ്ടു ഹയ്ളുകൾക്കിടയിൽ ഉണ്ടാകാവുന്ന ചുരുങ്ങിയ ശുദ്ധി 15 ദിവസമാണ്.

അധികരിച്ചാൽ അറ്റമില്ല എത്രയും നീളാം


 എല്ലാ മാസത്തിലും ഒരു ഹയ്ളും ഒരു ശുദ്ധിയും സാധാരണ നിലയിൽ ഏതൊരു സ്ത്രീക്കും ഉണ്ടാകുമെന്നതാണ് . ഹയ്ള് പരമാവധി പോയാൽ 15 ദിവസമാണ്. ഇത് കണക്കിലെടുക്കുമ്പോൾ കുറഞ്ഞ ശുദ്ധി ശേഷിക്കുന്ന 15 ദിവസം ആവണമല്ലോ.


 സാധാരണ നിലയിൽ ഹയ്ളുണ്ടാകുന്ന സമയം ആറോ ഏഴോ ദിവസമാണെന്ന് നേരത്തെ പറഞ്ഞു. അപ്പോൾ ഒരു മാസത്തിൽ നിന്ന് ശേഷിക്കുന്ന ദിവസങ്ങൾ സാധാരണ നിലയിലുള്ള ശുദ്ധിയുടെ കാലപരിധിയായി ഗണിക്കും.


 എന്നാൽ ശുദ്ധി പരമാവധി എത്രവരെ പോകാമെന്ന് തിട്ടപ്പെടുത്തുക സാധ്യമല്ല.


 വിശ്രുത കർമ്മ ശാസ്ത്ര പണ്ഡിതൻ അൽഖാളീ അബൂ ത്വയ്യിബി(റ)ന്റെ കാലത്ത് ഓരോ വർഷത്തിലും 24 മണിക്കൂർ മാത്രം ഹയ്ളുണ്ടായിരുന്ന ഒരു സ്ത്രീയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. തീരെ ഹയ്ള് ഉണ്ടാ കാത്ത ഒരു മാതാവിനെക്കുറിച്ചും രണ്ടു വർഷത്തിലൊരിക്കൽ മാത്രം ഹയ്ളൂണ്ടായിരുന്ന ഒരു സഹോദരിയെക്കുറിച്ചും വിശ്വാസയോഗ്യ നായൊരു വ്യക്തി തന്നോട് പറഞ്ഞതായി തുടർന്ന് അബൂത്വയ്യിബ് (റ) ഉദ്ധരിക്കുന്നു (മുഗ്ന‌ി).



ഇസ്തിഹാളത്ത്


കണക്കുകൾ തെറ്റിയാൽ


ചുരുക്കം ചില സ്ത്രീകളുടെ പതിവുരക്തം മേൽ പറഞ്ഞ കണക്കു കൾക്കതീതമായി വരാറുണ്ട്. അതിനെ ആർത്തവമായി ഗണിക്കുന്നതല്ല.


 ഉദാഹരണമായി


 24 മണിക്കൂറിൽ കുറഞ്ഞതാവുക


15 ദിവസത്തിൽ കൂടിയും

രക്തം കണുക


അല്ലെങ്കിൽ 15 ദിവസത്തിൽ കുറഞ്ഞ ദിവസം ശുദ്ധി കാണുക


 ഇത്തരുണത്തിൽ ആ രക്തത്തെ 'ഇസ്‌തിഹാളത്ത്' അഥവാ രക്തസ്രാവം ആയി പരിഗണിക്കുന്നതാണ്. കാരണം ആർത്തവം, ശുദ്ധി എന്നിവക് നാം മുകളിൽ എടുത്തുവെച്ച സമയ പരിധികൾ സുസ്ഥിരമായി നടന്നു വന്ന ഒന്നാണ്. ചിലസ്ത്രീകളുടെ പതിവ് മാത്രം അടിസ്ഥാനമാക്കി പ്രസ്തുത സമയ പരിധികളെ അവഗണിക്കുന്നതിനേക്കാൾ ഭേദം ഇവരുടെ രക്തം രോഗം കാരണമായി വരുന്നതാണെന്ന് മനസ്സിലാക്കുന്നതാണ്.



CM Al RASHIDA

Aslam Kamil

Parappanangadi


പ്രസവരക്തം (നിഫാസ്)

 പ്രസവരക്തം (നിഫാസ്)

PART 6


പ്രസവത്തിലൂടെ ഗർഭാശയം പൂർണമായും ഒഴിവായ ശേഷം 15 ദിവസം തികയുന്നതിനുമുമ്പായി സ്ത്രീയുടെ ഗർഭാശയത്തിൽ നിന്ന് വരുന്ന രക്ത മാണ് 'നിഫാസ്' അഥവാ പ്രസവരക്തം.


സുവ്യക്തമല്ലെങ്കിലും മനുഷ്യരൂപം പ്രാപിച്ച രക്തപിണ്ഡം, മാംസ പിണ്ഡം എന്നിവ പ്രസവിച്ചതിനുശേഷം സ്രവിക്കുന്ന രക്തവും 'നിഫാസ്' തന്നെ .


ഒരു പ്രസവത്തിൽ ഒന്നിലധികം കുഞ്ഞുങ്ങളുണ്ടെങ്കിൽ എല്ലാ കുഞ്ഞുങ്ങളും പ്രസവത്തിലൂടെ പൂർണ്ണമായും പുറത്തുവന്നതിനു ശേഷം സ്രവിക്കുന്ന രക്തം മാത്രമേ നിഫാസായി പരിഗണിക്കൂ.


 എന്നാൽ ഇരട്ട കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനിടയിൽ സ്രവിക്കുന്ന രക്തം ഹയ്ളിനു പറഞ്ഞ സമയ പരിധിയിൽ ഉൾപ്പെടുമെങ്കിൽ ഹയ്ളായും അല്ലാത്ത പക്ഷം രക്തസ്രാവമായി മാത്രവും ഗണിക്കുന്നതാണ്. ഇതേപോലെ പ്രസവവേദന അനുഭവിച്ചു കൊണ്ടിരിക്കുന്ന സമയത്തും, ശിശുവിൻ്റെ കൂടെയും പുറത്തുവരുന്ന രക്തവും നിഫാസല്ല. പ്രസവത്തിൻ്റെ മുമ്പുണ്ടായിരുന്ന ആർത്തവരക്തവുമായി ചേർന്നാണ് അത് വരുന്നതെങ്കിൽ അതിനേയും ആർത്തവ രക്തമായി ഗണിക്കപ്പെടുന്നതാണ്.


പതിനഞ്ച് കഴിഞ്ഞാൽ


പ്രസവിച്ച് പതിനഞ്ചോ അതിൽ കൂടുതലോ ദിവസം പിന്നിട്ടതിനുശേഷമാണ് രക്തം സ്രവിക്കുന്നതെങ്കിൽ അത് നിഫാസ് രക്തമല്ല.


 ഇത്തരുണത്തിൽ ഒരു ജനാബത്തുകാരിയുടെ വിധിയാണ് അവൾക്ക് ബാധകമാകുന്നത്. തദനുസരണം കുളിച്ചോ തയമ്മും ചെയ്യുവാനുള്ള നിബന്ധനകൾ മേളിച്ച രൂപമെങ്കിൽ തയമ്മും ചെയ്തോ ശുദ്ധി വരുത്തുന്നതിനു മുമ്പു തന്നെ ഭർത്താവുമായി ബന്ധപ്പെടുന്നതിനു വിരോധവും ഇല്ല. (നിഹായ : മുഗ്‌നി)




നിഫാസിൻ്റെ തുടക്കം


പ്രസവം കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ എപ്പോൾ രക്തസ്രാവം തുടങ്ങിയോ അതുമുതൽ നിഫാസിൻ്റെ വിധി അവൾക്കു ബാധകമാവുന്നു. ഇത്തരുണത്തിൽ പ്രസവത്തിനും രക്തം സ്രവിക്കുന്നതിനുമിടയിലുള്ള സമയം ശുദ്ധിയുടെ കാലയളവായാണ് ഗണിക്കപ്പെടുക. അതു കൊണ്ടു തന്നെ പ്രസവം നിമിത്തം നിർബന്ധമായ കുളി നിർവ്വഹിച്ച ശേഷം നിസ്കാരം നോമ്പ് തുടങ്ങിയ ആരാധനാകർമങ്ങൾ മുറപോലെ നിർവഹിക്കൽ ആസ്ത്രീക്കു നിർബന്ധമാണ്. എന്നാൽ പ്രസ്‌തുത ശുദ്ധിദിവസങ്ങൾ മതപരമായ വിധികളുമായി ബന്ധപ്പെടുത്തി നിഫാസിൽ പരിഗണി ക്കുന്നില്ലെങ്കിലും അവയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് നിഫാസിന്റെ 60ദിവസം കണക്കാക്കുന്നത്. (തുഹ്ഫ)


നാൽപതുകുളി


പ്രസവം കഴിഞ്ഞ് രക്തസ്രാവമില്ലെങ്കിലും പ്രസവം നിമിത്തം നിർബ ന്ധമായ കുളിയും മറ്റു ആരാധനാ കർമ്മങ്ങളും ഉപേക്ഷിച്ച് 40 ദിവസം കാത്തിരിക്കുന്നത് കടുത്ത തെറ്റാണ്. പ്രസവാനന്തരം രക്തം സ്രവിക്കുന്നില്ലെങ്കിൽ ഉടനെ തന്നെ കുളിച്ചു ശുദ്ധി വരുത്തി നിസ്‌കാരാദി കർമ്മ ങ്ങൾ നിർവ്വഹിക്കൽ നിർബന്ധമാണ്.


കാലപരിധി എത്ര?


പ്രസവരക്തം നിലനിൽക്കുന്ന സമയപരിധിയിൽ നിന്ന് ഏറ്റവും കുറഞ്ഞത് ഒരു നിമിഷവും സാധാരണനിലയിൽ 40 ദിവസവും, കൂടിയാൽ 60 ദിവസവുമാണ്. ഇതേക്കുറിച്ച് ഇമാം ശാഫിഈ (റ) നടത്തിയ സൂക്ഷ്മപ രിശോധനയാണ് പ്രസ്‌തുത കണക്കുകൾക്ക് ആധാരം (തുഹ്ഫ).


രക്തം വീണ്ടും സ്രവിച്ചാൽ


പ്രസവം കഴിഞ്ഞ് അൽപനേരത്തിനു ശേഷം രക്തം നിലച്ചുപോവു കയും 15 ദിവസം പിന്നിടുന്നതിനുമുമ്പായി വീണ്ടും സ്രവിക്കുകയും ചെയ്യുന്ന പക്ഷം അവൾ നിഫാസുകാരിയാണെന്ന് മനസ്സിലാക്കേണ്ടതാണ്.


 എന്നാൽ പ്രസവശേഷം 15 ദിവസം പിന്നിട്ടാൽ സ്രവിക്കുന്ന രക്തം നിഫാസായി ഗണിക്കില്ല. അതേ സമയം ആ രക്തം 24 മണിക്കൂറിൽ കുറയാതെയും 15 ദിവസത്തിൽ കൂടാതെയും സ്രവിക്കുന്നുവെങ്കിൽ അതിനെ ആർത്തവമായി കാണുന്നതാണ്. (കുർദി)


സ്ത്രീകൾശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ആർത്തവവും പ്രസവരക്തവും സ്രവിക്കുന്ന കാലയളവിലെ നിസ്കാരം വീട്ടേണ്ടതില്ല.എന്നാൽ ആർത്തവമോ പ്രസവരക്തമോ ശ്രവിക്കാൻ തുടങ്ങിയത് ഒരു നിസ്കാര സമയത്തിന്റെ തുടക്കത്തിൽ ആണെന്ന് കരുതുക എന്നാൽ രക്തം ശ്രവിക്കാൻ തുടങ്ങും മുമ്പ് ആ നിസ്കാരം ഏറ്റവും ചുരുങ്ങിയ നിലയിൽ നിർവഹിക്കുവാനുള്ള സമയം കിട്ടിയിരുന്നെങ്കിൽ ആ നിസ്കാരം  നിർബന്ധമാവും

 തയമ്മും ചെയ്‌ത് നിസ്കര ക്കുന്ന രൂപത്തിൽ അതിനുള്ള സമയം കൂടി കിട്ടേണ്ടതുണ്ട്. കാരണം സമയമാകും മുമ്പ് തയമ്മും ചെയ്യാൻ പറ്റില്ലല്ലോ.


 പ്രസ്‌തുത സമയം കിട്ടി നിർബന്ധമായ നിസ്‌കാരത്തിൻ്റെ നേരെമുമ്പുള്ള നിസ്‌കാരം ഇതോടൊന്നിച്ച് ജംആക്കി നിസ്‌കരിക്കുകയാണെങ്കിൽ അതിനുവേണ്ട സമയവും കൂടി ആദ്യത്തിൽ ലഭിച്ചിരുന്നെങ്കിൽ അതും നിർബന്ധമാകും.


 ഉദാഹരണമായി ഒരു സ്ത്രീ ളുഹ്റിനെ അസ്‌റിലേക്ക് പിന്തിച്ചു ജംആക്കാൻ കരുതി, അങ്ങനെ അസ്വറിൻ്റെ സമയം പ്രവേശിച്ച് നാല് മിനുറ പ പിന്നിട്ട ശേഷമാണ് രക്തസ്രാവം തുടങ്ങിയതെങ്കിൽ ളുഹ്റും അസ്വറും നിർബന്ധമാകും. ഓരോന്നും ചുരുങ്ങിയ നിലയിൽ നിസ്‌കരിക്കാൻ വേണ്ട സമയം 2 മിനിറ്റ് എന്ന അടിസ്ഥാനത്തിലാണ് ഈ ഉദാഹരണം.


ഒരു നിസ്‌കാരസമയത്തിൽ നിന്ന് ഒരു തക്‌ബീർ ചൊല്ലാനാവശ്യമായ സമയം അവശേഷിക്കുമ്പോൾ രക്തസ്രാവം നിലച്ചാൽ ആ നിസ്‌കാരം നിർബന്ധമാവും. മാത്രമല്ല അസ്വറിൻ്റെയോ ഇശാഇന്റെയോ അവസാന സമയത്തിൽ നിന്ന് ഒരു തക്‌ബീർ ചൊല്ലാൻ ആവശ്യമായ സമയം കിട്ടിയാൽ അസ്വറിനോടൊപ്പം ളുഹ്‌റും ഇശാഇനോടൊപ്പം മഗ്‌രിബും നിർബന്ധമാകും, ജംആക്കി നിസ്‌കരിക്കുമ്പോൾ രണ്ടിൻറെയും സമയം ഒന്നായി പരിഗണിക്കുമല്ലോ. അങ്ങനെ പരിഗണിക്കാൻ ഏറ്റവും അർഹമായത് ഇവിടെയാണെന്നതാണ് ഇതിന് തെളിവായി കർമ്മ ശാസ്ത്ര പണ്ഡിതന്മാർ എടുത്തുവെക്കുന്ന ന്യായം. (തുഹ്ഫ)


ഇത്തരം പ്രശ്നങ്ങൾ അറിയാത്തതിൻ്റെ പേരിലോ അശ്രദ്ധയുടെ പേരിലോ നിസ്കാരം നഷ്‌ടപ്പെട്ടുപോകാൻ ഏറെ സാധ്യതയുള്ളതിനാൽ ഈ പുസ്‌തകം വായിച്ചവർ വായിക്കാത്തവർക്ക് പറഞ്ഞു കൊടു ക്കേണ്ടതാണ്.


മരുന്നുകൾ ഉപയോഗിച്ച് ഹൈളും നിഫാസും പതിവിലും നേരത്തെ ഉണ്ടാക്കിയാൽ രക്തം സ്രവിക്കുന്ന സമയത്ത് നിസ്‌കാരം നിർബന്ധമാവില്ല. ആർത്തവ സമയത്ത് നിസ്‌കാരം ഉപേക്ഷിക്കുവാൻ കൽപ്പിക്ക പ്പെട്ടവരാണല്ലോ അവർ. (തുഹ്ഫ 1/448)


CM Al RASHIDA

Aslam Kamil

Monday, January 13, 2025

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

 


*മദ്ഹബ് സ്വീകരിക്കൽ* -*


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 

https://islamicglobalvoice.blogspot.in/?m=0


Aslam Kamil Saquafi parappanangadi


ചോദ്യം


മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ ഹദീസുകൊണ്ട് പ്രവർത്തിക്കലാണ് പണ്ഡിതന്മാർ ചെയ്തിട്ടുള്ളത്. അതുകൊണ്ട് മദ്ഹബ് സ്വീകരിക്കേണ്ടതില്ല. ഹദീസുകൊണ്ട് അമൽ ചെയ്യേണ്ടതാണ്. മദ്ഹബിനെതിരെ ധാരാളം പണ്ഡിതന്മാർ ഹദീസ് കൊണ്ട് അമൽ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് ചിലർ വഹാബി പുരോഹിതന്മാർ പ്രസംഗിക്കുന്നത് കേട്ടു ഇത് ശരിയാണോ ?


 എന്റെ വാക്കിന് എതിര് ഹദീസ് കണ്ടാൽ നിങ്ങൾ അത് സ്വീകരിക്കണം

ഇമാം ശാഫിഈ(റ)ന്റെ വാക്ക് കൊണ്ടും അത് വരുന്നില്ലേ ?


മറുപടി


മദ്ഹബിനെ തള്ളാൻ വേണ്ടി വഹാബി പുരോഹിതന്മാർ കൊണ്ടുവരുന്ന ഒരു പൊടിക്കൈ ആണിത്

 എന്നാൽ ഇമാം ശാഫിഈ(റ)യുടെ ഈ വാക്ക് ആരോടാണ് എന്ന് നമുക്ക് നോക്കാം..... 


ഈ വാക്കിനെ കുറിച്ച് ഇമാം നവവി(റ) പറയുന്നു....

 ഇമാം ശാഫിഈ(റ)യെ തൊട്ട് സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. എന്റെ കിതാബിൽ റസൂൽ(സ)യുടെ സുന്നത്തിന് എതിര് നിങ്ങൾ കണ്ടാൽ ആ സുന്നത്ത് കൊണ്ട് നിങ്ങൾ പറയുക. എന്റെ വാക്കിനെ നിങ്ങൾ ഉപേക്ഷിക്കുക; 


വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടു എന്റെ വാക്കിനെതിരെ ഹദീസ് സ്വഹീഹായി വന്നാൽ ആ ഹദീസ് കൊണ്ട് നിങ്ങൾ പ്രവർത്തിക്കുക. എന്റആയവാക്ക് നിങ്ങൾ ഉപേക്ഷിക്കുക./അതാണ് എന്റെ മദ്-ഹബ്. ഈ അർത്ഥത്തിലുളള പല റിപ്ലോർട്ടുകളും ഉണ്ട്.നമ്മുടെ അസ് ഹാബ് ഇത് കൊണ്ട് പല വിശയങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. സുബ് ഹ് ബാങ്കിലെ തസ്വീബ്, രോഗത്തിന്റെ കാരണം കൊണ്ട് ഇഹ്രാമിൽ നിന്ന് തഹല്ലുൽ ആവുമ്പോഴുളള നിബന്ധനകൾ എന്നിവ പോലെ മദ്ഹബിൽ അറിയപ്പെട്ട മറ്റു ചില കാര്യങ്ങൾ. 


തുടർന്ന് പറയുന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കുക...


സഹീഹായ ഹദീസ് കണ്ട എല്ലാവരും ഇപ്രകാരം ചെയ്യുകയും ഹദീസിന്റെ ഭാഹ്യമനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണം  എന്നല്ല ഈ വാക്കിന്റെ അർത്ഥം. മറിച്ച്; മദ് ഹബിൽ ഗവേഷണത്തിന്റെ പതവി എത്തിച്ചവർക്കാണ് ശാഫിഈ ഇമാമിന്റെ ഈ വാക്ക് ബാധകമാവുകയുളളു. ഈ പതവിക്കുളള യോഗ്യത താഴെ;-

ഇമാം ശാഫിഈ(റ) ഈ ഹദീസ് കണ്ടിട്ടില്ല എന്നോ/സഹീഹ് ആണെന്ന് അറിഞ്ഞിട്ടില്ല എന്നോ അവന്റെ  ഭാവനയിൽ മികച്ചുവരണം. ഈ യോഗ്യത കൈവരിക്കാൻ വളരെ പ്രയാസമാണ്. ഇമാം ശാഫിഈ(റ)ന്റെ മുഴുവൻ കിതാബും, അനുചരന്മാരുടെ കിതാബുകളും അതു പോലെ മറ്റു കിതാബുകളും പാരായണം ചെയ്തിരിക്കണം... കാരണം പല സ്വഹീഹായ ഹദീസുകളുടെയും ഭാഹ്യാർത്ഥം അനുസരിച്ച് ശാഫിഈ ഇമാം പ്രവർത്തിച്ചിട്ടില്ലായിരിക്കാം. അതിന് പല കാരണങ്ങള്‍ ഉണ്ട്.അത് ചിലപ്പോള്‍ ആ ഹദീസ് മൻസൂഖ് ആയത് കൊണ്ടോ/ ഖാസ്സ് ആയ്ത് കൊണ്ടോ/ വേറെ തഅവീൽ ഉളളത് കൊണ്ടോ മറ്റു കാരണങ്ങള്‍ കൊണ്ടോ ആയിരിക്കാം.


ഇമാം അബൂ അംറ് പറഞ്ഞു.

ഷാഫി ഇമാം പറഞ്ഞതിന്റെ പ്രത്യക്ഷം കൊണ്ട് പ്രവർത്തിക്കൽ അത്ര എളുപ്പമുള്ളതല്ല അതുകൊണ്ട് ഓരോ പണ്ഡിതനും അവൻ കണ്ട ഹദീസിനെ പ്രമാണമാക്കി സ്വയം പ്രവർത്തിക്കൽ അനുവദനീയമല്ല.

ഷാഫി ഇമാമിന്റെ മേൽ വാക്കനുസരിച്ച് പ്രവർത്തിക്കാൻ ശ്രമിച്ച ചിലർ ഉണ്ട് .കൊമ്പ് വെച്ചവനും കൊമ്പ് അകപ്പെട്ടവനും നോമ്പ് മുറിയുന്നതാണ് എന്ന ഹദീസ് ആയിരുന്നു അദ്ദേഹം അവലംബിച്ചു പ്രവർത്തിച്ചത്

പക്ഷേ അദ്ദേഹത്തിന് എതിരെ ഇങ്ങനെ മറുപടി പറയുകയും ചെയ്യപ്പെട്ടു ഷാഫി ഇമാം മേൽ ഹദീസ് സ്വഹീഹായിട്ട് തന്നെ അറിഞ്ഞിട്ടും അത് അവലംബിക്കാത്തതാണ് കാരണം അത് ദുർബലമാക്കപ്പെട്ട നിയമമായിരുന്നു.ദുർബലമായതുകൊണ്ടാണ് അവലംബിക്കാത്തതെന്ന് ഷാഫി ഇമാം തന്നെ പറഞ്ഞിട്ടുണ്ട്. അതിന് വേണ്ടി മറ്റു തെളിവുകൾ ഷാഫി ഇമാം കൊണ്ടുവരുകയും ചെയ്തു.


മഹാനായ ഇബ്നു ഹുസൈമ പറഞ്ഞത് ഇങ്ങനെയാണ്.

ഹലാലിന്റെ വിഷയത്തിലും ഹറാമിന്റെ വിഷയത്തിലും ഷാഫി ഇമാം അവിടുത്തെ ഗ്രന്ഥങ്ങളിൽ കൊണ്ടുവരാത്ത ഒരു സുന്നത്തും ഞാനറിയുകയില്ല-

ഹദീസിലും ഫിഖ്ഹിലും ഷാഫി ഇമാമിന്റെ വാക്കുകളെ പറ്റിയും അറിയുന്നതിൽ ഇബ്നു ഖുസൈമയുടെ സ്ഥാനം വലുതാണല്ലോ.

(ശറഹുൽ മുഹദ്ധബ്)

(ചുരുക്കത്തിൽ ഗവേഷണത്തിന് യോഗ്യതയുള്ള പണ്ഡിതന്മാരോടാണ് ഇമാം ഷാഫി അത് പറയുന്നത്. അല്ലാതെ എല്ലാ സാധാരണക്കാരും ഹദീസ് അനുസരിച്ച് പ്രവർത്തിക്കണമെന്നല്ല. കാരണം ഒരു ഹദീസ് വ്യാപകമുള്ളത് പ്രത്യേക അർത്ഥമുള്ളതോ നിരുപാധികമോ സ്വാഭാവികമോ നാസിയോ മൻസൂ ഖോ അതിനു വിരുദ്ധമായ മറ്റു ഹദീസുകൾ ഉണ്ടോ ഇല്ലേ എങ്ങനെ മുജ്തഹിതായ പണ്ഡിതന്മാർ മനസ്സിലാക്കേണ്ട ധാരാളം കാര്യങ്ങൾ അറിയുന്നവർക്ക് മാത്രമേ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ഗവേഷണം ചെയ്യാൻ സാധ്യമാകൂ. അർഹതയില്ലാത്തവർ ഗവേഷണം ചെയ്ത് ഒരു ഹദീസിന്റെ ഭാഹ്യം പിടിച്ച് കർമ്മങ്ങൾ ചെയ്താൽ അവൻ പിഴച്ചു പോവാനാണു സാധ്യത. കാരണം ഈ ഹദീസിന്വിരുദ്ധമായ തെളിവുകളും പ്രമാണങ്ങളും ഗവേഷണ പണ്ഡിതൻ മാത്രമേ എത്തിക്കാൻ സാധ്യമാകൂ അതുകൊണ്ടുതന്നെ ഇമാം ഷാഫിയുടെ മേൽ വാക്ക് ഗവേഷണത്തിന് യോഗ്യതയുള്ള പണ്ഡിതന്മാരോട് ആണ് എന്നാണ് ഇമാം നവവി വിവരിച്ചു പറയുന്നത്.


ഷാഫിഈ ഇമാമിന്റെ   ചില അഭിപ്രായത്തിന് വിരുദ്ധമായിട്ട് ഹദീസ് കണ്ടപ്പോൾ ഏതെങ്കിലും പണ്ഡിതന്മാർ ഹദീസുകൊണ്ട് അമൽ ചെയ്തതായി ഇവർ പറയുന്ന സ്ഥലങ്ങളിൽ ഗവേഷണത്തിന് അർഹതയുള്ള പണ്ഡിതന്മാർ ശാഫി ഇമാമിന്റെ രണ്ട് അഭിപ്രായങ്ങളിൽ ഒരു അഭിപ്രായത്തെ മുൻതൂക്കം  നൽകാൻ വേണ്ടി ഹദീസ് പ്രമാണം ആക്കുകയോ അല്ലെങ്കിൽ ഷാഫി ഇമാമിന്റെ ഗ്രന്ഥങ്ങളെല്ലാം കണ്ടെത്തിയ മദ്ഹബിലെ ഗവേഷണത്തിന് അർഹതയുള്ള പണ്ഡിതന്മാർ ഹദീസ് കൊണ്ട് അവലംബിക്കുകയോ ചെയ്തതാണ് അതിനാൽ എല്ലാ ആളുകൾക്കും ഹദീസുകൊണ്ട് അവലംഭിക്കാൻ പറ്റും എന്ന് അർത്ഥമില്ല.

ഗവേഷത്തിന് അർഹതയുള്ള പണ്ഡിതന്മാരോടാണ് ഇമാം ശാഫിയുടെ വാക്ക് ബാധകമാവുകയുള്ളൂ എന്ന് ഇമാം നവവി നേരത്തെ വിവരിച്ച അടിസ്ഥാനത്തിൽ അർഹതയുള്ള പണ്ഡിതന്മാർ ശാഫി ഇമാമിന്റെ എല്ലാ ഗ്രന്ഥങ്ങളും പരിശോധിച്ചതിനുശേഷംഹദീസ് കൊണ്ട് പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ഗവേഷണ പണ്ഡിതന്മാർക്ക് ഷാഫി ഇമാം നൽകിയ അനുവാദം മാത്രമാണത്. ഗവേഷണത്തിന് അർഹതയില്ലാത്ത എല്ലാവരും അതീതനുസരിച്ച് പ്രവർത്തിക്കണമെന്നല്ല.

ﻓﺼﻞ ﺻﺢ ﻋﻦ ﺍﻟﺸﺎﻓﻌﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﺃﻧﻪ ﻗﺎﻝ ﺇﺫﺍ ﻭﺟﺪﺗﻢ ﻓﻲ ﻛﺘﺎﺑﻲ ﺧﻼﻑ ﺳﻨﺔ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﻮﻟﻮﺍ ﺑﺴﻨﺔ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺩﻋﻮﺍ ﻗﻮﻟﻲ: ﻭﺭﻭﻱ ﻋﻨﻪ ﺇﺫﺍ ﺻﺢ ﺍﻟﺤﺪﻳﺚ ﺧﻼﻑ ﻗﻮﻟﻲ ﻓﺎﻋﻤﻠﻮﺍ ﺑﺎﻟﺤﺪﻳﺚ ﻭﺍﺗﺮﻛﻮﺍ ﻗﻮﻟﻲ ﺃﻭ ﻗﺎﻝ ﻓﻬﻮ ﻣﺬﻫﺒﻲ ﻭﺭﻭﻱ ﻫﺬﺍ ﺍﻟﻤﻌﻨﻰ ﺑﺄﻟﻔﺎﻅ ﻣﺨﺘﻠﻔﺔ: ﻭﻗﺪ ﻋﻤﻞ ﺑﻬﺬﺍ ﺃﺻﺤﺎﺑﻨﺎ ﻓﻲ ﻣﺴﺄﻟﺔ ﺍﻟﺘﺜﻮﻳﺐ ﻭﺍﺷﺘﺮﺍﻁ ﺍﻟﺘﺤﻠﻞ ﻣﻦ ﺍﻹﺣﺮﺍﻡ ﺑﻌﺬﺭ ﺍﻟﻤﺮﺽ ﻭﻏﻴﺮﻫﻤﺎ ﻣﻤﺎ ﻫﻮ ﻣﻌﺮﻭﻑ ﻓﻲ ﻛﺘﺐ ﺍﻟﻤﺬﻫﺐ ﻭﻗﺪ ﺣﻜﻰ ﺍﻟﻤﺼﻨﻒ ﺫﻟﻚ ﻋﻦ ﺍﻷﺻﺤﺎﺏ ﻓﻴﻬﻤﺎ

* ﻭﻣﻤﻦ ﺣﻜﻰ ﻋﻨﻪ ﺃﻧﻪ ﺃﻓﺘﻰ ﺑﺎﻟﺤﺪﻳﺚ ﻣﻦ ﺃﺻﺤﺎﺑﻨﺎ ﺃﺑﻮ ﻳﻌﻘﻮﺏ ﺍﻟﺒﻮﻳﻄﻲ ﻭﺃﺑﻮ ﺍﻟﻘﺎﺳﻢ ﺍﻟﺪﺭﺍﻛﻲ ﻭﻣﻤﻦ ﻧﺺ ﻋﻠﻴﻪ ﺃﺑﻮ ﺍﻟﺤﺴﻦ ﺇﻟﻜﻴﺎ ﺍﻟﻄﺒﺮﻱ ﻓﻲ ﻛﺘﺎﺑﻪ ﻓﻲ ﺃﺻﻮﻝ ﺍﻟﻔﻘﻪ ﻭﻣﻤﻦ ﺍﺳﺘﻌﻤﻠﻪ ﻣﻦ ﺃﺻﺤﺎﺑﻨﺎ ﺍﻟﻤﺤﺪﺛﻴﻦ ﺍﻹﻣﺎﻡ ﺃﺑﻮ ﺑﻜﺮ ﺍﻟﺒﻴﻬﻘﻲ ﻭﺁﺧﺮﻭﻥ: ﻭﻛﺎﻥ ﺟﻤﺎﻋﺔ ﻣﻦ ﻣﺘﻘﺪﻣﻲ ﺃﺻﺤﺎﺑﻨﺎ ﺇﺫﺍ ﺭﺃﻭﺍ ﻣﺴﺄﻟﺔ ﻓﻴﻬﺎ ﺣﺪﻳﺚ ﻭﻣﺬﻫﺐ ﺍﻟﺸﺎﻓﻌﻲ ﺧﻼﻓﻪ ﻋﻤﻠﻮﺍ ﺑﺎﻟﺤﺪﻳﺚ ﻭﺃﻓﺘﻮﺍ ﺑﻪ ﻗﺎﺋﻠﻴﻦ ﻣﺬﻫﺐ ﺍﻟﺸﺎﻓﻌﻲ ﻣﺎ ﻭﺍﻓﻖ ﺍﻟﺤﺪﻳﺚ ﻭﻟﻢ ﻳﺘﻔﻖ ﺫﻟﻚ ﺇﻻ ﻧﺎﺩﺭﺍ ﻭﻣﻨﻪ ﻣﺎ ﻧﻘﻞ ﻋﻦ ﺍﻟﺸﺎﻓﻌﻲ ﻓﻴﻪ ﻗﻮﻝ ﻋﻠﻰ ﻭﻓﻖ ﺍﻟﺤﺪﻳﺚ:


 ﻭﻫﺬﺍ ﺍﻟﺬﻱ ﻗﺎﻟﻪ ﺍﻟﺸﺎﻓﻌﻲ ﻟﻴﺲ ﻣﻌﻨﺎﻩ ﺍﻥ ﻛﻞ ﺃﺣﺪ ﺭﺃﻯ ﺣﺪﻳﺜﺎ ﺻﺤﻴﺤﺎ ﻗﺎﻝ ﻫﺬﺍ ﻣﺬﻫﺐ ﺍﻟﺸﺎﻓﻌﻲ ﻭﻋﻤﻞ ﺑﻈﺎﻫﺮﻩ: ﻭﺇﻧﻤﺎ ﻫﺬﺍ ﻓﻴﻤﻦ ﻟﻪ ﺭﺗﺒﺔ ﺍﻻﺟﺘﻬﺎﺩ ﻓﻲ ﺍﻟﻤﺬﻫﺐ ﻋﻠﻰ ﻣﺎ ﺗﻘﺪﻡ ﻣﻦ ﺻﻔﺘﻪ ﺃﻭ ﻗﺮﻳﺐ ﻣﻨﻪ: ﻭﺷﺮﻃﻪ ﺃﻥ ﻳﻐﻠﺐ ﻋﻠﻰ ﻇﻨﻪ ﺃﻥ ﺍﻟﺸﺎﻓﻌﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﻟﻢ ﻳﻘﻒ ﻋﻠﻰ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﺃﻭ ﻟﻢ ﻳﻌﻠﻢ ﺻﺤﺘﻪ: ﻭﻫﺬﺍ ﺇﻧﻤﺎ ﻳﻜﻮﻥ ﺑﻌﺪ ﻣﻄﺎﻟﻌﺔ ﻛﺘﺐ ﺍﻟﺸﺎﻓﻌﻲ ﻛﻠﻬﺎ ﻭﻧﺤﻮﻫﺎ ﻣﻦ ﻛﺘﺐ ﺃﺻﺤﺎﺑﻪ ﺍﻵﺧﺬﻳﻦ ﻋﻨﻪ ﻭﻣﺎ ﺃﺷﺒﻬﻬﺎ ﻭﻫﺬﺍ ﺷﺮﻁ ﺻﻌﺐ ﻗﻞ ﻣﻦ ﻳﻨﺼﻒ ﺑﻪ: ﻭﺇﻧﻤﺎ ﺍﺷﺘﺮﻃﻮﺍ ﻣﺎ ﺫﻛﺮﻧﺎ ﻷﻥ ﺍﻟﺸﺎﻓﻌﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﺗﺮﻙ ﺍﻟﻌﻤﻞ ﺑﻈﺎﻫﺮ ﺃﺣﺎﺩﻳﺚ ﻛﺜﻴﺮﺓ ﺭﺁﻫﺎ ﻭﻋﻠﻤﻬﺎ ﻟﻜﻦ ﻗﺎﻡ ﺍﻟﺪﻟﻴﻞ ﻋﻨﺪﻩ ﻋﻠﻰ ﻃﻌﻦ ﻓﻴﻬﺎ ﺃﻭ ﻧﺴﺨﻬﺎ ﺃﻭ ﺗﺨﺼﻴﺼﻬﺎ ﺃﻭ ﺗﺄﻭﻳﻠﻬﺎ ﺃﻭ ﻧﺤﻮ ﺫﻟﻚ:


قال الشيخ أبو عمرو - رحمه الله - : ليس العمل بظاهر ما قاله الشافعي بالهين ، فليس كل فقيه يسوغ له أن يستقل بالعمل بما يراه حجة من الحديث ، وفيمن سلك هذا المسلك من الشافعيين من عمل بحديث تركه الشافعي - رحمه الله - عمدا ، مع علمه بصحته لمانع اطلع عليه وخفي على [ ص: 106 ] غيره ، كأبي الوليد ( 1 ) موسى بن أبي الجارود ممن صحب الشافعي ، قال : صح حديث { أفطر الحاجم والمحجوم } ، فأقول : قال الشافعي : أفطر الحاجم والمحجوم ، فردا ذلك على أبي الوليد ; لأن الشافعي تركه مع علمه بصحته ، لكونه منسوخا عنده ، وبين الشافعي نسخه واستدل عليه ، وستراه في ( كتاب الصيام ) إن شاء الله تعالى ،

 وقد قدمنا عن ابن خزيمة أنه قال : لا أعلم سنة لرسول الله صلى الله عليه وسلم في الحلال والحرام لم يودعها الشافعي كتبه . وجلالة ابن خزيمة وإمامته في الحديث والفقه ، ومعرفته بنصوص الشافعي بالمحل المعروف . 


شرح المهذب


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

വദ്ധ് സുവാഅ് യഗൂസ് യ ഊഖ് നസ്റ് എന്നിവയോ നൂഹ് നബിയുടെ ജനത ഇസ്തിഗാസ ചെയ്തോ ?

 


വദ്ധ് സുവാഅ് യഗൂസ് യ ഊഖ് നസ്റ് എന്നിവയോ നൂഹ് നബിയുടെ ജനത ഇസ്തിഗാസ ചെയ്തോ ?


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


Aslam Kamil Saquafi parappanangadi


ചോദ്യം


ഖുർആനിൽ

നിങ്ങളുടെ

  ദൈവങ്ങളെ നിങ്ങൾ ഉപേക്ഷിക്കരുത്

വദ്ധ് സുവാഅ് യഗൂസ് യ ഊഖ് നസ്റ് എന്നിവയെ നിങ്ങൾ വെടിയരുത്. എന്ന് പറയുന്നു.


മേൽ പറഞ്ഞ പേരുകൾ സ്വാലിഹീങ്ങളായ മഹാന്മാരായിരുന്നു.

ഈ മഹാന്മാരോട് ഇസ്തിഗാസ ചെയ്തതാണ്  നൂഹ് നബിയുടെ സമുദായക്കാർ ചെയ്ത ശിർക്ക്  എന്ന് വഹാബി പുരോഹിതൻ പ്രസംഗിക്കുന്നത് കേട്ടു ശരിയാണോ ?


മറുപടി


മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ

 മേൽ പേര് വെക്കപെട്ടവരോട് ഇസ്തിഗാസ ചെയ്തത് കൊണ്ടാണ്

നൂഹ് നബിയുടെ കാലത്തുള്ള അവിശ്വാസികൾ ശിർക്ക് ചെയ്തത് 

എന്ന് ഖുർആനിലോ മേൽ ആയത്തിന്റെ തഫ്സീറിൽ ഒരു മുഫസീറും  പറഞ്ഞതായി തെളിയിക്കാൻ ഒരു ഒഹാബിപുരോഹിതനും സാധ്യമല്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് ഈ പുരോഹിത വർഗ്ഗം തെളിയിക്കേണ്ടത്.


അവർ സ്വാലിഹീങ്ങളാണ് എന്നതുകൊണ്ടും അവരെ വിഗ്രഹം ഉണ്ടാക്കിയോ  ഉണ്ടാക്കാതെയോ അവരെ ആരാധിച്ചാൽ ശിർക്കല്ല എന്നിവ ആരും പറഞ്ഞിട്ടില്ല.

അല്ലാഹു അല്ലാത്ത സ്വാലിഹീങ്ങളെ ആവട്ടെ നിർജീവ വസ്തുക്കളെ ആവട്ടെ വിഗ്രഹം ഉണ്ടാക്കിയോ അല്ലാതെയോ ആവട്ടെ ആരാധികുക എന്നത് കടുത്ത ശിർക്ക് തന്നെയാണ്

അതുകൊണ്ടൊന്നും കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരുടെ സഹായം തേടൽ ശിർക്കാണെന്ന് തെളിയിക്കാൻ ഈ പുരോഹിതന്മാർക്ക് സാധ്യമല്ല.


 അവരെ ആരാധിക്കുകയായിരുന്നു ചെയ്തിരുന്നത് എന്ന് ഇമാം തബ്രി അവിടുത്തെ തഫ്സീർ രേഖപ്പെടുത്തിയിട്ടുണ്ട്.

പൗരാണിക മുഫസ്സിറായ ഇമാം തുബ്രി റ

പറയുന്നു .ആ ജനത ഇവയെ ആരാധിക്കുകയായിരുന്നു ചെയ്തിരുന്നത് അവരുടെ ദൈവങ്ങളെ പറ്റിയാണ് ഖുർആൻ പറയുന്നത്.

അവരുടെ ചരിത്രം നമുക്ക് എത്തിയതനുസരിച്ച് ഇങ്ങനെയാണ്.

മുഹമ്മദ് ബ്ൻ ഖൈസാൻ

പറയുന്നു


القول في تأويل قوله تعالى : وَقَالُوا لا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدًّا وَلا سُوَاعًا وَلا يَغُوثَ وَيَعُوقَ وَنَسْرًا (23) وَقَدْ أَضَلُّوا كَثِيرًا وَلا تَزِدِ الظَّالِمِينَ إِلا ضَلالا (24)

يقول تعالى ذكره مخبرا عن إخبار نوح، عن قومه: (وَقَالُوا لا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدًّا وَلا سُوَاعًا وَلا يَغُوثَ وَيَعُوقَ وَنَسْرًا ) كان هؤلاء نفرًا من بني آدم فيما ذُكر عن آلهة القوم التي كانوا يعبدونها.

وكان من خبرهم فيما بلغنا ما حدثنا ابن حميد، قال: ثنا مهران، عن سفيان، عن موسى، عن محمد بن قيس (وَيَعُوقَ وَنَسْرًا ) قال: كانوا قومًا صالحين من بنى آدم، وكان لهم أتباع يقتدون بهم، فلما ماتوا قال أصحابهم الذين كانوا يقتدون بهم: لو صوّرناهم كان أشوق لنا إلى العبادة إذا ذكرناهم، فصوّروهم، فلما ماتوا، وجاء آخرون دبّ إليهم إبليس، فقال: إنما كانوا يعبدونهم، وبهم يُسقون المطر فعبدوهم.



യഊഖ് നസറ് എന്നിവ ആദമിൻറെ പുത്രന്മാരിൽ സ്വാലിഹീങ്ങൾ ആയ ഒരു ജനതയായിരുന്നു. അവരെ പിന്തുടരുന്ന അനുയായികളും ഉണ്ടായിരുന്നു .അവർ മരണപ്പെട്ടപ്പോൾ അവരുടെ അനുയായികൾ ഇങ്ങനെ പറഞ്ഞു നമുക്ക് ഇവരുടെ ഫോട്ടോ ഉണ്ടാക്കിയാൽ നമുക്ക് ഇബാദത്തിൽ ആവേശം ലഭിക്കും അവരെ ഓർക്കുകയാണെങ്കിൽ . അങ്ങനെ അവരുടെ ഫോട്ടോകൾ നിർമിച്ചു.ആ വിഭാഗം മരണപ്പെടുകയും അടുത്ത ജനത വരുകയും ചെയ്തപ്പോൾ ഇബിലീസ് അവരിലേക്ക് തോന്നിപ്പിച്ചു കൊടുത്തു മുൻഗാമികൾ ഈ ഫോട്ടോകളെ ആരാധിക്കുകയായിരുന്നു ചെയ്തിരുന്നത് എന്ന് .

മറ്റൊരു വിഭാഗം പണ്ഡിതന്മാർ പറയുന്നത് ഇവർ നൂഹ് റ  നബിയുടെ ജനതയിലെ വിഗ്രഹങ്ങളുടെ നാമങ്ങളാണ് എന്നതാണ് നൂഹ് നബിയുടെ ജനത അവരെ ആരാധിച്ചിരുന്നു. പിന്നീട് അറബികളും അവരെ ആരാധിക്കാൻ തുടങ്ങി.

وقال آخرون: هذه أسماء أصنام قوم نوح.

* ذكر من قال ذلك:

حدثنا بشر، قال: ثنا يزيد، قال: ثنا سعيد، عن قتادة، قوله: (لا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدًّا وَلا سُوَاعًا وَلا يَغُوثَ وَيَعُوقَ وَنَسْرًا ) قال: كان ودّ لهذا الحيّ من كَلْب بدومة الجَندل، وكانت سُواع لهذيل برياط، وكان يغوث لبني عُطَيف من مُراد بالجُرْف من سبَأ، وكان يعوق لهمدان ببلخع، وكان نسر لذي كلاع من حِمْير؛ قال: وكانت هذه الآلهة يعبدها قوم نوح، ثم اتخذها العرب بعد ذلك. والله ما عدا خشبة أو طينة أو حجرًا.



ഇവിടെയെല്ലാം മഹാന്മാരും അല്ലാത്തതോ ആയ ആളുകളെയും വസ്തുക്കളെയും ആരാധിക്കുന്നതിനെ പറ്റിയാണ് പറയുന്നത്

മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ ഇസ്തിഗാസ ചെയ്യുന്നതിനെ ഒരു ആയത്തിലും എതിർക്കുന്നില്ല എന്ന് എല്ലാ വഹാബി പുരോഹിതന്മാരും മനസ്സിലാക്കുക


Aslam   Kamil  Saquafi

Parappanangadi


https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

Sunday, January 12, 2025

ബിദ്അതാരോപണം;* *ചിലത് ശ്രദ്ധിക്കാതെ പറ്റില്ല*

 📚

*ബിദ്അതാരോപണം;* 

 *ചിലത് ശ്രദ്ധിക്കാതെ പറ്റില്ല* 


(ഭാഗം - 3)


✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

__________________________



ഇജ്മാഉള്ള കാര്യങ്ങളെല്ലാം ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ വിവരിക്കലോടെ തന്നെ വിശ്വാസകാര്യമായി ഉയരുന്നു എന്നാണ് ഇതുവരെ വിവരിച്ചത്. എന്ന് കരുതി, ഈമാൻ - ഇസ്‌ലാം കാര്യങ്ങളെ പോലെ അറിഞ്ഞിരിക്കേണ്ടതല്ല. അറിഞ്ഞാൽ നിഷേധിക്കരുത് എന്ന നിലയിൽ വിശ്വാസത്തിൻ്റെ ഭാഗമായി മാറുമെന്നാണ് വാസ്തവം. 

ഇബ്നു ഹജർ(റ) പറയുന്നു:


 وَيَتَعَيَّنُ أَيْضًا ذِكْرُ لَوْنِهِ لِتَصْرِيحِهِمْ بِأَنَّ زَعْمَ كَوْنِهِ أَسْوَدَ كُفْرٌ، وَالْمُرَادُ لِئَلَّا يَزْعُمَ أَنَّهُ أَسْوَدُ فَيَكْفُرَ مَا لَمْ يُعْذَرْ لَا أَنَّ الشَّرْطَ فِي صِحَّةِ الْإِسْلَامِ خُطُورُ كَوْنِهِ أَبْيَضَ، وَكَذَا يُقَالُ فِي جَمِيعِ مَا إنْكَارُهُ كُفْرٌ فَتَأَمَّلْهُ. اه‍ (تحفة: ١/٤٥٠) 


"കുഞ്ഞുപ്രായത്തിലേ കുട്ടികൾക്ക് തിരുനബി(സ്വ) തങ്ങളെക്കുറിച്ച് പഠിപ്പിച്ച് കൊടുക്കൽ രക്ഷിതാക്കളുടെ മേൽ നിർബന്ധമാണ്. കൂട്ടത്തിൽ, അവിടുത്തെ നിറം വെളുത്തതായിരുന്നു എന്നും പഠിപ്പിക്കണം. കാരണം, തങ്ങളുടെ നിറം കറുപ്പാണെന്ന് വാദിച്ചാൽ കാഫിറാകുമെന്ന് ഫുഖഹാക്കൾ വ്യക്തമാക്കിയതാണല്ലോ."


തുടർന്ന് പറയുന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.


" ഇപ്പറഞ്ഞതിൻ്റെ ഉദ്ദേശം, തിരുനബി(സ്വ) തങ്ങളെക്കുറിച്ച് കറുപ്പ് നിറമുള്ള മനുഷ്യനായിരുന്നു എന്ന്, ഈ കുഞ്ഞ് ഭാവിയിൽ പറയാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ തന്നെ തിരുനബി(സ്വ)യുടെ നിറത്തെ പഠിപ്പിക്കുന്നത്. അങ്ങനെ പറയുന്നതിലൂടെ കുഫ്റ് വരാതിരിക്കാനുമാണ്. അല്ലാതെ, ഇതും കൂടി പഠിച്ചാലേ മുസ്‌ലിമാവൂ എന്നത് കൊണ്ടല്ല. ഇസ്‌ലാം ശരിയാവാൻ അത് പഠിക്കൽ അഭിവാജ്യ ഘടകമൊന്നുമല്ലല്ലോ. ഇപ്രകാരം തന്നെയാണ് - നിഷേധിച്ചാൽ കുഫ്റ് വരുന്ന കാര്യങ്ങളുടെ നിലയും. "


എന്ത് മനസ്സിലായി ? ഇസ്‌ലാമിക വിശ്വാസം ശരിയാവാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. ഇവക്ക് പുറമെ, വിശ്വാസത്തിൻ്റെ ഘടകമൊന്നുമല്ലെങ്കിലും, നിഷേധിച്ചാൽ മാത്രം കുഫ്റ് വരുന്ന കാര്യങ്ങളുമുണ്ട്. അവ നിലവിൽ അറിഞ്ഞിരിക്കേണ്ടതില്ലെന്നും,  നിഷേധിക്കാതിരുന്നാൽ മതിയെന്നും മേൽ ഉദ്ധരണിയിൽ നിന്ന് വ്യക്തമായി.


ഇമാം ബാജൂരീ(റ) പറയുന്നു:


ومعنى كون الإيمان بهم واجبا تفصيلا أنه لو عرض عليه واحد منهم لم ينكر نبوته ورسالته. فمن أنكر نبوة واحد منهم أو رسالته كفر. لكن العامي لا يحكم عليه بالكفر إلا أن أنكر بعد تعليمه. وليس المراد أنه يجب حفظ أسمائهم، خلافا لمن زعم ذلك. اه‍ 

(شرح الباجوري على جوهرة التوحيد -ص: ٦٨)


"ഖുർആനിൽ വിവരിച്ച ഇരുപത്തഞ്ച് നബിമാരെക്കുറിച്ച് വിശദീകരണത്തോടെ ( ഇരുപത്തഞ്ച് നബിമാരുണ്ട് എന്ന കേവല വിശ്വാസം പോര, ഓരോരുത്തരെയും പേരുകളോടെ അറിഞ്ഞ് ) വിശ്വസിക്കൽ നിർബന്ധമാണ് - എന്നതിനർത്ഥം, അവരിലെ ഒരാളെക്കുറിച്ച് ചോദിച്ചാൽ അവരുടെ നുബുവ്വതിനെയോ രിസാലതിനെയോ നിഷേധിക്കരുത് എന്നേയുള്ളൂ. അങ്ങനെ നിഷേധിച്ചാൽ കുഫ്റ് വരികയും ചെയ്യും.

എന്നാൽ, ഇങ്ങനെ വിശദീകരണത്തോടെ പിടിപാടില്ലാത്ത സാധാരണക്കാർ, അവർക്ക് പഠിപ്പിച്ചതിന് ശേഷം നിഷേധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കുഫ്റ് വരികയുള്ളൂ. അതിനാൽ, നബിമാരുടെ പേരുകളെല്ലാം കാണാതെ പഠിക്കൽ നിർബന്ധമാണെന്ന് പറഞ്ഞു കൂടാ."


ശേഷം മലക്കുകളെക്കുറിച്ച് വിശ്വസിക്കേണ്ട രീതി പറയുന്നത് നോക്കൂ:


والجمع الذي يجب معرفته تفصيلا من الملائكة جبريل، وميكائيل، وإسرافيل، وعزرائيل، ورضوان خازن الجنة، وأما منكر ونكير فلا يكفر منكرهما لأنه اختلف في أصل السؤال. اه‍ 

(شرح الباجوري على جوهرة التوحيد -ص: ٦٨)


"വിശദീകരണത്തോടെ അറിയൽ നിർബന്ധമായ മലക്കുകൾ ഇവർ മാത്രമാണ്: ജിബ്‌രീൽ(അ), മീകാഈൽ(അ), ഇസ്റാഫീൽ(അ), അസ്റാഈൽ(അ), രിള്‌വാൻ(അ). എന്നാൽ മുൻകർ(അ) - നകീർ(അ) - ഇവരെ നിഷേധിച്ചത് കൊണ്ട് കുഫ്റ് വരില്ല. കാരണം, ഖബ്റിലെ ചോദ്യം തന്നെ നിഷേധിക്കുന്ന ഒരു വിഭാഗം മുസ്‌ലിംകളിൽ ഉണ്ടല്ലോ."


മുഅ്തസിലഃ എന്ന ബിദ്അതിൻ്റെ കക്ഷികളാണ് ഖബ്റിലെ ചോദ്യത്തെ നിഷേധിക്കുന്ന കൂട്ടർ. അങ്ങനെ നിഷേധിച്ചിട്ടും അവരെ കാഫിറാണെന്ന് മുൻഗാമികളായ ഇമാമുകളാരും വിധി പറഞ്ഞിട്ടില്ല. അതിനാൽ, ഇവരുടെ കാര്യത്തിൽ 'കാഫിറല്ല' എന്ന മുസ്‌ലിം സമുദായത്തിൻ്റെ ഏകോപനമുണ്ട്. അതിനാൽ ഖബ്റിലെ ചോദ്യം ചെയ്യലിനെ നിഷേധിച്ചാൽ കുഫ്റ് വരില്ല. എന്നാൽ ഖബ്റിലെ ചോദ്യം

مجمع عليه 

ആയ കാര്യമാണ്. അതിനാൽ അത് നിഷേധിച്ചവർ മുഅ്‌തസിലതിനെപ്പോലെ മുബ്തദിഅ് ആവുമെന്ന് മനസ്സിലാക്കണം.


അല്ലാഹു തആലായുടെ സ്വിഫതുകളെപ്പറ്റിയും  നിഷേധിക്കാതിരിക്കുക എന്നതാണ് നിർബന്ധം. അവ ഓരോന്നും എണ്ണി പറയാൻ കിട്ടാത്തവരെല്ലാം നിർബന്ധ ബാധ്യത ഒഴിവാക്കിയവരാണെന്ന് പറയാൻ പറ്റില്ല. ഖുദ്റത്, ഇറാദത് തുടങ്ങി അവയുടെ അറബി നാമങ്ങൾ അറിയേണ്ട. അല്ലാഹുവിന് എല്ലാത്തിനും കഴിവുണ്ട്, പണ്ടേ ഉള്ളവനാണ് തുടങ്ങി അവയുടെ ഉദ്ദേശാർത്ഥം അറിഞ്ഞാൽ മതി, നിഷേധിക്കാതിരുന്നാൽ മതി.

 

അപ്പോൾ, ഇസ്‌ലാമിൻ്റെ അഭിവാജ്യ ഘടകമായി വിശ്വസിച്ചിരിക്കേണ്ട കാര്യങ്ങളുണ്ട്. നിഷേധിക്കാതിരുന്നാൽ മതി - നിലവിൽ അറിഞ്ഞിരിക്കണമെന്നില്ല , എന്ന വിധത്തിലുള്ള കാര്യങ്ങളുമുണ്ട്. 

مجمع عليه 

ആയ കാര്യങ്ങളും ഇവ്വിധമുള്ളതാണ്. നിഷേധിക്കരുതെന്ന് മാത്രം. നിഷേധിച്ചാൽ ബിദ്അത് വരും. ഇത് വരാതെ സമൂഹത്തെ പരിരക്ഷിക്കേണ്ട, അറിയിച്ചു കൊടുക്കേണ്ട ബാധ്യത പണ്ഡിതന്മാർക്കുണ്ടല്ലോ. അത് കൊണ്ട് തന്നെ അത്തരം അറിവുകൾ സമൂഹത്തിൽ നിലനിൽക്കണം. എന്നല്ല, ഏത് പ്രശ്നങ്ങളിലും ഇസ്‌ലാമിൻ്റെ വിധിവിലക്കുകൾ വിവരിച്ചു തരുന്ന പണ്ഡിതന്മാർ ഈ സമുദായത്തിൽ എക്കാലത്തും നിലനിൽക്കണം. ഇല്ലെങ്കിൽ മുസ്‌ലിം സമൂഹം തന്നെ കുറ്റക്കാരാവും. അതിനാൽ നമ്മുടെ നാട്ടിൽ സാധാരണയിൽ ആവശ്യമില്ലാത്ത ഒട്ടകത്തിൻ്റെ സകാത് പോലെയുള്ളവ പഠിക്കുന്നതും, അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതുമെല്ലാം അസ്ഥാനത്താണ് എന്ന ചിന്ത ശരിയല്ല.

مجمع عليه 

ആയ ഒട്ടകത്തിൻ്റെ സകാതിനെ വല്ലവനും നിഷേധിച്ചാൽ, അത് തിരുത്താൻ ഉലമാഇന്ന് ബാധ്യതയുണ്ട്. അത് നിഷേധിക്കാൻ ഒട്ടകമുള്ള നാടാകണം എന്നില്ലല്ലോ.


 *വസ്തുതകളുടെ കൂടെ നിൽക്കാം, ശാഠ്യം വേണ്ടതില്ല.* 

__________________


ഭിന്നാഭിപ്രായമുള്ള കാര്യങ്ങളിലെല്ലാം ഒന്നായിരിക്കും ശരിയും യാഥാർത്ഥ്യവും. പക്ഷെ, എതിർപക്ഷക്കാർ തെറ്റുകാരല്ല. അഭിപ്രായ സ്വാതന്ത്ര്യമുള്ള കാര്യമായതിനാൽ, യോഗ്യരായവർക്ക് അതിൽ ഗവേഷണം നടത്താം. വ്യത്യസ്തമായ നിഗമനത്തിൽ എത്തിച്ചേരാം. ഈ നിഗമനം യാഥാർത്ഥ്യത്തോട് യോജിക്കാം, യോജിക്കാതിരിക്കാം. ഗവേഷണം നടത്തിയവർ യോഗ്യര്യം നല്ല ലക്ഷ്യവും ഉള്ളവരായതിനാൽ ആ കണ്ടെത്തിയതിലോ നിഗമനത്തിലോ തെറ്റും കുറ്റവും കാണില്ല. അതിനെ അനുകരിച്ചതിലും പ്രശ്നമില്ല. അതിനാൽ യാഥാർത്ഥ്യമേ വിശ്വസിക്കാവൂ എന്ന പിടിവാശി ഒരിക്കലും വേണ്ടതില്ല. എതിർവാദക്കാരെ ഒരിക്കലും കുറ്റപ്പെടുത്താനോ ആക്ഷേപിക്കാനോ പറ്റില്ല.


ഉദാഹരണത്തിന്, തിരുനബി(സ്വ) തങ്ങളെ ഉണർവ്വിൽ തന്നെ ദർശിക്കാമോ ഇല്ലേ - എന്ന കാര്യത്തിൽ വ്യത്യസ്ത വീക്ഷണം പറഞ്ഞവരുണ്ട്. ഇമാം ഇബ്നു ഹജർ അസ്ഖലാനീ(റ)യും സമകാലികരായ ചിലരും അത്തരം ദർശനം സാധിക്കില്ലെന്ന പക്ഷക്കാരാണ്. എന്നാൽ മിക്ക ഇമാമുകളും ഇത് സാധ്യമാണെന്നും ഒരുപാട് മഹാന്മാർക്ക് ഇത് അനുഭവമുണ്ടെന്നും പറയുന്നു. ഇമാം മുനാവീ(റ)നെ ഉദ്ധരിക്കാം:


وسئل عن جاحد إمكان رؤية النبي صلى الله تعالى عليه وسلم ما يلزمه ؟ فأجاب: إن جحد وقوعها في النوم فمعاند مكابر يؤدب على ذلك، وربما نشأ ذلك عن خلل في العقل، أو جحد وقوعها في اليقظة، فلا حرج عليه، فقد أنكره كثيرون منهم الحافظ ابن حجر رضي الله عنه ووافقه جمع من أهل عصره، وخالفه آخرون، وألفه في ذلك عدة تآليف من الجانبين، فليراجعها من أراد. اه‍ 

(فتاوى المناوي- رقم السؤال-٢١)


"തിരുനബി(സ്വ) തങ്ങളെ സ്വപ്നത്തിൽ ദർശിക്കില്ലെന്ന് പറഞ്ഞവൻ പിഴച്ചിരിക്കുന്നു. എന്നാൽ ഉണർവ്വിൽ കാണുകയില്ലെന്ന് പറഞ്ഞാൽ ഒരു കുഴപ്പവുമില്ല. കാരണം, ഇത് വ്യത്യസ്ത വീക്ഷണമുള്ള കാര്യമാണല്ലോ. ഇബ്നു ഹജർ അസ്ഖലാനി(റ)യെപ്പോലുള്ള ചിലർ അത്തരം ദർശനം നടക്കില്ലെന്നും, മറ്റൊരു വിഭാഗം സംഭവിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഇരുവിഭാഗവും ഇക്കാര്യത്തിൽ രചനകൾ വരെ നടത്തിയവരാണ്. " 


വ്യത്യസ്ത വീക്ഷണമുള്ളതു കൊണ്ട് തന്നെയാണ് പ്രശ്നമില്ലെന്ന് പറഞ്ഞത്. 

فقد أنكره

എന്നതിലെ ഫാഅ്‌, മുമ്പത്തെ കാര്യത്തിന് കാരണം ബോധിപ്പിക്കുകയാണ്. 

ഇവ്വിഷയത്തിലെ യാഥാർത്ഥ്യം, പ്രസ്തുത ദർശനം സാധ്യമാണെന്ന വീക്ഷണമാണ്. തെല്ലും സംശയത്തിനിടയില്ലാത്ത മഹാന്മാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഇബ്നു ഹജർ(റ) വ്യക്തമാക്കുന്നു:


(وَسُئِلَ) نفع الله بِهِ هَل تمكن رُؤْيَة النَّبِي - صلى الله عليه وسلم - فِي الْيَقَظَة (فَأجَاب) بقوله أنكر ذَلِك جمَاعَة  وَجوزهُ آخَرُونَ وَهُوَ الْحق فقد أخبر بذلك من لايتهم من الصَّالِحين بل اسْتدلَّ بِحَدِيث البُخَارِيّ من رَآنِي فِي الْمَنَام فسيراني فِي الْيَقَظَة. اه‍ 

(فتاوى الحديثية - ٢١٢)


എന്നെ സ്വപ്നത്തിൽ ദർശിച്ചവർ പിന്നീട് ഉണർവ്വിലും ദർശിക്കുമെന്ന ഹദീസ് വചനമാണ് ഇതിന്നാധാരം. ചിലർ ധരിച്ച പോലെ പരലോകത്ത് വെച്ച് കാണാം എന്നല്ല ഇതിനർത്ഥം. കാരണം, പരലോകത്ത് വെച്ച് തിരുനബി(സ്വ) തങ്ങളെ എല്ലാ വിശ്വാസികളും കാണുമല്ലോ. ഇവിടുന്ന് സ്വപ്നത്തിൽ ദർശിച്ചവരും അല്ലാത്തവരും അതിൽ പെടും. അതിനാൽ മേൽ ഹദീസിൽ സൂചിപ്പിച്ച പ്രകാരം ഉണർവ്വിലെ ദർശനം യാഥാർത്ഥ്യവും വസ്തുതയുമാണെന്ന് ഇബ്നു ഹജർ(റ) ന്യായ സഹിതം സ്ഥിരീകരിച്ചിട്ടുണ്ട്.

യാഥാർത്ഥ്യം ഇതാണെന്ന് അംഗീകരിക്കലോടെ, ഇതിനെതിരെ പറഞ്ഞത് ബാത്വിലാണെന്നോ, അവരെ അനുകരിച്ചവരെ പിഴച്ചവരെന്നോ ധരിച്ചുകൂടാ. ഇമാം മുനാവി(റ)യുടെ

فقد أنكره 

എന്ന പ്രയോഗം ഊന്നിപ്പറഞ്ഞത് ഇതുകൊണ്ടാണ്.


ഇപ്രകാരം, ഔലിയാക്കൾ എന്ന വിഭാഗത്തെ നിഷേധിക്കരുത്. അങ്ങനെയൊരു വിഭാഗമുണ്ടെന്ന് ഇജ്മാഅ് വന്നിട്ടുണ്ട്. എന്നാൽ അവരിലെ ഖുത്വ് ബ്, നുജബാഅ് പോലോത്ത വ്യത്യസ്ത ഗ്രേഡുകളെ നിരാകരിച്ചത് കൊണ്ട് തെറ്റില്ല. കാരണം അതിൽ യോഗ്യരുടെ ഭിന്നവീക്ഷണങ്ങൾ വന്നിട്ടുണ്ട്. ഇമാം നവവി(റ)യുടെ പല വിഷയങ്ങളിലും അവലംബമായ ഇമാം ഇബ്നുസ്സ്വലാഹ്(റ) പ്രസ്തുത ഗ്രേഡുകൾ ഹദീസിൽ സ്ഥിരപ്പെട്ടിട്ടില്ലെന്ന് പറയുന്നവരാണ് (ഫതാവാ ഇബ്നുസ്സ്വലാഹ്, ചോ:34, പേ:69).

എങ്കിലും ആ ഗ്രേഡുകളെല്ലാം അംഗീകരിച്ചു കൊണ്ടുള്ള റൂട്ടാണ് ശരിയായതും യാഥാർത്യവും. അതേ സമയം, എതിർപക്ഷത്തെ നാം ബിദ്അതാരോപിക്കുകയോ ആ വാദം  ബാത്വിലാണെന്ന് കുറ്റപ്പെടുത്തുകയോ ചെയ്യുന്നുമില്ല.


 *വസ്തുതാ നിഷേധം;* 

 *അപമര്യാദ കാണിക്കരുത്.* 

____________________


യോഗ്യരായവരുടെ ഭിന്നാഭിപ്രായങ്ങളെല്ലാം സ്വീകാര്യമാണെങ്കിലും അവയിലെ ചിലത് വസ്തുതയും മറ്റുള്ളവ അതിന് വിപരീതവുമാകാം. ഈ വസ്തുതകളെല്ലാം വിശ്വസിക്കൽ നിർബന്ധമില്ലെന്നും അവയെ വിമർശിക്കുന്നത് തെറ്റല്ലെന്നുമാണ് തൊട്ടുമുമ്പ് വിവരിച്ചത്. എന്നാൽ അദബ് കേടായോ അതിരുവിട്ടോ ഈ വസ്തുതാ വിരുദ്ധത കാണിക്കരുത്. ഇബ്നു അബീ ജംറഃ(റ)വിൻ്റെ ചരിത്രത്തിൽ ഇങ്ങനെ കാണാം:


وكان - رضي الله عنه - كبير الشأن،... وأنكروا عليه في دعواه رؤية رسول الله - صلى الله تعالى عليه وسلم - يقظة، وعقدوا له مجلسا، فأقام في بيته ولم يخرج إلا لصلاة الجمعة، ومات المنكرون على أسوإ حال وعرفوا بركته. اه‍ 

(الطبقات الكبرى للشعراني - ١/١٣٨)


തിരുനബി(സ്വ) തങ്ങളെ ഉണർവ്വിൽ കാണുമെന്ന് മഹാൻ വാദിച്ചതിനെതിരെ ചിലർ രംഗത്ത് വരികയും, അദ്ദേഹത്തോട് സംവദിക്കാൻ ഒരു മജ്ലിസ് സംഘടിപ്പിക്കുകയും ചെയ്തു. പക്ഷേ, മഹാൻ വീട്ടിൽ നിന്ന് ജുമുഅഃക്കല്ലാതെ പുറത്തിറങ്ങിയില്ല. പിന്നീട് മഹാനെതിരെ രംഗത്ത് വന്നവരെല്ലാം മരണ സമയത്ത് മോശമായ രൂപത്തിൽ കാണപ്പെട്ടു.

മഹാന്മാരോട് അദബ് കേടായി പെരുമാറുന്നതും അതിര് വിട്ട വിമർശനവും ശ്രദ്ധിക്കണമെന്ന പാഠമാണ് ഇത് തരുന്നത്. 


ഇബ്നു അറബീ(റ), ഇബ്നുൽ ഫാരിള്വ്(റ) തുടങ്ങിയ ഔലിയാക്കളിലെ ഉന്നതരെ പലരും വിമർശിച്ചു. അവരെക്കുറിച്ച് നല്ലത് ധരിക്കണമെന്നത് നമ്മുടെ വിശ്വാസത്തിൻ്റെ ഭാഗമല്ലെങ്കിലും, ചിലർ പരിധിവിട്ട് വിമർശിച്ചു. ഇത് കാരണത്തിനാൽ അവരുടെ അമൂല്യമായ ഗ്രന്ഥങ്ങളിൽ ബറകത് നഷ്ടപ്പെട്ട സംഭവം ഇബ്നു ഹജർ(റ) പറയുന്നുണ്ട്. അവരെയെല്ലാം ബഹുമാനിക്കുന്ന എൻ്റെ ശൈഖുനാ ( സകരിയ്യൽ അൻസ്വാരി - റ ) ആ കിതാബുകൾ രചിച്ചിരുന്നെങ്കിൽ തങ്കലിപികളാൽ എഴുതപ്പെടാൻ മാത്രം വിലമതിക്കുന്നതായിരുന്നു എന്നും ഇബ്നു ഹജർ(റ) പറയുന്നു.


وَلَو كَانَ هَذَا الْكتاب لشَيْخِنَا زَكَرِيَّا أَو غَيره مِمَّن يعْتَقد لَكَانَ يكْتب الذَّهَب لِأَنَّهُ فِي الْحَقِيقَة لم يوضع مثله. اه‍ 

(فتاوى الحديثية - ٣٩)


 *നമ്മൾ വിശ്വസിക്കേണ്ടത്* 

__________________


വിശ്വാസ കാര്യങ്ങളുടെ വ്യത്യസ്ത നിലകളാണ് വിവരിച്ചത്. എങ്കിലും മേൽ പറഞ്ഞവയിലെല്ലാം ഏറ്റം ഉത്തമമെന്തോ അതായിരിക്കണം നമ്മുടെ വിശ്വാസം. 

നബിമാരിൽ നിന്ന് തെറ്റുകൾ സംഭവിക്കില്ല. ഇക്കാര്യം ഇബ്നു ഹജർ(റ) പറയുന്നത് ഇങ്ങനെ:


مَعْصُومٌ وَلَوْ مِنْ صَغِيرَةٍ سَهْوًا قَبْلَ النُّبُوَّةِ عَلَى الْأَصَحِّ. اه‍

 (تحفة: ١/٢٦)


നബിമാരിൽ നിന്നും തെറ്റുകൾ സംഭവിക്കില്ല. ചെറുദോശങ്ങൾ പോലും - അറിയാതെയും - നുബുവ്വതിന് മുമ്പാണെങ്കിലും ഉണ്ടാകില്ല തന്നെ. ഇത് പറഞ്ഞ ശേഷം,

على الأصح 

എന്ന വാക്കാണ് നമ്മുടെ വിഷയം. മേൽ പറഞ്ഞത് പ്രബലാഭിപ്രായമാണെന്നും, ഇതിന്നപവാദമായ ചില വീക്ഷണങ്ങൾ ഉണ്ടെന്നും ഇതിലൂടെ അറിയിക്കുന്നു. അതിന് പുറമെ, ഞാൻ മനസ്സിലാക്കുന്നത് ഈ ഉത്തമ വീക്ഷണമാണെന്നും പറഞ്ഞു വെക്കുന്നുണ്ട്. എതിർ വീക്ഷണത്തേക്കാൾ നബിമാരുടെ സ്ഥാനം വിളിച്ചറിയിക്കുന്നത് ഇതാണല്ലോ. 

തിരുനബി(സ്വ) തങ്ങളുടെ മാതാപിതാക്കളെക്കുറിച്ചും ഈ രീതിയിലേ സമീപിക്കാവൂ എന്ന് പറയേണ്ടതില്ലല്ലോ.


ഔലിയാക്കളുടെ ഗ്രേഡുകളിലും തഥൈവ. ഇബ്നു ഹജർ(റ) പറയുന്ന ഒരു സംഭവം വിവരിക്കാം:

"എൻ്റെ ഉസ്താദ് മുഹമ്മദ് അൽ ജുവൈനീ(റ) അന്ധനായിരുന്നു. കൈ പിടിച്ച് വീട്ടിലേക്ക് വഴി കാണിക്കുന്ന ഖാദിമായിരുന്നു ഞാൻ. ഒരു ദിവസം, ക്ലാസിനിടയിൽ ഖുത്വുബ്, നുജബാഅ് തുടങ്ങിയ ഗ്രേഡുകളെ അദ്ദേഹം നിഷേധിച്ചു. അത് ശരിയല്ലെന്ന് ഞാനും പറഞ്ഞു. അങ്ങനെ ക്ലാസ് കഴിഞ്ഞ് വഴി നടത്തുന്നതിനിടയിൽ ശൈഖ് സകരിയ്യൽ അൻസാരി(റ)യുടെ വസതിക്കരികിലെത്തി. ഞാൻ ഉസ്താദിനോട് പറഞ്ഞു: അൻസാരി(റ)യുടെ അടുക്കൽ പോയാലോ ? ഉസ്താദ് സമ്മതിച്ചു. ക്ലാസിലെ തർക്കവിഷയമായ ഖുത്വുബ്, നുജബാഅ് സംബന്ധിച്ച് ശൈഖിനോട് ചോദിക്കാനും ഞാൻ സമ്മതം വാങ്ങി. അങ്ങനെ ഇരുവരുടെയും സംസാരങ്ങൾ കഴിഞ്ഞ ശേഷം, ഖുത്വുബ് പോലോത്തതിലെ യാഥാർത്ഥ്യം പറയണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ഇദ്ദേഹം അതിൽ നിഷേധം പറയുന്നെന്നും സൂചിപ്പിച്ചു. ഉടനെ, സകരിയ്യൽ അൻസാരി(റ) അതെല്ലാം ശരിയാണെന്ന് പറഞ്ഞു. അതിനെ വിമർശിക്കുന്നത് ആശ്ചര്യത്തോടെ കാണുകയും ചെയ്തു. ശേഷം ശൈഖ് ജുവൈനി(റ) അതിൽ നിന്ന് മടങ്ങുകയാണുണ്ടായത്.." 

ഈ സംഭവം നടക്കുമ്പോൾ തനിക്ക് ഏകദേശം പതിനാല് വയസ്സ് മാത്രം പ്രായമാണെന്നും, ചെറുപ്പത്തിലേ ഔലിയാക്കന്മാരുടെ ശിക്ഷണത്തിൽ വളർന്നതിനാൽ പ്രസ്തുത കാര്യങ്ങളിൽ തെല്ലും സംശയം ഉണ്ടായിട്ടില്ലെന്നും മഹാനർ പറയുന്നുണ്ട് (ഫതാവൽ ഹദീസിയ്യഃ - പേ: 231,232 ) 


എല്ലാ നിലയിലും പരിപൂർണ്ണമായതായത് സ്വീകരിച്ച് അതിലൂടെയാവണം നമ്മുടെ റൂട്ടെന്ന് മനസ്സിലാക്കാൻ ഈ സംഭവം തന്നെ ധാരാളം.  


( തുടരും )


💫

ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ.

 ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ. ജമാഅത്തിന് സകാത്തിൻ്റെ ധനം അവകാശികൾക്ക് നൽകുന്നതിന് പകരം ഓട്ടോറിക്ഷ പോലുള്ള ...