Thursday, January 29, 2026

അമുസ്ലിമായ ഭരണാധികാരി മുസ്ലിംകൾക്ക് ഖാസിയായി ഒരു പണ്ഡിതനെ നിശ്ചയിച്ചു تولية الكافر القاضي

 ചോദ്യം: ഒരു നാട്ടിലെ അമുസ്ലിമായ ഭരണാധികാരി മുസ്ലിംകൾക്ക് ഖാസിയായി ഒരു പണ്ഡിതനെ നിശ്ചയിച്ചു തന്നാൽ അദ്ദേഹം ഖാസിയാകുമോ? അമുസ്ലിമായ അധികാരിയുടെ നിയമനം സാധുവാകുമോ?


ഉത്തരം: ഭരണാധികാരി അമുസ്‌ലിമാണെങ്കിലും ഖാസി നിയമനം നടത്തിയാൽ ആ നിയമനം സാധുവാകുമെന്ന് ഫത്ഹുൽ മുഈൻ പേജ് 612 നിന്ന് വ്യക്തമാണ്

ഫതാവാ നമ്പർ938

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല

.

ജുമുഅയും അസറും തമ്മിൽ ജംഅ് അനുവദനീയമാണോ ?

 ചോദ്യം: ജുമുഅയും അസറും തമ്മിൽ ജംഅ് അനുവദനീയമാണോ ?


ഉത്തരം: ജുമുഅയെ അസ്റിലേക്ക് പിന്തിച്ചു കൊണ്ട് ജംഅ് പറ്റില്ല. അസ്റിനെ ജുമുഅയിലേക്ക് മുന്തിച്ചു കൊണ്ട് ജംഅ് അനുവദനീയമാണ്. അതിനാൽ ജംഅ് -ഖസ്റിനുള്ള നിബന്ധനകൾ പൂർണ്ണമായ യാത്രക്കാരൻ ജുമുഅയിൽ പങ്കെടുത്ത് കൊണ്ട് ജുമുഅ നിർവ്വഹിച്ചാൽ ഉടനെ അതിൻ്റെ കൂടെ മുന്തിച്ചു ജംആക്കി കൊണ്ട് അസ്വർ  നിസ്കരിക്കാവുന്നതാണ്. മുന്തിച്ചു ജംഅ് ചെയ്യുന്നതിനുള്ള നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഇങ്ങനെ ജുമുഅയിലേക്ക് മുന്തിച്ചു കൊണ്ട് അസ്വർ നിസ്കരിക്കുമ്പോൾ പ്രസ്‌തുത അസ്വർ ഖസ്റായി രണ്ട് റക്അത്തും പൂർണ്ണമായി നാലു റക്അത്തും നിസ്‌കരിക്കാവുന്നതാണ്. ജുമുഅയിൽ ഖസ്റ് ഇല്ലെന്ന് വ്യക്തമാണല്ലോ.(നിഹായ: 2-273, തുഹ്ഫ: 2-394 കാണുക)


ഫതാവ നമ്പർ (599)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല



Tuesday, January 27, 2026

സ്വലാത്ത് -അഥവാ - നിസ്കാരം

 സ്വലാത്ത് -അഥവാ -

നിസ്കാരം 


കർമ്മശാസ്ത്രത്തെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:


1: ആരാധനാ കർമ്മങ്ങൾ, 2:ഇടപാടുകൾ, 

3:വിവാഹം, 

4:കുറ്റകൃത്യങ്ങൾ. 


ഈ വിഭാഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ആരാധനാ കർമ്മങ്ങളാണ്. 

ശാരീരിക ആരാധനകളിൽ ഏറ്റവും മികച്ചത് നിസ്കാരമാണ് '


ഭാഷാപരമായി സ്വലാത്ത് എന്നാൽ പ്രാർത്ഥന എന്നാണ് അർത്ഥമാക്കുന്നത്,


 ശറഇൽ  സ്വലാത്ത് എന്നാൽ


 തക്ബീറിൽ ("അല്ലാഹു അക്ബർ" എന്ന് പറയുന്നത്) ആരംഭിച്ച് തസ്ലീമിൽ ("അസ്സലാമു അലൈക്കും" എന്ന് പറയുന്നത് )കൊണ്ട് അവസാനിക്കുന്ന നിർദ്ദിഷ്ട വാക്കുകളും പ്രവൃത്തികളുമാണ്.


നിർബന്ധിത പ്രാർത്ഥനകൾ ഓരോ ദിവസവും  പകലും രാത്രിയും അഞ്ച് ആണ്.


 പ്രവാചകത്വത്തിന് ശേഷം പത്ത് വർഷവും മൂന്ന് മാസവും കഴിഞ്ഞ്, റജബ് ഇരുപത്തിയേഴ്  ഇസ്രാഅ് രാത്രി  യാണ് ഫർള്നിസ്കാരം നിർദ്ദേശിക്കപ്പെട്ടത്.


അങ്ങനെ ആ ദിവസം ളുഹ്റ് മുതൽ അത് നിർവ്വഹിക്കപ്പെട്ടു.


Aslam Kamil saquafi parappanangadi

اسلم الثقافي الكاملي بربننغادي المليباري


الصَّلاة


الْفِقْهُ يَنْقَسِمُ إِلَى أَرْبَعَةِ أَقْسَامِ الْعِبَادَاتُ وَالْمُعَامَلَاتُ وَالْمُنَا كَحَاتُ وَالْجِنَايَاتُ. وَأَهَمُ هَذِهِ الْأَقْسَامِ الْعِبَادَاتُ. وَأَفْضَلُ الْعِبَادَاتِ الْبَدَنِيَّةِ الصَّلَاةُ وَالصَّلَاةُ لُغَةً: الدُّعَاءُ وَشَرْعًا: أَقْوَالُ وَأَفْعَالُ مَخصُوصَةً مُفْتَتَحَةُ بِالتَّكْبِيرِ مُخْتَتَمَةٌ بِالتَّسْلِيمِ. وَالْمَفْرُوضَاتُ الْعَيْنِيَّةُ خَمْسٌ فِي كُلِّ يَوْمٍ وَلَيْلَةٍ. شُرِعَتْ لَيْلَةَ الإِسْرَاءِ بَعْدَ النُّبُوَةِ بِعَشْرِ سِنِينَ وَثَلَاثَةِ أَشْهُرٍ لَيْلَةَ سَبْعٍ وَعِشْرِينَ مِنْ رَجَبٍ. فَأُقِيمَتْ مِنْ ظُهْرِ ذَلِكَ الْيَوْمِ.


من خلاصة الفقه الاسلامي

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

_____________________




*നമസ്കാരം നിർബന്ധമുള്ളവർ*


പ്രായപൂർത്തിയായ, ബുദ്ധിയുള്ള

ശുദ്ധിയുള്ള ഓരോ മുസ്ലീമിനും മാത്രമേ അഞ്ച് ദിവസത്തെ നമസ്കാരങ്ങൾ നിർബന്ധമുള്ളൂ. 

 

*ആദ്യകാല നിസ്കാരം വീട്ടൽ നിർബന്ധമില്ലാത്തവർ*


1: ആദ്യമേ അമുസ്ലിമായ വ്യക്തി ഇസ്ലാമിലേക്ക് കടന്നുവന്നതിന് ശേഷവും


2: കുട്ടി പ്രായപൂർത്തിയായതിനുശേഷവും


3:ഭ്രാന്ത് അല്ലെങ്കിൽ ബോധക്ഷയം പോലുള്ള എന്തെങ്കിലും കാരണമുള്ളയാൾ ബോധം തെളിഞ്ഞതിനുശേഷവും


4:ആർത്തവമുള്ള സ്ത്രീക്കോ, പ്രസവാനന്തര രക്തസ്രാവമുള്ള (നിഫാസ് ) സ്ത്രീക്കോ ശുദ്ധിയായതിനു ശേഷം ​


ആദ്യകാല നിസ്കാരം വീട്ടൽ നിർബന്ധമില്ല.

കാരണം മുമ്പുള്ള ഘട്ടങ്ങളിൽ അവർക്ക് നിസ്കാരം നിർബന്ധമില്ല.


5:ഒരു ശസ്ത്രക്രിയയ്ക്കോ മറ്റോ ബോധം നീക്കം ചെയ്യാൻ ആരെങ്കിലും നിർബന്ധിതനായാൽ  അത് അതിക്രമം അല്ല . അവൻ കളാ വീട്ടിൽ നിർബന്ധവുമില്ല.

 ................


*ആദ്യകാല നിസ്കാരം ഖളാ

വീട്ടൽ സുന്നത്തുള്ളവർ*


 1: വകതിരിവ് പ്രാപിച്ചതിന് ശേഷമുള്ള

കുട്ടിക്കാലത്തെ  നഷ്ടപ്പെട്ട നിസ്കാരം ഖളാ വീട്ടിൽ സുന്നത്താണ് .


 2:ഭ്രാന്തും അബോധാവസ്ഥയും ഉള്ള കാലഘട്ടങ്ങളിൽ നഷ്ടപ്പെട്ടത് ഖളാ വീട്ടൽ സുന്നത്താണ് .


 *കളാ വീട്ടൽ ഹറാം ഉള്ളവർ *


 1:ആർത്തവത്തിലും പ്രസവാനന്തര രക്തസ്രാവത്തിലും (നിഫാസ് ) നഷ്ടപ്പെട്ടതിനെ ഖളാ വീട്ടൽ  നിഷിദ്ധമാണ്.



 *കളാ വീട്ടൽ 

നിർബന്ധമുള്ളവർ ( വാജിബ്)*


1:നമസ്കാരം നിർബന്ധമുള്ളയാൾ മനപ്പൂർവ്വമാ മറന്നോ  നമസ്ക്കരം നഷ്ടപ്പെടുത്തിയാൽ



2:മതത്യാഗി : (ഇസ്ലാം ആയ ആൾ ഇസ്ലാമിൽ നിന്നും പുറത്തുപോയി വീണ്ടും ഇസ്ലാമിലേക്ക് വന്നാൽ )


3: ലഹരി കാരണം അതിക്രമി : 

മദ്യപിച്ചു കൊണ്ടോ മറ്റോ അതിക്രമം ചെയ്തു ബോധം നഷ്ടപ്പെട്ടു നമസ്കാരം കളാ ആയവൻ.

നമസ്കാരം കളാ വീട്ടൽ നിർബന്ധമാണ്.


Aslam Kamil saquafi parappanangadi

اسلم الثقافي الكاملي بربننغادي المليباري


وُجُوبُ الصَّلاةِ


إِنَّمَا تَجِبُ الْمَكْتُوبَاتُ الْخَمْسُ عَلَى كُلِّ مُسْلِمٍ مُكَلَّفٍ طَاهِرٍ. فَلَا يَجِبُ الْقَضَاءُ عَلَى كَافِرٍ أَصْلِي إِذَا أَسْلَمَ، وَلَا عَلَى صَبِي إِذَا بَلَغَ وَلَا عَلَى مَنْ زَالَ عَقْلُهُ بِنَحْوِ جُنُونٍ أَوْ إِغْمَاءٍ إِذَا أَفَاقَ، وَلَا عَلَى حَائِضِ وَلاَ نُفَسَاءَ إِذَا طَهَرَنَا. لَكِنْ يُسَنُّ قَضَاءُ مَا فَاتَ زَمَنَ الصِّبَا، بَعْدَ التَّمْبِينِ، وَزَمَنَ الْجُنُونِ وَالإِغْمَاءِ وَيَحْرُمُ قَضَاءُ مَا فَاتَ زَمَنَ الْحَيْضِ وَالنِّفَاسِ. أَمَّا الْمُرْتَدُّ وَالْمُتَعَدِّي بِسَكْرِهِ فَيَجِبُ عَلَيْهِمَا الْقَضَاءُ، وَمَنِ اضْطُرَّ إِلَى إِزَالَةِ عَقْلِهِ لِعَمَلِيَّةٍ جِرَاحِيَّةٍ  أَوْ نَحْوِهَا فَلَا تَعَدِّيَ فِيهِ، فَلَا إِثْمَ وَلَا قَضَاءَ. 


من خلاصة الفقه الاسلامي


മിഅ്റാജ് നോമ്പ് നാല് മദ്ഹബിലും*

 https://www.facebook.com/100051161541759/posts/pfbid0MCKjRDDfJXmdiafu4rYELucdYc9mANYZU4X7NJrs7Mi5ijCByrhjszhaLUp6Mnqpl/?app=fbl


 *മിഅ്റാജ് നോമ്പ് നാല് മദ്ഹബിലും* 

-----------------------------------------

റജബ് മാസം 27 മിഅ്റാജ് ദിനത്തിൽ നോമ്പ് പുണ്യകരമാണെന്ന് പറഞ്ഞ ഇമാമീങ്ങൾ നാല് മദ്ഹബിലും ഉണ്ട്. തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമക്ക് നൽകപ്പെട്ട മിഅ്റാജ് എന്ന അനുഗ്രഹത്തിന് നന്ദി ആയിട്ടാണ് അന്നേദിവസം നോമ്പ് അനുഷ്ഠിക്കൽ പുണ്യകരമായത്.

ഇമാം അബൂഹനീഫ(റ) മിഅ്റാജ് ദിനത്തിൽ നോമ്പ് മുസ്തഹബ് ആണെന്ന് പറഞ്ഞതായി ഇമാം ഖറാഫി(റ) അൽ ദഖീറഃ 2/532 ൽ പറഞ്ഞിട്ടുണ്ട്.

മാലികി മദ്ഹബിലെ മവാഹിബുൽ ജലീൽ പേജ് 2/406 ലും ഹമ്പലി മദ്ഹബിലെ അത്തൗളീഹ് പേജ് 2/461ലും ശാഫിഈ മദ്ഹബിൽ സുലൈമാനുൽ ജമൽ(റ) ഹാശിയത്തു ശറഹിൽ മൻഹജ് പേജ്  2/249 ലും ഈ നോമ്പ് സുന്നത്താണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ഗസാലി(റ)  ഇഹ് യാ ഉലൂമിദ്ദീൻ പേജ് (1/361)ലും ഈ നോമ്പിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

Tuesday, January 20, 2026

സുന്നത്തുകളാണെങ്കിലും* *നടപ്പിലാക്കുമ്പോൾ ശ്രദ്ധിക്കാനുണ്ട്.*

 📚

*സുന്നത്തുകളാണെങ്കിലും*

*നടപ്പിലാക്കുമ്പോൾ ശ്രദ്ധിക്കാനുണ്ട്.*

___________________________



ഹജ്ജിനിടയിൽ നാല് ഖുത്വുബഃകൾ നിർവ്വഹിക്കാനുണ്ട്. 

ഒന്ന്: ദുൽഹിജ്ജഃ ഏഴിന് മക്കഃയിൽ വെച്ച്.

രണ്ട്: അറഫാ ദിവസം.

മൂന്ന്: പെരുന്നാൾ ദിവസം

നാല്: അയ്യാമുത്തശ്‌രീഖിൻ്റെ രണ്ടാം നാൾ.

ഇതിലെ രണ്ടാം ഖുത്വുബഃ ഒഴികെ ബാക്കിയെല്ലാം ളുഹ്റ് നിസ്കാര ശേഷമാണ്. രണ്ടാമത്തേതാകട്ടെ, ളുഹ്റിന് മുമ്പ്, രണ്ട് ഖുത്വുബഃയായിട്ട്, ജുമുഅഃയിലുള്ളത് പോലെ നിർവ്വഹിക്കുക.

ഇവയെല്ലാം നിർവ്വഹിക്കേണ്ടത് ഇമാമോ, ഹജ്ജ് കർമ്മങ്ങളുടെ മുഖ്യ രക്ഷാധികാരിയായി ഇമാം ഏൽപിക്കുന്ന അമീറോ ആയിരിക്കണം. എന്നാൽ, മൂന്ന് - നാല് ഖുത്വുബഃകൾ പക്ഷെ, സുന്നതാണെങ്കിലും കാലങ്ങളായി ഇവ നടപ്പില്ലെന്ന് ഇബ്നു ഹജർ(റ) പറയുന്നു. ശേഷം, മഹാൻ ഒരു കാര്യം ഉണർത്തുന്നുണ്ട്. അഥവാ, ഭരണാധികാരിയുടെ കൽപന പ്രകാരമല്ലാതെ ഈ സുന്നതുകൾ വീണ്ടും നടപ്പിൽ വരുത്താതിരിക്കുകയാണ് വേണ്ടത്. കാരണം ഫിത്‌നഃകൾ ഉണ്ടാവാനിടയുണ്ട്. 


وَتُرِكَتَا مِنْ أَزْمِنَةٍ عَدِيدَةٍ وَمِنْ ثَمَّ لَا يَنْبَغِي فِعْلُهَا الْآنَ إلَّا بِأَمْرِ الْإِمَامِ أَوْ نَائِبِهِ لِمَا يُخْشَى مِنْ الْفِتْنَةِ. اهـ

(تحفة: ٤/١٣٠)


ഇനി, നമ്മുടെ നാട്ടിലേക്കും പരിസരങ്ങളിലേക്കും നോക്കൂ. പല സുന്നതുകളും നടപ്പിലില്ല. സ്വുബ്ഹിനു മുമ്പ് തഹജ്ജുദിൻ്റെ നേരത്തെ ബാങ്ക്, ജുമുഅഃയുടെ ഖുത്വുബഃയിൽ 'സൂറതുൽ ഖാഫ്' തീർത്തും ഓതുന്നത് തുടങ്ങി പലതുമുണ്ട്. മഗ്‌രിബിന് മുമ്പുള്ള രണ്ട് റക്അത് സുന്നത് നിസ്കാരം, മഗ്‌രിബ് നിസ്കാര ശേഷം മുപ്പത്തിമൂന്ന് വീതം ചൊല്ലുന്ന വളരെ പ്രധാനപ്പെട്ട ദിക്റുകൾ - ഇങ്ങനെ ചിലത് പഴയകാലത്തെ പല പള്ളികളിലും നടപ്പില്ല. സൂക്ഷ്മതയും പവിത്രതയും നിറഞ്ഞ വലിയ പണ്ഡിതരുടെ കാലത്തും, അവരുടെ അറിവോടെയും ഈ രീതി തന്നെയാണ് തുടർന്നു പോന്നത്. അവരാരും അത്തരം കാര്യങ്ങളെ സുന്നതുകളാണെന്ന് കരുതി നടപ്പിലാക്കിയില്ല. ന്യായങ്ങൾ പലതാവാം. എല്ലാം നമുക്കറിയുകയുമില്ല. ഇബ്നു ഹജർ(റ) പറഞ്ഞത് പോലെ, പല ഫിത്‌നഃകളും ഭയന്നിരിക്കാം.

അപ്പോൾ, നാട്ടിൽ ഭിന്നിപ്പുണ്ടാവുക പോലോത്ത ഫിത്‌നഃകൾ ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമായിരിക്കണം, സുന്നതുകൾ നടപ്പിലാക്കേണ്ടത്.


എന്നാൽ, ശവ്വാൽ മാസം ആറു ദിവസത്തെ സുന്നതു നോമ്പിനെക്കുറിച്ച് ഇമാമുകൾക്കിടയിൽ വ്യത്യസ്ത നിലപാടാണ്. മദീനഃക്കാർ, അത് ചെയ്തു വരുന്നില്ലെന്നും അതിനാൽ സുന്നതില്ലെന്നുമാണ് ഇമാം മാലിക്(റ)വിൻ്റെ വീക്ഷണം. എന്നാൽ ശാഫിഈ മദ്ഹബിൽ ഇത് സുന്നതാണ്. ഇമാം മാലിക്(റ)യുടെ ന്യായത്തെ ഇമാം നവവി(റ) നിരൂപിക്കുന്നത് നോക്കൂ:


قَوْلَهُ ﷺ (مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ) ... 

وَقَالَ مَالِكٌ وَأَبُو حَنِيفَةَ يُكْرَهُ ذَلِكَ، قَالَ مَالِكٌ فِي الْمُوَطَّأِ مَا رَأَيْتُ أَحَدًا مِنْ أَهْلِ الْعِلْمِ يَصُومُهَا قَالُوا فَيُكْرَهُ لِئَلَّا يُظَنَّ وُجُوبُهُ، وَدَلِيلُ الشَّافِعِيِّ وَمُوَافِقِيهِ هَذَا الْحَدِيثُ الصَّحِيحُ الصَّرِيحُ وَإِذَا ثَبَتَتِ السُّنَّةُ لَا تُتْرَكُ لِتَرْكِ بَعْضِ النَّاسِ أَوْ أَكْثَرِهِمْ أَوْ كُلِّهِمْ لَهَا. اهـ

(شرح مسلم للنووي: ٨/٥٦)


"സ്വഹീഹായ ഹദീസിൽ, വ്യക്തമായ കൽപനയുണ്ടായിരിക്കെ, അത് ഒഴിവാക്കേണ്ടതില്ല. ഒരു വിഭാഗമോ, കൂടുതൽ പേരോ, എന്നല്ല എല്ലാവരും ഉപേക്ഷിച്ചാൽ തന്നെയും, സ്ഥിരപ്പെട്ട സുന്നതുകളെ മാറ്റി നിർത്തേണ്ടതല്ല. "


ഈ നിലപാട്, നാം ആദ്യം പറഞ്ഞതിനോട് എതിരാണെന്ന് തോന്നിയേക്കാം. ഇല്ല, സുന്നതുകൾ ജന സമക്ഷം നടപ്പിൽ വരുത്തുന്നതും, നോമ്പ് പോലോത്ത സ്വന്തമായി പ്രവർത്തിക്കുന്ന കർമ്മങ്ങളും വ്യത്യാസമുണ്ടല്ലോ. ആദ്യത്തേതിൽ പല ഫിത്‌നഃകളും ഉണ്ടാകാം. രണ്ടാമത്തേതിൽ അങ്ങനെ വരുന്നില്ല. 


الجهاد ليس دفاعا فقط

 (وَعَنْ أَنَسٍ رضي الله عنه، عَنِ النَّبِيِّ - ﷺ - قَالَ: «جَاهِدُوا الْمُشْرِكِينَ»): أَيْ: قَاتِلُوهُمْ، وَهُوَ بِظَاهِرِهِ يَشْمَلُ الْحَرَمَ وَالْأَشْهُرَ الْحُرُمَ وَالْبَدْءَ بِالْقِتَالِ. *قَالَ ابْنُ الْهُمَامِ: وَقِتَالُ الْكُفَّارِ الَّذِينَ لَمْ يُسْلِمُوا وَهُمْ مِنْ مُشْرِكِي الْعَرَبِ، أَوْ لَمْ يُسْلِمُوا وَلَمْ يُعْطُوا الْجِزْيَةَ مِنْ غَيْرِهِمْ وَاجِبٌ وَإِنْ لَمْ يَبْدَؤُونَا ; لِأَنَّ الْأَدِلَّةَ الْمُوجِبَةَ لَهُ لَمْ تُقَيِّدِ الْوُجُوبَ بِبَدْئِهِمْ خِلَافًا لِمَا نُقِلَ عَنِ الثَّوْرِيِّ. وَالزَّمَانُ الْخَاصُّ كَالْأَشْهُرِ الْحُرُمِ وَغَيْرِهَا سَوَاءٌ خِلَافًا لِعَطَاءَ، وَلَقَدِ اسْتُبْعِدَ مَا عَنِ الثَّوْرِيِّ. وَتَمَسُّكُهُ بِقَوْلِهِ تَعَالَى: ﴿فَإِنْ قَاتَلُوكُمْ فَاقْتُلُوهُمْ﴾ [البقرة: ١٩١] فَإِنَّهُ لَا يَخْفَى عَلَيْهِ نَسْخُهُ وَصَرِيحُ قَوْلِهِ - ﷺ - فِي الصَّحِيحَيْنِ:»«أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَقُولُوا لَا إِلَهَ إِلَّا اللَّهُ» " الْحَدِيثَ. تُوجِبُ ابْتِدَاءَهُمْ بِأَدْنَى تَأَمُّلٍ.* 


وَحَاصَرَ - ﷺ - الطَّائِفَ لِعَشْرٍ بَقِينَ مِنْ ذِي الْحِجَّةِ إِلَى آخِرِ الْمُحَرَّمِ، أَوْ إِلَى شَهْرٍ، وَقَدِ اسْتُدِلَّ عَلَى نَسْخِ الْحُرْمَةِ فِي الْأَشْهُرِ الْحُرُمِ بِقَوْلِهِ تَعَالَى: ﴿فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدْتُمُوهُمْ﴾ [التوبة: ٥] وَهُوَ بِنَاءٌ عَلَى التَّحَرُّزِ بِلَفْظِ: حَيْثُ فِي الزَّمَانِ، وَلَا شَكَّ أَنَّهُ كَثِيرٌ فِي الِاسْتِعْمَالِ. وَقَوْلُهُ: (بِأَمْوَالِكُمْ): أَيْ: بِالتَّجْهِيزِ (وَأَنْفُسِكُمْ): أَيْ: بِالْمُبَاشَرَةِ (وَأَلْسِنَتِكُمْ): أَيْ: بِدَعْوَتِهِمْ إِلَى اللَّهِ تَعَالَى، *وَقَالَ الْمُظْهِرُ: أَيْ: جَاهِدُوهُمْ بِهَا ; أَيْ: بِأَنْ تَذُمُّوهُمْ وَتَعِيبُوهُمْ وَتَسُبُّوا أَصْنَامَهُمْ وَدِينَهُمُ الْبَاطِلَ، وَبِأَنْ تُخَوِّفُوهُمْ بِالْقَتْلِ وَالْأَخْذِ وَمَا أَشْبَهَ ذَلِكَ، فَإِنْ قُلْتَ: هَذَا يُخَالِفُ قَوْلَهُ تَعَالَى: ﴿وَلَا تَسُبُّوا الَّذِينَ يَدْعُونَ مِنْ دُونِ اللَّهِ فَيَسُبُّوا اللَّهَ عَدْوًا بِغَيْرِ عِلْمٍ﴾ [الأنعام: ١٠٨] قُلْتُ: كَانَ الْمُسْلِمُونَ يَسُبُّونَ آلِهَتَهُمْ فَنُهُوا، لِئَلَّا يَكُونَ سَبُّهُمْ سَبَبًا لِسَبِّ اللَّهِ تَعَالَى، وَالنَّهَيُ مُنْصَبٌّ عَلَى الْفِعْلِ الْمُعَلَّلِ، فَإِذَا لَمْ يُؤَدِّ السَّبُّ إِلَى سَبِّ اللَّهِ تَعَالَى جَازَ اهـ.*


وَفِيهِ أَنَّهُ سَبَبٌ غَالِبِيٌّ، وَعَدَمُ كَوْنِهِ سَبَبًا أَمْرٌ مَوْهُومٌ فَيَتَعَيَّنَ النَّهْيُ، لَا سِيَّمَا مَبْنَى الْأَحْكَامِ الشَّرْعِيَّةِ عَلَى أُمُورِ الْغَالِبِيَّةِ، مَعَ أَنَّ حَالَةَ الِاسْتِوَاءِ، بَلْ وَقْتُ الِاحْتِمَالِ يُرَجِّحُ النَّهْيَ، نَعَمْ يُمْكِنُ أَنْ يَكُونَ النَّهْيُ وَارِدًا عَلَى أَنْ يَكُونَ الِابْتِدَاءُ مِنَ الْمُؤْمِنِينَ) ; لِأَنَّهُ رُبَّمَا يَكُونُ سَبَبًا لِسَبِّهِمْ، أَمَّا إِذَا كَانَ الِابْتِدَاءُ مِنْهُمْ فَلَيْسَ كَذَا ; لِأَنَّ هَذَا الْخَوْفَ فِي الَّذِينَ غَلَبَ الْجَهْلُ وَالسَّفَهُ عَلَيْهِمْ مِنَ الْكُفَّارِ، *أَمَّا أَكْثَرُهُمْ فَيُعَظِّمُونَ اللَّهَ! وَيَقُولُونَ: ﴿هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ - وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ﴾* [لقمان: ١٨ - ٢٥] (رَوَاهُ أَبُو دَاوُدَ، وَالنَّسَائِيُّ، وَالدَّارِمِيُّ): وَكَذَا أَحْمَدُ وَابْنُ حِبَّانَ وَالْحَاكِمُ.


مرقاة المفاتيح

Sunday, January 18, 2026

ഇബ്നു തൈമിയ്യയെ പെടുത്തിയ ഇന്ത്യൻ പണ്ഡിതൻ....... ജിഹത്ത് വാദം ഇബ്നു തൈമിയ്യയെ വീഴ്ത്തി .......ابن تيمية مع الصفي الهندي

 ഇബ്നു തൈമിയ്യയെ പെടുത്തിയ ഇന്ത്യൻ പണ്ഡിതൻ.......


ജിഹത്ത് വാദം ഇബ്നു തൈമിയ്യയെ വീഴ്ത്തി .......




ഇമാം താജുദ്ദീൻ അസ്സുബ്കി (റ) അദ്ദേഹത്തിന്റെ 'ത്വബഖാത്തുശ് ശാഫിഇയ്യതിൽ കുബ്റാ' എന്ന വിഖ്യാത ഗ്രന്ഥത്തിൽ, പ്രമുഖ പണ്ഡിതനായിരുന്ന സഫിയുദ്ദീൻ അൽ-ഹിന്ദി (റ) യെ കുറിച്ച് വിവരിക്കുന്നു..



മുഹമ്മദ് ബിൻ അബ്ദുറഹീം ബിൻ മുഹമ്മദ്, ശൈഖ് സഫിയുദ്ദീൻ അൽ-ഹിന്ദി അൽ-അർമവി. അബുൽ ഹസൻ അശ്അരിയുടെ (അശ്അരി മദ്ഹബ്) ആദർശങ്ങളിൽ അഗാധപണ്ഡിതനായിരുന്നു അദ്ദേഹം. ഇന്ത്യയിൽ (ഹിജ്റ 644-ൽ) ജനിച്ച അദ്ദേഹം പിന്നീട് യമൻ, ഈജിപ്ത്, റൂം എന്നിവിടങ്ങൾ സന്ദർശിക്കുകയും അവസാനം ദമസ്കസിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. അദ്ദേഹം വളരെ ലളിതമായി ജീവിച്ചിരുന്ന, തമാശകൾ ആസ്വദിച്ചിരുന്ന വ്യക്തിയായിരുന്നു.



ഇബ്നു തൈമിയ്യയുമായുള്ള സംവാദം:


ഇബ്നു തൈമിയ്യയുടെ 'അൽ-അഖീദത്തുൽ ഹമവിയ്യ' എന്ന ഗ്രന്ഥത്തിലെ ചില പരാമർശങ്ങൾ (പ്രത്യേകിച്ച് അല്ലാഹുവിന് ദിശയുണ്ട് - ജിഹത്ത് - എന്ന വാദം) വലിയ വിവാദമുണ്ടാക്കിയപ്പോൾ അമീർ തൻകസ് ഒരു പണ്ഡിത സഭ വിളിച്ചുകൂട്ടി. അവിടെ ഇബ്നു തൈമിയ്യയോട് സംവദിക്കാൻ എല്ലാവരും നിർദ്ദേശിച്ചത് ശൈഖ് സഫിയുദ്ദീൻ അൽ-ഹിന്ദിയെ ആയിരുന്നു.


> "ശൈഖ് ഹിന്ദി ഒരു വിഷയം അവതരിപ്പിക്കാൻ തുടങ്ങിയാൽ വളരെ ദീർഘമായി, എല്ലാ വശങ്ങളും ചിന്തിച്ച്, എതിരാളികൾക്ക് മറുപടി പറയാൻ ഇടയില്ലാത്ത വിധം വ്യക്തമായി സംസാരിക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ഹിന്ദി സംസാരിച്ചു തുടങ്ങിയപ്പോൾ, ഇബ്നു തൈമിയ്യ തന്റെ പതിവുപോലെ ധൃതി കാണിക്കാനും ഒരു വിഷയത്തിൽ നിന്ന് മറ്റൊരു വിഷയത്തിലേക്ക് ചാടിപ്പോകാനും ശ്രമിച്ചു.

> അപ്പോൾ ഹിന്ദി അദ്ദേഹത്തോട് പറഞ്ഞു: 'ഇബ്നു തൈമിയ്യ, നിങ്ങളെ ഞാൻ ഒരു കുരുവിയെപ്പോലെയേ കാണുന്നുള്ളൂ; ഒരിടത്ത് നിന്ന് പിടിക്കാൻ നോക്കുമ്പോൾ മറ്റൊരിടത്തേക്ക് നിങ്ങൾ പറന്നു മാറുന്നു.'

> ആ സഭയിലുണ്ടായിരുന്ന പണ്ഡിതന്മാരുടെയെല്ലാം ഉസ്താദായിരുന്നു ശൈഖ് ഹിന്ദി. അമീർ തൻകസിന് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. എല്ലാവരും ഹിന്ദിയുടെ അഭിപ്രായത്തെ ശരിവെച്ചു. അല്ലാഹുവിന് 'ജിഹത്ത്' (ദിശ) ഉണ്ടെന്ന വാദമുയർത്തിയ ആ വിഷയത്തിന്റെ പേരിൽ ഇബ്നു തൈമിയ്യ തടവിലാക്കപ്പെട്ടു. അദ്ദേഹത്തിന്റെ അനുയായികളെ തൽസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും നഗരത്തിൽ വിളംബരം നടത്തുകയും ചെയ്തു."

(ത്വബഖാത്തുൽ ഇമാമി സുബ്കി )

*ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﺮﺣﻴﻢ ﺑﻦ ﻣﺤﻤﺪ اﻟﺸﻴﺦ ﺻﻔﻲ اﻟﺪﻳﻦ اﻟﻬﻨﺪﻱ* اﻷﺭﻣﻮﻱ

اﻟﻤﺘﻜﻠﻢ ﻋﻠﻰ ﻣﺬﻫﺐ اﻷﺷﻌﺮﻱ

ﻛﺎﻥ ﻣﻦ ﺃﻋﻠﻢ اﻟﻨﺎﺱ ﺑﻤﺬﻫﺐ اﻟﺸﻴﺦ ﺃﺑﻲ اﻟﺤﺴﻦ ﻭﺃﺩﺭاﻫﻢ ﺑﺄﺳﺮاﺭﻩ ﻣﺘﻀﻠﻌﺎ ﺑﺎﻷﺻﻠﻴﻦ

اﺷﺘﻐﻞ ﻋﻠﻰ اﻟﻘﺎﺿﻲ ﺳﺮاﺝ اﻟﺪﻳﻦ ﺻﺎﺣﺐ اﻟﺘﺤﺼﻴﻞ

ﻭﺳﻤﻊ ﻣﻦ اﻟﻔﺨﺮ ﺑﻦ اﻟﺒﺨﺎﺭﻱ

ﺭﻭﻯ ﻋﻨﻪ ﺷﻴﺨﻨﺎ اﻟﺬﻫﺒﻲ

ﻭﻣﻦ ﺗﺼﺎﻧﻴﻔﻪ ﻓﻲ ﻋﻠﻢ اﻟﻜﻼﻡ اﻟﺰﺑﺪﺓ ﻭﻓﻲ ﺃﺻﻮﻝ اﻟﻔﻘﻪ اﻟﻨﻬﺎﻳﺔ ﻭاﻟﻔﺎﺋﻖ ﻭاﻟﺮﺳﺎﻟﺔ اﻟﺴﻴﻔﻴﺔ

ﻭﻛﻞ ﻣﺼﻨﻔﺎﺗﻪ ﺣﺴﻨﺔ ﺟﺎﻣﻌﺔ ﻻ ﺳﻴﻤﺎ اﻟﻨﻬﺎﻳﺔ

 *ﻣﻮﻟﺪﻩ ﺑﺒﻼﺩ اﻟﻬﻨﺪ ﺳﻨﺔ ﺃﺭﺑﻊ ﻭﺃﺭﺑﻌﻴﻦ ﻭﺳﺘﻤﺎﺋﺔ* 

ﻭﺭﺣﻞ ﺇﻟﻰ اﻟﻴﻤﻦ ﺳﻨﺔ ﺳﺒﻊ ﻭﺳﺘﻴﻦ ﺛﻢ ﺣﺞ ﻭﻗﺪﻡ ﺇﻟﻰ ﻣﺼﺮ ﺛﻢ ﺳﺎﺭ ﺇﻟﻰ اﻟﺮﻭﻡ ﻭاﺟﺘﻤﻊ ﺑﺴﺮاﺝ اﻟﺪﻳﻦ

ﺛﻢ ﻗﺪﻡ ﺩﻣﺸﻖ ﺳﻨﺔ ﺧﻤﺲ ﻭﺛﻤﺎﻧﻴﻦ ﻭاﺳﺘﻮﻃﻨﻬﺎ ﻭﺩﺭﺱ ﺑﺎﻷﺗﺎﺑﻜﻴﺔ ﻭاﻟﻈﺎﻫﺮﻳﺔ اﻟﺠﻮاﻧﻴﺔ ﻭﺷﻐﻞ اﻟﻨﺎﺱ ﺑﺎﻟﻌﻠﻢ

 *ﺗﻮﻓﻲ ﺑﺪﻣﺸﻖ ﺳﻨﺔ ﺧﻤﺲ ﻋﺸﺮﺓ ﻭﺳﺒﻌﻤﺎﺋﺔ* 

ﻭﻛﺎﻥ ﺧﻄﻪ ﻓﻲ ﻏﺎﻳﺔ اﻟﺮﺩاءﺓ ﻭﻛﺎﻥ ﺭﺟﻼ ﻇﺮﻳﻔﺎ ﺳﺎﺫﺟﺎ ﻓﻴﺤﻜﻰ ﺃﻧﻪ ﻗﺎﻝ ﻭﺟﺪﺕ ﻓﻲ ﺳﻮﻕ اﻟﻜﺘﺐ ﻣﺮﺓ ﻛﺘﺎﺑﺎ ﺑﺨﻂ ﻇﻨﻨﺘﻪ ﺃﻗﺒﺢ ﻣﻦ ﺧﻄﻲ ﻓﻐﺎﻟﻴﺖ ﻓﻲ ﺛﻤﻨﻪ ﻭاﺷﺘﺮﻳﺘﻪ ﻷﺣﺘﺞ ﺑﻪ ﻋﻠﻰ ﻣﻦ ﻳﺪﻋﻲ ﺃﻥ ﺧﻄﻲ ﺃﻗﺒﺢ اﻟﺨﻄﻮﻁ ﻓﻠﻤﺎ ﻋﺪﺕ ﺇﻟﻰ اﻟﺒﻴﺖ ﻭﺟﺪﺗﻪ ﺑﺨﻄﻲ اﻟﻘﺪﻳﻢ



 *ﻭﻟﻤﺎ ﻭﻗﻊ ﻣﻦ اﺑﻦ ﺗﻴﻤﻴﺔ ﻓﻲ اﻟﻤﺴﺌﻠﺔ اﻟﺤﻤﻮﻳﺔ ﻣﺎ ﻭﻗﻊ ﻭﻋﻘﺪ ﻟﻪ اﻟﻤﺠﻠﺲ ﺑﺪاﺭ اﻟﺴﻌﺎﺩﺓ* ﺑﻴﻦ ﻳﺪﻱ اﻷﻣﻴﺮ ﺗﻨﻜﺰ ﻭﺟﻤﻌﺖ اﻟﻌﻠﻤﺎء ﺃﺷﺎﺭﻭا ﺑﺄﻥ اﻟﺸﻴﺦ اﻟﻬﻨﺪﻱ ﻳﺤﻀﺮ ﻓﺤﻀﺮ ﻭﻛﺎﻥ اﻟﻬﻨﺪﻱ ﻃﻮﻳﻞ اﻟﻨﻔﺲ ﻓﻲ اﻟﺘﻘﺮﻳﺮ ﺇﺫا ﺷﺮﻉ ﻓﻲ ﻭﺟﻪ ﻳﻘﺮﺭﻩ ﻻ ﻳﺪﻉ ﺷﺒﻬﺔ

ﻭﻻ اﻋﺘﺮاﺿﺎ ﺇﻻ ﻗﺪ ﺃﺷﺎﺭ ﺇﻟﻴﻪ ﻓﻲ اﻟﺘﻘﺮﻳﺮ ﺑﺤﻴﺚ ﻻ ﻳﺘﻢ اﻟﺘﻘﺮﻳﺮ ﺇﻻ ﻭﻗﺪ ﺑﻌﺪ ﻋﻠﻰ اﻟﻤﻌﺘﺮﺽ ﻣﻘﺎﻭﻣﺘﻪ *ﻓﻠﻤﺎ ﺷﺮﻉ ﻳﻘﺮﺭ ﺃﺧﺬ اﺑﻦ ﺗﻴﻤﻴﺔ ﻳﻌﺠﻞ ﻋﻠﻴﻪ ﻋﻠﻰ ﻋﺎﺩﺗﻪ* ﻭﻳﺨﺮﺝ ﻣﻦ ﺷﻲء ﺇﻟﻰ ﺷﻲء *ﻓﻘﺎﻝ ﻟﻪ اﻟﻬﻨﺪﻱ ﻣﺎ ﺃﺭاﻙ ﻳﺎ اﺑﻦ ﺗﻴﻤﻴﺔ ﺇﻻ ﻛﺎﻟﻌﺼﻔﻮﺭ ﺣﻴﺚ ﺃﺭﺩﺕ ﺃﻥ ﺃﻗﺒﻀﻪ ﻣﻦ ﻣﻜﺎﻥ ﻓﺮ ﺇﻟﻰ ﻣﻜﺎﻥ ﺁﺧﺮ* ﻭﻛﺎﻥ اﻷﻣﻴﺮ ﺗﻨﻜﺰ ﻳﻌﻈﻢ اﻟﻬﻨﺪﻱ ﻭﻳﻌﺘﻘﺪﻩ ﻭﻛﺎﻥ اﻟﻬﻨﺪﻱ ﺷﻴﺦ اﻟﺤﺎﺿﺮﻳﻦ ﻛﻠﻬﻢ ﻓﻜﻠﻬﻢ ﺻﺪﺭ ﻋﻦ ﺭﺃﻳﻪ *ﻭﺣﺒﺲ اﺑﻦ ﺗﻴﻤﻴﺔ ﺑﺴﺒﺐ ﺗﻠﻚ اﻟﻤﺴﺌﻠﺔ ﻭﻫﻲ اﻟﺘﻲ ﺗﻀﻤﻨﺖ ﻗﻮﻟﻪ ﺑﺎﻟﺠﻬﺔ ﻭﻧﻮﺩﻱ ﻋﻠﻴﻪ ﻓﻲ اﻟﺒﻠﺪ ﻭﻋﻠﻰ ﺃﺻﺤﺎﺑﻪ* ﻭﻋﺰﻟﻮا ﻣﻦ ﻭﻇﺎﺋﻔﻬﻢ


طبقات الامام السبكي


പ്രധാന പോയിന്റുകൾ:

 * സഫിയുദ്ദീൻ അൽ-ഹിന്ദി: ഇന്ത്യയിൽ ജനിച്ച പ്രമുഖ അശ്അരി പണ്ഡിതൻ.

 * വിവാദം: ഇബ്നു തൈമിയ്യയുടെ 'ഹമവിയ്യ' എന്ന പുസ്തകത്തിലെ അല്ലാഹുവിന് ദിശയുണ്ട് എന്ന വാദം.

 * വിധി: സഫിയുദ്ദീൻ അൽ-ഹിന്ദിയുടെ വാദങ്ങൾ അംഗീകരിക്കപ്പെടുകയും ഇബ്നു തൈമിയ്യയുടെ വാദങ്ങൾ തള്ളപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് അദ്ദേഹം ജയിലിലായി.


Aslam Kamil saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

ബറാഅത്ത് രാവ്: പ്രാർത്ഥന, ഖബർ സിയാറത്ത്, ചീരിണി*

 *ബറാഅത്ത് രാവ്:  പ്രാർത്ഥന, ഖബർ സിയാറത്ത്, ചീരിണി*  *പ്രാർത്ഥനയ്ക്ക് പ്രത്യേക സ്വീകാര്യത*  قال الشافي وبلغنا انه كان يقال ان الدعاء يستجاب ...