Saturday, August 2, 2025

മിശ്രവിവാഹത്തിന് ഇസ്‌ലാം അനുവദിക്കുന്നുവെന്ന് തട്ടി വിടുന്നുണ്ട്

 📚

*ചരിത്രങ്ങളിൽ നിന്നും മതവിധി കണ്ടെത്തുന്നത് ഒന്ന് നിർത്തൂ....*


✍️

_അഷ്റഫ് സഖാഫി, പള്ളിപ്പുറം_

___________________________



കുറച്ച് അന്ധന്മാർ ആനയെ കാണാൻ പോയ കഥ കേട്ടിട്ടില്ലേ? ഒരാൾ ആനയുടെ കാലിലാണ് പിടിച്ചു നോക്കിയത്. മറ്റൊരാൾ വാലിൽ. മറ്റൊരുത്തൻ ചെവിയിലും. കാലിൽ പിടിച്ചു നോക്കിയവൻ പറഞ്ഞു: "ആന ഒരു തൂണ് പോലെയാണ്..."

വാലിൽ പിടിച്ചവൻ പറഞ്ഞു: " അല്ല, ചൂൽ പോലെയാണ്.." ചെവിയിൽ പിടിച്ചവൻ രണ്ട് പേരെയും നിഷേധിച്ചു: "അതൊന്നുമല്ല, ആന ഒരു മുറം പോലിരിക്കുന്നു..." 


ഇത് പോലെ ചില 'അന്ധന്മാരും' 'ബധിരന്മാരും' 'മൂകന്മാരും' ഇസ്‌ലാം മതത്തെ കാണാനും കേൾക്കാനും മണത്തു നോക്കാനും വന്നിരിക്കുന്നു..! ഇവന്മാരൊക്കെ ആദ്യം തങ്ങളുടെ ഇല്ലായ്മകളെ കുറിച്ച് ബോധവാന്മാരാവുകയാണ് വേണ്ടത്. അല്ലെങ്കിൽ നേരാം വണ്ണം മതത്തെ അറിയുന്നവരോട് ചോദിച്ച് പഠിക്കണം. അതുമല്ലെങ്കിൽ മതത്തിന്റെ നിയമ സംഹിതകൾ രേഖപ്പെടുത്തി വെച്ച കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ സ്വന്തമായി പരിശോധിക്കാൻ പ്രാപ്തരാകണം. ഈ മൂന്നിൽ ഏതെങ്കിലും ഒരു വഴിയിലൂടെ മാത്രമേ ഇത് നടക്കൂ.  ഇങ്ങനെ ഇസലാമിനെ പഠിക്കാനോ അറിയാനോ ഒരു സാമാന്യ മര്യാദ കാണിച്ചില്ലെങ്കിൽ കഥയിലെ അന്ധന്മാർ ആനയെ വിലയിരുത്തിയ പോലിരിക്കും. 


പറഞ്ഞു വരുന്നത്, തിരുനബി(സ്വ) തങ്ങളുടെ മകൾ സൈനബ് ബീവി(റ) യും അബുൽ ആസ്വ്(റ) വും തമ്മിലുള്ള വിവാഹത്തെ തെറ്റായി വ്യഖ്യാനിച്ചതിനെ സംബന്ധിച്ചാണ്. നബിയായി നിയോഗിക്കപ്പെടും മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത്. അന്ന് വിശ്വാസിയും അല്ലാത്തവരും എന്നിങ്ങനെ വിവേചനമില്ല. കാരണം, ഇസ്‌ലാം അവതരിച്ചു തുടങ്ങിയിട്ടില്ലല്ലോ. അങ്ങനെ ''നുബുവ്വത്' (നബിയായി നിയോഗിക്കപ്പെടുക) ലഭിച്ചപ്പോൾ സൈനബ് ബീവി(റ) വിശ്വാസിയായി. ഭർത്താവ് അബുൽ ആസ്വ്(റ) ഇസ്‌ലാമിലേക്ക് വന്നതുമില്ല. വിശ്വാസത്തിലുള്ള ഈ വ്യത്യാസം കൊണ്ട് തന്നെ ഇരുവരും ഒരുമിച്ച് ജീവിച്ചിരുന്നില്ല. ദമ്പതികളിൽ ഒരാൾ സത്യവിശ്വാസം ഉപേക്ഷിച്ചാൽ അതോടുകൂടെ വിവാഹ ബന്ധം നിലക്കുകയും സ്ത്രീ നിശ്ചിത സമയം ഇദ്ദഃ ആചരിക്കുകയും ചെയ്യണമെന്ന നിയമം പക്ഷേ, അന്ന് ഇല്ല. അത് ഹിജ്റഃക്ക് ശേഷമാണ് നിയമമാക്കിയത്. അത് കൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം ഒഴിവായിരുന്നില്ല. 


പിന്നീട് തിരുനബി(സ്വ) തങ്ങളുടെ മദീനഃയിലേക്കുള്ള പലായനമുണ്ടായി. പലസമയങ്ങളിലായി മറ്റു സ്വഹാബതും സൈനബ് ബീവി(റ)യും മദീനയിലെത്തുകയായിരുന്നു. അങ്ങനെ ഹിജ്റഃ ആറാം വർഷം ഹുദൈബിയ്യാ സന്ധിക്ക് പിന്നാലെ മുസ്‌ലിം - അമുസ്‌ലിം തമ്മിലുള്ള വിവാഹം നിഷിദ്ധമാക്കി. അന്ന് മുതൽ സൈനബ് ബീവി(റ) ഇദ്ദഃ ആചരിക്കേണ്ടി വരികയും ഇദ്ദഃയുടെ നിശ്ചിത സമയം കഴിയുന്നതിന് മുമ്പ് അബുൽ ആസ്വ്(റ) ഇസ്‌ലാം സ്വീകരിക്കുന്നുവെങ്കിൽ സൈനബ് ബീവി(റ)യുമായുള്ള വിവാഹബന്ധം തുടർന്നു പോകാമെന്ന നിയമവുമുണ്ടായി. താമസിയാതെ മഹാൻ വിശ്വാസിയാവുകയും ബീവിയുമായി ഒരുമിക്കുകയും ചെയ്തു. ഈ ബന്ധ തുടർച്ചക്ക് പുതിയൊരു നികാഹ് കർമ്മം വേണ്ടി വന്നില്ല. ഇദ്ദഃ കഴിയും മുമ്പേ വിശ്വാസത്തിലേക്ക് വന്നതാണ് അതിന് കാരണം (തുഹ്ഫ: 7/330 ) 


ഇവിടെ, ഇരുവരും വ്യത്യസ്ത വിശ്വാസങ്ങളിലായിരിക്കെ വിവാഹ ബന്ധം വിഛേദിക്കാതെ നില നിന്നു - എന്ന കാര്യത്തെ എടുത്തിട്ട് മിശ്രവിവാഹത്തിന് ഇസ്‌ലാം അനുവദിക്കുന്നുവെന്ന് തട്ടി വിടുന്നുണ്ട് തലക്ക് വെളിവില്ലാത്ത ചിലർ. ആനയെ കാണാൻ പോയ അന്ധന്മാരുടെ ജനുസിൽ പെട്ടവരാണവർ. അത് കൊണ്ടാണല്ലോ അന്ന് ആനയെ തൂണിനോടും ചൂലിനോടുമൊക്കെ സാദൃശ്യപ്പെടുത്തി മനസ്സിലാക്കിയ പോലെ ചരിത്രത്തിന്റെ ഒരു ഭാഗം എവിടുന്നോ കേട്ട് മറുവശങ്ങളൊന്നും കാണാനോ പഠിക്കാനോ നിൽക്കാതെ മണ്ടത്തരം വിളിച്ചു പറയുന്നത്. സാധുക്കൾ ! 


വിശ്വാസ വിത്യാസമുണ്ടായതോടെ മഹതിയുമൊത്ത് ഒരുമിച്ചുള്ള ജീവിതം നടന്നിട്ടില്ല. നടന്നിരുന്നെങ്കിൽ തന്നെ അതൊട്ട് തെളിവാകുന്നുമില്ല. കാരണം മിശ്രവിവാഹത്തെ നിഷേധിച്ചു കൊണ്ടുള്ള നിയമം അവതരിക്കുന്നതിന് മുമ്പാണത്. ഈ നിഷേധം നിയമമാക്കപ്പെട്ടതോടെ ആദ്യമുണ്ടായിരുന്ന അനുവാദം നസ്ഖ് ചെയ്യുകയാണുണ്ടായത്. 


'നുബുവ്വതി'ന് ശേഷമുള്ള 23 വർഷത്തെ ഇസ്‌ലാമിന്റെ അവതരണത്തിൽ ആദ്യ സമയങ്ങളിലുണ്ടായിരുന്ന പല നിയമങ്ങളും മുകളിൽ പറഞ്ഞ പോലെ പിന്നീട് 'നസ്ഖ്' ചെയ്യപ്പെട്ടിട്ടുണ്ട്. ഖബ്ർ സിയാറത്ത് ഇതിൽ പെട്ടതാണ്. ആദ്യം വിലക്കിയിരുന്നെങ്കിലും പിന്നെ ചെയ്യാൻ നിർദ്ദേശമുണ്ടായി. മദ്യപാനം ആദ്യം വിലക്കിയിരുന്നില്ലെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി നിരോധിച്ചു. അവസാനം ശക്തമായി താക്കീത് ചെയ്ത് കൊണ്ടാണ് മദ്യം വിലക്കിയത്. 


മാറ്റത്തിരുത്തലുകൾക്ക് വിധേയമില്ലാതെ ആരംഭത്തിൽ തന്നെ നിയമങ്ങൾ സമ്പൂർണ്ണമായി അവതരിക്കുന്നതിന് പകരം ഇങ്ങനെ 'നസ്ഖ്' ചെയ്യുന്നതിൽ പ്രപഞ്ച നാഥന് പല ഹിക്മതുകളുമുണ്ടെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. 


ഒരു കാര്യം ഇവിടെ പറയാതിരിക്കാനാവില്ല. പ്രഭാഷണങ്ങളിൽ കേട്ടതും വായനകളിൽ നിന്ന് മനസ്സിലാക്കിയതുമായ പല ചരിത്ര സംഭവങ്ങളും ഉണ്ടായിരിക്കാം. അത് വിഷയ സംബന്ധിയായോ ചില പാഠങ്ങൾ ഉൾക്കൊള്ളാനോ പറയുന്നതാണ്. ഇത്തരം ചരിത്രങ്ങളിൽ നിന്നും ഇസ്‌ലാമിക വിധികൾ ഇന്നതാണെന്ന് സ്വയം മനസ്സിലാക്കി പ്രാവർത്തികമാക്കുകയോ മറ്റുള്ളവരോട് പറയുകയോ ചെയ്യുന്ന ചില സാധാരണക്കാരുണ്ട്. മതവിരുദ്ധരായ അൽപജ്ഞാനികളും ഈ ഗണത്തിൽ പെടും. ആ സ്വഭാവം തീർത്തും തെറ്റാണ്. തന്മൂലം നിയമങ്ങൾ പലതും പിഴച്ച് മനസ്സിലാക്കുകയാണ് ചെയ്യുന്നത്. അതിനാൽ അക്കാര്യം വളരെയധികം ഗൗരവപൂർവ്വം കാണേണ്ടതാണ്. ഇതുവരെ പ്രതിപാധിച്ച മിശ്രവിവാഹമെന്ന താന്തോന്നിവാസത്തിന് ചൂട്ടുപിടിക്കാനും ചിലർ ചെയ്തത് അതാണല്ലോ.

മതനിയമം മനസ്സിലാക്കാൻ, വിശുദ്ധ ഖുർആൻ - ഹദീസുകളിൽ നിന്നും പണ്ഡിതന്മാർ ക്രോഡീകരിച്ച ഗ്രന്ഥങ്ങൾ മാത്രമാണ് ശരണം. അത് മനസ്സിലാക്കിയിട്ട് വേണം വിഷയ സംബന്ധമായി ചരിത്രങ്ങൾ ഉദ്ധരിക്കാൻ. 


കാര്യങ്ങളെ യഥാവിധി മനസ്സിലാക്കാൻ റബ്ബ് തുണക്കട്ടെ - ആമീൻ.


💫

ഉള്ഹിയതിൻ്റെ മാംസം ഭക്ഷിക്കരുത്.." മൂന്നു ദിവസത്തിലപ്പുറം

 📚

*അത്, ഇതിലില്ല ! (4)*


_അഷ്റഫ് സഖാഫി, പള്ളിപ്പുറം_ 

_______________________________


തിരുനബി(സ്വ) തങ്ങൾ പറഞ്ഞതായി അബ്ദുല്ലാഹ് ബ്നു ഉമർ (رضي الله عنهما) ഉദ്ധരിക്കുന്നു:


 لَا يَأْكُلْ  أَحَدٌ مِنْ لَحْمِ أُضْحِيَّتِهِ فَوْقَ ثَلَاثَةِ أَيَّامٍ .

 (رواه مسلم - ١٩٧٠)


"നിങ്ങളിൽ ഒരാളും മൂന്നു ദിവസത്തിലപ്പുറം ഉള്ഹിയതിൻ്റെ മാംസം ഭക്ഷിക്കരുത്.."

മൂന്നു ദിവസത്തിലപ്പുറം അത് സൂക്ഷിച്ചു വെക്കുന്നതും ഇതോടെ വിലക്കപ്പെട്ടു. അയ്യാമുത്തശ്‌രീഖിനപ്പുറം ഉള്ഹിയത് മാംസം തിന്നരുതെന്ന്. ഇമാം മുസ്‌ലിം(റ) സ്വഹീഹായി റിപ്പോർട്ട് ചെയ്ത ഈ ഹദീസ് കേട്ടിട്ട്, ആരും വ്യാകുലപ്പെടേണ്ട. അത് മുമ്പുള്ള നിയമമായിരുന്നു. പിന്നീട് ദുർബലപ്പെടുത്തിയിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും, നിങ്ങളുടെ യാത്രാവേളകളിലടക്കം ഉപയോഗിച്ചോളൂ എന്ന് വ്യക്തമാക്കിക്കൊണ്ട് പിന്നീട് തിരുനബി(സ്വ) തങ്ങൾ വ്യക്തമാക്കിയതായി ബീവി ആഇശാ(റ) പറയുന്നുണ്ട്. 

ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന പലർക്കും, ഉള്ഹിയ്യത് ലഭിക്കാൻ വേണ്ടിയായിരുന്നു ഈ നിയന്ത്രണം.

അതിനാൽ, ഇത്തരം ഹദീസുകൾ കേൾക്കുമ്പോഴേക്ക് ബേജാറാവാതെ, ഇമാമുകളുടെ വിശദീകരണവും, അതിലുപരി ഫിഖ്ഹിൻ്റെ നിയമ വശങ്ങളും അന്വേഷിച്ചു വേണം കാര്യങ്ങൾ വിലയിരുത്താൻ.


Friday, August 1, 2025

തിരുനബിﷺയുടെ വ്യാപാര വ്യവഹാരങ്ങളിലെ വേറിട്ട ഒരു അധ്യായമാണ് മറ്റുള്ളവരുടെ ബാധ്യത ഏറ്റെടുക്കുക എന്നത്.

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്*

*Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️*


*🌹Tweett 1144🌹*


തിരുനബിﷺയുടെ വ്യാപാര വ്യവഹാരങ്ങളിലെ വേറിട്ട ഒരു അധ്യായമാണ് മറ്റുള്ളവരുടെ ബാധ്യത ഏറ്റെടുക്കുക എന്നത്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറഞ്ഞു. പത്തു ദിനാർ നൽകാനുള്ള ഒരാളുടെ പിന്നിൽ ഇടപാടുകാരൻ വിടാതെ പിടികൂടി. ഒന്നുകിൽ കടം വീട്ടണം അല്ലെങ്കിൽ ബാധ്യതയ്ക്ക് നബിﷺ ജാമ്യം നിൽക്കണം. തിരുനബിﷺ ചോദിച്ചു. എത്രകാലത്തേക്ക്? ഒരു മാസത്തേക്ക് എന്ന് അദ്ദേഹം മറുപടി പറഞ്ഞു. തിരുനബിﷺ ആ ജാമ്യം ഏറ്റെടുത്തു. ഒരുമാസം അവധിയെത്തിയപ്പോൾ ബാധ്യതക്കാരൻ പത്തു ദിനാറുമായി വന്നു. നബിﷺ അദ്ദേഹത്തോട് ചോദിച്ചു. ഇത് എവിടുന്നാണ് നിനക്ക് കിട്ടിയത്? അയാൾ പറഞ്ഞു. ഖനിയിൽ നിന്ന്. എന്നാൽ, അതിൻ്റെ ആവശ്യമില്ല. ബാധ്യത ഞാൻ വീട്ടി കൊള്ളാം.


          ഇടപാടുകാരിൽ പ്രയാസം നേരിടുന്നവർക്ക് ജാമ്യം നിൽക്കുക. പാവപ്പെട്ടവൻ പ്രയാസം നേരിടുന്ന ഘട്ടത്തിൽ എല്ലാ അർത്ഥത്തിലും സഹായിക്കുക. മനുഷ്യർക്കിടയിൽ ഉണ്ടായിരിക്കേണ്ട കാരുണ്യത്തിന്റെയും നന്മയുടെയും ഉയർന്ന അധ്യായങ്ങളാണ് ഈ സംഭവത്തിലൂടെ തിരുനബിﷺ കാഴ്ചവയ്ക്കുന്നത്.


         ഇതിനെക്കാൾ മികച്ച വിശാലതയും ഔദാര്യവും നിറഞ്ഞ ഒരു അധ്യാപനം കൂടി നമുക്കിനി വായിക്കാനുണ്ട്. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. കടബാധ്യതയോടുകൂടി മരണപ്പെട്ട ഒരാളുടെ ജനാസ കൊണ്ടുവന്നാൽ അയാളുടെ കടം വീട്ടാനുള്ള വകുപ്പ് ശേഷിക്കുന്നുണ്ടോ എന്ന് നബിﷺ അന്വേഷിക്കും. ഉണ്ടെന്ന് മറുപടി കിട്ടിയാൽ നബിﷺ അദ്ദേഹത്തിൻ്റെ മേൽ നിസ്കരിക്കും. ഇല്ലെന്നാണ് മറുപടി എങ്കിൽ സ്വഹാബികളോട് അദ്ദേഹത്തിൻറെ മേൽ നിസ്കരിച്ച് മറമാടാൻ പറയും. 


         ഇസ്‌ലാം വിവിധ ദേശങ്ങളിലേക്ക് വിജയപ്രവേശം നടക്കുന്ന കാലത്ത് തിരുനബിﷺ ഇങ്ങനെ പ്രസ്താവിച്ചു. വിശ്വാസികൾക്ക് അവരുടെ സ്വന്തത്തെക്കാൾ വേണ്ടപ്പെട്ടവൻ ഞാനാണ്. സത്യവിശ്വാസികളിൽ ആരെങ്കിലും മരണപ്പെട്ടാൽ അവരുടെ മേലുള്ള കടം ഞാൻ ഏറ്റെടുക്കും. അവർ എന്തെങ്കിലും ബാക്കിവെച്ചു പോയാൽ അത് അവരുടെ അനന്തരാവകാശികൾക്കും കുടുംബാദികൾക്കുമായിരിക്കും.


         കടബാധ്യതകളുടെ പ്രാധാന്യം ഏറെ ഗൗരവത്തോടുകൂടി തിരുനബിﷺ പഠിപ്പിക്കുകയായിരുന്നു. അനിവാര്യമാണെങ്കിൽ മാത്രം കടം വാങ്ങുക.  കൊടുത്തു വീടാൻ വകുപ്പുണ്ടെന്ന് കണ്ടാൽ മാത്രം വാങ്ങുക. നിശ്ചയിക്കുന്ന അവധിക്ക് തന്നെ തിരിച്ചു കൊടുക്കുക. ഒരുപക്ഷേ കഴിയാതെ വന്നാൽ ഇടപാടുകാരനോട് സുതാര്യമായി കാര്യം ബോധ്യപ്പെടുത്തുകയും അവധി നീട്ടി വാങ്ങുകയും ചെയ്യുക. ഇടപാടുകൾ എഴുതി സൂക്ഷിക്കുക. കടബാധ്യത ഉണ്ടാവുകയും വീടാൻ വഴിയില്ലാത്ത വിധം ശേഷിക്കുകയും ചെയ്താൽ അയാളുടെ മേൽ നിസ്കരിക്കാതിരുന്നത് കടബാധ്യതയുടെ ഗൗരവം സൂചിപ്പിക്കാനാണ്. ജീവൻ നിലനിൽക്കാനുള്ള ഭക്ഷണമോ ഉടുതുണിയില്ലാതെ വന്നപ്പോൾ വസ്ത്രത്തിനോ ഒരാൾ കടം വാങ്ങുകയും വീട്ടാൻ കഴിയാതെ മരണപ്പെട്ടു പോവുകയും ചെയ്താൽ തിരുനബിﷺ പരലോകത്ത് ആ ബാധ്യത ഏറ്റെടുക്കും. ഇസ്‌ലാമിൻ്റെ പ്രവർത്തന വഴിയിൽ മുന്നേറുകയും സേവന ഘട്ടത്തിൽ കടബാധ്യതയോടുകൂടി മരണപ്പെടുകയും ചെയ്താൽ അദ്ദേഹത്തിൻ്റെ കടം പരിഹരിക്കാനുള്ള സംവിധാനങ്ങൾ ഇസ്‌ലാമിക വ്യവസ്ഥിതിയുടെ ഭാഗമായി ഉണ്ടായിരുന്നു. 


              തരാനുള്ളവൻ തരാൻ പ്രയാസപ്പെടുന്നുവെന്നും കിട്ടേണ്ടവന് സാവധാനം ചെയ്തു കൊടുക്കാൻ സാഹചര്യമുണ്ടാവുകയും ചെയ്താൽ തരാനുള്ളവനോട് അവധാനത കാണിക്കുന്നതും പുണ്യകർമമാണ്.


        കടമിടപാടുകളുടെ കാര്യത്തിൽ കരുണയും കൃത്യതയും നിഷ്ഠയും സാമൂഹിക ഭദ്രതയും എല്ലാം ഉൾക്കൊള്ളുന്ന എല്ലാ വീക്ഷണ വശങ്ങളെയും പ്രവാചക അധ്യാപനങ്ങൾ ഉൾക്കൊള്ളുന്നു.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി


#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet1144

ദീന്‍ പൂര്‍ത്തീകരിച്ചുവെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം 'മൗലിക വിഷയങ്ങളും അടിസ്ഥാനകാര്യങ്ങളും പഠിപ്പിച്ചു തന്നിട്ടുണ്ടെന്നാണ്'.

 വിശുദ്ധ ഖുര്‍ആന്‍ ദീന്‍ പൂര്‍ത്തീകരിച്ചുവെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം 'മൗലിക വിഷയങ്ങളും അടിസ്ഥാനകാര്യങ്ങളും പഠിപ്പിച്ചു തന്നിട്ടുണ്ടെന്നാണ്'. അവയുടെ അടിസ്ഥാനത്തിലും വെളിച്ചത്തിലും ഇസ് ലാമിക ശാസനയനുസരിച്ച് ഇജ്ത്തിഹാദിലൂടെയും ഖിയാസിലൂടെയും ശൂറായിലൂടെയും കണ്ടെത്തുന്ന കാര്യങ്ങളും ദീനിയായവ തന്നെയാണ് !! ...............

ഖുര്‍ആനും സുന്നത്തും ആവശ്യപ്പെടുന്നതനുസരിച്ച്  അര്‍ഹരായ വ്യക്തികള്‍ നടത്തുന്ന ഇജ്ത്തിഹാദിലൂടെയും കൂടിയാലോചനയിലൂടെയും  എടുക്കുന്ന തീരുമാനങ്ങള്‍ മതപരമാണ്. അവയുടെ പാലനം പരലോകത്ത് പ്രതിഫലാര്‍ഹമയ സല്‍കര്‍മ്മങ്ങളും !!!

.....................

(പ്രബോധനം വാരിക: വാള്യം:55 , ലക്കം: 14 . 1998 സെപ്തമ്പര്‍ 19) 

......................

Posted: 24-11-2018 (SATURDAY)

ABU YASEEN AHSANI - CHERUSHOLA

ahsani313@gmail.com


https://www.facebook.com/420849691649016/posts/676146202786029/

Wednesday, July 30, 2025

നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ?

 നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ?



ഇമാം നവവി റ പറയുന്നു.

പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ്  പാടില്ല - അത് ഹറാമാണ്


لا الرقص الا ان يكون فيه تكسر  كفعل المخنث فيحرم شرح المحلي



ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇബ്ന് ഹജർ തുഹ്ഫയിൽ പറയുന്നു.

പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ്  പാടില്ല - അത്പുരുഷന്മാർക്കും സ്ത്രീകൾക്കും ഹറാമാണ്.

തുഹ്ഫ 222/10

 (  ( لا الرقص ) فلا يحرم ولا يكره ؛ لأنه مجرد حركات على استقامة أو اعوجاج..

إلا أن يكون فيه تكسر كفعل المخنث ) بكسر النون وهو أشهر وفتحها وهو أفصح فيحرم على الرجال والنساء تحفة المحتاج

ഇബ്നു ഹജർ വീണ്ടും പറയുന്നു.

ഹറാമായ മ്യൂസികോ ഗാനങ്ങളോ അതിലേക്ക് കൂടിയാൽ കുറ്റവും ഹറാമും വർദ്ധിക്കും ( കഫ്ഫ് റിആ )

وأنَّ الرَّقص إنْ كان فيه تكسُّر كفعل المخنث كان حرامًا، وإنْ خلا عن ذلك كان مكروهًا، فإذا انضمَّ القسم الحرام منه إلى الغناء المحرَّم ازداد الإثم والتحريم، وكذا إذا كان المحرَّم أحدهما؛ لأنَّ المكروه وإنْ كان لا إثمَ فيه لكنَّه بانضِمامه إلى المحرَّم يَزداد إثمًا، كف الرعاء



 ( لا الرقص ) فلا يحرم ولا يكره لأنه مجرد حركات على استقامة واعوجاج ....

 ( إلا أن يكون فيه تكسر كفعل المخنث ) بكسر النون وهذا أشهر وفتحها وهو أفصح ، فيحرم على الرجال والنساء ، وهو من يتخلق بخلق النساء حركة وهيئة ، وعليه حمل الأحاديث بلعنه ، أما من يفعل ذلك خلقة من غير تكلف فلا يأثم به .

 نهاية المحتاج8/295

Aslam Kamil Saquafi parappanangadi

പേരുകൾ കുട്ടികൾക്ക് നാമകരണം ചെയ്യൽ നല്ലതല്ല

 *ചോദ്യം* :2️⃣3️⃣5️⃣3️⃣

ചില പേരുകൾ കുട്ടികൾക്ക് നാമകരണം ചെയ്യൽ നല്ലതല്ല എന്ന് പറയുന്നത് കേൾക്കാം. ഏതൊക്കെയാണ് ആ പേരുകൾ എന്ന് വിശദീകരിക്കാമോ?


 *ഉത്തരം* :

വിശദീകരിക്കാം.

മോശപ്പെട്ട ഏതു പേരുകളും കുട്ടികൾക്ക് നാമകരണം ചെയ്യൽ ഹറാമോ കറാഹത്തോ ആണ്. ഹറാമായ ചില പേരുകളും കറാഹത്തായ ചില പേരുകളും താഴെ വിവരിക്കാം.


 *കറാഹത്തായ പേരുകൾ* .

➖➖➖➖➖➖➖➖➖➖

1) നാഫിഅ്

2)യസാർ

3) മുബാറക്

4) സഈദ്

5)അഫ് ലഹ്

6) മുററത്ത്

7 ) ഹർബ്

8)ആസ്വീ

9 )ബറകത്ത്

10) ശിഹാബ്

11 ) റഹ് മത്ത്

12) ഗനീമത്ത്

13) ശയ്ത്വാൻ

14)ഹിമാർ

15) നജീഹ്

16)അബ്ദുന്നബി

17) ഖാളിൽ ഖുളാത്


 *ശക്തമായ കറാഹത്തുള്ള പേരുകൾ* 

➖➖➖➖➖➖➖➖➖➖

1) സിത്തുന്നാസ്

2) സിത്തുൽ ഉലമാ

3) സിത്തുൽ ഖുളാത്

4) സിത്തുൽ അറബ്

5) സയ്യിദുൽ ഉലമാ

6) സയ്യിദുന്നാസ്



 *ഹറാമായ പേരുകൾ* 

➖➖➖➖➖➖➖➖➖➖

1) അബ്ദുൽ കഅ്ബ:

2) അബ്ദുന്നാർ

3) അബ്ദു അലി

4) അബ്ദുൽ ഹസൻ

5) അഖ്ളൽ ഖുളാത്

6) മലികുൽ അംലാക്

7 )ഹാകിമുൽ ഹുക്കാം

8) റഫീഖുള്ളാഹ്

9 ) ജാറുല്ലാഹ്

10) അബ്ദു മനാഫ്

11)അബ്ദുൽ ഉസ്സാ

(നിഹായ :8/148)

(ഹാശിയതുൽ ബുജൈരിമി: 4/343)

(ബുശ്റൽ കരീം, പേജ്: 708)



 *ﻭﺗﻜﺮﻩ اﻷﺳﻤﺎء اﻟﻘﺒﻴﺤﺔ ﻛﺸﻬﺎﺏ ﻭﺷﻴﻄﺎﻥ ﻭﺣﻤﺎﺭ ﻭﻣﺎ ﻳﺘﻄﻴﺮ ﺑﻨﻔﻴﻪ ﻋﺎﺩﺓ ﻛﺒﺮﻛﺔ ﻭﻧﺠﻴﺢ* 

 *ﻭﺗﻜﺮﻩ ﺑﻌﺒﺪ اﻟﻨﺒﻲ* 

 *ﻭﺗﻜﺮﻩ اﻟﺘﺴﻤﻴﺔ ﺃﻳﻀﺎ ﺑﻜﻞ ﻣﺎ ﻳﺘﻄﻴﺮ ﺑﻨﻔﻴﻪ ﺃﻭ ﺇﺛﺒﺎﺗﻪ ﻛﻤﺎ ﻗﺎﻟﻪ اﻟﺸﺎﺭﺡ: ﻛﺒﺮﻛﺔ ﻭﺭﺣﻤﺔ ﻭﻏﻨﻴﻤﺔ ﻭﻧﺎﻓﻊ ﻭﻳﺴﺎﺭ ﻭﺣﺮﺏ ﻭﻣﺮﺓ* *ﻭﺷﻬﺎﺏ ﻭﺷﻴﻄﺎﻥ ﻭﺣﻤﺎﺭ، ﻭﺗﺸﺘﺪ اﻟﻜﺮاﻫﺔ ﺑﻨﺤﻮ ﺳﺖ اﻟﻨﺎﺱ ﺃﻭ ﺳﺖ اﻟﻌﻠﻤﺎء ﺃﻭ ﺳﺖ اﻟﻘﻀﺎﺓ ﺃﻭ ﺳﺖ اﻟﻌﺮﺏ ﺃﻭ ﺳﻴﺪ اﻟﻌﻠﻤﺎء ﺃﻭ ﺳﻴﺪ اﻟﻨﺎﺱ.* 


 *ﻭﺗﺤﺮﻡ اﻟﺘﺴﻤﻴﺔ ﺑﻌﺒﺪ اﻟﻜﻌﺒﺔ ﺃﻭ اﻟﻨﺎﺭ ﺃﻭ ﺑﻌﺒﺪ ﻋﻠﻲ ﺃﻭ اﻟﺤﺴﻦ ﻹﻳﻬﺎﻡ اﻟﺘﺸﺮﻳﻚ* 


 *ﻭﺗﺤﺮﻡ ﺑﺄﻗﻀﻰ اﻟﻘﻀﺎﺓ ﻭﻣﻠﻚ اﻷﻣﻼﻙ ﻭﺣﺎﻛﻢ اﻟﺤﻜﺎﻡ ﻻ ﻗﺎﺿﻲ اﻟﻘﻀﺎﺓ ﻓﺈﻧﻪ ﻳﻜﺮﻩ ﻋﻠﻰ اﻟﻤﻌﺘﻤﺪ* ، *ﻭﺗﺤﺮﻡ ﺃﻳﻀﺎ ﺑﺮﻓﻴﻖ اﻟﻠﻪ ﻭﺟﺎﺭ اﻟﻠﻪ ﻹﻳﻬﺎﻣﻪ اﻟﻤﺤﺬﻭﺭ ﺃﻳﻀﺎ* 

 *ﻭﺗﺤﺮﻡ ﺑﻌﺒﺪ ﻣﻨﺎﻑ ﻭﻋﺒﺪ اﻟﻌﺰﻯ ﻷﻧﻬﻤﺎ اﺳﻤﺎﻥ ﻟﺼﻨﻢ* 

(حاشية البجيرمي ٤/٣٤٣)


 *ﻭﻳﻜﺮﻩ ﻗﺒﻴﺢ ﻛﺸﻬﺎﺏ ﻭﻣﺮﺓ ﻭﺣﺮﺏ ﻭﻋﺎﺻﻲ، ﻭﻣﺎ ﻳﺘﻄﻴﺮ ﺑﻨﻔﻴﻪ ﻛﻴﺴﺎﺭ ﻭﻧﺎﻓﻊ ﻭﻣﺒﺎﺭﻙ ﻭﺳﻌﻴﺪ ﻭﺃﻓﻠﺢ* 

(بشری الكريم ص٧٠٨)


 *ﻭﻳﻜﺮﻩ ﺑﻘﺒﻴﺢ ﻛﺤﺮﺏ ﻭﻣﺮﺓ ﻭﻣﺎ ﻳﺘﻄﻴﺮ ﺑﻨﻔﻴﻪ ﻛﻴﺴﺎﺭ ﻭﻧﺎﻓﻊ ﻭﺑﺮﻛﺔ ﻭﻣﺒﺎﺭﻙ* 

(نهاية المحتاج ٨/١٤٨)

➖➖➖➖➖➖➖➖➖➖➖


 *ദുആ വസ്വിയ്യത്തോടെ* 


 *പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര* 

984 6210736

മുഹറം:13 (വ്യാഴം)


ലൈലത്തുൽ ഖദ്റ് (ليلة القدر)

 ലൈലത്തുൽ ഖദ്റ് (ليلة القدر) ------  റമളാനിലെ ഏറ്റവും മഹത്തായ രാത്രിയാണ്. ഖുർആനിലും ഹദീസുകളിലും അതിന്റെ മഹത്വം വളരെ വ്യക്തമാക്കപ്പെട്ടിട്ടുണ...