Friday, July 18, 2025

ത്വലാഖ് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*الطلاق

 *ത്വലാഖ് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

Aslam Kamil Saquafi parappanangadi

ഇന്ന് പലരും  പിണങ്ങുകയോ ദേഷ്യം പിടിക്കുകയോ ചെയ്യുമ്പോഴും തമാശക്കും ഇന്ന് പലരും ത്വലാഖിന്റെ വാചകം പറയുകയും അത് കൊണ്ട് ത്വലാഖ് സംഭവിച്ചിട്ടും

ഭാര്യയുമായി കൂടെ ജീവിക്കുകയും ബന്ധങ്ങൾ മുറപോലെ നടക്കുകയും ചെയ്യുന്നു.

ദേഷ്യം പിടിച്ച സമയത്തോ തമാശയിലോ അല്ലാത്ത സമയത്തോ ഞാൻ നിന്നെ ത്വലാഖ് ചൊല്ലി എന്നോ ഞാൻ നിന്നെ വേർപെടുത്തിയെന്നോ നീ ത്വലാഖ് ചൊല്ലപ്പെട്ടവളാണ് എന്നോ പറഞ്ഞാൽ ത്വലാഖ് പോകുന്നതാണ്.

അല്ലെങ്കിൽ ത്വലാഖ് കരുതി കൊണ്ട് എനിക്ക് നിന്നെ ആവശ്യമില്ല നീ വേറെ വിവാഹം ചെയ്യു തുടങ്ങി വാചകങ്ങൾ കൊണ്ടും ത്വലാഖ് സംഭവിക്കും.

പക്ഷേ മേൽ വാചകത്തോടുകൂടി ത്വലാഖ് സംഭവിക്കുകയും കൂടെ ഭാര്യ ഭാര്യയല്ലാതെയായി തീരുകയും നോക്കലും തൊടലും മറ്റു ബന്ധങ്ങളെല്ലാം അന്യസ്ത്രീയുമായി ബന്ധം പോലെ ആവുകയും ചെയ്യും

എന്നാൽ ഇവിടെ മൂന്നു ത്വലാഖ് സംഭവിക്കാത്തിടത്ത് അതായത് ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയ സ്ഥലത്ത് ഇദ്ധ കഴിയുന്നതിനു മുമ്പ് ആണെങ്കിൽ ഞാൻ അവളെ മടക്കിയെടുത്ത് എന്ന് പറഞ്ഞു കൊണ്ടോ വിത്ത് കഴിഞ്ഞതിനുശേഷം നിക്കാഹ് ചെയ്തുണ്ടോ ഭാര്യയാക്കിയാൽ മാത്രമേ നോക്കാനോ തൊടാനോ മറ്റു ബന്ധങ്ങളോ പാടുള്ളൂ .അല്ലെങ്കിൽ അന്യസ്ത്രീയപോലെ ആവുകയും കടുത്ത വ്യഭിചാരമായി മാറുകയും ചെയ്യും .അതിൽ നിന്നുണ്ടാവുന്ന സന്താനങ്ങൾ ചാര സന്താനമായി മാറുകയും ചെയ്യും .

ഞാൻ നിന്നെ മൂന്നു ത്വലാഖ് ചൊല്ലിഎന്നാണ് പറഞ്ഞതെങ്കിൽ അവിടെ പൂർണ്ണമായ വേർപ്പെടൽ ഉണ്ടാവുകയും പിന്നീട് മറ്റൊരു ഭർത്താവ് വിവാഹം ചെയ്തു  ശരിയായ ബന്ധം നടന്നതിനുശേഷം ഇദ്ദ കഴിഞ്ഞാൽ അല്ലാതെ അവളെ പുതിയ നിക്കാഹിലൂടെ മടക്കി എടുക്കാൻ പോലും സാധ്യമല്ല.

ദേശീയ സമയത്തും തമാശ സമയത്തും അല്ലാതെയും ത്വലാഖി വാചകം പറഞ്ഞു

ഇത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിച്ചിട്ടില്ലെങ്കിൽ നാം നമ്മുടെ ജീവിതം അന്യസ്ത്രീയുമായി ഹറാമിലൂടെ കഴിഞ്ഞു കൂടുകയാണ് എന്ന് മനസ്സിലാക്കണം

ത്വലാഖുമായി ബന്ധപ്പെട്ട് ചില സംശയങ്ങളും മറുപടിയും താഴെ ശ്രദ്ധിക്കുക.

ചോ 1 :എന്താണ് ത്വലാഖ് ?

ഉ : നിശ്ചിത വാചകങ്ങളെക്കൊണ്ട്  കൊണ്ട് നികാഹിന്റെ കെട്ട് അഴിക്കുക

ചോ 2:കാരണമില്ലാതെ ത്വലാഖ് ചെയ്യുന്നതിന്റെ വിധി എന്ത് ?

ഉ :കറാഹത്ത്

ഹലാലിന്റെ കൂട്ടത്തിൽ ഏറ്റവും എനിക്ക് വെറുപ്പുള്ളത് ത്വലാഖാണ്.എന്ന് അല്ലാഹു തആല പറഞ്ഞിട്ടുണ്ട്.

ചോ 3:ആർത്തവ സമയത്ത് ത്വലാഖ്

ചെയ്യുന്നതിന്റെ വിധി എന്ത് ?

ഉ :ഹറാം

ചോ 4:.ബന്ധപെട്ട ശുദ്ധിയിൽ ത്വലാഖ് ചൊല്ലുന്നതിന്റെ വിധി എന്ത് ?

ഉ :ഹറാം

ചോ 5:ത്വലാഖ് ഹറാമായ മറ്റു സന്ദർഭങ്ങൾ ഏവ ?

ഉ : ഒന്നിൽ കൂടുതൽ ഒന്നിൽ കൂടുതൽ ഭാര്യമാർ ഉണ്ടെങ്കിൽ അതിൽ ഒരുത്തിയുടെ ഓഹരി പൂർത്തിയാക്കാതെ ത്വലാഖ് ചൊല്ലൽ ഹറാമാണ്.

أو حرام كالبدعي وهو طلاق مدخول بها في نحو حيض بلا عوض منها أو في طهر جامعها فيه وكطلاق من لم يستوف دورها من القسم وكطلاق المريض بقصد الحرمان من الإرث ولا يحرم جمع ثلاث طلقات بل يسن الاقتصار على واحدة فتح المعين.

4.ഭാര്യയുടെ സ്വഭാവ ദൂശ്യം സഹിക്കാൻ കഴിയാത്തതിന്റെ പേരിൽ ത്വലാഖ് ചെയ്യുന്നതിന്റെ വിധി എന്ത് ?

ഉ :സുന്നത്ത്

ചോ : ത്വലാഖ് സുന്നത്തുള്ള മറ്റു സന്ദർഭങ്ങൾ ഏത് ?

ഉ : 1ഭാര്യക്ക് ചെയ്തു കൊടുക്കേണ്ട കടമകൾ 

വീട്ടാൻ അശക്തനായാൽ

2 ഭാര്യ ചാരിത്ര

 ശുദ്ധിയില്ലാത്തവളായാൽ 

أو مندوب: كأن يعجز عن القيام بحقوقها ولو لعدم الميل إليها أو تكون غير عفيفة ما لم يخش الفجور بها أو سيئة الخلق: أي بحيث لا يصبر على عشرتها عادة فيما استظهره شيخنا 

ചോ :ഭ്രാന്തനായ ഭർത്താവ് ഭാര്യയെ ത്വലാഖ് ചൊല്ലിയാൽ ത്വലാഖ്പോകുമോ ?

ഉ :പോവില്ല

ചോ :കള്ള് കുടിച്ച് മസ്തായ ഭർത്താവ് ഭാര്യയെ ത്വലാഖ് ചൊല്ലിയാൽ ത്വലാഖ് പോകുമോ ?

ഉ :പോവും


ചോ :കോപിച്ച സമയത്ത് ത്വലാഖ്

ഭാര്യയെ ത്വലാഖ് ചൊല്ലിയാൽ ത്വലാഖ് പോകുമോ ?


ഉ :പോവും


ചോ :ദേഷ്യം പിടിച്ച സമയത്ത് നിന്റെ മൂന്ന് ത്വലാഖ്

 ഞാൻ ചൊല്ലി എന്ന് ഭർത്താവ് പറഞ്ഞാൽ   അവളുമായി വീണ്ടും ബന്ധം തുടരുന്നത് അനുവദനീയമാണോ?


ഉ :പാടില്ല . കടുത്ത ഹറാം- ഭാര്യ പതവി നീങ്ങിയതു കൊണ്ട് എല്ലാ ബന്ധങ്ങളും ഹറാം


ചോ :ത്വലാഖ് എത്ര ഇനം ? ഏതല്ലാം

ഉ : രണ്ട് ഇനം

1  വ്യക്തപദം

2 അവ്യക്തപദം

ചോ :വ്യക്തപദത്തിന്റേയും വ്യക്തപദത്തിന്റെയും വ്യത്യാസം എന്ത് ?

ഉ : വ്യക്തപദത്തിൽ ത്വലാഖിന്റെ പദം മൊഴിഞ്ഞാൽ തന്നെ ത്വലാഖ് സംഭവിക്കുന്നതാണ്.

ഉദാഹരണം : *നിന്നെ ഞാൻ

ത്വലാഖ് ചെയ്തു* -

*നിന്നെ ഞാൻ വേർപ്പെടുത്തി*.

*നീ ത്വലാഖ് ചെയ്യപ്പെട്ടവളാണ്*.

*നീ വേർപെടുത്തപ്പെട്ടവളാണ്*

 അതുപോലെയുള്ള വ്യക്തപദത്തിൽ ത്വലാഖിനെ  *കരുതാതെ പറഞ്ഞാലും* കരുതി പറഞ്ഞാലും  സംഭവിക്കുന്നതാണ്.

അതായത് ആ വാചകം മൊഴിയലോടുകൂടെ ത്വലാഖ് സംഭവിക്കും.

ചോ:അവ്യക്ത പദത്തിൻറെ പ്രത്യേകത എന്ത് ?

ഉ :ത്വലാഖിനെ

കരുതി പറഞ്ഞാൽ മാത്രമേ ത്വലാഖ് സംഭവിക്കുകയുള്ളൂ.

 തലാക്കിനെ കരുതാതെ പറഞ്ഞാൽ ത്വലാഖ് സംഭവിക്കുകയില്ല.

ചോ :എനിക്ക് നിന്നിൽ ആവശ്യമില്ല എന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞാൽ ത്വലാഖ് പോകുമോ ?

ഉ :ത്വലാഖ് ചെയ്യുകയാണെന്ന് കരുതി പറഞ്ഞാൽ ത്വലാഖ് ആവും

ചോ :നിന്നെ ഞാൻ ഉപേക്ഷിച്ചു എന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞാൽ ത്വലാഖ് പോകുമോ ?

ഉ :ത്വലാഖ് ചെയ്യുകയാണെന്ന് കരുതി പറഞ്ഞാൽ ത്വലാഖ് ആവും

ചോ :നീ സ്വതന്ത്രയാണ്

എന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞാൽ ത്വലാഖ് പോകുമോ ?

8.നീ പോയി വിവാഹം കഴിക്കൂ

എന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞാൽ ത്വലാഖ് പോകുമോ ?

ഉ :ത്വലാഖിനെ കരുതി പറഞ്ഞാൽ ത്വലാഖ് ആവും

ചോ!ത്വലാഖിനെ കരുതി പറഞ്ഞാൽ മാത്രം ത്വലാഖ് സംഭവിക്കുന്ന അവ്യക്ത പദത്തിന് ഉദാഹരണങ്ങൾ പറയാമോ ?

ഉ : 1.നിന്റെ  ത്വലാഖ് നീ

പിടിച്ചോ

2.നീ എൻറെ ഭാര്യയല്ല

3:നിന്റെ  ത്വലാഖ് വീണു

4.നീ ഇദ്ധ ഇരിക്കൂ

5,നീ എനിക്ക് ഹറാമാണ്

6.ഞാൻ നിന്നെ ഹറാമാക്കി

7.നീ ഭർത്താവിൽ നിന്നും ഒഴിവാണ്

8.നീ എൻറെ ഉമ്മയെ പോലെയാണ്

9:നിൻറെ നിക്കാഹിന് ഞാൻ മുറിച്ചു

10:നിന്നെ ഞാൻ നീക്കി

11.നിന്നെ ഞാൻ ഭർത്താക്കന്മാർക്ക് ഹലാൽ ആക്കി

12.നിന്നെ ഞാൻ മോചിപ്പിച്ചു

13.നീ പോയി വിവാഹം കഴിക്കൂ

14.നീ ഞാൻ അല്ലാത്തവർക്ക് ഹലാലാണ്.

ചോ :നികാഹിന് ശേഷം ഭർത്താവ് ഭാര്യയോട് *ബന്ധത്തിന് മുമ്പ് ത്വലാഖ് നടന്നാൽ ഇദ്ധ ഉണ്ടോ* ?

ഉ : *ഇദ്ദഇല്ല*

നികാഹിന് ശേഷം ഭർത്താവ് ഭാര്യയോട് ബന്ധത്തിന് മുമ്പ് ത്വലാഖ് നടന്നാൽ മഹ്റ് ആർക്ക്?

ഉ :*പകുതി ഭാര്യക്ക് - പകുതി ഭർത്തവിന്*

നികാഹിന് ശേഷം ഭർത്താവ് ഭാര്യയോട് *ബന്ധത്തിന് ശേഷം ത്വലാഖ് നടന്നാൽ 

മഹ്റ് ആർക്ക്* ?

ഉ : *മുഴുവൻ ഭാര്യക്ക്*

ചോ :ബന്ധത്തിന് ശേഷം ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയാൽ *ഇദ്ദ കഴിയുന്നതിന് മുമ്പ്* അവളെ ഭാര്യയാക്കണമെങ്കിൽ എന്ത് ചെയ്യണം ?

ഉ :പുതിയ നികാഹ് വേണ്ട

*ഞാൻ അവളെ മടക്കി എടുത്തു* എന്ന് പറഞ്ഞാൽ മതി.

ചോ:*ബന്ധത്തിന് മുമ്പ് ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയാൽ* ഇദ്ദ കഴിയുന്നതിന് മുമ്പ് അവളെ ഭാര്യയാക്കണമെങ്കിൽ എന്ത് ചെയ്യണം.

ഉ :അവൾക്ക് ഇദ്ദയില്ല - *പുതിയ നികാഹ് ചെയ്യണം*

ചോ :*ബന്ധത്തിന് ശേഷം ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയാൽ* *ഇദ്ദ കഴിഞ്ഞതിന് ശേഷം* അവളെ ഭാര്യയാക്കണമെങ്കിൽ എന്ത് ചെയ്യണം

ചോ :*പുതിയ നികാഹ് ചെയ്യണം*

ചോ :*ബന്ധത്തിന് ശേഷം ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയാൽ ഇദ്ദ കഴിയുന്നതിന് മുമ്പ്* അവളുടെ *ചിലവ്* (വസ്ത്രം ഭക്ഷണം താമസം മറ്റും) ഭർത്താവ് നൽകൽ വിധി എന്ത് ?

ചോ :  *ചിലവ്* (വസ്ത്രം ഭക്ഷണം താമസം മറ്റും) ഭർത്താവ് നൽകൽ നിർബന്ധം

Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_c


https://www.facebook.com/profile.php?id=100087448557819&mibextid=ZbWKwL

നിസ്കാരത്തിൽ ഭയഭക്തി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങ

 *നിസ്കാരത്തിൽ ഭയഭക്തി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

Aslam Kamil Saquafi parappanangadi


വിശുദ്ദ ഖുർആനിൽ അല്ലാഹു പറയുന്നു.


قد أفلح المؤمنون الذين هم في صلاتهم خاشعون 

നമസ്കാരത്തിൽ ഭയഭക്തിയുള്ള വിശ്വാസികൾ വിജയിച്ചു.


1.രാജാധിരാജനായ ലോകം മുഴുവനും സൃഷ്ടിച്ച് പരിപാലിക്കുന്ന ലോകരക്ഷിതാവായ അല്ലാഹുവിൻറെ സാന്നിധ്യത്തിൽ *ധാരാളം തെറ്റുകുറ്റങ്ങൾ ചെയ്ത പാപി മാപ്പ് ചോദിച്ചുകൊണ്ട് വന്നിരിക്കുകയാണ്* എന്ന് ചിന്തിക്കുക


2.അല്ലാഹു അക്ബർ മുതൽ സലാം വരെയുള്ള ഓരോ ദിക്റുകളും *അർത്ഥം അറിഞ്ഞ് അർത്ഥം ചിന്തിച്ച് ഓതുക*.

3 .ഫാത്തിഹയിലെ അൽഹംദുലില്ല മുതൽ റുകൂഉം സുജൂദ് ഇഅത്തിദാൽ അത്തഹിയാത്ത് തുടങ്ങി *ഓരോ ദിക്റും* *അല്ലാഹുവിനെ സ്തുതിക്കുകയാണ്* എനിക്ക് *എല്ലാ അനുഗ്രഹങ്ങളും നൽകിയ അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും നിന്നെ ഞാൻ പരിശുദ്ധനാകുന്നു* എന്ന ആശയമാണ് ഉൾക്കൊള്ളുന്നത് എന്ന് ചിന്തിച്ച് നിസ്കരിക്കുക.


4.*റുകുകളും സുജൂദുകളും ധീർഘിപ്പിക്കുക*


5.റുകൂഇലെ ദിക്റ് 

سبحن ربي 

*മൂന്ന് വട്ടം ചൊല്ലുന്നതിന് പകരം 5 7 9 11 ഇങ്ങനെ വർദ്ധിപ്പിക്കുക* 

അത് പ്രത്യേകം സുന്നത്താണ്.


6.*സുജൂദിൽ അറിയുന്ന  അറബിയിലുള്ള ദുആകൾ ആവർത്തിക്കുക*


ഉദാഹരണത്തിന് 

اللهم اغفرلي اللهم ارحمني 

അല്ലാഹുവേ എനിക്ക് പൊറുക്കണേ എനിക്ക് അനുഗ്രഹങ്ങൾ നൽകണേ

اللهم أني اسالك الجنة واعوذبك من النار 

അല്ലാഹുവേ ഞാൻ നിന്നോട് സ്വർഗം തേടുന്നു നരകത്തിൽ നിന്നും കാവൽ തേടുകയും ചെയ്യുന്നു


7.*റുകൂഇലേക്കും സുജൂദിലേക്കും കുനിയുമ്പോൾ രാജാധിരാജനായ ലോക രക്ഷിതാവായ അല്ലാഹുവിനെ വേണ്ടി എൻറെ അവയവങ്ങൾ കുനിഞ്ഞുകൊണ്ട് ഞാൻ വണങ്ങുകയാണ്* എന്ന് ചിന്തിക്കുക


8 :*ധാരാളം പാപങ്ങൾ ചെയ്ത ഒരു അടിമ* യജമാനനായ റബ്ബിനോട് പാപമോചനത്തിന് വന്നതാണ് അവൻ *സർവ്വചരാചരങ്ങളും ആകാശഭൂമികളും ഗോളങ്ങളും നക്ഷത്രങ്ങളും ഗാലക്സികളും എല്ലാം സൃഷ്ടിച്ചവൻ* ആണ് അവനാണ് *ഞാൻ വണങ്ങുന്നതും സ്തുതിക്കുന്നതും പ്രകീർത്തിക്കുന്നതും പരിശുദ്ധമാക്കുന്നതും* എന്ന് ചിന്തിക്കുക


9.ഇത് *എൻറെ ജീവിതത്തിലെ അവസാന നമസ്കാരമാവാം* ഈ നിസ്കാരത്തിൽ ഞാൻ ചെയ്തുകൂട്ടിയ സർവ്വ പാപങ്ങളും പൊറുത്തു തന്നില്ലെങ്കിൽ എനിക്ക് സ്വർഗ്ഗം ഇതോടുകൂടെ ലഭിച്ചില്ലെങ്കിൽ *ഇത് കഴിഞ്ഞാൽ ഞാൻ മരണപ്പെട്ടു പോയാൽ ഞാൻ നരകവാസി ആകുമല്ലോ അതിൽ നിന്നും അല്ലാഹുവേ എന്നെ രക്ഷപ്പെടുത്തണം എന്ന് ചിന്തിക്കുക*


10 *നിസ്കാരത്തിൽ അർത്ഥം ചിന്തിക്കുക*


*ഫാത്തിഹയിൽ*

*അനുഗ്രഹങ്ങൾ ചൊരിയുന്ന അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു* *ലോകരക്ഷിതാവായ അല്ലാഹുവിനാണ് സർവ്വസ്തുതിയും* *അവൻ പ്രതിഫല നാളിന്റെ ഉടമസ്ഥനാണ്* നിനക്ക് മാത്രം ഞാൻ ആരാധിക്കുന്നു നിന്നോട് തന്നെ ഞാൻ സഹായം തേടുന്നു. നീ അനുഗ്രഹം ചെയ്ത *മഹത്തുക്കളുടെ മാർഗത്തിലേക്ക് എന്നെ നയിക്കണമേ*

 എന്ന അർത്ഥമാണെന്നും അതിലെല്ലാം എനിക്ക് സർവ്വ അനുഗ്രഹങ്ങളും സമാധാനങ്ങളും നൽകുന്ന ലോകം മുഴുവനും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിനെ സ്തുതിക്കുകയാണെന്നും ചിന്തിക്കുക


 *റുകൂഇൽ*

 سبحن ربي العظيم وبحمده 

എന്നാൽ

മഹത്തായ എൻറെ രക്ഷിതാവിനെ ഞാൻ *സർവ്വസ്തുതികളും അർപ്പിക്കുകയും പരിശുദ്ധനാക്കുകയും ചെയ്യുന്നു* എന്നാണന്ന് ചിന്തിക്കുക


*റുകൂഇൽ നിന്നും എഴുന്നേറ്റാൽ*

ربنا لك الحمد ملء السماوات..........

എന്ന ദിക്റിൽ 

ആകാശഭൂമികൾ നിറയെ *സർവ്വ വസ്തുക്കൾ നിറയെ നിനക്കാണ് സർവ്വസ്തുതിയും* ഞങ്ങളുടെ രക്ഷിതാവേ

എന്നാണ്

سبحن ربي الاعلي وبحمده 

ഉന്നതനായ എൻറെ രക്ഷിതാവിനെ ഞാൻ *സർവ്വസ്തുതികളും അർപ്പിക്കുകയും പരിശുദ്ധനാക്കുകയും ചെയ്യുന്നു* എന്നാണ്


*സുജൂദിനിടയിലെ ഇരുത്തത്തിൽ*

 എൻ്റെ *റബ്ബേ എനിക്ക് പൊറുക്കണേ എനിക്ക് സമാധാനം തരണേ* നിനക്ക് അനുഗ്രഹം ചൊരിയണേ എന്ന പ്രാർത്ഥനയാണ്.


*അത്തഹിയ്യാത്തിൽ*

التحيات.....

*എല്ലാ മഹത്വങ്ങളും അല്ലാഹുവിനാണ്- .

السلام عليك.....

*മുത്ത് നബിക്ക് എൻ്റെ സലാം 

എല്ലാ മഹാന്മാർക്കും സലാം*


اشهد ان لا اله الا الله.....

അല്ലാഹു അല്ലാതെ ഒരു ആരാധനക്കർഹമില്ല.

 എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. 

 *മുഹമ്മദ് നബി അല്ലാഹുവിൻറെ ദൂതരാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.*

اللهم صل على سيدنا محمد 

 *മുഹമ്മദ് നബിക്ക് അനുഗ്രഹങ്ങൾ സ്വലാത്തുകൾ ചൊരിയണേ*

اللهم اغفرلي ما قدمت....

-*എനിക്ക് സർവ്വ തെറ്റുകളും പൊറുക്കണേ*

اللهم أني اعوذ بك 

 *ഖബറിലെ ശിക്ഷയിൽ നിന്നും നരകത്തിന്റെ ശിക്ഷയിൽ നിന്നും എന്നെ കാക്കണേ*

 എന്നിങ്ങനെ അർത്ഥം ചിന്തിക്കുകയും മനസ്സിൽ ഭയഭക്തിയോടെ ചൊല്ലുകയും ചെയ്യുക


 11.*എൻറെ വലതുഭാഗത്ത് സ്വർഗ്ഗം ഉണ്ടെന്നും രണ്ട് ഇടതുഭാഗത്ത് നരകം ഉണ്ടെന്നും സങ്കൽപ്പിക്കുക*


ഞാൻ ഈ നിസ്കാരം ഭക്തിയോടെ നിർവഹിച്ച്  അല്ലാഹു സ്വീകരിക്കുകയും പൊറുത്തുതരികയും ചെയ്തെങ്കിൽ മാത്രമേ എനിക്ക്  സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.

അല്ലാ എങ്കിൽ ഞാൻ നരകത്തിൽ പ്രവേശിക്കുന്നതാണ്.

 എന്ന് ചിന്തിക്കുക


12.*സർവ്വചരാചരങ്ങളും സൃഷ്ടിച്ചു പരിപാലിക്കുന്നവൻ എല്ലാം അറിയുന്നവൻ എൻറെ ഈ നിസ്കാരം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്* എന്ന് ഉറപ്പിക്കുക


13.തഹജ്ജുദ് നിസ്കാരത്തിലും മറ്റുസുന്നത്ത് നിസ്കാരങ്ങളിലും മറ്റും ചെറിയ സൂറത്തുകൾക്ക് പകരം ഇടക്ക് *യാസീൻ പോലെയുള്ള വലിയ സൂറത്തുകൾ തെറ്റാതെ ഓതാൻ ശ്രമിക്കുക*

അല്ലാഹുവിൻറെ റസൂൽ ദീർഘ സൂറത്തുകൾ ഓതിയിരുന്നു.


14.നിസ്കാരത്തിൽ അവയവങ്ങൾ *നിസ്കാരമല്ലാത്ത മറ്റു പ്രവർത്തികൾ ഇളക്കങ്ങൾ ചൊറിയൽ എന്നിവ ഉപേക്ഷിക്കുക*


15 .നിസ്കാരത്തിലും മറ്റ് എബാദത്തുകളിലും *ഭയഭക്തി ഉണ്ടാവാൻ വേണ്ടി അല്ലാഹുവിനോട് എപ്പോഴും ദുആ ചെയ്യുക.*


16.നിസ്കാരത്തിൽ നിർത്തത്തിലും റുകൂഇലും സുജൂദിലും ദോഷം പൊറുക്കാൻ വേണ്ടി അല്ലാഹുവിനോട് കണ്ണുനീർ വാർത്ത് പ്രാർത്ഥിച്ച ധാരാളം മഹാന്മാർ ഉണ്ടായിരുന്നു എന്ന് ആലോചിക്കുക


17.നിസ്കാരത്തിൽ ഭക്തി ഉണ്ടാക്കുന്ന മഹാന്മാരുടെ ചരിത്രങ്ങളും പുസ്തകങ്ങളും ധാരാളം വായിക്കുക


18.നിസ്കാരത്തിൽ ഭക്തി കുറയുന്നുണ്ട് എന്ന് മനസ്സിലായാൽ മേൽപ്പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും വായിക്കുക


19.മേൽ കാര്യങ്ങൾ ഇടയ്ക്കിടെ വായിച്ചു കൊണ്ടിരിക്കുക


*Aslam Kamil Saquafi* parappanangadi

*CM ALRASHIDA* online DARS*


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=ac_c

Thursday, July 17, 2025

സയ്യിദുൽ ഇസ്തിഗ്ഫാർ*

 


*സയ്യിദുൽ ഇസ്തിഗ്ഫാർ*


*രാവിലെയും വൈകുന്നേരവും ചൊല്ലുകയും അന്ന് മരിക്കുകയും ചെയതൽ

അവൻ സ്വർഗത്തിൽ കടക്കും*


اللهم أنت ربي لا إله إلا أنت خلقتني وأنا عبدك وأنا على عهدك ووعدك ما استطعت، أعوذ بك من شر ما صنعت، أبوء لك بنعمتك علي وأبوء لك بذنبي فاغفر لي فإنه لا يغفر الذنوب إلا أنت 



പുണ്യം:  നബി (ﷺ) പറഞ്ഞു: "പാപമോചനത്തിന് ഏറ്റവും നല്ല പ്രാർത്ഥന (സയ്യിദ്-ഉൽ-ഇസ്തിഗ്ഫാർ) ആണ്

ആരെങ്കിലും അതിൽ ഉറച്ച വിശ്വാസത്തോടെ *പകൽ* സമയത്ത് ഇത് ഓതുകയും അതേ ദിവസം *വൈകുന്നേരത്തിന് മുമ്പ് മരിക്കുകയും ചെയ്താൽ, അവർ സ്വർഗവാസികളിൽ നിന്നുള്ളവരായിരിക്കും* ആരെങ്കിലും അതിൽ ഉറച്ച വിശ്വാസത്തോടെ *രാത്രിയിൽ ഇത് ഓതുകയും പ്രഭാതത്തിന് മുമ്പ് മരിക്കുകയും ചെയ്താൽ അവർ സ്വർഗവാസികളിൽ നിന്നുള്ളവരായിരിക്കും.*


അർത്ഥം:  അല്ലാഹുവേ, നീ എന്റെ രക്ഷിതാവാണ്, നീയല്ലാതെ ആരാധനയ്ക്ക് അർഹതയുള്ള മറ്റാരുമില്ല, നീ എന്നെ സൃഷ്ടിച്ചു, ഞാൻ നിന്റെ ദാസനാണ്, നിന്റെ കരാറും വാഗ്ദാനവും ഞാൻ പാലിക്കുന്നു, എനിക്ക് കഴിയുന്നത്രയും ഞാൻ അത് പാലിക്കുന്നു, ഞാൻ ചെയ്ത തിന്മയിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു, നീ എനിക്ക് നൽകിയ അനുഗ്രഹം ഞാൻ അംഗീകരിക്കുന്നു, എന്റെ പാപം ഞാൻ അംഗീകരിക്കുന്നു, അതിനാൽ എനിക്ക് പൊറുത്തുതരേണമേ, കാരണം നീയല്ലാതെ മറ്റാർക്കും പാപങ്ങൾ പൊറുക്കാൻ കഴിയില്ല.


അവലംബം:  സ്വഹീഹുൽ ബുഖാരി 6306


Aslam Kamil Saquafi parappanangadi

CM ALRASHIDA DARS


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=ac_c

യമനിലെ കൊല, ഗുണപാഠങ്ങൾ

 *യമനിലെ കൊല, ഗുണപാഠങ്ങൾ*


                  *ഓണമ്പിള്ളി അബ്ദുസ്സലാം മൗലവി*



  *വിഷയങ്ങൾ*

               *മനുഷ്യ ജീവന്റെ വില,കൊലപാതകത്തിന്റെ ഭയാനകത,വിട്ടുവീഴ്ചയുടെ മഹത്വം,ഇസ്ലാമിക ശിക്ഷകളുടെ മാനവികത,പണ്ഡിതന്മാരുടെ സ്വാധീനം, ഉമറുൽ ഫാറൂഖിന്റെ കാലത്ത് നടന്ന സമാന സംഭവം*


                  തന്നോട് അക്രമം കാണിച്ചവന് പൊറുത്തു കൊടുക്കാൻ കഴിയുക എന്നതാണ് മനുഷ്യന്റെ ഏറ്റവും ഉന്നതമായ സ്വഭാവം. പ്രത്യേകിച്ച്, പ്രതികാരം ചെയ്യാൻ സാധിക്കുമ്പോൾ. വിട്ടു വീഴ്ച ചെയ്യാൻ ബലഹീനന്മാർക്ക് കഴിയില്ല.അതീവശക്തനായ വ്യക്തിക്കേ കഴിയൂ.


* സത്യവിശ്വാസികളുടെ ഏറ്റവും ഉന്നതമായ സ്വഭാവം.

قال الحسنُ: "أفضل أخلاق المؤمن العفو

* മനുഷ്യത്വത്തിന്റെ അർത്ഥമാണ്.

- (قيل للأحنَفِ: ما الإنسانيَّةُ؟ قال: التَّواضُعُ عِندَ الرِّفعةِ، والعَفْوُ عِندَ القُدرةِ، والعَطاءُ بغيرِ منَّةٍ)

* പ്രവാചകന്മാരുടെ സ്വഭാവം.

             നബി(സ)യും അനുയായികളും മക്കയിൽ ഭീകരമായ പീഡനം അനുഭവിച്ചു. തീയിൽകരിച്ചു. വെള്ളത്തിൽ മുക്കിയും, പട്ടിണികിട്ടും,നാട്ടിൽ നിന്നും ഓടിച്ചു.

         മക്കം ഫതഹിന്റെ അന്ന് ആ കൊടിയ പീഡകരായ മക്കക്കാരും നബി(സ)യും തമ്മിലുള്ള സംസാരം ശ്രദ്ധേയമാണ്.

روى الأزرقي في "أخبار مكة" (2/ 121) من طريق مُسْلِم بْن خَالِدٍ، عَنْ عَبْدِ اللَّهِ بْنِ عَبْدِ الرَّحْمَنِ بْنِ أَبِي حُسَيْنٍ، عَنْ عَطَاءِ بْنِ أَبِي رَبَاحٍ، وَالْحَسَنِ بْنِ أَبِي الْحَسَنِ، وَطَاوُسٍ،  أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ دَخَلَ يَوْمَ الْفَتْحِ الْبَيْتَ، فَصَلَّى فِيهِ رَكْعَتَيْنِ ثُمَّ خَرَجَ، وَقَدْ لُبِطَ بِالنَّاسِ حَوْلَ الْكَعْبَةِ، فَأَخَذَ بِعِضَادَتَيِ الْبَابِ، فَقَالَ:  الْحَمْدُ لِلَّهِ الَّذِي صَدَقَ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الْأَحْزَابَ وَحْدَهُ، مَاذَا تَقُولُونَ وَمَاذَا تَظُنُّونَ ؟  قَالُوا: نَقُولُ خَيْرًا وَنَظُنُّ خَيْرًا، أَخٌ كَرِيمٌ، وَابْنُ أَخٍ كَرِيمٍ، وَقَدْ قَدَرْتَ فَأَسْجِحْ قَالَ:   فَإِنِّي أَقُولُ كَمَا قَالَ أَخِي يُوسُفُ:  لَا تَثْرِيبَ عَلَيْكُمُ الْيَوْمَ يَغْفِرُ اللَّهُ لَكُمْ وَهُوَ أَرْحَمُ الرَّاحِمِينَ

 യൂസഫ് നബി(അ) തന്റെ ചെറുപ്രായത്തിൽ കിണറ്റിലിട്ട് കൊല്ലാൻ ശ്രമിച്ച സ്വന്തം രക്തമായ സഹോദരന്മാർ തന്റെ രാജാധികാരത്തിന്റെ മുന്നിൽ തലകുനിച്ചു നിന്നപ്പോൾ ഇനി പ്രതികാരം ഇല്ല എന്ന് പറഞ്ഞത്.


           നബി(സ)യുടെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ഒരു ദിനമാണ് ഉഹദ് യുദ്ധം. അന്ന് നബി(സ)ക്ക് ഉണ്ടായ ഏറ്റവും വലിയ ദുഃഖം തന്റെ പിതൃവ്യനും ഉമ്മത്തിന്റെ നായകനുമായ ഹംസ(റ)ന്റെ ശഹാദത്താണ്.

             ഹംസ (റ)ന്റെ പിച്ചിച്ചീന്തപ്പെട്ട ശരീരം കണ്ടപ്പോൾ നബി(സ)യും  അതുപോലെ ശത്രുക്കളെ ചെയ്യണം എന്ന് വിചാരിച്ചു പക്ഷേ ജിബ്‌രീൽ (അ)അത് തിരുത്തി.

وأخرج ابن مردويه ، عن قيس بن سعد بن عبادة قال : لما نظر رسول الله صلى الله عليه وسلم إلى حمزة بن عبد المطلب قال : "والله لأمثلن بسبعين منهم " . فجاءه جبريل بهذه الآية : خذ العفو وأمر بالعرف وأعرض عن الجاهلين . فقال : "يا جبريل ، ما هذا ؟ قال : لا أدري ، ثم عاد فقال : إن الله يأمرك أن تعفو عمن ظلمك ، وتصل من قطعك ، وتعطي من حرمك .


* അല്ലാഹുവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പാപം ശിർക്കാണ്.


  *ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് ചെയ്യാവുന്ന ഏറ്റവും വലിയ പാപം കൊലയാണ്.

 നബി(സ) പറയുന്നു.

كُلُّ ذَنْبٍ عَسَى اللهُ أَنْ يَغْفِرَهُ، إِلا الرَّجُلُ يَمُوتُ كَافِرًا، أَوْ الرَّجُلُ يَقْتُلُ مُؤْمِنًا مُتَعَمِّدًا) رواه الإمام أحمد

* ഒരു വാക്കു കൊണ്ടു പോലും കൊലപാതകത്തെ സഹായിക്കുന്നതും വലിയ കുറ്റം.

قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَعلى آلِهِ وَصَحْبِهِ وَسَلَّمَ: ( مَنْ أَعَانَ عَلَى قَتْلِ مُؤْمِنٍ بِشَطْرِ كَلِمَةٍ، لَقِيَ اللهَ عَزَّ وَجَلَّ مَكْتُوبٌ بَيْنَ عَيْنَيْهِ: آيِسٌ مِنْ رَحْمَةِ اللهِ).

* കൊലപാതകിക്ക് 5 ശിക്ഷകൾ ഉണ്ട്.

ഖുർആൻ പറയുന്നു.

{وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَآؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا

 സംഘം ചേർന്ന് ഒരാളെ കൊന്നാൽ എല്ലാവർക്കും വധശിക്ഷ നൽകും.

 ഉമർ (റ)ന്റെ കാലത്ത് യമനിലെ സൻ ആയിൽ ഒരു കുട്ടി കൊലചെയ്യപ്പെട്ടു. ഒരു പെണ്ണും ആ പെണ്ണിന്റെ കാമുകന്മാരും ആയിരുന്നു കൊല ചെയ്തത്.

        ഭർത്താവ് നാടുവിട്ടുപോയ ആ പെണ്ണിന് കുറെ കാമുകന്മാർ ഉണ്ടായിരുന്നു. കുട്ടി ജീവിച്ചിരിക്കുന്നത് തങ്ങ ൾക്ക് തടസ്സമാണ് എന്ന് കണ്ട അവർ കുഞ്ഞിനെ കൊന്നു കഷണങ്ങളാക്കി മുറിച്ച്,ഒരു തുണിസഞ്ചിയിൽ ആക്കി ഒരു പൊട്ടക്കിണറ്റിൽ കൊണ്ടിട്ടു.എന്നാൽ ആ കിണറ്റിൽ നിന്നും പച്ചനിറത്തിലുള്ള ഈച്ചകൾ വരുന്നത് കണ്ടു. അങ്ങനെ അന്വേഷിച്ചപ്പോൾ കുഞ്ഞിനെ കണ്ടെത്തി. അതോടെ ആ പെണ്ണും, കൂട്ടാളികളും കുറ്റം സമ്മതിച്ചു. എല്ലാവരെയും ഖിസാസ് എന്ന നിലക്ക് കൊന്നു. അതിനെക്കുറിച്ച് ഉമർ (റ)പറഞ്ഞു.

- عبيد اللَّه (خ) (١)، عن نافع، عن ابن عمر: "أن غلامًا قتل غيلة فقال عمر: لو اشترك فيه أهل صنعاء لقتلتهم". زاد أبو عبيد, عن القطان، عنه في هذا: "أن صبيًا قتل بصنعاء غيلة فقتل عمر سبعة".


     എന്നാൽ കൊലയ്ക്ക് കൊലയാണ് ശിക്ഷ എങ്കിലും, കൊലചെയ്യപ്പെട്ട ആളുകളുടെ ബന്ധുക്കൾക്ക് ഒന്നും വാങ്ങാതെ മാപ്പ് നൽകാനും,100 ഒട്ടകം വാങ്ങി ഖിസാസ് ഒഴിവാക്കാനും അനുവാദമുണ്ട്.

      എന്നാലും പൊറുത്തു കൊടുക്കുന്നത് വലിയ പുണ്യമുള്ള കാര്യ വുമാണ്.

ഖുർആൻ പറയുന്നു (ബഖറ 178)

یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ كُتِبَ عَلَیۡكُمُ ٱلۡقِصَاصُ فِی ٱلۡقَتۡلَىۖ ٱلۡحُرُّ بِٱلۡحُرِّ وَٱلۡعَبۡدُ بِٱلۡعَبۡدِ وَٱلۡأُنثَىٰ بِٱلۡأُنثَىٰۚ فَمَنۡ عُفِیَ لَهُۥ مِنۡ أَخِیهِ شَیۡءࣱ فَٱتِّبَاعُۢ بِٱلۡمَعۡرُوفِ وَأَدَاۤءٌ إِلَیۡهِ بِإِحۡسَـٰنࣲۗ ذَ ٰ⁠لِكَ تَخۡفِیفࣱ مِّن رَّبِّكُمۡ وَرَحۡمَةࣱۗ فَمَنِ ٱعۡتَدَىٰ بَعۡدَ ذَ ٰ⁠لِكَ فَلَهُۥ عَذَابٌ أَلِیمࣱ﴾ [البقرة ١٧٨]

 ഈ ഉമ്മത്തിനുള്ള ലഘൂകരണമാണത്.

﴿ذلِكَ تَخْفِيفٌ مِنْ رَبِّكُمْ وَرَحْمَةٌ﴾ لِأَنَّ أَهْلَ التَّوْرَاةِ كَانَ لَهُمُ الْقَتْلُ وَلَمْ يَكُنْ لَهُمْ غَيْرَ ذَلِكَ، وَأَهْلَ الْإِنْجِيلِ كَانَ لَهُمُ الْعَفْوُ وَلَمْ يَكُنْ لَهُمْ قَوَدٌ وَلَا دِيَةٌ، فَجَعَلَ اللَّهُ تَعَالَى ذَلِكَ تَخْفِيفًا لِهَذِهِ الْأُمَّةِ، فَمَنْ شَاءَ قَتَلَ، وَمَنْ شَاءَ أَخَذَ الدِّيَةَ، وَمَنْ شَاءَ عَفَا

 അങ്ങനെ വിട്ടുവീഴ്ച ചെയ്യാൻ വേണ്ടി ശുപാർശ ചെയ്യാവുന്നതാണ്. നബി(സ) അങ്ങനെ ചെയ്തിട്ടുണ്ട്.

أن وائل بن حجر قال: كنت عند النبي - صلى الله عليه وسلم - إذ جيء برجل قاتل في عنقه نسعة، قال: فدعا ولي المقتول، فقال: (أتعفو؟) قال: لا. فقال: (أتأخذ الدية؟) قال: لا. قال: (أتقتل؟) قال: نعم. قال: (اذهب به) فلما ولى، قال: (أتعفو؟) قال: لا. قال: (أفتأخذ الدية؟) قال: لا. قال: (أفتقتل؟) قال: نعم. قال: (اذهب به)، فلما كان في الرابعة قال: (أما إنك إن عفوت عنه يبوء بإثمه وإثم صاحبه) قال: فعفا عنه.

    

       ഈ സംഭവങ്ങളുടെ ഗുണപാഠങ്ങൾ

* മനുഷ്യ ജീവന്റെ വില, അത് പ്രധാനമാണ്.

* ഇസ്ലാമിന്റെ ശിക്ഷാവിധികൾ വളരെ യുക്തിഭദ്രവും നീതിയും ആണ്.

* എത്ര കഠിനമായ പ്രയാസം ഉണ്ടെങ്കിലും വിട്ടുവീഴ്ച ചെയ്യൽ നല്ലതാണ്.

* നിമിഷപ്രിയ കൊടും കുറ്റവാളിയാണ്. എങ്കിലും ഇസ്ലാമിന്റെ ശിക്ഷകളുടെ മാനവികത അവർക്കും ഗുണം ഉണ്ടാകുന്നു.

* പണ്ഡിതന്മാർക്ക് സമൂഹത്തിലെ വില ഒന്നുകൂടി വ്യക്തമാക്കാൻ ഈ സംഭവം ഉപകരിച്ചു.

* ജീവിതത്തിൽ വിട്ടുവീഴ്ച ഉള്ളവരാകണം.

Wednesday, July 16, 2025

അടിമയും ഇസ്ലലാമും മാരിയതുൽ ഖിബ്ത്വിയ്യ - പ്രവാചകന്റെ വിവാഹം -

 


അടിമ


യുദ്ധത്തിൽ അകാരണമായി സ്ത്രീകളെയും കുട്ടികളെയും കൊല്ലാൻ പാടില്ലെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.

ഇങ്ങോട്ട് യുദ്ധം ചെയ്യാൻ വരുകയോ  മുസ്ലിമീങ്ങളിൽ പെട്ട ആരെയെങ്കിലും കൊല്ലുകയോ ചെയ്താൽ അതിന്റെ പ്രതികാരം ആയി സ്ത്രീ കൊല്ലപ്പെടുന്നതാണ്.

അപ്രകാരം ശത്രുക്കൾ സ്ത്രീകളെ പരിചയമാക്കുകയും ഇങ്ങോട്ട് ആക്രമിക്കുകയും ചെയ്യുമ്പോൾ അങ്ങോട്ട് ആക്രമണം ചെയ്യണമെങ്കിൽ സ്ത്രീകൾക്ക് പരിക്ക് പറ്റുമെങ്കിൽ ഈ നിർബന്ധിത സാഹചര്യത്തിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടാൽ അതിലും കുറ്റമില്ല.

അല്ലാത്ത ഘട്ടത്തിൽ പ്രായപൂർത്തിയായ പുരുഷന്മാരായ അക്രമികളെ മാത്രമേ യുദ്ധത്തിൽ കൊലചെയ്യപ്പെടുകയുള്ളൂ.


സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്നതാണ്.അങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ടാൽ

അങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ടാൽ അവരെ അടിമയാക്കപ്പെടുകയോ മോചിപ്പിച്ചു വിട്ടയക്കപ്പെടുകയോ ചെയ്യുന്നതാണ്.



അടിമയാക്കപ്പെട്ടവൻ

യജമാനന്റെ വീട്ടിലെ ജോലികൾ നിർവഹിക്കേണ്ടതാണ്.

യജമാനൻ ധരിക്കുന്ന വസ്ത്രം അടിമക്കും ധരിപ്പിക്കണം യജമാനൻ ഭക്ഷിക്കുന്ന ഭക്ഷണം അടിമക്കും നൽകണം പ്രയാസകരമായ ജോലി ഏൽപ്പിക്കപ്പെടാൻ പാടില്ല. ജോലിയിൽ അടിമയെ സഹായിക്കണം.

അക്രമമായി അടിമകളെ അടിക്കാനോ പ്രയാസപ്പെടുത്താനോ പാടില്ല.ഇതെല്ലാം തിരുവചനങ്ങളിൽ കാണാവുന്നതാണ്.

യജമാനന് അടിമയെ മോചിപ്പിക്കാവുന്നതും വിവാഹം ചെയ്യിപ്പിക്കാവുന്നതുമാണ്.



*സ്ത്രീകളെ അടിമയാക്കപ്പെട്ടാൽ*


അടിമയാക്കപ്പെട്ടവൻ സ്ത്രീയാണെങ്കിൽ അവളുടെ

ലൈംഗിക ആവശ്യങ്ങൾ വിട്ടാൻ വേണ്ടി 

അവളെ മറ്റൊരുത്തൻക്ക് വിവാഹം ചെയ്തു കൊടുക്കാവുന്നതാണ്. യജമാനന്

വിവാഹം ചെയ്യുന്നില്ലങ്കിൽ മിൽക്കുൽ യമീൻ എന്ന അധികാരം ഉപയോഗിച്ച് യജമാനന് മാത്രം അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാവുന്നതാണ്.


യജമാനൻ അല്ലാത്ത മറ്റാരുമായും വ്യഭിചാരം നടത്താനോ? അതിനുവേണ്ടി പ്രേരിപ്പിക്കാനോ പാടില്ല അത് കടുത്ത തിന്മയാണ് ഖുർആനിൽ തന്നെ അത് വിരോധിച്ചിട്ടുണ്ട്.


യജമാനൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് സന്താനം ഉണ്ടായാൽ ആ സന്താനം സ്വതന്ത്രൻ ആയിരിക്കും.യജമാനന്റെ മരണത്തോടെ അടിമസ്ത്രീ സ്വതന്ത്ര ആവുകയും ചെയ്യും.


തിരുനബിയുടെ അടിമ സ്ത്രീയായിരുന്നു മാരിയത്തുൽ ഖിബ്ത്വിയ്യ

അവരെ തിരുനബി صلي الله عليه وسلم

 മിൽ കുൽ യമീൻ എന്ന അധികാരത്തിൽ ബന്ധപ്പെടൽ അനുവദനീയമായതുകൊണ്ട് ബന്ധപ്പെടാറുണ്ടായിരുന്നു.

അത് വ്യഭിചാരമായി എണ്ണേണ്ടതില്ല. ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടൽ അനുവദനീയമായതുപോലെ

യജമാനന് മാത്രം അടിമ സ്ത്രീയുമായും ബന്ധം അനുവദനീയമാണ്  .



ഒരിക്കൽ തിരുനബി സ്വ അവിടുത്തെ ഭാര്യ ഹഫ്സ ബീവിയുടെ റൂമിൽ വച്ച് മാരിയത്തുമായി ബന്ധപ്പെട്ട ഒരു സംഭവം ചില ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം

അത് സ്വഹീഹാണോ അല്ലേ എന്നതിൽ പണ്ഡിതന്മാർക്ക് തർക്കമുണ്ട് .

ഈസംബവം സ്വഹീഹാണെന്ന് സങ്കൽപ്പിച്ചാൽ പോലും .ഇതൊരിക്കലും വ്യഭിചാരമോ തിന്മയോ അല്ല.


താൻ മറ്റൊരു സ്ഥലത്തേക്ക് പോയ സമയത്ത് തൻറെ വീട്ടിൽ വച്ച്   ബന്ധപ്പെട്ടത് അറിഞ്ഞപ്പോൾ

 ഹഫ്സ ബീവിക്ക് വിഷമം വന്നു. 

ഹഫ്സ ബീവി അതിൽ തിരുനബിയോട് നീരസം പ്രകടിപ്പിച്ചു.

തൻറെ ഭാര്യയുടെ നീരസത്തിന്റെ പേരിൽ തിരുനബി ഇനിമുതൽ ബാ മാരിയത്തുമായി ബന്ധപ്പെടില്ലെന്ന് പറഞ്ഞു.

അപ്പോൾ ഖുർആനിൽ അല്ലാഹു പറഞ്ഞു.അല്ലാഹു ആക്കിയത് അങ്ങയുടെ ഭാര്യമാരുടെ തൃപ്തികാംക്ഷിച്ചതിനുവേണ്ടി അങ്ങ് എന്തിന് ഹറാമാക്കണം 

 

ഈ സംഭവം സ്വഹീഹാണെന്ന്

സങ്കൽപ്പിച്ചാൽ പോലും ഇതിൽ പ്രവാചകത്വത്തോട് യോജിക്കാത്ത ഒന്നും തന്നെ അവിടുന്ന് ചെയ്തിട്ടില്ല.

എന്നാൽ മേൽ ഖുർആൻ വചനം ഇറങ്ങിയത് തേനുമായുള്ള കാര്യത്തിലാണ് എന്ന് പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്.


മാരിയത്തിന്റെ സംഭവം വ്യഭിചാരമായി ചിത്രീകരിക്കാൻ പല വിമർശകരും ശ്രമിക്കാറുണ്ട് ഒരിക്കലും ഇത് വ്യഭിചാരമല്ല

യജമാനന്ക്ക് അടിമ സ്ത്രീയുമായി ബന്ധപ്പെടൽ ഇസ്ലാം അനുവദിച്ചതാണ്.

അതുമായി ബന്ധം സ്ഥാപിക്കാൻ ഹഫ്സയെ തന്റെ വീട്ടിലേക്ക് തിരുനബി പറഞ്ഞുവിട്ടത് ആയിരുന്നു എന്ന് ചിലർ തട്ടി വിടാറുണ്ട്. അങ്ങനെ ഹദീസിൽ തെളിയിക്കാൻ സാധ്യമല്ല. സംഭവത്തെ പൊലിപ്പിക്കാനും തിരുനബിയെ ഇകഴ്ത്താനും ചില പിശാചുക്കൾ തട്ടി വിടുന്ന കാര്യമാണത്.


*തിരുനബിയുടെ വിവാഹത്തെ വിമർശിക്കുന്നവരോട്*


സമ്മതമുണ്ടെങ്കിൽ ഏത് അന്യന്റെ ഭാര്യയുമായും സ്ത്രീകളുമായും എത്രയും ലൈംഗിക ബന്ധം പറ്റും എന്ന് പറയുന്ന പിശാച് വലയത്തിൽപ്പെട്ട വിമർശകർ

തിരുനബി ഒന്നിൽ കൂടുതൽ ഭാര്യമാരെ വിവാഹം കഴിച്ചതിന് വിമർശിക്കുന്നതായി കാണാം.ഇത്ര ഭാര്യമാരെ മാത്രമേ വിവാഹം കഴിക്കാൻ പാടുള്ളൂ അതിൽ കൂടുതൽ പാടില്ല എന്നതിന് ഈ ഡിങ്കൻ മാർക്ക് എന്ത് യുക്തിയാണുള്ളത് എന്ന് പറഞ്ഞാൽ നന്നായിരുന്നു.

സമ്മതമുണ്ടെങ്കിൽ അന്യന്റെ ഭാര്യമാരെയും കണ്ട സ്ത്രീകളെയും എത്രയും ബന്ധപ്പെടാം എന്ന് പറയുന്നവർ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നതിന് വിമർശിക്കുന്നതിന് എന്ത് അർത്ഥമാണുള്ളത് ?

ഒരാൾക്ക് ഒരു ഭാര്യ ഉണ്ടാവുകയും എത്രയും സ്ത്രീകളുമായി തോന്നിയതുപോലെ ബന്ധസ്ഥാപിക്കുകയും ചെയ്യാം എന്നതിന് എന്ത് യുക്തിയാണുള്ളത് ?


അസ് ലം കാമിൽ പരപ്പനങ്ങാട

Tuesday, July 15, 2025

യസീദിനെ ശപിക്കാമോ*? *യസീദ് തൗബ ചെയ്തോ*?

 *യസീദിനെ ശപിക്കാമോ*?

*യസീദ് തൗബ ചെയ്തോ*?

Aslam Kamil Saquafi parappanangadi


ഇമാം ഗസാലി റ ഇഹ്യയിൽ പറയുന്നു.


യസീദിനെ ശപിക്കൽ അനുവദനീയമാണോ? കാരണം അദ്ദേഹം ഹുസൈൻ رضي الله عنه

 എന്നവരെ കൊല്ലുകയോ കൊല്ലാൻ കൽപ്പിക്കുകയോ ചെയ്തവൻ അല്ലേ ? എന്ന് നീ ചോദിച്ചാൽ


നമുക്ക് മറുപടി പറയാനുള്ളത്


അത് ഒരിക്കലും സ്ഥിരപ്പെട്ടിട്ടില്ല.

അതുകൊണ്ടുതന്നെ   സ്ഥിരപ്പെടാത്ത കാലത്തോളം അദ്ദേഹം ഹുസൈൻ റ എന്നവരെ കൊന്നു എന്നോ കൽപ്പിച്ചു എന്നോ പറയാൻ പാടില്ല.

പ്രത്യേകിച്ച് ശപിക്കാൻ പാടില്ല.കാരണം ഉറപ്പു കിട്ടാതെ ഒരു മുസ്ലിമിനെയും വൻകുറ്റം ആരോപിക്കുന്നത് അനുവദനീയമല്ല.

പക്ഷേ ഇബ്നു മുൽജിം അലി റ യെ കൊന്നു എന്ന് പറയാം

അബൂ ലുഉലുഅത്ത് ഉമർ

رضي الله عنهما

എന്നവരെ കൊന്നു എന്നും പറയാം കാരണം അത് അനിഷേധ്യമായി സ്ഥിരപ്പെട്ടതാണ്

അതുകൊണ്ട് ഒരു മുസ്ലിമിനെയും കുഫ്ര് കൊണ്ടോ ഫിസ്ഖ് കൊണ്ടോ ആരോപിക്കാൻ പാടില്ല.

നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു ഒരാളും മറ്റൊരാളെ കുഫ്റ് കൊണ്ട് ആരോപിക്കരുത് ഫിസ്ഖ് കൊണ്ടും ആരോപിക്കരുത്

ആ കൂട്ടുകാരൻ അങ്ങനെയല്ലെങ്കിൽ ആ ആരോപണം ആരോപിച്ചവനിലേക്ക് തന്നെ മടങ്ങും.


فإن قيل : هل يجوز لعن يزيد لأنه قاتل الحسين  أو آمر به قلنا : 


 : هذا لم يثبت أصلا فلا يجوز أن يقال : إنه قتله ، أو أمر به ، ما لم يثبت فضلا عن اللعنة ; لأنه لا تجوز نسبة مسلم إلى كبيرة من غير تحقيق نعم ، يجوز أن يقال : قتل ابن ملجم عليا وقتل أبو لؤلؤة عمر رضي الله عنهما فإن ذلك ثبت متواترا فلا يجوز أن يرمى مسلم بفسق أو كفر من غير تحقيق قال صلى الله عليه وسلم : لا يرمى رجل رجلا بالكفر ، ولا يرميه بالفسق إلا ارتدت عليه إن لم يكن صاحبه كذلك .


നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പറഞ്ഞു.ഒരാൾ മറ്റൊരാളുടെ മേലിൽ അവിശ്വാസം കൊണ്ട് സാക്ഷി നിന്നാൽ അത് രണ്ടാലൊരാളിലേക്ക് മടങ്ങും .ആരോപിക്കപ്പെട്ടയാൾ അവിശ്വാസിയാണെങ്കിൽ അവൻ പറഞ്ഞത് ശരിയാണ് ആരോപിക്കപ്പെട്ടയാൾ അവിശ്വാസി അല്ലെങ്കിൽ അവനെ അവിശ്വാസിയാക്കൽ കൊണ്ട് ആരോപിച്ചവൻ അവിശ്വാസിയായി.


ഇതിൻറെ ഉദ്ദേശം മുസ്ലിമാണ് എന്ന് അറിയുന്നയാളെ അവിശ്വാസം ആരോപിക്കുന്നതാണ്.

അവൻറെ പുത്തൻ വാദം കൊണ്ടോ മറ്റോ അവിശ്വാസിയാണെന്ന് ഭാവിച്ചതിന്റെ പേരിൽ ആരോപണം പറഞ്ഞാൽ അവനും തെറ്റുകാരൻ തന്നെയാണ്.അവിശ്വാസിയാവുകയില്ല.


മുആദ് റ പറയുന്നു എന്നോട് തിരുനബിصلى الله عليه وسلم 

 പറഞ്ഞു.നീ ഒരു മുസ്ലിമിന് ചീത്ത പറയലോ നീതിമാനായ ഭരണാധികാരിയെ എതിരി ചെയ്യല്ലോ നിന്നെ ഞാൻ വിരോധിക്കുന്നു.

وقال صلى الله عليه وسلم : ما شهد رجل على رجل بالكفر إلا باء به أحدهما ، إن كان كافرا فهو كما قال ، وإن لم يكن كافرا فقد كفر بتكفيره إياه وهذا معناه أن يكفره وهو يعلم أنه مسلم ، فإن ظن أنه كافر ببدعة أو غيرها كان مخطئا ، لا كافرا وقال معاذ قال لي رسول الله صلى الله عليه وسلم : أنهاك أن تشتم مسلما أو تعصي إماما عادلا .


മരണപ്പെട്ടവരിലേക്ക് ആക്ഷേപങ്ങൾ പറയൽ ശക്തമായ വിരോധമുണ്ട്.

മസ്റൂഖ് പറയുന്നു.ഞാൻ ആയിഷ ബീവിയുടെ അരികിലേക്ക് വന്നു.ഇപ്പോൾ ആയിഷ ബീവി  പറഞ്ഞു .

ഇന്നയാൾക്ക് അല്ലാഹുവിൻറെ ശാപം ഉണ്ടാവട്ടെ. അയാൾ എന്താണ് പ്രവർത്തിക്കപ്പെട്ടത്.ഞാൻ പറഞ്ഞു അയാൾ മരണപ്പെട്ടു. അപ്പോൾ ആയിഷ ഉമ്മ പറഞ്ഞു, അയാൾക്ക് അല്ലാഹു അനുഗ്രഹം നൽകട്ടെ .

ഞാൻ ചോദിച്ചു.ഇതെങ്ങനെയാണ് ? അവർ പറഞ്ഞു.അല്ലാഹുവിൻറെ റസൂൽ صلى الله عليه وسلم

പറഞ്ഞിട്ടുണ്ട്.

നിങ്ങൾ മരണപ്പെട്ടവരെ ചീത്ത പറയരുത് അവർ മുന്തിച്ചതിലേക്ക് അവർ എത്തിച്ചേർന്നിരിക്കുന്നു

നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു .നിങ്ങൾ മരണപ്പെട്ടവരെ ചീത്ത പറയരുത് അതുകൊണ്ട് നിങ്ങൾ ജീവിച്ചിരിക്കുന്നവരെ പ്രയാസപ്പെടുത്തുന്നു.

നബി സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു .ജനങ്ങളെ : എൻറെ സ്വഹാബികളിലും എൻറെ സുഹൃത്തുക്കളിലും എൻറെ കുടുംബത്തിലും നിങ്ങളെന്നെ സൂക്ഷിക്കുക നിങ്ങൾ അവരെയൊന്നും ചീത്ത പറയരുത്. 

ജനങ്ങളെ : ഒരാൾ മരിച്ചാൽ നിങ്ങൾ അയാളുടെ നന്മ പറയുക.


والتعرض للأموات  أشد ، 


قال مسروق دخلت على عائشة رضي الله عنها فقالت : ما فعل فلان لعنه الله . قلت توفى : . قالت : رحمه الله . قلت : وكيف هذا ؟ قالت : قال رسول الله صلى الله عليه وسلم : لا تسبوا الأموات ؛ فإنهم قد أفضوا إلى ما قدموا وقال صلى الله عليه وسلم : لا تسبوا الأموات ، فتؤذوا به الأحياء وقال صلى الله عليه وسلم : أيها الناس ، احفظوني في أصحابي وإخواني وأصهاري ، ولا تسبوهم ، أيها الناس ، إذا مات الميت فاذكروا منه خيرا .


*ഹുസൈൻ رضي الله عنه

എന്നവരെ വധിച്ചവനെ അല്ലെങ്കിൽ വധിക്കാൻ കൽപ്പിച്ചവനെ അല്ലാഹു ശപിക്കട്ടെ

എന്നിങ്ങനെ പറയാൻ പറ്റുമോ* ? എന്ന് നീ ചോദിച്ചാൽ

ഞാൻ പറയും

ശരിയായ രീതി ഇങ്ങനെ പറയലാണ്.

 ഹുസൈൻ റ എന്നവരുടെ കൊലയാളി തൗബക്ക് മുമ്പ് 

 മരണപ്പെട്ടിട്ടുണ്ട് എങ്കിൽ

അല്ലാഹു അയാളെ ശപിക്കട്ടെ എന്ന് .


*കാരണം ഹുസൈൻ എന്നവരുടെ കൊലയാളി തൗബക്ക് ശേഷം മരണപ്പെടാനും സാധ്യതയുണ്ട്.*


കാരണം തിരുനബിയുടെ പിതൃവ്യൻ ഹംസ റ  എന്നവരെ വധിച്ച വഹ്ശി അവിശ്വാസത്തിൽ നിന്നും കൊലയിൽ നിന്നും തൗബ ചെയ്തു മടങ്ങുകയുണ്ടായി.

 ശാപവാക്കുകൾ പറയൽ അനുവദനീയമല്ല.കൊല 

വൻ കുറ്റമാണെങ്കിലും അവിശ്വാസത്തിന്റെ പദവിയിലേക്ക്  എത്തുകയില്ല

തൗബക്ക് മുമ്പ് എന്ന നിബന്ധന പറയാതെ *ഹുസൈൻ എന്നിവരുടെ കൊന്നവരെ അല്ലാഹു ശപിക്കട്ടെ എന്ന് നിരുപാധികം പറയൽ അതിൽ അപകടമുണ്ട്.*

*മൗനം പാലിക്കുന്നതിൽ ഒരു അപകടവുമില്ല. അതുകൊണ്ട് അതാണ് ഏറ്റവും ഉത്തമം*.

ഇതിനെയെല്ലാം നാം ഇവിടെ വിവരിച്ചത് ശാപം വാക്കുകൾ പറഞ്ഞാൽ കൊണ്ടും ശാപ വാക്ക് കൊണ്ട് നാക്കിനെ ഉച്ചരിക്കൽ കൊണ്ടും കുറെ ആളുകൾ ഗൗരവമായി കാണാതെയായിക്കുന്നുണ്ട്

*വിശ്വാസി ഒരിക്കലും ശപിക്കുകയില്ല അവിശ്വാസത്തിന്റെ മേൽ മരണപ്പെട്ടു എന്ന് ഉറപ്പുള്ളവരെ ഒഴികെ*

 അല്ലെങ്കിൽ കൃത്യമായ വ്യക്തികളെ പറയാതെ വിശേഷണങ്ങൾ കൊണ്ട് അറിയപ്പെട്ട വർഗ്ഗങ്ങളുടെ മേലിൽ അല്ലാതെ

 

*അതുകൊണ്ട് അല്ലാഹുവിന് ദിക്റ് കൊണ്ട് ജോലി ആവലാണ് ഏറ്റവും നല്ലത്.അവനത് ചെയ്യുന്നില്ലെങ്കിൽ മൗനത്തിലാണ് സുരക്ഷിതത്വം.*

ഇഹ് യാഉലൂമുദ്ധീൻ ഗസ്സാലി 7/488

فإن قيل : فهل يجوز أن يقال : قاتل الحسين لعنه الله ، أو الآمر بقتله لعنه الله ؟  قلنا : الصواب أن يقال : قاتل الحسين إن مات قبل التوبة لعنه الله ; لأنه يحتمل أن يموت بعد التوبة فإن وحشيا قاتل حمزة عم رسول الله قتله وهو كافر ، ثم تاب عن الكفر والقتل جميعا ولا يجوز أن يلعن والقتل كبيرة ، ولا تنتهي إلى رتبة الكفر ، فإذا لم يقيد بالتوبة وأطلق ، كان فيه خطر وليس في السكوت خطر ، فهو أولى .


وإنما أوردنا هذا لتهاون الناس باللعنة وإطلاق اللسان بها والمؤمن ليس بلعان فلا ينبغي أن يطلق اللسان باللعنة إلا على من مات على الكفر أو على الأجناس المعروفين بأوصافهم دون الأشخاص المعينين فالاشتغال بذكر الله أولى فإن لم يكن ، ففي السكوت سلامة .احيا علوم الدين 7/488

അല്ലാമാ ഇബ്നു മുഫ്‌ലിഹ് പറയുന്നു.

ഇമാം അഹ്മദ് എന്നവരോട് 

യസീദിനെ അല്ലാഹു ശാപം നൽകട്ടെ എന്ന് പറയുന്നവനെ പറ്റി  ചോദിച്ചപ്പോൾ ഇമാം പറഞ്ഞത് .ഇതിൽ നീ സംസാരിക്കരുത് മൗനം പാലിക്കലാണ് എനിക്കേറ്റവും ഇഷ്ടം . (അൽ ആദാബു ശ്ശർ ഇയ്യ 1/286)


قال العلامة ابن مفلح في الآداب الشرعية ٢٨٦/١ : وذكر في رواية أبي طالب سألت أحمد بن حنبل عن من قال: لعن الله يزيد بن معاوية؟ فقال: لا تكلم في هذا، الإمساك أحب إلي.

ا.هـ

ഷാഫി മദ്ഹബ് കാരൻ ഇമാം റംലി റ പറയുന്നു.

യസീദിനെ ശപിക്കൽ അനുവദനീയമല്ല .ഒരു സംഘം പണ്ഡിതന്മാർ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

അൻവാറിൽ ഇങ്ങനെ പറഞ്ഞു .യസീദിനെ ശപിക്കലോ കാഫിറാക്കലോ പാടില്ല.

കാരണം അയാൾ വിശ്വാസികളിൽ പെട്ടയാളാണ്. അല്ലാഹു ഉദ്ദേശിച്ചാൽ അയാൾക്ക് അല്ലാഹു റഹ്മത്ത് ചെയ്യും അവൻ ഉദ്ദേശിച്ചാൽ ശിക്ഷിക്കും

 അൽ ഫതാവ 4/333


وقال الرملي الشافعي في الفتاوى ٣٣٣/٤ : لا يجوز لعن يزيد بن معاوية كما صرح به جماعة. اهـ .



وقال أيضاً قال في الأنوار: لا يجوز لعن يزيد ولا تكفيره، فإنه من جملة المؤمنين، إن شاء الله رحمه، وإن شاء عذبه. ا.هـ وقال ابن حجر في الزواجر: فالمعين لا يجوز لعنه وإن ان فاسقاً كيزيد بن معاوية. ا.هـ

ഇബ്നു ഹജർഹൈതമി റ സവാജറിൽ പറയുന്നു.കൃത്യമായ ഒരാളെ അവൻ ഫാസിഖ് ആണെങ്കിലും ശപിക്കാൻ പാടില്ല യസീദ് നെ പോലെ .


ഇബ്നു ഹജർഹൈതമി റ പറയുന്നു.

ഇമാം ഇബ്നു സ്വലാഹ് റ പറഞ്ഞു .

യസീദിനെ ചീത്ത പറയലും ശപിക്കലും വിശ്വാസിയുടെ പ്രവർത്തിയിൽ പെട്ടതല്ല.

പണ്ഡിതന്മാർ വ്യക്തമായി പറഞ്ഞതാണ് കൃത്യമായ ഒരു മുസ്ലിമിന് അവൻ ഫാസിഖ് ആണെങ്കിലും ശപിക്കാൻ പാടില്ല എന്ന് നീ അറിഞ്ഞാൽ യസീദിനെ ശപിക്കാൻ പാടില്ല എന്ന് നീ അറിയും അദ്ദേഹം ഫാസിഖ് ആണെങ്കിലും ശരി.


മേൽപ്പറഞ്ഞതിൽ നിന്നും വളരെ വ്യക്തമാകുന്നത് അത് അനുവദനീയമല്ല. കാരണം കഅബിലയിലേക്ക് മുന്നിടുന്ന കൃത്യമായ ഒരാളെ ശപിക്കുന്നത് അനുവദനീയമല്ല .കാരണം ശാപം എന്ന് പറഞ്ഞാൽ അല്ലാഹുവിൻറെ റഹ്മത്തിൽ നിന്നും ആട്ടലാണ്.കൃത്യമായ ഒരാൾക്ക് ശാപം നിർബന്ധമാക്കുന്നതിന് മേലിലായി അവൻ മരണപ്പെട്ടാൽ അല്ലാതെ ഞാൻ സാധ്യമല്ല.

 (അസ്വ വാഇഖുൽ മുഹ്രിഖ 639 )

وقال الامام ابن حجر الهيتمي في الصواعق المحرقة : ٦٣٩ : نقلاً عن ابن الصلاح الشافعي وأما سب يزيد ولعنه، فليس ذلك من شأن المؤمنين. ا.هـ


وقال أيضاً: وصرحوا أيضاً بأنه لا يجوز لعن فاسق مسلم معين، وإذا علمت أنهم صرحوا بذلك علمت بأنهم مصرحون بأنه لا يجوز لعن يزيد، وإن كان فاسقاً خبيثاً. ا.هـ ومما تقدم يتبين أن لعن يزيد لا يجوز، لأنه لا يجوز لعن المعين من أهل القبلة ولا من غيرهم على الراجح، لأن اللعن هو الطرد من رحمة الله، وذلك لا يُعلم إلا إذا مات الشخص على ما يستوجب لعنه بعينه، كمن يموت على اليهودية أو النصرانية، أما في حالة حياته، فإنه وإن كان فاسقاً أو كافراً، فإننا لا ندري هل يتوب الله عليه أم لا؟ ولا ندري ما يختم له به؟ ومع هذا، فإننا نقول إن يزيداً لا ينبغي الترحم عليه، ولا الدعاء له بالمغفرة، لأنه فعل أموراً عظاماً. انتهى .


Aslam Kamil Saquafi parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_c


കര്‍ബലയും ഹുസൈന്‍(റ)ന്റെ കൊലപാതകവും പറയൽ

 *_ചോദ്യോത്തരം: ശാഫിഈ_*  


*ഉസ്താദ്,ചെറുശോല അബ്ദുല്‍ ജലീല്‍ സഖാഫി*

 _(സുന്നത്ത് മാസിക - ഒക്ടോബര്‍ 2023)_ 


📌 *ചോദ്യം:* 

ഇക്കഴിഞ്ഞ മുഹര്‍റം മാസത്തില്‍ കര്‍ബലയും ഹുസൈന്‍(റ)ന്റെ കൊലപാതകവും അതിലുള്ള ദുഖവും വേദനയും പരാമര്‍ശിക്കുന്ന നശീദകളും പാട്ടുകളും നമ്മുടെ ചില സ്റ്റേജുകളിലും ആലപിക്കപ്പെട്ടിരുന്നു. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഇത് പാടില്ലെന്ന് ചിലര്‍ പറയുന്നു. എന്താണ് പ്രശ്‌നം? മറുപടി പ്രതീക്ഷിക്കുന്നു. 


 📍 *ഉത്തരം:* 


ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ട പാട്ടുകളുടെയും നശീദകളുടെയും ഉള്ളടക്കം എന്താണെന്ന് ഞാന്‍ പരിശോധിച്ചിട്ടില്ല. പൊതുവെ കര്‍ബലയും ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യങ്ങളും അതുസംബന്ധമായി ഉദ്ധരിക്കപ്പെട്ട വിവരണങ്ങളും സദസ്സുകളില്‍ പറയുന്നത് ശരിയല്ല. അതൊഴിവാക്കപ്പെടേണ്ടതാണ്. ഇവ്വിഷയകമായി പ്രാമാണിക ഇമാമുകളുടെ വിശദീകരണം കാണുക: 'അല്ലാമ ഇസ്മാഈലുല്‍ ഹിഖി(റ) പറയുന്നു: 'മുഹര്‍റമിന്റെ ആദ്യദിവസങ്ങളിലും ആശൂറാഇലും ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യം പാരായണം ചെയ്യുന്നവര്‍ റാഫിളുകളോട് സാമ്യമാവുകയാണ്; ശ്രോതാക്കളില്‍ ദുഖമുണ്ടാക്കാനായി ആദരവിന് കോട്ടം തട്ടുന്ന വിധത്തിലാകുമ്പോള്‍ വിശേഷിച്ചും. ഹുസൈന്‍(റ) കൊല്ലപ്പെട്ടത് വിശദീകരിക്കുന്നുവെങ്കില്‍ മറ്റു പലസ്വഹാബികളും കൊലചെയ്യപ്പെട്ടതും വിശദീകരിക്കേണ്ടതല്ലേ? അതില്ലാതെ ഇതുമാത്രം പറയുന്നത് റവാഫിളുകളുടെ രീതിയാണ്. ഹുസൈന്‍(റ)വിന്റെ കൊലപാതകവും അതുസംബദ്ധമായ ഹികായതുകളും പറയല്‍ ഹറാമാണെന്ന് ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്.' (തഫ്‌സീര്‍ റൂഹുല്‍ബയാന്‍-4:143)


ഇമാം അര്‍ദബീലി(റ) എഴുതുന്നു: 'ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യവും അതുസംബദ്ധമായ റിപ്പോര്‍ട്ടുകളും സ്വഹാബികള്‍ക്കിടയില്‍ സംഭവിച്ചിട്ടുള്ള തര്‍ക്കങ്ങളും ജനങ്ങളോട് പറയല്‍ വഅള് പറയുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഹറാമാണെന്ന് ഇമാം ഗസ്സാലിയും മറ്റും പറഞ്ഞിരിക്കുന്നു.' (അന്‍വാര്‍-1:348) 


മുആവിയ(റ)നെ ആക്ഷേപിക്കലും അവരുടെ പുത്രന്‍ യസീദിനെ ലഅ്‌നത്ത് ചെയ്യലും ഹുസൈന്‍(റ) കൊല്ലപ്പെട്ട രംഗവും സ്വഹാബികള്‍ക്കിടയിലുണ്ടായ വിവാദങ്ങളും വിവരിക്കലും ഹറാമാണെന്ന് 'ഉബാബില്‍' പറഞ്ഞിട്ടുണ്ട്.(ഹാശിയതുല്‍ ജമല്‍-5:114, ഹാശിയതുന്നിഹായ-7:403)


 ഇമാം ഇബ്‌നുഹജര്‍(റ) എഴുതി: 'പ്രഭാഷകരും മറ്റും ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യവും അതുസംബദ്ധമായ ഹികായതുകളും സ്വഹാബത്തിനിടയില്‍ സംഭവിച്ചിട്ടുള്ള തര്‍ക്കങ്ങളും ജനങ്ങളോട് പറയല്‍ ഹറാമാണെന്ന് ഗസ്സാലി(റ)യും മറ്റും പറഞ്ഞിട്ടുണ്ട്. ദീനിന്റെ നേതൃത്വമായ സ്വഹാബത്തിനെ ആക്ഷേപിക്കാന്‍ അത് കാരണമായേക്കും. എന്നാല്‍ ഇമാം ഗസ്സാലിയുടെ പ്രസ്തുത പ്രസ്താവന എന്റെ ഈ ഗ്രന്ഥത്തിലുള്ള വിശദീകരണത്തിന് എതിരല്ല. കാരണം, സ്വഹാബത്തിന്റെ മഹ്വത്വവുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായി വിശ്വസിക്കേണ്ടതായ ശരിയായ നിലപാടാണ് ഈ ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുള്ളത്. എന്നാല്‍ ശരിയായ അറിവില്ലാത്ത പ്രഭാഷകര്‍ തെറ്റായ ചില വിവരണങ്ങള്‍ പറയുകയും ശരിയായ വ്യാഖ്യാനങ്ങള്‍ വിശദീകരിക്കാതിരിക്കുകയും നിര്‍ബന്ധമായും വിശ്വസിക്കേണ്ടതായ സത്യം വ്യക്തമാക്കാതിരിക്കുകയും ചെയ്യുമ്പോള്‍ സാധാരണക്കാര്‍ സ്വഹാബികളെ കുറ്റപ്പെടുത്താനും വിമര്‍ശിക്കാനും അത് കാരണമായേക്കും' (അസ്സവാഇഖുല്‍ മുഹ്‌രിഖ- 640) 


ഹുസൈന്‍(റ) ഉള്‍പ്പെടെയുള്ള മഹത്തുക്കളുടെ മദ്ഹ് പറയല്‍ പുണ്യകര്‍മ്മമാണ്. എങ്കിലും കര്‍ബലയും ഹുസൈന്‍(റ)വിന്റെ കൊലപാതകവും അതുസംബദ്ധമായ ഹികായത്തുകളും പാടുന്നതിലും പറയുന്നതിലും അപകടമുണ്ടെന്ന് മേല്‍ ഉദ്ധരണികളില്‍ നിന്ന് വ്യക്തമാണല്ലോ. അതിനാല്‍ അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. ആശൂറാഇനോടനുബദ്ധിച്ച് ശിയാക്കള്‍ നടത്തുന്ന ആചാരങ്ങളോട് അകലം പാലിക്കേണ്ടതുമുണ്ട്. ഇത്തരം കാര്യങ്ങളിലെല്ലാം സൂക്ഷ്മശാലികളായ പൂര്‍വ്വിക പണ്ഡിതരുടെ രീതികള്‍ തന്നെയാണ് അഭികാമ്യം.


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

യേശു ദൈവത്തിന്റെ ദൂതനാണ് അദ്ദേഹം ദൈവമല്ല എന്നതിന്റെ തെളിവുകൾ

 *യേശു ദൈവത്തിന്റെ ദൂതനാണ് അദ്ദേഹം ദൈവമല്ല എന്നതിന്റെ തെളിവുകൾ* ..........,,,........ ചുരുക്കത്തിൽ പറയുകയാണെങ്കിൽ: ➡️ ബൈബിള്‍ പ്രകാരം യേശു (...