Thursday, April 10, 2025

വീട് നൽകണമെന്ന വസ്വിയ്യത്തിൽ വീട്ടിലെ കട്ടിൽ, അലമാര, ഫ്രിഡ്‌ജ് തുടങ്ങിയ പെടുമോ?

 

വീട് നൽകണമെന്ന വസ്വിയ്യത്തിൽ വീട്ടിലെ കട്ടിൽ, അലമാര, ഫ്രിഡ്‌ജ് തുടങ്ങിയ പെടുമോ?

ചോദ്യം: ഒരാൾ മരണത്തിനുശേഷം എൻന്റെ വീട് എന്റെ മകൾക്ക് നൽകണമെന്ന് വസ്വിയ്യത്ത് ചെയ്തു വെച്ചാൽ വീട്ടിലുള്ള കട്ടിൽ, അലമാര, ഫ്രിഡ്‌ജ് കമ്പ്യൂട്ടർ തുടങ്ങിയ ഫർണിച്ചറുകളെല്ലാം ആ വസ്വിയ്യത്തിൽ ഉൾപ്പെടുമോ?

ഉത്തരം: വീട് നൽകണമെന്ന വസ്വിയ്യത്തിൽ വീട്ടിലെ കട്ടിൽ, അലമാര, ഫ്രിഡ്‌ജ് തുടങ്ങിയ നീക്കം ചെയ്യപ്പെ ടുന്ന ഫർണിച്ചറുകളും ഉപകരണങ്ങളും ഉൾപ്പെടുകയില്ല. (ഫത്ഹുൽ മുഈൻ : 245)
അൽ ഫതാവ ഭാഗം 2
അബ്ദുൽ ജലീൽ സഖാഫി ചെറുശോല
പകർത്തിയത്
അസ് ലം സഖാഫി
പരപ്പനങ്ങാടി

ചോദ്യം: വ്യാപാര സ്ഥാപനങ്ങളും ഗവൺമെന്റും ഇപ്പോൾ ക്യാഷ്‌ലെസ് സാമ്പത്തിക ഇടപാടുകളാണ് പ്രോത്സാഹി പ്പിച്ചു കൊണ്ടിരിക്കുന്നത്. എടി.എം. കാർഡുകളുപയോ ഗിച്ച് പെട്രോൾ അടിക്കൽ മുതൽ ഷോപ്പിംഗ് വരെ നടത്തുന്നു. വൈദ്യുതിബിൽ, വെള്ളക്കരം, നികുതി.... എല്ലാം ഓൺലൈനായി അടക്കാനാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. ഇതിൽ പലയിടങ്ങളിലായി പലിശയും ബാങ്കുമായുള്ള ഇടപാടുകളും വരുന്നു. ആമ്മായ ബലാഅ് (വ്യാപകമായ പരീക്ഷണം) എന്ന നിലക്ക് ഇത് അനുവദനീയമാകുമോ? അതോ ഇതിൽ നിന്ന് വിശ്വാസികൾ കണിശമായി വിട്ടു നിൽക്കേണ്ടതുണ്ടോ? വിട്ടു നിന്നാൽ സ്വാഭാവികമായും പല നഷ്ടങ്ങളും സഹിക്കേണ്ടിവരും. അത് സഹിക്കണമെന്നാണോ? അതോ ആ നഷ്ടങ്ങൾ ഒരു ളറൂറത്താണെന്ന് വെച്ച് ഇതെല്ലാം ഉപയോഗപ്പെടുത്തുകയാണോ അഭികാമ്യം? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.

ഉത്തരം:
വ്യാപാര സ്ഥാപനങ്ങളും ഗവൺമെന്റും പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് ഇസ്ല്‌ലാം കർശനമായി നിരോധിച്ച പലിശ ഇടപാടുകൾ അനുവദനീയമാവു കയില്ല. ഗവൺമെൻ്റ് ആനുകൂല്യങ്ങളും സൗകര്യങ്ങളും സൗജന്യങ്ങളും നഷ്ടപ്പെടുമെന്നതും പലിശ ഇടപാടുകൾ അനുവദനീയമാക്കുകയില്ല. ബേങ്കുമായി ഇടപാടുകൾ ആവശ്യമായി വരുമ്പോൾ ഇസ്‌ലാം നിരോധിച്ച പലിശ ഇടപാടുകളല്ലാത്ത വിധത്തിൽ നടത്താൻ ശ്രദ്ധിക്കേണ്ടതാണ്.
അൽ ഫതാവ ഭാഗം 2
അബ്ദുൽ ജലീൽ സഖാഫി ചെറുശോല
പകർത്തിയത്
അസ് ലം സഖാഫി
പരപ്പനങ്ങാടി

ജ്വല്ലറിയിൽ മുൻകൂറ് പണമടക്കൽ

 

ജ്വല്ലറിയിൽ മുൻകൂറ് പണമടക്കൽ

ചോദ്യം: ഒരു ജ്വല്ലറിയുടെ ഓഫർ ഇങ്ങനെ; നിങ്ങളുടെ കൈവശമുള്ള പണം ഞങ്ങളെ ഏൽപ്പിക്കൂ, പല ഗഡുക്കളായി ഏൽപ്പിക്കാം, പിന്നീട് എപ്പോൾ സ്വർണ്ണം വാങ്ങിയാലും ഇക്കാലയളവിൽ ഏറ്റവും കുറഞ്ഞ വില നിലവാരമനുസരിച്ച് നിങ്ങൾക്ക് സ്വർണ്ണം സ്വന്തമാക്കാം, വിലക്കയറ്റം നിങ്ങളെ ബാധിക്കുകയില്ല. ഈ ഇടപാടിന്റെ മതവിധി എന്താണ്? ഇത് പലിശയിൽ ഉൾപ്പെടുമോ?

ഉത്തരം: ചോദ്യത്തിൽ പറഞ്ഞരൂപത്തിൽ നൽകുന്ന സമയം വിൽപ്പന ഇടപാട് നടക്കുന്നില്ലെന്ന് വ്യക്തമാണ്. സ്വർണ്ണം വാങ്ങണമെന്ന് ഉദ്ദേശിച്ചു കൊണ്ട് അതിന്റെ വിലയായി പരിഗണിക്കാമെന്ന നിലയിൽ പണം നൽകലും സ്വീകരിക്കലും നടക്കുന്നത്. പണം മാത്രമാണ് അപ്പോൾ കൈപ്പറ്റിയ ജ്വല്ലറി ഉടമസ്ഥന് പ്രസ്‌തുത പണത്തിൻ്റെ ബാധ്യതയുണ്ടെന്ന് വ്യക്തമാണ് അദ്ദേഹത്തിൻ്റെ ബാധ്യതയിലുള്ള പ്രസ്‌തുത പണത്തിനു പകരമായി അദ്ദേഹവും പണം നൽകിയ വ്യക്തിയും സമ്മതിച്ചു തീരുമാനിക്കുന്ന സ്വർണം നൽകുന്നതിനും വാങ്ങുന്നതിനും വിരോധമില്ല.

എന്നാൽ വിലവർദ്ധനവ് ബാധകമാകാതെ ഏറ്റവും കുറഞ്ഞ വിലക്ക് സ്വർണ്ണം നൽകണമെന്ന നിബന്ധന യോടെ ജ്വല്ലറി ഉടമസ്ഥന് പണം കടമായി നൽകുന്നതും വാങ്ങുന്നതും ഹറാമാണ്. അത് പലിശ ഇടപാട് തന്നെയാണ്. അത്തരം യാതൊരു നിബന്ധനയുമില്ലാതെ പണം നൽകുകയും പിന്നീട് പ്രസ്തുത പണത്തിനു പകരമായി രണ്ടുപേരും ഇഷ്ടപ്പെട്ട് തീരുമാനിക്കുന്ന സ്വർണ്ണം നൽകുകയും ചെയ്യുന്നതിന് വിരോധമില്ല. അതു പലിശ ഇടപാടല്ല. ജ്വല്ലറിയിലേക്ക് പണം നൽകിയവർക്ക് വിലവർദ്ധനവ് ബാധകമാകാതെ സ്വർണ്ണം വാങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് പരസ്യപ്പെടുത്തിയത് കൊണ്ടോ അക്കാര്യം നേരത്തെ അറിഞ്ഞത് കൊണ്ടോ ഹറാമാവുകയില്ല. മേൽ പറഞ്ഞവിധം നിബന്ധന വെച്ചു കൊണ്ട് പണം കടമായി വാങ്ങുന്നതും നൽകുന്നതും ഹറാം തന്നെയാണ്.

അൽ ഫതാവ ഭാഗം 2
അബ്ദുൽ ജലീൽ സഖാഫി ചെറുശോല
പകർത്തിയത്
അസ് ലം സഖാഫി
പരപ്പനങ്ങാടി

ഒരു ലക്ഷ്യത്തിനായി പിരിച്ച സംഭാവനകൾ മറ്റൊരു കാര്യത്തിലേക്ക് തിരിക്കൽ

 

ഒരു ലക്ഷ്യത്തിനായി പിരിച്ച സംഭാവനകൾ മറ്റൊരു കാര്യത്തിലേക്ക് തിരിക്ക

ചോദ്യം :ഒരു ലക്ഷ്യത്തിനായി പിരിച്ച സംഭാവനകൾ മറ്റൊരു കാര്യത്തിലേക്ക് തിരിക്കാമോ ?

ഉത്തരം: അത് പറ്റില്ല; ഒരു നിശ്ചിത ആവശ്യത്തിലേക്ക്
നൽകിയ സംഭാവനകൾ അതിലേക്ക് തന്നെ ഉപയോഗ പ്പെടുത്തണം. അത് മറ്റൊന്നിലേക്ക് തിരിക്കൽ അനുവദനീയമല്ല. എന്നാൽ ഒരു ലക്ഷ്യം മുന്നിൽ വെച്ചു കൊണ്ടാണെങ്കിലും അതിലേക്കും മറ്റേതെങ്കിലും വകുപ്പുകളി ലേക്കു മെല്ലാം ആവശ്യാനുസരണം ഉപയോഗപ്പെടുത്താം എന്ന ഉദ്ദേശത്തോടെ നൽകിയതാണെങ്കിൽ / അങ്ങനെയാണ് നൽകിയതെന്ന് സാഹചര്യത്തെളിവുകൾ അറിയിക്കുന്നുണ്ടെങ്കിൽ മറ്റു വകുപ്പുകളിലേക്കും ഉപയോഗപ്പെടു ത്താവുന്നതാണ്. ഫത്ഹുൽ മുഈൻ: 301, തുഹ്ഫതുൽ മുഹ്‌താജ്: 6-317 തുടങ്ങിയവയിൽ നിന്ന് ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്.

അൽ ഫതാവ ഭാഗം 2
അബ്ദുൽ ജലീൽ സഖാഫി ചെറുശോല
പകർത്തിയത്
അസ് ലം സഖാഫി
പരപ്പനങ്ങാടി

റസീവർമാരെ നിശ്ചയിക്കുന്നത് ശരിയാണോ ?

 റസീവർമാരെ നിശ്ചയിക്കുന്നത് ശരിയാണോ ?


ചോദ്യം: സ്ഥാപനങ്ങൾക്ക് വേണ്ടി കമ്മീഷൻ വ്യവസ്ഥ യിൽ റിസീവർമാരെ നിശ്ചയിക്കുന്നത് ശരിയാണോ ? പിരിച്ചു കൊണ്ടുവരുന്ന സംഖ്യയുടെ മുപ്പത്തഞ്ച് /നാൽപത് ശതമാനം വേതനമായി നൽകുമെന്നാണ് നിശ്ചയം. എത്ര സംഖ്യയാണ് പിരിച്ചു കൊണ്ടു വരുന്ന തെന്നറിയില്ല. അതിനാൽ വേതനം എത്രയാണെന്നും

കൃത്യമായി അറിയില്ല. പക്ഷേ പിരിച്ചു കൊണ്ടു വരുന്ന സംഖ്യ എത്രയായാലും അതിൻ്റെ നാൽപത് ശതമാനം വേതനമായി ലഭിക്കുമെന്നറിയാം ഈ രീതിയിലുള്ള ഇടപാട് ശരിയാണോ ?


ഉത്തരം: വേതനം നൽകിക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന

ഇടപാടുകളിൽ വേതനം അറിയപ്പെടണം എന്ന നിർബന്ധനുയുണ്ട്. തൊഴിലാളിയെ തൊഴിൽ ചെയ്യിപ്പിക്കുമ്പോൾ അവന്റെ വേതനം അവനെ അറിയിക്കണമെന്ന നിർദ്ദേശം ഹദീസ് ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഇജാറത്ത്, ജുആലത്ത് എന്നിങ്ങനെ വ്യത്യസ്ത വകുപ്പുകൾ ഇതുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക കർമ്മശാസ്ത്രത്തിലുണ്ട്.

അറിയപ്പെട്ടതായ നിശ്ചിത ജോലിക്ക് നിശ്ചിത വേതനത്തിന് പകരമായി നിശ്ചിത വ്യക്തിയുമായി നടത്തുന്ന ഇടപാടാണ് “ഇജാറത്ത്" എന്നറിയപ്പെടുന്നത്. ഇവിടെ ജോലിയും കൂലിയും എല്ലാം അറിയപ്പെട്ട തായിരിക്കണം എന്ന നിബന്ധനയുണ്ട്. എന്നാൽ "ജുആലത്ത്" എന്ന വകുപ്പിൽ ഇടപാട് നടത്തുമ്പോൾ ജോലി കൃത്യമായി അറിയപ്പെടണം എന്ന നിർബന്ധമില്ല. പക്ഷേ അതിലും വേതനം അറിയപ്പെടണം എന്ന നിബന്ധനയുണ്ട്. പിടികിട്ടാപ്പുള്ളിയെ പിടിച്ചു കൊണ്ടു വരുന്നവർക്ക് ഇനാം പ്രഖ്യാപിക്കുന്നതും നഷ്ടപ്പെട്ട വസ്‌തു കണ്ടെടുത്തു തന്നാൽ ഇന്ന സംഖ്യ നൽകാമെന്ന് പറയുന്നതുമെല്ലാം ജുആലത്ത് വകുപ്പിൽ പെട്ടതാണ്. പിടികിട്ടാപുള്ളിയെ പിടിക്കാനും കളഞ്ഞു പോയ വസ്‌തു വീണ്ടെടുക്കാനും ആവശ്യമായ ജോലികൾ എന്തെല്ലാമെന്നും എത്രയാണെന്നും നിർണ്ണയിക്കാൻ കഴിയണമെന്നില്ലല്ലോ


ചോദ്യത്തിൽ പറഞ്ഞതുപോലെയുള്ള റസീവർ നിയമനം ജുആലത്ത് വകുപ്പിൽ പെടാനാണ് സാധ്യത കാണുന്നത്. ജോലി അറിയപ്പെടണം എന്ന നിബന്ധന ഇവിടെ ഇല്ലെങ്കിലും വേതനം അറിയപ്പെട്ടതായിരിക്കണം

എന്നനിബന്ധന ഇവിടെയുമുണ്ട്. പറയപ്പെട്ട രൂപത്തിൽ വേതനം അറിയപ്പെടുന്നില്ല കൊണ്ടു വരുന്നൽ എത്രയാണെന്നോ റസിവർക്ക് സമയത്ത് അറിയുന്നില്ല. പിരിച്ചു കൊണ്ടു വരുന്നത് എത്രയാണോ അതിൻ്റെ നാൽപത് ശതമാനം എന്ന അറിവ് മതിയാവുകയില്ല. അതിനാൽ ചോദ്യത്തിൽ പറയപ്പെട്ടത് പോലെ റസീവറെ നിശ്ചയിക്കുന്ന ഇടപാട് ശരിയല്ല. അത് അസാധുവായ ഇടപാടാണ്. അസാധുവായ ഇടപാട് മുഖേന ജോലി ചെയ്തവന് പറയപ്പെട്ട വേതനത്തിന് അവകാശമില്ല. പക്ഷേ അവൻ ചെയ്‌തിട്ടുള്ള അധ്വാനത്തിനുള്ള നിലവാര കൂലി അവന് നൽകേണ്ട തുണ്ട് എന്നാണ് നിയമം.


കച്ചവടക്കാരിൽ നിന്നും മറ്റും ഭരണ കേന്ദ്രത്തി ലേക്കുള്ള വിഹിതം പിരിച്ചെടുക്കാൻ പിരിച്ചെടുക്കുന്ന തിന്റെ പത്തിലൊന്ന് അതിന്റെ പത്തിലൊന്നിനോട് തുല്ല്യമായ സംഖ്യ വേതനം നൽകാമെന്ന വ്യവസ്ഥയിൽ ജോലിക്കാരനെ നിയമിക്കുന്നത് ഇജാറത്ത്, ജൂആലത്ത് വകുപ്പുകളിലൊന്നിലും സ്വഹീഹല്ലെന്നും വ്യവസ്ഥ ചെയ്യപ്പെട്ട വേതനം അറിയപ്പെട്ടതല്ലെന്നത് പ്രശ്നമാണന്നും നിഹായ 5-268, മുഗ്‌നി 3-445 തുടങ്ങിയവയിൽ വിശദീകരിച്ചിട്ടുണ്ട്. 


അവൻ പിരിച്ചെടുക്കുന്നത് എത്രയാണെന്ന് അജ്ഞാതമായതിനാൽ വ്യവസ്ഥ ചെയ്യപ്പെട്ട വേതനമല്ല; അവൻ ചെയ്‌ത ജോലിയുടെ നിലവാര വേതനമാണ് അവനുള്ളതെന്ന് തുഹ്ഫ 6-129-ലും വ്യക്തമാക്കിയിട്ടുണ്ട്.


ഖനനം ചെയ്തെടുക്കപ്പെടുന്നതിൻ്റെ മൂന്നിലൊന്ന് / നാലിലൊന്ന് വേതനം നൽകാമെന്ന വ്യവസ്ഥയിൽ ജോലിക്കാരനെ നിശ്ചയിച്ചാൽ ഇജാറത്ത് ജുആലത്ത് വകുപ്പുകളിലൊന്നിലും അത് സ്വഹീഹല്ലെന്നും കൂലി അറിയപ്പെട്ടതല്ലെന്നതാണ് കാരണമെന്നും ഇത് അളവ് ഖനനം ചെയ്തെടുത്താൽ പത്ത് ദിർഹം നിനക്ക്

നൽകുന്നതാണ് എന്നിങ്ങനെ കൂലി കൃത്യമായി നിർണ്ണയി ക്കണമെന്നും അൽ ഹാവിൽ കബീർ 7-506 ൽ വിശദീകര ണമുണ്ട്.


ആയതിനാൽ ചോദ്യത്തിൽ പറയപ്പെട്ട സമ്പ്രദായത്തിനു പകരം പിരിച്ചു കൊണ്ടു വരേണ്ടതായ സംഖ്യയും വേതനവും കൃത്യമായി നിശ്ചയിക്കുന്ന രീതിയോ മാസശമ്പളം നിശ്ചയിക്കുന്ന രീതിയോ സ്വീകരിക്കലാണ് അഭികാമ്യം.

അൽ ഫതാവ ഭാഗം 2

അബ്ദുൽ ജലീൽ സഖാഫി ചെറുശോല

പകർത്തിയത്

അസ് ലം സഖാഫി

പരപ്പനങ്ങാടി

ന്യൂനതകൾ മറച്ചു വെച്ചുകൊണ്ട് വിൽപ്പന

 

ന്യൂനതകൾ  മറച്ചു വെച്ചുകൊണ്ട് വിൽപ്പന

ചോദ്യം: വാഹനം, ലാപ്ടോപ്പ്, മൊബൈൽ തുടങ്ങിയവ യിൽ എന്തെങ്കിലും കേട്‌പാടുകളും ന്യൂനതകളും ഉണ്ടെങ്കിൽ അത് മറച്ചു വെച്ചുകൊണ്ട് തുറന്നു പറയാതെ വിൽപന നടത്തുന്ന രീതി വ്യാപകമാണല്ലോ. ഇതിന്റെ വിധിയെ ന്താണ് ? വിൽക്കുന്നവൻ കുറ്റക്കാരനാണോ? ന്യൂനത പരിശോധിച്ചുകണ്ടെത്തൽ വാങ്ങുന്നവൻ്റെ ബാധ്യതയല്ലേ ?

ഉത്തരം: വിൽക്കുന്ന വസ്‌തുവിൽ വിൽക്കുന്നവൻ അറിയുന്ന ന്യൂനത വാങ്ങുന്നവനെ അറിയിക്കൽ വിൽക്കുന്നവൻ ബാധ്യതയാണ്. അതറിയിക്കാതെ വിൽപന നടത്തൽ ഹറാമാണ്. (ഫത്ഹുൽ മുഈൻ: 505) ചോദ്യത്തിൽ പറഞ്ഞത് പോലെ അറിയാവുന്ന ന്യൂനത മറച്ചു വെച്ച് വിൽപന നടത്തൽ ഹറാമാണെന്നും അങ്ങനെ വിൽക്കുന്നവൻ കുറ്റക്കാരനാണെന്നും ഇതിൽ നിന്ന് വ്യക്തമാണ്. ന്യൂനത പരിശോധിച്ചുകണ്ടെത്തൽ വാങ്ങുന്നവന്റെ ബാധ്യതയാണെന്ന് പറഞ്ഞു രക്ഷപ്പെടാൻ കഴിയില്ല. വില്പന വസ്തുവിൽ ന്യൂനതയുണ്ടെന്ന് വിൽക്കുന്നവന അറിയാമെങ്കിൽ വാങ്ങുന്നവനെ അക്കാര്യം അറിയിക്കൽ അവന്റെ ബാധ്യതയാണെന്നാണ് ഇസ്‌ലാമിക നിയമം.

അൽ ഫതാവ ഭാഗം 2
അബ്ദുൽ ജലീൽ സഖാഫി ചെറുശോല
പകർത്തിയത്
അസ് ലം സഖാഫി
പരപ്പനങ്ങാടി

പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ

 പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ


പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ


ചോദ്യം:പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദ നീയമാണോ ? എൻ്റെ ഭർത്താവ് കാണാൻ ചന്തമുള്ള പൂച്ചകളെ പൈസ കൊടുത്ത് വാങ്ങിക്കാറുണ്ട്. വീട്ടിൽ പൂച്ചയെ വളർത്താൻ നല്ലതാണെന്ന് ഭർത്താവ് പറയുന്നു. അങ്ങനെയുണ്ടോ ?



ഉത്തരം: പൂച്ചയെ വിൽക്കലും വാങ്ങലും അനുവദനീയ

മാണ്. (റൗള: 3-400, അസ‌ൽമത്വാലിബ്: 2-31) പൂച്ചകൾ നമ്മെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജീവികളാണെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. നാടൻ പൂച്ചയെ (വന്യമൃഗങ്ങളിൽ പെട്ട കാട്ടു പൂച്ചകളല്ല) വളർത്തലും അതിനോട് നല്ലനിലയിൽ ഇടപെടലും സുന്നത്താണെന്ന് പണ്ഡിതന്മാർ വിശദീകരി ച്ചിട്ടുണ്ട്. (അൽ ഫതാവൽ കുബ്റ: 4-240)


അൽ ഫതാവ ഭാഗം 2

അബ്ദുൽ ജലീൽ സഖാഫി ചെറുശോല

പകർത്തിയത്

അസ് ലം സഖാഫി

പരപ്പനങ്ങാടി

 പൈസ കൊടുത്ത് വാങ്ങൽ അനുവദ നീയമാണോ ? എൻ്റെ ഭർത്താവ് കാണാൻ ചന്തമുള്ള പൂച്ചകളെ പൈസ കൊടുത്ത് വാങ്ങിക്കാറുണ്ട്. വീട്ടിൽ പൂച്ചയെ വളർത്താൻ നല്ലതാണെന്ന് ഭർത്താവ് പറയുന്നു. അങ്ങനെയുണ്ടോ ?



ഉത്തരം: പൂച്ചയെ വിൽക്കലും വാങ്ങലും അനുവദനീയ

മാണ്. (റൗള: 3-400, അസ‌ൽമത്വാലിബ്: 2-31) പൂച്ചകൾ നമ്മെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജീവികളാണെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. നാടൻ പൂച്ചയെ (വന്യമൃഗങ്ങളിൽ പെട്ട കാട്ടു പൂച്ചകളല്ല) വളർത്തലും അതിനോട് നല്ലനിലയിൽ ഇടപെടലും സുന്നത്താണെന്ന് പണ്ഡിതന്മാർ വിശദീകരി ച്ചിട്ടുണ്ട്. (അൽ ഫതാവൽ കുബ്റ: 4-240)


അൽ ഫതാവ ഭാഗം 2

അബ്ദുൽ ജലീൽ സഖാഫി ചെറുശോല

പകർത്തിയത്

അസ് ലം സഖാഫി

പരപ്പനങ്ങാടി


യൂട്യൂബിൽ പരസ്യത്തിന് അനുവാദം നൽകൽ

 

യൂട്യൂബിൽ പരസ്യത്തിന് അനുവാദം നൽക

ചോദ്യം :
യൂട്യൂബിൽ പരസ്യത്തിന് അനുവാദം നൽകി പണം സ്വീകരിക്കാമോ?
യൂട്യൂബിൽ ചാനൽ തുടങ്ങി വീഡിയോകൾ അപ്‌ലോഡ് ചെയ്തു.ആയിരം സബ്സ്ക്രൈബും 4000 വാച്ചിംഗ് അവേഴ്സ് ആയാൽ
APPLY NOW ക്ലിക്ക് ചെയ്‌ത് നമ്മുടെ ചാനലിൽ പരസ്യങ്ങൾ നൽകാൻ അനുവാദവും അപേക്ഷയും നൽകിയാൽ യുട്യൂബുമായുള്ള കരാർ അനുസരിച്ച് നമ്മുടെ ചാനലിൽ പരസ്യങ്ങൾ വരികയും നമുക്ക് വരുമാനം ലഭിക്കുകയും ചെയ്യും. പക്ഷേ ഹറാമായ കാര്യങ്ങളുടെ പരസ്യങ്ങളും ഇതിൽ ഉൾപ്പെടുന്നതാണ്. അത് നിയന്ത്രിക്കാൻ നമുക്ക് കഴിയില്ല. ഇങ്ങനെ ഹറാമായ കാര്യങ്ങളടക്കം പരസ്യം ചെയ്യാവുന്ന വിധത്തിൽ അപേക്ഷയും അനുവാദവും നൽകി അതിലൂടെ പണം സ്വീകരിക്കാമോ എന്നാണ് എന്റെ സംശയം.

ഉത്തരം: ചോദ്യത്തിൽ പറഞ്ഞതു പോലെ ഹറാമായ
കാര്യങ്ങളുടെ പരസ്യങ്ങളും ഉൾപ്പെടുന്ന വിധത്തിൽ പരസ്യങ്ങൾക്ക് അനുവാദവും അപേക്ഷയും നൽകി പണം സ്വീകരിക്കുന്നത് ശരിയല്ല. ഹറാമിന് സഹായം ചെയ്യാൻ പാടില്ല. ഹറാമായ കാര്യത്തിലേക്ക് കൂട്ടിച്ചേർക്കു മെന്ന് ഉറപ്പോ മികച്ച ധാരണയോ ഉള്ള സർവ്വ ഇടപാടുകളും ഇടപെടലുകളും ഹറാമാണെന്നും ഉറപ്പോ മികച്ച ധാരണയോ ഇല്ല, സംശയമോ ഊഹമോ മാത്രമാണങ്കിൽ കറാഹത്താണെന്നും ശൈഖ് സൈനുദ്ദീൻ മഖ്ദൂം (D) വ്യക്തമാക്കിയിട്ടുണ്ട്. (ഫത്ഹുൽ മുഈൻ: 238)
അൽ ഫതാവ ഭാഗം 2
അബ്ദുൽ ജലീൽ സഖാഫി ചെറുശോല
പകർത്തിയത്
അസ് ലം സഖാഫി
പരപ്പനങ്ങാടി

അല്ലാഹു അകാശത്തിൽ ഇരിക്കുകയാലണന്ന ഒഹാബി വാദം പൊളിച്ചടക്കുന്നു - മുസ്ലിം ലോകപണ്ഡിതന്മാർ അവരുടെ വിശ്വാസം സമർത്ഥിക്കുന്നുب بدعة الوهابيه ان الله عن العرش جالس خلافا لائمه اهل السنه ഭാഗം 2

 അല്ലാഹു അകാശത്തിൽ ഇരിക്കുകയാലണന്ന ഒഹാബി വാദം പൊളിച്ചടക്കുന്നു - മുസ്ലിം ലോകപണ്ഡിതന്മാർ അവരുടെ വിശ്വാസം സമർത്ഥിക്കുന്നുب بدعة الوهابيه ان ال...