Saturday, June 15, 2024

മദ്റസ; സുന്നികൾ* *ചാണിന് ചാണായി* *പിന്തുടരുകയോ?മുജാഹിദ് പ്രസ്ഥാനം

 https://www.facebook.com/share/uin9wycNu2xCbK56/?mibextid=oFDknk

1️⃣2️⃣2️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️ Aslamsaquafi suraiji Payyoli

➖➖➖➖➖➖➖➖➖➖➖➖

*മദ്റസ; സുന്നികൾ* 

*ചാണിന് ചാണായി* 

*പിന്തുടരുകയോ?*

➖➖➖➖➖➖➖➖➖➖➖➖

നാട്ടിലുണ്ടാകുന്ന എല്ലാ നന്മകളുടെയും പിതൃത്വം അവകാശപ്പെടാൻ എന്തു നുണയും പടച്ചുവിടുന്നവരാണ് മുജാഹിദ് മൗലവിമാർ. സ്വന്തം ചെലവിൽ നേരാംവണ്ണം ഒരു സ്ഥാപനം പോലും നടത്താൻ സാധിക്കാത്തവരാണ് വലിയ അവകാശവാദങ്ങളുമായി അണികളെ വഞ്ചിക്കുന്നത്. മലയാള അക്ഷര ലിപി വ്യാപിക്കുന്നതിന് മുമ്പേ അറബി മലയാള ലിപി രൂപപ്പെടുത്തിയെടുക്കുകയും അതിലൂടെ മലയാളികളിൽ വിജ്ഞാന ദാഹം തീർക്കുകയും ചെയ്തവരായിരുന്നു സുന്നി ഉലമാക്കൾ. ഓത്തു പള്ളികൾക്കും മദ്റസ സംവിധാനങ്ങൾക്കും നേതൃത്വം നൽകിയതും സുന്നി പണ്ഡിതർ തന്നെയായിരുന്നു. ഇത് എല്ലാവർക്കും അറിയുന്ന ഒരു വസ്തുതയാണ്. എന്നാൽ ഇതിൻ്റെ പിതൃത്വവും മൗലവിമാർ അവകാശപ്പെട്ടു കൊണ്ടിരിക്കുകയാണ്. മദ്റസയുടെ വിഷയത്തിൽ സുന്നികൾ മുജാഹിദ് മൗലവിമാരെ ചാണിന് ചാണായി പിന്തുടർന്നുവെന്ന കരിനുണ കെ എൻ എം പുറത്തിറക്കിയ ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ അച്ചടിച്ച് വന്നത് നോക്കൂ:


" ഭാവി തലമുറയെ ദീനി ചുറ്റുപാടിലൂടെ നയിക്കാനുള്ള ഈ ബൃഹത് പദ്ധതിയെ കുഫ്ർ ഫത്‌വകൾ നൽകി അപഹസിച്ചവർ ഇസ്‌ലാഹി പ്രസ്ഥാനത്തെ ചാണിന് ചാണായി പിൻതുടരുന്നു എന്നതിനുള്ള തെളിവാണ് ഈ സമസ്തക്കാർ നടത്തുന്ന അവരുടെ ആയിരക്കണക്കിന് മദ്റസകൾ. പൗരോഹിത്യത്തിന്റെ ജല്പനങ്ങൾ മറികടന്ന് സ്ഥാപിതമായ കേരളത്തിലെ മദ്റസ സമ്പ്രദായത്തിന്റെ മാതൃത്വം ഇസ്‌ലാഹികൾക്ക് മാത്രമാണെന്ന യാഥാർത്ഥ്യം മുസ്‌ലിം കേരളത്തിന് വിസ്മരിക്കാനാവില്ല. "

(മുജാഹിദ് പ്രസ്ഥാനം 

കേരളത്തിൽ പേജ് :134)


മേലുദ്ധരണിയിൽ മൗലവിമാർ പറഞ്ഞുവെച്ച കളവുകളും വിശദീകരണങ്ങളും താഴെ ചേർക്കുന്നു:-


1- മദ്റസ സംവിധാനത്തിനെതിരെ സുന്നികൾ കുഫ്ർ ഫത്‌വ ഇറക്കി. (ഇത് ശുദ്ധ നുണയാകുന്നു. വസ്തുതാപരമെങ്കിൽ തെളിവുകൾ ഉദ്ധരിക്കേണ്ടത് മൗലവിമാരുടെ ചുമതലയാണ്.)

മൗലാനാ ചാലിലകത്ത് മദ്റസ സംവിധാനവുമായി വന്നപ്പോൾ ചിലയാളുകൾ എതിർത്തു എന്നത് ശരിയാണ്. ആ എതിർപ്പിനെ നേരിടാൻ തന്റെ ശിഷ്യരിൽ നിന്ന് മുൻപന്തിയിൽ ഉണ്ടായിരുന്നത് ചെറുശ്ശേരി അഹ്മദ് മുസ്‌ലിയാരും ഖുതുബി മുഹമ്മദ് മുസ്‌ലിയാരുമായിരുന്നു എന്ന യാഥാർത്ഥ്യം നാം മറന്നുപോകരുത്. (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - 69 നോക്കുക) ചാലിലകത്തിനൊപ്പം മദ്റസാ എല്ലാ ഘട്ടത്തിലും ഉറച്ച് നിന്ന ശഷ്യരായ ചെറുശ്ശേരി അഹ്മദ് മുസ്‌ല്യാരുടെയും ശംസുൽ ഉലമാ ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെയും നേതൃത്വത്തിലുള്ള സമസ്ത പണ്ഡിതന്മാർ മൗലാനാ ചാലിലകത്തിൻ്റെ മദ്റസക്കെതിരെ തിരിഞ്ഞു എന്നത് തീർത്തും വസ്തുതാ വിരുദ്ധം തന്നെയാണ്.


2- "സുന്നികൾ മുജാഹിദുകളെ ചാണിനു ചാണായി  പിൻതുടർന്നതിന്റെ തെളിവാണ് സമസ്തക്കാരുടെ മദ്റസകൾ. " ഇതും ശുദ്ധ കളവാണെന്നതിന് മുജാഹിദ് പ്രസിദ്ധീകരണങ്ങൾ സാക്ഷിയാണ്. സുന്നികളെ മൗലവിമാർ പിൻതുടർന്നു എന്നതാണ് വസ്തുത. 


വിശദീകരണം : സുന്നികൾ മുജാഹിദുകളെ പിൻതുടരണമെങ്കിൽ ആദ്യം മുജാഹിദുകൾക്ക് മദ്റസയും സിലബസും വേണമല്ലോ. എങ്കിൽ ആദ്യം സിലബസ് രൂപീകരിച്ചത് ആര്? എപ്പോൾ ? ഇത് ചരിത്രപരമായി അന്വേഷിക്കുമ്പോൾ ആർക്കും യാഥാർത്ഥ്യം ബോധ്യപ്പെടും.

സുന്നികളുടെ മദ്റസ വിദ്യാഭ്യാസ ബോർഡ്ൻ്റെ ആദ്യ ആലോചന നടക്കുന്നത് കാര്യവട്ടത്ത് നടന്ന സമസ്തയുടെ പതിനാറാം വാർഷിക സമ്മേളനത്തിലും, പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാർ പ്രസിഡൻ്റും കെ പി ഉസ്മാൻ സാഹിബ് സെക്രട്ടറിയുമായി 33 അംഗ വിദ്യാഭ്യാസ ബോർഡ് നിലവിൽ വന്നത് 1951ൽ വടകര നടന്ന സമസ്തയുടെ പത്തൊമ്പതാം വാർഷിക സമ്മേളത്തിലുമാണ്. 


എന്നാൽ മുജാഹിദ് മൗലവിമാർ വിദ്യാഭ്യാസ ബോർഡ്നെ കുറിച്ചാലോചിക്കുന്നത് തന്നെ 1955 ലാണ്. 1956 മാർച്ച് 31നാണ്  കെ എൻ എം വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കപ്പെട്ടത്. 


" 1956 ആഗസ്റ്റ് രണ്ടിന് ചേർന്ന വിദ്യാഭ്യാസ ബോർഡിന്റെയും ആലോചന സഭയുടെയും സംയുക്ത യോഗത്തിൽ വെച്ച് ബോർഡിന്റെ നിയമങ്ങളും ചട്ടങ്ങളും നിർണയിച്ചു. 26 മദ്രസകൾ ആണ് തുടക്കത്തിൽ അംഗീകാരം വാങ്ങിയത്. 1957 ജനുവരി 31ന് വാണിയമ്പലത്ത് അധ്യാപക പരിശീലന ക്ലാസും സംഘടിപ്പിച്ചു. "

(മുജാഹിദ് പ്രസ്ഥാനം 

കേരളത്തിൽ - പേജ് 130)


1951ൽ നിലവിൽ വന്ന സമസ്തയുടെ വിദ്യാഭ്യാസ ബോർഡ് 1956 മാർച്ച് 31ന് നിലവിൽ വന്ന കെ എൻ എം വിദ്യാഭ്യാസ ബോർഡിനെ ചാണിനു ചാണായി പിന്തുടർന്നു എന്ന മഹാത്ഭുതം ഉൾക്കൊള്ളാൻ  മുജാഹിദുകൾക്കല്ലാതെ സാധ്യമല്ല.


ഒരു കാര്യം കൂടി ഓർക്കുക.

പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാരെ മദ്റസ വിദ്യാഭ്യാസ ബോർഡിന് നേതൃത്വം വഹിക്കാൻ ചുമതലപ്പെടുത്തിയതിന്റെ പിന്നിൽ മറ്റൊരു ചരിത്രം കൂടിയുണ്ട്. അതായത് ഇന്നു കാണുന്ന മദ്റസാ സംവിധാനത്തിന് ആരംഭം കുറിച്ചത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ആയിരുന്നല്ലോ. മഹാനവർകൾ ഒരു കറകളഞ്ഞ സുന്നി യായിരുന്നു. 


"ശാസ്ത്രീയ രീതിയിലുള്ള പാഠ്യ പദ്ധതികളും, പാഠ പുസ്തകങ്ങളും, ചോക്ക്, ബോർഡ്, ബെഞ്ച്, മേശ തുടങ്ങിയ സാമഗ്രികളും ഉപയോഗിച്ചുകൊണ്ടുള്ള ആധുനിക മദ്റസകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ആരംഭിച്ച മദ്റസ പ്രസ്ഥാനം കേരളത്തിലെ മത വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു മഹൽ സംഭവമായിരുന്നു. 1909ൽ വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജിൽ അധ്യാപകനായി ചേർന്നശേഷം അവിടെയാണ് അദ്ദേഹം ആദ്യമായി ഈ വിദ്യാഭ്യാസ പരിഷ്കരണം നടപ്പാക്കിയത്. കേരളത്തിലെ ആധുനിക മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മഹാപരിഷ്കർത്താവിനോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. എന്നാൽ അദ്ദേഹത്തെ പ്രഗത്ഭനായ ഒരു മത വിദ്യാഭ്യാസ പരിഷ്കർത്താവ് എന്നല്ലാതെ ഒരു മതപരിഷ്കർത്താവ് ഇസ്‌ലാഹി നേതാവ് എന്ന് വിശേഷിപ്പിക്കുന്നത് തെറ്റായിരിക്കും. "

(ഇസ്‌ലാമും കേരളത്തിലെ 

സാമൂഹ്യ പരിവർത്തന 

പ്രസ്ഥാനങ്ങളും - 

പേ: 11, 12 കെ എൻ എം )


ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന മഹാപണ്ഡിതൻ 1909 ലാണ് മദ്രസ സംവിധാനത്തെ കുറിച്ച് ആലോചിച്ചത്. അന്ന് മഹാനവർകൾക്ക് എല്ലാവിധ പിന്തുണയും നൽകിയിരുന്നത് ശിഷ്യരായ ഖുതുബി മുഹമ്മദ് മുസ്‌ലിയാരും പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാരുമായിരുന്നു.  

ആ പിൻതുടർച്ചക്കാവണം  പിന്നീട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വിദ്യാഭ്യാസ ബോർഡിൻ്റെ പ്രസിഡൻ്റായി പറവണ്ണയെ തിരഞ്ഞെടുത്തത്. ഏതായാലും ചാലിലകത്തിന്റെ പിന്തുടർച്ച മദ്രസ പ്രസ്ഥാനത്തിലുണ്ടായത് ശിഷ്യനായ പറവണ്ണയിലൂടെയാണ്. 

ജമാഅത്ത് നേതാവായിരുന്ന കെ മൊയ്തു മൗലവി ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.


"അബുൽ ബഷീർ കെ പി എ മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാർ പറവണ്ണ. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനായിരുന്നു. മൗലാനാ ചാലിലകത്ത് കേരളക്കരയിൽ വരുത്താൻ ഉദ്ദേശിച്ചിരുന്ന പരിഷ്കൃത വിദ്യാഭ്യാസ പദ്ധതി, 1951ൽ സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുകയും പാഠപുസ്തകങ്ങൾ രചിക്കുകയും വഴി നടപ്പിൽ വരുത്താൻ ഭാഗ്യം ലഭിച്ചത് ഈ ശിഷ്യന്നാണ്. അതുവഴി കേരളത്തിൽ അദ്ദേഹം വരുത്തിയ പരിഷ്കാരം എടുത്തു പറയത്തക്കതാണ്. "

(കെ. മൊയ്തു മൗലവി 

ഓർമ്മക്കുറിപ്പുകൾ - 183)


ഇത്രയും വ്യക്തമായി ഏവരാലും അംഗീകരിക്കപ്പെടുന്ന ഒരു ചരിത്ര യാഥാർത്ഥ്യത്തെയാണ്  മൗലവിമാർ നിഷേധിക്കുന്നതും സ്വന്തം അക്കൗണ്ടിലേക്ക് വരവ് വെക്കുന്നതും.

ചരിത്രബോധം അല്പം പോലുമില്ലാത്ത ഒരു മൗലവി കെ എൻ എം മുഖപത്രത്തിൽ എഴുതുന്നത് നോക്കൂ:


"ഇസ്‌ലാഹി പണ്ഡിതൻ പഴിയും തൊഴിയുമേറ്റ് തുടക്കം കുറിച്ച മത വിദ്യാഭ്യാസ മേഖലകളിലേക്ക് സമസ്ത ഇന്ന് കിതച്ചോടിയെത്തുന്നുവെന്നത്  മുജാഹിദ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാൻ ഏറെ വകയുണ്ട്. "

(വിചിന്തനം വാരിക 

2024 മെയ് 17 പേജ് : 24)


മൗലവിമാർ പറയുന്നത് ഇടവും വലവും നോക്കാതെ തഖ്ലീദ് ചെയ്യുന്ന ഒരു ഖൗമുണ്ടെന്നതാണ് മൗലവിമാർക്ക് ഏറെ ആശ്വാസകരം.

സിഹ്റും ശിർക്കും* ➖➖➖➖➖➖➖➖➖➖➖ കുണ്ടുതോട് വ്യവസ്ഥക്ക് മുമ്പും ശേഷവും - 7

 https://www.facebook.com/share/T9CLoz3Cfmb5qcmF/?mibextid=oFDknk

1️⃣2️⃣1️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️ Aslamsaquafi suraiji Payyoli


*സിഹ്റും ശിർക്കും*

➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് വ്യവസ്ഥക്ക് 

മുമ്പും ശേഷവും - 7

➖➖➖➖➖➖➖➖➖➖➖


മുജാഹിദുകൾ പരസ്പരം ശിർക്കാരോപിക്കുന്നതിന് കാരണമായ സിഹ്റ് കുണ്ടുതോട് വ്യവസ്ഥയിലെ ചർച്ചാവിഷയമായിരുന്നു. അത് ഫലിക്കുമെന്ന് വിശ്വസിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു അന്നത്തെ മൗലവിമാരുടെ വാദം. 


"സിഹ്റും അതിനു തുല്യമായ ഇസ്മിന്റെ പണികളും ചെയ്യുന്നതും ചെയ്യിക്കുന്നതും ഹറാമാകുന്നു. അത് ഫലിച്ചേക്കുമെന്ന് വിശ്വസിക്കൽ തെറ്റില്ല. "

(ഒതായിയും ഇസ്‌ലാഹി

പ്രസ്ഥാനവും പേജ് 153)


വർഷങ്ങൾ കഴിഞ്ഞ് കുണ്ടുതോട് വ്യവസ്ഥയിൽ എഴുതിയ ഈ വാദത്തിൽ നിന്നും മൗലവിമാർ വ്യതിചലിച്ചുവെന്ന് മാത്രമല്ല സിഹ്റിന് ഫലം ഉണ്ടെന്നു വിശ്വസിക്കൽ ശിർക്കാണെന്ന് വരെ വാദിച്ചുകൊണ്ടിരിക്കുന്നു. അഥവാ കുണ്ടുതോട് വ്യവസ്ഥയിൽ സിഹ്റ് ഫലിക്കും എന്ന് എഴുതിയ മൗലവിമാർ മുശ്‌രിക്കുകളും ശിർക്ക് പ്രചാരകരുമാകുന്നുവെന്ന് !!


2018 നവംബർ 9ന് ഇറങ്ങിയ ശബാബ് വാരികയിൽ നിന്ന്:


"സിഹ്റ് ശിർക്കാണ്. ഒരു കാര്യം ശിർക്കാണെങ്കിൽ അതിന് ഫലമുണ്ടെന്ന് വിശ്വസിക്കലും ശിർക്കു തന്നെയാണെന്ന് തൗഹീദ് മനസ്സിലാക്കിയ മദ്രസ വിദ്യാർത്ഥികൾക്ക് വരെ അറിയാവുന്ന കാര്യമാണ്."

(പേജ്: 25)


ചെറിയ കുട്ടിമുജകൾക്ക് പോലും അറിയാവുന്ന സിഹ്ർ ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്കാണെന്ന കാര്യം മുജാഹിദ് നേതൃത്വത്തിന് എങ്ങനെ തിരിയാതെ പോയി എന്നത് മുജാഹിദുകൾ തലപുകഞ്ഞാലോചിക്കേണ്ട ഒരു കാര്യം തന്നെയാണ്. 


അബ്ദുസ്സലാം സുല്ലമി സിഹ്റിലൂടെ ശിർക്ക് വന്നു ചേരുന്ന രൂപം വിശദീകരിച്ചുകൊണ്ടെഴുതുന്നു:


"സിഹ്റിന് യാഥാർത്ഥ്യമുണ്ടെന്ന് പറയൽ അദൃശ്യ മാർഗത്തിലൂടെ അല്ലാഹുവിന് പുറമേ മറ്റുള്ളവരും ഉപദ്രവിക്കുമെന്ന് പറയുന്നതിൽ യാഥാർത്ഥ്യമുണ്ടെന്ന് പ്രഖ്യാപിക്കലായി തീരുന്നുണ്ട്. അങ്ങനെ വിശ്വാസത്തിൽ ശിർക്ക് സംഭവിക്കുന്നു. "

(തൗഹീദും

നവജാസ്ഥിതികരുടെ 

വ്യതിയാനവും - 129)


1975 ജനുവരി 17ന് എഴുതിയ കുണ്ടുതോട് വ്യവസ്ഥയിലെ സിഹ്റ് ഫലിക്കുമെന്ന വിശ്വാസം ശിർക്കല്ലെന്ന വാദത്തിൽ നിന്നു മൗലവിമാർ വ്യതിചലിക്കുന്നത് 1986ലാണ്. 

അക്കാലത്തെ അൽമനാറിൽ വന്ന ലേഖനത്തിന്റെ ഒരു ഭാഗം ശ്രദ്ധിക്കുക:


"തലമുറകളിലൂടെ കൈമാറ്റം നടത്തപ്പെടുകയും, കെട്ടുകഥകളിലൂടെ ഭീകരത സ്ഥാപിക്കപ്പെടുകയും അതു കൊണ്ടുതന്നെ ആളുകൾ ഭയത്തോടെ നോക്കി കാണുകയും ചെയ്യുന്ന കേവല മിഥ്യായാണ് വാസ്തവത്തിൽ സിഹ്റ്. സ്വന്തമായ ഒരു സത്തയോ നിലനിൽപ്പ് പ്രതിഫലനമോ അതുൾക്കൊള്ളുന്നില്ല. "

(അൽമനാർ 

1982 നവംബർ)


പിന്നീട് ഈ വിഷയത്തിൽ മുജാഹിദ് പ്രസ്ഥാനം രണ്ടായി പിളർന്നിട്ടുണ്ട്. സിഹ്റിന് ഫലം ഉണ്ടെന്ന് വിശ്വസിക്കുന്നവരും സിഹ്റിന് ഫലമുണ്ടെന്ന് വിശ്വസിച്ചാൽ ശിർക്കാണെന്ന് വിശ്വസിക്കുന്നവരും. ഈ രണ്ടു വിശ്വാസക്കാരൻ ഒരേ പള്ളിയിൽ ജമാഅത്തായി നിസ്കരിച്ചുകളയുന്നു എന്നതാണ് ഏറെ കൗതുകകരം. മുജാഹിദ് വിശ്വാസം അത്രമേൽ 'ഭദ്ര'മാണ് !!


കുണ്ടുതോട് വ്യവസ്ഥ എഴുതിയിട്ട് 49 വർഷം പിന്നിട്ടു. ഇതിനിടയിൽ ഈ വ്യവസ്ഥയിലെ പ്രധാനമായും ഏഴ്  വിഷയങ്ങളിൽ ആധുനിക മൗലവിമാർ വ്യതിചലിച്ചതാണ് ഇവിടെ ചൂണ്ടിക്കാണിച്ചത്.

മരണശേഷം* *കറാമത്ത്* *നിലക്കുമോ?* ➖➖➖➖➖➖➖➖➖➖➖ കുണ്ടുതോട് വ്യവസ്ഥക്ക് മുമ്പും ശേഷവും - 6

 https://www.facebook.com/share/jE92f6VLErkeptDc/?mibextid=oFDknk

1️⃣2️⃣0️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️Aslamsaquafi suraiji payyoli

*മരണശേഷം* 

*കറാമത്ത്*

*നിലക്കുമോ?*

➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് 

വ്യവസ്ഥക്ക് 

മുമ്പും ശേഷവും - 6

➖➖➖➖➖➖➖➖➖➖➖

മരണാനന്തരം കറാമത്ത് ഉണ്ടാകുമോ എന്ന വിഷയം കുണ്ടുതോട് വ്യവസ്ഥയിൽ ചർച്ചയ്ക്ക് വന്നിരുന്നു. മൗലവിമാർ വ്യവസ്ഥയ്ക്കുശേഷം വ്യതിചലിച്ച ആറാമത്തെ വിഷയമാണിത്.


നാദാപുരം സംവാദത്തിൽ ഖുതുബി തങ്ങളുടെയും തറക്കണ്ടി ഉസ്താദിന്റെയും മുന്നിൽ ഔലിയാക്കൾക്ക് മരണശേഷം കറാമത്ത് ഉണ്ടാവില്ല എന്നു വരുത്തി തീർക്കാൻ മൗലവിമാർ കിത്താബിന്റെ ഉദ്ദരണിയിൽ തിരിമറി നടത്തി പിടിക്കപ്പെട്ട സംഭവം "ലാ കട്ട സംവാദം" എന്ന പേരിൽ ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ആ സംവാദത്തോടെ ഔലിയാക്കൾക്ക് മരണശേഷവും കറാമത്ത് ഉണ്ടാകും എന്ന് മൗലവിമാർക്ക് സമ്മതിക്കേണ്ടി വന്നിരുന്നു. 

കെ എം മൗലവിയുടെ അൽവിലായത്തോൽ കറാമ എന്ന പുസ്തകത്തിൽ നിന്ന് :


"ഒരു വലിയ്യ് മരണപ്പെടുന്നത് കൊണ്ട് അദ്ദേഹത്തിന്ന് അല്ലാഹു തആല കൊടുത്തിട്ടുള്ള ഖാസ്സായ - പ്രത്യേകമായ - വിലായത്ത് എന്ന പദവി നീങ്ങി പോകയില്ല. അപ്പോൾ അദ്ദേഹത്തിൻ്റെ ഹയാത് കാലത്ത് കറാമത്തുകൾ കൊണ്ട് അല്ലാഹു തആല അദ്ദേഹത്തെ ബഹുമാനിച്ച പോലെ തന്നെ മൗതിന്റെ - മരണത്തിൻ്റെ - പുറകെയും അദ്ദേഹത്തെ ബഹുമാനിക്കുവാൻ വേണ്ടി അദ്ദേഹത്തിൻ്റെ പേരിൽ ചില കറാമത്തുകളെ അല്ലാഹു തആലാ വെളിപ്പെടുത്തുന്നത് ജാഇസ് (അനുവദനീയം) തന്നെ. മാത്രമല്ല ചില വലിയ്യുകൾക്ക് കറാമതുകൾ അവരുടെ മൗത്തിന്റെ (മരണത്തിൻ്റെ) പുറകെയും കൂടി വെളിപ്പെട്ടതായി ഇമാം ഖുശൈരി(റ) തന്നെ രിസാലത്തിൽ എഴുതിട്ടുണ്ട്. "

(അൽ വിലായതു: 

വൽ കറാമ: പേജ്: 24)


കുണ്ടുതോട് സംവാദ വ്യവസ്ഥയിലും ഇതേ വാദം തന്നെ രേഖപ്പെടുത്തിയത് കാണാം.

" പ്രവാചകന്മാരുടെ പ്രവാചകത്വത്തിന് തെളിവായും ഔലിയാക്കളുടെ ബഹുമാനാർത്ഥവും അല്ലാഹു വെളിപ്പെടുത്തുന്ന അസാധാരണ കൃത്യങ്ങളാണവ(മുഅജിസത്തുകളും കറാമത്തുകളും). അത് അവരുടെ ജീവിതകാലത്തും അതിനുശേഷവും അല്ലാഹു വെളിപ്പെടുത്താം. "

(ഒതായിയും ഇസ്‌ലാഹി

പ്രസ്ഥാനവും പേ: 152)


ഈ സംവാദ വ്യവസ്ഥക്ക് ശേഷം മുജാഹിദ്  മൗലവിമാർ ഈ ആശയത്തിൽ നിന്നും വ്യതിചലിച്ചു. നാദാപുരത്തെ 'ലാ കട്ട'  സംവാദത്തിൽ സമർത്ഥിക്കാൻ ശ്രമിച്ചിരുന്ന ആശയമാണ് ഇപ്പോൾ അവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അഥവാ ഔലിയാക്കൾക്ക് മരണശേഷം കറാമത്ത് ഉണ്ടാകുന്നതല്ല.

2019 മാർച്ച് മാസത്തിലെ ശബാബ് വാരികയിൽ എഴുതുന്നു:


"പ്രവാചകന്റെ മരണശേഷം പ്രവാചകന്റെ മുഅ്ജിസത്തിൽ നിന്നും ചോദിക്കൽ ശിർക്കും കുഫ്റുമാണ്. കാരണം മരണത്തോടെ മുഅ്ജിസത്തുകളും കറാമത്തുകളും നിലക്കുന്നു. മരണശേഷം ഒരു പ്രവാചകനിലൂടെ മുഅ്ജിസത്തോ ഒരു വലിയ്യിലൂടെ കറാമത്തോ വെളിപ്പെടുന്നതല്ല. "

(ശബാബ് വാരിക

2019 മാർച്ച് 22 പേജ് :26)


സുന്നി ഉലമാക്കളുടെ മുന്നിൽ പറയാൻ ധൈര്യപ്പെടാത്ത പല വാദങ്ങളും  ഇപ്പോൾ അണികൾക്ക് പഠിപ്പിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണങ്ങൾ കൂടിയാണിത്. 

മരണശേഷം കറാമത്തുണ്ടാകുമെന്ന് ഖുർആൻ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ്. അതിനെയാണ് ഇവിടെ പച്ചയായി നിഷേധിച്ചിരിക്കുന്നത്.

ഉദ്ദേശിക്കുമ്പോഴും* *കാറാമത് ലഭിക്കുംമുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/p/62J3sBy3ccaLkaCh/?mibextid=ഓഡ്കങ്ക്

1️⃣1️⃣9️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 

✍️ Aslamsaquafi Suraiji Payyoli


*ഉദ്ദേശിക്കുമ്പോഴും*

*കാറാമത് ലഭിക്കും*

➖➖➖➖➖➖➖➖➖➖➖

കുണ്ട്തോട് വ്യവസ്ഥക്ക്

മുമ്പും ശേഷവും - 5

➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് വ്യവസ്ഥയിൽ എഴുതിയ തീരുമാനങ്ങളിൽ നിന്നും മൗലവിമാർ പിന്തിരിഞ്ഞതിന്റെ അഞ്ചാമത്തെ ഉദാഹരണം ഔലിയാക്കളുടെ കറാമതുമായി ബന്ധപ്പെട്ടതാണ്.


ഔലിയാക്കൾക്ക് അവർ ഉദ്ദേശിക്കുമ്പോൾ കറാമത്ത് വെളിപ്പെടുകയില്ലെന്നായിരുന്നു കുണ്ടുതോട് വ്യവസ്ഥയിൽ മുജാഹിദുകൾ രേഖപ്പെടുത്തിയത്. 

"മുഅ്ജിസത്തുകളും കറാമത്തുകളും അമ്പിയാക്കൾക്കോ മറ്റു ഭക്തന്മാർക്കോ ഇഷ്ടാനുസരണം കൈകാര്യം ചെയ്തു കാണിച്ചു കൊടുക്കാൻ കഴിയുന്ന കാര്യങ്ങളല്ല. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ:136)


എന്നാൽ ഇതിൽ നിന്നും ഇപ്പോൾ അവർ വ്യതിചലിച്ചിരിക്കുന്നു. ഔലിയാക്കൾ ഉദ്ദേശിക്കുമ്പോഴും ചിലപ്പോൾ കറാമത്തുകൾ ഉണ്ടാകും എന്ന് മൗലവിമാരും സമ്മതിച്ചിരിക്കുന്നു.

വിസ്ഡം ഗ്രൂപ്പിന്റെ മദ്രസാ പാഠപുസ്തകം കാണുക:


"ഇത്തരം അമാനുഷിക കാര്യങ്ങൾ (മുഅ്ജിസത്, കറാമത്)ആരിലൂടെ പ്രകടമായോ അവർ തന്നെയും ചിലപ്പോൾ അക്കാര്യം അറിയണമെന്ന് പോലുമില്ല.ചിലപ്പോൾ അല്ലാഹു അവരെ അറിയിച്ചെന്നും വരാം. ചിലതാവട്ടെ അവരുടെ താൽപര്യവും പ്രാർത്ഥനയും മൂലം അല്ലാഹു വെളിപ്പെടുത്തുകയും ചെയ്യും."

(പടവുകൾ 

അഞ്ചാം ക്ലാസ്, പേജ്: 17 )


ഈ വിഷയത്തിൽ സുന്നികൾ പറയുന്നിടത്തേക്ക് മൗലവിമാർ ഇപ്പോൾ എത്തിനിൽക്കുന്നു. 

ഒരു വലിയ്യിനും അവർ ഉദ്ദേശിക്കുമ്പോൾ കറാമത്ത് പ്രകടിപ്പിക്കാൻ സാധിക്കില്ല എന്ന വഹാബിനേതാക്കളുടെ വാദത്തെയാണ് പുതിയ തലമുറ തിരുത്തി കൊണ്ടിരിക്കുന്നത്. 


എ അലവി മൗലവിയുടെ മകനും മുജാഹിദ് നേതാവും എഴുത്തുകാരനുമായിരുന്ന അബ്ദുസ്സലാം സുല്ലമി ഇവ്വിഷയകമായി എഴുതിയത് വായിക്കുക:


"കാര്യകാരണ ബന്ധങ്ങളുടെ പരിധിയിൽപ്പെടുന്ന സംഗതികൾ ഒരു മനുഷ്യൻ ഉദ്ദേശിക്കുമ്പോൾ ചെയ്യാൻ സാധിക്കുന്നതുപോലെ ഔലിയാക്കൾക്ക് കറാമത്ത് ചെയ്യാൻ സാധിക്കുന്നതല്ല. അല്ലാഹു ഉദ്ദേശിക്കുമ്പോൾ അവൻ നേരിട്ട് ചെയ്യുന്ന പ്രവൃത്തിയാണിത്. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും കഴിവിനും ഉദ്ദേശ്യത്തിനും ഇതിൽ സ്ഥാനമില്ല."

(തൗഹീദ് സമഗ്ര

 വിശകലനം പേജ് 113)


മുജാഹിദിലെ എല്ലാ ഗ്രൂപ്പുകളും അംഗീകരിക്കുന്ന കെ. കുഞ്ഞീതു മദനി എഴുതിയ

അല്ലാഹുവിന്റെ ഔലിയാക്കൾ എന്ന കൃതിയിൽ നിന്ന് :


"മുഅ്ജിസത്ത് വെളിപ്പെടുത്തുന്നതിൽ പ്രവാചകന്മാരുടെ കഴിവിനോ ഇംഗിതത്തിനോ സ്വാതന്ത്ര്യത്തിനോ യാതൊരു സ്വാധീനവുമില്ലെന്ന് നാം ഗ്രഹിച്ചുവല്ലോ. അപ്രകാരം തന്നെ കറാമത്ത് വെളിപ്പെടുന്നതിൽ സത്യവിശ്വാസിയുടെ ഇംഗികത്തിനോ കഴിവിനോ യാതൊരു സ്വാധീനവുമില്ല; എന്ന് നാം പ്രത്യേകം ഗ്രഹിച്ചിരിക്കേണ്ടതാണ്. അല്ലാഹു ഇച്ഛിക്കുന്ന കറാമത്ത് അവൻ ആഗ്രഹിക്കുന്ന സമയത്ത് വെളിപ്പെടുത്തിക്കൊണ്ട് അവൻ ഉദ്ദേശിക്കുന്ന സത്യവിശ്വാസിയെ അവൻ ആദരിക്കുന്നു എന്ന് മാത്രം. "

(പേജ്: 46,47)


ഔലിയാക്കൾ ഉദ്ദേശിക്കുമ്പോൾ ഒരിക്കലും കറാമത്ത് പ്രകടിപ്പിക്കാൻ സാധിക്കുകയില്ല എന്ന വിശ്വാസത്തെ തിരുത്തി ചിലപ്പോൾ അങ്ങനെയും സംഭവിക്കും എന്ന പുതിയ നിലപാട് കുണ്ടത്തോട് വ്യവസ്ഥക്ക് ശേഷമുള്ള ആശാ വഹമായ ഒരു മാറ്റം തന്നെയാണ്.

കുണ്ട്തോട് വ്യവസ്ഥക്ക്*മുജാഹിദ് പ്രസ്ഥാനം *മുമ്പും ശേഷവും - 4*

 https://www.facebook.com/share/p/bhbiKSeEqkFXm2Ph/?mibextid=oFDknk

1️⃣1️⃣8️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️ Aslamsaquafi suraiji Payyoli

➖➖➖➖➖➖➖➖➖➖➖➖

*കുണ്ട്തോട് വ്യവസ്ഥക്ക്*

*മുമ്പും ശേഷവും - 4*

➖➖➖➖➖➖➖➖➖➖➖➖

കുണ്ട്തോട് വ്യവസ്ഥയിൽ മൗലവിമാർ രേഖപ്പെടുത്തിയ വാദങ്ങളിൽ നിന്നും പിൽക്കാലത്ത് മാറ്റം വന്ന കാര്യങ്ങളിൽ നാലാമത്തേത് തറാവീഹ് നിസ്കാരത്തിൻ്റെ റക്അത്താണ്. 

തറാവീഹ് നിസ്കാരം 11 റക്അതാണ്. അതിൽ കൂടുതൽ നബി(സ) നിസ്കരിച്ചിട്ടില്ല. ഇതായിരുന്നു കുണ്ടുതോടിലെ വഹാബി വാദം.


"തറാവീഹ് അഥവാ ഖിയാമു റമദാൻ 11 റക്അത്താണ്. നബിയുടെ സുന്നത്ത് അതിലധികമില്ല -മുജാഹിദുകൾ. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ: 137)


1975ൽ എഴുതിയ ഈ വാദം ഇപ്പോൾ മൗലവിമാർക്ക് സുന്നത്തിന് വിരുദ്ധമാണ്. തറാവീഹ് എത്രയും നിസ്കരിക്കാം എന്ന വാദത്തിലേക്ക് അവർ എത്തിനിൽക്കുന്നു. മുമ്പ് പറഞ്ഞതെല്ലാം തെറ്റാണെന്ന് അവർ തുറന്നു പ്രഖ്യാപിച്ചിരിക്കുന്നു. നബി (സ) 11 ലധികം നിസ്കരിച്ചതിന്റെ രേഖകൾ ഇപ്പോൾ അവർക്ക് ലഭ്യമായിരിക്കുന്നു.


"നമസ്കരിക്കുന്നവരുടെ അവസ്ഥകളുടെ വ്യത്യാസത്തിനനുസരിച്ച് ശ്രേഷ്ഠതയുടെ കാര്യത്തിലും വ്യത്യാസം വരുന്നതാണ്. ദീർഘമായി  നിൽക്കാൻ കഴിയുമെങ്കിൽ നബി(സ) റമദാനിലും അല്ലാത്തപ്പോഴും നിസ്കരിച്ചതുപോലെ പത്തും മൂന്നും 13 നിസ്കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. അതിന് സാധിക്കാത്തവരാണെങ്കിൽ 20 നിസ്കരിക്കുന്നതാണ് ശ്രേഷ്ഠം. മുസ്ലിംകളിൽ ഭൂരിഭാഗവും നിർവഹിച്ചുകൊണ്ടിരിക്കുന്നത് അതാണ്. പത്തിനും നാൽപ്പതിനും മധ്യേയുള്ളതും അതാണ്...രാത്രി നിസ്കാരം ഈരണ്ട് ഈരണ്ടാകുന്നു എന്ന ഹദീസിൽ നിന്നും തറാവീഹിന്റെ എണ്ണം ക്ലിപ്തമല്ലെന്നും പതിനൊന്നിലധികം നിസ്കരിക്കുന്നതും അനുവദനീയമാണ് എന്നുമാണ് മുൻഗാമികളും പിൻഗാമികളും മനസ്സിലാക്കിയിട്ടുള്ളത്...ഇനി ഒരാൾ ഉമർ(റ)വും മറ്റ് സഹാബികളും ചില റമദാൻ രാത്രികളിൽ ചെയ്തതുപോലെ 23 റക്അത്ത് നിസ്കരിക്കുകയാണെങ്കിൽ അങ്ങനെ ചെയ്യുന്നതും തെറ്റല്ല."

(അൽ ഇസ്‌ലാഹ് മാസിക

2018 മെയ് പേജ്: 31 - 34)


1938 മുതലാണ് തറാവീഹിന്റെ റക്അത്ത് വിവാദം മൗലവിമാർ കേരളത്തിൽ ആരംഭിച്ചത്. ഇപ്പോൾ തറാവീഹ് റമദാനിൽ മാത്രമുള്ള നിസ്കാരമല്ലെന്നും അത് എത്രയും നിസ്കരിക്കാമെന്നും വാദിച്ചുകൊണ്ടിരിക്കുന്നു.

മാത്രമല്ല, കഴിഞ്ഞ വർഷങ്ങളിൽ വാദിച്ചതെല്ലാം തെറ്റായിരുന്നു. അതെല്ലാം പിൻവലിക്കുന്നു എന്ന കുമ്പസാരവും മൗലവിമാർ നടത്തിക്കഴിഞ്ഞു.


"മുജാഹിദ് സുഹൃത്തുക്കളോട് വിനയപൂർവ്വം !

മുജാഹിദ് സംഘടനയിൽ പ്രവർത്തിച്ച 30 വർഷങ്ങൾക്കിടയിൽ പലപ്പോഴും തറാവീഹിൻ്റെ വിഷയത്തിൽ എട്ടും മൂന്നും പതിനൊന്നാണ് നബിചര്യയെന്നും അതിലപ്പുറമുള്ളത് നബിചര്യക്ക് വിരുദ്ധമാണെന്നും എഴുതുകയും പ്രസംഗിക്കുകയും ചെയ്തയാളാണ് ഈ ലേഖകൻ. മുജാഹിദ് കുടുംബത്തിൽ ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ പതിനൊന്നിലധികം തറാവീഹിനെ കുറിച്ച് വളരെ വൈകിയാണ് കേൾക്കാൻ തുടങ്ങിയത് തന്നെ... 

എന്നാൽ തറാവീഹിന്റെ വിഷയത്തിൽ മുജാഹിദ് സംഘടനകൾ തുടർന്നു വരുന്ന കടുംപിടുത്ത നിലപാട് പൂർണ്ണമായും സലഫി നിലപാടിനൊപ്പമല്ലെന്ന തിരിച്ചറിവുണ്ടാവുകയും ഒരു വർഷം മുമ്പ് വാട്സാപ്പിലൂടെ ആറ് ക്ലിപ്പുകൾ ഇറക്കി ഞാൻ എനിക്ക് മനസ്സിലായ കാര്യം ജനങ്ങളോട് തുറന്നു പറയുകയാണ് ചെയ്തിട്ടുള്ളത്. അതിനാൽ തറാവീഹ് വിഷയത്തിൽ ഈ ലേഖകൻ മുമ്പെഴുതിയ ലേഖനങ്ങളിലോ സംസാരങ്ങളിലോ സലഫുകളുടെയും ലോകസലഫി ഉലമാക്കളുടെയും നിലപാടിന് വിരുദ്ധമായി വന്ന എൻ്റെ അഭിപ്രായങ്ങൾ ഇതോടെ ദുർബലപ്പെടുത്തുകയാണ്"

(അൽ ഇസ്‌ലാഹ് മാസിക

2018 ജൂൺ പേജ് 36)


എ.പി അബ്ദുൽ ഖാദിർ മൗലവിക്ക് ശേഷം ഖണ്ഡന സംവാദ മേഖലയിൽ മുജാഹിദുകൾക്കിടയിൽ സർവ്വാംഗീകൃതനായ സകരിയ്യ സ്വലാഹിയാണ് ഈ തുറന്നു പറച്ചിൽ നടത്തുന്നത്. 


ഏതായാലും തറാവീഹ് വിഷയത്തിൽ കുണ്ടുതോട് വ്യവസ്ഥയിൽ വാദമായി എഴുതിയത് വാസ്തവ വിരുദ്ധമാണെന്ന് ഇപ്പോൾ മൗലവിമാർക്ക് തന്നെ ബോധ്യപ്പെട്ട് കഴിഞ്ഞു.


 (തറാവീഹ് വിശദമായ ചർച്ച പിന്നീട് വരും)

കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും - 3*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 117

 https://www.facebook.com/share/XUCkHZL9mfjNACdu/?mibextid=oFDknk

1️⃣1️⃣7️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 

✍️ Aslamsaquafisuraiji payyoli

➖➖➖➖➖➖➖➖➖➖➖➖

*കുണ്ടുതോട് വ്യവസ്ഥക്ക്*

*മുമ്പും ശേഷവും - 3*


കൊണ്ടുതോട് വ്യവസ്ഥയിലെ പതിനൊന്നാമത്തെ തീരുമാനം സ്ത്രീകൾ ജുമുഅ ജമാഅത്തിൽ പങ്കെടുക്കൽ പുണ്യകരമാണെന്നായിരുന്നു. 

"അന്യ പുരുഷന്മാർ പങ്കെടുക്കുന്ന ജമാഅത്ത് ജുമുഅകളിൽ പള്ളിയിൽ ആയിരുന്നാലും അല്ലാതിരുന്നാലും സ്ത്രീകൾ പങ്കെടുക്കൽ അനുവദനീയവും പുണ്യകർമ്മവുമാണ് - മുജാഹിദുകൾ "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ: 134)


സ്ത്രീകൾ പള്ളിയിൽ പോകണമെന്നു പറഞ്ഞു സംവാദങ്ങൾ വരെ നടത്തിയ ഇക്കൂട്ടർക്ക്

ഇപ്പോൾ ഇത് പുണ്യകർമ്മമല്ലാതായി തീർന്നിരിക്കുന്നു. 


"സ്ത്രീകൾ പള്ളിയിൽ പോവുകയോ പോകാതിരിക്കുകയോ ചെയ്യാം " 

(വിചിന്തനം വാരിക

2009 മാർച്ച് 20 പേ: 9)


"ജുമുഅ  ജമാഅത്തുകൾക്കായി സാഹചര്യങ്ങളും സന്ദർഭങ്ങളും സുരക്ഷിതത്വവും അനുകൂലമെങ്കിൽ സ്ത്രീകൾ ചെന്നെത്തുന്നതിന് ഇസ്‌ലാം എതിരല്ലെന്നതാണ് വസ്തുത. "

(വിചിന്തനം വാരിക

2007 ഫെ: 23 പേ: 3)


പുതിയ പ്രസിദ്ധീകരണങ്ങളിൽ ജമാഅത്ത് നിസ്കാരവുമായി ബന്ധപ്പെട്ട് സ്ത്രീകളെ പരാമർശിക്കുന്നേയില്ല.

"പുരുഷന്മാർ കഴിവതും അഞ്ചുനേരത്തെ നിസ്കാരങ്ങളും പള്ളിയിൽ പോയി സംഘടിതമായി (ജമാഅത്തായി) നിസ്കരിക്കുവാനാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്. "

(ഇസ്‌ലാം അടിസ്ഥാന പാഠങ്ങൾ - വിസ്ഡം പേ:119 )


"ഫർള് നിസ്കാരങ്ങൾ പുരുഷന്മാർ കഴിവതും ജമാഅത്തായിട്ടാണ് നിർവഹിക്കേണ്ടത്. ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ ഇരുപത്തിയേഴ് ഇരട്ടി പ്രതിഫലമാണ് ജമാഅത്തായി നിസ്കരിക്കുന്നതിനുള്ളത്. "

(ഇസ്‌ലാം അടിസ്ഥാന 

പാഠങ്ങൾ വിസ്ഡം പേജ് 130 )


പുതിയ തലമുറ സ്ത്രീകളെ പള്ളിയിലേക്ക് പറഞ്ഞയക്കുന്നതിൽ നിന്നും പിന്തിരിയുകയും ഒരു പ്രതിഫലം ഇല്ലാത്ത കാര്യമാണെന്ന് പഠിപ്പിക്കുകയും ചെയ്യുമ്പോൾ മുതിർന്ന മൗലവിമാരിൽ ചിലർ ഇതിൻെറ പ്രയാസങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. 


"ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന ചില സലഫി പണ്ഡിതർ സ്ത്രീകൾ ജുമുഅ ജമാഅത്തിൽ പങ്കെടുക്കൽ സുന്നത്തില്ല, ജാഇസാണ്, വീടാണ് ഉത്തമം എന്ന് പറയുന്നവരുണ്ടല്ലോ? എന്ന് ചോദിക്കുന്നവരുമുണ്ടാകാം. അത്തരക്കാരോട് നമുക്ക് പറയാനുള്ളത് ഇതാണ്. ജാഇസ് എന്നാൽ ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. രണ്ടിലും പുണ്യമില്ലെന്നർത്ഥം. അപ്പോൾ സ്ത്രീകൾ പള്ളിയിൽ നമസ്കരിച്ചാൽ പുണ്യമില്ലാത്തത് കൊണ്ട് അതിന് പോകുന്നതും പുണ്യമില്ല എന്ന് വരുന്നു...ജാഇസ് എന്നത് ഒരു വർഗ്ഗ നാമമാണ്. കറാഹത്ത് , സുന്നത്ത് എന്നീ രണ്ട് നിയമങ്ങളുടെ കൂടെയും അത് വരുന്നതാണ്. നിങ്ങൾ പറയുന്ന ജാഇസ് സുന്നത്തിന്റെ കൂടെയുള്ളതാണോ? അതോ , കറാഹത്തിന്റെ കൂടെയുള്ളതോ?. കറാഹത്തിന്റെ കൂടെയുള്ള ജാഇസാണെങ്കിൽ നിങ്ങളും ആധുനിക ഖുറാഫികളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാക്കണം. പഴയ വീഞ്ഞ് പുതിയ പാത്രത്തിൽ അടയ്ക്കേണ്ട ആവശ്യമില്ല. നിങ്ങൾ പറയുന്ന ജാഇസ് സുന്നത്തിന്റെ കൂടെയുള്ളതാണെങ്കിൽ ആ കാര്യം മുസ്‌ലിം സമൂഹത്തോട് തുറന്നു പറയാൻ എന്തിനു മടി കാണിക്കണം? "

(ജാമിഅ: നദ്‌വിയ്യ: എടവണ്ണ, 

40ാം വാർഷിക സുവനീർ - 66, 67)


1975 ൽ മൗലവിമാർ കുണ്ടു തോട് വ്യവസ്ഥയിൽ എഴുതിവെച്ച വാദങ്ങൾ ഏറ്റെടുക്കാൻ ആധുനിക മൗലവിമാർ വിമുഖത കാണിക്കുന്നുവെന്നത്  പൗരാണിക മൗലവിമാരുടെ പല വാദങ്ങൾക്കും പ്രമാണങ്ങളില്ലെന്ന പുതു തലമുറയുടെ തിരിച്ചറിവിനെയാണ് അടയാളപ്പെടുത്തുന്നത്.

പിഞ്ഞാണമെഴുത്ത് ചികിത്സ* *ശിർക്കാണെന്നും അല്ലെന്നും* ➖➖➖➖➖➖➖➖➖➖➖➖ മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം -1️⃣1️⃣6️⃣

 https://www.facebook.com/share/p/3rfJLqmof5Pph7tk/?mibextid=oFDknk

*പിഞ്ഞാണമെഴുത്ത് ചികിത്സ*

*ശിർക്കാണെന്നും അല്ലെന്നും*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം -1️⃣1️⃣6️⃣

✍️ Aslamsaquafi payyoli

➖➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് വ്യവസ്ഥയിൽ നിന്നും മൗലവിമാർ വ്യതിചലിച്ചതിൻ്റെ രണ്ടാമത്തെ ഉദാഹരണമാണ് ആത്മീയ ചികിത്സയിലെ പിഞ്ഞാണമെഴുത്ത്. ഇത്തരം ചികിത്സകൾ ശിർക്കാണെന്നായിരുന്നു വ്യവസ്ഥയിൽ അഞ്ചാം നമ്പറായി രേഖപ്പെടുത്തിയത്.

"ഇന്ന് നമ്മുടെ നാട്ടിൽ മുസ്‌ലിംകൾക്കിടയിൽ നടപ്പുള്ള ഉറുക്ക്, ഏലസ്സ്, ഹോമം, പിഞ്ഞാണമെഴുത്ത് എന്നിവ ശിർക്ക് പരമായ കാര്യങ്ങളാണ്. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും - പേ 132)


മുജാഹിദ് നേതാക്കൾ ശിർക്കാണെന്ന് പഠിപ്പിച്ച പിഞ്ഞാണമെഴുത്ത് ചികിത്സ പിന്നീട് തൗഹീദായി മാറുന്നു.

മുജാഹിദ് പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹ് മാസിക ശ്രദ്ധിക്കുക :

"വിശുദ്ധ ഖുർആനിലെ ചില സൂക്തങ്ങൾഏതെങ്കിലും പാത്രത്തിലോ മറ്റോ എഴുതി അത് വെള്ളം കൊണ്ട് മായ്ച്ചശേഷം ആ വെള്ളം കുടിക്കുകയോ അതുകൊണ്ട് ശരീരം കഴുകുകയോ ചെയ്യൽ.

ഇബ്നു അബ്ബാസ്(റ) പ്രമുഖ താബിഈ പണ്ഡിതനായ മുജാഹിദ്, അബൂഖിലാബ, അഹ്മദ് ബിൻ ഹമ്പൽ,അൽ ഖാളി ഇയാള്, ഇബ്നു തൈമിയ്യ, ഇബ്നുൽ ഖയ്യും തുടങ്ങിയവരൊക്കെ ഇത് അനുവദനീയമാണെന്ന് വീക്ഷണക്കാരാണ്... 


ഇബ്നു അബീ ശൈബ  തൻ്റെ മുസന്നഫിൽ രിവായത്ത് ചെയ്തു: ഖുർആനിൽ നിന്നുള്ള സൂക്തങ്ങൾ എഴുതി അത് ഭയമുള്ള ആളിന് കുടിക്കാൻ കൊടുക്കുന്നതിൽ മുജാഹിദ് , ലൈസ് എന്നിവർ യാതൊരു തെറ്റും കണ്ടില്ല.

ഇബ്നു തൈമിയ്യ പറഞ്ഞു: ഖുർആനിൽ നിന്നോ മറ്റു ദിക്റുകളിൽ നിന്നോ വല്ലതും പാത്രത്തിലോ പലകയിലോ മറ്റോ എഴുതി അത് വെള്ളം കൊണ്ട് മായ്ച്ചശേഷം കുടിക്കുന്നത് കൊണ്ട് തെറ്റില്ലെന്ന് ഇമാം അഹ്മദും മറ്റും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. "

(അൽ ഇസ്‌ലാഹ് മാസിക 

2015 മാർച്ച് പേജ് 37 )


ശിർക്ക് തൗഹീദും തൗഹീദ് ശിർക്കുമായി മാറിമറിയുന്നത് മുജാഹിദുകൾക്ക് ഒരു പുതുമയുള്ള കാര്യമല്ല. എന്നാൽ സുന്നികൾക്ക് ഇത്തരം കാര്യങ്ങൾ സങ്കൽപ്പിക്കാൻ പോലും സാധ്യമല്ല. ഒരു കാര്യം ശിർക്കാണെങ്കിൽ അത് എല്ലാ കാലത്തും ശിർക്കു തന്നെയായിരിക്കണം. തൗഹീദും തഥൈവ. പക്ഷേ ഈയൊരു സ്ഥിരത സുന്നത്ത് ജമാഅത്തിന് മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ കുണ്ടുതോട് സംവാദത്തിൽ സുന്നികൾ എഴുതിയ വാദങ്ങൾ ഒന്നും തന്നെ ഇന്നുവരെ തിരുത്തി എഴുതേണ്ടി വന്നിട്ടില്ല. 

വിശ്വാസകാര്യങ്ങളിൽ വൈരുദ്ധ്യങ്ങൾ സംഭവിക്കുന്നു എന്നതാണ് മുജാഹിദ് പ്രസ്ഥാനം പിഴച്ചതാണെന്നതിനുള്ള ഏറ്റവും വലിയ തെളിവ്. ശരിയായ അഖീദയിൽ ഒരിക്കലും പരസ്പര വിരുദ്ധ ആശയം വരില്ല. 

തെറ്റായ അഖീദയിലാവട്ടെ വൈരുദ്ധ്യങ്ങൾ സുലഭമായിരിക്കും.

ഇത് മൗലവിമാർക്കും അറിയാവുന്ന ഒരു വസ്തുതയാണ്.


"ജനങ്ങൾ ഉൾക്കൊണ്ട അഖീദയെ നമുക്ക് രണ്ടായി വിഭജിക്കാം. 

ഒന്ന് - ശരിയായ അഖീദ : ഓരോ കാലഘട്ടങ്ങളിൽ ഓരോ പ്രദേശങ്ങളിൽ നിയുക്തരായ പ്രവാചകന്മാർ കൊണ്ടുവന്നിട്ടുള്ള വിശ്വാസകാര്യങ്ങളാണവ. അവയൊക്കെ സൂക്ഷ്മ ജ്ഞാനിയും സർവ്വജ്ഞനുമായ അല്ലാഹുവിൻ്റെ പക്കലിൽ നിന്നുള്ളവയാണെന്നതിനാൽ ഒരേ കാര്യങ്ങൾ ആയി നാം കാണുന്നു. അവ തമ്മിൽ വൈരുദ്ധ്യമോ വ്യത്യാസമോ നാം കാണുന്നില്ല..

രണ്ട് - തെറ്റായ അഖീദ : അല്ലാഹുവിന്റെ പക്കലിൽ നിന്ന് പ്രവാചകന്മാർ കൊണ്ടുവന്നതല്ലാത്ത മനുഷ്യ ചിന്തകളിൽ നിന്ന് രൂപം കൊണ്ട അഖീദകളാണിവ. മനുഷ്യൻ അറിവുകൊണ്ടും അനുഭവം കൊണ്ടും എത്ര വലുതായാലും അവൻ്റെ എല്ലാ കാര്യങ്ങളും പരിമിതമാണ്. അവൻെറ അനുഭവത്തിലും പരിജ്ഞാനത്തിലും പരിസ്ഥിതിക്കും വിധേയമായവയെ അവ ആവുകയുള്ളൂ. അതിനാൽ മനുഷ്യമനസ്സുകളിൽ ഉരുത്തിരിഞ്ഞ് അവൻ മിനഞ്ഞുണ്ടാക്കുന്ന അഖീദകൾ പരസ്പര വിരുദ്ധങ്ങളും വ്യത്യസ്തങ്ങളുമാവുക തന്നെ ചെയ്യും. 

ഇനി ദൈവീകമായി സിദ്ധിച്ച അഖീദകൾ തന്നെ മനുഷ്യന്റെ കൈകടത്തലുകൾക്ക് വിധേയമാകുമ്പോൾ അവയിൽ വ്യത്യാസവും വ്യതിയാനവും സംഭവിക്കുന്നു. "

(വിശ്വാസ കാര്യങ്ങൾ

കെ എൻ എം പേ: 11)


മുജാഹിദ് മൗലവിമാർ

ഇത്തരം വസ്തുതാപരമായ കാര്യങ്ങൾ എഴുതുന്നതോടൊപ്പം തന്നെ വിശ്വാസകാര്യങ്ങളിൽ പരസ്പര വിരുദ്ധങ്ങളായ ആശയങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നതെങ്ങിനെയെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നേയില്ല.

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...