Wednesday, May 29, 2024

അവരുമായി കൂടി* *പെരുമാറാതിരിക്കുക*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 99/313

 https://www.facebook.com/100024345712315/posts/pfbid02YdF2LssrooS5PWj5Sm8qhMiiCXNzjqzR6vWMiXQx5kJgsYuRckMoupGxrXbGiHe7l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 99/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*അവരുമായി കൂടി* 

*പെരുമാറാതിരിക്കുക*


വിശ്വാസികളിൽ സംശയങ്ങളുണ്ടാക്കി വഴിതെറ്റിക്കുന്ന വിഭാഗം എക്കാലത്തും ഉണ്ടാകുമെന്ന് ഖുർആൻ ഓർമ്മപ്പെടുത്തുന്നുണ്ട്. വിശ്വാസകർമ്മ കാര്യങ്ങളിൽ വിശ്വാസികളെ സംശയത്തിന്റെ നിഴലിൽ നിർത്തുക എന്നത് പിഴച്ച ചിന്താഗതിക്കാരുടെ സ്വഭാവമാണ്.

ഇമാമുകളെ തള്ളിപ്പറയുക, മഹാന്മാരെ നിന്ദിക്കുക, നിസ്കാരം ഖുത്ബ പോലുള്ള അമലുകൾ ബാത്വിലാക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മൗലവിമാർ ബിദ്അത്ത് പ്രചരിപ്പിച്ചപ്പോൾ ഇത്തരക്കാരോട് സുന്നികൾ എന്തു നിലപാട് സ്വീകരിക്കണമെന്ന് അന്നത്തെ ഉലമാക്കളോട്  വിശദീകരണം തേടപ്പെട്ടു. പണ്ഡിതന്മാർ അവരുടെ പുസ്തകങ്ങൾ സംഘടിപ്പിച്ച് വായിക്കുകയും ചർച്ച ചെയ്യുകയും കൂടുതൽ മനസ്സിലാക്കുകയും ചെയ്തപ്പോൾ അവർ പുത്തൻ വാദികൾ തന്നെയാണെന്ന് ബോധ്യപ്പെട്ടു. 


ഇതോടെ, ബിദ്അത്തുകാരുമായി വിശ്വാസികൾ കൂടി പെരുമാറാതിരിക്കുക എന്ന പൂർവ്വ കാല ഇമാമുമാർ പഠിപ്പിച്ചു തന്ന നിയമം സുന്നി പണ്ഡിതന്മാർ കർശനമാക്കി.


സമസ്തയുടെ  പ്രഗത്ഭരായ എട്ടു പണ്ഡിതന്മാർ ചർച്ചചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്ത കാര്യങ്ങൾ

 'പെരിന്തൽമണ്ണ സമ്മേളനത്തിൽ വെച്ച് ആലിമീങ്ങളുടെ സമുചിതമായ തീരുമാനം' എന്ന പേരിൽ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. 

അത് പൂർണ്ണമായി താഴെ ചേർക്കുന്നു.


" 1953 ഏപ്രിൽ 27ാം തിയ്യതി പെരിന്തൽമണ്ണയിൽ വെച്ച് കൂടിയ ഉലമാ സമ്മേളനത്തിലെ തീരുമാനം :-


20 - 3 - 1953ാം തീയതി കാര്യവട്ടത്ത് വെച്ച് സ്ഥലത്തെയും പരിസരപ്രദേശങ്ങളിലെയും പൗരപ്രധാനികളുടെ ഒരു യോഗത്തിൽ വെച്ച് സുന്നി മുസ്‌ലിംകൾ പുത്തൻ പ്രസ്ഥാനക്കാരുമായി ദീനിയായ വിഷയത്തിൽ വർത്തിക്കേണ്ട നിലയെപ്പറ്റി ആലോചനക്ക് വന്നപ്പോൾ അതിന്ന് കേരളത്തിലെ സുപ്രസിദ്ധ ആലിമീങ്ങളുടെ അഭിപ്രായം അറിയേണ്ടത് അത്യാവശ്യമാണെന്ന് യോഗത്തിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത് പ്രകാരം മേപ്പടി സംഗതിയെ കുറിച്ച് തീരുമാനിക്കാൻ കേരളത്തിലെ പ്രമുഖ ഒമ്പത് ആലിമീങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുകയും പെരിന്തൽമണ്ണയിൽ വെച്ച് മേപ്പടി ആലിമീങ്ങളുടെ ഒരു സമ്മേളനം വിളിച്ചു കൂട്ടുവാൻ തീരുമാനിക്കുകയും ചെയ്തു.

 

27 - 4 - 1953ാം തീയതി ഒമ്പത് ആലിമീങ്ങളിൽ സമ്മേളന ദിവസത്തിന് രണ്ടു ദിവസം മുമ്പ് മാത്രം മൗത്തായി പോയ ബഹുമാനപ്പെട്ട പാറക്കടവത്ത് ഖാളി പുതിയവീട്ടിൽ അബ്ദുല്ല മുസ്‌ലിയാർ തങ്ങൾ ഒഴികെ ബാക്കിയുള്ള എട്ട് ആലിമീങ്ങളും സമ്മേളനത്തിനു ഏർപ്പെടുത്തിയിരുന്ന സ്ഥലത്ത് സന്നിഹിതരാവുകയും മേപ്പടി ദിവസം രാവിലെ എട്ടുമണിക്ക് സമ്മേളനം ആരംഭിക്കുകയും ചെയ്തു. പത്രപ്രസ്താവന വഴിക്കും മറ്റും വിവരം അറിയിച്ച് ഒട്ടേറെ ആലിമീങ്ങളും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.


സമ്മേളനത്തിൽ വെച്ച് യോഗ ഭാരവാഹികളും സ്ഥലത്തെയും അടുത്ത മഹല്ലുകളിലെയും ഖാളി കാരണവന്മാരും ബഹുമാനപ്പെട്ട ആലിമീങ്ങളോട് വഹാബി, മൗദൂദി എന്നിവരോട് ദീനിയായ വിഷയത്തിൽ ഏത് നിലയിലാണ് കൈക്കൊള്ളേണ്ടതെന്ന് ചോദിച്ചപ്പോൾ ഇരുകക്ഷികളും പുറപ്പെടുവിച്ച പ്രസിദ്ധീകരണങ്ങളും മറ്റും രാവിലെ എട്ടുമണി മുതൽ വൈകുന്നേരം 6 മണി വരെ കൂലങ്കഷമായി പരിശോധിക്കുകയും താഴെപ്പറയുന്ന തീരുമാനം ജവാബ് ആയി വരികയും ചെയ്തു. ബഹുമാനപ്പെട്ട ഉലമാ ശിരോമണികളുടെ ജവാബ് : സുആലി (ചോദ്യത്തി)ല്‍ വിവരിച്ച ഇരുകക്ഷികളും ദീനിന്റെ അഇമ്മത്തിനെ(ഇമാമുകളെ) തെറ്റാക്കിയവരും ദീനിന്റെ അഇമ്മത്തിന്റെ കിതാബുകളിൽ സ്ഥിരപ്പെടുത്തിയ ഹുക്മുകളെ റദ്ദാക്കിയവരും അതിനെതിരായി പല വാദങ്ങളും വാദിച്ച് ജനങ്ങളെ വഴി പിഴപ്പിക്കുന്നവരും ആയതിനാൽ അവർ സംശയം തീർന്ന മുബ്തദീങ്ങളും മുഫ്സിദീങ്ങളും ആയതുകൊണ്ട് അവരുമായി മുബ്തദീങ്ങളുമായി പെരുമാറേണ്ട നിലയിൽ പെരുമാറൽ നിർബന്ധമാണെന്നതിൽ സംശയമില്ല. 


മുബ്തദിഈങ്ങളുമായി പെരുമാറേണ്ട ചുരുക്കം സംഗതികൾ :

(1)അവരുമായി കൂടി പെരുമാറാതിരിക്കുക.

(2) അവരുമായി കണ്ടുമുട്ടിയാൽ അവർക്ക് സലാം ചൊല്ലാതിരിക്കുക.

(3) അവർ സലാം ചൊല്ലിയാൽ മടക്കാതിരിക്കുക.

(4) അവരുമായി വിവാഹബന്ധം നടത്താതിരിക്കുക.

(5) അവരെ പിന്തുടർന്ന് നിസ്കരിക്കാതിരിക്കുക. ഇത്യാദികൾ ആകുന്നു.

എന്ന്,

1- അഹ്മദ് കോയ മുസ്‌ലിയാർ ചാലിയം(ഒപ്പ്)

2- ഖുതുബി മുഹമ്മദ് മുസ്‌ലിയാർ(ഒപ്പ്)

3- പാനായിക്കുളം അബ്ദുറഹ്മാൻ മുസ്‌ലിയാർ (പുതിയാപ്പിള) (ഒപ്പ് )

4- കെ കെ സ്വദഖതുള്ള മുസ്‌ലിയാർ (ഖാസി, മുദരിസ് വണ്ടൂർ) (ഒപ്പ്)

5- മൊയ്തീൻ ഹാജി മുസ്‌ലിയാർ (ഖാളി, മുദരിസ് കരുവാരക്കുണ്ട്) (ഒപ്പ്)

6- പി. കുഞ്ഞലവി മുസ്‌ലിയാർ (മുദരിസ് താഴെക്കോട്) (ഒപ്പ്)

7- കെ ഹൈദർ മുസ്‌ലിയാർ (മുദരിസ് കുന്നപ്പള്ളി) (ഒപ്പ്)

8- അമാനത്ത് ഹസൻകുട്ടി മുസ്‌ലിയാർ. (ഖാളി പട്ടിക്കാട്) (ഒപ്പ്)


ഇതിന്റെ പ്രസാധകൻ

മണ്ണാർമല ഖാളി കെ കുഞ്ഞമ്മദ് മുസ്‌ലിയാരാണ്. വാളക്കുളം പ്രസ്സിൽ നിന്നും 1953 ജൂൺ രണ്ടിന് ഇത് പ്രസിദ്ധീകരിച്ചു.


1963 ഡിസംബർ 21ന് കാസർകോട് ചേർന്ന സമസ്ത മുശാവറ തീരുമാനം ഇതിനോട് ചേർത്ത് വായിക്കുക. അന്നത്തെ ഉലമാക്കൾ ബിദ്അത്തുകാരോട് എത്രത്തോളം കണിശമായി പെരുമാറിയെന്ന് ഇതിൽനിന്നും മനസ്സിലാക്കാം


"താഴെ കൊടുക്കുന്ന പ്രമേയം അംഗീകരിക്കുകയും സമ്മേളനത്തിൽ പരസ്യപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. 

കേരളത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളികൾ, മദ്രസകൾ മുതലായ മതസ്ഥാപനങ്ങൾ സുന്നികളാൽ സ്ഥാപിക്കപ്പെട്ടതായിരിക്കയാൽ അത്തരം സ്ഥാപനങ്ങളുടെ കൈകാര്യങ്ങൾ നടത്തുവാനോ  ഖാസി സ്ഥാനം, ഖതീബ് സ്ഥാനം, ഇമാമത്ത് മുദരിസ് എന്നീ സ്ഥാനങ്ങളും പദവികളും വഹിക്കാനോ സുന്നത്ത് ജമാഅത്തിൽ യഥാർത്ഥത്തിൽ വിശ്വസിക്കുന്നവർക്കല്ലാതെ കൈ നെഞ്ചത്ത് വെക്കൽ, ഖുതുബ പരിഭാഷ ചെയ്യൽ, തറാവീഹ് എട്ട് റക്അത്താക്കൽ, നമസ്കാരാനന്തരം ദുആ കഴിയാതെ അനാവശ്യമായി സ്ഥലം വിടൽ മുതലായ അനാചാര പ്രവർത്തനങ്ങൾ ചെയ്യുന്ന വഹാബി മൗദൂദ്യാദി കക്ഷികൾക്ക് മത ദൃഷ്ട്യാ അവകാശവും അധികാരവും ഇല്ലെന്നും അങ്ങനെയുള്ളവരെ അധികാരത്തിൽ വെക്കാൻ പാടില്ലെന്നും ഈ യോഗം തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. "

(സമസ്ത അറുപതാം വാർഷിക സമ്മേളന സ്മരണിക. പേജ് 60 )


ബിദ്അത്ത് ഒരുതരം രോഗമാണ്. അതിൽ നിന്ന് അകന്നുനിൽക്കുക എന്നതാണ് രോഗം പടരാതിരിക്കാനുള്ള ഏകമാർഗ്ഗം.

മഖ്ബറകൾ തകർത്ത്* *കള്ളം പറയുക.*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 98/ 313

 https://www.facebook.com/100024345712315/posts/pfbid0JzfugzFVmiro5WxNrkk4vHEqTWdopg78zd2j4s4g16TULBxNnw7fts5u6S2uN6uql/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 98/ 313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മഖ്ബറകൾ തകർത്ത്*

*കള്ളം പറയുക.*


1940 കൾക്ക് ശേഷമാണ് സുന്നി മഹല്ലുകളിൽ വഹാബികൾ കയറിക്കൂടുകയും പിടിച്ചെടുക്കുകയും മഖ്ബറകൾ തകർക്കുകയും ചെയ്തിരുന്നത്. ഇതിന് വേണ്ടി മൗലവിമാർ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തു അണികളെ വഞ്ചിക്കുകയും ചെയ്തു. മഖ്ബറ തകർക്കൽ വലിയ പുണ്യമുള്ള കാര്യമാണെന്നു പഠിപ്പിച്ചു.  മഖ്ബറ തകർത്തു കള്ളം പറയാനുള്ള ഇജാസത്ത് വരെ നൽകി.


" ഇതിൻെറ അടിസ്ഥാനത്തിൽ നേർച്ച വഴിപാടുകളും പ്രാർത്ഥനയുമൊക്കെ നടത്തപ്പെടുന്ന ഒരു ജാറം ഒരാൾ പൊളിച്ചു, എന്നിട്ട് ആ ജാറത്തിലെ പൂജാരിയാണത് പൊളിച്ചതെന്ന് പറഞ്ഞാൽ തെറ്റില്ലെന്ന് മനസ്സിലാക്കാം "


(കെ. ഉമർ മൗലവി

സൽസബീൽ 1985 

ആഗസ്റ്റ് പേജ് 17)


സുന്നി മഹല്ലുകൾ കളവിലൂടെ തട്ടിയെടുക്കാൻ മുജാഹിദുകളെ പ്രേരിപ്പിച്ചത് മൗലവിമാരുടെ ഇത്തരം ഉദ്ബോധനങ്ങളായിരുന്നു. 


ഈ സമയത്താണ് സമസ്തയുടെ സമ്മേളനങ്ങളിൽ മുജാഹിദുകളുമായി അകന്നു നിൽക്കണമെന്നും  ഖുത്ബ അറബിയിൽ തന്നെ നിർവഹിക്കണമെന്നും അവരുടെ പ്രസിദ്ധീകരണങ്ങളിൽ വഞ്ചിതരാകരുതെന്നുമുള്ള നിർദ്ദേശങ്ങൾ നിരന്തരം നൽകിക്കൊണ്ടിരുന്നത്. 

മഖ്ബറ പൊളിക്കലും ഖുതുബ മാതൃഭാഷയിലാക്കലും പള്ളി പിടിച്ചടക്കലുമായിരുന്നല്ലൊ അക്കാലത്തെ മൗലവിമാരുടെ പ്രധാന സേവനങ്ങൾ.


1945 കാര്യവട്ടം സമസ്ത സമ്മേളന പ്രമേയങ്ങൾ:

4 - കേരള ജംഇയ്യത്തുൽ ഉലമ എന്ന വഹാബി സംഘടന പ്രസിദ്ധം ചെയ്യുന്ന അൽ മുർശിദ്, അദ്ദുആ വൽ ഇബാദ : തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ സുന്നത്ത് ജമാഅത്തിനെതിരിൽ പലതുമുണ്ടെന്നും മുസ്‌ലിം സഹോദരങ്ങൾ അതിൽ വഞ്ചിതരാകരുതെന്നും ഉദ്ബോധിപ്പിച്ചു.


6 - ഫറോക്കിൽ നടന്ന ആറാം വാർഷിക സമ്മേളനത്തിൽ ഐക്യകണ്ഠേന പാസാക്കിയ എട്ടാം പ്രമേയം (വഹാബികളുമായി ബന്ധം പാടില്ലെന്ന) വീണ്ടും പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു.

(സമസ്ത അറുപതാം 

വാർഷിക സമ്മേളന 

സ്മരണിക. പേ: 53)


സമസ്തയുടെ ആലിമീങ്ങൾ ബിദ്അത്തുകാരുടെ കടന്നുകയറ്റം തടയാനാവശ്യമായ കരുതലുകളുമായി മുന്നോട്ടുപോയി. അതോടൊപ്പം പ്രസിദ്ധീകരണങ്ങൾ വഴി ബോധവൽക്കരണം നടത്താനും ദർസ് സംവിധാനം വിപുലപ്പെടുത്താനും തീരുമാനിച്ചു.


1945 കാര്യവട്ടം സമ്മേളന തീരുമാനം :

"സമസ്തക്ക് വേണ്ടി അറബി മലയാളത്തിലും ശുദ്ധമലയാളത്തിലും ഒരു മാസിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. "

(സമസ്ത അറുപതാം വാർഷിക സമ്മേളന 

സ്മരണിക : 53)


1948 ഫെ: 8 കക്കാട് വെച്ച് നടന്ന മുശാവറ :

" സമസ്തക്ക് വേണ്ടി ഒരു പ്രസ്സ് വാങ്ങാനും അതിൻറെ നടത്തിപ്പിന്ന് ഒരു മാനേജിംഗ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. "


1951 മാർച്ച് 25 വടകര നടന്ന സമസ്ത സമ്മേളന പ്രമേയം:

" മദ്റസകളും ദർസുകളും അഭിവൃദ്ധിപ്പെടുത്തുകയും അവകളില്ലാത്ത മഹല്ലുകളിൽ രൂപീകരിക്കുകയും കേന്ദ്ര അടിസ്ഥാനത്തിൽ അവകളെ ഏകീകരിപ്പിക്കുന്നതിന് ആവശ്യമായ സിലബസും പാഠപുസ്തകങ്ങളും ഉണ്ടാക്കുന്നതിനായി കെ പി എ മുഹിയുദ്ദീൻ കുട്ടി മൗലവി കൺവീനറായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് എന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയും അതിന് സഹായസഹകരണങ്ങൾ നൽകുവാൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു. "

(സമസ്ത 60ാം വാർഷിക സ്മരണിക പേജ് :54 )


പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ ആശയ ആദർശങ്ങൾ സമൂഹത്തിൽ ഉറപ്പിച്ചു നിർത്താൻ ആദ്യകാല സമസ്ത നേതൃത്വത്തിന്റെ സേവനങ്ങൾ വിലമതിക്കാൻ പറ്റാത്തതാണ്.

വയനാട് കാണാൻ* *വന്നയാൾ നാട് നശിപ്പിച്ചു*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 97/313

 https://www.facebook.com/100024345712315/posts/pfbid0rXwUoCnJHUQbrnWYcsiJFWVRTETuTWcUrUNjWRr558Hkg2ggZivVEWcLBKBgEB4Zl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 97/313

✍️Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖➖

*വയനാട് കാണാൻ* 

*വന്നയാൾ നാട് നശിപ്പിച്ചു*


വയനാട് കാണാൻ വന്ന ഹൈദർ മൗലവി ഒരു നാടിൻെറ ആത്മീയത നശിപ്പിക്കുകയും പള്ളി പിടിച്ചെടുക്കാൻ നേതൃത്വം നൽകുകയും ചെയ്ത കഥ പറയാനുണ്ട് വയനാട്ടിലെ മുട്ടിൽ - കുട്ടമംഗലം പ്രദേശത്തുകാർക്ക്. 


ആത്മീയത നശിപ്പിക്കുക ബിദ്അത്തുകാരുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണല്ലോ. ദിക്റുകളും സ്വലാത്തുകളും ചൊല്ലി വിശ്വാസികൾക്ക് ആത്മീയ വളർച്ച നൽകുകയെന്നത് സുന്നി പള്ളികളുടെ അടയാളമാണ്. ഇത് നഷ്ടപ്പെടുമ്പോഴാണ് ഒരു നാട് ബിദ്അത്തിന്റെ കരങ്ങളിൽ ഒതുങ്ങി കിട്ടുകയുള്ളൂ. ഉള്ളിൽ ഈ ചിന്താഗതികൾ നിറഞ്ഞിരുന്ന താനാളൂരിലെ ഹൈദർ മൗലവി വയനാട് കാണാൻ വന്നു. കഷ്ടകാലത്തിന് മുട്ടിൽ പള്ളിയിൽ മൗലവി ജോലിക്ക് നിന്നു. ദിക്റും സ്വലാത്തും ചൊല്ലുന്നവരെ പരിഹസിച്ച് പിന്തിരിപ്പിക്കുകയായിരുന്നു മൗലവി ആദ്യം ചെയ്തത്. അല്ലാഹ്, അല്ലാഹ് എന്ന ഏറ്റവും വലിയ ദിക്ർ ചെല്ലുമ്പോഴാണ് ഇയാൾ കൂടുതൽ പരിഹസിക്കുക. വിവരം കുറഞ്ഞവരുടെ അടയാളങ്ങളിൽ പ്രധാനമാണല്ലോ പരിഹാസം. ആ നാട് ആത്മീയ ശോഷണം കൈവരിക്കാൻ ഇയാളുടെ പ്രവർത്തനം കാരണമായി. ചരിത്രം ഇങ്ങനെ വായിക്കാം :


"കുത്ത് റാത്തീബിൽ അല്ലാഹു അല്ലാഹു എന്ന് അത്യുച്ചത്തിൽ പ്രത്യേകം ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് പറയണം. മൗലവി അത് ഹാസ്യ രൂപത്തിൽ ഉച്ചരിക്കും. അപ്പോൾ കൂടെയുള്ളവർ ചിരിക്കും. ഇത് തുടർന്നപ്പോൾ റാത്തീബ് വിശ്വാസികൾ മൗലവിയോട് 'റാത്തീബിന്റെ അടുത്തിരുന്നാൽ മതി ഞങ്ങൾ ചൊല്ലി കൊള്ളാം  ' എന്നു പറഞ്ഞു. മൗലവി അതൊരു അനുഗ്രഹമായി കണ്ടു...ഇതുപോലെ തന്നെയായിരുന്നു വ്യാഴാഴ്ച രാത്രിയിലെ സ്വലാത്തും. കൃത്യം നിർവഹിക്കേണ്ട കുട്ടികൾ അത്യുച്ചത്തിൽ ചൊല്ലേണ്ടത് കാരണവർമാർക്ക് നിർബന്ധമായിരുന്നു. മൗലവി അവിടെയും ഇടപെട്ടു...ഇതിനെല്ലാം പുറമേ ജുമുഅ ഖുതുബ അറബിയിലും മലയാളത്തിലും കൂടിയായിരുന്നു മൗലവി നിർവഹിച്ചിരുന്നത്. ഒന്നാം ഖുതുബ അറബിയിലും രണ്ടാമത്തേത് മലയാളത്തിലും. "

(ഐ എസ് എം വയനാട് 

ജില്ല സമ്മേളന സുവനീർ 

2007 - പേജ് : 48 )


ചിലരുടെ എതിർപ്പുകൾ മൂലം മുട്ടിൽ പള്ളി  ബിദഇവൽക്കരിക്കാൻ മൗലവിക്ക് സാധിച്ചില്ല. 

പക്ഷേ, ഇയാൾ പിന്നീട് എത്തിപ്പെട്ടത് കുട്ടമംഗലത്താണ്. 


*കുട്ടമംഗലം പള്ളി*

കുട്ടമംഗലത്തും സുന്നി ആചാരങ്ങൾ നടക്കുന്ന പള്ളിയായിരുന്നു. ഖുത്തുബ പരിഭാഷപ്പെടുത്തിയും അധികാരങ്ങൾ ദുരുപയോഗം നടത്തിയും ആ പള്ളിയും വഹാബികൾ കയ്യടക്കിയതാണ്. 


1950 കളിലാണ് ഈ പള്ളിയിൽ ഖുതുബ പരിഭാഷ ആദ്യമായി നടക്കുന്നത്. സ്ഥിരം ഖതീബിന് പകരം വന്ന പോക്കർ ഫാറൂഖി എന്നയാളാണ് ആദ്യമായി അനറബി ഖുതുബ കുട്ടമംഗലം പള്ളിയിൽ നിർവഹിച്ചത്.  പിന്നീട് മുട്ടിൽ പള്ളിയിലെ ദിക്റും സ്വലാത്തും തടഞ്ഞുവെച്ച ഹൈദർ മൗലവി കുട്ടമംഗലം പള്ളിയിൽ സ്ഥിരം ഖതീബായി വരികയും മലയാളത്തിൽ ഖുത്തുബ തുടരുകയും മദ്റസയിൽ മുജാഹിദ് സിലബസ് ഏർപ്പെടുത്തുകയും ചെയ്തതോടെ മഹല്ല് പൂർണമായും അവരുടെ കൈവശത്തിലായി.


"ഹൈദർ മൗലവി മുട്ടിൽ പള്ളിയിൽ നിന്നും കുട്ടമംഗലം പള്ളിയിലെത്തി. മൗലവി ആസൂത്രിതമായി ഇസ്ലാഹി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. പ്രഥമ ഘട്ടത്തിൽ തന്നെ അദ്ദേഹം മദ്റസയിൽ സിലബസ് ഏർപ്പെടുത്തി. അതുപോലെതന്നെ വിവാദങ്ങൾക്കിടനൽകാതെ ആസൂത്രിതമായി ഖുതുബക്ക് വാളെടുക്കൽ പരിപാടിയും അവസാനിപ്പിച്ചു. "


(ഐ എസ് എം വയനാട് ജില്ല 

സമ്മേളനം 2007 പേജ് 58)

പാലത്തെ പള്ളിയും* *പിണങ്ങോട്ടെ പള്ളിയുംമുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 96/313

 https://www.facebook.com/100024345712315/posts/pfbid02VJA8g6E7mj5YSFyXak1RfVSrC52ntDTEMYi2Sz32eGwWshD7XBEGv9jaCmckTdd1l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 96/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*പാലത്തെ പള്ളിയും* 

*പിണങ്ങോട്ടെ പള്ളിയും*


1936 ലാണ് കോഴിക്കോട് ജില്ലയിലെ നന്മണ്ടയിൽ ഖുതുബ മാതൃഭാഷയിൽ നിർവഹിച്ചു തുടങ്ങിയത്. 1944 ലും 1962 ലും  കക്കോടിയിലും എരഞ്ഞിക്കലിലും ഖുതുബ മാതൃഭാഷയിൽ ആരംഭിച്ചു. ഈ കാലയളവിൽ തന്നെയാണ് സമീപ പ്രദേശമായ പാലത്ത് വാഴക്കാട്ടുകാരൻ എം ടി അബ്ദുറഹ്മാൻ മൗലവി മലയാള ഖുതുബ സ്ഥാപിക്കുന്നത്.

സുന്നികളുടെ പള്ളികൾ പിടിച്ചെടുത്തു കൊണ്ടുള്ള ഈ കടന്നുകയറ്റത്തെ ശബാബ് വാരിക രേഖപ്പെടുത്തിയത് കാണുക: 


"യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള പ്രസ്തുത മഹല്ലിൽ (പാലത്ത്) ഖതീബായി മൗലവി നിയമിതനായി. മലയാളത്തിൽ ഖുത്ബ നിർവഹിക്കുന്നത് മത നിഷിദ്ധമായി കണ്ടിരുന്ന മഹല്ലിൽ ആദ്യ വെള്ളിയാഴ്ച അറബിയിലുള്ള ഏട് വായിച്ച് മലയാളത്തിൽ പരിഭാഷപ്പെടുത്തി. അടുത്ത വെള്ളിയാഴ്ച കിതാബിൽ ഉള്ളത് തനിക്ക് ഹൃദിസ്ഥമാണെന്ന് പറഞ്ഞ് കിതാബ് മടക്കിപ്പിടിച്ച് മാതൃഭാഷയിൽ പ്രസംഗം നടത്തി. അതിനുശേഷം ഇന്നുവരെ അവിടെ മലയാള ഭാഷയിൽ ഖുതുബ നിർവഹിച്ചു പോരുന്നു. 


മദ്ഹബീ വീക്ഷണപ്രകാരം റമദാനിലെ തറാവീഹ് നമസ്കാരം 20 റക്അത്ത് നമസ്കരിക്കണമെന്നായിരുന്നു മഹല്ല് നിവാസികളുടെ അഭിപ്രായം. എന്നാൽ പ്രവാചക ചര്യ അനുസരിച്ച് സുദീർഘമായി ഖുർആൻ പാരായണം നടത്തി എട്ട് റക്അതാണ് നമസ്കരിക്കേണ്ടത് എന്ന് മൗലവിയും പറഞ്ഞു. ഇമാമായി നിൽക്കേണ്ടത് മൗലവി ആയിരുന്നു പ്രവാചകൻ ചെയ്തതുപോലെ സുദീർഘമായി ഖുർആൻ പാരായണം നടത്തി എട്ട് റക്അത്ത് നമസ്കരിച്ചു.(പിന്നീട്, തറാവീഹ് എട്ട് റക്അത്താണെന്ന വാദത്തെ മൗലവിമാർ തന്നെ മാറ്റിയിട്ടുണ്ട്)

(ശബാബ് വാരിക 

2009 മെയ് 1 പേജ് 34 )


വയനാട് ജില്ലയിലെ പിണങ്ങോട് സുന്നി പാരമ്പര്യം കാത്തുസൂക്ഷിച്ച പ്രദേശമായിരുന്നു. 1954 ലാണ് ഈ പ്രദേശത്ത് വഹാബി ചിന്തകൾ കടന്നുവരുന്നത്. സി കെ മമ്മൂ ഹാജിയാണ് ഈ പ്രദേശത്തെ ആദ്യ വഹാബി.  പട്ടാമ്പി പറളി സ്വദേശിയായ ടി പി മുഹമ്മദ് മൗലവിയെ പിണങ്ങോട് പള്ളിയിലെ ഖാസിയാക്കി നിശ്ചയിച്ചതിനു പിന്നാലെയാണ് ആ മഹല്ലിൽ ഭിന്നിപ്പും പിളർപ്പുമുണ്ടായത്. സി കെ മമ്മു ഹാജിയാണത്രെ പിഴച്ച ചിന്താഗതിക്കാരനായ ഈ മൗലവിയെ പിണങ്ങോട്ടെത്തിച്ചത്. 

പിന്നീട് സുന്നി മഹല്ല് വഹാബി മഹല്ലായി മാറിയ കഥ ഇങ്ങനെ വായിക്കാം :


"1954 സെപ്തംബർ മൂന്നിന് വ്യാഴാഴ്ച വൈകുന്നേരം പള്ളിയിലെത്തിയ അദ്ദേഹം(പുതിയ ഖാസി ടി പി മുഹമ്മദ് മൗലവി) മുക്രിയെ വിളിച്ചു. ഗൗരവതരത്തിൽ ചില ചോദ്യങ്ങൾ ചോദിച്ചു: "ഇവിടെ അറബിയിൽ ആണോ മലയാളത്തിലാണോ ഖുതുബ ഓതൽ ?" മുക്രി "അറബിയിൽ " ഉം... ഖുതുബക്ക് വാളെടുക്കൽ ഉണ്ടോ ? മുക്രി : "ഉണ്ട്." ആ വാളിങ്ങ് എടുത്തുകൊണ്ടു വാ. മുക്രി അതെടുത്തു കൊടുത്തു. എത്ര ബാങ്ക് കൊടുക്കാറുണ്ട് ? മുക്രി : രണ്ട്. "ഖുതുബ കിതാബ് എടുത്തുകൊണ്ടുവാ " മുക്രി അതും എടുത്തു കൊടുത്തു. ടിപി അതെല്ലാം വാങ്ങി ഖാസിയുടെ റൂമിൽ അലമാരയിൽ പൂട്ടി വെച്ചു. വെള്ളിയാഴ്ച രാവിലെ മുക്രിയോട് താക്കീതെന്നോണം പറഞ്ഞു: ഇന്ന് ജുമുഅക്ക് നീ മആശിറ വിളിച്ചു വാളെടുത്തു തരേണ്ടതില്ല. അതിനുമുമ്പ് ബാങ്കും വിളിക്കേണ്ടതില്ല. ഞാൻ മിമ്പറിൽ കയറി സലാം പറഞ്ഞാൽ നീ ബാങ്ക് കൊടുത്താൽ മതി. പുതിയ ഖാളിയുടെ ആജ്ഞ മുക്രി ഭയത്തോടെ അക്ഷരം പ്രതി പാലിച്ചു. കാരണം പുതിയ വേഷത്തിലും ഭാവത്തിലുമെത്തുന്ന ആദ്യത്തെ ഖാസിയാണിത്. ഖാസിയെ ധിക്കരിക്കാൻ പറ്റില്ലല്ലോ. ജുമുഅ സമയമായി. മആശിറ വിളിക്കേണ്ട സമയം കഴിഞ്ഞു. ജനങ്ങൾ സ്വഫിൽ ഇരുന്നു തിരിഞ്ഞും മറിഞ്ഞും നോക്കാൻ തുടങ്ങി. അവർ നിസ്കാര കുപ്പായമിട്ട, തലപ്പാവ് ധരിച്ച ഒരു മുസ്‌ലിയാരെയും കാണുന്നില്ല. കണ്ണോട് കണ്ണുകൾ അങ്കലാപ്പ് കൈമാറി കൊണ്ടിരുന്നു. തളംകെട്ടി നിന്ന മൗനത്തെ പിച്ചിച്ചീന്തി കൊണ്ട് പിസി അമ്മദ് സാഹിബ് ഉച്ചത്തിൽ ചോദിച്ചു: എന്താ ഇവിടെ ബാങ്കൊന്നുമില്ലെ. പിസിയുടെ അടുത്തിരുന്ന ടി പി പറഞ്ഞു:  ഹാജിയാരെ അതങ്ങ് കൊടുത്തുകൊള്ളും. സമയമേറെ കഴിഞ്ഞു. മുഖങ്ങളെല്ലാം ചൂടായി ചുവക്കാൻ തുടങ്ങി. പെട്ടെന്നതാ തുർക്കി തൊപ്പിക്കാരൻ മിമ്പറിൽ സലാം പറഞ്ഞിരിക്കുന്നു. ബാങ്ക് ഉയരുന്നു. മലയാളത്തിലൊരു ഗംഭീരൻ ഖുതുബയും. സ്വരസുന്ദരമായ ഖുർആൻ പാരായണവും പെട്ടെന്നെല്ലാം കഴിഞ്ഞു. ഒരു ഇടിയും മഴയും പെയ്തൊഴിഞ്ഞതുപോലെ. ജുമുഅക്ക് ശേഷം ജനം വീട്ടിലേക്ക് പോകുന്നില്ല. പള്ളിക്ക് പുറത്ത് അവിടെയും ഇവിടെയും സംഘം ചേർന്നുനിന്നുള്ള സംസാരം. ബഹളം ലഹള....

(നാൾവഴി -  ഐ എസ് എം വയനാട് ജില്ല സമ്മേളന സുനീർ 2007 പേ: 54)


ഇങ്ങനെ എത്രയെത്ര നാടുകൾ. സുന്നി ആചാരപ്രകാരം നടന്നുവന്ന പള്ളികൾ നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് മൗലവിമാർ കൈവശപ്പെടുത്തിയിട്ടുണ്ട്. മൗലവിമാരുടെ ഹുങ്കും പണക്കാരന്റെ സമ്പത്തും കൂടിച്ചേരുമ്പോൾ പാവങ്ങൾ തോറ്റു പോകുകയാണ്. പലയിടങ്ങളിലും സുന്നികൾ വേറെ പള്ളി നിർമ്മിച്ചു സുന്നി ആദർശങ്ങൾ നിലനിർത്തുകയാണ് ചെയ്തിട്ടുള്ളത്. പിണങ്ങോടും ഇതുതന്നെയായിരുന്നു അവസ്ഥ.

മുഹിയുദ്ധീൻ പള്ളിയുടെ* *റാത്തീബ് ഖാന*

 https://www.facebook.com/100024345712315/posts/pfbid0Rw7HastbTNwHnGT65zAdsb4dMHZfRM4pbvXag9kWEsk8nPoCXLeZrx5mHS843yJsl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 95/313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖➖

*മുഹിയുദ്ധീൻ പള്ളിയുടെ*

*റാത്തീബ് ഖാന*


കോഴിക്കോട്ടും പരിസരങ്ങളിലുമായി പത്തോളം സുന്നി പള്ളികൾ വഹാബികൾ പിടിച്ചെടുത്തിട്ടുണ്ട്. 

പട്ടാള പള്ളി , മൊയ്തീൻ പള്ളി, ഖലീഫ മസ്ജിദ്, ശാദുലി പള്ളി, എളയന്റെപള്ളി, കടപ്പുറം പള്ളി, കുണ്ടുങ്ങൽ മൊയ്തീൻ പള്ളി, നടക്കാവ് പള്ളി.


കോഴിക്കോട് ടൗണിനും പരിസരത്തുമുള്ള പള്ളികളൊക്കെയും സുന്നികൾ നിർമ്മിച്ചതാണ്.  അവിടങ്ങളിലൊക്കെ സുന്നി ആചാരങ്ങൾ കൃത്യമായി നടന്നു വരികയും ചെയ്തിരുന്നു. നിഷ്കളങ്കരായ വിശ്വാസികളെ വഞ്ചിച്ചും അധികാര ബലമുപയോഗിച്ചുകൊണ്ടുമാണ് മുഹിയുദ്ധീൻ ശൈഖിന്റെ പേരിലും ശാദുലി തങ്ങളുടെ പേരിലും നിർമ്മിക്കപ്പെട്ട പള്ളികൾ പോലും മൗലവിമാർ തട്ടിയെടുത്തത്. 


*പട്ടാള പള്ളി*

കോഴിക്കോട് ക്യാമ്പടിച്ചിരുന്ന മുസ്‌ലിംകളായ പട്ടാളക്കാർക്ക് വേണ്ടി നിർമ്മിക്കപ്പെട്ട പട്ടാള പള്ളി. അവിടെ മുതവല്ലിയെ കബളിപ്പിച്ച് പള്ളി പിടിച്ചെടുക്കുകയും അറബിയിൽ നടന്നുവരുന്ന ഖുതുബ മലയാളികരിക്കുകയും ചെയ്ത കഥ മൗലവിമാർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.


"1940 കളുടെ ആരംഭം. പട്ടാള പള്ളിയിലെ ഖത്തീബ് ഒരു മൊയ്തീൻ മുസ്‌ലിയാർ ആയിരുന്നു. ഡൽഹിയിൽ നിന്നും കോഴിക്കോട് വന്ന് താമസമാക്കിയ ഒരു പട്ടാണി കുടുംബത്തിലെ പിന്തുടർച്ച ക്കാരനായിരുന്നു അദ്ദേഹം. പാരമ്പര്യ പ്രകാരം അദ്ദേഹം തന്നെ പള്ളിയുടെ മുതവല്ലിയുമായി. പട്ടാള പള്ളിയുടെ അവസാനത്തെ മുതവല്ലിയാണ് മൊയ്തീൻ മുസ്‌ലിയാർ.(ഇദ്ദേഹത്തെ ചൂഷണം ചെയ്തു കൊണ്ടാണ് മുതവല്ലി സ്ഥാനം മൗലവിമാർ കൈവശപ്പെടുത്തിയത്. പിന്നീട് അവർ അറബി ഖുത്ബ മലയാളത്തിൽ ആക്കി മാറ്റി) സ്ഥാന മോഹത്തിൽ നിന്നും മുക്തനായ നല്ല മനസ്സിന്റെ ഉടമയായിരുന്നു മൊയ്തീൻ മുസ്‌ലിയാർ. തന്നിൽ നിലനിന്നിരുന്ന മുതവല്ലിയുടെ പാരമ്പര്യ അവകാശം അദ്ദേഹം പ്രഗൽഭരായ വ്യക്തികൾ അടങ്ങുന്ന ഒരു കമ്മിറ്റിക്ക് കൈമാറി.  പുതിയ കമ്മിറ്റിക്ക് ഒരാഗ്രഹം എഴുതി വായിക്കുന്ന സമ്പ്രദായത്തിൽ നിന്നും ഖുതുബക്ക് ഒരു മാറ്റം വേണം. സദസ്യരുടെ മുഖത്തുനോക്കി സ്വതന്ത്രമായി പ്രസംഗിക്കണം. അന്ന് മലബാറിലെ വിരലിൽ ഒതുങ്ങാൻ മാത്രം സ്ഥലങ്ങളിലെ ഇത്തരം (മലയാള) ഖുതുബകൾ നിലവിലുള്ളൂ. തങ്ങൾക്ക് (മൗലവിമാർക്ക്) സ്വാധീനമുള്ള പള്ളികളിൽ ഇത് നടപ്പിലാക്കാൻ തുടങ്ങി. തിരൂരങ്ങാടി, പുളിക്കൽ, എടവണ്ണ, ഒതായി തുടങ്ങിയ ചുരുക്കം സ്ഥലങ്ങളിൽ മലയാളത്തിൽ ഖുത്ബ നടക്കുന്നുണ്ടായിരുന്നു. പട്ടാളപള്ളി കമ്മിറ്റിക്കാർ അന്വേഷണം തുടങ്ങി. അപ്പോൾ അവർക്ക് ഒരു വിവരം കിട്ടി. കെഎം മൗലവിയുടെ ശിക്ഷണത്തിൽ പഠിച്ച് ഖുതുബ ശീലിച്ച് നടത്തിപ്പോരുന്ന ഒരു ചെറുപ്പക്കാരനുണ്ട്. വിനീതനായ എന്നെ (ഉമർ മൗലവി)ക്കുറിച്ചാണ് അവർ കേട്ടറിഞ്ഞത്. അങ്ങനെ ഈയുള്ളവൻ ഖത്തീബ് ആയി നിയോഗിക്കപ്പെട്ടു. 1944 ഒരു ശഅബാൻ മാസത്തിലാണ് ഞാൻ ചാർജെടുത്തത്. "

(മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനം.

2012 പേജ് : 326)


*മുഹിയുദ്ദീൻ പള്ളി*


പാളയം ബസ്സ്റ്റാന്റിന് സമീപം മുഹ് യുദ്ദീൻ ശൈഖിന്റെ പേരിലുള്ള പള്ളിയാണ് മുഹ്‌യുദ്ദീൻ പള്ളി.  സുന്നി ആചാരങ്ങൾ കൃത്യമായി ഈ പള്ളിയിൽ നടന്നു വന്നിരുന്നു. പള്ളിയോട് ചേർന്ന് റാത്തീബ് ഖാന വരെ നിർമ്മിക്കപ്പെട്ടിരുന്നു. അതെല്ലാം പിന്നീട് മൗലവിമാർ നശിപ്പിച്ചു കളയുകയാണ് ചെയ്തത്. 


"മാല മൗലിദ് റാത്തീബ് ദിക്റ് ഹൽഖ തുടങ്ങിയ ശിർക്ക് ബിദ്അത്തുകളുടെ കോലങ്ങൾ അവിടെ (മുഹിയുദ്ദീൻ പള്ളിയിൽ)നിലനിന്നിരുന്നു. പള്ളിയുടെ തെക്ക് ഭാഗത്ത് ഇന്ന് മസ്ജിദ് ബസാർ സ്ഥിതി ചെയ്യുന്നിടത്തായിരുന്നു റാത്തീബ്ഖാന ഉണ്ടായിരുന്നത്. പള്ളി പൊളിച്ച് ഇന്നത്തെ പ്രൗഢഗംഭീരമായ നിലയിൽ പുനർനിർമാണം ചെയ്യാൻ കമ്മിറ്റി തീരുമാനിച്ചു. അതിനുമുമ്പ് തന്നെ (പുതിയ)കമ്മിറ്റിയുടെ ഏക കണ്ഠമായ തീരുമാനപ്രകാരം നിയമപരമായി തന്നെ ശിർക്ക് പരമായ എല്ലാ അനാചാര കർമ്മങ്ങളും ഒഴിവാക്കി സലഫി ആദർശ പ്രകാരം കർമ്മങ്ങൾ നടപ്പിലാക്കുകയും ചെയ്തു അറുപതുകളുടെ ആരംഭത്തിലാണ് ഈ കാര്യങ്ങൾ നടന്നത്. "

(മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനം

2012 പേജ് : 327)


കെ. ഉമർ മൗലവി ഓർമ്മകളുടെ തീരത്ത് എന്ന പുസ്തകത്തിൽ ഈ ചരിത്രം സുന്നികളെ പരിഹസിച്ചുകൊണ്ട്  രേഖപ്പെടുത്തുന്നുണ്ട്.


"മുഹിയുദ്ധീൻ പള്ളിയുടെ കാര്യത്തിൽ സുന്നികൾ വളരെ അസംതൃപ്തരായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കോഴിക്കോടിന്റെ ഹൃദയഭാഗത്ത് പ്രവർത്തിച്ചിരുന്ന റാത്തീബ് ഖാന എന്ന ശിർക്കിന്റെ കൊത്തളം നശിച്ചു പോയതാണ് അവരുടെ ഏറ്റവും വലിയ ദുഃഖം. കഷ്ടം ! മുഹിയുദീൻ പള്ളി തങ്ങളുടെതാണെന്നും അത് തിരിച്ചു പിടിക്കണം എന്നും ആഘോഷിച്ചു കൊണ്ട് കാന്തപുരം ഗ്രൂപ്പുകൾ അടുത്തകാലത്ത് പോലും ചില ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നു. വെള്ളത്തിൽ വരച്ച വര തന്നെ.

(ഓർമ്മകളുടെ തീരത്ത് 108 )


പട്ടാള പള്ളിയിൽ ആദ്യമായി ഖുത്ബ മാതൃഭാഷയിൽ നിർവഹിച്ചത് എം അബ്ദുള്ളക്കുട്ടി മൗലവിയും മൊയ്തീൻ പള്ളിയിൽ ആദ്യമായി ഖുതുബ മാതൃഭാഷയിൽ നിർവഹിച്ചത് കെ ഉമർ മൗലവിയുമാണ്.

സുന്നി പള്ളികളിൽ അതിക്രമിച്ച് കയറിവന്ന് ഖുതുബ മാതൃഭാഷയിൽ നിർവഹിക്കുമ്പോൾ അത് തടയാൻ വരുന്ന സുന്നികളെ നേരിടാൻ മൗലവിമാർ  ഗുണ്ടകളെ ഏർപ്പാട് ചെയ്യുമായിരുന്നു. ഉണ്ട മൊയ്തീൻ എന്ന ഗുണ്ടയുടെ നേതൃത്വത്തിലാണത്രെ കോഴിക്കോട്ടെ ചില പള്ളികൾ അവർ പിടിച്ചെടുത്തത്. 


"കോഴിക്കോട് പ്രദേശത്തെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ മെയ്കരുത്തും ആവേശവും ആയിരുന്നു ഉണ്ടക്കാക്ക എന്ന പേരിൽ അറിയപ്പെട്ടിരുന്ന മൊയ്തീൻ കോയ സാഹിബ്. ഒരു ക്രിമിനൽ കേസിൽ പ്രതിയായിരുന്നതിനാൽ 23 കൊല്ലത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷുകാർ ജയിച്ചതിന്റെ ആഹ്ലാദത്തിൽ അവരുടെ ജയിലുകളിൽ കഴിഞ്ഞിരുന്ന നിരവധി തടവുകാരെ നിരുപാധികം വിട്ടേക്കുകയുണ്ടായി. അങ്ങനെ വിട്ടയക്കപ്പെട്ടവരിൽ മൊയ്തീൻ കോയ സാഹിബും ഉണ്ടായിരുന്നു. 


1940 ന്റെ ആദ്യ പാദത്തിൽ തന്നെ മുജാഹിദുകളുടെ അധീനത്തിലായിരുന്ന പട്ടാള പള്ളിയിൽ ജുമാ ഖുതുബ നടത്തുകയായിരുന്ന കുറ്റ്യാടി എം അബ്ദുള്ളക്കുട്ടി മൗലവിയെ ഒരു യാഥാസ്ഥിതിക ഗുണ്ട ഊരിപ്പിടിച്ച കഠാരയുമായി ആക്രമിക്കാൻ ശ്രമിച്ചു. പക്ഷേ ശത്രുവിന് അദ്ദേഹത്തിൻറെ അടുത്തെത്താൻ പോലും കഴിഞ്ഞില്ല. മൊയ്തീൻ കോയ സാഹിബിന്റെ നേതൃത്വത്തിലുള്ള മുജാഹിദ് വളണ്ടിയർമാർ അയാളെ തടയുകയായിരുന്നു."

(വെളിച്ചം പകർന്നവർ 

പേജ് 187 - കെ എൻ എം )


" കോഴിക്കോട് പട്ടാളപള്ളിയിൽ ആദ്യമായി മലയാളത്തിൽ സ്വതന്ത്ര ഖുതുബ നിർവഹിച്ചത് ഉമർ മൗലവി ആയിരുന്നു. 1944 ശഅബാനിലായിരുന്നു ഇത്. കേരളത്തിൽ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ അന്ന് മലയാളത്തിൽ ജുമാ ഖുതുബ നടന്നിരുന്നുള്ളൂ. "

(വെളിച്ചം പകർന്നവർ 

പേജ് : 91 കെ എൻ എം)

മുജാഹിദ് എന്ന പേര്* *അരീക്കോട്ട് നിന്ന്*

 https://m.facebook.com/story.php?story_fbid=pfbid0ZNA82viF1t2YGG81c5Gujin4jY2zN374CKksi4QdPVkjJZic7YuzMzA96q9pa53Pl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 94/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മുജാഹിദ് എന്ന പേര്*

*അരീക്കോട്ട് നിന്ന്*


1930 ൽ സുന്നികളിൽ നിന്നും പിടിച്ചെടുത്ത ഒരു നിസ്കാര പള്ളിയിലാണ് മൗലവിമാർ അരീക്കോട്ടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

പലയിടത്തും പല പേരുകളിലായിരുന്നു മുജാഹിദ് പ്രസ്ഥാനം പ്രവർത്തനം തുടങ്ങിയതെന്ന് പറഞ്ഞല്ലോ. അതിൽ മുജാഹിദ് എന്ന പേര് അരീക്കോട് നിന്നാണ് വന്നത്.


1944 ൽ ജംഇയ്യത്തുൽ മുജാഹിദീൻ എന്നൊരു സംഘടന അരീക്കോട് രൂപീകരിച്ചു. പിന്നീട് മുജാഹിദ് എന്ന ഈ പേര് അറിയപ്പെടുകയും,  പ്രസ്ഥാനത്തിന് ഔദ്യോഗിക സംഘടന രൂപീകരിക്കപ്പെട്ടപ്പോൾ ഈ നാമം  സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.


"ജംഇയ്യത്തുൽ മുജാഹിദീൻ സംഘത്തിൻെറ പ്രവർത്തനങ്ങൾ അരീക്കോടിന്റെ പരിസരത്തു മാത്രമല്ല കേരളത്തിലെ എല്ലാ മുക്കിലും മൂലയിലും എത്താൻ തുടങ്ങി. മുജാഹിദീൻ എന്ന പേരിൽ പല സ്ഥലങ്ങളിലും ഇസ്‌ലാഹി പ്രവർത്തനം ആരംഭിച്ചു. 1950ൽ രൂപം കൊണ്ട കേരള നദ് വതുൽ മുജാഹിദീൻ സംഘടനയുടെ മുജാഹിദ് എന്ന പദം അരീക്കോട് ജംഇയ്യത്തുൽ മുജാഹിദിന്റെ സംഭാവനയാണ്. "

(ജംഇയ്യത്തുൽ

മുജാഹിദീൻ അമ്പതാം വാർഷികം - പേ: 10)


1930 - 40 കാലയളവിലാണ് സുന്നികളുടെ പള്ളികൾ പിടിച്ചെടുത്തു കൊണ്ടാണ് വഹാബിസത്തിന്റെ വളർച്ചയുണ്ടായത്. ചതിയിലൂടെയും വഞ്ചനയിലൂടെയും അധികാര ബലം ഉപയോഗിച്ചും നിരവധി സ്ഥലങ്ങളിൽ പള്ളികൾ പിടിച്ചടക്കപ്പെട്ടിട്ടുണ്ട്.


*കടലുണ്ടി പള്ളി* *പിടിച്ചെടുത്ത കഥ*


കോഴിക്കോട് ജില്ലയിലെ കടലുണ്ടി സയ്യിദന്മാരുടെ നാട്. ഈ പ്രദേശത്തെ പഴയ പള്ളി വഹാബികൾ വഞ്ചനയിലൂടെയും ചതിയിലൂടെയും പിടിച്ചെടുത്തതാണ്.


അറബിയിൽ ഖുതുബ നിർവഹിക്കുന്ന സുന്നി ആചാരങ്ങൾ കൃത്യമായി നടന്നു വന്ന കടലുണ്ടി പള്ളി പിടിച്ചെടുത്ത കഥ മൗലവിമാർ വിശദീകരിക്കുന്നു :


"ഒരു വെള്ളിയാഴ്ച മഹല്ലിൽ വിശിഷ്യാ പള്ളിയിൽ എന്തും സംഭവിച്ചേക്കാവുന്ന ഭീകരാന്തരീക്ഷം! ഒരു കുറിയ മനുഷ്യൻ ശാന്ത ഗംഭീരനായി പള്ളിയിലെ മിമ്പറിൽ കയറുന്നു. മആശിറയുടെ വിളിയാളമില്ലാതെ വാളെടുക്കാതെ നബാതിയ ഖുതുബയുടെ പഴകി ദ്രവിച്ച ഏടില്ലാതെ ആ ഖത്തീബ് പ്രസംഗം ആരംഭിച്ചു. പള്ളിയിൽ ജനങ്ങൾ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്... രണ്ടാം ഖുതുബയിൽ നമസ്കാരാനന്തരമുള്ള കൂട്ടുപ്രാർത്ഥന ബിദ്അത്താണെന്ന് ആ ഖത്തീബ് സമർത്ഥിച്ചു. അന്ന് ആദ്യമായി ആ മഹല്ലിൽ  ഇമാം മിഹ്റാബിൽ നിന്ന് കൂട്ട പ്രാർത്ഥനക്ക് നേതൃത്വം നൽകാതെ സ്ഥലംവിട്ടു...ഈ മഹല്ല് കോഴിക്കോട് ജില്ലയിലെ കടലുണ്ടിയിൽ ആയിരുന്നു. മഹല്ലിലെ ശ്രദ്ധേയമായ മാറ്റപ്രക്രിയക്ക് വീര്യം പകർന്നുകൊണ്ട് അത്യാകർഷകമായ ഖുതുബ നിർവഹിച്ചതോ? പണ്ഡിതവര്യൻ മർഹൂം എം ശൈഖ് മുഹമ്മദ് മൗലവിയും. ഇതുപോലെ കേരളത്തിലെ ഖുറാഫാത്തിന്റെ തിമിരം ബാധിച്ച നിരവധി മഹല്ലുകളെ യാഥാസ്ഥിതികത്വത്തിന്റെ തടവറയിൽ നിന്നും മോചിപ്പിക്കുന്നതിൽ മൗലവി വഹിച്ച പങ്ക് കേരളത്തിന് നന്ദിയോടെ മാത്രമേ സ്മരിക്കാനാവൂ.

(ജംഇയ്യത്തുൽ

 മുജാഹിദീൻ 

അമ്പതാം വാർഷിക സുവനീർ പേ: 119)

എടവണ്ണയിലെ കറാമത്ത്*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 93/313

 https://www.facebook.com/100024345712315/posts/pfbid032Q5vcwGCWNS71dXM4oXSw6svfng59YhMEc4SSUwsB6QPfvdh7nk85GCzbj4ug3MPl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 93/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*എടവണ്ണയിലെ കറാമത്ത്*


പല നാടുകളിലും പഴയ പള്ളിപ്പറമ്പും ഖബർസ്ഥാനും  ആ പ്രദേശത്തെ ഒരു മഹാന്റെ കറാമതിലൂടെ ലഭിച്ചതായിരിക്കും. സ്വന്തം നാടും കുടുംബവും ഉപേക്ഷിച്ച് ഇസ്‌ലാമിക ദഅവത്തിനു വേണ്ടി ഇറങ്ങിപ്പുറപ്പെടുന്ന ശൈലി പഴയകാലത്ത് ധാരാളമുണ്ട്. അവരുടെ ജീവിതം സംശുദ്ധമായിരിക്കും. ജനങ്ങൾക്കിടയിൽ വിശ്വസ്തരായിരിക്കും അവർ. എഴുത്തോ പ്രസംഗമോ ഇല്ലാതെ അവരുടെ ജീവിത ക്രമീകരണത്തിലൂടെ വലിയ ഒരു ദഅവത് അവർ നടത്തും.  ദിക്റിലും ഖുർആൻ പാരായണത്തിലും ദുആയിലുമായി കഴിഞ്ഞുകൂടുന്ന ഇത്തരക്കാരുടെ ദുആ കൊണ്ടും മന്ത്രം കൊണ്ടും ആ നാട്ടുകാർക്ക് വലിയ സമാധാനം ലഭിക്കും. 


ചിലപ്പോൾ മാറാവ്യാധി രോഗങ്ങൾക്ക് ശമനം വരുന്ന അത്ഭുതങ്ങൾ സംഭവിക്കും. പാരിതോഷികമായി ഒന്നും സ്വീകരിക്കാത്ത അത്തരം മഹാന്മാർ മുതലാളിമാരുടെ നിർബന്ധ ആവശ്യത്തിന് വഴങ്ങി ചിലപ്പോൾ പൊതു ആവശ്യങ്ങൾക്ക് വേണ്ട കാര്യങ്ങൾ നിർദ്ദേശിക്കും.  വലിയ ഭൂസ്വത്തിന്റെ ഉടമകൾ അവരുടെ നിർദ്ദേശപ്രകാരം പള്ളിക്ക് വേണ്ടി അവരുടെ സ്വത്തിന്റെ വലിയ ഒരു ഭാഗം തന്നെ വിട്ടുകൊടുക്കും. ചരിത്രത്തിൽ എമ്പാടും സംഭവങ്ങൾ ഇതിന് ഉദാഹരണമായുണ്ട്.

എടവണ്ണ വലിയ ജുമാഅത്ത് പള്ളിയുടെ ചരിത്രം ഇതിനു സമാനമാണ്.


എടവണ്ണ കോവിലകത്തെ ചെറിയൊരു കുട്ടി പാമ്പുകടിയേറ്റ് ബോധം നഷ്ടപ്പെട്ടു. മരിച്ചു എന്ന് കരുതി അനന്തര കർമ്മങ്ങൾക്കുള്ള വിലാപയാത്രയിൽ എടവണ്ണയിലെ മുഴുവൻ ജനതയും പങ്കുകൊണ്ടു. ഈ സമയത്താണ് സൂഫിവര്യനായ കുഞ്ഞിരാനുപ്പാപ്പ എതിർ ദിശയിൽ നിന്നും നടന്നുവന്നത്. ഉപ്പാപ്പ തമ്പുരാട്ടി കുട്ടിയുടെ ശരീരം കോവിലകത്തേക്ക് തിരിച്ചുകൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഉപ്പാപ്പയിൽ നിന്നും പല കറാമത്തുകൾക്കും സാക്ഷിയായ എടവണ്ണക്കാർ ഉപ്പാപ്പ ആവശ്യപ്പെട്ടതല്ലേ എന്ന നിലക്ക് ദഹിപ്പിക്കാൻ കൊണ്ടുപോയ ആ ശരീരം കോവിലകം മുറ്റത്തേക്ക് മടക്കി. ഉപ്പാപ്പയുടെ മന്ത്രത്തിനുശേഷം കുട്ടി കണ്ണു തുറന്നു. 


കുറച്ച് കുറിയരി കഞ്ഞി ഉണ്ടാക്കാൻ ഉപ്പാപ്പ ആവശ്യപ്പെട്ടു. കഞ്ഞി കുടിച്ച് കുട്ടി പതുക്കെ പുറത്തേക്ക് പോയി. ഇത് കണ്ട ജനക്കൂട്ടം ഇളകി മറിഞ്ഞു. തമ്പുരാൻ സന്തോഷം കൊണ്ട് കരഞ്ഞു. ഞാനെന്തു തരണം ഇതിന് ? ഒന്നും വേണ്ടെന്ന് ഉപ്പാപ്പ പറഞ്ഞു. എന്റെ സന്തോഷത്തിന് അങ്ങേയ്ക്ക് ആവശ്യപ്പെടാം എന്തെങ്കിലും. ഒടുവിൽ ഉപ്പാപ്പ തമ്പുരാന്റെ നിർബന്ധത്തിനു വഴങ്ങി ഇങ്ങനെ ആവശ്യപ്പെട്ടു : ഒരു പള്ളിയും 40 ആളുകൾക്ക് താമസിക്കാനുള്ള വീടും നിർമ്മിക്കാൻ കുറച്ചു ഭൂമി. സ്വത്തു മുഴുവൻ കൊടുക്കാൻ ഒരുങ്ങിയ തമ്പുരാൻ സന്തോഷത്തോടെ ഉപ്പാപ്പാക്ക് തന്റെ അധീനതയിലുള്ള  എടവണ്ണ മേത്തലങ്ങാടിയിലെ സ്ഥലം നൽകി.

എടവണ്ണ വലിയ പള്ളിയും പരിസരപ്രദേശത്തുള്ള ഇടതിങ്ങിയുള്ള പാർപ്പിടരീതിയും വീക്ഷിക്കുന്നവർക്ക് ഇന്നും ഈ ചരിത്ര പശ്ചാത്തലം  ബോധ്യപ്പെടും.

എടവണ്ണയിലെ പഴമക്കാർക്കിടയിൽ മശ്ഹൂറായ ഈ സംഭവം എടവണ്ണയുടെ ചരിത്രം പറയുന്ന പല ഗ്രന്ഥങ്ങളിലും ഇടം പിടിച്ചിട്ടുണ്ട്.

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...