Saturday, June 1, 2024

കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും - 3*

 https://www.facebook.com/share/XUCkHZL9mfjNACdu/?mibextid=oFDknk

1️⃣1️⃣7️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 

✍️ Aslamsaquafisuraiji payyoli

➖➖➖➖➖➖➖➖➖➖➖➖

*കുണ്ടുതോട് വ്യവസ്ഥക്ക്*

*മുമ്പും ശേഷവും - 3*


കൊണ്ടുതോട് വ്യവസ്ഥയിലെ പതിനൊന്നാമത്തെ തീരുമാനം സ്ത്രീകൾ ജുമുഅ ജമാഅത്തിൽ പങ്കെടുക്കൽ പുണ്യകരമാണെന്നായിരുന്നു. 

"അന്യ പുരുഷന്മാർ പങ്കെടുക്കുന്ന ജമാഅത്ത് ജുമുഅകളിൽ പള്ളിയിൽ ആയിരുന്നാലും അല്ലാതിരുന്നാലും സ്ത്രീകൾ പങ്കെടുക്കൽ അനുവദനീയവും പുണ്യകർമ്മവുമാണ് - മുജാഹിദുകൾ "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ: 134)


സ്ത്രീകൾ പള്ളിയിൽ പോകണമെന്നു പറഞ്ഞു സംവാദങ്ങൾ വരെ നടത്തിയ ഇക്കൂട്ടർക്ക്

ഇപ്പോൾ ഇത് പുണ്യകർമ്മമല്ലാതായി തീർന്നിരിക്കുന്നു. 


"സ്ത്രീകൾ പള്ളിയിൽ പോവുകയോ പോകാതിരിക്കുകയോ ചെയ്യാം " 

(വിചിന്തനം വാരിക

2009 മാർച്ച് 20 പേ: 9)


"ജുമുഅ  ജമാഅത്തുകൾക്കായി സാഹചര്യങ്ങളും സന്ദർഭങ്ങളും സുരക്ഷിതത്വവും അനുകൂലമെങ്കിൽ സ്ത്രീകൾ ചെന്നെത്തുന്നതിന് ഇസ്‌ലാം എതിരല്ലെന്നതാണ് വസ്തുത. "

(വിചിന്തനം വാരിക

2007 ഫെ: 23 പേ: 3)


പുതിയ പ്രസിദ്ധീകരണങ്ങളിൽ ജമാഅത്ത് നിസ്കാരവുമായി ബന്ധപ്പെട്ട് സ്ത്രീകളെ പരാമർശിക്കുന്നേയില്ല.

"പുരുഷന്മാർ കഴിവതും അഞ്ചുനേരത്തെ നിസ്കാരങ്ങളും പള്ളിയിൽ പോയി സംഘടിതമായി (ജമാഅത്തായി) നിസ്കരിക്കുവാനാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്. "

(ഇസ്‌ലാം അടിസ്ഥാന പാഠങ്ങൾ - വിസ്ഡം പേ:119 )


"ഫർള് നിസ്കാരങ്ങൾ പുരുഷന്മാർ കഴിവതും ജമാഅത്തായിട്ടാണ് നിർവഹിക്കേണ്ടത്. ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ ഇരുപത്തിയേഴ് ഇരട്ടി പ്രതിഫലമാണ് ജമാഅത്തായി നിസ്കരിക്കുന്നതിനുള്ളത്. "

(ഇസ്‌ലാം അടിസ്ഥാന 

പാഠങ്ങൾ വിസ്ഡം പേജ് 130 )


പുതിയ തലമുറ സ്ത്രീകളെ പള്ളിയിലേക്ക് പറഞ്ഞയക്കുന്നതിൽ നിന്നും പിന്തിരിയുകയും ഒരു പ്രതിഫലം ഇല്ലാത്ത കാര്യമാണെന്ന് പഠിപ്പിക്കുകയും ചെയ്യുമ്പോൾ മുതിർന്ന മൗലവിമാരിൽ ചിലർ ഇതിൻെറ പ്രയാസങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. 


"ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന ചില സലഫി പണ്ഡിതർ സ്ത്രീകൾ ജുമുഅ ജമാഅത്തിൽ പങ്കെടുക്കൽ സുന്നത്തില്ല, ജാഇസാണ്, വീടാണ് ഉത്തമം എന്ന് പറയുന്നവരുണ്ടല്ലോ? എന്ന് ചോദിക്കുന്നവരുമുണ്ടാകാം. അത്തരക്കാരോട് നമുക്ക് പറയാനുള്ളത് ഇതാണ്. ജാഇസ് എന്നാൽ ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. രണ്ടിലും പുണ്യമില്ലെന്നർത്ഥം. അപ്പോൾ സ്ത്രീകൾ പള്ളിയിൽ നമസ്കരിച്ചാൽ പുണ്യമില്ലാത്തത് കൊണ്ട് അതിന് പോകുന്നതും പുണ്യമില്ല എന്ന് വരുന്നു...ജാഇസ് എന്നത് ഒരു വർഗ്ഗ നാമമാണ്. കറാഹത്ത് , സുന്നത്ത് എന്നീ രണ്ട് നിയമങ്ങളുടെ കൂടെയും അത് വരുന്നതാണ്. നിങ്ങൾ പറയുന്ന ജാഇസ് സുന്നത്തിന്റെ കൂടെയുള്ളതാണോ? അതോ , കറാഹത്തിന്റെ കൂടെയുള്ളതോ?. കറാഹത്തിന്റെ കൂടെയുള്ള ജാഇസാണെങ്കിൽ നിങ്ങളും ആധുനിക ഖുറാഫികളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാക്കണം. പഴയ വീഞ്ഞ് പുതിയ പാത്രത്തിൽ അടയ്ക്കേണ്ട ആവശ്യമില്ല. നിങ്ങൾ പറയുന്ന ജാഇസ് സുന്നത്തിന്റെ കൂടെയുള്ളതാണെങ്കിൽ ആ കാര്യം മുസ്‌ലിം സമൂഹത്തോട് തുറന്നു പറയാൻ എന്തിനു മടി കാണിക്കണം? "

(ജാമിഅ: നദ്‌വിയ്യ: എടവണ്ണ, 

40ാം വാർഷിക സുവനീർ - 66, 67)


1975 ൽ മൗലവിമാർ കുണ്ടു തോട് വ്യവസ്ഥയിൽ എഴുതിവെച്ച വാദങ്ങൾ ഏറ്റെടുക്കാൻ ആധുനിക മൗലവിമാർ വിമുഖത കാണിക്കുന്നുവെന്നത്  പൗരാണിക മൗലവിമാരുടെ പല വാദങ്ങൾക്കും പ്രമാണങ്ങളില്ലെന്ന പുതു തലമുറയുടെ തിരിച്ചറിവിനെയാണ് അടയാളപ്പെടുത്തുന്നത്.

പിഞ്ഞാണമെഴുത്ത് ചികിത്സ* *ശിർക്കാണെന്നും അല്ലെന്നും* ➖ മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം -1️⃣1️⃣6️⃣

 https://www.facebook.com/share/p/3rfJLqmof5Pph7tk/?mibextid=oFDknk

*പിഞ്ഞാണമെഴുത്ത് ചികിത്സ*

*ശിർക്കാണെന്നും അല്ലെന്നും*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം -1️⃣1️⃣6️⃣

✍️ Aslamsaquafi payyoli

➖➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് വ്യവസ്ഥയിൽ നിന്നും മൗലവിമാർ വ്യതിചലിച്ചതിൻ്റെ രണ്ടാമത്തെ ഉദാഹരണമാണ് ആത്മീയ ചികിത്സയിലെ പിഞ്ഞാണമെഴുത്ത്. ഇത്തരം ചികിത്സകൾ ശിർക്കാണെന്നായിരുന്നു വ്യവസ്ഥയിൽ അഞ്ചാം നമ്പറായി രേഖപ്പെടുത്തിയത്.

"ഇന്ന് നമ്മുടെ നാട്ടിൽ മുസ്‌ലിംകൾക്കിടയിൽ നടപ്പുള്ള ഉറുക്ക്, ഏലസ്സ്, ഹോമം, പിഞ്ഞാണമെഴുത്ത് എന്നിവ ശിർക്ക് പരമായ കാര്യങ്ങളാണ്. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും - പേ 132)


മുജാഹിദ് നേതാക്കൾ ശിർക്കാണെന്ന് പഠിപ്പിച്ച പിഞ്ഞാണമെഴുത്ത് ചികിത്സ പിന്നീട് തൗഹീദായി മാറുന്നു.

മുജാഹിദ് പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹ് മാസിക ശ്രദ്ധിക്കുക :

"വിശുദ്ധ ഖുർആനിലെ ചില സൂക്തങ്ങൾഏതെങ്കിലും പാത്രത്തിലോ മറ്റോ എഴുതി അത് വെള്ളം കൊണ്ട് മായ്ച്ചശേഷം ആ വെള്ളം കുടിക്കുകയോ അതുകൊണ്ട് ശരീരം കഴുകുകയോ ചെയ്യൽ.

ഇബ്നു അബ്ബാസ്(റ) പ്രമുഖ താബിഈ പണ്ഡിതനായ മുജാഹിദ്, അബൂഖിലാബ, അഹ്മദ് ബിൻ ഹമ്പൽ,അൽ ഖാളി ഇയാള്, ഇബ്നു തൈമിയ്യ, ഇബ്നുൽ ഖയ്യും തുടങ്ങിയവരൊക്കെ ഇത് അനുവദനീയമാണെന്ന് വീക്ഷണക്കാരാണ്... 


ഇബ്നു അബീ ശൈബ  തൻ്റെ മുസന്നഫിൽ രിവായത്ത് ചെയ്തു: ഖുർആനിൽ നിന്നുള്ള സൂക്തങ്ങൾ എഴുതി അത് ഭയമുള്ള ആളിന് കുടിക്കാൻ കൊടുക്കുന്നതിൽ മുജാഹിദ് , ലൈസ് എന്നിവർ യാതൊരു തെറ്റും കണ്ടില്ല.

ഇബ്നു തൈമിയ്യ പറഞ്ഞു: ഖുർആനിൽ നിന്നോ മറ്റു ദിക്റുകളിൽ നിന്നോ വല്ലതും പാത്രത്തിലോ പലകയിലോ മറ്റോ എഴുതി അത് വെള്ളം കൊണ്ട് മായ്ച്ചശേഷം കുടിക്കുന്നത് കൊണ്ട് തെറ്റില്ലെന്ന് ഇമാം അഹ്മദും മറ്റും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. "

(അൽ ഇസ്‌ലാഹ് മാസിക 

2015 മാർച്ച് പേജ് 37 )


ശിർക്ക് തൗഹീദും തൗഹീദ് ശിർക്കുമായി മാറിമറിയുന്നത് മുജാഹിദുകൾക്ക് ഒരു പുതുമയുള്ള കാര്യമല്ല. എന്നാൽ സുന്നികൾക്ക് ഇത്തരം കാര്യങ്ങൾ സങ്കൽപ്പിക്കാൻ പോലും സാധ്യമല്ല. ഒരു കാര്യം ശിർക്കാണെങ്കിൽ അത് എല്ലാ കാലത്തും ശിർക്കു തന്നെയായിരിക്കണം. തൗഹീദും തഥൈവ. പക്ഷേ ഈയൊരു സ്ഥിരത സുന്നത്ത് ജമാഅത്തിന് മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ കുണ്ടുതോട് സംവാദത്തിൽ സുന്നികൾ എഴുതിയ വാദങ്ങൾ ഒന്നും തന്നെ ഇന്നുവരെ തിരുത്തി എഴുതേണ്ടി വന്നിട്ടില്ല. 

വിശ്വാസകാര്യങ്ങളിൽ വൈരുദ്ധ്യങ്ങൾ സംഭവിക്കുന്നു എന്നതാണ് മുജാഹിദ് പ്രസ്ഥാനം പിഴച്ചതാണെന്നതിനുള്ള ഏറ്റവും വലിയ തെളിവ്. ശരിയായ അഖീദയിൽ ഒരിക്കലും പരസ്പര വിരുദ്ധ ആശയം വരില്ല. 

തെറ്റായ അഖീദയിലാവട്ടെ വൈരുദ്ധ്യങ്ങൾ സുലഭമായിരിക്കും.

ഇത് മൗലവിമാർക്കും അറിയാവുന്ന ഒരു വസ്തുതയാണ്.


"ജനങ്ങൾ ഉൾക്കൊണ്ട അഖീദയെ നമുക്ക് രണ്ടായി വിഭജിക്കാം. 

ഒന്ന് - ശരിയായ അഖീദ : ഓരോ കാലഘട്ടങ്ങളിൽ ഓരോ പ്രദേശങ്ങളിൽ നിയുക്തരായ പ്രവാചകന്മാർ കൊണ്ടുവന്നിട്ടുള്ള വിശ്വാസകാര്യങ്ങളാണവ. അവയൊക്കെ സൂക്ഷ്മ ജ്ഞാനിയും സർവ്വജ്ഞനുമായ അല്ലാഹുവിൻ്റെ പക്കലിൽ നിന്നുള്ളവയാണെന്നതിനാൽ ഒരേ കാര്യങ്ങൾ ആയി നാം കാണുന്നു. അവ തമ്മിൽ വൈരുദ്ധ്യമോ വ്യത്യാസമോ നാം കാണുന്നില്ല..

രണ്ട് - തെറ്റായ അഖീദ : അല്ലാഹുവിന്റെ പക്കലിൽ നിന്ന് പ്രവാചകന്മാർ കൊണ്ടുവന്നതല്ലാത്ത മനുഷ്യ ചിന്തകളിൽ നിന്ന് രൂപം കൊണ്ട അഖീദകളാണിവ. മനുഷ്യൻ അറിവുകൊണ്ടും അനുഭവം കൊണ്ടും എത്ര വലുതായാലും അവൻ്റെ എല്ലാ കാര്യങ്ങളും പരിമിതമാണ്. അവൻെറ അനുഭവത്തിലും പരിജ്ഞാനത്തിലും പരിസ്ഥിതിക്കും വിധേയമായവയെ അവ ആവുകയുള്ളൂ. അതിനാൽ മനുഷ്യമനസ്സുകളിൽ ഉരുത്തിരിഞ്ഞ് അവൻ മിനഞ്ഞുണ്ടാക്കുന്ന അഖീദകൾ പരസ്പര വിരുദ്ധങ്ങളും വ്യത്യസ്തങ്ങളുമാവുക തന്നെ ചെയ്യും. 

ഇനി ദൈവീകമായി സിദ്ധിച്ച അഖീദകൾ തന്നെ മനുഷ്യന്റെ കൈകടത്തലുകൾക്ക് വിധേയമാകുമ്പോൾ അവയിൽ വ്യത്യാസവും വ്യതിയാനവും സംഭവിക്കുന്നു. "

(വിശ്വാസ കാര്യങ്ങൾ

കെ എൻ എം പേ: 11)


മുജാഹിദ് മൗലവിമാർ

ഇത്തരം വസ്തുതാപരമായ കാര്യങ്ങൾ എഴുതുന്നതോടൊപ്പം തന്നെ വിശ്വാസകാര്യങ്ങളിൽ പരസ്പര വിരുദ്ധങ്ങളായ ആശയങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നതെങ്ങിനെയെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നേയില്ല.

സിഫാത്തുകളുമായി ബന്ധപ്പെട്ട ആയത്ത് ഹദീസുകൾക്ക് വഹാബി തെറ്റിദ്ധരിപ്പിക്കുന്നതിന് മറുപടി

 


*സിഫാത്തുകളുമായി ബന്ധപ്പെട്ട  ആയത്ത് ഹദീസുകൾക്ക് വഹാബി തെറ്റിദ്ധരിപ്പിക്കുന്നതിന് മറുപടി *


Aslam Kamil Saquafi parappanangadi


മുതശാബിഹായ ആയത്തുകൾക്ക് 


രണ്ട് വിശധീകരണങ്ങൾ കാണാം 


1 . അതിന്റെ വ്യാഖ്യാനിക്കുകയോ നേരെ അർത്ഥം പറയുകയോ ചെയ്യാതിരിക്കുക

ഇതാണ് ഭൂരിപക്ഷം സലഫുകളുടെ അഭിപ്രയം


ഉദാ  യദയ്യ അന്ന വാക്കിന് അവയവം എന്ന അർത്ഥമുള്ള രണ്ട് കൈകൾ അല്ലാഹുവിന്ന് ഉണ്ട് എന്ന് പറയരുത്


ഇസ്തവാ എന്ന വാക്കിന് ഇരുന്നു എന്ന അർത്ഥത്തിന് ഉപവിഷ്ടനായി എന്ന് പറയരുത്


അല്ലാഹുവിന് സ്ഥലമുണ്ട് ഭാഗത്താണ് എന്ന അർത്ഥത്തിന് അവൻ മുകൾഭാഗത്താണ് എന്ന് പറയരുത്


മറിച്ചു ഇസ്തവ എന്നും യദയ്യ എന്നും ഫൗഖ എന്നും അല്ലാഹു പറഞ്ഞത് നാം വിശ്വസിക്കുന്നു. അതിന് അല്ലാഹു ഉദ്ധേശിച്ച അർത്ഥം നമുക്കറിയില്ല.

അല്ലാഹു തആലക്ക് അനുയോജ്യമായ ഇസ്തിവായും യദും ഫൗഖും അവനുണ്ട് . അത് എന്നാണന്ന് നമുക്കറിയില്ല. അതിനെ വ്യാഖ്യാനിക്കേണ്ടതില്ല.


ഇതാണ് അൽ ഇബാനയിലും 

മറ്റു സലഫിന്റെ ഗ്രന്തങ്ങളിലും പറഞ്ഞിട്ടുള്ളത്.


എന്നാൽ ഒഹാബി വാദം

ഇസ്തവാ എന്നൽ ഉപവിഷ്ടനായി ഇരുന്നു എന്നും . യദയ്യ എന്നാൽ ഒർജിനൽ കൈ എന്നും മറ്റു ബാഹ്യാർത്ഥം വിശ്വസിക്കുകയും അത് നമ്മെ പോലെയല്ല അല്ലാഹുവിനോട് യോജിച്ച പ്രകാരം ഉപവിഷ്ടനായി ഇരുന്നു എന്നും ഒർജിനൽ കൈകൾ ഉണ്ട് എന്നും പറയുന്നു. എന്നാൽ ഈ വാദം തെറ്റായ വാദമാണ്. അങ്ങനെ സലഫുകൾ പറഞ്ഞിട്ടില്ല. പറഞ്ഞു എന്ന് തെളിയിക്കാൻ സാധ്യമല്ല


പ്രശസ്ത ഹദീസ് പണ്ഡിതൻ ഇമാം ബൈഹഖി റ പറയുന്നു

ഇമാം ഖത്വാബി റ പറഞ്ഞു.

അല്ലാഹുവിന്റെ യദ് എന്ന് പറഞ്ഞാൽ അവയവമല്ല. യദ് നെ വന്നത് പോലെ നമുക്ക് പറയാം അതിന് ഒരു  രൂപവും പറയരുത്. ഖുർആനിലും സ്വഹീഹായഹദീസിലും വന്നതിൽ നമുക്ക് നിൽക്കാം

ഇതാണ് അഹ് ലുസുന്ന വൽ ജമാഅയുടെ മദ്ഹബ്

അൽ അസ്മാഉ വസ്സി ഫത്ത് 2 / 161


فقد قال البيهقي في الأسماء والصفات (2/ 161) : وقال أبو سليمان الخطابي رحمه الله : 

 ، وليس معنى اليد عندنا الجارحة ، إنما هو صفة جاء بها التوقيف ، فنحن نطلقها على ما جاءت ولا نكيفها. وننتهي إلى حيث انتهى بنا الكتاب والأخبار المأثورة الصحيحة وهو مذهب أهل السنة والجماعة .اهـ

ഇമാം ബാഖില്ലാനി റ അൽ ഇൻസ്വാഫ് എന്ന ഗ്രന്തത്തിൽ പറയുന്നു.

ഖുർആനിൽ യദയ്യ കൊണ്ട് ഞാൻ സൃഷ്ടിച്ച ഒരാൾക്ക് നീ സുജൂദ് ചെയ്യുന്നതിന് നിന്നെ പറഞ്ഞത് എന്താണ് എന്ന് ആയത്തിലെ യഥയ കൊണ്ടുള്ള ഉദ്ദേശം ഒരിക്കലും രണ്ട് അവയവം അല്ല . ( അൽ ഇൻസ്വാഫ് 230 )


قال الباقلاني في الإنصاف: “وقوله. ” ما منعك أن تسجد لما خلقت بيدي ” وأنهما ليستا بجارحتين”.


സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവ് ഇബ്നു ബത്താൽ റ  പറയുന്നു.

അല്ലാഹുവിനെ അവയവങ്ങൾ വിശേഷിപ്പിക്കാൻ പാടില്ല. അപ്പോൾ അവന്ന് വലത് ഇടത് ഉണ്ടാവുകയില്ല.  ശറഹുസഹീഹുൽ ബുഖാരി 3/412

[12] جاء في شرح صحيح البخارى لابن بطال (3/ 412): والله تعالى لا يوصف بالجوارح فيكون له يمين وشمال.اهـ

ഇബ്നു ബത്താൽ റ  പറയുന്നു.

അല്ലാഹുവിന്റെ ദാത്തിന്റെ സിഫത്തുകളിൽ പെട്ട യമീനിനെ സ്ഥിരപ്പെടുത്തൽ ഹദീസിൽ ഉണ്ട് പക്ഷെ മുജസ്സിമത്ത് വിശ്വസിക്കും പോലെ അത് അവയവമല്ല.അല്ലാഹുവിനെ അവയവങ്ങളും ഭാഗങ്ങളും വിശേഷിപ്പിക്കലും ജിസ്മിനെ പറയലും അസംഭവമാണ് പ

ശറഹുസഹീഹുൽ ബുഖാരി 10/411

وجاء أيضا في شرح صحيح البخارى لابن بطال (10/ 411): وفيه إثبات اليمين لله صفة من صفات ذاته ليست بجارحة خلافًا لما تعتقده الجسمية فى ذلك لاستحالة جواز وصفه بالجوارح والأبعاض، واستحالة كونه جسمًا، وقد تقدم القول فى حل شبههم فى ذلك.


ഇമാം ബൈഹഖി റ  പറയുന്നു.

അവയവമല്ലാത്ത യദൈനി എന്ന സിഫത്ത് അല്ലാഹുവിനെ സ്ഥിരപെട്ടതാണ് എന്ന അധ്യായം.

അൽഅസ്മാഉ വസ്സിഫാത്ത് 2 / 13


[13] فقد نفى البيهقي مرارا في كتابه الأسماء والصفات الجوارح عن الله، فمن ذلك قوله في الأسماء والصفات (2/ 118): باب ما جاء في إثبات اليدين صفتين لا من حيث الجارحة لورود الخبر الصادق به.اهـ


ഇമാം ബൈഹഖി റ 

ആദം നബിയെ സൃഷ്ടിച്ചപ്പോൾ  യദൈയ്യ എന്ന് പറഞ്ഞത് അവയവം ആണ് എന്ന് വെക്കാൻ പാടില്ല കാരണം അല്ലാഹുതആല ഏകനാണ് അവന്ന് ഭാഗങ്ങൾ ഇല്ല .

ശക്തി എന്നോ അധികാരമെന്നോ അനുഗ്രഹമെന്നോ അതിനർത്ഥം പറയരുത്.

അൽഅസ്മാഉ വസ്സിഫാത്ത് 2 / 127

وقال أيضا في الأسماء والصفات (2/ 127): فأما قوله عز وجل : {يا إبليس ما منعك أن تسجد لما خلقت بيدي}.

فلا يجوز أن يحمل على الجارحة ، لأن الباري جل جلاله واحد ، لا يجوز عليه التبعيض.

ولا على القوة والملك والنعمة والصلة ، لأن الاشتراك يقع حينئذ بين وليه آدم وعدوه إبليس.اهـ


ഇമാം ബൈഹഖി റ വീണ്ടും പറയുന്നു .

അല്ലാഹുവിനെ യദ് എന്ന സിഫത്തുണ്ട് അത് അവയവമല്ല.

അൽഅസ്മാഉ വസ്സിഫാത്ത് 2 / 159

وقال في الأسماء والصفات (2/ 159): واليد لله تعالى صفة بلا جارحة.


ഇമാം ബൈഹഖി റ വീണ്ടും പറയുന്നു .

യദ് എന്ന സിഫത്ത്  അവയവമല്ല.

അൽഅസ്മാഉ വസ്സിഫാത്ത് 2 / 169

وقال أيضا في الأسماء والصفات (2/ 169):

وليس معنى اليد في الصفات ، بمعنى الجارحة حتى يتوهم بثبوتها الأصابع ، بل هو توقيف شرعي.اهـ


ദഹബി തദ്കിറയിൽ ഉദ്ധരിക്കുന്നു. .

ഇമാം ഹാഫിള്  അബൂബക്കർ ഖത്തീബ് റ  പറഞ്ഞു:

സ്വഹീഹായ സുനനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 

സിഫാത്തുകൾ    സ്ഥിരപ്പെടുത്തുന്നതാണ്അവ അവയവം ആണെന്ന് ഞാൻ പറയുന്നില്ല.അല്ലാഹുവിൻറെ സമൂഹം ബസറും ഐ ദിയും പ്രവർത്തിക്കുള്ള ആയുധങ്ങളാക്കുന്ന അവയവങ്ങൾ നാം  പറയുന്നില്ല .

 സിഫാത്തുകൾ അല്ലാഹുവിനെ സ്ഥിരപ്പെടുത്തൽ നിർബന്ധമാണ് കാരണം അത് പ്രമാണങ്ങളിൽ വന്നതാണ്.ഖുർആൻ പറഞ്ഞു അല്ലാഹുവിനോട് തുല്യമായ ആരുമില്ല. തദ്കിറ 3/225


[14] جاء في تذكرة الحفاظ للذهبي (3/ 225): نا الحافظ أبو بكر الخطيب قال: أما الكلام في الصفات فإن ما روي منها في السنن الصحاح مذهب السلف إثباتها وإجراؤها على ظواهرها ونفي الكيفية والتشبيه عنها،… السمع والبصر العلم ولا نقول: إنها جوارح ولا نشبهها بالأيدي والأسماع والأبصار التي هي جوارح وأدوات للفعل ونقول: إنما وجب إثباتها؛ لأن التوقيف ورد بها, ووجب نفي التشبيه عنها لقوله تعالى: {لَيْسَ كَمِثْلِهِ شَيْءٌ} [الشورى: 11] {وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ} [الإخلاص: 4] .


ഹാഫിള് ഇബ്നു ഹജറ് റ സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനം ഫത്ഹുൽ ബാരിയിൽ പറയുന്നു..

അല്ലാഹു അവയവം ഉണ്ടാവലിനെ തൊട്ട് പരിശുദ്ധനാണ്

ഫത്ഹുൽ ബാരി

3/541

[16] قال الحافظ في الفتح 3/541: “ومعاذ الله أن يكون لله جارحة. . “.




ഇബ്ന് അബ്ദുൽ ബറ് റ പറയുന്നു


قال الله عز وجل * (وجاء ربك والملك صفا صفا) * وليس مجيئه حركة ولا زوالا ولا انتقالا لأن ذلك إنما يكون إذا كان الجائي جسما أو جوهرا فلما ثبت أنه ليس بجسم ولا جوهر لم يجب أن يكون مجيئه حركة ولا نقلة ولو اعتبرت ذلك بقولهم جاءت فلانا قيامته وجاءه الموت وجاءه المرض وشبه ذلك مما هو موجود نازل به ولا مجيء لبان لك وبالله العصمة والتوفيق التمهيد 5/127


അല്ലാഹുവിന്റെ മജീഉ (വരൽ എന്ന് ഭാഹ്യാർത്ഥം ) ഇളക്കമോ നീങ്ങലോ മറാ ലോ അല്ല. കാരണം


വന്നവൻ ജിസ്മോ ജൗഹറോ ആയാൽ മാത്രമേ അതെല്ലാം ഉണ്ടാവുകയുള്ളൂ.അവൻ ജസ്മോ ജവഹർ അല്ലെന്ന് സ്ഥിരപ്പെടുമ്പോൾ അവൻറെ മജീഇ ഇളക്കമോ നീങ്ങലോ അല്ല

അത്തംഹീദ് 5/127


ഇതെല്ലാം വഹാബിസത്തിൽ പെട്ടു പെപോയവർ ഒന്ന് ചിന്തിച്ചെങ്കിൽ എത്ര നന്നായിരുന്നു


അല്ലാഹു ഇറങ്ങും എന്ന് പ്രത്യക്ഷം കുറിക്കുന്ന ഹദീസ് വിവരിച്ചു 


ഇമാം നവവി റ : ( 676)


പറയുന്നു.


ഈ ഹദീസ്  അള്ളാഹുവിൻറെ സിഫാത്തു മായി ബന്ധപ്പെട്ട ഹദീസ് ആണ് .അതിൽ പണ്ഡിതന്മാർക്ക് രണ്ടു അഭിപ്രായമുണ്ട്.പലതവണ അത് വിവരിച്ച് താണ് കിതാബുൽ ഈമാനിൽ അത് വിവരിച്ചിട്ടുണ്ട് 


.അതിൽ ഒരു അഭിപ്രായം 

 അതിൻറെ അർത്ഥത്തിലേക്ക്  ചിന്തിക്കാതെ  അതിനെ വിശ്വസിക്കലാണ്.സൃഷ്ടികളുടെ വിശേഷണങ്ങൾ തൊട്ട്  അല്ലാഹു പരിശുദ്ധനാണ് എന്നും അവനോട് തുല്യമായ മറ്റൊന്നും ഇല്ലെന്നും വിശ്വസിക്കുകയും ചെയ്യണം


രണ്ടാമത്തെ അഭിപ്രായം

അല്ലാഹുവിനോട് യോജിച്ച നിലയ്ക്ക് അതിനെ വ്യാഖ്യാനിക്കണംഅല്ലാഹുവിനോട് യോജിച്ച നിലക്ക് അതിനെ വ്യാഖ്യാനിക്കണം (ശറഹു മുസ്‌ലിം 5 /2 4)


 قال الإمام النووي :

 هذا الحديث من أحاديث الصفات وفيها مذهبان تقدم ذكرهما مرات في كتاب الإيمان أحدهما الإيمان به من غير تخوض في معناه مع اعتقاد أن الله تعالى ليس كمثله شئ وتنزيهه عن سمات المخلوقات 

والثاني تأويله بما .يليق به شرح مسلم للإمام النووي ( المتوفى : 676 ه ) 5/24


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Wednesday, May 29, 2024

മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും*

 https://www.facebook.com/share/p/uJ2DidVAW7WXhzXM/?mibextid=oFDknk

*മുജാഹിദ് പ്രസ്ഥാനം;*

*കുണ്ടുതോട് വ്യവസ്ഥക്ക്*

*മുമ്പും ശേഷവും*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം -1️⃣1️⃣5️⃣

✍️ Aslamsaquafi suraiji Payyoli

➖➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് സംവാദം നടന്നില്ലെങ്കിലും അതിൻ്റെ വ്യവസ്ഥകൊണ്ട്  ഗുണങ്ങളേറെയുണ്ടായിട്ടുണ്ട്. 


സുന്നികൾക്കില്ലാത്ത വിശ്വാസം വെച്ചുകെട്ടി അതിനു മറുപടി പറയുന്ന ഒരു ശൈലി പണ്ടുമുതലേ മൗലവിമാർക്കുണ്ടായിരുന്നല്ലോ. അത്തരം ശൈലികൾ മൗലവിമാർ സംവാദ വ്യവസ്ഥയിൽ പ്രയോഗിച്ചപ്പോൾ സുന്നിപണ്ഡിതർ അത്  തിരുത്തി വസ്തുതകൾ ബോധ്യപ്പെടുത്തി എന്നത് വ്യവസ്ഥ കൊണ്ടുളള എടുത്തു പറയാവുന്നൊരു നേട്ടം തന്നെയാണ്. 


ഉദാഹരണത്തിന്, മഹാന്മാരുടെ ഹഖ്, ജാഹ്, ബറകത് കൊണ്ടുള്ള തവസ്സുൽ. 

മഹാന്മാരെ തവസ്സുൽ ചെയ്ത് അല്ലാഹു തആലയോട് ഒരു കാര്യം  ചോദിക്കുമ്പോൾ അല്ലാഹു അത് ചെയ്തുതരാൻ നിർബന്ധിതനാകുമെന്നാണ് സുന്നികൾ വിശ്വസിക്കുന്നത് എന്ന  ഒരു ധാരണ പരത്തി ഹഖ്, ബറകത്ത് കൊണ്ടുള്ള തവസ്സുൽ ശിർക്കാണെന്ന് വാദിക്കാനായിരുന്നു മൗലവിമാർ ശ്രമിച്ചത്. സുന്നി ഉലമാക്കൾ അത് തിരുത്തി; തവസ്സുൽ ഘട്ടത്തിൽ അല്ലാഹു തആലാക്ക് അങ്ങനെ ഒരു "നിർബന്ധിതാവസ്ഥ" ഇല്ലെന്ന വസ്തുത അവർക്ക് പഠിപ്പിച്ചു കൊടുത്തു. അങ്ങനെ ആ വിഷയം വാദാപ്രതിവാദത്തിന് വിഷയമാക്കേണ്ടതില്ലെന്ന് രണ്ടു കൂട്ടരും തീരുമാനിക്കുകയും ചെയ്തു.


വ്യവസ്ഥ നമ്പർ 3 പരിശോധിക്കുക.

" തവസ്സുൽ, അഥവാ മരിച്ചുപോയ മഹാത്മാക്കളെ ഇടയാളരാക്കി അല്ലാഹുവിനോട് ദുആ ഇരക്കുന്നതിന്റെ അർത്ഥത്തിൽ അങ്ങനെ ചെയ്യുമ്പോൾ അല്ലാഹു നിർബന്ധിതനാകും എന്ന വിശ്വാസം സുന്നി- മുജാഹിദുകൾക്കിടയിൽ തർക്കമില്ലാത്തതിനാൽ ആ ഭാഗം വാദപ്രതിവാദ വിഷയമാക്കേണ്ടതില്ല. "

(ഒതായും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ: 131 )


ഈ സംവാദ വ്യവസ്ഥയെ മറ്റൊരു രൂപത്തിൽ കൂടി  നമുക്ക് വിശകലനം ചെയ്യാം. അതായത്, 

ഈ സംവാദ വ്യവസ്ഥ ഇപ്പോൾ മൗലവിമാർക്കിടയിൽ എത്രത്തോളം സ്വീകാര്യമാണ്.? 

ഇത്  പഠന വിധേയമാക്കുമ്പോൾ മൗലവിമാരുടെ ആദർശ അസ്ഥിരത നമുക്ക് വേഗം ബോധ്യപ്പെടും.


ഒന്നാമതായി തവസ്സുൽ തന്നെ ഉദാഹരണമായെടുക്കാം.

1- *തവസ്സുൽ* 

*അന്ന് ശിർക്കല്ല* 

*ഇന്ന് ശിർക്കാണ്*


മഹാന്മാരുടെ ബറകത് കൊണ്ട് / മുഖേനെ അല്ലാഹുതആലയോട് ഒരു കാര്യം ചോദിക്കുമ്പോൾ അത് സാധിപ്പിച്ചു തരൽ അല്ലാഹുവിന് നിർബന്ധ ബാധ്യതയാണെന്ന് വിശ്വസിച്ചു കൊണ്ട് തവസ്സുൽ ശിർക്കാണെന്നും അങ്ങനെയല്ലെങ്കിൽ ഹഖ്, ബറകത് കൊണ്ടുള്ള തവസ്സുൽ കറാഹത്താണെന്നു മായിരുന്നു കുണ്ടുതോട് സംവാദത്തിൽ മൂന്നാം നമ്പറായി എഴുതിയിട്ടുള്ളത്. 


അതായത്, നാം ചെയ്തു വരാറുള്ള മഹാന്മാരുടെ ഹഖ്, ജാഹ്, ബറകത്ത് കൊണ്ടുള്ള തവസ്സുൽ മുജാഹിദുകൾക്ക് അന്ന് കറാഹത്ത് മാത്രമായിരുന്നു.


"അല്ലാഹു നിർബന്ധിതനാകും എന്ന വിശ്വാസത്തോടെ (തവസ്സുൽ) ചെയ്താൽ ശിർക്കും അല്ലാത്തപക്ഷം കറാഹത്തുമാണെന്ന് മുജാഹിദുകൾ. "

(ഒതായിയും ഇസ്‌ലാഹി

പ്രസ്ഥാനവും - കുണ്ടു തോട് വ്യവസ്ഥ പേ: 131)


സുന്നികൾ ചെയ്യുന്ന  തവസ്സുൽ ശിർക്കല്ല എന്ന് അവരും സമ്മതിച്ചതു കൊണ്ടാണല്ലോ ആ സംവാദത്തിൽ നിന്നും ആ വിഷയം മാറ്റിവെച്ചത്.

എന്നാൽ വ്യവസ്ഥക്ക്  ശേഷം 

ഈ നിലപാട് മാറി മറിഞ്ഞു.


കെ എൻ എം പ്രസിദ്ധീകരിച്ച അല്ലാഹു എന്ന പുസ്തകത്തിൽ:

"ഒട്ടേറെ ന്യായീകരണങ്ങൾ തവസ്സുൽവാദക്കാർ ഉന്നയിക്കാറുണ്ടെങ്കിലും അതൊന്നും സ്വീകാര്യയോഗ്യമല്ല. ആയതിനാൽ മുഹിയിദ്ദീൻ ശൈഖേ രക്ഷിക്കണേ ബദരീങ്ങളെ കാക്കണേ എന്നിങ്ങനെയുള്ള തേട്ടവും ബദ് രീങ്ങളുടെ ബറകത്ത് കൊണ്ട് രോഗം ശിഫയാക്കണേ.. ഞങ്ങൾക്ക് അവർ മുഖേനെ തുണയാകണേ.. എന്നൊക്കെ പ്രാർത്ഥിക്കൽ മതവിരുദ്ധവും മാതൃകയില്ലാത്തവയുമാണ്. ഇപ്രകാരം തവസ്സുൽ ചെയ്തു പ്രാർത്ഥിക്കുന്നത് കടുത്ത ശിർക്കാണ്. "

(വിശ്വാസ കാര്യങ്ങൾ 

അല്ലാഹു - KNM പേ:329)


നോക്കൂ, കുണ്ടുതോട് വ്യവസ്ഥയിൽ ശിർക്കല്ല എന്ന് തുറന്നു പ്രഖ്യാപിച്ച ഒരു കാര്യത്തെ പിന്നീട് മൗലവിമാർ നിരുപാധികം ശിർക്കാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സംവാദ വ്യവസ്ഥ കൊണ്ട് നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം വഹാബിസത്തിന്റെ വിശ്വാസ മാറ്റങ്ങൾ സമൂഹത്തിന് ബോധ്യപ്പെടുത്താൻ സാധിക്കുന്നു എന്നതാണ്.

കുണ്ടുതോട്* *സംവാദം നടന്നില്ല.* ➖മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം - 1️⃣1️⃣4️⃣

 https://www.facebook.com/share/LWWB4cVn5qyFEJeG/?mibextid=oFDknk

*വഹാബി ഭീരുത്വം;*

*കുണ്ടുതോട്*

*സംവാദം നടന്നില്ല.*

➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം - 1️⃣1️⃣4️⃣

✍️ Aslamsaquafi suraiji payyoli

➖➖➖➖➖➖➖➖➖➖➖

മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് കുണ്ടുതോട്. 

ഒതായി, എടവണ്ണ പ്രദേശങ്ങളിലെ വഹാബി വൽക്കരണം പരിസരങ്ങളിലേക്ക് പടരാതിരിക്കാൻ സുന്നികൾ ജാഗ്രത പാലിച്ചിരുന്നു. കുണ്ടുതോട് പ്രദേശത്ത് നിരന്തരം വഅള് പരിപാടി സംഘടിപ്പിക്കുകയും വിശ്വാസികളെ ഉൽബുദ്ധരാക്കുകയും ചെയ്തു. സുന്നികളുടെ പ്രഭാഷണങ്ങളിൽ ഉദ്ധരിക്കുന്ന പ്രമാണങ്ങൾ മൗലവിമാർക്കും പരിശോധിക്കാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. നേരിട്ട് സംവദിക്കാനുള്ള അവസരങ്ങൾ നിരന്തരം നൽകിക്കൊണ്ടിരുന്നു. തത്ഫലമായി സംവാദത്തിന് വേദിയൊരുങ്ങി. എല്ലാ വിഷയത്തിലും സംവാദം നടത്തണമെന്നായിരുന്നു തീരുമാനം. 10 ദിവസങ്ങളിലായി 58 വിഷയങ്ങളിൽ രണ്ടു കൂട്ടരും വാദങ്ങൾ എഴുതി. അതിൽ എട്ടു വിഷയങ്ങളിൽ വലിയ അഭിപ്രായ ഭിന്നത ഇല്ലാത്തതിനാൽ സംവാദം വേണ്ടതില്ലെന്ന് തീരുമാനമായി. 


സുന്നി പക്ഷത്ത് ശൈഖുനാ ഇ കെ ഹസ്സൻ മുസ്‌ലിയാർ, സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ്, പി അബ്ദുറഹ്മാൻ മുസ്‌ലിയാർ, കെ എം മാത്തോട്ടം തുടങ്ങിയവരും മുജാഹിദ് പക്ഷത്തുനിന്ന് എ പി അബ്ദുൽ ഖാദർ മൗലവി, പികെ അലി അബ്ദുറസാഖ് മദനി, എം.കെ അലി അക്ബർ മൗലവി എന്നിവരുമായിരുന്നു വ്യവസ്ഥക്ക് നേതൃത്വം നൽകിയത്. 


1974 ജൂൺ 1, 9, 28, ജൂലൈ 26, സപ്തംബർ 8, ഒക്ടോബർ 25, 1975 ജനുവരി 17,31 ഫെബ്രുവരി 2, മാർച്ച് 4 തിയ്യതികളിലായിരുന്നു ഇരു വിഭാഗം പണ്ഡിതന്മാരും യോഗം ചേർന്ന് വാദപ്രതിവാദ വിഷയങ്ങളും നിബന്ധനകളും രീതികളും തീരുമാനിച്ചത്.


1975 ഏപ്രിൽ 10 മുതൽ 24 കൂടിയ തീയതികളിൽ 15 ദിവസവും മെയ് 10 മുതൽ 24 കൂടിയ ദിവസങ്ങളിൽ 15 ദിവസവുമായി 30 ദിവസമാണ് വാദപ്രതിവാദം നടത്താൻ നിശ്ചയിച്ചിരുന്നത്. പക്ഷേ, ഒരു വർഷത്തോളം എടുത്ത് വ്യവസ്ഥകളും തീരുമാനങ്ങളുമൊക്കെ എഴുതിയ ഈ സംവാദം നടക്കാതെ പോയി എന്നത് ഏറെ ഖേദകരമാണ്. 


നൂറുകണക്കിന് സംവാദ വ്യവസ്ഥകൾ കേരളത്തിൽ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും സംവാദം നിശ്ചയിച്ച രൂപത്തിൽ നടന്നത് വളരെ വിരളമാണ്. പലരുടെയും നിർബന്ധങ്ങൾക്ക് വഴങ്ങി സംവാദ വ്യവസ്ഥക്ക് വരുന്ന മൗലവിമാർ

എന്തെങ്കിലും ന്യായങ്ങൾ മുന്നിൽവെച്ച് പരിപാടിക്ക് തടസ്സം നിൽക്കുകയാണ് പതിവ്. കുണ്ടുതോട് വാദപ്രതിവാദത്തിനും തടസ്സം മൗലവിമാരുടെ ചില ദുർവാശികൾ മാത്രമായിരുന്നു.


നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത കാരണങ്ങളാലാണത്രേ കുണ്ടുതോട് വാദപ്രതിവാദം നടക്കാതെ പോയത്. അതായത് ഒരാഴച മുമ്പേ സുന്നികൾക്ക് ഉദ്ധരിക്കാനുള്ള തെളിവുകൾ എഴുതി കൈമാറണമത്രെ. ഇതൊരുതരം ഭീരുത്വം തന്നെയാണെന്ന് ആർക്കും ബോധ്യപ്പെടും. സ്വന്തം ആദർശത്തിനെതിരായി ഒരു പ്രമാണം ഖുർആനിലോ ഹദീസിലോ ഇല്ലെന്ന് ഉറപ്പിച്ചു പറയാൻ മൗലവിമാർക്ക് സാധ്യമല്ല എന്നതാണല്ലോ ഈ നിബന്ധനകളിൽ നിന്ന് ബോധ്യമാവുന്നത്. സുന്നികൾ ഉദ്ധരിക്കാൻ പോകുന്ന തെളിവുകൾ ആദ്യം ലഭിച്ചാൽ അതിനെ എങ്ങനെയൊക്കെ ദുർവ്യാഖ്യാനിക്കണമെന്ന് ആലോചിച്ച് മൗലവിമാർക്ക് സമാധാനിക്കാനാവും, മാത്രമല്ല എഴുതിത്തരുന്ന പ്രമാണങ്ങൾക്ക് അപ്പുറത്ത് എന്തു ഉദ്ധരിച്ചാലും അത് തള്ളിക്കളയാൻ മൗലവിമാർക്ക് നിഷ്പ്രയാസം സാധിക്കുകയും ചെയ്യും. 


സുന്നികൾക്കാവട്ടെ, സ്വന്തം ആദർശ ആശയങ്ങൾക്ക് വിരുദ്ധമായി ഒരു പ്രമാണവും ലോകത്തില്ലെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്നത് കൊണ്ട് മൗലവിമാർ എന്ത് തെളിവായി കൊണ്ടുവരും എന്ന ഒരു ആശങ്കയേ ഇല്ല. എന്തു കൊണ്ടു വന്നാലും അപ്പോൾ തന്നെ അതിനെ ഖണ്ഡിക്കാനുള്ള പാണ്ഡിത്യവും അവർക്കുണ്ട്. അത് വിശ്വാസവും കർമ്മവും പ്രമാണങ്ങളിൽ അധിഷ്ഠിതമായതുകൊണ്ട് മാത്രം ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ തെളിവുകൾ ആദ്യം ഹാജരാക്കണം എന്ന ഒരു നിബന്ധന സുന്നികൾ വെച്ചിട്ടുമില്ല. 


തെളിവുകൾ ആദ്യം ഹാജരാക്കണമെന്നത് പ്രായോഗികമല്ലെന്ന് അവർക്കും അറിയാത്തതല്ല. ഇങ്ങനെ സംവാദങ്ങൾക്ക് സാധാരണ ചെയ്യാറുമില്ല. മുജാഹിദുകൾ പരസ്പരം നടക്കുന്ന സംവാദങ്ങളിൽ പോലും ഇങ്ങനെ ഒരു നിയമം നാം കണ്ടിട്ടുമില്ല. ഈ സംവാദം നടക്കരുതെന്ന ദുരുദ്ദേശത്തോടുകൂടി പാലിക്കാൻ പറ്റാത്ത നിയമങ്ങൾ മുന്നിലിടുക മാത്രമാണ് മൗലവിമാർ ചെയ്തിരുന്നത്.

സയ്യിദന്മാരെ വഹാബികൾ* *ഉപയോഗപ്പെടുത്തിയ വിധം* മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 113

 https://www.facebook.com/share/p/v4g3cLM5ebsKGyby/?mibextid=oFDknk

*സയ്യിദന്മാരെ വഹാബികൾ* 

*ഉപയോഗപ്പെടുത്തിയ വിധം*

➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 113

✍️Aslamsaquafi payyoli

➖➖➖➖➖➖➖➖➖➖➖


സയ്യിദന്മാരെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണല്ലൊ സുന്നികൾ. 

വഹാബികളാവട്ടെ, സയ്യിദന്മാർ എന്നൊരു പ്രത്യേക വിഭാഗമില്ലെന്നും നബികുടുംബത്തിന് ഒരു പ്രത്യേകതയുമില്ലെന്നും പഠിപ്പിക്കുന്നു, അവരെ പ്രത്യേകം ബഹുമാനിക്കുന്നതും ആദരിക്കുന്നതും  ശിയാക്കളുടെ വിശ്വാസമാണെന്നും പ്രചരിപ്പിക്കുന്നു.


"മുഹമ്മദ് നബി(സ) 

പഠിപ്പിച്ച് പരിശീലിപ്പിച്ച്  വളർത്തിയെടുത്ത സമൂഹത്തിൽ തങ്ങന്മാരില്ല...ഈ ദുഷിച്ച സമ്പ്രദായം പിന്നെ ഉണ്ടായത് എങ്ങനെ? ശിയാക്കളിൽ നിന്നുത്ഭവിച്ച അന്ധവിശ്വാസത്തെ സുന്നികൾ മാലയിട്ട് സ്വീകരിച്ചത് തന്നെ. "

(സൽസബീൽ മാസിക

1997 സെപ്ത: പേ: 12)

"പ്രവാചകർ സംസ്കരിച്ചെടുത്ത സമൂഹമാണിത്. ഇതിൽ തങ്ങന്മാരെവിടെ? പിന്നെ ഇതെങ്ങനെ ഉണ്ടായി?ശിയാക്കളിൽ നിന്ന് ഉത്ഭവിച്ച അന്ധവിശ്വാസത്തെ സുന്നികൾ മാലയിട്ട് സ്വീകരിച്ചത് തന്നെ! "

(കെ. ഉമർ മൗലവി

ഓർമ്മകളുടെ തീരത്ത്

പേജ് : 6 )


എന്നാൽ സയ്യിദന്മാരെ ഉപയോഗപ്പെടുത്തി സുന്നി പള്ളികൾ പിടിച്ചെടുക്കാനും മഹല്ലുകളിൽ കയറി കൂടാനും മൗലവിമാർ മിടുക്കന്മാരായിരുന്നു. ആദ്യം സുന്നി പള്ളികളിൽ എന്തെങ്കിലും പ്രശ്നം സൃഷ്ടിക്കും. അധികവും ഖുതുബ പരിഭാഷയാവും. ഒടുവിൽ പള്ളി പൂട്ടിക്കും. പിന്നീട്, പരിഹാരം തേടി സയ്യിദന്മാരെ സമീപിക്കാം എന്ന് അവർ തന്നെ നിർദ്ദേശം വെക്കും. തങ്ങന്മാരെ സമീപിക്കണ്ട എന്ന് പറയാൻ സുന്നികൾ തയ്യാറാവില്ലല്ലോ. സുന്നികൾ അദബോടെ താഴ്മയോടെ സയ്യിദന്മാരുടെ സമീപത്തെത്തും. 

മൗലവിമാർ സയ്യിദന്മാരെ സ്വകാര്യമായി കണ്ടു അവർക്ക് അനുകൂലമായ തീരുമാനങ്ങൾ ഒപ്പിക്കുകയും ചെയ്യും. 

പാവം സുന്നികൾ, അവർ സയ്യിദന്മാർ എന്താണോ തീരുമാനിക്കുന്നത് അതനുസരിക്കും. പള്ളിയുമായി മൗലവിമാർ പോവുകയും നിരാശയോടെ സുന്നികൾ മടങ്ങിവരുകയും ചെയ്യും. 


മലപ്പുറം, കാരക്കുന്ന് പള്ളി ഇതിനുദാഹരണമായെടുക്കാം. 1966 ൻ്റെപകുതിയോടെ പള്ളിയിൽ ഖുത്തുബ പരിഭാഷ തർക്കം ആരംഭിച്ചു. 1967ൽ ആർ.ഡി.ഒ  പള്ളി പൂട്ടി. സുന്നികളും വഹാബികളും സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് ജുമാ നമസ്കാരം ആരംഭിച്ചു. 

പ്രശ്ന പരിഹാരത്തിന് സയ്യിദന്മാരെ തിരഞ്ഞെടുത്തു. അവസാനം പ്രശ്നം പരിഹരിച്ചു. പള്ളി വഹാബികൾക്കായി തുറന്നു കൊടുത്തു. 


കെ എൻ എം പുറത്തിറക്കിയ ഒതായിയും ഇസ്‌ലാഹി പ്രസ്ഥാനവും എന്ന കൃതിയിൽ നിന്ന് :


"കാരക്കുന്ന് പള്ളിയിൽ ഖുതുബ മലയാളത്തിൽ വേണമെന്നും അറബിയിൽ തന്നെ വേണമെന്നുമുള്ള കാര്യത്തിൽ നാട്ടുകാർക്കിടയിൽ തർക്കം ഉണ്ടായി...അല്പം കഴിഞ്ഞപ്പോഴേക്കും സബ് കലക്ടറും ഒരുവാൻ പോലീസും എസ്ഐയും സിഐയും എല്ലാം സ്ഥലത്തെത്തി. പോലീസ് രണ്ടുകൂട്ടരോടും പിരിഞ്ഞു പോകാൻ ആവശ്യപ്പെടുകയും പള്ളി പൂട്ടി സീൽ വെക്കുകയും ചെയ്തു...മുജാഹിദ് പക്ഷത്തുനിന്ന് ഉമ്മർകുട്ടി ഹാജി അധികാരിയുടെ നേതൃത്വത്തിൽ മൂന്നാളും സുന്നി പക്ഷത്തുനിന്ന് അത്തൻ മോയി അധികാരിയുടെ നേതൃത്വത്തിൽ മൂന്നാളും കൂടി പാണക്കാട് തങ്ങൾ മുഖേന കാര്യം പറഞ്ഞ് അവസാനിപ്പിക്കുവാൻ തീരുമാനിച്ചു. അടുത്ത ദിവസം പാണക്കാട് രണ്ടു വിഭാഗക്കാരും കൂടി. രണ്ടു ഭാഗത്തുനിന്നും മൂന്നു പേരെ വീതം വിളിച്ചു തങ്ങൾ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി...തങ്ങൾ വട്ടമേശയ്ക്ക് മുന്നിൽ കസേരയിലിരുന്ന് പ്രാർത്ഥന നടത്തി. തങ്ങൾ അതിനിടക്ക് അഹമ്മദ് ഹാജിയെ കണ്ടു എഴുതിച്ച തീരുമാനം വായിച്ചു. അതിൽ പറഞ്ഞത് വെള്ളിയാഴ്ച സമയമായാൽ ഇമാം മിമ്പറിന് താഴെ നിന്ന് കൊണ്ട് മലയാളത്തിൽ ഒരു പ്രസംഗം നടത്തുക. പിന്നെ മിമ്പറിൽ കയറി അറബിയിൽ രണ്ടു ഖുതുബയും നടത്തുക എന്നതായിരുന്നു. വായിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ അന്യോന്യം ഒന്നു നോക്കി. ഞാൻ കീശയിൽ നിന്ന് പേന എടുത്തു തീരുമാനത്തിന്റെ താഴെ ഒന്നാം നമ്പറായി ഒപ്പിട്ടു. ശേഷം എംടി അബ്ദുറഹ്മാൻ മൗലവിയോടും അലി അക്ബർ മൗലവിയോടും ഒപ്പിടാൻ പറഞ്ഞു. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നെ അവരും ഒപ്പിട്ടു. " 

(മൗലവിമാർക്ക് ദഹിക്കാത്ത ഈ തീരുമാനത്തെ  തങ്ങളെക്കൊണ്ട് അവർ തിരുത്തിച്ചത് പി.വി ഉമ്മർകുട്ടി ഹാജി തുടർന്നെഴുതുന്നു)

"പിന്നീട് ഞാൻ എഴുന്നേറ്റ് തങ്ങളുടെ അടുത്തേക്ക് ചെന്നു. എംടിയും അലി അക്ബർ മൗലവിയും കൂടെ ഉണ്ടായിരുന്നു. ഞാൻ അകത്തുനിന്ന് തങ്ങളോട് പറഞ്ഞു, തങ്ങൾ എന്തു തീരുമാനിച്ചാലും തീരുമാനത്തിന് താഴെ ഒപ്പിട്ടു തരാം എന്ന് കരാർ ഉണ്ടായിരുന്നു. ആ കരാർ പാലിച്ചുകൊണ്ടാണ് ഞങ്ങൾ ഈ തീരുമാനത്തിൽ ഒപ്പിട്ടത്. അല്ലാഹുവിന്റെ റസൂൽ (മക്കത്തെ തങ്ങൾ)വെള്ളിയാഴ്ച രണ്ടു ഖുതുബയാണ് നിശ്ചയിച്ചത്. പാണക്കാട്ടെ തങ്ങൾ മൂന്നാക്കി എന്നായിരിക്കും നാളെ ജനസംസാരം. അതുകൊണ്ട് ആ തീരുമാനം ഞങ്ങൾക്ക് ഒരിക്കലും സ്വീകരിക്കാൻ നിവൃത്തിയില്ല എന്ന് കണ്ണീരൊഴുക്കി കൊണ്ട് ഞാൻ തങ്ങളോട് പറഞ്ഞു...തങ്ങൾ പുറത്തേക്കിറങ്ങി ആദ്യത്തെ കസേരയിൽ തന്നെയിരുന്നു. ഞങ്ങൾ ഞങ്ങളുടെ സീറ്റിലും ഇരുന്നു. ഇന്നത്തെ തീരുമാനം പുനഃ പരിശോധിക്കേണ്ടതുണ്ട് അത് പണ്ഡിതന്മാരുടെ അഭിപ്രായം ആരാഞ്ഞ ശേഷമേ നടപ്പാക്കാൻ പറ്റുകയുള്ളൂ...മൂന്നാം ദിവസം വെള്ളിയാഴ്ച തങ്ങൾ കാരക്കുന്ന് പള്ളിയിൽ വന്നു. ആദ്യ ബാങ്ക് കഴിഞ്ഞശേഷം ഞങ്ങൾ എഴുന്നേറ്റ് നിന്ന് പറഞ്ഞു: ഇന്ന് ഇവിടെ പള്ളിയിൽ ഖുതുബ പരിഭാഷയോടു കൂടിയാണ് നടത്തുന്നത്. നാം എല്ലാവരും ശാഫിയാക്കളായ സുന്നികൾ ആണല്ലോ. ശാഫി ഇമാമിന്റെ മദ്ഹബ് ഖുതുബ മാതൃഭാഷയിൽ ആവണമെന്നാണ്. അതനുസരിച്ച് ഖുതുബ പരിഭാഷയോടു കൂടിയാണ് നടത്തുന്നത്. (വീണ്ടും പ്രശ്നമായി, സയ്യിദ് അവർകൾ തീരുമാനം മാറ്റി.പക്ഷേ അത് മൗലവിമാർ അംഗീകരിച്ചില്ല.) 

"അതിൽ പിന്നെ വീണ്ടും പാണക്കാട് കൂടിയ സന്ധി സംഭാഷണത്തിൽ തങ്ങൾ വിധി പറഞ്ഞത് പഴയ അടിസ്ഥാനത്തിൽ മൂന്ന് ഖുതുബ ആയിരുന്നു. രണ്ടാം ബാങ്കിന്റെ മുമ്പ് നടത്തുന്ന ഖുതുബ ജുമഅ ഖുതുബയിൽ പെടുകയില്ലെന്നതാണ് അതിനു തെളിവ് പറഞ്ഞത്. ഞങ്ങൾക്കത് സ്വീകരിക്കാൻ സാധ്യമല്ല എന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങി പോന്നു. ആർ ഡി ഒ പള്ളി പൂട്ടി. പിന്നീട് മലയാള ഖുതുബ നടക്കണമെന്ന് അഭിപ്രായക്കാരായവർക്ക് പള്ളി തുറന്നു കൊടുത്തു. "

(ഒതായിയും ഇസ്‌ലാഹി

 പ്രസ്ഥാനവും 77 -79)


ശൈഖുനാ സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ സുന്നികൾ സംഘടിച്ചതോടെയാണ് രാഷ്ട്രീയ മറവിൽ മൗലവിമാരുടെ പള്ളി പിടുത്തം അവസാനിച്ചത്. പാലപ്പറ്റ പള്ളി പാർട്ടി മറവിൽ പതിവുപോലെ പിടിച്ചെടുക്കാൻ വന്നവരെ എസ് എസ് എഫ് നേരിട്ടു പരാജയപ്പെടുത്തി. 1977ലാണ് സംഭവം. സുന്നികൾ പോരാടി നേടിയെടുത്തതാണ് പാലപ്പറ്റ പള്ളി. പതിവുപോലെ മധ്യസ്ഥൻമാരായി അവർ വന്നു.


 "തുടർന്ന് മധ്യസ്ഥ ശ്രമങ്ങൾ വീണ്ടും ഉണ്ടായി. പി സീതി ഹാജിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ സുന്നി നേതാക്കളും മുജാഹിദ് നേതാക്കളും ചർച്ചചെയ്ത് യോജിപ്പിലെത്തുകയും ചെയ്തു. വ്യവസ്ഥകൾ എഴുതി ഒപ്പിടാൻ മധ്യസ്ഥർ ആവശ്യപ്പെട്ടു. മുജാഹിദ് പക്ഷം ഒപ്പിടാൻ തയ്യാറായി. എന്നാൽ സുന്നി പക്ഷത്തെ ഇസ്മായിൽ വഫ എന്ന കുതന്ത്രശാലിയുടെ ചരട് വലി കാരണം സുന്നികൾ ഒപ്പിടാതെ പിന്മാറുകയാണ് ചെയ്തത്. കാന്തപുരം വിഭാഗം സുന്നി പക്ഷത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും വലിയ പ്രശ്നമാക്കി ഇതിനെ കൊണ്ടുവരികയും ചെയ്തു. "

(ഒതായിയും ഇസ്‌ലാഹി

 പ്രസ്ഥാനവും പേ:190)


എസ്സെസ്സെഫിൻ്റെ സമരങ്ങൾ ഫലം കണ്ടു. ഒടുവിൽ പാലപ്പറ്റ പള്ളി സുന്നികളുടെ കരങ്ങളിൽ തന്നെ ഭദ്രമായി നിലനിന്നു.

രാഷ്ട്രീയ തമ്പുരാക്കന്മാർക്ക് മുന്നിൽ ഓഛാനിച്ചു നിന്നിരുന്ന പാവം സുന്നികൾക്ക് ഒരു ഉജ്ജ്വല നേതൃത്വം വന്നതോടെ സീതി ഹാജി ചൂണ്ടുന്നിടത്ത് ഒപ്പിടാൻ ഞങ്ങൾ തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ സാധിച്ചു. അതോടെ പള്ളി പ്പിടുത്തവും അവസാനിച്ചു.

സുന്നി സമ്മേളനം മുടങ്ങി* മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 112

 https://www.facebook.com/share/p/P6VsaBBQQPgpn21W/?mibextid=oFDknk

*എം എൽ എ ഇടപെട്ടു;*

*സുന്നി സമ്മേളനം മുടങ്ങി*


മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 112

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖


അരീക്കോട്, ഒതായി, എടവണ്ണ പത്തപ്പിരിയം പോലുള്ള മലയോര പ്രദേശങ്ങളിൽ മൗലവിമാർ ദിവസങ്ങളോളം താമസിച്ചും അവിടങ്ങളിൽ വീട് വെച്ച് സ്ഥിരം താമസക്കാരായും വഹാബിസം പ്രചരിപ്പിച്ചിരുന്ന കാലം. 

എ അലവി മൗലവിയും രണ്ടത്താണി സൈതു മൗലവിയും എ പി അബ്ദുൽ ഖാദിർ മൗലവിയും അവിടങ്ങളിൽ സ്ഥിരം താമസമാക്കി വഹാബിസം പ്രചരിപ്പിച്ച വരായിരുന്നു. 

ഒതായിലെ പല വീടുകളിലും മാസങ്ങളോളം താമസിച്ചുകൊണ്ട് വഹാബിസം പ്രചരിപ്പിച്ച മൗലവിയാണ് വെട്ടം അബ്ദുള്ള ഹാജി എന്ന കൂട്ടായി ഹാജി. ഇയാൾ ഒരു മാസത്തോളം അവിടെ താമസിച്ചാലും ജംഉം ഖസ്റുമായിട്ടായിരുന്നത്രെ നിസ്കരിക്കാറുള്ളത്. 


"ഒരുമാസം ഇവിടെ താമസിച്ചാലും ജംഉം ഖസ്റുമായിട്ടാണ് നിസ്കരിക്കാറുണ്ടായിരുന്നത് " 

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേജ് 49)


തത്ഫലമായി അവിടങ്ങളിൽ പലരും വഹാബിസത്തിൽ അമർന്നു പോയിരുന്നു. 


പറവണ്ണ ഉസ്താദ്, ഇ കെ ഉസ്താദ്, പതി ഉസ്താദ് തുടങ്ങിയ പ്രഗൽഭരായ സുന്നി പണ്ഡിതർ എടവണ്ണ അരീക്കോട്, തൃപ്പനച്ചി പ്രദേശങ്ങളിൽ ഓടിനടന്ന് സുന്നി പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കുമ്പോൾ അക്രമത്തിലൂടെ ഒതുക്കാനും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്  തടയിടാനും അവർ ശ്രമിക്കുകയും അതേറെ കുറെ വിജയിക്കുകയും ചെയ്തു. സമുദായ പാർട്ടി എംഎൽഎയുടെ പിന്തുണ എല്ലാ നിലക്കും അവർക്കുണ്ടായിരുന്നു. ഒതായി എന്ന പ്രദേശത്തേക്ക് സുന്നികൾക്ക് കടന്നു ചെല്ലാൻ കഴിയാത്ത വിധം പ്രതിരോധം തീർത്ത് അവർ സത്യത്തെ തടഞ്ഞുവെച്ചിരുന്നു. ആ ഗ്രാമം പൂർണ്ണമായും ബിദ്അത്തിലമർന്നു. 


1986 ൽ ഒതായിയിൽ സുന്നി സമ്മേളനം പ്രഖ്യാപിച്ചപ്പോൾ അതിനെ തടയിട്ടതും  എംഎൽഎയുടെ സഹായത്തോടെയായിരുന്നു. 1986 മാർച്ച് 28ന് തീരുമാനിച്ച സമ്മേളനം പോലീസുകാരുടെ സഹായത്തോടെ മൗലവിമാർ തടഞ്ഞു. ഏപ്രിൽ 18ന് വീണ്ടും സമ്മേളനം നിശ്ചയിച്ചു. പരസ്യം ചെയ്തു. സുന്നികൾ കൂട്ടത്തോടെ ഒതായിയിലേക്ക്. മൗലവിമാർക്ക് വെപ്രാളമായി. അവർ എടവണ്ണ യതീംഖാനയിൽ മീറ്റിംഗ് ചേർന്നു. എം എൽ എ യെ കണ്ടു. കാര്യങ്ങൾ ധരിപ്പിച്ചു. എം എൽ എ, എസ് പി യോടും കലക്ടറോടും ഗൗരവത്തിൽ സംസാരിക്കുന്നു. 

"ഒരു നൂറു ആംബുലൻസ് ഒതായിയിലേക്ക് ഏർപ്പാട് ചെയ്യണം,ഞങ്ങൾ ഒന്നായി മരിക്കുകയാണ്. മരിക്കാൻ ആരുടെയും സഹായം ആവശ്യമില്ലല്ലോ...എന്നാണ് അവസാനം എംഎൽഎ പറഞ്ഞത് "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ: 52)


(ആദർശപരമായി തീർത്തും സുന്നികളോട് നേരിടാൻ മൗലവിമാർക്ക് ഭയമായിരുന്നു. അരീക്കോടും എടവണ്ണയും സുന്നികളുടെ പ്രസംഗങ്ങൾ മാറ്റം വരുത്തിയത് അവർക്ക് നന്നായി അറിയാമായിരുന്നു. ഇനി ഏകമാർഗ്ഗം രാഷ്ട്രീയ അധികാരം ഉപയോഗപ്പെടുത്തി സുന്നി പ്രഭാഷണങ്ങൾ തടയുക എന്നത് മാത്രമായിരുന്നു.)


പിന്നീടുണ്ടായ സംഭവങ്ങൾ ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം കൊടുത്ത പി.വി ഉമ്മർ കുട്ടി ഹാജിഎന്ന വഹാബി നേതാവ് തന്നെ വിശദീകരിക്കുന്നു:


"അല്പം കഴിഞ്ഞു, എസ്‌.പി  എം എൽ എ യെ വിളിച്ചു. മൈക്ക് അനൗൺസ്മെന്റ് ഉടനെ നിർത്തും. ഒതായിലേക്ക് ആരെയും കടത്തിവിടുകയില്ല എല്ലാം ഞങ്ങൾ സമാധാനപരമായി നേരിടും. 

എം എൽ എ അപ്പോൾ തന്നെ എന്നെ വിളിച്ചു. പേടിക്കണ്ട എല്ലാം ശരിയായിരിക്കുന്നു പോലീസ് തടയും. നമ്മൾ തടയേണ്ടതില്ല. അൽഹംദുലില്ലാഹ്, ഞാൻ സർവ്വശക്തനെ സ്തുതിച്ചു. എംഎൽഎ എന്നോട് പറഞ്ഞു: നിങ്ങളുടെ റിബലുകൾ ഒരു നാലഞ്ചു പേർ ഇവിടെ വന്നിരുന്നു. ഒതായിയിൽ സുന്നി വഅള് നടന്നോട്ടെ. അതിനെ എതിർക്കരുത്. അവരും നമ്മുടെ ആൾക്കാരല്ലേ എന്ന് പറഞ്ഞു. വയസ്സനും കൂട്ടത്തിലുണ്ടായിരുന്നു. ഞാനവരെ ആട്ടി പുറത്താക്കി പറഞ്ഞയച്ചിരിക്കുകയാണ്.."

(ഒരായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും ഉമ്മർകുട്ടി 

ഹാജിയുടെ ഓർമ്മകളിൾ

പേ :53)


ലീഗ് നേതൃത്വം ഇടപെട്ട് സുന്നി പരിപാടി ക്യാൻസൽ ചെയ്തെങ്കിലും അവർക്കിടയിൽ തന്നെ ചില അഭിപ്രായവ്യത്യാസങ്ങൾ തലപൊക്കി. സുന്നികളുടെ പരിപാടി തടഞ്ഞത് ശരിയായില്ല. ചർച്ചകൾക്കൊടുവിൽ പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു സുന്നി സമ്മേളനം നടത്താൻ അവർ അനുവദിച്ചു. 

അക്കാര്യം പി വി ഉമർ കുട്ടി ഹാജി വിശദീകരിക്കുന്നു:

"ഒരു നിബന്ധന മാത്രം ഞാൻ പറഞ്ഞു. ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടി, ഇസ്ഹാഖ് കുരുക്കൾ മുതലായ നേതാക്കളും സ്റ്റേജിൽ ഉണ്ടായിരിക്കണം. അതുപ്രകാരം മുസ്‌ലിം ലീഗ് നേതാക്കളും എം എൽ എമാരും കെ കെ അബൂബക്കർ മുസ്‌ലിയാരും വന്നു. ഒതായിൽ ഒരു ഗംഭീര യോഗം നടത്തി സമാധാനത്തോടെ പിരിഞ്ഞു. അത് ശരിക്കും ഒരു മുസ്‌ലിം ലീഗ് യോഗമായിരുന്നു."

(ഒതായിയും 

ഇസ്‌ലാഹി പ്രസ്ഥാനവും )


മുജാഹിദ് പ്രസ്ഥാനത്തെ ആദർശപരമായി നേരിടുന്ന ഒരു സുന്നി സമ്മേളനം അനുവദിക്കില്ലെന്നും മുജാഹിദ് പ്രസ്ഥാനത്തെ ആദർശപരമായി വിമർശിക്കാത്ത സമ്മേളനം മാത്രമേ സുന്നികൾ നടത്താവൂ എന്നും അതിന് മുസ്‌ലിം ലീഗ് നേതൃത്വം നൽകണമെന്നുമുള്ള ഈ സമ്മേളന സന്ദേശം സുന്നികളെ രണ്ട് ചേരികളാക്കി മാറ്റുകയാണുണ്ടായത്.

ഒരു സംവാദ വെല്ലുവിളിയിൽ* *19 പേർ തിരിച്ചു വന്നു*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം *111*

 https://www.facebook.com/share/p/AjnXLXGkbyNYcq6C/?mibextid=oFDknk

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം *111*

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖

*ഒരു സംവാദ വെല്ലുവിളിയിൽ*

*19 പേർ തിരിച്ചു വന്നു*


വഹാബിയായാൽ പിന്നെ സുന്നത്ത് ജമാഅത്തിലേക്ക് തിരിച്ചുവരൽ പ്രയാസമാണെന്ന് പറയാറുണ്ട്, അതൊരു വസ്തുതയാണ്. കാരണം ബിദ്അതിൽ അകപ്പെട്ട ഒരാളുടെ മിനിമം കോളിഫിക്കേഷൻ ഔലിയാക്കളെ നിന്ദിക്കലും നിസ്സാരപ്പെടുത്തലും പരിഹസിക്കലുമാണ്. എത്രത്തോളം ഹാസ്യമായി മാല മൗലിദുകളെ വിമർശിക്കുന്നുവോ അവർക്കായിരിക്കും മൗലവിമാർക്കിടയിൽ വലിയ സ്ഥാനം. എ അലവി മൗലവി, എൻ.പി അബ്ദുസ്സലാം മൗലവി, രണ്ടത്താണി സൈതു മൗലവി  തുടങ്ങിയ പൗരാണികരും സകരിയ സ്വലാഹി, ഹുസൈൻ സലഫി, ഹനീഫ മൗലവി, ലത്തീഫ് മൗലവി, മുജാഹിദ് ബാലുശ്ശേരി തുടങ്ങിയ ആധുനികരുടെയും പ്രഭാഷണങ്ങൾ ശ്രദ്ധിച്ചുനോക്കൂ, ഔലിയാക്കളെ നിസ്സാരപ്പെടുത്താത്ത വിമർശിക്കാത്ത ഒരു പ്രഭാഷണം അപൂർവമായിരിക്കും. ഇത് കേട്ട് വളരുന്ന മുജാഹിദ് പ്രവർത്തകരും സ്വാഭാവികമായും മഹാന്മാരെ നിന്ദിക്കുന്നവരും നിസ്സാരപ്പെടുത്തുന്നവരുമായി വളരും.


മുജാഹിദായി രംഗത്ത് വരുന്ന ഒരാൾ ആദ്യമായി ആക്ഷേപിക്കുന്നത് ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ:സി), ശൈഖ് അഹ്മദുൽ കബീർ രിഫാഈ (ഖ:സി) തുടങ്ങിയവരെയായിരിക്കും.  ഇത്തരം സാഹചര്യത്തിൽ ജീവിക്കുന്ന ഒരാളുടെ ആഖിബത്ത് ശരിയായി കിട്ടും എന്ന് വിചാരിക്കാൻ ഒരു വകുപ്പുമില്ല. ഔലിയാക്കളെ നിസ്സാരപ്പെടുത്തുന്നവരോട് അല്ലാഹു തആല യുദ്ധം പ്രഖ്യാപിച്ചു എന്ന ഹദീസ് നമുക്ക് നൽകുന്ന സന്ദേശം  അത്തരക്കാരുടെ  പര്യവസാനം ഈമാനില്ലാതെയാവും എന്നാണല്ലൊ.

അതുകൊണ്ടുതന്നെ പഴമക്കാർ പറയും വഹാബിസം മാരക രോഗമാണ്. ആത്മാവിന് പിടിപെടുന്ന ക്യാൻസറാണ്. അപൂർവ്വമേ രക്ഷപ്പെടുകയുള്ളൂ.  


എന്നാലും ചിലരുണ്ട്, അവർ ചില കാര്യങ്ങളിൽ തെറ്റിദ്ധരിച്ച് ബിദ്അത്തുകാരനായെങ്കിലും ഔലിയാക്കളെ നിസ്സാരപ്പെടുത്തുന്നതിൽ നിന്നും മാറി നിന്നവരായിരിക്കും. അത്തരക്കാർ സത്യം ബോധ്യപ്പെട്ടു തിരിച്ചുവരാറുണ്ട്. അവർക്ക് സുന്നി പണ്ഡിതരുടെ പ്രഭാഷണങ്ങളും എഴുത്തുകളും ഉപകരിക്കാറുമുണ്ട്.   


ശംസുൽ ഉലമ ഇ.കെ ഉസ്താദിന്റെ തൃപ്പനച്ചി പ്രസംഗം കേട്ട് നിരവധി ആളുകൾ സുന്നത്ത് ജമാഅത്തിലേക്ക് തിരികെ വന്നതങ്ങിനെയാണ്. 


1952 ജനുവരി 10 ന് ഇ കെ ഉസ്താദ് തൃപ്പനച്ചിയിൽ പ്രസംഗിക്കുന്ന വിവരം അറിഞ്ഞപ്പോൾ മൗലവിമാർ ഒരു നോട്ടീസിറക്കി. "ഇ കെ അബൂബക്കർ മുസ്‌ലിയാർ ശിർക്കിനെ പ്രചരിപ്പിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ ഒരു അംഗമാണെന്നും അദ്ദേഹത്തിൻ്റെ പ്രസംഗം ഖണ്ഡിക്കാൻ സ്റ്റേജ് അനുവദിച്ചു കൊടുക്കണമെന്നും " കാണിച്ചു കൊണ്ടുള്ള ഒരു നോട്ടീസായിരുന്നു അത്. 


നോട്ടീസുമായി ശംസുൽ ഉലമ സ്റ്റേജിൽ കയറി. സമസ്ത പ്രചരിപ്പിക്കുന്ന ശിർക്ക് എന്തെല്ലാമാണെന്നുള്ള ഒരു ലിസ്റ്റ് നാളെത്തന്നെ മൗലവിമാർ ഇവിടെ പ്രസിദ്ധീകരിക്കേണ്ടതാണെന്നും അതിനുശേഷം ഖണ്ഡനത്തിനും വാദപ്രതിവാദത്തിനും സ്റ്റേജ് അനുവദിക്കാം എന്നും പരസ്യമായി ഉസ്താദ് പ്രഖ്യാപിച്ചു. ആറു ദിവസമാണ് തൃപ്പനച്ചിയിൽ പ്രസംഗത്തിന് ഏറ്റത്.  എല്ലാദിവസവും മൗലവിമാരെ വെല്ലുവിളിക്കും. നാലാം ദിവസം പുതനാരി ഉണ്ണി മമ്മദ് സാഹിബും പൊട്ടൻചാലി ഉണ്ണി മൊയ്തീൻ ഹാജിയും അടങ്ങുന്ന ഒരു സംഘം ശംസുൽ ഉലമയെ കണ്ടു. ഇരുകക്ഷികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഒരു വാദപ്രതിവാദം മുഖേന തെളിയിക്കുന്നതിന് തയ്യാറാണോ എന്ന്  ചോദിച്ചു. അതിന് ഞങ്ങൾ എപ്പോഴും തയ്യാറാണെന്ന് ഇ.കെ ഉസ്താദ് സന്തോഷത്തോടെ മറുപടി കൊടുത്തു. മൗലവിമാരെ സമീപിച്ച് നാളെത്തന്നെ വിവരം തരാം എന്ന് പറഞ്ഞ് അവർ മടങ്ങി. പക്ഷേ ശംസുൽ ഉലമയെ നന്നായി അറിയുന്ന മൗലവിമാർ അതിന് സമ്മതിച്ചില്ല. ഇതിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കി അവിടെയുള്ള 9 പേര് സുന്നത്ത് ജമാഅത്തിലേക്ക് അപ്പോൾ തന്നെ മടങ്ങി വന്നു. അവരുടെ പേരും അഡ്രസ്സും അക്കാലത്ത് പുറത്തിറങ്ങിയ ഹിദായത്തുൽ മുഅ്മിനീൻ മാസിക പ്രസിദ്ധീകരിച്ചിരുന്നു.


" 1 - പൊട്ടൻ ചാലി ഉണ്ണി മൊയ്തിൻ ഹാജി.

 2- പുതനൂരി ഉണ്ണി മുഹമ്മദ് 

3- പുതനാരി വീരാൻകുട്ടി 

4- ചെമ്പറേരി വലിയ വീരാൻ 

5- ചെമ്പറേരി ഉണ്ണി മമ്മത് 

6-കള്ളി വളപ്പിൽ ഹസ്സൻകുട്ടി

 7 - മുള്ളൻ തുടിക ഇത്താലുട്ടി 

8 -  ഒ.പി കുഞ്ഞാലൻകുട്ടി 

9 -സി. ഉണ്ണിമമ്മത്. "

(ഹിദായത്തുൽ മുഅ്മിനീൻ 

1952 ഫെബ്രുവരി പേ: 14)

ഈ 9 പേർക്ക് പുറമേ അടുത്ത വെള്ളിയാഴ്ച 10 പേർ കൂടി സുന്നി യിലേക്ക് തിരിച്ചുവന്നു എന്ന് ഹിദായതുൽ മുഅ്മിനീൻ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇ.കെ ഉസ്താദിൻ്റെ* *പടയോട്ടവും മൂർഖൻ* *സെയ്തലവിയുടെ രാജിയും* ➖➖➖➖➖➖➖➖➖➖➖ മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 110

 https://www.facebook.com/share/p/mqK4SpQNuiUvFiWQ/?mibextid=oFDknk

*ഇ.കെ ഉസ്താദിൻ്റെ* 

*പടയോട്ടവും മൂർഖൻ* 

*സെയ്തലവിയുടെ രാജിയും*

➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 110


✍️ Aslam saquafi payyoli


അരീക്കോട് , എടവണ്ണ തുടങ്ങിയ വഹാബി കേന്ദ്രങ്ങളിൽ  ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഖണ്ഡന പ്രഭാഷണത്തിന് നേതൃത്വം കൊടുത്തവരാണ് ബഹു : ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്‌ലിയാർ. പ്രസംഗത്തിനിടയിൽ മൗലവിമാർക്ക് സംശയനിവാരണത്തിന് അവസരം കൊടുത്തു കൊണ്ടായിരുന്നു അന്നത്തെ പരിപാടികൾ സംവിധാനിച്ചിരുന്നത്. 


അക്കാലത്തെ ചില പരിപാടികളുടെ നോട്ടീസ് ഇവിടെ പകർത്തട്ടെ; അന്നത്തെ ആവേശവും സത്യം തുറന്നു പറയാനുള്ള തന്റേടവും ഇതിലൂടെ വായിച്ചെടുക്കാൻ നമുക്ക് സാധിക്കും.


" വമ്പിച്ച മതപ്രസംഗം എടവണ്ണ

1942 മാർച്ച് 9 മുതൽ എടവണ്ണയിൽ പ്രത്യേകമായി തയ്യാർ ചെയ്തിട്ടുള്ള സ്ഥലത്ത് വെച്ച് കുറച്ചുദിവസം ബഹുമാനപ്പെട്ട ഇ കെ അബൂബക്കർ മുസ്‌ലിയാർ അവർകൾ ഒരു പ്രസംഗം നടത്തുന്നതാണ്. തദവസരത്തിൽ സുന്നത്ത് ജമാഅത്തിന്റെ വിശ്വാസ ആചാരങ്ങളെ വിവരിക്കുന്നതും അതിനെതിരിലുള്ള പുത്തൻ പ്രസ്ഥാനക്കാരെ രേഖാ സഹിതം ഖണ്ഡിക്കുന്നതുമാണ്. ആകയാൽ കൂട്ടംകൂട്ടമായി യോഗത്തിന് എത്തിച്ചേരുവാൻ അപേക്ഷ. "

(ഹിദായത്തുൽ മുഅ്മിനീൻ 

1952 - മാർച്ച്)


"1952 ഫെബ്രുവരി 10ന് ഞായറാഴ്ച രാത്രി 8 മണി മുതൽ അരീക്കോട് മണപ്പുറത്ത് വെച്ച് അൽ ആലിമുൽ അല്ലാമാ ഇ കെ അബൂബക്കർ മുസ്ലിയാർ അവർകളുടെ മതപ്രസംഗം ഉണ്ടായിരിക്കുന്നതാണ്. പ്രസംഗത്തിൽ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ വിശ്വാസാചാരങ്ങൾ വിവരിക്കുന്നതും അതിനെതിരിൽ പ്രവർത്തിക്കുന്ന വഹാബി ഖാദിയാനി മൗദൂദി മുതലായ പുത്തൻ പ്രസ്ഥാനക്കാരുടെ വാദങ്ങളെ രേഖാ സഹിതം എണിക്കുന്നതുമാണ്. തദവസരത്തിൽ തവസ്സുൽ ഇസ്തിഗാസ ശിർക്കാണെന്ന് വാദിച്ച് സമുദായത്തിൽ കുഴപ്പം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മൗലവിമാർക്ക് അവരുടെ വാദം രേഖസഹിതം തെളിയിക്കുവാൻ തയ്യാറു ണ്ടെങ്കിൽ സമാധാനപരവും നിയമാനുസൃതവുമായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതാണ്. പ്രസംഗം കേൾക്കാൻ ആയിരക്കണക്കായി പങ്കുകൊള്ളുവാൻ അപേക്ഷ. "

(ഹിദായത്തിൽ മുഅ്മിനീൻ

1952 ഫെബ്രുവരി)


ഇ കെ ഉസ്താദിൻറെ പാണ്ഡിത്യവും ധൈര്യവും വഹാബി കോട്ടകളിൽ വലിയ വിള്ളലുകൾ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. നിരവധി വഹാബികൾ സുന്നത്ത് ജമാഅത്തിലേക്ക് മടങ്ങി വരാൻ അന്നത്തെ പ്രഭാഷണങ്ങൾ കാരണമായിട്ടുണ്ട്.


ഉസ്താദിന്റെ പ്രസംഗ കേട്ട് വഹാബിസം വിട്ട അരീക്കോട് മൂർഖൻ സൈതലവി എന്നയാൾ ഉസ്താദിൻ്റെപ്രസംഗവേദിയിൽ കയറിവന്ന് രാജിപ്രസ്താവന വായിച്ച ചരിത്രം ഹിദായത്തുൽ മുഅ്മിനീൻ രേഖപ്പെടുത്തിയിട്ടുണ്ട്.


മൂർഖൻ സൈതലവിയുടെ രാജിക്കത്ത് താഴെ ചേർക്കുന്നു.

"ഇന്നത്തെ ഈ മഹാസദസ്സിൽ മൂർഖൻ സൈതലവിഎന്ന ഞാൻ അറിയിക്കുന്നത്. എന്തെന്നാൽ രണ്ടര കൊല്ലത്തോളമായി ഇവിടുത്തെ മുജാഹിദുൽ ഇസ്‌ലാം സംഘത്തിൽ ഞാൻ മെമ്പറായി ചേർന്നിട്ട്. ഖുർആനും സുന്നത്തിനും യോജിച്ച വിധത്തിൽ ജീവിക്കുവാൻ ഉതകുന്ന ഒരു സംഘം ആണെന്നോ തെറ്റിദ്ധരിച്ചു കൊണ്ടാണ് ഞാൻ അവരുടെ പ്രതിജ്ഞയിൽ ഒപ്പു വെച്ചുചേർന്നത്. എന്നാൽ ഇവിടെ നടന്ന വയളിൽ വെച്ച് മുജാഹിദുൽ ഇസ്‌ലാം സംഘം ഇസ്‌ലാമിനെ നശിപ്പിക്കുന്ന ഒന്നാണെന്ന് എനിക്ക് ബോധ്യപ്പെട്ടതിനാൽ അതിൽനിന്ന് ഞാൻ പരിപൂർണ്ണമായും രാജിവച്ചു ഒപ്പിടുകയും സുന്നത്ത് ജമാഅത്തിന്റെ വിശ്വാസാചാരങ്ങൾ അനുസരിച്ചു ജീവിക്കുവാൻ പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. അല്ലാഹു നമ്മെ ഹിദായത്തിൽ ഒരുമിച്ചു കൂട്ടട്ടെ- ആമീൻ.

എന്ന്,

മൂർഖൻ സൈതലവി (ഒപ്പ്)

(ഹിദായതുൽ മുഅ്മിനീൻ മാസിക )

ചന്ദ്രികയുടെ പരസ്യം* *വഹാബി മാസികയിൽ* മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 109

 https://www.facebook.com/share/yguWrQvx5CcVyfEE/?mibextid=oFDknk

*ചന്ദ്രികയുടെ പരസ്യം*

*വഹാബി മാസികയിൽ*


മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 109

✍️ Aslam Saquafi Payyoli

➖➖➖➖➖➖➖➖➖➖➖

വക്കം മൗലവിയുടെ പത്രമാധ്യമങ്ങളിലൂടെയുള്ള ആശയ പ്രചരണം പിന്തുടർന്നു കൊണ്ടാണല്ലൊ കെ. എം മൗലവി ചന്ദ്രികക്ക് തുടക്കം കുറിച്ചത്. അതുകൊണ്ടുതന്നെ വഹാബി പണ്ഡിത സഭയുടെ പ്രസിദ്ധീകരണമായ അൽമുർശിദിന്റെ ആദ്യ പതിപ്പ് മുതൽ തന്നെ ചന്ദ്രികയുടെ പരസ്യം സ്ഥാനം പിടിച്ചത് കാണാം.

1935 ഫെബ്രുവരി മാസത്തെ അൽ മുർശിദ് (പുസ്തകം 1 ലക്കം 1) നൽകിയ പരസ്യവാചകം ഇങ്ങനെയാണ്:


" ചന്ദ്രിക :

മതം, സമുദായം, രാഷ്ട്രം, ശാസ്ത്രം, സാഹിത്യം എന്നീ വിഷയങ്ങളെ പ്രതിപാദിക്കുന്ന ഒരു ഉത്തമ മുസ്‌ലിം ദേശീയ പ്രതിവാര പത്രം. "


ഈ പത്രത്തിലെ മത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് വിശ്വാസികളിൽ ശിർക്കും കുഫ്റും ആരോപിച്ച് സമുദായത്തെ രണ്ടാക്കി പിളർത്തിയ കെ എം മൗലവിയും ടീമും ആണെന്നതിനാൽ ഇതിലെ മതം എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.


ഏതായാലും ഈ ബിദഈ പ്രചാരണ മുന്നേറ്റത്തെ തടയിടുന്നതിൽ അന്നത്തെ സുന്നി നേതൃത്വം നന്നായി ശ്രമം നടത്തിയിരുന്നു. ഹിദായതുൽ മുഅ്മിനീനിലെ ഒരു പ്രതിഷേധ കുറിപ്പ് കൂടി ഉദ്ദരിച്ച് ഈ ചർച്ച ഇവിടെ അവസാനിപ്പിക്കാം. 


"ചന്ദ്രിക പത്രത്തെ മുസ്‌ലിംകൾ സൂക്ഷിക്കണം:

ദീൻ നശിച്ചാലും മുസ്ലിം ലീഗിൽ ഉൾക്കൊള്ളുന്ന സമുദായത്തെ നിലനിർത്തി ലീഗിനെ രക്ഷിക്കുക എന്നുള്ളതാണ് ചന്ദ്രികയുടെ നില. ദീനുൽ ഇസ്ലാമിനും സുന്നത്ത് ജമാഅത്തിലെ വിശ്വാസത്തിനും ദോഷകരമായി പല സംഗതികളും ചന്ദ്രികയിൽ എഴുതിയതിനെപ്പറ്റി പത്രാധിപരെ അറിയിച്ചാൽ അത് തിരുത്തുകയോ മറുപടി പറയുകയോ ചെയ്യുന്നതിന് പത്രാധിപർ തയ്യാറില്ല. സമുദായം നശിച്ചാലും ദീൻ നിലനിൽക്കണം എന്ന് വിശ്വസിച്ച് പ്രവർത്തിക്കുന്ന ഞങ്ങൾക്ക് ഇത്തരം സംഗതികൾ എഴുതാതെ മറച്ചുവെക്കുക സാധ്യമല്ല. 1951 ഒക്ടോബർ 13ന് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ മുഹറം പത്താം ദിവസത്തെ മഹാത്മ്യം പറഞ്ഞ കൂട്ടത്തിൽ ഇരുപത്തിയൊന്നാം പേജ് രണ്ടാം കോളം ഇരുപതാമത്തെ വരിയിൽ ഈസാ അലൈഹി സലാം കുരിശിന്മേൽ തറക്കപ്പെട്ടത് ഈ ദിവസമായിരുന്നവത്രേ എന്ന് എഴുതിയിട്ടുണ്ട്. ആ സംഗതി അബദ്ധപ്പെട്ടു പോയതാണെങ്കിൽ തിരുത്തുകയും അല്ലാത്തപക്ഷം വിവരം അറിയിക്കുകയും വേണം എന്ന് കാണിച്ച് 19/ 10 / 51 ചന്ദ്രിക പത്രാധിപർക്ക് ഒരു കാർഡ് അയച്ചു. ഇന്നുവരെയും അതിന് മറുപടി തന്നില്ല...ചന്ദ്രികയേയോ മറ്റേതെങ്കിലും ഒരു വ്യക്തിയെയോ നിലക്കുനിർത്തുക ആരാലും സാധ്യമല്ല. അതുകൊണ്ട് പ്രിയപ്പെട്ട മുസ്‌ലിം സുഹൃത്തുക്കളെ നിങ്ങൾ ചന്ദ്രിക വായിക്കുന്നതാണെങ്കിൽ ദീനിയായ വല്ല സംഗതികളും അതിൽ എഴുതി കണ്ടാൽ വിശ്വാസയോഗ്യരായ പണ്ഡിതന്മാരെ സമീപിച്ച് സംശയം തീർത്ത് അല്ലാതെ നിങ്ങൾ വിശ്വസിക്കരുത് എന്ന് പ്രത്യേകം അപേക്ഷയുണ്ട്. സുന്നി മുസ്‌ലിംകളും ലീഗിൽ നിലകൊള്ളുന്നുണ്ടെന്ന് പത്രാധിപരുടെ ഓർമ്മയിൽ ഇരിക്കട്ടെ."

(ഹിദായത്തുൽ മുഅ്മിനീൻ 

1951 ഡിസം: പേജ് : 2 )

ചന്ദ്രികക്കെതിരെ* *ശക്തമായ പ്രതിഷേധം* *മുജാഹിദ് പ്രസ്ഥാനം* *ഒരു സമഗ്ര പഠനം 108*

 https://www.facebook.com/share/p/dxA21F7QazRwdX2d/?mibextid=oFDknk

*ചന്ദ്രികക്കെതിരെ* 

*ശക്തമായ പ്രതിഷേധം*


*മുജാഹിദ് പ്രസ്ഥാനം* 

*ഒരു സമഗ്ര പഠനം 108*

✍️Aslam saquafi payyoli

➖➖➖➖➖➖➖➖➖➖

സുന്നി വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ച ചന്ദ്രികക്കെതിരെ ശക്തമായ പ്രതിഷേധം അക്കാലങ്ങളിൽ തന്നെ ഉയർന്നിരുന്നു. പ്രതിഷേധങ്ങൾക്ക് എല്ലാം  'പത്രാധിപർ ഉത്തരവാദിയല്ല' എന്ന മറുപടിയായിരിക്കുമത്രെ ചന്ദ്രികയുടെ ഭാഗത്തുന്നുണ്ടാവുക. 


ചന്ദ്രികയിൽ വന്ന സുന്നി വിരുദ്ധ ഭാഗങ്ങൾ  ഉദ്ധരിച്ചു കൊണ്ട് അക്കാലത്തെ സുന്നി പ്രസിദ്ധീകരണമായ ഹിദായത്തുൽ മുഅ്മിനീനിൽ വന്ന ശക്തമായ പ്രതിഷേധത്തിന്റെ ചില ഭാഗങ്ങൾ നമുക്ക് ശ്രദ്ധിക്കാം.


"ചന്ദ്രിക - സുന്നത്ത് ജമാഅത്തിന്റെ ഒന്നാംതരം ശത്രു ! 

ഇസ്‌ലാമിക നിയമങ്ങൾ വീണ്ടും പരിശോധിച്ച് അഴിച്ചു കൂട്ടണം പോൽ!

(ഇതാണ് തലവാചകം)

നമ്മുടെ മലബാറിൽ മദ്ഹബുകളെ കൈവെടിഞ്ഞുകൊണ്ട്, സ്വന്തം ഗവേഷണത്തിന് ഒന്നാമതായി പ്രേരണ നൽകിയത് ഇന്നത്തെ ലീഗ് സെക്രട്ടറിയായ സീതിസാഹിബും കൂട്ടുകാരും രൂപീകരിച്ച ഐക്യ സംഘമായിരുന്നു. എന്നാൽ ഇന്ന് മുസ്‌ലിം ലീഗിന്റെ നാക്കായ ചന്ദ്രിക പത്രം അവരെക്കാൾ കൂടുതൽ "കട്ടിയുള്ള" നവീന വാദങ്ങളാണ് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്. അത് താഴെ നമ്പറിട്ട് കൊടുത്തിരിക്കുന്ന കുറിപ്പുകളിൽ നിന്ന് വിവരണം കൂടാതെ തന്നെ വ്യക്തമാകുന്നതാണ്. ചന്ദ്രിക ആഴ്ചപ്പതിപ്പിലെ ചില പുത്തൻ വാദങ്ങൾ :-


"ആധുനിക ചിന്തകന്മാർക്ക് പൂർവ്വ മുസ്‌ലിംകളോളം ചിന്തിക്കുവാനുള്ള സൗകര്യങ്ങൾ ഇല്ലെന്നുള്ള ചിലരുടെ വാദം വെറും അബദ്ധമാണ്. "

(ചന്ദ്രിക ആഴ്ചപതിപ്പ്

1951 മെയ് 26)


"ആധുനിക ലോകത്ത് സംജാതമായിരിക്കുന്ന നവ്യ സാഹചര്യങ്ങളിൽ ഇസ്‌ലാമിക നിയമങ്ങളെ പുന:പരിശോധന ചെയ്ത് പുന:സംവിധാനം ചെയ്യേണ്ട സമയം ആസന്നമായിരിക്കയല്ല , അതിക്രാന്തമായിരിക്കുന്നു എന്ന് വേണം പറയാൻ. "

(ചന്ദ്രിക ആഴ്ചപ്പതിപ്പ്

1951 മെയിൽ 26)


"കഴിഞ്ഞുപോയ തലമുറകൾ ഇസ്‌ലാമിനെ പറ്റി ചിന്തിച്ചു വച്ചിട്ടുള്ളതിനെ നാം ആശ്രയിച്ചു കഴിയുകയാണ്. തൽഫലമായി നമ്മുടെ ഇപ്പോഴത്തെ പ്രത്യയശാസ്ത്രവും ഫിഖ്ഹും  പഴകിയ വസ്ത്രങ്ങൾ വിൽക്കുന്ന ഒരു ഷാപ്പ് പോലെയായി തീർന്നിരിക്കുന്നു. മൂലമായ ഉദ്ദേശങ്ങൾ മനസ്സിലാക്കാൻ പോലും കഴിയാത്ത രീതിയിലുള്ള ചിന്താ വസ്ത്രങ്ങൾ അങ്ങനെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു ; ചിലപ്പോൾ കീറിപ്പറഞ്ഞതുതന്നെ തുന്നിക്കൂട്ടുകയും ചെയ്യുന്നു. വാങ്ങുന്നവർ പഴയ തയ്യൽക്കാരന്റെ വിരുത് പ്രശംസിക്കുന്നതിൽ ആനന്ദം കൊള്ളുന്നു. വരാനിരിക്കുന്ന നിരവധി നൂറ്റാണ്ടുകളിലേക്ക് ഇസ്‌ലാം ഒരു പ്രായോഗിക ജീവിത രീതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടുന്ന ഒരു പ്രസിദ്ധ ഘട്ടത്തിൽ ലോകം നിലകൊള്ളുമ്പോൾ നമുക്ക് ഇത്തരത്തിലുള്ള ഒരു മനോഭാവം അവലംബിക്കാൻ നിവൃത്തിയില്ല. "

(ചന്ദ്രിക ആഴ്ചപ്പതിപ്പ്

1953 ജൂൺ 27 )


ചന്ദ്രികയിലെ സുന്നിവിരുദ്ധ നിലപാടുകളുടെ ചില ഉദാഹരണങ്ങൾ എടുത്ത് ഉദ്ധരിച്ച ശേഷം ഹിദായത്തുൽ മുഅ്മിനീൻ തുടരുന്നു :


"ഇതിൽ നിന്നും മനസ്സിലാകുന്നത് ലീഗ് പത്രമായ ചന്ദ്രിക മുമ്പത്തെ നില മാറ്റി, ഇപ്പോൾ പച്ച പുതപ്പിനുള്ളിലിരുന്നു കൊണ്ട് ഖാദിയാനി, മൗദൂദി തുടങ്ങിയ കള്ളവാദികൾക്ക് ചൂട്ടു പിടിച്ചു കൊണ്ടിരിക്കുകയാണെന്നാണ്.  പഴയ തുന്നക്കാർ ദീനിൻ്റെ അഇമ്മത്തുകളായ ഇമാമുകൾ റസൂൽ (സ) കാട്ടിത്തന്ന മാർഗ്ഗം സ്വഹാബാക്കളിൽ നിന്നും ഗ്രഹിച്ചു നമ്മുടെ നന്മയെ ലാക്കാക്കി വിവരിച്ചു എഴുതി വെച്ചിട്ടുള്ള കിതാബുകളെയെല്ലാം പഴകിയ വസ്ത്രങ്ങളാണെന്ന് പറഞ്ഞു വലിച്ചെറിഞ്ഞുകൊണ്ട് പുതിയ തുന്നൽക്കാരായ ഖാദിയാനി, മൗദൂദി മുതലായവരുടെ മാർഗമാണ് മുസ്‌ലിംകൾ സ്വീകരിക്കേണ്ടത് എന്നാണ് ചന്ദ്രികയുടെ ലേഖനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്, എങ്കിൽ അത് ചന്ദ്രികയുടെ അതിരുകവിഞ്ഞ ധിക്കാരം തന്നെയാണ്. ആ മാതിരി ലേഖനങ്ങൾ സത്യദൂതനിലോ പ്രബോധനത്തിലോ അൽമനാറിലോ ആയിരുന്നെങ്കിൽ അതുകാരണം സുന്നികൾ വഞ്ചിതരാവാൻ അധികം അവകാശമില്ലായിരുന്നു. കാരണം സത്യദൂതൻ ഖാദിയാനികളുടെതും പ്രബോധനം മൗദൂദികളുടേതും അൽമനാർ ഖുറാഫി മൗലവിമാരുടേതാണെന്നും പരക്കെ അറിയുന്നതാണ്. എന്നാൽ ചന്ദ്രിക പത്രം പേരും പെരുമയുള്ള ചില സുന്നി നേതാക്കളുടെ ഉടമസ്ഥയിൽ നടത്തപ്പെടുന്നതും ഭൂരിപക്ഷം മുസ്‌ലിംകളും വായിച്ച് വളരുന്നതുമാണ്.

ഇത്തരം പിഴച്ച വാദങ്ങൾ ഉൾക്കൊള്ളുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ച മുസ്‌ലിം ബഹുജനങ്ങളെ വഴികേടിലാക്കുന്ന പുത്തൻ പ്രസ്ഥാനക്കാർക്ക് കളമൊരുക്കുകയും എന്നിട്ട് ഇതിലെ ലേഖനങ്ങൾക്ക് പത്രാധിപർ ഉത്തരവാദിയല്ല എന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തുവരുന്നത് പത്രാധിപർ അതിന്റെ രക്ഷിതാക്കളോടും സഹായികളോടും സമുദായത്തോടും ചെയ്തുവരുന്ന കടുത്ത വഞ്ചനയാണ്...ദീനിന്നെതിരായി എന്തു പ്രസിദ്ധീകരിച്ചാലും അതിന് ചോദിക്കാൻ ആളില്ല എന്ന ധാരണയാണ് പത്രാധിവരെ ഇത്രയധികം ധിക്കാരത്തിന് പ്രേരിപ്പിച്ചത്. ആ പത്രത്തിന്റെ നിലനിൽപ്പിനായി വീണു മരിക്കുന്ന കാര്യപ്പെട്ട ചില സുന്നി നേതാക്കളുടെ നില ആലോചിക്കുമ്പോൾ പരിതാപം തോന്നിപ്പോകും.


ഇന്നത്തെ ചുറ്റുപാടിൽ മുസ്‌ലിം ബഹുജനങ്ങളെ വഴികേടിൽ ആക്കുന്നതിൽ മൗദൂദികളുടെ പ്രബോധനത്തെക്കാളും ഖാദിയാനികളുടെ സത്യദൂതനേക്കാളും ഖുറാഫികളുടെ അൽമനാറിനെക്കാളും മുൻഗണന നൽകേണ്ടത് ലീഗുകാരുടെ "ചന്ദ്രിക "ക്കാണ് എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഏതായാലും ചന്ദ്രികയുടെ ഈ പുതിയ ഗതി മാറാത്ത കാലത്തോളം സുന്നി മുസ്‌ലിംകൾ അതിനെ സുന്നത്ത് ജമാഅത്തിന്റെ ഒന്നാം തരം ശത്രു എന്ന നിലയിൽ വീക്ഷിക്കേണ്ടതാണ്. "

(ഹിദായത്തുൽ മുഅ്മിനീൻ 

1953 ആഗസ്റ്റ് 5 പേജ്:17-19)

ചന്ദ്രികയുടെ ചരിത്രം*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം - 107

 https://www.facebook.com/share/p/HhFiZVkBjv8Ed9wG/?mibextid=oFDknk

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം - 107

✍️ Aslam saquafi payyoli


*ചന്ദ്രികയുടെ ചരിത്രം*


ഐക്യ സംഘത്തിന്റെ വഹാബി ചിന്തകൾ പുറത്തേക്ക് വന്നപ്പോൾ തന്നെ അഹ്മദ് കോയ ശാലിയാത്തി, ഖുതുബി തങ്ങൾ പോലുള്ള പണ്ഡിത വരേണ്യർ ജനങ്ങളെ ബോധവൽക്കരിക്കുകയും  പണ്ഡിതോചിതമായി ഇടപെട്ട് ആശയപരമായി അവരെ  തളർത്തിക്കളയുംകയും ചെയ്തിരുന്നു. അതോടെ കെ എം മൗലവി സമുദായത്തിനിടയിൽ വെറുക്കപ്പെട്ടവനാവുകയും ചെയ്തു. നാദാപുരം സംവാദത്തിനു ശേഷം

മൗലവിമാരെ കാണുമ്പോൾ ' ലാ ' കട്ടവരെന്ന് പറഞ്ഞ് ജനങ്ങൾ കൂകിവിളിച്ച സാഹചര്യം വരെയുണ്ടായി.


ഈ ജാള്യത മറച്ചുവെക്കാനും പൊതുസമൂഹത്തിൽ സ്വീകാര്യത നേടാനും കെഎം മൗലവി കണ്ടെത്തിയ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ നാം മുമ്പ് ചർച്ച ചെയ്തു. 


സമുദായത്തിന്റെ പേരിൽ ഒരു രാഷ്ട്രീയ പാർട്ടി കേരളത്തിൽ രൂപീകരിച്ച് അതിൻെറ നേതൃസ്ഥാനത്ത് സ്വയം അവരോധിക്കുകയും  അതോടൊപ്പം നവോത്ഥാന നായകനായി പ്രത്യക്ഷപ്പെടുക, അതിനു വേണ്ടി ഒരു പത്രം ആരംഭിക്കുകയും ചെയ്യുക എന്നതായിരുന്നു മൗലവിയുടെ തുളഞ്ഞ ബുദ്ധിയിൽ ഉദിച്ചിരുന്നത്. ഏറെക്കുറെ അത് ഫലം കണ്ടു. പാർട്ടി നേതൃസ്ഥാനത്ത് അവരോധിക്കപ്പെട്ടവരെല്ലാം മൗലവിയുടെ ശിങ്കിടികളായിരുന്നു. ഉമ്മത്തിന്റെ മനസ്സിലിടം പിടിക്കാൻ  പിന്നീട് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ ലീഗിൻ്റെ പ്രസിഡൻറ് സ്ഥാനത്ത് കൊണ്ടുവന്നതും കെ എം മൗലവിയുടെ തീരുമാനം തന്നെയായിരുന്നു.


വരികൾക്കിടയിലൂടെ പിഴച്ച ആശയങ്ങൾ ജനമനസ്സുകളിലേക്ക് കുത്തിവെക്കുക എന്ന ലക്ഷ്യത്തോടെ വക്കം മൗലവി ദീപിക പോലുള്ള പല പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. അതിന് ചുവടുപിടിച്ച് പൊതു വാർത്തകൾക്കിടയിലൂടെ ബിദഈ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ചിന്തയിൽ കെഎം മൗലവി തുടക്കം കുറിച്ച പ്രസിദ്ധീകരണമാണ് ചന്ദ്രിക.


"മലയാള പത്രലോകത്ത് ഇന്നും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനായ വക്കം മൗലവി 1932 ൽ മരണപ്പെട്ടപ്പോൾ തനിക്ക് ഗുരുതുല്യനായ അദ്ദേഹത്തിൻ്റെ പാത പിന്തുടർന്ന് മുസ്‌ലിം സമുദായം ഒരു പത്രം തുടങ്ങണമെന്ന ആഗ്രഹം കെ എം മൗലവി പലരോടും പ്രകടിപ്പിച്ചിരുന്നു. അതിനിടയിൽ 1933 ൽ തലശ്ശേരി മെയിൻ റോഡിലുള്ള ആലിഹാജി പള്ളിയിൽ കെ.എം മൗലവി സാഹിബിൻ്റെ ഒരു ഖുർആൻ ക്ലാസ്സ് നടന്നു. പ്രസംഗത്തിനിടയിൽ സമുദായം ഒരു പത്രം തുടങ്ങേണ്ട ആവശ്യകത നേതാക്കളുടെ മനസ്സിൽ അദ്ദേഹം എടുത്തിട്ടു. അങ്ങനെയാണ് സീതി സാഹിബിന്റെ നേതൃത്വത്തിൽ 1934 മാർച്ച് 26ന് തിങ്കളാഴ്ചതോറും പുറത്തിറങ്ങുന്ന പ്രതിവാര പത്രമായി ചന്ദ്രിക പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. തലശ്ശേരി മുൻസിപ്പൽ ചെയർമാൻ ആയിരുന്ന സിപി മമ്മുക്കേയി ആയിരുന്നു മാനേജിങ് ഡയറക്ടർ. ഇന്നത്തെപ്പോലെ മുസ്‌ലിംലീഗിന്റെ ജിഹ്വ ആയിട്ടായിരുന്നില്ല ചന്ദ്രിക പത്രം ആരംഭിച്ചത്. 1939ൽ അത് ദിനപത്രമായി. 1937 ൽ മലബാർ ജില്ലാ മുസ്‌ലിംലീഗിന്റെ രൂപീകരണത്തോടെയാണ്  ചന്ദ്രിക മുസ്‌ലിം ലീഗിൻെറ ജിഹ്വയായി മാറിയത്. (മലബാർ ജില്ലാ മുസ്‌ലിം ലീഗ് രൂപീകരണത്തിന് പിന്നിൽ കെ എം മൗലവി ആയിരുന്നു.) മുസ്‌ലിം നവോത്ഥാന പ്രസ്ഥാനവു(മുജാഹിദു)മായി ബന്ധമുള്ളവരായിരുന്നു ആദ്യകാലത്ത് പ്രധാനമായും ചന്ദ്രികയുടെ പത്രാധിപസമിതിയിലുണ്ടായിരുന്നത്. മലബാറിലെങ്ങും ദിനേന പത്രം എത്തിക്കാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ മലബാറിന്റെ മധ്യ കേന്ദ്രമായ കോഴിക്കോട്ടേക്ക് 1945- ൽ ചന്ദ്രിക പറിച്ചു നടുകയായിരുന്നു. അപ്പോഴെല്ലാം ഇസ്‌ലാഹി നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ പിൻതുണയും ശ്രമങ്ങളും ചന്ദ്രികക്ക് വലിയതോതിൽ ലഭിച്ചിരുന്നു. പത്രം പ്രചരിപ്പിക്കുന്നതിലും അത് പിടിച്ചു നിർത്തുന്നതിലും കെ മൗലവിയുടെ അനുയായികൾ വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാവില്ല. "

(മുജാഹിദ് പ്രസ്ഥാനം 

കേരളത്തിൽ - കെ എൻ എം പേ: 235)


ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമം പത്രം പോലെ ഇടയ്ക്കിടെ സുന്നി വിരുദ്ധ ലേഖനങ്ങൾ വാരാന്ത പതിപ്പിലൂടെയും മറ്റും പ്രചരിപ്പിച്ചപ്പോൾ ചന്ദ്രികക്കെതിരെ സുന്നി നേതാക്കൾ രംഗത്ത് വന്നിരുന്നു.


" ചന്ദ്രിക പത്രത്തെ മുസ്ലിംകൾ സൂക്ഷിക്കണം" എന്നതായിരുന്നു 1951 നവംമ്പറിൽ ഇറങ്ങിയ ഹിദായത്തുൽ മുഅ്മിനീൻ എന്ന സുന്നി പ്രസിദ്ധീകരണത്തിലെ ചന്ദ്രികക്കെതിരെയുള്ള തലവാചകം.


സമസ്തയുടെ സ്ഥാപക നേതാക്കളുടെ ആദർശ പടയോട്ടത്തിൽ നിലം പതിച്ചുപോയ വഹാബിസം പിന്നെ തലപൊക്കിയത് ചന്ദ്രികയിലൂടെയും സമുദായ പാർട്ടിയുടെ മറവിലുമായിരുന്നു എന്നത് ഒരു ചരിത്ര വസ്തുത തന്നെയാണ്. 


കെ. എം മൗലവിയെ മറന്ന് തുടങ്ങിയ പുതു തലമുറക്ക് മൗലവിയുടെ ജീവ ചരിത്രം  തയ്യാറാക്കുന്നത് ചന്ദ്രികയിലെ എഴുത്തുകാരനാണെന്നതും അതിനംഗീകാരം ലഭിക്കാൻ പാണക്കാട് കുടുംബത്തെ ഉപയോഗപ്പെടുത്തുന്നുവെന്നതും  ചരിത്രാവർത്തനമായി തന്നെ നമുക്ക്  മനസ്സിലാക്കാം.

സ്ത്രീ വിദ്യാഭ്യാസം* മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 106/313

 https://m.facebook.com/story.php?story_fbid=pfbid02mXtEzhBSNk57wdqB3yBqTibyoFS6sL98FhaUWrDirn61eMC4voJGFcCNPHV2iFGdl&id=100024345712315&mibextid=9R9pXO

*സ്ത്രീ വിദ്യാഭ്യാസം*

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 106/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


സുന്നികൾ സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ പ്രവർത്തിച്ചു എന്നതാണ് മുജാഹിദുകളുടെ മറ്റൊരു ആരോപണം. 


കെ എൻ എം പ്രസിദ്ധീകരിച്ച ഇസ്‌ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിൽ എഴുതുന്നു :

"സ്ത്രീ വിദ്യാഭ്യാസം മതപരമായി മക്റൂഹ് ആണെങ്കിലും സ്ത്രീകളെ വിദ്യ അഭ്യസിപ്പിക്കാൻ പ്രത്യേകം പാടില്ല എന്നാണ് സമസ്ത പ്രമേയം പാസാക്കിയത് "

(പേജ് : 61)


സ്ത്രീകൾക്ക് യാതൊരു വിദ്യാഭ്യാസവും നൽകാതെ തനി ജഹാലത്തിൽ തളച്ചിട്ടു എന്നാണ് ഇത് വായിക്കുമ്പോൾ മനസ്സിലാവുക. എന്നാൽ സുന്നികൾ ഒരിക്കലും സ്ത്രീ വിദ്യാഭ്യാസത്തിന് എതിരായിരുന്നില്ല. മലയാള ലിപി വരുന്നതിനുമുമ്പ് അറബി മലയാള ലിപി നിർമ്മിക്കുകയും അത് സ്ത്രീകൾക്ക് പഠിപ്പിക്കുകയും ചെയ്തവരാണ് കേരളത്തിലെ സുന്നി ഉലമാക്കൾ. അതുകൊണ്ടാണ് മുജാഹിദുകൾ അൽ മുർശിദ്, അൽ ഇർശാദ് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ  അറബി മലയാള ലിപിയിൽ പുറത്തിറക്കിയത്. 


അൽ മുർശിദിൽ എഴുതുന്നു:

"അൽമുർശിദ് മലയാള ഭാഷയിലും ലിബിയിലും പുറപ്പെടുവിക്കാതെ അറബി മലയാളത്തിൽ തന്നെ പുറപ്പെടുവിക്കാൻ പല കാരണങ്ങളുമുണ്ട്. ഒന്നാമതായി കേരള മുസ്‌ലിംകളിൽ മലയാളം എഴുതുവാനും വായിക്കുവാനും അറിയുന്നവരെ അപേക്ഷിച്ച് അറബി മലയാളം അറിയുന്നവരുടെ എണ്ണം വളരെ അധികമാണ്. വിശേഷിച്ച് പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾക്കും അറബി മലയാളം വായിക്കുവാൻ സാധിക്കും. "

(1935 ഫെബ്രുവരി പേജ് : 2)


മാത്രമല്ല, സമസ്തയുടെ ആദ്യകാല മുശാവറാംഗം പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ ഭാര്യ വെളിയങ്കോടും പരിസരത്തുമുള്ള സ്ത്രീകൾക്ക് ദർസ് നടത്തി കൊടുത്തിരുന്നു.(മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - 531)

സ്ത്രീകൾക്ക് വേണ്ടി മസ്അലകൾ വായിച്ചു പഠിക്കാൻ ആദ്യ കാലത്തിറക്കിയ പുസ്തകങ്ങളെ കുറിച്ച് സി എൻ പറയുന്നു:

"വെള്ളാട്ടി മസ്അല, നൂറുൽ ഈമാൻ, നൂറുൽ ഇസ്‌ലാം മുതലായ ചെറുഗ്രന്ഥങ്ങൾ പ്രാചീന കൃതികളിൽ പെടുന്നു... കഥാരൂപത്തിൽ വിവിധ വിഷയങ്ങൾ പഠിപ്പിക്കുകയാണ് ഈ കൃതി മുഖേന ചെയ്യുന്നത്. കൈഫിയത്ത് സ്വലാത്ത് പണ്ടുകാലങ്ങളിൽ എല്ലാ സ്ത്രീപുരുഷന്മാരും ശ്രദ്ധിച്ചു പഠിച്ചിരുന്നു. അതിൻെറ അവസാന പേജിലാണ് ഉമർ ഖാസിയുടെ അസർ നമസ്കാരത്തിന്റെ അടിക്കണുള്ളത്. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 271)


മതപരമായതും അത്യാവശ്യവുമായ വിദ്യാഭ്യാസം സ്ത്രീകൾക്ക് നൽകുന്നതിൽ ഒരിക്കലും ഒരു വീഴ്ചയും മുൻഗാമികൾ വരുത്തിയിട്ടില്ല.

 

മുസ്‌ലിം സ്ത്രീകളെ പൊതുരംഗത്തിറക്കാനും പരപുരുഷന്മാരോടൊപ്പം വേദിയിൽ പ്രത്യക്ഷപ്പെടുത്താനും അതിനാവശ്യമായ വിദ്യാഭ്യാസങ്ങൾ നൽകാനുമാണ് മുജാഹിദ് പ്രസ്ഥാനം പ്ലാൻ ചെയ്തിരുന്നത്. അവരുടെ ഫാമിലികളിലെ സ്ത്രീകളെ പൊതു രംഗത്തിറക്കിയും പൊതുവേദിയിൽ പ്രസംഗിപ്പിച്ചും അന്യസ്ത്രീ പുരുഷന്മാർക്കിടയിലുള്ള മറ വലിച്ചുകീറാൻ അവർക്ക് ഏറെക്കുറെ സാധിച്ചിട്ടുണ്ട്. യുവതികളായ സ്ത്രീകൾ പൂർണമായി ഔറത്ത് പോലും മറക്കാതെ സ്റ്റേജുകളിലും സമ്മേളന ഗ്രൗണ്ടുകളിലും ഈദ് ഗാഹുകളിലും പ്രത്യക്ഷപ്പെട്ടത് മുജാഹിദിന്റെ നവോത്ഥാന ഫലം തന്നെയാണ്. അവസാനം മൗലവിമാർക്ക് പോലും ഇതിനെതിരെ ശബ്ദിക്കേണ്ടി വന്നിട്ടുണ്ട്. 

1978 ലെ അൽമനാർ മാസികയിൽ നിന്ന്:

അവരെന്തിന് പള്ളിയിൽ വരുന്നു ? കോഴിക്കോട് നഗരത്തിലെ ഒരു പ്രധാനപ്പെട്ട പള്ളിയിൽ നിന്ന് ബലിപെരുന്നാൾ നമസ്കാരവും കഴിഞ്ഞ് പുറത്തിറങ്ങിയ സ്ത്രീകളുടെ ചിത്രം സ്ഥലത്തെ ഒരു പ്രമുഖ പത്രം പ്രസിദ്ധീകരിച്ചിരുന്നു. കണ്ടപ്പോൾ നടുങ്ങിപ്പോയി. മതബോധമുള്ള ഏതൊരു മുസ്ലിമിന്റെയും മനസ്സാക്ഷിയെ വ്രണപ്പെടുത്തുന്ന ചിത്രം. അണിഞ്ഞൊരുങ്ങി ഫാഷൻ പരേഡിന് ഇറങ്ങിയ അത്യാധുനിക മഹിളകളെന്നേ  ചിത്രം കാണുന്ന മാത്രയിൽ ആർക്കും തോന്നുകയുള്ളൂ. പള്ളിയിൽ കയറി ദൈവ പ്രാർത്ഥനയും നടത്തി, ഒരു സാരോപദേശ പ്രസംഗവും കേട്ട് പുറത്തിറങ്ങിയ ഭക്തകളുടെ കോലം! ഇങ്ങനെയാണെങ്കിൽ അവരെന്തിനു പള്ളിയിൽ വരുന്നു ?

(അൽമനാർ 1978 

ഡിസംബർ, പേജ് : 3)


ഇസ്‌ലാമിൽ പുരുഷനാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടേണ്ടതും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതും. പൊതുസമൂഹത്തിൽ പ്രകടമാക്കേണ്ട ആരാധനകളുടെ നേതൃത്വവും പുരുഷന്മാർക്ക് തന്നെയാണ്. പള്ളിയിൽ ബാങ്ക് വിളിക്കേണ്ടതും ഇമാമത്ത് നിൽക്കേണ്ടതും ഖാസി സ്ഥാനങ്ങൾ വഹിക്കേണ്ടതും പുരുഷന്മാർ തന്നെയാണ്. സ്ത്രീകളുടെ ഭരണം അവരവരുടെ വീടുകളിലും സന്താനങ്ങളിലുമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ വിദ്യാഭ്യാസം മതപരമായ വിഷയങ്ങളിലുള്ള വിദ്യയും അത്യാവശ്യം അവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമാണ്. 


കേരളത്തിലെ മുജാഹിദുകൾ അല്ലാത്ത എല്ലാവർക്കും ഈ കാര്യങ്ങൾ ബോധ്യപ്പെടുകയും മനസ്സിലാകുകയും ചെയ്തിട്ടുണ്ട്. കേരള വഹാബികൾ പോലും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇബ്നു ബാസിനെ പോലുള്ള പണ്ഡിതന്മാർ ഈ വിഷയത്തിൽ എടുത്ത നിലപാട് ഇവിടെ പകർത്തുന്നത് ഏറെ ഉപകാരപ്പെടും. 


മുജാഹിദ് പണ്ഡിതൻ എം.ഐ മുഹമ്മദലി സുല്ലമി സ്ത്രീ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗൾഫ് പണ്ഡിതന്മാരുടെ നിലപാട് വ്യക്തമാക്കുന്നു.


"ആൺകുട്ടികളും പെൺകുട്ടികളും ഒരേ സ്ഥാപനത്തിലോ ഒരേ ക്ലാസിലൊ പഠിക്കുന്നത് നിഷിദ്ധമാണെന്നാണ് ഗൾഫിലെ സലഫികൾ പറയുന്നത്. അപ്രകാരം ആൺകുട്ടികളെ വനിതകളും പെൺകുട്ടികളെ പുരുഷന്മാരും പഠിപ്പിക്കുന്നതും നിഷിദ്ധമാണത്രേ. പ്രൈമറി പാഠശാലകളിൽ പോലും ഇത്തരം മിശ്ര വിദ്യാഭ്യാസം ഹറാമാണെന്ന് അവർ പറയുന്നു. 

ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ്(റ) പറയുന്നു:

"പ്രൈമറി സ്കൂളുകളിൽ വനിതകൾ അധ്യാപനം നടത്തുന്നത് അവർ ആൺകുട്ടികളുമായി കൂടിക്കലരാൻ ഇടവരുന്നു. ചില കുട്ടികൾ പ്രായപൂർത്തിയാകാറാവുമ്പോഴും പ്രൈമറി സ്കൂളുകളിൽ ആയിരിക്കും പഠിക്കുന്നത്. ഒരാൺകുട്ടിക്ക് പത്ത് വയസ്സായാൽ അവൻ കൗമാരപ്രായത്തിലെത്തുന്നു സ്ത്രീകളിലേക്ക് അവൻ ആകൃഷ്ടനാവുകയും ചെയ്യുന്നു ആ പ്രായത്തിൽ അവന് വിവാഹം ചെയ്യാവുന്നതാണ്. 

മറ്റൊരു കാര്യം കൂടി എടുത്തു പറയേണ്ടതാണ്.  പ്രൈമറി തലത്തിലുള്ള മിശ്രവിദ്യാഭ്യാസം ക്രമേണ മറ്റു തലങ്ങളിലേക്കും വ്യാപിക്കാനിടയുണ്ട്. മിശ്രവിദ്യാഭ്യാസം മൂലമുള്ള നാശങ്ങൾക്കും ദുരന്തങ്ങൾക്കും കയ്യും കണക്കുമില്ല. ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ കുറിച്ചും സമുദായത്തിലെ ബാലികാ ബാലകരുടെ ഭാവിയെക്കുറിച്ചും ജ്ഞാനമുള്ള ഏതൊരാൾക്കും ഇക്കാര്യം സംശയലേശമന്യേ ഗ്രഹിക്കാവുന്നതാണ്. അതിനാൽ മിശ്ര വിദ്യാഭ്യാസത്തിൻറെ കവാടങ്ങൾ നാം ഭദ്രമായി അടച്ചുപൂട്ടുക തന്നെ വേണം. ആൺകുട്ടികളെ പ്രൈമറി തലം മുതൽ എല്ലായിടത്തും പുരുഷന്മാരായ അധ്യാപകരും പെൺകുട്ടികളെ വനിതകളും മാത്രമേ പഠിപ്പിക്കാവൂ. അതാണ് നിർബന്ധമായതെന്ന് എനിക്ക് ബോധ്യമുണ്ട്. (ഇബ്നു ബാസിന്റെ അത്തബർറുജ് വഖത്തുറുഹു (പുറത്തിറങ്ങലിന്റെ അപകടം) എന്ന കൃതി പേജ് 47 ) 


എം ഐ സുല്ലമി തുടർന്നെഴുതുന്നു:

" സ്ത്രീകളുടെ ഭൗതിക വിദ്യാഭ്യാസം : കെമിസ്ട്രി, ഫിസിക്സ്, ബയോളജി തുടങ്ങിയ ശാസ്ത്രീയ വിജ്ഞാനീയങ്ങളും മറ്റു ഭൗതിക വിജ്ഞാനങ്ങളും വിദ്യാർഥിനികളും അഭ്യസിക്കാൻ ഇസ്‌ലാഹി (മുജാഹിദ്) പ്രസ്ഥാനം പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഗൾഫ് സലഫികൾ ശാസ്ത്ര വിജ്ഞാനങ്ങൾ പെൺകുട്ടികൾ അഭ്യസിക്കേണ്ടതില്ലെന്ന് വീക്ഷണമാണ് വെച്ചുപുലർത്തുന്നത് ഗൾഫ് സലഫികൾ ശാസ്ത്ര വിജ്ഞാനങ്ങൾ പെൺകുട്ടികൾ അഭ്യസിക്കേണ്ടതില്ലെന്ന വീക്ഷണമാണ് വെച്ച് പുലർത്തുന്നത്. സലഫി പണ്ഡിതരുടെ ഫത്‌വകൾ ക്രോഡീകരിച്ച ഫതാവാ ഇസ്‌ലാമിയ്യയിൽ ശൈഖ് ഇബ്നു ബാസ് ഒരു ചോദ്യത്തിന് നൽകിയ മറുപടി ശ്രദ്ധിക്കുക: 

ചോദ്യം : കെമിസ്ട്രി, ഫിസിക്സ് തുടങ്ങിയ ഭൗതിക ശാസ്ത്രീയ വിഷയങ്ങൾ ഒരു യുവതി പഠിക്കുന്നത് അനുവദനീയമാണോ? ഉത്തരം: ഒരു സ്ത്രീ അവൾക്ക് അനാവശ്യമായ വിഷയങ്ങൾ പഠിക്കേണ്ട ആവശ്യമില്ല. അറബി ഭാഷ ഇസ്ലാമിക പാഠങ്ങൾ തുടങ്ങിയ അവരുടെ പ്രകൃതി കനിയോജ്യമായ വിഷയങ്ങൾ അവൾ പഠിക്കേണ്ടതാണ്. എൻജിനീയറിങ് രസതന്ത്രം ഭൗതികശാസ്ത്രം ഗോളശാസ്ത്രം ഭൂമിശാസ്ത്രം തുടങ്ങിയവയൊന്നും അവൾക്ക് അനുയോജ്യമായവയല്ല. (ഫതാവ ഇസ്‌ലാമിയ്യ: വാല്യം : 4 പേജ് : 235 )


ചുരുക്കത്തിൽ, ഗൾഫ് സലഫികളും സുന്നി പണ്ഡിതരും ഈ വിഷയത്തിൽ സൂക്ഷ്മ വശങ്ങൾ സ്വീകരിക്കുകയാണ് ചെയ്തത്. സ്ത്രീകളുടെ പൂർണ്ണ സുരക്ഷയ്ക്ക് വേണ്ടി എന്തൊക്കെ വിദ്യാഭ്യാസം അവർക്ക് നൽകണമെന്ന ചർച്ചയിൽ പണ്ഡിതന്മാർ എടുത്ത തീരുമാനങ്ങൾ അടർത്തിയെടുത്ത് അത് സ്ത്രീ വിദ്യാഭ്യാസത്തിനെതിരാണെന്ന് വരുത്തി തീർത്ത്  സുന്നികൾ പിന്തിരിപ്പന്മാരാണെന്ന് വരുത്തി തീർക്കാനാണ് മൗലവിമാരുടെ ശ്രമം. മൗലവിമാർ വിവാധമാക്കിയ സുന്നി പണ്ഡിതരുടെ ഫത്‌വ യുടെ പശ്ചാത്തലം ഇങ്ങനെ വായിക്കാം :


"ഇക്കാലത്തുള്ള സ്ത്രീ അക്ഷര വിദ്യ അധികവും ദീനിയായ വിഷയത്തിലോ ശറഹ് അനുസരിച്ച തോതിലോ കാര്യമായ ആവശ്യത്തിനോ അല്ലാത്തതോടുകൂടി ആയതിനാൽ കണക്കില്ലാത്ത പാപങ്ങൾ വന്നു വശാകുന്നതും അത് പല പാപങ്ങൾക്കുമുള്ള ഉപകരണം ആവുന്നതും ദൃഷ്ടിയാൽ അറിയപ്പെടുന്ന തായും വരുന്നതുകൊണ്ട്... " 

(ഇസ്‌ലാഹി പ്രസ്ഥാനം പേജ് 59)

ഈ സൂക്ഷ്മതയുടെ പാശ്ചാത്തലം മറച്ചുവെച്ചുകൊണ്ടാണ് മൗലവിമാർ തെറ്റിദ്ധരിപ്പിക്കാറുള്ളത്. പ്രമേയത്തിലെ അക്ഷരവിദ്യ എന്നത് മനപ്പൂർവ്വം  വിദ്യാഭ്യാസം എന്നാക്കി മാറ്റുകയും ചെയ്യും.