Monday, July 1, 2019

തറാവീഹ്: റമളാന്‍റെ ശ്രേഷ്ഠസുകൃതം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
തറാവീഹ്: റമളാന്‍റെ ശ്രേഷ്ഠസുകൃതം● അബ്ദുല്ല അമാനി അല്‍അര്‍ശദി പെരുമുഖം 0 COMMENTS

തറാവീഹ് കേവലമൊരു ആചാരമല്ല. മഹത്തായ ആരാധന, വലിയ ജിഹാദ്, പാപമോചനം, വിശ്വാസ പൂര്‍ത്തീകരണം, ആദര്‍ശ ശത്രുക്കള്‍ക്ക് മറുപടി, ഇജ്മാഇനെ അംഗീകരിക്കല്‍ തുടങ്ങി നിരവധി അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന അമൂല്യനിധിയാണ് തറാവീഹ്. ഓരോന്നായി വിശദീകരിക്കാം.

മഹത്തായ ആരാധന

ഏതൊരു ഇബാദത്തിന്‍റെയും സ്ഥാനവും ബഹുമതിയും ഉയരുന്നത് കല്‍പനയുടെ ശൈലിയും പ്രവര്‍ത്തന രീതിയും സമയവും പ്രതിഫലവും പരിഗണിച്ചാണ്. ഇത്തരത്തില്‍ വീക്ഷിക്കുമ്പോള്‍ ആരാധനകളില്‍ മുന്‍പന്തിയിലാണ് തറാവീഹിന്‍റെ സ്ഥാനം.

ഒന്നാമതായി കല്‍പനയുടെ ശൈലി നോക്കാം. തിരുമേനി(സ്വ) പറയുന്നു: ‘ആരെങ്കിലും വിശ്വാസം ശരിപ്പെടുത്തിയും പ്രതിഫലം കാംക്ഷിച്ചും റമളാനിലെ നിസ്കാരം നിര്‍വഹിച്ചാല്‍ അവന്‍റെ കഴിഞ്ഞകാലത്തെ പാപങ്ങള്‍ പൊറുക്കപ്പെടും’ (ബുഖാരി, മുസ്ലിം, തുര്‍മുദി).


സിഹാഹുസ്സിത്തയും ഇമാം മാലിക്, അഹ്മദ് (റ) അടക്കം നിരവധി ഇമാമുകളും റിപ്പോര്‍ട്ട് ചെയ്ത പ്രസ്തുത ഹദീസ് നോക്കൂ. റമളാന്‍ കൊണ്ട് ഉദ്ദേശിക്കപ്പെട്ട ആത്മശുദ്ധീകരണം തറാവീഹ് കൊണ്ട് എത്രമാത്രമാണ് സാധ്യമാകുന്നത്! കഴിഞ്ഞ കാലത്ത് ചെയ്ത പാപങ്ങള്‍ കഴുകി പുതിയ ജീവന്‍ നല്‍കുന്നു. വിശ്വാസിയായ ഒരടിമക്ക് സംസ്കൃത ആത്മാവുമായി പുതുജീവിതം ലഭിക്കുന്നതിനേക്കാള്‍ സന്തോഷമുള്ള മറ്റെന്തുണ്ട്?

ഇത്തരം സല്‍ക്കര്‍മങ്ങള്‍ കൊണ്ട് പൊറുക്കപ്പെടുന്ന ദോഷങ്ങള്‍ ഹറാമുകളല്ലാത്തവ യാണെന്നതാണ് പ്രബലമായ അഭിപ്രായം. വന്‍ ദോഷങ്ങള്‍ക്ക് പ്രത്യേക തൗബതന്നെ വേണം. ഇത് വിശ്വാസികള്‍ മുഖവിലക്കെടുക്കേണ്ടതുണ്ട്. തൗബ നടത്തുമ്പോള്‍ ചെയ്തുപോയ വന്‍കുറ്റങ്ങള്‍ ഉള്‍പ്പെടുത്തി അവകളില്‍ നിന്ന് പിന്മാറി ഖേദം പ്രകടിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അപ്രകാരം, മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള അവകാശങ്ങള്‍ നല്‍കാനും ബാധ്യതയായ ആരാധനകള്‍ ഖളാഅ് വീട്ടാനും തൗബക്ക് മുമ്പേ സാധിക്കണം.

മറ്റൊരു ഹദീസ് കൂടി വായിക്കാം. ഒരാള്‍ തിരുനബി(സ്വ)യുടെയടുത്ത് വന്നു പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ, അവിടുന്ന് പറഞ്ഞുതന്നാലും. അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും അവിടുന്ന് അല്ലാഹുവിന്‍റെ റസൂലാണെന്നും ഞാന്‍ സാക്ഷ്യം വഹിച്ചു. അഞ്ചു വഖ്ത് നിസ്കരിച്ചു. സകാത്ത് കൊടുത്തു. റമളാനില്‍ നോമ്പും നിസ്കാരവും നിര്‍വഹിച്ചു. എങ്കില്‍ ഞാന്‍ ആരുടെ ഗണത്തിലാണ്? തിരുനബി(സ്വ)യുടെ മറുപടി: ‘സിദ്ദീഖീങ്ങളുടെയും ശുഹദാക്കളുടെയും ഗണത്തില്‍’ (ഇബ്നു ഹിബ്ബാന്‍, ഇബ്നു ഖുസൈമ, ബസ്സാര്‍).


ഏതൊരു വിശ്വാസിയെയും കുളിരു കൊള്ളിക്കുന്ന ഹദീസ് വാക്കുകളിലേക്ക് ശ്രദ്ധിച്ചില്ലേ. പ്രവാചക പദവിക്ക് ശേഷം ഉന്നത സ്ഥാനങ്ങളായി കണക്കാക്കുന്ന സിദ്ദീഖീങ്ങളുടെ സ്ഥാനവും കൂടാതെ ശുഹദാക്കളുടെ സ്ഥാനവും വാഗ്ദാനം ചെയ്യുന്നു. മുകളിലെ ഹദീസുകള്‍ കഴിഞ്ഞകാലവും വരുംജീവിതവും സമ്പന്നമാക്കാന്‍ തറാവീഹ് നിസ്കാരം കൊണ്ട് സാധ്യമാകുമെന്ന് പഠിപ്പിക്കുന്നുണ്ട്.

മാത്രമല്ല, ഇമാം ബുഖാരി(റ) ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ നബി(സ്വ) പറയുന്നു: ‘തറാവീഹ് ഫര്‍ളാക്കപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.’ കാരണം അത്രമാത്രം സ്വഹാബികള്‍ തറാവീഹിനെ ആവേശത്തോടെ കണ്ടിരുന്നു. അതിനാല്‍ പിന്നീട് പരസ്യമായി തറാവീഹ് നിസ്കരിക്കാന്‍ തിരുനബി(സ്വ) പള്ളിയില്‍ വന്നില്ല.

പ്രവര്‍ത്തനരീതിയും സമയവും

ഏറ്റവും പരിശുദ്ധമായ മാസത്തിലെ മുഴുവന്‍ ദിവസങ്ങളിലും തറാവീഹ് നിര്‍വഹിക്കണം. ഓരോ സല്‍കര്‍മത്തിനും നിരവധി ഇരട്ടി പുണ്യങ്ങള്‍ നല്‍കപ്പെടുന്ന ഈ മാസത്തില്‍ നിര്‍വഹിക്കുന്ന തറാവീഹ് ഏറ്റവും മികച്ച സ്ഥാനമുള്ള ശാരീരിക ആരാധനകളില്‍ പെട്ടതാണ്. പരിശുദ്ധ ഖുര്‍ആനിന്‍റെ വാര്‍ഷിക മാസമായ റമളാനിലെ തറാവീഹിന്‍റെ നിര്‍വഹണം പരമാവധി ഖുര്‍ആന്‍ ഭാഗങ്ങള്‍ പാരായണം ചെയ്തു കൊണ്ടായിരിക്കണം. അതിന് അനുയോജ്യരായവരുടെ കൂടെ ജമാഅത്തായി നിര്‍വഹിക്കുന്നതാണ് ഏറ്റവും ഉത്തമം. ഒരു റക്അത്തില്‍ ഇരുപത്തേഴിരട്ടി പ്രതിഫലം നല്‍കപ്പെടുന്ന സംഘമായുള്ള നിസ്കാരത്തിന്‍റെ ഗണത്തിലാണ് തറാവീഹ് ഉള്‍പ്പെടുന്നത്.

തറാവീഹിന്‍റെ ജമാഅത്തിലുള്ള പുണ്യങ്ങളെ വിശദീകരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം: ‘ഒരാള്‍ ഇമാമിനോടൊന്നിച്ച് നിസ്കരിച്ചു കഴിഞ്ഞാല്‍ ആ മുഴുവന്‍ രാത്രി നിന്ന് നിസ്കരിച്ച പ്രതിഫലം അവന് എഴുതപ്പെടും’ (അബൂദാവൂദ്).


നിര്‍വഹണരീതിയും സമയവും എല്ലാം തറാവീഹിന്‍റെ മഹത്ത്വം വിളിച്ചോതുന്നു. ഈ മഹത്തായ ഇബാദത്ത് നിര്‍വഹിക്കേണ്ടത് അല്‍പം സമയം എടുത്തിട്ടാവണമെന്ന് തറാവീഹ് എന്ന പദത്തില്‍ നിന്ന് തന്നെ ലഭിക്കുന്നുണ്ട്. ഇടയ്ക്കിടെ ആശ്വാസത്തിന് സമയം ചെലവഴിക്കുന്നത് എന്നാണ് തറാവീഹ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇമാം നവവി(റ) തറാവീഹിന്‍റെ അദ്കാറുകളെ കുറിച്ച് പറഞ്ഞത് സമകാലിക ലോകത്ത് ഓര്‍മപ്പെടുത്തുന്നത് ഉചിതമാണെന്ന് തോന്നുന്നു. ‘തറാവീഹ് നിസ്കാരം മറ്റു നിസ്കാരങ്ങള്‍ പോലെതന്നെ മുഴുവന്‍ അദ്കാറുകളും കൊണ്ടുവരേണ്ടതാണ്. അഥവാ വജ്ജഹ്ത്തു, പൂര്‍ണ അത്തഹിയാത്ത്, ശേഷമുള്ള ദിക്റുകള്‍ പോലോത്ത മുഴുവനും കൊണ്ടുവരണം. ഇത് വ്യക്തമായി അറിവുള്ള കാര്യമാണെങ്കിലും അധിക ജനങ്ങളും അവയെ നിസ്സാരവത്കരിച്ച് ഒഴിവാക്കുന്നതിനാലാണ് ഞാന്‍ ഉണര്‍ത്തുന്നത്’ (അല്‍അദ്കാറുന്നവവി).

ഏറ്റവും വലിയ ജിഹാദ്

യുദ്ധം കഴിഞ്ഞ് തിരിച്ച് പോകുമ്പോള്‍ സ്വഹാബികളോട് നബി(സ്വ) പറഞ്ഞ ഒരു ചരിത്രമുണ്ട്: ‘നാം ചെറിയ യുദ്ധത്തില്‍ നിന്നു വലിയ യുദ്ധത്തിലേക്കാണ് മടങ്ങുന്നത്. അത് സ്വശരീരത്തോടുള്ള പോരാട്ടമാണ്.’ ബദ്ര്‍ യുദ്ധം നടന്ന മാസത്തില്‍ തന്നെയാണ് സ്വശരീരത്തോടും പിശാചിനോടുമുള്ള പോരാട്ടം ഗംഭീരമായി നടക്കേണ്ടത്. പകലില്‍ നോമ്പ് നോറ്റും രാത്രിയില്‍ നിന്ന് നിസ്കരിച്ചും പോരാട്ടം കെങ്കേമമാക്കി വിജയം വരിക്കണം.

ഇബ്നു റജബില്‍ ഹമ്പലി(റ) പറയുന്നു: റമളാനില്‍ ഒരു വിശ്വാസിക്ക് രണ്ട് യുദ്ധമുണ്ട്. നോമ്പ് നോറ്റ് കൊണ്ട് പകലിലൊന്നും നിസ്കാരം നിര്‍വഹിച്ചുകൊണ്ട് രാത്രിയില്‍ മറ്റൊന്നും. ഈ രണ്ട് യുദ്ധങ്ങള്‍ ഒരാള്‍ ഒരുമിച്ച് ചെയ്താല്‍ കണക്കില്ലാത്ത പ്രതിഫലം നല്‍കപ്പെടും (ലത്വാഇഫുല്‍ മആരിഫ്).


റമളാന്‍ മാസത്തില്‍ പ്രസ്തുത ജിഹാദില്‍ കൂടുതല്‍ പ്രയത്നിച്ച ഒരു പരിത്യാഗിയെ അല്‍ബിദായതു വന്നിഹായ പരിചയപ്പെടുത്തുന്നത് കാണുക: താബിഇയ്യായ പണ്ഡിതനും ഹിംസ്വിലെ ഇമാമുമായിരുന്നു ഖാലിദ്ബ്നു സഅദാന്‍(റ). അദ്ദേഹം നോമ്പുകാരനായിരിക്കേ നാല്‍പതിനായിരം തസ്ബീഹ് ചൊല്ലുന്നു. എല്ലാ രാത്രിയിലും ഖുര്‍ആനിന്‍റെ മൂന്നിലൊന്ന് ഭാഗം പാരായണം ചെയ്ത് തറാവീഹ് നിസ്കരിക്കുന്നു (അല്‍ബിദായതു വന്നിഹായ).


വിശ്വാസ പൂര്‍ത്തീകരണം

അഹ്ലുസ്സുന്നത്തി വല്‍ജമാഅ എന്നാല്‍ നബി(സ്വ)യുടെ തിരുസുന്നത്തിനെയും സ്വഹാബത്തിന്‍റെ ചര്യയെയും അനുധാവനം ചെയ്യുന്നവര്‍ എന്നാണര്‍ത്ഥം. ഞാനും എന്‍റെ സ്വഹാബത്തും നിലകൊണ്ട ആശയാദര്‍ശങ്ങളാണ് നേരായ വഴിയെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്.

ഏത് പുത്തനാശയക്കാരെ പരിശോധിച്ചാലും അവര്‍ അഹ്ലുസ്സുന്നയുമായി വേര്‍പിരിയുന്നത് സ്വഹാബികളുടെ കാര്യം വരുമ്പോഴാണ്. ഖവാരിജ്, റാഫിളുകള്‍, വഹാബികള്‍ തുടങ്ങിയ പുത്തനാശയക്കാരെല്ലാം ഇതിനുദാഹരണങ്ങളാണ്.

റാഫിളത്തിന് തറാവീഹ് സുന്നത്ത് തന്നെയില്ല. കാരണം അബൂബക്കര്‍ സിദ്ദീഖ്, ഉമര്‍(റ)നെയും തള്ളുന്നവരാണ് യഥാര്‍ത്ഥ റാഫിളുകള്‍. ഉമര്‍(റ) നടപ്പിലാക്കിയത് അവര്‍ക്ക് സുന്നത്താവാന്‍ പാടില്ലല്ലോ. ഇത്തരത്തിലുള്ളവ ശിയാക്കള്‍, വഹാബികള്‍ തുടങ്ങിയവരില്‍ നമുക്ക് ധാരാളം കാണാന്‍ കഴിയും. മൂത്ത റാഫിളുകള്‍ക്ക് തറാവീഹ് തന്നെ ഇല്ലാതിരിക്കുമ്പോള്‍ പകുതി റാഫിളിക്ക് ഉമര്‍(റ) നിലനിര്‍ത്തിയ ഇരുപത് പറ്റില്ല. റാഫിളിയ്യത് തലയില്‍ കയറിയ ഉമര്‍ മൗലവി പറഞ്ഞു: ‘മക്കത്തെ ഉമര്‍ തറാവീഹ് ഇരുപത് ആക്കിയെങ്കില്‍ വെളിയങ്കോട്ടെ ഉമര്‍ എട്ടാക്കുന്നു’. ഇത് സ്വഹാബത്തിനെ തിരസ്കരിക്കലല്ലെങ്കില്‍ പിന്നെന്താണ്?

ഇരുപത് റക്അത്ത്

ഇമാം നവവി(റ) എഴുതുന്നു: ഉമര്‍(റ)ന്‍റെ കാലത്ത് ജനങ്ങള്‍ റമളാനില്‍ ഇരുപത് റക്അത്തായിരുന്നു  തറാവീഹ് നിസ്കരിച്ചത് എന്ന സാഇബുബ്നു യസീദ്(റ)വില്‍ നിന്നുള്ള ഹദീസിനെ ഇമാം ബൈഹഖി(റ)യും മറ്റും സ്വഹീഹായ സനദോടെ റിപ്പോര്‍ട്ട് ചെയ്തത് നാം തെളിവായി എടുക്കുന്നു (ശറഹുല്‍ മുഹദ്ദബ്).

തറാവീഹ് ഇരുപത് റക്അത്ത് സുന്നത്താക്കിയതിന് പിന്നിലെ രഹസ്യം ഇബ്നു ഹജറുല്‍ ഹൈതമി(റ) കുറിച്ചു: മുഅക്കദായ റവാതിബ് സുന്നത്ത് നിസ്കാരങ്ങള്‍ പത്ത് റക്അത്താണ്. എന്നാല്‍ റമളാന്‍ കൂടുതല്‍ പരിശ്രമിക്കേണ്ട മാസമായതിനാല്‍ തറാവീഹിനെ അവകളുടെ ഇരട്ടി എണ്ണമാക്കപ്പെട്ടു (തുഹ്ഫ).  ഒരു ദിവസത്തിലെ ഫര്‍ളായ പതിനേഴ് റക്അത്തും ശക്തമായ സുന്നത്തുള്ള വിത്റ് നിസ്കാരത്തില്‍ നിന്ന് മൂന്ന് റക്അത്തും കൂടിയ എണ്ണമാണ് ഇരുപത് ഈ തരത്തിലും അഭിപ്രായപ്പെട്ടിട്ടുണ്ട്.


റമളാനിലും അല്ലാത്തപ്പോഴുമുള്ള നബി(സ്വ)യുടെ നിസ്കാരത്തെ സംബന്ധിച്ച് ആഇശ(റ) പറയുന്ന ഹദീസാണ് റക്അത്തുകളുടെ എണ്ണം കുറക്കുന്നവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രധാന തെളിവ്. ‘നബി(സ്വ) റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനേക്കാള്‍ അധികരിപ്പിക്കാറില്ലായിരുന്നു’വെന്ന ഈ ഹദീസിന്‍റെ ആദ്യഭാഗത്തുള്ള ‘റമളാനും അല്ലാത്തപ്പോഴും’ എന്ന വാക്യംതന്നെ വിളിച്ചു പറയുന്നുണ്ട് ഇത് വിത്റിനെ സംബന്ധിച്ചാണെന്ന്. അത് ഇമാമുകള്‍ വ്യക്തമാക്കുകയും ചെയ്തു.


നേതാക്കള്‍ പറഞ്ഞത്

വഹാബികളുടെ ഏറ്റവും ഉന്നതരായ നേതാക്കള്‍ മുഹമ്മദ്ബ്നു അബ്ദുല്‍ വഹാബും ഇബ്നുതൈമിയ്യയും പറയുന്നത് എത്ര റക്അത്താണെന്ന് പരിശോധിക്കാം.

ഇബ്നു തൈമിയ്യ വിശദമാക്കുന്നു: ഉമര്‍(റ)വിന്‍റെ  കാലത്ത് ഉബയ്യുബ്നു കഅബ്(റ) ജനങ്ങളുമായി ഇരുപത് റക്അത്ത് നിസ്കരിച്ചത് സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. അന്‍സ്വാരികള്‍ക്കും മുഹാജിറുകള്‍ക്കും ഇടയില്‍ ഇത്തരത്തില്‍ നിര്‍വഹിക്കപ്പെട്ടിട്ടും ഒരാള്‍പോലും എതിര്‍ത്തില്ല (മജ്മൂഉല്‍ ഫതാവാ).

മുഹമ്മദ്ബ്നു അബ്ദില്‍ വഹാബ് പറയുന്നു: അഹ്മദ് ബ്നു ഹമ്പല്‍(റ), ഇമാം ശാഫിഈ(റ) എന്നിവരുടെ അടുക്കല്‍ തറാവീഹ് ഇരുപത് റക്അത്താണ്. ഇമാം മാലിക്(റ) മുപ്പത്തിയാറാണെന്നും പറയുന്നു. എന്നാല്‍ നമുക്കുള്ള തെളിവ് ഉമര്‍(റ) ഉബയ്യ് ബ്നു കഅബ് (റ)വിന്‍റെ നേതൃത്വത്തില്‍ ഇരുപത് റക്അത്ത് സംഘടിപ്പിച്ചതാണ് (മുഖ്തസ്വറുല്‍ ഇന്‍സ്വാഫ്).

മാലിക്(റ) മുപ്പത്തിയാറാണെന്ന് പറയാന്‍ കാരണം മക്കയിലെ ആളുകള്‍ തറാവീഹില്‍ നിന്ന് ഓരോ നാല് റക്അത്ത് കഴിയുമ്പോഴും ഇടയില്‍ ത്വവാഫ് ചെയ്യാറുണ്ട്. എന്നാല്‍ മദീനക്കാര്‍ അതിനുപകരം നാല് റക്അത്ത് സുന്നത്ത് നിസ്കാരം നിര്‍വഹിക്കും. അതുകൂടി ചേര്‍ത്താണ് മുപ്പത്തിയാറ് എന്ന് ഇമാം മാലിക് (റ) പറഞ്ഞത്.

ചുരുക്കത്തില്‍, നാലു മദ്ഹബുകളും ഇരുപത് റക്അത്ത് തറാവീറിനെ സ്ഥിരപ്പെടുത്തുന്നു. ഇരുപതില്‍ കുറവാണ് തറാവീഹ് എന്നു പറയുന്നത് നാല് മദ്ഹബുകളുടെയും ഇജ്മാഇന് എതിരാണ്. നാല് മദ്ഹബിനും സ്ഥാപക നേതാക്കളായ ഇബ്നുതൈമിയ്യക്കും മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബിനും എതിരായിട്ട് പോലും വഹാബികള്‍ എട്ട് റക്അത്ത് വാദിക്കുന്നത് ശുദ്ധമതവിരോധമാണ്, അഥവാ റാഫിളത്തിന്‍റെ സ്വഹാബി തിരസ്കാരവാദം. അതിനാല്‍ തറാവീഹ് ഇരുപത് നിസ്കരിക്കുന്നത് പൂര്‍ണ അഹ്ലുസ്സുന്നയുടെ വക്താവായി പരിഗണിക്കപ്പെടാനുള്ള പ്രത്യക്ഷ മാര്‍ഗം കൂടിയാണ്.


അഹ്ലുസ്സുന്നത്തി വല്‍ജമാഅത്ത് ആരെന്ന് അനസുബ്നു മാലിക്(റ)നോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇവിടെ പ്രസക്തമാണ്: ശൈഖൈനി (അബൂബക്കര്‍-റ, ഉമര്‍-റ)യെ ഇഷ്ടപ്പെടുക, ഖത്നൈനി (ഉസ്മാന്‍-റ, അലി-റ)യെ അധിക്ഷേപിക്കാതിരിക്കുക, അംഗശുദ്ധി വരുത്തുമ്പോള്‍ ഖുഫ്ഫ തടവുക (ശറഹുല്‍ അഖാഇദ്) എന്നീ ശീലങ്ങളുള്ളവര്‍. ഖവാരിജുകള്‍ക്കും റാഫിളുകള്‍ക്കും സ്വഹാബികള്‍ തൃപ്തരല്ല. ശിയാക്കള്‍ ഖുഫ്ഫ തടവലുമില്ല. അതിനാല്‍ ഇവ സുന്നത്ത് ജമാഅത്തിന്‍റെ അടയാളമാണെന്ന് വ്യക്തം.


തെളിവുകള്‍ തിരിഞ്ഞുകുത്തുന്നു

തറാവീഹ് എട്ട് റക്അത്താണെന്ന് പറയാന്‍ ബിദ്അത്തുകാര്‍ തെളിവാക്കുന്ന വിത്റിന്‍റെ ഹദീസില്‍ റസൂല്‍(സ്വ) നാലു റക്അത്ത് ചേര്‍ത്തി  നിസ്കരിച്ചതായാണുള്ളത്. പക്ഷേ ബിദഇകള്‍ രണ്ട് വീതമാണ് നിസ്കരിക്കുന്നത്. സ്വഹാബികളെ മാത്രമല്ല തിരുചര്യയെയും ഇക്കൂട്ടര്‍ തള്ളുകയാണിവിടെ.

മാത്രമല്ല ഉമര്‍(റ)വാണ് പൊതുസ്വഭാവത്തില്‍ ഒരു ഇമാമിന്‍റെ കീഴില്‍ ഏകീകൃത ജമാഅത്ത് സ്ഥാപിച്ചത്. സിദ്ദീഖ്(റ)വിന്‍റെ കാലത്ത് ഇല്ലാത്ത മതപരമായ പുതിയചര്യ ഉമര്‍(റ) നടപ്പിലാക്കിയെന്ന് ചുരുക്കം. നബിദിനാഘോഷങ്ങള്‍ക്ക് റാലി നടത്തുന്നതും മറ്റും പുണ്യമുള്ള കാര്യമാണെങ്കില്‍ സ്വഹാബത്ത് എന്തുകൊണ്ട് നടത്തിയില്ല എന്ന വഹാബികളുടെ ചോദ്യം ബൂമറാങ്ങ് പോലെ അവരെത്തന്നെ തിരിഞ്ഞുകുത്തുകയാണിവിടെ. കാരണം ഇത്ര വലിയ സുന്നത്തായ പൊതുകര്‍മം സിദ്ദീഖ്(റ)ന് അറിയാതെയും ലഭിക്കാതെയും നഷ്ടപ്പെട്ടു പോയോ? എന്നാല്‍ സല്‍കര്‍മമാണെന്ന് തെളിവുകളിലൂടെ ബോധ്യപ്പെട്ടാല്‍ നാം പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ചുരുക്കത്തില്‍, തറാവീഹ് നിര്‍വഹിക്കുന്നവര്‍ക്ക് വിവിധ രീതിയിലുള്ള നിരവധി ഗുണങ്ങള്‍ ഒരുമിച്ചുകൂട്ടാനാകും.

യുക്തിവാദം'ഇച്ഛാ സ്വാതന്ത്ര്യം: ദാർശനിക വിശകലനം●

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ഇച്ഛാ സ്വാതന്ത്ര്യം: ദാർശനിക വിശകലനം● ശുകൂര്‍ സഖാഫി വെണ്ണക്കോട് 0 COMMENTS

ഇസ്ലാം വിരോധികളും പരിഷ്കരണവാദികളും നിരന്തരം വിമര്‍ശിക്കുകയും സംശയങ്ങളുന്നയിക്കുകയും ചെയ്യുന്ന വിഷയമാണ് വിധിവിശ്വാസം. ദൈവവിധിയെയും മനുഷ്യ സ്വാതന്ത്ര്യത്തെയും സംബന്ധിച്ച ഇസ്ലാമിക വീക്ഷണം ശരിക്കും മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് അവരുടെ വെപ്രാളത്തിനു കാരണം.

മനുഷ്യന്‍ നന്നാകുന്നതും ചീത്തയാകുന്നതും വിജയിക്കുന്നതും പരാജയപ്പെടുന്നതും അല്ലാഹുവിന്‍റെ മുന്‍വിധി അങ്ങനെ ആയതുകൊണ്ടാണോ? മനുഷ്യന് അതില്‍ യാതൊരു പങ്കുമില്ലേ? തെറ്റ് ചെയ്യാന്‍ വിധിക്കപ്പെട്ടവന്‍ നന്മ ചെയ്യാന്‍ എങ്ങനെ സാധിക്കും? എല്ലാം ദൈവഹിതം പോലെ മാത്രമേ നടക്കുകയുള്ളൂവെങ്കില്‍ പിന്നെ ആരാധിക്കുന്നതും ആരാധിക്കാതിരിക്കുന്നതും തമ്മില്‍ മാറ്റമില്ലല്ലോ?


മുസ്ലിംകള്‍ വിശ്വസിക്കുന്ന വിധിവിശ്വാസ(ഖദ്ര്‍-ഖളാഅ്)വുമായി ബന്ധപ്പെടുത്തി എക്കാലത്തെയും മതവിരോധികളും ചില അല്‍പജ്ഞരായ വിശ്വാസികള്‍ പോലും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചോദ്യങ്ങളാണ് മുകളിലുദ്ധരിച്ചത്. മതനിരാസത്തിന്‍റെ മുഖമുദ്രയണിഞ്ഞ ഭൗതിക യുക്തിവാദികളുടെ വിമര്‍ശനം കാണുക: ‘മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനാണ്. സ്വന്തവും സ്വതന്ത്രവുമായ ഇച്ഛയോ തീരുമാനശേഷിയോ ആര്‍ക്കുമില്ല. പ്രകൃതിയിലുള്ള മറ്റെല്ലാ വ്യവസ്ഥകളെയും പോലെ ഒരു വ്യവസ്ഥയാണ് അലംഘനീയമായ വിധിയുടെ ഇരയാണവന്‍. പ്രകൃതിയുടെ സാമാന്യ നിയമങ്ങള്‍ക്ക് മനുഷ്യന്‍ കീഴ്പ്പെട്ടിരിക്കുന്നു’ ഇവാന്‍ പാവ്ലോവ എന്ന എഴുത്തുകാരന്‍റെ വിമര്‍ശനമാണിത് (Psychologic Experimental page: 39).

രണ്ടു കാര്യങ്ങളിലൂടെ മുകളിലുന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താം: (1) ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ രോഗി മരിക്കുമെന്ന് വിദഗ്ധനായ ഡോക്ടര്‍ ഒരു രോഗിയെക്കുറിച്ച് പറയുകയും അതുപോലെ രോഗി മരിക്കുകയും ചെയ്തു. ഇവിടെ ഡോക്ടര്‍ കൊല നടത്തിയെന്ന് പറയാമോ? (2) കുട്ടി പരീക്ഷയില്‍ തോല്‍ക്കുമെന്ന് ക്ലാസ് അധ്യാപകന്‍ നേരത്തെ വിധിയെഴുതിയത് പോലെ സംഭവിച്ചാല്‍ അധ്യാപകന്‍ മുന്‍കൂട്ടി വിധിയെഴുതിയത്കൊണ്ട് തോറ്റതാണെന്ന് പറയാമോ? ഇല്ല! ഒരിക്കലുമില്ല. ഈ രണ്ടു സംഭവത്തിലും മുന്‍വിധി ഉണ്ടായതല്ല മരണത്തിനും പരാജയത്തിനും കാരണം. വിശദമായ വിശകനത്തിന് വിധേയമാക്കേണ്ട വിഷയമാണിത്.


വിധിയിലുള്ള വിശ്വാസം ഈമാനിന്‍റെ – ദൈവവിശ്വാസത്തിന്‍റെ അനിവാര്യഘടകമാണ്. പ്രപഞ്ചത്തിനു ഒരു സ്രഷ്ടാവുണ്ട്. അവന്‍ സ്ഥലകാല പരിമിതികള്‍ക്കതീതനും സര്‍വജ്ഞനും സര്‍വ്വശക്തനുമാണ്. അവന്‍റെ തീരുമാനപ്രകാരമല്ലാതെ ലോകത്ത് ഒന്നും നടക്കില്ല. ജനനവും മരണവും ചലന നിശ്ചലനങ്ങളും വിജയ പരാജയങ്ങളുമെല്ലാം നിര്‍ണയിക്കുന്നത് അല്ലാഹുവാണ്. പ്രപഞ്ചാധികാരിയായ അല്ലാഹു മനുഷ്യനെപ്പോലെ സംഭവങ്ങള്‍ നടന്നുകഴിഞ്ഞശേഷം അറിയുന്നവനും സൃഷ്ടികളുടെ പ്രവര്‍ത്തനങ്ങളില്‍ നിസ്സഹായനുമാണെങ്കില്‍ അവന്‍ ഒരിക്കലും ജഗന്നിയന്താവാകില്ല. മറിച്ച് അവന്‍ മുമ്പിലും പിമ്പിലുമുള്ളത് അറിയുന്നവനാകണം. ആകാശ ഭൂമികളിലെ പരമാണുവിനേക്കാള്‍ ചെറിയതുപോലും അറിയാതെ പോകരുത്. എല്ലാം നല്‍കുന്നതും എടുത്തുക്കളയുന്നതും നിയന്ത്രിക്കുന്നതും അവന്‍ തന്നെയാകണം. സര്‍വവും അല്ലാഹുവാണെന്ന് മുസ്ലിം അചഞ്ചലമായി വിശ്വസിക്കുകയും ചെയ്യുന്നു.

നന്മ-തിന്മ വിവേചനം

ജന്മനാ തന്നെ മനുഷ്യനില്‍ നന്മ-തിന്മാ വിവേചനശേഷി നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘അല്ലാഹു ആത്മാവിനെ സന്തുലിതമാക്കി. അതിന് ധര്‍മ്മാധര്‍മബോധനം നല്‍കി’ (അശ്ശംസ്: 7,8). ‘നാമവന് വ്യക്തമായ രണ്ട് വഴികള്‍ കാണിച്ചുകൊടുക്കുകയും ചെയ്തില്ലയോ?’ (അശ്ശംസ്: 10).

നന്മയും തിന്മയുമായ രണ്ട് വഴികളെക്കുറിച്ചാണ് ഖുര്‍ആന്‍ പറയുന്നത്. മനുഷ്യര്‍ക്കെല്ലാം തെറ്റും ശരിയും ധര്‍മവും അധര്‍മവും തിരഞ്ഞെടുത്ത് സന്മാര്‍ഗിയും ദുര്‍മാര്‍ഗിയുമാകാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് മേല്‍സൂക്തങ്ങളുടെ സൂചന. ‘ആര് സന്മാര്‍ഗം സ്വീകരിക്കുന്നുവോ അത് അവന്‍റെ ഗുണത്തിന് വേണ്ടിയാണ്. ആര് ദുര്‍മാര്‍ഗിയാകുന്നുവോ അതിന്‍റെ ദോഷവും അവന്തന്നെ’ (അല്‍ഇസ്റാഅ്: 15).


അല്ലാഹു ആരെയും ഒന്നിനും ഒരിക്കലും നിര്‍ബന്ധിക്കുന്നില്ല. അവന്‍ തിരുനബി(സ്വ)യോട് പ്രഖ്യാപിക്കുവാന്‍ പറയുന്നത് ഇപ്രകാരമാണ്: ‘പറയുക, ഇത് തങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമതമാണ്. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം’ (അല്‍കഹ്ഫ്: 29).

ഓരോരുത്തര്‍ക്കും അവരുടെ പ്രവര്‍ത്തനത്തിന് പ്രതിഫലം ലഭിക്കും. നന്മ ചെയ്തവര്‍ക്കു നന്മയും സ്വര്‍ഗവും തിന്മ പ്രവര്‍ത്തിച്ചവര്‍ക്ക് ചീത്ത പ്രതിഫലവും നരകവും. ഒരിക്കലും ഒരാളോടും അവന്‍ അക്രമം പ്രവര്‍ത്തിക്കുകയില്ല. വിശുദ്ധ ഖുര്‍ആന്‍ 45/28, 27/90, 41/46 തുടങ്ങിയ ഒട്ടേറെ സൂക്തങ്ങളില്‍ ഇതേ ആശയം വിവിധ രൂപത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ഇസ്ലാമിക വീക്ഷണത്തില്‍ മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനോ കേവലം വിധിയുടെ കയ്യിലെ പാവയോ (ആരോപകരുടെ ഭാഷയില്‍) അല്ലെന്ന് ചുരുക്കം. തന്‍റെ ജീവിതമാര്‍ഗം തീരുമാനിക്കാനും തെരഞ്ഞെടുക്കാനും ഓരോരുത്തര്‍ക്കും അനുവാദവും സ്വാതന്ത്ര്യവുമുണ്ട്. താനെന്ത് കുടിക്കണം, കുടിക്കരുത്, തിന്നണം, തിന്നരുത്, എന്ത് കാണണം കാണരുത്, കേള്‍ക്കണം, കേള്‍ക്കരുത്, എന്ത് പറയണം, പറയരുത്, ചെയ്യണം ചെയ്യരുത് എങ്ങനെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവെ അനുസരിക്കാനും ധിക്കരിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം നന്നായി ജീവിക്കുന്നവര്‍ക്ക് മോക്ഷവും ചീത്തയായി ജീവിക്കുന്നവര്‍ക്ക് ദ്വിലോക ശിക്ഷയും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുമുണ്ട്.


ഒരാളുടെയും വിജയ പരാജയങ്ങള്‍ നിര്‍ബന്ധപൂര്‍വം അല്ലാഹു അടിച്ചേല്‍പ്പിക്കുകയല്ല. ഓരോരുത്തരും അവരുടെ ഇഷ്ടാനുസരണം സ്വര്‍ഗവും നരകവും നേടിയെടുക്കുകയാണ്. സ്വന്തം തീരുമാനങ്ങളുടെയും കര്‍മങ്ങളുടെയും രണ്ടിലൊന്നിന്‍റെ അവകാശിയായിത്തീരുകയാണ്.

മനുഷ്യന്‍ നന്മ ചെയ്യാനുദ്ദേശിച്ചാല്‍ അതിന് സാധിക്കാത്തവിധത്തിലോ തിന്മ ഉദ്ദേശിച്ചില്ലെങ്കിലും അത് ചെയ്യുന്ന രീതിയിലോ ആരെയും അല്ലാഹു സൃഷ്ടിച്ചിട്ടില്ല. ഇഷ്ടാനുസരണം സന്മാര്‍ഗവും ദുര്‍മാര്‍ഗവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നില്ലെങ്കില്‍ അവനോട് വല്ലതും കല്‍പിക്കുകയോ വിരോധിക്കുകയോ ചെയ്യുന്നതിന് അര്‍ത്ഥമുണ്ടാകുമായിരുന്നില്ല.

മനുഷ്യനെ പടച്ച് പരിപാലിക്കുകയും അവന് അനിവാര്യമായതെല്ലാം ആവശ്യാനുസൃതം നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അല്ലാഹുവിന് എല്ലാം മുന്‍കൂട്ടി അറിയാന്‍ കഴിയും. ഒരിക്കലും പിഴക്കാതെ കൃത്യമായി പറയാനും കഴിയും. അതിനാണ് ദൈവവിധി എന്ന് പറയുന്നത്.

നന്നാകുന്നതും ചീത്തയാകുന്നതും അല്ലാഹുവിന്‍റെ വിധിപ്രകാരമാണ് എന്നതിന്‍റെ അര്‍ത്ഥം അല്ലാഹു വിധിച്ചതിനാല്‍ മനുഷ്യന്‍ നന്നായെന്നോ ചീത്തയായെന്നോ അല്ല. അല്ലാഹു ഭൂതവും വര്‍ത്തമാനവും ഭാവിയും ഒരു വ്യത്യാസവുമില്ലാതെ അറിയാവുന്നവനാണ് എന്നല്ല അത്തരം സമയക്രമങ്ങള്‍ തന്നെ ബാധിക്കാത്തവനാണ്. ലോകത്തിന്‍റെ ഭാവിയും ഏതൊരു മനുഷ്യന്‍റെ ഭാവിയും അല്ലാഹുവിന് വസ്തുനിഷ്ഠമായി അറിയാം. ഒരു വ്യക്തി നല്ലത് ചെയ്യുമെന്നും അക്കാരണത്താല്‍ അവന്‍ സ്വര്‍ഗം അര്‍ഹിക്കുമെന്നും അല്ലാഹുവിന് വ്യക്തമായറിയും. മറ്റൊരാള്‍ കുറ്റവാളിയാകുമെന്നും അതുകാരണം നരകാവകാശിയാകുമെന്നും മുന്‍കൂട്ടി അവനറിയും. ഇങ്ങനെ മുന്‍കൂട്ടിയുള്ള അല്ലാഹുവിന്‍റെ പ്രവചനമാണ് അവന്‍റെ വിധി. ഭാവിയെക്കുറിച്ചുള്ള മുന്‍റിപ്പോര്‍ട്ടും നിരീക്ഷണവുമാണ് മുന്‍വിധിയെന്ന് പറയുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പത്രപ്രവര്‍ത്തകരുടേതോ നിരീക്ഷണശാസ്ത്രങ്ങളുടേതോ പോലെയല്ല. അവരുടേത് ശരിയും തെറ്റുമാകാം. കേവല സാധ്യതകളും നിരീക്ഷണങ്ങളും മാത്രമാകും. അല്ലാഹുവിന്‍റെ മുന്നറിവ് നിരീക്ഷണവും ഒരിക്കലും തെറ്റുകയില്ല. തെറ്റിയിട്ടുമില്ല. കാരണം അവന്‍ സര്‍വജ്ഞനും സര്‍വഭൂതാതീതനുമാണ്.


അല്ലാഹു ഫലങ്ങളെ മാത്രം മുന്‍കൂട്ടി വിധിച്ചുവെന്ന് വിശ്വസിക്കുന്നതല്ല വിധിവിശ്വാസം. ഫലങ്ങളെയെന്ന പോലെ അതിന്‍റെ കാരണങ്ങളെയും അവന്‍ വിധിച്ചിരിക്കുന്നു. നല്ല മാങ്ങയുണ്ടാകുമെന്ന് വിധിയുണ്ടെങ്കില്‍ തൈ വെച്ച് മാവുണ്ടായി പുഷ്പിക്കുമെന്നും ഒപ്പം വിധിയുണ്ടാകും. അമ്പാനി പണക്കാരനാവുമെന്ന് വിധിയുണ്ടെങ്കില്‍ അയാള്‍ അതിസമര്‍ത്ഥനായ വ്യവസായി ആയിരിക്കുമെന്നതും വിധി തന്നെയാണ്. ഐന്‍സ്റ്റീന്‍ സയന്‍റിസ്റ്റാവുമെന്നത് വിധിയാണെങ്കില്‍ അദ്ദേഹത്തിന് അസാമാന്യബുദ്ധിശക്തിയും സ്ഥിരോത്സാഹവും ഉണ്ടായിരുന്നുവെന്നതും വിധിയുടെ ഭാഗം തന്നെയാണ്.

അബൂബക്ര്‍ സിദ്ദീഖ്(റ) സ്വര്‍ഗാവകാശിയാകുമെന്ന വിധി അദ്ദേഹം സത്യവാനും ത്യാഗിവര്യനുമായിരിക്കുമെന്ന വിധിയോട് ബന്ധപ്പെട്ടിരിക്കുന്നു. അബൂജഹ്ല്‍ നരകാവകാശിയാകുമെന്ന ദൈവവധി അയാള്‍ ധിക്കാരിയും അധര്‍മിയുമായിരിക്കുമെന്ന വിധിയുടെ ഫലമാണ്. രണ്ട് പേരും സ്വമേധയാ ഭിന്നമായ രണ്ട് മാര്‍ഗങ്ങള്‍ തെരഞ്ഞെടുത്തു. ആ വഴികളുടെ സ്വാഭാവിക ഫലങ്ങള്‍ അവര്‍ അനുഭവിക്കുകയും ചെയ്യുന്നു. ഇതില്‍ ദൈവവിധിയെ ക്രൂരമായി ചിത്രീകരിക്കാന്‍ യാതൊന്നുമില്ല.

അല്ലാഹു നേരത്തെ വിധിച്ചത് കൊണ്ട് മാത്രം വിജയിക്കുകയോ പരാജയപ്പെടുകയോ അല്ല. വിജയ-പരാജയങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞതുകൊണ്ട് അല്ലാഹു അത് മുന്‍കൂട്ടി പറഞ്ഞുവെക്കുകയാണുണ്ടായതെന്ന് സാരം. ഇവിടെ വിധിയെ പഴിക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ലെന്ന് താഴെ പറയുന്ന ഉദാഹരണത്തിലൂടെ എളുപ്പം മനസ്സിലാകും.

ഒരു പ്രഗത്ഭനായ അധ്യാപകന്‍ കുറച്ച് വിദ്യാര്‍ത്ഥികളുമായി നിരന്തരം ബന്ധപ്പെട്ടു അവര്‍ക്ക് മാതൃകായോഗ്യനായ അധ്യാപകനായി വര്‍ഷങ്ങളോളം സേവന നിരതനായി ജോലി ചെയ്തു. വിദ്യാര്‍ത്ഥികളുടെ വിവിധ കഴിവുകളും കഴിവുകേടുകളും ബുദ്ധിശക്തിയും മനോഭാവവും അഭിരുചിയും വ്യക്തവും വസ്തുനിഷ്ഠവുമായി അദ്ദേഹത്തിന്നറിയുകയും ചെയ്യും. പരീക്ഷയടുത്തപ്പോള്‍ അധ്യാപകന്‍ ചില പ്രവചനങ്ങള്‍ നടത്തി. പരീക്ഷയുടെ വിഷയവും ചോദ്യത്തിന്‍റെ ശൈലിയുമെല്ലാം നന്നായറിയുന്ന അദ്ദേഹം വിധി പ്രസ്താവിച്ചു. ഇന്നയിന്ന കുട്ടികള്‍ ഉന്നത മാര്‍ക്ക് നേടി വിജയിക്കും. ഇന്നയിന്ന കുട്ടികള്‍ ഇത്രമാര്‍ക്ക് വാങ്ങി കഷ്ടിച്ച് ജയിക്കും. മറ്റു ചിലര്‍ പരാജയപ്പെടുകയും ചെയ്യും. ഇത് കൃത്യമായി അദ്ദേഹം എഴുതിവെക്കുകയും ചെയ്തു. പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ അധ്യാപകന്‍റെ മുന്‍കൂട്ടിയുള്ള വിധിയെഴുത്ത് കൃത്യമായി പുലര്‍ന്നു! ഇത് പലപ്പോഴും സംഭവിക്കാറുള്ള വസ്തുതയാണ്.


ഇവിടെ പരാജയപ്പട്ട കുട്ടികള്‍ക്ക് തങ്ങളുടെ പരാജയത്തിന് കാരണം അധ്യാപകന്‍റെ മുന്‍വിധിയാണെന്ന് ആക്ഷേപമുന്നയിക്കാന്‍ കഴിയുമോ? വിജയിച്ചവന് തന്‍റെ വിജയത്തിന് കാരണം അധ്യാപകന്‍റെ പ്രവചനമാണെന്ന് സമ്മതിക്കാനൊക്കുമോ? ഇല്ല. ഒരിക്കലുമില്ല. ഇതുപോലെ തന്നെ അല്ലാഹു നടത്തുന്ന പാരത്രിക ലോകപരീക്ഷയില്‍ ആരെല്ലാം വിജയിക്കുമെന്നും തോല്‍ക്കുമെന്നും അവനറിയാം. അത് അവന്‍ രേഖാമൂലം പ്രഖ്യാപിച്ച് കൈകാര്യം ചെയ്യുന്ന മലക്കുകള്‍ക്ക് കൈമാറുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഓരോരുത്തരും വ്യക്തിപരമായി താന്‍ ഏത് വിഭാഗത്തിലാണെന്ന് സ്വന്തത്തില്‍ അറിഞ്ഞിട്ടില്ലെന്നേയുള്ളൂ.

തോറ്റവന്‍റെ പരാജയത്തിന് കാരണം നേരത്തെ അധ്യാപകനല്ലാത്തതുപോലെ ഇവിടെ അല്ലാഹുവുമല്ല. പക്ഷേ, ഒരു വ്യത്യാസമുണ്ട്. ഏത് പ്രഗത്ഭനായ അധ്യാപകനാണെങ്കിലും ചിലപ്പോള്‍ അദ്ദേഹത്തിന്‍റെ നിഗമനങ്ങളും വിധിപ്രസ്താവങ്ങളും തെറ്റാം. എന്നാല്‍ സര്‍വജ്ഞനായ അല്ലാഹുവിന് തെറ്റ് പറ്റില്ല. അവന്‍റെ തീരുമാനങ്ങള്‍ക്ക് എതിര് സംഭവിക്കുകയുമില്ല. ഇതാണ് വിധിക്കെതിരെ ഒന്നും നടക്കില്ലെന്ന് വിശ്വാസികള്‍ വിളിച്ചുപറയുന്നത്.

ചുരുക്കത്തില്‍ വിധി എന്നത് മനുഷ്യനെ ചീത്തയാക്കാനോ നന്നാക്കാനോ ഉള്ള നിര്‍മാണപരമായ ഉത്തരവല്ല. മറിച്ച്, ഭാവിയില്‍ എന്ത് സംഭവിക്കുമെന്നതിന്‍റെ വ്യക്തമായ റിപ്പോര്‍ട്ടാണ്. എന്ത് സംഭവിക്കണമെന്നതിന്‍റെ ഉത്തരവല്ല. അല്ലാഹുവിന്‍റെ റിപ്പോര്‍ട്ട് തെറ്റുക സാധ്യമല്ലാത്തതിനാല്‍ അതേപ്പറ്റി മുസ്ലിംകള്‍ ‘വിധി’ എന്ന് പറയുന്നു. ഏഴ് ദിവസത്തിനകം രോഗി മരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. അതുപോലെ രോഗി മരിക്കുകയും ചെയ്തു. എന്നാലിവിടെ ഡോക്ടര്‍ പറഞ്ഞതുകൊണ്ടാണ് എന്ന് വാദിക്കുന്നത് പോലെയാണ് അല്ലാഹു വിധിച്ചതുകൊണ്ടാണ് പരാജയപ്പെടുന്നത് എന്ന് പറയുന്നത്. പക്ഷേ, രോഗി മരിക്കുമെന്ന ഡോക്ടറുടെ വിധി പോലെയല്ല അല്ലാഹുവിന്‍റെ വിധി. ഡോക്ടര്‍ക്ക് തെറ്റാം. അല്ലാഹുവിന് ഒരിക്കലും തെറ്റുകയില്ല.

മനുഷ്യന്‍ നന്നാകാനും ചീത്തയാകാനും കഴിവ് നല്‍കുന്നത് അല്ലാഹു തന്നെയാണ്. നന്മ ആഗ്രഹിക്കുന്നവനും നന്നാകാം. തിന്മ കൊതിച്ചവന് ചീത്തയാവുകയുമാകാം. പരീക്ഷ എഴുതാന്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പേനയും പേപ്പറും നല്‍കുന്ന ചിലര്‍ അതില്‍ തെറ്റെഴുതുന്നു. ചിലര്‍ ശരിയും. തെറ്റി എഴുതിയവര്‍ പരാജയപ്പെടുന്നു. ശരി എഴുതിയവര്‍ വിജയിക്കുന്നു. നീതിപൂര്‍വ്വം പരീക്ഷ നടക്കണമെങ്കില്‍ എല്ലാവര്‍ക്കും കടലാസും പുസ്തകവും വേണം. ഇതുപോലെ അല്ലാഹു എല്ലാവര്‍ക്കും കാണാന്‍ കഴിവുള്ള കണ്ണ് കൊടുത്തു. ചിലര്‍ അതുകൊണ്ട് നന്മ കണ്ടു, ചിലര്‍ തിന്മയും. ഒന്നാം വിഭാഗം വിജയിച്ചു. രണ്ടാം കക്ഷി തോല്‍ക്കുകയും ചെയ്തു. പേനയുടെയും പേപ്പറിന്‍റെയും സ്ഥാനത്താണിവിടെ കണ്ണ്. കടലാസും  പേനയും നല്‍കിയതാണ് പരാജയത്തിന് കാരണമെന്ന് പറയാനാകുമോ? ഇല്ല! ഞങ്ങള്‍ക്ക് കണ്ണ് ലഭിച്ചതാണ് തിന്മ കാണാന്‍ കാരണമെന്ന് ആരോപിക്കാനാവുമോ? അതുമില്ല. അവര്‍ക്ക് ലഭിച്ചതുപോലെയുള്ള പേപ്പറിലെഴുതി ഒരു വിഭാഗം വിജയിച്ചിട്ടുണ്ട്. ഒരു വിഭാഗം കണ്ണ് കൊണ്ട് നന്മ കണ്ടിട്ടുമുണ്ട്. മനുഷ്യന്‍റെ പ്രവര്‍ത്തനമാണ് എല്ലാറ്റിനും കാരണമെന്ന് ചുരുക്കം. അവനാണ് രക്ഷാശിക്ഷകള്‍ക്ക് യഥാര്‍ത്ഥ കാരണക്കാരന്‍. അല്ലാഹു അല്ല ഒരിക്കലും. കണ്ണ് കൊടുത്തുകൊണ്ട് തന്നെയാകണം തിന്മ കാണരുതെന്നും നന്മ കാണണമെന്നുമുള്ള നിര്‍ദ്ദേശം നല്‍കുന്നത്. കണ്ണില്ലാത്തവനോട് കാണാനോ കാണാതിരിക്കാനോ നിര്‍ദ്ദേശിക്കുന്നത് ബുദ്ധിപൂര്‍വമല്ല. ഒരുത്തന് ലഭിക്കുന്ന കണ്ണ് കൊണ്ട് അവന്‍ തന്മ കാണുമെന്നത് മുമ്പേ അല്ലാഹുവിന്നറിയാം. പക്ഷേ, അവനെ തൊണ്ടിസഹിതം പിടിക്കണം. അവനെതിരില്‍ രേഖ അവന്‍ തന്നെയുണ്ടാക്കണം. ഇതാണ് കണ്ണ് കൊടുക്കുന്നതിലുള്ള യുക്തി.


കൊല നടത്തുന്നവന് അല്ലാഹു കഴിവ് നല്‍കുന്നു. പക്ഷേ, ആ കഴിവ് ഉപയോഗിച്ച് കൊല നടത്തരുതെന്ന് അവനോട് നിര്‍ദ്ദേശമുണ്ട്. ഈ നിര്‍ദ്ദേശം ബുദ്ധിപൂര്‍വമാകാന്‍ അവന് കഴിവ് കൊടുത്തേ തീരൂ. കൊല നടത്താനുള്ള യാതൊരു കഴിവുമില്ലാത്തവനോട് നീ കൊല ചെയ്യരുതെന്ന നിര്‍ദേശത്തിന്നര്‍ത്ഥമില്ല. കാലില്ലാത്തവനോട് നീ രണ്ടു കാലില്‍ നടക്കണമെന്ന് നിര്‍ബന്ധിക്കുന്നതില്‍ കഴമ്പില്ലല്ലോ. കൊല ചെയ്യുന്നവന്‍, അവന് ലഭിക്കുന്ന കഴിവ് കൊലക്ക് ഉപയോഗിക്കുമെന്ന് അല്ലാഹുവിന് മുന്‍കൂട്ടി അറിയാം. എന്നാല്‍ ഇത് അവനെകൊണ്ട് അംഗീകരിപ്പിക്കാനും അവനെ തൊണ്ടിസഹിതം പിടിക്കൂടാനുമാണ് അതിനുള്ള കഴിവ് അല്ലാഹു കൊടുക്കുന്നത്. കൈക്കൂലി വാങ്ങുന്നവരെ രഹസ്യവിഭാഗം അടയാളപ്പെടുത്തിയ പണം കൊടുത്ത് വലയിലാക്കുന്ന പോലെ.

അല്ലാഹുവിന്‍റെ മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ മാത്രം അവനെ ശിക്ഷിക്കുകയാണെങ്കില്‍ ഞാന്‍ നിരപരാധിയാണെന്നും നിന്‍റെ വിധി ഏകപക്ഷീയമാണെന്നും അവന്‍ പറയാന്‍ സാധ്യതയുണ്ട്. തെറ്റ് അവന്‍ തന്നെ ചെയ്തസ്ഥിതിക്ക് ഇങ്ങനെ വാദിക്കാന്‍ അവന് കഴിയില്ല. അടയാളപ്പെടുത്തിയ നോട്ട് കൈക്കൂലി കൊടുക്കുമ്പോള്‍ അത് വേറെ വഴിക്ക് ലഭിച്ചതാണെന്ന് നമ്പറിട്ട ഉദ്യോഗസ്ഥരോട് കൈക്കൂലി വാങ്ങിയവന് പറയാനൊക്കില്ല.

അതു മാത്രമല്ല, അല്ലാഹു തന്നെ മനുഷ്യന് കഴിവ് കൊടുക്കുമ്പോഴേ അവനോട് ഇന്നത് ചെയ്യണമെന്നും ഇന്നത് ചെയ്യരുതെന്നും പറയാന്‍ അല്ലാഹുവിന് അവകാശമുണ്ടാകൂ. അവന്‍റെയോ മറ്റൊരു ശക്തിയുടെയോ സ്വന്തമായ കഴിവ് മനുഷ്യന്‍ ഉപയോഗിക്കുമ്പോള്‍ അതേപ്പറ്റി പറയാന്‍ അല്ലാഹുവിന് അധികാരമുണ്ടാകില്ല. ഞാന്‍ എന്‍റെ സ്വന്തം കഴിവ് കൊണ്ട് അല്ലെങ്കില്‍ നിന്‍റെ യാതൊരു ഇടപെടലും കൂടാതെ മറ്റൊരാള്‍ എനിക്ക് നല്‍കിയ കഴിവ് കൊണ്ട് തെറ്റോ ശരിയോ ചെയ്താല്‍ നിനക്കെന്താണ്? നീ തരുന്നതിനെ പറ്റി മാത്രം നീ അന്വേഷിച്ചാല്‍ മതി. എന്ന് മനുഷ്യന്‍ പറഞ്ഞേക്കും. ഇത് പറയാതിരിക്കാനും ഇത്തരം ന്യായീകരണങ്ങള്‍ അപ്രസക്തമാകാനുമാണ് അല്ലാഹു തന്നെ സൃഷ്ടിച്ചതും അവന് എന്തു ചെയ്യാനും ഏതില്‍ നിന്നും ഒഴിഞ്ഞുമാറാനുമുള്ള കഴിവും സ്വാതന്ത്ര്യവും അല്ലാഹു തന്നെ കൊടുത്തതും.

വിധിവിശ്വാസം വിപത്തുകളെ തടയും

എല്ലാം എന്‍റെ വിധിയാണെന്ന് കരുതി നിഷ്ക്രിയനാകണമെന്ന് മതം പറയുന്നില്ല. വികലമായ വിധിവിശ്വാസം ആലസ്യത്തിലേക്കും കര്‍മശൂന്യതയിലേക്കും വഴിയൊരുക്കും. യഥാര്‍ത്ഥ വിധിവിശ്വാസം കര്‍മപ്രേരകമായും മനശ്ശാന്തിയുടെ കാരണമായും വര്‍ത്തിക്കുകയും ചെയ്യും. അവര്‍ തങ്ങളുടെ വിധിയില്‍ തീര്‍ത്തും തൃപ്തരും സ്വസ്ഥരും നിര്‍ഭയരുമായിരിക്കും. അനുകൂലമോ പ്രതികൂലമോ എന്നത് അവര്‍ക്ക് അപ്രസക്തമായിരിക്കും. വേദനകളും വേവലാതികളും വിതുമ്പലും വിഹ്വലതകളും വിധിയിലൊരു വ്യത്യാസവും വരുത്തുകയില്ലല്ലോ. അവര്‍ നഷ്ട സന്ദര്‍ഭങ്ങളിലും സൗഭാഗ്യങ്ങളിലും വിലപിച്ച് കാലം കഴിക്കുകയില്ല. അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വസ്ഥചിത്തരായി പുതിയ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നു. ഇന്നലെകളിലെ നഷ്ടങ്ങളോര്‍ത്ത് നെടുവീര്‍പ്പിടുകയല്ല, അവയെ വര്‍ത്തമാന ക്രിയകളിലും ഭാവികര്‍മങ്ങളിലും അനുഗുണമാക്കി മാറ്റുകയാണ് വിശ്വാസി ചെയ്യേണ്ടത്.

തിരുനബി(സ്വ) പറയുന്നു: ‘വിശ്വാസിയുടെ കാര്യം മഹാത്ഭുതം തന്നെ. അവന്‍ തിന്മ സംഭവിച്ചാല്‍ ക്ഷമിക്കും. നന്മ കൈവന്നാല്‍ നന്ദി കാണിക്കും.’ അവിശ്വാസി അനുഗ്രഹങ്ങള്‍ കൈവരുമ്പോള്‍ അതിരുകവിഞ്ഞ് ആഹ്ലാദിക്കുന്നു. ദുരിതങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രകൃതിയെ പഴിക്കുകയോ അക്ഷമനാവുകയോ സ്വയം ജീവനെടുക്കുകയോ ചെയ്യുന്നു. ലോകത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ ഏറ്റവും കുറവ് മുസ്ലിംകളാണെന്നത് യാദൃച്ഛികമല്ല, തെളിയിക്കപ്പെട്ട വസ്തുതയും ചരിത്രവുമാണ്.

വിധിയിലുള്ള വിശ്വാസം വിപത്തുകളെ തടയാന്‍ വിശ്വാസിയെ പ്രാപ്തനാക്കുന്നു. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ലിബിയന്‍ യാത്രാവിവരണത്തിലെ ഒരനുഭവം വിശദീകരിക്കുന്നത് എന്തുമാത്രം ശ്രദ്ധേയമാണ്: ‘ഇവിടെ കുറ്റകൃത്യങ്ങള്‍ കുറവാണ് എന്നത് എന്നെ ഏറെ ആകര്‍ഷിച്ചു. വാക്കു തര്‍ക്കങ്ങളും കയ്യേറ്റങ്ങളും നിമിഷങ്ങളേ നീണ്ടുനില്‍ക്കൂ… അപ്പോഴേക്കും ശത്രുക്കള്‍ സഹോദരന്മാരെപ്പോലെയായി മാറും… കൊലപാതകവും ആത്മഹത്യയും വളരെ വിരളമാണ്. കടുത്ത വിഷാദ രോഗികളില്‍ പോലും ആത്മഹത്യാ ബോധം കാണാറില്ല. ഇതിനൊക്കെ പ്രധാന കാരണം ഇവരുടെ വിശ്വാസ വിശുദ്ധിയും ജീവിതക്രമവും അച്ചടക്കബോധവും തന്നെയാണ്’ (സൈക്കോ യാത്രാവിവരണം. മാതൃഭൂമി ജൂലൈ 15, 1984).

മനുഷ്യനിര്‍മിത ഉല്‍പന്നങ്ങളുടെ ഗ്യാരണ്ടി നിശ്ചയിക്കുകയും കൃത്യവും വ്യക്തവുമായി അവയുടെ മുകളില്‍ പ്രിന്‍റ് ചെയ്ത് വിപണനം നടത്തുകയും ചെയ്യുന്ന മനുഷ്യന്‍  പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്‍റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് എന്തുമാത്രം വിവരക്കേടാണ്! വിരോധാഭാസവും!! ദുര്‍ബലനായ മനുഷ്യന്‍റെ നിര്‍മിതികള്‍ക്ക് ആയുസ്സ് നിശ്ചയിക്കാമെങ്കില്‍ സര്‍വശക്തനായ അല്ലാഹുവിന്‍റെ ഉല്‍പന്നങ്ങള്‍ക്ക് ആയുസ്സ് നിര്‍ണയിച്ചുകൂടെന്ന് വാദിക്കുന്നത് ശരാശരി മനുഷ്യബുദ്ധി പോലും അംഗീകരിക്കുകയില്ല. പ്രമാണങ്ങള്‍ അതിനെ പിന്തുണക്കുകയുമില്ല.

യുക്തിവാദം'ഏകദൈവ വിശ്വാസത്തിന്‍റെ ചരിത്രവഴി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
ഏകദൈവ വിശ്വാസത്തിന്‍റെ ചരിത്രവഴി● സ്വാലിഹ് ഇകെ കളരാന്തിരി 0 COMMENTS
ekadaiva vishwasam - malayalam
ഏകദൈവ വിശ്വാസത്തിന് മനുഷ്യരാശിയോളം പഴക്കമുണ്ട്. അറിയപ്പെട്ട നാഗരികതകളുടെയും സംസ്കാരത്തിന്‍റെയും ചരിത്ര രേഖകളിലെല്ലാം വിശ്വാസത്തിന് അതിപ്രാധാന്യം കല്‍പിച്ചതായി പഠനങ്ങള്‍ കാണിക്കുന്നു. മനുഷ്യര്‍ക്കിടയില്‍ വിശ്വാസത്തിന് എല്ലാ കാലവും സ്വാധീനവും പരിഗണനയും ഉണ്ടായിട്ടുണ്ട്. കണ്ടെടുക്കപ്പെട്ട പുരാതന രേഖകളിലെല്ലാം വിശ്വാസത്തെ പറ്റിയുള്ള സൂചനകള്‍ കാണാം. മോഹന്‍ജദാരോ, ഹാരപ്പ എന്നിവിടങ്ങളില്‍നിന്ന് കുഴിച്ചെടുത്ത രേഖകളില്‍ വിശ്വാസത്തെപ്പറ്റി പറയുന്നുണ്ട്. പുരാതന സംസ്കാരം നിലനിന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ ജനപഥങ്ങള്‍ക്കിടയില്‍ ഏകദൈവ വിശ്വാസത്തിന് ഉപോല്‍ബലകമായ തെളിവുകളുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ദക്ഷിണ മെസപ്പെട്ടോമിയയില്‍ ജീവിച്ചിരുന്ന 5000 കൊല്ലം പഴക്കമുള്ള സുമേരിയന്‍ ജനതയും ആക്കേസിയന്‍  സമുദായവും ശമ്മാസ്(സൂര്യന്‍), നന്നാര്‍(ചന്ദ്രന്‍) എന്നിവയെ ആരാധിച്ചിരുന്നില്ലെന്നും ഏക ദൈവത്തെയാണ് ആരാധിച്ചിരുന്നതെന്നും മൗലാനാ അബുല്‍കലാം ആസാദ് രേഖപ്പെടുത്തിയിട്ടുണ്ട്. പുരാതന ഗ്രീക്കില്‍ നിന്നുള്ള വിശ്വാസ തെളിവുകളനുസരിച്ച് അരിസ്റ്റോട്ടില്‍ തുടക്കവും ഒടുക്കവുമില്ലാത്ത ഒരു ദൈവത്തില്‍ വിശ്വസിച്ചിരുന്നു. പ്ലോട്ടിനസ് ഏകനായ ഒരു ദൈവത്തെ വിഭാവനം ചെയ്തിരുന്നു. പ്ലാറ്റോയുടെ ദര്‍ശനങ്ങളിലും ദൈവ പരാമര്‍ശങ്ങളുണ്ടായിട്ടുണ്ട്.

19-ാം നൂറ്റാണ്ടില്‍ ഡാര്‍വിനിസത്തിന് കിട്ടിയ ജനശ്രദ്ധയും അംഗീകാരവും നിമിത്തം മനുഷ്യന്‍റെ ചിന്തയും കര്‍മവുമെല്ലാം പരിണാമവിധേയമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. അത്കൊണ്ട് ദൈവ വിശ്വാസത്തെപ്പറ്റിയുള്ള പഠനങ്ങളും ആ നിലക്ക് നീങ്ങി. അങ്ങനെ പൊതുവെയുള്ള പ്രകൃതിപ്രതിഭാസങ്ങളെ കുറിച്ച് മനുഷ്യര്‍ വച്ച്പുലര്‍ത്തിയ ചില ധാരണകളില്‍ നിന്നാണ് മതവിശ്വാസം ഉടലെടുക്കുന്നതെന്ന് ചില പണ്ഡിതന്മാര്‍ നിഗമനം ചെയ്തു. പത്തൊമ്പതാം ശതകത്തോടെ അത് ഒരു സ്വതന്ത്ര പഠന ശാഖയായി വികസിച്ചു. എന്നാല്‍ വിശ്വാസത്തെ പറ്റിയുള്ള ഇത്തരം സൈദ്ധാന്തിക വായനകളെല്ലാം തെറ്റാണെന്ന് ഇപ്പോഴുള്ള പഠനങ്ങള്‍ കാണിക്കുന്നു. സമകാലിക ഗവേഷകര്‍ ബഹുദൈവ ദര്‍ശനത്തില്‍ നിന്ന് തുടങ്ങി പടിപടിയായി മനുഷ്യന്‍ ഏകദൈവ വിശ്വാസത്തില്‍ എത്തിപ്പെടുകയായിരുന്നുവെന്ന പരിണാമ വാദത്തെ നിരാകരിക്കുന്നുണ്ട്. മാത്രമല്ല, മനുഷ്യന്‍റെ ആദ്യകാല ദൈവാനുഭവം ഏകദൈവത്തില്‍ അടിസ്ഥാനപ്പെട്ടതായിരുന്നുവെന്നും സ്ഥിരീകരിക്കുന്നുണ്ട്.


മനുഷ്യനില്‍ സ്വതന്ത്രമായ ഒരാത്മീയ ജീവിതത്തെപ്പറ്റിയുള്ള സങ്കല്‍പം നിലനില്‍ക്കുന്നു. ഈ സങ്കല്‍പം പുരോഗമിക്കുകയും വിശ്വാസമായി രൂപാന്തരപ്പെട്ട് ദൈവാസ്തിക്യവും മറ്റ് സങ്കല്‍പങ്ങളും രൂപപ്പെടുത്തിയതാണെന്നും 1872-ല്‍ ുൃശാശശ്ലേ രൗഹൗൃലേ എന്ന ഗ്രന്ഥം രചിച്ച ഇബി ടൈലര്‍ നിരീക്ഷിക്കുകയുണ്ടായി. എന്നാല്‍ ഈ വാദത്തെ ശക്തിയുക്തം എതിര്‍ത്തുകൊണ്ട് പ്രകൃതിപ്രതിഭാസങ്ങളുടെ ആകര്‍ഷണ-വികര്‍ഷണ സ്വാധീനമാണ് മനുഷ്യരില്‍ വിശ്വാസത്തിന് ജന്മം നല്‍കിയതെന്ന് വാദിച്ച് മൃമെേഹ മിറ ിമൗൃമേഹ ാ്യവേീഹീഴശെേെ രംഗത്ത് വന്നു. ഈ രണ്ട് വാദങ്ങളില്‍ നിന്നും വ്യതിരിക്തമായി 1885-ല്‍ റോബര്‍ട്ട് സണ്‍ സ്മിത്ത് അവതരിപ്പിച്ച ീമോേശാത്തെില്‍ മനുഷ്യന്‍ ആദ്യകാലങ്ങളില്‍ പല ജീവികളുമായി ഇടപഴകി ജീവിക്കേണ്ടി വന്നതിനാല്‍ അവയെ വന്ദിക്കാനും ബഹുമാനിക്കാനും ഇടയായെന്നും ക്രമേണ വിശ്വാസത്തിന്‍റെയും പൂജകളുടെയും തലത്തിലേക്ക് ഈ വന്ദനയും ബഹുമാനവും വഴിമാറുകയായിരുന്നുവെന്നും റോബര്‍ട്ട് സണ്‍ വ്യാഖ്യാനിക്കുകയുണ്ടായി. വിയന്നാ യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ ഷിമിറ്റ് (രെവാശേേ) അദ്ദേഹത്തിന്‍റെ വേല ീൃശഴശി മിറ ഴൃീൗവേ ീള ൃലഹശഴശീി എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു.


‘നരവംശ ശാസ്ത്രത്തിന്‍റെ സാമ്രാജ്യത്തില്‍ പഴയ പരിണാമ പ്രസ്ഥാനം പാപ്പരായിരിക്കുന്നു. വലിയ ഒരുക്കത്തോട് കൂടി ആ പ്രസ്ഥാനം നൂറ്റുണ്ടാക്കിയെടുത്ത മനോഹരവും സുദീര്‍ഘവുമായ നൂലിഴകള്‍ പുതിയ ചരിത്രസാക്ഷ്യങ്ങളുടെ വെളിച്ചത്തില്‍ വിമര്‍ശന ദൃഷ്ട്യാ പൊട്ടിത്തകര്‍ന്ന് കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. അതിപുരാതനമായ മാനവ സംസ്കാരങ്ങളിലെ പരാശക്തി ഏകനായ സാക്ഷാല്‍ ദൈവം തന്നെയായിരുന്നു. അവയുള്‍ക്കൊള്ളുന്ന മതം ശുദ്ധമായ ഏകദൈവത്തില്‍ അധിഷ്ഠിതമായ മതവുമാണ്’. ഇങ്ങനെ ലോകത്തിലെ മുഴുവന്‍ പുരാണ ഗ്രന്ഥങ്ങളിലും പഠനങ്ങളിലും നിരീക്ഷണങ്ങളിലും വിശ്വാസത്തെ പ്രതിയുള്ള ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ഒരുമിച്ച് ജീവിച്ച മനുഷ്യരില്‍ കണ്ടെത്തിയ ചില മനോഭാവ വൈകല്യങ്ങളാണ് ഏകത്വബഹുത്വ ചേരിതിരിവിലേക്ക് വഴിനടത്തിയതെന്നും വ്യക്തമായി. എന്നിരിക്കെ വര്‍ത്തമാനകാലത്തിന്‍റെ  വിദൂരതയില്‍ നിന്ന് വിവേകമുള്ള നിഷ്പക്ഷമതികള്‍ നിരീക്ഷിക്കുമ്പോള്‍ പ്രകൃതി പൂജയാണോ ഏകദൈവത്വമാണോ ആദ്യമുണ്ടായത് എന്നതിലും വസ്തുത ഏതാണ് എന്നതിലും മാത്രമാണ് ഇനി ആലോചിക്കാനുള്ളത്.


നിരര്‍ത്ഥകമായ ത്രിയേകത്വം

വ്യത്യസ്ത ദൈവസങ്കല്‍പം വച്ചുപുലര്‍ത്തുന്നവരാണ് ജനം. ഏക-ദ്വൈത-ത്രിത്വസങ്കല്‍പങ്ങളും ദൈവമില്ലെന്ന അപക്വ ധാരണയും ബഹുദൈവ വിശ്വാസവും നിലവിലുണ്ട്. ക്രൈസ്തവ ദൈവസങ്കല്‍പം പൊതുവെ ത്രിത്വമാണ്. അതായത് പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം. ഈ മൂന്ന് വ്യക്തിത്വങ്ങള്‍ ഒന്നായാണ് ഏകനാം ദൈവം എന്ന് അവര്‍ വിശ്വസിക്കുന്നു. അഥവാ ദൈവം ഒന്നാണ്, എങ്കിലും മൂന്നാണ്. ബൈബിളിന്‍റെ വരികള്‍ നേര്‍ക്കുനേര്‍ കണ്ണോടിച്ചാല്‍ തന്നെ ഏകത്വത്തെ  ഉറപ്പിക്കുന്ന നിരവധി വാക്യങ്ങളുണ്ട്.

ചിലത് കാണുക: ‘കര്‍ത്താവ് തന്നെ ദൈവമെന്നും അവനല്ലാതെ മറ്റൊരു ദൈവമില്ലെന്നും നീ ഗ്രഹിക്കാനാണ് ഇവയെല്ലാം നിനക്ക് കാട്ടിത്തന്നത്’ (ആവര്‍ത്തനം 6:4), ‘ഞാനല്ലാതെ മറ്റൊരു ദൈവമില്ല’ (ആവര്‍ത്തനം 32:39), ‘കര്‍ത്താവാണ് ദൈവമെന്നും മറ്റൊരു ദൈവമില്ലെന്നും അങ്ങനെ ഭൂമിയിലെ ജനങ്ങള്‍ മനസ്സിലാക്കട്ടെ’ (രാജാക്കന്മാര്‍ 8:60). ഏകത്വത്തെ ഉറപ്പിക്കുന്ന ഏതാനും ബൈബിള്‍ ഉദാഹരണങ്ങളാണിവ. ക്രൈസ്തവര്‍ അടിസ്ഥാനപരമായി ഏകദൈവ വിശ്വാസികളായിരുന്നുവെന്ന് വ്യക്തം.


ഹൈന്ദവ സങ്കല്‍പങ്ങള്‍

ലോകത്ത് ഇന്നുള്ള മതങ്ങളുടെയെല്ലാം ലിഖിത രേഖകളും  ആധികാരിക ഗ്രന്ഥങ്ങളും പരിശോധിച്ചാല്‍ ഒട്ടനവധി വൈരുദ്ധ്യാത്മക സങ്കല്‍പങ്ങളും ആശയങ്ങളും കാണാം. ക്രൈസ്തവ വേദങ്ങളിലേത് പോലെ ഹൈന്ദവ ഗ്രന്ഥങ്ങളിലും അവരുടെ വിശ്വാസത്തിനെതിരായി ഏക ദൈവത്വത്തെ ഉറപ്പിക്കുന്ന ആശയങ്ങളും വചനങ്ങളുമുണ്ട്. വര്‍ഗബോധത്തിന്‍റെയും വര്‍ണവ്യത്യാസത്തിന്‍റെയും വിചാരങ്ങള്‍ക്ക് പുതിയ രൂപം നല്‍കി നിലവാരത്തിനൊത്ത ദൈവങ്ങളെ തരംതിരിച്ച് നല്‍കുന്നത് ബുദ്ധിപരമല്ലല്ലോ. മുപ്പത്തിമുക്കോടി ദൈവങ്ങളെ ഇപ്പോള്‍ ആരാധിക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ഹൈന്ദവ ഗ്രന്ഥങ്ങളും ഏകദൈവത്വമാണ് പഠിപ്പിക്കുന്നത്.

ഏകത്വത്തെ സൂചിപ്പിക്കുന്ന വചനങ്ങളില്‍ നിന്ന് ലളിതമായ ഒരു ഉദാഹരണം നോക്കാം. ഭഗവത് ഗീതയുടെ വിശദീകരണത്തില്‍ ‘പ്രപഞ്ചസൃഷ്ടി ആരംഭിക്കുന്നതിനു മുമ്പ് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, മറ്റൊന്നുമുണ്ടായിരുന്നില്ല. എന്നെ അപ്പോള്‍ പരബ്രഹ്മം എന്നും ചില്‍സ്വരൂപിയെന്നും സംവില്‍സ്വരൂപിയെന്നും പറഞ്ഞിരുന്നു’ എന്ന വചനത്തിന്‍റെ ബാഹ്യാര്‍ത്ഥംതന്നെ ഏകത്വത്തിലേക്ക് സൂചനയാണ്. ദൈവം പ്രപഞ്ചത്തില്‍നിന്ന് ഭിന്നവും ഏകവും ആണെന്നതിന് ‘ന തത്ര സൂര്യോം ഭാതി ന ചന്ദ്ര താരകം.

നേ മാ വിദ്യുതോ ഭാന്തി കുതോ യമഗ്നി:

തമേവ ഭാന്തമനുഭാതി സര്‍വ്വം

തസ്യ ഭാസാ സര്‍വ്വമിദം വിഭാതി’.

(ഈ ബ്രഹ്മത്തിനു മുമ്പില്‍ സൂര്യചന്ദ്രാദികളോ നക്ഷത്രങ്ങളോ മിന്നലുകളോ പ്രകാശിക്കുന്നില്ല. പിന്നെ ഭൗമികമായ അഗ്നിയുടെ കാര്യം പറയാനുണ്ടോ? സ്വപ്രകാശിതമായ അതിനെ അനുസരിച്ചാണ് ഇവയെല്ലാം പ്രകാശിക്കുന്നത്. അതിന്‍റെ പ്രകാശം കൊണ്ടാണ് അവയ്ക്കെല്ലാം പ്രകാശം ഉണ്ടാകുന്നത്) എന്ന വചനം തെളിവാണ്.

ദ്രവ്യമോ ദ്രവ്യേതരമോ ആയ ജൈവ-അജൈവ വസ്തുക്കളില്‍ പലതും ദൈവമാണെന്ന് പഠിപ്പിക്കുകയും അതിനെ ഏറ്റെടുത്ത് ആരാധിക്കുകയും ചെയ്യുന്ന മതങ്ങളുടെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ തന്നെ ഏകദൈവത്വ ആശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍, ദേവന്മാരെന്നും രക്ഷിതാവെന്നും വിളിച്ച് ദൈവാസ്തിക്യം നല്‍കി പുകഴ്ത്തപ്പെടുന്നതൊന്നും  ദൈവമല്ലെന്ന് വ്യക്തമാണ്. മാത്രമല്ല ‘പ്രപഞ്ചസൃഷ്ടിക്ക് മുമ്പ് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ’ എന്ന വചനവും ‘കര്‍ത്താവിന് തുല്യമായി മറ്റാരുമില്ലെന്ന’ മോശയുടെ വാക്കും ഇന്നും വിശുദ്ധവേദം പറയുന്നു. അന്ധമായ ചില പ്രകൃതങ്ങളില്‍ നിന്നും ഉടലെടുത്ത പിഴച്ച ആശയമാണ് ബഹുദൈവത്വമെന്നും ദൈവം ഒന്ന് മാത്രമാണെന്നുമുള്ള ഉറച്ച വിശ്വാസത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്.


ഏകത്വം

ദൈവത്തിന്‍റെ സമ്പൂര്‍ണമായ ഏകത്വമാണ് ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നത്: ‘നിങ്ങളുടെ ആരാധ്യന്‍ ഏകനാകുന്നു. പരമകാരുണ്യവാനും കരുണാപരനുമായ അവനല്ലാതെ ആരാധനക്കര്‍ഹന്‍ വേറെയില്ല’ (അല്‍ബഖറ163), ‘അല്ലാഹുവിന് പങ്കാളികളെ കല്‍പ്പിക്കുന്നവന്‍ ആകാശത്ത് നിന്ന് വീണത് പോലെയാണ്. അവനെ പക്ഷികള്‍ കൊണ്ടുപോകുന്നു. അല്ലെങ്കില്‍ കാറ്റ് ഏതെങ്കിലും വിദൂരസ്ഥലത്തേക്ക് അവനെ കൊണ്ടുപോയി തള്ളുന്നു’ (അല്‍ഹജ്ജ് 31).

‘പറയുക, അവര്‍ പറയുന്നത് പോലെ അവന്‍റെ കൂടെ വേറെ ദൈവങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ സിംഹാസനാധിപന്‍റെ അടുക്കലേക്ക് വല്ല മാര്‍ഗവും തേടുമായിരുന്നു. അവര്‍ പറയുന്നതില്‍ നിന്നെല്ലാം അല്ലാഹു പരിശുദ്ധനും ഉന്നതനുമാണ്’ (ഇസ്റാഅ്: 42).


ഇങ്ങനെ അല്ലാഹുവിന് പങ്കാളിയും സമന്മാരുമില്ലെന്ന് അറിയിക്കുന്ന ഖുര്‍ആനിക സൂക്തങ്ങള്‍ നിരവധി കാണാം: ‘അല്ലാഹുവിനോടൊപ്പം  വേറെ ദൈവങ്ങളെ ആരാധിക്കുന്നവന് ഒരു അടിസ്ഥാന രേഖയുമില്ല (മുഅ്മിനൂന്‍ 117).

ഏകത്വത്തെ ബൗദ്ധികമായി അവതരിപ്പിക്കുമ്പോള്‍ തന്നെ ബഹുദൈവത്വം ശക്തമായി നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. മനുഷ്യോല്‍പത്തി മുതല്‍ പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചതായും അവര്‍ അല്ലാഹുവിനെ ആരാധിക്കണമെന്ന് ഉദ്ബോധിപ്പിച്ചതായും ഏകദൈവത്വം ചരിത്രപരമായ ഒരു സത്യമാണെന്നും ഖുര്‍ആന്‍ പല സ്ഥലത്തും പഠിപ്പിക്കുന്നുണ്ട്.

‘മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് സന്തോഷവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. ജനങ്ങള്‍ക്കിടയില്‍ സംശയാസ്പദമായ കാര്യങ്ങളെ പരിഹരിക്കുന്നതിന് അവര്‍ക്ക് വേദഗ്രന്ഥങ്ങളും നല്‍കി. വേദം നല്‍കിയവര്‍ തന്നെയാണ് വ്യക്തമായ തെളിവുകളുണ്ടായിട്ടും ഭിന്നിക്കുന്നത്. എന്നാല്‍ ഭിന്നിച്ച് അകന്നുപോയ ജനങ്ങളെ അല്ലാഹുവിന്‍റെ ഹിതമനുസരിച്ച് അവന്‍ സത്യത്തിലേക്ക് വഴിനടത്തി. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിക്ക് നടത്തുന്നു’ (അല്‍ബഖറ 213).  ‘നിശ്ചയമായും എല്ലാ സമുദായത്തിലും നാം ദൂതനെ അയച്ചിട്ടുണ്ട്. അവരെല്ലാം അറിയിച്ചത് നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക, വ്യാജ ദൈവങ്ങളെ കൈവെടിയുക എന്നായിരുന്നു’ (അന്നഹ്ല്‍ 36), ‘ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ നിങ്ങളെന്നെ ആരാധിക്കുക എന്ന സന്ദേശം നല്‍കിയല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല’ (അമ്പിയാഅ് 25).


ഏകദൈവത്വം ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണെന്ന് കാണിക്കാന്‍ ഓരോ പ്രവാചകന്മാരുടെയും കഥകള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്: ‘നൂഹി(അ)നെ നാം തന്‍റെ ജനതയിലേക്ക് ദൂതനായി നിയോഗിച്ചു. അദ്ദേഹം പറഞ്ഞു; എന്‍റെ ജനങ്ങളേ, അല്ലാഹുവെ വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്ക് വേറെ ആരാധ്യനില്ല’ (അല്‍മുഅ്മിനൂന്‍ 23).

‘പിന്നീട് അവര്‍ക്കു ശേഷം നാം മറ്റൊരു തലമുറയെ വളര്‍ത്തിക്കൊണ്ടുവന്നു. അങ്ങനെ അവരില്‍ നിന്നുള്ള ഒരു ദൂതനെ തന്നെ അവരിലേക്ക് അയച്ചു. അദ്ദേഹം പറഞ്ഞു; നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക, അവനല്ലാതെ നിങ്ങള്‍ക്ക് വേറെ ആരാധ്യനില്ല. നിങ്ങള്‍ സൂക്ഷ്മത കാണിക്കുന്നില്ലേ?’ (അല്‍മുഅ്മിനൂന്‍ 32).

‘ഈസാ നബി പറഞ്ഞു: സംശയമില്ല, അല്ലാഹു എന്‍റെയും നിങ്ങളുടെയും നാഥനാകുന്നു. അതിനാല്‍ അവനെ ആരാധിക്കുക’ (മറിയം 36).

യൂസഫ് നബി(അ) ജയിലില്‍വച്ച് കൂട്ടുകാരോട് പറഞ്ഞ കാര്യങ്ങള്‍ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. അതില്‍ ദൈവദര്‍ശനം മുന്നിട്ടുനില്‍ക്കുന്നു.

‘എന്‍റെ പിതാക്കളായ ഇബ്റാഹീം, ഇസ്ഹാക്ക്, യഅ്ഖൂബ് എന്നിവരുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നിരിക്കുന്നു. അല്ലാഹുവിനോട് ഒന്നിനെയും പങ്കുചേര്‍ക്കുന്നത് ഞങ്ങള്‍ക്കൊരിക്കലും സാധ്യമല്ല. അല്ലാഹു ഞങ്ങള്‍ക്കും ജനങ്ങള്‍ക്കും നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാണത്. പക്ഷേ, അധികമാളുകളും നന്ദി കാണിക്കുന്നില്ല. തടവറയിലെ കൂട്ടുകാരേ, പലപല ദൈവങ്ങളാണോ നല്ലത്; അതല്ല എല്ലാം അടക്കിഭരിക്കുന്ന അല്ലാഹുവോ? നിങ്ങളും നിങ്ങളുടെ പിതാക്കളും സ്വയം വിളിച്ച ചില പേരുകള്‍ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നത്. അല്ലാഹു അതിന് ഒരു രേഖയും ഇറക്കിയിട്ടില്ല. വിധിയുടെ തീരുമാനം അല്ലാഹുവിന് മാത്രമാണ്. അവനെ മാത്രമേ ആരാധിക്കാവൂ എന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. ഇതാണ് നേരായ മതം. പക്ഷേ അധികപേരും അറിയുന്നില്ല’ (യൂസുഫ് 38/40).

മേല്‍ സൂക്തങ്ങളില്‍ നിന്ന് മനുഷ്യരാശിയുടെ ആദ്യകാലം മുതല്‍തന്നെ ഏകദൈവത്വ ദര്‍ശനം പ്രാബല്യത്തില്‍ ഉണ്ടായിരുന്നുവെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം.

ഇബ്റാഹീം(അ) ഏകദൈവത്തെ കുറിച്ച് പല തെളിവുകള്‍ മുഖേന സമൂഹത്തെ ഉദ്ബോധിപ്പിച്ചത് ഖുര്‍ആനില്‍ കാണാം. മനുഷ്യന്‍റെ ആദ്യകാലത്തുതന്നെ ഏകദൈവ ദര്‍ശനം പ്രബലമാണെന്ന ചരിത്രസത്യമാണ് ഖുര്‍ആന്‍ ബോധ്യപ്പെടുത്തുന്നത്. ഇപ്രകാരം, നരവംശ ശാസ്ത്രത്തിലെ ആധുനിക പഠനങ്ങളില്‍ നിന്നും ഏകദൈവത്വ ദര്‍ശനം ആദികാലത്തു തന്നെ നിലവിലുണ്ടായിരുന്നുവെന്ന് വ്യക്തമാവുന്നു. ഖുര്‍ആന്‍റെ ദൈവസങ്കല്‍പവും ആധുനിക നരവംശ ശാസ്ത്ര പഠനവും പരസ്പരം കൂട്ടിച്ചേര്‍ക്കുന്നതിലൂടെ ദൈവ ദര്‍ശനത്തെപ്പറ്റി പുതിയ തിരിച്ചറിവുകള്‍ നമുക്ക് കിട്ടുമെന്ന് പ്രത്യാശിക്കാം.

യുക്തി വാദം:ജീവപരിണാമം: കുരങ്ങു മനുഷ്യരുടെ മഹാദുരന്തം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ജീവപരിണാമം: കുരങ്ങു മനുഷ്യരുടെ മഹാദുരന്തം● റാഫി അഹ്സനി കടുങ്ങപുരം 0 COMMENTS
Darvisnism -Malaylalam
പ്രപഞ്ചവും അതിലെ ജീവജാലങ്ങളും എങ്ങനെ രൂപം കൊണ്ടു എന്നതിനെ ചുറ്റിപ്പറ്റിയുള്ള ആലോചനകള്‍ക്ക് പഴക്കമേറെയാണ്. പ്രസ്തുത ചര്‍ച്ചയില്‍ തെളിഞ്ഞുവരുന്ന രണ്ട് പ്രധാന ഉത്തരങ്ങളാണ് സൃഷ്ടിവാദവും (Creationism) പരിണാമവാദവും (Evolution). പ്രപഞ്ചവും സകല ചരങ്ങളും പ്രപഞ്ചാതീതനായ ഒരു സ്രഷ്ടാവിനാല്‍ നിര്‍മിക്കപ്പെട്ടു എന്നതാണ് സൃഷ്ടിവാദത്തിന്‍റെ ലളിത വിശദീകരണം. ഏകകോശ ജീവിയില്‍ നിന്ന് കാലാന്തരങ്ങളില്‍ സ്വയം പരിണണിച്ചു വ്യത്യസ്ത വര്‍ഗങ്ങളായി ഇവയത്രയും രൂപാന്തരപ്പെടുന്നു എന്നതാണ് പരിണാമവാദം.

ഗ്രീക്ക് തത്ത്വചിന്തയുടെ കാലം മുതല്‍ ലാമാര്‍ക്കിന്‍റെ സിദ്ധാന്തം വരെയുള്ള കാലങ്ങളില്‍ പരിണാമ സിദ്ധാന്തത്തിന്‍റെ വ്യത്യസ്ത പരികല്‍പനകള്‍ നിലനിന്നിരുന്നുവെങ്കിലും അവക്കൊന്നും ആഴത്തില്‍ വേരൂന്നാനായില്ല. തെളിവുകളുടെ അഭാവം അതിന്‍റെ കാരണമായി വിലയിരുത്തപ്പെട്ടു.


1859 നവംബര്‍ 25-ന് ചാള്‍സ് ഡാര്‍വിന്‍ Origin of Specious എന്ന ഗ്രന്ഥത്തിലൂടെ അവതരിപ്പിച്ച പരിണാമ ചിന്തകളാണ് ഇന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന പരിണാമവാദം. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലധികമായി നാസ്തിക വാദികളും മതവിശ്വാസികളും തമ്മിലുള്ള ഘോരമായ വാഗ്വാദങ്ങള്‍ പ്രസ്തുത സിദ്ധാന്തത്തെ ചുറ്റിപ്പറ്റിയുണ്ടായി.

മതത്തിനെതിരെ വിശിഷ്യാ അതിന്‍റെ സൃഷ്ടിവാദത്തിനെതിരെ കലഹം കൂട്ടാനുള്ള പ്രധാന ആയുധമായി പരിണാമവാദത്തെ ശാസ്ത്രലോകത്തെ നാസ്തികലോബികള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അവരുടെ വാദത്തിന് ശാസ്ത്രീയ അടിത്തറ നല്‍കാന്‍ അവര്‍ ഇന്നും തെളിവുകള്‍ക്കായി പാച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡാര്‍വിനിസം ആഗോളതലത്തില്‍ പ്രചരിച്ചതോടെയാണ് ശാസ്ത്രവും മതവും തമ്മിലുള്ള ആധുനിക പ്രത്യയശാസ്ത്ര സംവാദങ്ങള്‍ക്ക് കളമൊരുങ്ങിയത് എന്ന് ധൈഷണിക ലോകം വിലയിരുത്തിയിട്ടുണ്ട്. റിച്ചാര്‍ഡ് ഡോക്കിന്‍സ്, റിച്ചാര്‍ഡ് ലീക്കി തുടങ്ങിയവരെപ്പോലുള്ള ഡാര്‍വിനിസ്റ്റ് നവനാസ്തികര്‍ തങ്ങളുടെ പ്രധാന ആയുധമായി പരിണാമവാദത്തെ കൂട്ടുപിടിച്ച് അതിനു വെള്ളവും വളവും നല്‍കി. അവരുടെ വാദത്തിനെതിരെ ശാസ്ത്ര ലോകത്ത് നിന്നും ഉയര്‍ന്നുവരുന്ന എതിര്‍ ശബ്ദങ്ങളെയെല്ലാം ഇവര്‍ അടിച്ചമര്‍ത്തുകയും ദൈവവിശ്വാസികളായ ശാസ്ത്രജ്ഞരെ മുഴുവന്‍ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്തു. ശാസ്ത്ര മേഖലയുടെ മുഴുവന്‍ കുത്തക അടക്കിവാഴാനുള്ള നാസ്തിക ലോബിയുടെ ഇത്തരം ഹീനശ്രമങ്ങളെ ജെറി ബര്‍ഗമന്‍ The Criterion എന്ന ഗ്രന്ഥത്തില്‍ കൃത്യമായി വിവരിക്കുന്നുണ്ട്. എന്നിട്ടും ഇത്തരം ഗൂഢശ്രമങ്ങളെയെല്ലാം മറികടന്ന് ഡാര്‍വിനിസത്തിന്‍റെ ആധികാരികതക്കെതിരെ ശാസ്ത്രലോകത്ത് നിന്നും വന്‍തോതില്‍ ചോദ്യശരങ്ങളുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗോളാടിസ്ഥാനത്തില്‍ പ്രത്യേകിച്ച് അമേരിക്കടയക്കമുള്ള രാജ്യങ്ങളില്‍ മതവിശ്വാസികളുടെ (വിശിഷ്യാ ഇസ്ലാമിക) ഗ്രാഫ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത് ഈ വാനര സിദ്ധാന്തം അവസാനിക്കാറായി എന്നതിന്‍റെ ശുഭ സൂചനയാണ്. ദൈവത്തെ അട്ടിമറിക്കാന്‍ ഉയര്‍ത്തിക്കാട്ടിയ പരിണാമം തന്നെ ദൈവികമാണോ എന്ന് വിചാരപ്പെടുന്നേടത്തേക്ക് വാനരപ്പട പതുക്കെ കീഴടങ്ങിക്കൊണ്ടിരിക്കുന്നു. ഒരു ആസൂത്രകന്‍റെ സഹായമില്ലാതെ പരിണാമം എങ്ങനെ സ്വയമേവ രൂപപ്പെടുമെന്നാണ് ചില പരിണാമവാദികള്‍ പോലും പരിഭവപ്പെടുന്നത്. ആധുനിക ശാസ്ത്രം തന്നെ പരിണാമവാദികള്‍ക്ക് ശവമഞ്ചമൊരുക്കിക്കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത.

എന്താണ് ഡാര്‍വിനിസം?

ഭൂമുഖത്തെ സകല ജീവികളും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതോ ഒരു ഏകകോശ ജീവിയില്‍ നിന്ന് യാദൃച്ഛികമായി പരിണമിച്ചതാണെന്നാണ് ഡാര്‍വിന്‍ വാദിച്ചത്. എച്ച്.എം.എസ് ബീഗിള്‍ എന്ന കപ്പലില്‍ നീണ്ട അഞ്ച് വര്‍ഷക്കാലം ചാള്‍സ് ഡാര്‍വിന്‍ നടത്തിയ യാത്രയില്‍ വിവിധ ദ്വീപ് സമൂഹത്തിലും ജീവികളിലും കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളുടെ വെളിപാടാണ് ജീവപരിണാമത്തെക്കുറിച്ചുള്ള ഡാര്‍വിന്‍റെ സിദ്ധാന്തം. ‘പ്രകൃതി നിര്‍ധാരണം വഴിയുള്ള വര്‍ഗ ഉല്‍പത്തി’ (Origin of Species by means of natural selection) എന്ന ഗ്രന്ഥത്തിലൂടെയാണ് തന്‍റെ സിദ്ധാന്തം ഡാര്‍വിന്‍ പരിചയപ്പെടുത്തിയത്. ഡാര്‍വിനിസ്റ്റുകളുടെ വേദപുസ്തകമാണ് മേല്‍ഗ്രന്ഥം. തീര്‍ത്തും യുക്തിരഹിതവും അശാസ്ത്രീയവുമായ അടിസ്ഥാന സങ്കല്‍പങ്ങളിലാണ് ഡാര്‍വിനിസത്തിന്‍റെ അസ്തിവാരം. അവകളെ സാധൂകരിക്കാന്‍ മെനഞ്ഞുണ്ടാക്കിയ തെളിവുകളെല്ലാം തഥൈവ.

പുതിയ പഠനങ്ങളും ചിന്തകളും ഡാര്‍വിന്‍റെ വാദങ്ങളോരോന്നും നിരാകരിക്കാന്‍ തുടങ്ങിയപ്പോള്‍ സൃഷ്ടിവാദ നിഷേധികള്‍ ‘നിലനില്‍പിനു വേണ്ടി സമരം’ നടത്തി ആവിഷ്കരിച്ച നവഡാര്‍വിനിസവും (നിയോ ഡാര്‍വിനിസം) നിലനില്‍ക്കാനാവാതെ ഉഴലുന്ന ദയനീയ കാഴ്ചയാണ് ശാസ്ത്രലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ജീവി വര്‍ഗങ്ങളില്‍ (Species) ടെ ഉത്ഭവം വിളംബരം ചെയ്യുന്ന സിദ്ധാന്തത്തിന് എന്താണ് സ്പീഷ്യസ് എന്ന് കൃത്യമായി നിര്‍വചിക്കാന്‍ പോലും സാധിച്ചിട്ടില്ല- പലരും പല രൂപേണ വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും. നാസ്തിക ലോകത്തെ ഏറ്റവും വലിയ സിദ്ധാന്തത്തിന്‍റെ ദുരന്തമാണ് ഇത് സൂചിപ്പിക്കുന്നത് എന്നോര്‍ക്കണം.


ഡാര്‍വിനിസ്റ്റ് സങ്കല്‍പങ്ങള്‍

പരിണാമവാദത്തിന്‍റെ സാധുതക്ക് ഡാര്‍വിന്‍ സിദ്ധാന്തിച്ച അടിസ്ഥാന സങ്കല്‍പങ്ങള്‍ ഇവയാണ്:

എല്ലാ ജീവവര്‍ഗങ്ങളും കടുത്ത മത്സരത്തെ അഭിമുഖീകരിക്കുന്നു.
അര്‍ഹതയുള്ളവയുടെ അതിജീവനം.
ജീവികളിലെ പാരമ്പര്യ വ്യതിയാനങ്ങള്‍ ആകസ്മികമാണ്.
പ്രകൃതി തിരഞ്ഞെടുപ്പാണ് (Natural selection) ദൈവപരിണാമത്തിന്‍റെ അവലംബം (Origin of specious 55-69).
ഒരു സിദ്ധാന്തത്തിന്‍റെ പ്രാമാണികത തെളിയിക്കുന്നത് അതിന്‍റെ അടിസ്ഥാന തത്ത്വങ്ങളാണെങ്കില്‍ ഈ നാല് തത്ത്വങ്ങളും ഡാര്‍വിനിസത്തെ നിഷ്പ്രഭമാക്കുന്നവയാണ്. ഡാര്‍വിന്‍റെ ഒന്നാമത്തെ സങ്കല്‍പം എത്രമേല്‍ പ്രാമാണികമാണെന്ന് വിലയിരുത്തി നോക്കാം: ‘സകല ജീവജാലങ്ങളും നിലനില്‍പ്പിനായി നിതാന്ത പോരാട്ടത്തിലാണെന്നാണല്ലോ ഡാര്‍വിന്‍ സിദ്ധാന്തിച്ചത്. ഈ ആദ്യ തത്ത്വത്തെയെങ്കിലും സലക്ഷ്യം സമര്‍ത്ഥിച്ചുതരാന്‍ പരിണാമവാദികള്‍ക്ക് സാധിക്കുമോ? പ്രകൃതി നിയമമമുസരിച്ച് ഏതു ജീവികളാണ് കടുത്ത മത്സരത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. അവയിലേതാണ് അതിജയിക്കുന്നത്? കണ്ണും കാതും തുറന്നുവെച്ചവര്‍ക്ക് പ്രകൃതിയില്‍ ദര്‍ശിക്കാനാവുന്നത് ജീവികളുടെ സഹവര്‍ത്തിത്വമാണ്. ഡാര്‍വിന്‍റെ ഈ തത്ത്വം അടിസ്ഥാന രഹിതമാണെന്ന് കൃത്യമായി വിളിച്ചോതുന്ന തെളിവാണ് ജലാശയങ്ങളില്‍ കാണുന്ന പ്ലാങ്ക്ടണ്‍ വര്‍ഗങ്ങള്‍ (ജലാശയങ്ങളിലെ ചില പ്രത്യേക ജീവികളാണ് പ്ലാങ്ക്ടണ്‍) ജീവിക്കാന്‍ ഒരേ സാഹചര്യം വേണ്ട ഇത്തരം വര്‍ഗങ്ങളില്‍ ഇന്നോളം ഒരു മത്സരമോ അതിജീവനമോ തെളിയിക്കപ്പെട്ടിട്ടില്ല.

ചില പ്രത്യേക സാഹചര്യങ്ങളില്‍ ചില ജീവികളുടെ എണ്ണത്തില്‍ വര്‍ധനവും കുറവും അനുഭവപ്പെടാറുണ്ട്. പക്ഷേ, പഴയ സാഹചര്യം തിരിച്ചുവരുമ്പോള്‍ വീണ്ടും പഴയ അവസ്ഥയില്‍ തന്നെയാണ് ജീവജാലങ്ങളുടെ നിലനില്‍പ്. ഡാര്‍വിന്‍റെ ആദ്യ നിഗമനം തന്നെ കേവലം സങ്കല്‍പമായി നിലനില്‍ക്കുമ്പോള്‍ ഇനി അര്‍ഹതയുള്ളവരുടെ അതിജീവനം എന്ന ഡാര്‍വിനിസ്റ്റുകളുടെ സ്ഥിരമൊഴിക്ക് പ്രസക്തിയേ ഉദിക്കുന്നില്ല.


പരിണാമത്തിന്‍റെ കാരണം ജീവികളിലെ ആകസ്മികമായ പൈതൃക മാറ്റങ്ങളാണെന്ന് Origin of Species ന്‍റെ 69-ാം പേജില്‍ ഡാര്‍വിന്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ പ്രസ്തുത ആകസ്മിക വ്യതിയാനം തുലോം വിരളവും അഥവാ സംഭവിച്ചാല്‍ തന്നെ പരിവര്‍ത്തനത്തിനു പകരം ജീവിയുടെ നാശത്തിനു ഹേതുകവുമെന്നാണ് ശാസ്ത്രീയ വിലയിരുത്തല്‍. പ്രമുഖ ശാസ്ത്രജ്ഞരായ ഫ്രാന്‍സിസ് ക്രിക്കും മുര്‍ഖിനും നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത് ആകസ്മിക ജനിതക വ്യതിയാനങ്ങള്‍ പരിണാമത്തെ യാതൊരു തരത്തിലും സ്വാധീനിക്കുന്നില്ല എന്നാണ്.

പ്രകൃതി തിരഞ്ഞെടുപ്പ് (Natural selection) എന്ന ഡാര്‍വിന്‍ സങ്കല്‍പം ജീവികളുടെ പരസ്പര മത്സരമെന്ന സങ്കല്‍പം ശരിയാണെന്ന് വന്നാലേ പ്രസക്തമാവൂ. കാരണം തന്‍റെ സങ്കല്‍പത്തെ ഡാര്‍വിന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: ‘ജീവനുവേണ്ടിയുള്ള പോരാട്ടത്തില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍. മറ്റു ജീവികളുമായും പ്രകൃതിയുമായുമുള്ള ബന്ധത്തില്‍ ഏതെങ്കിലുമൊരു സ്പീഷിസിന് ഉപകാരപ്പെടുമെങ്കില്‍ അതിനെ പ്രകൃതി നിലനിര്‍ത്തുമെന്നാണ്’ (Origin of species 53 53).


തന്‍റെ സിദ്ധാന്തത്തെ സ്ഥിരപ്പെടുത്താന്‍ ഡാര്‍വിനും അതിന്‍റെ ആധുനിക പതിപ്പായ സംശ്ലേഷിത സിദ്ധാന്ത വക്താക്കളും പല തെളിവുകളും നിരത്താന്‍ തീവ്രമായ ശ്രമം നടത്തിയിട്ടുണ്ട്. ശാസ്ത്രീയ വികാസവും ആധുനിക പഠനങ്ങളും ഓരോ തെളിവിനെയും തള്ളിക്കളയുമ്പോള്‍ പുതിയതവതരിപ്പിച്ച് മതത്തിനെതിരെ കൊലവിളി നടത്താന്‍ ഭഗീരഥ യത്നത്തിലാണ് പരിണാമവാദികള്‍. പ്രധാനമായും ഇവര്‍ ഉന്നയിക്കുന്ന തെളിവുകള്‍ ഇവയാണ്. ഫോസില്‍ പഠനം (Pale angage) ആകാശ താരതമ്യ പഠനം, ശരീര ധര്‍മശാസ്ത്രം, തന്മാത്രാ ജീവശാസ്ത്രം എന്നാല്‍ ഇവയില്‍ പലതും നനഞ്ഞ പടക്കങ്ങളായി ആവനാഴിയിലേക്ക് തിരിച്ചുവെക്കാന്‍ ഡാര്‍വിനിസ്റ്റുകള്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

ഫോസിലുകള്‍ പരിണാമത്തെ സാധൂകരിക്കുന്നുണ്ടോ?

ഡാര്‍വിനിസ്റ്റുകള്‍ കാലങ്ങളായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാന തെളിവാണ് ഫോസില്‍ പഠനം. പരിണാമത്തെ സ്ഥിരപ്പെടുത്താന്‍ യത്നിച്ചവരൊക്കെ ഇതേ പറ്റി വാചാലമായിട്ടുണ്ട്. മലയാളത്തില്‍ കുഞ്ഞുണ്ണിവര്‍മയടക്കം. അതിപ്രാചീന അവശിഷ്ടങ്ങള്‍ തന്‍റെ വാദത്തിന്‍റെ തെളിവായി പ്രസ്താവിക്കുമ്പോള്‍ തന്നെ ഇതിന്‍റെ സ്വീകാര്യതയില്‍ ഡാര്‍വിന്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സ്പിഷീസുകളും വംശനാശം സംഭവിച്ച ജന്തുവര്‍ഗങ്ങളും തമ്മില്‍ നടന്ന പരിണാമത്തിനിടക്ക് നിര്‍ണയിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ധാരാളം ഇടനില ഇനങ്ങള്‍ (Intermidiate forms)) ഉണ്ടാവാം എന്ന് പ്രസ്താവിച്ച ഡാര്‍വിന് അതിനെ സാധൂകരിക്കാന്‍തക്ക തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല. നിയോ ഡാര്‍വിനിസ്റ്റുകള്‍ക്കും ഈ സമസ്യ പരിഹരിക്കാന്‍ ഇന്നോളമായിട്ടില്ല.

ഡാര്‍വിന്‍ പറഞ്ഞുവെച്ചതുപ്രകാരം ലക്ഷക്കണക്കിന് മധ്യരൂപ ഇടക്കണ്ണികള്‍ ലഭിക്കേണ്ട സ്ഥാനത്ത് യാഥാര്‍ത്ഥ്യം അംഗീകരിക്കപ്പെട്ട ഒന്നുപോലും ലഭ്യമായിട്ടില്ല. അത്തരം ജാള്യങ്ങളില്‍ നിന്ന് കുതറി രക്ഷപ്പെടാനാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐഡ എന്ന ആള്‍ക്കുരങ്ങിന്‍റെ ഫോസില്‍ ലഭിച്ചപ്പോള്‍ അതിനെ തങ്ങളുടെ മഹാവിജമായി പരിണാമവാദികള്‍ കൊട്ടിഘോഷിച്ചത്.


ഡാര്‍വിനുശേഷം ഫോസില്‍ പഠനം വളരെയേറെ വികസിച്ച ഈ സമയത്ത് ഫോസില്‍ ഗവേഷകരായ നൈല്‍സ് ഡ്രഡ്ജും സ്റ്റീഫന്‍ ജോ ഗോള്‍ഡും നടത്തിയ പഠനങ്ങള്‍ ഫോസില്‍ തെളിവുകള്‍ തീര്‍ത്തും നിരര്‍ത്ഥകമാണെന്ന് സൂചിപ്പിക്കുന്നുണ്ട്.

പ്രശസ്ത ഫോസില്‍ വിദഗ്ധന്‍ ഡേവിഡ് റൂപ്പിന്‍റെ നിരീക്ഷണം ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു: ‘ഫോസില്‍ പഠനം എത്രയോ വികസിച്ചിട്ടും ഡാര്‍വിനിസത്തിന്‍റെ പ്രാരംഭകാലത്തേക്കാള്‍ കൂടുതല്‍ ഉദാഹരണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.’ യഥാര്‍ത്ഥത്തില്‍ ഫോസില്‍ പഠനത്തിന്‍റെ വികാസം പരിണാമത്തെ സ്ഥിരീകരിക്കുന്നതിന് പകരം കൂടുതല്‍ നിരാകരിക്കുകയാണ് ചെയ്തത്.

ഡിഎഎ തെളിവുകളും പരിണാമവാദികളും

ജീന്‍ എന്ന പദം കൊണ്ട് ആധുനിക ജീവശാസ്ത്രം വിവക്ഷിക്കുന്നത് പ്രോട്ടീന്‍ ഉത്പാദന പ്രക്രിയയില്‍ പങ്ക് വഹിക്കുന്ന കോശത്തിലെ ഡിഎഎ തന്മാത്രയെയാണ്. ഒരു ജീവിയിലെ മൊത്തം ജീനുകളാണ് ജീനോം എന്നറിയപ്പെടുന്നത്.

തങ്ങളുടെ പല തെളിവുകളും തങ്ങള്‍ക്കുതന്നെ തിരിച്ചടിയായതിനാല്‍ പരിണാമവാദികള്‍ അത്യാവേശത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന തെളിവാണ് ജീനുകളുടെ സാദൃശ്യം. പ്രത്യേകിച്ച് ചിമ്പാന്‍സിയില്‍ നിന്ന് മനുഷ്യനിലേക്കുള്ള പരിണാമത്തില്‍ ഇവകള്‍ തമ്മിലുള്ള ജീനോം സാദൃശ്യത അവര്‍ വലിയതെളിവായി സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ ഇത് എത്രകണ്ട് പരിണാമത്തെ പ്രാമാണികമാക്കുമെന്ന് കണ്ടറിയേണ്ടിവരും. കാരണം, ചിമ്പാന്‍സിയുടെയും മനുഷ്യന്‍റെയും ഡിഎന്‍എകള്‍ തമ്മില്‍ 75 ശതമാനം സാധ്യതയുണ്ടെന്ന് പ്രഘോഷിപ്പിക്കുന്നവരോട് ലളിതമായൊരു ചോദ്യം അങ്ങനെയെങ്കില്‍ യീസ്റ്റിന്‍റെ (Yeast) ഡിഎന്‍എയും മനുഷ്യന്‍റെ ഡിഎന്‍എയും തമ്മില്‍ 70 ശതമാനം സാദൃശ്യമുണ്ട് എന്നാണ്. വാഴയില്‍ ഏതാണ്ട് 50 ശതമാനം സാമ്യത മനുഷ്യ ഡിഎന്‍എയുമായുണ്ട്. ചില പ്രത്യേക മത്സ്യങ്ങളിലും ഡിഎന്‍എ സാമ്യത പഠനങ്ങള്‍ തെളിയിക്കുന്നു. അപ്പോള്‍ ചുരുങ്ങിയപക്ഷം ഇവകളും മനുഷ്യന്‍റെ പ്രപിതാക്കളാണെന്ന് സമ്മതിക്കേണ്ടിവരില്ലേ? അതുകൊണ്ടാണ് ഈ സാമ്യതാവാദം തീര്‍ത്തും മൗഢ്യമാണെന്ന് നിസ്സംശയം പറയാന്‍ കാരണം. ഇവിടെ ശാസ്ത്രീയ വീക്ഷണത്തില്‍ അറിയേണ്ട വസ്തുത ഡി.എന്‍.എയിലുള്ള മാറ്റം അതെത്ര ചെറുതാണെങ്കിലും വളരെ വലിയ മാറ്റമാണ്. ചുരുക്കത്തില്‍, ആധുനിക ശാസ്ത്രത്തിന്‍റെ വികാസവും പഠനങ്ങളും ആ പഴകിദ്രവിച്ച വാനരസിദ്ധാന്തത്തെ മണ്ണിട്ട് മൂടിക്കൊണ്ടിരിക്കുകയാണ്. അല്ലാഹുവാകുന്ന സ്രഷ്ടാവ് എല്ലാ ജീവികളെയും അവരവരായിട്ടുതന്നെ സൃഷ്ടിച്ചതാണെന്നതാണ് വസ്തുതയും യാഥാര്‍ഥ്യവും.

ചേകനൂർ:സുന്നത്ത് നിഷേധത്തിലെ ഒളിയജണ്ടകള്‍●

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

സുന്നത്ത് നിഷേധത്തിലെ ഒളിയജണ്ടകള്‍● അലവിക്കുട്ടി ഫൈസി എടക്കര 0 COMMENTS
sunnath nihesdam - Malayalam
സുന്നത്ത് എന്തിനാണ്, ഖുര്‍ആന്‍ പോരേ എന്ന ചോദ്യം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്താറുണ്ട്. ഇസ്ലാമെന്ന ആദര്‍ശ ജീവിതവ്യവസ്ഥയെ അംഗീകരിക്കാനും അനുവര്‍ത്തിക്കാനും മനസ്സില്ലാത്തവരാണിതു ചോദിക്കാറുള്ളത്. ഇസ്ലാമനുസരിച്ച് ജീവിക്കാനുദ്ദേശിക്കുന്നവര്‍ ഖുര്‍ആന്‍ മാത്രം മതി, നബിചര്യ വേണ്ട എന്നൊരിക്കലും പറയില്ല. മറിച്ച്, ഖുര്‍ആന്‍ അംഗീകരിക്കുകയും അതിന്‍റെ വിശദീകരണമായ സുന്നത്തും അതിലെ നിര്‍ദേശങ്ങളും മുറപോലെ സ്വീകരിക്കുകയും ചെയ്യുന്നവരായിരിക്കും. ഖുര്‍ആനിലൊരിടത്തും ഈ ദൈവിക വചനങ്ങള്‍ മാത്രം മതി, അതിനപ്പുറം ഒന്നും സ്വീകരിക്കേണ്ടതില്ല എന്നു പറഞ്ഞിട്ടില്ല. അതിനാല്‍ ഖുര്‍ആന്‍ മാത്രം മതി എന്ന് പറയുന്നവര്‍ വിശുദ്ധ വേദത്തിലില്ലാത്ത ഒരു നിര്‍ദേശം സ്വയം മെനഞ്ഞെടുത്ത് ഖുര്‍ആന്‍ വക്താക്കളാവുകയാണ്.

ഖുര്‍ആന്‍ അല്ലാഹുവിന്‍റെ വചനവും നബി(സ്വ)യുടെ നിസ്തുലവും അജയ്യവുമായ മുഅ്ജിസത്തുമാണ്. കേവലം സൃഷ്ടികളായ മനുഷ്യര്‍ക്ക് അത് മനസ്സിലാക്കികൊടുക്കുന്നതിന് ഒരു ഉപാധിയാവശ്യമാണ്. അല്ലാഹുവിന്‍റെ വചനത്തിന് അവന്‍ നിശ്ചയിച്ച ഔദ്യോഗിക വിശദീകരണങ്ങള്‍ ആവശ്യമില്ലെന്നും ഞങ്ങള്‍ക്ക് അതിനാവുമെന്നുമുള്ള ധാര്‍ഷ്ട്യം അതില്‍ മറഞ്ഞുകിടപ്പുണ്ട്. ഈ ചിന്ത വിശ്വാസിക്ക് ചേരാത്തതാണെന്നു പോലും ഇത്തരക്കാരെ അലോസരപ്പെടുത്താറില്ല. കാരണം ഖുര്‍ആന്‍ മതി എന്ന വാദം ഖുര്‍ആന്‍ പ്രേമത്തില്‍ നിന്നുണ്ടാവുന്നതല്ല. മറിച്ച്, പൂര്‍ണമായ ഇസ്ലാം നിഷേധത്തിന്‍റെ വക്കാലത്താണത്. ആര്‍ക്കൊക്കെയോ വേണ്ടി മുസ്ലിം സമൂഹത്തില്‍ മതനിരാസവും മതനിഷേധവും വളര്‍ത്താനുള്ള തന്ത്രം!

ഖുര്‍ആനെ മനസ്സിലാക്കാന്‍ സുന്നത്ത് അനിവാര്യമാണ്. വക്രതയില്ലാതെ ഖുര്‍ആന്‍ പഠിക്കാന്‍ ശ്രമിച്ചാല്‍ ബോധ്യപ്പെടുന്ന കാര്യമാണിത്. എന്നിരിക്കെ മുസ്ലിമായി ജീവിക്കാനും ഇസ്ലാമിക പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും ഖുര്‍ആന്‍ മാത്രം മതി എന്ന വാദം ഭീമാബദ്ധമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇസ്ലാം മനുഷ്യര്‍ക്കെത്തിക്കുക എന്നതായിരുന്നല്ലോ നബി(സ്വ)യുടെ ദൗത്യം. ഖുര്‍ആന്‍ എത്തിക്കല്‍ മാത്രമായിരുന്നില്ല, ഖുര്‍ആന്‍ എന്ന ഇസ്ലാമിന്‍റെ മൗലികമായ രേഖാപ്രമാണത്തെ വിശദീകരിക്കുക എന്ന ദൗത്യം കൂടി റസൂല്‍(സ്വ)യുടേതാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഖുര്‍ആനും സുന്നത്തും തമ്മിലുള്ള പാരസ്പര്യം ഇതില്‍ നിന്നു വ്യക്തം. ഖുര്‍ആന്‍ പഠിപ്പിക്കാന്‍ സമ്പൂര്‍ണ യോഗ്യനായ ഒരാളെ നിശ്ചയിച്ച് അദ്ദേഹം മുഖേന അല്ലാഹു നല്‍കുന്ന വിശദീകരണങ്ങളാണ് സുന്നത്ത് എന്നും ഹദീസ് എന്നും അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഖുര്‍ആനംഗീകരിക്കുന്നുവെന്ന വാദം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ സുന്നത്തും അംഗീകരിച്ചേ മതിയാവൂ. സുന്നത്തിന്‍റെ അഭാവത്തില്‍ ഖുര്‍ആനികാശയങ്ങള്‍ ശരിയാംവണ്ണം മനസ്സിലാക്കാനാവില്ല.

ഖുര്‍ആനും സുന്നത്തും തമ്മിലുള്ള അവിഭാജ്യമായ ബന്ധത്തിന്‍റെയും പ്രാമാണികതയുടെയും അടിസ്ഥാനം അവ രണ്ടും വഹ്യാണെന്നതാണ്. പിന്നെങ്ങനെയാണവ ഖുര്‍ആനെന്നും സുന്നത്തെന്നും രണ്ടായി വേര്‍തിരിയുന്നതെന്ന സംശയം സംഗതം. ആശയമെന്ന പോലെ ഖുര്‍ആന്‍ പദങ്ങളും ദൈവികമാണ്. എന്നാല്‍ ഹദീസ് ആശയം അല്ലാഹു നല്‍കുന്നതും പദം നബി(സ്വ)യുടേതുമാണ്. ഖുര്‍ആന്‍ ആ പദം സൂചിപ്പിക്കുന്നത് പോലെതന്നെ പാരായണം നിര്‍ദേശിക്കപ്പെട്ടതും മഹത്ത്വമുള്ളതുമാണ്. ഹദീസ്, അല്ലെങ്കില്‍ സുന്നത്ത് ചര്യയാണ് അഥവാ പിന്തുടരണമെന്നതാണതിന്‍റെ താല്‍പര്യം. ഖുര്‍ആനിനെ ജീവിതത്തിലൂടെ നിദര്‍ശനം ചെയ്തതിന്‍റെ രേഖയാണ് സുന്നത്ത്. ഖുര്‍ആനും സുന്നത്തും എന്ന് ചേര്‍ത്തി പ്രയോഗിക്കുമ്പോള്‍ അതര്‍ത്ഥമാക്കുന്നത് നബിചര്യ എന്നാണ്.

ഖുര്‍ആനിനെയും സുന്നത്തിനെയും അവ രണ്ടും മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങളില്‍ കടന്നുവരുന്നവരെയും കടന്നുവരുന്നതിനെയും അംഗീകരിക്കണമെന്നത് സത്യവിശ്വാസത്തിന്‍റെ താല്‍പര്യമാണ്. അല്ലാഹുവിലും റസൂലിലും വിശ്വസിക്കുക എന്ന പോലെ പ്രധാനമാണ് ഖുര്‍ആനും സുന്നത്തും അംഗീകരിക്കുകയെന്നത്. ഒന്ന് മാത്രം അംഗീകരിച്ചാല്‍ പോരാ. അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹു, വഅശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ് എന്നത് രണ്ടു ശഹാദത്ത് കലിമ(സത്യസാക്ഷ്യ വാചകം)യാണ്. ഇവയില്‍ നിന്ന് ഒന്ന് മാത്രം അംഗീകരിച്ചവന്‍ വിശ്വാസിയാവില്ല, രണ്ടും ഉള്‍ക്കൊള്ളണം. ഇപ്രകാരം മുസ്ലിമായ ഒരാള്‍ ഖുര്‍ആനിനെയോ സുന്നത്തിനെയോ നിരാകരിച്ചാല്‍ അവന് ഇസ്ലാമിലെ അംഗത്വം നഷ്ടപ്പെടും.


നിഷേധത്തിലെ ഗൂഢലക്ഷ്യം

ഖുര്‍ആന്‍ മറ പിടിച്ച് സുന്നത്ത് നിഷേധം നടത്തുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം നിഷേധങ്ങളുടെ പരമ്പരയാണ്. ഒട്ടേറെ നിഷേധങ്ങളാണ് ഇതിനെ തുടര്‍ന്നുവരിക. നബി(സ്വ)യുടെ രിസാലത്തിനെയും നുബുവ്വത്തിനെയും നിരാകരിക്കുക വഴി ഇസ്ലാം മതത്തില്‍ നിന്ന് ഭ്രഷ്ടരാവുകയാണവര്‍. അല്ലാഹു നിശ്ചയിച്ചേല്‍പ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിച്ചവരാണ് തിരുനബി(സ്വ). പ്രസ്തുത നിര്‍വഹണത്തിന്‍റെ ചരിത്രസാക്ഷ്യമാണ് സുന്നത്ത്. ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കല്‍ മാത്രമായിരുന്നില്ല പ്രവാചക ദൗത്യം. ഖുര്‍ആന്‍ വചന സമാഹാരം എത്തിച്ചുതരിക എന്നതില്‍ മാത്രം പ്രവാചക ദൗത്യത്തെ പരിമിതപ്പെടുത്തിയാല്‍ തിരുനബി(സ്വ)യുടെ രിസാലത്തിനെ തത്ത്വത്തില്‍ നിഷേധിക്കല്‍ വരുന്നുണ്ട്. കാരണം ഖുര്‍ആന്‍ നബി(സ്വ)യുടെ വചനമല്ല; അല്ലാഹുവിന്‍റേതാണ്. അവന്‍റെ അനിവാര്യ വിശേഷണങ്ങളില്‍ പെട്ടതുമാണ്. ഖുര്‍ആനെത്തിച്ചുതന്ന മധ്യവര്‍ത്തി എന്നതിലുപരി നബി(സ്വ)യുടെ ജീവിതത്തിനും അധ്യാപനങ്ങള്‍ക്കും പ്രാധാന്യവും പ്രാബല്യവുമില്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം അതിലടങ്ങിയിട്ടുണ്ട്. ഫലത്തില്‍ ഖുര്‍ആനംഗീകരിക്കുന്നു എന്ന് വാചകമടിച്ച് നബി(സ്വ)യുടെ നുബുവ്വത്തിനെത്തന്നെ നിഷേധിക്കുകയാണ് മതയുക്തിവാദികള്‍.

ഖുര്‍ആന്‍ ഒരു യാഥാര്‍ത്ഥ്യമാണ്. നബി(സ്വ)യും. രണ്ടും അനിഷേധ്യമാണെന്നതിനാല്‍ രണ്ടിനെയും വാക്കാല്‍ നിഷേധിക്കാതെ, കൃത്യമായി നിഷേധിക്കുകയാണ് ഖുര്‍ആന്‍ വാദികളായ സുന്നത്ത് നിഷേധികള്‍. ഖുര്‍ആനെ ഒരു നിയമപുസ്തകമെന്ന തലത്തിലും നബി(സ്വ)യെ ഖുര്‍ആനെത്തിച്ച ഒരു ഏജന്‍റെന്ന നിലയിലും പരിമിതപ്പെടുത്തി തരംതാഴ്ത്തുകയാണിവര്‍. ഇങ്ങനെ ഇസ്ലാമിനെതിരെ രംഗത്തുവന്ന വിരുദ്ധവാദങ്ങളും വാദികളിമെല്ലാം, നബി(സ്വ)യെയും സുന്നത്തിനെയും പിടികൂടിയതായി കാണാം.

അല്ലാഹുവിനെയും ഖുര്‍ആനിനെയും നേരിട്ടു നിഷേധിക്കുമ്പോള്‍ മുസ്ലിം സമൂഹത്തില്‍ യാതൊരുവിധ അംഗീകാരവും ലഭിക്കില്ല. അങ്ങനെയായാല്‍ മതത്തിന്‍റെ പുറത്തുനിന്നുള്ള ഒരു അപശബ്ദമായി കണ്ട് അവഗണിക്കപ്പെടുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ ഖുര്‍ആനെയും അല്ലാഹുവിനെയും മുന്നില്‍ വെക്കുന്ന രീതിയാണ് ഖുര്‍ആന്‍ വാദികളുടേത്. ഫലത്തില്‍ ഖുര്‍ആനും അല്ലാഹുവും അവര്‍ക്ക് സ്വീകാര്യമല്ലാതാകുന്നു.


ബുദ്ധിയാണ് പ്രമാണം

സ്വന്തം ബുദ്ധിക്ക് അമിതമായ പ്രാധാന്യം കല്‍പിക്കുന്നവരാണ് ഹദീസിനും അതുവഴി നുബുവ്വത്തിനും എതിരില്‍ രംഗത്തുവന്ന ആദ്യകാലക്കാര്‍. മുഅ്തസിലത്ത് എന്നറിയപ്പെടുന്നവരാണ് ഇതിന്‍റെ മുന്‍നിരയില്‍. യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതെന്ന് ചില ഇസ്ലാമിക പാഠങ്ങളെക്കുറിച്ച് സ്വയം വിലയിരുത്തി തിരുത്തും നിഷേധവും നടത്തുകയായിരുന്നു അവര്‍. പൂര്‍വസൂരികളായ പണ്ഡിത മഹത്തുക്കളുടെ വളരെയധികം സമയങ്ങളും സദസ്സുകളും പേജുകളും അവര്‍ അപഹരിച്ചെങ്കിലും അവരെ നിഷ്പ്രഭമാക്കാന്‍ അഹ്ലുസ്സുന്നയുടെ നായകര്‍ക്കായി.

പ്രവാചകരെയും നുബുവ്വത്തിനെയും നിഷേധിക്കുന്ന തരത്തില്‍ പില്‍ക്കാലത്ത് രംഗത്തുവന്നവരെല്ലാം മുഅ്തസിലീ ചിന്തയാല്‍ സ്വാധീനിക്കപ്പെട്ടിരുന്നു. എന്നാല്‍ മുഅ്തസിലത്തിന്‍റേതില്‍ നിന്നു ഭിന്നമായി പ്രവാചകത്വത്തിന്‍റെ പ്രസക്തിതന്നെ ചിലര്‍ അംഗീകരിച്ചില്ല. ഹദീസുകള്‍ പാടെ നിഷേധിക്കുന്നവരും അസാധ്യമായ മാനദണ്ഡങ്ങളും ഉപാധികളും നിശ്ചയിച്ച് സുന്നത്തിന്‍റെ സാര്‍വത്രികതയും സാധുതയും ചോദ്യം ചെയ്തവരുമുണ്ട്. മോഡേണിസ്റ്റുകള്‍ തുടങ്ങി ചേകനൂരികളടക്കം ഇതില്‍ കണ്ണികളാണ്. എല്ലാവരും ലക്ഷ്യത്തിലും മാര്‍ഗത്തിലും ഭിന്നരല്ല എന്ന് കാണാം.

ഇന്ത്യയില്‍ ഗുലാം നബി അബ്ദുല്ലാ ജുഗ്ഡാലവി, നൂറുല്‍ ഹഖ്, ഹശ്മത്തലി എന്നിവരും ഓറിയന്‍റലിസ്റ്റ് ചിന്തകളും പഠനങ്ങളും അവലംബിച്ച് ഇസ്ലാം പഠിപ്പിക്കാന്‍ ശ്രമിച്ചവരും റശീദ് രിളാ, ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, മുഹമ്മദ് റമളാന്‍, സയ്യിദ് റഫീഅ് തുടങ്ങിയവരും ഈ പരമ്പരയില്‍ വരുന്നവരാണ്. ഇസ്ലാം മതത്തില്‍ യുക്തിവാദമെന്ന അബദ്ധം കൊണ്ടുവന്ന് മതരംഗം കലുഷമാക്കിയ പുത്തന്‍വാദികള്‍ ഇവരില്‍ പലരെയും ഉപജീവിച്ചത് കാണാം. ഹദീസ് കൂടി ചേര്‍ന്ന ഇസ്ലാം പഠിപ്പിക്കുന്ന ആത്മീയ ജീവിതത്തെ സ്വീകരിക്കാന്‍ സന്മനസ്സില്ലാത്തവര്‍ എക്കാലത്തും ഇത്തരം വാദങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഖുര്‍ആന്‍ എന്ത് പറയുന്നു?

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹു സംരക്ഷിക്കുമെന്നേറ്റെടുത്തതാണ്. അതിനാല്‍ തന്നെ അതിന്‍റെ പ്രഭാവവും ആശയപ്രസരണവും അഭംഗുരം നടക്കണം. ഈ ദൗത്യനിര്‍വഹണത്തിന് വിഘാതമാകുന്ന പ്രചാരണങ്ങളും പ്രവണതകളും അത് നേരത്തെ തന്നെ നിഷ്പ്രഭമാക്കിയിട്ടുണ്ട്. സുന്നത്തും ഖുര്‍ആനും തമ്മിലുള്ള ബന്ധത്തെയും സുന്നത്തിന്‍റെ അസ്തിത്വത്തെയും നിഷേധിക്കുന്നതിനെതിരായ ഖുര്‍ആന്‍ വചനങ്ങള്‍ മാത്രം നമുക്കിവിടെ ഉദ്ധരിക്കാം. സുന്നത്ത് എന്നാല്‍ നബിചര്യകളാണെന്നു പറഞ്ഞല്ലോ. തിരുനബി(സ്വ)യെ അനുസരിക്കാനും വഴിപ്പെടാനും അവിടുന്ന് കൊണ്ടുവന്നത് സ്വീകരിക്കാനും ഖുര്‍ആന്‍ വ്യത്യസ്ത സൂക്തങ്ങളിലൂടെ സത്യവിശ്വാസികളോട് നിര്‍ദേശിച്ചു.

‘റസൂല്‍(സ്വ) നിങ്ങള്‍ക്ക് തന്നത് എന്തോ അത് നിങ്ങള്‍ സ്വീകരിക്കുക, പ്രവാചകര്‍ നിങ്ങള്‍ക്ക് വിരോധിച്ചതെന്തോ അതിനെ നിങ്ങള്‍ വര്‍ജിക്കുക’ (അല്‍ഹശ്ര്‍: 7).

നബിയേ പറയുക; നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുവീന്‍. ഇനി അവര്‍ പിന്തിരിയുകയാണെങ്കില്‍ നിശ്ചയം അല്ലാഹു സത്യനിഷേധികളെ ഇഷ്ടപ്പെടുന്നതല്ല (ആലുഇംറാന്‍: 32).

‘അല്ലാഹുവിന്‍റെ ദൂതനെ അനുസരിക്കുന്നവന്‍ നിശ്ചയമായും അല്ലാഹുവിനെ അനുസരിച്ചവനായി. ആരെങ്കിലും പിന്തിരിയുന്നുവെങ്കില്‍ അവരുടെ സംരക്ഷകനായി അങ്ങയെ നാം നിയോഗിച്ചിട്ടില്ല (അന്നിസാഅ്: 80). ആരെങ്കിലും അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവെങ്കില്‍ അല്ലാഹു അനുഗ്രഹിച്ചവരായ അമ്പിയാക്കള്‍, സിദ്ദീഖുകള്‍, ശുഹദാക്കള്‍, സ്വാലിഹുകള്‍ എന്നിവരോടൊപ്പമായിരിക്കും. എത്രയോ നല്ല കൂട്ടുകാരാണവര്‍ (അന്നിസാഅ്: 69).

റസൂല്‍(സ്വ)യുടെ കല്‍പനക്കും നിരോധനത്തിനും വഴിപ്പെടേണ്ടതാണ്. അല്ലാഹുവിനെപ്പോലെ തിരുനബി(സ്വ)യെയും അനുസരിക്കണം. നബി(സ്വ)യെ അനുസരിക്കുന്നതിലൂടെ അല്ലാഹുവിനെയാണ് അനുസരിക്കുന്നത്. നബി(സ്വ)യെ അനുസരിച്ചാല്‍ പാരത്രിക ലോകത്ത് വിജയികളായിത്തീര്‍ന്നവരുടെ കൂടെ ചേരാം. ഇത്യാദി കാര്യങ്ങളാണ് ഉപരിസൂക്തങ്ങള്‍ പഠിപ്പിക്കുന്നത്. തിരുചര്യയല്ലാതെ മറ്റെന്താണ് നബി(സ്വ)യില്‍ നിന്നും സ്വീകരിക്കാനും വഴിപ്പെടാനുമുള്ളത്. അതുകൊണ്ട് നബിചര്യയെന്ന സുന്നത്ത് സ്വീകരിക്കാനും അത് വഴി അല്ലാഹുവിനുള്ള അനുസരണത്തെ പൂര്‍ണമാക്കാനും അങ്ങനെ പാരത്രിക വിജയം നേടാനും ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. അതുകൊണ്ടുതന്നെ സുന്നത്തിനെ നിഷേധിച്ചും അവഗണിച്ചും ഖുര്‍ആന്‍ അംഗീകരിക്കുന്നവനാകാന്‍ സാധിക്കുകയില്ല.


സുന്നത്തും വഹ്യ് തന്നെ

സുന്നത്തും വഹ്യ് അഥവാ അല്ലാഹു നല്‍കുന്ന സന്ദേശങ്ങളാണ്. തന്നിഷ്ടപ്രകാരം എന്തെങ്കിലും മതനിയമമായി നബി(സ്വ) പഠിപ്പിച്ചിട്ടില്ല. ഇതംഗീകരിക്കാന്‍ സത്യവിശ്വാസി ബാധ്യസ്ഥനാകുന്നു. ദൈവദൂതന്‍ അല്ലാഹു ഏല്‍പിച്ച ദൗത്യമാണ് നിര്‍വഹിക്കുക. അതില്‍ കടത്തിക്കൂട്ടുകയോ തിരുത്തിക്കുറിക്കുകയോ ചെയ്യുന്ന ഒരാളെ അല്ലാഹു ദൂതനാക്കുകയില്ല. ദൂതന്‍ എങ്ങനെയാണ് പറയുന്നതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കി: തിരുനബി(സ്വ) തന്നിഷ്ടത്തിനനുസരിച്ച് സംസാരിക്കുകയില്ല. നബി(സ്വ)ക്ക് വഹ്യ് ലഭിച്ച സന്ദേശമല്ലാതെ മറ്റൊന്നുമല്ല (അന്നജ്മ്: 3-4).

അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധി തീര്‍പ്പാക്കാനായി അങ്ങേക്ക് നാം ഈ കിതാബിനെ അവതരിപ്പിച്ചിരിക്കുന്നു (അന്നിസാഅ്: 105).

സൂറത്തുല്‍ അഹ്ഖാഫിലെ 9-ാം സൂക്തത്തില്‍ പറയുന്നു: ‘എനിക്ക് വഹ്യ് ലഭിക്കുന്നതല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. ഞാന്‍ വ്യക്തമായ മുന്നറിയിപ്പുകാരനല്ലാതെ മറ്റാരുമല്ല. 203-ാം സൂക്തത്തില്‍ ഇങ്ങനെ: നബിയേ പറയുക, നിശ്ചയം എനിക്ക് വഹ്യ് ലഭിക്കുന്നതിനെ മാത്രമാണ് ഞാന്‍ പിന്തുടരുന്നത്. നബി(സ്വ)ക്ക് ദൈവദൂതന്‍ എന്ന നിലയില്‍ മനുഷ്യര്‍ക്കിടയില്‍ അല്ലാഹു നിശ്ചയിച്ച ഇടനിലക്കാരനാണ്. നബി(സ്വ)യിലൂടെ അല്ലാഹു അവന്‍റെ മതത്തെ ജനങ്ങള്‍ക്കെത്തിക്കുന്നുവെന്നു ഉപരി ആയത്തുകള്‍ വ്യക്തമാക്കുന്നു. ഈ ആശയം വ്യക്തമാക്കുന്ന സൂക്തങ്ങള്‍ ഇനിയും ഖുര്‍ആനിലുണ്ട്.

അല്ലാഹു നല്‍കുന്ന അറിവാണ് വഹ്യ്. അതിന്‍റെ അംഗീകാരമാണ് നുബുവ്വത്തിനെ അംഗീകരിക്കല്‍. അതുകൊണ്ട് തന്നെ നബി(സ്വ)യുടെ രിസാലത്തും നുബുവ്വത്തും അംഗീകരിക്കുന്നവര്‍ക്ക് തിരുസുന്നത്തിനെ സ്വീകരിക്കാതിരിക്കാന്‍ പറ്റില്ല. സുന്നത്ത് സ്വീകരിക്കാത്തവര്‍ക്ക് സത്യവിശ്വാസിയാകാനും കഴിയില്ല.


തെളിവുകള്‍

സുന്നത്ത് വഹ്യാണെന്നും നബി(സ്വ) സ്വന്തമായി പറയുന്നതല്ലെന്നും വ്യക്തമാക്കുന്ന ധാരാളം തെളിവുകളുദ്ധരിക്കാന്‍ സാധിക്കും. നബി(സ്വ)യുടെ വാക്കില്‍, അല്ലാഹു എന്നോട് കല്‍പിച്ചു/അവന്‍ എനിക്കനുമതി നല്‍കി/എനിക്ക് ഇളവ് ചെയ്തു/എന്നെ വിലക്കി/എനിക്ക് ഇഷ്ടം പ്രവര്‍ത്തിക്കാനവസരം നല്‍കി/സന്തോഷവാര്‍ത്ത അറിയിച്ചു/ അല്ലാഹു പറയുന്നു/ അവന്‍ നിര്‍ബന്ധമാക്കി… എന്നിങ്ങനെയുള്ള ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നാഥനില്‍ നിന്നല്ലാതെ, ഒന്നും സ്വന്തം വകയായി അവിടുന്ന് പറയുന്നേയില്ല.

അല്ലാഹുവിനെയും അവന്‍റെ സ്വിഫത്തുകളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച്, നന്മകള്‍ക്കും സല്‍കര്‍മങ്ങള്‍ക്കുമുള്ള പ്രതിഫലം, തിന്മകള്‍ക്കും ദുഷ്ടകര്‍മങ്ങള്‍ക്കുമുള്ള ശിക്ഷകള്‍, പൂര്‍വകാല സമൂഹത്തിന്‍റെയും നബിമാരുടെയും ചരിത്രങ്ങള്‍, സത്യവിശ്വാസത്തിന്‍റെ ഇനങ്ങള്‍ തുടങ്ങിയവ നബി(സ്വ)ക്ക് സ്വന്തമായി പറയാന്‍ പറ്റുന്നതല്ലല്ലോ. അല്ലാഹുവിന്‍റെ ദൂതര്‍ എന്ന നിലയില്‍ ജനങ്ങളെ അറിയിക്കാനും പഠിപ്പിക്കാനുമുള്ളത് നിര്‍ദേശ പ്രകാരം പഠിപ്പിച്ചതാണ്. അതുകൊണ്ട് തന്നെ അവയിലേതെങ്കിലുമൊന്നുപോലും നിഷേധിക്കാനാവില്ല. ഏതൊന്നിനെയും കുറിച്ച് ഹദീസില്‍ പരാമര്‍ശിച്ച വിധി അംഗീകരിക്കല്‍ സത്യവിശ്വാസത്തിന്‍റെ ഭാഗമാണ്. കാരണം നബി(സ്വ) അല്ലാഹുവിങ്കല്‍ നിന്ന് നമുക്കെത്തിച്ചുതന്നതെല്ലാം വാസ്തവമാക്കിയാലാണ് വിശ്വാസിയാവുക.


നബി(സ്വ)യും ഖുര്‍ആനും

റസൂല്‍(സ്വ)യുടെ ദൗത്യം ഖുര്‍ആന്‍ വചനങ്ങള്‍ സമര്‍പ്പിക്കലും പാരായണം ചെയ്തു കേള്‍പ്പിക്കലും മാത്രമാണെന്ന വാദം മഹാഅബദ്ധമാണ്. അതിന് വിവരണവും ആവശ്യമായ വിശദീകരണവും നല്‍കുക എന്നതും അവിടുത്തെ ഉത്തരവാദിത്വമാകുന്നു. ഈ ലക്ഷ്യത്തോടെയാണ് ഖുര്‍ആന്‍ മനുഷ്യര്‍ക്കെത്തിക്കുന്നതില്‍ ഇടനിലക്കാരനായി തിരുനബി(സ്വ) നിയോഗിക്കപ്പെട്ടത്. ഇത് ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ നബി(സ്വ)യുടെ വിവരണം ഖുര്‍ആന്‍ ഗ്രഹിക്കാന്‍ അനിവാര്യം. അതിനെ അവഗണിച്ചാല്‍ ഖുര്‍ആന്‍റെ മാര്‍ഗദര്‍ശനം ലഭിക്കില്ല. ഔപചാരികതയുടെ ബന്ധമല്ല ഖുര്‍ആനും സുന്നത്തും തമ്മിലുള്ളത്. അനിവാര്യവും അവിഭാജ്യവുമായതാണ് അതെന്നതിന് താഴെ സൂക്തം വ്യക്തമായ സൂചനയാണ്: അങ്ങേക്കും നാം ഗ്രന്ഥത്തെ അവതരിപ്പിച്ചിരിക്കുന്നു. ജനങ്ങള്‍ക്കു വേണ്ടി അവതരിപ്പിക്കപ്പെട്ടവ അങ്ങ് അവര്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നതിനായിട്ട് (അന്നഹ്ല്‍: 44). 66-ാം സൂക്തത്തില്‍ നബി(സ്വ)യുടെ വിവരണത്തെക്കുറിച്ച് ഇങ്ങനെ: മനുഷ്യര്‍ക്ക് സന്മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിക്കപ്പെട്ടത് വിശദീകരിക്കുക എന്നത് നബി(സ്വ)യുടെ ദൗത്യമാണ്. വിശദീകരണത്തിന്‍റെ ആവശ്യകത അറിയുന്നവന്‍ വേദത്തിന്‍റെ അവതാരകനാണ്. അവതാരകനായ അല്ലാഹു പറയുന്നത് വിവരിക്കുന്നവരാണ് നബി(സ്വ)യെന്നാണ്. അവിടുന്ന് സ്വന്തമായ അഭിപ്രായമോ നിരീക്ഷണമോ നടത്തുന്നതല്ല. അല്ലാഹു തന്നെ അറിയിക്കുന്നതാണെന്ന് നടേ ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.

റസൂല്‍(സ്വ)ക്ക് അല്ലാഹു നല്‍കുന്ന വിവരണമാണ് അവിടുന്ന് നല്‍കിയത്. ഖുര്‍ആന്‍ പറയുന്നു: പിന്നീട് അതിന്‍റെ വിവരണം നല്‍കല്‍ നമ്മുടെ ചുമതയില്‍ പെട്ടതാണ് (അല്‍ഖിയാമ: 19). ഈ സൂക്തത്തിന്‍റെ അവതരണ പശ്ചാത്തലമിതാണ്: ഖുര്‍ആന്‍ വചനങ്ങള്‍ അവതരിച്ചുകൊണ്ടിരുന്നപ്പോള്‍ അത് ഹൃദിസ്ഥമാക്കാനായി നബി(സ്വ) ജിബ്രീലി(അ)ന്‍റെ കൂടെ ഓതിക്കൊണ്ടിരുന്നു. അപ്പോഴാണ് ആയത്തുകളെ ക്രോഡീകരിച്ചുതരലും ഓത്ത് പഠിപ്പിക്കലും നാം ഏറ്റെടുത്തതാണ്, അതിനാല്‍ അങ്ങ് ജിബ്രീല്‍(അ) ഓതിത്തരുന്നത് കേട്ടാല്‍ മതി, അതിന്‍റെ വിവരണം നാം നല്‍കും, അത് നാം ഏറ്റെടുത്തതാണ്- എന്നാശയമുള്ള ഭാഗം അവതരിച്ചത്. അല്ലാഹുവില്‍ നിന്ന് ലഭിച്ച ഖുര്‍ആന്‍ വിവരണമാണ് നബി(സ്വ) നമുക്ക് നല്‍കിയത്.

പ്രവാചകരുടെ വിവരണം സമൂഹത്തിന് ആവശ്യമുള്ളതുകൊണ്ടായിരുന്നു ഇത്. അതിന്‍റെ അടിസ്ഥാനം ദൈവികവുമാണ്. എന്നിട്ടും വിവരണത്തെ അവഗണിച്ച് സ്വന്തം ഭാഷാപരിജ്ഞാനം കൊണ്ട് ഖുര്‍ആന്‍ ഗ്രഹിക്കാമെന്ന ദുഷ്ടവിചാരമാണ് സുന്നത്ത് നിഷേധികള്‍ക്കുള്ളത്.


ഔദ്യോഗിക വിവരണം

നബി(സ്വ) വഴി അല്ലാഹു നല്‍കിയ വിവരണം അവലംബിക്കാതെ ഖുര്‍ആന്‍ ശരിയായി മനസ്സിലാകില്ല എന്നത് ഖുര്‍ആന്‍റെ ന്യൂനതയല്ല, അതിന്‍റെ മൗലികതയും പ്രത്യേകതയുമാണ്. അല്ലാഹുവിന്‍റെ കലാമും നബി(സ്വ)യുടെ മുഅ്ജിസത്തുമാണ് ഈ ഗ്രന്ഥമെന്നതിനാലാണ് പ്രസ്തുത സവിശേഷത. ഭാഷാ പരിജ്ഞാനം കൊണ്ട് മാത്രം ഖുര്‍ആന്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്ന അബദ്ധധാരണ തലക്ക് പിടിച്ചവരാണ് ഇസ്ലാമിക സമൂഹത്തിന്‍റെ അച്ചടക്കവും കെട്ടുറപ്പും തകര്‍ത്തത്. മഹത്തായൊരു ഗ്രന്ഥത്തിന് ഔദ്യോഗികമായ വ്യാഖ്യാനവും അതിന്‍റെ കൈമാറ്റത്തിന് കൃത്യമായ ഒരു ധാരയും വേണമെന്നതാണ് ന്യായം. അങ്ങനെ ഒന്ന് ഖുര്‍ആനിനുണ്ട്. അത് നബി(സ്വ)യിലൂടെയാണ്താനും. അതിനെതിരാവുന്നത് പ്രവാചകര്‍ക്കെതിരാവലാണ്. അത് പാരത്രികമായ നഷ്ടത്തിനാണ് കാരണമാവുക.

‘നേര്‍മാര്‍ഗം വ്യക്തമായതിനു ശേഷം അല്ലാഹുവിന്‍റെ റസൂലിനോട് ആരെങ്കിലും എതിരാവുകയും സത്യവിശ്വാസികളുടെ മാര്‍ഗമല്ലാത്തതിനെ പിന്തുടരുകയും ചെയ്താല്‍ അവന്‍ പോകുന്ന വഴിയെ നാമവനെ തിരിക്കും. നരകത്തില്‍ അവനെ കടത്തുകയും ചെയ്യുന്നതാണ്. അത് വളരെ ചീത്ത സങ്കേതമാകുന്നു’ (അന്നിസാഅ്: 115). നബി(സ്വ)യിലൂടെ സത്യം വ്യക്തമാവുകയും അത് എല്ലാ കാലത്തും സത്യവിശ്വാസികള്‍ പിന്തുടരുകയും ചെയ്തിട്ടുണ്ടെന്നത് ചരിത്രമാണ്. അതേവഴി തന്നെ തുടരുക എന്നതാണ് വിശ്വാസിക്ക് കരണീയം. അതിനെതിരാവുന്നത് നബി(സ്വ)യെയും സത്യവിശ്വാസികളുടെ മാര്‍ഗത്തെയും നിരാകരിക്കലാണ്. മോശമായ നരക ശിക്ഷ ലഭിക്കാന്‍ കാരണമാകുന്ന തിന്മയാണത്.

തിരുനബി(സ്വ)യുടെ തീര്‍പ്പുവന്ന കാര്യത്തില്‍ വീണ്ടും സംശയിക്കുന്നതുതന്നെ സത്യവിശ്വാസത്തിനെതിരാണ്. കാരണം നബി(സ്വ)ക്ക് അല്ലാഹു ഏല്‍പിച്ച ഉത്തരവാദിത്വത്തിന്‍റെ കാര്യത്തിലാണിവിടെ സംശയമുണ്ടാകുന്നത്. ഇത് നബി(സ്വ)യിലുള്ള വിശ്വാസത്തിന്‍റെ ന്യൂനതയായിരിക്കുമല്ലോ.

അങ്ങയുടെ നാഥന്‍ തന്നെ സത്യം. അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന വിഷയത്തില്‍ അങ്ങയെ അവര്‍ വിധിതീര്‍പ്പുകാരനാക്കാതിരിക്കുകയും പിന്നീട് അങ്ങ് തീര്‍പ്പ് കല്‍പ്പിച്ചതില്‍ അവരുടെ മനസ്സില്‍ നീരസം ഉണ്ടാകാതിരിക്കുകയും ചെയ്യാത്തിടത്തോളം അവര്‍ സത്യവിശ്വാസികളാവുകയില്ലതന്നെ (അന്നിസാഅ്: 65).

നബി(സ്വ)യുടെ തീര്‍പ്പ് സത്യവിശ്വാസിക്ക് അന്തിമമാണ്. അതില്‍ പിന്നെ വീണ്ടുവിചാരത്തിനു നില്‍ക്കുന്നതുതന്നെ വലിയ അപരാധമാകുന്നു. അത് സത്യനിഷേധത്തിന്‍റെ ഗണത്തിലാണ് ഉള്‍പ്പെടുക.

ഇമാം ശാഫിഈ(റ) എഴുതി: ‘അല്ലാഹു ജനങ്ങളുടെ മേല്‍ അവതരിപ്പിച്ച വഹ്യായ ഖുര്‍ആനും നബി(സ്വ)യുടെ സുന്നത്തുകളും അനുധാവനം ചെയ്യല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അല്ലാഹു(അല്‍ബഖറ: 129) പറയുന്നു: ഞങ്ങളുടെ നാഥാ, അവരില്‍ നിന്ന് തന്നെ  അവരിലേക്ക് നീ ഒരു ദൂതനെ നിയോഗിക്കേണമേ. ആ ദൂതന്‍ അവര്‍ക്കു നിന്‍റെ സൂക്തങ്ങള്‍ പാരായണം ചെയ്തുകൊടുക്കും. അവര്‍ക്ക് കിതാബും ഹിക്മത്തും പഠിപ്പിക്കും. അവരെ സംസ്കരിക്കും. നിശ്ചയം നീ യുക്തിമാനും പ്രതാപിയുമാണ്.’

അവരില്‍ നിന്നുതന്നെ അവരിലേക്ക് ദൂതനെ നിയോഗിക്കുക വഴി അല്ലാഹു സത്യവിശ്വാസികള്‍ക്ക് അനുഗ്രഹം ചെയ്തിരിക്കുന്നു. ആ ദൂതന്‍ അല്ലാഹുവിന്‍റെ ആയത്തുകള്‍ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കും. അവരെ സംസ്കരിക്കും. അവര്‍ക്ക് കിതാബും ഹിക്മത്തും പഠിപ്പിക്കും. അവര്‍ മുമ്പ് വളരെ പിഴച്ച നിലയിലായിരുന്നുവെങ്കിലും (ആലുഇംറാന്‍: 164). നിങ്ങളുടെ വീടുകളില്‍ പാരായണം ചെയ്യപ്പെടുന്ന അല്ലാഹുവിന്‍റെ ആയത്തുകളും ഹിക്മത്തും നിങ്ങള്‍ ഓര്‍ക്കുക (അല്‍അഹ്സാബ്: 34). ഇതേ ആശയമുള്ള മറ്റു ആയത്തുകളും ഉദ്ധരിച്ച് ശാഫിഈ ഇമാം തുടര്‍ന്ന് പറഞ്ഞു: അല്ലാഹു കിതാബിനെ പരാമര്‍ശിച്ചു. അതു ഖുര്‍ആനാണ്. ഹിക്മത്തിനെയും പറഞ്ഞു. ഖുര്‍ആന്‍ നന്നായറിയുന്നവരില്‍ നിന്ന് എനിക്ക് ബോധിച്ച പണ്ഡിതര്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ഹിക്മത്ത് എന്നാല്‍ നബി(സ്വ)യുടെ സുന്നത്താണ്. ഖുര്‍ആനോട് തുടര്‍ന്ന് ഹിക്മത്തിനെ പറഞ്ഞതു ശ്രദ്ധേയം. കിതാബും ഹിക്മത്തും പഠിപ്പിക്കുക എന്നതുകൊണ്ട് സൃഷ്ടികള്‍ക്ക് അനുഗ്രഹം ചെയ്തുവെന്നും അല്ലാഹു പറഞ്ഞു. അതിനാല്‍ ഇവിടെ ഹിക്മത്തെന്നാല്‍ നബി(സ്വ)യുടെ സുന്നത്തല്ലാത്ത മറ്റെന്തെങ്കിലുമാണെന്ന് കരുതുകവയ്യ (അഹ്കാമുല്‍ ഖുര്‍ആന്‍).

ഇവിടെ ഇമാം മൂന്ന് സൂക്തങ്ങള്‍ ഉദ്ധരിച്ചു. ഒന്ന്: ഇബ്റാഹീം നബി(അ)ന്‍റെ പ്രാര്‍ത്ഥന. രണ്ട്: അല്ലാഹു ചെയ്ത അനുഗ്രഹം. മൂന്ന്: നബി(സ്വ)യുടെ പത്നിമാരോടുള്ള നിര്‍ദേശം. ഇവ മൂന്നിലും കിതാബ് എന്നതിനോട് ചേര്‍ത്തിയാണ് ഹിക്മത്ത് എന്നത് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ നബി(സ്വ)ക്ക് ഹിക്മത്ത് പഠിപ്പിക്കുക എന്ന ദൗത്യമുണ്ടായിരുന്നു എന്നും അതു അവിടുന്ന് നിര്‍വഹിച്ചിരുന്നുവെന്നും സുവ്യക്തം. പ്രസ്തുത സൂക്തങ്ങള്‍ ഇതിന് തെളിവാണ്. ഖുര്‍ആനിലല്ലാതെ സ്വന്തമായി അസ്തിത്വം സുന്നത്തിനുണ്ടെന്നാണിതെല്ലാം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ സുന്നത്ത് വേണ്ട, ഖുര്‍ആന്‍ മതിയെന്ന വാദത്തിന് നിലനില്‍പ്പില്ല. മാത്രമല്ല, അതു സത്യവിശ്വാസത്തിനു വിരുദ്ധവുമാണ്. ഖുര്‍ആനിന്‍റെ മഹത്ത്വവും സവിശേഷതകളും ഉയര്‍ത്തിക്കാണിച്ച് ഹദീസുള്‍പ്പെടെ മറ്റെല്ലാത്തിനെയും നിഷേധിക്കുന്നത് ഖുര്‍ആനിന്‍റെ പൊതുവായ ആശയത്തിനും താല്‍പര്യത്തിനും എതിരാണ്.