Sunday, March 11, 2018

സ്ത്രീ പള്ളി പ്രവേശനം .നബി സ്വയുടെ ഭാര്യമാർ ഈത്തികാഫ്

മുജായിദുകള്‍ എപ്പോഴും കൊൻ ട് വരുന്ന തെളിവാണ് ഇഹ്തികാഫുമായി ബന്ധപ്പെട്ട ഹദീസ്


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി

👉✅ എന്താണ് യാതാർത്ത്യമെന്ന് നമുക്ക് നോക്കാം


👉✅ ഇമാം ബുഖാരി "സ്ത്രീകളുടെ ഇഹ്തികാഫ്" എന്ന ബാബിൽ  ഉദ്ദരിക്കുന്ന ഹദീസ്👇👇👇


ﺑﺎﺏ اﻋﺘﻜﺎﻑ اﻟﻨﺴﺎء

2033 - ﺣﺪﺛﻨﺎ ﺃﺑﻮ اﻟﻨﻌﻤﺎﻥ، ﺣﺪﺛﻨﺎ ﺣﻤﺎﺩ ﺑﻦ ﺯﻳﺪ، ﺣﺪﺛﻨﺎ ﻳﺤﻴﻰ، ﻋﻦ ﻋﻤﺮﺓ، ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﺎ، ﻗﺎﻟﺖ: ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻳﻌﺘﻜﻒ ﻓﻲ اﻟﻌﺸﺮ اﻷﻭاﺧﺮ ﻣﻦ ﺭﻣﻀﺎﻥ، ﻓﻜﻨﺖ ﺃﺿﺮﺏ ﻟﻪ ﺧﺒﺎء ﻓﻴﺼﻠﻲ اﻟﺼﺒﺢ ﺛﻢ ﻳﺪﺧﻠﻪ، ﻓﺎﺳﺘﺄﺫﻧﺖ ﺣﻔﺼﺔ ﻋﺎﺋﺸﺔ ﺃﻥ ﺗﻀﺮﺏ -[49]- ﺧﺒﺎء، ﻓﺄﺫﻧﺖ ﻟﻬﺎ، ﻓﻀﺮﺑﺖ ﺧﺒﺎء، ﻓﻠﻤﺎ ﺭﺃﺗﻪ ﺯﻳﻨﺐ اﺑﻨﺔ ﺟﺤﺶ ﺿﺮﺑﺖ ﺧﺒﺎء ﺁﺧﺮ، ﻓﻠﻤﺎ ﺃﺻﺒﺢ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺭﺃﻯ اﻷﺧﺒﻴﺔ، ﻓﻘﺎﻝ: «ﻣﺎ ﻫﺬا؟» ﻓﺄﺧﺒﺮ، ﻓﻘﺎﻝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: «§ﺃﻟﺒﺮ ﺗﺮﻭﻥ ﺑﻬﻦ» ﻓﺘﺮﻙ اﻻﻋﺘﻜﺎﻑ ﺫﻟﻚ اﻟﺸﻬﺮ، ﺛﻢ اﻋﺘﻜﻒ ﻋﺸﺮا ﻣﻦ ﺷﻮاﻝ __________

صحيح البخاري 👆✅


"ആയിഷ (റ) യിൽ നിന്ന് നിവേദനം "റമളാനിലെ അവസാന പത്തിൽ നബി (സ) ഇഹ്തികാഫിരികുമായിരുന്നു. ഞാൻ നബി സ ക്ക് പള്ളി യിൽ ഒരു ടെൻ റ്റ് നിർമ്മിച്ച് കൊടുക്കും. സുബ് ഹി നിസ്കാരം കഴിഞ്ഞ് നബി (സ) ആ  ടെൻ റ്റിൽ പ്രവേശിക്കും . മഹതിയായ ഹഫ്സ്വത്ത് (റ) ഒരു ടെൻ റ്റ് സ്താപിക്കാൻ ആയിഷാ( റ) വിനോട് അനുവാദം ചോദിച്ചു . ആയിഷാ ബീവി (റ) അനുവാദം കൊടുത്തതിൻ റ്റെ അടിസ്താനത്തിൽ ഹഫ്സാ ബീവി (റ) യും ഒരു ടെൻ റ്റ് സ്താപിച്ചു . ഇത് കൻ ട ജഹ്ഷിൻ റ്റെ പുത്രി സൈനബ ബീവി (റ) മറ്റൊരു ടെൻ റ്റ് സ്താപിച്ചു.

👉👉 നബി (സ) പ്രഭാതത്തിൽ വന്ന് നോക്കുംബോള്‍ നാല് ടെൻ റ്റുകള്‍ കാണാനിടയായി.

(1- നബി (സ) യുടേത്)

(2- ആയിഷ (റ) യുടേത്)

(3-ഹഫ്സ (റ) യുടേത്)

(4- സൈനബ (റ) യുടേത്)

👉 നബി (സ) ചോദിച്ചു
ഇതെന്താണ് ❓

മറുപടി ലഭിച്ച നബി ( സ) പറഞ്ഞു👇👇👇

"ഗുണമാണോ ഇവരെ ക്കൊൻ ട് നിങ്ങള്‍ വിചാരിക്കുന്നത്!!!!

തുടർന്ന് ആ മാസത്തെ ഇഹ്തികാഫ് നബി (സ) ഒഴിവാക്കുകയും ഷവ്വാലിൽ നിന്ന് പത്ത് ദിവസം നബി (സ) ഇഹ്തികാഫിരിക്കുകയും ചെയ്തു"

ബുഖാരി (1892)📜📜📜


👉✅✅ നബി (സ) അനിഷ്ട്ടം പ്രകടിപ്പിച്ച ഈ ഹദീസ് അടിസ്താനമാക്കി നബി (സ) യുടെ ഭാര്യമാർ നബി (സ) വഫാത്തിന്ന് ശേഷവും ഇഹ്തികാഫ് ഇരുന്നത് അവരുടെ വീടുകളിലെ പള്ളികളിലായിരുന്നുവെന്ന്

മുല്ലാ അലിയ്യുൽ ഖാരി തൻ്റെ " മിർഖാതുൽ മഫാതീഹ്" ൽ രേഖപ്പെടുത്തിയിട്ടുൻ ട്

✅👉 كتاب الاعتكاف

ثُمَّ اعْتَكَفَ أَزْوَاجُهُ) ، أَيْ فِي بُيُوتِهِنَّ لِمَا سَبَقَ مِنْ عَدَمِ رِضَائِهِ لِفِعْلِهِنَّ، وَلِذَا قَالَ الْفُقَهَاءُ: يُسْتَحَبُّ لِلنِّسَاءِ أَنْ يَعْتَكِفْنَ فِي مَكَانِهِنَّ

مرقات المفاتيح 👆

"(പിന്നെ നബി (സ) യുടെ ഭാര്യമാർ ഇഹ്തികാഫിരുന്നിരുന്നു). ഭാര്യമാരുടെ പ്രവർത്തനം നബി (സ) ഇഷ്ട്ടപ്പെട്ടിട്ടില്ലെന്ന് മുംബ് പറഞ്ഞതിൻ്റെ അടിസ്താനത്തിൽ

" നബി (സ) യുടെ  വഫാത്തിന്ന് ശേഷംഅവർ ഇഹ്തികാഫിരുന്നത്  അവരുടെ വീടുകളിലായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്.  ഇത് കൊൻ ടാണ് സ്ത്രീകള്‍ക്ക് അവരുടെ സ്ഥലത്ത് ഇഹ്തികാഫിരിക്കലാണ് സുന്നത്ത് എന്ന് കർമ്മ ശാസ്ത്ര പൻ ടിതർ പ്രഖ്യാപിച്ചത്.""

(മിർഖാത്ത് . കിതാബുൽ ഇഹ്തികാഫ്)

ഖബറുന്ന ബിയ്യ് :നബി സ്വയുടെ ഖബർ


റൗളയിലെ ഖില്ല മദീനയിൽ ഇപ്പോഴും ഉണ്ട്... മ്യൂസിയത്തിന്റെ അടുത്ത് ആണ്... പരിചയമുള്ളവർ ഉണ്ടെങ്കിലും കാണാൻ സാധിക്കും

ഫോട്ടോയിൽ കാണുന്ന കബർ റസൂലിന്റെയല്ല അങ്ങ് തുർകിയിലെ കോന്യ എന്ന സ്ഥലത്ത് മറപെട്ടു കിടക്കുന്ന സൂഫി ഗുരു ജലാലുധീൻ റൂമി യുടെതാണെന്ന്... അങ്ങനെ പല വാദങ്ങളും പറഞ്ഞു പലരും വരും .....
അൽ ഹംദുലില്ലാഹ് നിങ്ങൾ കാണുന്ന ഈ ഫോട്ടോയും മുത്ത് നബിയുടെ മദീനയെ കുറിച്ചുംവന്ന റിപ്പോർട്ട്  1997 ൽ സെപ്തെമ്ബെർ 26 നു സൌദിയിൽ നിന്നിറങ്ങുന്ന അൽ മുസ്ലിമൂൻ എന്ന പത്രത്തിൽ വന്നതാണ് ...അതിൽ ലെഖകൻ ഉമർ ബിന് മുഹ്സിൻ മിള്വാഹി  എഴുതുന്നു ...""ഞാൻ കണ്ടിരിക്കുന്നു മുത്ത് നബിയുടെയും അവിടുത്തെ അനുചരുടെയും ഖബർ ഷെരീഫ് ..അതിന്റെ മേൽ വിരിപ്പിട്ടതായും ,പ്രകാശം ചൊരിയുന്ന വിളക്കുകളും അവിടെയുണ്ട് ....""..ഈ ലെഖനതിൽ അദ്ദേഹം ഹുജ്രയുടെ  പ്രതേകതകളും  ചൂണ്ടി  കാണിക്കുന്നു ... ഇവിടെ പല ആളുകളും മനക്കോട്ട കെട്ടിയിരുന്നു ..ഇതൊക്കെ പോയി തച്ചു തകർക്കാൻ...ഈ പത്രം  സൗദി അറേബ്യയിൽ നിന്നുമിറങ്ങുന്നതാണ് എന്നോർത്താൽ നന്ന്  ...

വാശിയാവാം,എതിർപ്പുകൾ പ്രകടിപ്പിക്കാം,നില മറന്നു കൊണ്ടാവരുത് ...പലരെയും തൃപ്തിപ്പെടുത്താൻ വാക്കുകൾ ഉപയോഗിക്കുമ്പോൾ, ഉൽപതിഷ്ണുക്കൾ ഇവിടെ സ്വന്തം മതത്തിന്റെ കടക്കലാണ് കത്തി വെക്കാൻ നോക്കുന്നത് ...
ഏതായാലും മുഹിബീങ്ങൾക്കു കുറച്ചു കൂടി മഹബതിനു ആക്കം കൂട്ടാൻ ഇത് സഹായിക്കുമെന്നുറപ്പാണ്...
അള്ളാഹു നമ്മെ മുത്ത് നബിയുടെ യഥാർത്ഥ മുഹിബീങ്ങളിൽ ഉള്പെടുതട്ടെ...ആമീൻ ..
ഈ പേപ്പർ കട്ടിംഗ് അയച്ചു സുഹ്രത്തിന് പ്രതേക നന്ദി അറിയിക്കുന്നു ....എന്ന് *മുഹമ്മദ് ശംവീൽ നൂറാനി*


മാല :രിഫാഈ മാല കഅബ ത്വവാഫ്

........രിഫാഈ മാല വഹാബിക്ക് ഗണ്ണനം......
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝
 പ്രിയ കൂട്ടുകാരെ

അസ്സലാമു അലൈകും

✏രിഫാഈ മാലയിലെ ചില വരികള്‍ മുജഹാലുകള്‍ വല്ലാതെ തെറ്റി ധരിപ്പിക്കുന്നതായി അറിഞ്ഞു

✏അതിനാൽ ഒരു ചെറിയ ഗണ്ണനം ആ വിഷയത്തിൽ നൽകുവാൻ താൽപ്പര്യപ്പെടുന്നു....

✏ഈ വിഷയത്തിൽ

സഹായിച്ച ബഹുമാനപ്പെട്ട അസ്ലംസഖാഫി  ഉസ്താദിനോട് കടപ്പാട് അറിയിക്കുന്നു...


✏. ❌  വഹാബി പാതിരിമാർ എല്ലായിടത്തും കള്ളത്തരം നടത്തുന്നത് പോലെ ഈ മാലയിലും ഒരു പെരുങ്കള്ളത്തരം നടത്തിയിട്ടുൻ ട്..

✏✅അതായത് ‍ അല്ലാഹു രിഫാഈ ഷൈഖ് തങ്ങളെ വിളിച്ചു എന്ന് പറഞ്ഞത് ഷരിയാണ് അങ്ങനെ അല്ലാക്ക് അവൻ റ്റെ ഇഷ്ട്ട് ദാസരെ വിളിക്കാൻ പാടില്ലെന്ന് പറയുന്നത് വൻ ഗത്തവും, വിവരമില്ലായ്മയും ,
യുക്തിവദവുമാണ്...

👉❌പക്ഷെ ഇവിടെ വഹാബി നടത്തിയ നുണ അല്ലാഹുവും മലക്കുകളും കഹ്ബ ചുറ്റുന്നത് നിർത്തിക്കാൻ വേൻ ടി രിഫാഈ ഷൈഖിനോട് അല്ലാഹു അങ്ങോട്ട്  ,,,ആവഷ്യപ്പെട്ടു എന്നതാണ്

👇.   പെരും നുണ 👆❌

സഭാഷ്!!!! നന്നായിട്ടുൻ ട്😄 ഒഹാബീ.......... പെരും നുണയന്മാരേ.....

✏ ഇതൊക്കെ വിഷ്വസിക്കാൻ മദ് ഹബിൻ റ്റെ ഇമാമീങ്ങളെ തഖ് ലീദ് ചെയ്യൽ ബിദ് അത്താണെന്ന് പറയുകയും എന്നിട്ട് അന്തമായി വിവരമില്ലാത്ത വഹാബി മൗലവിമാരെ തഖ് ലീദ് ചെയ്യുന്ന മുജാഹിലീങ്ങളോട് നടക്കും പക്ഷെ ഇതൊന്നും സുന്നി മക്കളുടെ അടുത്ത് നടക്കൂലാ എന്ന് മനസ്സിലാക്കിയാൽ നന്ന്....


✏എനി  വിഷയത്തിലേക്ക് വരാം

✏ആദ്യമായി

മാലയിൽ പറഞ്ഞ പ്രധാന ഭാഗം രിഫാഈ ഷൈഖിന്ന് വേൻ ടി കഹ്ബ ചുറ്റുമൊ അൻ ഗനെ സംഭവിക്കുമൊ ?? അങ്ങനെ സംഭവിച്ചാൽ

 ഷിർക്കും കുഫ്റും സംഭവിക്കുമൊ??

ഭൂമിയുടെ ഘടനയിൽ എന്തെങ്കിലും മാറ്റം സംഭവിക്കുമൊ

എന്നതൊക്കെയാണ് വഹാബീ പാതിരിമാർ പാവപ്പെട്ട വിഷ്വാസികളെ തെറ്റി ധരിപ്പിക്കാനും, വസ് വാസ് ഉൻ ടാക്കാനും
 വെൻ ടി ചെയ്ത് കൊൻ ടിരിക്കുന്നത്.....

എന്നാൽ താഴെ പറയുന്നത് വഹാബി അങ്ങീകരിക്കുമൊ ❓👇

✏  മഹാന്മാരുടെ മരണത്തിൽ
                അർഷ്  വിറച്ചു .
عن جابر رضي الله عنه سمعنا النبي صلي  الله عليه وسلم يقول اهتز العرش لموت سعد بن معاد رضي الله عنه   وفي رواية اخري اهتز العرشا   الرحمان
(رواه البخاري ١-٥٣٦

           നബി (സ) പറയുന്നു.
സഅദു   ബ്നു  മുആദ് ( റ ) ന്റെ മരണത്തിൽ അല്ലാഹുവിന്റെ അർഷ്  വിറച്ചു .
 ( ബുഖാരി )

അർഷു  വിറക്കുമോ ?

കഹ്ബ എന്നത് ഭൂമി എന്ന ഗോളത്തിലെ മഹത്തായ ഒരു ഗേഹമാകുന്നു

എന്നാൽ അർഷൊ അങ്ങനെയാണൊ വഹാബീ ?

ഈ എറ്റവും വലിയ അർഷ്, അല്ലാഹു ആധിപത്യം സ്താപിച്ച അർഷ്, അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസന്ന് വേൻ ടി കിലുങ്ങുക വിറക്കുക....

ഇത് പറയുന്നത് മുത്ത് നബിയാകുന്നു കളവാണെന്ന് പറയാൻ കഴിയുമൊവഹാബീ❓❓

✏ അടുത്തത് നോക്കൂ നബി സ ക്ക് വേൻ ടി നിസ്കാരം ഖളാഅ് ആകാതിരിക്കാൻ വേൻ ടി സൂര്യൻ പിറകോട്ടെക്ക് വന്നു....

വഹാബീ എന്തെങ്കിലും സംഭവിച്ചൊ അതൊ നിൻ റ്റെ യുക്തി ഇതും തള്ളികളയുമോ ❓❓

✏ഇതേ അനുഭവം അലി റ വിൻ റ്റെ ചരിത്രത്തിലും കാണാവുന്നതാണ്

✏.   വീൻ ടും നോക്കൂ👇


 നബി സ ക്ക് വേൻ ടി ചന്ദ്രൻ രൻ ട് കഷ്ണമായി പിളർന്നില്ലേ

എന്നിട്ട് ഭൂമിയുടെ ഘടനയിൽ വല്ല മാറ്റവും സംഭവിച്ചൊ 💥

✏ അല്ലാഹുവിൻ റ്റെ സ്റ്ഷ്ട്ടിയാണല്ലൊ പ്രകാഷമെന്നത് ഒരു സെക്കെൻ റ്റിൽ എത്ര വേഗത്തിൽ പ്രകാഷത്തിന്ന് എത്ര ദൂരം  സഞ്ചരിക്കാൻ കഴിയുമെന്നത് എനി പ്രത്യേകമായി പറഞ്ഞ് തരണോ മുജായിദുകളെ

ആസഫുബ്നു ബർഖിയ് എന്ന മഹാൻ സുലൈമാൻ നബി അസ മിന്ന് വേൻ ടി കണ്ണടച്ച് തുറക്കും മുംബ് മൈലുകള്‍ക്കപ്പുറമുള്ള കൊട്ടാരം എത്തിച്ച് കൊടുത്തു💥

ഇത് പറയുന്നത്
ഖുർ ആനല്ലെ നിഷെധിക്കുമൊ ❓


✏.   ഇതൊക്കെ അങ്ങീകരിക്കാമെങ്കിൽ അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസർക്ക് വേൻ ടി അല്ലാഹുവിൻ റ്റെ സ്റ്ഷ്ട്ടി ലോകത്തിലെ ഒരു പ്രധാനപ്പെട്ട ഗേഹമായ കഹ്ബ ഒരു മഹാനവർകള്‍ക്ക് വേൻ ടി ചുറ്റിയെന്നത് വഹാബിക്ക് യുക്തിക്ക് നിരക്കാത്തായൊരിക്കും യുക്തി മതമാണല്ലൊ വഹാബിസം

എനി പാവപ്പെട്ട കുഞ്ഞാടുക ളെ വസ് വാസ് ഉൻ ടാക്കാൻ
👇
കൻ ടൊ കൻ ടൊ അല്ലാനെക്കാളും മഹാന്മാരെ വലുതാക്കിയില്ലെ ❓
👇
കൊട്ടാരം ഞൊടിയിട കൊണ്ട് മൈലുകൾക്കപ്പുറം നിന്ന് എവിടെ എത്തുമോ ?❓
👇
സൂര്യനെ തിരിച്ചു വിളിച്ചെന്നൊ ?❓
👇
മഹാന്മാരെ  കഹ്ബ ഷരീഫ്  ചുറ്റുമെന്നൊ ?❓
🔰👇
എന്നൊക്കെയുള്ള ബല്യ ആനത്തലയായ യുക്തിവാദ ചൊദ്യവുമായി സുന്നികളുടെ നേരെ വരല്ലെ 💥😄



മഹാന്മാരുടെ മഹത്വവും , കറാമത്തും , ഖുർ ആനും , ഹദീസും അടയാളപ്പെടുത്തിയത്
ജൂതന്മാർക്ക്  ഉൾകൊള്ളാൻ  കഴിയില്ല .❌❌❌


.....💥

✏സുന്നികളുടെ വിഷ്വാസം എന്നത് എല്ലാ സഹായവും അല്ലാഹുവിൽ നിന്നാണ് മുജായിദുകളെ പൊലെ അഭൗതിക സഹായം അല്ലാഹുവിൽ നിന്നും ഭൗതിക സഹായം സ്ര് ഷ്ട്ടികളിൽ നിന്നുമാണെന്ന വികല വിഷ്വാസക്കാരല്ല...

✏അല്ലാഹു അവൻ റ്റെ ഖുർ ആനിൽ പടിപ്പിക്കുന്നു..

"അല്ലാഹു ഉദ്ദേശിച്ച അടിമക്ക് കണക്കില്ലാതെ കൊടുക്കും"

(ഇവിടെ ഭൗതികമൊ, അഭൗതികമൊ എന്നത് അല്ലാഹു നൽകിയിട്ടില്ല)

✏ഇങ്ങനെ അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസർക്ക് അല്ലാഹു നൽകുന്നതിനെ തടയാൻ വഹാബീ എത്ര മുറ വിളിച്ചിട്ടും കാര്യമില്ല...

✏അവൻ ഉദ്ദേശിച്ചാൽ നടക്കാത്തത് വല്ലതും ഉൻ ടൊ വഹാബീ ❓❓

✏.അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസനായ വലിയ്യുല്ലാഹി രിഫാഈ ഷൈഖ് റ വിന്ന് വേൻ ടി കഹ്ബ ചുറ്റിക്കാനും,
 മരണപ്പെട്ടവരിലൂടെ സഹായങ്ങള്‍ ചെയ്യാനും മാത്രം അല്ലാക്ക് കഴിയൂല എന്നത് വഹാബി മതമാകുന്നു...



അത് ഇസ്ലാം മതമല്ല ......

നബിദിനാഘോഷം ' ചോദ്യവും ഉത്തരവും

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝



സഹോദരങ്ങളേ.... 🤝🏼
ഇന്ന് നാം താങ്ങി നടക്കുന്ന മൗലവിമാർ ആരും നാളെ വിചാരണയിൽ നമ്മുടെ കുടെയുണ്ടാകില്ല.
ഇത് മുഴുവൻ വായിക്കാൻ
ഒരു 5 മിനുട്ട് വേണ്ടിവരും
ചിലപ്പോൾ.
പക്ഷെ താങ്കൾക് ഒരു വലിയ സത്യം മനസ്സിലായേക്കാം
അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽
*🎈 🎋 🎉 നബിദിനം 🎉 🎋 🎈*
*ആവശ്യകത 📜 ആധികാരികത*
🔹〰️〰️〰️🔻📚🔻〰️〰️〰️🔹

*❓1. എന്താണ് നബിദിനം...?*

ഉ:✅ മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ത്ഥം ഇപ്രകാരം: ആളുകള് ഒരുമിച്ച് കൂടുകയും ഖുർആൻ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങൾ അനുസ്മരിക്കുക. ദാനധർമങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു... (അല്ഹാവി 1/252)

ആധുനിക കാലഘട്ടത്തിൽ നബിദിന പരിപാടികൾക്ക്‌ കൂടുതൽ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങൾ, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാൻ പ്രേരിപ്പിക്കുക, നബി (സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദുകൾ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളിൽ പങ്കെടുത്തവർക്ക് നല്ല ഭക്ഷണവും കാശും നല്കുക. തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു...

 *❓2. പ്രവാചകരുടെ ചരിത്ര കഥകള്‍ കേള്‍പ്പിക്കുന്നതിനും, സദസ്സുകള്‍ സംഘടിപ്പിക്കുന്നതിനും ഇസ്ലാമില്‍ അനുവാദമുണ്ടോ...?*

ഉ: ✅അതെ, ഇത്തരം സദസ്സുകള്‍ സംഘടിപ്പിക്കുന്നതിനെ ഒരു മുസ്ലിം പോലും എതിര്‍ത്ത ചരിത്രമില്ല, മാത്രമല്ല, പ്രവാചകരുടെ ചരിത്രം അനുസ്മരിക്കുന്നത് മനോബലം നലകാനും വിശ്വാസ ദൃഢത വരുത്താനും കാരണമാകുമെന്ന് ഖുർആൻ പറയുന്നു: ” തങ്ങളുടെ ഹ്രദയത്തിനു സ്ഥിരത നൽകുന്നതിന് പ്രവാചകന്മാരുടെ വൃത്താന്തങ്ങൾ നാം തങ്ങൾക്ക് കഥയായി പറഞ്ഞു തരുന്നു” (ഹൂദ്:120)
പ്രവാചകന്മാരുടെ ചരിത്ര കഥകൾ ഖുർആനിലൂടെ അള്ളാഹു വിശദീകരിക്കുന്നത് നബി (സ)യുടെ മനസ്സിന് കൂടുതൽ കരുത്ത് പകരുമെന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്. അപ്പോൾ നബി(സ)യുടെ ചരിത്ര കഥകൾ കേൾപ്പിക്കൽ മുസ്ലിംകളുടെ മനസ്സിന് കരുത്ത് പകരും എന്ന കാര്യം തീർച്ചയാണല്ലോ...

*❓3. പ്രവാചകന്മാർ ജനിച്ച ദിവസത്തിനു എന്തെങ്കിലും പ്രത്യേകത ഉണ്ടോ...?*
*ജന്മത്തിനല്ലല്ലോ പ്രാധാന്യം, കർമ്മത്തിനല്ലേ...?*

ഉ:✅ കർമ്മത്തിന് മാത്രമാണ് പ്രാധാന്യം എന്ന് പറയുന്നത് ശരിയല്ല. ജന്മവും കർമ്മവും ജനിച്ച ദിവസവും എല്ലാം പ്രധാനമാണ്. നബി (സ) തങ്ങൾ ജനിച്ച ദിവസത്തിനു പ്രാധാന്യം കല്പിച്ചു കൊണ്ട് പ്രസ്തുത ദിവസം നബി (സ) നോമ്പെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്.
അബൂഖതാദ (റ)വിൽ നിന്നുള്ള നിവേദനം: നിശ്ചയം തിങ്കളാഴ്ച ദിവസം നോമ്പെടുക്കുന്നതിനെ കുറിച്ച് നബി (സ) യോട് ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു: “അന്ന് ഞാൻ ജനിച്ച ദിവസമാണ്, എനിക്ക് പ്രവാചകത്വം ലഭിച്ചതും ഖുർആൻ അവതരിക്കപ്പെട്ടതും അന്ന് തന്നെ” (മുസ്ലിം)...

വെള്ളിയാഴ്ചയുടെ പ്രാധാന്യത്തെ കുറിച്ച് ഹദീസില് ഇപ്രകാരം വന്നിരിക്കുന്നു: അന്ന് ആദം നബി (അ) സൃഷ്ടിക്കപ്പെട്ടു. (മുസ്ലിം, തിർമുദി, മുവത്വ) ഇസാ നബി (അ) ജനിച്ച ദിവസം അദ്ദേഹത്തിനു പ്രത്യേക സമാധാനം നൽകപ്പെട്ടുവെന്നു വിശുദ്ധ ഖുർആൻ (മറിയം: 33) വ്യക്തമാക്കുന്നു...

*❓4. നബി (സ)യുടെ ആഗമനത്തിൽ നാം സന്തോഷം പ്രകടിപ്പിക്കേണ്ടതുണ്ടോ...?*

ഉ:✅അതെ, വിശുദ്ധ ഖുർആൻ പറയുന്നു: “നബിയെ പറയുക, അള്ളാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് അവർ സന്തോഷിക്കട്ടെ” (യുനസ്:58) അല്ലാഹുവിന്റെ കാരുണ്യം കൊണ്ടു നാം സന്തോഷിക്കണമെന്നാണ് അള്ളാഹു ഇവിടെ പറയുന്നത്. അല്ലാഹുവിന്റെ കാരുണ്യമെന്നാൽ നബി (സ)യാണെന്ന് സൂറത്ത് അന്ബിയാഅ 107-സൂക്തം വ്യക്തമാക്കുന്നു...

ഖുർആൻ വ്യഖാതാക്കളുടെ തലവനെന്നു വിശേഷിപ്പിക്കുന്ന ഇബ്നു അബ്ബാസ് (റ) പ്രസ്തുത സൂക്തം വ്യാഖ്യാനിച്ചു കൊണ്ടു പറയുന്നു: അല്ലാഹുവിന്റെ കാരുണ്യമെന്നാൽ മുഹമ്മദ് നബി (സ) ആകുന്നു. (തഫ്സീര് ദുര്രില് മന്സൂര് 7/668 )

*❓5. നബി(സ)യുടെ ജനനത്തിൽ സന്തോഷം രേഖപ്പെടുത്താൻ ജനിച്ച ദിവസമോ മാസമോ ഉപയോഗപ്പെടുത്തുന്നത് എന്തിനാണ്...?*

ഉ:✅ബദര്‍ ദിനം അനുസ്മരിക്കുന്നത് ബദർ ദിനത്തിലാണ്. ജീലാനി ദിനം അനുസ്മരിക്കുന്നത് ജീലാനി ദിനത്തിലാണ്. ചരിത്ര സംഭവങ്ങൾ ലോകമെമ്പാടും അനുസ്മരിക്കുന്നത് ആ സംഭവങ്ങൾ നടന്ന ദിവസത്തോടനുബന്ധിച്ചാണ്. ആ ദിനത്തിൽ അനുസ്മരിക്കുന്നത് മനുഷ്യ മനസ്സുകളിൽ കൂടുതൽ സ്വാധീനം ചെലുത്താൻ സഹായകമാണ്. നബി ദിനത്തോടനുബന്ധിച്ചു നാം നടത്തി വരുന്ന സൽകർമ്മങ്ങൾ ആ ദിവസമോ ആ മാസമോ മാത്രം പരിമിതപ്പെടുത്തണമെന്നു നാം പറയുന്നില്ല. പല വിശേഷ അവസരങ്ങളിലും റബീഉൽ അവ്വൽ അല്ലാത്ത മാസങ്ങളിലും നാം മൌലിദ് പാരായണം നടത്തുന്നതും പ്രവാചക പ്രകീർത്തന സദസ്സുകൾ സംഘടിപ്പിക്കുന്നതും അത് കൊണ്ടാണ്...

*❓6. നബി (സ) തങ്ങളുമായി ബന്ധപ്പെട്ടു സന്തോഷം പ്രകടിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്തതിനു തെളിവുണ്ടോ...?*

ഉ:✅അതെ, നബി (സ) മക്കയിൽ നിന്ന് പാലായനം ചെയ്ത് മദീനയിൽ വന്നപ്പോൾ മദീന നിവാസികളായ സ്വഹാബികൾ ആഘോഷ പൂര്‍വ്വമാണ് നബി (സ) തങ്ങളെ വരവേറ്റതെന്നു ചരിത്രം രേഖപ്പെടുത്തുന്നു. അനസ് (റ)വിൽ നിന്നും നിവേദനം. നബി (സ) മദീനയിൽ വന്നപ്പോൾ തങ്ങളുടെ ആഗമനത്തിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടു എത്യോപ്യക്കാർ അവരുടെ ചാട്ടു കുന്തം ഉപയോഗിച്ച് ഒരു പ്രത്യേക കളി നടത്തി. (അബൂ ദാവൂദ്)

*❓7. ഇസ്ലാമിൽ രണ്ടാഘോഷങ്ങളല്ലേ ഉള്ളൂ, മൂന്നാമതൊരാഘോഷം അനുവദനീയമാണോ...?*

ഉ:✅പ്രത്യേക ആരാധനാ കർമ്മങ്ങൾ നിശ്ചയിക്കപ്പെടുകയും നിരുപാധികമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ആഘോഷങ്ങൾ രണ്ടെണ്ണം മാത്രമാണ്. എന്നാൽ ചില സാഹചര്യങ്ങളിലും പ്രത്യേക കാരണങ്ങളുമായി ബന്ധപ്പെട്ടും നടത്തുന്ന ആഘോഷങ്ങൾ ഒരു മുസ്ലിമിന്റെ ജീവിതത്തിൽ ധാരാളമാണ്. അതിരറ്റ സന്തോഷവും ആഹ്ലാദവും ഉണ്ടാക്കുന്ന ചില സമയങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടകാറുണ്ട്. ഒരു പക്ഷെ, പെരുന്നാൾ ദിനത്തെക്കാൾ കൂടുതൽ സന്തോഷം ആ ദിവസങ്ങളിലായിരിക്കും. അത്തരം മുഹൂർത്തങ്ങൾ നാം ആഘോഷിക്കാറുമുണ്ട്. പക്ഷെ, പ്രത്യേക ആരാധന കർമ്മങ്ങൾ ഒന്നും ഉണ്ടാകാറില്ലെന്ന് മാത്രം...

നബി (സ) മദീനയിൽ വന്ന ദിവസം സ്വഹാബിമാർക്ക് പെരുന്നാൾ ദിനത്തേക്കാൾ കൂടുതൽ സന്തോഷമുള്ള ദിവസമായിരുന്നെന്ന് സ്വഹീഹുൽ ബുഖാരിയുടെ പ്രമുഖ വ്യാഖ്യാതാവായ ഇബ്നു ഹജറുൽ അസ്ഖലാനി (റ) രേഖപ്പെടുത്തിയിരിക്കുന്നു. (ഫത് ഹുല് ബാരി 2/443).

*❓8. നബി ദിനത്തിന് പല പ്രത്യേക പരിപാടികളും നാം നടത്തുന്നുണ്ടല്ലോ, ഇവയെല്ലാം പ്രത്യേക ആരാധന കർമ്മങ്ങളല്ലേ...?*

ഉ:✅അല്ല, മറ്റെല്ലാ സമയങ്ങളിലും നാം ചെയ്യുന്ന ആരാധന കർമ്മങ്ങൾ മാത്രമാണ് ‍ നബി ദിനത്തോടനുബന്ധിച്ചും നാം ചെയ്യുന്നത്. ഉദാ: പെരുന്നാളിന് പ്രത്യേക നമസ്കാരമുണ്ട്, പ്രത്യേക തക്ബീർ ഉണ്ട്, മറ്റു പ്രത്യേക ആരാധന കർമ്മങ്ങൾ വേറെയുമുണ്ട്. നബിദിനത്തിന് അങ്ങനെ പ്രത്യേക ആരാധന കർമ്മങ്ങളില്ല...

*❓9. നബി (സ) ജനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചതിനാൽ സത്യ നിഷേധിയായ അബൂലഹബിന് നരക ശിക്ഷയിൽ ലഘൂകരണം ലഭിക്കുന്നുവെന്ന് പറയുന്ന സംഭവത്തിനു തെളിവില്ലെന്ന് ചിലര് പറയുന്നു...?*

ഉ:✅ ആ പറയുന്നത് ശരിയല്ല. സ്വഹീഹുൽ ബുഖാരിയില് ഉദ്ധരിച്ച അസറിലാണ് ഈ സംഭവം പറയുന്നത്. അത് സംബന്ധിച്ച് വ്യക്തമായ ചിത്രം ബുഖാരി വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുൽ ബാരിയില് പറയുന്നുണ്ട്.
ഇമാം സുഹൈലി(റ) പറഞ്ഞു: അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തിൽ അദേഹത്തെ കണ്ടുവെന്നു അബ്ബാസ് (റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്. അബൂലഹബ് അബ്ബാസ് (റ)നോട് പറഞ്ഞു: നിങ്ങളുമായി വേര്‍പിരിഞ്ഞ ശേഷം എനിക്കൊരാശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയിൽ ലഘൂകരണം ലഭിക്കുന്നുണ്ട്. നബി (സ) തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തന്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താൽ തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു. (ഫത്ഹുല് ബാരി 9/145)

*❓10. നബി (സ) ജനിച്ച മാസത്തിൽ പ്രത്യേക പരിപാടികൾ നടത്തുന്ന പതിവ് നബി (സ) യുടെയോ സ്വഹാബത്തിന്റെയോ കാലത്തില്ലെന്നു പറയുന്നുണ്ടല്ലോ, അപ്പോൾ അത് ബിദ്അത്തല്ലേ...?*

ഉ:✅ ഇസ്ലാം നിയമമാക്കിയ കാര്യങ്ങൾ പ്രാവരത്തികമാക്കാൻ പ്രത്യേക സമയവും രൂപവും നിർണ്ണയിച്ചു തന്നിട്ടില്ലെങ്കിൽ അതിനു പ്രത്യേക സമയവും രൂപവും നിർണ്ണയിക്കുന്നതിന് ഇസ്ലാമിൽ യാതൊരു വിലക്കുമില്ല. ഖുർആൻ, സുന്നത്ത്, ഇജ്മാഅ്‌, ഖിയാസ് എന്നിവയ്ക്ക് എതിരായ വിധം പുതിയ കാര്യങ്ങൾ നിർമ്മിച്ചുണ്ടാക്കുന്നതിനു മാത്രമേ ശറഇന്റെ ദൃഷ്ടിയിൽ ബിദ്അത്ത് (അനാചാരം) എന്ന് പറയൂ. (ഫത്ഹുല് ബാരി 13/253)...

*❓11. ഇപ്രകാരം എന്തെങ്കിലും പുതിയ കാര്യങ്ങൾ പ്രവാചകൻ (സ)ക്ക് ശേഷം സ്വഹാബത്തോ മറ്റോ ചെയ്തതായി പറയാൻ കഴിയുമോ...?*

ഉ:✅ഖുർആൻ ക്രോഡീകരണം നബി (സ) നടത്തിയിട്ടില്ല. നബി (സ) തങ്ങൾ അതിനു കല്പന നല്കിയിട്ടുമില്ല. തങ്ങൾ മൌനാനുവാദം നല്കിയിട്ടുമില്ല. ഖുർആൻ മുസ്ഹഫ് രൂപത്തില് ക്രോഡീകരിച്ചത് ഒരു പുതിയ കാര്യമാണ്...

*❓12. ഖുർആൻ ക്രോഡീകരണം സ്വഹാബത്ത് ചെയ്ത പുതിയ കാര്യമാണ്. പിൽക്കാലത്ത് നബി (സ) ചെയ്ത് മാതൃക കാണിച്ചു തരാത്ത എന്തെങ്കിലും പുതിയ നല്ല സംവിധാനങ്ങൾ നാം ചെയ്യുന്നുണ്ടോ...?*

ഉ: ✅ഉണ്ട്. ഇസ്ലാമിക പ്രബോധനാർത്ഥം നിശ്ചിത വർഷം കൂടുമ്പോൾ സംസ്ഥാന സമ്മേളനം കേരളത്തിലെ എല്ലാ മത സംഘടനകളും നടത്തി വരുന്നു. ഇതിൽ പ്രവാചകരുടെയോ അനുചരന്മാരുടെയോ താബിഉകളുടെയോ മദ്ഹബിന്റെ ഇമാമുകളുടെയോ മാതൃക അറിയപ്പെട്ടിട്ടില്ല. ഇത് ബിദ്അത്തും അനാചാരവുമാണെന്ന് ഇതുവരെ ആരും അഭിപ്രായപ്പെട്ടിട്ടുമില്ല ...

*❓13. പ്രമാണങ്ങൾക്കെതിരല്ലാത്ത പുതിയ കാര്യങ്ങൾ ഉണ്ടാക്കാമെന്നതിനു വല്ല തെളിവും ഉണ്ടോ...?*

ഉ:✅ അതെ, നബി(സ) പറഞ്ഞു: ഇസ്ലാമിൽ ഒരാൾ നല്ല മാതൃക ഉണ്ടാക്കിയാൽ അവനു അതിന്റെ പ്രതിഫലം ലഭിക്കും. പിൽക്കാലത്ത് അതനുസരിച്ച്‌ ആര് പ്രവർത്തിച്ചാലും അവരുടെ പ്രതിഫലം കുറയാതെ തത്തുല്യമായ പ്രതിഫലം ആദ്യം ആ മാതൃക സൃഷ്ടിച്ചവന് ലഭിക്കും. (മുസ്ലിം)
ഈ നബി വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി (റ) പറയുന്നു: നല്ല കാര്യങ്ങൾക്ക്‌ തുടക്കം കുറിക്കാനും നല്ല മാതൃകകള്‍ രൂപീകരിക്കുന്നതിനും ഈ വചനം പ്രേരണ നല്കുന്നു. (ശറഹു മുസ്ലിം 7/104)

*❓14. പുതുതായി ഏതു കാര്യമുണ്ടാക്കിയാലും അത് തള്ളപ്പെടണമെന്നു ബുഖാരിയിലുണ്ടെന്നു ചിലര് പറയുന്നുണ്ടല്ലോ, അത് ശരിയാണോ...?*

ഉ: ✅ശരിയല്ല. അങ്ങനെ ഒരു ഹദീസ് ഉണ്ടെന്നു നബിദിനത്തെ എതിർക്കുന്നവര് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അവരുടെ ആനുകാലികങ്ങളിൽ മാത്രമല്ല, ഈയിടെ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ പ്രസിദ്ധീകരിച്ച ജന്മദിനാഘോഷം ഇസ്ലാമികമോ? എന്ന ലഘുലേഖയിലും ഇങ്ങനെ കണ്ടു. നബി (സ) ഉണർത്തി. നമ്മുടെ ഈ കാര്യത്തിൽ (മതത്തില്) വല്ലവനും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി മുസ്ലിം ) (ലഘുലേഖ പേ.2) ഈ അർത്ഥം വരുന്ന ഒരു ഹദീസ് ബഖാരിയിലോ മുസ്ലിമിലോ ഇല്ല. ഹദീസ് ഇപ്രകാരമാണ്. നമ്മുടെ കാര്യത്തിൽ (മതത്തില്) വല്ലവനും അതില് പെടാത്ത കാര്യം പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി മുസ്ലിം ).
നബി വചനത്തിലെ ഒരു വാക്ക് ശ്രദ്ധേയമാണ്. "മതത്തില് പെടാത്ത കാര്യം പുതുതായി ഉണ്ടാക്കിയാല് " എന്ന വാക്ക്. അപ്പോൾ മതത്തില് ഉള്‍പെടുന്ന കാര്യം പുതുതായി ഉണ്ടാക്കിയാല് തള്ളപ്പെടേണ്ടതല്ല എന്ന് ആ വാക്ക് തന്നെ സൂചന നല്കുന്നു. എന്നാൽ ഈ വാക്ക് വെട്ടി മാറ്റി എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ തള്ളപ്പെടേണ്ടതാണ് എന്ന വ്യാജ അര്‍ത്ഥം നല്കി ഹദീസ് ഉദ്ധരിക്കുന്നത് കടന്ന കയ്യാണെന്ന് പറയാതെ വയ്യ...

*❓15. നല്ലവരായ മുന്ഗാമികളിൽ ആരെങ്കിലും നബിദിനം നടത്തിയിട്ടുണ്ടോ...?*

ഉ:✅ നല്ലവരായ മുന്ഗാമികളിൽ പ്രമുഖരെല്ലാം നബി ദിനം നടത്തിയവരും പ്രോത്സാഹിപ്പിച്ചവരുമാണ്. ഹാഫിള് ഇബ്നു ഹജറുല് അസ്ഖലാനി (റ), ഇമാം ഇബ്നു കസീര് (റ), ഇമാം സുയൂത്വി (റ), ഇമാം സഖാവി(റ), ഇമാം ഇബ്നുല് ജൌസി (റ) തുടങ്ങിയവര് ഉദാഹരണം...

*❓16. ആധുനിക പണ്ഡിതന്മാർ നബിദിനാഘോഷം ശരി വെക്കുന്നുണ്ടോ...?*

ഉ:✅അബുല് ഹസ്സന് അലി നദവി, ഡോ.യുസുഫുൽ ഖര്ളാവി, കേരളത്തിലെ മുജാഹിദ് സ്ഥാപക കാല നേതാക്കളായ കെ.എം.മൌലവി, ഇ.കെ.മൌലവി തുടങ്ങിയവരൊക്കെ നബിദിന പരിപാടികൾ ശരിവെക്കുകയും നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തവരാണ്. മുജാഹിദ് വിഭാഗത്തിലെ ഇരു ഗ്രൂപ്പുകളിലെ നേതാക്കളായ ഹുസൈൻ മടവൂരും, സുഹൈൽ ചുങ്കത്തറയും, ജമാഅത്ത് അമീര് ആരിഫലിയും, തിരുവനന്തപുരം പാളയം മുസ്ലിം ജമാഅത്ത് കീഴില് റബീഉൽ അവ്വൽ ഒന്ന് മുതല് പന്ത്രണ്ടു വരെ നടന്ന മീലാദ് പ്രഭാഷണത്തില് പങ്കെടുത്തിട്ടുണ്ട്...

ഒരു വാക്ക് കൂടി...

*പ്രവാചക സ്നേഹം വഴി ഒരു സത്യ വിശ്വാസിക്ക് പ്രവാചക പ്രകീർത്തനവും സ്വലാത്തും സലാമും നിറഞ്ഞു നില്ക്കുന്ന മൌലിദിന്റെ ഈരടികൾ വികാര തരളിതനാകാതെ ചൊല്ലാതിരിക്കാനാകില്ല. സ്നേഹം നിര്‍ഗളിക്കുന്ന മൌലീദിലെ ഈരടികൾ കേള്‍ക്കുമ്പോള്‍ ഏതൊരു മുഅ്മിനിന്റെ ഹൃദയമാണ് പുളകിതമാകാതിരിക്കുക. സ്വന്തം മക്കളേക്കാൾ, മാതാപിതാക്കളേക്കാൾ, സർവ്വ ജനത്തേക്കാൾ, സ്വന്തത്തേക്കാൾ കൂടി നബി തിരുമേനി (സ)യെ സ്നേഹിക്കാൻ കഴിയാത്തവൻ സത്യ വിശ്വാസിയല്ലെന്ന കാര്യം ഓര്‍ക്കണം...*

*പ്രവാചക സ്നേഹം വറ്റി വരണ്ടു പോയ മനസ്സാണ് നമുക്കുള്ളതെങ്കിൽ, ഒരു പുനര്‍വിചിന്തനത്തിനു ഈ സമയം ഉപയോഗപ്പെടുത്തുക. വിതുമ്പുന്ന ഹൃദയത്തോടെ മാത്രം പ്രവാചകൻ തിരുമേനി (സ) യെ ഓര്‍ക്കാനും ശ്രവിക്കാനും കഴിയുന്ന പ്രവാചക സ്നേഹികളില്‍ ഈ സാധുക്കളെയും ദയാ നിധിയായ നാഥൻ ഉള്‍പെടുത്തട്ടെ…* 
*ആമീന്‍ യാ റബ്ബൽ ആലമീന്‍☝️ ...* 

        *''☝️അള്ളാഹു അഅ്ലം☝️''*


🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

🔹〰️〰️〰️🔹🔸🔹〰️〰️〰️🔹

*📚അൽകിതാബുൽഇസ്ലാമിയ്യ📚*
*TO JOIN 9605796703*

   *👉🔴 ADMIN POST ONLY 🔴👈*
സത്യം മനസ്സിലാക്കി അത് ഉൾക്കൊണ്ട്‌ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ 🌷

മാല :മുഹ് യദ്ധീൻ മാല

✍🏻 Dr, ഫൈസല്‍ അഹ്സനി രണ്ടത്താണി
••••••••••••••••••••••••••••••

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
ഏറെ ആഘോഷിക്കപ്പെട്ട സാഹിത്യ രചനയാണ് മുഹ്‌യിദ്ദീന്‍ മാല. കേരള മുസ്‌ലിംകളുടെ വിശ്വാസപരവും അനുഷ്ഠാനപരവും ആത്മീയവും സാംസ്‌കാരികവുമായ ജീവിതവുമായി അത് ഇഴ ചേര്‍ന്ന് നില്‍ക്കുന്നു. ഔലിയാക്കള്‍ എന്ന പുണ്യാത്മക്കളും അവരുടെ ജീവിതത്തില്‍ കാണപ്പെടുന്ന അത്ഭുത സിദ്ധികളും ഒരു മുസ്‌ലിമിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. അവരുടെ അപദാനങ്ങള്‍ വാഴ്ത്തലും അവരെകൊണ്ട് ഇടതേടലും അവരുടെ ബറകത് ആഗ്രഹിക്കുന്നതുമൊക്കെ മുസ്‌ലിംകളുടെ അനുഷ്ഠാനപരമായ ജീവിതത്തിന്റെ ഭാഗങ്ങളാണ്. ഈ ബന്ധങ്ങള്‍ ഭൗതികമായ ആവശ്യനിര്‍വഹണങ്ങള്‍ക്കപ്പുറം ഔലിയാക്കളുടെ ആത്മീയ ജീവിതവുമായി താദാത്മ്യപ്പെടാനുളള മാധ്യമമാവുമ്പോള്‍ അധ്യാത്മികമായ ഒരു തലം അതിനു കൈവരുന്നു. ഒരു സമുദായത്തിന്റെ വിശ്വാസവും അനുഷ്ഠാനവും ആത്മീയതയുമൊക്കെയാണ് അവരുടെ സാംസ്‌കാരിക ഈടുവെപ്പുകള്‍ പണിയുന്നത്. ഈ അര്‍ത്ഥത്തില്‍ നാനൂറ് കൊല്ലത്തിലേറെ പഴക്കമുളള മുഹ്‌യിദ്ദീന്‍ മാലക്ക് കേരളീയ മുസ്‌ലിം ജീവിതത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ചെറുതല്ലാത്ത ഇടമുണ്ട്. അമേരിക്കയിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയായ കീലീ സൂട്ടന്‍ കേരളീയ ഇസ്‌ലാമിക ജീവിതത്തില്‍ ഈ കൃതിയുടെ സാംസ്‌കാരിക പ്രാധാന്യം മനസ്സിലാക്കി അതു പൂര്‍ണ്ണമായും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. ഇതിനുവേണ്ടി മാത്രം അഞ്ചു വര്‍ഷം മലയാളവും രണ്ടു വര്‍ഷം അറബിയും അവര്‍ പഠിച്ചുവത്രെ!

ഏറ്റവും പ്രധാനമായ കാര്യം, കര്‍മ്മശാസ്ത്ര വിശാരദനും, വിശുത്ര ഖാളിയും കവിയും വൈയാകരണനും,മഹാ പണ്ഡിതനും മുദരിസുമൊക്കെയായിരുന്ന ഖാളി മുഹമ്മദ് ആണ് ഇതിന്റെ രചയിതാവ് എന്നുളളതാണ്.ഇങ്ങനെയൊക്കെയാണെങ്കിലും ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട സാഹിത്യം കൂടിയാണ് മുഹ്‌യിദ്ദീന്‍ മാല. മാലയുടെ സര്‍ഗാത്മക സവിശേഷതകളെയോ സാഹിത്യമൂല്യത്തെയോ ഭാഷാ സൗന്ദര്യത്തെയോ ചമല്‍ക്കാരങ്ങളെയോ ഒന്നും ആരും വിമര്‍ശിച്ചതായി അറിവില്ല. അത്തരം ആസ്വാദനങ്ങള്‍ക്ക് ഇടം കൊടുക്കാത്ത വിധം അക്രമണോത്സുകമായ ഭര്‍ത്സനമാണ് മത നവീകരണവാദികള്‍ മാലക്കെതിരെ തൊടുത്തുവിട്ടത്.

ബഹുദൈവ വിശ്വാസപരമായ പരാമര്‍ശങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട് എന്നതായിരുന്നു അതില്‍ ഏറ്റവും വലിയ ആരോപണം. ധാരാളം മതഗ്രന്ഥങ്ങള്‍ എഴുതുകയും ഒട്ടേറെ പ്രശ്‌നങ്ങളില്‍ മതപരമായ തീര്‍പ്പുകല്‍പ്പിക്കുകയും മുസ്‌ലിം ലോകം ഏറെ ആദരിക്കുകയും ചെയ്തിരുന്ന ഒരു പണ്ഡിതവരേണ്യന് ഇസ്‌ലാമിന്റെ ആണിക്കല്ലായ തൗഹീദിനെക്കുറിച്ച് ഒരു പിടിപാടുമില്ല എന്നും ഒരുവേള അദ്ദേഹം ബഹുദൈവ വിശ്വാസിയായിപ്പോയിരിക്കുന്നു എന്നുമൊക്കെ പറയുന്നതിന്റെ ഗൗരവം അവര്‍ ശ്രദ്ധിക്കാതെ പോയി. അഞ്ഞൂറ് കൊല്ലത്തെ കേരളീയ മുസ്‌ലിം മുഖ്യധാര മുച്ചൂടും ബഹുദൈവ വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരമാണ് നിലനിര്‍ത്തിയത് എന്ന് വരുത്തിത്തീര്‍ക്കുമ്പോഴും അവര്‍ക്ക് തെല്ലും അതിശയോക്തിയോ അസഹ്യതയോ അനുഭവപ്പെട്ടില്ല. എല്ലാ ഭാഷകളിലും വിശിഷ്യ കവിതകളില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ട ആലങ്കാരിക പ്രയോഗങ്ങളില്‍ പിടിച്ചുകയറിയാണ് ഈ കാഫിറാക്കല്‍ യജ്ഞം കൊടുമ്പിരി കൊണ്ടത് എന്നത് മറ്റൊരു വസ്തുത. ശവത്തിന് ജീവന്‍ നല്‍കി, കോഴീടെ മുളളിനെ കൂകിപ്പാറിച്ചു, മനസ്സകത്തുളളത് അറിയുന്നു, മുരീദന്മാരുടെ വിളികേട്ട് അവരെ സഹായിക്കുന്നു തുടങ്ങിയ പരാമര്‍ശങ്ങളാണത്രെ ബഹുദൈവ വിശ്വാസം വെളിപ്പെടുത്തുന്നത്.

ഒരു വിശ്വാസിയെ എങ്ങനെ അവിശ്വാസിയായി ചിത്രീകരിക്കാം എന്നല്ല അവരെ എങ്ങനെ വിശ്വാസിയായി പരിചയപ്പെടുത്താം എന്നതാണ് ഇസ്‌ലാമിലെ സ്വഭാവ പാഠങ്ങള്‍ പഠിപ്പിക്കുന്നത്. മുസ്‌ലിമിനെ കുറിച്ച് തെറ്റിദ്ധാരണകള്‍ പുലര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും ഏറെ മാരകമായ തെറ്റാണ്. അവരെ കാഫിറായി ചിത്രീകരിക്കുന്നത് ഇസ്‌ലാമില്‍ നിന്നുതന്നെ ഭ്രഷ്ടനാകാന്‍ നിമിത്തമാവുമെന്നാണ് തിരുവചനങ്ങള്‍ പഠിപ്പിക്കുന്നത്. കൊച്ചു കൊച്ചു കാര്യങ്ങളുടെ പേരില്‍ അവരെ അവിശ്വാസിയായി വിധി പറയുന്നതും തുടര്‍ന്ന് തലവെട്ടുന്നതും കഴുത്തറുക്കുന്നതും ചുട്ടുകൊല്ലുന്നതുമൊക്കെയാണ് പുതിയ കാലത്തെ ഭീകരവാര്‍ത്തകള്‍. അല്ലാഹുവും റസൂലും പഠിപ്പിക്കാത്ത മതമാണത്. മുഹ്‌യിദ്ദീന്‍ മാലയെ ക്ഷുദ്രകൃതിയായി ചിത്രീകരിച്ച് അത് ചുട്ടെരിക്കാന്‍ പ്രചാരണം നടത്തുന്ന മതേതര ഇന്ത്യയിലെ ആദര്‍ശ ഭീകരതയും മഖ്ബറകള്‍ കാഫിര്‍ കേന്ദ്രങ്ങളായി ചിത്രീകരിച്ച് അവ മണ്ണുമാന്തിക്കിരയാക്കി മുസ്‌ലിംകളെ വെടിവെച്ചു കൊല്ലുന്ന ഇസില്‍ ഭീകരതയും ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ മാത്രം.

മുഹ്‌യിദ്ദീന്‍ മാലയില്‍ വിമര്‍ശകര്‍ ബഹുദൈവത്വം ആരോപിക്കുന്ന ചില വരികള്‍ പരിശോധിക്കുക.
കുഫീയകത്തുളള വസ്തുവിനെ ഫോലെ
കാണ്‍മാന്‍ ഞാന്‍ നിങ്ങടെ ഖല്‍ബകം എന്നോവര്‍

നിങ്ങളുടെ ഹൃദയങ്ങളില്‍ ഒളിച്ചുവെച്ചിരിക്കുന്ന കാര്യങ്ങള്‍ കുപ്പിക്കകത്തുളള വസ്തുവിനെ പോലെ എനിക്ക് വ്യക്തമായി കാണാന്‍ സാധിക്കുമെന്ന് ഗുരു മുഹ്‌യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി തന്റെ പ്രേക്ഷകരോട് പറഞ്ഞതായാണ് ഈ വരികളില്‍ പറയുന്നത്. അങ്ങനെ പറയുന്നത് ദൈവീകമായ കഴിവുകള്‍ അവകാശപ്പെടലാണെന്നും അങ്ങനെ വിശ്വസിക്കുന്നവര്‍ കടുത്ത മുശ്‌രികുകളായി പോകുമെന്നുമാണ് മാലയുടെ വിരോധികള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്.

മനസ്സിലുളളത് അറിയുക എന്നത് അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യമാണോ?(സൃഷ്ടികള്‍ക്കാര്‍ക്കും അല്ലാഹു അതിന് അവസരം നല്‍കാറില്ലേ?) അഥവാ അങ്ങനെ മറ്റാര്‍ക്കെങ്കിലും സംഭവിച്ചാല്‍ അയാള്‍ ദൈവത്തിന്റെ പദവിയിലേക്ക് ഉയരുമോ? പ്രമാണങ്ങളും അനുഭവ യാഥാര്‍ത്ഥ്യങ്ങളും വിശേഷ ബുദ്ധിയും ഇല്ലാ എന്നാണ് പറയുന്നത്. തിരുനബി തന്നെ പറഞ്ഞതായി ബുഖാരി ഉദ്ധരിച്ച ഹദീസില്‍ ഉണ്ടല്ലോ, നിങ്ങളുടെ റുകൂഉം സുജൂദും ഭയഭക്തിയും എനിക്ക് അവ്യക്തമല്ല. ഭയഭക്തി ഹൃദയത്തിലാണുളളതെന്ന് എല്ലാവര്‍ക്കുമറിയാം. ഹൃദയത്തിലേക്ക് ചൂണ്ടി ഒരിക്കല്‍ നബിയത് പഠിപ്പിച്ചിട്ടുമുണ്ട്. അപ്പോള്‍ ഹൃദയത്തിലുളളത് കാണുമെന്ന് ഒരു മനുഷ്യനെ കുറിച്ച് വിശ്വസിച്ചാല്‍ അയാള്‍ ബഹുദൈവ വിശ്വാസിയായിപ്പോവുമെങ്കില്‍ ഈ ഹദീസില്‍ വിശ്വസിക്കുന്നവര്‍ മുശ്‌രികാണെന്ന് പറയേണ്ടിവരും. നഊദുബില്ലാഹ്! അല്ലെങ്കില്‍ അല്ലാഹുവിന് മാത്രം ഉളള കാര്യം ചില മനുഷ്യരെ കുറിച്ച് വിശ്വസിച്ചാല്‍ ബഹുദൈവ വിശ്വാസവും മറ്റു ചിലരെ കുറിച്ചായാല്‍ ഏക ദൈവ വിശ്വാസവുമാണെന്ന് പറയേണ്ടിവരും. അങ്ങനെ ആരും പറയുന്നില്ല. പറയാന്‍ പാടുമില്ല. ശിര്‍കില്‍ ഒരു തരത്തിലുളള നീക്കുപോക്കുകളും അല്ലാഹു അനുവദിച്ചിട്ടില്ല.

അമ്പിയാക്കള്‍ക്ക് അല്ലാഹു നല്‍കുന്ന അസാധാരണ സിദ്ധികള്‍ മുഅ്ജിസത്തുകള്‍ എന്നും ഔലിയാക്കള്‍ക്ക് നല്‍ക്കപ്പെടുന്നവ കറാമതുകള്‍ എന്നുമാണ് ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ വ്യവഹരിക്കപ്പെടുന്നത്. മുഹ്‌യിദ്ദീന്‍ ശൈഖിന്റെ കാര്യത്തില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടുത്തകാലത്ത് ജീവിച്ച മഹോന്നതരായ പണ്ഡിതന്മാരില്‍ നിന്നുപോലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അനുഭവ യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കുന്ന അതിവാദങ്ങള്‍ ഖുര്‍ആന്‍ നിഷേധത്തിലേക്ക് വരെ പൊതുജനത്തെ കൊണ്ടെത്തിക്കും. ലോകത്തുളള എല്ലാ മനുഷ്യരുടെയും മനസ്സകങ്ങളിലുളള മുഴുവന്‍ കാര്യങ്ങളും എല്ലാ സമയത്തും ശൈഖവര്‍കള്‍ അറിഞ്ഞുകൊണ്ടേയിരിക്കുന്നു എന്നൊന്നും മാലയില്‍ പറഞ്ഞിട്ടില്ല. ഒളിഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ഒരാള്‍ അറിഞ്ഞുകൊണ്ടിരുന്നാല്‍ അത് അയാള്‍ക്കു തന്നെയും പ്രയാസകരമാവും. ഒളിഞ്ഞിരിക്കുന്ന പലതും കാണാനും അറിയാനും കൊളളുന്നതുമല്ലല്ലോ. തന്റെ മുരീദിന്റെ/ മുഹിബ്ബിന്റെ /പ്രേക്ഷകന്റെ /ശത്രുവിന്റെയൊക്കെ മനസ്സില്‍ ഇപ്പോള്‍ എന്താണുള്ളതെന്ന് അറിയണമെന്ന് ശൈഖ് ഉദ്ദേശിക്കുന്ന പക്ഷം അത് ഉടയ തമ്പുരാന്‍ നിവര്‍ത്തിയാക്കി കൊടുക്കും/ കൊടുക്കാറുണ്ട്.. തന്റെ ഈ അനുഭവമാണ് ശൈഖവര്‍കള്‍ വിളിച്ചുപറയുന്നത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വിളിച്ചുപറയാന്‍ അല്ലാഹുതന്നെ അവന്റെ അടിമയോട് ആവശ്യപ്പെടുന്നുണ്ട്. സൂറത്തു ളുഹയില്‍.. അങ്ങനെ സംഭവിച്ച ഒട്ടേറെ സംഭവങ്ങളുണ്ട്. സാധാരണ ജനങ്ങള്‍ക്കില്ലാത്ത ഈ സിദ്ധിയെ കുറിച്ചാണ് മാലയില്‍ പരാമര്‍ശിക്കുന്നത്.
കോഴീടെ മുള്ളോട് കൂവെന്ന് ചൊന്നാരെ
കൂശാതെ കൂകിപ്പറപ്പിച്ച് വിട്ടോവര്‍..
ചത്ത ചകത്തിന്ന് ജീവനിടീച്ചോവര്‍
ചാകും കിലശത്തെ നന്നാക്കി ബിട്ടോവര്‍…
കനിയില്ലാ കാലം കനിയെ കൊടുത്തോവര്‍
കരിഞ്ഞ മരത്തിന്മേല്‍ കായ നിറച്ചോവര്‍..
എന്നിവയൊക്കെയാണ് ബഹുദൈവത്വം ആരോപിക്കാന്‍ കാരണമായ മറ്റു ചില വരികള്‍. സസ്യങ്ങളില്‍ പഴങ്ങള്‍ നിറക്കുന്നതും മരിച്ചവരെ ജീവിപ്പിക്കുന്നതുമൊക്കെ അല്ലാഹുവല്ലേ? അവന്‍ മാത്രമല്ലേ? അപ്പോള്‍ അതൊക്കെ ശൈഖിലേക്ക് ചേര്‍ത്തി പറയാമോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. പടപ്പുകളെ സൃഷ്ടിക്കുന്നതും അവക്ക് ജീവന്‍ നല്‍കുന്നതും അവയെ മരിപ്പിക്കുന്നതും അവക്ക് പുനര്‍ജന്മം നല്‍കുന്നതും യഥാര്‍ത്ഥത്തില്‍ അല്ലാഹുവാണ് എന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ക്കാര്‍ക്കും തര്‍ക്കമില്ല. യഥാര്‍ത്ഥത്തില്‍ അതൊക്കെ ചെയ്യുന്നത് അല്ലാഹുവായിരിക്കെതന്നെ അല്ലാഹുവല്ലാത്തവരിലേക്ക് അവയെ ചേര്‍ത്തി പറയാമോ എന്നതാണ് ചോദ്യം.

സസ്യങ്ങളെ മുളപ്പിക്കുന്നത് അല്ലാഹുവായിരിക്കെ വസന്തം സസ്യങ്ങളെ മുളപ്പിച്ചു എന്നു പറയാമോ എന്ന് ചോദിക്കുന്നത് പോലെയാണത്. തെഴിലാളികളാണ് കൊട്ടാരം പണിതതെന്നിരിക്കെ രാജാവ് കൊട്ടാരമുണ്ടാക്കി എന്നു പറയാമോ എന്ന് ചോദിക്കുന്നതുപോലെയുമാണത്. യഥാര്‍ത്ഥ കര്‍ത്താവുമായി എന്തെങ്കിലും ബന്ധമുണ്ട് എന്ന കാരണത്താല്‍ ക്രിയയെ യഥാര്‍ത്ഥ കര്‍ത്താവ് അല്ലാത്തതിലേക്ക് ചേര്‍ത്തി ഉപയോഗിക്കുന്നതിന് അറബി സാഹിത്യത്തില്‍ മജാസ് അഖ്‌ലിയ്യ് എന്നാണ് പറയുന്നത്. കുറച്ചൊക്കെ സാഹിത്യത്തിന്റെ സാങ്കേതികതകള്‍ അറിയുന്നവരേ ഒരു സാഹിത്യ കൃതിയെ അവലോകനം ചെയ്യാവൂ.

മേല്‍ വരികളില്‍ സൂചിപ്പിച്ച കാര്യങ്ങളെല്ലാം ചരിത്രസംഭവങ്ങളാണ്. എല്ലുകളോട് കൂവിപ്പറക്കാന്‍ പറഞ്ഞപ്പോള്‍ അവ ജീവനുള്ള കോഴിയായി ചിറകടിച്ച് പറന്നു. ശവത്തിനോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞപ്പോള്‍ അതെഴുന്നേറ്റു. ഇവിടെയെല്ലാം ജീവന്‍ നല്‍കിയത് യഥാര്‍ത്ഥത്തില്‍ അല്ലാഹുവാണെങ്കിലും അതിന് കാരണമായി അല്ലാഹു നിശ്ചയിച്ചത് ശൈഖിന്റെ വാക്കാണ്. അപ്പോള്‍ ആ കാരണത്തിലേക്ക് ചേര്‍ത്തി ക്രിയയെ പറഞ്ഞു. എത്ര ലളിതം! ഇതാണത്രെ മുസ്‌ലിംകളെ ശിര്‍ക്കാരോപിക്കാന്‍ ഉപയോഗിക്കുന്ന ഉശിരന്‍ ഉമ്മാക്കി. ഖുര്‍ആനില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ കാണാം. ചത്ത ചകത്തിന് ഞാന്‍ ജീവനിടീക്കും എന്നു ഈസാ നബി പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. അന്ത്യ നാളില്‍ സര്‍വ്വനാശകാരിയായി വരുന്ന ദജ്ജാല്‍ മനുഷ്യനെ കൊല്ലുന്നതായും ശേഷം ജീവിപ്പിക്കുന്നതായും ഹദീസില്‍ കാണാം. ഖുര്‍ആനിലും ഹദീസിലും പറഞ്ഞാല്‍ ശിര്‍ക്കാകാത്ത കാര്യം മാലയില്‍ പറയുമ്പോള്‍ മാത്രം ശിര്‍ക്കാകുന്നതെങ്ങനെയാണ്?

തന്റെ സ്‌നേഹജനങ്ങള്‍ വല്ലേടത്തും കുടുങ്ങുമ്പോള്‍ തന്നെ സഹായത്തിനായി വിളിച്ചാല്‍ ഞാനവരെ സഹായിക്കുമെന്ന് പറഞ്ഞതാണ് മറ്റൊരു കടുത്ത അപരാധം. അല്ലാഹു തന്റെ സൃഷ്ടികളില്‍ പലര്‍ക്കും പല കഴിവുകളും കൊടുത്തിട്ടുണ്ടാകും. ചിലര്‍ക്ക് മറ്റുള്ളവരേക്കാള്‍ നീന്താന്‍ കഴിയും. വേറെ ചിലര്‍ക്ക് ഓടാന്‍.. ശ്രവണ ശേഷിയും ഘ്രാണ ശേഷിയും ചില ജീവികള്‍ക്ക് കൂടുതലാണ്. ചില സൃഷ്ടികള്‍ വ്യത്യസ്ത രൂപങ്ങള്‍ സ്വീകരിക്കുന്നു. മനുഷ്യര്‍ക്ക് ഇല്ലാത്ത കഴിവ് ജിന്നുകള്‍ക്ക് ഉണ്ടാകും. ജിന്നുകള്‍ക്കില്ലാത്ത കഴിവ് മലക്കുകള്‍ക്ക് ഉണ്ടാകാം. സാഹിത്യകാരന്മാര്‍ക്കില്ലാത്ത കഴിവ് ശാസ്ത്രജ്ഞര്‍ക്കുണ്ടാകും. ആശാരിക്കില്ലാത്ത കഴിവ് കവിക്കുണ്ടാകും. സാധാരണക്കാര്‍ക്കില്ലാത്ത കഴിവ് ആത്മീയ സിദ്ധി ലഭിച്ചവര്‍ക്കുണ്ടാകും.

ആത്മീയ ഔന്നത്യം പ്രാപിച്ചവരുടെ കഴിവിനെപ്പറ്റി പടച്ചവന്‍ തന്നെ പറഞ്ഞതാണ്. തന്റെ കാര്യത്തില്‍ ആത്മസമരം(മുജാഹദ)നടത്തുന്നവര്‍ക്ക് തന്റെ വഴികള്‍ തുറന്നുകൊടുക്കുമെന്ന് സൂറതുല്‍അന്‍കബൂതിന്റെ അവസാന ആയത്തില്‍ അല്ലാഹു പറയുന്നുണ്ട്. സുന്നത്തുകള്‍ ചെയ്ത് തന്നിലേക്കടുത്ത അടിമയുടെ ഇന്ദ്രിയങ്ങള്‍ക്കും അവയവങ്ങള്‍ക്കും ശേഷിയും സിദ്ധിയും വര്‍ദ്ധമാനമായ നിരക്കില്‍ നാം കൂട്ടിക്കൊടുക്കുമെന്ന് ബുഖാരി ഉദ്ധരിച്ച ഖുദ്‌സിയായ ഹദീസിലൂടെ അല്ലാഹു പഠിപ്പിക്കുന്നുമുണ്ട്.

തന്റെ ആത്മീയ ഔന്നത്യം നിമിത്തമായി തന്റെ സ്‌നേഹജനങ്ങളെ രക്ഷിക്കാന്‍ ശൈഖവര്‍കള്‍ക്ക് ഒരു സിദ്ധി നല്‍കുമ്പോള്‍ അല്ലാഹുവിന് വല്ല ചേതവുമുണ്ടോ? അങ്ങനെ ലഭിച്ച ഒരു അനുഗ്രഹത്തെ വെളിപ്പെടുത്തുന്നതില്‍ വല്ല തെറ്റുമുണ്ടോ? അല്ലാഹുവിന്റെ ഏകല്‍(ഉദ്ദേശ്യം)കൂടാതെ എനിക്കൊന്നും ചെയ്യാനാവില്ലെന്ന് ശൈഖ് കട്ടായം പറയുന്ന വിനീതമായ അടിമത്തം പഠിപ്പിക്കുന്ന മാലയിലെ ഏത് വരിയില്‍ നിന്നാണാവോ ബഹുദൈവങ്ങള്‍ കുതറിച്ചാടുന്നത്?

മറഞ്ഞ കാര്യം അറിയൽ -ഉമർ(റ) മുശ് രിക്കൊ

ഉമർ(റ) മുശ് രിക്കൊ..?
🔺🔺🔺🔺🔺🔺🔺🔺


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝
വഹാബികളുടെ ആദർശപ്രകാരം കേരളത്തിലെ സുന്നികൾ മാത്രമല്ല സ്വഹാബികൾ വരെ മുശ് രിക്കുകളും വിഗ്രഹാരാധകരുമാണ്.

കെ.എൻ.എം മുഖപത്രമായ വിചിന്തനം വാരികയിൽ മൗലവിമാർ പഠിപ്പിക്കുന്നു:
ഇലാഹാണെന്ന് വിശ്വസിക്കാതെ അയാൾക്ക്(വലിയ്യിന്)അദൃശ്യമറിയുമെന്നും മക്കത്തു പോയ ഔലിയക്ക് മുക്കത്ത് നടക്കുന്ന സംഭവങ്ങൾ ടി.വി പോലുള്ള മാധ്യമങ്ങളില്ലാതെ കാണാൻ കഴിയുമെന്ന് വിശ്വസിച്ചാലും ശിർക്കാകും.
       
       വിചിന്തനം 2006
       മാർച്ച് 3,പേജ്11

സലാം സുല്ലമി എഴുതുന്നു:
"മനുഷ്യന്റെ കേൾവിശക്തിക്കും കാഴ്ചശക്തിക്കും പരിധികളുണ്ട്.
ഈ പരിധികൾക്ക് അപ്പുറം സ്ഥിതിചെയ്യുന്ന മനുഷ്യരെ ആധുനിക ഉപകരണങ്ങളും മറ്റും ഇല്ലാതെ വിളിച്ച് സഹായം തേടുന്നത് ഇസ്‌ലാം വിഗ്രഹാരാധനയായിക്കാണുന്നു."

       ഇസ്‌ലാം മൗലിക
       പഠനങ്ങൾ.പേജ്:178.

എന്നാൽ ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെ തന്നെ നബി(സ)യും സ്വഹാബികളും മഹത്തു ക്കളും മറ്റുള്ളവരെ സഹായിചിട്ടുണ്ടെന്ന സത്യം മൗലവിമാർക്കറിയാഞ്ഞിട്ടല്ല.സത്യത്തെ മൂടി വെച്ച് അസത്യം പ്രചരിപ്പിക്കുക എന്ന് മാത്രം ഒപ്പം മഹാന്മാരെ നിസ്സാരപ്പെടുത്തലും.

മൂന്നാം ഖലീഫ ഉമർ(റ)ന്റെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം മൗലവിമാർ തന്നെ രേഖപ്പെടുത്തിയത് നമുക്ക് വായിക്കാം.

കെ.എം മൗലവി എഴുതുന്നു:
"ഉമർ(റ)നെ തൊട്ട് ഇങ്ങനെ വന്നിരിക്കുന്നു:അദ്ദേഹം മദീനത്തുൽ മുനവ്വറയിൽ വെള്ളിയാഴ്ച്ച ദിവസം ഖുതുബ ഒതുമ്പോൾ യാ..സാരിയാ.. അൽ ജബൽ(സാരിയതേ..ആ പാർവ്വത്തിന്മേൽ കയറുക) എന്ന് പറഞ്ഞു.ഉമർ(റ)വിന്റെ ഈ ശബ്ദം അപ്പോൾ തന്നെ സാരിയ കേട്ടു. ആ പർവ്വതത്തിൽ മറഞ്ഞിരുന്ന ശത്രുക്കളിൽ നിന്ന് തൽക്ഷണം തന്നെ അദ്ദേഹം സൂക്ഷിച്ചു.രക്ഷ പ്രാപിച്ചു. ഈ അസർ(സംഭവം)സ്വഹീഹായ രിവായത്(റിപ്പോർട്ട്)കൊണ്ട്
സുബൂത്തായി(സ്ഥിരപ്പെട്ടി)ട്ടുള്ളതാണ്."

അൽ വിലായ: വൽ കറാമ:
    കെ.എം.മൗലവി,പേജ് 32

പ്രസിദ്ധീകരണം;
കേരള ജം ഇയ്യത്തുൽഉലമ
(മുജാഹിദ് പണ്ഡിത സഭ)

ചിന്തിക്കുക, മൗലവിമാർ ആരെയൊക്കെയാണ് വിഗ്രഹാരാധാരാക്കിയതെന്ന് ?

✍🏻 aboohabeeb payyoli
▪▪🔺🔺🔸🔸🔹🔹
ഉടൻ പുറത്തിറങ്ങുന്നു..

വഹാബികളുടെ
        150
വൈരുധ്യങ്ങൾ

➖➖➖➖➖➖➖➖

തറാവീഹ് .മുജാഹിദിന്റെ തെളിവ്?

🖌 *Siddeequl Misbah*
🔷_____________🔽ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝
*തറാവീഹ് റക്അത്തുകൾക്ക് തെളിവ് നൽകിയ മുജാഹിദ് മൗലവിമാരുടെ എല്ലാ വാദങ്ങളും വൈരുദ്ധ്യങ്ങൾ നിറഞ്ഞത് തന്നെ!!!*_________

*വിവരമില്ലാത്തവർ മതം പറഞ്ഞാൽ വൈരുദ്ധ്യം ഉറപ്പ്*
🔻
*സ്വഹാബത്തിന്റെ ഇജ്മാഹെന്ന തറാവീഹ് 20 റക്അത്തിന്ന് തുരങ്കം വെച്ചവർക്ക് പ്രമാണങ്ങളുടേയും ലോക മുസ്ലിമീങ്ങളുടെ ഇജ്മാഹിന്ന് മുന്നിലും പിടിച്ച് നിൽക്കാനാവില്ല*

*ഇപ്പോൾ ഉള്ള വാദം നബി (സ്വ) യുടെ  റമളാനിലും അല്ലാത്തപ്പോഴും രാത്രിയിലുള്ള നമസ്ക്കാരം 11 റക്അത്തിൽ കൂടിയിട്ടില്ല എന്ന് സ്വഹീഹുൽ ബുഖാരിയിൽ നിന്ന് ഉദ്ധരിച്ചു എന്നാൽ അതേ ബുഖാരിയിൽ തന്നെ* 👇🏻👇🏻 *നബി സ്വ യുടെ രാത്രി നമസ്ക്കാരങ്ങളുടെ ബാബിൽ കൊണ്ട് വരുന്നു*

*حَدَّثَنَا مُسَدَّدٌ، قَالَ حَدَّثَنَا يَحْيَى، عَنْ  شُعْبَةَ، قَالَ حَدَّثَنِي أَبُو جَمْرَةَ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ صَلاَةُ النَّبِيِّ صلى الله عليه وسلم ثَلاَثَ عَشْرَةَ رَكْعَةً‏.‏ يَعْنِي بِاللَّيْلِ‏.‏*
(Sahih al-Bukhari 1138)

*"ഇബ്നു അബ്ബാസ് (റ)വിൽ നിന്ന് നിവേദനം നബി (സ്വ) രാത്രിയിൽ 13 റകഅത്ത് നിസ്കരിക്കാറുണ്ടായിന്നു" ബുഖാരിയിൽ നിന്ന് 11 ൽ കൂടാറില്ലായിരുന്നു എന്ന വാദം സ്വഹീഹ് ബുഖാരി കൊണ്ട് തന്നെ  ഇതോടെ പൊളിഞ്ഞ് കഴിഞ്ഞു*

*എന്നാൽ ഇബ്നു അബ്ബാസ് (റ) വിൽ നിന്നുദ്ധരിച്ച 13 റക്അത്തിനെതിരെ മൗലവി സാഹിബിന്റെ ദുർവ്യാഖ്യാനം അത് സുബ് ഹിയുടെ മുമ്പുള്ള രണ്ട് റക് അത്ത് സുന്നത്ത് നമസ്ക്കാരമത്രേ !!!*
👇🏻
*അപ്പോൾ മൗലവീ സുബ് ഹിക്ക് തൊട്ട് മുമ്പാണോ നബി (സ്വ) തറാവീഹ് നിസ്ക്കരിച്ചത് മണ്ടത്തരം വിളമ്പല്ലേ? !*

*നിങ്ങളുടെ വാദ പ്രകാരം നബി (സ്വ) രാത്രിയിൽ 11 ൽ അധികരിപ്പിച്ചിട്ടില്ല 13 ന്റെ ഹദീസ് കിട്ടിയപ്പോൾ 2 കൂടി അല്ലെ  അപ്പൊൾ ഈ ഹദീസും കൂടി കൂട്ടി 13 എന്ന് എന്ത് കൊണ്ട് പറയുന്നില്ല* ❓❓👇🏻 *രണ്ടും ബുഖാരിയിൽ നിന്നല്ലെ ഇനി മുതൽ 13 എന്നാക്കുമോ* ❓❓

*എന്നാൽ ബുഖാരിയിലെ ആയിഷാ (റ) യിൽ നിന്ന് തന്നെയുള്ള മറ്റൊരു ഹദീസും കൂടി നോക്കൂ മൗലവീ അതിനെങ്ങനെ ദുർവ്യാഖ്യാനിക്കും?* 👇🏻👇🏻
*حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، قَالَ أَخْبَرَنَا مَالِكٌ، عَنْ هِشَامِ بْنِ عُرْوَةَ، عَنْ أَبِيهِ، عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُصَلِّي بِاللَّيْلِ ثَلاَثَ عَشْرَةَ رَكْعَةً، ثُمَّ يُصَلِّي إِذَا سَمِعَ النِّدَاءَ بِالصُّبْحِ رَكْعَتَيْنِ خَفِيفَتَيْنِ‏.‏*
(Sahih al-Bukhari 1164)
☝🏻
*ഈ ഹദീസിൽ നബി (സ്വ) രാത്രിയിൽ 13 റക് അത്ത് നിസ്ക്കരിക്കും സുബ്ഹി ബാങ്ക് കേട്ട് കഴിഞ്ഞാൽ രണ്ട് റക്അത്ത് നിസ്ക്കരിക്കും""               (ബുഖാരി)*

*അപ്പോൾ എത്രയായി മൗലവീ 13 റക്അത്ത് + നിങ്ങൾ തന്നെ ദുർവ്യാഖ്യാനിച്ച സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് 02 + സുബ്ഹിയുടെ ബാങ്ക് കൊടുത്ത ഉടനെ 02 റക് അത്തും കൂടി = 15 റക് അത്ത് ബുഖാരിയിൽ നിന്ന് തന്നെ കിട്ടി.  ഇനി വിത്റ് എത്രയാണ് ഏറ്റവും കുറഞ്ഞതും കൂടിയതും എന്ന് താഴെ കൊടുത്ത ആയിഷാ (റ) വിന്റെ ഹദീസിൽ നോക്കുക*

👇🏻 *അതിന്ന് മുമ്പ് മറ്റൊരു വൈരുദ്ധ്യം നോക്കണേ !  അതായത് മുജാഹിദുകൾ ഇതു വരെ വാദിച്ചു .,   " തറാവീഹ് 08 പിന്നെ 03 വിത്റ് 13 ന്റെ ഹദീസ് കൊടുത്തപ്പോൾ സുബ് ഹിയുടെ മുമ്പുള്ള സുന്നത്തും കൂടി 13 ആയി അപ്പോൾ നബി (സ്വ) തഹജ്ജുദ് നിസ്ക്കരിച്ചിട്ടില്ലെന്നാണോ മൗലവിമാരേ ?!  വിത്റ് ആകെ 03 റക് അത്തിൽ കൂട്ടിയിട്ടുമില്ല അല്ലെ? !  മൗലവിമാരെ ?! എന്താ ഒരു ഗവേഷണം അല്ലാന്റെ ദീന് ഇങ്ങനെ വികലമാക്കരുത് പ്ലീസ്*

*അത് പോലെ മറ്റൊരു ഹദീസും കൂടി നോക്കാം !     ""എല്ലാം മുജാഹിദ് മൗലവിമാരുടെ തറാവീഹിന്റെ വികല വാദങ്ങളുടെ മുനയൊടിക്കുന്നതാണ്*

*حَدَّثَنَا أَبُو الْوَلِيدِ، حَدَّثَنَا شُعْبَةُ،‏.‏ وَحَدَّثَنِي سُلَيْمَانُ، قَالَ حَدَّثَنَا شُعْبَةُ، عَنْ أَبِي إِسْحَاقَ، عَنِ الأَسْوَدِ، قَالَ سَأَلْتُ عَائِشَةَ ـ رضى الله عنها ـ كَيْفَ صَلاَةُ النَّبِيِّ صلى الله عليه وسلم بِاللَّيْلِ قَالَتْ كَانَ يَنَامُ أَوَّلَهُ وَيَقُومُ آخِرَهُ، فَيُصَلِّي ثُمَّ يَرْجِعُ إِلَى فِرَاشِهِ، فَإِذَا أَذَّنَ الْمُؤَذِّنُ وَثَبَ، فَإِنْ كَانَ بِهِ حَاجَةٌ اغْتَسَلَ، وَإِلاَّ تَوَضَّأَ وَخَرَجَ‏.‏*
   (Sahih al-Bukhari 1146)

*"എങ്ങിനെയായിരുന്നു നബി (സ്വ) യുടെ രാത്രി നിസ്കാരം എന്ന് ആയിഷ (റ) യോട് ചോദിച്ചപ്പോൾ നബി (സ) നേരത്തേ കിടന്നുറങ്ങാറുണ്ടായിരുന്നു രാത്രിയുടെ അവസാന ഭാഗത്ത് നിസ്കാരത്തിന് (എഴുന്നേൽകാറുണ്ടായിരുന്നു പിന്നെ വീണ്ടും കിടക്കും "(ബുഖാരി)*
👆🏻
*റമളാനിൽ ഇങ്ങനെ നിസ്കരിക്കുമ്പോൾ 11 ൽ കുടിയില്ലേ* ⁉

 *എന്നാൽ 15 റക്അത്ത് കൊണ്ട് നിക്കുമോ ഒരിക്കലുമില്ല ! അടുത്ത ഹദീസും നോക്കിക്കൊളൂ ആയിഷ (റ) യിൽ നിന്ന് തന്നെ 15 എന്നത് 22 ലേക്ക് പോകും* 👇

ﺣﺪﺛﻨﺎ ﺃﺣﻤﺪ ﺑﻦ ﺻﺎﻟﺢ، ﻭﻣﺤﻤﺪ ﺑﻦ
ﺳﻠﻤﺔ اﻟﻤﺮاﺩﻱ، ﻗﺎﻻ: ﺣﺪﺛﻨﺎ اﺑﻦ ﻭﻫﺐ، ﻋﻦ ﻣﻌﺎﻭﻳﺔ ﺑﻦ ﺻﺎﻟﺢ، ﻋﻦ ﻋﺒﺪ اﻟﻠﻪ ﺑﻦ ﺃﺑﻲ ﻗﻴﺲ، ﻗﺎﻝ: ﻗﻠﺖ ﻟﻌﺎﺋﺸﺔ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﺎ: ﺑﻜﻢ ﻛﺎﻥ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﻮﺗﺮ؟ ﻗﺎﻟﺖ: «ﻛﺎﻥ §ﻳﻮﺗﺮ ﺑﺄﺭﺑﻊ ﻭﺛﻼﺙ، ﻭﺳﺖ ﻭﺛﻼﺙ، ﻭﺛﻤﺎﻥ ﻭﺛﻼﺙ، ﻭﻋﺸﺮ ﻭﺛﻼﺙ، ﻭﻟﻢ ﻳﻜﻦ ﻳﻮﺗﺮ ﺑﺄﻧﻘﺺ ﻣﻦ ﺳﺒﻊ، ﻭﻻ ﺑﺄﻛﺜﺮ ﻣﻦ ﺛﻼﺙ ﻋﺸﺮﺓ» ، ﻗﺎﻝ ﺃﺑﻮ ﺩاﻭﺩ: ﺯاﺩ ﺃﺣﻤﺪ ﺑﻦ ﺻﺎﻟﺢ: ﻭﻟﻢ ﻳﻜﻦ ﻳﻮﺗﺮ ﺑﺮﻛﻌﺘﻴﻦ ﻗﺒﻞ اﻟﻔﺠﺮ، ﻗﻠﺖ: ﻣﺎ ﻳﻮﺗﺮ؟ ﻗﺎﻟﺖ: ﻟﻢ ﻳﻜﻦ ﻳﺪﻉ ﺫﻟﻚ، ﻭﻟﻢ ﻳﺬﻛﺮ ﺃﺣﻤﺪ: ﻭﺳﺖ ﻭﺛﻼﺙ* __________ Kﺻﺤﻴﺢ
👆🏻
*മുകളിൽ കൊടുത്ത അബൂദാവൂദ് റ ഉദ്ദരിക്കുന്ന  ഹദീസിൽ ആയിഷ (റ) യൊട് നബി (സ്വ) യുടെ വിത്റ് നിസ്കാരത്തെ പറ്റി ചൊദിച്ചപ്പോൾ മഹതിയവർകള്‍ പറയുന്നത്*

*നബി (സ്വ) യുടെ വിത്റ് നമസ്ക്കാരം*
👉 *എേഴിൽ കുറയുമായിരുന്നില്ല*
👉 *പതിമൂന്നിൽ അധികരിക്കാറുണ്ടാരുന്നില്ല*

*ഈ ഹദീസിൽ നിന്ന്  നേരത്തെ ബുഖാരിയിൽ നിന്ന് കിട്ടിയ 15  എന്നത് 22  ലേക്ക് കടക്കും കാരണം തൊട്ട് മുകളിൽ നൽകിയ ഹദീസും ആയിഷാ (റ) തന്നെ പറഞ്ഞ് തന്നതാണ് ഇപ്രകാരം 08 തറാവീഹും പിന്നെ 03 ആണ് വിത്റ് എന്നതും പൊളിയുന്നു കാരണം വിത്റ് ഏഴിൽ എന്തായാലും  കുറയുന്നില്ല എന്ന് ആയിഷാ (റ) തന്നെ പറഞ്ഞ് തരുന്നു* ☝🏻☝🏻

*അപ്പോൾ റക് അത്തുകൾ എത്രയായി പല വിഭാഗമായി തിരിയുന്നു*
🔽
*ഒന്നാം രൂപം*
==========
*നേരത്തെ ബുഖാരിയിൽ നിന്ന് കിട്ടിയ 15 റക് അത്തും ഇപ്പോൾ ആയിഷാ (റ) നൽകിയ വിത്റ് നമസ്ക്കാരവും കൂട്ടുമ്പോൾ 15 (ബുഖാരിയിൽ നിന്ന് കിട്ടിയത്) + 07 (വിത്റ് ഏറ്റവും കുറഞ്ഞത്) = 22
ഇനി വിത്റ് കൂടിയതാണ് എടുക്കുന്നതെങ്കിൽ 15 (ബുഖാരിയിൽ നിന്ന്) + 13 (വിത്റ് കൂടിയത്) TOTAL= 28 റക്അത്താകുന്നു*
🔽
*രണ്ടാം രൂപം*
==========

*08 തറാവീഹ് + 03 വിത്റ് എന്ന പഴയ വാദ പ്രകാരം  ഇതിന്ന് മുജാഹിദുകൾക്ക് രണ്ട് തെളിവ് ഒന്ന് ജാബിർ (റ) വിന്റെ ഹദീസും മറ്റൊന്ന് ആയിഷാ (റ) വിന്റെ 11 ന്റെ ഹദീസുമാകുന്നു.
ഇപ്രകാരം എത്ര റക്അത്ത് കിട്ടുമെന്ന് നോക്കാം

08 (തറാവീഹ്)  + 07 വിത്റ് (കുറഞ്ഞത്) + മൗലവി വാദമായ സുബ് ഹിയുടെ മുമ്പുള്ള സുന്നത്ത് 02 + സുബ്ഹി ബാങ്ക് കൊടുത്തയുടനെ 02 റക്അത്ത് TOTAL   = 19  റക് അത്തായല്ലോ !!!☝🏻☝🏻❓❓

ഇനി പുതിയ അപ്ഡേറ്റ് വെർഷനായ വെറും 11 റക്അത്താണ് വാദമെങ്കിൽ ഈ 11 പറഞ്ഞ് തന്ന ആയിഷ (റ) തന്നെ പഠിപ്പിക്കുന്നു 13 ൽ അധികരിപ്പിക്കില്ലായിരുന്നു ഇപ്രകാരം 13
+ 02  മൗലവി വാദമായ സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് + സുബ്ഹി ബാങ്ക് കൊടുത്തയുടെനെ 02 = TOTAL = 17 റക്അത്ത് തന്നെ കിട്ടുന്നു
👆🏻
*11 ൽ കൂടാറില്ല എന്ന വാദം ഏത് രീതി നോക്കിയാലും  പൊളിയുന്നു* 👆🏻
🔻
*റമളാനിൽ നബി സ്വ തറാവീഹ് എത്രയാണ് നിസ്ക്കരിച്ചത് എന്ന് സ്വഹാബത്ത് ഒരു എതിർപ്പുമില്ലാതെ 20 റക് അത്താണെന്ന്  നമുക്ക് പറഞ്ഞ് തന്നത് അംഗീകരിച്ച് അമൽ ചെയ്താൽ ഈ പ്രശ്നങ്ങൾ വരുമായിരുന്നോ* ❓❓
🔻👍
*ചുരുക്കിപ്പറഞ്ഞാൽ നബി(സ്വ) വെറും 11 മാത്രമായിരുന്നില്ല രാത്രി നമസ്ക്കാരം‌ റമളാനിൽ തറാവീഹും വിത്റും, തഹജ്ജുദും , എല്ലാം വളരെ ഭംഗിയായിത്തന്നെ നടന്നിട്ടുണ്ട് ഓരോന്നിനും ഓരോ റക് അത്തുകളുടെ എണ്ണം ഉണ്ട് അല്ലാതെ എല്ലാം കൂടി ഒന്നാക്കി വികലമാക്കി അവതരിപ്പിക്കുന്ന മൗലവിമാർക്ക് പ്രമാണങ്ങളുടെ മുന്നിൽ പിടിച്ച് നിൽക്കാൻ സാധ്യമല്ല*
🖌
*siddeequl misbah*________
*(Sunniknowledge.blogspot.com)*______🔷🔷🔷🔷

തല മറക്കൽ സുന്നത്ത് വഹാബി പഴയ മദ്ഹബും പുതിയതും അവരുടെ പുസ്തകം വായിക്കുക

തല മറക്കൽ 1950ൽ മുജാഹിദിന് സുന്നത്ത്

       മുജാഹിദ് മതക്കാരുടെ പുസ്തകമായ *അൽമനാർ* പഠിപ്പിക്കുന്നത് വായിക്കുക :

        "മുസ്ലിംങ്ങൾക്കു  തലമറക്കൽ തൊപ്പി കൊണ്ടോ തലപ്പാവ് കൊണ്ടോ എന്തായിരുന്നാലും വേണ്ടില്ല അത് *സുന്നത്താണ്*

✅ അൽമനാർ
✅ 1950
✅ പേജ് 4
✅ സെപ്റ്റംബർ 20.

     മുജാഹിദ്  മതത്തിൽ ഇല്ലാത്തതും മുസ്ലിം ങ്ങളിൽ ഉള്ളതുമായ ഒരു *സുന്നത്ത്* അൽമനാർ 👆🏻വ്യക്തമായി ചൂണ്ടി കാണിച്ചിരിക്കുന്നു.

പിന്നീട് ,തല മറക്കൽ സുന്നത്തില്ലെന്ന് നിങ്ങളുടെ ചെവിയിൽ സ്വകാര്യമായി വഹ് യിറങ്ങിയത്  എപ്പോഴാണ് മൗലവിമാരേ? ങ്ങള് ബല്ലാത്ത സംഭവാട്ടോ.....❗❗❗
ഇപ്പ ഒക്കെ ശെരിയായി❗ ഒരു സംശയം മാത്രം ..... 1950 ലെ മുജാഹിദിനാണോ ഇപ്പോഴത്തെ മുജാദിനാണോ  സ്വർഗത്തിലേക്കുള്ള നറുക്ക് കിട്ടിയത്❓ കഷ്ടം❗ ആകെ നാലെണ്ണവും പതിനാറ് തൗഹീദും❗ '









തല മറക്കൽ സുന്നത്താണെന്ന് മുജാഹിദുകളുടെ ഹീറോ സാക്കിർ നായിക്ക്!

 ദാണ്ടെ കെടക്കണു വഹാബിസവും  സാക്കിർ നായിക്കും! സാക്കിർ നായിക്ക് ആരാണ് എന്നത് ഇസ് ലാമിൽ വിഷയമല്ല. ഇദ്ധേഹം വഹാബിയാണെന്ന് എല്ലാവർക്കുമറിയാം. പക്ഷേ തലമറക്കുന്ന വിഷയത്തിൽ വഹാബികൾ തല കുത്തി വീണെന്നു തന്നെ പറയാം! ഒരു മൗലവിക്കത് സുന്നത്ത് ! മറ്റ് മൗലവിമാർക്കത് സുന്നത്തേ അല്ല !............ പിന്നെ .......?........ സുന്നത്താണെന്നു പറയുന്ന മൗലവിയെ തള്ളണോ സുന്നത്തല്ലെന്ന് പറയുന്ന മൗലവിയെ തള്ളണോ എന്നറിയാതെ അണികൾ അങ്കലാപ്പിൽ! തല മറക്കുന്ന വിഷയം പോലും തീരുമാനമാകാത്തവരാണത്രെ നവോത്ഥാനത്തിനിറങ്ങിയിരിക്കുന്നത്! കഷ്ടം! പെട്ടു പോയവർ ചിന്തിക്കുക!

https://youtu.be/BFgtgqiyKnw


ഇസ്തിഗാസ :നബി സ്വ അഭയകേന്ദ്രം



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝


നേതാവ്, അഭയകേന്ദ്രം എന്നൊക്കെയാണ് സയ്യിദിനർത്ഥം. വിശുദ്ധ ഖുർആനിൽ ആലുഇമ്രാൻ 39- ആം വചനത്തിൽ ഈ പടം വരുന്നുണ്ട്. യഹ്‌യാനബി(അ)യെയാണ് പ്രസ്തുത വചനത്തിൽ സയ്യിദ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ വായിക്കാം:

عن  أبو هريرة قال قال رسول الله صلى الله عليه وسلم ((أنا سيد ولد آدم يوم القيامة)) (مسلم: ٤٢٢٣)

അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം: റസൂലുല്ലാഹി(സ) പറഞ്ഞു: "അന്ത്യദിനത്തിൽ ഞാൻ ആദം സന്തതികളുടെ അഭയകേന്ദ്രമാണ്". (മുസ്‌ലിം: 4223)

ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:

قال الهروي : السيد هو الذي يفوق قومه في الخير ، وقال غيره : هو الذي يفزع إليه في النوائب والشدائد ، فيقوم بأمرهم ، ويتحمل عنهم مكارههم ، ويدفعها عنهم .

وأما قوله صلى الله عليه وسلم : ( يوم القيامة ) مع أنه سيدهم في الدنيا والآخرة ، فسبب التقييد أن في يوم القيامة يظهر سؤدده لكل أحد ، ولا يبقى منازع ، ولا معاند ، ونحوه ، بخلاف الدنيا فقد نازعه ذلك فيها ملوك الكفار وزعماء المشركين . وهذا التقييد قريب من معنى قوله تعالى : لمن الملك اليوم لله الواحد القهار مع أن الملك له سبحانه قبل ذلك ، لكن كان في الدنيا من يدعي الملك ، أو من يضاف إليه مجازا ، فانقطع كل ذلك في الآخرة . (شرح النووي على مسلم: ٤٧٣/٧)
സാരം:
ഹർവി(റ) പറയുന്നു: നന്മയിൽ തന്റെ ജനതയുടെ മീതെ നിൽക്കുന്ന വ്യക്തിയാണ് സയ്യിദ്. മറ്റു പണ്ഡിതന്മാർ പറയുന്നു: വിപൽഘട്ടങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും അഭയം തേടുന്ന വ്യക്തിയാണ് സയ്യിദ്. അങ്ങനെ അവരുടെ കാര്യങ്ങൾ നിർവ്വഹിക്കുകയും അവരുടെ പ്രയാസങ്ങൾ ഏറ്റെടുക്കുകയും അവരിൽ നിന്ന്‌ അവ തട്ടിമാറ്റുകയും ചെയ്യും. ദുൻയാവിലും ആഖിറത്തിലും നബി(സ) മനുഷ്യരുടെ സയ്യിദായിരിക്കെ, 'അന്ത്യദിനത്തിൽ എന്ന് പ്രത്യേകം പറഞ്ഞത് അന്ത്യദിനത്തിൽ നബി(സ)യുടെ 'സിയാദത്ത്' എല്ലാവര്ക്കും വ്യക്തമാകുന്നത്കൊണ്ടാണ്. അന്ന് ആ കാര്യത്തിൽ നബി(സ)യോട് തർക്കിക്കുന്നവരോ എതിർക്കുന്നവരോ മറ്റോ ഉണ്ടാവുകയില്ല. ദുൻയാവിലെ കാര്യം അതായിരുന്നില്ലല്ലോ. സത്യനിഷേധികളിലെ രാജാക്കന്മാരും ഖുറൈശികളിലെ നേതാക്കന്മാരും  ആ വിഷയത്തിൽ നബി(സ) യോട്  തർക്കിച്ചിരുന്നുവല്ലോ. "ഈ ദിവസം ആർക്കാണ് രാജാധികാരം? ഏകനും സർവ്വാധിപതിയുമായ അല്ലാഹുവിനു". (മുഅ്മിൻ : 16) എന്ന ഖുർആനിക വചനത്തോട് സാമീപ്യം പുലർത്തുന്ന ഒരു പരാമർശമാണിത്. അതിനു മുമ്പും രാജാധികാരം അല്ലാഹുവിനു തന്നെയാണല്ലോ. എങ്കിലും ദുൻയാവിൽ അധികാരം അവകാശപ്പെടുന്നവരും ആലങ്കാരികമായി അധികാരത്തിലേക്ക് ചേർത്തിപറയുന്നവരും ഉണ്ടായിരുന്നുവല്ലോ. പരലോകത്ത് അതെല്ലാം അവസാനിച്ചിരിക്കുന്നു. (ശർഹു മുസ്‌ലിം: 7/473)

നബി(സ) ഇപ്രകാരം പ്രഖ്യാപിക്കാനുള്ള കാരണം വിശദീകരിച്ച് ഇമാം നവവി(റ) തുടരുന്നു...

قال العلماء : وقوله صلى الله عليه وسلم : ( أنا سيد ولد آدم ) لم يقله فخرا ، بل صرح بنفي الفخر في غير مسلم في الحديث المشهور ( أنا سيد ولد آدم ولا فخر ) وإنما قاله لوجهين : أحدهما امتثال قوله تعالى : وأما بنعمة ربك فحدث والثاني أنه من البيان الذي يجب عليه تبليغه إلى أمته ليعرفوه ، ويعتقدوه ، ويعملوا بمقتضاه ، ويوقروه صلى الله عليه وسلم بما تقتضي مرتبته كما أمرهم الله تعالى. (شرح النووي على مسلم: ٤٧٣/٧)

പണ്ഡിതന്മാർ പറയുന്നു: "ഞാൻ ആദം സന്തതികളുടെ അഭയകേന്ദ്രമാണ്" എന്ന് നബി(സ) പൊങ്ങച്ചം പറഞ്ഞതല്ല. മറിച്ച് പ്രസിദ്ധമായ ഹദീസിൽ "പൊങ്ങച്ചം പറയുകയില്ല" എന്ന് തന്നെ നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു കാര്യങ്ങൾക്കു വേണ്ടിയാണ് നബി(സ) അപ്രകാരം പ്രസ്താവിച്ചത്.

    ഒന്ന് : "താങ്കളുടെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് താങ്കൾ സംസാരിക്കുക" എന്ന അല്ലാഹുവിന്റെ നിർദ്ദേശം മാനിച്ച് പറഞ്ഞതാണ്.

    രണ്ട് : സമുദായത്തെ അറിയിക്കൽ നിര്ബന്ധമായ വിശദീകരണത്തിൽ പെട്ടതാണിത്. സമുദായം അറിഞ്ഞിരിക്കാനും വിശ്വസിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു നിർദ്ദേശിച്ചതുപോലെ നബി(സ)യുടെ പദവി തേടുന്നതനുസരിച്ച്  നബി(സ)യെ സമുദായം ആദരിക്കാനും വേണ്ടി. (ശർഹു മുസ്‌ലിം : 7/473)

ഇമാം നവവി(റ) തുടരുന്നു...

وهذا الحديث دليل لتفضيله صلى الله عليه وسلم على الخلق كلهم ؛ لأن مذهب أهل السنة أن الآدميين أفضل من الملائكة ، وهو صلى الله عليه وسلم أفضل الآدميين وغيرهم .

وأما الحديث الآخر : " لا تفضلوا بين الأنبياء " فجوابه من خمسة أوجه : أحدها أنه صلى الله عليه وسلم قاله قبل أن يعلم أنه سيد ولد آدم ، فلما علم أخبر به . والثاني قاله أدبا وتواضعا . والثالث أن النهي إنما هو عن تفضيل يؤدي إلى تنقيص [ ص: 439 ] المفضول . والرابع إنما نهى عن تفضيل يؤدي إلى الخصومة والفتنة كما هو المشهور في سبب الحديث . والخامس أن النهي مختص بالتفضيل في نفس النبوة ، فلا تفاضل فيها ، وإنما التفاضل بالخصائص وفضائل أخرى ، ولا بد من اعتقاد التفضيل ، فقد قال الله تعالى تلك الرسل فضلنا بعضهم على بعض . (شرح النووي على مسلم: ٤٧٣/٧)

സാരം:
എല്ലാ സൃഷ്ട്ടികളേക്കാളും നബി(സ) ശ്രേഷ്ഠനാണെന്നതിന് ഈ ഹദീസ് രേഖയാണ്. കാരണം അഹ്‌ലുസ്സുന്നയുടെ വീക്ഷണം മനുഷ്യർ മലക്കുകളേക്കാൾ ശ്രേഷ്ട്ടരാണ് എന്നാണ്. മുഹമ്മദ് നബി(സ) മനുഷ്യരെക്കാളും മറ്റുള്ളവരെക്കാളും ശ്രേഷ്ഠരുമാണ്. "അമ്പിയാക്കൾക്കിടയിൽ നിങ്ങൾ ശ്രേഷ്ഠത കല്പിക്കരുത്" എന്ന് മറ്റൊരു ഹദീസിൽ വന്നിട്ടുണ്ട്. ആ ഹദീസിന്‌ അഞ്ചുരൂപത്തിൽ മറുപടി പറയാം:

     1- ആദം സന്തതികളുടെ സയ്യിദാണ് താനെന്ന് നബി(സ) അറിയുന്നതിനു മുമ്പുള്ള പ്രസ്താവനയാണിത്. അക്കാര്യം അറിഞ്ഞപ്പോൾ അത് അവിടുന്ന് പ്രഖ്യാപിച്ചു.

     2- വിനയം കാണിച്ചും മര്യാദയുടെ ഭാഗമായും നബി(സ) പറഞ്ഞതാണത്.

     3- മറ്റുള്ളവരെ തരംതാഴ്‌ത്തും വിധം ചിലർക്ക് ശ്രേഷ്ഠത കല്പിക്കുന്നതിനാണ് വിലക്ക്.

     4- നാശത്തിലേക്കും തർക്കത്തിലേക്കും നയിക്കും വിധമുള്ള ശ്രേഷ്ഠത കല്പിക്കുന്നതിനാണ് വിലക്കുള്ളത്. പ്രസിദ്ദാഭിപ്രായത്തിൽ നബി(സ) ഇത് പ്രസ്താവിക്കാനുള്ള കാരണം തന്നെ അതാണ്.

     5- പ്രസ്തുത വിലക്ക് പ്രവാചകത്വത്തിൽ ശ്രേഷ്ഠത കല്പിക്കുന്നതിനുമാത്രം ബാധകമാണ്. പ്രവാചകത്വം മാത്രം പരിഗണിക്കുമ്പോൾ എല്ലാ പ്രവാചകന്മാരും തുല്യരാണ്. ചിലർക്ക് ചിലരെക്കാൾ ശ്രേഷ്ടമാകുന്നത് സവിശേഷതകളും മറ്റും പരിഗണിച്ചാണ്. ഈ നാളേക്ക് ചിലർ ചിലരെക്കാൾ ശ്രേഷ്ടരാണെന്ന് വിശ്വാസിച്ചേമതിയാവൂ. കാരണം മുർസലുകളിൽ ചിലർക്ക് ചിലരേക്കാൾ നാം ശ്രേഷ്ഠത നൽകിയിരിക്കുന്നു " എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. (ശർഹു മുസ്‌ലിം : 7/373) 

ചുരുക്കത്തിൽ ഈ ഹദീസ് ഇസ്തിഗാസക്ക് വ്യക്തമായ പ്രമാണമാണ്. ഇഹത്തിലും പരത്തിലും നബി(സ്) ആദം സന്തതികളുടെ അഭയകേന്ദ്രമാണെന്ന് ഈ ഹദീസ് കൊണ്ട് വ്യക്തമായല്ലോ. ബർസഖീലോകത്തും അങ്ങനെയാണെന്ന് മറ്റു പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ട്. ഇസ്തിഗാസ നൂറ്റാണ്ടുകളിൽ എന്ന വിഷയം ചർച്ച ചെയ്ത ഭാഗം കാണുക

സ്ത്രീ പള്ളി പ്രവേശനവും ഖുർആനും

സ്ത്രീ പള്ളി പ്രവേശനവും ഖുർആനും
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
[പള്ളിയുമായി ബന്ധപ്പെടുത്തി പുരുഷന്മാരെയാണ് അല്ലാഹു ഖുർആനിൽ അല്ലാഹു പരമാർഷിക്കുന്നത്. സ്ത്രീകളെ പരമാര്ഷിച്ചിട്ടില്ല.

അല്ലാഹു പറയുന്നു:
بُيُوتٍ أَذِنَ اللَّـهُ أَن تُرْ‌فَعَ وَيُذْكَرَ‌ فِيهَا اسْمُهُ يُسَب
ِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ ﴿٣٦﴾ رِ‌جَالٌ لَّا تُلْهِيهِمْ تِجَارَ‌ةٌ وَلَا بَيْعٌ عَن ذِكْرِ‌ اللَّـهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ‌ ﴿٣٧﴾(النور)

ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്‌.) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്‍റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.  ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു.

പള്ളികളിൽ വെച്ച് അല്ലാഹുവിനെ സ്മരിക്കുന്നതും നിസ്കരിക്കുന്നതും പുരുഷന്മാരാണല്ലോ പ്രസ്തുത വചനത്തിൽ അല്ലാഹു പറയുന്നത്. അതെപ്പറ്റി മുഫസ്സിറുകൾ പറയുന്നതെന്താണെന്ന് നമുക്ക് പരിശോദിക്കാം.

ഇമാം റാസി(റ) എഴുതുന്നു:

 السؤال الثاني : لم خص الرجال بالذكر ؟ والجواب : لأن النساء لسن من أهل التجارات أو الجماعات . ( التفسير الكبير: ٥/٢٤)
ചോദ്യം രണ്ട്: എന്തുകൊണ്ട്
പുരുഷന്മാരെ പ്രത്യേകം എടുത്തു പറഞ്ഞു?

മറുവടി: നിശ്ചയം സ്ത്രീകള് കച്ചവടത്തിന്റെയോ ജമാഅത്തുകളുടെയോ അവകാഷികളല്ല. (റാസി: 24/5)

ഇസ്മാഈൽ ഹിഖി(റ) പറയുന്നു:

 كيف خص الرجال بالمدح والثناء دون النساء فالجواب لانه لا جمعة على النساء ولا جماعة فى المساجد(روح البيان: ١٦١/٦)

പുരുഷന്മാരെ മാത്രം പ്രശംസിക്കുകയും വാഴ്ത്തിപrയുകയും ചെയ്തതെങ്ങനെ?

മറുവടി. കാരണം പള്ളികളിൽ വെച്ചുള്ള ജുമുഅയോ ജമാഅത്തോ സ്ത്രീകൾക്കില്ല.(റൂഹുൽ ബയാൻ: 6/161)

 അല്ലാമ സ്വാവി(റ) പറയുന്നു:

خصوا بالذكر لأن شأنهم حضور المساجد للجمعة والجماعة(حاشية الصي: ١٤١/٣)

ജുമുഅക്കും ജമാഅത്തിനും വേണ്ടി പള്ളിയിലേക്ക്പോകൽ പുരുഷന്മാരുടെ സ്വഭാവമായതിനാലാണ് അവരെ മാത്രം ആയത്തിൽ പരമാർഷിച്ചത്(സ്വാവി: 3/141) 

അല്ലാമ ജമൽ (റ) പറയുന്നു:

خصوا بالذكر لأن النساء ليس عليهن حضور المسجد لجمعة ولا لجماعة(الفتوحات الإلهية: ٢٤٠/٣)

ജുമുഅക്കോ ജമാഅത്തിനോ വേണ്ടി പള്ളിയിൽ ഹാജരാകൽ സ്ത്രീകള്ക്ക് ബാധ്യതയല്ലാത്തതിനാണ് പുരുഷന്മാരെ പ്രത്യേകം പരമാർഷിച്ചത്. (അൽഫുതുഹാത്തുൽ   ഇലാഹിയ്യ: 3/240)

അല്ലാമ ഖാസിൻ (റ) വിശദീകരിക്കുന്നു:

خص الرجال بالذكر فى هاذه المساجد لأن النساء ليس عليهن حضور المساجد لجمعة ولا لجماعة(الخازن: ٣٣٣/٣)

ഈ പള്ളികളിൽ പുരുഷന്മാരെ മാത്രം പരമാർഷിച്ചത് സ്ത്രീകള് ജുമുഅക്കോ ജമാഅത്തിനോ പള്ളികളിൽ വരെണ്ടവരല്ലാത്തതിനാലാണ്.(ഖാസിൻ 3/333)

ഇമാം ഖുർതുബി(റ) പറയുന്നു:

لما قال تعالى : ( رجال ) وخصهم بالذكر دل على أن النساء لا حظ لهن في المساجد ؛ إذ لا جمعة عليهن ، ولا جماعة ، وأن صلاتهن في بيوتهن أفضل . روى أبو داود ، عن عبد الله - رضي الله عنه - عن النبي - صلى الله عليه وسلم - قال : صلاة المرأة في بيتها أفضل من صلاتها في حجرتها ، وصلاتها في مخدعها أفضل من صلاتها في بيتها .(قرطبي: ١٨٤/١٢)

അല്ലാഹു തആല 'രിജാൽ' എന്ന് പുരുഷന്മാരെ മാത്രം പപറയുകയും്രത്യേകമാക്കുകയും ചെയ്തപ്പോൾ സ്ത്രീകള്ക്ക് പള്ളികളിൽ യാതൊരു അവകാഷവുമില്ലെന്നു അതാരിയികകുന്നു. കാരണം അവർക്ക് ജുമുഅയോ ജമാഅത്തോ ഇല്ല. നിശ്ചയം അവർക്ക് അവരുടെ വീടുകളിൽ വെച്ച് നിസ്കരിക്കുന്നതാണ്    ഉത്തമം. അബ്ദുല്ലാഹിബ്നു മസ്ഊദി(റ) ൽ നിന്ന് അബൂദാവൂദ് (റ) നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: "സ്ത്രീ അവളുടെ വീടിന്റെ ഉള്ളിൽവെച്ച് നിസ്കരിക്കുന്നത് വീടിന്റെ തുറന്ന സ്ഥലത്ത് വെച്ച്  നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. സ്ത്രീ വീടിന്റെ ഉള്ളിന്റെ ഉള്ളിൽ വെച്ച് വെച്ച് നിസ്കരിക്കുന്നത് അവളുടെ വീടിന്റെ ഉള്ളിൽ വെച്ച് നിസകരിക്കുന്നതിനെക്കാൾ ഉത്തമാണ്".(ഖുർതുബി: 12/184)

അല്ലാമ നൈസാബൂരി(റ) എഴുതുന്നു:

خص الرجال بالذكر لأنهم من أهل الجماعات، دون النساء(غرائب القرآن: هامش الطبري: ٩٩/١٨)

പുരുഷന്മാര ജമാഅത്തുകളുടെ അവകാശികളയാതിനാലാണ് അവരെ മാത്രം പരമാർഷിച്ചത്. സ്ത്രീകൾ അങ്ങനെയല്ല. (ഗറാഇബുൽ ഖുർആൻ 18/99)

അല്ലാമ മുഹമ്മദ്‌ അമീൻ ശിൻഖീത്വി എഴുതുന്നു: 

{يسبح فيها بالغدو والآصال رجال} يدل بمفهومه على أن النساء يسبحن له فى بيوتهن، لا فى المسجد(أضواء البيان: ٢٢٨/٦)"
അവയിൽ രാവിലെയും സന്ധ്യാസമയങ്ങളിലും ചില പുരുഷൻമാർ അവന്റെ മഹത്വം പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാ പ്രസ്താവന കാണിക്കുന്നത് സ്ത്രീകൾ അവരുടെ വീടുകളിൽ വെച്ചാണ് അല്ലാഹുവേ പ്രകീർത്തിക്കെണ്ടത് എന്നാണു. പള്ളികളിൽ വെച്ചല്ല.(അളവാഉൽ ബയാൻ 6/228)

ചുരുക്കത്തിൽ പള്ളികളിൽ വെച്ച് അല്ലാഹുവെ ആരാധിക്കെണ്ടത് പുരുഷന്മാരാണെന്നും സ്ത്രീകൾ അല്ലാഹുവെ ആരാധിക്കേണ്ടാത് അവരുടെ വീടുകളിൽ വെച്ചാണെന്നും പ്രസ്തുത വചനം പഠിപ്പിക്കുന്നു.

നിരവധി ഹദീസുകൾ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്യുന്നു. മറ്റൊരായത്തിൽ അല്ലാഹു പറയുന്നു:

وَالَّذِينَ اتَّخَذُوا مَسْجِدًا ضِرَ‌ارً‌ا وَكُفْرً‌ا وَتَفْرِ‌يقًا بَيْنَ الْمُؤْمِنِينَ وَإِرْ‌صَادًا لِّمَنْ حَارَ‌بَ اللَّـهَ وَرَ‌سُولَهُ مِن قَبْلُ ۚ وَلَيَحْلِفُنَّ إِنْ أَرَ‌دْنَا إِلَّا الْحُسْنَىٰ ۖ وَاللَّـهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ*لَا تَقُمْ فِيهِ أَبَدًا ۚ لَّمَسْجِدٌ أُسِّسَ عَلَى التَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ ۚ فِيهِ رِ‌جَالٌ يُحِبُّونَ أَن يَتَطَهَّرُ‌وا ۚ وَاللَّـهُ يُحِبُّ الْمُطَّهِّرِ‌ينَ(١٠٧-١٠٨)

ദ്രോഹബുദ്ധിയാലും, സത്യനിഷേധത്താലും, വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ വേണ്ടിയും മുമ്പുതന്നെ അല്ലാഹുവോടും അവന്‍റെ ദൂതനോടും യുദ്ധം ചെയ്തവര്‍ക്ക് താവളമുണ്ടാക്കികൊടുക്കുവാന്‍ വേണ്ടിയും ഒരു പള്ളിയുണ്ടാക്കിയവരും (ആ കപടന്‍മാരുടെ കൂട്ടത്തിലുണ്ട്‌). ഞങ്ങള്‍ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് അവര്‍ ആണയിട്ട് പറയുകയും ചെയ്യും. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.  *(നബിയേ,) നിങ്ങൾ  ഒരിക്കലും അതില്‍ നമസ്കാരത്തിനു നില്‍ക്കരുത്‌. ആദ്യ ദിവസം തന്നെ ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്‌. ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.(തൗബ: 107-108)

ഇവിടെയും പള്ളിയിലുള്ളത് പുരുഷന്മാരാണെന്നാണ് അല്ലാഹു പറയുന്നത്. അതിനാൽ മേൽ വിശദീകരണങ്ങളെല്ലാം ഇവിടേക്കും ബാധകമാണ്.

അന്ധ്യദിനത്തിൽ അല്ലാഹു അർഷിന്റെ നിഴൽ നൽകപ്പെടുമെന്നു  നബി(സ) പരിചയപ്പെടുത്തിയവരിൽ ഒരു വിഭാഗം പള്ളിയുമായി ബന്ധപ്പെടുന്ന പുരുഷനാണ്.(ബുഖാരി 260,1334) 

അത് സ്ത്രീകള്ക്ക് ബാധകമല്ലെന്ന് ഇബ്നു ഹജർ അസ്ഖലാനി(റ) ഫത്ഹുൽ ബാരിയിൽ പ്രസ്ഥാപിച്ചിരിക്കുന്നു. മസ്ജിദുന്നബവിൽ വെച്ചുള്ള ഒരു നിസ്കാരം മസ്ജിദുൽ ഹറമല്ലാത്ത മറ്റുപള്ളികളിൽ വെച്ചുള്ള 1000 നിസ്കാരത്തെക്കാള് ഉത്തമമാണെന്ന് നബി(സ) പ്രസ്താപിച്ചത് സ്ത്രീകള്ക്ക് ബാധകമല്ലെന്ന് ഇബ്നു ഖുസൈമ(റ) സ്വഹീഹിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെ.

باب اختيار صلاة المرأة في حجرتها على صلاتها في دارها ، وصلاتها في مسجد قومها على صلاتها في مسجد النبي - صلى الله عليه وسلم - وإن [ ص: 815 ] كانت صلاة في مسجد النبي - صلى الله عليه وسلم - تعدل ألف صلاة في غيرها من المساجد ، والدليل على أن قول النبي - صلى الله عليه وسلم - : " صلاة في مسجدي هذا أفضل من ألف صلاة فيما سواه من المساجد "، أراد به صلاة الرجال دون صلاة النساء .(صحيح ابن خزيمة: ٢٢٠/٦)

സ്ത്രീ അവളുടെ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതിനെക്കാളുത്തമം അവളുടെ പ്രൈവറ്റ്  റൂമിൽ വെച്ച് നിസ്കരിക്കുന്നതാണെന്നും, നബി(സ) യുടെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നത് മറ്റു പള്ളികളിൽ വെച്ച് 1000 നിസ്കാരത്തോട് തുല്യമാവുമെങ്കിലും സ്ത്രീ നബി(സ)യുടെ പള്ളിയിൽവെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം അവളുടെ ജനങ്ങളുടെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതാണെന്നും, 'എന്റെ പള്ളിയിൽ വെച്ചുള്ള ഒരു നിസ്കാരം മറ്റു പള്ളികളിൽ വെച്ചുള്ള 1000 നിസ്കാരെത്തെകാൾ ഉത്തമമാണ്. എന്നാ പ്രസ്താവന കൊണ്ട് നബി(സ) ഉദ്ദേശിച്ചത് പുരുഷന്മാരുടെ നിസ്കാരമാനെന്നും സ്ത്രീകളുടെ നിസ്കാരമാല്ലെന്നും കാണിക്കുന്ന തെളിവുകളും വവരിക്കുന്ന അദ്ധ്യായം". ഇബ്നു ഖുസൈമ(റ) യുടെ സ്വഹീഹു 6/260)

ഇബ്നു ഖുസൈമ(റ) യുടെ ഈ പ്രസ്താവന ഇബ്നു ഹജർ ഹൈതമി(റ) ഫതാവൽ കുബ്റായിൽ ഉദ്ദരിച്ചിട്ടുണ്ട്.(2/265)

സ്ത്രീകൾ അവളുടെ വീട്ടിൽ ഭജനമിരുന്നാൽ സാധുവാകുമെന്നാണ് ഇമാം ശാഫിഈ(റ) യുടെ ഖദീമായ അഭിപ്രായം.അതിനു പറയുന്ന ന്യായം ശ്രദ്ദേയമാണ്. അല്ലാമ ശർവാനി(റ) എഴുതുന്നു:

والقديم يصح، لأنه مكان صلاتها، كما أن المسجد مكن صلاة الرجل، وأجاب الأول بأن صلاة لا تختص بموضع، بخلاف الإعتكاف(شرواني: ٤٦٦/٣)

സ്ത്രീ അവളുടെ വീട്ടിൽ ഭജനമിരുന്നാൽ സാധുവാകുമെന്നാണ് ഖദീമായ വീക്ഷണം. കാരണം പള്ളി പുരുഷന്മാര്ക്ക് നിസ്കരിക്കാനുള്ള സ്ഥലമാണെന്ന പോലെ വീട് സ്ത്രീകള്ക്ക് നിസ്കരിക്കാനുള്ള സ്ഥലാമാണ്. ജദീദ് പറയുന്ന മരുവടിയിതാണ്. നിസ്കാരം ഒരു സ്ഥലം കൊണ്ട് പ്രത്യേകമല്ല. എന്നാൽ ഇഅതികാഫിന്റെ കാര്യം അതല്ല.(ശർവാനി 3/466)  അപ്പോൾ പള്ളി എന്ന നിലയ്ക്ക് ലഭിക്കുന്ന പ്രതിഫലം സ്ത്രീകൾകില്ലെന്നു ഇതിൽ നിന്ന് സുതരാം വ്യക്തമാണല്ലോ -

[ സ്ത്രീകളുടെ പളളികളില്‍ ഏറ്റവും ഉത്തമം അവരുടെ വീടിന്‍റെ അന്തര്‍ഭാഗമാകുന്നു.
ഇമാം ഇബ്നുഖുസൈമയുടെ
.(സ്വഹീഹ് 3-/93)
ഇബ്ന് അബീശൈബ 2/373
തുര്‍മുദി . അദ്ദുറുല്‍ മന്‍സൂര്  4/196
ഇബ്നു കസീര്‍ 3/486
മജ്മഉ സവാഇദ് 2/33
മുസ്തദ്റക് ഇമാഹാകിം 6/297
ഇമാം ബൈഹഖി  3/186

നബിപത്നിമാര്‍ ആരും തന്നെ പളളിയിലേക്ക് പുറപെടാറില്ലെന്നും ഹദീസുകളില്‍ സ്വഹീഹായി വന്നിരിക്കുന്നു  (ഇബ്നു ഹസം അല്‍ മുഹല്ല. 4/196)

കേരള മുജാഹിദുകളുടെ പഴയ   പുരാണങ്ങള്‍ കൂടി അല്‍ പ്പം ചേര്‍ക്കുന്നു...

വളരെപ്രതിബന്ധമുളളവരാണവര്‍ ചിലപ്പോള്‍ നിസ്കരിച്ചുകൊണ്‍ടിരിക്കുന്‍പോള്‍  ആര്‍ത്തവം ഉണ്‍ടായെന്നുവരും അത് പളളിയില്‍വെച്ചാകയാല്‍ പളളിവൃത്തികേടാവും ആനാണകേട് സഹിക്കാന്‍ അവര്‍ക്കാവില്ല അത്രക്കും അബലകളും ചബലകളുമാണവര്(അല്‍ മനാര്‍  1953- ജൂണ്‍ 20  കെ ഉമര്‍മൗലവി )

‍ജുമുഅയുടെ കല്‍പനയില്‍ സ്ത്രീകള്‍ ഉള്‍പെടുകയില്ല എന്നതാണ് ശരി.കാരണം അത് ഹദീസ്കൊണ്‍ട് സ്ഥിരപെട്ടതാണ്.ഇമാം ഇബ്നുഹജറിനെപോലുളളവര്‍ ഇക്കാരൃം വൃക്തമാക്കിയിട്ടുണ്‍ട്.ജുമുഅയുടെകല്‍പനയില്‍ സ്ത്രീകള്‍ഉള്‍പെടുകയില്ല എന്ന്കുറിക്കുന്നഹദീസ് അദ്ദേഹത്തെപോലുളളമുഹദ്ദിസുകള്‍ സ്വഹീഹാണെന്ന്‌വ്യക്തമാക്കിയതാണ്.ഇതംഗീകരിക്കാതെ പ്രസ്തുതഹദീസുകള്‍ബലഹീനപെടുത്താന്‍ ശ്രമിക്കുന്നവര്‍ വിഡ്ഡികളാണ്.ജുമുഅയുടെകല്‍പ്പനയില്‍ സ്ത്രീകളെ ഉള്‍പെടുത്തിയവരും വിഡ്ഡികള്‍തന്നെ(അല്‍  മനാര്‍  1953-മെയ് 20
)
ഇപ്പം തിരിഞ്ഞില്ലേ വിഡ്ഡികള്‍ ആരാണെന്ന് ഉമര്‍മൗലവിതന്നെ പറഞ്ഞല്ലോ ?
പിന്നെ മുജാഹിദ് മാറിയല്ലോ   ഖുര്‍ആനും സുന്നത്തും മാറിയില്ല മുജാഹിദ്മാറി

സ്ത്രീ പള്ളി പ്രവേശവും ആതിഖ ബീവിയും

ആതികാബീവി(റ) യും പള്ളിയും
**************************************


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
🔽
പിതാവ്: അംറുബ്നുനുഫൈൽ. മാതാവ്: ഉമ്മുകുറൈസ്. ആദ്യം അവരെ വിവാഹം കഴിച്ചിരുന്നത് അബൂബക്കർ സിദ്ദീഖ് (റ) വിന്റെ മകൻ അബ്ദുല്ല എന്നവരാണ്. മഹതി വളരെ ഭംഗിയുള്ള സ്ത്രീയായിരുന്നു. അദ്ദേഹം അവരിൽ ആക്രഷ്ടനായത്തിന്റെ പേരില് യുദ്ദത്തിനു പോകുന്നതിനുവരെ അത് തടസ്സമായപ്പോൾ പിതാവ് അവരെ വിവാഹമോചനം നടത്താനാവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ അബ്ദുല്ല അവരെ യ്ഹ്വലാഖ് ചെല്ലി. പക്ഷെ അദ്ദേഹത്തിനത് ഇഷ്ടമില്ലെന്നു മനാസിലാക്കിയ പിതാവ് മഹതിയെ മടക്കിയെടുക്കാനാവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അവരെ മടക്കിയെടുത്തു. അദ്ദേഹത്തിൻറെ വിയോഗ ശേഷം സൈദുബ്നുൽ ഖത്ത്വാബ്(റ) അവരെ വിവാഹം കഴിച്ചു. അദ്ദേഹം യമാമ യുദ്ദത്തിൽ വെച്ച് രക്തസാക്ഷിയായി. തുടർന്ന് ഉമര്(റ) അവരെ കല്ല്യാണം കഴിച്ചു. ഉമർ(റ) ന്റെ വഫാത്തിനു ശേഷം  സുബൈറുബ്നുൽ അവ്വാം(റ) അവരെ വിവാഹം കഴിച്ചു. (ഇമാം അസ്ഖലാനി(റ) യുടെ അൽ ഇസ്വാബ ഫീമഅരിഫത്തി സ്സ്വഹാബ: 2/107)


ഹസ്രത്ത് ഉമർ(റ) ആതിക(റ) യെ  വിവാഹം കഴിക്കുമ്പോൾ മൂന്നു കാര്യം മഹതി ഉപാധി വെച്ചിരുന്നതായി ചരിത്രത്തിൽ കാണാം. അതിലൊന്ന് പള്ളിയില പോകുന്നത് തടയരുത് എന്നതായിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഒരു ഹദീസിലിങ്ങനെ കാണാം.


عن ابن عمر قال كانت امرأة لعمر تشهد صلاة الصبح والعشاء في الجماعة في المسجد فقيل لها لم تخرجين وقد تعلمين أن عمر يكره ذلك ويغار قالت وما يمنعه أن ينهاني قال يمنعه قول رسول الله صلى الله عليه وسلم ((لا تمنعوا إماء الله مساجد الله ))(٨٤٩)

ഇബ്നു ഉമർ(റ) നിവേദനം: ഉമർ(റ) ന്റെ ഒരു ഭാര്യ സ്വുബ് ഹിനും ഇശാഇനും പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. അതു സംബന്ധിച്ചു മഹാതിയോദ് ചോദിക്കപ്പെട്ടു. നിങ്ങൾ എന്താണ് പള്ളിയിൽ പോകുന്നത്? ഉമർ(റ) വിന് അതിൽ വെറുപ്പും ക്രോധവും ഉണ്ടെന്നു നിങ്ങൾക്കറിയില്ലേ?

. എങ്കിൽ എന്ത്കൊണ്ടദ്ദേഹം എന്നെ തടയുന്നില്ല എന്നവർ തിരിച്ചു ചോദിച്ചു. "അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്ന് അല്ലാഹുവിനെ റസൂൽ(സ) ന്റെ ന്റെ നിർദ്ദേശം ഉള്ളത് കൊണ്ടാണ് തടയാത്തദെന്നു അവർ പറഞ്ഞു. (ബുഖാരി: 849)

ഇവിടെ ചിന്തികേണ്ടുന്ന ചില വിഷയങ്ങളുണ്ട്.

 (1) ഉമർ(റ) മഹതിയെ വിവാഹം കഴിക്കുമ്പോൾ താൻ പള്ളിയിൽ പോകുന്നത് തടയരുതെന്ന ഉപാധി ഉമർ(റ) എന്തുകൊണ്ട് അംഗീകരിച്ചു?
 (2) ഇസ്ലാമിന്റെ നിയമങ്ങളിൽ കര്ക്കാഷ നിലപാട് സ്വീകരിച്ചിരുന്ന ഉമർ(റ) വിന് മഹതി പള്ളിയില പോകുന്നതിൽ അങ്ങേയറ്റത്തെ വെറുപ്പും ഈർഷ്യതയും ഉണ്ടായിട്ടും എന്തുകൊണ്ട് മഹതിയെ അതിൽ നിന്ന് തടഞ്ഞില്ല?.

  (3) സ്ത്രീകള്ക്ക് നിസ്കരിക്കാൻ അവരുടെ വീടുകളാണ് ഉത്തമമെന്ന നബി(സ) യുടെ പ്രസ്താവന ആതിഖാ ബീവിക്ക് അറിയാമായിരുന്നില്ലേ?

മറുവടി


(1) ഉമർ (റ) പ്രസ്തുത നിബന്ധന അംഗീകരിക്കാൻ രണ്ടു കാരണങ്ങളുണ്ട്.
    ഒന്ന്: "അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്ന നബി(സ)യുടെ പ്രസ്താവനയോട് പ്രത്യക്ഷത്തിൽ എതിരാവുമൊ എന്ന ഭയം. കാരണം നിങ്ങൾ തടയരുത് എന്ന് നബി(സ) പറയുമ്പോൾ "ഞാൻ തടയും" എന്ന് ഉമർ(റ) പറയുന്നത് ശരിയല്ലോല്ലോ. ഇതിനുദാഹരണം പറയാം;

أَنَّ عَبْدَ اللَّهِ بْنَ عُمَرَ ، قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، يَقُولُ : " لَا تَمْنَعُوا نِسَاءَكُمُ الْمَسَاجِدَ ، إِذَا اسْتَأْذَنَّكُمْ إِلَيْهَا " ، قَالَ : فَقَالَ بِلَالُ بْنُ عَبْدِ اللَّهِ : وَاللَّهِ لَنَمْنَعُهُنَّ ، قَالَ : فَأَقْبَلَ عَلَيْهِ عَبْدُ اللَّهِ ، فَسَبَّهُ سَبًّا سَيِّئًا ، مَا سَمِعْتُهُ سَبَّهُ مِثْلَهُ قَطُّ ، وَقَالَ : أُخْبِرُكَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَتَقُولُ : وَاللَّهِ لَنَمْنَعُهُنَّ . (مسلم: ٦٦٧)

അബ്ദുല്ലാഹിബ്നു ഉമർ(റ) യുടെ മകൻ സാലിം(റ) നിവേദനം: "അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു: 'രാത്രി സമയത്ത് സ്ത്രീകൾക്ക് പള്ളിയില പോകാൻ നിങ്ങൾ അനുമതി നല്കണമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അപ്പോൾ അദ്ദേഹത്തിൻറെ ഒരു പുത്രൻ പറഞ്ഞു: 'അല്ലാഹുവിനെ തന്നെ സത്യം. ഞങ്ങൾ അവർക്ക് അനുമതി നൽകുകയില്ല'. റിപ്പോർട്ടർ പറയുന്നു: തല സമയം ഇബ്നു ഉമർ(റ) മകനെ ശകാരിക്കുകയും മകനോട്‌ കോപിക്കുകയും ചെയ്തു. അവർക്ക് അനുമതി നല്കണമെന്ന് അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു വന്നു ഞാൻ പറയുമ്പോൾ അനുമതി നൽകുകയില്ലെന്ന് നീ പറയുകയോ? എന്നദ്ദേഹം ചോദിക്കുകയും ചെയ്തു. അബൂദാവൂദ്: 1/91,മുസ്ലിം 667)


സ്ത്രീകൾ പള്ളിയിൽ പോകാൻ അനുമതി നൽകണമെന്ന ഹദീസ് പിതാവ് പറഞ്ഞു കൊടുത്തപ്പോൾ അപമര്യാദ ധ്വനിപ്പിക്കുന്ന നിലക്ക് ഞങ്ങൾ ഒരിക്കലും അവർക്ക് അനുമതി നൽകുകയില്ലെന്ന് പറഞ്ഞതിന്റെ പേരില് മാത്രമാണ് ഇബ്നു ഉമർ(റ) മകനെ ശകാരിച്ചത്‌. വിശ്വവിഖ്യാത പണ്ഡിതൻ ഇബ്നു ഹജറിന്റെ(റ) വാക്കുകൾ ശ്രദ്ദിക്കുക. 

وكأن السر في ذلك أن بلالا عارض الخبر برأيه ولم يذكر علة المخالفة. (فتح الباري شرح صحيح البخاري: ٢٣٧/٢)


അതിലുള്ള രഹസ്യം ബിലാൽ(റ) കാരണം വ്യക്തമാക്കാതെ തന്റെ അഭിപ്രായം കൊണ്ട് ഹദീസിനെ എതിര്ത്തതാണ്. (ഫത്ഹുൽ ബാരി: 2/237)
   ഇബ്നു ഉമർ(റ) മകനെ ശാസിച്ചു കൊണ്ട് പറഞ്ഞ വാക്കുകളിൽ നിന്ന് തന്നെ ഇക്കാര്യം സുതരാം വ്യക്തമാണ്.
  ഇബ്നു ഹജര്(റ) തുടരുന്നു: 

وإنما أنكر عليه ابن عمر لتصريحه بمخالفة الحديث ، وإلا فلو قال مثلا إن الزمان قد تغير وإن بعضهن ربما ظهر منه قصد المسجد وإضمار غيره لكان  يظهر أن لا ينكر عليه(فتح الباري شرح صحيح البخاري: ٢٣٧/٢)

ഹദീസിൽ പറഞ്ഞതിനോട് പ്രത്യക്ഷത്തിൽ എതിർ പ്രകടിപ്പിച്ചത് കൊണ്ടാണ് ഇബ്നു ഉമർ(റ) പുത്രനെ ആക്ഷേപിച്ചത്. പ്രത്യുത കാലത്തിനു മാറ്റം സംഭവിച്ചിരിക്കുന്നുവെന്നോ, ദുർവ്വിചാരങ്ങൾ ഉള്ളില വെച്ചാണ് പല സ്ത്രീകളും പള്ളിയെ ഉന്നം വെക്കുന്നതെന്നോ മറ്റോ എതിർപ്പിനുള്ള കാരണം ബിലാൽ(റ) ബോധിപ്പിച്ചിരുന്നെങ്കിൽ ഒരിക്കലും ഇബ്നു ഉമർ(റ) അദ്ദേഹത്തെ ആക്ഷേപിക്കുമായിരുന്നില്ല എന്ന കാര്യം വ്യക്തമാണ്. (ഫത് ഹുൽബാരി: 2/237)

സ്ത്രീകളെ പള്ളിയിൽ അയക്കേണ്ടതില്ലെന്ന വിഷയത്തിൽ ഇബ്നു ഉമർ(റ) ബിലാലും(റ) എകാഭിപ്രായക്കാരാണെന്ന് ഇതിൽ നിന്ന് സുതരാം വ്യക്തമാണ്. ആതികാ ബീവി(റ) പള്ളിയിൽ പോയതിനെ ചോദ്യം ചെയ്തതും സ്ത്രീകൾക്ക് അവരുടെ വീടുകളാണ് ഉത്തമമെന്ന് ഹദീസ് നിവേദനം ചെയ്തതും ഇബ്നു ഉമർ(റ) ആണെന്ന വസ്തുത ഇതോടു ചേർത്തി വായിക്കേണ്ടതാണ്. 

പ്രസ്തുത നിബന്ധന ഉമർ(റ) അംഗീകരിച്ചത് മേല വിവരിച്ച സംഗതി ഭയന്നത് കൊണ്ടാണെന്ന് അല്ലാമ മുഹമ്മദ്‌ സകരിയ്യാ കാന്തഹ് ലവി 'സ്വഹീഹുൽ ബുഖാരി' യുടെ വിശദീകരണ ഗ്രന്ഥമായ "ലാമിഉദ്ദറാരി" യിൽ പറയുന്നു:

والأوجه هو التحاشي عن صورة المعارضت بقول سيد ولد آدم، والإشتراط أيض يكون لأجل ذلك (لامع الدراري: ١٣/٢)

ആദം സന്തതികളുടെ നേതാവിന്റെ പ്രസ്താവത്തോട് എതിരാവുന്ന രൂപം ഒഴിവാക്കാനാണ് ഉമർ(റ) മഹതിയെ തടയാതിരുന്നത് എന്നതാണ് കൂടുതൽ ന്യായമായി തോന്നുന്നത്. നിബന്ധന അംഗീകരിച്ചതും അതിന്റെ പേരില് തന്നെ. (ലാമിഉദ്ദറാരി: 2/13)


രണ്ട്: ആതിക(റ) യെ ഭാര്യയായി സ്വീകരിച്ച ശേഷം തന്ത്രത്തില്ലോടെ അത് നിർത്താമെന്ന ദ്രഡനിശ്ചയം.
    ഹി: 695-ൽ വഫാത്തായ മഹാനായ അബ്ദുല്ലാഹിബ്നുഅബീജംറത്തൽ ഉൻദുലുസീ (റ) പറയുന്നു:

وما فعلت عاتكة زوجة عمر رضي الله عنهما أنها كانت تستأذنه فى الخروج إلى المسجد فيسكت، فتقول له لأخرجن إلا أن تمنعني، فلا يمنعها لأجل ما عارضه، من قوله عليه السلام ((لا تمنعوا إماء الله مساجد الله))، فترقها يوم خرجت إلى صلوة الصبح، وتقدمها ووقف لها بموضع فى الطريق فى الظلمة، حتى خطرت عليه، فوثب عليها، وقرصها فى نهدها ولم يتكلم، ولم يقل لها شيئا، لكي تجهل من هو الفاعل ذلك، فرجعت رضي الله عنه إلى بيتها، ولم تتم على مضيها إلى المسجد، ثم لم تخرج بعد ذلك، فقال لها عمر رضي الله عنه، لم تركت الخروج؟ فقالت: قد فسد الناس، فعللت عدم خروجها إلى المسجد بفساد الناس، وأجازه إلى ذلك السيد رضي الله عنه، الذي قد أمرنا باتباعه، فإنه أحد العمرين، وأحد الخلفاء، رضي الله عنهم(بهجة النفوس: ٢١٢/١)



ഉമർ(റ) വിന്റെ ഭാര്യ ആതിക(റ)യുടെ പ്രവിർത്തിയും ഇതിനു രേഖയാണ്. മഹതി പള്ളിയില പോകാൻ അദ്ദേഹത്തോട് അനുവാദം തേടിയാൽ അദ്ദേഹം മൗനം ദീക്ഷിക്കുമായിരുന്നു. അപ്പോൾ മഹതി പറയും: നിങ്ങൾ തടയുന്നില്ലെങ്കിൽ തീർച്ചയായും ഞാൻ പോകും. "അല്ലാഹുവിന്റെ അടിയാറുകളെ അല്ലാഹുവിന്റെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്നാ നബി വചനത്തോട് എതിരാകുമോ എന്നതിനാൽ ഉമർ(റ) മഹതിയെ തടഞ്ഞിരുന്നില്ല. അങ്ങനെ ഒരു ദിവസം മഹതി സ്വുബ് ഹ് നിസ്കാരത്തിനു പള്ളിയിലേക്ക് പുറപ്പെട്ടു. ഉമർ(റ) മുന്നില് പോയി ഒരു ഇരുളുള്ള സ്ഥലത്ത് മറഞ്ഞിരുന്നു. മഹതി ഉമർ(റ)ന്റെ സമീപത്തെത്തിയപ്പൊൽ അദ്ദേഹം മഹതിയുടെ മേൽ ചാടി വീണു. മഹതിയുടെ മാറിടത്തിൽ കുത്തി. ചൈതയാലെ തിരിയാതിരിക്കാൻ വേണ്ടി മഹതിയോടു വല്ലതും പറയുകയോ മറ്റു വല്ലതും സംസാരിക്കുകയോ ചെയ്തില്ല. (സംസാരിച്ചാൽ ശബ്ദം കൊണ്ട് ആളെ തിരിച്ചരിയുമല്ലോ) ഉടനെ മഹതി പള്ളിയിലേക്ക് പോകാതെ വീട്ടിലേക്കു തിരിച്ചു. അതിനു ശേഷം മഹതി പള്ളിയിലേക്ക് പോകാറില്ല. പള്ളിയില പോക്ക് നിരത്തിയ മഹതിയോട് ഉമർ(റ) ചോദിച്ചു. "എന്തുകൊണ്ട് നീ പള്ളിയില പോക്ക് നിറുത്തി വെച്ചു?" മഹതി പറഞ്ഞു: 'നിശ്ചയം ജനങ്ങൾ നാശമായിരിക്കുന്നു'. അപ്പോൾ പള്ളിയിൽ പോക്ക് നിർത്തിയതിന് മഹതി കാരണം പറഞ്ഞത് ജനങ്ങൾ നാശമായിരിക്കുന്നു എന്നാണു. നാല് ഖലീഫമാരിൽ ഒരാളും രണ്ടു ഉമറുകളിൽ ഒരാളും നമ്മോടു പിന്തുടരാൻ കൽപ്പിക്കപ്പെട്ടവരുമായ ഉമർ(റ) അത് അംഗീകരിക്കുകയും ചെയ്തു. (ബഹ്ജത്തുന്നുഫൂസ്: 1/212)

ഉമർ(റ) കുത്തിയ സംഭവം ഹാഫിള് ഇബ്നു കസീർ "അൽബിദായത്തു വന്നിഹായ" 6/353 ലും പരമാര്ശിച്ചിട്ടുണ്ട്.
  തന്ത്രപരമായി ആതിക(റ)യെ തടയലായിരുന്നു ഉമർ(റ)ന്റെ ലക്ഷ്യമെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ. ഈ തന്ത്രം പ്രയോഗിക്കണമെങ്കിൽ കല്ല്യാണം കഴിക്കുകയും വേണം. കാരണം തന്ത്രം പൊളിഞ്ഞാലും മഹതി ഭാര്യയായത്കൊണ്ട്  പ്രശ്നമൊന്നും ഉണ്ടാകുന്നില്ലല്ലോ. അല്ലെങ്കിൽ ചരിത്രം മറ്റൊന്നാകുമെന്നത് തീർച്ചയാണല്ലോ. അപ്പോൾ പ്രശ്നങ്ങളുണ്ടാകുന്ന സഹചര്യത്തിൽ പള്ളിയിൽ പോകാൻ പാടില്ലെന്ന വിശ്വാസം തന്നെയാണ് മഹതിക്കുമുണ്ടായിരുന്നത്. അതുമനസ്സിലാക്കിയ ഉമർ(റ) പ്രശ്നമുണ്ടാകുമെന്ന് മഹതിയെ ബോധ്യപ്പെടുത്താനാണ് ഈ തന്ത്രം പയറ്റിയത്. അതിൽ ഉമർ(റ) വിജയം കാണുകയും ചെയ്തു.

(2) ഇസ്ലാമിന്റെ നിയമങ്ങളിൽ കർക്കശനിലവാട് സ്വീകരിച്ചിരുന്ന ഉമർ(റ)വിന് മഹതി പള്ളിയിൽ പോകുന്നത് അങ്ങേയറ്റത്തെ വെറുപ്പും ഈർഷ്യതയും ഉണ്ടായിട്ടുപോലും എന്തുകൊണ്ട് മഹതിയെ അതിൽ നിന്ന് തടഞ്ഞില്ല?. എന്നതാണ് മറ്റൊരു പ്രശ്നം. അതിനുള്ള മറുവടി മേൽ വിവരണത്തിൽ നിന്ന് സുതരാം വ്യക്തമാണ്. എങ്കിലും ഒന്ന് കൂടി വിശദീകരിക്കാം.  അല്ലാമാ കാന്തഹ് ലവി പറയുന്നു:

وإنما كان عمر لا يقدم على النهي لأدب الحديث، وإلا فقد كان له أن ينهى عن ذلك، لما علم من إشارات النبي صلى الله عليه وسلم جواز النهي،

ഹദീസിനോടുള്ള മര്യാദ കണക്കിലെടുത്താണ് ഉമർ(റ) മഹതിയെ വിലക്കാതിരുന്നത്. അല്ലെങ്കിൽ നബി(സ) നൽകിയ സൂചനകളിൽ നിന്ന് (വീടുത്തമമെന്നു കാണിക്കുന്ന ഹദീസുകൾ) അറിയപ്പെടുന്നത് തടയാമെന്ന് തന്നെയാണ്. അതിന്റെ അടിസ്ഥാനത്തിൽ ഉമർ(റ) വിന് മഹതിയെ വിലക്കാമായിരുന്നു. (ലാമിഉദ്ദറാരി)

ഇമാം അബൂയൂസുഫ്(റ)ൽ നിന്ന് മുല്ലാഅലിയ്യുൽഖാരി ഉദ്ദരിക്കുന്നു: നബി(സ)ക്ക് ചെരങ്ങ ഇഷ്ടമായിരുന്നുവെന്ന ഹദീസ് അദ്ദേഹം ഉദ്ദരിച്ചപ്പോൾ ഒരാൾ ഒരാൾ പറഞ്ഞു: "എനിക്കിഷ്ടമല്ല'. അപ്പോൾ അബൂയൂസുഫ്(റ) വാള് ഉറയിൽ നിന്നൂരി ആ വ്യക്തിയോട് പറഞ്ഞു: "നീ നിന്റെ ഈമാൻ പുതുക്കൂ. അല്ലെങ്കിൽ നിന്നെ ഞാൻ കൊന്നുകളയും". ഇത്തരം സംഭവങ്ങൾ സലഫിൽ നിന്ന് ധാരാളം ഉദ്ദരിക്കപ്പെടുന്നുണ്ട്. (ലാമിഉദ്ദറാരി)

നമ്മുടെ ഉസ്താതുമാരോ മാതാപിതാക്കളോ ഒരു കാര്യം ചെയ്യാൻ നമ്മോടു കൽപ്പിക്കുമ്പോൾ ആ കാര്യം നമുക്ക് ചെയ്യാൻ സാധിക്കാത്തതാണെങ്കിൽ പോലും 'ഞാനത് ചെയ്യില്ല' എന്ന് പറയുന്നത് അപമര്യാദയാണല്ലോ. പ്രത്യുത അവർ പറയുന്നത്  അംഗീകരിക്കുകയും അത് ചെയ്യാനുള്ള തടസ്സങ്ങൾ സാവകാശം അവരെ ബോധ്യപ്പെടുത്തുകയും  ചെയ്ത ശേഷം അത് ചെയ്തില്ലെങ്കിലും അവരുടെ കൽപന ധിക്കരിച്ചതായി വിലയിരുത്തപ്പെടുകയില്ല. ഈ ആശയമാണ് മഹാനായ ഉമർ(റ) ഈ സംഭാവത്തിലൂടെയും ഇബ്നു ഉമർ(റ) ബിലാൽ(റ)നെ ശകാരിച്ചതിലൂടെയും അബൂയൂസുഫ്(റ) മേൽ വിവരിച്ച സംഭാവത്തിലൂടെയും നമ്മെ പഠിപ്പിക്കുന്നത്
.
 അതെ സമയം പള്ളിയിൽ പോകുന്നത് പ്രശ്നത്തിന് പ്രശ്നത്തിന് കാരണമാണെന്ന് ഒരു തന്ത്രത്തിലൂടെ ആതിക(റ)യെ ബോധ്യപ്പെടുത്തി അത് നിറുത്തൽ ചെയ്തതിനെ ഹദീസിനോടുള്ള അപമര്യാദയായി മഹാനായ ഉമർ(റ) കണ്ടതുമില്ല. അതിനാല സ്ത്രീകൾ പള്ളിയിൽ പോകുന്നത് പ്രശ്നങ്ങൾക്ക് കാരണമാണെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മഹത്തുക്കളായ പണ്ഡിതന്മാർ ഫത്വ മുഖേനയും മറ്റും അവരെ തടയുന്നതിനെയും  പ്രസ്തുത ഹദീസിനോടുള്ള അപമര്യാദയായി കാണാൻ പറ്റില്ല.


(3) സ്ത്രീകൾക്ക് അവരുടെ വീടാണുത്തമമെന്ന നബി(സ)യുടെ പ്രസ്താവന ആതികാ ബീവി(റ) അറിയാതിരിക്കാനാണ് സാധ്യത. കാരണം ഉമർ(റ) തന്നെ തടയാതിരിക്കാനുള്ള കാരണം ആതികാ ബീവി(റ) വിശദീകരിക്കുന്നിടത്ത് പ്രസ്തുത ആശയം കാണിക്കുന്ന പരമാർശമില്ല. ആ പ്രസ്താവന മഹതിക്ക്‌ കിട്ടിയിരുന്നെങ്കിൽ ഒരിക്കലും മഹതി പള്ളിയിൽ പോകുകയോ പോകുന്നത് തടയരുതെന്ന് ഉപാധി വെക്കുകയോ ചെയ്യുമായിരുന്നില്ല. നബി(സ)യോടൊന്നിച്ച് നിസ്കാരത്തിൽ പങ്കെടുക്കാൻ അനുമതി തേടിയ സ്ത്രീകളോട് നിങ്ങൾക്ക് നിങ്ങളുടെ വീടുകളാണ് ഉത്തമമെന്നു നബി(സ) ഉപദേശിച്ചപ്പോൾ ആ ഉപദേശം അക്ഷരത്തിലും അർത്ഥത്തിലും അംഗീകരിച്ച് വീട്ടിൽ വച്ച് നിസ്കാരിക്കുകയാണല്ലോ സ്വഹാബീ വനിതകൾ ചെയ്തത്. ആ പ്രസ്താവന അറിയാത്ത സ്ത്രീകളാണ് പള്ളിയിൽ വന്നിരുന്നതും അതിന് അനുമതി തേടിയിരുന്നതുമെന്നു ശൌകാനി തന്നെ പ്രസ്ഥാപിചിട്ടുണ്ട്. അദ്ദേഹം പറയുന്നു:

( وبيوتهن خير لهن ) أي صلاتهن في بيوتهن خير لهن من صلاتهن في المساجد لو علمن ذلك ، لكنهن لم يعلمن فيسألن الخروج إلى الجماعة يعتقدن أن أجرهن في المساجد أكثر .(نيل الأوطار: ١٦١/٣)(وعون المعبود: ٢٧٤/٢)


വീടുകളിൽ വെച്ചുള്ള സ്ത്രീകളുടെ നിസ്കാരം പള്ളികളിൽ വെച്ചുള്ള അവരുടെ നിസ്കാരത്തെക്കാൾ അവർക്കുത്തമമാണ്‌.അക്കാര്യം സ്ത്രീകൾ അറിഞ്ഞിരുന്നെങ്കിൽ! (എത്ര നന്നായിരുന്നു) പക്ഷെ അതവര്ക്കറിയില്ല.അതിന്റെ പേരില് ജമാഅത്തിനു പോകാൻ അവർ അനുവാദം തേടുന്നു. പള്ളികളിലാണ് അവര്ക്ക് കൂടുതൽ പ്രതിഫലമെന്നാണ് അവർ വിശ്വസിക്കുന്നത്. (നയ് ലുൽ ഔത്വാർ: 3/161- ഔനുൽ മഅബൂദ്: 2/274)(*)

(*) പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന വ്യക്തിയാണ് ശൌകാനി. ഇസ്ലാഹി പ്രാസ്ഥാന ചരിത്രത്തിനൊരാമുഖം എന്നാ പുസ്തകത്തിൽ പറയുന്നു: "1172-ൽ ഭൂജാതനായി 1250-ൽ അന്തരിച്ച ശൌകാനി യമനിൽ ഉദ്ദാരണ പ്രവർത്തനം നടത്തി...ചെറുതും വലുതുമായ നിരവധി ഗ്രന്ഥങ്ങളുടെ കര്ത്താവായ ശൌകാനിയുടെ 'നൈലുൽ ഔത്താർ' എന്നാ ഹദീസ് വ്യാഖ്യാന ഗ്രന്ഥം മത വിധികൾ കണ്ടുപിടിക്കാനുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്" (പേ: 15) നൈലുൽ ഔത്താറിൽ ഹദീസിനു നൽകിയ അർത്ഥമാണ്‌ നാം വിവരിച്ചത്.


മഹാനായ അബ്ദുൽ റസാഖ് (റ) മുസ്വന്നഫിൽ അബൂ അംറു ശ്ശൈബാനി(റ) യെ തൊട്ട് നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം; 

وعن أبي عمرو الشيباني أنه رأى  ابن مسعود يُخرج النساء من المسجد،  ويقول : أخرجن إلى بيوتكن خير لكن

ഇബ്നു മസ്ഊദ് (റ) സ്ത്രീകളെ പള്ളിയിൽ നിന്ന് പുറത്താക്കുന്നത് ഞാൻ കണ്ടു. "നിങ്ങൾക്ക് അത്യുത്തമമായ നിങ്ങളുടെ വീടുകളിലേക്ക് നിങ്ങൾ പോകുവീൻ" എന്നദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. (മുസ്വന്നഫ് : 3/173)

ഈ ഹദീസിനെ അധികരിച്ച് ഹാഫിള് നൂറുദ്ദീനുൽ ഹയ്സമി (റ) എഴുതുന്നു:

رواه الطبراني فى الكبير، ورجاله موثقون (مجمع: ٢٥٣/١)

ഈ ഹദീസ് ത്വബ്റാനി(റ) കബീറിൽ നിവേദനം ചെയ്തിട്ടുണ്ട്.അതിന്റെ നിവേദകർ വിശ്വാസയോഗ്യരാണ്‌. (മജ്മഉസ്സവാഇദ്: 1/253)

സഅദുബ്നു ഇയാസ് (റ) വില നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരമാണുള്ളത് ;

عَنْ سَعْدِ بْنِ إِيَاسٍ  قَالَ : رَأَيْتُ عَبْدَ اللَّهِ يُخْرِجُ النِّسَاءَ مِنَ الْمَسْجِدِ يَوْمَ الْجُمُعَةِ ، وَيَقُولُ :  فَإِنَّ هَذَا لَيْسَ لَكُنَّ (البيهقي: ١٨٦/٣)

വെള്ളിയാഴ്ച ദിവസം അബ്ദുല്ലാ(റ) പള്ളിയിൽ നിന്ന് സ്ത്രീകളെ പുറത്താക്കുന്നത് ഞാൻ കണ്ടു. "നിശ്ചയം ഇത് നിങ്ങൾക്കുള്ളതല്ല" എന്നദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. (ബൈഹഖി: 3/186)

പ്രസ്തുത ഹദീസിൽ നിന്നും ഉപര്യുക്ത ആശയം വളരെ വ്യക്തമാണ്. വീടുകളാണ് അത്യുത്തമമെന്ന നബി(സ) യുടെ പ്രസ്താവന അറിയാതെ പള്ളിയിൽ വന്ന സ്ത്രീകൾക്ക് അത് പറഞ്ഞു കൊടുത്ത് അവരെ വീടുകളിലേക്ക് പറഞ്ഞു വിടുകയാണല്ലോ പ്രമുഖ സ്വഹാബിവര്യൻ ഇബ്നുമസ്ഊദ്(റ) ചെയ്തത്. അതിനാൽ പ്രസ്തുത പ്രസ്താവന ആതികാ ബീവി(റ) അറിഞ്ഞിരുന്നെങ്കിൽ അത്യുത്തമമായ വീട് ഒഴിവാക്കി മഹതി പള്ളിയിൽ പോകുമെന്ന് വിചാരിക്കാൻ ന്യായമില്ല. ഭർത്താവ് ഉമർ(റ) വിന് അതിനോട് വെറുപ്പും വിദ്വേഷവും ഉള്ളതിനോടപ്പം വിശേഷിച്ചും.
 

ഉമർ(റ) ന്റെ വിയോഗശേഷം ആതികാ ബീവിയെ സുബൈറുബ്നുൽ അവ്വാം(റ) വിവാഹം കഴിച്ചതായി നാം നേരത്തെ വായിച്ചുവല്ലോ. അദ്ദേഹത്തിൻറെ കീഴിലായിരുന്നപ്പോൾ മഹതി പള്ളിയിലേക്ക് പുറപ്പെടുകയും സുബൈർ(റ) മുന്നിൽ പോയി വഴിയിൽ കാത്തിരിക്കുകയും അദ്ദേഹത്തിൻറെ അരികിലെത്തിയപ്പോൾ മഹതിയുടെ അരക്കെട്ടിനടിക്കുകയും മഹതി ഇന്നാലില്ലാ... ജനങ്ങൾ നാശമായിരിക്കുന്നു വെന്ന് പറഞ്ഞ് വീട്ടിലേക്കു മടങ്ങുകയും ചെയ്തു. പിന്നീടവർ പള്ളിയിലേക്ക് പോയിട്ടില്ല. (അൽ ഇസ്വാബ ഫീ തംയീസി സ്സ്വഹാബ: 4/357)

ചുരുക്കത്തിൽ അടിച്ചത് ഉമർ(റ) ആയാലും സുബൈർ(റ) ആയാലും നാശമുണ്ടാകുമെന്നു കണ്ടാൽ പള്ളിയിൽ പോകാൻ പാടില്ലെന്ന, കരമശാസ്ത്ര പണ്ഡിതൻമാരുടെ പ്രസ്താവനകൾക്ക് അടിവരയിടുന്നതാണ് ആതികാ ബീവി(റ) യുടെ സംഭവം. അതിനാൽ അതികാ ബീവിയെ മാത്രകയാക്കുന്ന സ്ത്രീകൾ ഫിത്നയും ഫസാദും വ്യാപകമായ ഇക്കാലത്ത് പള്ളിയിൽ പോക്ക് നിറുത്തുകയാണ്വേണ്ടത്.

സ്ത്രീ പള്ളി പ്രവേശം ശാഫി ഇമാം അഹമ്മദ് ഹമ്പൽ റ എന്ത് പറഞ്ഞു

മുജായിദുകളുടെ കബളിപ്പിക്കലും യാതാർത്യവും

സ്ത്രീ പള്ളി പ്രവേശം ശാഫി ഇമാം അഹമ്മദ് ഹമ്പൽ റ എന്ത് പറഞ്ഞു.



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝

ഇമാം ഷാഫി റ പറഞ്ഞു.

✅📝👇



فَإِنْ قِيلَ فَإِنَّهُنَّ ضُرِبَ عَلَيْهِنَّ الْحِجَابُ قِيلَ وَقَدْ

كُنَّ لاَ حِجَابَ عَلَيْهِنَّ ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ

✅👇📝

അവർക്ക് ഹിജാബിന്റെ ആയത്ത് അടിച്ചേ ൽപ്പി اക്കപ്പെട്ടിരുന്നു അത് കൊണ്ടായിരുന്നു അവരൊന്നും പങ്കെടുക്കാതിരുന്നത് എന്ന് ചോദിക്കപെട്ടാൽ



മറുവടി


ആദ്യം ഹിജാ ബില്ലായിരുന്നു.
പിന്നെ ഹിജാബ് കൊണ്ട് വരപെട്ടു ഇഖ്തിലാഫുൽ അഹാദി സ്.


📝👇✅

وَقَدْ كَانَ مَعَ رَسُولِ اللَّهِ نِسَاءٌ مِنْ أَهْلِ بَيْتِهِ وَبَنَاتِهِ وَأَزْوَاجِهِ وَمَوْلَيَاتِهِ وَخَدَمِهِ وَخَدَمِ أَهْلِ بَيْتِهِ فَمَا عَلِمْت مِنْهُنَّ امْرَأَةً خَرَجَتْ إلَى شُه

ُودِ جُمُعَةٍ وَالْجُمُعَةُ وَاجِبَةٌ عَلَى الرِّجَالِ بِأَكْثَرَ مِنْ

وُجُوبِ الْجَمَاعَةِ فِي الصَّلَوَاتِ غَيْرِهَا وَلاَ إلَى جَمَاعَةٍ

غَيْرِهَا فِي لَيْلٍ أَوْ نَهَارٍ وَلاَ إلَى مَسْجِدِ قُبَاءَ فَقَدْ

كَانَ النَّبِيُّ يَأْتِيهِ رَاكِبًا وَمَاشِيًا وَلاَ إلَى غَيْرِهِ مِنْ

الْمَسَاجِدِ وَمَا أَشُكُّ أَنَّهُنَّ كُنَّ عَلَى الْخَيْرِ

بِمَكَانِهِنَّ مِنْ رَسُولِ اللَّهِ أَحْرَصُ وَبِهِ أَعْلَمُ مِنْ

غَيْرِهِنَّ وَأَنَّ النَّبِيَّ لَمْ يَكُنْ لِيَدَعَ أَنْ يَأْمُرَهُنَّ

بِمَا يَجِبُ عَلَيْهِنَّ وَعَلَيْهِ فِيهِنَّ وَمَا لَهُنَّ فِيهِ مِنْ

الْخَيْرِ وَإِنْ لَمْ يَجِبْ عَلَيْهِنَّ كَمَا أَمَرَهُنَّ

بِالصَّدَقَاتِ وَالسُّنَنِ وَأَمَرَ أَزْوَاجَهُ بِالْحِجَابِ


✅👇📝


നബിയോടൊപ്പം

അവിടുത്തെ ഭാര്യമാരും , പെന്‍ മക്കളും , വേലക്കാരും , ഭാര്യമാരുടെ വേലക്കാരും തുടങ്ങി ധാരാളം സ്ത്രീകളുണ്ടായിരുന്നു ...


അവരില്‍ ആരെങ്കിലും ഏതെങ്കിലും ജുമുഅ യ്ക്ക് പങ്കെടുത്തിരുന്നതായി എനിക്കറിയില്ല -- ജുമു അ മറ്റുള്ള നിര്ബ്ബന്ധ നിസ്ക്കാരങ്ങളെക്കാളും പുരുഷന്മാര്ക്കും

വാജിബാണ്‌ --- ജുമുഅയ് ക്കെന്നു മാത്രമല്ല ജമാ അതിനും -- അത് രാത്രിയും

പകലുംഒരു സമയത്തും കുബാ പള്ളിയിലോ വേറെ ഏതെങ്കിലും പള്ളികളിലോ അവരാരും

പങ്കെടുത്തിരുന്നില്ല .. നബി സ നടന്നും വാഹനം ഉപയോഗിച്ചും കുബാ പള്ളിയില്‍ നിസ്ക്കാരത്തിന് പലപ്പോഴും വരാറുണ്ടായിരുന്നു ..


സ്ഥാനം കൊണ്ട് നബി സ യുമായി ഏറ്റവും അടുത്ത അവര്‍ നന്മയുടെ കാര്യത്തില്‍ അത്യാഗ്രഹമുള്ളവരായിരുന്നു എന്നതിലും മറ്റുള്ള വനിതകളെക്കാള്‍ള്‍‍ നന്മയെ കൂടുതല്‍ അറിയുന്നവരായിരുന്നു

എന്നതിലും എനിക്ക് ഒരു സംശയവുമില്ല. ...


നബി സ തീർച്ചയായും അവര്ക്കു ള്ള

നന്മയെ കല്പ്പിക്കാതെ

ഒരിക്കലും വിട്ടു കളയുകയില്ല ..


അത് പോലെ

എന്തൊക്കെയാണ് അവരില്‍ നിന്ന് നബിക്ക് കിട്ടേൻ ടതെന്നും എന്തൊക്കെയാണ് നബിയില്‍ നിന്ന് അവർക്ക് കിട്ടെണ്ടതെന്നും നന്മ ഏതൊക്കെയാണെന്നും ഒരിക്കലും നബി സ അവരോടു പറയാതിരിക്കില്ല ..


ദാന ധര്മങ്ങളും സുന്നത്തായ മറ്റു കാര്യങ്ങളുമൊക്കെ നബി സ അവര്ക്ക് പടിപ്പിചിട്ടുണ്ടല്ലോ?

ഹിജാബ് കൊണ്ട് ഭാര്യമാരോട് കൽപിച്ചിട്ടുമുണ്ട്


📝👇✅


جُمُعَةٍ وَلاَ جَمَاعَةٍ مِنْ لَيْلٍ وَلاَ نَهَارٍ وَلَوْ كَانَ لَهُنَّ فِي ذَلِكَ فَضْلٌ أَمَرُوهُنَّ ب

ِهِ وَأَذِنُوا لَهُنَّ إلَيْهِ بَلْ قَدْ رُوِيَ، وَاَللَّهُ أَعْلَمُ

عَنْ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ {صَلاَةُ الْمَرْأَةِ

فِي بَيْتِهَا خَيْرٌ مِنْ صَلاَتِهَا فِي حُجْرَتِهَا وَصَلاَتُهَا فِي

حُجْرَتِهَا خَيْرٌ مِنْ صَلاَتِهَا فِي الْمَسْجِدِ أَوْ الْمَسَاجِدِ}.

✅👇📝


മുസ്ലിം കളിലെ സലഫുകളായ ആരും അവരുടെ സ്ത്രീകളെ ജുമു അക്കോ ജമാ അതിനോ ,

രാത്രിയിലോ , പകലിലോ പോകാന്‍ നിര്ദ്ദേ ശിച്ചതായി ഞാന്‍ അറിഞ്ഞിട്ടില്ല.. അതിലൊക്കെ വല്ല പുണ്യവും ഉണ്ടായിരുന്നുവെങ്കില്‍ അവരൊക്കെ അവരുടെ സ്തീകളെ അതിനു പ്രേരിപ്പിക്കുമായിരുന്നു



ഇത്രയും വ്യക്തമായി പറഞ്ഞ ഇമാം ഷാഫിഈ റ വിൻ റ്റെ എതെങ്കിലും ഒരു സ്തലത്ത് നൽകപ്പെട്ട ഇബാറത്ത് എടുത്ത് കൊൻ ട് വന്ന്  തെറ്റായ വ്യാഖ്യാനം നൽകി കബളിപ്പിക്കാൻ വന്നാൽ


ഒഹാബീ  തൊള്ളതൊടാതെ വിഴുങ്ങുകയില്ല ബുദ്ധിയുള്ളവർ.......



: ഇമാം അഹമദ് (റ) തന്റെമ മുസ്നാദില്‍ സ്വഹീഹായ സനദോട് കൂടി റിപ്പോര്ട്ട് ചെയ്ത ഹദീസ്"

مسند أحمد ; ഹദീസ് നോ : 26550

حدثنا هارون حدثنا عبد الله بن وهب قال حدثني داود بن قيس عن عبد الله بن سويد الأنصاري عن عمته أم حميد امرأة أبي حميد الساعدي أنها جاءت النبي صلى الله عليه وسلم فقالت يا رسول الله إني أحب الصلاة معك قال قد علمت أنك تحبين الصلاة معي وصلاتك في بيتك خير لك من صلاتك في حجرتك وصلاتك في حجرتك خير من صلاتك في دارك وصلاتك في دارك خير لك من صلاتك في مسجد قومك وصلاتك في مسجد قومك خير لك من صلاتك في مسجدي قال فأمرت فبني لها مسجد في أقصى شيء من بيتها وأظلمه فكانت تصلي فيه حتى لقيت الله عز وجل
അര്ത്ഥംد നോക്കൂ.... !!
അന്സ്വാدരികളില്‍ പ്രമുഖനായ അബ്ദുല്ലാഹിബ്നു സുബൈര്‍ (റ) വില്‍ നിന്ന് നിവേദനം:“അബൂഹുമൈദിന്റെ ഭാര്യ നബി (സ്വ) യെ സമീപിച്ച് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടൊപ്പം നിസ്കരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. നബി (സ്വ) പറഞ്ഞു: നിനക്ക് എന്റെ കൂടെ നിസ്കരിക്കാന്‍ താല്പ്പെര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, എന്റെ പള്ളിയില്‍ നിസ്കരിക്കുന്നതിലേറെ നിനക്ക് പുണ്യം ലഭിക്കുക നിന്റെ വീട്ടുകാര്‍ മാത്രം നിസ്കരിക്കുന്ന പള്ളിയില്‍ അത് നിര്വിഹിക്കുമ്പോഴാണ്. നീ ആ പള്ളിയില്‍ നിസ്കരിക്കുന്നതിലുപരി പുണ്യം നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് നിസ്കരിച്ചാല്‍ ലഭിക്കും. നിന്റെ വീടിന്റെ ഒരു നിശ്ചിത മുറിയില്‍ നിസ്കരിക്കുന്നത് ഇതിലേറെ പുണ്യ കരമായിരിക്കും. എല്ലാറ്റിനുമുപരി പുണ്യം ലഭിക്കുക നിന്റേതു മാത്രമായ, മറ്റാരും കട ന്നുവരാന്‍ സാധ്യതയില്ലാത്ത മുറിയില്‍ നിസ്കരിക്കുമ്പോഴാണ്”
അവര്‍ അല്ലാഹുവിങ്കല്‍ എത്തുന്നത്‌ വരെ (മരണം വരെ) പിന്നീട് ഏറ്റവും അകതുള്ളതും ഇരുട്ടുല്ലതുമായ മുറിയില്‍ വെച്ചാണ് നിസ്കരിചിരുന്നത് ( മുസ്നദ് അഹ്മദ് 6/371)

ഈ ഹദീസ് അഹ്മദ് (റ) യെ കൂടാതെ മറ്റു പലരും ഉദ്ദരിചിട്ടുണ്ട്!

(സ്വഹീഹു ഇബ്നു ഖുസൈമഃ 3/95, മുസ്വന്നഫു ഇബ്നി അബീശൈബ, 2/385, ഉസൂദുല്‍ ഗാബഃ 5/578, ത്വബ്റാനി 25/168, മജ്മഉസ്സവാഇദ് 2/34, സ്വഹീഹു ഇബ്നി ഹിബ്ബാന്‍ 3/488, അദുര്റുനല്‍ മന്സൂസര്‍ 5/52 ഒക്കെയും ഈ റിപ്പോര്ട്ട് സ്വഹീഹായി തന്നെ നല്കീട്ടുണ്ട്....
ഇനി ലഹീഫാക്കാം എന്ന മോഹവും കൊണ്ട് വന്നേക്കല്ലേ നിങ്ങളുടെ അല്ബാഹനി തന്നെ സഹീഹായി പ്രക്യാപിച്ചതാണ്
(، الألباني في " صحيح الترغيب والترهيب " ( 1 / 135

വ്യക്തമായും സ്വഹീഹായും  വന്ന ഈ ഹദീസ് ഉണ്ടായിട്ടും മുജാഹിദ് എന്നും "ഭര്‍ത്താക്കന്മാര്‍ തടയുന്നു" എന്ന പരാമര്‍ശം വന്ന ലഹീഫാണെന്ന് അവര്‍തന്നെ പറയുന്ന ഹദീസിനു പിന്നാലെ കൂടി ഈ ഹദീസിനെ വിസ്മരിക്കാന്‍ ശ്രമിക്കുന്നു !! ഇതാണ് മുഹാഹിദുകളുടെ വിരോധാഭാസം !!
[സ്ത്രി ജുമുഅക്കും ജമാഅത്തിനും:
നബി(സ)പറയുന്നു:.

✅👇

حدثنا هارون حدثنا عبد الله بن وهب قال داود بن قيس عن عبد الله بن سويد الأنصاري عن عمته أم حميد امرأة أبي حميد ال ساعدي أنها جاءت النبي صلى الله عليه وسلم فقالت يا رسول الله إني أحب الصلاة معك قال قد علمت أنك تحبين الصلاة معي وصلاتك في بيتك خير لك من صلاتك في حجرتك وصلاتك في حجرتك خير من صلاتك في دارك وصلاتك في دارك خير لك من صلاتك في مسجد قومك وصلاتك في مسجد قومك خير لك من صلاتك في مسجدي قال فأمرت فبني لها مسجد في أقصى شيء من بيتها وأظلمه فكانت تصلي فيه حتى لقيت الله عز وجل:صحيح ابن خزيمة 3/95,مسند أحمد 6/402
"ഉമ്മു ഹുമൈദിനിസ്സാഇദിയ്യ:(റ)നബി(സ)യോട് പള്ളിയില്‍ പങ്കെടുക്കാന്‍ സമ്മദം ചോദിച്ചു.നബി(സ)അതിനേക്കാള്‍ നല്ലത് നിന്‍റെ വീടിനകത്തളത്തെ ഇരുട്ടുമുറിയാണന്ന്‍ പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തി.തുടര്‍ന്ന്‍ അവര്‍ക്ക് വേണ്ടി ഒരു ഇരുട്ട മുറി നിര്‍മ്മിക്കുകയും മരണം വരെ മഹതി അതില്‍ വെച്ച് മാത്രം നിസ്കരിക്കുകയും ചെയ്തു"قال ابن حجر العسقلاني وإسناد أحمد حسن :فتح الباري 2/445
"ഈ ഹദീസിന്‍റെ പരമ്പര ഹസനാണന്ന്‍(സ്വീകര്യമാണന്ന്‍)ഇബ്ന്‍ ഹജര്‍(റ) പറയുന്നു.(ഫത്ഹുല്‍ ബാരി)

📝✅
നബി(സ)യുടെ കാലത്ത് ഇസ്ലാമിന്‍റെ സുവര്‍ണ നാളുകളില്‍ ധാര്‍മികതയുടെ ഉത്തുംഗതയില്‍ വിരാജിക്കുന്ന സ്വഹാബാക്കള്‍കിടയില്‍ പുറത്തിറങ്ങി പള്ളിയില്‍ പോകുന്നത് ഒരിക്കലും ഭൂഷണമല്ലെന്നും അതിനാല്‍ പെണ്ണിന്‍റെ പള്ളി പ്രവേശനം നബി(സ)തങ്ങള്‍ നിരുത്സാഹപ്പെടുത്തിയെന്നും ഈ ഹദീസ് തെളിയിക്കുന്നു ഇനി നാം ശാന്തമായി ചിന്തിക്കുക ആഹിതമായൊരു കാര്യം പെണ്‍വാനിഭങ്ങളുടെ ഈ കാലത്ത് ഹിതമാകുന്നതെങ്ങിനെ? ❓


സ്വാഹാബികളൊന്നും പെണ്ണിന്‍റെ ജമുഅ ജമാഅത്തിനെ അംഗീകരിച്ചിരുന്നില്ലെന്ന് ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം

📝👇
حدثنا وكيع ثنا سفيان عن أبي فروة الهمداني عن أبي عمرو الشيباني قال رأيت ابن مسعود يحصب النساء يخرجهن من المسجد يوم الجمعة :مصنف ابن أبي شيبة 2/383 ,مصنف عبد الرزاق 3/173,سنن البيهقي 3/186

"ഇബ്ന്‍ മസ്ഊദ്(റ)ജുമുഅക്ക് വന്ന സ്ത്രീകളെ കല്ല് വാരിയെറിഞ്ഞു ഓടിച്ചിരുന്നു(ഹദീസ്)

وفيها تزوج عمر بن الخطاب عاتكة بنت زيد بن عمرو بن نفيل، وهي ابنة عمه وكان لها محبا وبها معجبا، وكان لا يمنعها من الخروج إلى الصلاة، ويكره خروجها، فجلس لها ذات ليلة في الطريق في ظلمة فلما مرت ضرب بيده على عجزها، فرجعت إلى منزلها ولم تخرج بعد ذلك، وقد كانت قبله تحت زيد بن الخطاب فيما قيل فقتل عنها، وكانت قبل زيد تحت عبد الله ابن أبي بكر فقتل عنها، ولما مات عمر تزوجها بعده الزبير فلما قتل خطبها علي ابن أبي طالب، فقالت: إني أرغب بك عن الموت، وامتنعت عن التزوج حتى ماتت:البداية والنهاية لابن كثير 6/353

📝
ഉമര്‍(റ)വിന്‍റെ ഭാര്യ ആതിക(റ)യെ ഭര്‍ത്താവ്‌ ഉമര്‍(റ)അടിച്ചു തടഞ്ഞു വെച്ചതും ഉമര്‍(റ)അതിനെ കഠിനമായി വെറുത്തതും മറ്റും ഇതു തെളിയിക്കുന്നു.മാത്രമല്ല ആതിക(റ)മരണപ്പെടുന്നത് വരെ പിന്നീട് പള്ളിയിലേക്ക് പോയിട്ടില്ല (അല്‍ബിദായ:)

📝✅
وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة ، قد تمسك بظاهر دليل حمل على ظاهره دون فهم معناه ، مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوي به :فتاوي الكبري لابن حجر

"ഈ കാലഘട്ടത്തില്‍ പെണ്ണിനെ പള്ളി തടയുന്നതിനെ പറ്റി സംശയിച്ചുനില്കുന്നവന്‍ മൂഢനും ഇസ്ലാമിക നിയമം അറിയാത്തവനുമാണ്പെണ്ണിന് പരപുരുഷന്മാരോടൊപ്പം ജുമുഅ ജമാഅത്ത് അനുവദനീയല്ലെന്ന്‍ ഫത്‌വ കൊടുക്കലാണ് ഇന്നത്തെ കാലത്ത് വേണ്ടതെന്ന്‍ ഇമാം ഇബ്ന്‍ ഹജര്‍(റ)ഫതാവല്‍ കുബരയില്‍ വ്യക്തമാക്കുന്നു.


قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات ؛ لكثرة الفساد :كفاية الأخيار

829ഇതെ ആശയം തന്നെ ഇമ്മം ഹിസ്വനി(റ)അദ്ദേഹത്തിന്‍റെ കിഫായത്തുല്‍ അഖ് യാറിലും പറയുന്നു.