Friday, June 19, 2026

ഇബ്ലീസ് ഇസ്ലാം സ്വീകരിക്കുകയോ اسلام ابليس

 


ഇബ്ലീസ് ഇസ്ലാം സ്വീകരിക്കുകയോ ?

---.......

കുരുവട്ടൂർ വ്യാജ തറീക്കത്ത് കാരുടെ വാദത്തിന് മറുപടി


ഇമാം ശഅറാനി റ പറയുന്നു


ഇബ്‌ലീസിന് അല്ലാഹു അന്ത്യനാൾ വരെ അവധി നൽകിയിട്ടുണ്ട്, അതിനാൽ അവൻ ഒരിക്കലും ഇസ്‌ലാം സ്വീകരിക്കുകയില്ല. കാരണം, അവൻ ഇസ്‌ലാം സ്വീകരിച്ചാൽ അല്ലാഹുവിന്റെ ചില ദൈവിക നാമങ്ങളുടെ (صفات/അസ്മാഉൽ ഹുസ്നയുടെ പ്രകടനങ്ങളുടെ) പ്രവർത്തനം തടസ്സപ്പെടുന്നതാണ് 

ആരും തന്നെ അല്ലാഹുവിന് അനുസരണക്കേട് ചെയ്യുകയില്ല

. ലോകത്തിൽ അല്ലാഹുവിനെ അനുസരിക്കാതിരിക്കുന്ന പ്രവൃത്തികൾ ഇബ്‌ലീസിലൂടെയോ അവന്റെ സഹായികളിലൂടെയോ സംഭവിക്കുന്നത്


والله أعلم – അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നത്.

(അൽ യവാഖീത് )


فإن إبليس قد أنظره اللّه تعالى إلى يوم الدين. يعني: الجزاء حين تنقطع التكاليف فلا يصح أن يسلم أبدا لأنه لو جاز أن يسلم لتعطل بعض حضرات الأسماء الإلهية وما عصى اللّه أحد فإنه لا يصح في الوجود كله معصيته من أحد إلا بواسطته إما بنفسه وإما بأعوانه واللّه أعلم.

اليواقيت للشعراني


Aslam Kamil saquafi parappanangadi


https://youtube.com/shorts/y6yvBM600e8?si=9FAPtrHfq80etZLl


ഇബ്ലീസ് ഇസ്ലാം സ്വീകരിക്കുകയോ ?
---.......
കുരുവട്ടൂർ വ്യാജ തറീക്കത്ത് കാരുടെ വാദത്തിന് മറുപടി

ഇമാം ശഅറാനി റ പറയുന്നു

ഇബ്‌ലീസിന് അല്ലാഹു അന്ത്യനാൾ വരെ അവധി നൽകിയിട്ടുണ്ട്, അതിനാൽ അവൻ ഒരിക്കലും ഇസ്‌ലാം സ്വീകരിക്കുകയില്ല. കാരണം, അവൻ ഇസ്‌ലാം സ്വീകരിച്ചാൽ അല്ലാഹുവിന്റെ ചില ദൈവിക നാമങ്ങളുടെ (صفات/അസ്മാഉൽ ഹുസ്നയുടെ പ്രകടനങ്ങളുടെ) പ്രവർത്തനം തടസ്സപ്പെടുന്നതാണ് 
ആരും തന്നെ അല്ലാഹുവിന് അനുസരണക്കേട് ചെയ്യുകയില്ല
. ലോകത്തിൽ അല്ലാഹുവിനെ അനുസരിക്കാതിരിക്കുന്ന പ്രവൃത്തികൾ ഇബ്‌ലീസിലൂടെയോ അവന്റെ സഹായികളിലൂടെയോ സംഭവിക്കുന്നത്

والله أعلم – അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നത്.
(അൽ യവാഖീത് )

فإن إبليس قد أنظره اللّه تعالى إلى يوم الدين. يعني: الجزاء حين تنقطع التكاليف فلا يصح أن يسلم أبدا لأنه لو جاز أن يسلم لتعطل بعض حضرات الأسماء الإلهية وما عصى اللّه أحد فإنه لا يصح في الوجود كله معصيته من أحد إلا بواسطته إما بنفسه وإما بأعوانه واللّه أعلم.
اليواقيت للشعراني

Aslam Kamil saquafi parappanangadi

https://youtube.com/shorts/y6yvBM600e8?si=9FAPtrHfq80etZLl

തസ്വവ്വുഫും! കറാമത്തുകളും!! വ്യാജന്മാരെ തിരിച്ചറിയുക !! ===

 التصوف والكرامات / تمييز الأصيل من الدخيل

===

يقول العلامة المفتي قاضي القضاة شيخ الشافعية الإمام  كمال الدين ابن الزملكاني الشافعي رضي الله عنه المتوفى سنة:727هــ،...ولو ظهرت خوارق على يد مخالف لنبيه جعلها حجّة على مخالفته ودليلا على مباينته َلأَبْطَلْنَا كونها كرامة، وألحقناها بالتمويهات والتلبيسات أوجعلناها من الأحوال الشيطانيات؛ فلاتحصل الكرامة إلاّ لصحيح التّبعيّة لنبيه الذي صحّت نسبته إليه-الخ.(عجالة الراكب في ذكر أشرف المناقب:ص/36-37)للامام قاضي القضاة ابن الزملكاني رضي الله عنه المتوفى سنة: 727 هــ

====

തസ്വവ്വുഫും! കറാമത്തുകളും!! വ്യാജന്മാരെ തിരിച്ചറിയുക !!

===

ഹിജ്റ;727.ല്‍ വഫാത്തായ അല്‍അല്ലാമാ അല്‍മുഫ്ത്തീ ഖാളീ അല്‍ഖുളാത്ത് ശൈഖുശ്ശാഫിഇയ്യ അല്‍ഇമാം കമാലുദ്ദീന്‍ ഇബ്നു സ്സംലക്കാനീ അശ്ശാഫിഈ(റ) പഠിപ്പി ക്കുന്നു:"നബി(സ്വ)യെ പിന്‍തുടരാത്ത അഥാവാ വിശുദ്ധ ഇസ്,ലാമിന്റെ ആശയാദര്‍ശങ്ങളും ശരീഅത്ത് നിയമ ങ്ങളും അനുസരിച്ച് ജീവിതം നയിക്കാത്ത ഒരു വ്യക്തി യില്‍ നിന്നും അസാധാരണ സംഭവങ്ങള്‍ പ്രകടമാകുന്നു വെങ്കില്‍ ആ പ്രകടങ്ങളും മായാജാലങ്ങളും ആ വ്യക്തി വിശുദ്ധ ഇസ്,ലാമിനു എതിരു പ്രവര്‍ത്തിക്കുന്നവനാ ണെന്നതിന്റെ തെളിവായും രേഖയായും കണക്കാക്കു ന്നതാണ്, ആ പ്രകടനങ്ങള്‍ അല്ലാഹുവിന്റെ ഔലിയാ ക്കള്‍ക്ക് അല്ലാഹു നല്‍കുന്ന കറാമത്തുകളുടെ കൂട്ടത്തില്‍ പരിഗണിക്കപ്പെടുകയില്ല, ആ പ്രകടനങ്ങ ളൊക്കെ മായാജാലങ്ങളും തെറ്റുദ്ധരിപ്പിക്കലും പാഴ്പ്രകടനങ്ങളും അല്ലെങ്കില്‍ പിശാച് അവനെ കൊണ്ട് ചെയ്യിപ്പിക്കുന്ന കാര്യങ്ങളുമായേ കണക്കാക്കു കയുള്ളൂ. കാരണം കറാമത്തുകള്‍ വിശുദ്ധ ഇസ്,ലാമി ന്റെ നിയമ വ്യവസ്ഥിതികളും കര്‍മ്മ പ്രവര്‍ത്തന ങ്ങളും വിശ്വാസങ്ങളും ശരിയാം വണ്ണം ജീവിതത്തില്‍ കൊണ്ട് നടന്ന് മഹാനായ തിരുനബി(സ്വ)യെ ശരിയായ രീതിയില്‍ പിന്‍പറ്റി ജീവിക്കുന്ന മഹത്തുക്കള്‍ക്ക് മാത്രമേ ഉണ്ടാകുകയുള്ളൂ" അല്‍ഇമാം ഇബ്നുസ്സംലക്കാനീ (റ) തന്റെ (ഉജാലത്തുര്‍,റാക്കിബി ഫീ ദിക്,രി അശ്റഫി ല്‍ മനാഖിബ്:പേജ്/36-37)ല്‍ വിശദമായി വിവരിച്ചതായി കാണാവുന്നതാണ്.

==== 

അബൂയാസീന്‍ അഹ്സനി-ചെറുശോല

ahsani313@gmail.com

Posted:19/06/2026 (വെള്ളി)

********

Thursday, June 18, 2026

ഇമാമുൽ അഇമ്മ ഇമാം ശാഫി ഇ رحمة الله عليهയുടെ കറാമത്ത്*

 * ഇമാമുൽ അഇമ്മ ഇമാം ശാഫി ഇ رحمة الله عليهയുടെ കറാമത്ത്*


ഇമാം ഹാഫിള് അൽ ബൈഹഖി റ പറയുന്നു


ഇമാം ശാഫിഈ (റഹി.) പറഞ്ഞു: 


"ഞാൻ സ്വപ്നത്തിൽ നബി ﷺയെ കണ്ടു. അപ്പോൾ അവിടുന്ന് എന്നോട് ചോദിച്ചു: 'ബാലകാ!'

ഞാൻ പറഞ്ഞു: 'ലബ്ബൈക, അല്ലാഹുവിന്റെ ദൂതരേ!'

അവിടുന്ന് ചോദിച്ചു: 'നീ ആരുടെ വംശത്തിൽപ്പെട്ടവനാണ്?'

ഞാൻ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ! ഞാൻ അങ്ങയുടെ കുടുംബപരമ്പരയിൽപ്പെട്ടവനാണ്.'

അപ്പോൾ അവിടുന്ന് പറഞ്ഞു: 'എന്റെ അടുത്തേക്ക് വരിക.'

ഞാൻ അടുത്തുചെന്നു. അപ്പോൾ നബി ﷺ തന്റെ ഉമിനീരിൽ നിന്ന് എടുത്ത് എന്റെ വായ തുറപ്പിച്ച് എന്റെ നാവിലും വായിലും ചുണ്ടുകളിലും പുരട്ടി. തുടർന്ന് അവിടുന്ന് പറഞ്ഞു:

'പോകുക; അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ.'

അതിനുശേഷം ഞാൻ ഒരു ഹദീസ് പറയുമ്പോഴോ കവിത ചൊല്ലുമ്പോഴോ ഒരിക്കലും തെറ്റോ ഭാഷാപിശകോ വരുത്തിയതായി എനിക്ക് ഓർമ്മയില്ല."

അവലംബം:

Abu Bakr al-Bayhaqi, മനാഖിബു ശ്-ശാഫിഈ (1/98), തഹ്ഖീഖ്: സയ്യിദ് അഹ്മദ് സഖർ.


" من كرامات الإمام الشافعي" 

قال- رضي الله عنه-: "رأيت النبي -صلى الله عليه وسلم-، فيما يرى النائم، فقال لي: يا غلام، قلت: لبيك يا رسول الله، قال: ممن أنت؟ قلت: من رهطك يا رسول الله. قال: ادنُ مني. فدنوت منه، فأخذ من ريقه، ففتحت فمي، فَأَمَرَّ من ريقِه على لساني وفمي وشفتي، وقال: امض، بارك الله فيك. فما أذكر أني لحنت في حديث بعد ذلك ولا شعر".


-البيهقي= أبو بكر أحمد بن الحسين، مناقب الشافعي، تحقيق:  السيد صقر، (98/1).


Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

കുരുവട്ടൂരിസം എന്ത് കൊണ്ട് എത്രിക്കപ്പെടുന്നു , ഭാഗം 7

 കുരുവട്ടൂരിസം എന്ത് കൊണ്ട് എത്രിക്കപ്പെടുന്നു ,


ഭാഗം 7

____________


അസീസ് സഖാഫി വാളക്കുളത്തിന്റെ ലേഖനത്തിൽ നിന്നും .


പൊളിച്ചെഴുത്ത്



തിരുനബി(സ്വ)യെ സ്വപ്‌നം കാണൽ


ലോകത്ത് ഒരു ഇമാമും പറഞ്ഞിട്ടില്ലാത്ത അഭിപ്രായമാ

ണ് ഈ വിഷയത്തിൽ കുരുവട്ടൂരികൾ മുന്നോട്ടുവെക്കുന്നത്.


ഇവരുടെ വാദം ഇങ്ങനെ: 'അന റസൂലുല്ലാഹ് എന്ന് ഒരാൾ സ്വപ്‌പ്നത്തിൽ വന്ന് പറഞ്ഞാൽ അത് നബി(സ്വ) തന്നെയാണെന്ന് ഉറപ്പിക്കണം. പിശാചിന് അപ്രകാരം കളവ് പറയാൻ കഴിയില്ല.' ഇങ്ങനെയൊരഭിപ്രായം ലോകത്തൊരു ഇമാമും പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഞാൻ റസൂലാണെന്ന് പറഞ്ഞു വഞ്ചിക്കാനായി പിശാച് സ്വപ്‌നത്തിൽ വരുമെന്നുതന്നെ ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട്.

 കുരുവട്ടൂരികൾ ഉന്നയിക്കുന്ന വാദവുമായി രംഗത്ത് വന്നയാളെ ഉപദേശി ച്ചുകൊണ്ട് ഇമാം സുംഹൂദി(റ) എഴുതിയ ഗ്രന്ഥമാണ് 'നസ്വീ ഹത്തു ലബീബ് ഫീ മറാഇൽ ഹബീബ്.

' അതിൽ ഇമാം കുറിച്ചു:


 മനസ്സിലാക്കുക, അല്ലാഹു താങ്കൾക്ക് സന്മാർഗം നൽകട്ടെ. ഞാൻ നബിയാണെന്ന് സ്വപ്‌ന ത്തിൽ കാണുന്ന ഒരു വ്യക്തി പറഞ്ഞുവെന്നത് കൊണ്ട് മാത്രം തിരുനബി(സ്വ)യെ കണ്ടുവെന്ന് ഉറപ്പിക്കാനാവില്ല. കാണുന്നവ ൻ്റെ മനസ്സിൽ ബോധ്യം വരുക

യും വേണം (പേ. 44).


കാലങ്ങൾക്കു മുമ്പേ ഇമാ മുമാർ ഖണ്ഡിച്ച ഈ വാദം വ്യാജ ത്വരീഖത്തുകാർ എന്തിന് എഴുന്നള്ളിക്കുന്നുവെന്ന ചോ ദ്യം പ്രസക്തമാണ്. പിശാച് സ്വപ്‌നത്തിൽ വന്ന് നബിയാ ണെന്ന് കളവ് പറയുകയും വ്യാജ ത്വരീഖത്ത് സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്യും.


ഈ വഞ്ചനക്ക് സാധൂകരണമു ണ്ടാക്കാനാണ് ഇത്തരത്തിലുള്ള വിദണ്ഡ വാദങ്ങൾ ഇവരുന്നയിക്കുന്നത്


തിരുനബി(സ്വ)യെ സ്വപ്നം കാണുന്നതുമായി ബന്ധപ്പെട്ട് ഇമാമുമാർക്ക് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്.


1. റസൂൽ(സ്വ) വഫാത്താകു മ്പോൾ എങ്ങനെയായിരുന്നോ അപ്രകാരം തന്നെ മുഴുവൻ വിശേഷണങ്ങളോടും കൂടി കാണണം.


2. നബി(സ്വ)യുടെ ചില വി ശേഷണങ്ങൾ ഉണ്ടായാൽ മതി.


ഈ വീക്ഷണങ്ങൾ പ്രകാരം സ്വപ്‌നത്തിൽ കണ്ടത് നബി(സ്വ) യെ തന്നെയാണെന്ന് ഉറപ്പിക്കാൻ കഴിയുക സ്വഹാബിക്കോ അവിടുത്തെ വിശേഷണങ്ങൾ അറിയുന്നവർക്കോ മാത്രമാണ്.


3. 'അന റസൂലുല്ലാഹ്' (ഞാൻ നബിയാണ്) എന്ന് പറഞ്ഞാലും ഇല്ലെങ്കിലും കാ ണുന്നവൻ്റെ മനസ്സിൽ അത് നബി(സ്വ)യാണെന്ന് ബോധ്യം വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം.


ഈ വിഷയത്തിലും മുസ്‌ലിം ലോകത്തിന്റെ പൊതു നിലപാടല്ല കുരുവട്ടൂരികൾക്കുള്ളതെന്ന് ചുരുക്കം.


Copied.aslam Kamil pgi

കുരുവട്ടൂരിസം എന്ത് കൊണ്ട് എത്രിക്കപ്പെടുന്നു , ഭാഗം 4

 കുരുവട്ടൂരിസം എന്ത് കൊണ്ട് എത്രിക്കപ്പെടുന്നു ,


ഭാഗം 4

____________


അസീസ് സഖാഫി വാളക്കുളത്തിന്റെ ലേഖനത്തിൽ നിന്നും .


ഖുത്വുബും

അല്ലാഹുവും ഒന്നാണ്!

------


കുരുവട്ടൂരികൾ വിശ്വാസ പരമായി അധഃപതിക്കുന്നതിൽ എല്ലാ പരിധിയും ലംഘിക്കുന്ന താണ് ഈയിടെ കാണുന്നത്.


ഔലിയാക്കൾ തന്നെയാണ് അല്ലാഹു എന്ന കുഫ്റാ ണെന്നതിൽ തർക്കമില്ലാത്ത അവതാരവാദം പോലും ഇവർ പരസ്യമായി പ്രസംഗിച്ചു.


 ഔലിയാക്കൾക്ക് ഉണ്ടാകുന്ന പ്രത്യേക അവസ്ഥയാണ് 'മുശാഹദ.' യഥാർഥ ഉൺമ യായ അല്ലാഹു മാത്രമാണ് ഉള്ളതെന്ന് ഈ അവസ്ഥയിൽ അവർ പറയും. പ്രാപഞ്ചിക ഉൺമ താൽക്കാലികം മാത്ര മാണെന്നും അത് ഉള്ളതിൽ പറയാനില്ല (യഥാർഥ വുജൂ ദല്ല) എന്നും അവർ നിലപാ ടെടുക്കും. ഔലിയാക്കളുടെ ഈ അവസ്ഥ സൂചിപ്പിച്ച് ഇമാമുകൾ എഴുതിയ വരികൾ ദുർവ്യാഖ്യാനിച്ചുകൊണ്ടാണ് വ്യാജ ത്വരീഖത്തുകാർ തങ്ങ ളുടെ അവതാരവാദത്തിന് തെളിവുണ്ടാക്കാൻ ശ്രമിക്കുന്നത്. സി.എം വലിയുല്ലാഹിയുടെ പേരിലും ഇവർ ഇത്തരം അവതാരവാദം പരസ്യമായി പ്രസംഗിച്ചിട്ടുണ്ട്. ആത്മീയത യുടെ പേരു പറഞ്ഞ് സത്യവി ശ്വാസികളെ ഈമാനിൽ നിന്ന് അടർത്തിമാറ്റുന്ന ക്രൂരവും പൈശാചികവുമായ സമീപന മാണ് ഇത്തരം വ്യാജന്മാരിൽ നിന്നും നിരന്തരം ഉണ്ടായി ക്കൊണ്ടേയിരിക്കുന്നത്.

അനല്ലാഹ് എന്ന് വലിയ്യ് പറയുമോ?


സ്വന്തം വിതണ്ഡാവാദം സ്ഥാപിക്കുന്നതിനു വേണ്ടി മഹാന്മാരായ ഔലിയാക്കളെ ഇവർ പരിഹസിക്കുന്നുവെന്ന താണ് ഏറെ വേദനിപ്പിക്കുന്ന കാര്യം. വലിയ്യായാൽ എന്ത് തോന്നിവാസവും ചെയ്യാം, ശരീഅത്തിൻറെ ഒരു നിയമവും ബാധകമല്ല എന്ന തരത്തിൽ ആത്മീയ നായകരുടെ ചരിത്രത്തെ ദുരുപയോഗം ചെയ്യുകയാണ് കുരുവട്ടൂരിസത്തിന്റെ പ്രധാന ഹോബി. ഇവർ കാട്ടിക്കൂട്ടുന്ന ശരീഅത്ത് വിരുദ്ധതയെ ചോദ്യം ചെയ്യുമ്പോൾ അതെല്ലാം ഔലിയാക്കൾ ചെയ്യുന്നതാണെന്ന് വരുത്തിത്തീർക്കലാണ് ലക്ഷ്യം. വലിയ്യെന്ന് പറഞ്ഞാൽ തന്നെ അല്ലാഹു കൽപ്പിച്ച ശരീഅത്തിന്റെ നിയമങ്ങൾ പൂർണാർ ഥത്തിൽ ജീവിതത്തിൽ കൊ ണ്ടുവരുന്നയാളാണ്. അവരെ സംബന്ധിച്ചാണ് ഇത്തരത്തി ലുള്ള കളവുകൾ പറയുന്നതെന്നത് അദ്ഭുതപ്പെടുത്തുന്നു.


നേരത്തെ സൂചിപ്പിച്ചതു

പോലെ, മഹാന്മാരായ ഔലി

യാക്കൾ അല്ലാഹുവിലേക്ക്

പൂർണമായും ലയിച്ച് ചേരുന്ന

പ്രത്യേക ഘട്ടമാണ് 'ഫനാഅ്.'

ഇതിന് വിവിധ തലങ്ങളുണ്ട്.

അത്തരം സന്ദർഭങ്ങളിൽ അവർ

സ്വന്തം ശരീരത്തെ തന്നെ മറ

ന്ന് അല്ലാഹു എന്ന ചിന്തയിൽ

മാത്രം മുഴുകും. ബുദ്ധിയുടെ

വകതിരിവ് തന്നെ നഷ്ടപ്പെടുന്ന

ഘട്ടമാണിത്. ശരീഅത്തിന്റെ

നിയമം ബാധകമാകാനുള്ള

നിബന്ധനകൾ കർമശാസ്ത്ര

പണ്ഡിതന്മാർ വിവരിച്ചപ്പോൾ

ബുദ്ധിയുടെ വകതിരിവ് നില

നിൽക്കുക എന്ന് എണ്ണിയിട്ടുണ്ട്.

അപ്പോൾ ഫനാഇലുള്ള ഔലി

യാക്കൾക്ക് ആ സന്ദർഭത്തിൽ

വിധിവിലക്കുകൾ ബാധകമാവു

കയില്ലെന്ന് വ്യക്തം. അത്തരം

സന്ദർഭങ്ങളിൽ ചില ഔലിയാക്ക

ളിൽ നിന്ന് 'അനല്ലാഹ്, അനൽ

ഹഖ്' തുടങ്ങിയ പ്രയോഗങ്ങൾ

ചരിത്രപരമായി ഉണ്ടായിട്ടുണ്ട്.

അതിനെ പറ്റി ചർച്ച ചെയ്ത

ഇമാമുമാർ വിവരിച്ചത്, അത്തരം പ്രയോഗങ്ങൾ വന്നത് ആ

ഔലിയാക്കൾക്ക് തക്ലീഫ്

(ശരീഅത്ത് നിയമം ബാധകമാ

കുന്ന ബുദ്ധിസ്ഥിരത) ഇല്ലാത്ത സന്ദർഭത്തിലാണെന്നാണ്.


എന്നാൽ തക്ലീഫുള്ള അവ സരത്തിൽ ശരീഅത്ത് നിയമം ബാധകമാകുന്ന വിഷയത്തിൽ ഔലിയാക്കളെന്നോ അല്ലാത്ത വിശ്വാസികളെന്നോ യാതൊ രു വേർതിരിവുമില്ലെന്ന് ഇമാം ഇബ്നു‌ ഹജറുൽ ഹൈത്തമി(റ) തുഹ്ഫതുൽ മുഹ്‌താജിൽ പറഞ്ഞതു കാണാം. സൈനുദ്ദീൻ മഖ്‌ദൂം(റ) രേഖപ്പെടുത്തി: ഒരാൾ മുകല്ലഫായിരിക്കെ 'അന ല്ലാഹ്' എന്ന് പറഞ്ഞാൽ കാഫിറാകുമെന്നതിൽ സംശയമില്ല (ഫത്ഹുൽ മുഈൻ).


സി.എം വലിയുല്ലാഹി യിൽ നിന്ന് 'അനല്ലാഹ്' എന്ന പദപ്രയോഗമുണ്ടായിട്ടുണ്ടെന്ന് കുരുവട്ടൂരുകൾ വാദിക്കുന്നുണ്ട്. പക്ഷേ, പരിഗണിക്കാവുന്ന തെളിവുകളില്ലതാനും. വാദത്തിനു വേണ്ടി അങ്ങനെ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ചാൽ തന്നെ അത് മഹാന് തക്ലീഫില്ലാത്ത സമയത്താണെന്ന് വെക്കുകയാണ് വേണ്ടത്. കാരണം, ഉപര്യുക്ത മസ്അല പരാമർശിച്ച ഫത്ഹുൽ മുഈൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‌ത പണ്ഡിതനാണ് അദ്ദേഹം.


സി.എം വലിയുല്ലാഹിക്ക് ഇത്തരം ചില സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹവുമായി ജീവിതത്തിൽ ഏറെ ബന്ധപ്പെട്ട ഇരു സമസ്‌തയിലെയും പണ്ഡി തന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ അദ്ദേഹത്തെ പരിഹസിക്കുന്നതിനും ആക്ഷേപിക്കു ന്നതിനും വേണ്ടി മഹാന് ഒരിക്കലും തക്ലീഫില്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ലെന്നും 'അനല്ലാഹ്' എന്ന് അദ്ദേഹം പറഞ്ഞത് മു കല്ലഫായിരിക്കെയാണെന്നും കുരുവട്ടൂരികൾ നിരന്തരം

പ്രചരിപ്പിക്കുന്നു. ആധ്യാത്മിക സരണിയിൽ വളരെ മുന്നേറിയ മഹാനായ ഒരു വലിയ്യിനെ ആക്ഷേപിക്കാൻ ഇതിലേറെ എന്തെങ്കിലും വേണ്ടതുണ്ടോ?! സ്വബോധത്തിൽ ഇങ്ങനെ പറഞ്ഞാൽ കാഫിറാകുമെന്ന് മുമ്പ് ഉദ്ധരിച്ചതോർക്കുക.


Copied. aslam Kamil pgi

കുരുവട്ടൂരിസം എന്ത് കൊണ്ട് എത്രിക്കപ്പെടുന്നു , ഭാഗം 3

 കുരുവട്ടൂരിസം എന്ത് കൊണ്ട് എത്രിക്കപ്പെടുന്നു ,


ഭാഗം 3

____________


അസീസ് സഖാഫി വാളക്കുളത്തിന്റെ ലേഖനത്തിൽ നിന്നും .


ഇസ്തിഗാസ, തവസ്സുൽ


അമ്പിയ-ഔലിയാക്കളോട് ഇസ്തിഗാസ ചെയ്യൽ പുണ്യ കരമാണെന്ന് അഹ്ലുസ്സുന്ന ത്തി വൽ ജമാഅ പ്രമാണങ്ങൾ നിരത്തി ഇവിടെ തെളിയിച്ചുവ ന്നതാണ്. ഇസ്തിഗാസ ശിർ ക്കാണെന്ന് വഹാബികളും മറ്റു പുത്തനാശയക്കാരും വാദിച്ചപ്പോൾ പ്രമാണങ്ങൾ നിരത്തി നമ്മുടെ പണ്ഡിതന്മാർ അവർക്കെതിരെ ശബ്ദിക്കുകയും നിരവധി സംവാദങ്ങളും

ഖണ്ഡനങ്ങളും നടത്തുകയും ചെയ്തിട്ടുണ്ട്.


ഭൗതികവും പാരത്രികവു മായ ഏത് കാര്യവും മഹാ ന്മാരോട് ചോദിക്കാം. നിനക്ക് വേണ്ടത് ചോദിച്ചോളൂ എന്ന് പറഞ്ഞപ്പോൾ റബീഅത്തുബ്‌ കഅ്ബുൽ അസ്‌ലമി(റ) തിരുന ബി(സ്വ)യോട് ചോദിച്ചത് സ്വർഗമായിരുന്നു (മുസ്‌ലിം). ഖൈബർ യുദ്ധത്തിൽ വെട്ടേറ്റ് മുറിഞ്ഞ് തൂങ്ങിയ കാൽ സുഖപ്പെടുത്താ നായി സലമത്ത്(റ) സമീപിച്ചത് നബി(സ്വ)യെയാണ്. എന്നെന്നേക്കുമായി ആ മുറിവ് സുഖപ്പെട്ട സംഭവം ഇമാം ബുഖാരി(റ) സ്വ ഹീഹിൽ 3884-ാം നമ്പറായി ഉദ്ധരിക്കുന്നുണ്ട്. ഇങ്ങനെ നിരവധി തെളിവുകൾ പറയാൻ കഴിയും.


സാധാരണ മനുഷ്യന് സാ ധാരണ സഹായം ചെയ്യാൻ കഴിയുന്നതുപോലെ അസാധാരണക്കാർക്ക് അസാധാരണ സഹായം ചെയ്യാനും കഴിയും. അതിനുള്ള ശേഷി അവർക്ക് അല്ലാഹു അപ്പപ്പോൾ നൽകി ക്കൊണ്ടിരിക്കുകയാണ്. അതിനാൽ 'മുഹ്‌യിദ്ദീൻ ശൈഖേ കാക്കണേ' എന്ന് ഒരാൾ ഇസ്തിഗാസ ചെയ്തു വിളിച്ചാൽ, അത് ഏത് ഭാഷയിൽ, എവിടെ വെച്ചാ യാലും മഹാന് നമ്മെ സഹായിക്കാൻ കഴിയും.


അല്ലാഹുവിൽ നിന്ന് സഹാ യം ലഭിക്കാനുള്ള നിമിത്തവു മാണ് മഹാന്മാർ. ഭൗതികവും പാരത്രികവുമായ ഏത് നന്മ ലഭിക്കാനും തിന്മ തട്ടിമാറ്റാനും റസൂൽ(സ്വ) നിമിത്തമാണെന്ന് ഇമാം ശാഫിഈ(റ) 'രിസാ ല'യിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


നബി സ്വ അടക്കമുള്ള എല്ലാ മഹാന്മാരും അല്ലാഹുവിന്റെ

സഹായം ലഭിക്കാനുള്ള നിമി ത്തങ്ങളാണെന്ന് ഇമാമുമാരെല്ലാം വിശദീകരിച്ചതാണ്. ഇമാം സഅ്‌ദുദ്ദീൻ തഫ്‌താസാനി(റ) പറയുന്നു: 'നബി(സ്വ) ഹിദായ ത്ത് നൽകും എന്ന് ഖുർആനിൽ പറഞ്ഞതിനർഥം തിരുദൂതർ നിമിത്തമായി അല്ലാഹു നൽകു മെന്നാണ്' (ശർഹുൽ അഖാഇദ്). 


ഇമാം സുബ്കി(റ) പറഞ്ഞു: 'ഞാൻ അല്ലാഹുവിനോട് സഹായം ചോദിച്ചു, അല്ലെങ്കിൽ അല്ലാഹുവിനെ കൊണ്ട് സഹായം തേടി എന്നെല്ലാം പറഞ്ഞാൽ അല്ലാഹു സഹായം സൃഷ്ടിച്ച് തരുമെന്നാണ്. എന്നാൽ നബി(സ്വ)യോട് സഹായം തേടി എന്ന് പറഞ്ഞാൽ തിരുദൂതർ നിമിത്തമായി അല്ലാഹുവിനോട് തേടി എന്നാണ്' (ശിഫാഉസ്സ ഖാം ഫീ സിയാറത്തി ഖൈരിൽ അനാം പേ. 23). 

ആളുകളുടെ ഈമാൻ പുത്തൻവാദികൾ ഫിത്നയാക്കുന്ന ഘട്ടത്തിൽ മഹത്തുക്കളോടുള്ള സഹായാർഥനയുടെ ശരിയായ ഉദ്ദേശ്യം വ്യക്തമാക്കിക്കൊടുക്കൽ നിർ ബന്ധമാണെന്ന് 'ബിഗ്‌്യത്തുൽ

മുസ്ത‌ർശിദീൻ' എന്ന ഗ്രന്ഥ ത്തിൽ കാണാം. എന്നാൽ സു ന്നത്ത് ജമാഅത്ത് പഠിപ്പിക്കുന്ന വിശ്വാസമല്ല ഇസ്‌തിഗാസയിലും കുരുവട്ടൂരികൾ വെച്ച് പുലർ ത്തുന്നത്.


അവരുടെ വാദം ഇപ്രകാര മാണ്: 'അമ്പിയാ ഔലിയാക്കൾ സഹായിക്കുന്നത് അവർക്ക് നേരത്തെ നൽകപ്പെട്ട കഴിവുകളിൽ നിന്നാണ്.

 അവർ അല്ലാഹുവിന്റെ സഹായം ലഭിക്കുവാനുള്ള നിമിത്തങ്ങളല്ല.'


'കഴിവുകളെല്ലാം അല്ലാഹു അപ്പപ്പോൾ നൽകുകയാണ്'

എന്ന അഹ്ലുസ്സുന്നയുടെ വിശ്വാസത്തിൽ നിന്ന് മാറി, എല്ലാം നേരത്തേ നൽകപ്പെട്ടു വെന്ന മുഅ്‌തസലീ നിലപാടി ലേക്ക് മാറുകയാണ് കുരുവ ട്ടൂരികൾ ചെയ്തത്. കൂടാതെ നബി(സ്വ) ഉൾപ്പെടെ മുഴുവൻ മഹത്തുക്കളും അല്ലാഹുവിൽ നിന്ന് സഹായം ലഭിക്കാനുള്ള നിമിത്തങ്ങളാണെന്ന ഇമാമു മാരുടെ വിശദീകരണങ്ങൾ കാറ്റിൽ പറത്തുകയുമാണ് ഇവർ ചെയ്യുന്നത്.


Copied aslam Kamil pgi


Wednesday, June 17, 2026

മരത്തിൽ നിന്നും ബർക്കത്ത് എടുത്തോ? ذات انواط كانوا يعبدونها لا يتبركون بها

 

മരത്തിൽ നിന്നും ബർക്കത്ത് എടുത്തോ?

ذات انواط كانوا يعبدونها

لا يتبركون بها

ആ മരത്തിൽ നിന്നും ബർക്കത്ത് എടുത്തതുകൊണ്ടാണ് നബി തങ്ങൾ വിലക്കിയത് എന്ന് ഒരു ഹദീസിലും പറഞ്ഞിട്ടില്ല

മുശ്രിക്കുകൾ ആരാധിച്ചിരുന്നു ഒരു മരമായിരുന്നു അത്.
അത് ലോക പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്

മക്കാ മുശ്രികീങ്ങൾ ആ മരത്തെ ആരാധിച്ചിരുന്നു.. അതുകൊണ്ടാണ് നിങ്ങൾ മൂസാനബിയുടെ ജനത മാടിനെ ആരാധ്യനാക്കാൻ ആവശ്യപ്പെട്ടതിന് തുല്യമാകും ഈ ചോദ്യവും എന്ന് നബി സ.അ പറയാൻ കാരണം.. മാത്രവുമല്ല, ആ ചോദിച്ച സ്വഹാബാക്കൾ ഇസ്ലാം മതത്തിലേക്ക് കടന്നു വന്ന ഉടൻ ആയിരുന്നു അങ്ങനെ ആവശ്യപ്പെട്ടിരുന്നത്.

ഞങ്ങൾ നിങ്ങളെ പോലെ തൊള്ള ബഡായി അല്ല തെളിവാക്കുന്നതു.

മഹാനായ റാസി റഹ്മത്തുല്ലാഹി അലൈഹി തന്നെ പറയട്ടെ;
: الرابع : سأل قوم من المسلمين أن يجعل لهم ذات أنواط كما كان للمشركين ذات أنواط ، *وهي شجرة  كانوا يعبدونها ويعلقون عليها* المأكول والمشروب ، كما سألوا موسى أن يجعل لهم إلهاً كما لهم آلهة
മുശ്രികീങ്ങൾ ദാതു അൻവാത്തിനെ ആക്കിയത് പോലെ മുസ്ലിങ്ങളിൽ പെട്ടവർ ദാതു അൻവാത്തിനെ ഞങ്ങൾക്ക് വകവെച്ചു തരാമോ എന്നാണു റസൂൽ സ.അ യോട് ചോദിച്ചത്. ധാതു അൻവാത്തു എന്നത് ഒരു മരമാണ്,

*അവർ ആ മരത്തെ ആരാധിച്ചിരുന്നു*

മാത്രമല്ല ഭക്ഷണങ്ങളും പാനീയങ്ങളും ഒക്കെ ആയി അവിടെ ഭജന ഇരിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇത് മൂസ നബി (അ.സ) മിനോട് ബനൂ ഇസ്രാഈല്യര് മാടിനെ ഇലാഹാക്കിയത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതു പോലെ ആണ്.
അപ്പോൾ ആരാധിക്കുന്ന മരത്തെ പറ്റി പറഞ്ഞതിന് ബറക്കത്ത് എടുക്കൽ ആക്കി മാറ്റുകയാണ് വഹാബി പുരോഹിതന്മാർ ചെയ്യുന്നത്
സഹാബത്ത് ബറക്കത്ത് എടുത്തതിന് ധാരാളം തെളിവുകൾ സഹീഹ് ബുഖാരി മുസ്ലിമിലെ ഹദീസിൽ തന്നെ കാണാവുന്നതാണ്.

*തിരുനബി സ്വ യുടെ ജുബ്ബ

 ബറക്കത്തെടുക്കുകയും അത് മുക്കിയ വെള്ളം രോഗ ശമനത്തിന് സ്വഹാബത്ത് ഉപയോഗിക്കുന്നു. *.

വഹാബി പുരോഹിതന്മാർ ഇതും ശിർക്കാക്കുമോ ?

......................

മുസ്‌ലിം (റ) നിവേദനം

"ഒരു ഷർട്ട് കാണിച്ചുകൊണ്ട് അസ്മാഅ് ഇപ്രകാരം പ്രസ്താവിച്ചു. ഇത് ആഇശ(റ)യുടെ അടുക്കലായിരുന്നു. അവർ മരണപ്പെട്ടപ്പോൾ ഞാൻ കൈവശപ്പെടുത്തി. നബി(സ) ഇത് ധരിക്കാറുണ്ടായിരുന്നു. രോഗികൾക്കു വേണ്ടി ഞങ്ങൾ ഇത് കഴുകും. ആ വെള്ളം ഔഷധമായി ഞങ്ങൾ ഉപയോഗിക്കും." (മുസ്‌ലിം: വാ:14, പേ: 43)

عن اسماء بنت أبي بكر قالت هذه جُبَّةٌ رَسول الله كانت عند عائشة حتى قبضت صلى الله عليه وسلم. فَلَمَّا قُبِضَتْ قَبَضَتُهَا وَكَانَ النَّبِيُّ صلعم يَلْبَسُهَا فَنَحْنُ نَغْسِلُهَا لِلْمَرْضَى يَسْتَشفى بها - مسلم ٤٣/١٤ .

പ്രവാചക പത്നിമാർ ഈ പ്രവൃത്തി കൊണ്ട് എന്തായിരിക്കണം ഉദ്ദേ ശിച്ചിരിക്കുക? നബി(സ)യുടെ ഒരു പ്രത്യേകത ജനങ്ങളെ തെര്യപ്പെടു ത്തലായിരിക്കുമോ? ഒരു കാര്യം വ്യക്തമാണ്. പ്രവാചക ശരീരവുമായി ചേർന്നു നിന്ന കാരണത്താൽ വസ്ത്രത്തിന് ഔഷധവീര്യം കൈവന്ന തായി അസ്മ‌ാഅ് (റ) മനസ്സിലാക്കുന്നു. അവർ രോഗികൾക്ക് നബി(സ) യുടെ വസ്ത്രം കഴുകിയ വെള്ളം വിതരണം ചെയ്യുന്നു. നബി(സ)യുടെ കാര്യത്തിൽ മാത്രമായി ഇതൊതുങ്ങി നിൽക്കുമെന്ന വാദം പണ്ഡിത ന്മാർ തകർക്കുകയാണ്. മുസ്‌ലിമി(റ)ൻ്റെ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റ) എഴുതുന്നു: “സജ്ജനങ്ങളുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം നേടാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു." (ശറഹു മുസ്ലിം, ( 14, 44).

وفِي هَذَا الْحَدِيثِ دَلِيلٌ عَلَى إِسْتِحْبَابِ التَّبَرُّكِ بِآثَارِ

الصالحين وثيابهم - شرح مسلم ٤٤/١٤

ഒരു വലിയ ചികിത്സാമുറ പ്രവാചക പത്നിമാർ ഇവിടെ അവതരിപ്പി ച്ചിരിക്കുന്നു. ആത്മീയ ചികിത്സക്കൊരാമുഖം. ഇസ്‌ലാമിൻ്റെ ആധികാ രികമായ അംഗീകാരം. അനിഷേധ്യമാണിത്.

അഭൗതികമായ നിലക്ക് ജുബ്ബ മുക്കിയ വെള്ളം കൊണ്ട് രോഗശമനം തേടുന്നത് ശിർക്ക് ആക്കുന്ന വഹാബി പുരോഗമനവാദികൾക്ക് എന്ത് പറയാനുണ്ട് ?

സഹാബത്ത് ശിർക്ക് ചെയ്തോ ?

Aslam Kamil parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t

ഇബ്ലീസ് ഇസ്ലാം സ്വീകരിക്കുകയോ ? ---....... കുരുവട്ടൂർ വ്യാജ തറീക്കത്ത് കാരുടെ വാദത്തിന് മറുപടി

  ഇബ്ലീസ് ഇസ്ലാം സ്വീകരിക്കുകയോ ? ---....... കുരുവട്ടൂർ വ്യാജ തറീക്കത്ത് കാരുടെ വാദത്തിന് മറുപടി ഇമാം ശഅറാനി റ പറയുന്നു ഇബ്‌ലീസിന് അല്ലാഹു അ...