Monday, September 29, 2025

ബുർദ ആശയ വിവർത്തനം* *ജനനം അത്ഭുതങ്ങൾ* ഫസ്വൽ 5

 


*ബുർദ ആശയ വിവർത്തനം*

*ജനനം അത്ഭുതങ്ങൾ*

ഫസ്വൽ 5


Aslam Kamil Saquafi parappanangadi


60.أَبَانَ مَوْلِدُهُ عَنْ طِيبٍ عُنْصُرِهِ

അവിടത്തെ മാതൃ പിതൃ മഹിമയെ അവിടുത്തെ തിരുജന്മം വെളിപ്പെടുത്തിയിരിക്കുന്നു.


يَا طِيبَ مُبْتَدَةٍ مِنْهُ وَمُخْتَتَم

അവിടുത്തെ ജീവിതത്തിൻറെ ആദ്യാന്തംഎത്ര സംശുദ്ധമാണ്


61.يَوْمُ تَفَرَّسَ فِيهِ الْفُرْسُ أَنَّهُمُ

അതൊരു ദിവസമാണ് പേർഷ്യൻ ജനത തിരിച്ചറിഞ്ഞ ദിവസം


قَدْ أُنْذِرُوا بِحلُولِ الْبُؤْسِ وَالنَّقَمِ

ദുരിതവും  ശിക്ഷയുംവന്നിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകപ്പെട്ടവരാണ് (എന്ന് തിരിച്ചറിഞ്ഞ ദിനം )


62.وَبَاتَ إِيوَانُ كِسْرَى وَهُوَ مُنْصَدِعُ


കിസറാ ചക്രവർത്തിയുടെ കൂറ്റൻ കൊട്ടാരം തകർന്നടിഞ്ഞതിനും

كَشَمْلٍ أَصْحَابِ كِسْرَى غَيْرَ مُلْتَئِمِ

കിസ്റയുടെ പട്ടാളംസംഘടിതമാവാതെ എന്നെന്നേക്കും അലങ്കോലപ്പെട്ടതായി മാറിയതുപോലെ


63.وَالنَّارُ خَامِدَةُ الْأَنْفَاسِ مِنْ أَسَفٍ

ഇക്കാരണത്തിനു വേണ്ടി കടുത്ത മനോവേദന കാരണത്തിനാൽ അവരുടെ അഗ്നിദേവത അതിൻറെ ജോലകൾ കെട്ടടഞ്ഞു പോയി


عَلَيْهِ وَالنَّهْرُ سَاهِي الْعَيْنِ مِنْ سَدَمِ

സങ്കടത്തിനാൽ അവരുടെ തടാകം ഒഴുക്ക് നിലച്ചതായി

64.وَسَاءَ سَاوَةَ أَنْ غَاضَتْ بُحيْرَتُهَا

സാവയുടെ കൊച്ചു കടൽ വരണ്ട കാരണത്തിനാൽ സഭയെ ദുഃഖത്തിൽ ആക്കി


وَرُدَّ وَارِدُهَا بِالْغَيْظِ حِينَ ظَمِي

ദാഹിച്ചു വലഞ്ഞ സമയത്ത് ആ തടാകത്തിലേക്ക് വെള്ളമെടുക്കാൻ വന്നവരെ കോപത്തോടെ തിരിച്ചയക്കപ്പെട്ടു


65.كَأَنَّ بِالنَّارِ مَا بِالْمَاءِ مِنْ بَلَلٍ


ദുഃഖത്തിനാൽ സാവാ തടാഗത്തിലുള്ള ഈർപ്പം അവരുടെ അഗ്നിദേവിയിൽ വന്നതുപോലെ

حُزْنًا وَبِالْمَاءِ مَا بِالنَّارِ مِنْ ضَرَمِ 

ആളിപടരനാൽ അഗ്നിദേവതയിലുള്ള ഒന്ന് സാവധാകത്തിലും വന്നു പതിച്ചത് പോലെ

وَالْجِنُّ تَهْتِفُ وَالْأَنْوَارُ سَاطِعَةٌ

പ്രഭകൾ പരക്കുന്ന നിലക്ക് ജിന്നുകൾ വിളിച്ചറിയിക്കുന്നു

66.وَالْحَقُّ يَظْهَرُ مِنْ مَعْنَى وَمِنْ كَلِم

സത്യം വചനങ്ങളിൽ നിന്നുംമറ്റു കാര്യങ്ങളിലൂടെയും വെളിപ്പെട്ടുകൊണ്ടിരിക്കുന്നു


67.عَمُوا وَصَمُّوا فَإِعْلَانُ الْبَشَائِرِ لَمْ 

എന്നാൽ അവിശ്വാസികൾ അന്തരും ബധിരരുമായി

സുവിശേഷങ്ങളുടെ വാർത്തകൾ അവർക്ക് കേൾക്കുന്നില്ല

تُسْمَعْ وَبَارِقَةُ الْإِنْذَارِ لَمْ تُشَمِ

മുന്നറിയിപ്പുകളുടെ മിന്നൽ പിളർപ്പുകൾ അവർ ഉൾക്കൊള്ളുന്നില്ല

68.مِنْ بَعْدِ مَا أَخْبَرَ الْأَقْوَامَ كَاهِنُهُمْ 

ആ ജനതയോട് അവരുടെ ജോത്സ്യന്മാർ പറഞ്ഞതിനുശേഷം


بِأَنَّ دِينَهُمُ الْمُعْوَجَ لَمْ يَقُمِ

വക്രതയുള്ള അവരുടെ മതം ഒരിക്കലും നിലനിൽക്കില്ല എന്ന് (പറഞ്ഞതിനുശേഷം )


69.وَبَعْدَمَا عَايَنُوا فِي الْأُفْقِ مِنْ شُهُبٍ

ചക്രവാളങ്ങളിൽ കൊള്ളിമീനുകൾ ഉതിർന്നുവീഴുന്നതായി അവര് കണ്ടതിനുശേഷം

 مُنْقَضَّةٍ وَفْقَ مَا فِي الْأَرْضِ مِنْ صَنَمِ

ഭൂമിയിൽ വിഗ്രഹങ്ങൾ മറിഞ്ഞു വീഴുകയും ചെയ്യുന്നതിന് സമാനമായി


70.حَتَّى غَدَا عَنْ طَرِيقِ الْوَحْيِ مُنْهَزِمُ



مِنَ الشَّيَاطِينِ يَقْفُوا إِثْرَ مُنْهَزِم


ദിവ്യ സന്ദേശത്തിന് വഴിയെ തൊട്ട് പിശാചുക്കൾ ഒന്നിനു പിറകെ മറ്റൊന്നായി കടന്നുപോയിക്കൊണ്ടിരുന്നു

71.كَأَنَّهُمْ هَرَبًا أَبْطَالُ أَبْرَهَةٍ

അവർ അബ്റഹത്തിന്റെ പട്ടാളക്കാരെ പോലെ ഓടുകയാണ്


أَوْ عَسْكَرٍ بِالْحَصَى مِنْ رَاحَتَيْهِ رُمِي

അല്ലെങ്കിൽ തിരുനബിയുടെ ഉള്ളം കയ്യിൽ നിന്നും തരിമണൽ ഏറ്റു ഓടിയ സൈന്യത്തെ പോലെയുണ്ട്


72.نَبْذَ المُسَبِّحِ مِنْ أَحْشَاءِ مُلْتَقِمِ

نَبْدًا بِهِ بَعْدَ تَسْبِيحٍ بِبَطْنِهِمَا

തിരുനബിയുടെ ഉള്ളം കയ്യിൽ ആ ചരക്കല്ലുകൾ തസ്ബീഹ് ചൊല്ലിയതിനു ശേഷം എറിഞ്ഞു.


മത്സ്യം വിഴുങ്ങിയശേഷം മത്സ്യവയറ്റിൽ നിന്നുംതസ്ബീഹ് ചൊല്ലിയ യൂനുസ് നബിയ പുറത്തേക്കിട്ടത് പോലെ


اللهم صل على النور واهله


ബുർദ ആശയ വിവർത്തനം* ഫസ്വല് 2

 *ബുർദ ആശയ വിവർത്തനം*

ഫസ്വല് 2

Aslam Kamil Saquafi parappanangadi


ദേഹേച്ഛ


ഫസ്വല് 2

Part 2


13.فَإِنَّ أَمَّارَتِي بِالسُّوءِ مَا اتَّعَظَتْ

തിന്മ കൽപ്പിക്കുന്ന എൻറെ ശരീരം അത് ഉൽബുദ്ധത നേടിയില്ല


 مِنْ جَهْلِهَا بِنَذِيرِ الشَّيْبِ وَالهَرَمِ

നരയും വാർദ്ധക്യവും ആകുന്ന മുന്നറിയിപ്പ് കാരനെ കൊണ്ടുള്ള അജ്ഞത കാരണത്താൽ (ഉൽബുദ്ധത നേടിയില്ല)


14.وَلَا أَعَدَّتْ مِنَ الْفِعْلِ الْجَمِيلِ

സുകൃതങ്ങളായ പ്രവർത്തനങ്ങൾ (അതായത് സൽക്കാരം )ആ ശരീരം ഒരുക്കിയില്ല


 قِرَى ضَيْفِ أَلَمَّ بِرَأْسِي غَيْرَ مُحْتَشِمِ

ലജ്ജയില്ലാതെ എൻറെ തലയിൽ വന്നിറങ്ങിയ അതിഥിക്കുള്ള സൽക്കാരം (അത് ഒരുക്കിയില്ല)

15.لَوْ كُنْتُ أَعْلَمُ أَنِّي مَا أُوَقِّرُهُ 

ആ അതിഥിയെ ഞാൻ ബഹുമാനിക്കുല്ലെന്ന് ഞാൻ മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ


كَتَمْتُ سِرًّا بَدَا لِي مِنْهُ بِالْكَتَمِ

നീല അമരി (മുടിയിൽ ചായം തേക്കുന്ന ഒരു ചായം)കൊണ്ട് ആ നരയാകുന്ന രഹസ്യത്തെ ഞാൻ മറച്ചുവെക്കുമായിരുന്നു.

16.مَنْ لِي بِرَدَّ جِمَاحٍ مِنْ غَوَايَتِهَا

അനുസരണക്കേട് കാണിക്കുന്ന എൻറെ ദുഷ്ട മനസ്സിന്റെ അനുസരണക്കേടിനെ തിരിച്ചുപിടിക്കാൻ എനിക്ക് ആരാണുള്ളത്

كَمَا يُرَدُّ جِمَاحُ الْخَيْلِ بِاللُّجُمِ

അനുസരണയില്ലാത്ത കുതിരകളെ കടിഞ്ഞാണ് കൊണ്ട് തിരിച്ചു പിടിക്കപ്പെടും പോലെ


17.فَلا تَرُمْ بِالْمَعَاصِي كَسْرَ شَهْوَتِهَا

ദുഷിച്ച മനസ്സിൻറെ തെറ്റിനോടുള്ള മോഹത്തെ തെറ്റുകൾ ചെയ്തു കൊണ്ട് പൊളിച്ചുകളയാമെന്ന് നീ കരുതണ്ട.

 إِنَّ الطَّعَامَ يُقَوِّي شَهْوَةَ النَّهِم

തീറ്റ മാടന്റെ ആഗ്രഹത്തെ തിന്നുകൊണ്ടിരിക്കൽ ശക്തമാക്കുകയേയുള്ളൂ.



18.وَالنَّفْسُ كَالطَّفْلِ إِنْ تُهْمِلْهُ 

മനസ്സ് ഒരു ശിശുവിന് പോലെയാണ് ആ ശിശുവിനെ നീ അവഗണിച്ചാൽ


شَبَّ عَلَى حُبِّ الرَّضَاعِ وَإِنْ تَفْطِمْهُ يَنْفَطِمِ

മുലകുടിയോടുള്ള ആർത്തിയോടുകൂടെ അവൻ യുവാവായി മാറുംനീ അവന്റെ മുലകുടി നിർത്തുകയാണ് എങ്കിൽ അവൻ മുലകുടി മാറ്റുകയും ചെയ്യും

19.فاصْرِفْ هَوَاهَا وَحَاذِرٌ أَنْ تُوَلِّيَهُ 

അതുകൊണ്ട് ആ നഫ്സിന്റെ തന്നിഷ്ടത്തെ നീ തട്ടിമാറ്റു

ആ നഫ്സിനെ അതിൻറെ ഇങ്ങേതത്തിന് വിടലിനെ തൊട്ട് നീ സൂക്ഷിക്കുക

إِنَّ الْهَوَى مَا تَوَلَّى يُصْمِ أَوْ يَصِمِ

നിശ്ചയം ശരീരത്തിൻറെ തന്നിഷ്ടം ആ ശരീരത്തിന് അധികാരം കിട്ടിയാൽ അത് നിന്നെ കൊല്ലുകയും മാനക്കേടാക്കുകയും ചെയ്യും



.....................



*ബുർദ ആശയ വിവർത്തനം*


Aslam Kamil Saquafi parappanangadi


ദേഹേച്ഛ

ഫസ്വല് 2

Part 3


20.وَرَاعِهَا وَهِيَ فِي الْأَعْمَالِ سَائِمَةً

സൽക്കർമ്മങ്ങളിലായി ശരീരം മേച്ചു കൊണ്ടിരിക്കുമ്പോഴും  ശരീരത്തെ നീ വീക്ഷിക്കണം


 وَإِنْ هِيَ اسْتَحْلَتِ الْمَرْعَى فَلَا تُسِمِ


ആ മേച്ചിൽ  സ്ഥലം നീ മധുരമായി കണ്ടാൽ അതിനെ നീ മേഴാൻ വിടരുത്


21.كَمْ حَسَّنَتْ لَذَّةٌ لِلْمَرْءِ قَاتِلَةً 

എത്രയാണ് ആ ശരീരം മനുഷ്യനെ കൊല്ലുന്ന വിഷത്തെ നല്ലതായി കണ്ടത്


مِنْ حَيْثُ لَمْ يَدْرِ أَنَّ السُّمَّ فِي الدَّسَمِ

കഴിക്കുന്ന സ്വാദിഷ്ടമായ ഭക്ഷണത്തിൽ വിഷം ഉണ്ടെന്ന് അറിയാതെ (ശരീരം അതിനെ നല്ലതായി കണ്ടു )

22.وَاخْشَ الدَّسَائِسَ مِنْ جُوعٍ وَمِنْ شِبَع

വിശപ്പിനാലും വയറുനിറക്കൽ നാലും ഉള്ള ചതിക്കുഴിയെ നീ ഭയപ്പെടണം

 فَرُبَّ مَخْمَصَةٍ شَرٌّ مِنَ التَّخَمِ


വയറു നിറക്കുന്നതിനേക്കാളും ശർറായ എത്ര വിശപ്പുകൾ ഉണ്ട് .

23.وَاسْتَفْرِعَ الدَّمْعَ مِنْ عَيْنٍ قَدِ امْتَلأَتْ

വിലക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടു നിറഞ്ഞതായ കണ്ണുകളിൽ നിന്ന് നീ കണ്ണുനീർ പൊയ്ക്കൂ


مِنَ الْمَحَارِمِ وَالْزَمْ حِمْيَةَ النَّدَمِ

ഖേദമാകുന്ന പഥ്യം മുറുകെ പിടിക്കുകയും ചെയ്യു


24.وَخَالِفِ النَّفْسَ وَالشَّيْطَانَ وَاعْصِهِمَا

സ്വന്തം ശരീരത്തോടും പിശാചിനോടു നീ എതിർ നിൽക്കണം അവ രണ്ടിനോട് നീ അനുസരണക്കേട് കാണിക്കുക

وَإِنْ هُمَا محْضَاكَ النُّصْحَ فَاتهِم

അവ രണ്ടും നിന്നോടുള്ള അനുസരണത്തിൽ നിന്നോട് കൂറു കാണിച്ചാലും നീ അവരെ നീ തെറ്റിദ്ധരിച്ചോ

25.وَلَا تُطِعْ مِنْهُمَا خَصْمًا وَلَا حَكَمًا

ഒന്ന് നിൻറെ പ്രതിയോഗിയായ നിലക്കും മറ്റൊന്ന് നീതികെട്ട നീതി കർത്താവായ നൽകും അവ രണ്ടിനും അനുസരിക്കരുത്


 فَأَنْتَ تَعْرِفُ كَيْدَ الْخَصْمِ وَالْحَكَمِ

കാരണം പ്രതിയോഗിയുടെ കുതന്ത്രവുംനീതികെട്ട നീതി കർത്താവിൻറെ കുതന്ത്രവും നിനക്കറിയാമല്ലോ

26.اسْتَغْفِرُ اللهَ مِنْ قَوْلٍ بِلا عَمَلٍ

സുകൃതങ്ങൾ ഒന്നുമില്ലാതെ ഉപദേശിച്ചതിനാൽ അല്ലാഹുവിനോട് ഞാൻ മാപ്പ് ചോദിക്കുന്നു 


 لَقَدْ نَسَبْتُ بِهِ نَسْلاً لِذِي عُقُمِ

ഇത് കാരണം

സന്താനോല്പാദന ശേഷിയില്ലാത്തവനിലേക്ക് ഞാൻ മക്കളെ ചേർത്തിരിക്കുന്നു. 


27.أَمَرْتُكَ الْخَيْرَ لَكِنْ مَا اثْتَمَرْتُ بِهِ 

ഞാൻ നിന്നോട് നന്മകൽപ്പിച്ചു പക്ഷേ ഞാൻ ആ നന്മ ഉൾക്കൊണ്ടില്ല


وَمَا اسْتَقَمْتُ فَمَا قَوْلِي لَكَ اسْتَقِمِ

ഞാൻ ചൊവ്വായി നടന്നില്ല അതുകൊണ്ട് നീ ചൊവ്വ എന്ന് എൻറെ വാക്ക് എന്തുവാക്കാ ?

28.وَلا تَزَوَّدْتُ قَبْلَ الْمَوْتِ نَافِلَةٌ

ധാരാളം സുകൃതങ്ങൾ ചെയ്തുകൊണ്ട് മരണത്തിനു മുമ്പ് ഞാൻ പാത ഒരുക്കിയിട്ടില്ല

وَلَمْ أُصَلَّ سِوَى فَرْضٍ وَلَمْ أَصْمٍ

സാങ്കല്പികമായ നിസ്കാരം അല്ലാതെ ഞാൻ ഒരു നിസ്ക്കാരവും നിസ്കരിച്ചിട്ടില്ല.ഞാൻ നോമ്പ് അനുഷ്ഠിച്ചിട്ടുമില്ല.


صلي الله عليه وسلم

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=ac_t


ബുർദ ആശയ വിവർത്തനം* ഫസ്വല് 1

 


*ബുർദ ആശയ വിവർത്തനം*

ഫസ്വല് 1


Aslam Kamil Saquafi parappanangadi


Part:1

ഫസ്വല് 1


* അനുരാഗം*


1:امن تذكر جيران بذي سلم

ദീസലം എന്ന പ്രദേശത്തുള്ള അയൽവാസികളെ (ഇഷ്ടക്കാരെ ) ഓർത്തതിനാലാണോ ?

.......

(അതായത് മുത്ത് നബിയെ ഓർത്തിട്ടാണോ ?)

 (ദീ സലം എന്നത് മദീനയുടെ അരികിലുള്ള ഒരു നാടിൻറെ പേരാണ് )

 مزجت دمعا جري من مقلة بدم

കൺതടത്തിൽ നിന്നു ഒഴുകിക്കൊണ്ടിരിക്കുന്ന കണ്ണുനീരിന് നീ ചോരയോട് ചാലിച്ചത്

2 :ام هبت الريح من تلقاء كاظمة

അതല്ല കാളിമയുടെ ഭാഗത്തുനിന്ന് കാറ്റടിച്ചു വീശിയത് കൊണ്ടാണോ ?

(كاظمة

എന്നത് മദീനയുടെ അരികിലുള്ള ഒരു നാടിൻറെ പേരാണ് )


واومض البرق في الظلماء من اظم

ഇളം താഴ് വരയിൽ നിന്നും കൂരിരുട്ടിൽ മിന്നൽ ലങ്കിയതാണോ ?

3:فمالعينيك ان قلت اكففا همتا

അത് രണ്ടും അല്ലെങ്കിൽ നിങ്ങളുടെ രണ്ട് നയനങ്ങൾക്ക് എന്തുപറ്റി?

നിങ്ങൾ  കരച്ചിൽ അടക്കൂ എന്ന് നീ പറഞ്ഞാൽ അത് ഒഴുകുകയാണല്ലോ


 وما لقلبك ان قلت استفق يهم

നിൻറെ മനസ്സിന് എന്തുപറ്റി? നീ ബോധം തെളിയൂ എന്ന് നീ പറഞ്ഞാൽ അത് പ്രേമ പരവശൻ ആവുകയാണല്ലോ

4:ايحسب الصب ان الحب منكتم

അനുരാഗ ഭക്തനായ മനുഷ്യൻ വിചാരിക്കുകയാണോ നിക്ഷചയം  പ്രേമം മറച്ചുവെക്കാൻ പറ്റുമെന്ന്


 ما بين منسجم منه ومضطرم

തീപിടിച്ച മനസ്സിന്റെയും ഒഴുകുന്ന കണ്ണീരിന്റെയും ഇടയിലായി (അത് മറക്കാൻ പറ്റും എന്ന് കരുതുന്നുണ്ടോ )

5:لولا الهوى لم ترق دمعا على طلل

പ്രേമം ഉണ്ടായിരുന്നില്ലെങ്കിൽ ഇഷ്ടക്കാരുടെ വീടിൻറെ അവശിഷ്ടത്തെ ഓർത്തതിന്റെ പേരിൽ നീ ഒരിക്കലും കണ്ണുനീർ വാർക്കുമായിരുന്നില്ല.

 ولا ارقت لذكر البان والعلم

പ്രേമിക്കപ്പെടുന്ന (മുത്ത്നബി) ആളുടെ പൈൻ മരവും ആ പ്രദേശത്തുള്ള പർവ്വതങ്ങളും ഓർത്തതിന്റെ പേരിൽ നീ ഉറക്കം വരാതിരിക്കുമായിരുന്നില്ല.

6:فكَيفَ تُنْكِرُ حُبًّا بَعْدَمَا شَهِدَتْ

بِهِ عَلَيْكَ عُدُولُ الدَّمْعِ وَالسَّقَمِ

മനോരോഗവും കണ്ണീരും ആകുന്ന സാക്ഷികൾ അങ്ങയുടെ മേലിൽ അനുരാഗം ഉണ്ട് എന്ന് സാക്ഷ്യം നിന്നതിനു ശേഷം നീ  എങ്ങിനെയാണ് അനുരാഗത്തെ നിഷേധിക്കുന്നത്

7:وَأَثْبَتَ الْوَجْدُ خَطَّيْ عَبْرَةٍ وَضَنى

مِثْلَ الْبَهَارِ عَلَى خَدَّيْكَ وَالْعَنَمِ

മഞ്ഞയും ചുവന്നതുമായ രണ്ട് പനനീരുകൾ പോലെ

വിലാപത്തിന്റെയും ദൗർബല്യത്തിന്റെയും രണ്ടു വരകളെ  അങ്ങയുടെ രണ്ട് കവിളിന്റെ മേൽ അനുരാഗം സ്ഥിരപ്പെടുത്തിയതിന് ശേഷം

(അങ്ങ് അനുരാഗത്തെ നിഷേധിക്കുകയാണോ ? )


8:نَعَمْ سَرَى طَيْفُ مَنْ أَهْوَى فَأَرَّقَنِي

അതെ (ഞാൻനിഷേധിക്കുന്നില്ല.)

ഞാൻ പ്രേമിക്കുന്നവന്റെ അനുരാഗം എന്നെ കൊള്ളെ വന്നിരിക്കുന്നു  ആ പ്രതിരൂപം എൻറെ ഉറക്കം കെടുത്തുന്നു

وَالْحُبُّ يَعْتَرِضُ اللَّذَاتِ بِالأَلَمِ

പ്രണയം എന്നത് ആനന്ദങ്ങൾക്ക് വേദനയുമായി വരുന്നതാണ്.

9:يَا لأَئِمِي فِي الْهَوَى العُذْرِيِّ مَعْذِرَةً

مِنِّي إِلَيْكَ وَلَوْ أَنْصَفْتَ لَمْ تَلْمِ

ഈ അനിയന്ത്രിതമായ പ്രണയത്തിൻറെ കാര്യത്തിൽ എന്നെ കുറ്റപ്പെടുത്തുന്നവനെ ഈയുള്ളവൻ താങ്കളോട് ക്ഷമാപണം നടത്തുന്നു നീ  ക്ഷ്പക്ഷത പാലിച്ചിരുന്നെങ്കിൽ നീ എന്നെ കുറ്റപ്പെടുത്തുമായിരുന്നില്ല

10:عَدَتْكَ حَالِيَ لَا سِرِّي بِمُسْتَتِرٍ

عَنِ الْوُشَاةِ وَلَا دَائِي بِمُنْحَسِمِ

എൻറെ ഈ അവസ്ഥ നിനക്ക് എത്തി.

എൻറെ പ്രണയ രഹസ്യം ആക്ഷേപകരെ തൊട്ട് മറഞ്ഞു നിൽക്കുന്നില്ല.എൻറെ പ്രണയ രോഗം അത് മുറിയുന്നതല്ല.

11:محَضْتَنِي النَّصْحَ لَكِنْ لَسْتُ أَسْمَعُهُ

നീ എന്നോട് ഉപദേശത്തെ തനിപ്പിച്ചിരിക്കുന്നു പക്ഷേ ഞാൻ അത് കേൾക്കുന്നില്ല

إِنَّ الْمُحِبَّ عَنْ الْعُدَّالِ فِي صَمَمِ

കാരണം നിശ്ചയം കാമുകൻ ആക്ഷേപകരെ തൊട്ട് ബധിരതയിലാണ്.


12:إِنِّي اتَّهَمْتُ نَصِيحَ الشَّيْبِ فِي عَذَلٍ

എന്നെ കുറ്റപ്പെടുത്തുന്ന വിഷയത്തിൽ എന്നോട് കൂറുള്ള നരയെ ഞാൻ തെറ്റിദ്ധരിച്ചു പോയി

وَالشَّيْبُ أَبْعَدُ فِي نُصْحٍ عَنِ التهُم


നരബാധ  കൂറുപുലർത്തുന്നതിൽ തെറ്റിദ്ധരിക്കലിനെ തൊട്ട്എത്രയോ അകലെയാണ് എന്നിട്ടും (ഞാൻ തെറ്റിദ്ധരിച്ചു പോയി )


اللهم صل على النور واهله

Aslam Kamil Saquafi parappanangadi


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=ac_t

ബുർദ ആശയ വിവർത്തനം* ഫസ്വൽ 3

 *ബുർദ ആശയ വിവർത്തനം*

ഫസ്വൽ 3


Aslam Kamil Saquafi parappanangadi


ഫസ്വൽ 3


في مدحه


29, ظَلَمْتُ سُنَّةَ مَنْ أَحْيَا الظَّلامَ إِلَى

.ഇരുട്ടിനെ ചൈതന്യമാക്കിയ ഒരുത്തരുടെ ചര്യക്ക് ഞാൻ എതിര് കാണിച്ചിരിക്കുന്നു

. أَنِ اشْتَكَتْ قَدَمَاهُ الضُّرَّ مِنْ وَرَمِ

നീർക്കെട്ടിനാൽ ഇരു പാതങ്ങൾ അവരോട് പരാതി പറയുന്നത് വരെ

30..وَشَدَّ مِنْ سَغبٍ أَحْشَاءَهُ وَطَوَى تَحْتَ الْحِجَارَةِ كَشْحًا مُتْرَفَ الْأَدَمِ

അവിടത്തെ ആന്തരായ അവയവങ്ങളെ നിരാഹാരത്തിനാൽ വെച്ചുകെട്ടുകയും

മൃദുല പൂർണമായ അവിടത്തെ ഊരയെ കല്ലുകൾക്ക് താഴെ ചുരുട്ടുകയും ചെയ്തവർ

31.وَرَا وَدَتْهُ الْجِبَالُ الشُّمُّ مِنْ ذَهَبٍ

 عَنْ نَفْسِهِ فَأَرَاهَا أَيَّمَا شَمَمِ


അവിടത്തെ നഫ്സിനു വേണ്ടി ഉയർന്നുനിൽക്കുന്നതായ സ്വർണ്ണ മലകൾ കെഞ്ചിനോക്കി.

അപ്പോൾ അവിടന്ന് ആ പൊൻമലകൾക്ക് തികഞ്ഞ അവഗണനയെ ബോധ്യപ്പെടുത്തി കൊടുത്തു.


32.وَأَكَدَتْ زُهْدَهُ فِيهَا ضَرُورَتُهُ 

 അവിടത്തെ പ്രപഞ്ച ത്യാഗത്തെ  അവിടത്തെ അത്യാവശ്യം ശക്തിപ്പെടുത്തി

إِنَّ الضَّرُورَةَ لَا تَعْدُو عَلَى الْعِصَمِ

പാപ്പ സുരക്ഷിതരുടെ (അതായത് അമ്പിയാക്കളുടെ മേലിൽ ) അനിവാര്യത കടന്നാക്രമണം നടത്തുകയില്ല


33:وَكَيْفَ تَدْعُو إِلَى الدُّنْيَا ضَرُورَةُ

 مَنْ لَوْلَاهُ لَمْ تُخْرَجِ الدُّنْيَا مِنَ الْعَدَمِ



അവിടുന്ന് ഉണ്ടായിട്ടില്ല ആയിരുന്നെങ്കിൽ ദുനിയാവിനെ ഇല്ലായ്മയിൽ നിന്നും പുറത്തുകൊണ്ടുവരുമായിരുന്നില്ലാത്ത

ഒരുത്തരുടെ അത്യാവശ്യങ്ങൾ ദുനിയാവിന്റെ സുഖലോലുപതയിലേക്ക് എങ്ങനെ പ്രേരിപ്പിക്കാൻ ആണ് .

34مُحَمَّدُ سَيِّدُ الْكَوْنَيْنِ وَالثَّقَلَيْن


മുഹമ്മദ് നബി صلى الله عليه وسلم

ഇഹപര ലോകത്തിൻറെയും ഭൂമിയെ ഭാരമാക്കുന്ന മനുഷ്യ ഭൂതവർഗ്ഗങ്ങളുടെയും  നേതാവും അഭയവ കേന്ദ്രവുമാണ്


نِ وَالْفَرِيقَيْنِ مِنْ عُرْبٍ وَمِنْ عَجَمِ

അറബികളും അനർബികളും ആയ രണ്ട് വിഭാഗത്തിന്റെയും നേതാവുമാണ്

35.نَبِيُّنَا الْآمِرُ النَّاهِي فَلا أَحَدٌ

أَبَرَّ فِي قَوْلِ لَا مِنْهُ وَلَا نَعَمِ

നമ്മുടെ നബി സൽക്രമങ്ങൾ കൽപ്പിക്കുന്നവരും ദുഷ്കർമ്മങ്ങൾ വിരോധിക്കുന്നവരുമാണ്.ചെയ്യണമെന്നോ ചെയ്യണ്ട എന്നോ നിർദ്ദേശം ഉള്ള കാര്യങ്ങളിൽ  അവിടുത്തേക്കാൾ കൂറ് പുലർത്തിയ മറ്റൊരാളും ഇല്ല

30.هُوَ الْحَبِيبُ الَّذِي تُرْجَى شَفَاعَتُهُ

അവിടത്തെ ഷഫാഅത്ത് പ്രതീക്ഷിക്കപ്പെടാവുന്ന അല്ലാഹുവിൻറെ ഇഷ്ടക്കനിയാണ് അവിടുന്ന്

لِكُلِّ هَوْلٍ مِنَ الْأَهْوَالِ مُقْتَحَمِ 

മനുഷ്യർക്ക് വന്നു പെടുന്ന ഏത് ഭീതിതമായ കൊടും ഘട്ടങ്ങളിലും (ശഫാഅത്ത് പ്രതീക്ഷിക്കുന്നവരാണ്)

37.دَعَا إِلَى اللَّهِ فَالْمُسْتَمْسِكُونَ بِهِ

അവിടുന്ന് അല്ലാഹുവിലേക്ക് ക്ഷണിച്ച് അവരാണ്.അവിടത്തെ കൊണ്ട് മുറുകെപ്പിടിച്ചവർ

مُسْتَمْسِكُونَ بِحَبْلٍ غَيْرِ مُنْفَصِمٍ

ഒരിക്കലും മറ്റു പോകാത്ത ഭാഷത്തെ മുറുകെപ്പിടിച്ചവരാണ്.


38:.فَاقَ النَّبِيِّينَ فِي خَلْقٍ وَفِي خُلُقٍ

സ്വഭാവത്തിലും സൃഷ്ടിപ്പിലും സർവ്വ പ്രവാചകന്മാരെയും അവിടുന്ന് കവച്ചു വച്ചിരിക്കുന്നു


 وَلَمْ يُدَانُوهُ فِي عِلْمٍ وَلَا كَرَمِ


അറിവിലും ഔദാര്യത്തിലും അവിടത്തോട് അവർ അടുക്കുക പോലും ചെയ്തിട്ടില്ല

39.وَكُلُّهُمْ مِنْ رَسُولِ اللَّهِ مُلْتَمِسُ 

 അമ്പിയാക്കൾ അഖിലവും അല്ലാഹുവിൻറെ തിരുദൂതരിൽ നിന്നും പകർന്നെടുത്തവരാണ്

غَرْفًا مِنَ الْبَحْرِ أَوْ رَشْفًا مِنَ الدِّيَمِ

വിശാലമായ സമുദ്രത്തിൽ നിന്നും ഒരു കോരൽ മാത്രം

അല്ലെങ്കിൽ പേമാരിയിൽ നിന്നും ഒരു ഇറിഞ്ചൽ മാത്രം


40.وَوَاقِفُونَ لَدَيْهِ عِنْدَ حَدِّهِم 

മറ്റു അമ്പിയാക്കൾ മുത്ത് നബിയുടെ അരികിൽ അവരുടെ നിക്ഷിത പരിധിയിൽ നിലകൊണ്ടവരാണ്


مِنْ نُقْطَةِ الْعِلْمِ أَوْ مِنْ شَكَلَةِ الْحِكَمِ

അവിടുത്തെ പ്രവിശാലമായ വിജ്ഞാനത്തിന്റെ ഒരു ബിന്ദുവിൽ നിന്നും

അവിടുത്തെ തത്വജ്ഞാനങ്ങളുടെ ഒരു അംശത്തിൽ നിന്നും (ആ നബിമാർ നിലകൊള്ളുന്നവരാണ്)

41.فَهُوَ الَّذِي تَمَّ مَعْنَاهُ وَصُورَتُهُ 

 അവിടുന്ന്  ആന്തരികമായ അവസ്ഥയും ഭാഗ്യരൂപവും തികഞ്ഞവരാണ്.

ثُمَّ اصْطَفَاهُ حَبِيبًا بَارِئُ النَّسَمِ

പടപ്പുകളെ പടച്ചവൻ അവിടത്തെ ഇഷ്ടക്കനിയായി തെരഞ്ഞെടുത്തിരിക്കുന്നു.


42 .مُنَزَّهُ عَنْ شَرِيكٍ فِي مَحَاسِنِهِ 

അവിടത്തെ ഗുണഗണങ്ങളിൽ പങ്കുകാരെ തൊട്ട് പരിശുദ്ധമായ

فَجَوْهَرُ الْحُسْنِ فِيهِ غَيْرُ مُنْقَسِمِ

അവിടുത്തെ സൗന്ദര്യത്തിന്റെ മൂല ധാതു അഭേദ്യമാണ്

43.دَعْ مَا ادَّعَتْهُ النَّصَارَى فِي نَبِيِّهِم 

നസ്രാണികൾ അവരുടെ പ്രവാചകരുടെ കാര്യത്തിൽ വ്യാജമായി വാദിച്ചത് നീ വെടിയൂ

وَاحْكُمْ بِمَا شِئْتَ مَدْحًا فِيهِ وَاحْتَكِمِ

അവിടുത്തെ മദ്ഹ് നീ ഇഷ്ടമുള്ളത് എന്തും പറഞ്ഞോ അപാകത വരലിന് സൂട്ട് സൂക്ഷിക്കണം

44 :وَانْسُبْ إِلَى ذَاتِهِ مَا شِئْتَ مِنْ شَرَفٍ

അവിടത്തെ തിരു ദാത്തിലേക്ക് നീ എന്ത് ഉദ്ദേശിച്ചമഹത്വവും ചേർത്തോ

 وَانْسُبْ إِلَى قَدْرِهِ مَا شِئْتَ مِنْ عِظَمِ

അവിടുത്തെ മഹാത്മത്തിലേക്ക് നീ ഉദ്ദേശിച്ച എന്റെ മഹത്വവും നീ ചേർത്തിക്കൊ


45.فَإِنَّ فَضْلَ رَسُولِ اللَّهِ لَيْسَ لَهُ

അല്ലാഹുവിൻറെ തിരുദൂതരുടെ മഹാത്മങ്ങൾക്ക് നിശ്ചയം ഒരു പരിധിയുമില്ല

خدُّ فَيُعْرِبَ عَنْهُ نَاطِقُ بِفَمِ :

അങ്ങനെ ഒരു പരിധി ഉണ്ടെങ്കിലല്ലേ അത് വായ കൊണ്ടു വെളിപ്പെടുത്താൻ കഴിയൂ.

46.لو نَاسَبَتْ قَدْرَهُ آيَاتُهُ عِظَمًا

വലുപ്പത്തിന്റെ കാര്യത്തിൽ അവിടുത്തെ നിലവാരത്തിനോട് ഒത്തതായ അമാനുഷിക സിദ്ധികൾ അവിടുത്തേക്ക് നൽകപ്പെട്ടിരുന്നെങ്കിൽ

أَحْيَا اسْمُهُ حِينَ يُدْعَى دَارِسَ الرِّمَمِ

അവിടുത്തെ നാമം ഉച്ചരിക്കുമ്പോൾ തന്നെ ജീർണ്ണിച്ച അസ്ഥികൾക്ക് ജീവൻ നൽകുമായിരുന്നു.


47:لَمْ يَمْتَحِنَّا بِمَا تَعْيَا الْعُقُولُ بِهِ 

നമ്മുടെ ബുദ്ധിക്ക് റാഹ്യമല്ലാത്ത വിധികൾ നൽകിക്കൊണ്ട് അവിടുന്ന് നമ്മളെ പരീക്ഷിച്ചില്ല


حِرْصًا عَلَيْنَا فَلَمْ نَرْتَبْ وَلَمْ نَهِم

നമ്മൾ വഴിതെറ്റി പോകാതിരിക്കാനുള്ള അവിടത്തെ ജാഗ്രത കാരണത്താൽ

അതുകൊണ്ടുതന്നെ നാം സംശയാലുക്കൾ ആയില്ല ഞാൻ പരിഭ്രാന്തരായില്ല.

48.أَعْيَا الْوَرَى فَهُمُ مَعْنَاهُ فَلَيْسَ يُرَى

ആ തിരു വ്യക്തിത്വത്തെ മനസ്സിലാക്കൽ പടപ്പുകളെ അശക്തരാക്കിയിരിക്കുന്നു.അതുകൊണ്ട് കാണപ്പെടുകയില്ല.


 فِي الْقُرْبِ وَالْبُعْدِ فِيهِ غَيْرُ مُنْفَحِمِ

അവിടത്തോട് അടുത്തവനും വിദൂരയുള്ളവനും അവിടുത്തെ മനസ്സിലാക്കുന്നതിൽ കൈ അറ്റവൻ ആയിട്ടല്ലാതെ കാണപ്പെടുകയില്ല

49.كَالشَّمْسِ تَظْهَرُ لِلْعَيْنَيْنِ مِنْ بُعُدٍصَغِيرَةً

അതിവിദൂരത്തു നിന്നും രണ്ട് കണ്ണുകൾക്ക് വളരെ ചെറുതായി വെളിവാകുന്ന സൂര്യനെപ്പോലെ

  وَتُكِلُّ الطَّرْفَ مِنْ أُمَمِ

അടുത്ത് നിന്ന് ആ സൂര്യൻ കാഴ്ചയെ തന്നെ

ക്ഷയിപ്പിച്ചു കളയും

50.وَكَيْفَ يُدْرِكُ فِي الدُّنْيَا حَقِيقَتَه

ആ തിരു വ്യക്തിത്വത്തിന് യാഥാർത്ഥ്യം ഈ ദുനിയാവിൽ നിന്ന് എങ്ങനെ മനസ്സിലാക്കാനാണ്

51 قَوْمُ نِيَامُ تَسَلَّوْا عَنْهُ بِالْحلُمِ

കേവലം സ്വപ്നം കൊണ്ട് ആശ്വാസമടഞ്ഞ നിദ്രയിലാണ് ഒരു ജനത

(ആ തിരു വ്യക്തിത്വത്തിന്റെ യാഥാർത്ഥ്യം ഈ ദുനിയാവിൽ നിന്ന് എങ്ങനെ മനസ്സിലാക്കാനാണ് )

52.فَمَبْلَغُ الْعِلْمِ فِيهِ أَنَّهُ بَشَرٌ

അതുകൊണ്ടുതന്നെ അവിടുത്തെ കാര്യത്തിൽ അറിയാവുന്നതിന്റെ അകത്തുക നിശ്ചയം അവിടുന്ന് വല്ലാത്ത ഒരു മനുഷ്യനാണ്

وَأَنَّهُ خَيْرُ خَلْقِ اللَّهِ كُلِّهِم

അല്ലാഹുവിൻറെ സർവ്വ പടപ്പുകളിൽ വച്ച് ഏറ്റവും അത്യുൽകൃഷ്ടരുമാണ്


53.وكُلُّ أَي أَتَى الرُّسُلُ الْكِرَامُ بِهَا

ആദരണീയരായ മുഴുവൻ മുർസലുകൾ കൊണ്ടുവന്ന അത്ഭുതങ്ങളും

 فَإِنَّمَا اتَّصَلَتْ مِنْ نُورِهِ بِهِمِ

മുത്ത് നബിയുടെ തിരു ഒളിവ് കാരണത്താൽ മാത്രമാണ് അത് അവരിലേക്ക് ചേർന്നത്.


54.فَإِنَّهُ شَمْسُ فَضْلٍ هُمْ كَوَاكِبُهَا

അവിടന്ന് മികവിന്റെ സൂര്യനാണ് നിക്ഷയം.അമ്പിയാക്കൾ അതിൻറെ (ആ സൂര്യൻറെ ചുറ്റുമുള്ള ) താരങ്ങളാണ്.

 يُظْهِرْنَ أَنْوَارَهَا لِلنَّاسِ فِي الظُّلَمِ

ഇരുട്ടുകളിൽ ജനങ്ങൾക്ക് ആ താരകങ്ങളുടെ പ്രകാശത്തേ അവ വെളിവാക്കുന്നു.

55 .أَكْرِمْ بِخَلْقِ نَبِي زَانَهُ خُلُقُ 

തിരുനബിയുടെ ആകൃതിക്ക് എന്തൊരു ആദരവ് .അവിടത്തെ സ്വഭാവമഹിമ ആകൃതിയെ അലങ്കാരമാക്കിയിരിക്കുന്നു.

بالْحُسْنِ مُشْتَمِلٍ بِالْبِشْرِ مُتَّسِمِ

ശോഭപതിഞ്ഞതുംപ്രസന്നത മുദ്ര ഉള്ളതുമായവർ

56.كالزَّهْرِ فِي تَرَفٍ وَالْبَدْرِ فِي شَرَفٍ 

 നൈർമല്യത്തിന്റെ വിഷയത്തിൽ അവിടുന്ന് പൂ പോലെയാണ്

ഔന്നത്യത്തിന്റെ വിഷയത്തിൽ പൗർണമി പോലെയാണ്.

وَالْبَحْرِ فِي كَرَمِ وَالدَّهْرِ فِي هِمَمِ

ഔദാര്യത്തിന്റെ വിഷയത്തിൽ കടൽ പോലെയാണ്.മനക്കരുത്തിന്റെ വിഷയത്തിൽ കാലം പോലെയാണ്.


57.كَأَنَّهُ وَهُوَ فَرْدٌ مِنْ جَلَالَتِهِ 

فِي عَسْكَرِ حِينَ تَلْقَاهُ وَفِي حَشَمِ

അവിടത്തെ ഗാംഭീര്യം കാരണത്താൽ അവിടുന്ന് തനിച്ചായിരിക്ക

 തന്നെസൈന്യത്തിലോ സേവകർക്കിടയിലോ ആയതുപോലെയാണ്

നീ അവിടത്തെ കണ്ടുമുട്ടിയാൽ


58.كَأَنَّمَا اللُّؤْلُؤُ الْمَكْنُونُ فِي صَدَفٍ

ചിപ്പിയിൽ ഒളിപ്പിക്കപ്പെട്ട തായ മുത്തുകൾ

مِنْ مَعْدِنَيْ مَنْطِقٍ مِنْهُ وَمُبْتَسَم 


അവിടത്തെ പുഞ്ചിരിയിൽ നിന്നും സംസാരത്തിൽ നിന്നുമുള്ള വിളനിലയത്തിൽ നിന്നും ഉൽഭവിച്ചത് പോലെയുണ്ട്.

59.لا طِيبَ يَعْدِلُ تُرْبًا ضَمَّ أَعْظُمَهُ

അവിടുത്തെ തിരു ശരീരം ചേർന്നു കിടക്കുന്ന മണ്ണിനോട് കിടപിടിക്കുന്ന യാതൊരു സുഗന്ധവും ഇല്ല

طوبَى لِمُنْتَشِقٍ مِنْهُ وَمُلْتَثِمِ

 എല്ലാ സന്തോഷവും അതിൽ  നിന്നും മണക്കാൻ സാധിച്ചവർക്കും മുത്തമിടാൻ സാധിച്ചവർക്ക് ആണ് .



اللهم صل على النور واهله


Friday, September 12, 2025

കൊടും ചതി!*

 📚

*കൊടും ചതി!*

____________________


തിരുനബി(സ്വ) തങ്ങൾ മദീനഃയിലെത്തിയിട്ട് ആറാമത്തെ വർഷം. ഉക്‌ല്, ഉറൈനഃ 

( عُكْل وعُرينة )

 എന്നീ ഗോത്രങ്ങളിൽ നിന്ന് ഏഴുപേർ തങ്ങളുടെ അരികിലെത്തി, ഇസ്‌ലാം സ്വീകരിച്ചു. മദീനഃയിൽ എത്തുമ്പഴേ, ആരോഗ്യക്കുറവിനാൽ അവരുടെ ശരീരം മെലിഞ്ഞ് വിവർണ്ണമായിരുന്നു. കാലാവസ്ഥയും ഭക്ഷണ വ്യത്യാസവും അവരെ വീണ്ടും ക്ഷീണിതരാക്കി. അവർ മദീനഃവിട്ട് പോകാൻ തീരുമാനിച്ചു, തങ്ങളെ സമീപിച്ചു. അപ്പോൾ, സകാതിൻ്റെ ഒട്ടകങ്ങളിൽ നിന്ന് കറവയുള്ളവയുടെ പാൽ കുടിക്കാനും, ചികിത്സയായി ഒട്ടകത്തിൻ്റെ മൂത്രം സേവിക്കാനും നിർദ്ദേശിച്ചു. ഒട്ടകങ്ങൾ മദീനഃയിൽ നിന്നും അൽപം അകലെ മേയുകയായിരുന്നു. അവയുടെ അടുത്തേക്ക് പോകാൻ, യസാർ(റ)വിനെ അവർക്കൊപ്പം പറഞ്ഞു വിട്ടു. ഒട്ടകങ്ങളെ മേയ്ക്കുന്ന ഇടയനായിരുന്നു അദ്ദേഹം.


 നിർദ്ദേശിച്ച പ്രകാരം ചെയ്തപ്പോൾ അസുഖം ഭേദമായി. മെലിഞ്ഞ ശരീരം തടിച്ചു, ആരോഗ്യം വീണ്ടെടുത്തു. ഇതോടെ അവരുടെ മട്ടുമാറി. ആ ഒട്ടകങ്ങളെയും കൊണ്ട് പോകാൻ തുനിഞ്ഞു. ഈ മോഷണം, ഇടയന്മാർ തടഞ്ഞു. അപ്പോൾ അവരെന്തു ചെയ്തെന്നോ, യസാർ(റ)വിൻ്റെ കൈ കാലുകൾ മുറിച്ചു. കണ്ണിലും നാവിലും വലിയ മുള്ളുകൾ കൊണ്ട് കുത്തി പരിക്കേൽപിച്ചു. അദ്ദേഹം മരണപ്പെട്ടു.!


പിറ്റേന്ന്, രാവിലെ ഈ വിവരം തിരുനബി(സ്വ) തങ്ങൾക്ക് ലഭിച്ചു. അവിടുന്ന് വേദനിച്ചു, ദേഷ്യപ്പെട്ടു. അവരെ പിടികൂടാൻ, കുർസ് ബ്നു ജാബിർ(റ)വിൻ്റെ നേതൃത്വത്തിൽ യുവാക്കളായ 20 പേരെയും, അടയാളം നോക്കി മനസ്സിലാക്കാൻ കഴിയുന്ന ഒരാളെയും പറഞ്ഞയച്ചു. വൈകുന്നേരമായപ്പോഴേക്കും തൊണ്ടി സഹിതം പിടിച്ചു കെട്ടി, തങ്ങളുടെ മുന്നിൽ ഹാജരാക്കി. തങ്ങൾ സഹായത്തിനു പറഞ്ഞയച്ച, യസാർ(റ) കൈകാലുകൾ മുറിച്ച് കൊലപ്പെടുത്തിയ ഇവർ മാപ്പർഹിക്കുന്നില്ലല്ലോ. തിരിച്ചു കൊല്ലുക തന്നെ. ഇങ്ങോട്ട് ചെയ്ത അതേ രീതിയിൽ തന്നെ തിരിച്ചു കൊടുക്കണം. മേലിൽ ഇത്തരം ക്രൂരത ആവർത്തിക്കപ്പെടരുത്. അതിലൂടെ മാനവകുലത്തിന് അക്രമമില്ലാത്ത ജീവിതം ലഭിക്കുമെന്ന് ഖുർആൻ പറഞ്ഞല്ലോ. ജൂതന്മാരിലും ഇതേ നിയമമുണ്ട്. മദീനത്തുണ്ടായിരുന്ന ഒരു ജൂതൻ , തൻ്റെ അടിമയെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അപ്രകാരം തന്നെ കല്ല് കൊണ്ട് തലക്കടിച്ച് പ്രതിക്രിയ നടപ്പിലാക്കിയിട്ടുണ്ട് തിരുനബി(സ്വ) തങ്ങൾ. ഇത് അവരുടെ തൗറാതിൽ തന്നെയുള്ള നിയമമാണെന്ന് പറയുകയും ചെയ്തത് ചരിത്രത്തിലുണ്ട്. 


ഈ സംഭവത്തിലും പ്രതിക്രിയ നടത്തി. അവരുടെ കൈകാലുകൾ മുറിച്ചു. യസാർ(റ)വിൻ്റെ കണ്ണിലും നാവിലും, മരുഭൂമിയിലെ കൂർത്ത മുള്ളുകൾ കൊണ്ട് അക്രമിച്ചതിനു പകരം, ഇവരുടെ കണ്ണുകളിൽ കൂർത്ത ആണികൾ അടിച്ചു കയറ്റി. ഈ സംഭവം ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്.


💫

Monday, September 8, 2025

ബിദ്അത്ത് ഒഹാബി മാനദണ്ഡം പൊളിയുന്നു.

 

ബിദ്അത്ത് ഒഹാബി മാനദണ്ഡം പൊളിയുന്നു.

മരണപ്പെട്ട ചിലയാളുകളുടെ പേരിനു പിറകിൽ വഹാബികൾ 'റഹിമഹുല്ലാഹ് 'എന്ന് എഴുതി കാണുന്നു. ഇത് ദിക്റാണോ?, ദുആ ആണോ? ഇങ്ങനെ നബി (സ) ചെയ്‌തിട്ടുണ്ടോ.? ഹദീസിലുണ്ടോ.? ഖുർആനിലുണ്ടോ.? ജീവിച്ചിരിക്കുന്നവരുടെ പേരിനു പിറകിൽ ഇങ്ങനെ പറയാത്തത് എന്തുകൊണ്ട്.? മരണപ്പെട്ട എല്ലാവരുടെയും പേരിൽ ഇങ്ങനെ പറയുന്നില്ലല്ലോ? ഇത് പറയാനും പറയാതിരിക്കാനുമുള്ള മാനദണ്ഡം എന്താണ്?

നബിദിനം അനിസ്‌ലാമികമാണെന്ന് പ്രഖ്യാപിക്കാൻ മൗലവിമാർ ഉപയോഗിച്ച അളവുകോൽ വെച്ച് ഇതൊന്ന് വിശദീകരിക്കാമോ..?

ഒഹാബി എഴുതുന്നു

പണ്ഡിത പ്രതിഭകളായിരുന്ന മുഹമ്മദ് അമാനി മൗലവി (റഹിമഹുല്ലാഹ്), എ.അലവി മൗലവി(റഹിമഹു ല്ലാഹ്) എന്നിവരാണ് പരിഭാഷയും വിവരണവും നൽകി യിരിക്കുന്നത്. പ്രമുഖ പണ്ഡ‌ിതന്മാരായിരുന്ന കെ.എം. മൗലവി(റഹിമഹുല്ലാഹ്), കെ.പി.മുഹമ്മദ് മൗലവി(റഹി മഹുല്ലാഹ്) എന്നിവർ ഇത് പരിശോധിച്ച് ബോധ്യപ്പെട്ടിട്ടു ള്ളതാണ്.

Sunday, September 7, 2025

സൂര്യ /*ചന്ത്ര ഗ്രഹണ നിസ്കാരം.*

 🌒  🌓

സൂര്യ /*ചന്ത്ര ഗ്രഹണ നിസ്കാരം.*


 🔹 സൂര്യ, ചന്ത്ര ഗ്രഹണ നിസ്കാരങ്ങൾ പുരുഷനും *സ്ത്രീക്കും* യാത്രക്കാർക്കും സുന്നത്താണ്. 


 🔹 ഗ്രഹണ നിസ്കാരം ശക്തമായ സുന്നത്താണ്. നിർബന്ധമാണെന്നും അഭിപ്രായമുണ്ട്. ഉപേക്ഷിക്കൽ കറാഹത്താണ്.


 🔹 ഗ്രഹണം തുടങ്ങിയതു മുതൽ ഗ്രഹണം അവസാനിക്കുന്നതു വരെയാണ് ഇതിന്റെ സമയം. ഖളാ വീട്ടുന്ന ഓപ്ഷൻ ഇല്ല.

 

🔹 ഗ്രഹണ നിസ്ക്കാരം, മൂന്നു രൂപത്തിൽ നിർവ്വഹിക്കാം..


🔹 1: ( ചുരുങ്ങിയ രൂപം )

 സുബ്ഹിയുടെയും മറ്റും സുന്നത്തു നിസ്കാരങ്ങളെ പോലെ "സൂര്യ/ചന്ത്ര ഗ്രഹണ നിസ്കാരം ഞാൻ നിർവഹിക്കുന്നു" എന്ന നിയ്യത്തോടെ രണ്ട് റക്അത്തു നിസ്കരിക്കുക.


🔹 2:(മിതമായ രൂപം ) രണ്ടു നിർത്തവും രണ്ടു  റുകൂഉം വർദ്ധിപ്പിച്ചു നിസ്കരിക്കുക.

 അതായത്: ആദ്യ റക്അത്തിൽ വജ്ജഹ്തു, അഊദു, ഫാതിഹ,സൂറത്ത് ന്നിവക്കു ശേഷം റുകൂഉ ചെയ്യുക.എന്നിട്ട്, റുകൂഇൽ  നിന്നും سمع الله لمن حمده

 എന്നു ചൊല്ലി ഉയർന്നശേഷം

رَبَّناَ لَكَ الحمدُ مِلْءَ السَّمَاوَاتِ...

 എന്നു തുടങ്ങുന്ന ദിക്റ് ചൊല്ലുക.

 ശേഷം, ഫാത്തിഹയും സൂറത്തും ഓതുക. ശേഷം, വീണ്ടും റുകൂഇലേക്കു ഒരിക്കൽ കൂടെ പോകുക.

ശേഷം  سمع الله لمن حمده

എന്നു ചൊല്ലി ഉയർന്ന്,

رَبَّناَ لَكَ الحمدُ مِلْءَ السَّمَاوَاتِ...

 എന്ന ദിക്ർ ചൊല്ലുക.

 പിന്നീട് സുജൂദിലേക്ക് പോകുക

( ഇപ്പോൾ രണ്ടു നിർത്തവും രണ്ടു റുകൂഉം ആയല്ലോ..)


 രണ്ടാം റക്അത്തിലും ആദ്യ റക്അത്തിലേതു പോലെ നിർത്തവും റുകൂഉം വർദ്ധിപ്പിക്കുക.(വജ്ജഹ്തു ഓതേണ്ടതില്ല)


🔹 3:(പൂർണ്ണ രൂപം )

 രണ്ടാം രൂപത്തിൽ പറഞ്ഞ ഒന്ന്, രണ്ട്, മൂന്ന്, നാല് നിർത്തങ്ങളിൽ, യഥാക്രമം :1,സൂറതുൽ ബഖറയോ അതിനു സമാനമായ അളവോ 2,ബഖറയിൽ നിന്നുള്ള മിതമായ 200 ആയതോ അതിനു സമാനമായതോ  3,ബഖറയിൽ നിന്നുള്ള മിതമായ 150 ആയതോ അതിനു സമാനമായതോ 4,ബഖറയിൽ നിന്നുള്ള മിതമായ 100 ആയതോ അതിനു സമാനമായതോ ഒതുക.


 നാലു റുകൂഉകളിലും യഥാക്രമം:1,ബഖറയിൽ നിന്നുള്ള മിതമായ 100 ആയത്തിനു സമാന മായി 2,ബഖറയിൽ നിന്നുള്ള മിതമായ 80 ആയത്തിനു സമാന മായി 3,ബഖറയിൽ നിന്നുള്ള മിതമായ 70 ആയത്തിനു സമാന മായി 4,ബഖറയിൽ നിന്നുള്ള മിതമായ 50 ആയത്തിനു സമാന മായി തസ്ബീഹ്

(سبحان ربي العظيم وبحمده) ചൊല്ലുക


🔹 *മസ്ബൂഖ്*

 ഗ്രഹണ നിസ്ക്കാരങ്ങളിൽ ഇരു റക്അത്തുകളിലെയും ആദ്യ റുകൂഉ ലഭിച്ച മസ്ബൂഖിനു പ്രസ്തുത റക്അതു ലഭിക്കുന്നതാണ്. ഇരു റക്അതിലെയും രണ്ടാമത്തെ റുകൂഉകളിൽ വന്നു തുടർന്നവർക്കു പ്രസ്തുത റക്അതുകൾ ലഭ്യമല്ല.


🔹 *ഖുതുബ*

 

 പുരുഷന്മാരുടെ ജമാഅത്തായ ഗ്രഹണനിസ്കാരത്തിനു ശേഷം രണ്ടു ഖുതുബകൾ സുന്നത്തുണ്ട്. എന്നാൽ തനിച്ചു നിസ്കരിച്ച വ്യക്തിക്കോ *സ്ത്രീകളുടെ ജമാഅത്തിനോ ഖുതുബ സുന്നത്തില്ല*


🔹 *കുളി*

 നിസ്കരിക്കാൻ ഉദ്ദേശിക്കുന്ന മുഴുവനാളുകൾക്കും കുളി സുന്നത്തുണ്ട്. "സൂര്യ/ ചന്ത്ര ഗ്രഹണ നിസ്കാരത്തിന്റെ സുന്നത്തുകുളി ഞാൻ നിർവഹിക്കുന്നു" എന്നു നിയ്യത്ത് ചെയ്താൽ മതി. 

(അവലംഭം: ഫത്ഹുൽ മുഈൻ, ഇആനത്,തുഹ്ഫ, നിഹായ, മുഗ്നി)


യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന...